news
stringlengths
336
9.26k
class
int64
0
3
ഓഹരി വിപണിയിൽ റെക്കോഡ് ക്ലോസിംഗ് . നിഫ്റ്റി ചരിത്രത്തിൽ ആദ്യമായി പതിനായിരത്തിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു . സെൻസെക്സും റെക്കോഡ് നിരക്കിലാണ് ക്ലോസ് ചെയ്തത് . ഓഹരി വിപണിയിലെ റെക്കോർഡ് പ്രകടനങ്ങൾ അവസാനിക്കുന്നില്ല . ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ആദ്യമായി പതിനായിരത്തിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു . 56 പോയൻറ് നേട്ടത്തോടെ 10,020ലായിരുന്നു നിഫ്റ്റിയുടെ ക്ലോസിങ് . കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി പതിനായിരം കടന്ന നിഫ്റ്റി പിന്നീട് താഴേക്ക് പോയിരുന്നു . മുംബൈ ഓഹരി സൂചികയായ സെൻസെക്സും പുതിയ ഉയരം കുറിച്ചാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് . 154 പോയൻറ് ഉയർന്ന സെൻസെക്സ് 32,382ലെത്തി . രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണിയിലും ഓഹരികൾ കുതിച്ച് കയറിയതാണ് ചരിത്ര നേട്ടത്തിന് അടിസ്ഥാനം . വിദേശ നിക്ഷേപം വലിയ തോതിൽ എത്തുന്നതും കമ്പനികളുടെ , പ്രതീക്ഷിച്ചതിലും മികച്ച ആദ്യപാദ ഫലങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട് . ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നേരിയ നേട്ടത്തിലാണ് . ഒരു ഡോളറിന് 64.36 രൂപയിലാണ് വിനിമയം .
0
പെട്രോൾ , ഡീസൽ വിലകൾ രാജ്യത്ത് റിക്കോർഡുകൾ തകർത്ത് മുന്നേറുന്പോൾ നിയന്ത്രിക്കാനാവാതെ കേന്ദ്ര സർക്കാർ സംവിധാനങ്ങൾ കാഴ്ച്ചക്കാരാവുന്നു . പെട്രോളിന് തിരുവനന്തപുരത്ത് ആഗസ്റ്റ് 31 ലെ നിരക്ക് ലിറ്ററിന് 82 രൂപയ്ക്കടുത്താണ് , ഡീസലിന് ലിറ്ററിന് 75 രൂപയ്ക്ക് മുകളിലുമാണ് . നിരവധി ആഭ്യന്തര - അന്തർദേശീയ കാരണങ്ങളാണ് പെട്രോളിയം വിലവർദ്ധനയ്ക്ക് പിന്നിലുളളത് . നികുതിയിലെ കളികൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിൻറെ വില ബാരലിന് 78 ഡോളറിലേക്ക് ഉയർന്നതോടെയാണ് രാജ്യത്തും ഇന്ധന വിലയിൽ നിയന്ത്രണങ്ങളില്ലാതെ കയറ്റം പ്രകടമായതെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പ്രതികരണം . എന്നാൽ , എണ്ണവില നിയന്ത്രണങ്ങളില്ലാതെ ഉയരുന്ന സാഹചര്യത്തിൽ വില നിയന്ത്രണ നടപടിയെന്ന നിലയ്ക്ക് നികുതികളിൽ കുറവ് വരുത്താൻ ഇതുവരെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറായിട്ടില്ല . കേന്ദ്ര സർക്കാർ ഒരു ലിറ്റർ പെട്രോളിന് 19.48 രൂപ എക്സൈസ് നികുതിയാണ് ഇടാക്കുന്നത് . ഡീസലിനാകട്ടെ ലിറ്ററിന് 15.33 രൂപയും . കേന്ദ്ര നികുതികൾ ചുമത്തിയ ശേഷമുള്ള തുകയ്ക്കു മേൽ പെട്രോളിന് 17.24 % , ഡീസലിന് 11.91 % വീതം നികുതിയും കൂടി ചുമത്തിയ ശേഷമാണ് സംസ്ഥാനത്ത് പന്പുകളിലൂടെ പൊതുജനത്തിന് ഇന്ധനം വിൽക്കുന്നത് . അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ ക്രൂഡിൻറെ കാര്യത്തിൽ പൂർണ്ണമായും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ . രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 71 എന്ന എക്കാലത്തെയും മോശം നില തുടരുന്നത് ക്രൂഡിൻറെ ഇറക്കുമതി ഇന്ത്യയ്ക്ക് ചിലവേറിയതാക്കുന്നു . രാജ്യത്ത് ആവശ്യമായി വരുന്ന 70 ശതമാനം അസംസ്കൃത എണ്ണയും രാജ്യം ഇറക്കുമതി ചെയ്യുകയാണ് . യുഎസ് - ചൈന വ്യാപാര യുദ്ധമാണ് ഡോളറിനെതിരായി രൂപയുടെ മൂല്യത്തിൽ വൻ തകർച്ച നേരിടാനുളള പ്രധാന കാരണം . സൌദിയുടെ നയം ലോകത്ത് എണ്ണ ഉൽപ്പാദനത്തിന് മുന്നിൽ നിൽക്കുന്ന സൌദി അറേബ്യ എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരാൻ കാരണമായി . എണ്ണ ഉൽപ്പാദനം വെട്ടിച്ചുരുക്കുമെന്ന് മുൻപേ പ്രഖ്യാപിച്ചിരുന്ന സൌദി ജൂലൈയിൽ അത് പ്രാബല്യത്തിൽ വരുത്തി . ജൂലൈ മുതൽ ദിവസവും ശരാശരി 2,00,000 ബാരലിലേക്കാണ് സൌദി ക്രൂഡിൻറെ ഉൽപ്പാദനം വെട്ടിക്കുറച്ചത് . ഇറാൻ മുതൽ വെനസ്വല വരെ യുഎസിൻറെ ഉപരോധ ആക്രമണങ്ങൾ രാജ്യന്തര തലത്തിൽ ക്രൂഡിൻറെ ലഭ്യത കുറയാനും വില ഉയരാനും ഇടയാക്കുന്ന മറ്റൊരു പ്രധാന കാരണം യുഎസ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉപരോധങ്ങളാണ് . ഇറാൻ , വെനസ്വല തുടങ്ങിയ രാജ്യങ്ങൾക്ക് മുകളിൽ യുഎസ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉപരോധം എണ്ണവില റോക്കറ്റ് പോലെ ഉയരാൻ ഇടയാക്കി . ടെഹ്റാൻ ആണവ പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിൻമാറിയത് മുതൽ ഇറാൻറെ മുകളിൽ യുഎസ്സിൻറെ ഉപരോധം തുടരുകയാണ് . ഇറാൻറെ പ്രധാന വരുമാന മാർഗ്ഗമായ ക്രൂഡ് വിൽപ്പന തടയുകയാണ് യുഎസ്സിൻറെ ശ്രമം . ഇതിനായി ഇന്ത്യയടക്കമുളള രാജ്യങ്ങൾക്ക് മുകളിൽ അമേരിക്കൻ സമ്മർദ്ദവും ശക്തമാണ് . ഇറാനിൽ നിന്ന് ക്രൂഡ് വാങ്ങുന്ന രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ . ചൈനയാണ് ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന ഏറ്റവും വലിയ രാജ്യം . എണ്ണ ഉൽപ്പാദനത്തിൽ മുന്നിലുളള ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വലയ്ക്ക് മുകളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ ക്രൂഡിൻറെ ലഭ്യതയിൽ വലിയ കുറവാണ് അന്താരാഷ്ട്ര വിപണിയിൽ സൃഷ്ടിച്ചിരിക്കുന്നത് . യുഎസ് തങ്ങളുടെ സൌഹൃദ രാജ്യങ്ങളോട് വെനസ്വലയിൽ നിന്നുളള ക്രൂഡ് ഇറക്കുമതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് കുറച്ച് നാളുകൾക്ക് മുൻപ് വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു .
0
ലൈം ഗി ക മാ യി പീ ഡി പ്പി ക്കു ക യും വ ഞ്ചി ക്കു ക യും ചെ യ്തെ ന്ന ബോ ളി വു ഡ് ന ടി സീ ന ത് അ മ ൻറെ പ രാ തി യി ൽ ബി ന സു കാ ര നെ പോ ലീ സ് അ റ സ്റ്റ് ചെ യ്തു . മും ബൈ യി ലെ ബി സി ന സു കാ ര നാ യ അ മ ൻ ഖ ന്ന യെ ന്ന സ ർ ഫ റാ സ് ആ ണ് അ റ സ്റ്റി ലാ യ ത് . മുംബൈ വ്യവസായി ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് നടി സീനത്ത് അമൻ ജുഹു പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു . സ ർ ഫ റാ സി നെ കോ ട തി യി ൽ ഹാ ജ രാ ക്കി . കേ സി ൽ ക്രൈം ബ്രാ ഞ്ച് അ ന്വേ ഷ ണം ആ രം ഭി ച്ചു . നേ ര ത്തെ യും ശ ല്യം ചെ യ്യു ന്ന താ യി താ രം പ രാ തി ന ൽ കു ക യും സ ർ ഫ റാ സ് അ റ സ്റ്റി ലാ കു ക യും ചെ യ്തി രു ന്നു . അസ്വസ്ഥതകളുണ്ടാക്കും വിധം വ്യവസായി പിന്തുടരുന്നുവെന്നുമാണ് പരാതി . സീനത്ത് അമനുമായി പരിചയമുണ്ടായിരുന്ന ആളാണ് കുറ്റാരോപിതനായ വ്യവസായി . ചില പ്രശ്നങ്ങളെ തുടർന്ന് വ്യവസായിയുമായുള്ള ബന്ധം സീനത്ത് അമൻ അവസാനിപ്പിച്ചിരുന്നു . എന്നാൽ സീനത്ത് അമനെ വ്യവസായി ശല്യപ്പെടുത്തുന്നതിനെ തുടർന്നാണ് പരാതി നൽകിയെന്നാണ് റിപ്പോർട്ട് . പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . പീഡനക്കേസും സ്ത്രീയെ അപകീർത്തിപ്പെടുത്തും വിധം പെരുമാറുന്നതിനെതിരെയുളള കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .
1
താൻ ഒരിക്കലും കരുതിയില്ല തന്റെ പൊക്കിൾ ഇത്രയും വലിയ ചർച്ചകൾക്ക് കാരണമാകുമെന്ന് - പറയുന്നത് മറ്റാരുമല്ല സൌത്ത് ഇന്ത്യൻ സുന്ദരി അമല പോൾ ആണ് . തിരുട്ടു പയലെ - 2 എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അമലയുടെ തുറന്നു പറച്ചിൽ . ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സുശി ഗണേഷൻ സംവിധാനം ചെയ്ത തിരുട്ടുപയലേ - 2 . ചിത്രത്തിലെ നായകൻ ബോബിയോടൊപ്പം മഞ്ഞസാരിയുടുത്ത് പൊക്കിൾ കാണിച്ച് നിൽക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത് . പോസ്റ്റർ പുറത്തുവന്നതോടെ അമലയ്ക്ക് അഭിനന്ദനവുമായി നിരവധിപേർ എത്തിയെങ്കിലും സദാചാരവാദികൾ അടങ്ങിയിരുന്നില്ല . കടുത്ത ഭാഷയിൽ വിമർശിച്ചും തെറിപറഞ്ഞും സോഷ്യൽ മീഡിയയിൽ അവർ അത് ആഘോഷമാക്കി . എന്നാൽ ഇതൊന്നും കൂസാതെയാണ് വിമർശകർക്ക് മറുപടിയുമായി അമല എത്തിയത് . താൻ ഒരു രംഗത്തിൽ പൊക്കിൾ കാണിച്ച് അഭിനയിച്ചു . അത് ഇത്രവലിയ പ്രശ്നമാകുമെന്ന് കരുതിയില്ല . നമ്മൾ 2017ലാണ് ജീവിക്കുന്നതെന്ന് പലരും മറക്കുന്നു . നല്ലൊരു ചിത്രത്തിന്റെ പോസ്റ്ററിനെ മറ്റൊരു രീതിയിൽ കാണാൻ എങ്ങനെയാണ് ഇത്തരക്കാർക്ക് കഴിയുന്നതെന്ന് മനസിലാകുന്നില്ലെന്നും അമല പറഞ്ഞു . എന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണിത് . സ്ക്രിപ്റ്റ് കണ്ട് ഇ്ഷ്ടപ്പെട്ടാണ് ചിത്രം തിരഞ്ഞെടുത്തത് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അമല പറഞ്ഞു ,
1
അത്യാകർഷക ദീപാവലി ഓഫറുകളുമായി ജെറ്റ് എയർവേയ്സ് . ഓഫർ കാലയളവിനുള്ളിൽ ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകൾക്ക് 20 ശതമാനം വിലക്കുറവാണ് ജെറ്റ് എയർവേയ്സ് പ്രഖ്യാപിച്ചിട്ടുള്ളത് . ഒമ്പത് ദിവസമാണ് ഓഫർ കാലാവധിയെന്ന് ജെറ്റ് എയർവേയ്സ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു . രാജ്യത്തിനകത്തും രാജ്യാന്തര യാത്രകൾക്കും ഒരുപോലെ ജെറ്റ് എയർവേയ്സിൻറെ ഓഫർ ഉപയോഗപ്പെടുത്താൻ കഴിയും . ഒക്ടോബർ 17 മുതൽ 25 വരെയാണ് ഓഫർ കാലാവധി . 2017 നവംബർ ഒന്നുമുതലുള്ള യാത്രകൾക്കാണ് ഈ ഓഫർ ലഭിക്കുക . ദീപാവലി 2017 പദ്ധതിയ്ക്ക് കീഴിലുള്ള ഈ ഓഫറിൽ ജെറ്റ് എയർവേയ്സിലെ പ്രീമിയർ നിരക്കുകൾക്ക് 20 ശതമാനം വിലക്കുറവും ഇക്കോണമി നിരക്കുകളിൽ 10 ശതമാനം വിലക്കുറവാണ് ലഭിക്കുക . രാജ്യത്തിനകത്തും രാജ്യാന്തര യാത്രകൾക്കും ഓഫർ ലഭിക്കുമെന്നും ജെറ്റ് എയർവേയ്സ് വ്യക്തമാക്കുന്നു . രാജ്യാന്തര യാത്രകൾക്ക് ഉടൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഈ ഓഫർ ലഭിക്കും . രാജ്യത്ത് ദീപാവലി പ്രമാണിച്ച് സ്വകാര്യ വിമാന കമ്പനികൾ വ്യാപകമായി ഓഫർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവയോട് കിടപിടിക്കുന്ന ഓഫറുകളുമായി ജെറ്റ് എയർവേയ്സ് രംഗത്തെത്തുന്നത് . ഉത്സവകാലത്ത് വിമാനയാത്രയ്ക്കായി ജെറ്റ് എയർവേയ്സിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് പണം ലാഭിക്കുന്നതിന് വേണ്ടിയാണ് ഓഫർ പ്രഖ്യാപനമെന്ന് ജെറ്റ് എയർവേയ്സ് ചീഫ് കമേഴ്സ്യൽ ഓഫീസർ ജയരാജ് ഷൺമുഖൻ വ്യക്തമാക്കി . ഒറ്റയാത്രയ്ക്കും മടക്കയാത്രകൾക്കും ഈ ഓഫർ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി .
0
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വൻ വർദ്ധനവ് . ഗ്രാമിന് 2,950 രൂപയാണ് ഇന്നത്തെ സ്വർണ്ണവില . പവന് 23,600 രൂപയും . ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത് . ഇന്ന് ഗ്രാമിൻറെ മുകളിൽ 10 രൂപയാണ് വർദ്ധിച്ചത് . വെള്ളിയാഴ്ച്ച ഗ്രാമിന് 2,940 രൂപയായിരുന്നു നിരക്ക് . ഒക്ടോബർ ഒന്നിന് 2,845 രൂപയായിരുന്നു നിരക്ക് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കും ഇതായിരുന്നു . രാജ്യാന്തര വിപണിയിൽ 31 ഗ്രാമിന്റെ ട്രോയ് ഔൺസിന് 1219.50 ഡോളറാണ് നിരക്ക് .
0
റബ്ബർ വിലസ്ഥിരതാ പദ്ധതി തുടരുമെന്ന് ബജറ്റിന് മുന്നോടിയായി ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിലവിലെ ന്യൂനതകൾ പരിഹരിക്കണമെന്ന ആവശ്യമാണ് റബ്ബർ കർഷകരിൽ നിന്ന് ഉയരുന്നത് . ആവർത്തന കൃഷിക്കുള്ള സബ്സിഡി വർദ്ധനവും , അവധിവ്യാപാര നിയന്ത്രണവും ഉൾപ്പടെ ബജറ്റിൽ റബ്ബർ കർഷകർ പ്രതീക്ഷിക്കുന്ന പദ്ധതികൾ ഏറെയാണ് . നിലവിൽ റബ്ബർ ബോർഡിന്റെ പരിഗണനയ്ക്കെത്തിയ 570 കോടി രൂപയുടെ കർഷകരുടെ ബില്ലുകളിൽ 520 കോടിയുടെ ബില്ലും റബ്ബർ വിലസ്ഥിരതാ ഫണ്ടിൽ നിന്ന് പാസ്സാക്കി കഴിഞ്ഞു . 487 കോടി വിതരണം ചെയ്തു . ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയാലേ പദ്ധതി ഇനി തുടരാനാകൂ . രണ്ട് ഹെക്ടറിൽ താഴെ കൃഷി ചെയ്യുന്ന പത്ത് ലക്ഷത്തോളം വരുന്ന കർഷകരിൽ മൂന്നര ലക്ഷം പേർ മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത് . ബാക്കി കർഷകരെ പദ്ധതിൽ ഉൾകൊള്ളിക്കാനുള്ള നടപടികൾ കർഷക സമൂഹം ബജറ്റിൽ പ്രതീക്ഷിക്കുന്നു . ആവർത്തന കൃഷിക്ക് നിലവിലുള്ള സബ്സിഡിയായ 25000 രൂപ ഫണ്ടില്ലാത്തതിനാൽ റബ്ബർ ബോർഡ് നൽകുന്നില്ല . ആവർത്തന കൃഷിക്കും പുതുതായി കൃഷി തുടങ്ങാനും ഹെക്ടറിന് 125000 രൂപയെങ്കിലും സബ്സിഡി കിട്ടണമെന്നാണ് കർഷകരുടെ ആവശ്യം .
0
ഇന്ത്യയിൽ റിയാലിറ്റി ഷോകളിൽ ചരിത്രം കുറിച്ച ഒന്നാണ് ബിഗ് ബോസ് . മലയാളത്തിലും ബിഗ് ബോസ് വലിയ തരംഗമായി . ഏറെ നേരത്തെ തന്നെ ഹിന്ദിയിൽ ബിഗ് ബോസ് ആരംഭിച്ചിരുന്നു . അതിൻറെ 12ാ സീസണിലെ വിശേഷങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് . മലയാളികളെ ബന്ധിപ്പിക്കുന്ന മറ്റൊരു പ്രത്യേകത കൂടി ഹിന്ദി ബിഗ്ബോസ് 12ാം സീസണിനുണ്ട് . മുൻ ക്രിക്കറ്റ് താരവും നടനും മോഡലുമൊക്കെയായ ശ്രീശാന്താണത് . ശ്രീശാന്തിൻറെ സാന്നിധ്യം കൊണ്ട് മാത്രം പലവട്ടം ഹിന്ദി ബിഗ് ബോസ് വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു . ഹിന്ദി ബിഗ് ബോസിൻറെ 12ാം സീസൺ അവസാനിച്ചിരിക്കുകയാണിപ്പോൾ . വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത് ടെലിവിഷൻ താരം ദീപിക കക്കറാണ് . എന്നാൽ വിജയം അർഹിച്ചിരുന്നത് ശ്രീശാന്തിനാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നിരുന്നു . ദീപികയ്ക്കതിരെ വ്യാപക വിമർശനങ്ങളും ഉയർന്നു . ഈ വിമർശനങ്ങൾക്കെല്ലാം അപ്പുറത്തേക്ക് പോവുകയാണ് ശ്രീശാന്തിൻറെ ആരാധകനെന്ന് അവകാശപ്പെടുന്ന ആളുടെ ട്വീറ്റ് . എന്നെങ്കിലും താൻ മുംബൈയിലേക്ക് വരികയാണെങ്കിൽ ദീപികയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നാണ ട്വീറ്റിൽ പറയുന്നത് . ഇതിനെതിരെ ദീപികയുടെ ആരാധകരും രംഗത്തെത്തി . ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസിനെയും ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുകയാണ് ദീപികയുടെ ആരാധകർ . ബിഗ് ബോസ് വിജയിയായി ദീപികയെ തെരഞ്ഞെടുത്തതിന് പിന്നാലെ തൻറെ ഒര ആരാധാകൻ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു . ബിഗ് ബോസിൽ റണ്ണറപ്പാണ് ശ്രീശാന്ത് . ബിഗ് ബോസ് സീസൺ അവസാനിച്ചിട്ടും സോഷ്യൽ മീഡിയയിലെ ഫാൻ ഫൈറ്റ് തുടരുകയാണ് .
1
ബോക്സിംഗ് ഇകിഹാസം മുഹമ്മദ് അലിക്ക് ലോകത്തിന്റെ ആദരാഞ്ജലി . ലോകത്തെ വിറപ്പിച്ച കായിക താരമാണ് അലിയെന്ന് ഒബാമ ട്വീറ്റ് ചെയ്തു . അലിയുടെ സംസ്കാരം വെള്ളിയാഴ്ച ജന്മനാടായ ലൂയിസ് വില്ലെയിലെ കെന്റക്കിൽ നടക്കും . ഇടിക്കൂട്ടിൽ എതിരാളികളെ അനായാസം ഇടിച്ചിട്ട മുഹമ്മദ് അലി പാർക്കിൻസൺസ് രോഗത്തോട് മല്ലിട്ടത് 32 വർഷം . പ്രതിരോധ ശേഷി പൂർണമായും നഷ്ടപ്പെട്ട് രക്തസമ്മർദ്ദം താഴ്ന്ന് ഒടുവിൽ അലി മരണത്തിന് മുന്നിൽ തലകുനിച്ചു . അലിയുടെ ജന്മദേശമായ ലൂയിസ് വില്ലെയിലെ കെന്റക്കിൽ രണ്ട് ദിവസം പൊതുദർശനം . വെള്ളിയാഴ്ച കേവ് ഹിൽ ശ്മശാനത്തിൽ മുസ്ലിം ആചാരപ്രകാരം മൃതദേഹം മറവ് ചെയ്യും . ലോകം മുഴുവനുമുള്ള അലി ആരാധകർക്കായി സംസ്കാരച്ചടങ്ങ് ഓൺലൈൻ വഴി തത്സമയം കാണാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട് . അമേരിക്കയുടെ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും . 1942 ജനുവരി 17ന് അമേരിക്കയിലെ കെന്റുകിയിലുള്ള ലൂയി വില്ലയിൽ ജനിച്ച അദ്ദേഹം മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും ഒളിമ്പിക് ചാമ്പ്യനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . 1960ലെ റോം ഒളിമ്പിക്സിൽ 81 കിലോഗ്രാം ഹെവി വെയ്റ്റ് ബോക്സിങിൽ സ്വർണം നേടിയതോടെ ക്ലാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലി ലോക പ്രശസ്തിയിലേക്കുയർന്നു . വെറും 19 വയസുമാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ പ്രായം . അമേരിക്കയിലെ വർണവിവേചനത്തിനെതിരെ പ്രതിഷേധ സൂചകമായി ഇസ്ലാം മതം സ്വീകരിക്കുകയും 1964ൽ സ്വന്തം പേര് മുഹമ്മദ് അലി എന്ന് മാറ്റുകയും ചെയ്തു . 1964ൽ തന്നെ അദ്ദേഹം ലോക കിരീടം സ്വന്തമാക്കിയെങ്കിലും 1967ൽ വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് അത് തിരിച്ചെടുത്തു . ഒരൊറ്റ വിയറ്റ്നാംകാരനും തന്നെ കറുത്തവനെന്ന് വിളിച്ച് അപമാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കയിലെ സാമൂഹ്യ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയായിരുന്നു മുഹമ്മദ് അലി . മൂന്ന് വർഷത്തിന് ശേഷമാണ് അലി റിങ്ങിൽ മടങ്ങിയെത്തിയത് . 1974ൽ വീണ്ടും അലി ലോക ചാംപ്യനായി . 1978ൽ കിരീടം നഷ്ടമായെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ തിരിച്ചുപിടിച്ചു .
2
അനിവാര്യമായ തോൽവിയിൽ നിന്ന് ലങ്കയെ രക്ഷിക്കാൻ ആരും അവതരിച്ചില്ല . നാഗ്പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിംഗ്സിനും 239 റൺസിനും ലങ്കയെ കീഴടക്കി ഇന്ത്യ മൂന്ന് മത്സര പരമ്പരയിൽ 1 - 0ന് മുന്നിലെത്തി . ടെസ്റ്റിൽ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയത്തിനൊപ്പമെത്തി . രണ്ടാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് പിഴുത അശ്വിൻ അതിവേഗം 300 ടെസ്റ്റ് വിക്കറ്റുകളെന്ന ലോക റെക്കോർഡും സ്വന്തമാക്കി . സ്കോർ ശ്രീലങ്ക 2015,166 , ഇന്ത്യ 610/6 . തോൽവി മുന്നിൽക്കണ്ട് നാലാം ദിനം ക്രീസിലിറങ്ങിയ ലങ്കക്കായി ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ മാത്രമെ പൊരുതി നോക്കിയുള്ളു . 61 റൺസെടുത്ത ചണ്ഡിമലിന് പുറമെ വാലറ്റത്ത് ലക്മൽ നടത്തിയ ചെറുത്തുനിൽപ്പാണ് ലങ്കയുടെ തോൽവിഭാരം ചെറുതായെങ്കിലും കുറച്ചത് . ഇന്ത്യക്കായി അശ്വിൻ നാലു വിക്കറ്റെടുത്തപ്പോൾ ഇഷാന്തും ജഡേജയും ഉമേഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി . 56 ടെസ്റ്റിൽ 300 വിക്കറ്റ് പിന്നിട്ട ഓസ്ട്രേലിയൻ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയുടെ റെക്കോർഡാണ് 54ാം ടെസ്റ്റിൽ 300 പിന്നിട്ട് അശ്വിൻ മറികടന്നത് . ഈ വർഷമാദ്യം ലില്ലിയുടെ തന്നെ റെക്കോർഡ് മറികടന്നാണ് അശ്വിൻ അതിവേഗം 250 ടെസ്റ്റ് വിക്കറ്റ് തികച്ചത് . ടെസ്റ്റിൽ 300 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ ബൌളറാണ് അശ്വിൻ .
2
പാസ്വേർഡുകളുടെ കാലം അവസാനിപ്പിച്ച് ' വെബ് ഓതൻറിക്കേഷൻ സ്റ്റാൻറേർഡ് ' ( WAS ) എന്ന പുതിയ രീതി രംഗത്ത് എത്തുന്നു . ബയോമെട്രിക് വിവരങ്ങളും സ്മാർട്ഫോൺ ഫിങ്കർപ്രിൻറ് സ്കാനർ , വെബ്ക്യാം , സെക്യൂരിറ്റി കീ എന്നിവയുൾപ്പെടുന്നതാണ് പുതിയ തിരിച്ചറിയൽ രീതി . ഫിഡോ , വേൾഡ് വൈഡ് വെബ് കൺസോർഷ്യം ( ഡബ്ല്യൂ3സി ) വെബ് സ്റ്റാൻറേർഡ് ബോഡികളാണ് പുതിയ പാസ് വേഡ് ഫ്രീ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചത് . ഇനി ഒന്നിലധികം പാസ്വേഡുകൾ ഓർത്തുവെക്കുന്നതിന് പകരം , തങ്ങളുടെ ശരീരഭാഗങ്ങൾ അല്ലെങ്കിൽ സ്വന്തമായുള്ള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ബ്ലൂടൂത്തിലൂടേയോ യുഎസ്ബി അല്ലെങ്കിൽ എൻഎഫ്സി എന്നിവയുപയോഗിച്ചോ ആളുകൾക്ക് ലോഗിൻ ചെയ്യാൻ പറ്റുന്നതാണ് പുതിയ സംവിധാനം . കൂടാതെ , ഈ രീതിയിലുള്ള സുരക്ഷ മറ്റൊരാൾക്ക് മറികടക്കാൻ പ്രയാസവുമാണ് . അതായത് ഒരു വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ ഒരാൾ തന്റെ യൂസർ നെയിം നൽകുമ്പോൾ നിങ്ങളുടെ ഫോണിൽ ഒരു അറിയിപ്പ് ലഭിക്കുന്നു . ആ അറിയിപ്പിലെ ഒതന്റിക്കേഷൻ ടോക്കനിൽ തൊടുമ്ബോൾ വെബ്സൈറ്റ് ലോഗിൻ ആവും . നിങ്ങൾ ഓരോ തവണ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോഴും ഈ ഒതൻറിക്കേഷൻ ടോക്കൻ മാറിക്കൊണ്ടിരിക്കും . ഇങ്ങനെ ഒന്നിധികം മാർഗങ്ങൾ ഒന്നിച്ച് ചേർക്കുന്ന രീതിയാണ് പുതിയ സംവിധാനം . ഇപ്പോൾ ഗൂഗിൾ , മൈക്രോസോഫ്റ്റ് , മോസില്ല തുടങ്ങിയ സ്ഥാപനങ്ങൾ ഈ സേവനം നൽകി വരുന്നുണ്ട് . ആളുകളുടെ സ്വകാര്യ വിവരങ്ങളുൾപ്പടെ അസംഖ്യം വിവരങ്ങൾ കുമിഞ്ഞുകൂടുന്ന വെർച്വൽ ലോകത്ത് , ആ വിവരങ്ങൾ സംരക്ഷിക്കാൻ കൂടുതൽ ഉറപ്പുള്ള വഴികൾ സ്വീകരിക്കേണ്ടത് ആവശ്യകതയാണ് .
3
വാട്ട്സാപ്പിലെ നഷ്ടപ്പെട്ടെന്ന് കരുതിയ സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളുമെല്ലാം ലളിതമായ വിദ്യയിലൂടെ തിരിച്ചെടുക്കാം . ഇതിനായി ആദ്യം നിങ്ങളുടെ ഫോണിലേക്ക് ആൻഡ്രോയ്ഡ് ഡാറ്റ റിക്കവറി സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യണം . ഡാറ്റാ റിക്കവറി സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ മൊബൈൽ ഒരു ഡസ്ക്ടോപ്പുമായോ , ലാപ്ടോപ്പുമായോ ബന്ധിപ്പിക്കുക . യുഎസ്ബി ഡീബഗ് ചെയ്യുന്നതോടെ നിങ്ങളുടെ ഫോൺ പേഴ്സണൽ കംപ്യൂട്ടർ തിരിച്ചറിയും . തുടർന്ന് ഫോണിലെ ഡാറ്റ ചെക്ക് ചെയ്തതിന് ശേഷം , ഫോണിലെ ഡാറ്റ ചെക്ക് ചെയ്യാൻ അനുമതി നൽകി കഴിഞ്ഞാൽ പേഴ്സണൽ കംപ്യൂട്ടർ ആൻഡ്രോയിഡ് ഫോൺ പരിശോധിക്കാൻ തുടങ്ങും . ഈ പരിശോധന പൂർത്തിയായാൽ ഫോണിലെ ഡാറ്റ സ്കാൻ ചെയ്യാനുള്ള അനുമതി സോഫ്റ്റ്വെയർ ചോദിക്കും . ഇതിന് അനുമതി നൽകുന്ന കൂട്ടത്തിൽ നഷ്ടമായ ഡാറ്റ റിക്കവറി ചെയ്യാനുള്ള ഓപ്ഷനിൽ ടിക്ക് ചെയ്യാനും മറക്കരുത് . ഇതോടെ നഷ്ടമായെന്ന് നിങ്ങൾ കരുതിയ മെസേജുകൾ മുഴുവനായി കാണാനാകും . എന്നാൽ ഈ സംവിധാനം മൂലം ഫോണിലേക്കോ , കമ്പ്യൂട്ടറിലോ മാൽവെയർ ആക്രമണം തടയാൻ പേഴ്സണലായി ഉപയോഗിക്കുന്ന സിസ്റ്റങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത് . കഫേകൾ , ലൈബ്രറി തുടങ്ങിയവിടങ്ങളിലെ സിസ്റ്റം ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല .
3
ലോകത്ത് ആദ്യമായി ഒരു യന്ത്രമനുഷ്യന് ഒരു രാജ്യത്തിൻറെ പൌരത്വം നൽകി ലോകത്തെ ആത്ഭുതപ്പെടുത്തിയിരിക്കുകയാണ് സൌദി . വൻ നിക്ഷേപ പദ്ധതികളുമായ സൌദി അറേബ്യയെ മാറ്റിമറിക്കാനൊരുങ്ങുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് സോഫിയ എന്ന ഹ്യുമനോയ്ഡിന് പൌരത്വം നൽകുമെന്ന് സൌദി അറേബ്യ പ്രഖ്യാപിച്ചത് . ആർട്ടിഫിഷ്യൻ ഇൻറലിജൻസിൽ ( നിർമിത ബുദ്ധി ) പ്രവർത്തിക്കുന്ന യന്ത്ര മനുഷ്യനാണ് സോഫിയ . ചോദ്യങ്ങൾക്ക് മറുപടി നൽകാനും സംസാരത്തിനനുസരിച്ച് മുഖഭാവങ്ങളിൽ മാറ്റം വരുത്താനും സോഫിയക്കു കഴിയും . റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിൽ സോഫിയയെ അവതരിപ്പിച്ചതോടൊപ്പം ഈ യന്ത്രമനുഷ്യൻറെ ലൈവ് അഭിമുഖവും ഉണ്ടായിരുന്നു . അവതാരകനായ ആൻഡ്രൂ റോസ് സൊർക്കിൻറെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി തന്നെ സോഫിയ മറുപടി നൽകി . സൌദി പരത്വം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് പൌരത്വം നൽകി അംഗീകരിച്ചത് ചരിത്രപരമാണെന്നും സോഫിയ പ്രതികരിച്ചു . നിർമിത ബുദ്ധിയ സംശയത്തിൻറെ നിഴലിലാക്കുന്ന ഹോളിവുഡ് സിനിമകളേയും ഇലോൻ മസ്കിനേയും സോഫിയ വിമർശിച്ചു . ഹാസൻസ് റോബോട്ടിക്സ് നിർമ്മിച്ച ഏറ്റവും നൂതനമായ റോബോട്ടാണ് സോഫിയ . ഭാവിയിൽ ഐഎ സാങ്കേതികതയുടെ പ്രധാന്യം വ്യക്തമാക്കാനാണ് പുതിയ നീക്കം എന്നാണ് സൌദി പറയുന്നത് .
3
വൈകി വന്ന യാത്രക്കാരിക്ക് ബോർഡിങ് പാസ് നിഷേധിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ എയർ ഇന്ത്യ ജീവനക്കാരിയും യാത്രക്കാരിയും തമ്മിൽ പൊരിഞ്ഞ തല്ല് . ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം . ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരി ചെക്ക് ഇൻ സമയം കഴിഞ്ഞാണ് വിമാനത്താവളത്തിലെത്തിയത് . കൌണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ ഇക്കാര്യം ചൂണ്ടിക്കാട്ടി ബോർഡിങ് പാസ് നിഷേധിച്ചു . ഇത് തർക്കത്തിനിടയാക്കിയപ്പോൾ ജീവനക്കാരൻ യാത്രക്കാരിയെ വനിതാ ഡ്യൂട്ടി മാനേജരുടെ അടുത്തെത്തിച്ചു . തുടർന്ന് അവിടെ വെച്ചു വാഗ്വാദവും വെല്ലുവിളിയും നടന്നു . ഇതിനിടെ യാത്രക്കാരി മാനേജരെ തല്ലി . പ്രകോപിതയായ മാനേജർ തിരിച്ചും തല്ലിയെന്ന് എയർപോർട്ട് ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് ഭാട്ടിയ പറഞ്ഞു . തുടർന്ന് യാത്രക്കാരി തന്നെ പൊലീസിനെ വിളിച്ചു . ശേഷം ഇരുവരും മാപ്പ് പറഞ്ഞ് പ്രശ്നം രമ്യമായി പരിഹരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു .
0
ധോണി ക്ഷോഭിച്ച അനുഭവം വെളിപ്പെടുത്തി സ്പിന്നർ കുൽദീപ് യാദവ് . ഇന്ത്യ ശ്രീലങ്ക ടി - 20 മത്സരത്തിനിടയിലാണ് സംഭവം നടക്കുന്നത് എന്നാണ് ഇന്ത്യൻ ടീമിലെ ചൈനീസ് മാൻ വ്യക്തമാക്കുന്നത് . ഇന്ത്യ ഉയർത്തിയ 260 റൺസ് പിന്തുടരാനിറങ്ങിയശ്രീലങ്കൻ ബാറ്റ്സ്മാന്മാർ അടിച്ച് തകർക്കുന്നു . ഇത് കണ്ട് പുതിയ തന്ത്രങ്ങൾ ധോണി ബോളർമാർക്ക് ഉപദേശിച്ചുകൊണ്ടേയിരുന്നു . എന്നാൽ യാദവിന് നൽകിയ നിർദ്ദേശം താരം കാര്യമായെടുത്തില്ല . ഇത് ധോണിയെ ചൊടിപ്പിച്ചു . ക്ഷുഭിതനായ ധോണി ഇങ്ങനെ പറഞ്ഞു . ’ 300 മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട് , എനിക്കെന്താ ഭ്രാന്താണെന്നാണോ വിചാരം ? ” ധോണി പൊട്ടിത്തെറിച്ചു . പെട്ടന്നു തന്നെ കുൽദീപ് ധോണി പറഞ്ഞതുപോലെ അനുസരിച്ചു . ഇതിനുപിന്നാലെ ഒരു വിക്കറ്റ് നേടുകയും ചെയ്തു . അത് കഴിഞ്ഞ് കുൽദീപിന് അടുത്തെത്തിയ ധോണി ഇങ്ങനെ പറഞ്ഞു , ‘ഇതാണ് ഞാൻ പറഞ്ഞത് എന്ന് . മത്സരത്തിൽ 52 റൺസ് വഴങ്ങിയ കുൽദീപ് 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു .
2
ഫുട്ബോൾ ലോകം കാത്തിരിക്കുന്ന സൌഹൃദമത്സരത്തിന് മുൻപ് ബ്രസീലിന് മുന്നറിയിപ്പുമായി അർജൻറീനൻ താരം ഇക്കാർഡി . ബ്രസീലിനെതിരായ പോരാട്ടം ഒരിക്കലും സൌഹൃദമത്സരമല്ലെന്ന് ഇക്കാർഡി വ്യക്തമാക്കി . ' ബ്രസീലിനെതിരായ മത്സരം എപ്പോഴും ആകാംക്ഷയുണ്ടാക്കുന്നതാണ് . അവസാന സൌഹൃദമത്സരത്തിൽ കൊളംബിയക്കെതിരെ നന്നായി കളിച്ചു . എന്നാൽ ബ്രസീലിനെതിരെ അതു മതിയാവില്ല . ഇതിനപ്പുറം , മൈതാനത്ത് ഒരുതരത്തിലും സൌഹൃദമുണ്ടാവില്ല . ഒരിക്കലും അതങ്ങനെയല്ല . പുതിയ തലമുറയ്ക്ക് വേണ്ടി ചിലത് ചെയ്യാൻ തങ്ങൾ തയ്യാറായിക്കഴിഞ്ഞതായി ' ഇൻറർ നായകൻ കൂടിയായ ഇക്കാർഡി പറഞ്ഞു . ഞാൻ നന്നായി കളിക്കുന്നുണ്ട് . മികച്ച ഫോമിലാണ് ഇക്കുറി കളിക്കാനെത്തുന്നത് . ടീം ഒന്നാകെ മത്സരത്തിന് തയ്യാറെടുത്തതായും ഇക്കാർഡി വ്യക്തമാക്കി . എന്നാൽ നാളെ നടക്കുന്ന മത്സരത്തിൽ സൂപ്പർതാരം മെസിയില്ലാതെയാണ് അർജൻറീന കളിക്കാനിറങ്ങുന്നത് .
2
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൌണ്ടർമാരിൽ ഒരാളെന്ന പകിട്ടോടെയാണ് ഷെയിൻ വാട്സൺ ദേശീയ ടീമിൽ നിന്ന് വിരമിച്ചത് . വാട്സന്റെ പ്രതിഭയ്ക്കൊത്ത വിടവാങ്ങൽ ലഭിച്ചില്ലെന്ന് അന്നു തന്നെ വിമർശനമുയർന്നിരുന്നു . ഇപ്പോഴിതാ വാട്സണെ ദേശിയ ടീമിലേക്ക് മടക്കികൊണ്ടുവരണമെന്ന ആവശ്യം ഓസിസ് ആരാധകർക്കിടയിൽ ശക്തമാകുകയാണ് . കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ഭുത പ്രകടനമാണ് താരം പുറത്തെടുത്തത് . കലാശക്കളിയിൽ സൺറൈസസ് ഹൈദരാബാദിനെ തകർത്ത് ചെന്നൈയ്ക്ക് കിരീടം സമ്മാനിച്ചതും മറ്റാരുമായിരുന്നില്ല . പ്രതിഭയുടെ ധാരാളിത്തം വിളിച്ചോതിയ ഗംഭീര സെഞ്ചുറിയാണ് വാട്സൺ അടിച്ചെടുത്തത് . 37ാം വയസ്സിന്റെ പടിവാതിലിൽ എത്തിനിൽക്കുന്ന വാട്സൺ പുറത്താകാതെ 57 പന്തിൽ നിന്ന് 117 റൺസ് നേടിയാണ് ചെന്നൈയ്ക്ക് കിരീടം സമ്മാനിച്ചത് . ക്രിക്കറ്റ് ലോകമാകെ ചർച്ച ചെയ്ത ഇന്നിംഗ്സിന് പിന്നാലെയാണ് വാട്സണെ ദേശീയ ടീമിലേക്ക് മടക്കികൊണ്ടുവരണമെന്ന ആവശ്യം ഓസ്ട്രേലിയയിൽ തന്നെ ശക്തമാകുന്നത് . ഓസ്ട്രേലിയൻ ദേശിയതാരം മാർക്കസ് സ്റ്റോയിൺസ് അടക്കമുളളവർ പരസ്യമായി ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് . ഓസ്ട്രേലിയൻ മാധ്യമങ്ങളും സമാന നിലപാടാണ് വ്യക്തമാക്കുന്നത് . പന്തിൽ കൃത്രിമം കാട്ടിയതിന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന്റേയും വാർണറുടേയും അഭാവം ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ പ്രതാപത്തിന് വലിയ തിരിച്ചടി നൽകിയിരിക്കുന്ന സാഹചര്യം കൂടിയായതിനാൽ വാട്സന്റെ സാന്നിധ്യം ആശ്വാസമാകുമെന്നാണ് ആരാധകരുടെ പക്ഷം . ഓസ്ട്രേലിയൻ ടീമിന് വേണ്ടി കളിക്കാനുള്ള പ്രതിഭ വാട്സന് ഇപ്പോഴുമുണ്ടെന്നാണ് ആരാധകർ പറയുന്നത് . സച്ചിൻ ടെൻഡുൽക്കർ 40 വയസുവരെ കളിച്ചിരുന്നതും അവർ ചൂണ്ടികാട്ടുന്നു . ഐപിഎല്ലിൽ 15 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറിയടക്കം 555 റൺസ് നേടിയ വാട്സൻ ആറ് വിക്കറ്റുകളും വീഴ്ത്തിയിരുന്നു . എന്തായാലും ദേശീയ ടീമിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച വാർത്തകളോട് വാട്സൺ ഇനിയും മനസ് തുറന്നിട്ടില്ല .
2
മയക്കുമരുന്ന് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി ചാർമി കൌർ . തന്നെ ചോദ്യം ചെയ്യുന്നതിന് എതിരെ ചാർമി ഹൈക്കോടതിയെ സമീപിച്ചു . ബലപ്രയോഗത്തിലൂടെ തന്റെ നഖം , തലമുടി , രക്തം എന്നിവയുടെ സാമ്പിൾ എടുക്കാൻ അനുവദിക്കരുതെന്നാണ് ചാർമി കോടതിക്ക് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത് . എന്റെ കരിയറും ഭാവിയും തകർക്കാനുള്ള ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള കേസ് . താൻ അവിവാഹിതയായ യുവതിയാണ് . ഈ കേസ് എന്നെ എങ്ങനെ ബാധിക്കുമെന്ന് എല്ലാവർക്കും മനസ്സിലാക്കും . മയക്കുമരുന്ന് വിവാദത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുകയാണ് - ചാർമി പറഞ്ഞു . ജൂലൈ 26 ഹാജരാകാനാണ് പ്രത്യേക അന്വേഷണ സംഘം ചാർമിയോട് ആവശ്യപ്പെട്ടിരിക്കുന്നത് .
1
ചരക്ക് സേവന നികുതി സംസ്ഥാനത്തെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു . വില കുറയുന്ന സാധനങ്ങളുടെ പട്ടിക രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്നും ധനമന്ത്രി അറിയിച്ചു . ജി . എസ് . ടിയിലൂടെ 20 ശതമാനം അധികവരുമാനം തുടർച്ചയായി ലഭിച്ചാൽ റവന്യൂ കമ്മി കുറയ്ക്കാനാകുമെന്നും ഐസക് പറഞ്ഞു . കൊച്ചിയിൽ ചരക്ക് സേവന നികുതിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനാകാതെ വലയുന്ന കേരളത്തിന് അനുഗ്രഹമാവുകയാണ് ചരക്ക് സേവന നികുതി . ജി . എസ് . ടിയിലൂടെ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് പ്രതിവർഷം 20 ശതമാനം അധിക വരുമാനം ലഭിക്കും . തുടർച്ചയായി നാല് വർഷം ഈ വരുമാനം കേരളത്തിലെത്തിയാൽ റവന്യൂ കമ്മി വലിയ തോതിൽ കുയ്ക്കാമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രി തോമസ് ഐസക് . ചരക്ക് സേവന നികുതി സാമ്പത്തിക അസമത്വം സൃഷ്ടിക്കുമോ എന്ന ആശങ്കയും ധനമന്ത്രി പങ്കുവച്ചു . വലിയ നികുതിയുണ്ടായിരുന്ന ആഢംബര വസ്തുക്കളുടെ ജി . എസ് . ടി 28 ശതമാനമായി ചുരുക്കിയതും അവശ്യ വസ്തുക്കളിൽ പലതിനും നികുതി ഉയർത്തിയതുമാണ് ആശങ്കയ്ക്ക് അടിസ്ഥാനം . ജി . എസ് . ടി വന്നതോടെ വില കുറയുന്ന സാധനങ്ങളുടെ പട്ടിക രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്നും ധനമന്ത്രി അറിയിച്ചു . ടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച ശേഷം ജി . എസ് . ടിയുമായി ബന്ധപ്പെട്ടുള്ള വ്യാപാരികളുടെ സംശയങ്ങൾക്കും ഉത്തരം നൽകി . നിയമസഭയിൽ ചർച്ച ചെയ്തു ജി . എസ് . ടി ബിൽ പാസാക്കാതെ ഓർഡിനൻസ് പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഉദ്ഘാടനം ബഹിഷ്കരിച്ചു .
0
അപർണ ബാലമുരളിക്കെതിരെ വന്ന മോശം കമന്റിനെതിരെ രൂക്ഷ പ്രതികരണവുമായി നടൻ അസ്കർ അലി . അസ്കറും അപർണയും പ്രധാനവേഷങ്ങളിലഭിനയിച്ച കാമുകിയുടെ പ്രൊമോഷന്റെ ഭാഗമായി ലൈവിൽ വന്നതായിരുന്നു ഇരുവരും . ഇതിന് താഴെയായാണ് അപർണയ്ക്ക് നേരെ മോശം കമന്റുകൾ വന്നത് . കമന്റുകൾക്ക് മറുപടിയുമായി അസ്കർ അലി വീണ്ടും ലൈവിലെത്തുകയായിരുന്നു . " മലയാളികൾക്ക് നല്ലൊരു സംസ്കാരമുണ്ട് . അത് കളയുന്ന രീതിയിലുള്ള കമന്റ്സ് വന്നാൽ ഇപ്പോഴത്തെ മലയാളി ആൺകുട്ടികൾക്കൊക്കെ നല്ല ദേഷ്യം വരും . അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഈ ലൈവിൽ ഒന്നുകൂടി വരാൻ കാരണം . ഒരുത്തൻ കമന്റ് ചെയ്തു നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലേടീ , നിനക്കൊക്കെ അഭിനയിക്കാൻ അറിയാമോടീ . . . നമ്മൾ ഒരിക്കലും പെൺകുട്ടികളെ അധിക്ഷേപിക്കരുത് . അറിയാത ഒരു പെണ്ണിനെ കേറി ഡീ എന്ന് വിളിക്കരുത് . മറുപടിക്ക് പകരം ഇപ്പോഴത്തെ ആൺപിള്ളാര് രണ്ടെണ്ണം പൊട്ടിക്കുകയാണ് പതിവ് . നിനക്ക് അഭിനയിക്കാൻ അറിയാമോടി ശവമേ എന്ന കമന്റിനും രൂക്ഷമായി അസ്കർ അലി മറുപടി പറഞ്ഞു . സ്വന്തം വീട്ടിൽ ഒരാൾ മരിച്ചാൽ ശവം എന്നു വിളിക്കുമോ . ഇവൻ ഓർക്കേണ്ട ഒരു കാര്യമുണ്ട് , പിടിച്ച് ഒരു അടി തന്നു കഴിഞ്ഞാൽ മോശമാകും - അസ്കർ അലി പറഞ്ഞു .
1
ആപ്പിളിൻറെ ഹൈഎൻറ് ഐഫോണുകൾ 2019 അവസാനത്തോടെ ഇന്ത്യയിൽ നിന്നും നിർമ്മിക്കും . ഫോക്സ്കോണിൻറെ ചെന്നൈയിലെ പ്ലാൻറിലാണ് ഐഫോണിൻറെ അസബ്ലിംഗ് യൂണിറ്റ് തുടങ്ങുന്നത് . ആദ്യമായണ് തായ്വാൻ കോൺട്രാക്ട് നിർമ്മാതാക്കൾ രാജ്യത്തിന് പുറത്തേക്ക് ഐഫോൺ നിർമ്മാണം കൊണ്ടുപോകുന്നത് . ഐഫോൺ x മോഡലുകളാണ് ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നത് എന്നാണ് സൂചന . ഇത് ഇന്ത്യയിലെ ഐഫോൺ വിൽപ്പന പുതിയ തലത്തിൽ എത്തിക്കുമെന്നാണ് വാർത്ത പുറത്തുവിട്ട റോയിട്ടേർസ് പറയുന്നത് . ശ്രീപെരുമ്പത്തൂരിലുള്ള ഫോക്സ്കോണിൻറെ പ്ലാൻറിലായിരിക്കും ഐഫോൺ നിർമ്മാണം നടക്കുക . എന്നാൽ ഈ വാർത്തയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ആപ്പിളോ , ഫോക്സ്കോണോ തയ്യാറായിട്ടില്ല . നിലവിൽ ഇന്ത്യയിൽ ഫോക്സ്കോൺ ഷവോമിക്ക് വേണ്ടി ഫോണുകൾ നിർമ്മിക്കുന്നുണ്ട് . 2500 കോടിയുടെ പുതിയ പ്ലാൻറ് ഫോക്സ്കോൺ ഐഫോൺ നിർമ്മാണത്തിനായി നിർമ്മിക്കും എന്നാണ് സൂചന . ഈ വാർത്ത സ്ഥിരീകരിക്കുന്ന പ്രസ്താവനയാണ് തമിഴ്നാട് വ്യവസായ മന്ത്രി എംസി സമ്പത്ത് നടത്തിയത് . പുതിയ നിക്ഷേപം 25,000 പുതിയ തൊഴിൽ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇദ്ദേഹം റോയിട്ടേർസിനോട് പറഞ്ഞു . അതേ സമയം ചൈന അമേരിക്ക വ്യാപര യുദ്ധത്തിൻറെ ഫലമായാണ് ഇന്ത്യയിലേക്ക് ആപ്പിൾ ഐഫോൺ നിർമ്മാണം മാറ്റാനുള്ള ആപ്പിളിൻറെ തീരുമാനത്തിന് കാരണം എന്നാണ് റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നത് . ഡിസംബർ 24ന് തന്നെ ചെന്നൈയിൽ ഐഫോൺ നിർമ്മാണം ആരംഭിക്കുന്നത് സംബന്ധിച്ച് ഹിന്ദുപത്രം റിപ്പോർട്ട് ചെയ്തിരുന്നു . എന്നാൽ ആദ്യമായാണ് ഈ നിക്ഷേപത്തിൻറെ തോത് ഒരു മാധ്യമം പുറത്തുവിടുന്നത് . നിലവിൽ ആപ്പിളിൻറെ ലോ എൻറ് മോഡൽ ആപ്പിൾ എസ്ഇ വിസ്റ്റേൺ കോർപ്പുമായി ചേർന്ന് ബംഗലൂരുവിൽ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട് .
3
കഴിഞ്ഞ ജൂൺ 4നാണ് 16,500 ന് അടുത്ത് വിലയുള്ള സാംസങ്ങ് ഗ്യാലക്സി എ5 ടെക്നോപാർക്കിലെ ഒരു കമ്പനി ജീവനക്കാരനായ പ്രവീൺ ഓഡർ ചെയ്യുന്നത് . ഓഡർ പ്ലേസ് ചെയ്തത് മുതൽ ഡെലിവറി സമയം വരെ കൃത്യമായി ആമസോണിൽ നിന്നും സന്ദേശങ്ങളും ലഭിച്ചിരുന്നു . ബുധനാഴ്ചയോടെയാണ് ഫോൺ ഡെലിവറി ചെയ്തത് . എന്നാൽ ആമസോണിൻറെ കവർ പൊളിച്ച് അതിലുള്ള ഗ്യാലക്സി ഫോണിൻറെ കവർ പൊളിച്ച പ്രവീണിന് ലഭിച്ചത് 2 കല്ലുകൾ . ഒപ്പം ചാർജറും . കൃത്യമായി സീൽ ചെയ്ത രീതിയിലായിരിന്നു സാംസങ്ങ് ഫോൺ ബോക്സ് എന്ന് പ്രവീൺ പറയുന്നു . ഇത് സംബന്ധിച്ച് ആമസോണിൻറെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടപ്പോൾ പരിഹാരം കാണാം എന്ന് പറഞ്ഞെന്ന് പ്രവീൺ പറഞ്ഞു . എന്നാൽ നിയമനടപടികൾ ആലോചിക്കുന്നതായി പ്രവീൺ asianetnews . tv യോട് പറഞ്ഞു .
3
ഓസീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക . രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 389 റൺസെടുത്തിട്ടുണ്ട് . ചേതേശ്വർ പൂജാര ( 181 ) , ഋഷഭ് പന്ത് ( 27 ) എന്നിവരാണ് ക്രീസിൽ . ഇന്ന് 42 റൺസെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത് . നാലിന് 303 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത് . എന്നാൽ തലേ ദിവസത്തെ സ്കോറിനോട് മൂന്ന് റൺ കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യക്ക് വിഹാരിയെ നഷ്ടമായി . നഥാൻ ലിയോണിനാണ് വിക്കറ്റ് . എന്നാൽ പിന്നീട് ഒത്തുച്ചേർന്ന പന്ത് - പൂജാര സഖ്യം ഇതുവരെ 60 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട് . നേരത്തെ , സിഡ്നിയിലും ടോസിലെ ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോൾ ബാറ്റിംഗ് തെരഞ്ഞെടുക്കാൻ ക്യാപ്റ്റൻ വിരാട് കോലിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല . കെ എൽ രാഹുലാണ് മായങ്കിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് . എന്നാൽ ഒരിക്കൽ കൂടി രാഹുൽ ( 9 ) തുടക്കത്തിലേ മടങ്ങി . 10 റൺസെ അപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിലുണ്ടായിരുന്നുള്ളു . എന്നാൽ വൺഡൌണായി എത്തിയ പൂജാരക്കൊപ്പം ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ട മായങ്ക് നഥാൻ ലിയോണിനെ സിക്സറടിക്കാനുള്ള ശ്രമത്തിൽ 77 റൺസെടുത്ത് പുറത്തായി . 126 / 2 എന്ന സ്കോറിൽ പൂജാരയ്ക്ക് കൂട്ടായി വിരാട് കോലി ക്രീസിലെത്തി . മികച്ച തുടക്കമിട്ട കോലിയെ ( 23 ) ലെഗ് സ്റ്റംപിന് പുറത്തുപോയൊരു പന്തിൽ ഹേസൽവുഡ് , ടിം പെയ്നിന്റെ കൈകകളിലെത്തിച്ചു . 180 റൺസായിരുന്നു അപ്പോൾ ഇന്ത്യൻ സ്കോർ . രഹാനെയും ( 18 ) നല്ല തുടക്കമിട്ടെങ്കിലും സ്റ്റാർക്കിന്റെ അതിവേഗ ബൌൺസറിൽ വീണു . പിന്നാലെ എത്തിയ ഹനുമാ വിഹാരിയിൽ പൂജാര മികച്ച പങ്കാളിയെ കണ്ടെത്തിയതോടെ ഇന്ത്യ സുരക്ഷിത തീരത്തേക്ക് നീങ്ങി . ഇരുവരും 101 റൺസാണ് കൂട്ടിച്ചേർത്തത് . ഇതിനിടെ പരമ്പരയിലെ മൂന്നാമത്തെയും ടെസ്റ്റ് കരിയറിലെ പതിനെട്ടാമത്തെയും സെഞ്ചുറിയും പൂജാര സ്വന്തം പേരിൽ കുറിച്ചു . ഓസീസിനായി ഹേസൽവുഡ് , ലിയോൺ എന്നിവർ രണ്ട് വിക്കറ്റെടുത്തു .
2
ലോ ബഡ്ഡറ്റ് ഫീച്ചർ ഫോൺ രംഗത്ത് പിടിമുറുക്കാൻ ഷവോമി ഇറക്കിയ തരുപ്പ്ചീട്ടുകളാണ് ഷമോമി Yസീരിസ് . ഈ സീരിസിൽ ഷവോമി റെഡ്മീ Y1 , ഷവോമി റെഡ്മീ Y1 ലൈറ്റ് ഫോണുകളാണ് കഴിഞ്ഞ വ്യാഴാഴ്ച ദില്ലിയിൽ അവതരിപ്പിച്ചത് . സെൽഫി ക്യാമറയ്ക്ക് പ്രധാന്യം നൽകിയാണ് ഫോണുകൾ എത്തുന്നത് . 10000ത്തിൽ താഴെ വിലയുള്ള ഫീച്ചർ 4ജി ഫോണുകൾ വാങ്ങുന്നവരെയാണ് പ്രധാനമായും ഈ ഫോൺ ലക്ഷ്യം വയ്ക്കുന്നത് . 8999 രൂപയാണ് ഷവോമി റെഡ്മീ Y1 ൻറെ വില . 32 ജിബി 3ജിബിറാം മോഡലിനാണ് ഈ വില . ഇതിന് ഒപ്പം 4ജിബി റാം 64ജിബി സ്റ്റോറേജ് ഫോൺ പുറത്തിറങ്ങിയിട്ടുണ്ട് ഇതിൻറെ വില 10,999 രൂപയാണ് . അതെ സമയം ഷവോമി റെഡ്മീ Y1 ലൈറ്റിൻറെ വില 6,999 രൂപയാണ് 16ജിബി ഇൻറേണൽ സ്റ്റോറേജും , 2ജിബി റാം ശേഷിയുമാണ് ഈ ഫോണിനുള്ളത് . ആമസോൺ , ഷവോമിയുടെ ഇന്ത്യൻ സൈറ്റ് എന്നിവിടങ്ങളിൽ നവംബർ 8 മുതൽ ഫോൺ ലഭ്യമാകും . ഓഫ് ലൈൻ സ്റ്റോറുകളിലും ഫോൺ ലഭിക്കും . ഷവോമി Y1 ലെ പ്രത്യേകതകൾ നോക്കിയാൽ 16 എംപി മുൻ ക്യാമറയാണ് പ്രധാന ആകർഷണം . ഇതിന് എൽഇഡി സെൽഫി ഫ്ലാഷും ഉണ്ട് . കുറഞ്ഞ ലൈറ്റിലും മനോഹര സെൽഫി ഇത് സമ്മാനിക്കും എന്നാണ് ഷവോമിയുടെ അവകാശവാദം . ബ്ലൂട്ടിഫൈ3.0 എന്ന ഫീച്ചറും ഷവോമി സെൽഫി ഫോട്ടോ മനോഹരമാക്കാൻ ഫോണിന് നൽകുന്നു . ഗോൾഡ് ഡാർക്ക് ഗ്രേ കളറിലാണ് ഫോണുകൾ എത്തുന്നത് . ഇരട്ട സിം ഫോണാണ് Y1 , ഇതിൽ നവംബർ മുതൽ എംഐയുഐ 9 അപ്ഡേറ്റ് ലഭിക്കും . 5 . 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഗോറില്ല ഗ്ലാസ് സംരക്ഷണത്തോടെ ഫോണിനുള്ളത് . ഇതിൻറെ റെസല്യൂഷൻ 720X1280 പിക്സലാണ് . 13 എംപിയാണ് പ്രധാന ക്യാമറ . ഇവിലെ ഡ്യൂവൽ എൽഇഡി ഫ്ലാഷ് നൽകിയിട്ടുണ്ട് . മൈക്രോ എസ് . ഡി കാർഡ് ഉപയോഗിച്ച് ഫോണിൻറെ മെമ്മറി ശേഷി 128ജിബിയായി വർദ്ധിപ്പിക്കാം . 4ജി വിഒഎൽടിഇ ഫോണിനുണ്ട് . 3080 എംഎഎച്ചാണ് ഫോണിൻറെ ബാറ്ററി ശേഷി . 153 ഗ്രാം ആണ് ഫോണിൻറെ തൂക്കം . ഒക്ടാകോർ സ്നാപ് ഡ്രാഗൺ 435 എസ്ഒസി പ്രോസ്സസറാണ് ഫോണിനുള്ളത് . ഷവോമി റെഡ്മീ Y1 ലൈറ്റിൽ എത്തുമ്പോൾ 1.4 ജിഗാഹെർട്സ് ക്വാഡ് കോർ പ്രോസസ്സറാണ് ഫോണിനുള്ളത് . 128 ജിബിയായി മെമ്മറി വർദ്ധിപ്പിക്കാം . മുൻ ക്യാമറ 5 എംപിയാണ് , പിൻ ക്യാമറ 13 എംപിയും . അതായത് ഫ്രണ്ട് സെൽഫി ക്യാമറ ലൈറ്റിൽ ഇല്ല .
3
അമൽ നീരദിൻറെ മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നതറിഞ്ഞ് പ്രേക്ഷകർ മാത്രമല്ല സിനിമാ താരങ്ങളും ആവേശത്തിലാണ് . മറ്റ് സിനിമയ്ക്കൊന്നും ലഭിക്കാത്ത സ്വീകരണമാണ് സമൂഹ മാധ്യമങ്ങളിൽ ബിഗ് ബി 2 വിന് ലഭിച്ചത് . പൃഥിരാജ് , ദുൽഖർ സൽമാൻ , ഉണ്ണിമുകുന്ദൻ , കുഞ്ചാക്കോ ബോബൻ , നിവിൻ പോളി , അജു വർഗീസ് , ശ്രീനാഥ് ഭാസി , സുരാജ് വെഞ്ഞാറമൂട് , നസ്രിയ , റിമ കല്ലിങ്കൽ , ഹരീഷ് , ടൊവിനോ , ആഷിഖ് അബു , സണ്ണി വെയ്ൻ തുടങ്ങിയ താരനിരയാണ് ബിലാലിനെ ആവേശത്തോടെ വരവേറ്റത് . കഥ പറച്ചിലിലും സംഭാഷണങ്ങളിലും ഛായാഗ്രഹണത്തിലും പുതിയ ഭാവുകത്വമാണ് ചിത്രം മുന്നോട്ടുവെച്ചത് . നാലു സഹോദരങ്ങേെളയും അവരെ എടുത്ത് വളർത്തിയ ഒരമ്മയുടെയും കഥയാണ് ബിഗ്ബിയിൽ കണ്ടത് . കൊച്ചിയുടെ പശ്ചാത്തലത്തിൽ നിർമിച്ച ഈ സിനിമയുടെ രണ്ടാം ഭാഗമെത്തുമ്പോൾ വളരെ വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത് . ചിത്രത്തിന് 10 വർഷം തികയുമ്പോഴാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത് , . ബിഗ്ബിയിൽ സറ്റൈലിഷ് കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത് .
1
ഫേസ്ബുക്കിനും ട്വിറ്ററിനും പിന്നാലെ വേഗത്തിലുള്ള മെസേജിങ് ആപ്പായ വാട്ട്സ്ആപ്പിനും ചൈന നിരോധനം ഏർപ്പെടുത്തി . കുറച്ചുദിവസങ്ങളായി ചൈനയിൽ വാട്സ്ആപ്പ് സേവനങ്ങൾക്ക് തടസം നേരിടുന്നുണ്ടായിരുന്നു . അതിനിടെയാണ് സെപ്റ്റംബർ 23 മുതൽ രാജ്യത്ത് വാട്ട്സ്ആപ്പ് ലഭ്യമല്ലെന്ന വിവരം സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചത് . സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റായ സന്ദേശം സൃഷ്ടിക്കുമെന്നാണ് ചൈനീസ് സർക്കാർ വിലയിരുന്നത് . ഇതുകാരണം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിഷയങ്ങൾ നിരീക്ഷിക്കാൻ ഗ്രേറ്റ് ഫയർവാൾ സംവിധാനവും ചൈന ഏർപ്പെടുത്തിയിരുന്നു . അതേസമയം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്തൊമ്പതാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് നിരോധനമെന്നും വിലയിരുത്തലുണ്ട് . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനങ്ങൾ നടക്കുമ്പോൾ ഇത്തരത്തിൽ സാമൂഹികമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താറുണ്ട് . 2009 മുതലാണ് ചൈനയിൽ ഫേസ്ബുക്ക് നിരോധിച്ചിട്ടുള്ളത് . ഈ വിലക്ക് നീക്കാൻ മാർക്ക് സുക്കർബർഗ് തന്നെ നേരിട്ട് ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വാട്ട്സ്ആപ്പും ചൈന നിരോധിച്ചിരിക്കുന്നത് . അതേസമയം അന്താരാഷ്ട്ര സിംകാർഡ് ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്ക് തുടർന്നും വാട്ട്സ്ആപ്പ് ഉപയോഗിക്കാനാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു .
3
ദസ്റ വിജയ് ഓഫറിനു ശേഷം ഉഗ്രൻ ദീപാവലി ഓഫറുമായി ബിഎസ്എൻഎൽ . ലക്ഷ്മി ഓഫർ എന്നാണ് ദീപാവലി ഓഫറിന് ബിഎസ്എൻഎൽ നൽകിയിരിക്കുന്ന പേര് . ഒക്ടോബർ 16 മുതൽ 21 വരെയാണ് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലക്ഷ്മി ഓഫർ ലഭ്യമാകുക . വാട്സ്ആപ്പിന്റെ പുതിയ വേർഷൻ വരുന്നു , വാട്സ്ആപ്പ് ബിസിനസ് ആപ്പ് , എന്താണത് . . ? എല്ലാ 12 അക്ക നമ്പറും ആധാർ അല്ല , നിങ്ങളുടെ ആധാർ നമ്പർ അസാധുവാണോ . . ? എങ്ങനെ അറിയാം ? ലക്ഷ്മി ഓഫർ പ്രകാരം 290,390,590 രൂപ വീതമുള്ള ടോപ് പ്പുകൾക്ക് യഥാക്രമം 435,585,885 രൂപ വീതമുള്ള ടോക് ടൈമും 188,289,389 രൂപ വീതമുള്ള പ്രീ പെയ്ഡ് കോംബോ വൌച്ചറുകൾക്ക് യഥാക്രം 220,340,460 രൂപ വീതം ടോക്ക് ടൈമും ലഭിക്കും . പ്രീപെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ് ബിഎസ്എൻഎലിന്റെ ലക്ഷ്മി ഓഫർ . ബിഎസ്എൻഎൽ മുൻപു പ്രഖ്യാപിച്ച ദസ്റ വിജയ് ഓഫർ ഒക്ടോബർ 25 വരെ ലഭ്യമാണ് . ഈ ഓഫറിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 42,44,65,88,122 എന്നീ റീചാർജുകൾക്ക് 50 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും .
0
ഭാരം ചുമന്നു ക്ഷീണിച്ച തപാൽ ജീവനക്കാർക്ക് ലോക തപാൽ ദിനത്തോടനുബന്ധിച്ച് ആശ്വാസകരമായ വാർത്ത . പശ് ചിമ ജർമനിയിലെ ബാഡ് ഒാഫ് ഹെർസ് ഫെൽഡ് ടൌണിലെ തപാൽ ജീവനക്കാർക്ക് അത്താണിയായി പുതിയ കൂട്ടാളി എത്തിയിരിക്കുന്നു . മഞ്ഞ നിറത്തിൽ നാല് ച ക്രങ്ങളിൽ എത്തിയ റോബോട്ട് ആണ് തപാൽ ജീവനക്കാർക്ക് ആശ്വാസമാകുന്നത് . മുഴുവൻ തപാൽ ഉരുപ്പടികളും വഹിച്ച് റോബോട്ട് പോകും , ജീവനക്കാർ പിന്തുടർന്നാൽ മതി . ജർമൻ പോസ് റ്റൽ ആൻറ് ലോജിസ് റ്റിക് കമ്പനിയായ ഡച്ച് പോസ് റ്റ് ഡിഎച്ച് എൽ ആണ് പദ്ധതി തുടങ്ങിയത് . പോസ് റ്റ് ബോട്ട് എന്നറിയപ്പെടുന്ന സംവിധാനത്തിന് കീഴിൽ 150 കി ലോ വരെ ഭാരം വഹിക്കുകയും ലക്ഷ്യസ് ഥാനത്ത് എത്തിക്കാനും സാധിക്കും . ഒാൺലൈൻ വ്യാപാരം വ്യാപകമായതോടെയാണ് തപാൽ ജീവനക്കാർക്ക് ദുരിതം തുടങ്ങിയത് . വലിയ ഉരുപ്പടികളാണ് ഇവർക്ക് വഹിക്കേണ്ടി വരുന്നത് . നിലവിൽ ഇവർക്ക് ഇലക് ട്രിക്ക് ബൈക്കുകൾ ഉണ്ടെങ്കിലും തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിന് പരിമിതികൾ ഉണ്ട് . പുതുതായി രംഗത്തിറങ്ങിയ റോബോട്ടിന് ആറ് തട്ടുകളുണ്ട് . തപാൽ ജീവനക്കാരുടെ കാലിൻറെ ചലനങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുള്ള സെൻസർ സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട് . ഏത് കാലാവസ് ഥയിലും ഇവ പ്രവർത്തിക്കും . വിതരണം നടത്തുന്ന ജീവനക്കാർ നിലവിൽ മികച്ച ജോലിയാണ് ചെയ്യുന്നതെന്നും എന്നാൽ അവർ വലിയ പ്രയാസം അനുഭവിക്കുന്നതായും കമ്പനി അധികൃതർ പറയുന്നു . പുതിയ സംവിധാനം ഇതിന് പരിഹാരമാണ് .
3
കോളിവുഡിനെ പിടിച്ചുലച്ച മീടൂ ആരോപണങ്ങൾക്ക് പിന്നാലെ തമിഴ് സിനിമാ , നാടക വേദികളിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക സമിതി രൂപീകരിക്കാൻ നടികർ സംഘം . നടികർ സംഘം ജനറൽ സെക്രട്ടറിയും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൌൺസിൽ പ്രസിഡൻറുമായ വിശാൽ ഒരാഴ്ച മുൻപ് പ്രഖ്യാപിച്ചതാണ് ഇത് . അതിക്രമങ്ങൾ നേരിടുന്നപക്ഷം സ്ത്രീകൾക്ക് വേഗത്തിൽ സമീപിക്കാനാവുന്ന സമിതിയാവും നടപ്പിൽ വരികയെന്ന് നടികർ സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു . നടികർ സംഘം പ്രസിഡൻറ് നാസർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു . ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെയാണ് തമിഴ് സിനിമയിൽ ആദ്യത്തെ മീ ടൂ ആരോപണം വന്നത് . ഗായിക ചിന്മയിയും പിന്നാലെ വൈരമുത്തുവിനെതിരേ ആരോപണവുമായെത്തി . ചിന്മയി , വീഡിയോ ജോക്കി ശ്രീരഞ്ജിനി , നടി ലക്ഷ്മി രാമകൃഷ്ണൻ , കവിയും സംവിധായികയുമായ ലീന മണിമേഖലൈ , സംവിധായിക ഉഷ എന്നിവർ മീടൂ ക്യാമ്പെയ്നിൻറെ ഭാഗമായി വാർത്താസമ്മേളനം നടത്തിയിരുന്നു . തമിഴിലെ മീടൂ ആരോപണങ്ങളോട് നടികർ സംഘം ഭാരവാഹി എന്ന നിലയിൽ പ്രതികരിക്കാത്തതിന് തുടക്കത്തിൽ വിശാൽ സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ നേരിട്ടിരുന്നു .
1
ഓഫറുകൾ വാരിക്കോരി കൊടുത്ത് റിലയൻസ് ജിയോ കടന്നുവന്നപ്പോൾ അടിതെറ്റിയ മറ്റ് മൊബൈൽ കമ്പനികൾ നിലനിൽപ്പിനായി ടവറുകൾ വിൽക്കുന്നു . സെപ്തംബറിൽ അവസാനിച്ച അർദ്ധവാർഷത്തെ കണക്കനുസരിച്ച് വോഡഫോണിന് 39.2 ശതമാനം കുറവാണ് ലാഭത്തിലുണ്ടായത് . സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ എയർടെലിന്റെ ലാഭത്തിൽ 76.5 % ശതമാനം കുറവു വന്നു . 1107 കോടി രൂപ നഷ്ടമാണു ഐഡിയക്ക് ഉണ്ടായത് . ഒരു വരിക്കാരനിൽനിന്ന് ശരാശരി 132 രൂപയാണ് ഐഡിയക്ക് ഇപ്പോൾ കിട്ടുന്നത് . നേരത്തെ ഇത് 141 രൂപയായിരുന്നു . വോഡഫോണിന് ഇത് 146 രൂപ ഒരു ഉപഭോക്താവിൽ നിന്ന് പ്രതിമാസം കിട്ടുമ്പോൾ 145 രൂപയാണ് എയർടെല്ലിന്റെ വരുമാനം . അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിന് കഴിഞ്ഞ പാദത്തിൽ മാത്രം 2709 കോടി രൂപയാണ് നഷ്ടമുണ്ടായത് . നഷ്ടം നികത്താവനും അധിക നിക്ഷേപം സമാഹരിക്കാനും ടവറുകൾ വിൽക്കുന്നതടക്കമുള്ള നടപടികളിലേക്കാണ് മൊബൈൽ കമ്പനികൾ കടക്കുന്നത് . അമേരിക്കൻ ടവർ കോർപറേഷന് ടവറുകൾ വിൽക്കാൻ വോഡഫോണും ഐഡിയയും തീരുമാനിച്ചുകഴിഞ്ഞു . എയർടെൽ ടവർ ബിസിനസിലെ അഞ്ച് ശതമാനം ഓഹരികൾ വിറ്റഴിച്ചു .
0
ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഒരോ ഘട്ടവും അച്ഛനമ്മമാർക്ക് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയുമാണ് . വളരെ പതിയെ നിൽക്കാനും നടക്കാനും പഠിക്കുന്ന കുട്ടികൾ പിന്നെ പെട്ടെന്ന് തന്നെ നന്നായി സംസാരിക്കാനും ഓരോരോ കാര്യങ്ങൾ ചൊല്ലി പറയാനും ശീലിക്കും . ടിവിയിലെ പാട്ടിനൊപ്പം നൃത്തം ചെയ്യാനും , ചുമരിൽ ചിത്രങ്ങൾ കോറിയിടാനും , കുടുംബാംഗങ്ങളെ അനുകരിക്കാനുമൊക്കെ വീട്ടിലെ കുഞ്ഞുങ്ങൾ വളരെ പെട്ടെന്നാവും പഠിക്കുക . സത്യത്തിൽ കുഞ്ഞുങ്ങൾ പുതുതായി ചെയ്യുന്ന ഓരോ കുഞ്ഞുകാര്യങ്ങളും അവരുടെ ബുദ്ധിവളർച്ചയിലുണ്ടാവുന്ന മാറ്റത്തെ കൂടിയാണ് കാണിക്കുന്നതെന്ന് തിരിച്ചറിയുമ്പോൾ ആണ് ഓരോ രക്ഷിതാവും ശരിക്കും അത്ഭുതപ്പെടുക . പഠനങ്ങൾ പറയുന്നത് ആറ് വയസ്സിന് മുൻപേ തന്നെ ഒരു കുഞ്ഞിന്റെ തലച്ചോർ 90 ശതമാനം വളരുന്നു എന്നാണ് . നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ തലച്ചോറിനെ പ്രാപ്തമാക്കുന്നത് അതിനുള്ളിലെ നാഡീകോശങ്ങളാണ് . സ്വന്തം ചുറ്റുവട്ടത്തുള്ള കാര്യങ്ങളെ പെട്ടെന്ന് പഠിക്കാനും ശീലിക്കാനുമൊക്കെ കുഞ്ഞുങ്ങളെ സഹായിക്കുന്നത് ഈ നാഡീകോശങ്ങളാണെന്ന് ചുരുക്കം . എന്നാൽ ആറ് വയസ്സ് കഴിയുന്നതോടെ ഈ നാഡീകോശങ്ങളുടെ വളർച്ച അവസാനിക്കും . ഇത്രയും വേഗത്തിൽ തലച്ചോർ വളരുമ്പോൾ അതിനൊത്തെ പോഷകവും തലച്ചോറിന് ലഭിക്കേണ്ടതുണ്ട് . ഡി . എച്ച് . എ , കോളിൻ , വിറ്റാമിൻ ബി , ലോഡിൻ , സിങ്ക് , എന്നിവയാണ് ബുദ്ധിവളർച്ചയ്ക്ക് അവശ്യം വേണ്ട പോഷകങ്ങൾ . ഇവയെന്താണെന്നും അത് ബുദ്ധിവളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും നോക്കാം . . . . എ - തലച്ചോറിനുള്ളിലെ ബിൽഡിംഗ് ബ്ലോക്ക് എന്ന് ഡി . എച്ച് . എയെ വിശേഷിപ്പിക്കാം . തലച്ചോറിന്റെ വികാസത്തിന് ദിവസേന ലഭിക്കേണ്ട ഒരു പോഷകമാണിത് . കുട്ടികളുടെ ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കാൻ ഡിഎച്ച്എ സഹായിക്കുന്നു . ഡിഎച്ച്എയുടെ അഭാവം അമിതകോപത്തിലേക്ക് കുട്ടികളെ നയിക്കും . അയോഡിൻ , സിങ്ക് - കുട്ടികളുടെ ചിന്താശേഷി വികസിപ്പിക്കാൻ ഈ രണ്ട് പോഷകങ്ങൾ അനിവാര്യമാണ് . കോലിൻ - തലച്ചോറിലെ ഓർമ്മ സെല്ലുകൾ വളർത്തുന്ന പോഷകം അയൺ - തലച്ചോറിന്റെ സ്വാഭാവിക വളർച്ചയെ ത്വരിതപ്പെടുത്തുന്നു . ഗ്രഹനശേഷി വളർത്തുന്നു . വിറ്റാമിൻ ബി - തലച്ചോറിനുള്ളിലെ നാഡിവ്യൂഹത്തിന്റെ വളർച്ച പരിപോഷിപ്പിക്കുന്നു കുഞ്ഞുങ്ങളിലെ ബുദ്ധിവളർച്ചയെ ത്വരിതപ്പെടുത്താൻ ഈ പോഷകങ്ങൾ അനിവാര്യമാണ് . എന്നാൽ ഇവയെല്ലാം കൃത്യമായ അളവിൽ കുട്ടികൾക്ക് നൽകാൻ നമ്മുക്ക് സാധിക്കണമെന്നില്ല . ഉദാഹരണത്തിന് ഡിഎച്ച്എയുടെ കാര്യമെടുക്കാം , നമ്മുടെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണപദാർഥങ്ങളിൽ ഡിഎച്ച്എ സുലഭമല്ല . സസ്യങ്ങളിലോ മാംസാഹാരത്തിലോ ഇവയുണ്ടാവാറുമില്ല . ഇങ്ങനെ സാധാരണ ഭക്ഷണപദാർത്ഥങ്ങളിൽ ലഭ്യമല്ലാത്ത ഡി . എച്ച് . എ , കോളിൻ തുടങ്ങി ബുദ്ധിവളർച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയതാണ് ജൂനിയർ ഹോർലിക്സ് . രണ്ട് വയസ്സ് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിനും ശാരീരിക വളർച്ചയ്ക്കും ആവശ്യമായ എല്ലാ പോഷകങ്ങളും ശാസ്ത്രീയമായി സമന്വയിപ്പിച്ചിട്ടുണ്ട് ജൂനിയർ ഹോർലിക്സിൽ . രാജ്യത്തെ കുട്ടിക്കുറുമ്പൻമാരുടെ വളർച്ചയുടെ ഘട്ടങ്ങൾ ചിത്രീകരിക്കുന്ന ഒരു ക്യംപ്യെൻ ജൂനിയർ ഹോർലിക്സ് ആരംഭിച്ചിട്ടുണ്ട് .
0
ഓൺലൈൻ ബാങ്കിംഗുകളെ ലക്ഷ്യമിട്ടുളള തട്ടിപ്പുകൾ തടയാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുരക്ഷിതമല്ലാത്തതും പഴയതുമായ എടിഎം കാർഡുകൾ അസാധുവാക്കുന്നു . നിലവിലുളള മാഗ്നറ്റിക് സ്ട്രിപ് ഡെബിറ്റ് കാർഡുകൾ മാറ്റി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ അംഗികരിച്ച ഇവിഎം ചിപ് കാർഡുകളാണ് വിതരണം ചെയ്യുക . മാഗ്നറ്റിക് കാർഡുകൾ കൈവശം ഉളളവരുടെ കാർഡുകൾ താമസിയാതെ തന്നെ റദ്ദാക്കപ്പെടും . ഈ തടസ്സം നേരിടാതിരിക്കാൻ ബാങ്കുകളിൽ ചെന്ന് ഇവിഎം ചിപ് കാർഡുകൾ കൈപ്പറ്റണമെന്ന് എസ്ബിഐ അറിയിച്ചു . സൌജന്യമായിട്ടായിരിക്കും ഇവിഎം ചിപ് കാർഡുകൾ ലഭ്യമാകുക . ഇനി നിങ്ങളുടെ കൈയിൽ ഉളളത് മാഗ്നറ്റിക് സ്ട്രിപ് കാർഡാണോ ഇവിഎം ചിപ് കാര് ! ഡാണോ എന്ന് കാർഡിന്റെ മുൻ ഭാഗത്ത് പരിശോധിക്കാം . ചിപ് ഇല്ലെങ്കിൽ അത് മാഗ്സ്ട്രിപ് കാർഡാണ് .
3
ദില്ലിക്കെതിരെ നിർണായക രഞ്ജിയിൽ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ് . ആദ്യ ഇന്നിങ്സിൽ കേരളം ഉയർത്തിയ 320നനെതിരെ ദില്ലി 139ന് എല്ലാവരും പുറത്തായി . 181 റൺസിന്റെ ലീഡാണ് കേരളം നേടിയത് . ജലജ് സക്സേനയുടെ ആറ് വിക്കറ്റ് പ്രകടനാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത് . സിജോമോൻ ജോസഫ് രണ്ട് വിക്കറ്റെടുത്തു . 41 റൺസെടുത്ത ജോണ്ടി സിദ്ധുവാണ് ദില്ലിയുടെ ടോപ് സ്കോറർ . തകർച്ചയോടെയായിരുന്നു ദില്ലിയുടെ തുടക്കം . 52 റൺസെടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു . സാർതക് രഞ്ജൻ ( 4 ) , ഹിതൻ ദലാൽ ( 0 ) , ജോണ്ടി സിദ്ധു ( 2 ) എന്നിവരുടെ വിക്കറ്റുകളാണ് ദില്ലിക്ക് നഷ്ടമായത് . സാർതകിനെ സന്ദീപ് വാര്യർ വി . എ ജഗദീഷിന്റെ കൈകളിലെത്തിച്ചു . ദലാലിനെ ബേസിൽ പന്തിൽ വിക്കറ്റ് കീപ്പർ വിഷ്ണു വിനോദ് പിടികൂടി . വൈഭവ് ജലജ് സക്സേനയ്ക്ക് വിക്കറ്റ് നൽകി മടങ്ങി . ക്യാപ്റ്റൻ ദ്രുവ് ഷോറെ ( 3 ) , ജോണ്ടി സി്ദ്ധു എന്നിവർ പിടിച്ചു നിന്നെങ്കിലും ഷോറെയെ പുറത്താക്കി സക്സേന കേരളത്തെ മത്സത്തിലേക്ക് കൊണ്ടുവന്നു . പിന്നീട് ശിവങ്ക് വഷിസ്തി ( 30 * ) ന് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചു . ശിവം ശർമ ( 0 ) , അനുജ് റാവത്ത് ( 7 ) , സുബോധ് ഭാട്ടി ( 0 ) , വികാസ് മിശ്ര ( 0 ) , ആകാശ് സുദൻ ( 0 ) എന്നിവർ പെടന്ന് മടങ്ങി . ഒന്നാം ദിനം ഏഴിന് 291ന് എന്ന നിലയിലാണ് കേരളം കളി അവസാനിപ്പിച്ചത് . രണ്ടാം ദിനം 29 റൺസ് നേടുന്നതിനിടെ കേരളത്തിന്റെ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമായി . വിനൂപ് 77 റൺസെടുത്തു . ജലജ് സക്സേന 68 റൺസുമായി പുറത്തായി . വാലറ്റത്ത് ബേസിൽ തമ്പിയുടെ 23 റൺസാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . നേരത്തെ ഓപ്പണർ രാഹുൽ 77 റൺസെടുത്തിരുന്നു . ദില്ലിക്കായി ശിവം ശർമ ആറ് വിക്കറ്റെടുത്തു . നേരത്തെ വി . എ ജഗദീഷ് ( 0 ) , വത്സൻ ഗോവിന്ദ് ( 4 ) , സഞ്ജു സാംസൺ ( 24 ) , സച്ചിൻ ബേബി ( 0 ) , വിഷ്ണു വിനോദ് ( 23 ) എന്നിവർ നിരാശപ്പെടുത്തിയിരുന്നു . മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ റൺസൊന്നുമെടുക്കാത്ത ജഗദീഷിനെ ആകാശ് സുദൻ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു . രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടർ 19 ക്യാപ്റ്റൻ വത്സൻ ഗോവിന്ദി ( 4 ) നെ വികാസ് മിശ്ര പുറത്താക്കി . വിക്കറ്റ് കീപ്പർ അനുജ് റാവത്തിന് ക്യാച്ച് നൽകിയാണ് വത്സൻ പുറത്തായത് . അണ്ടർ 19 കേരള ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനാണ് വത്സനെ കേരള ടീമിലെത്തിച്ചത് . എന്നാൽ ബാറ്റ് കൊണ്ട് യുവതാരത്തിന് തിളങ്ങാനായില്ല . പിന്നാലെ എത്തിയ സഞ്ജു സാംസൺ , രാഹുലുമൊത്തുളള കൂട്ടുക്കെട്ട് കേരളത്തെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും , സഞ്ജു ഒരിക്കൽകൂടി നിരാശപ്പെടുത്തി . 24 റൺസെടുത്ത സഞ്ജു ശിവം ശർമയുടെ പന്തിൽ ദ്രുവ് ഷോറെയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു . 61 റൺസാണ് ഇരുവരും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് . അതേ ഓവറിൽ തന്നെ സച്ചിൻ ബേബിയേയും മടക്കി അയച്ച് ശിവം ശർമ കേരളത്തിന് ഇരട്ട പ്രഹരമേൽപ്പിച്ചു . വിഷ്ണു വിനോദ് ( 24 ) നന്നായി തുടങ്ങിയെങ്കിലും ശിവാങ്ക് വഷിസ്തിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി . രാഹുലിനെ ശിവം ബൌൾഡാക്കുകയും ചെയ്തതോടെ കേരളം 155/6 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയെങ്കിലും സക്സേന - വിനൂപ് സഖ്യം കേരളത്തെ കരകയറ്റുകയായിരുന്നു .
2
നിലവിലുള്ള മൊബൈൽ കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേന്ദ്ര സർക്കാർ ലഘൂകരിച്ചു . എല്ലാ മൊബൈൽ കമ്പനികൾക്കും കേന്ദ്ര ടെലികോം മന്ത്രാലയം ഇന്ന് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി . മൊബൈൽ കണക്ഷനും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ സർക്കാർ കൂടുതൽ സമയം നൽകുമോയെന്ന് സുപ്രീം കോടതി ഇന്ന് ആരാഞ്ഞിരുന്നു . ഇക്കാര്യത്തിൽ അടുത്ത തിങ്കളാഴ്ച കേന്ദ്ര സർക്കാർ നിലപാട് അറിയിക്കും . ഡിസംബർ 31 ആണ് ഇപ്പോഴത്തെ നിലയിൽ മൊബൈൽ കണക്ഷനുകളും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി . ശാരീരിക അവശതകളുള്ളതും കിടപ്പിലായവരുമായ ഉപഭോക്താക്കളുടെ വീട്ടിൽ ടെലികോം കമ്പനികളുടെ പ്രതിനിധികൾ നേരിട്ട് പോയി ആധാർ വിവരങ്ങൾ ശേഖരിക്കണമെന്നാണ് സർക്കാറിന്റെ പ്രധാന നിർദ്ദേശം . മറ്റുള്ളവർക്കും ഒരു വൺ ടൈം പാസ്വേഡ് ഉപയോഗിച്ച് മൊബൈൽ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ഐ . വി ആർ കോളുകളിലൂടെയോ സ്വന്തമായിത്തന്നെ ആധാർ ബന്ധിപ്പിക്കാനുള്ള അവസരം നൽകണം . വിരലടയാളങ്ങൾ പരിശോധിക്കാൻ ബുദ്ധിമുട്ടുള്ളവരുടെ കണ്ണിന്റെ ചിത്രം പരിശോധിക്കണം . വിവിധ കാരണങ്ങൾകൊണ്ട് മൊബൈൽ കമ്പനികളുടെ ഓഫീസുകളിൽ എത്താൻ കഴിയാത്തവർക്ക് സേവനങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് ടെലികോം മന്ത്രാലയം അയച്ച സർക്കുലറിൽ പറയുന്നത് . ആധാർ നമ്പർ ഉപയോഗിച്ച് ഫോൺ കണക്ഷനുകൾ വെരിഫൈ ചെയ്യുമ്പോൾ ഉപയോക്താക്കളുടെ വിവരങ്ങൾ കമ്പനി പ്രതിനിധിയുടെ ഫോണിൽ ദൃശ്യമാക്കരുത് . ഉപയോക്താക്കളുടെ ഒരു വിവരവും കമ്പനിയുടെ ഏജന്റുമാരുടെ ഉപകരണങ്ങളിൽ സൂക്ഷിക്കപ്പെടാനും ഇടയാവരുതെന്നും ടെലികോം മന്ത്രാലയം നിർദ്ദേശിക്കുന്നു . രാജ്യത്ത് നിലവിൽ 50 കോടിയോളം ഉപഭോക്താക്കൾ തങ്ങളുടെ മൊബൈൽ കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിച്ചുകഴിഞ്ഞു . ആധാർ നമ്പർ നൽകുമ്പോൾ ഉപയോക്താക്കലുടെ ചിത്രം അടക്കമുള്ളവ കമ്പനി ഏജന്റിന്റെ ഫോണിൽ തെളിയുന്ന തരത്തിലാണ് നിലവിൽ വിവിധ കമ്പനികൾ ആധാർ പരിശോധന നടത്തുന്നത് .
0
അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ കൊൽക്കത്തയുടെ രാജകുമാരൻ സൌരവ് ഗംഗുലിയെ വീണ്ടും കണ്ടുമുട്ടാനുള്ള ആവേശത്തിൽ . ഇനി നൂറു ദിവസം . കൊൽക്കത്തയുടെ രാജകുമാരനെ കാണാൻ കാത്തിരിക്കുന്നു എന്ന് മറഡോണ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു . മറഡോണ ഇത് രണ്ടാം തവണയാണ് കൊൽക്കത്തയിലെത്തുന്നത് . മറഡോണയുടെ ടീമും ഗാംഗുലിയുടെ ടീമും പരസ്പരം മൽസരിക്കുന്ന ഡിയേഗോ–ദാദ ഫുട്ബോൾ പ്രദർശന മൽസരമാണു സെപ്റ്റംബർ 18 മുതൽ 20 വരെയുള്ള മറഡോണയുടെ സന്ദർശനത്തിന്റെ പ്രധാന ആകർഷണം . സെപ്റ്റംബർ 19ന് ആദിത്യ സ്കൂൾ ഓഫ് സ്പോർട്സിൽവച്ചായിരിക്കും സൌഹൃദ മത്സരം അരങ്ങേറുക . മൽസരത്തിനായി താൻ ഒപ്പിട്ട രണ്ടു ബൂട്ടുകൾ മറഡോണ ഗാംഗുലിക്ക് അയച്ചു കൊടുക്കുമെന്ന് സംഘാടകർ പറഞ്ഞു . കൊളംബിയയുടെ ഇതിഹാസ താരം കാർലോസ് വാൾഡറാമയും മറഡോണയ്ക്കൊപ്പമുണ്ടാകും . ബൈചുങ് ബൂട്ടിയ , ജോസ് ബാരെറ്റോ , ജോ പോൾ അഞ്ചേരി , ഐ . എം . വിജയൻ എന്നിവരുടെ പങ്കാളിത്തവും ഉറപ്പായതായി സംഘാടകർ പറഞ്ഞു . ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും പരിപാടിയെ ആകർഷകമാക്കും .
2
സഞ്ജയ് ലീല ബൻസായി ചിത്രം പത്മാവതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ സിനിമയെ പിന്തുണച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമി . മാധ്യമ പ്രവർത്തകർക്കായി നടത്തിയ പ്രത്യേക ഷോയ്ക്ക് ശേഷമമാണ് അർണാബ് സിനിമയെ പിന്തുണച്ച് രംഗത്ത് എത്തിയത് . രജ്പുത് വിഭാഗക്കാരുടെഅഭിമാനം ഉയർത്തിപ്പിടിക്കുന്ന സിനിമയാണ് പത്മാവതിയെന്ന് അർണാബ് പറഞ്ഞു . ഇതിന് പിന്നാലെ റിപ്പബ്ലിക് ടിവിയുടെ പ്രൈം ടൈമിലും പത്മാവതിയെ കുറിച്ച് ചർച്ച ഉയർന്നിരുന്നു . സിനിമയിലെ ഓരോ രംഗങ്ങളും റാണി പത്മാവതിയുടെ മഹത്വം വരച്ചു കാണിക്കുന്ന സിനിമാ ട്രിബ്യൂട്ടാണെന്ന് അർണാബ് പറഞ്ഞു . ചിത്രം തിയേറ്ററുകളിൽ എത്തിയാൽ ഇപ്പോൾ പ്രതിഷേധിക്കുന്ന കർണിസേനയ്ക്ക് വിഡ്ഢിത്തം മനസ്സിലാകുമെന്നും അർണാബ് പറഞ്ഞു . സിനിമയ്ക്കെതിരെ അക്രമം അഴിച്ചു വിടുന്നവർ മണ്ടന്മാരാണ് . കർണി സേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ബിജെപി പുനരാലോചിക്കണമെന്നും അർണാബ് പറഞ്ഞു . ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്ന മാധ്യമ പ്രവർത്തകനാണ് അർണാബ് .
1
കായൽ കയ്യേറിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ജയസൂര്യ . സർക്കാർ ആവശ്യപ്പെട്ടാൽ വീട് പൊളിച്ചുമാറ്റാൻ തയ്യാറാണെന്ന് ജയസൂര്യ പറഞ്ഞു . ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്കിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ . ഭൂമിയോ കായലോ ഒന്നോ ആരുടെയും കയ്യേറാനുള്ളതല്ല എന്ന് ഞാൻ വിശ്വസിക്കുന്നു . ഇരുപത്തിയാറാമത്തെ വയസ്സിലാണ് ഞാൻ വീട് വയ്ക്കുന്നത് . കായലിനോടും കടലിനോടും പ്രത്യേക ഇഷ്ടമുണ്ട് . അവിടെ ഒരു പ്ലോട് കെട്ടിത്തിരിച്ചിട്ടുണ്ട് . ആ പ്ലോട്ട് കെട്ടിത്തിരിച്ചിട്ടതാണ് അന്ന് ഞാൻ അയാളുടെ കയ്യിൽ നിന്ന് വാങ്ങുന്നത് . അന്ന് എന്റെ കയ്യിൽ അധികം കാശൊന്നുമില്ല . ഒന്നരലക്ഷം പറഞ്ഞിട്ട് ഒന്നേകാലിനാണ് വാങ്ങിക്കുന്നത് . അപ്പോൾ കെട്ടിത്തിരിച്ചിട്ടുള്ള പ്ലോട്ടാണ് . ഇതെന്നല്ല , എറണാകുളത്തെ കായൽ സൈഡ് അളന്നുനോക്കിക്കോ , എന്തെങ്കിലും ചില വ്യത്യാസങ്ങളുണ്ടാകും . ഗവൺമെന്റ് പറയുകയാണ് അത് പൊളിച്ചുകളയണമെന്ന് , എങ്കിൽ വീട് വരെ പൊളിച്ചുകളയാൻ ഞാൻ തയ്യാറാണ് . അവിടെ എനിക്ക് ഒന്നും ചെയ്യാനില്ല . ഞാൻ വല്ല ഫ്ലാറ്റിലേക്കോ മറ്റോ മാറാം . എനിക്ക് ആരുടെയും ഒന്നും വേണ്ട - ജയസൂര്യ പറയുന്നു .
1
തമിഴകത്തിന്റെ തല അജിത് നായകനായ വേതാളം തെലുങ്കിലേക്ക് . പവൻ കല്യാൺ ആണ് ചിത്രത്തിലെ നായകൻ . ഇതുസംബന്ധിച്ച സൂചനകൾ പവൻ കല്യാൺ തന്നെയാണ് നൽകിയത് . വേതാളം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനുള്ള ആലോചനകൾ നടക്കുന്നുണ്ട് . തെലുങ്ക് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിൽ തിരക്കഥ മാറ്റേണ്ടതുണ്ട് . അതിന്റെ ജോലികളാണ് ഇപ്പോൾ നടക്കുന്നത് - പവൻ കല്യാൺ പറഞ്ഞു . സർദാർ ഗബ്ബാർ സിംഗ് ആണ് പവൻ കല്യാണിന്റെ ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം . ശിവ സംവിധാനം ചെയ്ത വേതാളത്തിൽ ശ്രുതി ഹാസനും ലക്ഷ്മി മേനോനുമായിരുന്നു നായികമാർ .
1
യാത്രയ്ക്കിടയിലോ , വഴിയിലോ കാണുന്ന ഒരു വ്യക്തിയുടെ പേരും വിവരങ്ങളും അറിയാൻ പറ്റുമായിന്നെങ്കിലോ , അതും അവരോട് ചോദിക്കാതെ ഇത് സാധ്യമാക്കുന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഇപ്പോൾ എത്തയിരിക്കുന്നു . റഷ്യയിലാണ് ഈ ആപ്ലിക്കേഷൻ നിലവിലുള്ളത് . ഫോണെടുത്ത് പേര് അറിയണമെന്ന് ആഗ്രഹിക്കുന്നവരുടെ ഒരു ഫോട്ടോ എടുത്താൽ മാത്രം മതി . അവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും . ഫൈൻഡ് ഫെയ്സ് എന്ന ഈ ഫേസ് ഡിറ്റെക്ഷൻ ആപ്ലിക്കേഷൻ വഴിയാണ് ഇത് സാധ്യമാകുന്നത് . റഷ്യയിലെ വികോൺടാക്റ്റ് അംഗങ്ങളുടെ ഡേറ്റബേസ് ഉപയോഗിച്ചാണ് ഫൈൻഡ് ഫേസ് ഇതു സാധിക്കുന്നത് . വികോൺടാക്ടിലെ പ്രോഫൈൽ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് ഫേസ് ഡിറ്റെക്ഷൻ സാങ്കേതികവിദ്യ വഴി ആളുകളെ തിരിച്ചറിയുന്നത് . 70 ശതമാനത്തോളം കൃത്യമായി വിവരങ്ങൾ നൽകാൻ ഇതിനാകുമെന്നാണ് റിപ്പോർട്ടുകൾ . ഫോട്ടോയിലുള്ളയാൾക്ക് സോഷ്യൽ മീഡിയായിൽ അക്കൌണ്ട് വേണം എന്നത് മാത്രമാണ് ആളെ തിരിച്ചറിയാനുള്ള വഴി . ആപ്ലിക്കേഷനെക്കുറിച്ച് ഫൈൻഡ് ഫേസ് കോ ഫൌണ്ടർ അലക്സാണ്ടർ കബ്കോവ് പറയുന്നത് ഇങ്ങനെ . നിങ്ങൾ ഒരു യാത്ര പോകുമ്പോൾ നിങ്ങളെപോലെ തന്നെയുള്ള മറ്റൊരാളെ കണ്ടെത്തിയാൽ അവരുടെ ഫോട്ടേ എടുത്ത് അവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താം . സുഹൃത്തുക്കളാകാം . ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വളരെ വേഗം കണ്ടെത്തി അവരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇതിലൂടെ കണ്ടെത്താനാവുമെന്ന് ഫൈൻഡ് ഫേസ് അധികൃതർ പറയുന്നു . ആക്രമണം നടക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിൽ അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞാൽ ആ ചിത്രം ഫൈൻഡ് ഫേസിൽ നൽകിയാൽ അക്രമിയെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അറിയാൻ സാധിക്കും .
3
ഡിസംബർ ഒന്നുമുതൽ ഡെബിറ്റ് കാർഡ് ട്രാൻസാക്ഷനും പിൻ നമ്പർ വേണ്ടി വരും . നിലവിൽ പർച്ചേസ് നടത്തുമ്പോൾ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ ഒരു നമ്പറും നൽകേണ്ടതില്ല . എന്താണ് സംഭവിക്കുന്നത് ? പർച്ചേസ് നടത്തിയതിനുശേഷം സൈ്വപ്പ് ചെയ്യാനായി ഡെബിറ്റ് കാർഡ് നൽകിയാൽ കടയുടമ ആദ്യം ബിൽതുക എന്റർ ചെയ്യും . ഉടൻ തന്നെ എടിഎം പിൻ ചോദിക്കും . കാർഡ് ഉടമ തന്നെ പിൻ അടിച്ചുകൊടുക്കണം . അതേ സമയം ട്രാൻസാക്ഷൻ വിജയകരമായി പൂർത്തിയാക്കിയതായ സന്ദേശം കാണിക്കും . ഓർമ്മിക്കേണ്ട കാര്യങ്ങൾ 1 കാർഡു ഉടമകൾ പിൻകാർഡ് മറ്റാർക്കും നൽകരുത് . നേരത്തെ ഡെബിറ്റ് കാർഡ് കളഞ്ഞുകിട്ടിയാൽ എളുപ്പത്തിൽ സാധനങ്ങൾ വാങ്ങി പണം അടിച്ചുമാറ്റാൻ പറ്റുമായിരുന്നു . 2 നമ്പർ എന്റർ ചെയ്യുമ്പോൾ ആരെങ്കിലും അതു മനസ്സിലാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം . 3 കാർഡ് സൈ്വപ്പ് ചെയ്യാൻ കൊടുത്തു കഴിഞ്ഞാൽ എപ്പോഴും ഒരു കണ്ണ് അതിനു മുകളിൽ വേണം . 4 കാർഡ് തിരിച്ചെടുക്കാൻ മറക്കരത് .
0
ടി20 ക്രിക്കറ്റിൽ ചരിത്രം കുറിക്കാനൊരുങ്ങി അഫ്ഗാൻ സ്പിന്നർ റഷീദ് ഖാൻ . ടി20യിൽ ഒരു കലണ്ടർ വർഷം 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൌളറാകാൻ ഒരുങ്ങുകയാണ് റഷീദ് . ഈ വർഷം 92 വിക്കറ്റുകൾ നേടിയിട്ടുള്ള റഷീദാണ് ഒരു കലണ്ടർ വർഷം ടി20യിൽ കൂടുതൽ വിക്കറ്റ് നേടിയ താരം . അന്താരാഷ്ട്ര - ലീഗ് ടി20 മത്സരങ്ങളിലെ വിക്കറ്റുകളുടെ ആകെ കണക്കാണിത് . 2016ൽ 87 വിക്കറ്റുകൾ വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയുടെ പേരിലായിരുന്നു നിലവിലെ റെക്കോർഡ് . എന്നാൽ ബ്രാവേ 72 മത്സരങ്ങളിൽ നിന്ന് ഇത്രയും വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ വെറും 57 മത്സരങ്ങളിലാണ് അഫ്ഗാൻ സ്പിന്നർ 92 പേരെ പുറത്താക്കിയത് . 2018ൽ ഏഴ് ടി20 ലീഗുകളിലാണ് റഷീദ് ഖാൻ കളിച്ചത് . നിലവിൽ ബിഗ് ബാഷ് ലീഗിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന റഷീദിന് അനായാസം ഈ നേട്ടത്തിലെത്താനാകും എന്നാണ് വിലയിരുത്തൽ .
2
എന്തോക്കെ ചർച്ച ചെയ്യാനുണ്ട് , ഇതോക്കെ എന്താണ് അത്തരത്തിൽ പറയിപ്പിക്കാവുന്ന ചർച്ചയ്ക്കാണ് ഒടുവിൽ ബോളിവുഡ് ബ്യൂട്ടി പ്രിയങ്ക മറുപടി പറഞ്ഞിരിക്കുന്നത് . പ്രമുഖ ഫാഷൻ മാഗസിൻ ആയ മാക്സിമിൻറെ കവർ ഇമേജ് ആയിരുന്നു പ്രിയങ്ക . കൈകൾ ഉയർത്തിയുള്ള ചിത്രമായിരുന്ന കവർ ചിത്രം . അത്യാവശ്യം ഗ്ലാമർ ചിത്രം എന്ന് വിശേഷിപ്പിക്കാം . എന്നാൽ 33 വയസുള്ള പ്രിയങ്കയുടെ ചിത്രത്തിൽ ചിലർ വിവാദമാക്കിയത് അതല്ല , പ്രിയങ്കയുടെ കക്ഷങ്ങൾ യഥാർത്ഥമല്ല അത് ഫോട്ടോഷോപ്പാണെന്നാണ് ഒരു കൂട്ടർക്ക് പരാതി . # WillTheRealArmpitPleaseStandUp # nofilter # armpitdiaries എന്ന പേരിൽ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയകളിലും വലിയ വാർത്തയായി ഇത് പടർന്നു . ഇതോടെയാണ് തൻറെ കക്ഷം നോക്കി നടക്കുന്നവർക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ എത്തിയത് . ബോളിവുഡ് വിട്ട് ഇപ്പോൾ ഹോളിവുഡിൽ സ്ഥാനം ഉറപ്പിക്കുന്ന പ്രിയങ്ക വിവാദങ്ങൾ അത്ര തമാശയായി കാണുന്നില്ലെന്നത് ഈ പോസ്റ്റിലൂടെ വ്യക്തം . ഇതാണ് പ്രിയങ്കയുടെ മറുപടി
1
ലോകത്തിലെ ഏറ്റവും വലിയ പണംവാരി ലീഗുകളിലൊന്നാണ് ഇന്ന് ഐപിഎൽ . അടുത്ത അഞ്ചുവർഷത്തേക്കുള്ള ഐപിഎൽ സംപ്രേക്ഷണാവകാശം വാശിയേറിയ ലേലം വിളിക്കൊടുവിൽ ആരാധകരെപ്പോലും ഞെട്ടിച്ച് സ്റ്റാർ സ്പോർട്സ് ഇന്ത്യ സ്വന്തമാക്കിയത് 16,437.5 കോടി രൂപക്കായിരുന്നു . അതുകൊണ്ടുതന്നെ ഐപിഎല്ലിലെ ഓരോ പന്തെറിയുമ്പോഴും അതിനായി സ്റ്റാർ സ്പോർട്സ് മുടക്കുന്ന തുക എത്രയാണെന്ന് കേട്ടാൽ ആരാധകർ ശരിക്കും അമ്പരക്കും . ഐപിഎല്ലിലെ ഓരോ പന്തിനും 25 ലക്ഷം രൂപയാണ് സ്റ്റാർ സ്പോർട്സ് ബിസിസിഐക്ക് നൽകുന്നതെന്ന് ചുരുക്കം . അതായത് ഒരോവറിന് 1.5 കോടി രൂപ . അതായത് ഓരോ മത്സരത്തിനും സ്റ്റാർ ഇന്ത്യ മുടക്കുന്നത് 60 കോടി രൂപ . 2015 - 2016 സാമ്പത്തികവർഷം ബിസിസിഐയുടെ വരുമാനത്തിൽ 300 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് . ലോകത്തിലെ ഏറ്റവും സമ്പന്ന ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റർ യുണൈറ്റഡിന് പോലും ഇക്കാലയളവിൽ 204 ശതമാനം വരുമാനവർധനവെ ഉണ്ടാക്കാനായിട്ടുള്ളു എന്നോർക്കണം . ഐപിഎല്ലിലെ വരുമാനക്കണക്കെടുത്താൽ അത് ഇന്ത്യയുടെ ആകെ ജിഡിപിയുടെ 0.6ശതമാനം വരും . ഐപിഎല്ലിന്റെ ബ്രാൻഡ് മൂല്യമാകട്ടെ ഇപ്പോൾ 5500 മില്യൺ ഡോളറാണ് . 2008ൽ തുടക്കമിട്ട ഐപിഎല്ലാണ് ബിസിസിഐയെ ലോകത്തിലെ ഏറ്റവും വരുമാനമുള്ള കായികസംഘടനകളിൽ ഒന്നാക്കി മാറ്റിയത് .
2
ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് ആദ്യ തോൽവി . ന്യൂസിലൻഡിനോട് 2 - 1നാണ് ഇന്ത്യ പരാജയപ്പെട്ടത് . ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യ തോൽവി സമ്മതിച്ചത് . ഏണസ്റ്റ് ഡി ജോങ് , മോസ് ഡ്യർ എന്നിവർ ന്യൂസിലൻഡിന്റെ ഗോൾ നേടി . ഛേത്രിയുടെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസഗോൾ . ഏഴ് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത് . ഗുർപ്രീത് സിങ് , അനസ് എടുത്തൊടിക , ഉദാന്ത സിങ് , ജേജേ , ഹാൽഡർ എന്നിവർക്കെല്ലാം വിശ്രമം അനുവദിച്ചിരുന്നു . ജയത്തോടെ ഇന്ത്യക്കും ന്യൂസിലൻഡിനും രണ്ട് വീതം ജയമായി . നാളെ ചൈനീസ് തായ്പേയിയെ തോൽപ്പിച്ചാൽ കെനിയക്കും രണ്ട് ജയം സ്വന്തമാക്കാം . പിന്നീട് ഗോൾ ശരാശരി പരിശോധിച്ച് ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനൽ കളിക്കും .
2
കൊതുകിൻറെ ശല്യം തീർക്കാൻ ഒരു ടിവിക്ക് സാധിക്കുമോ , പറ്റുമെന്നാണ് പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ എൽ ജി കാണിച്ചു തരുന്നത് . കൊതുകിനെ തുരത്താൻ കഴിവുള്ള ടെലിവിഷനാണ് ഇവർ അവതരിപ്പിക്കുന്നത് . ഇന്ത്യയുടെ ചുറ്റുപാടുകൾക്ക് അനുസൃതമായ രീതിയിലാണ് എൽജി ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതും അവ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായതാണെന്നും എൽജി ഇലക്രോണിക്സ് ഡയറക്ടർ ഹവാർഡ് ലീ പറഞ്ഞു . ടിവിയിൽ ഘടിപ്പിച്ചിരിക്കുന്ന അൾട്രാസോണിക് ഉപകരണമാണ് കൊതുകുകളെ തുരത്തുന്നത് . ശബ്ദതരംഗ ടെക്നോളജി ഉപയോഗിച്ചാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത് . വിഷപദാർത്ഥങ്ങളോ കെമിക്കലുകളോ കൊതുകിനെ തുരത്തുന്നതിനായി ടെലിവിഷൻ ഉപയോഗിക്കുന്നില്ല . ദോഷകരമായ റേഡിയേഷനുകളും ടി . വിയിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് കമ്പനി അവകാശപ്പെടുന്നു . കൊതുകിനെ ഓടിക്കുന്ന ടി . വി എല്ലാ എൽജിയുടെ ബ്രാന്റ് സ്റ്റോറുകളിലും ലഭ്യമാണ് . 32 ഇഞ്ച് ടിവിക്ക് 26,900 രൂപയും 42 ഇഞ്ചിന് 47,500 രൂപയുമാണ് വിപണിയിലെ വില .
3
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3 - 0ന് തൂത്തുവാരി ക്യാപ്റ്റൻ വിരാട് കൊഹ്ലിക്ക് കീഴിൽ ഇന്ത്യൻ ടീമിന് ചരിത്ര വിജയം . മൂന്നാം ടെസ്റ്റിൽ ഇന്നിംഗ്സിനും 171 റൺസിനും ശ്രീലങ്കയെ തകർത്തു . ശ്രീലങ്കയിലെ ഇന്ത്യയുടെ ആദ്യസമ്പൂർണ പരമ്പ ജയം ആണിത് . 352 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്ത ശ്രീലങ്ക 181 റൺസിനു പുറത്തായി . മൽസരം അവസാനിക്കാൻ രണ്ടു ദിവസം കൂടി അവശേഷിക്കുമ്പോഴാണ് ഇന്ത്യൻ ജയം . ലങ്കൻ മണ്ണിൽ ഇന്ത്യ ആദ്യമായാണ് സമ്പൂർണ ടെസ്റ്റ് പരമ്പര വിജയം നേടുന്നത് . 28 . 3 ഓവറിൽ 68 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ അശ്വിനും 15 ഓവറിൽ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴിത്തിയ മുഹമ്മദ് ഷാമിയും ചേർന്നാണ് ലങ്കൻ ബാറ്റിങ് നിരയെ തകർത്തത് . ഉമേഷ് യാദവ് രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി . ഇന്ത്യയുടെ തുടർച്ചയായ എട്ടാം പരമ്പര വിജയം കൂടിയാണിത് . ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 487 റൺസിനെതിരെ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 135 റൺസാണെടുത്തത് .
2
യാഹുവിൻറെ നെറ്റ്വർക്കിംഗ് വിവരങ്ങൾ യാഹൂ ചോർത്തി . 50 കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയിരിക്കുന്നത് . ഇതേത്തുടർന്ന് യാഹൂ ഉപയോക്താക്കളോട് പാസ്വേഡ് മാറ്റണമെന്നും സുരക്ഷിതത്തിനായി ചില മാർഗങ്ങൾ സ്വീകരിക്കണമെന്നും യാഹൂ നിർദേശം നൽകി . 2014 മുതലാണ് വിവരങ്ങൾ ചോർത്താൻ ആരംഭിച്ചതെന്നാണ് നിഗമനം . ലോകത്തിലെ മുൻനിര ഇൻറർനെറ്റ് കമ്പനികളിലൊന്നായിരുന്ന യാഹു തങ്ങളുടെ പ്രധാന സേവനങ്ങളായ ഇൻറർനെറ്റ് അടക്കമുള്ളവ വെരിസോൺ കമ്യൂണിക്കേഷൻസിനു 500 കോടി ഡോളറിനു വിൽക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു . ഇതിനിടെയാണ് ഹാക്കിംഗ് വിവരം പുറത്തുവന്നിരിക്കുന്നത് . ഉപയോക്താക്കളുടെ പേര് , ഇ - മെയിൽ , ടെലഫോൺ നമ്പർ , പാസ്വേഡ് തുടങ്ങിയവയാണ് ഹാക്കർമാർ ചോർത്തിയത് . എന്നാൽ , ക്രെഡിറ്റ്കാർഡ് വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് കമ്പനിയുടെ നിലപാട് . സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
3
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരാധകർക്ക് രണ്ടഭിപ്രായമില്ല . എന്നാൽ കോലിയാണോ ധോണിയാണോ മികച്ച നായകനെന്ന് ശാസ്ത്രിയോട് ചോദിച്ചാൽ മറുപടി ഒന്നേയുള്ളു . ധോണി തന്നെ . മികച്ച ട്രാക്ക് റെക്കോർഡ് ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രി ധോണിയെ മികച്ച നായകനായി തെരഞ്ഞെടുത്തത് . എന്നാൽ കോലിയും ധോണിയുടെ പാതയിൽ തന്നെയാണെന്നും ശാസ്ത്രി വ്യക്തമാക്കി . രണ്ട് ലോക കിരീടങ്ങൾ , ഒരു തവണ ലോക ട്വന്റി - 20യിലെ രണ്ടാം സ്ഥാനം , രണ്ട് തവണ ലോക ട്വന്റി - 20യിലെ സെമി ഫൈനലിസ്റ്റുകൾ എന്നിങ്ങനെ റെക്കോർഡുകൾ നോക്കിയാൽ തന്നെ ധോണിതന്നെയാണ് എക്കാലത്തെയും മികച്ച നായകനെന്ന് വ്യക്തമാവുമെന്നും ഒരു ബംഗാളി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശാസ്ത്രി പറഞ്ഞു . എന്നാൽ നിലവിലെ നായകൻ വിരാട് കോലി ധോണിയുടെ ദിശയിൽ തന്നെയാണ് സഞ്ചരിക്കുന്നതെന്നും ശാസ്ത്രി വ്യക്തമാക്കി . നേരത്തെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻമാരെ ശാസ്ത്രി തെരഞ്ഞെടുത്തപ്പോഴും ധോണിയെയാണ് മികച്ച നായകനായി തെരഞ്ഞെടുത്തത് . അന്ന് ഗാംഗുലിയുടെ പേര് മനപ്പൂർവം ഒഴിവാക്കിയതിനെതിരെ ഏറെ വിമർശനം ഉയരുകയും ചെയ്തിരുന്നു .
2
തങ്ങളുടെ പ്ലാനുകൾ ഉൾപ്പെടുന്ന ഫോണുകൾ അവതരിപ്പിക്കുകയാണ് ടെലികോം കമ്പനികൾ . ജിയോ ആണ് 1500 രൂപയുടെ 4ജി ഫോൺ അവതരിപ്പിച്ച് ഇതിന് തുടക്കമിട്ടത് . തുടർന്ന് മൈക്രോമാക്സുമായി സഹകരിച്ച് വോഡഫോണും , ബിഎസ്എൻഎല്ലും 4ജി ഫോൺ ഇറക്കി . ഒപ്പം പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചു . ഈ വഴിക്ക് നീങ്ങുകയാണ് ഏയർടെൽ . ഒപ്പം സഹകരിക്കുന്നത് മൊബൈൽ നിർമ്മാതാക്കളായ സെൽകോൺ . സെൽക്കോണിൻറെ 3,500 രൂപ വിലയുള്ള ഫോൺ ആണ് ക്യാഷ് ബാക്ക് ഓഫറുകളോടെ 1,349 രൂപയ്ക്ക് ലഭിക്കുക . മെരാ പെഹ്ല സ്മാർട്ട്ഫോൺ എന്നാണ് ഈ പ്ലാനിൻറെ പേര് . ഇത് പ്രകാരം 3,500 രൂപയുടെ ഫോൺ 2,849 രൂപയ്ക്ക് ലഭിക്കും . തുടർന്ന് തുടർച്ചയായി 36 മാസം ഏയർടെല്ലിൻറെ 169 രൂപയുടെ ഡാറ്റ റീചാർജ് ചെയ്താൽ 1500 രൂപയോളം ക്യാഷ് ബാക്കായി ലഭിക്കും . അതോടെ ഫോണിൻറെ വില 1349 രൂപയായി കുറയും . തുടക്കത്തിൽ ആന്ധ്രാപ്രദേശ് സർക്കിളിലാണ് ഈ ഓഫർ ഏയർടെൽ നടപ്പിലാക്കുന്നത് . പിന്നീട് മറ്റ് സർക്കിളുകളിലേക്ക് വ്യാപിപ്പിക്കും . ഡിസംബറിനുള്ളിൽ 5 ലക്ഷം യൂണിറ്റുകൾ ഈ ഓഫർ വഴി വിപണിയിൽ എത്തുമെന്നാണ് സിലിക്കോൺ അവകാശപ്പെടുന്നത് .
3
രാജ്യത്ത് ഏറ്റവുമധികം ശമ്പളം നൽകുന്ന നഗരം ബംഗളുരുവാണെന്ന് കണക്കുകൾ . റാൻസ്റ്റഡ് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ടിലാണ് പ്രധാന നഗരങ്ങളിലെ ശരാശരി ശമ്പളം സംബന്ധിച്ച വിവരമുള്ളത് . 10 . 8 ലക്ഷമാണ് ബംഗളുരുവിൽ ലഭിക്കുന്ന ശരാശരി വാർഷിക ശമ്പളം . രണ്ടാം സ്ഥാനത്തുള്ള പൂനെയിൽ 10.3 ലക്ഷവും മൂന്നാം സ്ഥാനത്തുള്ള ദില്ലിയിൽ 9.9 ലക്ഷവും ശമ്പളം ലഭിക്കുന്നു . മുംബൈയിൽ 9.2 ലക്ഷമാണ് ശരാശരി ശമ്പളം . ചെന്നൈ ( 8 ലക്ഷം ) , ഹൈദരാബാദ് ( 7.9 ലക്ഷം ) , കൊൽക്കത്ത ( 7.2 ലക്ഷം ) എന്നിവയാണ് തൊട്ട് പിന്നിലുള്ള മറ്റ് നഗരങ്ങൾ . കണക്ക് അനുസരിച്ച് ഫാർമ - ഹെൽത്ത് കെയർ രംഗങ്ങളിലാണ് ഏറ്റവും ഉയർന്ന ശമ്പളം . ഈ രംഗത്തുള്ളവർക്ക് ശരാശരി 9.6 ലക്ഷം രൂപ ലഭിക്കുന്നുണ്ടത്രെ . ഐ . ടി രംഗത്ത് 9.1 ലക്ഷവും റിയൽഎസ്റ്റേറ്റ് - ഇൻഫ്രാസ്ട്രക്ചർ രംഗങ്ങളിൽ 9 ലക്ഷവും ശരാശരി ശമ്പളം ലഭിക്കുന്നു . സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് 18.4 ലക്ഷം രൂപയാണ് കണക്കാക്കപ്പെടുന്ന ശമ്പളം . ഒരു ലക്ഷത്തോളം തൊഴിലുകൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് .
0
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക് . ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഓസീസിന് തുടക്കത്തിലെ ഓപ്പണർമാരെ നഷ്ടമായെങ്കിലും മധ്യനിരയുടെ കരുത്തിൽ തിരിച്ചെത്തുകയായിരുന്നു . ഓസീസ് 40 ഓവറുകൾ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തിട്ടുണ്ട് . അർദ്ധ സെഞ്ചുറി നേടിയ ജൊനാഥനും ( 65 ) , ഒരു റൺസുമായി വിൽ സതർലൻഡുമാണ് ക്രീസിൽ . ഓപ്പണർമാരെ മടക്കി ഇഷാൻ പോരെൽ തുടക്കത്തിൽ ഇന്ത്യയ്ക്ക് മുൻതൂക്കം നേടിക്കൊടുത്തു . ടീം സ്കോർ 32 ൽ നിൽക്കേ 14 റൺസെടുത്ത ഓപ്പണർ മാക്സും 52ൽ നിൽക്കേ സഹഓപ്പണർ ജാക്ക് എഡ്വേർഡും ( 28 ) പോരെലിന് വിക്കറ്റ് നൽകി മടങ്ങി . പിന്നാലെ 13 റൺസെടുത്ത നായകൻ ജാസൺ സംഗയെ പേസർ നാഗർകോട്ടി മടക്കുമ്പോൾ മൂന്നിന് 59 എന്ന നിലയിൽ ഓസീസ് തകർന്നു . എന്നാൽ നാലാം വിക്കറ്റിൽ ജൊനാഥൻ മെർലോയും ഉപ്പലും ചേർന്ന് തകർച്ചയിൽ നിന്ന് ഓസീസിനെ കരകയറ്റി . ടീം സ്കോർ 134ൽ നിൽക്കേ കൂട്ടുകെട്ട് പൊളിച്ച് ഉപ്പലിനെ ( 34 ) റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി അനുകുൽ റോയി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി . 23 റൺസെടുത്ത നഥാനെ റിട്ടേൺ ക്യാച്ചിലൂടെ ശിവ സിംഗ് മടക്കിയതോടെ അഞ്ച് വിക്കറ്റിന് 185 എന്ന നിലയിലായി ഓസ്ട്രേലിയ .
2
അഞ്ചാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 73 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് ചരിത്ര പരമ്പര . ദക്ഷിണാഫ്രിക്കയിൽ ആദ്യമായാണ് ഇന്ത്യ പരമ്പര വിജയം നേടുന്നത് . ഇന്ത്യയുയർത്തിയ 275 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 42.2 ഓവറിൽ 201 റൺസിന് പുറത്തായി . ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർ ഹാഷിം അംല അർദ്ധ സെഞ്ചുറി ( 71 ) നേടി . നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് പ്രോട്ടീസിനെ എറിഞ്ഞിട്ടത് . ദക്ഷിണാഫ്രിക്കയ്ക്കായി മർക്രാം - അംല സഖ്യം മികച്ച തുടക്കമാണ് നൽകിയത് . ഒന്നാം വിക്കറ്റിൽ 52 റൺസ് കൂട്ടിച്ചേർത്ത് നിൽക്കവേ 32 റൺസെടുത്ത മർക്രാമിനെ ബൂംമ്ര പുറത്താക്കി . പാണ്ഡ്യയുടെ പന്തിൽ ഡുമിനിയും ( 1 ) ഡിവിലിയേഴ്സും ( 6 ) അടുത്തടുത്ത് പുറത്തായതോടെ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റിന് 65 റൺസ് എന്ന നിലയിൽ തകർന്നു . എന്നാൽ നാലാം വിക്കറ്റിൽ മില്ലർക്കൊപ്പം 52 റൺസ് അംല പടുത്തുയർത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ തിരിച്ചുവന്നു . എന്നാൽ മില്ലറെ ( 36 ) ചഹൽ തിരിച്ചയച്ചതോടെ ടീം സ്കോർ 127 - 4 . അതേസമയം ഒരറ്റത്ത് പൊരുതി നിന്ന അംല പരമ്പരയിലെ ആദ്യ അർദ്ധ സെഞ്ചുറി പൂർത്തിയാക്കി . തൊട്ടുപിന്നാലെ 71 റൺസുമായി അംലയും റണ്ണൊന്നുമെടുക്കാതെ കഴിഞ്ഞ കളിയിലെ വെടിക്കെട്ട് വീരൻ പെലൂക്വായോയും മടങ്ങിയതോടെ പ്രോട്ടീസ് വീണ്ടും പ്രതിരോധത്തിൽ . അതേസമയം ഒരറ്റത്ത് നാലാം ഏകദിനം ഓർമ്മിപ്പിച്ച് ക്ലാസൻ തകർത്തടിച്ചുകൊണ്ടിരുന്നു . എന്നാൽ മൂന്ന് റൺസെടുത്ത റബാഡയും 39ൽ നിൽക്കേ ക്ലാസനും കുൽദീപിന് മുന്നിൽ വീണതോടെ എട്ട് വിക്കറ്റിന് 197 . തൊട്ടടുത്ത പന്തിൽ ഷംസിയും ഗോൾഡൺ ഡക്കോടെ കുൽദീപിന് മുന്നിൽ മുട്ടുമടക്കി . അവസാന വിക്കറ്റായി ഒരു റണ്ണെടുത്ത് മോർക്കൽ ചഹലിന് കീഴടങ്ങിയതോടെ വിജയവും പരമ്പരയും ഇന്ത്യയ്ക്ക് . ഇന്ത്യയ്ക്കായി ഹർദിക് പാണ്ഡ്യ , ചഹൽ എന്നിവർ രണ്ടും ബൂംമ്ര ഒരു വിക്കറ്റും വീഴ്ത്തി . നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗാരംഭിച്ച ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റിന് 274 റൺസെടുത്തു . 17 - ാം ഏകദിന സെഞ്ചുറി നേടിയ ഓപ്പണർ രോഹിത് ശർമ്മയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത് . പരമ്പരയിലെ ആദ്യ സെഞ്ചുറി കണ്ടെത്തിയ രോഹിത് 126 പന്തിൽ 115 റൺസെടുത്ത് പുറത്തായി . വിരാട് കോലി 36 റൺസും ശീഖാർ ധവാൻ 34 റൺസുമെടുത്തു . ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി നാലും കഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി . സെഞ്ചുറി നേടിയ രോഹിത് ശർമ്മയാണ് കളിയിലെ താരം .
2
ലോകകപ്പ് ഫുട്ബോൾ പ്ലേഓഫിൽ ഇറ്റലിക്ക് ഇന്ന് ജീവൻമരണ പോരാട്ടം . ഇന്നത്തെ മൽസരത്തിൽ സ്വീഡനെ തോൽപിച്ചാലെ ഇറ്റലിക്ക് രക്ഷയുള്ളു . ഇന്ത്യൻ സമയം പുലർച്ചെ ഒന്നേകാലിനാണ് മത്സരം . മരണമുഖത്താണ് ഇറ്റലി . ലോകകപ്പ് യോഗ്യതയ്ക്കും ഇതുവരെ നേരിട്ട ഏറ്റവും വലിയ നാണക്കേടിനും ഇടയിൽ ഒറ്റപ്പോരാട്ടത്തിൻറെ അകലം മാത്രമാണ് ഇറ്റലിയ്ക്കുള്ളത് . ഇന്ന് രണ്ടുഗോൾ വ്യത്യാസത്തിൽ സ്വീഡനെ തോൽപിച്ചാൽ മാത്രമാണ് ഇറ്റലിക്ക് റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ പന്തുതട്ടാനാവൂ . സമനിലപോലും അസൂറികളുടെ സമനില തെറ്റിക്കും . നാല് തവണ വിശ്വവിജയികളായ ഇറ്റലി 1954ൽ മാത്രമാണ് ലോകകപ്പിൽ കളിക്കാതിരുന്നത് . അന്ന് ലോകകപ്പ് നടന്നത് സ്വീഡനിലാണ് . ഇന്ന് ലോകകപ്പിനും ഇറ്റലിക്കും ഇടയിലെ ഏക കടമ്പയും സ്വീഡനാണ് . പ്ലേമേക്കർ മാർകോ വെറാറ്റിയുടെ അഭാവം ഇറ്റലിക്ക് തിരിച്ചടിയാവും . റഷ്യയിലേക്ക് യോഗ്യത നേടാനായില്ലെങ്കിൽ വെറ്ററൻ താരം ബഫണും കോച്ച് ജിയാൻ വെഞ്ചുറയുമടക്കം ടീമിൽ പലരുടെയും തലയുരുളുമെന്ന കാര്യവും ഉറപ്പാണ് . അവസാന അഞ്ച് കളിയിൽ സ്വീഡൻ മൂന്നു മൽസരങ്ങളിൽ ജയിച്ചപ്പോൾ ഇറ്റലിക്ക് രണ്ട് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമാണ് നേടാനായത് . 2006ന് ശേഷം ലോകകപ്പിന് യോഗ്യത നേടുകയെന്നതാണ് സ്വീഡൻറെ ലക്ഷ്യം , ഇത് ഇന്നത്തെ മൽസരത്തിൽ തീ പാറിക്കുമെന്ന കാര്യം തീർച്ചയാണ് .
2
പഴയ ദില്ലിയിൽ 1923ലാണ് ഷൌക്കത്ത് അലി ഹാഷ്മിയുടെ ജനനം . ഓടക്കുഴലിൽ സംഗീതത്തിന്റെ ബാലപാഠം . പിന്നെ സിനിമയിൽ ഭാഗ്യം തേടി 1940 കളിൽ മുംബൈയിലേക്ക് . പലപേരുകളിൽ ഈണമൊരുക്കി . ഒടുവിൽ നഷാദ് എന്നു പേരുറപ്പിച്ചു . സംഗീത ലെജൻഡ് നൌഷാദിനോടുള്ള ആരാധനയായിരുന്നു ഇതിനുപിന്നിലെന്നാണ് കഥ . എന്തായാലും രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം 1964ൽ പാക്കിസ്ഥാനിലേക്കു വണ്ടി കയറി നഷാദ് . ഇത്രയും ഫ്ളാഷ് ബാക്ക് . ഇനി 2005 ലെ ഒരു ഹിറ്റ് ബോളീവുഡ് ഗാനത്തിലേക്കു വരാം . ചിത്രം ' സെഹർ ' . ' അഗർ തും മിൽ ജാവോ ' എന്ന സൂപ്പർ ഹിറ്റ് ഗാനം . ഇമ്രാൻ ഹാഷ്മിയുടെയും ഇന്ദിരാ ഗോസ്വാമിയുടെയും ചൂടൻ ചുംബനങ്ങളാൽ സമൃദ്ധമായ രംഗങ്ങൾ . ഗായകർ ശ്രേയാ ഘോഷാലും ഉദിത് നാരായണനും . വീണ്ടും ഫ്ളാഷ് ബാക്കിലേക്ക് മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ് 1974ൽ പാക്കിസ്ഥാനിൽ ഇറങ്ങിയ ഇമാൻഡർ എന്ന ചിത്രത്തിലെ ഗാനരംഗത്തിലേക്കാണ് ഇനി നമ്മൾ പോകുന്നത് . ഞെട്ടരുത് . ' അഗർ തും മിൽ ജാവോ ' പാടുന്ന നിഷോവിനൊപ്പം മുനാവർ ഷെരീഫ് പാക്ക് മണ്ണിലൂടെ ചുവടുവയ്ക്കുന്ന കാഴ്ച കാണാം . ഇമ്രാൻ ഹാഷ്മിയുടെയും ഇന്ദിര ഗോസ്വാമിയുടെയും ചൂടൻ രംഗങ്ങളല്ല , നിഷ്കളങ്ക പ്രണയത്തിന്റെ ഭാവതീഷ്ണ മുഹൂർത്തങ്ങൾ . അനു മാലിക്കിൻറെ തന്നെ ഭാസിയിലെ ' ധീരേ ധീരേ ആപ് മേരാ ' , നസറിലെ ( 2005 ) ' മൊഹബത്ത് സിന്ദഗി ഹെ ' എന്നിവയും യഥാക്രമം നഷാദ് ഈണമിട്ട് മെഹ്ദി ഹസൻ ആലപിച്ച ' റഫ്താ റഫ്താ ' , ' മൊഹബത്ത് സിന്ദഗി ഹെ ' എന്നീ ക്ലാസിക്ക് ഗസലുകളുടെ പകർപ്പുകളാണ് . തസ്ലീം ഫാസിൽ രചിച്ച ' റഫ്ത റഫ്ത ' 1975ൽ ഇറങ്ങിയ ' സീനത്ത് ' എന്ന ചിത്രത്തിലുണ്ട് . ' മൊഹബത്ത് സിന്ദഗി ' 1974ൽ ' തും സലാമത്ത് രഹോ ' യ്ക്ക് വേണ്ടി മൻസൂർ അൻവറിന്റെ വരികൾ . വിഭജനത്തിനു അരനൂറ്റാണ്ടിനു ശേഷം ആദ്യത്തെ ഇൻഡോ - പാക്ക് ചലച്ചിത്ര സംരംഭമെന്ന പ്രത്യേകതയും നസറിനുണ്ട് . 1996ൽ റിലീസായ ഹിമാത്വറിലെ ' കിത്നി ചാഹത്ത് ചുപായേ ' എന്ന ഗാനം 1975ലെ നൈകി ബാദിയിലെ നഷാദിന്റെ ഈണത്തിൽ മെഹ്ദി ഹസൻ പാടിയ ' ദിൽ മേം തൂഫാൻ ചുപായേ ' യുടെ കോപ്പി . കസൂറി ( 2001 ) ലെ ' ദിൽമേരാ തോഡ് ദിയാ ' എന്ന ഗാനം നൂർജഹാൻ ശബ്ദം നൽകിയ നഷാദ് ഗാനം ' വോ മേരാ ഹോ നാ സകാ ' ( അസ്മത് 1973 ) ൻറെ കോപ്പി . താഫു , എ ഹമീദ് , നാസിർ അലി തുടങ്ങിയവരെ ബോളീവുഡ് പകർത്തിയതിനും തെളിവുകളുണ്ട് . അനു മാലിക്കിന്റെ ചില ഗാനങ്ങൾ കേൾക്കൂ . ' യാർ മേരാ ദിൽദാരാ ' ( മിഷൻ ഇസ്താംബുൾ - 2008 ) . നാല് പതിറ്റാണ്ട് മുമ്പ് 1978 ൽ ഖുദ ഔർ മൊഹബത്ത് എന്ന ചിത്രത്തിനു വേണ്ടി ഫ്യാസ് ഹാഷ്മി എഴുതി താഫു ഈണമിട്ട് എ നയ്യാർ പാടിയ ' ഏക്ക് ബാത്ത് കഹൂൻ ദിൽദാര ' യുടെ ഈണവും വരികളുമാണിത് . ജവാബിലെ ( 1995 ) ' യേ ദിൽ മെ രഹ്നെ വാലെ ' നാസിർ അലിയുടെ സംഗീതത്തിൽ ബാഡ്ൽടി റിഷ്തെ ( 1983 ) യിൽ മെഹ്നസ് ബീഗവും മെഹ്ദി ഹസനും പാടിയ ' യേ ദിൽ മെ രഹ്നെ വാലെ ' എന്ന അതേ ഗാനം തന്നെയാണ് . ' സൌടേൻ കി ബേട്ടി ' ( 1989 ) യിലെ ' ഹം ഭൂലോൻ ഗയെ രെ ഹർ ബാത്ത് ' 1960 ഡിസംബറിൽ റിലീസ് ചെയ്ത എസ് എം യൂസുഫിന്റെ ഉറുദു ചിത്രം ' സഹേലി ' യിൽ എ ഹമീദിൻറെ ഈണത്തിൽ നസീം ബീഗം ആലപിച്ച അതേ ഗാനം തന്നെ . നാളെ - കോപ്പിയടിയിൽ മിടുക്കരാണ് ന്യൂജനറേഷനും !
1
അമ്മയുടെ ജനറൽബോഡി യോഗത്തിന് ശേഷം താരങ്ങൾ മാധ്യമങ്ങളോട് മോശമായി പെരുമാറിയ സംഭവത്തിൽ അമ്മ പ്രസിഡൻറ് ഇന്നസെൻറ് മാപ്പ് പറഞ്ഞു . താൻ അമ്മ പ്രസിഡൻറ് സ്ഥാനത്ത് നിന്നും രാജിവയ്ക്കും എന്നത് മാധ്യമങ്ങൾ പ്രചരിപ്പിച്ചതാണെന്ന് ഇന്നസെൻറ് പറഞ്ഞു . അമ്മയുടെ പ്രവർത്തനങ്ങളും രൂപീകരണങ്ങളും വിവരിച്ചാണ് ഇന്നസെൻറ് വാർത്ത സമ്മേളനം തുടങ്ങിയത് . എന്നാൽ അമ്മ സംബന്ധിച്ച് ഇപ്പോൾ ചില ഊഹാപോഹങ്ങൾ പരക്കുന്നുണ്ട് . ഇത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നുണ്ട് . ഗണേഷ് കുമാറിൻറെ കത്ത് മനസികമായി പ്രയാസമുണ്ടാക്കിയെന്ന് പറഞ്ഞ ഇന്നസെൻറ് , ഗണേഷ് കത്തിൽ സൂചിപ്പിച്ച കാര്യങ്ങളിൽ സത്യമുണ്ടെന്ന് സമ്മതിച്ചു . അമ്മ പിരിച്ച് വിടണമെന്ന് പറയേണ്ടിയിരുന്നില്ല , പക്ഷെ അമ്മ പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നത് സത്യമാണ് . അമ്മയുടെ യോഗത്തിൽ ഗണേഷിൻറെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട് . എന്നും രാവിലെ എഴുന്നേറ്റ് എല്ലാ അംഗങ്ങൾക്കും ഒരു പോലെ സുരക്ഷ കൊടുക്കാൻ അമ്മയ്ക്ക് സാധിക്കില്ല . നടി ആക്രമിക്കപ്പെട്ട സമയത്ത് പ്രതികളെ പിടിക്കാൻ മുഖ്യമന്ത്രിയോടും ഡിജിപിയെയും വിളിച്ചിരുന്നുവെന്ന് ഇന്നസെൻറ് ആവർത്തിച്ചു . മറ്റ് രീതിയിൽ കേസ് തിരിഞ്ഞ് പോകാതിരിക്കാനാണ് പരസ്യ പ്രതികരണം നടത്താതിരുന്നത് . അമ്മയുടെ ജനറൽബോഡി മീറ്റിംഗിൽ ഉണ്ടായ സംഭവത്തിൽ രണ്ടുപേർ എഴുന്നേറ്റ് ആവേശം കയറി സംസാരിച്ചു , ഇത് മറ്റുള്ളവർക്ക് മോശം തോന്നാം . ഇത് കണ്ട് ചിലർ കൂവി അതിൽ ഇന്നസെൻറ് മാപ്പ് ചോദിച്ചു . അന്ന് അവരെ എനിക്ക് തടയാമായിരുന്നു . അതിൽ മാപ്പ് ചോദിക്കുന്നു . അമ്മയുടെ കാര്യത്തിൽ വരുമ്പോൾ ഞാൻ എംപിയല്ല , അത് പോലെ തന്നെയാണ് മറ്റ് ജനപ്രതിനിധികൾക്കും ബാധകമാണ് . ഈ സംഭവത്തോടെ എൻറെ ഇമേജും മോശമായി . മാധ്യമങ്ങൾ പറയും പോലെ അല്ല ഞങ്ങൾ എന്നും ഇരകൾക്ക് ഒപ്പമാണ് . വനിത അംഗങ്ങൾ എന്നും എക്സീക്യൂട്ടീവിൽ എന്നും ഉണ്ട് , എന്നാൽ ഇവരൊന്നും കൃത്യമായി എത്തില്ലെന്നും ഇന്നസെൻറ് പറയുന്നു . ഇത് ചോദിക്കേണ്ട ബാധ്യത എനിക്കുണ്ടാല്ല , നാളെ ഇത് തിരിഞ്ഞുവന്നാലോ . ഇത് തന്നെയാണ് ദിലീപ് മറ്റുള്ളവരോടും പറഞ്ഞത് . കേസിൻറെ കാര്യത്തിൽ ഞങ്ങളല്ല തീരുമാനം എടുക്കുന്നത് . ഭയന്നിട്ട് ഒന്നു പറയാതിരുന്നിട്ടില്ല . അമ്മയിലെ അംഗങ്ങൾക്കെതിരെ നടപടി ഉണ്ടായാൽ അപ്പോൾ കാര്യങ്ങൾ തീരുമാനിക്കും . അമ്മ പ്രസിഡൻറ് സ്ഥാനത്ത് നിന്നും താൻ ഒഴിയില്ല . കള്ളവാർത്തകൾ പ്രചരിപ്പിച്ചത് ഇവിടുത്തെ മാധ്യമങ്ങളാണെന്നും ഇന്നസെൻറ് പറഞ്ഞു .
1
പ്രേമത്തിലൂടെ തമിഴിലും തെലുങ്കിലും സായ് പല്ലവി ശ്രദ്ധിക്കപ്പെട്ടു . എന്നാൽ കഴിഞ്ഞ ദിവസം തമിഴിൽ നിന്നും തെലുങ്കിൽ നിന്നും താരത്തെ ഒഴിവാക്കുന്നു എന്ന് വാർത്തകളുണ്ടായിരുന്നു . ഗ്ലാമറസ് വസ്ത്രങ്ങളും , ദ്വയാർത്ഥ ഡയലോഗുകളും ഒഴിവാക്കണമെന്നും നടി ആവശ്യപ്പെട്ടതായിട്ടായിരുന്നു റിപ്പോർട്ട് . ഇതിനെയൊക്കെ നിഷേധിച്ച് നടി തന്നെ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട് . മനുഷ്യർ എങ്ങനെയാണ് ഇത്തരത്തിൽ കഥ ഉണ്ടാക്കുന്നതെന്ന് മനസ്സിലാകുന്നില്ല . എന്നോട് കഥ പറയുന്നവർ എനിക്ക് കംഫർട്ട് ആയ രീതിയിലാണ് പറയുന്നത് . ആരും ഗ്ലാമറസായ വേഷം ചെയ്യാൻ പറഞ്ഞിട്ടുമില്ല . അതു കൊണ്ട് ഇത്തരത്തിൽ കഥ ഉണ്ടാക്കുന്നത് നിർത്തണമെന്നും സായ് പല്ലവി പറയുന്നു .
1
നെടുമ്പാശേരി വിമാനത്താവളം വഴി കഴിഞ്ഞ സാമ്പത്തിക വർഷം യാത്രചെയ്തത് 77.70 ലക്ഷം യാത്രക്കാർ . മുൻ വർഷത്തേക്കാൾ 20.89 ശതമാനം അധികമാണിത് . സിയാലിൽനിന്നുള്ള സർവീസുകളുടെ എണ്ണത്തിലും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വർധനവുണ്ടായി . കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരവു ചെലവു കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് ഉടൻ തയാറാകുമെന്നു സിയാൽ അധികൃതർ അറിയിച്ചു . കഴിഞ്ഞ സാമ്പത്തിക വർഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണം മുൻ വർഷത്തെ 26.82 ലക്ഷത്തിൽനിന്ന് 31.29 ആയി ഉയർന്നു . രാജ്യാന്തര യാത്രക്കാരുടെ എണ്ണം 46.41 ആണ് . മുൻ വർഷം ഇത് 37.45 ആയിരുന്നു . 23 . 92 ശതമാനം വർധന .
0
രാജ്യത്ത് കൃതിമമാംസത്തിന്റെ ഉൽപാദനവും വിപണനവും വ്യാപകമാക്കി മാറ്റുമെന്ന് കേന്ദ്രമന്ത്രി മനേകാഗാന്ധി . അഹിംസാമാംസം ( ക്ലിൻ മീറ്റ് ) എന്നറിയപ്പെടുന്ന കൃതിമഇറച്ചി ലാബുകളിലാണ് ഉൽപാദിപ്പിക്കുന്നത് . മൃഗങ്ങളുടെ കോശങ്ങൾ ശേഖരിച്ച് ലാബിൽ എത്തിച്ച് പ്രത്യേക സാങ്കേതികവിദ്യയിലൂടെയാണ് കൃതിമമാംസം ഉൽപാദിപ്പിക്കുന്നത് . നിലവിൽ ലോകത്തിന്റെ പലഭാഗത്തും കൃതിമാംസം ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ഇതിന് ചിലവേറെയാണ് . എന്നാൽ വൻതോതിലുള്ള ഉൽപാദനം നടത്താൻ അവസരമൊരുങ്ങിയാൽ കൃതിമമാംസം കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് മാനേകാ ഗാന്ധി പറയുന്നു . മാംസത്തിന് വേണ്ടി മൃഗങ്ങളെ കൊല്ലേണ്ടതില്ലെന്നതാണ് കൃതിമമാംസത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മനേകാ ഗാന്ധി ചൂണ്ടിക്കാട്ടി . ഇതു നടപ്പിലാക്കുന്നതോടെ കോടിക്കണക്കിന് മൃഗങ്ങളെ അറവുശാലകളിൽ നിന്നും രക്ഷിക്കാനാവും . ഈ അടുത്തകാലത്ത് നടത്തിയ ഒരു സർവേയിൽ 66 ശതമാനം ആളുകളും കൃതിമമാംസം സ്വീകരിക്കാൻ തയ്യാറാണെന്നാണ് പറഞ്ഞതെന്ന് മനേകാ വിശദീകരിച്ചു . നിരവധി കോർപറേറ്റ് കമ്പനികൾ ഈ മേഖലയിൽ നിക്ഷേപിക്കാൻ തയ്യാറാണ് . സർവേയിൽ പങ്കെടുത്ത 46 ശതമാനം പേർ കൃതിമഇറച്ചി സ്ഥിരമായി വാങ്ങാനും , 53 ശതമാനം ആളുകൾ നിലവിലെ മാംസത്തിന് പകരം കൃതിമമാംസം വാങ്ങി പരീക്ഷിക്കാനുമുള്ള താത്പര്യം പ്രകടിപ്പിച്ചുവെന്നും മനേകാ വ്യക്തമാക്കി .
0
ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരേ ബംഗ്ലാദേശിന് 256 റൺസ് വിജയലക്ഷ്യം . നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാൻ ഇത്രയും റൺസ് നേടിയത് . ഇരു ടീമുകളും നേരത്തെ സൂപ്പർ ഫോർ ഉറപ്പിച്ചിരുന്നു . 58 റൺസ് നേടിയ ഹഷ്മതുള്ള ഷഹിദിയാണ് അഫ്ഗാന്റെ ടോപ് സ്കോറർ . എന്നാൽ വാലറ്റത്ത് റഷീദ് ഖാന്റേയും ( 32 പന്തിൽ 57 ) ഗുൽബാദിൻ നെയ്ബിന്റേയും 38 പന്തിൽ 48 ) ബാറ്റിങ്ങാണ് സ്കോർ 250 കടത്തിത് . ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അൽ ഹസൻ നാല് വിക്കറ്റ് വീഴ്ത്തി . അബുദാബിയിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു . 30 റൺസെടുക്കും മുമ്പ് അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി . പിന്നീട് മുഹമ്മദ് ഷഹ്സാദ് ( 47 പന്തിൽ 37 ) , ഷഹിദി എന്നിവർ അഫ്ഗാനിസ്ഥാനെ മുന്നോട്ട് കൊണ്ടുപോയി . എന്നാൽ കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശ് വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു . ഇതോടെ അഫ്ഗാൻ 40.5 ഓവറിൽ 160ന് ഏഴ് എന്ന നിലയിലെത്തി . പിന്നീട് ഒത്തുച്ചേർന്ന റാഷിദ് ഖാൻ - നെയ്ബ് സഖ്യമാണ് അഫ്ഗാനെ മാന്യമായ സ്കോറിലേക്ക് നയിച്ചത് . ഇരുവരും ഒമ്പതാം വിക്കറ്റിൽ 95 റൺസ് വിക്കറ്റ് കൂട്ടിച്ചേർത്തു . എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു റഷീദിന്റെ ഇന്നിങ്സ് . ബംഗ്ലാദേശിനായി അവസാന ഓവർ എറിഞ്ഞ മഷ്റഫെ മോർത്താസക്കെതിരേ നാല് ഫോറുകളാണ് റാഷിദ് ഖാൻ അടിച്ചെടുത്തത് . അവസാന ഓവറിൽ 19 റൺസ് പിറന്നു . ഷാക്കിബിന് പുറമെ അബു ഹൈദർ ബംഗ്ലാദേശിനായ രണ്ട് വിക്കറ്റ് വീഴ്ത്തി .
2
റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു . പ്രധാന നിരക്കുകളിൽ മാറ്റമില്ലാതെയാണ് നയപ്രഖ്യാപനം . റിപ്പോ നിരക്ക് എട്ട് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് ഏഴുശതമാനവുമായി തുടരും . കരുതൽ ധനനാനുപാതത്തിലും മാറ്റം വരുത്തിയിട്ടില്ല . ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതും രാജ്യത്തെ പണപ്പെരുപ്പത്തിൽ നേരിയ കുറവുണ്ടായതും നിരക്കുകളിൽ മാറ്റം വരുത്തുമെന്നായിരുന്നു പ്രതീക്ഷ . എന്നാൽ യാതൊരു മാറ്റവും വരുത്താതെയാണ് റിസവർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ നയപ്രഖ്യാപനം നടത്തിയത് . ഫെബ്രുവരിയിൽ നടക്കുന്ന വായ്പ അവലോകനത്തിലാകും നിരക്കുകൾ സംബന്ധിച്ച് പുതിയ പ്രഖ്യാപനം ഉണ്ടാവുക . പണപ്പെരുപ്പം കുറഞ്ഞെങ്കിലും പലിശ നിരക്കിൽ മാറ്റം വരുത്താതെ ജാഗ്രതയോടെയുള്ള സമീപനാണ് രഘുറാം രാജൻ സ്വീകരിച്ചത് . രാജ്യത്തെ സാമ്പത്തിക വളർച്ച ദ്രുത ഗതിയിലാക്കാൻ നിരക്കുകൾ കുറയ്ക്കണമെന്ന് നിലപാടിലായിരുന്നു വ്യവസായിക ലോകം . നിരക്കുകൾ കുറഞ്ഞാൽ മാത്രമേ പലിശ നിരക്കുകളിലും അനുസൃതമായ മാറ്റം വരുത്താൻ ബാങ്കുകൾ തയ്യാറാവുകയുള്ളൂ . ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ നൽകുമ്പോൾ ഇടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക് . ബാങ്കുകളുടെ അധിക ഫണ്ട് റിസർവ് ബാങ്കിൽ നിക്ഷേപിയ്ക്കുമ്പോൾ ലഭിയ്ക്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ . ഈ നിരക്കുകളിൽ മാറ്റം വരുത്തുന്നതിനനുസരിച്ചാണ് ബാങ്കുകളുടെ പലിശ നിരക്ക് .
0
വനിതാ ക്രിക്കറ്റിലെ വിപ്ലവകരമായ പ്രഖ്യാപനത്തിന് ബിസിസിഐ തയാറെടുക്കുന്നതായി റിപ്പോർട്ട് . ഐപിഎൽ മാതൃകയിൽ വനിതാ ക്രിക്കറ്റിലും ട്വന്റി - 20 ലീഗ് തുടങ്ങാൻ ബിസിസിഐ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട് . ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും . വനിതാ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ മുന്നേറ്റവും പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അതേ ആരാധക പിന്തുണയും കണക്കിലെടുത്താണ് ബിസിസിഐ വനിതകൾക്കായി ട്വന്റി - 20 ലീഗ് ആരംഭിക്കാനൊരുങ്ങുന്നത് . ഐപിഎൽ മാതൃകയിൽ വനിതകൾക്കായി ട്വന്റി - 20 ലീഗ് ആരംഭിക്കുന്ന കാര്യം പ്രാരംഭ ചർച്ചയിലാണെന്ന് സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി അംഗവും മുൻ ഇന്ത്യൻ നായികയുമായ ഡയാന എഡുൽജി പറഞ്ഞു . അഞ്ച് ടീമുകളെ ഉൾപ്പെടുത്തി ലീഗ് നടത്തുന്ന കാര്യമാണ് ബിസിസിഐ പരിഗണിക്കുന്നത് . ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വനിതകൾക്കായി ബിഗ് ബാഷ് ലീഗ് കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു . ഇന്ത്യൻ താരങ്ങളായ മൻപ്രീത് കൌറും സ്മൃതി മന്ദനയും ബിഗ് ബാഷ് ലീഗിൽ കളിക്കുന്നുണ്ട് . ലോകകപ്പിൽ ഇന്ത്യൻ ടീം നടത്തിയ മുന്നേറ്റവും സെമിയിൽ ഓസ്ട്രേലിയക്കെതിരെ ഹർമൻപ്രീത് കൌർ നേടിയ സെഞ്ചുറിയും വനിതാ താരങ്ങൾക്ക് പുരുഷതാരങ്ങൾക്ക് തുല്യമായ പ്രശസ്തിയാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത് . ഇത് പരമാവധി മുതലെടുക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത് .
2
രാജ്യത്ത് 2017 ജൂലൈയിൽ പ്രാബല്യത്തിൽ വന്ന ചരക്കുസേവന നികുതി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത് . നേരിട്ടുള്ള നികുതികളിൽ നിന്ന് ഇൻഡയറക്ട് ടാക്സ് എന്ന രീതിയിലേയ്ക്ക് മാറിയെന്നതാണ് ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ മാറ്റങ്ങൾ . ജിഎസ്ടി രാജ്യത്ത് പ്രാബല്യത്തിൽ വരാനിരിക്കെ കഴിഞ്ഞ ബജറ്റിൽ ഡയറക്ട് ടാക്സ് ഏർപ്പെടുത്താനുള്ള പ്രമേയങ്ങൾ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി നിർത്തിവക്കുകയായിരുന്നു . ഡയറക്ട് ടാക്സുകൾ , കസ്റ്റംസ് തീരുവകൾ , ലെവി എന്നിവയ്ക്ക് മാറ്റിവയ്ക്കേണ്ട തുകയ്ക്ക് അനുസൃതമായിട്ടായിരിക്കും പുതിയ ബജറ്റ് തയ്യാറാക്കുക . അടുത്ത ബജറ്റിൽ ജനങ്ങൾ കാത്തിരിക്കുന്നത് ആദായനികുതി സംബന്ധിച്ച് വരാനിരിക്കുന്ന മാറ്റങ്ങൾക്ക് വേണ്ടിയാണ് . റോഡരികിലെ ബീഡി വിൽപ്പനക്കാരൻ മുതൽ ആഭരണം വാങ്ങുന്ന മധ്യവർഗ്ഗ കുടുംബങ്ങളിലെ വീട്ടമ്മമാർ വരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതായിരിക്കും വരാനിരിക്കുന്ന ധനകാര്യബജറ്റ് . വിലകുറയുന്നതും കൂടുന്നതുമായ വസ്തുുക്കളെക്കുറിച്ചുള്ള വിവരങ്ങളായിരിക്കും പൊതുജനങ്ങളെ പ്രധാനമായും ബജറ്റിലേയ്ക്ക് ആകർഷിക്കുന്ന ഘടകം . ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ പാവപ്പെട്ടവർക്കും പണക്കാർക്കും വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും എന്ന് തുടങ്ങി എല്ലാവരിലും അനന്തര ഫലം പ്രകടമാകുന്നതായിരിക്കും വരാനിരിക്കുന്ന ബജറ്റ് . ജിഎസ്ടി പ്രാബല്യത്തിൽ വന്നതിന് ശേഷമു്ള ആദ്യ ബജറ്റെന്ന രീതിയിൽ വൻ പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ വ്യാപാരികളുൾപ്പെടെയുള്ളവർ ബജറ്റിനെ ഉറ്റുനോക്കുന്നത് . സ്വാതന്ത്ര്യാനന്ത ഇന്ത്യയിൽ ഉണ്ടായ നിർണായക പ്രഖ്യാപനമാണ് 2016 ജുലൈ ഒന്നിന് അർധരാത്രി പ്രാബല്യത്തിൽ വന്ന ചരക്കുസേവന നികുതി . നേരത്തെയുണ്ടായിരുന്ന നികുതി സമ്പ്രദായത്തെ പൊളിച്ചെഴുതിയ ജിഎസ്ടി നിരവധി നികുതികൾക്ക് പകരമായി ജിഎസ്ടി , എസ്ജിഎസ്ടി എന്നിങ്ങനെയുള്ള നികുതികൾ പ്രാബല്യത്തിൽ വരികയും ചെയ്തുു . ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ചെക്ക് പോസ്റ്റുകൾ വഴിയുള്ള നികുതി പിരിവിനും അന്ത്യമായിരുന്നു . വിൽപ്പന , ട്രാൻസ്ഫർ , സാധനങ്ങൾ പർച്ചേസ് ചെയ്യൽ , ലീസ് , ഉൽപ്പന്നങ്ങളുടെ ഇറക്കുമതി , കയറ്റുമതി എന്നിവയ്ക്കും ജിഎസ്ടി ബാധകമായി വരികയും ചെയ്തുു .
0
രാജ്യത്തെ സമാന്തര സമ്പദ് വ്യവസ്ഥയെ തകർക്കാമെന്നുളള മോദി സർക്കാരിൻറെ കണക്കുകൂട്ടലിനാണ് നോട്ട് അസാധുവാക്കലിലൂടെ തിരിച്ചടിയേറ്റത് . കളളപ്പണം സൂക്ഷിക്കുന്നത് കറൻസിയുടെ രൂപത്തിലാണെന്ന തെറ്റിദ്ധാരണയാണ് മുഖ്യപരാജയ കാരണമെന്ന് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു . കളളപ്പണം , ഹവാല , കളളനോട്ട് തുടങ്ങി കണക്കിൽപ്പെടാതെ നിയമവിരുദ്ധമായി സൂക്ഷിക്കുന്ന എന്തുസമ്പത്തും സമാന്തര സമ്പദ്ഘടനയുടെ ഭാഗമാണ് . രാജ്യത്തെ യഥാർഥ സമ്പദ് വ്യവസ്ഥയുടെ 30 മുതൽ 40 ശതമാനത്തിനത്രയും തന്നെ സമാന്തര സമ്പത്തുണ്ടെന്നാണ് ഏകദേശ കണക്ക് . ഇത് ജിഡിപിയുടെ 62 ശതമാനം വരെ വരുമെന്ന് കരുതുന്ന സാമ്പത്തിക വിദഗ്ധരും രാജ്യത്തുണ്ട് . 500 , 1000 രൂപ നോട്ടുകൾ ഒറ്റരാത്രികൊണ്ട് പിൻവലിച്ചതോടെ പൂഴ്ത്തിവച്ചിരുക്കുന്ന കളളപ്പണമത്രയും ഇല്ലാതാക്കാമെന്നായിരുന്നു മോഡി സർക്കാരിൻറെ കണക്കുകൂട്ടൽ . എന്നാൽ ഇവിടെയാണ് പിഴച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു . ഭൂമി , കെട്ടിടങ്ങൾ , വിദേശ രഹസ്യ നിക്ഷേപങ്ങൾ , സ്വർണം , വിദേശ ഹവാല ഇടപാട് തുടങ്ങി കളളപ്പണമൊളിപ്പിക്കാനുളള വഴികൾ സമാന്തര വ്യവസ്ഥ ഓരോ ദിവസവും തേടുന്നിടത്താണ് കേന്ദ്ര സർക്കാരിൻറെ കണക്കുകൂട്ടലുകൾ പിഴച്ചത് . മൊത്തം കളളപ്പണത്തിൻറെ ഒരു ശതമാനം പോലും കറൻസിയായി സൂക്ഷിക്കുന്നില്ലെന്നാണ് കണക്ക് . നോട്ടു നിരോധനത്തിലൂടെ കളളനോട്ട് അടക്കമുളള കളളപ്പണം പിടികൂടാനുളള പൊളിഞ്ഞത് അങ്ങനെയാണ് നോട്ട് നിരോധനം സമാന്തര സമ്പദ് വ്യവസ്ഥയെ പിടികൂടാനുളള തുടക്കാമായിട്ട് കേന്ദ്ര സർക്കാർ കാണേണ്ടിയിരുന്നു . ഓരോ വ്യക്തിയും രാജ്യത്തിനകത്തും പുറത്തും നിയപരമായും ആല്ലാതെയും സമ്പാദിക്കുന്ന സ്വത്തുക്കളുടെ കണക്കുകൾ പരിശോധിക്കാനുളള സംവിധാനവും നിയമനിർമാണവുമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത് .
0
ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ എംഐ5ൻറെ വില ഇന്ത്യയിൽ വെട്ടിക്കുറച്ചു . 24 , 999 രൂപയായിരുന്ന ഫോൺ ഇപ്പോൾ 2,000 ഡിസ്കൌണ്ടിൽ 22,999 രൂപയ്ക്ക് ലഭിക്കും . ഷവോമി ഇന്ത്യ മേധാവി ട്വിറ്ററിലൂടെയാണ് വില കുറച്ച വിവരം അറിയിച്ചത് . ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും ഈ ഓഫർ ലഭിക്കുക , ഇതിന് പുറമേ ഷവോമിയുടെ സൈറ്റായ എംഐ . കോം വഴിയും ഈ ഓഫർ ലഭിക്കും . കഴിഞ്ഞ മാർച്ച് മുതലാണ് ഷവോമി എംഐ5 ഇന്ത്യയിൽ അവതരിപ്പിച്ചത് . 5 . 15 ഇഞ്ച് സ്ക്രീനാണ് ഷവോമി എംഐ5ന് നൽകിയിരിക്കുന്നത് . ഫിംഗർ പ്രിന്റ് സ്കാനർ സംവിധാനം ലഭ്യമാണ് . 2കെ ഡിസ്പ്ലേയുടെ റെസല്യൂഷൻ ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട് . 1 . 3 യും 1.5 ഹെർട്സ് ക്യൂവൽകോം സ്നാപ് ഡ്രാഗൺ 820 ചിപ്പ് സെറ്റാണ് ഫോണുകളിലുണ്ടാകുക . 16 എംപി പിൻ ക്യാമറയും , 4 എംപി മുൻ ക്യാമറയുമാണ് ഫോണിനുള്ളത് . 4ജി പ്ലസ് സപ്പോർട്ടുള്ള ഫോണിന്റെ ബാറ്ററി ശേഷി 3,800 എംഎഎച്ചാണ് . ബാറ്ററി ശേഷി . 16 എംപിയാണ് പ്രധാന ക്യാമറ , 5 എംപിയാണ് മുന്നിലെ സെൽഫി ക്യാമറ .
3
ഷവോമി തങ്ങളുടെ സ്മാർട്ട് ടിവി വില കുത്തനെ കുറച്ചു . സ്മാർട്ട് ടിവികളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന് പിന്നാലെയാണ് സ്മാർട് ടിവി വില ഷവോമി കുത്തനെ കുറച്ചത് . ഷവോമിയുടെ രണ്ടു മോഡൽ എംഐ ടിവികൾക്കാണ് വില കുറച്ചത് . എംഐ എൽഇഡി സ്മാർട് ടിവി 4എ 32 , എംഐ എൽഇഡി ടിവി 4സി പ്രോ 32 എന്നീ മോഡലുകൾക്ക് 2000 രൂപ വരെയാണ് കുറച്ചത് . എംഐ ടിവി 4എ 32 ന്റെ വില 12,499 രൂപയും എംഐ ടിവി 4സി പ്രോ 32 ന്റെ വില 13,999 രൂപയുമാണ് . സ്മാർട് ടിവികൾക്കുള്ള ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ശതമാനം കുറച്ചതോടെയാണ് ഷവോമിയും വില കുറച്ചത് . സ്മാർട് ടെലിവിഷനുകൾ ഇന്ത്യയിൽ തന്നെ നിർമിച്ച് കുറഞ്ഞ വിലയ്ക്ക് വിൽക്കാനാണ് ഷവോമിയുടെ നീക്കം . കുറഞ്ഞ കാലത്തിനിടെ രാജ്യത്ത് വൻ ജനപ്രീതി നേടിയ ടിവി ബ്രാൻഡാണ് ഷവോമി . ഇന്ത്യയിൽ നിർമിക്കുന്നതോടെ ഇറക്കുമതി തീരുവ ഒഴിവാകും . ഇതിലൂടെ വിലകുറച്ച് സ്മാർട് ടിവികൾ വിൽക്കാനാകും . ഇതിലൂടെ മറ്റു ടെലിവിഷൻ വിതരണ കമ്പനികൾക്ക് ഷവോമി ടിവികൾ വൻ വെല്ലുവിളിയാകും . നിലവിൽ ചൈനയിൽ നിന്ന് ടെലിവിഷൻ ഇറക്കുമതി ചെയ്യുന്നതിന് 20 ശതമാനം ഇറക്കുമതി തീരുവ നൽകണം . ഇതോടൊപ്പം രണ്ടര ശതമാനം അധിക നികുതിയും നൽകേണ്ടതുണ്ട് .
3
ടിക്കറ്റ് നിരക്കിൽ വമ്പിച്ച ഇളവുകളുമായി എയർ ഏഷ്യ ഇന്ത്യ . ടാറ്റാ സൺസുമായി ചേർന്നാണ് 99 രൂപ മുതൽ ഇന്ത്യയിലെവിടേക്കുമുള്ള ടിക്കറ്റ് എയർ ഏഷ്യ നൽകുന്നത് . എയർ ഏഷ്യയുടെ ഇന്ത്യയിലെ എയർലൈനായ ഇന്ത്യൻ ജെ വി എയർലൈൻ നെറ്റ് വർക്കിലാണ് വൻ വിലകുറവിൽ ടിക്കറ്റ് ലഭ്യമാകുക . ആഭ്യന്തര യാത്രകൾക്കുള്ള ടിക്കറ്റ് 99 രൂപയ്ക്കും അന്താരാഷ്ട്ര ടിക്കറ്റുകൾ 444 രൂപയ്ക്കും ലഭിക്കും . അടുത്ത വർഷം മെയ് മുതൽ 2019 ജനുവരി വരെയാണ് ഓഫർ ലഭ്യമാകുക . ഇന്ത്യയിലെവിടേയ്ക്കും ഒരു ദിശയിലേക്കുള്ള അടിസ്ഥാന നിരക്കാണ് 99 രൂപ . ടാറ്റ സൺസുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് എയർ ഏഷ്യ ഇന്ത്യ . ഇന്ന് രാത്രി മുതൽ നവംബർ 19 വരെ ഓഫറിലുള്ള ടിക്കറ്റ് ലഭ്യമാകും . . ബെംഗലുരു , കൊച്ചി , ഹൈദരബാദ് , റാഞ്ചി , ഭുവനേശ്വർ , കൊൽക്കത്ത , ന്യൂ ദില്ലി , ഗോവ എന്നിവിടങ്ങളിലേയ്ക്ക് എയർ ഏഷ്യ ഇന്ത്യ സർവ്വീസുകൾ നടത്തുന്നുണ്ട് . ക്വാലലംപൂരിലേയ്ക്കും , ബാലിയിലേയ്ക്കും , ബാങ്കോക്കിലേക്കും എയർ ഏഷ്യയുടെ അന്താരാഷ്ട്ര സർവ്വീസുകൾ നിലവിലുണ്ട് .
0
ഏറെക്കാലം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന ജോഡികളാണ് ഹിന്ദി താരങ്ങളായ സുശാന്ത് സിംഗും ക്രിതിയും . എന്നാൽ ഇവർ വേർപിരിയുന്നുവെന്നാണ് സിനിമാ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത് . അങ്കിതയുമായുള്ള പ്രണയബന്ധം തകർന്നതിനു ശേഷമായിരുന്നു സുശാന്ത് ക്രിതിയുമായി അടുത്തത് . സുശാന്തും ക്രിതിയും തങ്ങളുടെ പ്രണയം ഇതുവരെ പരസ്യമായി തുറന്നുസമ്മതിച്ചിരുന്നില്ല . എന്നാൽ ഇവരുടെ അടുപ്പം ഗോസിപ്പ് കോളങ്ങളിൽ വന്നിരുന്നു . സുശാന്തും ക്രിതിയും വേർപിരിയുന്നതായിട്ടാണ് അവരോട് അടുത്തവൃത്തങ്ങൾ ഇപ്പോൾ പറയുന്നത് . ലുക്കാ ചുപ്പി എന്ന ചിത്രത്തിന്റെ തിരക്കിലുള്ള കൃതി ഫോൺ ഉപയോഗം കുറച്ചുവെന്നും സുശാന്തുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് സിനിമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . അതേസമയം കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുശാന്തിന്റെ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു .
1
കാലവർഷം കലിതുള്ളുമ്പോൾ ജനങ്ങൾ ദുരിതത്തിലാണ് . മഴക്കെടുതി രൂക്ഷമായതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ചില സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് . തുടർച്ചയായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉരുൾപൊട്ടൽ , മണ്ണിടിച്ചിൽ എന്നിവയ്ക്ക് കാരണമാകാം . ഈ വരുന്ന 17 വരെ അതിശക്തമായ മഴയുണ്ടാകുമെന്നതിനാൽ മുന്നറിയിപ്പ് ശ്രദ്ധയോടെ കണക്കാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളെ ഓർമ്മപ്പെടുത്തുന്നു . സുരക്ഷാ നിർദ്ദേശങ്ങൾ 1 . ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് ( 7 pm to 7 am ) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം 2 . ബീച്ചുകളിൽ കടലിൽ ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം . പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട് . പുഴകളിലും , ചാലുകളിലും , വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം 3 . മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട . ഇത്തരം ചാലുകളുടെ അരികിൽ വാഹനനങ്ങൾ നിർത്താതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം 4 . മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം 5 . ഉരുൾപൊട്ടൽ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങൾ ജാഗരൂകരായിരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 6 . ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കുവാൻ അമാന്തം കാണിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു 7 . പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം , ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക
3
കേരളത്തിൽ ഇന്നത്തെ ( സെപ്റ്റംബർ രണ്ട് ) സ്വർണവിലയിൽ മാറ്റമില്ല . സ്വർണവില പവന് കഴിഞ്ഞ ദിവസത്തെ വിലയായ 23,200രൂപയിൽ തുടരുകയാണ് . 2 , 900 രൂപയാണ് ഗ്രാമിന്റെ വില . ഓഗസ്റ്റ് മാസം അവസാനിക്കുമ്പോൾ 23,280 രൂപയായിരുന്നു പവന്റെ വില . സെപ്റ്റംബർ ഒന്നിന് പവന് 80 രൂപ കുറഞ്ഞാണ് 23,200 രൂപയായത് . ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത് . ചിങ്ങ മാസം എത്തിയതോടെ കേരളത്തിൽ വിവാഹ സീസണാണ് . അതുകൊണ്ടുതന്നെ സ്വർണവില വലിയ തോതിൽ താഴേക്കു പോകില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത് . വരുംദിവസങ്ങളിൽ സ്വർണവില കൂടാനും സാധ്യതയുണ്ട് . ഓണക്കാലം കൂടിയായതോടെ കേരളത്തിലെ സ്വർണ വിപണിയിൽ നല്ല കച്ചവടമാണ് നടക്കുന്നത് . ഓഗസ്റ്റ് ആദ്യവാരം 22,960 രൂപയായിരുന്നു പവനു വില . ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത് . ഓഗസ്റ്റ് 24ന് 23,480 രൂപയായി ഉയർന്നിരുന്നു . ഓഗസ്റ്റിലെ ഉയർന്ന നിരക്കായിരുന്നു ഇത് .
0
നിങ്ങൾ മലയാളത്തിൽ ഫേസ്ബുക്കിൽ എഴുതുന്ന പോസ്റ്റ് , ഒരു അറബി സുഹൃത്തിന് വായിക്കാൻ തർജ്ജമ ചെയ്യാമോ . വലിയ പണിയല്ലെ എന്ന് , എന്നാൽ അതിന് ഒരു സംവിധാനം തയ്യാറാക്കുകയാണ് ഫേസ്ബുക്ക് . പുതിയ ഫീച്ചർ വഴി ഒരു ഫേസ്ബുക്ക് ഉപയോക്താവിന് തങ്ങളുടെ പോസ്റ്റുകൾ 44 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താം . ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്സ്ബുക്ക് ഇക്കാര്യം അറിയിച്ചത് . ഭാഷകൾ ഏതെല്ലാമാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഫേസ്ബുക്ക് സജീവമായ പ്രധാന ഭാഷകൾ കാണുമെന്നാണ് റിപ്പോർട്ട് . ഫേസ്ബുക്കിലെ 50 ശതമാനം ആളുകളുടേയും സംവാദ ഭാഷ പ്രാദേശിക ഭാഷയാണെന്നാണ് ഫേസ്ബുക്ക് പറയുന്നത് . അതിനാലാണ് പുതിയ സംവിധാനം എന്നാണ് ഫേസ്ബുക്ക് പറയുന്നത് . ‘മൾട്ടിലിഗ്വൽ കംപോസർ’ എന്ന ടൂളിലൂടെയാണ് തർജ്ജമ സാധ്യമാകുന്നത് . യൂസർമാർ ആഗ്രഹിക്കുന്ന ഭാഷയിലേക്ക് പോസ്റ്റുകളുടെ തർജ്ജമ ഈ ടൂൾ സ്വയമേ ചെയ്യുമെന്നും ഫെയ്സ്ബുക്ക് പറഞ്ഞു . യൂസർക്ക് ഒരു പോസ്റ്റ് ഒരേസമയം വിവിധ ഭാഷകളിലേക്ക് മാറ്റാം . ആദ്യം വേണമെങ്കിൽ ഇംഗ്ലീഷിൽ പോസ്റ്റ് ചെയ്യാം . ഇംഗ്ലീഷ് സുപരിചതമല്ലാത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി അതേ പോസ്റ്റ് പ്രാദേശിക ഭാഷയിലും ലഭ്യമാക്കാം . യൂസർമാർ സെലക്ട് ചെയ്യുന്ന ഭാഷയിൽ മാത്രമേ മറ്റുള്ളവർക്ക് ആ പോസ്റ്റ് കാണാനാകൂ . ഇനിമുതൽ പോസ്റ്റ് കുറിക്കുമ്പോൾ ‘ലാംഗ്വേജ്ഃസെലക്ട്’ എന്ന ഡ്രോപ്പ് ഡൌൺ മെനുവിൽ ക്ലിക്ക് ചെയ്ത് ഏത് ഭാഷയിലേക്കാണോ തർജ്ജമ വേണ്ടത് ആ ഭാഷ തെരഞ്ഞെടുക്കാം . മുതൽ തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം യൂസർമാർക്കായി ടൂൾ ലഭ്യമാക്കിയിട്ടുണ്ട് .
3
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ലീഡ് . രണ്ടാം ദിനം കളി നിർത്തുമ്പോൾ സന്ദർശകർക്ക് 177 റൺസ് ലീഡായി . നേരത്തെ , ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 342ന് പുറത്തായി . മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് 203 റൺസാണ് ആദ്യ ഇന്നിങ്സിലെടുക്കാൻ സാധിച്ചത് . 139 റൺസ് ലീഡാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയത് . മൊയീൻ അലിയുടെ നാല് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്സിൽ ലങ്കയെ തകർത്തത് . മറ്റൊരു സ്പിന്നറായ ആദിൽ റഷീദ് രണ്ട് വിക്കറ്റെടുത്തു . 52 റൺസെടുത്ത ഏയ്ഞ്ചലോ മാത്യൂസിന് മാത്രമാണ് ലങ്കൻ നിരയിൽ തിളങ്ങാൻ സാധിച്ചത് . ക്യാപ്റ്റൻ ദിനേഷ് ചാണ്ഡിമൽ 33 റൺസെടുത്തു . ആദ്യ ഇന്നിങ്സിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെൻ ഫോക്സിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് തുണയായത് . 107 റൺസെടുത്ത താരത്തിന് 48 റൺസുമായി സാം കുറൻ മികച്ച പിന്തുണ നൽകി . ലങ്കയ്ക്ക് വേണ്ടി ദിൽറുവാൻ പെരേര അഞ്ച് വിക്കറ്റ് വീഴ്ത്തി . സുരംഗ ലക്മലിന് മൂന്ന് വിക്കറ്റുണ്ട് . പിന്നാലെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് വിക്കറ്റുകളൊന്നും നഷ്ടമായിട്ടില്ല . റോറി ബേൺസ് ( 110 , കീറ്റൺ ജെന്നിങ്സ് എന്നിവരാണ് ക്രീസിൽ .
2
പാരിപ്പള്ളി ഐ . ഒ . സി പ്ലാന്റിൽ ട്രക്ക് ഡ്രൈവർമാരുടെ സമരം . സമരത്തെത്തുടർന്ന് പ്ലാന്റിൽ നിന്നുള്ള പാചകവാതക വിതരണം നിലച്ചു സി , ബി . എം . എസ് യൂണിയനുകൾ സംയുക്തമായാണ് സമരം . വർഷങ്ങളായി ജോലി നോക്കുന്ന ഡ്രൈവർമാരെ രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് പിരിച്ചുവിടാൻ നീക്കമുണ്ടെന്നും ഇവർ ആരോപിക്കുന്നു . കൊല്ലം , തിരുവനന്തപുരം , പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലേക്ക് ഇവിടെ നിന്നാണ് പാചകവാതകം വിതരണം ചെയ്യുന്നത് . ദിവസം 100 മുതൽ 120 വരെ ട്രക്കുകളാണ് പ്ലാന്റിൽ നിന്ന് ഈ ജില്ലകളിലേക്ക് പോകുന്നത് . പണിമുടക്ക് നീണ്ടാൽ തെക്കൻ കേരളത്തിൽ പാചകവാതക വിതരണം പ്രതിസന്ധിയിലാകും . പാചകവാതക വിതരണക്കാരാണ് ഡ്രൈവർമാരെ നിയമിക്കുന്നതെന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ഇക്കാര്യത്തിൽ നിയന്ത്രണമില്ലെന്നുമാണ് ഐ . ഒ . സി അധികൃതരുടെ വിശദീകരണം .
0
ബോളിവുഡ് താരം സണ്ണിലിയോൺ തെന്നിന്ത്യയിലേക്ക് എത്തുന്ന ആവേശത്തിലാണ് ആരാധകർ . എന്നാൽ താരം തെന്നിന്ത്യയിലേക്കെത്താൻ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ . ബാഹുബലി പരമ്പരയിലെ ചിത്രങ്ങൾക്കായി അനുഷ്ക ഷെട്ടി വാങ്ങിയ പ്രതിഫലത്തേക്കാൾ കൂടുതലാണ് സണ്ണി ചോദിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ . 3 . 25 കോടിയാണ് സണ്ണിലിയോൺ ചോദിച്ചിരിക്കുന്ന പ്രതിഫലം . ബാഹുബലിയിൽ അനുഷ്കയ്ക്ക് 2.5 കോടിയായിരുന്നു പ്രതിഫലം . സണ്ണിയുടെ ഡിമാൻഡിൽ അണിയറ പ്രവർത്തകർ ഞെട്ടിയെങ്കിലും താരം ആവശ്യപ്പെട്ട തുക നൽകാമെന്ന തീരുമാനത്തിലാണ് നിർമാതാക്കൾ . തെന്നിന്ത്യയിൽ വലിയ ആരാധകരാണ് സണ്ണിലിയോണിനുള്ളത് . 18 ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാജകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സണ്ണിയുടെ സിനിമ ഒരുങ്ങുന്നത് . ഇതിനായി പരിശീലനത്തിനാണന്നാണ് റിപ്പോർട്ടുകൾ വരുന്നത് .
1
കൊച്ചുണ്ണിയിലെ മോഹൻലാലിൻറെ ഇത്തിക്കരപക്കി ലുക്ക് ഏറെ ശ്രദ്ധ നേടുകയാണ് . എന്നാൽ ഈ വേഷം ഏറെ പാശ്ചത്യമാണെന്നാണ് ഒരു ഭാഗത്തു നിന്നുള്ള വിമർശനം . ഗ്രീക്ക് യോദ്ധാക്കളുടെ വേഷമാണ് ഇതെന്നാണ് പൊതുവിൽ ഉയർന്ന വിമർശനം . പോർച്ചുഗീസ് , ആധുനിക വേഷങ്ങളോട് സാമ്യം പുലർത്തുന്ന ഈ വസ്ത്രധാരണം യാതൊരു യുക്തിയും ഇല്ലാത്തതാണ് എന്നായിരുന്നു വിമർശനം . എന്നാൽ ഇപ്പോഴിതാ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഇന്ദ്രപ്രസ്ഥമെന്ന സൂപ്പർഹിറ്റ് ചിത്രത്തിൻറെ തിരക്കഥാകൃത്ത് റോബിൻ തിരുമല . തന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . ‘ഇത്തിക്കരപക്കി 1800കളുടെ പകുതിയോടെ പോർച്ചുഗീസുകാരെ അനുകരിച്ചുള്ള വേഷം ധരിക്കാറുണ്ടെന്ന് മൂർക്കോത്ത് കുമാരൻറെ ആദ്യകാലകഥകളിൽ പറഞ്ഞിട്ടുള്ളതായി ഒരു അധ്യാപക സുഹൃത്ത് പറഞ്ഞിരുന്നു . അങ്ങനെയെങ്കിൽ ഈ വേഷം കൃത്യമാണ് . 1800 കളുടെ അവസാനം ജീവിച്ചിരുന്ന മൂർക്കോത്ത് കുമാരൻ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നിട്ട് കൂടി കോട്ടും സ്യൂട്ടുമാണ് ധരിച്ചിരുന്നത് . അന്നത്തെ കാലത്ത് താഴ്ന്ന ജാതർക്ക് ഇതൊന്നുമില്ലെന്ന് പ്രചാരണമുണ്ടല്ലോ . അപ്പോൾ മലയാളികൾ ഇത്തരം വേഷങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് പറയുന്നത് അസംബന്ധമാണ് . അന്ന് പലരും ഫ്രഞ്ച് , ബ്രിട്ടീഷ് , പോർച്ചുഗീസ് സ്വാധീനം കേരളത്തിന്റെ മേൽത്തട്ടുകളിലുണ്ടായിരുന്നു . ’ ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത് നിവിൻ പോളിയാണ് . ബോബി – സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത് . ആദ്യമായാണ് മോഹൻ ലാലും നിവിൻ പോളിയും തിരശ്ശീലയിൽ ഒന്നിക്കുന്നത് .
1
അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്ത് റെക്കോഡ് സ്വർണ്ണ വിൽപ്പന . അക്ഷയ തൃതീയ സ്പെഷ്യൽ ഡിസൈനും വിലക്കിഴിവും നൽകി ജ്വല്ലറികൾ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിച്ചു . കഴിഞ്ഞ തവണ അക്ഷയ ത്രതീയ നാളിൽ സംസ്ഥാനത്ത് 500 കോടിയിലേറെ രൂപയുടെ സ്വർണ്ണ വിൽപ്പനയാണ് നടന്നത് . ഈ വർഷം വിൽപ്പന മുൻവർഷത്തേക്കാൾ കൂടുതലാണെന്നാണ് കണക്ക് . സ്വർണ്ണ വിലവർദ്ധന കച്ചവടത്തെ കാര്യമായി ബാധിച്ചില്ല . മിക്ക ജ്വല്ലറികളിലും രാവിലെ മുതൽ വലിയ തിരക്ക് അനുഭവപ്പെട്ടു . പലരും ഉപഭോക്താക്കൾക്കായി ബുക്കിങ്ങ് സൌകര്യവും ഏർപ്പെടുത്തിയിരുന്നു . അക്ഷയതൃതീയ ലക്ഷ്യമിട്ട് ജ്വല്ലറികളെല്ലാം തന്നെ പുതിയ ഡിസൈനുകളും വിപണിയിലെത്തിച്ചിരുന്നു . സ്വർണ്ണനാണയങ്ങൾ , വജ്രമോതിരങ്ങൾ പെൻഡൻറുകൾ , ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ എന്നിവയാണ് ഇത്തവണത്തെ അക്ഷയതൃതീയ സ്പെഷ്യൽ ശേഖരം .
0
ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം മാരി 2ൻറെ ട്രെയ്ലർ പുറത്തെത്തി . ടൈറ്റിൽ റോളിലെത്തുന്ന ധനുഷിനൊപ്പം പ്രതിനായകനായി ടൊവീനോ എത്തുന്ന ചിത്രവുമാണ് മാരി 2 . നേരത്തേ ചിത്രത്തിലെ ടൊവീനോയുടെ ഗെറ്റപ്പ് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു . പുറത്തത്തിയിരിക്കുന്ന 2.17 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലറിൽ ധനുഷിനും ടൊവീനോയ്ക്കുമൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായ് പല്ലവിയുമുണ്ട് . 2015ൽ പുറത്തിറങ്ങിയ ' മാരി ' യുടെ രണ്ടാംഭാഗമാണ് ' മാരി 2 ' . വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് നിർമ്മാണം . വരലക്ഷ്മി ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . യുവാൻ ശങ്കർ രാജയാണ് സംഗീതം . ഡിസംബർ 21ന് തീയേറ്ററുകളിൽ എത്തും .
1
ക്യാൻസറിനെ നശിപ്പിക്കാൻ ഇറിഡിയത്തിന് കഴിയുമെന്ന് പഠനങ്ങൾ . 66 ദശലക്ഷം മുൻപ് ഭൂമിയിലെ ദിനോസറുകളുടെ വംശനാശത്തിന് ഇടയാക്കിയ ഭൂമിയിൽ പതിച്ച ഉൽക്കയുടെ പ്രധാന ഘടകം ഇറീഡിയയമായിരുന്നു . ഇപ്പോൾ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഇറീഡിയം നല്ലതാണെന്നാണ് കണ്ടെത്തൽ . ചൈനീസ് - യുകെ ഗവേഷകരുടെ സംയുക്ത പഠനമാണ് ഇത് വെളിവാക്കുന്നത് . യൂണിവേഴ്സിറ്റി ഓഫ് വാർവിക്കിലാണ് ഈ പഠനം നടന്നത് . ഒരു പ്രത്യേക ഓക്സിജൻ പതിപ്പിൻറെ കൂടെ ഇറീഡിയം പ്രവർത്തിക്കുമ്പോൾ ക്യാൻസർ കോശത്തെ നശിപ്പിക്കും എന്നാണ് റിപ്പോർട്ട് . ഗവേഷകർ ഒരു ഒരു ഓർഗാനിക്ക് ഇറീഡിയം കോംപോണ്ട് ഉപയോഗിച്ച് ശ്വസകോശത്തിലെ ക്യാൻസർ സെല്ലുകളെ നശിപ്പിച്ചതായും പഠനം പറയുന്നു . അതേ സമയം ഈ കോംപോണ്ട് ക്യാൻസർ ബാധിക്കാത്ത സെല്ലുകളെ നശിപ്പിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട് . ക്യാൻസറിനെതിരായ പോരാട്ടത്തിൽ ഒരു കുതിച്ചുചാട്ടമാണ് ഈ കണ്ടുപിടുത്തം എന്നാണ് പഠന സംഘത്തിലെ അംഗം കോക്ക്സോൺ ചീയൂ പറയുന്നു .
3
രാജ്യത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാവുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചു . ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ , ഇ–വാലറ്റുകൾ എന്നിവയിലെ വിവരങ്ങൾ അനധികൃതമായി കൈക്കലാക്കി നടത്തുന്ന തട്ടിപ്പുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടാകുന്നു . 50 , 000 രൂപയിൽ താഴെയാണ് മിക്ക ആളുകൾക്കും ഇങ്ങനെ നഷ്ടമാകുന്നതെന്ന വിവരവും ആഭ്യന്തര മന്ത്രാലയം നൽകുന്നു . പല മാർഗ്ഗങ്ങളിലൂടെയാണ് തട്ടിപ്പുകൾ നടക്കുന്നത് . പലപ്പോഴും ഉപഭോക്താക്കളെ തന്നെ തെറ്റിദ്ധരിപ്പിച്ച് കാർഡ് വിവരങ്ങൾ കൈക്കലാക്കിയും ഫോൺ വിളിച്ച് വൺ ടൈം പാസ്വേഡ് ചോദിച്ചുമൊക്കെയാണ് തട്ടിപ്പുകാർ പണം മറ്റ് അക്കൌണ്ടുകളിലേക്ക് മാറ്റുന്നത് . എന്നാൽ ചില കേസുകളിൽ ഉപയോക്താവ് അറിയാതെ തങ്ങളുടെ ക്രെഡിറ്റ് , ഡെബിറ്റ് കാർഡ് വിവരങ്ങൾ , എ . ടി . എം പിൻ തുടങ്ങിയവ തട്ടിപ്പുകാർ സ്വന്തമാക്കും . ഇത്തരം സന്ദർഭങ്ങളിൽ തട്ടിപ്പ് നടന്ന വിവരം ഉപഭോക്താവ് അറിയുകയേ ഇല്ല . ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി . ഇതിനുപുറമെ സംസ്ഥാനങ്ങളുമായി സഹകരിച്ച് അന്വേഷണം ഊർജിതപ്പെടുത്താൻ ഇന്റലിജൻസ് ബ്യൂറോയ്ക്ക് ചുമതലയും നൽകിയിട്ടുണ്ട് . ഇ–വാലറ്റ് കമ്പനി അധികൃതരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വെബ് പ്ലാറ്റ്ഫോം നിർമിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം പറയുന്നു .
0
ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് പരമ്പര ന്യൂസിലൻഡിന് . രണ്ട് ടെസ്റ്റുകളുള്ള പരമ്പര ന്യൂസിലൻഡ് തൂത്തുവാരുകയായിരുന്നു . ക്രൈസ്റ്റ്ചർച്ചിൽ നടന്ന രണ്ടാം ടെസ്റ്റിൽ 423 റൺസിന്റെ കൂറ്റൻ ജയമാണ് കിവീസ് സ്വന്തമാക്കിയത് . 659 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 236ന് എല്ലാവരും പുറത്തായി . കിവീസിന് വേണ്ടി നീൽ വാഗ്നർക്ക് നാലും ട്രന്റ് ബൌൾട്ട് മൂന്നും വിക്കറ്റ് വീഴ്ത്തി . 67 റൺ നേടിയ കുശാൽ മെൻഡിസാണ് കിവീസിന്റെ ടോപ് സ്കോറർ . നാലാം ദിനം അവസാനിക്കുമ്പോൾ ലങ്ക ആറിന് 231 എന്ന നിലയിലായിരുന്നു . ശേഷിക്കുന്ന വിക്കറ്റുകൾ അഞ്ച് റൺസിനിടെ നഷ്ടമാവുകയായിരുന്നു . പരിക്കേറ്റ് പുറത്തായ ഏയ്ഞ്ചലോ മാത്യൂസ് പിന്നീട് ബാറ്റിങ്ങിനെത്തിയതുമില്ല . മെൻഡിസിന് പുറമെ ദിനേശ് ചാണ്ഡിമൽ ( 56 ) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു . നേരത്തെ , ടോം ലാഥം ( 176 ) , ഹെന്റി നിക്കോൾസ് ( 162 ) , ഗ്രാൻഡ്ഹോം ( 71 ) , ജീത് റാവൽ ( 74 ) എന്നിവരുടെ ഇന്നിങ്സാണ് ന്യൂസിലൻഡ് കൂറ്റൻ ലീഡ് സമ്മാനിച്ചത് .
2
ലെനോവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ മോഡലായ ഫാബ് 2 പ്രൊ വിപണിയിലെത്തി . 499 ഡോളറാണ് കമ്പനി വെബ്സൈറ്റിൽ ഫോണിന്റെ വില . ഇന്ത്യയിൽ ഫോണിന് 34,000 രൂപയ്ക്കടുത്താണ് വില പ്രതീക്ഷിക്കുന്നത് . ‘ടാംഗോ’സാങ്കേതികവിദ്യയോടെയാണ് ഫോൺ വിപണിയിലെത്തുന്നത് . ക്യാമറയിലൂടെ കാണുന്ന വസ്തുക്കളുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കുന്നു എന്നതാണ് ടാംഗോ ഫോണിന്റെ സവിശേഷത . പിന്നിലെ രണ്ടു ക്യാമറകളും ഇൻഫ്രാറെഡ് സെൻസറുമാണ് ഓഗ്മെന്റഡ് റിയാലിറ്രി എന്ന ഈ സവിശേഷ ഫീച്ചർ സമ്മാനിക്കുന്നത് . നാവിഗേഷൻ , ഗെയിമിംഗ് , വസ്തുക്കളുടെ തിരച്ചിൽ എന്നിവയ്ക്കും ഈ ഫീച്ചർ ഉപകരിക്കും ക്യാമറയിൽ നിന്ന് മുന്നിലെ വസ്തുവിലേക്കുള്ള യഥാർത്ഥ ദൂരം , വസ്തുവിന്റെ ചലനം തുടങ്ങിയ വിവരങ്ങൾ അറിയാം . 6 . 4 ഇഞ്ച് സ്ക്രീൻ , 1.8 Ghz പ്രൊസസർ , 8 എം . പി മുൻ കാമറ , 16 എം . പി പിൻ ക്യാമറ , 4 ജിബി റാം , 64ജിബി ഇന്റേണൽ സ്റ്റോറജ് , 4050 എം . എ . എച്ച് ബാറ്ററി തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകൾ .
3
യെൻ യൂഫിയോട് കഴിഞ്ഞ ആറു തവണ ഏറ്റുമുട്ടിയപ്പോഴും നാലു തവണയും ജയം സിന്ധുവിന് ഒപ്പമായിരുന്നു . എന്നാൽ മത്സരത്തിൽ വരുത്തിയ അനാവശ്യ പിഴവുകൾ സിന്ധുവിന് തിരിച്ചടിയായി . ആദ്യ ഗെയിമിന്റെ തുടക്കത്തിൽ തന്നെ ചെൻ 6 - 3ന് ലീഡെടുത്തു . പിന്നീട് ലീഡ് 11 - 5 ആക്കി ഉയർത്തി . ബ്രേക്കിനുശേഷം രണ്ടു പോയന്റ് നേടി തിരിച്ചുവരവിന്റെ സൂചനകൾ നൽകിയ സിന്ധുവിന് പക്ഷെ വീണ്ടും പിഴച്ചു . രണ്ടാം ഗെയിമിൽ ഉജ്ജ്വലമായി തിരിച്ചുവന്ന സിന്ധു ഗെയിം സ്വന്തമാക്കിയെങ്കിലും നിർണായക മൂന്നാം ഗെയിമിൽ വീണ്ടും പിഴച്ചു . നേരത്തെ ലോകചാമ്പ്യൻ കെന്റോ മൊമോട്ടയായിരുന്നു ശ്രീകാന്തിന് മടക്ക ടിക്കറ്റ് നൽകിയത് . ഈ വർഷം ജൂണിലും ജൂലായിലും മൊമോട്ടയോട് ശ്രീകാന്ത് മലേഷ്യൻ ഓപ്പണിലും ഇൻഡോനേഷ്യൻ ഓപ്പണിലും തോറ്റിരുന്നു .
2
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തോടെ ഹർദ്ദീക് പാണ്ഡ്യയെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം . പാണ്ഡ്യ ഇന്ത്യയുടെ ബെൻ സ്റ്റോക്സാണെന്ന് ക്യാപ്റ്റൻ വിരാട് കോലി നേരത്തെ പറഞ്ഞപ്പോൾ ബെൻ സ്റ്റോക്സിനോടല്ല ഇന്ത്യൻ ഇതിഹാസം കപിൽ ദേവിനോടാണ് പാണ്ഡ്യയെ താരതമ്യം ചെയ്യേണ്ടതെന്നായിരുന്നു ഇന്ത്യൻ ടീം ചീഫ് സെലക്ടർ എംഎസ്കെ പ്രസാദിന്റെ അഭിപ്രായം . എന്നാൽ ഈ അഭിപ്രായങ്ങളെയെല്ലാം കവച്ചുവെയ്ക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്കർ . പാണ്ഡ്യ ഇന്ത്യയുടെ ഡേവിഡ് വാർണറാണെന്നാണ് ഗവാസ്കറിന്റെ അഭിപ്രായം . ഏകദിന സ്പെഷലിസ്റ്റെന്ന് മുദ്രകുത്തപ്പെട്ട വാർണർ ടെസ്റ്റിലെത്തിയപ്പോൾ എങ്ങനെയാണോ തിളങ്ങിയത് അതുപോലെയാണ് പാണ്ഡ്യയെന്നും ഗവാസ്കർ പറയുന്നു . പാണ്ഡ്യയെ വിലയിരുത്താൻ സമയാമായിട്ടില്ലെങ്കിൽ അദ്ദേഹത്തെ ആരോടെങ്കിലും താരതമ്യം ചെയ്യണമെങ്കിൽ അത് ഡേവിഡ് വാർണറോടാണെന്ന് ഗവാസ്കർ പറഞ്ഞു . വാർണറുടെ കാലടികൾ പിന്തുടർന്നാൽ മൂന്ന് ഫോർമാറ്റിലും പാണ്ഡ്യയ്ക്ക് മികവു കാട്ടാനാകുമെന്നുും ഗവാസ്കർ അഭിപ്രായപ്പെട്ടു . ലങ്കയ്ക്ക് പഴയ കരുത്തില്ലാത്തതുകൊണ്ടാണ് ഇന്ത്യക്ക് അനായാസ ജയം സാധ്യമായതെന്ന് പറയുന്നുണ്ടെങ്കിലും ഇന്ത്യയുടെ മികവിനെ കുറച്ചുകാണേണ്ട കാര്യമില്ലെന്നും ഗവാസ്കർ പറഞ്ഞു .
2
ഒക്ടോബർ 29ന് ആഗോള വിപണിയിലേക്ക് എത്തുകയാണ് വൺപ്ലസ് 6ടി . ന്യൂയോർക്കിൽ നടക്കുന്ന ചടങ്ങിലാണ് വൺപ്ലസ് 6ടിയെ വിപണിയിൽ അവതരിപ്പിക്കുക . ആപ്പിളിന്റെ ഐപ്പാഡ് പ്രോ , മാക് സീരീസ് എന്നിവയുടെ ലോഞ്ചും ന്യൂയോർക്കിൽ നടക്കുന്നതിനാൽ വൺപ്ലസ് 6ടിയുടെ ലോഞ്ച് ചടങ്ങ് നേരത്തേയാകുകയായിരുന്നു . വൺപ്ലസ് 6ടിയുടെ പ്രത്യേകതകൾ സമൂഹ മാധ്യമങ്ങളിലൂടെയും വൺപ്ലസ് ബ്ലോഗ്പോസ്റ്റ് വഴിയും പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു . സ്ക്രീൻ അൺലോക്ക് , മൂന്ന് പിൻ ക്യാമറകൾ എന്നിവയായിരുന്നു അഭ്യൂഹങ്ങൾ . വൺപ്ലസ് 6ടി എഎംഒഎൽഇഡി ഡിസ്പളെയോടെയാണ് എത്തുന്നത് . വൺപ്ലസ് 6സിൽ 6.28 ഇഞ്ച് ഡിസ്പ്ളെയാണുള്ളത് എന്നാൽ വൺപ്ലസ് 6ടിയിൽ 6.4 ഡിസ്പളെയാണുള്ളത് . വൺപ്ലസ് 6ന് ചതുരാകൃതിയിലുള്ള നോച്ച് ഡിസ്പളെയാണ് എന്നാൽ വൺപ്ലസ് 6ടിക്ക് വാട്ടർഡ്രോപ്പ് നോച്ച് ഡിസ്പളെയാണുള്ളത് ഡിസ്പളെയുടെ അടിയിലുള്ള ഫിംഗർ പ്രിന്റ് സ്കാനറാണ് വൺ പ്ലസ് 6ടിയുടെ ഏറ്റവും വലിയ പ്രത്യേകത . 4ഇൻ - ഡിസ്പളെ ഫിംഗർപ്രിന്റ് സ്കാനർ , സ്ക്രീൻ അൺലോക്ക് എന്നീ സൌകര്യമുണ്ടാകുമെന്ന് സിഇഒ പിറ്റ് ലോ ഔദ്യോഗികമായ് സ്ഥിതീകരിച്ചു . വിരൽ പ്രകാശ സ്രോതസ്സായ് ഉപയോഗിച്ചാണ് വിരൽ അടയാളം തിരിച്ചറിയുന്നത് ഒപ്റ്റിക്കൽ ഇൻ - ഡിസ്പളെ ഉപയോഗിച്ചാണ് . വിവോ എക്സ്21 , വിവോ നെക്സ് , ഒപ്പോ ഫൈന്റ് എക്സ് എന്നീ ആൻഡ്രോയിഡ് ഫോണുകളിലാണ് ഈ സൌകര്യമുള്ള മറ്റു ഫോണുകൾ . ഒരേ കേയ്സ് ഉപയോഗിച്ചതിനാൽ വൺപ്ലസ് 6ടി പ്രത്യക്ഷത്തിൽ വൺപ്ല്സ 6 ആയി വ്യത്യാസമൊന്നുമില്ല . ആൻഡ്രോയിഡ് 9 പൈ ഔട്ട് - ഓഫ് - ബോക്സ് ഇതാദ്യമായാണ് വൺപ്ലസ് കമ്പനി ഉപയോഗിക്കുന്നത് . 845 പ്രോസസ്സർ ആണ് വൺപ്ലസ് 6ടിക്ക് കരുത്തേകുന്നത് . രണ്ട് റാം വേരിയെന്റുകളാണ് വൺപ്ലസിനുള്ളത് . 6ജിബിയും , 8ജിബി റാം എന്ന ഓപ്ഷനാണ് വൺപ്ലസിനുള്ളത് . 64ജിബി , 128ജിബി , 256ജിബി , 512ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനും വൺപ്ലസിനുള്ളത് . വൺപ്ലസിന് ഹെഡ്ഫോൺ ജാക്കുകൾ ഉണ്ടായിരിക്കുന്നതല്ല . എന്നാൽ വൺപ്ലസിനൊപ്പം വൺപ്ലസ് ബുള്ളറ്റ് 2ടി എന്ന ഇയർഫോണും ഇറക്കുന്നുണ്ട് . ഒക്ടോബർ 30നാണ് വൺപ്ലസ് 6ടി ഇന്ത്യൻ വിപണിയിലെത്തുന്നത് . ന്യുഡൽഹിയിൽ നടക്കുന്ന ചടങ്ങിലേക്കുള്ള പ്രവേശന പാസ്സിന് 999 രൂപയാണ് വിലയിട്ടിരിക്കുന്നത് . ചടങ്ങിൽ വൺപ്ലസ് ആക്സസെറീസിന് വിലകുറവും ഉണ്ടായിരിക്കും . ആമസോൺ ഇന്ത്യ വഴി മുൻകൂർ ബുക്കിങ്ങിലൂടെ ബുള്ളറ്റ് വൈറ് ലെസ് ഇയർഫോൺ സൌജന്യമായ് ലഭിക്കും . കൂടാതെ 500 രൂപ ക്യാഷ് ബാക്ക് ഓഫറുമുണ്ട് . സ്വീഡിഷ് വെബ്സൈറ്റായ വെബാലൻ വൺപ്ലസ് 6ടി അൾട്ടിമേറ്റ് ലിമിറ്റഡ് എഡീഷൻ പുറത്തിറക്കുമെന്ന് അഭ്യൂഹമുണ്ട് . വൺപ്ലസ് 6ടിക് 37,999 രൂപ വില വരുമെന്നാണ് മൈസ്മാർട്ട് പ്രൈസ്സ് റിപ്പോർട്ട് ചെയ്തതിരിക്കുന്നത് .
3
മുൻ ലോകചാമ്പ്യന്മാരായ ഇറ്റലി റഷ്യൻ ലോകകപ്പിനില്ല . ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിൽ സ്വീഡനോട് തോറ്റ് ഇറ്റലി പുറത്തായി . തോൽവിക്ക് പിന്നാലെ ഇറ്റാലിയൻ ക്യാപ്റ്റനും ഇതിഹാസ ഗോൾപ്പറുമായ ജിയാൻലൂഗി ബഫൺ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു . മഞ്ഞക്കാർഡുകളുടെ അതിപ്രസരം കണ്ട മൽസരത്തിൽ സ്വീഡനോട് ഗോളടിക്കാൻ മറന്നാണ് ഇറ്റലി കാൽപന്തുകളിയുടെ വിശ്വമാമാങ്കത്തിൽ നിന്ന് പുറത്തായത് . ഒരു ഗോൾ കടവുമായി ഇറങ്ങിയ അസൂറികൾക്ക് സ്വന്തം തട്ടകത്തിൽ മറുപടി നൽകാനായില്ല . ഇതോടെ ഇരുപാദങ്ങളിലുമായി 1–0നു പിന്നിലായ ഇറ്റലി പുറത്തായി . പരുക്കൻ അടവുകൾ ഏറെ കണ്ട മൽസരത്തിൽ ഒൻപതു മഞ്ഞക്കാർഡുകളാണ് റഫറി പുറത്തെടുത്തത് . അവസരങ്ങൾ അനവധി തുലച്ചതും ഇറ്റലിക്ക് തിരിച്ചടിയായി . മൽസരത്തിന്റെ 76 ശതമാനം സമയവും പന്തു കൈവശം വച്ചു കളിച്ച ഇറ്റലിക്ക് ഒരിക്കൽപ്പോലും സ്വീഡിഷ് പ്രതിരോധം ഭേദിക്കാനായില്ല . പ്രതിരോധത്തിന് പേരുകേട്ട ഇറ്റാലിയൻ നിരയെ പിടിച്ചുകെട്ടി സ്വീഡൻ 2006ന് ശേഷം ആദ്യമായി ലോകകപ്പിന് ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു . ആറു പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടാനാവാതെ പോകുന്നത് . നാലു തവണ ലോകകപ്പ് നേടിയ ചരിത്രമുള്ള ഇറ്റലിയില്ലാതെ ഇതു മൂന്നാം തവണ മാത്രമാണ് ഒരു ലോകകപ്പിന് അരങ്ങൊരുങ്ങുന്നത് . 1930ൽ യുറഗ്വായിലും 1958ൽ സ്വീഡനിലും മാത്രമാണ് ഇറ്റലി പങ്കെടുക്കാതെ ലോകകപ്പ് അരങ്ങേറിയിട്ടുള്ളത് . അതിനുശേഷം നടന്ന 14 ലോകകപ്പുകളിലും കിരീടസാധ്യതയിൽ മുന്നിലുള്ള ടീമായി ഇറ്റലിയുണ്ടായിരുന്നു . ഇറ്റലിയുടെ പുറത്താകലിനോളം ഫുട്ബോൾ ആരാധകരെ വേദനിപ്പിക്കുന്നത് ഇതിഹാസ ഗോൾകീപ്പർ ജിയാൻ ലൂഗി ബഫണിന്റെ വിരമിക്കൽ തീരുമാനം കൂടിയാണ് . ബഫൺ കൂടി പടിയിറങ്ങുന്നതോടെ അവസാനമാകുന്നത് ഇറ്റാലിയൻ ഫുട്ബോളിന്റെ ഒരുയുഗം കൂടിയാണ് . വെള്ളിയാഴ്ച സ്റ്റോക്ഹോമിലെ ഫ്രണ്ട്സ് അറീനയിൽ നടന്ന ആദ്യപാദത്തിലേറ്റ ഒരു ഗോളിന്റെ തോൽവിയാണ് അസൂറിപ്പടയുടെ ലോകകപ്പ് സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയത് . മൽസരത്തിന്റെ 61–ാം മിനിറ്റിൽ ജേക്കബ് ജൊനാസനാണ് സ്വീഡന്റെ വിജയഗോൾ നേടിയത് . 2006നു ശേഷം സ്വീഡൻ ലോകകപ്പ് യോഗ്യത നേടുന്നതും ഇതാദ്യം . ഇതുവരെ ലോകകപ്പ് നേടിയിട്ടുള്ള രാജ്യങ്ങളിൽ റഷ്യൻ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയ ഏക ടീമും ഇറ്റലി തന്നെ . യോഗ്യതാ റൌണ്ടിലെ താരതമ്യേന മോശം പ്രകടനമാണ് ഇറ്റലിയെ പ്ലേ ഓഫിലേക്ക് തള്ളിവിട്ടത് . സ്പെയിനിനൊപ്പം ഗ്രൂപ്പ് ജിയിലായിരുന്ന 10 മൽസരങ്ങളിൽനിന്ന് ഏഴു ജയവും രണ്ടു സമനിലയും ഒരു തോൽവിയും ഉൾപ്പെടെ രണ്ടാമതെത്താനേ കഴിഞ്ഞുള്ളൂ . പ്ലേ ഓഫിന് യോഗ്യത നേടിയെങ്കിലും സ്വീഡന്റെ അപ്രതീക്ഷിത പ്രഹരത്തോടെ ലോകകപ്പ് സാധ്യതകൾ അവസാനിക്കുകയും ചെയ്തു .
2
ഷവോമിയുടെ എംഐ 6 എക്സ് എത്തുന്നു . ഇതുവരെ ഇത്തരം ഫോൺ ഇറങ്ങുമോ എന്ന സൂചന ഷവോമി നൽകിയിട്ടില്ല . ഏപ്രിൽ 25 ന് നടക്കുന്ന പരിപാടിയിലേക്ക് ഷവോമി ചൈനയിൽ അവതരിപ്പിക്കുക . ചൈനയിൽ എംഐ 5 എക്സ് എന്ന പേരിൽ പുറത്തിറക്കിയ ഫോൺ ആണ് എംഐ എവൺ എന്ന പേരിൽ ആഗോള വിപണിയിലേക്കെത്തിയത് . ഇതിൻറെ പിൻഗാമിയാണ് പുതിയ ഫോൺ . 5 . 99 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ , 2910 എംഎഎച്ച് ബാറ്ററി , സ്നാപ് ഡ്രാഗൺ 626,4ജിബി റാം , 64 ജിബി സ്റ്റോറേജ് , മൈക്രോ എസ്ഡി സ്ലോട്ട് , ഹൈബ്രിഡ് സിം കാർഡ് സ്ലോട്ട് , 20 എംപി 8 എംപി ഡ്യുവൽ ക്യാമറ , 20 എംപി സെൽഫി ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ . എംഐ എവണിൽ ഉപയോഗിച്ച അതേ ബാറ്ററിയാണിതിനും . ആൻഡ്രോയ്ഡ് ഓറിയോയിൽ അധിഷ്ഠിതമായ എംഐയുഐ ഇൻറർഫേസിലാണ് എംഐ 6 എക്സ് എത്തുക . എന്നാൽ , ആഗോള തലത്തിൽ എംഐ എ2 എന്ന പേരിൽ ഫോണിൻറെ ആൻഡ്രോയിഡ് വൺ പതിപ്പായിരിക്കുമെന്നും സൂചനയുണ്ട് .
3
ലയണൽ മെസിയെയും നെയ്മറിനെയും പിന്നിലാക്കുന്ന കരാറാണ് റയലിൽ നിന്ന് റൊണാൾഡോ പ്രതീക്ഷിക്കുന്നത് . 2017ലെ ചാമ്പ്യൻസ് ലീഗ് ഫെെനലിന് ശേഷം റയൽ പ്രസിഡൻറ് ഫ്ളോറൻറിനോ പെരസ് നൽകിയ വാഗ്ദാനം പാലിക്കാത്തതും താരത്തെ അസ്വസ്ഥനാക്കി . 2021 വരെ ക്ലബ്ബുമായുള്ള കരാർ 2024 വരെ നീട്ടാനും റൊണാൾഡോ ആഗ്രഹിക്കുന്നു . 2016 - 17 സീസണിലെ ചാംപ്യൻസ് ലീഗിൽ കിരീടം നേടിയതിന് പിന്നാലെ പ്രതിവർഷവേതനത്തിൽ 14 ദശലക്ഷം യൂറോയുടെ വർധന പെരെസ് വാഗ്ദാനം ചെയ്തിരുന്നു . എന്നാൽ പെരെസ് വാക്ക് പാലിച്ചില്ലെന്നാണ് റൊണാൾഡോ ക്യാമ്പിൻറെ വാദം . റൊണാൾഡോയുടെ ഏജൻറ് ജോർജി മെൻഡസ് ഇന്ന് റയൽ ഉടമകളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട് . കഴിഞ്ഞ വർഷം അതാത് ക്ലബ്ബുകളുമായി നടത്തിയ നീക്കങ്ങളിലൂടെ മെസിയും നെയ്മറും പ്രതിഫല കാര്യത്തിൽ റൊണാൾഡോയെക്കാൾ മുന്നിലെത്തിയിരുന്നു . മാഞ്ചസ്റ്റർ യുണെെറ്റഡ് , പിഎസ്ജി തുടങ്ങിയ പേരുകളാണ് പോർച്ചുഗീസ് താരത്തെ ചുറ്റിപ്പറ്റി പറഞ്ഞു കേൾക്കുന്നത് . ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്നാം കിരീടം ഉയർത്തിയതിന് പിന്നാലെ ഇത്രകാലം റയലിൽ കളിച്ചതിൽ സന്തോഷമുണ്ടെന്നും തൻറെ ഭാവിയെ കുറിച്ച് അടുത്ത് തന്നെ തീരുമാനമറിയിക്കാമെന്നും റൊണാൾഡോ പറഞ്ഞിരുന്നു . ഇതോടെയാണ് താരത്തെ ചുറ്റിപ്പറ്റി ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത് . പോർച്ചുഗലിനായി ലോകകപ്പിൻറെ ഒരുക്കങ്ങളിലുള്ള റൊണാൾഡോയുടെ കാര്യത്തിൽ റയൽ ഇപ്പോൾ ആശങ്കപ്പെടുന്നില്ല . താരം ടീമിൽ തുടരുമെന്ന പ്രതീക്ഷയാണ് ക്ലബ്ബ് പുലർത്തുന്നത് .
2
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇറ്റാലിയൻ ക്ലബ് യുവൻറസിലേക്ക് ചേക്കേറിയതിന് പിന്നാലെ റയലിൻറെ ഹൃദയം മുറിക്കുന്ന മറ്റൊരു വാർത്തയും ഇറ്റലിയിൽ നിന്ന് പുറത്ത് . ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ യുവൻറസ് ക്ലബ്ബിലേക്ക് മാറുന്നതായാണ് സൂചന . യുവൻറസിൻറെ സ്പോർടിംഗ് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കാൻ സിദാൻ സമ്മതിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവൻറസിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കം . കഴിഞ്ഞ സീസണിന് ശേഷം അപ്രതീക്ഷിതമായി റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ സിദാൻ പുതിയ ചുമതലകൾ ഒന്നും സ്വീകരിച്ചിരുന്നില്ല . 1996നും 2001നും ഇടയിൽ യുവൻറസിനായി 151 മത്സരങ്ങൾ കളിച്ച സിദാൻ ഇറ്റാലിയൻ ലീഗിൽ നിന്നാണ് റയലിലേക്ക് മാറിയത് . പിന്നീട് റയലിൻറെ ഇതിഹാസ താരമായി മാറുകയായിരുന്നു . പരിശീലകരെ മാറ്റി മാറ്റി നിയോഗിച്ച് റയൽ മടുത്തപ്പോഴാണ് സിദാൻ ആ സ്ഥാനത്ത് എത്തുന്നത് . ടീമിനൊപ്പം ആരാധകർക്കും ഏറെ പ്രീയപ്പെട്ട തീരുമാനമായിരുന്നു അത് . സിദാൻ വന്നതോടെ റയൽ ടീം അടിമുടി മാറി . ത്രസിപ്പിക്കുന്ന ചടുതലയൊന്നും ഇല്ലെങ്കിലും കൃത്യമായ ആസൂത്രണത്തോടെ ടീമിനെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു . കൂടാതെ , സൂപ്പർതാരങ്ങളുടെ വലിയ കൂട്ടമായ റയലിൽ കളിക്കാർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുന്നതിലും സിദാൻറെ നടപടികൾ വിജയിച്ചു . എന്നാൽ , തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ അതിനാടകീയമാണ് സിദാൻ രാജി പ്രഖ്യാപിച്ചത് . ലോകകപ്പിനിടെ ക്രിസ്റ്റ്യാനോ റൊണൾഡോയ യുവൻറസിലേക്ക് മാറുകയും ചെയ്തു . ഇതുവരെ റോണോയുടെ പകരക്കാരനെ കണ്ടെത്താൻ ടീമിന് സാധിച്ചിട്ടില്ല .
2
മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെയുമൊപ്പം അഭിനയിച്ചിട്ടുള്ള ചുരുക്കം നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ . പക്ഷേ ഇതുവരെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം മഞ്ജുവിന് ലഭിച്ചിട്ടില്ല . ഇതിലുള്ള തന്റെ വിഷമം ഒരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞു . മോഹൻലാലിനൊപ്പമുളള അഭിനയ അനുഭവങ്ങൾ പങ്കുവെച്ചപ്പോഴാണ് , ' മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുമ്പോഴുള്ള അനുഭവം പറഞ്ഞാൽ കൊള്ളാമെന്നുണ്ട് . പക്ഷേ ഒന്നിച്ചഭിനയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല . അതിനുള്ള ഭാഗ്യം മമ്മൂക്ക അനുവദിച്ച് തരട്ടെ ' എന്ന് മഞ്ജു പറഞ്ഞു . ' നമ്മൾ ലാലേട്ടന്റെ സ്വന്തം ആളല്ലേ എന്നേ തോന്നൂ . പക്ഷേ അതിലും കൂടുതലാണ് ബഹുമാനം . ഭൂമിയിൽതന്നെ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ലേ . ചെറുതായി നെർവസായി പരിഭ്രമത്തോടു കൂടിയേ ഞാനിപ്പോഴും നിൽക്കാറുള്ളൂ . പക്ഷേ ആ വലിപ്പമൊക്കെ നമ്മുടെ മനസ്സിലാ ലാലേട്ടനതൊന്നും കാണിക്കാറില്ല . സാധാരണക്കാരിൽ സാധാരണക്കാരൻ . അങ്ങനെയാണ് എല്ലാവരോടും ' മഞ്ജു പറഞ്ഞു . അതേ സമയം മോഹൻലാൽ എന്ന് പേരിട്ട സിനിമയിൽ തനിക്കു അഭിനയിക്കാൻ ഭാഗ്യമുണ്ടായതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യർ , ഈ സിനിമയിലൂടെ തൻറെ അച്ഛൻ നിർമ്മിച്ച ' പടയണി ' എന്ന സിനിമയിൽ ലാലേട്ടന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താൻ ആദ്യമായി സിനിമയിലേക്ക് വന്നത് എന്നോർമ്മിച്ചു കൊണ്ട് ഇന്ദ്രജിത് സുകുമാരൻ . ഇന്നലെ ഇടപ്പള്ളി ലുലു മാളിൽ നടന്ന ' മോഹൻലാൽ ' സിനിമയുടെ ടീസർ ലോഞ്ചിൽ സംസാരിക്കിക്കുകയായിരുന്നു ഇരുവരും . . . ഇന്നലെ വൈകിട്ട് 6 മണിക്ക് ഇടപ്പള്ളി ലുലു മാളിൽ തിങ്ങി നിറഞ്ഞ ആയിരങ്ങൾക്ക് നടുവിലായിരുന്നു ' മോഹൻലാലിന്റെ ' റ്റീസർ ലോഞ്ചിംഗ് . മൈൻഡ് സെറ്റ് മൂവീസും ഫുൾ ഓൺ സ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ' മോഹൻലാൽ ' ന്റെ സംവിധാനം സാജിദ് യഹിയയും , തിരക്കഥ സുനീഷ് വാരനാടുമാണ് . ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ഈ സിനിമയിൽ പാടിയ ടൈറ്റിൽ സോങ് ' ലാലേട്ടാ ' എന്ന പാട്ട് ഇന്ദ്രജിത് പാടിയപ്പോൾ സദസ്സ് അത് ഏറ്റു പാടി . സിനിമയുടെ ടിസറിൽ മോഹൻലാലിന് മഞ്ജു നൽകുന്ന ഫ്ലയിങ് കിസ്സ് എല്ലാ മലയാളികൾക്കും വേണ്ടി ' മോഹൻലാലി ' ലെ കഥാപാത്രം മീനുക്കുട്ടി നൽകുന്ന ആദരവാണ് ഇത് എന്ന് മഞ്ജു വാര്യർ പറഞ്ഞു . വിഷുവിനാണ് സിനിമ തീയറ്ററുകളിൽ എത്തുന്നത് .
1
ബോളിവുഡ് സിനിമയിലെ താരപുത്രൻമാരിലൊരാളായ അർജുൻ കപൂർ മലൈക അറോറ എന്നിവർ വിവാഹിതരാകുന്നു എന്ന് റിപ്പോർട്ട് . ഫിലിംഫെയർ മാഗസിൻ അതിൻറെ സൂചനയാണ് നൽകുന്ന വാർത്ത പ്രസിദ്ധീകരിച്ചത് . 19 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മലൈക സൽമാൻ ഖാൻറെ സഹോദരനായ അർബാസ് ഖാനുമായുള്ള ബന്ധം വേർപിരിഞ്ഞത് 2017ലായിരുന്നു . വിവാഹ മോചനത്തിന് ശേഷം ഇരുവരും പുതിയ പങ്കാളികളെ കണ്ടെത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു . ഇറ്റലിക്കാരിയായ ജോർജിയ ആൻഡ്രിയാനിയാണ് അർബാസിൻറെ കാമുകി . തങ്ങൾ ഇരുവരും പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു . ബോണി കപൂറിൻറെ മകനും നടനുമായ അർജുൻ കപൂറും മലൈകയും തമ്മിൽ പ്രണയത്തിലാണെന്ന് അടുത്തിടെ ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് . പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലും ഇരുവരും ഒരുമിച്ചെത്തിയതോടെയാണ് ആരാധകരും ഇവരുടെ ബന്ധത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത് . ഇറ്റലിയിൽ വെച്ചുള്ള ഇവരുടെ കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു . മലൈകയുടെ 45 വയസുണ്ട് . അർജുന് വയസ് 32 ആണ് . ഈ പ്രണയത്തിൻറെ പേരിൽ പിതാവ് ബോണി കപൂറുമായി അർജുൻ ഇടഞ്ഞുവെന്ന റിപ്പോർട്ടും ഇടക്കാലത്ത് ബോളിവുഡിൽ പരന്നിരുന്നു . അടുത്തിടെ മലൈകയുടെ 45 - മത്തെ പിറന്നാൾ ആഘോഷിച്ചത് അർജുനും മലൈക്കയും ഒത്തുചേർന്നാണ് . അതിനിടെ മലൈക്ക കാരണം സൽമാൻ ഖാൻ അർജുൻ കപൂറിനോട് നീരസം പ്രകടിപ്പിക്കുന്നു എന്ന് റിപ്പോർട്ടുണ്ട് . അടുത്തിടെ ബോണി കപൂർ ചിത്രത്തിൽ നിന്നും സൽമാൻ പിൻവാങ്ങിയിരുന്നു . സൽമാൻറെ സഹോദര ഭാര്യയായിരുന്ന മലൈക അറോറയും ബോണി കപൂറിൻറെ മകൻ അർജുനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൽമാൻറെ പിൻമാറ്റം എന്നാണ് സൂചന . സ്വന്തം കുടുംബത്തെ തകർക്കാനുള്ള ഒരാളുടെയും ശ്രമത്തെ സൽമാൻ അനുവദിച്ചുതരില്ലെന്നും ബോണി കപൂറുമായുള്ള നല്ല ബന്ധത്തിന് അർജുൻ തടസ്സമാണെന്നും സൽമാൻറെ ഒരു സുഹൃത്ത് അന്ന് ഒരു ദേശീയമാധ്യമത്തോട് പറയുന്നത് .
1
ഒമ്പത് കോടിയോളം ആൻഡ്രോയ്ഡ് ഫോണുകളിൽ ഗുരുതരമായ സുരക്ഷ ഭീഷണി ഉള്ളതായി റിപ്പോർട്ട് . ക്വാഡ് റൂട്ടർ എന്നാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനം ചെക്ക് പോയൻറ് നൽകിയിരിക്കുന്ന പേര് . ക്യൂവൽകോം പ്രോസ്സർ ഉപയോഗിക്കുന്ന ഫോണുകൾക്കാണ് ഈ പ്രശ്നം ഉള്ളത് എന്നാണ് മുന്നറിയിപ്പ് . ഹാക്കർമാർക്ക് ഒരാളുടെ ഫോൺ നിയന്ത്രിക്കാൻ എളുപ്പവഴിയാണ് ക്വാഡ്റൂട്ടർ ഒരുക്കുന്നത് . ഇതുവഴി ഒരു വ്യക്തിയുടെ ജിപിഎസ് , വിഡീയോ ഓഡിയോ . കീലോഗിംങ്ങ് എല്ലാം ഇതുവഴി ഒരു ഹാക്കറിന് നിയന്ത്രിക്കാൻ സാധിക്കും . ക്വാഡ്റൂട്ടർ ഒരു പ്രത്യേക മലിഷ്യസ് ആപ്പ് ഉപയോഗിച്ച് കണ്ടെത്താനും , അതുവഴി ഫോണിൽ കയറാനും ഹക്കർമാർക്ക് സഹായം നൽകും എന്നാണ് ചെക്ക് പോയൻറ് പറയുന്നത് . ഫോണിലെ വിവിധ ചിപ്പ് സെറ്റുകൾ തമ്മിലുള്ള കമ്യൂണിക്കേഷൻ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഒരു സെക്യൂരിറ്റി വെല്ലുവിളിയാണ് ഇപ്പോൾ നിലനിൽക്കുന്നത് എന്നാണ് ചെക്ക്പോയൻറ് പറയുന്നത് . എന്നീ പ്രമുഖ ഫോണുകളിൽ ഈ സുരക്ഷ പ്രശ്നം ഉണ്ടായേക്കാം എന്നാണ് ചെക്ക് പോയൻറ് നൽകുന്ന മുന്നറിയിപ്പ് . പുതിയ ആൻഡ്രോയ്ഡ് അപ്ഡേറ്റുകൾ അപ്ഡേറ്റ് ചെയ്യുക . എപികെ ഫയലുകൾ വഴി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കുക . ആപ്പുകൾക്ക് പെർമിഷൻ നൽകും മുൻപ് അതിൻറെ വ്യവസ്ഥകൾ മനസിലാക്കുക തുടങ്ങിയ മുൻകരുതലുകളാണ് ക്വാഡ് റൂട്ടറിന് എതിരെ ചെക്ക് പോയൻറ് നിർദേശിക്കുന്നത് .
3
ബുധനാഴ്ച പ്രത്യക്ഷപ്പെട്ട ബ്ലോഗിലാണ് ഫേസ്ബുക്ക് വീഡിയോ സ്ട്രീമിംഗ് നെറ്റ് വർക്കിംഗായ വാച്ചിനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത് . ടിവി ഷോകൾ പോലെയുള്ള പരിപാടികൾ ഫേസ്ബുക്ക് ആരംഭിക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് വാച്ച് അവതരിപ്പിച്ചു കൊണ്ട് ഫേസ്ബുക്കിന്റെ അറിയിപ്പ് വരുന്നത് . യൂട്യൂബിൽ ലഭ്യമാകുന്ന അതേ സേവനങ്ങളാണ് വാച്ചിലും ലഭിക്കുന്നത് . ഈ പ്ലാറ്റ്ഫോമിൽ സ്വന്തമായി വാച്ച്ലിസ്റ്റുകൾ തയ്യാറാക്കാനും പ്രിയപ്പെട്ട താരങ്ങളുടെയും പബ്ലിഷർമാരുടെയും വീഡിയോകൾ ഫോളോ ചെയ്യാനും ഇതിലൂടെ സാധിക്കും . പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് ആളുകൾക്ക് ഇത് ഉപയോഗിക്കാനുള്ള സൌകര്യം ഫേസ്ബുക്ക് നൽകിയിട്ടുണ്ട് . അമേരിക്കയിലെ ചുരുക്കം ചില വീഡിയോ നിർമാതാക്കൾക്കുമാണ് ഇത് ഇപ്പോൾ ഉപയോഗത്തിന് നൽകിയിരിക്കുന്നത് . മറ്റുള്ളവർക്കായി എന്നത്തേക്ക് സേവനം ലഭ്യമാക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല . സ്വന്തമായി വീഡിയോകൾ നിർമിക്കുന്നവർക്ക് 55 % റവന്യൂ ഷെയർ ആണ് ഫേസ്ബുക്കിന്റെ വാഗ്ദാനം . വാച്ച് എത്തുന്നതോടെ ഗൂഗിളിന്റെ സോഷ്യൽ മീഡിയയിലെ ഏറ്റവും ജനപ്രിയ വീഡിയോ സ്ട്രീമിംഗ് സൈറ്റായ യൂട്യൂബിന് വെല്ലുവിളി ആകുകയാണ് .
3
ലെനോവോ കെ6 പവറിന്റെ 4 ജിബി റാം വേരിയന്റ് ജനുവരി 31 ന് ഇന്ത്യൻ വിപണിയിലെത്തും . ഫ്ലിപ്കാർട്ടിലൂടെ മാത്രമായിരിക്കും വിൽപന . 9 , 999 രൂപ വിലയുള്ള ലെനോവോ കെ 6 പവറിന്റെ 3 ജിബി റാം വെർഷൻ കഴിഞ്ഞ ഡിസംബർ ആറിനു ഇന്ത്യയിലെത്തിയിരുന്നു . പുതിയ സ്റ്റോറേജ് വെർഷനുള്ള മറ്റൊരു ഫോണും പുറത്തിറക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട് . എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ കന്പനി പുറത്തുവിട്ടിട്ടില്ല . സിൽവർ , ഗോൾഡ് , ഡാർക്ക് ഗ്രേ എന്നീ കളറുകളിൽ ലെനോവോ കെ6 പവർ ഫോണുകൾ ലഭിക്കും . 5 ഇഞ്ച് ഫുൾ എച്ച്ഡി യാണ് ഫോണിൻറെ സ്ക്രീൻ . 1080×1920 പിക്സലാണ് സ്ക്രീൻ റെസല്യൂഷൻ . 4000 എംഎഎച്ചാണ് ഫോണിൻറെ ബാറ്ററി ശേഷി . ഡോൺബി ആറ്റം ഓഡിയോ എൻഹാൻസ്മെൻറും ഈ ഫോണിനുണ്ട് .
3
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി . ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത് . ഗ്രാമിന് 2,920 രൂപയും പവന് 23,360 രൂപയുമാണ് ഇന്നത്തെ നിരക്ക് . ഗ്രാമിന് 2,910 രൂപയും പവന് 23,280 രൂപയുമായിരുന്നു തിങ്കളാഴ്ച്ചത്തെ സ്വർണ്ണ നിരക്ക് . ഡിസംബർ രണ്ടിനായിരുന്നു സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് . ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബർ രണ്ടാം തീയതിയിലെ നിരക്ക് . ഡിസംബർ 11 നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത് . പവന് 23,680 രൂപയായിരുന്നു 11 ലെ സ്വർണ്ണ നിരക്ക് . ഗ്രാമിന് 2,960 രൂപയും .
0
കണ്ണിറുക്കലിലൂടെ താരമായ നടിയാണ് പ്രിയ വാര്യർ . തൻറെ ആദ്യ ചിത്രമായ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ' മാണിക്യ മലരായ പൂവി ' എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയയെ താരമാക്കിയത് . ഗാനം ആശ്ചര്യപ്പെടുത്തുന്ന രീതിയിൽ വൈറലായെങ്കിലും പിന്നാലെ പ്രിയക്കെതിരെയും ട്രോളുകൾ വന്നു തുടങ്ങി . അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും ആരംഭിച്ചു . ഇതിനിടയിൽ പുറത്തുവന്ന ചില ട്രോളുകളും ചർച്ചകളും തന്നെ വേദനിപ്പിച്ചുവെന്ന് പ്രിയ പറയുന്നു . താൻ അഭിനയിച്ച ഒരു സിനിമ പോലും പുറത്തിറങ്ങിയിട്ടില്ല , പിന്നെ തന്നെയും നസ്രിയയെയും താരതമ്യം ചെയ്യുന്നതിൻറെ അർഥം മനസിലാകുന്നില്ല . അഭിനയിച്ച് കഴിവ് തെളിയിക്കാനുള്ള അവസരമെങ്കിലും തരണമെന്ന് പ്രിയ ഒരു വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു . എന്നെ ഹിറ്റാക്കിയ ആളുകൾ തന്നെ തന്നെ ഇപ്പോൾ കടിച്ചു കീറാൻ വരുന്നതിൽ സങ്കടമുണ്ട് . കൂടെ പുറത്തിറങ്ങിയപ്പോൾ വന്ന ചില ട്രോളുകൾ ഏറെ വേദനിപ്പിച്ചു . നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയ വാര്യരെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് , തുടങ്ങിയ കമൻറുകൾ എന്നെ ഏറെ വേദനിപ്പിക്കുന്നുണ്ട് . നടിയെന്ന നിലയിൽ പ്രൂവ് ചെയ്യാനുള്ള അവസരം പോലും എനിക്ക് കിട്ടിയിട്ടില്ല . അതല്ലാതെ തന്നെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല . അഭിനയം നന്നായോ ഇല്ലയോ എന്ന് അറിയും വരെയെങ്കിലും കാത്തിരിക്കാമല്ലോ . . . ഐപിഎൽ സമയത്താണ് മഞ്ചിൻറെ പരസ്യത്തിൽ അഭിനയിച്ചത് . സീസൺ അവസാനിച്ചപ്പോൾ പരസ്യം കുറിച്ചു . അതിന് പ്രിയ വാര്യർ അഭിനയിച്ച പരസ്യം മഞ്ചിന് നഷ്ടമുണ്ടാക്കിയെന്ന് വരെ വാർത്തകൾ വന്നു . ഇപ്പോഴും ചിലർ അത് വിശ്വസിക്കുന്നു . . രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ചും വിവാദമുണ്ടായി . കോളേജിൽ നിന്ന് വീട്ടിലെത്തിയപ്പോൾ രാഹുൽ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് ചോദിച്ചു . അദ്ദേഹം വിങ്ക് ചെയ്തതിൽ സന്തോഷമുണ്ടെന്നായിരുന്നു ഞാൻ പറഞ്ഞത് . എക്സൈറ്റിങ്ങായ മറുപടി വേണമെന്ന് പറഞ്ഞപ്പോൾ തൻറെ സിഗ്നേച്ചർ സിംബലായ കണ്ണിറുക്കൽ ചെയ്തതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു . എന്നാൽ അദ്ദേഹം തന്നെ കോപ്പിയടിച്ചതാണെന്ന് താൻ പറഞ്ഞു എന്ന് പറഞ്ഞായിരുന്നു പരിഹാസവും ട്രോളുകളും . എല്ലാവരും ഇത്തരക്കാരല്ലെന്നും ചിലർ മനഃപ്പൂർവമായാണ് ഇത്തരം കാര്യങ്ങളെന്നാണ് തോന്നുന്നതെന്നും പ്രിയ പറഞ്ഞു .
1
ഇന്ത്യയിൽവെച്ച് ഇടികൂടാമോ എന്ന ബ്രിട്ടീഷ് ബോക്സറും രണ്ടുവട്ടം ലോകചാമ്പ്യനുമായ അമീർ ഖാന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യൻ ബോക്സർ വിജേന്ദർ സിംഗ് . അമീർ ഖാനുമായുള്ള മത്സരം രാജ്യത്ത് പ്രഫഷണൽ ബോക്സിംഗിന് കൂടുതൽ പ്രചാരം നേടിക്കൊടുക്കുമെന്ന് വിജേന്ദർ പറഞ്ഞു . ലോക ബോക്സിംഗ് കൌൺസിൽ ചാമ്പ്യൻഷിപ്പിൽ മെക്സിക്കോയുടെ കനേലോ ആൽവാരെസുമായുള്ള പോരാട്ടത്തിന് തയാറെടുക്കുകയാണ് അമീർ ഖാൻ ഇപ്പോൾ . നിലവിൽ ഇരുവരും വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരിക്കുന്നത് . അമീർ ഖാൻ മിഡിൽവെയ്റ്റ് ( 72.5 കിലോ ) വിഭാഗത്തിലും വിജേന്ദർ സൂപ്പർ മിഡിൽവെയ്റ്റ് ( 76 കിലോ ) വിഭാഗത്തിലുമാണ് മത്സരിക്കുന്നത് . ഇരുവരും തമ്മിലുള്ള പോരാട്ടം സാധ്യമാവണമെങ്കിൽ അമീർ ഭാരം കൂട്ടുകയോ വിജേന്ദർ ഭാരം കുറയ്ക്കുകയോ വേണം . എങ്കിലും അടുത്തവർഷമോ 2018ലോ ഇരുവരും തമ്മിലുള്ള പോരാട്ടത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് . പ്രഫഷണൽ ബോക്സിംഗിൽ എത്തിയശേഷം നാലു മത്സരങ്ങളിലാണ് വിജേന്ദർ മത്സരിച്ചത് . നാലിലും ജയിച്ചു . അതേസമയം അമീർ ഖാനാകട്ടെ 34 മത്സരങ്ങളിൽ കളിച്ചതിന്റെ അനുഭവസമ്പത്തുണ്ട് . ഈ മാസം 30ന് കോപ്പർ ബോക്സ് അരീനയിൽ മറ്റിയോസെ റോയറുമായാണ് വിജേന്ദറിന്റെ അടുത്ത മത്സരം .
2
ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കഴിഞ്ഞ ഒരാഴ്ചയോളമായി അനുദിനം താഴേക്ക് പോവുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നു . ഇന്ന് 23 പൈസ ഇടിഞ്ഞ് 13 മാസത്തെ താഴ്ന്ന നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം . യു . എ . ഇ . ഇ ദിർഹത്തിന്റെ വിനിമയനിരക്ക് 18 രൂപ കടന്നു . രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർദ്ധിക്കുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണമായി പറയുന്നത് . ഇത് കാരണം ക്രൂഡോയിൽ വാങ്ങുന്നതിനായി . ഡോളർ വലിയ തോതിൽ ചെലവഴിക്കേണ്ടി വരുന്നു . രാജ്യത്തെ ധനക്കമ്മി ഉയരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് . അമേരിക്കൻ കേന്ദ്രബാങ്ക് പലിശ കുറയ്ക്കുന്നതിനാൽ രാജ്യാന്തര വിപണിയിൽ ഡോളർ കരുത്താർജിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാകുന്നു . 66 . 15 രൂപയിലായിരുന്നു ഡോളറിനെതിരെ ഇന്ന് രൂപയുടെ ക്ലോസിങ് . വിവിധ കറൻസികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ് . . .
0
പാക്കിസ്ഥാൻ സ്പിന്നർ യാസിർ ഷാ എട്ട് വിക്കറ്റുമായി മായാജാലം കാട്ടിയപ്പോൾ രണ്ടാം ടെസ്റ്റിൽ ന്യൂസീലൻഡ് ഒന്നാം ഇന്നിംഗ്സിൽ 90 റൺസിൽ പുറത്ത് . പാക്കിസ്ഥാൻറെ 418 റൺസ് പിന്തുടർന്ന ന്യൂസീലൻഡ് വെറും 35.3 ഓവറിൽ പുറത്താവുകയായിരുന്നു . 12 . 3 ഓവറിൽ 41 റൺസ് വഴങ്ങിയാണ് ഷാ എട്ട് വിക്കറ്റ് കൊയ്ത്ത് . ആറ് ന്യൂസീലൻഡ് ബാറ്റ്സ്മാൻമാർ പൂജ്യത്തിന് പുറത്തായി . ജീത്ത് റാവൽ ( 31 ) , ടോം ലതാം ( 22 ) , റോസ് ടെയ്ലർ ( 0 ) , ഹെൻറി നിക്കോളാസ് ( 0 ) , ഇഷ് സോധി ( 0 ) , നീൽ വാഗ്നർ ( 0 ) , അജാസ് പട്ടേൽ ( 40 , ട്രെൻറ് ബോൾട്ട് ( 0 ) എന്നിവരാണ് ഷായുടെ സ്പിൻ വലയത്തിൽ കുടുങ്ങിയത് . ഗ്രാൻറ്ഹോമിനെ ( 0 ) ഹസൻ അലി എൽബിയിൽ കുടുക്കി . ഒരു റണ്ണെടുത്ത വാറ്റ്ലിംഗ് റൺഔട്ടായി . നായകൻ കെയ്ൻ വില്യംസ് 28 റൺസുമായി പുറത്താകാതെ നിന്നു . നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 418 റൺസ് എടുക്കുകയായിരുന്നു . ഹാരിസ് സൊഹൈൽ ( 147 ) , ബാബർ അസം ( 127 ) എന്നിവരുടെ സെഞ്ചുറിയാണ് പാക്കിസ്ഥാനെ മികച്ച സ്കോറിലെത്തിയത് . അഷർ അലി 84 റൺസെടുത്തു .
2
ദി ലീ പി ൻറെ യാ യി പു റ ത്തി റ ങ്ങി യ അ വ സാ ന ചി ത്രം ജോ ർ ജേ ട്ട ൻ സ് പൂ ര ത്തി ൻറെ ലൊ ക്കേ ഷ നി ൽ സുനിൽകുമാർ എ ത്തി യ താ യി പോ ലീ സി ന് വി വ രം ല ഭി ച്ചു . ഇ തി ൻറെ ചി ത്ര ങ്ങ ൾ പോ ലീ സ് ക ണ്ടെ ടു ത്തു . ട വ ർ കേ ന്ദ്രീ ക രി ച്ചു ള്ള അ ന്വേ ഷ ണ ത്തി ലാ ണ് പോ ലീ സി ന് ഫോ ട്ടോ ല ഭി ച്ച ത് . 2016 ന വം ബ ർ 13ന് ഒ രേ ട വ റി നു കീ ഴി ൽ ദി ലീ പും പ ൾ സ ർ സു നി യും ഒ ന്നി ച്ചു ണ്ടാ യി രു ന്നു . ഈ സ മ യം തൃ ശൂ ർ ന ഗ ര ത്തി ലെ പ്ര മു ഖ ക്ല ബ്ബി ൽ ജോ ർ ജേ ട്ട ൻ സ് പൂ ര ത്തി ൻറെ ചി ത്രീ ക ര ണം ന ട ക്കു ന്നു ണ്ടാ യി രു ന്നു . ഇ വി ടെ നി ന്ന് ക്ല ബ്ബി ലെ ജീ വ ന ക്കാ ർ പ ക ർ ത്തി യ സെ ൽ ഫി ചി ത്ര ങ്ങ ളി ലാ ണ് പ ൾ സ ർ സു നി ഇ ടം പി ടി ച്ച താ യി അ ന്വേ ഷ ണ സം ഘം ക ണ്ടെ ത്തി യ ത് . ആ ക്ര മി ക്ക പ്പെ ട്ട ന ടി ഈ ക്ല ബ്ബി ലെ ഹെ ൽ ത്ത് ക്ല ബ്ബി ൽ എ ത്തു ന്നു ണ്ടാ യി രു ന്നെ ന്നും അ ന്വേ ഷ ണ സം ഘ ത്തി ന് വി വ രം ല ഭി ച്ചി ട്ടു ണ്ട് . ചി ത്രം ല ഭി ച്ച തോ ടെ ക്ല ബ്ബി ലെ ജീ വ ന ക്കാ രെ വി ശ ദ മാ യി ചോ ദ്യം ചെ യ്ത അ ന്വേ ഷ ണ സം ഘം ഇ വി ടു ത്തെ സി സി ടി വി ദൃ ശ്യ ങ്ങ ൾ പ ക ർ ത്തി . സുനിൽകുമാർ ജ യി ലി ൽ നി ന്നു കൊ ടു ത്ത യ ച്ച ക ത്തി ൽ ദി ലീ പു മാ യു ള്ള ബ ന്ധം സം ബ ന്ധി ച്ച് വെ ളി പ്പെ ടു ത്ത ലു ണ്ട് . ഇ തി നെ ചു റ്റി പ്പ റ്റി യു ള്ള അ ന്വേ ഷ ണ ത്തി ലാ ണ് അ ന്വേ ഷ ണ സം ഘ ത്തി ന് ചി ത്രം ല ഭി ക്കു ന്ന ത് . ക്ല ബ്ബി ലെ ജീ വ ന ക്കാ രെ ടു ത്ത മു ഴു വ ൻ ചി ത്ര ങ്ങ ളും പോ ലീ സ് പ രി ശോ ധി ച്ചെ ന്നാ ണു സൂ ച ന . ക്ലബ് ജീ വ ന ക്കാ രെ ആ ലു വ യി ലെ ഓ ഫീ സി ലേ ക്ക് വി ളി ച്ചു വ രു ത്തി യാ ണ് ചോ ദ്യം ചെ യ്യ ൽ നടത്തുക . ഈ ക്ല ബ്ബി ലെ ഹെ ൽ ത്ത് ക്ല ബ്ബി ൽ ആ ക്ര മ ണ ത്തി നി ര യാ യ ന ടി സ്ഥി ര മാ യി വ രാ റു ണ്ടാ യി രു ന്നു . ഇ തു സം ബ ന്ധി ച്ച തെ ളി വു ക ളും കേ സി ലെ പ്ര തി പ ൾ സ ർ സു നി ജോ ർ ജേ ട്ട ൻ സ് പൂ ര ത്തി ൻറെ ലൊ ക്കേ ഷ നി ൽ എ ത്തി യ താ യി ചി ത്ര ങ്ങ ളും , ല ഭി ച്ച തോ ടെ യാ ണ് ജീ വ ന ക്കാ രെ വി ശ ദ മാ യി ചോ ദ്യം ചെ യ്യു ന്ന ത് .
1
വിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബൌളിംഗ് തെരഞ്ഞെടുത്തു . യുവതാരം റിഷഭ് പന്ത് ഇന്ന് അരങ്ങേറ്റം കുറിക്കും . പന്തിന് സീനിയർ താരം എംഎസ് ധോണി ക്യാപ് കൈമാറി . വിക്കറ്റ് കീപ്പറായി ധോണി കളിക്കുമ്പോൾ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായാണ് പന്തിനെ ഉൾപ്പെടുത്തിയത് . വിൻഡീസിനായി ഒഷാനെ തോമസും ചന്ദ്രപോൾ ഹേംരാജും ഇന്ന് അരങ്ങേറ്റം കുറിക്കുന്നുണ്ട് . മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരുമായാണ് ഇന്ത്യ കളിക്കുന്നത് . പേസർ ഖലീൽ അഹമ്മദിന് അവസരം നൽകിയപ്പോൾ സ്പിന്നർ കുൽദീപ് യാദവ് ആദ്യ മത്സരത്തിനുള്ള ആദ്യ ഇലവനിലില്ല . ഉമേഷ് യാദവും ഷമിയുമാണ് മറ്റ് രണ്ട് പേസർമാർ . ചാഹലും ജഡേജയുമാണ് സ്പിന്നർമാർ . രോഹിത് - ധവാൻ സഖ്യം ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്യും . കോലി , റായ്ഡു , ധോണി , പന്ത് എന്നിവരാണ് മറ്റ് ബാറ്റ്സ്മാൻമാർ . India ( Playing XI ) :
2
സ്പെയിനിലെ ബാഴ്സലോണ , മാഡ്രിഡ് , ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ എന്നിവ കാർപ്പന്തുകളി പ്രേമികൾക്ക് വെറും നഗരങ്ങളല്ല . മറില്ല ഫുഡ്ബോളിന്റെ സ്വർഗങ്ങളാണ് . ഫിഫയുടെ അണ്ടർ 17 ലോക കപ്പ് വിരുന്നെത്തുന്നതോടെ കൊച്ചിയും ഈ നഗരങ്ങളുടെ ഗണത്തിലേക്ക് ഉയർന്നേക്കും . അന്താരാഷ്ട്ര ഫുഡ്ബോൾ മാപ്പിൽ ഉൾപ്പെടുന്നതോടെ കൊച്ചിയുടെ പ്രശസ്തിയും രാജ്യാന്തര തലത്തിൽ വർദ്ധിക്കും . അറബിക്കടലിന്റെ റാണി ലോക ടൂറിസം ഭൂപടത്തിലും ഇടംപിടിയ്ക്കും . കൊച്ചിയുടെ ബ്രാന്റിങിനായുള്ള പദ്ധതികൾ ടൂറിസം വകുപ്പുമായി ചേർന്ന് ഫിഫ തയ്യാറാക്കുന്നുണ്ട് . വിനോദസഞ്ചാര മേഖലയ്ക്ക് പുറമെ അടിസ്ഥാന സൌകര്യങ്ങൾ , വിദ്യാഭ്യാസം എന്നീ മേഖലകളുടെ വികസനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഫിഫ മുന്നോട്ടുവെയ്ക്കുന്നു . ലോക കപ്പിന് മുമ്പ് തന്നെ കൊച്ചി മെട്രോ ഓടിത്തുടങ്ങുമെന്നതിനാൽ കൊച്ചിയുടെ മുഖഛായ തന്നെ മാറും . നഗരത്തിലെത്തുന്ന ഫുഡ്ബോൾ ആരാധകരുടെ സഞ്ചാരവും അനായാസമാകും . യൂറോപ്പിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നു കൂടുതൽ ഫുഡ്ബോൾ ആരാധകരെത്തിയാൽ ടൂറിസം മേഖലയിലെ വരുമാനം ഇരട്ടിയാവും . ഫുഡ്ബോൾ മാമാങ്കത്തിന് മുമ്പ് നഗരത്തിലും മോടിപിടിപ്പിക്കലുണ്ടാവും . ഇതോടെ പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും .
0