news
stringlengths
336
9.26k
class
int64
0
3
ഇന്ത്യൻ ഓഹരി വിപണി റോക്കോർഡ് നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കി . സെൻസെക്സ് 164 പോയ്ന്റ് ഉയർന്ന് 28,499.54ൽ എത്തിയപ്പോൾ നിഫ്റ്റി ഇതുവരെയും കാഴ്ച വെക്കാത്ത ഉയരങ്ങളാണ് കീഴടക്കിയത് . 53 പോയ്ന്റ് ഉയർന്ന് 8530.15ലാണ് നിഫ്റ്റിയുടെ നേട്ടം . ഐടി , ബാങ്ക് എന്നീ മേഖലയിലെ നേട്ടമാണ് വിപണിയെ ഇത്തവണ തുണച്ചത് . കൂടുതൽ സാമ്പത്തിക ഉത്തേജക പദ്ധതികൾ ചൈന നടപ്പാക്കുമെന്ന കണക്കു കൂട്ടലാണ് ഓഹരി വിപണിക്ക് ആവേശം പകർന്നത് . 1346 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1734 ഓഹരികൾ നഷ്ടത്തിലുമായിരുന്നു . ലോഹ കമ്പനികളുടെ ഓഹരികളിലുണ്ടായ നേട്ടവും വിപണിക്ക് ആശ്വാസമായി . ടാറ്റാ സ്റ്റീൽ , ഹിൻഡാൽകോ , ഐസിഐസിഐ ബാങ്ക് , ഇൻഫോസിസ് , എച്ച്ഡിഎഫ്സി ബാങ്ക് , ലുപിൻ , ബജാജ് ഓട്ടോ തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയത് . അപ്പോളോ ഹോസ്പ്പിറ്റൽ , പവർഗ്രിഡ് , സിപ്ല , സ്പൈസ് ജെറ്റ് തുടങ്ങിയവ നഷ്ടമുണ്ടാക്കി . ജിൻഡാൽ സ്റ്റീൽ 4.30 % ഉം , ടാറ്റാ പവർ 4.14 % ഉം , ഇൻഫോസിസ് 3.08 % ഉം , ടാറ്റാ സ്റ്റീൽ 3 % ഉം നേട്ടം രേഖപ്പെടുത്തി . അതേ സമയം , അപ്പോളോ ഹോസ്പ്പിറ്റൽ 2.82 % ഉം , ഐഡിയ 2.38 % ഉം , എസ്ബിടി 2.31 % ഉം , സ്പൈസ് ജെറ്റ് 2.37 % ഉം , ടോറന്റ് പവർ 1.59 % ഉം നഷ്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത് . വിദേശ ഫണ്ടുകളുടെ പിന്തുണയിൽ പുതിയ ഉയരം സ്വന്തമാക്കിയ സെൻസെക്സും നിഫ്റ്റിയും ഈ വാരം റെക്കോർഡ് നേട്ടം കൈവരിക്കുമെന്ന് നേരെത്തെ പ്രവചനം ഉണ്ടായിരുന്നു .
0
പറ്റില്ലെന്നാണ് അടുത്തിടെ ഒരു ഇംഗ്ലീഷ് ഡിജിറ്റൽ സൈറ്റ് നടത്തിയ ഒരു പരീക്ഷണം പറയുന്നത് . ഏതെങ്കിലും യുആർഎൽ അപകടകാരിയാണോ എന്ന് അറിയാനുള്ള സംവിധാനമാണ് ഗൂഗിൾ സൈഫ് ബ്രൌസിംഗ് ടൂൾ . ഇതിൽ ഒരു യുആർഎൽ അടിച്ച് കൊടുത്താൽ അത് എത്രത്തോളം അപകടകാരിയാണ് , അല്ലെങ്കിൽ സുരക്ഷിതമാണെന്ന് ഗൂഗിൾ കാണിച്ചു തരും . ഇത്തരം ഒരു പരീക്ഷണത്തിൻറെ ഭാഗമായണ് ഗൂഗിളിൻറെ അഡ്രസ് www . google . com ഈ ഗൂഗിൾ സൈഫ് ബ്രൌസിംഗ് ടൂളിൽ നൽകിയത് . ഇതിൻറെ റിസൽട്ട് അമ്പരിപ്പിക്കുന്നതാണ് . ഗൂഗിളിൻറെ സ്വന്തം അഡ്രസ് തന്നെ പാതി കുഴപ്പമാണെന്നാണ് കാണിച്ചത് . എന്നാൽ ഇത് സാങ്കേതികമായ പിഴവാണ് എന്നാണ് ഗൂഗിൾ പറയുന്നത് . ഇത് പരിഹരിച്ചതായും ഗൂഗിൾ ചൂണ്ടികാണിക്കുന്നു . എന്തായാലും ഈ പരീക്ഷണത്തിൻറെ സ്ക്രീൻ ഷോട്ടുകൾ സൈബർ ലോകത്ത് പരക്കുകയാണ് .
3
റിസർവ് ബാങ്ക് പുതുക്കിയ വായ്പ നയം നാളെ പ്രഖ്യാപിക്കും . പണപ്പെരുപ്പം കൂടിയതിനാൽ വായ്പ പലിശ നിരക്കിൽ ഇളവുണ്ടാകില്ലെന്നാണ് സൂചന . പലിശ നിരക്കിൽ കാൽ ശതമാനം ഇളവ് വരുത്തിയ കഴിഞ്ഞ വായ്പ നയത്തിൽ നിന്ന് രണ്ട് മാസത്തിനകം സ്ഥിതിഗതികൾ പാടെ മാറി . സാന്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് വ്യക്തമായി , ജിഎസ്ടിയിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ല . പണപ്പെരുപ്പം വരും മാസങ്ങളിൽ ഉയരുമെന്ന സൂചന ഇവ നൽകുന്നു . രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂന്ന് വർഷത്തെ ഉയരത്തിലെത്തിയതും പ്രതിസന്ധിയാണ് . ക്രൂഡോയിൽ വാങ്ങാൻ കൂടുതൽ ഡോളർ ചെലവഴിച്ചാൽ തളർന്ന് നിൽക്കുന്ന രൂപ വീണ്ടും ദുർബലമാകും . അമേരിക്കൻ കേന്ദ്രബാങ്ക് പലിശ കൂട്ടുമെന്ന് പ്രഖ്യാപിച്ചതും ആർബിഐ മുന്നറിയിപ്പായി പരിഗണിച്ചേക്കും . റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പ പലിശ നിരക്കായ റിപ്പോ നിലവിൽ 6 ശതമാനമാണ് . റിവേഴ്സ് റിപ്പോ 5.75 ശതമാനവും . ആറ് വർഷത്തിനിടെയുള്ള താഴ്ന്ന നിരക്കാണിത് . അതേസമയം റിവർവ് ബാങ്ക് അപ്രതീക്ഷതമായി പലിശ കുറയ്ക്കുമെന്നും ഒരു വിഭാഗം കണക്ക് കൂട്ടുന്നു . നേരിയ തോതിൽ മെച്ചപ്പെട്ട വ്യാവസായിക വളർച്ച പിടിച്ച് നിർത്താൻ പലിശ കുറയേണ്ടത് അനിവാര്യമാണെന്ന വിലയിരുത്തലിലാണിത് . വായ്പനയം നിശ്ചയിക്കുന്ന ആറംഗ ധനനയ സമിതിയിൽ പലിശ കുറയ്ക്കണമെന്ന നിലപാടാകും കേന്ദ്രസർക്കാരിന്റേത് .
0
ഇന്ത്യ ഒളിംപിക്സ് - 2032 , യൂത്ത് ഒളിംപിക്സ് - 2026 വേദികൾക്കായി അവകാശവാദമുന്നയിക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ . ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക്കിനൊപ്പം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻറ് നരീന്ദർ ബത്ര നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . മുംബൈ ഈ ഒളിംപിക്സുകൾക്ക് വേദിയാവുമെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻറ് നരീന്ദർ ബത്ര വ്യക്തമാക്കി . ഇന്ത്യയ്ക്ക് ഒളിംപിക്സ് നടത്താനുള്ള പ്രാപ്തിയുണ്ടെന്ന് സമ്മതിച്ച തോമസ് ബാക്ക് , വേദിക്കായി കാത്തിരിക്കാനാണ് നിർദേശിച്ചത് . രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അന്താരാഷ് ഒളിംപിക് കമ്മിറ്റി തലവൻ കേന്ദ്ര കായിക മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോറുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു . ഒളിംപിക്സ് വേദിക്കായുള്ള ഇന്ത്യയുടെ ശ്രമങ്ങൾ സ്വാഗതാർഹമാണ് . 2022 യൂത്ത് ഒളിംപിക്സിൻറെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല . അക്കാര്യം തീരുമാനിച്ച ശേഷമേ 2026 യൂത്ത് ഒളിംപിക്സ് വേദിക്കായുള്ള നടപടികൾ തുടങ്ങുകയുള്ളു . സ്വന്തം രാജ്യത്ത് ലോകകായിക മാമാങ്കം നടക്കുന്നത് ഇന്ത്യൻ അത്ലറ്റുകൾക്ക് ഗുണം ചെയ്യും . ഇന്ത്യയുടെ കായിക വികസനത്തിനും യുവാക്കളിൽ സ്പോർട്സിനോടുള്ള താൽപര്യം കൂട്ടുന്നതിനും വഴിവെക്കുമെന്നും ഐഒസി തലവൻ പറഞ്ഞു . 2032 ഒളിപിക്സിനായുള്ള വേദി 2025ൽ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ . ഇതിനകം ജർമ്മനിയും ഓസ്ട്രേലിയയും വേദിക്കായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് . വേദി പ്രഖ്യാപിക്കാൻ വർഷങ്ങൾ മുന്നിൽ നിൽക്കുന്നതിനാൽ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയേക്കും . 2026 യൂത്ത് ഒളിംപിക്സിനായി 2020ൻറെ തുടക്കത്തിലാണ് ഇന്ത്യ പ്രാരംഭ നടപടികൾ തുടങ്ങേണ്ടത് . അതേസമയം യൂത്ത് ഒളിംപിക്സിനായി തായ്ലൻറും ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് .
2
സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലുണ്ടായ മികച്ച കണ്ടെത്തലുകളിലൊന്നാണ് ജസ്പ്രീത് ബൂമ്രയെന്ന പേസ് ബൌളർ . പ്രത്യേകതരം ബൌളിംഗ് ആക്ഷൻ കൊണ്ടായിരുന്നു ബൂമ്ര ആദ്യം ശ്രദ്ധിക്കപ്പെട്ടതെങ്കിൽ അവസാന ഓവറുകളിൽ യോർക്കറുകളെറിഞ്ഞ് ബാറ്റ്സ്മാനെ വട്ടംചുറ്റിക്കുന്ന ബൌളറെന്ന നിലയിൽ ബൂമ്ര അതിവേഗം ടീം ഇന്ത്യയിലെ സ്ഥിര സാന്നിധ്യമായി . ഇത്തവണ ഐപിഎല്ലിൽ 1.2 കോടി രൂപയ്ക്കാണ് ബൂമ്രയെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയത് . പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലാണിപ്പോൾ ബൂമ്ര . എന്നാൽ ബൂമ്രയുടെ മുത്തശ്ശൻ സാന്റോക് സിംഗ് ബൂമ്രയാകട്ടെ ഇപ്പോഴും ഉത്തരാഖണ്ഡിലെ കിച്ചായിൽ ഓട്ടോ റിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത് . 84കാരനായ സാന്റോക് സിംഗ് കൊച്ചുമകനെ കാണുന്നതാകട്ടെ ടിവിയിൽ ക്രിക്കറ്റ് വരുമ്പോഴും . എന്തുകൊണ്ട് സാന്റോക് സിംഗ് ഒറ്റപ്പെട്ടവനായി എന്ന് ചോദിക്കുന്നവരോട് അദ്ദേഹത്തിന് പറയാൻ വലിയൊരു കഥയുണ്ട് . എൺപതുകളിലും തൊണ്ണൂറുകളിലും വിജയിച്ച ബിസിനസുകാരനായിരുന്നു സാന്റോക് സിംഗ് . ഗുജറാത്തിൽ സ്വന്തമായി മൂന്ന് ഫാട്കറികളും അദ്ദേഹത്തിന് ഉണ്ടായിരുന്നു . ജസ്പ്രീത് ബൂമ്രയുടെ പിതാവ് ജസ്ബീർ സിംഗായിരുന്നു കച്ചവടത്തിൽ സാന്റോകിന്റെ പ്രധാന സഹായി . എന്നാൽ 2001ൽ ജസ്ബീറിന്റെ അപ്രതീക്ഷിത മരണത്തോടെ കാര്യങ്ങൾ മാറി മറിഞ്ഞു . ആരും ശ്രദ്ധിക്കാനില്ലാതായതോടെ ബിസിനസുകൾ ഒന്നൊന്നായി പൊളിഞ്ഞു തുടങ്ങി . ബിസിനസ് തകർന്നതോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ആകെ താറുമാറായി . കടം തിരിച്ചടക്കാൻ പോലും വഴിയില്ലാതെ വളരെ ബുദ്ധിമുട്ടി . ഒടുവിൽ എല്ലാ ഫാക്ടറികളും വിറ്റ് കടം വീട്ടി സാന്റോക് സിംഗ് ഉത്തരാഖണ്ഡിലെ കിച്ചയിലെത്തി . അവിടെ സഹോദരങ്ങൾക്കൊപ്പമായിരുന്നു സാന്റോക് സിംഗിന്റെ താമസം . സ്കൂൾ പ്രിൻസിപ്പലായിരുന്നു ജസ്പ്രീത് ബൂമ്രയുടെ അമ്മ ദൽജിത് പിന്നീട് ഒറ്റയ്ക്കാണ് അന്ന് ഏഴു വയസുകാരനായിരുന്ന ജസ്പ്രീത് ബൂമ്രയെ പഠിപ്പിച്ചതും ക്രിക്കറ്റ് താരമാക്കി വളർത്തിയതുമെല്ലാം . ഉത്തരാഖണ്ഡിലെത്തിയ സാന്റോക് സിംഗ് നാല് ട്രക്കുകൾ വാങ്ങി പുതിയ ബിസിനസ് തുടങ്ങിയെങ്കിലും അതും പൊളിഞ്ഞു . പിന്നീടാണ് ഓട്ടോ റിക്ഷ ഓടിച്ച് ഉപജീവനം തുടങ്ങിയത് . തന്റെ മറ്റൊരു മകനൊപ്പം കിച്ചായിലെ ഒറ്റ മുറി അപാർട്മെന്റിലാണ് സാന്റോക് സിംഗിന്റെ ഇപ്പോഴത്തെ താമസം . ജസ്പ്രീതിനെ കാണണമെന്ന് ആഗ്രമുണ്ടായിരുന്നെങ്കിലും അതിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് സാന്റോക് പറയുന്നു . അതേസമയം , കുടംബാംഗങ്ങളുമായി വീണ്ടും ഒത്തുചേരാൻ ആഗ്രമുണ്ടെന്നും ഇതിനായി ജസ്പ്രീത് ഞങ്ങളെ കാണുകയോ ഞങ്ങൾ ജസ്പ്രീതിന്റെ അടുത്ത് പോകുകയോ ചെയ്യുമെന്നും ജസ്പ്രീതിന്റെ അമ്മാവൻ ജസ്വിന്ദർ സിംഗ് പറഞ്ഞു .
2
ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് രംഗം പിടിച്ചെടുക്കാനായി എത്തുന്ന ജിയോ ജിഗാ ഫൈബറിനെ നേരിട്ടാൻ വൻ ഇളവുകൾ പ്രഖ്യാപിച്ച് എയർടെൽ ബ്രോഡ്ബാൻഡ് . രാജ്യത്തെ തിരഞ്ഞെടുത്ത ചില സർക്കിളുകളിലാണ് എയർടെൽ ഇപ്പോൾ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത് . ഹൈദരാബാദ് അടക്കുമുള്ള നഗരങ്ങളിൽ ബ്രോഡ്ബാൻഡ് സർവീസ് പ്ലാനുകളിൽ ഉപഭോഗപരിധി എയർടെൽ എടുത്തു കളഞ്ഞതായാണ് റിപ്പോർട്ട് . ഹൈദരാബാദിൽ അഞ്ച് ബ്രോഡ്പ്ലാനുകളുണ്ടായിരുന്നത് നാലെണ്ണമായി ചുരുങ്ങിയിട്ടുണ്ട് . 349 മുതൽ 1299 രൂപ വരെയുള്ള പ്ലാനുകളാണ് ഇപ്പോൾ നിലവിലുള്ളത് . എട്ട് എംബി സെക്കൻഡ് മുതൽ 100 എംബി / സെക്കൻഡ് വരെയാണ് ഈ പ്ലാനുകളിൽ എയർടെൽ വാഗ്ദാനം ചെയ്യുന്ന ഡാറ്റാ വേഗത . ആഗസ്റ്റ് 15 - ന് ജിയോ ജിഗാ ഫൈബർ എന്ന പേരിൽ ജിയോ ബ്രോഡ്ബാൻഡ് സർവ്വീസ് ആരംഭിക്കും എന്നാണ് ജൂലൈ അഞ്ചിന് ചേർന്ന റിലയൻസ് വാർഷിക ജനറൽ ബോഡി യോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചത് . ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സേവനത്തോടൊപ്പം ഡിടിഎച്ച് , എച്ച് . ഡി വീഡിയോ കോൾ , വോയിസ് കോൾ സൌകര്യങ്ങളും ജിയോ ഉറപ്പുനൽകുന്നുണ്ട് .
3
സ്മാർട്ട് ഫോൺ ഭീമൻമാരായ ആപ്പിളും സാംസങും തമ്മിലുള്ള പേറ്റന്റ് നിയമ പോരാട്ടത്തിൽ ആപ്പിളിന് ഒരു വിജയം കൂടി . സാംസങ് കമ്പനി 11.96 കോടി ഡോളർ ആപ്പിളിന് നൽകണം എന്ന് അമേരിക്കയിലെ കോടതി വിധിച്ചു . വിവിധ രാജ്യങ്ങളിൽ ഇരു കമ്പനികളും തമ്മിലുള്ള നിയമ പോരാട്ടം തുടരുകയാണ് . 717 കോടി രൂപയാണ് സാംസങ് നൽകണം എന്ന് അമേരിക്കൻ കോടതി വിധിച്ചത് . എന്നാൽ ആപ്പിൾ ആവശ്യപ്പെട്ടതാകട്ടെ 220 കോടി ഡോളറായിരുന്നു . ഏതാണ്ട് പതിമൂവായിരം കോടി രൂപ . ആപ്പിളിന് സ്വന്തമായ രണ്ട് സ്മാർട്ട് ഫോൺ പേറ്റന്റുകൾ നിയമം ലംഘിച്ച് സാംസങ് ഉപയോഗിച്ചു എന്നാണ് ആക്ഷേപം . ' സ്ലൈഡ് ടു അൺലോക്ക് ' ആണ് ഇതിൽ പ്രധാനം . എന്നാൽആപ്പിൾ തങ്ങളുടെ പേറ്റന്റുകളും ലംഘിച്ചിട്ടുണ്ടെന്ന് സാംസങ് വാദിച്ചു . കേസിന് ആസ്പദമായ പല സോഫ്റ്റ് വെയറുകളും ഇതുവരെ ആപ്പിളിന്റെ സ്മാർട്ട് ഫോണുകളിൽ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല എന്നതായിരുന്നു സാംസങ് ഉയർത്തിയ മറ്റൊരു വാദം . എന്തായാലും ആപ്പിൾ പറഞ്ഞത് അപ്പാടെ വിശ്വസിക്കാൻ കോടതി തയ്യാറായിട്ടില്ലെന്ന് വേണം കരുതാൻ . 220 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ കോടതി അനുവദിച്ചത് 11.96 കോടി മാത്രമാണ് . ഇതിന് മുമ്പും മറ്റൊരു അമേരിക്കൻ കോടതി ആപ്പിളിന് അനുകൂലമായി വിധി പ്രഖ്യാപിച്ചിട്ടുണ്ട് . അന്ന് 93 കോടി ഡോളർ സാംസങ് നൽകാനായിരുന്നു കോടതി ഉത്തരവ് .
0
വെയ്ൻ റൂണിയെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ച് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ആരാധകരെ ഞെട്ടിച്ചിരുന്നു . ഈ മാസം 15ന് അമേരിക്കയ്ക്കെതിരേ നടക്കുന്ന മത്സരത്തിനുള്ള ടീമിലാണ് റൂണിയെ ഉൾപ്പെടുത്തിയത് . എന്നാൽ , മുമ്പ് അണിഞ്ഞിരുന്ന പഴയ പത്താം നമ്പർ ജേഴ്സിയിൽ റൂണിയെ കാണില്ല . മാത്രമല്ല , ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കില്ലെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ . ഒരു കാമിയോ റോൾ മാത്രമാണ് റൂണിക്ക് നൽകുക . പകരക്കാരനായി ഇറങ്ങി , താരങ്ങളോടും ആരാധകരോടും വിടപറയുക മാത്രമാണ് റൂണിക്ക് ചെയ്യാനുണ്ടാവുക . യുഎസിനെതിരായ മത്സരത്തിൽ മാത്രമാണ് റൂണിക്ക് അവസരം നൽകുക . പിന്നീട് ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് മുൻ ക്യാപ്റ്റനെ ഒഴിവാക്കും . നേരത്തെ , വിടവാങ്ങൽ മത്സരം കളിക്കാൻ ഇംഗ്ലീഷ് പരിശീലകൻ ഗാരെത് സൌത്ത്ഗേറ്റ് അനുമതി നൽകിയിരുന്നു . വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം . 2017 ഓഗസ്റ്റിൽ റൂണി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു . 2016 നവംബറിൽ സ്കോട്ലാൻഡിനെതിരേയാണ് ആണ് റൂണി അവസാനം ഇംഗ്ലണ്ടിനായി കളിച്ചത് . നിലവിൽ അമേരിക്കൻ ലീഗിലെ ഡിസി യുണൈറ്റഡ് ക്ലബ്ബിൽ കളിക്കുന്ന റൂണി , മികച്ച ഫോമിലാണ് . 53 രാജ്യാന്തര ഗോളുകൾ നേടിയിട്ടുളള റൂണിയാണ് , ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ . ഇംഗ്ലണ്ടിനായി ആകെ 119 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട് .
2
രാജ്യത്തെ ഓഹരി വിപണികളിൽ നഷ്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത് . സെൻസെക്സ് 150 പോയൻറ് നഷ്ടത്തിലേക്ക് വീണു . ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നഷ്ടത്തിലാണ് . രാജ്യത്തെ വാങ്ങൽ ശേഷി നാല് വർഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയതാണ് വിപണികളെ നഷ്ടത്തിലാക്കുന്നത് . ജൂലൈയിൽ പി . എം . ഐ 45.9 ആണ് . ജൂണിലിത് 53.1 ആയിരുന്നു . ചരക്ക് സേവന നികുതിയിലെ ആശങ്കകളാണ് പി . എം . ഐയിൽ ഇടിവ് വരുത്തിയത് . ഏഷ്യൻ വിപണികളിലും നഷ്ടമാണ് . ആർ . ബി . ഐ പലിശ നിരക്ക് കുറച്ചതും വിപണിയിൽ പ്രതിഫലിക്കുന്നില്ല . കോൾ ഇന്ത്യ , ഭെൽ , എസ്ബിഐ എന്നിവയാണ് നഷ്ടപ്പട്ടികയിൽ മുന്നിൽ . അതേസമയം ലൂപ്പിൻ , ടി . സി . എസ് , സൺ ഫാർമ എന്നിവ നേട്ടത്തിലാണ് . ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേട്ടം തുടരുകയാണ് . ആറ് പൈസ കൂടി 63 രൂപ 64 പൈസയിലാണ് വിനിമയം .
0
ക്രിക്കറ്റിലെ മാന്യത വിട്ടുള്ള കളികൾക്ക് പേരുക്കേട്ടവരാണ് ഓസ്ട്രേലിയൻ ടീം . എതിരാളിയെ ഏതുവിധേനയും തകർക്കാൻ എന്തും ചെയ്യാൻ മടിക്കില്ലെന്ന് പല അവസരങ്ങളിലായി ഓസീസ് ടീം തെളിയിച്ചിട്ടുമുണ്ട് . ഏത് ടീം ഓസ്ട്രേലിയയിൽ കളിക്കാനെത്തിയാലും മെെതാനത്ത് ഉരസുന്ന സംഭവങ്ങൾ പതിവുമാണ് . കളിക്ക് മുമ്പേയുള്ള വാക് യുദ്ധവും ഓസീസ് താരങ്ങൾക്ക് പുത്തരിയല്ല . എന്നാൽ , ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരു ഓസീസ് മാധ്യമമാണ് ഇന്ത്യൻ താരങ്ങളെ ആക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത് . ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ' പേടിത്തൊണ്ടന്മാർ ' എന്ന വിശേഷണമാണ് തലക്കെട്ടായി ഒരു പ്രമുഖ പത്രം നൽകിയത് . ഓസ്ട്രേലിയയിലെ ബൌൺസിനെ ഇന്ത്യൻ താരങ്ങൾക്ക് ഭയമാണെന്നാണ് തുടർന്നുള്ള റിപ്പോർട്ടിൽ പറയുന്നത് . സാമൂഹ്യ മാധ്യമങ്ങളിൽ സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കാൻ തുടങ്ങിയതോടെ വലിയ വിമർശനമാണ് പത്രത്തിനെതിരെ ഉയരുന്നത് . പര്യടനത്തിനെത്തിയ ഒരു ടീമിനോട് കാണിക്കുന്ന ഒരു ഏറ്റവും മര്യാദക്കെട്ട പെരുമാറ്റമാണിതെന്നാണ് പ്രധാന വിമർശനം . വ്യാഴാഴ്ചയാണ് ഇന്ത്യാ - ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഡ്ലെയ്ഡിൽ തുടക്കമാവുന്നത് . ഏഴു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇന്ത്യക്ക് ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല . മൂന്ന് പരമ്പരകളിൽ സമനില നേടിയതു മാത്രമാണ് ഇന്ത്യയുടെ മികച്ച നേട്ടം .
2
സ്വർണ്ണവും വസ്ത്രങ്ങളും ഉൾപ്പെടെ എട്ട് ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് ജിഎസ്ടി കൌൻൺസിൽ തീരുമാനിച്ചു . സ്വർണ്ണത്തിന് മൂന്ന് ശതമാനം നികുതി ഏർപ്പെടുത്താനാണ് ശനിയാഴ്ച ദില്ലിയിൽ ചേർന്ന ജിഎസ്ടി കൌൺസിൽ നിയശ്ചയിട്ടുള്ളത് . നിലവിൽ രണ്ട് ശതമാനമാണ് സ്വർണ്ണത്തിന് നികുതിയിനത്തിൽ ഈടാക്കുന്നത് . ചരക്കുസേവന നികുതി നടപ്പിലാക്കുന്നതോടെ സ്വർണത്തിൽ നിന്ന് മാത്രമായി 300 കോടി രൂപ അധിക വരുമാനമായി ലഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു . റെഡിമെയ്ഡ് വസ്ത്രങ്ങൾക്കൊപ്പം പാക്ക് ചെയ്ത ബ്കാൻഡഡ് ഉൽപ്പന്നങ്ങൾക്കും നികുതി വർധിപ്പിക്കും . അഞ്ച് ശതമാനമാണ് ബ്രാൻഡഡ് ഭക്ഷണങ്ങൾക്ക് നികുതിയിനത്തിൽ ഏർപ്പെടുത്തുക . കോട്ടൺ തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനവും റെഡിമെയ്ഡ് ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് 12 ശതമാനവുമായി നികുതി നിശ്ചിയിട്ടുള്ളത് . 500 രൂപയിൽ താഴെയുള്ള ചെരിപ്പുകൾക്ക് അഞ്ച് ശതമാനവും , ബിസ്കറ്റുകൾക്ക് 18 ശതമാനവും നികുതി നിശ്ചിയിട്ടുണ്ട് . 500 രൂപയ്ക്ക് മുകളിലുള്ള ചെരിപ്പുകൾക്ക് 28ശതമാനമാണ് നികുതി . ബീഡിയെ കുറഞ്ഞ നിരക്കിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചിരുന്നു . ഇക്കാര്യം കൌൺസിൽ അംഗീകരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും 28 ശതമാനം നികുതി ചുമത്തി ബീഡിയെ സെസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . മിലിട്ടറി ക്യാൻറീനിനെ ജിഎസ്ടിയുടെ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും പാരാമിലിട്ടറി , പോലീസ് ക്യാൻറീനുകൾ ഇളവിന്റെ പരിധിയിൽ ഉൾപ്പെടില്ല . കശുവണ്ടി , കയർ , ലോട്ടറി എന്നിവയുടെ നികുതി നിരക്കുകൾ നിശ്ചയിക്കുന്നതിനായി ജൂൺ 11ന് വീണ്ടും കൌൺസിൽ യോഗം ചേരും . യോഗത്തിൽ പ്ലൈവുഡ് , കയർ , കശുവണ്ടി എന്നിവയെ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടും .
0
ക്രൈസ്റ്റ്ചർച്ച്ഃ ബ്രാഡ്മാനും സച്ചിനും അടക്കമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾക്ക് സ്വന്തമാക്കാൻ കഴിയാത്ത റെക്കോർഡിനരികെ അണ്ടർ19 ഇന്ത്യൻ താരം സുബ്മാൻ ഗിൽ . മികച്ച ഫോമിലുള്ള താരം ന്യൂസിലൻഡിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ 170.50 ശരാശരിയിൽ 341 റൺസ് ഇതിനകം അടിച്ചുകൂട്ടിയിട്ടുണ്ട് . ടൂർണമെൻറിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് ഈ 18കാരൻ . അണ്ടർ 19 ക്രിക്കറ്റിൽ വേഗതയിൽ 1000 റൺസ് ( 13 ഇന്നിംഗ്സുകളിൽ ) തികച്ച ഗില്ലാണ് 100ലധികം ശരാശരിയുള്ള ഏക താരം . 14 ഇന്നിംഗ്സുകളിൽ 103.23 ശരാശരിയിൽ 1118 റൺസാണ് താരത്തിൻറെ പേരിലുള്ളത് . ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിൽ പൂജ്യത്തിന് പുറത്തായാലും ഗില്ലിക്ക് നൂറിലധികം ശരാശരി നിലനിർത്താനാകും . ബ്രാഡ്മാൻ അടക്കമുള്ള താരങ്ങൾക്ക് സ്വന്തമാക്കാൻ കഴിയാതെ പോയ റെക്കോർഡാണിത് . മെഹദി ഹസനു ശേഷം അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ നാല് ഇന്നിംഗ്സുകളിൽ 50ലധികം സ്കോർ ചെയ്ത താരമെന്ന നേട്ടം ലോകകപ്പിൽ ഗിൽ സ്വന്തമാക്കിയിരുന്നു . അതോടൊപ്പം അണ്ടർ 19 ക്രിക്കറ്റിൽ തുടർച്ചയായ ആറ് ഇന്നിംഗ്സുകളിൽ അമ്പതിലധികം സ്കോർ ചെയ്ത ആദ്യ താരവുമായി . അണ്ടർ 19 ലോകകപ്പ് സെമിയിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിലെത്തിയത് ഗില്ലിൻറെ സെഞ്ചുറിയിലൂടെയായിരുന്നു .
2
മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടൻ ബ്ലോഗിലെ രണ്ടാം ഗാനം എത്തി . മാനത്തെ മാരിവിൽ ചിറകിൽ എന്ന് തുടങ്ങുന്ന ഗാനം വിജയ് യേശുദാസും മൃദുല വാര്യരും ചേർന്നാണ് ആലപിച്ചിട്ടുള്ളത് . ഓണം റിലീസായി തിയറ്ററുകളിലെത്താനിരുന്ന കുട്ടനാടൻ ബ്ലോഗിൻറെ റിലീസ് പ്രളയം കാരണം മാറ്റുകയായിരുന്നു . നേരത്തെ ചിത്രത്തിന്റെ ട്രെയ്ലറിൽ അഭിനേതാവെന്ന നിലയിൽ ഫ്ളെക്സിബിളായ മമ്മൂട്ടി കൈയ്യടി നേടിയിരുന്നു . കുട്ടനാട്ടിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനാണ് മമ്മൂട്ടിയുടെ നായകൻ . ശ്രീകൃഷ്ണപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത് . അനു സിത്താര , ഷംന കാസിം എന്നിവർ നായികമാർ . സംവിധായകന്റേത് തന്നെയാണ് തിരക്കഥ . സിദ്ദിഖ് , നെടുമുടി വേണു , ലാലു അലക്സ് , ജേക്കബ് ഗ്രിഗറി , സഞ്ജു ശിവറാം , ജൂഡ് ആന്റണി ജോസഫ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . പ്രദീപ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ശ്രീനാഥ് ആണ് . പശ്ചാത്തലസംഗീതം ബിജിബാൽ . അനന്തവിഷന്റെ ബാനറിൽ പി . മുരളീധരനും ശാന്ത മുരളീധരനും ചേർന്ന് ചിത്രം നിർമ്മിക്കുന്നു . അബ്രഹാമിന്റെ സന്തതികൾക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ് .
1
ഭർത്താവിൻറെയും ഭർതൃസഹോദരങ്ങളുടെയും സിനിമകളുടെ പ്രദർശനത്തിൽ നിന്ന് സ്വയം വിട്ടുനിൽക്കാൻ സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം കൂടിയായ നടി വിദ്യാബാലൻ തീരുമാനിച്ചു . താൻ കൂടി ഇരുന്നുകൊണ്ടുള്ള തീരുമാനങ്ങൾ വിവാദമകാനുളള സാധ്യതകൾ മുന്നിൽകണ്ടാണ് താരം സ്വയം തീരുമാനമെടുത്തതെന്നാണ് സൂചന . ഭർത്താവ് സിദ്ധാർഥ് റായ് കപൂർ , സഹോദരങ്ങളായ ആദിത്യ , കുനാൽ റോയ് കപൂർ എന്നിവർ സിനിമാ മേഖലയി ലെ സജീവ സാന്നിധ്യമാണ് . വിദ്യയോ അവരുടെ കുടുംബാംഗങ്ങളോ പങ്കാളികളായ സിനിമകളുടെ പരിശോധനകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാണ് തീരുമാനം . മനഃസാക്ഷിയെ മുൻനിർത്തി വിദ്യയെടുത്ത തീരുമാനത്തെ ബോർഡ് അംഗങ്ങൾ സ്വാഗതം ചെയ്യുകയും ചെയ് തിട്ടുണ്ട് . എന്നാൽ ത ൻറെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാൻ വിദ്യ തയാറായിട്ടില്ല . അതേസമയം അവരുടെ വക് താവ് ഇക്കാര്യം സ് ഥിരീകരിക്കുകയും ചെയ് തിട്ടുണ്ട് . സമീപകാലത്ത് താരം മുംബൈ ഫിലിം ഫെസ് റ്റിവലിന് എത്തുകയും ഫിലിം സർട്ടിഫിക്കേഷൻ ബോർഡിലെ ചുമതലകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ് തിരുന്നു . പുതിയ ചുമതല ആസ്വദിക്കുന്നതായും ഒ ട്ടേറെ സിനിമ കാണാൻ കഴിയുന്നതായും വിദ്യ പറഞ്ഞിരുന്നു . മുമ്പ് തിരക്ക് കാരണം ഇതിന് സാധിക്കാറില്ലായിരുന്നു . ഇൌ വർഷം പുറത്തിറങ്ങിയ ബീഗം ജാൻ ആണ് വിദ്യയുടെ അവസാന റിലീസ് . സിനിമ ബോക് സോഫീസിൽ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും വിദ്യയുടെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു . അടുത്ത സിനിമയായ ‘തുമാരി സുലു’വി ൻറെ ട്രെയിലർ ഏതാനും ദിവസം മുമ്പ് പുറത്തുവന്നിരുന്നു . രാത്രി റോഡിയോ പരിപാടി അവതരിപ്പിക്കുന്ന ആർ ജെയുടെ വേഷമാണ് ചിത്രത്തിൽ വിദ്യക്ക് .
1
ഐഫോൺ 6എസ് , 6എസ് പ്ലസ് മോഡലുകളുടെ വില കുത്തനെ കുറച്ചു . നിലവിലുള്ള വിലയിൽ നിന്ന് 22,000 രൂപയാണ് ഈ രണ്ട് മോഡലുകൾക്കും കുറച്ചിരിക്കുന്നത് . ആപ്പിൾ ഇന്ത്യയിൽ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വിലക്കിഴിവാണിത് . പുതിയ വിലയനുസരിച്ച് , നേരത്തെ 82,000 രൂപയുണ്ടായിരുന്ന ഐഫോൺ 6എസ് 128 ജി . ബിയുടെ വില ഇനി 60000 രൂപയായിരിക്കും . 92 , 000 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 6പ്ലസ് 128 ജി . ബിയുടെ വില ഇനി 70,000 രൂപയും . നാലിഞ്ച് മോഡലായ ഐഫോൺ എസ്ഇയുടെ വിലയിലും വൻകുറവ് വരുത്തിയിട്ടുണ്ട് . എസ്ഇയുടെ വില 49000ത്തിൽ നിന്ന് 44000 ആയാണ് കുറച്ചിരിക്കുന്നത് . അതേസമയം 16 ജിബി മോഡലിന്റെ വില 39000 തന്നെയായിരിക്കും . ഐഫോൺ 7 മോഡലുകൾ അടുത്തമാസം ഇന്ത്യൻ വിപണിയിലേക്ക് എത്താനിരിക്കെയാണ് വില വെട്ടിക്കുറയ്ക്കുന്നതായുള്ള ആപ്പിളിന്റെ പ്രഖ്യാപനം . ഐഫോൺ - 7,32 ജിബി മോഡലിന് 60,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില .
3
4ജി തരംഗമുയർത്തി ഇന്ത്യൻ മൊബൈൽ വിപണി കയ്യടക്കാനായി എത്തുന്ന റിലയൻസ് ജിയോയുടെ പ്രിവ്യൂ ഓഫർ 4ജി സൌകര്യമുള്ള എല്ലാ ഫോണുകളിലേക്കും എത്തുന്നു . സാംസങ്ങിൻറെ കൂടുതൽ മോഡലുകളിലേക്കും തെരഞ്ഞെടുത്ത എൽജി സ്മാർട്ട്ഫോണുകൾക്കും ഫ്രീ 4ജി സിം ഓഫർ വ്യപിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം . എന്നാൽ ഇത് ഔദ്യോഗികമായി റിലയൻസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും , പുറത്തുവന്ന ചില ട്വിറ്റർ സന്ദേശങ്ങളിലൂടെയാണ് ഈ വിവരം ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ആദ്യഘട്ടത്തിൽ റിലയൻസ് ജീവനക്കാർക്കും , അവർ നിർദേശിക്കുന്നവർക്കും മാത്രമായിരുന്നു റിലയൻസ് ജിയോ പ്രിവ്യൂ ഓഫർ ലഭിച്ചിരുന്നുത് . പിന്നീട് റിലയൻസ് ബ്രാൻറ് ഫോൺ വാങ്ങുന്നവർക്കും ജിയോ സേവനം ലഭിക്കാൻ തുടങ്ങി . ജിയോ സിം ആക്ടിവേറ്റ് ആയ ദിനം മുതൽ 90 ദിവസത്തേക്ക് പരിധിയില്ലാ 4ജി ഇന്റർനെറ്റ് / വോയ്സ് കോൾ സേവനങ്ങളും സൌജന്യമായി ലഭിക്കും . കൂടാതെ ജിയോഓൺഡിമാൻഡ് , ജിയോപ്ലേ , ജിയോബീറ്റ്സ് , ജിയോമാഗ്സ് , ജിയോഎക്സ്പ്രസ്സ്ന്യൂസ് , ജിയോഡ്രൈവ് , ജിയോസെക്യൂരിറ്റി , ജിയോമണി എന്നീ ജിയോ ആപ്പുകളിലേക്കും സേവനങ്ങളിലേക്കും സിം ലഭിക്കുന്ന ഉപയോക്താവിന് ആക്സസ് ഉണ്ടാകും . ഇപ്പോൾ സൌജന്യ ജിയോ സേവനം കിട്ടുന്ന ഫോണുകൾ അഞ്ച് ലക്ഷം ആക്ടിവേഷൻ ഔട്ട്ലെറ്റുകളും 10 ലക്ഷം റീചാർജ് ഔട്ട്ലെറ്റുകളും തുറക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത് . എല്ലാ ഔട്ട്ലെറ്റുകളും തത്സമയം ഇന്ത്യയൊട്ടാകെയുള്ള ജിയോ ഓഫീസുകളുമായി ബന്ധപ്പെടുത്തിയിരിക്കും . സൌജന്യ ഫോൺ കോൾ , നിലവിൽ ലഭ്യമാകുന്നതിനേക്കാൾ 25 ശതമാനത്തോളം കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ഡാറ്റ തുടങ്ങിയവയാണ് റിലയൻസ് വാഗ്ദാനങ്ങൾ .
3
ഫ്ളെക്സിബിൾ ആയി അഭിനയിച്ച് പ്രേക്ഷകരെ രസിപ്പിക്കുന്ന പഴയ മോഹൻലാലിനെ ഡ്രാമയിലൂടെ വീണ്ടും കാണാനാകുമെന്ന് രഞ്ജിത്ത് . അല്ലാതെ അതിമാനുഷികതയുള്ള നായകനല്ല തന്റെ പുതിയ ചിത്രത്തിലേതെന്നും ചിത്രഭൂമിക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് പറയുന്നു . ' ഗൌരവമായൊരു വിഷയത്തെ കൌതുകത്തോടെയും തമാശ കലർത്തിയും അവതരിപ്പിക്കാനാണ് ശ്രമിച്ചത് . തീയേറ്റർ വിട്ടിറങ്ങുമ്പോൾ ശൂന്യതയുണ്ടാകില്ല . മുൻവിധികളില്ലാതെ എത്തുന്നവരെ ചിത്രം രസിപ്പിക്കും . ' സ്വന്തം കുടുംബ ബന്ധങ്ങളെക്കുറിച്ച് പ്രേക്ഷകരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സിനിമയാകും ഡ്രാമയെന്നും രഞ്ജിത്ത് പറയുന്നു . ലോഹത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത് . ലണ്ടനിലായിരുന്നു പ്രധാനമായും ചിത്രീകരണം . വർണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെയും ലില്ലിപാഡ് മോഷൻ പിക്ചേഴ്സിന്റെയും ബാനറിൽ എംകെ നാസ്സറും മഹാ സുബൈറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം . കനിഹ , കോമൾ ശർമ്മ , നിരഞ്ജ് , സിദ്ദിഖ് , ടിനി ടോം , ബൈജു , സുരേഷ് കൃഷ്ണ എന്നിവർക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട് . ദിലീഷ് പോത്തൻ , ശ്യാമപ്രസാദ് , ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത് . ഛായാഗ്രഹണം അഴകപ്പൻ . എഡിറ്റിംഗ് പ്രശാന്ത് നാരായണൻ . കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തീയേറ്ററുകളിലെത്തും .
1
ഇന്ത്യൻ ടെസ്റ്റ് ടീമിൽ ബാറ്റിങ് ഓർഡറിൽ ആറാം സ്ഥാനത്തിന് ഇപ്പോഴും സ്ഥിരം അവകാശികളായിട്ടില്ല . ഹനുമ വിഹാരി , രോഹിത് ശർമ , ദിനേശ് കാർത്തിക് എന്നിവരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഇവർക്കാർക്കും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ പോലും സാധിച്ചില്ല . ഈ സാഹചര്യത്തിലാണ് ആറാം സ്ഥാനത്തേക്ക് താരത്തെ നിർദേശിച്ച് സുനിൽ ഗവാസ്കർ രംഗത്തെത്തിയിരിക്കുന്നത് . ഏറെ പ്രധാനപ്പെട്ട പൊസിഷനായ ആറാം സ്ഥാനത്ത് ഋഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്നാണ് ഗവാസ്കർ അഭിപ്രായപ്പെടുന്നത് . സിഡ്നിയിൽ ഓസീസിനെതിരെ പന്ത് പുറത്തെടുത്ത പ്രകടനാണ് ഗവാസ്കറെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത് . രവീന്ദ്ര ജഡേജ - പന്ത് സഖ്യം 204 റൺസ് കൂട്ടുക്കെട്ടാണ് അന്നുണ്ടാക്കിയത് . പന്ത് 159 റൺസ് നേടിയിരുന്നു . ഈ ഇന്നിങ്സാണ് ഗവാസ്കറുടെ കണ്ണ് തുറപ്പിച്ചത് . ഗവാസ്കർ പറഞ്ഞതിങ്ങനെ . . . ' ' സന്തുലിതമായി ഒരു ടീമിനെയാണ് ഒരുക്കുന്നതെങ്കിൽ ഇന്ത്യൻ ടീമിൽ ഋഷഭ് പന്ത് ആറാം സ്ഥാനത്തിറങ്ങണം . 30കളും 4കളും അദ്ദേഹം നേടി . പിന്നാലെ 159 റൺസ് സ്വന്തമാക്കി . പന്ത് നന്നായി തുടങ്ങുന്നു . അതുക്കൊണ്ട് തന്നെ അദ്ദേഹത്തെ ആറാം സ്ഥാനത്ത് ഇറക്കണം . അപ്പോൾ കൂടുതൽ ഉത്തരവാദിത്വം വരും . അങ്ങനെയെങ്കിൽ ഭേദപ്പെട്ട സ്കോറുകളെല്ലാം സെഞ്ചുറിയാക്കാൻ പന്തിന് സാധിക്കും . ' ' ഗവാസ്കർ പറഞ്ഞു .
2
ഐഎസ്എൽ നാലാം സീസണിലെ രണ്ടാം മത്സരത്തിലും സമനിലക്കുരുക്ക് . ഐഎസ്എല്ലിലെ കന്നിയങ്കത്തിനെത്തിയ കോപ്പലാശാൻറെ ജംഷഡ്പൂർ എഫ്സിയെ വടക്കു കിഴക്കൻ കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയിൽ തളച്ചു . സീസണിലെ ആദ്യ ചുവപ്പ് കാർഡോടെ ജംഷഡ്പൂർ എഫ്സിയുടെ ആന്ദ്രേ ബിക്കേ 77 - ാം മിനുറ്റിൽ മൈതാനത്തിന് പുറത്തായി . ഉയർന്നുചാടി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരത്തിൻറെ തോളിൽ ചവിട്ടിയതിനാണ് ബിക്കേക്ക് ചുവപ്പ് കാർഡ് ലഭിച്ചത് . കോപ്പലാശാൻറെ ജംഷഡ്പൂർ എഫ്സിക്ക് മത്സരത്തിലുടനീളം കാലിടറുന്ന കാഴ്ച്ചയാണ് കണ്ടത് . ഗോളുന്നുറച്ച ഒരു ഷോട്ട് മാത്രമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾമുഖത്തേക്ക് പായിക്കാനായത് . അതേസമയം ഉണർന്നുകളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മികച്ച ബോൾ പൊസിഷനും പന്തടക്കവുമുണ്ടായിട്ടും അവസരങ്ങൾ മുതലാക്കാനായില്ല . ലഭിച്ച 10 കോർണ്ണർ കിക്ക് അവസരങ്ങൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പാഴാക്കിയത് മത്സരത്തിൽ നിർണ്ണായകമായി .
2
ഇന്ത്യ പോലെയുള്ള ദരിദ്രരാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന് താൽപര്യമില്ലെന്ന സ്നാപ് ചാറ്റ് സിഇഒയുടെ പരാമർശം വിവാദമായി . പ്രമുഖ അമേരിക്കൻ ന്യൂസ് പോർട്ടൽ വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ മുൻ സ്നാപ്ചാറ്റ് ജീവനക്കാരന്റെ അഭിമുഖമാണ് വിവാദമായത് . ഇന്ത്യപോലെയുള്ള ദരിദ്രരാജ്യങ്ങൾക്ക് വേണ്ടിയല്ല , പണക്കാർക്ക് വേണ്ടിയാണ് സ്നാപ്ചാറ്റ് ആപ്പെന്ന് കമ്പനി സിഇഒ ഇവാൻ സ്പൈജെൽ പറഞ്ഞതായി കമ്പനിയിലെ മുൻ ജീവനക്കാരനായ ആന്റണി പോംപ്ലിയാനോ വെളിപ്പെടുത്തിയത് . കൂടുതൽ രാജ്യങ്ങളിലേക്ക് സ്നാപ്ചാറ്റ് പ്രവർത്തനം വ്യാപിപ്പിക്കണമെന്ന തന്റെ നിർദ്ദേശം അവഗണിച്ചാണ് സ്പൈജെൽ ഇങ്ങനെ പറഞ്ഞത് . ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്ക് വലിയ സാധ്യതയാണുള്ളതെന്ന് പറഞ്ഞപ്പോഴാണ് , ദരിദ്രരാജ്യങ്ങൾക്ക് വേണ്ടിയുള്ളതല്ല സ്നാപ്ചാറ്റ് ആപ്പെന്ന് സ്പൈജെൽ മറുപടി നൽകിയത് . ഇന്ത്യയ്ക്കെതിരായ സ്പൈജെലിന്റെ പരാമർശനം വലിയതോതിലുള്ള വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട് . മുകേഷ് അംബാനി ഉൾപ്പടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട് . മൂന്നു ബില്യൺ മാത്രം ആസ്തിയുള്ള സ്നാപ്ചാറ്റിനെ 30 ബില്യൺ ആസ്തിയുള്ള തനിക്ക് ഏഴു തവണ വാങ്ങാനാകുമെന്നായിരുന്നു മുകേഷ് അംബാനിയുടെ ട്വിറ്ററിലൂടെയുള്ള മറുപടി . സോഷ്യൽ മീഡിയയിൽ ഉൾപ്പടെ സ്നാപ്ചാറ്റിന് ട്രോളും പൊങ്കാലയുമായി ഉശിരൻ മറുപടികളാണ് ഇന്ത്യക്കാർ നൽകുന്നത് . സംഗതി വിവാദമായതോടെ അങ്ങനെ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി സ്നാപ്ചാറ്റ് ഔദ്യോഗികമായി രംഗത്തെത്തിയിട്ടുണ്ട് .
3
ഇന്ത്യക്കാരനായ 16 വയസുകാരന് ഗൂഗിളിൽ ജോലി ലഭിച്ചുവെന്നത് കള്ള വാർത്തയെന്ന് ദേശീയ മാധ്യമങ്ങൾ . ചണ്ഡിഗഡ് സ്വദേശിയായ ഹർഷിത് ശർമ്മ എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ഗൂഗിളിന്റെ ഐക്കൺ ഡിസൈനിങ് വിഭാഗത്തിൽ ജോലി കിട്ടിയെന്നായിരുന്നു പ്രചാരണം . എന്നാൽ ഇങ്ങനെയൊരാൾക്ക് ജോലി നൽകിയിട്ടില്ലെന്നാണ് ഗൂഗിൾ അറിയിച്ചു . നേരത്തെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമങ്ങൾ തന്നെയാണ് തെറ്റാണെന്ന് മനസിയാതോടെ ഇക്കാര്യം പുറത്തുകൊണ്ടുവന്നത് . ഗൂഗിൾ ലോകത്തിന്റെ ഒരു ഭാഗത്തുനിന്നും സ്കൂൾ വിദ്യാർത്ഥികളെ ജോലിക്കെടുത്തിട്ടില്ലെന്നും കമ്പനി ഇന്ത്യാ ടുഡെയ്ക്ക് അയച്ച മെയിലിൽ വ്യക്തമാക്കി . ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ സിറ്റി സപ്ലിമെന്റായ ചണ്ഡീഗഡ് ലൈനിലാണ് ഈ വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത് . ജൂലൈ 29ന് പ്രസിദ്ധീകരിച്ച ഈ വാർത്ത പിന്നീട് വിവിധ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു . പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർത്ഥിയെ ഓൺലൈനിലൂടെ ഇന്റർവ്യൂ നടത്തി , പ്രതിമാസം 12 ലക്ഷം രൂപ ശമ്പളം നൽകി ജോലിക്കെടുത്തുവെന്നായിരുന്നു വാർത്ത . എന്നാൽ , വാർത്തയ്ക്ക് ആധാരമായി നൽകേണ്ട അപ്പോയിന്റ്മെന്റ് ഓർഡറോ , ഓഫർ ലെറ്ററോ ഒരിടത്തുമില്ല . വാർത്തകൾ കണ്ടതിന് പിന്നാലെ ചണ്ഡീഗഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഈ വിദ്യാർത്ഥിയെ അഭിന്ദിച്ചുകൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കുകയും ഇത് മറ്റ് മാധ്യമങ്ങൾ വലിയ വാർത്തയാക്കുകയും ചെയ്തിരുന്നു .
3
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം . എസ് ധോണിക്ക് ആശ്വാസവിധി . ധോണിക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീംകോടതി റദ്ദാക്കി . മഹാവിഷ്ണുവിൻറെ രൂപത്തിൽ പ്രസിദ്ധീകരണത്തിന്റെ കവർ പേജിൽ ധോണിയുടെ ചിത്രം വന്നത് മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു കേസ് . കേസിൽ ധോണിക്കെതിരെ അനന്തപുർ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു . 2013 ഏപ്രിലിൽ പ്രസദ്ധീകരിച്ച ബിസിനസ് ടൂഡേ മാസികയുടെ കവർ പേജാണ് വിവാദം സൃഷ്ടിച്ചത് . കയ്യിൽ ചെരുപ്പും പിടിച്ച് മഹാവിഷ്ണുവിന്റെ വേഷത്തിൽ എത്തിയ ധോണിയുടെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് സാമൂഹിക പ്രവർത്തകനായ ജയകുമാർ ഹിരേമത്ത് കോടതിയെ സമീപിക്കുകയായിരുന്നു . കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധോണി കർണാടക ഹൈക്കോടതിയെ സമീപച്ചെങ്കിലും അനുകൂല വിധി കിട്ടിയില്ല . എന്നാൽ 2014 സെപ്റ്റംബറിൽ ധോണിക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു .
2
സിനിമാലോകത്ത് സ്ത്രീകൾ മാത്രമല്ല , പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്ന യാഥാർഥ്യത്തെ സാക്ഷ്യപ്പെടുത്തി നടി രാധിക ആപ്തെയും രംഗത്ത് . ലൈംഗിക പീഡനത്തിന് ഇരകളായ ഒരുപാട് പുരുഷ സഹതാങ്ങളെ എനിക്കറിയാം . ഭയം കാരണം അവരിൽ പലരും ഈ വിവരം പുറത്തു പറയാതിരിക്കുകയാണ്ഒരു അഭിമുഖത്തിൽ രാധിക പറഞ്ഞു . അടുക്കാനാവാത്ത ഒരു മായികവലയമുണ്ട് ബോളിവുഡിനെന്ന വിശ്വാസം നിലനിൽക്കുന്നതിനാൽ എല്ലാവരും ഒരുതരം ഭയത്തിലാണ് . അത് യാഥാർഥ്യമല്ല . അതൊരു ജോലിസ്ഥലം മാത്രമാണ് . ഇവിടെയും എല്ലാ തലത്തിലും തൊഴിൽ മര്യാദകൾ നടപ്പിലാക്കേണ്ടതുണ്ട് . ആളുകൾ തങ്ങൾ നേരിട്ട അനുഭവങ്ങൾ തുറന്നുപറഞ്ഞും കുറ്റക്കാരെ ചൂണ്ടിക്കാട്ടിയും മുന്നോട്ടുവന്നേ പറ്റൂ . നമ്മൾ പറയുന്നത് ആര് വിശ്വസിക്കും എന്നൊരു ആശങ്കയുണ്ട് എല്ലാവർക്കും . മറുഭാഗത്തുള്ളയാൾക്കാവട്ടെ ഒരുപാട് അധികാരങ്ങളുണ്ട് താനും . അതുകൊണ്ട് തന്നെ നമ്മുടെ പരാതികൾ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും കരിയർ നശിക്കുമെന്നും എല്ലാവരും ഭയക്കുന്നു . എന്നാൽ , കൂടുതൽ ആളുകൾ ശബ്ദമുയർത്തി മുന്നോട്ടു വരണം എന്നു തന്നെയാണ് എന്റെ അഭിപ്രായം . സ്വന്തം അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ നശിപ്പിക്കുന്നവർ തുറന്നുകാട്ടപ്പെടുക തന്നെ വേണം . അതേസമയം സ്വന്തം കാര്യസാധ്യത്തിനുവേണ്ടി എന്തും ചെയ്യാൻ ഒരുക്കമായ ചിലരുമുണ്ട് . നിങ്ങൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് തിരിച്ചറിയാനും നോ പറയാനും പഠിക്കേണ്ടതുണ്ട് . നിങ്ങൾക്ക് ഏതെങ്കിലും കാലം സ്വന്തം കഴിവിനനുസരിച്ചുള്ള അവസരങ്ങൾ ലഭിക്കുക തന്നെ ചെയ്യും . വീട്ടിൽ നിന്ന് ഓടിവരുന്നവരുണ്ട് . അവർക്ക് ആശ്രയിക്കാൻ മറ്റൊന്നുമില്ല . മെച്ചപ്പെട്ട ഒരു സംവിധാനവും നിയമങ്ങളും സുതാര്യതയുമെല്ലാം ഈ രംഗത്ത് ആവശ്യമുണ്ട്രാധിക പറഞ്ഞു .
1
രജനീകാന്ത് - ശങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം 2.0 യുടെ ഓഡിയോ ലോഞ്ചിങ്ങ് വെള്ളിയാഴ്ച ദുബായ് ബുർജ് പാർക്കിൽ നടന്നു . ഓഡിയോ ലോഞ്ചിന് മുമ്പായി പുറത്തിറക്കിയ പോസ്റ്റർ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു . കാണാൻ പോകുന്ന പൂരത്തിൻറെ മുന്നോടിയായിരുന്നു പോസ്റ്റർ . ഇന്നലെ നടന്ന വർണ്ണാഭമായ ചടങ്ങിൽ എ . ആർ റഹ്മാൻ , ധനുഷ് , റാണാ ദഗ്ഗുപതി തുടങ്ങിയവർ പങ്കെടുത്തു . ചിത്രത്തിലെ പ്രതിനായകനായ അക്ഷയ് കുമാറിൻറെ പ്രകടനം ശ്രദ്ധാകേന്ദ്രമായിരുന്നു . കരുത്തനായ പ്രതിനായകനാണ് അക്ഷയ് കൂമാറിൻറെ കഥാപാത്രമെന്ന് പോസ്റ്ററുകളിൽ നിന്ന് വ്യക്തമായതാണ് . ബുർജ് പാർക്കിലെ പ്രകടനത്തോടെ പ്രതിനായകനിലുള്ള പ്രതീക്ഷ കൂടിയിരിക്കുകയാണ് . എന്തായാലും ഓഡിയോ ലോഞ്ചിന് ശേഷം 2.0 തിയേറ്ററുകളിൽ എത്തുന്നതിനായി കാത്തിരിക്കുകയാണ് രജനിയുടെയും അക്ഷയുടെയും ആരാധകർ .
1
ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാൻറ് എന്ന് അവകാശപ്പെടുന്ന ഷവോമി തങ്ങളുടെ ഫോണുകളുടെ വില കുറച്ചു . ഷവോമി റെഡ്മീ 6 പ്രോ , റെഡ്മീ വൈ2 , റെഡ്മീ നോട്ട് 5 പ്രോ എന്നിവയുടെ വിലയാണ് കുറച്ചത് . ഇത് സംബന്ധിച്ച് ഷവോമി ഇന്ത്യ മേധാവി മനുകുമാർ ജെയിൻ വാർത്തകുറിപ്പ് ഇറക്കി . പുതിയ വില പ്രകാരം റെഡ്മീ 6പ്രോയ്ക്ക് 1500 രൂപയാണ് കുറച്ചിരിക്കുന്നത് . വൈ2 വിന് 3,000 രൂപയാണ് കുറച്ചിരിക്കുന്നത് . ഇതേ സമയം റെഡ്മീ 5 പ്രോയ്ക്ക് 4,000രൂപവരെ ഡിസ്ക്കൌണ്ട് ലഭിക്കും . റെഡ്മീ 6 പ്രോ 3ജിബി പതിപ്പ് ലഭിക്കുക 9,999 രൂപയ്ക്ക് ആയിരിക്കും . ഇത് പോലെ ഇതേ മോഡലിൻറെ 4 ജിബി പതിപ്പ് ഇനി 11,999 രൂപയ്ക്ക് ലഭിക്കും . ആമോസോണിലും ഷവോമിയുടെ ഓൺലൈൻ സ്റ്റോറിലും ഈ വിലയ്ക്ക് ഈ ഫോണുകൾ വാങ്ങാം . ഷവോമി വൈ2 വിൻറെ 3 ജിബി പതിപ്പ് ഇനി ലഭ്യമാകുക 8,999 രൂപയ്ക്ക് ആയിരിക്കും . 4ജിബി പതിപ്പ് പുതിയ വിലക്കുറവിന് ശേഷം 10,999 രൂപയ്ക്ക് ലഭിക്കും . നേരത്തെ ഈ മോഡലിൻറെ വില 13,999 രൂപയായിരുന്നു . കഴിഞ്ഞ വർഷം ഷവോമി ഇന്ത്യയിൽ ഏറ്റവും കൂടുതൽവിറ്റ ഫോണായ റെഡ്മീ 5 പ്രോയുടെ 4ജിബി പതിപ്പ് ഇനിമുതൽ 12,999 രൂപയ്ക്ക് ലഭിക്കും . ഇതിൻറെ 6ജിബി പതിപ്പ് 13,999 രൂപയ്ക്ക് ലഭ്യമാകും . ഷവോമി പുതുവർഷത്തില് പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നതിൻറെ ഭാഗമായാണ് പുതിയ വിലക്കുറവ് എന്നാണ് സൂചന .
3
ദില്ലിഃ ഗ്രാമീണ - കർഷിക മേഖലകളിൽ വൻപദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ട് നരേന്ദ്രമോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് . ആദായനികുതിയിൽ കാര്യമായ കുറവ് വരുത്തുമെന്ന് ശക്തമായ അഭ്യൂഹമുണ്ടായെങ്കിലും അത്തരമൊരു പ്രഖ്യാപനമുണ്ടായില്ല . തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന ബജറ്റായിട്ടും രാജ്യത്തെ മധ്യവർഗ്ഗത്തെ സന്തോഷിപ്പിക്കുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇല്ല . സമഗ്ര ഇൻഷുറൻസ് പ്രഖ്യാപിച്ചും വിവിധ കാർഷിക വിളകളുടേയും മേഖലകളുടേയും വികസനത്തിനും നിർദേശിച്ചുമുള്ള ബജറ്റ് . പാവപ്പെട്ടഎട്ട് കോടിയോളം പേർക്ക് സൌജന്യ ഗ്യാസും വൈദ്യുതിയും നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് . വിവിധ പദ്ധതികളിലൂടെ 11.5 ലക്ഷം കോടിയോളം രൂപയാണ് കാർഷിക മേഖലയ്ക്കായി മാറ്റിവച്ചിരിക്കുന്നത് . ബജറ്റിൽ ഡിജിറ്റൽ നാണയങ്ങളെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി മൂന്ന് പൊതുമേഖള ഇൻഷുറൻസ് കമ്പനികളെ ( യൂണൈറ്റഡ് , ഓറിയന്റൽ , നാഷണൽ , ന്യൂഇന്ത്യ അഷുറൻസ് ) ലയിപ്പിച്ച് ഒന്നാക്കുമെന്നും 24 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിയുമൊന്നും വ്യക്തമാക്കിയിട്ടുണ്ട് . ഓഹരി വിറ്റൊഴിച്ച് ഒരുലക്ഷം കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം . ഒന്നരലക്ഷം കോടി ചിലവ് കാണുന്ന റെയിൽവേ ബജറ്റിൽ അടുത്ത രണ്ട് വർഷം കൊണ്ട് 2000 ആളില്ലാ ലെവൽ ക്രോസ്സുകൾ ഒഴിവാക്കുമെന്നും , അറുന്നൂറ് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട് . 25000 - ത്തിലേറെ പ്രതിദിന യാത്രക്കാരെത്തുന്ന എല്ലാ റെയിൽവേ സ്റ്റേഷനുകളിലും എസ്കലേറ്റർ സ്ഥാപിക്കുമെന്നും എല്ലാ ട്രെയിനുകളിലും സിസിടിവിയും വൈഫൈയും സ്ഥാപിക്കുമെന്നുംബജറ്റിൽ പറയുന്നു . ബെംഗളൂരു മെട്രോയ്ക്കായി 17,000 കോടിയും മുംബൈ സബർബൻ പദ്ധതിക്കായി 11,000 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് . മുതിർന്ന പൌരൻമാർക്ക് നിരവിധി ഇളവുകൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട് . ബാങ്കിലെ സ്ഥിര നിക്ഷേപത്തിന് കിട്ടുന്ന പലിശയ്ക്ക് അൻപതിനായിരം രൂപ വരെ നികുതി ഇളവ് നൽകും . മുതിർന്ന പൌരൻമാരുടെ ഇൻഷുറൻസ് 50,000 രൂപ വരെ എടുക്കാമെന്നും ഇതിന് നികുതി ഇളവ് നൽകും . മുതിർന്ന പൌരൻമാർക്ക് കൂടുതൽ പലിശ നൽകുന്ന നിക്ഷേപപദ്ധതികളുടെ പരിധി പതിനഞ്ച് ലക്ഷമായി ഉയർത്തി . 2018 - 19 സാമ്പത്തിക വർഷത്തിൽ ജിഎസ്ടിയിലൂടെ 7.44 കോടി ലഭിക്കുമെന്ന് ബജറ്റ് പ്രതീക്ഷിക്കുന്നു . രാഷ്ട്രപതി , ഉപരാഷ്ട്രപതി , എംപിമാർ , ഗവർണർമാർ എന്നിവരുടെ ശമ്പളം വർധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടായിട്ടുണ്ട് . ആദായ നികുതിയിൽ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചതോടെ ആദായനികുതി നിരക്കുകൾ മുൻപുള്ളത് പോലെ തുടരും . നിലവിലെ ആദായനികുതി ഘടന 2 . 5 ലക്ഷം മുതൽ 5 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 5 ശതമാനം ആദായനികുതി 5 ലക്ഷം മുതൽ 10 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 20 ശതമാനം നികുതി പത്ത് ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി
0
കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡ് . ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വെറും 63 റൺസിന് പുറത്തായിരുന്നു . 16 റൺസ് വീതമെടുത്ത അക്ഷയ് ചന്ദ്രനും വിഷ്ണു വിനോദിനും പത്ത് റൺസെടുത്ത വി എ ജഗദീഷിനും മാത്രമേ രണ്ടക്കം കാണാനായുള്ളൂ . ജലജ് സക്സേനയും സഞ്ജു സാംസണും രണ്ട് റൺസ് വീതമെടുത്ത് പുറത്തായി . രോഹൻ പ്രേം പൂജ്യത്തിനും ക്യാപ്റ്റൻ സച്ചിൻ ബേബി ഏഴ് റൺസിനും മടങ്ങി . നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് സെന്നുമാണ് കേരളത്തെ തകർത്തത് . മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് ഒന്നാം ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 161 റൺസ് എന്ന നിലയിലാണ് . മധ്യപ്രദേശിന് ഇപ്പോൾ 98 റൺസിൻറെ ലീഡായി . അർദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ നമാൻ ഓജയും ( 53 ) രജത്തുമാണ് ( 70 ) ക്രീസിൽ . ആര്യമാൻ വിക്രം ബിർള 25 റൺസിന് പുറത്തായി . ജലജ് സക്സേനയും സന്ദീപ് വാര്യരുമാണ് വിക്കറ്റ് നേടിയത് .
2
കഴിഞ്ഞ ദിവസത്തെ ക്ലോസിങിനെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ന് രാജ്യത്തെ ഓഹരി വിപണികളിൽ വ്യാപാരം തുടങ്ങിയത് . 41 പോയിന്റ് ഉയർന്ന് 33,659.60ലാണ് സെൻസെക്സ് ആരംഭിച്ചത് . നിഫ്റ്റി 17.45 പോയിന്റ് ഉയർന്ന് 10,387.70ലും തുടങ്ങി . കോൾ ഇന്ത്യ , സിപ്ല , ഇൻഫോസിസ് എന്നിവയുടെ ഓഹരികൾ ലാഭത്തിലാണ് . അതേസമയം എച്ച് . ഡി . എഫ് . സി , ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തിലാണ് . അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട് . ഡോളറിനെതിരെ കഴിഞ്ഞ ദിവസം 64.41 രൂപയിലായിരുന്നു ക്ലോസ് ചെയ്തതെങ്കിൽ ഇന്ന് വ്യാപാരം തുടങ്ങുമ്പോൾ 64.46ലെത്തി . പിന്നീട് ഇത് 64.50ലേക്ക് താഴുകയായിരുന്നു .
0
കേരളത്തെ തകർത്തറിഞ്ഞ പ്രളയം നീലക്കുറിഞ്ഞി മലകളെയും തകർത്തെറിഞ്ഞിരുന്നു . എന്നാൽ , പ്രളയത്തെ ധീരതയോടെ അതിജീവിച്ച മൂന്നാറും പരിസരവും വീണ്ടും നീലപ്പട്ടുടുത്തു . പ്രധാനമായും നീല പട്ടുടുത്തത് അഞ്ചുനാട് മലനിരകൾ . മറയൂർ , കാന്തല്ലൂർ വനമേഖലയിൽ വ്യാപകമായ് നീലക്കുറിഞ്ഞി പൂത്തതോടെയാണ് മലനിരകൾ നീലപ്പട്ടുടുത്ത പോലായത് . വിനോദ സഞ്ചാര കേന്ദ്രമായ ഇരവികുളത്ത് കുറിഞ്ഞികൾ പൂക്കാൻ രണ്ടാഴ്ച കൂടി എടുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ . കഴിഞ്ഞ വസന്ത കാലത്ത് ഇരവികുളം മറയൂർ മേഖലകളിലായ് ലക്ഷങ്ങളാണ് കുറിഞ്ഞിപ്പൂക്കൾ കാണാനെത്തിയത് . വനമേഖലയിലായതിനാൽ ഇത്തവണ മറയൂർ മേഖലയിലെ നീലകുറിഞ്ഞികൾ അടുത്ത് കാണാൻ സഞ്ചാരികൾക്ക് അനുവാദമില്ല . ഇരവികുളത്തേക്ക് എത്തണമെങ്കിലും പ്രളയത്തിൽ തകർന്ന പെരിയവര പാലവും റോഡുകളുമൊക്കെ സഞ്ചാര യോഗ്യമാകുകയും വേണം .
0
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ റിമാൻഡ് വീണ്ടും നീട്ടി . ഒക്ടോബർ 12 വരെയാണ് ദിലീപിന്റെ റിമാൻഡ് നീട്ടിയത് . ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീഡിയോ കോൺഫറൻസിങ് വഴി ദിലീപിനെ കോടതിക്ക് മുന്നിൽ ഹാജരാക്കിയത് . രാവിലെ 11ന് അങ്കമാലി കോടതിയിലാണ് നടപടികൾ തുടങ്ങിയത് . ദിലീപ് സമർപ്പിച്ച അഞ്ചാമത്തെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു . ഹർജിയിൽ അടുത്തയാഴ്ച ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . ദിലീപിനെതിരായ കുറ്റപത്രം അന്വേഷണസംഘം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും . അതേ സമയം ദിലീപ് നായകനായ രാമലീല എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി .
1
ജിയോ വന്നതോടെ മൊബൈൽ സേവന ദാതാക്കൾ വൻ പ്രതിസന്ധിയിലാണ് . ഏത് വിധേയനയും തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ച് നിർത്തമം , കൂടുതൽ പേരെ ഉപഭോക്താക്കളാക്കണം എന്നാണ് എല്ലാവരുടേയും ആഗ്രഹം . പക്ഷേ എന്ത് ചെയ്യാൻ . . . ഉള്ള ആളുകൾ കൂടി ജിയോയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത് . എന്നാൽ ഇതിനെ അങ്ങനെ വെറുതേ വിടാൻ പൊതുമേഖലാ മൊബൈൽ സേവന ദാതാക്കളായ ബിഎസ്എൻഎൽ തയ്യാറല്ല . ബ്രോഡ് ബാൻഡിൽ ഒരു രൂപയ്ക്ക് ഒരു ജിബി കൊടുക്കുമെന്ന് പ്രഖ്യാപിച്ച് ബിഎസ്എൻ തന്നെയാണ് ജിയോക്കെതിരെയുള്ള ആദ്യ വെടിപൊട്ടിച്ചത് . വമ്പൻ ഓഫറുകൾ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറും ആയ അനുപം ശ്രീവാസ്തവ പറയുന്നത് . പക്ഷേ നാട്ടുകാർക്ക് ഒരു ചോദ്യമേ തിരിച്ച് ചോദിക്കാനുള്ളൂ . . . . ' എവിടെയായിരുന്നു ഇത്ര നാൾ ' ! ! !
0
വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്ന ചാനലുകളെ പ്രതിരോധിക്കാൻ മുസ്ലിംകൾ സാറ്റലൈറ്റ് ടെലിവിഷൻ സെറ്റുകൾ തകർക്കണമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് . ടെലഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സാറ്റലൈറ്റ് ടെലിവിഷനുകൾ തകർക്കാൻ ഐഎസ് ആഹ്വാനം നൽകിയിട്ടുള്ളത് . ശക്തി കേന്ദ്രങ്ങളായ റാക്ക , സിറിയ , ഫല്ലൂജ , പടിഞ്ഞാൻ ബാഗ്ദാദ് എന്നിവിടങ്ങളിൽ നേരിടുന്ന ആക്രമണങ്ങൾക്കൊപ്പം ഇതിനെതിരെയുള്ള സൈനിക സമ്മർദം വർധിച്ചതായും ഐഎസ് വ്യക്തമാക്കുന്നു . ഇസ്ലാമിൻറെ ശത്രുക്കൾ ഇസ്ലാമിക് സ്റ്റേറ്റിൽ മാധ്യമ യുദ്ധം നടത്തുകയാണ് . അതു സൈനിക പ്രവർത്തനങ്ങൾ പോലെ തന്നെ അപകടകരമാണെന്നും ഐഎസ് വീഡിയോയിൽ പറയുന്നു . സൌദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള മത ചാനലുകളുടേയും അൽ ജസീറ , സിറിയൻ എതിർകക്ഷികളോടു അനുഭാവമുള്ള ഒറിയൻറ് ടിവി , ഈജിപ്ഷ്യൻ ചാനൽ അൽ നാസ് തുടങ്ങിയ ചാനലുകളുടേയും ലോഗോയും വീഡിയോയിൽ കാണിക്കുന്നുണ്ട് . വീഡിയോയുടെ ഒടുവിൽ ഒരുകൂട്ടം ആളുകൾ സാറ്റലൈറ്റ് ഡിഷ് അടിച്ചുനശിപ്പിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത് . വീഡിയോ റാക്കയിൽ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത് .
0
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി 2019 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചർച്ച പൊടിപൊടിക്കുകയാണ് . ഫോമില്ലായ്മയും ടി20 ടീമിൽനിന്ന് പുറത്താക്കപ്പെട്ടതുമാണ് ധോണിയുടെ ലോകകപ്പ് പങ്കാളിത്തത്തിൽ സംശയം ഉയരാൻ കാരണം . എന്നാൽ ധോണി ലോകകപ്പിനുണ്ടാകുമെന്ന സൂചനയാണ് മാനേജറും ഉറ്റ സുഹൃത്തുമായ അരുൺ പാണ്ഡെ നൽകുന്നത് . ലോകകപ്പ് കളിക്കുക ധോണിയുടെ ദീർഘകാല മോഹമാണ് . ലോകകപ്പിൽ താരത്തെക്കാൾ മാർഗദർശിയുടെ റോളാകും ധോണിക്ക് . മികച്ച നായകനായി മാറാൻ കോലിക്കാവശ്യമായ സമയം ധോണി നൽകിയിട്ടുണ്ട് . ധോണിയുടെ പദ്ധതികളിൽ ഇതുവരെ മാറ്റമൊന്നുമില്ലെന്നും അരുൺ പാണ്ഡെ പറഞ്ഞു . 2014ൽ ടെസ്റ്റിലും രണ്ട് വർഷങ്ങൾക്ക് ശേഷവും ഏകദിന - ടി20 ഫോർമാറ്റുകളിലും കോലി ധോണിയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു .
2
ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പന്തു ചുരണ്ടൽ വിവാദത്തിൽ പ്രതികരണവുമായി ഓസീസ് താരം ഡേവിഡ് വാർണർ . ക്രിക്കറ്റിനെ മോശമാക്കും വിധത്തിലുള്ള തെറ്റാണ് സംഭവിച്ചതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പപേക്ഷിക്കുന്നുവെന്നും വാർണർ ട്വീറ്റ് ചെയ്തു . വാർണറുടെ കുറിപ്പ് വായിക്കാം ഓസ്ട്രേലിയയിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരോട് , സിഡ്നിയിലേക്കുള്ള മടക്കയാത്രിയിലാണ് ഞാൻ . ക്രിക്കറ്റിന് പേരുദോഷമുണ്ടാക്കിയ തെറ്റുകൾ ചെയ്തുപോയി . എന്റെ കുറ്റത്തിന് മാപ്പ് . ഞാനതിന്റെ ഉത്തരവാദിത്തം ഏൽക്കുന്നു . എന്റെ പ്രവൃത്തി കായികമേഖലയെയും ആരാധകരേയും വിഷമത്തിലാക്കിയെന്ന് തിരിച്ചറിയുന്നു . നമ്മളെല്ലാം സ്നേഹിക്കുന്ന , ചെറുപ്പം മുതലേ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ആ കളിയിൽ വീണ കറയാണത് . എനിക്കൊരു ദീർഘശ്വാസം എടുക്കണം . പിന്നെ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം കുറച്ചുസമയം ചെലവഴിക്കണം . ചെറിയൊരു ഇടവേള വേണമെനിക്ക് . ബാക്കിയുള്ള കാര്യങ്ങൾ വൈകാതെ പറയാം . അതിനിടെ , പന്തുചുരണ്ടൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കളിക്കളത്തിലെ വീഴ്ചകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നീക്കവുമായി രാജ്യാന്തര ക്രിക്കറ്റ് കൌൺസിൽ രംഗത്തെത്തി . പന്തു ചുരണ്ടൽ , കളിക്കാർ തമ്മിലുള്ള വാക്പോര് , അംപയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധം എന്നീ നടപടികൾക്കുള്ള ശിക്ഷ കൂട്ടുന്ന കാര്യമാണ് പരിഗണിക്കുന്നത് . കളിക്കാരുമായി ആലോചിച്ച് ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക . ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐസിസി സിഇഒ ഡേവ് റിച്ചാർഡ്സൺ എല്ലാ ക്രിക്കറ്റ് ബോർഡുകൾക്കും കത്തയച്ചു .
2
കളിയില്ലാത്ത ദിവസങ്ങളിൽ ഇന്ത്യൻ താരങ്ങളുടെ പ്രധാന ഹോബി എന്തൊക്കെയാകും ? പരിശീലനം , ഭക്ഷണം , ഉറക്കം എന്നിങ്ങനെയുള്ള പതിവ് മറുപടി പറയാൻ വരട്ടെ . നായകൻ വിരാട് കോലി , മുൻനായകൻ എം എസ് ധോണി എന്നിവർ അവധിദിവസങ്ങൾ ചെലവഴിക്കാൻ വ്യത്യസ്തമാർഗങ്ങളാണ് അവലംബിക്കുന്നത് . ബിസിസിഐയുടെ ട്വിറ്റർ പേജിലാണ് ഇന്ത്യൻ താരങ്ങളുടെ വിനോദചിത്രങ്ങൾ വന്നത് . കോലിയും ധോണിയും സ്നൂക്കർ കളിക്കാനാണ് കൂടുതൽ സമയം ചെലവഴിക്കുന്നത് . എന്നാലും നിത്യേനയുള്ള പരിശീലനവും വ്യായാമവും മുടക്കാറില്ല . കൂടുതൽ സമയം ജിമ്മിൽ ചെലവിടുന്നയാളാണ് നായകൻ വിരാട് കോലി . ഹർദ്ദിക് പാണ്ഡ്യ , മനിഷ് പാണ്ഡെ , യുസ്വേന്ദ്ര ചഹൽ എന്നിവരും ജിമ്മിൽ കൂടുതൽ സമയം ചെലവിടാൻ ഇഷ്ടപ്പെടുന്നവരാണ് . ബൌളർ കുൽദീപ് യാദവിന് എയർ ഹോക്കിയിലാണ് താൽപര്യം . ഏതായാലും താരങ്ങളുടെ ഹോബികൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇപ്പോൾ ട്വിറ്ററിലും സാമൂഹികമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ് .
2
തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാൻറ് അടച്ചു പൂട്ടിയത് മൂലം വേദാന്ത ഗ്രൂപ്പിന് മാസം 1,408 കോടി രൂപ നഷ്ടമായെന്ന് സിഇഒ പി രാമനാഥ് അറിയിച്ചു . തൂത്തുക്കുടിയിൽ നടന്ന സ്റ്റെർലൈറ്റ് ചെമ്പ് ശൂദ്ധീകരണ ശാല അടച്ചു പൂട്ടണമെന്ന ആവശ്യത്തെ മുൻ നിറുത്തി നടന്ന സമരത്തിൽ 13 പേരാണ് പോലീസിൻറെ വെടിയേറ്റ് കൊലപ്പെട്ടത് . ജനകീയ പ്രതിഷേധത്തിന് നേർക്ക് പോലീസ് നടത്തിയ വെടിവെപ്പിലായിരുന്നു 13 പേർ മരിച്ചത് . ഇതെത്തുടർന്ന് പ്ലാൻറ് അടച്ചു പൂട്ടാൻ തമിഴ്നാട് സർക്കാർ ഉത്തരവിടുകയായിരുന്നു . പ്ലാൻറ് അടച്ചു പൂട്ടിയതിനെ തുടർന്ന് 3500 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി രാമനാഥ് പറഞ്ഞു . അവരുടെ കുടുംബങ്ങളുടെ വരുമാന മാർഗ്ഗവും അടഞ്ഞു . സ്റ്റെർലൈറ്റ് തൂത്തുക്കുടി യൂണിറ്റ് ഒരു കിലോയിൽ താഴെ മാത്രമാണ് സൾഫർ ഡൈ ഓക്സൈഡ് പുറന്തെള്ളുന്നതെന്നും ഇത് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് ചട്ടങ്ങൾക്ക് എതിരല്ലെന്നും രാമനാഥ് അവകാശപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു . തൂത്തുക്കുടിയിലെ മറ്റ് കമ്പനികൾ തങ്ങളെക്കാൾ കൂടുതൽ സൾഫർ ഡൈ ഓക്സൈഡ് പുറന്തെള്ളുന്നുണ്ടെന്നും സ്റ്റെർലൈറ്റിൻറെ പ്ലാൻറിൽ നിന്നും പുറന്തെള്ളുന്ന സൾഫർ ഡൈ ഓക്സൈഡിൻറെ അളവ് ഇതിൽ ഒരു ശതമാനം മാത്രമാണെന്നും രാമനാഥ് മാധ്യമങ്ങളെ അറിയിച്ചു .
0
ഇ ന്ന ലെ രാ വി ലെ മു ത ൽ വാ ട്സ്ആ പ്പി ൽ ജെ റ്റ് എ യ ർ വേ സ് അ വ രു ടെ 25 - ാം വാ ർ ഷി കം പ്ര മാ ണി ച്ച് എ ല്ലാ വ ർ ക്കും ര ണ്ടു വി മാ നടി ക്ക റ്റു ക ൾ സൌ ജ ന്യ മാ യി ന ല്കു ന്നു എ ന്ന സ ന്ദേ ശം വ്യാജം . ഈ ലി ങ്കി ൽ ക്ലി ക്ക് ചെ യ്താ ൽ ടി ക്ക റ്റ് ല ഭി ക്കും എ ന്നു സൂ ചി പ്പി ച്ച് ഒ രു വെ ബ്സൈ റ്റ് അ ഡ്ര സും സ ന്ദേ ശ ത്തി നൊ പ്പ മു ണ്ടാ യി രു ന്നു . സ ന്ദേ ശം വൈ റ ലാ യ തോ ടെ ജെ റ്റ് എ യ ർ വേ സി ന് വി ശ ദീ ക ര ണ വു മാ യി രം ഗ ത്തെ ത്തേ ണ്ടി വ ന്നു . ഇ ത്ത ര ത്തി ൽ ഒ രു ഓ ഫ റും ത ങ്ങ ൾ പ്ര ഖ്യാ പി ച്ചി ട്ടി ല്ലെ ന്ന് ജെ റ്റ് എ യ ർ വേ സ് ട്വി റ്റ റി ൽ കു റി ച്ചു . പ ര ക്കു ന്ന വാ ർ ത്ത തെ റ്റാ ണ് , ഉ പ യോ ക്താ ക്ക ൾ വി ശ്വ സി ക്ക രു ത് എ ന്നും ജെ റ്റ് എ യ ർ വേ സ് ആ വ ർ ത്തി ച്ചു പ റ ഞ്ഞു . ക മ്പ നി ഇ ത്ത ര ത്തി ലൊ രു പ്ര ഖ്യാ പ നം ന ട ത്തി യി ട്ടി ല്ല . എ ന്തെ ങ്കി ലും പ്ര ഖ്യാ പ ന മു ണ്ടാ യാ ൽ അ ത് ക മ്പ നി യു ടെ ഒൌ ദ്യോ ഗി ക വെ ബ്സൈ റ്റി ലോ സോ ഷ്യ ൽ മീ ഡി യ പ്ലാ റ്റ്ഫോ മി ലൂ ടെ യോ മാ ത്ര മേ ഉ ണ്ടാ കൂ എ ന്നും ജെ റ്റ് എ യ ർ വേ സ് പു റ ത്തി റ ക്കി യ വി ശ ദീ ക ര ണ ക്കു റി പ്പി ൽ പ റ ഞ്ഞു . വാട്സ്ആപ് സന്ദേശത്തിലുള്ള www . jetairways . com / tickets എ ന്ന ലിങ്കിൽ ക്ലി ക്ക് ചെ യ്താ ൽ ക മ്പ നി യു ടെ ഔ ദ്യോ ഗി ക വെ ബ്സൈ റ്റി നു പ ക രം മ റ്റൊ രു സൈ റ്റി ലേ ക്കാ ണു പ്ര വേ ശി ക്കു ന്ന ത് .
3
അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ കൊച്ചിയിലെ കാണികളുടെ എണ്ണം പരിമിതപ്പെടുത്തി . സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 29,000 കാണികൾക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം . മത്സരങ്ങൾക്കായി കൊച്ചിയിലെത്തിയ സ്പെയിൻ ടീം ലോകകപ്പ് സ്വന്തമാക്കുമെന്ന് അറിയിച്ചു . 41 , 000 പേരെ മത്സരം കാണാൻ അനുവദിക്കുമെന്നായിരുന്നു സംഘാടകർ നേരത്തെ അറിയിച്ചിരുന്നതെങ്കിലും സുരക്ഷ കാരണങ്ങളാൽ കാണികളുടെ എണ്ണം വെട്ടിച്ചുരുക്കുകയായിരുന്നു . 29 , 000 കാണികളും സുരക്ഷ ഉദ്യോഗസ്ഥരുമടക്കം പരിമാവധി 32,000 പേർക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം . ഇതിന് അനുസരിച്ചാണ് ഫിഫയുടെ ടിക്കറ്റ് വിൽപ്പനയും . ലോകകപ്പിനായി കൊച്ചിയിലെത്തിയ ടീമുകളുടെ പരിശീലനം കൊച്ചിയിൽ പുരോഗമിക്കുകയാണ് . മഹാരാജാസ് സ്റ്റേഡിയത്തിലായിരുന്നു സ്പാനിഷ് ടീമിന്റെ പരിശീലനം . ടീമിലെ പ്രധാനിയായ അൻഡോറ പരിക്ക് കാരണം കളിക്കാത്തത് പ്രകടനത്തെ ബാധിക്കില്ലെന്ന് ടീം കോച്ച് സാൻഡിയാഗോ ഡാനി പറഞ്ഞു . ആബേൽ റൂയിസ് അടക്കമുള്ള താരങ്ങളിൽ പ്രതീക്ഷയുടെണ്ടെന്നും ടീം കിരീടം നേടുമെന്നും കോച്ച് വ്യക്തമാക്കി . ബ്രസീൽ , ഉത്തര കൊറിയ , നൈജർ ടീമുകൾ വൈകീട്ട് പരിശീനത്തിനിറങ്ങും . ശനിയാഴ്ചയാണ് ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ , സ്പെയിൻ പോരാട്ടം .
2
ഇന്ത്യൻ ജനതയ്ക്ക് ശ്രീജേഷിന്റെയും കൂട്ടരുടെയും ദീപാവലി സമ്മാനം . അതിർത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായിരിക്കെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ കിരീടം നേടി . ആവേശകരമായ കിരീടപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് . ആദ്യ മൂന്ന് ക്വാർട്ടർ കഴിഞ്ഞപ്പോൾ 2 - 2 സമനിലയിലായിരുന്ന മത്സരത്തിൽ നാലാം ക്വാർട്ടറിൽ നിക്കിൻ തിമ്മയ്യ നേടിയ ഉജ്ജ്വല ഫീൽഡ് ഗോളാണ് ഇന്ത്യയ്ക്ക് കീരിടമുറപ്പിച്ചത് . ഏഷ്യൻ ചാമ്പ്യൻ ട്രോഫിയിലെ ഇന്ത്യയുടെ മൂന്നാം കിരീടമാണിത് . പരിക്കിനെത്തുടർന്ന് ക്യാപ്റ്റൻ പി ആർ ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത് . ഗോൾരഹിതമായ ആദ്യ ക്വാർട്ടറിനുശേഷം രണ്ടാം ക്വാർട്ടറിൽ ഇന്ത്യയാണ് ഗോളിലേക്ക് ആദ്യം നിറയൊഴിച്ചത് . ടൂർണമെന്റിന്റെ ഇന്ത്യയുടെ ഗോളടി യന്ത്രമായ രൂപീന്ദർപാൽ സിംഗായിരുന്നു സ്കോറർ . പെനൽറ്റി കോർണറിൽ നിന്നായിരുന്നു ഇന്ത്യയുടെ ഗോൾ . 21 - ാം മിനിട്ടിൽ നിക്കിൻ തിമ്മയ്യയിലൂടെ ഇന്ത്യ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും നിർഭാഗ്യം കൊണ്ട് വഴിമാറി . എന്നാൽ ഇന്ത്യയുടെ രണ്ടാം ഗോളിന് അധികം കാത്തിരിക്കേണ്ടിവന്നില്ല . സർദാർ സിംഗ് മധ്യനിരയിൽ നിന്ന് നീട്ടിക്കൊടുത്ത പാസിൽ അഫാൻ യൂസഫിന്റെ അത്യുജ്ജ്വല ഗോൾ . രണ്ടു ഗോൾ ലീഡിൽ ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യയെ ഞെട്ടിച്ച് പാക്കിസ്ഥാൻ 26 - ാം മിനിട്ടിൽ പെനൽറ്റി കോർണറിലൂടെ ഒരു ഗോൾ മടക്കി . അലീം ബീലാലിന്റെ ഫ്ലിക്ക് ശ്രീജേഷിന്റെ പകരക്കാരൻ ആകാശിനെ കീഴടക്കി ഇന്ത്യൻ പോസ്റ്റിലെത്തി . ഗോൾ മടക്കിയ ആവേശത്തിൽ മൂന്നാം ക്വാർട്ടറിലും ആക്രമിച്ച് കളിച്ച പാക്കിസ്ഥാന് അതിന്റെ ഫലം കിട്ടി . ഇന്ത്യയുടെ പ്രതിരോധപ്പിഴവിൽ നിന്ന് അലി ഷാൻ പാക്കിസ്ഥാനെ ഒപ്പമെത്തിച്ചു . ( 2 - 2 ) നാലാം ക്വാർട്ടറിലെ സർജിക്കൽ സ്ട്രൈക്ക് സമനില ഗോൾ വീണതോടെ ഇന്ത്യയുടെ ആവേശം ഇരട്ടിക്കുകയാണ് ചെയ്തത് . ഏതു നിമിഷവും ഇന്ത്യ ലീഡ് നേടാമെന്ന് തോന്നിച്ച നിമിഷങ്ങൾ . ഇന്ത്യയുടെ സമ്മർദ്ദത്തിൽ പാക്കിസ്ഥാൻ പ്രതിരോധം ആടിയുലഞ്ഞു . മൂന്നാം ക്വാർട്ടറിന്റെ അവസാന മിനിട്ടിൽ ഇന്ത്യ വീണ്ടും പാക് പോസ്റ്റിൽ പന്തെത്തിച്ചങ്കിലും റഫറി ഗോൾ ആനുവദിച്ചില്ല . കളി തീരാൻ 10 മിനിട്ട് ശേഷിക്കെയായിരുന്നു ഇന്ത്യയുടെ യഥാർഥ സർജിക്കൽ സ്ട്രൈക്ക് വന്നത് . ജസിത്ത് ഉയർത്തിവിട്ട പന്ത് പിടിച്ചെടുത്ത രമൺദീപ് അത് നിക്കിൻ തിമ്മയ്യയ്ക്ക് മറിച്ചു നൽകി . നേരത്തെ വരുത്തിയ പിഴവിന് കണക്കുതീർത്ത് തിമ്മയ്യ പന്ത് മനോഹരമായി പാക്കിസ്ഥാൻ പോസ്റ്റിലെത്തിച്ചു . ലീഡിൽ കടിച്ചുതൂങ്ങി നിൽക്കാതെ ഇന്ത്യ ആക്രമണം തുടർന്നതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി . എന്നാൽ കളി തീരാൻ നാലു മിനിട്ട് മാത്രം ശേഷിക്കെ പാക്കിസ്ഥാനെ പെനൽറ്റി കോർണൻർ ലഭിച്ചെങ്കിലും അത് മുതലാക്കാൻ അവർക്കായില്ല .
2
ഫോൺ പൊട്ടിത്തെറിയുടെ പേരിൽ ചീത്തപ്പേര് ഏറെ കേട്ടവരാണ് സാംസങ്ങ് . സാംസങ് മാത്രമല്ല , ആപ്പിൾ തുടങ്ങി ഒട്ടുമിക്ക കമ്പനികളുടെയും സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട് . ഇപ്പോഴിതാ സാംസങ് ഫോൺ പൊട്ടിത്തെറിച്ച് തീഗോളമാകുന്ന വീഡിയോ വൈറലാകുന്നു . യുവാവിൻറെ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു . ഇന്തൊനീഷ്യയിലാണ് സംഭവം . ജക്കാർത്തയിലെ ഹോട്ടൽ ജീവനക്കാരൻറെ ഫോണാണ് കത്തിയത് . ഫോൺ പൊട്ടിത്തെറിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട് . 2013 ൽ പുറത്തിറങ്ങിയ സാംസങ് ഗ്രാൻഡ് ഡ്യുസോസ് മോഡൽ ഫോണാണ് പൊട്ടിത്തെറിച്ചത് . ഫോൺ പൊട്ടിതെറിച്ചതോടെ ഷർട്ടിന് തീപിടിച്ചു . യുവാവ് നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം . വസ്ത്രം മാറ്റിയതിനാൽ പരുക്കേറ്റില്ല . എന്നാൽ ഫോണിൽ തേർഡ് പാർട്ടി ബാറ്ററി ഉപയോഗിച്ചതിനാലാണ് പൊട്ടിത്തെറിച്ചതെന്നാണ് സാംസങ് പറയുന്നത് . ചിത്രം - പ്രതീകാത്മകം
3
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലെസ്റ്റർ സിറ്റിക്കും ജയം . അതെസമയം , മാഞ്ചസ്റ്റർ യുനൈറ്റഡ് സമനില വഴങ്ങി . സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളിന് ബോൺമൌത്തിനേയും ലെസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് വാറ്റ്ഫോർഡിനേയും തോൽപിച്ചു . സതാംപ്ടണാണ് യുണൈറ്റഡിനെ സമനിലയിൽ തളച്ചത് . രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം യുണൈറ്റഡ് അവിശ്വസനീയമായി തിരിച്ചുവരികയായിരുന്നു . 13ാം മിനുട്ടിൽ സ്റ്റുവർട്ട് ആംസ്ട്രോങ്ങിന്റെ ഗോളിലൂടെ സതാംപ്ടൺ മുന്നിലെത്തി . 20ാം മിനുട്ടിൽ സെഡ്രിക് സോറസ് ലീഡുയർത്തി . യുണൈറ്റഡ് മറ്റൊരു തോൽവിയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും മുപ്പത്തിമൂന്നാം മിനുട്ടിൽ തന്നെ ലുക്കാക്കുവിന്റെ ഗോളിലൂടെ യുണൈറ്റഡ് തിരിച്ചടിച്ചു . ആറ് മിനുട്ടിനുള്ളിൽ ആൻഡർ ഹെരേര നേടിയ ഗോളിലൂടെ യുണൈറ്റഡ് സമനില പിടിച്ചു . രണ്ടാം പകുതിയിൽ ഇരുടീമുകളും ഗോൾ നേടാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല . മറ്റ് മത്സരങ്ങളിൽ മുൻ ചാംപ്യൻമാരായ ലെസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് വാറ്റ്ഫോർഡിനെ തോൽപിച്ചു . പന്ത്രണ്ടാം മിനിറ്റിൽ ജാമി വാർഡിയും ഇരുപത്തിമൂന്നാം മിനിറ്റിൽ മാഡിസണുമാണ് ലെസ്റ്ററിന്റെ ഗോളുകൾ നേടിയത് . വെസ്റ്റ് ഹാം എതിരില്ലാത്ത മൂന്ന് ഗോളിന് ന്യൂകാസിലിനെ തോൽപിച്ചു . 14 കളിയിൽ 38 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി .
2
വർഷങ്ങൾ നീണ്ട വൈരം മറന്ന് ഫുട്ബോളിലെ എക്കാലത്തെയും മികച്ച രണ്ടു താരങ്ങളായ പെലെയും മറഡോണയും പരസ്പരം കൈകോർത്തു . പാരീസിൽ നടന്ന പ്രദർശന ഫുട്ബോൾ മത്സരം കാണാനെത്തിയപ്പോഴാണ് പെലെയും മറഡോണയും വൈരം മറന്ന് കൈ കൊടുത്തത് . ഇരുവരും സൌഹൃദം പങ്കിട്ടുവെന്ന് മാത്രമല്ല പരസ്പരം പുകഴ്ത്തുകയും ചെയ്തുവെന്നത് ആരാധകരെ സന്തോഷിപ്പിച്ചു . പെലെ ആരെന്ന് നമുക്കെല്ലാവർക്കും അറിയാം . അദ്ദേഹത്തെപ്പോലുള്ള ഐക്കണുകളാണ് നമുക്ക് വേണ്ടത് - മറഡോണ പറഞ്ഞു . ഈ കൂടിച്ചേരൽ നൽകുന്നത് സമാധാനത്തിന്റെ സന്ദേശമാണെന്നും അതാണ് ഏറ്റവും പ്രധാനമെന്നും മറഡോണയുടെ കൈ പിടിച്ചുകൊണ്ട് പെലെ പറഞ്ഞു . ഇത് സമാധാനത്തിന്റെ നിമിഷമാണെന്നും പെലെ പറഞ്ഞു . പെലെയുടെ വാക്കുകൾ കരഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത് . അഞ്ച് പേരടങ്ങിയ ടീമുകൾ തമ്മിലായിരുന്നു പ്രദർശന ഫുട്ബോൾ മത്സരം . ബ്രസീലിന്റെ മുൻ ലോകകപ്പ് താരം ബെബറ്റോ , റിയോ ഫെർഡിനന്റ് , ദിദ , ഹെർമൻ ക്രെസ്പോ ഫെർണാണ്ടോ ഹിയറോ , ഡേവിഡ് ട്രൈസഗെ ആഞ്ചലോ പെസൂറി തുടങ്ങിയ പ്രമുഖർ പങ്കെടുത്ത മത്സരം 8 - 8 സമനിലയിൽ അവസാനിച്ചു . മൂന്നു തവണ ലോകകപ്പ് നേടിയിട്ടുള്ള പെലെ ആണോ അർജന്റീനയ്ക്ക് ഒരു തവണ ലോക കിരീടം സമ്മാനിക്കുകുയും ഒരു തവണ ഫൈനലിലെത്തിക്കുകയും ചെയ്ത മറഡോണയാണോ കേമനെന്ന ചോദ്യം ഫുട്ബോൾ ആരാധകർക്കിടയിൽ എപ്പോഴുമുണ്ട് . ഇരുപതാം നൂറ്റാണ്ടിന്റെ താരത്തെ കണ്ടെത്താനായി 2000ൽ ഫിഫ നടത്തിയ ഓൺ ലൈൻ വോട്ടെടുപ്പിൽ മറഡോണ ഒന്നാം സ്ഥാനത്തെത്തി . എന്നാൽ പെലെയുടെ കളി കാണാത്ത ഓൺ ലൈൻ ആരാധകരാണ് വോട്ടെടുപ്പിൽ പങ്കാളികളായതെന്ന വിമർശനം ഉയർന്നപ്പോൾ ഫിഫ മാഗസിൻ വായനക്കാർക്കായി വീണ്ടുമൊരു വോട്ടെടുപ്പ് നടത്തി . ഇതിൽ പെലെ ആയിരുന്നു മുന്നിലെത്തിയത് . വിവാദം ഒഴിവാക്കാനായി ഫിഫ പിന്നീട് ഇരുവരെയും എക്കാലത്തെയും മികച്ച താരങ്ങളായി പ്രഖ്യാപിച്ചു . എന്നാൽ ആരാധകരുടെ പിന്തുണ തനിക്കായിരുന്നുവെന്നും തന്റെ മുന്നിൽ പെലെ തോറ്റെന്നും പ്രഖ്യാപിച്ച മറഡോണ അവാർഡ് ദാന ചടങ്ങ് ബഹിഷ്കരിച്ചു . ബ്രസീൽ ഫുട്ബോൾ ഇതിഹാസമായിരുന്ന ഗാരിഞ്ച ആരുമറിയാതെ മരിച്ചതിന് കാരണക്കാരൻപോലും പെലെ ആണെന്ന് മറഡോണ ആരോപിച്ചു . എന്നാൽ മറഡോണയ്ക്ക് ഭ്രാന്താണെന്നായിരുന്നു പെലെയുടെ മറുപടി .
2
കടുത്ത വേനലിലും കേരളത്തിൽ നല്ല വേനൽ മഴയാണ് ലഭിക്കുന്നത് . വേനലിൻറെ പാഠം ഉൾക്കൊണ്ട് ഈ മഴക്കാലത്ത് പ്രവർത്തിച്ചാൽ ശരാശരി മഴ ലഭിച്ചാൽ പോലും നിങ്ങൾക്ക് കിണർ വാറ്റത്തതായി മാറ്റാം . അതാണ് കിണർ റീചാർജിംഗ് . മഴവെള്ള സംരക്ഷണത്തിൻറെ മറ്റൊരു രീതിയാണ് ഇതെന്ന് പറയാം . കിണർ റീചാർജിംഗ് പരീക്ഷിച്ചാൽ 2 വർഷത്തിനുള്ളിൽ കിണറിലെ ജലത്തിൻറെ ഗുണനിലവാരം വർദ്ധിപ്പിക്കാം . നാലാം കൊല്ലത്തിൽ എത്തുമ്പോൾ കിണർ ഏത് കടുത്ത വേനലിലും വാറ്റത്ത രീതിയിലാകും . മഴവെള്ളം ശേഖരിക്കുന്നതിനായി മേൽക്കൂരയുടെ അഗ്രഭാഗങ്ങളിൽ പാത്തികൾ ഘടിപ്പിക്കുക . തകരം , പിവിസി , എന്നിങ്ങനെയുള്ളവയുടെ പാത്തി ഉപയോഗിക്കാം . പത്തികളിൽ നിന്ന് പിവിസി പൈപ്പിലൂടെ വെള്ളമൊഴുകി ഒരു അരിപ്പ സംവിധാനത്തിൽ എത്തിക്കുന്നു . 300 ലിറ്റർ ശേഷിയുള്ള ടാങ്കിൻറെ ഏറ്റവും അടിയിൽ ബെബി മെറ്റൽ , അതിന് മുകളിൽ ചിരട്ടക്കരി , വീണ്ടും ബെബി മെറ്റൽ എന്നിവ പകുതി ഭാഗംവരെ നിറയ്ക്കുക ഇത്തരത്തിലാണ് അരിപ്പ സംവിധാനം ഉണ്ടാക്കുന്നത് . മഴവെള്ളം ഇതിലേക്ക് കടത്തിവിട്ട് അരിച്ച ശേഷം ടാങ്കിൻറെ അടിഭാഗത്ത് ഘടിപ്പിച്ച പൈപ്പ് വഴി കിണറിലേക്ക് കടത്തിവിടുക . ഈ അരിപ്പയില്ലാതെ മഴവെള്ളം നേരിട്ട് കിണറ്റിലേക്ക് കടത്തിവിടുന്ന രീതിയാണ് പൊതുവിൽ കാണുന്നത് . കിണറ്റിലേക്ക് എത്തുന്ന പെപ്പിൻറെ അറ്റത്ത് ഒരു നൈലോൺ വലകെട്ടും . ആദ്യത്തെ ഒന്നുരണ്ട് മഴയുടെ വെള്ളം കിണറിലെത്താതെ പുറത്തേക്ക് ഒഴുക്കി കളയണം . ശുദ്ധികരണത്തിൻറെ ഭാഗമാണിത് . ഇതിന് ഒപ്പം തന്നെ കിണറിനടുത്ത് ഒരു കുഴിയുണ്ടാക്കി അതിലേക്ക് മഴവെള്ളം ഇറക്കിവിട്ടാലും കിണർ ജല സമ്പുഷ്ടമാകും . മഴവെള്ളം മണ്ണിലൂടെ അരിച്ചിറങ്ങി കിണറിലെ ജലവിതാനം ഉയർത്തും .
3
ചൈനീസ് ടെക്നോളജി കമ്പനിയായ വാവ്വേയ്ക്ക് ഓസ്ട്രേലിയയിൽ കനത്ത തിരിച്ചടി വാവ്വേയിൽ നിന്നും 5ജി ഉപകരണങ്ങൾ വാങ്ങുവാനുള്ള കരാർ ഓസ്ട്രേലിയ തടഞ്ഞു . ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത് . സുരക്ഷ കാരണങ്ങളാലാണ് നടപടി എന്നാണ് റിപ്പോർട്ട് . എന്നാൽ ഈ കാര്യങ്ങൾ സ്ഥിരീകരിക്കാൻ തയ്യാറാകാത്ത വാവ്വേ . സുരക്ഷ പ്രശ്നങ്ങൾ എന്ന വാദം തള്ളിയിട്ടുണ്ട് . ഒപ്റ്റസ് , ടെൽസ്ട്ര , വോഡഫോൺ , ടിപിജി എന്നിവയാണ് ഓസ്ട്രേലിയയിലെ പ്രധാന ടെലികോം കമ്പനികൾ . ഇവരുമായാണ് വാവ്വേയ്ക്ക് 5ജി അടിസ്ഥാന സൌകര്യ വികസനത്തിന് കരാർ ഉണ്ടായിരുന്നത് . ഇതാണ് ഓസ്ട്രേലിയൻ സർക്കാർ തടഞ്ഞത് എന്നാണ് റിപ്പോർട്ട് . എന്നാൽ 170 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വാവ്വേ , ഓസ്ട്രേലിയയിൽ വാവ്വേയുടെ ചൈനീസ് ബന്ധം സംബന്ധിച്ച് ഉയരുന്ന സുരക്ഷ ചർച്ചകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു . എന്നാൽ ഇത്തരം ചർച്ചകൾക്ക് വസ്തുതപരമായ വിശദീകരണം ഒന്നും ഇല്ലെന്നും ഇവർ പറയുന്നു . ഓസ്ട്രേലിയ 2012 ൽ ഓസ്ട്രേലിയയിലെ നാഷണൽ ബ്രോഡ്ബാൻറ് നെറ്റ്വർക്കിന് സാധനങ്ങൾ എത്തിക്കുന്നതിൽ നിന്നും വാവ്വേയെ വിലക്കിയിരുന്നു .
3
വരുന്ന ഓഗസ്റ്റിൽ പദ്ധതി ആരംഭിക്കും . ഒന്നേകാൽ വർഷത്തിനുള്ളിലാണ് ' മറേയ ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കുക . പദ്ധതി യാഥാർത്ഥ്യമായാൽ സെക്കൻറിൽ 160 ടെറാബൈറ്റ് ഡാറ്റ കേബിളിലൂടെ കൈമാറാനാകും . അമേരിക്കയിലെ വടക്കൻ വെർജീനിയിൽ നിന്നും ആരംഭിച്ച് സ്പെയിനിലെ ബിൽബാവോയിലാണ് കേബിൾ ശൃംഖല അവസാനിക്കുക . ബിൽബാവോയിൽ നിന്നും ആഫ്രിക്ക , ഏഷ്യ , പശ്ചിമേഷ്യ എന്നിവിടങ്ങളിലെ ഇൻറർനെറ്റ് ഹബ്ബുകളുമായി കണക്ട് ചെയ്യുമെന്നും ഫെയ്സ്ബുക്ക് മൈക്രോസോഫ്റ്റ് അധികൃതർ പറഞ്ഞു . ടെലിഫോണിക്കയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബർ കമ്മ്യൂണിക്കേഷൻസ് കമ്പനിയായ ടെലിക്സിയസുമായി സഹകരിച്ചാണ് കേബിൾ പദ്ധതി . ലഭ്യമായ ഏറ്റവും മികച്ച ഇന്റർനെറ്റ് സൌകര്യം നൽകാൻ സഹായിക്കുന്ന പുതു സാങ്കേതികവിദ്യകൾ തേടാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഫെയ്സ്ബുക്ക് വൈസ് പ്രസിഡണ്ട് നജം അഹമ്മദ് പറഞ്ഞു . ക്ലൌഡ് കമ്പ്യൂട്ടിങ്ങിന് വർധിച്ചുവരുന്ന സ്വീകാര്യത മുന്നിൽ കണ്ടാണ് പുതിയ പദ്ധതിയെന്ന് മൈക്രോസോഫ്റ്റ് പ്രതിനിധി ക്രിസ്റ്റിയൻ ബെലാഡി പ്രതികരിച്ചു .
3
അഞ്ജലി മേനോൻ ചിത്രം കൂടെയിലെ ആദ്യ വീഡിയോ ഗാനം എത്തി . രഘു ദീക്ഷിത് സംഗീതസംവിധാനം നിർവ്വഹിച്ച ആരാരോ എന്ന് തുടങ്ങുന്ന , 4.05 മിനിറ്റ് ദൈർഘ്യമുള്ള ഗാനമാണ് എത്തിയിരിക്കുന്നത് . ഇന്നലെ പുറത്തുവിട്ട ഇതേഗാനത്തിൻറെ ടീസർ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു . വിവാഹം നൽകിയ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നു എന്നതാണ് പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഘടകം . പുറത്തുവന്ന വീഡിയോ സോങ്ങിൽ നസ്രിയ മാത്രമാണുള്ളത് . റഫീഖ് അഹമ്മദിൻറെ വരികൾ ആലപിച്ചിരിക്കുന്നത് ആൻ ആമിയാണ് . അഞ്ജലി മേനോൻ തന്നെ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പാർവ്വതിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . പറവയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ലിറ്റിൽ സ്വയാംപ് പോൾ ആണ് ക്യാമറ . പ്രവീൺ ഭാസ്കർ എഡിറ്റിംഗ് . ലിറ്റിൽ ഫിലിംസ് ഇന്ത്യയുമായി ചേർന്ന് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം . രഞ്ജിത്ത് ആണ് നിർമ്മാണം . മ്യൂസിക് 247 ആണ് ഓഫിഷ്യൽ മ്യൂസിക് പാർട്നർ .
1
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണ്ണം . സഞ്ജിതാ ചാനുവിനാണ് സ്വർണ്ണ നേട്ടം . വനിതകളുടെ 53 കിലോ ഭരോദ്വഹനത്തിനാണ് സ്വർണ്ണ നേട്ടം . ഗെയിംസ് റിക്കോർഡോടെയാണ് സഞ്ജിതയുടെ സ്വർണ്ണ നേട്ടം . 2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ 48 കിലോ വിഭാഗത്തിൽ മണിപ്പൂർ സ്വദേശിയായ സഞ്ജിത സ്വർണ്ണം നേടിയിരുന്നു . ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണനേട്ടം നേടിത്തന്നതും ഭാരോദ്വാഹനമാണ് . 48 കിലോ വിഭാഗത്തിലാണ് മത്സരിച്ച മീരാഭായ് ചാനുവാണ് ആദ്യ സ്വർണ്ണത്തിനുടമ . നിലവിൽ ഈവിഭാഗത്തിലെ ലോകറെക്കോർഡുകാരിയാണ് മീര .
2
ഓഹരി വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു . സെൻസെക്സ് 97 പോയന്റ് നഷ്ടത്തോടെ 28085ലും നിഫ്റ്റി 33 പോയന്റ് നഷ്ടത്തോടെ 8678ലും വ്യാപാരം അവസാനിപ്പിച്ചു . പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചതാണു വിപണികളെ നഷ്ടത്തിലാക്കിയത് . ലൂപ്പിനാണ് ഇന്ന് ഏറ്റവും അധികം നഷ്ടം നേരിട്ടത് . എച്ച്ഡിഎഫ്സിയും വാഹന ഓഹരികളും നഷ്ടത്തിലാണ് . കോൾ ഇന്ത്യ , ഒഎൻജിസി എന്നീ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത് . ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നഷ്ടത്തിലാണ് . 5 പൈസയുടെ നഷ്ടത്തോടെ 66 രൂപ 90 പൈസയിലാണ് രൂപ .
0
ബാഴ്സലോണ സൂപ്പർ താരം ലിയോണൽ മെസിക്കൊപ്പം ഒരിക്കലും കളിക്കില്ലെന്ന് ക്രൊയേഷ്യയുടെയും റയൽ മാഡ്രിഡിന്റെയും മധ്യനിര ജനറലായ ലൂക്ക മോഡ്രിച്ച് . മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് . പക്ഷെ അദ്ദേഹത്തിനൊപ്പം ഞാൻ കളിക്കില്ല . എതിരെ മാത്രമെ കളിക്കൂവെന്നും മോഡ്രിച്ച് പറഞ്ഞു . യുവന്റസിലേക്ക് പോയെങ്കിലും മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും മോഡ്രിച്ച് പറഞ്ഞു . ഞങ്ങൾ തമ്മിൽ പരസ്പര ബഹുമാനത്തോടെയുള്ള ഒരു ബന്ധമാണ് നിലനിൽക്കുന്നത് . ഇപ്പോഴും റൊണാൾഡോയും ഞാനും പരസ്പരം സന്ദേശങ്ങൾ കൈമാറുകയും സംസാരിക്കുകയും ചെയ്യാറുണ്ട് . അങ്ങനെ അല്ലെന്ന് ചില ആളുകൾ പറഞ്ഞു പരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും , അതല്ല യാഥാർത്ഥ്യം . ഈ മാസം 28ന് നടക്കുന്ന റയൽ - ബാഴ്സ എൽ ക്ലാസിക്കോയിലാണ് മോഡ്രിച്ചും മെസിയും പരസ്പരം നേർക്കുനേർവരുന്നത് . റഷ്യൻ ലോകകപ്പിൽ മെസിയുടെ നേതൃത്വത്തിലിറങ്ങിയ അർജന്റീനയെ മോഡ്രിച്ചിന്റെ നേതൃത്വത്തിലിറങ്ങിയ ക്രൊയേഷ്യ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്തിരുന്നു .
2
ചരക്ക് സേവന നികുതി നടപ്പാക്കിയ ശേഷം നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ സംസ്ഥാന സർക്കാർ നടപടി ശക്തമാക്കി . മൊത്ത വ്യാപാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പലചരക്ക് കടകളിലുമായിരുന്നു ഇന്ന് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ സംസ്ഥാന വ്യാപക പരിശോധന . ഒരു ഉൽപ്പന്നത്തിനും പരമാവധി വിൽപ്പന വിലയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം കർശന നിർദ്ദേശം നൽകിയിരുന്നു . പി ) ഇപ്പോഴത്തെ ജി . എസ് . ടി കൂടി കൂട്ടിച്ചേർത്ത് അധിക വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു . നേരത്തെ ഈടാക്കിയിരുന്ന നികുതികൾ കുറച്ച ശേഷമാണ് ജി . എസ് . ടി കൂട്ടിച്ചേർക്കേണ്ടത് . അങ്ങനെയാകുമ്പോൾ 80 ശതമാനത്തോളം ഉൽപ്പന്നങ്ങൾക്കും ഇപ്പോഴത്തെക്കാൾ വില കുറയുകയാണ് ചെയ്യേണ്ടത് . എന്നാൽ അവ്യക്തത മുതലാക്കി വ്യാപാരികൾ അമിതലാഭം ഈടാക്കുന്നെന്ന പരാതിയാണ് ഉയരുന്നത് . വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ലീഗൽ മെട്രോളജി അധികൃതർ അറിയിച്ചു .
0
2017 ജൂൺ അവസാനത്തോടെ മൊബൈൽ ഇൻറർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 450 മില്ല്യൺ കവിയുമെന്ന് പഠനങ്ങൾ . മാർക്കറ്റ് റിസർച്ച് സ്റ്റാർട്ട്അപ് വെലോസിറ്റി നടത്തിയ പഠനത്തിലാണ് പുതിയ വിവരം . പഠനത്തിൽ പ്രതികരിച്ച ഓരോ പത്ത് പേരിലും നാല് പേർ ജിയോ സേവനം ഉപയോഗപ്പെടുത്തുന്നവരാണ് . ഇതിൽ 82 ശതമാനത്തിന് മുകളിലുളളവരും രണ്ടാം സ്ഥാനമാണ് ജിയോയ്ക്ക് കൊടുക്കുന്നത് . കോൾ ബന്ധം മുറിഞ്ഞുപോകുന്ന പ്രവണത ഏറെയാണെങ്കിലും 86 ശതമാനത്തോളും പേരും ജിയോ ഭാവിയിലും ഉപയോഗിക്കുമെന്ന് പ്രതികരിച്ചു . കോൾ വിചേ്ഛദനത്തിൽ ജിയോയ്ക്ക് പിറകിൽ എയർസെലും ഡോക്കോമോയുമാണ് . കണക്ടിവിറ്റിയുടെ കാര്യത്തിൽ ഏറ്റവും മികവ് പുലർത്തുന്നത് വോഡാഫോൺ ആണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത് . വോയിസ് കോൾ ക്വാളിറ്റിയും വോഡാഫോണിന്റേതാണ് മികച്ച് നിൽക്കുന്നത് . എന്നാൽ ഇന്റർനെറ്റിൽ മികവ് പുലർത്തുന്നത് ജിയോ തന്നെയാണ് . കസ്റ്റമർ സർവീസിലും മുമ്പൻ ജിയോ തന്നെ . രണ്ടായിരത്തിലധികം പേരിൽ നടത്തിയ പഠനത്തിലൂടെയാണ് സ്റ്റാർട്ട് അപ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത് . കൊച്ചി , ഡൽഹി , മുംബൈ , ബാംഗ്ലുർ , കൊൽക്കത്ത , ഹൈദരാബാദ് , അഹ്ഹമദാബാദ് , പൂനെ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത് . ഭൂരിഭാഗം പേരും ജിയോയുടെ പ്രീപെയ്ഡ് കണക്ഷനാണ് ഉപയോഗിക്കുന്നത് . എതിരാളികളായ വോഡാഫോണിനും എയർടെലിനുമാണ് പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾ കൂടുതലുളളത് .
3
സെപ്തംബർ 19ന് മോട്ടറോള ഇ3 ഇന്ത്യൻ വിപണിയിൽ എത്തുന്നു . ജൂലൈ ആദ്യമാണ് ഈ ഫോൺ ആഗോള വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് . 7 , 000 രൂപയായിരിക്കും ഇന്ത്യയിലെ ഇ3യുടെ വില എന്നാണ് മോട്ടോ ഇ നിർമ്മാതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന . 5 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോൺ ആണ് ഇ3.720 പിക്സലാണ് ഫോണിൻറെ റെസല്യൂഷൻ . മീഡിയ ടെക് ക്വാഡ് കോർ പ്രോസ്സസറാണ് ഇതിൽ ഉപയോഗിച്ചത് . ഇതിൻറെ റണ്ണിങ്ങ് സ്പീഡ് 1.2 ജിഗാഹെർട്സാണ് . 1ജിബി , 2ജിബി എന്നിങ്ങനെ രണ്ട് പതിപ്പായാണ് മോട്ട ഇ3 ഇറങ്ങുന്നത് . 1ജിബിക്ക് ഇൻറേണൽ സ്റ്റോറേജ് 8 ജിബിയാണ് , 2ജിബിക്ക് 16 ജിബിയാണ് ഇൻറേണൽ സ്റ്റോറേജ് . രണ്ട് മോഡലുകളിലും 32 ജിബി എസ്ഡി കാർഡ് സപ്പോർട്ടുണ്ട് . 8 എംപി പിൻക്യാമറയും 5 എംപി സെൽഫി ക്യാമറയുമാണ് ഫോണിനുള്ളത് . മാഷ്മെലോയാണ് ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം . 1ജിബി പതിപ്പിൻറെ ബാറ്ററി ശേഷി 2800 എംഎഎച്ചാണ് . എന്നാൽ 2ജിബി പതിപ്പിൻറെ ബാറ്ററി ശേഷി 3500 എംഎഎച്ചാണ് .
3
ഐഫോണും ഐപാഡും അടക്കം ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ ഫേസ്ബുക്ക് ജീവനക്കാർക്ക് വിലക്ക് . ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് നേരിട്ടാണ് ആപ്പിൾ നിരോധനം ഫേസ്ബുക്കിൽ നടപ്പിലാക്കുന്നത് എന്നാണ് വിവരം . ഇത് സംബന്ധിച്ച് ശക്തമായ നിർദേശം ഫേസ്ബുക്കിൽ നടപ്പിലാക്കി വരുന്നു എന്നാണ് അന്താരാഷ്ട്ര ടെക് മാധ്യമങ്ങൾ പറയുന്നത് . അടുത്തിടെ ഫേസ്ബുക്ക് സ്വകാര്യത സംബന്ധിച്ച് ആപ്പിൾ മേധാവി ടിം കുക്കിൻറെ പ്രതികരണമാണ് സുക്കർബർഗിനെ ചൊടിപ്പിച്ചത് എന്നാണ് സിലിക്കൺവാലിയിലെ വർത്തമാനം . കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിൽപ്പെട്ട ഫേസ്ബുക്കിനെക്കുറിച്ചാണ് ഒരു അഭിമുഖത്തിനിടെ ആപ്പിൾ തലവൻ ടിം കുക്ക് പ്രതികരിച്ചത് . ഇത്തരം ഒരു വിവാദത്തിൻറെ സമയത്ത് താങ്കളാണ് ഫേസ്ബുക്ക് മേധാവിയായിരുന്നെങ്കിൽ എന്ത് ചെയ്യും എന്നായിരുന്നു ചോദ്യം . ഇത്തരം ഒരു വിവാദമേ ഉണ്ടാകില്ലെന്നാണ് ഇതിന് കുക്ക് നൽകിയ മറുപടി . ഈ പ്രതികരണം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സുക്കർബർഗ് കടുത്ത തീരുമാനങ്ങളുമായി രംഗത്ത് എത്തിയത് . ഫേസ്ബുക്കിലെ മാനേജ്മെൻറ് തലത്തിലുള്ളവർ ഇനി ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിച്ചാൽ മതിയെന്നാണ് ഫേസ്ബുക്ക് സ്ഥാപകൻറെ നിർദേശം . എന്നാൽ ഫേസ്ബുക്കിനെ ലക്ഷ്യം വച്ച് ടിം കുക്ക് ഇത് ആദ്യ തവണയല്ല ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത് എന്നതാണ് പ്രധാനകാര്യം . മുൻപ് ഫേസ്ബുക്കിനെ അതിൻറെ സ്വകാര്യത നിയന്ത്രണത്തിൻറെ പേരിൽ ടിം കുക്ക് വിമർശിച്ചിരുന്നു . 2014 ൽ ഫേസ്ബുക്ക് സൌജന്യമാണെന്നത് ഒരു ബാധ്യതയാണെന്ന തരത്തിലും ടിം കുക്ക് പ്രതികരിച്ചിരുന്നു .
3
സംസ്ഥാനത്ത് വിൽപ്പന ആരംഭിച്ച മിസോറാം ലോട്ടറിക്കെതിരെ കർശന നടപടികളുമായി സർക്കാർ . മിസോറാം ലോട്ടറി നിരോധിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും . ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് ധനമന്ത്രി ഡോ . തോമസ് ഐസക് , കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കും . സിക്കിം , ഭൂട്ടാൻ ലോട്ടറികൾ പോലെ മിസോറം ലോട്ടറിയും ചട്ടം ലംഘിക്കുന്നുവെന്നാണ് സംസ്ഥാന സർക്കാറിന്റെ പരാതി . പാലക്കാട് മിസോറാം ലോട്ടറി വിറ്റ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . 18 ലക്ഷം ടിക്കറ്റുകൾ സംസ്ഥാനത്ത് വിറ്റതായാണ് കണ്ടെത്തിയിരിക്കുന്നത് . അഞ്ച് കോടിയിലധികം ടിക്കറ്റുകൾ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം . എന്നാൽ മിസോറം ലോട്ടറി വിൽപനയ്ക്ക് സംസ്ഥാന സർക്കാറിന്റെ അനുമതി തേടിയിരുന്നെന്ന് ഏജൻസി ഉടമകൾ വെളിപ്പെടുതി . അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു . കത്തിൻ്റെ പകർപ്പും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു . എന്നാൽ ഏജൻസി ഉടമകളുടെ കത്ത് കിട്ടിയില്ലെന്നാണ് സർക്കാറിന്റെ വാദം . ഇതര സംസ്ഥാന ലോട്ടറികൾ നേരത്തെ കേരളത്തിൽ നിരോധിച്ചിരുന്നുവെങ്കിലും ജി . എസ് . ടിയുടെ മറവിലാണ് വീണ്ടും ഇതര സംസ്ഥാന ലോട്ടറികൾ സംസ്ഥാനത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത് . ഇതിന്റെ ഭാഗമായാണ് ടിക്കറ്റ് വിൽപ്പനയുമായി മിസോറാം ലോട്ടറി രംഗത്തുവന്നത് .
0
വനിതകൾക്കായുള്ള ' ഭാരതീയ മഹിളാ ബാങ്കി ' ന്റെ സംസ്ഥാനത്തെ ആദ്യത്തെ ശാഖ തിരുവനന്തപുരത്ത് . മാർച്ച് 10 തിങ്കളാഴ്ചയാണ് ബാങ്കിന്റെ ഉദ്ഘാടനം . അശ്വതി തിരുനാൾ ഗൌരിലക്ഷ്മി ബായി ബാങ്ക് ഉദ്ഘാടനം ചെയ്യും . ബാങ്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഉഷ അനന്തസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിക്കും . കമലേശ്വരം മണക്കാട് റോഡിൽ കെ . എസ് . എഫ് . ഇയുടെ അടുത്താണ് ബാങ്കിന്റെ ഓഫീസ് . സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ദേശസാത്കൃത ബാങ്കാണ് മഹിള ബാങ്ക് . ബ്രാഞ്ച് മാനേജർമാരും ഡയറക്ടർമാരും ഉൾപ്പെടെ ജീവനക്കാരിൽ 80 ശതമാനത്തോളം സ്ത്രീകളായിരിക്കും . പുരുഷൻമാർക്കും ബാങ്കിന്റെ സേവനങ്ങൾ ലഭ്യമാണ് . എന്നാൽ സ്ത്രീകൾക്ക് പ്രത്യേക ഇളവുകളുണ്ട് . ഉദ്യോഗസ്ഥർ , വീട്ടമ്മമാർ , സ്വയം സഹായഗ്രൂപ്പുകൾ , 50 ശതമാനം സ്ത്രീ പങ്കാളിത്തമുള്ള കമ്പനികൾ എന്നിവക്ക് മഹിളാ ബാങ്ക് വായ്പകൾ നൽകും . ബ്യൂട്ടിപാർലർ , കാറ്ററിംഗ് സർവീസ് , ഡേ കെയർ ആൻഡ് ചിൽഡ്രൺസ് കെയർ സെന്റർ എന്നിവ തുടങ്ങുന്നതിനും അടുക്കള ആധുനികവത്കരിക്കുന്നതിനും ബാങ്ക് സ്ത്രീകൾക്ക് വായ്പ നൽകും . വായ്പാ പലിശനിരക്കിൽ സ്ത്രീകൾക്ക് 0.25 ശതമാനം ഇളവുണ്ട് . ചെറുകിട കച്ചവടം നടത്തുന്ന സ്ത്രീകൾക്കായി പ്രത്യേക സമ്പാദ്യ പദ്ധതി നടപ്പാക്കാനും ബാങ്കിന് പദ്ധതിയുണ്ട് ദിവസവും കുറഞ്ഞത് 25 രൂപ നിക്ഷേപിച്ചാൽ ആവശ്യമുള്ള തുക വായ്പ ലഭിക്കുന്ന പദ്ധതിയാണിത് . കൃത്യമായി രേഖകൾ സമർപ്പിച്ചാൽ മൂന്നു ദിവസത്തിനുള്ളിൽ വായ്പ ലഭിക്കും . 2013 നവംബറിൽ മുബൈയിലാണ് ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചത് .
0
റിലയൻസിന് വിപണിയിൽ കുത്തക കിട്ടുന്നതിനുവേണ്ടിയാണ് ബിഎസ്എൻഎൽ 4ജി സേവനം വൈകിപ്പിക്കുന്നതെന്ന ആരോപണം ശക്തമാണ് . അതു ശരിവെയ്ക്കുന്ന രീതിയിലാണ് പുതിയ നീക്കങ്ങൾ . എന്നാൽ ഐഡിയയും എയർടെല്ലും വോഡഫോണും സംയുക്തമായി നടത്തുന്ന പ്രതിരോധത്തെ മറികടക്കാൻ മുകേഷ് അംബാനിയുടെ ജിയോ ബിഎസ്എൻഎല്ലിനെ കൂട്ടുപിടിക്കാനുള്ള ശ്രമത്തിലാണ് . ആദ്യപടിയായി സർക്കാർ കമ്പനിയുമായി ദേശീയ തലത്തിൽ തന്നെ റോമിങ് കരാറിന് ധാരണയിലെത്തി കഴിഞ്ഞു . പുതിയ കരാർ പ്രകാരം ബിഎസ്എൻഎൽ കസ്റ്റമേഴ്സിന് റോമിങ് സമയത്ത് ജിയോ 4ജി സേവനം ഉപയോഗിക്കാൻ സാധിക്കും . ജിയോ കസ്റ്റമേഴ്സിന് റോമിങിൽ ബിഎസ്എൻഎൽ 2ജിയിലൂടെ കോളുകൾ നടത്താനുമുള്ള സൌകര്യമൊരുക്കാനും കരാർ വ്യവസ്ഥ ചെയ്യുന്നു . അതേ സമയം ഗ്രാമീണ മേഖലയിൽ ബിഎസ്എൻഎല്ലിനുള്ള കരുത്ത് ഉപയോഗപ്പെടുത്താനും 4ജി വരുന്നത് വൈകിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിമർശകർ പറയുന്നത് . . ജിയോപുതിയ സാങ്കേതിക വിദ്യ ബിഎസ്എൻഎൽ കൊണ്ടു വരാൻ താമസം വരുമെന്നതിനാൽ കരാർ ജിയോയ്ക്ക് ഏറെ ഉപകാരപ്രദമായിരിക്കും . ചുരുക്കത്തിൽ ഒരു ചെലവും ഇല്ലാതെ രാജ്യത്തെ 114000 സൈറ്റുകൾ ഉപയോഗപ്പെടുത്താൻ ജിയോയ്ക്ക് സാധിക്കും .
0
ഏതാനും ആഴ്ച മുൻപാണ് തങ്ങൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും 500 ദശലക്ഷം ഡൌൺലോഡുകൾ ലഭിച്ചെന്ന് യുസി ബ്രൌസർ അവകാശപ്പെട്ടത് . എന്നാൽ ഇപ്പോൾ ആ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് തന്നെ അപ്രത്യക്ഷമായിരിക്കുന്നു . എന്താണ് ഇതിൻറെ യഥാർത്ഥ കാരണം ? എന്നാൽ യുസി ബ്രൌസർ അപ്രത്യക്ഷമായെങ്കിലും . ഇപ്പോഴും യുസി ബ്രൌസർ മിനി ഇപ്പോഴും പ്ലേസ്റ്റോറിൽ കാണാം . എന്താണ് യുസി ബ്രൌസറിൻറെ അപ്രത്യക്ഷമാകലിൻറെ കാരണം എന്ന് ചൈനീസ് ടെക് ഭീമന്മാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നതാണ് നേര് . എന്നാൽ സമീപകാലത്ത് ചൈനീസ് കമ്പനി ആലിബാബയുടെ കീഴിലുള്ള യുസി ബ്രൌസർ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് . അത്ര നല്ലതല്ല അതിനുള്ള കാരണം എന്ന് തീർത്ത് പറയേണ്ടിവരും . വിവരങ്ങളുടെ സുരക്ഷിതത്വമാണ് യുസിയെ എന്നും പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത് . യുസി ബ്രൌസർ ഉപയോക്താവിൻറെ വിവരങ്ങൾ ഇവർ ചോർത്തി ചൈനീസ് സർവറുകളിലേക്ക് അയക്കുന്നുണ്ട് എന്നതാണ് പ്രധാനമായും ഉയർന്ന ആരോപണം . ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്താലും ആപ്പ് അവശേഷിപ്പിക്കുന്ന കുക്കികൾ ഈ പണി ചെയ്യും എന്ന് ചില പാശ്ചാത്യ ടെക് സെക്യൂരിറ്റി വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു . ആലിബാബ സംഭവത്തിൽ പ്രതികരണം അറിയിച്ചില്ലെങ്കിലും . യുസിയുടെ ഒരു മുൻ എഞ്ചിനീയറായ മിക് റോസ് സംഭവത്തിൽ വിശദീകരണം നൽകുന്നു . മിക് പറയുന്നത് ഇങ്ങനെ , യുസി ബ്രൌസർ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത് സംബന്ധിച്ച് എനിക്ക് ഒരു മെയിൽ ലഭിച്ചു . അതിൽ പറയുന്നത് ഈ വിലക്ക് 30 ദിവസത്തേക്കാണ് എന്നാണ് . ഇൻസ്റ്റാൾ ചെയ്ത വ്യക്തിയെ വഴിതെറ്റിക്കുന്ന തരത്തിലും , ആരോഗ്യപരമല്ലാത്ത രീതിയിലും പ്രചരണങ്ങൾ നടക്കുന്നതിനാലാണ് ഈ ആപ്പിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് . അതേ സമയം ആൻഡ്രോയ്ഡ് സെൻട്രൽ റിപ്പോർട്ട് എന്ന സൈറ്റിൻറെ റിപ്പോർട്ട് പ്രകാരം . യുസി യൂണിയൻ എന്ന സംഘം പ്രതികരിച്ചിട്ടുണ്ടെന്നാണ് പറയുന്നത് . യുസി ബ്രൌസറിന് വേണ്ടി ഡെലലപ്പ്മെൻറും , റിസർച്ചും നടത്തുന്ന സംഘമാണിവർ . തങ്ങളുടെ യുസിക്കുള്ള പിന്തുണ തുടരും എന്നാണ് ഇവർ വ്യക്തമാക്കുന്നത് .
3
1 ) പൂർണ്ണമായ സമർപ്പണം അന്യഭാഷ പഠിക്കാനായി ടെലിവിഷനിൽ നമ്മൾ ലക്ഷ്യം വയ്ക്കുന്ന പ്രോഗ്രാമിനായി കൃത്യമായ സമയം നീക്കിവയ്ക്കുക . നിസ്ടെലിൻ സഹോദരിമാർ സ്പാനിഷ് ടെലിസീരിയലുകൾ ഒരു എപ്പിസോഡ് പോലും വിടാതെ സ്പാനിഷ് പഠിക്കുകയെന്ന ലക്ഷ്യത്തോടെ കാണുമായിരുന്നു . ഈ സമർപ്പണബോധമുണ്ടായാൽ നിങ്ങൾക്ക് ഏത് ഭാഷയും അനായാസം വഴങ്ങും 2 ) സബ് ടൈറ്റിലുകൾ മറ്റൊരു ഭാഷ പഠിക്കാനും ഉചിതമായ അർഥം കണ്ടെത്താനും ഏറ്റവും അനുയോജ്യം അവയെ സ്വന്തം ഭാഷയുടെ സഹായത്തോടെ വായിച്ചെടുക്കുക എന്നതാണ് . അതിനാൽ പുതിയഭാഷ പഠിക്കാൻ മാതൃഭാഷയിൽ സബ് ടൈറ്റിലുളള പ്രോഗ്രാമുകളാണ് നല്ലത് . നിസ്ടെലിൻ സഹോദരിമാർ കൂടുതലും ശ്രദ്ധിച്ചത് സബ്ടൈറ്റിലുകളുളള സീരിയലുകളും മറ്റ് പ്രോഗ്രാമുകളുമാണ് . അത് അവർക്ക് ഗുണവും ചെയ്തു . 3 ) കഥാ സാരമറിയുക കാണുന്ന സീരിയലിൻറെ കഥയെന്താണെന്ന് നിസ്ടെലിൻ സഹോദരിമാർ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുന്നതിന് മുൻപേ മനസ്സിലാക്കും . അത് അവരുടെ ഭാഷാപഠനത്തിൻറെ വേഗത വർദ്ധിപ്പിച്ചു . മുൻപേ പ്രസിദ്ധീകരിച്ച നോവലുകളെ ആസ്പദമാക്കിയുളള സീരിയലുകൾ ഭാഷാ പഠനത്തിനായി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം . ഇത് നിങ്ങളെ വളരെ വേഗം വിജയത്തിലെത്തിക്കും .
1
ഇങ്ങനെ കളിച്ചാൽ ശരിയാവില്ലെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന . ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളിക്കുന്നത് പോലെ കളിക്കണമെന്ന് ഇന്ത്യയുടെ ഓപ്പണർ പറഞ്ഞു . ഇരു ടീമുകളും ആക്രമിച്ച് കളിക്കുന്നു . അതുപോലെ ഒരു ക്രിക്കറ്റാണ് ഇന്ത്യയും പിന്തുടരേണ്ടത് . അത്തരത്തിലൊരു സമീപനത്തിന് പ്രാപ്തരായ താരങ്ങൾ ഇന്ത്യൻ നിരയിലുണ്ട് . ക്രിക്കറ്റിലെ ഫീൽഡിങ് , ബൌളിങ് , ബാറ്റിങ് വകുപ്പുകളിൽ ഇന്ത്യ അവർക്ക് പിന്നിലാണ് . വനിതാ ക്രിക്കറ്റ് മത്സരങ്ങളിലും വലിയ സ്കോറുകൾ പിറക്കുന്നു . അതുകൊണ്ട് തന്നെ നമ്മളും ട്വൻറി20 മത്സരങ്ങളിൽ 175ന് അപ്പുറത്തുള്ള സ്കോർ നേടാൻ ശ്രമിക്കണം . എങ്കിൽ മാത്രമേ ബൌൾമാർക്ക് ആത്മവിശ്വാസത്തോടെ പന്തെറിയാൻ സാധിക്കുകയുള്ളു . യുവത്വവും പരിചയസമ്പത്തും കൂടിച്ചേർന്ന് ടീമാണ് ഇന്ത്യയുടേത് . എന്നാൽ ഝുലൻ ഗോസ്വാമി , മിതാലി രാജ് എന്നിവർക്ക് അധികം കാലം ഇനി ക്രിക്കറ്റിലില്ല . ഭാവിയിൽ എന്ത് സംഭവിക്കുമെന്നുള്ള കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ല . ഇന്ത്യൻ ഓപ്പണർ പറഞ്ഞു .
2
രജനികാന്തിനെ നായകനാക്കി , ഷങ്കർ ഒരുക്കിയ 2.0 തിയേറ്ററിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് . ലോകമെമ്പാടുമായി ഇതുവരെ 700 കോടി രൂപയുടെ കളക്ഷനാണ് 2.0 നേടിയിരിക്കുന്നത് . ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രം 700 കോടി ക്ലബ്ബിലെത്തുന്നത് . ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത് . ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോർഡും 2.0 സ്വന്തമാക്കിയിരുന്നു . അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലനായി എത്തിയത് . എമി ജാക്സണാണ് നായിക . മൂവായിരത്തോളം സാങ്കേതിക പ്രവർത്തകർ ചിത്രത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയിൽ പറഞ്ഞത് . ഇതിൽ 1000 വിഎഫ്എക്സ് ആർടിസ്റ്റുകളും ഉൾപ്പെടും .
1
ആപ്പിൾ ഐഫോണിന് എതിരെ പുതിയ ആരോപണം സജീവമാകുന്നു . തങ്ങളുടെ പുതിയ മോഡലുകൾ വിപണിയിൽ എത്തുമ്പോൾ പഴയ മോഡലുകളുടെ പ്രകടനം മനപൂർവ്വം ആപ്പിൾ കുറയ്ക്കുന്നു എന്നാണ് ഉയരുന്ന ആരോപണം . എന്നാൽ ഇത് സത്യമാണ് സമ്മതിച്ച് ആപ്പിൾ തന്നെ രംഗത്ത് എത്തി എന്നതാണ് ഇതിലെ ട്വിസ്റ്റ് സംഭവം ഇങ്ങനെ . പലപ്പോഴും ഒരു പുതിയ ഐഫോൺ ഇറങ്ങുമ്പോൾ പഴയത് സ്ലോ ആകാറുണ്ട് . ഇതിന് കാരണം തേടിയ ചില ടെക് സൈറ്റുകൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യമാണ് . ഐഫോണിലെ ബാറ്ററി ഒരു കൃത്യമായ ഇടവേളയിലേക്ക് നിലനിൽക്കുന്നതാണ് . അത് അത്തരത്തിൽ ഉണ്ടാക്കിയെടുത്തതാണ് പോലും . ഒരു ഘട്ടം കഴിയുമ്പോൾ ബാറ്ററി ക്ഷയപ്പെടാൻ തുടങ്ങും . ഇതോടെ ഫോണിൻറെ പ്രോസസ്സർ അതിൻറെ ശരിയായ വേഗതയിൽ പ്രവർത്തിക്കില്ല . ഇതോടെ ഫോണിൻറെ പ്രകടനം ദുർബലപ്പെട്ടതായി ഉപയോക്താവിന് തോന്നും . ഇത്തരത്തിൽ പുതിയ ഫോൺ വാങ്ങുവാൻ ഉപയോക്താവ് തയ്യാറാകും എന്നാണ് ആരോപണം . ഇത് സംബന്ധിച്ച് വിവാദമായ ഒരു ട്വീറ്റ് ഇങ്ങനെ . ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിൽ ഇത് സംബന്ധിച്ച വിദഗ്ധരുടെ അഭിപ്രായങ്ങളും തെളിവുകളും പ്രസിദ്ധീകരിച്ചു . ബാറ്ററി മാറ്റിയപ്പോൾ പഴയഫോൺ അതിൻറെ പഴയ വേഗത കൈവരിച്ച തെളിവുകൾ ഒക്കെ പങ്കുവച്ചിട്ടുണ്ട് ചിലർ . അതേ സമയം ടെക് ക്രഞ്ച് ഈ വിഷയത്തിൽ ആപ്പിളിൻറെ വിശദീകരണവുമായി എത്തിയത് , ആപ്പിൾ പറയുന്നത് ഇങ്ങനെ . അതായത് പ്രായമാകുമ്പോൾ ആപ്പിൾ ഫോണിലെ ബാറ്ററി ചില പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പരസ്യമായി ആപ്പിൾ സമ്മതിക്കുന്നു എന്നാണ് ഈ വിശദീകരണത്തെ ടെക് ലോകം വിലയിരുത്തുന്നത് .
3
വലിയ സ്കോർ പിറന്ന ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ പിറന്നത് ഒരുപിടി റെക്കോർഡുകൾ . ആന്ദ്രെ റസലും സാം ബില്ലിംഗ്സും വാട്സണും റായിഡവും അടിച്ചു തകർത്തതോടെ ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്ന ഐപിഎൽ മത്സരമെന്ന റെക്കോർഡിനൊപ്പമെത്താൻ കൊൽക്കത്ത - ചെന്നൈ പോരാട്ടത്തിനായി . റസൽ ഗ്രൌണ്ടിന് പുറത്തേക്ക് പായിച്ച സിക്സറടക്കം 31 സിക്സറുകളാണ് മത്സരത്തിൽ ആകെ പിറന്നത് . ഇതിൽ 17 എണ്ണം കൊൽക്കത്തയും 14 എണ്ണം ചെന്നൈയുമാണ് പറത്തിയത് . 2017ൽ ഡൽഹി - ഗുജറാത്ത് പോരാട്ടത്തിലാണ് ഇതിന് മുമ്പ് 31 സിക്സറുകൾ പിറന്നിട്ടുള്ളത് . ഇതിൽ 11 എണ്ണവും നേടിയത് കൊൽക്കത്തയുടെ ആന്ദ്രെ റസലായിരുന്നു . ഐപിഎല്ലിൽ ചെന്നൈക്കെതിരെ എതിർ ടീം കളിക്കാരൻ നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോർഡിനൊപ്പമെത്താൻ ഇതോടെ റസലിനായി . 2008ൽ മുംബൈക്കായി സനത് ജയസൂര്യയും ചെന്നൈക്കെതിരെ 11 സിക്സറുകൾ നേടിയിട്ടുണ്ട് . ഐപിഎല്ലിൽ ചെപ്പോക്കിൽ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകളെന്ന മുരളി വിജയിയുടെ റെക്കോർഡിനൊപ്പവും റസൽ എത്തി . കൊൽക്കത്തക്കായി ഒരിന്നിംഗ്സിൽ പത്തിൽ കൂടുതൽ സിക്സറുകൾ നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് റസൽ . 2008ൽ 13 സിക്സറടിച്ച ബ്രെണ്ടൻ മക്കല്ലമാണ് ഈ നേട്ടത്തിൽ ഒന്നാമത് . 88 റൺസെടുത്ത് പുറത്താകാതെ നിന്ന റസൽ ഐപിഎല്ലിൽ ഏഴാമനായി ഇറങ്ങി ഏറ്റവുമധികം സ്കോർ ചെയ്യുന്ന താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി . ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ മുംബൈക്കെതിരെ ഡ്വയിൻ ബ്രാവോ നേടിയ 68 റൺസായിരുന്നു ഇതിന് മുമ്പത്തെ റെക്കോർഡ് . സുരേഷ് റെയ്നക്കുശേഷം ഐപിഎല്ലിൽ 3000 റൺസ് പിന്നിടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് ചെന്നൈ നായകൻ ധോണിക്ക് സ്വന്തമായി . 3717 റൺസ് സ്വന്തമാക്കിയിട്ടുള്ള റെയ്ന ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ് .
2
ലോകത്തിലെ പ്രശസ്തർക്ക് മക്കൾ ജനിക്കുമ്പോൾ ആ കുട്ടിയുടെ പേരിലുള്ള സോഷ്യൽ മീഡിയ ഐഡികളും , ഡോമൈൻ പേരുകളും അവർ സ്വന്തമാക്കുന്നത് സാധാരണമാണ് , ഇത്തരത്തിൽ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് മാക്സ്ചൻ സുക്കർബർഗ് . ഓർഗ് എന്ന ഇന്റർനെറ്റ് വിലാസം സ്വന്തമാക്കി . ഇതിൽ എന്താ വാർത്ത എന്നല്ലെ , ഇത് ഒരു മലയാളി പയ്യനിൽ നിന്നാണ് സുക്കർബർഗ് വാങ്ങിയത് . അങ്കമാലിയിലെ എൻജിനീയറിങ് വിദ്യാർഥിയായ അമലിൽ നിന്ന് 700 ഡോളറിനാണ് സുക്കർബർഗ് മാക്സ്ചൻ സുക്കർബർഗ് . ഓർഗ് വാങ്ങിയത് . മാർക്ക് സുക്കർബർഗ് നിയോഗിച്ച കമ്പനിയുമായാണ് ഇടപാട് നടത്തിയത് . എൻജിനീയറിങ് വിദ്യാർഥിയായ അമൽ അഗസ്റ്റിൻ 2015 ഡിസംബറിലാണ് സക്കർബർഗിന്റെ മകളുടെ പേരിലുള്ള മാക്സ്ചൻ സുക്കർബർഗ് . ഓർഗ് എന്ന ഇന്റർനെറ്റ് വിലാസം ഗോ ഡാഡി എന്ന ഓൺലൈൻ ഡൊമൈൻ ഇടത്തിൽ നിന്നും കരസ്തമാക്കിയത് . ഇതിനെ തുടർന്നാണ് ഐക്കോണിക് ക്യാപിറ്റൽ എന്ന സ്ഥാപനം ഈ ഡൊമൈൻ 700 ഡോളറിന് കൈമാറാൻ മെയിൽ അയക്കുകയായിരുന്നു . ഈ കമ്പനിയുടെ മാനേജർ സാറ ചാപ്പലാണ് അമലുമായി ഇടപാടുകൾ നടത്തിയത് . പ്രമുഖരായ വ്യക്തികളുടെ സ്ഥാപനങ്ങൾ , ബ്രാൻഡുകൾ എന്നിവയുടെ ഇന്റർനെറ്റ് വിലാസങ്ങൾ സ്വന്തമാക്കി അവർക്കു വിൽക്കുന്ന ഈ രീതിക്കു സൈബർ സ്ക്വാട്ടിങ് എന്നാണ് ടെക് ലോകത്തുള്ള പേര് .
3
രജനീകാന്തിന്റെ മകൾ സൌന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രണവ് മോഹൻലാൽ നായകനാകുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു . എന്നാൽ പ്രണവ് മോഹൻലാൽ ആ വേഷം നിഷേധിച്ചുവെന്നാണ് പുതിയ വാർത്ത . ധനുഷാണ് ആ സിനിമയ്ക്കു തിരക്കഥയെഴുതുന്നത് . അതേസമയം നായകവേഷത്തിലേക്ക് ധനുഷിനെ തന്നെ രജനീകാന്ത് നിർദ്ദേശിച്ചുവെന്നും റിപ്പോർട്ടുകളുണ്ട് . അതേസമയം , ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം . അടുത്തവർഷമാകും ചിത്രീകരണം . നേരത്തെ ജീത്തു ജോസഫിന്റെ പാപനാശം , ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രണവ് പ്രവർത്തിച്ചിട്ടുണ്ട് . മോഹൻലാലിന്റെ കരിയറിയെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം ഒരുക്കിയതും ജീത്തു ജോസഫാണ് . മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . ആ ചിത്രത്തിലെ അഭിനയത്തിന് 2002ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം പ്രണവ് നേടിയിരുന്നു . പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ് സാഗർ എലിയാസ് ജാക്കിയിൽ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ടു .
1
രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞു . അഞ്ച് മാസത്തെ ഏറ്റ താഴ്ന്ന നിലയിലെത്തി . പച്ചക്കറി വില കുറഞ്ഞതാണ് രാജ്യത്തെ പണപ്പെരുപ്പം കുറയാൻ ഇടയാക്കിയത് . മൊത്തവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പമാണ് കുറഞ്ഞത് . റീടെയിൽ പണപ്പെരുപ്പത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട് . കഴിഞ്ഞമാസം 6.16 ശതമാനമായിരുന്നു പണപ്പെരുപ്പം ( മൊത്തവില സൂചികയെ അടിസ്ഥാനമാക്കി . ) . ഡിസംബരഇന് ശേഷമാണ് പച്ചക്കറി വിലയിൽ കുറവ് വരാൻ തുടങ്ങിയത് . തുടർന്ന് ഉയർന്ന് നിന്നിരുന്ന നാണയപ്പെരുപ്പ നിരക്കിലും ഇടിവ് സംഭവിയ്ക്കാൻ തുടങ്ങി . പച്ചക്കറിയുടെ വിലക്കയറ്റം 57.33 ശതമാനമായി താഴ്ന്നിട്ടുണ്ട് . പണപ്പെരുപ്പം കൂടിയ സാഹചര്യത്തിൽ അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ റിസർവ്വ് ബാങ്കിന് സാധ്യമായിരുന്നില്ല . എന്നാൽ പണപ്പെരുപ്പം കുറഞ്ഞതോടെ പലിശ ഇളവുകൾ ലഭിയ്ക്കാനുള്ള സാധ്യതയും ഉണ്ട് . വ്യാവസായിക ഉത്പ്പാദന നിരക്ക് മുന്നോട്ടുയർത്തുന്നതിനും പലിശ നിരക്ക് കുറയുന്നത് സഹായിക്കും . ഏറെ നാളുകൾക്ക് ശേഷം വീണ്ടും നാണയപ്പെരുപ്പം കുറഞ്ഞത് വിപണിയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നു .
0
വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടെങ്കിൽ മാതാപിതാക്കൾക്ക് ആരോടാണ് കൂടുതൽ ഇഷ്ടമുണ്ടാകുക . അല്ല , മാതാപിതാക്കൾക്ക് എല്ലാ മക്കളും ഒരുപോലെയല്ലെ എന്നത് സാധാരണമായി ലഭിക്കുന്ന ഉത്തരം . എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് പുതിയ റിപ്പോർട്ട് . മാതാപിതാക്കൾക്ക് വീട്ടിലെ മുതിർന്ന കുട്ടിയോടാണ് കൂടുതൽ ഇഷ്ടമുണ്ടാകുക എന്നാണ് ശാസ്ത്രീയ പഠനം പറയുന്നത് . യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ പ്രഫസർ കാതറീൻ കോൻഗർ ആണ് ഇത്തരത്തിൽ ഒരു ശാസ്ത്രീയ പഠനത്തിന് നേതൃത്വം നൽകിയത് . 768 മാതാപിതാക്കളെയാണ് പഠനത്തിന് വിധേയമാക്കിയത് . അവരുടെ ജീവിത രീതികളും , കുടുംബ പാശ്ചത്തലങ്ങളും പരിശോധിച്ച പഠനത്തിൽ 70 ശതമാനം അമ്മമാരും , 74 ശതമാനം അച്ഛന്മാരും മൂത്തകുട്ടികളാണ് പ്രിയപ്പെട്ടത് എന്ന് പ്രഖ്യാപിച്ചെന്നാണ് പഠനം . ഈ പഠനം ജേർണൽ ഓഫ് മാരേജ് ആൻറ് ഫാമിലിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് . പഠനത്തിൽ 75 ശതമാനം അമ്മമാരും മൂത്തമക്കളുമായി അടുത്ത ബന്ധമായിരിക്കും എന്ന് പറയുന്നു . 10 വർഷം മുൻപ് ഇത്തരത്തിൽ നടത്തിയ പഠനത്തിലും സമാനമായ ഫലമാണ് കിട്ടിയത് എന്ന് പഠന റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട് . ഇത്തരത്തിലുള്ള മാതാപിതാക്കളുടെ ഇഷ്ടം കുടുംബത്തിലെ ഇളയകുട്ടിയുടെ വളർച്ചഘട്ടങ്ങളെ ബാധിക്കാറുണ്ടെന്ന് പഠനം പറയുന്നു . പ്രത്യേകിച്ച് അവരുടെ ആത്മവിശ്വാസത്തെ അത് ബാധിക്കുന്നു എന്നാണ് പഠനം പറയുന്നത് . ഇത് പലപ്പോഴും മാതാപിതാക്കൾ തിരിച്ചറിയുന്നില്ലെന്നും പഠനം പറയുന്നു .
3
സ്പേസസ് വിവിധ സോഷ്യൽ മീഡിയകളിൽ ഇരിക്കുന്ന സുഹൃത്തുക്കൾക്ക് ഒന്നിച്ച് ചാറ്റ് ചെയ്യാനുള്ള സംവിധാനമാണ് സ്പേസസ് . ഒട്ടുമിക്ക മെസഞ്ചറുകളിലും ഗ്രൂപ്പ് ചാറ്റിങ് സംവിധാനമുണ്ട് എന്നാൽ കുറഞ്ഞ ക്ലിക്കുകളിൽ വലിയൊരു ഗ്രൂപ്പുമായി എന്ത് കാര്യവും പങ്കുവയ്ക്കാം എന്നാണ് സ്പേസസ് നൽകുന്ന അവസരം എന്ന് ഗൂഗിൾ പറയുന്നു . ഗൂഗിളിന്റെ ആപ്ലികേഷനുകളിൽ ഇൻബിൽട്ടായി ഈ ചാറ്റ് ആപ്പ് ഉണ്ടാകും , അതിനാൽ തന്നെ ആപ്ലിക്കേഷനിൽ നിന്നിറങ്ങാതെ തന്നെ ചിത്രങ്ങളും വിഡിയോകളും ഓഡിയോയും കണ്ടെത്തി ഷെയർ ചെയ്യാൻ ഈ ആപ്പ് ഏറെ സൌകര്യമാണ് . ഗൂഗിൾ സെർച്ച് , യൂട്യൂബ് , ക്രോം എന്നിവയെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് സ്പേസസ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത് . ജിമെയിൽ അക്കൌണ്ട് ഉണ്ടെങ്കിൽ സ്പേസ് ഉപയോഗിക്കാം . ആൻഡ്രോയിഡ് , ഐഒഎസ് , ഡെസ്ക്ടോപ്പ് , മൊബൈൽ ഫൽറ്റ് ഫോമുകളിൽ സ്പേസസ് ആപ്ലിക്കേഷൻ ലഭ്യമാണ് . അലോ ചാറ്റ് ആപ്പ് നേരിട്ട് വാട്ട്സ്ആപ്പുമായി യുദ്ധം ചെയ്യുവാനുള്ള ഗൂഗിളിന്റെ ആയുധമാണ് അലോ . ടെക്സ്റ്റ് മെസേജിംഗ് സേവനമാണ് ഗൂഗിൾ തുടങ്ങുന്നത് . ഗൂഗിൾ ടോക്ക് , ഗൂഗിൾ മെസഞ്ചർ , ഗൂഗിൾ ഹാങൌട്ട് തുടങ്ങി സേവനങ്ങൾ ഇപ്പോഴും ഉള്ളതിനാൽ അവയുടെ പ്രത്യേകതകൾ ഇതിലേക്ക് കൊണ്ടു വന്നിട്ടില്ല . വാട്ട്സ്ആപ്പ് മോഡലലിൽ ഉപയോക്താവിൻറെ ഫോൺ നമ്പറുമായി ബന്ധപ്പെട്ടാണ് അലോ പ്രവർത്തിക്കുക . വിവരങ്ങൾ ഗൂഗിളിൽ നിന്നും ലഭിക്കാൻ സ്മാർട്ട് ആൻസർ സംവിധാനവും വിസ്പർ ഷൌട്ട് പോലെയുള്ള ഫീച്ചറുകളും ഗൂഗിൾ അലോയിൽ ഉണ്ട് . സെർച്ച് ചെയ്യുക , യു ട്യൂബ് വീഡിയോസ് ഉൾപ്പെടുത്തുക , സംഭാഷണങ്ങൾ തർജമ ചെയ്യുക എന്നുള്ള പല കാര്യങ്ങളും അലോ വഴി ചെയ്യാൻ സാധിക്കും . ഇതിന് പുറമേ അലോ വഴി ഒരു ചിത്രം അയച്ചു കൊടുക്കുമ്പോൾ തന്നെ , അതിൽ നമുക്കിഷ്ടമുള്ള അക്ഷരങ്ങളോ ചിത്രങ്ങളോ വരച്ചു ചേർക്കാനുള്ള സംവിധാനവും ഇതിലുണ്ട് . ഒപ്പം ഗൂഗിൾ അസിസ്റ്റൻറും അലോയൊടൊപ്പം പ്രവർത്തിക്കും . നമ്മുടെ സംഭാഷണങ്ങളിൽ പലയിടത്തും ഗൂഗിൾ അസിസ്റ്റൻറിനെ ഉപയോഗിക്കാൻ സാധിക്കും . ഗൂഗിൾ ഡ്യുവോ ഇതിനു പുറമെ ഡ്യുവോ എന്ന വിഡിയോ ചാറ്റ് സർവീസും ഗൂഗിൾ അവതരിപ്പിക്കുന്നുണ്ട് . തീർത്തും ലളിതമായ രീതിയിലാണ് ഇതിന്റെ പ്രവർത്തനം എന്നാണ് ഗൂഗിൾ നൽകുന്ന സൂചന . നിങ്ങളുടെ വീഡിയോ കോൾ പ്രിവ്യൂ നോക്കിയ ശേഷം നിങ്ങൾക്ക് ആരുമായണോ ബന്ധപ്പെടേണ്ടത് ആ വ്യക്തിയുടെ കോൺടാക്റ്റ് നിങ്ങളുടെ പ്രിവ്യൂ സ്ക്രീന് താഴെ കാണാം , അത് ഒന്ന് ടെച്ച് ചെയ്യുക മാത്രം ചെയ്താല് മതി . എന്നാൽ വീഡിയോ കോൺഫ്രൻസ് സാധ്യമല്ലെന്നാണ് ഇതിന്റെ ഒരു പോരായ്മ , ഇത് വരുന്നതോടെ ഗൂഗിൾ ഹാങ്ങ്ഔട്ടിന്റെ ഭാവി എന്താകും എന്നത് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല . ആൻഡ്രോയ്ഡിലും ഐഒഎസിലും ഇതിന്റെ ആപ്ലിക്കേഷനുകൾ ലഭ്യമാകും .
3
സഞ്ജയ് ലീല ബൻസാലിയുടെ വിവാദ ചിത്രമായ പദ്മാവതി മധ്യപ്രദേശും ഗുജറാത്തും അടക്കമുള്ള ബിജെപി സർക്കാറുകൾ നിരോധിക്കുമ്പോൾ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ് ബംഗാൾ ഗവൺമെന്റ് . ആദ്യമായാണ് ചിത്രത്തിന് പിന്തുണയുമായി ഒരു സംസ്ഥാനം രംഗത്തെത്തിയിരിക്കുന്നത് . പദ്മാവതിക്ക് ബംഗാളിലേക്ക് സ്വാഗതമരുളുന്നതായും ചിത്രത്തന്റെ പ്രദർശനത്തിന് പ്രത്യേക സൌകര്യമൊരുക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യന്ത്രി മമത ബാനർജി ഇന്ത്യ ടുഡെയുടെ കോൺക്ലേവ് പരിപാടിയിൽ പറഞ്ഞു . അതിയായ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബംഗാൾ ഇത് ചെയ്യുക . മറ്റേത് സംസ്ഥാനങ്ങൾ എങ്ങനെ പ്രതികരിച്ചാലും ബംഗാൾ സഞ്ജയ് ലീലയെയും സംഘത്തേയും ക്ഷണിക്കുന്നതായും മമത പറഞ്ഞു ചിത്രത്തിനെതിരെ വൻ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് മമതയുടെ പ്രതികരണം . അതേസമയം പദ്മാവതിക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ് . ജയ്പൂർ നഹാർഗഢിൽ പ്രതിഷേധത്തിന്റെ ഭാഗമായി നാൽപതുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു . മൃതദേഹത്തിനടുത്ത് കല്ലിൽ ' പദ്മാവതി കാ വിരോത് ' ( പദ്മാവതിക്കെതിരെയുള്ള പ്രതിഷേധം ) എന്ന് എഴുതിവച്ചായിരുന്നു ആത്മഹത്യ . ഇത്തരത്തിൽ ചിത്രത്തിനെതിരെ പ്രതിഷേധം തുടരുകയാണ് .
1
ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏറ്റവും ചൂടേറിയ ചർച്ചാ വിഷയം പേളി - ശ്രീനിഷ് പ്രണയമാണ് . ഇരുവരും തമ്മിൽ പ്രണയമാണെന്ന വാർത്തകൾ ബിഗ് ബോസ് ഹൌസിലും ആരാധകർക്കിടയിലും പുകയുന്നതിനിടെയാണ് അവതാരകനായ മോഹൻ ലാലിനോട് ഇരുവരും പ്രണയം തുറന്നു പറഞ്ഞത് . എന്നാൽ പേളിയുടെ വീട്ടുകാർ ഈ വിഷയത്തിൽ പ്രതികരിച്ചുവെന്ന വാർത്തയാണ് ഏറ്റവും ഒടുവിലായി പ്രചരിക്കുന്നത് . പേളി ഇത്ര തിടുക്കപ്പെട്ട് തീരുമാനമെടുത്തത് എന്താണെന്ന് അറിയില്ല . പേളിയുടെ തീരുമാനം കുടുംബത്തെ ബാധിച്ചുവെന്നും മാണി പോൾ പ്രതികരിച്ചത് . ടൈംസ് ഓഫ് ഇന്ത്യ പത്രത്തോടാണ് പേളിമാണിയുടെ പിതാവിൻറെ പ്രതികരണം . പേളി തനിക്ക് കൊച്ചുകുട്ടിയാണെന്ന് പറയുന്ന മാണി പോൾ ഒരു പുരുഷനെ തിരഞ്ഞെടുക്കാൻ അവൾക്കു നന്നായി അറിയാമെന്നും പറയുന്നു . എന്നാൽ പത്തിരുപതു ദിവസം കൊണ്ട് പരിചയമുള്ള ഒരാളെ അവൾക്കു വിവാഹം കഴിക്കാൻ തീരുമാനിച്ചെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും മാണി പോൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ . തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്നും തൻറെ മമ്മിയോട് മോഹൻലാൽ സംസാരിക്കണമെന്നും പേളി ഷോയിൽ ആവശ്യപ്പെട്ടിരുന്നു . സമാനമായ ആവശ്യവുമായി ശ്രീനിഷും രംഗത്തെത്തിയിട്ടുണ്ട് . ഇതേതുടർന്ന് ഇരു വീട്ടുകാരെയും ഹൌസിൽ എത്തിച്ച് സംസാരിക്കാൻ അവസരം ഒരുക്കാമെന്നും ഇരുവർക്കും നല്ല ഭാവി നേരുന്നുവെന്നും മോഹൻലാൽ പറഞ്ഞു . ഇതിനിടെ , ബിഗ് ബോസിൽ ഹൌസിൽ വച്ച് മോതിരം മാറ്റം നടത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ , ജീവിതമാണ് തീരുമാനം ചിന്തിച്ചെടുക്കണമെന്ന അഭിപ്രായമാണ് മറു വിഭാഗം പങ്കുവെച്ചത് .
1
മൈക്രോമാക്സ് ഉപകമ്പനിയായ വൈ . യു ടെലിവെൻച്വർസിൻറെ യൂറേക്ക നോട്ട് പുറത്തിറങ്ങി . 13 , 499 രൂപ വിലയിട്ടിരിക്കുന്ന ഫോൺ വൈ . യു ശ്രേണിയിലെ ആദ്യ പാംലെറ്റാണ് . ഏപ്രിൽ 16 മുതൽ ഈ ഫോൺ ഇന്ത്യയിലെ ഔട്ട് ലെറ്റുകളിൽ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട് . 6 ഇഞ്ച് ഡിസ്പ്ലേ തന്നെയാണ് ഈ ഫോണിൻറെ പ്രധാന പ്രത്യേകത . ഡിസ്പ്ലേ ഫുൾ എച്ച്ഡിയാണ് ഒപ്പം 1920x1280 റെസല്യൂഷനും നൽകുന്നു . ഗോറില്ല ഗ്ലാസ് 3 സുരക്ഷയും സ്ക്രീനിന് ലഭിക്കും . 1 . 5 ജിഗാഹെർട്സ് മീഡിയ ടെക്ക് പ്രോസസ്സറാണ് ഫോണിൻറെ ശേഷി വർദ്ധിപ്പിക്കുന്നത് . 3ജിബിയാണ് റാം ശേഷി . 16ജിബി ഇൻബിൽട്ട് മെമ്മറി എസ്ഡികാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാൻ സാധിക്കും . ആൻഡ്രോയ്ഡ് 5.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം . 4 , 000 എംഎഎച്ച് ബാറ്ററി ശേഷി നൽകുന്ന യൂറേക്ക നോട്ടിൻറെ പ്രധാന ക്യാമറ 13 എംപി ശേഷിയാണ് നൽകുന്നത് . സെൽഫി ക്യാമറ 5 എംപി ശേഷിയിലാണ് ഒരുക്കിയിരിക്കുന്നത് . 4ജി സപ്പോർട്ടുള്ള ഫോൺ സുരക്ഷ ഉറപ്പാക്കുവാൻ ഫിംഗർപ്രിൻറ് സ്കാനറോടെയാണ് എത്തുന്നത് .
3
ബാങ്ക് അക്കൌണ്ട് ആധാറുമായി ലിങ്ക് ചെയ്യാനെന്ന പേരിൽ ഫോണിൽ വിളിച്ച് പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു . അക്കൌണ്ട് ആധാറുമായി ലിങ്ക് ചെയ്യണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം വന്നതിന് പിന്നാലെയാണ് പരാതികളേറുന്നത് . ഉപഭോക്താക്കൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ബാങ്കിംഗ് രംഗത്തെ വിദഗ്ധർ നിർദ്ദേശിക്കുന്നു . തൃക്കാക്കര സ്വദേശി അബ്ദുൾ ജബ്ബാറിന് 9564025335 എന്ന നമ്പറിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കോൾ വന്നത് . ബാങ്കിൽ നിന്നാണെന്ന പേരിൽ വിളിച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമം . എ . ടി . എം കാർഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ആധാർ നമ്പർ ലിങ്ക് ചെയ്യണം എന്നുമാണ് ആവശ്യം . എന്നാൽ പേരും വിവരങ്ങളും ചോദിച്ചതോടെ കാൾ കട്ടായി . തിരിച്ചുവിളിക്കുമ്പോൾ നമ്പർ തിരക്കിലാണെന്ന മറുപടി മാത്രം . നേരത്തെയും സമാന തട്ടിപ്പുകൾ നടന്നിരുന്നെങ്കിലും ആധാർ ലിങ്കിങ് തുടങ്ങിയതോടെ തട്ടിപ്പുകൾ ഏറി വരികയാണെന്ന് ബാങ്കിങ് രംഗത്തുള്ളവർ പറയുന്നു . പിൻ നമ്പറോ മൊബൈലിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്വേർഡോ ഒന്നും ആരുമായും പങ്കുവയ്ക്കരുത് . വ്യാജന്മാർക്കെതിരെ കരുതിയിരിക്കുക മാത്രമാണ് പോംവഴിയെന്ന് ബാങ്കിംഗ് രംഗത്തെ വിദഗ്ധർ പറയുന്നു .
0
സൌജന്യ മൊബൈൽ ഡാറ്റയിലൂടെ ഞെട്ടിച്ച റിലയൻസ് ജിയോ 2.27 രൂപയ്ക്ക് ഒരു ജിബി ഡാറ്റ നല്കുന്ന പുതിയ ഓഫറുകൾ ലഭ്യമാക്കുന്നു . ജിയോയുടെ വൈഫൈ മോഡം സേവനമായ ജിയോ ഫൈയിലാണ് ഈ ഓഫർ ലഭിക്കുക . ജിയോ ഫൈ ഉപയോഗിച്ച് 4ജി വേഗതയിൽ 2ജി , 3ജി ഫോണുകളിൽ ഡാറ്റ ലഭ്യമാകും . 149രൂപയ്ക്ക് 24ജിബി ഡാറ്റയടക്കം പുതിയ നാല് ഓഫറുകളാണ് ജിയോ ജിയോ ഫൈയിൽ പ്രഖ്യാപിച്ചത് . 1999രൂപയുടെ ജിയോഫൈ ഡിവൈസ് വാങ്ങി 99രൂപയ്ക്ക് റീച്ചാർജ് ചെയ്ത് പ്രഥമിക അംഗത്വമെടുത്താൽ 149 രൂപമുതൽ 999 രൂപവരെയുള്ള നാല് വ്യത്യസ്ത ഓഫറുകൾ ലഭിക്കും . 149രൂപയ്ക്ക് പ്രതിമാസം 2ജിബി ഡാറ്റയും 309ന് പ്രതിദിനം 1ജിബി 4ജി ഡാറ്റയും ലഭിക്കും . ഉയർന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ദിവസം 2ജിബി ഡാറ്റ നല്കുന്ന 509രൂപയുടെ ഓഫർ പാക്കേജ് 4 തവണവരെ റീച്ചാറ്ജ് ചെയ്യാനാകും . 999രൂപയ്ക്ക് ദിവസേന നിയന്ത്രണങ്ങളില്ലാതെ 2 മാസം 60ജിബി ഡാറ്റ ഉപയോഗിക്കാനാകും .
3
ഇംഗ്ലിഷ് മണ്ണിൽ ചരിത്രം കുറിക്കാനായി ഇന്ത്യ രണ്ടാം ഏകദിനത്തിൽ പോരാടുകയാണ് . മത്സരം റൂട്ടിൻറെ സെഞ്ചുറി കൊണ്ട് ശ്രദ്ധേയമായി . അതിനിടയിലാണ് ഗ്യാലറിയിൽ നിന്ന് മനോഹരമായൊരു പ്രണയാഭ്യർത്ഥനയുടെ വീഡിയോ വൈറലായത് . മത്സരം കാണാനെത്തിയ യുവാവാണ് അടുത്തിരുന്ന പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയത് . ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പന്തെറിയുന്ന സമയത്തായിരുന്നു സംഭവം . പോരാട്ടം അവിടെ നിൽക്കട്ടെയെന്ന് കരുതി മനോഹരമായ പ്രണയാഭ്യാർത്ഥന ക്യാമറയിൽ പകർത്തുകയായിരുന്നു ക്യാമറാമാൻ . ലോർഡ്സിലെ വലിയ സ്ക്രീനിൽ ഉടനടി ദൃശ്യങ്ങളെത്തിയതോടെ ഏവർക്കും ഹരം പിടിച്ചു . മൂന്നാം അംപയറുടെ സ്ഥാനത്തിരുന്നയാളുടെ കലാ വിരുത് കൂടിയായതോടെ പ്രണയം മനോഹരമായി . ദൃശ്യത്തിന് പിന്നാലെ ഡി . ആർ . എസിന് സമാനമായി ഡിസിഷൻ പെൻഡിംഗ് എന്ന് എഴുതിക്കാണിക്കുകയായിരുന്നു . യുവാവിൻറെ പ്രണയാഭ്യർത്ഥനയ്ക്ക് യുവതി കണ്ണിറുക്കിയതോടെ ഷീ സെഡ് യെസ് എന്ന് സ്ക്രീനിൽ തെളിഞ്ഞു . ഗ്യാലറിയിലിരുന്നവരെല്ലാം ഒരേ മനസ്സാൽ കയ്യടിച്ചു . പന്തെറിയാനെത്തിയ ഇന്ത്യൻ ബൌളർ യുസ്വേന്ദ്ര ചാഹലും മടിച്ചുനിൽക്കാതെ കൈയടിച്ചതോടെ രംഗം ശുഭമായി . ഗ്യാലറിയിലെ പ്രണയത്തിൻറെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട് .
2
ജിയോ അടക്കമുള്ള ടെലികോം സേവനദാതാക്കളെ കടത്തി വെട്ടാൻ പുതിയ ഓഫറുമായി ബിഎസ്എൻഎൽ . ഈ പ്ലാനിലൂടെ വെറും 999 രൂപയ്ക്ക് വർഷം മുഴുവൻ അൺലിമിറ്റഡ് കോളും ഡാറ്റയും ലഭിക്കും . ആദ്യമായാണ് ബിഎസ്എൻഎൽ ഇത്തരമൊരു ഓഫറുമായി വരുന്നത് . ജിയോ , എയർടെൽ , ഐഡിയ എന്നീ കമ്പനികളുടെ താരിഫിനെ കടത്തി വെട്ടുന്ന ഓഫറാണിത് . ദിവസം ഒരു ജിബി ഡാറ്റ കഴിഞ്ഞാൽ നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും . നോർത്ത് ഈസ്റ്റ് , ജമ്മു കാശ്മീർ , അസം എന്നീ സർക്കിളുകൾ ഒഴികെയുള്ള എല്ലായിടത്തും ഈ ഓഫർ ലഭിക്കും . ദില്ലി , മുംബൈ എന്നിവ ഒഴികെ എല്ലായിടത്തും ലോക്കൽ , എസ് ടി ഡി , റോമിങ് കോളുകൾ സൌജന്യമായിരിക്കും . മുംബൈയിലും ഡൽഹിയിലും മിനിറ്റിന് 60 പൈസ നിരക്കായിരിക്കും . പുതിയ പ്ലാൻ ആക്റ്റിവേറ്റായി 181 ദിവസങ്ങൾക്ക് ശേഷം കോളിന് മിനിറ്റിന് 60 പൈസയും എസ്എംഎസിന് 25 പൈസയുമായി നിരക്ക് ഉയർത്തും
3
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് - എടികെ കൊൽക്കത്ത ഉദ്ഘാടന മത്സരം കണ്ടത് 7.4 മില്യൺ പ്രേക്ഷകർ . ഫിഫ അണ്ടർ 17 ലോകകപ്പ് ഉദ്ഘാടന മത്സരത്തിലെ പ്രേക്ഷകരുടെ ഇരട്ടിയാണിത് . അതേസമയം അവസാന സീസണിനെക്കാൾ 59 ശതമാനം ആളുകൾ ഇത്തവണ മത്സരം വീക്ഷിച്ചു . നിലവിൽ കേരള ബ്ലാസ്റ്റേഴാണ് ലീഗിൽ കൂടുതൽ ആരാധകരുള്ള ടീം . ബെംഗലുരു എഫ്സി , ജംഷഡ്പൂർ എഫ്സി എന്നീ രണ്ട് പുതുടീമുകളെ പങ്കെടുപ്പിച്ച് 17 ആഴ്ച്ച നീണ്ടുനിൽക്കുന്ന സീസണാണ് ഇക്കുറി നടക്കുന്നത് . ആകെ 95 മത്സരങ്ങളാണ് ഇക്കുറി സീസണിലുള്ളത് . അതിനാൽ കൂടുതൽ പേർ മത്സരം കാണാൻ നേരിട്ടും ടെലിവിഷനിലും എത്തുമെന്നാണ് ഐഎസ്എൽ സംഘാടകരുടെ അനുമാനം . സ്റ്റാർ സ്പേർട്സിലും ഹോട്ട് സ്റ്റാറിലുമായാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് .
2
രാജ്യത്താകമാനം വ്യാപക അക്രമങ്ങൾക്ക് കാരണമായ വ്യാജ വാർത്തകൾ ചെറുക്കാനുളള ശ്രമങ്ങൾ സജീവമാക്കി വാട്സ്ആപ്പ് . കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ചാണ് മെസേജിംങ് ഫീച്ചറിൽ മാറ്റങ്ങൾ വരുത്തിയത് . ഇതോടെ ഇനി ഫോർവേഡ് മെസേജുകൾ പ്രത്യേകം തിരിച്ചറിയാൻ സാധിക്കും . ആൻഡ്രോയിഡ് , ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ഉടൻ ലഭിക്കും . ഇതോടെ മുകളിൽ ‘ഫോർവേഡഡ്’ എന്ന ലേബലോടെയായിരിക്കും ഫോർവേഡ് മെസേജുകൾ ഇനി ചാറ്റിൽ ലഭിക്കുക . വാട്സ് ആപ്പിലെത്തുന്ന സംശയകരമായ ലിങ്കുകളെ തിരിച്ചറിയാനുള്ള ഫീച്ചർ നടപ്പിലാക്കി ഒരാഴ്ച പിന്നിടുന്നതിന് മുൻപാണ് ഫോർവേഡ് സന്ദേശങ്ങൾ വ്യക്തമാക്കുന്ന മാറ്റം കൊണ്ടുവരുന്നത് . ലോകത്ത് 1.5 ബില്ല്യൺ ഉപഭോക്താക്കളുള്ള വാട്ആപ്പിന് ഇന്ത്യയിൽ മാത്രം 20 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക് . വ്യാജ സന്ദേശങ്ങളിൽ വിശ്വസിച്ച് അപരിചിതരെ ജനക്കൂട്ടം ആക്രമിക്കുന്നത് രാജ്യത്ത് പതിവായതോടെയാണ് ഇത്തരം മെസേജുകൾ പടരുന്നത് തടയാൻ നടപടിവേണമെന്ന് സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടത് . എന്നാൽ ഇത്തരത്തിൽ വ്യാജ വാർത്തകളെ ചെറുക്കാൻ സമൂഹത്തിന്റെയും സർക്കാരിന്റെയും അടക്കം പിന്തുണ വാട്സ്ആപ്പ് തേടിയിരുന്നു .
3
ഐഎസ്എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടക്കാതെ പുറത്തായതിൽ നിരാശരായിരുന്നു മഞ്ഞപ്പട ആരാധകർ . ബെംഗളുരുവിനെതിരായ അവസാന മത്സരം വരെ പന്ത്രണ്ടാമനായി മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് കരുത്തുപകർന്നിട്ടും ടീം പ്ലേ ഓഫ് യോഗ്യത നേടിയിരുന്നില്ല . എന്നാൽ സൂപ്പർ കപ്പിൻറെ ആദ്യ സീസണിന് ബ്ലാസ്റ്റേഴ്സ് യോഗ്യത നേടിയതോടെ ബ്ലാസ്റ്റേഴ്സും മഞ്ഞപ്പട ആരാധകരും ഊർജം വീണ്ടെടുത്തിരിക്കുകയാണ് . ഐഎസ്എല്ലിൽ മുംബൈ സിറ്റി ചെന്നൈയ്ൻ എഫ്സിയോട് പരാജയപ്പെട്ടതാണ് മഞ്ഞപ്പടയെ സൂപ്പർ കപ്പിന് യോഗ്യരാക്കിയത് . സൂപ്പർ കപ്പിന് യോഗ്യത നേടിയ ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മഞ്ഞപ്പട ഫാൻസ് ഫേസ്ബുക്ക് പേജിൽ രംഗത്തെത്തി . തങ്ങൾ കൂടയുണ്ടാകുമെന്ന ഉറപ്പും ആരാധകർ ടീമിന് നൽകുന്നു . ഐഎസ്എൽ നാലാം സീസണിൽ നിന്ന് പുറത്തായിട്ടും ആരാധകർ പ്രിയ ടീമിനെ കയ്യൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തം . ആരാധക പിന്തുണയിൽ സൂപ്പർ കപ്പിൽ ജീവൻ വീണ്ടെടുക്കുകയാണ് ഇനി മഞ്ഞപ്പടയ്ക്ക് മുന്നിലുള്ളത് ലക്ഷ്യം .
2
ഉപരോധം കൊണ്ടുവന്നാലും ഖത്തറിന്റെ കറൻസിയേയോ നിലവിലെ സമ്പദ് വ്യവസ്ഥയെയോ ഒരു ചുക്കും ബാധിക്കില്ലെന്ന് ഖത്തർ ധനമന്ത്രി . തങ്ങളുടെ കരുതൽ നിക്ഷേപവും , കരുതൽ ധനവും മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 250 ശതമാനം വരുമെന്നും ഖത്തർ റിയാലിൻറെ മൂല്യമിടിയുമെന്ന തരത്തിലുള്ള പ്രചരണങ്ങളിൽ ജനം പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ഖത്തർ ധനമന്ത്രി അലി ഷെറീഫ് അൽ ഇമാദി പറഞ്ഞു . നാലു രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിട്ടും രാജ്യത്തെ വിനിമയ ഇടപാടുകൾ ഇപ്പോഴും സാധാരണ നിലയിൽ തന്നെയാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു . ലോകത്തെ പ്രകൃതിദത്ത ഗ്യാസ് ഉൽപ്പാദകരിൽ ഒന്നാമന്മാരായ ഖത്തറിന് നിലവിലെ പ്രതിസന്ധി മറികടക്കാൻ തങ്ങളുടെ ആഗോള നിക്ഷേപങ്ങൾ വിൽക്കേണ്ടി വരുമെന്ന റിപ്പോർട്ടുകളെ തള്ളിക്കളയുന്നതാണ് ഖത്തർ ധനകാര്യമന്ത്രിയുടെ പ്രസ്താവന . കടക്കെണിയിലാകുമെന്നും സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം പോകുമെന്നുമുള്ള ജനങ്ങളുടെ ആശങ്കയെ പരിഹരിക്കുന്നതാണ് മന്ത്രിയുടെ വാക്കുകൾ . വൻകിടക്കാരായ ബാർക്ളേയ്സിനും ഗ്ളെൻകോറിനും വരെ വൻ നിക്ഷേപമുള്ള രാജ്യമാണ് ഖത്തർ . റിയാലിന്റെ മൂല്യം ഇടിയും എന്ന തരത്തിലുള്ള വാർത്തകളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ ആവശ്യമായ കരുതൽ നിക്ഷേപം ബാങ്കിന്റെ കൈവശം ഉണ്ടെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചതായി ഖത്തർ ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തിരുന്നു . ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ളവർ തങ്ങളുടെ നിക്ഷേപങ്ങൾ പിൻവലിച്ചാൽ പോലും പിടിച്ചു നിൽക്കാൻ കഴിയുന്ന രീതിയിൽ പര്യാപ്തമാണ് ഖത്തറിലെ ബാങ്കുകൾ . എന്നാൽ വിദേശകടം സ്വീകരിക്കുന്നതിലുണ്ടാകുന്ന തടസ്സം ബാങ്കുകളുടെ കടം നൽകാനുള്ള ശേഷിയെ ബാധിച്ചേക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട് .
0
ഐപിഎല്ലിൽ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെ ഏഴു റൺസിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയന്റ് പട്ടികയിൽ ഗുജറാത്ത് ലയൺസിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി . 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനെ ആന്ദ്ര റസലിന്റെ മാസ്മരിക ബൌളിംഗ് മികവിലാണ് കൊൽക്കത്ത മറികടന്നത് . അവസാന ഓവറിൽ നാലു വിക്കറ്റ് ശേഷിക്കെ 12 റൺസായിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത് . എന്നാൽ റസൽ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമാക്കിയ പഞ്ചാബിന് നാലു റൺസെ എടുക്കാനായുള്ളു . മത്സരത്തിലാകെ നാലോവറിൽ 20 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ റസൽ കളിയിലെ കേമനായി . തുടക്കത്തിലെ തകർച്ചയ്ക്കുശേഷം വൃദ്ധിമാൻ സാഹയും ( 20 പന്തിൽ 24 ) ഗ്ലെൻ മാക്സ്വെല്ലും ( 42 പന്തിൽ 68 ) നടത്തിയ ചെറുത്തുനിൽപ്പാണ് പഞ്ചാബിനെ വിജയത്തിനടുത്തെത്തിച്ചത് . എന്നാൽ പതിനാറാം ഓവറിൽ മാക്സ്വെല്ലിനെ പിയൂഷ് ചൌള വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ പഞ്ചാബിന്റെ വിജയത്തിലേക്കുള്ള വഴി അടഞ്ഞു . ഗുർകീരത് സിംഗും ( 11 ) ആക്ഷർ പട്ടേലും ( 7 പന്തിൽ 21 ) അവസാന ഓവറിൽ റണ്ണൌട്ടാക്കുക കൂടിചെയ്തതോടെ കൊൽക്കത്ത ജയവുമായി മടങ്ങി . നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് റോബിൻ ഉത്തപ്പയും ( 49 പന്തിൽ 70 ) ക്യാപ്റ്റൻ ഗൌതം ഗംഭീറും ( 45 പന്തിൽ 54 ) മിന്നും തുടക്കമാണ് നൽകിയത് . ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 13.3 ഓവറിൽ 101 റൺസടിച്ചു . എന്നാൽ അവസാന ഓവറുകളിൽ ആഞ്ഞടിക്കാനാവാഞ്ഞത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി . 16 പന്തിൽ 19 റൺസെടുത്ത യൂസഫ് പത്താൻ പുറത്താകാതെ നിന്നപ്പോൾ റസൽ 10 പന്തിൽ 16 റൺസെടുത്തു .
2
കന്നഡ നടനും രാഷ്ട്രീയനേതാവുമായ അംബരീഷ് ( 66 ) അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം . മലയാളികൾക്ക് സുപരിചിതയായ നടി സുമലതയാണ് അംബരീഷിൻറെ ഭാര്യ . അംബരീഷിൻറെ മരണവാർത്ത പുറത്തു വന്നതിന് പിന്നാലെ ആശുപത്രിക്ക് ചുറ്റും പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ് . 1970 - കളിൽ തുടർച്ചയായി ഹിറ്റുകൾ സൃഷ്ടിച്ചു കൊണ്ടാണ് അംബരീഷ് കന്നഡ സിനിമയിൽ തരംഗം സൃഷ്ടിക്കുന്നത് . അംബി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ റിബൽ സ്റ്റാർ എന്നായിരുന്നു ആരാധകർ വിശേഷിപ്പിച്ചത് . 1994 - ൽ കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അംബരീഷ് പാർട്ടി സീറ്റ് നീഷേധിച്ചതിനെ തുടർന്ന് 96 - ൽ കോൺഗ്രസ് ജനതാദളിൽ ചേർന്നു . 1998 - ലെ പൊതുതിരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യയിൽ മത്സരിച്ച അദ്ദേഹം . രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപിച്ചത് . പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തിയ അദ്ദേഹം മാണ്ഡ്യയിൽ നിന്നും രണ്ട് തവണ കൂടി ലോക്സഭയിലേക്ക് ജയിച്ചു . 2006 - ൽ ഒന്നാം യുപിഎ സർക്കാരിൽ വാർത്തവിനിമയ വകുപ്പിൻറെ ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു . നാല് മാസത്തിന് ശേഷം കാവേരി ട്രിബ്യൂണലിൻറെ വിധിയിൽ കർണാടകയോട് അനീതി കാണിച്ചെന്ന് ആരോപിച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു
1
ഫേസ്ബുക്കിൽ നിന്നും കൌമരക്കാർ വ്യാപകമായി കൊഴിഞ്ഞുപോകുന്നു എന്ന് പഠന റിപ്പോർട്ട് . അമേരിക്കൻ ഐക്യനാടുകളിലെ കൌമരക്കാർക്കിടയിൽ നടത്തിയ പഠനമാണ് ഇത്തരത്തിൽ ഒരു വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നത് . പഠനം അനുസരിച്ച് 80 ശതമാനത്തിലേറെ കൌമാരക്കാർ ഇൻസ്റ്റഗ്രാമും സ്നാപ്ചാറ്റും ഉപയോഗിക്കുമ്പോൾ ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൌമാരക്കാർ കേവലം 36 ശതമാനം മാത്രമാണെന്നാണ് പഠനം പറയുന്നത് . 2016ൽ മാത്രം 60 ശതമാനത്തിലേറെ കൌമാരക്കാർ ഫേസ്ബുക്ക് ഉപയോഗം നിർത്തിയെന്നാണ് പഠനം പറയുന്നത് . രാഷ്ട്രീയം , വംശീയത , മതകാര്യങ്ങൾ എന്നിവയുടെ അതിപ്രസരമാണ് അമേരിക്കൻ യുവത്വത്തിന് ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയയിൽ താൽപ്പര്യം നഷ്ടപ്പെടുന്നത് എന്നാണ് പ്യൂ സർവേയുടെ പഠനം പറയുന്നത് . അതായത് ഇത് മുതിർന്നവരുടെ വേദിയായി കൌമരക്കാർ വിലയിരുത്തുന്നു എന്നതാണ് സത്യം . എന്നാൽ ഒരു ടെക് കമ്പനി എന്ന നിലയിൽ ഈ കൊഴിഞ്ഞുപോക്ക് ഫേസ്ബുക്കിന് അനുഗ്രഹം ആണെന്നാണ് പഠനം പറയുന്നത് . കാരണം ഫേസ്ബുക്കിൽ നിന്നും പടിയിറങ്ങുന്ന യുവാക്കൾ നിലയുറപ്പിക്കുന്നത് ഫേസ്ബുക്ക് ഉടമസ്ഥതയിൽ ഉള്ള ഇൻസ്റ്റഗ്രാമിലാണ് . എങ്കിലും ഫേസ്ബുക്ക് ഐഎൻസിയുടെ വരുമാനത്തിൻറെ 70 ശതമാനം നൽകുന്ന ഫേസ്ബുക്ക് പ്ലാറ്റ്ഫോമിൻറെ തളർച്ച ഫേസ്ബുക്കിനെയും ചിന്തിപ്പിക്കും എന്നാണ് ടെക് ലോകം വിലയിരുത്തുന്നത് . വർഷങ്ങൾക്കു മുൻപ് ഗൂഗിളിൻറെ ഓർകുട്ടിന് സംഭവിച്ചതാണ് ഫേസ്ബുക്കിനെ കാത്തിരിക്കുന്നത് എന്ന് മുൻപ് തന്നെ ഇൻറർനെറ്റ് നിരീക്ഷകരും ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട് . 019 ആകുമ്പോഴേക്കും ഫെയ്സ്ബുക് തകർച്ചയിലെത്തും എന്ന് വർഷങ്ങൾക്കു മുൻപ് തന്നെ നിരീക്ഷകർ പ്രവചിച്ചിരുന്നെങ്കിലും അത്തരമൊരു ഭീഷണി നിലവിൽ മുന്നിലില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത് . ഉത്പന്ന വൈവിദ്ധ്യത്തിലൂടെ തൽക്കാലം ആ ഭീഷണി ഫേസ്ബുക്ക് ഒഴിവാക്കിയിട്ടുണ്ട് . എന്നാൽ നിരന്തരം സംഭവിക്കുന്ന വിവര ചോർച്ച വിവാദങ്ങളും , ടെക്നിക്കൽ പ്രശ്നങ്ങളും ഫേസ്ബുക്കിനെ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്നാണ് ടെക് ലോകം പറയുന്നത് . അതിനിടയിലാണ് കൌമരക്കാർ കൈവിടുന്നു എന്ന പഠനഫലം വരുന്നത് . മുതിർന്നവർ വളരെ സജീവമായി തുടരുന്നതും വാർത്താമാധ്യമങ്ങളുടെയും പ്രമുഖരുടെയും സാന്നിധ്യവും ഫെയ്സ്ബുക്കിന്റെ കരുത്താണ് . മുഖ്യധാരാ മാധ്യമങ്ങളുടെ സ്വഭാവത്തിലേക്ക് ഫെയ്സ്ബുക് എത്തുന്നതിനിടെയാണ് ചെറുപ്പക്കാർ പുതിയ സോഷ്യൽ നെറ്റ്വർക്കുകളിലേക്ക് മാറുന്നത് എന്നത് ശ്രദ്ധേയമാണ് .
3
സൌരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് കേരള താരം സഞ്ജു വി സാംസൺ പുറത്തെടുത്തത് . 180 പന്തിൽ 175 റൺസെടുത്ത സഞ്ജുവിന്റെ മികവിലാണ് കരുത്തരായ സൌരാഷ്ട്രയെ കേരളം അട്ടിമറിച്ചത് . ആദ്യ ഇന്നിംഗ്സിലും അർദ്ധസെഞ്ച്വറിയുമായി ടോപ് സ്കോററായിരുന്നു സഞ്ജു . രണ്ടാം ഇന്നിംഗ്സിൽ തികച്ചും ഏകദിനശൈലിയിൽ പുറത്തെടുത്ത ഇന്നിംഗ്സാണ് കേരളത്തിന് മൽസരത്തിൽ മേൽക്കൈ നേടിക്കൊടുത്തത് . 16 ബൌണ്ടറികളും എട്ടു സിക്സറുകളും ഉൾപ്പെടുത്തുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ് . സൌരാഷ്ട്രയുടെ മിക്ക ബൌളർമാരും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു . സഞ്ജു അടിച്ച തകർപ്പനൊരു സിക്സർ ഇപ്പോൾ അദ്ദേഹം തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്തു . ആ വീഡിയോ കാണാം . . .
2
വാട്ട്സ്ആപ്പ് അടക്കമുള്ള സന്ദേശ കൈമാറ്റ ആപ്പുകളെ നിരോധിക്കാൻ അഫ്ഗാനിസ്ഥാൻ തീരുമാനിച്ചു . താൽക്കാലികമായിരിക്കും ഈ നീക്കം എന്നാണ് അന്താരാഷ്ട്ര വാർത്ത ഏജൻസികളുടെ റിപ്പോർട്ട് . വാട്ട്സ്ആപ്പിന് പുറമേ ടെലഗ്രാം ആപ്പിൻറെ സംവിധാനങ്ങളും സസ്പെൻഡ് ചെയ്യാനുള്ള നിർദ്ദേശം രാജ്യത്തെ മൊബൈൽ കമ്പനികൾക്ക് അഫ്ഗാൻ സർക്കാർ നിർദേശം നൽകി കഴിഞ്ഞു . വാട്ട്സ്ആപ്പ് , ടെലഗ്രാം എന്നിവയുടെ നിരോധനം ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരേയുള്ള നടപടിയായാണെന്ന് വിമർശനം ഉയരുന്നുണ്ട് . ആവിഷ്കാര സ്വാതന്ത്ര്യം അഫ്ഗാനിസ്താൻ ഭരണഘടന ഉറപ്പ് നൽകുന്ന മൌലികാവകാശമാണ് . സ്വതന്ത്ര്യമായ ആശയവിനിമയത്തിനുള്ള ഉപാധികളാണ് വാട്സ്ആപ്പും ടെലഗ്രാമും . നാളെ മാധ്യമങ്ങൾക്കെതിരേയും ഇത്തരം നീക്കങ്ങളുമായി സർക്കാർ വരാനുള്ള സാധ്യതയുണ്ടെന്ന് ഈ നിരോധനത്തെ എതിർക്കുന്നവർ ചൂണ്ടികാണിക്കുന്നു . പോരാളികൾ വാട്സ്ആപ്പ് , ടെലഗ്രാം പോലുള്ള മെസഞ്ചർ സംവിധാനം വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി . ദേശീയ സുരക്ഷാ മന്ത്രാലയത്തിൽ നിന്നാണ് വിലക്കിനുള്ള നിർദ്ദേശം വന്നത് . 20 ദിവസത്തേക്കാണ് വിലക്കണമെന്നാണ് സർക്കുലറിൽ ഉണ്ടായിരുന്നത് . മെസ്സേജ് അയയ്ക്കാനുള്ള സംവിധാനം മാത്രമാണ് വാട്സ് ആപ്പും ടെലഗ്രാമും . അതിന് വിലക്കേർപ്പെടുത്തുന്നത് ഒരിക്കലും ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കമാകില്ല . കൂടുതൽ മെച്ചപ്പെട്ട മെസ്സേജ് സൌകര്യം കൊണ്ടു വരുന്നതിനു മുന്നോടിയായാണ് സർക്കാർ നീക്കമെന്ന് വാർത്താ വിനിമയ മന്ത്രാലയം വക്താവ് അറിയിച്ചു .
3
സഞ്ജയ് ലീല ബൻസാലി ദീപിക പദുക്കോണിനെ നായികയാക്കി ഒരുക്കുന്ന പത്മാവതിയുടെ ചിത്രീകരണം നിർത്തിവെച്ചു . ഭാരമേറിയ ആഭരണങ്ങൾ ധരിച്ചുള്ള ഷൂട്ടിങിനിടെ ദീപികയുടെ കഴുത്തിന് സാരമായ പരിക്കേറ്റതാണ് കാരണം . കുറച്ചു ദിവസത്തെ വിശ്രമത്തിന് ശേഷമേ റാണി പത്മാവതിയുടെ വേഷത്തിൽ അഭിനയിക്കാൻ സാധിക്കുകയുള്ളുവെന്ന് ദീപികയുടെ വക്താവ് അറിയിച്ചു . മൂന്നാം തവണയാണ് പത്മാവതിയുടെ ചിത്രീകരണം നിർത്തി വെയ്ക്കുന്നത് . പ്രണയരംഗങ്ങൾ ഉണ്ടെന്നാരോപിച്ച് രജ്പുത് കർണി സേന സെറ്റ് ആക്രമിച്ചിരുന്നു . പിന്നീട് മുംബൈയിൽ വെച്ച് സെറ്റ് അഗ്നിക്കിരയാക്കുകയും ചെയ്തു . അതിനു ശേഷം ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ദീപികയുടെ കഴുത്ത് ഉളുക്കിയത് . അലാവുദ്ധീൻ ഖിൽജിയായി റൺവീർ സിങും , പത്മാവതിയുടെ ഭർത്താവ് രത്തൻ സിങായി ഷാഹിദ് കപൂറും എത്തുന്നു .
1
ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയൻ ടീം ഗ്രൌണ്ടിലിറങ്ങുക വിൻറേജ് ലുക്കിൽ . 1986ൽ അലൻ ബോർഡറും സംഘവും അണിഞ്ഞ വിഖ്യാത ജഴ്സിയിലാണ് ടീം കളിക്കുക . നിലവിലെ ഏകദിന ടീമിലെ സീനിയർ താരം പീറ്റർ സിഡിലിന് ഒരു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഓസീസ് അവസാനമായി ഈ കുപ്പായത്തിൽ കളിച്ചത് . പഴയ ജഴ്സിയിൽ കളിക്കാനുള്ള അവസരം ലഭിച്ചത് അവിസ്മരണീയമാണ് എന്നാണ് പീറ്റർ സിഡിലിൻറെ പ്രതികരണം . എട്ട് വർഷങ്ങൾക്ക് ശേഷമാണ് സിഡിൽ ഏകദിന ടീമിൽ മടങ്ങിയെത്തുന്നത് എന്നതും ശ്രദ്ധേയമാണ് . സിഡ്നിയിൽ ലങ്കയ്ക്കെതിരെ 2010 നവംബർ അഞ്ചിനാണ് സിഡിൽ അവസാനമായി ഏകദിനം കളിച്ചത് . ഏകദിന ടീമിലേക്ക് തിരിച്ചെത്താനാകും എന്ന് പ്രതീക്ഷിച്ചതല്ലെന്നും സിഡിൽ പറഞ്ഞു . മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം 12ന് സിഡ്നിയിൽ നടക്കും . അഡ്ലെയ്ഡിലും ( 15 ) മെൽബണിലും18 ) ആണ് രണ്ടും മൂന്നും ഏകദിനങ്ങൾ .
2
നോട്ട് അസാധുവാക്കലിനു ശേഷം ആദായനികുതി പിരിവിൽ വൻ വർദ്ധന കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നുണ്ട് . പ്രത്യേകിച്ച് ഒരു സ്വത്ത് വെളിപ്പെടുത്തൽ പദ്ധതി കൂടി സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്ത ബജറ്റ് ജനപ്രിയമാക്കാനുള്ള അനുകൂല സാഹചര്യം സർക്കാരിനു മുന്നിലുണ്ട് . ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്തി സത്യസന്ധരായ നികുതി ദായകർക്ക് ആശ്വാസം നല്കാൻ ജയ്റ്റ്ലി തയ്യാറായേക്കും . പത്തു ലക്ഷം രൂപയുടെ വരെ വരുമാനത്തിന് ആദായ നികുതി വാങ്ങരുത് എന്ന നിർദ്ദേശവും ധനമന്ത്രാലയത്തിനു മുന്നിലുണ്ട് . എന്നാൽ ഒറ്റയടിക്ക് ഇതു നടപ്പാക്കാതെ ഇത്തവണ ഇളവിനുള്ള പരിധി രണ്ടര ലക്ഷത്തിൽ നിന്ന് 4 ലക്ഷമായെങ്കിലും ഉയർത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല . കുറഞ്ഞ ചെലവിലുള്ള വീടുകൾ ലഭ്യമാകാനുള്ള പദ്ധതിയാണ് രണ്ടാമത്തേത് . ഇതിനുള്ള ഭവന വായ്പാ നിരക്കുകൾ 5 ശതമാനം വരെയായി കുറയാം . വ്യവസായ മേഖലയിൽ തൊഴിൽ നഷ്ടം ഒഴിവാക്കാനുള്ള നടപടികൾ ഉണ്ടാകും . ചെറിയ വാഹനങ്ങളുടെ വില ഗണ്യമായി കുറയ്ക്കാനാണ് ആലോചന . ഗ്രാമീണ മേഖലയിലേക്ക് ഇപ്പോൾ വന്ന അധികവരുമാനം തിരിച്ചു വിടുക എന്നത് തെരഞ്ഞെടുപ്പ് വിജയത്തിന് അനിവാര്യമാണ് . മാത്രമല്ല നോട്ട് അസാധുവാക്കൽ കാരണം തൊഴിൽ നഷ്ടം കൂടുതൽ ഗ്രാമീണ മേഖലയിലാണ് . അക്കൌണ്ടുകളിൽ നേരിട്ട് കൂടുതൽ പണം എത്തുന്ന വിധത്തിൽ ദേശീയ തൊഴിൽ ഉറപ്പാക്കൽ പദ്ധതിയിൽ വൻ മാറ്റത്തിന് ജയ്റ്റ്ലി തുടക്കമിട്ടേക്കും . കുറഞ്ഞ ചെലവിലോ സൌജന്യമായോ പാവപ്പെട്ടവർക്ക് മരുന്നുകൾ വിതരണം ചെയ്യുന്ന പദ്ധതിയും ധനമന്ത്രാലയത്തിന്റെ ആലോചനയിലുണ്ട് .
0
പ്രളയക്കെടുതിയിൽ നിന്നും പുതിയ കേരളം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തിനായി മൂലധനം തേടി തലസ്ഥാനത്ത് ഇന്ന് നിർണായക ചർച്ചകൾ . ആഗോള സാന്പത്തിക ഏജൻസികളുമായും , കേന്ദ്രധനമന്ത്രാലയത്തിൽ നിന്നുള്ള ഉന്നതസംഘവുമായും , സംസ്ഥാനത്തെ ബാങ്കുകളുമായും സംസ്ഥാന സർക്കാർ ഇന്ന് ചർച്ച നടത്തും . പ്രളയത്തിൽ തകർന്ന കേരളത്തിൻറെ പുനർനിർമ്മാണത്തിനായി ലോകബാങ്ക് , എഡിബി ( ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് ) എന്നീ ആഗോള സാന്പത്തിക ഏജൻസികളിൽ നിന്നും വായ്പയെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത് . രണ്ട് ഏജൻസികളിൽ നിന്നുമായി പതിനഞ്ചംഗ പ്രതിനിധി സംഘവുമായുള്ള ചർച്ച തലസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട് . രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച ചർച്ച ഉച്ചവരെ നീണ്ടേക്കും . സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോംജോസും ധനവകുപ്പിലെ ഉന്നതഉദ്യോഗസ്ഥരുമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത് . ഉച്ചയ്ക്ക് ശേഷം ലോകബാങ്ക് - - - എഡിബി പ്രതിനിധികൾ മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും കാണും . ഇരു ഏജൻസികളുടേയും നേതൃത്വത്തിൽ കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി ഇന്ന് നടക്കുന്ന യോഗം വിലയിരുത്തും . പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങളും ഇവരെ സർക്കാർ ധരിപ്പിക്കും . പ്രളയത്തിൻറെ പശ്ചാത്തലത്തിൽ കേരളത്തെ സഹായിക്കാൻ തയ്യാറാണെന്ന് ലോകബാങ്ക് നേരത്തെ അറിയിച്ചിരുന്നു . എന്നാൽ വായ്പാ തുക , കാലാവധി , അതിനുള്ള ഉപാധികൾ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ ധാരണയിൽ എത്തിയിട്ടില്ല . ആഗോള ഏജൻസികളിൽ നിന്നുമുള്ള വായ്പകളിൽ സൂഷ്മത വേണമെന്ന് സിപിഐ നേരത്തെ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . നിലവിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന കുടിവെള്ളപദ്ധതികളിൽ എഡിബിയും , ലോകബാങ്കും സഹകരിക്കുന്നുണ്ട് . പ്രളയാനന്തരമുള്ള സംസ്ഥാനത്തിൻറെ പുനർനിർമ്മാണത്തിൽ റോഡ് വികസനം , വൈദ്യുതി , കുടിവെള്ള വിതരണം എന്നീ മേഖലകളിൽ ലോകബാങ്കിൻറേയും എഡിബിയുടേയും സഹായം ലഭിച്ചേക്കും എന്നാണ് സൂചന . എന്നാൽ ഇന്ന് നടക്കുക പ്രാഥമിക ചർച്ചകൾ മാത്രമാണെന്നും വായ്പ സ്വീകരിക്കുന്നത് സംബന്ധിച്ച വിശദമായ ചർച്ച പിന്നീട് നടക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് അറിയിച്ചിട്ടുള്ളത് . ലോകബാങ്ക് പോലുള്ള ഏജൻസികളിൽ നിന്ന് കടമെടുക്കണമെങ്കിൽ സംസ്ഥാനത്തിൻറെ കടമെടുപ്പ് പരിധി ഉയർത്തേണ്ടതുണ്ട് . ഇതിനുള്ള അനുമതി നൽകേണ്ടത് കേന്ദ്രസർക്കാരാണ് . ഇതുസംബന്ധിച്ച ചർച്ചകൾക്കായി കേന്ദ്രധനകാര്യസഹമന്ത്രി പൊൻരാധാകൃഷ്ണൻറെ നേതൃത്വത്തിലുള്ള ഉന്നതതലകേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തുന്നുണ്ട് . ഉച്ചയ്ക്ക് ശേഷം ഇവരുമായി ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ചർച്ച നടത്തും . കേരളത്തിൻറെ പുനർനിർമ്മാണത്തിനുള്ള മൂലധനം സ്വരൂപിക്കാനായി ജിഎസ്ടിയ്ക്ക് പുറമേ പത്ത് ശതമാനം സെസ് കൂടി ഏർപ്പെടുത്തണം എന്ന കേരളം ആവശ്യപ്പെട്ടിരുന്നു . ഈ കാര്യവും കേന്ദ്രസംഘവുമായി സംസ്ഥാനം ചർച്ച ചെയ്യും . ഇതോടൊപ്പം ഇന്നു വൈകിട്ട് നാല് മണിക്ക് ചേരുന്ന സംസ്ഥാന തല ബാങ്കിംഗ് സമിതിയുടെ യോഗവും സർക്കാരിന് നിർണായകമാണ് . പ്രളയത്തെ തുടർന്ന് ഒരു വർഷത്തേക്കുള്ള എല്ലാ ലോണുകളിലും സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു . ഇതോടൊപ്പം പലിശ എഴുതി തള്ളുന്നതടക്കമുള്ള നടപടികൾ വേണമെന്ന സർക്കാർ നിർദേശത്തിലും ബാങ്കുകളുമായുള്ള ചർച്ചയിൽ തീരുമാനമുണ്ടാക്കും .
0
സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഒട്ടും സുരക്ഷിതമല്ലാത്ത ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യയെന്ന് സൈമൻടെക്ക് റിപ്പോർട്ട് . ഇൻറർനെറ്റ് ഉപയോഗത്തിൽ സുരക്ഷ നൽകുന്ന പ്രമുഖ കമ്പനിയാണ് സൈമൻടെക്ക് . 2017 ൽ വിവിധ രാജ്യങ്ങളിൽ നടന്ന സൈബർ ആക്രമണങ്ങളുടെ കണക്കുകളും അതിന് സ്വീകരിച്ച നടപടികളും നിരീക്ഷിച്ചാണ് സൈമൻടെക്ക് റിപ്പോർട്ട് തയ്യാറാക്കിയത് . 2017 ൽ ലോകത്ത് ആകെ നടന്നതിൻറെ 5.09 ശതമാനം സൈബർ ആക്രമണങ്ങൾക്ക് ഇരയായത് ഇന്ത്യയായിരുന്നു . ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾക്കിരയായത് യു . എസ്സാണ് 26.61 ശതമാനം . രണ്ടാം സ്ഥാനത്തുളള ചൈനയാവട്ടെ 10.95 ശതമാനം സൈബർ ആക്രമണങ്ങൾക്കിരയായി . എന്നാൽ ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ വർഷത്തേക്കാൾ സൈബർ ആക്രമണങ്ങളിൽ കുറവ് വന്നിട്ടുണ്ട് . 2016 ൽ 5.11 ശതമാനം സൈബർ ആക്രമണങ്ങൾക്കായിരുന്നു ഇന്ത്യ ഇരയായത് . മാൽവെയറുകൾ , സ്പാമുകൾ , റാൻസംവെയർ , തുടങ്ങിയവയെയാണ് സൈബർ ആക്രമണങ്ങളുടെ പരിധിയിൽ പൊടുത്തിയതെന്ന് സൈമൻടെക്ക് അറിയിച്ചു . റിപ്പോർട്ട് പ്രകാരം സ്പാം , ബോട്ട്സ് തുടങ്ങിയവയുടെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾക്ക് ഇരയാകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ . നെറ്റ്വർക്ക് വഴിയുളള ആക്രമണങ്ങളുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുളളത് . റാൻസംവെയറുകളുടെ കാര്യത്തിൽ നാലാം സ്ഥാനവും .
3
ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലിംഗസമത്വം ഇല്ലായ്മയാണ് . ഇന്ത്യയിൽ 24 ശതമാനം സ്ത്രീകളാണ് തൊഴിൽ ചെയ്യുന്നത് . ഇക്കാര്യത്തിലെ അന്താരാഷ്ട്ര ശരാശരി 48 ശതമാനമാണ് . ഇതിനാൽ തന്നെ രാജ്യത്ത് ലിംഗ സമത്വം വളർത്തിയെടുക്കാൻ പുരുഷന്മാരാണ് മുന്നിൽ നിൽക്കേണ്ടതെന്നും അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു . വ്യവസായിക കൂട്ടായ്മയായ അസോചത്തിൻറെ 98 മത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജപ്പാൻ , കൊറിയ , ചൈന തുടങ്ങിയ നിരവധി രാജ്യങ്ങൾ കയറ്റുമതി വർദ്ധിപ്പിച്ചു . ഇത് ഒൻപത് മുതൽ 10 ശതമാനം വരെയാണ് . ഇന്ത്യ സ്വന്തമായി തങ്ങളുടെ പ്രശ്നങ്ങൾക്കുളള പരിഹാരങ്ങൾ തേടണം . കാലവസ്ഥ അനുസരിച്ചു മണ്ണിൻറെ സ്വഭാവം അനുസരിച്ചു കർഷകർക്ക് വിത്തും വളവും നൽകണം . അതെപോലെ മാലിന്യങ്ങളിൽ നിന്ന് ഉർജ്ജോൽപ്പാദനത്തിന് രാജ്യം ഉന്നൽ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ഡ്രൈവറില്ല കാറുകൾ , യുദ്ധോപകരണങ്ങൾ , ഡ്രോണുകൾ അങ്ങനെ പലതരത്തിലുളള ആശയങ്ങളും ഉൽപ്പന്നങ്ങളും അമേരിക്കയിലെ സിലിക്കൺ വാലിയിൽ നിന്ന് ലോകത്തിന് ലഭിക്കുന്നുണ്ട് . എന്നാൽ , ഇന്ത്യക്കാർ തങ്ങളുടെ മുന്നിലുളള പ്രശ്നങ്ങൾ പരിഹരിക്കാനുളള ഇന്നോവേഷനുകൾക്കാവണം മുൻഗണന നൽകേണ്ടതെന്നും അമിതാഭ് കാന്ത് പറഞ്ഞു .
0
റിലയൻസ് ജിയോയുടെ ഇന്റർനെറ്റ് 2ജി , 3ജി സ്മാർട്ട്ഫോണുകളിൽശ ഉപയോഗിക്കാം . മറ്റ് വൈഫൈ ഹോട്ട് സ്പോട്ടുകളേയും ഡോംഗിളുകളെയും പോലെ ജിയോ ഉപയോഗിച്ച് വീഡിയോ കോളും വീഡിയോ കോളും ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങൾ ആസ്വദിക്കാൻ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത് . ജിയോ സിം വഴി ജിയോ വൈഫൈ ഉപയോഗിച്ച് സിം കാർഡ് ആക്ടീവ് ആകുന്നതോടെ ഹോട്ട്സ്പോട്ട് വഴി വിവിധ ഡിവൈസുകളിൽ കണക്ട് ചെയ്യാനാവും . ഇത് ഒരു വീട്ടിലോ ഓഫീസിലുള്ള ഒരു ഗ്രൂപ്പ് ആളുകൾക്ക് ജിയോ ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കും . സ്മാർട്ട് ഫേണിലെ പ്ലേസ്റ്റോറിൽ നിന്ന് ജിയോ വോയ്സ് ഡൌൺലോഡ് ചെയ്താൽ മാത്രം മതിയാവും . ഒരിക്കൽ ജിയോനെറ്റുമായി ബന്ധിപ്പിക്കുന്ന സ്മാർട്ട്ഫോൺ പിന്നീട് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും . വോയ്സ് കോൾ , വീഡിയോ കോൾ , അതിവേഗ ഇന്റർനെറ്റ് , എസ്എംഎസ് സേവനങ്ങൾ എന്നിവ ഇതുവഴി ലഭിക്കും . എന്നാൽ ജിയോ വോയ്സ് കോളിൽ നിന്ന് വിളിക്കുമ്പോൾ പത്തക്ക നമ്പർ കോൾ വിളിക്കുന്നയാൾക്ക് എപ്പോഴും കാണാനും സാധിക്കും . വോൾട്ട് ഫീച്ചറുകളുള്ള വീഡിയോ എച്ച്ഡി കോളുകളും 2ജി , 3ജി ഫോണുകളിൽ ലഭ്യമാകും .
0
ഇന്ത്യയ്ക്കെതിരേ ചരിത്ര ടെസ്റ്റിനുള്ള അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിൽ നാല് സ്പിന്നർമാർ . റാഷിദ് ഖാൻ , മുജീബ് റഹ്മാൻ എന്നിവർക്ക് പുറമെ സാഹിർ ഖാൻ , അമീർ ഹംസ എന്നിവരും 15 അംഗ ടീമിൽ ഇടം നേടി . അടുത്ത 14ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം . അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ ടെസ്റ്റാണിത് . അഫ്ഗാനൊപ്പം ടെസ്റ്റ് അംഗീകാരം ലഭിച്ച അയർലൻഡ് പാക്കിസ്ഥാനുമായി കളിച്ചിരുന്നു . നിശ്ചിത ഓവർ ക്രിക്കറ്റിൽ റാഷിദും മുജീബും ഇതിനോടകം അവരുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട് . എന്നാൽ ലോങ് ഫോർമാറ്റിൽ എത്രത്തോളം മികവ് പുലർത്താൻ സാധിക്കുമെന്ന് കണ്ടറിയണം . അഷ്ഗർ സ്റ്റാനിക്സായി ആദ്യ ടെസ്റ്റിൽ ടീമിനെ നയിക്കാനുള്ള ചുമതല . വിക്കറ്റ് കീപ്പർ മുഹമ്മദ് ഷെഹ്സാദ് , ഓൾ റൌണ്ടർ മുഹമ്മദ് നബി എന്നിവരും ടീമിലുണ്ട് . എന്നാൽ പരുക്ക് കാരണം പേസർ ദ്വാളറ്റ് സദ്രാന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല . അഫ്ഗാന്റെ പരിചയസമ്പന്നനായ ബൌളറാണ് സദ്രാന് . യാമിൻ അഹമ്മദ്സായ വഫദർ , സയീദ് അഹമ്മദ് ഷിർസാദ് എന്നിവർക്കാമ് പേസ് അറ്റാക്കിന്റെ ചുമതല .
2
സ്പാനിഷ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ ലിയൊണൽ മെസ്സിക്ക് മൂന്ന് ആഴ്ച കളത്തിലിറങ്ങനാകില്ലെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബാഴ്സലോണയെ വിമർശിച്ച് അർജൻറീന പരിശീലകൻ രംഗത്തെത്തിയത് . മെസ്സിക്ക് ആവശ്യമായ വിശ്രമം ക്ല്ബ് അനുവദിക്കുന്നില്ലെന്ന് എഡ്ഗാർഡോ ബൌസ കുറ്റപ്പെടുത്തി . അപ്രധാന മത്സരങ്ങളിൽ പോലും മെസ്സിയെ കളത്തിലിറക്കുകയാണ് . രാജ്യത്തിന് വേണ്ടി കളിക്കാനിറങ്ങുന്പോൾ മെസ്സിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് പറഞ്ഞ് കത്തയക്കുന്ന ബാഴ്സ പക്ഷെ ക്ലബിന് വേണ്ടി കളിക്കുന്പോൾ ആ ശ്രദ്ധ മെസിക്ക് നൽകുന്നില്ലെന്നും അർജൻറീന പരിശീലരകൻ ആരോപിച്ചു . പെറുവിനും പരാഗ്വെക്കുമെതിരായ അർജൻറീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മെസിക്ക് കളിക്കാനിവില്ലെ . മെസി ടീമിലുണ്ടായിരുന്നെങ്കിൽ എതിരാളികൾക്ക് വെല്ലുവിളി ആയേനെയെന്ന് പറഞ്ഞ ബൌസ മെസിയില്ലെങ്കിലും ടീമിന് ജയിക്കാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു . ഒക്ടോബർ 6നാണ് പെറുവിനെതിരായ അർജൻറീനയുടെ മത്സരം . ഒക്ടോബർ 11ന് അർജൻറീന പരാഗ്വേയെ നേരിടും . നിലവിൽ ലാറ്റിനമേരിക്കൻ യോഗ്യത റൌണ്ടിൽ മൂന്നാം സ്ഥാനത്താണ് അർജന്ഡറീന . ലാറ്റിനമേരിക്കയിൽ നിന്ന് 4 ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക . അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ മെസ്സിക്ക് മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടമാർ നിർദേശിച്ചിരിക്കുന്നത് . സ്പാനിഷ് ലീഗിലെ അഞ്ച് മത്സരങ്ങളും മെസ്സിക്ക് നഷ്ടമാകും .
2
നീരജ് മാധവന്റെ ഫോട്ടോയ്ക്ക് തകർപ്പൻ കമന്റുമായി കാളിദാസ് ജയറാം . കാളിദാസ് ജയറാമിന് മറുപടിയുമായി നീരജ് മാധവും . സുഹൃത്തുക്കൾക്കിടയിലെ കമന്റാണ് ഇപ്പോൾ വൈറലാകുന്നത് . നിരവധി പേരാണ് കമന്റുകൾ ലൈക്ക് ചെയ്തിരിക്കുന്നത് . ഐ ഫോൺ ഉപയോഗിക്കുന്ന പിച്ചക്കാരൻ എന്നായിരുന്നു നീരജ് മാധവിന്റെ ഫോട്ടോയ്ക്ക് കാളിദാസ് ജയറാം കമന്റിട്ടത് . നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ , ഞാൻ ഇട്ടോളാം എന്നായിരുന്നു നീരജ് മാധവിന്റെ മറുപടി . ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാളിദാസ് ജയറാമിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത് . അതേസമയം രജീഷ് ലാൽ വംശ സംവിധാനം ചെയ്യുന്ന ക ആണ് നീരജ് മാധവിന്റേതായി ഒരുങ്ങുന്ന ചിത്രം .
1
സിറ്റിയിൽ യാത്ര ചെയ്യാൻ യൂബർ , ഒല ആപ്പുകളുപയോഗിച്ച് കാർ വിളിക്കുന്നത് പോലെ വിമാനങ്ങളും വിളിച്ച് യാത്ര ചെയ്യാൻ പറ്റുന്ന കാലം അതിവിദൂരത്തല്ല . രാജ്യത്ത് ചുരുങ്ങിയ ചെലവിൽ ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം വിമാന സർവീസ് തുടങ്ങാനാണ് വിവിധ കമ്പനികൾ പദ്ധതിയിടുന്നത് . ചാർട്ടേഡ് വിമാന സർവ്വീസ് നൽകുന്ന കമ്പനികൾ പരസ്പര സഹകരണത്തോടെ ഇപ്പോൾ നൽകുന്നതിന്റെ പകുതി ചിലവിൽ സർവ്വീസുകൾ നൽകുമെന്നാണ് വാഗ്ദാനം . നിലവിൽ ചാർട്ടേഡ് വിമാനങ്ങൾ ബുക്ക് ചെയ്യുന്നവരിൽ നിന്നാണ് കമ്പനികൾ മുഴുവൻ പണവും ഈടാക്കുന്നത് . ഉപഭോക്താവിന്റെ അടുത്തുള്ള വിമാനത്താവളത്തിലേക്ക് വിമാനം എത്തിക്കുന്നതിനും തിരികെ പോകുന്നതിനുമെല്ലാമുള്ള പണം ഉപഭോക്താവ് നൽകണം . ആറ് മുതൽ ഒൻപത് സീറ്റുകൾ വരെയുള്ള ഒരു ചെറിയ വിമാനം ചാർട്ടർ ചെയ്ത് പറക്കാൻ മണിക്കൂറിന് ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെയാണ് ഇപ്പോൾ ചെലവ് വരുന്നത് . ഈ ചെലവ് പകുതിയായി കുറയ്ക്കാൻ കഴിഞ്ഞാൽ നിരവധി പേർ വിമാനങ്ങൾ ചാർട്ടർ ചെയ്ത് യാത്ര ചെയ്യാൻ തയ്യാറാവുമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടൽ . ചിലവ് കുറയ്ക്കാനായി വിവിധ സ്ഥലങ്ങളിൽ വിമാനങ്ങൾ സജ്ജീകരിക്കുകയും ബുക്കിങ്ങുകൾ അതിന് അനുസൃതമായി ഏകീകരിക്കുകയും ചെയ്യും . രാജ്യത്ത് നിലവിൽ 129 ഏവിയേഷൻ കമ്പനികളാണുള്ളത് . ഇതിൽ 69 കമ്പനികൾക്ക് ഹെലികോപ്റ്റർ സർവീസ് മാത്രമാണുള്ളത് . രാജ്യത്ത് ആദ്യമായി എയർ ആംബുലൻസ് സർവ്വീസ് ആരംഭിച്ച ഫ്ലാപ്പ് ഏവിയേഷൻ എന്ന കമ്പനി സർവ്വീസുകൾ കൂടുതൽ വിപുലമാക്കാനും തീരുമാനിച്ചിട്ടുണ്ട് . കൊച്ചി അടക്കമുള്ള നഗരങ്ങളിലേക്ക് സർവ്വീസ് വ്യാപിപ്പിക്കും . മെട്രോ നഗരങ്ങൾ വിട്ട് മറ്റ് നഗരങ്ങളിലേക്ക് കൂടുതൽ ശ്രദ്ധിക്കാനാണ് കമ്പനിയുടെ തീരുമാനം . നിലവിൽ ചില ആശുപത്രികൾ എയർ ആംബുലൻസ് സൌകര്യം നൽകാറുണ്ടെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ ഇവ പെട്ടെന്ന് ലഭിക്കാറില്ല . ചുരുക്കത്തിൽ കാർ വാടകയ്ക്ക് എടുത്ത് യാത്ര ചെയ്യുന്ന ലാഘവത്തോടെ വിമാനം വിളിച്ച് പോകാൻ കഴിയുന്ന കാലം ഉടനെയുണ്ടാകുമെന്നാണ് ഈ രംഗത്തെ കമ്പനികൾ നൽകുന്ന വാഗ്ദാനം .
0
ലോകബാങ്കിന് ബദലായി ബ്രിക്സ് രാജ്യങ്ങളുടെ നേതൃത്വത്തിൽ പുതിയ ബാങ്ക് വരുന്നു . ഇന്ത്യക്കാരനായിരിക്കും ബാങ്കിന്റെ ആദ്യ അധ്യക്ഷൻ . ചൈനയിലെ ഷാങ്ഹായ് ആയിരിക്കും ബാങ്കിന്റെ ആസ്ഥാനം . ബ്രസീലിൽ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ സമ്മേളനത്തിലാണ് സുപ്രധാനമായ തീരുമാനം . ബ്രസീൽ , ചൈന , ഇന്ത്യ , റഷ്യ , ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ചേർന്നതാണ് ബ്രിക്സ് . ബ്രസീൽ പ്രസിഡന്റ് ദിൽമ റൌസഫ് ആണ് പുതിയ വികസന ബാങ്കിന്റെ കാര്യം വെളിപ്പെടുത്തിയത് . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി , ചൈനീസ് പ്രസിഡന്റ് സി ജിൻപിങ് , ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ , റഷ്യൻ പ്രധാനമന്ത്രി വ്ലാദിമിർ പുച്ചിൻ എന്നിവർ ചേർന്നായിരിക്കും ബാങ്കിന്റെ പ്രഖ്യാപനം നടത്തുക . അമേരിക്കൻ നേതൃത്വത്തിലുള്ള ലോകബാങ്കിന് ബദലായിരിക്കും പുതിയ ബാങ്ക് . മിനി ഐഎംഎഫ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക . പ്രാരംഭ ഘട്ടത്തിൽ 5000 കോടി ഡോളറായിരിക്കും മൂലധനം . ഇതുവഴി 10000 കോടി ഡോളറിന്റെ ക്രയവിക്രയങ്ങൾ സാധ്യമാക്കാനാകും . കഴിഞ്ഞ വർഷം തന്നെ ഇത്തരമൊരു വികസന ബാങ്ക് സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നു . ഒരു തരത്തിൽ പറഞ്ഞാൽ അമേരിക്കൻ വിരുദ്ധ കൂട്ടായ്മയുടെ ബാങ്കാണ് ഇതെന്നും പറയാവുന്നതാണ് . റഷ്യയും ചൈനയും ബ്രസീലും നേരത്തേ തന്നെ അമേരിക്കൻ വിരുദ്ധത പ്രകടിപ്പിച്ചിട്ടുള്ളവരാണ് . ബാങ്കിന്റെ ആസ്ഥാനം ജോഹന്നാസ് ബർഗിൽ ആകണം എന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ ശക്തമായി ആവശ്യപ്പെട്ടിരുന്നു . എന്നാൽ ചർച്ചകൾക്കൊടുവിൽ ഇത് ചൈനക്ക് ലഭിച്ചു . ബാങ്കിന്റെ ആദ്യ പ്രസിഡന്റ് സ്ഥാനത്തേക്ക് റഷ്യയായിരുന്നു ഇന്ത്യക്കൊപ്പം അവകാശ വാദം ഉന്നയിച്ചിരുന്നത് .
0
റെക്കോർഡ് പിഴ ചുമത്തിയ യൂറോപ്യൻ യൂണിയന്റെ നടപടിക്കെതിരെ അപ്പീൽ പോകുമെന്ന് ടെക് ഭീമൻ ഗൂഗിൾ . സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്ന ആൻഡ്രോയിടിനെ ഇന്നത്തെ നിലയിൽ എത്തിക്കാൻ ഗൂഗിൾ വലിയ തുക മുതൽമുടക്കിയിട്ടുണ്ടെന്നും അത് തിരിച്ചു പിടിക്കാൻ ഞങ്ങളുടെ ആപുകൾ ആളുകൾ ഉപയോഗിക്കേണ്ടതുണ്ടെന്നും ഗൂഗ്ൾ പ്രതികരിച്ചു . ആളുകൾ ആപുകൾ ഉപയോഗിക്കേണ്ടതുള്ളത് കൊണ്ടുതന്നെയാണ് അവ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിക്കുന്നത് . തങ്ങളുടെ ആപ്പുകളോട് മത്സരിക്കുന്ന ആപ്പുകൾ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാനും നിർമാതാക്കൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട് . അത് ചെയ്യരുതെന്ന് തങ്ങൾ അവശ്യപ്പെട്ടിട്ടില്ലെന്നും ഗൂഗ്ൾ അറിയിച്ചു . യൂറോപ്യൻ യൂണിയന്റെ കോംപന്റീഷൻ കമ്മീഷനാണ് ഗൂഗിളിന് അഞ്ച് ബില്യൺ അമേരിക്കൻ ഡോളറിന്റെ പിഴ ഇട്ടിരിക്കുന്നത് . കമ്പനികൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം സംരക്ഷിക്കാനുള്ള സമിതിയാണ് കോംപറ്റീഷൻ കമ്മീഷൻ . ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളിൽ ഗൂഗിൾ സെർച്ചും മാപ്പും ക്രോം ബ്രൌസറും അടക്കമുള്ള ഫീച്ചറുകൾ ഡിഫോൾട്ടായി സെറ്റ് ചെയ്യാൻ നിർമ്മാതാക്കളെ നിർബന്ധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ . ഇങ്ങനെ ചെയ്യുന്നതിലൂടെ മറ്റ് കമ്പനികളുടെ മത്സരത്തിനുള്ള അവകാശം ഗൂഗിൾ നിഷേധിച്ചുവെന്ന് കമ്മീഷൻ വിലയിരുത്തി . ടെക് ഭീമനായ ഗൂഗിൽ നേരിടുന്ന ഏറ്റവും വലിയ പിഴയാണ് ഇത് . 2015 ഒക്ടോബറിൽ ആരംഭിച്ച അന്വേഷണത്തിലെ കണ്ടെത്തിലിൻറെ അടിസ്ഥാനത്തിലാണ് വിധി . വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട് . ലോകത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആൻഡ്രോയിഡ് . ആപ്പിളൊഴികെയുള്ള മറ്റ് പ്രമുഖ മൊബൈൽ നിർമ്മാതാക്കളെല്ലാം ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രീ ഇൻസ്റ്റാൾ ചെയ്താണ് ഫോണുകൾ പുറത്തിറക്കുന്നത് . സൌജന്യമായി നൽകുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരം ഗൂഗിളിന്റെ ആപ്പ് പാക്കേജ് നിർബന്ധമായി ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയായിരുന്നു രീതി . ഇതിലൂടെ ഗൂഗിൾ സേവനങ്ങൾ തന്നെ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുകയായിരുന്നു . ഇതു വഴി മൊബൈൽ ഡാറ്റാ ഉപഭോഗത്തിന്റെ സിംഹഭാഗവും കയ്യടക്കാൻ ഗൂഗിളിന് കഴിഞ്ഞു . പിഴവലിപ്പത്തെക്കാൾ ഗൂഗിളിന്റെ ആധിപത്യം ചോദ്യം ചെയ്യപ്പെടുമെന്നതാണ് വിധിയുടെ പ്രത്യേകത . എന്നാൽ യൂറോപ്യൻ യൂണിയന്റെ തീരുമാനം ഏറെ വൈകിപ്പോയെന്ന വാദവും ഉയരുന്നുണ്ട് . ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഗൂഗിൾ സേവനങ്ങളുടെ അടിമകളായി തീർന്ന ശേഷമാണ് വിധി എത്തിയിരിക്കുന്നതെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത് . ചട്ടലംഘനത്തിന് കഴിഞ്ഞ വർഷവും 2.7 ബില്യൺ ഡോളറിന്റെ പിഴ ഗൂഗിളിന് യൂറോപ്യൻ യൂണിയൻ ചുമത്തിയിരുന്നു . ഇന്റർനെറ്റ് സമത്വം , ഉപഭോക്താക്കളുടെ സ്വകാര്യത എന്നീ കാര്യങ്ങളിൽ ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുകയാണ് യൂറോപ്യൻ യൂണിയൻ . പല തരത്തിലായി നടത്തിയ ചട്ടലംഘനങ്ങൾക്ക് ഇന്റൽ , ഫെയ്സ്ബുക്ക് , മൈക്രോസോഫ്റ്റ് തുടങ്ങിയ മറ്റ് വമ്പൻമാർക്കും യൂറോപ്യൻ യൂണിയൻ പിഴ ചുമത്തിയിരിന്നു . നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച് ശക്തമായ നയം ദിവസങ്ങൾക്ക് മുന്പ് ഇന്ത്യയും പാസാക്കിയിരുന്നു . ഇപ്പോഴത്തെ യൂറോപ്യൻ യൂണിയൻ നടപടിയോട് ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നുണ്ട് .
3
രൂക്ഷ വിമർശനത്തിന് വഴിവച്ച് സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഹാർദിക് പാണ്ഡ്യയുടെ വെളിപ്പെടുത്തലുകൾ . കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം നടത്തിയ തുറന്നു പറച്ചിലുകളാണ് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിന് കാരണമായിരിക്കുന്നത് . നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഹാർദിക് പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു . ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾ അന്വേഷിക്കാറില്ലെന്നും ഹാർദിക് പരിപാടിയുടെ അവതാരകനായ കരൺ ജോഹറിനോട് വെളിപ്പെടുത്തി . ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങൾ അവർ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാർദിക് പറഞ്ഞു . ആഫ്രിക്കൻ സംസ്കാരവും സ്റ്റെലും ഫാഷനോടും ഏറെ താൽപര്യമുണ്ടെന്നും ഹാർദിക് പറഞ്ഞു . വെസ്റ്റ് ഇൻഡീസുകാരനാണോയെന്ന് നിരവധിയാളുകൾ ചോദിച്ചിട്ടുണ്ടെന്നും ഹാർദ്ദിക് പറഞ്ഞു . പരിപാടിയിൽ ഹാർദിക്കിനൊപ്പം പങ്കെടുത്ത കെ എൽ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തി . തന്റെ പോക്കറ്റിൽ നിന്ന് 18 വയസിനുള്ളിൽ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യം കെ എൽ രാഹുൽ തുറന്നു പറഞ്ഞു . രൂക്ഷ വിമർശനമാണ് താരങ്ങൾക്ക് വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നേരിടേണ്ടി വന്നത് . എന്നാൽ താരങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നാണ് ചിലർ പറയുന്നത് .
2
കോപ്പ അമേരിക്ക സെമിഫൈനലിൽ അമേരിക്കയ്ക്കെതിരെ അർജന്റീന ഒരു ഗോളിന് മുന്നിട്ടു നിൽക്കുമ്പോഴാണ് 32 - ാം മിനിട്ടിൽ അർജന്റീനയ്ക്ക് അനുകൂലമായി അമേരിക്കയുടെ ബോക്സിന് പുറത്ത് ആ ഫ്രീ കിക്ക് ലഭിക്കുന്നത് . ആര് കിക്കെടുക്കുമെന്ന കാര്യത്തിൽ അർജന്റീന നിരയിൽ യാതൊരു ആശയക്കുഴപ്പവുമില്ലായിരുന്നു . എന്നാൽ മെസി ഉയർത്തിവിടുന്ന പന്തിൽ ആരു ഗോളടിക്കുമെന്നൊരു മത്സരം അപ്പോൾ ബോക്സിനകത്ത് നടക്കുന്നുണ്ടായിരുന്നു . മെസിയുടെ കിക്ക് തലപ്പാകത്തിലെത്തുമെന്ന് കരുതി കാത്തുനിന്ന സഹതാരങ്ങളെയും അത്തരമൊരു ഷോട്ട് തടുക്കാനായി മനസൊരുക്കിയ അമേരിക്കൻ പ്രതിരോധനിരയെയും ഗോൾ കീപ്പർ ഗുസാനെയുമെല്ലാം ഒരുപോലെ കബളിപ്പിച്ച് മെസി ഇടം കാൽ കൊണ്ട് തൊടുത്ത ഷോട്ട് ഗോൾ പോസ്റ്റിന്റെ വലതു മൂലയിലിയിലേക്ക് പറന്നിറങ്ങിയപ്പോൾ അമ്പരന്നത് അമേരിക്ക മാത്രമല്ല ഫുട്ബോൾ ലോകം തന്നെയായിരുന്നു . മെസിയുടെ പ്രതിഭയെ അമേരിയ്ക്കയ്ക്കൊപ്പം ഫുട്ബോൾ ലോകവും നമിച്ച നിമിഷം . ഈ ഗോളോടെ അർജന്റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന ബഹുമതിയും മെസിയുടെ ബൂട്ടുകൾക്ക് സ്വന്തമായി . ദേശീയ ടീമിൽ കളിക്കുമ്പോൾ തിളങ്ങുന്നില്ലെന്ന വിമർശനങ്ങളെയെല്ലാം ഡ്രിബ്ബിൾ ചെയ്ത് മുന്നേറിയാണ് ഇത്തവണ മെസി അർജന്റീനയ്ക്കായി ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറുന്നത് . ഇനിയൊരു കടമ്പ കൂടി അർജന്റീനയ്ക്ക് മുന്നിൽ . ചിലിയോ കൊളംബിയയോ . ആരായാലും അത് കൂടി മറികടന്നാലെ രണ്ടു പതിറ്റാണ്ടിന്റെ ഗോൾ വരൾച്ചയ്ക്ക് വിരാമമിടാൻ മെസിക്കും സംഘത്തിനും കഴിയൂ .
2
മിമിക്രിക്കാരനായിട്ടായിരുന്നു അബിയുടെ തുടക്കം . മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത് . മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു . ക ലാ ഭ വ നി ലൂ ടെ മി മി ക്രി രം ഗ ത്തെ ത്തി യ അ ബി ത ന താ യ മി ക വു ക ളി ലൂ ടെ മി മി ക്രി രം ഗ ത്തെ അ ഗ്ര ഗ ണ്യ നാ യി മാ റു ക യാ യി രു ന്നു . ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വൻ ഹിറ്റ് ആയിരുന്നു . 1991ൽ പുറത്തിറങ്ങിയ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിൽ സ്റ്റീഫൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാ ലോകത്തേക്ക് കടന്നത് . അതിന്ശേഷം 50ലേറെ ചിത്രങ്ങളിൽ അബി അഭിനയിച്ചു . ഒരുകാലത്ത് സിനിമയിൽ സജീവമായിരുന്ന അബി പിന്നീട് ബിഗ് സ്ക്രീനിൽ നിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കണ്ടത് . തനിക്ക് ആരും അർഹിക്കുന്ന പരിഗണന തന്നില്ല എന്നത് സത്യമാണ് . അതിൽ തന്റെ പിഴവും കാണും . ഞാൻ മദ്യപിക്കില്ല . . പിന്നാലെ ചാൻസ് ചോദിച്ചുകൊണ്ട് നടക്കുന്ന ശീലവും ഇല്ലാത്തതുകൊണ്ടാവാം താൻ തഴയപ്പെട്ടത് എന്നായിരുന്നു അബിയുടെ വെളിപ്പെടുത്തലും , ന്യായീകരണവും . സിനിമയുടെ മദ്യപന സദസുകളിൽ പങ്കെടുക്കാതിരുന്നതും തഴയപ്പെടുന്നതിനു കാരണമായെന്ന് ഈ കലാകാരൻ വിശ്വസിച്ചു പോന്നിരുന്നു . തനിക്കെതിരെ ഉയർന്ന പാരകൾ തടയാൻ ആരുമില്ലാതിരുന്നതും തടസ്സമായെന്നും അബി തുറന്നു പറഞ്ഞിട്ടുണ്ട് . അതേസമയം ലാൽ ജോസിനെ പോലെ ഉള്ള ചുരുക്കം ചിലർ തന്നെ സഹായിച്ചതായും അബി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു . പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് അബി മടങ്ങിയെത്തിയത് . ര ക്ത ത്തി ൽ പ്ലേറ്റ്ലെറ്റു ക ൾ കു റ യു ന്ന രോ ഗ ത്തി ന് അബി ഏ റെ നാ ളാ യി ചി കി ത്സ യി ലാ യി രു ന്നു . വ്യാ ഴാ ഴ്ച രാ വി ലെ യാ ണ് അ ബി യെ എ റ ണാ കു ള ത്തെ സ്വ കാ ര്യ ആ ശു പ ത്രി യി ൽ എ ത്തി ച്ച ത് . ആ ശു പ ത്രി യി ൽ എ ത്തു ന്ന തി ന് മു ൻ പ് ത ന്നെ മ ര ണം സം ഭ വി ച്ചി രു ന്ന താ യി ആ ശു പ ത്രി അ ധി കൃ ത ർ വ്യ ക്ത മാ ക്കി .
1
ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് അജിൻക്യ രഹാനെയെ പുറത്താക്കി . അതേ സമയം ചെന്നൈ സൂപ്പർ കിങ്സ് തരാം അമ്പാടി റായിഡുവിനെ ടീമിലേക്ക് മടക്കി വിളിച്ചു . ഡൽഹി ഡെയർഡെവിൾസ് ക്യാപ്റ്റൻ ശ്രേയാസ് അയ്യറും ടീമിൽ സ്ഥാനം പിടിച്ചു . സൺറൈസേഴ്സ് ഹൈദരാബാദിന്റെ പേസർ സിദ്ധാർത്ഥ് കൌൾ ഏകദിന - ട്വന്റി 20 ടീമിൽ അരങ്ങേറും . ഇന്ത്യൻ ടീമിൽ നാലാം സ്ഥാനക്കാർക്കായിരുന്നു ക്ഷാമം . വിവിധ പര്യടനങ്ങളിൽ പലരേയും പരീക്ഷിച്ചിരുന്നു . അതിലൊരാളായിരുന്നു അജിൻക്യ രഹാനെ . എന്നാൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ ഓപ്പണർ കെ . എൽ . രാഹുലും റായിഡുവും ഐപിഎല്ലിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ രഹാനെയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയായിരുന്നു . സിദ്ധാർത്ഥ് കൌൾ 10 ഐപിഎൽ മത്സരങ്ങളിൽ 16 വിക്കറ്റുകളാണ് വീഴ്ത്തിയത് . ടീമിലേക്ക് വഴി തുറന്നതും ഈ പ്രകടനം തന്നെ . ഇംഗ്ലണ്ടിനെതിരേ ഏകദിനത്തിനുള്ള ടീംഃ വിരാട് കോലി ( ക്യാപ്റ്റൻ ) , ശിഖർ ധവാൻ , രോഹിത് ശർമ , കെ . എൽ . രാഹുൽ , ശ്രേയാസ് അയ്യർ , അമ്പാടി റായുഡു , എം . എസ് . ധോണി , ദിനേശ് കാർത്തിക് , യുസ്വേന്ദ്ര ചാഹൽ , കുൽദീപ് യാദവ് , വാഷിങ്ടൺ സുന്ദർ , ജസ്പ്രീത് ബുംറ , സിദ്ധാർത്ഥ് കൌൾ , ഹാർദിക് പാണ്ഡ്യ , ഭുവനേശ്വർ കുമാർ , ഷാർദുൽ ഠാക്കുർ .
2