news
stringlengths
336
9.26k
class
int64
0
3
നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിലായ നടൻ ദിലീപിന് ഹാക്കർമാരും പണികൊടുത്തു . ദിലീപിൻറെ ഔദ്യോഗിക വെബ്സൈറ്റ് ' ദിലീപ് ഓൺലൈൻ ' ഹാക്കർമാർ തകർത്തു . വെബ്സൈറ്റിൻറെ ഹോം പേജിൽ അഴികൾക്കുള്ളിൽ നിൽക്കുന്ന ദിലീപിൻറെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട് . ' വെൽകം ടു സെൻട്രൽ ' ജയിൽ എന്ന സിനിമയിലെ ചിത്രങ്ങളോടൊപ്പം ദിലീപിനെ കുറ്റവാളിയെന്ന് വിളിച്ചുകൊണ്ടുള്ള സന്ദേശവും കാണാം . ജയിൽ ഇവിടെയുണ്ട് . സെൻട്രൽ ജയിലിലേക്ക് സ്വാഗതം , കുറ്റവാളി ദിലീപ് എന്നാണ് ഹാക്കർമാരുടെ സന്ദേശം . ദിലീപിൻറെ പുതിയ സിനിമകളുടെ വിശേഷങ്ങളും ചിത്രങ്ങളും സിനിമകളുടെ പട്ടികയും ജീവചരിത്രവുമെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു വെബ്സൈറ്റ് . ഹാക്ക് ചെയ്തതിന് ശേഷം ലിങ്കുകൾ പലതും തുറക്കാൻ സാധിക്കുന്നില്ല . ദിലീപിന്റെ മറ്റ് സംരഭങ്ങളായ ഗ്രാൻഡ് പ്രൊഡക്ഷൻസ് , ഡി സിനിമാസ് , ദേ പുട്ട് , ജിപി ട്രസ്റ്റ് എന്നിവയുടെ ലിങ്കുകളും വെബ്സൈറ്റിലുണ്ട് .
3
ഇപ്പോൾ ഇന്ത്യൻ നിരത്തുകൾ അടക്കിവാഴുന്നത് സ്കൂട്ടറുകളാണ് . വെസ്പയാകട്ടെ സ്കൂട്ടറുകളുടെ രാജകുമാരനും . അപ്പോൾ വില കൂടുന്നതിൽ അതിശയമില്ല . മാത്രമല്ല 1946 മോഡൽ പിയാജിയോ എംപി 6 നെ അടിസ്ഥാനമാക്കിയാണ് പുതിയ എംബ്രിയോ അർമാനിയുടെ രൂപകൽപന . അതായത് ആദ്യകാല വെസ്പയുടെ പുനർജ്ജന്മമെന്നു വേണമെങ്കിൽ പറയാം . എന്നാലും എട്ടു ലക്ഷം രൂപയ്ക്ക് മാത്രം എന്താണ് ഈ സ്കൂട്ടറിലുള്ളതെന്ന് ന്യായമായ സംശയമാണ് . ആദ്യ വെസ്പ മോഡലിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചതെന്നതു തന്നെയാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്ന ഏറ്റവും വലിയ പ്രത്യേകത . മാത്രമല്ല വിലയേറിയ മെറ്റീരിയലുകളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത് . കൂടാതെ മികച്ച ഗുണനിലവാരമുള്ള ലെതർ സീറ്റുകളും 12 ഇഞ്ച് വീൽ , എൽഇഡി ഹെഡ് ലാംപ് , ടെയ്ൽ ലാംപ് , ഫുള്ളി എൽ സി ഡി കൺസോൾ , എബിഎസ് , ഇരട്ട ഡിസ്ക് ബ്രേക്ക് , ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ എന്നിങ്ങനെ ഒട്ടേറെ അത്യാധുനിക ഫീച്ചറുകളുമായി പ്രത്യേകതകൾ നീളുന്നു . 11 . 84ബിഎച്ച്പിയും 10.33എൻഎം ടോർക്കും നൽകുന്ന 125സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിൻ കരുത്ത് പകരും . ഒരു ബൈക്കിന്റെ ഇരട്ടിവേഗത്തിൽ ഈ സ്കൂട്ടറിന് കുതിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത് . ഇന്ത്യയിൽ സിബിയു വഴി ഇറക്കുമതി ചെയ്യുന്നതു കൊണ്ടു കൂടിയാണ് വിലയിലെ ഈ വർദ്ധന . ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിലായിരുന്നു വെസ്പ ഈ പുത്തൻ സ്കൂട്ടർ കുമാരനെ അവതരിപ്പിച്ചത് . ക്ടോബർ 25 ഓടുകൂടി വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ .
0
എൻഡിഎ സർക്കാരിന്റെ അവസാനത്തെ ധനകാര്യ ബജറ്റിൽ ഊന്നൽ നൽകുന്നത് കർഷകർക്കും ഗ്രാമീണ മേഖലയ്ക്കും . കർഷകർക്ക് ഉയർന്ന വരുമാനമുണ്ടാക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് ഊന്നൽ നൽകിയിട്ടുള്ളത് . ഉൽപ്പാദന ചെലവ് കുറച്ച് കർഷകർക്ക് ചെലവിന്റെ അമ്പത് ശതമാനം വരുമാനം ലഭ്യമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം . അതേ സമയം അർഹതയുള്ളവർക്ക് ആനുകൂല്യങ്ങൾ എത്തിക്കുന്നതിന് ഇടനിലക്കാരുടെ സാന്നിധ്യം ഇല്ലാതാക്കുമെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു . കർഷകർക്ക് നൽകി വരുന്ന കിസാൻ ക്രെഡിറ്റ് കാർഡ് കന്നുകാലി കർഷകർക്ക് കൂടി ലഭ്യമാക്കുമെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു . 2022ഓടെ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും കാർഷിക വിളകൾക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കുമെന്നും ജെയ്റ്റ്ലി ബജറ്റിൽ ചൂണ്ടിക്കാണിക്കുന്നു . കാർഷിക വിപണികളുടെ വികസനത്തിനായി 2000 കോടി രൂപ നീക്കിവെയ്ക്കുമെന്നും ഇനാം പദ്ധതിയിൽ കൂടുതൽ കർഷകരെ പങ്കാളികളാക്കുമെന്നും പ്രഖ്യാപനത്തിൽ ചൂണ്ടിക്കാണിക്കുന്നു . ഭക്ഷ്യധാന്യ സംസ്കരണത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കിയതോടെ ബജറ്റ് വിഹിതം 1400 കോടിയായി ഉയരുകയും ചെയ്തുിട്ടുണ്ട് . രാജ്യത്തെ കാർഷിക വളർച്ച ഉറപ്പുവരുത്തുന്നതിനായി ഓപ്പറേഷൻ ഗ്രീൻ എന്ന പേരിൽ പദ്ധതിയ്ക്ക് രൂപം നൽകും . ഇതിലേയ്ക്ക് 500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത് . ഇതിന് പുറമേ ഫിഷറീസ് - മൃഗസംരക്ഷണ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 1000 കോടിയായി ഉയർത്തിയിട്ടുണ്ട് . മുള അധിഷ്ഠിത വ്യവസായങ്ങൾക്ക് മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ച മന്ത്രി 1290 കോടി രൂപ ബജറ്റ് വിഹിതമായി വകയിരുത്തിയിട്ടുണ്ട് . രാജ്യത്തെ നാല് കോടിയോളം വരുന്ന ദരിദ്രവിഭാഗങ്ങൾക്ക് സൌജന്യ വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി സൌഭാഗ്യ പദ്ധതിയ്ക്ക് രൂപം നൽകും . ഇതിന് പുറമേ ഗ്രാമീണ മേഖലയിലെ എട്ട് കോടിയോളം വരുന്ന സ്ത്രീകൾക്ക് സൌജന്യ പാചകവാതക കണക്ഷൻ നൽകും . ഉജ്ജ്വല യോജന പദ്ധതിയ്ക്ക് കീഴിലായിരിക്കും ഇത് നടപ്പിലാക്കുക .
0
മലയാളികളുടെ പ്രിയപ്പെട്ട നടി നന്ദിനി ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് . പുതിയ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനിടെ താൻ ഉടൻ വിവാഹിതയാകുമെന്ന് താരം പറയുന്നു . തനിക്ക് അനുയോജ്യനായ ഒരാളെ തിരയുകയാണ് വീട്ടുകാർ . തൻറെ ജീവിതത്തോട് യോജിക്കുന്ന ആളെ കണ്ടെത്തിയാൽ വിവാഹമുണ്ടാകും . അത്തരമൊരാളെ ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നന്ദിനി പറഞ്ഞു . 38 കാരിയായ നന്ദിനിയുടേതായി പുറത്തിറങ്ങാൻ ഈ വർഷം ഒടുപിടി ചിത്രങ്ങളുണ്ട് . അനുരാഗ കരിക്കിൻ വെള്ളം എന്ന ആസിഫലി ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു താരം . മോഹൻലാലിനൊപ്പം ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചു നന്ദിനി . സുരേഷ് ഗോപി നായകനാകുന്ന ലേലത്തിൻറെ രണ്ടാം ഭാഗത്തിലും നന്ദിനി എത്തുന്നു . ആസിഫലി നായകാനായുന്ന ചിത്രത്തിലും നന്ദിനി അഭിനയിക്കുന്നുണ്ട് . ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെയാണ് നന്ദിനി നായികയായി എത്തുന്നത് . തുടർന്ന് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി താരം . ലേലം , അയാൾ കഥ എഴുതുകയാണ് , തച്ചിലേടത്ത് ചുണ്ടൻ , നാറാണത്ത് തമ്പുരാൻ , കരുമാടിക്കുട്ടൻ , സുന്ദര പുരുഷൻ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടേയും 30ലേറെ ചിത്രങ്ങളിലൂടെ തമിഴ് തെലുങ്ക് കന്നട പ്രേക്ഷകരുടെയും പ്രിയങ്കരിയായി . മാതൃഭൂമിയുടെ സ്റ്റാർ ആൻ സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് വിവാഹം ഉടനുണ്ടാകുമെന്ന് നന്ദിനി മനസ്സ് തുറന്നത് .
1
ബോളിവുഡിൻറെ മുൻ നിര നായികമാരേക്കാൾ ആരാധകരുണ്ട് സണ്ണിക്ക് . വ്യത്യസ്ത പാതകൾ തിരഞ്ഞെടുത്ത് മുന്നേറുന്ന സണ്ണി സ്വന്തമാക്കിയ കാറും വ്യത്യസ്തതയുടെ പേരിൽ വാർത്തകളിൽ ഇടം നേടുകയാണ് . ലോകത്ത് 450 എണ്ണം മാത്രം നിർമ്മിക്കുന്ന മസരാറ്റി ഗിബ്ലി നെരിസ്മോ ലിമിറ്റഡ് എഡിഷനാണ് സണ്ണി വാങ്ങിയത് . താരത്തെപ്പോലെ സൂപ്പർ ഹോട്ടാണ് കാറും . സോഷ്യൽ മീഡിയയിലൂടെ സണ്ണി തന്നെയാണ് കാറിൻറെ ചിത്രം പുറത്തു വിട്ടത് . നേരത്തേ ഭർത്താവ് ഡാനിയൽ വെബ്ബർ സണ്ണിക്ക് മസരാറ്റി സമ്മാനിച്ചിരുന്നു . മസരാറ്റിയുടെ സെഡാനായ ഗീബ്ലി ലിമിറ്റഡ് എഡിഷനാണ് നെരിസ്മോ . മൂന്നു ലിറ്റർ ടർബോ ചാർജ്ഡ് എൻജിനാണ് നെരിസ്മോയിൽ ഉപയോഗിക്കുന്നത് . നിലവിൽ അമേരിക്കയിലും കാനഡയിലും മാത്രമാണ് മസരാറ്റി നെരിസ്മോ വിൽപ്പനയ്ക്കുള്ളത് . ഇന്ത്യയിൽ മസരാറ്റി ഗിബ്ലി മാത്രമേ ഉള്ളൂ . ഗീബ്ലി , ഗീബ്ലി എസ് , ഗീബ്ലി എസ്ക്യു 4 തുടങ്ങിയവയാണ് മറ്റു സ്റ്റൈലുകൾ . പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ വെറും 4.7 സെക്കൻറുകൾ മാത്രം മതി . കൂടിയ വേഗം 280 കിലോമീറ്ററാണ് . മസരാറ്റി ഗീബ്ലിയുടെ ഏകദേശ വില 1.6 കോടി രൂപയാണ് .
1
ലോക ഫുട്ബോളിലെ വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും പന്തുതട്ടുന്ന സ്പാനിഷ് ലീഗിന്റെ പുതിയ പതിപ്പിന് ഇന്ന് കിക്കോഫ് . ഉദ്ഘാടന മത്സരത്തിൽ ലെഗാനസ് അലാവസിനെ നേരിടും . അത്ലറ്റികോ മാഡ്രിഡ് നാളെയും റയൽ , ബാഴ്സ ടീമുകൾ മറ്റന്നാളും കളത്തിലിറങ്ങും . ടീമുകളുടെയും താരങ്ങളുടെയും പേരിൽ മറ്റേത് ലീഗിനേക്കാളും എന്നും ഒരുപടി മുന്നിലാണ് ലാലിഗയെന്ന് വിളിപ്പേരുള്ള സ്പാനിഷ് ലീഗ് . നെയ്മർ ഫ്രാൻസിലേക്ക് ചേക്കേറിയെങ്കിലും ലാലിഗയുടെ അഹങ്കാരമായി മെസ്സിയും റൊണാൾഡോയും ഗ്രീസ്മാനും സുവാരസും ഇവിടെയുണ്ട് . നെയ്മറിനേക്കാൾ വലുതാണ് ഈ ലീഗെന്ന് ലാലിഗ പ്രസിഡൻറ് പറഞ്ഞതും ഇതുകൊണ്ടുതന്നെ . കിരീടപോരാട്ടത്തിൽ ഇത്തവണയും ബാഴ്സയും റയലും തന്നെയാണ് മുൻപന്തിയിൽ . യുവേഫ സൂപ്പർ കപ്പും , സ്പാനിഷ് സൂപ്പർ കപ്പും നേടി റയൽ നയം വ്യക്തമാക്കി കഴിഞ്ഞു . താരങ്ങളെല്ലാം ഉഗ്രൻ ഫോമിൽ . ആദ്യ ഇലവനിൽ നിന്ന് ആരെ ഒഴിവാക്കും എന്ന് തലപുകയ്ക്കേണ്ട ഗതികേടിലാണ് റയൽ കോച്ച് സിദാൻ . വിലക്കിനെതുടർന്ന് ആദ്യ 4 മത്സരങ്ങളിൽ റൊണാൾഡോ കളിക്കില്ല എന്നുമാത്രമാണ് പോരായ്മയായുള്ളത് . മറുവശത്ത് ബാഴ്സയാകട്ടെ വൻ തിരിച്ചടികളുടെ നടുവിലാണ് . പലതാരങ്ങളും ഫോം വീണ്ടെടുക്കാനാകാതെ വിഷമിക്കുന്നു . നെയ്മറിന് പകരക്കാരനെ കണ്ടെത്താനായിട്ടില്ല ഇതുവരെ . പരിക്കേറ്റ സുവാരസിന് ആദ്യ നാല് മത്സരങ്ങൾ നഷ്ടമാകുമെന്നതാണ് ഒടുവിലത്തേത് . ഗ്രീസ്മാനെ മുൻനിർത്തി കപ്പ് തിരിച്ചുപിടിക്കാനാകും അത്ലറ്റികോയുടെ ശ്രമം . ട്രാൻസ്ഫർ വിലക്ക് തീർന്നാൽ ജനുവരിയിൽ കൂടുതൽ കരുത്തരാകും സിമിയോണിയുടെ സംഘം . നാളെ ജിറോണക്കെതിരെയാണ് അത്ലറ്റികോയുടെ ആദ്യമത്സരം . മറ്റനന്നാൾ ബാഴ്സ . റിയൽ ബെറ്റിസിനെ നേരിടുന്പോൾ ഡിപ്പോർട്ടീവോയാണ് നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന്റെ എതിരാളികൾ .
2
രണ്ടാമത് കൊൽക്കത്ത മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യുക മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൾക്കർ . ഫെബ്രുവരി നാലിന് റെഡ് റോഡിലാണ് നാല് വിഭാഗങ്ങളിലായുള്ള മത്സരം . ഒന്നാമതെത്തുന്നയാൾക്ക്10 ലക്ഷവും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷവും ലഭിക്കും . സച്ചിൻ വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത് . എല്ലാ ഇന്ത്യക്കാരും ആരോഗ്യത്തോടെ ഇരിക്കുകയാണ് തൻറെ ലക്ഷ്യം . കഴിഞ്ഞ വർഷം മാരത്തണിന് ലഭിച്ച പ്രതികരണം ഞെട്ടിച്ചു . കൂടുതൽ പങ്കാളിത്തം ഇക്കുറി മാരത്തണിലൂണ്ടാകുമെന്ന പ്രതീക്ഷയും ഇതിഹാസ ക്രിക്കറ്റ് താരം പങ്കുവെച്ചു . രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഓൺലൈനായി മത്സരത്തിന് രജിസ്റ്റർ ചെയ്യാം .
2
കടക്കെണിയിൽ നട്ടം തിരിയുന്ന ഐഡിബിഐ ബാങ്കിൽ 51 ശതമാനം ഓഹരി എടുക്കാനുള്ള എൽ ഐസിയുടെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം . 38 ലക്ഷത്തിലേറെ വരുന്ന സാധാരണ ഇൻഷുറൻസ് വരിക്കാർക്ക് എൽഐസിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു . പാവപ്പെട്ടവർ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നേട്ടമുണ്ടാക്കാനാണ് മോദി സർക്കാരിൻറെ ശ്രമം , ഇത് നാണക്കേടാണെന്ന് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു . പൊതു മേഖലാ ബാങ്കുകളിൽ ഏറ്റവും മോശം റെക്കോർഡാണ് ഐഡിബിഐ ബാങ്കിന് . മൊത്തം കിട്ടാക്കടം 27.95 ശതമാനം . അതായത് 55,588 കോടി രൂപ . ഈ സാഹര്യത്തിലാണ് കൂടുതൽ നിക്ഷേപം ഇറക്കാനുള്ള എല് ഐസിയുടെ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നത് . ഐഡിബിഐയിൽ സർക്കാരിൻറെ ഓഹരിപങ്കാളിത്തം 85.96 ശതമാനാണ് . എല്ഐസിയുടെ ഓഹരിപങ്കാളിത്തം നിലവിൽ 10.8 ശതമാനവും . ഇത് 51 ശതമാനം ആക്കാനാണ് എൽഐസിയുടെ തീരുമാനം . നിയമപ്രകാരം ഇൻഷുറൻസ് കന്പനികൾക്ക് ഒരു കന്പനിയുടെ 15 ശതമാനത്തിൽ കൂടുതൽ ഓഹരിയെടുക്കാനാവില്ല . ഈ സാഹചര്യത്തിൽ , പ്രത്യകേ കേസായി പരിഗണിച്ച് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി , എല് ഐസിക്ക് അനുമതി കൊടുക്കുകയായിരുന്നു . ബാങ്കിംഗ് മേഖലയിൽ കൂടി കടന്ന് ചെന്ന് തങ്ങളുടെ ബിസിനസ് വൈവിധ്യവൽക്കരിക്കാൻ എല്ഐസിയെ സഹായിക്കുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം . എന്നാൽ 38 കോടി വരുന്ന സാധാരണക്കാരായ ഇൻഷുറൻസ് വരിക്കാർക്ക് എല് ഐസിയിലുള്ള വിശ്വാസ്യത തകർക്കാൻ മാത്രമേ ഇത് ഉപകരിക്കൂ എന്ന് കോൺഗ്രസും സിപിമ്മും പറയുന്നു പല പൊതുമേഖലാ ബാങ്കുകളും കടുത്ത പ്രതിസന്ധിയിലാണ് . ഭാവിയിൽ ഇവയും എൽഐസിയുടെ സഹായം തേടിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു .
0
നവരാത്രി - ദീപാവലി ആഘോഷങ്ങൾക്കായി ഇന്ത്യക്കാർ വിമാനം പിടിച്ചപ്പോൾ പിറന്നത് പുതിയ റെക്കോർഡ് . 1 . 04 കോടി ആളുകളാണ് ഈ വർഷം ഒക്ടോബറിൽ രാജ്യത്തിനകത്ത് വിമാനയാത്ര നടത്തിയത് . ഇതൊരു സർവകാല റെക്കോർഡാണ് . കഴിഞ്ഞ വർഷം ഒക്ടോബറിൽ 86.7 ലക്ഷം പേരാണ് രാജ്യത്തിനുള്ളിൽ വിമാനയാത്ര നടത്തിയിരുന്നത് . എന്നാൽ ഈ വർഷം ഒക്ടോബറിൽ യാത്രക്കാരുടെ എണ്ണം 20.5 ശതമാനം വർധിച്ചു . ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള പത്ത് മാസക്കാലയളവിൽ 9.5 കോടി അഭ്യന്തര യാത്രക്കാരാണ് ഉണ്ടായിരുന്നത് . കഴിഞ്ഞ വർഷം ഇതേ സീസണിൽ ഇത് 8.1 കോടിയായിരുന്നു , 17.3 ശതമാനം വർധന . വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കിൽ നൽകുന്ന വൻഓഫറുകളാണ് കൂടുതൽ വിമാനയാത്രക്കാരെ ഈ രംഗത്തേക്ക് ആകർഷിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ . അഭ്യന്തര യാത്രക്കാരെ ആകർഷിക്കുന്ന തരത്തിൽ തിരക്കുള്ള റൂട്ടുകളിൽ വിമാനകമ്പനികൾ കൂടുതൽ സർവ്വീസ് ആരംഭിച്ചതും , പുതിയ റൂട്ടുകൾ തുടങ്ങിയതും വിമാനയാത്രയിൽ വിപ്ലവം സൃഷ്ടിച്ചു . കണക്കുകൾ പ്രകാരം റെക്കോർഡ് യാത്രക്കാർ സഞ്ചരിച്ച ഒക്ടോബറിൽ 39.5 ശതമാനം പേരും യാത്രയ്ക്കായി ആശ്രയിച്ചത് ഇൻഡിഗോ എയർലൈൻസിനെയാണ് . 17 . 2 ശതമാനം പങ്കാളിത്തവുമായി ജെറ്റ് എയർവേഴ്സാണ് രണ്ടാം സ്ഥാനത്ത് . സ്പൈസ് ജെറ്റും എയർ ഇന്ത്യയും 13 ശതമാനം വീതം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചപ്പോൾ ഗോ എയർ 8.8 ശതമാനം പേരുമായി പറന്നു . അതേസമയം കൂടുതൽ ആളുകൾ വ്യോമയാനമേഖലയിലേക്ക് വരുന്നുണ്ടെങ്കിലും ഇത്രയും പേരെ ഉൾക്കൊള്ളാനുള്ള സൌകര്യങ്ങൾ രാജ്യത്തെ പ്രധാന വിമാനത്തവളങ്ങളിൽ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് . നിലവിൽ കനത്ത ട്രാഫിക്ക് രേഖപ്പെടുത്തുന്ന ഡൽഹി , മുംബൈ വിമാനത്താവളങ്ങളിൽ ഇനി കൂടുതൽ വിമാനസർവ്വീസുകൾ ആരംഭിക്കാനുള്ള സൌകര്യമില്ലെന്നാണ് റിപ്പോർട്ട് . മുംബൈ - ഡൽഹി വിമാനത്താവളങ്ങളുടെ പരിമിതികൾ തിരിച്ചറിഞ്ഞ് നവി മുംബൈയിലും ഗ്രേറ്റർ നോയിഡയിലും പുതിയ വിമാനത്താവളങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവർത്തന സജ്ജമാക്കുവാൻ ഇനിയും വർഷങ്ങളെടുക്കും . ആഗോളതലത്തിൽ തന്നെ ഏറ്റവും വേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യൻ വ്യോമയാനമേഖലയെങ്കിലും അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിൽ രാജ്യം വളരെ പിറകിലാണ് . ആഗോളതലത്തിലെ അഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ജപ്പാനെ പിന്നിലേക്ക് തള്ളി ഇന്ത്യ മൂന്നാം സ്ഥാനം നേടിയത് കഴിഞ്ഞ വർഷമാണ് . ഈ വർഷം ഫിബ്രുവരിയിലാണ് പ്രതിമാസം ഒരു കോടിയിലേറെ അഭ്യന്തരവിമാനയാത്രികർ എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കിയത് .
0
ബാങ്ക് അക്കൌണ്ടുകളുമായി ആധാർ നന്പറുകൾ ബന്ധിപ്പിക്കണമെന്ന് ഇന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട അവ്യക്തതകൾക്ക് അറുതിയായിരിക്കുകയാണ് . വിവരാവകാശ നിയമപ്രകാരം ലഭിച്ച ഒരു മറുപടി ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്ക് ആധാർ നിർബന്ധമാക്കിയിട്ടില്ലെന്ന തരത്തിൽ ഇന്നലെ വാർത്തകൾ പുറത്തുവന്നത് . തുടർന്ന് ആധാറുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരക്കുന്നതിനിടെ ഇക്കാര്യത്തിൽ റിസർവ് ബാങ്ക് തന്നെ വ്യക്തത വരുത്തി . ഈ വർഷം ജൂൺ ഒന്നിന് ഗസറ്റിൽ വിജ്ഞാപനം ചെയ്ത , കള്ളപ്പണം തടയൽ നിയമപ്രകാരം എല്ലാ ബാങ്ക് അക്കൌണ്ടുകളും ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി . 2017 ഡിസംബർ 31 വരെയാണ് ബാങ്ക് അക്കൌണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സമയപരിധി അനുവദിച്ചിരിക്കുന്നത് . ഇതിന് ശേഷവും ആധാറുമായി ബന്ധിപ്പിക്കപ്പെടാത്ത അക്കൌണ്ടുകൾ ഉപയോഗ രഹിതമായി മാറും . ബാങ്കുകളിൽ നിന്ന് ഇപ്പോൾ അക്കൌണ്ട് ഓപ്പൺ ചെയ്യുന്നവരിൽ നിന്ന് നിർബന്ധമായും ആധാർ നമ്പർ വാങ്ങുന്നുണ്ട് . നേരത്തെയുള്ള അക്കൌണ്ട് ഉടമകളോട് സർക്കാർ നിർദ്ദേശ പ്രകാരം ആധാർ രേഖകൾ നൽകണമെന്ന് ബാങ്കുകൾ വിവിധ മാർഗ്ഗങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ട് . ആധാർ ബന്ധിപ്പിക്കാത്ത അക്കൌണ്ടുകൾ 2018 ജനുവരി ഒന്നു മുതൽ ഒരു തരത്തിലും ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് റിസർവ് ബാങ്കിന്റെയും കേന്ദ്ര സർക്കാറിന്റെയും നിലപാട് . അക്കൌണ്ടിലേക്ക് പണമിടാനോ എടുക്കാനോ ട്രാൻസ്ഫർ ചെയ്യാനോ സാധിക്കില്ല . ബാങ്ക് അക്കൌണ്ടുകൾ വഴി ശമ്പളം വാങ്ങുന്നവർക്ക് അത് അക്കൌണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല . എ . ടി . എം കാർഡുപയോഗിച്ച് പണം പിൻവലിക്കാനോ കാർഡ് സ്വൈപ് ചെയ്ത് സാധനങ്ങൾ വാങ്ങാനോ കഴിയിയില്ല . എന്നാൽ ആധാർ നമ്പർ ബാങ്കിൽ ഹാജരാക്കി ഇത്തരത്തിൽ ഉപയോഗ രഹിതമായ അക്കൌണ്ടുകൾ പുനരുജ്ജീവിപ്പിക്കാൻ കഴിയും . ഒരാൾക്ക് ഒന്നിലധികം അക്കൌണ്ടുകൾ ഉണ്ടെങ്കിൽ എല്ലാ അക്കൌണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം .
0
കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യൻ ഏവിയേഷൻ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് . ഫണ്ടിന് വേണ്ടി വലിയ ബുദ്ധിമുട്ടനുഭവിക്കുന്ന ജെറ്റ് എയർവേസിൻറെ വാർത്തകളാണ് ഈ നിരയിൽ ഏറ്റവും ഒടുവിലായി പുറത്ത് വന്നത് . പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ജെറ്റ് എയർവേസിനെ ഏറ്റെടുക്കാൻ ടാറ്റയുടെ ശ്രമങ്ങൾ നടത്തുന്നതായുളള വാർത്തകളെ , വ്യോമയാന രംഗത്തിൻറെ ഏകീകരണത്തിൻറെ സൂചനകളെണെന്നാണ് ഈ മേഖലയിലുളളവരുടെ അഭിപ്രായം . ജെറ്റ് എയർവേസിനെ ഏറ്റെടുക്കാനുള്ള ടാറ്റയുടെ ശ്രമം വിജയിച്ചാൽ ടാറ്റ സൺസിൻറെ വ്യവസായത്തിലെ സാന്നിധ്യം മൂന്ന് കമ്പനികളായി വർദ്ധിക്കും . നിലവിൽ ഇന്ത്യൻ വ്യോമയാന മേഖലയിലെ രണ്ട് തന്ത്രപ്രധാനമായ കമ്പനികളിൽ ടാറ്റയ്ക്ക് ഓഹരിയുണ്ട് . സിംഗപ്പൂർ എയർലൈനുമായി ചേർന്നുളള സംയുക്ത സംരംഭമായ വിസ്താരയും ബജറ്റ് എയർലൈനായ എയർ ഏഷ്യ ഇന്ത്യയിലും ടാറ്റയ്ക്ക് നിർണ്ണായക സാന്നിധ്യമുണ്ട് . വിസ്താരയിൽ 51 ശതമാനവും എയർ ഏഷ്യ ഇന്ത്യയിൽ 49 ശതമാനവുമാണ് ടാറ്റ സൺസിന് ഓഹരിയുളളത് . ജെറ്റ് എയർവേസിനെ ഏറ്റെടുക്കാനുളള ടാറ്റയുടെ പദ്ധതി നടപ്പായാൽ ഇന്ത്യൻ വ്യോമയാന മേഖല രണ്ടോ മൂന്നോ വൻകിട കമ്പനികളിലേക്ക് കേന്ദ്രികരിക്കപ്പെടും . അത് പിന്നീട് വ്യോമയാന മേഖലയുടെ ഏകീകരണത്തിലേക്കും നയിക്കപ്പെട്ടേക്കാം . മിക്ക ഇന്ത്യൻ വ്യോമയാന കമ്പനികളും നിലവിൽ നഷ്ടത്തിൻറെയും കടത്തിൻറെയും പ്രതിസന്ധിയിലാണ് . ദേശീയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം വ്യോമയാന മേഖലയിൽ നിരവധി ഏറ്റെടുക്കലുകൾക്ക് ഉടൻ അരങ്ങൊരുങ്ങുമെന്നാണ് സൂചനകൾ .
0
ഓസ്ട്രേലിയ എയ്ക്കെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യ എ ടീമിന് ദയനീയ തോൽവി . സഞ്ജു സാംസണും മനീഷ് പാണ്ഡെയുമെല്ലാം അടങ്ങുന്ന ടീം 15.4 ഓവറിൽ കേവലം 55 റൺസിന് പുറത്തായപ്പോൾ ഓസീസ് 17.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു . 15 റൺസെടുത്ത അക്ഷർ പട്ടേൽ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നുള്ളു . സ്കോർ ഇന്ത്യ എ 15.4 ഓവറിൽ 55ന് ഓൾ ഔട്ട് , ഓസ്ട്രേലിയ 17.1 ഓവറിൽ 56/2 . എ ടീമാണെങ്കിലും ഇന്ത്യൻ സീനിയർ ടീമിൽ കളിച്ചവരാണ് ടീമിലെ ഭൂരിഭാഗം കളിക്കാരും . സിംബാബ്വെ പര്യടനത്തിൽ സീനിയർ ടീമിൽ കളിച്ച ഫായിദ് ഫസൽ ( 3 ) കരുൺ നായർ ( 7 ) എന്നിവർ തുടക്കത്തിലേ പുറത്തായപ്പോൾ മൻദീപ് സിംഗിനും മനീഷ് പാണ്ഡെയ്ക്കും അക്കൌണ്ട് തുറക്കാനായില്ല . കേദാർ ജാദവും സഞ്ജു സാംസണും നാലു റൺസ് വീതമെടുത്തപ്പോൾ ഹർദ്ദീക് പാണ്ഡ്യ ഒരു റണ്ണെടുത്ത് പുറത്തായി . ഓസീസിനായി അഞ്ചു വിക്കറ്റെടുത്ത ട്രെമെയ്നും നാലു വിക്കറ്റു വീഴ്ത്തിയ വോറലുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത് . താരതമ്യേന ജൂനിയർ താരങ്ങളടങ്ങിയ ഓസീസ് ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി . 23 റൺസെടുത്ത പാറ്റേഴ്സണും 19 റൺസെടുത്ത സ്റ്റോയ്നസും ജയം എളുപ്പമാക്കി . ക്രിസ് ലിന്നും ഗ്ലെൻ മാക്സ്വെല്ലും സ്റ്റോയ്നസുമായിരുന്നു ഓസീസ് ടീമിൽ സീനിയർ ടീമിൽ കളിച്ചവരായി ഉണ്ടായിരുന്നത് .
2
വർഷങ്ങളോളം പ്രണയത്തിലായിരുന്നു സൽമാൻ ഖാൻ - ഐശ്വര്യ റായി ജോഡികൾ . എപ്പോഴും ഒരുമിച്ചുണ്ടായിരുന്ന ഇരുവരും വേർപിരിഞ്ഞതിന് ശേഷം ക്യാമറയ്ക്ക് മുന്നിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല . എന്നാൽ ഗോസിപ്പുകൾക്ക് കുറവുണ്ടായിരുന്നുമില്ല . ഐശ്വര്യയുടെ വിവാഹത്തോടെ ഗോസിപ്പുകൾക്ക് വിരാമമാകും എന്നാണ്എല്ലാവരും കരുതിയത് . വർഷങ്ങൾക്കുശേഷം ഇരുവരേയും കുറിച്ചുള്ള പുതിയ വാർത്തകൾ നിറയുകയാണ് ഗോസിപ്പ് കോളങ്ങളിൽ . ഐശ്വര്യ റായിയുടെ പേര് കേട്ട് കിളിപോയി നിൽക്കുന്ന സൽമാൽഖാന്റെ വീഡിയോ ആണിത് . സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ‘ദസ് കാ ദം’ ഷോയിലാണ് സംഭവം . തൻറെ പുതിയ ചിത്രമായ ഫന്നേ ഖാൻറെ പ്രമോഷന് എത്തിയതായിരുന്നു അനിൽ കപൂർ . ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി വേഷമിട്ട പിഹു സാന്ദും പരിപാടിയിൽ ഉണ്ടായിരുന്നു . പരിപാടിക്കിടയിൽ സൽമാൻ ഖാന്റെ ക്ഷണ പ്രകാരം സ്റ്റേജിലെത്തിയ അനിൽ കപൂർ ‘ഫന്നെ ഖാൻ’ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സംഭവം . ചിത്രത്തിൽ ബേബി സിൻഹയുടെ ഫാനായ മകളുടെ അച്ഛനായിട്ടാണ് താൻ അഭിനയിക്കുന്നതെന്ന് അനിൽ കപൂർ പറഞ്ഞു . ഇതുകേട്ടതും ബേബി സിൻഹ ആരാണെന്ന് കൌതുകത്തോടെ സൽമാൻ ഖാൻ ചോദിച്ചു . ‘ഐശ്വര്യ . . ഐശ്വര്യ റായ് ബച്ചൻ ആണ് ബേബി സിൻഹയുടെ കഥാപാത്രം ചെയ്യുന്നത്’ , അനിൽ കപൂർ മറുപടി നൽകി . ഐശ്വര്യ എന്നു കേട്ടതും സദസ്സിലിരുന്ന ആരാധകരുടെ ഇടയിൽനിന്നും വലിയ ആരവങ്ങൾ ഉയർന്നു . ഇതുകണ്ട സൽമാൻ ഖാൻ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ കുറച്ചുനേരം നിശബ്ദനായി നിൽക്കുന്നു . ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് . പോപ് സ്റ്റാറായിട്ടാണ് ഐശ്വര്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് . വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ബെൽജിയം ചിത്രം ' എവരിബഡി ഫെയ്മസി ' ൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള ചിത്രമാണ് ഫന്നെ ഖാൻ . അതുൽ മഞ്ജരേക്കർ ആണ് സംവിധാനം . സംഗീതം അമിത് ത്രിവേദി . ഛായാഗ്രഹണം തിരു . ചിത്രത്തിൽ രാജ്കുമാർ റാവു പ്രധാന വേഷത്തിലെത്തുന്നുണ്ട് .
1
ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പ്രേമസൂത്രം . ചിത്രത്തിന്റെ പുതിയ ടീസർ പുറത്തുവിട്ടു . ചെമ്പൻ വിനോദ് , ബാലു , ലിജോ മോൾ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . സ്കൂൾ വിദ്യാർഥിയായ പ്രകാശന് തന്റെ സഹപാഠിയായ അമ്മുവിനോട് പ്രണയമാണ് . അത് പക്ഷേ പ്രകാശന് തുറന്നുപറയാൻ കഴിയുന്നില്ല . അമ്മുവിന് പ്രകാശനെ ഇഷ്ടവുമല്ല . അമ്മുവിന്റെ പ്രണയം നേടാനുള്ള വഴികൾ തേടി പ്രകാശൻ വികെപിയുടെ സമീപത്ത് എത്തുന്നത് . വികെപിയുടെ സഹായത്തോടെ അമ്മുവിന്റെ സ്നേഹം പിടിച്ചുപറ്റാൻ പ്രകാശൻ നടത്തുന്ന ശ്രമങ്ങളാണ് പ്രേമസൂത്രത്തിൽ പറയുന്നത് . അമ്മുവായി ലിജോമോളും വികെപിയായി ചെമ്പൻ വിനോദും പ്രകാശനായി ബാലുവും വേഷമിടുന്നു .
1
യൂവേഫയുടെ പ്രസിഡൻറ്സ് അവാർഡ് മുൻ ഇംഗ്ലീഷ് നായകൻ ഡേവിഡ് ബെക്കാമിന് . വിരമിക്കലിന് ശേഷമുള്ള പ്രവർത്തനങ്ങൾക്കാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് - റയൽ മാഡ്രിഡ് ഇതിഹാസത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത് . ഈ വർഷാവസാനം മൊണോക്കയിൽ നടക്കുന്ന ചടങ്ങിൽ 43കാരനായ താരത്തിന് അവാർഡ് സമ്മാനിക്കും . ബെക്കാം ഫുട്ബോളിൻറെ ആഗോള അംബാസിഡറാണ് . ഫുട്ബോളിൻറെ മഹത്വം ലോകത്തിൻറെ എല്ലാ കോണിലും ബെക്കാമെത്തിക്കുന്നു . ബെക്കാമിൻറെ മനുഷ്യത്വപരമായ സംഭവനകൾ ലോകത്തെ അനേകം കുട്ടികൾക്ക് രക്ഷയാകുന്നു . അത് ആഘോഷിക്കപ്പെടുന്നു . അതിനാൽ ബെക്കാം അദേഹത്തിൻറെ തലമുറയിലെ ' ഫുട്ബോൾ ഐക്കൺ ' ആണ് - പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് യൂവേഫ പ്രസിഡൻറ് അലക്സാണ്ടർ സെഫറിൻ അഭിപ്രായപ്പെട്ടു . കഴിഞ്ഞ വർഷം ഇറ്റാലിയൻ ഇതിഹാസം ഫ്രാൻസിസ്കോ ടോട്ടിക്കായിരുന്നു പുരസ്കാരം . യൂനിസെഫിൻറെ അംബാസിഡറും മിയാമിയിലെ മേജർ സോക്കർ ലീഗ് ടീം ഉടമയുമാണ് ബെക്കാമിപ്പോൾ . ഇംഗ്ലണ്ടിനായി 115 മത്സരങ്ങൾ കളിക്കുകയും വിവിധ ക്ലബുകൾക്കായി 19 ട്രോഫികൾ നേടുകയും ചെയ്തു . 20 വർഷം നീണ്ട കരിയറിൽ ലാ ഗാലക്സി , എസി മിലാൻ , പാരിസ് സെയ്ന്റ് ടീമുകൾക്കായും ജഴ്സിയണിഞ്ഞു .
2
ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിൽ മലയാളി പേസർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി . ശ്രേയസ് അയ്യരാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ ടീമിന്റെ നായകൻ . അവസാന രണ്ട് മത്സരങ്ങളിൽ റിഷഭ് പന്ത് ടീമിനെ നയിക്കും . ഐപിഎല്ലിലെ ഭാവി വാഗ്ദാനത്തിനുള്ള പുരസ്കാരം നേടിയ ബേസിൽ തമ്പി ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരായ പരമ്പരയിലും മികവുറ്റ പ്രകടനം നടത്തിയിരുന്നു . ഒക്ടോബർ ആറിന് വിശാഖപട്ടണത്താണ് ഏകദിന പരമ്പര തുടങ്ങുന്നത് . ശർദ്ദുൽ ഠാക്കൂർ , സിദ്ധാർഥ് കൌൾ , മുഹമ്മദ് സിറാജ് , എന്നിവരാണ് ബേസിലിനെ കൂടാതെ ടീമിലെ മറ്റ പേസർമാർ . ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന ന്യൂസിലൻഡ് ടീമിനെതിരായ പരിശീലന മത്സരത്തിനുള്ള ബോർഡ് പ്രസിഡന്റ് ഇലവൻ ടീമിനെയും സെലക്ടർമാർ പ്രഖ്യാപിച്ചിട്ടുണ്ട് . കരുൺ നായരാണ് ബോർഡ് ടീമിലെ മലയാളി സാന്നിധ്യം . ശ്രേയസ് അയ്യർ തന്നെയാണ് ബോർഡ് ടീമിനെയും നയിക്കുക . ഇരു ടീമുകളിലും മലയാളി താരം സഞ്ജു സാംസണ് ഇടം നേടാനായില്ല .
2
കന്നഡ നടനും രാഷ്ട്രീയനേതാവുമായ അംബരീഷിൻറെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ഇന്ത്യൻ ചലച്ചിത്ര മേഖല . ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെ അന്തരിച്ച പ്രിയതാരത്തെ അവസാനമായി കാണാൻ നിരവധി പ്രമുഖരാണ് എത്തിയത് . രാഷ്ട്രീയ സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖർ സോഷ്യൽ മീഡിയയിലൂടെയും അംബരീഷിൻറെ മരണവാർത്തയിലെ ഞെട്ടൽ രേഖപ്പെടുത്തി . പ്രിയ താരത്തോടുള്ള സ്നേഹവും ആദരവും പങ്കുവയ്ക്കാനും അവർ മറന്നില്ല . അത്ഭുതം ജനിപ്പിക്കുന്ന മനുഷ്യനായിരുന്നു അംബരീഷെന്ന് രജനികാന്ത് ട്വിറ്ററിൽ കുറിച്ചു . “പ്രിയ സുഹൃത്തും സഹോദരനുമായ അംബരീഷിന്റെ വിയോഗവാർത്ത ഹൃദയഭേദകമാണെന്നാണ് മോഹൻലാൽ കുറിച്ചത് . കുടുംബത്തിന് അനുശോചനങ്ങൾ അറിയിച്ച മോഹൻലാൽ പ്രാർത്ഥനയും സ്നേഹവും പങ്കുവച്ചു . എല്ലാവിധ പ്രാർത്ഥനകളും ഒപ്പമുണ്ടാകുമെന്നാണ് അമിതാഭ് ബച്ചൻ കുറിച്ചത് . 1970 - കളിൽ തുടർച്ചയായി ഹിറ്റുകൾ സൃഷ്ടിച്ചു കൊണ്ടാണ് അംബരീഷ് കന്നഡ സിനിമയിൽ തരംഗം സൃഷ്ടിക്കുന്നത് . അംബി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ റിബൽ സ്റ്റാർ എന്നായിരുന്നു ആരാധകർ വിശേഷിപ്പിച്ചത് . 1994 - ൽ കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അംബരീഷ് പാർട്ടി സീറ്റ് നീഷേധിച്ചതിനെ തുടർന്ന് 96 - ൽ കോൺഗ്രസ് ജനതാദളിൽ ചേർന്നു . 1998 - ലെ പൊതുതിരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യയിൽ മത്സരിച്ച അദ്ദേഹം . രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപിച്ചത് . പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തിയ അദ്ദേഹം മാണ്ഡ്യയിൽ നിന്നും രണ്ട് തവണ കൂടി ലോക്സഭയിലേക്ക് ജയിച്ചു . 2006 - ൽ ഒന്നാം യുപിഎ സർക്കാരിൽ വാർത്തവിനിമയ വകുപ്പിൻറെ ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു . നാല് മാസത്തിന് ശേഷം കാവേരി ട്രിബ്യൂണലിൻറെ വിധിയിൽ കർണാടകയോട് അനീതി കാണിച്ചെന്ന് ആരോപിച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു .
1
ഇന്ത്യൻ വിപണി കീഴടക്കാൻ മോട്ടോ ഇ4 പ്ലസ് ഇന്ത്യയിൽ വരുന്നു . 5000എംഎഎച്ച് ബാറ്ററിയിൽ പുറത്തിറങ്ങുന്ന ഫോൺ മോട്ടോ ഇ നിരയിൽ തന്നെ ഏറ്റവും വലുതാണ് . 5 . 5 ഇഞ്ച് ഡിസ് പ്ലേയിലാണ് മോട്ടോ ഇ പ്ലസിനുള്ളത് . 9 , 999 രൂപ വിലയിലാണ് ഇന്ത്യൻ വിപണിയിൽ ഫോൺ എത്തുന്നത് . ഷിയോമി റെഡ്മീ നോട്ട് 4 , നോക്കിയോ 3 എന്നിവയായിരിക്കും മോട്ടോ ഇ4 പ്ലസിൻറെ ഇന്ത്യൻ വിപണിയിലെ പ്രധാന എതിരാളികൾ . ഫ്ലിപ്പ്കാർട്ട് വഴി എക്സ്ക്യൂസീവായി ഫോൺ വിൽപ്പനയ്ക്ക് എത്തും . അടുത്തിടെ ഇറങ്ങിയ മോട്ടോ ജി5ന് സമാനമായ രൂപഘടനയാണ് മോട്ടോ ഇ4 പ്ലസിൻറെത് . മോട്ടോ ഇ4 പ്ലസിൻറെ ഹോം ബട്ടണിൽ ഫിംഗർ പ്രിന്റ് സ്കാനറും ഉൾകൊള്ളിച്ചിട്ടുണ്ട് . ഈ വിലയിൽ ലഭിക്കുന്ന ഫോണുകളിൽ ഈ പ്രത്യേക വിരളമാണ് .
3
ഹൃത്വിക് റോഷന്റെ ആദ്യ സിനിമയായ കഹോ നാ പ്യാർ ഹേയിൽ അമീഷാ പട്ടേലായിരുന്നു നായികയായി അഭിനയിച്ചത് . എന്നാൽ ചിത്രത്തിലേക്ക് ആദ്യം കരീന കപൂറിനെയായിരുന്നു പരിഗണിച്ചിരുന്നത് . ചില കാരണങ്ങളാൽ കരീനയ്ക്ക് ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതിരിക്കുകയായിരുന്നു . പിന്നീട് , അഭിഷേക് ബച്ചന്റെ റെഫ്യൂജിയിലൂടെ നായികയായിട്ടായിരുന്നു കരീന വെള്ളിത്തിരയിലെത്തിയത് . എന്നാൽ തന്റെ ആദ്യ ചിത്രം കഹോ നാ പ്യാർ ഹേ തന്നെയാണെന്ന് കരീന പറയുന്നു . സിനിമയിൽ ആദ്യമായി അഭിനയിച്ചത് കഹോ നാ പ്യാർ ഹേയിലായിരുന്നു . എന്റെ ആദ്യ ഷോട്ട് ആ ചിത്രത്തിലായിരുന്നു . സിനിമയിലും ഇത് ഉപയോഗിച്ചിട്ടുണ്ട് . ഹൃതിക്കിനൊപ്പം കടലിനരികിൽ നീല ജീൻസും ധരിച്ച് നിൽക്കുന്നത് അമീഷയല്ല . ഞാനാണ് അത് - കരീന ഒരു അഭിമുഖത്തിൽ പറഞ്ഞു .
1
ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് ‘ശിവഗംഗ സിനിമ ഫാക്ടറി ' . സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത് . ഒരു സിനിമാ നടനെ കാണാതാവുന്നതിലുടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത് . ബാബു ജനാർദ്ദനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ബാബു ജനാർദ്ദനൻ തന്നെയാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ കഥ , തിരക്കഥ , സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നതും . അരവിന്ദ് കൃഷ്ണയും അരുണും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് . അനു എലിസബത്തും അരുൺ ഗോപിനാഥും ചേർന്ന് രചിക്കുന്ന ഗാനങ്ങളുടെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകുന്നു . ഫഹദിനു പുറമേ ഇഷ തൽവാർ , മൈഥിലി , ലെന , ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു .
1
ലോകഫുട്ബോളിലെ ടാലൻറ് ഫാക്ടറികളിലൊന്നാണ് കറ്റാലൻ ക്ലബ് ബാഴ്സിലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസിയ . ലിയോണൽ മെസി , ആന്ദ്ര ഇനിയസ്റ്റ , സാവി ഫെർണാണ്ടസ് , ജെറാൾഡ് പിക്വേ , വിക്ടർ വാൽഡസ് , സെസ് ഫാബ്രിഗസ് , പെപ് ഗാർഡിയോള തുടങ്ങിയ സൂപ്പർ താരങ്ങൾ ലാ മാസിയയുടെ സംഭാവനയാണ് . സൂപ്പർതാരം ലിയോണൽ മെസിയുടെ പിൻഗാമിയാരെന്ന ചേദ്യത്തിന് ലാ മാസിയയിൽ നിന്ന് ഉത്തരം ലഭിച്ചുകഴിഞ്ഞു . കൌമാരലോകകപ്പിൽ മികവ് തെളിയിച്ച സ്പെയിൻ അണ്ടർ 17 നായകൻ ആബേൽ റൂയിസാണ് ലാ മാസിയയുടെ പുത്തൻ താരോദയം . ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ആറ് ഗോളുകളാണ് റൂയിസ് നേടിയത് . ബാഴ്സിലോണയുടെ ബി ടിമിലെ പ്രായം കുറഞ്ഞ താരമായ ആറടി ഉയരക്കാരനായ ആബേൽ റൂയിസ് മികച്ച ഫിനിഷറും ഹെഡർ വിദഗ്ധനുമാണ് . ദേശീയ ടീമിനായി 37 മത്സരങ്ങളിൽ നിന്ന് 27 തവണ ആബേൽ റൂയിസ് വലകുലുക്കിയിട്ടുണ്ട് . എന്നാൽ ബാഴ്സിലോണയുടെ ഭാവിവാഗ്ദാനമായ റൂയിസ് ക്ലബിൽ തുടരുമോയെന്ന് കാത്തിരുന്നു കാണണം . സ്പാനിഷ് സൂപ്പർതാരത്തെ ടീമിലെത്തിക്കാൻ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും സജീവമായി രംഗത്തുണ്ട് . ബാഴ്സിലോണയിലെ ലെസ് കോർട്ട്സിൽ ക്യാമ്പ് ന്യൂവിന് അടുത്താണ് ലാ മാസിയ യൂത്ത് അക്കാദമി . നെതർലൻറ് ഇതിഹാസം ജെഹാൻ ക്രൈഫ് ബാഴ്സിലോണയുടെ പരിശീലകനായിരുന്നപ്പോളാണ് ലാ മാസിയ അക്കാദമി സ്ഥാപിച്ചത് .
2
ഇതിനുപിന്നാലെ അഡ്ലെയ്ഡിലെ ഇഷാന്തിന്റെ പന്തുകൾ വിശദമായി പരിശോധിച്ച ഫോക്സ് സ്പോർട്സ് പറയുന്നത് അഡ്ലെയ്ഡിൽ ഇഷാന്ത് എറിഞ്ഞ ഒരോവറിലെ ആറു പന്തും ഫ്രണ്ട് ഫൂട്ട് നോ ബോളായിരുന്നുവെന്നാണ് . എന്നാൽ ഇതിലൊന്ന് പോലും ഓൺഫീൽഡ് അമ്പയർ നോ ബോൾ വിളിച്ചില്ല . രണ്ട് വ്യത്യസ്ത ഓവറുകളിൽ ഇഷാന്ത് ഇതുപോലെ നോ ബോളെറിഞ്ഞുവെന്നാണ് ഫോക്സ് സ്പോർട്സ് കണ്ടെത്തിയത് . നോ ബോളുകൾ എറിയുന്നത് ഇഷാന്തിന്റെ പതിവാണെന്ന് മുൻ ഓസീസ് പേസർ ഡാമിയൻ ഫ്ലെമിംഗ് കുറ്റപ്പെടുത്തി . ഇതൊന്നും നോക്കാതെ തികച്ചും അലസരായി നിൽക്കുന്ന ഓൺ ഫീൽഡ് അമ്പയർമാർ ഓസ്ട്രേലിയക്ക് ലഭിക്കേണ്ട എത്ര റണ്ണുകളാണ് പാഴാക്കി കളഞ്ഞതെന്നും ഫ്ലെമിംഗ് ചോദിച്ചു . ഇഷാന്ത് ഒരോവറിൽ നാലു നോ ബോളുകൾ എറിഞ്ഞിട്ടും അമ്പയർമാർ ഒന്നുപോലും വിളിച്ചില്ലെന്ന് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗും ആദ്യ ടെസ്റ്റിന്രെ കമന്ററിക്കിടെ കുറ്റപ്പെടുത്തിയിരുന്നു . രണ്ടാം ടെസ്റ്റിന് മുമ്പ് നോ ബോളുകൾ എറിയുന്ന ശീലം മാറ്റാൻ ഇഷാന്ത് നെറ്റ്സിൽ കഠിന പരിശീലനത്തിലേർപ്പെട്ടിരുന്നു . എന്നിട്ടും രണ്ടാം ടെസ്റ്റിലും ഇഷാന്ത് ഒരു നോ ബോളെറിഞ്ഞു എന്നതാണ് രസകരം .
2
സെയ്ഫ് അലിഖാനും കരീന കപൂറും ഒന്നിക്കുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ് . ദക്ഷിണാഫ്രിക്കയിലെ കേപ് ടൌണിലെ ഒരു ബീച്ചിലാണ് ഷൂട്ട് നടക്കുന്നത് . പക്ഷേ ആരാധകർ സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമൂറിന്റെ പിന്നാലെയാണ് . ബീച്ചിൽ കളിക്കുന്ന തൈമൂറിന്റെ ഫോട്ടോയാണ് ഓൺലൈനിൽ വൈറലാകുന്നത് . തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്ന് പാപ്പരസികളോട് അഭ്യർഥിച്ച് സെയ്ഫ് അലി ഖാൻ തന്നെ നേരത്തെ ഒരു അഭിമുഖത്തിൽ രംഗത്ത് എത്തിയിരുന്നു . കാര്യങ്ങൾ മനസ്സിലാക്കി വരുന്ന പ്രായമാണ് , അതിനാൽ ഫോട്ടോ എടുക്കരുത് . വീട്ടിനു മുന്നിൽ കാത്തുനിന്ന് ഫോട്ടോ എടുക്കാിതിരിക്കാനും സെയ്ഫ് അഭ്യർഥിച്ചു . പാപ്പരാസി സംസ്കാരം തൈമൂറിനെ ബാധിക്കരുതെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത് . എല്ലാ ദിവസവും തൈമൂറിനെക്കുറിച്ച് ഫോട്ടോയും വാർത്തയും വരുന്ന് തനിക്ക് ഇഷ്ടമല്ലെന്ന് കരീനയും പറയുന്നു . എന്താണ് അവൻ ചെയ്യുന്നത് , എന്ത് വസ്ത്രങ്ങളാണ് ധരിക്കുന്നത് , എന്താണ് ഹെയർസ്റ്റൈൽ . . അങ്ങനെ എപ്പോഴും എന്തിനാണ് ഫോട്ടോകൾ എടുത്ത് ചർച്ച ചെയ്യുന്നതെന്നാണ് കരീന പറയുന്നത് . അതേസമയം ഇപ്പോൾ തൈമൂർ പോസ് ചെയ്യാൻ തുടങ്ങിയെന്നും കരീന പറയുന്നു . പക്ഷേ എന്തായാലും , ഒരു ലഗേജ് കമ്പനിക്ക് വേണ്ടി സെയ്ഫ് അലി ഖാനും കരീന കപൂറും ദക്ഷിണാഫ്രിക്കയിൽ എത്തിയപ്പോഴും തൈമൂറിന്റെ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .
1
അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിവേഗത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പായിരുന്നു പ്രേക്ഷകർക്ക് ഇടയിൽ ലഭിച്ചത് . പക്ഷേ ട്രെയിലറിനെ വിമർശിച്ചവർക്കെതിരെ ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ ആക്ഷേപവുമായി എത്തി . ഇപ്പോഴിതാ ഇതിനെല്ലാം നിരുപാധികം മാപ്പ് പറഞ്ഞ് അജിത്ത് തന്നെ രംഗത്ത് എത്തിയിരിക്കുന്നു . വക്കീൽ മുഖേന പ്രസ്താവനയിലൂടെയായിരുന്നു അജിത്തിന്റെ ക്ഷമാപണം . ' എന്റെ കക്ഷിയുടെ പേര് ഉപയോഗിച്ച് ചില അനൌദ്യോഗിക ഗ്രൂപ്പുകളും വ്യക്തികളും ചില വിഷയങ്ങളിൽ ഇടപെടുകയും അഭിപ്രായ പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട് . പക്ഷെ ഇത് അദ്ദേഹത്തിന് അറിവില്ലാത്ത കാര്യമാണ് . അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ ചില വ്യക്തികൾക്കെതിരെ ശക്തമായ ആക്രമണം ഉണ്ടായതായി മനസ്സിലാക്കുന്നു . ഇവരെ കണ്ടുപിടിക്കേണ്ടതും നടപടി എടുക്കേണ്ടതും അത്യാവശ്യമാണ് . നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് എന്റെ കക്ഷി നിരുപാധികം മാപ്പ് ചോദിക്കുന്നു - പ്രസ്താവനയിൽ പറയുന്നു .
1
ഡർ എന്ന സിനിമയിലെ ഷാരൂഖ് ഖാന്റെ പ്രശസ്തമായ ഗാനത്തിന് ബോളിവുഡ് താരം രൺവീർ സിംഗിന്റെ സ്നേഹാദരമായി കിടിലൻ വീഡിയോ . ഷാരൂഖിന്റെ കടുത്ത ആരാധകനായ രൺവീർ സ്വിറ്റ്സർലാന്റിൽ വെച്ചാണ് ഈ ഗാനം ചിത്രീകരിച്ച് ട്വീറ്റ് ചെയ്തത് . ഈ ഗാന വീഡിയോ പെട്ടെന്നുതന്നെ വൈറലായി മാറി . വീഡിയോ ശ്രദ്ധയിൽ പെട്ട സാക്ഷാൽ ഷാരൂഖ് തന്നെ അഭിനന്ദനവുമായി രംഗത്തുവരികയും ചെയ്തു . ഡർ എന്ന സിനിമയിലെ ആ ഗാനം ഇതാണ് . ഷാരൂഖും ജൂഹി ചവല്യും തകർത്തഭിനയിച്ച തൂ മേരെ സാംനേ എന്ന ഗാനം . ഇത് രൺവീറിന്റെ വക തൂ മേരെ സാംനേ . സംഭവം ഹിറ്റായതോടെ , ഷാരൂഖ് ഇങ്ങനെയൊരു ട്വീറ്റ് ചെയ്ത് രൺവീറിനെ അഭിനന്ദിച്ചു .
1
ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരിതങ്ങളിൽ വലയുന്ന തമിഴ്നാടിന് സഹായഹസ്തവുമായി എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് നടൻ വിജയ് സേതുപതി . കേരളം സമയബന്ധിതമായി നടത്തിയ സഹായപ്രവർത്തനങ്ങളുടെ പേരിലാണ് താരം മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത് . തമിഴ്നാട്ടിൽ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികൾ അയച്ചത് കൂടാതെ തമിഴരുടെ ദുഖത്തിൽ പങ്കു ചേർന്ന് കൊണ്ട് ഇപ്പോൾ പത്തുകോടി രൂപ ദുരിതാശ്വാസസഹായവും പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർകളുടെ സഹായ മനസ്കതയ്ക്കും സഹോദരസ്നേഹത്തിനും മുന്നിൽ ഞാൻ വണങ്ങുന്നു . . . . എന്നാണ് വിജയ് സേതുപതി ട്വിറ്ററിൽ കുറിച്ചത് . ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ ആഞ്ഞടിച്ചതിന് അടിയന്തര സഹായങ്ങളുമായി കേരളം മുന്നോട്ട് വന്നിരുന്നു . അവശ്യ വസ്തുകളും മരുന്നുകളും കൂടാതെ കെഎസ്ഇബി ജീവനക്കാരേയും തമിഴ്നാട്ടിലേക്ക് അയച്ച സംസ്ഥാനം സാധ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് തമിഴ്നാടിനെ അറിയിച്ചിരുന്നു . കഴിഞ്ഞ മന്ത്രിസഭാ യോ ഗം തമിഴ്നാടിന് പത്ത് കോടിയുടെ സഹായം ചെയ്യാൻ തീരുമാനിച്ചിരുന്നു . കേരളത്തിന്റെ സഹായമനസ്കത നവമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു . ഇതിന് പിന്നാലെയാണ് വിജയ് സേതുപതി മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി ട്വീറ്റ് ചെയ്തത് .
1
ലോഹത്തിന് ശേഷം മോഹൻലാൽ - രഞ്ജിത്ത് വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന് ഡ്രാമാ എന്ന് പേരിട്ടു . ഇംഗ്ലീഷ് , മലയാളം അക്ഷരങ്ങളിൽ കൌതുകമുണർത്തുന്ന ടൈറ്റിംലിംഗ് ആണ് ചിത്രത്തിൻറേത് . മോഹൻലാലിൻറെ പുതിയ മാജിക്ക് എന്നും പേരിനൊപ്പം പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വാഗ്ദാനമുണ്ട് . എന്നാൽ പുറത്തെത്തിയ പോസ്റ്ററിൽ മോഹൻലാൽ ഇല്ല . മെയ് 14ന് ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് . വർണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻറെയും ലില്ലിപാഡ് മോഷൻ പിക്ചേഴ്സിൻറെയും ബാനറിൽ എംകെ നാസ്സറും മഹാ സുബൈറും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം . നേരത്തേ ' പുത്തൻപണ ' ത്തിന് ശേഷമുള്ള രഞ്ജിത്ത് പ്രോജക്ട് മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് നായകനാവുന്ന ചിത്രമെന്നായിരുന്നു കേട്ടിരുന്നത് . ലണ്ടൻ പ്രധാന ലൊക്കേഷനായി പറയപ്പെട്ടിരുന്ന ചിത്രത്തിൽ പിന്നീട് അതിഥിതാരമായി മോഹൻലാൽ എത്തുമെന്നും വാർത്തകൾ പുറത്തുവന്നു . എന്നാൽ പിന്നീട് ഒരു മുഴുനീള മോഹൻലാൽ പ്രോജക്ടിലേക്ക് രഞ്ജിത്ത് എത്തുകയായിരുന്നു . 45 ദിവസത്തെ ഡേറ്റാണ് ചിത്രത്തിന് മോഹൻലാൽ നൽകിയിരിക്കുന്നത് .
1
സ്വർണം സുരക്ഷിത നിക്ഷേപമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത് . പക്ഷെ ഇപ്പോൾ സ്വർണവില കുത്തനെ താഴോട്ട് പോകുന്ന കാഴ്ചയാണ് കണ്ടുവരുന്നത് . സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു . ശനിയാഴ്ചത്തെ വിപണി വില പ്രകാരം പവന് 21,800 രൂപയും ഗ്രാമിന് 2725 രൂപയുമാണ് . ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത് . ബുധനാഴ്ച മുതലുള്ള വിലനിരക്ക് പരിശോധിച്ചാൽ 320 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത് . ബുധനാഴ്ച പവന് 22,120 രൂപയായിരുന്നു വില . വ്യാഴാഴ്ച വിലയിൽ 80 രൂപയുടെ കുറവ് വന്നു . വെള്ളിയാഴ്ച വിലയിൽ 160രൂപയുടെ കുറവുണ്ടായി . ഇന്ന് 80 രൂപയുടെ കുറവാണ് വന്നിരിക്കുന്നത് . ആഗോള വിപണയിൽ ഉണ്ടായ ഇടിവാണ് ആഭ്യന്തര വിപണയിലും സ്വർണ വില കുറയാൻ കാരണമായിട്ടുള്ളത് എന്നാണ് വിലയിരുത്തപ്പെടുന്നത് . സ്വർണത്തിന് ഡിമാന്റ് കുറഞ്ഞു എന്നതും ഒരു കാരണമാണ് . എണ്ണ വിലയും ഖനനവും സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്
0
ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി - 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും . അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് കളിതുടങ്ങുക . അമേരിക്കയിൽ ക്രിക്കറ്റ് ജ്വരം പടർത്താൻ ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത് . ടെസ്റ്റ് പരമ്പരയിൽ വിൻഡീസിനെ തോൽപിച്ചാണ് ഇന്ത്യ ഫ്ലോറിഡയിൽ എത്തിയിരിക്കുന്നത് . എന്നാൽ ട്വന്റി - 20യിലേക്കെത്തുമ്പോൾ വിൻഡീസിനെ പേടിക്കണം . ലോക ചാമ്പ്യൻമാരാണ് വിൻഡീസ് . ട്വന്റി - 20 ലോകകപ്പ് സെമിയിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തർത്താണ് വിൻഡീസ് ഫൈനലിലേക്ക് മുന്നേറിയത് . മുംബൈയിലെ ഈ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് ധോണിയും സംഘവും ഇറങ്ങുന്നത് . രോഹിത്തും ധവാനും കൊഹ്ലിയും രഹാനെയുമടങ്ങുന്ന ബാറ്റിംഗ് നിരതന്നെയാണ് ഇന്ത്യയുടെ കരുത്ത് . ബുംറയും ഷമിയും പേസർമാരായി ടീമിലെത്തും . മൂന്നാംപേസറാവാൻ ഭുവനേശ്വറും സ്റ്റുവർട്ട് ബിന്നിയും തമ്മിലാണ് മത്സരം . ഗെയ്ൽ , ബ്രാവോ , സിമൺസ് , സാമുവൽസ് , പൊള്ളാർഡ് , നരൈൻ എന്നിവരടങ്ങിയ വിൻഡീസ് നിരയും എന്തിനുംപോന്നവരാണ് . ക്രിക്കറ്റിൽ പുതിയ വാണിജ്യ സാധ്യതകൾ തേടുന്ന ബിസിസിഐക്ക് അമേരിക്കയിൽ ടീം ഇന്ത്യയുടെ ജയം അനിവാര്യം . ട്വന്റി - 20യിൽ 1000 റൺസും 50 വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമാവാൻ ബ്രാവോയ്ക്ക് ഒരുവിക്കറ്റുകൂടി മതി . അഫ്രീദിയും ഷാകിബ് അൽ ഹസനുമാണ് ഈനേട്ടം കൈവരിച്ച താരങ്ങൾ . ഫ്ലോറിഡയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട് .
2
വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്നും പൂർണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി . എന്നാൽ അടുത്തിടെ ദിവ്യയുടെ വിവാഹമോചന വാർത്ത വളരെ ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത് . ഇതിനുള്ള കാരണം അന്വേഷിക്കുകയാണ് സിനിമ പ്രേമികൾ . ആദ്യഘട്ടത്തിൽ ഭർത്താവിൻറെ ചില ബന്ധങ്ങളാണ് ദിവ്യയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചത് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . എന്നാൽ വിവാഹമോചന വാർത്തയുടെ പിന്നിലുള്ള യഥാർത്ഥ കാരണം അതല്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസബിൾ റിപ്പോർട്ട് ചെയ്യുന്നത് . ദിവ്യയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ വാർത്ത ന്യൂസബിൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . സിനിമ രംഗത്ത് നിന്നും വിട്ടുനിൽക്കുമ്പോഴും നൃത്തത്തിൽ വലിയ താൽപ്പര്യം ദിവ്യ പ്രകടമാക്കിയിരുന്നു . ഇതിൻറെ ഭാഗമായി അമേരിക്കയിലെ ഹൂസ്റ്റൺ ആസ്ഥാനമാക്കി ഒരു നൃത്ത വിദ്യാലയവും ദിവ്യ തുടങ്ങി എന്നാൽ ഇതിൻറെ വളർച്ചയിൽ ദിവ്യയുടെ ഭർത്താവ് ഡോ . സുധീർ ശേഖരൻ അസ്വസ്ഥത പ്രകടിപ്പിച്ചെന്നും , ഇത് സ്വരചേർച്ചയില്ലായ്മയിലേക്കും വിവാഹ മോചനത്തിലേക്കും നയിച്ചെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട് . ഇതോടെയാണ് മക്കളായ അർജ്ജുൻ , മീനാക്ഷി എന്നിവരോടൊപ്പം ദിവ്യ കൊച്ചിയിലേക്ക് മടങ്ങിയത് . അടുത്തിടെയായി വിവിധ ചാനൽ പരിപാടികളിൽ പ്രത്യക്ഷപ്പെടുന്ന ദിവ്യ സിനിമ രംഗത്തേക്ക് ഇറങ്ങാനുള്ള ശ്രമത്തിലാണെന്ന് ന്യൂസബിൾ റിപ്പോർട്ട് ചെയ്യുന്നു .
1
ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് , മലയാളിയുടെ പ്രിയപ്പെട്ട സീരിയൽ കഥാപാത്രം ദീപ്തി ഐ പി എസ് എന്ന ഗായത്രി അരുൺ ഫേസ്ബുക്ക് ലൈവിൽ എത്തി പറഞ്ഞു . ഗായത്രി അരുൺ ആത്മഹത്യ ചെയ്തു എന്ന തരത്തിൽ വാട്ട്സ് ആപ്പ് സന്ദേശം പ്രചരിച്ചതിനെ തുടർന്നാണു തരാം ഇങ്ങനെ ചെയ്തത് . പലരും വിവരം അറിഞ്ഞു ഗായത്രിയെ വിളിച്ചു . അപ്പോഴാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട് എന്ന വിവരം താരം അറിഞ്ഞത് . ആദ്യമൊക്കെ സംഭവത്തെ തമാശയായി കണ്ടു . എന്നാൽ വിളിയുടെ എണ്ണം കൂടിയതോടെ ഫേസ്ബുക്ക് ലൈവിൽ എത്തുകയായിരുന്നു . താനിപ്പോഴും ജീവനോടെ ഉണ്ട് എന്നും തെറ്റായ വാർത്ത സത്യവസ്ഥ അറിയാതെ പ്രചരിപ്പിക്കരുത് എന്നും ഗായത്രി പറയുന്നു . സീരിയലിൻറെ ലൊക്കേഷനിൽ വച്ചാണു തരം ഫേസ്ബുക്ക് ലൈവിൽ എത്തിയത് . പരസ്പരം എന്ന സിരിയലിൽ വളരെ ശക്തമായ കഥാപാത്രത്തെയാണു ഗായത്രി അവതരിപ്പിക്കുന്നത് . പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ ഈ കഥാപാത്രം ഗായത്രിക്ക് ഏറെ ആരാധകരെ നേടി കൊടുത്തു .
1
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യക്കെതിരേ ബംഗ്ലാദേശിന് തകർച്ചയോടെ തുടക്കം . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് 12 ഓവർ പൂർത്തിയാവുമ്പോൾ 49 മൂന്ന് എന്ന അവസ്ഥയിലാണ് . ഓപ്പണർമാരായ ലിറ്റൺ ദാസ് ( 7 ) , നസ്മുൾ ഹൊസൈൻ ( 7 ) , ഷാക്കിബ് അൽ ഹസൻ ( 17 ) എന്നിവർ പവലിയനിലേക്ക് മടങ്ങിയെത്തി . ഭുവനേശ്വറിനും ബുംറയ്ക്കും ജഡേജയ്ക്കുമാണ് വിക്കറ്റ് . മുശ്ഫികർ റഹീം ( 12 ) , മുഹമ്മദ് മിതുൻ ( 3 ) എന്നിവരാണ് ക്രീസിൽ . മത്സരത്തിന്റെ അഞ്ചാം ഓവറിൽ തന്നെ ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി . ഭുവനേശ്വർ കുമാറിനെ പുൾ ചെയ്യാനുള്ള ശ്രമത്തിൽ ലിറ്റൺ സ്ക്വയർ ലെഗിൽ കേദാർ ജാദവിന്റെ കൈകളിലെത്തി . തൊട്ടടുത്ത ഓവറിൽ നസ്മുൾ ഹൊസൈനും മടങ്ങി . ബുംറ പന്ത് ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തിൽ സ്ലിപ്പിൽ ധവാന്റെ കൈയ്യിൽ ക്യാച്ച് നൽകി മടങ്ങി . മികച്ച രീതിയിൽ കളിച്ചുവരികയായിരുന്ന ഷാക്കിബ് ജഡേജയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ ധവാന്റെ കൈകളിലൊതുങ്ങി . 10ാം ഓവറിലാണ് ഷാക്കിബ് മടങ്ങിയത് . ദുബായിൽ നടക്കുന്ന മത്സരത്തിൽ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത് . പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തി . രണ്ട് മാറ്റങ്ങളുമായിട്ടാണ് ബംഗ്ലാദേശ് ഇറങ്ങുന്നന്നത് . മുശ്ഫികർ റഹീം , മുസ്തഫിസുർ റഹ്മാൻ എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ മൊമിനുൾ , അബു ഹൈദർ എന്നിവർ പുറത്തിരിക്കും .
2
ഫേസ്ബുക്കിൽ ഏറ്റവും വ്യാജ അക്കൌണ്ടുകൾ സൃഷ്ടിക്കുന്നത് ഇന്ത്യാക്കാരെന്ന് റിപ്പോർട്ട് . വ്യാജന്മാരുടെ എണ്ണം മൊത്തം ഉപയോക്താക്കളുടെ പത്തു ശതമാനത്തോളം വരുമെന്നാണ് ഫേസ്ബുക്ക് തന്നെ സമ്മതിക്കുന്നത് . ഒരാൾ അയാളുടെ പ്രധാന അക്കൌണ്ട് കൂടാതെ ഉപയോഗിക്കുന്ന മറ്റ് അക്കൌണ്ടുകളെയാണ് വ്യാജമെന്ന് ഫേസ്ബുക്ക് വിശേഷിപ്പിക്കുന്നത് . അതേസമയം ദിവസവും സജീവമാകുന്ന അക്കൌണ്ടുകളുടെ കാര്യത്തിലും ഇന്ത്യ തന്നെയാണ് മുന്നിൽ . സജീവമാകുന്ന അക്കൌണ്ടുകളുടെ എണ്ണത്തിൽ 14 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത് . 213 കോടിയായിരുന്നു സജീവമായ അക്കൌണ്ടുകളുടെ കഴിഞ്ഞ വർഷത്തെ കണക്ക് 2016 ൽ 186 കോടിയായിരുന്നു ഈ വിഭാഗത്തിലെ എണ്ണത്തിലും 14 ശതമാനം വർദ്ധനവ് സംഭവിച്ചിട്ടുണ്ട് . 2016 ൽ 11.4 കോടിയുണ്ടായിരുന്ന വ്യാജഅക്കൌണ്ടുകളുടെ എണ്ണത്തിലും 14 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട് . ഇന്ത്യയെകൂടാതെ ഇന്തോനേഷ്യ , ഫിലിപ്പ്പീൻസ് , വിയറ്റ്നാം എന്നീ രാജങ്ങളിലാണ് വ്യാജന്മാർക്ക് കൂട്ട് . ദിവസവും സജീവമായ അക്കൌണ്ടിന്റെ കാര്യത്തിലും ഇന്ത്യയ്ക്ക് ഇന്തോനേഷ്യ കൂട്ടുണ്ട് . ബ്രസീലാണ് മൂന്നാം സ്ഥാനത്ത് . കഴിഞ്ഞ ഡിസംബർ വരെ ഫേസ്ബുക്ക് എടുത്ത വാർഷിക കണക്കെടുപ്പിലാണ് ഈ വിവരമുള്ളത് .
3
ഇന്ത്യൻ സിനിമ ചരിത്രത്തിലെ വേറിട്ടൊരു ഫിലിം സീരീസാണ് ' ലെസ്റ്റ് സ്റ്റോറീസ്സ് ' . കാളിന്ദി , സുധ , റീന , മേഘ എന്നീ ചിത്രങ്ങൾ കോർത്തിണക്കി കരൺ ജോഹർ ആണ് ലസ്റ്റ് സ്റ്റോറീസ് സംവിധാനം ചെയ്തത് . ഈ സീരിസിൽ ഏറെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമാണ് ' മേഘ ' . മേഘയിൽ നടി കിയാര അദ്വാനിയുടെ സ്വയംഭോഗ രംഗം വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു . സീൻ ചെയ്യുന്നതിനുമുമ്പ് കിയാരയോട് കരൺ ആവശ്യപ്പെട്ട കാര്യം ഞെട്ടിക്കുന്നതാണ് . നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . ഒട്ടും തമാശയെന്ന് തോന്നിക്കാത്തവിധത്തിൽ യഥാർത്ഥമാണെന്ന് തോന്നുന്ന തരത്തിൽ വേണം സീൻ ചെയ്യാനെന്നാണ് കരൺ ആവശ്യപ്പെട്ടത് . എന്നാൽ , ചിത്രത്തിലെ വളരെ തമാശ നിറഞ്ഞ ഭാഗമായിരുന്നു കിയാരയുടെ സ്വയംഭോഗരംഗം . ചിത്രത്തിൽ നവവധുവിൻറെ വേഷമായിരുന്നു കിയാരയുടേത് . നാല് സംവിധായകരുടെ ഹ്രസ്വ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് ലെസ്റ്റ് സ്റ്റോറീസ്സ് . അനുരാഗ് കാശ്യപ് , സോയ അക്തർ , ദിബാകർ ബാനർജി , കരൺ ജോഹർ എന്നിവരാണ് ചിത്രങ്ങളുടെ സംവിധായകർ . രാധിക ആപ്തെ , ഭൂമി പെട്നേക്കർ , മനീഷ കൊയ്രാള എന്നിവരും ചിത്രത്തിൽ വേഷമിടുന്നു .
1
ഒരിടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽകൂടി പന്ത് തട്ടാനൊരുങ്ങുന്നു . സൂപ്പർ ലീഗിൽ നെറോക എഫ്സിയാണ് ബ്ലാസ്റ്റേഴിന്റെ എതിരാളി . ഐ ലീഗ് രണ്ടാം സ്ഥാനക്കാരായാണ് നെറോക എഫ്സി സീസൺ അവസാനിപ്പിച്ചത് . ഇന്ന് രാത്രി എട്ടിന് ഭുവനേശ്വർ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം . ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച ബെർബറ്റോവ് , ഗുഡ്ജോൺ , ഇയാൻ ഹ്യൂം തുടങ്ങിയവർ ഒന്നും ഇല്ലാതെയാണ് ഭുവനേശ്വറിൽ എത്തിയിരിക്കുന്നത് . വിങ്ങറായ ജാക്കിചന്ദ് സിംഗും ടീമിനൊപ്പം ഇല്ല . ഐഎസ്എല്ലിൽ നിന്ന് വ്യത്യസ്തമായി യുവതാരങ്ങൾക്ക് മുൻഗണന നൽകിയാകും ഇന്ന് ജെയിംസ് ടീമിനെ ഇറക്കുക . ഋഷി ദത്ത് , ജിഷ്ണു ബാലകൃഷ്ണൻ , സഹൽ അബ്ദുൽ സമദ് എന്നിവരിൽ ആരെങ്കിലും ഒരാൾ എങ്കിലും ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും . വിജയിച്ചാൽ ക്വാർട്ടറിൽ ബെംഗളൂരു എഫ് സിയെ ആകും കേരള ബ്ലാസ്റ്റേഴ്സ് നേരിടുക . സൂപ്പർ കപ്പിൽ പൊതുവെ ഐ എസ് എൽ ക്ലബുകൾക്ക് തിരിച്ചടിയാണ് . അവസാന അഞ്ചു മത്സരങ്ങളിൽ വെറും ഒരു പരാജയം മാത്രമെ നെറോകയ്ക്ക് ഉള്ളൂ .
2
സുരക്ഷിതമായ ബ്രൌസിങ് ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ട ബ്രൌസറാണ് മോസില്ല . ക്രോമിന്റെ വരവോടു കൂടി ഇത്തിരി ക്ഷീണത്തിലാണെങ്കിലും ഗംഭീരമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മോസില്ല . അതേ പൊതു ശത്രുവിനെതിരേ മോസില്ലയും യാഹുവും കൈകോർക്കുന്നു . ഇന്റർനെറ്റ് ലോകത്ത് യാഹുവായിരുന്നു ഒരു കാലത്ത് എല്ലാമെല്ലാം . ഗൂഗിളിന്റെ വരവോടു കൂടി യാഹുവിന്റെ പ്രതാപമെല്ലാം പോയി . . പരസ്യത്തിലും വരുമാനത്തിലുമെല്ലാം ഗൂഗിളിന്റെ സർവാധിപത്യമാണ് ഇന്നുള്ളത് . ഏറെക്കുറെ ഇതു തന്നെയാണ് മോസില്ലയുടെയും സ്ഥിതി . ഗൂഗിൾ സ്വന്തം ബ്രൌസറായ ക്രോം അവതരിപ്പിച്ചതോടെ മോസില്ല ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി . ഇത്രയും കാലം മോസില്ലയുടെ ഡീഫാൾട്ട് സെർച്ച് എൻജിൻ ഗൂഗിളായിരുന്നു . അഞ്ചു വർഷത്തേക്കുണ്ടാക്കിയ പുതിയ കരാർ പ്രകാരം മോസില്ലയുടെ പുതിയ സെർച്ച് എൻജിൻ യാഹുവായിരിക്കും . ബ്ലോഗിലൂടെയാണ് മോസില്ല ഈ പ്രഖ്യാപനം നടത്തിയത് . ആദ്യപടിയായി അമേരിക്കയിലാണ് മാറ്റം . റഷ്യയിൽ യാൻഡെക്സും ചൈനയിൽ ബെയ്ഡുവും മോസില്ലയുടെ ഡിഫാൾട്ട് സെർച്ച് എൻജിനായി തുടരും . മൊബൈലിലും ഡെസ്ക് ടോപ്പിലും സെർച്ചിങ് പുതിയ അനുഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് യാഹു . എന്നാൽ ഞെട്ടിയ്ക്കുന്ന മറ്റൊരു സംഗതിയുണ്ട് മോസില്ലയുടെ നിർമാതാക്കളായ മോസില്ലാ ഫൌണ്ടേഷനു ലഭിക്കുന്ന വരുമാനത്തിന്റെ 88 ശതമാനവും ഗൂഗിളിൽ നിന്നായിരുന്നു . സെർച്ച് എൻജിൻ ഭീമനുമായുള്ള കരാർ ഈ വർഷം അവസാനിക്കാനിരിക്കുകയാണ് . അപ്പോൾ മോസില്ലയ്ക്ക് ഒരിക്കലും നിരസിക്കാൻ പറ്റാത്ത ഓഫറായിരിക്കും അപ്പോൾ യാഹു നൽകിയിരിക്കുകയെന്ന കാര്യം തീർച്ച .
0
നേട്ടം നിലനിർത്തി ഇന്ത്യൻ ഓഹരി വിപണികൾ . നിഫ്റ്റി 9,800ന് മുകളിലെത്തി . സെൻസെക്സ് 130 പോയൻറ് ഉയർന്നു . ആഭ്യന്തര നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടുന്നതാണ് വിപണിയെ തുണയ്ക്കുന്നത് . ഇന്നലെ ആഭ്യന്തര നിക്ഷേപകർ 5,196 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു . ബജാജ് ഓട്ടോ , ഹീറോ മോട്ടോർകോർപ്പ് , അദാനി പോർട്സ് എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ . അതേസമയം എച്ച്യുഎൽ , ഡോ . റെഡ്ഡീസ് ലാബ്സ് , ടിസിഎസ് എന്നിവ നഷ്ടത്തിലാണ് . ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണമാണ് . വലിയ ഇടവേളയ്ക്ക് ശേഷം ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നിലമെച്ചപ്പെടുത്തി . ആറ് പൈസ നേട്ടത്തോടെ 64 രൂപ 45 പൈസയിലാണ് രൂപയുടെ വിനിമയം .
0
ബാങ്ക് അക്കൌണ്ട് വിവരങ്ങൾക്കൊപ്പം മൊബൈൽ നമ്പർ നൽകാത്തവരുടെ ഇന്റർബാങ്കിങ് സംവിധാനം അടുത്തമാസം മുതൽ നിർത്തലാക്കുമെന്ന് എസ് . ബി . ഐ . അക്കൌണ്ടുമായി ഏതെങ്കിലും ഒരു മൊബൈൽ നമ്പർ എങ്കിലും ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് ഡിസംബർ ഒന്നുമുതൽ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല . നവംബർ 30ന് മുൻപ് അക്കൌണ്ടുള്ള ബ്രാഞ്ചിൽ ബന്ധപ്പെട്ട് മൊബൈൽ നമ്പർ നൽകണം . നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നവർക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് മൊബൈൽ നമ്പർ നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാവും . ഇതിനായി യൂസർനെയും പാസ്വേഡ് എന്നിവ നൽകി നെറ്റ്ബാങ്കിങ് സൈറ്റിൽ ലോഗിൻ ചെയ്തശേഷം മൈ അക്കൌണ്ട്സ് ആന്റ് പ്രൊഫൈൽ എന്ന ടാബിൽ ക്ലിക്ക് ചെയ്യണം . തുടർന്ന് ലഭ്യമാവുന്ന ഡ്രോപ്പ് ഡൌൺ മെനുവിൽ നിന്ന് പ്രൊഫൈൽ തെരഞ്ഞെടുക്കണം . ഇതിൽ പേഴ്സണൽ ഡീറ്റെയിൽസ് / മൊബൈൽ എന്ന ഓപ്ഷനുണ്ടാകും . തുടർന്ന് പ്രൊഫൈൽ പാസ്വേഡ് സൈറ്റിൽ നൽകണം . ഇതോടെ നിങ്ങളുടെ പേര് , ഇ - മെയിൽ വിലാസം , മൊബൈൽ നമ്പർ തുടങ്ങിയവ പരിശോധിക്കാം . ഇതിൽ മൊബൈൽ നമ്പർ ഉണ്ടെങ്കിൽ നിങ്ങളുടെ നെറ്റ് ബാങ്കിങ് സൌകര്യം തടസ്സപ്പെടില്ല . മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ബാങ്കുമായി നേരിട്ട് ബന്ധപ്പെടണം . എന്നാൽ മൊബൈൽ നമ്പർ നൽകാത്തവർക്ക് നെറ്റ് ബാങ്കിങ് ഉപയോഗിക്കാൻ കഴിയില്ലെന്നല്ലാതെ മറ്റ് സേവനങ്ങൾ ഒന്നും തടസ്സപ്പെടില്ല . അക്കൌണ്ടും എടിഎം കാർഡുമൊക്കെ തടസ്സമൊന്നുമില്ലാതെ ഉപയോഗിക്കാനാവും .
0
വീണ്ടും കളളപ്പണം പിടിക്കാനുള്ള മാർഗങ്ങവുമായി കേന്ദ്ര സർക്കാർ . ആറു ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണ്ണാഭരണങ്ങളോ ആഢംബര വസ്തുക്കളോ വാങ്ങുന്നവർ സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റിൽ വിശദമായ രേഖകൾ സമർപ്പിക്കേണ്ടി വരും . ഇത്തരത്തിൽ ഒരു നിയമം കൊണ്ടു വരുന്നതിലൂടെ വരവിൽ കവിഞ്ഞുള്ള വാങ്ങലുകൾ ഒരുപരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ നിഗമനം . ഇത്തരത്തിലുള്ള നടപടി സ്വീകരിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന . യുഎസ് - ഉത്തരകൊറിയ ചർച്ച ; തീരുമാനമെടുക്കേണ്ടത് ഉൻ മാത്രം , സ്വാഗതം ചെയ്ത് അമേരിക്ക പല വിദേശരാജ്യങ്ങളിലും ആഢംബര വസ്തുക്കൾ വാങ്ങുന്നതിനു പരിമിധികളുണ്ട് . ഈ രീതി ഇന്ത്യയിലും നടപ്പിലാക്കാനുളള തയ്യാറെടുപ്പിലാണ് സർക്കാർ . ഇതു കൂടാതെ കള്ളപ്പണം വെളുപ്പിക്കുന്നവരെ കണ്ടെത്താനും ഈ നടപടി സഹായകമാകുമെന്നാണ് കണ്ടെത്തൽ . നിലവിൽ രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ സാമ്പത്തിക ഇടപാട് നടത്തുന്നവർ ആധായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ് . കൂടാതെ 50000 രൂപയ്ക്ക് മുകളിൽ പാൻകാർഡ് ഉപയോഗിച്ചു മാത്രമേ പണമിടപാടു നടത്താൻ പാടുള്ളു . ട്രംപ് വ്യാജവാർത്താ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; ആദ്യ നാലു സ്ഥാനങ്ങളിൽ പ്രമുഖ മാധ്യമങ്ങൾ . . . കൂടാതെ കള്ളപ്പണം നിരോധന നിയമ പ്രകാരം ബാങ്കികളും ധനകാര്യ സ്ഥാപനങ്ങളുമെല്ലാം 10 ലക്ഷം രൂപയിൽ കൂടുതൽ ഇടപാടുകൾ നടക്കുന്നത് റെക്കോഡ് ചെയ്ത് സൂക്ഷിക്കണമെന്നിം കൂടാതെ 5 രൂപയിൽ കൂടുതൽ കൈമാറ്റം ചെയ്യാൻ പാടില്ലെന്നു സർക്കാർ അറിയിച്ചിരുന്നു . രാജ്യത്ത് 1000,500 രൂപ നോട്ടുകൾ പിൻവലിച്ചതിനു ശേഷമാണ് ഇത്തരം നിബന്ധനകൾ സർക്കാർ ഏർപ്പെടുത്തുന്നത് . ഇത്തരം നിബന്ധനകൾക്കിടയിലും നിയമത്തിന്റെ പഴുതുകൾ മുതലെടുത്ത് കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്നു സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . എന്നാൽ നിയമത്തിന്റെ പഴുതുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ പരിഗണിച്ചാണ് പുതിയ തീരുമാനം സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നത് . പാതിരാത്രി പെൺകുട്ടിയെ ഇറക്കാതെ പോയ സംഭവം , ജീവനക്കാർക്കെതിരെ നടപടിയില്ല , കാരണം ഇത് . . .
0
അമ്മയിൽ നിന്ന് രാജി വച്ച നടിമാരെക്കുറിച്ചുള്ള കെ . ബി . ഗണേഷ് കുമാർ എംഎൽഎയുടെ ശബ്ദസന്ദേശത്തിനെതിരേ തുറന്നടിച്ച് രമ്യ നമ്പീശൻ . ഗണേഷിൻറെ വാക്കുകൾ മറുപക്ഷത്തിൻറെ നിലവാരമാണ് കാണിക്കുന്നതെന്ന് രമ്യ അഭിപ്രായപ്പെട്ടു . ഏഷ്യാനെറ്റ് ന്യൂസിൻറെ പോയിൻറ് ബ്ലാങ്കിലാണ് രമ്യ നമ്പീശൻറെ പ്രതികരണം . അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുണ്ടായ തീരുമാനത്തെയും രമ്യ വിമർശിച്ചു . " അതീവ രഹസ്യമായാണ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് . തീരുമാനങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങളെ അറിയിക്കേണ്ടതാണ് . നേരത്തേ എടുത്ത തീരുമാനമാണെങ്കിൽ എന്തുകൊണ്ട് അറിയിച്ചില്ല ? " ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ചിലരുടേത് മാത്രമാണെന്നും സംഘടനയിൽ ചിലർ മാത്രം തീരുമാനം എടുക്കുകയാണെന്നും രമ്യ അഭിപ്രായപ്പെട്ടു . അമ്മയിൽ നിന്ന് രാജിവച്ച നടിമാർ കുഴപ്പക്കാരാണെന്നും ഇപ്പോഴത്തെ വിവാദങ്ങളിൽ താരസംഘടനയിലെ അംഗങ്ങളാരും പ്രതികരിക്കേണ്ടെന്നും ഗണേഷ് കുമാർ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശമാണ് ഏതാനും ദിവസം മുൻപ് പുറത്തെത്തിയത് . വാർത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നും രാജി വച്ച നാല് പേർ അമ്മയോട് ശത്രുത പുലർത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങളുണ്ടാക്കുന്നവരാണെന്നും ഗണേഷ് സന്ദേശത്തിൽ പറഞ്ഞിരുന്നു .
1
നടിമാരുടെ ശരീരത്തെ ചെറിയ മെത്തകളോട് ഉപമിച്ച ബോളിവുഡ് നടൻ ടൈഗർ ഷ്റോഫ് വിവാദത്തിൽ . ഒരഭിമുഖത്തിനിടെ ടൈഗർ ഉപയോഗിച്ച ' പാഡിങ് ' എന്ന വാക്കാണ് കുഴപ്പമായത് . മുൻനിര നായികമാർക്കൊപ്പം അഭിനയിക്കാത്തതിൽ ഞാനൊരിക്കലും നിരാശപ്പെടാറില്ല . ശ്രദ്ധയേയും , ജാക്വിലിനെയും പോലുള്ള സുന്ദരിമാർക്കൊപ്പം അഭിനയിച്ചു . സിനിമയുടെ കാസ്റ്റിങിൽ ഒരിക്കലും ഇടപെടാറില്ല . എനിക്ക് സമീപമുള്ള ചെറുമെത്തയെക്കുറിച്ച് ചിന്തിക്കാറില്ല . കഥയും കഥാപാത്രവുമാണ് പ്രധാനമെന്നാണ് ടൈഗർ പറഞ്ഞത് . എന്നാൽ നായികമാരെ വിശേഷിപ്പിച്ച പാഡിങ് എന്ന വാക്ക് ഏറ്റവും സെക്സിയായ വാക്കെന്ന് പറഞ്ഞാണ് സ്ത്രീ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത് . പുതിയ ചിത്രം മുന്നാ മൈക്കിളിന്റെ പ്രമോഷനിലാണ് ടൈഗർ . ഇതിനെതിരെ നടിമാർ പ്രതികരിച്ചിട്ടില്ല .
1
റിലയൻസ് ജിയോയുടെ സേവനം രാജ്യത്ത് പൂർണ തോതിൽ ലഭ്യമായി തുടങ്ങി . ഡിസംബർ 31 വരെ ജിയോയിൽ നിന്നുള്ള കോളുകൾ , എസ് എം എസ് , ഇന്റർനെറ്റ് എന്നീവ തീർത്തും സൌജന്യമാണ് . അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ഇന്റർനെറ്റിന് മാത്രം പണം നൽകണം . ലൈഫ് ഫോണുകളിലും മറ്റ് കമ്പനികളുടെ തെരഞ്ഞെടുത്ത മോഡലുകളിലും ജിയോ സേവനം ലഭ്യമാകും . ഉപയോക്താക്കളുടെ തിരക്ക് നിമിത്തം ആവശ്യത്തിന് സിമ്മുകൾ നിലവിൽ ലഭ്യമാക്കാനാകാത്ത അവസ്ഥയിലാണ് റിയലൻസ് ജിയോ . 149 രൂപ മുതലാണ് ജിയോയുടെ പ്രതിമാസ പ്ലാനുകൾ ആരംഭിക്കുന്നത് . എന്നാൽ എല്ലാം സൌജന്യമെന്ന ജിയോയുടെ വാഗ്ദാനം തട്ടിപ്പാണെന്ന് അവകാശപ്പെട്ട് മറ്റ് മൊബൈൽ സേവനദാതാക്കൾ രംഗത്ത് എത്തി . ജിയോയുടെ പ്രവർത്തനം 4ജി എൽടിഇയിലാണ് . ഇത് ഇന്റർനെറ്റിൽ അടിസ്ഥിതമായി പ്രവർത്തിക്കുന്നതിനാൽ ഒരു മിനിറ്റ് വീഡിയോ കോളിന് ഒരു എംബി ചെലവാകും . ചുരുക്കത്തിൽ 300 മിനിറ്റ് മാത്രമാണ് 149 രൂപയുടെ പ്ലാനിൽ വിളിക്കാനാവുക . തുടർന്നുള്ള ഒരോ എംബിക്കും അഞ്ച് പൈസ വീതം നൽകണം . പൂർണ സൌജന്യം പുലർച്ചെ രണ്ട് മണി മുതൽ അഞ്ച് മണി വരെ മാത്രമാണെന്നും ആരോപിക്കുന്നു . ജിയോയുടെ വെല്ലുവിളി നേരിടാൻ ഒരു രൂപയ്ക്ക് ഒരു ജി ബി പ്ലാനുമെന്ന ഓഫറുമായി ബിഎസ്എൻഎൽ രംഗത്തെത്തി . ഒരു മാസം 300 ജി ബി ഡേറ്റ ഉപയോഗിക്കുന്ന ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കാണ് ഈ നിരക്ക് . കുറഞ്ഞ നിരക്കിലുള്ള മികച്ച പ്ലാനുകൾ ലഭ്യമാക്കുമെന്ന് എയർടെല്ലും വോഡാഫോണും ഉപയോക്താക്കളെ അറിയിക്കുന്നുണ്ട് . ഓഫറുകൾക്ക് പുറമേ ഫെയ്സ്ബുക്ക് , ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ പ്രചാരണം ശക്തമാക്കി ജിയോയെ നേരിടാണ് ഐഡിയയുടെ നീക്കം .
0
പുതിയ ഇമോജികളുമായി ആപ്പിൾ രംഗത്ത് . യൂണികോഡ് 10 ൽ അധിഷ്ടിതമായി നിർമ്മിച്ച പുതിയ ഇമോജികൾ ഐഓഎസ് 11.1 ൽ ആണ് ഉൾപ്പെടുത്തുന്നത് . സാങ്കൽപ്പിക കഥാപാത്രങ്ങൾ , വിവിധ വസ്ത്രങ്ങൾ , ഭക്ഷണ പദാർത്ഥങ്ങൾ , എന്നിവ ഉൾപ്പെടെ വിവിധ ഇമോജികളാണ് ഇപ്പോൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത് . കോപാകുലമായ മുഖം , ശപിക്കുന്ന മുഖഭാവം , ബ്രൊക്കോളി ( ഒരുതരം കോളി ഫ്ളവർ ) , മല കയറുന്ന ആൾ , ഇരുണ്ട മത്സ്യ കന്യക , മുളളൻപന്നി , ആൺ മാലാഖ , ദിനോസർ തുടങ്ങിയവ അടങ്ങിയതാണ് പുതിയ ഇമോജികൾ . ഐഓഎസിന്റെ ഡവലപ്പർ ബീറ്റാ പതിപ്പിലും പബ്ലിക്ക് ബീറ്റാ പതിപ്പിലും അടുത്തയാഴ്ച തന്നെ പുതിയ ഇമോജികൾ പ്രാബല്യത്തിൽ വരും . എന്നാൽ ഐഓഎസ് 11.1 , മാക് ഓഎസ് 11.1 , വാച്ച് ഓഎസ് 11.1 പതിപ്പുകൾ എന്ന് പുറത്തിറക്കുമെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടില്ല . വേൾഡ് ഇമോജി ഡേയിൽ അവതരിപ്പിച്ച ഹിജാബ് ധരിച്ച സ്ത്രീ , താടിക്കാരൻ , മുലയൂട്ടുന്ന സ്ത്രീ , സൂംബി , ധ്യാനിക്കുന്നയാൾ , ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പടെയുള്ള ഇമോജികളും 11.1 പതിപ്പിനൊപ്പം അവതരിപ്പിക്കുന്നതാണ് . പുതിയ ഇമോജികൾ ലഭ്യമാകാൻ ആപ്പിൾ ബീറ്റ സോഫ്റ്റ്വെയർ പ്രോഗ്രാമിൽ ആദ്യം സൈൻ അപ് ചെയ്യണം . ഐഒഎസ് 11.1 പബ്ലിക് ബീറ്റ ലഭ്യമായാൽ ആപ്പിൾ ബീറ്റ വെബ്സൈറ്റിൽ ഐഒസ് ടാബിൽ ക്ലിക്ക് ചെയ്യണം . ഡൌൺലോഡ് പ്രൊഫൈലിൽ കടന്ന് ഇൻസ്റ്റാൾ ഓപ്ഷൻ ക്ലിക്ക് ചെയ്യണം . തുടർന്ന് പാസ്കോഡ് അടിച്ച് ആപ്പിളിന്റെ ബീറ്റ എഗ്രിമെന്റ് ക്ലിക്ക് ചെയ്ത് എഗ്രി ചെയ്യുക . തുടർന്ന് ഫോൺ റീസ്റ്റാർട്ട് ചെയ്താൽ പുതിയ ബീറ്റ ഡൌൺലോഡ് ആകും . തുടർന്ന് സെറ്റിംഗ്സിൽ ജനറൽ ഓപ്ഷനിൽ പോയി സോഫ്റ്റ്വെയർ അപ്ഡേറ്റ് ക്ലിക്ക് ചെയ്യുക . പിന്നാലെ പുതിയ ബീറ്റ സെലക്ട് ചെയ്താൽ ഐഒഎസ് 11.1 ബീറ്റയിലേക്ക് ഫോൺ മാറപ്പെടും . പുതിയ ഇമോജികളും ലഭ്യമാകും .
3
18 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുകയാണ് സംവിധായകൻ രാജീവ് മേനോൻ . ജി . വി . പ്രകാശ് നായകൻ ആകുന്ന ചിത്രത്തിൽ യുവനടി അപർണ്ണ ബാലമുരളിയാണ് നായിക വേഷത്തിലെത്തുന്നത് . രാജീവ് മേനോൻ എ ആർ റഹ്മാൻ കൂട്ടുകെട്ടിലെ മൂന്നാം ചിത്രം എന്ന പ്രത്യേകതയോടെയാണ് സർവ്വം താള മയം സ്ക്രീനിലെത്തുക . എവർഗ്രീൻ ഹിറ്റുകളുടെ ചരിത്രമാണ് ഈ കോമ്പിനേഷൻ സമ്മാനിച്ചിട്ടുള്ളത് . ക്യാമറ ഫ്രെയിമിലൂടെ പരസ്യമേഖയിലേക്കും പിന്നീട് വെള്ളിത്തിരയിലേക്കും എത്തിയ രാജീവ് മേനോൻ പ്രേക്ഷകരെയും സിനിമാ ലോകത്തെയും ആദ്യ ചിത്രത്തിലൂടെ തന്നെ ഞെട്ടിച്ചു . പുരസ്കാര തിളക്കത്തിനൊപ്പം ബോക്സ്ഓഫീസിലും മികച്ച നേട്ടമുണ്ടാക്കുകയായിരുന്നു ആദ്യ ചിത്രം മിൻസാര കനവ് . രണ്ടാം ചിത്രം കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേനിലും രാജീവ് മാജീക്ക് ആവർത്തിച്ചു . റഹ്മാനുമൊത്തള്ള കൂട്ടുകെട്ടിലും പ്രേക്ഷകർക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത് . രാജീവ് മേനോനെ മലയാളിക്ക് ഓർമ്മിക്കാൻ മറ്റൊരു വേഷം കൂടിയുണ്ട് . മോഹൻലാലും മമ്മൂട്ടിയും നായകന്മാരായ ഹരികൃഷ്ണൻസിലെ ഗുപ്തനെന്ന കവിയുടെ റോൾ . നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുതിയ രാജീവ് ചിത്രമൊരുങ്ങുന്നത് . സർവ്വം താള മയം എന്ന സിനിമ പേര് കൊണ്ടേ് തന്നെ സംഗീതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു . ജിവി പ്രകാശിനും അപർണ്ണ ബാലമുരളിക്കുമൊപ്പം നെടുമുടി വേണു , വിനീത് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് . 31 ാം ടോക്യോ അന്താരാഷ്ട്ര മേളയിലെ പ്രദർശനത്തിന് ശേഷമാണ് സിനിമ ഇന്ത്യയിലേക്ക് എത്തുന്നത് . ഡിസംബർ 21നാണ് സർവ്വം താള മയം തീയറ്ററുകളിലെത്തുക .
1
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കാനുള്ള മെസിയുടെ തീരുമാനത്തിനെതിരെ മറഡോണ . മെസി അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിക്കരുതെന്നും അർജൻറീനൻ ദേശീയ ടീമിനൊപ്പം മെസി തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു . മെസി തീരുമാനം പുനഃപരിശോധിക്കണം . 2018ലെ റഷ്യൻ ലോകകപ്പ് വരെയെങ്കിലും കളിക്കണമെന്നും മറഡോണ തൻറെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു . മികച്ച ഫോമിലുള്ള മെസി അർജൻറീനയെ ലോകചാമ്പ്യനാകാൻ റഷ്യയിലേക്ക് പോകണം . മികച്ച കഴിവുകൾ ഉള്ള യുവാക്കളെ കൂടുതലായി ആശ്രയിക്കണം . മെസി വിരമിക്കണമെന്ന് പറയുന്നവർ അർജൻറീന ഫുട്ബോളിനു വരാനിരിക്കുന്ന ദുരന്തമെന്തെന്ന് അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . അർജൻറീനൻ ഫുട്ബോളിൻറെ അവസ്ഥയിൽ താൻ ദുഃഖിതനും അതോടൊപ്പം ദേഷ്യത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു . നമ്മൾ താഴെയെത്തി , ഏറെ താഴെ പോയെന്നും മറഡോണ പറഞ്ഞു . അർജന്റീന ഫുട്ബോൾ അസോസിയേഷനേയും മറഡോണ വിമർശിച്ചു . കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോടേറ്റ തോൽവിക്ക് പിന്നാലെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത് . ഫൈനലിൽ മെസി പെനാൽറ്റി കിക്ക് പാഴാക്കിയിരുന്നു . ഞാൻ നഷ്ടമാക്കിയ പെനാൽറ്റി നിർണായകമായി .
2
റെയിൽവേയിൽ യാത്ര ചെയ്യുന്നവരെ മാത്രമല്ല , സ്റ്റേഷൻ പരിസരത്തുള്ളവരുടെയും വ്യക്തി ശുചിത്വം വർദ്ധിപ്പിക്കാൻ റെയിൽവേ നീക്കം . കുറഞ്ഞവിലയ്ക്ക് ഗർഭനിരോധന ഉറകളും സാനിറ്ററി നാപ്കിനുകളും എത്തിക്കും . യാത്രയ്ക്കായി എത്തുന്നവർക്ക് മാത്രമല്ല , സ്റ്റേഷൻ പരിസരത്ത് താമസിക്കുന്നവരേയും വ്യക്തിശുചിത്വമുള്ളവരാക്കാനാണ് റെയിൽവേയുടെ നീക്കം . സ്റ്റേഷൻ പരിസരത്ത് ആവശ്യത്തിന് ശുചീകരണ സൌകര്യങ്ങളുടെ അഭാവമുണ്ടെന്ന് റെയിൽവേ ബോർഡ് രൂപീകരിച്ച പുതിയ റെയിൽവേ നയത്തിൽ പറയുന്നു . സ്റ്റേഷൻ പരിസരത്ത് താമസിക്കുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതായും അത് പരിസരത്തെ വൃത്തികേടാക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു . ശുചിമുറികളോട് അനുബന്ധിച്ച് കുറഞ്ഞ ചെലവിൽ സാനിറ്ററി നാപ്കിനുകളും ഗർഭനിരോധന ഉറകളും ലഭ്യമാക്കുന്ന ബൂത്തുകൾ തുടങ്ങും . ഓരോ സ്റ്റേഷനിലും ഇത്തരം രണ്ട് ബൂത്തുകൾ ഉണ്ടായിരിക്കും . ഒരെണ്ണം പരിസരവാസികൾക്കായി സ്റ്റേഷനു പുറത്തും മറ്റൊന്ന് സ്റ്റേഷനിൽ എത്തുന്നവർക്കായി അകത്തുമായിരിക്കും . സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗപരിമിതർക്കുമായി പ്രത്യേകം ശുചിമുറികൾ നിർമ്മിക്കും . ഇവയിൽ ഇന്ത്യൻ , യൂറോപ്യൻ രീതിയിലുള്ള സജീകരണങ്ങളും ഉണ്ടായിരിക്കും . രാജ്യത്തെ 85,00 സ്റ്റേഷനുകളിലും ഈ സൌകര്യങ്ങൾ കൊണ്ടുവരും . ഇതിനുള്ള ഫണ്ട് വിവിധ കോർപറേഷനുകളിൽ നിന്നും സി . എസ് . ആർ വഴി സ്വരൂപിക്കും . അവയുടെ പരിപാലനം ഉറപ്പുവരുത്തും .
0
രാജ്യത്തെ പെട്രോൾ , ഡീസൽ നിരക്കുകളിൽ വൻ ഇടിവ് . ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പെട്രോൾ , ഡീസൽ വിലയാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത് . ഡീസൽ നിരക്ക് ഏപ്രിലിന് ശേഷമുളള ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്കും എത്തി . അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 53.84 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയിൽ നിരക്ക് . കഴിഞ്ഞ ദിവസം വില 50 ഡോളറിനടുത്ത് വരെ എത്തിയിരുന്നു . 2017 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് നിരക്ക് ഇത്രയും കുറഞ്ഞ നിരക്കിലേക്ക് ക്രൂഡ് ഓയിൽ കൂപ്പുകുത്തിയത് . കഴിഞ്ഞ ഒക്ടോബർ മാസത്തിൽ 86.29 ഡോളറായിരുന്നു നിരക്ക് . ഈ പാദത്തിൽ മാത്രം 40 ശതമാനത്തിലധികം ഇടിവാണ് ഇന്ധനവിലയിൽ സംഭവിച്ചത് . സൌദിയെയും റഷ്യയെയും മറികടന്ന് യുഎസിൻറെ എണ്ണ ഉത്പാദനം കൂടിയതാണ് വിലയിടിവിനുളള പ്രധാന കാരണം . രാജ്യത്ത് 14 മുതൽ 22 പൈസ വരെയാണ് വിവിധ നഗരങ്ങളിൽ വില കുറഞ്ഞിരിക്കുന്നത് . സംസ്ഥാനത്തെ മെട്രോ നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില നോക്കാം . തിരുവനന്തപുരത്ത് പെട്രോളിന് വില 72 രൂപ 74 പൈസയും ഡീസലിന് 68 രൂപ 41 പൈസയുമാണ് നിരക്ക് . കൊച്ചിയിൽ ഇന്നത്തെ നിരക്ക് പെട്രോളിന് 71 രൂപ 29 പൈസയും ഒരു ലിറ്റർ ഡീസലിന് 67 രൂപ ആറ് പൈസയുമാണ് നിരക്ക് . കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 71 രൂപ 55 പൈസയും ഡീസലിന് ലിറ്ററിന് 67 രൂപ 33 പൈസയാണ് ഇന്നത്തെ നിരക്ക് .
0
തമിഴ്നാട്ടിൽ ഡെങ്കിപ്പനിക്കുള്ള മരുന്നിനെതിരെ നിലപാട് എടുത്തതിന് കമൽഹാസന് എതിരെ കേസ് . ജി ദേവരാജൻ എന്ന സാമൂഹ്യ പ്രവർത്തകനാണ് പരാതി കൊടുത്തത് . മലയാളത്തിൽ കിരിയാത്ത , നിലവേപ്പ് എന്നീ പേരുകളിൽ അറിയപ്പെടുന്ന നിലവേമ്പ് എന്ന സസ്യമുപയോഗിച്ചുള്ള കഷായം ഡെങ്കി , ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ തടയുന്നതിനുള്ള ഔഷധമായി നൽകിയിരുന്നു . ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് സർക്കാർ ഇത് വിതരണം ചെയ്തിരുന്നു . എന്നാൽ ഇത് രോഗത്തിന് ഫലപ്രദമല്ലെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും അഭിപ്രായമുണ്ടായിരുന്നു . ഇതിനെ തുടർന്ന് കമൽഹാസൻ മരുന്നിനെതിരെ രംഗത്ത് എത്തിയിരുന്നു . നിലവേമ്പ് കുടിനീർ വിതരണം ചെയ്യരുതെന്ന് തന്റെ ഫാൻസിനോട് ആവശ്യപ്പെടുകയായിരുന്നു . കമൽഹാസന്റെ അഭിപ്രായത്തിന് എതിരെ നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തു . എന്നാൽ താൻ മരുന്നിനെയല്ല , യോഗ്യതയില്ലാത്തവർ അത് വിതരണം ചെയ്യുന്നതിനെയാണ് എതിർത്തതെന്നായിരുന്നു കമൽഹാസന്റെ മറുപടി .
1
ബാലൻസില്ലാലെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവ് സൂക്ഷിക്കുക , ബാലൻസില്ലാത്ത കാർഡുകൊണ്ടുള്ള ഉപയോഗത്തിന് പിഴ ഈടക്കുമെന്ന് ബാങ്കുകൾ അറിയിച്ചു . അക്കൌണ്ടിൽ മിനിമം ബാലൻസില്ലാതെ എടിഎമ്മിൽ നിന്നോ മറ്റ് തരത്തിലോ ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ പിഴ ഈടാക്കുമെന്നാണ് ബാങ്കുകൾ അറിയിച്ചിരിക്കുന്നത് . ബാലൻസ് ഇല്ലാതെ ഓരോ തവണയും കാർഡ് സൈ്വപ് ചെയ്താൽ 17 രൂപമുതൽ 25 രൂപവരെ പിഴയിനത്തിൽ ഈടാക്കും . ഈ തുകയ്ക്കൊപ്പം ജിഎസ്ടിയും ബാധകമാകും . പിഴയായി 17 രൂപയാണ് എസ്ബിഐ ഈടാക്കുക . എന്നാൽ എച്ഡിഎഫ്സിയും ഐസിഐസിഐയും 25 രൂപ വീതമാണ് ഓരോ തവണ ഇടപാട് നിഷേധിക്കുമ്പോഴും ഈടാക്കുക . ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം . അതുകൊണ്ടാണ് താരതമ്യേന കുറഞ്ഞതുക പിഴ ഈടാക്കുന്നതെന്നും ബാങ്കുകൾ പറയുന്നു .
0
റോയൽ ചലഞ്ചേഴ്സ് ഓപ്പണർ ക്രിസ് ഗെയ്ൽ ഐപിഎല്ലിലെ അടുത്ത രണ്ട് മത്സരങ്ങളിൽ കളിക്കില്ല . ഗെയ്ൽ ഇന്നലെ നാട്ടിലേക്ക് മടങ്ങി . ഗെയ്ലിനും പങ്കാളി നടാഷയ്ക്കും ആദ്യ കുഞ്ഞ് പിറക്കുന്നതിനാലാണ് വിൻഡീസ് താരം നാട്ടിലേക്ക് മടങ്ങിയത് . നാളെ മുംബൈ ഇന്ത്യൻസിനെതിരെയും വെള്ളിയാഴ്ച പൂനെ സൂപ്പർ ജയന്റ്സിന് എതിരെയുമാണ് ബാംഗ്ലൂരിന്റെ അടുത്ത രണ്ട് മത്സരങ്ങൾ . ആദ്യ രണ്ട് കളികളിൽ നിന്ന് ഗെയ്ലിന് ഒരു റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ . എന്നാൽ ഗെയിൽ ടൂർണമെൻറിൽ ശക്തമായി തിരിച്ചുവരുമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തോട് ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെ മറുപടി . കഴിഞ്ഞ ട്വൻറി20 ലോകക്കപ്പിൽ ഇംഗ്ലണ്ടിനെതിരെ 47 പന്തിൽ സെഞ്ചറി നേടിയ ശേഷം ഗെയിൽ ഇതുവരെ ടി20യിൽ ഇരട്ട അക്കം കണ്ടിട്ടില്ല . 84 ഐപിഎൽ മത്സരങ്ങളിൽ നിന്നും 3200 റൺസ് നേടിയ താരമാണ് ഗെയിൽ . ഇതിൽ 2737 റൺസും നേടിയത് റോയൽ ചലഞ്ചേഴ്സ് ജേഴ്സിയിലാണ് . ഇതിൽ അഞ്ച് സെഞ്ച്വറികളും ഉൾപ്പെടുന്നു . 2013 ൽ 66 പന്തിൽ നിന്നും പൂനെയ്ക്കെതിരെ നേടിയ 175 റൺസ് നോട്ട്ഔട്ട് ഐപിഎല്ലിലെ തന്നെ ഉയർന്ന സ്കോറാണ് .
2
ചരക്ക് സേവന നികുതിയിൽ സമ്പൂർണ്ണ അഴിച്ചുപണി വേണ്ടിവരുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹശ്മുഖ് അദിയ അഭിപ്രായപ്പെട്ടതിന് പിന്നാലെ 200ലധികം ഉൽപ്പന്നങ്ങളുടെ നികുതി കുറച്ചേക്കുമെന്ന സൂചനകൾ പുറത്തുവരുന്നു . നിലവിൽ 28 ശതമാനം നികുതി ഈടാക്കുന്ന 80 ശതമാനം ഉൽപ്പന്നങ്ങളുടെയും നികുതി കുറയ്ക്കുമെന്നാണ് ജിഎസ്ടി കൌൺസിലിലെ അംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . അസമിലെ ഗുവാഹത്തിയിൽ വെള്ളിയാഴ്ച ജിഎസ്ടി കൌൺസിൽ യോഗം ചേരാനിരിക്കുകയാണ് . നിലവിൽ 28 ശതമാനം നികുതി ഈടാക്കുന്ന 227 ഉൽപ്പന്നങ്ങളെ 18 ശതമാനത്തിലേക്ക് മാറ്റുമെന്ന് ജി . എസ് . ടി കൌൺസിൽ അംഗവും ബീഹാർ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി അഭിപ്രായപ്പെട്ടു . ഇപ്പോൾ 18 ശതമാനം നികുതി വാങ്ങുന്ന ചില ഉൽപ്പന്നങ്ങൾ 12 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നും ശുപാർശകൾ വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു . ഇക്കാര്യങ്ങളെല്ലാം നാളെ നടക്കുന്ന കൌൺസിൽ യോഗത്തിൽ ചർച്ചയാവും . കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയും നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് നേരത്തെ സൂചനകൾ നൽകിയിരുന്നു . ചില ഉൽപ്പന്നങ്ങൾ ഒരിക്കലും 28 ശതമാനം നികുതി പട്ടികയിൽ വരാൻ പാടില്ലായിരുന്നുവെന്നും അവയുടെ നികുതി കുറച്ചുകൊണ്ടുവരികയാണെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു . കഴിഞ്ഞ ഏതാനും കൌൺസിൽ യോഗങ്ങളിൽ പല ഉൽപ്പന്നങ്ങളുടെയും നികുതി കുറയ്ക്കാനുള്ള തീരുമാനമെടുത്തിരുന്നു . ഫർണിച്ചറുകൾ , പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ , ഷാമ്പൂ അടക്കമുള്ള ചില നിത്യോപയോഗ വസ്തുക്കൾ , ഷവർ , സിങ്ക് , വാഷ് ബേസിൻ , സാനിട്ടറി ഉൽപ്പന്നങ്ങള്ർ തുടങ്ങിയവയുടെയൊക്കെ നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
0
അശ്ലീല വിഡിയോകൾ കാണുന്നവർക്ക് വൻ മുന്നറിയിപ്പുമായി സൈബർ സുരക്ഷ വൃത്തങ്ങൾ . ലണ്ടനിലെ വാണ്ടറ എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിൻറെ പഠനങ്ങളിലാണ് ഫോണിൽ അശ്ലീല വീഡിയോ ആസ്വദിക്കുന്നവർക്ക് ഞെട്ടാനുള്ള വകയുള്ളത് . മൊബൈലിലും ടാബ്ലറ്റിലും കടന്നുകൂടുന്ന ഭൂരിഭാഗം വൈറസുകളും അശ്ലീല വെബ്സൈറ്റുകളിൽ നിന്നാണെന്നാണ് പുതിയ പഠനം . കംപ്യൂട്ടറിനേക്കാൾ സുരക്ഷിതത്വം കുറവാണ് ആൻഡ്രോയിഡ് ഫോണുകൾക്ക് . അതിനാൽ ഫോണിലും ടാബ്ലറ്റിലും വൈറസുകൾക്ക് വളരെ എളുപ്പത്തിൽ കടന്നുകൂടാൻ സാധിക്കും . ഇത് പതുക്കെ ഫോണിന്റെ പ്രവർത്തനം നിലയ്ക്കാൻ വഴിയൊരുക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു . ന്യൂസിലൻറിലെ സിഇആർടി എൻസെഡ് എന്ന സൈബർ സുരക്ഷാ സ്ഥാപനം നടത്തിയ പഠനത്തിൽ കണ്ടെത്തിയത് മറ്റുചില ആശങ്കയുണ്ടാക്കുന്ന വാർത്തയാണ് . സ്വന്തം വീട്ടിലിരുന്ന് പോണോഗ്രാഫി കാണുന്നവർ അവരറിയാതെ തന്നെ ഹാക്കർമാർ അവരുടെ വെബ്കാം കൈയ്യടക്കും . അശ്ലീല വിഡിയോ കാണുന്നവരുടെ ദൃശ്യങ്ങൾ ഇതുവഴി പകർത്തും . പിന്നീട് അവ ഇന്റർനെറ്റിൽ വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായാണ് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത് . സിഇആർടി എൻസെഡ് എന്ന സുരക്ഷാ സ്ഥാപനം അവരുടെ ഔദ്യോഗിക ബ്ലോഗിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് . ഇത്തരത്തിലുളള നടപടിയെ റാറ്റ് ( റിമോർട്ട് ആക്സസ് ട്രോജൻ ) എന്നാണ് വിശേഷിപ്പിക്കുന്നത് . അദൃശ്യമായി മറ്റൊരാളുടെ കംപ്യൂട്ടർ , സ്മാർട്ട്ഫോൺ പ്രവർത്തനങ്ങൾ കൈവശപ്പെടുത്തുന്ന പ്രത്യേകതരം വൈറസാണിത് . മാത്രമല്ല റാറ്റ് ഇപ്പോൾ വ്യാപകമായികൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും പഠനത്തിൽ നൽകുന്നുണ്ട് .
3
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ സച്ചിൻ , ഗാംഗുലി , ലക്ഷ്മൺ എന്നിവരടങ്ങിയ സമിതി തെരഞ്ഞെടുക്കും . ബിസിസിഐ നൽകിയ 21 പേരുടെ പട്ടികയിൽ നിന്നാവും പുതിയ കോച്ചിനെ നിശ്ചയിക്കുക . ബി സി സി ഐ ടീം ഇന്ത്യയുടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ഒരു കടമ്പകൂടി കടന്നു . 21 പേരുള്ള അന്തിമ പട്ടിക തയ്യാറായി . ഇതിൽ നിന്ന് സച്ചിൻ ടെൻഡുൽക്കർ , സൌരവ് ഗാംഗുലി , വി വി എസ് ലക്ഷ്മൺ , സഞ്ജയ് ജഗ്ദലെ എന്നിവരടങ്ങിയ സമിതിയാണ് പുതിയ കോച്ചിനെ നിശ്ചയിക്കുക . മുൻ ഡയറക്ടർ രവി ശാസ്ത്രി , മുൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ , സെലക്ഷൻ കമ്മിറ്റി ചെയർമാൻ സന്ദീപ് പാട്ടീൽ , ഓസ്ട്രേലിയയുടെ മുൻതാരവും ബംഗ്ലാദേശ് കോച്ചുമായ സ്റ്റുവർട്ട് ലോ തുടങ്ങിയവർ 21 അംഗ പട്ടികയിലുണ്ട് . ആകെ 57 അപേക്ഷകരാണ് ഉണ്ടായിരുന്നത് . ഇതിൽ ബി സി സി ഐ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ ഒഴിവാക്കി . ഹിന്ദി സംസാരിക്കുന്ന കോച്ചിനാണ് മുൻഗണനെയന്ന് ബി സി സി ഐ വ്യക്തമാക്കിയിട്ടുണ്ട് . നാലംഗ സമിതി ബുധനാഴ്ച ബി സി സി ഐയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും . ബോർഡ് പ്രസിഡന്റ് അനുരാഗ് താക്കുറായിരിക്കും പുതിയ കോച്ചിനെ പ്രഖ്യാപിക്കുക . പുതിയ കോച്ചിന് കീഴിലായിക്കും ഇന്ത്യ ജൂലൈയിൽ തുടങ്ങുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ കളിക്കുക .
2
ഹ്രസ്വ വീഡിയോകൾ ഷെയർ ചെയ്യാനായി പുത്തൻ വീഡിയോ ആപ്പുമായി ഫെയ്സ്ബുക്ക് . ലാസ്സോ എന്ന് പേരിട്ടിരിക്കുന്ന വിഡിയോ ആപ്പിൽ ദൈർഘ്യം കുറഞ്ഞ വീഡിയോകളിൽ സ്പെഷ്യൽ ഇഫക്റ്റ്സ് , ഫിൽറ്ററുകൾ എന്നിവ ഉപയോഗിക്കാനുള്ള സൌകര്യവുമുണ്ട് . ഫെയ്സ്ബുക്ക് പ്രൊഡക്റ്റ് മാനേജർ ആൻഡി ഹുവാങ്ങാണ് വെള്ളിയാഴ്ച ട്വിറ്ററിലൂടെ ലാസ്സോ എന്ന വിഡിയോ ആപ്പ് ഫെയ്സ്ബുക്കിൽ ലഭിക്കുമെന്ന വിവരം പുറത്തുവിട്ടത് . വീഡിയോ എഡിറ്റിങ്ങ് ടൂളുകൾ ദ്യശ്യങ്ങൾക്കൊപ്പം സംഗീതം ചേർക്കാനും , ദൃശ്യത്തിന് മുകളിൽ എഴുതാനും സഹായിക്കും . എന്നാൽ പുതിയ ആപ്പ് പുറത്തിറക്കിയ വിവരം ഫെയ്സ്ബുക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല . മികച്ച പ്രതികരണമാണ് ലാസ്സോവിന് ലഭിച്ചു കൊണ്ടിരിക്കുന്നത് . ഫെയ്സ്ബുക്ക് ഉപഭോക്താക്കൾ ഈ ആപ്പ് പുറത്തിറക്കിയതിൽ സന്തുഷ്ടരാണെന്ന് ഫെയ്സ്ബുക്ക് വക്താവ് പ്രതികരിച്ചു . നിലവിൽ യുഎസിൽ മാത്രമാണ് ലാസ്സോ ലഭിക്കുക . എന്നാൽ വൈകാതെ മറ്റിടങ്ങളിലും ലാസ്സോ ലഭിക്കും . യൂട്യൂബ് , സ്നാപ്പ്ചാറ്റ് എന്നിവയോട് മത്സരിക്കാനാണ് ഫെയ്സ്ബുക്ക് ലാസ്സോ അവതരിപ്പിച്ചത് . അമേരിക്കയിലെ 69 % കൌമാരക്കാരും സ്നാപ്പ്ചാറ്റ് ഉപഭോക്താകളാണ് , 72 % ആളുകൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട് , 85 % ആളുകളും യൂട്യൂബ് ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട് . ആൻഡ്രോയിഡിലും , ഐഒഎസിലും ലാസ്സോ ലഭ്യമാകും . ഇൻസ്റ്റഗ്രാം അകൌണ്ടിൽ നിന്നോ , ഫെയ്സ്ബുക്ക് അക്കൌണ്ടിൽ നിന്നോ ലോഗ് ഇൻ ചെയ്ത ശേഷം ലാസ്സോവിൽ നിന്ന് വിഡിയോ അപ്ലോഡ് ചെയ്യാനാകും . ആഗോള വിപണിയിൽ ലാസ്സോ ആപ്പ് എന്നാണ് പുറത്തിറക്കുന്നത് എന്ന് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല .
3
ഇടുക്കി ഡാമിന് ചലന വ്യതിയാന തകരാറെന്ന് കണ്ടെത്തലെന്ന് റിപ്പോർട്ട് . അണക്കെട്ട് പൂർണ്ണ സംഭരണശേഷിയെത്തുമ്പോൾ നേരിയ വികാസം ആർച്ച് ഡാമിന് സംഭവിക്കുകയും ജലനിരപ്പ് താഴുന്നവിധം പൂർവ്വ സ്ഥിതിയിലെത്താറുമുണ്ട് . എന്നാൽ ഇപ്പോൾ വീണ്ടും ഡാം പൂർവ്വ അവസ്ഥയിൽ എത്തുന്നില്ലെന്നാണ് റിപ്പോർട്ട് . ഒരു പത്രമാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഡാം പൂർണ സംഭരണശേഷിയിലെത്തുമ്പോൾ 20 മുതൽ 40 മി . മീറ്റർവരെ ചലനവ്യതിയാനം സംഭവിക്കണമെന്നാണ് ഇടുക്കി അണക്കെട്ടിൻറെ നിർമ്മാണ തത്വം . എന്നാൽ , ‘അപ്സ്ട്രീമിൽ’ മാത്രം ഈ വ്യതിയാനമുണ്ടാകുകയും ‘ഡൌൺ സ്ട്രീമിൽ’ ഇതുണ്ടാകുന്നില്ലെന്നുമാണ് കണ്ടെത്തൽ . 1994 - 95 കാലഘട്ടംവരെ ചലന വ്യതിയാനം കൃത്യമായിരുന്നു . രൂപകൽപന നിഷ്കർഷിക്കുന്ന അനുപാതത്തിൽ ചലനവ്യതിയാനം സംഭവിക്കാത്തത് ഗുരുതരപ്രശ്നമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത് . ഡാമിൻറെ ചലനവ്യതിയാന തകരാർ ആശങ്കയുണ്ടാക്കുന്നതാണെന്ന് കെ . എസ് . ഇ . ബി ഗവേഷണ വിഭാഗം കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയതായാണ് സൂചന . വ്യതിയാന തകരാറിൽ കൂടുതൽ വ്യക്തതയ്ക്ക് ഇക്കാര്യം കൂടുതൽ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണ് കരുതുന്നത് . കനേഡിയൻ കമ്പനിയായ സർവേയർ ട്രിനിഗർ ഷെനിവർട്ടാണ് ( എസ് . എൻ . സി ) ഇടുക്കി ഡാം രൂപകൽപന ചെയ്തത് . ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ഏറ്റവും വലിയതുമായ ആർച്ച് ഡാമാണ് ഇടുക്കി അണക്കെട്ട് .
3
വാവെയ് അടുത്തിടെ പുറത്തിറക്കിയ പി20 പ്രോയ്ക്കൊപ്പം ഇറക്കിയ ആഢംബര ഫോൺ ആണ് വാവെയ് മെയ്റ്റ് പോർഷ . പ്രത്യേകതകളിൽ പി20 പ്രോയോട് സാമ്യം തോന്നുമെങ്കിലും ഡിസൈനിലെ പോർഷ ലുക്ക് തന്നെയാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത് . ഇതിൻറെ ഡിസൈൻ നടത്തിയിരിക്കുന്നത് വിഖ്യാത ആഡംബര കാർ നിർമാതാവ് പോർഷയാണ് . വെറുതെ പേര് വയ്ക്കാൻ വേണ്ടിയല്ല ഈ ഫോണിൻറെ ഡിസൈനിൽ പോർഷയെ വാവെയ് ഉൾപ്പെടുത്തിയത് എന്ന് കാണാം . പോർഷയിൽ ഉപയോഗിച്ചിരിക്കുന്ന ഹൈസിലിക്കൺ കിരിൻപ്രോസസറിനു മുകളിൽ 9.7 മില്യൻ പിസിഎം മൈക്രോ ക്യാസ്യൂൾസിന്റെ പാളിയുണ്ട് . ഇതാകട്ടെ , ബഹിരാകാശ ജാക്കറ്റുകളിൽ ഉപയോഗിക്കുന്നതാണ് . ഇത് ചൂടു വലിച്ചെടുക്കുകയും ശേഖരിക്കുകയും പതിയെ തണുക്കാൻ സഹായിക്കുകയും ചെയ്യും . ഫോൺ ഉപയോഗിക്കുമ്പോൾ അമിതമായി ചൂടാകുന്നതു കുറയ്ക്കാനാണിത് . ചില ആപ്പുകൾ ഉപയോഗിപ്പോൾ ഫോൺ പരിധിയിലേറെ ചൂടാകുന്നുവെന്ന പരാതി ഒഴിവാക്കാൻ മുകളിൽ പറഞ്ഞ പാളി ഉപകാരപ്രദമാണ് . കാറിലും മറ്റും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത് . സാംസങ് ഗ്യാലക്സി ഗ്യാലക്സി എസ്9നെ പോലെ കർവ്ഡ് ആയിട്ടുള്ള സ്ക്രീൻ ആണ് ഈ ഫോണിനുള്ളത് . മെറ്റലും ഗ്ലാസുമാണ് ഫോണിൻറെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത് . സ്ക്രീനിന്റെ അടിയിലാണ് ഫിംഗർപ്രിന്റ് സ്കാനർ പിടിപ്പിച്ചിരിക്കുന്നത് . നോച്ച് ഡിസ്പ്ലേയെ പടിക്ക് പുറത്ത് നിർത്തിയാണ് ഫോണിൻറെ ഡിസ്പ്ലേ . സംഭരണ ശേഷി അനുസരിച്ച് രണ്ട് മോഡലുകളാണ് ഈ ഫോണിനുള്ളത് . 256 ജിബി പതിപ്പും , 512 ജിബി പതിപ്പും വില തുടങ്ങുന്നത് യൂറോയിലെ വില അനുസരിച്ച് 170000 രൂപമുതലാണ് . സ്മാർട് ഫോൺ വാങ്ങി അത് ഒരു ആഢംബര വസ്തുമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മോഡലാണിത് . ചൈന , ഗൾഫ് തുടങ്ങിയ നാടുകളിലൊക്കെ ഫോണിന് വിപണി കിട്ടുമെന്നാണ് വാവെയ് പ്രതീക്ഷിക്കുന്നത് .
3
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം വഴിത്തിരിവിലേക്ക് . നടിയുടെ മൊഴി എഡിജിപി സന്ധ്യ വീണ്ടും രേഖപ്പെടുത്തി . കേസിൽ കുറ്റപത്രം സമർപ്പിച്ചതിനുശേഷം ഗൂഢാലോചന സംബന്ധിച്ച് പൊലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് നടിയുടെ മൊഴി വീണ്ടുമെടുത്തത് . നടിയെ ആക്രമിച്ച സംഭവവുമായി സിനിമാമേഖലയിലെ ചിലർക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസിൻറെ തുടരന്വേഷണം . ഇതിൻറെ ഭാഗമായിട്ടാണ് എഡിജിപി സന്ധ്യയും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയും കഴിഞ്ഞ ദിവസം ആലുവ പൊലീസ് ക്ലബിൽവെച്ച് മൊഴിയെടുത്തത് . മലയാളത്തിലെ ഒരു നടന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കരുതുന്നോയെന്ന് ഉദ്യോഗസ്ഥർ അരാഞ്ഞു . അതേക്കുറിച്ച് തനിക്കറിയില്ല . പക്ഷേ ചില സിനിമകളിൽ നിന്ന് ഈ നടൻ ഇടപെട്ട് തന്നെ ഒഴിവാക്കിയിരുന്നു . ചില നിർമാതാക്കളോടും തന്നെ അഭിനയിപ്പിക്കരുതെന്ന് നടൻ ആവശ്യപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ടെന്നും നടിയുടെ മൊഴിയിലുണ്ടെന്നാണ് സൂചന . തുടർ അന്വേഷണത്തിൻറെ ഭാഗമായിട്ടാണ് എഡിജിപിതന്നെ നേരിട്ട് അന്വേഷണത്തിനെത്തിയത് . ജയിലിൽക്കഴിഞ്ഞിരുന്ന സുനിൽകുമാർ സഹതടവുകാരനായ ജിൻസണോടാണ് സിനിമാമേഖലയിൽ ചിലർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആഴ്ചകൾക്ക് മുന്പ് പറഞ്ഞത് . കൊച്ചിയിലെ ഒരു സംവിധായകന് കൈമാറാൻ ഒരു കത്തും ജിൻസൺ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സുനിൽകുമാർ കൊടുത്തയച്ചിരുന്നു . ഇതിനെ ചുറ്റിപ്പറ്റിയാണ് പൊലീസിൻറെ രണ്ടാം ഘട്ട അന്വേഷണം .
1
ഇന്ത്യൻ യുവതിയുടെചിത്രത്തിൽ മോർഫിംഗ് നടത്തിയ പാകിസ്ഥാൻ പ്രതിരോധ സൈറ്റിൻറെ ട്വിറ്റർ അക്കൌണ്ട് പൂട്ടിച്ചു . യുവതിയുടെ പരാതിയെ തുടർന്നാണ് അക്കൌണ്ടിനെതിരെ നടപടി എടുത്തത് . പാകിസ്ഥാൻ ഡിഫൻസ് സൈറ്റിൻറെ 3 ലക്ഷത്തോളം പേർ പിൻതുടരുന്ന അക്കൌണ്ടാണ് പൂട്ടിയത് . പാകിസ്ഥാൻ സായുധ സേനയുടെ വിവരങ്ങൾ പങ്കുവയ്ക്കുന്ന ഈ അക്കൌണ്ട് ഔദ്യോഗികമായി സൈന്യത്തിൻറെ ഭാഗം അല്ലെങ്കിലും ചില സൈനിക വൃത്തങ്ങളാണ് പ്രവർത്തിപ്പിക്കുന്നത് . ദില്ലി യൂണിവേഴ്സിറ്റയിലെ കവൽപ്രീസ് കൌർ എന്ന യുവതി ഒരു മോസ്കിൻറെ മുന്നിൽ നിൽക്കുന്ന ഫോട്ടോയാണ് ഇവർ ട്വീറ്റ് ചെയ്തത് . എന്നാൽ ശരിക്കും ഇത് പാകിസ്ഥാൻ വെബ് സൈറ്റ് തിരുകി കയറ്റിയതായിരുന്നു , ശരിക്കും പ്ലാകാർഡിൽ എഴുതിയിരിക്കുന്നത് ഇതായിരിക്കും സംഭവം ശ്രദ്ധയിൽപ്പെട്ട യുവതി അതിന് ശേഷം നൽകിയ പരാതിയിലാണ് അക്കൌണ്ടിനെതിരെ നടപടി . ചിലർ രാജ്യങ്ങൾക്കിടയിൽ വിരോധം വളർത്താൻ ശ്രമിക്കുന്നു എന്ന് യുവതി പറഞ്ഞു .
3
ലോകത്തെ ഏറ്റവും തിരക്കേറിയ സിംഗിൾ റൺവേ എയർപോർട്ട് എന്ന ബഹുമതിയുള്ള മുംബൈ എയർപോർട്ട് സ്വന്തം റെക്കോർഡ് പുതുക്കി . ജനുവരി 20 - ലെ 24 മണിക്കൂർ സമയത്തിൽ 980 വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തിലെ റൺവേയിൽ പറന്നിറങ്ങിയത് . അതേസമയം കാര്യക്ഷമതയിൽ മുംബൈയേക്കാൾ മികച്ചു നിൽക്കുന്ന മറ്റൊരു എയർപോർട്ട് ലോകത്തുണ്ട് . ബ്രിട്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിനാണ് ആ ബഹുമതി . മുംബൈയ്ക്ക് സമാനമായി ഒരൊറ്റ റൺവേ മാത്രമുള്ള ഗാറ്റ്വിക്കിൽ 19 മണിക്കൂറിൽ 870 വിമാനങ്ങൾക്ക് ഇറങ്ങാം . രാത്രിലാൻഡിംഗിന് നിരോധനമുള്ളതിനാൽ പുലർച്ചെ അഞ്ച് മണി മുതൽ രാത്രി വരെ മാത്രമേ ഈ വിമാനത്താവളത്തിലെ റൺവേ പ്രവർത്തിക്കൂ . അതിനാൽ തന്നെ 24 മണിക്കൂറിലെ ഹാൻഡിലിംഗിൽ മുംബൈ വിമാനത്താവളം തന്നെയാണ് ലോകത്ത് മുന്നിൽ . തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ 55 വിമാനങ്ങൾ വരെ ഗാറ്റ് വിക്കിൽ ടേക്ക് ഓഫ് ചെയ്യുകയോ ലാൻഡ് ചെയ്യുകയോ ചെയ്യുമ്പോൾ 52 വിമാനങ്ങൾ വരെയാണ് മുംബൈ വിമാനത്താവളം തിരക്കേറിയ മണിക്കൂറുകളിൽ കൈകാര്യം ചെയ്യുന്നത് .
0
സെപ്തംബറിൽ മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 5.13 ശതമാനമായി ഉയർന്നു . ഭക്ഷ്യവസ്തുക്കളുടെ വിലവർധനയും പെട്രോൾ , ഡീസൽ എന്നിവയുടെ വിലയിലുണ്ടായ വർദ്ധനവുമാണ് ഇതിന് പ്രധാന കാരണം . മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 4.53 ശതമാനമായിരുന്ന സ്ഥാനത്താണ് ഈ വർദ്ധനവുണ്ടായത് . കഴിഞ്ഞ സെപ്റ്റംബറിൽ 3.14 ശതമാനവുമായിരുന്നു മൊത്ത സൂചികയെ അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പം . കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത് . ജൂലൈയിൽ മൊത്ത വിലയെ ആധാരമാക്കിയുളള പണപ്പെരുപ്പം 5.27 ശതമാനമായിരുന്നു . സെപ്തംബറിൽ ഭക്ഷ്യവസ്തുക്കളുടെ പ്രധാനമായും ഉരുളക്കിഴങ്ങിൻറെ വിലപ്പെരുപ്പം 80.13 ശതമാനവും ഉള്ളി , പഴവർഗങ്ങളുടെ വില 25.23 ശതമാനവും 7.35 ശതമാനവും ഉയർന്നു . പയറുവർഗങ്ങളുടെ വിഹിതം ഉയർന്നത് 18.14 ശതമാനമാണ് .
0
അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന്റെ കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഹർത്താൽ ആശങ്കയിൽ കേരളത്തിലെ ഫുട്ബോൾ ആരാധകർ . കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് 13നാണ് കേരളത്തിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് . അന്ന് രണ്ട് മത്സരങ്ങളാണ് കൊച്ചിയിലുള്ളത് . ആദ്യ മത്സരത്തിൽ ഗിനിയ , ജർമനിയെ നേരിടുമ്പോൾ സ്പെയിൻ , കൊറിയയെ നേരിടും . അഞ്ച് മണിക്കാണ് ആദ്യ മത്സരം , രണ്ടാം മത്സരം എട്ടു മണിക്കും . ആറ് മണി മുതൽ ആറ് മണിവരെയാണ് യുഡിഎഫ് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നതിനാൽ ആരാധകർക്ക് മത്സരം കാണാൻ ഗ്രൌണ്ടിലെത്തുക എന്നത് എളുപ്പമാകില്ല . ഇനി ഹർത്താലിൽ നിന്ന് കൊച്ചിയെ മാത്രം ഒഴിവാക്കിയാലും മലപ്പുറം പോലെ ഫുട്ബോളിന് ഏറെ ആരാധകരുള്ള ജില്ലകളിൽ നിന്നുള്ള ആരാധകർക്ക് കൊച്ചിയിലെത്തുക എളുപ്പമാവില്ല . ഹർത്താൽ പ്രഖ്യാപിച്ച 13ന് മുമ്പുള്ള രണ്ട് ദിവസങ്ങളിൽ കൊച്ചിയിൽ മത്സരങ്ങളില്ല . ഹർത്താൽ പ്രഖ്യാപിച്ച 13ന് ശേഷമുള്ള രണ്ട് ദിവസങ്ങളിലും കൊച്ചിയിൽ മത്സരങ്ങളില്ല . എന്നാൽ കൃത്യമായി കൊച്ചിയിൽ രണ്ട് മത്സരങ്ങളുള്ള ദിവസം തന്നെ ഹർത്താൽ പ്രഖ്യാപിച്ചതിനെതിരെ ഫു്ടബോൾ ആരാധകരും പ്രതിഷേധം ഉയർത്തുന്നുണ്ട് . ആരാധകരും ആരവവുമില്ലാതെയാവും ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷി നിർത്തിയാവും ഈ രണ്ട് മത്സരങ്ങളും കൊച്ചിയിൽ നടക്കുകയെന്ന് ചുരുക്കം . ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനുള്ള ആരാധക പിന്തുണയുടെ പേരിൽ ഫുട്ബോൾ ലോകം ശ്രദ്ധിച്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനാണ് ഈ ഗതികേട് . സുരക്ഷാ കാരണങ്ങളാൽ കൊച്ചിയിലെ കാണികളുടെ എണ്ണം 29000 ആയി പരിമിതപ്പെടുത്തിയെന്ന വാർത്തയ്ക്ക് പിന്നാലെ ഹർത്താൽ പ്രഖ്യാപനം കൂടി വന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട് . ലോകകപ്പ് പോലെ ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു ടൂർണണെന്റ് നടക്കുമ്പോൾ തന്നെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചത് കേരളത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്ന കാര്യത്തിലും തർക്കമില്ല . മാത്രമല്ല . ലോകകപ്പിന് എല്ലാവിധ പിന്തുണയും അറിയിക്കുകയും സന്നാഹത്തിന് മുന്നോടിയായി നടന്ന വൺ മില്യൺ ഗോൾ എന്ന പരിപാടിയിൽ ഗോളടിച്ച് പിന്തുണ അറിയിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയാണ് ഹർത്താൽ പ്രഖ്യാപനവും നടത്തിയതെന്ന് മറ്റൊരു വിരോധാഭാസം .
2
ടൊയ്ലറ്റ് ഏക് പ്രേം കഥയ്ക്ക് സെൻസർ ബോർഡ് നിർദ്ദേശിച്ചത് മൂന്ന് കട്ടുകളെന്ന് അക്ഷയ് കുമാർ . എട്ടു കട്ടുകൾ എന്ന പ്രചരണം എവിടെ നിന്നെന്നറിയില്ലെന്നു അക്ഷയ് കുമാർ പറഞ്ഞു . അക്ഷയ് കുമാർ ചിത്രത്തിനു എട്ട് കട്ടുകൾ നിർദ്ദേശിച്ചതായാണ് വാർത്തകൾ വന്നത് . എന്നാൽ ഹരാമി എന്ന വാക്ക് സിനിമയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദ്ദേശമുണ്ട് . പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമയുടെ വിഷയത്തെ അഭിനന്ദിച്ചതായി താരം വെളിപ്പെടുത്തി . പ്രധാനമന്ത്രിക്ക് തിരക്കലായതിനാൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു . ഭൂമി പഡ്നേക്കറും അനുപം ഖേറുമാണ് അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന പ്രധാന താരങ്ങൾ . ശ്രീ നാരായണൻ സിങ് സംവിധാനം ചെയ്യുന്ന ടൊയ്ലറ്റ് ഏക് പ്രേം കഥ വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തും .
1
മലയാളത്തിൻറെ അഭ്രപാളിയിൽ നാല് പതിറ്റാണ്ട് പിന്നിട്ട് വിസ്മയമായി കുതിക്കുകയാണ് മോഹൻലാലെന്ന അഭിനയ പ്രതിഭ . ഇന്ത്യയിലെ തന്നെ വിവിധ ഭാഷകളിലും ലാൽ മാറ്റ് തെളിയിച്ചിട്ടുണ്ട് . ലാലേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന ആരാധകരുടെ കാര്യവും അങ്ങനെ തന്നെ . ലോകമെമ്പാടും ലാലേട്ടൻ ഫാൻസ് ഉണ്ട് എന്നതാണ് യാഥാർത്ഥ്യം . ആരാധകരുടെ സ്നേഹത്തിൻറെ കാര്യമാണെങ്കിൽ പറയുകയും വേണ്ട . ചങ്കാണ് ചങ്കിടിപ്പാണ് ലാലേട്ടനെന്ന് വെറുതെ പറയുന്നതല്ല . അത്തരത്തിൽ ഒരു ആരാധകൻറെ സ്നേഹത്തിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . കാൽനൂറ്റാണ്ടിലേറെയായി മോഹൻലാലിനെ കാണിക്കാനായി നിധി പോലെ കാത്തുസൂക്ഷിച്ച സമ്മാനവുമായാണ് ഖത്തറിൽ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ സ്വദേശി സഫീർ എത്തിയത് . മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിൻറെ പത്രവാർത്തയാണ് സഫീർ 26 വർഷമായി നിധി പോലെ കാത്തുവെച്ചത് . ഒരിക്കലെങ്കിലും ലാലേട്ടനെ അത് കാണിക്കണമെന്നുമാത്രമായിരുന്നു സഫീറിൻറെ ആഗ്രഹം . കഴിഞ്ഞ ദിവസമാണ് ആ സ്വപ്നം യാഥാർത്ഥ്യമായത് . ഭരതത്തിലെ അഭിനയത്തിന് 1992 ഏപ്രിൽ ഏഴാം തിയതിയായിരുന്നു മോഹൻലാലിനെത്തേടി മികച്ച് നടനുള്ള ദേശീയ പുരസ്കാരം ആദ്യമായെത്തിയത് . തൊട്ടടുത്ത ദിവസത്തെ മലയാള പത്രങ്ങളുടെ തലക്കെട്ടും മറ്റൊന്നായിരുന്നില്ല . ആ വാർത്തയുടെ പത്ര കടലാസ് ലാലേട്ടനെ കാണിക്കുകയും ഒപ്പം നിന്ന് ഫോട്ടോയെടുത്തുമാണ് സഫീർ ചാരിതാർത്ഥ്യത്തോടെ മടങ്ങിയത് . അന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു താനെന്നും സഫീർ വ്യക്തമാക്കി .
1
നോട്ട് നിരോധനത്തിന്റെയും നിയന്ത്രണങ്ങളുടെയും ഇടയിൽ പിടിച്ചുനിന്നെങ്കിലും പ്രതിസന്ധിയുടെ ദിനങ്ങളാണ് സംസ്ഥാനത്തെ സഹകരണ മേഖലയിലെ ധനകാര്യ സ്ഥാപനങ്ങൾക്കുള്ളത് . നിക്ഷേപങ്ങൾ കൂടുകയും വായ്പ്പകൾ ഗണ്യമായി കുറയുകയും ചെയ്തതോടെ നഷ്ടം മുന്നിൽക്കാണുകയാണ് പ്രാഥമിക സഹകരണ ബാങ്കുകൾ അടക്കമുള്ളവ . സഹകരണ മേഖലയിലുണ്ടായ ബുദ്ധിമുട്ടുകളുടെ സൂചകമായി സഹകരണ സൊസൈറ്റികളുടെ നിക്ഷേപങ്ങളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട് . വായ്പ്പയെടുത്ത് , നോട്ട് നിരോധനത്തോടെ നട്ടം തിരിഞ്ഞ സാധാരണക്കാർ ആശ്രയിക്കുന്നത് പ്രാഥമിക സർവ്വീസ് സഹകരണ ബാങ്കുകളെയാണ് . നോട്ട് നിരോധനത്തിന് ശേഷം തിരിച്ചടവ് മുടങ്ങി കണ്ണൂർ പെരളശേരി ബാങ്കിന്റെ മാത്രം മൊത്തം വായ്പാ തുകയുടെ പതിനെട്ട് ശതമാനവും കുടിശികയിനത്തിൽ ആയിക്കഴിഞ്ഞു . വായ്പകൾ കുറഞ്ഞ് അനുപാതം 58 ശതമാനം ആയി . വായ്പകളോട് ആളുകൾ അകലം പാലിക്കുമ്പോൾ വന്നുകൂടിയ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുകയും വേണം . ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്ന ഘടകം . പ്രാഥമിക ബാങ്കുകളെ അപേക്ഷിച്ച് ജില്ലാസഹകരണ ബാങ്കുകളിൽ പ്രതിസന്ധിയുടെ തോത് താരതമ്യേന കുറവാണ് . കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപങ്ങളിൽ 421 കോടിയുടെ കുറവുണ്ടായപ്പോൾ , വായ്പ്പകളിൽ 455 കോടിയുടെ വർധനവുണ്ടായി . കെ . എസ് . ആർ . ടി . സിക്കടക്കം നൽകിയ വൻകിട വായ്പ്പകളാണ് ഗുണമായത് . പക്ഷെ മൊത്തം ധന ഇടപാട് 347 കോടി കുറഞ്ഞു . സൊസൈറ്റികളുടെ കാര്യത്തിലാകട്ടെ വിപണിയിലുണ്ടായ മാന്ദ്യമാണ് പിറകോട്ടു വലിച്ചത് . കണ്ണൂരിൽ നടന്ന ഓണം എക്സ്പോയിൽ മാത്രം ഒരു കോടിക്കടുത്താണ് കൈത്തറി സംഘങ്ങളുടെ വിൽപ്പനയിൽ ഉണ്ടായ കുറവ് . സഹകരണ ബാങ്കുകളിൽ വൻതോതിൽ കള്ളപ്പണമെന്ന പ്രചാരണമടക്കം വിശ്വാസ്യതയെ തകർക്കാൻ നടന്ന ശ്രമങ്ങൾ ഇടപാടുകാരുടെ ആത്മവിശ്വാസത്തെ ബാധിച്ചെന്ന് ഈ മേഖലയിലുള്ളവർ സമ്മതിക്കുന്നു . സഹകരണ മേഖലയിൽ ധനകാര്യ രംഗത്തെ ആഘാതത്തിന്റെ തോതറിയാൻ മാർച്ച് വരെ കാത്തിരിക്കണം .
0
ഉത്സവകാലത്ത് റിലയൻസ് ജിയോയ്ക്ക് തിരിച്ചടിയുമായി വോഡഫോണിൻറെ പുതിയ ഓഫർ പ്രഖ്യാപനം . 399 രൂപയുടെ പ്ലാനിൽ ആറ് മാസത്തേയ്ക്ക് 90 ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളിംഗും ലഭിക്കും . റിലയൻസ് ജിയോയുടെ 399 പ്ലാനിനോട് പൊരുതാനാണ് വോഡഫോൺ പുതിയ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത് . എന്നാൽ വോഡഫോണിൻറെ പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമാണ് ഓഫർ ലഭിക്കുക . ഇന്ത്യൻ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത് . വോഡഫോ ൺ ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്ന ദീപാവലി സമ്മാനമാണ് ആറ് മാസത്തെ ഡാറ്റ - വോയ്സ് പ്ലാൻ . എന്നാൽ ഓഫർ ദീർഘകാലത്തേയ്ക്ക് നൽകുമോ പരിമിത കാലത്തേയ്ക്ക് മാത്രമായുള്ളതാണോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല . നിലവിൽ എയർടെല്ലും റിലയൻസ് ജിയോയും സമാന നിരക്കിൽ അൺലിമിറ്റഡ് വോയ്സ് കോളുകളും ഡാറ്റാ പാക്കും നൽകിവരുന്നുണ്ട് . 84 ദിവസത്തേയ്ക്ക് 84 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോൾ ഓഫറുമാണ് റിലയൻസ് ജിയോ നൽകുന്നത് . ലോക്കൽ - എസ്ട്ഡി കോളിംഗ് സൌകര്യമാണ് റിലയൻസ് ജിയോ നൽകുന്നത് . ഇതിന് പുറമേ ജിയോ മൂവീസ് , ജിയോ ടിവി , ജിയോ സിനിമി , ജിയോ മ്യൂസിക് , ജിയോ ഗെയിംസ് എന്നിവയും ഈ ഓഫറിൽ ലഭിക്കും . 399 രൂപയുടെ ദീപാവലി ധൻ ധനാ ഓഫർ പ്രഖ്യാപിച്ചിരുന്നു . ഒക്ടോബർ 12 മുതൽ 18 വരെ ചുരുങ്ങിയ ദിവസത്തേക്കു മാത്രമാണ് ഓഫർ ലഭ്യമാകുക . നിലവിലുള്ള റീചാർജിന്റെ കാലാവധി അവസാനിച്ചശേഷം മാത്രമാണ് ധൻ ധനാ ഓഫർ ആക്ടിവേറ്റ് ആകുക . എട്ട് ഘട്ടങ്ങളിലായി വൌച്ചറുകളായാണ് ക്യാഷ് ബാക്ക് ഓഫർ ലഭിക്കുകയെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട് .
0
ഐ ഫോൺ പ്രേമിയായ യുവാവ് തൻറെ പുതിയ ഐ ഫോൺ X വാങ്ങാനെത്തിയത് കുതിരപ്പുറത്ത് . താനെയിലെ നൌപാദ ജില്ലയിലാണ് ഈ വ്യത്യസ്തനായ യുവാവ് . ഐ ലൌവ് ഐഫോൺ X എന്ന പ്ലക്കാർഡുമേന്തിയാണ് പള്ളിവാൽ യുവാവ് ഐ ഫോൺ സ്റ്റോറിൽ എത്തിയത് . ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് യുവാവ് എത്തിയത് . താനെയിലെ ഹരിനിവാസ് സർക്കിളിലെ ഐ ഫോൺ സ്റ്റോറിൽ വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് യുവാവ് എത്തിയത് . കുതിരപ്പുറത്ത് ഇരുന്നു കൊണ്ട് തന്നെയാണ് പള്ളിവാൽ തന്റെ ഫോൺ സ്വീകരിച്ചത് . സ്റ്റോർ ഉടമ ആഷിഷ് തക്കർ പുറത്തെത്തി കുതിരപ്പുറത്തിരുന്ന പള്ളിവാലിന് ഫോൺ കൈമാറുകയായിരുന്നു . ഐ ഫോണിൻറെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് ആപ്പിൾ കമ്പനി ഐ ഫോൺ 10 പുറത്തിറക്കിയത് . ഐ ഫോൺ 10ന് 89,000 - 102,000 വരെയാണ് ഇന്ത്യൻ വിപണിയിലെ വില .
3
ഗ്യാലക്സി എസ്9 ഇറങ്ങിയതോടെ ഗ്യാലക്സി എസ്8 , എസ്8 പ്ലസ് എന്നിവയുടെ വിലയിൽ വൻ കുറവ് വരുത്തി സാംസങ്ങ് . എസ്9 , എസ്9 പ്ലസ് എന്നിവ എത്തിയതോടെ പതിവ് രീതിയിൽ തന്നെയാണ് മുൻ മോഡലിന് സാംസങ്ങ് വില കുറച്ചിരിക്കുന്നത് . ഗ്യാലക്സി എസ് 8,64 ജിബി മോഡൽ ഇനി 49,990 രൂപയ്ക്കാവും ലഭിക്കുക . മുൻ ഇതിന് 57,900 രൂപയായിരുന്നു വില . ഗ്യാലക്സി എസ് 8 പ്ലസിന് 53,990 രൂപയാണ് പുതുക്കിയ വില . ഇറങ്ങിയ സമയത്ത് ഈ ഫോണിന് ഇന്ത്യയിലെ വില വില 64,900 രൂപയായിരുന്നു . ഗ്യാലക്സി എസ് 8 പ്ലസ് 128 ജിബി പതിപ്പിൻറെ വില 64,900 രൂപയാണ് . ഇതിനു പുറമെ പേടിഎം മാൾ വഴി ഈ ഫോണുകൾ വാങ്ങുന്നവർക്ക് 10,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട് .
3
അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാൻ കഴിയുന്ന ഫീച്ചറുമായി ഒടുവിൽ വാട്സാപ്പ് . ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്നറിയപ്പെടുന്ന ഫീച്ചർ ഐഒഎസ് , ആൻഡ്രോയിഡ് ആപ്പുകളിൽ റോൾ ഔട്ട് ചെയ്യുന്നുവെന്ന് WaBetaInfo എന്ന വാട്സാപ്പ് ഫാൻ സൈറ്റ് അറിയിച്ചു . ആർക്കാണോ മെസേജ് അയച്ചത് അവർ മെസേജ് വായിക്കുന്നതിന് മുമ്പ് , അയച്ച് ഏഴുമിനിറ്റിനുള്ളിൽ തന്നെ അത് ഡിലീറ്റ് ചെയ്യാൻ അയച്ച വ്യക്തിയെ സഹായിക്കുന്ന ഈ ഫീച്ചർ പുതിയ അപ്ഡേറ്റിൽ ലഭ്യമായി തുടങ്ങിയെന്നാണ് ഇവർ വ്യക്തമാക്കുന്നത് . ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന പുതിയ ഫീച്ചർ പ്രവർത്തിക്കണമെങ്കിൽ മെസേജ് അയക്കുന്ന ആളും സ്വീകരിക്കുന്നയാളും വാട്സാപിന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് ഉപയോഗിച്ചിരിക്കണം . ചിത്രങ്ങൾ , ടെക്സ്റ്റ് , ജിഫ് ചിത്രങ്ങൾ , വിഡിയോ എന്നിവയെല്ലാം ഇത്തരത്തിൽ ഡിലീറ്റ് ചെയ്യാൻ കഴിയും . അപ്ഡേറ്റിൽ ഇത്തരത്തിൽ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുന്നതിനായി പ്രത്യേക ഐക്കൺ വരുമെന്നും ഇവർ വ്യക്തമാക്കുന്നു . നിങ്ങൾ വ്യക്തികൾക്കോ ഗ്രൂപ്പുകളിലേക്കോ അയക്കുന്ന മെസേജുകൾ ഡിലീറ്റ് ചെയ്യാൻ കഴിയും . അയച്ച മെസേജ് ഒരിക്കൽ ഡിലീറ്റ് ചെയ്തു കഴിഞ്ഞാൽ ‘ദിസ് മെസേജ് വാസ് ഡിലീറ്റഡ്’ എന്നാകും മെസേജ് ലഭിച്ചവരുടെ ചാറ്റ് ബോക്സിൽ കാണുക . പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം തിരഞ്ഞെടുത്ത വാട്സാപ്പുകളിലാണ് ഈ സംവിധാനം പ്രവർത്തിക്കുക . ഏഴ് മിനിറ്റുകൾക്കകം അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തില്ലെങ്കിൽ പിന്നീട് അത് ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല . അയച്ച മെസേജുകൾ എഡിറ്റ് ചെയ്ത് തിരുത്തി അയക്കുന്നതിനുള്ള ഫീച്ചർ പുറത്തിറക്കാനും വാട്സാപ്പിന് പദ്ധതിയുണ്ട് . റിപ്പോർട്ടുകൾ പ്രകാരം ഈ ഫീച്ചർ നിലവിലുണ്ടെങ്കിലും അത് ഡിസേബിൾഡ് ആക്കിവച്ചിരിക്കുകയാണ് .
3
കെട്ടുകണക്കിന് നോട്ടും കൊണ്ട് നിങ്ങളെയും തേടി ഏതെങ്കിലും കള്ളപ്പണക്കാരൻ വന്നേക്കാം . ഈ പണം ഒന്ന് ബാങ്കിൽ കൊണ്ടുപോയി നിക്ഷേപിക്കൂ എന്നായിരിക്കും ആവശ്യം . ഒരു ലക്ഷത്തിന് ആയിരങ്ങൾ പ്രതിഫലവും തന്നേക്കാം . പണിയെടുക്കാതെ കിട്ടുന്ന പണമല്ലേ എന്ന് കരുതി ഇതിൽ തലയിടാതിരുന്നാൽ നിങ്ങൾക്ക് തന്നെ നല്ലത് . ആദായനികുതി വകുപ്പ് നിങ്ങളുടെ പിന്നാലെയുണ്ട് എന്നത് തന്നെ കാരണം . Read Also : 500ഉം 1000ഉം പോകുന്നെങ്കിൽ പോകട്ടെ . . . ഇപ്പോൾ നിങ്ങളുടെ കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം ? ഇതാ 10 മാർഗങ്ങൾ ! 500 , 1000 രൂപ നോട്ടുകൾ പിൻവലിച്ചതോടെ കള്ളപ്പണക്കാർ മാത്രമല്ല സാധാരണ ജനങ്ങളും ബുദ്ധിമുട്ടുന്നുണ്ട് എന്നതാണ് സത്യം . കയ്യിലുളള വലിയ നോട്ടുകളെല്ലാം ഉപയോഗ ശൂന്യമായിക്കഴിഞ്ഞു . ബാങ്കുകളിലും എ ടി എമ്മുകളിലും പിൻവലിക്കാവുന്ന തുകയ്ക്ക് നിബന്ധനയുണ്ട് . എങ്ങനെയാണ് ഈ നോട്ട് നിരോധനത്തെ ചെറുക്കുക . കാണൂ അതിനുള്ള പത്ത് പ്രായോഗിക വഴികൾ .
0
പോക്കറ്റിലൊതുങ്ങുന്ന ആൻഡ്രോയിഡ് സ്മാർട്ഫോണുകളുമായി നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബ്ലാക്ക്ബെറി . രണ്ട് ആൻഡ്രോയ്ഡ് സ്മാർട്ഫോണുകളാണ് ബ്ലാക്ക്ബെറി പുറത്തിറക്കാനൊരുങ്ങുന്നത് . ഒരു സ്മാർട്ഫോൺ എത്തുന്നത് QWERTY കീബോർഡുമായും മറ്റൊരെണ്ണം എത്തുന്നത് ഫുൾടച്ച് സ്ക്രീനുമായും . 20000 മുതൽ 26000 വരെയായിരിക്കും ഈ ഫോണുകളുടെ വില . അടുത്തെയിടെ പുറത്തിറങ്ങിയ ' ബ്ലാക്ക്ബെറി പ്രിവ് ' എന്ന ആൻഡ്രോയ്ഡ് ഫോണിന്റെ വില 62990 രൂപയാണ് . ഈ വിലയെപ്പറ്റി വിമർശനങ്ങളും ഉണ്ടായിരുന്നു . കഴിഞ്ഞ 3 മാസം ബ്ലാക്ക്ബറി വിറ്റഴിച്ചത് 600000 മൊബൈലുകൾ മാത്രമാണ് . ഇത് വളരെ കുറവായിരുന്നെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു . വിപണിയിൽ വിലക്കുറവുള്ള ഫോൺ വിറ്റഴിച്ച് ചലനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഈ വർഷം അവസാനത്തോടെ രണ്ടു പുതിയ ആൻഡ്രോയ്ഡ് സ്മാർട്ഫോണുകൾ കൂടി പുറത്തിറക്കി ബ്ലാക്ക്ബെറി .
3
മൂന്ന് വട്ടം ചാമ്പ്യൻസ് ലീഗ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച റയൽ മാഡ്രിഡ് വിജയത്തോടെ യൂറോപ്യൻ പ്രയാണത്തിന് തുടക്കമിട്ടു . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ അതിൻറെ ഒരുവിധ പ്രശ്നങ്ങളുമില്ലാതെ ഇറ്റാലിയൻ വമ്പന്മാരായ എസി റോമയെയാണ് സ്പാനിഷ് പട കീഴടക്കിയത് . റോണോ ഇല്ലാതെ യൂറോപ്യൻ തട്ടകത്തിൽ റയൽ വിയർക്കുമെന്ന് കരുതിയവർക്കെല്ലാം കിടിലൻ മറുപടി കൊടുത്ത് റോമയുടെ പോസ്റ്റിൽ എതിരില്ലാത്ത മൂന്ന് ഗോളുകളാണ് നിലവിലെ ചാമ്പ്യന്മാർ അടിച്ച് കയറ്റിയത് . നാൽപ്പത്തിയഞ്ചാം മിനുട്ടിൽ ഇസ്കോയാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത് . അൻപത്തിയെട്ടാം മിനിട്ടിൽ ഗാരത് ബെയ്ൽ ലീഡുയർത്തി . ഇഞ്ചുറി ടൈമിൽ മരിയാനോ ഡയസ് പട്ടിക പൂർത്തിയാക്കി . ഒരു ഘട്ടത്തിലും തങ്ങളുടെ അപ്രമാദിത്വം കളത്തിൽ വിട്ടു കൊടുക്കാതെയാണ് റയൽ റോമയെ തകർത്തെറിഞ്ഞത് . ആദ്യ പകുതിയിൽ തന്നെ അവസരങ്ങൾ ഒരുപാട് റയൽ മെനഞ്ഞെടുത്തെങ്കിലും ഒന്നാം ഗോൾ പിറന്നത് 45 - ാം മിനിറ്റിലാണ് . പെനാൽറ്റി ബോക്സിന് തൊട്ട് പുറത്ത് നിന്ന് ഇസ്കോ തൊടുത്ത ഫ്രീകിക്ക് വലയെ ചുംബിക്കുമ്പോൾ റോമ ഗോൾകീപ്പർ നിസഹായനായിരുന്നു . 58 - ാം മിനിറ്റിൽ ബെയ്ലിലൂടെ റയൽ വീണ്ടും നിറയൊഴിച്ചു . മെെതാന മധ്യത്ത് നിന്ന് റോമയുടെ പ്രതിരോധ നിരയെ കീറിമുറിച്ച് മോഡ്രിച്ച് നീട്ടി നൽകിയ പന്ത് ഓടിയെടുത്ത വെയ്ൽസ് താരം അനായാസമായി ഗോൾ കുറിച്ചു . കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ് റോമയുടെ നെഞ്ച് തകർത്ത ഗോൾ മാരിയാനോ സ്വന്തമാക്കുന്നത് . കഴിഞ്ഞ വർഷം ഒളിംപിക് ലയോണ് റയൽ വിറ്റ മാരിയാനോ സ്പാനിഷ് ക്ലബ്ബിലേക്കുള്ള രണ്ടാം വരവ് ആഘോഷമാക്കി . മാഴ്സലോ നൽകിയ പാസ് കാലിലെടുത്ത് ബോക്സിന് പുറത്ത് നിന്ന് മാരിയാനോ തൊടുക്ക കനത്ത ഷോട്ട് വളഞ്ഞ് വല തുളച്ചു . അതേസമയം , ചാന്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് വന്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ജയത്തോടെ തുടങ്ങി . യുണൈറ്റഡ് സ്വിസ് ടീമായ യങ് ബോയ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു . യുണൈറ്റഡിനായി ക്യാപ്റ്റൻ പോൾ പോഗ്ബ ഇരട്ടഗോൾ നേടി . മുപ്പത്തിയഞ്ചാം മിനിട്ടിലും നാൽപത്തിനാലാം മിനിട്ടിലുമായിരുന്നു പോഗ്ബയുടെ ഗോളുകൾ . അറുപത്തിയാറാം മിനിട്ടിൽ ഫ്രഞ്ച് താരം ആൻറണി മാർഷ്യൽ ഗോൾ പട്ടിക തികച്ചു . മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്ക് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പോർച്ചുഗീസ് ടീമായ ബെൻഫിക്കയെ തോൽപിച്ചു . പത്താം മിനുട്ടിൽ ലെവൻജോവ്സ്കിയാണ് ബയേണിനെ മുന്നിലെത്തിച്ചത് . ബയേണിനായി അരങ്ങേറിയ പോർച്ചുഗൽ താരം റെനാറ്റോ സാഞ്ചസ് 54 - ാം മിനുട്ടിൽ ലീഡുയർത്തി .
2
എനിക്കുനേരെ നീ കൈയോങ്ങണ്ട , എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി , നിന്റെ ദേഷ്യം എന്നോട് തീർക്കേണ്ട എന്ന് ഇഷാന്ത് ജഡേജയോട് പറഞ്ഞപ്പോൾ എന്തിനാണ് ഇത്ര ചൂടാവുന്നത് എന്നായിരുന്നു ജഡേജ തിരിച്ചു ചോദിച്ചത് . നിങ്ങളുടെ ദേഷ്യം ഞാൻ തീർത്തുതരാം . വെറുതെ അസംബന്ധം പറയരുതെന്ന് ജഡേജ തിരിച്ചടിച്ചു . പരസ്പരം വിരൽ ചൂണ്ടിയായിരുന്നു ഇരുവരും ഒന്നരമിനിട്ടോളം കൊമ്പുകോർത്തത് . പെർത്ത് ടെസ്റ്റിന്റെ നാലാം ദിനം രണ്ടാം സെഷനിൽ ഓസീസിൻറെ നഥാൻ ലിയോണും മിച്ചൽ സ്റ്റാർക്കും ബാറ്റ് ചെയ്യവേയായിരുന്നു സംഭവം . സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി എത്തിയ ജഡേജ , ഇഷാന്തുമായി പരസ്യമായി വാഗ്വാദത്തിലേർപ്പെടുകയായിരുന്നു . ജഡേജയ്ക്ക് നേരെ വിരൽ ചൂണ്ടിയായിരുന്നു ഇഷാന്തിന്റെ സംസാരം . ബൌളിംഗ് എൻഡിലുണ്ടായിരുന്ന ഷമിയും കുൽദീപും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത് .
2
ബാറ്റു ബോളും മാത്രമല്ല ഡാൻസും വഴങ്ങുമെന്ന് ഇക്കഴിഞ്ഞ ദിവസങ്ങൾക്കൊണ്ട് തെളിയിച്ചിരിക്കുകിയാണ് ക്രിക്കറ്റ് താരം എം എസ് ധോണി . ഇതിൻറെ വീഡിയോ കഴിഞ്ഞ ദിവസം സാക്ഷി ധോണി പങ്കുവച്ചിരുന്നു . ഇതിന് പിന്നാലെ ധോണിയുടെ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ് . ഇത്തവണ രസകരമായ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരിക്കുന്നത് . സാക്ഷിയാണ് തൻറെ ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത് . തന്നെ കാണാൻ തിക്കും തിരക്കും കൂട്ടുന്ന ആരാധകരെ കൊണ്ടു ധോണി തോറ്റു . ആരാധകരിൽ നിന്ന് രക്ഷപ്പെടാനായി ധോണി പുതിയ അടവ് പ്രയോഗിച്ചിരിക്കുകയാണിവിടെ . തിരക്കേറിയ വിമാനത്തിനകത്തേക്ക് തലവഴി പുതപ്പുകൊണ്ട് മുഖം മറച്ച് ഒളിച്ചിരിക്കുന്ന ധോണിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത് . യാത്രക്കാർ ധോണിയെ തിരിച്ചറിയാതെ അരികിലൂടെ പോകുന്നതും വീഡിയോയിൽ കാണുന്നുണ്ട് . വീഡിയോ പുറത്തു വിട്ടതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത് . ധോണിയെ മുന്നിൽ നിർത്തി മറ്റൊരു വീഡിയോ കൂടി സാക്ഷി ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട് .
2
ഇന്ത്യ - ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനവും മഴ രസംകൊല്ലിയാകുന്നു . ലഞ്ചിന് ശേഷം മഴയും വെളിച്ചക്കുറവും കാരണം മൽസരം പുനഃരാരംഭിക്കാനായിട്ടില്ല . ലഞ്ചിന് പിരിയുമ്പോൾ അഞ്ചിന് 74 എന്ന നിലയിലായിരുന്നു ഇന്ത്യ . ഇപ്പോഴും ചെറിയതോതിൽ മഴ പെയ്യുന്നതിനാൽ മൽസരം എപ്പോൾ തുടങ്ങുമെന്ന് വ്യക്തമാക്കാനാകാത്ത സ്ഥിതിയാണുള്ളത് . മൂന്നിന് 17 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടർന്ന ഇന്ത്യയ്ക്ക് ആജിൻക്യ രഹാനെ ( നാല് ) , ആർ അശ്വിൻ ( നാല് ) എന്നിവരുടെ വിക്കറ്റുകളാണ് രാവിലെ നഷ്ടമായത് . 47 റൺസോടെ ചേതേശ്വർ പൂജാരയും ആറു റൺസോടെ വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ . ശ്രീലങ്കയ്ക്കുവേണ്ടി ലക്മൽ മൂന്നു വിക്കറ്റും ശനക രണ്ടു വിക്കറ്റും സ്വന്തമാക്കി . മഴ വില്ലനായ ആദ്യ ദിനം 11.5 ഓവർ മാത്രമാണ് കളി നടന്നത് . കെ എൽ രാഹുലും നായകൻ വിരാട് കോലിയും പൂജ്യത്തിന് പുറത്തായപ്പോൾ ശിഖർ ധവാന് എട്ടു റൺസ് മാത്രമാണ് എടുക്കാനായത് . പതിവിൽനിന്ന് വ്യത്യസ്തമായി പേസ് ബൌളിങിനെ തുണയ്ക്കുന്ന പിച്ചാണ് കൊൽക്കത്തയിൽ ഒരുക്കിയിരിക്കുന്നത് . ടോസ് നേടിയ ശ്രീലങ്ക ഇന്നലെ ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു . ലങ്കൻ നായകന്റെ തീരുമാനം ശരിവെയ്ക്കുവിധമായിരുന്നു ബൌളർമാർ പന്തെറിഞ്ഞത് .
2
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയക്ക് തോൽവി . ജോഹന്നസ്ബർഗ് ഏകദിനത്തിൽ 142 റൺസിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത് . ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു . സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിയുടെ ഇന്നിംഗ്സാണ് ആതിഥേയർക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത് . ഡു പ്ലസി 111 റൺസെടുത്തു . 75 റൺസെടുത്ത റുസോയും 82 റൺസെടുത്ത ഡുമിനിയും ഡു പ്ലിസിക്ക് മികച്ച പിന്തുണ നൽകി . ഡി കോക്ക് 22 റൺസെടുത്ത് മടങ്ങി . ഓസ്ട്രേലിയക്ക് വേണ്ടി ഹേസ്റ്റിംഗ്സ് 3 വിക്കറ്റ് വീഴ്ത്തി . മറുപടി ബാറ്റിംഗിൽ 37.4 ഓവറിൽ 219 റൺസിന് ഓസ്ട്രേലിയ ഓൾഔട്ടാവുകയായിരുന്നു . 51 റൺസെടുത്ത ട്രേവിസ് ഹെഡ് ആണ് ഓസീസിന്റെ ടോപ് സ്കോറർ . വാർണർ 50 റൺസെടുത്ത് മടങ്ങി . ദക്ഷിണാഫ്രിക്കക്ക് വേണ്ടി വെയ്ൻ പാർനൽ 3 വിക്കറ്റ് വീഴ്ത്തി . ജയത്തോടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2 - 0 ന് മുന്നിലെത്തി . 5 മത്സര പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച ഡർബനിൽ നടക്കും .
2
ഒരു ചെറിയ പനി വന്നാൽ പോലും " ഫീലിങ്ങ് സിക്ക് " എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആൾക്കാർ . എന്നാൽ ഇങ്ങനെ പോസ്റ്റ് ചെയ്യുന്നതിൽ പലതുണ്ട് കാര്യമെന്നാണ് ഒരു കൂട്ടം ഗവേഷകർ പറയുന്നത് . ഒരു പ്രദേശത്ത് താമസിക്കുന്നവർക്കിടയിൽ പനി അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് അധികൃതർ പെട്ടന്ന് തിരിച്ചറിയാൻ സാധ്യതയുണ്ട് . സമൂഹ മാധ്യമങ്ങളിൽ വ്യക്തികൾ നൽകുന്ന പല വിവരങ്ങളും വൻകിട കോർപ്പറേറ്റുകൾ ശേഖരിക്കാറുണ്ട് . ഇത്തരം വിവരങ്ങൾ സമൂഹത്തിന് മൊത്തം ഗുണകരമാകുന്ന രീതിയിൽ പ്രയോജനത്തിൽ കൊണ്ടുവരാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം . ആരോഗ്യ മേഖലയിൽ പുതുമാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും . ഒരു പ്രദേശത്ത് പനി പടർന്ന് പിടിക്കുകയാണെങ്കിൽ പരമ്പരാഗത രീതിയിൽ മാത്രമാണ് ഹെൽത്ത് വർക്കേഴ്സിന് വിവരങ്ങൾ ശേഖരിക്കാൻ കഴിയാറുള്ളു . എന്നാൽ സമൂഹ മാധ്യമമായ ട്വിറ്ററിനെ ആരോഗ്യരംഗത്ത് ഉപയോഗിക്കുകയാണെങ്കിൽ അത് നേട്ടമായിരിക്കും . അമേരിക്കയിലെ 17.1 കോടി ആൾക്കാരുടെ ട്വീറ്റുകളാണ് പഠനത്തിനായ് തിരഞ്ഞെടുത്തത് . വിഷാദാത്മകവും നൈരാശ്യം നിറഞ്ഞതുമായ പോസ്റ്റുകളാണ് രോഗ സമയങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ളതെന്നാണ് പഠനം വ്യക്തമാക്കുന്നത് . ഇത്തരത്തിൽ ഒരോ പ്രദേശത്തും ഏറ്റവും പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ഇതിനായി ഉപയോഗിക്കാം . ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഫേസ്ബുക്കായിരിക്കും ഗുണകരം എന്നാണ് പഠനം .
3
2011ൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ . സംഭവത്തിൽ പരാതിക്കാരിയായ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി . മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത് . ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും . സുനിൽകുമാറിന്റെ സഹായികളാണ് പിടിയിലായത് . കൊച്ചി സെൻട്രൽ പൊലീസാണ് 2011ലെ സംഭവത്തെ സംബന്ധിച്ച കേസെടുത്തിരിക്കുന്നത് . ഇന്നലെത്തന്നെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു . എറണാകുളത്തേക്ക് ഷൂട്ടിങിന് വന്നപ്പോൾ സൌത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി . ഈ സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ സുനിൽ കുമാറാണെന്നും ഇയാളുടെ സംഘത്തിലുള്ളവരാണ് ഇത് നടപ്പാക്കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട് . ഇതുമായി ബന്ധമുള്ള രണ്ട് പേരെയാണ് സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തത് . ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട് . ചോദ്യം ചെയ്യാനായി സുനിൽകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് ശ്രമിക്കുന്നത് . ഇതിനായി ഇന്ന് കോടിതിയിൽ അപേക്ഷ നൽകും .
1
ഭൂമിയിൽ ഹിമയുഗം വരുമെന്ന് ശാസ്ത്രലോകത്തിൻറെ മുന്നറിയിപ്പ് . സൂര്യൻറെ ഉപരിതലത്തിൽ വരുന്ന മാറ്റങ്ങളാണ് അപൂർവ പ്രതിഭാസത്തിലേക്ക് ഭൂമിയെ നയിക്കുക എന്നാണ് ശാസ്ത്രഞ്ജർ വിലയിരുത്തുന്നത് . പ്രശസ്ത മെറ്റീരിയോളജിസ്റ്റും സൌര നിരീക്ഷകനുമായ ഡോ . പോൾ ഡോരിയൻസും സംഘവുമാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിയത് . ഹിമയുഗത്തിൻറെ സൂചനകളുമായി ശാസ്ത്രസംഘം നൽകുന്ന മുന്നറിയിപ്പുകൾ ഇതാണ് സൂര്യൻറെ ഉപരിതലത്തിലുള്ള അടയാളങ്ങൾ ഏറ്റവും കൂടിയിരിക്കുന്ന അവസ്ഥയെയാണ് സോളാർ മാക്സിമം എന്ന് പറയുന്നത് . സൺ സ്പോട്ടുകൾ ഏറ്റവും കുറഞ്ഞ അവസ്ഥയാണ് സോളാർ മിനിമം . സൺ സ്പോട്ടുകളിൽ നിന്നും വമിക്കുന്ന , ഉരുക്കിനെപ്പോലും കത്തിച്ച് ചാരമാക്കാൻ ശേഷിയുള്ള അഗ്നിയാണ് സൌരയൂഥത്തിന് വെളിച്ചവും ഊർജ്ജവും നൽകുന്നത് . സോളാർ മിനിമം എന്ന അവസ്ഥയിലേക്ക് സൂര്യൻ അടുക്കുകയാണ് . സൂര്യൻ ശൂന്യമാകുന്ന അവസ്ഥയിലേക്ക് സൂര്യൻ അടുക്കും . ഇത് ദിവസങ്ങൾ കഴിഞ്ഞ് പിന്നീട് ആഴ്ചകൾ നീണ്ടു നിൽക്കും . ഒടുവിൽ മാസങ്ങളോളം ഈ അവസ്ഥ നീണ്ടുനിൽക്കുമെന്നും ഡോരിയൻ ചൂണ്ടിക്കാട്ടുന്നു . അടുത്ത സോളാർ മിനിമം 2019 ലോ 2020 ലോ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . സോളാർ മിനിമം അവസ്ഥയിൽ വെളിച്ചത്തിന് യാതൊരു കുറവും വരില്ല . ചൂട് ഇല്ലാത്ത വെളിച്ചമായിരിക്കും സൂര്യൻ സൌരയുഥത്തിലേക്ക് അയക്കുക . ഈയിടായായി സൂര്യനിൽ നിന്നുള്ള ചുട്ടുപഴുത്ത രശ്മികൾക്ക് പഴയ ചൂടില്ലെന്നന്ന് നാസയും ശരിവയ്ക്കുന്നുണ്ട് . ഈ പ്രതിഭാസം ആവർത്തിച്ചാൽ വരും വർഷങ്ങളിൽ ലോകത്തിലേ പല നദികളും തണുത്തുറയുമെന്നും യൂറോപ്പ് ഹിമയുഗത്തിലാകുമെന്നും പറയുന്നു .
3
കേരളത്തിൽ ഒരു സ്ഥാപനം തുടങ്ങുക എന്നത് മൾട്ടി നാഷണൽ കമ്പനികളെ സംബന്ധിച്ച് അത്രയ്ക്ക് പ്രിയപ്പെട്ടതാവാൻ ഒരു സാധ്യതയും ഇല്ല . അതിന് പ്രധാന കാരണം ഇവിടത്തെ ട്രേഡ് യൂണിയൻ സംസ്കാരം ആണ് . ബഹുരാഷ്ട്ര കമ്പനികളുടെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ സമരം ചെയ്യുക എന്നത് കേരളത്തിലെ തൊഴിലാളികളെ സംബന്ധിച്ച് പൂ പറിക്കുന്നത് പോലെ ലളിതമായ ഒരു കാര്യം ആണ് . അത് ഭയന്ന് തന്നെയാണ് പലരും കേരളത്തിൽ സ്ഥാപനങ്ങൾ തുടങ്ങാത്തത് എന്നൊരു ആക്ഷേപവും ഉണ്ട് . എന്നാൽ , വാഹന നിർമാതാക്കളായ നിസാൻ മോട്ടോർ കമ്പനി ലിമിറ്റഡ് കേരളവുമായി ഒരു കരാർ ഒപ്പിട്ടിരിക്കുകയാണ് 2018 ജൂൺ 29 ന് . തിരുവനന്തപുരത്ത് ഒരു ഡിജിറ്റൽ ഇന്നൊവേഷൻ ഹബ് തുടങ്ങുന്നതിന് വേണ്ടിയാണിത് . റെനോയും നിസ്സാനും മിസ്തുബിഷിയും പങ്കുവയ്ക്കുന്ന ഒരു ഗവേഷണ , വികസന കേന്ദ്രം ആയിരിക്കും ഇത് . ആദ്യ ഘട്ടത്തിൽ കേരളം 30 ഏക്കർ ഭൂമിയാണ് ഇതിന് വേണ്ടി നൽകുക . രണ്ടാം ഘട്ടത്തിൽ നാൽപത് ഏക്കർ കൂടി നൽകും . ഒരു മീൻ കറിയും ശശി തരൂരിന്റെ ഫ്രഞ്ച് പ്രവീണ്യവും ആണ് ഈ കരാർ എളുപ്പമാക്കിയത് എന്നാണ് ദ മിന്റ് റിപ്പോർട്ട് ചെയ്യുന്നത് . ആ കഥ ഇങ്ങനെയാണ് . . . നിസ്സാന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആയ ആന്റണി തോമസ് തിരുവനന്തപുരം സ്വദേശിയാണ് . പഠിക്കുന്ന കാലത്ത് ഇടത് വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്ന ആളാണ് കക്ഷി . കഴിഞ്ഞ ക്രിസ്തുമസ് സമയത്ത് തിരുവനന്തപുരത്തെ ചില സാങ്കേതിക വിദഗ്ധർ ആന്റണി തോമസിന് ഒരു ഡിന്നർ നൽകിയിരുന്നു . ആ പരിപാടി സംഘടിപ്പിച്ച സാങ്കേതിക വിദഗ്ധർ മുഖ്യമന്ത്രി പിണറായി വിജയനോടും തിരുവനന്തപുരം എംപിയായ ശശി തരൂരിനോടും നിസ്സാൻ കമ്പനിയുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചു . ഇതേതുടർന്ന് ഇരുവസും നിസ്സാൻ കമ്പനിയുമായി ബന്ധപ്പെടുകയും ചെയ്തു . കഴിഞ്ഞ ഫെബ്രുവരിയിൽ ശശി തരൂർ ആന്റി തോമസിനെ കണ്ടു സംസാരിച്ചു . അതിന് ശേഷം നിസ്സാൻ അധികൃതരുമായി ശശി തരൂർ വീഡിയോ കോൺഫറൻസിൽ ബന്ധപ്പെട്ടു . നിസ്സാന്റെ ഉന്നത് അധികാരികൾ ഫ്രഞ്ചുകാരായിരുന്നു . ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറിയായിരുന്ന തരൂരിനെ സംബന്ധിച്ച് ഫ്രഞ്ച് ഒരു പുത്തരിയേ ആയിരുന്നില്ല . ആ സംഭാഷണത്തിൽ നിസ്സാൻ അധികർ സംതൃപ്തരാവുകയും ചെയ്തു . അതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജാപ്പനീസ് സംഘത്തെ കേരളത്തിലേക്ക് ക്ഷണിച്ചത് . നല്ല കുടംപുളിയിട്ട മീൻകറിയൊക്കെ ആയിരുന്നു അവർക്ക് വിളമ്പിയത് എന്നാണ് മിന്റിന്റെ റിപ്പോർട്ടിൽ പറയുന്നത് . കൂടാതെ , ബിജെപി നേതാവും കേന്ദ്ര മന്ത്രിയും ആയ അൽഫോൻസ് കണ്ണന്താനത്തേയും പ്രഭാത ഭക്ഷണത്തിന് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു . ഇതോടെ പ്രതിപക്ഷത്തിനും പ്രശ്നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കാൻ ആയി . അങ്ങനെയാണ് ആ കരാർ യാഥാർത്ഥ്യമായത് എന്നാണ് കഥ ! ഇത് കൂടാതെ ടെക്നോ പാർക്കിലെ വിദേശ കമ്പനികളിൽ നിന്നും നിസ്സാൻ അഭിപ്രായ സമഹാരണം നടത്തിയിരുന്നു . അവരിൽ നിന്നും മികച്ച പ്രതികരണമാണത്രെ ലഭിച്ചത് .
0
ജർമ്മൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിച്ചിന് ജയം . ബയേൺ എതിരില്ലാത്ത മൂന്ന് ഗോളിന് ന്യൂറൻബെർഗിനെ തോൽപിച്ചു . റോബർട്ടോ ലെവെൻഡോവ്സ്കിയുടെ ഇരട്ടഗോൾ കരുത്തിലാണ് ബയേണിൻറെ ജയം . 9 , 27 മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോളുകൾ . അൻപത്തിയാറാം മിനിറ്റിൽ ഫ്രാങ്ക് റിബറി ഗോൾ പട്ടിക പൂർത്തിയാക്കി . മറ്റൊരു മത്സരത്തിൽ ബൊറൂസ് ഡോർട്ട്മുണ്ട് ഒന്നിനെതിരെ രണ്ട് ഗോളിന് ഷാൽക്കയെ തോൽപിച്ചു . എഴുപത്തിനാലാം മിനിറ്റിൽ ജേഡൻ സാഞ്ചോ നേടിയ ഗോളിനാണ് ബൊറുസ്യയുടെ ജയം . തോമസ് ഡെലാനിയുടെ ഗോളിന് മുന്നിലെത്തിയ ബൊറൂസ്യക്കെതിരെ ഡാനിയേൽ കാളിഗ്യൂറിയാണ് ഷാൽക്കെയെ ഒപ്പമെത്തിച്ചത് .
2
സൂപ്പർതാരങ്ങളുടെ ഇൻട്രൊഡക്ഷൻ രംഗങ്ങൾക്ക് വലിയ കയ്യടി കിട്ടാറുണ്ട് . മലയാളത്തിൽ ഇപ്പോൾ മാസ് ഇൻട്രോ അത്ര പതിവല്ലെങ്കിലും ആരാധകർ ഇന്നും കാണുമ്പോൾ കയ്യടിക്കുമ്പോൾ ചില ഇൻട്രോ രംഗങ്ങളുണ്ട് . മോഹൻലാലിനെയും മമ്മൂട്ടിയെയും സിനിമയിൽ ആദ്യമായി കാണിക്കുമ്പോൾ കിട്ടുന്ന കയ്യടി ആ മാസ് ഇൻട്രോ ആരാധകരെ അത്രയും ആവേശഭരിതരാക്കുന്നതുകൊണ്ടാണ് . ഇതാ മലയാളത്തിലെ ഏറ്റവും മികച്ച അഞ്ച് ഇൻട്രോകൾ കാണാം . ഇന്ദുചൂഢൻ ( നരസിംഹം ) ഭരചന്ദ്രൻ ഐപിഎസ് ( കമ്മിഷണർ ) ബിലാൽ ( ബിഗ്ബി ) പ്രതാപ് വർമ്മ ( ട്വന്റി 20 ) അലക്സാണ്ടർ ( സാമ്രാജ്യം )
1
ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ടിനെ ഒരുക്കി തെലുങ്കാന പോലീസ് . എച്ച് - ബോട്ട്സ് റോബോട്ടിക്സ് ആണ് ഇത് ഒരുക്കുന്നത് . അവസാനഘട്ട സുരക്ഷ പരിശോധനയിലാണ് ഇപ്പോൾ ഇന്ത്യയിലെ ആദ്യ ' റോബോകോപ്പ് ' . നടക്കുകയും ആളുകളെ തിരിച്ചറിയുകയും പരാതികൾ സ്വീകരിക്കുകയും ബോംബുകൾ നിർവീര്യമാക്കുകയും ചെയ്യുന്ന റോബോട്ട് ആണിതെന്ന് തെലുങ്കാന ഐടി സെക്രട്ടറി ജയേഷ് രഞ്ജൻ പറഞ്ഞു . ദുബായിൽ വിന്യസിച്ചതിനു ശേഷം ലോകത്ത് രണ്ടാമതായി ഇങ്ങനെ ഉപയോഗിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ട് ആണിത് . ഈ റോബോട്ട് ചക്രങ്ങളിലാണ് സഞ്ചരിക്കുന്നത് . ദുബായിലുള്ള റോബോട്ട് ഫ്രാൻസിലാണ് നിർമിക്കപ്പെട്ടത് . എന്നാൽ ഇത് ഇന്ത്യയിലാണ് പൂർണ്ണമായും നിർമിച്ചത് . ഈ വർഷം സെപ്റ്റംബർ മാസത്തോടെ ഇതിന്റെ പ്രോട്ടോടൈപ്പ് പൂർത്തിയാവും . രണ്ടു മാസത്തേയ്ക്ക് പരീക്ഷണഘട്ടമായിരിക്കും . ജൂബിലി ഹിൽസിലെ ചെക്ക്പോസ്റ്റിൽ ഈ വരുന്ന ഡിസംബർ 31 ന് പൊലീസ് റോബോട്ട് സ്ഥാപിക്കും . ഇതിനായി കൂടുതൽ ചർച്ചകൾ പൊലീസുമായും സർക്കാരുമായും നടത്തേണ്ടതുണ്ടെന്ന് റോബോട്ടിന്റെ നിർമാതാവ് കിഷാൻ പറഞ്ഞു . ഇതേപോലെയുള്ള പത്തു റോബോട്ടുകൾ കൂടി നിർമിക്കാനാണ് പദ്ധതി . ഹോട്ടലുകൾ , ഹോസ്പിറ്റലുകൾ തുടങ്ങിയ ഇടങ്ങളിലെ സ്വകാര്യ സുരക്ഷാ സംവിധാനമായും ഉപയോഗിക്കാം . ഒരു വർഷം ഇത്തരം പത്തു റോബോട്ടുകൾ നിർമിക്കാം . ഓരോന്നിനും മൂന്നു ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . സംസ്ഥാന സർക്കാർ ഉടൻ ഇന്റർനെറ്റ് ഓഫ് തിംഗ്സ് പോളിസി നടപ്പാക്കുമെന്നും ഇത് അതിന്റെ ഭാഗമായിരിക്കുമെന്നും ജയേഷ് രഞ്ജൻ പറഞ്ഞു . സ്റ്റാർട്ടപ്പുകൾ , ആനിമേഷൻ , സൈബർ സുരക്ഷ തുടങ്ങി എട്ടു മേഖലകളിൽ പുതിയ പദ്ധതിയ്ക്ക് ആലോചിക്കുന്നുണ്ട് . വരുന്ന മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ പോളിസി കാര്യങ്ങൾക്ക് തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു . ഇലക്ട്രോണിക്സ് പ്രോട്ടോടൈപ്പിങ് സെന്ററായ ടി ഹബ് വരുന്ന ഈ വർഷം അവസാനത്തോടെ ഗച്ചിബൌലിയിൽ ആരംഭിക്കും . അമ്പതു കോടി രൂപ ചെലവിലാണ് ഇത് വരുന്നത് .
3
കസബ സിനിമ വിവാദത്തിൽ നടി പാർവ്വതിക്കെതിരെ പരോക്ഷവിമർശനവുമായി സംവിധായകനും നടനുമായ ജൂഡ് ആൻറണി ജോസഫ് . ഫേസ് ബുക്ക് പോസ്റ്റിലാണ് ജൂഡ് പാർവ്വതിയെ അപഹസിക്കുന്നത് . ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റിയ ശേഷം മുതലാളി പറയുന്നത് പോലൊക്കെ ചെയ്യുന്നു എന്നു പറഞ്ഞാണ് ജൂഡിൻറെ പോസ്റ്റ് ആരംഭിക്കുന്നത് . ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറിയപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുകയാണെന്നും ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നുവെന്നുമാണ് ജൂഡിൻറെ പരിഹാസം . പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി . പോസ്റ്റിനെ രൂക്ഷവിമർനവും സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട് . ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു . മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു . ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു . അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു . മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു . ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു . അങ്ങനെ പോയാൽ ആരറിയാൻ അല്ലെ .
1
എഴുപതാമത് സ്വതന്ത്യദിനം ആഘോഷിക്കുന്ന രാജ്യത്തിന് നൽകാൻ ഇതിലും നല്ലൊരു സമ്മാനം വെറെയില്ല . ദേശീയ ഗാനം കേന്ദ്ര സർക്കാർ ആംഗ്യ ഭാഷയിൽ പുറത്തിറക്കിയിരിക്കുകയാണ് . ഭിന്നശേഷിയുള്ള കുട്ടികൾക്കൊപ്പം ബോളിവുഡ് സൂപ്പർ സ് റ്റാർ അമിതാഭ് ബച്ചനും വീഡിയോയിൽ അഭിനയിച്ചിട്ടുണ്ട് . രാജ്യസ്നേഹം തുളുമ്പുന്ന വീഡിയോ ഡൽഹിയിൽ ചെ ങ്കോട്ടയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് . വീഡിയോയുടെ ദൈർഘ്യം 3.35 മിനിറ്റാണ് . ആംഗ്യഭാഷയിലാണ് ബിഗ്ബി ഉൾപ്പെടെയുള്ളവർ അഭിനയിച്ചിരിക്കുന്നത് . പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത് അന്തരിച്ച ബോളിവുഡ് സംഗീതസംവിധായകൻ ആദേശ് ശ്രീവാസ്തവയാണ് . ഗോവിന്ദ് നിഹലാനിയാണ് വീഡിയോ സംവിധാനം ചെയ് തത് .
1
ധനുഷിൻറെ ഹോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് റിലീസ് ചെയ്ത യൂറോപ്യൻ രാജ്യങ്ങളിൽ മികച്ച പ്രതികരണം . കെൻ സ്കോട്ട് സംവിധാനം നിർവ്വഹിച്ച ദി എൿസ്ട്രാഓർഡിനറി ജേണി ഓഫ് ദി ഫക്കീർ എന്ന ചിത്രമാണ് ഇന്ത്യൻ റിലീസിന് മുൻപ് വിദേശത്ത് പ്രീതി നേടുന്നത് . കഴിഞ്ഞ വർഷത്തെ കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിൻറെ ഫ്രാൻസിലെ തീയേറ്റർ റിലീസ് മെയ് 30നായിരുന്നു . റഷ്യയിൽ ജൂൺ 14നും പ്രദർശനമാരംഭിച്ചു . മികച്ച നിരൂപകശ്രദ്ധ ലഭിച്ച ചിത്രം ഫ്രാൻസിലും പോർച്ചുഗലിലും നിന്നായി ഇതിനകം നേടിയത് 6.50 കോടിയാണ് . ഇന്ത്യയിൽ വൈകാതെ റിലീസ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിൽ അജതശത്രു റാത്തോഡ് എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത് . മുംബൈയിലെ ചേരിനിവാസിയായ അയാളുടെ , സമുദ്രമാർഗ്ഗമുള്ള അപ്രതീക്ഷിത യൂറോപ്യൻ യാത്രയെക്കുറിച്ചാണ് ചിത്രം . ഒരു തെരുവ് മാന്ത്രികനാണ് ധനുഷിൻറെ കഥാപാത്രം . റൊമെയ്ൻ പ്യൂർട്ടോലാസ് എഴുതിയ സമാന പേരുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ . ഇന്ത്യ , ഫ്രാൻസ് , ഇറ്റലി , ലിബിയ എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയുടെ സംഗീതം നിക്കോളാസ് എരേര . ചിത്രത്തിൻറെ ഇന്ത്യൻ റിലീസ് വൈകുന്നതിലുള്ള അസന്തുഷ്ടി ധനുഷ് നേരത്തേ പ്രകടിപ്പിച്ചിരുന്നു .
1
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സർക്കാർ വക ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം . പേര് ഓറഞ്ച് ഫാം എന്നാണെങ്കിലും ഓറഞ്ച് കൃഷി നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ് ഇവിടെ . ഹെക്ടർ കണക്കിന് ഭൂമി തരിശു കിടക്കുന്നു . ഈ ഭൂമി ഫലഭൂയിഷ്ടമാക്കാനും ഓറഞ്ച് ഫാമിനെ പുനരുജ്ജീവിപ്പിക്കാനും ഉള്ള പുതിയ പദ്ധതിക്കാണ് നെല്ലിയാമ്പതിയിൽ തുടക്കമായത് . 50 ലക്ഷം രൂപ മുടക്കിയാണ് പുതിയ ഓറഞ്ച് തൈകൾ വച്ചു പിടിപ്പിക്കുന്നത് . ഫാമിൽ ഓറഞ്ച് തൈ നട്ട് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പദ്ധതി ഉത്ഘാടനം ചെയ്തു . കാർഷികഭൂമി നികത്തുന്നതും ഇഷ്ടിക ചൂളകൾ പ്രവർത്തിക്കുന്നതും കർശനമായി നിരോധിക്കും . കാർഷിക വകുപ്പിന് കീഴിൽ തരിശുഭൂമി ഉണ്ടാവരുത് . സംസ്ഥാനത്തെ 64 ഫാമുകളും പുനരുജ്ജീവിപ്പിക്കുന്നതിന്റെ ആദ്യപടി എന്ന നിലയ്ക്കാണ് നെല്ലിയാമ്പതിയിൽ പദ്ധതി ഉദ്ഘാടനം ചെയ്തത് .
0
ഡ്രൈവർ രാജൻ രാജുവിനൊപ്പം പത്താം ക്ലാസ് മുതൽ ഒരുമിച്ചുള്ളതാണ് . പ്രമോദ് അതിനും മുമ്പ് തന്നെ പൃഥ്വിരാജിനൊപ്പമുണ്ട് . പ്രൊഡക്ഷൻ കൺട്രോളറായിരുന്ന സിദ്ധു പണക്കലിൻറെ മരുമകൻ കൂടിയാണ് പ്രമോദ് . പൃഥ്വിരാജിൻറെ കുട്ടിക്കാലം മുതൽ തന്നെ സുകുമാരരൻ ഫിലിം ഹൌസിന്റെ ഭാഗമായിരുന്നു സിദ്ധുവും കുടുംബവും . വർഷങ്ങൾക്കിപ്പുറം സ്വന്തമായി നിർമാണ സംരംഭം ആരംഭിക്കുമ്പോൾ ഈ രണ്ടുപേർ ചേർന്നാണ് ഭദ്രദീപം കൊളുത്തിയത് . തൻറെ വഴികളിലെല്ലാം കൂടെ നിർത്തിയ ഇരുവരും പുതിയ സംരംഭത്തിനും കൂട്ടിനുണ്ട് . രാജുവിൻറെ സ്വന്തം പടത്തിന് വിളക്ക് കൊളുത്താൻ അവരല്ലാതെ മറ്റാര് എന്നാണ് സിനിമ മേഖലയിലെ അടക്കം പറച്ചിൽ . സയൻസ് ഫിക്ഷൻ സ്വഭാവമുള്ള ചിത്രത്തിനായി ഷാൻ റഹ്മാനാണ് സംഗീതം നിർവഹിക്കുന്നത് . ചിത്രത്തിൻറെ ഷൂട്ടിങ് ഒറ്റ ഷെഡ്യൂളിൽ തീർക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത് . ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും . ഷൂട്ടിങ് ആരംഭിക്കുന്ന വിവരം പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത് .
1
ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതമായ നടിയാണ് ജ്യോതി കൃഷ്ണ . റോസ് എന്ന കഥാപാത്രമാണ് ജ്യോതി ഇതിൽ അവതരിപ്പിച്ചിരുന്നത് . ഇപ്പോൾ താരത്തിന്റെ വിവാഹ വീഡിയോയുടെ ആദ്യഭാഗം ശ്രദ്ധേയമാകുന്നു . അഗ്രഹാരത്തിൻറെ പശ്ചാത്തലത്തിൽ മലർക്കേട്ടെയെൻ എന്ന തമിഴ് പാട്ടോടുകൂടിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് . വീഡിയോ ഇതിനോടകം ഒട്ടേറെ പേർ കണ്ടു കണ്ടുകഴിഞ്ഞു . ബോംബെ മാർച്ച് എന്ന മലയാളം സിനിമയിലൂടെയാണ് 2011 ലാണ് ജ്യോതി സിനിമയിലേക്ക് ചുവട് ഉറപ്പിക്കുന്നത് . പിന്നീട് ലാസ്റ്റ്ബെഞ്ച് , ഗോഡ് ഫോർ സെയിൽ , ഞാൻ എന്നിങ്ങനെ എട്ടോളം സിനിമകളിൽ അഭിനയിച്ചു . ആമിയിലും ജ്യോതി വേഷമിടുന്നുണ്ട് .
1
വാട്സ്ആപ്പ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം . ഉപഭോക്താക്കളുടെ വിശ്വാസ്യത മാനിക്കണമെന്നും അതിനായി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും കേന്ദ്ര വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി അജയ് പ്രകാശ് സ്വാഹ്നെയ് പറഞ്ഞു . വാട്സ്ആപ്പും ഫെയ്സ്ബുക്കുമടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ് . ”അവരുമായി നിരന്തരം ഞങ്ങൾ ബന്ധപ്പെടാറുണ്ട് . ആശങ്കയുണ്ടാകുമ്പോഴൊക്കെ അവരെ അറിയിക്കാറുണ്ട് . എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉത്തരവാദിത്വത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു . പ്രത്യേകിച്ചും ഒരുപാട് ഉപഭോക്താക്കളുള്ള വലിയ പ്ലാറ്റ്ഫോമുകൾ . എല്ലാ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഇവിടെ വലിയ സ്വാധീനമുണ്ടെന്നാണ് വിശ്വസിക്കുന്നത് . അതുകൊണ്ട് തന്നെ ഉപഭോക്താക്കളുടെ വിശ്വാസത്തെ നിലനിർത്താൻ വേണ്ടത് അവർ ചെയ്യുമെന്നും കരുതുന്നു” , അദ്ദേഹം പറയുന്നു . വാട്സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയകളിലൂടെ വ്യാജ വാർത്തകളും കുപ്രചരണങ്ങളും വ്യാപിക്കുന്നത് തടയാനായി സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട് . ലോ ആന്റ് ഓർഡർ തകർക്കുന്ന വ്യാജ പ്രചരണങ്ങൾ ഇല്ലാതാക്കുകയാണ് നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സർക്കാർ വാദിക്കുന്നത് . സോഷ്യൽ മീഡിയയിലെ വെല്ലുവിളികൾ നിയന്ത്രിക്കാൻ ഐടി ആക്ടിന് കീഴിലുള്ള ഇന്റർമീഡിയേറ്ററി ഗൈഡ് ലൈൻസ് ശക്തമാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട് . സർക്കാരിന്റെ നോട്ടീസിന് വാട്സ്ആപ്പ് മറുപടിയുമായി രംഗത്തെത്തിയിരുന്നു . വ്യാജ വാർത്തകൾ തടയാനായി ഇന്ത്യയിൽ നിന്നുമുള്ളവരെ ഉൾപ്പെടുത്തി കൊണ്ട് പ്രത്യേക സംഘത്തെ തയ്യാറാക്കാമെന്നായിരുന്നു വാട്സ്ആപ്പിന്റെ മറുപടി . ഇത് സംബന്ധിച്ച് പ്രാരംഭര നടപടികൾ വാട്സ്ആപ്പ് ആരംഭിച്ചതായി ഐടി മിനിസ്ട്രിയും പറയുന്നു . എന്നാൽ ഇതിൽ സർക്കാർ പൂർണ്ണ തൃപ്തരല്ല . വ്യാജ വാർത്തകളുടെ ഉറവിടം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പ് സ്വീകരിച്ച നടപടികളിലാണ് സർക്കാരിന് അതൃപ്തിയുള്ളത് .
3
പി . ടി . ബിനുവിൻറെ വരികൾക്ക് സ്റ്റീഫൻ ദേവസ്സിയാണ് സംഗീതം . മോഹൻലാലിനൊപ്പം ശ്രേയ ഘോഷാലും ആലപിച്ചിരിക്കുന്നു . മൂൺഷോട്ട് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ സന്തോഷ് ടി . കുരുവിള നിർമ്മിക്കുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറാണ് . നദിയ മൊയ്തു , പാർവ്വതി നായർ എന്നിവർ നായികമാരാവുന്നു . തിരക്കഥ സാജു തോമസ് . സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം . മുംബൈ , പൂനെ , ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത് . വി . എ . ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻറെ ഷെഡ്യൂൾ ബ്രേക്കിലാണ് മോഹൻലാൽ നീരാളി പൂർത്തിയാക്കിയത് . പെരുന്നാൾ റിലീസായി 15ന് തീയേറ്ററുകളിലെത്തും .
1
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന പുതിയ രോഗത്തിൻറെ മുന്നറിയിപ്പുമായി ശാസ്ത്രലോകം രംഗത്ത് . ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് സെക്ഷ്വൽ ഹെൽത്തിന്റെ റിപ്പോർട്ട് പ്രകാരം അതീവ അപകടകാരിയാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം എന്ന് പേരുള്ള ഈ രോഗം . ശരീരത്തിലെ ആൻറിബോഡികളെ നശിപ്പിക്കുന്ന ഈ രോഗാവസ്ഥ കണ്ടെത്താൻ തന്നെ ദുഷ്കരമാണ് എന്നാണ് റിപ്പോർട്ട് . അശ്രദ്ധകരമായ ലൈംഗികബന്ധത്തിലൂടെയാണ് രോഗം പ്രധാനമായും പകരുന്നത് . സ്വകാര്യഭാഗങ്ങളിലെ രോമം നീക്കം ചെയ്യുക , വാക്സ് ചെയ്യുക എന്നിവ വഴിയും രോഗം പടരാൻ സാധ്യതയുണ്ട് . പുരുഷന്മാർക്ക് ലിംഗത്തിൽ നിന്നും വെള്ളം പോലെ ഡിസ്ചാർജ് ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം . ചിലപ്പോൾ എരിച്ചിലും വേദനയും തോന്നാം . സ്ത്രീകൾക്ക് ലൈംഗികബന്ധത്തിനിടയിൽ വേദന , യോനിയിൽ നിന്നും ഡിസ്ചാർജ് , ആർത്തവസമയം അല്ലെങ്കിൽ പോലും ബ്ലീഡിങ് ഉണ്ടാകുക എന്നിങ്ങനെയും ലക്ഷണങ്ങൾ കാണാം . മൂത്രനാളിയിൽ അണുബാധ ഉണ്ടാകുന്നതും ഇതിൻറെ ലക്ഷണമാണ് . സ്ത്രീകളിൽ ഗർഭാശയമുഖത്തുണ്ടാകുന്ന അണുബാധ ചിലപ്പോൾ ഗർഭപാത്രം വരെയെത്താം . ഇത് വന്ധ്യതയ്ക്കു കാരണമാകാം . മറ്റു ലൈംഗികരോഗങ്ങളോടുള്ള സാമ്യത മൂലം ഈ രോഗം കണ്ടെത്താൻ അൽപം വൈകാറുണ്ട് . പോളിമറൈസ് ചെയിൻ റീയാക്ഷൻ സ്റ്റഡി എന്നൊരു ടെസ്റ്റ് വഴിയാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയം സ്ഥിരീകരിക്കുന്നത് . സംശയം തോന്നിയാൽ ആദ്യം തന്നെ ഈ ടെസ്റ്റ് നടത്തുന്നത് രോഗം യഥാവിധി നിയന്ത്രിക്കാൻ സാധിക്കും . ശരീരത്തിലെ ആന്റിബോഡികളെ നശിപ്പിക്കുന്നതാണ് ഈ രോഗം ഗുരുതരമാക്കുന്നത് . ആദ്യഘട്ടത്തിൽ എറിത്രോമെസിൻ ഡോക്സ്ക്ലിനിൻ പോലെയുള്ള മരുന്നുകളാണ് നൽകുന്നത് .
3
നടിയെ അക്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ ആരോപണ വിധേയരായ നടൻ ദിലീപും നാദിർഷയും നിയമനടപടികളിലേക്ക് . ദിലീപും നാദിർ ഷായും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം . ഇരുവരും മുൻകൂർ ജാമ്യത്തിന്റെ സാധ്യതകൾ ആരാഞ്ഞ് പ്രമുഖ അഭിഭാഷകരുമായി ചർച്ച നടത്തി . കഴിഞ്ഞ രണ്ട് ദിവസമായി ദിലീപുമായി ബന്ധപ്പെട്ട ആളുകൾ കൊച്ചിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകരുമായി ചർച്ച നടത്തുന്നുണ്ട് . അഡ്വ . രാംകുമാറടക്കമുള്ളവരെയാണ് ഇവർ സമീപിപ്പിച്ചിരിക്കുന്നത് . മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയാൽ അനുകൂലനടപടി ഉണ്ടാകില്ലെന്നാണ് അഭിഭാഷകർ നൽകിയ ഉപദേശം . ചി മുതിർന്ന അഭിഭാഷകർ ഇപ്പോഴത്തെ അവസ്ഥയിൽ പോലീസിനെ പ്രകോകിപ്പിക്കരുതെന്നും മുൻകൂർ ജാമ്യം തള്ളിയാൽ അറസ്റ്റിലേക്ക് നയിക്കുമെന്നും അഭിഭാഷകർ അറിയിച്ചതായാണ് സൂചന . അടുത്ത ദിവസങ്ങളിൽ ദിലീപും നാദിർഷയും ഹൈക്കോടതിയെ സമീപിപ്പിച്ചേക്കും . അതേസമയം ദിലീപിനെയും നാദിർഷയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ് . ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ അമ്മയെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത് . ദിലീപിന്റെ ആദ്യ മൊഴിയെടുത്തതിന്റെ പശ്ചാത്തലത്തിൽ തങ്ങൾക്ക് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട് . അതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ വേണ്ടി വരുമെന്നാണ് പോലീസിന്റെ നിലപാട് . ഇവർക്കെതിരായ സാഹചര്യത്തെളിവുകൾ കണക്കിലെടുത്ത് ശക്തമായ അന്വേഷണമാണ് പോലീസ് നടത്തുന്നത് . നേരിട്ടുള്ള തെളിവുകൾ ലഭിച്ചാലുടൻ ശക്തമായ നടപടികളുണ്ടാകുമെന്നാണ് പോലീസിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്ന വിവരം .
1
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമക്കാധാരമാകുന്നു . ബോളിവുഡിലെ ആക്ഷൻ നായകൻ അക്ഷയ് കുമാറാണ് ചിത്രത്തിൽ നരേന്ദ്രമോദിയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ . അക്ഷയ് കുമാറിനൊപ്പം താരങ്ങളായ പരേഷ് അഗർവാൾ , അനുപേം ഖേർ , വിക്ടർ ബാനർജി , എന്നിവരും ചിത്രവുമായി സഹകരിക്കുമെന്നും ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . എന്നാൽ ചിത്രത്തെ പറ്റി മറ്റു വിവരങ്ങൾ ലഭ്യമല്ല . ചിത്രത്തെ സംബന്ധിച്ച് പാർട്ടി വൃത്തങ്ങളും പ്രതികരിച്ചിട്ടുണ്ട് . അക്ഷയ് കുമാർ ഇന്ത്യയുടെ മിസ്റ്റർ ക്ലീൻ ആണ് . അതിനാൽ തന്നെ പ്രധാനമന്ത്രിയുടെ വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യൻ അദ്ദേഹം തന്നെയായിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ ശത്രുഘ്നൻസിൻഹ ചിത്രവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു . അക്ഷയ് കുമാറിനെക്കാൾ മികച്ച രീതിയിൽ നരേന്ദ്രമോദിയെ അവതരിപ്പിക്കാൻ മറ്റൊരു താരത്തിനും കഴിയില്ലെന്നായിരുന്നു സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ ചെയർമാൻ പഹ്ലജ് നിഹ്ലാനിയുടെ പ്രതികരണം . റസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം അക്ഷയ് കുമാറിനായിരുന്നു . കേന്ദ്രസർക്കാരിന്റെ പല പരിപാടികളിലും അക്ഷയ് കുമാർ പങ്കാളിയാകാറുണ്ട് . അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടോയ്ലറ്റ് ഏക് പ്രേം കഥയുടെ പ്രമേയം ശൌചാലയമാണ് . ചിത്രത്തിന്റെ ട്രൈലറിനെ പ്രശംസിച്ച് നരേന്ദ്രമോദിയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു . സ്വച്ഛ് ഭാരത് പ്രചരണത്തിനുള്ള മികച്ച തുടക്കമാണിതെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു . ചിത്രം ആഗസ്റ്റിൽ തിയ്യറ്ററുകളിലെത്തും .
1
ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലാ ഭരണകൂടം മാധ്യമപ്രവർത്തകർക്കുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ഒരുങ്ങുന്നത് . മാധ്യമപ്രവർത്തകരുടെ ഗ്രൂപ്പുകൾ വാർത്താവിതരണ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്യണമെന്നും അംഗങ്ങളുടെ പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറണമെന്നും ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലാ ഭരണകൂടം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി . പ്രാദേശിക വാർത്താചാനലുകൾ , വെബ് പോർട്ടലുകൾ , പ്രസിദ്ധീകരണങ്ങൾ എന്നിവക്കായി ചില മാനദണ്ഡങ്ങളും ഉത്തരവിലുണ്ട് . ജില്ലാ മജിസ്ട്രേറ്റ് മാനവേന്ദ്ര സിങ് , പൊലീസ് സൂപ്രണ്ട് ഒ . പി . സിങ് എന്നിവരാണ് ഉത്തരവിൽ ഒപ്പുവച്ചിട്ടുള്ളത് . വാർത്താവിതരണ വകുപ്പ് തയ്യാറാക്കിയ ഒരു പേജുള്ള റജിസ്ട്രേഷൻ ഫോറമാണ് പൂരിപ്പിച്ചു നൽകേണ്ടത് . അഡ്മിനിസ്ട്രേറ്റർമാരുടെ പേര് , വിലാസം ( ഇതു തെളിയിക്കാനുള്ള രേഖകൾ സഹിതം ) , ആധാർ വിവരങ്ങൾ , 2018 ഓഗസ്റ്റ് 31ലെ കണക്കുപ്രകാരം ഗ്രൂപ്പിൽ ആകെയുള്ള അംഗങ്ങളുടെ സംഖ്യ , ഗ്രൂപ്പ് അഡ്മിനിൻറെ ഫോട്ടോ , വാട്സാപ് നമ്പർ എന്നിവയാണ് നൽകേണ്ട വിവരങ്ങൾ . ഗ്രൂപ്പ് അഡ്മിൻറെ അനുമതി കൂടാതെ പുതിയ അംഗങ്ങളെ ചേർത്തരുത് . സാമുദായിക സാഹോദര്യം തകർക്കുന്ന മതപരമോ രാഷ്ട്രീയപരമോ ആയ സന്ദേശങ്ങൾ ഗ്രൂപ്പിലൂടെ പങ്കുവയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അഡ്മിനായിരിക്കും . ഗ്രൂപ്പ് അഡ്മിനുകൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾ ഉറപ്പുവരുത്തണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു . വ്യാജ മാധ്യമ പ്രവർത്തകർക്ക് തടയിടാനാണ് തങ്ങളുടെ ശ്രമമൊന്നും യഥാർഥ മാധ്യമ പ്രവർത്തകർക്ക് ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു . അതേസമയം , അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് ഈ നീക്കമെന്ന ആരോപണവും ശക്തമാണ് .
3
ഡബ്യുസിസി - അമ്മ പോര് മുറുകുന്നതിനിടയിൽ വനിതകൂട്ടായ്മയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ മഞ്ജു വാര്യരുടെ നിലപാട് എന്ത് എന്ന് ചർച്ചയാകുന്നു . കഴിഞ്ഞ കുറച്ച് കാലമായി സിനിമയിലെ വനിത കൂട്ടായ്മ വേദികളിൽ മഞ്ജു ഇല്ലാ . കഴിഞ്ഞ ദിവസം എറണാകുളം പ്രസ്ക്ലബിൽ നടന്ന ഡബ്യുസിസി വാർത്ത സമ്മേളനത്തിലും മഞ്ജു എത്തിയില്ല . മഞ്ജു പിന്നീട് എവിടെ പോയി എന്ന ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത് . ഡബ്ല്യൂസിസി സംഘടന രണ്ട് ദിവസം മുൻപ് നടത്തിയ പത്രസമ്മേളനത്തിൽ മഞ്ജു വാര്യർ പങ്കെടുത്തിരുന്നില്ല . പത്രസമ്മേളനത്തെക്കുറിച്ചും മഞ്ജു എന്തുകൊണ്ടു പങ്കെടുത്തില്ല എന്നതിനെ കുറിച്ചും ഉയർന്ന ചേദ്യങ്ങൾക്ക് മറുപടിയുമായി നടനും അമ്മ സെക്രട്ടറിയുമായ സിദ്ദിഖ് രംഗത്തെത്തി . ഡബ്ല്യൂസിസിക്ക് മറുപടിയായി നൽകിയ വാർത്താസമ്മേളനത്തിലായിരുന്നു സിദ്ദിഖിന്റെ വിശദീകരണം . ' മഞ്ജു വാര്യർ ഇപ്പോഴും അമ്മയുടെ സജീവ പ്രവർത്തകയും അമ്മയുടെ മെംബറുമാണ് . ഞങ്ങൾ മഞ്ജു വാരിയരുമായി കാര്യങ്ങൾ സംസാരിക്കാറുണ്ട് . ഇപ്പോൾ ഒടിയൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചു . പുതിയ സിനിമകളിലും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട് . മഞ്ജു നല്ല സുഹൃത്താണ് , അമ്മ അംഗങ്ങളുമായും നല്ല അടുപ്പമാണുള്ളത് . ' ' ഞാനും ആലോചിച്ചു , ഡബ്ല്യുസിസിയുടെ പത്രസമ്മേളനത്തിൽ മഞ്ജു വരാത്തതെന്തെന്ന് . ഡബ്ല്യൂസിസിയെ പ്രതിനിധീകരിച്ചായിരുന്നല്ലോ പത്രസമ്മേളനം . മഞ്ജു എവിടെപ്പോയി . എനിക്ക് മാത്രമല്ല ആ പത്രസമ്മേളനം കണ്ട എല്ലാവർക്കും ആ സംശയം ഉണ്ടായിക്കാണും . മഞ്ജും വാരിയരെ മുന്നിൽ നിർത്തിയായിരുന്നല്ലോ ഡബ്ല്യൂസിസിയുടെ തുടക്കം . എന്തുകൊണ്ടായിരിക്കാം മഞ്ജു ആ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് . ' - സിദ്ദിഖ് ചോദിക്കുന്നു . ഇതേ സമയം മഞ്ജു വാര്യർ ഡബ്യുസിസിയുമായി സഹകരിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കുവാൻ ഡബ്യുസിസിയും തയ്യാറായിട്ടില്ല .
1
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഗൌതം ഗംഭീർ ടീമിലേക്ക് തിരിച്ചെത്തിയ മൽസരത്തിൽ ഇന്ത്യയ്ക്ക് 10 റൺസെടുത്ത ഓപ്പണർ മുരളി വിജയ്യുടെ വിക്കറ്റാണ് തുടക്കത്തിലേ നഷ്ടമായത് . ജിതൻ പട്ടേലിന്റെ പന്തിൽ ടോം ലഥാം പിടിച്ചാണ് മുരളി വിജയ് പുറത്തായത് . 28 റൺസുമായി ഗൌതം ഗംഭീർ പുറത്താകാതെ നിൽക്കുകയാണ് . 15 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് ഗംഭീറിന് കൂട്ടായുള്ളത് . ശിഖർ ധവാന് പകരമാണ് ഗംഭീർ ടീമിലെത്തിയത് . ഭുവനേശ്വർ കുമാറിന് പകരം ഉമേഷ് യാദവും ടീമിലെത്തിയിട്ടുണ്ട് . ന്യൂസിലാൻഡും രണ്ടു മാറ്റങ്ങളുമായാണ് കളിക്കുന്നത് . നീൽ വാംഗ്നർക്ക് പകരം ജിമ്മി നീഷാമും നിക്കോൾസിന് പകരം വില്യംസണും ടീമിൽ തിരിച്ചെത്തി . പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട് . ഈ മൽസരം ജയിച്ച് പരമ്പര തൂത്തുവാരാൻ ഇന്ത്യ ശ്രമിക്കുമ്പോൾ , ഒരു മൽസരമെങ്കിലും ജയിച്ച് നാണം മറയ്ക്കാനാണ് കീവികളുടെ ശ്രമം .
2
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് . ശമ്പള - പെൻഷൻ ബാധ്യത ഉയർന്നതോടെ , അടുത്തമാസം ട്രഷറി നിയന്ത്രണമേർപ്പെടുത്താനാണ് സർക്കാർ നീക്കം . ജനുവരി വരെ ട്രഷറി നിയന്ത്രണം വേണ്ടിവരുമെന്ന് ധനമന്ത്രി ഡോ . തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . പ്രതീക്ഷിച്ച ജിഎസ്ടി വരുമാനം കിട്ടാഞ്ഞതോടെ സംസ്ഥാനം ഗുരുതര സാമ്പത്തിക ഞെരുക്കത്തിലേക്ക് . ബില്ലുകൾ മാറാതെ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചയൊന്നായി . മുൻ വർഷങ്ങളിലെ വായ്പയിനത്തിൽ സർക്കാരിന് ഇപ്പോൾ തിരിച്ചടക്കേണ്ടിവന്നത് 800 കോടി രൂപ . ഒപ്പം പദ്ധതിച്ചെലവ് കൂടുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി . പെൻഷൻ കുടിശ്ശിക ഇനത്തിൽ അടുത്തമാസം കണ്ടെത്തേണ്ടത് 79 കോടി രൂപ . ക്ഷേമ പെൻഷൻ ഇനത്തിൽ ഡിസംബറിൽ നൽകേണ്ടത് 1500 കോടി രൂപ . ജീവനക്കാരുടെ ശമ്പളവും പെൻഷനും ഇതിന് പുറമേ . ജി എസ് ടി നഷ്ടപരിഹാരത്തുക സംസ്ഥാനത്തിന് കിട്ടുക രണ്ടുമാസത്തിലൊരിക്കൽ . ഇതിൽ കുറവ് വന്നത് 1000 കോടി രൂപ . ഒരു സാമ്പത്തിക വർഷം സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പയുടെ പരിധിയും കടന്നു . ഇനി കടമെടുക്കാൻ സാധിക്കുക ജനുവരിയിൽ . നിലവിൽ നിത്യച്ചെലവിന് ബുദ്ധിമുട്ടില്ലെന്നത് ഒഴിച്ചാൽ ഗുരുതര പ്രതിസന്ധിയെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ . അതിനാൽത്തന്നെ ട്രഷറി നിയന്ത്രണം രണ്ടുമാസത്തേക്ക് തുടരും . വൻ തുകയ്ക്കുളള ബില്ലുകൾ പതുക്കെ മാറിനൽകിയാൽ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം . എന്നാൽ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനവകുപ്പ് ഉറപ്പ് പറയുന്നു .
0
1 , ജനനം - 1972 ജൂലൈ എട്ടിന് കൊൽക്കത്തയിലാണ് ഗാംഗുലിയുടെ ജനനം . 2 , രാജകീയ ജീവിതം - ചന്ദിദാസിന്റെയും നിരുപ ഗാംഗുലിയുടെയും ഇളയ മകനായ ഗാംഗുലി , മികച്ച സാമ്പത്തികനിലയുള്ള കുടുംബ പശ്ചാത്തലത്തിലാണ് വളർന്നത് . വൻകിട പ്രിന്റിങ് പ്രസ് നടത്തിയിരുന്നയാളാണ് ഗാംഗുലിയുടെ അച്ഛൻ . അക്കാലത്ത് കൊൽക്കത്തയിലെ ഏറ്റവും ധനവാൻമാരിൽ ഒരാളായിരുന്നു ചന്ദിദാസ് . ബെഹാലയിലെ കൂട്ടുകുടുംബ വ്യവസ്ഥിതിയിലായിരുന്നു ഗാംഗുലിയുടെ വളർച്ച . 30 അംഗങ്ങളുണ്ടായിരുന്ന കുടുംബം താമസിച്ചിരുന്ന വീട്ടിൽ 45 മുറികൾ ഉണ്ടായിരുന്നു . 3 , ക്രിക്കറ്റ് പഠിക്കാൻ എല്ലാം സൌകര്യങ്ങളും - സൌരവിനും സഹോദരൻ സ്നേഹാഷിഷിനും ക്രിക്കറ്റ് പഠിച്ചുവളരാൻ മൾട്ടി ജിം , കൃത്രിമ പിച്ച് ഉൾപ്പടെയുള്ള എല്ലാ സൌകര്യങ്ങളും വിട്ടിൽ ഉണ്ടായിരുന്നു . 4 , ഇടംകൈയനായ കഥ - ഗാംഗുലി അടിസ്ഥാനപരമായി വലംകൈയനാണ് . എന്നാൽ സഹോദരൻ സ്നേഹാശിഷിനെ അനുകരിച്ചാണ് ഗാംഗുലി ഇടംകൈയൻ ബാറ്റ്സ്മാനായി മാറിയത് . അപ്പോഴും ബൌളിംഗ് വലംകൈ ഉപയോഗിച്ചായിരുന്നു . 5 , ഫുട്ബോളിനെ ഹൃദയത്തിലേറ്റിയ ക്രിക്കറ്റർ - കുട്ടിക്കാലം മുതൽക്കേ ഫുട്ബോളിനെ ഒത്തിരി സ്നേഹിച്ചയാളാണ് ഗാംഗുലി . സ്കുളിൽ പഠിക്കുമ്പോഴും ഗാംഗുലി ഫുട്ബോളാണ് കളിച്ചത് . എന്നാൽ പിന്നീട് ക്രിക്കറ്റിലേക്ക് തിരിഞ്ഞെങ്കിലും ഫുട്ബോളിനോടുള്ള ഇഷ്ടം ഗാംഗുലി മാറ്റിവെച്ചില്ല . 6 , ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം - 1989 - 90 സീസണിൽ ബംഗാളിനുവേണ്ടി രഞ്ജി ട്രോഫി കളിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി . 7 , അന്താരാഷ്ട്ര അരങ്ങേറ്റം - 1991ൽ ഇന്ത്യൻ ടീമിൽ ഇടംനേടിയെങ്കിലും അന്തിമ ഇലവനിൽ എത്താനായില്ല 8 , ബൌളിങ് മെഷീൻ വാങ്ങി - 1992ൽ ഗാംഗുലി വീട്ടിൽ സ്വന്തമായി ഒരു ബൌളിംഗ് മെഷീൻ വാങ്ങി പരിശീലനം തുടങ്ങി . 9 , ടെസ്റ്റ് അരങ്ങേറ്റം ഗംഭീരം - 1996ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് അരങ്ങേറ്റ മൽസരത്തിൽ സെഞ്ച്വറി നേടി ചരിത്രം കുറിച്ചു . ലോർഡ്സിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമായിരുന്നു ഗാംഗുലി . 10 , കടുത്ത മതവിശ്വാസി - ഗാംഗുലി തികഞ്ഞ ഒരു മതവിശ്വാസിയായിരുന്നു . അതേസമയം തന്നെ ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി നല്ല അടുപ്പം പുലർത്തുകയും ചെയ്തിരുന്നു . 11 , ഭക്ഷണപ്രിയൻ - ഭക്ഷണപ്രിയനായ ഗാംഗുലി സ്വന്തമായി കൊൽക്കത്തയിൽ ഒരു റെസ്റ്റോറന്റും തുടങ്ങി . 2004ൽ പാർക്ക് സ്ട്രീറ്റിലെ ഈ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത് സച്ചിനായിരുന്നു . 12 , ഗാംഗുലിയുടെ പേരിൽ ഒരു റോഡും ! ബംഗാളിലെ പർഗനാസ് ജില്ലയിലെ രജർഹത്തിലെ ഒരു റോഡിന് സൌരവ് ഗാംഗുലിയുടെ നാമധേയമാണ് നൽകിയിരിക്കുന്നത് . 13 , അഞ്ചിൽ ഒരാൾ ഏകദിന ക്രിക്കറ്റിൽ 10000 റൺസും 100 വിക്കറ്റും 100 ക്യാച്ചും സ്വന്തമായിട്ടുള്ള അഞ്ചു ക്രിക്കറ്റർമാരിൽ ഒരാളാണ് ഗാംഗുലി . സച്ചിൻ , കാലിസ് , ജയസൂര്യ , ദിൽഷൻ എന്നിവരാണ് മറ്റ് താരങ്ങൾ . 14 , ആ നാലുപേർ ഗാംഗുലിയുടെ സംഭാവന - ഇന്ത്യൻ ക്രിക്കറ്റിന് സൌരവ് നൽകിയ ഏറ്റവും വലിയ സംഭാവന പ്രതിഭയുള്ള നാലു കളിക്കാരെ കണ്ടെത്തി വളർത്തിക്കൊണ്ടുവന്നതാണ് . സെവാഗ് , ഹർഭജൻ , യുവരാജ് , സഹീർഖാൻ എന്നിവരാണ് ഗാംഗുലിയുടെ തണലിൽ വളർന്ന് , പിൽക്കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുന്തൂണായവർ . 15 , സെഞ്ച്വറി നേടി ഇന്ത്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചു - ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരനാണ് ഗാംഗുലി . ജയവർദ്ധനെ , അരവിന്ദ ഡിസിൽവ എന്നിവരാണ് മറ്റു രണ്ടുപേർ .
2