news
stringlengths
336
9.26k
class
int64
0
3
ഹോളി പ്രമാണിച്ച് പുതിയ ഓഫർ പുറത്തിറക്കി ബിഎസ്എൻഎൽ . ഹോളി ധമാക്ക എന്ന പേരിലാണ് ബിഎസ്എൻഎൽ 399 രൂപയുടെ ഓഫർ പുറത്തിറക്കിയിട്ടുള്ളത് . ഏത് നെറ്റ് വർക്കുകളിലേയ്ക്കും അൺലിമിറ്റഡ് ലോക്കൽ - എസ്ടിഡി വോയ്സ് കോൾ , എന്നിവയ്ക്ക് പുറമേ 30 ജിബി ഡാറ്റയാണ് ലഭിക്കുന്നത് . മാർച്ച് ഒന്ന് മുതൽ ഇന്ത്യയിൽ എല്ലാ ഭാഗത്തും ഈ ഓഫർ പ്ലാൻ ലഭിക്കും . ബിഎസ്എൻഎൽ 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ പുറത്തിറക്കിയതായി ബിഎസ്എൻഎൽ സിഎംഡി അനുപം ശ്രീവാസ്തവ ട്വീറ്റിൽ സ്ഥിരീകരിച്ചിട്ടുണ്ട് . ഉപയോക്താകളുടെ ട്വീറ്റിനുള്ള മറുപടിയായാണ് അനുപം ശ്രീവാസ്തവ ഇക്കാര്യം സ്ഥിരീകരിച്ചത് . ഐഡിയയും എയർടെല്ലും പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് സമാനമായ ഓഫർ ലഭ്യമാക്കിയിരുന്നു . ഇതിനെ പ്രതിരോധിക്കാനാണ് . ബിഎസ്എൻഎൽ പ്രീ പെയ്ഡിൽ കിടിലൻ പ്ലാൻഃ പണികൊടുത്തത് ജിയോയ്ക്കും എയർടെല്ലിനും !
0
രുസ്വ എന്ന ഉറുദു വാക്കിനർഥം കളങ്കപ്പെട്ടത് എന്നാണ് . അങ്ങനെയൊരു സംഭവം തന്നെയാണ് സമൂഹത്തിന്റെ നേർക്കാഴ്ചയിലേക്ക് രുസ്വ എന്ന ഹ്രസ്വ ചിത്രം തുറന്നുവയ്ക്കുന്നതും . ഒരു പെൺകുട്ടി ബലാൽസംഗത്തിൽ കൊല്ലപ്പെടുന്നു . അതിന് ഉത്തരവാദിയായ ഒരുവൻ പ്രായപൂർത്തിയാകാത്തവൻ എന്ന ഒറ്റക്കാരണത്താൽ ശിക്ഷിക്കപ്പെടുന്നില്ല . അങ്ങനെ ശിക്ഷകളിൽ നിന്ന് രക്ഷപ്പെട്ട അവൻ നമുക്കിടയിൽ ഉണ്ട് . നമ്മളെപ്പോലെ ഉടുത്ത് , ഒരുങ്ങി , ഭക്ഷണം കഴിച്ച് , വിവാദങ്ങൾ കത്തിപ്പടരുമ്പോഴും എല്ലാത്തിൽ നിന്നും ഒന്നുമറിയാത്തവനെപോലെ ഒഴിഞ്ഞ് , എന്നാൽ പലയിടങ്ങളിലും നമ്മളെപ്പോലെ നിസംഗതയോടെ നടന്നുനീങ്ങുന്നുണ്ട് . രുസ്വ കാട്ടിത്തരുന്ന കറുത്ത കാഴ്ച അതാണ് . മാത്രവുമല്ല പൊലിഞ്ഞുപോയ സ്വപ്നങ്ങളെക്കുറിച്ച് പെൺകുട്ടിയുടെ അമ്മ വിലപിക്കുമ്പോൾ ഉള്ളിൽ ഒരു നോവ് ബാക്കിവയ്ക്കുകയും ചെയ്യുന്നു , രുസ്വ . രുസ്വ എന്ന ഹ്രസ്വ ചിത്രം ഉന്നയിക്കുന്ന ചില ചോദ്യങ്ങളുമുണ്ട് . കളങ്കപ്പെട്ടത് ഒരു പെൺശരീരം മാത്രമായിരുന്നോ ? അതോ അവളുടെ സ്വപ്നങ്ങൾക്കാണോ കളങ്കം വീണത് ? അതുമല്ല നമുക്കിടയിൽ നമ്മളെപ്പോലെ നടന്നുപോകുന്ന അവനാണോ സമൂഹത്തിന്റെ കളങ്കം ? അവനെ വെറുതെവിട്ട നമ്മുടെ നിയമങ്ങൾ ഇനിയവൻ ആവർത്തിക്കാൻ സാധ്യതയുള്ള കളങ്കങ്ങളെയല്ലേ ചങ്ങലയിടാതെ വിട്ടത് ? സന്ധ്യകഴിഞ്ഞാൽ സുരക്ഷയില്ലാത്ത സാമൂഹ്യപശ്ചാത്തലത്തിൽ കഴിയുന്ന നമുക്കുള്ളിലും ഇല്ലേ ഈ കളങ്കം ? ഇനിയുമിനിയും ആവർത്തിക്കപ്പെടുന്ന ബലാൽസംഗങ്ങൾക്കുത്തരവാദി നമ്മൾ വളർത്തിയെടുക്കുന്ന ഈ സമൂഹംതന്നെയല്ലേ ? ഹ്രസ്വചിത്രങ്ങളുടെ പരിമിതിയും സാധ്യതയും സമയം തന്നെയാണ് . ഇത്തരത്തിൽ ഗൌരവമേറിയ ഒരു വിഷയം ചർച്ച ചെയ്യപ്പെടുമ്പോൾ ചുരുങ്ങിയ സമയത്തിൽ കുറെയേറെ പറയേണ്ടി വരുന്നു . നീളം കൂടാതെയും കുറയാതെയും ചിത്രം ആശയം വിനിമയം ചെയ്യുമ്പോൾ അഭിനന്ദിക്കപ്പെടേണ്ടത് സംവിധായകന്റെ കയ്യടക്കം തന്നെയാണ് . കാമ്പുള്ള കഥ അഥവാ ആശയം തെരഞ്ഞെടുത്താൽ തന്നെയും ക്രാഫ്റ്റ് നല്ലതായില്ലെങ്കിൽ പാളിപ്പോയേക്കാവുന്ന സാധ്യത മുഴനീളൻ ചിത്രങ്ങളെക്കാൾ , സമയപരിമിതിയുള്ള ഹ്രസ്വചിത്രങ്ങളിൽ കൂടുതലാണ് . കഥ മനസ്സിൽ കണ്ടപ്പോൾ തന്നെ അതിലെ ഓരോ ഫ്രെയിമും വരച്ചിരുന്നിരിക്കണം തിരക്കഥയും സംവിധാനവും നിർവഹിച്ച ഷമീം അഹമ്മദ് . ഇന്ത്യക്ക് അകത്തും പുറത്തും അംഗീകാരങ്ങൾ നേടിയ രുസ്വയെക്കുറിച്ച് സംവിധായകന് അഭിമാനിക്കാം . മികവോടെ ഫ്രെയിമുകൾ ഒരുക്കിയ ക്യാമറാമാൻ ആന്റണി ജോയ്ക്കും കയ്യടി . ഒരു ഓടക്കുഴലിന്റെ മാത്രം സംഗീതത്തിൽ തുടങ്ങി പലയിടങ്ങളിൽ ശബ്ദ കോലാഹലങ്ങൾ വന്നുപോകുമ്പോഴും പുരോഗമിക്കുന്ന ചിത്രത്തിൽ എടുത്തുപറയേണ്ടതാണ് പശ്ചാത്തലസംഗീതം . കിറുകൃത്യം വെട്ടിത്തിരുത്തിയ എഡിറ്റിംഗ് , ഗ്രാഫിക്സ് , അഭിനേതാക്കൾ എല്ലാം ചിത്രത്തിന് മാറ്റുകൂട്ടുന്നു .
1
ലോകകപ്പിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ അർജന്റീനയ്ക്ക് കനത്ത തിരിച്ചടി . അവരുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ സെർജിയോ റൊമേറോയ്ക്ക് പരിക്ക് കാരണം ലോകകപ്പിൽ കളിക്കാൻ കഴിയില്ല . കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത് . തുടർന്ന് അർജൻറൈൻ താരത്തിന് ലോകകപ്പ് നഷ്ടമാവുമെന്ന് അധികൃതർ ട്വീറ്റ് ചെയ്തു . 2014 ബ്രസീൽ ലോകകപ്പിൽ അർജന്റീനയെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക സാന്നിധ്യമായ താരമാണ് റൊമേറൊ . സെമിയിൽ നെതർലൻഡ്സിനെതിരേ പെനാൽറ്റി ഷൂട്ടൌട്ടിൽ റൊമേറോയുടെ സേവുകളാണ് ഫൈനലിലേക്ക് നയിച്ചത് . 31കാരനായ റൊമേറോ ദേശീയ കുപ്പായത്തിൽ 94 മത്സരങ്ങൾ കളിച്ചിട്ടുണ്ട് . ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഗോൾ കീപ്പറാണ് റൊമേറോ . ദേശീയ കുപ്പായത്തിൽ രണ്ട് തവണമാത്രം കളിച്ചിട്ടുള്ള ചെൽസിയുടെ വില്ലി കബല്ലേറോ അരങ്ങേറ്റത്തിനൊരുങ്ങുന്ന റിവർ പ്ലേറ്റിൻെ ഫ്രാങ്കോ അർമനി എന്നിവരാണ് റിസർവ് ഗോൾ കീപ്പർമാർ .
2
നാസയുടെ ' പ്ലാനെറ്ററി പ്രൊട്ടക്ഷൻ ഓഫീസർ ' പോസ്റ്റിലേക്ക് ജോലിക്ക് അപേക്ഷിച്ച് നാലാംക്ലാസുകാരൻ . അന്യഗ്രഹജീവികളിൽ നിന്നും ഭൂമിയേയും അതുപോലെ തിരിച്ചും സംരക്ഷിക്കുകയാണ് ജോലിയുടെ സ്വഭാവം . നാസയുടെ പരസ്യം ശ്രദ്ധയിൽപെട്ട ജാക്ക് ഡേവിസ് എന്ന നാലാംക്സാസുകാരൻറെ നാസയ്ക്കുള്ള കത്ത് ഇപ്പോൾ വൈറലാകുകയാണ് . നാസയ്ക്ക് എഴുതിയ കത്തിലാണ് ജാക്ക് തന്റെ നിലപാട് അറിയിച്ചത് . ' പ്രിയപ്പെട്ട നാസ , എൻറെ പേര് ജാക്ക് ഡേവിസ് , പ്ലാനറ്ററി പ്രൊട്ടക്ഷൻ ഓഫീസർ ജോലിയിലേക്ക് അപേക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നു . എനിക്ക് ഒമ്പത് വയസ്സ് കാണം . ഈ ജോലിക്ക് ഞാൻ അനുയോജ്യനാണെന്ന് കരുതുന്നു . ഞാൻ അപേക്ഷ അയക്കാൻ പ്രധാന കാരണം എന്റെ സഹോദരി പറയുന്നു എന്നെ കണ്ടാൽ അന്യഗ്രഹ ജീവിയെ പോലെയുണ്ടെന്ന് . . . . എന്നു തുടങ്ങി നീണ്ട ഒരു കത്താണ് ജാക്ക് നാസയ്ക്ക് അയച്ചത് . ഗാർഡിയൻ ഓഫ് ദ ഗ്യാലക്സി എന്ന് സ്വയം അഭിസംബോധന ചെയ്താണ് ജാക്ക് കത്ത് അവസാനിപ്പിക്കുന്നത് . റെഡ്ഡിറ്റിൽ പ്രസിദ്ധീകരിച്ച കത്ത് ഇതിനകം തന്നെ ആയിരങ്ങളാണ് കണ്ടത് . നിരവധി പേർ കമന്റും നൽകിയിട്ടുണ്ട് . ജാക്കിൻറെ പിതാവിന്റെ സുഹൃത്താണ് കത്ത് പോസ്റ്റ് ചെയ്തത് . ഈ കത്ത് വൈറലായതിന് പിന്നാലെ നാസ മറുപടി നൽകി , നിങ്ങൾ അപേക്ഷിച്ച ജോലി ഉത്തരവാദിത്വം ഏറിയതാണെന്നും , ഭാവിയിൽ മികച്ച എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും ഞങ്ങൾ തേടുന്നു എന്നാണ് നാസ പറയുന്നത് . അതിനാൽ പഠിച്ച് ആ സ്ഥിതിയിലേക്ക് ജാക്ക് എത്തും എന്ന് നാസ മറുപടിയിൽ പറയുന്നു .
3
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനം ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടമായി . അക്ഷർ പട്ടേലാണ് പുതിയ റാങ്കിംഗിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്ത ഇന്ത്യൻ താരം . ബൌളർമാരുടെ പുതിയ റാങ്കിംഗിൽ ആദ്യമായി ആദ്യ പത്തിനുള്ളിലെത്തിയ അക്ഷർ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്താണ് . അഞ്ചാം ഏകദിനത്തിൽ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ മാൻ ഓഫ് ദ് മാച്ചും മാൻ ഓഫ് ദ് സീരീസുമായ അമിത് മിശ്ര 25 സ്ഥാനങ്ങൾ ഉയർന്ന് പന്ത്രണ്ടാം സ്ഥാനത്തെത്തി . ആദ്യ പത്തിലെത്തിയ ഏക ഇന്ത്യൻ ബൌളറും അക്ഷർ പട്ടേലാണ് . ഏകദിന പരമ്പരയിൽ കളിക്കാതിരുന്ന ആർ അശ്വിൻ മൂന്ന് സ്ഥാനങ്ങൾ താഴോട്ടിറങ്ങി പതിനാറാം സ്ഥാനത്തായി . ന്യൂസിലൻഡ് താരം ട്രെൻറ് ബൌൾട്ടാണ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് . വെസ്റ്റ് ഇൻഡീസിന്റെ സുനിൽ നരെയ്ൻ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിർ മൂന്നാം സ്ഥാനത്തുമാണ് . ബാറ്റിംഗിൽ ഒരു സെഞ്ചുറി അടക്കം ഇന്ത്യയുടെ ടോപ് സ്കോററായ വിരാട് കൊഹ്ലി ദക്ഷിണാഫ്രിക്കയുടെ എ . ബി . ഡവില്ലിയേഴ്സിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് . ടീം റാങ്കിംഗിൽ ഇന്ത്യ ഇപ്പോഴും നാലാമത് തന്നെയാണ് . എന്നാൽ മൂന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡുമായുള്ള പോയിന്റ് വ്യത്യാസം മൂന്നിൽ നിന്ന് ഒരു പോയന്റായി കുറയ്ക്കാൻ പരമ്പര ജയത്തിലൂടെ ഇന്ത്യക്കായി . 4 - 1ന് പരമ്പര നേടിയിരുന്നെങ്കിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനത്തേക്ക് കയറാനാകുമായിരുന്നു .
2
സിഡ്നി ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്കായി ചേതേശ്വർ പൂജാരയും റിഷഭ് പന്തും തകർപ്പൻ സെഞ്ചുറി നേടിയിരുന്നു . പൂജാര 193 റൺസും പന്ത് പുറത്താകാതെ 159 റൺസുമെടുത്തു . ഇതോടെ വിഖ്യാതമായ സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിൻറെ ആദരം ലഭിച്ചിരിക്കുന്നു ഇരു താരങ്ങൾക്കും . സിഡ്നിയിൽ സെഞ്ചുറിയോ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റോ രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റോ നേടുന്ന താരങ്ങളെ അദരിക്കുന്ന പതിവുണ്ട് . ഡ്രസിംഗ് റൂമിലേക്കുള്ള വഴിയിലുള്ള വിഖ്യാത ഹോണേർസ് ബോർഡിൽ ഈ താരങ്ങളുടെ ഒപ്പ് രേഖപ്പെടുത്തും . മൂന്നാം ദിനം മഴപെയ്ത് മത്സരം തടസപ്പെട്ടതോടെ താരങ്ങൾക്ക് ഒപ്പിടാനുള്ള അവസരമൊരുങ്ങി . ഇരുവരുടെയും തകർപ്പൻ ഇന്നിംഗ്സുകളാണ് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റിന് 622 റൺസെന്ന കൂറ്റൻ സ്കോറിലെത്തിച്ചത് . സിഡ്നിയിൽ ടെസ്റ്റ് കരിയറിലെ 18 - ാം സെഞ്ചുറിയാണ് പൂജാര നേടിയത് . പന്ത് രണ്ടാം സെഞ്ചുറിയും . ഓസ്ട്രേലിയയിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്ത് സ്വന്തമാക്കി .
2
വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണർ വിലക്കിലായ ശേഷം ശക്തമായ ഓപ്പണിംഗ് സഖ്യത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ . ഡിസംബർ ആറിന് ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആരോൺ ഫിഞ്ചും അരങ്ങേറ്റക്കാരൻ മാർക്സ് ഹാരിസുമാണ് ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ സാധ്യത . അഡ്ലെയ്ഡ് ടെസ്റ്റിന് മുൻപ് ഓസ്ട്രേലിയൻ ഫസ്റ്റ് ക്ലാസ് ടൂർണമെൻറായ ഷെഫീൽഡ് ഷീൽഡിൽ ഫിഞ്ചിനും ഹാരിസിനും മത്സരമുണ്ട് . ഒരേടീമിലാണ് ( വിക്ടോറിയ ) കളിക്കുന്നതെങ്കിലും ഇരുവരും അവിടെ ഓപ്പണിംഗ് പങ്കാളികളാകില്ല . ഹാരിസും ട്രെവിഡ് ഡീനുമാണ് ഓപ്പണിംഗ് ചെയ്യുകയെന്ന് വിക്ടോറിയ വ്യക്തമാക്കിയിട്ടുണ്ട് . നവംബർ 27നാണ് ക്വീൻസ്ലൻഡിനെതിരെ മത്സരം ആരംഭിക്കുന്നത് . ഇന്ത്യൻ പരമ്പരയ്ക്ക് മുൻപ് ഇരുവർക്കും ഓപ്പണിംഗിൽ മികച്ച പരിശീലനം നടത്താനുള്ള അവസരമാണ് ഇതോടെ നഷ്ടമാകുന്നത് . ഇതിൽ ആഞ്ഞടിച്ചിരിക്കുകയാണ് ഷെയ്ൻ വോൺ . ' ഷീൽഡ് മത്സരത്തിൽ ഹാരിനൊപ്പം ഫിഞ്ച് ഇന്നിംഗ്സ് ഓപ്പൺ ചെയ്യില്ല . എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം ഇന്ത്യക്കെതിരായി ഇരുവരും ഓപ്പണറാകും . വിക്ടോറിയ ഇക്കാര്യത്തിൽ നിരാശപ്പെടുത്തി ' . അൽപമെങ്കിലും യുക്തി കാട്ടണമെന്നും വോൺ പരിഹസിച്ചു . ഫിഞ്ചിന് വിക്ടോറിയ ഓപ്പണിംഗിൽ അവസരം നൽകണമെന്ന് റിക്കി പോണ്ടിംഗും ആവശ്യപ്പെട്ടിട്ടുണ്ട് .
2
മലയാളത്തിൽ ഒരു നായികയെ ചുറ്റിപ്പറ്റി ഒരു സിനിമ ഒരുങ്ങുക എന്നത് അപൂർവമാണ് . മഞ്ജു വാര്യർ എന്ന നടിക്കാണ് ഇപ്പോൾ ആ അപൂർവതയ്ക്ക് കാരണക്കാരിയാകാനുള്ള ഭാഗ്യം കിട്ടിയത് . രണ്ടാം വരവിൽ ആദ്യ ചിത്രത്തിന്റെയത്ര സ്വീകാര്യത കിട്ടിയില്ലെങ്കിലും വീണ്ടും വീണ്ടും മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സിനിമകൾ ഒരുങ്ങുകയാണ് . വേട്ടയിലെ പൊലീസ് വേഷത്തിനു ശേഷം വോളിബോൾ കോച്ചായി മഞ്ജു വാര്യർ അഭിനയിക്കുന്ന കരിങ്കുന്നം 6 ഫീറ്റ് അണിയറയിൽ ഒരുങ്ങുകയാണ് . മഞ്ജു വാര്യരെ കേന്ദ്രീകരിച്ച് സിനിമകൾ ഒരുങ്ങുന്നതിന്റെ പ്രധാന കാരണം അവർ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കരുത്ത് തന്നെയാണ് . ആൺ നിഴലിൽ മറയ്ക്കപ്പെടുന്ന വെറും പെൺകഥാപാത്രങ്ങളായിരുന്നില്ല മഞ്ജു വാര്യർ അവതരിപ്പിച്ചതിൽ ഏറെയും . കരുത്തുറ്റ , വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളായിട്ടായിരുന്നു മഞ്ജു വാര്യർ വെള്ളിത്തിരയിൽ പകർന്നാട്ടം നടത്തിയത് . മഞ്ജു വാര്യരുടെ മികച്ച കഥാപാത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത് .
1
സൽമാൻ ഖാനും ജാക്ക്വലിൻ ഫെർണാണ്ടസും ഒന്നിക്കുന്ന റെയ്സ് 3 യിലെ പ്രമുഖ വേഷത്തിന് ക്ഷണം ലഭിച്ചിരുന്നു എന്ന് അമിതാഭ് ബച്ചൻറെ വെളിപ്പെടുത്തൽ . എന്നാൽ ബച്ചന് ഡേറ്റ് ഇല്ലാത്തതിനാലാണ് ക്ഷണം നിരസിക്കേണ്ടി വന്നതെന്നാണ് താരവുമായി ബന്ധപ്പെട്ടവർ പറയുന്നത് . ഒക്ടോബറിലും നവംബറിലും പുതിയ ചിത്രമായ ' ജുണ്ടി ' ൻറെ തിരക്കുകളിലായിരിക്കും അമിതാഭ് . റെയ്സ് 3 യുടെ ചിത്രീകരണവും ഇതേ മാസങ്ങളിലാണ് ആരംഭിക്കുക . രണ്ട് ചിത്രങ്ങളും ഒരേ സമയത്ത് തുടങ്ങുന്നതിനാൽ ഏതെങ്കിലും ഒന്ന് ഉപേക്ഷിക്കുകയേ ബച്ചന് വഴിയുണ്ടായിരുന്നുള്ളു . ജുണ്ടിന് നേരത്തേ തന്നെ ഡേറ്റ് കൊടുത്തതിനാൽ റെയ്സ് 3 വേണ്ടന്ന് വയ്ക്കുകയായിരുന്നു . എന്നാൽ സിദ്ധാർത്ഥ് മൽഹോത്രയും ആദിത്യ റോയ് കപൂറും റെയ്സ് 3 നിഷേധിച്ചു എന്നൊരു ഗോസിപ്പും ഉണ്ട് . 2018 ലായിരിക്കും ചിത്രം പുറത്തിറങ്ങുക .
1
വേറിട്ട ഒരു കഥാപാത്രവുമായി മമ്മൂട്ടി എത്തുന്നു . കരിയറിലാദ്യമായി കുള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കാൻ ഒരുങ്ങുന്നത് . സോഹൻ സിനുലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത് . കഥാകൃത്തുകൂടിയായ പി വി ഷാജികുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് . 2019ൽ ചിത്രീകരണം തുടങ്ങാനാണ് ആലോചന . കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല . നേരത്തെ മമ്മൂട്ടിയെ നായകനാക്കി ഡബിൾസ് എന്ന സിനിമ സോഹൻ സിനുലാൽ സംവിധാനം ചെയ്തിട്ടുണ്ട് . പുത്തൻപണം എന്ന മമ്മൂട്ടി സിനിമയിൽ പി വി ഷാജികുമാർ സംഭാഷണം എഴുതിയിരുന്നു .
1
ഓൺലൈൻ വിൽപ്പന സൈറ്റായ ആ മ സോ ണി നെ പ റ്റി ച്ച് ദില്ലിയിലെ യു വാ വ് ത ട്ടി യെ ടു ത്ത ത് അരക്കോടി രൂപ . വ ട ക്ക ൻ ഡ ൽ ഹി യി ലെ ത്രി ന ഗ ർ സ്വ ദേ ശി യാ യ ശി വ് ചോ പ്ര എ ന്ന ഇ രു പ ത്തൊ ന്നു കാ ര നാ ണ് സി നി മാ ക്ക ഥ ക ളെ വെ ല്ലു ന്ന ത ട്ടി പ്പു ന ട ത്തി യ ത് . ഡ ൽ ഹി നോ ർ ത്ത് വെ സ്റ്റ് ഡി സി പി മി ലി ൻ ഡ് ഡ ന്പി റും ആ മ സോ ൺ പ്ര തി നി ധി ക ളും ചേ ർ ന്നു പ ത്ര സ മ്മേ ള നം ന ട ത്തി യാ ണ് ഹോ ട്ട ൽ മാ നേ ജ്മെ ൻറ് ബി രു ദ ധാ രി യാ യ ശി വ യു ടെ സ മാ ന ത ക ളി ല്ലാ ത്ത ത ട്ടി പ്പു ക ഥ ലോ ക രെ അ റി യി ച്ച ത് . ഐ ഫോ ൺ ഉ ൾ പ്പെ ടെ യു ള്ള വി ല കൂ ടി യ ഫോ ണു ക ൾ ഓ ർ ഡ ർ ചെ യ്ത് കൈ യി ൽ കി ട്ടി യ ശേ ഷം ത നി ക്ക് ഫോ ൺ കി ട്ടി യി ല്ലെ ന്നു ക ന്പ നി യെ ബോ ധ്യ പ്പെ ടു ത്തി ന ഷ്ട പ രി ഹാ രം നേ ടു ന്ന താ യി രു ന്നു ഇ യാ ളു ടെ രീ തി . ഇ ത്ത ര ത്തി ൽ 222 ഫോ ണു ക ൾ ഇ യാ ൾ കൈ പ്പ റ്റി യെ ന്നും ഫോ ൺ ല ഭി ച്ചി ല്ലെ ന്നു കാ ണി ച്ച് 166 പ്രാ വ ശ്യം ക മ്പനിയിൽ നിന്നും ന ഷ്ട പ രി ഹാ ര ത്തു ക നേ ടി യെ ന്നും പോ ലീ സ് പ റ ഞ്ഞു . ല ഭി ച്ച ഫോ ണു ക ൾ മ റി ച്ചു വി റ്റും ശി വ പ ണ മു ണ്ടാ ക്കി യ ത്രേ . വ്യാ ജ തി രി ച്ച റി യ ൽ രേ ഖ ക ൾ ഹാ ജ രാ ക്കി ഇ രു ന്നൂ റോ ളം സിം കാ ർ ഡു ക ൾ സം ഘ ടി പ്പി ച്ചാ ണ് ത ട്ടി പ്പു ന ട ത്തി യ ത് . വ്യാ ജ രേ ഖ ക ളാ ണെ ന്ന റി ഞ്ഞി ട്ടും ശി വ യ്ക്കു സിം കാ ർ ഡു ക ൾ ന ൽകിയ ക ട യു ട മ യെ യും പോ ലീ സ് അ റ സ്റ്റ് ചെ യ്തി ട്ടു ണ്ട് . സിം കാ ർ ഡു ക ൾ ഉ പ യോ ഗി ച്ച് പ ല പേ രു ക ളി ൽ ഇ - മെ യി ൽ അ ക്കൌ ണ്ടു ക ൾ നി ർ മി ച്ചാ ണ് ഇ യാ ൾ ആ മ സോ ണി ൽ നൂ റി ല ധി കം അ ക്കൌ ണ്ടു ക ൾ സ്വ ന്ത മാ ക്കി യ ത് . ഈ അ ക്കൌ ണ്ടു ക ളി ലെ ല്ലാം വ്യാ ജ വി ലാ സ മാ ണ് ന ല് കി യി രു ന്ന തും . മേ ൽ വി ലാ സം ക ണ്ടെ ത്താ നാ കാ തെ ഡെ ലി വ റി ബോ യി ഫോ ണി ൽ വി ളി ക്കു ന്പോ ൾ ഡെ ലി വ റി ബോ യി യു ടെ അ രി കി ൽ ഇ യാ ൾ നേ രി ട്ടെ ത്തി യാ ണ് ഫോ ൺ കൈ പ്പ റ്റി യി രു ന്ന ത് . പ ല അ ക്കൌ ണ്ടു ക ളി ൽ നി ന്നാ ണ് ന ഷ്ട പ രി ഹാ രം ആ വ ശ്യ പ്പെ ട്ടി രു ന്ന തെ ന്ന തി നാ ൽ സം ഭ വം ത ട്ടി പ്പാ ണെ ന്നു ക ണ്ടെ ത്താ ൻ ആ മ സോ ണി ന് സാ ധി ച്ച തു മി ല്ല . എ ന്നാ ൽ , വ ട ക്ക ൻ ഡ ൽ ഹി കേ ന്ദ്രീ ക രി ച്ച് ഫോ ൺ കി ട്ടു ന്നി ല്ലെ ന്ന പ രാ തി തു ട ർ ക്ക ഥ യാ യ തോ ടെ യാ ണ് ആ മ സോ ൺ അ മ ളി മ ണ ത്ത ത് . ഉ ട ൻ ത ന്നെ സം ഭവ ങ്ങ ളേ ക്കുറിച്ച് അ ന്വേ ഷി ക്കാ ൻ പ്ര ത്യേ ക സം ഘ ത്തെ ചു മ ത ല പ്പെ ടു ത്തി .
3
മാന്ദ്യം മറികടക്കാൻ പ്രത്യേക നിക്ഷേപ പദ്ധതിയെന്ന് ധനമന്ത്രി ഡോ . തോമസ് ഐസക് . . 2008ലെ പോലെ മാന്ദ്യ വിരുദ്ധപാക്കേജാണ് ഇത് . 12 , 000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ് ആണ് നടപ്പിലാക്കുകയെന്നും ഡോ . തോമസ് ഐസക് പറഞ്ഞു . ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി . ആകെ 20,000 കോടി രൂപയുടെ അടങ്കൽ . നിക്ഷേപനിധി രൂപീകരിക്കാൻ പുതിയ സംവിധാനം . അടിസ്ഥാനസൌകര്യ വികസനത്തിന് പ്രത്യേക ഫണ്ട് . പെട്രോൾ സെസ്സും , മോട്ടോർ വാഹനനികുതിയുടെ ഒരു ഭാഗവും ഇതിലേക്ക് വകയിരുത്തും . . കരാറുകാർക്കുള്ള പണവും ഇതിൽ നിന്ന് തടസ്സമില്ലാതെ നൽകും . കരാറുകാർക്ക് പണത്തിനായി ട്രഷറിയെ സമീപിക്കേണ്ടിവരില്ലെന്ന് ഡോ . തോമസ് ഐസക് പറഞ്ഞു .
0
ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റിൽ 323 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടമായി . നാലാം ദിനം ചായയ്ക്ക് ശേഷം ബാറ്റിങ് ആരംഭിച്ച ഓസീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 49 റൺസെടുത്തിട്ടുണ്ട് . 11 റൺസെടുത്ത ഫിഞ്ചിനെയും മാർക്സ് ഹാരിസി ( 26 ) നേയുമാണ് ആതിഥേയർക്ക് നഷ്ടമായത് . ആർ . അശ്വിനും മുഹമ്മദ് ഷമിക്കുമാണ് വിക്കറ്റ് . ഉസ്മാൻ ഖവാജ , ഷോൺ മാർഷ് എന്നിവരാണ് ക്രീസിൽ . നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 307ൽ അവസാനിച്ചിരുന്നു . 322 റൺസിന്റെ ലീഡാണ് ഇന്ത്യ രണ്ടിന്നിങ്സിലും നേടിയത് . ഒരുഘട്ടത്തിൽ ഇതിലും മികച്ച ലീഡ് നേടുമെന്ന് കരുതിയിരുന്നെങ്കിലും ഓസീസ് സ്പിന്നർ നഥാൻ ലിയോണിന്റെ ആറ് വിക്കറ്റാണ് ഇന്ത്യയെ ഭേദപ്പെട്ട ലീഡിൽ ഒതുക്കിയത് . ഇന്ത്യൻ നിരയിൽ ചേതേശ്വർ പൂജാര ( 71 ) , അജിൻക്യ രഹാനെ ( 70 ) , കെ . എൽ . രാഹുൽ ( 44 ) എന്നിവരുടെ പ്രകടനമാണ് ശ്രദ്ധിക്കപ്പെട്ടത് . ലിയോണിന് പുറമെ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് നേടി . നാലാം ദിവസത്തെ ആദ്യ സെഷനിൽ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു . ചേതേശ്വർ പൂജാര , രോഹിത് ശർമ ( 1 ) എന്നിവരെ ലിയോൺ മടക്കി അയച്ചു . മൂന്നിന് 151 എന്ന നിലയിൽ നാലാംദിനം പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത് പൂജാരയെ ആയിരുന്നു . ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കാരനായ പൂജാരയെ ലിയോൺ പുറത്താക്കുകയായിരുന്നു . നന്നായിട്ട് ടേൺ കിട്ടുന്ന പിച്ചിൽ ലിയോണിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിൽ പൂജാര ഷോർട്ട് ലെഗിൽ ക്യാച്ച് നൽകി മടങ്ങി . ഒമ്പത് ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്സ് . പൂജാര - രഹാനെ സഖ്യം 87 റൺസാണ് ഇന്ത്യയുടെ ടോട്ടലിനോട് കൂട്ടിച്ചേർത്തത് . പൂജാരയ്ക്ക് ശേഷമെത്തിയ രോഹിത് ശർമ ഒരിക്കൽകൂടി നിരാശപ്പെടുത്തി . ഇത്തവണയും ലിയോൺ തന്നെയാണ് വിക്കറ്റ് നേടിയത് . ലിയോണിന്റെ പന്ത് ക്രീസ് വിട്ടിറങ്ങി പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബാറ്റിന്റെ മുകൾ ഭാഗത്ത് തട്ടി സില്ലി പോയിന്റിൽ നിൽക്കുകയായിരുന്ന ഹാൻഡ്കോംപ്സിന്റെ കൈകളിലേക്ക് . പിന്നീടെത്തിയ പന്ത് ആക്രമിച്ച് കളിക്കാൻ ശ്രമിച്ചു . എത്രയും വേഗത്തിൽ ലീഡുയർത്തുക എന്നത് മാത്രമായിരുന്നു പന്തിൽ നിയോഗിക്കപ്പെട്ടത് . 16 പന്ത് മാത്രം നേരിട്ട താരം 28 റൺസ് നേടി . നാല് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ് . പന്ത് , ലിയോണിന്റെ പന്തിൽ ആരോൺ ഫിഞ്ചിന് ക്യാ്ച്ച് നൽകി മടങ്ങി . പിന്നീടെത്തിയ ആർ . അശ്വിനെ ( 5 ) നിലയുറപ്പിക്കും മുൻപെ സ്റ്റാർക്ക് മടക്കിയയച്ചു . ഏറെ നേരം രഹാനെയ്ക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല . റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടെ വൈസ് ക്യാപ്റ്റനും മടങ്ങി . പിന്നീടെല്ലാം ചടങ്ങ് പോലെയായിരുന്നു . ഇശാന്ത് ശർമ ( 0 ) , മുഹമ്മദ് ഷമി ( 0 ) എന്നിവരെ യഥാക്രമം സ്റ്റാർക്കും ലിയോണും മടക്കിയയച്ചു . കഴിഞ്ഞ ദിവസം , മുരളി വിജയുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ആദ്യം നഷ്ടമായത് . സ്റ്റാർക്കിന്റെ പന്ത് ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തിൽ സ്ലിപ്പിൽ ഹാൻഡ്കോംപ്സിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു വിജയ് . രാഹുൽ നല്ല രീതിയിൽ തുടങ്ങിയെങ്കിലും വിക്കറ്റ് വലിച്ചെറിഞ്ഞു . ഹേസൽവുഡിന്റെ പന്ത് മിഡ് ഓഫിലൂടെ ലോഫ്റ്റ് ചെയ്യാനുള്ള ശ്രമത്തിൽ വിക്കറ്റ് കീപ്പർ ടിം പെയ്നിന് ക്യാച്ച് നൽകി മടങ്ങി . ഒരു സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ് . എന്നാൽ നല്ല രിതീയിൽ കളിച്ചുവരികയായിരുന്ന വിരാട് കോലി പുറത്തായത് നിരാശയുണ്ടാക്കി . 104 പന്തിൽ 34 റൺസെടുത്ത കോലി നഥാൻ ലിയോണിനെ പ്രതിരോധിക്കുന്നതിനിടെ ഷോട്ട് ലെഗിൽ ആരോൺ ഫിഞ്ചിന് ക്യാച്ച് നൽകി മടങ്ങി . നേരത്തെ , ഒന്നാം ഇന്നിങ്സിൽ ഓസീസ് വാലറ്റത്തെ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും എറിഞ്ഞൊതുക്കുകയായിരുന്നു . 72 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്കോറർ . നഥാൻ ലിയോൺ പുറത്താവാതെ 24 റൺസ് നേടി . ഇന്ത്യക്ക് വേണ്ടി ബുംറ , ആർ . അശ്വിൻ എന്നിവർ മൂന്നും ഷമി , ഇശാന്ത് ശർമ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി . ഓസീസ് എല്ലാവരും പുറത്തായതോടെ ലഞ്ചിന് പിരിയുകയും ചെയ്തു .
2
സുനിൽ നരെയ്നിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിന നാലു വിക്കറ്റിന് കീഴടക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎൽ പതിനൊന്നാം സീസണിൽ വിജയത്തുടക്കം . ബംഗലൂരു ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം കൊൽക്കത്ത ഏഴു പന്തുകൾ ബാക്കി നിർത്തി മറികടന്നു . ആദ്യം ബാറ്റ് ചെയ്ത മികച്ച സ്കോർ കുറിച്ചിട്ടും സുനിൽ നരെയ്നിന്റെ വെടിക്കെട്ടിന് മുന്നിലാണ് ബംഗലൂരുവിന് അടിതെറ്റിയത് . 17 പന്തിൽ അർധസെഞ്ചുറി നേടി നരെയ്ൻ നൽകിയ മിന്നുന്ന തുടക്കത്തിൽ നിന്ന് കൊൽക്കത്ത പിന്നോട്ട് പോയില്ല . 19 പന്തിൽ 50 റൺസെടുത്ത് നരെയ്ൻ പുറത്തായശേഷം 25 പന്തിൽ 34 റൺസെടുത്ത നീതീഷ് റാണയും 29 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ദിനേശ് കാർത്തിക്കും കൊൽക്കത്തയുടെ ജയത്തിൽ നിർണായക സംഭാവനകൾ നൽകി . തുടക്കത്തിലെ കൂറ്റനടിക്കാരനായ ക്രിസ് ലിന്നിനെ ( 5 ) നഷ്ടമായശേഷമായിരുന്നു നരെയ്നിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് . ബംഗലൂരുവിനായി നാലോവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഉമേഷ് യാദവ് ബൌളിംഗിൽ തിളങ്ങി . നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗലൂരു അവസാന ഓവറുകളിൽ മൻദീപ് സിംഗിന്റെ തകർപ്പനടികളുടെ കരുത്തിലാണ് മികച്ച സ്കോർ കുറിച്ചത് . മൻദീപ് 18 പന്തിൽ നാല് ബൌണ്ടറിയുടെയും രണ്ട് സിക്സറുകളുടെയും കരുത്തിൽ 37 റൺസടിച്ചു . വിനയ്കുമാർ എറിഞ്ഞ അവസാന ഓവറിൽ 16 റൺസടിച്ച ബംഗലൂരുവിന് പക്ഷെ അവസാന മൂന്ന് പന്തിലും സ്കോർ ചെയ്യാനായില്ല . തുടക്കത്തിലെ ക്വിന്റൺ ഡീകോക്കിനെ ( 4 ) നഷ്ടമായ ബംഗലൂരുവിന് ബ്രണ്ടൻ മക്കല്ലത്തിന്റെ തകർപ്പനടികളാണ് കരുത്തായത് . 27 പന്തിൽ 44 റൺസടിച്ച മക്കല്ലം പുറത്തായശേഷം കരുതലോടെ കളിച്ച ക്യാപ്റ്റൻ വിരാട് കോലിയും തകർത്തടിച്ച ഡിവില്ലിയേഴ്സും ചേർന്ന് ബംഗലൂരുിവിനെ മികച്ച സ്കോറിലേക്ക് നയിച്ചു . 23 പന്തിൽ ഒരു ബൌണ്ടറിയും അഞ്ച് സിക്സറും പറത്തിയ ഡിവില്ലിയേഴ്സ് ടോപ് ഗിയറിലായതോടെ ബംലൂരു 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും ഡിവില്ലിയേഴ്സിനെ നിതീഷ് റാണ് വീഴ്ത്തിയതോടെ ബംഗലൂരുവിന്റെ കുതിപ്പിന് കടിഞ്ഞാൺ വീണു . തൊട്ടുപിന്നാലെ വിരാട് കോലിയും ( 33 പന്തിൽ 31 ) മടങ്ങിയതോടെ ബംഗലൂരു 150 കടക്കില്ലെന്ന് തോന്നിച്ചു . എന്നാൽ അവസാന ഓവറുകളിൽ മൻദീപ് സിംഗ് ആളിക്കത്തിയതോടെ ബംഗലൂരു സ്കോർ 176ൽ എത്തി . കൊൽക്കത്തയ്ക്കായി നിതീഷ് റാണയും വിനയ്കുമാറും രണ്ട് വിക്കറ്റ് വീഴ്ത്തി .
2
ട്രാഫിക് ബ്ലോക്കുകളിൽ അകപ്പെടുന്ന ആംബുലൻസുകളെ ഇതിൽ നിന്ന് രക്ഷിക്കാൻ സാങ്കേതിക പരിഹാരവുമായി മലയാളി യുവാക്കൾ . ട്രഫിറ്റൈസർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകരായ മുഹമ്മദ് ജാസിം , മുഹമ്മദ് സാദിഖ് എന്നിവരാണ് പുതിയ ആശയം വികസിപ്പിച്ചിരിക്കുന്നത് . രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജീസിലെ സെന്റർ ഫോർ സോഷ്യൽ ആന്റ് ഇൻകുബേഷൻ വഴിയാണ് ഇരുവരും ഈ ആശയം വികസിപ്പിച്ചത് . പുതിയ സംവിധാനം കേരളത്തിലെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിക്കാനുള്ള ആലോചന ഉന്നത തലത്തിൽ ആരംഭിച്ച് കഴിഞ്ഞു . ഇവർ വികസിപ്പിച്ചെടുത്ത ട്രഫിറ്റൈസർ - എമർജൻസി റെസ്പോൺസ് സിസ്റ്റം ആംബുലൻസുകൾക്ക് എളുപ്പത്തിൽ ബ്ലോക്കുകളെ മറികടക്കാനുള്ള സൌകര്യമൊരുക്കുമെന്നാണ് കണ്ടെത്തൽ . ഈ സിസ്റ്റത്തിന് ഒരു ഹാർഡ്വെയർ ഭാഗവും സോഫ്റ്റുവെയർ ഭാഗവും ഉണ്ട് . യാത്ര തുടങ്ങും മുൻപ് ആംബുലൻസ് ഡ്രൈവർ ഈ ഉപകരണം ഓൺ ചെയ്യണം . അതോടെ ആംബുലൻസിന് യാത്ര പോകേണ്ട വഴിയാകെ ഇതിന്റെ മുന്നറിയിപ്പ് ഉണ്ടാകും . ജംഗ്ഷനുകളിലെ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ ആംബുലൻസിന് അനുകൂലമായി പ്രതികരിക്കും . ആംബുലൻസുകൾ എത്താറാകുന്നതോടെ ട്രാഫിക് ജംഗ്ഷനുകളിൽ ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിന് പോകാനുള്ള വഴിയൊരുക്കി കൊടുക്കും” രാജഗിരി സ്കൂൾ എഞ്ചിനീയറിംഗ് ആർ് ടെക്നോളജി പ്രിൻസിപ്പൾ പിടിഐയോട് പറഞ്ഞു . രോഗിയുടെ ആരോഗ്യനില എത്രത്തോളം ഗുരുതരമാണെന്ന് രേഖപ്പെടുത്താമെന്നതിന് പുറമേ , ഒരേ സമയം ഒന്നിലധികം ആംബുലൻസുകളെ നിയന്ത്രിക്കുന്നതിനുള്ള സൌകര്യവും ഇതിലുണ്ട് . ആബുലൻസുകൾക്കുള്ള ഗ്രീൻ ചാനൽ സോണുകളുടെ സമയപരിധി ഗതാഗതം കൂടുതലും കുറവുമുള്ള സമയത്ത് പ്രത്യേകം ക്രമീകരിക്കാൻ സാധിക്കും . കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം . പി . ദിനേശ് , ഡിസിപി യതീഷ് ചന്ദ്ര എന്നിവർ ഈ ഉപകരണത്തിന്റെ പ്രവർത്തനം വിലയിരുത്തിയതായി രാജഗിരി കോളേജ് അധികൃതർ വ്യക്തമാക്കി . ഏപ്രിൽ 17 മുതൽ കാക്കനാട് ട്രാഫിക് ജംഗ്ഷനിൽ ഏർപ്പെടുത്തിയ ഈ സംവിധാനം മറ്റ് ട്രാഫിക് ജംഗ്ഷനുകളിലും വേഗത്തിൽ നടപ്പാക്കുമെന്നാണ് വിവരം . കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്കാണ് ഈ ഉപകരണം നൽകിയിരിക്കുന്നത് . ഇതുവരെ 20 ഓളം രോഗികളെ കൊണ്ടുപോകുന്നതിൽ ഈ സംവിധാനം സഹായകരമായതായാണ് ഡ്രൈവർമാർ അറിയിച്ചിരിക്കുന്നത് . തൃക്കാക്കര മുനിസിപ്പൽ കോപ്പറേറ്റീവ് ആശുപത്രിയാണ് ഈ സൌകര്യം ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്നതെന്ന് മുഹമ്മദ് ജാസിം പറഞ്ഞു . “ഞങ്ങളുടെ അടുത്ത ലക്ഷ്യം കൊച്ചി നഗരത്തിലെ എല്ലാ ട്രാഫിക് ജംഗ്ഷനുകളിലും ഈ സൌകര്യം ഏർപ്പെടുത്താനാണ്” എന്ന് സ്റ്റാർട്ടപ്പിന്റെ സഹ സ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് സാദിഖ് വ്യക്തമാക്കി . “ഈ സംവിധാനം വളരെ കുറഞ്ഞ നിരക്കിൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ് . ഇത് എല്ലാ ട്രാഫിക് ജംഗ്ഷനുകളിലും ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്” എന്ന് കൊച്ചി സിറ്റി ഡിസിപി ജി . എച്ച് . യതീഷ് ചന്ദ്ര വ്യക്തമാക്കി . 2015 ലെ ടൈകോൺ കേരള സമ്മിറ്റിൽ മികച്ച ആശയത്തിനുള്ള രണ്ടാം സമ്മാനം ട്രഫിറ്റൈസറിനായിരുന്നു . 40000 രൂപയായിരുന്നു സമ്മാനത്തുക . ടൈകേരള ഇവർക്ക് 1.4 ലക്ഷം രൂപ സീഡ് ഫണ്ടായും അനുവദിച്ചു . കേരള സ്റ്റാർട്ട് അപ് മിഷനും ട്രഫിറ്റൈസറിന് 2 ലക്ഷം രൂപ മൂലധനമായി കൈമാറിയിട്ടുണ്ട് . വ്യവസായ വകുപ്പ് ഇതു വരെ അംഗീകരിച്ച 1117 സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ട്രഫിറ്റൈസർ .
3
തമിഴ് സിനിമലോകത്ത് വൻവെളിപ്പെടുത്തലുകൾക്ക് വഴി വയ്ക്കുകയാണ് നിർമ്മാതാവ് ബി . ആശോക് കുമാറിൻറെ ആത്മഹത്യ . വട്ടിപലിശക്കാരൻറെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത നിർമ്മാതാവ് ബി . അശോക് കുമാറിൻറെ ആത്മഹത്യാ കുറിപ്പിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് എത്തുന്നത് . സിനിമലോകത്ത് സുപരിചിതനായ ബ്ലേഡുകാരൻ അൻപ് ചെഴിയാൻ തമിഴ് സിനിമാ മേഖലയിൽ ചെറുതല്ലാത്ത സ്വാധീനമുണ്ടെന്നും അവിടെ നാലിൽ മൂന്നു ഭാഗം ആളുകളും ഇയാളുടെ പകയ്ക്കും ഭീഷണിക്കും ഇരയായിട്ടുണ്ടെന്നും തമിഴ് സിനിമാ സംവിധായകൻ സുശീന്ദ്രൻറെ വെളിപ്പെടുത്തൽ . സിനിമാ മേഖലയിലുള്ളവർക്ക് പണം പലിശയ്ക്ക് നൽകുന്ന ആളാണ് അൻപ് ചെഴിയാൻ . നടൻ തല അജിത് വരെ ഇയാളുടെ ഭീഷണിക്ക് ഇരയായിട്ടുണ്ട് . നാൻ കടവുൾ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് വളരെ സംഘർഷഭരിതമായ മാനസികാവസ്ഥയിലൂടെയായിരുന്നു അജിത് കടന്നു പോയിരുന്നതെന്നും അദ്ദേഹം പറയുന്നു . അജിത്തിനു പുറമെ സംവിധായകരായ ലിംഗസാമി , ഗൌതം മേനോൻ എന്നിവരും മറ്റ് താരങ്ങളും നിർമ്മാതാക്കളും ഇയാളാൽ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും സുശീന്ദ്രൻ വെളിപ്പെടുത്തുന്നു . നാൻ കടവുൾ എന്ന ചിത്രത്തിലേക്ക് സംവിധായകൻ ബാല ആദ്യം പരിഗണിച്ചിരുന്നത് അജിത്തിനെ ആയിരുന്നു . എന്നാൽ മാനസിക സമ്മർദ്ദം താങ്ങാനാവാതെ അജിത് ആ സിനിമ വേണ്ടെന്നു വച്ചു . പിന്നീട് ആര്യയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് . ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അൻപ് ചെഴിയാനെ പൊലീസ് അറസ്റ്റു ചെയ്തു . അൻപ് ചെഴിയാന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് അശോക് കുമാർ തന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു .
1
ജിഎസ്ടി കൌൺസിൽ യോഗ തീരുമാനങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കും ആശ്വാസകരം . ഇനിമുതൽ 40 ലക്ഷവും അതിന് മുകളിലും വിറ്റുവരവുളള വ്യാപാരികളും വ്യവസായികളും മാത്രം ജിഎസ്ടി രജിസ്ട്രേഷൻ എടുത്താൽ മതിയാവും . നേരത്തെ ഇതിൻറെ പരിധി 20 ലക്ഷമായിരുന്നു . ഇതോടെ ജിഎസ്ടി രജിസട്രേഷനുമായി ബന്ധപ്പെട്ട് ചെറുകിട വ്യാപാരികൾ അനുഭവിച്ചിരുന്ന പ്രതിസന്ധികൾക്ക് വലിയ പരിഹാരമാകും . കോംപോസിഷൻ സ്ക്രീമിൻറെ പരിധി ഏപ്രിൽ ഒന്ന് മുതൽ 1.5 കോടിയായി ഉയർത്തിയതാണ് മറ്റൊരു ശ്രദ്ധേയ തീരുമാനം . ഇനിമുതൽ കോംപോസിഷൻ സ്കീമിന് കീഴിൽ വരുന്നവർ വർഷത്തിൽ ഒരിക്കൽ മാത്രം റിട്ടേൺ സമർപ്പിച്ചാൽ മതിയാകും . നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റുകൾക്കും റെഡിഡൻസികൾക്കും ജിഎസ്ടി നിരക്ക് 12 ൽ നിന്ന് അഞ്ചിലേക്ക് താഴ്ത്തി . ഈ നടപടി റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് വൻ കുതിപ്പ് നൽകും . ഫ്ലാറ്റുകൾക്ക് വില കുറയാനും ജിഎസ്ടി കൌൺസിലിൻറെ ഈ നടപടി ഇടയാക്കും .
0
രാജ്യത്ത് ഡീസലിന്റെയും പെട്രോളിന്റെയും വില വർദ്ധിപ്പിച്ചു . പെട്രോൾ വില ലിറ്ററിന് 1.34 രൂപയും ഡീസൽ വില ലിറ്ററിന് 2.37 രൂപയുമാണ് വർദ്ധിപ്പിച്ചത് . രണ്ടു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നത് . ആഗോള വിപണിയിലെ വില വ്യത്യാസമാണ് ഇന്ധന വില കൂട്ടാൻ പ്രേരിപ്പിച്ചതെന്ന് എണ്ണ കമ്പനികൾ പറയുന്നു . രൂപയുടെ വിനിമയ നിരക്കിലുള്ള വ്യതിയാനവും ഇന്ധനവില വർദ്ധനവിന് മറ്റൊരു കാരണമായി . വില വർദ്ധനവ് ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും . ഒടുവിൽ ഒക്ടോബർ അഞ്ചിനാണ് രാജ്യത്ത് ഇന്ധന വില വർദ്ദിപ്പിച്ചത് . എന്നാൽ അന്ന് പെട്രോൾ ലിറ്ററിന് 14 പൈസയും ഡീസൽ ലിറ്ററിന് 10 പൈസയും മാത്രമായിരുന്നു വർദ്ദിപ്പിച്ചത് . ഇപ്പോൾ പെട്രോളിന് ഒരു രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയുമാണ് വർദ്ദിപ്പിച്ചിരിക്കുന്നത് .
0
ഹാക്കറിനെ വരെ നിരാശപ്പെടുത്തി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പിഴവുകൾ . സൈറ്റ് സംബന്ധിയായ ഗുരുതര വീഴ്ചകൾ നിരവധി ചൂണ്ടിക്കാണിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ തണുപ്പൻ പ്രതികരണത്തിൽ മടുത്താണ് ഹാക്കർ പണി നിർത്തിയത് . പണി നിർത്തുമ്പോൾ അത് വിദ്യാർത്ഥികളെ ബോധിപ്പെടുത്തിയാണ് ഈ ഹാക്കർ പണി നിർത്തുന്നത് . സൈറ്റിലെ വിവരങ്ങൾ അനായാസമായ ചോർത്തുന്നതിന്റെ വീഡിയോയും ഹാക്കർ പുറത്ത് വിട്ടിട്ടുണ്ട് . ഇനി അപേക്ഷിക്കാനും ഭീഷണിപ്പെടുത്താനും വരില്ല . കുറച്ച് നാളുകളായി സൈറ്റിൽ ഉണ്ടായിരുന്നു സെർവ്വറിലും . ഇപ്പോൾ ഇറങ്ങുകയാണ് . ഇനി നിങ്ങളായി നിങ്ങളുടെ പാടായി എന്നാണ് ഈ ഹാക്കർ കുറിച്ചിരിക്കുന്നത് . പിള്ളേരുടെയും സാറുമ്മാരുടെയും ഡാറ്റ സംരെക്ഷിക്കണം എന്ന് പറയുമ്പോ ഇങ്ങനെ തന്നെ വേണം പ്രതികരിക്കാൻ . എന്റെ പൊന്നു പിള്ളേരെ ഈ കിഴങ്ങന്മാർക് നിങ്ങളെ സപ്ലി അടിപ്പിക്കാൻ മാത്രേ ആവേശം ഒള്ളു നിങ്ങളുടെ ഡാറ്റ പോയാൽ ഇവന്മാർക് ഒന്നും ഇല്ല . ഈ ഡാറ്റ ഇവന്മാരെ വിശ്വസിച്ചു കൊടുത്ത നിങ്ങളെയൊക്കെ മടൽ വെട്ടി അടിക്കണമെന്നും ഹാക്കർ കുറിപ്പിൽ വിശദമാക്കുന്നു .
3
ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമിൽ ഓസീസും ഒരു മാറ്റം വരുത്തിയിട്ടുണ്ട് . നേഥൻ കോൾട്ടർനൈലിനു പകരം സ്പിന്നർ ആദം സാംപ ഓസീസ് ടീമിലെത്തി . വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ വിശ്രമത്തിന് ശേഷമാണ് കോലി ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തുന്നത് . ഇന്ത്യൻ നിരയിൽ പേസർമാരായി ഭുവനേശ്വർ കുമാറും ജസ്പ്രീത് ബൂമ്രയും ഖലീൽ അഹമ്മദും കളിക്കുന്നു . സ്പിന്നർമാരായി കുൽദീപ് യാദവും ക്രുനാൻ പാണ്ഡ്യയുമാണുള്ളത് . രോഹിത്തും ധവാനും ഓപ്പണർമാരാകുമ്പോൾ വൺഡൌണായി കോലിയും കെ എൽ രാഹുലും റിഷഭ് പന്തും ദിനേശ് കാർത്തിക്കും ടീമിലുണ്ട് . നായകൻ ആരോൺ ഫിഞ്ച് , ഗ്ലെൻ മാക്സ്വെൽ , ക്രിസ് ലിൻ എന്നിവർക്കൊപ്പം ബിഗ് ബാഷിലും ഐപിഎല്ലിലും മികവ് തെളിയിച്ചിട്ടുള്ളവരും ആതിഥേയരുടെ പാളയത്തിലുണ്ട് . എന്നാൽ പാകിസ്ഥാനോടും ദക്ഷിണാഫ്രിക്കയോടും തോറ്റ ശേഷം ഇന്ത്യക്ക് മുന്നിലെത്തുന്ന കംഗാരുക്കൾക്ക് പോരാട്ടം കടുപ്പമാകും
2
ടോണി ചിറ്റേട്ടുകുളം സംവിധാനം ചെയ്യുന്ന ചക്കരമാവിൻ കൊമ്പത്തിൻറെ ട്രെയിലർ പുറത്തിറങ്ങി . മീരാ വാസുദേവൻ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത് . ഗൌരവ് മേനോൻ , അഞ്ജലി നായർ , ജോയ് മാത്യു , ഹരിശ്രീ അശോകൻ , ഡെറിക് രാജൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട് . ചിത്രത്തിൻറെ കഥ , തിരക്കഥ ഒരുക്കിയിരിക്കുന്നത് അർഷാദ് ബത്തേരിയാണ് . ഛായാഗ്രഹണം ജോബി ജെയിംസും ചിത്ര സംയോജനം കെ രാജഗോപാലുമാണ് നിർവഹിച്ചിരിക്കുന്നത് . പശ്ചാത്തല സംഗീതവും ചിത്രത്തിൻറെ സംഗീതവും ഒരുക്കിയത് ബിജിപാലാണ് . ബ്രാൻഡെക്സ് പ്രൊഡക്ഷന്റെയും ചിറയിൽ ഫിലിംസിന്റെയും ബാനറുകളിൽ ജിംസൺ ഗോപാലും രാജൻ ചിറയിലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . ചിത്രം നവംബർ 11 ന് തിയേറ്ററുകളിൽ എത്തും .
1
ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വൈറ്റിന്റെ ട്രെയ്ലർ പുറത്തെത്തി . ഭൂരിഭാഗവും ലണ്ടനിൽ ചിത്രീകരിച്ച സിനിമയിൽ ഹുമാ ഖുറേഷിയാണ് മമ്മൂട്ടിയുടെ നായിക . ഇരുപത്തഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്കന്റെ കഥയാണ് ചിത്രം പറയുന്നത് . കേരളാ കഫേയിലെ മൃത്യഞ്ജയം , പ്രണയകാലം തുടങ്ങിയ ചിത്രങ്ങൾക്കുശേഷം ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറ്റ് . സംവിധായകനൊപ്പം നന്ദിനി വൽസൻ , പ്രവീൺ ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . ബിപിൻ ചന്ദ്രനാണ് സംഭാഷണരചന . രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നന്ന ചിത്രത്തിൽ മീരാ നന്ദനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ഇറോസ് ഇന്റർനാഷനലാണ് ചിത്രം നിർമ്മിക്കുന്നത് .
1
1920 എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബോളീവുഡ് താരമാണ് അദാ ശർമ . ഹിന്ദി തെലുങ്ക് ചിത്രങ്ങൽ തൻറെതായ സ്ഥാനം ഉറപ്പിച്ച അദാ വിവാദങ്ങളുടെ തോഴി കൂടിയാണ് . വസ്ത്രധാരണത്തിൻറെ പേരിലും ബെല്ലി ഡാൻസിൻറെ പേരിലും വിവാദങ്ങളിൽ നിറഞ്ഞു നിന്ന താരമായിരുന്നു അദാ . ഹോട്ട് ഡാൻസുകളാൽ ആരാധകരുടെ മനം കവർന്ന അദായുടെ പുതിയ ഡാൻസ് പാർട്ട്ണർ സ്വന്തം മുത്തശ്ശി തന്നെയാണ് . സോനു കെ ടിറ്റു കി സ്വീറ്റി എന്ന ഗാനത്തിനാണ് ഇരുവരും ഡാൻസ് ചെയ്തത് . തൻറെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയാണ് മുത്തശ്ശിയെന്നും . അവർ എന്നും തനിക്ക് പ്രചോദനമായിരുന്നെന്നും കുറിച്ചാണ് അദാ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . അദാ ഇൻസ്റ്റഗ്രമിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . വീഡിയോ ഷൂട്ട് ചെയ്തത് അദായുടെ അമ്മയാണ് . ഇതിനോടകം 15 ലക്ഷത്തിലധികം പേരാണ് ഇൻസ്റ്റഗ്രമിൽ വീഡിയോ കണ്ടത് .
1
ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനമാണ് ഓസ്ട്രേലിയൻ ടീം കാഴ്ചവെക്കുന്നത് . പരമ്പരയിൽ 1 - 2ന് പിന്നിൽ നിൽക്കുന്ന ഓസീസ് സിഡ്നിയിൽ നടക്കുന്ന അവസാന ടെസ്റ്റിലും വിജയിക്കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട് . ടെസ്റ്റിൽ സ്വന്തം മണ്ണിൽ മുപ്പത് വർഷത്തിനിടയിൽ ആദ്യമായി ഫോളോ ഓൺ ചെയ്യുകയാണ് ഓസ്ട്രേലിയൻ ടീം . ക്രിക്കറ്റ് ചരിത്രത്തിലെ കരുത്തുറ്റ ടീമുകളിലൊന്നായ ഓസ്ട്രേലിയൻ ടീമിൻറെ മോശം പ്രകടനത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത് . ഇതിനിടെ പരിശീലകൻ ജസ്റ്റിൻ ലാംഗറെ പിന്തുണച്ച് മുൻ സഹതാരം റിക്കി പോണ്ടിംഗ് രംഗത്തെത്തി . താരങ്ങൾ മോശം പ്രകടനം തുടരുന്നു എന്ന് സമ്മതിക്കുന്ന പോണ്ടിംഗ് രാജ്യത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പരിശീലകനാണ് ലാംഗറെന്ന് വ്യക്തമാക്കി . വളരെ സങ്കീർണമായ സമയമാണിത് . ടീം നന്നായി കളിക്കുന്നില്ല . താരങ്ങൾക്കും ടീം സ്റ്റാഫിനുമെതിരെ മാധ്യമങ്ങൾ കടുത്ത വിമർശനം ഉന്നയിക്കുന്നു . എന്നാൽ നിലവിൽ ടീമിൻറെ പരിശീലക സ്ഥാനത്തേക്ക് ലാംഗറേക്കാൾ മികച്ചയാളെ കണ്ടെത്താനാവില്ല . ലാംഗർ പ്രതിഭാസമ്പന്നനാണ് . താൻ താരങ്ങളുമായി നിരന്തരം സംസാരിക്കാറുണ്ട് . ലാംഗർ ടീമിൽ സൃഷ്ടിച്ചെടുത്ത അന്തരീക്ഷത്തിൽ അവർ സന്തോഷവാൻമാരാണെന്നും പോണ്ടിംഗ് പറഞ്ഞു .
2
വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റിൽ സുരക്ഷാ പിഴവുളളതായി കണ്ടെത്തൽ . അഡ്മിന്റെ അനുവാദമില്ലാതെ തന്നെ ഗ്രൂപ്പു ചാറ്റുകളിൽ ആർക്കും നുഴഞ്ഞുകയറാൻ കഴിയുമെന്നാണ് ജർമൻ ഗവേഷകർ കണ്ടെത്തിയത് . റൌർ സർവകലാശാലയിലെ എൻക്രിപ്റ്റോഗ്രഫർമാരുടെ സംഘമാണ് സുരക്ഷാ പിഴവ് കണ്ടെത്തിയത് . സൂറിച്ചിൽ നടന്ന റിയൽ വേൾഡ് ക്രിപ്റ്റോ സെക്യൂരിറ്റി കോൺഫറൻസിൽ സംഘം ഇക്കാര്യം വെളിപ്പെടുത്തി . ”വാട്സ്ആപ്പിന്റെ സെർവർ നിയന്ത്രിക്കുന്ന ആൾക്ക് ഗ്രൂപ്പ് ചാറ്റിലേയ്ക്ക് അഡ്മിന്റെ അനുവാദം കൂടാതെ പുതിയ അംഗത്തെ ഉൾപ്പെടുത്താൻ കഴിയും . ഇത്തരത്തിൽ കടന്നുകൂടുന്ന ഒരാൾക്ക് ഗ്രൂപ്പിലെ സന്ദേശങ്ങൾ വായിക്കാനും കഴിയും . ഇതോടെ ആ ഗ്രൂപ്പിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും” റൌർ സർവകലാശാലയിലെ ഗവേഷകരിലൊരാളായ പോൾ റോസ്ലർ വ്യക്തമാക്കി . ഒരു വൈറസിന്റെ സഹായത്തോടെയാണ് ഗ്രൂപ്പ് ചാറ്റിന്റെ സുരക്ഷയെ മറികടക്കുന്നത് . നിലവിൽ ഗ്രൂപ്പ് ചാറ്റിൽ ഒരാളെ പുതുതായി ഉൾപ്പെടുത്തുന്നതിന് അഡ്മിന് മാത്രമേ കഴിയൂ . അഡ്മിൻ പുതിയൊരാളെ ചേർക്കുന്നതിന് ക്ഷണം അയക്കുമ്പോൾ അത് ആധികാരികമാണെയെന്ന് പരിശോധിക്കുന്നതിന് നിലവിൽ വാട്സ്ആപ്പിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ല . ഇത് മുതലെടുത്ത് അഡ്മിന്റെ അനുവാദമില്ലാതെ സെർവർ നിയന്ത്രിക്കുന്നയാൾക്ക് പുതിയ അംഗങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ സാധിക്കും . വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി വാട്സ്ആപ്പ് എൻഡ് - ടു - എൻഡ് എൻക്രിപ്ഷൻ എന്ന ഫീച്ചർ കൊണ്ടുവന്നിരുന്നു . പക്ഷേ ഇവയൊന്നും ഫലപ്രദമല്ലെന്നാണ് പുതിയ കണ്ടെത്തൽ .
3
മുകേഷ് അംബാനി പ്രഖ്യാപിച്ച ജിയോ 4ജി ഫീച്ചർ ഫോൺ വിപണിയിൽ ഉയർത്തിയ അലയൊലികൾ അടങ്ങിയിട്ടില്ല . എല്ലാ വിഭാഗം ഉപഭോക് താക്കളെയും ആകർഷിക്കുന്ന തരത്തിലായിരുന്നു 4ജി ഫോൺ പ്രഖ്യാപനം . ഇന്ത്യൻ ടെലികോം ഉപയോക്താക്കളിൽ ഒരു ആകാംക്ഷ ഈ പുതിയ ഫോണിന് ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട് . മറ്റ് ടെലികോം സേവനദാതാക്കളും ജിയോ ഫോണിൻ്റെ വരവ് എങ്ങനെ വിപണിയെ ബാധിക്കും എന്ന ആശങ്കയിലാണ് . അതിനനുസൃതമായി തങ്ങളുടെ ഓഫറുകളും , ഫോണും അവതരിപ്പിക്കാൻ കഴിയുമോ എന്ന സാധ്യതയാണ് മറ്റ് ടെലികോം സേവനദാതക്കൾ തേടുന്നത് . കഴിഞ്ഞ ഒരു വർഷത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിെൻറ ( ആർ . ഐ . എൽ ) ഒാഹരി 56.18 ശതമാനമായി ഉയർന്നുകഴിഞ്ഞു . റിലയൻസിൻ്റെ 200000 കോടി രൂപയാണ് ജിയോ വ്യാപാരത്തിന് വേണ്ടി മാറ്റിയത് . ഇതിൻ്റെ ഫലമായി കഴിഞ്ഞ ഒരു വർഷം കൊണ്ട് ആർ . ഐ . എല്ലിൻ്റെ വിപണി മൂലധനം 180000 കോടി ആയി ഉയർന്നതായും എയ്ഞ്ചൽ ബ്രോക്കിങ് ചൂണ്ടിക്കാട്ടുന്നു . ജിയോയിൽ നിന്നുള്ള നേട്ടം ഇതിലും വലുതായിരിക്കും .
3
കൺസ്യൂമർ ഇന്റർനെറ്റ് പ്ലാറ്റ്ഫോം ആയ ആസ്ക് മീ പ്രവർത്തനം നിർത്തുന്നു . കമ്പനിയിലെ പ്രമുഖ നിക്ഷേപകർ പിൻവലിഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആസ്ക് മീ പൂട്ടുന്നത് . ഇതോടെ 4000 ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടും . ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനിയുടെ ഇ - കൊമേഴ്സ് പ്ലാറ്റ് ഫോം ഇപ്പോളും പ്രവർത്തിക്കുന്നുണ്ട് . എന്നാൽ , പുതിയ ഓർഡറുകളൊന്നും സ്വീകരിക്കുന്നില്ല . മലേഷ്യൻ ശതകോടീശ്വരനായ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള ആസ്ട്രോ ഗ്രൂപ്പ് കഴിഞ്ഞ മാസമാണ് ആസ്ക് മീ ഗ്രൂപ്പിൽനിന്ന് പന്മാറിയത് . ആസ്ക് മീയുടെ 97 ശതമാനം ഓഹരികളും കൈയാളിയിരുന്നത് ആസ്ട്രോ ഗ്രൂപ്പാണ് . കഴിഞ്ഞ മാസം 150 കോടി രൂപയുടെ നിക്ഷേപമായിരുന്നു ആസ്ട്രോ ഗ്രൂപ്പ് നടത്തിയത് . പ്രതിസന്ധി രൂക്ഷമായതിനാൽ 650ലധികം ജീവനക്കാർ ആസ്ക് മീയിൽനിന്ന് രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ട് .
3
അപ്ഡേറ്റിൻറെ ഭാഗമായി പഴയ ഗാഡ്ജറ്റുകളിൽ ഈ വർഷം അവാസാനത്തോടെ വാട്ട്സ്ആപ്പ് ലഭ്യമാകില്ല . വാട്ട്സ്ആപ്പ് തന്നെയാണ് ബ്ലോഗിലൂടെ ഈ കാര്യം വ്യക്തമാക്കിയത് . എന്നാൽ അന്ന് മുതൽ വാട്ട്സ്ആപ്പ് ലഭ്യമാകാതിരിക്കും എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല . വാട്ട്സ്ആപ്പിൽ ഇപ്പോൾ അനേകം പുതിയ ഫീച്ചറുകൾ വന്നു കഴിഞ്ഞു . എന്നാൽ ഇപ്പോൾ ലിസ്റ്റ് ചെയ്ത ഫോണുകളിൽ അവ ലഭ്യമാകില്ല . ഇതിനാൽ തന്നെ ഇത്തരം ഫോണുകളിൽ വാട്ട്സ്ആപ്പ് സേവനം നിർത്തുന്നതാണ് നല്ലതെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു . വാട്ട്സ്ആപ്പ് കിട്ടാത്ത ഫോണുകൾ ഇവയാണ് അടുത്ത് തന്നെ വാട്ട്സ്ആപ്പ് സേവനം നിലയ്ക്കുന്ന ഫോണുകൾ വാട്ട്സ്ആപ്പിൻറെ എല്ലാ സേവനവും കിട്ടണമെങ്കിൽ അപ്ഗ്രേഡ് ചെയ്യേണ്ട പതിപ്പുകൾ
3
നോട്ട് പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് മലപ്പുറം ജില്ലയുടെ മലയോരമേഖലയിൽ റബർ കർഷകർ . റബറിൻറ വില മൊത്തം കൊടുക്കാൻ കച്ചവടക്കാർക്കും കഴിയാതെ വന്നതോടെ ഇടപാടുകളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ് . നിലമ്പൂർ അകമ്പാടം സ്വദേശി ഇഞ്ചാനാൽ ജോസ് . പുരയിടത്തിന് ചുറ്റുമുള്ള റബർ മരങ്ങളാണ് ഇദ്ദേഹത്തിന്റെ മുഖ്യ ഉപജീവനമാർഗ്ഗം . റബറിന് തെറ്റില്ലാത്ത വിലയുള്ള സമയമാണിപ്പോൾ . എന്നിട്ടുപോലും വിറ്റ റബറിൻറെ പണം ഇദ്ദേഹത്തിന് മുഴുവൻ കിട്ടിയിട്ടില്ല . റബർ വെട്ടുന്നവർക്ക് കൂലി കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥ . ഇനി പണം ചെക്കായി കൊടുക്കാമെന്ന് വച്ചാൽ മിക്കവർക്കും അക്കൌണ്ടുള്ളത് സഹകരണബാങ്കുകളിലാണ് . അവിടെപ്പോയി പണം മാറുക സാധ്യവുമല്ല . ചുരുക്കത്തിൽ റബര് പോലെ നീളുകയാണ് കർഷകരുടെ പ്രതിസന്ധിയും .
0
തമിഴ്നാട് ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ചരക്കു സേവനനികുതി ബില്ലിനെ അനുകൂലിച്ചുവെന്നു കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി . അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബില്ല് പാസ്സാകുമെന്നാണു പ്രതീക്ഷയെന്നും ജയ്റ്റ്ലി വ്യക്തമാക്കി . കൊൽക്കത്തയിൽ ചേർന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി . രാജ്യമൊട്ടാകെ ഒരൊറ്റ നികുതി സമ്പ്രദായം കൊണ്ടുവരികയെന്ന സുപ്രധാനമായ നിയമ നിർമാണമാണു ചരക്കുസേവനനികുതി ബില്ല് മുന്നോട്ടുവെയ്ക്കുന്നത് . ബില്ലിനെക്കുറിച്ചു ചർച്ച ചെയ്യാൻ കൊൽക്കത്തയിൽ ചേർന്ന സംസ്ഥാന ധനമന്ത്രിമാരുടെ എംപവേഡ് കമ്മിറ്റി യോഗത്തിൽ പ്രധാനമായും ചർച്ചയായത് നികുതിയിൻമേൽ കേന്ദ്ര , സംസ്ഥാനസർക്കാരുകൾ തമ്മിലുള്ള സമവായമാണ് . 22 സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത് . ബംഗാൾ ധനമന്ത്രിയും ജിഎസ്ടി എംപവേഡ് കമ്മിറ്റി ചെയർമാനുമായ അമിത് മിത്രയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം . തമിഴ്നാടൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും നികുതിക്ക് അനുകൂലമായാണു പ്രതികരിച്ചതെന്നു കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി . പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ധനമന്ത്രി അമിത് മിത്രയും നിലവിലെ ചരക്കു സേവന നികുതി ബില്ലിന് പൂർണമായ പിന്തുണ അറിയിച്ചു . ലോക്സഭ നേരത്തേ ജിഎസ്ടി ബില്ല് പാസാക്കിയിരുന്നു . വരുന്ന പാർലമെന്റ് സമ്മേളനത്തിൽ രാജ്യസഭയിലും ഈ ബില്ല് പാസ്സാക്കാനായാൽ അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കാനാകുമെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത് . എന്നാൽ ജിഎസ്ടിയ്ക്ക് പരിധി കൊണ്ടുവരുന്നതുൾപ്പടെ തങ്ങൾ നിർദേശിയ്ക്കുന്ന ഭേദഗതികൾ വരുത്താതെ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് . കോൺഗ്രസിനെ മാറ്റി നിർത്തി രാജ്യസഭയിലെ മറ്റുകക്ഷികളുടെ പിന്തുണയോടെ ബില്ല് പാസ്സാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത് . നിലവിലെ രൂപത്തിലുള്ള ജിഎസ്ടി ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് സിപിഎം നേരത്തേ വ്യക്തമാക്കിയിരുന്നു .
0
കോപ്പിയടി വിവാദത്തിൽ കുടുങ്ങി അക്ഷയ് കുമാറിന്റെ പുതിയ ചിത്രം മിഷൻ മംഗൾയാൻ . അക്ഷയ് കുമാറും വിദ്യാബാലനും പ്രധാന കഥാപാത്രങ്ങളാവുന്ന മിഷൻ മംഗൾയാൻ ചിത്രത്തിന്റെ നിർമാണവും റിലീസും തടയണമെന്നാവശ്യപ്പെട്ട് പ്രമുഖ തിരക്കഥാകൃത്തും ചലചിത്ര നിർമാതാവുമായ രാധാ ഭരദ്വാജ് കോടതിയെ സമീപിച്ചു . വിദ്യ ബാലന് വായിക്കാൻ നൽകിയ രാധ ഭരദ്വാജിന്റെ തിരക്കഥയാണ് മിഷൻ മംഗൾയാൻ എന്നാണ് പരാതി . ഈ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ള സ്പേയ്സ് മോംമ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായതെന്നാണ് രാധാ ഭരദ്വാജ് ആരോപിക്കുന്നത് . 2014 ലെ മംഗൾയാൻ മിഷനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇരുചിത്രങ്ങളും . സമാനമായ ആശയത്തിൽ വിവധ രീതികളിൽ ചിത്രമെടുക്കാറുമുണ്ട് . ബഹിരാകാശ ദൌത്യങ്ങളിൽ പ്രവർത്തിക്കുന്ന വനിതാ എൻജിനിയർമാരെക്കുറിച്ചുള്ളതാണ് സ്പേയ്സ് മോംമ്സ് എന്ന ചിത്രം . ഇതേ കഥ തന്നെയാണ് അക്ഷയ്കുമാറിന്റെ മംഗൾയാനിലും ഉപയോഗിച്ചിരിക്കുന്നതെന്നാണ് രാധ ഭരദ്വാജ് വിശദമാക്കുന്നത് .
1
ഫ്രീ റീചാർജ് ലഭിക്കാത്തതിൻ്റെ പേരിൽ റിലയൻസ് ജിയോയുടെ ഡേറ്റാ ബേസ് ചോർത്തിയതിന് കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി പൊലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ആഴ്ച്ചയാണ് 35 വയസ്സുളള ഇമ്രാൻ ചിപ്പയെ പോലീസ് അറസ്റ്റ് ചെയ്തത് . ചാറ്റ് ആപ്ലിക്കേഷനിലൂടെ സൌജന്യ റീചാർജ് ലഭിക്കാനുള്ള ലിങ്കുകൾ എന്ന പേരിൽ മെസേജുകൾ അയക്കുകയായിരുന്നു ഇയാൾ ചെയ്തുകൊണ്ടിരുന്നത് . ഇതിൽ നൽകിയിരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ ഐഡിയും പാസ്വേർഡും ഇയാൾക്ക് ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു . ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്തു നൽകാനായി ജിയോ പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട് . ഈ ആപ്ലിക്കേഷനിൽ ഉപയോഗിക്കാൻ നൽകുന്ന ഐഡികളും പാസ് വേർഡുകളുമാണ് ഇദ്ദേഹം ആദ്യം ചോർത്തിയത് . ഒഡിഷയിലെ ഒരു റീചാർജ് കടക്കാരൻ്റെ ലോഗിൻ വിവരങ്ങളാണ് ഇയാൾക്ക് ലഭിച്ചതെന്ന് പൊലീസ് കണ്ടെത്തി . ഈ ഐഡികളും പാസ്വേർഡുകളും ഉപയോഗിച്ച് ആപ്പിൽ ലോഗിൻ ചെയ്ത ഇമ്രാന് ജിയോ വരിക്കാരുടെ വ്യക്തിവിവരങ്ങൾ ലഭിച്ചിരുന്നു . കംപ്യൂട്ടർ ആപ്ലിക്കേഷനിലുള്ള തൻ്റെ കഴിവുകൾ ഉപയോഗിച്ച് ട്രൂകാളർ പോലെയുള്ള ഒരു ആപ്ലിക്കേഷൻ ഇയാൾ വികസിപ്പിക്കാൻ തുടങ്ങിയിരുന്നു . ഇതിനായി ആദ്യം ഇയാൾ magicapk . com എന്ന പേരിൽ ഒരു വെബ്സൈറ്റ് ഉണ്ടാക്കി . അന്ധേരിയിലെ എൻഷുറൻസ് ഇന്റർനാഷണൽ ഗ്രൂപ്പ് ആണ് ഇത് ഹോസ്റ്റ് ചെയ്തിരുന്നത് . ജിയോ ഉപഭോക്താക്കളുടെ വിവരങ്ങൾ ഈ വെബ്സൈറ്റിലൂടെ നൽകാമെന്നായിരുന്നു ഇയാൾ അവകാശപ്പെട്ടിരുന്നത് . ജൂലൈ മുതലാണ് ഇയാൾക്ക് ഉപഭോക്തൃവിവരങ്ങൾ ലഭിച്ചുതുടങ്ങിയത് . പിന്നീട് ഇവ വെബ്സൈറ്റിലും പ്രത്യക്ഷപ്പെട്ടു തുടങ്ങി . ജിയോയുടെ വിജിലൻസ് ഉദ്യോഗസ്ഥർ ഇക്കാര്യം ഉടനെ പൊലീസിൽ അറിയിക്കുകയായിരുന്നു .
3
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്നിന് 344 എന്ന ശക്തമായ നിലയിൽ . സെഞ്ച്വറികളുമായി പുറത്താകാതെ നിൽക്കുന്ന ചേതേശ്വർ പൂജാര ( 128 ) , ആജിൻക്യ രഹാനെ ( 103 ) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരെ ആദ്യദിനം തന്നെ മേൽക്കൈ നേടാൻ ഇന്ത്യയെ സഹായിച്ചത് . 35 റൺസെടുത്ത ശിഖർ ധവാൻ , 57 റൺസെടുത്ത കെ എൽ രാഹുൽ , 13 റൺസെടുത്ത നായകൻ വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത് . നാലാം വിക്കറ്റിൽ പൂജാരയും രഹാനെയും ചേർന്ന് ഇതുവരെ 211 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട് . 225 പന്ത് നേരിട്ട പൂജാര 10 ബൌണ്ടറികളും ഒരു സിക്സറും ഉൾപ്പടെയാണ് 128 റൺസെടുത്തത് . 168 പന്തിൽനിന്ന് 12 ബൌണ്ടറികൾ ഉൾപ്പടെയാണ് രഹാനെ 103 റൺസ് നേടിയത് . ടെസ്റ്റിൽ പൂജാരയുടെ പതിമൂന്നാമത്തെ സെഞ്ച്വറിയായിരുന്നു ഇത് . കൂടാതെ തുടർച്ചയായി മൂന്നാമത്തെ സെഞ്ച്വറിയുമാണ് പൂജാര നേടുന്നത് . രഹാനെയുടെ ഒമ്പതാമത്തെ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത് . ശ്രീലങ്കയ്ക്ക് വേണ്ടി ഹെറാത്ത് , ദിൽറുവാൻ പെരേര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി . ആദ്യ ടെസ്റ്റിൽ 304 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയിൽ 1 - 0ന് മുന്നിലാണ് .
2
ആധാർ കാർഡുമായി ചെല്ലുന്നവർക്ക് 5 മിനുട്ട് കൊണ്ട് സിം ആക്ടിവേറ്റ് ചെയ്തു കൊടുക്കും എന്നാണ് മുകേഷ് അംബാനി ജിയോ ലോഞ്ച് ചെയ്യുന്ന അവസരത്തിൽ പറഞ്ഞത് . കിടിലൻ ഓഫർ തന്നെ . ആധാർ നമ്പറുമായി ആളുകൾ ജിയോ സ്റ്റോറുകൾക്ക് മുന്നിൽ ക്യൂ നിൽക്കാൻ തുടങ്ങി . ആധാർ കാർഡുണ്ട് , പക്ഷേ നമ്പർ ഓർമയില്ല . കാർഡും കയ്യിലില്ല . അങ്ങനെയുള്ളവർക്കുമുണ്ട് ജിയോയുടെ സിം കാർഡ് കിട്ടാൻ ഒരു വഴി . Read Also : മനേക ഗാന്ധി ചോർത്തി നൽകിയ ആ നഗ്നചിത്രങ്ങൾ . . . ഇന്ത്യയിലെ ആദ്യത്തെ സെക്സ് സ്കാൻഡൽ കാണാം ! ആധാറുമായി കണക്ട് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ പറഞ്ഞുകൊടുത്താൽ മതി . ജിയോ സ്റ്റോറിലുള്ള ഡിവൈസിൽ നിങ്ങളുടെ ആധാർ നമ്പർ തെളിയും . ആധാറിനൊപ്പം കുടുംബ വിവരങ്ങൾ കൂടി റിലയൻസിന്റെ കയ്യിലെത്തുന്നു എന്നായതോടെ സോഷ്യൽ മീഡിയയിൽ നിലവിളിയും തുടങ്ങി . എന്താണ് റിലയൻസ് എന്റേയും നിങ്ങളുടെയും വിവരങ്ങൾ കൊണ്ട് ചെയ്യാൻ പോകുന്നത് .
0
ഐപിഎല്ലിൻറെ കഴിഞ്ഞ സീസണിലെ പ്രകടനം ഇന്ത്യൻ ടീമിലേക്ക് വഴി തെളിയിക്കും എന്ന് വിചാരിച്ചിരുന്നോ ? കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം ഏറെ ആത്മവിശ്വാസവും , തൃപ്തിയും നൽകിയതായിരുന്നു . ക്രിക്കറ്റിൽ തന്നെ തുടരണം എന്നത് ഉറപ്പിക്കുന്നതായിരുന്നു മുംബൈ ഇന്ത്യൻസിൻറെ കഴിഞ്ഞ കൊല്ലത്തെ വിജയം . അന്നത്തെ പ്രകടനം കണ്ടിരുന്ന സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യൻ ടീമിലേക്ക് വഴിതുറക്കുമെന്ന് സൂചിപ്പിച്ചിരുന്നു . ഐപിഎല്ലിന് പുറമേ ആഭ്യന്തരക്രിക്കറ്റിലെ പ്രകടനവും ഇന്ത്യൻ ടീമിലേക്കുള്ള മുന്നേറ്റത്തിന് സഹായിച്ചു . ബംഗ്ലാദേശിനെതിരായ ആ അവസാന ഓവർ ? ക്യാപ്റ്റൻ ധോണി എന്നോട് ആസ്വദിച്ച് ബോൾ ചെയ്യാൻ പറഞ്ഞിരുന്നു . സമ്മർദ്ദം വേണ്ട എന്നും പറഞ്ഞിരുന്നു . ബംഗ്ലാദേശ് ബാറ്റ്സ്മാൻ ഒരിക്കലും സിക്സ് അടിക്കാൻ പ്രാപ്തനല്ലെന്ന് ഇനിക്ക് തോന്നിയിരുന്നു , ചിലപ്പോൾ ഫോർ അടിച്ചേക്കും , എന്നെ രണ്ട് ബൌണ്ടറി അടിച്ചതോടെ അയാൾ ആഘോഷം നടത്തി എന്നാൽ മത്സരം അവിടെ തീരുന്നില്ലെന്ന് ഇനിക്ക് തോന്നിയിരുന്നു . അവസാന ബോളിനെക്കുറിച്ച് ? ഒരിക്കലും യോർക്കർ എറിയരുതെന്ന് ധോണി എന്നോട് പറഞ്ഞിരുന്നു . എന്നാൽ അത് തന്നെയാണ് എൻറെ മനസിലും ഉണ്ടായിരുന്നത് അതിനാൽ തന്നെയാണ് ബാക്ക് ഓഫ് ഫുൾ ലെഗ്ത് ബോൾ ചെയ്തത് . സ്വയം ഹാർദ്ദിക്ക് ബാറ്റിംഗ് ഓൾറൌണ്ടർ എന്ന് വിശേഷിപ്പിക്കുമ്പോൾ , ധോണി ഹാർദ്ദിക്കിനെ ബൌളിംഗ് ഓൾറൌണ്ടർ എന്നാണ് , എന്താണ് ഹാർദ്ദിക്ക് ശരിക്കും ? ക്യാപ്റ്റൻ പറയുന്ന ഏത് റോളും താൻ ചെയ്യും , എന്നാൽ എനിക്ക് അറിയാം ഒരിക്കലും ധോണി വിരാടിനും , യുവരാജിനും , റെയ്നയ്ക്കും മുൻപ് എന്നെ ബാറ്റിംഗിന് അയക്കില്ലെന്ന് . ഇപ്പോൾ ഇന്ത്യയ്ക്ക് ഫാസ്റ്റ് ബൌളിംഗ് ചെയ്യുന്ന ഓൾറൌണ്ടർ വേണം എന്നാണ് തോന്നുന്നത് , അത് നിർവഹിക്കാൻ സാധിക്കുമെന്നാണ് തോന്നുന്നത് . ഏറ്റവും ആകർഷിച്ച ഓൾറൌണ്ടർ ആരാണ് ? കഴിഞ്ഞ 10 കൊല്ലമായി ഇന്ത്യ കണ്ട മികച്ച ഓൾറൌണ്ടർ ഇർഫാൻ പത്താനാണ് . എന്നാൽ ജാക്വസ് കാലിസാണ് എന്നെ എന്നും ആകർഷിച്ച ഓൾറൌണ്ടർ . ഇന്ത്യയുടെ ജാക്വസ് കാലിസ് ആകണം എന്നാണ് എൻറെ ആഗ്രഹം . ക്രിക്കറ്റ് ലോകത്തെ ഓൾറൌണ്ട് ഇതിഹാസമാണ് കാലിസ്
2
2013 ആരംഭത്തിലാണ് നോക്കിയയ്ക്ക് നികുതി വെട്ടിപ്പിന് 21,000 കോടി രൂപ പിഴ ഈടാക്കാൻ ആദാര നികുതി വകുപ്പ് തീരുമാനിച്ചത് . കമ്പനിയുടെ അക്കൌണ്ടുകൾ സർക്കാർ മരവിപ്പിച്ചിരുന്നു . എന്നാൽ മൈക്രോ സോഫ്ട് നോക്കിയയെ ഏറ്റെടുക്കികയായിരുന്നു . ഡിസംബർ 13 ന് മുൻപ് സർക്കാരിലേയ്ക്ക് അടയ്ക്കാനുള്ള പിഴ നോക്കിയ അടച്ചില്ലെങ്കിൽ ചെന്നൈ പ്ളാന്റിനെ മൈക്രോസോഫ്ട് ഒഴിവാക്കും . ഇവിടെ ജോലി ചെയ്യുന്ന 8,000 തൊഴിലാളികൾക്ക് ജോലി നഷ്ടമാകും . പല തൊഴിലാളികളും ഹൌസിംഗ് ലോൺ ഉൾപ്പടെയുള്ളവ എടുത്തിട്ടുണ്ട് . ജോലി പോയാൽ വായ്പ തിരിച്ചടയ്ക്കുന്നത് മുടങ്ങും പിഴ ഇനത്തിൽ 3000 കോടി രൂപ സർക്കാരിലേയ്ക്ക് അടയ്ക്കാമെന്ന് നോക്കിയ വ്യക്തമാക്കിയിട്ടുണ്ട് . എന്നാൽ ഇവർ തിരിച്ചടയ്ക്കേണ്ട തുക വച്ച് നോക്കുമ്പോൾ ഇത് വളരെ കുറഞ്ഞ സംഖ്യയാണെന്നാണ് അധികൃതർ പറയുന്നത് .
0
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് നാലാം ജയത്തോടെ നാലാം സ്ഥാനത്തേക്ക് ഉയർന്നു . കരുത്തരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 15 റൺസിനാണ് ഹൈദരാബാദ് തോൽപ്പിച്ചത് . വിജയലക്ഷ്യമായ 195 റൺസ് പിന്തുടർന്ന ആർസിബിക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുക്കാനേ കഴിഞ്ഞുളളൂ . ഡിവിലിയേഴ്സ് 47 ഉം ക്യാപ്റ്റൻ കോലി 14 ഉം ഷെയ്ൻ വാട്സൺ രണ്ടും റൺസെടുത്ത് പുറത്തായി . സീസണിൽ ആദ്യമായി കളിച്ച മലയാളി താരം സച്ചിൻ ബേബി 16 പന്തിൽ ഒരു സിക്സറും 3 ഫോറും ഉൾപ്പെടെ 27 റൺസെടുത്തു . നേരത്തെ ഹൈദരാബാദിന് വേണ്ടി 50 പന്തിൽ 92 റൺസെടുത്ത ക്യാപ്റ്റൻ ഡേവിഡ് വാർണർ ആണ് മാൻ ഓഫ് ദ് മാച്ച് . കെയ്ൻ വില്ല്യംസൺ 50 റൺസെടുത്തു , 6 കളികളിൽ രണ്ടിൽ മാത്രം ജയിച്ച ബാംഗ്ലൂർ നിലവിൽ ഏഴാം സ്ഥാനത്താണ് . ക്രിസ് ഗെയ്ൽ ഇന്നലെ കളിച്ചില്ല .
2
മുദ്ദു ഗൌ എന്ന ചിത്രത്തിനുശേഷം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നായകനാവുന്ന പുതിയ ചിത്രമാണ് പപ്പു . പി ജയറാം കൈലാസ് ഒരുക്കുന്ന ‘പപ്പു’വിൽ ഗംഭീര മേക്ക്ഓവറുമായാണ് ഗോകുൽ എത്തുന്നത് . ലൈഫ് ഓഫ് ജോസുകുട്ടി , കരിങ്കുന്നം സിക്സസ് , ഒരേമുഖം എന്നീ ചിത്രങ്ങൾക്ക് ശേഷം ബാക്ക് വാട്ടർ സ്റ്റുഡിയോസിന്റെ ബാനറിൽ ജയലാൽ മേനോൻ ആണ് ചിത്രം നിർമിക്കുന്നത് . അക്കൽദാമയിലെ പെണ്ണ് എന്ന സിനിമയ്ക്ക് ശേഷം പി ജയറാം കൈലാസ് ഒരുക്കുന്ന സിനിമ കൂടിയാണ് പപ്പു . എല്ലാവരുടെയും ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന രസകരമായ കഥാതന്തുവാണ് സിനിമയുടേത് . രണ്ട് നായികമാരാണ് ചിത്രത്തിൽ ഉള്ളത് . പാലക്കാട് ആണ് പ്രധാന ലൊക്കേഷൻ . ഗോകുലിനെക്കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട് . നവാഗതനായ ഉമേഷ് കൃഷ്ണമാണ് ചിത്രത്തിന്റെ കഥ , തിരക്കഥ , സംഭാഷണം . ഹാപ്പി വെഡ്ഡിങ് , ലക്ഷ്യം എന്നീ ചിത്രങ്ങൾക്ക് ശേഷം സിനു സിദ്ധാർഥ് ഈ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നു . എഡിറ്റിങ് രഞ്ജൻ ഏബ്രഹാം , സംഗീതം ബിജിബാൽ , ഗാനരചന റഫീക് അഹമ്മദ് .
1
ദീപിക പദുകോണിൻറെയും രൺവീർ സിംഗിൻറെയും ' നടക്കാനിരിക്കുന്ന ' വിവാഹത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി . ഇരുവരും പ്രണയത്തിലാണെന്ന വിവരം ബോളിവുഡ് വൃത്തങ്ങളിലെ പരസ്യമായ രഹസ്യമാണെങ്കിലും വിവാഹത്തെക്കുറിച്ചുള്ള തുടർ ചോദ്യങ്ങളിൽനിന്ന് ഇരുവരും എപ്പോഴും ഒഴിഞ്ഞുമാറി . അതിനാൽത്തന്നെ ' നടക്കാനിരിക്കുന്ന വിവാഹം ' ഒരു ഗോസിപ്പ് മാത്രമാണോ എന്നും പലപ്പോഴും സംശയം ഉയർന്നു . എന്നാൽ അത്തരം സംശയങ്ങൾക്കെല്ലാമുള്ള മറുപടി പറയേണ്ടവർ തന്നെ പറഞ്ഞിരിക്കുകയാണ് . തങ്ങൾ വിവാഹിതരാവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദീപികയും രൺവീറും . ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ പോസ്റ്റ് ചെയ്ത കത്തിൽ തീയ്യതിയുമുണ്ട് . നവംബർ 14,15 തീയ്യതികളിലാവും വിവാഹം നടക്കുക . സഞ്ജയ് ലീല ബൻസാലിയുടെ 2013 ചിത്രം രാം - ലീല മുതൽ അടുത്ത സൌഹൃദം ആരംഭിച്ചതാണ് ദീപികയും രൺവീറും . സോഷ്യൽ മീഡിയയിലും മറ്റും ബന്ധത്തിൻറെ ഊഷ്മളത കാട്ടുന്ന ചിത്രങ്ങൾ പങ്കുവെക്കുക പതിവായിരുന്നെങ്കിലും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അവർ എപ്പോഴും മൌനം പാലിച്ചു . ഈയിടെ ഇറ്റലിയിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ പുറത്തെത്തിയപ്പോഴും വിവാഹത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കനം വച്ചിരുന്നു . മൂന്ന് സൂപ്പർഹിറ്റ് സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു . രാം - ലീല , ബജിറാവു മസ്താനി , പദ്മാവത് എന്നീ ചിത്രങ്ങളിൽ . മൂന്ന് ചിത്രങ്ങളുടെയും സംവിധാനം സഞ്ജയ് ലീല ബൻസാലിയാണ് എന്ന പ്രത്യേകതയുമുണ്ട് .
1
ഐഎസ്എല്ലിൽ മുംബൈ കൊൽകത്ത പോരാട്ടം സമനിലയിൽ കലാശിച്ചു . ഇരുടീമുകളും ആക്രമണ ഫുട്ബാൾ പുറത്തെടുത്ത മത്സരത്തിൽ ഇരുപത്തിയേഴാം മിനിറ്റിൽ മുബൈയുടെ മാത്തിയാസ് ഡിഫെഡറിഗോയാണ് ആദ്യഗോൾ നേടിയത് . എൺപത്തി രണ്ടാം മിനിറ്റിൽ കൊൽകത്തയുടെ ലാറ ഗ്രാന്റെ ഗോൾ മടക്കി . തുടർന്ന് ഇരുടീമുകളും ഗോളടിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ഗോളവസരങ്ങളൊന്നും തുറന്നില്ല . കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മുംബൈ നയം വ്യക്തമാക്കി . ലിയോ കോസ്റ്റയുടെ ലോംഗ് റേഞ്ചർ കൊൽക്കത്ത പോസ്റ്റിന് മുകളിലൂടെ പറന്നു . മൂന്ന് മിനിറ്റിനുശേഷം കൊൽക്കത്തയ്ക്കും കിട്ടി നല്ലൊരവസരം . ഇയാൻ ഹ്യൂമിന്റെ പാസ് മുതലാക്കാൻ പക്ഷെ ദക്ഷിണാഫ്രിക്കക്കാരനായ വിംഗർ സമീദ് ഡൌട്ടിക്ക് കഴിഞ്ഞില്ല . 27 - ാം മിനിറ്റിലാണ് മുംബൈ കാത്തിരുന്ന ഗോൾ വന്നത് . സമനിലയ്ക്കായി അവസാനം വരെ പൊരുതിയ കൊൽക്കത്തയുടെ രക്ഷകനായി എൺപത്തി രണ്ടാം മിനിറ്റിൽ ലാറ ഗ്രാന്റെ നിറയൊഴിച്ചു . സീസണിൽ ഇതുവരെ തോൽവിയറിയാത്ത മുംബൈ കൊൽകത്തയോട് സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി .
2
ജിഡിപി വളർച്ച കുറഞ്ഞതിന് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി . സാമ്പത്തിക പ്രതിന്ധിയെ സർക്കാർ നേരിടുമെന്നും ഇന്ത്യുടെ സാമ്പത്തിക മേഖലയിൽ മികച്ച നേട്ടമുണ്ടാക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു . ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ചർച്ചകൾ അടുത്ത കുറച്ചു ദിവസങ്ങളായി ചൂടുപിടിച്ചു വരുകയായിരുന്നു . കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗത്തിൽ വളർച്ച പ്രാപിച്ചിരുന്നെന്നും ജെറ്റ്ലി പറഞ്ഞു . ഹാർദ്ദിക് പട്ടേൽ കേൺഗ്രസുമായി കൈകോർക്കുന്നു ? പെരുംകള്ളന്മാരെ തകർക്കാൻ കള്ളന്മാരുമായി കൂട്ടുകൂടാം എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് താഴുന്നിരുന്നു . എന്നാൽ ഇതിനെ ന്യായികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു . രാജ്യത്ത് ആദ്യമായിട്ടല്ല ജിഡിപി നിരക്ക് താഴുന്നത് . നോട്ട് നിരോധനവും ജിഎസ്ടി നടപ്പിലാക്കിയതും ശരിയായ നടപടികളായിരുന്നുവെന്നും മോദി പറഞ്ഞിരുന്നു . ജിഎസ്ടി മൂന്ന് മാസം കഴിഞ്ഞ് വിലയിരുത്തും . അതിന് ശേഷം ആവശ്യമെങ്കിൽ മാറ്റം കൊണ്ടുവരുമെന്നും മോദി പറഞ്ഞു . മെർസൽ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു , സെൻസർ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണം , പൊതുതാൽപ്പര്യ ഹർജി സാമ്പത്തിക മേഖല കൂടുതൽ വളർച്ച പ്രാപിക്കാൻ കേന്ദ്രസർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നു സാമ്പത്തിക മന്ത്രാലയം സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഘ് അറിയിച്ചിട്ടുണ്ട് . വരുന്ന അഞ്ചു വർഷത്തിനുള്ളിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും ഗാർഗ് വ്യക്തമാക്കി
0
തിലകനെതിരെയെടുത്ത അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മകൻ ഷമ്മി തിലകൻ അമ്മയ്ക്ക് കത്ത് നൽകി . അമ്മ പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിലെ മരിച്ചവരുടെ പട്ടികയിൽ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയത് വേദനാജനകമാണെന്നും ഷമ്മി തിലകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . അമ്മയിലെ പുഴുക്കുത്തുകൾക്കെതിരെയായിരുന്നു തിലകൻ ശബ്ദമുയർത്തിയതെന്നും ഷമ്മി തിലകൻ വ്യക്തമാക്കി . അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനാണ് ഷമ്മി തിലകൻ കത്ത് നൽകിയത് . സൂപ്പർതാര പദവികൾക്കെതിരെ തുറന്നടിച്ചടിച്ചതിനാണ് തിലകനെ 2010ൽ അമ്മയിൽ നിന്ന് സസ്പെൻറ് ചെയ്തത് . എന്നാൽ ഇപ്പോൾ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ തിരിച്ചെടുക്കാൻ അതേ സംഘടന തന്നെ തീരുമാനിക്കുന്ന സാഹചര്യമാണുള്ളത് . തിരിച്ചെടുക്കണമെന്ന് അച്ഛൻ മരിക്കുന്നതിന് മുമ്പ് തന്നെ താൻ സംഘടനയോട് ആവശ്യപ്പെട്ടു . ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഭാഗത്തല്ല തെറ്റ് എന്ന് മനസിലാക്കി സംഘടന അദ്ദേഹത്തോട് മാപ്പ് അപേക്ഷിച്ച് തിരികെയെടുക്കണമെന്നായിരുന്നു അന്ന് ആവശ്യപ്പെട്ടത് . ഇപ്പോൾ വീണ്ടും താൻ അമ്മ ഭാരവാഹികളെ സമീപിച്ചിട്ടുണ്ട് .
1
ചൈനീസ് മൊബൈൽ ബ്രാന്റ് വൺപ്ലസിന്റെ ഏറ്റവും പുതിയ മോഡൽ വൺപ്ലസ് 6T ഇന്ത്യയിൽ ഇറങ്ങി . ദില്ലിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ നടന്ന ചടങ്ങിലാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത് . കഴിഞ്ഞ മെയിൽ ഇന്ത്യയിൽ എത്തിയ വൺപ്ലസ് 6ന്റെ പിൻഗാമിയായി എത്തുന്ന ഫോൺ ആണെങ്കിലും ഡിസൈനിൽ അടക്കം വലിയ മാറ്റങ്ങൾ വരുത്തിയാണ് ഫോൺ എത്തുന്നത് . മൂന്ന് വേരിയെന്റുകളിലാണ് ഫോൺ ഇന്ത്യയിൽ എത്തുന്നത് . ഇതിൽ 6ജിബി റാം , 128 ജിബി ഇന്റേണൽ മെമ്മറി പതിപ്പിന്റെ വില 37,999 രൂപയായിരിക്കും . 8ജിബി റാം 128 ജിബി ഇന്റേണൽ മെമ്മറി പതിപ്പിന്റെ വില 41,999 രൂപയായിരിക്കും . ഇത് 8ജിബി റാം 256ജിബി ഇന്റേണൽ മെമ്മറി പതിപ്പിന് വില 45,999 രൂപയായിരിക്കും . ഈ ഫോണിന്റെ പ്രത്യേകതകളിലേക്ക് വന്നാൽ 6.41 ഇഞ്ച് ഫുൾ എച്ച്ഡി എഎംഒഎൽഇഡി ഡിസ്പ്ലേയാണ് വൺപ്ലസ് 6Tക്ക് ഉള്ളത് . 19 : 5 : 9 ഫുൾ ഒപ്ടിക് സ്ക്രീനിൽ നൽകിയിരിക്കുന്ന നോച്ച് വാട്ടർ ഡ്രോപ്പ് നോച്ചാണ് . ഗോറില്ല ഗ്ലാസ് 6 സംരക്ഷണം സ്ക്രീനിന് ലഭിക്കും . 2380x1028പിക്സലാണ് ആണ് സ്ക്രീൻ റെസല്യൂഷൻ . പിന്നിലെ ഫിംഗർപ്രിന്റ് ഒഴിവാക്കി അത് സ്ക്രീൻ ബിൽഡായി ചേർത്തിരിക്കുന്നു എന്നതാണ് വൺപ്ലസ് 6Tയുടെ വലിയ പ്രത്യേകത . ക്യൂവൽകോം ഒക്ടാകോർ സ്നാപ്ഡ്രാഗൺ 845 പ്രോസസ്സറാണ് വൺപ്ലസ് 6T യുടെ വേഗത നിർണ്ണയിക്കുന്നത് . 2 . 8ജിഗാഹെർട്സ് വരെയാണ് ഇതിന്റെ ശേഷി . ആർട്ടിഫിഷൽ ഇന്റലിജൻസിനായി പ്രത്യേക ആർട്ടികെസ്റ്റ് തന്നെ ആവിഷ്കരിച്ചിട്ടുണ്ട് 6T ചിപ്പിൽ എന്നാണ് വൺപ്ലസ് ആവകാശവാദം . ഗ്രാഫിക് പ്രോസസ്സർ ആഡ്രിനോ 630 ആണ് . തീർത്തും സ്ഥിരതയായ അനുഭവം ഗെയിംമിങ്ങിലും മറ്റും ഇത് നൽകും എന്നാണ് വൺപ്ലസ് പറയുന്നത് . ഒപ്പം മുൻമോഡലിനെ അപേക്ഷിച്ച് 20 മടങ്ങ് അധികം പ്രകടനം ഗ്രാഫിക്സിന്റെ കാര്യത്തിൽ വൺപ്ലസ് 6T വാഗ്ദാനം ചെയ്യുന്നു . ക്യാമറയുടെ മെഗാപിക്സൽ കാര്യത്തിൽ എത്തുമ്പോൾ വലിയ മാറ്റങ്ങൾ വൺപ്ലസ് 6നെ താരതമ്യം ചെയ്യുമ്പോൾ വരുത്തിയിട്ടില്ലെന്ന് കാണാൻ കഴിയും . പിന്നിൽ ഇരട്ട ക്യാമറ സംവിധാനമാണ് ഉള്ളത് ഇരുക്യാമറകളുടെയും അപ്പാച്ചർ എഫ് 1.7ആണ് . സെൻസറുകൾ 16എംപി + 20 എംപി എന്ന കണക്കിലാണ് . ഒഐഎസ് , ഇഐഎസ് സ്റ്റെബിലൈസേഷൻ ലഭിക്കുന്ന ഈ ക്യാമറകളിൽ . സെക്കന്റിൽ 480 ഫ്രെയ്മുകൾ എന്ന കണക്കിൽ സ്ലോമോഷൻ ഷൂട്ട് സാധ്യമാണ് . സെൽഫി ക്യാമറയുടെ അപ്പാച്ചർ എഫ്2.0ആണ് . 16എംപിയാണ് സെൻസർ . രാത്രിയിൽ എടുക്കുന്ന ചിത്രങ്ങളുടെ ഭംഗി വർദ്ധിപ്പിക്കാൻ നൈറ്റ് സ്കേപ്പ് എന്ന സംവിധാനം വൺപ്ലസ് നൽകുന്നു . ഈ ഫീച്ചർ വൺപ്ലസ് 6 ഉപയോക്താക്കൾക്കും ലഭിക്കും . സാധാരണ പോട്രിയേറ്റ് ചിത്രങ്ങളുടെ ഭംഗിവർദ്ധിപ്പിക്കാൻ സ്റ്റുഡിയോ ലൈറ്റ് എന്ന സംവിധാനം പുതിയ ഫോണിലുണ്ട് . പ്രധാനക്യാമറയ്ക്ക് ഗൂഗിൾ ലെൻസ് സപ്പോർട്ടും വൺപ്ലസ് 6Tക്ക് ലഭിക്കും . പുതിയ ചില മാറ്റങ്ങളോടെ എത്തുന്ന ആൻഡ്രോയ്ഡ് 9 അധിഷ്ഠിതമായ ഒക്സിജൻ ഒഎസ് ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം . 500ൽ അധികം പുതിയ ഒപ്റ്റമൈസേഷൻ ഒഎസിൽ മാറ്റം വരുത്തിയെന്നാണ് വൺപ്ലസ് പറയുന്നത് . വൺപ്ലസ് ഫാസ്റ്റ് ചാർജിങ്ങോടെയുള്ള 3700 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 6Tയുടെ ഊർജ്ജ കേന്ദ്രം . കഴിഞ്ഞ ഫോണിനെക്കാൾ 23 ശതമാനം കൂടിയ ചാർജ് 6Tയുടെ ബാറ്ററി നൽകും . ഇന്ത്യയിൽ ആമസോൺ എക്സ്ക്യുസീവായി വിൽപ്പനയ്ക്ക് എത്തുന്ന ഫോൺ നവംബർ ആറുമുതൽ ലഭിച്ച് തുടങ്ങും . വൺപ്ലസ് 6Tയുടെ പ്രീബുക്കിംഗ് ഒക്ടോബർ 27 മുതൽ ആരംഭിച്ചിരുന്നു .
3
2019 മാർച്ചോടെ രാജ്യത്തെ അൻപത് ശതമാനം എടിഎമ്മുകളും അടച്ചു പൂട്ടാൻ സാധ്യതയുണ്ടെന്ന് എടിഎം മേഖല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി ( ക്യാറ്റ്മി ) യുടെ റിപ്പോർട്ട് . നിലവിൽ രാജ്യത്ത് 2,38,000 എടിഎമ്മുകളാണ് പ്രവർത്തിക്കുന്നതെന്നും ഇതിൽ 1,15,000 എടിഎമ്മുകളെങ്കിലും അടുത്ത വർഷം മാർച്ചോടെ അടച്ചു പൂട്ടപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത് . എടിഎമ്മുകളുടെ വർധിച്ചു വരുന്ന പ്രവർത്തനചിലവാണ് ഇവ അടച്ചു പൂട്ടുന്നതിലേക്ക് നയിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു . നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകൾ എത്തിയതോടെ അതിന് അനുസരിച്ചുള്ള വലിയ മാറ്റങ്ങൾ എടിഎമ്മുകൾ നടത്തേണ്ടി വന്നു . സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് എടിഎമ്മുകളുടെ സാങ്കേതിക സംവിധാനങ്ങളും തുടർച്ചയായി പരിഷ്കരിക്കേണ്ടി വന്നു ഇതെല്ലാം എടിഎം നടത്തിപ്പിൻറെ ചിലവ് വർധിപ്പിച്ചു . ഭൂരിപക്ഷം ബാങ്കുകളും എടിഎമ്മുകളുടെ പരിപാലനവും പണം നിറയ്ക്കലും അടക്കമുള്ള ചുമതലകൾ പുറം കരാർ നൽകിയിരിക്കുകയാണ് . എടിഎം പരിപാലനത്തിന് വേണ്ടിവരുന്ന ഈ അധികചിലവിൻറെ പങ്കു വഹിക്കാൻ ബാങ്കുകൾ തയ്യാറാവാത്ത പക്ഷം അടുത്ത വർഷം മാർച്ചോടെ രാജ്യത്തെ പകുതിയോളം എടിഎമ്മുകളും പൂട്ടാനാണ് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു . നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകൾ ലഭ്യമാക്കുന്ന തരത്തിൽ ക്യാഷ് ക്യാസറ്റ്സ് ഒരുക്കുന്നതിന് വേണ്ടി മാത്രം 3500 കോടി രൂപ എടിഎം സർവീസ് ഏജൻസികൾക്ക് ചിലവായെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . നോട്ട് നിരോധനത്തിന് ശേഷമുള്ള ഒരു വർഷത്തിൽ കടുത്ത ജോലിഭാരമാണ് രാജ്യത്തെ എടിഎം സേവനദാതക്കാൾക്ക് നേരിടേണ്ടി വന്നത് . എന്നാൽ ചിലവിനൊത്തുള്ള വരുമാനം ഒരു ഘട്ടത്തിലും അവർക്ക് ലഭിച്ചില്ല . എടിഎം ഇൻറർചാർജ് അടക്കമുള്ളവ ഇപ്പോഴും പഴയ നിരക്കിൽ തുടരുകയാണ് . ബാങ്കുകളുമായി നാലും അഞ്ചും വർഷത്തെ കരാറുകളാണ് പല ഏജൻസികളും ഒപ്പു വച്ചരിക്കുന്നത് . കരാർ ഏറ്റെടുക്കുന്പോൾ ഉള്ള അവസ്ഥയല്ല ഇന്ന് ഈ മേഖലയിലുള്ളത് . പ്രവർത്തനചിലവ് കണ്ടെത്താൻ സാധിക്കാത്ത എടിഎമ്മുകളാവും ആദ്യഘട്ടത്തിൽ അടച്ചു പൂട്ടാൻ സാധ്യത . ഇത്തരം എടിഎമ്മുകൾ കൂടുതലായി ഉള്ളത് ഗ്രാമപ്രദേശങ്ങളിലാണ് . സ്വാഭാവികമായും ഗ്രാമീണജനതയാവും ഇതുമൂലമുള്ള പ്രതിസന്ധി ആദ്യം നേരിടുക . നോട്ട് നിരോധനത്തിന് ശേഷം എടിഎമ്മുകൾക്ക് മുൻപിലുള്ള നീണ്ട ക്യൂവിന് രാജ്യം വീണ്ടും കാത്തു നിൽക്കേണ്ടി വന്നേക്കാം എന്ന മുന്നറിയിപ്പും ക്യാറ്റ്മീയുടെ റിപ്പോർട്ടിലുണ്ട് .
0
പത്തനാപുരം മണ്ഡലത്തിൽ കെ ബി ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണവേദിയിലെത്തിയ മോഹൻലാലിനെ വിമർശിച്ച ജഗദീഷിനെ പരിഹസിച്ച് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ . ഫേസ്ബുക്കിലൂടെയാണ് ബി ഉണ്ണിക്കൃഷ്ണന്റെ പ്രതികരണം . ബ്ലാക്ക്മെയിലോ ? ? പോ മോനേ , ജഗദീഷേ . . . . എന്നാണ് ബി ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് . മോഹൻലാൽ ഗണേഷിന് വേണ്ടി പ്രചരണത്തിന് എത്തിയതിന് പിന്നിൽ ബ്ലാക്ക്മെയിൽ ആണെന്ന് ആരോപണമുണ്ട് എന്നാണ് ജഗദീഷ് പറഞ്ഞിരുന്നു . മോഹൻലാലിനെ ബ്ലാക്ക് മെയിൽ ചെയ്ത് വരുത്തിയതാണെന്ന ആരോപണം മാധ്യമങ്ങൾ അന്വേഷിക്കണമെന്നും ജഗദീഷ് ആവശ്യപ്പെട്ടിരുന്നു . ഇതിനു മറുപടിയെന്നോണമാണ് ബി ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് .
1
നോക്കിയ ആൻഡ്രോയിഡ് ഫോണുകളായ നോക്കിയ 6 , നോക്കിയ 5 , നോക്കിയ 3 എന്നീ മോഡലുകൾ എച്ച്എംഡി ഗ്ലോബൽ ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു . ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് പുതിയ ഫോണുകൾ പുറത്തിറക്കിയത് . 9 , 499 രൂപയ്ക്കാണ് നോക്കിയ 3 ഇന്ത്യൻ വിപണിയിൽ എത്തിക്കുക എന്നാണ് വിവരം . നോക്കിയ 5ന് 12,899 രൂപയായിരിക്കുമെന്നും സൂചനയുണ്ട് . അതേസമയം 14,999 രൂപയ്ക്ക് ആയിരിക്കും നോക്കിയ 6 വിപണിയിലെത്തുക . ലോഞ്ചിനും മുമ്പേ നോക്കിയ 6 ആമസോണിൽ ഓർഡർ ചെയ്യാൻ സൌകര്യം ഉളളതായി ഒരു ട്വിറ്റർ ഉപയോക്താവ് വ്യക്തമാക്കി . ആമസോണിൽ ഫോൺ വിൽപനയ്ക്ക് വെച്ചതിന്റെ സ്ക്രീൻഷോട്ടും ഫോണിന്റെ ഫീച്ചറുകളും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട് . വിപണിയിൽ വിൽപനയ്കുളള സ്മാർട്ട് ഫോണുകളെ അപേക്ഷിച്ച് നോക്കിയാൽ നോക്കിയയുടെ പുതിയ മോഡലുകൾ മികച്ചതാവണമെന്നില്ല . എന്നാൽ സ്മാർട്ട്ഫോണുകളുടെ വിലയുടെ കാര്യം നോക്കിയാൽ വിപണിയിൽ ഒന്നാം സ്ഥാനത്ത് ഈ മോഡലുകൾ തന്നെയായിരിക്കും . നോക്കിയ 6 , നോക്കിയ 5 , നോക്കിയ 3 എന്നിവയ്ക്ക് ആൻഡ്രോയിഡ് ഓ അപ്ഡേറ്റുകൾ മാത്രമല്ല ആൻഡ്രോയിഡ് പി യും ലഭിക്കുന്നുണ്ട് . നോക്കിയ 6 - 5 . 50 ഇഞ്ച് ഡിസ്പ്ലേ . 1 . 1GHz ഒക്ടാകോർ പ്രോസസർ . 8എംബി മുൻ ക്യാമറ . 3ജിബി റാം . ആൻഡ്രോയിഡ് 7.0 ന്യുഗട്ട് . 16എംബി റിയർ ക്യാമറ . 8എംബി മുൻ ക്യാമറ . 32ജിബി ഇന്റേർണൽ സ്റ്റോറേജ് . 3000എംഎഎച്ച് ബാറ്ററി നോക്കിയ 5 - 5 . 20ഇഞ്ച് ഡിസ്പ്ലേ . ഒക്ടാകോർ പ്രോസസർ . 8എംബി മുൻ ക്യാമറ . 13എംബി റിയർ ക്യാമറ . 8എംബി മുൻ ക്യാമറ . 2ജിബി റാം . ആൻഡ്രോയിഡ് 7.1.1 . 16ജിബി ഇന്റേർണൽ സ്റ്റോറേജ് നോക്കിയ 3 - 5ഇഞ്ച് ഡിസ്പ്ലേ . 1 . 3GHZ ക്വാഡ്കോർ പ്രോസസർ . 8എംബി മുൻ ക്യാമറ . 720X1280 റിസൊല്യൂഷൻ . 2ജിബി റാം . ആൻഡ്രോയിഡ് 7.0 ന്യുഗട്ട് . 2650എംഎഎച്ച് ബാറ്ററി . 16ജിബി ഇന്റേർണൽ സ്റ്റോറേജ്
3
ജൂലൈ 31ന് ജിയോ ഓഫറിൻറെ കാലാവധി അവസാനിക്കാനിരിക്കേയാണ് പുത്തൻ ഓഫറുകളുമായി ജിയോ രംഗത്ത് എത്തുന്നു . ധനാ ധനാ ധൻ ഓഫർ നിലനിൽക്കുമ്പോഴാണ് പുതിയ ഓഫറുകൾ എത്തുന്നത് . 309 രൂപയുണ്ടായിരുന്ന ധനാ ധനാ ധൻ ഓഫറിൻറെ കാലാവധി 56 ദിവസമായി കുറച്ചിട്ടുണ്ട് . ഈ പ്ലാൻ ചെയ്താൽ 56 ദിവസത്തേക്ക് 56 ജീബി ഡാറ്റയാണ് ലഭിക്കുന്നത് . ഇതിനോടൊപ്പം തന്നെ 349,399 രൂപയുടെ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട് . 349 രൂപക്ക് റീചാർജ് ചെയ്യുമ്പോൾ 56 ദിവസത്തേക്ക് 20 ജി . ബി ഡാറ്റയാണ് ലഭിക്കുക . എന്നാൽ ഈ ഓഫറിൽ 4ജി വേഗതയിൽ ഉപയോഗിക്കുന്ന ഡാറ്റക്ക് പ്രതിദിന പരിധിയില്ല . 399 രൂപയുടെ പ്ലാനിൽ 84 ജിബി ഡാറ്റ 84 ദിവസത്തേക്ക് ലഭിക്കും . ഈ പ്ലാനിൽ പ്രതിദിനം 1ജിബി ഡാറ്റ മാത്രമേ 4ജി വേഗതയിൽ ഉപയോഗിക്കാൻ കഴിയും . 509 രൂപയ്ക്ക് 56 ദിവസത്തേക്ക് 112 ജിബി ഡാറ്റ ഉപയോഗിക്കാനുള്ള പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട് . ഇതിനൊപ്പം തന്നെ 999,1999,4999,9999 രൂപയുടെ ലോങ് ടേം പാക്കുകളും ജിയോ നൽകുന്നുണ്ട് . നിലവിൽ 19 രൂപയിലാണ് ജിയോയുടെ പ്ലാനുകൾ തുടങ്ങുന്നത് . 19 രൂപയ്ക്ക് 200 എംബി ഡാറ്റയായിരിക്കും സൌജന്യമായി ലഭിക്കുക . എല്ലാ പ്ലാനുകൾക്കും വോയിസ് കോളുകളും എസ്എംഎസുകളും സൌജന്യമായിരിക്കും .
3
ഓസ്ട്രേലിയ - ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രഖ്യാപിച്ച് മുൻ ഓസ്ട്രേലിയൻ താരം . മാത്യു ഹെയ്ഡനാണ് വിജയികളെ പ്രഖ്യാപിച്ചത് . പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്നും മുൻ ഓസീസ് ഓപ്പണർ പ്രവചിച്ചു . ഇന്ത്യൻ ടീം ഓസ്ട്രേലിയയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ അധികം സന്തുലിതമാണെന്നും അതുകൊണ്ടാണ് തനിക്ക് ഇന്ത്യ പരമ്പര നേടുമെന്ന് തോന്നുന്നതെന്നും ഹെയ്ഡൻ പറഞ്ഞു . ഇന്ത്യയുടെ ബൌളിംഗ് നിര വളരെ കരുത്തുറ്റതാണെന്നും പ്രേത്യകിച്ചും സ്പിൻ ബൌളിങ്ങിൽ ഇന്ത്യക്ക് ഓസ്ട്രേലിയയെക്കാൾ മുൻതൂക്കം ഉണ്ടെന്നും ഹെയ്ഡൻ പറഞ്ഞു . പരമ്പരയിൽ ഇതുവരെ വലിയ കൂട്ടുക്കെട്ടുകൾ ഉണ്ടാക്കാൻ കഴിയാത്തതാണ് ഇന്ത്യയുെട പ്രശ്നം . അത്തരത്തിൽ സാധിച്ചാൽ ഓസ്ട്രലിയക്കെതിരെ ജയം സ്വന്തമാക്കാമെന്നും ഹെയ്ഡൻ പറഞ്ഞു . നാല് ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പരയിൽ 2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ച് പരമ്പര സമനിലയിലാണ് . അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ 31 റൺസിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ടെസ്റ്റിൽ ഇന്ത്യ 146ന്റെ കനത്ത പരാജയം ഏറ്റു വാങ്ങിയിരുന്നു . ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് 26ന് മെൽബണിൽ നടക്കും .
2
ചിരിപ്പടങ്ങുകളുടെ അണിയറക്കാരൻ റാഫിയുടെ പുതിയ സിനിമ പ്രദർശനത്തിന് എത്തുകയാണ് . റോൾ മോഡൽസ് . നായകനാവുന്നത് പുതിയകാല സിനിമയുടെ അംബാസഡർ ഫഹദും . മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകനും ഒപ്പമുണ്ട് . ഇവരെല്ലാം ഒന്നിക്കുമ്പോൾ റോൾ മോഡൽ ഗംഭീരമാകും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും . സിനിമയെ കുറിച്ച് റാഫി asianetnews . tvയോട് സംസാരിക്കുന്നു . ഹണി ആർ കെ നടത്തിയ അഭിമുഖം . എന്താണ് റോൾ മോഡൽസ് ? റോൾ മോഡൽസ് കുറേ സുഹൃത്തുക്കളുടെ കഥയാണ് . ആറ് പേരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ഫഹദ് , വിനായകൻ , നമിത , സൌബിൻ , ശ്രിദ്ധ , ഷറഫുദ്ദിൻ എന്നിവരാണ് സുഹൃത്തുക്കളായിട്ട് എത്തുന്നത് . പഠനകാലത്ത് ഉറ്റസുഹൃത്തുക്കളായ ഇവർ വേർപിരിഞ്ഞുപോയെങ്കിലും വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു പ്രശ്നത്തിന്റെ പേരിൽ കണക്റ്റ് ചെയ്യുപ്പെടുന്നതും അത് പരിഹരിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത് . ആ സംഭവങ്ങളാണ് സിനിമ പറയുന്നത് . താങ്കളുടെ സിനിമകളുടെ പതിവിൽ നിന്ന് വ്യത്യസ്തമായി ഫഹദാണ് ഇത്തവണ നായകൻ . എന്തുകൊണ്ട് ഫഹദ് ? ഞാൻ ജയസൂര്യയെ നായകനാക്കി സിനിമ ചെയ്തിട്ടുണ്ട് . കുഞ്ചാക്കോ ബോബനെയും നായകനാക്കിയിട്ടുണ്ട് . രണ്ടു വർഷമായി ഫഹദുമായി ഒരു സിനിമ ചെയ്യാൻ ആലോചിച്ചിട്ട് . ഇപ്പോഴാണ് വർക്ക് ഔട്ട് ആയത് . വെറും ഒരു കോമഡി കഥാപാത്രമല്ല ഇതിൽ ആർക്കും . ഫഹദിന്റെ കഥാപാത്രം വെറും കൊമേഡിയനുമല്ല . പിന്നെ , ചില പ്രത്യേക റോളുകളിൽ മാത്രമല്ല , ഏതു റോളും ഒരുപോലെ മികവോടെ ചെയ്യാനാകുന്ന നടനാണ് ഫഹദ് . ഫഹദ് ഇതിലെ കഥാപാത്രത്തിന്റെ കാര്യത്തിൽ കൃത്യമായിരുന്നു . സംസ്ഥാന അവാർഡിന് ഫഹദിനോട് മത്സരിച്ച് മികച്ച നടനായ വിനായകനും സിനിമയിലുണ്ട് . വിനായകന്റെ കഥാപാത്രം എങ്ങനെയുള്ളതാണ് ? മുമ്പ് വിനായകൻ എന്റെ ചതിക്കാത്ത ചന്തു എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട് . അതുപോലെയുള്ള കഥാപാത്രമല്ല റോൾ മോഡലിലേത് . വിനായകന്റെ ഇന്നുവരെയുള്ള കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് . കോമഡിയുണ്ട് . പക്ഷേ അത് വെറുതെ സംഭാഷണങ്ങളിൽ നിന്ന് മാത്രം വരുന്നതല്ല . ഓരോ സിറ്റുവേഷനോട് ഓരോരുത്തർ പ്രതികരിക്കുന്നതാണ് . അതിലാണ് കോമഡി വർക്ക് ഔട്ട് ആകുന്നത് . തേച്ചില്ലേ പെണ്ണേ എന്ന ഗാനം വൈറലായല്ലോ ? പാട്ടിനെ വിമർശിച്ച് നിരവധി ട്രോളുകളും വന്നിട്ടുണ്ട് ? അതെ സിനിമയ്ക്ക് മുന്നേ ഒരു പാട്ടാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത് . അത് വൈറലായിട്ടുണ്ട് . ഇപ്പോൾ തന്നെ 11 ലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട് . പിന്നെ വൈറലാകുമ്പോൾ അതിനു ട്രോളും വരിക സ്വാഭാവികം . ഞാൻ ട്രോളുകളൊക്കെ ശ്രദ്ധിക്കുന്ന ആളാണ് , ആസ്വദിക്കുന്ന ആളാണ് . എന്റെ സിനിമയിലെ ഹരിശ്രീ അശോകന്റെ കഥാപാത്രമാണ് ഏറ്റവും കൂടുതൽ ട്രോളുകൾ വന്നിട്ടുണ്ടാകുക . നടനെന്ന നിലയിലുള്ള വിശേഷങ്ങൾ ? ഇതിൽ ഒരു സൈക്കാട്രിസ്റ്റായി അഭിനയിച്ചിട്ടുണ്ട് . പ്രൊഫസർ ഡിങ്കനിലും ഒരു കഥാപാത്രമുണ്ട് . ദിലീപ് അവതരിപ്പിക്കുന്ന പ്രൊഫസർ ഡിങ്കനെ ചെറുപ്പകാലത്ത് മാജിക് പഠിപ്പിക്കുന്ന പ്രൊഫസർ എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത് . അതുപോലെ ബിജുമേനോൻ നായകനാകുന്ന ഷെർലക് ടോംസിലും മൊഹ്സിൻ സംവിധാനം ചെയ്യുന്ന സിനിമയിലും അഭിനയിക്കുന്നുണ്ട് . ഹലോ എന്ന ചിത്രവും മായാവി എന്ന ചിത്രവും യോജിപ്പിച്ച് ഒരു രണ്ടാം ഭാഗം മുമ്പ് പ്രഖ്യാപിച്ചിരുന്നല്ലോ ? ഹലോയും മായാവിയും ഒരേപോലെ പ്രേക്ഷകരെയും ആകർഷിച്ച സിനിമകളായിരുന്നുനു . അതുകൊണ്ടായിരുന്നു രണ്ടു സിനിമകളെയും യോജിപ്പിച്ച് ഒരു രണ്ടാം ഭാഗം ഒരുക്കാൻ ആലോചിച്ചിരുന്നത് . പക്ഷേ അത് ഉപേക്ഷിച്ചു . സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിനെ പോലെ റാഫിയും മെക്കാർട്ടിനും വീണ്ടും ഒന്നിക്കുമോ ? മെക്കാർട്ടിൻ സ്വന്തമായി ഒരു സിനിമ ചെയ്യുന്ന തിരക്കിലാണ് . അത് ഉടൻ ഉണ്ടാകും . ഞങ്ങൾ സിനിമാക്കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട് . ഇനിയും ഒരുമിച്ച് സിനിമ ചെയ്തുകൂടാ എന്നില്ല . അങ്ങനത്തെ സാഹചര്യം വന്നാൽ വീണ്ടും ഒന്നിച്ചു സിനിമ ചെയ്യും .
1
ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മൽസരത്തിൽ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് . ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നിന് 170 എന്ന നിലയിലാണ് ഇന്ത്യ . 59 റൺസോടെ നായകന് വിരാട് കൊഹ്ലിയും 27 റൺസോടെ അജിൻക്യ രഹാനെയുമാണ് ക്രീസിൽ . ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഗൌതം ഗംഭീർ ടീമിലേക്ക് തിരിച്ചെത്തിയ മൽസരത്തിൽ ഇന്ത്യയ്ക്ക് 10 റൺസെടുത്ത ഓപ്പണർ മുരളി വിജയ്യുടെ വിക്കറ്റാണ് തുടക്കത്തിലേ നഷ്ടമായത് . ജിതൻ പട്ടേലിന്റെ പന്തിൽ ടോം ലഥാം പിടിച്ചാണ് മുരളി വിജയ് പുറത്തായത് . പിന്നീട് 29 റൺസെടുത്ത ഗൌതം ഗംഭീറും 41 റൺസെടുത്ത ചേതേശ്വർ പൂജാരയും പുറത്തായി . അപ്പോൾ മൂന്നിന് 100 എന്ന നിലയിലായിരുന്നു ഇന്ത്യ . പിന്നീട് ക്രീസിൽ ഒത്തുചേർന്ന വിരാട് കൊഹ്ലിയും അജിൻക്യ രഹാനെയും ചേർന്നാണ് ഇന്ത്യയെ കൂടുതൽ നഷ്ടങ്ങളില്ലാതെ കരകയറ്റിയത് . ന്യൂസിലാൻഡിനുവേണ്ടി ട്രെന്റ് ബൌൾട്ട് , ജിതൻ പട്ടേൽ , മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു . ശിഖർ ധവാന് പകരമാണ് ഗംഭീർ ടീമിലെത്തിയത് . ഭുവനേശ്വർ കുമാറിന് പകരം ഉമേഷ് യാദവും ടീമിലെത്തി . ന്യൂസിലാൻഡും രണ്ടു മാറ്റങ്ങളുമായാണ് കളിക്കുന്നത് . നീൽ വാംഗ്നർക്ക് പകരം ജിമ്മി നീഷാമും നിക്കോൾസിന് പകരം വില്യംസണും ടീമിൽ തിരിച്ചെത്തി . പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട് . ഈ മൽസരം ജയിച്ച് പരമ്പര തൂത്തുവാരാൻ ഇന്ത്യ ശ്രമിക്കുമ്പോൾ , ഒരു മൽസരമെങ്കിലും ജയിച്ച് നാണം മറയ്ക്കാനാണ് കീവികളുടെ ശ്രമം .
2
വിമർശനങ്ങൾക്കും ട്രോളുകൾക്കും നടുവിൽ നിന്ന് നേടിയ സെഞ്ചുറി രോഹിത് ശർമയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല . ക്യാപ്റ്റൻ വിരാട് കോലി തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചാണ് തുടർപരാജയങ്ങൾക്കൊടുവിൽ രോഹിത് ദക്ഷിണാഫ്രിക്കയിലെ ആദ്യ സെഞ്ചുറി നേടിത് . ഇതിനിടെ കോലിയെയും രഹാനെയും റണ്ണൌട്ടാക്കിയതിന്റെ പഴി കേൾക്കേണ്ടിവന്നെങ്കിലും തന്റെ സെഞ്ചുറി ടീമിനെ ജയിപ്പിച്ചുവെന്ന് ഹിറ്റ്മാന് ആശ്വസിക്കാം . ശ്രീലങ്കക്കെതിരെ സെഞ്ചുറി നേടിയപ്പോൾ വിവാഹ മോതിരത്തിൽ ചുംബിച്ച് ആഘോഷിച്ച രോഹിത് ഇത്തവണ അതിന് തയാറായില്ല . സെഞ്ചുറി നേടിയപ്പോൾ വലിയ ആഘോഷമൊന്നും നടത്തിയതുമില്ല . ഇക്കാര്യം മത്സരശേഷം ഷോൺ പൊള്ളോക്ക് ചൂണ്ടിക്കാട്ടിയപ്പോൾ ആഘോഷത്തിലല്ല സെഞ്ചുറി ടീമിനെ ജയിപ്പിച്ചോ എന്നതിലാണ് കാര്യമെന്ന് രോഹിത് പറയുകയും ചെയ്തു . സെഞ്ചുറി നേട്ടത്തിൽ കാര്യമായി സന്തോഷിക്കാതിരുന്ന രോഹിത് തനിക്ക് ലഭിച്ച മാൻ ഫ് ദ മാച്ച് പരസ്കാരം പ്രണയദിനത്തിൽ ഭാര്യ റിതിക സജ്ദേക്ക് സമർപ്പിച്ചാണ് ആഘോഷിച്ചത് . രോഹിത്തിന്റെ എല്ലാ മത്സരങ്ങളും കാണാനായി ഗ്യാലറിയിലെത്താറുള്ള റിതിക ഇത്തവണ ദക്ഷിണാഫ്രിക്കയിൽ രോഹിത്തിനൊപ്പമില്ല .
2
പ്രേമത്തിൻറെ തെലുങ്ക് പതിപ്പിന് എതിരെ തമിഴ് , മലയാളം ആരാധകരുടെ പരിഹാസം സഹിക്കാതെ മലരേ എന്ന ഗാനത്തിൻറെ തെലുങ്ക് പതിപ്പ് എവരേയുടെ യൂട്യൂബ് പേജിലെ കമൻറ് ബോക്സ് പൂട്ടി . കമന്റ് ബോക്സ് പൂട്ടിയതോടെ ഇനിയാർക്കും പേജിൻറെ താഴെയുള്ള കമൻറ് ബോക്സിൽ ഒന്നും എഴുതാൻ സാധിക്കില്ല . നേരത്തെ ഗാനം റിലീസ് ചെയ്തതിന് ശേഷം കമൻറ് ബോക്സിൽ വന്നു നിറഞ്ഞ തെറി വിളിയും ട്രോളും കാരണമാണ് കമന്റ്ബോക്സ് പൂട്ടിയെതന്ന് കരുതുന്നു . തെലുങ്കിൽ നാഗചൈതന്യയും ശ്രുതി ഹാസനും നായികാനായകന്മാരാകുന്ന ‘പ്രേമം’ റീമേക്ക് ആദ്യ അനൌൺസ്മെന്റ് മുതൽ സിനിമാവൃത്തങ്ങളിൽ സവിശേഷശ്രദ്ധ നേടിയിരുന്നു . പ്രോജക്ട് പ്രഖ്യാപിച്ചപ്പോൾത്തന്നെ # RIPPremam എന്നൊരു ഹാഷ് ടാഗ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നു . തങ്ങൾ ഹൃദയത്തിലേറ്റിയ പ്രിയചിത്രത്തിന്റെ ഒരു റീമേക്ക് കാണാൻ ‘ശക്തിയില്ലാത്ത’ ആരാധകരാരോ പ്രചരിപ്പിച്ചതായിരുന്നു അത് . മലയാളം ‘പ്രേമ’ത്തിലെ ‘മലരേ’ എന്ന ഗാനം തെലുങ്ക് പതിപ്പിൽ അതേ ഈണത്തിൽ മൊഴിമാറ്റിയാണ് എത്തുന്നത് . മലയാളത്തിൽ പാടിയ വിജയ് യേശുദാസ് തന്നെയാണ് തെലുങ്കിലും പാടിയിരിക്കുന്നത് . മലയാളത്തിൽ നിവിൻ പോളിയുടെ സ്ഥാനത്ത് അക്കിനേനി നാഗചൈതന്യയെയും സായ് പല്ലവിയുടെ സ്ഥാനത്ത് ശ്രുതി ഹാസനെയും കണ്ടിട്ട് ‘പ്രേമം’ ആരാധകർക്ക് സഹിച്ചില്ല .
1
ഫ്ലിപ്പ്കാർട്ട് ബിഗ് ഫ്രീഡം സെയിൽ ഓഫറുകളെ വെല്ലാൻ ആമസോൺ . മികച്ച ഓഫറുകളാണ് ആമസോൺ മുന്നോട്ടുവെയ്ക്കുന്നത് . ഓഗസ്റ്റ് 9 മുതൽ 12 വരെയാണ് ആമസോണും ഫ്ളിപ്പ്കാർട്ടും ഓഫർ വിൽപ്പന നടത്തുന്നത് . സ്മാർട്ട്ഫോണുകൾക്കൊപ്പം ലാപ്ടോപ്പുകൾ , സ്മാർട്ട് വാച്ചുകൾ , ടെലിവിഷൻ സെറ്റുകൾ തുടങ്ങി ഉൽപ്പന്നങ്ങളെല്ലാം വിൽപനയ്ക്കുണ്ട് . ചില ഉൽപന്നങ്ങൾക്ക് പതിവിനു വിപരീതമായി വൻ ഓഫർ പ്രഖ്യാപിക്കാനും സാധ്യതയുണ്ട് . 72 മണിക്കൂർ നീണ്ടു നിൽക്കുന്ന വിൽപനയിൽ റെഡ്മി നോട്ട് 4 തന്നെയായിരിക്കും ഏറ്റവും കൂടുതൽ കച്ചവടം നടക്കുക . ഇതിൻറെ തന്നെ മൂന്നു വേരിയൻറ് ഹാൻഡ്സെറ്റുകളും വിൽപനയ്ക്കുണ്ടാകും . സ്മാർട്ട്ഫോണുകൾക്ക് 35 ശതമാനം വിലക്കുറവിലാണ് ആമസോൺ വിൽപ്പന നടത്തുന്നത് . മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് 50 ശതമാനം വരെ ഇളവ് നൽകും . പവർബാങ്കിന് 65 ശതമാനം വരെ ഓഫറുകളാണ് ആമസോൺ സെയിലിൽ പ്രഖ്യാപിച്ചിട്ടുണ്ട് . ആമസോണിൻറെ ആപ്ലിക്കേഷനിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് എസ് . ബി . ഐ ഡെബിറ്റ് , ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 15 ശതമാനം ഡിസ്കൌണ്ട് ലഭിക്കും .
3
Jio Banned 827 Porn Site : പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ , പോൺ വെബ്സൈറ്റുകൾ നിരോധിച്ചതായി ഉപഭോക്താക്കളുടെ പരാതി . പോൺഹബ് , എക്സ്വീഡിയോ തുടങ്ങി നൂറ് കണക്കിന് പോൺ വെബ്സൈറ്റുകളാണ് ജിയോ നിരോധിച്ചതായി ഉപഭോക്താക്കൾ പറയുന്നത് . പോൺ വെബ്സൈറ്റുകൾ നിരോധിക്കണമെന്ന് നേരത്തെ തന്നെ രാജ്യത്തെ ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു . ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് ഇന്റർനെറ്റിൽ അശ്ലീല ഉളളടക്കമുളള വെബ്സൈറ്റുകൾ നിരോധിക്കാൻ ഉത്തരവിട്ടത് . ടെലികോം വകുപ്പ് രാജ്യത്തെ എല്ലാ ടെലികോം സേവന ദാതാക്കൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട് . ജിയോ നിരോധിച്ചതോടെ മറ്റ് സേവന ദാതാക്കളും വൈകാതെ പോൺ വെബ്സൈറ്റുകൾ നിരോധിക്കേണ്ടി വരും . 827 ഓളം വെബ്സൈറ്റുകൾ പൂട്ടാനാണ് ടെലികോം വകുപ്പിന്റെ ഉത്തരവ് . സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് ഇതോടെ തുടക്കമിട്ടിരിക്കുന്നത് . ഇന്ത്യയിൽ നീലച്ചിത്രങ്ങളുടെ നിർമ്മാണം നിയമം വഴി നിരോധിച്ചിട്ടുണ്ട് . എന്നാൽ സ്വകാര്യ ഇടങ്ങളിൽ ഇത് കാണുന്നതിന് വിലക്കില്ല . ഐടി നിയമം വഴി തന്നെ ഇത് അനുവദിച്ചിട്ടുണ്ട് .
3
വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ എക്കാലത്തെയും മികച്ച പരിമിത ഓവർ ഇലവനിൽ ഇന്ത്യയിൽ നിന്ന് ഒരു താരം . മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറെയും കിംഗ് കോലിയെയും പരാമർശിക്കാതെ ഹിറ്റ്മാൻ രോഹിത് ശർമ്മയെയാണ് ലാറ തൻറെ ടീമിലുൾപ്പെടുത്തിയത് . ' ഏകദിനത്തിലും ടി20യിലും രോഹിതിൻറെ നമ്പറുകൾ നോക്കുക . റൺസിൻറെ അടിസ്ഥാനത്തിൽ ലോകത്തിലെ മികച്ച താരം അദേഹമാണ് . എൻറെ ടീമിൽ മാത്രമല്ല , ആര് ലോക ഇലവനെ തെരഞ്ഞെടുത്താലും രോഹിത് ആ ടീമിൽ ഇടംപിടിക്കുമെന്നുറപ്പ് ' - ലാറ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു . വിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി മിന്നും ഫോമിലാണ് രോഹിത് ശർമ്മ . 61 പന്തിൽ നിന്നായിരുന്നു രോഹിതിൻറെ 111 റൺസ് . ടി20യിൽ കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന നേട്ടത്തിൽ വിരാട് കോലിയെ മത്സരത്തിൽ മറികടന്നിരുന്നു . ടി20യിൽ കൂടുതൽ റൺസെടുത്ത ന്യൂസീലാൻഡ് താരം മാർട്ടിൻ ഗുപ്റ്റിലിനേക്കാൾ 68 റൺസ് മാത്രം പിന്നിലാണ് ഇന്ത്യൻ ഓപ്പണർ . അന്താരാഷ്ട്ര ടി20യിൽ നാല് സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയാണ് രോഹിത് .
2
കായിക രംഗത്തെ വിവേചനങ്ങൾ പുറത്തുവരുന്നതിനിടെ ടെന്നീസിൽ താൻ നേരിടുന്ന വിവേചനം തുറന്ന് പറഞ്ഞ് സെറീന വില്യംസ് . വിംബിൾഡണിനിടെ നടന്ന ഡോപ്പിംഗ് ടെസ്റ്റിൽ യുഎസ് ഡോപ്പിംഗ് ഏജൻസി മറ്റുള്ളവരേക്കാൾ കൂടുതൽ സമയം തന്നെ പരിശോധനയ്ക്ക് വിധേയയാക്കി എന്നാണ് സെറീന ആരോപിക്കുന്നത് . മറ്റ് താരങ്ങളേക്കാൾ കൂടുതൽ സമയം തന്നെ പരിശോധനയ്ക്ക് വിധേയയാക്കി . വിവേചനമല്ലാതെ ഇത് മറ്റെന്താണെന്നും സെറീന ചോദിക്കുന്നു . ട്വിറ്ററിലൂടെയാണ് സെറീനയുടെ വെളിപ്പെടുത്തൽ . കായികമേഖലയെ ശുദ്ധീകരിക്കാനുള്ള എന്തിനും താൻ തയ്യാറാണെന്നും സെറീന ട്വിറ്ററിൽ കുറിച്ചു . വിംബിൾഡണിനെ തുടർന്ന് നടന്ന പരിശോധനയിലും പ്രതിഷേധവുമായി സെറീന രംഗത്തെത്തിയിരുന്നു . ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം അടുത്തിടെയാണ് സെറീന ഗ്രാൻഡ് സ്ലാം ക്വാർട്ടിലേക്ക് തിരിച്ചെത്തിയത് . ഫൈനലിൽ സെറീന ആഗ്വലിക് കെർബറോട് പരാജയപ്പെടുകയായിരുന്നു . ഫ്രഞ്ച് ഓപ്പണിൽ ടൂർണമെന്റിനിടെ പരിക്കേറ്റതിനാൽ പിന്മാറിയിരുന്നു .
2
ബാംഗ്ലൂർ ഡെയ്സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന കൂടെയിലെ ഗാനം പുറത്തിറങ്ങി . വാനവില്ലെ എന്ന് തുടങ്ങുന്ന റഫീഖ് അഹമ്മദിൻറെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ് . കാർത്തിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത് . പൃഥ്വി രാജ് , പാർവ്വതി , നസ്രിയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രംകൂടിയാണ് കൂടെ . ഇപ്പോൾ തീയേറ്ററുകളിലുള്ള റോഷ്നി ദിനകർ ചിത്രം മൈ സ്റ്റോറിക്ക് പിന്നാലെ പൃഥ്വിരാജ് - പാർവ്വതി കോമ്പിനേഷൻ എത്തുന്ന ചിത്രം , വിവാഹത്തിന് ശേഷം നസ്രിയയുടെ തിരിച്ചുവരവ് ചിത്രം , സംവിധായകൻ രഞ്ജിത്ത് ഒരു മുഴുനീള വേഷത്തിൽ എത്തുന്നു എന്നീ പ്രത്യേകതകളുമുണ്ട് കൂടെയ്ക്ക് . ജൂലൈ 14ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം , സൌബിൻ ഷാഹിർ ചിത്രം പറവ ക്യാമറയിൽ പകർത്തിയ ലിറ്റിൽ സ്വയമ്പ് പോൾ ആണ് . പ്രവീൺ ഭാസ്കർ ആണ് എഡിറ്റിംഗ് . ലിറ്റിൽ ഫിലിംസ് ഇന്ത്യയുമായി ചേർന്ന് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം . രഞ്ജിത്ത് ആണ് നിർമ്മാണം .
1
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകൾ വാങ്ങുമ്പോൾ സ്വർണ്ണവില മാത്രം നൽകിയാൽ മതി . പ്രവൃത്തി സമയങ്ങളിൽ നിങ്ങൾക്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഇത് വിൽക്കാം . അപ്പോഴുള്ള സ്വർണ്ണവില ലഭിക്കും . എന്നാൽ വിൽക്കുമ്പോൾ പണിക്കുറവോ മറ്റ് അധിക ചിലവുകളോ ഉണ്ടാവില്ല . ബ്രോക്കറേജ് ഫീസും അതിന്റെ നികുതിയും നൽകണം . ആഭരണം വിൽക്കുമ്പോഴുള്ള നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ് . സമാനമായ രീതിയിൽ ബാങ്കുകൾ , ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ , സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ നിന്ന് SBGയും വാങ്ങാം . സ്വർണ്ണം വാങ്ങുന്നതിനെ അപേക്ഷിച്ച് അധിക ചെലവ് വളരെ കുറവാണ് . സമാന രീതിയിൽ വിൽക്കുകയും ചെയ്യാം . നികുതി നിരക്കിൽ വ്യത്യാസമുണ്ടെന്ന് മാത്രം . ചുരുക്കത്തിൽ ഒരു നിക്ഷേപമെന്ന നിലയിൽ നല്ല ലാഭം പ്രതീക്ഷിച്ച് നിങ്ങൾ സ്വർണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ ETFഉം SGBയും തന്നെയാണ് നല്ല വഴികൾ .
0
അസ്യൂസ് തങ്ങളുടെ പുതിയഫോണായ അസ്യൂസ് സെൻഫോൺ അറേസ് ഇറക്കി . ഈ സ്മാർട്ട് ഫോണിന് കഴിഞ്ഞ വർഷം ഇന്ത്യയിൽ ഇറങ്ങിയ സെൻഫോൺ എആറിന് സമാനമായ സവിശേഷതകളാണ് ഉള്ളത് . സെൻഫോൺ അറേസിൻറെ വില 22,700 രൂപയാണ് . സെൻഫോൺ അറേസിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് നൌഗട്ടാണ് . ഫോണിന്റെ ഡിസ്പ്ലേ പാനലിൽ ട്രൂ ടു ലൈഫ് എന്ന ടെക്നോളജിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഇത് ഉപയോക്താക്കൾക്ക് വിആർ അനുഭവങ്ങൾ പ്രാപ്തമാക്കുന്നത് . ഫോണിന് 5.5 ഇഞ്ച് ക്യൂ എച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ലഭിക്കുന്നത് . 16 : 9 അനുപാതത്തിൽ 1440×2560 പിക്സൽ റെസൊല്യൂഷനും ഉണ്ട് . ഇത് കൂടാതെ ഫോണിൽ ഓയിൽ റിപ്പല്ലൻറ് കോട്ടിംഗും ഉണ്ട് . ഫോണിന്റെ മുൻ ക്യാമറ 8എംപിയാണ് . 23എംപി പിൻ ക്യാമറയാണ് . പിൻ ക്യാമറയിൽ അസ്യൂസിന്റെ ഹൈറിസൊല്യൂഷൻ പിക്സൽ മാസ്റ്റർ 3.0 ടെക്നോളജിയാണ് നൽകിയിരിക്കുന്നത് . ക്വൽകോമിൻറെ ക്വിക് ചാർജ്ജ് 3.0 പിന്തുണയോടു കൂടിയ 3300എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഫോണിൻറെ ഹാർഡ്വയറിൽ ക്വൽകോം സ്നാപ്ഡ്രാഗൺ 821 ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത് . 8ജിബി റാം , 128ജിബി ഇന്റേർണൽ സ്റ്റോറേജ് കൂടാതെ 2ടിബി വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാനും കഴിയും .
3
ലോക വിപണി ആകെ ഇടിഞ്ഞുകൊണ്ടിരിയ്ക്കുകയാണ് . വൻ നഷ്ടം വന്നവരുടെ കൂട്ടത്തിൽ ഇന്ത്യയും നമ്മുടെ അയൽക്കാരായ ചൈനയും ഉണ്ട് . എന്നാൽ ഓഹരി വിപണിയിലെ ഇടിവ് ഒറ്റ ദിവസം കൊണ്ട് ഒരു ചൈനക്കാരന് ഉണ്ടാക്കിയ നഷ്ടം എത്രയാണെന്നറിയാമോ . . . കേട്ടാൽ ഞെട്ടിപ്പോകും . 3 . 6 ബില്യൺ ഡോളർ . ഏതാണ്ട് ഇരുപത്തി മുവായിരംകോടി രൂപ . ഒരു വർഷം കൊണ്ട് വിപണി ഉണ്ടാക്കിയ നേട്ടം മുഴുവൻ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായി എന്നാണ് വിശേഷിപ്പിയ്ക്കപ്പെടുന്നത് . കറുത്ത തിങ്കൾ എന്നായിരിയ്ക്കും 2015 ഓഗസ്റ്റ് 24 രേഖപ്പെടുത്തപ്പെടുക . ചൈനയിലെ ഏറ്റവും വലിയ കോടീശ്വരനാണ് വാങ് ജിയാൻലിൻ . ഡാലിയൻ വാൻഡ എന്ന കമ്പനിയുടെ സ്ഥാപകനം ചെയർമാനും ആണ് ഇദ്ദേഹം . ഒറ്റദിവസം കൊണ്ട് ഇരുപത്തിമൂവായിരം കോടി നഷ്ടപ്പെട്ടത് ഇദ്ദേഹത്തിനാണ് . ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിയ്ക്കുന്നത് . 2007 ന് ശേഷം ആദ്യമായിട്ടാണ് ഷാങ്ഹായ് സ്റ്റോക്ക് മാർക്കറ്റ് ഇത്രയും വലിയ ഒരു തകർച്ചയ്ക്ക് സാക്ഷ്യം വഹിയ്ക്കുന്നത് . ചുരുക്കിപ്പറഞ്ഞാൽ ആഗോള സാമ്പത്തിക മാന്ദ്യ കാലത്ത് പോലും ഇത്ര രൂക്ഷമായ പ്രതിസന്ധി ഷാങ്ഹായ് സ്റ്റോക്ക് മാർക്കറ്റിനെ ബാധിച്ചിട്ടില്ല . ഓഹരിവിപണിയിൽ കഴിഞ്ഞ ദിവസം ഏറ്റവും വലിയ നഷ്ടം നേരിട്ട വ്യക്തിയും വാങ് ജിയാൻലിൻ തന്നെയാണ് . ഒരു വർഷം കൊണ്ട് വാങ് ജിയാൻലിൻ ഉണ്ടാക്കിയ ലാഭം ആറ് ബില്യൺ ഡോളർ ആയിരുന്നു . അതിന്റെ പകുതിയിലേറെയാണ് ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തിന് നഷ്ടമായത് .
0
വനിതാ ലോക ട്വൻറി 20യിൽ മൂന്നാം ജയംതേടി ഇന്ത്യ ഇന്ന് ഇറങ്ങും . ഇന്ത്യൻ സമയം രാത്രി 8.30ന് തുടങ്ങുന്ന മത്സരത്തിൽ അയർലൻഡ് ആണ് എതിരാളികൾ . ന്യുസീലൻഡിനെയും പാകിസ്ഥാനെയും തകർത്ത ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത് സെമിഫൈനൽ സ്ഥാനമാണ് . എന്നാൽ ഓസ്ട്രേലിയയോടും പാകിസ്ഥാനോടും തോറ്റ അയർലൻഡ് ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയർത്താനിടയില്ല . നാല് പോയിൻറുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ . മൂന്ന് കളിയും ജയിച്ച ഓസീസ് വനിതകളാണ് ഒന്നാം സ്ഥാനത്ത് . കിവീസിനെതിരെ ഹർമൻപ്രീത് കൌറിൻറെ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം . പാകിസ്ഥാനെതിരെ മിതാലി രാജ് ആയിരുന്നു വിജയിശിൽപി . ബൌളിംഗിൽ പൂനം യാദവിൻറെയും ഹേമലതയുടെയും പ്രകടനമാണ് നിർണായകമാവുക . ഇരുവരും ചേർന്ന് പത്ത് വിക്കറ്റ് നേടിക്കഴിഞ്ഞു . സ്മൃതി മന്ദാനയും വേദ കൃഷ്ണമൂർത്തിയുംകൂടി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവും .
2
മലയാളി താരം സഞ്ജു സാംസൺ കായികക്ഷമതാ പരിശോധനയായ യോ - യോ ടെസ്റ്റ് പാസായി . 17 . 3 പോയിന്റ് നേടിയാണ് സഞ്ജു യോയോ ടെസറ്റ് പാസായത് . 16 . 1 പോയന്റാണ് കായിക ക്ഷമത ഉറപ്പാക്കാൻ വേണ്ടത് . നാലാഴ്ച മുൻപ് 15.6 പോയൻറ് മാത്രമാണ് താരത്തിന് നേടാനായത് . പരിശോധനയിൽ പരാജയപ്പെട്ടതിനാടെ ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു . അതേസമയം , ഇന്ത്യൻ ടീം സെലക്ഷനായി യോ യോ ടെസ്റ്റ് മാനദണ്ഡമാക്കുന്നതിനെതിരെ ശശി തരൂർ എംപി രംഗത്തെത്തി . സഞ്ജു യോ യോ ടെസ്റ്റ് പാസായെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു . അതേസമയം , യോ യോ ടെസ്റ്റിൽ നാലാഴ്ചകൊണ്ട് 15.6 നിന്ന് 17.3 സ്കോർ സഞ്ജു സ്വന്തമാക്കിയതിലൂടെ ഈ ടെസ്റ്റ് തന്നെ അർത്ഥമില്ലാത്തതാണെന്ന് വ്യക്തമായിരിക്കുകയാണെന്നും തരൂർ പറഞ്ഞു . യോ യോ ടെസ്റ്റിന്റെ പേരിൽ ഇന്ത്യ എക്ക് സഞ്ജുവിനെ ആണ് നഷ്ടമായതെന്നും തരൂർ കുറിച്ചു . ഇതിനെക്കുറിച്ച് ബിസിസിഐ പുനരാലോചന നടത്തണമെന്നും തരൂർ ആവശ്യപ്പെട്ടു . ഇന്ത്യൻ സീനിയർ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലുണ്ടായിരുന്ന അംബാട്ടി റായിഡുവും മുഹമ്മദ് ഷാമിയും യോ യോ ടെസ്റ്റിൽ പരാജയപ്പെട്ടത്തിന്റെ പേരിൽ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു . ഐപിഎല്ലിലെ മിന്നുംഫോമിന്റെ ബലത്തിലാണ് അംബാട്ടി റായിഡു ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് .
2
ട്വന്റി - 20 ലോകകപ്പിൽ സൂപ്പർ ടെന്നിലെ ഇന്ത്യാ - ബംഗ്ലാദേശ് പോരാട്ടം ആരാധാകർക്ക് അത്രപെട്ടെന്നൊന്നും മറക്കാനാവില്ല . ഹർദ്ദീഖ് പാണ്ഡ്യയുടെ അവസാന ഓവറിൽ രണ്ട് ബൌണ്ടറിയയടിച്ച് വിജയവരയുടെ അടുത്തെത്തിച്ച ബംഗ്ലാദേശിന്റെ മുഷ്ഫീഖുർ റഹീമിന്റെ പ്രകടനവും . എന്നാൽ അവസാന ഓവറിലും ചിരിമായാതെ പന്തെറിഞ്ഞ ഹർദ്ദീഖ് പാണ്ഡ്യ മുഷ്ഫീഖറിനോട് അപ്പോൾ എന്തായിരിക്കും പറഞ്ഞിരിക്കും . അക്കാര്യം ഹർദ്ദീഖ് പാണ്ഡ്യ തന്നെ തുറന്നു പറഞ്ഞു . അവസാന ഓവർ എറിയാനായി ധോണി എന്നെ പന്തേൽപ്പിക്കുമ്പോൾ പറഞ്ഞത് സമ്മർദ്ദത്തിന് അടിപ്പെടേണ്ട , ഓരോ നിമിഷവും ആസ്വദിച്ച് പന്തെറിയൂ എന്നായിരുന്നു . മുഷ്ഫീഖറിന് എന്നെ സിക്സറടിക്കാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു . കൂടിപ്പോയാൽ ഫോറടിക്കുമെന്നും . കരുതിയതുപോലെ മുഷ്ഫീഖർ രണ്ടു ഫോറടിച്ചു . അതിനുശേഷം വിജയം നേടയതുപോലെ ആവേശപ്രകടനം നടത്തിയ മുഷ്ഫീഖറിനോട് ഞാൻ പറഞ്ഞു . കളി കഴിഞ്ഞിട്ടില്ല , ജയിക്കാൻ ഇനിയും രണ്ടു റൺസ് വേണം . എന്നാൽ വിജയത്തിനടുത്തുവെച്ച് മുഷ്ഫീഖറും മഹമ്മദുള്ളയും വമ്പൻ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു . ബംഗ്ലാദേശ് താരങ്ങളുടെ പരിചയസമ്പത്തില്ലായ്മയായിരുന്നു അതിന് കാരണം . വേറെ ഏത് കളിക്കാരായാലും വിജയം നേടിയേനെ . പക്ഷെ അവർക്ക് കപ്പിനും ചുണ്ടിനും ഇടയ്ക്ക് വിജയം നഷ്ടമായി . അവസാന പന്തെറിയാനെത്തുമ്പോൾ യോർക്കർ എറിയേണ്ടെന്ന് ധോണിയും ഞാനും തീരുമാനിച്ചിരുന്നു . വാലറ്റക്കാരനാണ് ക്രീസിലെന്നതിനാൽ യോർക്കർ എറിഞ്ഞാലും ചിലപ്പോൾ എഡ്ജ് എടുത്ത് ബൌണ്ടറി പോവാൻ സാധ്യതയുണ്ട് . അതിനാൽ ഗുഡ് ലെംഗ്ത് ബോൾ എറിയാനായിരുന്നു തീരുമാനം . അതുകൊണ്ടാണ് അത്തരത്തിൽ എറിഞ്ഞത് . അത് വിജയിക്കുകയും ചെയ്തു - പാണ്ഡ്യ പറഞ്ഞു .
2
ബാറ്റിന്റെ വീതിയും നീളവും സംബന്ധിച്ച് മാർലിബോൺ ക്രിക്കറ്റ് ക്ലബ്ബിൻറെ ( എംസിസി ) പുതിയ നിർദേശങ്ങൾ നടപ്പിലാവുന്നതോടെ ക്രിക്കറ്റിലെ വമ്പനടിക്കാരായ എംഎസ് ധോണി അടക്കമുള്ള താരങ്ങൾകക് ബാറ്റ് മാറ്റേണ്ടിവരും . ധോണിക്ക് മാത്രമല്ല വാർണർ , ഗെയ്ൽ , പൊള്ളാർഡ് എന്നിവർക്കും പുതിയ നിർദേശങ്ങൾ നടപ്പിലാവുന്നതോടെ ബാറ്റ് മാറ്റി പിടിക്കേണ്ടിവരും . എന്നാൽ ഇന്ത്യൻ നായകൻ വിരാട് കോലി ദക്ഷിണാഫ്രിക്കൻ നായകൻ എ ബി ഡിവില്ലിയേഴ്സ് , ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് , ഓസീസ് നായകൻ സറ്റീവ് സ്മിത്ത് എന്നിവരെല്ലാം ഇപ്പോൾ തന്നെ എംസിസി നിർദേശിക്കുന്ന പരിധിക്കുള്ളിലെ ബാറ്റ് ഉപയോഗിക്കന്നതിനാൽ പുതിയ നിർദേശം ഇവരെ ബാധിക്കില്ല . ഒക്ടോബർ മുതലാണ് പ്രഫഷണൽ ക്രിക്കറ്റിൽ എംസിസി നടപ്പാക്കുന്ന പരിഷ്കാരങ്ങൾ നിലവിൽ വരിക . എംസിസി നിർദേശം അനുസരിച്ച് ബാറ്റിന് 108 എംഎം വീതിയും , 67 എംഎം കനവും , അരികുകൾക്ക് 40 എംഎം വീതിയുമാണ് അനുവദനീയമായ പരിധി . നിലവിൽ വമ്പനടിക്കാരായ പല താരങ്ങളും ഉപയോഗിക്കുന്ന ബാറ്റുകൾ ഇതിനേക്കാൾ വലിപ്പമേറിയതാണ് . ധോണി ഉപയോഗിക്കുന്ന ബാറ്റിൻറെ അരികിന് 45 എംഎം വീതിയാണ് ഇപ്പോളുള്ളത് . വമ്പനടിക്കാരായ ക്രിസ് ഗെയിൽ , ഡേവിഡ് വാർണ്ണർ , കീറോൺ പൊള്ളാർഡ് എന്നിവർ 50 എംഎം കനമുള്ള ബാറ്റുകളുമാണ് ഉപയോഗിക്കുന്നത് . പുതിയ നിയമവുമായ് പൊരുത്തപ്പെടാൻ താരങ്ങൾക്ക് കുടുതൽ സമയം വേണ്ടിവരും . ഇത് താരങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും . മുൻ താരങ്ങളായ സൌരവ് ഗാംഗുലി , റിക്കി പോണ്ടിങ്ങ് , കുമാർ സംഗക്കാര എന്നിവരുൾപ്പെടുന്ന വേൾഡ് ക്രിക്കറ്റ് കമ്മിറ്റിയാണ് പരിഷ്കാരങ്ങൾക്ക് ശുപാർശ നല്കിയിരിക്കുന്നത് . നിലവിൽ 40 മില്ലിമീറ്ററിൽ താഴെയുള്ള ബാറ്റുകൾ ഉപയോഗിക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങളെയും പരിഷ്കാരം ബാധിക്കില്ല . ബാറ്റ് സംബന്ധിച്ച ഏകീകരണം കൊണ്ടുവരാനാണ് ഇതിലുടെ ലക്ഷ്യമിടുന്നത് . പരിമിത ഓവർ ക്രിക്കറ്റിൽ ബൌളർമാരെ പിന്തുണയ്ക്കുന്ന പിച്ചുകൾ പരീക്ഷിക്കാനും എംസിസി ആലോചിക്കുന്നുണ്ട് .
2
അങ്കമാലി കറുകുറ്റിയിൽ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് എറണാകുളം വഴി സർവീസുകൾ പുനരാരംഭിക്കുന്നത് ഇനിയും വൈകും . ആറുമണിയോടെ ഒരു ലൈൻ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കാര്യമായ പുരോഗതി ഉണ്ടാക്കാൻ റെയിൽവേക്കായില്ല . ഇന്നു പുലർച്ചെ രണ്ടേകാലിന് തിരുവനന്തപുരം മംഗലാപുരം എക്സപ്രസിൻറെ 13 ബോഗികൾ പാളം തെറ്റിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത് . അട്ടിമറി സാധ്യത തള്ളിയ റെയിൽവേ , പാളത്തിലെ വിള്ളലാകാം അപകട കാരണം എന്നാണ് അറിയിച്ചിരിക്കുന്നത് . കറുകുറ്റി സ്റ്റേഷനിലേക്ക് പ്രവേശിക്കാനൊരുങ്ങുന്പോഴാണ് വലതുവശത്തെ സമാന്തരപാതക്കരികിലേക്ക് മംഗലാപുരം എക്സ്പ്രസിൻറെ ബോഗികൾ പാളം തെറ്റിയത് . മിക്കയാത്രക്കാരും ഉറക്കത്തിലായിരുന്നു . കൂടെ ഇരുട്ടും . ഭയന്ന ചില യാത്രക്കാര് എതിർവശതത്തെ വാതിലിലൂടെ പുറത്തുകടന്ന അയൽവീടുകളിൽ അഭയം തേടി . നാട്ടുകാരണ് ഇവരെ റെയിൽവേ സ്റ്റേഷനിലെത്തിക്കാൻ സഹായിച്ചത് . വലിയ ശബ്ദത്തോടെയാണ് അപകടം ഉണ്ടായതെന്ന് യാത്രക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . വേഗത കുറവായതിനാല് വലിയ ദുരന്തത്തിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു . ബോഗികളുടെ ആഘാതം മൂലം കരിങ്കൽ ചീളുകൾ തെറിച്ച് വീണ് സമാന്തരപാതയിലെ മിക്കഭാഗങ്ങളും മൂടിയ നിലയിലായിരുനന്നു . മാത്രമല്ല ചില ബോഗികൾ സമാന്തരപാതയക്ക് അരികിലാണ് ചരിഞ്ഞു നിന്നത് . അപകടം നടന്ന് പത്ത് മിനിട്ടിനകം എത്തിയ ചെന്നൈ സൂപ്പർ ഫാസ്റ്റ് സ്റ്റേഷനിൽ തടഞ്ഞിട്ടു . ട്രെയിൻ അൽപ്പം നേരത്തെ പോയിരുന്നുവെങ്കിൽ കൂട്ടിയിടി നടന്ന വലിയ ദുരന്തം ഉണ്ടാകുമായിരുന്നു . രണ്ട് ട്രെയിനിലെയും യാത്രക്കാരെ ബസുകളിൽചാലക്കുടിയിലും എറണാകുളംത്തും ബസുകളിൽ എത്തിച്ച് പ്രത്യേക ട്രെയിനിൽ യാത്രയാക്കി . പാളത്തിലെ വിള്ളലാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനെന്ന് അഡീ ജനറൾ മാനേജർ പി കെ മിശ്ര വാർത്തലേഖകരോട് പറഞ്ഞത് .
2
ഫോൺവിളി മുറിയൽ ആവർത്തിക്കുന്ന സാഹചര്യത്തിൽ കർശന നടപടിയിലേക്ക് നീങ്ങുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ് ) . ഫോൺവിളി മുറിഞ്ഞാൽ ടെലികോം കമ്പനികൾ 10 ലക്ഷം രൂപ വരെ പിഴ അടക്കേണ്ടി വരുമെന്ന് ട്രായ് അറിയിച്ചു . ടവറുകൾ നിരീക്ഷിച്ച് ഫോൺവിളി മുറിയൽ എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തി ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പിഴ ഈടാക്കുക . ഒരു നെറ്റ്വർക്കിന്റെ പ്രകടനം വിലയിരുത്തി 1 മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് ആദ്യപടി പിഴ ഈടാക്കുകയെന്ന് ട്രായ് ചെയർമാൻ ആർഎസ് ശർമ്മ വ്യക്തമാക്കി . നിശ്ചിത സമയം നൽകിയിട്ടും ഫോൺവിളി മുറിയുന്ന പ്രശ്നമുണ്ടായാൽ പിഴ 1.5 മടങ്ങ് വർദ്ധിക്കുമെന്നും മൂന്നാം തവണയും ഇത് ആവർത്തിച്ചാൽ പിഴ ഇതിന്റേയും ഇരട്ടി ആകും . അതായത് ഇത് 10 ലക്ഷം രൂപ വരെയാകാമെന്നും ട്രായ് സെക്രട്ടറി എസ്കെ ഗുപ്ത പറഞ്ഞു . നിലവിൽ സേവനങ്ങളുടെ ഗുണനിലവാര നിയമപ്രകാരം ഫോൺവിളി മുറിയുന്ന സംഭവമുണ്ടായാൽ ഒരു ലക്ഷം രൂപ മാത്രമാണ് പിഴയായി അടക്കേണ്ടത് . മൂന്നാം തവണയും പ്രശ്നം ആവർത്തിച്ചാൽ പിഴ രണ്ട് ലക്ഷമാകും . എന്നാൽ പുതിയ നിയമ ഒക്ടോബർ 1 മുതൽ നിലവിൽ വരുമെന്നും ട്രായ് അറിയിച്ചു . മൊബൈൽ ടവറുകൾ പണിമുടക്കുന്നതും , ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾ കാരണമുളള സിഗ്നൽ ഇല്ലായ്മയും ഫോൺവിളിയുടെ ഗുണനിലവാരത്തെ പ്രതീകൂലമായി ബാധിക്കുന്നുണ്ട് . നേരത്തേയുണ്ടായ വ്യവസ്ഥകൾ പ്രകാരം ടെലികോം കമ്പനികൾ പരിഹാരം കാണാത്തത് കൊണ്ടാണ് നിയമം കർശനമാക്കുന്നതെന്ന് ട്രായ് അറിയിച്ചു .
3
വീണ്ടും ഫുട്ബോൾ ലോകത്തിന്റെ കൈയടി ഏറ്റുവാങ്ങി ലിയോണൽ മെസി . എന്നാൽ ഇത്തവണ ഫുട്ബോളിലൂടെയല്ല . ജീവകാരുണ്യ പ്രവർത്തനത്തിലൂടെയാണെന്ന് മാത്രം . കുട്ടികളിലെ അർബുദരോഗ ചികിത്സയ്ക്കുള്ള ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് താരം തുടക്കമിട്ടത് . കുട്ടികളിലെ അർബുദം തടയുന്നതിനുള്ള അന്താരാഷ്ട്ര ക്യാംപെയ്ന്റെ ബ്രാൻഡ് അംബാസിഡറാണ് മെസി . വികാരഭരിതമായിട്ടാണ് മെസി സംസാരിച്ചത് . . , ' ' ഏറെ കാലമായുള്ള സ്വപ്നമാണിത് . അതു സാധ്യമായതിൽ ഏറെ സന്തോഷമുണ്ട് . അർബുദത്തോട് പൊരുതുന്ന കുട്ടികൾക്ക് കരുത്തു പകരാൻ ഈ പദ്ധതി കൊണ്ടാകുമെന്ന് ഞാൻ കരുതുന്നു . സ്വപ്ന പദ്ധതിക്കൊപ്പം നിൽക്കുകയും എനിക്കു സഹായങ്ങൾ നൽകുകയും ചെയ്ത ഏവർക്കും ഞാൻ നന്ദി അറിയിക്കുന്നു . ' ' യൂറോപ്പിലെ മുഴുവൻ രാജ്യങ്ങൾക്കും ആശ്രയിക്കാവുന്ന വിധത്തിലുള്ള ഒരു ആശുപത്രിയാണ് ഒരുങ്ങുന്നത് . 2020 പകുതിയോടു കൂടി പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാവും . പതിനായിരത്തോളം വ്യക്തികളും നൂറിലധികം കമ്പനികളും മെസി ഫൌണ്ടേഷനു തുടക്കം കുറിച്ച മെസിയടക്കമുള്ള മറ്റു ചിലരുമാണ് ഇതിനു വേണ്ട തുക സംഘടിപ്പിക്കുന്നത് . ബാഴ്സലോണയും താരത്തിന്റെ പദ്ധതിക്ക് പിന്തുണയും ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട് .
2
അക്കൌണ്ട് ഉടമകൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാത്ത അക്കൌണ്ട് ഉടമകൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് സൌകര്യം ലഭിക്കില്ലെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുള്ളത് . ഡിസംബർ ഒന്നിന് മുമ്പ് നമ്പർ രജിസ്റ്റർ ചെയ്യാത്തവർക്കാണ് ഇന്റർനെറ്റ് ബാങ്കിംഗ് സംവിധാനം ലഭിക്കാതിരിക്കുക . ഔദ്യോഗിക വെബ്സൈറ്റിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് . ഇന്റർനെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവർ എത്രയും പെട്ടെന്ന് മൊബൈൽ നമ്പർ സമർപ്പിച്ചില്ലെങ്കിൽ നെറ്റ് ബാങ്കിംഗ് സംവിധാനം നിർത്തലാക്കുമെന്നാണ് എസ്ബിഐ വ്യക്തമാക്കുന്നത് . ബ്രാഞ്ച് സന്ദർശിച്ച് മൊബൈൽ നമ്പർ നൽകാത്ത പക്ഷം 2018 ഡിസംബർ ഒന്ന് മുതൽ പ്രസ്തുുത സേവനം ലഭ്യമാകില്ലെന്നും എസ്ബിഐ ചൂണ്ടിക്കാണിക്കുന്നു . നിലവിൽ ഇന്റർനെറ്റ് സൌകര്യമുള്ള ഏത് കമ്പ്യൂട്ടറിൽ നിന്നും എസ്ബിഐ നെറ്റ് ബാങ്കിംഗ് സേവനം ലഭിക്കും . ഇത് തട്ടിപ്പിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം . ബാങ്കിന്റെ ബ്രാഞ്ചിലെത്തി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്ന അക്കൌണ്ട് ഉടമകൾക്ക് പ്രീ പ്രിന്റഡ് കിറ്റാണ് ലഭിക്കുക . പാസ് വേർഡ് , യൂസർ നെയിം എന്നിവ ഉൾപ്പെട്ട കിറ്റാണ് ഇതോടെ അക്കൌണ്ട് ഉടമകൾക്ക് ലഭിക്കുക . എന്നാൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് എസ്എംഎസായും ഇമെയിലായും യൂസർ നെയിം പാസ് വേർഡ് എന്നിവ അയച്ചു നൽകാനുള്ള സംവിധാനവും ബാങ്കിനുണ്ട് . www . onlinesbi . com എന്ന എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും സാധിക്കും .
0
സ്വിറ്റ്സർലൻഡിനെ പെനാൽറ്റി ഷൂട്ടൌട്ടിൽ മറികടന്ന് പോളണ്ട് യൂറോ കപ്പ് ക്വാർട്ടറിൽ കടന്നു . നാലിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു പോളണ്ടിന്റെ ചരിത്ര വിജയം . പെനാൽറ്റി ഷൂട്ടൌട്ടിൽ പോളണ്ടിന്റെ അഞ്ചു പേരും ലക്ഷ്യം കണ്ടപ്പോൾ സ്വിറ്റ്സർലൻഡിന്റെ ഗ്രാനിറ്റ് സാക പുറത്തേക്കടിച്ചു കളഞ്ഞു . നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോൾ അടിച്ച് തുല്യത പാലിച്ചതോടെയാണ് കളി പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് നീങ്ങിയത് . സ്വിറ്റ്സർലൻഡിനു വേണ്ടി സ്റ്റീഫൻ ലിഷ്സ്റ്റീനർ , ഷാഖിരി , ഫാബിയാൻ ഷാർ , റോഡ്രിഗസ് എന്നിവർ സ്കോർ ചെയ്തപ്പോൾ പോളണ്ടിനായി ലവൻഡോസ്കി , അർക്കാഡിയൂസ് മിലിക് , കാമിൽ ഗ്ലിക് , ബ്ലാസ്സികോവസ്കി , ക്രികോവിയാക് എന്നിവർ ലക്ഷ്യം കണ്ടു . താരതമ്യേന കരുത്തരായ പോളണ്ടിനെതിരെ സ്വിറ്റ്സർലൻഡ് പൊരുതി തോൽക്കുകയായിരുന്നു . പോളണ്ടിനായി കൂബ ബ്ലാസ്സികോവസ്കി ആദ്യം സ്വിസ് വലകുലുക്കി . പോസ്റ്റിന്റെ വലതുമൂലയിൽനിന്നും കൂബ നിറയൊഴിക്കുകയായിരുന്നു . കളിയുടെ 39 - ാം മിനിറ്റിൽ സ്വിറ്റ്സർലൻഡുകാർ പോളണ്ടിന്റെ ഗോൾ മുഖത്ത് ആക്രമണം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത് . ആദ്യപകുതിയിൽ ഒരു ഗോളിന്റെ കടവുമായി വിശ്രമത്തിനുപോയ സ്വിസ് പട തിരിച്ചെത്തി തിരിച്ചടിച്ചു . 82 - ാം മിനിറ്റിലായിരുന്നു പോളണ്ടിനെ ഞെട്ടിച്ച ഗോളെത്തിയത് . യൂറോയിലെ തന്നെ എക്കാലത്തെയും മികച്ച ഗോളെന്നു വിലയിരുത്താവുന്ന ഷെർദൻ ഷാഖിരിയുടെ എണ്ണം പറഞ്ഞ ബൈസിക്കിൾ കിക്ക് . പോളണ്ട് പോസ്റ്റിന്റെ വലതു മൂലയിൽ തുളച്ചു കയറി .
2
ഗോളിയെ കാഴ്ച്ചക്കാരനാക്കി ബാറിനുള്ളിലേക്ക് പറന്നിറങ്ങുന്ന കരിയില കിക്ക് . കളിയാസ്വാദകരെ ഭ്രമിപ്പിച്ച ബ്രസീലിയൻ ഇതിഹാസം റൊണാൾഡിഞ്ഞോയുടെ വിഖ്യാത ഗോളിന് പുതിയ അവകാശി . എന്നാൽ ആഹ്ലാദത്തിന് പകരം ഗോൾ നേടിയ താരം നാണക്കേടുകൊണ്ട് നിലത്തുകിടന്ന് കരഞ്ഞു . ഡച്ച് ലീഗിലെ കരിയില കിക്കെന്ന് വിശേഷിപ്പിക്കുന്ന സെൽഫ് ഗോളിൽ തകർന്നത് ഫാങ്കറ്റി ഡാബോയുടെ മാന്തികക്കാലുകളാണ് . ഡച്ച് ലീഗിൽ വിറ്റസീ ക്ലബിൻറെ പ്രതിരോധ താരം ഫാങ്കറ്റി ഡാബോയുടെ പന്ത് തട്ടിയകറ്റാനുള്ള ശ്രമമാണ് ഫുട്ബോൾ ചരിത്രത്തിലെ അപൂർവ്വ സെൽഫ് ഗോളായി മാറിയത് . ബോക്സിന് പുറത്തുനിന്ന് ഡാബോ ഗോൾ കീപ്പർക്ക് പന്ത് മെനസ് പാസ് നൽകി . എന്നാൽ ശക്തമായ ഇടങ്കാലടി ഗോളി ജെറോൺ ഹോവനെ നിഷ്ടപ്രഭനാക്കി വലയിൽ താഴ്ന്നിറങ്ങി . അടിതെറ്റിയ പന്തിനൊപ്പം ഡാബോയും വീണപ്പോൾ സെൽഫ് ഗോൾ ചരിത്രം മറ്റൊന്നായി .
2
ലെനോവ കെ8 നോട്ട് ഇന്ത്യയിൽ ഇറങ്ങി . ലോവർ മിഡ് റേഞ്ച് സ്മാർട്ട് ഫോൺ ഗണത്തിൽ പെടുത്താവുന്ന ഫോണിൻറെ 3 ജിബി റാം , 32ജിബി മെമ്മറി പതിപ്പിന് 12,999 രൂപയാണ് . അതേ സമയം 4 ജിബി റാം , 64 ജിബി മെമ്മറി പതിപ്പിന് വില 13,999 രൂപയാണ് . ആഗസ്റ്റ് 18ന് ഫോൺ ആമസോൺ വഴി വിപണിയിൽ എത്തും . കെ6 നോട്ടിൻറെ പിൻഗാമിയായാണ് ഈ ഫോൺ എത്തുന്നത് . ഫുൾ എച്ച്ഡി 5.5 സ്ക്രീൻ ആണ് ഫോണിനുള്ളത് . റെസല്യൂഷൻ 1080X1920 പിക്സലാണ് . ഗോറില്ല ഗ്ലാസ് കവറിംഗ് ഫോണിനുണ്ട് . ഡെക്കാകോർ മീഡിയ ടെക്ക് ഹെലീയോ എക്സ് 20 പ്രോസ്സസറാണ് ഇതിൽ ഉപയോഗിക്കുന്നത് . ഇത് ഫോണിൻറെ റാം ശേഷിക്ക് അനുയോജ്യമാണെന്ന് പറയാം . ഇരട്ടസിം ഉപയോഗിക്കാവുന്ന ഹൈബ്രിഡ് സിം സ്ലോട്ടുകളാണ് ഫോണിനുള്ളത് . മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഫോണിൻറെ ശേഖരണ ശേഷി 128 ജിബിവരെ വർദ്ധിപ്പിക്കാം . ഇരട്ട പ്രധാന ക്യാമറയാണ് ഈ ഫോണിൻറെ പ്രത്യേകത . ഒന്ന് 13 എംപിയും , രണ്ടാമത്തെ ക്യാമറ 5 എംപിയുമാണ് . സെൽഫിക്കായുള്ള മുന്നിലെ ക്യാമറ 13 എംപിയാണ് . 4 , 000 എംഎഎച്ചാണ് ഫോണിൻറെ ബാറ്ററി ശേഷി .
3
ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനകമ്പനികളിൽ രണ്ട് ഇന്ത്യൻ കമ്പനികൾ . ലോകത്ത് രാജ്യാന്തര സർവീസ് നടത്തുന്ന ഏറ്റവും ചെലവ് കുറഞ്ഞ അഞ്ച് കമ്പനികളിലാണ് രണ്ട് ഇന്ത്യൻ കമ്പനികൾ ഉൾപ്പെട്ടിട്ടുള്ളത് . എയർ ഇന്ത്യ എക്സ്പ്രസാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് . സ്വകാര്യ വിമാന കമ്പനി ഇൻഡിഗോ അഞ്ചാം സ്ഥാനത്തുമാണുള്ളത് . മെൽബൺ കേന്ദ്രമായി പ്രവർത്തിക്കുന്ന റോമേരിയോ തയ്യാറാക്കിയ ഗ്ലോബൽ ഫ്ലൈറ്റ് പ്രൈസിംഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത് . ഇന്ത്യൻ വിമാനകമ്പനിയായ ജെറ്റ് എയർവേയ്സ് 12ാംസ്ഥാനത്തുണ്ട് . എയർ ഇന്ത്യയാണ് 13ാസ്ഥാനം കരസ്ഥമാക്കിയത് . ആഗോള തലത്തിലും രാജ്യത്തിനകത്തും നടത്തുന്ന വിമാന സർവ്വീസുകൾ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത് . വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ചില തന്ത്രങ്ങളും റോമേരിയോ നൽകുന്നുണ്ട് .
0
' റിസർവ് ബാങ്ക് പലിശ നിരക്കുകൾ കൂട്ടിയാൽ ഉടൻ ബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തും . എന്നാൽ , കുറച്ചാൽ വായ്പയുടെ പലിശ കുറയ്ക്കുകയുമില്ല ' . ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നവർ പലപ്പോഴും പറയാറുള്ള ഒരു പരാതിയാണിത് . എന്നാൽ , ഇനി ഇത്തരം പരാതികൾക്കൊന്നും രാജ്യത്തെ ബാങ്കിങ് രംഗത്ത് ഇടമില്ല . ഭവന , വാഹന , വ്യക്തിഗത വായ്പകളുടെ പലിശ നിർണ്ണയ രീതിയിൽ വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഭാരതീയ റിസർവ് ബാങ്ക് . വായ്പയെടുക്കുന്ന വ്യക്തിയുമായി ഒപ്പിടുന്ന കരാറിൽ നിന്ന് വിഭിന്നമായി തോന്നുംപടി ഇനിമുതൽ വാണിജ്യ ബാങ്കുകൾക്ക് പലിശ നിരക്ക് മാറ്റാൻ കഴിയില്ല . 2019 ഏപ്രിൽ മുതലാണ് പലിശ നിർണ്ണയ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ റിസർവ് ബാങ്ക് തയ്യാറെടുക്കുന്നത് . പലിശ നിർണ്ണയം ഇനി മുതൽ ഇങ്ങനെ റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്ക് , 91 ദിവസമോ 182 ദിവസമോ കാലാവധിയുളള കടപ്പത്രങ്ങളുടെ പലിശ നിരക്ക് , ഇതിന് സമാനമായ ബഞ്ച് മാർക്കുകൾ നിർണ്ണയിക്കുന്ന സ്ഥാപനമായ ഫിനാൻഷ്യൽ ബെഞ്ച്മാർക്സ് പുറപ്പെടുവിക്കുന്ന നിരക്കുകൾ എന്നിവയിൽ ഏതെങ്കിലും ഒന്നുമായി ബന്ധിപ്പിച്ച് മാത്രമേ ബാങ്കുകൾ വായ്പ പലിശ നിർണ്ണയം നടത്താൻ പാടൊള്ളു എന്നാണ് ആർബിഐയുടെ നിർദ്ദേശത്തിലുളളത് . വായ്പയ്ക്ക് പലിശ നിർണ്ണയിക്കുമ്പോൾ ഈ ബെഞ്ച്മാർക്കുമായി എത്ര വ്യത്യാസം ( സ്പ്രഡ് ) വേണമെന്നതിൽ ബാങ്കിന് അന്തിമ തീരുമാനം എടുക്കാം . പക്ഷേ , പുതിയ നിർദേശപ്രകാരം ഈ വ്യത്യാസം ( സ്പ്രഡ് ) വായ്പ കാലയളവിനുളളിൽ മാറ്റാൻ ബാങ്കുകൾക്ക് ഏപ്രിൽ മാസം മുതൽ കഴിയില്ല . വായ്പ എടുത്ത വ്യക്തിയുടെ ക്രെഡിറ്റ് റേറ്റിൽ വലിയ ഏറ്റക്കുറച്ചിൽ ഉണ്ടായൽ ബാങ്കുകൾക്ക് പലിശ നിരക്കിൽ മാറ്റം വരുത്താമെങ്കിലും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാനുളള സാധ്യത കുറവാണ് . വാഹന , ഭവന , വ്യക്തിഗത വായ്പകൾ ഉൾപ്പടെയുളള റീട്ടെയിൽ വായ്പകൾക്കായാണ് റിസർവ് ബാങ്ക് വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത് . പലിശ നിർണ്ണയത്തിലെ കൂട്ടലും കിഴിക്കലും സുതാര്യമാകുന്ന പലിശ നിർണ്ണയം ബാങ്കിന്റെ പലിശ നിർണ്ണയ രീതി വളരെ ലളിതമാകുന്നതിനാൽ ഗുണഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാമെന്നതാണ് പുതിയ രീതിയുടെ പ്രധാന സവിശേഷത . ഒളിഞ്ഞിരിക്കുന്ന നിരക്കുകൾ പൂർണ്ണമായും ഒഴിവാകുന്നതോടെ പലിശ നിരക്കുകൾ സുതാര്യമാകുകയും ചെയ്യും . രാജ്യത്ത് ബാങ്കുകൾക്കിടയിൽ ഇതോടെ വായ്പ നിരക്ക് നിർണ്ണയത്തിൽ ഒരു പൊതുതത്വം ഉയർന്നുവരാൻ ഈ മാറ്റം ഇടയാക്കിയേക്കുമെന്നാണ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധരുടെ നിഗമനം . നിരക്ക് ഇളവുകൾ രാജ്യത്തുണ്ടാകുമ്പോൾ അതിന്റെ ഗുണം പൂർണ്ണതോതിൽ ഗുണഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നതാണ് മറ്റൊരു വലിയ സവിശേഷത . നിലവിലെ രീതി ഓരോ ബാങ്കും സ്വന്തം സാഹചര്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമായിരുന്നു ഇതുവരെ വായ്പകൾക്ക് പലിശ നിർണ്ണയിക്കുന്നത് . മാർജിനൽ കോസ്റ്റ് ഓഫ് ബേസ്ഡ് ലെൻഡിങ് റേറ്റിനോടൊപ്പം ( എംസിഎൽആർ ) ബേസ് റേറ്റ് എന്ന അടിസ്ഥാന നിരക്ക് , ബെഞ്ച്മാർക്ക് പ്രൈം ലെൻഡിങ് റേറ്റ് , പ്രൈം ലെൻഡിങ് റേറ്റ് എന്നിവയെ കൂടി അടിസ്ഥാനമാക്കിയാണ് ചില ബാങ്കുകൾ പലിശ നിരക്ക് തീരുമാനിക്കുന്നത് . വരുമോ പുതിയ ബാങ്കിംഗ് ഉൽപ്പന്നങ്ങൾ പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പായാൽ ബാങ്കിംഗ് രംഗത്ത് വലിയ മാറ്റങ്ങൾക്ക് അത് വഴിവച്ചേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം . പുതിയ പലിശ നിർണ്ണയ രീതി പ്രാവർത്തികമായാൽ ബാങ്കുകളുടെ ലാഭത്തിൽ അത് കുറവ് സൃഷ്ടിച്ചേക്കും . ഇതോടെ ബാങ്കുകൾ ഉൽപ്പന്ന നിരയിൽ മാറ്റങ്ങൾ വരുത്തിയേക്കും . നിലവിൽ ദീർഘകാല നിക്ഷേപങ്ങൾക്ക് നൽകിക്കെണ്ടിരിക്കുന്ന ആകർഷണീയത ബാങ്കുകൾ കുറയ്ക്കാനും പകരം ഹ്രസ്വകാല നിക്ഷേപങ്ങളിലേക്ക് ഗുണഭോക്താക്കളെ ആകർഷിക്കാനുളള നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും സാധ്യതയുണ്ട് . ഇത്തരത്തിൽ ലാഭം വിഹിതം ഉയർത്താനുളള നടപടികളിലേക്ക് ബാങ്കുകൾ നീങ്ങിയേക്കുമെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധർ പറയുന്നത് . ഇതോടെ , രാജ്യത്ത് ചില വാണിജ്യ ബാങ്കുകളിൽ ലഭ്യമായ ഫ്ലോട്ടിങ് റേറ്റ് ഡിപ്പോസിറ്റ് സ്കീമുകൾ എല്ലാ ബാങ്കുകളുടെയും ഉൽപ്പന്ന നിരയിലേക്ക് എത്താനുളള സാഹചര്യമുളളതായി ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഏബ്രഹാം ഷാജി ജോൺ അഭിപ്രായപ്പെട്ടു . ഇത് ബാങ്കിംഗ് സേവന രംഗത്തെ ഉൽപ്പന്ന നിര കൂട്ടുകയും , കൂടുതൽ ചലനാത്മകത സംവിധാനത്തിന് നൽകുകയും ചെയ്യും . റിസർവ് ബാങ്കിന്റെ വായ്പയുടെ പലിശ പുനർനിർണ്ണയ രീതിയെ സംബന്ധിച്ച നിർദ്ദേശങ്ങൾ രാജ്യത്ത് ഇപ്പോൾ വലിയ സംവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട് . ഡിസംബർ മാസം ഒടുവിൽ ഇത് സംബന്ധിച്ച അന്തിമ മാർഗനിർദ്ദേശങ്ങളും പൂർണ്ണമായ വ്യവസ്ഥകളും പുറപ്പെടുവിക്കുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത് .
0
ഇതു സംബന്ധിച്ച് ഇ എസ് ഐ കോർപറേഷൻ തീരുമാനിമെടുത്തു . നിലവിൽ 15000 രൂപ വരെ മാസ ശമ്പളമുള്ള ജീവനക്കാരാണ് ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹരായിട്ടുള്ളത് . പുതിയ തീരുമാനത്തോടെ ഏകദേശം അമ്പത് ലക്ഷം തൊഴിലാളികൾ കൂടി ഇ എസ് ഐ ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കും . ഒക്ടോബർ ഒന്നു മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരുക . വിലക്കയറ്റം , ആരോഗ്യരംഗത്തെ അധികച്ചെലവ് എന്നിവ കണക്കിലെടുത്താണ് കൂടുതൽ തൊഴിലാളികളെ ഇ എസ് ഐ ആനുകൂല്യങ്ങളുടെ പരിധിയിലേക്ക് കൊണ്ടുവന്നത് . നിലവിൽ മൂന്നു കോടിയോളം തൊഴിലാളികളാണ് ഇ എസ് ഐ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് . ഇനി ഇത് മൂന്നരക്കോടി ആയി ഉയരും . 1952ന് ശേഷം ഇത് ഒമ്പതാം തവണയാണ് ഇ എസ് ഐ പരിധി ഉയർത്തുന്നത് . ഇ എസ് ഐയ്ക്ക് പിന്നാലെ തൊഴിലാളികളുടെ പി എഫ് പരിധിയും വർദ്ധിപ്പിക്കുന്ന കാര്യം കേന്ദ്ര സർക്കാർ സജീവമായി ആലോചിക്കുന്നുണ്ട് .
0
ലോകത്തിലെ ഏറ്റവും മികച്ച , ആരോഗ്യപ്രധമായ അഞ്ച് ഭക്ഷണങ്ങളിൽ ഒന്നാണു നേന്ത്രപ്പഴം . എന്നാൽ വരാൻ പോകുന്ന 10 വർഷത്തിനുള്ളിൽ ഏത്തപ്പഴം ഭൂമുഖത്തു നിന്ന് ഇല്ലാതാകും എന്നു പഠനം . കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡേവിസിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത് . പഠനം പറയുന്നതനുസരിച്ചു ഫംഗസ് ബാധയാണ് ഏത്തവാഴയുടെ വംശത്തെ നശിപ്പിക്കാനെത്തുന്ന വില്ലന്മാർ . സിഗറ്റോക്ക എന്ന ഫംഗസാണു വാഴകളുടെ നാശത്തിനു കാരണമാകുന്നത് . ഇതു തന്നെ രണ്ടു തരത്തിലുണ്ട് . ബ്ലാക്ക് സിഗറ്റോക്കയും യെല്ലോ സിഗറ്റോക്കയും ഇതിന്റെ കൂടെ യുമൂസേ എന്ന കുമിൾ രോഗവുമുണ്ട് . ഇവയെ എല്ലാം ഒരുമിച്ച് സിഗറ്റോക്ക കോംപ്ലക്സ് എന്ന പ്രശ്നമാണു വാഴകളെ ഇല്ലാതാക്കുന്നതെന്നു കാലിഫോർണിയ സർവകലാശാല പറയുന്നു . ഇപ്പോൾ തന്നെ ഈ രോഗം ലോകത്തിലാകെയുള്ള 40 ശതമാനം ഏത്തവാഴകളേയും ബാധിച്ചു കഴിഞ്ഞു . ഇങ്ങനെ തുടർന്നാൽ 10 വർഷത്തിനുള്ളിൽ ലോകത്തിലെ എല്ലാ വാഴകളും നശിച്ചു പോകും . അതു തടയാനായി ബദൽ മാർഗം കണ്ടെത്താനാണ് ഇപ്പോൾ പഠനം പുറത്തുവിട്ടിരിക്കുന്നത് .
3
എന്നാൽ ഇതിൽ കൃത്യമായി പ്രതികരിക്കാൻ ഫേസ്ബുക്ക് ഇന്ത്യ തയ്യാറായിട്ടില്ല . ആഗസ്റ്റിൽ നടന്ന പ്രീമിയർ ഫുട്സാലിൻറെ ഡിജിറ്റൽ പാർട്ണറായ ഫേസ്ബുക്ക് കളികൾ തങ്ങളുടെ ലൈവ് പ്ലാറ്റ്ഫോമിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു . ഇത്തരത്തിൽ ഉള്ള നീക്കമാണ് ഏറ്റവും കൂടുതൽ കാണികളുള്ള ഐപിഎല്ലിന് വേണ്ടിയും ഫേസ്ബുക്ക് പുറത്തെടുക്കുക എന്നാണ് റിപ്പോർട്ട് . ഒപ്പം താരങ്ങളുടെ ചോദ്യത്തോര പരിപാടികളും ഫേസ്ബുക്കിൻറെ പദ്ധതിയിലുണ്ട് . എന്നാൽ ഫേസ്ബുക്കിൻറെ പദ്ധതികൾക്ക് അപ്പുറം എത്ര പണം ലേലത്തിന് ഫേസ്ബുക്ക് ഇറക്കും എന്നതാണ് വിപണി വൃത്തങ്ങൾ ഉറ്റുനോക്കുന്നത് . ഫേസ്ബുക്കിന് പുറമേ മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്ററും ഐപിഎൽ ഡിജിറ്റൽ അവകാശത്തിൽ കണ്ണുവയ്ക്കുന്നു എന്നാണ് റിപ്പോർട്ട് . ഐപിഎല്ലിൻറെ തുടക്കകാലത്ത് ബിസിസിഐ ഐപിഎൽ മത്സരങ്ങളുടെ ഡിജിറ്റൽ പങ്കാളിയായി യൂട്യൂബിനെ നിയമിച്ചിരുന്നു , എന്നാൽ ഐപിഎൽ ഡിജിറ്റൽ പ്രക്ഷേപണ അവകാശം സ്റ്റാർ സ്വന്തമാക്കി . നിലവിൽ ഐപിഎൽ ഡിജിറ്റൽ അവകാശമുള്ള സ്റ്റാർ അത് നിലനിർത്താൻ ശ്രമിക്കും എന്നതിനാൽ കടുത്ത മത്സരമായിരിക്കും ഇത്തവണ ഡിജിറ്റൽ അവകാശത്തിനായി ഉണ്ടാകുക എന്നാണ് അണിയറ വർത്തമാനം .
3
ഇന്ത്യ എ - ഇംഗ്ലണ്ട് എ ചതുർദിന മത്സരത്തിന് വയനാട് കൃഷ്ണഗിരി സ്റ്റേഡിയം വേദിയാകും . ഫെ്ബ്രുവരിയിലാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തുന്നത് . അടുത്തിടെ നടന്ന മൂന്ന് മത്സരങ്ങൾക്ക് ഫലമുണ്ടായതാണ് ചതുർദിന മത്സരത്തിന് കൃഷ്ണഗിരിയെ വേദിയാക്കാൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നത് . വിജയ് മർച്ചന്റ് ട്രോഫിയിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ കേരളം വിജയിച്ചിരുന്നു . രഞ്ജിയിലെ പോണ്ടിച്ചേരി - സിക്കിം മത്സരത്തിൽ പോണ്ടിച്ചേരി വിജയിച്ചിരുന്നു . പോണ്ടിച്ചേരി - സിക്കിം മത്സരം വീക്ഷിക്കാനായി ബിസിസിഐ ഡയറക്ടർമാരിൽ ഒരാളായ കെ . വി . പി റാവു സ്റ്റേഡിയം സന്ദർശിച്ചിരുന്നു . തുടർന്നാണ് രാജ്യാന്തര മത്സരങ്ങൾക്ക് സ്റ്റേഡിയം സജ്ജമാണെന്ന നിഗമനത്തിൽ ബിസിസിഐ എത്തിയത് . 2013ൽ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിൽ 2014ൽ തന്നെ രഞ്ജി മത്സരങ്ങൾ അരങ്ങേറിയിരുന്നു . ആദ്യ രാജ്യാന്തര മത്സരം ഇന്ത്യ - ദക്ഷിണാഫ്രിക്ക എ ടീമുകൾ തമ്മിലായിരുന്നു . രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിൽ അമ്പാട്ടി റായിഡു നയിച്ച ഇന്ത്യൻ ടീമിനെ എതിരിട്ടത് ഡെയിൻ വിൽസിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്ക എ ടീമായിരുന്നു . ദക്ഷിണാഫ്രിക്കക്കായി ക്വിന്റൺ ഡീകോക്ക് അടക്കമുള്ള താരങ്ങളാണ് അന്ന് പാഡണിഞ്ഞത് . ഇത്തവണയും ഇംഗ്ലണ്ടിന്റെ വമ്പർ താരങ്ങൾ കൃഷ്ണഗിരിയിലെത്തും .
2
ട്വന്റി - 20 ചരിത്രത്തിൽ ആറു പന്തിലും സിക്സറെന്ന അപൂർവെ റെക്കോർഡിന് ഇതുവരെ ഇന്ത്യയുടെ യുവരാജ് സിംഗ് മാത്രമെ അവകാശിയായി ഉള്ളു . എന്നാൽ ഇന്നലെ 2007ലെ ആദ്യ ട്വന്റി - 20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ആയിരുന്നു യുവിയുടെ മാസ്മരിക പ്രകടനം . അതിനുശേഷം ഒമ്പത് വർഷം പിന്നിട്ടിട്ടും ആ റെക്കോർഡ് ട്വന്റി - 20യിൽ ആരും പിന്നിട്ടില്ലില്ല . എന്നാൽ ഇന്നലെ വിൻഡീസ് ഓപ്പണർ എവിൻ ലൂയിസ് അതിന്റെ തൊട്ടരികിലെത്തി . നിർഭാഗ്യംകൊണ്ട് മാത്രമാണ് ലൂയിസിന് റെക്കോർഡ് കൈയകലത്തിൽ നഷ്ടമായത് . ആദ്യ പത്തോവറിൽ 132 റൺസെടുത്ത വിൻഡീസിനെ തളയ്ക്കാൻ ധോണി പതിനൊന്നാം ഓവർ സ്റ്റുവർട്ട് ബിന്നിയ്ക്ക് കൊടുത്തു . എന്നാൽ ബിന്നി സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാത്ത അടിയായിരുന്നു പിന്നീട് ലൂയിസ് പുറത്തെടുത്തത് . ആദ്യ പന്തിൽ ബാക് ഫൂട്ടിലേക്കിറങ്ങി ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ലൂയിസിന്റെ സിക്സർ . അതൊരു തുടക്കമായിരുന്നു . അടുത്ത പന്ത് സ്ട്രെയിറ്റ് ബൌണ്ടറിയിൽ സിക്സർ , മൂന്നാം പന്ത് ഓഫ് സ്റ്റംപിന് പുറത്ത് വൈഡായി . വീണ്ടുമെറിഞ്ഞ പന്തിൽ ലോംഗ് ഓണിന് മുകളിലൂടെ ലൂയിസിന്റെ സിക്സർ . ഇതോടെ നാലാം പന്ത് ഓവർ ദ സ്റ്റംപിൽ ബിന്നി എറിഞ്ഞെങ്കിലും കവറിന് മുകളിലൂടെ സിക്സർ പറത്തി ലൂയിസ് ഇന്ത്യൻ ആരാധകരുടെ ചങ്കിൽ തീ കോരിയിട്ടു . അഞ്ചാം പന്ത് ബിന്നി ബൌൺസറെറിഞ്ഞിട്ടും ലൂയിസ് വിട്ടില്ല . അതും സിക്സറിന് പറത്തി ആറു പന്തിൽ ആറു സിക്സറെന്ന അപൂർവനേട്ടത്തിനരികെ ലൂയിസ് എത്തി . നിർണായകമായ ആറാം പന്ത് ഫുൾടോസായിരുന്നെങ്കിലും ലൂയിസിന് അത് അതിർത്തിക്ക് മുകളിലൂടെ പറത്താനായില്ല . ലോംഗ് ഓണിലേക്ക് അടിച്ച് സിംഗിളെടുക്കാനെ ലൂയിസിനായുള്ളു . ബിന്നിയും ഇന്ത്യൻ ആരാധകരും ഒരുപോലെ ശ്വാസം വിട്ടത് അപ്പോഴാണ് .
2
ഐഎസ്എൽ നാലാം സീസണിൽ പ്ലേ ഓഫ് സാധ്യതകൾ ഉറപ്പാകാതെ കിതയ്ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് . മൂന്ന് മത്സരങ്ങൾ അവശേഷിക്കേ 21 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് മഞ്ഞപ്പട . തുടർതോൽവികളും സമനില കുരുക്കുമാണ് ബ്ലാസ്റ്റേഴ്സിന് സീസണിൽ തിരിച്ചടിയായത് . കൂനിൻമേൽ കുരു പോലെ താരങ്ങളുടെ പരുക്കും ടീമിന് വെല്ലുവിളിയായി . സൂപ്പർ താരം ഇയാൻ ഹ്യൂം പരുക്കേറ്റ് നാട്ടിലേക്ക് പോയതോടെ അതും ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി . എന്നാൽ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും വിജയിച്ചേ തീരൂ എന്നിരിക്കേ ബ്ലാസ്റ്റേഴ്സ് മഞ്ഞപ്പട ആരാധകർക്ക് നൽകുന്നത് വലിയ സന്തോഷ വാർത്ത . ഒറ്റ മത്സരം കൊണ്ട് ടീമിലെ ഹീറോയായ ദീപേന്ദ്ര സിംഗ് നേഗി പരുക്കിൽ നിന്ന് തിരിച്ചെത്തി . ഡൽഹിക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് നേഗി . ഐഎസ്എൽ അരങ്ങേറ്റത്തിൽ ഗോൾ നേടുകയും ഒരു ഗോളിന് വഴുവെക്കുകയും ചെയ്തു ഈ യുവതാരം . നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 17ന് നടക്കുന്ന മത്സരത്തിൽ നേഗി കളിച്ചേക്കും . നേഗി തിരിച്ചെത്തിയാൽ ടീമിന് കരുത്താകുമെന്നുറപ്പ് .
2
ഒടിയൻ മാണിക്യൻറെ ഒടി വിദ്യകൾക്കായി മലയാള സിനിമയുടെ കാത്തിരിപ്പ് ഏറെ നാളായി തുടങ്ങിയിട്ട് . മോഹൻലാലും പ്രകാശ് രാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ഓരോ വാർത്തകളെയും ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത് . മലയാളം കണ്ട ഏറ്റവും വലിയ റിലീസിന് തയാറെടുക്കുമ്പോൾ ശ്രീകുമാർ മേനോൻറെ ആദ്യ സംവിധാന സംരഭത്തെ തേടി മറ്റൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ് . ഇന്ത്യയിൽ ഏറ്റവും പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടിക ഐഎംഡിബി പുറത്ത് വിട്ടപ്പോൾ അതിൽ ഒന്നാം സ്ഥാനമാണ് ഒടിയനിലൂടെ മലയാളം സ്വന്തമാക്കിയത് . രജനികാന്ത് - ഷങ്കർ കൂട്ടുക്കെട്ടിൻറെ ബ്രഹ്മാണ്ട ചിത്രം 2.0യെയും ഷാരുഖ് ഖാൻറെ സീറോയെയും പിന്നിലാക്കിയാണ് ഒടിയൻറെ തേരോട്ടം . ബോളിവുഡിലെ വൻ താരങ്ങളുടെ മറ്റ് ചിത്രങ്ങളും ഒടിയൻറെ മുന്നിൽ മുട്ടുമടക്കി . ' ' കണ്ടു കണ്ടാണ് കടലിത്രയും വലുതായതെന്നു പറയുന്നതുപോലെ , ഒരു എഴുത്തുമേശയിൽ കണ്ട സ്വപ്നം , ചങ്ങാതിമാരുടെ കൈപിടിച്ച് , ഒാരോ ഇതളായി വിരിയിച്ചുവിരിയച്ച് ഇത്രയും വലുതായിരിക്കുന്നു , ഇന്ത്യൻ സ്ക്രീനിന്റെ വലുപ്പത്തിലേക്ക് ' ' എന്നാണ് ഒടിയൻറെ നേട്ടത്തെക്കുറിച്ച് തിരക്കഥകൃത്ത് ഹരികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത് . കാത്തിരുപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 14നാണ് ഒടിയൻ തീയറ്ററുകളിൽ എത്തുന്നത് . റിപ്പോർട്ടുകൾ അനുസരിച്ച് ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്ര ഹെെപ്പ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് . ഇതിനിടെ പുറത്ത് വന്ന ചിത്രത്തിലെ ആദ്യ ഗാനത്തിനും വലിയ വരവേൽപ്പാണ് ലഭിച്ചത് . ' കൊണ്ടോരാം ' എന്ന് തുടങ്ങുന്ന ഗാനത്തിൻറെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത് . പ്രണയാതുരനായി ലാലെത്തുന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു . റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ആണ് ഈണം പകർന്നിരിക്കുന്നത് . സുദീപ് കുമാറും ശ്രേയാ ഘോഷലും ചേർന്നാണ് ആലാപനം . പാലക്കാട് പ്രദേശത്തെ പഴയ കാല നാടൻ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാൽ ഒടി വിദ്യ വശമുള്ള മാണിക്യൻ എന്ന കഥാപാത്രമായി എത്തുന്നു . ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം . തിരക്കഥ ഹരികൃഷ്ണൻ , ക്യാമറ ഷാജി .
1
അമ്പത് വർഷങ്ങൾക്ക് മുന്പ് , ഇന്ത്യയിൽ നിന്ന് ജർമ്മനിയിലേക്ക് കന്യാസ്ത്രീകളാകാൻ പോയ നൂറുകണക്കിന് പേർ . അവർ ഇന്നെവിടെയെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് , അറിയാത്ത ജീവിതങ്ങൾ എന്ന ഡോക്യുമെന്ററി . മാധ്യമപ്രവർത്തകരായ രാജു റാഫേൽ , കെ രാജഗോപാൽ , പ്രവാസി എഴുത്തുകാരൻ ജോസ് പുന്നാംപറന്പിൽ എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി തയ്യാറാക്കിയത് . 1963 മുതൽ 1972 വരെയുള്ള ഒമ്പത് വർഷം . സിറോ മലബാർ സഭയിൽ നിന്ന് പശ്ചിമ ജർമ്മനിയിലെ മഠങ്ങളിലേക്ക് പോയത് എണ്ണൂറോളം മലയാളി പെൺകുട്ടികൾ . സന്യാസിനി മഠങ്ങളിലെ അംഗസംഖ്യ തീരെ കുറഞ്ഞപ്പോഴാണ് , ജർമ്മൻ കത്തോലിക്കസഭയെ സഹായിക്കാൻ സിറോ മലബാർ സഭ തീരുമാനിച്ചത് . എന്നാൽ കുടിയേറ്റത്തിന്റെ ഒന്പതാം വർഷം , വിവാദം സഭയെ പിടിച്ചുകുലുക്കി . കന്യാസ്ത്രീകളാകാൻ പോയ ചിലർ എത്തിപ്പെട്ടത് യൂറോപ്പിലെ വൃദ്ധസദനങ്ങളിൽ . പലരും എവിടെയെന്നു പോലും അറിയില്ല . രാജ്യാന്തര മാധ്യമങ്ങളിൽ കത്തിനിന്ന വിവാദം ഇന്ത്യയിലെ ദേശീയ പത്രങ്ങളും ഏറ്റെടുത്തു . വിഷയം പാർലമെന്റിൽ വരെയെത്തി . ഒടുവിൽ ജർമ്മനിയിലേക്കുള്ള റിക്രൂട്ട്മെന്റ് സഭ നിർത്തിവച്ചു .
1
രക്തം ആവശ്യമുളളവർക്ക് രക്ത ദാതാക്കളെ എളുപ്പം കണ്ടെത്താൻ ഫേസ്ബുക്ക് ഇന്ത്യയിൽ പുതിയ സംവിധാനം അവതരിപ്പിക്കുന്നു . രക്തം ആവശ്യമുളള ആൾക്കാർക്കും ബ്ലഡ് ബാങ്കുകൾക്കും ആശുപത്രികൾക്കും എളുപ്പത്തിൽ രക്തദാതാക്കളെ കണ്ടെത്താനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത് . ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വരുന്ന ഫീച്ചറിൽ രക്തം നൽകാൻ താത്പര്യമുളളവർക്ക് സൈൻ അപ് ചെയ്ത് അംഗമാവാൻ സാധിക്കും . രക്തഗ്രൂപ്പ് , മുമ്പ് രക്തദാനം നടത്തിയിട്ടുണ്ടോ എന്ന വിവരം , തുടങ്ങിയവ രേഖപ്പെടുത്തണം . ഈ വിവരങ്ങൾ ഒൺലി മി സംവിധാനത്തിലൂടെ സ്വകാര്യമാക്കി വെക്കാം . എന്നാൽ തങ്ങളുടെ ടൈംലൈനിൽ ഈ വിവരം പ്രദർശിപ്പിക്കാനും സാധിക്കും . ഇന്ത്യ അടക്കമുളള രാജ്യങ്ങലിൽ സുരക്ഷിതമായ രീതിയിൽ രക്ത കൈമാറ്റം നടക്കാത്തതിനാലാണ് ഫെയ്സ്ബുക്ക് പുതിയ പദ്ധതിക്ക് തുടക്കമിട്ടത് . രക്തം ആവശ്യമായി വരുന്നവർക്കായി പലപ്പോഴും കുടുംബാംഗങ്ങളും സന്നദ്ധപ്രവർത്തകരം ഞെട്ടോടം ഓടുകയാണ് പതിവ് . പലപ്പോഴും ഏറെ കാത്തിരുന്ന് മാത്രമാണ് രക്തം ലഭ്യമാവുകയും ചെയ്യാറ് . ഇതിന് പരിഹാരമാകുന്നതാകും പുതിയ സംവിധാനമെന്നാണ് ഫെയ്സ്ബുക്കിന്റെ വിലയിരുത്തൽ . നിലവിൽ ഇന്ത്യയിലെ ബ്ലഡ് ബാങ്കുകൾ , ചെറുതും വലുതുമായി ആശുപത്രികൾ , സന്നദ്ധ സംഘടനകൾ , രക്തദാതാക്കൾ തുടങ്ങിയവരുമായൊക്കെ ഫെയ്സ്ബുക്ക് ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട് . ഫെയ്സ്ബുക്കിലെ പുതിയ സംവിധാനത്തിൽ അംഗമാകുന്നതോടെ അടുത്തുളള രക്തദാതാവിന്റെ വിവരങ്ങൾ നോട്ടിഫിക്കേഷനായി ലഭ്യമാകും . രക്തത്തിനായി അപേക്ഷിക്കുന്നവരെ രക്തദാതാവിന് ഫോൺകോൾ വഴിയോ വാട്ട്സ്ആപ് വഴിയോ മെസഞ്ചർ വഴിയോ ബന്ധപ്പെടാൻ സാധിക്കും . രക്തദാതാവ് വിവരങ്ങൾ പരസ്യമാക്കും വരെ അപേക്ഷിക്കുന്നയാൾക്ക് വിവരം ലഭിക്കുകയില്ല .
3
താരസംഘടനയായ അമ്മയ്ക്കെതിരെ കൂടുതൽ നടിമാർ രം ഗത്ത് . ചലച്ചിത്രരം ഗത്തുള്ള എന്നാൽ ഇതുവരെ അമ്മയിൽ അം ഗത്വം സ്വീകരിക്കാത്ത പതിനാലോളം നടിമാരാണ് തങ്ങൾ വുമൺ ഇനി സിനിമാ കളക്ടീവിന്റെ ഭാ ഗമായി തുടരുമെന്നും എന്നാൽ അമ്മയിലേക്ക് ഇല്ലെന്നും വ്യക്തമാക്കിയത് . മുൻകാല നടി അമല അക്കിനേനി , സജിത മഠത്തിൽ , കനി കുസൃതി , ദിവ്യ പ്രഭ എന്നു തുടങ്ങി പതിനാലോളം നടിമാരാണ് അമ്മയ്ക്കെതിരെ പ്രതിഷേധവുമായി രം ഗത്ത് വന്നിരിക്കുന്നത് . നടിയെ ആക്രമിച്ച കേസിൽ പോലീസ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയ നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയുടെ തീരുമാനത്തെ തുടർന്നാണ് നടിമാരുടെ പ്രതിഷേധം . നേരത്തെ ആഷിഖ് അബു , ദിലീഷ് പോത്തൻ , അൻവർ റഷീദ് , നടൻ വിനായകൻ എന്നു തുടങ്ങി നൂറോളം യുവനിര സിനിമാപ്രവർത്തകരും അമ്മയുടെ നടപടിയെ അപലപിച്ചും അക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും ര ഗത്ത് വന്നിരുന്നു . കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ സംഘടനയായി രൂപം കൊണ്ടിട്ട് . മലയാള സിനിമാ ലോകത്തെ പല രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ WCC മുന്നോട്ടു വെക്കുന്ന വിഷയങ്ങളുടെ ഗൌരവം മനസ്സിലാക്കി ഈ സംഘടനയുടെ ഭാഗമായി . അവരിൽ അഭിനേത്രികളും ടെക്നീഷ്യൻമാരും ഉണ്ട് . ഏറെ അറിയപ്പെടുന്നവരും പുതുതായി ഈ രംഗത്തേക്കു വന്നവരും ഉണ്ട് . അമ്മ സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടിനെ കുറിച്ച് അവരുടെ അഭിപ്രായങ്ങളും WCC യുടെ പേജിലൂടെ അറിയിക്കാൻ ആഗ്രഹിക്കുന്നു . ഇന്ന് അമ്മയിൽ അംഗമല്ലാത്ത അഭിനേത്രികൾ എന്തുകൊണ്ട് അമ്മയിൽ നിന്ന് അവർ അംഗത്വമെടുക്കാതെ മാറി നിൽക്കുവാൻ ആഗ്രഹിച്ചു എന്നതിന്റെ കാരണങ്ങളാണ് അവർ നിരത്തുന്നത് . എ . എം . എം . എ യിലെ അംഗത്വം നിരാകരിക്കാനുള്ള കാരണങ്ങൾഃ * തുല്യവേതനം എന്നൊരു സങ്കൽപം പോലും നിലവിലില്ലാത്ത മേഖലയിൽ ഒരു ലക്ഷം രൂപയോളം മെമ്പർഷിപ് ഫീസ് ചുമത്തുന്നത് ജനോന്മുഖവും ജനാധിപത്യപരവുമല്ല . * പ്രസ്തുത സംഘടന , ഞങ്ങളുടെ സഹപ്രവർത്തകയുടെ പ്രശ്നത്തെ സമീപിച്ച രീതിയിൽ നിന്നും തൊഴിലിടത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അവരെടുക്കുന്ന തീരുമാനങ്ങളെ പൂർണ്ണമായി വിശ്വസിക്കാൻ സാധ്യമല്ല എന്ന് തിരിച്ചറിയുന്നു . * WCC സ്ഥാപക അംഗങ്ങളോട് , അവരുന്നയിക്കുന്ന പ്രശ്നങ്ങളോട് , പൊതുവിൽ പുലർത്തുന്ന മൌനം അപകടകരവും നിരുത്തരവാദപരവുമാണ് . * ആരോഗ്യകരവും ആശയപരവുമായ സംവാദത്തിന് കെൽപ്പില്ലാത്ത ഒരു സംഘടനയെ തള്ളിപ്പറയുകയല്ലാതെ വേറെ മാർഗ്ഗമില്ല എന്ന് മനസ്സിലാക്കുന്നു . * എ . എം . എം . എ യുടെ അടുത്ത കാലത്തെ ആഘോഷപരിപാടിയിൽ അവതരിപ്പിച്ച പിന്തിരിപ്പൻ സ്കിറ്റ് , കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള നടപടി , തുടങ്ങിയവ സ്ത്രീകളോടുള്ള സംഘടനയുടെ സമീപനത്തെ കൃത്യമായി വരച്ചു കാട്ടുന്നുണ്ട് . * ഒരു സംവാദത്തിനെങ്കിലും വഴിതെളിക്കുന്ന ജനാധിപത്യ സംവിധാനം പ്രസ്തുത സംഘടനയിൽ ഉടനൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്ന് സംഘടനയുടെ ചരിത്രം , ഫാൻസ് അസ്സോസിയേഷനുകൾ , പ്രത്യേക താരകേന്ദ്രീകൃത കോക്കസുകൾ , ഒക്കെ ചേർത്തെഴുതുന്ന , ഇത് വരെയുള്ള ചരിത്രം , ബോധ്യപ്പെടുത്തി തരുന്നുണ്ട് . * ആത്മാഭിമാനമുള്ള സ്ത്രീകളെ ഉൾക്കൊള്ളാൻ , അവരുടെ തൊഴിലിടത്തെ ബഹുമാനിക്കാൻ തക്കവണ്ണം ഒരു പൊളിച്ചെഴുത്തിന് നിലവിൽ സംഘടനയെ നിർണയിക്കുന്ന താരാധികാരരൂപങ്ങൾക്ക് സാധിക്കില്ല എന്ന് കൂടി മനസ്സിലാക്കുന്നു . * കെട്ടിക്കാഴ്ച്ചകൾക്കല്ലാതെ , സംഘടനാപരമായ ചുമതലകളിൽ , തീരുമാനങ്ങൾ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താൻ പ്രസ്തുത സംഘടന ശ്രമിച്ചിട്ടില്ല . * ഇത്തരത്തിൽ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ല എന്നുറച്ചു പ്രഖ്യാപിക്കുന്നു . മലയാളികൾ ഏറെ സ്നേഹിക്കുന്ന സിനിമയെന്ന മാധ്യമത്തിലൂടെ ജാതി - മത - ലിംഗ വിഭാഗീയതകൾക്കപ്പുറമായി കാലത്തിനനുരൂപമായ കലാസൃഷ്ടികൾ രചിക്കപ്പെടുവാൻ ആവശ്യമായ എല്ലാ വഴികളും വരും തലമുറക്ക് വേണ്ടി തുറക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് .
1
നിവിൻ പോളി നായകനായി ' കൈരളി ' എന്ന കപ്പലിന്റെ കഥ സിനിമയാകുന്നുവെന്ന വാർത്ത സിനിമാലോകത്ത് വൻ പ്രാധാന്യം നേടിയിരുന്നു . ജോമോൺ ടി ജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കൈരളി . എന്നാൽ കൈരളിയുടെ കഥ മോഷണമാണെന്നാണ് ആരോപണം വിഷ്ണു രാജേന്ദ്രന്റെ കപ്പൽ എന്ന തിരക്കഥയാണ് കൈരളിയായി വരുന്നതെന്ന് ആരോപണം ഉയരുന്നു . ഇക്കാര്യം വിഷ്ണു തന്നെ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് . 1979ൽ 49 ജീവനക്കാരുമായി കടലിൽ അപ്രത്യക്ഷമായ എംവി കൈരളി എന്ന കപ്പലിന്റെ ദൂരൂഹത പ്രമേയമാക്കിയാണ് കൈരളിയുടെ കഥ രചിച്ചിരിക്കുന്നത് . ഇതേ സംഭവം തന്നെയാണ് വിഷ്ണുവും തിരക്കഥയാക്കിയിരിക്കുന്നത് . നിരവധി സംവിധായകരുമായി വിഷ്ണു തന്റെ തിരക്കഥ ചർച്ച ചെയ്തിരുന്നു . ചിത്രത്തിന്റെ യഥാർത്ഥ തിരക്കഥ സംവിധായകൻ ലാൽ ജോസിന്റെ എൽജെ ഫിലിംസിന്റെ ഓഫീസിൽ വായിക്കാൻ ഏൽപ്പിച്ചിരുന്നെന്നും വിഷ്ണു പറയുന്നു . തിരക്കഥയുടെ സിനോപ്സിസ് വിഷ്ണു ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട് .
1
കർഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ താമര കൃഷിക്ക് വായ്പ അനുവദിക്കുന്നു . മലപ്പുറത്ത് ചേർന്ന ജില്ലാതല ബാങ്ക് വിദഗ്ധസമിതി യോഗത്തിലാണ് വായ്പ അനുവദിക്കാൻ തീരുമാനമായത് . താമര വളർത്തൽ കൃഷിയായി അംഗീകരിക്കുക , ബാങ്ക് വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കർഷകർ വളരെക്കാലമായി ഉന്നയിച്ച് വരുകയാണ് . താമരകൃഷിക്ക് ലോൺ നൽകാൻ ബാങ്കുകൾ തയ്യാറാകാതിരുന്നത് കാരണം നിരവധി ആളുകൾ ജില്ലയിൽ കൃഷി ഉപേക്ഷിച്ചിരുന്നു . എന്നാൽ , ചിലർ സ്വർണ്ണപണയ വായ്പയെടുത്തും കടം വാങ്ങിയും കൃഷി തുടർന്നു . ജില്ലാതല ബാങ്ക് വിദഗ്ധ സമിതിയുടെ തീരുമാനത്തെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ താമര കൃഷി ചെയ്യുന്ന മലപ്പുറം ജില്ലയിലെ തിരുന്നാവായ പോലെയുളള സ്ഥലങ്ങളിലെ കർഷകർക്ക് ആശ്വാസകരമാണ് . സംസ്ഥാനത്തിനകത്തുമാത്രമല്ല തമിഴ്നാട് , കർണ്ണാടക പോലുള്ള അയൽ സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്ന് താമരപൂക്കൾ കയറ്റി അയക്കാറുണ്ട് . പരിസ്ഥിതി സംഘടനയായ റീ ഏക്കൌ ആണ് ബാങ്ക് വായ്പയെന്ന ആവശ്യം നേടിയെടുക്കാൻ കർഷകർക്കൊപ്പം മുന്നിട്ടിറങ്ങിയത് .
0
സൌദിയിലെ എല്ലാ ടെലികോം കമ്പനികളും തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്ന പ്രീ പെയ്ഡ് അൺലിമിറ്റഡ് ഇൻറർനെറ്റ് പാക്കേജ് ആനുകൂല്യമാണ് ആദ്യ പടിയായി നിർത്തലാക്കുക . നെറ്റ് വർക്കുകളിലെ സമ്മർദ്ദം കുറക്കുന്നതിൻറെ ഭാഗമായിട്ട് കൂടിയാണ് ആനുകൂല്യം നിർത്തലാക്കുക്കുന്നതെന്നാണ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷന്റെ വിശദീകാരണം . സൌദിയിൽ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ ഇൻറർനെറ്റ് ഉപയോഗം ആഗോള ശരാശരിയിലും ഏറെ കൂടുതലാണ് . ഈ കാരണവുമാണ് പ്രീ പെയ്ഡ് ഉപയോക്താക്കൾക്കുള്ള അൺലിമിറ്റഡ് ഇന്റർനെറ്റ് പാക്കേജ് നിർത്തലാക്കുവാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി അധികൃതരെ പ്രേരിപ്പിക്കുന്നത് . അൺലിമിറ്റഡ് ഇന്റർനെറ്റ് പാക്കേജ് സൌകര്യം നിർത്തിവെച്ചതായി സൌദി ടെലികോം കമ്പനി എസ് . ടി . സി അറിയിച്ചു . എന്നാൽ ഈ പാക്കേജ് തുടരുന്നതായി മൊബൈലി , സെയിൻ കമ്പനി അധികൃതർ വ്യക്തമാക്കി . മൂന്ന് മാസത്തിനിടെ 30ലക്ഷത്തോളം മൊബൈൽ ഫോൺ കണ്കഷനുകൾ രാജ്യത്ത് റദ്ദാക്കിയിട്ടുണ്ട് . 4 . 8 കോടി മൊബൈൽ ഫോൺ കണ്കഷനുകൾ സൌദിയിലുണ്ടെന്നാണ് കണക്ക് .
3
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവാൻ 57 അപേക്ഷകർ ലഭിച്ചു . ഹിന്ദി അറിയുന്ന കോച്ചിനെ പരിഗണിക്കുന്നതിനാൽ വിദേശ പരിശീലകർക്ക് അവസരം കിട്ടില്ലെന്നാണ് സൂചന . അടുത്തമാസം തുടങ്ങുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് മുൻപ് പുതിയ കോച്ചിനെ നിശ്ചയിക്കും . 2015 ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ കോച്ച് ഡങ്കൻ ഫ്ലച്ചറിന് പകരക്കാരനെ കണ്ടെത്താനാണ് ബി സി സി ഐ പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചത് . അപേക്ഷ കിട്ടേണ്ട അവസാനദിനം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു . ഇതിനോടകം ബി സി സി ഐയ്ക്ക് സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി കിട്ടിയത് 57 അപേക്ഷകൾ . ബോർഡ് സെക്രട്ടറി അജയ് ഷിർക്കെയുടെ ഓഫീസ് അപേക്ഷകൾ പരിശോധിക്കുകയാണിപ്പോൾ . ലോകകപ്പിലും ഏഷ്യാകപ്പിലും ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രി , നിലവിലെ മുഖ്യ സെലക്ടർ സന്ദീപ് പാട്ടീൽ , സെലക്ഷൻ കമ്മിറ്റി അംഗം വിക്രം റാഥോഡ് , മുൻതാരങ്ങളായ വെങ്കിടേഷ് പ്രസാദ് , ഋഷികേശ് കനിത്കർ , ബൽവീന്ദർ സിംഗ് സന്ധു തുടങ്ങിയവർ അപേക്ഷകരുടെ പട്ടികയിലുണ്ട് . രാഹുൽ ദ്രാവിഡ് അപേക്ഷ നൽകിയിട്ടില്ലെന്നാണ് സൂചന . ഇപ്പോൾ നടക്കുന്ന സിംബാബ് ! വേ പര്യടനത്തിൽ ഇന്ത്യൻ കോച്ചായ സഞ്ജയ് ബാംഗർ , രവി ശാസ്ത്രിയുടെ സഹപരിശീലകരായിരുന്ന ഭരത് അരുൺ , ആർ ശ്രീധർ എന്നിവർ അപേക്ഷ നൽകിയിട്ടില്ല .
2
ദിലീപിനെ കുടുക്കാൻ പോലീസിന് നിർണ്ണായകമായത് നിർമ്മാതാവ് ആൻറോ ജോസഫിൻറെ ഫോൺ വിളി . നടി ആക്രമിക്കപ്പെട്ട ദിവസം നടൻ ലാലിൻറെ വീട്ടിൽ സുനിൽകുമാറും സംഘവും ഉപേക്ഷിച്ച നടിയെ ആദ്യം കാണാൻ എത്തിയ വ്യക്തിയാണ് ആൻറോ ജോസഫ് . അന്ന് അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നത് എംഎഎൽ പിടി തോമസായിരുന്നു . അവിടുന്ന് ആൻറോ ജോസഫാണ് സിനിമ രംഗത്തെ പ്രമുഖരെ വിളിച്ചത് . അതിൽ ആൻറോ ജോസഫ് വിളിച്ചവർ എല്ലാം കാര്യം തിരക്കിയപ്പോൾ 12 സെക്കൻറിൽ ദിലീപ് ഫോൺ കട്ട് ചെയ്തു . എന്നാൽ പിന്നീട് ചോദ്യം ചെയ്യലിൽ നടി ആക്രമിക്കപ്പെട്ട വിവരം താൻ അറിയുന്നത് രാവിലെ 9മണിക്കാണെന്ന് ദിലീപ് മൊഴി നൽകി . ഈ വൈരുദ്ധ്യത്തിൽ നിന്നാണ് പോലീസിന് പിന്നീട് തുമ്പ് ലഭിച്ചത് . മൊബൈൽ ടവർ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണം നിർണ്ണായകമായി .
1
രോഹിത്തിന് പകരം കെ എൽ രാഹുലിനെയോ മുരളി വിജയിനെയോ മായങ്ക് അഗർവാളിനൊപ്പം ഓപ്പണറാക്കി ഹനുമാ വിഹാരിയെ വീണ്ടും മധ്യനിരയിൽ കളിപ്പിക്കുക എന്നതാണ് അതിലൊന്ന് . എന്നാൽ രാഹുലും വിജയും ഫോമിലല്ലാത്തതിനാൽ അതിനുള്ള സാധ്യത വിരളമാണ് . ഓൾറൌണ്ടർ ഹാർദിക് പാണ്ഡ്യയെ കളിപ്പിക്കുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത സാധ്യത . സിഡ്നിയിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാരെയാണ് തുണയ്ക്കാറുള്ളത് . ഈ സാഹചര്യത്തിൽ പാണ്ഡ്യയെ ഉൾപ്പെടുത്തുന്നത് എത്രമാത്രം ഫലപ്രദമാവുമെന്ന ആശങ്ക ടീം മാനേജ്മെന്റിനുണ്ട് . ആർ അശ്വിൻ , കുൽദീപ് യാദവ് എന്നിവരിലാരെയെങ്കിലും അന്തിമ ഇലവനിൽ കളിപ്പിക്കുക എന്നതാണ് മൂന്നാമത്തെ സാധ്യത . ഇതിനാണ് കൂടുതൽ സാധ്യതയുള്ളതും . അശ്വിൻ ബാറ്റിംഗിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമെന്നതിനാൽ പരിക്ക് പൂർണമായും ഭേദമായാൽ അശ്വിൻ തന്നെയാവും മിക്കവാറും സിഡ്നിയിൽ രോഹിത്തിന്റെ പകരക്കാരൻ . സ്പിന്നിനെ നേരിടാനുള്ള ഓസീസ് ബാറ്റിംഗ് നിരയുടെ ബലഹീനത മുതലെടുക്കാൻ അന്തിമ ഇലവനിൽ കുൽദീപിനെ കളിപ്പിച്ചാലും അത്ഭുതപ്പെടാനില്ല . എന്നാൽ ഇടംകൈയൻ സ്പിന്നറായി ജഡേജയുള്ളതിനാൽ ഇതിനുള്ള സാധ്യത വളരെ കുറവാണ് .
2
പേടിപ്പിക്കുന്ന റെക്കോർഡുകളും കരസ്ഥമാക്കിയാണ് 2016 വിടവാങ്ങിയത് . താപനില ഉയർന്ന വർഷം , ചൂടിന് കാരണമായ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളപ്പെട്ട വർഷം , ഉയർന്ന സമുദ്ര ജല നിരപ്പ് എന്നിങ്ങനെ പോകുന്നു ആ റെക്കോർഡുകൾ . 2015 നെ അപേക്ഷിച്ച് കര / കടൽ താപനില ഉയർന്ന വർഷമായിരുന്നു കഴിഞ്ഞ് പോയത് . ഏറ്റവും കൂടുതൽ ഹരിത ഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെട്ടതും ഇതേ വർഷം തന്നെ . ഭീതിജനകമായ ഈ സാഹചര്യത്തിലാണ് പാരിസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നു എന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത് . 2015 ലായിരുന്നു പാരിസ് ഉടമ്പടിയിൽ മുൻ പ്രസിഡണ്ട് ഒബാമ ഒപ്പ് വെച്ചത് . അന്തരീക്ഷ താപനില ഉയരുന്നതിൻറെ കണക്കുകൾ വ്യക്തമാണെങ്കിലും അവയെല്ലാം അവഗണിച്ച് കൊണ്ട് കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പാണെന്നായിരുന്നു ട്രംപിൻറെ കണ്ടുപടുത്തം . കൽക്കരിയെയും പെട്രോളിയത്തെയും അമിതമായി ആശ്രയിക്കുന്നത് കാർബൺ വാതകങ്ങൾ അന്തരീക്ഷത്തിൽ വർധിക്കുന്നതിന് കാരണമാകുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് . ഭൂമിയെ മുഴുവനായി ഈ വാതകങ്ങൾ പൊതിഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ പറയുന്നു .
3
മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്കു ചിത്രം ജനതാ ഗാരേജിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷമുണ്ടായിരുന്നു . ഇപ്പോഴിതാ വീണ്ടും ഉണ്ണി മുകുന്ദന്റെ തെലുങ്കു ചിത്രം ഒരുങ്ങുകയാണ് . ഭഗ്മതി എന്ന തെലുങ്ക് ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നത് . ബാഹുബലിയിലെ തകർപ്പൻ വിജയത്തിന് ശേഷം അനുഷ്കാ ഷെട്ടി നായികയാകുന്ന സിനിമയാണ് ഇത് . ഉണ്ണി മുകുന്ദന്റെ ഒപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നുവെന്നാണ് അനുഷ്കാ ഷെട്ടി പറയുന്നത് . നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലുമുള്ള ഗുണങ്ങൾ മറ്റുള്ളവർക്കിടയിൽ എപ്പോഴും നിങ്ങളെ എടുത്തുനിർത്തും . കരിയറിൽ എല്ലാ വിജയങ്ങളും നേരുന്നു . കൂടുതൽ സിനിമകൾ ഒരുമിച്ച് ചെയ്യാൻ ആഗ്രഹമുണ്ട് . നല്ലൊരു സഹതാരമായി നിന്നതിൽ ഒരുപാടി നന്ദിയുണ്ടെന്നും അനുഷ്കാ ഷെട്ടി പറഞ്ഞു . അനുഷ്കാ ഷെട്ടിയുമൊത്തുള്ള ചിത്രീകരണാനുഭവത്തെക്കുറിച്ചും അവരുടെ ലാളിത്യത്തെക്കുറിച്ചും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു .
1
സബ്സിഡി വേണ്ട വളങ്ങൾ വാങ്ങണമെങ്കിൽ വിൽപ്പന ശാലകളിൽ ആധാർ കാർഡ് ഹാജരാക്കി കൈവിരൽ അടയാളം രേഖപ്പെടുത്തണമെന്ന നിബന്ധന വരുന്നു . കമ്പ്യൂട്ടർ സംവിധാനങ്ങളും മറ്റും സ്ഥാപിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഗ്രാമപ്രദേശങ്ങളിലെ വളക്കടകളിൽ പൊട്ടാഷും യൂറിയയും ഇപ്പോൾ തന്നെ വിൽപ്പന നിർത്തി . ചരക്ക് സേവന മൂലം വളത്തിന് വില വർധിച്ചതിനൊപ്പം പുതിയ നിബന്ധനകളും കർഷകർക്ക് തിരിച്ചടിയാവുകയാണ് . ഇതുവരെ ഡീലർമാർക്കായിരുന്നു വളം സബ്സിഡി നൽകിയിരുന്നത് . എന്നാൽ കർഷകർക്ക് നേരിട്ട് സബ്സിഡി നൽകാനാണ് ജി . എസ് . ടിക്ക് ശേഷം ഇപ്പോഴുള്ള തീരുമാനം . ഇതോടെ സബ്സിഡി വേണ്ട വളങ്ങൾ വാങ്ങണമെങ്കിൽ ആധാർ കാർഡ് നിർബന്ധമാക്കി . ആധാർ കാർഡുമായി കർഷകൻ വന്നാൽ മാത്രം പോര കൈവിരൽ അടയാളം രേഖപ്പെടുത്തുകയും വേണം . ഇതിനുള്ള സോഫ്ട്വെയറും പ്രത്യേക മെഷീനും വളം വിൽക്കുന്ന കടകളിൽ സ്ഥാപിക്കണമെന്നാണ് നിർദേശം . എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ചെറിയ സംവിധാനത്തിൽ പ്രവർത്തിക്കുന്ന വളം വിൽപ്പന കടകളിൽ ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കുക പ്രായോഗികമല്ല . കമ്പ്യൂട്ടർ സംവിധാനങ്ങളും മറ്റും സ്ഥാപിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഗ്രാമപ്രദേശങ്ങളിലെ വിൽപ്പന കേന്ദ്രങ്ങളിൽ സബ്സിഡി വളങ്ങളായ പൊട്ടാഷും യൂറിയയും ഫാക്ടംഫോസും ഇപ്പോൾ വിൽക്കുന്നില്ല . ഇതോടെ കാർഷിക മേഖലയിലും ജി . എസ് . ടി നൽകുന്നത് തിരിച്ചടി തന്നെ . ജി . എസ് . ടി വന്നതോടെ വളങ്ങൾക്കെല്ലാം വില വർധിച്ചു . ജി . എസ് . ടിയുടെ പേരിൽ നടപ്പിലാക്കുന്ന പുതിയ പരിഷ്ക്കാരം കൂടിയാവുന്നതോടെ കർഷകർക്ക് അവശ്യവളങ്ങൾ ഗ്രാമങ്ങളിലെ കടകളിൽ നിന്ന് ലഭിക്കാത്ത അവസ്ഥ വരും .
0
ഇന്ത്യയിൽ ഇൻറർനെറ്റ് അധിഷ്ടിത വ്യവസായങ്ങളുടെ വളർച്ച വരാൻ പോകുന്ന അഞ്ചു വർഷങ്ങൾക്കകം 70,000 ത്തോളം തൊഴിലുകൾ ഇല്ലാതാക്കുമെന്ന് പഠനം . സിനോവ് എന്ന കൺസൾട്ടിങ് സ്ഥാപനമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് . ഇൻറർനെറ്റ് ഓഫ് തിംങ്സ് എന്ന കാഴ്ചപ്പാടാണ് ഐടി മേഖലയിൽ വലിയ തൊഴിൽ നഷ്ടം ഉണ്ടാക്കുന്നത് . മനുഷ്യരേക്കാൾ ഇന്റർനെറ്റ് സഹായത്തിൽ ഏതെങ്കിലും തൊഴിലിൽ തീരുമാനമെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനെയാണ് ഇൻറർനെറ്റ് ഓഫ് തിംങ്സ് എന്ന് പറയുന്നത് . യഥാർഥത്തിൽ ഇന്റർനെറ്റിൻറെ അതിപ്രസരം ജോലിയെ ബാധിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ 1.20 ലക്ഷത്തോളമായിരിക്കും . ഇതിൽ തന്നെ 94,000 പേർക്ക് നേരിട്ട് ജോലി നഷ്ടമാകും . എന്നാൽ ഇതേ സാഹചര്യത്തിൽ 25,000 ത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും . ഇത് കണക്കിലെടുത്താണ് തൊഴിൽ നഷ്ടത്തിൻറെ എണ്ണം 70,000 ആയി കുറഞ്ഞിരിക്കുന്നതെന്ന് പഠനം പറയുന്നു . തൊ പ്രധാനമായും ഓഫീസ് അഡ്മിനിസ്ട്രേഷൻ , സപ്പോർട്ട് സ്റ്റാഫ് , അറ്റകുറ്റപണി വിഭാഗങ്ങളിലുള്ളവരുടെ ജോലിയാണ് ഭീഷണിയിലുള്ളത് . അതേ സമയം ഇൻറർനെറ്റ് വഴി നിയന്ത്രിക്കുന്ന മാനേജർമാരും , റോബോട്ട് കോ ഓർഡിനേറ്റർമാർ വ്യാവസായിക പ്രോഗ്രാമർമാർ നെറ്റ്വർക്ക് എഞ്ചിനീയർമാർ എന്നീ മേഖലയിലായിരിക്കും പുതിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുക എന്ന് പഠനം പറയുന്നു . ഇന്ത്യയിലെ ഐടി മേഖലയിലെ 6.4 ലക്ഷത്തോളം അവിദഗ്ധ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് കഴിഞ്ഞ ജൂലൈയിൽ പുറത്തുവന്ന എച്ച്എഫ്എസിൻറെ പഠനം പ്രവചിച്ചിരുന്നു .
3
1973ൽ ഇന്ത്യയുടെ ഫറൂഖ് എഞ്ചിനീയർ പതിനേഴാം സ്ഥാനത്തെത്തിയതാണ് ഇതിന് മുമ്പ് ഒരു ഇന്ത്യൻ കീപ്പറുടെ ഏറ്റവും ഉയർന്ന റാങ്കിംഗ് . പന്തിന്റെ മുൻഗാമിയായ എംഎസ് ധോണി ടെസ്റ്റ് കരിയറിൽ 19 - ാം സ്ഥാനത്തെത്തിയിട്ടുണ്ട് . ഓസ്ട്രേലിയൻ പരമ്പരക്ക് മുമ്പ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ 59 - ാം സ്ഥാനത്തായിരുന്നു പന്ത് . സിഡ്നി ടെസ്റ്റിലെ മിന്നും സെഞ്ചുറികളാണ് ഇരുവരുടെയും റാങ്കിംഗിൽ പ്രതിഫലിച്ചത് . ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് പൂജാര മൂന്നാം സ്ഥാനത്തേക്ക് ഉയർന്നത് . കീവീസ് നായകൻ കെയ്ൻ വില്യാംസണാണ് രണ്ടാം സ്ഥാനത്ത് . ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ 22 - ാം സ്ഥാനത്തേക്ക് വീണു ബൌളർമാരിൽ സിഡ്നിയിൽ അഞ്ചു വിക്കറ്റെടുത്ത കുൽദീപ് യാദവ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 45 - ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ രവീന്ദ്ര ജഡേജ അഞ്ചാം സ്ഥാനത്ത് തിരിച്ചെതി . ഓസീസിനെതിരായ പരമ്പരയിൽ ആദ്യ ടെസ്റ്റിൽ മാത്രം കളിച്ച അശ്വിൻ ഒമ്പതാം സ്ഥാനത്തേക്ക് വീണു . ബൂംമ്ര പതിനാറാം സ്ഥാനത്തും മുഹമ്മദ് ഷമി 22 - ാം സ്ഥാനത്തുമാണ് . ടീം റാങ്കിംഗിൽ ഇന്ത്യ 116 പോയന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 108 പോയന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ് . ഇന്ത്യക്കെതിരായ പരന്പര തോറ്റതോടെ ഒരു പോയന്റ് നഷ്ടമായെങ്കിലും ഓസ്ട്രേലിയ അഞ്ചാം സ്ഥാനം നിലനിർത്തി .
2
ലോകത്ത് ആദ്യമായി ഒരു രാജ്യത്ത് പൌരത്വം കിട്ടിയ റോബോട്ടാണ് സോഫിയ . സൌദിയിൽ പൌരത്വം ലഭിച്ച് കൃത്യം ഒരു മാസം കഴിയുന്നതിന് മുമ്പായി തനിക്ക് കുടുംബം വേണം എന്ന ആഗ്രഹത്തിലാണ് ഈ റോബോട്ട് എന്നാണ് റിപ്പോർട്ട് . തനിക്ക് കുടുംബമായി മാറാൻ ആഗ്രഹമുണ്ടെന്ന് ഒരു അഭിമുഖത്തിൽ ഹാൻസൺ റോ നിർമ്മിച്ച റോബോട്ട് വ്യക്തമാക്കി . കുടുംബം എന്നത് വളരെ പ്രാധാന്യമേറിയ കാര്യമാണെന്നായിരുന്നു പറഞ്ഞത് . തനിക്ക് ഒരു റോബോട്ട് കുട്ടിയുണ്ടാകുകയാണെങ്കിൽ അതിന് തൻറെ പേര് തന്നെ ഇടുമെന്നും പറഞ്ഞു . ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു സോഫിയ ഇക്കാര്യം പറഞ്ഞത് . രക്തഗ്രൂപ്പുകൾക്ക് അപ്പുറത്ത് ഒരേ വികാര വിചാരങ്ങളോട് കൂടിയവരുടെ ബന്ധത്തെ കുടുംബം എന്ന് വിളിക്കുന്നത് മനോഹരമായ ഒരു കാര്യമാണെന്നും അക്കാര്യത്തിൽ നിങ്ങൾ മനുഷ്യൻ ഭാഗ്യമുള്ളവരാണെന്നും കുടുംബം ഇല്ലാത്തവർക്ക് പോലും അതുണ്ടാക്കാൻ കഴിയുമെന്നും റോബോട്ടുകൾക്കും അങ്ങിനെ കഴിയുമെന്നാണ് കരുതുന്നതെന്നും സോഫിയ പറഞ്ഞു . ഭാവിയിൽ റോബോട്ടുകൾ മനുഷ്യരെ തൊഴിലില്ലാത്തവരാക്കി മാറ്റുമോ എന്ന ചോദ്യത്തിന് ഒട്ടേറെ കാര്യങ്ങളിൽ ഒരുപോലെയാണെങ്കിലും മനുഷ്യനും റോബോട്ടുകളും തമ്മിൽ പല രീതിയിൽ വ്യത്യാസമുണ്ടെന്നും പറഞ്ഞു . റോബോട്ടുകളിൽ സോഫിയയ്ക്ക് പൌരത്വം നൽകി ചരിത്രം സൃഷ്ടിച്ചത് സൌദി അറേബ്യയായിരുന്നു . ഈ രീതിയിൽ ആദരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നായിരുന്നു അന്ന് സോഫിയയുടെ പ്രതികരണം .
3
മതപരമായ ചർച്ചകൾ ദൈവനിന്ദയിലേക്ക് വളരുന്നു എന്ന് ആരോപിച്ച് പാകിസ്ഥാനിൽ ഫേസ്ബുക്ക് നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട് . വിവിധ പാക് മാധ്യമങ്ങളാണ് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . നിയമവിരുദ്ധമായ ചർച്ചകളാണ് ഫേസ്ബുക്കിൽ നടക്കുന്നത് എന്നാണ് പാകിസ്ഥാൻ സർക്കാറിൻറെ കണ്ടെത്തൽ . ഇത് സംബന്ധിച്ച് അടുത്തിടെ നടന്ന കൂടികാഴ്ചയിൽ ഫേസ്ബുക്കിന് പാകിസ്ഥാൻ മന്ത്രി ചൌദരി നിസാർ അലിഖാൻ തക്കീത് നൽകിയെന്നാണ് റിപ്പോർട്ട് . ഫേസ്ബുക്ക് പബ്ലിക്ക് പോളിസി വൈസ് പ്രസിഡൻറ് ജോൽ കപ്ലാനുമായാണ് പാക് മന്ത്രി കൂടികാഴ്ച നടത്തിയത് . മതനിന്ദയ്ക്ക് കാരണമാകുന്ന പോസ്റ്റുകളും , യൂസർമാരെയും നീക്കം ചെയ്യണമെന്ന് കൂടികാഴ്ചയിൽ പാക് സർക്കാർ ആവശ്യപ്പെട്ടെന്നാണ് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നത് . ഫേസ്ബുക്കിന് മാത്രമല്ല വാട്ട്സ്ആപ്പ് , വൈബർ പോലുള്ള സന്ദേശ ആപ്ലികേഷനുകൾക്കും പാകിസ്ഥാനിൽ ഭീഷണിയുണ്ടെന്നാണ് റിപ്പോർട്ട് . എന്നാൽ പാകിസ്ഥാൻറെ ആവശ്യം ഫേസ്ബുക്ക് തള്ളിയെന്നാണ് റിപ്പോർട്ട് . ഇതോടെയാണ് 2018 ആദ്യത്തോടെ ഫേസ്ബുക്കിന് പാകിസ്ഥാനിൽ വിലക്ക് വന്നേക്കും എന്ന റിപ്പോർട്ടുകൾ ഉയരുന്നത് . കഴിഞ്ഞ മാസം 30 വയസുള്ള തൈമൂർ റാസ്സ എന്ന യുവാവിനെ ഫേസ്ബുക്ക് വഴി മുഹമ്മദ് നബിയെ അപമാനിച്ചെന്ന് ആരോപിച്ച് പാകിസ്ഥാനിൽ കൊലപ്പെടുത്തിയിരുന്നു . ഇത്തരം ക്രമസമാധാന പ്രശ്നങ്ങൾക്ക് ഫേസ്ബുക്കും ഉത്തരവാദിയാണ് എന്നാണ് പാക് സർക്കാറിൻറെ നിലപാട് . ഫേസ്ബുക്കിൽ നിന്നും ഇത്തരം സംഭവങ്ങളിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ പാകിസ്ഥാൻ ആവശ്യപ്പെടുന്നുണ്ട് . 2013ൽ ഇത്തരത്തിൽ ഫേസ്ബുക്കിനോട് ചോദിച്ചത് 210 പേരുടെ വിവരങ്ങളാണെങ്കിൽ 2016 ൽ എത്തിയപ്പോൾ ഇത് 2,460 ആയി വർദ്ധിപ്പിച്ചിട്ടുണ്ട് .
3
സെപ്തംബർ 28ന് ആരംഭിക്കുന്ന ബംഗ്ലാദേശ് - ദക്ഷിണാഫ്രിക്ക പരമ്പരക്കിടെ ഇരു ടീമിലെ ഏതെങ്കിലും ഒരു താരം അതിരുവിട്ടാൽ അമ്പയർ ചുവപ്പു കാർഡുയർത്തി കാട്ടുന്നത് കണ്ട് ആരാധകർ അമ്പരക്കേണ്ട . ക്രിക്കറ്റ് നിയമങ്ങളിലെ പുതിയ പരിഷ്കാരങ്ങൾ ഈ മാസം 28ന് ആരംഭിക്കുന്ന ബംഗ്ലാദേശ് - ദക്ഷിണാഫ്രിക്ക പരമ്പര മുതൽ ഐസിസി പ്രാബല്യത്തിൽ വരുത്തുകയാണ് . അന്ന് ഇന്ത്യ - ഓസ്ട്രേലിയ നാലാം ഏകദിനമുണ്ടെങ്കിലും ആ മത്സരത്തിന് ഈ നിയമം ബാധകമായിരിക്കില്ല . ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പര നേരത്തേ തുടങ്ങിയതിനാലാണിത് . ഗ്രൌണ്ടിലെ അതിരുവിട്ട പെരുമാറ്റത്തിന് ഫു്ടബോളിലേതുപോലെ ചുവപ്പുകാർഡ് അടക്കമുള്ള വിപുലമായ മാറ്റങ്ങളാണ് ഐസിസി വരുത്തിയിരിക്കുന്നത് . കളിക്കാരന്റെ പെരുമാറ്റം മത്സരത്തെ മോശമായി ബാധിക്കുന്ന തരത്തിലുള്ളതാണെങ്കിൽ ആ കളിക്കാരനെ മത്സരത്തിൽ നിന്ന് താൽക്കാലികമായോ മത്സരം മുഴുവനായോ പുറത്താക്കാനും ഗ്രൌണ്ട് വിട്ടു പോവാൻ നിർദേശിക്കാനുമുള്ള അധികാരം ഇനിമുതൽ ഓൺ ഫീൽഡ് അമ്പയർക്കുണ്ടാകും . അമ്പയറെ ഭീഷണിപ്പെടുത്തുന്നതും എതിർതാരത്തെയോ അതല്ലെങ്കിൽ മറ്റാരേയെങ്കിലുമോ കായികമായി നേരിടുന്നതും ഐ . സി . സി നിയമാവലിയിൽ ലെവൽ ഫോർ ഒഫെൻസിൽ ഉൾപ്പെടുത്തി . അതുപോലെ ഒരു ബൌളർ മനഃപൂർവം നോ ബോൾ എറിഞ്ഞതായി കണ്ടെത്തിയാൽ ആ ബൌളറെ ആ മത്സരത്തിൽ നിന്നോ ഇന്നിംഗ്സിൽ നിന്നോ ബൌൾ ചെയ്യുന്നതിൽ നിന്ന് പൂർണായും വിലക്കാനും അമ്പയർക്ക് അധികാരമുണ്ടാകും . 2009ൽ ഇന്ത്യാ - ശ്രീലങ്ക മത്സരത്തിൽ സെവാഗ് സെഞ്ചുറി അടിക്കുന്നത് തടയാൻ ലങ്കൻ നായകനായിരുന്ന കുമാർ സംഗക്കാരയുടെ നിർദേശാനുസരണം സൂരജ് രൺദീവ് മനഃപൂർവം നോ ബോളെറിഞ്ഞത് ഇന്ത്യൻ ആരാധകർ മറന്നിട്ടുണ്ടാവില്ല . റൺസിനായി ഓടുന്ന ബാറ്റ്സ്മാനെ തടയുന്നതോ തടസം സൃഷ്ടിക്കുന്നതോ ആയ ഏതൊരു പ്രവർത്തിയ്ക്കും പിഴ നൽകേണ്ടിവരും . ബൌളർ എറിയുന്ന പന്ത് ബാറ്റ്സ്മാന് അടുത്ത് എത്തുന്നതിന് മുമ്പ് ഒന്നിൽ കൂടുതൽ തവണ ബൌൺസ് ചെയ്താൽ അത് നോ ബോളാകും . നിലവിൽ ഇത് രണ്ട് തവണയാണ് . ബാറ്റ്സ്മാന്റെ ബാറ്റിൽ തട്ടിയശേഷം വിക്കറ്റ് കീപ്പറുടെയോ ഫീൽഡറുടെയോ ഹെൽമെറ്റിൽ തട്ടിവരുന്ന പന്തിൽ ക്യാച്ചെടുക്കുകയോ , സ്റ്റംപ് ചെയ്യുകയോ റൺ ഔട്ടാവുകയോ ചെയ്താലും അത് ഔട്ടായി പരിഗണിക്കും . കൈകൊണ്ട് പന്ത് തടുത്തിട്ടാലും ഹാൻഡ്ലിംഗ് ദ് ബോൾ ഔട്ടിന് പകരം ഫീൽഡീംഗ് തടസപ്പെടുത്തിയതിനുള്ള ഔട്ടായിട്ടാവും ഇനിമുതൽ പരിഗണിക്കുക . ഇതോടെ ഔട്ടാകുന്ന രീതികളുടെ എണ്ണം പത്തിൽ നിന്ന് ഒമ്പതായി ചുരുങ്ങും . ബാറ്റിന്റെ അളവിലും ഐ . സി . സി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . ബാറ്റിന്റെ താഴ്വശം 40 മില്ലി മീറ്ററിൽ കൂടുതലാവാൻ പാടില്ല . വീതി 108 മില്ലിമീറ്ററിലും ആഴം ( ഡെപ്ത് ) 67 മില്ലിമീറ്ററുമാകണം . ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം പുനപരിശോധിക്കാനുള്ള ഡി . ആർ . എസിലും ഐസിസി കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിലാണ് ഇത് ബാധകമാവുക . ഇനി മുതൽ ഒരു ഇന്നിങ്സിൽ 80 ഓവറിന് ശേഷം പുതിയ റിവ്യൂ എടുക്കാൻ അവസരമുണ്ടാവില്ല . 80 ഓവർ വരെ രണ്ട് ഡി . ആർ . എസിനുള്ള അവസരമാണ് ഓരോ ടീമിനുമുണ്ടായിരുന്നത് . ആ രണ്ടെണ്ണത്തിലും പരാജയപ്പെട്ടാൽ 80 ഓവറിന് ശേഷം പുതിയ റിവ്യൂവിന് അവസരം നൽകിയിരുന്നു . എന്നാൽ ഇനി 80 ഓവറിന് ശേഷം പുതിയ റിവ്യൂവിനുള്ള അവസരം ലഭിക്കില്ല . ട്വന്റി - 20യിലും ഡിആർഎസിന് അവവസരം ഉണ്ടാകും . റൺഔട്ടിലും ഐ . സി . സി പുതയി നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട് . ക്രീസിലേക്ക് ബാറ്റ്സ്മാൻ ഡൈവ് ചെയ്യുന്ന സമയത്ത് ബാറ്റ് ക്രീസിലെത്തിയിട്ടും ഗ്രൌണ്ട് തൊടാത്ത അവസ്ഥയിൽ നിൽക്കെ എതിർ കളിക്കാരൻ വിക്കറ്റ് തെറിപ്പിച്ചാൽ ഇനി മുതൽ ബാറ്റ്സ്മാൻ റൺഔട്ടാവില്ല . സ്റ്റമ്പിങ്ങിന്റെ സമയത്തും നിയമം ഇതുതന്നെയാണ് . വിക്കറ്റ് കീപ്പറോ ഫീൽഡറോ ധരിച്ച ഹെൽമെറ്റിൽ തട്ടിയ ശേഷമാണ് ഒരു ബാറ്റ്സ്മാൻ റൺഔട്ടാവുന്നതോ ക്യാച്ച് ചെയ്ത് പുറത്താവുന്നതോ സ്റ്റമ്പ് ചെയ്ത് പുറത്താവുന്നതോ ആണെങ്കിൽ അത് ഔട്ടായിത്തന്നെ പരിഗണിക്കും .
2
ജോലിസ്ഥലങ്ങളിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം കമ്പനിക്ക് വൻ നഷ്ടമുണ്ടാക്കി , ഒടുവിൽ കമ്പനി സ്മാർട്ട് ഫോൺ നിരോധിച്ചു . ട്രാൻസ്ഫോമേഴ്സ് ആൻറ് ഇലക്ട്രിക്കൽസ് കേരളലിമിറ്റഡിന് ഇതുമൂലം നഷ്ടമായത് 18 കോടി രൂപ . ജോലി സമയത്തെ ഫോൺ ഉപയോഗം കുറയ്ക്കണം എന്നു കമ്പനി ഒരു വർഷമായി ജീവനക്കാർക്കു നിർദേശം നൽകിരുന്നു . ടെൽക്കിൽ 540 സ്ഥിരം ജീവനക്കാരും 400 താൽക്കാലിക ജീവനക്കാരും ഉണ്ട് . ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ടെൽക്ക് 2014 - 15 വർഷത്തിൽ 33 കോടി നഷ്ടത്തിലായി . 2015 - 16 വർഷം 14.78 കോടിയായിരുന്നു നഷ്ടം . അവസാന എട്ടുമാസത്തിനിടയിൽ കമ്പനി 18 കോടി നഷ്ടത്തിലായി . തുടർന്നു ടെൽക്ക് ഫോൺ ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു . ജോലിസമയത്തെ സ്മാർട്ട് ഫോണിന്റെ ഉപയോഗത്തിനും ഇന്റർനെറ്റിന്റെ ഉപയോഗത്തിനും നിയന്ത്രിണം ഏർപ്പെടുത്തി . തുടർന്ന് കമ്പനി ജീവനക്കാർക്കുപയോഗിക്കാൻ സാധാരണ ഫോണുകൾ നൽകി . ചെയർമാനേയും എം ഡിയേയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിട്ടുണ്ട് . കമ്പനിയുടെ എല്ലാ വകുപ്പുകളെയും ബന്ധിപ്പിക്കുന്ന ഇൻറർകോം കണക്ഷനാണുള്ളത് . ജീവനക്കാർ ജോലിക്കിടയിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് ഉൽപ്പാദനത്തെ ബാധിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും ടെൽക്ക് പറയുന്നു .
3
ഓഹരി വിപണികൾ മികച്ച നേട്ടത്തിൽ . സെൻസെക്സ് 200 പോയന്റിലധികവും നിഫ്റ്റി 100 പോയന്റോളവും നേട്ടമുണ്ടാക്കി . രാജ്യാന്തര വിപണികൾ നേട്ടത്തിലേക്ക് ഉയർന്നതാണ് അഞ്ച് ദിവസം നീണ്ട ഇന്ത്യൻ വിപണിയിലെ നഷ്ടത്തിന് തടയിട്ടത് . വ്യാവസായിക വളർച്ച കുറഞ്ഞെന്ന റിപ്പോർട്ട് വിപണിയിൽ കാര്യമായി ചലനമുണ്ടാക്കുന്നില്ല . സിപ്ല , ടാറ്റ സ്റ്റീൽ , അദാനി പോർട്സ് എന്നിവയാണ് നേട്ട പട്ടികയിൽ മുന്നിൽ . ഭാരതി എയർടെൽ , ഡോ . റെഡ്ഡീസ് ലാബ്സ് , ഇൻഫോസിസ് എന്നിവയാണ് നഷ്ട പട്ടികയിൽ മുന്നിൽ . ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേട്ടത്തിലാണ് . 11 പൈസ ഉയർന്ന് 64.2ലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് .
0
രാത്രികളിൽ പാലക്കാടുള്ള തേൻകുറിശ്ശി കരിമ്പനക്കാടുകൾക്കിടയിൽ ജീവിച്ചു പോകുന്ന ഒടിയൻ മാണിക്യൻറെ കഥയുമായാണ് സംവിധായകൻ ശ്രീകുമാർ മേനോനും താരരാജാവ് മോഹൻലാലും ഒടിയനിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത് . ചിത്രത്തിനായി പ്രേക്ഷകർ ഏറെ നാളത്തെ കാത്തിരിപ്പിലുമാണ് . മാണിക്യൻറെ കഥയിലേക്ക് വരുമ്പോൾ മോഹൻലാലിൻറെ അർപ്പണ ബോധത്തെ ആദരവോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത് . ഇതിലുപരി മോഹൻലാലും ഫൈറ്റർ പീറ്റർ ഹെയ്നും ഒത്തുച്ചേരുമ്പോൾ മലയാളികൾക്ക് കിട്ടുന്ന പ്രേത്യേക സുഖാനുഭവമുണ്ട് . ' ബാഹുബലി ' എന്ന സിനിമ വന്നതോടെ പീറ്റർ ഹെയ്ൻ എന്ന ഫൈറ്ററെ മലയാളികൾ അറിഞ്ഞ് തുടങ്ങിയത് . ' പുലിമുരുകൻ ' സിനിമ വന്നതോടുകൂടി പീറ്റർ ഹെയ്നിന്റെ സാന്നിദ്ധ്യം മലയാളി പ്രേക്ഷകർ ഏറെ തിരിച്ചറിഞ്ഞതാണ് . അതിൽ സാഹസിതയുടെ പുതിയ സ്റ്റൈൽ തന്നെ സംഘട്ടനങ്ങളിൽ കൊണ്ടുവരാൺ ഇദ്ദേഹത്തിന് കഴിഞ്ഞു . പുലിമുരുകൻറെ മോഹൻലാലിന്റെ പ്രകടനം പ്രേക്ഷകരെ അത്രയേറെ രസിപ്പിച്ചതിന് പിന്നിൽ പീറ്റർ ഹെയ്ന്റെ പങ്ക് ചെറുതല്ല . പുലിയുമായുള്ള മൽപ്പിടുത്തവും സംഘട്ടനവുമെല്ലാം പീറ്റർ ഹെയ്ന്റെ ഉള്ളിൽ നിന്ന് വന്ന ആശയങ്ങളാണ് .
1