text
stringlengths
341
366k
വിജ്ഞാനം, ജ്ഞാനശാസ്ത്രം തുടങ്ങിയവക്ക് മനുഷ്യജീവിതത്തില്‍ നിര്‍ണായകമായ പ്രാധാന്യമുണ്ട്. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും വിജ്ഞാനം സര്‍വ്വധനാല്‍ പ്രധാനമാണ്. ജീവിതത്തിന് പുരോഗതിയും ഐശ്വര്യവുമാണ് അത്. വിജ്ഞാനം ശക്തിയാണെന്ന് പ്രസിദ്ധ തത്ത്വചിന്തകന്‍ ഫ്രാന്‍സിസ് ബേക്കണ്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇതര ജീവികളില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്നത് അവന്റെ ആത്മാവും യുക്തിയുമാണ്. എന്നാല്‍ സ്വന്തം വര്‍ഗത്തില്‍ അവനെ ഉത്കൃഷ്ടനാക്കുന്നത് അവ രണ്ടിനെയും ത്രസിപ്പിക്കുന്ന വിജ്ഞാനമാണ്. ഇസ്്‌ലാമിക ദര്‍ശനദൃഷ്ട്യാ വിജ്ഞാനത്തിന് ഉയര്‍ന്ന പ്രാധാന്യമുണ്ട്. വിശുദ്ധവേദത്തിലും തിരുചര്യയിലും ദൈവ(öG)മെന്ന പദത്തിനുശേഷം കൂടുതല്‍ ആവര്‍ത്തിച്ചുവരുന്ന പദമാണ് വിജ്ഞാനം(¼¸Y). ഇമാം ഗസ്സാലിയുെട പ്രശസ്ത ഗ്രന്ഥമായ ഇഹയാഉലൂമിദ്ദീനില്‍ വിജ്ഞാനവുമായി ബന്ധപ്പെട്ട് ധാരാളം പ്രവാചകവചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വിജ്ഞാനം സ്വായത്തമാക്കല്‍ മതപരവും വ്യക്തിപരവുമായ ബാധ്യതയാണ്. വിജ്ഞാനന്വേഷണം മുസ്‌ലിം സ്ത്രീപുരുഷന്‍മാരുടെ ചുമതലയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു. വായനയെ ജീവിതചര്യയാക്കണമെന്ന ആഹ്വാനത്തോടെയാണ് ദിവ്യവെളിപാടിന്റെ തുടക്കം. ''വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. ഒട്ടിപിടിക്കുന്നതില്‍ നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക നിന്റെ നാഥന്‍ അത്യുദാരനാണ്. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു''(അല്‍ അലഖ് 1-5). ഇസ്‌ലാമികദര്‍ശനത്തിന്റെ ചരിത്രം വിജ്ഞാനത്തിന്റെ കൂടി ചരിത്രമാണ്.വിജ്ഞാനത്തെ മാറ്റിനിര്‍ത്തി അതിന്റെ ചരിത്രവായന സാധ്യമല്ല. ആദിമനുഷ്യനായ ആദം നബിമുതല്‍ അന്ത്യ പ്രവാചകനായ മുഹമ്മദ് വരെ പൊതുവായും പ്രവാചക നിയോഗം മുതല്‍ 21-ാം നൂറ്റാണ്ട് വരെ സവിശേഷമായും ഈടുറ്റ വിജ്ഞാനത്തിന്റെ കലവറയാണ് ഇസ്‌ലാമികദര്‍ശനത്തിന്റെ ചരിത്രം. വ്യക്തി സ്വായത്തമാക്കേണ്ട ആത്മജ്ഞാനം മുതല്‍ ഭൗതികശാസ്ത്രങ്ങളുടെ സുദീര്‍ഘമായ പട്ടികതന്നെ വിജ്ഞാനവുമായി ബന്ധപ്പെട്ട് കാണാവുന്നതാണ്. വ്യക്തിയെ പൂര്‍ണതയിലേക്ക് വഴിനടത്തുന്ന അനുഭൂതിയാണ് വിജ്ഞാനം. ഉദ്ഗ്രഥിതമായ വ്യക്തിത്വത്തിന്റെയും സര്‍വ്വതോന്മുഖമായ വികസനത്തിന്റെയും മുന്നുപാധിയാണ് വിജ്ഞാനം. ദൈവം, പ്രപഞ്ചം, മനുഷ്യന്‍, ജീവിതം, ധര്‍മം, കര്‍മം, മരണം, സ്വത്വം, ആത്മാവ്, യുക്തി, നീതി, സത്യം, സമത്വം... എന്നീ യാഥാര്‍ഥ്യങ്ങളെ ഏകകുടക്കീഴില്‍ അണിനിരത്തി ജീവിതത്തോട് സന്തുലിതമായ വീക്ഷണം രൂപപ്പെടുത്താന്‍ സഹായകമാണ് വിജ്ഞാനം. ഗൗരവമുള്ള ഏത് വിദ്യാഭ്യാസ സിദ്ധാന്തത്തിലും രണ്ടു ഭാഗങ്ങള്‍ ഉള്‍ചേരണമെന്ന് ബ്രിട്ടീഷ് തത്വചിന്തകനായ ബര്‍ട്രാന്റ് റസല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതലക്ഷ്യങ്ങളുടെ വിഭാവനം, മാനസികമാറ്റത്തിന്റെ നിയമങ്ങള്‍ എന്നിവയാണവ. വിജ്ഞാനം സ്വത്വബോധത്തിന്റെ പ്രകാശനം ജീവിതത്തെ മനസ്സിലാക്കുകയെന്നതിന്റെ പ്രഥമതലം സ്വത്വത്തെ മനസ്സിലാക്കുകയെന്നതാണ്. സ്വത്വബോധത്തിന് അടിത്തറ പാകുന്നതിലും അതിനെ പ്രകാശിപ്പിക്കുന്നതിലും പ്രതിജ്ഞാബദ്ധമാണ് ഇസ്്‌ലാമികവിജ്ഞാനം. സ്വത്വത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയാണ് അത് ഒന്നാമതായി വിഭാവന ചെയ്യുന്നത്. ദൈവം ആദമിന് വിജ്ഞാനം പകര്‍ന്നുനല്‍കിയ ചരിത്രം വിശുദ്ധവേദം പ്രതിപാദിക്കുന്നുണ്ട്.വ്യക്തിയെന്ന നിലക്കും മനുഷ്യവര്‍ഗത്തിന്റെ പ്രതിനിധിയെന്ന നിലക്കുമുള്ള ബഹുമതിയായിരുന്നു പ്രസ്തുത വിജ്ഞാനം. വസ്തുക്കളുടെ നാമങ്ങളാണ് ദൈവം ആദമിനെ പഠിപ്പിച്ചത്. നാമങ്ങളുടെ ഉപരിപ്ലവമായ വായന വിജ്ഞാനമായി മാറുകയില്ല. മറിച്ച് സ്വത്വം അവയുടെ ആഴങ്ങളെപറ്റി ചിന്തിക്കുമ്പോഴും അവയുടെ ഉള്‍സാരം അനുഭവിക്കുമ്പോഴുമാണ് നാമങ്ങള്‍ വിജ്ഞാനമായി രൂപാന്തരപ്പെടുന്നത്. നാമങ്ങള്‍, അവയുടെ സ്വഭാവ-സവിശേഷതകള്‍, അന്തചേതനം, പ്രവര്‍ത്തനങ്ങള്‍.... എന്നിവ മനസ്സിലാക്കാനുള്ള സിദ്ധിയും നൈപുണ്യവുമാണ് ദൈവം ആദമിന് നല്‍കിയത്. സ്വത്വത്തെ തിരിച്ചറിയുമ്പോഴാണ് ദൈവത്തെ തിരിച്ചറിയുകയെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. സ്വത്വത്തെ ഗ്രഹിക്കാതെ പ്രപഞ്ചത്തെ ഗ്രഹിക്കാനാവില്ലെന്ന് സോക്രട്ടീസ് സൂചിപ്പിച്ചിട്ടുണ്ട്. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണതയുടെ ആവിഷ്‌കാരമാണ് വിദ്യാഭ്യാസമെന്ന് വിവേകാനന്ദന്‍. കാര്യങ്ങളുടെ അര്‍ഥഗര്‍ഭമായ മൗനത്തെ സ്വത്വം അനുഭവിക്കലാണ് വിജ്ഞാനമെന്ന് മറ്റുചിലരും നിര്‍വ്വചിച്ചിട്ടുണ്ട്. സ്വത്വബോധത്തിന് അടിവരയിടുന്നു ഈ വചനങ്ങള്‍. കൂടാതെ ഗ്രീസിലെ അപ്പോളൊ മന്ദിരത്തിന്റെ മുഖ്യകവാടത്തില്‍ വിജ്ഞാനത്തിന്റെ മൂലശിലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'നീ സ്വയം അറിയുക' എന്ന പ്രമാണവാക്യം കാണാവുന്നതാണ്. ഈ വാക്യത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഗ്രിക്ക് തത്ത്വചിന്തകരായ തൈല്‍സ്, ഹെറാക്ലൈറ്റസ്, സോക്രട്ടീസ് തുടങ്ങിയവരിലേക്ക് ചേര്‍ത്ത് ഈ വാക്യത്തെ ഉദ്ധരിക്കാറുണ്ട്. ആരിലേക്ക് ചേര്‍ത്ത് പറഞ്ഞാലും ശരി, വലിയൊരു ആശയലോകമാണ് ഈ വാക്യം തുറന്നുവിടുന്നത്. സ്വത്വത്തിന്റെ സമ്പൂര്‍ണമായ പ്രകാശനമാണ് ഇസ്‌ലാമികവിജ്ഞാനം സാധ്യമാക്കുന്നത്. അജ്ഞത(¹ÁL)യില്‍ നിന്ന് സ്വത്വത്തിന്റെ വിമോചനവും ദൈവത്തിലേക്കുള്ള മടക്കവുമാണ് വിജ്ഞാനം(¼¸Y). ദൈവേതരശക്തികളുടെ തിരസ്‌കാര(QƒµfG)വും ദൈവത്തെ സ്വത്വം അനുഭവിക്കലും തിരിച്ചറിയലുമാണ് വിജ്ഞാനം(‡a™©e). ''സത്യം മനസ്സിലായതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ ശ്രവിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്ക് കാണാം''(അല്‍ മാഇദ:83). ഈ വിജ്ഞാനം സ്വത്വത്തിന് ദൃഢബോധ്യമായി അനുഭവപ്പെടുന്ന അവസ്ഥയാണ് ഉറച്ചവിജ്ഞാനം(ò²ÇdG ¼¸Y). ഉറച്ചവിജ്ഞാനം ഉറച്ചയാഥാര്‍ഥ്യ (ò²ÇdG ³M)മായി മാറുന്നു. ഉറച്ചവിജ്ഞാനവും ഉറച്ചയാഥാര്‍ഥ്യവും നേരില്‍ ദര്‍ശിക്കുന്ന അനുഭവമായി രൂപപ്പെടുന്ന അവസ്ഥയാണ് ഉറച്ചദര്‍ശനം (ò²ÇdG òY). ബുദ്ധി,(ÅÁf ¹²Y), ഗ്രഹിക്കല്‍(¼Á¯J), ധ്യാനം(™µ¯J), പര്യാലോചന(™H~J ) ചരിത്രപാഠം(™c˜J), ഉള്ളറിവ്(…d) ......... പോലുള്ള ധിഷണയെ പോഷിപ്പിക്കുന്ന അനേകം ആശയങ്ങള്‍ ഉള്‍ചേര്‍ന്ന പ്രക്രിയയാണ് വിജ്ഞാനം. ആശയപരമായ ഈ വിജ്ഞാനം സ്വത്വത്തിന് ആത്മീയവും ധൈഷണികവുമായ വികാസമാണ് ഉറപ്പുവരുത്തുന്നത്. അനുഭൂതി, ആനന്ദം, ഭാവന, സര്‍ഗാത്മകത, ഉണര്‍വ്വ്, അന്തപ്രജ്ഞ, പ്രാര്‍ഥന, വിവേകം, സംവേദനം, നിരീക്ഷണം, ആത്മബോധം, തത്ത്വബോധം, സൗന്ദര്യബോധം, സ്വാതന്ത്ര്യം..... തുടങ്ങിയവക്ക് മൂര്‍ത്തത നല്‍കുന്നത് മുന്‍ചൊന്ന വിജ്ഞാനമാണ്. വിജ്ഞാനത്തേക്കാള്‍ പ്രധാനം ഭാവനയാണെന്ന് ഐന്‍സ്റ്റീന്‍ എഴുതിയിട്ടുണ്ട്. ആത്മീയലോകത്തെപ്പറ്റിയുള്ള ഇസ്‌ലാമികദര്‍ശനത്തിന്റെ വിവരണം ഭാവനകളുടെ അനേകം കവാടങ്ങളാണ് തുറന്നിടുന്നത്. ഓരോ നിമിഷവും സ്വത്വത്തെ ത്രസിപ്പിക്കുന്ന പുതിയ അനുഭവമാകുന്നു ഇസ്‌ലാമികവിജ്ഞാനം. അന്വേഷകന്റ(ÚƒY)അന്വേഷണ സാമഗ്രിയാണ് ഈ പ്രപഞ്ചം(ÚƒY). നിഗൂഡമാക്കപ്പെട്ട അനേകം കുറിമാനങ്ങളുടെ ആകതുകയാണ് ഈ പ്രപഞ്ചം. പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുള്ള നിരന്തരമായ അന്വേഷണത്തിലാണ് ജ്ഞാനി. അന്വേഷണത്തിലൊടുവില്‍ ലഭിക്കുന്ന വിജ്ഞാനം നവ്യാനുഭവമല്ലാതെ മറ്റെന്താകാനാണ്. സ്വത്വത്തിന്റെ രണ്ട് തലങ്ങളെ ചൈതന്യപൂര്‍ണമാക്കുന്നു ഇസ്‌ലാമികവിജ്ഞാനം. സ്വത്വത്തിന്റെ പ്രഥമതലമായ ആത്മാവിനെ ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് നയിക്കുന്നു അത്. അപ്പോള്‍ ആത്മാവിന് ദൈവത്തെ നേരിട്ടനുഭവിക്കുന്നതിന്റെ പ്രതീതിയായിരിക്കും ഉണ്ടായിരിക്കുക. സ്വത്വത്തിന്റെ ദ്വിതീയതലമായ യുക്തിയെ കൂടുതല്‍ ധൈഷണികമാക്കുകയും ചെയ്യുന്നു ഇസ്‌ലാമികവിജ്ഞാനം. അതായത് ആത്മാവിനെയും യുക്തിയെയും ഒരേ സമയം ജീവസുറ്റതാക്കുന്നു ഇസ്‌ലാമികവിജ്ഞാനം. വിജ്ഞാനം ദൈവബോധത്തിന്റെ മുന്നുപാധി ഇസ്‌ലാമികവിജ്ഞാനത്തിന്റെ ഉന്നതമായ വിതാനവും പ്രാഥമികമായ ലക്ഷ്യവുമാണ് ദൈവബോധം. വിശുദ്ധവേദം അധ്യായം മുഹമ്മദില്‍ ''അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ലെന്ന് നീ അറിയുക'' എന്ന ആഹ്വാനം കാണാം. പ്രബോധനാവശ്യാര്‍ഥം മുആദുബ്‌നുജബലിനെ യമനിലേക്ക് നിയോഗിച്ചപ്പോള്‍, അവിടുത്തുകാരെ ഒന്നാമതായി ബോധിപ്പിക്കേണ്ടത് ദൈവത്തെക്കുറിച്ചായിരിക്കണമെന്ന് പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇസ്‌ലാമികവിജ്ഞാനത്തിന്റെ അടിത്തറ ഏകദൈവത്വമാണ്. വിശുദ്ധവേദവും തിരുചര്യയും ഏകനായ ദൈവത്തെക്കുറിച്ച് കൃത്യവും സൂക്ഷമവുമായ വിജ്ഞാനമാണ് നല്‍കുന്നത്. ദൈവത്തെപ്പറ്റിയുള്ള ഉപരിപ്ലവ വായനയല്ല അത്. മറിച്ച് അവന്റെ സത്തയെയും സ്വഭാവത്തെയും സവിഷേഷതയെയും കഴിവിനെയും വ്യാപ്തിയെയും കുറിച്ചുമുള്ള വിവരണമാണ് അത്. ദൈവത്തെ ശരിയാംവണ്ണം തിരിച്ചറിഞ്ഞ് ഉള്‍കൊള്ളുന്നവനാണ് യഥാര്‍ഥജ്ഞാനി(±QƒY). ദൈവജ്ഞാനം സ്വജീവിതത്തില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് പകരുന്നവനാണ് പണ്ഡിതന്‍(ÚƒY). ദൈവനിര്‍ദ്ദേശങ്ങളുടെ ഉള്‍സാരം ഗ്രഹിച്ച് യുക്തിപൂര്‍വ്വം അവയെ പ്രയോഗവല്‍ക്കരിക്കുകയും വിപ്ലവത്തിനും നവോത്ഥാനത്തിനും ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നവനാണ് മഹാജ്ഞാനി(O~Ý ,ÂDza). ഇസ്‌ലാമികദര്‍ശനത്തിലെ ഓരോപാഠവും ദൈവബോധവും ദൈവസ്മരണയും നിലനിര്‍ത്താന്‍ പോന്നതാണ്. ബാഹ്യമായി ചടങ്ങുകള്‍ എന്നുതോന്നുന്ന ആരാധനകള്‍ ആന്തരികമായി ദൈവബോധത്തെ സ്വത്വത്തില്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ദൈവസ്മരണക്ക് വേണ്ടിയാണ് നമസ്‌കാരം. ദൈവബോധത്തിന് വേണ്ടിയാണ് ഉപവാസം. ദൈവസാന്നിധ്യം അനുഭവിക്കാനാണ് ഹജ്ജ്. ദൈവസാമീപ്യം നേടാനാണ് പ്രാര്‍ഥന. ആരാധനകള്‍ കൂടാതെയുള്ള ഇതരകര്‍മങ്ങളും ദൈവാനുസാരം ക്രമീകരിക്കുമ്പോഴും ദൈവബോധത്തെ തന്നെയാണ് ഉറപ്പാക്കുന്നത്. ''പിന്നെ നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുക. ദൈവത്തിന്റെ അനുഗ്രഹം തേടുകയും അവനെ ധാരാളം സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം വരിച്ചേക്കാം''(അല്‍ജുമുഅ: 11). അഭേദ്യമായി ബന്ധം പുലര്‍ത്തുന്ന രണ്ട് ആശയങ്ങളാണ് വിജ്ഞാനവും വിശ്വാസവും. വിശ്വാസം വിജ്ഞാനത്തെയും വിജ്ഞാനം വിശ്വാസത്തെയും സ്വാധീനിക്കുന്നു. വിശ്വാസത്തെ മുന്‍നിര്‍ത്തി വിജ്ഞാനം വര്‍ധിപ്പിക്കാന്‍ ''എന്റെ നാഥാ എനിക്ക് നീ വിജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ''(ത്വാഹാ: 14) എന്നു പ്രാര്‍ഥിക്കാന്‍ വിശുദ്ധവേദം കല്‍പ്പിക്കുന്നു. ആഴത്തിലുള്ള വിജ്ഞാനം അടിയുറപ്പുള്ള വിശ്വാസത്തെയാണ് പ്രധാനം ചെയ്യുന്നത്. ''എന്നാല്‍ അഗാധജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക് ഇറക്കിത്തന്നതിലും നിനക്ക് മുമ്പേ ഇറക്കിക്കൊടുത്തതിലും വിശ്വസിക്കുന്നു''(അന്നിസാഅ്: 162). ദൈവത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ ജ്ഞാനികളാണ്: ''നിശ്ചയം ദാസന്മാരില്‍ ദൈവത്തെ ഭയപ്പെടുന്നത് ജ്ഞാനികള്‍ മാത്രമാണ്''(ഫാത്വിര്‍: 28). ഈ സൂക്തത്തെ പൂര്‍വ്വപണ്ഡിതനായ ഇബ്‌നുകസീര്‍ വിശദ്ദീകരിക്കുന്നു. ''ദൈവത്തെ യഥാവിധം ഭയപ്പെടുന്നവര്‍ അവനെ തിരിച്ചറിഞ്ഞ ജ്ഞാനികളത്രെ. സുന്ദരനാമങ്ങളാലും പൂര്‍ണസവിശേഷതകളാലും വിശേഷിതനായ ജ്ഞാനിയും കഴിവുറ്റവനും മഹോന്നതനുമായ ദൈവത്തെക്കുറിച്ചുള്ള വിജ്ഞാനം, ആ വിജ്ഞാനം എപ്പോള്‍ പൂര്‍ണവും പക്വവുമായി തീരുന്നുവോ അപ്പോഴാണ് ദൈവത്തോടുള്ള ഭയം ഏറ്റവും ഉന്നതമാവുന്നതും കൂടൂതല്‍ വര്‍ധിക്കുകയും ചെയ്യുന്നത്.'' അല്ലാമാ യൂസുഫലി വിശദീകരിക്കുന്നു: ''ദൈവദാസന്മാര്‍ക്ക് അന്തര്‍ജ്ഞാനമുണ്ട്. ആത്മീയലോകവുമായുള്ള അവരുടെ അനുഭവത്തില്‍ നിന്നാണ് അത് ഉദ്ഭൂതമാവുന്നത്. ആന്തരികലോകത്തെ പൂര്‍ണമായി ഗ്രഹിച്ചവരാണ് അവര്‍. ദൈവഭയമാണ് വിജ്ഞാനത്തിന്റെ പ്രാരംഭമെന്ന യാഥാര്‍ഥ്യത്തെ അറിയുക കൂടി ചെയ്തിരിക്കുന്നു അവര്‍.'' വിജ്ഞാനം ദൈവബോധമാണ്. ദൈവബോധമാകട്ടെ സ്വത്വത്തിന് ആത്മീയ അനുഭവവുമാണ്. ആത്മീയതയുടെ വഴിത്താരയില്‍ ജീവിതത്തെ ആവിഷ്‌കരിച്ചവരാണ് ഇസ്്‌ലാമികദര്‍ശനത്തിലെ സാധകര്‍. ദൈവികവെളിപാട് സ്വീകരിക്കുമ്പോള്‍ പ്രവാചകന്‍മാര്‍ക്ക് ഓരേ സമയം രണ്ട് അനുഭവമാണ് ഉണ്ടായിരുന്നത്. വൈജ്ഞാനിക അനുഭവവും ആത്മീയ അനുഭവവും. പ്രവാചകന്മാരുടെ പിന്‍ഗാമികളായ ജ്ഞാനികള്‍ പ്രവാചകപാതയിലാണ്. വിജ്ഞാനമെന്നാല്‍ ധര്‍മബോധം ധര്‍മശാസ്ത്രസംബന്ധിയായ സംവാദം അതിപുരാതനമാണ്. സൃഷ്ടി പ്രാരംഭത്തില്‍ തന്നെ ധര്‍മാധര്‍മം വേര്‍തിരിക്കുന്ന മാനദണ്ഡം ദൈവം മനുഷ്യന് നല്‍കിയിട്ടുണ്ട്. ഒരു വ്യക്തിയുടേയോ സമൂഹത്തിന്റേയോ സ്വഭാവം, പെരുമാറ്റം, പ്രവര്‍ത്തനം... എന്താവണമെന്നും എങ്ങനെയാവണമെന്നും വ്യക്തമാക്കുന്ന സദാചാരതത്ത്വങ്ങളുടെയും സനാതനമൂല്യങ്ങളുടേയും സംഹിതയാണ് ധര്‍മശാസ്ത്രം. നീതി, സമത്വം, മാനവികത തുടങ്ങിയ മനുഷ്യസമൂഹത്തെ ബാധിക്കുന്ന ആശയങ്ങളെല്ലാം ധര്‍മശാസ്ത്രത്തിന്റെ ഭാഗമാണ്. ധര്‍മശാസ്ത്രം അന്യംനിന്ന സംസ്‌കാരങ്ങളോ നാഗരികതകളോ ഇന്നേവരെ ഭൂമുഖത്ത് കഴിഞ്ഞുപോയിട്ടില്ലയെന്നതാണ് വാസ്തവം. ലോകത്തുള്ള മുഴുവന്‍ മതഗ്രന്ഥങ്ങള്‍, തത്ത്വചിന്താപദ്ധതികള്‍, ആത്മീയപാതകള്‍ തുടങ്ങിയവയെല്ലാം വ്യക്തിയും സമൂഹവും രാഷ്ട്രവും എത്തിച്ചേരേണ്ട ധര്‍മപരമായ ഔന്നത്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അവയുടെ പ്രവാചകന്മാരും പ്രബോധകരും ധര്‍മം ജീവിതത്തില്‍ അനുശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് സംസാരിച്ചത്. ഇസ്‌ലാമികവിജ്ഞാനം സ്വത്വത്തിന്റെ രണ്ട് ഭാഗങ്ങളായ ആത്മാവിനെയും യുക്തിയെയുമാണ് ഉണര്‍ത്തുന്നതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ആത്മാവിനെ ഉണര്‍ത്തുകയെന്നതിന്റെ താല്‍പര്യം സന്യാസത്തെ പ്രോല്‍സാഹിപ്പിക്കുകയെന്നല്ല. യുക്തിയെ ഉണര്‍ത്തുകയെന്നതിന്റെ താല്‍പര്യം യുക്തിവാദത്തെ പ്രോല്‍സാഹിപ്പിക്കുകയെന്നുമല്ല. മറിച്ച് അവ രണ്ടിനെയും ഏകബിന്ദുവില്‍ കേന്ദ്രീകരിച്ച് വ്യക്തിയെ ഉന്നതമായ ധര്‍മബോധത്തിലേക്ക് വഴിനടത്തുക എന്നതാണ്. അതിനാല്‍, വിശുദ്ധവേദത്തിന്റെയും തിരുചര്യയുടെയും മനുഷ്യനോടുള്ള അഭിസംബോധനത്തിന്റെ പ്രഥമപരിഗണന ധര്‍മശാസ്ത്രസംബന്ധിയാണ്. ഈ ധര്‍മശാസ്ത്രമാകട്ടെ ജീവിതത്തെ മുഴുവനായും ചൂഴ്ന്നുനില്‍ക്കുന്നതാണ്. ഇസ്‌ലാമികവിജ്ഞാനം വ്യക്തിയില്‍ ധര്‍മബോധം കരുപിടിപ്പിക്കുന്നു. സ്വാത്മധര്‍മവും ധര്‍മാധിഷ്ഠിത കര്‍മവുമാണ് അത് വ്യക്തിയില്‍ നിന്ന് തേടുന്നത്. ധര്‍മത്തില്‍ ചാലിച്ചതായിരിക്കണം ജീവിതം. ധര്‍മത്തെയും വിജ്ഞാനത്തെയും ഒറ്റ സൂക്തത്തില്‍ വിശുദ്ധവേദം പരാമര്‍ശിക്കുന്നുണ്ട്: ''നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കുക. ദൈവം നിങ്ങള്‍ക്ക് എല്ലാം പഠിപ്പിച്ചുതരികയാണ്''(അല്‍ബഖറ: 282). ഉത്കൃഷ്ടമായ ധാര്‍മികമൂല്യങ്ങളുടെ സാക്ഷാത്കാരത്തിനാണ് ദൈവം തന്നെ നിയോഗിച്ചതെന്ന് വിജ്ഞാനത്തിന്റെ വിളക്കായ പ്രവാചകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശാഫി മദ്ഹബിന്റെ ഉപജ്ഞാതാവായ ഇമാം ശാഫി ഒരു വിജ്ഞാനാന്വേഷകന്‍ നിര്‍ബന്ധമായും തന്റെ ജീവിതത്തില്‍ അനുശീലിക്കേണ്ട മര്യാദകളുടെ കൂട്ടത്തില്‍ ധര്‍മത്തെയും പ്രതിപാദിച്ചതായി കാണാം. ധര്‍മത്തെയും വിജഞാനത്തെയും ഏകീഭവിപ്പിച്ച് ദൈവബോധത്തില്‍ നിലകൊള്ളുന്ന നവസംസ്‌കാരത്തിന്റെയും നാഗരികതയുടെയും ആവിഷ്‌കാരമാണ് ഇസ്‌ലാമികദര്‍ശനത്തിന്റെ ലക്ഷ്യം. വ്യക്തിയുടെ ധര്‍മബോധം മൂന്ന് തലങ്ങളിലായാണ് വികസിക്കുന്നത്. പ്രഥമമായി സ്വത്വവുമായി ബന്ധപ്പെട്ടാണ് ധര്‍മബോധത്തിന്റെ വികാസം. അതോടൊപ്പം, ദൈവത്തോടും മാനവികതയോടുമുള്ള ധര്‍മം ജീവിതത്തില്‍ അനുശീലിക്കേണ്ടതുണ്ട്. സംസ്‌കരണചിത്തനാവലാണ് വ്യക്തിയുടെ ഒന്നാമത്തെ ചുമതല. സ്വഭാവത്തിലും പെരുമാറ്റത്തിലും കര്‍മത്തിലുമുള്ള കുലീനമായ സമീപനമാണ് സംസ്‌കരണം. സത്യം, നീതി, വിവേകം, സ്ഥിരോത്സാഹം, ശുഭാപ്തിവിശ്വാസം, അഭിമാനം, ധീരത.... തുടങ്ങിയ വൈയക്തികഗുണങ്ങള്‍ സ്വത്വത്തില്‍ നട്ടുവളര്‍ത്തല്‍ സംസ്‌കരണത്തിന്റെ താല്‍പര്യമാണ്. സ്വഭാവസംസ്‌കരണമാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് സ്‌പെന്‍സര്‍ പ്രസ്താവിച്ചിട്ടുണ്ട്. ജഞാനത്തിന്റെ പുസ്തകത്തിലെ ആദ്യപാഠം സത്യസന്ധതയാണെന്ന് തോമസ് ജെഫേഴ്‌സണ്‍. ഉത്തമസ്വഭാവവും ഉത്കൃഷ്ടവീക്ഷണവും ഒന്നിച്ച് ഒരു വ്യക്തിയില്‍ സമ്മേളിക്കുകയെന്നത് എത്ര വലിയ കാര്യമാണെന്ന് പ്ലാറ്റോ ചോദിക്കുന്നു. ദൈവത്തിന്റെ വിനീതദാസനും സേവകനുമായി സ്വത്വത്തെ പരിവര്‍ത്തിപ്പിക്കലാണ് ദൈവത്തോടുള്ള വ്യക്തിയുടെ ധര്‍മം. ദൈവമെന്ന പരംപൊരുളിനെ തിരിച്ചറിയുകയും ഉള്‍കൊള്ളലുമാണ് വിനീതദാസനാവുകയെന്നതിന്റെ അന്തസത്ത. തുടര്‍ന്ന് ദൈവവുമായി സ്വത്വത്തെ ബന്ധിപ്പിക്കുന്ന സമര്‍പ്പണം, വിശ്വാസം, സ്മരണ, ഭക്തി.... തുടങ്ങിയ ആദര്‍ശമൂല്യങ്ങള്‍ കരുപിടിപ്പിക്കണം. മനുഷ്യന്റെ പവിത്രതയെ ആദരിക്കലാണ് മാനവികതയോടുള്ള ധര്‍മം. അടിസ്ഥാനപരമായി മനുഷ്യന്‍ പരിശുദ്ധനാണ്. മനുഷ്യത്വത്തെ ഏതുസന്ദര്‍ഭത്തിലും ബഹുമാനിക്കണം. വിശിഷ്യാ, മനുഷ്യന്റെ ജീവന്‍, സമ്പത്ത്, അഭിമാനം, സ്വാതന്ത്ര്യം, അവകാശം... എന്നിവ പാവനവും വിശുദ്ധവുമാണ്. വിശ്വാസങ്ങളോടും വീക്ഷണങ്ങളോടും വിയോജിക്കുമ്പോള്‍ പോലും മനുഷ്യത്വത്തെ നിരാകരിക്കരുത്. അതുപോലെ, കുറ്റവാളിയോട് കുറ്റത്തിന്റെ പേരിലേ വിയോജിക്കാന്‍ പാടുള്ളൂ. മനുഷ്യനെന്ന പവിത്രത കുറ്റവാളിക്കും അവകാശപ്പെട്ടതാണ്. മാനവിക ഗുണങ്ങള്‍ സ്വത്വത്തില്‍ വികസിപ്പിക്കുകയെന്നത് മനുഷ്യത്വത്തിന്റെ പ്രഥമ പടിയാണ്. ഒട്ടേറെയുണ്ട് മാനവികഗുണങ്ങള്‍. സ്‌നേഹം, കരുണ, ദയ, സാഹോദര്യം, പരസ്പരബഹുമാനം, നീതി, സമത്വം.... തുടങ്ങിയവ അവയില്‍ ചിലതാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സ്‌നേഹവും സൗന്ദര്യവും എന്തെന്ന് നമുക്ക് പഠിപ്പിച്ചു തരലാണെന്ന് പ്ലാറ്റോ പ്രസ്താവിച്ചിരിക്കുന്നു. മാനവികഗുണങ്ങളുടെ ചേരുവയില്ലാത്ത വിദ്യാഭ്യാസംകൊണ്ട് മനുഷ്യസമൂഹത്തിന് പ്രത്യേകിച്ച് ഒരു നേട്ടവുമില്ല. ധര്‍മശാസ്ത്രത്തില്‍ കര്‍മബോധം അനുക്തസിദ്ധമാണ്. എങ്കിലും കര്‍മത്തിന്റെ പ്രാധാന്യം ഇസ്‌ലാമികദര്‍ശനം അടയാളപ്പെടുത്തുന്നുണ്ട്. വിജ്ഞാന(¼¸Y)വും കര്‍മവും(¹»Y)ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണ്. അസൂയ അര്‍ഹിക്കുന്ന വ്യക്തിയെ പറ്റി പ്രവാചകന്‍ പരാമര്‍ശിക്കുന്നുണ്ട്. ദൈവത്തില്‍ നിന്ന് വിജ്ഞാനം ലഭിച്ചവനാണവന്‍. തനിക്കുലഭിച്ച വിജ്ഞാനം മറ്റുള്ളവര്‍ക്ക് പകരുകയും അതനുസരിച്ച് ജീവിതപ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യുകയെന്നതാണ് ആ ജ്ഞാനിയുടെ സവിശേഷത. പാണ്ഡിത്യം നിങ്ങള്‍ പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ആന്റണ്‍ ചെക്കോവ് ഓര്‍മിപ്പിക്കുന്നു. വിജ്ഞാനം കേവലമായ കര്‍മം മാത്രമല്ല. മറിച്ച്, അത് മാറ്റമാണ്, പരിവര്‍ത്തനമാണ്, വിപ്ലവമാണ്. വിജ്ഞാനത്തിന്റെ ചരിത്രം വിപ്ലവത്തിന്റെ ചരിത്രം കൂടിയാണ്. നംറൂദിനെതിരെ നിലകൊണ്ട അബ്രഹാം, ഫറവോനെതിരെ പോരാടിയ മോസസ്, റോമാ സാമ്രാജ്യത്വത്തിനെതിരെ നിലകൊണ്ട ജീസസ്, ജാഹിലിയ്യാ സംസ്‌കാരത്തിനെതിരെ ചലിച്ച മുഹമ്മദ്... ഒരേ സമയം വിജ്ഞാനികളും വിപ്ലവകാരികളുമായിരുന്നു. വിജ്ഞാനത്തിന്റെ വഴിയില്‍ സഞ്ചരിച്ച സോക്രട്ടീസിന് ലഭിച്ചത് മരണശിക്ഷയായിരുന്നു. പ്ലാറ്റോക്ക് ലഭിച്ചത് ജയില്‍തടവറയായിരുന്നു. ബ്രൂണോയെ ക്രൈസ്തവസഭ ചുട്ടുകരിച്ചു. ഗലീലിയോവിനെ പീഡിപ്പിച്ചു. ഇവരില്‍ വിജ്ഞാനം വിപ്ലവും വിപ്ലവം വിജ്ഞാനവുമായി മാറുകയാണ്. സിദ്ധാന്തവും പ്രയോഗവും ഒന്നാവുകയാണിവിടെ. വിജ്ഞാനവും ധര്‍മവും ഒന്നാവുകയാണിവിടെ. അറിവും കര്‍മവും ഒന്നാവുകയാണിവിടെ. ഉപസംഹാരം ഇസ്‌ലാമികവിജ്ഞാനം വ്യക്തിയില്‍ ഉണ്ടാക്കുന്ന സ്വത്വബോധം, ദൈവബോധം, ധര്‍മബോധം തുടങ്ങിയവയെ സംബന്ധിച്ചാണ് പ്രദിപാദിച്ചത്. ഈ മൂന്ന് പ്രധാനതത്ത്വങ്ങള്‍ അന്യംനില്‍ക്കുന്ന അറിവ് യഥാര്‍ഥജ്ഞാനമല്ല. അത് കേവലമായ വിവരമാണ്. ജീവിതത്തിന് ദിശ നല്‍കുന്ന പ്രകാശമായിത്തീരില്ല അത്. മനുഷ്യോല്‍പത്തിമുതല്‍ സമൂഹം അതിന്റെ നേര്‍ദിശയില്‍ ചലിച്ചത് ഈ മൂന്ന് തത്ത്വങ്ങള്‍ ഉള്‍കൊള്ളുന്ന വ്യക്തികളെയും സമൂഹത്തെയും സൃഷ്ടിച്ചപ്പോഴാണ്. എപ്പോഴെല്ലാം അവ വ്യക്തികളില്‍ നിന്ന് വിനഷ്ടമായോ അപ്പോഴൊക്കെ സമൂഹം നേര്‍ദിശയില്‍ നിന്ന് തെന്നിമാറിയാണ് സഞ്ചരിച്ചിട്ടുള്ളത്. സമാനമായ സാഹചര്യമാണ് വര്‍ത്തമാനയുഗത്തില്‍ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യം നിലവിലെ സാഹചര്യത്തിന്റെ മാത്രം സൃഷ്ടിയല്ല. ആധുനിക പ്രത്യയശാസ്ത്രങ്ങളുടെയും ഉത്തരാധുനികചിന്തകളുടെയും പിന്‍ബലം അതിനുണ്ട്. വ്യക്തിയുടെ നൈസര്‍ഗിക ഗുണങ്ങളെയും ധാര്‍മികമൂല്യങ്ങളെയും നിരാകരിക്കുന്നതായിരുന്നു ആധുനിക ഉത്തരാധുനികചിന്തകള്‍ മുന്നോട്ടുവെച്ച പ്രമേയങ്ങള്‍. വിവരവിസ്‌ഫോടത്തിനും ശാസ്ത്രീയ മുന്നേറ്റത്തിനും വ്യവസായവിപ്ലവത്തിനും അവ വഴിവെച്ചെങ്കിലും മനുഷ്യനില്‍ മൂല്യങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ അവക്ക് സാധിച്ചില്ല. ഒരു ചിന്തകന്‍ സൂചിപ്പിച്ചതുപോലെ. ആകാശത്ത് പറവകളെപ്പോലെ പറക്കാന്‍ ആധുനികശാസ്ത്രം മനുഷ്യനെ പഠിപ്പിച്ചിട്ടുണ്ട്. സാഗരത്തില്‍ മത്സ്യങ്ങളെപ്പോലെ ഊളിയിടാനും ആധുനികശാസ്ത്രം മനുഷ്യനെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭൂമിയില്‍ മനുഷ്യനെപ്പോലെ സഞ്ചരിക്കാന്‍ മനുഷ്യന്‍ ഇനിയും പഠിച്ചിട്ടില്ല. ആധുനികതയുടെയും ഉത്തരാധുനികതയുടെയും ചിന്താശേഷിപ്പുകള്‍ തന്നെയാണ് നിലവിലെ വിദ്യാഭ്യാസവ്യവസ്ഥയെയും അകാദമിക്ക് സ്ഥാപനങ്ങളെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ധാര്‍മികപഠനത്തിനും ജീവിതവിശുദ്ധിക്കും പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങള്‍ ഇല്ലെന്നല്ല, അവ തുലോം തുച്ഛമാണ്. ഇന്ന് വിവരം ഉല്‍പാദിപ്പിക്കുന്ന പള്ളിക്കൂടങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ധാരാളമുണ്ട്. അവ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും ടെക്‌നീഷ്യന്‍മാരെയും ഉത്പാദിപ്പിക്കുന്നുവെന്നതും ശരിയാണ്. അറിവ് നേടാന്‍ പുതിയ തലമുറ നേരത്തേതിനേക്കാള്‍ ആവേശം പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാല്‍ മുന്‍ചൊന്ന തത്ത്വങ്ങള്‍ ഉള്‍ചേര്‍ന്ന ഉദ്ഗ്രഥിത വ്യക്തിത്വത്തിന്റെ ആവിഷ്‌കാരം നടക്കുന്നത് അംഗുലീപരിമിതമായാണ്. നാം ഒരു വിവരശേഖരണ സമൂഹമാണെങ്കിലും മൂല്യങ്ങള്‍ അന്യംനില്‍ക്കുന്ന ഒരു സമൂഹമാണെന്ന് പറയേണ്ടിയിരിക്കുന്നു. അതിനാല്‍ ഏതൊരു വിദ്യാഭ്യാസപദ്ധതിയുടെയും അടിത്തറയായി വര്‍ത്തിക്കേണ്ടത് സ്വത്വം, ദൈവം, ധര്‍മം എന്നിവയെ മുന്‍നിര്‍ത്തിയുള്ള അന്വേഷണവും സംവാദവുമാണ്. അവയിലൂടെയാണ് മനുഷ്യന്‍ പൂര്‍ണത കൈവരിക്കുന്നത്. അവലംബം 1. തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം, ഇബ്‌നുകസീര്‍, ദാറുല്‍കുത്തുബ്: ബൈറൂത്ത് 2. ഫല്‍സഫത്തുല്‍ഉലൂം ബിനദ്‌റത്തിന്‍ ഇസ്‌ലാമിയ്യത്തിന്‍, അഹ്മദ് ഫുആദ് ബാഷ, കുല്ലിയത്തുല്‍ഉലൂം: ജാമിഅത്തുല്‍ കാഹിറ
എന്റെ വിദ്യാലയം എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല. എന്റെ വിദ്യാലയം എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല. 22:17, 13 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം ഫലകം:ഉദ്ധരണി എന്റെ വിദ്യാലയം എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല. മഹത്തായ ചരിത്രമുള്ള വിദ്യാലയത്തിലൂടെയാവാം നിങ്ങൾ വളർന്നുവന്നത്. ഇത്തരം സ്കൂളുകളിലാവാം നിങ്ങൾ അറിവിന്റെ തിരിനാളം പകർന്നത്. ഇത്തരം നല്ല സ്മരണകളുണർത്തുന്ന വിവരങ്ങൾ നിങ്ങളുടെ സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം. (കഥ, കവിത, ലേഖനം തുടങ്ങിയവ ചേർക്കരുത്.) വിവരങ്ങൾ ചേർക്കാൻ: സ്കൂൾവിക്കിയിൽ ഒരു ഉപയോക്തൃനാമമെടുത്ത് നിങ്ങൾക്കും തിരുത്താം. വിവരങ്ങൾ ചേർക്കാനാഗ്രഹിക്കുന്ന വിദ്യാലയത്തിലെ സ്കൂൾവിക്കി ചുമതലയുള്ളവരെ നേരിട്ട് ബന്ധപ്പെട്ടു് വിവരങ്ങൾ ചേർക്കാം, ഫോൺനമ്പർ, ഈമെയിൽ വിലാസം എന്നിവ സ്കൂൾ താളിന്റെ ഇൻഫോബോക്സിലുണ്ട്. കുറിപ്പുകൾ മലയാളത്തിൽ മാത്രമേ ചേർക്കാവൂ. വളരെ കാര്യമാത്രപ്രസക്തമായതും മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങളും ചേർക്കാം. ഏത് ഉപയോക്താവിനും കുറിപ്പുകൾ ചേർക്കാം. കുറിപ്പുകൾ വസ്തുതാപരമല്ലെങ്കിൽ, മറ്റുള്ളവ‍ർക്ക് നീക്കംചെയ്യാം. ആത്മപ്രശംസയോ പരസ്യമോ ചേർക്കരുത്. കുറിപ്പുകൾ ഒന്നുംതന്നെ പ്രസിദ്ധീകരിക്കാനില്ലായെങ്കിൽ, ഈ താൾ സൃഷ്ടിക്കരുത്. സഹായം ആവശ്യമെങ്കിൽ വിദ്യാലയത്തിലെ സ്കൂൾവിക്കി ചുമതലയുള്ളവരേയോ അല്ലെങ്കിൽ, ജില്ലാചുമതലയുള്ള കാര്യനിർവാഹകരേയോ‍‍ ബന്ധപ്പെടുക. "https://schoolwiki.in/index.php?title=സഹായം:എന്റെ_വിദ്യാലയം&oldid=1835311" എന്ന താളിൽനിന്ന് ശേഖരിച്ചത് ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 22:17, 13 ഓഗസ്റ്റ് 2022. പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.
ജയ്പൂര്‍: രാ​ജ​സ്ഥാ​നി​ലെ​ ​സി​കാ​റി​ല്‍​ ​സ​ബ് ​ഡി​വി​ഷ​ണ​ല്‍​ ​മ​ജി​സ്ട്രേ​ട്ട് ​അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​രോ​പി​ച്ച്‌ ​അ​ഭി​ഭാ​ഷ​ക​ന്‍​ ​കോ​ട​തി​യി​ല്‍​ ​തീ​കൊ​ളു​ത്തി​ ​മ​രി​ച്ചു.​ ​മ​ജി​സ്ട്രേ​ട്ട് ​രാ​കേ​ഷ് ​കു​മാ​റി​നെ​തി​രെ​ ​പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​ഹ​ന്‍​സ്‍​രാ​ജ് ​മാ​ള​വ്യ​(40​)​ ​ആ​ണ് ​തീ​ ​കൊ​ളു​ത്തി​യ​ത്.​ പി​ന്നാ​ലെ​ ​മ​ജി​സ്ട്രേ​ട്ടിന്റെ ​മു​റി​യി​ലേ​ക്ക് ​ക​യ​റി​ ​അ​ദ്ദേ​ഹ​ത്തെ​യും​ ​തീ​യി​ലേ​ക്കു​ ​വ​ലി​ച്ചി​ട്ടു.​ ​രാ​കേ​ഷ് ​കു​മാ​റി​ന് ​കൈ​വി​ര​ലു​ക​ള്‍​ക്ക് ​ഉ​ള്‍​പ്പെ​ടെ​ ​പൊ​ള്ള​ലേ​റ്റെ​ങ്കി​ലും​ ​ര​ക്ഷ​പ്പെ​ട്ടു.​ ​മാ​ള​വ്യ​യെ​ ​ആ​ശു​പ​ത്രി​യി​ല്‍​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ജീ​വ​ന്‍​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല. Stories you may like നിയമസഭാ കയ്യാങ്കളിക്കേസ്: മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി ‘മുഖ്യമന്ത്രിക്കെതിരെ നിര്‍ണായക തെളിവുകളുണ്ട്’ ; ഐ ഫോണ്‍ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി സ്വപ്ന Tags: courtsuicidelawyer ShareTweetSendShare Discussion about this post Latest stories from this section ബിജെപിക്കെതിരെ സംസ്ഥാന തലത്തിൽ ഫലപ്രദമായ ഐക്യനിര വേണം; പ്രതിപക്ഷപാർട്ടികൾ പദ്ധതി തയ്യാറാക്കണമെന്ന് സിപിഎം; എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിക്കാനും ആഹ്വാനം ‘ പർവ്വതാരോഹണം അപകടകരമാണ്, ആളുകൾ മരിക്കുന്നുണ്ട്, എന്നുകരുതി പർവ്വതാരോഹണം നിരോധിക്കാനാവുമോ?’; ജെല്ലിക്കെട്ട് കേസ് വിധിപറയാൻ മാറ്റിവെച്ചു ഗുജറാത്തിലെ ജനവിധി സ്വീകരിക്കുന്നു, പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി ‘മോർബി ദുരന്തം’ എതിരാളികളുടെ പ്രധാന പ്രചരണായുധവും ബിജെപി നിഷ്ഫലമാക്കി ; മോർബിയിലും ബിജെപിയ്ക്ക് തിളക്കമാർന്ന വിജയം Next Post മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നല്‍കിയ രഹസ്യമൊഴിയിൽ ഉറച്ചു നിൽക്കുന്നു : മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കുഴഞ്ഞ് വീണ് സ്വപ്‌ന സുരേഷ് Latest News ബിജെപിക്കെതിരെ സംസ്ഥാന തലത്തിൽ ഫലപ്രദമായ ഐക്യനിര വേണം; പ്രതിപക്ഷപാർട്ടികൾ പദ്ധതി തയ്യാറാക്കണമെന്ന് സിപിഎം; എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിക്കാനും ആഹ്വാനം ‘ പർവ്വതാരോഹണം അപകടകരമാണ്, ആളുകൾ മരിക്കുന്നുണ്ട്, എന്നുകരുതി പർവ്വതാരോഹണം നിരോധിക്കാനാവുമോ?’; ജെല്ലിക്കെട്ട് കേസ് വിധിപറയാൻ മാറ്റിവെച്ചു സാമ്പത്തിക സ്ഥിതി അങ്ങേയറ്റം മോശം; 3 ബില്യൺ ഡോളർ സൌദിയോട് കടം ചോദിച്ച് പാകിസ്താൻ; സൈനിക മേധാവി സൌദിയിലേക്ക് ഗുജറാത്തിലെ ജനവിധി സ്വീകരിക്കുന്നു, പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി ‘മോർബി ദുരന്തം’ എതിരാളികളുടെ പ്രധാന പ്രചരണായുധവും ബിജെപി നിഷ്ഫലമാക്കി ; മോർബിയിലും ബിജെപിയ്ക്ക് തിളക്കമാർന്ന വിജയം മത്സരിച്ച 11 സീറ്റിലും കെട്ടിവെച്ച കാശ് പോയി, സിറ്റിങ്ങ് സീറ്റായ തിയോഗിൽ ഇത്തവണ നാലാം സ്ഥാനത്തേക്കും; ഹിമാചലിൽ ‘സം പൂജ്യരായി’ സിപിഎം
ദാർയ്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടു, ആറാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്നും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവെക്കും ഉണ്ടായതെന്തെന്നാൽ: 2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നു ഈ ജനം പറയുന്നുവല്ലോ. 3 ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: 4 ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ? 5 ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. 6 നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു. 7 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. 8 നിങ്ങൾ മലയിൽ ചെന്നു മരം കൊണ്ടുവന്നു ആലയം പണിവിൻ; ഞാൻ അതിൽ പ്രസാദിച്ചു മഹത്വപ്പെടും എന്നു യഹോവ കല്പിക്കുന്നു. 9 നിങ്ങൾ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാൽ അതു അല്പമായ്തീർന്നു; നിങ്ങൾ അതു വീട്ടിൽ കൊണ്ടുവന്നു; ഞാനോ അതു ഊതിക്കളഞ്ഞു; അതെന്തുകൊണ്ടു? എന്റെ ആലയം ശൂന്യമായ്ക്കിടക്കയും നിങ്ങൾ ഓരോരുത്തനും താന്താന്റെ വീട്ടിലേക്കു ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നേ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. 10 അതുകൊണ്ടു നിങ്ങൾനിമിത്തം ആകാശം മഞ്ഞു പെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല. 11 ഞാൻ ദേശത്തിന്മേലും മലകളിന്മേലും ധാന്യത്തിന്മേലും വീഞ്ഞിന്മേലും എണ്ണയിന്മേലും നിലത്തെ വിളവിന്മേലും മനുഷ്യരുടെമേലും മൃഗങ്ങളുടെ മേലും കൈകളുടെ സകല പ്രയത്നത്തിന്മേലും വറുതിയെ വിളിച്ചുവരുത്തിയിരിക്കുന്നു. 12 അങ്ങനെ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയും ജനത്തിൽ ശേഷിപ്പുള്ള ഏവരുമായി തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കും തങ്ങളുടെ ദൈവമായ യഹോവയുടെ നിയോഗത്തിന്നു ഒത്തവണ്ണം ഹഗ്ഗായി പ്രവാചകന്റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു. 13 അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂതായി ജനത്തോടു: ഞാൻ നിങ്ങളോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു എന്നു പറഞ്ഞു. 14 യഹോവ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിന്റെ മനസ്സും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിപ്പുള്ള ഏവരുടെയും മനസ്സും ഉണർത്തി; അവർ വന്നു തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിങ്കൽ വേല ചെയ്തു. 15 ദാർയ്യാവേശ് രാജാവിന്റെ രണ്ടാം ആണ്ടു ആറാം മാസം ഇരുപത്തുനാലാം തിയ്യതി തന്നേ. Wordproject® is a registered name of the International Biblical Association, a non-profit organization registered in Macau, China.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ബോയ്സ് സബ് ജൂനിയർ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ പാലക്കാട് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സഞ്ജയ് സുനിൽ കെ.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഗേൾസ് പോൾ വാൾട്ടിൽ സ്വർണ്ണം നേടിയ എറണാകുളം കോതമംഗലം മാർബേസിലിലെ ആരതി എസ്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
വിചിത്രമായവിധം സേവനം നടത്തുന്ന ഒരാള്‍ ഉത്തരേന്ത്യയിലുണ്ടായിരുന്നു. ആശുപത്രി സന്ദര്‍ശിക്കുക, രോഗികളെ സന്തുഷ്ടരാക്കുക. ഇതാണ് അദ്ദേഹത്തിന്റെ സേവനരംഗം. അദ്ദേഹം സമ്പന്നനല്ല. അതിനായി രോഗികളെ സന്തോഷിപ്പിക്കാനായി തന്റേതായ ഒരു വഴി കണ്ടേത്തി. പത്രത്തിലും മാസികകളിലും പ്രസിദ്ധീകരിച്ച ചിരിക്കുന്ന വ്യക്തികളുടെ ചിത്രം വെട്ടിയെടുത്ത് ഒട്ടിച്ച് നല്ലെരാല്‍ബം ഉണ്ടാക്കി. ഇതുകൊണ്ടദ്ദേഹം ആശുപത്രിയില്‍ വാര്‍ഡിലെത്തും. ശാരീരിക മാനസിക പീഡകള്‍ അനുഭവിക്കുന്ന, ചിരിക്കാന്‍ മറന്നു പോയ രോഗികളുടെ സമീപം ചെന്ന് ഈ ‘ചിരി ആല്‍ബം’ കാണിക്കും. ചില ചിത്രങ്ങള്‍ കാണുമ്പോള്‍ രോഗികള്‍ പൊട്ടിച്ചിരിച്ചുപോകും. നിമിഷനേരത്തേക്കെങ്കിലും അവര്‍ രോഗത്തിന്റെ കഠിനവേദന മറക്കും. എന്തായാലും ഈ സേവനം പലരോഗികളുടേയും രോഗശമനത്തിന് വേഗത കൂട്ടി എന്ന് പിന്നീട് ഡോക്ടര്‍മാര്‍ കണ്ടെത്തി. ചിരി ഏതു രോഗത്തിനും ഉത്തമ മരുന്നു തന്നെ. ആദ്ധ്യാത്മപാതയിലെ ഉറ്റസുഹൃത്താണ് ചിരി സന്തുഷ്ടമായ മനസ്സിനെ മെരുക്കാനും നയിക്കാനും എളുപ്പമാണ്. ‘നല്ല മൂഡ്’ ഉള്ളപ്പോള്‍ ആരോടും എന്തിനും ‘ക്ഷമിക്കാന്‍’ നമുക്ക് കഴിയുന്നതിന്റെ രഹസ്യവും ഇതുതന്നെ. സന്തോഷം, (ചിരി) വ്യസനകാര്‍മേഘങ്ങളെ അകറ്റുന്നു. ‘പോയതുപോകട്ടെ’ എന്ന മന്ത്രം മനസില്‍ ഉറപ്പിക്കുക. ചിരിക്കാന്‍ പഠിക്കുക. ദൈവതുല്യരായ മഹത്തുക്കളൊക്കെ മധുരമനോഹരമായി ചിരിക്കുന്നവരായിരുന്നു എന്നും ഓര്‍ക്കൂ. സന്തോഷം രോഗശമനം ദ്രുത ഗതിയിലാക്കും.
ഉരുളക്കിഴങ്ങ് കൊണ്ട് സൂപ്പർ രുചിയിൽ ഒരു മഞ്ചൂരിയൻ.. ഒരു പ്രാവശ്യം നിങ്ങൾ ഇത് കഴിച്ചാൽ ആ രുചി മറക്കില്ല by അഞ്ജലി രവീന്ദ്രൻ July 14, 2020 July 19, 2020 മഞ്ചൂരിയൻ എല്ലാവർക്കും ഇഷ്ടമുള്ള വിഭവമായിരിക്കും. പക്ഷേ നമ്മൾ കൂടുതൽ കഴിക്കുന്നത് ചിക്കൻ, കോളി ഫ്ലവർ മഞ്ചൂരിയനാണ്. എന്നാൽ ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ് കൊണ്ട് മഞ്ചൂരിയൻ ഉണ്ടാക്കി നോക്കാം. സൂപ്പർ രുചിയാണ്.അധികം സാധനങ്ങൾ ഒന്നും തന്നെ … Copyright Notice Except as permitted by the copyright law applicable to you, you may not copy or reproduce any of the content on this website, including files downloadable from this website, without the permission of the copyright owner. Recent Posts വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !! ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം.. നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..
നിങ്ങൾ വളരെയധികം പ്രണയിക്കുന്ന പെൺകുട്ടിയെ ശത്രുക്കൾ തട്ടിക്കൊണ്ടു പോകുന്നു, അതും അങ്ങേയറ്റം സ്വന്തം പോലെ പരിപാലിക്കുന്ന തീവണ്ടി എഞ്ചിനിൽ. ആരും സഹായിക്കാനില്ലാത്ത ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ എന്ത് ചെയ്യും. എന്നാൽ ജോണി ഗ്രേ വളരെ വ്യത്യസ്തനായിരുന്നു. എല്ലാവരും തന്റെ ഒപ്പമുണ്ടെന്ന ധൈര്യത്തിൽ അവൻ അതിന് പുറകെ ഓടുകയാണ്. പിന്നീട് എന്തൊക്കെ അബദ്ധങ്ങളാണ് ജോണി വരുത്തി വയ്ക്കുന്നെന്ന് കണ്ട് തന്നെ അറിയണം… 1926 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നിശബ്ദ, കോമഡി ചലച്ചിത്രമാണ് ബസ്റ്റർ കീറ്റോണിന്റെ ‘ദി ജനറൽ‘. അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെയും, 1889 ൽ വില്യം പീറ്റംഗർ രചിച്ച ‘ദ ഗ്രേറ്റ് ലോക്കോമോട്ടീവ് ചേസ്’ എന്ന പുസ്തകത്തെയും ആസ്പദമാക്കിയാണ് ബസ്റ്റർ കീറ്റൺ ഈ ചിത്രം എടുത്തിരിക്കുന്നത്. ‘ദി ജനറൽ’ എന്ന ഈ ചലച്ചിത്രം ഒരു അസാധാരണ സൃഷ്ടി തന്നെയാണ്. ഒരു നൂറ്റാണ്ടിന് ശേഷം ഇന്നും ഇതിലെ അവിശ്വാസനീയമായ രംഗങ്ങളും, തമാശകളും ചർച്ച ചെയ്യപ്പെടുന്നു. ‘ദി ജനറൽ’ എന്ന ഈ നിശബ്ദ ചലച്ചിത്രം, യാതൊരു സാങ്കേതിക വിദ്യകളും ഇല്ലാതിരുന്ന ആ ഒരു കാലഘട്ടത്തിൽ ചിത്രീകരിച്ചത് തന്നെ അതിശയമാണ്. ഇതിൽ ചിന്തിപ്പിക്കുന്ന തമാശകളുടെ നീണ്ട നിര തന്നെ ഉണ്ട്‌. ആക്കാലത്തെ ഏറ്റവും ചെലവറിയ ചിത്രങ്ങളിൽ ഒന്ന് തന്നെ ഇതെന്ന് പറയാം. ഇതിലെ BGM എടുത്ത് പറയേണ്ട ഒരു സംഗതിയാണ്. അമേരിക്കൻ യുദ്ധത്തിന്റെ പുനർനിർമ്മാണം, നൂറു കണക്കിന് അഭിനേതാക്കൾ, ഓടുന്ന തീവണ്ടി എഞ്ചിനിൽ വച്ചുള്ള മാസ്മരിക പ്രകടനങ്ങൾ, കത്തുന്ന പാലത്തിൽ നിന്നും വളരെയധികം താഴ്ചയുള്ള നദിയിലേക്ക് വീഴുന്ന യഥാർത്ഥ എഞ്ചിൻ എന്നീ രംഗങ്ങൾ ഈ ചിത്രത്തെ എത്രത്തോളം ത്രില്ലടിപ്പിക്കുമെന്ന് കണ്ട് അറിയുന്നതിന് ഓരോ പ്രേക്ഷകനെയും സ്വാഗതം ചെയ്ത കൊള്ളുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Action, Adventure, Comedy, MsoneGold Tagged: Jothish Kumar S S Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
യുദ്ധകാലത്ത് ജര്‍മ്മന്‍ പട്ടാളം പോളിഷ് ആര്‍മിയെ പരാജയപ്പെടുത്തുന്നതോടുകൂടി അവിടുത്തെ ജൂതവംശജരെ മുഴുവന്‍ അവര്‍ ക്രാക്കോ എന്ന നഗരത്തിലേക്ക് എത്തിക്കുന്നു. പ്രതിദിനം പതിനായിരത്തിലധികം ജൂതന്മാരാണ് സ്വന്തം വീടും നാടും നഷ്ടപ്പെട്ട് ക്രാക്കോ നഗരത്തില്‍ എത്തിച്ചേരുന്നത്. അവര്‍ക്കിടയിലേക്കാണ് വ്യവസായിയായ ഓസ്‌കാര്‍ ഷിന്‍ഡ്‌ലര്‍(ലിയാം നീസണ്‍) എത്തിച്ചേരുന്നത്. യുദ്ധത്തെ ഒരു വ്യവസായിയുടെ കണ്ണു കൊണ്ട് കാണുന്നയാളാണ് ഷിന്‍ഡ്‌ലര്‍. യുദ്ധം തനിക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കുക എന്നതാണ് അയാളുടെ ചിന്ത. അയാള്‍ അവിടെ പാത്രങ്ങളും മറ്റുപകരണങ്ങളും ഉണ്ടാക്കുന്ന ഒരു ഫാക്ടറി തുടങ്ങുന്നു. ഉദ്യോഗസ്ഥരെ മുഴുവന്‍ പണവും, മദ്യവും നല്കി പാട്ടിലാക്കുന്നതോടു കൂടി ഫാക്ടറി തുടങ്ങാനുള്ള പ്രതിബന്ധങ്ങളെല്ലാം മാറിക്കിട്ടുന്നു. മാത്രവുമല്ല നാസി പാര്‍ട്ടിയില്‍ അയാള്‍ക്കുള്ള അംഗത്വവും അയാളുടെ നീക്കങ്ങള്‍ക്ക് കരുത്തേകുന്നു. ഇഷാക്ക് സ്‌റ്റേണ്‍(ബെന്‍ കിംഗ്‌സ്‌ലി) എന്നു പേരായ ഒരു അക്കൗണ്ടന്റും അയാള്‍ക്ക് സഹായിയായുണ്ട്. ഫാക്ടറിയില്‍ ജൂതന്മാരെ നിയമിക്കുകയും മറ്റും ചെയ്യുന്നത് അയാളാണ്. നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്ന കാലമായതിനാല്‍ ഷിന്‍ഡ്‌ലറുടെ ഫാക്ടറിയില്‍ ജോലി നേടുക എന്നത് മരണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള മാര്‍ഗ്ഗം കൂടിയാണ്. ഷിന്‍ഡ്‌ലറില്‍ നിന്നും വത്യസ്തനാണ് അക്കൗണ്ടന്റ് ആയ ഇഷാക്ക്. അയാള്‍ പരമാവധി ജൂതന്മാരെ ഫാക്ടറിയില്‍ തൊഴിലാളികളായി നിയമിക്കുകയും അതുവഴി അവരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്യുന്നു. മുന്‍പരിചയം ഇല്ലാത്തവര്‍ക്ക് മുന്‍പരിചയം ഉണ്ടെന്നുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിക്കൊണ്ടാണ് അയാള്‍ ഫാക്ടറിയില്‍ ജോലി തരപ്പെടുത്തികൊടുക്കുന്നത്. ഷിന്‍ഡ്‌ലറുടെ ഫാക്ടറിയില്‍ ജോലി നേടിയാല്‍ സ്വന്തം ജീവന്‍ നിലനിര്‍ത്താം എന്നൊരു ധാരണ പരക്കുന്നതോടു കൂടി അനര്‍ഹമായി ജോലി നേടുന്നവരുടെ എണ്ണം ഫാക്ടറിയില്‍ വര്‍ദ്ധിച്ചു വരുന്നു. ആദ്യമാദ്യം ഷിന്‍ഡ്‌ലര്‍ ഇതിനെ വളരെ ശക്തമായി എതിര്‍ക്കുന്നു. എന്നാല്‍ ജൂതന്മാര്‍ നേരിടുന്ന കൊടിയ പീഡനങ്ങള്‍ നേരിട്ടു കാണുമ്പോള്‍ അയാളിലെ നല്ല മനുഷ്യന്‍ ഉണരുകയും അയാള്‍ ജൂതന്മാരുടെ രക്ഷകനായിത്തീരുകയും ചെയ്യുന്നു. ഏഴ് അക്കാദെമി ആവാർഡുകൾ നേടിയ സിനിമ ഇന്റെർനെറ്റ് മൂവി ഡാറ്റാബേയ്സ് ടോപ് 250ൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Biography, Drama, English, History Tagged: Our Caroline Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
വസിഷ്ഠന്‍ തുടര്‍ന്നു: സങ്കല്‍പ്പത്തിലെ നഗരം വെറും ഭാവനയാണ്. സത്യത്തില്‍ ഉള്ളതല്ല. അതുപോലെയീ സൃഷ്ടിജാലം എന്നത് അനന്തബോധചൈതന്യത്തില്‍ ഉയര്‍ന്നു വിക്ഷേപിക്കപ്പെടുന്ന ഒരു ധാരണ മാത്രമാണ്. ഭഗവാന് കാളരാത്രിയെന്നത് കാറ്റിനു ചലനം എന്നതുപോലെയാണ്. ശൂന്യാകാശത്ത് കാറ്റ് ചലിക്കുന്നത് അതിനൊരു രൂപമുണ്ടെന്ന മട്ടിലാണ്. അനന്തബോധത്തില്‍ ഭഗവാന്റെ ഇഛയ്ക്കൊത്തെന്നപോലെ അവള്‍ ചലിച്ചുകൊണ്ടേയിരിക്കുന്നു. ആ ചലനം നിലയ്ക്കുമ്പോള്‍ ഭഗവാന്‍ മാത്രം ശേഷിക്കുന്നു. അവളിങ്ങനെ ആകാശത്ത് നടനമാടിവരുമ്പോള്‍ ആകസ്മികമായി (കാക്കയും പനമ്പഴവും) അവള്‍ ഭഗവാനുമായി കണ്ടുമുട്ടുന്നു. ആ നിമിഷത്തില്‍ അവള്‍ ക്ഷീണിതയായി ശോഷിച്ച് സുതാര്യയാവുന്നു. അവള്‍ തന്റെ ബ്രഹ്മാണ്ഡരൂപമുപേക്ഷിച്ച് ചിലപ്പോള്‍ മലയാവുന്നു, ചെറിയൊരു പട്ടണമാവുന്നു, പിന്നെയൊരു സുന്ദരതരുവാകുന്നു, അവള്‍ ആകാശംപോലെയാകുന്നു. എന്നാല്‍ അവസാനം നദി ചെന്ന് കടലില്‍ച്ചെന്നുചേര്‍ന്ന് സ്വയം കടലാവുന്നതുപോലെ അവള്‍ സ്വയം ഭഗവാന്റെ സ്വരൂപമായിത്തീരുന്നു. അപ്പോള്‍ ഭഗവന്‍ അദ്വൈതഭാവത്തില്‍ പ്രോജ്വലിക്കുന്നു. രാമന്‍ ചോദിച്ചു: ഭഗവന്‍, എന്തിനാണ് ആ ദിവ്യജനനി അങ്ങനെ പരമപ്രശാന്തയാവുന്നത്? വസിഷ്ഠന്‍ പറഞ്ഞു: രാമാ അത് ജഗന്മായ, പ്രകൃതി എന്നെല്ലാം അറിയപ്പെടുന്ന അനന്തബോധചടുലചൈതന്യമാണ്. ഒരിക്കലും പ്രക്ഷുബ്ദമാവാത്ത ജനനിയാണവള്‍. ഈ അമ്മയുടെ മേലെ ബോധം മാത്രമേയുള്ളൂ. അതാണെങ്കില്‍ പരമപ്രശാന്തതതന്നെയാണ്. ഭഗവാന്റെ ഇച്ഛയ്ക്ക് ചാലകതയുള്ളിടത്തോളം ഈ ചൈതന്യധാര പ്രവര്‍ത്തനോന്മുഖമായി തുടരും. ചുരുക്കത്തില്‍ ഭഗവാനെ കാണുന്നതുവരെ അവളുടെ നടനം തുടരും എന്നര്‍ത്ഥം. ബോധവും ചൈതന്യവും അവിഭാജ്യങ്ങളാകയാല്‍ ഈ ഊര്‍ജ്ജം ഭഗവാനെ അവബോധിക്കുമ്പോള്‍ സ്വയം ഭഗവാനായിത്തീരുന്നു. പ്രകൃതി ഭഗവാനെ തൊടുന്നമാത്രയില്‍ അതതിന്റെ പ്രകൃതിഗുണം – ചടുല പ്രകൃതി- ഉപേക്ഷിക്കുന്നു. നദി സമുദ്രത്തിലെന്നപോലെ അവള്‍ ഭഗവാനില്‍ വിലയിക്കുന്നു. ഒരുവന്റെ നിഴല്‍ അവസാനിക്കുമ്പോള്‍ ആ നിഴല്‍ അവനിലേയ്ക്ക് വിലയിക്കുന്നു എന്ന് പറയുന്നതുപോലെ ചൈതന്യചലനം ബോധത്തിലേയ്ക്ക് മടങ്ങുന്നു. ഈ ചലനം തന്നെ ബോധത്തിലെ ധാരണമാത്രമായിരുന്നല്ലോ. “ഒരു മഹാത്മാവ് സത്യമറിയുന്നതുവരെ ചിലപ്പോള്‍ കള്ളന്മാരുമായി സഹവാസം ചെയ്തേക്കാം എന്നാല്‍ സത്യമറിഞ്ഞുകഴിഞ്ഞാല്‍പ്പിന്നെ അദ്ദേഹമാ സംഗം ഇഷ്ടപ്പെടുകയില്ല.” ബോധം ദ്വൈതത്തില്‍ അഭിരമിക്കുന്നത് സ്വയം ആ ദ്വന്ദതയെ തിരിച്ചറിയുന്നതുവരെ മാത്രമാണ്. നിര്‍വാണപദത്തിന്റെ മഹിമയില്‍ എത്തുന്നതുവരെ മാത്രമേ ബോധചൈതന്യനടനം തുടരുകയുള്ളൂ. ബോധത്തെ ‘അറിയുമ്പോള്‍’ അത് ശുദ്ധബോധമാകുന്നു. പരംപൊരുളിനെ സാക്ഷാത്ക്കാരിക്കുന്നത് വരെ മാത്രമേ ഒരുവന്‍ സംസാരത്തില്‍ ആണ്ടുമുഴുകിയിരിക്കുകയുള്ളു. കാണുന്നമാത്രയില്‍ സംസാരം പരമപ്രകാശത്തില്‍ വിലയിക്കുകയാണ്. ദുരിതജീവിതസാഗരത്തില്‍ നിന്നും എന്നെന്നെയ്ക്കുമായുള്ള മോചനം ലഭിച്ചാല്‍പ്പിന്നെ ആരാണതുപേക്ഷിക്കുക?
പൂവന്‍ എന്ന കോനാര്‍ക്ക് ഭഗവാന്‍ വിരൂപാക്ഷഗുഹയില്‍ ഇരുന്ന കാലം മുതല്‍ മുപ്പതുവര്‍ഷത്തോളം പരിചയമുണ്ടായിരുന്നു. ഭഗവാനെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് അയാള്‍ ചിലപ്പോള്‍ പാല്‍ വിതരണം ചെയ്തിരുന്നു. ആശ്രമം വക ചില്ലറ ജോലികളും അയാള്‍ ചെയ്യും. ഒരിക്കല്‍ അയാളുടെ ഗര്‍ഭിണിയായ ഒരാടിനെ കാണാതായി. മൂന്ന് ദിവസം എല്ലായിടങ്ങളും അന്വേഷിച്ചു. കിട്ടിയില്ല. അല്പദിവസങ്ങള്‍ കഴിഞ്ഞ് അയാള്‍ ഭഗവാനെ കണ്ടപ്പോള്‍ ഭഗവാന്‍ സുഖമാണോ എന്ന് ചോദിച്ചു. അയാള്‍ ആടു നഷ്ടപ്പെട്ട കാര്യം സങ്കടത്തോടെ പറഞ്ഞു. ഭഗവാന്‍ ഒന്നും മിണ്ടിയില്ല. വഴിയില്‍ കിടന്ന കുറെ കല്ല്‌ പെറുക്കിമാറ്റാന്‍ പറഞ്ഞതയാള്‍ ചെയ്തു. ആശ്രമത്തില്‍നിന്ന് ടൗണിലേക്കുള്ള പാതയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതുവഴി നേരെപോകാന്‍ അയാളോട് പറഞ്ഞു, അയാള്‍ അതുവഴി നടന്നുചെന്നപ്പോള്‍ നഷ്ടപ്പെട്ട ആടും അതു പെറ്റ രണ്ടു കുട്ടികളും വഴി മദ്ധ്യേ നിന്നിരുന്നതയാള്‍ക്കു തിരിച്ചു കിട്ടി. ഡിസംബര്‍ 18, 1936 ചോദ്യം : (കോഹന്‍) ജാഗ്രത്തില്‍ മനസ്സുകൊണ്ടാണ് ധ്യാനിക്കുന്നത്. മനസ്സ് സ്വപ്നത്തിലുമുണ്ടല്ലോ. എന്നാലും ആരും സ്വപ്നത്തില്‍ ധ്യാനിക്കുന്നില്ല. അതു സാദ്ധ്യമാണെന്നും തോന്നുന്നില്ല. രമണ മഹര്‍ഷി: അതു സ്വപ്നത്തിലിരിക്കുമ്പോള്‍ തന്നെ ചോദിക്കേണ്ടതാണ്. അല്പം കഴിഞ്ഞ് ഭഗവാന്‍ തുടര്‍ന്നു. ഈ ജാഗ്രത്തിലിരിക്കുമ്പോള്‍ ധ്യാനിച്ച്‌ സ്വസ്വരൂപത്തെ അറിയാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ സ്വപ്നത്തിലും സുഷുപ്തിയിലും ധ്യാനിക്കാന്‍ കഴിയുകയില്ലേ എന്ന് ചോദിക്കുകയാണ്. ജാഗ്രദാവസ്ഥയിലിരിക്കുന്ന ആള്‍ തന്നെയാണ് സ്വപ്നത്തിലും സുഷുപ്തിയിലും ഇരിക്കുന്നത്. ഈ മൂന്നും നിങ്ങളുടെ മുമ്പില്‍കൂടി കടന്നു പോകുന്നു. ധ്യാനത്തില്‍ ഉറച്ചിരുന്നാല്‍ ഈ ചോദ്യം ഉദിക്കുകയില്ല. ഡിസംബര്‍ 23, 1936 ചോദ്യം: ധ്യാനം, അന്വേഷണത്തെക്കാള്‍ ഭേദമാണ്. കാരണം ധ്യാനം നേരിട്ടു സത്യത്തെ സ്പര്‍ശിക്കുന്നു. അന്വേഷണത്തില്‍ സത്യത്തെ അസത്യത്തില്‍ നിന്നു വേര്‍തിരിച്ചറിയാന്‍ ശ്രമിക്കുന്നു. രമണ മഹര്‍ഷി: പ്രാരംഭത്തില്‍ ഒന്നിനെപ്പറ്റിയുള്ള ധ്യാനം എളുപ്പമായി തോന്നും. ധ്യാനം മൂലം ഏകാഗ്രത സിദ്ധിച്ചാല്‍ സത്യാസത്യങ്ങളെപ്പറ്റിയുള്ള വിചിന്തനത്തില്‍ കൂടിയുള്ള ആത്മവിവേചനം സുസാധ്യമായിത്തീരുന്നു. സത്യം എന്തെന്നറിയാതെ എന്തിനെ ധ്യാനിക്കാന്‍? സത്യം എന്തെന്നറിഞ്ഞാല്‍ അതിനെതിരെയുള്ള മറവുകളെ മനനം ചെയ്തു മാറ്റിയേതീരൂ. അവസാനം ഉദിച്ചണയുന്ന അഹന്തയും ഒഴിഞ്ഞാല്‍ ആത്മാവു മുമ്പിനാലേതന്നെ തന്നില്‍ പ്രകാശിക്കുന്നതിനെ അറിയാതിരിക്കുന്ന അറിയായ്മ വിട്ടൊഴിയും. ഡിസംബര്‍ 24,1936 ശബ്ദത്തിന്‍റെ ഉല്‍പത്തിയെപ്പറ്റി റ്റി. കെ. എസ്. അയ്യര്‍ ചോദിക്കുകയുണ്ടായി. രമണമഹര്‍ഷി : നാദം (പര) നട്ടെല്ലിന്‍റെ താഴെയുള്ള മൂലാധാരത്തില്‍ നിന്നുമുത്ഭവിക്കുകയാണെന്നാണ് സാധാരണ പറഞ്ഞുവരുന്നത്. വിചാരരൂപമായ വൈഖരിയില്‍ നിന്നും ആരംഭിക്കുന്ന എല്ലാ നാദവും കുണ്ഡലിനിയില്‍ അടങ്ങിയിരിക്കുന്നു. ആറാധാരങ്ങളും സുഷുമ്നാനാഡിയും കുണ്ഡലിനിയും ആത്മാവിലടങ്ങിയിരിക്കുന്നു. ഇന്ദ്രയോനിയെപ്പറ്റി റ്റി. കെ. എസ്. അയ്യര്‍ ചോദിച്ചു. മഹര്‍ഷി: അണ്ണാക്കിന്‍റെ മധ്യഭാഗത്തെ ഇന്ദ്രയോനി എന്ന് പറയും. അതും സുഷുമ്നാനാഡിയും പരയില്‍ ലീനമായിരിക്കുന്നു.
കഴിഞ്ഞ ദിവസം സൗദി അറേബ്യ 36 മത്സരങ്ങളിൽ അപരാജിതമായി മുന്നേറിയിരുന്ന അർജന്റീനയെ മുട്ടുകുത്തിച്ചതിന്റെ ഞെട്ടൽ മാറും മുന്നെ ലോക ഫുട്ബോൾ മാമാങ്കത്തിൽ മറ്റൊരു അട്ടിമറി കൂടി. അതും മറ്റൊരു ഏഷ്യൻ ടീമായ ജപ്പാൻ കരുത്തരായ ജർമനിയെ കീഴ്പ്പെടുത്തിയിരിക്കുന്നു. 2018 ലോകകപ്പിൽ സൗത്ത് കൊറിയയോടും മേക്സിക്കൊയോടും പരാജയപ്പെട്ട് ഗ്രൂപ്പിൽ നിന്നും പുറത്തായ ജർമനി ചില മാറ്റങ്ങളോടെയാണ് ഖത്തറിലെത്തിയത്. ജപ്പാനാവട്ടെ യൂറോപ്യൻ ശക്തികളായ സ്പെയിനിനും ജർമനിക്കും ഇടയിൽ വലിയ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നില്ല. കളിയുടെ ആദ്യ പകുതി ജർമൻ ആധിപത്യമായിരുന്നു. വമ്പൻ ആധിപത്യം പുലർത്തിയ ജർമനി ജപ്പാന് നേരിയ അവസരം പോലും നൽകിയില്ല. എത്രത്തോളമെന്നാൽ കോർണറുകളിലല്ലാതെ ജർമൻ ബോക്സിൽ ജപ്പാന് വിരലിലെന്നാവുന്ന തവണ മാത്രമാണ് കടക്കാനായത്. ജർമനിയുടെ തുടരെതുടരെയുള്ള ആക്രമണങ്ങളും ക്രോസുകളുമെല്ലാം ജപ്പാൻ നിഷ്പ്രയാസം പ്രതിരോധിച്ചെങ്കിലും മുപ്പത്തിയൊന്നാം മിനുട്ടിൽ അവർക്ക് പെനാൽറ്റി വഴങ്ങേണ്ടിവന്നു. ഗുണ്ടോഗൻ പെനാൽറ്റി സ്പോട്ടിൽ നിന്ന് ജർമനിക്കു വേണ്ടി ആദ്യ ഗോൾ നേടുന്നു കിമ്മിച്ച് ബോക്സിലേക്ക് നൽകിയ ഡയഗണൽ ക്രോസ്സ് കാലിലൊതുക്കുന്നതിനിടെ ഡേവിഡ് റൗമിന് മീതെ ജപ്പാൻ ഗോൾകീപ്പർ ഗോണ്ട വീഴുകയായിരുന്നു. ഗുണ്ടോഗൻ തികഞ്ഞ ലാഘവത്തോടെ പെനാൽറ്റി വലയിലെത്തിച്ച് വേൾഡ് കപ്പിലെ തന്റെ ആദ്യ ഗോൾ നേടി. തുടർന്നും കളിയിൽ ആധിപത്യം പുലർത്തിയ ജർമനി ചെറിയ വിഫലശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഗുണ്ടോഗനും കമ്മിച്ചും മധ്യനിരയിൽ കളി നിയന്ത്രിച്ചപ്പോൾ ഗ്നാബ്രിയും മുള്ളറും മുസിയാലയും ഹാവർട്സും ജപ്പാൻ ഗോൾമുഖത്ത് നിരന്തരം ഭീഷണി മുഴക്കി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാനത്തിൽ ജപ്പാൻ ഒരു മികച്ച മുന്നേറ്റം നടത്തി. ഇടതുവിങ്ങിലൂടെ മുന്നേറിയ നഗറ്റൊമോ നൽകിയ ക്രോസ്സിന് മാഎഡ തലവെച്ചെങ്കിലും പന്ത് ലക്ഷ്യം കണ്ടില്ല. എങ്കിലും ഈ മുന്നേറ്റം ജർമനിക്കുള്ള ജപ്പാന്റെ മുന്നറിയിപ്പായിരുന്നു. മാനുവൽ നോയറെ മറികടന്ന് ജപ്പാനു വേണ്ടി സമനില ഗോൾ നേടുന്ന റിറ്റ്സു ഡോൺ ഏകപക്ഷീയമായി ജർമനി കളിമെനഞ്ഞ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിൽ പന്തുരുണ്ടപ്പോൾ മറ്റൊരു ജപ്പാനെയാണ് കാണികൾ കണ്ടത്. ഒന്നിനുപിറകെ ഒന്നായി ജർമൻ ബോക്സിൽ പന്തെത്തിച്ച് അസാനോയും മാഎടയും കളിവാണു. എഴുപതാം മിനുട്ടിന് ശേഷം കളിയുടെ ഗതിമാറി. ഇരുടീമും ശക്തിപ്രാപിച്ചു. ജപ്പാൻ ബോക്സിൽ ജർമനി നടത്തിയ തുടർച്ചയായുള്ള അക്രമണങ്ങൾ ക്രമാനുക്രതമായ നാല് സേവുകളിലൂടെ കീപ്പർ ഗോണ്ട തടഞ്ഞു. എഴുപത്തിമൂന്നാം മിനുട്ടിൽ ജപ്പാന്റെ ഊഴമായിരുന്നു. എന്റോ നൽകിയ പന്ത് ഇറ്റോ നെഞ്ചിൽ ഇറക്കി താഴെ വലത് മൂലയിലേക്ക് പായിച്ചെങ്കിലും നോയർ തടഞ്ഞിട്ടു. എഴുപത്തിയഞ്ചാം മിനുട്ടിൽ ടാകുമി ജർമൻ ബോക്സിന്റ ഇടതുഭാഗത്തുനിന്നും തൊടുത്ത അശക്തമായ ഷോട്ട് നോയർ തടുത്തെങ്കിലും റീബോണ്ട് മുതലെടുത്ത് എട്ടാം നമ്പർ താരം ഡോൺ അത് വലയിലാക്കി ജപ്പാനെ സമനിലയിലെത്തിച്ചു. അസിസ്റ്റ് നൽകിയതും ഗോളടിച്ചതും ഒരു മിനുട്ടും നാലു മിനുട്ടും മാത്രം മുന്നെ കളത്തിലെത്തിയ സൂപ്പർ സബ്ബുകളായിരുന്നു. എൻപതാം മിനുട്ടിൽ റുഡിഗർ ഹെഡറിലൂടെ ജർമനിയുടെ ലീഡ് തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. നിർണ്ണിത സമയം അവസാനിക്കാനിരിക്കെ ജർമനിക്ക് ജപ്പാന്റെ രണ്ടാം പ്രഹരമേറ്റു. ജപ്പാന്റെ കോർട്ടിൽ നിന്നും ഇറ്റാകുറ ഫ്രീകിക്കിലൂടെ നൽകിയ ലോങ്ങ്‌ പാസ്സ് അസാനോ നിയന്ത്രിച്ച് വലതുഭാഗത്തൂടെ ബോക്സിലെത്തി നോയറെ മറികടന്ന് വലയിലാക്കി. അനായാസം വിജയം വരിക്കാമെന്ന പ്രതീക്ഷയിലെത്തിയ ജർമനി തകർന്നടിഞ്ഞു. ഏഷ്യൻ ഫുട്ബാളിൽ നിന്നും ജർമനിക്കിത് രണ്ടാം പ്രഹരമാണ്. 18ൽ കൊറിയയാണ് മറുപടിയില്ലാത്ത രണ്ടുഗോളിന് ജർമനിയെ പരാജയപ്പെടുത്തിയത്. ഇതോടെ ലോകകപ്പിലെ തങ്ങളുടെ അവസാന നാലുകളിയിൽ മൂന്നിലും ജർമനി പരാജയപ്പെട്ടിരിക്കുന്നു. ഗ്രൂപ്പ് Eയിൽ ഇനി സ്പെയിനിനെയും കോസ്റ്ററിക്കയെയുമാണ് ജർമനിക്ക് നേരിടാനുള്ളത്. പ്രവചനങ്ങൾക്കതീതമായി കുതിച്ച ജപ്പാന് ഇതിലും മികച്ച തുടക്കമില്ല. ആദ്യപകുതിയിൽ കളിപിടിക്കാൻ വിഷമിച്ചെങ്കിലും രണ്ടാം പകുതിയിൽ ശക്തിപ്രാപിച്ചവർ ജർമനിയെ വരുത്തിയിലാക്കുകയായിരുന്നു.
ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി... ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക... ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ... ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ... പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം... സ്വദേശാഭിമാനി കേസരി പുരസ്‌കാരം17ന് മുഖ്യമന്ത്രി വിതരണം ചെയ്യും March 14 09:54 2022 Print This Article Share it With Friends by asianmetronews 0 Comments സംസ്ഥാന സർക്കാർ മുതിർന്ന മാധ്യമ പ്രവർത്തകർക്ക് നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും മാധ്യമ രംഗത്തെ മികവിന് നൽകുന്ന സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകളും 17ന് വൈകിട്ട് 5.30ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. 2018, 2019 വർഷങ്ങളിലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും മാധ്യമ പുരസ്‌കാരങ്ങളും 2019 ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകളുമാണ് നൽകുന്നത്. കോവിഡ് സാഹചര്യത്തിലാണ് അവാർഡ് വിതരണം വൈകിയത്. പത്രപ്രവർത്തന രംഗത്തെ അതികായനായ എം. എസ്. മണിക്കാണ് 2018ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം. കാർട്ടൂൺ രംഗത്തെ കുലപതി യേശുദാസനാണ് 2019ലെ പുരസ്‌കാരം.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇഡബ്ല്യുഎസ്) സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതിയുടെ സാധുത സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവെച്ചു; അഞ്ചംഗ ബെഞ്ചിലെ 3 പേരുടെ ഭൂരിപക്ഷത്തോടെ ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. 2019 ജനുവരിയില്‍ പാര്‍ലമെന്‍റില്‍വച്ച ഈ ഭരണഘടനാ ഭേദഗതിയെ സിപിഐ എം അനുകൂലിച്ചിരുന്നു. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം വരെ സംവരണം അനുവദിക്കുന്നതിനുള്ള ഭേദഗതിയായിരുന്നു ഇത്; അതായത്, പിന്നാക്ക ജാതിക്കാരിലും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളിലും ഉള്‍പ്പെടാത്ത വിഭാഗങ്ങള്‍ക്കുള്ള സംവരണം. 1990ല്‍ ഒബിസി സംവരണത്തിനുവേണ്ടി മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കുന്ന സമയത്ത് മുന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ദരിദ്രര്‍ക്ക് സംവരണം നല്‍കുന്നതിന് ചില മാനനണ്ഡങ്ങള്‍ വ്യവസ്ഥ ചെയ്യണമെന്ന ആവശ്യം സിപിഐ എം ഉയര്‍ത്തിയിരുന്നു. ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 27 ശതമാനം സംവരണം എന്നതിനെ പരിപൂര്‍ണമായി പിന്തുണച്ചതിനൊപ്പം തന്നെ, മുന്നാക്ക വിഭാഗത്തിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനായി സാമ്പത്തികമാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തില്‍ ചില ക്വോട്ടകള്‍ അത് മുന്നോട്ടുവയ്ക്കുകയും ചെയ്തു. സംവരണവിരുദ്ധ പ്രക്ഷോഭത്തിലൂടെ ഉടലെടുക്കുന്ന കടുത്ത ധ്രുവീകരണത്തെ മയപ്പെടുത്താന്‍ അത്തരമൊരു വ്യവസ്ഥ ഉണ്ടാക്കുന്നതിലൂടെ സാധിക്കുമെന്ന് പാര്‍ടി കരുതി. വര്‍ഗസമീപനം പിന്തുടരുന്നു എന്നുള്ളതുകൊണ്ടുതന്നെ, പാര്‍ടി ഒബിസി ക്വോട്ടയ്ക്കുള്ളില്‍തന്നെ സാമ്പത്തിക മാനദണ്ഡം വേണമെന്നാവശ്യപ്പെട്ടിരുന്നു; കാരണം എങ്കില്‍ മാത്രമേ ഈ വിഭാഗങ്ങളില്‍ യഥാര്‍ഥത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് ക്വോട്ടയുടെ ഗുണം ലഭിക്കൂ. ഇത് പിന്നീട് സുപ്രീംകോടതി "ക്രീമിലെയറി"ന്‍റെ രൂപത്തില്‍ സ്വീകരിക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി നിലനിന്നുപോന്ന മര്‍ദ്ദിത ജാതിവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുള്ള "സാമൂഹികപരമായും വിദ്യാഭ്യാസപരവുമായി" പിന്നാക്കം നില്‍ക്കുന്ന ജാതി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്നത് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ, എല്ലാ ജാതികളിലും സമുദായങ്ങളിലുംപെട്ട അധ്വാനിക്കുന്ന ജനങ്ങളെയും ദരിദ്രരെയും ഏകോപിപ്പിക്കുന്നതിലും സിപിെ എ എം ശ്രദ്ധചെലുത്തുന്നു. ഇന്ന് നിലവിലുള്ള ചൂഷണാധിഷ്ഠിതമായ സാമൂഹിക-സാമ്പത്തികവ്യവസ്ഥയോട് പൊരുതുവാനുള്ള രീതിയാണിത്. എല്ലാ ജാതികളിലുമുള്ള ദരിദ്ര വിഭാഗങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുന്നതിനും, ഭിന്നതകളെ മറികടക്കുന്നതിനും വേണ്ടിയാണ് മുന്നാക്ക വിഭാഗത്തിലെ ദരിദ്ര വിഭാഗക്കാര്‍ക്ക് സംവരണത്തിനുള്ള അളവുകോല്‍ വയ്ക്കണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നത്. തീര്‍ച്ചയായും, ഇത് ഒബിസി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ നിലവിലെ ക്വോട്ടയുടെ ശതമാനത്തെ ബാധിക്കില്ല. നിലവിലുള്ള സംവരണാനുകൂല്യങ്ങള്‍ ലഭ്യമല്ലാത്ത എല്ലാ മത-സാമുദായിക വിഭാഗങ്ങളും ഉള്‍പ്പെടുന്ന ജനറല്‍ കാറ്റഗറിയില്‍നിന്നാണ് ഇഡബ്യൂഎസ് ക്വോട്ട രൂപപ്പെടുത്തേണ്ടത്. എന്തുതന്നെയായാലും, ഇഡബ്ല്യുഎസ് വിഭാഗത്തില്‍പെടുന്നതാരൊക്കെ എന്നു നിര്‍വചിക്കുന്നതിന് ഓഫീസ് മെമ്മോറാണ്ടത്തിലൂടെ മോഡി ഗവണ്‍മെന്‍റ് തയ്യാറാക്കിയെടുത്ത മാനദണ്ഡത്തെ സിപിഐ എം ശക്തമായി വിമര്‍ശിക്കുന്നു. ജോലിയിലും വിദ്യാഭ്യാസത്തിലും കേന്ദ്ര സര്‍ക്കാര്‍ ക്വോട്ട ലഭിക്കുന്നതിന് മോഡി സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള ഇഡബ്ല്യുഎസ് മാനദണ്ഡം ഇതാണ്: പ്രതിവര്‍ഷം 8 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരും അഞ്ച് ഏക്കറില്‍ കൂടുതല്‍ കൃഷി ഭൂമി സ്വന്തമായില്ലാത്തവരും അഥവാ ഏതെങ്കിലുമൊരു മുന്‍സിപ്പാലിറ്റിയില്‍ 1000 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണമുള്ള പാര്‍പ്പിടമോ 100 ചതുരശ്ര യാര്‍ഡില്‍ കുറഞ്ഞ പാര്‍പ്പിട പ്രദേശമോ സ്വന്തമായുള്ളവര്‍ ഇതിനര്‍ഹരാണ്. അതായത് ദരിദ്രരല്ലാത്ത ആളുകള്‍ക്കും ഇഡബ്ല്യുഎസ് സംവരണം ലഭിക്കുമെന്നര്‍ഥം. ആദായനികുതി ഒഴിവാക്കല്‍ പരിധി പ്രതിവര്‍ഷം 2.5 ലക്ഷം രൂപയാണ്. അതിനുമുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായനികുതി അടയ്ക്കണം. അതേപോലെതന്നെ അഞ്ച് ഏക്കര്‍ കൃഷിഭൂമി സ്വന്തമായുള്ളയാളെ ദരിദ്രനായി കണക്കാക്കാനാവുകയില്ല. അതുകൊണ്ടുതന്നെ, ഇഡബ്ല്യുഎസ് സംവരണത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം, അതിന്‍റെ പരിധികളും മാനദണ്ഡങ്ങളും ഉയര്‍ന്നതാക്കിയതും വിപുലമാക്കിയതും വഴി പരാജയപ്പെട്ടിരിക്കുന്നു. ഈ ഓഫീസ് മെമ്മോറാണ്ടത്തെ എതിര്‍ത്തുകൊണ്ട് പരാതികള്‍ ചെന്നിട്ടുള്ളതിനാല്‍ സുപ്രീംകോടതിക്ക് ഈ വിഷയത്തിലേക്ക് ഇനി പോകേണ്ടതുണ്ട്. സംസ്ഥാനതല ജോലികള്‍ക്കും വിദ്യാഭ്യാസത്തിനുമായുള്ള ഇഡബ്ല്യുഎസ് ക്വോട്ട ബാധകമാക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു വിട്ടിരിക്കുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇഡബ്ല്യുഎസിനുള്ള മാനദണ്ഡവും വ്യാപ്തിയും നിര്‍ണയിക്കുന്നതിന് ഒരു കമ്മീഷന്‍ രൂപീകരിച്ചു. 4 ലക്ഷം രൂപയില്‍ താഴെ കുടുംബ വരുമാനമുള്ളവരും 2.5 ഏക്കറിനുമുകളില്‍ കൃഷി ഭൂമി സ്വന്തമായില്ലാത്തവരുമാണ് ഇഡബ്ല്യുഎസ് സംവരണത്തിനര്‍ഹരാകേണ്ടവര്‍ എന്നാണ് ജസ്റ്റിസ് ശശിധരന്‍നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കേരള മന്ത്രിസഭ 2020ല്‍ ഈ ശുപാര്‍ശകള്‍ അംഗീകരിക്കുകയും, ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ആ സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഇഡബ്ല്യുഎസിനെ നിര്‍വചിക്കാന്‍ സ്വീകരിച്ചിട്ടുള്ള മാനദണ്ഡം മുന്നാക്ക വിഭാഗത്തിലെ ദരിദ്രരായ ജനങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. ശരിക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഈ സംവരണത്തിന്‍റെ പ്രയോജനം കിട്ടണമെന്നുണ്ടെങ്കില്‍ കേന്ദ്ര ഗവണ്‍മെന്‍റ് അടിയന്തരമായി ഇഡബ്ല്യുഎസിനെ നിര്‍വചിക്കുന്ന മാനദണ്ഡം പുനഃപരിശോധിക്കണം•
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. നായ സ്നേഹം... കോട്ടയം തിരുവാതുക്കലിൽ തെരുവ് നായയെ വല വീശി പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വച്ച ശേഷം മാർക്ക് ചെയ്യുമ്പോൾ വലക്കുള്ളിൽ കുടുങ്ങിയ തള്ള നായയുടെ അടുത്ത് നായ കുഞ്ഞ് നോക്കി നിൽക്കുന്നു. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്.
രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ തുറമുഖങ്ങളെയും കപ്പലുകളെയും ആക്രമിക്കാൻ നേതൃത്വം കൊടുത്ത ജപ്പാൻ പട്ടാള മേധാവി ബിറ്റ്‌സ്‌മോ ഭൂഷിത, അമേരിക്കയെ ആക്രമിച്ചു കഴിഞ്ഞപ്പോൾ ജപ്പാനിലെ ഏറ്റവും ജനപ്രീതിയുള്ള ധീരനായി. ആളുകൾ അദ്ദേഹത്തെ വാഴ്ത്താൻ തുടങ്ങി. കാരണം അമേരിക്കപോലുള്ള രാജ്യത്ത് ചെന്ന് ബോംബാക്രമണം നടത്താൻ അദ്ദേഹം ധൈര്യം കാണിച്ചു. എന്നാൽ ബിറ്റ്‌സ്‌മോയുടെ ജീവിതം വലിയ ശൂന്യതയിലേക്ക് മാറി. ജീവിതത്തിന് അർത്ഥമില്ലെന്ന് ചിന്തിച്ച് അദ്ദേഹം നിരാശനായി തീർന്നു. യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ജേക്കബ് ഡി ഷേറ്റ്‌സർ എന്ന അമേരിക്കൻ പൈലറ്റ് ആയിടക്ക് ജപ്പാനിൽ ജയിലിലടക്കപ്പെട്ടിരുന്നു. വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാതെ എപ്പോഴും അലറുകയും തുപ്പുകയും ചീത്തവിളിക്കുകയും ചെയ്ത് അയാൾ ജയിലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തികച്ചും മാനസികനില തെറ്റിയവനെപ്പോലെ പെരുമാറിയിരുന്ന അദ്ദേഹത്തിന് ആരോ ഒരു ബൈബിൾ കൊടുത്തു. മറ്റൊന്നും വായിക്കാനില്ലാത്തതുകൊണ്ട് അദ്ദേഹം പുതിയ നിയമം പല പ്രാവശ്യം വായിച്ചു. അലറിനിലവിളിച്ചുകൊണ്ടിരുന്ന അയാൾ മെല്ലെ ശാന്തനാകാൻ തുടങ്ങി. എപ്പോഴും ബൈബിൾ വായനയും പ്രാർത്ഥനയും. സഹതടവുകാരോടും ജയിലധികാരികളോടും അയാൾ വിനയത്തോടെ പെരുമാറാൻ തുടങ്ങി. ചോദിച്ചവരോടെല്ലാം അദ്ദേഹം പറഞ്ഞു: ‘യേശുക്രിസ്തു എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തി.’ ജേക്കബ് ഡി ഷേറ്റ്‌സറിന്റെ മാനസാന്തരം ബിറ്റ്‌സ്‌മോയെ അത്ഭുതപ്പെടുത്തി. ജീവിതം അർത്ഥശൂന്യമായി കരുതിയിരുന്ന അദ്ദേഹത്തിന് ജേക്കബിന്റെ മാനസാന്തരം ചിന്താവിഷയമായി. ഒരു ദിവസം അദ്ദേഹം അമേരിക്കൻ പൈലറ്റിനോട് ചോദിച്ചു: താങ്കളെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. രണ്ടാഴ്ചമുമ്പുവരെ വലിയ ബഹളം വച്ചിരുന്ന, അക്രമസ്വഭാവം കാണിച്ചിരുന്ന താങ്കൾ ഇപ്പോൾ ഇത്രമാത്രം ശാന്തനായതെങ്ങനെ? ‘എന്നെ യേശുവിന്റെ സ്‌നേഹം രൂപാന്തരപ്പെടുത്തി.’ അതായിരുന്നു ജേക്കബിന്റെ മറുപടി. താങ്കൾ ബൈബിൾ വായിക്കുക. താങ്കളെയും യേശു രൂപാന്തരപ്പെടുത്തും. ബിറ്റ്‌സ്‌മോ ബൈബിൾവായന ആരംഭിച്ചു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ അവസാനഭാഗത്ത് യേശുവിന്റെ ക്രൂശീകരണം വിവരിച്ചിരിക്കുന്നിടത്ത് അവിടുത്തെ ക്ഷമിക്കുന്ന സ്‌നേഹം ഈ പട്ടാളക്കാരനെ സ്വാധീനിച്ചു. ശത്രുക്കളെ കൊന്നുകളയുക എന്ന നിയമം മാത്രം അറിയാവുന്ന പട്ടാളക്കാരന് യേശുവിന്റെ ക്ഷമിക്കുന്ന സ്‌നേഹം ആഘാതമായി മാറി. ആ സ്‌നേഹം അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. അദ്ദേഹം യേശുക്രിസ്തുവിനായി ജീവിതം സമർപ്പിച്ചു. ലോകം മുഴുവൻ ഓടിനടന്ന് അദ്ദേഹം സുവിശേഷം പ്രസംഗിക്കാൻ തുടങ്ങി. യേശു കുരിശിൽ കിടന്ന് രണ്ടായിരം വർഷംമുൻപ് പ്രാർത്ഥിച്ച പ്രാർത്ഥനയ്ക്ക് കരിങ്കൽ ഹൃദയമുള്ള പട്ടാള ഉദ്യോഗസ്ഥനെ മാനസാന്തരപ്പെടുത്താൻ മാത്രമല്ല, സുവിശേഷപ്രഘോഷകനാക്കി മാറ്റാനും സാധിച്ചു. ദൈവത്തിന് സ്വീകാര്യമോ? എസെക്കിയേൽ പ്രവചനം 22:30 മുതലുള്ള തിരുവചനങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു: എന്റെ രോഷം ഈ ദേശത്തിന്റെമേൽ പകരപ്പെടാതിരിക്കുന്നതിന് കോട്ട പണിയാനോ കോട്ടയുടെ വിള്ളലിനുള്ളിൽ നിലയുറപ്പിക്കാനോ തയാറുള്ള ഒരുവനെ അന്വേഷിച്ചു. എന്നാൽ ആരെയും കണ്ടില്ല. കോട്ട പണിയുക എന്നാൽ സംരക്ഷിക്കുക. കോട്ടയുടെ വിള്ളലിനുള്ളിൽ കയറിനില്ക്കുകയെന്നാൽ മധ്യസ്ഥ പ്രാർത്ഥന നടത്തുകയെന്നർത്ഥം. വിശുദ്ധ പൗലോസ് ശ്ലീഹാ തിമോത്തേയോസിന് എഴുതുന്നു: ”എല്ലാവർക്കുംവേണ്ടി മധ്യസ്ഥപ്രാർത്ഥനകളും ഉപകാരസ്മരണകളുമർപ്പിക്കുവിൻ. എല്ലാ ഭക്തിയിലും ശാന്തവും സമാധാനപൂർണവുമായ ജീവിതം നയിക്കാൻ നമുക്കിടയാകത്തക്കവിധം രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കുംവേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. ഇത് ഉത്തമവും ദൈവത്തിന് സ്വീകാര്യവുമാണ്” (തിമോ. 2:1-3). ലോകം മുഴുവനുംവേണ്ടി മധ്യസ്ഥപ്രാർത്ഥന നടത്താൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. നാം അറിയപ്പെടുന്നത് രാജകീയ പുരോഹിതഗണമെന്നാണ്. പുരോഹിതൻ എന്നാൽ പാലം പണിയുന്നവൻ എന്നർത്ഥം. പാപത്തിൽ കിടക്കുന്നവരെ ദൈവവുമായി കൂട്ടിമുട്ടിക്കാൻ നിലവിളിയിലൂടെ പാലം പണിയേണ്ടവരാണ് നാം. ഭൂമികുലുക്കവും മാറിനില്ക്കും ഒരിക്കൽ ഒരു ധ്യാനത്തിൽ സോദോം ഗൊമോറ ദേശങ്ങൾ നശിപ്പിക്കപ്പെടുന്ന ബൈബിൾഭാഗം വിശദീകരിച്ച് മധ്യസ്ഥ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ, പ്രായമായ ഒരു സന്യാസിനി അവരുടെ അനുഭവം പറഞ്ഞതിപ്രകാരമാണ്. അവർ ഒരു ദിവസം തീരുമാനിച്ചു, അന്ന് രാത്രി മുഴുവൻ വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവച്ച് കേരളത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന്. വിശുദ്ധ കുർബാന അർപ്പിക്കാനും ആരാധനയ്ക്കായി ദിവ്യകാരുണ്യം എടുത്തുവയ്ക്കാനുമായി വന്ന വൈദികൻ ചോദിച്ചു, ‘എന്തായിരുന്നു നിങ്ങളുടെ പ്രത്യേക നിയോഗം.’ സിസ്റ്റേഴ്‌സ് പറഞ്ഞു, ‘കേരളത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന ഒരു പ്രചോദനം തോന്നിയതുകൊണ്ടാണ് ഈ ആരാധന നടത്തിയത്.’ അന്ന് രാത്രിയിൽ ഈ മഠം സ്ഥിതിചെയ്യുന്ന ഭാഗങ്ങളിൽ ഭൂമികുലുക്കമുണ്ടായി. പക്ഷേ, ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല. പക്ഷേ ആ സമയത്താണ് ഗുജറാത്തിൽ അനേകരുടെ മരണത്തിന് കാരണമായ ഭൂമികുലുക്കമുണ്ടായത്. അന്ന് രാത്രി കേരളത്തിനുവേണ്ടി ആ മഠത്തിലെ 25-ഓളം സിസ്റ്റേഴ്‌സ് പ്രാർത്ഥിച്ചു. ദൈവം നമ്മുടെ നാടിനോട് കരുണ കാണിച്ചു. ധാരാളം അണക്കെട്ടുകളും മറ്റുമുള്ള കേരളത്തിൽ ശക്തമായ ഭൂമികുലുക്കം ഉണ്ടായാലുള്ള സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിനുവേണ്ടി കോട്ട പണിത സിസ്റ്റേഴ്‌സിന്റെ പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ കരുണ കേരളത്തിലേക്കൊഴുകി. വിശുദ്ധ ജോൺ മരിയ വിയാനിയുടെ ജീവിതകാലത്ത് ആഭ്യന്തരയുദ്ധംമൂലം വലിയ പട്ടിണിയുണ്ടായി. അദ്ദേഹം ഒരു അനാഥശാല നടത്തിയിരുന്നു. അവർക്ക് മൂന്ന് ദിവസം ആഹാരമില്ല. അന്തേവാസികൾ വിശപ്പുകൊണ്ടു വലഞ്ഞു. ആ പാവപ്പെട്ട വൈദികൻ വേദനിച്ചു. അദ്ദേഹം അവരെയുംകൂട്ടി ദൈവാലയത്തിൽ പോയി പ്രാർത്ഥിച്ചു. രാവിലെ അദ്ദേഹം ആ കുഞ്ഞുങ്ങളോട് പറഞ്ഞു, ‘നമുക്ക് സ്റ്റോർ റൂമിലേക്ക് പോകാം.’ അവർ പറഞ്ഞു, ‘ഇന്നലെയും പോയി നോക്കിയതല്ലേ. അവിടെയൊന്നുമില്ല.’ അദ്ദേഹം പറഞ്ഞു, ‘നമ്മൾ രാത്രി മുഴുവൻ പ്രാർത്ഥിച്ചില്ലേ? നമുക്ക് മുറി തുറക്കാം.’ വിശ്വാസത്തോടെ മുറി തുറന്ന അദ്ദേഹം കണ്ടത് ചാക്കുകളിലെല്ലാം ധാന്യങ്ങളും ഭക്ഷണസാധനങ്ങളും നിറഞ്ഞിരിക്കുന്നതാണ്. എത്ര ദൂരെയാണെങ്കിലും… ചൈനയെ പിടിച്ചു കുലുക്കിയ സുവിശേഷകനാണ് ഹഡ്‌സൺ ടെയ്‌ലർ. ചെറുപ്പത്തിൽ അദ്ദേഹമൊരു നിരീശ്വരവാദിയായിരുന്നു. പാപവഴിയിൽ ജീവിച്ചിരുന്ന അദ്ദേഹം ഒരു ദിവസം തന്റെ പപ്പയുടെ മുറിയിൽനിന്ന് ഒരു പുസ്തകമെടുത്ത് വായിച്ചു. അതിൽ നിന്ന് യേശുവിന്റെ സ്‌നേഹം തിരിച്ചറിഞ്ഞ അദ്ദേഹം പാപവഴികൾ ഉപേക്ഷിച്ച് ജീവിതം യേശുവിന് കൊടുത്തു. പത്തുദിവസം കഴിഞ്ഞ് അദ്ദേഹം തന്റെ അമ്മയോട് പറഞ്ഞു: പത്തുദിവസം മുൻപ് ഞാൻ എന്റെ ജീവിതം യേശുവിന് കൊടുത്തു. അവൾ ചോദിച്ചു: നീയൊരു നാലുമണി സമയത്താണോ നിന്റെ ജീവിതം യേശുവിന് കൊടുത്തത്? അദ്ദേഹം ഞെട്ടിപ്പോയി. ആ നേരം വളരെ ദൂരെയായിരുന്ന അമ്മ ഇതെങ്ങനെ അറിഞ്ഞു? അവർ പറഞ്ഞു: ‘അന്ന് രാവിലെ മുതൽ ആഹാരം വെടിഞ്ഞ് നിന്റെ മാനസാന്തരത്തിനുവേണ്ടി ഞാൻ നിലവിളിച്ചപേക്ഷിക്കുകയായിരുന്നു. ഏതാണ്ട് നാലുമണി സമയമായപ്പോൾ പരിശുദ്ധാത്മാഭിഷേകം മുറിയിൽ നിറയുകയും സ്വർഗീയ സന്തോഷത്താൽ ഞാൻ നിറയുകയും ചെയ്തു. എനിക്ക് മനസിലായി, ദൈവം നിന്നെ തൊട്ടിരിക്കുന്നുവെന്ന്.’ ഒരമ്മയുടെ പ്രാർത്ഥന ദൈവവഴിയിലേക്ക് മകനെ നയിച്ചു. പൗലോസ് ശ്ലീഹാ പറയുന്നു, മധ്യസ്ഥ പ്രാർത്ഥന ഉത്തമവും ദൈവത്തിന് സ്വീകാര്യവുമാണ്. യേശു പ്രാർത്ഥിക്കുന്നത് യേശുവിൽ വിശ്വസിക്കുന്നവർക്കുവേണ്ടിയാണ്. ലോകത്തിനുവേണ്ടി പ്രാർത്ഥിക്കേണ്ട ചുമതല നമ്മെയാണ് അവിടുന്ന് ഏല്പിച്ചിരിക്കുന്നത്. നമ്മുടെ വിളി നാം മനസിലാക്കണം. ലോകത്തിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കണം. നമ്മളായിരിക്കുന്ന ഇടവക, ദേശം, മക്കൾ പഠിക്കുന്ന വിദ്യാലയം, അവിടെയുള്ള മറ്റു കുട്ടികൾ, ലോകമെങ്ങുമുള്ള യുവജനങ്ങൾ, പീഡനമേൽക്കുന്നവർ, സുവിശേഷത്തിന് ഇനിയും വാതിൽ തുറക്കാത്ത രാജ്യങ്ങൾ തുടങ്ങി എല്ലാവർക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം. ലോകത്തിൽ പെരുകിവരുന്ന തിന്മ ഇല്ലാതാക്കാൻ നമ്മുടെ പ്രാർത്ഥനകൾക്ക് ശക്തിയുണ്ട്.
രാജ്ഞിയെ വെറുപ്പിക്കാൻ മടിച്ച് ലക്ഷ്‌മിയും ധന്യയും; ദിൽഷയെ തളക്കാൻ ഇനി ആകെ പറ്റുന്നത് ആ ഒരാൾക്ക് മാത്രം കുറിപ്പ് വൈറൽ! By AJILI ANNAJOHNJune 10, 2022 ബിഗ് ബോസ് ഹൗസിൽ തനിച്ച് മത്സരിക്കാൻ കഴിയാത്ത മത്സരാർത്ഥിയാണ് ദിൽഷയെന്ന ആക്ഷേപം തുടക്കം മുതൽ ശക്തമാണ്. റോബിൻ രാധാകൃഷ്ണനേയും ബ്ലസ്ലിയേയും ചുറ്റിപറ്റിയാണ്... Actress ‘ഞങ്ങൾ തമ്മിൽ പ്രേമമൊന്നും ഉണ്ടായിരുന്നില്ല, പക്ഷെ ജേർണലിസ്റ്റുകൾ ഞങ്ങൾ പ്രണയത്തിലാണെന്ന് എഴുതി പിടിപ്പിച്ചു. അത് ചർച്ചയായി; പ്രണയത്തെ കുറിച്ച് പാർവതി ! By AJILI ANNAJOHNJune 10, 2022 മലയാള സിനിമയിലെ എക്കാലത്തും പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാർവ്വതിയും. താരത്തിളക്കത്തില്‍ നില്‍ക്കവെ ഒന്നിച്ച രണ്ടു പേർ. ഇന്ന് മലയാളത്തിലെ ഏറ്റവും മാതൃകാ... Uncategorized ഒരു ഇന്റര്‍നാഷണല്‍ ഷോയില്‍ പെരുമാറുമ്പോള്‍ പുലര്‍ത്തേണ്ട മിനിമം മര്യദപോലും വിനയ് കാണിച്ചില്ല ;ലക്ഷ്മിപ്രിയയെ അഭിനന്ദിച്ച് ആരാധകർ ! By AJILI ANNAJOHNJune 9, 2022 ആരാധകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ബിഗ് ബോസ് വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ആരാധകര്‍ക്കിടയില്‍ സ്ഥിരം ചര്‍ച്ചയാകുന്ന... Actor കാത്തിരിപ്പിനൊടുവിലായി നല്ലപാതിയെ ഞാന്‍ കണ്ടുമുട്ടി; ആനന്ദത്തിലെ വിശാഖ് നായർ വിവാഹിതനായി! ! ചിത്രങ്ങളും വീഡിയോയും വൈറല്‍! By AJILI ANNAJOHNJune 9, 2022 ആനന്ദം’ എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍ വിശാഖ് നായർ വിവാഹത്തിനായി .ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധ... TV Shows ഈ ഷോയില്‍ റോബിനേ ബ്ലെസ്ലിയോ ഇല്ലെങ്കില്‍ ദില്‍ഷയുടെ നിലനില്‍പ്പ് എന്താണ്?റോബിനെന്ന് വഞ്ചിയിലാണ് ദില്‍ഷയുടെ കാലെന്ന് റിയാസ് ! By AJILI ANNAJOHNJune 9, 2022 ബിഗ്‌ബോസിൽ നിന്ന് പോയ വാരമായിരുന്നു എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ജാസ്മിനും റോബിനും ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുന്നത്. ടാസ്‌കിനിടെ റിയാസിനെ കയ്യേറ്റം... Actress ‘സത്യമായും ട്രാന്‍സ് എന്ന സിനിമ ചെയ്യാനുള്ള കാരണം ഫഹദല്ല; ഫഹദ് ഇല്ലെങ്കിലും ഞാന്‍ ആ സിനിമ ചെയ്യുമായിരുന്നു, അതിന് കാരണം ഇതാണ് ; നസ്രിയ പറയുന്നു ! By AJILI ANNAJOHNJune 9, 2022 ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നസ്രിയ. 2006ല്‍ ‘പളുങ്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നു. പിന്നീട്... Movies പ്രണയവും ലിവിങ് റ്റുഗദര്‍ ജീവിതവും എന്റെ സ്വാകാര്യത ; പേഴ്‌സണല്‍ ജീവിതം ആളുകള്‍ ചര്‍ച്ച ചെയ്യുന്നതിനോട് താല്‍പര്യമില്ല ! നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചെന്ന് അഭയ ഹിരണ്‍മയി! വീഡിയോ വൈറല്‍! By AJILI ANNAJOHNJune 9, 2022 കോയിക്കോട്…’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്മയി. മഞജു വാര്യർ നായികയായ ‘ലളിതം സുന്ദരം’ എന്ന സിനിമയിൽ അതിഥി... Actor കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവിടെ കാസ്റ്റിങ്ങ് നടക്കുന്നതെന്ന് ഇതുവരെ തോന്നിയിട്ടില്ല തുറന്ന്ക പറഞ്ഞ് കനി കുസൃതി By AJILI ANNAJOHNJune 9, 2022 മലയാളികൾക്ക് എറെ പരിചിതയായ നടിയാണ് കനി കുസൃതി. നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും കനി മലയാളികൾക്ക് പ്രിയങ്കരിയായി മാറി. ഇപ്പോഴിതാ കഴിവിന്റെ... Movies ആദ്യ കാഴ്ചയിൽത്തന്നെ എന്റെ മനസിലുണ്ടായിരുന്ന ആ ചാർലിയെയാണ് അവനിൽ കണ്ടത്; വീട്ടുകാർക്ക് ഒരു പ്രശ്‌നമായി വേണ്ടെന്നുവെച്ച നായയാണ് എന്റെ സിനിമയിലെ പ്രധാന താരം; കിരൺ രാജ് പറയുന്നു ! By AJILI ANNAJOHNJune 9, 2022 777 ചാർലി എന്ന തന്റെ സിനിമയിൽ പ്രധാന കഥാപാത്രം വീട്ടുകാർ വേണ്ടെന്നുവെച്ച നായയാണ് എന്ന് സംവിധായകൻ കിരൺ രാജ്. തിരക്കഥയനുസരിച്ച് ചാർലിയേക്കുറിച്ച്... Uncategorized തമിഴ് സിനിമയില്‍ പ്രാധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവസരം കിട്ടിയ നിങ്ങള്‍ എന്തിനാണ് വിക്രമില്‍ ഇത്രയും ചെറിയ വേഷം ചെയ്തത് : മറുപടിയുമായി ഹരീഷ് പേരടി! By AJILI ANNAJOHNJune 9, 2022 സിനിമാപ്രേമികളെ ഏറെ ആവേശത്തിലാക്കി വിക്രം തിയറ്ററിലെത്തിയിരിക്കുകയാണ്. കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ് പുറത്തുവരുന്നത്.... Actor ആ കരാറില്‍ ഒപ്പിട്ടത് പാരയായി തീര്‍ന്നു; ആ സിനിമയ്ക്കായി പോയത് ഒന്നരവര്‍ഷമാണ് ; കരിയറിൽ സംഭവിച്ച അബദ്ധം വെളിപ്പെടുത്തി നരേന്‍! By AJILI ANNAJOHNJune 9, 2022 മലയാളികളുടെ ഇഷ്ടതാരമാണ് നരേന്‍. തെന്നിന്ത്യന്‍ സിനിമയില്‍ സജ്ജീവമായ താരം സമൂഹമാധ്യമങ്ങളിലും തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. തനിക്ക് കരിയറില്‍ സംഭവിച്ച ഒരു വലിയ... Actress ഞാന്‍ ഇന്‍ഡസ്ട്രിയല്‍ നിന്ന് വിട്ട് പോയതായി എനിക്ക് തോന്നിയിട്ടില്ല; ഞാന്‍ മാറി നില്‍ക്കാനുള്ള കാരണം ഇതാണ് ; മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് പാർവതി ! By AJILI ANNAJOHNJune 9, 2022 മലയാളസിനിമയിൽ 1986 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ തിളങ്ങി നിന്ന താരം. 1986 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലേ... More Posts Page 183 of 293« First‹ Previous179180181182183184185186187Next ›Last » Latest News ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ! തനഹയിലെ പ്രിയ വാര്യർ. November 30, 2022 ഡ്യൂപ്പ് ഇല്ല; കുത്തനെയുള്ള പാറക്കെട്ട് കീഴടക്കിയ താരത്തെ മനസ്സിലായോ? ഇയാള്‍ ശരിക്കും സൂപ്പര്‍മാന്‍ തന്നെ, റിയല്‍ മിന്നല്‍ മുരളിയാണെന്ന് ആരാധകർ November 30, 2022 സ്വന്തം മകളുടെ കുറുമ്പ് ആസ്വദിക്കാൻ റാണിയും ; റാണിയെ തേടി അയാളും എത്തുന്നു; കൂടെവിടെ സീരിയൽ ട്വിസ്റ്റ് എന്താകും! November 30, 2022 ആദ്യ ശമ്പളം പത്തു രൂപ; പിന്നെ അതിൽ കുറച്ച് പൂജ്യങ്ങൾ കൂടി; വരുമാനം പറഞ്ഞാൽ ഇൻകം ടാക്സ് വീട്ടിൽ കേറും! തങ്കച്ചൻ. November 30, 2022 നിങ്ങളെ ട്രോൾ ചെയ്‌താൽ നിങ്ങൾ ശ്രദ്ധിക്കപ്പെടും അതുപോലെ ട്രോൾ ചെയ്യപെട്ടില്ലെങ്കിൽ നിങ്ങൾ പ്രശസ്തൻ അല്ലെന്നാണ് അതിന് അർഥം; കജോൾ November 30, 2022 ‘അനാവശ്യമായി മറ്റുള്ളവരുടെ ജീവിത്തതിൽ ഇടിച്ച് കയറി ചെന്ന് പ്രശ്നമുണ്ടാക്കരുത് ; സ്വന്തം കാര്യം നോക്കി ജീവിതം മികച്ച രീതിയിൽ ജീവിച്ച് മരിക്കാൻ നോക്ക്’; റോബിൻ November 30, 2022 ആർത്തവ വിരാമ ദിവസം… സൈനസ് മൂലം മുഖം വീർത്ത ദിവസം, ഇതും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ശ്രുതി ഹാസൻ ! November 30, 2022 ഒന്നല്ല, രണ്ടെണ്ണം! സന്തോഷത്തിൽ മതിമറന്ന് ഭാവന, സംഭവം അറിഞ്ഞോ? November 30, 2022 അവതാറിന് വിലക്കില്ല, സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക്കിന്റെ പ്രസ്താവന വന്നതിന് പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍ November 30, 2022 മകന് വളരെ നാളുകളായി ഉണ്ടായിരുന്ന ഒരു ഭയമായിരുന്നു അത്; രമിത്തേട്ടൻ വന്നതോടെ അതിന് പരിഹാരമായി; വിവാഹം കഴിഞ്ഞ ശേഷം സബിത ! November 30, 2022 Trending serial news വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം, പക്ഷെ..; മകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ; ആശ ശരത്ത് പറയുന്നു Movies ഷോയിൽ സംസാരിക്കുന്നതിനിടയിൽ അയാൾ അയാളുടെ മരണം പ്രവചിച്ചിരുന്നു,’ പ്രവചിച്ച ദിവസം അയാൾക്ക് മരണം സംഭവിച്ചു. ആ സംഭവം എനിക്ക് ഇന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല’ വിധു ബാല പറയുന്നു Malayalam മലയാളികൾ കേൾക്കാൻ അഗ്രഹിച്ച വാർത്ത, അതീവ സന്തോഷവതിയായി മഞ്ജു വാര്യര്‍; ഒടുവിൽ ആ സസ്പെൻസ് പുറത്തുവിട്ടു Movies ’12 വർഷം എന്റെ ജീവിതത്തിൽ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നുവാൾ ഞങ്ങളെ വിട്ടുപോയിരിക്കുന്നു ; ദുഃഖ വാർത്തയുമായി ഗോപി സുന്ദർ
അന്ന് രാത്രി ഞങ്ങളുടെ ലോകം ആയിരുന്നു അങ്ങോട്ടും ഇങ്ങോട്ടും നക്കിയും ഊമ്പിയും എന്റെ മേലെ കയറ്റി അടിച്ചും എല്ലാം ഞങ്ങൾ ആസ്വദിച്ചു. പിറ്റേന്ന് ഞങ്ങൾക്ക് പോകാൻ നേരം ഞാൻ പറഞ്ഞു ആഭായ മാത്രം മതി ഉള്ളിൽ ഒന്നും വേണ്ട പറഞ്ഞ പോലെ തന്നെ അങ്ങിനെ ചെയ്തു ഒരു ഷാൾ കൊണ്ട് ഒന്നൂടെ ആഭായക്ക് മുകളിൽ ചിറ്റി A/c ബസ്സിൽ കയറിയതും പുറപ്പെടുത്ത് രണ്ടാളും പുതച്ചു എന്റെ കൈ കൊണ്ട് തടവാനും പിടിക്കാനും തുടങ്ങി , അവളും മോഷം ആയിരുന്നില്ല എൻറെ സാധനം വിരൽ കൊണ്ട് എന്തൊക്കെ കാണിക്കുന്നു എനിക്ക് തരിച്ചിട്ട് നിക്കുന്നുമില്ല എന്തൊരു സുഖം ഞാൻ ഇടക്ക് കണ്ണ് അടക്കാനും മറ്റും തുടങ്ങി അവളുടെ ശരീരത്തിൽ കൈ പതുക്കെ അങ്ങിനെ തടവുമ്പോൾ അവളും കണ്ണ് അടക്കുന്നു കാൽ രണ്ടും കൂട്ടി പിടിക്കുന്നു… ഞാൻ പതുക്കെ അവളുടെ സാധനത്തിൽ തൊട്ടു ആകെ ഒലിച്ച് ഒരു പരുവം ആയിട്ടുണ്ട് ഞാൻ വിരൽകൊണ്ട് അവളുടെ സാധനത്തിൽ കൈ ഇട്ടു കുറേ നേരം അങ്ങിനെ ചലിപ്പിച്ചു
കൊല്ലം: ഉത്രയുടെ കൊലപാതക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഘല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം ഇതുപോലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും ഉത്രയുടെ അമ്മ പറഞ്ഞു. ഈ ശിക്ഷയില്‍ തൃപ്തരല്ല. അപ്പീല്‍ പോകും. അത് ചെയ്തല്ലേ പറ്റൂ. തീര്‍ച്ചയായും തുടര്‍ നടപടിയിലേക്ക് പോകാനാണ് തീരുമാനം. എല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ. ഉത്രയ്ക്ക് നീതി കിട്ടിയില്ല, അമ്മ മണിമേഘല പറഞ്ഞു. ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി സൂരജിന് ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. Also Read Also Read ഉത്ര വധക്കേസ്; സൂരജിന് ഇരട്ട ജീവപര്യന്തം മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂര്‍വമായ കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെ പേരില്‍ ആസൂത്രിതകൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷം നല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.. 2020 മേയ് ആറിന് രാത്രി സ്വന്തംവീട്ടില്‍വെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. Also Read Also Read ആമസോണ്‍ അഴിമതിയില്‍ കേന്ദ്രസര്‍ക്കാരിന് പങ്ക്; സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പള്ളം രാജു മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്. സൂരജ് മാത്രമായിരുന്നു കേസിലെ പ്രതി. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു. വിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നില്‍ ഉയര്‍ത്തിയത്.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ജില്ലയിലെ ബാങ്കുകൾ മുൻഗണനാ വിഭാഗത്തിൽ 4062 കോടി 2020 ജൂലൈ 30 വരെ വിതരണം ചെയ്തു. കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2311 കോടിയും എം എസ് എം ഇ വിഭാഗത്തിൽ 1249 കോടിയും വിതരണം ചെയ്തു. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2020-2021 സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിലെ ബാങ്കിങ് പ്രവർത്തനങ്ങളുടെ അവലോകനമാണ് വീഡിയോ കോൺഫറൻസിലൂടെ ചേർന്നത്. വായ്പാ നിക്ഷേപാനുപാതം ഉയർത്തി കൊണ്ടു വരുവാനും കോവിഡാനന്തര വികസനത്തിനായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ആവിഷ്കരിച്ച പദ്ധതികളിൽ ബാങ്കുകളുടെ വായ്പ വിതരണം എളുപ്പത്തിലാക്കാനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കോവിഡുമായി ബന്ധപ്പെട്ട പ്രത്യേക സ്കീമുകളിലെ ബാങ്കുകളുടെ പ്രവർത്തനം യോഗം വിലയിരുത്തി. കുടുംബശ്രീ വഴി നടപ്പാക്കിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം ലോണിൽ തൃശൂർ ജില്ല 185 കോടി രൂപ വിതരണം ചെയ്ത് സംസ്ഥാനത്ത് ഒന്നാമതെത്തി. 20671 സംഘങ്ങളിലായി 260764 അംഗങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു. എംഎസ്എംഇ മേഖലയിൽ നടപ്പാക്കിയ ഇ സി ജി എൽ എസ് സ്കീമിൽ ജില്ലയിലെ ബാങ്കുകൾ 8925 അക്കൗണ്ടുകളിൽ 552 കോടി രൂപ വിതരണം ചെയ്തു. 57% യോഗ്യരായ യൂണിറ്റുകൾക്കാണ് ഈ തുക വിതരണം ചെയ്തത്. ബാക്കിയുള്ള യൂണിറ്റുകൾക്കും എത്രയും വേഗം വായ്പ നൽകാൻ യോഗത്തിൽ തീരുമാനമായി. കെ സി സി ഡയറി സ്കീമിൽ ഇപ്പോൾ നിലവിലുള്ള ക്യാമ്പയിൻ 2020 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായും യോഗം അറിയിച്ചു. ഇതുവരെ 3032 കർഷകർക്ക് 22.87 കോടി രൂപ ഈ വായ്പയിലൂടെ വിതരണം ചെയ്തു. ബാങ്കുകളിൽ നൽകിയിട്ടുള്ള എല്ലാ അപേക്ഷകളും അടിയന്തരമായി പാസാക്കാൻ ഡയറി ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടു. തെരുവ് കച്ചവടക്കാർക്കായി ആത്മ നിർഭയർ പാക്കേജ് പ്രകാരം ഏർപ്പെടുത്തിയ വായ്പ പദ്ധതിയിൽ 658 എണ്ണം ഇതുവരെ വിതരണം പൂർത്തിയാക്കിയതായും യോഗം അറിയിച്ചു. അവലോകന യോഗത്തിൽ ഡിഐസി ജി എം ശ്രീകുമാർ, ആർ ബി ഐ എ ജി എം വിശാഖ് വി വി, കാനറാ ബാങ്ക് റീജിയണൽ ഹെസ് പ്രശാന്ത്, നബാർഡ് എ ജി എം ദീപ എസ് പിള്ള, ലീഡ് ഡിസ്ട്രിക്ട് മാനേജർ കെ കെ അനിൽകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, വിവിധ ഗവൺമെൻറ് ഡിപ്പാർട്ട്മെൻ്റ് മേധാവികൾ, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഓരോ മനുഷ്യന്റെയും ഉയർച്ചയും തകർച്ചയും ആകെക്കൂടിയുള്ള മനുഷ്യബോധത്തെ സ്വാധീനിക്കുന്നു. ഓരോ വ്യക്തിയും പഠിച്ച പാഠങ്ങളും, ചെയ്ത ഓരോ തെറ്റുകളും, തിരുത്തിയ ഓരോ പിഴവുകളും, ഓരോ കണ്ടുപിടുത്തവും, ഓരോ നൂതനാവിഷ്ക്കാരവും, ഓരോ ഉൾക്കാഴ്ചയും, ഓരോ ആശയവും, ഓരോ വെളിപ്പെടുത്തലുകളും, ഓരോരോ കഴിവുകളും, പുനർ നിർവചിച്ച ഓരോ പരിധികളും, ഓരോ ചിന്തകളും, ഓരോ പ്രകമ്പനവും മനുഷ്യബോധത്തിൻറെ പരിണാമത്തിൽ ഓരോ പുതിയ രേഖ കൂടി കോറിയിടുന്നു. 'ഒരു' മനുഷ്യൻ തന്റെ ജീവിതം ഉയർന്ന അവബോധത്തോടെ ജീവിക്കുമ്പോൾ, കൂടുതൽ വർഷങ്ങൾ ജീവിക്കാതെ തന്നെ അത്രയും കാലത്തിന്റെ പക്വത കൈവരിക്കാൻ അവന്റെ ജീവിതം മനുഷ്യവര്‍ഗത്തെ സഹായിക്കുന്നു. ഫലത്തിൽ, അവൻ മനുഷ്യരാശിയെ അതിവേഗം ഏതാനും വർഷങ്ങൾ മുന്നിലേക്ക് കൊണ്ടുപോകുന്നു. ഉയർന്ന അവബോധത്തോടെ തന്റെ ജീവിതം നയിക്കുന്ന ഓരോ വ്യക്തികളും യഥാർത്ഥത്തിൽ ദൈവത്തിന്റെ പ്രവൃത്തിയാണ് ചെയ്യുന്നത്... മനുഷ്യാവബോധം വളർത്തിയെടുക്കുന്നതിൽ പങ്കുവഹിക്കാനുള്ള ഉത്തരവാദിത്തം അസ്തിത്വത്താൽ അവനിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. About the Author(s) ആത്മീയവാദി | ചിന്താ നേതാവ് | അനന്തസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് 2 പതിറ്റാണ്ടിലേറെയായി, മഹാത്രയ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സമഗ്രമായ സമൃദ്ധിയുടെ ജീവിതം നയിക്കാനായി ശാക്തീകരിക്കുന്നു. മഹാത്രയയെയും അദ്ദേഹത്തിന്റെ ജ്ഞാനവും അനുഭവിച്ചറിയുന്നത് ജീവിതത്തെ മാറ്റിമറിക്കുന്നു, ഒപ്പം, ആരോഗ്യം, സമ്പത്ത്, സ്നേഹം, ആനന്ദം, ആത്മീയ ബന്ധം എന്നിവയിൽ മുന്നേറ്റങ്ങൾ കണ്ടെത്താനായി, ആളുകളെ അവരുടെ വിശ്വാസ സമ്പ്രദായങ്ങളെയും വ്യവസ്ഥിതികളെയും മറികടക്കാൻ സഹായിക്കുന്നു. ഫോർബ്സ് പട്ടികയിലുൾപ്പെടുന്ന വ്യവസായികൾ, സംരംഭകർ, അഭിപ്രായ സൃഷ്ടാക്കൾ, പുരസ്‌കാരജേതാക്കളായ സംഗീതജ്ഞർ, കായികതാരങ്ങൾ, വിദ്യാഭ്യാസവിദഗ്‌ദ്ധർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി വ്യക്തികളെ അദ്ദേഹം ശാക്തീകരിക്കുന്നു. അനുഭവപരവും സമകാലികവും, നർമ്മവും വിവേകവും കൊണ്ട് ശ്രദ്ധാപൂർവം നെയ്തെടുത്തതുമായ അദ്ദേഹത്തിന്റെ അധ്യാപന രീതി പ്രായം, സാമൂഹിക തലങ്ങൾ അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ അതിരുകൾ എന്നിവ കണക്കിലെടുക്കാതെ മുന്നേറ്റങ്ങൾക്ക് പ്രചോദനം നൽകുന്നു. ജീവിതത്തിന്റെ എല്ലാ നിഗൂഢതകൾക്കും വിരോധാഭാസങ്ങൾക്കും പിന്നിലെ 'എന്തുകൊണ്ട്' എന്ന ചോദ്യത്തിനുള്ള ഉത്തരം വിശദീകരിച്ചുകൊണ്ട്, മനസ്സിനെയും ഹൃദയത്തെയും ഒരുപോലെ ആകർഷിക്കുകയും, വൈകാരികമായി സ്പർശിക്കുന്ന അനുഭവങ്ങൾ നൽകിക്കൊണ്ട്, നൂറുകണക്കിന് സംഘടനകളെയും ലക്ഷക്കണക്കിന് ആളുകളെയും 'ജീവിതം മനോഹരമാണ്' എന്നു തിരിച്ചറിയുന്നതിൽ സഹായിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മഹാത്രയ തനിക്കുതന്നെയും ഈ ജീവിതത്തിനും സ്ഥായിയായ വെളിപാടാണ്. അദ്ദേഹം ഒരു വഴികാട്ടിയും അങ്ങനെ ഒരു മാര്‍ഗദര്‍ശകനുമാണ്. അദ്ദേഹം ഒരു പ്രതിഭാസമാണ്...
പ്രിയ സുഹൃത്തും അടയാളം ഖത്തറിന്റെ സജീവ പ്രവർത്തകനുമായ ശ്രീ കൊളച്ചേരി കനകാംബരന്റെ ‘ചില സാധാരണ മനുഷ്യർ’ എന്ന ചെറുകഥാ സമാഹാരത്തിന്റെ വായനാനുഭവമാണ് ഇവിടെ നിങ്ങളുമായി പങ്കുവെയ്ക്കാനാഗ്രഹിക്കുന്നത്. ഈ പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നത് പോലെ ഇത് സാധാരണ മനുഷ്യരെക്കുറിച്ചുള്ള പുസ്തകമാണ്. സൂക്ഷിച്ചു നോക്കിയാൽ നമുക്ക് ചുറ്റും എവിടെയും കാണാവുന്ന മനുഷ്യർ. മലബാറിലെ പ്രത്യേകിച്ച് ഉത്തര മലബാറിലെ മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിന്റെ യഥാർത്ഥ തുടിപ്പുകളാണ് ഈ കഥകളിലുള്ളത്. ഇതിൽ പലതരത്തിലുള്ള മനുഷ്യർ കടന്നു വരുന്നുണ്ടെങ്കിലും അവരെല്ലാവരും പൊതുവായി അനുഭവിക്കുന്ന വേദനകളും, അന്തഃസംഘർഷങ്ങളുമൊക്കെ ഒരു പോലെയുള്ളതാണ് എന്ന് കാണാൻ കഴിയും. ലാളിത്യമാണ് ഈ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയാം. ഏതൊരു വായനക്കാരനും ആദ്യവായനയിലൂടെത്തന്നെ, ഏറ്റവുമെളുപ്പം കഥാപാത്രങ്ങളിലേക്കെത്താൻ കഴിയുന്ന വിധമാണ് ഈ കഥകളുടെ രചന നിർവഹിച്ചിരിക്കുന്നത്. ഒട്ടും തന്നെ ദുരൂഹമല്ലാത്ത അവതരണ ശൈലിയാണുള്ളത്. അതി ഗഹനമായ ആശയങ്ങൾക്കോ ആഖ്യാനങ്ങൾക്കോ കഥാകൃത്ത് മിനക്കെട്ടിട്ടില്ല. വളരെ സാധാരണമായ സാമൂഹിക സാഹചര്യങ്ങളെ അതീവ ലളിതവും ഹൃദ്യവുമായ ഭാഷയിൽ, നേരിട്ടു വായനക്കാരനുമായി സംവദിക്കുന്ന ഒരെഴുത്തു രീതിയാണ് ഈ കഥകളിലുടനീളമുള്ളത്. പ്രാദേശികമായ നാട്ടുഭാഷയുടെ സൗന്ദര്യം എഴുത്തിൽ വിളക്കിച്ചേർക്കുന്നതിൽ കഥാകൃത്ത് വിജയിച്ചിട്ടുമുണ്ട്. കനകാംബരൻ ജീവിച്ചു വളർന്ന സാമൂഹ്യ പരിസരം അതിനു സഹായിച്ചിരുന്നിരിക്കണം. 20 വർഷങ്ങളിലായി പല സന്ദർഭങ്ങളിൽ എഴുതിയ 18 കഥകളുടെ സമാഹാരമാണിത്. ഇതിലെ മിക്കവാറും കഥാപാത്രങ്ങളും ഏതെങ്കിലുമൊക്കെ തരത്തിൽ പ്രവാസ ജീവിതത്തിന്റെ സംഘർഷങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുന്നവരാണ് എന്ന് കാണാം. ഇന്ത്യയിലെ തന്നെ ഭുജ്, ദൽഹി തുടങ്ങിയ പല നഗരങ്ങളിലും ഉപജീവനാർത്ഥം പ്രവാസിയായി മാറുന്ന മനുഷ്യർ ഈ കഥകളിലുണ്ട്. അതുപോലെ തന്നെ രാജ്യത്തിനു പുറത്ത് സിലോണിലും മലേഷ്യയിലും സിങ്കപ്പൂരിലും, മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളിലും പ്രവാസിയായി ജീവിക്കുന്ന മനുഷ്യരുമുണ്ട്. അവരുടെയൊക്കെ അസ്തിത്വസംബന്ധിയായ ആശങ്കകളും, ആകുലതകളും ഒരുപക്ഷെ മിക്കവാറും കഥകളിൽ ഒരടിസ്ഥാന ഭാവമായിത്തന്നെ നമുക്ക് ദർശിക്കാനാകും. പ്രവാസി വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ മലബാറിലെ സാമൂഹിക പരിസരങ്ങളിൽ നിന്ന് ഊർജ്ജം വലിച്ചെടുത്ത ഈ എഴുത്തിൽ അതുണ്ടാവുക സ്വാഭാവികവുമാണ്. അത്തരത്തിൽ പ്രവാസ ജീവിതത്തിന്റെ നോവ് നേർക്കുനേർ ചിത്രീകരിക്കുന്ന കഥയാണ് ‘മേള’. അതിൽ പ്രശാന്തൻ എന്ന പ്രവാസിയായ മകനു വേണ്ടിയുള്ള ശ്രീദേവി എന്ന അമ്മയുടെ കാത്തിരിപ്പുണ്ട്‌. കുടുംബത്തിന്റെ വലിയ പ്രയാസങ്ങൾ ഒറ്റയ്ക്ക് പേറേണ്ടി വന്ന അനേകം പ്രവാസികളുടെ ഒരു പ്രതിനിധിയായിട്ടാണ് പ്രശാന്തനെ ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. നാട്ടിലിരുന്ന് നാം സ്വപ്നം കാണുന്ന തിളങ്ങുന്ന ഒരു ഗൾഫുണ്ട്, എന്നാൽ യഥാർത്ഥത്തിൽ മഹാഭൂരിപക്ഷം അനുഭവിക്കുന്ന അത്രയൊന്നും തിളക്കമില്ലാത്ത ഒരു ഗൾഫുമുണ്ട്. ആ വലിയ വിഭാഗം സമൂഹത്തെയാണ് ഈ കഥകളിലെ ഓരോ കഥാപാത്രങ്ങളും പ്രതിനിധീകരിക്കുന്നത്. ആൾക്കൂട്ടങ്ങളിൽ കുട്ടികളെ രസിപ്പിച്ചു നടക്കുന്ന മുഖമില്ലാത്ത ബൊമ്മക്കൂട്ടങ്ങളിൽ ഒരാൾ താനാണെന്ന് സ്വന്തം അമ്മയോടെങ്ങിനെ പറയുമെന്നു ആകുലപ്പെടുന്ന പ്രശാന്തൻ കഥ വായിച്ചു കഴിഞ്ഞാലും നമ്മളിൽ നിന്ന് ഇറങ്ങിപ്പോകില്ല. തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയാണ് ‘മാലാപ്പറമ്പിലെ പെണ്ണുങ്ങൾ’. ഒരു കൂട്ടം പെണ്ണുങ്ങളുടെ സമ്മർദ്ദ സമരത്തിന്റെ കഥയാണിത്. മാലാപ്പറമ്പിലെ വരൾച്ചയാണ് വിഷയം. നിത്യോപയോഗത്തിന് വെള്ളം എത്തിച്ചു തന്നില്ലെങ്കിൽ പ്രാദേശിക തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യില്ല എന്ന് ഒരു സ്ത്രീ പ്രഖ്യാപിക്കുന്നു. അതിനെ വലിയ ഗൗരവത്തിലെടുക്കാൻ രാഷ്ട്രീയ നേതാക്കളും പ്രാദേശിക ഭരണകൂടങ്ങളും കൂട്ടാക്കിയില്ല. പിന്നീട് അത് മാലാപ്പറമ്പിലെ മുഴുവൻ സ്ത്രീകളുടെയും ഒരുമിച്ചുള്ള ശബ്ദമായി മാറുകയും അവരുടെ സമരത്തിന് വിജയം കാണുകയും ചെയ്യുന്നതാണ് കഥയുടെ രത്നച്ചുരുക്കം. ഒറ്റവായനയിൽ വലിയ പ്രത്യേകതയൊന്നുമില്ലാത്ത ഒരു കഥയായി തോന്നാമെങ്കിലും, ഒരുമിച്ചു നിന്നാൽ നേടിയെടുക്കാൻ പലതുമുണ്ടെന്ന രാഷ്ട്രീയ സത്യത്തെ അടിവരയിടുന്നതാണ് ഈ കഥയുടെ ഗുണപാഠം. നമ്മുടെ സമകാലിക സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ അതിന് ഏറെ പ്രസക്തിയുമുണ്ട്. ഈ സമാഹാരത്തിൽ ഭാഷയുടെ വഴക്കങ്ങൾകൊണ്ടും, പ്രമേയപരമായ മൗലികത കൊണ്ടും മികച്ചു നിൽക്കുന്ന കഥയാണ് ‘മായനിക്കയുടെ ചിന്തകൾ’. ക്രാഫ്റ്റിലും ഈ കഥ എറെ മുന്നിലാണ് എന്ന് കാണാം. നീണ്ട കാലത്തെ പ്രവാസജീവിതം കൊണ്ട് ധാരാളം സമ്പത്തുണ്ടാക്കുകയും പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടുകയും അവർക്ക് വലിയ വീടുവെച്ചുകൊടുക്കുകയും മരുമക്കൾക്ക് വലിയ വാണിജ്യസ്ഥാപങ്ങൾ പണിതുകൊടുക്കുകയും ഒക്കെ ചെയ്യുന്ന മലബാറിലെ പ്രമാണിയെങ്കിലും, ഒരു സാധാരണ മനുഷ്യനെ ചുറ്റിപറ്റിയാണ് ഈ കഥ വികസിക്കുന്നത്. അദ്ദേഹത്തിന്റെ പല തരത്തിലുള്ള വ്യവഹാരങ്ങളോട് ബന്ധപ്പെട്ടു നിൽക്കുന്ന വിവിധ തലങ്ങളിലുള്ള മനുഷ്യരുടെ സ്വാഭാവികവും, അതീവ ഹൃദ്യവുമായ മനുഷ്യ ബന്ധങ്ങളെയാണ് ഈ കഥയിൽ വരച്ചിടുന്നത്. സവിശേഷമായ മലബാറിന്റെ വാമൊഴി വഴക്കങ്ങളെ സുന്ദരമായി വിളക്കിച്ചേർത്തിട്ടുള്ളതും ഈ കഥയിൽ തന്നെയാണ്. കൊളച്ചേരി കനകാംബരൻ അതുപോലെ പ്രണയവും, വിവാഹവും, വിവാഹ മോചനവുമൊക്കെ കേവലം വൈകാരികമോ, അല്ലെങ്കിൽ സഹതാപമോ ഉളവാക്കുന്ന കാര്യമായി മാത്രം അവതരിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തിന്റെ സ്വാഭാവിക സംഗതികൾ മാത്രമായി പറഞ്ഞുപോകുന്ന കഥയാണ് ‘പുതുവർഷം’ എന്ന കഥ. ഇതിൽ അത്ഭുതപ്പെടാനോ സകടപ്പെടാനോ ഒന്നുമില്ല. ഇങ്ങനെയൊക്കെയാണ് ജീവിതം എന്ന് ഈ കഥ അർത്ഥശങ്കയ്ക്കിടയില്ലാതെ സ്ഥാപിക്കുന്നു. ഈ സമാഹാരത്തിലെ സ്ത്രീപക്ഷ ആഭിമുഖ്യം പുലർത്തുന്ന കഥയെന്ന പ്രത്യേകതയും ഇതിനുണ്ട്. ‘വാർദ്ധക്യത്തിന്റെ സങ്കല്പങ്ങൾക്കനുസരിച്ച് ജീവിക്കാൻ എനിക്കാവില്ല. മകൾ, ഭാര്യ, അമ്മ, മുത്തശ്ശി ഇങ്ങനെയൊക്കെയാണ് ഞങ്ങൾ സ്ത്രീകൾ ജീവിക്കേണ്ടതെന്ന പിടിവാശി എന്തിനാണ് ?’ എന്ന് മാളവിക എന്ന കഥാപാത്രം പറയുമ്പോൾ ഇടിഞ്ഞു വീഴുന്നത് സമൂഹം പ്രത്യേകിച്ചും സ്ത്രീകൾക്ക് മുന്നിൽ തീർത്ത പല തരത്തിലുള്ള അദൃശ്യമായ കോട്ടകൾ തന്നെയാണ്. എഴുത്തിലെ പുതിയ പരീക്ഷണങ്ങളോ, അതിഗൂഢ ആശയങ്ങളോ പ്രതീക്ഷിച്ച് ഈ പുസ്തകം വായിക്കാൻ ശ്രമിക്കുന്നവർ തെല്ലൊന്ന് നിരാശപ്പെടേണ്ടി വരും. ഈ പുസ്തകത്തിന്റെ അവതാരികയിൽ ഷീല ടോമി എഴുതുന്നുണ്ട്. “ഈ കഥകളിൽ അമാനുഷ കഥാപാത്രങ്ങളൊന്നുമില്ല. എല്ലാ ശക്തി ദൗർബല്യങ്ങളുള്ള സാധാരണ മനുഷ്യർ മാത്രമാണുള്ളത് “. ഈ കഥകൾ മലയാള സാഹിത്യത്തിൽ ഒരിടിമുഴക്കം സൃഷ്‌ടിക്കുമെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. എങ്കിലും നാട്യങ്ങളൊന്നുമില്ലാതെ, ഭാഷയിലെയും ആഖ്യാനത്തിലെയും ലാളിത്യം കൊണ്ടും മൗലികമായ രചനാ സൗകുമാര്യം കൊണ്ടും ഈ കഥകൾക്ക് തന്റേതായ ഒരിരിപ്പിടമുണ്ടായിരിക്കുമെന്ന കാര്യം ഉറപ്പിച്ചു തന്നെ പറയാൻ കഴിയും.
ന്യൂഡെല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ആം ആദ്മി പാര്‍ട്ടി മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലില്‍ സുഖവാസം. ജയില്‍ മുറിയില്‍ ജെയിനിന് സഹായി എണ്ണയിട്ട് കാല്‍ തടവിക്കൊടുക്കുന്നതിന്റെയും ബോഡി മസാജ് ചെയ്യുന്നതിന്റെയും വീഡിയോ പുറത്തായി. നിരവധി ബിജെപി നേതാക്കളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ജയിലില്‍ സത്യേന്ദ്ര ജെയിനിന് വിഐപി പരിഗണന ലഭിക്കുന്നുവെന്ന പരാതിയില്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ഡെല്‍ഹി മന്ത്രിയുടെ ജയിലിലെ ‘സുഖചികിത്സ’യുടെ വീഡിയോ വൈറലാകുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറാണ് ജെയിനിന് ജയില്‍ സൂപ്രണ്ട് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നുവെന്ന് ഡെല്‍ഹി ലഫ്.ഗവര്‍ണര്‍ക്ക് പരാതി അയച്ചത്. തുടര്‍ന്ന് ഗവര്‍ണര്‍ തന്നെ രൂപീകരിച്ച അന്വേഷണ സമിതിയുടെ ശുപാര്‍ശയിലാണ് ജയില്‍ മേധാവിക്കെതിരെ നടപടിയെടുത്തത്. Stories you may like അഭിമാന നിമിഷം: ചരിത്രം കുറിച്ച് ഇന്ത്യ; രാജ്യത്തെ പ്രഥമ സ്വകാര്യ റോക്കറ്റ് വിക്രം-എസ് വിക്ഷേപിച്ചു അവിടെ കല്യാണം, ഇവിടെ കേക്ക്മുറി; ശിവശങ്കറുമൊത്തുളള സ്വകാര്യ ചിത്രങ്ങളുമായി സ്വപ്‌നയുടെ ആത്മകഥ; ചതിയുടെ പത്മവ്യൂഹം പുറത്തിറങ്ങി വീഡിയോ വിവാദമായതോടെ സത്യേന്ദ്ര ജെയിന് പരിക്ക് പറ്റിയിരുന്നുവെന്നും ഇതിനുള്ള ചികിത്സയുടെ ഭാഗമായ തിരുമ്മലിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. ജയിലില്‍ ജെയിനിന് വിപെപി പരിഗണന ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് നേരത്തെയും എഎപി തള്ളിയിട്ടുണ്ട്. എന്നാല്‍ ഇന്ന് പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ സത്യേന്ദ്ര ജെയിനിന് കാലിലും പുറത്തും തലയിലുമെല്ലാം സഹായി മസാജ് ചെയ്തുകൊടുക്കുന്നത് വ്യക്തമാണ്. ഇത്തരത്തിലൊരു മന്ത്രിയെ കെജ്‌രിവാളിന് പ്രതിരോധിക്കാനാകുമോയെന്നും പുറത്താക്കാതിരിക്കാനാകുമോയെന്നും ബിജെപിയുടെ ഷഹ്‌സാദ് ജയ്ഹിന്ദ് ട്വീറ്റ് ചെയ്തു. എഎപി യഥാര്‍ത്ഥ മുഖമാണ് കാണുന്നതെന്നും വീഡിയോ പങ്കുവെച്ച് കൊണ്ട് അദ്ദേഹം പ്രതികരിച്ചു. എഎപിയില്‍ അഴിമതി പടര്‍ന്നുപിടിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് ഗൗരവ് ബാട്ടിയ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. അഴിമതിക്കെതിരെ പോരാടാനും വിവിഐപി സംസ്‌കാരം ഇല്ലാതാക്കാനുമാണ് എഎപി പാര്‍ട്ടി ഉണ്ടാക്കിയത്. എന്നാല്‍ ഇവിടെ, അഴിമതിക്കാരനായ ഒരാള്‍ക്ക് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ബാട്ടിയ പറഞ്ഞു. ജയിലില്‍ ജെയിന്‍ ആഢംബര ജീവിതമാണ് നയിക്കുന്നതെന്ന് കഴിഞ്ഞ മാസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആരോപിച്ചിരുന്നു. Tags: aaptihar jailMoney launderingsathyendra jainfeaturedVIP Treatment ShareTweetSendShare Discussion about this post Latest stories from this section വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് Next Post മുത്വലാഖിന് നഷ്ടപരിഹാരം 31,98,000: സുപ്രധാന ഉത്തരവുമായി കേരള ഹൈക്കോടതി Latest News വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക് കല്ല്യാൺ ജ്വല്ലേഴ്സിൽ തോക്കുമായെത്തി സ്വർണ്ണക്കവർച്ചയ്ക്കു ശ്രമം: പ്രതി പിടിയിൽ എനിക്ക് ആർഎസ്എസിനോടും മോദിയോടും വെറുപ്പില്ല,നമ്മുടെ രാജ്യത്തിന്റെ ഡിഎൻഎ ഭയത്തിൻറെയോ വെറുപ്പിൻറെയോ അല്ലെന്ന് രാഹുൽ ഗാന്ധി
മനുഷ്യന്റെ കേവലയുക്തിയെ ആശ്രയിച്ച് ലൈംഗിക ധാര്‍മികത നിര്‍ണയിക്കാന്‍ ശ്രമിച്ചവരൊക്കെ പരാജയപ്പെട്ടുവെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. അതിന്റെയര്‍ത്ഥം മനുഷ്യനല്ലാത്ത ഒരു ജ്ഞാനസ്രോതസ്സില്‍ നിന്നു മാത്രമേ കുറ്റമറ്റ ലൈംഗിക മാര്‍ഗദര്‍ശനങ്ങള്‍ ലഭ്യമാകൂ എന്നാണ്. മനുഷ്യര്‍ക്ക് മുഴുവന്‍ ധൈര്യമായി ആശ്രയിക്കാന്‍ പറ്റിയ മനുഷ്യേതരമായ ഏതെങ്കിലും വൈജ്ഞാനിക സ്രോതസ്സ് ലൈംഗികതയുടെ വിഷയത്തില്‍ നമ്മുടെ മുമ്പിലുണ്ടോ? ഉണ്ട് എന്നാണ് മനുഷ്യശരീരം സാക്ഷ്യപ്പെടുത്തുന്നത്. മനുഷ്യശരീരത്തെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കുവാനും ചിന്തിക്കുവാനും സന്മനസ്സ് കാണിക്കുന്നവര്‍ക്കൊക്കെ ശരീരം ആത്യന്തിക മാര്‍ഗദര്‍ശിയിലേക്കുള്ള ചൂണ്ടുപലകയായി വര്‍ത്തിക്കുന്നതുപോലെ അനുഭവപ്പെടും. മനുഷ്യശരീരത്തിന്റെ ഒരടിസ്ഥാന സവിശേഷത, ലൈംഗികാനന്ദവും പ്രത്യുല്‍പാദനവും സാധ്യമാക്കാനാവശ്യമായ സംവിധാനങ്ങളെല്ലാം അതില്‍ ഒരുക്കപ്പെട്ടിരിക്കുന്നുവെന്നതാണ്.ശരീരത്തിനകത്ത് പ്രത്യുല്‍പാദനത്തിനു വേണ്ടി സജ്ജീകരിക്കപ്പെട്ടിട്ടുള്ള അവയവങ്ങളെ ക്കുറിച്ചുള്ള പഠനം നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. കുറ്റമറ്റ ഒരു ലൈംഗിക വ്യവസ്ഥ പ്രായപൂര്‍ത്തിയായ ഓരോ ആണിന്റെയും പെണ്ണിന്റെയും ശരീരത്തിനകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പുരുഷ ലൈംഗികാവയവങ്ങളെ ശ്രദ്ധിക്കുക. നാലു സെന്റിമീറ്ററോളം നീളവും രണ്ടേമുക്കാല്‍ സെന്റിമീറ്റര്‍ വീതിയുമുള്ള ലൈംഗിക ഗ്രന്ഥികളാണ് പുരുഷന്റെ വൃഷണങ്ങള്‍. പയര്‍മണിയുടെ ആകൃതിയിലുള്ള ഈ ഗ്രന്ഥികള്‍ക്കകത്തുവെച്ചാണ് പുംബീജത്തിന്റെ ഉല്‍പാദനം നടക്കുന്നത്. ശരീരത്തിന്റെ സാധാരണ താപനിലയെക്കാള്‍ അല്‍പം കുറഞ്ഞ ഊഷ്മാവില്‍ മാത്രമേ പുരുഷ ബീജങ്ങളുടെ ഉല്‍പാദനം സാധ്യമാകൂ. വൃഷണങ്ങള്‍ രണ്ടും സ്ഥിതിചെയ്യുന്നത് ശരീരത്തില്‍ നിന്നും അല്‍പം താഴോട്ട് തൂക്കിയിട്ടിരിക്കുന്ന വൃഷണസഞ്ചിയിലായതുകൊണ്ടാണ് ബീജോല്‍പാദനത്തിനാവശ്യമായ ഈ കുറഞ്ഞ താപനിലയില്‍ വൃഷണങ്ങളെ നിലനിര്‍ത്താന്‍ ശരീരത്തിന് കഴിയുന്നത്. വൃഷണ സഞ്ചിയുടെ ബാഹ്യഭാഗത്ത് ധാരാളം ചുളിവുകളുണ്ടല്ലോ. ചൂടുകൂടുമ്പോള്‍ ഈ ചുളിവുകള്‍ നിവരുകയും വൃഷണങ്ങള്‍ ശരീരത്തില്‍ നിന്ന് കൂടുതല്‍ താഴോട്ടിറങ്ങുകയും ചെയ്യും. ചൂടു കുറയുമ്പോഴാകട്ടെ, വൃഷണ സഞ്ചി സങ്കോചിക്കുകയും ഉദരപേശികളുമായുള്ള സമ്പര്‍ക്കത്തിലൂടെ ആവശ്യമായ ചൂട് നേടിയെടുക്കുകയുമാണ് ചെയ്യുക. വൃഷണങ്ങളില്‍ വെച്ച് നിര്‍മിക്കപ്പെടുന്ന പുംബീജം ശുക്ലത്തില്‍ കലര്‍ന്ന് ശരീരത്തിന് പുറത്തേക്ക് ചലിക്കുന്നത് ലിംഗത്തില്‍ കൂടിയാ ണല്ലോ. അതേ പുരുഷലിംഗത്തില്‍ കൂടിത്തന്നെയാണ് മൂത്രം പുറത്തേക്ക് വരുന്നതും. എന്നാല്‍ ലിംഗത്തില്‍ വെച്ച് മൂത്രവും ശുക്ലവും തമ്മില്‍ കൂടിക്കലരാതിരിക്കാനുള്ള കാര്യക്ഷമമായ മുന്‍കരുതലുകള്‍ ശരീരം സ്വീകരിക്കുന്നുണ്ട്. ലൈംഗികോത്തേജന സമയത്ത് പുരുഷ ലിംഗം ഉദ്ധരിക്കപ്പെടുന്നത് വഴി നിര്‍വഹിക്കപ്പെടുന്നത് ഈയൊരു ധര്‍മം കൂടിയാണ്. മൂത്രനാളം അകത്ത് ധാരാളം പഴുതുകളുള്ള നീണ്ട രണ്ടു മാംസദളങ്ങള്‍ (corpora caversona) കൊണ്ടാണ് പൊതിയപ്പെട്ടിരിക്കുന്നത്. ഉത്തേജന സമയത്ത് പഴുതുകളില്‍ രക്തം നിറയുകയും മാംസദളങ്ങള്‍ വീര്‍ക്കുകയും ചെയ്യുന്നു. ലിംഗോദ്ധാരണമുണ്ടാകുന്നത് അങ്ങനെയാണ്. ഉദ്ധാരണത്തോടു കൂടി മൂത്രനാളിയുടെ കവാട ങ്ങള്‍ അടയുകയാണ് ചെയ്യുന്നതെന്ന് സാരം. അതുകൊണ്ടുതന്നെ മൂത്രവും ശുക്ലവും ഒരിക്കലും കൂടിക്കലരുന്നില്ല. മൂത്രത്തിന് അമ്ലഗു ണമാണുള്ളതെന്നും അതിന് ബീജങ്ങളെ നശിപ്പിക്കാനാകുമെന്നും തിരിച്ചറിയുമ്പോഴാണ് ഈ സംവിധാനത്തിന്റെ പ്രാധാന്യം നമുക്ക് പൂര്‍ണമായി ഗ്രഹിക്കാന്‍ കഴിയുക. അണ്ഡാശയമാണ് ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ ലൈംഗികാവയവം. ഗര്‍ഭാശയത്തിന്റെ താഴെ ഇരുവശങ്ങളിലായാണ് രണ്ട് അണ്ഡാശയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 3.5 സെന്റിമീറ്റര്‍ നീളവും രണ്ടു സെന്റിമീറ്റര്‍ കനവും 48 ഗ്രാം തൂക്കവും ബദാം പരിപ്പിന്റെ ആകൃതിയും ആണ് ഇവക്കുള്ളത്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിച്ച് പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയിലേക്ക് നയിക്കുകയും അണ്ഡോല്‍സര്‍ജനം നടത്തുകയുമാണ് അണ്ഡാശയങ്ങളുടെ ദൗത്യം. ഒരു ഇഞ്ചിന്റെ ഇരുനൂറിലൊന്ന് വലിപ്പമുള്ള അണ്ഡകോശത്തില്‍ ബീജസങ്കലനത്തിനു ശേഷമുണ്ടാകുന്ന ഭ്രൂണവളര്‍ച്ചയുടെ ആദ്യഘട്ടത്തിലേക്കാവശ്യമായ പോഷകങ്ങള്‍ മുഴുവന്‍ സംഭരിച്ചുവെച്ചിട്ടുണ്ട്. സ്ത്രീ ജനനേന്ദ്രിയത്തിലൂടെ വളരെ ദൂരം വാല്‍ ചലിപ്പിച്ച് മുന്നോട്ടു നീങ്ങിയാണ് പുംബീജം അണ്ഡത്തിന്റെ സമീപത്തെത്തുന്നതും ബീജസങ്കലനം നടത്തുന്നതും. ഒരു തവണ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ കോടിക്കണക്കിന് ബീജങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. ഇവ മുഴുവന്‍ അണ്ഡത്തിന്റെ ദിശയിലേക്ക് അതിവേഗതയില്‍ ചലിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഈ മത്സരയോട്ടത്തിനൊടുവില്‍ ഒരൊറ്റ ബീജം മാത്രമാണ് അണ്ഡത്തെ കണ്ടുമുട്ടി ബീജസങ്കലനത്തില്‍ പങ്കെടുക്കുന്നത്. ബീജസങ്കലനം നടന്നുണ്ടാകുന്ന സിക്താണ്ഡം വളരുന്നത് ഗര്‍ഭപാത്രത്തിലാണ്. ഏതാനും മാസങ്ങളുടെ വികാസപരിണാമങ്ങള്‍ക്കും വളര്‍ച്ചക്കും ശേഷം പരിപൂര്‍ണ്ണതയുള്ള ഒരു മനുഷ്യക്കുഞ്ഞായി ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തു വരുന്നു. അതിനാവശ്യമായ തയ്യാറെടുപ്പുകള്‍ മുഴുവന്‍ ഗര്‍ഭപാത്രം യഥാസമയങ്ങളില്‍ നടത്തുന്നുണ്ട്. കുഞ്ഞ് പുറത്തുവന്നയുടനെ കുഞ്ഞിനാവശ്യമായ മുലപ്പാല്‍ ചുരത്താന്‍ മാതാവിന്റെ സ്തനങ്ങള്‍ക്ക് കഴിയുന്നു. സ്തനം യഥാര്‍ഥത്തില്‍ ഒരു ഗ്രന്ഥിയാണ്. ചോരയെ പാലാക്കി മാറ്റുന്ന ഗ്രന്ഥി! മുന്തിരിക്കുലയുടെ ആകൃതിയിലുള്ള സഹസ്രക്കണക്കിന് ആല്‍വിയോളസ്സുകള്‍ മുലക്കകത്ത് പാല്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. പ്രസവിച്ചശേഷം കുഞ്ഞ് മുല ചപ്പാന്‍ തുടങ്ങുന്നയുടനെ മുലക്കണ്ണിലെ നാഡികള്‍ തലച്ചോറുമായി ആശയവിനിമയം നടത്തി മുലകളെ പാല്‍ ചുരത്താന്‍ പ്രചോദിപ്പിക്കും. പ്രസവം നടന്നതിനു തൊട്ടുശേഷമുള്ള ഏതാനും ദിവസങ്ങളില്‍ മുലപ്പാലില്‍ കൊഴുപ്പ് നന്നേ കുറവും രോഗപ്രധിരോധാര്‍ഥമുള്ള ആന്റീബോഡികള്‍ കൂടുതലുമായിരിക്കും. ഇതുമൂലം കുഞ്ഞിന്റെ രോഗപ്രതിരോധശേഷി വര്‍ധിക്കുന്നു. എല്ലാ അര്‍ഥത്തിലും കുഞ്ഞിനനുയോജ്യമായ ഒരു സമീകൃതാഹാരമാണ് നിസ്സംശയം മുലപ്പാല്‍. മാംസ്യം, അന്നജം, കൊഴുപ്പ്, ജീവകങ്ങള്‍, ലവണങ്ങള്‍ തുടങ്ങിയവയെല്ലാം ആവശ്യമായ അനുപാതത്തിലുണ്ട് എന്നതിനു പുറമെ, പെട്ടെന്ന് ദഹിക്കും എന്നതും പുറത്തുനിന്ന് രോഗാണുക്കള്‍ക്ക് പ്രവേശിക്കാനാകില്ല എന്നതും മുലപ്പാലിന്റെ പ്രത്യേകതയാണ്. മനുഷ്യന്റെ മുലപ്പാലിന്റെ ഉള്ളടക്കം ആള്‍കുരങ്ങട ക്കമുള്ള ഇതര സസ്തനികളുടേതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മാംസപേശികള്‍ വളരാനാവശ്യമായ പ്രോട്ടീനുകളാണ് മൃഗങ്ങളുടെ മുലപ്പാലില്‍ കൂടുതലായുള്ളത്. ഇതുമൂലം മുലകുടിപ്രായത്തില്‍ തന്നെ മൃഗങ്ങളുടെ കുഞ്ഞുങ്ങള്‍ പരിഗണനീയമായ തൂക്കം കൈവ രിക്കും. എന്നാല്‍ പേശീ വികാസത്തിനുവേണ്ട പ്രോട്ടീനുകളേക്കാള്‍ കൂടുതല്‍ മസ്തിഷ്‌കകോശങ്ങളുടെ വളര്‍ച്ചക്കാവശ്യമായ ഗ്ലൂക്കോ സാണ് മനുഷ്യന്റെ മുലപ്പാലില്‍ അധികമുള്ളത്. ഇതര മൃഗങ്ങളുടെ ബാഹ്യശരീരം വളരുന്ന സമയത്ത് മനുഷ്യക്കുഞ്ഞിന്റെ തലച്ചോര്‍ വളരുന്നു! ‘ബുദ്ധിജീവി’യായി മനുഷ്യന്‍ വളരുവാനാവശ്യമായ പോഷകാനുപാതം പോലും മുലപ്പാല്‍ കൃത്യമായി പാലിക്കുന്നുവെന്നത് എന്തുമാത്രം ആശ്ചര്യകരമല്ല! പ്രത്യുല്‍പാദന വ്യവസ്ഥയുടെ കാര്യക്ഷമമായ നടത്തിപ്പിലും രതിവേളകളെ ഉല്ലാസകരമാക്കുന്നതിലും നിര്‍ണായകമായ ഒരു പങ്ക് ഹോര്‍മോണുകള്‍ക്കുണ്ട്. ശരീരത്തിലെ അന്തസ്രാവഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ഥങ്ങളാണ് ഹോര്‍മോണുകള്‍. രക്തക്കുഴലുകളിലൂടെ വിവിധ ശരീരകോശങ്ങളിലെത്തി അവയെ ഉത്തേജിപ്പിക്കുകയാണ് ഹോര്‍മോണുകളുടെ ജോലി. ലൈംഗിക ഹോര്‍മോണുകള്‍ എന്ന പേരിലറിയപ്പെടുന്ന ആന്‍ഡ്രജനുകളും ഈസ്ട്രജനുകളും ആണ് മനുഷ്യന്റെ രതിയനുഭവങ്ങള്‍ സുഖകരമാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത്. പുരുഷ ലൈംഗിക ഹോര്‍മോണുകളാണ് ആന്‍ഡ്രജനുകള്‍. ഈസ്ട്രജനുകള്‍ സ്ത്രീ ലൈംഗിക ഹോര്‍മാണുകളും. ആന്‍ഡ്രജനുകള്‍ വൃഷണത്തിലും ഈസ്ട്രജനുകള്‍ അണ്ഡാശയത്തിലുമാണ് പ്രധാനമായും ഉല്‍പാദിപ്പിക്കപ്പെടുന്നത്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് ഈ ഹോര്‍മോണുകളുടെ ഉല്‍പാദനം താരതമ്യേന കുറവാണ്. എന്നാല്‍ പ്രായപൂര്‍ത്തിയോടനുബന്ധിച്ച് ഈസ്ട്രജനുകളുടെയും ആന്‍ഡ്രജനുകളുടെയും ഉല്‍പാദനം ത്വരിതപ്പെടുന്നു. കൗമാരപ്രായത്തില്‍ ആണ്‍കുട്ടികളിലുണ്ടാകുന്ന പേശീവികാസം, ശാരീരിക വളര്‍ച്ച, രോമ വളര്‍ച്ച, ശബ്ദമാറ്റം എന്നിവയെയും, പെണ്‍കുട്ടികളിലുണ്ടാകുന്ന സ്തന വളര്‍ച്ച, ആര്‍ത്തവം, ഇതര സ്‌ത്രൈണ സവിശേഷതകള്‍ എന്നിവയെയും ഉത്തേജിപ്പിക്കുന്നത് ഈ ഹോര്‍മോണുകളാണ്. ആന്‍ഡ്രജനുകള്‍ക്കും ഈസ്ട്രജനുകള്‍ക്കും പുറമെ മറ്റു ചില ഹോര്‍മോണുകള്‍ കൂടി നമ്മുടെ ലൈംഗിക ജീവിതത്തെ കാര്യമായി സഹായിക്കുന്നുണ്ട്. പിറ്റിയൂറ്ററി ഗ്രന്ഥിയുടെ പിന്‍പാളികളില്‍ നിര്‍മിക്കപ്പെടുന്ന വളര്‍ച്ചാഹോര്‍മോണുകള്‍ (Growth hormones) ആണ് ശരീരത്തിന്റെ വളര്‍ച്ചയെ സാമാന്യമായും ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയെ പ്രത്യേകമായും പ്രചോദിപ്പിക്കുന്നത്. പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ നിന്നുതന്നെയുണ്ടാകുന്ന ഗൊണാഡോട്രോഫിക് ഹോര്‍മോണുകള്‍ (Gonodotrophic hormones) സ്ത്രീകളെ അണ്ഡോല്‍പാദന ത്തിനും പുരുഷന്മാരെ ബീജോല്‍പാദനത്തിനും സജ്ജമാക്കുന്നു. പുറമെ, ഗര്‍ഭാശയത്തില്‍ ഭ്രൂണത്തെ ഉറപ്പിക്കുവാനും വളര്‍ത്തുവാ നുംസഹായിക്കുന്നു. പ്രോലാക്റ്റിന്‍ എന്ന പേരിലറിയപ്പെടുന്ന ലാക്‌റ്റോജനിക് ഹോര്‍മോണ്‍ ആണ് പൂര്‍ണവളര്‍ച്ചയെത്തിയ സ്ത്രീയുടെ സ്തനങ്ങളില്‍ നിന്ന് മുലപ്പാല്‍ ചുരത്തുന്നത്. മനുഷ്യശരീരത്തിനകത്തെ ലൈംഗിക സംവിധാനങ്ങളുടെ ജീവശാസ്ത്രപരമായ സവിശേഷതകളിലൂടെയാണ് നാമിത്രനേരം കടന്നുപോയത്. ഈ വിശകലനത്തില്‍ നിന്ന് വ്യക്തമാകുന്ന അനിഷേധ്യമായ ഒരു യാഥാര്‍ഥ്യമുണ്ട്-യാദൃച്ഛികമായി രൂപപ്പെട്ടതാകാന്‍ ഒരു സാധ്യതയുമില്ലാത്തവണ്ണം സങ്കീര്‍ണ്ണവും ആസൂത്രിതവും വ്യവസ്ഥാപിതവും അന്യൂനവും അത്ഭുതകരവുമാണ് മനുഷ്യലൈംഗികത എന്ന യാഥാര്‍ഥ്യം! ലൈംഗിക ജീവിതത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ മുഴുവന്‍ മനുഷ്യശരീരത്തിലൊരുക്കിയ ഒരു സ്രഷ്ടാവുണ്ട് എന്ന വസ്തുതയിലേക്കാണ് ഈ യാഥാര്‍ഥ്യം നമ്മെ സ്വാഭാവികമായും കൊണ്ടെത്തിക്കുന്നത്. അങ്ങനെയല്ല എന്ന് അഭിപ്രായമുള്ളവര്‍ നെഞ്ചുതൊട്ടൊന്ന് ഉത്തരം പറയട്ടെ: വൃഷണങ്ങളെ ഒരു തുകല്‍ സഞ്ചിയിലാക്കി ശരീരത്തില്‍ നിന്ന് അല്‍പം താഴേക്ക് തൂക്കിയിടാനുള്ള കൃത്യമായ തീരുമാനത്തിനു പിന്നിലെ യുക്തി ആരുടേതാണ്? മൂത്രവും ശുക്ലവും തമ്മില്‍ കൂടിക്കലരാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ പുരുഷലിംഗത്തിന് പഠിപ്പിച്ചുകൊടുത്തതാരാണ്? അണ്ഡകോശത്തില്‍ ഭ്രൂണവളര്‍ച്ചക്കാവശ്യമായ പോഷകങ്ങള്‍ സമാഹരിച്ചുവെച്ച ആസൂത്രകനേതാണ്? പുരുഷബീജങ്ങളെ അണ്ഡത്തിനരികിലേക്ക് നയിച്ചുകൊണ്ടുപോകുന്ന വഴികാട്ടിയാരാണ്? ഗര്‍ഭപാത്രത്തിനകത്ത് കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടുവരുന്ന സംവിധായകന്റെ പേരെന്താണ്? പെണ്ണിന്റെ സ്തനങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചയുടനെ പാല്‍ ചുരത്താനുള്ള കഴിവ് നല്‍കിയത് ഏതു കാരുണ്യവാനാണ്? ആരാണ് മനുഷ്യരിലെ പ്രത്യുല്‍പാദന വ്യവസ്ഥ കാര്യക്ഷമമാക്കുന്നതിനു വേണ്ടി അനേകം ഹോര്‍മോണുകളെ നിര്‍മിച്ചത്? സങ്കീര്‍ണമായ ഈ നാഡീവ്യൂഹത്തിന്റെ നിര്‍മാതാവ് ആരാണ്? യാദൃച്ഛികതയാണിതെല്ലാമെന്നു പറയുന്നവരെ നമുക്ക് വെറുതെ വിടാം-കാരണം അവര്‍ പറയുന്നതെന്താണെന്ന് അവര്‍ക്കു തന്നെ അറിയില്ല! ഒരു മൊട്ടുസൂചി പോലും യാദൃച്ഛികമായി ഉണ്ടാവുകയില്ലെന്നിരിക്കെ അതിസങ്കീര്‍ണമായ ഈ ഘടനകള്‍ മുഴുവന്‍ യാദൃച്ഛികമായി ഉടലെടുക്കുന്നതെങ്ങനെ? അപ്പോള്‍, ഇതിനു പിന്നില്‍ ഒരു സ്രഷ്ടാവുണ്ട്. ആ സ്രഷ്ടാവ് മനുഷ്യന്‍ തന്നെയാണോ? ഇതര മൃഗങ്ങളാണോ? ഏതെങ്കിലും സസ്യങ്ങളാണോ? സൂര്യനോ ചന്ദ്രനോ ആകാശഗോളങ്ങളോ മണ്ണോ വിണ്ണോ ആണോ? അല്ല എന്ന് എല്ലാവരും സമ്മതിക്കും. അവയൊക്കെയും ആ സ്രഷ്ടാവിന്റെ സൃഷ്ടികള്‍ മാത്രമാണ്. പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും ജീവജാലങ്ങളുടെയു മെല്ലാം സ്രഷ്ടാവായവന്‍ ആരോ, അവനാണ് ഈ സംവിധാനങ്ങള്‍ മുഴുവന്‍ ശരീരത്തില്‍ ഒരുക്കി വെച്ചത്. അവനെയാണ് അറബി ഭാഷയില്‍ അല്ലാഹു എന്ന് വിളിക്കുന്നത്. ശരീരത്തിനകത്തെ ലൈംഗിക/പ്രത്യുല്‍പാദന സജ്ജീകരണങ്ങള്‍ വ്യക്തമാക്കുന്നത് അവക്കു പിന്നില്‍ ഒരു സ്രഷ്ടാവുണ്ട് എന്ന് മാത്രമല്ല, പ്രത്യുത ആ സ്രഷ്ടാവ് അവന്റെ അപാരമായ കാരുണ്യത്തിന്റെ ഭാഗമായിട്ടാണ് മനുഷ്യര്‍ക്ക് ഈ കഴിവുകളൊക്കെയും നല്‍കിയത് എന്നു കൂടിയാണ്. രതി അനുഭൂതിജനകമാക്കാനാവശ്യമായ എന്തെന്തു സംവിധാനങ്ങളാണ് അല്ലാഹു നമ്മുടെ ശരീരത്തില്‍ ഒരുക്കിവെച്ചിട്ടുള്ളത്! ആ സംവിധാനങ്ങളില്ലായിരുന്നുവെങ്കില്‍ മനുഷ്യര്‍ക്കാര്‍ക്കും ലൈംഗികബന്ധത്തിന് താല്‍പര്യം തോന്നുമായിരുന്നില്ല.അത്തരത്തിലുള്ള ഏതാനും സംവിധാനങ്ങളെ പരിഗണിക്കുക: വിശപ്പിനെയോ ദാഹത്തിനെയോ പോലെയല്ല മനുഷ്യനെ സംബന്ധിച്ചേടത്തോളം ലൈംഗിക വികാരം. വിശപ്പിന് ശമനമായി ഭക്ഷണവും ദാഹത്തിന് ശമനമായി വെള്ളവും ലഭ്യമാകാത്ത സ്ഥിതിവിശേഷമുണ്ടായാല്‍ മനുഷ്യന്‍ മരിച്ചുപോകും. ശ്വസനവായുവിന്റെ കാര്യവും ഇതുപോലെത്തന്നെ. മനുഷ്യര്‍ ഒന്നടങ്കം ലൈംഗികബന്ധങ്ങളില്‍ നിന്നു മാറി നിന്നാല്‍ മാനവരാശി ഭൂമുഖത്തുനിന്ന് കുറ്റിയറ്റുപോകുമെ ന്നത് ശരിയാണ്. എന്നാല്‍ ഒരു വ്യക്തി എന്ന അര്‍ഥത്തില്‍ ഏതെങ്കിലുമൊരാള്‍ ലൈംഗികജീവിതത്തിലേക്ക് പ്രവേശിക്കാതിരുന്നാല്‍ അയാളുടെ ജീവന്‍ അപകടത്തിലാകുമെന്ന് പറയാന്‍ തെളിവുകളൊന്നുമില്ല. ലൈംഗികബന്ധങ്ങള്‍ കൂടാതെയും ഒരാള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമെന്നര്‍ഥം. എന്നിട്ടും ബഹുഭൂരിപക്ഷം മനുഷ്യരും ലൈംഗിക ബന്ധത്തിന് പ്രേരിതരാകുന്നു. ഇതെങ്ങനെയാണ് സംഭവിക്കുന്നത്? കാമവികാരങ്ങളുടെ ശമനത്തിന് പ്രചോദിപ്പിക്കുന്ന ചില ‘ശക്തികളെ’ ശരീരത്തിനകത്തും പുറത്തും അല്ലാഹു വിന്യസിച്ചിരിക്കുന്നതാണ് ഇതിന്റെ കാരണം. പ്രത്യേകിച്ച് വികാരോദ്ദീപനങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന തോന്നല്‍ മനുഷ്യന് ഇടക്കിടെയുണ്ടാകും. വിവാഹത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന പലരും സ്വയംഭോഗം പോലുള്ള വൃത്തികേടുകളില്‍ ‘അഭയം’ കണ്ടെത്തുന്നത് ഈ ‘ഉള്‍പ്രേരണ’ കൊണ്ടാണ്. ഇതാണ് ലൈംഗിക പ്രവര്‍ത്തനങ്ങളിലേക്ക് നമ്മെ ‘പിടിച്ചു വലിക്കുന്ന’ ശരീരത്തിനകത്തുള്ള ‘ശക്തി’. എന്നാല്‍ ഈ ഉള്‍പ്രേരണ മാത്രമല്ല മനുഷ്യന്റെ ലൈംഗികജീവിതത്തിനു പിന്നിലുള്ള ചാലകശക്തി. ചില ‘പുറം പ്രേരണകള്‍’ കൂടി അവനെ കാമകേളിക്ക് നിര്‍ബന്ധിക്കുന്നുണ്ട്. ഉദാഹരണത്തിന് പെണ്ണിന്റെ നഗ്നത ദര്‍ശിക്കുന്നത് പുരുഷനില്‍ വൈകാരികമായ ഉത്തേജനമുണ്ടാക്കും. പുരുഷന്റെ തലോടലും സംസാരവും പെണ്ണിനെയും ലൈംഗികമായി പ്രചോദിപ്പിക്കും. ‘അകം പ്രേരണകള്‍’ തീവ്രമാകുന്നതും സഫലമാകുന്നതും ‘പുറം പ്രേരണകള്‍’ ചുറ്റുഭാഗത്തുമുണ്ടാകുമ്പോഴാണെന്ന് ചുരുക്കം. അകത്തു നിന്നും പുറത്തു നിന്നുമുള്ള ഈ പ്രേരണകളാണ് ജീവന്റെ നിലനില്‍പ്പിന് അനുപേക്ഷണീയമല്ലാത്ത ഈ ശാരീരിക പ്രവര്‍ത്തനത്തിലേക്ക് മനുഷ്യരെ നയിക്കുന്നതെന്ന് പറയാം. ആണും പെണ്ണുമാകുന്ന ഇണകള്‍ തമ്മിലുണ്ടാകുന്ന ആകര്‍ഷണമാണല്ലോ മനുഷ്യന്റെ ലൈംഗികവര്‍ത്തനങ്ങളുടെയെല്ലാം സുപ്രധാനമായ ഒരടിത്തറ. ആണിനെ ഇണയായി സ്വീകരിക്കാന്‍ കഴിയുന്ന രൂപത്തിലാണ് പെണ്ണിന്റെ ശരീരഘടന പ്രപഞ്ചനാഥന്‍ സൃഷ്ടിച്ചിരിക്കുന്നത് . നേരെ തിരിച്ച്, ആണിന്റെ ശരീരഘടന പെണ്ണിനെ ഇണയായി സ്വീകരിക്കാന്‍ കഴിയും വിധത്തിലാണ്. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ഘടനാപരമായ സാമ്യതകളും വൈജാത്യങ്ങളും ആ രൂപത്തില്‍ ക്രമീകരിച്ചിരിക്കുന്നു അല്ലാഹു. പരസ്പര പൂരകമായി വരുന്ന ശരീര ഘടനകള്‍! അത്ഭുതകരമായ പാരസ്പര്യമാണ് ഓരോ ശരീരഭാഗങ്ങളിലും ആണും പെണ്ണും തമ്മില്‍ നിലനില്‍ക്കുന്നത്. നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമല്ലാത്തത്രയും സൂക്ഷ്മമായ ലൈംഗിക കോശങ്ങളില്‍ മുതല്‍ക്ക് ബാഹ്യമായ ലൈംഗികാവയവങ്ങളിലും ശരീരശാസ്ത്രപരവും ജീവശാസ്ത്രപരവും സ്വഭാവപരവുമായ സവിശേഷതകളിലും വരെ ഈ പാരസ്പര്യം നിലനില്‍ക്കുന്നുണ്ട്. ഇണകള്‍ തമ്മിലുള്ള ശാരീരികമായ ആകര്‍ഷണം വിജയകരമായ ലൈംഗികജീവിതത്തിന്റെ മുന്നുപാധികളിലൊന്നാണെന്ന് നമുക്കറിയാം. ഇണയെ ആകര്‍ഷിക്കുന്ന ശരീരഭാഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് മുഖത്തിനുള്ളത്. യൗവ്വനയുക്തമായ മുഖകാന്തി വരന്റെയും വധുവിന്റെയും മുഖ്യാകര്‍ഷണങ്ങളിലൊന്നായി എല്ലാവരും അംഗീകരിക്കുന്നതാണല്ലോ. എങ്ങനെയാണ് നമ്മുടെ മുഖത്തിന് ഇത്രയും ഭംഗി കൈവരുന്നത്? കൗമാരപ്രായത്തിനു ശേഷം മൂക്കിന്റെ സൈനസുകള്‍ ദ്രുതഗതിയില്‍ വളരുന്നതുകൊണ്ടാണ് യുവാക്കളുടെ മുഖത്തിന് സവിശേഷമായ ഒരു ഛായ ലഭിക്കുന്നത്. ചുണ്ടുകളും കവിളുകളും ഇണയെ വൈകാരികമായി വശീകരിക്കുന്ന മുഖഭാഗങ്ങളാണ്. യഥാര്‍ഥത്തില്‍ വളരെ ശക്തിയേറിയ പേശികള്‍ കൊണ്ടാണ് നമ്മുടെയെല്ലാം കവിള്‍ത്തടം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എന്നിട്ടും ആ ഭാഗത്ത് ഒരു ‘കണ്ണാടിത്തിളക്കം’ ഉള്ളതുപോലെ ഇണക്ക് അനുഭവപ്പെടുന്നു. ഇതിനു കാരണം കവിളുകളിലെ തൊലിക്ക് തൊട്ടുതാഴെ കൊഴുപ്പ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നതാണ്. നനുത്ത ആവരണകലകള്‍ നല്‍കപ്പെട്ടിരിക്കുന്നത് മൂലം അകത്തുള്ള രക്തചംക്രമണം പുറത്തേക്ക് ദൃശ്യമാകുന്നത് കൊണ്ടാണ് ചുണ്ടുകള്‍ ചുവന്നിരിക്കുന്നത്. മുഖത്തിന്റെ സ്വാഭാവികമായ സൗന്ദര്യം പോലെത്തന്നെ പ്രധാനമാണ് മനോവികാരങ്ങള്‍ക്കനുസരിച്ച് അതിലുണ്ടാകുന്ന ചിരിയും ശൃംഗാരഭാവവും നാണവുമെല്ലാം. ഇത്തരം ഭാവപ്രകടനങ്ങള്‍ക്ക് നമ്മെ സഹായിക്കുന്ന രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്, വികസിപ്പിക്കാന്‍ കഴിയുന്ന മുഖപേശികള്‍. വായ, മൂക്ക്, കണ്ണ്, പുരികങ്ങള്‍, നെറ്റി എന്നിവിടങ്ങളിലെ പേശികള്‍ ചെറുതായി ചലിപ്പിച്ച് മുഖത്ത് ഭാവവ്യത്യാസങ്ങള്‍ വരുത്താന്‍ നമുക്ക് കഴിയും. രണ്ട്, നമ്മുടെ മാനസികാവസ്ഥക്കനുസരിച്ച് സിംപതെറ്റിക്ക് നാഡീവ്യൂഹം രക്തപ്രവാഹം വര്‍ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യുന്നതുകൊണ്ട് ഇത്തരം ഭാവപ്പകര്‍ച്ചകള്‍ വഴി ഇണക്കുള്ള സൂചനകള്‍ നല്‍കാന്‍ മുഖത്തിന് സാധിക്കുന്നു. നവവധുവിന്റെ മുഖം നാണം മൂലം ചുവന്ന് തുടുക്കുന്നത് സിംപതെറ്റിക്ക് നാഡീവ്യൂഹം ഇപ്രകാരം ത്വക്കിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നത് കൊണ്ടാണ്. ലൈംഗികജീവിതത്തിന്റെ ആസ്വാദ്യത ഉയര്‍ത്തുന്ന ഈ ‘മുഖസവിശേഷതകള്‍’ മുഴുവന്‍ കനിഞ്ഞരുളി നമ്മെ അനഗ്രഹിച്ച നാഥന്‍ നമ്മോട് എത്ര വാത്സല്യമുള്ളവനാണ്! നമ്മുടെ ത്വക്കിനെക്കുറിച്ച് ആലോചിച്ചുനോക്കുക. ശരീരത്തെ മുഴുവനായി പൊതിയുന്ന ആ ആവരണമില്ലായിരുന്നുവെങ്കില്‍ രതിജന്യ മായ അനുഭൂതികളില്‍ ആറാടാന്‍ ഒരാള്‍ക്കും തന്നെ കഴിയുമായിരുന്നില്ല. തൊലിയാണല്ലോ സ്പര്‍ശനത്തെ അനുഭവഭേദ്യമാക്കുന്ന ഇന്ദ്രിയം. സ്പര്‍ശനങ്ങള്‍ തിരിച്ചറിയാനുള്ള ശേഷിയില്ലാത്തവര്‍ക്ക് രതിലീലകള്‍ ആസ്വദിക്കാന്‍ കഴിയുന്നതെങ്ങനെ! ചില പ്രത്യേക ശരീരഭാഗങ്ങള്‍ക്ക് സ്പര്‍ശനത്തെ ഏറ്റവും നന്നായി തിരിച്ചറിയാന്‍ കഴിയും. ഉയര്‍ന്ന സംവേദനശേഷിയുള്ള പ്രസ്തുത അവയവങ്ങളില്‍ തലോടി ഇണയെ ലൈംഗികമായി ഉദ്ദീപിപ്പിക്കാന്‍ മനുഷ്യന് കഴിയുന്നു. ജനനേന്ദ്രിയങ്ങള്‍ക്ക് പുറമെ ചുണ്ടുകളും ചെവികളുമൊക്കെ ഇത്തരത്തിലുള്ള ശരീരഭാഗങ്ങളാണ്. തൊലിക്കു താഴെ ധാരാളം നാഡികള്‍ ഉള്ളതുകൊണ്ടാണ് അവക്ക് ഈ സവിശേഷത കൈവരുന്നത്. സ്പര്‍ശനം വഴി നടക്കുന്ന ലൈംഗികോത്തേജനത്തില്‍ ശരീരതാപത്തിനും പങ്കുണ്ട്. ആണിന്റെ ശരീരതാപത്തേക്കാള്‍ അല്‍പം ഉയര്‍ന്നതാണ് പെണ്ണിന്റെ ശരീരതാപം.ഇതുമൂലം പെണ്‍സ്പര്‍ശം ആണിന് ‘ചൂട് പകരുന്നു’. ആണ്‍സ്പര്‍ശമാകട്ടെ, പെണ്ണിന് ‘കുളിര് കോരുന്ന’ അനുഭവമായി മാറുകയും ചെയ്യുന്നു. എല്ലാം സംഭവിക്കുന്നത് തൊലിയുള്ളതുകൊണ്ടുതന്നെ! എല്ലാം അല്ലാഹുവിന്റെ കാരുണ്യം തന്നെ! ത്വക്കിന്റെ സംരക്ഷണത്തിനു വേണ്ടി ശരീരത്തില്‍ നിര്‍മിക്കപ്പെടുന്ന ഒരു തരം എണ്ണയാണ് സീബം (Sebum). ത്വക്കിലുടനീളം പരന്നുകിടക്കുന്ന സീബഗ്രന്ഥികള്‍ (Sebaceous glands) പുറത്തുവിടുന്ന ഈ എണ്ണക്കും ലൈംഗികമായ ധര്‍മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. മുഖത്തും ഗുഹ്യഭാഗങ്ങളിലും എണ്ണയുടെ ഉല്‍പാദനം അല്‍പം കൂടുതലായിരിക്കും. ഉപദ്രവകാരികളായ ബാക്റ്റീരിയകളെ നശിപ്പിക്കുകയാണ് ഗുഹ്യഭാഗത്ത് ഇത് ചെയ്യുന്നത്. സ്ത്രീകളുടെ മുലക്കണ്ണുകളെ ‘സീബം’ സ്‌നിഗ്ധമാക്കുന്നതുകൊണ്ട് മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെ ചുണ്ട് ഉരഞ്ഞുപൊട്ടാതിരിക്കുന്നു. മുഖചര്‍മത്തെ സംരക്ഷിക്കുന്നതിലും സീബത്തിന് അതിന്റേതായ ഭാഗധേയമുണ്ട്. സംയോഗാവസരങ്ങളില്‍ ശരീരം ചില പ്രത്യേകമായ പ്രക്രിയകളിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് മനുഷ്യര്‍ക്കെല്ലാവര്‍ക്കും ലൈംഗി കബന്ധം ആഹ്ലാദകരമായിത്തീരുന്നത്. ലൈംഗികോത്തേജനമുണ്ടാകുന്ന സമയത്ത് ഹൃദയമിടിപ്പും രക്തസമ്മര്‍ദവും ശരീരോപരിതല ത്തിലെ രക്തസഞ്ചാരവും വര്‍ധിക്കും. ഇത്, ശരീരതാപം ഉയരുന്നതിനും ശരീരഭാഗങ്ങള്‍ക്ക് ചുവപ്പുനിറം കൈവരുന്നതിനും നിമിത്തമാ കുന്നു. ഈ ഘട്ടത്തില്‍ പുരുഷന്റെ ലിംഗവും സ്ത്രീയുടെ സ്തനവും വികസിച്ചു വരും. ഉത്തേജനം പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നാ ലാണ് ലൈംഗികാനന്ദത്തിന്റെ പരമകാഷ്ഠയായി വ്യവഹരിക്കപ്പെടുന്ന രതിമൂര്‍ഛ എന്ന അവസ്ഥ പ്രാപിക്കാന്‍ സ്ത്രീക്കും പുരുഷനും കഴിയുക. രതിമൂര്‍ഛയുടെ സന്ദര്‍ഭത്തിന് ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രത്യേകതകളുണ്ട്. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും പൊടുന്നനെ വര്‍ധിക്കും. ഇടുപ്പിലെ പേശികള്‍ക്ക് തരിപ്പ് അനുഭവപ്പെടും. തല്‍ഫലമായി പുരുഷനില്‍ ശുക്ലസ്ഖലനവും സ്ത്രീയില്‍ യോനീസങ്കോചവുമുണ്ടാവും. പെട്ടെന്നുള്ള ഒരു സന്തോഷാധിക്യത്തിലേക്ക് ഇണകള്‍ എടുത്തെറിയപ്പെ ടുകയും ചെയ്യും. ചിലര്‍ ഈ ആനന്ദമൂര്‍ഛയില്‍ വായകൊണ്ട് ശബ്ദങ്ങള്‍ പുറപ്പെടുവിക്കുക പോലും ചെയ്യാറുണ്ട.് അത്രത്തോളം സന്തോഷകരമായ അനുഭവമായി ലൈംഗികതയെ അല്ലാഹു നമുക്ക് മാറ്റിത്തന്നിരിക്കുന്നു എന്നര്‍ഥം. അപ്പോള്‍, പ്രപഞ്ചസ്രഷ്ടാവില്‍ നിന്നുള്ള ഒരു സമ്മാനമാണ് നമ്മിലോരോരുത്തരുടെയും ലൈംഗികജീവിതവും അതിലെ ആനന്ദങ്ങളും. ഇണകള്‍ക്ക് കാമകേളികളിലേര്‍പ്പെട്ട് സന്തോഷിക്കുവാനാവശ്യമായ സംവിധാനങ്ങളെല്ലാമൊരുക്കിയത് അവനാകുന്നു. അല്ലാഹുവാണ് മനുഷ്യശരീരത്തെ കാരുണ്യപൂര്‍വം സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത് വളര്‍ത്തിക്കൊണ്ടുവരുന്നതെന്ന വസ്തുത വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലായി ഊന്നിപ്പറയുന്നുണ്ട്: ”ഗര്‍ഭാശയങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ.” (ഖുര്‍ആന്‍ 3:6) ”നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.” (ഖുര്‍ആന്‍ 82:7,8) ”നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുകയാണല്ലോ.” (ഖുര്‍ആന്‍ 71:13,14) ”താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.” (ഖുര്‍ആന്‍ 32:7-9) ”തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.” (ഖുര്‍ആന്‍ 23:12-14) അല്ലാഹുവാണ് നമ്മുടെ ലൈംഗിക വ്യവസ്ഥയുടെ സ്രഷ്ടാവെന്നും അവന്‍ അത് സൃഷ്ടിച്ചിരിക്കുന്നത് നമ്മോടുള്ള അവന്റെ സ്‌നേഹവാത്സ ല്യങ്ങളുടെ ഭാഗമായിട്ടാണെന്നും വന്നാല്‍ പിന്നെ നമ്മുടെ ലൈംഗികജീവിതത്തിലെ ശരിതെറ്റുകള്‍ തീരുമാനിക്കേണ്ടത് അവന്‍ തന്നെയാ ണെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ? ഇസ്‌ലാമിന്റെ ലൈംഗിക ദര്‍ശനം ആരംഭിക്കുന്നത് ഈയൊരു പോയിന്റില്‍ വെച്ചാണ്. വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബി (സ)യുടെ ജീവിതചര്യയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍. ഇസ്‌ലാമിക ലൈംഗിക വിജ്ഞാനീയ ങ്ങളുടെ സ്രോതസ്സുകളും അവ രണ്ടും തന്നെ. ഭൗതികവാദികളുടെ ഗ്രന്ഥങ്ങള്‍ തെറ്റുപറ്റാവുന്ന മനുഷ്യരുടെ രചനകളാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാവുകയില്ല. ഹൈന്ദവ-ക്രൈസ്തവ മതഗ്രന്ഥങ്ങള്‍ പരിപൂര്‍ണമായും ദിവ്യപ്രോക്തമാണെന്നോ രചിക്കപ്പെട്ട രൂപത്തില്‍ തന്നെ ഇന്നും നിലനില്‍ക്കുന്നുവെന്നോ അവയുടെ അനുയായികള്‍ക്കു പോലും വാദമില്ല. അതുകൊണ്ടുതന്നെ അവയുടെ ലൈംഗികമാര്‍ഗദര്‍ശനങ്ങള്‍ക്ക് പ്രപഞ്ചനാഥന്റെ അംഗീകാരമില്ല. എന്നാല്‍ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും സ്ഥിതിയതല്ല. ഖുര്‍ആനില്‍ അല്ലാഹുവിന്റെ വചനങ്ങള്‍ മാത്രമേയുള്ളൂ. പ്രവാചകചര്യയാകട്ടെ, ദിവ്യബോധനത്തിന്റെയടിസ്ഥാ നത്തിലുള്ള മുഹമ്മദ് നബി(സ)യുടെ മൊഴികളുടെയും പ്രവര്‍ത്തനങ്ങളുടെയും അംഗീകാരങ്ങളുടെയും സമാഹാരവുമാകുന്നു. ഖുര്‍ആനിന്റെയും നബിചര്യയുടെയും ലൈംഗികമാര്‍ഗദര്‍ശനം അതുകൊണ്ടുതന്നെ പ്രപഞ്ചനാഥനില്‍ നിന്നുള്ള ലൈംഗികമാര്‍ ഗദര്‍ശനമാണ്. ലൈംഗികരംഗത്തെ ഇസ്‌ലാമിക വിധിവിലക്കുകളെ അനുധാവനം ചെയ്യുക വഴി മുസ്‌ലിംകള്‍ ചെയ്യുന്നത് അവരുടെ ലൈംഗികവ്യവസ്ഥയെ സംവിധാനിച്ചവന്റെ കല്‍പനകള്‍ അനുസരിക്കുകയാണെന്ന് ചുരുക്കം. ലൈംഗികതയുടെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിന്റെ മൗലികതയതാണ്. ഇതരദര്‍ശനങ്ങള്‍ മനുഷ്യലൈംഗികതയെ പരിമിതമായ മനുഷ്യബുദ്ധിയില്‍ തളച്ചിടുമ്പോള്‍ ഇസ്‌ലാം അവ്വിഷയകമായുള്ള ദൈവികമാര്‍ഗനിര്‍ദേശങ്ങളിലേക്ക് മനുഷ്യരെ നയിച്ച് ലൈംഗികതയുടെ സമ്പൂര്‍ണമായ പ്രകാശനം സാധ്യമാക്കുന്നു. ഇസ്‌ലാം മനുഷ്യരെ മനുഷ്യനിര്‍മിത നിയമങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ നിയമങ്ങളിലേക്ക് ക്ഷണിക്കുന്നത് ലൈംഗികതയുടെ രംഗത്ത് മാത്രമല്ല. ജീവിതരംഗങ്ങളില്‍ മുഴുവന്‍ നന്മതിന്മകള്‍ നിര്‍ണയിക്കാനുള്ള മാനദണ്ഡമായി വിശ്വാസി സ്വീകരിക്കേണ്ടത് ദൈവിക ഗ്രന്ഥവും പ്രവാചക ചര്യയുമാണ് എന്ന നിലപാടാണ് ഇസ്‌ലാമിനുള്ളത്. മനുഷ്യയുക്തിയെ ആശ്രയിച്ച് ധര്‍മാധര്‍മങ്ങളെ വ്യവഛേദിക്കാന്‍ മുതിര്‍ന്നാല്‍ അപകടങ്ങളില്‍ ചെന്നു ചാടുമെന്ന് അത് മനുഷ്യരെ പഠിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: ”എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ഥത്തില്‍) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.” (ഖുര്‍ആന്‍ 2:216) നന്മതിന്മകള്‍ തീരുമാനിക്കുന്നേടത്ത് മനുഷ്യന് അബദ്ധങ്ങള്‍ സംഭവിക്കുന്നത് അവന്റെ അറിവിന് പരിമിതികളുള്ളതുകൊണ്ടാണ്. പരിമിതമായ ഇന്ദ്രിയശേഷിയും പരിമിതമായ മസ്തിഷ്‌കശേഷിയും മാത്രമുള്ള മനുഷ്യന്റെ അറിവിനും പരിമിതികള്‍ ബാധകമാകാതെ തരമില്ലല്ലോ. എന്നാല്‍ സര്‍വശക്തനായ ദൈവം തമ്പുരാന്റെ കാര്യമതല്ല. അവനാണല്ലോ സര്‍വജ്ഞന്‍! അവനറിയാത്തതായി യാതൊന്നും തന്നെയില്ല. അതുകൊണ്ടുതന്നെ അവന്റെ നിയമനിര്‍ദ്ദേശങ്ങളില്‍ മനുഷ്യനെ അപകടങ്ങളില്‍ കൊണ്ടുചെന്നുചാടിക്കുന്ന യാതൊന്നും തന്നെയുണ്ടാവുകയില്ല. മനുഷ്യന്‍ ഈ ഭൂമുഖത്ത് ജീവിതമാരംഭിച്ചപ്പോള്‍ തന്നെ സര്‍വശക്തന്‍ തന്റെ തെറ്റുപറ്റാത്ത മാര്‍ഗദര്‍ശനത്തെക്കുറിച്ച് അവനെ സുവിശേഷമറിയിച്ചിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ”എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.” (ഖുര്‍ആന്‍ 2:38) മനോഹരമായ ഒരു പ്രയോഗമാണ് ഖുര്‍ആന്‍ ഇവിടെ നടത്തുന്നത്. ദൈവിക മാര്‍ഗദര്‍ശനം അനുധാവനം ചെയ്യുന്നവര്‍ക്ക് ഭയപ്പെടേണ്ട തുമില്ല, ദുഃഖിക്കേണ്ടതുമില്ല എന്നാണ് ഖുര്‍ആനിന്റെ പ്രഖ്യാപനം. ഖൗഫ്, ഹുസ്‌ന് എന്നീ അറബി പദങ്ങളെയാണ് ഇവിടെ യഥാക്രമം ഭയം, ദുഃഖം എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഒരു കാര്യം ചെയ്താല്‍ അതിന്റെ അനന്തരഫലം എന്തായിരിക്കും എന്ന് ആശങ്കപ്പെടുന്നതിനെയാണല്ലോ ഭയം എന്നു പറയുന്നത്. ദുഃഖമാകട്ടെ, ഭയപ്പെട്ട കാര്യം സംഭവിക്കുമ്പോഴുണ്ടാകുന്ന ഖേദമാണ്. പുരോഹിതമതങ്ങളെയും ഭൗതികദര്‍ശനങ്ങളെയും അനുധാവനം ചെയ്യുന്നവര്‍ക്ക് ‘ഖൗഫും’ ‘ഹുസ്‌നും’ നിത്യസംഭവങ്ങളായിരിക്കും. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനങ്ങളെ പിന്‍തുടരുന്നവരുടെ സ്ഥിതി നോക്കൂ! ദൈവിക കല്‍പനകളെ ശിരസ്സാവഹിക്കുന്നവര്‍ക്ക് എന്തുപേടിക്കാനാണ്? അവര്‍ക്ക് ധൈര്യമായി മുന്നോട്ടു നീങ്ങാം! ദൈവത്തെ അനുസരിച്ചതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ഖേദിച്ച് വിരല്‍ കടിക്കേണ്ടി വരുമോ? ഇല്ലെന്ന് നൂറുശതമാനം ഉറപ്പ്! ഇതാണ് ഇസ്‌ലാം അതിന്റെ അനുയായികള്‍ക്ക് നല്‍കുന്ന സുരക്ഷിതത്വബോധം; അതാണ് അതിന്റെ അനുയായികള്‍ക്ക് ലഭിക്കുന്ന മനഃശാന്തിയുടെ അടിസ്ഥാനവും. ലൈംഗികതയുടെ ഇസ്‌ലാമിക പരിപ്രേക്ഷ്യം ചര്‍ച്ചക്കെടുക്കുന്നതിന്റെ സമകാലിക പ്രസക്തിയെന്താണ്? മൂന്ന് ഉത്തരങ്ങള്‍ ഈ ചോദ്യ ത്തിന് നല്‍കാന്‍ കഴിയും. ഒന്ന്, ലൈംഗികതയുടെ രംഗത്ത് ലോകം ഇരുട്ടില്‍ തപ്പുകയാണ്. തിരസ്‌കാരത്തിനും ദുരുപയോഗത്തിനും മധ്യേ രതിയുടെ മാനവികമായ സാധ്യതകളെ തുറന്നുകാണിക്കുന്ന ഒരു ദര്‍ശനത്തെത്തേടി അലയുകയാണ് മനുഷ്യര്‍. ഈ സാഹചര്യത്തില്‍ ഇസ്‌ലാമിന് ചിലത് പറയാനുണ്ട്; അല്ല, ഇസ്‌ലാമിന് മാത്രമേ എന്തെങ്കിലുമൊക്കെ പറയുവാനുള്ളൂ. ലൈംഗികസംതൃപ്തി തേടി അലയുന്നവര്‍ക്ക് മുമ്പില്‍ ഇസ്‌ലാം സമര്‍പ്പിക്കുന്ന പരിഹാരനടപടികള്‍ നിത്യപ്രസക്തങ്ങളാണ്. അവ പൊതു സമൂഹത്തിന് കൈമാറാന്‍ ഇത്തരൊരു ചര്‍ച്ച വഴി കഴിയും. രണ്ട്, ജീവിതത്തിന്റെ മറ്റു രംഗങ്ങളിലെന്ന പോലെ ലൈംഗികതയുടെ വിഷയത്തിലും മതത്തിന്റെ വിധിവിലക്കുകള്‍ പാലിക്കാന്‍ മുസ്‌ലിം സ്ത്രീ പുരുഷന്മാര്‍ ബാധ്യസ്ഥരാണ്. അത് ഇഹലോകത്തിലെ ലൈംഗികസംപ്തൃപതിക്ക് എന്നതിലുപരി, പരലോകവിജയത്തിന് തന്നെ അനിവാര്യമാണ് എന്ന് പഠിപ്പിക്കപ്പെട്ടവരാണ് മുസ്‌ലിംകള്‍. സെക്‌സിനെ ഇസ്‌ലാമീകരിക്കുക എന്നത് മുസ്‌ലിംകളെ സംബന്ധിച്ചേട ത്തോളം മതപരമായ ഒരു ബാധ്യത തന്നെയാണ് എന്നര്‍ത്ഥം. ഈ ബാധ്യത നിറവേറ്റുന്നതില്‍ പല മുസ്‌ലിംകളും പരാജയപ്പെടുന്നത് ലൈംഗികതയെക്കുറിച്ച് ഇസ്‌ലാം പറയുന്നതെന്തൊക്കെയാണെന്ന് അറിയാത്തതുകൊണ്ടാണ്. അജ്ഞത കൊണ്ട് വഴി തെറ്റുന്ന അത്തരക്കാര്‍ക്ക് വെളിച്ചം പകരാന്‍ ഇത്തരം പഠനങ്ങള്‍ക്ക് സാധിക്കും. മുസ്‌ലിം സമുദായത്തിന്റെ ലൈംഗിക വിദ്യാഭ്യാസം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടവരാണ് ഇസ്‌ലാമിക പ്രബോധകര്‍. ലൈംഗിക വിദ്യാഭ്യാസമെന്ന പേരില്‍ പടിഞ്ഞാറന്‍ അരാജകത്വത്തെ മുസ്‌ലിംകള്‍ക്കിടയില്‍ വിപണനം ചെയ്യാന്‍ പരിശ്രമങ്ങള്‍ നടക്കുന്ന പുതിയ കാലത്ത് ഈ ഉത്തരവാദിത്തനിര്‍വഹണത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ഇസ്‌ലാമിന്റെ ലൈംഗികദര്‍ശനത്തെ അനാവരണം ചെയ്യുന്നതിന്റെ മൂന്നാമത്തെ പ്രാധാന്യം അമുസ്‌ലിംകള്‍ക്കിടയിലെ ഇസ്‌ലാമിക പ്രബോധനവുമായി ബന്ധപ്പെട്ടാണ്. ഇസ്‌ലാമിക നിയമങ്ങളുടെ അന്യൂനതയും സമഗ്രതയും സമര്‍ത്ഥിച്ചാല്‍ ഇസ്‌ലാമിന്റെ ദൈവികത സ്ഥാപിക്കുവാന്‍ എളുപ്പത്തില്‍ കഴിയുമെന്നത് സ്പഷ്ടമാണല്ലോ. ശാസ്ത്രവും ചരിത്രവും എല്ലാം ഇസ്‌ലാമിക പ്രബോധനരംഗത്ത് ഇപ്രകാരം ഉപകാരപ്പെടുന്നുണ്ട്. ഇതുപോലെത്തന്നെ ഇസ്‌ലാമിക പ്രബോധനരംഗത്ത് ലൈംഗികപഠനങ്ങളെയും പ്രയോജനപ്പെടുത്താന്‍ കഴിയും. വിശുദ്ധ ഖുര്‍ആനുംമുഹമ്മദ് നബി(സ)യും പകര്‍ന്നുതന്ന ലൈംഗിക നിര്‍ദേശങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കെല്ലാം മനസ്സിലാകും, ഈ മതം അല്ലാഹു അവതരിപ്പിച്ചതാകാനേ തരമുള്ളൂ എന്ന്. അത്രയും അന്യൂനമായ ലൈംഗികമാര്‍ഗദര്‍ശനം നമുക്ക് ഇസ്‌ലാമിക പ്രമാണങ്ങളില്‍ കാണാന്‍ കഴിയുന്നു. വിശ്വാസികള്‍ക്ക് വിശ്വാസം അരക്കിട്ടുറപ്പിക്കുവാനും മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇസ്‌ലാമിന്റെ മൗലികത ബോധ്യപ്പെടാനും ഇസ്‌ലാമിന്റെ ലൈംഗികനിയമങ്ങളിലൂടെയുള്ള യാത്ര പ്രേരകമാകുമെന്ന് സാരം.
ശ്രീനഗര്‍ : ലഡാക്കില്‍ വാഹനാപകടത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. ഷിയോക് നദിക്ക് സമീപം ഒരു മലയിടുക്കിലേക്ക് ബസ് മറിഞ്ഞാണ് അപകടം. രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം. പര്‍താപൂരിലെ ... ‘രാത്രി നടുറോഡില്‍ ആര്‍മി വാഹനം തടഞ്ഞുനിര്‍ത്തി മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം; സൈനികനെ തള്ളി’; ദൃശ്യങ്ങള്‍ പുറത്ത് ഭോപ്പാല്‍: മധ്യപ്രദേശില്‍ നടുറോഡില്‍ ആര്‍മി വാഹനം തടഞ്ഞുനിര്‍ത്തി മദ്യലഹരിയിലായിരുന്ന യുവതിയുടെ പരാക്രമം. വാഹനത്തെ തുടര്‍ച്ചയായി ചവിട്ടുകയും തടയാന്‍ ശ്രമിച്ച സൈനികനെ തള്ളുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗ്വാളിയാറില്‍ ബുധനാഴ്ച ... Latest News ഫ്രാൻസിനെ അട്ടിമറിച്ചിട്ടും ടുണീഷ്യ പുറത്ത്; ഡെന്മാർക്കിനെ വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ ‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക് ‘നിർണ്ണായക നീക്കങ്ങളിൽ സൈന്യത്തിന് വഴികാട്ടും, ഡ്രോണുകളെ തകർക്കും’: ‘ഗരുഡ സ്ക്വാഡ് ‘ ഇനി ഇന്ത്യൻ സൈന്യത്തിൻറെ ഭാഗം വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത വിഴിഞ്ഞത്ത് കേന്ദ്രസേനയെ വേണമെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം; ക്രമസമാധാന പാലനത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് വി. മുരളീധരൻ വിഴിഞ്ഞത്ത് വീണ്ടും സംഘർഷം;പോലീസ് സ്‌റ്റേഷന് നേർക്ക് അക്രമം; വാഹനങ്ങൾ അടിച്ചു തകർത്തു; ഗ്രനേഡ് പ്രയോഗിച്ചു; 17 പോലീസുകാർക്ക് പരിക്ക്
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
പാ​റ്റ്ന: വൃ​ക്ക​രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യ ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് മ​ക​ള്‍ രോ​ഹി​ണി ആ​ചാ​ര്യ വൃ​ക്ക ദാനം ന​ൽ​കും. കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് സിം​ഗ​പ്പൂ​രി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ള്‍ രോ​ഹി​ണി വൃ​ക്ക ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ച​ത്. അതേസമയം, വൃക്ക മാറ്റിവയ്ക്കൽ തീയതിയും സ്ഥലവും ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തെ ചികിത്സയ്ക്കായി ഡൽഹിയിലും റാഞ്ചിയിലും ലാലുവിനെ പലതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നവംബർ 20 നും 24 നും ഇടയിൽ അദ്ദേഹം വീണ്ടും സിംഗപ്പൂർ സന്ദർശിക്കാൻ സാധ്യതയുണ്ട്, ഈ സമയത്ത് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ സാധ്യതയുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ജാർഖണ്ഡ് ഹൈക്കോടതി ഏപ്രിലിൽ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കാലിത്തീറ്റ കുംഭകോണക്കേസുകളിൽ ലാ​ലു പ്ര​സാ​ദ് ജാമ്യത്തിലാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിദേശത്തേക്ക് പോകാൻ കഴിഞ്ഞ മാസം കോടതി അനുമതി നൽകിയിരുന്നു.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
നീണ്ട 26 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായ വേളയിലായിരുന്നു റഷ്യയുടെ അയല്‍രാജ്യമായ ബെലാറൂസില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ എല്ലാ നിരീക്ഷണങ്ങളെയും അട്ടിമറിച്ച് ഓഗസ്റ്റ് 9 ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റായി അലക്സാണ്ടർ ലുകാഷെങ്കോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അലക്സാണ്ടർ ലുകാഷെങ്കോയുടെ വിജയപ്രഖ്യാപനം മുതല്‍ ബെലാറൂസില്‍ ജനങ്ങള്‍ തെരുവിലാണ്. ജനങ്ങളെ നേരിടാന്‍ സൈന്യത്തെ തന്നെയാണ് പ്രസിഡന്‍റ് രംഗത്തിറക്കിയിരിക്കുന്നത്. സത്യസന്ധമായ വാര്‍ത്തകള്‍ പുറത്ത് വിടാത്തതിനാല്‍ ജനങ്ങള്‍ രാജ്യത്തെ ടെലിവിഷന്‍ ചാനലിന്‍റെ മുന്നിലും പ്രതിഷേധമുയര്‍ത്തി. പ്രകടനത്തില്‍ പരിക്കേറ്റവരെ കുറിച്ച് പൂർണ്ണമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ ശനിയാഴ്ച ദേശീയ ചാനലിന് മുന്നില്‍ തടിച്ചുകൂടി. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ തകർപ്പൻ വിജയം നേടിയതിനെത്തുടർന്നുണ്ടായ അസ്വസ്ഥതയില്‍ നിന്നാണ് ജനങ്ങള്‍ തെരുവുകള്‍ കൈയടക്കിത്തുടങ്ങിയത്. രാജ്യത്ത് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ജനങ്ങള്‍ ആരോപിച്ചു. 26 വർഷമായി അധികാരത്തിലിരിക്കുന്ന ലുകാഷെങ്കോ ഓഗസ്റ്റ് 9 ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയം മോഷ്ടിക്കുകയായിരുന്നുവെന്നാണ് പ്രധാന പ്രതിപക്ഷ ആരോപണം. പ്രതിഷേധത്തിൽ നിരവധി പോലീസുകാരുള്‍പ്പെടെ നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു. 1994 മുതൽ അധികാരത്തിലിരിക്കുന്ന ലുകാഷെങ്കോ 80.1 ശതമാനം വോട്ടും പ്രധാന പ്രതിപക്ഷ സ്ഥാനാർത്ഥി സ്വെറ്റ്‌ലാന തിഖനോവ്സ്കായ 10.12 ശതമാനവും നേടിയെന്നാണ് സര്‍ക്കാര്‍ പുറത്ത് വിട്ട തെരഞ്ഞെടുപ്പ് ഫലം. എന്നാൽ, വോട്ടുകൾ ശരിയായി കണക്കാക്കപ്പെട്ടിരുന്നെങ്കില്‍ തനിക്ക് 60 ശതമാനം മുതൽ 70% വരെ പിന്തുണ ലഭിക്കേണ്ടിയിരുന്നുവെന്ന് മിസ് തിഖനോവ്സ്കയ പറയുന്നു രാജ്യത്ത് ശനിയാഴ്ചയും അക്രമം തുടരുന്നതിനിടെ, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനോട് ബെലാറൂസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ സഹായം തേടി. പുറത്ത് നിന്നുള്ള സൈനിക ഭീഷണികളെ പ്രതിരോധിക്കാന്‍ സുരക്ഷാ സഹായം നൽകാൻ റഷ്യ സമ്മതിച്ചതായി ബെലാറൂസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ ഇതിനിടെ ജനങ്ങളോട് പറഞ്ഞു. അയൽരാജ്യമായ പോളണ്ടിലും ലിത്വാനിയയിലും നടക്കുന്ന നാറ്റോ സൈനികാഭ്യാസത്തെക്കുറിച്ച് ലുകാഷെങ്കോ ആശങ്കയും പ്രകടിപ്പിച്ചു. തുടര്‍ന്നാണ് ബെലാറൂസിന് ബാഹ്യ സൈനിക ഭീഷണികൾ ഉണ്ടായാൽ സമഗ്രമായ സഹായം നൽകുമെന്ന് പ്രസിഡന്‍റ് പുടിൻ വാഗ്ദാനം ചെയ്തതായി ലുകാഷെങ്കോ പറഞ്ഞു. ബെലാറൂസിലെ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വകമായിരുന്നില്ലെന്ന് യുഎസും യൂറോപ്യന്‍ യൂണിയനും പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് ബെലാറൂസിലേക്കുള്ള റഷ്യയുടെ സൈനിക സഹായ വാഗ്ദാനം. അതിനിടെ ശനിയാഴ്ച, മൂന്ന് ബാൾട്ടിക് റിപ്പബ്ലിക്കുകളായ ലാറ്റ്വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നിവയുടെ പ്രധാനമന്ത്രിമാര്‍ സംയുക്തമായി ' ബെലാറൂസില്‍ നടക്കുന്ന അക്രമാസക്തമായ അടിച്ചമർത്തലിനെക്കുറിച്ചും അധികാരികളുടെ പ്രതിപക്ഷ രാഷ്ട്രീയ അടിച്ചമർത്തലിനെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു'. ബെലാറൂസ് ഭരണകൂടം പ്രതിഷേധക്കാർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിച്ച് സിവിൽ സൊസൈറ്റി അംഗങ്ങളുമായി ഒരു ദേശീയ കൗൺസിൽ രൂപീകരിക്കുകയാണെങ്കില്‍ ലിത്വാനിയയും ലാറ്റ്വിയയും മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും അറിയിച്ചു. അല്ലെങ്കില്‍ ഉപരോധം നേരിടേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി. ബെലാറൂസില്‍ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് സ്വതന്ത്രമോ ന്യായമോ നീതിയുക്തമോ അല്ലെന്നും അന്താരാഷ്ട്ര നിരീക്ഷകരുടെ പങ്കാളിത്തത്തോടെ സുതാര്യമായി വോട്ട് ചെയ്യാന്‍ ജനങ്ങളെ അനുവദിക്കണമെന്നും ഈ രാജ്യങ്ങളുടെ നേതാക്കൾ ആവശ്യപ്പെട്ടു. സമാധാനപരമായ പ്രകടനക്കാർക്കെതിരായ അതിക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും തടങ്കലിലാക്കിയവരെയും മോചിപ്പിക്കണമെന്നും ബാൾട്ടിക് റിപ്പബ്ലിക്കുകളുടെ പ്രധാനമന്ത്രിമാർ ബെലാറസ് അധികൃതരോട് അഭ്യർത്ഥിക്കുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടർന്ന് തിഖനോവ്സ്കയ ലിത്വാനിയയിലേക്ക് പുറപ്പെട്ടു. വോട്ടെടുപ്പിന് മുമ്പ് തന്നെ ഇവർ മക്കളെ സുരക്ഷയ്ക്കായി ലിത്വാനിയയിലേക്ക് അയച്ചിരുന്നു. തെരഞ്ഞെടുപ്പിനെത്തുടർന്ന് 6,700 പേരെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. മോചിതരായ തടവുകാര്‍ ഏതാണ്ട് എല്ലാവരും ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ പറഞ്ഞു. കൂടുതൽ സമാധാനപരമായ റാലികൾക്കായി ടിഖാനോവ്സ്കയയുടെ ആഹ്വാനത്തെ തുടർന്ന് പ്രകടനങ്ങൾ തുടരുകയാണ്. ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കുചേരാൻ നൂറോളം സര്‍ക്കാര്‍ ചാനല്‍ ഉദ്യോഗസ്ഥർ ജോലിക്കിടെ ഇറങ്ങിയതായും ഇവര്‍ തിങ്കളാഴ്ചയും പണിമുടക്ക് ആസൂത്രണം ചെയ്തതായും എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. “എല്ലാവരേയും പോലെ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്നും ജനകീയ പ്രതിഷേധത്തിൽ തടങ്കലിലാക്കിയവരെ മോചിപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു,” ആൻഡ്രി യരോഷെവിച്ച് എന്ന പ്രതിഷേധക്കാരിലൊരാള്‍ എഎഫ്‌പിയോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം, ബെലാറൂഷ്യൻ സ്റ്റേറ്റ് ചാനലുകൾ ലുകാഷെങ്കോ അനുകൂലികളുടെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നല്‍ ടെലിവിഷന്‍ ചാനലുകള്‍ ജനങ്ങളുടെ പ്രതിഷേധത്തെ മറച്ചുവെച്ചില്ലെന്നും പിന്നീട് സ്റ്റേറ്റ് ടിവി തന്നെ അക്രമത്തിന്‍റെ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തെന്നും നിരവധി മാധ്യമ പ്രവർത്തകർ രാജിവെച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മെട്രോ സ്റ്റേഷന് സമീപം ആയിരക്കണക്കിന് ആളുകൾ പ്രതിഷേധത്തില്‍ പങ്കെടുത്തു. മെഴുകുതിരികൾ കത്തിച്ച് വച്ചും പൂക്കൾ പ്രദര്‍ശിപ്പിച്ചും അവര്‍ പ്രതിഷേധിച്ചു. പരിക്കേറ്റ പ്രതിഷേധക്കാരുടെ ചിത്രങ്ങൾ പ്രകടനത്തിനെത്തിയവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. പ്രക്ഷേഭകര്‍ പ്രസിഡന്‍റ് രാജിവെക്കുക എന്ന് മുദ്രാവാക്യം വിളിച്ചു. സമാധാനമായി പ്രതിഷേധിച്ചവരെ കായികമായി നേരിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ബെലാറൂസിലെ സ്വീഡിഷ് അംമ്പാസിഡര്‍ ക്രിസ്റ്റീന ജോഹാന്‍സന്‍, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വെടിയേറ്റ് മരിച്ചയാളുടെ പോസ്റ്ററില്‍ പൂഷ്പങ്ങള്‍ അര്‍പ്പിക്കാനായി നടക്കുന്നു. Follow Us: Download App: --> RELATED STORIES ഒറ്റയ്ക്ക് ഷോപ്പിംഗിന് പോയി; അഫ്ഗാന്‍ സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് ക്രൂരമായ ചാട്ടവാറടി കഫ് സിറപ്പ് കഴിച്ച 200 കുട്ടികളുടെ മരണം: ഇന്തോനേഷ്യൻ സർക്കാരിനെതിരെ മാതാപിതാക്കൾ കോടതിയിൽ ഇലോണ്‍ മസ്കിനെതിരെ രൂക്ഷമായ പ്രതികരണവുമായി സെലെൻസ്‌കി വിവാഹപൂർവ ലൈം​ഗിക ബന്ധം നിരോധിക്കും, ലംഘിച്ചാൽ ശിക്ഷ; പുതിയ നിയമവുമായി ഈ രാജ്യം റഷ്യൻ ആക്രമണത്തിൽ ഇതുവരെ ജീവൻ പൊലിഞ്ഞത് 13000 സൈനികർക്ക്, വെളിപ്പെടുത്തലുമായി യുക്രൈൻ LATEST NEWS സൗദി അറേബ്യയില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു ഇന്‍സ്റ്റഗ്രാം പരിചയം; പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ബലാത്സംഗം, മോഡല്‍ പിടിയില്‍ ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ബജറ്റ് സമ്മേളന സമയത്ത് അവതരിപ്പിച്ചേക്കും പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: പ്രതിക്ക് അവസരമായത് അക്കൗണ്ടുകൾ പരിശോധിക്കുന്നതിൽ കോർപറേഷൻ കാട്ടിയ അലംഭാവം
ഇന്ന് കണ്ണൂര്‍ 4, കോഴിക്കോട് 2, കാസര്‍കോട് 1 എന്ന നിലയിലാണ് ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നു വന്നവരും രണ്ടു പേര്‍ സമ്പര്‍ക്കംമൂലവുമാണ്. 27 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 24, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്. ഇതുവരെ 394 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് 88,855 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 88,332 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 17,400 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 16,459 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ ഏതാണ്ട് മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. അത് നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം തന്നെയാണ്. അതിനു പുറമെ ആശ്വാസം പകരുന്ന മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. ബ്രിട്ടീഷ് എയര്‍വേയ്സിന്‍റെ പ്രത്യേക വിമാനം ഇന്നലെ കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തു നിന്നുമായി 268 യാത്രക്കാരുമായി ബ്രിട്ടനിലേക്ക് യാത്രതിരിച്ചു. ഈ കൂട്ടത്തില്‍ കോവിഡ് രോഗം ഭേദപ്പെട്ട ഏഴ് വിദേശ പൗരന്മാരുമുണ്ട്. നമ്മുടെ സംസ്ഥാനം കോവിഡിനെ പ്രതിരോധിക്കുന്നതിന് ഉണ്ടാക്കിയ നേട്ടത്തിന്‍റെ സൂചനയാണിത്. അവര്‍ കേരളത്തിന് പ്രത്യേക കൃതജ്ഞത അറിയിച്ചിട്ടാണ് വിമാനം കയറിയത്. അതോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലിരിക്കെ കോവിഡ് ബാധിച്ച രണ്ടുപേര്‍ ഇന്ന് രോഗവിമുക്തരായ കൂട്ടത്തിലുണ്ട് എന്ന കാര്യവും എടുത്തുപറയേണ്ടതാണ്. നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിനാകെ ബാധകമായ നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ പ്രഖ്യാപനത്തിലുണ്ട്. ഉദാ: വിമാനയാത്രയും ട്രെയിന്‍ ഗതാഗതവും മെട്രോയും മറ്റ് പൊതുഗതാഗത മാര്‍ഗങ്ങളും പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടും ജില്ലകള്‍ വിട്ടുമുള്ള യാത്രകള്‍ക്ക് നിയന്ത്രണമുണ്ട്. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്തും തുടരും. മെയ് 3 വരെ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. സംസ്ഥാനത്തിനു പുറത്തേക്കോ, സംസ്ഥാനത്തിലേക്കോ ആര്‍ക്കും സഞ്ചരിക്കാനാവില്ല. അന്തര്‍ജില്ലാ യാത്രകളും നിരോധിച്ചിരിക്കുകയാണ്. ഇതു രണ്ടും തുടരും. കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. കോവിഡ് പോസിറ്റീവായി ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാല്‍ കാസര്‍കോട്-61, കണ്ണൂര്‍-45, മലപ്പുറം-9 എന്നിങ്ങനെയാണ് ഉള്ളത്. ഈ മൂന്ന് ജില്ലകള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ് 9 എണ്ണം. ഈ നാല് ജില്ലകളും ചേര്‍ത്ത് ഒരു മേഖലയാക്കി നിയന്ത്രണങ്ങള്‍ നടപ്പാക്കും. ഈ നാല് ജില്ലകളിലും മെയ് 3 വരെ ലോക്ക്ഡൗണ്‍ കര്‍ക്കശമായി തുടരും. ഈ ജില്ലകളില്‍ തീവ്ര രോഗബാധയുള്ള ഹോട്ട്സ്പോട്ട് പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും. എന്‍ട്രി പോയിന്‍റും എക്സിറ്റ് പോയിന്‍റും മാത്രം അനുവദിക്കും. മറ്റു വഴികളെല്ലാം അടയ്ക്കും. ഭക്ഷ്യവസ്തുക്കള്‍ സര്‍ക്കാര്‍ അനുവദിക്കുന്ന ഈ പോയിന്‍റിലൂടെയാണ് എത്തിക്കേണ്ടത്. അടുത്ത മേഖല പത്തനംതിട്ട (6 കേസുകള്‍), എറണാകുളം (3), കൊല്ലം (5) എന്നീ ജില്ലകള്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇവിടെ ഏപ്രില്‍ 24 വരെ ലോക്ക്ഡൗണ്‍ തുടരും. ഹോട്ട്സ്പോട്ടായ പ്രത്യേക പ്രദേശങ്ങള്‍ കണ്ടെത്തി പൂര്‍ണ്ണമായി അടച്ചിടും. ഏപ്രില്‍ 24 കഴിഞ്ഞാല്‍ സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ ചില ഇളവുകള്‍ അനുവദിക്കും. മൂന്നാമത്തെ മേഖല ആലപ്പുഴ (3), തിരുവനന്തപുരം (2), പാലക്കാട് (2), തൃശൂര്‍ (1), വയനാട് (1) ജില്ലകള്‍ ഉള്‍പ്പെടുന്നതാണ്. ഈ മേഖലയില്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. സിനിമാ ഹാളുകള്‍, ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കണം. കൂട്ടംകൂടല്‍, പൊതു-സ്വകാര്യ പരിപാടികള്‍, വിവിധ കൂടിച്ചേരലുകള്‍ (പാര്‍ടി) മെയ് 3 വരെ നിരോധിക്കും. ഹോട്ട്സ്പോട്ടുള്ള പ്രദേശം അടച്ചിടും. ജില്ലാ അതിര്‍ത്തിയില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സുരക്ഷാക്രമീകരണങ്ങളോടെ അനുവദിക്കും. കടകള്‍, റസ്റ്റോറന്‍റുകള്‍ തുടങ്ങിയവ വൈകുന്നേരം 7 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത കോട്ടയവും ഇടുക്കിയും മറ്റൊരു മേഖലയായി തിരിക്കും. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയ്ക്ക് ഇടുക്കിയില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാകും. സംസ്ഥാന അതിര്‍ത്തി പൂര്‍ണമായും അടച്ചിടും. ഇവിടേയും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. എവിടെയായാലും പുറത്തിറങ്ങുന്നവര്‍ മാസ്ക്ക് ധരിച്ചിരിക്കണം. എല്ലാ ഇടങ്ങളിലും സാനിറ്റൈസറും കൈ കഴുകാന്‍ സൗകര്യവും ഒരുക്കണം. കോവിഡ് പ്രതിരോധ നടപടികള്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാന്‍ ഉണ്ടാക്കും. ചില പഞ്ചായത്തുകളും നഗരസഭകളും ഹോട്ട്സ്പോട്ട് മേഖലയില്‍ വരുന്നതായാല്‍ സവിശേഷമായ പ്ലാനിങ് വേണ്ടിവരും. രോഗവിമുക്തരായി ഡിസ്ചാര്‍ജ് ചെയ്യുന്നവരും കുടുംബാംഗങ്ങളും 14 ദിവസം പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുത്. തദ്ദേശസ്വയംഭരണ തലത്തില്‍ ഈ കുടുംബങ്ങളെ നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. ജനങ്ങള്‍ക്ക് സ്വാഭാവിക ജീവിതം നയിക്കാന്‍ സഹായകമായ രീതിയില്‍ ചില മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടി വരും. ക്രയവിക്രയ ശേഷി വര്‍ധിപ്പിക്കുന്നതിന് ആളുകള്‍ക്ക് വരുമാനം ഉണ്ടാകണം. തൊഴില്‍മേഖല സജീവമാക്കാനാവണം. പിഡബ്ല്യൂഡി പ്രവൃത്തികളും സ്വകാര്യ മേഖലയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ശാരീരിക അകലം പാലിക്കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും വേണം. ഓരോ പ്രവൃത്തി സ്ഥലത്തും എത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധമാണ്. തൊഴില്‍ നടത്തിക്കുന്ന ആളുകളുടെ ചുമതലയായിരിക്കും അത്. വ്യവസായ മേഖലയില്‍ കഴിയുന്നത്ര പ്രവര്‍ത്തനം ആരംഭിക്കാനാവണം. പ്രത്യേകിച്ച് കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, ഖാദി എന്നീ മേഖലകളില്‍. ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യേക എന്‍ട്രി പോയിന്‍റുകളിലൂടെയാവണം ജീവനക്കാര്‍ പ്രവേശിക്കേണ്ടത്. ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് മാനേജ്മെന്‍റുകള്‍ ഉറപ്പുവരുത്തണം. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസ സൗകര്യം ഇല്ലാത്ത കമ്പനികള്‍ ജീവനക്കാര്‍ക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യവും ഏര്‍പ്പെടുത്തണം. കൂടുതല്‍ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ 50 ശതമാനത്തില്‍ താഴെ മാത്രം തൊഴിലാളികളെ വച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. മെഡിക്കല്‍ രംഗത്ത് വിവിധ ആവശ്യങ്ങള്‍ക്ക് റബ്ബര്‍ ഉപയോഗിക്കുന്നതിനാല്‍ റബ്ബര്‍ സംസ്കരണ യൂണിറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കും. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കേണ്ടിവന്ന സ്ഥിതിയാണുള്ളത്. മെയ് മാസം കഴിയുന്നതോടെ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ അതിനകം നല്ല ഭാഗം പൂര്‍ത്തീകരിക്കാന്‍ കഴിയണം. ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിര്‍മാണവും ഉടനെ പൂര്‍ത്തിയാക്കണം. അതിനുവേണ്ടി താല്‍ക്കാലികമായ സംവിധാനങ്ങള്‍ ഒരുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് അനുമതി നല്‍കേണ്ടതാണ്. ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കാര്‍ഷികവൃത്തി അനുവദിക്കും. വിത്ത് ഇടുന്നതിന് പാടശേഖരങ്ങള്‍ പാകപ്പെടുത്തുന്നതിനും മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങളും അനുവദിക്കും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കേണ്ടതുണ്ട്. ഇതിനുവേണ്ടി മാര്‍ക്കറ്റുകള്‍ തുറക്കാം. ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ (ഓയില്‍ മില്‍, റൈസ് മില്‍, ഫ്ളവര്‍ മില്‍, വെളിച്ചെണ്ണ ഉല്‍പ്പാദനം) തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാം. കേന്ദ്ര സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ വെളിച്ചെണ്ണ ഉള്‍പ്പെട്ടിരുന്നില്ല. അതുകൂടി ഉള്‍പ്പെടുത്തുകയാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ക്കും അനുമതി നല്‍കും.വളവും വിത്തും മറ്റും വില്‍ക്കുന്ന കടകള്‍ക്ക് അനുമതി നല്‍കും. മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, അക്ഷയ സെന്‍ററുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. ജനങ്ങള്‍ക്കുള്ള സേവനം ഒരു തരത്തിലും മുടങ്ങാന്‍ പാടില്ല. തോട്ടം മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏലം വിട്ടുപോയിട്ടുണ്ട്. ഏലവും കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നു. 50 ശതമാനം തൊഴിലാളികളെ വെച്ചാണ് ഒരുഘട്ടത്തിലുള്ള പ്രവര്‍ത്തനം തോട്ടങ്ങളില്‍ നടത്തുക. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോതെറാപ്പിയുടെ യൂണിറ്റുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണാതിര്‍ത്തിയില്‍ ഓരോ വാര്‍ഡിലും ഉള്ള രോഗം വരാന്‍ സാധ്യത കൂടുതലുള്ള (വള്‍നെറബിള്‍) ഗ്രൂപ്പിനെ പ്രത്യേകം അടയാളപ്പെടുത്തണം (60 വയസ്സിനു മുകളിലുള്ളവര്‍, ഹൃദയം, വൃക്ക, കരള്‍, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍). രോഗബാധിതരായ മുതിര്‍ന്ന പൗരډാര്‍ക്ക് ഡോക്ടറുമായി ബന്ധപ്പെടാന്‍ അവസരം വേണം. അതിന് തദ്ദേശസ്വയംഭരണ അതിര്‍ത്തിയില്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ആരെയെങ്കിലും ഡോക്ടര്‍ക്ക് കാണേണ്ടതുണ്ടെങ്കില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ വാഹനം അതിനായി ഉപയോഗിക്കാം. രോഗിയുടെ വീട്ടില്‍ ഡോക്ടര്‍ എത്തുന്ന ക്രമീകരണമാണ് ഉദ്ദേശിക്കുന്നത്. പ്രദേശത്തിന്‍റെ പ്രത്യേകതയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ രോഗികളെ ഇത്തരത്തില്‍ കാണേണ്ടിവരുമെങ്കില്‍ ഒരു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഏര്‍പ്പെടുത്താവുന്നതാണ്. ഇക്കാര്യത്തില്‍ സ്വകാര്യമേഖലയുടെ സഹായവും തേടാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ജില്ലാ കലക്ടറും ഡി.എം.ഒയും കൂടി സ്വാകാര്യ മേഖലയിലെ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിക്കും. ടെലിമെഡിസിന്‍റെ കാര്യത്തിലും മൊബൈല്‍ യൂണിറ്റിന്‍റെ കാര്യത്തിലും എത്രത്തോളം സ്വകാര്യമേഖലയ്ക്ക് സഹായിക്കാനും സഹകരിക്കാനും പറ്റുമെന്നത് ആരായും. ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നേഴ്സ്, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആവശ്യമായ സജ്ജീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സജ്ജമാക്കേണ്ടതാണ്. സ്വകാര്യ ആശുപത്രികളെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കും. ഓരോ ആശുപത്രിയുടെയും സൗകര്യങ്ങള്‍ രണ്ട് ഭാഗമാക്കും. ഒരു ഭാഗം കോവിഡ് ചികിത്സയ്ക്കു മാത്രമായി മാറ്റിവയ്ക്കും. രണ്ടാമത്തെ ഭാഗം മറ്റ് അസുഖങ്ങള്‍ക്കുള്ളവര്‍ക്കായി മാറ്റിവയ്ക്കും. ഇത്തരത്തില്‍ വിഭജനം കഴിഞ്ഞാല്‍ ബാക്കി വരുന്ന ആ സ്ഥാപനത്തിലെ ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കണം. ഇതോടൊപ്പം ആയൂര്‍വ്വേദ മേഖലയിലും ഹോമിയോ വിഭാഗത്തിലുമുള്ള ചികിത്സാലയങ്ങളും മരുന്ന് ഷോപ്പുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. തൊഴിലുറപ്പ് പദ്ധതി (അയ്യങ്കാളി തൊഴിലുറപ്പ് ഉള്‍പ്പെടെ) പ്രകാരമുള്ള ജോലി സംസ്ഥാനത്ത് ആരംഭിക്കും. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ ഒരു ടീമില്‍ ഉണ്ടാകാത്ത രീതിയില്‍ ക്രമീകരിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ആയൂര്‍വേദ മരുന്നുകളുടെ പ്രാധാന്യം പൊതുവെ അംഗീകരിച്ചിട്ടുണ്ട്. ആയൂര്‍വേദ/ ഹോമിയോ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മരുന്നുകള്‍ കൊണ്ടുപോകുന്നതിന് സംസ്ഥാനതലത്തിലായാലും അന്തര്‍സംസ്ഥാന തലത്തിലായാലും അനുമതി നല്‍കും. മെയ് 3 വരെ കോസ്മറ്റിക്സ് ഉപയോഗിച്ചുള്ള സൗന്ദര്യവര്‍ദ്ധന സേവനങ്ങള്‍ ഇല്ലാതെ ബാര്‍ബര്‍ ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം. എസി ഉപയോഗിക്കരുത്. രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഷോപ്പില്‍ കാത്തിരിക്കാന്‍ പാടില്ല. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, മൊബൈല്‍-കമ്പ്യൂട്ടര്‍ ടെക്നീഷ്യന്‍ തുടങ്ങിയവര്‍ വാതില്‍പ്പടി സേവനം നല്‍കുമ്പോള്‍ ശരിയായ ശാരീരിക അകലം പാലിക്കുകയും മാസ്ക്ക് ഉപയോഗിക്കുകയും വേണം. പനി, ചുമ, ജലദോഷം എന്നിവ ഉള്ളവര്‍ പുറത്തിറങ്ങാനേ പാടില്ല. ഓരോ പ്രദേശവും അണുമുക്തവും മാലിന്യ മുക്തവും ആക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതി തയ്യാറാക്കും. വീടുകളും പരിസരവും ശുചിയാക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തിന്‍റെ പ്രത്യേകത അനുസരിച്ച് ക്യാമ്പയിന്‍ സംഘടിപ്പിക്കാനാവണം. അടച്ചിട്ട ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കുന്ന ഘട്ടത്തില്‍ അണുവിമുക്തമാക്കുകയും പരിസരമടക്കം ശുചീകരിക്കുകയും വേണം. കമ്യൂണിറ്റി കിച്ചണുകള്‍ നല്ല നിലയ്ക്ക് നടക്കുന്നുണ്ട്. അര്‍ഹതയുള്ളവര്‍ക്കാണ് അവിടെ ഭക്ഷണം നല്‍കേണ്ടത്. നേരത്തെ അനര്‍ഹരായ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുന്നതില്‍ പ്രശ്നമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവരുടെയും കൈയില്‍ റേഷന്‍ എത്തിയതിനാല്‍ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം വേണ്ട എന്നു പറയുന്ന അവസ്ഥയുണ്ട്. അതില്ലാതെ വിഷമിക്കുന്നവര്‍ക്കാണ് ഇതിലൂടെ ഭക്ഷണം നല്‍കേണ്ടത്. ജോലിയില്ലാതെ ധാരാളം അതിഥിതൊഴിലാളികളുണ്ട്. പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനും കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും അതിഥിതൊഴിലാളികളെ ഉപയോഗിക്കുന്ന കാര്യം പരിശോധിക്കണം. ഇതുവഴി അവര്‍ക്ക് ചെറിയ തൊഴിലും വരുമാനവും കിട്ടും. ലൈഫ് പദ്ധതിയില്‍ മുടങ്ങിപ്പോയ വീടുകളുടെ നിര്‍മാണം മഴയ്ക്കു മുന്‍പെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ പ്രവൃത്തിക്കും അതിഥിതൊഴിലാളികളെ ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. പൊതുശുചീകരണ പ്രവൃത്തികള്‍ക്ക് ശുചിത്വമിഷന്‍റെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെയും ഫണ്ട് ഉപയോഗിക്കാന്‍ കഴിയുമോ എന്ന് നോക്കണം. ശുചീകരണ പ്രവൃത്തികള്‍ക്ക് ഹരിതസേനയെ ഉപയോഗിക്കാം. നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം തുറക്കാന്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് തുറന്ന് വൃത്തിയാക്കാന്‍ ഒരു ദിവസം അനുമതി നല്‍കും. എല്ലാ ഇളവുകളും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ശാരീരിക അകലവും പാലിച്ചുകൊണ്ടു മാത്രമേ പ്രയോജനപ്പെടുത്താനാവൂ. അത്യാവശ്യം വേണ്ട ആളുകളെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ. രോഗലക്ഷണമുള്ളവരെ ഒരു കാരണവശാലും ഈ ഇളവിന്‍റെ പേരില്‍ ജോലി ചെയ്യിക്കരുത്. ഏപ്രില്‍ 20 മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കുന്ന രീതിയില്‍ ക്രമീകരണം ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നു. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ടാകും. നിര്‍ത്തിയിട്ട വാഹനങ്ങള്‍ കേടാവാതിരിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ അവ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കും. യൂസ്ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മറ്റെവിടെയെങ്കിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണ്. അതിഥി തൊഴിലാളികള്‍ക്കും സാമൂഹ്യ അടുക്കളയിലേക്കും ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നില്ല എന്ന പരാതി ഒഴിവാക്കാന്‍ സിവില്‍ സപ്ലൈസ് കൂടി ശ്രദ്ധിക്കണം. അവശ്യ മരുന്നുകള്‍ വിദേശത്ത് എത്തിക്കുന്നതിന് ഇപ്പോള്‍ സംവിധാനമുണ്ട്. കസ്റ്റംസുമായി യോജിച്ച് നോര്‍ക്ക ഇത് നല്ല നിലയില്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. സേവനം ആവശ്യമുള്ളവര്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടാല്‍ മതിയാകും. ഇന്ന് കലക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ കാലത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അവരെല്ലാം നടത്തിയത്. എല്ലാവരെയും അഭിനന്ദിച്ചു. കാലവര്‍ഷം വരുന്ന സ്ഥിതിക്ക് ഓടും ഓലയും മേഞ്ഞ വീടുകള്‍ക്ക് അറ്റകുറ്റപ്പണി വേണ്ടിവരും. അതിന് അനുമതി നല്‍കും. കിണറുകള്‍ വൃത്തിയാക്കാനും അനുമതിയുണ്ടാകും. ശേഖരിച്ചുവെച്ച കശുവണ്ടി പ്രത്യേക ലോറിയില്‍ കൊല്ലം വരെ എത്തിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക അനുമതി നല്‍കും. കശുവണ്ടി വികസന കോര്‍പ്പറേഷനും കാപ്ക്സുമാണ് കശുവണ്ടി എടുക്കുന്നത്. അങ്കണവാടികള്‍ അടച്ചിട്ട സാഹചര്യത്തില്‍ ഭക്ഷണ സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കാന്‍ തീരുമാനിച്ചിരുന്നു. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മെയ് 15 വരെ ഭക്ഷണ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. അങ്കണവാടി പ്രവര്‍ത്തകര്‍ 37 ലക്ഷം വയോധികരുടെ വിവരങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്കാവശ്യമായ സാഹയങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. കേരള ബാങ്കിന്‍റെ 779 ശാഖകളിലൂടെ പ്രത്യേക പ്രവാസി സ്വര്‍ണപണയ വായ്പാ പദ്ധതി നടപ്പാക്കുന്നുണ്ട്. സ്വര്‍ണപണയത്തിേډല്‍ മൂന്നുശതമാനം പലിശക്ക് ഒരു പ്രവാസി കുടുംബത്തിന് പരമാവധി അമ്പതിനായിരം രൂപ വരെ വായ്പ നല്‍കുന്നതാണ് പദ്ധതി. ഇന്‍ഷുറന്‍സ് അപ്രൈസല്‍, പ്രോസസ്സിങ് ചാര്‍ജുകള്‍ ഈടാക്കാത്ത ഈ വായ്പയുടെ കാലാവധി നാലുമാസമാണ്. സഹായം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തന്‍റെയും തന്‍റെ സ്ഥാപനങ്ങളുടെയും പൂര്‍ണ സഹകരണം പി വി അബ്ദുള്‍വഹാബ് എംപി വാഗ്ദാനം ചെയ്തു. ജന്‍ശിക്ഷന്‍ സന്‍സ്താന്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്ന് പരിശീലനകേന്ദ്രങ്ങള്‍ ഐസോലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടു നല്‍കും. നിര്‍മാണ ചെലവ് മാത്രം ഈടാക്കി 25,000 മാസ്ക്കുകള്‍ ദിവസേന നിര്‍മിച്ചു നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. പീവീസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍, പീവീസ് മോഡല്‍ സ്കൂള്‍, അമല്‍ കോളേജ് എന്നിവയും കോവിഡ് പ്രതിരോധത്തിന് വിട്ടുനല്‍കും എന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രമുഖ ടീമായ കേരളാ ബ്ലാസ് റ്റേഴ്സ് കോവിഡ് രോഗികള്‍ക്ക് ആവശ്യമായ 1 ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ സംഭാവന ചെയ്തു. Tags ഇന്ന് കണ്ണൂര്‍ 4 എറണാകുളം കണ്ണൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്. ഇതുവരെ 394 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. കാസര്‍കോട് 1 എന്ന നിലയിലാണ് ഫലം പോസിറ്റീവായത്. ഇന്ന് പോസിറ്റീവായവരില്‍ അഞ്ചുപേര്‍ വിദേശത്തുനിന്നു വന്നവരും രണ്ടു പേര്‍ സമ്പര്‍ക്കംമൂലവുമാണ്. 27 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 24 കോഴിക്കോട് 2 മലപ്പുറം
ടി-20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 59 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. എയ്ഡൻ മാർക്രവും (52) ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. രണ്ടാം ജയത്തോടെ അഞ്ചു പോയിന്റുമായി ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി. നാലു പോയിന്റുള്ള ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായി. മൂന്ന് പന്തിൽ ഒരു റണ്ണെടുത്ത ക്വിന്റന്‍ ഡി കോക്കിനെ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ കെ.എൽ. രാഹുല്‍ ക്യാച്ചെടുത്തു പുറത്താക്കി. ഇതേ ഓവറിൽ തന്നെ റിലീ റൂസോയെ അർഷ്ദീപ് എൽബിയിൽ കുടുക്കി. ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബാവുമ 15 പന്തിൽ പത്ത് റൺസെടുത്തു. മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്ക് ക്യാച്ചെടുത്താണ് ബാവുമയെ മടക്കിയത്. തുടര്‍ന്ന് എയ്ഡൻ മർക്റാമും ഡേവിഡ് മില്ലറും ചേർന്നതോടെ ദക്ഷിണാഫ്രിക്ക സ്കോർ 100 പിന്നിട്ടു. 38 പന്തിൽ മർക്റാം അർധ സെഞ്ചറി തികച്ചു. തൊട്ടുപിന്നാലെ മർക്‌റാമിനെ പുറത്താക്കി ഹാർദിക് പാണ്ഡ്യ കളിപിടിക്കാന്‍ ശ്രമിച്ചു. ട്രിസ്റ്റൻ സ്റ്റബ്സ് ആറു പന്തിൽ ആറു റണ്‍സെടുത്തു പുറത്തായി. എന്നാൽ പുറത്താകാതെ നിന്ന ഡേവിഡ് മില്ലർ രണ്ടു പന്തുകൾ ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. 46 പന്തുകളിൽനിന്ന് 56 റൺസാണു മില്ലര്‍ അടിച്ചെടുത്തത്. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 133 റണ്‍സ് മാത്രം. പെര്‍ത്ത് പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ഒറ്റയ്ക്ക് പോരാടിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് ഇന്ത്യയെ 133-ല്‍ എത്തിച്ചത്. 40 പന്തുകള്‍ നേരിട്ട സൂര്യ മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 68 റണ്‍സെടുത്തു. 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയും 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയ്ന്‍ പാര്‍നെലുമാണ് ഇന്ത്യയെ തകര്‍ത്തത്.
കേരളത്തിലെ ഒട്ടുമിക്ക കുടുംബങ്ങളും അവധിക്കാല യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത് കര്‍ണ്ണാടകയാണ്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ കൂടി യാത്രചെയ്യുമ്പോള്‍ വഴിച്ചെലവിനും താമസത്തിനും ഷോപ്പിങ്ങിനുമായി 50,000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കരുതെന്നു മുന്നറിയിപ്പ്. ഇനി അഥവാ പണം കയ്യില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ രേഖകള്‍ എടുക്കാന്‍ മറക്കരുത്. രേഖകളില്ലാത്ത പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നു കണ്ണൂര്‍ കലക്ടര്‍ മിര്‍ മുഹമ്മദ് അലി മുന്നറിയിപ്പു നല്‍കി. കേരളത്തില്‍ നിന്ന് നിരവധി കുടുംബങ്ങളാണു അവധിക്കാലത്തു കര്‍ണ്ണാടക സന്ദര്‍ശിക്കാന്‍ പോകാറുള്ളത്. കുടക്, മൈസൂര്‍, ബെംഗളൂരു തുടങ്ങിയ പ്രദേശങ്ങള്‍ കേരളത്തിലെ സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളുമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണു പണം കൊണ്ടു പോകുന്നതിനു നിയന്ത്രണം വന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്താല്‍ കൃത്യമായ രേഖകള്‍ നല്‍കിയാല്‍ സാധാരണ രീതിയില്‍ തിരിച്ചു നല്‍കാറുണ്ട്. എന്നാല്‍ വഴിച്ചെലവിനുള്ള പണം തല്‍ക്കാലം കയ്യില്‍ നിന്നു പോകുന്നതു പ്രയാസമുണ്ടാക്കും. മാത്രമല്ല പിന്നീടു തുക തിരികെ വാങ്ങുന്നതിനു നൂലാമാലകളുമുണ്ടാകും. ആവശ്യങ്ങള്‍ക്കുള്ള പണം അതാതു സമയത്തു പിന്‍വലിക്കുകയും ഷോപ്പിങ്ങിനു പരമാവധി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുയോ ചെയ്യാം. വിനോദസഞ്ചാരത്തിനു പുറമേ വ്യാപാരികളും നിരന്തരം കര്‍ണ്ണാടകയെ ആശ്രയിക്കുന്നവരാണ്. വ്യാപാര ആവശ്യങ്ങള്‍ക്കു പോകുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. കര്‍ണ്ണാടകയോടു ചേര്‍ന്നു കിടക്കുന്ന കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ വ്യാപാരികളാണു കൂടുതലായും വ്യാപാര ആവശ്യങ്ങള്‍ക്കായി കര്‍ണ്ണാടകയിലേക്കു പോകുന്നത്. പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോള്‍ അനധികൃതമായി കൈവശം വെക്കുന്ന പണം പിടിച്ചെടുക്കാനിടയുണ്ട്. ഇത് ഒഴിവാക്കുന്നതിന് മതിയായ രേഖകള്‍ കൈയില്‍ കരുതണമെന്ന് കണ്ണൂര്‍ കലക്ടര്‍ അറിയിച്ചു. മേയ് 12നാണു കര്‍ണ്ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബംഗലൂരു : ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രശസ്ത സിനിമാനടി സഞ്ജന ഗല്‍റാണിയെ ബംഗലൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ രാഗിണി ദ്വിവേദിക്ക് പിന്നാലെ അറസ്റ്റിലാകുന്ന രണ്ടാമത്തെ നടിയാണ് സഞ്ജന. രാവിലെ ഇന്ദിരനഗറിലെ സഞ്ജനയുടെ വീട്ടില്‍ സിസിബി നടത്തിയ റെയ്ഡിനും പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നടിയെ വിശദമായ ചോദ്യം ചെയ്യലിനായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിക്കും. ലഹരി കടത്തുകേസില്‍ നടി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ബംഗലൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. കേസില്‍ നടിയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും, സ്ഥലത്തില്ലെന്ന് മറുപടി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കോടതിയുടെ സെര്‍ച്ച് വാറണ്ട് സഹിതമാണ് ക്രൈംബ്രാഞ്ച് സംഘം ഇന്നുപുലര്‍ച്ചെ നടിയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. ഉന്നതര്‍ ഉള്‍പ്പെട്ട പാര്‍ട്ടിയില്‍ ലഹരിമരുന്ന് എത്തിച്ചെന്ന കേസില്‍ നടി രാഗിണി ദ്വിവേദിയെ നേരത്തെ സിസിബി അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ലഹരി കടത്തുമായി ബന്ധപ്പെട്ട് സഞ്ജനയുടെ സുഹൃത്ത് രാഹുലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തന്റെ രാഖി സഹോദരനാണ് രാഹുലെന്ന് സഞ്ജന പറഞ്ഞു. കൂടാതെ കഴിഞ്ഞദിവസം ലഹരി ഇടപാടുകാരന്‍ അരൂര്‍ സ്വദേശി നിയാസ് മുഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയാസിന് സഞ്ജനയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ക്രൈംബ്രാഞ്ച് സൂചിപ്പിച്ചു. ബംഗലൂരുവില്‍ ജനിച്ച സഞ്ജന ഗല്‍റാണി 2006 ല്‍ ഒരു കാതല്‍ സെയ്വീര്‍ എന്ന തമിഴ് ചിത്ത്രതിലൂടെയാണ് സിനിമാരംഗത്ത് പ്രവേശിക്കുന്നത്. പ്രശസ്ത തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ്. ലഹരികടത്തുകേസുമായി ബന്ധപ്പെട്ട് കേസിലെ മൂന്നാം പ്രതിയായ വീരേന്‍ ഖന്നയുടെ വീട്ടിലും സിസിബി പരിശോധന നടത്തുന്നുണ്ട്. കേസില്‍ ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്.
1978-നു ഒടുവിൽ... ഒരു സന്ധ്യാ.. സമയത്താണ് ആ പഴയ വയലാലിൽ വീട്ടിൽ ഞാനും... എൻ്റെ ഉറ്റ സുഹൃത്തായ...പ്രൊഫസർ പെരിങ്ങാട്ടു അബദുള്ളയും... എത്തിയതും..... അന്ന്... ആ വലിയ മൂക്കിൻ്റെ മുകളിൽ ഇമ്മിണി വലിയ കണ്ണട വെച്ച... ബേപ്പൂർ സുൽത്താൻ എന്ന മഹാപ്രതിഭക്ക്... ഞാൻ സ്ഥിര ചിരപരിചിതനല്ലെങ്കിലും..... ബസ്റ്റോപ്പിൽ ബീഡിയും വലിച്ച് പേരക്കുട്ടിയുടെ സ്കൂൾ ബസ്സിൻ്റെ വരവും കാത്തു കാൽ മുട്ടും മടക്കി ഒക്കിച്ചിരിക്കുന്ന ആ കഥാകാരനെ... അന്ന് ബേപ്പൂരിൽ ജോലി ചെയ്തിരുന്ന ഞാൻ പലകുറി മുഖാമുഖം മുട്ടിയ... ആ വൈക്കത്തുകാരൻ ബഷീർ... ഞങ്ങളെ സ്വീകരിച്ചിരുത്തി... ഞങ്ങൾക്ക് സൽക്കരിച്ചു തന്ന മധുരമുള്ള സുലൈമാനിയേക്കാൾ... അതിമധുരമായി ഇന്നും ഓർമ്മയിലൂറുന്നത് ..... ആ.... 20 മിനുറ്റ് നേരം കൂടെയിരുന്ന് പറഞ്ഞ കുശലങ്ങളാണ്...
ഐക്യരാഷ്ട്ര പൊതുസഭയുടെ 2007 ഡിസംബർ 18 ലെ തീരുമാനപ്രകാരം ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനം ആയി ആചരിക്കപ്പെടുന്നു. [1] ഐക്യരാഷ്ട്ര പൊതുസഭയുടെ ആ തീരുമാനത്തിന് 4 ഘടകങ്ങളാണ് ഉള്ളത് ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനം ആയി വ്യവസ്തീകരണം. ഐക്യരാഷ്ട്രസഭയുടെ ഉപഘടകങ്ങളും, എല്ലാ അംഗരാജ്യങ്ങളും , സന്നദ്ധ സംഘടനകളും , എല്ലാ പൊതു സ്വകാര്യ സംഘടനകളും ലോക ഓട്ടിസം അവബോധ ദിനാചരണത്തിൽ പങ്കെടുക്കുക. ഓട്ടിസത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വർദ്ധിപ്പിക്കുക. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ഈ സന്ദേശം ഐക്യരാഷ്ട്രസഭയുടെ എല്ലാ ഉപഘടകങ്ങൾക്കും അംഗരാജ്യങ്ങ ൾക്കും നൽകണം.[2] അവലംബംതിരുത്തുക ↑ UN General Assembly (1 November 2007). Third Committee calls on Assembly to designate 2 April World Autism Day. Press release. ശേഖരിച്ച തീയതി: 29 October 2009. ↑ United Nations General Assembly Resolution 139 session 62 page 2 (retrieved 29 October 2009) "https://ml.wikipedia.org/w/index.php?title=ലോക_ഓട്ടിസം_അവബോധ_ദിനം&oldid=1971116" എന്ന താളിൽനിന്ന് ശേഖരിച്ചത്
കാഞ്ഞങ്ങാട്: ലെവല്‍ ക്രോസ് ഇല്ലാത്ത കേരളമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം; പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഒഴിവാക്കുന്ന സ്വപ്ന പദ്ധതിയിലേക്കാണ് സര്‍ക്കാര്‍ ചുവടു വെയ്ക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍ വെമേല്‍പ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലെവല്‍ക്രോസ് ഇല്ലാത്ത കേരളമെന്ന സ്വപ്ന പദ്ധതി പൂര്‍ത്തിയാക്കാന്‍ എല്ലാ വകുപ്പുകളെയും ജനപ്രതിനിധികളെയും ഒരുമിച്ച് നിര്‍ത്തി പൊതുമരാമത്ത് വകുപ്പ് നേതൃത്വപരമായ പങ്കു വഹിക്കും. മറ്റ് തടസ്സങ്ങളില്ലെങ്കില്‍ കേരളത്തില്‍ ഈ വര്‍ഷം തന്നെ ഒമ്പത് റെയില്‍വേ മേല്‍പ്പാലം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപമെന്റ് കോര്‍പറഷന്‍ കേരള പൂര്‍ത്തിയാക്കും. റെയില്‍വെ സമയബന്ധിതമായി സഹകരിച്ചാല്‍ 2023 ല്‍ തന്നെ ഈ പാലങ്ങളിലൂടെ യാത്ര സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു. ലെവല്‍ ക്രോസ് ഇല്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതിയിലേക്കെത്താല്‍ 72 റെയില്‍വെ മേല്‍പ്പാലങ്ങളാണ് നിര്‍മിക്കാന്‍ പോകുന്നത്. അതില്‍ 66 എണ്ണം കിഫ്ബി പദ്ധതിയാണ്. ആറ് മേല്‍പ്പാലങ്ങള്‍ പ്ലാന്‍ ഫണ്ടിലൂടെയും നിര്‍മിക്കും. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ മറ്റേത് തടസങ്ങളുണ്ടെങ്കിലും തുടര്‍ നടപടിയിലൂടെ മാറ്റിയെടുത്ത് മുന്നോട്ട് കൊണ്ടുപോയി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം തീരദേശ മേഖലയുടെ പുരോഗതിക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ, മുന്‍ എംപി പി.കരുണാകരന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, നഗരസഭാധ്യക്ഷ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ എന്നിവര്‍ സംസാരിച്ചു. ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ ടി.എസ്.സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സതേണ്‍ റെയില്‍വേ സി എ ഒ രാജേന്ദ്ര പ്രസാദ് ജിങ്കാര്‍ റെയില്‍വേ പങ്കാളിത്ത റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുല്ല, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.അനീശന്‍, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സബീഷ്, കൗണ്‍സിലര്‍മാരായ എച്ച്.ശിവദത്ത്, എം.ശോഭന, എ.കെ.ലക്ഷ്മി, അനീസ ഹംസ, അജാനൂര്‍ പഞ്ചായത്തംഗം അശോകന്‍ ഇട്ടമ്മല്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.വി.രമേശന്‍, കെ.പി.ബാലകൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.മുഹമ്മദ് കുഞ്ഞി, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, പി.പി.രാജു, രവി കുളങ്ങര, എം.കുഞ്ഞമ്പാടി, ജെറ്റോ ജോസഫ്, ആന്റക്‌സ് ജോസഫ്, മുത്തലിബ് കൂളിയങ്കാല്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, രതീഷ് പുതിയപുരയില്‍, പി.ടി.നന്ദകുമാര്‍, വി.കെ.രമേശന്‍, എന്‍.പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു. ആര്‍ബിഡിസികെ മാനേജിങ്ങ് ഡയറക്ടര്‍ എസ്.സുഹാസ് സ്വാഗതവും ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എ.എ.അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു. സ്വപ്നം ഇനി യാഥാര്‍ഥ്യം ആവേശ കടലായി കോട്ടച്ചേരി മേല്‍പ്പാല ഉദ്ഘാടനം. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് മാര്‍ച്ച് ഏഴിന് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ പരിസമാപ്തിയായത്. തീരദേശവാസികളുടെ സ്വപ്ന സാക്ഷാത്കാരത്തിന് സാക്ഷികളാകാന്‍ നൂറു കണക്കിനാളുകളാണ് എത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. മന്ത്രിക്കൊപ്പം കോട്ടച്ചേരി പാലത്തിന് മുകളിലൂടെ നടക്കാന്‍ നാടൊരുമിക്കുമ്പോള്‍ അതൊരു ചരിത്രമായി മാറി. 2003 ല്‍ സര്‍ക്കാര്‍ മേല്‍പ്പാല നിര്‍മാണം റോഡ്‌സ് ബ്രിജ്‌സ് കോര്‍പറേഷനെ ഏല്‍പിച്ചു. 2016 ഡിസംബര്‍ 20 ന് ഭൂമി ഏറ്റെടുക്കാന്‍ 21.71 കോടി രൂപയുടെ ഭരണാനുമതി. 2017 ജൂണ്‍ 30 ന് മേല്‍പ്പാല നിര്‍മാണത്തിനായി 15 കോടി അനുവദിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജിയോ ഫൗണ്ടേഷന്‍ ആന്‍ഡ് സ്ട്രക്ച്ചറല്‍ പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍ ഉറപ്പിച്ചു. 2018 ഏപ്രില്‍ 14 ന് മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നു. അന്ന് റവന്യു മന്ത്രിയായിരുന്ന കാഞ്ഞങ്ങാട് എം എല്‍ എ കൂടിയായ ഇ.ചന്ദ്രശേഖരനാണ് മേല്‍പ്പാലത്തിന് തറക്കല്ലിട്ടത്. സെപ്തംബറില്‍ നിര്‍മാണം ആരംഭിച്ചു. 21 മീറ്റര്‍ നീളമുള്ള 10 സ്പാനും 32.4 മീറ്റര്‍ നീളമുള്ള ഒരു റെയില്‍വേ സ്പാനും ഉള്‍പ്പെടെ ആകെ 11 സ്പാന്‍ ആണ് ഉള്ളത്. രണ്ടു വരി ഗതാഗതത്തിന് ഉതകുന്ന രീതിയില്‍ നിര്‍മിച്ച മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് ഉള്‍പ്പെടെ 730 മീറ്റര്‍ നീളവും 10.15 മീറ്റര്‍ വീതിയും ഉണ്ട്. പാലത്തിന്റെ ഒരു വശത്ത് 1.5 മീറ്റര്‍ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബീച്ച് റോഡിലെ ലെവല്‍ ക്രോസ് നമ്പര്‍ 274 ന് പകരമായാണ് സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയും സംയുക്തമായി കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍വേ സ്പാന്‍ ഉള്‍പ്പടെ നിര്‍മ്മാണചെലവ് 15 കോടി രൂപയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 21.71 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറന്‍ മേഖലയുടെ സമഗ്ര വികസനത്തിന് മേല്‍പ്പാലം വേഗം കൂട്ടും. ആര്‍.ബി.ഡി.സി.കെ സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 42ാമത്തെ റെയില്‍വേ മേല്‍പ്പാലമാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം.
കഴിഞ്ഞ ഒരു വര്‍ഷം ഗാര്‍ഡനിംഗ് ഹോബിയാക്കി മാറ്റിയവര്‍ അനവധിയാണ്. ഗാര്‍ഡനിംഗിലേക്ക് കടക്കുമ്പോള്‍ എളുപ്പമെന്ന് തോന്നുമെങ്കിലും പരിപാലനം അത്ര ചെറിയ കാര്യമല്ല. ലോക്ഡൗണും നിയന്ത്രണങ്ങളുമെല്ലാം മാറി തിരികെ ജോലിയിലേക്കും തിരക്കുകളിലേക്കും പ്രവേശിച്ചതോടെ അതുവരെ നട്ടുപരിപാലിച്ചുവന്നിരുന്ന ചെടികളെ പരിപാലിക്കാന്‍ സമയം കണ്ടെത്താനുള്ള പെടാപാടിലായിരിക്കും പലരും. ടെക്‌നോളജി കടന്നുചെല്ലാത്ത ഇടമില്ലെന്നല്ലേ പറയുന്നത്. അതേ ടെക്‌നോളജി ഇപ്പോള്‍ ഗാര്‍ഡനിംഗിലും പ്രാവര്‍ത്തികമാക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കായി. ഇന്‍ഡോര്‍ ചെടി പരിപാലനത്തിനായി ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന ചില നൂതന സാങ്കേതിക വിദ്യകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. വാട്ടര്‍ സെന്‍സര്‍ പല ചെടികള്‍ക്കും വെള്ളത്തിന്റെ അളവ് വ്യത്യസ്ത രീതിയിലാണ്. ചില ചെടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ വെള്ളം നല്‍കിയാല്‍ മതിയാകും. എന്നാല്‍ മറ്റു ചില ഇന്‍ഡോര്‍ ചെടികള്‍ക്ക് ദിവസേന വെള്ളം നല്‍കേണ്ടി വരും. അമിത വെള്ളവും അല്‍പ്പവെള്ളവുമെല്ലാം ചെടികളുടെ നാശത്തിന് ഇടവരുത്തുന്നു. അത്തരം സാഹചര്യങ്ങളിലാണ് വാട്ടര്‍ സെന്‍സറിന്റെ പ്രസക്തി. ചെടിച്ചട്ടികളിലേക്ക് ഈ ഡിവൈസ് ഇറക്കിവെക്കുകയാണ് ചെയ്യേണ്ടത്. ഇതിലൂടെ ചെടിച്ചട്ടികളിലെ ജലാംശത്തിന്റെ അളവ് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. ചില വാട്ടര്‍ സെന്‍സര്‍ ചെടികളുടെ വളര്‍ച്ചയും കാണിക്കും. 2. സ്മാര്‍ട്ട് പോട്ട് ചെടികള്‍ വളര്‍ത്തുന്നവര്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് വീടുവിട്ടു കുറച്ച് ദിവസം മാറിനില്‍ക്കേണ്ടി വരുന്നത്. ഇന്‍ഡോര്‍ പ്ലാന്റുകളുടെ കാര്യത്തില്‍ ഏറിയാല്‍ ഒരാഴ്ച വരെ വെള്ളമൊഴിക്കാതെ മാറിനില്‍ക്കാമെന്നല്ലാതെ അതില്‍ കൂടുതലായാല്‍ ചെടികള്‍ നശിച്ചുപോകും. അത്തരം സാഹചര്യങ്ങളിലാണ് സ്മാര്‍ട് പോട്ടുകള്‍ സഹായകരമാകുന്നത്. സാധാരണ ചെടിചട്ടികളില്‍ നിന്ന് വ്യത്യസ്തമായി സ്മാര്‍ട് പോട്ടുകളില്‍ സെല്‍ഫ് വാട്ടറിംഗ് സംവിധാനമുണ്ടാകും. വെള്ളം കൃത്യമായ അളവിലാണോ എന്നറിയാനുള്ള ആക്‌സസിംഗ് ഡിവൈസോട് കൂടിയുള്ളതാണ് ഈ സ്മാര്‍ട് പോട്ട്. ചെടിക്ക് ലഭ്യമാകുന്ന വെളിച്ചം, താപനില,ഈര്‍പ്പം, വളങ്ങളുടെ അളവ് എന്നിവ മനസിലാക്കാനും ഈ ഡിവൈസ് സഹായിക്കുന്നു. ഇതിന്റെ ദിനംപ്രതിയുള്ള റിപ്പോര്‍ട്ട് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ ഫോണുകളിലെത്തും. 3. ഇന്‍ഡോര്‍ വെതര്‍ സ്‌റ്റേഷന്‍ ഒരു ചെടിയെ ജീവനോടെ നിലനിര്‍ത്തുന്നതില്‍ നിരവധി ഘടകങ്ങള്‍ പങ്കുവഹിക്കുന്നുണ്ട്. ഈര്‍പ്പത്തിന്റെ അളവ്, വെളിച്ചം, താപനില എന്നിവയാണ് ആരോഗ്യപ്രദമായ വളര്‍ച്ചയ്ക്ക് ചെടികള്‍ക്കാവശ്യം. ചെടികള്‍ വെച്ചിരിക്കുന്ന ഇടങ്ങളിലെ താപനിലയും ഈര്‍പ്പവും കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ അളവുമെല്ലാം ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഡിവൈസാണ് ഇന്‍ഡോര്‍ വെതര്‍ സ്‌റ്റേഷന്‍. ഡിവൈസുമായി കണക്ട് ചെയ്തിരിക്കുന്ന ഫോണുകളിലേക്ക് നിര്‍ദേശങ്ങളടങ്ങിയ നോട്ടിഫിക്കേഷന്‍ ലഭിക്കും. 4. സ്മാര്‍ട്ട് പ്ലാന്റ് സ്റ്റേഷന്‍ ഇന്‍ഡോര്‍ പ്ലാന്റ് ഒരുക്കുമ്പോഴുള്ള വെല്ലുവിളികളിലൊന്ന് ആവശ്യത്തിന് വെളിച്ചം ലഭ്യമല്ലാത്തയിടങ്ങളാണ്. സ്മാര്‍ട്ട് പ്ലാന്റ് സ്റ്റേഷന്‍ ഇതിനൊരു പരിഹാരമാണ്. ചെടികള്‍ക്കാവശ്യത്തിന് വെളിച്ചം നല്‍കി വളര്‍ച്ചയെ സഹായിക്കുന്നു.
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
ആംബർ കോട്ടയ്ക്കു ഏകദേശം 400 മീറ്റർ മുകളിലായി, ആരവല്ലി പർവത നിരയിലെ "കഴുകൻ മല" യിലാണ് (Cheel Ka Teela / hill of Eagles) ജയ്‌ഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. ആംബറിലെ ഒരു പുരാതന നിർമിതിയാണ് ചെങ്കല്ലിൽ പണി കഴിപ്പിക്കപ്പെട്ട ഈ കോട്ട. കൃത്യമായ കാലഘട്ടം വ്യക്തമെല്ലെങ്കിലും 11-ആം നൂറ്റാണ്ടിൽ കാകിൽ ദേവ് രാജാവാണ് ജയ്‌ഗഡ് കോട്ടയുടെ നിർമാണം തുടങ്ങി വച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു.1726-ൽ രാജാ ജയ് സിംഗ് II ആണ് ഈ കോട്ടയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി പുതുക്കിയെടുത്തത് . ജയ്‌ഗഡ് കോട്ടയുടെ മുഖ്യ ധർമം, ആംബർ കോട്ടയും ഗ്രാമത്തെയും പരിരക്ഷിക്കുക എന്നതായിരുന്നു. ആരവല്ലി പർവത നിരയുടെ മുഖ മുദ്രയായ പരുക്കൻ മട്ട് തന്നെയാണ് ജയ്‌ഗഡ് കോട്ടയ്ക്കും. കോട്ടയുടെ ഇരു വശങ്ങളിലേയ്ക്കും നീണ്ടു കിടക്കുന്ന കനത്ത ചുറ്റുമതിൽ അംബർ കോട്ടയും ഗ്രാമത്തെയും വലയം ചെയ്തു നില്ക്കുന്നു. പുരാത ഭാരതത്തിലെ കെട്ടിട നിർമാണ ശാസ്ത്രമായ "ശില്പ ശാസ്ത്ര(śilpa śāstra)" ത്തിൽ ആറു തരം കോട്ട നിർമാണ രീതികൾ പ്രതിപാദിക്കുന്നുണ്ട്. അതിൽ, "ഗിരി ദുർഗ്" (Hill Fort) എന്ന രീതി ഉപയോഗിച്ചു നിർമിച്ചവയാണ് ജയ്‌ഗഡ് കോട്ടയും ആംബർ കോട്ടയും. ആംബർ കോട്ടയിലേയ്ക്കുള്ള വഴിയിൽ ഇടത്തോട്ടു തിരിഞ്ഞാൽ ജയ്‌ഗഡ് കോട്ടയിലേയ്ക്കുള്ള വഴിയായി. വളഞ്ഞു പുളഞ്ഞു പോകുന്ന കുത്തനെയുള്ള ഒരു മലമ്പാതയിലൂടെ ഞങ്ങൾ യാത്ര ആരംഭിച്ചു. സംസാരപ്രിയനായ ഞങ്ങളുടെ ഡ്രൈവർ, ഘാട്ട് റോഡിന്റെ സവിശേഷതകളെ പറ്റിയും, മല കയറാനുള്ള പ്രയാസത്തെ പറ്റിയും വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു. കയറ്റവും ഇറക്കവും വളവും തിരിവുമുള്ള റോഡിലൂടെ യാത്ര ദുഷ്കരമായിരിക്കും എന്ന മുന്നറിയിപ്പും തന്നു. ഞാൻ അപ്പോൾ ആലോചിച്ചത് പണ്ട് പ്ലസ് ടു പഠനകാലത്ത്‌ മാസത്തിൽ രണ്ടു തവണയെങ്കിലും കയറുകയും ഇറങ്ങുകയും ചെയ്തിട്ടുള്ള താമരശ്ശേരി ചുരത്തെപ്പറ്റിയാണ്. തീയിൽ കുരുത്തത് വെയിലിൽ വാടില്ലല്ലോ! "ഞമ്മളെ താാാമശ്ശേരി ചൊര"ത്തെ കുറിച്ച് ഡ്രൈവർക്ക് വിവരിച്ചു കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനും മാത്രം ഭീകര ഹിന്ദി ഞങ്ങൾക്ക് രണ്ടു പേർക്കും അറിയില്ലാത്തതു കൊണ്ട് പുറത്തേയ്ക്ക് നോക്കി മിണ്ടാതെ ഇരുന്നു. അങ്ങനെ മല കയറി ഞങ്ങൾ ജയ്‌ഗഡ് കോട്ടയുടെ കവാടത്തിനരികെ എത്തി. ജയ്‌ഗഡ് കോട്ട - ഒരു വിഹഗ വീക്ഷണം ടിക്കറ്റ്‌ കൗണ്ടറിൽ നല്ല തിരക്ക്. അമ്പതു രൂപയുടെ ടിക്കറ്റ് എടുത്താൽ കാർ കോട്ടവാതിൽ വരെ കൊണ്ട് പോകാം. കോട്ടയിലേയ്ക്കു കയറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് പടുകൂറ്റൻ ഒരു സിമന്റ്‌ പ്ലാറ്റ്ഫോം ആണ്. അതൊരു ഭൂഗർഭ വാട്ടർ ടാങ്ക് ആണെന്ന് ഡ്രൈവർ പറഞ്ഞു തന്നു. ജയഗഡ് കോട്ടയിൽ ഇത്തരത്തിലുള്ള മൂന്നു വാട്ടർ ടാങ്കുകൾ ഉണ്ട്. ഇതിൽ ഒരു വാട്ടർ ടാങ്കുമായി ബന്ധപ്പെട്ടു ഒരു കഥയുണ്ട്. ഈ ടാങ്കുകളിൽ ഒന്നിൽ കച്ചവാ രാജവംശത്തിന്റെ സ്വന്തമായ ടണ്‍ കണക്കിന് സ്വർണ്ണവും രത്നങ്ങളും മറ്റു അമൂല്യ വസ്തുക്കളും അടങ്ങിയ ഒരു നിധി ഒളിഞ്ഞിരുപ്പുണ്ട് എന്ന ഊഹാപോഹങ്ങൾ ശക്തമായിരുന്നു. 1976-ൽ അടിയന്തരാവസ്ഥ അതിന്റെ മൂർധന്യത്തിൽ ആയിരുന്ന കാലത്ത്, ഇന്ദിരാ ഗാന്ധി ഈ വാട്ടർ ടാങ്ക് തുറന്നു പരിശോധിക്കാൻ ഉത്തരവിട്ടു. രാജ്യം കടുത്ത രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമായിരുന്നു ഇതെന്നു ഓർക്കണം. നിധി വേട്ടക്കായി പട്ടാളം ഇറങ്ങി. ഇക്കാര്യം അറിഞ്ഞ അന്നത്തെ പാകിസ്താൻ പ്രധാന മന്ത്രി സുൾഫിക്കർ അലി ഭൂട്ടോ ഇന്ദിരാഗാന്ധിക്ക് ഒരു കത്തെഴുതിയത്രേ1. "ജയ്‌ഗഡിലെ നിധി ഇന്ത്യയുടെയും പാകിസ്താന്റെയും പൊതു സ്വത്താണ്. അത് ന്യായമായ രീതിയിൽ വിഭജിക്കേണ്ടതാകുന്നു."എന്തു കിട്ടിയാലും ഞങ്ങൾക്കും പകുതി വേണം എന്നായിരുന്നു സുൾഫിക്കർ അലി ഭൂട്ടോയുടെ കത്തിന്റെ രത്നചുരുക്കം! ജയ്‌ഗഡ് കോട്ടയിലെ നിധി വേട്ട പരാജയമായിരുന്നു എന്നാണ് ചരിത്ര രേഖകൾ പറയുന്നത്. പക്ഷെ അറുപതു ട്രക്ക് നിറയെ സ്വർണ്ണം ഇവിടെ നിന്ന് കിട്ടി എന്നും, അടിയന്തരാവസ്ഥ കാലത്തെ നിരോധനാജ്ഞയുടെ മറവിൽ അംബർ ഗ്രാമ വാസികളെ മുഴുവൻ വീടുകളിൽ അടക്കിയിരുത്തി, ഈ സ്വർണ്ണം ഡൽഹിക്ക് കൊണ്ട് പോയി എന്നും വിശ്വസിക്കുന്ന പലരും ഇന്നും ആംബറിൽ ഉണ്ട്; ഞങ്ങളുടെ ഡ്രൈവർ അടക്കം! തെളിവുകൾ ഇല്ലാത്തതിനാൽ ഇത് വെറും ഒരു കെട്ടുകഥ ആണെന്ന് വിശ്വസിക്കാനേ തരമുള്ളൂ. രസകരമായ ഒരു കാര്യം, നമ്മുടെ ഇന്ദിരാ ഗാന്ധി, സുൾഫിക്കർ അലി ഭൂട്ടോയ്ക്ക് അയച്ച മറുപടി കത്താണ്. ഭൂട്ടോയുടെ കത്തിനെ ആദ്യം അവഗണിച്ച ഇന്ദിരാ ഗാന്ധി, നാല് മാസത്തിനു ശേഷം ഭൂട്ടോയ്ക്ക് മറുപടി എഴുതി. "ഞാൻ നിയമ വിദഗ്ധരുമായി സംസാരിച്ചതിൽ നിന്ന് അറിഞ്ഞത് പാകിസ്ഥാന് നിധിയിൽ യാതൊരു അവകാശവും ഇല്ല എന്നാണ്. പിന്നെ താങ്കളുടെ അറിവിലേയ്ക്കായി, ജയ്‌ഗഡിൽ യാതൊരു നിധിയും ഇല്ല." ചരിത്ര പ്രധാനമായ ആ ടാങ്കിനരികിലൂടെ ഞങ്ങൾ കോട്ടയ്ക്കുള്ളിലേയ്ക്കു പ്രവേശിച്ചു. ആംബർ കോട്ടയ്ക്കു സമാനമായ ഘടനയാണ് ജയ്‌ഗഡ് കോട്ടയ്ക്കും. എന്നാൽ ആംബറിലേത് പോലെ അലങ്കാരങ്ങലോ ആർഭാടങ്ങളോ ജയ്‌ഗഡ് കോട്ടയ്ക്കില്ല. പ്രധാനമായും പട്ടാള ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കോട്ടയായതിനാൽ ആവണം ഇത്. ഞങ്ങൾ ആദ്യമായി എത്തിച്ചേർന്നത് "ശുഭാത് നിവാസ്" എന്നറിയപ്പെടുന്ന ഒരു നടുമുറ്റത്താണ്. പടയാളികൾ ഒത്തു കൂടുകയും സൈനിക പരേഡുകൾ നടക്കുകയും ചെയ്തിരുന്ന വിശാലമായ ഒരു നടുമുറ്റമാണ് "ശുഭാത് നിവാസ്" . ശുഭാത് നിവാസിലെ പുരാതനത്വം തുടിക്കുന്ന ഒരു മണ്ഡപത്തിൽ കണ്ണുടക്കി. ഇവിടെ നിന്നായിരിക്കാം രാജാവ് തന്റെ പടയുടെ പ്രൗഡി വിലയിരുത്തിയിരുന്നത്. "ശുഭാത് നിവാസ്" എന്ന നടുമുറ്റം കോട്ടയുടെ മുകൾ നിലകളിലേയ്ക്കു പോകാൻ പടവുകൾക്കു പകരം ചരിഞ്ഞ പാതകൾ(ramp) ആണ്. Ramp-ലൂടെ നടന്നു ഞങ്ങൾ മറ്റൊരു നടുമുറ്റത്തെത്തി. ലക്ഷ്മി വിലാസ് എന്നറിയപ്പെടുന്ന ഒരു ചെറിയ തളം ഇവിടെയുണ്ട്. രാജാവ് അതിഥികളെ സ്വീകരിച്ചിരുന്നത് ഈ തളത്തിൽ വച്ചാണ്. പന്ത്രണ്ടു മാർബിൾ തൂണുകൾ ആണ് ഈ തളത്തെ താങ്ങി നിർത്തുന്നത്. ലക്ഷ്മി വിലാസിൽ നിന്ന് അകത്തേക്കു പ്രവേശിക്കാൻ കൊത്തുപണികൾ ചെയ്ത ഏഴ് വാതിലുകൾ ഉണ്ട്. അകത്തെ കിടപ്പുമുറികളിലേയ്ക്ക് നയിക്കുന്ന വാതിലുകൾ ആണിവ. ജയ്പൂരിന്റെ ശില്പിയായ വിദ്യാധര ഭട്ടാചാര്യ ആണ് ലക്ഷ്മി വിലാസ് നിർമിച്ചത്. സന്തുഷ്ടനായ രാജാവ് അദ്ദേഹത്തിനു "Siropao(robe of honor )" നല്കി ആദരിച്ചു എന്നാണ് ചരിത്രം. ലക്ഷ്മി വിലാസ് ജയ്‌ഗഡ് കോട്ടയിൽ നിന്ന് ആംബർ കോട്ടയുടെയും, താഴ്വാരത്തെ ഗ്രാമങ്ങളുടെയും, അതിനുമപ്പുറം ആരവല്ലി പർവത നിരയുടെയും ദൃശ്യം ഒരു പെയിന്റിംഗ് പോലെ മനോഹരമാണ്. ആ കാഴ്ച കാണാൻ വേണ്ടിയാണ് ഞങ്ങൾ ജയ്‌ഗഡ് കോട്ടയിൽ വന്നത്. സമയം പതിനൊന്നു കഴിഞ്ഞെങ്കിലും മൂടൽ മഞ്ഞു മാറിയിരുന്നില്ല. ഒട്ടൊരു നിരാശയോടെയാണ് ഞങ്ങൾ ജയ്‌ഗഡ് കോട്ടയുടെ മുകൾ നിലയിലേയ്ക്കു നടന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി വന്നിട്ട്, ഒരു മനോഹര ദൃശ്യം നഷ്ടമാകുന്നതിലെ നിരാശ! ആകാശം തെളിയാൻ പ്രാർഥിച്ചു കൊണ്ട് ഞങ്ങൾ കോട്ടയിലെ മറ്റു കാഴ്ചകളിലേയ്ക്കു കണ്ണോടിച്ചു. മനോഹരമായ ഒരു ഉദ്യാനം ജയ്‌ഗഡ് കോട്ടയിൽ ഉണ്ട്. ആരാം മന്ദിർ എന്നറിയപ്പെടുന്ന ഭാഗമാണിത്. ഉദ്യാനത്തെക്കാൾ ആകർഷകമായി തോന്നിയത്, സ്വർഗത്തിലേയ്ക്കുള്ള വാതിൽ എന്ന പോലെ താഴ്വരയിലേയ്ക്ക് തുറന്നിരിക്കുന്ന ഒരു കമാന വാതിലാണ്. സ്വർഗത്തിലേയ്ക്കുള്ള വാതിൽ - "അവാനി ദർവാസ" "അവാനി ദർവാസ (The Awaani Darwaza)" എന്നറിയപ്പെടുന്ന മൂന്ന് കമാനങ്ങൾ അടങ്ങിയ ഈ വാതിലിലൂടെ നോക്കുമ്പോൾ കോട്ടയ്ക്കു താഴെ ഒരു തടാകം കാണാം. സാഗർ എന്നറിയപ്പെടുന്ന ഒരു കൃത്രിമ തടാകമാണിത്. 1558 - ൽ രാജാ ബർമാലിന്റെ കാലത്ത് നിർമിക്കപ്പെട്ടതാണ് ഈ ജലസംഭരണി. സാഗർ തടാകവും, കൊട്ടയിലേയ്ക്കുള്ള പടവുകളും ജല സംഭരണത്തിനും വിതരണത്തിനുമായി അതിവിപുലമായ സംവിധാനങ്ങൾ ജയ്‌ഗഡ് കോട്ടയിൽ ഉണ്ടായിരുന്നു. സാഗർ തടാകവും അതിന്റെ ഒരു ഭാഗമായിരുന്നു. കോട്ടയ്ക്കു ചുറ്റുമുള്ള മലകളിൽ വീഴുന്ന മല വെള്ളം പാഴായി പോകാതെ, പ്രത്യേക നീർച്ചാലുകളിലൂടെ(Aqua duct) താഴ്വരയിലെ ഇത്തരം ജല സംഭരണികളിലേയ്ക്ക് ഒഴുക്കിയിരുന്നു. ഈ ജലം സാഗർ താടാകത്തിൽ നിന്ന് പ്രത്യേക കുഴലുകളിലൂടെ ഒരു ചെറിയ സംഭരണിയിലേയ്ക്കു മാറ്റുന്നു. സാഗർ തടാകത്തിൽ നിന്ന് മുകളിലേയ്ക്ക്, ജയ്‌ഗഡ് കോട്ട വരെ നീളുന്ന പടവുകൾ കാണാം. ജല സംഭരണിയിൽ നിന്ന് ഒരാൾ വെള്ളം എടുക്കുകയും, അത് മുകളിലെ ഓരോ പടവുകളിലായി നില്ക്കുന്ന ആൾക്കാർ കൈമാറി കോട്ടയുടെ മുകൾ വരെ എത്തിക്കുകയും ചെയ്തിരുന്നു. സാഗർ തടാകത്തിന്റെ കാഴ്ച കണ്ടു നില്ക്കവേ, സൂര്യ ഭഗവാനു ഞങ്ങളോട് ദയ തോന്നി. മേഘങ്ങളിക്കിടയിൽ വന്നു നിന്ന് കൊണ്ട് ആൾ ഒന്ന് പുഞ്ചിരിച്ചു. മൂടൽ മഞ്ഞിന്റെ നനുത്ത പുതപ്പിലൂടെ താഴെയുള്ള അംബർ കോട്ടയും, ഗ്രാമവും, അതിനെ ചുറ്റിയുള്ള കനത്ത കോട്ട മതിലും,ദൂരെയുള്ള പർവത നിരകളും ഒരു സ്വപ്ന ദൃശ്യം പോലെ തെളിഞ്ഞു വന്നു. ഒരു നിമിഷത്തെയ്ക്ക് ആ കാഴ്ചയുടെ മാസ്മരിക ശക്തിയിൽ സ്വയം മറന്ന്, ജയ്ഗഡ് കോട്ടയുടെ വാച്ച് ടവറിനു മുകളിൽ ഞങ്ങൾ നിശബ്ദരായി നിന്നു. ജീവിതത്തിൽ ഇത്തരം നിമിഷങ്ങൾ എത്ര അസുലഭമാണെന്ന തിരിച്ചറിവോടെ. ജയ്‌ഗഡ് കോട്ടയുടെ കനത്ത ചുറ്റു മതിലുകൾ അംബർ കോട്ടയുടെ ദൃശ്യം സൂര്യൻ വീണ്ടും മേഘങ്ങൾക്കിടയിലേയ്ക്കു വിട വാങ്ങി. ഞങ്ങൾക്ക് അടുത്ത കാഴ്ചകളിലെയ്ക്ക് തിരിയാനുള്ള സമയമായി. ജയ്‌ഗഡ് കോട്ടയിലെ മറ്റൊരു പ്രധാന ആകർഷണം, ഒരു പടുകൂറ്റൻ പീരങ്കിയാണ്. രാജാ സവായ് ജയ് II-ന്റെ കാലത്ത് നിർമിക്കപ്പെട്ട ഈ പീരങ്കിയുടെ പേര് "ജയ് വാണ" എന്നാണ്. ഇരുമ്പ് പീരങ്കിയുണ്ട ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ പീരങ്കികളിൽ ഒന്നാണ് "ജയ് വാണ". "ജയ് വാണ". ഇരുമ്പയിര് ധാരാളമായി ലഭിച്ചിരുന്ന മേഖലയായിരുന്നു ജയ്‌ഗഡ് കോട്ടയുടെ ചുറ്റുമുള്ള പർവത നിരകൾ. അത് കൊണ്ട് തന്നെ ഒരു പീരങ്കികൾ വാർത്തെടുക്കുന്ന ഒരു ലോഹശാല ജയ്‌ഗഡ് കോട്ടയിൽ പ്രവത്തിച്ചിരുന്നു. 20 അടി നീളവും, 50 ടണ്‍ ഭാരവുമുള്ള ജയ് വാണയും ഇവിടെ നിർമിക്കപ്പെട്ടതു തന്നെ. ഒരു മാരക ആയുധം ആണെങ്കിൽ കൂടിയും അത് മനോഹരമായ കൊത്തുപണികൾ കൊണ്ട് മോടി പിടിപ്പിച്ചിരിക്കുന്നു. തീ തുപ്പുന്ന പീരങ്കിക്കു ഴലിൽ പോലും, പൂക്കളും, ആനയും, പക്ഷികളും കൊത്തി വയ്ക്കാനുള്ള സഹൃദയത്വം അന്നത്തെ ശില്പികൾക്ക് ഉണ്ടായിരുന്നു. അതിന്റെ നൂറിലൊന്നു കലാബോധം ഇന്നത്തെ ഇന്ത്യക്ക് ഉണ്ടോ എന്ന് സംശയമാണ്. രസകരമായ ഒരു കാര്യം, ഈ പീരങ്കി ഒരിക്കൽ മാത്രമേ പ്രയോഗിക്കേണ്ടി വന്നിട്ടുള്ളൂ എന്നാണ്. അതും പരീക്ഷണത്തിനായി മാത്രം. ശക്തരും, നയതന്ത്ര വിദഗ്ദരുമായ രജപുത്ര രാജാക്കന്മാരെ അവരുടെ കോട്ടയിൽ കയറി ആക്രമിക്കാൻ മാത്രം ശക്തരായ എതിരാളികൾ ഇല്ലായിരുന്നു. കാഴ്ചകൾ കണ്ടു സമയം പോയതറിഞ്ഞില്ല. ജയ്‌ഗഡ് കോട്ടയിൽ നിന്നും മടങ്ങാനുള്ള സമയം ആയിരിക്കുന്നു. കാർ മലയിറങ്ങി തുടങ്ങി. സുന്ദരിയും കുലീനയുമായ ആംബർ കോട്ടയെയും, അവൾക്ക് ചുറ്റും തന്റെ ചെങ്കൽ മതിലുകൾ പടർത്തി സംരക്ഷിക്കുന്ന ജയ്‌ഗഡ് കോട്ടയെയും പിന്നിലാക്കി ഞങ്ങളുടെ കാർ ജയ്‌പൂർ നഗരം ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. ജയ്‌ഗഡ് കോട്ടയിൽ നിന്ന് ജയ്‌പൂർ നഗരത്തിലേയ്ക്കുള്ള വീതിയേറിയ രാജപാതയുടെ വശത്ത്, തടാകത്തിൽ നിന്ന് ഉയർന്നു വന്നതെന്ന് തോന്നിപ്പിക്കുന്ന മനോഹരമായ ഒരു കൊട്ടാരം കാണാം. 'ജൽ മഹൽ' എന്നറിയപ്പെടുന്ന ഈ രമ്യസൗധം "മൻ സാഗർ" എന്ന കൃത്രിമ തടാകത്തിന്റെ ഒത്ത നടുക്കായി നില കൊള്ളുന്നു. 1596-ൽ ഒരു കടുത്ത വരൾച്ചയ്ക്ക് ശേഷം ആംബറിന്റെ അന്നത്തെ ഭരണാധികാരിയായിരുന്ന രാജ മാൻ സിംഗ്- I, ദർഭാവതി നദിയ്ക്ക് ഒരു അണക്കെട്ട് പണി കഴിപ്പിച്ചു. ഇതിന്റെ ഫലമായി രൂപം കൊണ്ട തടാകമാണ് മൻസാഗർ. തടാകത്തിനു നടുവിൽ ജൽ മഹൽ നിർമിച്ചത് സവായ് ജയ് സിംഗ് രണ്ടാമൻ ആണ്. പതിനെട്ടാം നൂറ്റാണ്ടിൽ ആയിരുന്നു ഇത്. അഞ്ചു നിലകളുള്ള ഒരു കൊട്ടാരമാണ് ജൽ മഹൽ. മൻസാഗർ തടാകത്തിൽ വെള്ളം നിറയുമ്പോൾ ഇതിൽ നാല് നിലകളും വെള്ളത്തിനടിയിലാകും. ഒരു കാലത്ത് ജൈവ വൈവിധ്യത്തിന്റെ കലവറയായിരുന്നു മൻസാഗർ തടാകം. അനേകം അപൂർവ പക്ഷി വർഗങ്ങൾ ഈ തടാകത്തിൽ സന്ദർശനം നടത്തിയിരുന്നു. കാർ റോഡിനരികിൽ പാർക്ക് ചെയ്ത്, ഞങ്ങൾ മൻസാഗർ തടാകക്കരയിലെയ്ക്ക് നടന്നു.ജൽ മഹലിലേയ്ക്ക് സന്ദർശകർക്ക് പ്രവേശനം ഇല്ല. കലുഷിതമായ ഒരു ഭൂതകാലം ജൽ മഹലിനുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ ശാപങ്ങളായ അഴിമതിയും, പരിസ്ഥിതി മലിനീകരണവും പേറി, നിശബ്ദമായി നിൽക്കുന്ന ജൽ മഹലിനു ഞങ്ങളോട് പറയാൻ ഒരുപാട് കഥകളുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ജയ്‌പൂരിന്റെ ചരിത്ര സ്മാരക പട്ടികയിൽ നിന്ന് ജൽ മഹൽ പുറം തള്ളപ്പെട്ടു. ജന നിബിഡമായ ജയ്പൂർ നഗരത്തിലെ മാലിന്യങ്ങൾ മൻസാഗർ തടാകത്തിലെയ്ക്കാണ് ഒഴുക്കി വിട്ടിരുന്നത്. ഇങ്ങനെ, അവഗണയും, മാലിന്യ നിക്ഷേപവും കൊണ്ട് മൻസാഗർ തടാകം ദുർഗന്ധം വമിക്കുന്ന ചതുപ്പ് നിലമായി മാറി. അതിനു നടുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ, ജൽമഹൽ എന്ന ചരിത്ര നിർമിതിയും! http://www.moef.nic.in/sites/default/files/nlcp/Lakes/Mansagar%20Lake.pdf ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കാണാൻ രാജസ്ഥാൻ ഗവണ്‍മെന്റ് 2000-ൽ പദ്ധതികൾ തുടങ്ങി.മൻസാഗർ തടാകം ശുചിയാക്കി ആഴം കൂട്ടാനും, ജൽ മഹൽ നവീകരിക്കാനുമായി ഒരു സ്വകാര്യ സ്ഥാപനത്തിനു കരാർ നല്കി. എന്നാൽ ഈ കരാറിൽ വൻ അഴിമതിയുണ്ടെന്ന് പരക്കെ ആക്ഷേപം ഉയർന്നു. ആയിരം കോടിക്കടുത്ത് വിലമതിക്കുന്ന ജൽമഹലും മൻസാഗർ തടാകവും ചുറ്റുപാടും അടങ്ങുന്ന നൂറേക്കർ സ്ഥലം വെറും 2.5 കോടി രൂപ വാർഷിക വാടകയ്ക്ക് പാട്ടത്തിനു കൊടുക്കുകയായിരുന്നു. അതും 99 വർഷത്തേയ്ക്ക്! 2005-ൽ അവർ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. മൻസാഗർ തടാകം ഒരു പരിധി വരെ രക്ഷിച്ചെടുക്കാനും, താഴെക്കാണുന്ന രീതിയിൽ നവീകരിക്കാനും അവർക്കായി എന്നത് ശ്ലാഘനീയമാണ്. Source:Wikipedia Photo Credit:http://www.panoramio.com/user/vsvinaykumar എന്നാൽ മൻസാഗറിന്റെ വശങ്ങളിൽ ഈ സ്ഥാപനം അനധികൃത കൈയേറ്റങ്ങളും കെട്ടിട നിർമ്മാണവും തുടങ്ങി. ഇതിനെതിരെ ഒരു കേസ് രാജസ്ഥാൻ ഹൈക്കോടതിയിൽ വരുകയും, കോടതി കരാർ റദ്ദാക്കുകയും ചെയ്തു. കേസ് സുപ്രീം കോടതിയിലെത്തി. സ്ഥാപനം അതുവരെ മൻസാഗറിൽ നടത്തിയ പ്രവർത്തങ്ങളും മുതൽ മുടക്കും കണക്കിലെടുത്ത് സുപ്രീം കോടതി 2014 മേയിൽ 30 വർഷത്തെ കരാർ അനുവദിച്ചു. നിയമത്തിന്റെ നൂലാമാലകളിൽ പെട്ട് കിടക്കുന്ന ജൽ മഹൽ ഇപ്പോഴും സന്ദർശകർക്ക് മുന്നിൽ അടഞ്ഞു കിടക്കുന്നു. ഞങ്ങൾ കരയിൽ നിന്ന്, നീരാവിയുടെ പുതപ്പണിഞ്ഞു നിൽക്കുന്ന ജൽ മഹലിനെ ഒരിക്കൽ കൂടി നോക്കി. അജ്ഞതയും,അവഗണയും, സ്വാർത്ഥ താത്പര്യങ്ങളും ഒരുപാട് മുറിവേൽപ്പിച്ച ആ ഭൂമിയോട് മൗനമായി മാപ്പപേക്ഷിച്ചു കൊണ്ട്. വീണ്ടും ഒരിക്കൽ കൂടി ഇവിടെ എത്തുകയാണെങ്കിൽ, ജൽ മഹലിനെ അതിന്റെ പൂർണ്ണ മഹത്വത്തിൽ കാണാനാകും എന്ന പ്രതീക്ഷയോടു കൂടി ഞങ്ങൾ ജയ്‌പൂർ നഗരത്തിലേയ്ക്കുള്ള മടക്ക യാത്ര ആരംഭിച്ചു. 1. http://timesofindia.indiatimes.com/india/Indira-Gandhi-ordered-a-gold-hunt-in-1976-Pak-sought-share/articleshow/24680280.cms
യുക്തിയെ മുറുകെപ്പിടിക്കുന്ന പാശ്ചാത്യലോകം സ്വന്തം ദര്‍ശനത്തിന്റെയും ആചാരശാസ്ര്തത്തിന്റെയും യുക്തിയുക്തതയെ, സത്താഹേതുവിനെ, കണ്ടുപിടിക്കാനുറച്ചിരിക്കയാണ്. ഒരു വ്യക്തിക്ക് എത്ര പെരുമയും ദിവ്യതയുമുണ്ടായാലും, അയാളുടെ പ്രഭാവമൊന്നിനുമാത്രം ആചാരശാസ്ര്തത്തിനുവേണ്ട പിന്‍ബലം നല്കുക ശക്യമല്ല. ആചാര ശാസ്ര്തത്തിനു നല്കുന്ന അത്തരത്തിലൊരു വ്യാഖ്യാനത്തിന് ലോകത്തിലെ ഒന്നാംകിട ചിന്തകന്മാരെ ബോധപ്പെടുത്താന്‍ ഇനിമേല്‍ കഴിവുണ്ടാവില്ല. ആചാരശാസ്ര്തവും ആചാരപദ്ധതികളും മനുഷ്യരാശിയെ ഭരിക്കയും നയിക്കയും ചെയ്യണമെങ്കില്‍, വൈയക്തികമായ പിന്‍ബലത്തെ കവിഞ്ഞ വല്ലതുമൊന്നു വേണമെന്ന് അവര്‍ കരുതുന്നു. ആചാരശാസ്ര്തത്തിനു പിന്‍ബലം നല്കുന്നത് സത്യത്തിന്‍േറതായ നിത്യതത്ത്വമാകണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. നിത്യമായ ഈ പിന്‍ബലം നിങ്ങളിലും എന്നിലും എവിടെയും നിലകൊള്ളുന്ന അപരിമിതസത്യത്തിലല്ലാതെ, ആത്മാവിലല്ലാതെ, സ്വസ്വരൂപത്തിലല്ലാതെ, മറ്റെവിടെ കണ്ടെത്തും? ആചാരപദ്ധതികളുടെയെല്ലാം അനശ്വരമായ പിന്‍ബലം ആത്മാവിന്റെ അഖണ്ഡമായ ഐക്യമാണ്. നിങ്ങളും ഞാനും ഭ്രാതാക്കള്‍മാത്രമല്ല – മനുഷ്യന്റെ സ്വാതന്ത്ര്യസമരത്തിനു ജിഹ്വയായിട്ടുള്ള സാഹിത്യമെല്ലാം പ്രസംഗിച്ചിട്ടുള്ള ഒരു വസ്തുതയാണിത് – പിന്നെയോ, നിങ്ങളും ഞാനും വാസ്തവത്തില്‍ ഒന്നുതന്നെയാണ്: ഇതാണ് ഭാരതീയദര്‍ശനത്തിന്റെ അനുശാസനം. ഈ ഐക്യമാണ് ആചാരശാസ്ര്തങ്ങളുടെയെല്ലാം, ആദ്ധ്യാത്മികതയുടെയെല്ലാം പിമ്പിലുള്ള യുക്തി. ചവിട്ടിത്താഴ്ത്തപ്പെട്ടിട്ടുള്ള നമ്മുടെ ജനകോടികള്‍ക്കെന്നപോലെ, യൂറോപ്പിനും ഇന്നിതാവശ്യമാണ്. ഇംഗ്ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളില്‍ ഏറ്റവുമൊടുവില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ-സാമൂഹ്യാകാംക്ഷകള്‍ക്ക്, അബോധപൂര്‍വമായെങ്കിലും അധിഷ്ഠാനമായിട്ടുള്ളതും മഹത്തായ ഈ തത്ത്വംതന്നെ. സുഹൃത്തുക്കളേ, ഞാന്‍ പറയുന്നതു ശ്രദ്ധിച്ചുകൊള്ളൂ. സ്വാതന്ത്ര്യത്തെ, സാര്‍വലൗകികമായ സ്വാതന്ത്ര്യത്തെ, ഉന്നിക്കൊണ്ടുള്ള മനുഷ്യ സമരങ്ങള്‍ക്കു നാവായിവരുന്ന എല്ലാ സാഹിത്യത്തിലൂടെയും ഭാരതത്തിലെ വേദാന്തദര്‍ശനങ്ങള്‍ വീണ്ടും വീണ്ടും കിളര്‍ന്നുവരുന്നത് നിങ്ങള്‍ക്കു കാണാം. ചിലേടത്ത് ആ സാഹിത്യകാരന്മാര്‍ക്ക് സ്വന്തം പ്രചോദനത്തിന്റെ ഉറവിടമേതെന്നറിഞ്ഞുകൂടാ: മറ്റിടങ്ങളില്‍ അവര്‍ ഒട്ടേറെ ഉപജ്ഞാതൃത്വം നടിച്ചെന്നും വരാം. എന്നാല്‍ ധീരരും കൃതജ്ഞരുമായ ചുരുക്കം ചിലര്‍ അവരുടെ പ്രചോദനം എവിടുന്നു കിട്ടിയെന്നു രേഖപ്പെടുത്തുകയും അവയോടു തങ്ങള്‍ക്കുള്ള മൗലികമായ കടപ്പാട് അംഗീകരിക്കയും ചെയ്തുവരുന്നു. ഞാന്‍ അമേരിക്കയിലായിരുന്നപ്പോള്‍ ഒരു പരാതി കേള്‍ക്കയുണ്ടായി; ഞാന്‍ ആവശ്യത്തിലധികം അദ്വൈതം പ്രസംഗിക്കുന്നു എന്നും, ദ്വൈതം ക്രമത്തിലധികം ചുരുക്കുന്നു എന്നും. മതത്തെയും ആരാധനയെയും കുറിച്ച് ദ്വൈതപരവും പ്രേമാധിഷ്ഠിതവുമായ സിദ്ധാന്തങ്ങള്‍ എത്ര മഹത്ത്വത്തെയും, പ്രേമസാഗരങ്ങളെത്തന്നെയും, അനന്തവും ആനന്ദസ്വരൂപവുമായ അനുഗ്രഹങ്ങളെയും സൗഖ്യങ്ങളെയും ഉള്‍ക്കൊള്ളുന്നു എന്ന് എനിക്ക് നന്നായറിയാം. ഇതൊക്കെ എനിക്കറിവുള്ളതുതന്നെ. പക്ഷേ, ആനന്ദംകൊണ്ടുതന്നെയായാലും, കരയാനുള്ള കാലമല്ല ഇത്. നാം വേണ്ടത്ര കരഞ്ഞിരിക്കുന്നു. നമുക്കു മൃദുത്വം തേടേണ്ട കാലമല്ല ഇത്. ഈ മൃദുത്വം നമ്മോടു ചേര്‍ന്നിട്ടു കാലമേറെയായി, ഇന്നിപ്പോള്‍ നാം പഞ്ഞിക്കെട്ടുകള്‍പോലെയായിരിക്കുന്നു: മരിച്ചിരിക്കുന്നു. ഇന്നിപ്പോള്‍ നമ്മുടെ രാജ്യത്തിനു വേണ്ടത് ഇരുമ്പുകൊണ്ടുള്ള മാംസപേശികളും, ഉരുക്കുകൊണ്ടുള്ള സിരാതന്തുക്കളുമാണ്: ഒന്നിനും തടുക്കാനാവാത്തതും, ബ്രഹ്മാണ്ഡത്തിലെ ഗൂഢങ്ങളിലേക്കും ഗുപ്തങ്ങളിലേക്കും തുളച്ചിറങ്ങുന്നതും, കടലടിയിലേക്കു കടന്നുചെന്നോ മരണത്തെ നേരിട്ടോ എങ്ങനെയെങ്കിലും സ്വോദ്ദേശ്യം നേടുന്നതും, വമ്പിച്ചതുമായ ഇച്ഛാശക്തിയും – ഇതാണ് നമ്മുടെ ആവശ്യം. ഇതുളവാക്കുവാനും ഉറപ്പിച്ചെടുക്കുവാനും പ്രബലപ്പെടുത്തുവാനും എല്ലാറ്റിന്റെയും ഐക്യമെന്ന ആദര്‍ശം, അദ്വൈതാദര്‍ശം ധരിക്കണം: സാക്ഷാത്കരിക്കണം. വിശ്വാസം, വിശ്വാസം, നമ്മില്‍ത്തന്നെയുള്ള വിശ്വാസം, ഈശ്വരനിലുള്ള വിശ്വാസം, ഇതാണ് മഹത്ത്വത്തിന്റെ രഹസ്യം. പുരാണപ്രഥിതരായ മുപ്പത്തുമുക്കോടി ദേവതകളിലും, കൂടെക്കൂടെ നമ്മുടെ ഇടയിലേക്കു വിദേശീയര്‍ കടത്തിവിട്ടിട്ടുള്ള മറ്റു ദേവതകളിലും നിങ്ങള്‍ക്കു വിശ്വാസമുണ്ടായാലും, നിങ്ങള്‍ക്കു നിങ്ങളില്‍ത്തന്നെ ആ വിശ്വാസമില്ലെങ്കില്‍, രക്ഷയില്ലതന്നെ. നിങ്ങള്‍ക്കു നിങ്ങളില്‍ വിശ്വാസമുണ്ടാകട്ടെ. ആ വിശ്വാസത്തില്‍ ഉറച്ചുനില്ക്കുക. അങ്ങനെ ശക്തിയാര്‍ജ്ജിക്കുക. അതാണു നമുക്കു വേണ്ടത്. മുപ്പത്തുമുക്കോടിയുള്ള നമ്മുടെ ആളുകളെ ഭരിക്കാന്‍, കഴിഞ്ഞ ആയിരം കൊല്ലമായി നിലംപറ്റി കിടന്ന നമ്മുടെ ശരീരത്തെ ചവുട്ടിമെതിക്കാന്‍ തിടുക്കപ്പെട്ട ചെറുസംഘം വിദേശീയര്‍ക്കൊക്കെ അതെങ്ങനെ സാധിച്ചു? കാരണമിതാണ്; അവര്‍ക്ക് അവരില്‍ വിശ്വാസമുണ്ടായിരുന്നു: നമുക്ക് അതില്ലായിരുന്നു. പടിഞ്ഞാറന്‍നാടുകളില്‍നിന്ന് എനിക്കെന്താണ് പഠിക്കാന്‍ കഴിഞ്ഞതെന്നോ? ”മനുഷ്യന്‍ അധഃപതിച്ച, ആശയറ്റവണ്ണം അധഃപതിച്ച, ഒരു പാപിയാണ്” – ക്രിസ്ര്തീയവിഭാഗക്കാര്‍ വീണ്ടും വീണ്ടും ഏറ്റുചൊല്ലുന്നതും പതഞ്ഞുപൊങ്ങുന്നതുമായ ഈ വാക്കുകളുടെ പിന്നില്‍ ഞാന്‍ കണ്ടതെന്താണെന്നോ! യൂറോപ്പിലും അമേരിക്കയിലുമുള്ള ജനതകളുടെ ഹൃദയത്തില്‍ മനുഷ്യരുടെ ആത്മവിശ്വാസത്തിന്റെ വമ്പിച്ച പ്രഭാവം കുടികൊള്ളുന്നതാണ് ഞാന്‍ കണ്ടത്. ഒരു ഇംഗ്ലീഷ് പയ്യന്‍ നിങ്ങളോടു പറയും; ”ഞാനൊരു ഇംഗ്ലീഷുകാരനാണ്. എനിക്കു ചെയ്യാനാവാത്തതൊന്നുമില്ല.” അമേരിക്കന്‍പയ്യനും യൂറോപ്യന്‍പയ്യനും അതുതന്നെ പറയും. നമ്മുടെ പയ്യന്മാര്‍ക്കും അതു പറയാന്‍ കഴിയുമോ? ഇല്ല. ഈ പയ്യന്മാരുടെ തന്തയാന്മാര്‍ക്ക് അതിനു കഴിവില്ല. നമ്മില്‍നിന്ന് ആത്മവിശ്വാസം ചോര്‍ന്നുപോയിരിക്കുന്നു. അതിനാല്‍ വേദാന്തത്തിന്റെ അദ്വൈതഭാവം പ്രസംഗിക്കുന്നത് മനുഷ്യഹൃദയങ്ങളെ ഉണര്‍ത്തുവാന്‍ ആവശ്യമാണ്: ആത്മാവിന്റെ മഹനീയത തെളിച്ചുകാട്ടാന്‍ ആവശ്യമാണ്. അതു കൊണ്ടത്രേ ഞാന്‍ അദ്വൈതം പ്രസംഗിക്കുന്നത്, ഒരു വിഭാഗീയ ചിന്തകനെന്ന നിലയ്ക്കല്ല ഞാനതു ചെയ്യുന്നത്. മറിച്ച്, സാര്‍വലൗകികമായ, പരക്കെ അംഗീകൃതമായ, കാരണങ്ങള്‍ വെച്ചുകൊണ്ടാണ്. ദ്വൈതിക്കും വിശിഷ്ടാദ്വൈതിക്കും നോവാത്തമട്ടില്‍, സമന്വയത്തിന്റെ വഴിയിലെത്താന്‍ പ്രയാസമില്ല. ഈശ്വരന്‍ ഉള്ളിലാണ്, എല്ലാറ്റിലും ദിവ്യത കുടികൊള്ളുന്നു എന്ന സിദ്ധാന്തം കൈക്കൊള്ളാത്ത ഒരു തത്ത്വസംഹിതയും ഭാരതത്തിലില്ല. നമ്മുടെ വേദാന്ത ദര്‍ശനങ്ങളെല്ലാം സമ്മതിക്കുന്നു, വിശുദ്ധിയും പൂര്‍ണ്ണതയും പ്രഭാവവുമൊക്കെ ആത്മാവില്‍ ഇപ്പൊഴേ കുടികൊള്ളുന്നുണ്ടെന്ന്. ചിലര്‍ പറയും, ചിലപ്പോള്‍ ഈ പൂര്‍ണ്ണത സങ്കുചിതവും ചിലപ്പോള്‍ വികസിതവുംപോലെയാകുന്നെന്ന്. ഇതൊക്കെ എങ്ങനെയായാലും, അതവിടെ ത്തന്നെയുണ്ട്. അദ്വൈതമനുസരിച്ച് അതു സങ്കോചിക്കുന്നുമില്ല വികസിക്കുന്നുമില്ല: പിന്നെയോ, ചിലപ്പോള്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും നില്ക്കുന്നു. ഇങ്ങനെ വീണ്ടും വീണ്ടും സംഭവിക്കുന്നു. സാരാംശത്തില്‍, രണ്ടും ഏതാണ്ടൊന്നുതന്നെ. ഒന്നു മറ്റേതിനെക്കാള്‍ കൂടുതല്‍ യുക്തിയുക്തമാണെന്നു പറയാമായിരിക്കാം. ഫലത്തില്‍, പ്രായോഗികമായ നിഗമനങ്ങളില്‍, രണ്ടും ഏറെക്കുറെ ഒരുപോലെതന്നെ. കേന്ദ്രസ്ഥമായ ഈ ഒറ്റ ആശയമാണ് ലോകത്തിന്നാവശ്യം. ഇതിന്റെ ആവശ്യകത നമ്മുടെ മാതൃരാജ്യത്തിലെന്നോണം, അത്രയധികം, മറ്റൊരിടത്തും അനുഭവപ്പെടുന്നില്ല. അതേ, സുഹൃത്തുക്കളേ, എനിക്കു നിങ്ങളോടു കുറേ പരുഷ സത്യങ്ങള്‍ പറയുവാനുണ്ട്. ഞാന്‍ പത്രത്തില്‍ വായിച്ചു, നമ്മുടെ ഒരു നാട്ടുകാരനെ ഒരിംഗ്ലീഷുകാരന്‍ കൊലപ്പെടുത്തുകയോ അപമാനിക്കയോ ചെയ്യുമ്പോള്‍ നാട്ടിലെങ്ങും ഒട്ടേറെ മുറവിളികള്‍ പൊങ്ങിത്തുടങ്ങുമെന്ന്; അതു ഞാന്‍ വായിക്കുന്നു, കണ്ണീര്‍ പൊഴിക്കുന്നു. പക്ഷേ അടുത്ത ക്ഷണത്തില്‍, എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയരുന്നു – ഇതിനൊക്കെ ആരാണുത്തരവാദി? വേദാന്തിയെന്ന നിലയില്‍ എനിക്ക് എന്നോടുതന്നെ ആ ചോദ്യം ചോദിക്കേണ്ടതുണ്ട്. ഉള്ളിലേക്കു നോക്കുന്ന മനുഷ്യനാണ് ഹിന്ദു. തന്നിലായി, തന്നിലൂടെതന്നെ, ജ്ഞാതൃദൃഷ്ട്യാ വസ്തുക്കളെ കാണാന്‍ അവന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ എന്നോടു ഞാന്‍ ചോദിക്കുന്നു, ആരാണുത്തരവാദി? ഓരോ സമയത്തും കിട്ടുന്ന ഉത്തരമിതാണ്; ഇംഗ്ലീഷുകാരല്ല: അല്ല, അവരല്ല ഉത്തരവാദികള്‍: നമ്മുടെ ദുരിതത്തിന്, അധഃപതനത്തിന് നാമാണ് നാമാണ്, നാം മാത്രമാണ്, ഉത്തരവാദികള്‍. പ്രഭുപ്രഭാവരായ നമ്മുടെ പൂര്‍വികര്‍ ഈ രാജ്യത്തിലെ സാമാന്യജനത്തെ ചവിട്ടിമെതിച്ചുപോന്നു. അങ്ങനെ അവര്‍ക്കാരുമില്ലാതയി. ഈ കഠിന വേദനയില്‍ തങ്ങള്‍ മനുഷ്യരാണ് എന്ന കഥപോലും ആ പച്ചപ്പാവങ്ങള്‍ മിക്ക വാറും മറന്നുപോയി. ശതകങ്ങളായി ഈ കൂട്ടരെ വെറും മരം വെട്ടികളും വെള്ളംകോരികളുമാകാന്‍ നിര്‍ബ്ബന്ധിച്ചുവരുകയാണ്. ഫലമോ, തങ്ങള്‍ ജാത്യാ ദാസന്മാരാണ്, മരംവെട്ടികളും വെള്ളംകോരികളുമാണ് എന്ന് അവര്‍ വിശ്വസിച്ചുവശായിരിക്കുന്നു. കണക്കറ്റ പ്രശംസയ്ക്കു പാത്രമായ ഇന്നത്തെ വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ടും ഈ സാധുക്കള്‍ക്കനുകൂലമായി ആരെങ്കിലും ഉരിയാടിയാല്‍ മതി, ഉടനെ, ചവിട്ടിയരയ്ക്കപ്പെട്ട ഈ പാപങ്ങളെ ഉദ്ധരിക്കുക എന്ന കര്‍ത്തവ്യത്തില്‍നിന്ന് നമ്മുടെ ആളുകള്‍ പലപ്പോഴും പിന്‍വാങ്ങുന്നതായി ഞാന്‍ കാണുന്നു. മാത്രമല്ല, പരമ്പരാഗതമായ വാസനാപ്രവാഹമെന്നും മറ്റും പാശ്ചാത്യരില്‍നിന്നു കിട്ടിയ അപക്വാശയങ്ങളില്‍നിന്നു തേടിപ്പിടിച്ച അത്യാസുരവും മൃഗീയവുമായ യുക്തിവാദങ്ങളുമേന്തി, ഈ സാധുക്കളെ കൂടുതല്‍ മൃഗീയരാക്കാനും പീഡിപ്പിക്കാനും മുന്നോട്ടുവരുകയും ചെയ്യുന്നു. അമേരിക്കയില്‍വെച്ചു നടന്ന മതമഹാസമ്മേളനത്തില്‍ പലരുടെയും ഇടയ്ക്കു ചെറുപ്പക്കാരനായ ഒരു നീഗ്രോ – ആഫ്രിക്കയിലെ ഒരു തനി നീഗ്രോ – ഉണ്ടായിരുന്നു. അയാള്‍ സുന്ദരമായ ഒരു പ്രഭാഷണവും നടത്തി. എനിക്ക് ആ ചെറുപ്പക്കാരനില്‍ താല്പര്യം തോന്നി. ചിലപ്പോഴൊക്കെ അയാളോടു ഞാന്‍ സംസാരിച്ചു. പക്ഷേ അയാളെക്കുറിച്ച് ഒന്നുമറിയാന്‍ കഴിഞ്ഞില്ല. പിന്നെ ഒരു ദിവസം ഇംഗ്ലണ്ടില്‍വെച്ച് കുറേ അമേരിക്കരെ കണ്ടെത്തി. അവരെന്നോടു പറഞ്ഞതിതാണ്; ആഫ്രിക്കയുടെ എത്രയും ഉള്ളില്‍ ജീവിച്ചുവന്ന നീഗ്രോപ്രമാണിയുടെ മകനായിരുന്നു ആ ചെറുപ്പക്കാരന്‍. മറ്റൊരു പ്രമാണിക്ക് ഒന്നാമനോടു വിരോധം തോന്നുകയും, അയാളെയും അയാളുടെ ഭാര്യയെയും കൊന്നു വേവിച്ചു തിന്നുകയും ചെയ്തു. മകനെക്കൂടി കൊല്ലാന്‍ അയാള്‍ ഉത്തരവിട്ടു: അയാള്‍ക്ക് അവനെയും വേവിച്ചു തിന്നണം. പക്ഷേ പയ്യന്‍ ഓടിപ്പോയി, പല ക്ലേശങ്ങള്‍ സഹിച്ചു, നൂറുമൈല്‍കണക്കിനുള്ള ദൂരം സഞ്ചരിച്ചു. കടല്‍ക്കരയിലെത്തി. അവിടെനിന്ന് അവനെ അമേരിക്കര്‍ ഒരു കപ്പലില്‍ കയറ്റി, അമേരിക്കയിലെത്തിച്ചു. ഈ പയ്യനാണ് ആ പ്രഭാഷണം ചെയ്തത്. അതിനുശേഷം, നിങ്ങളുടെ ആ പാരമ്പര്യസിദ്ധാന്തത്തെക്കുറിച്ച് എന്തു ചിന്തയാണ് എനിക്കുണ്ടാകുക? അതേ, ബ്രാഹ്മണരേ, പഠിക്കാനുള്ള വാസന പാരമ്പര്യമഹത്ത്വംകൊണ്ട് പറയനെ അപേക്ഷിച്ചു ബ്രാഹ്മണര്‍ക്കേറുമെങ്കില്‍ ബ്രാഹ്മണനെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ ഇനിയൊട്ടും പണം ചെലവിടേണ്ട. ഉള്ള പണമെല്ലാം പറയരെ പഠിപ്പിക്കാന്‍ ചെലവഴിക്കൂ. ദുര്‍ബ്ബലര്‍ക്കു വേണം കൊടുക്കാന്‍. അവിടെയാണ് ദാനങ്ങളെല്ലാം വേണ്ടത്. ബ്രാഹ്മണന്‍ ജാത്യാ സമര്‍ത്ഥനാണെങ്കില്‍, അവനു പരസഹായ്യംകൂടാതെ സുശിക്ഷിതനാകാം. മറ്റുള്ളവര്‍ ജാത്യാ സമര്‍ത്ഥരല്ലെങ്കില്‍, ആവശ്യമുള്ളത്ര അദ്ധ്യാപനവും അദ്ധ്യാപകരും അവര്‍ക്കാണ് കിട്ടേണ്ടത്. ഇതാണ് എനിക്കു മനസ്സിലാവുന്ന നീതിയും യുക്തിയും. അതിനാല്‍, നമ്മുടെ പാവങ്ങള്‍, ഭാരതത്തിലെ ചവിട്ടിയരയ്ക്കപ്പെട്ട ജനസഞ്ചയം, തങ്ങള്‍ യഥാര്‍ത്ഥത്തിലാരാണെന്നു കേള്‍ക്കയും അറിയുകയും വേണം. അതേ, ജാതിയും ജന്മവും ദൗര്‍ബ്ബല്യവും പ്രാബല്യവും വക വെയ്ക്കാതെ, ഓരോ പുരുഷനും സ്ര്തീയും ശിശുവും കേള്‍ക്കട്ടെ, അറിയട്ടെ, പ്രബലന്റെയും ദുര്‍ബ്ബലന്റെയും ഉന്നതന്റെയും അവന്‍ തന്റെയും, ഓരോരുത്തന്റെയും പിമ്പില്‍, പെരുമയും നന്മയും കൈവരുത്തുവാനുതകുന്ന അനന്തമായ സാദ്ധ്യതയും സാമര്‍ത്ഥ്യവും നിശ്ചിതമാക്കിക്കൊണ്ടു നിലകൊള്ളുന്നത് അഖണ്ഡമായ ആത്മാവാണെന്ന്. ഓരോ ആത്മാവിനോടും നമുക്കു പ്രഖ്യാപിക്കാം, ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്‍ നിബോധത. ”എഴുന്നേല്ക്കുക, ഉണരുക, ലക്ഷ്യത്തിലെത്തുന്നതുവരെ നില്ക്കാതെ മുന്നോട്ടു നീങ്ങുക.” എഴുന്നേല്‍ക്കൂ, ഉണരൂ, ദൗര്‍ബ്ബല്യമുളവാക്കിയ മയക്കത്തില്‍നിന്നുണരൂ. സത്യത്തില്‍ ആരുമില്ല ദുര്‍ബ്ബലരായിട്ട്. ആത്മാവ് അപരിമിതനാണ്: സര്‍വശക്തനാണ്, സര്‍വജ്ഞനാണ്. എഴുനേറ്റു നില്ക്കൂ: ആത്മസത്തയെ മികപ്പിക്കൂ. നിങ്ങളിലുള്ള ഈശ്വരനെ പ്രഖ്യാപിക്കൂ: അവിടുത്തെ നിഷേധിക്കരുത്. അതിരറ്റ നൈഷ്‌കര്‍മ്മ്യം, അതിരറ്റ ദൗര്‍ബ്ബല്യം, അതിരറ്റ മയക്കുറക്കം, ഇന്നുവരെ, ഇന്നും, നമ്മുടെ വംശ്യരെ വശപ്പെടുത്തിയിരിക്കയാണ്. അല്ലയോ ആധുനികഹിന്ദുക്കളേ, നിങ്ങള്‍ ആ മയക്കുറക്കത്തില്‍നിന്നുണരുവിന്‍! അതിലേക്കുള്ള വഴി നിങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങളില്‍ത്തന്നെ തെളിഞ്ഞുകിടപ്പുണ്ട്. സ്വസ്വരൂപം അവനവനെ ഉദ്‌ബോധിപ്പിക്കുക, എല്ലാവരെയും ഉദ്‌ബോധിപ്പിക്കുക. ഉറങ്ങുന്ന ആത്മാവിനെ ചെന്നു വിളിക്കുക, എങ്ങനെ അതുണരുന്നു എന്നു നോക്കിക്കാണുക. ശക്തി വന്നുകൂടും, മഹനീയത വന്നുകൂടും, നന്മ വന്നുകൂടും, വിശുദ്ധി വന്നുകൂടും, ഉത്കൃഷ്ടമായതെല്ലാം വന്നുകൂടും, ഉറക്കത്തില്‍ വീണ ഈ ആത്മാവ് ഉണര്‍ന്നു ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുമ്പോള്‍. അതേ, ഗീതയില്‍ ഏതെങ്കിലുമൊന്ന് എനിക്ക് കൂടുതല്‍ ഇഷ്ടമായിട്ടുണ്ടെങ്കില്‍, കൃഷ്ണന്റെ ഉപദേശങ്ങളുടെ രത്‌നച്ചുരുക്കവും സാരവുമായി ഊക്കോടെ വരുന്ന ഈ രണ്ടു ശ്ലോകങ്ങളാണത്; ”സമസ്തഭൂതങ്ങളിലും ഒരുപോലെ കുടികൊള്ളുന്നവനും നശ്വരങ്ങളില്‍ അനശ്വരനുമായ പരമേശ്വരനെ കാണുന്നവനത്രേ കാണുന്നവന്‍. എല്ലായിടത്തും ഒരുപോലെ വര്‍ത്തിക്കുന്ന ഈശ്വരനെ കാണുന്നവന്‍ ഒരിക്കലും ആത്മാവിനെ സ്വയം ഹിംസിക്കില്ല: അങ്ങനെയവന്‍ പരമഗതിയടയുകയും ചെയ്യുന്നു.” ഇവിടെയും മറ്റിടങ്ങളിലും നന്മ ചെയ്യാന്‍ വിശാലമായ അവസരം വേദാന്തത്തിനുണ്ട്. ഇവിടെയും മറ്റിടങ്ങളിലുമുള്ള സാമാന്യജനത്തെ മെച്ചപ്പെടുത്തുവാനും ഉയര്‍ത്തുവാനുംവേണ്ടി പരമാത്മാവിന്റെ സമത്വവും സര്‍വവ്യാപിത്വവുമെന്ന അദ്ഭുതാശയം പ്രഖ്യാപിക്കണം. തിന്മയും അജ്ഞതയും അല്പജ്ഞതയും എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ, നമ്മുടെ മതഗ്രന്ഥങ്ങള്‍ പറയുമ്പോലെ, തിന്മയെല്ലാം വരുന്നതു ഭേദത്തെ ആശ്രയിച്ചാണെന്നും, നന്മയെല്ലാം വരുന്നത് സമത്വത്തിലും വസ്തുക്കളുടെ മൗലികമായ സാമ്യത്തിലും ഐക്യത്തിലുമുള്ള വിശ്വാസത്തില്‍നിന്നാണെന്നും അനുഭവത്തിലൂടെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് വേദാന്തത്തിന്റെ മഹത്തായ ആദര്‍ശം. ഈ ആദര്‍ശം ഉണ്ടായിരിക്കുക ഒന്നുവേറെ: ദൈനന്ദിന ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളിലെല്ലാം അനുഷ്ഠിക്കുക ഒന്നുവേറെ. ഒരാദര്‍ശം ചൂണ്ടിക്കാട്ടുന്നതു വളരെ നന്ന്: പക്ഷേ അവിടെ എത്തുവാന്‍ പ്രായോഗികമാര്‍ഗമെവിടെ?
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
وَقَالَ ٱلَّذِينَ أَشْرَكُوا۟ لَوْ شَآءَ ٱللَّهُ مَا عَبَدْنَا مِن دُونِهِۦ مِن شَىْءٍ نَّحْنُ وَلَآ ءَابَآؤُنَا وَلَا حَرَّمْنَا مِن دُونِهِۦ مِن شَىْءٍ ۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ ۚ فَهَلْ عَلَى ٱلرُّسُلِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ ﴾٣٥﴿ (അല്ലാഹുവിനോടു) പങ്കു ചേര്‍ത്തവര്‍ പറയുകയാണ്‌: 'അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, ഞങ്ങളാകട്ടെ, ഞങ്ങളുടെ പിതാക്കളാകട്ടെ, അവനു പുറമെ യാതൊരു വസ്തുവെയും ആരാധിക്കുമായിരുന്നില്ല; അവനെ കൂടാതെ ഞങ്ങള്‍ (സ്വന്തം നിലക്കു) യാതൊന്നിനെയും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല. അതുപോലെ, അവരുടെ മുമ്പുള്ളവരും ചെയ്തിരിക്കുന്നു. എന്നാല്‍, റസൂലുകളുടെമേല്‍ സ്പഷ്ടമായ പ്രബോധനമല്ലാതെ (ബാധ്യത)യുണ്ടോ?: وَقَالَ പറയുകയും ചെയ്തു, പറയുകയാണു, പറയുന്നു الَّذِينَ أَشْرَكُوا ശിര്‍ക്കു ചെയ്തവര്‍, പങ്കു ചേര്‍ത്തവര്‍ لَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا عَبَدْنَا ഞങ്ങള്‍ ആരാധിക്കയില്ലായിരുന്നു, ആരാധിക്കുമായിരുന്നില്ല مِن دُونِهِ അവനു പുറമെ, അവനെക്കൂടാതെ مِن شَيْءٍ യാതൊന്നിനെയും نَّحْنُ ഞങ്ങള്‍ (തന്നെയും) وَلَا آبَاؤُنَا ഞങ്ങളുടെ പിതാക്കളുമില്ല وَلَا حَرَّمْنَا ഞങ്ങള്‍ നിഷിദ്ധമാക്കുകയുമില്ലായിരുന്നു مِن دُونِهِ അവനെ കൂടാതെ مِن شَيْءٍ യാതൊന്നിനെയും كَذَٰلِكَ അപ്രകാരം فَعَلَ ചെയ്തിരിക്കുന്നു الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ فَهَلْ അപ്പോള്‍ (എന്നാല്‍) ഉണ്ടോ عَلَى الرُّسُلِ റസൂലുകളുടെമേല്‍ إِلَّا الْبَلَاغُ പ്രബോധനം (എത്തിക്കല്‍) അല്ലാതെ الْمُبِينُ പ്രത്യക്ഷമായ,സ്പഷ്ടമായ. അല്ലാഹു അല്ലാത്ത വസ്തുക്കളെ ആരാധിച്ചുവരുന്നതിന്നും, സൂ: മാഇദഃ 106ല്‍ പ്രസ്താവിച്ചതുപോലെയുള്ള ചില ഭക്ഷ്യവസ്തുക്കളെ നിഷിദ്ധമാക്കിയിരുന്നതിനും മുശ്രിക്കുകള്‍ പറയാറുള്ള ഒരു ന്യായമാണ് അല്ലാഹു ഈ വചനത്തില്‍ ഉദ്ധരിച്ചത്. അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണ് എല്ലാ കാര്യവും സംഭവിക്കുന്നത്. അപ്പോള്‍ ഞങ്ങളും ഞങ്ങളുടെ പൂര്‍വീകന്മാരും അനുഷ്ഠിച്ചുവരുന്ന ഈ സമ്പ്രദായങ്ങളൊക്കെ അവന്റെ ഉദ്ദേശപ്രകാരം ഉണ്ടായതാകുന്നു. അവന്‍ ഉദ്ദേശിച്ചതാകുമ്പോള്‍ അതെല്ലാം അവന്‍ തൃപ്തിപ്പെട്ടതുമായിരിക്കും അവന്‍ തൃപ്തിപ്പെടാത്തകാര്യം അവന്‍ ഉദ്ദേശിക്കുകയും സംഭവിപ്പിക്കുകയുമില്ല. എന്നിരിക്കെ, ഞങ്ങളെപ്പറ്റി ആക്ഷേപിക്കുന്നതിനു അര്‍ത്ഥമില്ല എന്നൊക്കെയാണ് അവരുടെ ന്യായവാദത്തിന്റെ താല്‍പര്യം. റസൂലുകളുടെ നിയോഗത്തെയും, വേദഗ്രന്ഥങ്ങളുടെ അവതരണത്തെയും ചോദ്യം ചെയ്യല്‍, അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചാണു എല്ലാകാര്യങ്ങളും സംഭവിക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തിന്റെ നേരെയുള്ള പരിഹാസം ഇതൊക്കെയാണു ഈ വാദത്തിന്റെ പിന്നിലുള്ളത്. മുശ്രിക്കുകളുടെ ഈ ന്യായവാദവും, അതിനുള്ള മറുപടിയും, സൂ: അന്‍ആം : 148ല്‍ മുമ്പു കഴിഞ്ഞുപോയിട്ടുണ്ട്‌. താഴെ സൂ: സുഖ്റുഫ്: 20ലും വരുന്നുണ്ട്. ആ രണ്ടു സ്ഥലത്തും ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കീട്ടുള്ളതുകൊണ്ടു ഇവിടെ കൂടുതല്‍ വിശദീകരിക്കുന്നില്ല. ‘ഖളാ ഖദ്റി’നെ (കാര്യങ്ങളെക്കുറിച്ചുള്ള അല്ലാഹുവിന്റെ വിധിനിര്‍ണ്ണയത്തെ) നിഷേധിക്കുന്നവര്‍ ഈ മൂന്നു വചനങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യാറുള്ളതിനെപ്പറ്റി ദീര്‍ഘമായ ഒരു നിരൂപണം സൂ: ഹദീദിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിലും കാണാവുന്നതാണ്. ഈ വാദത്തിനു ഇവിടെ അല്ലാഹു നല്‍കിയ മറുപടിയുടെ സാരം ഇതാകുന്നു: ഇവര്‍ മാത്രമല്ല, ഇവരുടെ മുമ്പും പലരും ഇവരെപ്പോലെ അല്ലാഹു അല്ലാത്തവരെ ആരാധിക്കലും, അല്ലാഹു അനുവദനീയമാക്കിയതിനെ നിഷിദ്ധമാക്കലും ഉണ്ടായിട്ടുണ്ട്. ആരുംതന്നെ, റസൂലുകളുടെ മാര്‍ഗ്ഗദര്‍ശനം ലഭിക്കാതെ പിഴച്ചു പോകേണ്ടി വന്നിട്ടില്ല. പക്ഷെ, റസൂലുകളെ സംബന്ധിച്ചിടത്തോളം, സത്യമാര്‍ഗ്ഗം പ്രബോധനം ചെയ്തുകൊടുക്കുകയെന്നല്ലാതെ, എല്ലാവരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയെന്ന ബാധ്യത അവർക്കില്ല. അല്ലാഹു തുടരുന്നു:- 16:36 وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ فَمِنْهُم مَّنْ هَدَى ٱللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ ٱلضَّلَـٰلَةُ ۚ فَسِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلْمُكَذِّبِينَ ﴾٣٦﴿ തീര്‍ച്ചയായും, എല്ലാ (ഓരോ) സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചയച്ചിട്ടുണ്ട്; 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുകയും, 'ത്വാഗൂത്തി'നെ [ദുര്‍മ്മൂര്‍ത്തികളെ] വെടിയുകയും ചെയ്യണ'മെന്നു (പ്രബോധനം ചെയ്തുകൊണ്ട്). എന്നിട്ട്, അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയവര്‍ അവരുടെ കൂട്ടത്തിലുണ്ട്; ദുര്‍മ്മാര്‍ഗ്ഗം അവകാശപ്പെട്ട [സ്ഥിരപ്പെട്ട]വരും അവരുടെ കൂട്ടത്തിലുണ്ട്. ആകയാല്‍, നിങ്ങള്‍ ഭൂമിയില്‍ നടന്ന് (ആ) വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു നോ(ക്കി മനസ്സിലാ)ക്കുവിന്‍! وَلَقَدْ بَعَثْنَا തീര്‍ച്ചയായും നാം അയച്ചി(നിയോഗിച്ചയച്ചി)ട്ടുണ്ട് فِي كُلِّ أُمَّةٍ എല്ലാ സമുദായത്തിലും رَّسُولًا റസൂലിനെ, (ഓരോ റസൂലിനെ) أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കണമെന്ന് اللَّـهَ അല്ലാഹുവിനെ وَاجْتَنِبُوا നിങ്ങള്‍ വെടിയുക(ഉപേക്ഷിക്ക - വിട്ടു നില്‍ക്കുക)യും വേണം الطَّاغُوتَ ത്വാഗൂത്തിനെ (ദുര്‍മ്മൂര്‍ത്തികളെ) فَمِنْهُم എന്നിട്ടു (അങ്ങനെ) അവരിലുണ്ട്‌ مَّنْ هَدَى اللَّـهُ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കിയവര്‍ وَمِنْهُم അവരിലുണ്ട്‌ مَّنْ حَقَّتْ അവകാശപ്പെട്ട (സ്ഥിരപ്പെട്ട -യഥാര്‍ത്ഥമായ)വര്‍ عَلَيْهِ തന്റെ മേല്‍ الضَّلَالَةُ ദുര്‍മ്മാര്‍ഗ്ഗം, വഴിപിഴവ് فَسِيرُوا ആകയാല്‍ (എന്നാല്‍) നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ടു നോക്കുവിന്‍ كَيْفَ كَانَ എങ്ങിനെ ഉണ്ടായെന്നു (ആയെന്നു) عَاقِبَةُ പര്യവസാനം, കലാശം الْمُكَذِّبِينَ വ്യാജമാക്കിയവരുടെ. ആ വ്യാജവാദികളൊക്കെ ശിക്ഷക്കും നാശത്തിനും ഇരയാകുകയാണുണ്ടായതെന്നു അപ്പോള്‍ നിങ്ങള്‍ക്കു ബോധ്യമാകും എന്നു സാരം. طَّاغُوت (ത്വാഗൂത്ത്) എന്നവാക്കിന്റെ അര്‍ത്ഥവും വിവക്ഷയും സംബന്ധിച്ചു അല്‍ബഖറഃ 256-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ‘ദുര്‍മൂര്‍ത്തി’ എന്നും മറ്റും അതിനു ഭാഷാന്തരം നല്‍കാമെന്നും, അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യ വസ്തുക്കളെയും, പിശാചിനെയും ഉദ്ദേശിച്ചും, ജോത്സ്യക്കാര്‍, പ്രശ്നക്കാര്‍, മാരണക്കാര്‍ മുതലായവരെ ഉദ്ദേശിച്ചും അതു ഉപയോഗിക്കപ്പെടാറുണ്ടെന്നുമാണു അവിടെ പ്രസ്താവിച്ചതിന്റെ ചുരുക്കം. എല്ലാ സമുദായത്തിലും റസൂലുകളെ അയച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കകൊണ്ട് നമ്മുടെ ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളിലും മുമ്പു റസൂലുകള്‍ വന്നിരിക്കുമെന്നാണ് മനസ്സിലാകുന്നത്. ‘ഒരു സമുദായത്തിലും തന്നെ ഒരു താക്കീതു നല്‍കുന്നവന്‍ കഴിഞ്ഞു പോകാതിരുന്നിട്ടില്ല.’ (35:24) എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. എന്നാല്‍, ഖുര്‍ആനിലോ, നബിവചനങ്ങളിലോ വ്യക്തമായിപ്രസ്താവിച്ചല്ലാതെ, ഇന്ന കാലത്തു – ഇന്ന രാജ്യത്ത് – ഇന്ന ആള്‍ അല്ലാഹുവിന്റെ റസൂലായി വന്നിട്ടുണ്ടെന്നു പറയുവാന്‍ നമുക്കു സാധ്യമല്ല. 16:37 إِن تَحْرِصْ عَلَىٰ هُدَىٰهُمْ فَإِنَّ ٱللَّهَ لَا يَهْدِى مَن يُضِلُّ ۖ وَمَا لَهُم مِّن نَّـٰصِرِينَ ﴾٣٧﴿ (നബിയേ) അവരെ നേര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍ നീ അത്യാഗ്രഹിക്കുന്നുവെങ്കില്‍, നിശ്ചയമായും, അല്ലാഹു വഴിപിഴവിലാക്കുന്നവരെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല. അവര്‍ക്കു സഹായികളായിട്ട് (ആരും) ഇല്ല താനും. إِن تَحْرِصْ നീ അത്യാഗ്രഹിക്കുന്നു(അതിമോഹിക്കുന്നു)വെങ്കില്‍, عَلَىٰ هُدَاهُمْ അവരുടെ സന്‍മാര്‍ഗ്ഗത്തെപ്പറ്റി, അവര്‍ നേര്‍മ്മാര്‍ഗ്ഗത്തിലാകുന്നതിനു فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല مَن يُضِلُّ അവന്‍ വഴിപിഴവിലാക്കുന്നവ(രെ) وَمَا لَهُم അവര്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായിട്ടു, സഹായികളില്‍നിന്നു (ആരും). എല്ലാവരും സന്മാര്‍ഗ്ഗികളും സത്യവിശ്വാസികളും ആയിത്തീരണമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത്യാഗ്രഹം വെച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും അതു സാധ്യമാകുന്ന കാര്യമല്ല. അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നവരേ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുകയുള്ളു. ദുര്‍മ്മാര്‍ഗ്ഗികളെന്നു അവന്‍ കണക്കാക്കിയവരെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുവാന്‍ ആര്‍ക്കും സാധ്യമാകുകയില്ല. إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَـٰكِنَّ اللَّـهَ يَهْدِي مَن يَشَاءُ(നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല; എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നു. : ഖസ്വസ്വ്: 56). ആരെയൊക്കെ നേര്‍മ്മാര്‍ഗ്ഗത്തിലാക്കണം, ആരെയൊക്കെ ദുര്‍മ്മാര്‍ഗ്ഗത്തില്‍ സ്ഥിരപ്പെടുത്തണം എന്ന കാര്യം അല്ലാഹുവിനു നല്ലപോലെ അറിയുകയും ചെയ്യാം. അഥവാ അവന്നേ അതറിയുകയുള്ളു. (താഴെ 125-ാം വചനം കാണുക.) 16:38 وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ ۙ لَا يَبْعَثُ ٱللَّهُ مَن يَمُوتُ ۚ بَلَىٰ وَعْدًا عَلَيْهِ حَقًّا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٣٨﴿ അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനെക്കൊണ്ട് - തങ്ങള്‍ക്കു കഴിയുംവിധം ശക്തിയായി - സത്യം ചെയ്തു പറയുകയാണ്‌: 'മരണപ്പെടുന്നവരെ അല്ലാഹു എഴുന്നേല്‍പിക്കുകയില്ല' എന്ന്! ഇല്ലാതേ, അവന്റെമേല്‍ (ബാധ്യത) ഉള്ള ഒരു യഥാര്‍ത്ഥ വാഗ്ദത്തം! [അതവന്‍ നിറവേറ്റുക തന്നെ ചെയ്യും] എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല. وَأَقْسَمُوا അവര്‍ സത്യം (ശപഥം) ചെയ്തു (ചെയ്യുകയാണു) بِاللَّـهِ അല്ലാഹുവിനെക്കൊണ്ടു, അല്ലാഹുവില്‍ جَهْدَ ഞെരുങ്ങിയതു (കഴിയുന്നത്ര) أَيْمَانِهِمْ അവരുടെ സത്യങ്ങളില്‍ لَا يَبْعَثُ എഴുന്നേല്‍പിക്കുകയില്ല اللَّـهُ അല്ലാഹു مَن يَمُوتُ മരണപ്പെടുന്നവരെ بَلَىٰ ഇല്ലാതെ, അതെ وَعْدًا ഒരു വാഗ്ദത്തം عَلَيْهِ അവന്റെമേല്‍ (ബാധ്യതയുള്ള) حَقًّا യഥാര്‍ത്ഥമായ, യഥാര്‍ത്ഥമായിട്ടു وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അവര്‍ അറിയുന്നില്ല. 16:39 لِيُبَيِّنَ لَهُمُ ٱلَّذِى يَخْتَلِفُونَ فِيهِ وَلِيَعْلَمَ ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ كَانُوا۟ كَـٰذِبِينَ ﴾٣٩﴿ അവര്‍ യാതൊന്നില്‍ ഭിന്നാഭിപ്രായത്തിലാകുന്നുവോ അതു അവര്‍ക്കു അവന്‍ (വ്യക്തമാക്കി) വിവരിച്ചുകൊടുക്കുവാന്‍ വേണ്ടിയാകുന്നു (അവരെ എഴുന്നേല്‍പിക്കുന്നതു്); തങ്ങള്‍ വ്യാജം പറയുന്നവരായിരുന്നുവെന്നു അവിശ്വാസികള്‍ അറിയുവാന്‍ വേണ്ടിയാകുന്നു. لِيُبَيِّنَ അവന്‍ വ്യക്തമാക്കി (വിവരിച്ചു) കൊടുക്കുവാന്‍ വേണ്ടി لَهُمُ അവര്‍ക്കു الَّذِي യാതൊന്നിനെ يَخْتَلِفُونَ അവര്‍ ഭിന്നിച്ചു (അഭിപ്രായ വ്യത്യാസത്തിലായി) കൊണ്ടിരിക്കുന്നു فِيهِ അതില്‍, അതിനെപ്പറ്റി وَلِيَعْلَمَ അറിയുവാനും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَنَّهُمْ كَانُوا അവരായിരുന്നുവെന്നു كَاذِبِينَ വ്യാജം പറയുന്നവര്‍. തെളിവുകളില്‍ നിന്നും ദൃഷ്ടാന്തങ്ങളില്‍ നിന്നും കാര്യം ഗ്രഹിക്കാതെ, ഭിന്നിച്ചും വ്യാജമാക്കിയും കൊണ്ടിരിക്കുന്ന അവര്‍ക്കു അപ്പോള്‍ – മരണാനന്തരം എഴുന്നേല്‍പിക്കപ്പെടുമ്പോള്‍ – ശരിക്കും കാര്യം വ്യക്തമാകും; തങ്ങള്‍ പിഴച്ചവരും കള്ളവാദികളുമായിരുന്നുവെന്നു ബോധ്യപ്പെടുകയും ചെയ്യും എന്നു സാരം. മരണശേഷം വീണ്ടും ജീവിപ്പിക്കല്‍ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രയാസപ്പെട്ട കാര്യമാണെന്നാണു ഇവരുടെ ധാരണയെങ്കില്‍, ആ ധാരണ തികച്ചും തെറ്റാകുന്നു. കാരണം:- 16:40 إِنَّمَا قَوْلُنَا لِشَىْءٍ إِذَآ أَرَدْنَـٰهُ أَن نَّقُولَ لَهُۥ كُن فَيَكُونُ ﴾٤٠﴿ വല്ല കാര്യവും നാം ഉദ്ദേശിച്ചാല്‍, അതിനെക്കുറിച്ച് അതിനോടു നമ്മുടെ വാക്കു 'ഉണ്ടാകുക' എന്നു പറയല്‍ മാത്രമാകുന്നു; അപ്പോള്‍ അതുണ്ടാകുന്നു! إِنَّمَا قَوْلُنَا നിശ്ചയമായും നമ്മുടെ വാക്കു (മാത്രം) لِشَيْءٍ ഒരു വസ്തുവെ (കാര്യത്തെ)ക്കുറിച്ചു إِذَا أَرَدْنَاهُ അതിനെ നാം ഉദ്ദേശിച്ചാല്‍ أَن نَّقُولَ നാം പറയുക (മാത്രം) ആകുന്നു لَهُ അതിനോടു, അതിനെപ്പറ്റി كُن ഉണ്ടാകുക എന്നു فَيَكُونُ അപ്പോള്‍ അതു ഉണ്ടാകും, ഉണ്ടായിത്തീരും. കാര്യത്തിന്റെ ഗൗരവമോ വലുപ്പചെറുപ്പമോ നമ്മെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ അല്ല. ഏതൊരു കാര്യമായാലും അതുണ്ടാവണമെന്നു നാം ഉദ്ദേശിക്കുകയേ വേണ്ടൂ. അതുണ്ടാവുകതന്നെ ചെയ്യും. വല്ല ഒരുക്കമോ അദ്ധ്വാനമോ ഒന്നും നമുക്കാവശ്യമില്ല. എന്നിരിക്കെ, മനുഷ്യരെ ഒന്നാമതായി ജീവിപ്പിക്കുന്ന കാര്യവും, മരണശേഷം രണ്ടാമതു ജീവിപ്പിക്കുന്ന കാര്യവും നമ്മെ സംബന്ധിച്ചിടത്തോളം ഒരുപോലെത്തന്നെ എന്നു സാരം. വിഭാഗം - 6 16:41 وَٱلَّذِينَ هَاجَرُوا۟ فِى ٱللَّهِ مِنۢ بَعْدِ مَا ظُلِمُوا۟ لَنُبَوِّئَنَّهُمْ فِى ٱلدُّنْيَا حَسَنَةً ۖ وَلَأَجْرُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ ﴾٤١﴿ തങ്ങള്‍ അക്രമിക്കപ്പെട്ടതിനുശേഷം, അല്ലാഹുവിന്റെ വിഷയത്തില്‍ 'ഹിജ്ര' [സ്വരാജ്യം ത്യജിച്ച്] പോയവര്‍, അവര്‍ക്കു ഇഹലോകത്തില്‍ നാം നല്ലതു [നല്ല താവളം] സൗകര്യപ്പെടുത്തിക്കൊടുക്കുക തന്നെ ചെയ്യും. പരലോകത്തെ പ്രതിഫലമാകട്ടെ, ഏറ്റവും വലിയതുമാകുന്നു. (ഹാ!) അവര്‍ അറിയുമായിരുന്നെങ്കില്‍! وَالَّذِينَ هَاجَرُوا ഹിജ്ര പോയവര്‍ فِي اللَّـهِ അല്ലാഹുവി(ന്റെ കാര്യത്തി)ല്‍ مِن بَعْدِ ശേഷം مَا ظُلِمُوا അവര്‍ അക്രമിക്കപ്പെട്ടതിന്റെ لَنُبَوِّئَنَّهُمْ അവര്‍ക്കു നാം സൗകര്യം നല്‍കുക (താവളം ഏര്‍പ്പെടുത്തുക) തന്നെ ചെയ്യും فِي الدُّنْيَا ഇഹത്തില്‍ حَسَنَةً നല്ലതു وَلَأَجْرُ പ്രതിഫലംതന്നെ, പ്രതിഫലമാകട്ടെ الْآخِرَةِ പരലോകത്തിലെ أَكْبَرُ ഏറ്റവും വലുതു لَوْ كَانُوا അവരായിരുന്നെങ്കില്‍ يَعْلَمُونَ അവര്‍ അറിയും. 16:42 ٱلَّذِينَ صَبَرُوا۟ وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ﴾٤٢﴿ അതായതു, ക്ഷമിക്കുകയും, തങ്ങളുടെ റബ്ബിന്റെ മേല്‍ (കാര്യങ്ങള്‍) ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍. الَّذِينَ അതായതു യാതൊരുവര്‍ صَبَرُوا അവര്‍ ക്ഷമിച്ചു وَعَلَىٰ رَبِّهِمْ അവരുടെ റബ്ബിന്റെമേല്‍ يَتَوَكَّلُونَ അവര്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നു. ഖത്താദഃ (رحمه الله) പറഞ്ഞതായി ഇബ്നുജരീര്‍ (رحمه الله) ഉദ്ധരിക്കുന്നു: ‘(ഈ വചനത്തില്‍ പറഞ്ഞ) ഇവര്‍ മുഹമ്മദ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സഹാബികളാകുന്നു, മക്കാനിവാസികള്‍ അവരെ ആക്രമിച്ചു, അപ്പോള്‍, അല്ലാഹു അവരെ അവിടെ നിന്നു പുറത്തുകൊണ്ടുവന്നു. അവരില്‍ ചിലര്‍ അബിസീനിയായില്‍ ചെന്നുചേര്‍ന്നു. പിന്നീടു അവന്‍ അവര്‍ക്കു മദീനായില്‍ താവളം ഒരുക്കിക്കൊടുത്തു. അങ്ങനെ, അതവരുടെ ഹിജ്രാഭവനമായി. സത്യവിശ്വാസികളായ സഹായികളെ (അന്‍സാരികളെ)യും അവര്‍ക്കു അല്ലാഹു നല്‍കി.’ ഈ വാഗ്ദാനം സഹാബികളില്‍ അല്ലാഹു പാലിച്ചതെങ്ങിനെയെന്നു ഖത്താദഃ (رحمه الله) യുടെ പ്രസ്താവനയില്‍ നിന്നു വ്യക്തമാണല്ലോ. ഈ വാഗ്ദാനം അന്നത്തെ ആ സത്യവിശ്വാസികളില്‍ മാത്രമല്ല അല്ലാഹു പാലിച്ചിരിക്കുന്നത്. സത്യവിരോധികളാല്‍ മതത്തിന്റെ പേരില്‍ അക്രമമര്‍ദ്ദനങ്ങള്‍ക്കു വിധേയരായിക്കൊണ്ടും, അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ലക്ഷ്യമാക്കിക്കൊണ്ടും നാടുവിട്ടുപോകേണ്ടി വരുന്ന സത്യവിശ്വാസികളില്ലെല്ലാം തന്നെ ഈ വാഗ്ദാനം അല്ലാഹു പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതവന്‍ ഭാവിയിലും പാലിക്കുകയും ചെയ്യും. 16:43 وَمَآ أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِىٓ إِلَيْهِمْ ۚ فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ ﴾٤٣﴿ നിനക്കുമുമ്പ് നാം 'വഹ്-യു' [ദിവ്യസന്ദേശം] നല്‍കിക്കൊണ്ട് പുരുഷന്‍മാരെയല്ലാതെ, (റസൂലുകളായി) നാം അയച്ചിട്ടില്ല, എന്നാല്‍, നിങ്ങള്‍ പ്രമാണത്തിന്റെ [വേദഗ്രന്ഥത്തിന്റെ] ആള്‍ക്കാരോടു ചോദി(ച്ചുനോ)ക്കുവിന്‍, നിങ്ങള്‍ക്കു അറിഞ്ഞുകൂടാതിരിക്കുകയാണെങ്കില്‍;- وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിനക്കുമുമ്പു إِلَّا رِجَالًا പുരുഷന്‍മാരെയല്ലാതെ نُّوحِي നാം വഹ്-യു നല്‍കിക്കൊണ്ടു إِلَيْهِمْ അവര്‍ക്കു فَاسْأَلُوا എന്നാല്‍ ചോദിക്കുവിന്‍ أَهْلَ الذِّكْرِ പ്രമാണത്തിന്റെ ആള്‍ക്കാരോടു إِن كُنتُمْ നിങ്ങളാണെങ്കില്‍ لَا تَعْلَمُونَ നിങ്ങള്‍ അറിയുന്നില്ല. 16:44 بِٱلْبَيِّنَـٰتِ وَٱلزُّبُرِ ۗ وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ ﴾٤٤﴿ (അതെ) വ്യക്തമായ തെളിവുകളും, ഏടു [വേദം] കളുമായിട്ടാണ് (അവരെ അയച്ചതു). നിനക്കും (ഈ) പ്രമാണം [ഖുര്‍ആന്‍] നാം അവതരിപ്പിച്ചു തന്നിരിക്കുന്നു; മനുഷ്യര്‍ക്കു ഇറക്കപ്പെട്ടതിനെ അവര്‍ക്കു നീ വിവരിച്ചുകൊടുക്കുവാന്‍വേണ്ടി; അവര്‍ ചിന്തിച്ചുനോക്കുകയും ചെയ്തേക്കാമല്ലോ. بِالْبَيِّنَاتِ വ്യക്തമായ തെളിവുകളോടെ وَالزُّبُرِ ഏടുകളോടെയും وَأَنزَلْنَا നാം അവതരിപ്പിക്കുക (ഇറക്കുക)യും ചെയ്തു إِلَيْكَ നിനക്കു الذِّكْرَ പ്രമാണം لِتُبَيِّنَ നീ വിവരിച്ചുകൊടുക്കുവാന്‍വേണ്ടി لِلنَّاسِ മനുഷ്യര്‍ക്കു مَا نُزِّلَ ഇറക്കപ്പെട്ടതിനെ إِلَيْهِمْ അവരിലേക്കു, അവര്‍ക്കു وَلَعَلَّهُمْ അവരായിരിക്കയും ചെയ്യാം, ആയിരിക്കുവാന്‍ വേണ്ടിയും يَتَفَكَّرُونَ അവര്‍ ചിന്തിച്ചുനോക്കും. ذِّكْر (‘ദിക്ര്‍’) എന്ന വാക്കിനു പല അര്‍ത്ഥങ്ങളുണ്ടെന്നും, അവയില്‍ ഒന്നു ‘പ്രമാണം’ എന്നാണെന്നും സൂ: ഹിജര്‍: 6-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞുവല്ലോ. ഇവിടെയും ആ അര്‍ത്ഥത്തിലാണതുള്ളത്. ഇവിടെ ആദ്യത്തെ ‘ദിക്ര്‍’ കൊണ്ടു വിവക്ഷ മുന്‍ വേദഗ്രന്ഥങ്ങളാകുന്ന പ്രമാണങ്ങളും, രണ്ടാമത്തേതുകൊണ്ടു വിവക്ഷ ഖുര്‍ആനാകുന്ന പ്രമാണവുമാണെന്നു സന്ദര്‍ഭം കൊണ്ടു വ്യക്തമാണ്. زُّبُر (സുബുര്‍) എന്നതു زبور (സബൂര്‍)ന്റെ ബഹുവചനമാകുന്നു. ‘ഏടു, പുസ്തകം’ എന്നൊക്കെ അതിന് അര്‍ത്ഥം നല്‍കാം. പ്രവാചകന്‍മാര്‍ പ്രബോധനം ചെയ്യുന്ന നടപടിക്രമങ്ങളും നിയമനിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏടുകളാണുദ്ദേശ്യം. ഈ വചനങ്ങളില്‍ പ്രസ്താവിക്കപ്പെട്ട വിഷയങ്ങള്‍ ഇങ്ങിനെ സംഗ്രഹിക്കാം: (1) മനുഷ്യരിലുള്ള പുരുഷന്‍മാരെയല്ലാതെ, വഹ്-യു നല്‍കപ്പെടുന്ന റസൂലുകളായി അല്ലാഹു അയക്കുകയുണ്ടായിട്ടില്ല. ‘എന്തുകൊണ്ടു മലക്കുകളെ റസൂലുകളായി അയക്കുന്നില്ല? നമ്മെപ്പോലെയുള്ള ഒരു മനുഷ്യനെ നാം പിന്‍പറ്റുകയോ? റസൂലുകളെ അയക്കുന്നപക്ഷം അതു മലക്കുകളായിരിക്കേണ്ടതല്ലേ?’ എന്നിങ്ങിനെയുള്ള അവിശ്വാസികളുടെ ആക്ഷേപങ്ങള്‍ക്കും, കുതര്‍ക്കങ്ങള്‍ക്കുമുള്ള ഒരു മറുപടിയാണിത്‌. ഈ വിഷയകമായി ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലത്തു പരാമര്‍ശങ്ങള്‍ കാണാം. അറബികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വേദഗ്രന്ഥങ്ങളുമായും, പ്രവാചകന്‍മാരുമായും അടുത്ത ബന്ധമൊന്നും ഇല്ലാത്തവരാകകൊണ്ട് ഈ വാസ്തവം അവര്‍ക്ക് വേണ്ടത്ര അറിഞ്ഞില്ലെന്നു വരും. അതുകൊണ്ട് അവര്‍ക്ക് വേണമെങ്കില്‍ വേദക്കാരോടന്വേഷിച്ചു നോക്കാമെന്ന് അവരെ അല്ലാഹു ഉപദേശിക്കുന്നു. വേദക്കാര്‍ക്കു ഈ വാസ്തവം അറിയാവുന്നതാണല്ലോ. ഇപ്പറഞ്ഞതുകൊണ്ടു – ചില ക്രിസ്തീയ പണ്ഡിതന്‍മാര്‍ ദുര്‍വ്യാഖ്യാനം ചെയ്യാറുള്ളതുപോലെ – വേദക്കാര്‍ സന്മാര്‍ഗ്ഗം വിട്ടുപോയിട്ടില്ല എന്നു ഇതില്‍നിന്നു വരുന്നില്ല. (2) റസൂലുകളെ അയക്കുന്നതു അവര്‍ പ്രബോധനം ചെയ്യുന്ന തത്വങ്ങള്‍ക്കു വ്യക്തമായ തെളിവുകളോടുകൂടിയും അവര്‍ ഉപദേശിക്കുന്ന നടപടിക്രമങ്ങളും നിയമങ്ങളും അടങ്ങുന്ന രേഖകളോടുകൂടിയുമായിരിക്കും. സൂ: ഹദീദില്‍ അല്ലാഹു പറയുന്നു: ‘നമ്മുടെ റസൂലുകളെ നാം വ്യക്തമായ തെളിവുകളുമായി അയച്ചിട്ടുണ്ട്. മനുഷ്യര്‍ നീതിമുറയനുസരിച്ചു നിലകൊള്ളുവാന്‍ വേണ്ടി വേദഗ്രന്ഥവും തുലാസും അവരോടു കൂടി നാം ഇറക്കുകയും ചെയ്തിരിക്കുന്നു.’ (ഹദീദു: 25). (3). മനുഷ്യര്‍ക്കു വേണ്ടിയാണു ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കര്‍ത്തവ്യം അതവര്‍ക്ക് എത്തിച്ചുകൊടുക്കുക മാത്രമല്ല, അതവര്‍ക്കു വിവരിച്ചു കൊടുക്കുക കൂടിയാകുന്നു, താഴെ 64-ാം വചനത്തിലും ഈ വിഷയം ഉണര്‍ത്തിക്കാണാം. വാക്കുമൂലവും, പ്രവൃത്തിമൂലവും ജനങ്ങള്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഖുര്‍ആന്‍ വിവരിച്ചുകൊടുത്തിട്ടുണ്ടുതാനും.അതാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്ത് (ചര്യ) എന്ന പേരില്‍ അറിയപ്പെടുന്നത്. ഖുര്‍ആന്റെ വ്യാഖ്യാനവും വിശദീകരണവുമെന്ന നിലക്കു ഇസ്ലാമിന്റെ രണ്ടാമത്തെ പ്രമാണവുമാണത്. ഖുര്‍ആന്‍ മാത്രമേ ഇസ്ലാമിന്റെ പ്രമാണമായുള്ളു – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്തിനു പ്രാമാണ്യതയില്ല – എന്നു ചില വഴിപിഴച്ചവര്‍ വാദിക്കാറുള്ളതു ഇതുപോലെയുള്ള ഖുര്‍ആന്‍ വചനങ്ങളുടെ നിഷേധമാകുന്നു. മാത്രമല്ല, അല്ലഹുവിന്റേതായ ഇസ്ലാമിക ശരീഅത്തു നിയമങ്ങള്‍ക്കു പകരം അവരുടേതായ ഒരു പുതിയ ശരീഅത്തു നിയമം നിര്‍മ്മിക്കലും കൂടിയായിരിക്കും അതിന്റെ ഫലം. (4) ഖുര്‍ആന്റെ ഉള്ളടക്കങ്ങളെ – അതിലെ തത്വസിദ്ധാന്തങ്ങള്‍, സൂചനകള്‍, പാഠങ്ങള്‍, ഉപദേശനിര്‍ദ്ദേശങ്ങള്‍, ദൃഷ്ടാന്തങ്ങള്‍ ആദിയായവയെ – സംബന്ധിച്ചു ജനങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ (സാരം: ഓര്‍മ്മിച്ചു മനസ്സിലാക്കുവാന്‍വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിട്ടുണ്ട്. എന്നാല്‍, ഓര്‍മ്മിച്ചു മനസ്സിലാക്കുന്ന വല്ലവരും ഉണ്ടോ?! – അല്‍ഖമര്‍) ഈ വചനം സൂറത്തുല്‍ ഖമറില്‍ ഒന്നിലധികം പ്രാവശ്യം അല്ലാഹു ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നതു കാണാം. മറ്റൊരു സ്ഥലത്തു അല്ലാഹു ചോദിക്കുന്നു: أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا ﴿٢٤ (സാരം: അപ്പോള്‍, അവര്‍ക്കു ഖുര്‍ആന്‍ ഉറ്റാലോചിച്ചു നോക്കിക്കൂടേ?! അതല്ല, വല്ല ഹൃദയങ്ങളിലും അവയുടേതായ പൂട്ടുകള്‍ ഉണ്ടോ?! – (മുഹമ്മദു:24). 16:45 أَفَأَمِنَ ٱلَّذِينَ مَكَرُوا۟ ٱلسَّيِّـَٔاتِ أَن يَخْسِفَ ٱللَّهُ بِهِمُ ٱلْأَرْضَ أَوْ يَأْتِيَهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ ﴾٤٥﴿ എന്നാല്‍, ദുഷിച്ച (കു)തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുള്ളവര്‍, തങ്ങളെ അല്ലാഹു ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെക്കുറിച്ചു നിര്‍ഭയമായിരിക്കുകയാണോ?! അല്ലെങ്കില്‍, അവര്‍ അറിയാത്തവിധത്തിലൂടെ ശിക്ഷ അവര്‍ക്കു വന്നെത്തുന്നതിനെക്കുറിച്ച്?!- أَفَأَمِنَ അപ്പോള്‍ നിര്‍ഭയമായിരിക്കയോ, സമാധാനിച്ചിരിക്കയാണോ الَّذِينَ مَكَرُوا (കു)തന്ത്രം പ്രയോഗിച്ചവര്‍ السَّيِّئَاتِ ദുഷിച്ചവ (ദുഷിച്ച കുതന്ത്രങ്ങള്‍) أَن يَخْسِفَ ആഴ്ത്തിക്കളയുന്നതിനെ(ക്കുറിച്ചു) اللَّـهُ അല്ലാഹു بِهِمُ അവരെ الْأَرْضَ ഭൂമിയില്‍ أَوْ അല്ലെങ്കില്‍ يَأْتِيَهُمُ അവര്‍ക്കു വരുന്നതിനെ الْعَذَابُ ശിക്ഷ مِنْ حَيْثُ വിധത്തിലൂടെ لَا يَشْعُرُونَ അവരറിയുകയില്ല. 16:46 أَوْ يَأْخُذَهُمْ فِى تَقَلُّبِهِمْ فَمَا هُم بِمُعْجِزِينَ ﴾٤٦﴿ അല്ലെങ്കില്‍, അവര്‍ (അങ്ങുമിങ്ങും) തിരിഞ്ഞുമറിയുന്നതി(ന്നിടയി)ല്‍ അവരെ പിടികൂടുന്നതിനെക്കുറിച്ച്?! എന്നാല്‍ (അപ്പോള്‍) അവര്‍ (അവനെ പരാജയപ്പെടുത്തി) അശക്തനാക്കുന്നവരല്ല;- أَوْ يَأْخُذَهُمْ അലെങ്കില്‍ (അവന്‍ - അതു) അവരെ പിടികൂടുന്നതിനെ فِي تَقَلُّبِهِمْ അവരുടെ തിരിഞ്ഞുമറിയലില്‍ فَمَا هُم എന്നാല്‍ അവരല്ല بِمُعْجِزِينَ അശക്തനാക്കുന്നവര്‍ (പരാജയപ്പെടുത്തുന്നവര്‍). 16:47 أَوْ يَأْخُذَهُمْ عَلَىٰ تَخَوُّفٍ فَإِنَّ رَبَّكُمْ لَرَءُوفٌ رَّحِيمٌ ﴾٤٧﴿ അല്ലെങ്കില്‍, പേടിപ്പെട്ടുകൊണ്ടിരിക്കുന്നതോടെ(ത്തന്നെ) അവരെ പിടികൂടുന്നതിനെക്കുറിച്ച് (നിര്‍ഭയമായിരിക്കുകയാണോ)?! എന്നാല്‍, നിങ്ങളുടെ റബ്ബ് കൃപാലുവും, കരുണാനിധിയും തന്നെയാണ്. [അതുകൊണ്ടാണ് അങ്ങിനെയൊന്നും ചെയ്യാതിരിക്കുന്നത്.] أَوْ يَأْخُذَهُمْ അല്ലെങ്കില്‍ അവര്‍ക്കു പിടിപെടുന്നതിനെ عَلَىٰ تَخَوُّفٍ പേടിപ്പെട്ടുകൊണ്ടിരിക്കെ, പേടിച്ചു (കാത്തു) വരുന്നതോടെ فَإِنَّ رَبَّكُمْ എന്നാല്‍ നിശ്ചയമായും നിങ്ങളുടെ റബ്ബു لَرَءُوفٌ കൃപാലു (വളരെ കൃപയുള്ളവന്‍) തന്നെ رَّحِيمٌ കരുണാനിധിയാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും, ഖുര്‍ആന്നും, സത്യവിശ്വാസികള്‍ക്കും എതിരില്‍ കുടിലതന്ത്രങ്ങള്‍ പലതും നടത്തിക്കൊണ്ടിരിക്കുന്ന ഈ മുശ്രിക്കുകളെ അല്ലാഹു ഭൂമിയില്‍ ആഴ്ത്തിക്കളയുകയോ, ഓര്‍ക്കാപ്പുറത്തു അവര്‍ക്കു വല്ല ശിക്ഷയും നല്‍കുകയോ, അങ്ങുമിങ്ങും വന്നുംപോയും കൊണ്ടു സ്വൈരവിഹാരം കൊള്ളുന്നതിന്നിടക്കു അവരെ വല്ല ശിക്ഷയും പിടികൂടുകയോ, അതുമല്ലെങ്കില്‍ ശിക്ഷവരുന്നതിനെക്കുറിച്ചു ഭയപ്പെട്ടുകൊണ്ടിരിക്കവെ തന്നെ വല്ല ശിക്ഷയും അവര്‍ക്കു പിടിപെടുകയോ – ഇങ്ങിനെയൊന്നും – സംഭവിക്കുകയില്ലെന്നാണോ അവരുടെ വിചാരം?! ഇവയില്‍ ഏതുതന്നെ സംഭവിച്ചാലും അതനുഭവിക്കുകയല്ലാതെ, അതുമുടക്കുവാനോ, തടുക്കുവാനോ അവര്‍ക്കു സാധ്യമല്ല, അങ്ങിനെയൊന്നും സംഭവിക്ക്യയില്ലെന്നു സമാധാനിച്ചിരിക്കുവാന്‍ ഒരു കാരണവും അവര്‍ക്കില്ല. ശിക്ഷിക്കപ്പെടുവാന്‍ തികച്ചും അര്‍ഹരാണവര്‍. അല്ലാഹുവാകട്ടെ, ഏതിനും കഴിവുള്ളവനുമാണ്. പക്ഷെ, അങ്ങിനെയൊന്നും ചെയ്യാതെ അവന്‍ അവര്‍ക്കു ഒഴിവു നല്‍കിയിരിക്കുന്നതു അവന്റെ കൃപയും കാരുണ്യവും കൊണ്ടുമാത്രമാണ്. പേടിപ്പെട്ടുകൊണ്ടിരിക്കുന്നതോടെ പിടികൂടുക (يَأْخُذَهُمْ عَلَىٰ تَخَوُّفٍ) എന്ന വാക്കിന് രണ്ടു പ്രകാരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്: (1). മേല്‍ വിവരിച്ച പ്രകാരം തങ്ങള്‍ക്കു വല്ല ശിക്ഷയും വന്നുഭവിച്ചേക്കുമോ എന്നു അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കെത്തന്നെ ശിക്ഷ വരുക എന്നും, (2) ശിക്ഷപെട്ടന്നു സംഭവിക്കാതെ പടിപടിയായി – അല്പാല്പമായി പിടികൂടുക എന്നും. ഈ വ്യാഖ്യാന പ്രകാരം تَخَوُّف എന്ന വാക്കിന്റെ അര്‍ത്ഥം പേടിച്ചുകൊണ്ടുവരുക – അഥവാ കാത്തുകാത്തുകൊണ്ടു കുറേശ്ശെയായി വരുക – എന്നായിരിക്കും. രണ്ടു പ്രകാരത്തിലായാലും ഉദ്ദേശ്യം വ്യക്തംതന്നെ. മേല്‍ ചൂണ്ടിക്കാട്ടിയതരത്തിലെല്ലാംതന്നെ മുന്‍സമുദായങ്ങളില്‍ ശിക്ഷ അനുഭവപ്പെടുകയുണ്ടായിട്ടുണ്ടെന്നു ചരിത്രം പരിശോധിച്ചാല്‍ കാണാവുന്നതാണ്. 16:48 أَوَلَمْ يَرَوْا۟ إِلَىٰ مَا خَلَقَ ٱللَّهُ مِن شَىْءٍ يَتَفَيَّؤُا۟ ظِلَـٰلُهُۥ عَنِ ٱلْيَمِينِ وَٱلشَّمَآئِلِ سُجَّدًا لِّلَّهِ وَهُمْ دَٰخِرُونَ ﴾٤٨﴿ അല്ലാഹു വസ്തുവായി സൃഷ്ടിച്ചിട്ടുള്ള യാതൊന്നിലേക്കു അവര്‍ (നോക്കി) കാണുന്നുമില്ലേ? അതിന്റെ നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടുമായി ചാഞ്ഞുകൊണ്ടിരിക്കുന്നു; അവര്‍ [ആ നിഴലുകള്‍] എളിയവരായ നിലയില്‍ അല്ലാഹുവിന്നു 'സുജൂദു' [സാഷ്ടാംഗ നമസ്കാരം] ചെയ്തുകൊണ്ടു. أَوَلَمْ يَرَوْا അവര്‍ കാണുന്നു (നോക്കുന്നു) മില്ലേ إِلَىٰ مَا യാതൊന്നിലേക്ക്, യാതൊന്നിനെ خَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചു مِن شَيْءٍ വല്ല വസ്തുവായി, വല്ല വസ്തുവും يَتَفَيَّأُ ചാഞ്ഞുകൊണ്ടിരിക്കുന്നു, തിരിഞ്ഞുവരുന്നതു ظِلَالُهُ അതിന്റെ നിഴലുകള്‍ عَنِ الْيَمِينِ വലത്തോട്ടു وَالشَّمَائِلِ ഇടത്തോട്ടും سُجَّدًا സുജൂദു ചെയ്യുന്നവരായിക്കൊണ്ടു لِّلَّـهِ അല്ലാഹുവിനു وَهُمْ അവരാകട്ടെ, അവരായിക്കൊണ്ടു دَاخِرُونَ എളിയവര്‍ (ആയിരിക്കും, നിസ്സാരന്മാര്‍ (ആയിക്കൊണ്ടു). ബുദ്ധിജീവികളുടേതുപോലെയുള്ള വല്ല ഗുണവിശേഷതകളും ബുദ്ധിജീവികളല്ലാത്ത വസ്തുക്കളില്‍ പ്രകടമാകുമ്പോള്‍, അവയെപ്പറ്റി ബുദ്ധി ജീവികളെന്നു തോന്നുമാറുള്ള പദപ്രയോഗം സ്വീകരിക്കുന്നതു ഭാഷാസാഹിത്യങ്ങളില്‍ പതിവാകുന്നു. ഇതനുസരിച്ചാണു സുജൂദ് ചെയ്യുന്ന നിഴലുകളെപ്പറ്റി وَهُمْ دَاخِرُونَ (അവര്‍ എളിയവരായിക്കൊണ്ടു) എന്നു പറഞ്ഞിരിക്കുന്നത്. ഇതുപോലെയുള്ള പ്രയോഗം (36: 40 മുതലായ) വേറെ ചില സ്ഥലങ്ങളിലും ഖുര്‍ആനില്‍ വന്നിട്ടുണ്ട്. ഈ വചനത്തിലടങ്ങിയ ആശയം താഴെ വിവരിക്കുന്നുണ്ട്. إن شاء الله 16:49 وَلِلَّهِ يَسْجُدُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ مِن دَآبَّةٍ وَٱلْمَلَـٰٓئِكَةُ وَهُمْ لَا يَسْتَكْبِرُونَ ﴾٤٩﴿ ആകാശത്തിലുള്ളതും, ഭൂമിയിലുള്ളതും ആയ ഏതൊരു ജീവിയും (എല്ലാം) അല്ലാഹുവിനു 'സുജൂദ്' [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നു; മലക്കുകളും (തന്നെ സുജൂദു ചെയ്യുന്നു);- അവരാകട്ടെ, അഹംഭാവം കാണിക്കുന്നുമില്ല. وَلِلَّـهِ അല്ലാഹുവിനു يَسْجُدُ സുജൂദു (സാഷ്ടാംഗം) ചെയ്യുന്നു مَا فِي السَّمَاوَاتِ ആകാശത്തിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും مِن دَابَّةٍ ജീവിയായിട്ടു, ജന്തുവായി وَالْمَلَائِكَةُ മലക്കുകളും وَهُمْ അവരാകട്ടെ لَا يَسْتَكْبِرُونَ അഹംഭാവം നടിക്കുകയില്ല. 16:50 يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩ ﴾٥٠﴿ അവര്‍ തങ്ങളുടെ മീതെ (അധികാര ശക്തിയുള്ള) തങ്ങളുടെ റബ്ബിനെ ഭയപ്പെടുന്നു; തങ്ങളോടു കല്‍പിക്കപ്പെടുന്നതു (ഒക്കെയും) അവര്‍ ചെയ്യുകയും ചെയ്യുന്നു. يَخَافُونَ അവര്‍ ഭയപ്പെടുന്നു رَبَّهُم അവരുടെ റബ്ബിനെ مِّن فَوْقِهِمْ അവരുടെ മീതെ وَيَفْعَلُونَ അവര്‍ ചെയ്യുക (പ്രവര്‍ത്തിക്കുക)യും ചെയ്യുന്നു مَا يُؤْمَرُونَ അവരോടു കല്‍പിക്കപ്പെടുന്നതു. ഓത്തിന്റെ സുജൂദുചെയ്യേണ്ടുന്ന സ്ഥാനങ്ങളില്‍ ഒന്നാണു ഈ വചനവും. 48-ാം വചനത്തിലും ഈ രണ്ടു വചനങ്ങളിലുമായി പ്രസ്താവിച്ചതിന്റെ സാരം ഇങ്ങിനെ മനസ്സിലാക്കാം:- അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിഴലുണ്ടാകുന്ന എല്ലാ വസ്തുക്കളുടെയും നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടുമായി ചാഞ്ഞും ചരിഞ്ഞും നീണ്ടും ചുരുങ്ങിയും കൊണ്ടിരിക്കുന്നതു മനുഷ്യന്‍ സാധാരണ കാണാറുണ്ടല്ലോ. ഇതിനെപ്പറ്റി ആലോചിച്ചാല്‍ തന്നെയും പല ദൃഷ്ടാന്തങ്ങളും അതില്‍നിന്നു മനുഷ്യനു ലഭിക്കുവാനുണ്ട്. അഥവാ, എന്തുകൊണ്ടു അങ്ങിനെയുള്ള മാറ്റങ്ങള്‍ക്കു അവ വിധേയമാകുന്നു? അതിനു കാരണമെന്ത്? ആ കാരണങ്ങളെ വ്യവസ്ഥപ്പെടുത്തിയ ശക്തി ഏതാണ്? എന്നിത്യാദി കാര്യങ്ങളെപ്പറ്റി അല്‍പബുദ്ധികള്‍ക്കുപോലും അതുവഴി ഏറെക്കുറെ വാസ്തവം ഗ്രഹിക്കുവാന്‍ അതു ഉപകരിക്കുന്നതാണ്. ആ നിഴലുകള്‍ അല്ലാഹുവിന്റെ നിയമ വ്യവസ്ഥകള്‍ക്കു വിധേയമായും, അവന്‍ നിശ്ചയിച്ച പ്രകൃതി ചട്ടങ്ങള്‍ക്കനുസരിച്ചുമാണു നിലകൊള്ളുന്നത്. ആ നിയമവ്യവസ്ഥകളില്‍ അണുവോളം മാറ്റംവരുത്തുവാന്‍ ആര്‍ക്കും സാധ്യമല്ല. എന്നുവേണ്ട, ആകാശഭൂമികളില്‍ ജീവവസ്തുക്കളായി അല്ലാഹു സൃഷ്‌ടിച്ച എല്ലാ വസ്തുക്കളും – ആത്മീയ ജീവികളായ മലക്കുകള്‍പോലും – അല്ലാഹുവിന്റെ നിയമ ചട്ടങ്ങള്‍ക്കു തികച്ചും കീഴൊതുങ്ങിയും അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങിയുംകൊണ്ടാണ് കഴിയുന്നത്. ആരും ഇതില്‍നിന്നു ഒഴിവില്ല. അപ്പോള്‍, വിശേഷബുദ്ധിയും, അഭിപ്രായ സ്വാതന്ത്ര്യവും നല്‍കപ്പെട്ടിട്ടുള്ള മനുഷ്യര്‍ പ്രത്യേകിച്ചും അവന്റെ മുമ്പില്‍ തലകുനിക്കുവാനും, അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങളനുസരിച്ചു ജീവിക്കുവാനും അര്‍ഹരല്ലേ!? سُجُود (സുജൂദി)ന്റെ അര്‍ത്ഥങ്ങളെയും പ്രയോഗങ്ങളെയും സംബന്ധിച്ചു ഒന്നിലധികം പ്രാവശ്യം മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്കു കീഴൊതുങ്ങുക (سجود بالتسخير) എന്ന അര്‍ത്ഥത്തിലും, ഇഷ്ടാനുസാരം അല്ലാഹുവിനു ഭക്തിയാരാധന അര്‍പിക്കുക (سجود بالاختيار) എന്ന അര്‍ത്ഥത്തിലും അതു ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും, ഒന്നാമത്തെ അര്‍ത്ഥത്തിലുള്ള സുജൂദില്‍ മനുഷ്യരടക്കമുള്ള എല്ലാ വസ്തുക്കളും ഭാഗഭാക്കാണെന്നും, രണ്ടാമത്തെ അര്‍ത്ഥത്തിലുള്ള സുജൂദു കൂടി ചെയ്‌വാന്‍ കല്‍പിക്കപ്പെട്ടവരാണു മനുഷ്യരെന്നുമൊക്കെ സന്ദര്‍ഭം പോലെ നാം മുമ്പു ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഒന്നാമത്തെ അര്‍ത്ഥത്തിലുള്ള സുജൂദിനെക്കുറിച്ചാണു ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. വിശദീകരണത്തിനു സൂ: റഅ്ദു 15; ഹജ്ജ് 18 മുതലായ വചനങ്ങളും അവയുടെ വ്യാഖ്യാനവും നോക്കുന്നതു നന്ന്. ‘അവര്‍ അഹംഭാവം കാണിക്കുകയില്ല, അവര്‍ റബ്ബിനെ ഭയപ്പെടും, അവരോട് കല്‍പിക്കപ്പെടുന്നതു അവര്‍ ചെയ്യും’ എന്നൊക്കെ പറഞ്ഞതു മലക്കുകളെപ്പറ്റിയാണു – അഥവാ وَهُمْ (അവര്‍) എന്ന സര്‍വ്വനാമം മലക്കുകളെ ഉദ്ദേശിച്ചാണു – എന്നത്രെ മനസ്സിലാകുന്നത്. അധിക വ്യാഖ്യാതാക്കളും അങ്ങിനെയാണു പറഞ്ഞുകാണുന്നതും. മലക്കുകളടക്കം മുമ്പു പറയപ്പെട്ട എല്ലാവരെയും – ആകാശഭൂമികളിലുള്ള എല്ലാ ജീവികളെയും – ഉദ്ദേശിച്ചായിരിക്കുവാനും സാധ്യതയുണ്ട്. ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം അതാകുന്നു. എന്നാല്‍, അഹംഭാവം കാണിക്കാതിരിക്കുക, റബ്ബിനെ ഭയപ്പെടുക, കല്‍പിക്കപ്പെടുന്നതു ചെയ്യുക എന്നീ ഗുണങ്ങളെ – സുജൂദിനെപ്പറ്റി പ്രസ്താവിച്ചപോലെ – എല്ലാതരം ജീവികള്‍ക്കും അനുയോജ്യമായ വിധത്തില്‍ വ്യാഖ്യാനിക്കപ്പെടുവാന്‍ കഴിഞ്ഞേക്കുമെങ്കിലും അവയൊക്കെ മലക്കുകളുടെ ഗുണങ്ങളായിരിക്കുന്നതിനാണ് കൂടുതല്‍ സാധ്യത കാണുന്നത്. മറ്റു ചില ഖുര്‍ആന്‍ വാക്യങ്ങള്‍ ഇതിനു പിന്‍ബലം നല്‍കുകയും ചെയ്യുന്നു. 16. النحل - അന്നഹ്ല്‍ സൂറത്തു-ന്നഹ്ല്‍ : 01-21 സൂറത്തു-ന്നഹ്ല്‍ : 22-34 സൂറത്തു-ന്നഹ്ല്‍ : 35-50 സൂറത്തു-ന്നഹ്ല്‍ : 51-65 സൂറത്തു-ന്നഹ്ല്‍ : 66-83 സൂറത്തു-ന്നഹ്ല്‍ : 84-100 സൂറത്തു-ന്നഹ്ല്‍ : 101-119 സൂറത്തു-ന്നഹ്ല്‍ : 120-128 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
തിരുവനന്തപുരം: നിര്‍ദിഷ്ട കെ-റെയില്‍ പാതയ്ക്കിരുവശവും ഉയരത്തിലുള്ള മതിലുകളുണ്ടാകും. റെയില്‍പ്പാതയ്ക്ക് ഇരുവശത്തും പത്തു മീറ്റര്‍ വീതമുള്ള സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. ഇന്നലെ നിയമസഭയില്‍ എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച കെ-റെയില്‍ പദ്ധതി അവതരണ പരിപാടിയില്‍ കെ-റെയില്‍ എംഡി വി. അജിത്കുമാറാണ് ഇക്കാര്യം അറിയിച്ചത്. മണിക്കൂറില്‍ 140 കിലോമീറ്ററിനു മുകളില്‍ ട്രെയിനുകള്‍ സഞ്ചരിക്കുന്ന പാതയ്ക്കിരുവശവും സുരക്ഷാ മതിലുകള്‍ വേണമെന്നു റെയില്‍വേയുടെ നിയമപരമായ നിര്‍ദേശമുണ്ട്. അതിനാല്‍ കെ-റെയില്‍ പാതയ്ക്കിരുവശവും സുരക്ഷാ മതിലുകള്‍ നിര്‍മിക്കേണ്ടി വരും. ഇന്ത്യയില്‍ മറ്റു പല സംസ്ഥാനങ്ങളിലും നിലവില്‍ ഇത്തരത്തിലുള്ള അതിവേഗ പാതകളും സുരക്ഷാ മതിലുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയില്‍പ്പാത നിര്‍മിക്കുന്നതിനായി 10 മുതല്‍ 25 മീറ്റര്‍ വരെ സ്ഥലമാണ് ആവശ്യമായി വരിക. ഇതിന് ഇരുവശത്തുമുള്ള പത്ത് മീറ്റര്‍ വീതമുള്ള സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണമുണ്ടാകും. അഞ്ചു മീറ്ററിനുള്ളില്‍ ഒരു തരത്തിലുള്ള നിര്‍മാണങ്ങളും നടത്താന്‍ കഴിയില്ല. പിന്നീടുള്ള അഞ്ച് മീറ്ററിനുള്ളില്‍ പ്രത്യേക അനുമതി വാങ്ങി മാത്രമേ നിര്‍മാണങ്ങള്‍ നടത്താന്‍ കഴിയൂ. റെയില്‍പ്പാത നിര്‍മാണത്തിന് ആവശ്യമായ 10 മുതല്‍ 25 മീറ്റര്‍ സ്ഥലം മാത്രമേ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കൂ. ഇരുവശത്തുമുള്ള പത്ത് മീറ്റര്‍ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കില്ലെന്നും എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി കെ-റെയില്‍ എംഡി അറിയിച്ചു. 2025 മാര്‍ച്ചിനു മുന്‍പ് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിലവിലെ പദ്ധതിച്ചെലവ് ഉയരും. 63941 കോടി രൂപയാണു നിലവില്‍ കണക്കാക്കിയിരിക്കുന്ന പദ്ധതി ചെലവ്. 2020 ലെ നിരക്കുകള്‍ അനുസരിച്ചാണു പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ വൈകിയാല്‍ പ്രതിവര്‍ഷം 3500 കോടി രൂപ വീതം പദ്ധതി ചെലവ് അധികരിക്കും. രണ്ടു വര്‍ഷംകൊണ്ട് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ പിന്നീടുള്ള മൂന്നു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു വിലയിരുത്തല്‍. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 69 ലക്ഷം ക്യുബിക് മീറ്റര്‍ മെറ്റല്‍(പാറ) ആവശ്യമായി വരും. കേരളത്തില്‍നിന്ന് ഇത്രയും പാറ ലഭ്യമായില്ലെങ്കില്‍ അടുത്ത സംസ്ഥാനങ്ങളില്‍നിന്നു പാറ എത്തിക്കും. ഇതിന്റെ ചുമതല സര്‍ക്കാരിനല്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കായിരിക്കും. പക്ഷേ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍നിന്നു പാറ എത്തിക്കുന്നതിനായി അവര്‍ക്കു സഹായം ചെയ്തു നല്‍കും. ഇതിനായി ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് സൗകര്യമൊരുക്കും. ഇതു സംബന്ധിച്ചു റെയില്‍വേയുമായി തത്വത്തില്‍ ധാരണയായിട്ടുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 560 കിലോമീറ്ററിനെ അഞ്ചോ ആറോ റീച്ചുകളായി തിരിച്ച് കോണ്‍ട്രാക്ട് നല്‍കും. ഇവിടങ്ങളില്‍ ഒരേ സമയം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും കോണ്‍ട്രാക്ട് നല്‍കുക. ഇതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ShareTweetSend Related Posts കേരളം ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി കേരളം വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ കേരളം വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു Discussion about this post പുതിയ വാർത്തകൾ ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍ വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 123-ാം ജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും ഡിസംബര്‍ 22ന് വിഴിഞ്ഞം അക്രമം: ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സമയമില്ലെന്ന് ഗവര്‍ണര്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിറുത്തലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ പിന്‍ഗാമിയായ ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ് വിക്ഷേപിക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് നാസ. ജ്യോതിശ്ശാസ്ത്രത്തെയും പ്രപഞ്ചപഠനത്തെയും പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പോന്ന ആ സൂപ്പര്‍ ടെലിസ്‌കോപ്പിന് വരുംമാസങ്ങളില്‍ പാസാകാനുള്ളത് കഠിനപരീക്ഷകളാണ് Pic1. ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്-ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: നാസ ഇന്നത്തെ നിലവാരം വെച്ചുനോക്കിയാല്‍ കളിപ്പാട്ടമെന്ന് കരുതാവുന്ന ഒന്നായിരുന്നു ആ ഉപകരണം. ഒരു കുഴല്‍, ഉള്ളില്‍ രണ്ടു ലെന്‍സുകള്‍, അത്രമാത്രം. അക്കാലത്ത് 'ചാരഗ്ലാസ്' എന്ന് അറിയപ്പെട്ടിരുന്ന ആ ദൂരദര്‍ശനി ഉപയോഗിച്ച് 1609 നവംബര്‍ അവസാനം ഗലിലിയോ ഗലീലി ആകാശത്ത് നോക്കിയതോടെ ലോകം അടിമുടി മാറി. ആകാശത്ത് അന്നുവരെ മനുഷ്യന്‍ കാണാത്ത പലതും ഗലിലിയോയ്ക്ക് മുന്നില്‍ തെളിഞ്ഞുവന്നു. ഒരു പുത്തന്‍ യുഗപ്പിറവിയായിരുന്നു അത്. 380 വര്‍ഷങ്ങള്‍ക്ക് ശേഷം, 1990 ഏപ്രില്‍ 24 ന് ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് നാസ വിക്ഷേപിച്ചു. ഭൗമാന്തരീക്ഷത്തിലെ പൊടിയുടെയും പുകയുടെയും തടസ്സമില്ലാതെ പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ശാസ്ത്രത്തിന് അവസരമുണ്ടായി. ഗലിലിയോ തുടക്കം കുറിച്ച വിജ്ഞാനവിപ്ലവത്തില്‍ പുതിയ അധ്യായം ഹബ്ബിള്‍ എഴുതിച്ചേര്‍ത്തു. ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി മാറി കഴിഞ്ഞ 25 വര്‍ഷത്തെ ഹബ്ബിളിന്റെ പ്രവര്‍ത്തനം. ഇപ്പോഴിതാ ഹബ്ബിളിന്റെ പിന്‍ഗാമി ബഹിരാകാശത്ത് എത്താന്‍ തയ്യാറാകുന്നു. 2018 ഒക്ടോബറില്‍ നാസ വിക്ഷേപിക്കുന്ന 'ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്' ആണത്. മഹാവിസ്‌ഫോടനത്തെ തുടര്‍ന്ന് ആദിമപ്രപഞ്ചത്തില്‍ സംഭവിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ് 'വെബ്ബ് ടെലിസ്‌കോപ്പ്' പ്രധാനമായും ചെയ്യുക. ആ നിരീക്ഷണത്തില്‍ ആദ്യനക്ഷത്രങ്ങളുടെ പിറവിയും ആദ്യ ഗാലക്‌സികളുമൊക്കെ പെടും. സൗരയൂഥത്തില്‍ കിയ്പ്പര്‍ ബെല്‍റ്റ് പോലുള്ള തണുത്തിരുണ്ട മേഖലകള്‍ പരിശോധിക്കാനും ജീവന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനുമൊക്കെ ടെലിസ്‌കോപ്പ് സഹായിക്കും. Pic2. ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ ഭാഗങ്ങള്‍ ഏതര്‍ഥത്തിലും ഒരു സൂപ്പര്‍ ടെലിസ്‌കോപ്പാണ് വെബ്ബ് ടെലിസ്‌കോപ്പ്. ഹബ്ബിളിന്റെ മുഖ്യദര്‍പ്പണത്തെ (പ്രൈമറി മിറര്‍) അപേക്ഷിച്ച് മൂന്നുമടങ്ങ് വിസ്താരമേറിയതാണ് വെബ്ബ് ടെലിസ്‌കോപ്പിലെ മുഖ്യദര്‍പ്പണം. ഹബ്ബിളിലേത് 2.4 മീറ്റര്‍ വിസ്താരമുള്ളതാണെങ്കില്‍, വെബ്ബിലേത് 6.5 മീറ്റര്‍ വിസ്തൃതിയുള്ളതാണ്. സ്വര്‍ണ്ണംപൂശിയ 18 ബെരിലിയം ഭാഗങ്ങള്‍ ചേര്‍ന്നതാണ് വെബ്ബ് ടെലിസ്‌കോപ്പിലെ മുഖ്യദര്‍പ്പണം. പതിനെട്ട് ഭാഗങ്ങളും കൂട്ടുചേര്‍ന്നാണ് വിദൂരവസ്തുക്കളെ ഒറ്റ ദൃശ്യമായി ഫോക്കസ് ചെയ്യുക. 1996ല്‍ വെബ്ബ് ടെലിസ്‌കോപ്പ് പദ്ധതിക്ക് നാസ തുടക്കമിട്ടു. പദ്ധതിച്ചെലവ് 160 കോടി ഡോളര്‍. 2011ല്‍ വിക്ഷേപിക്കാനായിരുന്നു പദ്ധതി. 'നെക്സ്റ്റ് ജനറേഷന്‍ സ്‌പേസ് ടെലിസ്‌കോപ്പ്' എന്നായിരുന്നു ആദ്യ പേര്. നാസ മേധാവിയായിരുന്ന ജെയിംസ് വെബ്ബിന്റെ പേരില്‍ 2002ലാണ് പുനര്‍നാമകരണം നടന്നത്. നിശ്ചയിച്ച ലക്ഷ്യം നേടാന്‍ കഴിയാതെ വരുകയും പദ്ധതിച്ചെലവ് കുതിച്ചുയരുകയും ചെയ്തപ്പോള്‍ യു.എസ്.പ്രതിനിധിസഭ 2011ല്‍ ടെലിസ്‌കോപ്പ് പദ്ധതി തന്നെ റദ്ദാക്കി. പക്ഷേ, ആ വര്‍ഷം തീരുമാനം പുനപ്പരിശോധിച്ചു. ഒടുവില്‍ 2018ല്‍ വിക്ഷേപിക്കാന്‍ തീരുമാനിക്കുകയും, പദ്ധതിച്ചെലവ് 880 കോടി ഡോളര്‍ (ഏതാണ്ട് 57,000 കോടി രൂപ) എന്ന് പുനര്‍നിശ്ചയിക്കുകയും ചെയ്തു. ഫ്രഞ്ച് ഗ്വിയാനയില്‍ നിന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ആരിയാന്‍ 5 റോക്കറ്റിലാണ് 2018ല്‍ വെബ്ബ് ടെലിസ്‌കോപ്പ് വിക്ഷേപിക്കുക. വിക്ഷേപണവേളയിലെ അതിശക്തമായ പ്രകമ്പനം ടെലിസ്‌കോപ്പിലെ ഉപകരണങ്ങള്‍ അതിജീവിക്കുമോ എന്നറിയാനുള്ള പരീക്ഷണം (വൈബ്രേഷന്‍ ടെസ്റ്റിങ്) യു.എസിലെ മാരിലന്‍ഡില്‍ ഗ്രീന്‍ബല്‍റ്റിലുള്ള നാസയുടെ ഗോദ്ദാര്‍ദ് സ്‌പേസ് ഫ്‌ലൈറ്റ് സെന്ററില്‍ പുരോഗമിക്കുകയാണ്. Pic3. ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെയും വെബ്ബ് ടെലിസ്‌കോപ്പിന്റെയും മുഖ്യദര്‍പ്പണങ്ങള്‍ തമ്മിലുള്ള താരതമ്യം വെബ്ബ് ടെലിസ്‌കോപ്പില്‍ മുഖ്യമായും നാല് ഉപകരണങ്ങളാണുള്ളത്: 1. നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറ (NIRCam), 2. നിയര്‍-ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോഗ്രാഫ് (NIRSpec), 3. മിഡ്-ഇന്‍ഫ്രാറേഡ് ഇന്‍സ്ട്രുമെന്റ് (MIRI), 4. ഫൈന്‍ ഗൈഡന്‍സ് സെന്‍സര്‍/നിയര്‍ ഇന്‍ഫ്രാറെഡ് ഇമേജര്‍ ആന്‍ഡ് സ്ലിറ്റ്‌ലെസ്സ് സ്‌പെക്ട്രോഗ്രാഫ് (FGS/NIRISS). ഇതില്‍ ആദ്യത്തേതാണ് ടെലിസ്‌കോപ്പിന്റെ പ്രൈമറി ഇമേജര്‍. ടെലിസ്‌കോപ്പിലെ ഈ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് കഴിഞ്ഞ ഒരുവര്‍ഷം ഗോദ്ദാര്‍ദ് സ്‌പേസ് സെന്റര്‍ സാക്ഷ്യംവഹിച്ചു. അതിന് ശേഷമാണ് വൈബ്രേഷന്‍ ടെസ്റ്റിങ് തുടങ്ങിയത്. ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെ 'ലോ എര്‍ത്ത് ഓര്‍ബിറ്റിലാ'ണ് ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഭൂമിയെ ചുറ്റുന്നതെങ്കില്‍, ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ 'എല്‍2' (Lagrangian 2 point) സ്ഥാനത്തുള്ള ഹാലോ ഓര്‍ബിറ്റിലാണ് വെബ്ബ് ടെലിസ്‌കോപ്പ് സ്ഥിതിചെയ്യുക. അങ്ങേയറ്റം താഴ്ന്ന താപനിലയാണ് അവിടെ. അത്രയും കുറഞ്ഞ താപനിലയിലെത്തുമ്പോഴാണ് ടെലിസ്‌കോപ്പിലെ ഘടകങ്ങളെല്ലാം അവയുടെ യഥാര്‍ഥ സ്ഥിതിയിലെത്തേണ്ടത്. ഇക്കാര്യം വിക്ഷേപണത്തിന് മുമ്പ് പരീക്ഷിച്ച് ഉറപ്പാക്കേണ്ടതുണ്ട്. അതിനുള്ള ക്രയോജനിക് ടെസ്റ്റിങ് ആണ് അടുത്ത് നടക്കുക. Pic4. ടെലിസ്‌കോപ്പിന്റെ പരീക്ഷണം നടക്കുന്ന ചേംബര്‍ എ. ചിത്രം കടപ്പാട്: നാസ അതിനായി ടെലിസ്‌കോപ്പിനെ ഏപ്രില്‍ അവസാനത്തോടെ ഹൂസ്റ്റണില്‍ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെത്തിക്കും. അവിടെ, അപ്പോളോ പേടകങ്ങളെ ടെസ്റ്റ് ചെയ്ത 'ചേംബര്‍ എ' എന്നറിയപ്പെടുന്ന അതേ തെര്‍മല്‍ വാക്വംചേംബറില്‍ വെബ്ബ് ടെലിസ്‌കോപ്പിന്റെയും ക്രയോജനിക് ടെസ്റ്റിങ് നടക്കും. ചേംബര്‍ എ എന്നത് 16.8 മീറ്റര്‍ വ്യാസവും 27.4 മീറ്റര്‍ ഉയരവുമുള്ള തെര്‍മല്‍ വാക്വം ടെസ്റ്റ് ചേംബറാണ്. ഈ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ ടെസ്റ്റിങ് സംവിധാനം. ടെലിസ്‌കോപ്പും അനുബന്ധ ഉപകരണങ്ങളും കേവലപൂജ്യത്തിന് ഏതാണ്ട് 40 ഡിഗ്രി മുകളിലുള്ള താപനില (മൈനസ് 388 ഡിഗ്രി ഫാരെന്‍ഹെയ്റ്റ്) വരെ തണുപ്പിക്കുകയാണ് ചേംബര്‍ എ-യില്‍ ചെയ്യുക. ഭ്രമണപഥത്തിലെ അതേ ശീതാവസ്ഥയിലും ശൂന്യതയിലും 90 ദിവസം വെബ്ബ് ടെലിസ്‌കോപ്പ് കഴിയും. അപ്പോള്‍ ടെലിസ്‌കോപ്പ് നിശ്ചയിക്കപ്പെട്ടതുപോലെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അതിനിടെ ഗൗരവതരമായ എന്തെങ്കിലും സാങ്കേതികപ്രശ്‌നം കണ്ടെത്തിയാല്‍, വിക്ഷേപണം നീളാനിടയാകും. എന്നുവെച്ചാല്‍, രണ്ട് പതിറ്റാണ്ട് നീളുന്ന വെബ്ബ് ടെലിസ്‌കോപ്പിന്റെ ചരിത്രത്തില്‍ വളരെ നിര്‍ണായകമാണ് ഇനി വരുന്ന മാസങ്ങള്‍. ശരിക്കും ആകാംക്ഷയിലാണ് ശാസ്ത്രലോകം (വിവരങ്ങള്‍ക്ക് കടപ്പാട്: നാസ).
ദില്ലിയിൽ, പ്രശസ്ത കലാകാരൻ റിയാസ് കോമുവിന്റെ ഹോളി ഷിവർ ആർട്ട് എക്സിബിഷൻ കണ്ടതിനു ശേഷം അജ്മീർ ഖോജയെ സന്ദർശിച്ച് ദില്ലിയിലേക്ക് തന്നെ തിരിച്ചെത്തി. നിസാമുദ്ദീൻ ഔലിയായുടെ കുടുംബത്തിലെ ഒരാൾ ഉണ്ട്, കാണാം എന്ന് ഷാബ. അങ്ങനെ ഒരു സുലൈമാനിയും കുടിച്ചു പുറത്ത് ഞങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുകയാണ്. അദ്ദേഹം വന്നു; ആദ്യം നിസാമുദ്ദീൻ ഔലിയായുടെ ശിഷ്യനും, കവിയും, സൂഫി വര്യനുമായ ഇനായത്ത് ഖാന്റെ മക്ബറയിൽ പോവാം എന്ന് പറഞ്ഞു. എന്റെ മാമൻ വിവർത്തനം ചെയ്ത പുസ്തകത്തിലൂടെ ആണ് ഇനായത് ഖാനെ ആദ്യമായി അറിയുന്നത്. അവിടെ പോകുമ്പോൾ അദ്ദേഹത്തിന്റെ ദർഗ ഫോട്ടോഗ്രാഫ് ചെയ്യണം എന്ന ആഗ്രഹം ഉള്ളിൽ ഉണ്ട്. അവിടെ എത്തി ആവേശത്താൽ ഞാൻ ഫോട്ടോ എടുക്കാൻ തുടങ്ങിയതും പിറകിൽ നിന്നും നല്ല കടുപ്പത്തിൽ ഉള്ള ഒരു ശബ്ദം കേട്ടു: ‘ഫോട്ടോ അനുവദനീയം അല്ല’ എന്ന്. ഞങ്ങളെ കൊണ്ട് പോയ ആളും അത് തന്നെ പറഞ്ഞു. അതോടെ, ഞാൻ ക്യാമറ അടച്ചു വെച്ച് പൂർണ നിശ്ശബ്ദനായി , ഒപ്പം ഉള്ളിൽ ചെറിയ സങ്കടവും വിങ്ങി. ‘എനിക്ക് അങ്ങയെ പകർത്താൻ അനുവാദം നൽകൂ’ എന്ന പ്രാർത്ഥന ഉണ്ടായിരൂന്നു, മക്ബറയ്ക്കരികെ സിയാറത്ത് ചെയ്യാൻ വേണ്ടി ഇരിക്കുമ്പോൾ. കണ്ണ് തുറന്നപ്പോൾ ഔലിയായുടെ കുടുംബത്തിലെ ആ ചെറുപ്പക്കാരൻ കാരുണ്യത്തോടെ എന്നോട് ഫോട്ടോ എടുത്തുകൊള്ളാൻ പറഞ്ഞു. ഞാൻ അതിവേഗം പകർത്താൻ തുടങ്ങി. അവിടെ നിന്നും ഇറങ്ങി ഞങ്ങൾ നേരെ ഹസ്‌റത് മുഹമ്മദ് നിസാമുദ്ദീൻ ഔലിയായുടെ അനുഗ്രഹത്തിനായി തിരിച്ചു. ഏതു കാലവും പോലെ ആ രാത്രിയും ജനങ്ങൾ ഒഴുകുന്നു. ഭക്ഷണങ്ങളും പൂക്കളും നിറഞ്ഞ വഴിത്താരയിലൂടെ ഞങ്ങൾ നടന്നു. പ്രാർത്ഥനകളും , ഭിക്ഷാടനത്തിന്റെ സ്വരങ്ങളും അന്തരീക്ഷത്തിൽ നിറഞ്ഞിരുന്നു ! മക്ബറയ്ക്ക് മുന്നിലെ മുറ്റത്ത് ഞങ്ങൾ മറ്റെല്ലാവരുടെയും കൂടെ ഇരുന്നു. മയിൽപ്പീലിക്കൂട്ടം കൊണ്ട് മനുഷ്യർ അനുഗ്രഹിക്കപ്പെടുന്നു. സ്ത്രീകൾ ഭക്തിയിൽ നിറഞ്ഞു കരഞ്ഞു നിലവിളിച്ചു സ്നേഹം പറയുന്നു , പുരുഷന്മാർ അവരുടെ സകല ഈഗോകളും മറന്ന് കണ്ണിൽ നിറവോടെ ഔലിയയുടെ മക്ബറയിലേക്ക് കണ്ണു പായിക്കുന്നു ! “ഒരു വെളിച്ചം എന്റെ ഉള്ളിലേക്കു തന്നാലും” എന്ന പ്രാർഥനയോടെ ഈയ്യുള്ളവനും കണ്ണടച്ചിരുന്നു! പരിസരം പകർത്തിക്കൊണ്ട് കുറച്ച് സമയം അവിടെ ഇരുന്നു. അമീർ ഖുസ്രുവിന്റെ കബറിലും സിയാറത്ത് നടത്തി. ഞങ്ങളെ കാണാന് ജാവേദും പ്രിയതമ ശബ്നവും ഒപ്പം ഹനിയും സീനയും എത്തിയിരുന്നു. എല്ലാവരും കെട്ടിപിടിച്ച് സന്തോഷം പങ്കു വെച്ച് ആ രാത്രി പിരിഞ്ഞു. പിറ്റേദിവസം രാവിലെ തന്നെ മെഹ്‌റോളിയിലെ ഭക്തിയാർ കാക്കിയുടെ ദർഗയിലേക്ക് പോയി. കാക്കിയുടെ ദർഗയിൽ കുറച്ച് നേരം ധ്യാനിച്ചിരുന്നു. പുറത്ത് നിന്നും സംഗീതം കേട്ടപ്പോൾ ഷാബയും ഞാനും അങ്ങോട്ട് നീങ്ങി. ഭക്തിയാർ കാക്കിക്ക് വേണ്ടി പാടുന്ന സൂഫി ഗായകർ. എത്ര മനോഹരമായാണ് അവർ പാടുന്നത് ! ഖവ്വാലി അത്രയും സത്യത്തിലുള്ള പതിഞ്ഞ ശബ്ദത്തിൽ ഒഴുകുന്നു. പാടി കഴിഞ്ഞ ഉടൻ തന്നെ അവർ അവിടെ നിന്നും വിട വാങ്ങി. ആരുടെയും വാക്കിനോ കൈമടക്കിനോ അവർ കാത്തു നിന്നില്ല ! അവരുടെ കൈകളിൽ മുത്തമിടുന്ന ഷഹബാസ് അമനെ ഒരു നിമിഷം പ്രേമത്തോടെ ഞാൻ നോക്കി. അവിടെ നിന്നും മെഹ്‌റോളി തെരുവിലൂടെ ഞങ്ങൾ നടന്നു. ട്രാൻസ്‍ജെൻഡർ ദർഗയാണ് ലക്ഷ്യം. കുറെ അലഞ്ഞു ഞങ്ങൾ കണ്ടെത്തി. അവിടെ ഒരു വൃദ്ധനും അദ്ദേഹത്തിന്റെ കൊച്ചു മകനും ഉണ്ടായിരുന്നു. ദർഗ നടത്തിപ്പുകാർ രണ്ടു ട്രാൻസ്‍ജെൻഡർ സുന്ദരികളാണ്! അവരവിടെ ഉണ്ടായിരുന്നില്ല. അവര് എത്തുന്നത് വരെ ഞങ്ങൾ കാത്തിരുന്നു. അവർ ആദ്യം സംസാരിക്കാൻ ഒന്നും കൂട്ടാക്കിയില്ല. ഷാബ ഒരു സിഗരറ്റു നീട്ടിയതോടെ തിരിച്ച് അനുഗ്രഹം കൊടുക്കുന്ന പോലെ സിഗരറ്റു കത്തിച്ച് വലിച്ചു അതിലൊരു സുന്ദരി ബീവി! ആദ്യം അനുവദിച്ചില്ലെങ്കിലും പതിയെ എനിക്ക് ഫോട്ടോ പകർത്താനും അവർ അനുവാദം തന്നു! വരാൻ പോകുന്ന ഉറൂസിന് ഞങ്ങളെ ക്ഷണിച്ചു. ചായയും പലഹാരവും തരികയും ചെയ്തു. അവിടെ കണ്ണടച്ചിരുന്നു ദുആ ചെയ്തു. മനസ്സും നിറഞ്ഞു. രണ്ടു മഹതികളെയും ചേർത്തുപിടിച്ചു, “ഉറൂസിന് കാണാം” എന്ന വാക്കാൽ അവിടെ നിന്നും പറഞ്ഞിറങ്ങി. തെരുവിലൂടെ അപ്പൂപ്പൻ താടിയെ പോലെ ഒഴുകി നടക്കുമ്പോൾ ഷാബ മൂളിക്കൊണ്ടേ ഇരുക്കുന്നുണ്ടായിരുന്നു!
ശ്രീപരമേശ്വരനിൽ നിന്ന് സന്തോഷപൂർവ്വം അസ്ത്രം നേടി അർജ്ജുനൻ ഉടൻ തന്നെ തിരിച്ചെത്തും. സംശയമില്ല. മൗഢ്യം കളഞ്ഞ് ഭൂമിയിലുള്ള തീർത്ഥങ്ങളിലെല്ലാം സ്നാനം ചെയ്തുകഴിയുമ്പോഴേക്കും അങ്ങേക്ക് ജയം വരും. അരങ്ങുസവിശേഷതകൾ: പദം ആടിയതിനു ശേഷം ആട്ടം: ധര്‍മ്മപുത്രന്‍ പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കെട്ടിച്ചാടി കുമ്പിടുന്നു. ശ്രീകൃഷ്ണന്‍:(അനുഗ്രഹിച്ചിട്ട്) ‘അതിനാല്‍ ഒട്ടും വ്യസനിക്കേണ്ടാ. ബന്ധുവായി ഞാനുണ്ട്. ഞാനിപ്പോള്‍ പോകട്ടെ. താമസിയാതെ വീണ്ടും കാണാം’ ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’ വീണ്ടും കുമ്പിടുന്ന ധര്‍മ്മപുത്രനെ അനുഗ്രഹിച്ചിട്ട് കൃഷ്ണന്‍ എഴുന്നേറ്റ് യാത്രയാകുന്നു. ശ്രീകൃഷ്ണനെ യാത്രയാക്കി തിരിഞ്ഞുകൊണ്ട് ധര്‍മ്മപുത്രന്‍ നിഷ്ക്രമികുന്നു. വീണ്ടും തിരിഞ്ഞ് മുന്നോട്ടുവരുന്ന ശ്രീകൃഷ്ണന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പിന്നിലേയ്ക്കു കാല്‍ കുത്തിമാറി നിഷ്ക്രമിക്കുന്നു.
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കോംപ്ലക്സുകളിൽ സാനിറ്റൈസർ സ്ഥാപിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാ കലക്ടർ ശ്രീ. ടി വി സുഭാഷ് നിർവ്വഹിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സ: എം വി ശശിധരൻ, സംസ്ഥാന കമ്മറ്റി അംഗം എ എം സുഷമ, ജില്ലാ സെക്രട്ടറി എ രതീശൻ, ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ ജില്ലാ ട്രഷറി ഓഫീസർ മീനാകുമാരി എം കെ, എ ഡി ടി ഒ ഹൈമ കെ ടി, എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസീൽ DMO കെ നാരായണ നായ്ക് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ എം കെ ഷാജ്, എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരൻ, എ എം സുഷമ, ടി വി പ്രജീഷ്, കെ ഷീബ, ഗോപാൽ കയ്യൂർ എന്നിവർ സംസാരിച്ചു. കണ്ണൂർ പൊതുമരാമത്ത് റോഡ്സ് ഡിവിഷൻ ഓഫീസിൽ സാനിറ്റൈസർ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാsനം എക്സികുട്ടീവ് എഞ്ചിനീയർ ശ്രീ ജഗദീഷ് എം നിർവഹിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ എ വി വിമൽരാജ് നിർവ്വഹിച്ചു. ടി എം അബ്ദുൾറഷീദ്, വി വി വനജാക്ഷി എന്നിവർ സംസാരിച്ചു. കണ്ണൂർ താലൂക്ക് ഓഫീസിൽ തഹസിൽദാർ ശ്രീ വി എം സജീവൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ സീനിയർ വെറ്റിനറി സർജൻ ഡോ: മുരളീധരൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.
170 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ച് എഡ്-ടെക് കമ്പനിയായ ബൈജൂസ്. കമ്പനിയുടെ ബംഗളൂരു ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ വാഗ്ദാനം ചെയ്താണ് ജീവനക്കാര്‍ക്ക് പുതിയ ഇ മെയില്‍ സന്ദേശം ലഭിച്ചത്. 170 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നടപടിയില്‍ സംസ്ഥാന തൊഴില്‍വകുപ്പും ലേബര്‍ കമ്മീഷനും ഇടപെട്ടിരുന്നു. 170 ജീവനക്കാരില്‍ 150ലേറെ പേര്‍ തൊഴില്‍ വകുപ്പിനെയും ലേബര്‍ കമ്മീഷനെയും സമീപിച്ചതിന് പിന്നാലെ ദ ക്യു ഉള്‍പ്പെടെ ഇക്കാര്യം വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സെന്ററിലെ മുഴുവന്‍ ജീവനക്കാരെയും ബാംഗ്ലൂര്‍ ഓഫീസുകളിലേക്ക് മാറ്റാം എന്നാണ് പ്രധാന വാഗ്ദാനം. എക്സിറ്റ് ഓപ്ഷനുള്ളതായും ഇ-മെയിലില്‍ കമ്പനി പ്രതിനിധി വിനയ് രവീന്ദ്ര അറിയിച്ചിട്ടുണ്ട്. ആറ് മാസത്തേക്ക് കൂടി ജീവനക്കാര്‍ക്കും കുടുംബത്തിനുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് തുടരുമെന്ന് മാത്രമാണ് എക്‌സിറ്റ് ഓപ്ഷനിലെ പരാമര്‍ശം. ഡിസംബര്‍ ഒന്നാം തീയ്യതിയാണ് ബാംഗ്ലൂര്‍ ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും ബാംഗ്ലൂരിലേക്ക് എത്ര പേര് മാറും എന്ന് പറയാന്‍ കഴിയില്ല. ആളുകളെ രാജിവയ്പ്പിക്കാനുള്ള കമ്പനിയുടെ മറ്റൊരു മാര്‍ഗമായിട്ടാണ് ട്രാന്‍സ്ഫര്‍ ഓപ്ഷനെയും ഞങ്ങളില്‍ പലരും കാണുന്നത്. ബൈജൂസ് ടെക്‌നോപാര്‍ക് സെന്ററിലെ ജീവനക്കാരിലൊരാള്‍ ബാംഗ്ലൂര്‍ ഓഫീസുകളില്‍ നിന്ന് തന്നെ ജീവനക്കാരെ പിരിച്ച് വിട്ടു കൊണ്ടിരിക്കുമ്പോള്‍ ഇത്രയും ജീവനക്കാരെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ സാധിക്കും എന്നാണ് കമ്പനിയുടെ പുതിയ വാഗ്ദാനത്തില്‍ ജീവനക്കാരിലൊരാള്‍ പ്രതികരിച്ചത്. കേരളത്തിന് പുറത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിനു ശേഷം പിരിച്ചു വിടാനുള്ള സാധ്യതയുള്ളതായി ആശങ്കയുണ്ടെന്നും ബൈജൂസ് ജീവനക്കാരിലൊരാള്‍ ദ ക്യുവിനോട് പറഞ്ഞു. ബൈജൂസ് ജീവനക്കാരന്റെ പ്രതികരണം വിനയ് രവീന്ദ്ര എന്ന വ്യക്തിയുടെ ഐ.ഡി യില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു മെയില്‍ വന്നിട്ടുള്ളത്, ഇത്രയും ജീവനക്കാരെ ബാംഗ്ലൂരിലെ ഓഫീസുകളില്‍ ഉള്‍ക്കൊള്ളാനാകില്ല അതുകൊണ്ടുതന്നെ ഞങ്ങളാരും ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കില്ല. ഞങ്ങള്‍ പരാതിയുമായി കേരളാ സര്‍ക്കാരിനെയും ലേബര്‍ കമ്മീഷനെയും ബന്ധപ്പെട്ടിട്ടുള്ളതുകൊണ്ട്, സര്‍ക്കാര്‍ മുഖേന ഒരു പരിഹാരത്തിനായാണ് കാത്തിരിക്കുന്നത്. ലേബര്‍ കമ്മീഷന്‍ തീരുമാനിച്ച യോഗം നടക്കാനിരിക്കുന്നുണ്ട്. അതില്‍ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. 'ഗാര്‍ഡന്‍ ലീവ്' എന്നൊരു ഓപ്ഷനും കമ്പനി മുന്നോട്ടു വെക്കുന്നുണ്ട്. അതില്‍ എല്ലാ ആനുകൂല്യങ്ങളോടെയും ലീവില്‍ പ്രവേശിക്കാനുള്ള അവസരമുണ്ടാകും. അടുത്ത ജോലി ലഭിക്കുന്നതുവരെ കമ്പനി അവരെ പിന്തുണയ്ക്കും എന്നാണ് ഇ മെയിലില്‍ പറയുന്നത്. അതോടൊപ്പം ഇന്‍ഡസ്ട്രിയില്‍ ഏറ്റവും മികച്ച പ്ലേസ്‌മെന്റും കമ്പനി നല്‍കുമെന്നു പറയുന്നു. ഇതിനൊക്കെ പുറമെ അടുത്ത പന്ത്രണ്ടു മാസത്തിനിടയ്ക്ക് എപ്പോള്‍ വേണമെങ്കിലും ബൈജൂസിലേക്ക് തിരിച്ചു വരാനുള്ള അവസരവും ജീവനക്കാര്‍ക്കുണ്ടാകുമെന്ന് ബൈജൂസിനു വേണ്ടി വിനയ് രവീന്ദ്ര അയച്ച മെയിലില്‍ പറയുന്നു. ഡിസംബര്‍ ഒന്നാം തീയ്യതിയാണ് ജീവനക്കാരോട് ബാംഗ്ലൂര്‍ ഓഫീസില്‍ ജോയിന്‍ ചെയ്യാന്‍ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും ബാംഗ്ലൂരിലേക്ക് എത്ര പേര് മാറും എന്ന് പറയാന്‍ കഴിയില്ല. ആളുകളെ രാജിവയ്പ്പിക്കാനുള്ള മറ്റൊരു മാര്‍ഗമായിട്ടാണ് ട്രാന്‍സ്ഫര്‍ ഓപ്ഷനെയും കമ്പനി കാണുന്നത് എന്ന് മറ്റൊരു ജീവനക്കാര്‍ പറയുന്നു. എണ്‍പത് ശതമാനം ജീവനക്കാരും നഷ്ടപരിഹാരം എന്ന തീരുമാനത്തിലാണ് നില്‍ക്കുന്നത്. ബാംഗ്ലൂരില്‍ നിന്ന് വന്ന ഒരു ചെറിയ ശതമാനം ജീവനക്കാര്‍ മാത്രമേ തിരിച്ചു പോകാന്‍ തീരുമാനിച്ചിട്ടുള്ളൂ. ബാംഗ്ലൂര്‍ ഐ.ബി.സി നോളജ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബൈജൂസ് ഓഫീസ് അടച്ചു പൂട്ടാന്‍ പോവുകയാണെന്നാണ് ദി മോര്‍ണിംഗ് കൊണ്ടെക്സ്റ്റ് റിപ്പോര്‍ട്ട് പറയുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ കണ്ണില്‍ പൊടിയിടുന്ന നടപടികളാണ് ഇതെന്നും ജീവനക്കാര്‍ ആക്ഷേപിക്കുന്നു. ഒറ്റമാസം കൊണ്ട് ബൈജൂസ് ആവശ്യപ്പെട്ടത് 170 പേരുടെ രാജി, തൊഴിലാളി വിരുദ്ധതയ്ക്ക് കേരളത്തില്‍ നിന്നൊരു മള്‍ട്ടിനാഷണല്‍ പതിപ്പ് നിലവിലെ ശമ്പളത്തില്‍ ബാംഗ്ലൂരിലേക്ക് പോകാന്‍ കഴിയില്ല കേവലം 25000 രൂപ ശമ്പളമുള്ള ഒരാള്‍ ബാംഗ്ലൂരില്‍ പോയിട്ട് എന്ത് ചെയ്യാനാണ്. അത്തരക്കാരൊന്നും കേരളം വിടാന്‍ തീരുമാനിക്കില്ല. ബാംഗ്ലൂര്‍ പോലൊരു സ്ഥലത്തേക്ക് ഒരു സാമ്പത്തിക ഭദ്രതയുമില്ലാതെ പോകുന്ന ഒരാള്‍ അവിടെ ചെന്നാല്‍ ഉണ്ടാകുന്നത് കൂടുതല്‍ അനിശ്ചിതത്വമാണെന്നും ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ കൂട്ടായ്മ പ്രതിദ്ധ്വനി ദ ക്യു'വിനോട് പ്രതികരിച്ചു. ബൈജൂസ് പിരിച്ചുവിടലില്‍ നീക്കം മന്ത്രി വി.ശിവന്‍കുട്ടിയെ ശ്രദ്ധയിലെത്തിച്ചത് പ്രതിദ്ധ്വനി ആയിരുന്നു. അവിടെ നിലവിലുള്ള ജീവനക്കാര്‍ തന്നെ പിരിച്ചുവിടല്‍ ഭീഷണി നേരിടുകയാണ്. അത്തരമൊരു അന്തരീക്ഷത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. ഒരു അവസരം കൊടുത്തിരുന്നു എന്ന് കാണിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കം കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍ ഒക്ടോബര്‍ 25 ന് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ബൈജൂസ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. 2019 ലാണ് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ബൈജൂസ് ഓഫീസ് ആരംഭിച്ചത്. നിലവിലെ സാമ്പത്തിക പ്രതിസന്ധികളുടെ ഭാഗമായും, പ്രോഫിറ്റ് മോഡല്‍ മാറ്റുന്നതിന്റെ ഭാഗമായുമാണ് കമ്പനി ജീവനക്കാരെ പിരിച്ചു വിടുന്നത്. മൊത്തം 50000 ജീവനക്കാരില്‍ 5% ആളുകളെ പിരിച്ചു വിടാന്‍ തീരുമാനിച്ചു എന്ന വിവരങ്ങളായിരുന്നു നേരത്തെ പുറത്ത് വന്നിരുന്നത്. എന്നാല്‍ 25% ആളുകളെ പിരിച്ചു വിടാന്‍ സാധ്യതയുണ്ട് എന്നാണ് ദി മോര്‍ണിംഗ് കൊണ്ടെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് ഏകദേശം 12000 പേരോളം വരും. നിലവില്‍ തിരുവനന്തപുരം ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ തീരുമാനിച്ച ചര്‍ച്ച സെപ്തംബര്‍ 2 ആം തീയ്യതി നടക്കും. ഈ ചര്‍ച്ചയില്‍ ബൈജൂസ് പ്രതിനിധികള്‍ പങ്കെടുക്കും എന്നാണ് ലേബര്‍ ഡിപ്പാര്‍ട്മെന്റിന് ലഭിച്ചിട്ടുള്ള വിവരം.
സഹപ്രവർത്തകർ : സംവിധായകര്‍ | നിര്‍മ്മാതാക്കള്‍ | കഥ | തിരക്കഥ | സംഭാഷണം | സംഗീത സംവിധായകര്‍ | രചയിതാക്കള്‍ | ഗായകര്‍ |  ആന്ധ്രാപ്രദേശിലെ ചിറ്റൂർ എന്ന സ്ഥലത്തു 19-9-1925-ൽ ജനിച്ചു. പിതാവു് എം. ആർ. ബാലകൃഷ്ണ. മാതാവു് വിശാലാക്ഷി. ശാസ്ത്രീയസംഗീതനിപുണനായ ഇദ്ദേഹം ബി എസ് സി ബിരുദധാരിയാണു്. ഇടതുപക്ഷചിന്താഗതിക്കാരനായ ശ്രീനിവാസൻ മദ്രാസ് ഫിലിം എം‌പ്ലോയീസ് ഫെഡറേഷൻ, സിനി മ്യൂസിഷ്യൻസ് യൂണിയൻ എന്നീ സംഘടനകളുടെ സെക്രട്ടറിയായിരുന്നു. മലയാളം, തമിഴു്, തെലുങ്കു്, കന്നട, ചിത്രങ്ങൾക്കു പുറമെ കെ. പി. ഏ. സി, കാളിദാസ കലാകേന്ദ്രം തുടങ്ങിയ സമിതികളുടെ നാടകങ്ങൾക്കും ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടു്. ആദ്യമായി ഈണം പകർന്ന മലയാളചിത്രം ‘സ്നേഹദീപം’. സംഗീതസംവിധാനത്തിനു പുറമെ പല മലയാളചിത്രങ്ങൾക്കുവേണ്ടി പശ്ചാത്തലസംഗീതമൊരുക്കിയിട്ടുണ്ടു്. ഭാര്യ സഹീദ, മകന്‍ കബീര്‍ . ഇന്ന് ഇവരാരും ജീവിച്ചിരിപ്പില്ല. 1959ല്‍ തമിഴ് ചലച്ചിത്രമായ പാതൈ തെരിയുത് പാര്‍നു് സംഗീതം നല്‍കിക്കൊണ്ടു് തുടക്കം കുറിച്ചു. പി ബി ഉണ്ണിയുടെ സ്വര്‍ഗ്ഗരാജ്യമായിരുന്നു ആദ്യ മലയാള ചിത്രം. തുടര്‍ന്നു് കണ്ണും കരളും എന്ന ചിത്രത്തിനു് സംഗീതം കൊടുത്തു. ഈ രണ്ടു് ചിത്രങ്ങളും റിലീസാകുന്നതിനു മുമ്പേ മൂന്നാമത്തെ ചിത്രമായ സ്നേഹദീപം റിലീസായി. അനേകം മലയാള ചിത്രങ്ങള്‍ക്കു് സംഗീതം നല്‍കി. നാലു് തവണ കേരള സര്‍ക്കാരിന്റെ ബഹുമതി ലഭിച്ചു. യേശുദാസിനെ സിനിമയ്ക്കു് പരിചയപ്പെടുത്തിയതു് എം ബി ശ്രീനിവാസന്‍ ആണു്. 1970ല്‍ മദ്രാസ് യൂത്ത് കോയര്‍ ആരംഭിച്ചു. കേന്ദ്രസെന്‍സര്‍ ബോര്‍ഡിലും കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനിലും അംഗമായിരുന്നു. എം ബി എസ്സിന്റെ ഗാനങ്ങള്‍ക്ക് മറ്റെവിടെയും കാണാത്ത ഒരു മാസ്മരികതയുണ്ടായിരുന്നു. ഭാഷയുടെ അര്‍ത്ഥങ്ങളും വരികള്‍ക്കിടയിലെ അന്തരാര്‍ത്ഥങ്ങളും വിസ്മയിപ്പിക്കാം വണ്ണം ഒപ്പിയെടുത്ത്‌ മനുഷ്യമനസ്സുകളുടെ അടിത്തട്ടില്‍ എത്തിച്ചപ്പോള്‍ അദ്ദേഹം ഒരു മലയാളിയല്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. യേശുദാസിനെ മലയാളം സിനിമകളില്‍ ആദ്യമായി പാടിപ്പിച്ച സംഗീത സംവിധായകനും എം ബി എസ് ആയിരുന്നു. ഓ എന്‍ വിയുമായി ചേര്‍ന്ന്‍ അദ്ദേഹം ഒരുക്കിയ ഗാനങ്ങള്‍ അനശ്വരമായി നിലകൊള്ളുന്നു. 1988 മാര്‍ച്ച് ഒന്‍പതിന് ലക്ഷദ്വീപില്‍ ഒരു കൊയര്‍ സംഗീതം ചെയ്തുകൊണ്ടിരിക്കെ അദ്ദേഹം ഹൃദയാഘാതം മൂലം നിര്യാതനായി. കൂടുതല്‍ വിവരങ്ങക്ക്‌ mbsreenivasan.com എന്ന സൈറ്റ്‌ സന്ദര്‍ശിക്കുക.
ഓരോ വർഷവും, ബയോളജി ആൻഡ് കെമിസ്ട്രി [അസൂസ പസഫിക് യൂണിവേഴ്സിറ്റി]( [Azusa Pacific University],) അസോസിയേറ്റ് പ്രൊഫസറായ കാഹ്ലിൻ ശ്രീയർ, Ph.D., ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ ശാസ്ത്രത്തെക്കുറിച്ച് ഒരു പ്രത്യേക പ്രഭാഷണം അവതരിപ്പിക്കുന്നു. ഒരു സാധാരണ ക്രൂശിക്കപ്പെട്ട ഇരയ്ക്ക് വിധേയമായ ശാരീരിക പ്രക്രിയകൾ അവൾ വിശദീകരിക്കുകയും ക്രിസ്തുവിന്റെ കുരിശിലെ മരണം പുതിയ ധാരണയോടെ കാണാൻ തന്റെ വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലെ കൃത്യമായ സംഭവങ്ങൾ യേശുവിന്റെ പ്രത്യേക കേസിൽ സംഭവിച്ചിട്ടുണ്ടാകില്ല, എന്നാൽ ആ കാലഘട്ടത്തിൽ ഉപയോഗിച്ച ക്രൂശീകരണ നടപടിക്രമങ്ങളുടെ ചരിത്രപരമായ ഡോക്യുമെന്റേഷനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരണം. ഇനിപ്പറയുന്നവ യാഥാർത്ഥ്യബോധവും ഗ്രാഫിക് സ്വഭാവവുമുള്ളതാണെന്ന് ദയവായി ശ്രദ്ധിക്കുക. യേശു മികച്ച ശാരീരികാവസ്ഥയിലായിരുന്നുവെന്ന് ആദ്യം മുതൽ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഒരു മരപ്പണിക്കാരൻ എന്ന നിലയിൽ അദ്ദേഹം ശാരീരിക അധ്വാനത്തിൽ പങ്കെടുത്തു. കൂടാതെ, തന്റെ ശുശ്രൂഷയുടെ ഭൂരിഭാഗവും അദ്ദേഹം ഗ്രാമപ്രദേശങ്ങളിൽ കാൽനടയായി സഞ്ചരിച്ചു. അവന്റെ ദൃഢതയും ശക്തിയും, മിക്കവാറും, വളരെ നന്നായി വികസിപ്പിച്ചതാണ്. അത് മനസ്സിൽ വെച്ചാൽ, അവൻ എത്രമാത്രം സഹിച്ചുവെന്ന് വ്യക്തമാണ്: ഈ പീഡനത്തിന് ഒരു മനുഷ്യനെ ഇത്രയും നല്ല നിലയിൽ തകർക്കാൻ കഴിയുമെങ്കിൽ, അത് ഭയാനകമായ ഒരു അനുഭവമായിരുന്നിരിക്കണം. [വഞ്ചനയ്ക്ക് മുമ്പുള്ള ഹീമോഹൈഡ്രോസിസ്] (വിയർപ്പ് ഗ്രന്ഥികളെ പോഷിപ്പിക്കുന്നതിലൂടെ കാപ്പിലറി രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ,) മത്തായി 26:36-46, മർക്കോസ് 14:37-42, ലൂക്കോസ് 22:39-44 പെസഹാ ആഘോഷത്തിനു ശേഷം, യേശു തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ ഗെത്സെമിനിലേക്ക് കൊണ്ടുപോകുന്നു. വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠാകുലമായ പ്രാർത്ഥനയ്ക്കിടെ, യേശു രക്തത്തുള്ളികൾ വിയർക്കുന്നു. ഹീമോഹെഡ്രോസിസ് എന്ന അപൂർവ രോഗാവസ്ഥയാണിത് , , വിയർപ്പ് ഗ്രന്ഥികളെ പോഷിപ്പിക്കുന്നതിലൂടെ കാപ്പിലറി രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ, രക്ത കുഴലിൽ നിന്ന് പുറത്തുവരുന്ന രക്തം വിയർപ്പുമായി കലരുന്നു; അതിനാൽ, ശരീരം രക്തത്തുള്ളികൾ വിയർക്കുന്നു. ഈ അവസ്ഥ മാനസിക വേദനയിൽ നിന്നോ ഉയർന്ന ഉത്കണ്ഠയിൽ നിന്നോ ഉണ്ടാകുന്നു, “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു” (മത്തായി 26:38) എന്ന് പ്രാർത്ഥിച്ചുകൊണ്ട് യേശു പ്രകടിപ്പിക്കുന്നു. ഹീമോഹൈഡ്രോസിസ് ചർമ്മത്തെ മൃദുവാക്കുന്നു, അതിനാൽ യേശുവിന്റെ ശാരീരികാവസ്ഥ ചെറുതായി വഷളാകുന്നു. വിയർപ്പ് ഗ്രന്ഥികളെ പോഷിപ്പിക്കുന്നതിലൂടെ കാപ്പിലറി രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ. [ക്ഷീണവും അടിയും] മത്തായി 26:67-75, മർക്കോസ് 14:61-72, ലൂക്കോസ് 22:54-23:25, യോഹന്നാൻ 18:16-27 പീലാത്തോസിൽ നിന്ന് ഹെരോദാവിലേക്കും തിരിച്ചും യാത്ര ചെയ്ത യേശു ഏകദേശം രണ്ടര മൈൽ നടക്കുന്നു. അവൻ ഉറങ്ങിയിട്ടില്ല, അവനെ കളിയാക്കുകയും അടിക്കുകയും ചെയ്തു (ലൂക്കാ 22:63-65). കൂടാതെ, അവന്റെ ചർമ്മം ഹീമോഹെഡ്രോസിസിൽ നിന്ന് മൃദുവായി തുടരുന്നു. അവന്റെ ശാരീരിക നില വഷളാകുന്നു. ചാട്ട കൊണ്ടുള്ള അടി. മത്തായി 27:26-32, മർക്കോസ് 15:15-21, ലൂക്കോസ് 23:25-26, യോഹന്നാൻ 19:1-28 കുരിശുമരണത്തിന് മുമ്പ് റോമൻ നിയമം അനുശാസിക്കുന്ന പ്രകാരം യേശുവിനെ അടിക്കാൻ പീലാത്തോസ് കൽപ്പിക്കുന്നു, പരമ്പരാഗതമായി, കുറ്റാരോപിതൻ നഗ്നനായി നിന്നു, ചാട്ടവാറടി തോളിൽ നിന്ന് മുകളിലെ കാലുകൾ വരെ ആവരണം ചെയ്തു. ചമ്മട്ടിയിൽ നിരവധി തുകൽ സ്ട്രിപ്പുകൾ അടങ്ങിയിരുന്നു. സ്ട്രിപ്പുകളുടെ മധ്യത്തിൽ ചർമ്മത്തിൽ തട്ടി ആഴത്തിലുള്ള മുറിവുണ്ടാക്കുന്ന ലോഹ പന്തുകൾ ഉണ്ടായിരുന്നു. കൂടാതെ, ഓരോ സ്ട്രിപ്പിന്റെയും നുറുങ്ങുകളിൽ ആടുകളുടെ അസ്ഥി ഘടിപ്പിച്ചിരിക്കുന്നു. അസ്ഥി യേശുവിന്റെ ചർമ്മവുമായി സമ്പർക്കം പുലർത്തുമ്പോൾ, അത് അവന്റെ പേശികളിലേക്ക് തുരന്ന് മാംസത്തിന്റെ കഷണങ്ങൾ വലിച്ചുകീറുകയും താഴെയുള്ള അസ്ഥി വെളിപ്പെടുത്തുകയും ചെയ്യുന്നു. ചാട്ടവാറടി യേശുവിന്റെ മുതുകിലെ തൊലി നീണ്ട വാറുകളിൽ പറ്റിയിരിക്കുന്നു. ഈ സമയത്ത്, അദ്ദേഹത്തിന് ഒരു വലിയ അളവിലുള്ള രക്തം നഷ്ടപ്പെട്ടു, ഇത് രക്തസമ്മർദ്ദം കുറയുകയും അവനെ ഞെട്ടിക്കുകയും ചെയ്യുന്നു. രക്തത്തിന്റെ അളവ് കുറയുന്നത് പോലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാൻ മനുഷ്യ ശരീരം ശ്രമിക്കുന്നു, അതിനാൽ യേശുവിന്റെ ദാഹം അവന്റെ കഷ്ടപ്പാടുകളോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് (യോഹന്നാൻ 19:28). വെള്ളം കുടിച്ചിരുന്നെങ്കിൽ രക്തത്തിന്റെ അളവ് കൂടുമായിരുന്നു. റോമൻ പടയാളികൾ യേശുവിന്റെ തലയിൽ ഒരു മുൾക്കിരീടവും അവന്റെ പുറകിൽ ഒരു മേലങ്കിയും സ്ഥാപിക്കുന്നു (മത്തായി 27:28-29). യേശുവിന് കൂടുതൽ രക്തനഷ്ടം ഉണ്ടാകുന്നത് തടയാൻ രക്തം കട്ടപിടിക്കുന്നതിന് (ഷൗരം ചെയ്യുമ്പോൾ ഉണ്ടാകുന്ന മുറിവിൻ പുറത്തു ഒരു കഷണം ടിഷ്യു ഇടുന്നത് പോലെ) അങ്കി സഹായിക്കുന്നു. അവർ യേശുവിന്റെ തലയിൽ അടിക്കുമ്പോൾ (മത്തായി 27:30), കിരീടത്തിൽ നിന്നുള്ള മുള്ളുകൾ ചർമ്മത്തിലേക്ക് തള്ളുകയും അവനിൽ അമിതമായി രക്തസ്രാവം ആരംഭിക്കുകയും ചെയ്യുന്നു. മുള്ളുകൾ മുഖത്തിലേക്കു ചിതറികിടക്കുന്ന നാഡികൾക്ക് കേടുപാടുകൾ വരുത്തുകയും മുഖത്തും കഴുത്തിലും കഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യുന്നു. അവർ അവനെ പരിഹസിക്കുമ്പോൾ, പടയാളികളും യേശുവിനെ തുപ്പിക്കൊണ്ട് ഇകഴ്ത്തുന്നു (മത്തായി 27:30). അവർ യേശുവിന്റെ മുതുകിലെ മേലങ്കി കീറുകയും വീണ്ടും രക്തസ്രാവം ആരംഭിക്കുകയും ചെയ്യുന്നു. യേശുവിന്റെ ശാരീരികാവസ്ഥ ഗുരുതരമാകുന്നു. പകരം വയ്ക്കാതെ ഗുരുതരമായ രക്തനഷ്ടം കാരണം, യേശു നിസ്സംശയമായും ഞെട്ടിപ്പോയി. അതുപോലെ, അവന് കുരിശ് ചുമക്കാൻ കഴിയില്ല, സൈറീനിലെ സൈമൺ ഈ ദൗത്യം നിർവഹിക്കുന്നു (മത്തായി 27:32). [കുരിശിലേറ്റൽ] മത്തായി 27:33-56, മർക്കോസ് 15:22-41, ലൂക്കോസ് 23:27-49, യോഹന്നാൻ 19:17-37 ബിസി 300-400 കാലഘട്ടത്തിൽ പേർഷ്യക്കാരാണ് കുരിശിലേറ്റൽ കണ്ടുപിടിച്ചത്. മനുഷ്യരാശി കണ്ടുപിടിച്ചതിൽ വച്ച് ഏറ്റവും വേദനാജനകമായ മരണമാണിത്. ഇംഗ്ലീഷ് ഭാഷ ക്രൂശീകരണത്തിൽ നിന്നാണ് “കഠിനവേദനയുളവാക്കുന്ന” “excruciating” എന്ന വാക്ക് ഉരുത്തിരിഞ്ഞത്, ഇത് സാവധാനവും വേദനാജനകവുമായ കഷ്ടപ്പാടുകളുടെ ഒരു രൂപമായി അംഗീകരിക്കുന്നു. 1 അതിന്റെ ശിക്ഷ അടിമകൾ, വിദേശികൾ, വിപ്ലവകാരികൾ, കുറ്റവാളികളിൽ ഏറ്റവും നികൃഷ്ടർ എന്നിവർക്കായി നീക്കിവച്ചിരിക്കുന്നു. ഇരകളെ കുരിശിൽ തറച്ചു; എന്നിരുന്നാലും, യേശുവിന്റെ കുരിശ് ഒരുപക്ഷേ ലാറ്റിൻ കുരിശല്ല, മറിച്ച് ഒരു ടൗ കുരിശായിരുന്നു (T). പോലെ കുത്തനെ നിൽക്കുന്ന കഷണം നിലത്തു ശാശ്വതമായി നിലകൊള്ളുന്നു. പ്രതി സമാന്തര കഷണം മാത്രം മാത്രമേ കുന്നിൻ മുകളിലേക്ക് കൊണ്ടുപോകുന്നുള്ളൂ. ക്രോസ്സ്ബാറിന് മുകളിൽ ഒരു അടയാളം (കുറ്റം ചുമത്തപ്പെട്ട മനുഷ്യന്റെ പേരും കുറ്റകൃത്യവും ഉൾക്കൊള്ളുന്ന ഒരു അടയാളം, ക്രൂശീകരണ സമയത്ത് കുരിശിന്റെ മുകളിൽ ഘടിപ്പിച്ചിരിക്കുന്നു), ഇത് നിയമലംഘനത്തിന് ഒരു ഔപചാരിക വിചാരണ നടന്നതായി സൂചിപ്പിക്കുന്നു. യേശുവിന്റെ കാര്യത്തിൽ, ഇത് “ഇവൻ യഹൂദന്മാരുടെ രാജാവ്” (ലൂക്കാ 23:38) എന്ന് വായിക്കുന്നു. കുറ്റാരോപിതൻ കിടക്കുമ്പോൾ കുരിശുമരത്തിൽ ആണിയടിക്കേണ്ടി വന്നു, അതിനാൽ യേശുവിനെ നിലത്തേക്ക് ഇടുകയും മുറിവുകൾ വീണ്ടും തുറക്കുകയും അഴുക്കിൽ അരഞ്ഞുകൊണ്ടു രക്തസ്രാവം ഉണ്ടാക്കുകയും ചെയ്തു. അവർ അവന്റെ “കൈകൾ” കുരിശ്ശ് മരത്തിൽ ആണിയിടുന്നു. “കൈകൾ” എന്നതിന്റെ ഗ്രീക്ക് അർത്ഥത്തിൽ കൈത്തണ്ട ഉൾപ്പെടുന്നു. യേശുവിന്റെ കൈത്തണ്ടയിലൂടെ ആണി കടന്നിരിക്കാനാണ് സാധ്യത. ആണികൾ കയ്യിൽ തറച്ചാൽ, കൈകളുടെ ഭാരം ആണി മൃദുവായ മാംസത്തിലൂടെ കീറാൻ ഇടയാക്കും. അതിനാൽ, മുകളിലെ ശരീരഭാഗത്തെ കുരിശ്ശ് താങ്ങുന്നില്ല. കൈത്തണ്ടയിൽ വയ്ക്കുകയാണെങ്കിൽ, കൈയുടെ താഴത്തെ ഭാഗത്തെ അസ്ഥികൾ കൈകളുടെ ഭാരം താങ്ങുകയും ശരീരം കുരിശിൽ തറച്ചിരിക്കുകയും ചെയ്യും. കൂറ്റൻ ആണി (ഏഴു മുതൽ ഒമ്പത് ഇഞ്ച് വരെ നീളമുള്ളത്) 2 ആഘാതത്തിൽ കൈയിലെ പ്രധാന നാഡിയെ (മധ്യസ്ഥ നാഡി) കേടുവരുത്തുകയോ വിച്ഛേദിക്കുകയോ ചെയ്യുന്നു. ഇത് യേശുവിന്റെ ഇരു കൈകളിലും തുടർച്ചയായ വേദനാജനകമായ വേദന ഉണ്ടാക്കുന്നു. ഇരയെ സുരക്ഷിതമാക്കിയ ശേഷം, കാവൽക്കാർ കുരിസ്സുമരം ഉയർത്തി നിലത്ത് ഇതിനകം തന്നെ സ്റ്റൈപ്പുകളിൽ സ്ഥാപിക്കുന്നു. അത് ഉയർത്തുമ്പോൾ, യേശുവിന്റെ മുഴുവൻ ഭാരവും ആണി പതിച്ച കൈത്തണ്ടയിൽ താഴേക്ക് വലിക്കുന്നു, അവന്റെ തോളുകളും കൈമുട്ടുകളും സ്ഥാനഭ്രംശം സംഭവിക്കുന്നു (സങ്കീർത്തനം 22:14).3 ഈ സ്ഥാനത്ത്, യേശുവിന്റെ കൈകൾ അവയുടെ യഥാർത്ഥ നീളത്തേക്കാൾ ഏകദേശം ആറ് ഇഞ്ച് നീളത്തിൽ നീളുന്നു. പലപ്പോഴും ചിത്രീകരിച്ചിരിക്കുന്നതുപോലെ യേശുവിന്റെ പാദങ്ങൾ മുകൾഭാഗത്തൂടെ ആണിയടിച്ചിട്ടുണ്ടാകാം. ഈ സ്ഥാനത്ത് (ഏകദേശം 90 ഡിഗ്രിയിൽ വളയുന്ന കാൽമുട്ടുകൾ), 4 ശരീരത്തിന്റെ ഭാരം ആണികളിൽ താഴേക്ക് തള്ളുകയും കണങ്കാൽ ഭാരം താങ്ങുകയും ചെയ്യുന്നു. കൈകളാൽ സംഭവിക്കുന്നതുപോലെ ആണികൾ മൃദുവായ ടിഷ്യുകളിലൂടെ കീറുകയില്ല. വീണ്ടും, ആണി ഗുരുതരമായ നാഡി ക്ഷതം ഉണ്ടാക്കും (ഇത് പാദത്തിന്റെ ഡോർസൽ പെഡൽ ധമനിയെ വേർപെടുത്തുന്നു) കടുത്ത വേദനയും. സാധാരണയായി, ശ്വസിക്കാൻ, ഡയഫ്രം (നെഞ്ചിലെ അറയെ വയറിലെ അറയിൽ നിന്ന് വേർതിരിക്കുന്ന വലിയ പേശി) താഴേക്ക് നീങ്ങണം. ഇത് നെഞ്ചിലെ അറ വലുതാക്കുകയും വായു സ്വപ്രേരിതമായി ശ്വാസകോശത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു (ഇൻഹാലേഷൻ). ശ്വാസം വിടാൻ, ഡയഫ്രം മുകളിലേക്ക് ഉയരുന്നു, ഇത് ശ്വാസകോശത്തിലെ വായുവിനെ കംപ്രസ്സുചെയ്യുകയും വായുവിനെ പുറത്തേക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു (നിശ്വാസം). യേശു കുരിശിൽ തൂങ്ങിക്കിടക്കുമ്പോൾ, അവന്റെ ശരീരഭാരം ഡയഫ്രത്തിൽ താഴുകയും വായു അവന്റെ ശ്വാസകോശത്തിലേക്ക് നീങ്ങുകയും അവിടെ തുടരുകയും ചെയ്യുന്നു. ശ്വാസം വിടാൻ യേശു തന്റെ ആണി അടിച്ച പാദങ്ങൾ മുകളിലേക്ക് തള്ളണം (കൂടുതൽ വേദനയുണ്ടാക്കുന്നു). [ശ്വാസം മുട്ടൽ] സംസാരിക്കണമെങ്കിൽ, ശ്വാസോച്ഛ്വാസ സമയത്ത് വായു വോക്കൽ കോഡുകൾക്ക് മുകളിലൂടെ കടന്നുപോകണം. യേശു ഏഴു പ്രാവശ്യം കുരിശിൽ നിന്ന് സംസാരിച്ചതായി സുവിശേഷങ്ങൾ രേഖപ്പെടുത്തുന്നു. അവന്റെ വേദന ഉണ്ടായിരുന്നിട്ടും, “അവരോട് ക്ഷമിക്കൂ” (ലൂക്കാ 23:34) എന്ന് പറയാൻ അവൻ മുകളിലേക്ക് ആയുന്നതു അതിശയകരമാണ്. ശ്വാസോച്ഛ്വാസത്തിന് മറ്റും ബുദ്ധിമുട്ട് ശ്വാസംമുട്ടലിന്റെ സാവധാനത്തിലുള്ള അവസ്ഥയിലേക്ക് നയിക്കുന്നു. കാർബൺ ഡൈ ഓക്സൈഡ് രക്തത്തിൽ അടിഞ്ഞുകൂടുന്നു, ഇത് രക്തത്തിൽ ഉയർന്ന അളവിൽ കാർബോണിക് ആസിഡിന് കാരണമാകുന്നു. ശരീരം സഹജമായി പ്രതികരിക്കുന്നു, ശ്വസിക്കാനുള്ള ആഗ്രഹം ഉണർത്തുന്നു. അതേസമയം, ലഭ്യമായ ഓക്‌സിജൻ വിതരണം ചെയ്യുന്നതിനായി ഹൃദയം വേഗത്തിൽ മിടിക്കുന്നു. ഓക്സിജൻ കുറയുന്നത് (ശ്വാസം വിടാനുള്ള ബുദ്ധിമുട്ട് കാരണം) ടിഷ്യൂകൾക്ക് കേടുപാടുകൾ വരുത്തുകയും കാപ്പിലറികൾ രക്തത്തിൽ നിന്ന് ടിഷ്യൂകളിലേക്ക് വെള്ളമുള്ള ദ്രാവകം ഒഴുകാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന് ചുറ്റും ദ്രാവകം (പെരികാർഡിയൽ എഫ്യൂഷൻ), ശ്വാസകോശം (പ്ലൂറൽ എഫ്യൂഷൻ) എന്നിവയ്ക്ക് കാരണമാകുന്നു. തകരുന്ന ശ്വാസകോശം, പരാജയപ്പെടുന്ന ഹൃദയം, നിർജ്ജലീകരണം, ടിഷ്യൂകളിലേക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാനുള്ള കഴിവില്ലായ്മ എന്നിവ ഇരയെ ശ്വാസം മുട്ടിക്കുന്നു. ഓക്സിജൻ കുറയുന്നത് ഹൃദയത്തെ തന്നെ നശിപ്പിക്കുന്നു (മയോകാർഡിയൽ ഇൻഫ്രാക്ഷൻ) ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നു. ഹൃദയ സമ്മർദത്തിന്റെ കഠിനമായ കേസുകളിൽ, ഹൃദയം പൊട്ടിപ്പോകാൻ പോലും സാധ്യതയുണ്ട്, ഈ പ്രക്രിയയെ കാർഡിയാക് വിള്ളൽ എന്നറിയപ്പെടുന്നു. 6 യേശു മിക്കവാറും ഹൃദയാഘാതം മൂലമാണ് മരിച്ചത്. [മരണം] യേശുവിന്റെ മരണശേഷം, പട്ടാളക്കാർ അവനോടൊപ്പം ക്രൂശിക്കപ്പെട്ട രണ്ട് കുറ്റവാളികളുടെ കാലുകൾ ഒടിച്ചു (യോഹന്നാൻ 19:32), ശ്വാസംമുട്ടൽ ഉണ്ടാക്കുന്നു. അപ്പോൾ മരണം വേഗത്തിൽ സംഭവിക്കും. അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ, അവൻ ഇതിനകം മരിച്ചു, അതിനാൽ അവർ അവന്റെ കാലുകൾ ഒടിച്ചില്ല (യോഹന്നാൻ 19:33). പകരം, അവൻ മരിച്ചുവെന്ന് ഉറപ്പാക്കാൻ പടയാളികൾ അവന്റെ വശം (യോഹന്നാൻ 19:34) കുത്തി. ഇത് ചെയ്യുമ്പോൾ, “രക്തവും വെള്ളവും പുറത്തുവന്നു” (യോഹന്നാൻ 19:34), ഹൃദയത്തിനും ശ്വാസകോശത്തിനും ചുറ്റുമുള്ള വെള്ളമുള്ള ദ്രാവകത്തെ സൂചിപ്പിക്കുന്നു. ഈ അസുഖകരമായ വസ്തുതകൾ ക്രൂരമായ കൊലപാതകത്തെ ചിത്രീകരിക്കുമ്പോൾ, ക്രിസ്തുവിന്റെ വേദനയുടെ ആഴം ദൈവത്തിന്റെ സൃഷ്ടികളോടുള്ള സ്നേഹത്തിന്റെ യഥാർത്ഥ വ്യാപ്തിയെ ഊന്നിപ്പറയുന്നു. ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ ശരീരശാസ്ത്രം പഠിപ്പിക്കുന്നത്, കാൽവരിയിൽ അന്നു പ്രകടിപ്പിക്കപ്പെട്ട മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ മഹത്തായ പ്രകടനത്തിന്റെ നിരന്തരമായ ഓർമ്മപ്പെടുത്തലാണ്. അവന്റെ ത്യാഗത്തിന്റെ സ്മരണയിൽ, കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ, കൂട്ടായ്മയിൽ പങ്കെടുക്കാൻ ഈ പാഠം എന്നെ പ്രാപ്തനാക്കുന്നു. മാംസവും രക്തവുമായ ഒരു മനുഷ്യനെന്ന നിലയിൽ യേശുവിന് ഈ വധശിക്ഷയുടെ ഓരോ ഔൺസും അനുഭവപ്പെട്ടു എന്ന അതിശയകരമായ തിരിച്ചറിവാണ് ഓരോ തവണയും എന്നെ ഞെട്ടിക്കുന്നത്. ഒരു മനുഷ്യന് തന്റെ സുഹൃത്തുക്കളോട് ഇതിലും വലിയ സ്നേഹം എന്താണ്? പൊതു ഉറവിടങ്ങൾ ഡേവിസ്, സി. ട്രൂമാൻ. “യേശുവിന്റെ ക്രൂശീകരണം.” അരിസോണ മെഡിസിൻ, 22, നമ്പർ. 3 (1965): 183-187. എഡ്വേർഡ്സ്, വില്യം ഡി., തുടങ്ങിയവർ. അൽ. “യേശുക്രിസ്തുവിന്റെ ശാരീരിക മരണത്തെക്കുറിച്ച്.” ദി ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ 255, നം.11 (1986): 1455-1463. Davis, C. Truman. “The Crucifixion of Jesus.” Arizona Medicine, 22, no. 3 (1965): 183-187. Edwards, William D., et. Al. “On the Physical Death of Jesus Christ.” The Journal of the American Medical Association 255, no.11 (1986): 1455-1463.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഒരു ഓറഞ്ച് 116.2 ശതമാനം വിറ്റാമിൻ സി നൽകുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. Web Team First Published Nov 18, 2022, 9:15 PM IST സിട്രസ് ഗണത്തിൽ പെട്ട ഫലമാണ് ഓറഞ്ച്. വിറ്റാമിൻ സി കൊണ്ട് സമ്പന്നമായതിനാൽ നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഓറഞ്ച് നൽകുന്നു. നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഓറഞ്ച് സഹായിക്കും. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഒരു ഓറഞ്ച് 116.2 ശതമാനം വിറ്റാമിൻ സി നൽകുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓറഞ്ചിൽ ഫോളേറ്റും അടങ്ങിയിട്ടുണ്ട്. അസ്ഥിമജ്ജയിൽ ഡിഎൻഎ, ആർഎൻഎ, ഡബ്ല്യുബിസി, ആർബിസി എന്നിവ ഉൽപ്പാദിപ്പിക്കുകയും കാർബോഹൈഡ്രേറ്റുകളെ ഊർജമാക്കി മാറ്റുകയും ചെയ്യുന്ന വിറ്റാമിൻ ബി സംയുക്തമാണ് ഫോളേറ്റ്. ഫോളേറ്റിന്റെ കുറവ് ക്ഷീണം, പേശികളിലെ ബലഹീനത, വായിലെ അൾസർ, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ, ഓർമ്മ, ധാരണ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വിഷാദം, ആശയക്കുഴപ്പം തുടങ്ങിയ മറ്റ് ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. ഫോളേറ്റ്, വിറ്റാമിൻ സി, നാരുകൾ എന്നിവ കൂടാതെ ഓറഞ്ചിൽ പൊട്ടാസ്യം, കാൽസ്യം, തയാമിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. പഠനങ്ങൾ അനുസരിച്ച്, ഉയർന്ന അളവിൽ സിട്രസ് പഴങ്ങൾ അടങ്ങിയിരിക്കുന്ന ഏതൊരു ഭക്ഷണക്രമവും പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും കരൾ, കഴുത്ത്, വായ, തല, വയർ എന്നിവിടങ്ങളിൽ ബാധിക്കുന്ന ക്യാൻസറുകളിൽ നിന്നും സംരക്ഷിക്കുന്നു. ഓറഞ്ചുകൾ ഇരുമ്പിന്റെ മികച്ച സ്രോതസ്സുകളല്ലെങ്കിലും അവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുന്നു. ഇത് അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. വിറ്റാമിൻ ബി 6 കൊണ്ട് സമ്പുഷ്ടമായ ഓറഞ്ച് ഹീമോഗ്ലോബിൻ ഉൽപാദനത്തെ സഹായിക്കുകയും മഗ്നീഷ്യത്തിന്റെ സാന്നിധ്യം മൂലം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. യുഎസിലെയും കാനഡയിലെയും ഗവേഷകർ നടത്തിയ പഠനമനുസരിച്ച്, സിട്രസ് പഴത്തൊലികളിൽ കാണപ്പെടുന്ന ഒരു കൂട്ടം സംയുക്തങ്ങൾക്ക് പാർശ്വഫലങ്ങളില്ലാതെ കൊളസ്ട്രോൾ കുറയ്ക്കാൻ കഴിവുണ്ട്. ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നതിനാൽ നമ്മുടെ ശരീരത്തിന്റെ സാധാരണ പ്രവർത്തനത്തിന് സിട്രസ് പഴങ്ങൾ വളരെ അത്യാവശ്യമാണ്. വിളർച്ചയുള്ള രോഗികൾക്ക് സിട്രസ് പഴങ്ങൾ കഴിക്കാൻ ഡോക്ടർമാർ എപ്പോഴും ശുപാർശ ചെയ്യുന്നു. ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമോ? ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ലോകമെമ്പാടുമുള്ള അകാല മരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗങ്ങൾ. ഓറഞ്ചിന് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്നതിനാൽ മിക്ക ഹൃദയ രോഗങ്ങൾക്കും പിന്നിലെ കാരണം, ഇത് നല്ല ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓറഞ്ചിൽ ഡി-ലിമോണീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ അർബുദം, ത്വക്ക് കാൻസർ, സ്തനാർബുദം എന്നിവ തടയുന്നു. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പ്രധാനമാണ് . അവ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു.
മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു. പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٣١﴿ നീ പറയുക: നിങ്ങള്‍അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍; (എന്നാല്‍) അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും, നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. قُلْ നീ പറയുക إِن كُنتُمْ നിങ്ങളാകുന്നുവെങ്കില്‍ تُحِبُّونَ اللَّهَ അല്ലാഹുവിനെ സ്‌നേഹിക്കുന്നു (വെങ്കില്‍) فَاتَّبِعُونِي എന്നാല്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍ يُحْبِبْكُمُ اللَّهُ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും وَيَغْفِرْ അവന്‍ പൊറുത്തു തരുകയും ചെയ്യും لَكُمْ നിങ്ങള്‍ക്ക് ذُنُوبَكُمْ നിങ്ങളുടെ പാപങ്ങളെ وَاللَّهُ غَفُورٌ അല്ലാഹു വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയുമാണ് 3:32 قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَـٰفِرِينَ ﴾٣٢﴿ നീ പറയുക: 'നിങ്ങള്‍അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവിന്‍' എന്നിട്ട് അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം, നിശ്ചയമായും അല്ലാഹു (ആ) അവിശ്വാസികളെ സ്‌നേഹിക്കുന്നതല്ല. قُلْ നീ പറയുക أَطِيعُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَالرَّسُولَ റസൂലിനെയും فَإِن تَوَلَّوْا എന്നിട്ടവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു لَا يُحِبُّ അവന്‍ സ്‌നേഹിക്ക (ഇഷ്ടപ്പെടുക)യില്ല الْكَافِرِينَ അവിശ്വാസികളെ ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും ഇഷ്ടക്കാരുമാണ് نحن ابناء الله و أحباؤه എന്നു വാദിക്കുന്ന ജൂതരും ക്രിസ്ത്യാനികളുമാകുന്ന വേദക്കാര്‍ അല്ലാഹുവിന്‍റെ സാമീപ്യം സമ്പാദിക്കുവാന്‍ വേണ്ടിയാണെന്ന ഭാവേന- പ്രത്യക്ഷമായോ പരോക്ഷമായോ അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍, ഞങ്ങളാണ് യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ അനുസരിക്കുന്നവരെന്ന് വാദിച്ചുകൊണ്ട്, നബിചര്യകളും, നബിവചനങ്ങളും അവഗണിച്ചു പുറംതള്ളുന്ന ‘അഹ്‌ലുല്‍ ക്വുര്‍ആനികള്‍’ എന്നു പറയപ്പെടുന്നവര്‍, എന്നിങ്ങനെയുള്ളവര്‍ക്കെല്ലാം തക്കതായ ഖണ്ഡനം ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നു. റസൂലിനെ അനുസരിക്കുകയും റസൂലിന്‍റെ മാര്‍ഗം പിന്‍പറ്റുകയും ചെയ്യാത്തവര്‍ അല്ലാഹു ഇഷ്ടപ്പെടാത്ത അവിശ്വാസികളാകുന്നുവെന്നത്രെ അവസാനത്തെ വചനം കാണിക്കുന്നത്. റസൂലിനെ അനുസരിക്കുകയെന്ന കാര്യം ചില ലഘു ബുദ്ധികള്‍ വിചാരിക്കുന്ന പോലെ – കേവലം ഒരു നിസ്സാര വിഷയമൊന്നുമല്ല. മുന്‍കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാരും എല്ലാ റസൂലുകളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പിന്‍പറ്റി നടക്കുവാന്‍ ബാധ്യസ്ഥരാകുമായിരുന്നു. അത്രയും ഗൗരവപ്പെട്ടതാണ് ആ വിഷയം. ഇതിനെപ്പറ്റി താഴെ 81-ാം വചനത്തില്‍ കൂടുതല്‍ വിവരം കാണാവുന്നതാണ്. (إِن شَاءَ اللَّهُ) സൂറത്തുല്‍ ഫാതിഹഃയില്‍വെച്ചു മുമ്പ് വിവരിച്ചതു പോലെ, സ്‌നേഹത്തില്‍ നിന്നാണ് ഭയഭക്തിയുടെയും അനുസരണത്തിന്‍റെയും ബഹുമാനത്തിന്‍റെയും ഉല്‍ഭവം. അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെന്നു വാദിക്കുന്ന ഏവരും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി കാണിച്ചുതന്ന മാര്‍ഗം സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാകുന്നു. അത്‌കൊണ്ടാണ് ഒരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറഞ്ഞത്: ‘ഏതൊരു പ്രകാരത്തിലാണോ നമ്മുടെ കാര്യം, അപ്രകാരമല്ലാത്ത ഒരു പ്രവര്‍ത്തി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതു തള്ളപ്പെട്ടതായിരിക്കും’ (ബു). അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെന്ന വാദം സാക്ഷാല്‍കരിക്കുന്നത് റസൂല്‍ തിരുമേനി യുടെ ചര്യ സ്വീകരിക്കുന്നത് വഴിയാണ്. അങ്ങനെ ചെയ്യുന്നവരെയാണ് അല്ലാഹുവും സ്‌നേഹിക്കുക. മാത്രമല്ല, അവരുടെ പാപങ്ങള്‍ അവന്‍ പൊറുത്തുകൊടുക്കുകകൂടി ചെയ്യും. അല്ലാഹുവിനെ അനുസരിക്കലും റസൂലിനെ അനുസരിക്കലും ഭിന്നമല്ല. രണ്ടും ഒന്നു തന്നെയാകുന്നു. എന്നൊക്കെയാണ് അല്ലാഹു പറഞ്ഞതിന്‍റെ സാരം. വേറൊരിടത്ത് അല്ലാഹു പറയുന്നു: مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ (റസൂലിനെ ആര്‍ അനുസരിക്കുന്നുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. (നിസാഉ് : 80) 3:33 إِنَّ ٱللَّهَ ٱصْطَفَىٰٓ ءَادَمَ وَنُوحًا وَءَالَ إِبْرَٰهِيمَ وَءَالَ عِمْرَٰنَ عَلَى ٱلْعَـٰلَمِينَ ﴾٣٣﴿ നിശ്ചയമായും അല്ലാഹു, ആദമിനെയും, നൂഹിനെയും, ഇബ്‌റാഹീം കുടുംബത്തെയും, ഇംറാന്‍ കുടുംബത്തെയും ലോകരില്‍ (ഉല്‍കൃഷ്ടരാക്കി) തിരഞ്ഞെടുത്തിരിക്കുന്നു; إِنَّ اللَّهَ നിശ്ചയമായും അല്ലാഹു اصْطَفَىٰ തിരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു آدَمَ وَنُوحًا ആദമിനെയും നൂഹിനെയും وَآلَ إِبْرَاهِيمَ ഇബ്‌റാഹീം കുടുംബത്തെയും وَآلَ عِمْرَانَ ഇംറാന്‍ കുടുംബത്തെയും عَلَى الْعَالَمِينَ ലോകരില്‍ 3:34 ذُرِّيَّةًۢ بَعْضُهَا مِنۢ بَعْضٍ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٣٤﴿ (അതെ) ചിലര്‍ (മറ്റു) ചിലരില്‍നിന്നുള്ള സന്തതികളായി കൊണ്ട്. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനാണ്, അറിയുന്നവനാണ്. ذُرِّيَّةً സന്തതികളായി കൊണ്ട് بَعْضُهَا അവയില്‍ ചിലര്‍ مِن بَعْضٍ ചിലരില്‍ നിന്നാകുന്നു وَاللَّهُ سَمِيعٌ അല്ലാഹു കേള്‍ക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ് സൂറത്തിന്‍റെ ആരംഭത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ ആദ്യം മുതല്‍ എണ്‍പതില്‍ പരം വചനങ്ങള്‍ മുഴുവനും നജ്‌റാനില്‍ നിന്നു വന്ന ക്രിസ്തീയ നിവേദക സംഘത്തെതുടര്‍ന്ന് അവതരിച്ചതായിരുന്നാലും അല്ലെങ്കിലും ശരി, ഈ വചനങ്ങളിലും തുടര്‍ന്നുളള ഏതാനും വചനങ്ങളിലും പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അടങ്ങിയിരിക്കുന്നത്. മനുഷ്യപിതാവും, ഒന്നാമത്തെ പ്രവാചകനുമാണല്ലോ ആദം നബി (عليه السلام). അദ്ദേഹത്തിന് ശേഷം അറിയപ്പെട്ട ഒന്നാമത്തെ റസൂലാണ് നൂഹ് നബി(അ). അനന്തരം നിയുക്തരായ റസൂലുകളുടെ ചരിത്രത്തില്‍ പല നിലക്കും മഹത്തായ സ്ഥാനപദവികള്‍ ലഭിച്ച പ്രവാചകവര്യനാണ് ഇബ്‌റാഹീം നബി (عليه السلام). അദ്ദേഹത്തിന്‍റെ സന്താന പരമ്പരകളത്രെ ഇസ്‌റാഈല്യരും അറബികളും. ഇസ്‌റാഈല്യരില്‍പെട്ട ഒരു പ്രധാന ശാഖയാണ് ഇംറാന്‍ കുടുംബം (ആലു ഇംറാന്‍) ഇവര്‍ക്കെല്ലാം അതതു കാലത്തുള്ള ഇതര ജനങ്ങളെക്കാള്‍ അല്ലാഹു ശ്രേഷ്ഠത നല്‍കിയിരിക്കുന്നുവെന്നു സാരം. ഇംറാന്‍ (عمران) എന്നു പറഞ്ഞത് മൂസാ, ഹാറൂന്‍ (അ) എന്നീ നബിമാരുടെ പിതാവായ ഇംറാനാണെന്നും ഇംറാന്‍ കുടുംബം എന്ന വാക്കില്‍ അവര്‍ രണ്ടുപേരും ഉള്‍പ്പെടുമെന്നുമാണ് ചിലരുടെ അഭിപ്രായം. ഈസാ നബി (عليه السلام)യുടെ മാതാവായ മര്‍യം ബീവിയുടെ പിതാവായ ഇംറാനും അദ്ദേഹത്തിന്‍റെ കുടുംബവുമാണ് ഉദ്ദേശ്യമെന്നത്രെ മറ്റൊരു അഭിപ്രായം. തുടര്‍ന്നുള്ള വചനങ്ങളിലെ പ്രധാന പ്രതിപാദ്യവിഷയം ഈസാ (عليه السلام) നെക്കുറിച്ചാണെന്ന വസ്തുതയും ‘ഇംറാന്‍റെ സ്ത്രീ പറഞ്ഞപ്പോള്‍’ എന്നുള്ള അടുത്ത വചനത്തിന്‍റെ തുടക്കവും നോക്കുമ്പോള്‍, ഈ രണ്ടാമത്തെ ആഭിപ്രായത്തിനാണ് മുന്‍ഗണന കാണുന്നത്. ഇംറാന്‍റെ സ്ത്രീ എന്നതിനും ഇംറാന്‍റെ കുടുംബത്തില്‍ പെട്ട ഒരു സ്ത്രീ എന്നാണ് ഒന്നാമത്തെ അഭിപ്രായക്കാര്‍ അര്‍ത്ഥമാക്കുന്നത്. ഇതത്ര നന്നായി തോന്നുന്നില്ല. ഏതായാലും തുടര്‍ന്നുള്ള വചനങ്ങളില്‍ ഈസാ, സക്കരിയ്യ, യഹ്‌യാ (അ) എന്നീ നബിമാരെ കുറിച്ചുള്ള പ്രസ്താവനകള്‍ക്കു ഒരു മുഖവുരയെന്നോണമാണ് ഈ വചനങ്ങള്‍ നിലകൊള്ളുന്നത്. ആദം (عليه السلام) തൊട്ട് ഇംറാന്‍ കുടുംബംവരെയും അതിനു ശേഷവുമുള്ള എല്ലാ ചരിത്രങ്ങളും സവിശദം അല്ലാഹുവിനറിയാമെന്നുള്ള ഒരു സൂചന, അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ് (والله السميع عليم) എന്ന അവസാനത്തെ വാക്യത്തില്‍ ഉള്ളതായി കാണാവുന്നതാണ്. (والله اعلم) 3:35 إِذْ قَالَتِ ٱمْرَأَتُ عِمْرَٰنَ رَبِّ إِنِّى نَذَرْتُ لَكَ مَا فِى بَطْنِى مُحَرَّرًا فَتَقَبَّلْ مِنِّىٓ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ ﴾٣٥﴿ ഇംറാന്‍റെ സ്ത്രീ [ഭാര്യ] പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്‍റെ റബ്ബേ എന്‍റെ വയറ്റിലുള്ളതിനെ [ഗര്‍ഭസ്ഥശിശുവെ] സ്വതന്ത്രമാക്കപ്പെട്ടനിലയില്‍ ഞാന്‍ നിനക്ക് (നേര്‍ച്ച) നേര്‍ന്നിരിക്കുന്നു; ആകയാല്‍, നീ എന്നില്‍ നിന്ന് (അത്) സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും إِذْ قَالَتِ പറഞ്ഞ സന്ദര്‍ഭം امْرَأَتُ عِمْرَانَ ഇംറാന്‍റെ സ്ത്രീ رَبِّ എന്‍റെ റബ്ബേ إِنِّي نَذَرْتُ നിശ്ചയമായും ഞാന്‍ നേര്‍ന്നിരിക്കുന്നു لَكَ നിനക്ക് مَا فِي بَطْنِي എന്‍റെ വയറ്റിലുള്ളതിനെ مُحَرَّرًا സ്വതന്ത്രമാക്കപ്പെട്ട നിലയില്‍ فَتَقَبَّلْ അതിനാല്‍ നീ സ്വീകരിക്കേണമേ مِنِّي എന്നില്‍ നിന്ന് إِنَّكَ أَنتَ നിശ്ചയമായും, നീ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍ മര്‍യം ബീവി (അ)യുടെ മാതാവാണ് ഇംറാന്‍റെ ഭാര്യ. അവരുടെ പേര്‍ ഹന്ന (حنة)nഎന്നാണറിയപ്പെടുന്നത്. അവര്‍ക്ക് മക്കള്‍ ജനിച്ചിരുന്നില്ല; ഒരു കുട്ടിക്ക് വേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചു. ഗര്‍ഭവതിയായപ്പോള്‍ ഗര്‍ഭസ്ഥശിശു ജനിച്ചാല്‍ അതിനെ ബൈത്തുല്‍ മുക്വദ്ദസിലെ പരിചരണത്തിനും, അവിടെ ആരാധനാകര്‍മങ്ങള്‍ നടത്തുന്നതിനും വേണ്ടി വഴിപാടാക്കുവാന്‍ നേര്‍ച്ചനേര്‍ന്നു; ഗര്‍ഭവതിയായിരുന്നപ്പോള്‍ തന്നെ കുട്ടിയുടെ പിതാവ് മരണപ്പെട്ടിരുന്നു. എന്നൊക്കെ പലതും പ്രസ്താവിച്ചു കാണുന്നു. ബൈത്തുല്‍ മുക്വദ്ദസിലെ ശുശ്രുഷക്കു വേണ്ടി ആണ്‍കുട്ടികളെ വഴിപാടാക്കുക അക്കാലത്ത് പതിവുണ്ടായിരുന്നു. അതനുസരിച്ചു ആ മഹതിയും അങ്ങിനെ ചെയ്തു. താന്‍ പ്രസവിക്കുന്ന കുഞ്ഞ് ആണായിരിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരിക്കാം. ആണായിത്തീരണമെന്ന ആഗ്രഹവും അവര്‍ക്കുണ്ടായിരിക്കാം, അതുകൊണ്ടായിരിക്കണം പ്രസവിക്കും മുമ്പു തന്നെ അങ്ങിനെ നേര്‍ച്ചയാക്കിയതെന്നാണ് അടുത്ത വചനത്തില്‍ നിന്ന് മനസ്സിലാകുന്നത്. സ്വതന്ത്രമാക്കപ്പെട്ടവനാക്കുക (محررا) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, പള്ളിയുടെ പരിചരണത്തിലും ആരാധനയിലുമല്ലാതെ മറ്റൊന്നിലും ശ്രദ്ധപതിക്കാത്തവനാക്കുക എന്നത്രെ. 3:36 فَلَمَّا وَضَعَتْهَا قَالَتْ رَبِّ إِنِّى وَضَعْتُهَآ أُنثَىٰ وَٱللَّهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ ٱلذَّكَرُ كَٱلْأُنثَىٰ ۖ وَإِنِّى سَمَّيْتُهَا مَرْيَمَ وَإِنِّىٓ أُعِيذُهَا بِكَ وَذُرِّيَّتَهَا مِنَ ٱلشَّيْطَـٰنِ ٱلرَّجِيمِ ﴾٣٦﴿ എന്നിട്ട് അവള്‍ അതിനെ [ആ പെണ്‍കുട്ടിയെ] പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ റബ്ബേ, ഞാന്‍ അതിനെ പെണ്ണായി പ്രസവിച്ചു(വല്ലോ)!' - അവള്‍ പ്രസവിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ് താനും- 'ആണ് പെണ്ണിനെപ്പോലെ അല്ല(ല്ലോ). ഞാന്‍ അവള്‍ക്ക് 'മര്‍യം' എന്നു പേരു വെച്ചിരിക്കുന്നു; അവള്‍ക്കും, അവളുടെ സന്തതികള്‍ക്കും ആട്ടപ്പെട്ട [ശപിക്കപ്പെട്ട] പിശാചില്‍നിന്ന് ഞാന്‍ നിന്നോട് ശരണം തേടുകയും ചെയ്യുന്നു.' فَلَمَّا وَضَعَتْهَا എന്നിട്ടതിനെ (അവളെ) അവള്‍ പ്രസവിച്ചപ്പോള്‍ قَالَتْ رَبِّ അവള്‍ പറഞ്ഞു എന്‍റെ റബ്ബേ إِنِّي وَضَعْتُهَا നിശ്ചയമായും ഞാന്‍ അതിനെ (അവളെ) പ്രസവിച്ചു أُنثَىٰ പെണ്ണായിട്ട് وَاللَّهُ أَعْلَمُ അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനുമാണ് بِمَا وَضَعَتْ അവള്‍ പ്രസവിച്ചതിനെപ്പറ്റി وَلَيْسَ الذَّكَرُ ആണല്ലതാനും, ആണല്ലല്ലോ كَالْأُنثَىٰ പെണ്ണിനെപ്പോലെ وَإِنِّي നിശ്ചയമായും ഞാന്‍ سَمَّيْتُهَا അവള്‍ക്ക് പേരു വെച്ചിരിക്കുന്നു مَرْيَمَ മര്‍യം എന്ന് وَإِنِّي أُعِيذُهَا ഞാന്‍ അവള്‍ക്കു ശരണം തേടുക (ശരണമാക്കുക)യും ചെയ്യുന്നു بِكَ നിന്നോട്, നിന്നെക്കൊണ്ട് وَذُرِّيَّتَهَا അവളുടെ സന്തതികള്‍ക്കും مِنَ الشَّيْطَانِ പശാചില്‍ നിന്ന് الرَّجِيمِ ആട്ടപ്പെട്ട (ശപിക്കപ്പെട്ട) ഇംറാന്‍റെ ഭാര്യ പ്രസവിച്ചു നോക്കുമ്പോള്‍, കുട്ടി പ്രതീക്ഷക്കു വിരുദ്ധമായി പെണ്ണായിട്ടാണ് ജനിച്ചത്. ‘ഞാന്‍ പ്രസവിച്ചത് ഒരു പെണ്‍കുട്ടിയായല്ലോ! ഉദ്ദേശിച്ച കാര്യത്തില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു പോലെയല്ലല്ലോ!’ എന്ന് അവര്‍ സങ്കടപ്പെട്ടു. ഗര്‍ഭത്തിലുള്ള കുട്ടിയെ നേര്‍ച്ചനേര്‍ന്ന സ്ഥിതിക്ക് ആണായാലും പെണ്ണായാലും ആ നേര്‍ച്ച നിര്‍വ്വഹിക്കണമല്ലോ. അതവര്‍ നിര്‍വ്വഹിക്കുകയും ചെയ്തു. കുട്ടിക്കു മര്‍യം എന്നു പേരുവെക്കുകയും, മര്‍യമിനും അവരില്‍നിന്നുണ്ടായേക്കാവുന്ന സന്തതികള്‍ക്കും പിശാചിന്‍റെ ഉപദ്രവങ്ങളൊന്നും ബാധിക്കാതിരിക്കാന്‍ അവര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. وَاللَّهُ أَعْلَمُ بِمَا وَضَعَتْ (അവള്‍ പ്രസവിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാകുന്നു) എന്ന വാക്യം ഇടക്കുവെച്ചു അല്ലാഹു പറഞ്ഞതാകുന്നു. പ്രസവിച്ച കുട്ടി ആണോ, പെണോ എന്നും, ഉദ്ദേശിച്ച വിഷയത്തില്‍ കുട്ടിപെണ്ണായതുകൊണ്ടുള്ള വിഷമം എന്തൊക്കെയാണെന്നും അതോടുകൂടി ആപെണ്‍കുട്ടിക്ക് ഭാവിയില്‍ പല ദൃഷ്ടാന്തങ്ങളും സംഭവിക്കാനിരിക്കുന്നുവെന്നുമൊക്കെ അല്ലാഹുവിന് നല്ലതുപോലെ അറിയാം. അതറിഞ്ഞുകൊണ്ടുതന്നെയാണ് അതിനെ പെണ്‍കുട്ടിയാക്കി ജനിപ്പിച്ചതും, എന്നിങ്ങനെയുള്ള സൂചനകള്‍ ആ വാക്യത്തില്‍ അടങ്ങിയിരിക്കുന്നു. 3:37 فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنۢبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا ٱلْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَـٰمَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ ٱللَّهِ ۖ إِنَّ ٱللَّهَ يَرْزُقُ مَن يَشَآءُ بِغَيْرِ حِسَابٍ ﴾٣٧﴿ അങ്ങനെ, അവളുടെ റബ്ബ് അവളെ [മര്‍യമിനെ] നല്ലതായ ഒരു സ്വീകരണം സ്വീകരിച്ചു; അവളെ അവന്‍ഒരു നല്ല ഉല്‍പാദനമായി ഉല്‍പാദിപ്പി(ച്ചുവളര്‍ത്തിക്കൊണ്ടിരി)ക്കുകയും ചെയ്തു. അവളെ (സംരക്ഷിക്കുവാന്‍) സക്കരിയ്യാക്കു അവന്‍ ഏല്‍പിച്ചുകൊടുക്കുകയും ചെയതു. സക്കരിയ്യാ മിഹ്‌റാബില്‍ [പ്രാര്‍ത്ഥനാമണ്ഡപത്തില്‍] അവളുടെ അടുക്കല്‍ പ്രവേശിക്കുമ്പോഴൊക്കെയും അദ്ദേഹം അവളുടെ അടുക്കല്‍ (ചില) ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം പറഞ്ഞു: 'മര്‍യമേ, എവിടെ നിന്നാണ് നിനക്കിതു (കിട്ടിയത്)?' അവള്‍ പറഞ്ഞു; 'അതു അല്ലാഹുവിന്‍റെ പക്കല്‍നിന്നാണ് (ലഭിക്കുന്നത്) നിശ്ചയമായും, അല്ലാഹു അവന്‍ഉദ്ദേശിക്കുന്നവര്‍ക്കു കണക്കില്ലാതെ നല്‍കുന്നതാണ്. فَتَقَبَّلَهَا അങ്ങനെ (എന്നിട്ടു) അവളെ സ്വീകരിച്ചു رَبُّهَا അവളുടെ റബ്ബ് بِقَبُولٍ ഒരു സ്വീകരണം, സ്വീകരണം കൊണ്ട് حَسَنٍ നല്ലതായ وَأَنبَتَهَا അവളെ ഉൽപാദിപ്പിക്കുക (വളര്‍ത്തുക)യും ചെയ്തു نَبَاتًا حَسَنًا നല്ല ഒരു ഉല്‍പാദനമായി, നല്ല വളര്‍ത്തല്‍ وَكَفَّلَهَا അവളെ ഏറ്റെടുപ്പിക്കുക (ഏല്‍പിച്ചുകൊടുക്കുക)യും ചെയ്തു زَكَرِيَّا സക്കരിയ്യാക്ക് كُلَّمَا دَخَلَ പ്രവേശിക്കുമ്പോഴൊക്കെയും عَلَيْهَا അവളുടെ അടുക്കല്‍ زَكَرِيَّا സക്കരിയ്യ الْمِحْرَابَ പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ وَجَدَ അദ്ദേഹം കണ്ടെത്തി عِندَهَا അവളുടെ അടുക്കല്‍ رِزْقًا ആഹാരം قَالَ يَا مَرْيَمُ അദ്ദേഹം പറഞ്ഞു മര്‍യമേ أَنَّىٰ لَكِ എവിടെ നിന്നാണ് (എങ്ങിനെയാണ്) നിനക്ക് هَٰذَا ഇതു قَالَتْ അവള്‍ പറഞ്ഞു هُوَ مِنْ عِندِ اللَّهِ അതു അല്ലാഹുവിന്‍റെ പക്കല്‍ നിന്നാണ് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു يَرْزُقُ അവന്‍ (ആഹാരം) നല്‍കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു بِغَيْرِ حِسَابٍ ഒരു കണക്കും കൂടാതെ ആ മഹതിയുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. പിശാചിന്‍റെ ഉപദ്രവത്തില്‍ നിന്ന് മര്‍യം (അ)നെ അവന്‍ കാത്തു സംരക്ഷിക്കുകയും ചെയ്തു. സല്‍സ്വഭാവം, വിശ്വാസദാര്‍ഢ്യം വിജ്ഞാനം, ഭയഭക്തി, അച്ചടക്കം, ചാരിത്ര്യശുദ്ധി ആദിയായ ഗുണങ്ങളോടുകൂടി അല്ലാഹു അവരെ വളര്‍ത്തിക്കൊണ്ടുവന്നു. ഇതിനൊക്കെ സഹായകമാകുമാറ് മര്‍യം (അ)ന്‍റെ സംരക്ഷണ ഉത്തരവാദിത്വം സക്കരിയ്യ (അ)നെ ഏല്‍പ്പിക്കുകയും ചെയ്തു. അഥവാ 44-ാം വചനത്തില്‍ കാണാവുന്നത് പോലെ- മര്‍യമിനെ ഏറ്റടുക്കേണ്ടത് ആരാണെന്ന് തീരുമാനിക്കാന്‍ വേണ്ടി പുരോഹിതന്മാ ര്‍ക്കിടയില്‍ നടന്ന നറുക്കെടുപ്പില്‍ സക്കരിയ്യ നബി(അ)ക്കാണ് നറുക്കുവന്നത്. അദ്ദേഹം ബൈത്തുല്‍ മുക്വദ്ദസിലെ പുരോഹിതന്മാരുടെ തലവനും മര്‍യമിന്‍റെ മാതൃസഹോദരിയുടെ ഭര്‍ത്താവും കൂടിയായിരുന്നു. അങ്ങിനെ അദ്ദേഹത്തിന്‍റെ സംരക്ഷണത്തിലും, പ്രത്യേക പരിഗണനയിലും പുരോഹിതന്മാരുടെ പൊതുവെയുള്ള ലാളനയിലുമായി മര്‍യം വളര്‍ന്നു വന്നു. പള്ളിയിലെ മിഹ്‌റാബില്‍ -പ്രാര്‍ത്ഥനാ മണ്ഡപത്തില്‍- തന്നെയാണ് മര്‍യമിനു സ്ഥലം ഏര്‍പ്പാട് ചെയ്തിരുന്നത്. (*) (*) പള്ളികളില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമിന് നില്‍ക്കുവാന്‍ വേണ്ടി പ്രത്യേകം ഉണ്ടാക്കപ്പെടുന്ന പ്രത്യേക സ്ഥാനത്തിനാണ് നാം ഇപ്പോള്‍ ‘മിഹ്‌റാബ്’ എന്നു പറഞ്ഞുവരുന്നത്. ഇവിടെ അതല്ല ഉദ്ദേശ്യം. ക്രിസ്തീയ പള്ളികളിലും മറ്റും അവിടത്തെ പുരോഹിതന്മാര്‍ക്കും, പരിചാരകന്മാര്‍ക്കും പ്രാര്‍ത്ഥനാ കര്‍മങ്ങള്‍ നടത്തുവാന്‍ വേണ്ടി പ്രത്യേകം സജ്ജമാക്കപ്പെടുന്നതും, മറ്റു സ്ഥലങ്ങളെക്കാള്‍ അല്‍പം ഉയര്‍ന്നു നില്‍ക്കുന്നതുമായ പ്രാര്‍ത്ഥനാമണ്ഡപമാണ് അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. മര്‍യമിനു വേണ്ടുന്ന ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കുക, അവരുടെ സ്ഥിതിഗതികള്‍ അന്വേഷിക്കുക, അവര്‍ക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക മുതലായ കാര്യങ്ങള്‍ക്കായി സക്കരിയ്യ (അ) പ്രാര്‍ത്ഥനാമണ്ഡപത്തില്‍ അവരുടെ അടുക്കല്‍ ചെല്ലുക പതിവായിരിക്കുമല്ലോ. ചെല്ലുമ്പോഴൊക്കെയും അവിടെ സാധാരണഗതിയില്‍ ഉണ്ടായിരിക്കാന്‍ അവകാശമില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ അദ്ദേഹം കാണുമായിരുന്നു. അതില്‍ അദ്ദേഹത്തിന് ആശ്ചര്യം തോന്നി മര്‍യമേ, നിനക്കെവിടെ നിന്നാണ് ഇത് കിട്ടുന്നത്? يا مريم اني لك هذا എന്നു അദ്ദേഹം ചോദിച്ചു. ഇത് അല്ലാഹുവിന്‍റെ പക്കല്‍ നിന്നു കിട്ടുന്നതാണ്, هو من عند الله എന്നായിരുന്നു അവരുടെ മറുപടി. സക്കരിയ്യ (അ)യെ ആശ്ചര്യപ്പെടുത്തിയ ഈ സംഗതികള്‍ എന്തായിരുന്നു. അത് കിട്ടിയിരുന്ന മാര്‍ഗങ്ങള്‍ ഏതായിരുന്നു? ഇതിനെപ്പറ്റി ക്വുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടതായി കാണുന്നില്ല. പൗരാണിക മഹാന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന് രണ്ട് രിവായത്തുകളാണ് ഇവിടെ എടുത്തുകാണിക്കുവാനുള്ളത്. (1) മുജാഹിദ്, ഇക്‌രിമ സെയ്ദുബ്‌നുജുബൈര്‍, ഖത്താദഃ, റബീഅ് (റ) മുതലായ പലരില്‍ നിന്നും ഇബ്‌നു ജരീര്‍ (റ) അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ ഉദ്ധരിച്ചതും, മിക്ക ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഉദ്ധരിക്കാറുള്ളതുമാകുന്നു. അതിന്‍റെ ചുരുക്കം ഇതാകുന്നു. ഉഷ്ണകാലത്തെ പഴവര്‍ഗങ്ങള്‍ ശൈത്യകാലത്തും, ശൈത്യകാലത്തെ പഴവര്‍ഗങ്ങള്‍ ഉഷ്ണകാലത്തും അദ്ദേഹം മര്‍യമിന്‍റെ അടുത്ത് കണ്ടിരുന്നു. (2) ‘മറ്റു ചിലര്‍ പറയുന്നു’ എന്നു പറഞ്ഞുകൊണ്ട് ഇബ്‌നു ജരീര്‍ (റ) ഉദ്ധരിച്ചതാണ് രണ്ടാമത്തേത്, അതിങ്ങനെയാണ്: ‘സക്കരിയ്യ (അ) മര്‍യമിന്‍റെ അടുക്കല്‍ മിഹ്‌റാബില്‍ ചെല്ലുമ്പോള്‍, അവരുടെ ഭക്ഷണ ചെലവ് നടത്തിയിരുന്ന ആള്‍ അവര്‍ക്കു കൊടുത്തുവന്നിരുന്നതിനേക്കാള്‍ കൂടുതല്‍ ഭക്ഷണ സാധനം അദ്ദേഹം അവിടെ കണ്ടിരുന്നു. തുടര്‍ന്നു കൊണ്ടു ഇതിനാസ്പദമായി മുഹമ്മദ്ബ്‌നു ഇസ്ഹാക്വ് (റ) ല്‍ നിന്ന് അദ്ദേഹം ഒരു രിവായത്തും ഉദ്ധരിച്ചിട്ടുണ്ട്. അതിന്‍റെ ചുരുക്കം ഇതാകുന്നു. അക്കാലത്ത് വലിയ ഭക്ഷണ ക്ഷാമമുണ്ടായി. സക്കരിയ്യാ നബി(അ)ക്കോ മറ്റോ അവരുടെ ചെലവു നിര്‍വ്വഹിക്കുവാന്‍ കഴിയാതായി. അവസാനം നറുക്കിട്ടു. ജുറൈജ് എന്ന ആള്‍ക്ക് നറുക്ക് വീണു. അദ്ദേഹത്തിന്‍റെ വിഷമം കണ്ടപ്പോള്‍ മര്‍യം (അ) അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. അനന്തരം അദ്ദേഹത്തിന് അന്നന്നത്തെ ആവശ്യങ്ങള്‍ക്കുള്ള വക കിട്ടിക്കൊണ്ടിരുന്നു. ദിവസവും അദ്ദേഹം അതില്‍ നിന്ന് മര്‍യമിനുള്ള വക നല്‍കിക്കൊണ്ടിരുന്നു. അദ്ദേഹം അതുമായി ചെന്നാല്‍ അല്ലാഹു അത് വളര്‍ത്തി വര്‍ദ്ധിപ്പിക്കും. സക്കരിയ്യാ (അ) അവിടെ ചെല്ലുമ്പോള്‍ ജുറൈജ് കൊടുക്കാറുള്ള അളവില്‍ കൂടുതല്‍ സാധനങ്ങള്‍ അവിടെ കണ്ടുകൊണ്ടിരുന്നു. ഈ രണ്ടില്‍ ഏതെങ്കിലും ഒന്നോ അതോ രണ്ടുംതന്നെയോ ശരിയായി വന്നാലും അല്ലെങ്കിലും ശരി ഒരു കാര്യം നമുക്ക് തീര്‍ത്തു പറയാം: സാധാരണഗതിയില്‍ മര്‍യമിനു ലഭിക്കുവന്‍ ഇടയില്ലാത്തതും സക്കരിയ്യ നബി (അ)ക്ക് മനസിലാക്കാന്‍ കഴിയാത്തതുമായ ഏതോ മാര്‍ഗത്തിലൂടെ ലഭിച്ചതായിരിക്കണം ആ ഭക്ഷണസാധനങ്ങള്‍. അതുകൊണ്ടാണദ്ദേഹം ആശ്ചര്യപ്പെട്ടതും ആ ചോദ്യം ചോദിച്ചതും. അവിടെ കണ്ട ഏതോ ഭക്ഷണസാധനത്തെ ചൂണ്ടിക്കൊണ്ട് അതു കൊണ്ടുവന്നു തന്ന മനുഷ്യന്‍ ആരാണെന്നുള്ള ഒരു കേവലാന്വേഷണമായിരുന്നില്ല അദ്ദേഹത്തിന്‍റെ ചോദ്യം. മര്‍യമിന്‍റെ മറുപടിയും തന്നെ, അത് ലഭിച്ച മാര്‍ഗത്തില്‍ ഏതോ ഒരു തരം അസാധരണത്വമുണ്ടെന്നു കാണിക്കുന്നു. അടുത്ത വചനത്തില്‍ നിന്നു മനസ്സിലാക്കുന്നതു പോലെ, മര്‍യമിനെ അല്ലാഹു ഇങ്ങിനെ അസാധാരണമായ ആദരവു ആദരിച്ചു കണ്ടപ്പോഴാണ് അദ്ദേഹം തന്‍റെ ഭാര്യ വന്ധ്യയും, താന്‍ വൃദ്ധനുമായിരുന്നിട്ടുപോലും തനിക്കൊരു സന്താനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതും. ….إِنَّ اللَّهَ يَرْزُقُ (അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കില്ലാതെ നല്‍കുന്നു) എന്ന അവസാനത്തെ വാക്യം, അല്ലാഹുവിന്‍റെ സ്വന്തം വാക്യമായും, മര്‍യമിന്‍റെ മറുപടിയില്‍ പെട്ട വാക്യമായും വരുവാന്‍ സാധ്യതയുണ്ട്. രണ്ടായാലും ഉദ്ദേശ്യം വ്യക്തം തന്നെ. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്കു സാധനങ്ങള്‍ കണക്കില്ലാതെയങ്ങു വര്‍ദ്ധിപ്പിച്ചു കൊടുക്കുമെന്നു മാത്രമല്ല; മറ്റുള്ളവര്‍ക്ക് ലഭിക്കാത്തതും അവര്‍ക്കു പ്രതീക്ഷക്കവകാശമില്ലാത്തതുമായ മാര്‍ഗത്തിലൂടെ കൊടുക്കുമെന്നുള്ളതും ആ വാക്യത്തിന്‍റെ അര്‍ത്ഥവ്യാപ്തിയില്‍ ഉള്‍പെടുന്നു. മര്‍യമിന്‍റെ വിഷയവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നു: 3:38 هُنَالِكَ دَعَا زَكَرِيَّا رَبَّهُۥ ۖ قَالَ رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ ﴾٣٨﴿ അവിടെവെച്ച് സക്കരിയ്യാ തന്‍റെ റബ്ബിനോട് പ്രാര്‍ത്ഥിച്ചു. (അതെ) അദ്ദേഹം പറഞ്ഞു: 'റബ്ബേ, എനിക്ക് നിന്‍റെ പക്കല്‍ നിന്ന് [നിന്‍റെ വകയായി] ഒരുവിശിഷ്ട സന്തതിയെ പ്രദാനം ചെയ്യണേ:- നിശ്ചയമായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്ന [സ്വീകരിക്കുന്ന]വനാകുന്നു. هُنَالِكَ അവിടെവെച്ച് (ആ സന്ദര്‍ഭത്തില്‍) دَعَا زَكَرِيَّا സക്കരിയ്യാ പ്രാര്‍ത്ഥിച്ചു, വിളിച്ചു رَبَّهُ തന്‍റെ റബ്ബിനോടു, റബ്ബിനെ قَالَ رَبِّ അദ്ദേഹം പറഞ്ഞു റബ്ബേ هَبْ لِي എനിക്കു പ്രദാനം ചെയ്യണേ مِن لَّدُنكَ നിന്‍റെ അടുക്കല്‍ നിന്നും ذُرِّيَّةً സന്തതിയെ طَيِّبَةً വിശിഷ്ടമായ, പരിശുദ്ധമായ إِنَّكَ നിശ്ചയമായും നീ سَمِيعُ കേള്‍ക്കുന്നവനാണ് الدُّعَاءِ പ്രാര്‍ത്ഥന, വിളി 3:39 فَنَادَتْهُ ٱلْمَلَـٰٓئِكَةُ وَهُوَ قَآئِمٌ يُصَلِّى فِى ٱلْمِحْرَابِ أَنَّ ٱللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًۢا بِكَلِمَةٍ مِّنَ ٱللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ ٱلصَّـٰلِحِينَ ﴾٣٩﴿ എന്നിട്ട് അദ്ദേഹം 'മിഹ്‌റാബി'ല്‍ [പ്രാര്‍ത്ഥനാമണ്ഡപത്തില്‍] നമസ്‌കരിച്ചു കൊണ്ടു നില്‍ക്കുകയായി രുന്നപ്പോള്‍അദ്ദേഹത്തെ മലക്കുകള്‍ വിളിച്ചു (പറഞ്ഞു): യഹ്‌യ (എന്ന കുട്ടി)യെ കുറിച്ച് അല്ലാഹു തനിക്ക് സന്തോഷമറിയിക്കുന്നുവെന്ന്' അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു 'വാക്കി' നെ സത്യപ്പെടുത്തുന്നവനും, നേതാവും, ആത്മ നിയന്ത്രകനും, സദ്‌വൃത്തന്മാരില്‍പെ ട്ടപ്രവാചകനുമായിക്കൊണ്ട്. فَنَادَتْهُ എന്നിട്ട് (അപ്പോള്‍) അദ്ദേഹത്തെ വിളിച്ചു الْمَلَائِكَةُ മലക്കുകള്‍ وَهُوَ قَائِمٌ അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ يُصَلِّي നമസ്‌കരിച്ചു കൊണ്ട് فِي الْمِحْرَابِ മിഹ്‌റാബില്‍ أَنَّ اللَّهَ അല്ലാഹു (ആകുന്നു) എന്നു يُبَشِّرُكَ നിനക്കു (തനിക്കു) സന്തോഷമറിയിക്കുന്നു (എന്ന്) بِيَحْيَىٰ യഹ്‌യായെക്കുറിച്ചു مُصَدِّقًا സത്യപ്പെടുത്തുന്നവനായിട്ട് بِكَلِمَةٍ ഒരു വാക്കിനെ مِّنَ اللَّهِ അല്ലാഹുവില്‍ നിന്നുള്ള وَسَيِّدًا നേതാവായും وَحَصُورًا നിയന്ത്രിതനായും (ആത്മനിയന്ത്രകനായും) وَنَبِيًّا പ്രവാചകനായും مِّنَ الصَّالِحِينَ സദ്‌വൃത്തരില്‍പെട്ട മര്‍യം ബീവി (അ)യുടെ കഥയാണല്ലോ കഴിഞ്ഞ വചനങ്ങളിലെ വിഷയം. അതിന്‍റെ തുടര്‍ന്നുള്ള ഭാഗം 42-ാം വചനം മുതല്‍ താഴെ വിവരിക്കുന്നുണ്ട്. ഇടക്ക് വെച്ച് അതിനോടു പലനിലക്കും ബന്ധപ്പെട്ട സംഭവമെന്ന നിലക്ക് സക്കരിയ്യാ നബി (അ) സന്താനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും, ആ പ്രാര്‍ത്ഥന സാക്ഷാല്‍കരിക്കപ്പെടുകയും ചെയ്ത സംഭവം വിവരിച്ചിരിക്കുകയാണ്. അടുത്ത വചനത്തില്‍ പറയുന്നത് പോലെ, സകരിയ്യ (അ) വളരെ വൃദ്ധനായിരിക്കുന്നു. ഭാര്യയാണെങ്കില്‍ പ്രസവിക്കാത്ത ഒരു വന്ധ്യയും. അദ്ദേഹത്തിനൊരു പിന്‍തുടര്‍ച്ചാവകാശി ഇല്ലാത്തതിനാല്‍ അദ്ദേഹം വ്യസനപ്പെട്ടുകൊണ്ടിരിക്കുകയാണ്, കേവലം വൃദ്ധയായ ഒരു മാതാവില്‍നിന്ന് മര്‍യം ജനിച്ചതും, തന്‍റെ സംരക്ഷണത്തിന്‍ കീഴില്‍ വളര്‍ന്ന മര്‍യമിനെ അല്ലാഹു വളരെ വിശിഷ്ടവും പരിശുദ്ധവുമായ നിലപാടില്‍ എത്തിച്ചതും, സാധാരണമല്ലാത്ത ഏതോ മാര്‍ഗത്തിലൂടെ ആഹാരം നല്‍കിയും മറ്റും മര്‍യമിനെ അവന്‍ ആദരിച്ചതും അദ്ദേഹം കണ്ടു. ഇങ്ങിനെയുള്ള അത്ഭുതങ്ങളും ദൃഷ്ടാന്തങ്ങളും സൃഷ്ടിക്കുന്ന അല്ലാഹുവിന് തനിക്കൊരു സന്താനത്തെ പ്രദാനം ചെയ്യാന്‍ ഒട്ടും പ്രയാസമില്ലല്ലോ. ഇതെല്ലാം കണ്ടപ്പോള്‍ തനിക്കും ഒരുസന്താനത്തെ തന്നനുഗ്രഹിക്കുവാന്‍ അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. ആ സന്താനം ഒരു വിശിഷ്ടനും പരിശുദ്ധനുമായിരിക്കണമേ! എന്നു കൂടി അദ്ദേഹം അപേക്ഷിച്ചു. തന്‍റെ ധനത്തിനോ സ്വത്തുക്കള്‍ക്കോ അവകാശിയായിത്തീരുന്ന ഒരു പിന്തുടര്‍ച്ചക്കാരന്‍ ഉണ്ടായിതീരുകയല്ല അദ്ദേഹത്തിന്‍റെ ആവശ്യം. സത്യദീനിന്‍റെ പ്രബോധനകൃത്യങ്ങള്‍ തന്‍റെ ശേഷം നിര്‍വ്വഹിക്കുമാറുള്ള ഒരു പിന്‍തുടര്‍ച്ചാവകാശി ഉണ്ടായിരിക്കുക യായിരുന്നു അദ്ദേഹത്തിന് വേണ്ടത്. (19:5,6). അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയും അദ്ദേഹം പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ നമസ്‌കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആ പ്രാര്‍ത്ഥന സ്വീകരിച്ചുവെന്നുള്ള സന്തോഷവാര്‍ത്ത മലക്കുകള്‍ മുഖാന്തരം അല്ലാഹു അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഉണ്ടാകാന്‍ പോകുന്ന കുട്ടി ആണായിരിക്കുമെന്നും പേര് യഹ്‌യ എന്നായിരിക്കുമെന്നും അറിയിച്ചു (19:7) മാത്രമല്ല, ആ കുട്ടിയുടെ സവിശേഷ ഗുണങ്ങളും മുന്‍കൂട്ടി അറിയിച്ചുകൊടുത്തു. അതായത്: (1) അദ്ദേഹം അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു വാക്കിനെ സത്യപ്പെടുത്തുന്നവനായിരിക്കും. ‘വാക്ക് ‘ കൊണ്ടുദ്ദേശ്യം ഈസാ നബി (അ)യാകുമെന്നു 45-ാം വചനത്തില്‍നിന്ന് മനസിലാക്കാം. കൂടുതല്‍ വിവരം അവിടെവെച്ച് കാണാവുന്നതാണ്. إِن شَاءَ اللَّهُ ഈസാ (അ) ക്കു പ്രവാചകത്വം ലഭിച്ചപ്പോള്‍ അദ്ദേഹത്തില്‍ ഒന്നാമതായി വിശ്വസിച്ച് ആളും അദ്ദേഹത്തിന്‍റെ പ്രബോധന തത്വങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുമായിരുന്നു അദ്ദേഹം. كلمة (വാക്കു) കൊണ്ട് ഇവിടെ വിവക്ഷ വേദഗ്രന്ഥമോ, വഹ്‌യോ (ദിവ്യ സന്ദേശം) ആണെന്ന് അബൂഉബൈദ (റ) നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. കൂടുതല്‍ വാക്കുകളടങ്ങിയ സംസാരത്തിനും كلمة എന്ന് പറയപ്പെടാറുണ്ട് താനും. (2) അദ്ദേഹം ഒരു നേതാവായിരിക്കും, മതവിജ്ഞാനം, ഉല്‍കൃഷ്ട സ്വഭാവം, ഭയ ഭക്തി മുതലായവയിലെല്ലാം പ്രസിദ്ധനായിരുന്നു അദ്ദേഹം, സമൂദായത്തിലെ മതനേതാവുമായിരുന്നു. അതുകൊണ്ടാണ് ‘സ്‌നാപകനായ യോഹന്നാന്‍’ (*) എന്ന പേരില്‍ അദ്ദേഹം അറിയപ്പെടുന്നത്. (3) ആത്മനിയന്ത്രണമുള്ള ആളായിരിക്കും, കളി വിനോദത്തിലോ, പാപങ്ങളിലോ മാന്യമല്ലാത്ത വിഷയങ്ങളിലോ അദ്ദേഹം ഏര്‍പ്പെട്ടിരുന്നില്ല. (4) സദ്‌വൃത്തനായ ഒരു പ്രവാചകനായിരിക്കും. ഇത് മറ്റെല്ലാറ്റിനേക്കാളും ഉന്നതമായ യോഗ്യത തന്നെ. (*) ബൈബ്‌ളില്‍ യോഹന്നാന്‍ സ്‌നാപകന്‍ എന്നും يحيى العهدان എന്നും John Baptist എന്നുമൊക്കെ പറയുന്നത് യഹ്‌യാ നബി (അ) യെക്കുറിച്ചാകുന്നു. ക്രിസ്ത്യാനികളുടെ ‘ജ്ഞാന സ്‌നാന’ത്തെപ്പറ്റി അല്‍ബക്വറ: 138ന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ‘ആത്മനിയന്ത്രണമുള്ളവന്‍’ എന്നു നാം അര്‍ത്ഥം കല്‍പിച്ചത് حصور (ഹസ്വൂര്‍) എന്ന വാക്കിനാണ്, സ്ത്രീസമ്പര്‍ക്കം നടത്താത്തവന്‍ എന്നത്രെ പല വ്യാഖ്യാതാക്കളും ഇതിനു അര്‍ത്ഥം കല്പിച്ചിരിക്കുന്നത്. പ്രകൃത്യാ അദ്ദേഹത്തിനു അതിനു കഴിവുണ്ടായിരുന്നില്ല എന്നും ചിലര്‍ പറഞ്ഞു കാണുന്നു. ഇത് ശരിയല്ലെന്നും അദ്ദേഹത്തിന്‍റെ ആത്മനിയന്ത്രണം കൊണ്ടായിരുന്നു അതെന്നും പ്രഗത്ഭരായ പല മഹാന്മാരും തറപ്പിച്ചു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ പെട്ട ഒരാളാണ് ക്വാദ്വീഇയാള്വു (റ). അദ്ദേഹത്തിന്‍റെ ശിഫാ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറഞ്ഞതിന്‍റെ സാരം ഇതാണ്. യഹ്‌യാ (അ) സ്ത്രീ സമ്പര്‍ക്കത്തിനു കഴിയാത്ത ആളായിരുന്നുവെന്നു ചിലര്‍ പറയുന്നത് ശരിയല്ല. ക്വുര്‍ആന്‍ വ്യാഖ്യാതാക്കളിലും പണ്ഡിതന്‍മാരിലും ഉള്‍പ്പെട്ട പല യോഗ്യന്മാരും അതിനെ ഖണ്ഡിച്ചിട്ടുണ്ട്. അതൊരു പോരായ്മയാണെന്നും,അത് പ്രവാചകന്മാരുടെ സ്ഥാനത്തിനു യോജിച്ചതല്ലെന്നും അവര്‍ വ്യക്തമാക്കിയിരിക്കുന്നു. പാപത്തില്‍നിന്ന് സുരക്ഷിതമായവന്‍ എന്നാണ് حصور കൊണ്ട് വിവക്ഷ. ശരീരേച്ഛയില്ലാത്തവന്‍ എന്നും സ്ത്രീകളോട് മോഹം കാണിക്കാത്തവന്‍ എന്നും മറ്റും അതിന് അര്‍ത്ഥം പറയപ്പെട്ടിട്ടുണ്ട്. വിവാഹത്തിന് കഴിവില്ലാതിരിക്കുന്നത് ഒരു പോരായ്മയാണെന്നും കഴിവുണ്ടായിട്ടും ആത്മനിയന്ത്രണം സ്വീകരിക്കുന്നതിലാണ് യോഗ്യതയുള്ളതെന്നും ഇതില്‍ നിന്നും മനസ്സിലാക്കാമല്ലോ. എന്നാല്‍ അതിനു കഴിവുണ്ടായിരിക്കുകയും അത് പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരികയും അതിന്‍റെ മര്യാദകളും കടമകളും പാലിക്കുകയും, അതോടുകൂടി അല്ലാഹുവിനോടുള്ള കടമകള്‍ക്ക് അത് മുടക്കം വരുത്താതിരിക്കുകയും ചെയ്യുന്നതാണ് അതിനെക്കാള്‍ ശ്രേഷ്ഠമായ യോഗ്യത. അതാണ് നമ്മുടെ നബി (സ.അ) യുടെ സ്ഥിതി. നബിതിരുമേനി ക്കു ഭാര്യമാര്‍ അധികമുണ്ടായിരുന്നിട്ടും അവിടുത്തെ ആരാധനാനുഷ്ഠാന കര്‍മങ്ങള്‍ വര്‍ദ്ധിക്കുകയല്ലാതെ ഉണ്ടായിട്ടില്ല. അവിടുന്ന് ഐഹിക ജീവിതത്തിന് വില കല്‍പിച്ചിരുന്നുമില്ല.’ ക്വാദ്വീഇയാള്വിന്‍റെ ഈ പ്രസ്താവന ഇബ്‌നുക്ഥീര്‍ (റ) ശരിവെക്കുകയും ചെയ്തിരിക്കുന്നു. 3:40 قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَـٰمٌ وَقَدْ بَلَغَنِىَ ٱلْكِبَرُ وَٱمْرَأَتِى عَاقِرٌ ۖ قَالَ كَذَٰلِكَ ٱللَّهُ يَفْعَلُ مَا يَشَآءُ ﴾٤٠﴿ അദ്ദേഹം പറഞ്ഞു: 'റബ്ബേ,എനിക്കു എങ്ങിനെയാണ് ആണ്‍കുട്ടിയുണ്ടാകുക? എനിക്കു വാര്‍ദ്ധക്യം എത്തിക്കഴിഞ്ഞു; എന്‍റെ സ്ത്രീ(ഭാര്യ) വന്ധ്യയുമാകുന്നു (എന്നിരിക്കെ)!' അവന്‍ (അല്ലാഹു) പറഞ്ഞു :'അപ്രകാരം തന്നെയാണ് (കാര്യം); അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു.' قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ أَنَّىٰ يَكُونُ എങ്ങിനെയുണ്ടാകും لِي എനിക്ക് غُلَامٌ ആണ്‍കുട്ടി, ബാലന്‍ وَقَدْ بَلَغَنِيَ എനിക്കു എത്തിയിരിക്കെ, എത്തിയിട്ടുണ്ട് الْكِبَرُ വാര്‍ദ്ധക്യം وَامْرَأَتِي എന്‍റെ സ്ത്രീ (ഭാര്യ)യാകട്ടെ عَاقِرٌ വന്ധ്യയാകുന്നു قَالَ അവന്‍ പറഞ്ഞു كَذَٰلِكَ അപ്രകാരമാണ് اللَّهُ يَفْعَلُ അല്ലാഹു ചെയ്യുന്നതാണ് مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നത് 3:41 قَالَ رَبِّ ٱجْعَل لِّىٓ ءَايَةً ۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَـٰثَةَ أَيَّامٍ إِلَّا رَمْزًا ۗ وَٱذْكُر رَّبَّكَ كَثِيرًا وَسَبِّحْ بِٱلْعَشِىِّ وَٱلْإِبْكَـٰرِ ﴾٤١﴿ അദ്ദേഹം പറഞ്ഞു: 'റബ്ബേ, എനിക്കു ഒരു അടയാളം ഏര്‍പ്പെടുത്തിത്തരേണമേ!' അവന്‍ പറഞ്ഞു: 'നിന്‍റെ അടയാളം, സൂചനയായിട്ട് (ആംഗ്യം മുഖേന) അല്ലാതെ മൂന്നുദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു നിന്‍റെ റബ്ബിനെ നീ ധാരാളം ഓര്‍മിക്കുകയും, വൈകിട്ടും കാലത്തും സ്‌തോത്ര കീര്‍ത്തനം (തസ്ബീഹ്) ചെയ്യുകയും ചെയ്ത്കൊള്ളുക.' قَالَ رَبِّ അദ്ദേഹം പറഞ്ഞു എന്‍റെ റബ്ബേ اجْعَل لِّي എനിക്കുണ്ടാക്കിത്തരണേ آيَةً ഒരു ദൃഷ്ടാന്തം قَالَ آيَتُكَ അവന്‍ പറഞ്ഞു നിന്‍റെ അടയാളം أَلَّا تُكَلِّمَ നീ സംസാരിക്കാതിരിക്കലാണ് النَّاسَ മനുഷ്യരോട് ثَلَاثَةَ أَيَّامٍ മൂന്ന് ദിവസം إِلَّا رَمْزًا സൂചന (ആംഗ്യം) ആയിട്ടല്ലാതെ وَاذْكُر رَّبَّكَ നീ നിന്‍റെ റബ്ബിനെ സ്മരിക്കുകയും ചെയ്യുക كَثِيرًا വളരെ وَسَبِّحْ തസ്ബീഹും (സ്‌തോത്രകീര്‍ത്തനവും) ചെയ്യുക بِالْعَشِيِّ വൈകുന്നേരം وَالْإِبْكَارِ രാവിലെയും അല്ലാഹുവിന് എല്ലാ കാര്യത്തിനും കഴിവുണ്ട്. അസാധാരണമായ പല സംഭവങ്ങളും അവന്‍ ഇവിടെ നടപ്പില്‍ വരുത്താറുണ്ട്. അവന്‍ ചെയ്ത വാഗ്ദാനം അവന്‍ നിറവേറ്റാതിരിക്കുകയില്ല എന്നൊക്കെ സക്കരിയ്യാ നബി (عليه السلام)ക്കു നന്നായറിയാം. എന്നാലും ഒരു കിഴവനായിത്തീര്‍ന്ന തനിക്കു വന്ധ്യയും പ്രായം ചെന്നവളുമായ ഒരു ഭാര്യയില്‍ നിന്നു ഒരു കുട്ടി ജനിക്കുന്നത് അത്ഭുതമാണല്ലോ. തനിക്കു ജനിക്കുവാന്‍ പോകുന്ന കുട്ടി ആണ്‍കുട്ടിയായിരിക്കുമെന്നു മലക്കുകളുടെ വാക്കുകളില്‍ നിന്ന് അദ്ദേഹം അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സന്തോഷനിര്‍ഭരവും അത്ഭുതജനകവുമായ ആ സന്ദര്‍ഭത്തില്‍ أَنَّىٰ يَكُونُ لِي غُلَامٌ (എനിക്കെങ്ങിനെ ഒരു ആണ്‍കുട്ടിയുണ്ടാകും) എന്നു അദ്ദേഹം ചോദിച്ചത്. ഒരു പക്ഷേ, തന്‍റെയും ഭാര്യയുടെയും ശരീരപ്രകൃതിയിലോ മറ്റോ വല്ല മാറ്റവും വരുത്തികൊണ്ടായിരിക്കുമോ അത് എന്നും അദ്ദേഹത്തിന് സംശയം തോന്നാമല്ലോ. എന്നാല്‍, അങ്ങനെയുള്ള മാറ്റങ്ങളൊന്നും കൂടാതെതന്നെ അതു സംഭവിക്കുമെന്നും, ഞാന്‍ ഉദ്ദേശിക്കുന്നതെന്തും ഞാന്‍ പ്രവര്‍ത്തിക്കുമെന്നുമായിരുന്നു അല്ലാഹുവിന്‍റെ മറുപടി. അദ്ദേഹത്തിനു ആവേശം വര്‍ദ്ധിച്ചു. കുട്ടി എപ്പോള്‍ ജനിക്കുമെന്നുള്ളതിനു നേരത്തെത്തന്നെ ഒരു അടയാളം അറിയിച്ചു തന്നാല്‍ കൊള്ളാമെന്ന് അദ്ദേഹം അപേക്ഷിച്ചു. ജനങ്ങളോട് വല്ല ആംഗ്യവും മുഖേന എന്തെങ്കിലും സൂചന നല്‍കുകയല്ലാതെ, മൂന്ന് ദിവസക്കാലം ആരോടും സംസാരിക്കാതിരിക്കലാണ് അതിന്‍റെ അടയാളമെന്നും, അതുസംഭവിച്ചാല്‍ കുട്ടിയുണ്ടാകുവാന്‍ പോകുന്നുവെന്നു ഉറപ്പിക്കാമെന്നും മറുപടി കിട്ടി. അതോടുകൂടി, അല്ലാഹുവിനെ ധാരാളം സ്മരിച്ചുകൊണ്ടിരിക്കുവാനും, രാവിലെയും വൈകുന്നേരവും സ്‌തോത്രകീര്‍ത്തനങ്ങള്‍ നടത്തുവാനും വിട്ടുപോകരുതെന്നും ഉപദേശിച്ചു. അങ്ങനെ, പ്രാര്‍ത്ഥനാ മണ്ഡപത്തില്‍നിന്നു പുറത്തുവന്നു രാവിലത്തെയും, വൈകുന്നേരത്തെയും സ്‌തോത്രകീര്‍ത്തനങ്ങള്‍ നടത്തിക്കൊള്ളുവാന്‍ അദ്ദേഹം ആംഗ്യം വഴി ജനങ്ങളെ അറിയിക്കുകയുണ്ടായി. (സൂ: മര്‍യം 11 നോക്കുക) ‘സംസാരിക്കാതിരിക്കലാണ് ان لا تكلم എന്നതിന്‍റെ സാരം ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു: (1) ശാരീരികമായ യാതൊരു തകരാറും ബാധിക്കാതെത്തന്നെ മൂന്ന് ദിവസം സംസാരിക്കുവാന്‍ കഴിയാതിരിക്കുക, നമസ്‌കാരം, തസ് ബീഹു മുതലായവക്ക് തടസ്സം നേരിടുകയില്ലതാനും. സൂറത്തു മര്‍യം 10, 11 വചനങ്ങളില്‍ നിന്നു മനസ്സിലാകുന്നതും, മിക്ക വ്യാഖ്യാതാക്കളും സ്വീകരിച്ചിട്ടുള്ളതും ഈ വ്യാഖ്യാനമാകുന്നു. (2) തസ്ബീഹ് മുതലായവ ഒഴിച്ച് മറ്റു സംസാരങ്ങള്‍ മൂന്ന് ദിവസം സ്വയം നിറുത്തല്‍ ചെയ്യുക. അങ്ങിനെ ചെയ്താല്‍ അതുമുതല്‍ കുട്ടിയുണ്ടാകുവാന്‍ പോകുന്നതായി കണക്കാക്കാം. (3) മൂന്നു ദിവസം വ്രതം ആചരിക്കുക, നോമ്പുകാലത്ത് ജനങ്ങളുമായി സംസാരിക്കാതെ മൗനം ആചരിക്കുന്ന സമ്പ്രദായം അക്കാലത്തു പതിവുണ്ടായിരുന്നു. ഏതായാലും ചിലര്‍ പറഞ്ഞു കാണുന്നതുപോലെ, കുട്ടിയെപ്പറ്റി മലക്കുകള്‍ സുവിശേഷം അറിയിച്ചിട്ടു പിന്നെയും അദ്ദേഹം അതിനൊരടയാളം ആവശ്യപ്പെട്ടതിന്‍റെ പേരില്‍ കല്‍പിക്കപ്പെട്ട ഒരു ശിക്ഷയായിരുന്നില്ല അത്. ബൈബ്‌ളിലെ ലൂക്കോസ് (1:20) ചില പ്രസ്താവനകളെ അടിസ്ഥാനമാക്കിയായിരിക്കാം അവര്‍ അങ്ങിനെ പറയുവാന്‍ കാരണം. ഒരു പ്രവാചകനെ സംബന്ധിച്ചേടത്തോളം മലക്കുകളുടെ സുവിശേഷ വാര്‍ത്തകൊണ്ട് തൃപ്തിപ്പെടാതിരിക്കുകയെന്നതു കേവലം സംഭവ്യമല്ല. യഹ്‌യാ (عليه السلام)ന്‍റെയും ഈസാ (عليه السلام)ന്‍റെയും ജനന സംഭവങ്ങളെക്കുറിച്ച് കുറച്ചധികം വിവരിച്ച മറ്റൊരു അദ്ധ്യായമാണ് സൂറത്തു മര്‍യം. കൂടുതല്‍ വിശദീകരണത്തിനു ആ സൂറത്തും അതിന്‍റെ വ്യാഖ്യാനവും കൂടി നോക്കുന്നത് നന്നായിരിക്കും. വിഭാഗം - 5 3:42 وَإِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ ٱصْطَفَىٰكِ وَطَهَّرَكِ وَٱصْطَفَىٰكِ عَلَىٰ نِسَآءِ ٱلْعَـٰلَمِينَ ﴾٤٢﴿ മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): 'മര്‍യമേ, നിശ്ചയമായും അല്ലാഹു, നിന്നെ(വിശിഷ്ടയായി) തിരഞ്ഞെടുക്കുകയും, നിന്നെ ശുദ്ധിയാക്കുകയും ചെയ്തിരിക്കുന്നു: ലോകരിലുള്ള സ്ത്രീകളില്‍ നിന്നെ അവന്‍ (ശ്രേഷ്ഠയായി) തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. وَإِذْ قَالَتِ പറഞ്ഞ സന്ദര്‍ഭവും الْمَلَائِكَةُ മലക്കുകള്‍ يَا مَرْيَمُ മര്‍യമേ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു اصْطَفَاكِ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു وَطَهَّرَكِ നിന്നെ ശുദ്ധിയാക്കുകയും وَاصْطَفَاكِ നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു عَلَىٰ نِسَاءِ സ്ത്രീകളില്‍, സ്ത്രീകളെക്കാള്‍ الْعَالَمِينَ ലോകരിലെ 3:43 يَـٰمَرْيَمُ ٱقْنُتِى لِرَبِّكِ وَٱسْجُدِى وَٱرْكَعِى مَعَ ٱلرَّٰكِعِينَ ﴾٤٣﴿ 'മര്‍യമേ, നിന്‍റെ റബ്ബിനോട്നീ ഭക്തി കാണിക്കുക: നീ 'സുജൂദ്'[സാഷ്ടാംഗ നമസ്‌കാരം] ചെയ്കയും, 'റുകൂഉ്' [കുമ്പിട്ടു നമസ്‌കാരം] ചെയ്യുന്നവരോടൊപ്പം 'റുകൂഉ്' [കുമ്പിട്ടു നമസ്‌കാരം] ചെയ്കയും ചെയ്തു കൊള്ളുക. يَا مَرْيَمُ മര്‍യമേ اقْنُتِي നീ ഭക്തി (ഒതുക്കം) കാണിക്കുകയും ചെയ്യുക لِرَبِّكِ നിന്‍റെ റബ്ബിന് وَاسْجُدِي നീ സുജൂദും ചെയ്യുക وَارْكَعِي നീ റുകൂഉം ചെയ്യുക مَعَ الرَّاكِعِينَ റുകൂഉ് ചെയ്യുന്നവരോടുകൂടി മര്‍യം (അ)ന്‍റെ സംഭവം വിവരിക്കുന്ന മദ്ധ്യെ ഇടക്കുവെച്ച് അതുമായി ബന്ധപ്പെട്ടതെന്ന നിലക്ക് സക്കരിയ്യാ നബി (അ)യുടെ ചില വര്‍ത്തമാനങ്ങള്‍ വിവരിച്ചശേഷം വീണ്ടും ആ സംഭവം തുടരുകയാണ്. മര്‍യം ബീവി (അ)ക്കു പ്രവാചകത്വ സ്ഥാനമില്ലെങ്കിലും മലക്കുകള്‍ അവരുടെ അടുക്കല്‍ ചെന്നിരുന്നതായും, അവര്‍ക്ക് പല സന്ദേശങ്ങള്‍ അറിയിച്ചിരുന്നതായും ക്വുര്‍ആന്‍റെ പല പ്രസ്താവനകളില്‍ നിന്നും വ്യക്തമാണ്. മലക്കുകള്‍ അവര്‍ക്ക് രണ്ട് മൂന്ന് അനുമോദന സന്ദേശങ്ങള്‍ നല്‍കിയതായി ഈ വചനത്തില്‍ പ്രസ്താവിക്കുന്നു. അല്ലാഹു അവരെ വിശിഷ്ടയായി തെരഞ്ഞെടു ത്തിരിക്കുന്നുവെന്നും, ശുദ്ധമാക്കിവെച്ചിരിക്കുന്നുവെന്നും, അതായത് ആരാധന, ഭയഭക്തി, സ്വഭാവഗുണം, ത്യാഗം, വിജ്ഞാനം ആദിയായ വിശിഷ്ട ഗുണങ്ങളും, ദുര്‍ഗുണങ്ങളില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നുമുള്ള പരിശുദ്ധിയും നല്‍കി അല്ലാഹു അവരെ ഉയര്‍ത്തിവെച്ചിട്ടുണ്ടെന്ന് സാരം. ലോകത്തുള്ള മറ്റു സ്ത്രീകളെക്കാള്‍ ശ്രേഷ്ഠമായ പദവി നല്‍കി അല്ലാഹു അവരെ അനുഗ്രഹിച്ചിട്ടുണ്ടെന്നും മലക്കുകള്‍ അറിയിച്ചു. അക്കാലത്തുള്ള ഇതര സ്ത്രീകളെക്കാള്‍ ഉന്നതമായ പദവി എന്നാണിതുകൊണ്ട് വിവക്ഷയെന്നത്രെ താഴെ കാണുന്ന ഉദ്ധരണികളില്‍ നിന്നും മനസ്സിലാക്കേണ്ടത്. ബുഖാരിയും, മുസ്‌ലിമും (റ) ഉദ്ധരിച്ച ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു. ‘ഇംറാന്‍ മകള്‍ മര്‍യം തന്‍റെ (കാലത്തെ) സ്ത്രീകളില്‍ ഉത്തമയും ഖുവൈലിദിന്‍റെ മകള്‍ ഖദീജഃ തന്‍റെ (കാലത്തെ) സ്ത്രീകളില്‍ ഉത്തമയുമാകുന്നു’. തിര്‍മദി (റ) മറ്റും ഉദ്ധരിച്ച ചില ഹദീഥുകളില്‍ ഇവര്‍ രണ്ടാള്‍ക്കു പുറമെ, ഫിര്‍ഔന്‍റെ ഭാര്യയായ ആസിയ, നബി പുത്രിയായ ഫാത്തിമ (റ) എന്നിവരും, വെറെ ചിലതില്‍ ഇവര്‍ നാലുപേര്‍ക്കും പുറമെ, നബി പത്‌നി ആഇശഃ (റ)യും സ്ത്രീകളില്‍വെച്ചു ഉത്തമകളായി എണ്ണപ്പെട്ടുകാണാം. സൂറത്തു തഹ്‌രീമില്‍ സത്യവിശ്വാസിനികളായ രണ്ടു മാതൃകാവനിതകളുടെ പേരെടുത്തു പറഞ്ഞിട്ടുള്ളതില്‍ ഒന്നാമത്തേത് ഫിര്‍ഔന്‍റെ ഭാര്യയെയും, രണ്ടാമത്തേത് മര്‍യമിനെയുമാകുന്നു. മേല്‍ക്കണ്ട അനുമോദന സന്ദേശങ്ങള്‍ക്ക് പുറമെ, സുജൂദും റുകൂഉം ചെയ്യുവാനും മലക്കുകള്‍ മര്‍യം (അ)യോടു ഉപദേശിക്കുന്നു. മുഖം നിലത്തുവെച്ചുകൊണ്ടുള്ള സാഷ്ടാംഗ നമസ്‌കാരമാണ് സുജൂദ്. കുമ്പിട്ടു കുനിഞ്ഞുകൊണ്ട് ചെയ്യുന്ന നമസ്‌കാരമാണ് റുകൂഉ്. അക്കാലത്തുള്ള നമസ്‌കാരകര്‍മത്തിന്‍റെയും, നിലവിലുള്ള നമസ്‌കാ രത്തിന്‍റെയും അനുഷ്ഠാന കര്‍മങ്ങളില്‍ അല്‍പമൊക്കെ വ്യത്യാസം ഉണ്ടായിരിക്കുമെങ്കിലും, സുജൂദ്, റുകൂഉ്, ക്വിയാം (നിറുത്തം) എന്നിവ അന്നും ഇന്നും നമസ്‌കാരത്തിന്‍റെ പ്രധാന ഘടകം തന്നെ. അത്‌ കൊണ്ടാണ് നമസ്‌കാരത്തെ കുറിച്ച് വിശുദ്ധ ക്വുര്‍ആനിലും ഹദീഥിലും പ്രസ്തുത ഘടകങ്ങളുടെ ഈ മൂന്ന് വാക്കുകളും ഉപയോഗിക്കപ്പെട്ടു കാണുന്നതും. കുമ്പിടുന്നവരോടൊപ്പം കുമ്പിടുവാന്‍ കല്‍പിച്ചതിന്‍റെ താല്‍പര്യം നമസ്‌കരിക്കുന്നവരോടൊപ്പം ചേര്‍ന്ന് ഒന്നിച്ചു നമസ്‌കരിക്കണ മെന്നാണെന്നും, നമസ്‌കാരം നിര്‍വ്വഹിക്കുന്ന സജ്ജനങ്ങളുടെ കൂട്ടത്തില്‍ താനും ഉള്‍പ്പെടേണമെന്നാണെന്നും -ഇങ്ങിനെ രണ്ടു പ്രകാരത്തിലും- വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: 3:44 ذَٰلِكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَـٰمَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ ﴾٤٤﴿ അത് (ഒക്കെയും) അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു; നാം നിനക്കു അത് 'വഹ്‌യ്'[ദിവ്യസന്ദേശം] നല്‍കുകയാണ്. മര്‍യമിനെ തങ്ങളില്‍ ഏതൊരുവന്‍ ഏറ്റെടുക്കണമെന്ന് അവര്‍ തങ്ങളുടെ പേനകള്‍ (-അഥവാ അമ്പ്കോലുകള്‍ - മുഖേന നറുക്ക്) ഇട്ടപ്പോള്‍, നീ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നില്ല(ല്ലോ). അവര്‍ തര്‍ക്കം നടത്തിക്കൊണ്ടിരിക്കുമ്പോഴും നീ അവരുടെ അടുക്കല്‍ ഉണ്ടായിരുന്നില്ല. ذَٰلِكَ അത് مِنْ أَنبَاءِ വാര്‍ത്ത (വര്‍ത്തമാനം)കളില്‍ പെട്ടതാണ് الْغَيْبِ അദൃശ്യത്തിന്‍റെ نُوحِيهِ അതിനെ നാം വഹ്‌യ് നല്‍കുന്നു إِلَيْكَ നിനക്ക് وَمَا كُنتَ നീ ഉണ്ടായിരുന്നില്ല لَدَيْهِمْ അവരുടെ അടുക്കല്‍ إِذْ يُلْقُونَ അവര്‍ ഇടുമ്പോള്‍ أَقْلَامَهُمْ അവരുടെ പേനകളെ, അമ്പുകോലുകളെ أَيُّهُمْ അവരില്‍ ഏതൊരുവന്‍ (ആര്‍) يَكْفُلُ ഏറ്റുവാങ്ങും مَرْيَمَ മര്‍യമിനെ وَمَا كُنتَ നീ ഉണ്ടായിരുന്നതുമില്ല لَدَيْهِمْ അവരുടെ അടുക്കല്‍ إِذْ يَخْتَصِمُونَ അവര്‍ തര്‍ക്കിക്കു (കേസുകൂടു)മ്പോള്‍ മര്‍യം (അ) ജനിച്ചശേഷം മാതാവ് തന്‍റെ നേര്‍ച്ച നിറവേറ്റുവാനായി കുട്ടിയെ ബൈത്തുല്‍ മുക്വദ്ദസ്സില്‍ കൊണ്ടുചെന്നപ്പോള്‍, തങ്ങളുടെ നേതാവായിരുന്ന ഇംറാന്‍റെ പുത്രിയായ ആ കുട്ടിയെ ആര്‍ ഏറ്റുവാങ്ങണം എന്നതില്‍ അവിടുത്തെ പുരോഹിത-പരിചാരക വൃത്തങ്ങളില്‍ തര്‍ക്കമായി. അവസാനം അവര്‍ നറുക്കിട്ടു. സക്കരിയ്യാ നബി (അ)ക്കാണ് നറുക്ക് വീണത്. അങ്ങനെ, അദ്ദേഹം അവരെ ഏറ്റുവാങ്ങി. ഈ സംഭവങ്ങളൊന്നും നടന്നപ്പോള്‍ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടെ ഇല്ലല്ലോ. ആസ്ഥിതിക്ക് നബി യെ സംബന്ധിച്ചേടത്തോളം അതെല്ലാം അദൃശ്യവാര്‍ത്തകളാകുന്നു. വഹ്‌യ് മുഖേന അല്ലാഹു അറിയിച്ചതുകൊണ്ട് മാത്രമാണ് നബി ക്ക് അതറിയുവാന്‍ കഴിയുന്നത് എന്ന് സാരം. ഈ നറുക്കെടുപ്പിനെക്കുറിച്ച് ബൈബ്‌ളില്‍ ഒന്നും പ്രസ്താവിക്കപ്പെട്ടു കാണുന്നില്ല. വേദക്കാര്‍ക്കിടയില്‍ പരക്കെ അറിയപ്പെടുന്ന ഒരു വിഷയവുമല്ല അത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കാവവട്ടെ, വേദഗ്രന്ഥങ്ങളെപ്പറ്റി പരിചയവുമില്ല. എന്നിരിക്കെ വേദക്കാരുടെ മുമ്പില്‍ വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇത്തരം വര്‍ത്തമാനങ്ങള്‍ പരസ്യമായി പ്രഖ്യാപനം ചെയ്യുമ്പോള്‍ അവര്‍ അതൊന്നും നിഷേധിക്കാതിരുന്നത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സത്യതക്ക് തെളിവാണെന്ന് വ്യക്തം. വല്ല വിഷയത്തിലും തര്‍ക്കവും ഭിന്നിപ്പും വരുമ്പോള്‍ നറുക്ക് മൂലം തീരുമാനമെടുക്കുന്ന പതിവ് ഇന്നും പരക്കെയുള്ളതാണ്. നറുക്കിടുന്നതിന് പലരും പലമാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. അവയില്‍ ഏതോ ഒരു രൂപം ഉപയോഗിച്ചു കൊണ്ടായിരിക്കും അവര്‍ അവരുടെ പേനകള്‍ -അല്ലെങ്കില്‍ അമ്പുകോലുകള്‍- മുഖേന നറുക്കിട്ടത്. അതെങ്ങിനെയാണ് ഇട്ടതെന്ന് നമുക്ക് അറിഞ്ഞു കൂടാ. എല്ലാവരും അവരവരുടെ വകയായി ഓരോന്ന് ജോര്‍ദാന്‍ നദി نهر الاردن യില്‍ ഇടുകയും, ആരുടേത് വെള്ളത്തില്‍ ഒഴുകി പോകാതെ അവശേഷിച്ചുവോ അയാള്‍ക്ക് നറുക്ക് വീണതായി കണക്കാക്കുക യുമായിരുന്നു ചെയ്യുന്നതെന്ന് ചിലരൊക്കെ പ്രസ്താവിച്ചു കാണുന്നു. (അല്ലാഹുവിനറിയാം). 3:45 إِذْ قَالَتِ ٱلْمَلَـٰٓئِكَةُ يَـٰمَرْيَمُ إِنَّ ٱللَّهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُ ٱسْمُهُ ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ وَجِيهًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمِنَ ٱلْمُقَرَّبِينَ ﴾٤٥﴿ മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'മര്‍യമേ, നിശ്ചയമായും അല്ലാഹു, അവങ്കല്‍ നിന്നുള്ള ഒരു 'വാക്കി'നെക്കുറിച്ച് നിന്ക്കു സുവിശേഷം അറിയിക്കുന്നു; -അവന്‍റെ പേര്‍, മര്‍യമിന്‍റെ മകന്‍ ഈസാ എന്ന 'മസീഹാ'കുന്നു -ഇഹത്തിലും, പരത്തിലും, പ്രമുഖനായും, സാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനായുംകൊണ്ട്. إِذْ قَالَتِ പറഞ്ഞ സന്ദര്‍ഭം الْمَلَائِكَةُ മലക്കുകള്‍ يَا مَرْيَمُ മര്‍യമേ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു يُبَشِّرُكِ നിനക്ക് സന്തോഷവാര്‍ത്ത (സുവിശേഷം) അറിയിക്കുന്നു بِكَلِمَةٍ ഒരുവാക്ക്‌കൊണ്ട് مِّنْهُ അവങ്കല്‍ നിന്നുള്ള اسْمُهُ അവന്‍റെ (അദ്ദേഹത്തിന്‍റെ) പേര്‍ الْمَسِيحُ മസീഹ് എന്നാകുന്നു عِيسَى ഈസാ (എന്ന) ابْنُ مَرْيَمَ മര്‍യമിന്‍റെ മകന്‍ وَجِيهًا പ്രമുഖനായിക്കൊണ്ട് فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരത്തിലും وَمِنَ الْمُقَرَّبِينَ അടുപ്പിക്കപ്പെട്ട (സാമീപ്യം നല്‍കപ്പെട്ട-അടുപ്പം സിദ്ധിച്ച)വരില്‍ പെട്ട(വനും) 3:46 وَيُكَلِّمُ ٱلنَّاسَ فِى ٱلْمَهْدِ وَكَهْلًا وَمِنَ ٱلصَّـٰلِحِينَ ﴾٤٦﴿ തൊട്ടിലിലായിരിക്കുകയും, മദ്ധ്യവയസ്‌കനായ നിലയിലും അവന്‍ മനുഷ്യരോട് സംസാരിക്കുകയും ചെയ്യും; സദ്‌വൃത്തരില്‍പെട്ടവനാകുന്നു (അവന്‍). وَيُكَلِّمُ അദ്ദേഹം (അവന്‍) സംസാരിക്കുകയും ചെയ്യും النَّاسَ മനുഷ്യരോട് فِي الْمَهْدِ തൊട്ടിലില്‍ വെച്ച് وَكَهْلًا മദ്ധ്യവയസ്‌കനായും, യുവാവായും وَمِنَ الصَّالِحِينَ സദ്‌വൃത്തരില്‍പെട്ട(വനും) 39-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ ചൂണ്ടിക്കാട്ടിയപോലെ ‘അല്ലാഹുവിങ്കല്‍ നിന്നുള്ളവാക്ക് (كلمة من الله)’ കൊണ്ടുദ്ദേശ്യം ഈസാ നബി (عليه السلام)യാണെന്നു ഈ വചനത്തില്‍ നിന്നു മനസ്സിലാക്കാം. സാധാരണ പ്രകൃതി നിയമപ്രകാരം മാതാപിതാക്കളുടെ സമ്പര്‍ക്കത്തില്‍ നിന്നാണല്ലോ ശിശുക്കളുടെ ജനനമുണ്ടാകുന്നത്. യഹ്‌യാ (عليه السلام)ന്‍റെ ജനനത്തില്‍ മറ്റൊരു നിലക്കുള്ള അസാധാരണത്വം അടങ്ങിയിട്ടുണ്ടെങ്കിലും ഈ പ്രകൃതി നിയമമനുസരിച്ചു തന്നെയാണ് അദ്ദേഹത്തിന്‍റെയും ജനനമുണ്ടായത്. ഇതിനൊരു അപവാദമായിരുന്നു ഈസാ (عليه السلام)ന്‍റെ ജനനം. അദ്ദേഹം മാതാപിതാക്കളുടെ സമ്പര്‍ക്കത്തില്‍ നിന്നോ, സ്ത്രീ പുരുഷ ബീജസങ്കലനത്തില്‍ നിന്നോ ജനിച്ചതല്ല. അടുത്ത വചനത്തിലും 59-ാം വചനത്തിലും, സൂറത്തു മര്‍യം 35ലും പറയുന്നതുപോലെ, അദ്ദേഹം ഉണ്ടാവണമെന്ന് അല്ലാഹു കല്‍പിച്ചപ്പോള്‍ അദ്ദേഹം ഉണ്ടായി എന്നുമാത്രം. അതിനാല്‍ -അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വാക്കുമൂലം ഉണ്ടായ ആളെന്ന നിലക്ക്- അദ്ദേഹത്തെപ്പറ്റി ‘كلمة الله (അല്ലാഹുവിന്‍റെ വാക്ക്) എന്നും, ‘كلمة من الله (അല്ലാഹുവിങ്കല്‍നിന്നുള്ള വാക്ക്) എന്നും പറയപ്പെടുന്നു. ചിലപ്പോള്‍ അല്ലാഹുവിന്‍റെ വക ആത്മാവ് എന്ന അര്‍ത്ഥത്തില്‍ ‘روح الله എന്നും പറയപ്പെടുന്നു. അദ്ദേഹത്തെപ്പറ്റി ‘മസീഹ് (المسيح)’ എന്നുപറയുവാനുള്ള കാരണം പലരും പലവിധത്തില്‍ വിവരിച്ചതു കാണാം. അവയില്‍ കൂടുതല്‍ ന്യായയുക്തമായി കാണുന്ന അഭിപ്രായം ഇതാണ്: ‘മശീഹ’ അല്ലെങ്കില്‍ ‘മിശിഹാ’ എന്ന ഹിബ്രു വാക്കിന്‍റെ അറബിശൈലി അനുസരിച്ചുള്ള ഉച്ചാരണമാണ് ‘മസീഹ്’. ആ വാക്കിന്‍റെ സാക്ഷാല്‍ അര്‍ത്ഥം അഭിഷേകം ചെയ്യപ്പെട്ടവന്‍- അഥവാ അഭിഷിക്തന്‍- എന്നാകുന്നു. ഇതേ അര്‍ത്ഥത്തിലുള്ള ഒരു യവന (ഗ്രീക്ക്) പദമത്രെ ‘ക്രിസ്തു’ എന്ന വാക്കും. ചിലര്‍ പറഞ്ഞു കാണുന്നതുപോലെ, ഒരു അറബി വാക്കുതന്നെയാണ് ‘മസീഹ്’ എന്നു വെച്ചാലും അതേ അര്‍ത്ഥത്തില്‍ തന്നെയാണ് അപ്പോഴും അതു കലാശിക്കുന്നത്. കാരണം ‘തടവുക’ എന്നര്‍ത്ഥമായ مسح (മസ്ഹ്)ല്‍ നിന്നുള്ളതായിരിക്കും ആ വാക്ക്. ഒരാളെ രാജാവായോ, പുരോഹിതനായോ വാഴിക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ തലയില്‍ ഒരു പ്രത്യേകതരം തൈലം ഒഴിച്ച് തൊട്ടുതടവിക്കൊണ്ടുള്ള ഒരു അഭിഷേക കര്‍മം അക്കാലത്ത് വേദക്കാരില്‍ നടപ്പുണ്ടായിരുന്നു. ഈസാ (عليه السلام) നെപ്പറ്റി ക്വുര്‍ആനില്‍ ഉപയോഗിച്ച ഈ മൂന്നു വാക്കുകളെയും കുറെ വലിച്ചുനീട്ടി ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ഈസാ നബി (عليه السلام)ക്ക് ക്രിസ്ത്യാനികള്‍ കല്‍പിക്കുന്ന ദിവ്യത്വത്തെ ക്വുര്‍ആനും അനുകൂലിക്കുന്നുവെന്ന് വരുത്തുവാന്‍ ഇപ്പോള്‍ ചില പാതിരിമാര്‍ ഒരു പാഴ്ശ്രമം നടത്താറുണ്ട്. മുസ്‌ലിം പൊതുജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി അടുത്തകാലത്ത് ആസൂത്രണം ചെയ്യപ്പെട്ട ക്രിസ്തീയ കുതന്ത്രങ്ങളില്‍ ഒന്നുമാത്രമാണതും. പ്രാഥമിക ബുദ്ധിയെങ്കിലുമുള്ള ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം ക്രിസ്തുമതത്തിന്‍റെ കൊള്ളരുതായ്മക്കു തെളിവു വര്‍ദ്ധിപ്പിക്കുവാനേ ആ കുതന്ത്രം ഉപയോഗപ്പെടുകയുള്ളൂ. ഈസാ (عليه السلام) നെക്കുറിച്ച് മലക്കുകള്‍ മര്‍യം ബീവി (അ)ക്കു സുവിശേഷം അറിയിച്ചപ്പോള്‍, ആദ്യം അദ്ദേഹത്തിന്‍റെ ഒരു പ്രത്യേകതയെ കുറിക്കുന്ന വിശേഷണനാമമായി ‘ كلمة من الله അല്ലാഹുവിങ്കല്‍ നിന്നുള്ള വാക്ക്) എന്നുപറഞ്ഞു. അനന്തരം അദ്ദേഹത്തിന്‍റെ പേര് വ്യക്തമാക്കിയപ്പോള്‍ അദ്ദേഹത്തിന്‍റെ ഒരു സ്ഥാനപദവിയെ ക്കുറിക്കുന്ന مسيح (അഭിഷിക്തന്‍) എന്നും വിശേഷിപ്പിച്ചു. പീന്നീടാണ് സാക്ഷാല്‍ പേരായ عيسى (ഈസാ) എന്നു പറഞ്ഞത്. പേരുകൊണ്ടും മതിയാക്കാതെ ابن مريم (മര്‍യമിന്‍റെ മകന്‍) എന്നുകൂടി വിശേഷിപ്പിച്ചിരിക്കുന്നു. ഈസാ (അ)യെകുറിച്ചു പറയുമ്പോള്‍, പലപ്പോഴും ക്വുര്‍ആനില്‍ മര്‍യമിന്‍റെമകന്‍ എന്ന ഈ വിശേഷണത്തോടു കൂടിയാണ് പ്രസ്താവിക്കപ്പെടാറുള്ളത്. പിതാവില്ലാതെ- മാതാവില്‍നിന്ന് മാത്രം- ജനിച്ച ആളാണദ്ദേഹമെന്നുള്ളതിന്പുറമെ, ഈ പ്രയോഗത്തില്‍ വേറെയും സൂചന അടങ്ങിയിരിക്കുന്നു. അഥവാ, ദൈവപുത്രന്‍ എന്നുള്ള ക്രിസ്ത്യാനികളുടെ വാദത്തിന്‍റെ യും, യോസേഫിന്‍റെ പുത്രനെന്നും (*) വ്യഭിചാര പുത്രനെന്നുമുള്ള യഹൂദികളുടെ വാദത്തിന്‍റെയും ഖണ്ഡനം കൂടി അതുള്‍ക്കൊള്ളുന്നു. ആദ്ദേഹം ഇഹത്തിലും പരത്തിലും പ്രമുഖനാണെന്നും, അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിച്ച ആളാണെന്നും, സദ്‌വൃത്തരില്‍ പെട്ടവനാണെന്നും പറഞ്ഞതിന്‍റെ സാരം വ്യക്തമാണല്ലോ. തൊട്ടിലില്‍വെച്ചും മധ്യവയസ്‌കനായിരിക്കുമ്പോഴും ജനങ്ങളോട് സംസാരിക്കുമെന്നതിന്‍റെ താല്പര്യം ഒരു ദൃഷ്ടാന്തമെന്ന നിലക്ക് ശൈശവത്തിലും, പ്രവാചകനും ദൈവദൂതനുമെന്ന നിലക്ക് വലുപ്പത്തിലും സംസാരിക്കുമെന്ന് പറഞ്ഞതിന്‍റെ. താല്പര്യം ഒരു ദൃഷ്ടാന്തമെന്ന നിലക്ക് ശൈശവത്തിലും, പ്രവാചനകനും ദൈവ ദൂതനുമെന്ന നിലക്ക വലുപ്പത്തിലും സംസാരിക്കുമെന്നായിരിക്കും. പ്രസവം കഴിഞ്ഞശേഷം കുട്ടിയുമായി മര്‍യം(അ) ജനമദ്ധ്യേ വന്നപ്പോള്‍, ജനങ്ങള്‍ അവരുടെ നേരെ ആക്ഷേപങ്ങള്‍ പുറപ്പെടുവിച്ചുവെന്നും, അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പന പ്രകാരം കുട്ടിയുടെ നേരെ അവര്‍ ചൂണ്ടിക്കാട്ടിയെന്നും, ഞാന്‍ അല്ലാഹുവിന്‍റെ അടിയാനും പ്രവാചകനുമാണെന്നും മറ്റും അദ്ദേഹം അപ്പോള്‍ പറയുകയുണ്ടായെന്നും സൂറത്തു മര്‍യമില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. (മര്‍യം 27-33) (*) കന്യകയായ മര്‍യമിനെ ദാവീദു വംശജനായ യോസേഫ് വിവാഹം ചെയ്‌വാന്‍ നിശ്ചയിച്ചിരുന്നു. മര്‍യം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചപ്പോള്‍ അദ്ദേഹം വിവാഹം കഴിപ്പാന്‍ മടിച്ചു. പിന്നീട് മര്‍യമിന്‍റെ പരിശുദ്ധത മനസ്സിലായപ്പോള്‍ വിവാഹം ചെയ്തു, മാതാവിനെയും കുട്ടിയെയും കൂട്ടികൊണ്ട് പിതൃസംരക്ഷണങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു എന്നൊക്കെയാണ് ക്രിസ്ത്യാനികളും ബൈബ്‌ളും (മത്തായി അ:1,2) പറയുന്നത്. ഈസാ (അ)നെക്കുറിച്ച് അപവാദങ്ങള്‍ പരത്തുവാന്‍ ജൂതന്മാര്‍ക്ക് ഇത് വളരെ സഹായമായിത്തീര്‍ന്നിട്ടുണ്ട്. 3:47 قَالَتْ رَبِّ أَنَّىٰ يَكُونُ لِى وَلَدٌ وَلَمْ يَمْسَسْنِى بَشَرٌ ۖ قَالَ كَذَٰلِكِ ٱللَّهُ يَخْلُقُ مَا يَشَآءُ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ﴾٤٧﴿ അവള്‍ (മര്‍യം) പറഞ്ഞു: 'എന്‍റെ റബ്ബേ, എനിക്കെങ്ങനെ കുട്ടിയുണ്ടാകും? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ!' അവന്‍ പറഞ്ഞു: അങ്ങിനെത്തന്നെയാണ് (കാര്യം); അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. (അതെ) അവന്‍ ഒരു കാര്യം തീരുമാനം ചെയ്താല്‍, അതിനോട്' ഉണ്ടാകുക' എന്നു മാത്രം പറയുന്നു; അപ്പോള്‍ അതുണ്ടാകുന്നു.' قَالَتْ അവള്‍ പറഞ്ഞു رَبِّ എന്‍റെ രക്ഷിതാവേ أَنَّىٰ يَكُونُ എങ്ങിനെയുണ്ടാകും لِي എനിക്ക് وَلَدٌ ഒരുകുട്ടി وَلَمْ يَمْسَسْنِي എന്നെ തൊട്ടിട്ടുമില്ലാ بَشَرٌ ഒരു മനുഷ്യന്‍ قَالَ അവന്‍ പറഞ്ഞു كَذَٰلِكِ അപ്രകാരമാണ് اللَّهُ يَخْلُقُ അല്ലാഹു സൃഷ്ടിക്കുന്നു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നത് إِذَا قَضَىٰ അവന്‍ തീരുമാനിച്ചല്‍ أَمْرًا ഒരു കാര്യം فَإِنَّمَا يَقُولُ എന്നാലവന്‍ പറയുകമാത്രം ചെയ്യും لَهُ അതിനോട്, അതിനെക്കുറിച്ച് كُن ഉണ്ടാകുക എന്ന് فَيَكُونُ അപ്പോഴത് ഉണ്ടാകും അല്ലാഹുവിന് അവന്‍ ഉദ്ദേശിക്കുന്ന ഏതൊരു കാര്യവും നടപ്പില്‍ വരുത്തുവാന്‍ കഴിയുമെന്ന് സകരിയ്യാ (عليه السلام) നെപ്പോലെത്തന്നെ, മര്‍യം ബീവി (അ)ക്കും അറിയാം. പക്ഷേ ,നിയമാനുസൃതമായ രീതിയിലോ അല്ലാതെയോ പുരുഷ സമ്പര്‍ക്കമുണ്ടായിട്ടില്ലാത്ത ഒരു സ്ത്രീക്കു കുട്ടി ജനിച്ച ഒരു സംഭവം ഇതിന് മുമ്പുണ്ടായിട്ടില്ല. ആ സ്ഥിതിക്കു അവര്‍ക്കതില്‍ അത്ഭുതം തോന്നുകയും, അതെങ്ങിനെയാണെന്നറിയുവാന്‍ ആഗ്രഹമുണ്ടാകുകയും ചെയ്യുക സ്വാഭാവികമാണല്ലോ. ചോദ്യത്തിനു ലഭിച്ച മറുപടിയാകട്ടെ, മര്‍യമിനു മാത്രം ബാധകമായ മറുപടിയായിരുന്നില്ല. കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറമുള്ള എല്ലാ അത്ഭുത സംഭവങ്ങളിലും മനുഷ്യന്‍ മനസ്സിരുത്തേണ്ടുന്ന ഒരു മറുപടിയായിരുന്നു അത്. അതെ, ‘കാര്യം അങ്ങനെയൊക്കെത്തന്നെ. അല്ലാഹു എന്തു ഉദ്ദേശിക്കുന്നുവോ അതവന്‍ സൃഷ്ടിക്കുന്നു. ഏതൊരു കാര്യവും- അതു പ്രകൃതി സാധാരണമാവട്ടെ, അല്ലാത്തതാവട്ടെ-ഉണ്ടാവണമമെന്നു അവന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അതു ഉണ്ടാകണമെന്നു അതിനോട് കല്‍പിക്കുകയേ വേണ്ടൂ. അതുണ്ടായിക്കൊള്ളും.’ ഇതായിരുന്നു മറുപടി. പ്രകൃതി നിയമങ്ങളെന്നു നാം ധരിച്ചുവരുന്നതും നമുക്ക് സുപരിചിതവുമായ കാര്യകാരണ വ്യവസ്ഥകള്‍ക്കുനിരക്കാത്ത സംഭവങ്ങളൊന്നും സംഭവിക്കുകയില്ലെന്നൊരു ധാരണ മനസ്സില്‍ സ്ഥലം പിടിച്ചു കഴിഞ്ഞ ചിലര്‍ക്ക് ഈസാ (عليه السلام) ന്‍റെ ജനനം പിതാവില്ലാതെയായിരുന്നുവെന്ന് സമ്മതിക്കുവാന്‍ കുറെ മനഃപ്രയാസം അനുഭവപ്പെടുന്നതായി കാണുന്നു. മുസ്‌ലിം സമുദായത്തില്‍പെട്ടവരാകകൊണ്ട് ക്വുര്‍ആന്‍റെ പ്രസ്താവനകളെ പരസ്യമായി നിഷേധിക്കുവാന്‍ അവര്‍ക്ക് ധൈര്യക്ഷയവും! അത്‌കൊണ്ട് പ്രസ്തുത യുക്തിവാദത്തിനു രണ്ടു സമര്‍ത്ഥന മാര്‍ഗങ്ങളാണവര്‍ സ്വീകരിക്കാറുള്ളത്. (1) യോസേഫ് എന്നുപേരായ ഒരാള്‍ വിവാഹം കഴിപ്പാന്‍ നിശ്ചയിച്ചിരുന്ന കാലത്താണ് മര്‍യം (അ) ഗര്‍ഭിണിയായതെന്ന ബൈബ്‌ളിലെ പ്രസ്താവന അല്‍പം വലിച്ചു നീട്ടിക്കൊണ്ടുള്ള ഒരു വ്യാഖ്യാനം. (2) ഈസാ (അ) പിതാവില്ലാതെ ജനിച്ച ആളാണെന്ന് ക്വുര്‍ആന്‍ ഖണ്ഡിതമായ ഭാഷയില്‍ പ്രസ്താവിച്ചില്ലെന്ന് തട്ടിമൂളിക്കല്‍, വാസ്തവത്തില്‍, ക്വുര്‍ആനില്‍ വിശ്വസിക്കുകയും , മുസ്‌ലിമെന്നു വാദിക്കുകയും ചെയ്യുന്ന ഒരൊറ്റ വ്യക്തിക്കും ഈ പുതിയ വാദം സ്വീകരിക്കുക സാധ്യമല്ല. അത്രയുമല്ല, അത് ശരിയായേക്കുമോ എന്ന ഒരു നേരിയ സംശയം പോലും തോന്നുവാനവകാശമില്ല. ‘ഈസാക്ക് പിതാവില്ല’ എന്നൊരു വാക്ക് ക്വുര്‍ആനില്‍ പറഞ്ഞിട്ടില്ലെന്നത് ശരിതന്നെ. അതേസമയത്ത് പിതാവില്ലാതെ ജനിച്ച ആളാണദ്ദേഹമെന്ന് പ്രാഥമിക മനുഷ്യബുദ്ധിയെങ്കിലുമുള്ളവര്‍ക്കെല്ലാം മനസ്സിലാ കുമാറുള്ള വാക്കുകളും, പ്രസ്താവനകളും ക്വുര്‍ആനില്‍ നിരവധിയുണ്ടുതാനും. ഈസാ (عليه السلام)ക്കു പിതാവുണ്ടായിരുന്നുവെന്നോ, പിതാവില്‍ നിന്നും മാതാവില്‍ നിന്നുമായി അദ്ദേഹം ജനിച്ചുവെന്നോ സൂചിപ്പിക്കുന്ന- അല്ലെങ്കില്‍ വ്യാഖ്യാനിക്കാവുന്ന- ഒരൊറ്റവാക്കെങ്കിലും ക്വുര്‍ആനില്‍ തൊട്ടുകാണിക്കുവാന്‍ അവരെ നാം ധൈര്യസമേതം വെല്ലുവിളിക്കുന്നു. قل فلاله الحجة البالغه സക്കരിയ്യാ നബി(അ)യുടെയും, മര്‍യം (അ)ന്‍റെയും കഥകളില്‍, അവര്‍ക്കു സന്താനമുണ്ടാകുവാന്‍ പോകുന്ന സന്തോഷവാര്‍ത്ത അറിയിച്ചതു മലക്കുകളാണ്. അതിനെതുടര്‍ന്ന് അവര്‍ രണ്ടുപേരും ആശ്ചര്യം പ്രകടിപ്പിക്കുന്നതും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നതും ‘റബ്ബേ رَبِّ എന്നു വിളിച്ചുകൊണ്ടും അല്ലാഹുവിനെ അഭിമുഖീകരിച്ചുകൊണ്ടുമായിരുന്നു. അഥവാ മലക്കുകളെ അഭിമുഖീകരിച്ചു കൊണ്ടായിരുന്നില്ല. ഈ സംഭവങ്ങളെപ്പറ്റിയും സൂറത്തു മര്‍യമിലെ പ്രസ്താവനകള്‍ പരിശോധിക്കുമ്പോള്‍, സക്കരിയ്യാനബി (അ)ക്കു സുവിശേഷം അറിയിച്ചതു അല്ലാഹുവാണെന്നും, തനിക്കെങ്ങിനെ കുട്ടിയുണ്ടാകുമെന്ന് മര്‍യം (അ) ചോദിച്ചത് മലക്കിനോടായിരുന്നുവെന്നും കാണാവുന്നതാണ്. (മര്‍യം: 7, 20,21) അല്ലാഹുവില്‍ നിന്നുള്ള ദൗത്യം അപ്പടി എത്തിക്കുക മാത്രമാണ് മലക്കുകള്‍ ചെയ്യുന്നത്. അപ്പോള്‍ ആ ദൗത്യനിര്‍വ്വഹണവേളയില്‍ അവര്‍ പറയുന്നതും, അവരോടു പറയപ്പെടുന്നതുമെല്ലാം വാസ്തവത്തില്‍ അല്ലാഹു പറയുന്നതും അല്ലാഹുവിനോട് പറയപ്പെടുന്നതുമായിരിക്കും. ഇതാണ് ഈ വ്യത്യസ്തമായ പ്രസ്താവനകളില്‍ അടങ്ങിയിരിക്കുന്ന രഹസ്യം. സകരിയ്യാ നബി(عليه السلام) യുടെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ والله يفعل ما يشاء (അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതു ചെയ്യും) എന്നും, മര്‍യം (അ)ന്‍റെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ والله يخلق ما يشاء (അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കും) എന്നും പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. സക്കരിയ്യാ നബിക്കു (عليه السلام) കുട്ടി ജനിച്ചതിലുള്ള അസാധാരണത്വം, അദ്ദേഹത്തിന്‍റെ വാര്‍ദ്ധക്യത്തിലും ഭാര്യ പ്രസവിക്കാത്ത വന്ധ്യയായിരുന്നതിലുമായിരുന്നു. മര്‍യം (അ)നു കുട്ടി ജനിച്ചതിലുള്ള അസാധാരണത്വമാകട്ടെ, അതിലും ഉപരിയാണ്. പുരുഷന്‍റെ നാമമാത്ര സ്പര്‍ശനം പോലും ഉണ്ടായിട്ടില്ലാത്ത ഒരു സ്ത്രീയില്‍ നിന്നാണ് ആ കുട്ടിയുടെ ജനനം. പക്ഷേ, ഈ കാരണത്താല്‍ ആ കുട്ടി ദൈവമോ, ദൈവപുത്രനോ, ദൈവാംശമോ ഒന്നും തന്നെ ആകുന്നില്ലെന്നും, ആ കുട്ടിയും മറ്റു കുട്ടികളെപോലെ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍പെട്ട ഒരു സൃഷ്ടി മാത്രമാണെന്നും, അല്ലാഹു എന്തു ഉദ്ദേശിക്കുന്നതായാലും അത് അവന് ചെയ്‌വാന്‍ ഒരു പ്രയാസവുമില്ലെന്നുമുള്ള സൂചനകള്‍ രണ്ടാമത്തെ മറുപടിയില്‍ അടങ്ങിയിരിക്കുന്നതായി കാണാം. യഹ്‌യാ (عليه السلام) ന്‍റെ ജനനത്തെ കുറിച്ച് സക്കരിയ്യാ (عليه السلام) ക്കും, ഈസാ (عليه السلام) യുടെ ജനനത്തെക്കുറിച്ച് മര്‍യം (അ)നും നല്‍കപ്പെട്ട സന്തോഷവാര്‍ത്തകളെ സംബന്ധിച്ച് ലൂക്കോസ് 1-ാംഅദ്ധ്യായത്തില്‍ ബൈബ്ള്‍ ഉദ്ധരിച്ചിരിക്കുന്നു. യഹ്‌യാ (عليه السلام) നെ സംബന്ധിച്ചഭാഗം സൂറത്തു മര്‍യമിന്‍റെ വ്യാഖ്യാനത്തില്‍ യഥാസ്ഥാനത്ത് നാം ഉദ്ധരിച്ചിട്ടുണ്ട്. ഈസാ (عليه السلام) നെ സംബന്ധിച്ച അതിലെ പ്രസ്താവന ഇപ്രകാരമാകുന്നു: ‘ആ നാളുകള്‍ (സെഖര്യാവു മൗനമായിരുന്ന നാളുകള്‍) കഴിഞ്ഞിട്ടു ഭാര്യ എലിശബെത്ത് ഗര്‍ഭം ധരിച്ചു… ആറാം മാസത്തില്‍ ദൈവം ഗബ്രിയേല്‍ ദൂതനെ നസ്‌റേത്ത് എന്ന ഗലീലയില്‍ യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യാമറിയയുടെ അടുക്കല്‍ അയച്ചു. ദൂതന്‍ പറഞ്ഞു: വന്ദനം. കര്‍ത്താവു നിന്നോടു കൂടെയുണ്ട്. അവള്‍ ഭ്രമിച്ചു. ദൂതന്‍: മറിയയേ ഭയപ്പെടേണ്ട. നിനക്ക് ദൈവകൃപ ലഭിച്ചു. നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവന് യേശു (*) എന്ന് പേര്‍ വിളിക്കണം. ‘അത്യുന്നതന്‍റെ പുത്രന്‍’ എന്നു വിളിക്കപ്പെടും, കര്‍ത്താവായ ദൈവം അവന്‍റെ [യേശുവിന്‍റെ] പിതാവായ ദാവീദിന്‍റെ സിംഹാസനം അവനു കൊടുക്കും. യാക്കോബ് ഗൃഹത്തിന് എന്നും രാജാവാകും എന്നും പറഞ്ഞു. മറിയ ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇത് എങ്ങിനെ സംഭവിക്കും? ദൂതന്‍: പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ നിഴലിടും. ആകയാല്‍, ഉത്ഭവിക്കുന്ന വിശുദ്ധ പ്രജ ‘ദൈവപുത്രന്‍’ എന്നു വിളിക്കപ്പെടും. നിന്‍റെ ചാര്‍ച്ചക്കാരി എലിശബെത്തും വാര്‍ദ്ധക്യത്തില്‍ ഗര്‍ഭം ധരിച്ചിരിക്കുന്നു. മച്ചി എന്നു പറഞ്ഞുവന്നവള്‍ക്ക് ഇത് ആറാം മാസം. ദൈവത്തിനു ഒരു കാര്യവും അസാധ്യമല്ലല്ലോ… (ലൂക്കോസ് 1:26- 38) (*) ഹിബ്രു ഭാഷയിലെ ‘യോശുവാ’ (يسوع) എന്ന വാക്കും, യവന ഭാഷയിലെ ‘യേശു’ എന്ന വാക്കും ഏതാണ്ട് ഒരേ അര്‍ത്ഥത്തില്‍ തന്നെയുള്ളതാകുന്നു. മര്‍യം (അ) ന് ലഭിച്ച ഈ സുവിശേഷ വാര്‍ത്തയെപ്പറ്റി ബൈബ്‌ളില്‍ ലൂക്കോസ് മാത്രമേ ഉദ്ധരിച്ചു കാണുന്നുള്ളൂ. ലൂക്കോസിന്‍റെ ഈ പ്രസ്താവനയില്‍ കുറെയെല്ലാം ക്വുര്‍ആന്‍റെ പ്രസ്താവനയുമായി യോജിക്കുന്നുവെങ്കിലും ‘അത്യുന്നതന്‍റെ പുത്രന്‍’ ‘ദൈവത്തിന്‍റെ പുത്രന്‍’ എന്നിങ്ങനെയുള്ള സത്യവിരുദ്ധമായ ചിലതും അതില്‍ അടങ്ങിയിട്ടുണ്ടെന്നുള്ളതില്‍ സംശയമില്ല. ഇത് ആ ഗ്രന്ഥകര്‍ത്താവിന്‍റെയോ മറ്റോ വക കൂട്ടിച്ചേര്‍ക്കപ്പെട്ടതാ യിരിക്കുവാനെ തരമുള്ളൂ. മറ്റു സുവിശേഷങ്ങളുടെ കര്‍ത്താക്കളാരും ഈ വാക്കുകള്‍ യേശുവിനെക്കുറിച്ച് ഉപയോഗിച്ചിട്ടില്ല. അതുപോലെത്തന്നെ ‘ദാവീദിന്‍റെ സിംഹാസനം അവനു കൊടുക്കു’മെന്നും, അവന്‍ ‘എന്നും രാജാവാകുമെന്നു’ പറഞ്ഞതും ശരിയല്ല. യേശു ഒരു രാജാവായിരുന്നില്ലെന്നും, ദാവീദിന്‍റെ (ദാവൂദ് (عليه السلام)ന്‍റെ) സിംഹാസനം അദ്ദേഹത്തിന് സിദ്ധിച്ചിട്ടില്ലെന്നും പറയേണ്ടതില്ല. ലൂക്കോസാണെങ്കില്‍, യേശുവിന്‍റെ ശിഷ്യനോ, ശിഷ്യന്‍മാരുടെ ശിഷ്യനോ അല്ല. പില്‍ക്കാലത്തു ക്രിസ്തുമതം സ്വീകരിച്ച ഒരാള്‍ മാത്രമാകുന്നു. അപ്പോള്‍ പില്‍ക്കാലത്തു പുതുതായി രൂപം കൊണ്ട ക്രിസ്തീയ വിശ്വാസ സിദ്ധാന്തമനുസരിച്ച് ലൂക്കോസ് തന്‍റെ സ്വന്തം വകയായി യേശുവിന് നല്‍കിയ സ്ഥാന പദവികളാണവയെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ലൂക്കോസിന്‍റെ സുവിശേഷ പുസ്തകത്തിന്‍റെ ആരംഭം തന്നെ ഇങ്ങനെയാണ്: ‘നമ്മുടെ ഇടയില്‍ പൂര്‍ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളുടെ ചരിത്രം ചമെപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ട് അതു ക്രമമായി എഴുതുന്നത് നന്നെന്ന് എനിക്കും തോന്നിയിരിക്കുന്നു.’ ഈ മുഖവുര പ്രസ്തുത അനുമാനത്തിന് ശക്തി കൂട്ടുകയും ചെയ്യുന്നു. ഇടക്കുവെച്ച് മര്‍യം (അ) ന്‍റെ ചോദ്യവും, അതിന്‍റെ ഉത്തരവും ഉദ്ധരിച്ച ശേഷം, മലക്കുകളുടെ സുവിശേഷ വാര്‍ത്തയുടെ ബാക്കി ഭാഗം അല്ലാഹു ഇങ്ങിനെ തുടരുന്നു:- 3:48 وَيُعَلِّمُهُ ٱلْكِتَـٰبَ وَٱلْحِكْمَةَ وَٱلتَّوْرَىٰةَ وَٱلْإِنجِيلَ ﴾٤٨﴿ 'അവന്‍ [അല്ലാഹു] അവനു[ഈസാക്കു] ഗ്രന്ഥവും, വിജ്ഞാനവും, തൗറാത്തും, ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും;- وَيُعَلِّمُهُ അവന്‍ അവനു പഠിപ്പിക്കുകയും ചെയ്യും الْكِتَابَ ഗ്രന്ഥം وَالْحِكْمَةَ വിജ്ഞാനവും وَالتَّوْرَاةَ തൗറാത്തും وَالْإِنجِيلَ ഇന്‍ജീലും 3:49 وَرَسُولًا إِلَىٰ بَنِىٓ إِسْرَٰٓءِيلَ أَنِّى قَدْ جِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ ۖ أَنِّىٓ أَخْلُقُ لَكُم مِّنَ ٱلطِّينِ كَهَيْـَٔةِ ٱلطَّيْرِ فَأَنفُخُ فِيهِ فَيَكُونُ طَيْرًۢا بِإِذْنِ ٱللَّهِ ۖ وَأُبْرِئُ ٱلْأَكْمَهَ وَٱلْأَبْرَصَ وَأُحْىِ ٱلْمَوْتَىٰ بِإِذْنِ ٱللَّهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِى بُيُوتِكُمْ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ﴾٤٩﴿ 'ഇസ്‌റാഈല്‍ സന്തതികളിലേക്ക് റസൂലായും (അവനെ അയക്കും): നിങ്ങളുടെ റബ്ബിങ്കല്‍ നിന്നു ഒരു ദൃഷടാന്തവും കൊണ്ടു ഞാന്‍ നിങ്ങളില്‍വന്നിരിക്കുന്നുവെന്നു (ള്ള ദൗത്യവുമായി); അതായത്, പക്ഷിയുടെ ആകൃതിപോലെ കളിമണ്ണിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് (രൂപം) സൃഷ്ടിച്ചുണ്ടാക്കിത്തരും; എന്നിട്ട് ഞാനതില്‍ ഊതും, അപ്പോള്‍അല്ലാഹുവിന്‍റെ അനുവാദം കൊണ്ട് അത് പക്ഷിയായിത്തീരും. അല്ലാഹുവിന്‍റെ അനുവാദം കൊണ്ട്ജാത്യാന്ധനെയും, വെള്ളപ്പാണ്ഡുകാരനെയും ഞാന്‍ സുഖപ്പെടുത്തുകയും, മരണപ്പെട്ടവരെ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുന്നതിനെയും, നിങ്ങളുടെ വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതിനെയും കുറിച്ച് ഞാന്‍നിങ്ങള്‍ക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും. നിശ്ചയമായും, അതില്‍നിങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. وَرَسُولًا ദൂതനായും إِلَىٰ بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളിലേക്ക് أَنِّي قَدْ جِئْتُكُم ഞാന്‍ നിങ്ങള്‍ക്ക് വന്നിട്ടുണ്ട് എന്ന് بِآيَةٍ ദൃഷ്ടാന്തവും കൊണ്ട് مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് أَنِّي أَخْلُقُ ഞാന്‍ സൃഷ്ടിച്ച് (രൂപപ്പെടുത്തി) ഉണ്ടാക്കുമെന്ന് لَكُم നിങ്ങള്‍ക്ക് مِّنَ الطِّينِ കളിമണ്ണിനാല്‍ كَهَيْئَةِ ആകൃതി (രൂപം ണമാതിരി) പോലെ الطَّيْرِ പക്ഷി (പറവ)യുടെ فَأَنفُخُ എന്നിട്ട് ഞാന്‍ ഊതും فِيهِ അതില്‍ فَيَكُونُ അപ്പോള്‍ അതായിത്തീരും طَيْرًا പക്ഷി بِإِذْنِ اللَّهِ അല്ലാഹുവിന്‍റെ അനുമതി (ഉത്തരവ് - അനുവാദം) കൊണ്ട് وَأُبْرِئُ ഞാന്‍ ഒഴിവാക്കുക (സുഖപ്പെടുത്തുക)യും ചെയ്യും الْأَكْمَهَ ജാത്യാന്ധനെ (പിറവിയിലേ അന്ധനായവനെ) وَالْأَبْرَصَ വെള്ളപ്പാ ണ്ഡുകാരനെയും وَأُحْيِي ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും الْمَوْتَىٰ മരണപ്പെട്ടവരെ بِإِذْنِ اللَّهِ അല്ലാഹുവിന്‍റെ അനുവാദംകൊണ്ട്, ഉത്തരവു പ്രകാരം وَأُنَبِّئُكُم ഞാന്‍ നിങ്ങള്‍ക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും بِمَا تَأْكُلُونَ നിങ്ങള്‍ തിന്നുന്നതിനെപ്പറ്റി وَمَا تَدَّخِرُونَ നിങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും فِي بُيُوتِكُمْ നിങ്ങളുടെ വീടുകളില്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً لَّكُمْ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തം إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ വിശ്വാസികള്‍ 3:50 وَمُصَدِّقًا لِّمَا بَيْنَ يَدَىَّ مِنَ ٱلتَّوْرَىٰةِ وَلِأُحِلَّ لَكُم بَعْضَ ٱلَّذِى حُرِّمَ عَلَيْكُمْ ۚ وَجِئْتُكُم بِـَٔايَةٍ مِّن رَّبِّكُمْ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾٥٠﴿ തൗറാത്താകുന്ന എന്‍റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നവനായും, നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളതില്‍ ചിലത് നിങ്ങള്‍ക്ക് അനുവദനീയമാക്കിത്തരുവാന്‍ വേണ്ടിയും (ഞാന്‍ വന്നിരിക്കുന്നു). നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് ഞാന്‍ ദൃഷ്ടാന്തവും കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍അല്ലാഹുവിനെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. وَمُصَدِّقًا സത്യപ്പെടുത്തുന്നവനായും لِّمَا بَيْنَ يَدَيَّ എന്‍റെ മുമ്പിലുള്ളതിനെ مِنَ التَّوْرَاةِ തൗറാത്താകുന്ന, തൗറാത്തില്‍ നിന്ന് وَلِأُحِلَّ لَكُم നിങ്ങള്‍ക്ക് ഞാന്‍ അനുവദനീയമാക്കുവാനും بَعْضَ الَّذِي യാതൊന്നില്‍ ചിലത് حُرِّمَ عَلَيْكُمْ നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട وَجِئْتُكُم ഞാന്‍ നിങ്ങള്‍ക്ക് വരുകയും ചെയ്തിരിക്കുന്നു بِآيَةٍ ദൃഷ്ടാന്തവുമായി مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് فَاتَّقُوا അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍ اللَّهَ അല്ലാഹുവിനെ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍ 3:51 إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۗ هَـٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٥١﴿ 'നിശ്ചയമായും അല്ലാഹു എന്‍റെ റബ്ബും, നിങ്ങളുടെ റബ്ബുമാകുന്നു; അതിനാല്‍ അവനെ നിങ്ങള്‍ആരാധിക്കുവിന്‍. ഇതു നേരെ(ചൊവ്വെ) യുള്ള പാതയാകുന്നു. [ഇതൊക്കെയാണ് എന്‍റെ ദൗത്യം]' نَّ اللَّهَ നിശ്ചയമായും അല്ലാഹു رَبِّي وَرَبُّكُمْ എന്‍റെ റബ്ബും നിങ്ങളുടെ റബ്ബുമാണ് فَاعْبُدُوهُ അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുവിന്‍ هَٰذَا صِرَاطٌ ഇതു പാതയാകുന്നു مُّسْتَقِيمٌ നേരായ, ചൊവ്വായ തനിക്ക് ജനിക്കുവാന്‍ പോകുന്ന കുട്ടി ഇഹത്തിലും പരത്തിലും ഒരു പ്രമുഖനായിരിക്കും, ശിശുവായിരിക്കുമ്പോഴും മദ്ധ്യവയസ്‌കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കും എന്നും മറ്റും മലക്കുകള്‍ മര്‍യം (അ)യോട് പറഞ്ഞതായി 45,46 വചനങ്ങളില്‍ പ്രസ്താവിച്ചുവല്ലോ. അദ്ദേഹത്തിന് വേദ വിജ്ഞാനങ്ങളും, തത്വവിജ്ഞാനങ്ങളും പഠിപ്പിച്ചു കൊടുക്കുന്നതാണെന്നും, അദ്ദേഹം ഇസ്‌റാഈല്യരിലേക്ക് റസൂലായിരിക്കുമെന്നും ഈ വചനങ്ങളില്‍ അവര്‍ തുടര്‍ന്നറിയിക്കുന്നു. അതോടുകൂടി, അദ്ദേഹത്തിന്‍റെ ‘രിസാലത്തിന്‍റെ’ (ദിവ്യദൗത്യത്തിന്‍റെ) പ്രത്യേക ദൃഷ്ടാന്തങ്ങള്‍ ഇന്നിന്നവയാണെന്നും, പ്രധാന ദൗത്യ വിഷയങ്ങള്‍ എന്താണെന്നും വിവരിച്ചിരിക്കുന്നു. ഗ്രന്ഥം (الكِتَاب) എന്ന വാക്കില്‍, എല്ലാ വേദഗ്രന്ഥങ്ങളും പൊതുവില്‍ ഉള്‍പ്പെടുന്നു. വേദഗ്രന്ഥങ്ങള്‍ക്കുപുറമെ ലഭിക്കുന്ന വിജ്ഞാനങ്ങളെല്ലാം തത്വവിജ്ഞാനം (الحكمة) എന്ന വാക്കിലും ഉള്‍പ്പെടുന്നു. (ഈ വാക്കിന്‍റെ അര്‍ത്ഥോദ്ദേശ്യങ്ങളെപ്പറ്റി അല്‍ബക്വറ: 129-ാം വചനത്തിന്‍റെ വിവരണത്തില്‍ പ്രസ്താവിച്ചിട്ടുള്ളത് ഓര്‍ക്കുക) ഇസ്‌റാഈല്യര്‍ക്കിടയില്‍ നിലവിലുള്ളതും, മൂസാ നബി (عليه السلام)ക്ക് അവതരിച്ചതുമായ തൗറാത്തുതന്നെയായിരുന്നു ഈസാ (عليه السلام)ന്‍റെ കാലത്തും മതത്തിന്‍റെ നിയമ സംഹിതയായി- ന്യായപ്രമാണമായി – പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നത്. ഈസാ (عليه السلام)ക്കു പ്രത്യേകമായി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമാണ് ഇന്‍ജീല്‍ എന്ന സാക്ഷാല്‍ സുവിശേഷം. അത് കൊണ്ട് വേദഗ്രന്ഥങ്ങളെപ്പറ്റി ആദ്യം പൊതുവില്‍ പ്രസ്താവിച്ച ശേഷം, തൗറാത്തിനെയും ഇന്‍ജീലിനെയും പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുകയാണ്. ഈ രണ്ട് വേദഗ്രന്ഥങ്ങളും ഈസാ നബി (عليه السلام)ക്ക് ഹൃദിസ്ഥമായിരുന്നുവെന്ന് പറയപ്പെടുന്നു. ഈസാ (عليه السلام)ക്ക് എഴുത്തും വായനയും അറിയാമായിരുന്നത് കൊണ്ടും, അദ്ദേഹത്തിനു തൗറാത്തും ഇന്‍ജീലും പഠിപ്പിക്കുമെന്ന് പിന്നീട് പ്രത്യേകം എടുത്ത് പറഞ്ഞിരിക്കകൊണ്ടും (يعَلِمَهُ الكِتَاب) എന്ന വാക്യത്തിന്‍റെ അര്‍ത്ഥം’അദ്ദേഹത്തിന് എഴുത്ത് പഠിപ്പിക്കും’ ‘എന്നാണ് – വേദഗ്രന്ഥം പഠിപ്പിക്കുമെന്നല്ല- എന്ന് ചില വ്യാഖ്യാതാക്കള്‍ക്ക് അഭിപ്രായമുണ്ട്. ധാത്വര്‍ത്ഥം നോക്കുമ്പോള്‍ അതിനു സാധ്യതയുണ്ട്താനും. ഈസാ (عليه السلام) ഇസ്‌റാഈല്‍ സമുദായത്തിലേക്ക് അയക്കപ്പെട്ട ഒരു റസൂലായിരുന്നുവെന്നും (وَرَسُولًا إِلَىٰ بَنِي إِسْرَائِيلَ) ഈ സുവിശേഷത്തില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. എല്ലാ ജന സമുദായത്തിലും റസൂലായി അയക്കപ്പെട്ട അന്ത്യപ്രവാചകനായ മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി വന്ന ശേഷം ഇസ്‌റാഈല്യര്‍ മുഴുവനും തിരുമേനിയെ പിന്‍പറ്റുവാന്‍ ബാധ്യസ്ഥരാണെന്നും ഇത് സൂചിപ്പിക്കുന്നു. പല മഹാന്മാരും പ്രസ്താവിക്കുന്നത് പോലെ, ഓരോ കാലത്തും നിയോഗിക്കപ്പെടുന്ന റസൂലുകളുടെ സത്യത സ്ഥാപിക്കുന്നതിനുവേണ്ടി അവരുടെ കൈക്ക് അല്ലാഹു വെളിപ്പെടുത്താറുള്ള അമാനുഷിക ദൃഷ്ടാന്തങ്ങള്‍ (‘മുഅ്ജിസത്തുകള്‍’) അതതു കാലത്തെ ജനങ്ങളുടെ വളര്‍ച്ചക്കും, പരിതഃസ്ഥിതികള്‍ക്കും അനുസരിച്ചായിരിക്കും, വെളിപ്പെടുത്തപ്പെടുന്നത്. മൂസാ നബി (عليه السلام)യുടെ കാലം ‘സിഹ്‌റി’നു വളരെ പ്രചാരമുള്ളകാലമായിരുന്നു. അദ്ദേഹത്തിനു നല്‍കപ്പെട്ട പ്രധാന ദൃഷ്ടാന്തങ്ങള്‍ സിഹ്‌റിനെ വെല്ലുന്നവയായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലം സാഹിത്യത്തിനു വളരെ സ്ഥാനം കല്‍പ്പിക്കപ്പെടുന്ന കാലമായിരുന്നു. തിരുമേനിക്കു നല്‍കപ്പെട്ട പ്രധാന ദൃഷ്ടാന്തം സാഹിത്യകാരന്മാരെ വെല്ലുന്ന ക്വുര്‍ആനാകുന്നു. അത് പോലെ, ഈസാ നബി (عليه السلام)യുടെ കാലമാകട്ടെ, തത്വശാസ്ത്രം, വൈദ്യശാസ്ത്രം മുതലായവയില്‍ വളരെ പുരോഗതി പ്രാപിച്ച ഒരു കാലമായിരുന്നു. അത് കൊണ്ട് അദ്ദേഹത്തിനു നല്‍കപ്പെട്ട പ്രത്യേക ദൃഷ്ടാന്തങ്ങള്‍ അങ്ങിനെയുള്ള ശാസ്ത്രീയ കഴിവുകളെയെല്ലാം വെല്ലുമാറുള്ളവയായിരുന്നു. അദ്ദേഹത്തിന്‍റെ ‘മുഅ്ജിസത്തു’കളില്‍ അദ്ദേഹത്തിന്‍റെ പ്രവാചകത്വവും സത്യതയും സ്ഥാപിക്കുകയെന്നതിനുപുറമെ, മറ്റൊരു രഹസ്യം കൂടി അടങ്ങിയിട്ടുണ്ടെന്ന് ആലോചിച്ചാല്‍ കാണാവുന്നതാണ്. പിതാവില്ലാതെയുള്ള അദ്ദേഹത്തിന്‍റെ ജനനത്തില്‍ അസംഭവ്യതയൊന്നുമില്ല എന്നുകൂടി തെളിയിക്കുന്ന തരത്തിലുള്ളതാണവ. സയ്യിദ് ഖുതുബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ, നിര്‍ജ്ജീവ വസ്തുവിന് ജീവന്‍ നല്‍കുക, മരിച്ചവരെ ജീവിപ്പിക്കുക, മറഞ്ഞകാര്യം പറയുക, മുതലായ കാര്യങ്ങള്‍ സൃഷ്ടികളില്‍പെട്ട ഒരാളുടെ കൈക്ക് സംഭവിപ്പിക്കുവാന്‍ കഴിയുന്ന അല്ലാഹുവിന്- മനുഷ്യനെ അളക്കുന്ന മാനദണ്ഡം കൊണ്ട് അല്ലാഹുവിനെയും അളക്കുവാന്‍ ശ്രമിക്കാത്ത പക്ഷം – ആരുടെ കൈക്കു അവന്‍ അവ വെളിപ്പെടുത്തിയോ ആ ആളെ സാധാരണക്കെതിരായി, പിതാവില്ലാതെ ജനിപ്പിക്കു വാനും കഴിയുമെന്നുള്ളതിലുോ വല്ല സംശയവും?! ഈസാ (عليه السلام)ന്‍റെ ‘മുഅ്ജിസത്തു’കളായി ഇവിടെ പ്രസ്താവിക്കപ്പെട്ട കാര്യങ്ങള്‍ ഇവയാകുന്നു: (1) കളിമണ്ണുകൊണ്ട് പക്ഷികളുടെ ആകൃതിയില്‍ രൂപമുണ്ടാക്കി അതില്‍ അദ്ദേഹം ഊതിയാല്‍ അത് പക്ഷിയായിത്തീരുക, (2) രോഗം നിമിത്തമോ മറ്റോ അല്ലാതെ, ജനനാല്‍ തന്നെ കാഴ്ചയില്ലാത്തവരായ ജാത്യാന്ധന്മാരെയും, മാറാവ്യാധിയായ വെള്ളപ്പാണ്ടുകാരെയും സുഖപ്പെടുത്തിവിടുക (3) മരണപ്പെട്ടവരെ ജീവിപ്പിക്കുക (4) ജനങ്ങള്‍ തിന്നുന്നതും, അവര്‍ വീട്ടില്‍ സൂക്ഷിച്ചുവെക്കുന്നതുമായ വസ്തുക്കളെക്കുറിച്ച് വിവരിക്കുക. അഥവാ അങ്ങിനെയുള്ള മറഞ്ഞ കാര്യങ്ങള്‍ പറയുക. ഇവയെല്ലാം ചിലപ്പോഴെങ്കിലും അദ്ദേഹത്തിന്‍റെ കൈക്കു സംഭവിച്ചിട്ടുണ്ടാവാമെന്നു നമുക്ക് തീര്‍ത്തുപറയാം. ഇല്ലാത്തപക്ഷം, അവ അദ്ദേഹത്തിന്‍റെ പ്രത്യേക ദൃഷ്ടാന്തങ്ങളായി എണ്ണുന്നതിനു അര്‍ത്ഥമില്ലല്ലോ. ദൃഷ്ടാന്തങ്ങള്‍ പലതും കണ്ടിട്ടു പോലും അദ്ദേഹത്തെ നിഷേധിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുകയാണ് യഹൂദികള്‍ ചെയ്തതെന്ന് പ്രസിദ്ധമാണ്. ബൈബ്‌ളിലെ പുതിയ നിയമ പുസ്തകങ്ങളില്‍ അവയിലെ സത്യാസത്യങ്ങള്‍ തിരിച്ചെടുക്കുവാന്‍ സാധ്യമല്ലെങ്കിലും – അന്ധതയും പാണ്ടും അദ്ദേഹം സുഖപ്പെടുത്തിയ പല സംഭവങ്ങളും, മരിച്ചവരെ ജീവിപ്പിച്ച ചുരുക്കം ചില സംഭവങ്ങളും ഉദ്ധരിച്ചു കാണാവുന്നതാണ്. മുഅ്ജിസത്തുകളെ എണ്ണിപ്പറഞ്ഞശേഷം (إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ) (നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍ നിശ്ചയമായും നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തമുണ്ട്.) എന്നു പറഞ്ഞതില്‍ നിന്നു തന്നെ ഇതു വ്യക്തമാണ്. ഇതെല്ലാം എന്‍റെ ദൃഷ്ടാന്തങ്ങളാണെന്ന് അദ്ദേഹം വാദിക്കുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുകയും, അവയൊന്നും സംഭവിച്ചു കാണാതിരിക്കുകയും ചെയ്യുന്ന പക്ഷം, അവ അദ്ദേഹത്തിന്‍റെ സത്യതയേക്കാള്‍ അദ്ദേഹത്തിന്‍റെ അസത്യതക്കാണല്ലോ തെളിവായിത്തീരുക. എന്നാല്‍, മേല്‍പ്രസ്താവിച്ച ദൃഷ്ടാന്തങ്ങളെന്നോണം അദ്ദേഹത്തില്‍ നിന്നു വെളിപ്പെട്ട സംഭവങ്ങള്‍ പലതും ചില രിവായത്തുകളിലും, ബൈബ്‌ളിലും പ്രസ്താവിച്ചു കാണാമെന്നല്ലാതെ ഒന്നിനും വിശ്വാസയോഗ്യമായ തെളിവ് കാണുന്നില്ല. ചില സംഗതികള്‍ ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട്. (قَدْ جِئْتُكُم بِآيَةٍ مِّن رَّبِّكُمْ) (നിങ്ങളുടെ റബ്ബിങ്കല്‍ നിന്നും ഞാന്‍ നിങ്ങള്‍ക്കു ദൃഷ്ടാന്തവുമായി വന്നിരിക്കുന്നു.) എന്നു പറഞ്ഞുകൊണ്ടാണ് ഈസാ (عليه السلام) ആ ദൃഷ്ടാന്തങ്ങളെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. പ്രസ്തുത ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന്‍റെ കൈക്കു വെളിപ്പെടുമെങ്കിലും അവയുടെ യഥാര്‍ത്ഥ കര്‍ത്താവ് അല്ലാഹുവാണെന്നാണിത് കാണിക്കുന്നത്. പിന്നീട് ദൃഷ്ടാന്തങ്ങളെ എണ്ണിപ്പറഞ്ഞപ്പോള്‍ അതെല്ലാം ഞാന്‍ ചെയ്യുന്നത് അല്ലാഹുവിന്‍റെ അനുവാദപ്രകാരം (بِإِذْنِ الَّله) ആകുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുകയും ചെയ്തിരിക്കുന്നു. സൂറത്തുല്‍ മാഇദഃ 110ല്‍ ഈസാ (عليه السلام)നെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു ഇതേ ദൃഷ്ടാന്തങ്ങളെ ക്കുറിച്ച് പ്രസ്താവിച്ചപ്പോള്‍, അവയെല്ലാം നീ ചെയ്യുന്നത് എന്‍റെ അനുവാദപ്രകാരം (بِإِذْنِي) ആണെന്നു അവിടെയും ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നത് കാണാം. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ, അല്ലെങ്കില്‍ മനസ്സിരുത്താതെ, പലര്‍ക്കും അമളിപിണയുകയും, അങ്ങനെ, പ്രവാചകന്മാരും അല്ലാത്തവരുമായ പല മഹാന്മാര്‍ക്കും അവര്‍ ദിവ്യത്വം കല്‍പ്പിക്കുവാന്‍ ഇടയാക്കുകയും ചെയ്തിട്ടുണ്ട്. ആ മഹാത്മാക്കള്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവര്‍ക്കു പല അസാധാരണ സംഭവങ്ങളും വെളിപ്പെടുത്തുവാനും ചില മറഞ്ഞകാര്യങ്ങള്‍ അറിയുവാനും കഴിയുമെന്നും അവര്‍ ധരിച്ചുവശായിരിക്കുന്നു. ഈ ധാരണ നിമിത്തം മുസ്‌ലിം സമുദായത്തില്‍ ശിര്‍ക്കുപരമായ എത്രയോ അന്ധവിശ്വാസങ്ങള്‍ കടന്നുകൂടിയിരിക്കുകയാണ്. ദൃഷ്ടാന്തങ്ങളോടുകൂടി അയക്കപ്പെട്ട പ്രവാചകന്മാര്‍ക്കുപോലും അവര്‍ ഉദ്ദേശിക്കുമ്പോള്‍ ആ ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തുവാന്‍ സാധ്യമല്ലതന്നെ. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവന്‍റെ അനുവാദപ്രകാരം മാത്രമെ അവര്‍ക്കും അതിനു സാധ്യമാകയുള്ളൂ. അല്ലാഹു പറയുന്നു: (وَمَا كَانَ لِرَسُولٍ أَن يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّهِ ۗ لِكُلِّ أَجَلٍ كِتَابٌ) ‘ഒരു റസൂലിനും തന്നെ അല്ലാഹുവിന്‍റെ അനുവാദപ്രകാരമല്ലാതെ ഒരു ദൃഷ്ടാന്തവും കൊണ്ടുവരാന്‍ ആകുകയില്ല. എല്ലാ അവധിക്കുമുണ്ട് ഓരോ നിയമ നിശ്ചയം.’ (റഅദ്: 38) ഈസാ (عليه السلام) നിര്‍വ്വഹിക്കേണ്ടതായുള്ള രണ്ടു കാര്യങ്ങളെ അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ പ്രത്യേകം എടുത്തുകാണിച്ചിരിക്കുന്നു: (ഒന്ന്:) തന്‍റെ മുമ്പിലുള്ള തൗറാത്താകുന്ന വേദഗ്രന്ഥത്തെ അദ്ദേഹം സത്യപ്പെടുത്തുന്നതാണ്. അതെ, അദ്ദേഹം തൗറാത്തിന്‍റെ തത്വങ്ങളെ അംഗീകരിക്കുകയും തൗറാത്തിന്‍റെ നിയമ നടപടികളെ പിന്‍പറ്റുകയും അതിനെ പുനര്‍ജീവിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് അവതരിപ്പിച്ച ഇന്‍ജീല്‍ ഒരു പുതിയ നിയമസംഹിതയായിരുന്നില്ല. ഉപദേശങ്ങള്‍, താക്കീതുകള്‍, ഉപമകള്‍ ആദിയായവയാണ് അവയിലെ പ്രധാന ഉള്ളടക്കം. ഇന്‍ജീല്‍ (الإِنْجِيلَ) എന്നവാക്കിനു തന്നെ സുവിശേഷമെന്നാണര്‍ത്ഥം. ഈ വാസ്തവം യേശുവിന്‍റെ വാക്കുകളിലൂടെ ബൈബ്ള്‍ ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു. ‘ഞാന്‍ ന്യായപ്രമാണത്തെ (തൗറാത്തിനെ) യോ, പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്. നീക്കുവാനല്ല, നിവൃത്തിപ്പാനത്രെ ഞാന്‍ വന്നത്. സത്യമായിട്ട് ഞാന്‍ നിങ്ങളോട് പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്നു ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞുപോകയില്ല’. (മത്തായി, 5,17,18) (മറ്റൊന്ന്:) ഇസ്‌റാഈല്യരുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങളെ അദ്ദേഹം അവര്‍ക്കു അനുവദനീയമാക്കിക്കൊടുക്കും. ഇപ്പറഞ്ഞതിന് രണ്ടു പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെടുന്നു: (1) പൊതുവില്‍ തൗറാത്തിന്‍റെ നിയമ നടപടി തന്നെയാണ് അദ്ദേഹവും പിന്‍പറ്റുന്നതെങ്കിലും ഇസ്‌റാഈല്യര്‍ക്ക് നിരോധിക്കപ്പെട്ടിരുന്ന ചിലകാര്യങ്ങളുടെ നിരോധം അദ്ദേഹത്തിന്‍റെ കാലത്ത് ‘നസ്ഖ്’ ചെയ്യപ്പെടുക (ദുര്‍ബ്ബലപ്പെടുത്തുക) യുണ്ടായിട്ടുണ്ട്. യഹൂദികള്‍ക്ക് അനുവദനീയമായിരുന്ന ചില വസ്തുക്കള്‍ അവരുടെ അക്രമം നിമിത്തം അവര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടതായി അല്ലാഹു (4:160, 6:146) പ്രസ്താവിച്ചിരിക്കുന്നു. ഇങ്ങിനെയുള്ള വല്ലതും പിന്നീട് ഈസാ (عليه السلام)ന്‍റെ കാലത്തു അവര്‍ക്ക് അനുവദനീയമാക്കപ്പെട്ടിരിക്കാം. ഈ അഭിപ്രായത്തെയാണ് ഇബ്‌നു കഥീര്‍ (റ) മുതലായവര്‍ ശരിവെച്ചിരിക്കുന്നത്. അത് പോലെയുള്ള വല്ല നിയമങ്ങളിലും കാലാനുസൃതമായ എന്തെങ്കിലും ചില്ലറമാറ്റങ്ങള്‍ വരുത്തുന്നത് തൗറാത്തിനെ സത്യപ്പെടുത്തുന്നതിന് എതിരാകുന്നില്ലെന്നാണ് അവരുടെ അഭിപ്രായം. (2) യഥാര്‍ത്ഥത്തില്‍ നിഷിദ്ധമാക്കപ്പെട്ടവയല്ലെങ്കിലും പുരോഹിതന്മാരുടെയോ മറ്റോ ദുര്‍വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും കാരണമായി നിഷിദ്ധങ്ങള്‍ എന്നു കരുതപ്പെട്ടു വന്നിരുന്ന ചില കാര്യങ്ങളുടെ യഥാര്‍ത്ഥ വിധി തുറന്നുകാട്ടും. ഈസാ (عليه السلام) പറഞ്ഞതായി മറ്റൊരു സ്ഥലത്ത് (وَلأُبَيِّنَ لَكمْ بَعْضَ الّذِي تُخْتَلِفُونَ فِيه) (നിങ്ങള്‍ ഭിന്നാഭി പ്രായപ്പെട്ടുക്കൊണ്ടിരിക്കുന്നതില്‍ ചിലതുഞാന്‍ നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുവാനും (സുഖുറുഫ് :63) എന്നു പറഞ്ഞിരിക്കുന്നത് ഈ അഭിപ്രായത്തിനു തെളിവായി ഉദ്ധരിക്കപ്പെടുന്നു. (الله أعلم) അവസാനം, ‘നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തവും കൊണ്ടുവന്നിരിക്കുന്നു’വെന്നു ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ട് എല്ലാ പ്രവാചകന്മാരുടെയും ദൗത്യ പ്രധാനമായ മൗലിക തത്വങ്ങള്‍ ഈസാ നബി (അ)യും പ്രഖ്യാപനം ചെയ്യുന്നു. (فَاتَّقُوا اللَّهَ وَأَطِيعُونِ …. صِرَاطٌ مُّسْتَقِيمٌ) അതെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം, എന്നെ അനുസരിക്കണം, എന്‍റെയും നിങ്ങളുടെയും റബ്ബ് അല്ലാഹു തന്നെയാണ്. അവനെ മാത്രം ആരാധിക്കണം, ഇതാണ് നേര്‍ക്കുനേരെയുള്ള മാര്‍ഗം എന്നൊക്കെ. ഈ ഉല്‍ബോധനങ്ങള്‍ക്ക് ക്രിസ്ത്യാനികള്‍ എന്തുതന്നെ വ്യാഖ്യാനം നല്‍കിയാലും ശരി അവരുടെഅംഗീകൃത വേദഗ്രന്ഥങ്ങളായി അവര്‍ സ്വീകരിച്ചു വരുന്ന നിലവിലുള്ള സുവിശേഷങ്ങളില്‍ ഈ പരമാര്‍ത്ഥം ഇന്നും അവിടവിടെയായി ഒളിഞ്ഞുകിടപ്പുണ്ടെന്ന വസ്തുത അവര്‍ക്കുപോലും നിഷേധിപ്പാന്‍ സാധ്യമല്ല. ഉദാഹരണമായി: പിശാചിന്‍റെ ഒരു പരീക്ഷണത്തിന് വിധേയനായ അവസരത്തില്‍ യേശു അവനോട് പറയുകയാണ്: ‘സാത്താനെ, എന്നെ വിട്ടുപോ, നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്‌ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോള്‍ പിശാച് അവനെ വിട്ടുപോയി’ (മത്തായി, 4:10,11) ജൂത പണ്ഡിതന്മാരെ ആക്ഷേപിച്ചുകൊണ്ട് യേശു പറയുന്നു: ‘…. ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബലമാക്കിയിരിക്കുന്നു. കപട ഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യശയ്യാവു പറഞ്ഞതു ശരി:’ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു എങ്കിലും അവരുടെ ഹൃദയം എങ്കല്‍ നിന്നു ദൂരത്തു അകന്നിരിക്കുന്നു. മനുഷ്യകല്‍പ്പനകളായ ഉപദേശങ്ങളെ ഇവര്‍ ഉപദേശിക്കുന്നത് കൊണ്ട് എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു.’ (മാര്‍ക്കോസ്, 7: 5-7; മത്തായി, 15:7-9) 3:52 فَلَمَّآ أَحَسَّ عِيسَىٰ مِنْهُمُ ٱلْكُفْرَ قَالَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ءَامَنَّا بِٱللَّهِ وَٱشْهَدْ بِأَنَّا مُسْلِمُونَ ﴾٥٢﴿ എന്നിട്ട് ഈസാ അവരില്‍ (ഇസ്‌റാഈല്യരില്‍) നിന്നു അവിശ്വാ സത്തെ (അനുഭവത്തില്‍) അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്കുള്ള (മാര്‍ഗത്തില്‍) എന്‍റെ സഹായികള്‍ ആരുണ്ട്?' 'ഹവാരിയ്യുകള്‍' പറഞ്ഞു: 'ഞങ്ങള്‍ അല്ലാഹുവിന്‍റെ (മാര്‍ഗത്തില്‍) സഹായികളാകുന്നു; ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ 'മുസ്‌ലിം'കളാകുന്നുവെന്ന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം. فَلَمَّا أَحَسَّ എന്നിട്ട് അറിഞ്ഞപ്പോള്‍, അനുഭവിച്ചറിഞ്ഞാരെ عِيسَىٰ ഈസാ مِنْهُمُ അവരില്‍ നിന്ന് الْكُفْرَ അവിശ്വാസം قَالَ അദ്ദേഹം പറഞ്ഞു مَنْ أَنصَارِي എന്‍റെ സഹായികള്‍ ആരാണ് إِلَى اللَّهِ അല്ലാഹുവിങ്കലേക്ക് قَالَ الْحَوَارِيُّونَ ഹവാരിയ്യുകള്‍ പറഞ്ഞു نَحْنُ ഞങ്ങള്‍ أَنصَارُ اللَّهِ അല്ലാഹുവിന്‍റെ സഹായികളാകുന്നു آمَنَّا بِاللَّهِ ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു وَاشْهَدْ താങ്കള്‍ സാക്ഷ്യംവഹിക്കുകയും ചെയ്യുക بِأَنَّا مُسْلِمُونَ ഞങ്ങള്‍മുസ്‌ലിംകളാണെന്ന് 3:53 رَبَّنَآ ءَامَنَّا بِمَآ أَنزَلْتَ وَٱتَّبَعْنَا ٱلرَّسُولَ فَٱكْتُبْنَا مَعَ ٱلشَّـٰهِدِينَ ﴾٥٣﴿ 'ഞങ്ങളുടെ റബ്ബേ, നീ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, ഞങ്ങള്‍ റസൂലിനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നീ ഞങ്ങളെ സാക്ഷ്യം വഹിച്ചവരോടൊപ്പം രേഖപ്പെടുത്തേണമേ!' رَبَّنَا ഞങ്ങളുടെ റബ്ബേ آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِمَا أَنزَلْتَ നീ അവതരിപ്പിച്ചതില്‍ وَاتَّبَعْنَا ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു الرَّسُولَ റസൂലിനെ فَاكْتُبْنَا അതിനാല്‍ ഞങ്ങളെ രേഖപ്പെടുത്തേണമേ مَعَ الشَّاهِدِينَ സാക്ഷ്യം വഹിക്കുന്നവരോടൊപ്പം 3:54 وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَـٰكِرِينَ ﴾٥٤﴿ അവര്‍ [അവിശ്വാസികള്‍] തന്ത്രം പ്രയോഗിച്ചു: അല്ലാഹുവും തന്ത്രം പ്രയോഗിച്ചു അല്ലാഹുവാകട്ടെ, തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു. وَمَكَرُوا അവര്‍ തന്ത്രം പ്രയോഗിക്കുകയും ചെയ്തു وَمَكَرَ اللَّهُ അല്ലാഹുവും തന്ത്രം പ്രയോഗിച്ചു وَاللَّهُ അല്ലാഹുവാകട്ടെ خَيْرُ الْمَاكِرِينَ തന്ത്രം പ്രയോഗിക്കുന്നവരില്‍ ഉത്തമനാകുന്നു സൂ: സ്വഫ്ഫില്‍ അല്ലാഹു പറയുന്നു: ‘ഹേ വിശ്വസിച്ചവരേ, മറിയമിന്‍റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്ക് എന്‍റെ സഹായികള്‍ ആരാണ് എന്ന് ഹവാരിയ്യുകളോട് ചോദിച്ചപ്പോള്‍, ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണ് എന്നും ഹവാരിയ്യുകള്‍ പറഞ്ഞതു പോലെ, നിങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളായിത്തീരുവിന്‍. എന്നിട്ട് ഈസ്‌റാഈല്‍ സന്തതികളില്‍ നിന്ന് ഒരു വിഭാഗം വിശ്വസിച്ചു: ഒരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. അപ്പോള്‍ വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുക്കള്‍ക്കെതിരില്‍ നാം ബലം നല്‍കി. അങ്ങിനെ, അവര്‍ (വിജയം നേടി) പ്രത്യക്ഷരായിത്തീര്‍ന്നു. يَا أَيُّهَا الَّذِينَ آمَنُوا كُونُوا أَنْصَارَ الَّلهِ…. الصف ‘ഹവാരിയ്യുകള്‍ (الْحَوَارِيُّونَ) എന്ന പദത്തിന്‍റെ വാക്കര്‍ത്ഥത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. അവര്‍ അലക്കുകാരായിരുന്നുവെന്നും, മത്സ്യവേട്ട നടത്തുന്നവരായിരുന്നു എന്നും പറയപ്പെടുന്നു. ഏതായാലും ‘സഹായികള്‍’ എന്ന ഉദ്ദേശ്യത്തില്‍ ആ വാക്ക് ഉപയോഗിക്കപ്പെടുന്നു. അഹ്‌സാബ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളെ ക്ഷണിച്ചപ്പോള്‍, സുബൈര്‍ (റ) വേഗം ആ ക്ഷണനം സ്വീകരിച്ചു. അപ്പോള്‍ തിരുമേനി, ‘എന്‍റെ ഹവാരിയാണ് സുബൈര്‍’ എന്ന് പറയുകയുണ്ടായി. (ബു:മു) ഈസാ നബി (عليه السلام)യുടെ സത്യോപദേശങ്ങള്‍ സ്വീകരിക്കാതെയും, ദൃഷ്ടാന്തങ്ങള്‍ വകവെക്കാതെയും അദ്ദേഹത്തിന്‍റെ ജനത- ഇസ്‌റാഈല്യര്‍- അവിശ്വാസത്തില്‍ ശഠിച്ചു നിന്നു. അദ്ദേഹത്തിന്‍റെ ദിവ്യദൗത്യം നിഷേധിക്കുക മാത്രമല്ല; അദ്ദേഹത്തിന്‍റെ പേരില്‍ അവര്‍ കള്ളാരോപണങ്ങള്‍ തൊടുത്തുവിടുകയും കൊലപ്പെടുത്തുവാന്‍ ഗൂഢശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇതെല്ലാം കണ്ടപ്പോള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ എന്നെ സഹായിക്കുവാന്‍ ആരാണു തയ്യാറുള്ളത് (مَنْ أَنصَارِي إِلَى اللَّهِ) എന്നു തന്‍റെ അനുയായികളോട് അദ്ദേഹം ചോദിച്ചു. കുറച്ചാളുകള്‍ മുന്നോട്ടുവന്ന് ഞങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സഹായിക്കുവാന്‍ തയ്യാറാണ് (نَحْنُ أَنصَارُ اللَّهِ) എന്നറിയിച്ചു. അഥവാ അല്ലാഹുവിന്‍റെ മതം പ്രചരിപ്പിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുവാന്‍ തയ്യാറാണെന്ന് താല്‍പര്യം. ഇവരാണ് ‘ഹവാരിയ്യുകള്‍’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവര്‍ പന്ത്രണ്ടു പേരായിരുന്നുവെന്ന് പറയപ്പെടുന്നു. (അല്ലാഹുവിനറിയാം) തങ്ങള്‍ യഥാര്‍ത്ഥ സത്യവിശ്വാസം സ്വീകരിച്ചവരും, അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ക്കു നിരുപാധികം കീഴടങ്ങിയവരും (മുഅ്മിനുകളും മുസ്‌ലിംകളും) ആണെന്നും ഈസാ (عليه السلام)ന്‍റെ മുമ്പില്‍ പ്രഖ്യാപനം ചെയ്യുകയും, റസൂലിനെ പിന്‍പറ്റിയ സത്യസാക്ഷികളില്‍ തങ്ങളെ ഉള്‍പ്പെടുത്തുവാനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തെ നിഷേധിച്ചവരാകട്ടെ -ഇവരാണ് ബഹുഭൂരിഭാഗവും- അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ സത്യ പ്രബോധനങ്ങളെയും നശിപ്പിക്കുവാന്‍ വേണ്ടി പല കുതന്ത്രങ്ങളും അക്രമങ്ങളും നടത്തിപ്പോന്നു. പക്ഷേ, അവര്‍ക്കെതിരായ ചില തന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടു അല്ലാഹു അവരെ പരാജയപ്പെടുത്തിക്കളഞ്ഞു. ഇത്രയും കാര്യങ്ങളാണ് ഈ വചനങ്ങളില്‍ നിന്നു മൊത്തത്തില്‍ മനസ്സിലാക്കാനുള്ളത്. ഈസാ നബി (عليه السلام)യില്‍ അവിശ്വസിച്ചവര്‍ക്കെതിരെ അല്ലാഹു സ്വീകരിച്ച തന്ത്രങ്ങളെപ്പറ്റി അടുത്ത വചനങ്ങളില്‍ വിവരിക്കുന്നുണ്ട്. എന്നാല്‍, അവര്‍ ഈസ (عليه السلام)ക്കെതിരെ പ്രയോഗിച്ച തന്ത്രങ്ങള്‍ എന്തായിരുന്നുവെന്ന് ഇവിടെ പ്രസ്താവിക്കപ്പെട്ടിട്ടില്ലെങ്കിലും ക്വുര്‍ആന്‍റെ പല പ്രസ്താവനകളില്‍ നിന്നും മറ്റുമായി അവ ഏറെക്കുറെ മനസ്സിലാക്കാവുന്നതാകുന്നു. അദ്ദേഹത്തെപ്പറ്റി വ്യഭിചാരപുത്രന്‍, ചെപ്പടിവിദ്യക്കാരന്‍, കള്ളവാദി, രാജ്യദ്രോഹി, മതദ്രോഹി, ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും കലഹവുമുണ്ടാക്കുന്നവന്‍ എന്നിങ്ങനെ പലതും ആരോപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ മാതാവിനെപ്പറ്റി വ്യഭിചാരിണി എന്നും മറ്റും പറഞ്ഞുണ്ടാക്കി. ആ പ്രവാചകവര്യന്‍റെ തത്വോപദേശങ്ങളില്‍ ജനങ്ങള്‍ ആകൃഷ്ടരാകുന്നത് കണ്ടപ്പോള്‍, തങ്ങളുടെ പൗരോഹിത്യ താല്‍പര്യങ്ങള്‍ക്കും പാരമ്പര്യാചാരങ്ങള്‍ക്കും അത് മൂലം ഹാനി നേരിടുമെന്ന ഭയവും, അവരുടെ അസൂയയും മാത്രമാണ് ഇതിനൊക്കെ കാരണം. അദ്ദേഹത്തിന് പ്രവാചകത്വവും ദിവ്യദൗത്യവും ലഭിക്കുകയും, അദ്ദേഹം മതപ്രബോധനം ചെയ്തു തുടങ്ങുകയും ചെയ്തതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. മേപ്പടി സംരംഭങ്ങളിലൊന്നും അവര്‍ക്ക് വിജയിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍, എതിര്‍പ്പും കുതന്ത്രങ്ങളും വര്‍ദ്ധിപ്പിച്ചു. അദ്ദേഹത്തെ കൊലപ്പെടുത്തുവാനും ക്രൂശിക്കാനും ശ്രമം നടത്തി. ബൈബ്‌ളിന്‍റെ (യോഹന്നാന്‍, മാര്‍ക്കോസ് മുതലായ സുവിശേഷങ്ങളിലെ) വിവരണങ്ങളനുസരിച്ച് സംഭവത്തിന്‍റെ ചുരുക്കം ഇങ്ങനെയാണ്:- റോമന്‍ കൈസറുടെ കീഴില്‍ പിലാത്തോസ് രാജാവായിരുന്നു ബൈത്തുല്‍ മുക്വദ്ദസില്‍ ഭരണം നടത്തിയിരുന്നത്. ഈസാ (عليه السلام) നെപ്പറ്റി ആ ദുഷ്ടന്‍മാര്‍ രാജാവിന്‍റെ മുമ്പില്‍ പല ആരോപണങ്ങളും ഉന്നയിച്ചു. അദ്ദേഹം റോമന്‍ ഭരണകൂടത്തിനെതിരെ പ്രചാരവേല നടത്തുകയാണ്. ഞങ്ങള്‍ക്ക് രാജാവായി കൈസര്‍ തന്നെമതി എന്നൊക്കെയായിരുന്നു ആരോപണത്തിന്‍റെ താല്‍പര്യം. കേവലം ഒരു വിഗ്രഹാ രാധകനായ പിലാത്തോസ് അദ്ദേഹത്തെ വിളിപ്പിച്ചു വിചാരണ നടത്തിയതില്‍, ആരോപണങ്ങളൊന്നും ശരിയല്ലെന്നു തെളിഞ്ഞു. ‘അവനെ ക്രൂശിക്കുക’ എന്ന് ആര്‍ത്തു വിളിക്കുകയാണ് അവര്‍ ചെയ്തത്. നിങ്ങളുടെ ന്യായപ്രമാണം (തൗറാത്ത്) അനുസരിച്ചു വേണ്ടത് ചെയ്തുകൊള്ളുക എന്നു പിലാത്തോസ് അവരോട് പറഞ്ഞു. നിയമപ്രകാരം അവനെ കൊല്ലേണ്ടതാണെന്നും, കൊല്ലുവാന്‍ ഞങ്ങള്‍ക്കധികാരമില്ലല്ലോ എന്നുമായിരുന്നു അവരുടെ മറുപടി. അത്രയുമല്ല, അവനെ കൊലപ്പെടുത്താത്ത പക്ഷം താന്‍ (പിലാത്തോസ് രാജാവ്) റോമന്‍ കൈസറുടെ എതിരാളിയാണെന്ന് ഞങ്ങള്‍ കൈസറെ അറിയിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ വധിക്കുന്ന പാപത്തില്‍ നിന്നും ഞാന്‍ ഒഴിവാണെന്നും നിങ്ങള്‍ തന്നെ ആ പാപം ഏല്‍ക്കണമെന്നും അറിയിച്ചുകൊണ്ട് പിലാത്തോസ് അവസാനം യഹൂദികളുടെ ആവശ്യത്തിനു വഴങ്ങിക്കൊടുക്കുവാന്‍ നിര്‍ബന്ധിതനായി . ഈസാ (عليه السلام)ന്‍റെ ശിഷ്യ ഗണങ്ങളില്‍ യൂദാ (യൂദാസ്) എന്നു പേരായ ഒരാള്‍ അദ്ദേഹത്തെ ഒറ്റിക്കൊടുക്കുവാന്‍ മുപ്പതു പണം പ്രതിഫലം നിശ്ചയിച്ച് ഏറ്റിട്ടുണ്ടായിരുന്നു. അവന്‍ യഹൂദപുരോഹിതന്മാരെയും പിലാത്തോസിന്‍റെ പട്ടാളക്കാരെയും കൂട്ടി പന്തം കൊളുത്തി രാത്രി ഈസാ (عليه السلام)നെ തിരഞ്ഞുപോയി. അദ്ദേഹവും ഏതാനും ശിഷ്യന്മാരും ഒരു തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. യൂദാ ആംഗ്യം മുഖേന അദ്ദേഹത്തെ കാണിച്ചു കൊടുത്തു. കൂടെയുള്ളവര്‍ അദ്ദേഹത്തെ പിടിച്ചു ബന്ധിക്കുകയും മുള്‍ക്കിരീടം ധരിപ്പിക്കുക മുതലായ പല അക്രമങ്ങളും ചെയ്തുകൊണ്ട് അദ്ദേഹത്തെ കുരിശില്‍ കയറ്റുകയും ചെയ്തു. ഇതാണ് ബൈബ്‌ളില്‍ പറഞ്ഞതിന്‍റെ ചുരുക്കം. യഥാര്‍ത്ഥത്തില്‍, കുരിശു സംഭവത്തിന്‍റെ പര്യവസാനം മറ്റൊന്നായിരുന്നു. അവര്‍ ഒരാളെ പിടികൂടിയതും, കുരിശില്‍ തറച്ചതും ശരിതന്നെ. പക്ഷെ, ആ ആള്‍ ഈസാ (അ) ആയിരുന്നില്ല. അവരറിയാതെ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണുണ്ടായത്. അതെ, (وَمَكَرُوا وَمَكَرَ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ) (അവര്‍ കുതന്ത്രം പ്രയോഗിച്ചു അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹുവാകട്ടെ, തന്ത്രജ്ഞന്‍മാരില്‍വെച്ച് ഉത്തമനുമാകുന്നു) അടുത്ത വചനത്തില്‍ അല്ലാഹു പ്രയോഗിച്ച തന്ത്രമെന്തെന്ന് വിവരിക്കുന്നു:- വിഭാഗം - 6 3:55 إِذْ قَالَ ٱللَّهُ يَـٰعِيسَىٰٓ إِنِّى مُتَوَفِّيكَ وَرَافِعُكَ إِلَىَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُوا۟ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوْقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۖ ثُمَّ إِلَىَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنتُمْ فِيهِ تَخْتَلِفُونَ ﴾٥٥﴿ (അതെ)അല്ലാഹു പറഞ്ഞ സന്ദര്‍ഭം: 'ഈസാ, നിശ്ചയമായും, നിന്നെ ഞാന്‍ പൂര്‍ണമായി പിടിച്ചെടുക്കുകയും, നിന്നെ എന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അവിശ്വസിച്ചവരില്‍ നിന്നു നിന്നെ (ഞാന്‍) ശുദ്ധമാ ക്കുകയും, നിന്നെ പിന്‍പറ്റിയവരെ ക്വിയാമത്തു നാള്‍ വരേക്കും അവിശ്വസിച്ചവരുടെ മീതെ ആ (ക്കിവെ)ക്കുകയും ചെയ്യുന്നതാണ്. പിന്നീട്, എന്‍റെ അടുക്കലേക്കായിരിക്കും നിങ്ങളുടെ മടങ്ങിവരവ് അപ്പോള്‍ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍, നിങ്ങള്‍ക്കിട യില്‍ ഞാന്‍ വിധി കൽപിക്കുന്നതാകുന്നു. إِذْ قَالَ اللَّهُ അല്ലാഹു പറഞ്ഞ സന്ദര്‍ഭം يَا عِيسَىٰ ഈസാ إِنِّي നിശ്ചയമായും ഞാന്‍ مُتَوَفِّيكَ നിന്നെപൂര്‍ണമായെടുക്കുന്ന (പിടിച്ചെടുക്കുന്ന) വനാണ് وَرَافِعُكَ നിന്നെ ഉയര്‍ത്തുന്നവനുമാണ് إِلَيَّ എന്നിലേക്ക് وَمُطَهِّرُكَ നിന്നെ ശുദ്ധമാക്കുന്നവനുമാണ് مِنَ الَّذِينَ كَفَرُوا അവിശ്വസിച്ചവരില്‍ നിന്ന് وَجَاعِلُ ആക്കുന്നവനുമാണ് الَّذِينَ اتَّبَعُوكَ നിന്നെ പിന്‍പറ്റിയവരെ فَوْقَ മീതെ الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ إِلَىٰ يَوْمِ നാള്‍വരെ الْقِيَامَةِ ക്വിയാമത്തിന്‍റെ ثُمَّ إِلَيَّ പിന്നെ എന്‍റെ അടുക്കലേക്കാണ് مَرْجِعُكُمْ നിങ്ങളുടെ മടക്കം فَأَحْكُمُ അപ്പോള്‍ ഞാന്‍ വിധികല്‍പിക്കും, വിധിക്കും بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ فِيمَا യാതൊന്നില്‍ كُنتُمْ فِيهِ അതില്‍ നിങ്ങളായിരുന്നു تَخْتَلِفُونَ നിങ്ങള്‍ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലായി) കൊണ്ടിരിക്കും 3:56 فَأَمَّا ٱلَّذِينَ كَفَرُوا۟ فَأُعَذِّبُهُمْ عَذَابًا شَدِيدًا فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَمَا لَهُم مِّن نَّـٰصِرِينَ ﴾٥٦﴿ 'എന്നിട്ട്അപ്പോള്‍, യാതൊരു കൂട്ടര്‍ അവിശ്വസിച്ചുവോ അവരെ ഇഹത്തിലും, പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ ശിക്ഷിക്കും: അവര്‍ക്കു സഹായികളായിട്ട് (ആരും ഉണ്ടാകുക) ഇല്ലതാനും. فَأَمَّا എന്നാലപ്പോള്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ فَأُعَذِّبُهُمْ അവരെ ഞാന്‍ ശിക്ഷിക്കും عَذَابًا شَدِيدًا കഠിനമായ ശിക്ഷ فِي الدُّنْيَا ഇഹത്തില്‍ വെച്ചു وَالْآخِرَةِ പരത്തിലും وَمَا لَهُم അവര്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായിട്ടു (ആരും) 3:57 وَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَيُوَفِّيهِمْ أُجُورَهُمْ ۗ وَٱللَّهُ لَا يُحِبُّ ٱلظَّـٰلِمِينَ ﴾٥٧﴿ 'എന്നാല്‍, യാതൊരുകൂട്ടര്‍ വിശ്വസിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്ക് അവന്‍ [അല്ലാഹു] അവരുടെ പ്രതിഫലങ്ങള്‍ പൂര്‍ത്തിയാക്കി കൊടുക്കുകയും ചെയ്യും. അല്ലാഹു അക്രമികളെ സ്‌നേഹിക്കുകയില്ല.' وَأَمَّا الَّذِينَ എന്നാല്‍ യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു فَيُوَفِّيهِمْ അവര്‍ക്കവന്‍ നിറവേറ്റി (പൂര്‍ണമായി) കൊടുക്കും الصَّالِحَاتِ സല്‍കര്‍മങ്ങള്‍ أُجُورَهُمْ അവരുടെ പ്രതിഫലങ്ങള്‍, കൂലി وَاللَّهُ അല്ലാഹു لَا يُحِبُّ ഇഷ്ടപ്പെടുകയില്ല الظَّالِمِينَ അക്രമികളെ ഈസാ നബി (عليه السلام)യില്‍ അവിശ്വസിച്ചവര്‍ക്കെതിരെ അല്ലാഹുവും തന്ത്രം പ്രയോഗിച്ചുവെന്നു കഴിഞ്ഞ വചനത്തില്‍ പ്രസ്താവിച്ചുവല്ലോ. പ്രസ്തുത നടപടി പ്രയോഗത്തില്‍ വരുത്തും മുമ്പ് അതെങ്ങിനെയായിരിക്കുമെന്ന് ഈസാ (عليه السلام)ക്ക് അല്ലാഹു അറിയിച്ച വിവരമാണ് ഈ വചനത്തില്‍ കാണുന്നത്. അതിന്‍റെ സാരം ഇങ്ങിനെ സംഗ്രഹിക്കാം: ആ അവിശ്വാസികള്‍ എന്ത് കുതന്ത്രങ്ങള്‍ പ്രയോഗിച്ചാലും ശരി, അവരുടെ കെണിയില്‍ അകപ്പെടാതെ നിന്നെ (ഈസാ നബിയെ) ഞാന്‍ രക്ഷപ്പെടുത്തും. നിന്നെ ഞാന്‍ അവരില്‍ നിന്ന് പിടിച്ചെടുത്ത് എന്‍റെ അടുക്കലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും. അങ്ങനെ, ആ ദുഷ്ടന്മാരില്‍ നിന്നു നിനക്ക് ഞാന്‍ മോചനം നല്‍കും. നിന്നെ പിന്‍പറ്റിയിട്ടുള്ള സത്യവിശ്വാസികള്‍ക്ക് ക്വിയാമത്തുനാള്‍ വരെ ആ അവിശ്വാസി കളെക്കാള്‍ ഉന്നതസ്ഥാനം നല്‍കിക്കൊണ്ടിരിക്കും. അവസാനം എല്ലാവരും എന്‍റെ അടുക്കല്‍ മടങ്ങിവരുമല്ലോ. അപ്പോഴായിരിക്കും നിങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പുകളെ സംബന്ധിച്ച അന്തിമ തീരുമാനം ഞാന്‍ എടുക്കുക. അവിശ്വാസികള്‍ക്ക് ഇഹത്തിലും പരത്തിലും ഞാന്‍ കഠിനമായ ശിക്ഷ നല്‍കും. അതില്‍ നിന്നു അവരെ സഹായിച്ചു രക്ഷ നല്‍കുവാന്‍ ആര്‍ക്കും സാധ്യമല്ല. സത്യവിശ്വാസവും സല്‍ക്കര്‍മവും സ്വീകരിച്ചവര്‍ക്കുള്ള പ്രതിഫലം ഞാന്‍ പൂര്‍ണമായി നല്‍കി അനുഗ്രഹിക്കുകയും ചെയ്യും. അക്രമികളെ അല്ലാഹു സ്‌നേഹിക്കുക എന്ന പ്രശ്‌നമേ ഇല്ല. ഈസാ (عليه السلام)നെ കുരിശില്‍ തറച്ച് മൃഗീയമായ രൂപത്തില്‍ വധിക്കുവാനായിരുന്നുവല്ലോ യഹൂദികള്‍ വട്ടംകൂട്ടിയിരുന്നത്. അവരില്‍ നിന്ന് അദ്ദേഹത്തെ അല്ലാഹു രക്ഷിക്കുമെന്ന്; അദ്ദേഹത്തിനു നല്‍കിയ വാഗ്ദാനം അല്ലാഹു എങ്ങനെ പാലിച്ചുവെന്നു മറ്റൊരു സ്ഥലത്ത് അല്ലാഹു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌റാഈല്യര്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് പാത്രമാകുവാനുള്ള പലകാരണങ്ങളും എടുത്തു പറയുന്ന കൂട്ടത്തില്‍ അല്ലാഹുവിന്‍റെ റസൂലും മര്‍യമിന്‍റെ മകനുമായ മസീഹു ഈസായെ ഞങ്ങള്‍ കൊലപ്പെടുത്തിയിരിക്കുന്നുവെന്നുള്ള അവരുടെ വാദം ഉദ്ധരിച്ചുകൊണ്ട് സൂറത്തുന്നിസാഇല്‍ അല്ലാഹു പറയുന്നു: അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടില്ല; അദ്ദേഹത്തെ ക്രൂശിച്ചിട്ടുമില്ല. എങ്കിലും അവര്‍ക്കദ്ദേഹം തിരിച്ചറിയാതാക്കപ്പെട്ടിരിക്കുകയാണ്. നിശ്ചയമായും ഭിന്നാഭിപ്രായത്തിലായവര്‍, അദ്ദേഹത്തെക്കുറിച്ചു സംശയത്തില്‍ തന്നെയാകുന്നു. അവര്‍ക്ക് അദ്ദേഹത്തെപ്പറ്റി ഊഹത്തെ പിന്‍പറ്റുകയല്ലാതെ ഒരു അറിവുമില്ല. ഉറപ്പായും അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷേ, അല്ലാഹു തന്‍റെ അടുക്കലേക്ക് അദ്ദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്തത് . അല്ലാഹു പ്രതാപശാലിയും അഗാധജ്ഞനുമാകുന്നു. (നിസാഉ് : 157, 158) അതെ, അദ്ദേഹത്തെ കുരിശില്‍ തറച്ചു കൊല്ലുവാനുള്ള ഒരുക്കങ്ങളെല്ലാം അവര്‍ ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തെ അവര്‍ക്കു പിടികിട്ടിയില്ല. അദ്ദേഹമെന്നു ധരിച്ച് അദ്ദേഹത്തോടു രൂപ സാദൃശ്യമുള്ള ഒരാളെ പിടിച്ചു ക്രൂശിക്കുകയാണുണ്ടായത്. തങ്ങള്‍ കൊലപ്പെടുത്തിയതു അദ്ദേഹത്തെതന്നെയാണെന്ന് ഉറപ്പിക്കത്തക്ക ഒരു തെളിവോ ഉറപ്പായ അറിവോ അവര്‍ക്കില്ല. അവര്‍ ഊഹിച്ചത് അങ്ങിനെയാണെന്നു മാത്രം. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാകുന്നു. അല്ലാഹു അദ്ദേഹത്തെ അവങ്കലേക്കു ഉയര്‍ത്തിക്കളഞ്ഞു. പിന്നെ എങ്ങനെയാണ് അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തുക?! യേശുവിനെ തങ്ങള്‍ ക്രൂശിച്ചു കൊലപ്പെടുത്തിയെന്നു അഹങ്കരിക്കുന്ന യഹൂദികള്‍ക്കോ, യഥാര്‍ത്ഥം മനസ്സിലാക്കുവാന്‍ കഴിയാതിരിക്കുകയും, ക്രമേണ ആ സങ്കല്‍പത്തെ അടിസ്ഥാനമാക്കി പുതിയൊരു മതസംഹിത കെട്ടിപ്പടുത്തുണ്ടാക്കുകയും ചെയ്ത ക്രിസ്ത്യാനികള്‍ക്കോ ആ സംഭവത്തിന്‍റെ സാക്ഷാല്‍ രൂപം അറിഞ്ഞൂകൂടാ. അല്ലാഹു പറഞ്ഞതുപോലെ, അവര്‍ കുരിശിലേറ്റിയത് യേശുവിനെത്തന്നെയാണെന്നോ, അവര്‍കൊലപ്പെടുത്തിയത് അദ്ദേഹത്തെത്തന്നെയാണന്നോ അവര്‍ക്ക് ഉറപ്പില്ലെന്നുള്ള യഥാര്‍ത്ഥം ബൈബ്‌ളിന്‍റെ പ്രസ്താവനകളില്‍ നിന്ന് തന്നെ മനസ്സിലാകുന്നതാണ്. അദ്ദേഹത്തെ പിടിച്ചുകൊണ്ട് വന്നവര്‍ അദ്ദേഹത്തെ നേരില്‍ അറിയാത്തവരായിരുന്നു. രാത്രി പന്തം കൊളുത്തികൊണ്ടാണ് അവര്‍ തോട്ടത്തില്‍ അദ്ദേഹത്തെ തിരഞ്ഞു നടന്നത്. വിചാരണ സമയത്ത് യഹൂദികള്‍ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളൂ. യേശുവിനോട് രൂപ സാദൃശ്യമുള്ള ആളുകള്‍ വേറെയും ഉണ്ടായിരുന്നു. യേശുവിന്‍റെ തന്നെയും രൂപം മാറുന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നു. ചില മണിക്കൂറുകള്‍ മാത്രമെ അദ്ദേഹം കുരിശില്‍ തറക്കപ്പെട്ടവനായിരുന്നുള്ളൂ. (*) കുരിശില്‍ നിന്നിറക്കിയപ്പോള്‍ മുറിവില്‍ നിന്ന് രക്തം ഒഴുകിയിരുന്നു എന്നിങ്ങനെയുള്ള പല പ്രസ്താവനകളും, അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ എന്ന ശിഷ്യനെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ പരാമര്‍ശങ്ങളും വസ്തുനിഷ്ഠമായി പരിശോധിക്കുന്നവര്‍ക്ക് ഈ വാസ്തവം ബോധ്യമാകും. കൂടുതല്‍ വിശദീകരണത്തിന് മുതിരുന്ന പക്ഷം അത് കുറേ ദീര്‍ഘിച്ചു പോകുന്നതാണ്. (*) അക്കാലത്ത് നിലവിലുള്ള കുരിശു മരത്തിന്‍റെ രൂപവും, അതില്‍ മനുഷ്യരെ ക്രൂശിക്കുന്ന സമ്പ്രദായവും നോക്കുമ്പോള്‍ കുരിശില്‍ തറക്കപ്പെട്ട ആള്‍ മരണപ്പെടുവാന്‍ രണ്ടു മൂന്നുദിവസം വേണ്ടിവരുമായിരുന്നു. ദുര്‍വ്യാഖ്യാനവും, മുന്‍വിധിയും യുക്തിവാദവുമൊക്കെ ഒരു ഭാഗത്ത് ഒതുക്കിവെച്ചുകൊണ്ട് ശുദ്ധ മനസ്സോടെ അല്ലാഹു വ്യക്തമായ ഭാഷയില്‍ പ്രസ്താവിച്ചതെന്തും മുഖവിലക്കു സ്വീകരിക്കുവാനുള്ള സന്നദ്ധതയോടെ ഈ ക്വുര്‍ആന്‍ വചനവും, സൂ: നിസാഇല്‍ നിന്ന് മേലുദ്ധരിച്ച വചനവും വായിക്കുന്ന ഒരു മുസ്‌ലിമിന് മറ്റു മനുഷ്യരെപോലെ ഈസാ നബി (عليه السلام) മരിച്ചു മണ്ണടിഞ്ഞു പോയിരിക്കുകയാണെന്നു വിശ്വസിക്കുവാന്‍ കഴിയുകയില്ല. അല്ലാഹു തന്‍റെ അടുക്കലേക്കു അദ്ദേഹത്തെ ഉയര്‍ത്തി (رَفَعَهُ الَّلهُ إِلَيْه) എന്നു പറഞ്ഞതിന്‍റെ അര്‍ത്ഥം അദ്ദേഹത്തിന്‍റെ ആത്മാവിനെ പിടിച്ചുകൊണ്ടുപോയി എന്നാണെന്നോ, അവന്‍റെ അടുക്കല്‍ അദ്ദേഹത്തിനു ഉന്നത പദവി നല്‍കി എന്നാണെന്നോ പറഞ്ഞുതൃപ്തിപ്പെടുവാനും സാധ്യമല്ല. അദ്ദേഹത്തെ അവര്‍കൊലപ്പെടുത്തിയിട്ടില്ല (وَمَا قَتَلُوه) എന്നും, അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ല (وَمَا صَلَبُوه) എന്നുമുള്ള വാക്യങ്ങളില്‍ ‘അദ്ദേഹത്തെ’ എന്ന സര്‍വ്വ നാമം (ضَمِير) കൊണ്ടുള്ള വിവക്ഷ എതൊന്നാണോ അതേ വസ്തുതതന്നെയായിരിക്കണമല്ലോ ‘അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കു ഉയര്‍ത്തി’ (رَفَعَهُ الَّلهُ إِلَيْه) എന്ന വാക്യത്തിലെ സര്‍വ്വ നാമം കൊണ്ടുള്ള വിവക്ഷയും വക്രതയില്ലാത്ത ഏതൊരുസാമാന്യ ബുദ്ധിക്കും മനസ്സിലാക്കാവുന്നതാണിത്. ആദ്യത്തെ രണ്ടിലും ജഡവും ആത്മാവും കൂടിയുള്ള ഈസാ നബി (عليه السلام)യാണ് ഉദ്ദേശ്യമെങ്കില്‍ മുന്നാമത്തേതിലും അങ്ങിനെത്തന്നെ. ആദ്യത്തെ രണ്ടിലും ജഡവും ആത്മാവും കൂടിയ ദേഹമാണെന്നും, മൂന്നാമത്തേതില്‍ മാത്രം അദ്ദേഹത്തിന്‍റെ ആത്മാവ് മാത്രമാണെന്നു- അല്ലെങ്കില്‍ ജഡം മാത്രമാണെന്നും- പറയുന്നതിന് നീതീകരണമില്ല. ഭാഷാചട്ടങ്ങള്‍ക്കോ യുക്തിക്കോ അതു യോജിക്കുന്നതുമല്ല. رَفَعَهُ الَّلهُ إِلَيْه (അല്ലാഹു അവങ്കലേക്ക് അദ്ദേഹത്തെ ഉയര്‍ത്തി) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, അദ്ദേഹത്തിനു അല്ലാഹുവിങ്കല്‍ ഉന്നത പദവി നല്‍കി എന്നാണെന്നുള്ള വാദം, പാമരന്മാരെ പകിട്ടാക്കുവാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ. കാരണം. ഒരു ക്രിയയുമായി ബന്ധപ്പെടുത്തിക്കൊണ്ട് അതിനു ശേഷം اِلى (ഇലാ) എന്ന അവ്യയം വരുമ്പോള്‍ ആ ക്രിയ സംഭവിക്കുന്ന കാലത്തിന്‍റെയോ, സ്ഥലത്തിന്‍റെയോ അവസാനം കുറിക്കുവാനുള്ളതായിരിക്കും അത്. (يعنى لانتهاء الغاية الزمانية اوالمكانية) ഈ അവ്യയത്തിന് മലയാളത്തില്‍ നാം ‘-ലേക്ക്’ എന്നും ‘വരെ’എന്നും സാധാരണ വിവര്‍ത്തനം നല്‍കാറുള്ളതും ഇതേ അര്‍ത്ഥം ഉദ്ദേശിച്ചു തന്നെയാകുന്നു. അതായത്, അല്ലാഹുവിങ്കലേക്ക് എത്തുന്നതുവരെ അദ്ദേഹത്തെ അവന്‍ ഉയര്‍ത്തിക്കൊണ്ടുപോയി എന്നു സാരം. നമ്മുടെ മുമ്പിലുള്ള ഈ വചനത്തില്‍ رافعك الى (എന്നിലേക്കു ഉയര്‍ത്തുന്നു) എന്നും, സൂറ: നിസാഇലെ വചനത്തില്‍ رَفَعَهُ الَّلهُ إِلَيْه (അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തി) എന്നുമാണല്ലോ ഉള്ളത്. എന്നാല്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തി എന്നു പറഞ്ഞതിന്‍റെ താല്‍പര്യമെന്താണ്; ചോദ്യം ഇതാണ്: ഇനി ആലോചിക്കുവാനുള്ള ത്. ആകാശത്തേക്ക് ഉയര്‍ത്തി എന്നാണതിന്‍റെ താൽപര്യമെന്നത്രെ പണ്ഡിതന്മാരുടെ അടുക്കലുള്ള ബലപ്പെട്ട അഭിപ്രായം. ഏതായാലും മേല്‍പോട്ടു ഉയര്‍ത്തിക്കൊണ്ടുപോയി എന്നതില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായ വ്യത്യാസമില്ല, ഉപരിലോകത്തേക്ക് എന്ന് സാമാന്യമായി പറയാം. എന്നല്ലാതെ, സ്ഥാനം തിട്ടപ്പെടുത്തിപ്പറയുവാന്‍ തക്ക തെളിവുകളില്ല. യഥാര്‍ത്ഥം അല്ലാഹുവിന്നറിയാം. അല്ലാഹുവിങ്കല്‍ ഉന്നത പദവി നല്‍കുക എന്നുള്ള ഈ പുതിയ അര്‍ത്ഥം കല്‍പിക്കുന്നവര്‍, അതിനെ ന്യായീകരിക്കുവാന്‍ ഇദ്‌രീസ് നബി (عليه السلام)യെപ്പറ്റി സൂറത്തു മര്‍യമില്‍ وَرَفَعْنَاهُ مَكَانًا عَلِيًّا (അദ്ദേഹത്തെ നാം ഉന്നതമായ ഒരു സ്ഥാനത്തു ഉയര്‍ത്തിവെച്ചിരിക്കുന്നു) എന്നു പറഞ്ഞിട്ടുള്ളതിനെ എടുത്തു കാണിക്കാറുണ്ട്. ഇതില്‍ ‘ഇലാ’ (اِلى) എന്ന അവ്യയം ഇല്ലെന്നുമാത്രമല്ല; ഉന്നതമായ ഒരു സ്ഥാനത്ത് എന്നു അല്ലാഹു തന്നെ സ്പഷ്ടമാക്കുകയും ചെയ്തിരിക്കുന്നു. നേരെ മറിച്ച് ഉന്നതമായ ഒരു സ്ഥാനത്തേക്ക് (الى مكان علي) എന്നായിരുന്നു അല്ലാഹു പറഞ്ഞതെങ്കില്‍ മുകളില്‍ പ്രസ്താവിച്ച പ്രകാരം തന്നെയായിരിക്കും ഇവിടെയും ഉദ്ദേശ്യം. നമസ്‌കാരത്തിലെ ഒരു പ്രാര്‍ത്ഥനയില്‍ (എന്നെ ഉയര്‍ത്തണേ) وَارْفَعَنى എന്നുള്ളതും ഇവര്‍ എടുത്ത് കാണിക്കാറുണ്ട്. ഇതിലും (اِلى) എന്ന അവ്യയം ഇല്ലല്ലോ. അറബി ഭാഷയെ സംബന്ധിച്ചു പ്രാഥമിക ജ്ഞാനമെങ്കിലും ഉള്ളവര്‍ക്കറിയാം. ക്രിയകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അവ്യയങ്ങള്‍ക്കനുസരിച്ച് ക്രിയകളുടെ അര്‍ത്ഥത്തില്‍ വ്യത്യാസം നേരിടുമെന്ന്. ‘ക്വാദിയാനികള്‍’ എന്നപേരില്‍ അറിയപ്പെടുന്ന അഹമ്മദീ മതക്കാര്‍ക്ക് അവരുടെ പുതിയ മതാടിസ്ഥാനങ്ങള്‍ കെട്ടിപ്പൊക്കുന്നതിന് ഈസാ (عليه السلام) മരണപ്പെട്ടു പോയിട്ടുണ്ടെന്ന് സ്ഥാപിക്കേണ്ടുന്ന ഗതികേടുള്ളതുകൊണ്ട് അവരും പുരോഗമനവാദികളെന്നു സ്വയം അവകാശപ്പെടുന്ന ചില മുസ്‌ലിം യുക്തിവാദികള്‍ക്ക് അവരുടെ യുക്തിവാദങ്ങള്‍ക്കും ശാസ്ത്രീയ നിഗമനങ്ങള്‍ക്കും നിരക്കായ്കകൊണ്ട് അവരും ഈസാ നബി (عليه السلام)യെ ഉപരിലോകത്തേക്കു അല്ലാഹു ഉയര്‍ത്തിയതിനെ നിഷേധിക്കുന്നവരാകുന്നു. ഈ ക്വുര്‍ആന്‍ വചനങ്ങളെ- കുറെ പാടുപെട്ടാലും -തങ്ങള്‍ക്കു അനുകൂലമായി അവര്‍ വ്യാഖ്യാനിക്കുകയും ചെയ്തുവരുന്നു. അവരുടെ ചില അര്‍ത്ഥ വ്യാഖ്യാനങ്ങളെ സൂചിപ്പിച്ചാണ് നാം മുകളില്‍ ചിലതെല്ലാം സംസാരിച്ചത്. വളരെ കാര്യമായി അവര്‍ കടിച്ചു തൂങ്ങാറുള്ള ഒരു വാക്കാണ് (مُتَوَفِيكَ) (മുതവഫ്ഫീക) എന്നുള്ളത്. ‘നാം നിന്നെ മരണപ്പെടുത്തുന്നതാണ് ‘ എന്നും മറ്റുമാണ് അവര്‍ ഈ വാക്കിനു അര്‍ത്ഥമാക്കുന്നത് . അത്‌കൊണ്ട് ഈ വാക്കിനെപ്പറ്റിയും അല്‍പമൊന്നു ആലോചിക്കേണ്ടിയിരിക്കുന്നു. (تَوَفِّي) (തവഫ്ഫീ) എന്ന ധാതുവില്‍ നിന്നുള്ള കര്‍തൃ നാമം (اسم فاعل) ആണത്. നിറവേറ്റി എടുക്കുക, പൂര്‍ണമായെടുക്കുക, മുഴുവന്‍ എടുക്കുക,’ എന്നൊക്കെയാണ് അതിന്‍റെ സാക്ഷാല്‍ അര്‍ത്ഥം. കടം മുഴുവന്‍ തീര്‍ത്തുവാങ്ങി എന്ന ഉദ്ദേശ്യത്തില്‍ (تَوَفَّى الدِينَ) എന്നു പറയാറുള്ളത് ഈ അര്‍ത്ഥമനുസരിച്ചാകുന്നു. മരണം മനുഷ്യനെ മുഴുവനുമായി പിടിച്ചെടുത്തു പോകുന്നതുകൊണ്ട് മരണത്തെ ഉദ്ദേശിച്ചും, ഉറക്കം കേവലം ഒരു അര്‍ദ്ധമരണമായതുകൊണ്ട് ഉറക്കത്തെ ഉദ്ദേശിച്ചും ഈ വാക്കു ഉപയോഗിക്കാറുണ്ടു താനും. ‘മരണപ്പെട്ടു’ എന്ന ഉദ്ദേശ്യത്തില്‍ ‘കാലം കഴിഞ്ഞു, കാലഗതി പ്രാപിച്ചു, കഥ കഴിഞ്ഞു’ എന്നൊക്കെ മലയാളത്തില്‍ പറയപ്പെടാറുള്ളതുപോലെ ഒരു പ്രയോഗമാണിതും. അഥവാ വാക്കര്‍ത്ഥമോ, ഭാഷാര്‍ത്ഥമോ എന്ന നിലക്കല്ല- സന്ദര്‍ഭത്തിനൊത്ത ഉദ്ദേശ്യാര്‍ത്ഥം എന്ന നിലക്കാണത് എന്നു സാരം. (تَوَفِّي എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങളെയും, പ്രയോഗങ്ങളെയും കുറിച്ച് സുമര്‍: 42, സജദ: 11 എന്നീ വചനങ്ങളുടെ വ്യാഖ്യാനത്തില്‍ കൂടുതല്‍ വിവരിക്കുന്നുണ്ട്.) മരണവേളയിലും ഉറക്കിലും അല്ലാഹു ആളുകളെ പിടിച്ചെടുക്കുന്നു ( اللهُ يَتَوَفَّى الْأنْفُسَ حِينَ مَوْتِهَا ) എന്ന് സുമര്‍ 42ലും, സ്ത്രീകളുടെ ഇദ്ദഃയെപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യെ, അവരെ മരണം പിടിച്ചെടുക്കുന്നതുവരെ (حَتَّى يَتَوَفّاَهُنَّ الْمَوْتُ) എന്നു നിസാഉ് 15 ലും അല്ലാഹു പറഞ്ഞിരിക്കുന്നു. രണ്ടു സ്ഥലത്തും (تَوَفَى) എന്ന വാക്കു തന്നെയാണുള്ളത്. ആ വാക്കിന് ‘മരണപ്പെടുത്തുക’ എന്നു അര്‍ത്ഥം കല്‍പിക്കുന്ന പക്ഷം, ഒന്നാമത്തെ വാക്യത്തിനു ‘മരണവേളയിലും ഉറക്കിലും അല്ലാഹു ആളുകളെ മരണപ്പെടുത്തുന്നു’ എന്നും, രണ്ടാമത്തെ വാക്യത്തിനു ‘അവരെ മരണപ്പെടുത്തുന്നതുവരെ’ എന്നും ആയിരിക്കണമല്ലോ അര്‍ത്ഥം വരുക. ഇതു തികച്ചും നിരര്‍ത്ഥമാണെന്നു പറയേണ്ടതില്ല. ചുരുക്കത്തില്‍, (توَفِّي) എന്ന വാക്കിന്‍റെ സാക്ഷാല്‍ അര്‍ത്ഥം ‘മരണപ്പെടുത്തുക’ എന്നോ ‘ജീവിതം അവസാനിപ്പിക്കുക’ എന്നോ അല്ലെന്നു ഇതില്‍ നിന്നൊക്കെ വ്യക്തമാണ്. ശരി; വാസ്തവം ഇതാണെങ്കിലും (انى متوفيك) എന്ന വാക്കിന്‍റെ ഉദ്ദേശ്യാര്‍ത്ഥമെന്ന നിലക്ക് ‘ഞാന്‍ നിന്നെ മരണപ്പെടുത്തുന്നതാണ് എന്ന് എന്തുകൊണ്ട് അതിനു അര്‍ത്ഥമാക്കിക്കൂടാ? എന്നു ചോദിക്കപ്പെട്ടേക്കാം. തുടര്‍ന്നു കൊണ്ട് وَرَافِعُكَ إِلَيَّ (നിന്നെ എന്‍റെ അടുക്കലേക്ക് ഉയര്‍ത്തുന്നതുമാണ്) എന്നു കൂടിപറഞ്ഞിരിക്കകൊണ്ട് ആ ഉദ്ദേശ്യാര്‍ത്ഥം ഇവിടെ കല്‍പിക്കുവാന്‍ നിവൃത്തിയില്ല. ഇതാണിതിനു മറുപടി. കാരണം, മരണപ്പെട്ട ആളെ ഉയര്‍ത്തുന്നത് ഒന്നുകില്‍ അയാളുടെ ജഡത്തെ ഉയര്‍ത്തുകവഴിയോ,ആത്മാവിനെ ഉയര്‍ത്തുകവഴിയോ മാത്രമെ സാദ്ധ്യമാകുകയുള്ളൂ. ഇത് രണ്ടും ശരിയല്ലെന്നു, ജഢവും ആത്മാവും ചേര്‍ന്നുള്ള ഈസാ (عليه السلام)നെ ഉയര്‍ത്തുമെന്നേ അതിന് അര്‍ത്ഥമായിരിക്കുവാന്‍ പാടുള്ളൂവെന്നും നാം മുകളില്‍ ചൂണ്ടിക്കാട്ടിയല്ലോ. ഈസാ (അ) മരണപ്പെട്ടുപോയിട്ടുണ്ട്- ഉപരിലോകത്തേക്ക് ഉയര്‍ത്തപ്പെടുകയുണ്ടായിട്ടില്ല- എന്നു വാദിക്കുന്നവര്‍, തങ്ങളുടെ ഒരു ഊന്നുവടിയായി ഉപയോഗിക്കാറുള്ള ഒരു ക്വുര്‍ആന്‍ വചനമാണ് ( وَآوَيْنَاهُمَا إِلَى رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ ) (അവര്‍ രണ്ടാള്‍ക്കും- ഈസാക്കും മാതാവിനും- നിവാസ യോഗ്യവും ഒഴുക്കു ജലമുള്ളതുമായ ഒരു മേടു പ്രദേശത്തേക്കു നാം അഭയം നല്‍കി.) എന്ന സൂ: മുഅ്മിനൂനിലെ 50-ാം വചനം. യഹൂദികള്‍ അദ്ദേഹത്തെ കുരിശില്‍ തറച്ചു കൊല്ലാന്‍ വട്ടം കൂട്ടിയപ്പോള്‍, അദ്ദേഹത്തെയും മാതാവിനെയും അവരുടെ ഉപദ്രവം ഏല്‍ക്കാത്ത ഒരുസ്ഥലത്തേക്കു രക്ഷപ്പെടുത്തിയെന്നും, അവിടെ വെച്ച് അദ്ദേഹം മതപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നുവെന്നും അങ്ങനെ അവിടെവെച്ച് സ്വാഭാവികമായി മരണം പ്രാപിച്ചുവെന്നുമൊക്കെയാണ് അവര്‍ ആ വചനത്തിനു നല്‍കുന്ന വ്യാഖ്യാനം. ക്വാദിയാനീ (അഹമ്മദീ) മതക്കാരാകട്ടെ, ഇതൊന്നുകൂടി വലിച്ചുനീട്ടി വിശദീകരിച്ചുകൊണ്ട് ആ മേടുപ്രദേശംകൊണ്ട് കാശ്മീര്‍ പ്രദേശമാണെന്നും, അവിടെ ഈസാ (عليه السلام)ന്‍റെ ക്വബ്ര്‍ നിലവിലുണ്ടെന്നും മറ്റും ജല്‍പിച്ചു വരുന്നു. സത്യത്തിന്‍റെ കണികപോലുമില്ലാത്ത ചില കെട്ടുകഥകളും, ദുഃസ്സമര്‍ത്ഥനങ്ങളും മാത്രമാണിതെല്ലാം. ഈസാ (عليه السلام) ശിശുവായിരിക്കുമ്പോള്‍, അന്നവിടെ രാജാവായിരുന്ന ഹിറോദോത്തസ് അദ്ദേഹത്തെ വധിക്കുവാന്‍ നടത്തിയ ഗൂഢശ്രമത്തില്‍ നിന്ന് അദ്ദേഹത്തിനെയും മാതാവിനെയും അല്ലാഹു രക്ഷപ്പെടുത്തിയതിനെ ഉദ്ദേശിച്ചാണ് ആ വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. ഇക്കൂട്ടര്‍ ജല്‍പിക്കുന്നതുപോലെ, കുരിശു സംഭവത്തില്‍ നിന്നു അദ്ദേഹത്തെ രക്ഷപ്പെടുത്തിയതിനെ സംബന്ധിച്ചല്ലതന്നെ, അതേ വചനത്തില്‍ ആദ്യം (وَجَعَلْنَا ابْنَ مَرْيَمَ وَأمُّهُ آيَة) (മര്‍യമിന്‍റെ മകനെയും, അവന്‍റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തിരിക്കുന്നു.) എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം പിതാവില്ലാതെ ജനിച്ചതിലടങ്ങിയ ദൃഷ്ടാന്തത്തെ ഓര്‍മിപ്പിച്ചശേഷം, അതേ തുടര്‍ന്നാണ് ആ വാക്യം അല്ലാഹു അവിടെ പറഞ്ഞിരിക്കുന്നത്. അപ്പോള്‍, അതോടു ബന്ധപ്പെട്ട ഒരു വിഷയമാണ്- കുരിശു സംഭവത്തോടു ബന്ധപ്പെട്ട ഒരു വിഷയമല്ല. – അതെന്നു വ്യക്തമാണല്ലോ. ബൈബ്‌ളില്‍ കാണുന്നത് പോലെ, കുരിശു സംഭവം നടക്കുന്ന കാലത്ത് അദ്ദേഹത്തിന്‍റെ മാതാവ് മര്‍യം (അ) ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നു വന്നാല്‍ തന്നെയും കുരിശു സംഭവവുമായി ബന്ധപ്പെട്ട ഒരു അഭയം നല്‍കലിനെ ഉദ്ദേശിച്ചാണ് ആ വചനത്തില്‍ പ്രസ്താവിച്ചതെന്ന് തെളിയിക്കുവാന്‍ ഇക്കൂട്ടര്‍ക്കു സാധ്യമല്ലതാനും. അല്ലാഹു പ്രസ്താവിച്ച ആ മേടു പ്രദേശം (ربوة) ദിമശ്ക്വി (ഡമസ്‌കസി) ലാണെന്നും, ബൈത്തുല്‍ മുക്വദ്ദസിലാണെന്നും, ഫലസ്തീനിലെ റംലയിലാണെന്നും, ഈജിപ്തിലാണെന്നുമൊക്കെ അഭിപ്രായങ്ങള്‍ കാണാം. ഇവിടങ്ങളിലെല്ലാം ഈസാ നബി (عليه السلام)യും മാതാവും താമസിച്ചിട്ടുള്ളതായിരിക്കാം ഇതിനു കാരണം. (അല്ലാഹുവിനറിയാം) ഏതായാലും കാശ്മീരിലാണെന്ന് – കഴിഞ്ഞ ചില ദശവല്‍സരങ്ങളിലായി ക്വാദിയാനി മതക്കാര്‍ പറഞ്ഞു പ്രചരിപ്പിക്കുന്നതിനുമുമ്പ്- ഒരു പണ്ഡിതനും പറയുകയുണ്ടായിട്ടില്ല. പറയുവാന്‍ ന്യായവുമില്ല. ബൈബ്‌ളിന്‍റെ പ്രസ്താവന ശരിയാണെങ്കില്‍, ആ മേടുപ്രദേശം ഈജിപ്തിലായിരിക്കുമെന്ന് അനുമാനിക്കുവാന്‍ സാധ്യതയുണ്ട്താനും. ബൈബ്ള്‍ പറയുന്നുഃ. ‘കര്‍ത്താവിന്‍റെ ദൂതന്‍ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി. നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയേയും കൂട്ടികൊണ്ട് മിസ്രയീമി (ഈജിപ്തി)ലേക്കു ഓടിപ്പോയി ഞാന്‍ നിന്നോടു പറയും വരെ അവിടെ പാര്‍ക്കുക. ഹെറോദാവു (രാജാവു) ശിശുവിനെ നശിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാന്‍ ഭാവിക്കുന്നു എന്നു പറഞ്ഞു… ഹെറോദാവിന്‍റെ മരണത്തോളം അവന്‍ അവിടെ പാര്‍ത്തു… എന്നാല്‍, ഹെറോദാവു കഴിഞ്ഞുപോയ ശേഷം കര്‍ത്താവിന്‍റെ ദൂതന്‍ മിസ്രയീമില്‍ വെച്ച് യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി. ശിശുവിനു പ്രാണഹാനി വരുത്തുവാന്‍ നോക്കിയവന്‍ മരിച്ചു പോയതു കൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടി യിസ്രായേല്‍ ദേശത്തേക്കു പോക എന്നു പറഞ്ഞു. അവന്‍ അവരേയും കൂട്ടി യിസ്രായേല്‍ ദേശത്തു വന്നു’ (മത്തായി അദ്ധ്യായം : 2ല്‍ 13-22) (യഹൂദന്മാരുടെ രാജാവ് പിറക്കാറായിട്ടുണ്ടെന്നു ജോത്സ്യന്‍മാരില്‍നിന്നു അറിവു കിട്ടിയതനുസരിച്ചാണ് ഹിറോദസ് (ഹെറോദാവ്) രാജാവ് അദ്ദേഹത്തെ തേടിപ്പിടിക്കുവാന്‍ ശ്രമിച്ചതെന്നും, രണ്ടു വയസിനു താഴെയുള്ള ശിശുക്കളെ ഇക്കാരണത്താല്‍ (بيت لحم) ബത്‌ലഹേമില്‍ കൊലപ്പെടുത്തുകയുണ്ടായിട്ടുെന്നും അതില്‍ പ്രസ്താവിച്ചു കാണാം. إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ എന്ന വാക്യത്തിന്‍റെ വ്യാഖ്യാന വിവരണത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ ഏതാനും ചില അഭി പ്രായ വ്യത്യാസങ്ങള്‍ കാണാവുന്നതാണെങ്കിലും, ഈസാ നബി (അ) യുടെ ഐഹിക ജീവിതം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ ഉപരിലോകത്തേക്കു അല്ലാഹു ഉയര്‍ത്തിക്കൊണ്ടു പോകുമെന്നാണ് അതിന്‍റെ ഉദ്ദേശ്യമെന്നും, അദ്ദേഹം ഉപരിലോകത്തേക്കു ഉയര്‍ത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്നുമുള്ളതില്‍ അവരെല്ലാം ഏകാഭിപ്രായക്കാരാകുന്നു. ബലവത്തായ പല ഹദീഥുകളില്‍ നിന്നും പ്രസിദ്ധമായി അറിയപ്പെടുന്നതുപോലെ, ലോകാവസാനഘട്ടമാകുമ്പോള്‍ അദ്ദേഹം ഭൂമിയില്‍ ഇറങ്ങിവരുമെന്നുള്ളതിലും അവര്‍ക്കിടയില്‍ ഭിന്നിപ്പില്ല. ആരും തന്നെ അദ്ദേഹം ഉപരിലോകത്തേക്കു ഉയര്‍ത്തപ്പെട്ടിട്ടില്ലെന്നോ, മറ്റു മനുഷ്യരെപ്പോലെ അദ്ദേഹവും മരണപ്പെട്ട് ക്വബ്‌റില്‍ അടക്കപ്പെട്ടുപോയിരിക്കുകയാണെന്നോ പറയുന്നില്ല. യേശുക്രിസ്തു ശത്രുക്കളാല്‍ ക്രൂശിക്കപ്പെട്ടുവെന്നും, ശിഷ്യന്മാരില്‍ ഒരാളായ യൂദാസാണ് അദ്ദേഹത്തെ ഒറ്റിക്കൊടുത്തതെന്നും, മൂന്നാം ദിവസമോ മറ്റോ ശവക്കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുകയും ആകാശത്തേക്കുയര്‍ത്തപ്പെടുകയും ചെയ്തുവെന്നുമാണ് ബൈബ്‌ളും ക്രിസ്ത്യാനികളും പറയുന്നത്. പക്ഷേ, കുരിശു സംഭവത്തെയും ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിനേയും സംബന്ധിച്ചു ബൈബ്‌ളിലെ സുവിശേഷങ്ങളും, പ്രസ്താവനകളും പരിശോധിച്ചാല്‍ അവ പരസ്പര വൈരുദ്ധ്യം നിറഞ്ഞതായി കാണാവുന്നതാണ്. അതുകൊണ്ട് അവയെ ആസ്പദമാക്കി ആ സംഭവത്തിനു ഒരു ഐക്യ രൂപം നിര്‍ണയിക്കുവാന്‍ ക്രിസ്ത്യാനികള്‍ക്കു തന്നെയും സാധിക്കാതെയാണിരിക്കുന്നത്.(*) (*) ഈ വിഷയകമായി വേദപുസ്തക നിഘണ്ടുവില്‍ ഒരു നീണ്ട പ്ര സ്താവന തന്നെ കാണാവുന്നതാണ്. അതിലെ ചില വരികളുടെ ചുരുക്കം ഇപ്രകാരമാകുന്നു. ‘അതിനു ഒന്നാമത്തെ തെളിവു നാലു സുവിശേഷങ്ങളല്ല. അവയിലെ വൃത്താന്തങ്ങളെ ഒത്തുനോക്കി പരിശോധിക്കുന്നവര്‍ അബദ്ധമായ അഭിപ്രായത്തിനു അധീനരാകും. സുവിശേഷങ്ങള്‍ എഴുതപ്പെടുന്നതിന് അനേക സംവത്സരങ്ങള്‍ക്ക് മുമ്പ് യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന് അനേകായിരം (?) പേര്‍ വിശ്വസിക്കുകയും, അതിന്‍റെ പേരില്‍ അവര്‍ മര്‍ദ്ദനത്തിന് വിധേയരാവുകയും ചെയ്തിട്ടുണ്ട്. അതാണ് പ്രധാന തെളിവ്. അതിനെ ആസ്പദമാക്കിയാണ് സുവിശേഷങ്ങളില്‍ പ്രതിപാദിക്ക പ്പെട്ടിരിക്കുന്നത്… ഈ വിഷയത്തില്‍ പ്രധാന തെളിവ് നാലു സുവിശേഷങ്ങളല്ല. ക്രിസ്ത്വബ്ദം 55ാം കൊല്ലത്തില്‍ എഴുതപ്പെട്ട കൊരിന്ത്യര്‍ക്കെഴുതിയ പൗലോസിന്‍റെ ഒന്നാം ലേഖനമാണ് തെളിവ്. ഇവന്‍ ക്രിസ്തുവിന് ശേഷം മുന്നോ നാലോ, ഏഴോ കൊല്ലം കഴിഞ്ഞ് വിശ്വസിച്ച ആളാണ്.’ (വേ. പു. നി. പേജ് 410) ബൈബ്‌ളിലെ പരസ്‌പര വിരുദ്ധമായ പ്രസ്താവനകള്‍ ക്രിസ്ത്യാനികളെ തന്നെ ഒരെത്തും പിടിയും കിട്ടാതെ കുഴക്കിയിരിക്കുകയാണെന്ന് ഇതില്‍ നിന്ന് സ്പഷ്ടമാണല്ലോ. ക്രിസ്തുമതത്തില്‍ നിലവിലുള്ള മിക്ക വിശ്വാസ സിദ്ധാന്തങ്ങളുടെയും കാരണക്കാരന്‍ പൗലോസാണെന്നുള്ളതും പ്രസ്താവ്യമത്രെ. ലോകാവസാനകാലത്ത് ഈസാ (عليه السلام) ഭൂമിയില്‍ ഇറങ്ങിവരുമെന്നും, ഇസ്‌ലാമിന്‍റെ നിയമ നടപടികള്‍ക്കനുസരിച്ച് അദ്ദേഹം നീതിന്യായം നടത്തുമെന്നും, ക്രിസ്ത്യാനികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ പല നടപടികളെയും അദ്ദേഹം എതിര്‍ക്കുമെന്നും മറ്റും നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ബുഖാരി, മുസ്‌ലിം (റ) തുടങ്ങിയ മഹാന്മാര്‍ പല മാര്‍ഗങ്ങളിലൂടെ രേഖപ്പെടുത്തിയിട്ടുള്ളതും, പൊതുവെ അറിയപ്പെട്ടതുമാകുന്നു,. ഇതിനെ ബലപ്പെടുത്തുന്ന ചില സൂചനകള്‍ സൂ: നിസാഉ് 159ലും സൂ: സുഖ്‌റുഫ് 61 ലും കാണാവുന്നതുമാകുന്നു. യുക്തി വാദങ്ങളെയോ, കക്ഷി താല്‍പര്യങ്ങളെയോ മുന്‍നിറുത്തി ഈ സത്യത്തിനു നേരെ കണ്ണടക്കുകയും, ഒരു മുന്‍വിധിവെച്ചുകൊണ്ടു ക്വുര്‍ആനെയും നബിവചനങ്ങളെയും വ്യാഖ്യാനിക്കുവാന്‍ മുതിരുകയും ചെയ്യുന്നവര്‍ക്കേ ഇതില്‍ വിയോജിപ്പുണ്ടാകുവാന്‍ അവകാശമുള്ളൂ. ഈസാ നബി (عليه السلام)ക്കു ക്രിസ്ത്യാനികള്‍ ദിവ്യത്വം കല്‍പിച്ചതിനെയും, അദ്ദേഹത്തെ ആരാധിക്കുന്നതിനെയും ഖണ്ഡിച്ചുകൊണ്ടുള്ളതാണ് ഈ സൂറത്തിലെ പല വചനങ്ങളും. മറ്റു സൂറത്തുകളിലും ഇതുപോലെ പല വചനങ്ങളും കാണാവുന്നതാണ്. അദ്ദേഹത്തിനു ദിവ്യത്വവും ആരാധ്യതയും കല്‍പിക്കപ്പെടുവാന്‍ അവര്‍ പറയുന്ന പ്രധാന ന്യായങ്ങള്‍ മൂന്നെണ്ണമത്രെ: (1) അദ്ദേഹം പിതാവില്ലാതെ ജനിച്ചത്. (2) അദ്ദേഹത്തിന്‍റെ കൈക്കു പ്രത്യേകമായി വെളിപ്പെട്ട അമാനുഷിക ദൃഷ്ടാന്തങ്ങള്‍ (3) അദ്ദേഹം കുരിശില്‍ തറച്ചു കൊല്ലപ്പെട്ടശേഷം ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ടുവെന്നുള്ളത്. ഈ മൂന്നില്‍ ഒന്നാമത്തെതിനെയും, രണ്ടാമത്തേതിനെയും ക്വുര്‍ആന്‍ ഒട്ടും നിഷേധിച്ചിട്ടില്ലെന്ന് മാത്രമല്ല; രണ്ടിനെയും സ്ഥാപിക്കുകയും, വിശദീകരിക്കുകയുമാണ് ചെയ്തിരിക്കുന്നത്. പക്ഷേ, അതോടൊപ്പം തന്നെ, അക്കാരണങ്ങളാല്‍ അദ്ദേഹം ദൈവമോ ദൈവപുത്രനോ ആകുന്നില്ലെന്നും, അതെല്ലാം അല്ലാഹുവിന്‍റെ കഴിവില്‍പെട്ടതും, അവന്‍റെ പ്രവൃത്തിയുമാണെന്നും ആകയാല്‍ അദ്ദേഹം അല്ലാഹുവിന്‍റെ സൃഷ്ടിയും അടിയാനും അല്ലാതാകുന്നില്ലെന്നും സ്ഥാപിച്ചിരിക്കുന്നു. നേരെ മറിച്ച് ഈ രണ്ടു ന്യായങ്ങളെയും അപ്പാടെ നിഷേധിക്കുകയായിരുന്നു ക്വുര്‍ആന്‍റെ ലക്ഷ്യമെങ്കില്‍ ഇത്രയൊന്നും വിശദീകരണമോ ആവര്‍ത്തനമോ ആവശ്യമില്ലായിരുന്നു. ഒരൊറ്റ പ്രാവശ്യം ഈസായുടെ പിതാവ് ഇന്ന വ്യക്തിയാണെന്നോ, അദ്ദേഹത്തിനു ഒരു പിതാവുണ്ടായിരുന്നുവെന്നോ അങ്ങ് പറഞ്ഞാല്‍ ഒന്നാമത്തെ ന്യായം ഖണ്ഡിക്കുവാന്‍ അതുമാത്രം മതിയായേനെ. അതുപോലെ തന്നെ രണ്ടാമത്തെ ന്യായത്തെ ഖണ്ഡിക്കുവാന്‍ അത്തരം ദൃഷ്ടാന്തങ്ങളൊന്നും അദ്ദേഹം കാണിച്ചിട്ടില്ലെന്നോ, അദ്ദേഹം കാണിച്ച ദൃഷ്ടാന്തങ്ങള്‍ മറ്റു വല്ലതുമായിരുന്നുവെന്നോ ഒരു സൂചന നല്‍കിയാലും മതിയാകുമായിരുന്നു. അതൊന്നും ചെയ്യാതെ ക്രിസ്ത്യാനികളുടെ പ്രസ്തുത ന്യായങ്ങളെ ശരിവെക്കുകയും, അതോടൊപ്പം അദ്ദേഹത്തിന്‍റെ ദിവ്യത്വത്തെ നിഷേധിക്കുകയുമാണ് അല്ലാഹു ചെയ്യുന്നത്. എന്നാല്‍, മൂന്നാമത്തെ ന്യായത്തെ -ക്രൂശിച്ചു കൊല്ലപ്പെട്ട ശേഷം ഉയര്‍ത്തപ്പെട്ടുവെന്നതിനെ- സംബന്ധിച്ച് അദ്ദേഹം ക്രൂശിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന് സ്പഷ്ടമാക്കുകയും, ഉയര്‍ത്തപ്പെട്ടതിനെ സ്ഥാപിക്കുകയുമാണ് ക്വുര്‍ആന്‍ ചെയ്തിരിക്കുന്നത്. അതെ, وَمَا قَتَلُوه وَمَا صَلَبُوه (അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല) എന്നു തുറന്ന ഭാഷയില്‍ ആ ന്യായത്തിന്‍റെ ആദ്യത്തെ വശം ഖണ്ഡിക്കുകയും നിഷേധിക്കുകയും ചെയ്തു. ഉയര്‍ത്തപ്പെട്ടുവെന്ന വശത്തെ بَلْ رَفَعَهُ الَّلهُ إِلَيْه (എങ്കിലും അല്ലാഹു അദ്ദേഹത്തെ തന്‍റെ അടുക്കലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്) എന്നു പറഞ്ഞ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, കുരിശു സംഭവത്തിന്‍റെ കഥ ഉണ്ടാകുവാനും പ്രചരിക്കുവാനുമുള്ള കാരണം എന്താണെന്നു ചൂണ്ടിക്കാട്ടുക കൂടി ചെയ്തിരിക്കുന്നു. അതെ, وَلَكِنْ شُبِّهَ لَهُمْ (എങ്കിലും അവര്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാതെ പോയിരിക്കുകയാണ്) എന്നും അഥവാ ഈസായാണെന്നു തെറ്റിദ്ധരിച്ചുകൊണ്ട് വേറെ ഒരാളെ അവര്‍ കുരിശില്‍ തറച്ചു കൊലപ്പെടുത്തുകയാണുണ്ടായതെന്നും, കൊല്ലപ്പെട്ട ആള്‍ അദ്ദേഹം തന്നെയാണെന്ന് അവര്‍ക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല (مَالَهُمْ بِهِ مِنْ عِلْمٍ) എന്നുമൊക്കെ വിസ്തരിച്ചു പറയുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ, ക്രൂശിച്ചതും കൊലപ്പെടുത്തിയതും സത്യമല്ലാത്തതുപോലെ, ഉപരിലോകത്തേക്കു ഉയര്‍ത്തിയതും സത്യമല്ലായിരുന്നുവെങ്കില്‍- ശത്രുക്കളില്‍ നിന്ന് എങ്ങിനെയോ രക്ഷപ്പെടുകയും പിന്നീട് എല്ലാവരെയും പോലെ മരണമടയുകയും, ആത്മാവ് മാത്രം ഉയര്‍ത്തപ്പെടുകയുമാണ് ഉണ്ടായതെങ്കില്‍- അവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല, അല്ലാഹു, അദ്ദേഹത്തെ ഉയര്‍ത്തികൊണ്ടു പോയിട്ടുമില്ല എന്നോ മറ്റോ ആയിരുന്നു പറയേണ്ടിയിരുന്നത്. (അദ്ദേഹത്തെ ഉയര്‍ത്തി) എന്ന വാക്കിന്‍റെ താല്‍പര്യം, മരണശേഷം ആത്മാവിനെ ഉയര്‍ത്തി എന്നാണെന്നു സങ്കല്‍പ്പിക്കുക, അങ്ങനെയാണെങ്കില്‍, ആശയക്കുഴപ്പവും, തെറ്റായ വിശ്വാസവും നീക്കുവാനല്ല- കൂടുതല്‍ വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമായിരിക്കും -അത് ഉപയോഗപ്പെടുക. وَجَاعِلُ الَّذينَ اتَّبَعُوكَ (നിന്നെ പിന്‍പറ്റിയവരെ ക്വിയാമത്തുനാള്‍വരേക്കും നാം അവിശ്വസിച്ചവര്‍ക്കു മീതെയാക്കി വെക്കുന്നതാണ്) എന്നു പറഞ്ഞതിന്‍റെ സാരം രണ്ടു പ്രകാരത്തില്‍ വിവരിക്കപ്പെട്ടു കാണാം. ഓരോ വീക്ഷണത്തിലൂടെയും നോക്കുമ്പോള്‍ രണ്ടും ശരിയായിരിക്കുവാന്‍ ഇടയുണ്ടുതാനും. അവയുടെ ചുരുക്കം ഇതാകുന്നു: (1) പിന്‍പറ്റിയവര്‍ എന്നു പറഞ്ഞത് ക്രിസ്ത്യാനികളെയും, അവിശ്വസിച്ചവര്‍ എന്നുപറഞ്ഞത് യഹൂദികളെയും ഉദ്ദേശിച്ചാകുന്നു. അദ്ദേഹത്തിനു ശേഷം ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന്‍റെ മാര്‍ഗത്തില്‍ നിന്നു എത്രതന്നെ പിഴച്ചുപോയിട്ടുണ്ടെങ്കിലും- അദ്ദേഹത്തിന്‍റെ അനുയായികളെന്ന പാരമ്പര്യം നിലനിറുത്തിപ്പോരുന്നവരെന്ന നിലക്ക്-ആ സമുദായം യഹൂദികളെ അപേക്ഷിച്ച് ശക്തിയിലും പ്രതാപത്തിലും കവിഞ്ഞു നില്‍ക്കുന്നവരായിരിക്കും. (2) ഈസാ (عليه السلام)ന്‍റെ കാലത്ത് അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹം സ്വീകരിച്ച സത്യമാര്‍ഗം തെറ്റിപ്പോകാതിരിക്കുകയും ചെയ്ത എല്ലാ സത്യവിശ്വാസികളുമാണ് ‘പിന്‍പറ്റിയവര്‍’ എന്നതുകൊണ്ടുള്ള വിവക്ഷ. അല്ലാത്തവരെല്ലാം അവിശ്വസിച്ചവരും ഇതനുസരിച്ച് അദ്ദേഹത്തെ പിന്‍പറ്റിയവരെ ‘അവിശ്വാസികളുടെ മീതെയാക്കുക’ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം. ശക്തിയിലും പ്രതാപത്തിലും മീതെയാക്കുക എന്നല്ല, ന്യായം, സത്യം, തെളിവ്, അല്ലാഹുവിങ്കലുള്ള സ്ഥാനപദവി ആദിയായവയില്‍ അവരെക്കാള്‍ മികച്ചവരാക്കുക എന്നതായിരിക്കും (الله أعلم) മേല്‍ വിവരിച്ച വിഷയങ്ങളെ ചൂണ്ടിക്കൊണ്ടു അടുത്ത വചനത്തില്‍ അല്ലാഹു പറയുന്നു: 3:58 ذَٰلِكَ نَتْلُوهُ عَلَيْكَ مِنَ ٱلْـَٔايَـٰتِ وَٱلذِّكْرِ ٱلْحَكِيمِ ﴾٥٨﴿ (നബിയേ) അത് [മേല്‍ വിവരിച്ചത്] ലക്ഷ്യങ്ങളെയും, യുക്തിമത്തായ ഉല്‍ബോധനവുമായിക്കൊണ്ട് നാം നിനക്ക് ഓതിക്കേള്‍പിക്കുകയാണ്. ذَٰلِكَ അതു نَتْلُوهُ അതുനാം ഓതിതരുന്നു عَلَيْكَ നിനക്ക് مِنَ الْآيَاتِ ആയത്ത് (ദൃഷ്ടാന്തം)കളായിട്ടു وَالذِّكْرِ ഉല്‍ബോധനവും, പ്രസ്താവനയും الْحَكِيمِ യുക്തിമത്തായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സത്യതക്കു, ഈസാ (عليه السلام)നെ സംബന്ധിച്ച സത്യാവസ്ഥ വേദക്കാര്‍ മനസ്സിലാക്കുന്നതിന് മതിയായ ലക്ഷ്യങ്ങളും, ക്വുര്‍ആന്‍റെ ഉല്‍ബോധനങ്ങളുമായിക്കൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അല്ലാഹു അവതരിപ്പിച്ചു കൊടുക്കുന്നതാണ് മേല്‍പ്രസ്താവിച്ച വിവരങ്ങളൊക്കെ എന്നു സാരം. ഈസാ (عليه السلام)ന്‍റെ വിഷയത്തിലുള്ള സത്യാവസ്ഥ മുകളില്‍ വിവരിച്ചപോലെ തന്നെയാണെങ്കിലും അദ്ദേഹത്തിന്‍റെ ജനനത്തിലുണ്ടായ പ്രത്യേകത നിമിത്തം, മറ്റു മനുഷ്യര്‍ക്കൊന്നുമുണ്ടായിട്ടില്ലാത്ത ചില പ്രത്യേക സ്ഥാന പദവികള്‍ അദ്ദേഹത്തിനുണ്ടായിരിക്കേണ്ടതല്ലെ എന്നു വല്ലവരും കരുതുന്ന പക്ഷം, അതിനുള്ള മറുപടി അല്ലാഹു നല്‍കുന്നു:- 3:59 إِنَّ مَثَلَ عِيسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ ۖ خَلَقَهُۥ مِن تُرَابٍ ثُمَّ قَالَ لَهُۥ كُن فَيَكُونُ ﴾٥٩﴿ നിശ്ചയമായും. ഈസായുടെ ഉപമ, അല്ലാഹുവിന്‍റെ അടുക്കല്‍ ആദമിന്‍റെ ഉപമ പോലെയാകുന്നു. [അതില്‍ കവിഞ്ഞൊന്നുമില്ല] (അതെ) അവന്‍ അദ്ദേഹത്തെ മണ്ണിനാല്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി); പിന്നീട് അതിനോടു 'ഉണ്ടാകുക' എന്നു പറഞ്ഞു; അപ്പോള്‍ (അതാ) അതുണ്ടാകുന്നു! إِنَّ مَثَلَ നിശ്ചയമായും ഉപമ عِيسَىٰ ഈസായുടെ عِندَ اللَّهِ അല്ലാഹുവിന്‍റെ അടുക്കല്‍ كَمَثَلِ ഉപമപോലെയാകുന്നു آدَمَ ആദമിന്‍റെ خَلَقَهُ അദ്ദേഹത്തെ അവന്‍ സൃഷ്ടിച്ചു (രൂപപ്പെടുത്തി) مِن تُرَابٍ മണ്ണിനാല്‍, മണ്ണില്‍ നിന്ന് ثُمَّ قَالَ പിന്നെ അവന്‍ പറഞ്ഞു لَهُ അതിനോട് كُن ഉണ്ടാകുക فَيَكُونُ അപ്പോള്‍ അതു (അവന്‍) ഉണ്ടാകുന്നു (ഉണ്ടാകുകയായി) 3:60 ٱلْحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ ٱلْمُمْتَرِينَ ﴾٦٠﴿ യഥാര്‍ത്ഥം, നിന്‍റെ റബ്ബിങ്കല്‍ നിന്നുള്ളതാകുന്നു. ആകയാല്‍, നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരരുത്. الْحَقُّ യഥാര്‍ത്ഥം, സത്യം مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നാകുന്നു فَلَا تَكُن അതിനാല്‍ നീ ആയിരിക്കരുത് مِّنَ الْمُمْتَرِينَ സംശയപ്പെടുന്നവരില്‍ മനുഷ്യ വര്‍ഗത്തിന്‍റെ ആദ്യപിതാവും ഒന്നാമത്തെ മനുഷ്യനുമായ ആദം (عليه السلام) നെ അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയത് പിതാവില്‍നിന്നോ, മാതാവില്‍നിന്നോ അല്ല. ഒരു സ്ത്രീ പുരുഷ സമ്പര്‍ക്കം അതിനു മുമ്പ് ഉണ്ടായിട്ടുമില്ല. മണ്ണില്‍ നിന്നു അല്ലാഹു അദ്ദേഹത്തെ രൂപപ്പെടുത്തിയുണ്ടാക്കി. പിന്നീട് അതിനോടു മനുഷ്യനാവണമെന്നു കല്‍പിച്ചു. അതു മനുഷ്യനായിത്തീര്‍ന്നു. അത്രമാത്രം. ഈസായുടെ ജനനമാണെങ്കില്‍ അതു ഒരു മാതാവില്‍ നിന്നാണ്. ആ സ്ഥിതിക്കു അതിനെക്കാള്‍ എത്രയോ പുതുമയും അത്ഭുതകരവുമാണ് ആദമിന്‍റെ ഉത്ഭവം. എന്നിരിക്കെ, ഈസയെക്കാള്‍ ഉന്നത സ്ഥാനം കല്‍പിക്കേണ്ടത് ആദമിനല്ലേ? അദ്ദേഹത്തിനു ആരും ദിവ്യത്വം കല്‍പിക്കുന്നില്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, ഈ വിഷയത്തില്‍ സംശയത്തിനോ ആശയ കുഴപ്പത്തിനോ സ്ഥാനമില്ല എന്നുസാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് സംശയിക്കുവാന്‍ ഇടയുള്ളതു കൊണ്ടല്ല; മറിച്ച് മറ്റുള്ളവര്‍ സംശയത്തിന്നധീനരായിത്തീരരുതെന്നുള്ള ഒരു താക്കീതാണിത്. ആണും പെണ്ണും കൂടാതെ അല്ലാഹു ആദം (عليه السلام) നെ സൃഷ്ടിച്ചു. ഒരു പെണ്ണിലൂടെ അല്ലാതെ ഹവ്വാഉ് (അ) നെയും സൃഷ്ടിച്ചു. ആണിന്‍റെ ബന്ധംകൂടാതെ ഈസാ (عليه السلام) നെയും അവന്‍ സൃഷ്ടിച്ചു. ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായിട്ടാണ് മറ്റുള്ളവരുടെയെല്ലാം സൃഷ്ടി നടന്നുവരുന്നത്. അപ്പോള്‍, അല്ലാഹു എന്ത് ഉദ്ദേശിക്കുന്നുവോ അതു ചെയ്‌വാന്‍ അവനു കഴിവുണ്ടെന്നും, അവനെ സംബന്ധിച്ചിടത്തോളം, മാറ്റം വരുത്തുവാന്‍ പാടില്ലാത്ത പ്രകൃതി നിയമം എന്നൊന്നില്ലെന്ന് സ്പഷ്ടമത്രെ. നാം സാധാരണ കണ്ടു പരിചയിച്ചു വരുന്ന ചില കാര്യകാരണ ബന്ധങ്ങളെ ആസ്പദമാക്കി നാം ഇന്നിന്നതു പ്രകൃതി നിയമമെന്നു കരുതുകയും, അതിനെതിരില്‍ വല്ലതും സംഭവിക്കുന്ന പക്ഷം അതു നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുവെന്നല്ലാതെ, ആ പ്രകൃതി വ്യവസ്ഥയുടെ സ്രഷ്ടാവായ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എല്ലാം ഒരുപോലെത്തന്നെ. ഒരു കാര്യം ഉണ്ടാവണമെന്നു അവന്‍ ഉദ്ദേശിച്ചാല്‍ അതുണ്ടാകണമെന്നു അവന്‍ കല്‍പിക്കുകയേ വേണ്ടൂ. അതങ്ങുണ്ടാകുകയായി അല്ലാഹു തുടരുന്നു:- 3:61 فَمَنْ حَآجَّكَ فِيهِ مِنۢ بَعْدِ مَا جَآءَكَ مِنَ ٱلْعِلْمِ فَقُلْ تَعَالَوْا۟ نَدْعُ أَبْنَآءَنَا وَأَبْنَآءَكُمْ وَنِسَآءَنَا وَنِسَآءَكُمْ وَأَنفُسَنَا وَأَنفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَل لَّعْنَتَ ٱللَّهِ عَلَى ٱلْكَـٰذِبِينَ ﴾٦١﴿ ഇനി, നിനക്കു അറിവു വന്നുകിട്ടിയശേഷം, അതില്‍ [അദ്ദേഹത്തിന്‍റെ കാര്യത്തില്‍] നിന്നോട് വല്ലവരും (തര്‍ക്കിച്ച്) ന്യായവാദം നടത്തുന്നതായാല്‍, നീ പറയുക: 'വരുവിന്‍, ഞങ്ങളുടെ പുത്രന്മാരെയും, നിങ്ങളുടെ പുത്രന്മാരെയും, ഞങ്ങളുടെ സ്ത്രീകളെയും, നിങ്ങളുടെ സ്ത്രീകളെയും, ഞങ്ങളെത്തന്നെയും നിങ്ങളെത്തന്നെയും നാം വിളിക്കുക: പിന്നെ നാം ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിക്കുക; അങ്ങനെ, അല്ലാഹുവിന്‍റെ ശാപത്തെ നാം വ്യാജം പറയുന്നവരുടെ മേല്‍ ആ(ക്കുവാന്‍ പ്രാര്‍ത്ഥി)ക്കുക'. فَمَنْ എനി (അതിനാല്‍) വല്ലവരും حَاجَّكَ നിന്നോട് ന്യായവാദം ചെയ്താല്‍ فِيهِ അതില്‍, അദ്ദേഹത്തില്‍ مِن بَعْدِ ശേഷമായിട്ട് مَا جَاءَكَ നിനക്ക് വന്നതിന്‍റെمِنَ الْعِلْمِ അറിവില്‍ നിന്നും فَقُلْ അപ്പോള്‍ നീ പറയുക تَعَالَوْا നിങ്ങള്‍ വരുവിന്‍ نَدْعُ നാം വിളിക്കുക أَبْنَاءَنَا ഞങ്ങളുടെ പുത്രന്‍മാരെ وَأَبْنَاءَكُمْ നിങ്ങളുടെ പുത്രന്‍മാരെയും وَنِسَاءَنَا ഞങ്ങളുടെ സ്ത്രീകളെയും وَنِسَاءَكُمْ നിങ്ങളുടെ സ്ത്രീകളെയും وَأَنفُسَنَا ഞങ്ങളുടെ സ്വന്ത(ദേഹ)ങ്ങളെയും وَأَنفُسَكُمْ നിങ്ങളുടെ സ്വന്ത (ദേഹ)ങ്ങളെയും ثُمَّ نَبْتَهِلْ പിന്നെ നാം ഉള്ളഴിഞ്ഞപേക്ഷിക്കുക (നമുക്ക് ഭക്തിയോടെ പ്രാര്‍ത്ഥിക്കാം) فَنَجْعَل അങ്ങനെ നാം ആക്കുക لَّعْنَتَ اللَّهِ അല്ലാഹുവിന്‍റെ ശാപത്തെ عَلَى الْكَاذِبِينَ വ്യാജം പറയുന്നവരുടെ മേല്‍ 3:62 إِنَّ هَـٰذَا لَهُوَ ٱلْقَصَصُ ٱلْحَقُّ ۚ وَمَا مِنْ إِلَـٰهٍ إِلَّا ٱللَّهُ ۚ وَإِنَّ ٱللَّهَ لَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٦٢﴿ നിശ്ചയമായും, ഇതുതന്നെയാണു യഥാര്‍ത്ഥമായ കഥാവിവരണം. അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനും ഇല്ലതാനും. നിശ്ചയമാ യും, അല്ലാഹു തന്നെയാണ് അഗാധ ജ്ഞനായ പ്രതാപശാലിയും. إِنَّ هَٰذَا നിശ്ചയമായും ഇത് لَهُوَ ഇത് തന്നെയാണ് الْقَصَصُ കഥനം الْحَقُّ യഥാര്‍ത്ഥമായ്വ وَمَا مِنْ إِلَٰهٍ ഒരു ഇലാഹുമില്ല താനും إِلَّا اللَّهُ അല്ലാഹുവല്ലാതെ وَإِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَهُوَ الْعَزِيزُ അവന്‍ തന്നെ പ്രതാപശാലി(യും) الْحَكِيمُ അഗാധജ്ഞനായ 3:63 فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ عَلِيمٌۢ بِٱلْمُفْسِدِينَ ﴾٦٣﴿ എന്നിട്ട് അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍, നിശ്ചയമായും അല്ലാഹു, നാശകാരികളെപ്പറ്റി അറിയുന്നവനാകുന്നു. [ഇതവര്‍ ഓര്‍ത്തിരിക്കട്ടെ.] فَإِن تَوَلَّوْا എന്നിട്ട് (എനി) അവര്‍ തിരിഞ്ഞുകളഞ്ഞെങ്കില്‍ فَإِنَّ اللَّهَ എന്നാല്‍ നിശ്ചയമായും അല്ലാഹു عَلِيمٌ അറിവുള്ളവനാകുന്നു بِالْمُفْسِدِينَ നാശകാരികളെപ്പറ്റി ഈസാ നബി (عليه السلام) യുടെ യഥാര്‍ത്ഥ ചരിത്രം ഇന്നിന്ന പ്രകാരമാണെന്നും അദ്ദേഹം ദൈവമോ ദൈവപുത്രനോ, അല്ലെന്നും കഴിഞ്ഞ വചനങ്ങളില്‍ വിശദമായി വിവരിച്ചു. അതില്‍ സംശയത്തിന് എനി വകയില്ലെന്നും ചൂണ്ടിക്കാട്ടി. അതെല്ലാം കേട്ടറിയുകയും അതിനെതിരില്‍ തെളിവുകള്‍ സമര്‍പ്പിക്കുവാന്‍ കഴിയാതിരിക്കുകയും ചെയ്തിട്ടുപോലും സത്യത്തിലേക്ക് മടങ്ങുവാന്‍ തയ്യാറില്ലാതെ, അവിശ്വാസത്തില്‍തന്നെ ഉറച്ചുനില്‍ക്കുന്ന ക്രിസ്ത്യാനികളെ- ഒരു അവസാനക്കൈ എന്നോണം- അല്ലാഹു ഒരു ‘മുബാഹലഃ (مباهلة)’ ക്ക് ആഹ്വാനം ചെയ്യുന്നതാണ് 61-ാം വചനത്തില്‍ കാണുന്നത്. അന്യോന്യം ഉള്ളഴിഞ്ഞ് ശാപപ്രാര്‍ത്ഥന നടത്തുക- അഥവാ രണ്ടു കൂട്ടരും ഒരുമിച്ചുകൂടി ‘നമ്മില്‍ കള്ളവാദികളായവര്‍ക്ക് അല്ലാഹുവിന്‍റെ ശാപം വരട്ടെ’ എന്ന് എല്ലാവരും അല്ലാഹുവിനോട് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കുക എന്നത്രെ ‘മുബാഹലഃ’ കൊണ്ടുദ്ദേശ്യം. ഈ സൂറത്തിന്‍റെ ആരംഭം മുതല്‍ ഏറെക്കുറെ എണ്‍പത് വചനങ്ങള്‍- അല്ലെങ്കില്‍ ഏതാനും വചനങ്ങള്‍- നജ്‌റാനില്‍ നിന്നുവന്ന ക്രിസ്തീയ നിവേദക സംഘത്തിന്‍റെ വരവിനെത്തുടര്‍ന്ന് അവതരിച്ചതാണെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവസാനം അവരെ മുബാഹലഃക്ക് ക്ഷണിക്കുകയുണ്ടായെന്നും, അവര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും, നാം മുമ്പ് കണ്ടുവല്ലോ. ഈ വചനമനുസരിച്ചായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ അതിന് ക്ഷണിച്ച ത്. ആദ്യം അവര്‍ അതിന് സമ്മതിക്കുകയുണ്ടായി. അലി, ഫാത്തിമ, ഹസന്‍, ഹുസൈന്‍ (റ) എന്നിവരെയും കൂട്ടിക്കൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിശ്ചിത സമയത്തും സ്ഥലത്തും തയ്യാറായി വന്നു. പക്ഷേ, ക്രിസ്ത്യാനി സംഘം വരുവാന്‍ ധൈര്യപ്പെട്ടില്ല. തല്‍ക്കാലം ചില ഒഴികഴിവുകള്‍ പറഞ്ഞ് പിന്‍മാറുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി ചില സന്ധി നിശ്ചയങ്ങള്‍ ചെയ്ത് തിരിച്ചുപോകുകയുമാണ് അവര്‍ ചെയ്തത്. സംഘത്തിലെ ചില നേതാക്കള്‍ ‘മുബാഹലഃ’ ക്കനുകൂലം പ്രകടിപ്പിച്ചപ്പോള്‍ മറ്റ് ചിലര്‍ അവരോട് ഇങ്ങനെ പറയുകയുണ്ടായി. ‘മുഹമ്മദ് സത്യവാനായ ഒരു പ്രവാചകനാണെന്ന് നിങ്ങള്‍ക്കറിയാം. ഒരു പ്രവാചകനുമായി ശാപ പ്രാര്‍ത്ഥന (مباهلة) നടത്തുന്ന ജനത നാമാവശേഷമാവാതിരിക്കുകയില്ല.’ അവരെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അവര്‍ മുബാഹലഃക്ക് പുറപ്പെട്ടു വന്നിരുന്നെങ്കില്‍ അവരുടെ സ്വത്തും കുടുംബവും ഇല്ലാതെ (എല്ലാം നഷ്ടപ്പെട്ടുകൊണ്ട്) അവര്‍ മടങ്ങുമായിരുന്നു.’ പ്രസ്തുത സംഭവം വിശദമായും സംക്ഷിപ്തമായും പല മാര്‍ഗങ്ങളില്‍കൂടി ഹദീഥ് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിക്കാണാവുന്നതാണ്. വാദപ്രതിവാദ വേളകളില്‍ സത്യം വ്യക്തമായി പുലര്‍ന്നാലും, അഹങ്കാരവും പിടിവാശിയും നിമിത്തം പലരും സത്യം സ്വീകരിക്കുവാന്‍ തയ്യാറാവാതിരിക്കുക പതിവാണ്. ഏത് കടുംകയ്യും, സൂത്രങ്ങളും ഉപയോഗിച്ച് സ്വന്തം നിലയില്‍ അവര്‍ ഉറച്ച് നില്‍ക്കുകയും ചെയ്യും. എന്നാല്‍, സ്വന്തം കുട്ടികളെയും സ്ത്രീകളെയും ഒന്നടങ്കം നാശത്തിലേക്ക് വലിച്ചിടുവാന്‍ അല്‍പം ബുദ്ധിയുള്ളവരാരും ധൈര്യപ്പെടുകയില്ല. അതുകൊണ്ടായിരിക്കാം അവരെക്കൂടി മുബാഹലഃയില്‍ പങ്കെടുപ്പിക്കാന്‍ കല്‍പിക്കുന്നത്.. الله أعلم സത്യം തങ്ങളുടെ ഭാഗത്താണെന്ന പൂര്‍ണവിശ്വാസമുള്ളവര്‍ക്ക് ഒന്നും ഭയപ്പെടേണ്ടതായിട്ടില്ലതാനും. സത്യം ഇന്നതാണെന്ന് ബോദ്ധ്യപ്പെട്ടിട്ട് പിന്നെയും അത് സ്വീകരി ക്കാതിരിക്കുകയും, മുബാഹലഃയില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നവര്‍ നാശകാരികളും കുഴപ്പക്കാരുമാണെന്നും, അവരെക്കുറിച്ച് അല്ലാഹുവിന് വേണ്ടതുപോലെ അറിയാമെന്നും, അവരുടെ പേരില്‍ വേണ്ടുന്ന നടപടികള്‍ അവന്‍ വഴിയെ എടുത്തുകൊള്ളുമെന്നുമുള്ള താക്കീതാണ് 63-ാം വചനത്തില്‍ അടങ്ങിയിരിക്കുന്നത്. 3. آل عمران - ആലു ഇംറാന്‍ സൂറത്തു ആലു ഇംറാന്‍ : 01- 30 സൂറത്തു ആലു ഇംറാന്‍ : 31-63 സൂറത്തു ആലു ഇംറാന്‍ : 64-91 സൂറത്തു ആലു ഇംറാന്‍ : 92 -120 സൂറത്തു ആലു ഇംറാന്‍ : 121 – 148 സൂറത്തു ആലു ഇംറാന്‍ : 149 – 171 സൂറത്തു ആലു ഇംറാന്‍ : 172 – 200 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരാകട്ടെ, അവര്‍ അറിയാത്ത വിധത്തിലൂടെ അവരെ നാം പടിപടിയായി കൊണ്ടുവന്നു (ശിക്ഷിച്ചു) കൊള്ളാം. وَالَّذِينَ كَذَّبُوا വ്യാജമാക്കിയവരാകട്ടെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ سَنَسْتَدْرِجُهُم നാം അവരെ പടിപടിയായി കൊണ്ടുവരും, പതുക്കെ കൊണ്ടുവരും مِّنْ حَيْثُ വിധത്തിലൂടെ لَا يَعْلَمُونَ അവര്‍ അറിയാത്ത. 7:183 وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ ﴾١٨٣﴿ അവര്‍ക്കു നാം താമസം ചെയ്തു കൊടുക്കുകയും ചെയ്യും. നിശ്ചയമായും, എന്റെ തന്ത്രം ശക്തിമത്തായതാകുന്നു. وَأُمْلِي നാം താമസം (അയവു) നല്‍കും, നീട്ടിയിട്ടുകൊടുക്കും لَهُمْ അവര്‍ക്കു إِنَّ كَيْدِي നിശ്ചയമായും എന്റെ തന്ത്രം, ഉപായം مَتِينٌ ശക്തിമത്താണു, ബലവത്താണു. സൂ: അന്‍ആം 44-ാം വചനത്തിലെ ആശയം തന്നെയാണു ഈ വചനങ്ങളിലും ഉള്ളതു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ വകവെക്കാതെ നിഷേധിച്ചു തള്ളിക്കളയുന്നവരുടെ മേല്‍ ഉടനടി നടപടിയെടുക്കാതെ, സുഖസൗകര്യങ്ങള്‍ നല്‍കിക്കൊണ്ടു ആദ്യം അല്ലാഹു അവരെ അയച്ചുവിടും. പിന്നീടു ഓര്‍ക്കാപ്പുറത്തു അവരെ പിടിച്ചു ശിക്ഷിക്കുകയും ചെയ്യും. അല്ലാഹുവിന്റെ തന്ത്രം ഒരു കാലത്തും പരാജയപ്പെടാത്തവിധം ശക്തിമത്താകുന്നു എന്നു സാരം. 7:184 أَوَلَمْ يَتَفَكَّرُوا۟ ۗ مَا بِصَاحِبِهِم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌ مُّبِينٌ ﴾١٨٤﴿ അവര്‍ ചിന്തിച്ചു നോക്കുന്നില്ലേ?! അവരുടെ ചങ്ങാതിക്കു (നബിക്കു) ഒരു ഭ്രാന്തുമില്ല; അദ്ദേഹം പ്രത്യക്ഷമായ ഒരു താക്കീതുകാരനല്ലാതെ (മറ്റൊന്നും) അല്ല. أَوَلَمْ يَتَفَكَّرُوا അവര്‍ ചിന്തിക്കുന്നില്ലേ مَا بِصَاحِبِهِم അവരുടെ ചങ്ങാതിയില്‍ (ആള്‍ക്കു - കൂട്ടുകാരനു) ഇല്ല مِّن جِنَّةٍ ഒരു ഭ്രാന്തും, ഭ്രാന്തായിട്ടു (ഒന്നും) إِنْ هُوَ അദ്ദേഹമല്ല إِلَّا نَذِيرٌ ഒരു താക്കീതുകാരന്‍ (മുന്നറിയിപ്പുകാരന്‍) അല്ലാതെ مُّبِينٌ സ്പഷ്ടമായ (തനി), വ്യക്തമായ. അല്ലാഹുവിന്റെ റസൂലുകള്‍ വന്ന്‍ ജനങ്ങളെ തൗഹീദിലേക്കും നേര്‍മ്മാര്‍ഗ്ഗത്തിലേക്കും ക്ഷണിക്കുമ്പോള്‍, സത്യനിഷേധികള്‍ അവരെപ്പറ്റി പലതും പറഞ്ഞുണ്ടാക്കുന്ന കൂട്ടത്തില്‍, അവര്‍ ജാലവിദ്യക്കാരാണു, അല്ലെങ്കില്‍ ഭ്രാന്തന്മാരാണു എന്നു പറയുക പണ്ടേയുള്ള ഒരു പതിവത്രെ. (51: 62). നൂഹ് (عليه الصلاة والسلام) ന്റെ ജനത അദ്ദേഹത്തെപ്പറ്റി അവന്‍ ഭ്രാന്തു പിടിച്ചവനാണെന്നു പറഞ്ഞു (23: 25). മൂസാ (عليه الصلاة والسلام) നെപ്പറ്റി ഫിര്‍ഔനും അങ്ങിനെ പറഞ്ഞു (26 : 27). അതുപോലെ, അവിശ്വാസികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടും പറഞ്ഞു വന്നിരുന്നു (68:51). ക്വത്താദഃ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇബ്‌നുജരീറും, ഇബ്‌നുല്‍ മുന്‍ദിറും (رحمهما الله) ഉദ്ധരിക്കുന്നു: “സ്വഫാ കുന്നില്‍വെച്ച്‌ ഒരു ദിവസം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി, ഓരോ തറവാട്ടുകാരെയും പ്രത്യേകം പ്രത്യേകം വിളിച്ചു വരുത്തി അവരോടു അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു താക്കീതു നല്‍കുകയുണ്ടായി. അപ്പോള്‍, അവരില്‍ ഒരാള്‍ പറഞ്ഞു: ‘നിങ്ങളുടെ ചങ്ങാതി ഒരു ഭ്രാന്തന്‍ തന്നെയാണു; ഇവന്‍ നേരം പുലരുന്നതുവരെ ഇങ്ങിനെ അട്ടഹസിച്ചു കൊണ്ടിരിക്കുന്നുവല്ലോ.’ അങ്ങനെ ഈ വചനം അവതരിച്ചുവെന്നു എനിക്കു വിവരം ലഭിച്ചിരിക്കുന്നു.” ജനനം മുതല്‍ക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുമായി ഇടപഴകി പരിചയിച്ചവരാണു ആ ജനത. അദ്ദേഹത്തിനു ഭ്രാന്തോ ബുദ്ധിഭ്രമമോ ഇല്ലെന്നു അവര്‍ക്കു നന്നായി അറിയാം. ഇപ്പോള്‍ അവര്‍ ഈ നിലപാടു തുടരുന്ന പക്ഷം അവര്‍ക്കു അല്ലാഹുവിങ്കല്‍നിന്നു വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ചു അദ്ദേഹം താക്കീതു ചെയ്‌വാന്‍ തുടങ്ങിയപ്പോഴേക്കും അദ്ദേഹം എങ്ങിനെ ഒരു ഭ്രാന്തനായിത്തീരുന്നു?! ഇതവര്‍ ചിന്തിക്കുന്നില്ലേ?! എന്നാണു അല്ലാഹു ചോദിക്കുന്നത്‌. 7:185 أَوَلَمْ يَنظُرُوا۟ فِى مَلَكُوتِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا خَلَقَ ٱللَّهُ مِن شَىْءٍ وَأَنْ عَسَىٰٓ أَن يَكُونَ قَدِ ٱقْتَرَبَ أَجَلُهُمْ ۖ فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ ﴾١٨٥﴿ ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യത്തിലും അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ള ഏതൊരു വസ്‌തുവിലും, അവരുടെ അവധി അടുത്തു കൂടിയിട്ടുണ്ടായിരിക്കാമെന്നുള്ളതിലും അവര്‍ (മനസ്സിരുത്തി)നോക്കുന്നില്ലേ?! എനി, ഇതിനുശേഷം (വേറെ) ഏതൊരു വിഷയത്തിലാണ്‌ അവര്‍ വിശ്വസിക്കു (വാന്‍ പോകു) ന്നത്‌?! أَوَلَمْ يَنظُرُوا അവര്‍ നോക്കുന്നില്ലേ (ആലോചി - ചിന്തി) ക്കുന്നില്ലേ فِي مَلَكُوتِ രാജാധിപത്യത്തില്‍ السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَمَا خَلَقَ اللَّـهُ അല്ലാഹു സൃഷ്‌ടിച്ചതിലും, യാതൊന്നു സൃഷ്ടിച്ചുവോ അതിലും مِن شَيْءٍ ഒരു വസ്‌തുവായിട്ടു, ഏതൊരു വസ്തുവും وَأَنْ عَسَىٰ ആയേക്കാമെന്നതിലും أَن يَكُونَ ഉണ്ടായിരിക്കുക, ആയിരിക്കുക قَدِ اقْتَرَبَ അടുത്തു കൂടിയിട്ടുണ്ട് أَجَلُهُمْ അവരുടെ അവധി فَبِأَيِّ حَدِيثٍ എനി ഏതൊരു വിഷയത്തിലാണു, വര്‍ത്തമാനം കൊണ്ടാണു بَعْدَهُ ഇതിനു (അതിനു) ശേഷം يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഭ്രാന്തൊന്നുമില്ല – ബോധപൂര്‍വ്വം കാര്യം തന്നെയാണു പറയുന്നതു എന്നു കഴിഞ്ഞ വചനത്തില്‍ സ്ഥാപിച്ചു. എനി, അതല്ലെങ്കില്‍ ആകാശഭൂമികളുടെ ഭരണ – കൈകാര്യ – നിയന്ത്രണ വിഷയങ്ങളെപ്പറ്റി അവരൊന്നു ചിന്തിച്ചു നോക്കട്ടെ. വേണ്ടാ, അല്ലാഹു സൃഷ്‌ടിച്ച ഏതൊരു വസ്‌തുവെപ്പറ്റിയും അവരൊന്നു ചിന്തിച്ചു നോക്കട്ടെ. എന്നാലും അവര്‍ക്കു മനസ്സിലാക്കുവാന്‍ കഴിയും, അല്ലാഹു ഏകനാണു, അവനല്ലാതെ റബ്ബും ഇലാഹുമില്ല, മരണാനന്തരം ഒരു ജീവിതമുണ്ടു എന്നിങ്ങിനെ ഈ ക്വുര്‍ആനും മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും പറയുന്നതു ശരിയാണെന്ന്‌. അതുമല്ലെങ്കില്‍ അവര്‍ എനി അധികകാലമൊന്നും ജീവിക്കുകയില്ല – ഒരു പക്ഷേ, വളരെ അടുത്തുതന്നെ മരണപ്പെട്ടേക്കാം – എന്ന വസ്‌തുതയും അവര്‍ക്കറിയാമല്ലോ. അതിനുമുമ്പായി സത്യാവസ്ഥ ഒന്നു മനസ്സിലാക്കുവാന്‍ എന്തുകൊണ്ടു അവര്‍ തുനിയുന്നില്ല?! മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയും പോലെയാണു കാര്യമെങ്കില്‍ അവരുടെ കാര്യം വളരെ അപകടത്തിലായിരിക്കും എന്നെങ്കിലും അവര്‍ ചിന്തിക്കാത്തതു എന്താണു?! തികച്ചും വ്യക്തമായ സത്യയാഥാര്‍ത്ഥ്യങ്ങളാണു ഈ ക്വുര്‍ആന്‍ മുഖേന മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യുന്നത്‌, എന്നിട്ടും അതില്‍ വിശ്വസിക്കുവാന്‍ തയ്യാറല്ലെങ്കില്‍ പിന്നെ എനി ഏതാണു ഇവര്‍ക്കു വിശ്വസിക്കുവാന്‍ പറ്റിയതായി വേറെയുള്ളതു?! എന്നൊക്കെയാണു അല്ലാഹു പറഞ്ഞതിന്റെ താല്‍പര്യം. 7:186 مَن يُضْلِلِ ٱللَّهُ فَلَا هَادِىَ لَهُۥ ۚ وَيَذَرُهُمْ فِى طُغْيَـٰنِهِمْ يَعْمَهُونَ ﴾١٨٦﴿ ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവനു (പിന്നെ) നേര്‍മ്മാര്‍ഗ്ഗം നല്‍കുന്നവനില്ല. അ(ങ്ങിനെയുള്ള) വരെ അവരുടെ അതിക്രമത്തില്‍ (അന്തംവിട്ട്‌) അലയുന്നവരായി അവന്‍ വിട്ടുകളയുന്നതുമാണു. مَن يُضْلِلِ ഏതൊരുവനെ (ആരെ) വഴിപിഴവിലാക്കുന്നുവോ اللَّـهُ അല്ലാഹു فَلَا هَادِيَ എന്നാല്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്ന (വഴി കാട്ടുന്ന) വനില്ല لَهُ അവനു وَيَذَرُهُمْ അവരെ അവന്‍ വിടുകയും ചെയ്യും فِي طُغْيَانِهِمْ അവരുടെ അതിരു കവിച്ചലില്‍, ധിക്കാരത്തില്‍ يَعْمَهُونَ അവര്‍ അലയുന്നതായി, (അന്തംവിട്ടു - അന്ധാളിച്ചു - പരിഭ്രമിച്ചു) നടക്കുമാറു. ശാഠ്യത്തിലും മര്‍ക്കട മുഷ്‌ടിയിലും ഉറച്ചു നില്‍ക്കുന്നവരെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല. അവന്‍ സന്‍മാര്‍ഗത്തിലാക്കാത്തവരെല്ലാം വഴിപിഴച്ചവര്‍ തന്നെ. അവര്‍ക്കു നേര്‍വഴി കാട്ടി സന്‍മാര്‍ഗത്തിലേക്കു നയിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. വഴിതെറ്റി മരുഭൂമിയില്‍ അലഞ്ഞു നടക്കുന്നവരെപ്പോലെ, ലക്ഷ്യബോധമില്ലാതെ മതിമറന്നും അന്തംവിട്ടും അലഞ്ഞു നടക്കുവാന്‍ തല്‍ക്കാലം അല്ലാഹു അവരെ വിട്ടേക്കും, അവസാനം പിടിച്ചു ശിക്ഷിക്കുകയും ചെയ്യും. 7:187 يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ رَبِّى ۖ لَا يُجَلِّيهَا لِوَقْتِهَآ إِلَّا هُوَ ۚ ثَقُلَتْ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ لَا تَأْتِيكُمْ إِلَّا بَغْتَةً ۗ يَسْـَٔلُونَكَ كَأَنَّكَ حَفِىٌّ عَنْهَا ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾١٨٧﴿ (നബിയേ,) അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോടു ചോദിക്കുന്നു; അതിന്റെ സ്ഥാപനം [അതു സംഭവിക്കല്‍] ഏതു സമയത്താണെന്നു. പറയുക: "നിശ്ചയമായും അതിന്റെ അറിവു എന്റെ റബ്ബിന്റെ പക്കല്‍ മാത്രമാണു. അതിന്റെ സമയത്തു അവനല്ലാതെ (ആരും) അതിനെ വെളിപ്പെടുത്തുകയില്ല. ആകാശങ്ങളിലും, ഭൂമിയിലും അതു (വളരെ) ഭാരിച്ചതായിരിക്കുന്നതാണു. പെട്ടന്നല്ലാതെ അതു നിങ്ങള്‍ക്കു വരുകയില്ല." (നബിയേ) നീ അതിനെക്കുറിച്ച്‌ കിണഞ്ഞന്വേഷിച്ച(റിഞ്ഞ)വനാണെന്നവിധം അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: "നിശ്ചമായും, അതിന്റെ അറിവു അല്ലാഹുവിങ്കല്‍ മാത്രമാകുന്നു; എങ്കിലും, മനുഷ്യരില്‍ അധികമാളുകളും അറിയുന്നില്ല. يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَنِ السَّاعَةِ അന്ത്യസമയത്തെപ്പറ്റി أَيَّانَ ഏതു സമയത്താണു, എന്നേരമാണു مُرْسَاهَا അതിന്റെ സ്ഥാപനം (സംഭവിക്കല്‍), നങ്കൂരമിടല്‍ قُلْ പറയുക إِنَّمَا عِلْمُهَا നിശ്ചയമായും അതിന്റെ (അതു സംബന്ധിച്ച) അറിവു عِندَ رَبِّي എന്റെ റബ്ബിന്റെ അടുക്കല്‍ (മാത്രം) ആകുന്നു لَا يُجَلِّيهَا അതിനെ വെളിപ്പെടുത്തുകയില്ല لِوَقْتِهَا അതിന്റെ സമയത്തേക്ക് (സമയത്തു) إِلَّا هُوَ അവനല്ലാതെ ثَقُلَتْ അതു ഭാരിച്ചതാണു, ഭാരമായിരിക്കുന്നു فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും لَا تَأْتِيكُمْ അതു നിങ്ങള്‍ക്കു വരുകയില്ല إِلَّا بَغْتَةً പെട്ടന്നല്ലാതെ يَسْأَلُونَكَ നിന്നോടവര്‍ ചോദിക്കുന്നു كَأَنَّكَ നീ ആണെന്നപോലെ, ആകുന്നുവെന്നോണം حَفِيٌّ കിണഞ്ഞന്വേഷിക്കുന്ന (അറിയുന്ന) വന്‍ عَنْهَا അതിനെപ്പറ്റി قُلْ പറയുക إِنَّمَا عِلْمُهَا നിശ്ചമായും അതിന്റെ അറിവു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ (മാത്രം) ആകുന്നു وَلَـٰكِنَّ എങ്കിലും, എന്നാല്‍, പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല, അറിയുകയില്ല. السَّاعَة (സാഅത്ത്‌) എന്നാല്‍ അല്‍പം സമയം എന്നത്രെ ഭാഷാര്‍ത്ഥം. നാഴിക, വിനാഴിക, മണിക്കൂര്‍ (ഒരു ദിവസത്തിന്റെ ഇരുപത്തിനാലില്‍ ഒരംശം) എന്നീ അര്‍ത്ഥങ്ങളില്‍ അതു ഉപയോഗിച്ചു വരുന്നു. ال (അല്‍) എന്ന അവ്യയം കൂടി ചേര്‍ത്ത്‌ السَّاعَة എന്നു പറയുമ്പോള്‍ അതു ഒരു പ്രത്യേക സമയത്തെ കുറിക്കുന്നു. ലോകാവസാന ദിവസമാകുന്ന അന്ത്യസമയത്തെ ഉദ്ദേശിച്ചാണ്‌ ക്വുര്‍ആനില്‍ ആ വാക്കു ഉപയോഗിക്കാറുള്ളത്‌. നാല്‍പത്‌ സ്ഥലത്തു ക്വുര്‍ആനില്‍ അതു വന്നിട്ടുണ്ട്‌. അവിടെയെല്ലാം ഈ അര്‍ത്ഥത്തിലാണു അതുള്ളത്‌. രണ്ടു പ്രാവശ്യം കാഹളം ഊതപ്പെടുമെന്നും, ഒന്നാമത്തെ ഊത്തോടുകൂടി ലോകാവസാനവും ജീവികളുടെ നാശവും സംഭവിക്കുകയും, രണ്ടാമത്തെ ഊത്തോടുകൂടി പുനര്‍ജീവിതവും വിചാരണ മുതലായ അനന്തര സംഭവങ്ങളും ഉണ്ടാകുകയും ചെയ്യുമെന്നും ക്വുര്‍ആനില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാണ്‌. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന വാക്കുകളാണ്‌ ‘ക്വിയാമത്തുനാളും’, ‘അന്ത്യനാളും’ (يَوْمُ الْقِيَمَةِ وَالْيَوْمُ الْآخِرَ). ക്വിയാമത്തുനാളിന്റെ ആദ്യഘട്ടത്തെ – അഥവാ ലോകനാശം സംഭവിക്കുന്ന സമയത്തെ – ഉദ്ദേശിച്ചാണു السَّاعَة എന്ന വാക്കു അധികം പറയപ്പെടാറുള്ളത്‌. ഒരു മിടിയിടകൊണ്ടു എല്ലാം കഴിഞ്ഞുപോകുമാറ്‌ അത്ര പെട്ടെന്നായിരിക്കും അതു സംഭവിക്കുക. അതുകൊണ്ടായിരിക്കാം അതിനു ഈ വാക്കു ഉപയോഗിക്കുന്നത്‌. അല്ലാഹുവിനറിയാം. ‘അന്ത്യസമയം, അന്ത്യഘട്ടം’ എന്നൊക്കെ അതു ഭാഷാന്തരം ചെയ്യപ്പെട്ടുവരുന്നു. حَفِيٌّ (ഹഫിയ്യ്‌) എന്നതു ഏതെങ്കിലും വിഷയത്തിലുള്ള താല്‍പര്യം നിമിത്തം അതിനെപ്പറ്റി കിണഞ്ഞു അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നവന്‍ എന്ന അര്‍ത്ഥത്തിലും, കൃപയും സ്‌നേഹവുമുള്ള മാന്യന്‍ – അല്ലെങ്കില്‍ സ്‌നേഹിതന്‍ – എന്ന അര്‍ത്ഥത്തിലും വരാവുന്ന വാക്കാകുന്നു. രണ്ടു പ്രകാരത്തിലും ഇവിടെ അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുമുണ്ട്‌. ആദ്യത്തെ അര്‍ത്ഥപ്രകാരം كَأَنَّكَ حَفِيٌّ عَنْهَا എന്നു പറഞ്ഞതിന്റെ സാരം ഇങ്ങിനെയായിരിക്കും: ആ സമയത്തെപ്പറ്റി അവര്‍ നിന്നോടു ചോദിക്കുന്നതു കണ്ടാല്‍ നീ അതിനെപ്പറ്റി വേണ്ടത്ര അന്വേഷിച്ചറിഞ്ഞുവെച്ച ആളാണെന്നു തോന്നിപ്പോകും. രണ്ടാമത്തെ അര്‍ത്ഥപ്രകാരം, ആ സമയത്തെപ്പറ്റി അവര്‍ നിന്നോടു ചോദിക്കുന്നതു കണ്ടാല്‍ നീ അവരുടെ ഒരു ഉറ്റ സ്‌നേഹിതനാണെന്നു തോന്നിപ്പോകും – അഥവാ അതുകൊണ്ടു നീ അവര്‍ക്കതു പറഞ്ഞുകൊടുക്കാതിരിക്കുകയില്ല – എന്നായിരിക്കും സാരം. അല്ലാഹുവിന്റെ ഏകത്വത്തെ സംബന്ധിക്കുന്ന തൗഹീദിലും, പരലോക ജീവിതത്തോടു ബന്ധപ്പെട്ട അന്ത്യനാളിലുമാണല്ലോ അവിശ്വാസികള്‍ക്കു ഏറ്റവുമധികം നിഷേധമുള്ളതു. അതുകൊണ്ടു അങ്ങനെ ഒരു അന്ത്യസമയമുണ്ടെങ്കില്‍ അതെപ്പോഴാണു സംഭവിക്കുക എന്നു പരിഹാസ രൂപത്തിലും, നിഷേധ രൂപത്തിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അവര്‍ ചോദിച്ചുകൊണ്ടിരിക്കും. ഇതിനുള്ള മറുപടിയാണു ഈ വചനത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നത്‌. ഈ ചോദ്യവും മറുപടിയും ക്വുര്‍ആനില്‍ ഒന്നിലധികം സ്ഥലത്തു കാണാവുന്നതാകുന്നു. എല്ലാ സ്ഥലത്തും പറഞ്ഞ മറുപടിയുടെ ചുരുക്കം ഇതാണു: അതെപ്പോഴാണെന്നു അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ. മറ്റാര്‍ക്കും അറിയുകയില്ല. ആര്‍ക്കും അവന്‍ അറിയിച്ചുകൊടുക്കുകയുമില്ല. അവനുമാത്രം അറിയാവുന്ന ഒരു പരമ രഹസ്യമാണതു’. ഈ ആശയം വളരെ വ്യക്തമായും ആവര്‍ത്തിച്ചും പറയപ്പെട്ടിട്ടുണ്ടു താനും. അപ്പോള്‍ ഭൂലോകത്തുള്ള എല്ലാ ശാസ്‌ത്രജ്ഞന്‍മാരും, ഗണിതക്കാരും, വേദാന്തികളും – എന്നു വേണ്ട, എല്ലാ തരം ആളുകളും – ഒത്തു ചേര്‍ന്നുകൊണ്ടു ലോകാവസാന സംഭവം ഇന്ന കാലത്തു നടക്കുമെന്നു പ്രവചിച്ചാലും അല്ലാഹുവിന്റെ ഈ മറുപടിയെപ്പറ്റി അറിയാവുന്ന ഒരു സത്യവിശ്വാസിക്കു അതു തനി വിഡ്‌ഢിത്തമായിട്ടല്ലാതെ കണക്കാക്കുവാന്‍ സാധിക്കുകയില്ല. ചില ജ്യോല്‍സ്യന്‍മാര്‍ ചേര്‍ന്നു ലോകാവസാനം ഇന്ന കാലത്തു സംഭവിക്കുമെന്നു പ്രവചിക്കുകയും, അതു കേട്ടു പാശ്ചാത്യരും പൗരസ്‌ത്യരുമടക്കം എത്രയോ ജനങ്ങള്‍ ഭയവിഹ്വലരായിക്കൊണ്ടു അതു കാത്തിരിക്കുകയും, അവസാനം അതൊരു ദുഃസ്വപ്‌നമായി കലാശിക്കുകയും ചെയ്‌തിട്ടുള്ളതു ഒന്നിലധികം പ്രാവശ്യം നാമൊക്കെ കണ്ടു കഴിഞ്ഞതാണ്‌. ആ കാത്തിരിപ്പില്‍ കുറേ മുസ്‌ലിം സാമാന്യ ജനങ്ങളും അകപ്പെടാതിരുന്നിട്ടില്ല. അറിവില്ലായ്‌മയോ, വിശ്വാസക്കുറവോ മാത്രമാണതിനു കാരണമെന്നു തീര്‍ച്ചതന്നെ. ക്വുര്‍ആനില്‍ വിശ്വസിക്കുകയും, അതിലെ പ്രാഥമിക പാഠങ്ങള്‍ ഗ്രഹിക്കുകയും ചെയ്‌തിട്ടുള്ള ഒരാളും അത്തരം പ്രവചനങ്ങള്‍ക്കു ചെവി കൊടുക്കുകയില്ല താനും. അന്ത്യസമയം എപ്പോഴാണെന്നു അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുകയില്ല. എന്നാല്‍, അതിനു അവന്‍ ഒരു നിശ്ചിത സമയം നിശ്ചയിച്ചുവെച്ചിട്ടുണ്ട്‌; ആ സമയം വരുമ്പോഴായിരിക്കും അതു സംഭവിക്കുക; അതു വെളിപ്പെടുത്തുന്നതില്‍ മറ്റാര്‍ക്കും ഒരു പങ്കും ഉണ്ടായിരിക്കുകയില്ല എന്നൊക്കെ لايُجَلِّيهَا لِوَقْتِهَا إِلاهُوَ (അതിന്റെ സമയത്തു അവനല്ലാതെ അതിനെ വെളിപ്പെടുത്തുകയില്ല) എന്ന വാക്യത്തില്‍ നിന്നും മനസ്സിലാക്കാം. അന്നത്തെ ദിവസം സകല ജീവികളും നാശമടയും, ആകാശഭൂമികളുടെ നിലയെല്ലാം താറുമാറായിപ്പോകും, സൂര്യചന്ദ്ര നക്ഷത്രങ്ങളെല്ലാം സ്ഥാനം തെറ്റി ഉതിര്‍ന്നു പോകും എന്നിങ്ങിനെ അതിഭയങ്കരങ്ങളായ അനേകം സംഭവവികാസങ്ങള്‍ ഉണ്ടായിത്തീരുമെന്നു പല സ്ഥലങ്ങളിലും – താഴേ സൂറത്തുകളില്‍ വിശേഷിച്ചും – അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. സൂറത്തുല്‍ ഹജ്ജിന്റെ ആദ്യവചനത്തില്‍ അല്ലാഹു പറയുന്നു: “നിശ്ചയമായും അന്ത്യസമയത്തിന്റെ പ്രകമ്പനം വമ്പിച്ച ഒരു കാര്യമാണ്‌: അതു നിങ്ങള്‍ കാണുന്ന ദിവസം, മുലകൊടുക്കുന്ന സ്‌ത്രീകളെല്ലാം അവര്‍ മുലകൊടുക്കുന്നവരെപ്പറ്റി ശ്രദ്ധവിട്ടുപോകും; ഗര്‍ഭിണികളെല്ലാം അവരുടെ ഗര്‍ഭം പ്രസവിച്ചു പോകും: മനുഷ്യരെ മത്തുപിടിച്ചവരായും നിനക്കു കാണാം’. ثَقُلَتْ فِي السَّمَاوَاتِ وَالأرْضِ (ആകാശങ്ങളിലും ഭൂമിയിലും അതു വളരെ ഭാരിച്ചതാണു) എന്നു പറഞ്ഞതു അതൊക്കെയാണു സൂചിപ്പിക്കുന്നത്‌. യാതൊരു മുന്നറിയിപ്പും കൂടാതെ തികച്ചും യാദൃശ്ചികമായിട്ടായിരിക്കും അതു സംഭവിക്കുകയെന്നും അല്ലാഹു അറിയിച്ചു തരുന്നു. لَا تَأْتِيكُمْ إِلَّا بَغْتَةً (പെട്ടെന്നല്ലാതെ അതു നിങ്ങള്‍ക്കു വരുകയില്ല) എന്നാണു ഇവിടെ അല്ലാഹു പറഞ്ഞ വാക്ക്‌. മറ്റൊരു സ്ഥലത്ത്‌ പറയുന്നതു ഇങ്ങിനെയാണു: وَمَاأَمْرُ السَّاعَةِ إِلاكَلَمْح الْبَصَرِ أَوْ هُوَ أَقْرَبُ (സാരം: അന്ത്യസമയത്തിന്റെ കാര്യം കണ്ണിമവെട്ടുന്നതുപോലെയല്ലാതെ ഇല്ല. അല്ലെങ്കില്‍ അതു കൂടുതല്‍ അടുപ്പം – വേഗത – യുള്ളതാകുന്നു (നഹ്‌ല്‍: 77). ‘അന്ത്യസമയം നിലവില്‍ വരുമ്പോള്‍, കൊള്ളക്കൊടുക്കല്‍ നടത്തുന്ന രണ്ടാളുകള്‍ അവര്‍ക്കിടയില്‍ നിവര്‍ത്തിപ്പിടിച്ച വസ്‌ത്രം മടക്കുവാന്‍ അവര്‍ക്കു കഴിയുകയില്ല. വെള്ളത്തൊട്ടി ശരിപ്പെടുത്തിക്കൊണ്ടിരിക്കുന്നവനു അതില്‍ നിന്നു വെള്ളം കുടിക്കുവാന്‍ കഴിയുകയില്ല, പാല്‍ കറക്കുന്നവനു അതു കുടിക്കുവാന്‍ കഴിയുകയില്ല. ഭക്ഷണം വായിലേക്കു പൊക്കിയവനു അതു തിന്നുവാന്‍ കഴിയുകയില്ല’. എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും അരുളിച്ചെയ്‌തിരിക്കുന്നു (ബു.മു). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയടക്കമുള്ള പ്രവാചകന്‍മാര്‍ക്കോ, ജിബ്‌രീല്‍ (عليه الصلاة والسلام) അടക്കമുള്ള മലക്കുകള്‍ക്കോ ആര്‍ക്കും തന്നെ അന്ത്യസമയം എപ്പോഴായിരിക്കും എന്നറിയുകയില്ലെന്നുള്ളതില്‍ സംശയമില്ല. അതുകൊണ്ടാണ്‌ സ്വഹാബികള്‍ക്കു മതകാര്യങ്ങള്‍ ചോദിച്ചറിയുന്നതു പഠിക്കുവാന്‍ വേണ്ടി മനുഷ്യ രൂപത്തില്‍ ജിബ്‌രീല്‍ (عليه الصلاة والسلام) വന്നു നടത്തിയ ചോദ്യോത്തരങ്ങളില്‍, അന്ത്യസമയം എപ്പോഴാണെന്ന്‌ ജിബ്‌രീല്‍ (عليه الصلاة والسلام) ചോദിച്ചപ്പോള്‍ مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ (ചോദിക്കപ്പെട്ടവന്‍ ചോദ്യകര്‍ത്താവിനേക്കാള്‍ അതിനെപ്പറ്റി അറിയുന്നവനല്ല) എന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞത്‌ (മു). എന്നിരിക്കെ, ലോകാവസാനം ഇന്നപ്പോഴായിരിക്കുമെന്നു സൂചിപ്പിച്ചുകൊണ്ട്‌ ചില ഗ്രന്ഥങ്ങളില്‍ കാണുന്ന രിവായത്തുകള്‍ സ്വീകാര്യങ്ങളല്ലെന്നു പറയേണ്ടതില്ലല്ലോ. എന്നാല്‍, അതിനു മുമ്പായി ചില അടയാളങ്ങള്‍ ഉണ്ടാവാനുണ്ടെന്നും, ചില അടയാളങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടെന്നും ക്വുര്‍ആനില്‍ നിന്നും ഹദീഥുകളില്‍ നിന്നുമായി മനസ്സിലാക്കാവുന്നതുമാകുന്നു. സൂഃ മുഹമ്മദില്‍ “അന്ത്യസമയം അവര്‍ക്കു -അവിശ്വാസികള്‍ക്കു – പെട്ടെന്നു വന്നെത്തുന്നതല്ലാതെ അവര്‍ നോക്കിക്കാത്തുകൊണ്ടിരിക്കുന്നുവോ?!’ എന്നു ചോദിച്ചുകൊണ്ടു അല്ലാഹു പറയുന്നു: فَقَدْ جَاءَ أَشْرَاطُهَا (എന്നാല്‍ അതിന്റെ അടയാളങ്ങള്‍ വന്നു കഴിഞ്ഞു (മുഹമ്മദ്‌ : 18). ഈ അടയാളത്തില്‍ പ്രധാനപ്പെട്ട ഒന്നാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വെളിപാടു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ചൂണ്ടുവിരലും നടുവിരലും ചേര്‍ത്തു പിടിച്ചുകൊണ്ട്‌ بُعِثْتُ أَنَا وَالسَّاعَةُ كَهَاتَيْنِ (ഞാനും അന്ത്യസമയവും ഈ രണ്ടും പോലെ – അടുത്തതായി – നിയോഗിക്കപ്പെട്ടിരിക്കുന്നു.) എന്നു പറഞ്ഞിരിക്കുന്നു (ബു.മു). കുഴപ്പങ്ങളുടെയും കലഹങ്ങളുടെയും ആധിക്യം, വ്യഭിചാരത്തിന്റെയും സദാചാര വിരുദ്ധമായ പ്രസ്ഥാനങ്ങളുടെയും മറ്റും പ്രചാരം, ധാര്‍മ്മികാരാജകത്വം, കള്ളവാദികളുടെ വെളിപാടു, ദൈവനിഷേധത്തിന്റെയും ശിര്‍ക്കിന്റെയും വളര്‍ച്ച, സ്‌ത്രീകളുടെ പെരുപ്പം, സ്‌ത്രീകള്‍ പുരുഷവേഷം അണിയല്‍ എന്നിങ്ങനെ പലതും കാലാവസാനത്തിന്റെ അടയാളങ്ങളായി ബലവത്തായ ഹദീഥുകളില്‍ വന്നിരിക്കുന്നു. പ്രസ്‌തുത ഹദീഥുകളുടെ യഥാര്‍ത്ഥോദ്ദേശ്യം മനസ്സിലാക്കാത്ത ചില സാമാന്യ ബുദ്ധികള്‍ ധരിക്കാറുള്ളതും വക്രതാല്‍പര്യക്കാരായ ചില ദുര്‍ബുദ്ധികള്‍ ദുര്‍വ്യാഖ്യാനം ചെയ്യാറുള്ളതും പോലെ, അന്ത്യസമയത്തെക്കുറിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു വല്ല മുന്നറിവും ഉണ്ടെന്നല്ല അവയുടെ അര്‍ത്ഥം. കാലാവസാനത്തിനു മുമ്പു ഇങ്ങിനെ ചിലതെല്ലാം സംഭവിച്ചേക്കുമെന്നും അതു അടുത്തടുത്തുവന്നുകൊണ്ടിരിക്കുന്നുവെന്നും, കാണിക്കുന്ന ചില ലക്ഷണങ്ങളാണു അവയെന്നുമത്രെ താല്‍പര്യം. അല്ലാഹുവില്‍ നിന്നു അറിവ് ലഭിക്കാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറഞ്ഞ കാര്യങ്ങളൊന്നും പറയുകയില്ല തന്നെ. 7:188 قُل لَّآ أَمْلِكُ لِنَفْسِى نَفْعًا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُ ۚ وَلَوْ كُنتُ أَعْلَمُ ٱلْغَيْبَ لَٱسْتَكْثَرْتُ مِنَ ٱلْخَيْرِ وَمَا مَسَّنِىَ ٱلسُّوٓءُ ۚ إِنْ أَنَا۠ إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ ﴾١٨٨﴿ (നബിയേ) പറയുക: "എന്റെ സ്വന്തത്തിനു (തന്നെ) ഒരു ഉപകാരമാകട്ടെ, ഉപദ്രവമാകട്ടെ ഞാന്‍ അധീനമാക്കുന്നില്ല [എനിക്കതിനു കഴിവില്ല]; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. ഞാന്‍ അദൃശ്യ കാര്യം അറിയുമായിരുന്നുവെങ്കില്‍, ഞാന്‍ ഗുണത്തില്‍ നിന്നു (ധാരാളം) വര്‍ദ്ധിപ്പിച്ചു വെക്കുക തന്നെ ചെയ്യുമായിരുന്നു; തിന്മ എന്നെ സ്‌പര്‍ശിക്കുകയുമില്ലായിരുന്നു. ഞാന്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്കു ഒരു താക്കീതുകാരനും, സന്തോഷമറിയിക്കുന്നവനുമല്ലാതെ (മറ്റാരും) അല്ല." قُل പറയുക لَّا أَمْلِكُ ഞാന്‍ ഉടമ (സ്വാധീന) പ്പെടുത്തുന്നില്ല (എനിക്കു കഴിയുകയില്ല) لِنَفْسِي എന്റെ സ്വന്തത്തിനു, എനിക്കുതന്നെ نَفْعًا ഒരു ഉപകാരത്തെയും وَلَا ضَرًّا ഉപദ്രവത്തെയുമില്ല إِلَّا مَا شَاءَ ഉദ്ദേശിച്ചതല്ലാതെ اللَّـهُ അല്ലാഹു وَلَوْ كُنتُ ഞാനായിരുന്നെങ്കില്‍ أَعْلَمُ ഞാന്‍ അറിയും الْغَيْبَ അദൃശ്യത്തെ, മറഞ്ഞ കാര്യം لَاسْتَكْثَرْتُ ഞാന്‍ പെരുപ്പി (അധികരിപ്പി - വര്‍ദ്ധിപ്പി) ക്കുക തന്നെ ചെയ്യുമായിരുന്നു مِنَ الْخَيْرِ ഗുണത്തില്‍ (നല്ലതില്‍) നിന്നു وَمَا مَسَّنِيَ എന്നെ സ്‌പര്‍ശിക്കുക (തോടുക - ബാധിക്കുക) യുമില്ല السُّوءُ തിന്മ, ദോഷം إِنْ أَنَا ഞാനല്ല إِلَّا نَذِيرٌ ഒരു താക്കീതു (മുന്നറിയിപ്പു) കാരന്‍ അല്ലാതെ وَبَشِيرٌ ഒരു സന്തോഷമറിയിക്കുന്നവനും لِّقَوْمٍ يُؤْمِنُونَ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌. അന്ത്യസമയം എപ്പോള്‍ സംഭവിക്കുമെന്നു എനിക്കറിഞ്ഞുകൂടാ എന്നു പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞ വചനം മുഖേന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അല്ലാഹു കല്‍പിച്ചു. ഈ വചനത്തില്‍, അതുപോലെയുള്ള പല കാര്യങ്ങളും ഉള്‍പ്പെടുന്ന ഒരു പൊതു തത്വം ജനങ്ങളോടു പ്രഖ്യാപിക്കുവാന്‍ കല്‍പിക്കുന്നു. അദൃശ്യമായ – അഥവാ മനുഷ്യന്റെ ഗ്രഹണേന്ദ്രിയങ്ങള്‍ക്കതീതമായ – കാര്യങ്ങളൊന്നും എനിക്കറിഞ്ഞുകൂടാ, എന്റെ സ്വന്തം ദേഹത്തിനു പോലും വല്ല ഗുണമോ ദോഷമോ ചെയ്‌വാന്‍ എനിക്കു സ്വന്തം നിലക്കു കഴിവില്ല. അല്ലാഹു വല്ലതും അറിയിച്ചു തന്നാല്‍ അതറിയും, ഏതെങ്കിലും ഗുണമോ, ദോഷമോ എനിക്കുണ്ടാകണമെന്നു അവന്‍ ഉദ്ദേശിച്ചാല്‍ അതുണ്ടാകുകയും ചെയ്യും. അതിനപ്പുറം ഒരു കഴിവും എനിക്കില്ല. അദൃശ്യങ്ങളെപ്പറ്റി എനിക്കറിയാമായിരുന്നുവെങ്കില്‍ എനിക്കു എത്രയോ നന്മകള്‍ നേടിവെക്കാമായിരുന്നു. തിന്മകളായി ഒന്നുംതന്നെ എന്നെ ബാധിക്കുകയും ചെയ്യുമായിരുന്നില്ല. മനുഷ്യാതീതമായ കഴിവുകളൊന്നും എനിക്കില്ല. പക്ഷെ, ഞാന്‍ അല്ലാഹു നിയോഗിച്ചയച്ച അവന്റെ റസൂലാണ്‌, സജ്ജനങ്ങള്‍ക്കു പുണ്യഫലങ്ങളെക്കുറിച്ചു സന്തോഷവാര്‍ത്തയും, ദുര്‍ജ്ജനങ്ങള്‍ക്കു ശിക്ഷകളെക്കുറിച്ചു താക്കീതും നല്‍കലാണു എന്റെ ചുമതല, സത്യവിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറുള്ളവര്‍ക്കേ അതു പ്രയോജനപ്പെടുകയുള്ളൂ. എന്നൊക്കെയാണു ഈ പ്രഖ്യാപനത്തിന്റെ സാരം. അന്ത്യപ്രവാചകനും, പ്രവാചക ശ്രേഷ്‌ഠനുമായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അവസ്ഥ തന്നെ ഇതാണെങ്കില്‍, മറ്റേതെങ്കിലും ഒരു മഹാത്മാവിനോ, പുണ്യവാളനോ മറഞ്ഞ കാര്യം അറിയും – അല്ലെങ്കില്‍ മനുഷ്യാതീതമായ വല്ല കാര്യവും ചെയ്‌വാന്‍ കഴിയും – എന്നു ഊഹിക്കുവാന്‍ സാധ്യമാണോ? ആലോചിച്ചു നോക്കുക! മുമ്പ്‌ മരണപ്പെട്ടവരോ, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരോ ആയ ചില വ്യക്തികള്‍ക്കു – അവര്‍ എത്രതന്നെ ഉന്നതന്‍മാരായിരുന്നാലും – അങ്ങിനെയുള്ള കഴിവുകള്‍ വല്ലതും നല്‍കപ്പെട്ടിട്ടുണ്ടെന്നു വിശ്വസിക്കുന്ന പാമരന്‍മാരെപ്പറ്റി അവര്‍ക്കറിഞ്ഞു കൂടായ്‌മയാണെന്നു സമാധാനിച്ചേക്കാം. അത്തരം അന്ധവിശ്വാസങ്ങളെയും അജ്ഞതകളെയും ഊട്ടിയുറപ്പിച്ചു നിലനിറുത്തുന്ന പണ്ഡിതന്മാരെപ്പറ്റി എന്താണു വിധി കല്‍പിക്കേണ്ടതെന്നു നിഷ്‌പക്ഷ ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ! അദൃശ്യജ്ഞാനം ഉള്ളവര്‍ക്കു ഇന്നകാര്യം ഇന്നപ്പോള്‍ ഇന്നതുപോലെ സംഭവിക്കുമെന്നറിയാവുന്നതുകൊണ്ടു ഇന്നിന്ന പ്രകാരമുള്ള നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കേണ്ടതുണ്ടെന്നും, അല്ലെങ്കില്‍ സ്വീകരിച്ചു കൂടാ എന്നും നേരത്തെത്തന്നെ അറിയുമല്ലോ. അങ്ങിനെ, ഇടപാടുകള്‍ ലാഭകരമായിരിക്കുവാനും, യുദ്ധത്തിലും, വ്യവഹാരത്തിലും വിജയം മാത്രം വരിക്കുവാനും, എന്നുവേണ്ട, ഉദ്ദേശിച്ച കാര്യങ്ങളത്രയും പ്രയാസം കൂടാതെ സാധിക്കുവാനും അവര്‍ക്കു കഴിയുന്നതാണ്‌. അപായങ്ങളും ബുദ്ധിമുട്ടുകളും നേരിടാതെ മുന്‍ കരുതലെടുക്കുവാനും കഴിയും. എനിക്കു അതിനൊന്നും കഴിയുന്നില്ലല്ലോ, എന്നത്രെ … وَلَوْ كُنْتُ أَعْلَمُ الْغَيْبَ (ഞാന്‍ അദൃശ്യ കാര്യം അറിയുമായിരുന്നെങ്കില്‍ ………) എന്നു തുടങ്ങിയ വാക്യത്തിന്റെ താല്‍പര്യം. വിഭാഗം - 24 7:189 هُوَ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا ۖ فَلَمَّا تَغَشَّىٰهَا حَمَلَتْ حَمْلًا خَفِيفًا فَمَرَّتْ بِهِۦ ۖ فَلَمَّآ أَثْقَلَت دَّعَوَا ٱللَّهَ رَبَّهُمَا لَئِنْ ءَاتَيْتَنَا صَـٰلِحًا لَّنَكُونَنَّ مِنَ ٱلشَّـٰكِرِينَ ﴾١٨٩﴿ അവനത്രെ, ഒരേ വ്യക്തിയില്‍ [ആളില്‍] നിന്നു നിങ്ങളെ സൃഷ്‌ടിച്ചവന്‍. അതില്‍ നിന്നു (തന്നെ) അതിന്റെ ഇണയെ [ഭാര്യയെ] യും അവന്‍ ഉണ്ടാക്കി - അവന്‍ അവളുടെ അടുക്കല്‍ (ചെന്ന്‌) സമാധാനിക്കുവാന്‍ വേണ്ടി. അങ്ങനെ, അവന്‍ [പുരുഷന്‍] അവളില്‍ [സ്‌ത്രീയില്‍] പ്രവേശനമുണ്ടായപ്പോള്‍, അവള്‍ ഒരു ലഘുവായ ഗര്‍ഭം ധരിച്ചു; എന്നിട്ടു അതുമായി അവള്‍ നടക്കുകയായി. അങ്ങനെ, അവള്‍ക്കു (ഗര്‍ഭ) ഭാരം കൂടി വന്നപ്പോള്‍, അവര്‍ രണ്ടാളും തങ്ങളുടെ റബ്ബായ അല്ലാഹുവിനെ വിളിച്ചു [പ്രാര്‍ത്ഥിച്ചു]. "നീ ഞങ്ങള്‍ക്കു ഒരു നല്ലവനെ [നല്ലതായ കുട്ടിയെ] നല്‍കുന്ന പക്ഷം, നിശ്ചയമായും, ഞങ്ങള്‍ നന്ദി കാണിക്കുന്നവരില്‍ പെട്ടവരായിരിക്കുന്നതാണ്‌." هُوَ الَّذِي خَلَقَكُم അവനത്രെ നിങ്ങളെ സൃഷ്‌ടിച്ചവന്‍ مِّن نَّفْسٍ ഒരേ ആത്മാവില്‍ (ആളില്‍ - വ്യക്തിയില്‍ - ദേഹത്തില്‍) നിന്നു وَاحِدَةٍ ഒരേ, ഏക وَجَعَلَ مِنْهَا അതില്‍നിന്നു ആക്കുക (ഉണ്ടാക്കുക) യും ചെയ്തു زَوْجَهَا അതിന്റെ ഇണ (ഭാര്യ) യെ لِيَسْكُنَ അവന്‍ സമാധാനിക്കു(ഇണങ്ങു)വാന്‍വേണ്ടി إِلَيْهَا അവളിലേക്കു, അവളുടെ അടുക്കല്‍ (ചെന്ന്‌) فَلَمَّا تَغَشَّاهَا അങ്ങനെ അവന്‍ അവളില്‍ പ്രവേശനമുണ്ടായപ്പോള്‍ حَمَلَتْ അവള്‍ വഹിച്ചു (ധരിച്ചു) حَمْلًا ഒരു വഹിക്കല്‍ (ഗര്‍ഭം) خَفِيفًا ലഘുവായ, നേരിയ فَمَرَّتْ എന്നിട്ടവള്‍ നടന്നു بِهِ അതുകൊണ്ടു, അതുമായി فَلَمَّا أَثْقَلَت അങ്ങനെ അവള്‍ (ഗര്‍ഭം മൂലം) ഭാരപ്പെട്ട (ഭാരം കൂടിയ) പ്പോള്‍ دَّعَوَا അവര്‍ രണ്ടാളും വിളിച്ചു, പ്രാര്‍ത്ഥിച്ചു اللَّـهَ رَبَّهُمَا അവരുടെ റബ്ബായ അല്ലാഹുവിനെ لَئِنْ آتَيْتَنَا നീ ഞങ്ങള്‍ക്കു നല്‍കിയെങ്കില്‍ صَالِحًا ഒരു നല്ലവനെ (നല്ല കുട്ടിയെ) لَّنَكُونَنَّ നിശ്ചയമായും ഞങ്ങള്‍ ആയിത്തീരും مِنَ الشَّاكِرِينَ നന്ദി കാണിക്കുന്നവരില്‍ പെട്ടവര്‍. 7:190 فَلَمَّآ ءَاتَىٰهُمَا صَـٰلِحًا جَعَلَا لَهُۥ شُرَكَآءَ فِيمَآ ءَاتَىٰهُمَا ۚ فَتَعَـٰلَى ٱللَّهُ عَمَّا يُشْرِكُونَ ﴾١٩٠﴿ എന്നിട്ട്‌, അവന്‍ [റബ്ബ്‌] അവര്‍ക്കു രണ്ടാള്‍ക്കും [പുരുഷനും അവന്റെ ഇണക്കും] ഒരു നല്ലവനെ [നല്ലകുട്ടിയെ] നല്‍കിയപ്പോള്‍, തങ്ങള്‍ക്ക്‌ അവന്‍ നല്‍കിയതില്‍, അവനു ചില പങ്കാളികളെ അവര്‍ ഉണ്ടാക്കി(ത്തീര്‍ത്തു.) എന്നാല്‍, അവര്‍ [മനുഷ്യര്‍] പങ്കു ചേര്‍ത്തു വരുന്നതില്‍ നിന്നും അല്ലാഹു വളരെ ഉന്നതനായിരിക്കുന്നു. فَلَمَّا آتَاهُمَا അങ്ങനെ, എന്നിട്ടു അവന്‍ അവര്‍ക്കു നല്‍കിയപ്പോള്‍ صَالِحًا ഒരു നല്ലവനെ جَعَلَا لَهُ അവര്‍ (രണ്ടാളും) അവനു ആക്കി, ഉണ്ടാക്കി شُرَكَاءَ ചില പങ്കാളികളെ, പങ്കുക്കാരെ فِيمَا آتَاهُمَا അവന്‍ അവര്‍ക്കു നല്‍കിയതില്‍ فَتَعَالَى എന്നാല്‍ വളരെ ഉന്നതനായി (ഉന്നതിപ്പെട്ടി) രിക്കുന്നു اللَّـهُ അല്ലാഹു عَمَّا يُشْرِكُونَ അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു. ഒരേ ആളില്‍നിന്നു നിങ്ങളെ സൃഷ്‌ടിച്ചുവെന്നും, ആ ആളില്‍നിന്നു അതിന്റെ ഇണയെ ഉണ്ടാക്കി എന്നും പറഞ്ഞതു, മനുഷ്യ പിതാവായ ആദം (عليه الصلاة والسلام) നെയും, അദ്ദേഹത്തിന്റെ ഇണയായ ഹവ്വാഉ്‌ (عليها الصلاة والسلام) നെയും കുറിച്ചാണെന്നു സൂഃ നിസാഇലെ ഒന്നാമത്തെ വചനത്തിന്റെ വ്യാഖ്യാനത്തില്‍ മുമ്പു വിവരിച്ചു കഴിഞ്ഞിട്ടുണ്ടു “ഒരേ ആളില്‍നിന്നും” എന്നു നാം അര്‍ത്ഥം കല്‍പിച്ച مِّن نَّفْسٍ وَاحِدَةٍ എന്ന വാക്കിന്‌ ഒരേ വര്‍ഗ്ഗത്തില്‍നിന്നു (من جنس واحد) എന്നും ചിലര്‍ അര്‍ത്ഥം കല്‍പിച്ചിട്ടുണ്ടെന്നും, പല കാരണങ്ങളാല്‍ ആ അര്‍ത്ഥം അതിനു കല്‍പിക്കുവാന്‍ മാര്‍ഗ്ഗമില്ലെന്നും നാം അവിടെ കാര്യകാരണ സഹിതം വിവരിച്ചിരിക്കുന്നു. ആ ഒരേ ആളില്‍നിന്നു തന്നെ അതിന്റെ ഇണയെയും ഉണ്ടാക്കി (وَجَعَلَ مِنْهَا زَوْجَهَا) എന്നു പറഞ്ഞതിന്റെ താല്‍പര്യവും അവിടെ വിവരിച്ചു കഴിഞ്ഞിട്ടുണ്ടു. അതുകൊണ്ട്‌ വീണ്ടും അതൊന്നും ആവര്‍ത്തിക്കേണ്ടതായിട്ടില്ല. نَفْس എന്ന വാക്കിന്‌ ‘വ്യക്തി, ആള്‍, സ്വന്തം, ആത്മാവ്‌, ദേഹം’ എന്നിങ്ങിനെയുള്ള ഏതു അര്‍ത്ഥം കല്‍പിച്ചാലും – അല്ലെങ്കില്‍ ചിലര്‍ പറയുഞ്ഞതുപോലെ ‘വര്‍ഗ്ഗം’ എന്നു അര്‍ത്ഥം കല്‍പിച്ചാലും – ശരി, അതില്‍ നിന്ന്‌ അതിന്റെ ഇണയാകുന്ന പെണ്ണിനെ സൃഷ്‌ടിച്ചതു അവനു അവളുമായി ഇണക്കവും സ്‌നേഹവും ഉണ്ടാകുവാനും, അവളെ സമീപിക്കുന്നതില്‍ അവനു മനസ്സമാധാനം ഉണ്ടായിത്തീരുവാനും വേണ്ടിയാണ്‌ എന്നത്രെ لِيَسْكُنَ إِلَيْهَا (അവന്‍ അവളുടെ അടുക്കല്‍ സമാധാനമടയുവാന്‍ വേണ്ടി) എന്ന വാക്കില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്‌. സൂഃ റൂമില്‍ അല്ലാഹു പറയുന്നു : وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً (അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണ്‌ നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്കു ഇണകളെ അവന്‍ ഉണ്ടാക്കിത്തന്നതും – നിങ്ങള്‍ അവരുടെ അടുക്കല്‍ സമാധാനമടയുവാന്‍ വേണ്ടി. നിങ്ങള്‍ക്കിടയില്‍ അവന്‍ സ്‌നേഹബന്ധവും, കാരുണ്യവും ഏര്‍പ്പെടുത്തുകയും ചെയ്‌തിരിക്കുന്നു (30:21)). അല്ലാഹു ചെയ്‌ത വമ്പിച്ച ഒരു അനുഗ്രഹമത്രെ ഇതു. ഭാര്യാഭര്‍ത്താക്കള്‍ തമ്മിലുള്ള ഈ ഇണക്കവും സ്‌നേഹബന്ധവും ഇല്ലായിരുന്നുവെങ്കില്‍, പല നിലക്കും അതു മനുഷ്യവര്‍ഗ്ഗ്ഗത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചക്കും വളരെ ഹാനികരമാകുമായിരുന്നു. തുടര്‍ന്നു പറഞ്ഞ വാക്യങ്ങളുടെ സാരം ഇങ്ങിനെ വിവരിക്കാം: അങ്ങനെ, പുരുഷനും അവന്റെ ഇണയും തമ്മിലുള്ള ഇണക്കവും സ്‌നേഹബന്ധവും കാരണമായി അവന്‍ അവളില്‍ പ്രവേശിച്ചു. ആ സമ്പര്‍ക്കത്തെത്തുടര്‍ന്ന്‌ സ്‌ത്രീ ഗര്‍ഭം ധരിച്ചു. ആദ്യം അതു ലഘുവായ തോതിലായിരുന്നു അനുഭവപ്പെട്ടതു. ഗര്‍ഭത്തിന്റെ അടയാളം പ്രത്യക്ഷത്തില്‍ കാണുകയോ, ശാരീരികമായി പറയത്തക്ക വല്ലമാറ്റവും അനുഭവപ്പെടുകയോ ചെയ്‌തിരുന്നില്ല. ക്രമേണ അതു പ്രത്യക്ഷത്തില്‍ തന്നെ കാണാറാവുകയും, ശരീര സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്‌തു. ഗര്‍ഭധാരണത്തെക്കുറിച്ചും മറ്റും മുമ്പു പരിചയം സിദ്ധിച്ചിട്ടില്ലാത്തവരാണല്ലോ അവര്‍ രണ്ടാളും. സന്താനത്തെക്കുറിച്ചുള്ള ഒരു പിടിപാടും അവര്‍ക്കു മുമ്പുണ്ടായിട്ടില്ല. ജനിക്കുവാന്‍ പോകുന്ന കുട്ടി എന്തായിരിക്കും, എങ്ങിനെയായിരിക്കും എന്നും അറിഞ്ഞുകൂടാ. തങ്ങള്‍ക്കു ഉണ്ടാവാന്‍ പോകുന്ന സന്താനം ആകൃതിയിലും, പ്രകൃതിയിലുമൊക്കെ നന്നായിരിക്കുവാന്‍ അവര്‍ ആഗ്രഹിച്ചു. അതിനായി, അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. അതിനു അനുഗ്രഹിക്കുന്നപക്ഷം തങ്ങള്‍ നന്ദിയുള്ളവരായിരിക്കുമെന്നുകൂടി പ്രാര്‍ത്ഥനയില്‍ വ്യക്തമാക്കി. മനുഷ്യവര്‍ഗ്ഗ്ഗ്ഗത്തിലെ ഒന്നാമത്തെ ഇണകളും മാതാപിതാക്കളുമായ ആ രണ്ടു വ്യക്തികളുടെ – ആദം, ഹവ്വ (عليهما الصلاة والسلام) എന്നിവരുടെ – സ്ഥിതി അതായിരുന്നു. അതെ, അവര്‍ക്കു സന്താനം ഉണ്ടായപ്പോള്‍, അവര്‍ അതിന്റെ നന്മക്കുവേണ്ടി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും സന്താനം ലഭിച്ചതിന്റെ പേരില്‍ അവനോടു നന്ദിയുള്ളവരാകുകയും ചെയ്‌തു. എന്നാല്‍, പിന്നീട്‌ അവരുടെ ആ നല്ല മാതൃക പുലര്‍ത്തിപ്പോരുവാന്‍ ബാധ്യസ്ഥരായ അവരുടെ സന്താനപരമ്പരകളില്‍ ഉണ്ടായ മാതാപിതാക്കള്‍ പലരും തങ്ങള്‍ക്കു സന്താനം ജനിച്ചപ്പോള്‍ അല്ലാഹുവിനോടു നന്ദികേടു കാണിക്കുകയാണുണ്ടായത്‌. എന്നിപ്രകാരമാണ്‌ രണ്ടാമത്തെ വചനത്തിലടങ്ങിയ ആശയം. ഈ വചനത്തിന്റെ താല്‍പര്യം വേണ്ടതുപോലെ മനസ്സിലാക്കുവാന്‍ താഴെ ചൂണ്ടിക്കാട്ടുന്ന ചില സംഗതികള്‍ അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും:- 189-ാം വചനത്തിലെ പരാമര്‍ശങ്ങള്‍ ആദമിനെയും, ഹവ്വാഇനെയും (عليهما السلام) കുറിച്ചാകുന്നു. വിഷയപരമായി അതോടു ബന്ധപ്പെട്ടതാണെങ്കിലും 190-ാം വചനത്തിലെ പരാമര്‍ശങ്ങളില്‍ യഥാര്‍ത്ഥത്തില്‍ അവര്‍ രണ്ടു പേരെയും കുറിച്ചുള്ളതല്ല. അവരുടെ സന്തതികളില്‍ പിന്നീടുണ്ടായിത്തീര്‍ന്ന ഏതാനും ഇണകളെ – ഭാര്യാഭര്‍ത്താക്കളെ – സംബന്ധിക്കുന്നതാണ്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രണ്ടാമത്തെ വചനത്തില്‍ ‘അവര്‍ക്കു രണ്ടാള്‍ക്കും ഒരു നല്ലകുട്ടിയെ നല്‍കിയപ്പോള്‍ (فَلَمَّا آتَاهُمَا صَالِحًا) എന്നും, ‘അവര്‍ രണ്ട്‌ പേരും അല്ലാഹുവിന്‌ പങ്കാളികളെ ഏര്‍പ്പെടുത്തി’ (جَعَلَا لَهُ شُرَكَاءَ) എന്നും പറഞ്ഞതിലെ സര്‍വ്വനാമങ്ങള്‍ (الضمائر) ആദമിനെയും, ഹവ്വാഇനെയും(عليهما السلام) ഉദ്ദേശിച്ചാണെന്നു പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അവ അവരുടെ ഭാവി സന്താനങ്ങളില്‍ ഉണ്ടാകുന്ന ഇണകളെ ഉദ്ദേശിച്ചാകുന്നു. ഇതേ വചനത്തിന്റെ അവസാനത്തിലെ فَتَعَالَى اللَّهُ عَمَّا يُشْرِكُونَ (എന്നാല്‍, അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു അല്ലാഹു വളരെ ഉന്നതനായിരിക്കുന്നു) എന്നതില്‍ അവര്‍ എന്ന്‌ ബഹുവചന രൂപത്തില്‍ പറഞ്ഞതില്‍ നിന്നു തന്നെ ഇതു മനസ്സിലാക്കാവുന്നതാകുന്നു. ആദ്യത്തെ വചനത്തിലെന്നപോലെ ഈ വചനത്തിലെയും പരാമര്‍ശം ആദമിനെയും ഹവ്വാഇനെയും (عليهما السلام) ഉദ്ദേശിച്ചായിരുന്നുവെങ്കില്‍ – അറബി ഭാഷാമുറയനുസരിച്ച്‌ – തല്‍സ്ഥാനത്തു عَمَّا يَشْرِكَانِ (അവര്‍ രണ്ടുപേരും പങ്കു ചേര്‍ക്കുന്നതില്‍ നിന്നു) എന്ന്‌ ദ്വിവചന രൂപത്തിലായിരുന്നു പറയേണ്ടിയിരുന്നത്‌. മാത്രമല്ല, ഈ വചനങ്ങളുടെ തുടര്‍ച്ചയും, വിഷയപരമായി പരസ്‌പരം ബന്ധപ്പെട്ടതുമായ അടുത്ത (191-ാം) വചനത്തില്‍ أَيُشْرِكُونَ (അവര്‍ പങ്കു ചേര്‍ക്കുന്നുവോ) എന്നും وَهُمْ يُخْلَقُونَ (അവരാകട്ടെ, സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നു) എന്നുമുള്ള വാക്കുകളിലെ സര്‍വ്വ നാമങ്ങളും ബഹുവചന രൂപത്തില്‍ തന്നെയാണുള്ളത്‌. ‘രാജ്യക്കാരോടു ചോദിക്കുക’ എന്ന ഉദ്ദേശ്യത്തില്‍ ‘രാജ്യത്തോടു ചോദിക്കുക’ (وَاسْأَلِ الْقَرْيَة) എന്നും, ‘നിങ്ങളുടെ പൂര്‍വ്വികന്‍മാരെ ഫിര്‍ഔന്റെ ആള്‍ക്കാരില്‍ നിന്നു രക്ഷപ്പെടുത്തി’ എന്ന ഉദ്ദേശ്യത്തില്‍ ‘നിങ്ങളെ ഫിര്‍ഔന്റെ ആള്‍ക്കാരില്‍ നിന്നു രക്ഷപ്പെടുത്തി’ (نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ) എന്നും പോലെയുള്ള പ്രയോഗങ്ങള്‍ ക്വുര്‍ആനില്‍ പലപ്പോഴും കാണാം. ഭാഷാസാഹിത്യങ്ങളിലും പതിവാണത്‌. ഇതുപോലെയുള്ള ഒരു പ്രയോഗം തന്നെയാണ്‌ ഇവിടെയുമുള്ളത്‌. 189-ാം വചനത്തില്‍ മനുഷ്യവര്‍ഗ്ഗത്തിലെ ഒന്നാമത്തെ രണ്ടു ഇണകളെപ്പറ്റി പ്രസ്‌താവിച്ചതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടടു അവരുടെ ശേഷം അവരുടെ സന്താന പരമ്പരകളിലെ ഇണകളില്‍ നിന്നു പിന്നീടു അവരുടെ നിലപാടിനു വിരുദ്ധമായ മറ്റൊരു നിലപാട്‌ ഉണ്ടായിത്തീര്‍ന്നു എന്നത്രെ (190-ാം) വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയത്‌. ചുരുക്കിപ്പറഞ്ഞാല്‍, രണ്ടാമത്തെ (190-ാം) വചനത്തിലെ ആശയം ഇങ്ങിനെ മനസ്സിലാക്കാം :- മനുഷ്യവര്‍ഗ്ഗത്തിന്റെ ആദ്യത്തെ മാതാപിതാക്കളും ഭാര്യാഭര്‍ത്താക്കളും അവര്‍ക്കു ഒരു സന്താനം ജനിച്ചപ്പോള്‍ സ്വീകരിച്ച നിലപാടു 189-ാം വചനത്തില്‍ കണ്ട പ്രകാരമായിരുന്നു. പിന്നീടു രംഗത്തു വന്ന പല മാതാപിതാക്കളും ഭാര്യാഭര്‍ത്താക്കളും അവരുടെ ആ മാതൃകക്കു വിപരീതമായി പ്രവര്‍ത്തിച്ചു. അവര്‍ അല്ലാഹുവിനോടു നന്ദിക്കു പകരം നന്ദികേടാണു ചെയ്‌തത്‌. ചിലര്‍ തങ്ങളുടെ സന്താനങ്ങള്‍ക്കു ‘ഉസ്സാ’ എന്ന വിഗ്രഹത്തിന്റെ അടിമ (عبد العزى) എന്നും, സൂര്യന്റെ അടിമ (عبد شمس) എന്നും വേറെ ചിലര്‍ ഹുസൈന്റെ അടിമ (عبد الحسين) എന്നും പ്രവാചകന്റെ അടിമ (عبد النبى) എന്നും വേറെ ചിലര്‍ യേശുദാസ്‌, സൂര്യദാസ്‌, ചന്ദ്രദാസ്‌ എന്നിങ്ങിനെയും സന്താനങ്ങള്‍ക്കു പേരു നല്‍കി. മറ്റു ചിലര്‍, തങ്ങള്‍ക്കു സന്താനം ജനിച്ചതു ചില മഹാത്മാക്കളുടെയോ, ദേവീദേവന്‍മാരുടെയോ ഗുരുത്വപൊരുത്തവും ആശീര്‍വാദവും കൊണ്ടാണെന്നു ധരിക്കുകയും, അവര്‍ക്കു നേര്‍ച്ചകളും വഴിപാടുകളും നടത്തുകയും ചെയ്‌തുകൊണ്ടിരുന്നു. എനിയും ചിലര്‍ തങ്ങളുടെ മക്കളെ ചില പ്രതിഷ്‌ഠകള്‍ക്കും, ദിവ്യന്‍മാര്‍ക്കും ദാസന്‍മാരും സേവകന്‍മാരുമായി ഉഴിഞ്ഞുവെച്ചു. എന്നുവെച്ചാല്‍, അല്ലാഹുവിന്റെ അനുഗ്രഹവും, അവന്റെ സൃഷ്‌ടി വ്യവസ്ഥയും അനുസരിച്ചു ജനിച്ച സന്താനങ്ങളുടെ വിഷയത്തില്‍ അവനല്ലാത്തവര്‍ക്കും അവര്‍ പങ്കും അവകാശവും നല്‍കുകയാണു ചെയ്‌തത്‌. ഇങ്ങിനെയുള്ള എല്ലാതരം ശിര്‍ക്കുകളില്‍നിന്നും പരമപരിശുദ്ധനത്രെ അല്ലാഹു. സൂക്ഷ്‌മാന്വേഷികളും, മഹാന്‍മാരുമായ പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ (190-ാം) വചനത്തിനു നല്‍കിയ വ്യാഖ്യാനത്തെ ആധാരമാക്കിയാണു മുകളില്‍ നാം വിവരിച്ചത്‌. എന്നാല്‍, ചില വ്യാഖ്യാതാക്കള്‍ ഈ രണ്ടാമത്തെ വചനത്തിനു നല്‍കിക്കാണുന്ന വ്യാഖ്യാനം മറ്റൊരു തരത്തിലാകുന്നു. അതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘ആദമിനും, ഹവ്വാഇനും (عليهما والسلام) ആദ്യം ജനിച്ച മക്കള്‍ ജീവിച്ചില്ല. അവര്‍ വ്യസനത്തിലായി. ഇബ്‌ലീസു ചെന്ന്‌ അടുത്ത പ്രസവത്തിലെ കുട്ടിക്കു ‘ഹാരിഥിന്റെ അടിമ’ (عبد الحارث) എന്നു പേരുവെച്ചാല്‍ കുട്ടി ജീവിക്കുമെന്നു ഉപദേശിച്ചു. ‘ഹാരിഥ്‌’ എന്നുള്ളതു ഇബ്‌ലീസിന്റെ ഒരു പേരാകുന്നു. ഈ ഉപദേശപ്രകാരം അടുത്ത്‌ ജനിച്ച കുട്ടിക്കു അവര്‍ പ്രസ്‌തുത പേരു നല്‍കി. ഈ പേരു സ്വീകരിച്ചതിനെ ഉദ്ദേശിച്ചാണ്‌ ‘അവര്‍ രണ്ടാളും അല്ലാഹുവിനു പങ്കാളികളെ ഉണ്ടാക്കി’ (جَعَلَا لَهُ شُرَكَاءَ) എന്നു പറഞ്ഞിരിക്കുന്നത്‌. ഇവിടെ അവര്‍ രണ്ടാളും ശിര്‍ക്കു പ്രവര്‍ത്തിച്ചു എന്നു പറഞ്ഞതു സാധാരണ അര്‍ത്ഥത്തില്‍ ആരാധനയിലുള്ള ശിര്‍ക്കു എന്ന ഉദ്ദേശ്യത്തിലല്ലെന്നും, ശിര്‍ക്കിന്റെ അര്‍ത്ഥവ്യാപ്‌തിയില്‍ ഉള്‍പ്പെടുന്ന ഒരു നാമമാത്ര ശിര്‍ക്കു എന്ന നിലക്കാണെന്നും ഈ അഭിപ്രായക്കാര്‍ പറയുന്നു. പല കാരണങ്ങളാലും ഈ വ്യാഖ്യാനം സ്വീകാര്യമല്ലെന്നു ഇമാം റാസീ (رحمه الله) മുതലായ പ്രധാനപ്പെട്ട പല വ്യാഖ്യാതാക്കളും പ്രസ്‌താവിച്ചുകാണാം. മുകളില്‍ നാം ചൂണ്ടിക്കാട്ടിയതുപോലെ 189 ഉം 190ഉം വചനങ്ങളിലെ സര്‍വ്വനാമങ്ങളുടെ (ضمير കളുടെ) വ്യത്യാസങ്ങള്‍ക്കു പുറമെ വേറെയും കാരണങ്ങള്‍ നിരത്തിക്കൊണ്ടാണ്‌ റാസീ (رحمه الله) ഈ വ്യാഖ്യാനത്തെ ഖണ്‌ഡിച്ചിരിക്കുന്നത്‌. ഇബ്‌ലീസിന്റെ ദുരുപദേശങ്ങളെപ്പറ്റി മറ്റാരെക്കാളും അനുഭവത്തില്‍നിന്നു മനസ്സിലാക്കിയ ആദം നബി (عليه الصلاة والسلام) പിന്നെയും അവന്റെ ഉപദേശം സ്വീകരിച്ചുവെന്നും, എത്രയോ ലഘുവായിരുന്നാലും ശിര്‍ക്കിന്റെ ഇനത്തില്‍പെട്ട ഒരു കാര്യം അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും സമ്മതിക്കുവാന്‍ നിവൃത്തിയില്ലെന്നുകൂടി റാസി (رحمه الله) ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇമാം ഇബ്‌നു കഥീറും (رحمه الله) ഈ വ്യാഖ്യാനം ശരിയല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്‌. ഈ വ്യാഖ്യാനത്തിനു ആധാരമായി ഉദ്ധരിക്കപ്പെടുന്ന രിവായത്തുകളില്‍ ഒന്നുപോലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്‌താവിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടു ഇബ്‌നു കഥീര്‍ (رحمه الله) ഒരു പ്രസ്‌താവന ചെയ്‌തിരിക്കുന്നു. അതിന്റെ ചുരുക്കം ഇതാണു:- “ഇബ്‌നു അബ്ബാസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു ചില പ്രധാനികളടക്കം പലരും ഈ വിവരം നിവേദനം ചെയ്‌തിട്ടുണ്ട്‌. ഇതു – അല്ലാഹുവിനറിയാം – വേദക്കാരില്‍നിന്നു കിട്ടിയതായിരിക്കുമെന്നാണു തോന്നുന്നത്‌. വേദക്കാരില്‍നിന്നു ലഭിക്കുന്ന വാര്‍ത്തകളാകട്ടെ, ക്വുര്‍ആന്‍ക്കൊണ്ടും സുന്നത്തുകൊണ്ടും ശരിയാണെന്നു തെളിഞ്ഞതും, കളവാണെന്നു തെളിഞ്ഞതും, രണ്ടും നിശ്ചയിക്കുവാന്‍ നിവൃത്തിയില്ലാത്തതും എന്നിങ്ങിനെ മൂന്നു വിധത്തിലുണ്ടായിരിക്കും. ഈ മൂന്നാമത്തേതിനെപ്പറ്റിയാണ്‌ “അവരെ നിങ്ങള്‍ ശരിവെക്കുകയും കളവാക്കുകയും ചെയ്യരുത്‌” എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നത്‌. സ്വഹാബികളില്‍ നിന്നോ താബിഉകളില്‍ നിന്നോ വല്ലവരും ഇത്തരം വാര്‍ത്ത നിവേദനം ചെയ്യുന്നതായാല്‍ അതു ഈ മൂന്നാമത്തെ ഇനത്തില്‍ പെട്ടതാണെന്നു അവര്‍ കരുതുന്നതു കൊണ്ടായിരിക്കും. എന്നാല്‍, നമ്മെ സംബന്ധിച്ചിടത്തോളം നാം ഹസന്‍ ബസ്വരി (رحمه الله) യുടെ അഭിപ്രായമാണു സ്വീകരിക്കുന്നത്‌. അതായത്‌, ‘അവര്‍ രണ്ടാളും അവനു പങ്കാളികളെ ഏര്‍പ്പെടുത്തി (جَعَلَا لَهُ شُرَكَاءَ) എന്നു പറഞ്ഞതു ആദമിനെയും ഹവ്വാഇനെയും ഉദ്ദേശിച്ചല്ല, അവരുടെ സന്തതികളിലുള്ള മുശ്‌രിക്കുകളെ മാത്രം ഉദ്ദേശിച്ചാകുന്നു – എന്ന്‌. അതുകൊണ്ടാണു പിന്നീട്‌ ‘അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു അല്ലാഹു വളരെ ഉന്നതനാകുന്നു’ (فَتَعَالى اللهُ عمَّا يُشْرِكُونَ) എന്നു (ബഹുവചന രൂപത്തില്‍) പറഞ്ഞതു. ആദ്യം ആദമിനെയും ഹവ്വാഇനെയും കുറിച്ചു പ്രസ്‌താവിച്ചതു പിന്നീടുള്ള മാതാപിതാക്കളെക്കുറിച്ചു പ്രസ്‌താവിച്ചതിനു ഒരു ചവിട്ടുപടി എന്നോണമാകുന്നു….’. അല്ലാഹുവിനു പങ്കാളികളെ ഏര്‍പ്പെടുത്തിയ മാതാപിതാക്കളെപ്പറ്റി അല്ലാഹു ചോദിക്കുന്നു:- 7:191 أَيُشْرِكُونَ مَا لَا يَخْلُقُ شَيْـًٔا وَهُمْ يُخْلَقُونَ ﴾١٩١﴿ യാതൊരു വസ്‌തുവെയും സൃഷ്‌ടിക്കാത്തവരെ (അല്ലാഹുവിനോട്‌) അവര്‍ പങ്കു ചേര്‍ക്കുന്നുവോ? അവരാകട്ടെ, സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നു! أَيُشْرِكُونَ അവര്‍ പങ്ക്‌ ചേര്‍ക്കുന്നുവോ مَا لَا يَخْلُقُ സൃഷ്‌ടിക്കാത്തതിനെ, സൃഷ്‌ടിക്കാത്തവയെ, പടക്കാത്തവരെ شَيْئًا യാതൊന്നും, ഒരു വസ്‌തുവും وَهُمْ അവരാകട്ടെ يُخْلَقُونَ സൃഷ്‌ടിക്കപ്പെടുന്നു (താനും). 7:192 وَلَا يَسْتَطِيعُونَ لَهُمْ نَصْرًا وَلَآ أَنفُسَهُمْ يَنصُرُونَ ﴾١٩٢﴿ (മാത്രമല്ല) അവര്‍ക്കു വല്ല സഹായവും ചെയ്‌വാന്‍ (അവര്‍ പങ്കാളികളാക്കുന്ന) അവര്‍ക്കു സാധ്യമാകുന്നതുമല്ല; തങ്ങളുടെ സ്വന്തങ്ങളെത്തന്നെയും അവര്‍ സഹായി(ച്ചു രക്ഷി)ക്കുന്നതുമല്ല. وَلَا يَسْتَطِيعُونَ അവര്‍ക്കു സാധ്യമാകുകയുമില്ല لَهُمْ അവര്‍ക്കു نَصْرًا ഒരു സഹായത്തിനും, വല്ല സഹായം ചെയ്‌വാനും وَلَا أَنفُسَهُمْ തങ്ങളെത്തന്നെയും (അവരുടെ സ്വന്തങ്ങളെയും) ഇല്ല يَنصُرُونَ അവര്‍ സഹായിക്കും. 7:193 وَإِن تَدْعُوهُمْ إِلَى ٱلْهُدَىٰ لَا يَتَّبِعُوكُمْ ۚ سَوَآءٌ عَلَيْكُمْ أَدَعَوْتُمُوهُمْ أَمْ أَنتُمْ صَـٰمِتُونَ ﴾١٩٣﴿ അവരെ നിങ്ങള്‍ നേര്‍മാര്‍ഗത്തിലേക്കു ക്ഷണിക്കുന്ന പക്ഷം, അവര്‍ നിങ്ങളെ പിന്‍ പറ്റുന്നതുമല്ല. നിങ്ങള്‍ അവരെ ക്ഷണിച്ചുവോ, അല്ലെങ്കില്‍ നിങ്ങള്‍ മൗനവലംബിക്കുന്നവരാണോ (രണ്ടായാലും) നിങ്ങള്‍ക്കു സമമത്രെ. وَإِن تَدْعُوهُمْ അവരെ നിങ്ങള്‍ ക്ഷണി (വിളി) ക്കുന്നപക്ഷം, ക്ഷണിച്ചാലാകട്ടെ إِلَى الْهُدَىٰ നേര്‍മാര്‍ഗ്ഗ (സന്മാര്‍ഗ്ഗ) ത്തിലേക്കു لَا يَتَّبِعُوكُمْ അവര്‍ നിങ്ങളെ പിന്‍ പറ്റുകയില്ല, പിന്തുടരുന്നതുമല്ല سَوَاءٌ സമമത്രെ, ഒരുപോലെയാണു عَلَيْكُمْ നിങ്ങള്‍ക്കു أَدَعَوْتُمُوهُمْ അവരെ നിങ്ങള്‍ വിളിച്ചു (ക്ഷണിച്ചു - പ്രാര്‍ത്ഥിച്ചു) വോ أَمْ أَنتُمْ അതല്ല (അല്ലെങ്കില്‍) നിങ്ങള്‍ صَامِتُونَ മൗനവലംബിക്കുന്ന (മിണ്ടാതിരിക്കുന്ന) വരാണു. 7:194 إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ عِبَادٌ أَمْثَالُكُمْ ۖ فَٱدْعُوهُمْ فَلْيَسْتَجِيبُوا۟ لَكُمْ إِن كُنتُمْ صَـٰدِقِينَ ﴾١٩٤﴿ നിശ്ചയമായും, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവര്‍ നിങ്ങളെപ്പോലെയുള്ള അടിയാന്‍മാരാകുന്നു, [എല്ലാവരും അവന്റെ അടിമകള്‍ തന്നെ] എന്നാല്‍ അവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുക; എന്നിട്ട്‌ അവര്‍ നിങ്ങള്‍ക്കു ഉത്തരം നല്‍കട്ടെ, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍! [എന്നാലതൊന്നു കാണാമല്ലോ]. إِنَّ നിശ്ചയമായും الَّذِينَ تَدْعُونَ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന (വിളിക്കുന്ന) വര്‍ مِن دُونِ اللَّـهِ അല്ലാഹുവിനു കൂടാതെ പുറമെ عِبَادٌ അടിയാന്‍മാരാണു, അടിമകളാണു أَمْثَالُكُمْ നിങ്ങളെപ്പോലെയുള്ളവരായ فَادْعُوهُمْ എന്നാല്‍ നിങ്ങളവരെ വിളിക്കുക, പ്രാര്‍ത്ഥിച്ചുകൊള്ളുവിന്‍ فَلْيَسْتَجِيبُوا എന്നിട്ടവര്‍ ഉത്തരം നല്‍കട്ടെ لَكُمْ നിങ്ങള്‍ക്കു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍, സത്യവാന്‍മാര്‍. അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലോ, പ്രവൃത്തികളിലോ അവന്റെ പങ്കുകാരായി ഗണിക്കപ്പെടുകയും, വിളിച്ചാരാധിക്കപ്പെടുകയും ചെയ്യുന്ന ഏതൊരു വസ്‌തുവിന്റെയും സ്ഥിതിഗതികള്‍ ഇപ്രകാരമാകുന്നു. ജീവനില്ലാത്തതും ജീവനുള്ളതുമെന്ന വ്യത്യാസമില്ല. എന്നിരിക്കെ, അവരെ പങ്കുകാരാക്കുന്നതിനു എന്തു ന്യായമാണുള്ളത്‌?! അവരെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നതില്‍ എന്താണു പ്രയോജനമുള്ളതു? എന്നു സാരം. ഈ വചനങ്ങളിലെ പരാമര്‍ശങ്ങള്‍ വിഗ്രഹങ്ങളും വിഗ്രഹങ്ങളല്ലാത്തതുമായ എല്ലാ ആരാധ്യ വസ്‌തുക്കളെയും ബാധിക്കുന്നവയാണെങ്കിലും മുഖ്യമായും വിഗ്രഹങ്ങളെ ഉദ്ദേശിച്ചാണുള്ളതെന്നു അടുത്ത വചനങ്ങളില്‍ നിന്നു മനസ്സിലാക്കാം. ക്വുര്‍ആന്‍ അവതരിക്കുമ്പോള്‍ മുശ്‌രിക്കുകള്‍ തങ്ങളുടെ ദൈവങ്ങളായി കല്‍പിച്ചു വന്നിരുന്നതു വിഗ്രഹങ്ങളെയാണല്ലോ. നിങ്ങളെപ്പോലെയുള്ള അടിയാന്‍മാര്‍ (عِبَادٌ أَمْثَالُكُمْ) എന്ന പ്രയോഗം ആരാധ്യ വസ്‌തുക്കളായി ഗണിക്കപ്പെട്ടിരുന്ന മലക്കുകള്‍, പ്രവാചകന്‍മാര്‍, പുണ്യാത്മാക്കള്‍ മുതലായവരെ സംബന്ധിച്ചിടത്തോളം വ്യക്തം തന്നെ. എന്നാല്‍ അടുത്ത വചനത്തില്‍ നിന്നും ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പ്രസ്‌താവനകളില്‍ നിന്നും മനസ്സിലാകുന്നതു പോലെ, ഇവിടെ പ്രധാനമായും പരാമര്‍ശിക്കപ്പെടുന്നതു വിഗ്രഹ ദൈവങ്ങളെപ്പറ്റിയാണ്‌ എന്നിരിക്കെ, ആ വാക്കു (عِبَادٌ أَمْثَالُكُمْ) നിര്‍ജ്ജീവങ്ങളും,ബുദ്ധിയില്ലാത്തവയുമായ വിഗ്രഹങ്ങളെപ്പറ്റി പ്രസ്‌താവിച്ചതിന്റെ അര്‍ത്ഥമെന്താണെന്നു സംശയിക്കപ്പെട്ടേക്കാം. വാസ്‌തവത്തില്‍, നിങ്ങളെപ്പോലെ അവയും അല്ലാഹുവിന്റെ സൃഷ്‌ടികളും അടിമകളുമാണെന്നത്രെ അതിന്റെ അര്‍ത്ഥം. ജീവികളും, നിര്‍ജ്ജീവികളും, വിഗ്രഹങ്ങളും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെ എല്ലാം അവന്റെ അടിമയും സൃഷ്‌ടിയും തന്നെയാണല്ലോ. മാത്രമല്ല, വിഗ്രഹങ്ങള്‍ പ്രതിഷ്‌ഠിക്കപ്പെടുന്നതു ഏതെങ്കിലും പുണ്യവാന്‍മാരുടെ നാമങ്ങളിലായിരിക്കും. അപ്പോള്‍, കവിഞ്ഞപക്ഷം അവ ആരുടെ പേരില്‍ പ്രതിഷ്‌ഠിക്കപ്പെടുന്നുവോ അവരെപ്പോലെ ആ വിഗ്രഹങ്ങള്‍ക്കു സ്ഥാനം കല്‍പിക്കണമെന്നു സങ്കല്‍പിച്ചാല്‍ തന്നെയും അപ്പോഴും അവ അല്ലാഹുവിന്റെ അടിമകള്‍ തന്നെയായിരിക്കും. യഥാര്‍ത്ഥമാകട്ടെ, വിഗ്രഹങ്ങളെല്ലാം അവയുടെ ആരാധകന്‍മാരുടെ കൈക്കു നിര്‍മ്മിച്ചുണ്ടാക്കപ്പെടുന്നവയും, ബുദ്ധിയോ ജീവനോ ഗ്രഹണശക്തിയോ ഇല്ലാത്തവയുമാകുന്നു. അപ്പോള്‍, നിങ്ങളെപ്പോലെയുള്ള സ്ഥാനം പോലും വാസ്‌തവത്തില്‍ അവര്‍ക്കില്ല – നിങ്ങളെക്കാള്‍ നിസ്സാരങ്ങളാണവ – എന്നുകൂടി അവയുടെ ആരാധകരെ മനസ്സിലാക്കുന്നതാണു അടുത്ത വചനത്തിലെ ചോദ്യങ്ങള്‍. 7:195 أَلَهُمْ أَرْجُلٌ يَمْشُونَ بِهَآ ۖ أَمْ لَهُمْ أَيْدٍ يَبْطِشُونَ بِهَآ ۖ أَمْ لَهُمْ أَعْيُنٌ يُبْصِرُونَ بِهَآ ۖ أَمْ لَهُمْ ءَاذَانٌ يَسْمَعُونَ بِهَا ۗ قُلِ ٱدْعُوا۟ شُرَكَآءَكُمْ ثُمَّ كِيدُونِ فَلَا تُنظِرُونِ ﴾١٩٥﴿ അവര്‍ക്കു നടക്കുവാനുള്ള കാലുകള്‍ ഉണ്ടോ?! അതല്ല, അവര്‍ക്കു പിടിക്കുവാനുള്ള കൈകള്‍ ഉണ്ടോ?! അതല്ല, അവര്‍ക്കു കാണുവാനുള്ള കണ്ണുകള്‍ ഉണ്ടോ?! അതല്ല, അവര്‍ക്കു കേള്‍ക്കുവാനുള്ള കാതുകള്‍ ഉണ്ടോ?! (നബിയേ) പറയുക: 'നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളി (ച്ചു പ്രാര്‍ത്ഥി) ച്ചു കൊള്ളുവിന്‍; പിന്നെ (വേണമെങ്കില്‍) എന്നോടു നിങ്ങള്‍ തന്ത്രം പ്രയോഗിച്ചു കൊള്ളുവിന്‍ - എന്നിട്ടു നിങ്ങള്‍ എനിക്കു ഒഴിവു നല്‍കേണ്ടാ. أَلَهُمْ അവര്‍ക്കുണ്ടോ أَرْجُلٌ കാലുകള്‍ يَمْشُونَ അവര്‍ നടക്കും بِهَا അവകൊണ്ടു അതല്ല (അതോ - അല്ലെങ്കില്‍) أَمْ لَهُمْ അവര്‍ക്കുണ്ടോ أَيْدٍ കൈകള്‍ يَبْطِشُونَ അവര്‍ പിടിക്കും എതിര്‍ക്കുന്ന بِهَا അവകൊണ്ടു أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ أَعْيُنٌ കണ്ണുകള്‍ يُبْصِرُونَ بِهَا അതു കൊണ്ടവര്‍ കാണും أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ آذَانٌ കാതു (ചെവി) കള്‍ يَسْمَعُونَ بِهَا അതുകൊണ്ടവര്‍ കേള്‍ക്കും, കേള്‍ക്കുന്ന قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുവിന്‍ شُرَكَاءَكُمْ നിങ്ങളുടെ പങ്കാളികളെ ثُمَّ പിന്നെ (എന്നിട്ടു) كِيدُونِ നിങ്ങള്‍ എന്നോടു തന്ത്രം പ്രയോഗിക്കുക فَلَا تُنظِرُونِ എന്നിട്ടു നിങ്ങള്‍ എനിക്കു ഒഴിവു നല്‍കേണ്ടാ, താമസം നല്‍കേണ്ട. നിങ്ങളും നിങ്ങളുടെ ദൈവങ്ങളുംകൂടി ഒത്തൊരുമിച്ചുകൊണ്ട് യാതൊരു വിട്ടുവീഴ്ചയും എനിക്ക് നല്‍കാത്ത വിധം എനിക്കെതിരായി എന്തു തന്ത്രങ്ങള്‍ തന്നെ പ്രയോഗിച്ചാലും ഞാനതിനു ഒരു നിലയും വിലയും കല്‍പിക്കയില്ല എന്നു സാരം. 7:196 إِنَّ وَلِـِّۧىَ ٱللَّهُ ٱلَّذِى نَزَّلَ ٱلْكِتَـٰبَ ۖ وَهُوَ يَتَوَلَّى ٱلصَّـٰلِحِينَ ﴾١٩٦﴿ 'നിശ്ചയമായും, എന്റെ രക്ഷാധികാരി (ഈ) വേദഗ്രന്ഥം ഇറക്കിയ അല്ലാഹുവാകുന്നു. അവന്‍ സജ്ജനങ്ങളെ ഏറ്റെടു(ത്തു രക്ഷി)ക്കുകയും ചെയ്യും. إِنَّ وَلِيِّيَ നിശ്ചയമായും എന്റെ രക്ഷാധികാരി, കൈകാര്യക്കാരന്‍, ബന്ധു اللَّـهُ അല്ലാഹുവാകുന്നു الَّذِي نَزَّلَ ഇറക്കിയവനായ الْكِتَابَ (വേദ)ഗ്രന്ഥം وَهُوَ അവനാകട്ടെ, അവന്‍ يَتَوَلَّى ഏറ്റെടുക്കുന്നു, ഏറ്റെടുക്കുക (രക്ഷ നല്‍കുക)യും ചെയ്യും الصَّالِحِينَ സദ്‌വൃത്തരെ, സജ്ജനങ്ങളെ. 7:197 وَٱلَّذِينَ تَدْعُونَ مِن دُونِهِۦ لَا يَسْتَطِيعُونَ نَصْرَكُمْ وَلَآ أَنفُسَهُمْ يَنصُرُونَ ﴾١٩٧﴿ നിങ്ങള്‍ അവനു പുറമെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരാകട്ടെ, നിങ്ങളെ സഹായിക്കുവാന്‍ അവര്‍ക്കു സാധിക്കുകയില്ല; അവരുടെ സ്വന്തങ്ങളെത്തന്നെയും അവര്‍ സഹായിക്കുകയില്ല.' وَالَّذِينَ تَدْعُونَ നിങ്ങള്‍ വിളിക്കു (പ്രാര്‍ത്ഥിക്കു) ന്നവര്‍ مِن دُونِهِ അവനു പുറമെ لَا يَسْتَطِيعُونَ അവര്‍ക്കു സാധ്യമാകയില്ല نَصْرَكُمْ നിങ്ങളെ സഹായിക്കുവാന്‍, നിങ്ങളുടെ സഹായത്തിനു وَلَا أَنفُسَهُمْ അവരെത്തന്നെയും ഇല്ല يَنصُرُونَ അവര്‍ സഹായിക്കും. 7:198 وَإِن تَدْعُوهُمْ إِلَى ٱلْهُدَىٰ لَا يَسْمَعُوا۟ ۖ وَتَرَىٰهُمْ يَنظُرُونَ إِلَيْكَ وَهُمْ لَا يُبْصِرُونَ ﴾١٩٨﴿ അവരെ നിങ്ങള്‍ നേര്‍മാര്‍ഗത്തിലേക്കു വിളിക്കുന്നപക്ഷം, അവര്‍ (അതു) കേള്‍ക്കുകയില്ല. (മനുഷ്യാ) നിന്നിലേക്കു നോക്കുന്നതായി നിനക്കു അവരെ കാണാവുന്നതാണു; അവരാകട്ടെ, (ഒന്നും) കാണുന്നില്ല താനും. وَإِن تَدْعُوهُمْ അവരെ നിങ്ങള്‍ വിളിച്ചാലോ, വിളിക്കുന്നപക്ഷം إِلَى الْهُدَىٰ നേര്‍(സന്‍)മാര്‍ഗ്ഗത്തിലേക്കു لَا يَسْمَعُوا അവര്‍ കേള്‍ക്കുകയില്ല وَتَرَاهُمْ അവരെ നീ കാണും, നിനക്കു കാണാം يَنظُرُونَ അവര്‍ നോക്കുന്നതായി إِلَيْكَ നിന്നിലേക്കു وَهُمْ അവരാകട്ടെ لَا يُبْصِرُونَ കാണുകയില്ല, കാണുന്നുമില്ല. വിഗ്രഹങ്ങള്‍ക്കു കണ്ണു, മൂക്കു, ചെവി തുടങ്ങിയ അവയവങ്ങള്‍ കൊത്തിയുണ്ടാക്കപ്പെട്ടിരിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവക്കു കാഴ്‌ചയോ, കേള്‍വിയോ, മറ്റേതെങ്കിലും ഗ്രഹണശക്തിയോ ഇല്ലെന്നു തീര്‍ച്ചയാണല്ലോ. 7:199 خُذِ ٱلْعَفْوَ وَأْمُرْ بِٱلْعُرْفِ وَأَعْرِضْ عَنِ ٱلْجَـٰهِلِينَ ﴾١٩٩﴿ (നബിയേ) നീ മാപ്പ്‌ (അഥവാ വിട്ടുവീഴ്‌ച എന്ന തത്വം) സ്വീകരിക്കുക; സദാചാരം (അഥവാ സല്‍കാര്യം) കൊണ്ടു ഉപദേശിക്കുകയും ചെയ്യുക; വിവരമില്ലാത്തവരില്‍ നിന്നു തിരിഞ്ഞുകളയുകയും ചെയ്യുക. خُذِ എടുക്കുക (സ്വീകരിക്കുക) الْعَفْوَ മാപ്പ്‌ وَأْمُرْ കല്‍പിക്കുക (ഉപദേശിക്കുക)യും ചെയ്യുക بِالْعُرْفِ സദാചാരം (സല്‍കാര്യം) കൊണ്ടു وَأَعْرِضْ തിരിഞ്ഞും കളയുക, അവഗണിക്കുകയും ചെയ്യുക عَنِ الْجَاهِلِينَ അജ്ഞാനികളെപ്പറ്റി, വിഡ്ഢികളില്‍ നിന്നു. 7:200 وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَـٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۚ إِنَّهُۥ سَمِيعٌ عَلِيمٌ ﴾٢٠٠﴿ പിശാചില്‍ നിന്നു വല്ല ദുഷ്‌പ്രേരണയും നിന്നെ(യെങ്ങാനും) ഇളക്കി വിടുന്നപക്ഷം, നീ അല്ലാഹുവിനോടു ശരണം തേടിക്കൊള്ളുക. നിശ്ചയമായും, അവന്‍ (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു. وَإِمَّا يَنزَغَنَّكَ നിന്നെ ഇളക്കി വിടുന്ന പക്ഷം مِنَ الشَّيْطَانِ പിശാചില്‍ നിന്നു نَزْغٌ വല്ല ഇളക്കിവിടലും, ഒരു തോണ്ടല്‍ (ദുഷ്‌പ്രേരണ) فَاسْتَعِذْ എന്നാല്‍ ശരണം (കാവല്‍) തേടുക بِاللَّـهِ അല്ലാഹുവിനോടു إِنَّهُ നിശ്ചയമായും അവന്‍ سَمِيعٌ കേള്‍ക്കുന്നവനാണു عَلِيمٌ അറിയുന്നവനാണു. മുശ്‌രിക്കുകളെയും, അവരുടെ ശിര്‍ക്കുകളെയും സംബന്ധിച്ചു പലതും പ്രസ്‌താവിച്ചശേഷം, അവരടക്കം എല്ലാവരോടും പെരുമാറുന്നതു എങ്ങിനെയായിരിക്കണമെന്നു ഈ വചനം മുഖേന അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു. അന്യരോടുള്ള പെരുമാറ്റത്തില്‍ അനുവര്‍ത്തിക്കേണ്ടുന്ന സല്‍സ്വഭാവ മൂല്യങ്ങളെല്ലാം ഈ മൂന്നു ചെറുവാക്യങ്ങളില്‍ അല്ലാഹു അടക്കിയിരിക്കുന്നതു കാണാം. 1) خُذِ الْعَفْوَ (മാപ്പ്‌ – അഥവാ വിട്ടുവീഴ്‌ച – സ്വീകരിക്കുക) വളരെ അര്‍ത്ഥ വിശാലതയുള്ള ഒരു വാക്യമാണിത്‌. സ്വഭാവം, പ്രവൃത്തി, ഇടപാടു, സംസാരം ആദിയായവയിലെല്ലാം തന്നെ മററുള്ളവര്‍ക്കു വിഷമവും ബുദ്ധിമുട്ടും അനുഭവപ്പെടാതെ – നീതിയുക്തവും, സൗകര്യപ്രദവുമായ രീതിയില്‍ – പെരുമാറുക, അവരില്‍ നിന്നു അനുഭവപ്പെടുന്ന വിഷമങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും നേരെ കണ്ണടക്കുക എന്നൊക്കെയാണു അതിന്റെ ചുരുക്കം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: يَسِّرُوا ، وَلا تُعَسِّرُوا ، وَسَكِّنُوا ، وَلا تُنَفِّرُوا : متفق عليه (നിങ്ങള്‍ എളുപ്പമുണ്ടാക്കുവിന്‍, ഞെരുക്കമുണ്ടാക്കരുത്‌, നിങ്ങള്‍ സമാധാനമുണ്ടാക്കുവിന്‍, വെറുപ്പിക്കരുത്‌ (ബു.മു). ഇബ്‌നുജരീര്‍, ഇബ്‌നു അബീഹാതിം (رحمه الله) എന്നിവര്‍ ഉദ്ധരിച്ച ഒരു ഹദീഥില്‍, ഈ വചനം അവതരിപ്പിച്ചപ്പോള്‍ ഇതിന്റെ താല്‍പര്യം എന്താണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജിബ്‌രീല്‍ (عليه الصلاة والسلام) നോടു ചോദിച്ചുവെന്നും, അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞുവെന്നും വന്നിരിക്കുന്നു: “താങ്കളോട്‌ അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു താങ്കള്‍ മാപ്പ്‌ നല്‍കുവാനും, താങ്കള്‍ക്കു (വേണ്ടതു തരാതെ) മുടക്കം ചെയ്‌തവര്‍ക്കു താങ്കള്‍ (അങ്ങോട്ടു) കൊടുക്കുവാനും, താങ്കളോടു ബന്ധം മുറിച്ചവരോടു താങ്കള്‍ ബന്ധം ചേര്‍ക്കുവാനും അല്ലാഹു കല്‍പിച്ചിരിക്കുകയാണ്‌.’ 2) وَأْمُرْ بِالْعُرْفِ (സദാചാരം – അഥവാ സല്‍കാര്യം – കൊണ്ടു ഉപദേശിക്കുക) നല്ലതും വേണ്ടപ്പെട്ടതുമായ എല്ലാ കാര്യങ്ങളും – മറ്റൊരു രൂപത്തില്‍ പറയുന്ന പക്ഷം, അല്ലാഹുവിങ്കല്‍ പുണ്യകരവും, ജനങ്ങളില്‍ ഉപകാരപ്രദവുമായ എല്ലാ കാര്യങ്ങളും – ഉള്‍ക്കൊള്ളുന്നവാക്കാണ്‌ الْعُرْف എന്ന വാക്ക്‌. സദാചാരത്തെക്കുറിച്ചു ഉപദേശിക്കലും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കലും സത്യവിശ്വാസികളുടെ കടമയാണെന്നും, എല്ലാ നിലവാരത്തിലുള്ള ആളുകളും അവരവരുടെ കഴിവുപോലെ അതിനു ബാധ്യസ്ഥരാണെന്നും അനേകം ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാകുന്നു. ഇമാം റാസി (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, എല്ലാ സന്ദര്‍ഭങ്ങളിലും മാപ്പും വിട്ടുവീഴ്‌ചയും മാത്രം സ്വീകരിക്കുന്ന പക്ഷം, അതു ചിലപ്പോള്‍ മതപരവും അല്ലാത്തതുമായ അനാശാസ്യതക്കു കാരണമായെന്നു വരും. അതിനൊരു പരിഹാരംകൂടിയാണു രണ്ടാമത്തെ ഈ ഉപദേശം. അതായതു, സദാചാരത്തിനും സല്‍ക്കര്‍മങ്ങള്‍ക്കും ഹാനികരമാകത്തക്ക വിട്ടുവീഴ്‌ചകള്‍ ഉണ്ടായിക്കൂടാ എന്നു ഇതില്‍നിന്നു മനസ്സിലാക്കാം. അതു പോലെത്തന്നെ, സല്‍കാര്യങ്ങളെക്കുറിച്ചു ഉപദേശിക്കുകയും ദുഷ്‌കാര്യങ്ങളെക്കുറിച്ചു വിരോധിക്കുകയും ചെയ്യുമ്പോള്‍, അജ്ഞാനികളായ മൂഢജനങ്ങളില്‍ നിന്നു അനഭിലഷണീയമായ പ്രതികരണങ്ങളോ നേരിടേണ്ടിയും വന്നേക്കും. അടുത്ത ഉപദേശത്തില്‍ അതിനുള്ള പരിഹാരവും കാണാവുന്നതാകുന്നു. 3) وَأَعْرِضْ عَنِ الْجَاهِلِينَ (വിവരമില്ലത്ത ആളുകളില്‍ നിന്നു തിരിഞ്ഞു കളയുക) അഥവാ അജ്ഞാനികളും മൂഢന്‍മാരുമായ ആളുകളുടെ നേരെ അവഗണനാ നയം സ്വീകരിക്കണം എന്നു താല്‍പര്യം. അവരില്‍ നിന്നുണ്ടായേക്കുന്ന എതിര്‍പ്പുകളെയും ഉപദ്രവങ്ങളെയും സഹിക്കുക, മാന്യമല്ലാത്ത വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും പ്രതികാരത്തിനു മുതിരാതിരിക്കുക, അനാവശ്യങ്ങളില്‍ അവരോടു സഹകരിക്കാതെ അവയില്‍ നിന്നു അകന്നു നില്‍ക്കുക, അനിഷ്‌ടകരമായ പെരുമാറ്റം കണ്ടാല്‍ കണ്ണടക്കുക മുതലായതെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പല മഹാന്‍മാരും ചൂണ്ടിക്കാട്ടാറുള്ളതുപോലെ, സത്യവിശ്വാസികളില്‍ ഉണ്ടായിരിക്കേണ്ടുന്ന ഉല്‍കൃഷ്‌ട സ്വഭാവങ്ങള്‍ ഈ മൂന്നു വാക്യങ്ങളില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ഈ ഉപദേശങ്ങള്‍ മൂന്നും പ്രത്യക്ഷത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചു കൊണ്ടുള്ളതാണെങ്കിലും, എല്ലാ ഒരോ സത്യവിശ്വാസിയോടുമുള്ള കല്‍പനയാണിതെന്നുള്ളതില്‍ സംശയമില്ല. ഈ വചനത്തിന്റെ ശീര്‍ഷകത്തിലും, “ക്വുര്‍ആനും സുന്നത്തും മുറുകെ പിടിക്കുക” എന്ന അദ്ധ്യായത്തിലും ഇബ്‌നു അബ്ബാസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നും ബുഖാരി (رحمه الله) ഉദ്ധരിച്ച ഒരു സംഭവം അറിയുന്നതു ഇവിടെ സന്ദര്‍ഭോചിതമാകുന്നു. സംഭവം ഇതാണു: ഉയൈനത്തു (*) ബ്‌നുഹിസ്വാന്‍ (رَضِيَ اللهُ تَعَالَى عَنْهُ) അദ്ദേഹത്തിന്റെ സഹോദര പുത്രനായ ഹുര്‍-റുബ്‌നു ക്വൈസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ അടുക്കല്‍വന്ന്‌ തനിക്കു ഖലീഫ ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നോടു ഒരു സംഭാഷണത്തിനു അനുമതി വാങ്ങികൊടുക്കുവാന്‍ ആവശ്യപ്പെട്ടു. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ന്റെ സദസ്സിലും, കാര്യാലോചനകളിലും അംഗങ്ങളായിരുന്നവര്‍ ക്വുര്‍ആന്‍ അധികം പഠിച്ചവരായിരുന്നു. അവര്‍ യുവാക്കളോ വയസ്സു ചെന്നവരോ എന്ന വ്യത്യാസമില്ലായിരുന്നു. ആ കൂട്ടത്തില്‍ ഒരാളായിരുന്നു ഹുര്‍റും (رَضِيَ اللهُ تَعَالَى عَنْهُ). അങ്ങനെ സമ്മതം ലഭിച്ചു ഉയൈനത്ത്‌ ചെന്നപ്പോള്‍ അദ്ദേഹം (ഖലീഫയോട്‌) ഇങ്ങനെ പറഞ്ഞു: “ഖത്ത്വാബിന്റെ മകനേ, അല്ലാഹുവിനെത്തെന്നയാണ! താങ്കള്‍ ഞങ്ങള്‍ക്കു അധികമൊന്നും തരാറില്ല; ഞങ്ങളില്‍ നീതിയനുസരിച്ചു വിധിക്കാറുമില്ല.” ഇതു കേട്ടപ്പോള്‍ ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) നു കോപം വന്നു. അദ്ദേഹത്തെ വല്ലതും ചെയ്‌വാനുള്ള ഭാവമായി. അപ്പോള്‍, ഈ (199-ാം) വചനം ഓതിക്കേള്‍പ്പിച്ചുകൊണ്ടു ഹുര്‍റ്‌ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: “അമീറുല്‍ മുഅ്‌മിനീന്‍! അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ഇങ്ങിനെയാണു പറഞ്ഞിരിക്കുന്നത്‌. ഇയാള്‍ (ഉയയ്‌നത്ത്‌) വിഡ്‌ഢികളില്‍പെട്ടവനുമാകുന്നു”. ഇബ്‌നു അബ്ബാസ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയാണു: “അല്ലാഹുവാണ! ഈ വചനം ഓതിക്കേട്ടപ്പോള്‍ അതിനപ്പുറം പിന്നെ ഉമര്‍ ഒന്നും ചെയ്‌തില്ല. അദ്ദേഹം ക്വുര്‍ആന്‍ കേട്ടാല്‍ നില്‍ക്കുന്ന ആളായിരുന്നു.” (ബു). ക്വുര്‍ആനില്‍ വ്യക്തമാക്കപ്പെട്ട അതിര്‍ത്തിക്കപ്പുറം കടന്നു വല്ലതും പറയുകയോ ചെയ്യുകയോ ചെയ്യാത്ത ആളായിരുന്നു ഉമര്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എന്നത്രെ ഇബ്‌നു അബ്ബാസ്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതിന്റെ താല്‍പര്യം. (*) عينية بن حصن الفزاري رضى لله عنه ഇദ്ദേഹം സ്വഹാബികളില്‍ എണ്ണപ്പെടുന്ന ഒരു വ്യക്തിയും ഫിസാര്‍ (فزار) ഗോത്രത്തിലെ ഒരു നേതാവുമായിരുന്നു. എങ്കിലും കുറച്ചു പരുക്കന്‍ സ്വഭാവവും അല്‍പം വിഡ്‌ഢിത്തവും അദ്ദേഹത്തിനുണ്ടായിരുന്നു. മക്കാ വിജയ കാലത്തു അദ്ദേഹം മുസ്‌ലിമായി. ഹുനൈന്‍ യുദ്ധത്തില്‍ സംബന്ധിക്കുകയും ചെയ്‌തു. ത്വുലൈഹത്തുല്‍ അസദീ എന്ന കള്ള പ്രവാചകന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, അവനെ അംഗീകരിക്കുകയുണ്ടായെങ്കിലും പിന്നീട്‌ അതില്‍ നിന്നു മടങ്ങി ഖേദിക്കുകയും നന്നായിത്തീരുകയും ചെയ്‌തു. (من فتح الباري – 13) കോപംകൊണ്ടോ, മററു വല്ല വികാരവും നിമിത്തമോ മനുഷ്യന്റെ പക്കല്‍ അവിവേകവും പാകപ്പിഴവും വരുക സ്വാഭാവികമാണ്‌. മനുഷ്യന്റെ വര്‍ഗ്ഗശത്രുവായ പിശാചിന്റെ ദുഷ്‌പ്രേരണകളായിരിക്കും ഇതിനു പിന്നിലുള്ളത്‌. അങ്ങിനെ വല്ലതും അനുഭവപ്പെടുന്നപക്ഷം, അതിനുള്ള നിവാരണ മാര്‍ഗ്ഗമാണു രണ്ടാമത്തെ വചനത്തില്‍ അല്ലാഹു നിര്‍ദ്ദേശിക്കുന്നത്‌ …وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ (പിശാചില്‍നിന്നു വല്ല ദുഷ്‌പ്രേരണയും നിന്നെ ഇളക്കി വിടുന്നപക്ഷം നീ അല്ലാഹുവിനോടു ശരണം തേടിക്കൊള്ളുക) അതായതു, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ക്കു നിരക്കാത്ത വല്ലതും വന്നുപോയാല്‍, അതു പൈശാചിക പ്രേരണയില്‍ നിന്നുണ്ടായതാണെന്നും മനസ്സിലാക്കിക്കൊണ്ട്‌ അതില്‍നിന്നു പിന്‍മാറുകയും, പിശാചിന്റെ അത്തരം ദുഷ്‌പ്രേരണകളില്‍നിന്നു രക്ഷിക്കുവാന്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയുമാണു ചെയ്യേണ്ടതു എന്നു സാരം. ഇതിനു മുമ്പു നിര്‍ദ്ദേശിച്ച മൂന്നു നിര്‍ദ്ദേശങ്ങളും പിശാചിനെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. കാരണം, പിശാചിനെ മനുഷ്യനു കാണുവാന്‍ കഴിയുന്നതല്ല. അവന്റെ പ്രവൃത്തികളും ചെയ്തികളും അദൃശ്യവുമാണു. അതുകൊണ്ടു അവനോടു വിട്ടുവീഴ്‌ചക്കോ, സദുപദേശത്തിനോ സ്ഥാനമില്ല. അവനെക്കുറിച്ചു അവഗണിക്കുന്നതാകട്ടെ, അവനില്‍ നിന്നുള്ള കൂടുതല്‍ ഉപദ്രവത്തിനേ വഴിവെക്കുകയുള്ളൂ. കിട്ടുന്ന അവസരമെല്ലാം ഉപയോഗപ്പെടുത്തി മനുഷ്യനെ വഞ്ചിച്ചു വഴിപിഴപ്പിക്കുവാന്‍ പ്രതിജ്ഞയെടുത്തവനാണു പിശാചു. മനുഷ്യരെ സംബന്ധിച്ചിടത്തോളം, അവര്‍ എത്രതന്നെ ദുഃസ്വഭാവികളോ, ശത്രുക്കളോ ആയാലും പ്രസ്‌തുത മാര്‍ഗ്ഗങ്ങളിലൂടെ അവരെ നന്നാക്കിത്തീര്‍ക്കുവാനും, മയപ്പെടുത്തുവാനും സാധിച്ചെന്നുവരും. ചുരുക്കത്തില്‍, പിശാചില്‍ നിന്നുള്ള ഏകരക്ഷാമാര്‍ഗം അല്ലാഹുവില്‍ ശരണം പ്രാപിക്കലത്രെ. അതുകൊണ്ടാണ്‌ മനുഷ്യരുടെ ഇണക്കവും സ്‌നേഹവും സമ്പാദിക്കുന്നതിനും, അവരുടെ ഉപദ്രവങ്ങളില്‍ നിന്നു രക്ഷ നേടുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടു ഈ വചനത്തിലെന്നപോലെ, 23:96-98 ലും, 41:34, 36 ലും ഇതുപോലെ, പിശാചില്‍നിന്നുള്ള രക്ഷക്ക്‌ അല്ലാഹുവിനോടു തേടണമെന്നു കല്‍പിച്ചിരിക്കുന്നതു. ഇതു സംബന്ധിച്ചു കൂടുതല്‍ വിവരം സൂറത്തുല്‍ ഫാത്തിഹഃയുടെ ആരംഭത്തില്‍ കഴിഞ്ഞുപോയിട്ടുണ്ടു. അവിടെ നോക്കുക, പിശാചിന്റെ പ്രവൃത്തികളും ചെയ്‌തികളും വളരെ ഗൂഢമായതും മനുഷ്യര്‍ക്കു കണ്ടെത്തുവാന്‍ കഴിയാത്തതുമാണെങ്കിലും അവയെപ്പറ്റി അല്ലാഹുവിന്നു നല്ലപോലെ അറിയാം. അതില്‍നിന്നുള്ള രക്ഷാമാര്‍ഗമെന്താണെന്നും അവന്നറിയാം. അതുകൊണ്ടു അവനോടു ശരണം തേടുകയാണു നിങ്ങള്‍ ചെയ്യേണ്ടതു എന്നത്രെ അവസാനത്തെ വാക്യം ചൂണ്ടിക്കാട്ടുന്നതു. അതെ, إِنَّهُ سَمِيعٌ عَلِيمٌ (നിശ്ചയമായും, അവന്‍ കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു). അടുത്ത വചനവും കൂടി ശ്രദ്ധിക്കുക:- 7:201 إِنَّ ٱلَّذِينَ ٱتَّقَوْا۟ إِذَا مَسَّهُمْ طَـٰٓئِفٌ مِّنَ ٱلشَّيْطَـٰنِ تَذَكَّرُوا۟ فَإِذَا هُم مُّبْصِرُونَ ﴾٢٠١﴿ നിശ്ചയമായും, സൂക്ഷ്‌മത പാലിക്കുന്നവര്‍, അവരെ പിശാചില്‍ നിന്നുണ്ടാകുന്ന വല്ല തോന്നലും ബാധിച്ചാല്‍ അവര്‍ക്കു ഓര്‍മ്മ വരുന്നതാണ്‌; അപ്പോള്‍, അവര്‍ (ഉള്‍)കാഴ്‌ചയുള്ളവരായിരിക്കും! إِنَّ നിശ്ചയമായും الَّذِينَ اتَّقَوْا സൂക്ഷ്‌മത പാലിച്ചവര്‍ إِذَا مَسَّهُمْ അവരെ സ്പര്‍ഷിച്ചാല്‍, ബാധിച്ചാല്‍ طَائِفٌ വല്ല (ഒരു) നിഴലും, ബാധ, നിഴലാട്ടം (തോന്നല്‍) مِّنَ الشَّيْطَانِ പിശാചില്‍ നിന്നു تَذَكَّرُوا അവര്‍ ഓര്‍മ്മവെക്കും, അവര്‍ക്കു ഓര്‍മ്മവരും فَإِذَا هُم എന്നിട്ടു (അപ്പോള്‍) അവര്‍ مُّبْصِرُونَ കാണുന്ന (ഉള്‍കാഴ്‌ചയുള്ള) വരായിരിക്കും. 7:202 وَإِخْوَٰنُهُمْ يَمُدُّونَهُمْ فِى ٱلْغَىِّ ثُمَّ لَا يُقْصِرُونَ ﴾٢٠٢﴿ അവരുടെ [പിശാചുക്കളുടെ] സഹോദരങ്ങളാകട്ടെ, അവര്‍ അവരെ ദുര്‍മാര്‍ഗ്ഗത്തില്‍ അയച്ചു വിട്ടുകൊണ്ടിരിക്കയും ചെയ്യും; പിന്നെ, അവര്‍ കുറവു വരുത്തുകയില്ല. وَإِخْوَانُهُمْ അവരുടെ സഹോദരങ്ങളാകട്ടെ يَمُدُّونَهُمْ അവരെ അയച്ചുവിടും, അവര്‍ക്കു സഹായം നല്‍കിക്കൊണ്ടിരിക്കും فِي الْغَيِّ ദുര്‍മാര്‍ഗത്തില്‍ ثُمَّ പിന്നെ (അതിനു പുറമെ) لَا يُقْصِرُونَ അവര്‍ കുറവു (വീഴ്ച) വരുത്തുകയില്ല. സാരം : അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുഷ്‌ഠിച്ചുകൊണ്ട്‌ അവനെ സൂക്ഷിച്ചു പോരുന്ന ഭയഭക്തന്‍മാര്‍ വല്ലപ്പോഴും പിശാചിന്റെ ദുഷ്‌പ്രേരണകള്‍ക്കു വിധേയമായിത്തീരുന്ന പക്ഷം, ഉടനെത്തന്നെ തങ്ങളുടെ പക്കല്‍ വന്നുപോയ അബദ്ധത്തെപ്പറ്റി അവര്‍ക്കു ബോധം വരുന്നതായിരിക്കും. അങ്ങനെ, അതില്‍നിന്നു പിന്‍വാങ്ങുകയും, മേലില്‍ അത്തരം വഞ്ചനകളില്‍ അകപ്പെടാതെ സൂക്ഷിക്കുവാനുള്ള മുന്‍കരുതലും ദീര്‍ഘദൃഷ്‌ടിയും അവര്‍ക്കുണ്ടായിത്തീരുകയും ചെയ്യും. സൂക്ഷ്‌മതയും ഭയഭക്തിയുമില്ലാതെ പിശാചിന്റെ സഹോദരങ്ങളും മിത്രങ്ങളുമായിക്കഴിയുന്നവരുടെ സ്ഥിതിയാകട്ടെ, മറിച്ചുമായിരിക്കും. പിശാചിന്റെ ദുഷ്‌പ്രേരണവഴി വല്ല വേണ്ടാവൃത്തിയിലും അകപ്പെട്ടു കഴിഞ്ഞാല്‍, അതില്‍നിന്നു പിന്‍മടങ്ങുവാനുള്ള ബോധവും, സന്‍മനസ്സും അവര്‍ക്കു വരികയില്ല. തങ്ങളാല്‍ കഴിയുന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ പിശാചിനു പ്രോത്സാഹനവും സഹായവും നല്‍കുകയായിരിക്കും അവര്‍ ചെയ്യുക. ചുരുക്കിപ്പറഞ്ഞാല്‍, പിശാചിന്റെ ദുഷ്‌പ്രേരണകള്‍ക്കു വിധേയനായി തെറ്റു കുറ്റങ്ങള്‍ ചെയ്‌തു പോകുക മനുഷ്യ സഹജമായ പതിവാണു. എന്നാല്‍, ഭയഭക്തരായ ആളുകള്‍ തങ്ങള്‍ക്കു പിണഞ്ഞ അമളി വേഗം മനസ്സിലാക്കുകയും, അല്ലാഹുവില്‍ ശരണം തേടി മേലില്‍ ശ്രദ്ധാലുക്കളായിരിക്കയും ചെയ്യും. വന്നു പോയതിനെപ്പറ്റി വീണ്ടുവിചാരം തോന്നാത്തവരാകട്ടെ, അവര്‍ പിന്നെപ്പിന്നെ പിശാചിനു അടിമയായിത്തീരുകയും, ഒടുക്കം രക്ഷാമാര്‍ഗ്ഗം അടഞ്ഞുപോകുകയുമായിരിക്കും ഉണ്ടാകുക. ചില പരമാര്‍ത്ഥങ്ങള്‍ ഇവിടെ ഓര്‍മിക്കുന്നതു നന്ന്‌. ഒരാള്‍ക്കു അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും, ഭയഭക്തിയും എത്ര കണ്ടുണ്ടോ അത്രകണ്ട്‌ അവന്‍ പിശാചിന്റെ ചതിയെക്കുറിച്ച്‌ ഭയപ്പെടുന്നവനും, പിശാചില്‍ നിന്നുള്ള രക്ഷക്കുവേണ്ടി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുന്നവനുമായിരിക്കും. ഒരാള്‍ക്കു പിശാചിന്റെ കെണിയില്‍ അകപ്പെടുന്നതിനെക്കുറിച്ചു ഭയമില്ലെങ്കില്‍, അതിനുള്ള കാരണം അവന്റെ വിശ്വാസദാര്‍ഢ്യമോ, മറ്റേതെങ്കിലും ഉല്‍കൃഷ്‌ട ഗുണമോ അല്ല. ഒന്നുകില്‍, അല്ലാഹുവിന്റെയും റസൂലിന്റെയും വചനങ്ങളില്‍ വേണ്ടത്ര വിശ്വാസമില്ലായ്‌മ, അഥവാ അദൃശ്യ സൃഷ്‌ടികളായ ജിന്നു വര്‍ഗ്ഗത്തെയും, അവരില്‍ പെട്ട പിശാചുക്കളെയും നിഷേധിക്കുന്നവരായിരിക്കുക. അതല്ലെങ്കില്‍, പിശാചിന്റെ ദുര്‍മന്ത്രങ്ങള്‍ക്കു ഒരിക്കലും വിധേയനാകാത്തവണ്ണം – പ്രവാചകന്‍മാരെപ്പോലെയോ, അതിലും ഉപരിയായോ – ഉന്നത നിലവാരത്തിലുള്ള ആളാണു താനെന്ന ഒരു അഹങ്കാരം. രണ്ടിലൊന്നായിരിക്കും അതിനു കാരണം. കാരണം ഏതായാലും ശരി, അത്തരക്കാരുടെ ഹൃദയമാണ്‌ നിഷ്‌പ്രയാസം പിശാചിനു സ്വൈരവിഹാരം നടത്തുവാന്‍ ഏറ്റവും ഉതകുന്ന രംഗം. അവനെകൊണ്ടു എന്തു ചെയ്യിക്കുവാനും, എന്തു പറയിക്കുവാനും പിശാചിനു നിരുപാധികം സാധ്യമാണല്ലോ. പിശാചിന്റെ വഞ്ചനയില്‍ അകപ്പെടുന്നതിനെപ്പറ്റി ഭയവും ശ്രദ്ധയും ഉള്ളവനാകട്ടെ, അല്ലാഹു ചൂണ്ടിക്കാട്ടിയതുപോലെ, സദാ അതിനെക്കുറിച്ചു ജാഗരൂകനായിരിക്കുന്നതു കൊണ്ടു യഥേഷ്‌ടം അവനെ വഴിപിഴപ്പിക്കുവാന്‍ പിശാചിനു സാധ്യമാകുന്നതുമല്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്‌തതായി അനസ്‌ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിച്ചിരിക്കുന്നു: ‘നിശ്ചയമായും, പിശാചു മനുഷ്യനില്‍നിന്നും അവന്റെ രക്തം സഞ്ചരിക്കുന്നേടത്തൊക്കെ സഞ്ചരിക്കുന്നതാണ്‌.’ (ബു.മു) ഇബ്‌നുമസ്‌ഊദ്‌ (رَضِيَ اللهُ تَعَالَى عَنْهُ) പറയുന്നു : റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നിങ്ങളില്‍ ഒരാളും തന്നെ, ജിന്നില്‍ നിന്നുള്ള അവന്റെ കൂട്ടുകാരനും, മലക്കുകളില്‍ നിന്നുള്ള അവന്റെ കൂട്ടുകാരനും അവനില്‍ ഏല്‌പിക്കപ്പെടാത്തവരായിട്ടില്ല. അവര്‍ (സ്വഹാബികള്‍) ചോദിച്ചു: ‘അങ്ങുന്നും (അങ്ങിനെ) തന്നെയോ?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘(അതെ) ഞാനും തന്നെ. പക്ഷേ, എനിക്കു അല്ലാഹു അവന്നെതിരില്‍ സഹായം നല്‍കിയിരിക്കുന്നു. അതിനാല്‍, അവന്‍ കീഴൊതുങ്ങിയിരിക്കുകയാണ്‌. ആകയാല്‍, അവന്‍ എന്നോടു നല്ലതിനെയല്ലാതെ കല്‍പിക്കുകയില്ല.’ (മു). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്‌നുമസ്‌ഊദ്‌ (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു ഇപ്രകാരവും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: “നിശ്ചയമായും മനുഷ്യനില്‍ പിശാചിനു ഒരു (തരം) പ്രവേശനമുണ്ട്‌. മലക്കിനും ഒരു (തരം) പ്രവേശനമുണ്ട്‌. പിശാചിന്റെ പ്രവേശനം, തിന്മയെക്കുറിച്ചുള്ള വാഗ്‌ദത്തവും, യഥാര്‍ത്ഥത്തെ വ്യാജമാക്കലുമായിരിക്കും. മലക്കിന്റെ പ്രവേശനമാകട്ടെ, നന്മയെക്കുറിച്ചുള്ള വാഗ്‌ദത്തവും, യഥാര്‍ത്ഥത്തെ സത്യമാക്കലുമായിരിക്കും. ഇതു ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍, അതു അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്നു അവന്‍ അറിഞ്ഞുകൊള്ളട്ടെ. അവന്‍ അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്യട്ടെ. മറ്റേതു (പിശാചിന്റേതു) ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍, ആട്ടപ്പെട്ട പിശാചില്‍നിന്നു അവന്‍ അല്ലാഹുവിനോടു ശരണം തേടുകയും ചെയ്യട്ടെ”. പിന്നീട്‌ തിരുമേനി الشَّيْطَانُ يَعِدُكُمُ الْفَقْرَ وَيَأْمُرُكُم بِالْفَحْشَاءِ (പിശാചു നിങ്ങളോടു ദാരിദ്ര്യത്തെക്കുറിച്ചു താക്കീതു ചെയ്യുകയും, നിങ്ങളോടു നീചവൃത്തികൊണ്ടു കല്‍പിക്കുകയും ചെയ്യുന്നു) എന്ന ക്വുര്‍ആന്‍ വചനം ഓതുകയും ചെയ്‌തു (തി.). 7:203 وَإِذَا لَمْ تَأْتِهِم بِـَٔايَةٍ قَالُوا۟ لَوْلَا ٱجْتَبَيْتَهَا ۚ قُلْ إِنَّمَآ أَتَّبِعُ مَا يُوحَىٰٓ إِلَىَّ مِن رَّبِّى ۚ هَـٰذَا بَصَآئِرُ مِن رَّبِّكُمْ وَهُدًى وَرَحْمَةٌ لِّقَوْمٍ يُؤْمِنُونَ ﴾٢٠٣﴿ (നബിയേ) നീ അവര്‍ക്കു വല്ല (പ്രത്യേക) ആയത്തും [ദൃഷ്‌ടാന്തവും അഥവാ സൂക്തവും] കൊണ്ടു ചെല്ലുന്നില്ലെങ്കില്‍ അവര്‍ പറയും: 'അത്‌ തനിക്കു (സ്വയം) തിരഞ്ഞെടുത്തു (നിര്‍മിച്ചു) കൂടേ?!' നീ പറയുക: 'എന്റെ റബ്ബിങ്കല്‍ നിന്നു എനിക്കു വഹ്‌യു [സന്ദേശം] നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണു ഞാന്‍ ചെയ്യുന്നതു. ഇതു [ഈ ക്വുര്‍ആന്‍] നിങ്ങളുടെ റബ്ബിങ്കല്‍നിന്നു (ഉള്‍ക്കാഴ്‌ച നല്‍കുമാറു) ള്ള തെളിവുകളാകുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമാകുന്നു. وَإِذَا لَمْ تَأْتِهِم നീ അവര്‍ക്കു ചെല്ലുന്നില്ലെങ്കില്‍, ചെല്ലാതിരുന്നാല്‍ بِآيَةٍ വല്ല ദൃഷ്‌ടാന്തവും (ലക്ഷ്യവും - സൂക്തവും) കൊണ്ടു قَالُوا അവര്‍ പറയും لَوْلَا ആയിക്കൂടേ, എന്തുകൊണ്ടായിക്കൂടാ اجْتَبَيْتَهَا നീ (താന്‍) അതു തിരഞ്ഞെടുക്കുക قُلْ പറയുക إِنَّمَا أَتَّبِعُ ഞാന്‍ പിന്‍പറ്റുക മാത്രമേ ചെയ്യുന്നുള്ളു مَا يُوحَىٰ വഹ്‌യ്‌ (സന്ദേശം) നല്‍കപ്പെടുന്നതിനെ إِلَيَّ എനിക്കു, എന്നിലേക്കു مِن رَّبِّي എന്റെ റബ്ബിങ്കല്‍നിന്നു هَـٰذَا ഇതു بَصَائِرُ ചില ഉള്‍ക്കാഴ്‌ചകളാകുന്നു, തെളിവുകളാകുന്നു مِن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു وَهُدًى മാര്‍ഗദര്‍ശനവും وَرَحْمَةٌ കാരുണ്യവും لِّقَوْمٍ ഒരു ജനങ്ങള്‍ക്കു يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു. آيَة (ആയത്തു) എന്ന വാക്കു പ്രകൃതിപരമായ ദൃഷ്‌ടാന്തങ്ങള്‍ക്കും, വേദഗ്രന്ഥത്തിലെ സൂക്തങ്ങള്‍ക്കും ഉപയോഗിക്കപ്പെടാവുന്നതു കൊണ്ട്‌ മുശ്‌രിക്കുകളുടെ ഈ ചോദ്യത്തിന്‌ രണ്ടു പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെടാറുണ്ട്‌. (1) എന്തുകൊണ്ടു തനിക്കു തന്റെ സ്വന്തം വകയായി ചില ക്വുര്‍ആന്‍ സൂക്തങ്ങള്‍ രചിച്ചുണ്ടാക്കിക്കൂടാ? എന്നും, (2) ഞങ്ങള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള വല്ല പ്രത്യേക ദൃഷ്‌ടാന്തങ്ങളും എന്തുകൊണ്ടു തന്റെ വകയായി ഞങ്ങള്‍ക്കു കാണിച്ചു തന്നുകൂടാ? എന്നും. വ്യക്തമായ ഭാഷയില്‍ തന്നെ, ഈ രണ്ടു തരത്തിലുള്ള ചോദ്യങ്ങളും അവര്‍ ചോദിക്കുകയുണ്ടായിട്ടുണ്ടു താനും. ائْتِ بِقُرْآنٍ غَيْرِ هَٰذَا أَوْ بَدِّلْهُ (ഇതല്ലാത്ത ഒരു ക്വുര്‍ആന്‍ നീ കൊണ്ടു വരുക, അല്ലെങ്കില്‍ അതു മാറ്റി മറിക്കുക) എന്നു അവര്‍ ആവശ്യപ്പെടുകയുണ്ടായി (10:15)). ഭൂമിയില്‍ നിന്നു ഒരു നീരുറവ പുറപ്പെടുവിച്ചു തരുക, ആകാശത്തു നിന്നൊരു കഷ്‌ണം വീഴ്‌ത്തിത്തരുക, സ്വര്‍ണംകൊണ്ടൊരു വീടു നിനക്കുണ്ടായിരിക്കുക മുതലായ പല കാര്യങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ട്‌ ഇവ ഏതെങ്കിലും കാണിച്ചു തന്നല്ലാതെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല എന്നും അവര്‍ പറഞ്ഞിട്ടുണ്ട്‌. (17:90-93)). ആ ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, അവര്‍ക്കു നല്‍കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിച്ച മറുപടിയുടെയും, ഈ ചോദ്യത്തിനു നല്‍കുവാന്‍ കല്‍പിച്ച മറുപടിയുടെയും ആശയം ഒന്നുതന്നെ. അതായതു, എനിക്കു സ്വന്തമായി ഒന്നും കൊണ്ടുവരുവാനോ, നിര്‍മ്മിക്കുവാനോ നിവൃത്തിയില്ല. അല്ലാഹുവിങ്കല്‍നിന്നു ലഭിക്കുന്നതു പ്രബോധനം ചെയ്‌വാനും, കാണിച്ചുതരുവാനും മാത്രമേ എനിക്കു നിവൃത്തിയുള്ളൂ. അതിനപ്പുറം എനിക്കൊന്നും സാധ്യമല്ല. കാര്യം മനസ്സിലാക്കുവാന്‍ വേണ്ടുവോളം തെളിവുകളും ന്യായങ്ങളും ക്വുര്‍ആനിലുണ്ട്‌. അതില്‍ വിശ്വസിച്ചാല്‍ നിങ്ങള്‍ക്കു രക്ഷയും വിജയവും ലഭിക്കും. 7:204 وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ ﴾٢٠٤﴿ ക്വുര്‍ആന്‍ വായി (ച്ചു കേള്‍പ്പി) ക്കപ്പെട്ടാല്‍, നിങ്ങള്‍ അതിലേക്കു ചെവി കൊടുക്കുകയും, അടങ്ങിയിരിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ക്കു കരുണ ചെയ്യപ്പെട്ടേക്കാം. وَإِذَا قُرِئَ ഓതപ്പെട്ടാല്‍ الْقُرْآنُ ക്വുര്‍ആന്‍ فَاسْتَمِعُوا നിങ്ങള്‍ കേള്‍വി (ചെവി) കൊടുക്കുവിന്‍, ശ്രദ്ധിച്ചു കേള്‍ക്കുവിന്‍ لَهُ അതിലേക്കു, അതിനെ وَأَنصِتُوا അടങ്ങുകയും (മൗനമായിരിക്കയും) ചെയ്‍വിന്‍ لَعَلَّكُمْ നിങ്ങളായേക്കാം, ആകുവാന്‍വേണ്ടി تُرْحَمُونَ നിങ്ങള്‍ക്ക്‌ കരുണ ചെയ്യപ്പെടും. സത്യം ഗ്രഹിക്കുവാനുള്ള തെളിവുകളാണു ക്വുര്‍ആന്‍; വിശ്വസിക്കുന്നവര്‍ക്കു അതു മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമാണ്‌ എന്നു പറഞ്ഞുവല്ലോ. ഇതെങ്ങിനെ ഫലവത്താക്കാമെന്നു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ക്വുര്‍ആന്‍ ഓതിക്കേള്‍ക്കുമ്പോള്‍ അതിലേക്കു നല്ലപോലെ ശ്രദ്ധകൊടുക്കുകയും, ശബ്‌ദകോലാഹലങ്ങളോ കുതര്‍ക്കങ്ങളോ ഉണ്ടാക്കാതെ അടങ്ങിയിരുന്നു കേള്‍ക്കുകയും ചെയ്യുക. ഇതാണത്‌. ഇങ്ങിനെ ചെയ്‌താല്‍, അതിലെ ആശയങ്ങള്‍ മനസ്സില്‍ പതിയുകയും, അങ്ങനെ സത്യം ഗ്രഹിക്കുവാനും ആസ്വദിക്കുവാനും സാധിക്കുകയും ചെയ്യുമെന്നു തീര്‍ച്ചയാണ്‌. ഇതിനു പല ഉദാഹരണങ്ങളും കടുത്ത മുശ്‌രിക്കുകളുടെ ചരിത്രത്തില്‍ തന്നെയുണ്ട്‌. ദുരുദ്ദേശ്യപൂര്‍വ്വം അല്‍പനേരം സ്വസ്ഥമായിരുന്നു ക്വുര്‍ആന്‍ കേള്‍ക്കുവാന്‍ ഇടയായവര്‍പോലും അതില്‍ ആകൃഷ്‌ടരാകുകയും വിശ്വസിക്കുകയും ചെയ്‌ത സംഭവങ്ങളും പലതുണ്ടായിട്ടുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ لَا تَسْمَعُوا لِهَٰذَا الْقُرْآنِ وَالْغَوْا فِيهِ…… (നിങ്ങള്‍ ഈ ക്വുര്‍ആനിലേക്കു ചെവികൊടുക്കരുത്‌; അതില്‍ ബഹളംകൂട്ടി ഒച്ചപ്പാടുണ്ടാക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ വിജയം നേടിയേക്കും (41:26).) എന്നും മറ്റും അവര്‍ പറഞ്ഞിരുന്നതും. ക്വുര്‍ആന്‍ ഓതിക്കേള്‍ക്കുമ്പോള്‍ മൗനവലംബിക്കുകയും, ശ്രദ്ധ കൊടുക്കുകയും വേണമെന്ന കല്‍പന അവിശ്വാസികള്‍ക്കു മാത്രം ബാധകമല്ല. എല്ലാവര്‍ക്കും, എല്ലായ്‌പ്പോഴും ബാധകം തന്നെയാകുന്നു. ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍, ഇമാമിന്റെ ക്വുര്‍ആന്‍ പാരായണം കേള്‍ക്കുന്ന മഅ്‌മൂമുകള്‍ (പിന്നില്‍ തുടര്‍ന്നു നമസ്‌കരിക്കുന്നവര്‍) ക്വുര്‍ആനും മറ്റും ഓതരുതെന്നും, ഓതുന്ന പക്ഷം അതു വളരെ പതുക്കെയായിരിക്കണമെന്നും മറ്റുമുള്ള അഭിപ്രായ വ്യത്യാസങ്ങളും ഫിക്വ്‌ഹു (കര്‍മശാസ്‌ത്ര) ഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ചിരിക്കുന്നതു ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ നിന്നാണെന്നറിയുമ്പോള്‍, ഇതിന്റെ അര്‍ത്ഥവ്യാപ്‌തി ഏറെക്കുറെ ഊഹിക്കാവുന്നതാകുന്നു. ഈ കല്‍പനയുടെ ലക്ഷ്യം പൂര്‍ണ്ണമായി ഫലത്തില്‍ വരേണമെങ്കില്‍, കേള്‍ക്കുന്നവര്‍ക്കു ക്വുര്‍ആന്റെ അര്‍ത്ഥവും ആശയവും സാമാന്യമായെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ടെന്നു പറയേണ്ടതില്ല. എന്നാലും അര്‍ത്ഥം അറിയാത്തവര്‍ക്കും ഈ കല്‍പന ഒട്ടും ബാധകമല്ലെന്നു കരുതുവാനും പാടില്ലാത്തതാകുന്നു. അര്‍ത്ഥം അറിയാത്തവരായിരുന്നാല്‍ പോലും അല്ലാഹുവിന്റെ വചനമായ ക്വുര്‍ആന്‍ കേള്‍ക്കുമ്പോള്‍ അച്ചടക്കത്തോടു കൂടി അതു ശ്രദ്ധിക്കുകയും മറ്റു കോലാഹലങ്ങളില്‍ മുഴുകാതിരിക്കുകയും ചെയ്യുന്നതു അതിനോടു കാണിക്കേണ്ട ഒരു മര്യാദയത്രെ. അതിനോടു അനാദരവും അവഗണനാനയവും കാണിക്കുന്നതു ധിക്കാരവുമാകുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ചു മുഖവുരയില്‍ വിവരിച്ചതു ഓര്‍ക്കുക. 7:205 وَٱذْكُر رَّبَّكَ فِى نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ ٱلْجَهْرِ مِنَ ٱلْقَوْلِ بِٱلْغُدُوِّ وَٱلْـَٔاصَالِ وَلَا تَكُن مِّنَ ٱلْغَـٰفِلِينَ ﴾٢٠٥﴿ വിനയപ്പെട്ടും, ഭയപ്പെട്ടും കൊണ്ട്‌ നിന്റെ റബ്ബിനെ നീ സ്വയം ഓര്‍ക്കുക (അഥവാ കീര്‍ത്തനം ചെയ്യുക). വാക്കില്‍ നിന്നും ഉച്ചത്തിലല്ലാതെയും (ഓര്‍ക്കുക); രാവിലെയും, വൈകുന്നേരങ്ങളിലും. നീ അശ്രദ്ധന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കയും ചെയ്യരുത്‌. وَاذْكُر ഓര്‍ക്കുക, സ്മരിക്കുക, കീര്‍ത്തനം ചെയ്യുക, പ്രസ്താവിക്കുക رَّبَّكَ നിന്റെ റബ്ബിനെ فِي نَفْسِكَ നിന്റെ സ്വന്തത്തില്‍ (മനസ്സില്‍ - സ്വയം) تَضَرُّعًا വിനയപ്പെട്ടു (ഭക്തി താഴ്മകാട്ടി) കൊണ്ടു وَخِيفَةً ഭയപ്പെട്ടുകൊണ്ടും, പേടിച്ചും وَدُونَ الْجَهْرِ ഉച്ചത്തിലല്ലാതെയും مِنَ الْقَوْلِ വാക്കില്‍ നിന്നും بِالْغُدُوِّ രാവിലെ وَالْآصَالِ വൈകുന്നേരങ്ങളിലും وَلَا تَكُن നീ ആയിരിക്കയും ചെയ്യരുതു مِّنَ الْغَافِلِينَ അശ്രദ്ധന്‍മാരുടെ കൂട്ടത്തില്‍. 7:206 إِنَّ ٱلَّذِينَ عِندَ رَبِّكَ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَيُسَبِّحُونَهُۥ وَلَهُۥ يَسْجُدُونَ ۩ ﴾٢٠٦﴿ നിശ്ചയമായും, നിന്റെ റബ്ബിന്റെ അടുക്കലുള്ളവര്‍, അവനെ ആരാധിക്കുന്നതിനെക്കുറിച്ച്‌ അവര്‍ അഹംഭാവം നടിക്കുകയില്ല; അവര്‍ അവന്‌ 'തസ്‌ബീഹ്‌' [സ്‌തോത്രകീര്‍ത്തനം] നടത്തുകയും അവനു 'സുജൂദു' [സാഷ്‌ടാംഗ നമസ്‌കാരം] ചെയ്യുകയും ചെയ്യുന്നു. إِنَّ നിശ്ചയമായും الَّذِينَ عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കലുള്ളവര്‍ لَا يَسْتَكْبِرُونَ അവര്‍ അഹംഭാവം (ഗര്‍വ്വു) നടിക്കുകയില്ല عَنْ عِبَادَتِهِ അവനെ ആരാധിക്കുന്നതിനെക്കുറിച്ചു وَيُسَبِّحُونَهُ അവര്‍ അവനു തസ്‌ബീഹും ചെയ്യും, സ്‌തോത്രകീര്‍ത്തനം നടത്തുകയും ചെയ്യും وَلَهُ അവനു يَسْجُدُونَ അവര്‍ സുജൂദും (സാഷ്‌ടാംഗ നമസ്‌ക്കരിക്കയും) ചെയ്യും. ഈ വചനം ഓതിയ ഉടനെ ഒരു സുജൂദു ചെയ്യേണ്ടതാകുന്നു. ഓത്തിന്റെ സുജൂദു (سجود التلاوة) നിയമിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളില്‍ ഒന്നാമത്തേതാണിതു. ഇതില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. സുജൂദിനു പ്രേരിപ്പിച്ചുകൊണ്ടുള്ള ചില വചനങ്ങളിലാണു പാരായണ വേളയില്‍ സുജൂദു നിയമിക്കപ്പെട്ടിരിക്കുന്നത്‌. അവ അതതിന്റെ സ്ഥാനങ്ങളില്‍ ‘മുസ്വ്‌ഹഫി’ല്‍ അടയാളപ്പെടുത്തിയിരിക്കും. അല്‍പം ചില സ്ഥലങ്ങളില്‍ സുജൂദു വേണ്ടതുണ്ടോ, ഇല്ലേ എന്നതില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം കാണാമെങ്കിലും മിക്ക സ്ഥലവും അഭിപ്രായ വ്യത്യാസമില്ലാത്തതാകുന്നു. സുജൂദിന്റെ ആയത്തുകളില്‍ ഈ വചനവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എണ്ണിയതായി ഹദീഥില്‍ വന്നിരിക്കുന്നു. (ജ.) ذِكْر (ദിക്‌ര്‍) എന്ന വാക്കിനു ‘ഓര്‍ക്കുക, സ്‌മരിക്കുക, പറയുക, പ്രഖ്യാപിക്കുക, കീര്‍ത്തനം ചെയ്യുക, പ്രസ്‌താവിക്കുക’ എന്നൊക്കെ സന്ദര്‍ഭോചിതം അര്‍ത്ഥങ്ങള്‍ വരും. മനസ്സുകൊണ്ടും, വാക്കുകൊണ്ടുമുള്ള ധ്യാനങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നുവെന്നു ആദ്യത്തെ വചനത്തില്‍നിന്നും മറ്റും വ്യക്തമാകുന്നു. തസ്‌ബീഹു, ഹംദു, തക്‌ബീര്‍, ദുആ (സ്‌തോത്രകീര്‍ത്തനം, സ്‌തുതി കീര്‍ത്തനം, മഹത്വകീര്‍ത്തനം, പ്രാര്‍ത്ഥന) മുതലായവയെക്കുറിച്ചാണു സാധാരണ ‘ദിക്‌ര്‍’ എന്നു പറഞ്ഞു വരുന്നതു. ഇവയെല്ലാം വിനയത്തോടും, ഭയഭക്തിയോടു കൂടിയും മിതമായ ശബ്‌ദത്തോടുകൂടിയും ആയിരിക്കേണ്ടതുണ്ടെന്നും, രാവിലെയും വൈകുന്നേരവും പ്രത്യേകം അല്ലാഹുവിനെ സ്‌മരിക്കേണ്ടതുണ്ടെന്നും അല്ലാഹു അറിയിച്ചു തരുന്നു. ഉച്ചത്തില്‍ ശബ്‌ദമിട്ടുകൊണ്ടും, ഹൃദയം സ്‌പര്‍ശിക്കാതെ നാവിലൂടെ ഉരുവിട്ടുകൊണ്ടുമുള്ള ധ്യാനങ്ങളും പ്രാര്‍ത്ഥനകളും നന്നല്ലെന്നു ഇതില്‍ നിന്നു സ്‌പഷ്‌ടമാണു. കഴിഞ്ഞ 55,56 വചനങ്ങളുടെ വ്യാഖ്യാനത്തില്‍ വിവരിച്ച സംഗതികളും ഇവിടെ ഓര്‍ക്കത്തക്കവയാണ്‌. സമയ വ്യത്യാസം കൂടാതെ എല്ലായ്‌പ്പോഴും അല്ലാഹുവിനെക്കുറിച്ചുള്ള സ്‌മരണ ഉണ്ടായിരിക്കേണ്ടതു തന്നെ. എങ്കിലും രാവും പകലും മാറിക്കൊണ്ടിരിക്കുന്ന അവസരങ്ങളാണല്ലോ രാവിലെയും വൈകുന്നേരവും. പലതരം പ്രകൃതി മാറ്റങ്ങളും സംഭവിക്കുന്ന ആ സമയങ്ങള്‍ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളെയും അനുഗ്രഹങ്ങളെയും കുറിച്ചു ഓര്‍മ്മിക്കുവാന്‍ പറ്റിയ പ്രത്യേക അവസരമത്രെ. മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളില്‍ അവന്‍ വ്യാപൃതനാകുന്നതു പകലിലാണു. രാത്രി അവന്‍ വിശ്രമത്തിനു ഉപയോഗിക്കയും ചെയ്യുന്നു. ഈ രണ്ടവസ്ഥയുടെയും ആരംഭത്തില്‍ അല്‍പസമയം അല്ലാഹുവിന്റെ സ്‌മരണക്കുവേണ്ടി വിനിയോഗിക്കുന്നതു ഏതു നിലക്കും ഉപയുക്തമാണല്ലോ. ചില പ്രത്യേക സമയങ്ങളില്‍ നമസ്‌കാരം, ദിക്‌ര്‍ മുതലായവ നിശ്ചയിക്കപ്പെട്ടതിനെക്കുറിച്ച്‌ സൂഃ റൂം 17,19 വചനങ്ങളുടെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുള്ളതു നോക്കുക. ഭയഭക്തിയോടും അച്ചടക്കത്തോടുംകൂടി അല്ലാഹുവിനെ സ്‌മരിക്കുവാന്‍ കല്‍പിച്ചതിനെത്തുടര്‍ന്നു ആ വിഷയത്തില്‍ മലക്കുകളുടെ സ്ഥിതി എന്താണെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അതായതു, അഹംഭാവം തീണ്ടാതെ – ഭക്തി വിനയത്തോടുകൂടി അവര്‍ അവനു സദാ തസ്‌ബീഹു, സുജൂദു മുതലായ ആരാധനകള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നു. മനുഷ്യരും അവരെപ്പോലെ, അല്ലാഹുവിനെപ്പറ്റി അശ്രദ്ധരാകാതെ ഭക്തി വിനയമുള്ളവരായിക്കൊണ്ടിരിക്കേണ്ടതുണ്ട്‌ എന്നു നമ്മെ ഉണര്‍ത്തുകയാണ്‌ മലക്കുകളെ സംബന്ധിച്ച ഈ പ്രശംസയുടെ താല്‍പര്യം. മലക്കുകളെപ്പററി അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്റെ അടുക്കലുള്ളവര്‍ അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല; അവര്‍ ക്ഷീണിച്ചു കുഴങ്ങുകയുമില്ല. അവര്‍ രാവും പകലും സ്‌തോത്രകീര്‍ത്തനം ചെയ്‌തുകൊണ്ടിരിക്കുന്നു. അവര്‍ തളരുന്നില്ല’ (അന്‍ബിയാഉ്‌ 19,20). ഇവിടങ്ങളിലൊക്കെ الَّذِينَ عِندَه (അല്ലാഹുവിന്റെ അടുക്കലുള്ളവര്‍) എന്നു പറഞ്ഞതു മലക്കുകളെ ഉദ്ദേശിച്ചാണെന്നു ഏതു നിഷ്‌പക്ഷ ബുദ്ധിക്കും തുടര്‍ന്നു പറഞ്ഞ വാക്കുകളില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്‌. എങ്കിലും ചില സ്ഥാപിത താല്‍പര്യക്കാരായ പുത്തന്‍ വ്യാഖ്യാനക്കാര്‍ ‘ദൈവ സാമീപ്യം സിദ്ധിച്ച മഹാപുരുഷന്‍മാരാണ്‌ അതുകൊണ്ടുദ്ദേശ്യം’ എന്നു പറഞ്ഞു കാണുന്നു. അദൃശ്യസൃഷ്‌ടികളിലുള്ള വിശ്വാസക്കുറവില്‍ നിന്നു ഉടലെടുത്ത ഏതോ ഒരു താല്‍പര്യമായിരിക്കാം ഇവരെ ഈ വ്യാഖ്യാനത്തിലെത്തിച്ചതു (അല്ലാഹുവിനറിയാം). ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആരും അങ്ങിനെ അഭിപ്രായപ്പെട്ടിട്ടില്ലെന്നതു പോകട്ടെ, അറബിഭാഷാ പരിജ്ഞാനമുള്ള ഒരു സത്യവിശ്വാസിയും അങ്ങിനെ പറയുവാന്‍ മുതിരുമെന്നു തോന്നുന്നില്ല. ഈ വചനങ്ങളിലടങ്ങിയ ആശയം പരിഗണിക്കുമ്പോള്‍, ഇവിടെ ഓത്തിന്റെ സുജൂദു ചെയ്‌വാന്‍ നിശ്ചയിക്കപ്പെട്ടതു വളരെ യുക്തവും അര്‍ത്ഥവത്തുമാണെന്നു വ്യക്തമാകുന്നു. الحمد لله أولا وآخرا – اللهم لك المنة والفضل (كان الفراغ من تسويد تفسير هذه السورة ليلة الاحد غرة ربيع الاول سنة ١٣٩٧ ه الموافق : ١٩-٢-١٩٧٧ م ومن تبيضه ضحوة يوم الاثنين _ اليوم الثاني من ايام التشريق سنة ١٣٩٨ ه الموافق : ١٣-١١-١٩٧٨ م -م نى) 7. الأعراف - അല്‍ അഅ്റാഫ് സൂറത്തുല്‍ അഅ്റാഫ് : 01-25 സൂറത്തുല്‍ അഅ്റാഫ് : 26-39 സൂറത്തുല്‍ അഅ്റാഫ് : 40-53 സൂറത്തുല്‍ അഅ്റാഫ് : 54-64 സൂറത്തുല്‍ അഅ്റാഫ് : 65-84 സൂറത്തുല്‍ അഅ്റാഫ് : 85-99 സൂറത്തുല്‍ അഅ്റാഫ് : 100-126 സൂറത്തുല്‍ അഅ്റാഫ് : 127-141 സൂറത്തുല്‍ അഅ്റാഫ് : 142-162 സൂറത്തുല്‍ അഅ്റാഫ് : 163-181 സൂറത്തുല്‍ അഅ്റാഫ് : 182-206 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള പാസ്സുകളുടെ വിതരണോദ്ഘാടനം മാപ്പ് ബിൽഡിംഗിൽ പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രഷറാർ ശ്രീജിത്ത് കോമാത്തിൽനിന്നും, അമേരിക്കയിലെ മലയാളി കമ്യൂണിറ്റിയിൽ അറിയപ്പെടുന്ന പ്രശസ്ത ഛായാഗ്രഹനും, ഷോർട്ട്ഫിലിം നിർമ്മിതാവും, സംവിധായകനുമായ സജു വർഗീസ് ആദ്യ ടിക്കററ് ഏറ്റുവാങ്ങിക്കൊണ്ട് ഉത്‌ഘാടനം നിർവ്വഹിച്ചു. പ്രവാസജീവിതത്തിനിടയിലും ജന്മനാട്ടിലെ ഓണത്തിന്റെ മധുരമായ സ്മരണകള്‍ അവിസ്മരണീയമാക്കുവാനും, ആ മധുര സ്മരണകള്‍ അയവിറക്കാനും, സാംസ്‌കാരിക തനിമ നിലനിര്‍ത്താനും മാപ്പിന്റെ ഈ ഓണാഘോഷം നിമിത്തമാകട്ടെയെന്ന് ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് നിര്‍വഹിച്ചുകൊണ്ട് സജു വർഗീസ് പറഞ്ഞു. സിംഗിൾ $15, ഫാമിലി $30 എന്നീ നിരക്കിലാണ് പാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇത് മാപ്പ് ഭാരവാഹികളിൽ നിന്നും, ഓണാഘോഷദിവസത്തെ പ്രത്യേക കൗണ്ടറിൽ നിന്നും ലഭ്യമാകും ഓഗസ്റ്റ് 14 ന് ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ക്രിസ്റ്റോസ് മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് (9999 Gantry Road , Philadelphia, PA 19115) ഓണാഘോഷങ്ങൾ നടക്കുന്നത് അമേരിക്കയിലെ പ്രമുഖ കൺസ്ട്രക്ഷൻ ഗ്രൂപ്പായ ടോമർ ഗ്രൂപ്പിന്റെ സി.ഇ.ഓ ശ്രീ തോമസ് മൊട്ടയ്‌ക്കൽ മുഖ്യാതിഥിയായിരിക്കും ഫോമാ, ഫൊക്കാന, ട്രൈസ്റ്റേറ്റ് കേരളം ഫോറം, വേൾഡ് മലയാളി കൗൺസിൽ ഐ.എൻ.ഓ.സി , ഐ.ഒ.സി,എന്നിവരോടൊപ്പം ഫിലാഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റെല്ലാ പ്രാദേശിക സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും ഈ ഓണാഘോഷ പരിപാടികളിൽ സന്നിഹിതരാവും. പഞ്ചവാദ്യങ്ങൾ, ചെണ്ടമേളങ്ങൾ താലപ്പൊലിയേന്തിയ മഹിളകൾ, മാവേലി മന്നന്റെ എഴുന്നള്ളത്ത്, അത്തപ്പൂക്കളം, പൊതുസമ്മേളനം ,കേരളത്തനിമയിലുള്ള തിരുവാതിരകളി, ആർട്ട്സ് ചെയർമാൻ തോമസുകുട്ടി വർഗീസിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന മറ്റ് വിവിധ ഓണ കലാപരിപാടികൾ, വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യ…ഇവയെല്ലാം ഒത്തുചേരുമ്പോൾ ഓണം അതിന്റെ പഴയകാല പ്രതാപത്തെ അവിസ്മരണീയമാക്കും. കൂടുതൽ വിവരങ്ങൾക്ക്: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203-482-9123, ബിനു ജോസഫ് (ജനറൽ സെക്രട്ടറി): 267-235-4345, ശ്രീജിത്ത് കോമാത്ത് (ട്രഷറാർ): 636-542-2071. Related Posts കേരളം അത്തം പിറന്നു ! ഇനി മലയാളിക്ക് ഓണനാളുകള്‍. വീടുകള്‍ക്ക് മുന്നില്‍ ഇന്നു മുതല്‍... ലേഖനങ്ങൾ എന്റെ ഓർമ്മയിലെ തിരുവോണം… കേരളം എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു: ഓണം സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്:... കേരളം 6 രസങ്ങള്‍ ചേര്‍ന്ന ഓണസദ്യ ആരോഗ്യത്തിനും അത്യുത്തമം ! ഇലയില്‍ ഓരോ കറികളും... കേരളം കോവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, പരിമിതികൾക്കുള്ളിൽ നിന്ന് നമുക്ക് ഓണം ആഘോഷിക്കാം: എല്ലാ മലയാളികൾക്കും... കേരളം കേരളത്തിലെ നീതിമാനായ ഭരണാധികാരിയായിരുന്ന മഹാബലിയെ ദേവന്മാരുടെ ഏജൻ്റായ വാമനൻ ചവിട്ടി താഴ്ത്തിയത് ശരിയാണോ..?... More News കേരളം വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി, ശേഷം വാക്കത്തി കൊണ്ട് വെട്ടി, ജീവനോടെ കത്തിച്ചു; വീട്ടമ്മയെ ഗ്യാസ് തുറന്നു വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ അയൽവാസി പിടിയിൽ ഇടുക്കി : നാരകക്കാനത്ത് വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പൊലീസിന്റെ പിടിയിലായത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് സമ്മതിച്ചത്. വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി, ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചു. കമ്പത്ത് നിന്നാണ് […] ലേറ്റസ്റ്റ് ന്യൂസ് അയാൾ കുടിക്കുന്ന വെള്ളത്തിൽ മോശം പണിയാണ് കാണിച്ചത്; പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്; താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുക... ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് എം എം മണിയുടെ മറുപടി. നോട്ടീസ് കൊടുത്തതിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്ന് എം എം മണി വിമര്‍ശിച്ചു. അത് എന്റെ പണിയല്ല. താൻ അങ്ങനെ ആരോടും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് രാജേന്ദ്രൻ ഭൂമി കയ്യെറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു വകുപ്പാണ് തീരുമാനിക്കേണ്ടത്. താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല, ഇനിയൊട്ട് പറയുകയുമില്ലെന്ന് […] Delhi ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ച കാമുകി ഡോക്ടർ, പൊലീസ് മൊഴിയെടുത്തു ഡല്‍ഹി: ശ്രദ്ധയുടെ മൃതദേഹം ഫ്രിഡ്ജിലിരിക്കെ കാമുകൻ അഫ്താബ് പൂനാവാല ഫ്ലാറ്റിലേക്ക് ക്ഷണിച്ച സ്ത്രീ ഡോക്ടറാണെന്ന് പൊലീസ് കണ്ടെത്തി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെയാണ് അഫ്താബ് ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ഈ സമയം ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ‘ബംബിൾ’ എന്ന ഡേറ്റിങ് ആപ്പിലൂടെയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ യുവതിയുമായി അഫ്താബ് പരിചപ്പെടുന്നത്. പിന്നീട് ഇവരെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. യുവതിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഡേറ്റിങ് ആപ്പ് അധികൃതരുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ആപ് വഴി അഫ്താബ് നിരവധി […] കേരളം ശക്തമായ രോഗപ്രതിരോധ സംവിധാനവും ആരോഗ്യമുള്ള എല്ലുകളും വേണമെങ്കിൽ വിറ്റമിൻ ഡി ആവശ്യമാണ്; കുട്ടികൾക്ക് വിറ്റാമിൻ ഡി പ്രധാനമാകുന്നത് എന്തുകൊണ്ട്?.. വിറ്റാമിൻ ഡി കൂടുതലായും സൂര്യവെളിച്ചം തട്ടുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതാണ്. രണ്ട് തരത്തിലുള്ള വിറ്റാമിൻ ഡി ഉണ്ട്. വിറ്റാമിൻ ഡി 2 സസ്യഭക്ഷണത്തിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 മൃഗങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്നു. വിറ്റാമിൻ ഡി 3 ആരോഗ്യകരമായ വളർച്ചക്കും വികാസത്തിനും സഹായകരമായതിനാൽ കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ്. കുട്ടികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി നൽകുന്ന നിരവധി ഗുണങ്ങളിൽ ചിലത് ഇതാ.. 1. പ്രതിരോധശേഷി വർധിപ്പിക്കുന്നു ശരീരത്തിൽ, കോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും രോഗ പ്രതിരോധം […] ലേറ്റസ്റ്റ് ന്യൂസ് ശാസ്ത്ര അവബോധ നിര്‍മ്മിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അതാണ് തൃണവൽഗണിക്കപ്പെടുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസര്‍ക്കാരുകളും എന്ന യഥാര്‍ഥ ഫെഡറൽ സങ്കൽപ്പം ... തിരുവനന്തപുരം: ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ദിനത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്നവരെ പോലും ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുകയാണ്. 1946 മുതൽ 1949 വരെയുള്ള മൂന്നു വര്‍ഷകാലയളവിൽ ഭരണഘടനാ നിര്‍മ്മാണ സഭയിൽ നടത്തിയ ദീര്‍ഘവും ചരിത്രപ്രസിദ്ധവുമായ സംവാദങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ അവര്‍ക്കായി നൽകിയ ഭരണഘടന രൂപംകൊണ്ടത്. ജനാധിപത്യ […] Chennai ഓഷ്യൻ സാറ്റ്- 3 വിക്ഷേപിച്ചു; പിഎസ്എൽവി- സി54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം, ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു ! ചെന്നൈ : പിഎസ്എൽവി സി 54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം. സമുദ്ര നിരീക്ഷണത്തിനുള്ള ഓഷ്യൻ സാറ്റ് 3 ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു. സഹയാത്രികരായ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളെ അടുത്ത ഘട്ടത്തിൽ ഭ്രമണപഥത്തിൽ സ്ഥാപിക്കും. ഇതിനായി റോക്കറ്റിന്‍റെ അവസാന ഘട്ടത്തെ 528 കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ത്തുന്ന പ്രക്രിയ തുടരുകയാണ്. ബഹിരാകാശ സ്റ്റാർട്ടപ്പുകളായ പിക്സലിന്‍റെയും ധ്രുവസ്പേസിന്‍റെയും ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ള നാല് ആസ്ട്രോകാസ്റ്റ് ഉപഗ്രഹങ്ങളുമാണ് ഇനി ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ളത്. പിഎസ്എൽവി വളരെ […] ലേറ്റസ്റ്റ് ന്യൂസ് രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുന്നു, സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ട്‌; വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നത്. ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചർച്ചക്ക് വരുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ചർച്ച പരാജയപെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു. Current Politics വിഴിഞ്ഞത്തെ സംഘർഷം നേരിടാൻ പട്ടാളം ഇറങ്ങിയേക്കും ! തുറമുഖ നി‌ർമ്മാണം തടസപ്പെടുത്തുന്നതുന്നത് കൊളംബോ തുറമുഖത്തിനു വേണ്ടിയോ ? സമരത്തിന് വിദേശപണമെത്തുന്നെന്ന് സർക്കാർ. തുറമുഖ നിർമ്മാണം നിർത്തണമെന്നതൊഴ... കൊച്ചി: വിഴിഞ്ഞം തുറമുഖ നി‌ർമ്മാണത്തിന് പാറയെത്തിച്ച ലോറികളെല്ലാം തകർത്ത് വൻ സംഘർഷമാണ് വിഴിഞ്ഞത്ത് തുടരുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങൾ കടന്നു പോകുന്നതു തടയില്ലെന്ന് സമരക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയതിനു പിന്നാലെയാണ് ഇന്ന് രാവിലെ ലോറികൾ തടഞ്ഞിടുകയും തിരിച്ച് അയയ്ക്കുകയും ചെയ്തത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് മതിയായ സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി നവംബർ 28 നു പരിഗണിക്കാനിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പാക്കാനും […] കേരളം തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട് കണ്ണൂര്‍ : തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടിൽ വിശദീകരിക്കുന്നു. തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷൻസ് […] Load More Don't Miss കേരളം വാകിസെനെടുക്കാൻ മടി കാട്ടി, മലപ്പുറത്ത് അഞ്ചാംപനി വൻതോതിൽ പടരുന്നു. ഇതിനകം രോഗം സ്ഥിരീകരിച്ചത് 130 പേർക്ക്. യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലുള്ള കടുത്ത രോഗങ്ങളുണ്ടാവാം. കുഞ്ഞുങ്ങൾക്ക... തിരുവനന്തപുരം : മലപ്പുറത്ത് അഞ്ചാംപനി വ്യാപകമായകിന് പിന്നിൽ വാക്‌സിനോടുള്ള വിമുഖതയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 130 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചുരുക്കം പേർമാത്രമാണ് വാക്‌സിൻ എടുത്തിട്ടുള്ളത്. അവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. രോഗം വ്യാപകമായതിന്റെ ഫലമായി വാക്‌സിനെടുത്തവർക്കും വൈറസ് ബാധയുണ്ടായെങ്കിലും അത് അപകടകരമായില്ല. ഈ സാഹചര്യത്തിൽ വാക്‌സിനോടുള്ള വിമുഖത പാടില്ലെന്നും കുട്ടികൾക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പെയിൻ ജില്ലയിൽ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോർജ് […] കേരളം പി.കെ.സത്യൻ (റേഷൻ കട) ചികിത്സാ സഹായ ഫണ്ട് കൈമാറി കോഴിക്കോട്: ഉണ്ണികുളം സ്വദേശി പി.കെ. സത്യൻ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കേരള ഗാലക്സി ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്രയും, സത്താർ ബാലുശ്ശേരിയും, അജന്യ വിജയനും ചേർന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിന് കൈമാറി. ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാമെമ്പർ മാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിക്കുന്നു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ തുളസീദാസ് ചെക്യാട്, മഹേഷ് ടുബ്ലി, വിനോജ് ഉമ്മൽ […] ഫുട്ബോൾ മെസി ആരാധകർ ആകാംക്ഷയിൽ, അർജന്റീനയ്ക്ക് ഇന്ന് നിർണായകം. രണ്ടാം മത്സരത്തിൽ നേരിടുന്നത് മെക്സിക്കോയെ. സൗദി അറേബ്യയ്ക്ക് മുന്നിൽ കീഴടങ്ങിയ അർജന്റീനയുടെ ഉയിർത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ച് മലയാളികൾ ഉൾപ്... ഖത്തർ : ലോക ഫുട്‌ബോളിന്റെ മിശിഹയായ മെസിയ്ക്ക് ഖത്തറിന്റെ മണ്ണിൽ കാലിടറിയത് ഇനിയും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിന് ബൂട്ട് കെട്ടുന്ന അർജന്റീന താരങ്ങൾക്കുള്ള സമ്മർദ്ദം ചെറുതല്ല. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവിയായിരുന്നു അർജന്റീനയ്ക്ക്. ഇന്ന് നടക്കുന്ന ജീവൻമരണ പോരാട്ടത്തിൽ മെക്സിക്കോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ലുസെയിൽ സ്റ്റേഡിയത്തിലാണ് മത്സരം. അർജന്റീനയെ വീഴ്ത്തിയ കരുത്തുമായി സൗദി ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോളണ്ടിനെ നേരിടും. ഇന്ത്യൻ […] പൊളിറ്റിക്‌സ് മുസ്ലീം ലീഗിനും പണി വരുന്നു ! പാർട്ടിയുടെ പേരിലും കൊടിയിലും മതചിഹ്നം ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നഷ്ടമായേക്കും ? പാർട്ടി ഇല്ലാതാവുമെന്ന ഭീതിയിൽ മുസ്ലീം ലീഗ്. പേരുമാറ്റാൻ സജീവ ചർച... ന്യൂഡൽഹി: കൊടിയിലും പേരിലും മതങ്ങളുടെ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വി നൽകിയ പൊതുതാല്പര്യ ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയതോടെ യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ ലീഗ് അംഗീകാരം നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. പാർട്ടിയുടെ പേരുമാറ്റാനുള്ള ചർച്ചകൾ ലീഗിൽ സജീവമായിട്ടുണ്ട്. ഹർജിയിൽ മറുപടി നൽകാൻ സുപ്രീം കോടതി മൂന്നാഴ്ച്ച സമയം നൽകിയിരിക്കുകയാണ്. വിദ്വേഷ പ്രസംഗ കേസിലെ പ്രതിയാണ് ഹർജി നൽകിയതെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും മുസ്ലിം ലീഗിന് […] ദേശീയം ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുന്നു, രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി; ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്തു, കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡല്‍ഹി: രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ദിനത്തിൽ സുപ്രീംകോടതിയിൽ ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന ദിനത്തിൽ മുംബൈ ഭീകരാക്രമണം അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുകയാണെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് ഭരണഘടനയെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊളിറ്റിക്‌സ് തരൂരിനെ വിലക്കാനില്ല, ഒപ്പം നിർത്തും. എന്നാൽ ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡണ്ടുമാരും പാലിക്കുന്ന പ്രോട്ടോക്കോൾ തരൂരിനും ബാധകമാക്കും. സംസ്ഥാനത്തെ അത്യാവശ്യ പരിപാടികൾക്ക് പോലും വിളിച്ചാൽ എത്താത്ത തര... തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ശശി തരൂരിനെ പാർട്ടി അച്ചടക്കം ഓർമ്മിപ്പിച്ച് നിയന്ത്രിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം. പാർട്ടി അച്ചടക്ക സമിതിയെ മുൻനിർത്തിയാണ് തരൂരിൻെറ ഒറ്റയാൻ നീക്കങ്ങൾക്ക് തടയിടാൻ നേതൃത്വം ശ്രമിക്കുന്നത്. ഇതിൻെറ ചുവട് പിടിച്ചാണ് പാർട്ടിയുടെ സംവിധാനങ്ങൾക്കും രീതിക്കും വിധേയമായിവേണം പ്രവർത്തിക്കാനെന്ന് ആവശ്യപ്പെട്ട് ശശിതരൂരിന് കത്ത് നൽകാൻ അച്ചടക്ക സമിതി ശുപാർശ ചെയ്തത്. പരിപാടികൾക്ക് പോകുന്നതിൽ നിന്നോ ക്ഷണം സ്വീകരിക്കുന്നതിൽ നിന്നോ തരൂരിനെ വിലക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഉദ്ദേശമില്ല. അത്തരം നടപടികൾ […] കേരളം മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ല; പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല; രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ... ഇടുക്കി: ദേവികുളം സബ് കളക്ടറുടെ വീട് ഒഴിയാനുള്ള നോട്ടീസിൽ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല. എസ് രാജേന്ദ്രന്റെ പ്രസ്താവനകൾ മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയാണ്. രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും സിവി വർഗീസ് വ്യക്തമാക്കി. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയാണ് മുൻ എംഎൽഎ കൂടിയായ […]
കേരളത്തിലെ നിരവധി കോട്ടകൾ സംസ്ഥാനത്തിന്റെ മഹത്തായ ചരിത്ര ഭൂതകാലത്തിന്റെ തെളിവാണ്. ഈ അവശിഷ്ടങ്ങൾ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുകയും വിനോദസഞ്ചാരികൾക്ക് പഴയ കാലത്തേക്ക് യാത്ര ചെയ്യാനും എല്ലാ മഹത്വവും അനുഭവിക്കാനും അവസരം നൽകുന്നു. Download in PDF ബേക്കൽ കോട്ട കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലാണ് കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട. അറബി കടലിന്ടെ തീരത്താണ് ഈ കോട്ടയുടെ സ്ഥാനം. വിജയ നഗര സാമ്രാജ്യം തകർന്നതിനെ തുടർന്ന് അധികാരത്തിലെത്തിയ ബെദനൂരിലെ കേലഡി നായക രാജാവായ ശിവപ്പ നായിക് ആണ് ഈ കോട്ട പണികഴിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. ആദ്യ കാലത്തു ബേക്കൽ ഫ്യുഫൽ എന്നാണ് അറിയപ്പെട്ടിരുന്നത്. മൈസൂർ രാജാവായ ഹൈദരാലി ഇക്കേരി രാജാക്കന്മാരെ പരാജയപ്പെടുത്തി കോട്ടയുടെ ആധിപത്യം ഏറ്റെടുത്തു ടിപ്പു സുൽത്താന്റെ പ്രധാന സൈനിക താവളമായിരുന്ന കോട്ട നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പുവിന്റെ മരണത്തെ തുടർന്ന് ബ്രിട്ടീഷ് ആധിപത്യത്തിലായി. ബേക്കൽ കോട്ട ഏകദേശം 40 ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയോട് ചേർന്ന് ഒരു ഹനുമാൻ ക്ഷേത്രവും നിലകൊള്ളുന്നു. 1992 ൽ ടൂറിസം കേന്ദ്രമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കോട്ട ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്. തലശ്ശേരി കോട്ട കണ്ണൂർ ജില്ലയിൽ തലശ്ശേരി നഗരത്തോട് ചേർന്നാണ് തലശ്ശേരി കോട്ട സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരാണ് കോട്ടയുടെ നിർമാണത്തിന് പിന്നിൽ. കേരളത്തിൽ യൂറോപ്യന്മാർ നിർമിച്ച രണ്ടാമത്തെ കോട്ടയാണിത്‌. ബ്രിട്ടീഷ് വാസ്തുശിൽപ രീതിയിൽ ചതുരാകൃതിയിലാണ് തലശ്ശേരി കോട്ടയുടെ നിർമിതി. 1705 ൽ നിർമാണമാരംഭിച്ച കോട്ടയുടെ പണി പൂർത്തിയായത് 1708 ലാണ്. നിലവിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്ടെ കീഴിലാണ് തലശ്ശേരി കോട്ട. ബ്രിട്ടീഷുകാരുടെ കാലത്ത് ഈ കോട്ടയ്‌ക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണ ടിപ്പുവിന്റെ സൈന്യം നടത്തിയതായിരുന്നു. 1780 ൽ ടിപ്പുവിന്റെ സൈന്യാധിപൻ സർദാർ ഖാന്റെ നേതൃത്വത്തിലുള്ള മൈസൂർ സൈന്യം കോട്ടയ്ക്ക് ഉപരോധം തീർത്തു. 1782 ൽ സർദാർ ഖാനെ തടവിലാക്കുന്നതു വരെ ഈ പോരാട്ടം തുടർന്നു. കണ്ണൂർ കോട്ട കണ്ണൂർ നഗരത്തോട് ചേർന്നുള്ള സെന്റ് ആഞ്ചലോ കോട്ടയാണ് കണ്ണൂർ കോട്ട എന്നറിയപ്പെടുന്നത്. ത്രികോണാകൃതിയിലാണ് കണ്ണൂർ കോട്ടയുടെ നിർമിതി. 1505 ൽ പോർച്ചുഗീസ് വൈസ്രോയി ഫ്രാൻസിസ്‌കോ ഡി അൽമേഡയാണ് ഇന്ന് കാണുന്ന രീതിയിലുള്ള കണ്ണൂർ കോട്ട പണി കഴിപ്പിച്ചത് ലോറൻസോ ബ്രിട്ടോ ആയിരുന്നു കോട്ടയിലെ ആദ്യത്തെ പോർച്ചുഗീസ് ക്യാപ്റ്റൻ. യൂറോപ്യൻ സാങ്കേതിക വിദ്യയിൽ കുമ്മായവും ശർക്കരയും മുട്ടവെള്ളയും ചേർത്തൊരുക്കിയ സൂറക്കി മിശ്രിതം ഉപയോഗിച്ച് ചെങ്കല്ലിലാണ് കോട്ട പണിതുയർത്തിയിട്ടുള്ളത്. വിജയനഗര സാമ്രാജ്യത്തിലെ മന്ത്രി നരസിംഹ റാവു അൽമേഡയെ സന്ദർശിക്കാനെത്തിയതും രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയിയായ അൽബുക്കർക്കിനെ തടവിലാക്കിയതും കണ്ണൂർ കോട്ടയിലാണ്. 1663 ൽ ഡച്ചുകാർ നിയന്ത്രണം ഏറ്റെടുക്കുകയും 1772 ൽ അറയ്ക്കൽ രാജവംശത്തിന് വിൽക്കുകയും ചെയ്ത കോട്ട. 1790 ൽ ബ്രിട്ടീഷ് ജനറൽ ആംബർ കോംബ്രിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ കൈവശപ്പെടുത്തി. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് നിലവിൽ കണ്ണൂർ കോട്ട 2015 ൽ കണ്ണൂർ കോട്ടയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ ഉല്ഖനനത്തിനിടെയാണ് നാല്പതിനായിരത്തോളം വരുന്ന പീരങ്കിയുണ്ടകൾ കണ്ടെത്തിയത്. പാലക്കാട് കോട്ട പാലക്കാട് നഗരത്തിലാണ് ടിപ്പുവിന്റെ കോട്ട എന്നുമറിയപ്പെടുന്ന പാലക്കാട് കോട്ട സ്ഥിതി ചെയ്യുന്നത്. 1766 ൽ മൈസൂർ ഭരണാധികാരിയായ ഹൈദരാലിയാണ് കോട്ട പണികഴിപ്പിച്ചത്. ഫ്രഞ്ച് ശില്പികളുടെ വൈദഗ്ത്യം പ്രയോജനപ്പെടുത്തി കരിങ്കല്ലിലാണ് 40 അടി ഉയരവും ഒൻപത് കൊത്തളങ്ങളുമുള്ള പാലക്കാട് കോട്ട നിർമിച്ചിട്ടുള്ളത്. 1784 ൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത കോട്ടയുടെ ചുമതല സാമൂതിരിയുടെ സൈന്യത്തെ ഏൽപ്പിച്ചെങ്കിലും മൈസൂർ സൈന്യം വീണ്ടും ആധിപത്യം നേടി 1790 ൽ ബ്രിട്ടീഷുകാർ കോട്ട തിരിച്ചു പിടിച്ചു. 1788 ൽ കൊച്ചി രാജാവ് രാമവർമ ശക്തൻ തമ്പുരാനുമായി ടിപ്പു സുൽത്താൻ കൂടിക്കാഴ്ച നടത്തിയത് പാലക്കാട് കോട്ടയിലാണ്. ബ്രിട്ടീഷ് ഭരണകാലത്ത് സർക്കാർ ഭരണകേന്ദ്രമായും കോട്ട മാറി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ കോട്ട. പാലക്കാട് കോട്ടയ്ക്കും ടൗൺ ഹാളിനും മധ്യേയുള്ള വിശാലമായ ഗ്രൗണ്ടാണ് കോട്ട മൈതാനം. നെടുങ്കോട്ട മൈസൂർ ആക്രമണത്തെ ചെറുക്കാൻ ടിപ്പു സുൽത്താന്റെ സൈന്യം നെടുങ്കോട്ടയുടെ വടക്കേ അതിർത്തക്കൻ തിരുവിതാംകൂറിന്റെ വടക്കേ അതിർത്തികളിൽ കെട്ടിപ്പൊക്കിയ കൂറ്റൻ കോട്ടയാണ് തിരുവിതാംകൂർ ലൈൻസ് എന്ന പേരിലും അറിയപ്പെടുന്ന നെടുങ്കോട്ട. മാർത്താണ്ഡവർമയുടെ മരണശേഷം തിരുവിതാംകൂർ മഹാരാജാവായ ധർമരാജ കാർത്തിക തിരുനാളിന്റെ കാലത്താണ് സഹ്യപർവ്വതം മുതൽ വൈപ്പിൻ ദ്വീപ് വരെയായി 50 കിലോമീറ്ററോളം നീളത്തിൽ നെടുങ്കോട്ട പണി കഴിപ്പിച്ചത്. ചാലക്കുടിക്ക് സമീപമുള്ള കോനൂർ കോട്ടയായിരുന്നു നെടുങ്കോട്ടയുടെ പ്രധാന ഭാഗം. സൈന്യത്തിന് താമസത്തിനായി അറുപതോളം താവളങ്ങൾ ഉൾപ്പെടെ ഒട്ടേറെ സവിശേഷതകൾ നിറഞ്ഞ ഒന്നായിരുന്നു നെടുങ്കോട്ട. 1789 ഡിസംബറിൽ ടിപ്പു സുൽത്താന്റെ സൈന്യം നെടുങ്കോട്ടയുടെ വടക്കേ അതിർത്തിയിൽ ആക്രമണം നടത്തി. വൈക്കം പദ്മനാഭ പിള്ള നയിച്ച 'പറവൂർ ബറ്റാലിയൻ' എന്ന തിരുവിതാംകൂർ സൈനിക വിഭാഗം ഈ ആക്രമണത്തിൽ ടിപ്പുവിന്റെ വൻ സൈന്യത്തെ കീഴടക്കി. അന്ന് പരുക്കേറ്റ പിൻവാങ്ങിയെങ്കിലും 1790 ൽ വീണ്ടും യുദ്ധത്തിനെത്തി ടിപ്പു കോട്ട കീഴടക്കി. ചാലിയം കോട്ട കോഴിക്കോട് ജില്ലയിലെ ബേപ്പൂരിന് സമീപം ചാലിയത്താണ് ചാലിയം കോട്ട നില കൊള്ളുന്നത്. 1531 ൽ സാമൂതിരിയുടെ അനുവാദത്തോടെ പോർച്ചുഗീസുകാരാണ് ചാലിയം കോട്ട നിർമിച്ചത്. 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെട്ടത് ബേപ്പൂർ നദീതീരത്തെ ചാലിയം കോട്ടയാണ്. 1569 ൽ സാമൂതിരി ചാലിയം കോട്ട ആക്രമിച്ചു ഭക്ഷണം കിട്ടാതെ വലഞ്ഞ പോർച്ചുഗീസുകാർ അവസാനം സന്ധിക്ക് അപേക്ഷിച്ചു. കോട്ടയിലെ തോക്കുകളും പീരങ്കികളും എടുത്ത ശേഷം സാമൂതിരി ചാലിയം കോട്ട പൂർണമായും പൊളിച്ചു. പ്രധാന കോട്ടകളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കോട്ടയാണ് വൈപ്പിൻ ദ്വീപിലെ പള്ളിപ്പുറം കോട്ട. ആയക്കോട്ട, അഴിക്കോട്ട, അയിക്കോട്ട എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന ഈ കോട്ട 1503 ൽ പോർച്ചുഗീസ് ഭരണാധികാരി അൽബുക്കർക്ക് ആണ് പണികഴിപ്പിച്ചത്. ബ്രിട്ടീഷുകാർ കേരളത്തിൽ നിർമിച്ച ആദ്യ കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട. ആദ്യത്തെ സംഘടിത കലാപമായ ആറ്റിങ്ങൽ കലാപം ഈ കോട്ടയുമായി ബന്ധപ്പെട്ടാണ്. 1747 ൽ മാർത്താണ്ഡവർമയുടെ കാലത്തു 11320 അടി ചുറ്റളവിൽ നിർമിച്ചതാണ് തിരുവനന്തപുരം കോട്ട. 15 അടി ഉയരത്തിൽ നഗരത്തെ ചുറ്റി നിൽക്കുന്ന കോട്ടയ്ക്ക് കിഴക്കേ കോട്ട, വടക്കേ കോട്ട, പടിഞ്ഞാറേ കോട്ട, തെക്കേ കോട്ട എന്നീ ഉപ പേരുകളും നൽകിയിരിക്കുന്നു. സമചതുരാകൃതിയിലുള്ള കരിങ്കല്ലും ചീക്കല്ലും ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിൽ നിർമിച്ച കോട്ടയാണ് കിഴക്കേ കോട്ട. പദ്മനാഭ സ്വാമി ക്ഷേത്രവും കൊട്ടാരവും അഗ്രഹാരങ്ങളും മറ്റും ഈ കോട്ടയ്ക്കുള്ളിലാണ്. തിരുവനന്തപുരത്ത് കിഴക്കേ കോട്ടയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നതാണ് വെട്ടിമുറിച്ച കോട്ട കോട്ടയ്ക്കുള്ളിലെ കൊട്ടാരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമാണിത്. ഇന്ന് കാണുന്ന പരിഷ്കരിച്ച കോട്ട നിർമിച്ചത് ശ്രീമൂലം തിരുനാൾ മഹാരാജാവാണ്. കടലിൽ നിന്നുള്ള ആക്രമണം ചെറുക്കാൻ മാർത്താണ്ഡവർമ്മയുടെ സൈന്യാധിപനായ ഡിലനോയിയുടെ മേൽനോട്ടത്തിൽ നിർമിച്ചതാണ് വട്ടക്കോട്ട. നിലവിൽ കന്യാകുമാരി ജില്ലയിൽ നിലകൊള്ളുന്ന അതിർത്തിയിലെ കോട്ട എന്നർത്ഥം വരുന്ന വട്ടക്കോട്ടയുടെ വാതിലിൽ തിരുവിതാംകൂർ രാജവംശത്തിന്ടെ ശംഖുമുദ്ര കാണാം. 1519 ൽ പോർച്ചുഗീസുകാർ കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ പണിത കോട്ടയാണ് സെൻറ് തോമസ് കോട്ട. പോർച്ചുഗീസുകാരും ഡച്ചുകാരും മാറിമാറി അവകാശം സ്ഥാപിച്ച കോട്ടയുടെ സമീപത്താണ് ജനറൽ ലൈറ്റ് ഹൗസ് വിഭാഗത്തിലുള്ള കേരളത്തിലെ ആദ്യത്തേതും ഏറ്റവും ഉയരം കൂടിയതുമായ തങ്കശേരി ലൈറ്റ് ഹൗസ്. കേരളത്തിൽ ഏറ്റവും കൂടുതൽ കോട്ടകളുള്ള കാസർകോട് ജില്ലയിലെ പ്രധാന കോട്ടകളിലൊന്നാണ് ചന്ദ്രഗിരി കോട്ട. ഇക്കേരി വംശത്തിലെ ശിവപ്പ നായിക് പണികഴിപ്പിച്ച ചന്ദ്രഗിരി കോട്ട കീഴൂർ കോട്ട എന്നും അറിയപ്പെടുന്നു. ഇക്കേരി രാജവംശത്തിലെ വെങ്കിടപ്പ നായിക് പണികഴിപ്പിച്ച കുമ്പള ആരിക്കാടി കോട്ട, സോമശേഖര നായിക് പണി കഴിപ്പിച്ച ഹോസ് ദുർഗ് (കാഞ്ഞങ്ങാട് കോട്ട) എന്ന പുതിയ കോട്ട, പൊവ്വൽ കോട്ട എന്നിവയും കാസർകോട് ജില്ലയിലെ പ്രധാന കോട്ടകളാണ്. വളപട്ടണം കോട്ട, ധർമടം കോട്ട, ഏഴിമല കോട്ട, മാടായി കോട്ട എന്നിവ കണ്ണൂർ ജില്ലയിലെ പ്രധാന കോട്ടകളായിരുന്നു. 1523 ൽ പോർച്ചുഗീസുകാർ നിർമിച്ചതാണ് കൊടുങ്ങല്ലൂർ കോട്ട. കോട്ടപ്പുറം കോട്ട എന്ന പേരിലും ഇതറിയപ്പെടുന്നു.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
"കുഞ്ഞാലിക്കുട്ടിയുടെ മൊബൈല്‍ നമ്പറുണ്ടോ കയ്യില്‍? " ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ സെയില്‍സ് ഡിവിഷനില്‍ സ്ഥിരമായി വരാറുള്ള ചെറുപ്പക്കാരന്‍ ഇന്നലെ എന്നോട് ചോദിച്ചു. കയ്യില്‍ എപ്പോഴും ഒരു ചന്ദ്രിക പത്രം കൊണ്ടുനടക്കുന്ന ആളായതിനാല്‍ കറകളഞ്ഞ ലീഗുകാരനാണ് പുള്ളി എന്ന് എനിക്കറിയാം. എന്നാലും കുഞ്ഞാലിക്കുട്ടി എന്ന് പറഞ്ഞപ്പോള്‍ മുഖത്തു വല്ലാത്തൊരു ഗൗരവം വന്നത് പോലെ. "എന്റെ കയ്യിലില്ല, പക്ഷെ അത്യാവശ്യമാണേല്‍ സംഘടിപ്പിച്ചു തരാം. എന്താണ് പ്രശ്നം?" ഞാന്‍ ചോദിച്ചു. "അത്യാവശ്യമാണ്. വിളിച്ചു നാല് വര്‍ത്താനം പറയാനുണ്ട്!!". അല്പം കൗതുകത്തോടെ സംഗതി ഞാന്‍ വിശദമായി ചോദിച്ചറിഞ്ഞു. അഞ്ചാം മന്ത്രിയുടെ കാര്യം തന്നെയാണ് പ്രശ്നം. "ലീഗിന് അവകാശപ്പെട്ട ഈ മന്ത്രിസ്ഥാനം ചോദിച്ചു വാങ്ങുന്നതില്‍ കുഞ്ഞാലിക്കുട്ടിക്ക് എന്താണിത്ര തടസ്സം?. അതൊന്നു നേരിട്ടറിയാനാണ്". സ്വന്തം നേതാവിനെതിരെ അയാളുടെ രോഷം തിളച്ചു പൊങ്ങുകകയാണ്. ഒരു സാധാരണ ലീഗ് പ്രവര്‍ത്തകന്റെ മനസ്സ് അയാളില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞു. ഐശ്വര്യയുടെ പ്രസവവും സച്ചിന്റെ സെഞ്ച്വറിയും ഓക്കെയായതോടെ ഇനി ബാക്കിയുള്ളത് മഞ്ഞളാംകുഴി അലിയുടെ മന്ത്രിക്കാര്യം മാത്രമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ലീഗ് നേതാക്കള്‍ ഒരു ഉശിരും ചുണയും കാണിക്കാത്തത് കാരണം ആ പാവം ഇപ്പോഴും പെരുവഴിയില്‍ കിടക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ ഐശ്വര്യയുടെ അടുത്ത പ്രസവം കഴിഞ്ഞാലും മൂപ്പരുടെ കാര്യം സലാമാത്താവുമെന്നു കരുതാന്‍ വയ്യ. എങ്ങനെ കഴിഞ്ഞിരുന്ന ആളാണ്‌. ലീഗുകാര്‍ അങ്ങോട്ട്‌ ചെന്ന് പറഞ്ഞു പൂതിവെപ്പിച്ചതാണ് അലിക്കയെ. ഇപ്പോള്‍ നാട്ടുകാരും കൂട്ടുകാരുമൊക്കെ കളിയാക്കിച്ചിരിക്കുന്ന ഒരു പരുവത്തിലേക്ക്‌ ആ പാവം എത്തിപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റില്‍ ടിന്റു മോന്റെ തമാശകളേക്കാള്‍ ഹിറ്റ്‌ ഇപ്പോള്‍ മഞ്ഞളാംകുഴി അലിയുടെ ഫോട്ടോകള്‍ക്കാണ്. മുപ്പത്തൊന്‍പത്‌ എം എല്‍ എ മാരുള്ള കോണ്‍ഗ്രസ്സിനു പന്ത്രണ്ടു മന്ത്രിമാര്‍ ഉണ്ടെങ്കില്‍ ഇരുപതു എം എല്‍ എ മാരുള്ള ലീഗിന് ചുരുങ്ങിയത് ആറ് മന്ത്രിമാര്‍ വേണ്ടേ എന്നതാണ് ചോദ്യം. സംഗതി ന്യായമാണ്. എസ് എസ് എല്‍ സി നാലുതവണ തോറ്റ കുട്ടികള്‍ക്ക് പോലും ഈ കണക്കു പെട്ടെന്ന് മനസ്സിലാവും. അപ്പോള്‍ പിന്നെ വക്കീല്‍ പരീക്ഷ പാസായ ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും അത് മനസ്സിലാവാതെ ഇരിക്കണമെങ്കില്‍ അതിലെന്തോ ഗുട്ടന്‍സില്ലേ. അവിടെയാണ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ റോള്‍ കിടക്കുന്നതായി ലീഗ് അണികള്‍ സംശയിക്കുന്നത്. ഒന്നുകില്‍ മൂപ്പര്‍ക്ക് ഈ മന്ത്രി സ്ഥാനം ശരിക്ക് തലയില്‍ കയറിയിട്ടില്ല. കയറിയിട്ടുണ്ടെങ്കില്‍ ഒറ്റ ആഴ്ച കൊണ്ട് സംഗതി ഓക്കേ ആക്കാനുള്ള മരുന്ന് കയ്യിലുണ്ട്. അതല്ല എങ്കില്‍ പിന്നെയുള്ളത് ഒരേയൊരു കാരണമാണ്. അത് ഐസ്ക്രീമിന്റെ ചരടാണ്‌. ആ ചരട് വെച്ച് യു ഡി എഫിലെ ആരോ ഗോള്‍ഫ് കളിക്കുന്നുണ്ട്. ആ ഗോള്‍ഫ് തൊണ്ടയില്‍ കുടുങ്ങി കിടക്കുന്നത് കൊണ്ടാണ് സാഹിബ് തന്റെ തന്ത്രങ്ങളൊന്നും പുറത്തെടുക്കാത്തത്!!. പുരയില്‍ അടുപ്പ് പുകഞ്ഞില്ലെങ്കിലും ലീഗുകാര്‍ പിടിച്ചു നില്‍ക്കും, പക്ഷെ പാണക്കാട് തങ്ങള്‍ ഒരു വാക്ക് പറഞ്ഞിട്ട് അത് നടന്നില്ലെങ്കില്‍ അതവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അഞ്ചാംമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട് എന്നും ഉടനെ അധികാരമേല്‍ക്കുമെന്നും ഹൈദരലി ശിഹാബ് തങ്ങളെക്കൊണ്ട് പരസ്യപ്രസ്താവന നടത്തിപ്പിച്ചത് കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റാരെങ്കിലും ആകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇനി ഈ വിഷയത്തില്‍ 'മാഞ്ഞാളം' കളിക്കാന്‍ പറ്റില്ല എന്ന് ആരെക്കാളും ബോധ്യമുണ്ടാകേണ്ട വ്യക്തി കുഞ്ഞാലിക്കുട്ടി തന്നെയാണ്. പാണക്കാട്ടെ തങ്ങന്മാരെ കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തി കണ്ട ശേഷമാണ് കരുണാകരന്‍ അടക്കമുള്ള പഴയകാല കോണ്‍ഗ്രസ്‌ നേതാക്കള്‍ മന്ത്രിമാരുടെ ലിസ്റ്റ് പോലും പ്രഖ്യാപിക്കാറുണ്ടായിരുന്നത്. അത്ര മാത്രം സ്ഥാനമാണ് യു ഡി എഫില്‍ പാണക്കാട്ടെ തങ്ങന്മാര്‍ക്ക് ഇത്രകാലവും ലഭിച്ചിരുന്നത്. ഏത് ലീഗ് പ്രവര്‍ത്തകനും ആത്മാഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിക്കുന്നതായിരുന്നു പാണക്കാട്ടേക്കുള്ള ദേശീയ നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ .. ആ പാണക്കാട്ടെ തങ്ങളുടെ പരസ്യ പ്രസ്താവനയാണ് ഇപ്പോള്‍ യു ഡി എഫ് നേതാക്കള്‍ 'കറിവേപ്പില' പോലെ ( വി എസ് ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ അല്ല) വലിച്ചെറിഞ്ഞിരിക്കുന്നത്!!. അതുകൊണ്ട് തന്നെ യു ഡി എഫ് നേതാക്കളെ ന്യായീകരിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരെ അണികള്‍ തെരുവില്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വീട്ടിലേക്കു ഇന്നലെ പ്രകടനം നടത്തിയത് വിരലിലെണ്ണാവുന്ന ചെറുപ്പക്കാരാണെങ്കിലും അവര്‍ പ്രതിനിധീകരിക്കുന്നത് ലീഗ് അണികളിലെ ഭൂരിപക്ഷത്തെയാണ്. എന്നോട് കുഞ്ഞാലിക്കുട്ടിയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ച ചെറുപ്പക്കാരന്റെ മനസ്സും നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിച്ച ആ യുവാക്കളോടൊപ്പമാണുള്ളത് എന്നതുറപ്പ്. പുള്ളി ഇപ്പോഴും പ്രതീക്ഷയില്‍ ആണ്!!. സത്യം പറഞ്ഞാല്‍ ലീഗ് നേതൃത്വത്തിന്റെ പിടിപ്പു കേടാണ് ഈ പുകിലുകളൊക്കെ ഉണ്ടാക്കിയത്. പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങുന്ന ഒരവസ്ഥതയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും അവര്‍ തന്നെയാണ്. യു ഡി എഫിനകത്ത് വ്യക്തമായ ഒരു ധാരണ വരുന്നതിനു മുമ്പ് അഞ്ചാം മന്ത്രിയെക്കുറിച്ച് പ്രവര്‍ത്തകര്‍ക്കിടയില്‍ അമിത വിശ്വാസം പകരുകയും അതൊരു പ്രസ്റ്റീജ് ഇഷ്യൂവാക്കി വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തത് സാധാരണ പ്രവര്‍ത്തകരല്ല, മറിച്ച് സംസ്ഥാന പ്രസിഡന്റില്‍ നിന്ന് തുടങ്ങുന്ന നേതൃത്വമാണ്. ആടറിയുന്നോ അങ്ങാടി വാണിഭം എന്ന് ചോദിച്ച പോലെ യു ഡി എഫിനകത്ത് എന്ത് നടക്കുന്നു എന്നതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലെങ്കിലും പത്രക്കാരെ കാണുമ്പോഴൊക്കെ 'അഞ്ചാം മന്ത്രി ഉടന്‍ ഉടന്‍ ' എന്ന് പറഞ്ഞു കൊണ്ടിരുന്ന കെ പി എ മജീദ്‌ അടക്കമുള്ള നേതാക്കളാണ് സ്ഥിതിഗതികള്‍ ഇത്ര വഷളാക്കിയത്. അലിയുടെ പേര് മാധ്യമങ്ങളില്‍ കൂടെക്കൂടെ പറഞ്ഞു കൊണ്ട് അദ്ദേഹത്തെ ഒരു പരിഹാസ കഥാപാത്രമാക്കി വളര്‍ത്തിക്കൊണ്ടു വന്നതിലും പ്രധാന പങ്ക് നേതൃത്വത്തിനു തന്നെയാണ്. പിറവം കഴിഞ്ഞാല്‍ മന്ത്രി എന്നതിന് പകരം നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ മന്ത്രി എന്ന പുതിയ ഫോര്‍മുലയുമായി ചില യു ഡി എഫ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് കൊണ്ട് നിലവിലുള്ള മന്ത്രിമാരെ പിന്‍വലിച്ചു യു ഡി എഫില്‍ ഒരു സുനാമി സൃഷ്ടിക്കാന്‍ ലീഗ് ഒരുങ്ങുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. ഏതായിരുന്നാലും അഞ്ചാം മന്ത്രി ഒരു ഊരാക്കുടുക്കിലേക്ക് കേരള രാഷ്ട്രീയത്തെ തള്ളിവിടാന്‍ പോവുകയാണ്. കാത്തിരുന്നു കാണാം. മ്യാവൂ: എന്റെ പോസ്റ്റുകള്‍ സ്ഥിരമായി വായിക്കുന്ന ഒരാള്‍ കുഞ്ഞാലിക്കുട്ടിയുടെ സ്റ്റാഫില്‍ ഉണ്ട്. ഈ പോസ്റ്റ് സാഹിബ് കാണാതിരുന്നാല്‍ മതിയായിരുന്നു!!!.
മലയാളികൾ എഴുതുംപോലെ ഉച്ചരിക്കുന്നവരാണെന്നും എല്ലാ ഉച്ചാരണത്തിനും നമുക്കു് എഴുത്തുണ്ടു് എന്നും തീരെ തെറ്റായ ഒരു ധാരണ പലരും പറഞ്ഞു പരത്തുന്നുണ്ടു്. ഇത്തരം ഒരേർപ്പാടു് ഒരു ഭാഷയ്ക്കും ഇല്ല, ആവശ്യവും ഇല്ല. എഴുതിക്കണ്ടാൽ ഉച്ചാരണം തിരിച്ചറിയണം ഉച്ചരിക്കുന്നതു കേട്ടാൽ എഴുതാനും ആകണം—അത്രമതി. അതിനെന്തു വേണം? പ്രസക്തമായ അർഥവ്യാവർത്തനങ്ങൾ എഴുതിക്കാൻ ഒത്ത ലിപി വേണം. പ്രസക്തമായ അർഥവ്യാവർത്തനങ്ങൾ എഴുതിക്കാട്ടാൻ ലിപി ഇല്ലാത്തതാണു് ഇംഗ്ലീഷിലെ എഴുത്തുരീതിയുടെ ഒരു കുഴപ്പം. ഒറ്റസ്വരങ്ങളും ഇരട്ടസ്വരങ്ങളും ചേർന്നു് ഇംഗ്ലീഷിൽ 20 എണ്ണമുള്ളതായി ഓക്സ്ഫഡ് ലേണേഴ്സ് ഡിക്ഷനറി പറയുന്നു. ലിപികളോ a, e, i, o, u എന്നു് അഞ്ചെണ്ണം മാത്രം. ആവശ്യത്തിനു് ലിപിയില്ലാത്തതുപോലെ വേണ്ടതിലേറെ ലിപികൾ ഉണ്ടുതാനും. Q എപ്പോഴും u ചേർന്നേ വരൂ. Qu എന്നതിനു് ഉച്ചാരണം എപ്പോഴും kw എന്നു മാത്രം. X എന്നതിനു് ks എന്നതിന്റെ ഉച്ചാരണമാണു്. മലയാളത്തിലും ഇത്തരം കുഴപ്പങ്ങൾ കുറഞ്ഞ അളവിൽ ഇല്ലായ്കയില്ല. കന്നിയിലെ ന്ന അല്ല കുന്നിയിലേതിനു്. ഒരേ ലിപി, രണ്ടു വ്യത്യസ്തമായ ഉച്ചാരണവും. ലിപിക്കുറവിന്റെ കാര്യം ഇങ്ങനെ. ലിപിക്കൂടുതലിന്റെ കാര്യമോ? എഴുതിക്കാണിക്കുന്ന വ്യത്യാസങ്ങൾ ഉച്ചാരണത്തിൽ വരുന്നുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനനുസരിച്ചിരിക്കും ഈ ചോദ്യത്തിനു് ഉത്തരം. ‘പാഠപുസ്തകത്തിലെ കഥ’, ‘പാടപുസ്തകത്തിലെ കദ’ ആയാൽ നമുക്കു് എത്രയോ ലിപികൾ അനാവശ്യമാണു് എന്നുവരും. അത്രത്തോളം പോകുന്നില്ല, ‘പാഠ’വും ‘കഥ’യും തന്നെയാണു് എന്നു വന്നാലും പ്രശ്നം തീർന്നില്ല. ഖ-ഘ, ഛ-ഝ, ഠ-ഢ, ഥ-ധ, ഫ-ഭ വ്യാവർത്തനം മലയാളികൾക്കു് അത്യന്തം പ്രയാസമാണു്. ഇവ തമ്മിലുള്ള അർഥവ്യത്യാസം കാണിക്കുന്ന ജോഡികൾ തന്നെ വിരളം. ‘പൊരു’ളിനെക്കുറിക്കുന്ന അർത്ഥം, ‘പാതി’ക്കുള്ള അർധം ഇവയാണു് എളുപ്പം എടുത്തുകാട്ടാവുന്നവ. ഇവ തമ്മിൽ ഉച്ചാരണത്തിൽ എത്രയുണ്ടു് വ്യത്യാസം? ‘എന്റെ അർധസമ്മതം അവർ അർഥാൽ സമ്മതമായെടുത്തു’ എന്ന വാക്യത്തിൽ ഉദ്ദേശിച്ചതെന്തെന്നു് പിടികിട്ടാം. പലപ്പോഴും എഴുതിക്കാണിച്ചാലേ തിരിച്ചറിയാൻ പറ്റൂ. ഗ്രന്ഥത്തിലെ ‘ന്ഥ’യെ ഗാന്ധിയിലെ ‘ന്ധ’യിൽ നിന്നു് എത്രപേർവ്യാവർത്തിപ്പിക്കും? ഇത്രപോലും വ്യത്യാസമില്ല, പാട-പീഡ ഇവയിലെ ട-ഡ കൾക്കു തമ്മിൽ. വെവ്വേറെ എഴുത്തിന്നു് ഉച്ചാരണത്തിൽ ഏകീഭാവം വരുന്നു എന്നതിന്റെ മറുവശമാണു് എഴുത്തൊന്നു് ഉച്ചാരണം വേറെ എന്ന സ്ഥിതി. സംവാരം എന്നതിലെ രണ്ടു ‘മുറുക്ക’ങ്ങളും (അനുസ്വാരലിപി, ‘ ം’) മകാരത്തെ കുറിക്കുന്നതായി നാം ഗ്രഹിക്കുന്നു. ഈ രണ്ടുമകാരങ്ങളും തമ്മിൽ നാം വ്യത്യാസപ്പെടുത്തുന്നു. രം എന്നതിലേ കേവലം ഓഷ്ഠ്യമായുള്ളൂ, ചുണ്ടുരണ്ടും ചേരുന്നുള്ളൂ. സം എന്നതിൽ ദന്ത്യോഷ്ഠ്യമായ വകാരത്തിനുമുമ്പായി നാം മകാരത്തെ ദന്ത്യോഷ്ഠ്യമായുച്ചരിക്കും—കീഴ്ച്ചുണ്ടു്മേൽ നിരപ്പല്ലിൽ ചേരും. ഈ ഉച്ചാരണഭേദം നമ്മുടെ ശ്രദ്ധയിൽ പെട്ടെന്നു വരില്ല. അവ തമ്മിലുള്ള വ്യത്യാസം അർഥവ്യാവർത്തകമല്ല എന്നതു തന്നെ കാര്യം. ഇങ്ങനെ അർഥവ്യാവർത്തകമല്ലാത്ത ഉച്ചാരണഭേദങ്ങൾ വേറെയും പലതും ഉണ്ടു്. കലം-അകലം ചാരം-ആചാരം തിരി-മാതിരി പത്തു്-ആപത്തു് ഇത്തരം ജോഡികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും സ്വരങ്ങളുടെ മധ്യത്തിൽ ഉള്ള ക-ച-ത-പ-കൾ ഗ-ജ-ദ-ബ-യോടു് അടുത്തു നിൽക്കുന്നു എന്നു്. സ്വരമധ്യത്തിലെ ക-ച-ത-പ-കളുടെ മാറിയ ഉച്ചാരണം, allophone, മറ്റൊരു പ്രശ്നത്തിനു് വഴി വയ്ക്കുന്നുണ്ടു്. മതം-മദം, ശാപം-ശാബം ഈ ജോഡികളിലെ ഒന്നു് മറ്റൊന്നിൽ നിന്നു നാം എത്ര വ്യാവർത്തിപ്പിക്കുന്നു? ചിലപ്പോൾ ത-ദ, പ-ബ വ്യത്യാസം സ്വരമധ്യത്തിലാകുമ്പോൾ പിൻവരുന്ന അകാരത്തിൽ പ്രതിഫലിക്കും. മദം, ശാബം എന്നിവയിലെ രണ്ടാമക്ഷരത്തിലെ അകാരത്തിനു് വിവാരം അല്പം കുറഞ്ഞുവരും. മതം-ശാപം ഇവയിൽ അങ്ങനെ അല്ലതാനും. ത-ദ, പ-ബ വ്യത്യാസം തെളിയുന്നതു് പിൻവരുന്ന അകാരത്തിലെ അല്പമായ വ്യത്യാസത്തിൽ ഒതുങ്ങിപ്പോകും. എന്നാൽ ‘വില മതിക്ക’ലിൽ ഉള്ള മതിക്കലും ‘കളിച്ചുമദിക്ക’ലിൽ ഉള്ള മദിക്കലും തമ്മിൽ ഇത്രയെങ്കിലും വ്യത്യാസം നാം ദീക്ഷിക്കുന്നുണ്ടോ? സൂജി (ഗോതമ്പു്)-സൂചി ഇവ തമ്മിലോ? സ്വരമധ്യത്തിൽ മലയാളികളും തമിഴൻമാരും പൊതുവേ ഖരങ്ങളെ (ക-ച-ട-ത-പ) മൃദുക്കൾ (ഗ-ജ-ഡ-ദ-ബ) ആക്കും എന്നതുപോലെ അനുനാസികത്തിനുശേഷം ഇവ തമ്മിൽ വ്യത്യാസം ഇല്ലാതിരിക്കും എന്നതും വസ്തുതയാണു്. കാൾഡ്വെല്ലിനറിയാവുന്ന ഈ വസ്തുത അംഗീകരിക്കാൻ നമുക്കു മടിയാണു്. പക്ഷേ മന്തുള്ള മന്തൻ മന്ദതയുള്ള മന്ദൻ അല്ല എന്നു വരുത്താൻ മന്ദനിലെ ന്ദ ‘കുന്ന’നിപ്പോലെ ന്ന (ദന്ത്യം) ആയി മന്നൻ ആയി മാറ്റുക പതിവാണു്. അല്ലെങ്കിൽ മന്ദനിൽ രണ്ടാമക്ഷരത്തിലെ അകാരത്തിന്റെ വ്യത്യാസം വ്യഞ്ജനത്തിലുള്ള വ്യത്യാസമാണെന്നങ്ങു നടിക്കും. ഇന്ദുമതി, ഇന്നുമതി ആകാതെകാക്കുന്നവർ ന്തു-ന്ദു വ്യത്യാസം എത്രത്തോളം ദീക്ഷിക്കും? ‘ഇന്ദുമതി, പന്തുമതി’ എന്നുച്ചരിച്ചു നോക്കുക. അനുനാസികാൽപരം ഖര-മൃദുവ്യാവർത്തനം മലയാളികൾ നടത്താറില്ല എന്നതിന്നു് പരോക്ഷമായ തെളിവുകൾ ഉണ്ടു്. നാം London നഗരത്തിന്റെ പേർ ലന്ദൻ എന്നോ ലണ്ഡൻ എന്നോ എഴുതാതെ ലണ്ടൻ എന്നെഴുതുന്നതു് എന്തുകൊണ്ടു് എന്നാലോചിക്കുക. ണ്ട എന്നെഴുതിയാൽ ണ്ഡ എന്നുച്ചരിക്കുന്നതുകൊണ്ടല്ലേ ഈ ശീലം? മലയാളിയുടെ എഴുത്തുശീലത്തിൽ engineer ഒരിക്കലും എഞ്ജിനീയർ അല്ല, എഞ്ചിനീയർ ആണു്. -mp-ഉള്ള stamp ഉം -mb- ഉള്ള number ഉം നാം മ്പ എന്ന ലിപി ഉപയോഗിച്ചെഴുതും ‘സ്റ്റാമ്പ്,’ ‘നമ്പർ’ എന്നു്. ഇതിനർഥം ഇത്രമാത്രം: -mp-: -mb- വ്യാവർത്തനം നമുക്കു് ഇല്ല. സാമാന്യമായി പറഞ്ഞാൽ അനുനാസത്തിനുശേഷം ഖര-മൃദുവ്യാവർത്തനമില്ലാ മൃദു (നാദി-സ്പൃഷ്ടം) മാത്രമേ ഉള്ളൂ. മലയാളി ഇംഗ്ലീഷ് ഉച്ചരിക്കുന്നതും മലയാളം ഉച്ചരിക്കുന്നതിന്റെ ഈ പൊതുശീലം മിക്കവാറും ദീക്ഷിച്ചുകൊണ്ടു തന്നെ. നാം പഠിക്കുന്ന മറ്റെല്ലാഭാഷകളിലേക്കും ഇതുവ്യാപിപ്പിക്കും. മലയാളി ഇംഗ്ലീഷ് പറയുന്നതുപോലെ സംസ്കൃതം പറയുന്നതും ഈ ശീലംവച്ചുതന്നെ, വേദം ഉച്ചരിക്കുന്നതും. ഇത്രയും‌ പറഞ്ഞതുകൊണ്ടു് ഉച്ചാരണത്തിൽ നിലവാരപ്പെടുത്തൽ ആവശ്യമില്ല എന്ന പക്ഷമാണു് ഈ ലേഖകനു് എന്നു ധരിക്കാതിരിക്കാൻ അപേക്ഷ. നിലവാരപ്പെടുത്തലാണു് വിഷയം, തെറ്റു തിരുത്തലല്ല. ഈ ശ്രമം തന്നെയും വാമൊഴിയുടെ സ്വാച്ഛന്ദ്യത്തിനു നേരെ നടത്തുന്ന അത്യാചാരാമായി ധരിച്ചു പോകാം. അതുകൊണ്ടു് ഉറപ്പിച്ചു പറയട്ടെ, വിശേഷവ്യവഹാരമാണു് രംഗം. വ്യാകരണസാധുത എന്നതു മറ്റൊരു വിഷയമാണു്. വിശേഷവ്യവഹാരത്തിൽ എത്രത്തോളം വ്യാവർത്തനം ദീക്ഷിക്കേണ്ടതുണ്ടു്, എത്രത്തോളം സ്വാതന്ത്ര്യം അനുവദിക്കാവുന്നതാണു് എന്നതുമാത്രം. ആസൂത്രിതമായ ഏകീകരണത്തിനപ്പുറം വൈവിധ്യങ്ങൾ നിലനിന്നു കൊള്ളും. വിശേഷവ്യവഹാരത്തിലും മാറ്റം വരുക തന്നെചെയ്യും. ‘മാങ്കനി’യും ‘മാമ്പൂ’വും ഇരിക്കെത്തന്നെ മാങ്കായ് മാറി മാങ്ങയായതോർക്കുക. അന്നുപലർക്കും ഹിതം മാങ്കായ് ആയിരുന്നിട്ടും അന്നത്തെ വിശേഷവ്യവഹാരത്തെ നിയന്ത്രിക്കുന്ന ഭാഷകസമൂഹഗണം അംഗീകരിച്ചമാറ്റം നടപ്പിലായി. ഭാഷാസൂത്രകർ വിശേഷവ്യവഹാരത്തിലേക്കായി രൂപങ്ങൾ തിരഞ്ഞെടുക്കും. അവയുടെ ലക്ഷണം വിവരിക്കയും ചെയ്യും. ഭാഷ ചിലപ്പോഴൊക്കെ ഇതിന്നു വഴങ്ങിനിൽക്കാതെ കുതറിപ്പോകും. നമ്മുടെ ആദ്യകാലത്തെ ഭാഷാസൂത്രകനായ ലീലാതിലകകാരൻ ഇരണ്ടിലെ ആദ്യത്തെ ‘ഇ’ വിട്ടു് രണ്ടു് ആക്കരുതെന്നു വിധിച്ചു. അങ്ങനെ ചെയ്യുന്നതു് ‘ഒരുത്തി’ എന്നു വേണ്ടതു് ‘രുത്തി’ എന്നാക്കും പോലെയാണെന്നുവാദിച്ചു. ക്രമികതയും യുക്തിഭദ്രതയുമാണു് ഭാഷാസൂത്രകനായ വൈയാകരണന്റെ താൽപര്യവിഷയങ്ങൾ. അവ കണക്കിലെടുത്താൽ ലീലാതിലകവൃത്തിക്കാരന്റെ വാദം ശരിയാണു്. ഒരുത്തിയിൽ പ്രകൃതി ഒരു്, ഇരണ്ടിൽ ‘ഇരു്’ എന്നും. ഇതിന്റെ സാന്നിധ്യം കാണുക: ഇരട്ടി, ഇരുപതു്, ഇരുന്നൂറു്. ദീർഘസ്വരത്തോടെ ഈ(രി)രണ്ടു്, ഈരായിരം, ഈരാറു്… എന്നും മറ്റും. ക്രമം, യുക്തി ഇവ വിട്ടു് ഭാഷകശീലം രണ്ടു് എന്നതിൽ ഉറച്ചു. ഇരണ്ടു് അന്യമായി. പോയ വഴിയേ തെളിക്കയേ വൈയാകരണന്നു തരമുള്ളൂ. തോറ്റുപോകുമെന്നറിഞ്ഞിട്ടും പണിപ്പെടേണ്ടി വരുന്ന ആളാണു് ഒരു നിലയ്ക്ക് ഭാഷാസൂത്രകൻ. വ്യതിയാനങ്ങൾക്കും വൈവിധ്യങ്ങൾക്കും അപ്പുറത്തുള്ള ഏകീകരണത്തിനു വേണ്ടിയാണല്ലോ അയ്യാളുടെ പരിശ്രമമത്രയും. ഏകീകരണത്തിനുള്ള ശ്രമം ആസൂത്രകന്റെ മാത്രം ബദ്ധപ്പാടാണോ? അല്ല. ഭാഷകർ അറിഞ്ഞും അറിയാതെയും ഇതിൽ പങ്കുചേരുന്നുണ്ടു്. അടുത്ത ജില്ലയിൽ എത്തിച്ചേർന്നാൽപ്പോലും നാം ഭാഷണത്തിൽ ചില ഒത്തുതീർപ്പും ക്രമപ്പെടുത്തലും സഭ്യപ്പെടുത്തലും നടത്താൻ ഒരുക്കമാകും. ‘യ്ക്ക് ശ്ശല്യ’ മാറ്റി ‘എനിക്കറിയില്ല’ എന്നും ‘ച്ചുമാണ്ട’ മാറ്റി ‘എനിക്കുവേണ്ട’ എന്നാക്കാനും ഒരാളും മടിക്കാറില്ല. മാന്യതയ്ക്കായിട്ടുമാത്രമല്ല, കാര്യം തിരിയാനും. പരിഷ്ക്കരണം സ്വീകാര്യതയ്ക്കുള്ള ശ്രമമാണു്. കടുംപിടിത്തമല്ലാ വഴക്കമാണാവശ്യം. ശാഠ്യമല്ലായുക്തിയാണു് വേണ്ടതു്. ഏതുപ്രാദേശികവും ഏതുസാമൂഹികവൈവിധ്യവും തുല്യം സാധുവായിരിക്കെ ആസൂത്രകന്റെ വിഷയം സാധുതയല്ല, ഏകീകരണമാണു്. ഭാഷയുടെ സാമാന്യസ്വഭാവത്തിന്നു് നിരക്കായ്കയാണു് അസാധുത. സാധുത-അസാധുത എന്ന വകതിരിവു് ആവശ്യം തന്നെയാണു്. വ്യാകരണസാധുത ഭാഷാശാസ്ത്രത്തിന്റെ പരിഗണനാവിഷയവുമാണു്. നിലവാരപ്പെടുത്തൽ, പരിഷ്ക്കരണം എന്നതിന്നു് ഏകീകരണപരിശ്രമം എന്നാണാർഥം. വിഷം/വെഷം എന്നതു് വെശം, ബെസം… എന്നൊക്കെ ഉപയോഗിക്കുന്നവർ ഉണ്ടു്. ഈ വൈവിധ്യങ്ങൾ ഇരിക്കെത്തന്നെ പൊതുവാമൊഴിയിൽ വെഷം എന്നും ഔപചാരികഭാഷണത്തിൽ വിഷം എന്നും കൈക്കൊള്ളുന്നു. ഇതിൽ ആർക്കാനും വിഷമമുണ്ടോ? ശ-ഷ-സ മാറിമറിയുന്ന വാമൊഴികളെ നിലനിറുത്തിക്കൊണ്ടുതന്നെ അവയുടെ വ്യാവർത്തനം ദീക്ഷിക്കുന്ന വിശേഷവ്യവഹാരം നാം പരിഗണിക്കേണ്ടതുണ്ടു്. സകലം, ശകലമായാൽ പോരല്ലോ. സവിശേഷവും സുവിശേഷവും നമുക്കാവശ്യമുണ്ടു്. ഇതിനർഥം വാമൊഴികൾ തിരുത്തണമെന്നല്ല. ‘വടക്കേമാളികയ്ക്കൽ’ എന്നു് ബഡക്കേമാളിയേക്കലെന്ന വീട്ടുപേരോ ‘വിളാകയിൽ’ എന്നു് ബ്ലാഹേക്കാരോ തിരുത്താൻ തയാറാവുകയുമില്ല, വേണ്ടതാനും. ശ-ഷ-സ വ്യാവർത്തനം, വ-ബ വ്യാവർത്തനം ഇവപോലെയാണു് യ-ഴ വ്യാവർത്തനവും. ‘മഴപെയ്തു മയം വന്ന മണ്ണി’നെപ്പറ്റി ചിലപ്പോൾ പറയേണ്ടിവരും. വാമൊഴികളിൽ മയ എന്നും മയം എന്നും പലപ്പോഴും മതിയാകാം. ഈ വ്യാവർത്തനയുക്തി ക-ച-ട-ത-പ ഇവയും ഖ-ഛ-ഠ-ഥ-ഫ ഇവയും തമ്മിലുള്ള വ്യാവർത്തനവും തമ്മിൽ ആവശ്യമാണോ? ഗ-ജ-ഡ-ദ-ബ എന്നിവയെ ഘ-ഝ-ഢ-ധ-ഭ എന്നിവയിൽ നിന്നു വേറുതിരിക്കേണ്ടതുണ്ടോ? ഇത്തരം അല്പപ്രാണ-മഹാപ്രാണവ്യാവർത്തനം ഇല്ലെങ്കിൽ വീതിയും വീഥിയും ഒന്നാകും. മദ്യവും മധ്യവും ഒരേ ഉച്ചാരണമാകും. അപ്പോൾ അർഥവ്യത്യാസം എഴുതിമാത്രം കാണിക്കണം എന്ന നിലവരും. വ്യത്യസ്തപദങ്ങളുടെ സമോച്ചാരണത്വം (homonymy) ഇംഗ്ലീഷിലെ സ്പെല്ലിങ് വ്യവസ്ഥയുടെ ഒരു ദുർഘടമാണു്. write, right, rite (1) peace, piece (2) flower, flour (3) ഇവ കാണുക. ഇത്തരം ദുർഘടത്തിൽപ്പെടലാണോ അതോ ഇവ തമ്മിൽ വല്ലവണ്ണവും വ്യാവർത്തിപ്പിക്കയാണോ നല്ലതു്? ഉത്തരം ഭാവിതലമുറ തീർമാനിച്ചു കൊള്ളട്ടെ. നിലവാരപ്പെടുത്തലിൽ ചില ക്ലേശങ്ങൾ സഹിക്കേണ്ടിവരും. ആസൂത്രണം ക്ലേശമില്ലാതെ പറ്റുമോ? ഈ ലേഖനത്തിലെ രണ്ടുകാര്യങ്ങൾ എടുത്തുപറയട്ടെ: മലയാളത്തിലെ ലിപിവിന്യാസത്തിലും സ്പെല്ലിങ് പ്രശ്നമുണ്ടു്. എഴുത്തിലെന്ന പോലെ ഉച്ചാരണത്തിലും മാനകീകരണത്തിനു സാംഗത്യമുണ്ടു്. പരിശിഷ്ടം: ഫലം, കഫം ഇവയിലെ f-ഉച്ചാരണം: ഫലം, കഫം ഇവയിലെ ‘ഫ’ എന്ന ലിപി തന്നെ നാം ഫീസും ഫൈസലും ജോസഫും എഴുതാൻ ഉപയോഗിക്കുന്നു. ഈ രീതി ഇന്ത്യയിലെ വിവിധലിപികളിൽ പതിവാണു്. അതുകൊണ്ടു് ഈ കുഴച്ചിൽ മറാഠിയിലും ഗുജറാത്തിയിലും ഹിന്ദിയിലും ഉണ്ടു്. നാഗരി ലിപിയിൽ ‘f’ കാണിക്കാൻ ലിപിക്കടിയിൽ കുത്തിടുന്ന ഏർപ്പാടുണ്ടു്. അതങ്ങനെ സാർവത്രികമല്ല എന്നുമാത്രം. മലയാളത്തിൽ തൽഭവരൂപീകരണത്തിൽ സംസ്കൃതത്തിൽ നിന്നുവന്ന പദങ്ങളിലെ ഫയും മറ്റു ഭാഷകളിൽനിന്നുവന്ന f ഉം ഒരുപോലെ പ ആയിത്തീരും. ഫലക-പലക; ഫലാഹാരം-പലഹാരം; fees-പീസ്; coffee-കാപ്പി; എസ്തഫാനോസ്-എത്തേപ്പാൻ. മലയാളികൾ പലരും ‘ഘർ’ എന്ന ഹിന്ദി വാക്ക് ‘ഗർ’ എന്നു് അല്പപ്രാണമായോ ‘ഖർ’ എന്നു് ശ്വാസിയായോ ഉച്ചരിക്കുന്നതിനെപ്പറ്റി പരിഹാസമുതിർക്കുന്ന ഒരു ഗുജറാത്തി എനിക്കു് സുഹൃത്തായുണ്ടു്. ഗർ ‘വിഷ’മാണെന്നും ഖർ ‘കഴുത’യാണെന്നും പറഞ്ഞാണു് പരിഹാസം. പക്ഷേ അയാൾ ഫൽ എന്നതു് f ആയേ ഉച്ചരിക്കൂ! ഫലം, ഫീസ് ഇവയിലെ ‘ഫ’ വ്യത്യസ്തമായ ഉച്ചാരണത്തെ കുറിക്കുന്നു എന്നു ശീലിക്കുന്നതു് sch എന്ന വ്യഞ്ജനചിഹ്നങ്ങൾ school ൽ ഒരു മട്ടിൽ, schedule ൽ മറ്റൊരുമട്ടിൽ എന്നു ശീലിക്കുംപോലെയാണു് (അമേരിക്കയിൽ, ബ്രിട്ടണിൽ). ഫലത്തിൽ f അല്ലെന്നു തിരിച്ചറിഞ്ഞാലും മറവി വന്നു കൂടാം. പ-ഫ എന്ന ക്രമം ക-ഖ, ച-ഛ, ട-ഠ, ത-ഥ പോലെയാണെന്നതു സത്യം. f അല്ലെന്നവാദത്തിനിതു് സാധകം തന്നെ. ഭാഷാമാറ്റം ഇതൊന്നും ഗണിച്ചുകൊള്ളണമെന്നില്ല. ഴ-ള കന്നഡത്തിൽ വെവ്വേറെ എഴുതിയിരുന്നു. ഇവ ഉച്ചാരണത്തിൽ അഭേദമായിത്തുടങ്ങിയകാലത്തുതന്നെ വ്യാകരണകാരൻമാർ താക്കീതുചെയ്തിരുന്നു. ഇവ തമ്മിൽ പ്രാസദീക്ഷയും പാടില്ലെന്നു വിധിച്ചു. എന്നാൽ ഇത്തരം നിർദ്ദേശങ്ങൾ കന്നഡഭാഷ വിഗണിച്ചു കളഞ്ഞു. ലിപി ഉച്ചാരണത്തെ പിടിച്ചു നടത്തുക എന്നതു് സാക്ഷരസമൂഹത്തിന്റെ ഒരു ‘ശാപം’ തന്നെ. ഇംഗ്ലീഷിൽ ഇതിന്നു് എത്രയോ ഉദാഹരണങ്ങൾ കാണാം. ‘ഹ്രിസ്തു്’ എന്ന മട്ടിൽ ഉച്ചരിക്കാനാണു് Christ എന്ന സ്പെല്ലിങ്. അതു് ഇംഗ്ലീഷ് ‘ക്രൈസ്റ്റ്’ ആയി. Michael ‘മിഹായേൽ’ ആയിരുന്നു. അതു ‘മൈക്കൾ’ ആയി. Rachael ‘റാഹേലി’ന്റെ എഴുത്താണു്. ch-ന്റെ ഉച്ചാരണം ഉദ്ദേശിച്ചതു് ഇങ്ങനെയെന്നതു് മറന്നാണു് ‘റെയ്ചൽ’ എന്നു മാറിയതു്. ചീന എന്നുച്ചരിക്കാൻ china എന്നു ലിപിവിന്യാസം. അതു ചൈനയെന്നായി. ഇംഗ്ലീഷിൽ വാലിൽത്തൂങ്ങി നമുക്കും ‘മൈക്കിളും’ ‘റേയ്ച്ചലും’ ‘ചൈന’യും കിട്ടി. മിഹായേലും റാഹേലും ചീനയും നമുക്കറിയായ്കയില്ല. നന്ദിയോ നന്നിയോ? ശുദ്ധിശാഠ്യമുള്ളവർ ചന്ദനം, നിന്ദ… ഇവപോലെ സംസ്കൃതമാണു് നന്ദി എന്നു കരുതി ആ പദം കുന്നിപോലെ ഉച്ചരിക്കുന്നതു തിരുത്തും. എന്നാൽ ‘കൃതജ്ഞ’താർഥകമായി സംസ്കൃതത്തിൽ നന്ദി ഇല്ല. അവിടെ അതു് ‘സന്തോഷാ’ർഥകം മാത്രം. കന്നിയിലും കുന്നിയിലുമുള്ള വ്യത്യസ്തമായ ഉച്ചാരണത്തിനു് ലിപിഭേദമില്ലാത്ത കുഴപ്പം കാരണം കുന്ദംകുളം എന്ന മട്ടിൽ പരിഷ്ക്കരണം നടത്തിയതു മാത്രമാണു് നന്ദി. അതിൽ ഇരട്ടിച്ച ദന്ത്യാനുനാസികത്തിനേ ചരിത്രസാധുതയുള്ളൂ. ഫലം f ചേർത്തുച്ചരിക്കുംപോലെയാണു് നിന്ദ പോലെ നന്ദി ഉച്ചരിക്കുന്നതു്! വെളുത്തരേഫം/കറുത്തരേഫം ഉത്തരകേരളത്തിൽ ഒഴിച്ചു് മറ്റു പ്രദേശങ്ങളിലെ മലയാളികൾ ഗ്രാമം, ചന്ദ്രൻ, ബ്രാഹ്മണൻ… എന്നിങ്ങനെ രേഫം പിൻവരുന്ന കൂട്ടക്ഷരങ്ങളിൽ ആവർണം ര് പോലെ ഉച്ചരിക്കും. ഇതുവെളുത്തരേഫം. എന്നാൽ ക്രമം, മന്ത്രം, പ്രാണി… എന്നിങ്ങനെയുള്ളവയിൽ റ് പോലെ ഉച്ചരിക്കും. ഇതു കറുത്ത രേഫം. രേഫം എവിടങ്ങളിൽ വെളുത്തിരിക്കും എവിടങ്ങളിൽ കറുത്തിരിക്കും എന്ന നിയമം തൽക്കാലം വിടുക. ഈ വ്യതിയാനത്തിന്റെ ചില സ്വഭാവങ്ങളിൽ ശ്രദ്ധിക്കുക. ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം രേഫത്തിന്റെ വെളുപ്പും കറുപ്പും പ്രാചീനവിവരണങ്ങളിൽ ഉണ്ടോ എന്ന കാര്യമാണു്. ഇന്നുകിട്ടുന്ന ശിക്ഷാഗ്രന്ഥങ്ങളിലോ പ്രാതിശാഖ്യങ്ങളിലോ ഇത്തരം ഒരു വേറുപാടിന്റെ കഥ പറയുന്നതേ ഇല്ല. രേഫത്തിന്റെ ‘സ്ഥാനം’ വർത്സമാണെന്നു ചിലർ പറയുന്നു. ചിലർക്കതു മൂർധാവാണു്. മൂർധന്യാദേശത്തിനു കാരണമായിത്തീരുന്നുമുണ്ടു്. ഉച്ചാരണ‘രീതി’യെക്കുറിച്ചുള്ള വിശദീകരണം തൈത്തിരീയപ്രാതിശാഖ്യത്തിന്റെ ത്രിഭാഷ്യരത്നം വ്യാഖ്യാനത്തിൽ നിന്നാണു് കിട്ടുന്നതു്. തുണിയും മറ്റും വലിച്ചുകീറുമ്പോഴത്തെ ഒച്ചയ്ക്കുതുല്യമാണു് എന്നാണവിടെ പറയുന്നതു്. ‘രിഫ്യതേ, വിപാടയതേ-വസ്ത്രാദിധ്വനിവദുച്ചാര്യതേ’ എന്നു്. ഇതുപരിശോധിച്ചാൽ രേഫത്തിന്റെ ഉച്ചാരണം ര് എന്നതിനേക്കാൾ റ് എന്നതിനു നിരക്കും എന്നു വ്യക്തമാക്കും. കേരളീയപാരമ്പര്യത്തിൽ, പണ്ടോ ഇപ്പോഴോ സംസ്കൃതോച്ചാരണത്തിൽ മറ്റെങ്ങുമില്ലാത്ത സാഹചര്യനിഷ്ഠമായ ഒരു ഉച്ചാരണഭേദം നമ്മുടെ ര-റ മട്ടിൽ നാം പ്രക്ഷേപിച്ചതു മാത്രമാണു് രേഫത്തിലെ വെളുപ്പും കറുപ്പും. മറ്റൊരു ഭാഷയിൽ ഇല്ലാത്ത ഒരു വേറുപാടു് നാം അതിൽ പ്രക്ഷേപിക്കുന്നതെന്തിനു്? നമ്മുടെ കേൾവി ശീലത്തിൽപ്പെടുത്തിയാണു് നാം ലോകത്തെ കേൾക്കുന്നതു് എന്നതുകൊണ്ടുതന്നെ. ഇംഗ്ലീഷിലെ peel എന്നതിൽ നാം ലകാരവും pool എന്നിടത്തു് ളകാരവും കേൾക്കും. നമ്മുടെ വർണവ്യാവർത്തനങ്ങൾ മറ്റു ഭാഷകളിൽ സാഹചര്യനിഷ്ഠമായെങ്കിലും നാം കേൾക്കും എന്നുസാരം. ഇതാണു് രേഫത്തിലെ കറുപ്പുവെളുപ്പുകളുടെ സത്യസ്ഥിതി എങ്കിൽ റകാരച്ഛായയിൽ ചന്ദ്രൻ ഉച്ചരിച്ചുകേട്ടാൽ അതിനുനേരെ പരിഹാസം ഉതിർക്കരുതു്. ടി. ബി. വേണുഗോപാലപ്പണിക്കർ അദ്ധ്യാപകൻ, ഭാഷാശാസ്ത്രജ്ഞൻ, വൈയാകരണൻ എന്നീനിലകളിൽ പ്രശസ്തനായ ടി ബി വേണുഗോപാലപ്പണിക്കർ 1945 ഓഗസ്റ്റ് 2-നു് വടക്കൻ പരവൂരിനടുത്തു് ഏഴിക്കരയിൽ ഉളനാട്ടു് ബാലകൃഷ്ണപ്പണിക്കരുടേയും തറമേൽ മീനാക്ഷിക്കുഞ്ഞമ്മയുടേയും 8 മക്കളിൽ ഇളയവനായി ജനിച്ചു. മഹാരാജാസ് കോളേജിൽനിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദവും (1966) മലയാളത്തിൽ എം. എ. ബിരുദവും (1968) എടുത്തു. തുടർന്നു് അണ്ണാമലൈ സർവ്വകലാശാലയിൽനിന്നു് ഭാഷാശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. സുകുമാർ അഴിക്കോടിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ കേരളപാണിനീയത്തിന്റെ പീഠിക—ഒരു വിമർശനാത്മകപഠനം (A critical study of Pitika of Keralapanineeyam) എന്ന പ്രബന്ധത്തിനു് 1981-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ് ലഭിച്ചു. 1971-ൽ മദ്രാസ് സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. 1973 ജനുവരി 4-നു് കാലിക്കറ്റ് സർവ്വകലാശാലയിൽ മലയാളവിഭാഗം അദ്ധ്യാപകൻ. 2003–2005 കാലത്തു് അവിടത്തെ വകുപ്പദ്ധ്യക്ഷൻ. കണ്ണൂർ സർവകലാശാലയിൽ ഭാഷാ സാഹിത്യവിഭാഗത്തിന്റെ ഡീനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടു്. ജർമ്മനിയിലെ കോളൻ സർവകലാശാല സ്റ്റട്ഗർടിൽ നടത്തിയ ഒന്നാമതു് അന്താരാഷ്ട്ര ദ്രവീഡിയൻ സെമിനാർ (2003) ഉൾപ്പെടെ 100 ലേറെ ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങളവതരിപ്പിച്ചു. ലക്ഷദ്വീപ് സോഷ്യോ റിസർച്ച് കമ്മിഷനിൽ അംഗമായിരുന്നു. മദ്രാസ്, അലിഗർ, കേരള, എം ജി, കണ്ണൂർ സർവകലാശാലകൾ യു പി എസ് സി, യു. ജി. സി എന്നിവയുടെ പരീക്ഷാ ബോർഡുകളിലും തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ ലാംഗ്വേജ് ഫാക്കൽറ്റിയിലും അംഗമായിരുന്നു. നോം ചോംസ്കി ഇന്ത്യയിൽ വന്നപ്പോൾ കൈരളി ചാനലിനു വേണ്ടി ഇന്റർവ്യൂ ചെയ്തിട്ടുണ്ടു്. രചനകൾ സ്വനമണ്ഡലം (1981) നോം ചോസ്കി (1987) ഭാഷാർത്ഥം (1998) വാക്കിന്റെ വഴികൾ (1999) ചിതറിപ്പോയ സിംഹനാദവും ചില ഭാഷാ വിചാരങ്ങളും (2006) ഭാഷാലോകം (2006) Studies on Malayalam Language (2006) ലീലാതിലകം: സാമൂഹികഭാഷാശാസ്ത്രദൃഷ്ടിയിൽ (എസ്. വി. ഷണ്മുഖം-തമിഴ്) വിവർത്തനം (1995) കൂനൻ തോപ്പു് (തോപ്പിൽ മുഹമ്മദ് മീരാൻ-തമിഴ്) വിവർത്തനം (2003) പ്രൊഫ എൽ. വി. രാമസ്വാമി അയ്യരുടെ A Primer of Malayalam Phonology (2004) (എഡിറ്റർ) വ്യാകരണ പഠനങ്ങൾ(1996) ( മലയാള വിമർശം എഡിറ്റർ) ഭാഷാർത്ഥം എന്ന കൃതിക്കു് കേരള സാഹിത്യ അക്കാദമിയുടെ ഐ. സി. ചാക്കോ എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചു (2000). വിവർത്തനത്തിനുള്ള 2006-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കൂനൻതോപ്പു് എന്ന തമിഴ്‌നോവലിന്റെ മലയാള പരിഭാഷയ്ക്ക് ലഭിച്ചു. (വിവരങ്ങൾക്കു് വിക്കീപ്പീഡിയയോടു് കടപ്പാടു്.) Colophon Title: Uchchaaranaseelam: Nilavaarappeduththalum Prasnangalum (ml: ഉച്ചാരണശീലം: നിലവാരപ്പെടുത്തലും പ്രശ്നങ്ങളും). Author(s): T. B. Venugopala Panicker. First publication details: Sayahna Foundation; Trivandrum, Kerala; 2020-07-29. Deafult language: ml, Malayalam. Keywords: Article, T. B. Venugopala Panicker, Uchchaaranaseelam: Nilavaarappeduththalum Prasnangalum, ടി. ബി. വേണുഗോപാലപ്പണിക്കർ, ഉച്ചാരണശീലം: നിലവാരപ്പെടുത്തലും പ്രശ്നങ്ങളും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML. Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India. Date: October 13, 2022. Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms. Cover: Winter, a painting by Gustave Courbet (1819–1877). The image is taken from Wikimedia Commons and is gratefully acknowledged. Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna. Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan. Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.
ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സാണ് മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. യുകെയില്‍ സ്കൈ സ്പോര്‍ട്സും ഓസ്ട്രേലിയയില്‍ ഫോക്സ് സ്പോര്‍ട്സും കയോയും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. അമേരിക്കയില്‍ വില്ലോ ടിവിയും ഇഎസ്‌പിഎന്‍ പ്ലസും മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും.ഇന്ത്യയില്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണം ഹോട്‌സ്റ്റാറിലൂടെ കാണാം. Gopala krishnan First Published Oct 6, 2022, 9:47 PM IST മെല്‍ബണ്‍: ടി20 ലോകകപ്പിന് ഇനി 10 നാള്‍ കൂടി. 16ന് സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തോടെയാണ് ടൂര്‍ണമെന്‍റ് തുടങ്ങുക. ഇന്ത്യ അടക്കം എട്ടു ടീമുള്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും അടക്കം എട്ടു ടീമുകള്‍ യോഗ്യതാ പോരാട്ടം കളിച്ച് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടണം. യോഗ്യതാ പോരാട്ടങ്ങളില്‍ ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സൂപ്പര്‍ 12ല്‍ എത്തുക. 22ന് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ മത്സരത്തോടെയാണ് സൂപ്പര്‍ 12 പോരാട്ടം തുടങ്ങുക. 23നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. മത്സരം കാണാനുള്ള വഴികള്‍ ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സാണ് മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. യുകെയില്‍ സ്കൈ സ്പോര്‍ട്സും ഓസ്ട്രേലിയയില്‍ ഫോക്സ് സ്പോര്‍ട്സും കയോയും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. അമേരിക്കയില്‍ വില്ലോ ടിവിയും ഇഎസ്‌പിഎന്‍ പ്ലസും മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും.ഇന്ത്യയില്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണം ഹോട്‌സ്റ്റാറിലൂടെ കാണാം. ഇന്ത്യന്‍ ഫീല്‍ഡര്‍മാരേക്കാള്‍ മികച്ചവന്‍ ബോള്‍ബോയ് തന്നെ! ട്രോളേറ്റുവാങ്ങി ഇന്ത്യന്‍ താരങ്ങള്‍- വീഡിയോ ഇന്ത്യന്‍ സമയം യോഗ്യതാ പോരാട്ടങ്ങള്‍ ഇന്ത്യന്‍ സമയം രാവിലെ 9.30നും ഉച്ചക്ക് 1.30നുമാണ് തുടങ്ങുക. സൂപ്പര്‍ 12ലെ ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് പോരാട്ടം ഇന്ത്യന്‍ർ സമയം ഉച്ചക്ക് 12.30ന് തുടങ്ങും. എന്നാല്‍ സൂപ്പര്‍ 12ലെ ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന്‍ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 4.30നെ തുടങ്ങു. 23ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഉച്ചക്ക് 1.30ന് തുടങ്ങും. സൂപ്പര്‍ 12ലെ ഇന്ത്യയുടെ രണ്ടാം മത്സരം ഉച്ചക്ക് 12.30ന് തുടങ്ങും. യോഗ്യതാ മത്സരം ജയിച്ചെത്തുന്ന ടീമുമായാണ് രണ്ടാം മത്സരം. ഭൂരിഭാഗം മത്സരങ്ങളും രാവിലെ 9.30നും ഉച്ചക്ക് 1.30നും തുടങ്ങഉമ്പോള്‍ അപൂര്‍വം മത്സരങ്ങള്‍ മാത്രം രാവിലെ 8.30നും ഉച്ചക്ക് 12.30നും വൈകിട്ട് ന. 4.30നും നടക്കും.
തിരുവോണത്തെ സമൃദ്ധിയോടെ വരവേൽക്കാൻ പ്രവാസികളും ഉത്രാട പാച്ചിലിലാണ്. ഒരാഴ്ചയായി ഓണക്കോടികൾക്കും സദ്യവട്ടങ്ങൾക്കുമായി മാർക്കറ്റുകൾതോറും കയറിയിറങ്ങുകയാണ് പ്രവാസി കുടുംബങ്ങൾ. സൂപ്പർ- ഹൈപ്പർമാർക്കറ്റുകൾ മുതൽ ചെറുകിട കച്ചവടസ്ഥാപനങ്ങളിൽ വരെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണസദ്യയ്‌ക്ക് വേണ്ടതെല്ലാം എത്തിച്ചും മിക്കയിടങ്ങളിലും പ്രത്യേകസ്റ്റാളുകൾ തുറന്നും ഗൃഹോപകരണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചും വിപണികൾ സജീവമാണ്. യുഎഇയിലെ എല്ലാ പ്രധാനകമ്പോളങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി ഓണച്ചന്തകളിൽ നല്ല തിരക്കാണ്. ഇത്തവണത്തെ ഓണം പ്രവൃത്തി ദിനമായതിനാൽ ആഘോഷത്തിനായി അവധിയെടുത്തവരാണ് ഭൂരിഭാഗവും. മലയാളി മാനേജ്‌മെന്റിലുള്ള ചില സ്ഥാപനങ്ങൾ നാളെ ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ട്. മറ്റു ചില സ്ഥാപനങ്ങൾ ഓഫീസിൽ തന്നെ സദ്യയൊരുക്കി ആഘോഷത്തിൽ പങ്കു ചേരും. എങ്കിലും പരമാവധി സുഹൃത്തുക്കൾക്കും കുടംബത്തിനൊപ്പം ആഘോഷിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. മലയാളി സാന്നിധ്യമുള്ള കൂടുതൽ എമിറേറ്റുകളിലെ വിപണികളിലാണ് വൻ തിരക്ക് അനുഭവപ്പെടുന്നത്. കൊറോണ പകിട്ടു കുറച്ച ഓണാഘോഷം തിരിച്ചുപിടിക്കാൻ മാസങ്ങൾ നീളുന്ന പരിപാടികളാണ് പ്രവാസി സംഘടനകളടക്കമുള്ളവർ ആസൂത്രണം ചെയ്യുന്നത്. Tags: onamuae onam ShareTweetSendShare Comments ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. Previous Post കിടക്കയും കൊതുക് വലയും സജ്ജീകരിച്ച് ഉറങ്ങാനൊരുങ്ങുന്ന ആശുപത്രി സൂപ്രണ്ട്; തേജസ്വിയുടെ മിന്നൽ പരിശോധനയിൽ കണ്ടത് ബിഹാറിലെ സർക്കാർ ആശുപത്രികളിലെ കെടുകാര്യസ്ഥത Next Post പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ കഴിയാതെ ജനങ്ങൾ കഷ്ടപ്പെടുന്നു; പാകിസ്താൻ നേരിടുന്നത് ഭീകര പ്രതിസന്ധി More News from this section ബാക്ക്‌ ലെസ് ബ്ലൗസ് ധരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തു; പാക് നടിക്കെതിരെ വധഭീഷണിയുമായി ഇസ്ലാമിസ്റ്റുകൾ;ശരിയത്ത് നിയമം പാലിക്കാത്തവളെ കഴുത്തറുത്ത് കൊല്ലണമെന്ന് ആക്രോശം ശമ്പളം 1.13 കോടി രൂപ; ജോലി എലിയെ പിടിക്കൽ; ആളെ തേടി മേയർ മുഹമ്മദ് ഷമിക്ക് പരിക്ക്; ബംഗ്ലാദേശ് പര്യടനത്തിനുള്ള ഏകദിന ടീമിലേക്ക് ഉമ്രാൻ മാലിക്ക്- Indian Team for Bangladesh Series തന്നെ രൂപപ്പെടുത്തിയ രാജ്യം തന്നെ ആദരിക്കുന്നത് അതുല്യമായ അനുഭവം ;പത്മഭൂഷൺ ഗൂഗിൾ സിഇഒയ്‌ക്ക് കൈമാറി യുഎസിലെ ഇന്ത്യൻ അംബാസഡർ;കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് സുന്ദർ പിച്ചെ- India’s envoy to US hands over Padma Bhushan to Sundar Pichai ‘ഇന്ത്യ എന്റെ ജീവിതത്തിന്റെ ഭാഗം, എവിടെ ആയാലും ഇന്ത്യ ഒപ്പം കാണും’; പത്മഭൂഷൺ ഏറ്റുവാങ്ങി ​ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറങ്കിപ്പടയെ അട്ടിമറിച്ച് ദക്ഷിണ കൊറിയ; ഘാനക്കും യുറഗ്വേക്കും കുമ്പിളിൽ കണ്ണീർ; ഭാഗധേയങ്ങൾ മാറിമറിഞ്ഞ് ഗ്രൂപ്പ് എച്ച്- South Korea into Pre Quarter Load More Latest News ബാക്ക്‌ ലെസ് ബ്ലൗസ് ധരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തു; പാക് നടിക്കെതിരെ വധഭീഷണിയുമായി ഇസ്ലാമിസ്റ്റുകൾ;ശരിയത്ത് നിയമം പാലിക്കാത്തവളെ കഴുത്തറുത്ത് കൊല്ലണമെന്ന് ആക്രോശം ശബരിമല തീർത്ഥാടകർക്കായി സൗജന്യ ഭക്ഷണ വിതരണമാരംഭിച്ച് വിശ്വഹിന്ദു പരിഷത്ത്; ഉദ്ഘാടനം നിർവ്വഹിച്ചു ഖുറാൻ പറയുന്നത് ആണിന് പെണ്ണിന്റെ ഇരട്ടി സ്വത്തിന് അവകാശമുണ്ടെന്ന്,ഇത് വിവേചനമല്ല; ഇരട്ടി പരിഗണനയാണ് സ്ത്രീയ്‌ക്ക്; തുല്യസ്വത്ത് പ്രതിജ്ഞയ്‌ക്കെതിരെ സുന്നി നേതാവ് നാം തീ കത്തിച്ചതെങ്ങനെ ; അഗ്നി ജ്വലനത്തിന് മനുഷ്യൻ ഉപയോഗിക്കുന്ന പുതിയ രീതികൾ ഇതൊക്കെയാണ് … സൗന്ദര്യ സംരക്ഷണത്തിലെ ഈ 10 തെറ്റുകൾ അറിയാതെ പോലും ഇനി ആവർത്തിക്കരുതേ മന്ത്രിമാരെ കാത്തുനിന്നില്ല; കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു; ഉദ്ഘാടനം പിന്നീട് റഷ്യൻ വനിതയെ പീഡനത്തിനിരയാക്കി ; നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ- Two Nepali nationals arrested for raping Russian tourist in Goa
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] പ്രമുഖ പട്ടണങ്ങളിൽ ഒന്നാണ്‌ [[കായംകുളം]]. പട്ടണത്തിൽനിന്നും ഏകദേശം രണ്ടുകിലോമീറ്റർ തെക്കോട്ടു മാറി, [[ദേശീയപാത 544|ദേശീയപാതക്കു]] സമീപത്താണ് കൃഷ്ണപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്. *[[തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം|തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ]] നിന്നും ഏകദേശം 100 കി.മീ. അകലെയായി [[ദേശീയപാത 544]]-ൽ(പഴയ NH-47) ആണ് കായംകുളം പട്ടണം. *[[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം|നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ]] നിന്നും ഏകദേശം 130 കി.മീ. അകലെയാണ് കായംകുളം. *കായംകുളം റെയിൽ‌വേ സ്റ്റേഷൻ ഠൌണിൽ നിന്ന് ഏകദേശം 1.5 കി.മീ അകലെയാണ്. [[എറണാകുളം]], [[കോട്ടയം]], [[ആലപ്പുഴ]], [[കൊല്ലം]], [[തിരുവനന്തപുരം]] ഭാഗത്തുനിന്നുള്ള മിക്കവാറും എല്ലാ ട്രെയിനുകളും കായംകുളത്ത് നിറുത്തും. *കായംകുളം ബസ് സ്റ്റാന്റ് ഒരു പ്രധാന ബസ് സ്റ്റാന്റാണ്. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോകുന്ന എല്ലാ ബസ്സുകളും ഇവിടെ നിർത്തും.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
തിരുവനന്തപുരം: ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്താകെ വ്യാപകമായി വിപണണം ചെയ്യുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍ റാണി കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പരിശോധനകളില്‍ ആരോഗ്യ, ഫിഷറീസ്, പോലീസ്, റവന്യൂ വകുപ്പുകളുടെ സഹകരണവും ലഭ്യമായിട്ടുണ്ട്. ഇതുവരെ 113 മെട്രിക് ടണ്‍ കേടായ മത്സ്യമാണ് കണ്ടെത്തിയത്. ഇത്തരം മത്സ്യങ്ങളില്‍ ബഹുഭൂരിപക്ഷവും വരുന്നത് തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, ഗോവ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ചീഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യങ്ങള്‍ കൊണ്ടുവന്ന് വില്‍പന നടത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മത്സ്യം ചിഞ്ഞതാണോയെന്ന് കണ്ണ്, ചെകിള, മാംസം എന്നിവയുടെ പ്രാഥമിക പരിശോധനയിലും ഗന്ധത്തില്‍ നിന്നും തിരിച്ചറിയാവുന്നതാണ്. ഫോര്‍മാലിന്‍, അമോണിയ എന്നിവയുടെ സാന്നിധ്യം ഫോര്‍മാലിന്‍ കിറ്റ് ഉപയോഗിച്ചും കണ്ടെത്തുന്നു. ചീഞ്ഞ് തുടങ്ങിയ മത്സ്യം ഭക്ഷ്യയോഗ്യമാണോയെന്ന് അനലറ്റിക്കല്‍ ലാബിലെ ടി.വി.ബി.എന്‍. ശാസ്ത്രീയ പരിശോധനയിലൂടെയാണ് കണ്ടെത്തുന്നത്. പരിശോധനകളില്‍ പെടാതിരിക്കാന്‍ പഴകിയ മത്സ്യത്തോടൊപ്പം അത്രകണ്ട് കേടുവരാത്ത മത്സ്യവും കൂട്ടിക്കലര്‍ത്തി കൊണ്ടുവരുന്ന പ്രവണതയും കണ്ടുവരുന്നു. ഉണക്കമീനും കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ വിതറുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. മത്സ്യത്തിന്റേതുള്‍പ്പെടെ എല്ലാ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കടമയും ഉത്തരവാദിത്വത്തവുമാണ്. ഇതിനായുള്ള ശ്രമങ്ങളില്‍ എല്ലാവരുടേയും പിന്തുണ ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി നടന്ന 12 ദിവസത്തെ പരിശോധനകളില്‍ 1,13,719 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. ഏപ്രില്‍ 4ന് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ആദ്യദിനം 2866 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 6ന് 15641 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 7ന് 17018 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 8ന് 7558 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 9ന് 7755 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 10ന് 11756 മത്സ്യവും ഏപ്രില്‍ 11ന് 35,786 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 12ന് 2128 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 13ന് 7349 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 14ന് 4260 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 15ന് 1320 കിലോഗ്രാം മത്സ്യവും ഏപ്രില്‍ 16ന് 282 കിലോഗ്രാം മത്സ്യവുമാണ് പിടിച്ചെടുത്തത്. ഇന്ന് സംസ്ഥാനത്താകെ 221 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 282 കിലോഗ്രാം കേടായ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
“അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു” (വെളിപ്പാടു 11:4) “അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു” (വെളിപാട് 11:4). ഒരു വിളക്ക് ദൈവവചനത്തിന്റെ പ്രതീകമാണ്, “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു” (സങ്കീർത്തനം 119:105). രണ്ട് ഒലിവുവൃക്ഷങ്ങൾ ദർശനത്തിൽ കണ്ടപ്പോൾ സെഖര്യാവ് ദൂതനോട് അവ എന്താണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ചോദിച്ചു, “അവൻ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (സഖറിയാ 4:6). ആത്മാവിന്റെ ഒലിവ് എണ്ണ ദൈവവചനത്തിന്റെ വിളക്കിനെ പ്രകാശിപ്പിക്കുന്നു. പുതിയതും പഴയതുമായ നിയമങ്ങളോടുകൂടിയ ദൈവവചനം രണ്ട് സാക്ഷികളാണ്. പഴയ നിയമം പഴയ നിയമത്തിൽ, ദൈവം രണ്ട് സാക്ഷികളെ മോശയുടെയും ഏലിയാവിന്റെയും ശുശ്രൂഷയോട് ഉപമിക്കുന്നു. ദൈവത്തിന്റെ രണ്ട് സാക്ഷികളായ വിശുദ്ധ ബൈബിളിനെ ഉപദ്രവിക്കുന്നവർക്ക് വെളിപാട് ഒരു മുന്നറിയിപ്പ് നൽകുന്നു: “ആരെങ്കിലും അവരെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ വായിൽ നിന്ന് അഗ്നി പുറപ്പെട്ട് അവരുടെ ശത്രുക്കളെ വിഴുങ്ങുന്നു” (വെളിപാട് 11:5). ഏലിയായുടെയും മോശയുടെയും അനുഭവങ്ങളിൽ ഇത് സംഭവിച്ചു. ഈജിപ്തുകാർ ദൈവവചനം നിരസിച്ചപ്പോൾ സ്വർഗത്തിൽ നിന്ന് അഗ്നി ഇറങ്ങി. ദൈവവചനം സംസാരിച്ച ഏലിയാവിനെ വെല്ലുവിളിച്ചപ്പോൾ പടയാളികളെയും അഗ്നി ദഹിപ്പിച്ചു. കൂടാതെ, “അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാൻ അവർക്കു അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു.” (വെളിപാട് 11:6). ഏലിയാവ് പ്രാർത്ഥിച്ചു, മഴ പെയ്തില്ല, മോശ പ്രാർത്ഥിച്ചു, വെള്ളം രക്തമായി മാറി. പുതിയ നിയമം പുതിയ നിയമത്തിൽ, മറുരൂപമാലയിൽ മോശയുടെയും ഏലിയാവിന്റെയും സാക്ഷ്യം നമുക്കുണ്ട്. മോശയുടെയും ഏലീയാവിന്റെയും അംഗീകാരം മതിയാകാത്തതുപോലെ, “ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ ” (മത്തായി 17:5) എന്ന് സർവ്വശക്തന്റെ ശബ്ദം കേൾക്കുന്നു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതുകാര്യവും ഉറപ്പാകും” (2 കൊരിന്ത്യർ 13:1) എന്ന് ബൈബിൾ പറയുന്നതിനുവേണ്ടി ഈ വിധത്തിൽ നിവൃത്തിയേറിയിരിക്കുന്നു. പർവതത്തിൽ, ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ട രണ്ട് മനുഷ്യർ അവൻ മിശിഹായാണെന്നും മൂന്നാമത്തേത് ദൈവത്തിന്റെ തന്നെ ശബ്ദമാണെന്നും സാക്ഷ്യപ്പെടുത്തി. രൂപാന്തരീകരണ മലയിൽ കർത്താവ് നമുക്ക് ഒരു പ്രത്യേക സന്ദേശം നൽകിയിട്ടുണ്ട്. വളരെ വിഷമകരമായ ചില ദിവസങ്ങൾ മുന്നിലുണ്ട്, ഏലിയാവിനെയും മോശയെയും പോലെ നമുക്കും ദൈവവചനത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്താൻ കഴിയുമെന്ന് അവന്റെ വചനത്തിൽ നിന്ന് വെളിച്ചം ശേഖരിച്ച്‌ ദൈവത്തോടൊപ്പം മലയിൽ സമയം ചെലവഴിക്കാം.
വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, മാങ്കിമുനി ചെയ്തപോലെ ആസ്കതിയോ മനോപാധികളോ ഇല്ലാതെ, മനസ്സില്‍ നിറഭേദം ഇല്ലാതെ പരമാവസ്ഥയിലേയ്ക്ക് സധീരം കടന്നുചെല്ലൂ. നിന്റെ പൂര്‍വ്വികനായ അജന്‍ ഒരു യഗകര്‍മ്മത്തിനായി എന്നെ ക്ഷണിച്ചിരുന്നു. ആകാശമാര്‍ഗ്ഗത്തുനിന്നും ഞാന്‍ വന്നിറങ്ങിയത് പൊടിപടലം നിറഞ്ഞ, ചൂടേറിയ ഒരു വനപ്രദേശത്താണ്. കാട്ടിലൂടെ കടന്നുപോകുമ്പോള്‍ ഒരു യാത്രക്കാരന്‍ ഇങ്ങനെ വിലപിക്കുന്നത് കേട്ടു. “ഈ സൂര്യന്റെ താപം എല്ലാത്തിനെയും ചുട്ടുനീറ്റുന്നു. അതുപോലെ ദുഷ്ടജനസംസര്‍ഗ്ഗം പാപവും കുടിലതയും ഉണ്ടാക്കാന്‍ മാത്രമേ ഉതകുന്നുള്ളു. ഞാനാ ഗ്രാമത്തില്‍പ്പോയി ഈ തളര്‍ച്ചയില്‍ നിന്നുമൊരല്‍പം ആശ്വാസം കിട്ടുമോ എന്ന് നോക്കട്ടെ.’ അയാള്‍ ഗ്രാമത്തിലേയ്ക്ക് കടക്കുന്നതിനു തൊട്ടുമുന്‍പ്‌ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘യാത്രക്കാരാ, സ്വന്തം പാത ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അങ്ങേയ്ക്ക് സ്വാഗതം! ദാഹിക്കുമ്പോള്‍ ഉപ്പുവെള്ളം കുടിച്ചാല്‍ എന്നപോലെയാണ് അജ്ഞാനികള്‍ വസിക്കുന്ന ഗ്രാമത്തില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പോവുന്ന അനുഭവം. ഉപ്പുവെള്ളം ദാഹം ശമിപ്പിക്കുകയില്ല. ഇവിടെനിന്നും അങ്ങേയ്ക്ക് ശാശ്വതമായ സന്തുഷ്ടി ലഭിക്കുകയില്ല. അജ്ഞാനി തെറ്റായ പാതയില്‍ അലക്ഷ്യമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവര്‍ ആത്മാന്വേഷണം നടത്തുന്നില്ല. തെറ്റുകളില്‍ നിന്നും പിന്തിരിയുന്നുമില്ല. അവര്‍ വെറും യന്ത്രങ്ങളെപ്പോലെയാണ് ഇവിടെ കഴിയുന്നത്. “ഇരുളടഞ്ഞ ഗുഹയില്‍ വാഴുന്നൊരു സര്‍പ്പമാവുന്നതും, പാറയ്ക്കുള്ളില്‍ കുടികൊള്ളുന്നൊരു പുഴുവാകുന്നതും മണലാരണ്യത്തിലെ കാനല്‍ജലം തേടുന്ന മുടന്തുള്ളൊരു മാനാകുന്നതും ഈ അജ്ഞാനികളായ ഗ്രാമവാസികളുമായുള്ള സഹവാസത്തേക്കാള്‍ ഉത്തമമത്രേ.” അവരുടെ സഹവാസം നൈമിഷികസുഖത്തെ നല്‍കുന്നു. എന്നാല്‍ അത് ആത്മനശീകരണത്തിന് വഴിയൊരുക്കുന്നു.’ ഞാന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു: ഭഗവന്‍, അങ്ങാരാണ്? അങ്ങൊരു ചക്രവര്‍ത്തിയെപ്പോലെ പ്രഭയാര്‍ന്നവനാണ്, എന്നാല്‍ കയ്യില്‍ ഒന്നുമില്ലാ താനും. അങ്ങ് അമൃത് കുടിക്കുകയുണ്ടായോ? ഒന്നും ഇല്ലെങ്കിലും അങ്ങ് പൂര്‍ണ്ണനായും തൃപ്തനായും കാണപ്പെടുന്നു. എന്താണ് ഒന്നുമല്ലെങ്കിലും എല്ലാമായ അങ്ങയുടെ ഈ രൂപത്തിന്റെ രഹസ്യം? അഭൌമം, എങ്കിലും അത് ഭൂമിയില്‍ നിലകൊള്ളുകയും ചെയ്യുന്നു. അങ്ങ് എല്ലാ പ്രത്യാശകള്‍ക്കും ആശകള്‍ക്കും അതീതനാണ്. എങ്കിലും അങ്ങ് ആശകളേയും പ്രതീക്ഷകളെയും ഉപേക്ഷിക്കുന്നതായും തോന്നുന്നില്ല. അങ്ങയുടെ ബോധത്തില്‍ പല പല ധാരണകളും ഭാവനകളും ഉയരുന്നത് അങ്ങയുടെ ഇച്ഛയ്ക്കനുസരിച്ചാണ്. അങ്ങില്‍ ഈ വിശ്വം മുഴുവനും കുടികൊള്ളുന്നത് പഴത്തിനുള്ളിലെ വിത്തില്‍ മരമെന്നപോലെയാണ്. ‘തീര്‍ത്ഥയാത്രക്കാരനായ എന്റെ പേര് മാങ്കി. ഞാനേറെ അലഞ്ഞിരിക്കുന്നു. എനിക്കിനി സ്വധാമം കണ്ടെത്തണം എന്നുണ്ട്. എന്നാല്‍ തിരികെ വീടെത്താനുള്ള ഊര്‍ജ്ജം എന്നിലില്ല. ഭഗവാനേ, മഹാന്മാരെ കണ്ടാലുടന്‍ അവര്‍ സൗഹൃദം കാണിക്കും. എനിക്കീ സംസാരം തനിയെ കടക്കാന്‍ സാധിക്കുന്നില്ല. ദയവായി എന്നെ പ്രബുദ്ധനാക്കിയാലും’ ഞാന്‍ അയാളോട് പറഞ്ഞു: യാത്രക്കാരാ, പേടിക്കണ്ട. ഞാന്‍ വസിഷ്ഠന്‍. നീ തീര്‍ച്ചയായും മുക്തിയുടെ കവാടത്തില്‍ എത്തിയിരിക്കുന്നു. ആത്മാന്വേഷിയായ സദ്ജനങ്ങളുമായുള്ള സംഗം നീ കാംഷിക്കുന്നുവല്ലോ. അതുകൊണ്ടുതന്നെ നീ സംസാരത്തിന്റെ മറുകര കണ്ടിരിക്കുന്നു. നിന്റെ മനസ്സില്‍ അനാസക്തി ഉയര്‍ന്നതിനാല്‍ പ്രശാന്തിയും അവിടെയുണ്ട്. സത്യത്തെ മറയ്ക്കുന്ന മൂടുപടം മാറ്റുമ്പോള്‍ ഉണ്മ സ്വയം പ്രശോഭിക്കുന്നു. പറയൂ, നിനക്കെന്താണ് അറിയേണ്ടത്? ഈ ലോകമെന്ന ഭ്രമക്കാഴ്ച്ചയെ എങ്ങനെ നശിപ്പിക്കാമെന്നാണ് നീ ഉദ്ദേശിക്കുന്നത്?
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
എരമംഗലം:വെളിയംകോട് ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉപ്പെടുത്തിയ ഭിന്നശേഷി ഉപകരണ വിതരണ പദ്ധതി ക്കുവേണ്ടി ഭിന്നശേഷി ഉപകരണ നിർണ്ണയ ക്യാമ്പ് നടത്തി.എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഓൾ കേരള വീൽ ചെയർ റെറ്റ്സ് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ.ലൈസ് ബിൻ അഹമ്മദ് നിർവ്വഹിച്ചു.കേരള സംസ്ഥാന വികലാംഗ കോർപ്പറേഷൻ്റെ നേത്യത്വത്തിലുള്ള മെഡിക്കൽ ടീം ആണ് ക്യാമ്പ് നടത്തിയത്.വൈസ്.പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഐ സി ഡി എസ് സൂപ്പർവൈസർ പി. അംബിക സ്വാഗതമാശംസിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മായ മജീദ് പാടിയോടത്ത് സെയ്ത് പുഴക്കര,റംസി റമീസ് മെമ്പർമാരായ ഷീജ സുരേഷ് ,താഹിർ തണ്ണിത്തുറക്കൽ,റമീന ഇസ്മയിൽ ,റസലത്ത് സെക്കീർ ,പ്രിയ പി,സുമിത രതീഷ് ,ഷെരീഫ മുഹമ്മദ് ,ഹസീന ഹിദായത്ത് ,തുടങ്ങിയവർ സംസാരിച്ചു ,അസിസ്റ്റൻ്റ് സെക്രട്ടറി എ. എസ്. കവിത നന്ദി പറഞ്ഞു.അങ്കണവാടി പ്രവർത്തരായ ഷൈനി വിലാസിനി, റംല,സിന്ധു കെ ,സുജിത ,സുമിത,വിനീത, നിർമ്മല സിന്ധു എം.കെ .സുലൈഖ,കനിവ് എരമംഗലം.പരിവാർ ,വീൽചെയർ സംഘടന പ്രതിനിധികൾ ക്യാമ്പിന് നേത്യത്വം നല്കി . TOP RELATED NEWS പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം:യുവാവ് അറസ്റ്റിൽ വ്യാജ ലോട്ടറി ടിക്കറ്റും വ്യാജ കറൻസിയും സ്വന്തമായി അച്ചടിച്ച് വിതരണം ചെയ്യും രണ്ടംഗസംഘം പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ
ലിപിവ്യത്യാസമില്ലാതെ എല്ലാ മലയാളകൃതികളും മലയാളം വിക്കിഗ്രന്ഥശാലയിൽ ആവാം എന്ന ഏകദെശധാരണ ആയതിനാൽ മലയാളലിപിയിൽ അല്ലാത്തതും എന്നാൽ മലയാളഭാഷയിൽ ഉള്ളതുമായ ഒരു കൃതി വിക്കിഗ്രന്ഥശാലയിൽ ചേർത്ത് സാങ്കേതികകാര്യങ്ങൾ പരീക്ഷിക്കേണ്ടതുണ്ട്. അതിനായി ഞാൻ നിർദ്ദേശിക്കുന്നത് ഒരു പക്ഷെ മലയാളത്തിലെ കണ്ടെടുക്കപ്പെട്ട ഏറ്റവും പ്രാചീനകൃതിയായ മുഹ്‌യുദീൻ മാല<http://ml.wikisource.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B5%8D%E…നെയാണ്. ഇത് നിർദ്ദേശിക്കാനുള്ള പ്രധാനകാരണം ഈ കൃതി മലയാളലിപിയിൽ ഇതിനകം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ് എന്നതു കൊണ്ടാണ്. (പക്ഷെ മലയാളലിപിയിൽ ഉള്ള ഈ പതിപ്പിൽ അക്ഷരത്തെറ്റുകൾ ഉണ്ടെന്ന് ആരൊക്കെയോ പറഞ്ഞിരുന്നു. അത് ഉറപ്പുള്ളവർ അക്ഷരത്തെറ്റ് തിരുത്തുക). നമുക്ക് ഇനി ഈ കൃതിയുടെ അറബിമലയാളം പതിപ്പ് ആവശ്യമാണ്. ലഭ്യമായ ഏറ്റവും പഴയ പതിപ്പ് ആണ് വേണ്ടത്. 100ലേറെ വർഷം പഴക്കമുള്ളതാണെങ്കിൽ ഏറ്റവും അഭികാമ്യം. ഈ തരത്തിൽ മുഹ്‌യുദ്ദീൻ മാലയുടെ അറബി മലയാളത്തിലുള്ള പതിപ്പ് ഈ ലിസ്റ്റിൽ ഉള്ള ആരുടെയെങ്കിലും കൈയ്യിൽ (അല്ലെങ്കിൽ പരിചയക്കാരുടെ കൈയ്യിൽ) ഉണ്ടെങ്കിൽ ആ വിവരം പങ്ക് വെച്ചാൽ നന്നായിരുന്നു. അതിന്റെ ഒപ്പം തന്നെ ഈ കൃതിയുടെ മലയാളലിപിയിൽ ഉള്ള ഏറ്റവും പഴയ പതിപ്പും ലഭ്യമാണെങ്കിൽ പങ്ക് വെക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഷിജു 2012/10/24 Georgekutty K.A. &lt;jorjqt(a)live.com&gt; ... '*കർസോനി*' എന്നോ '*കർസോൻ*' എന്നോ? ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകളുടെ ഓശാന പതിപ്പിനെഴുതിയ ഉപോദ്ഘാതത്തിൽ സ്കറിയാ സക്കറിയ '*കർസോൻ*' എന്നാണ് എഴുതിയിരിക്കുന്നത്. സൂനഹദോസ് കാനനിലും '*കറുസൊൻ*' എന്നാണ്. "*ശുദ്ധമാന സുനഹദോസിന്ന വിളിക്കപ്പെട്ടു വന്നവരാരും മലയാഷ്മയിലും കറുസൊനിലുംഎഴുത്തുപെട്ട സുനഹദൊസിൽ ഒപ്പുകുത്താതെ പൊകരുത എന്ന വഴക്കത്തിന്റെറയും മഹറൊന്ററയും പ്രാശ്യത്വത്താല*" മെനസിസ് മെത്രാപ്പോലീത്ത കല്പിച്ചതായി കാനനിൽ പറയുന്നു (ഏഴാം മൗത്വാ പത്തൊൻപതാം കാനോന - പുറം 245) ജോർജുകുട്ടി ----------------------------------------------------------------------------------------------- Date: Tue, 23 Oct 2012 20:34:30 +0530 From: tonynantony(a)gmail.com To: wikiml-l(a)lists.wikimedia.org Subject: Re: [Wikiml-l] അറബിമലയാളം ഏതു ലിപിയിലെഴുതിയാലും ഉച്ചരിക്കുന്നത് മലയാളമെങ്കില്‍(അറബി മലയാളം പോലുള്ളവ)എന്നേ ഉദ്ദേശിച്ചുള്ളു. നാടന്‍ പാട്ടുകളെക്കുറിച്ചല്ല പറഞ്ഞത്. 2012/10/23 thachu mon &lt;thachan.makan(a)gmail.com&gt; കർസോനി ഇവിടെ <http://en.wikipedia.org/wiki/Garshuni> ഉണ്ട്. സുറിയാനിലിപിയിൽ മറ്റു ഭാഷകളും എഴുതിയിരുന്നു. കർസോനി അവയ്ക്കൊക്കെ ഉള്ള പേരാണ്. പരമ്പരാഗതമായി മാർത്തോമാ ക്രിസ്ത്യാനികൾ ഉപയോഗിച്ചുവന്നത് കർസോനിയായിരുന്നു. കർസോനി ഒരു ലിപിവ്യവസ്ഥയിലപ്പുറം ഒരു സാഹിത്യപ്രസ്ഥാനത്തിന് രൂപംനൽകിയിട്ടുണ്ടോ എന്നറിയില്ല. റമ്പാൻ പാട്ട് തുടങ്ങിയ ഫോൿസാഹിത്യം എഴുതപ്പെട്ടതാണോ എന്നോ കാലഘട്ടം ഏതെന്നോ അറിയാമ്മേല. അറബിമലയാളത്തിനെക്കാൾ എന്തായാലും കർസോനിക്ക് പ്രാചീനത കാണും. എന്നാൽ അതുപോലെ ആധുനികതയുണ്ടെന്ന് തോന്നുന്നില്ല.സ്വാതന്ത്രസമരകാലത്ത് പത്രങ്ങളും മാസികകളുമൊക്കെ ഉണ്ടായിരുന്നു അറബിമലയാളത്തിന്. (മദ്രസയിൽ എഴുത്ത് പഠിപ്പിച്ചതുകൊണ്ട് മാത്രം അറബിമലയാളസാഹിത്യത്തിന് ഇന്ന് വേണ്ട പരിഗണനയുണ്ടെന്ന് പറയാമോ അസീസ്?) എന്തായാലും കർസോനി ചെറുവിഭാഗം ക്രിസ്ത്യാനികളുടെ മാത്രമായിരുന്നു. അറബിമലയാളം മലബാറിലെ മുസ്ലീങ്ങളിലും ഒതുങ്ങിയിരുന്നു. വട്ടെഴുത്ത് 19-ആം നൂറ്റാണ്ടിന്റെ തുടക്കംവരെ പ്രചാരത്തിലുണ്ടായിരുന്നു എന്ന പ്രസ്താവന പരിശോധിക്കണം. 15-ആം നൂറ്റാണ്ടിനു ശേഷം വട്ടെഴുത്തിന്റെ വികസിതരൂപമായ കോലെഴുത്താണ് നിലവിൽ വരുന്നത്. മലബാറിൽ കാര്യമായി പ്രചാരത്തിലിരുന്ന കോലെഴുത്തിൽ പലമാതിരി വൈവിധ്യമുണ്ടായിരുന്നു. "*അതുവരെ സമൂഹത്തിലെ വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേൽജാതിക്കാർക്കിടയിൽ മാത്രമായിരുന്നു ഇതിന് പ്രചാരമുണ്ടായിരുന്നത്*." ബാക്കിയുള്ളവർക്കിടയിൽ പറ്റു ലിപികളായിരുന്നു പ്രചാരത്തിൽ എന്നല്ല പ്രിൻസ്, ആ മേൽജാതിക്കാർക്കു മാത്രം അവകാശപ്പെട്ടതായിരുന്നു എഴുത്തുതന്നെ. ഇതിൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും പെടും. ഗ്രന്ഥാക്ഷരത്തിന് മുമ്പേ മണിപ്രവാളത്തിൽ സ്ഥാനമുണ്ടായിരുന്നു. പിന്നീട് കോലെഴുത്തു-ഗ്രന്ഥപാരമ്പര്യങ്ങൾ ഇണക്കി മാനകീകരിക്കപ്പെട്ട മലയാണ്മയ്ക്കു എഴുത്തച്ഛന്റെ കാലഘട്ടത്തിനുശേഷം കോലെഴുത്തിനെപ്പോലെത്തന്നെയോ അധികമോ സ്വീകാര്യത കിട്ടിയിട്ടുണ്ട് എന്ന് കരുതണം. അർണ്ണോസുപാതിരിയെപ്പോലുള്ളവർ ഗ്രന്ഥാക്ഷരത്തിലാണ് എഴുതിയിരുന്നത്. ഈ പ്രചാരവും കോലെഴുത്തിനെ അപേക്ഷിച്ച് അതിനുണ്ടായിരുന്ന ഏകീകൃതവ്യവസ്ഥയുമാണ് മിഷനറിമാർ വിദ്യാഭ്യാസപ്രവർത്തനത്തിൽ ആര്യ എഴുത്ത് സ്വീകരിക്കാൻ കാരണം. ഒരു സമൂഹത്തിനകത്തുതന്നെ പരസ്പരം തിരിച്ചറിയാനാവാത്ത ലിപികളോ ഭാഷയോ നിലനിൽക്കുന്നത് സാമൂഹികോദ്ഗ്രഥനത്തിന് വിഘാതംതന്നെയാണ് (തെളിവുകൾ നിരവധി). അത് സമൂഹത്തെ തുറസ്സിൽനിന്ന് അറകളിലാക്കുന്ന മറ്റൊരു ഘടകമാകും. അങ്ങനെ ആകാതിരിക്കുന്നെങ്കിൽ അത് മറ്റു ഘടകങ്ങൾ കാരണമാണ്. പരസ്പരവിനിമയത്തിന് വൈവിധ്യം തടസ്സമാകരുത്. (പ്രിൻസ് തന്നെ നാനാജാതിമതസ്ഥർ ഒരുമിച്ച് അക്ഷരം പഠിക്കുന്ന ദൃഷ്ടാന്തവും പറയുന്നു) കഥ എന്തായാലും, ഗ്രന്ഥമായാലും വട്ടെഴുത്തായാലും കർസോനിയായാലും അറബിമലയാളമായാലും നമുക്ക് മലയാളിക്ക് വായിക്കാൻ പറ്റുന്ന ഒരു പാഠം നിർബന്ധമാണ്. അതാണ് മേൽപ്പറഞ്ഞ വൈവിധ്യത്തെ വിനിമയക്ഷമമാക്കുന്ന ഘടകം. പിന്നെ, ടോണി പറഞ്ഞത് മനസ്സിലായില്ല. വായ്മൊഴിമലയാളം കൊണ്ട് നാടൻപാട്ടുകളും മറ്റുമാണോ ഉദ്ദേശിക്കുന്നത്? എങ്കിൽ, ആധികാരികരേഖയില്ലാത്ത വാമൊഴിപാഠം ഗ്രന്ഥശാലയിൽ ചേർക്കാനാവില്ല എന്നാണ് ഉത്തരം. From: tony antony &lt;tonynantony(a)gmail.com&gt; To: Malayalam Wikimedia Project Mailing list &lt;wikiml-l(a)lists.wikimedia.org Cc: Date: Tue, 23 Oct 2012 18:12:57 +0530 Subject: Re: [Wikiml-l] അറബിമലയാളം ശ്രീ പ്രിന്‍സ് മാത്യുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു, വായ് മൊഴി മലയാളത്തിന്റെ ഏതു ലിഖിത രൂപവും വിക്കി ഗ്രന്ഥശാലയിലേക്ക് ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും 2012/10/23 Shiju Alex &lt;shijualexonline(a)gmail.com&gt; അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന സമ്പ്രദായം നിലനിന്നിരുന്നു. കർസോനി-യെകുറിച്ച് എവിടെയും വിവരങ്ങൾ ഒന്നും കാണുന്നില്ല. മലയാളം വിക്കിപീഡിയയിൽ അതിനെകുറിച്ച് ഒരു ലെഖനം തുടങ്ങിയാൽ നന്നായിരിക്കും 2012/10/23 ViswaPrabha (വിശ്വപ്രഭ) &lt;viswaprabha(a)gmail.com&gt; +1 Prince Mathew 2012/10/23 Prince Mathew &lt;mr.princemathew(a)gmail.com&gt; നമ്മൾ ഇന്ന് മലയാളലിപി എന്നു വിളിക്കുന്ന "ആര്യൻ എഴുത്ത്" കേരളീയ സമൂഹത്തിൽ ഇന്നു കാണുന്നതരത്തിൽ വമ്പിച്ച പ്രചാരം നേടിയത് അച്ചടിയുടെയും പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും വരവോടെ മാത്രമാണ്. അതുവരെ സമൂഹത്തിലെ വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേൽജാതിക്കാർക്കിടയിൽ മാത്രമായിരുന്നു ഇതിന് പ്രചാരമുണ്ടായിരുന്നത്. 1800കളുടെ തുടക്കത്തിൽ വരെ ഇവിടെ വട്ടെഴുത്തിനായിരുന്നു കൂടുതൽ പ്രചാരം. 1806-ലെ ആർത്താറ്റ് പടിയോലയും മറ്റും എഴുതപ്പെട്ടത് വട്ടെഴുത്ത് ലിപിയിലാണ്. അതിനും എത്രയോ മുമ്പ് മലബാറിലെ മുസ്ലീം സമുദായത്തിനിടയിൽ അറബിമലയാളം നിലനിന്നിരിക്കാം. അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന സമ്പ്രദായം നിലനിന്നിരുന്നു. മലയാളഭാഷ എഴുതുവാൻ ഉപയോഗിച്ചിരുന്ന ലിപികളിൽ ഒരുപക്ഷേ ഏറ്റവും അവസാനം ഉപയോഗത്തിൽ വന്നത് നമ്മുടെ ഇപ്പോഴത്തെ ലിപിയായിരിക്കും. പിന്നീട് ബ്രിട്ടീഷ് കാലഘട്ടത്തിലാണ് നാനാജാതി മതസ്തർ ഒരുമിച്ച് ഒരു ക്ലാസിലിരുന്ന് ആദ്യമായി അക്ഷരം പഠിക്കാൻ തുടങ്ങിയത്. പറഞ്ഞുവന്നത് ഇതാണ്. മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാൽ നമുക്കു മനസിലാക്കാനാവുക മലയാളഭാഷയ്ക്ക് എക്കാലവും ഒന്നിലേറെ ലിപികൾ ഉണ്ടായിരുന്നുവെന്നാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ശരി, ഇല്ലെങ്കിലും ശരി, ഇതാണു സത്യം. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ലോകത്തെ പല ഭാഷകളിലും ഇതുപോലെ ഒന്നിലേറെ ലിപികൾ പ്രചാരത്തിലുണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു. ഇതിനു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മതപര കാരണങ്ങൾ ഉണ്ടാവാം. വിവിധ എഴുത്തുരീതികൾ ഒരു ഭാഷയെ ശിഥിലമാക്കുകയല്ല, വൈവിധ്യത്താൽ സമ്പുഷ്ടമാക്കുകയാണു ചെയ്യുക. വിക്കിഗ്രന്ഥശാലയിൽ നിർബന്ധമായും ചേർക്കപ്പെടേണ്ട ധാരാളം താളിയോല ഗ്രന്ഥങ്ങളും മറ്റും വട്ടെഴുത്തിലും കോലെഴുത്തിലുമൊക്കെയുണ്ട്. നമ്മുടെ പൈതൃകസ്വത്തായ ഇവയെ സംരക്ഷിക്കേണ്ടതും എല്ലാവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ പൊതുസമൂഹത്തിനു ലഭ്യമാക്കേണ്ടതും നമ്മുടെ കടമയാണ്. ഈ ലിപികൾക്ക് യൂണിക്കോഡ് റേഞ്ച് ലഭ്യമാക്കാനും നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്. On 10/22/12, sugeesh | സുഗീഷ് * &lt;sajsugeesh(a)gmail.com&gt; wrote: > അങ്ങനെ ആയാലും മതി... > 2012/10/22 manoj k &lt;manojkmohanme03107(a)gmail.com&gt; >> ഇതുവരെയുള്ളത് പഞ്ചായത്തില്‍ ബാക്കപ്പ് >> < http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95… >> ചെയ്തിട്ടുണ്ട്. >> >> ചര്‍ച്ച ഇവിടെ(മെയിലിങ്ങ് ലിസ്റ്റില്‍ ) തുടരുന്നതല്ലേ നല്ലത്. ? >> >> 2012, ഒക്ടോബര്‍ 22 10:04 am ന്, sugeesh | സുഗീഷ് * >> &lt;sajsugeesh(a)gmail.xn--com&gt;-38usk3f0ewa;എഴുതി: >> >> അങ്ങനെയെങ്കിൽ നമുക്ക് ഇത് ഒരു ചർച്ചയാക്കിക്കൂടെ... ഗ്രന്ഥശാലയിൽ.... >> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l(a)lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> To stop receiving messages from Wikiml-l please visit: >> https://lists.wikimedia.org/mailman/options/wikiml-l >> > -- > *sugeesh|സുഗീഷ് > nalanchira|നാലാഞ്ചിറ > thiruvananthapuram|തിരുവനന്തപുരം > 8590312340|9645722142* _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l _______________________________________________ Wikiml-l mailing list Wikiml-l(a)lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.orgWebsite: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l(a)lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ഹഡിൽസിൽ നയന ജോസ്, സ്വർണ്ണം നേടുന്നു. എ.എം.എച്ച്.എസ്.എസ്, പൂവമ്പായി, കോഴിക്കോട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജിവി രാജയിലെ സി.വി. അനുരാഗിനെ മന്ത്രി വി.ശിവൻകുട്ടി ട്രാക്കിലെത്തി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ട മത്സരത്തിൽ മേഘ എസ്, സ്വർണ്ണം നേടുന്നു. പുളിയൻപറമ്പ് എച്ച് എസ് എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ സി.വി. അനുരാഗ് സ്വർണ്ണം നേടുന്നു. ജി.വി.രാജ, തിരുവനന്തപുരം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഹൈജമ്പിൽ അശ്മിക സി.പി, സ്വർണ്ണം നേടുന്നു. സെന്റ്. ജോസഫ് എച്ച്.എസ്, പുല്ലൂരാംപാറ, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » വിശേഷം » നിരീക്ഷണം » നിര്‍ദ്ദേശക തത്വങ്ങള്‍ എവിടെ? നിര്‍ദ്ദേശക തത്വങ്ങള്‍ എവിടെ? പി. രാജന്‍ Monday, May 9, 2016 - 4:28pm ത്രിമാനം മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ പി. രാജന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി ആധുനിക കാലത്തെ തെരഞ്ഞെടുപ്പ് പ്രചരണം പോലും വ്യാപാര പരസ്യത്തിന്റെ രീതിയിലാണ് നടത്താറുള്ളത്. സിനിമാ താരങ്ങളുടെ സൗന്ദര്യ സോപ്പ് എന്നൊക്കെ വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുത്ത് ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുന്ന രീതിയില്‍ തങ്ങളുടെ വ്യക്തിത്വം കാണിക്കുന്നതിന് വേണ്ടി ഏതാനും വാക്കുകളില്‍ ഒതുങ്ങുന്ന ചില മുദ്രാവാക്യങ്ങള്‍ പ്രചാരണത്തിന് രാഷ്ട്രീയകക്ഷികള്‍ ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും എന്ന പ്രചാരണവാക്യമാണ് പ്രയോഗിക്കുന്നത്. യു.ഡി.എഫ് ആകട്ടെ, ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന്‍ കാണിക്കുന്ന രീതിയില്‍ വളരണം ഈ നാട്, തുടരണം ഈ ഭരണം എന്ന മുദ്രാവാക്യമാണ് അംഗീകരിച്ചിട്ടുള്ളത്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഒരുപരിധിവരെ നിര്‍ണ്ണായക സ്വാധീനം ഉണ്ടെന്ന് കരുതേണ്ടുന്ന എന്‍.ഡി.എ, വഴി മുട്ടിയ കേരളത്തിന്‌ വഴികാട്ടിയായി സ്വയം അവതരിപ്പിക്കുന്നു. ഇതില്‍ രസകരമായ കാര്യം ഒന്നും വ്യക്തമോ കൃത്യമോ ആയി പറയുന്നില്ല എന്നതാണ്. അതുപക്ഷേ, പരസ്യവാചകങ്ങളുടെ സ്വഭാവവുമാണ്. എന്തെങ്കിലും വ്യക്തമായി പറയുന്നത് യു.ഡി.എഫ് ആണ്. അവര്‍ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി തന്നെയാണ് വോട്ടു പിടിക്കുന്നത്. ആ ഭരണം ഏറ്റവും മോശവും തെറ്റും ആയിരുന്നുവെന്ന്‍ കാണിക്കുന്ന വിധത്തില്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കാം എന്ന്‍ എല്‍.ഡി.എഫ് പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് ശരിയാക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഞങ്ങളെ ഒന്ന് പരീക്ഷിക്കൂ എന്ന അഭ്യര്‍ത്ഥനയാണ് എന്‍.ഡി.എ നടത്തിക്കൊണ്ടിരിക്കുന്നത്. ഇടതുമുന്നണി പ്രചാരണത്തിന് തുടക്കം കുറിച്ചതും അവര്‍ ഊന്നല്‍ കൊടുക്കുന്നതും സോളാര്‍ അഴിമതിയും ബാര്‍ അഴിമതിയും ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടി ഭരണത്തിന് എതിരായി ജനങ്ങളുടെ പിന്തുണ നേടാനാണ്. പക്ഷെ, അതിന്റെ വിശ്വാസ്യത അവര്‍ തന്നെ തകര്‍ത്തുകളഞ്ഞു. അവരുടെ സ്ഥാനാര്‍ഥി പട്ടികയിലെ ഒരാള്‍ സോളാര്‍ അഴിമതിയുടേയും അതിലെ നായികയുടേയും അതില്‍പ്പെട്ട പ്രധാന വ്യക്തികളുടേയും ഒരു സ്പോണ്‍സര്‍ എന്നോ തുടക്കക്കാരന്‍ എന്നോ പറയാവുന്ന കെ.ബി ഗണേഷ് കുമാര്‍ ആണ്. അതിനുപുറമേ, അദ്ദേഹത്തിന്റെ പിതാവും ഇപ്പോള്‍ ഇടതുമുന്നണിയ്ക്ക് ഒപ്പമുണ്ട്. വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതി വരെ പോയി അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റത്തിന് ജയില്‍ ശിക്ഷ വാങ്ങിക്കൊടുത്ത ആളാണ്‌ അദ്ദേഹം. ബാര്‍ കോഴക്കേസില്‍, മാണിയേക്കാള്‍ മാണിയ്ക്ക് വേണ്ടി വാദിച്ച ആന്റണി രാജുവും കൂട്ടരുമാണ് ഇടതുപക്ഷത്തിന്റെ വേറെ സ്ഥാനാര്‍ഥികള്‍. ഇവര്‍ക്ക് വിശ്വാസ്യതയുണ്ടാകും എന്ന്‍ ഇടതുമുന്നണി ധരിക്കുന്നുണ്ടെങ്കില്‍ ആ കാലം പോയിരിക്കുന്നു. ഓരോ തെരഞ്ഞെടുപ്പിലും പ്രത്യേകമായി കാണുന്നത് പറ്റം പറ്റമായി പാര്‍ട്ടിയ്ക്ക് പിന്തുണ നല്‍കുന്ന വോട്ടുകള്‍ കുറഞ്ഞുവരുന്നതായിട്ടാണ്. മാത്രവുമല്ല, ഇടതുമുന്നണിയും ഐക്യജനാധിപത്യ മുന്നണിയും പരസ്പരം ആക്ഷേപിക്കുന്നത് ബി.ജെ.പിയുമായി രഹസ്യബന്ധമുണ്ടെന്നാണ്. ഇവരിതിങ്ങനെ പറഞ്ഞു കൊണ്ടിരിക്കവേ നമ്മള്‍ കാണുന്നത് ബി.ജെ.പിയുടെ വോട്ട് വര്‍ധിക്കുന്നതാണ്. എന്നാലെങ്കിലും ആ പ്രചാരണം കൊണ്ട് ഫലമില്ലെന്ന് മനസിലാക്കാന്‍ ഇവര്‍ക്ക് കഴിയാത്തത് ആശയരംഗത്തെ ഇവരുടെ പാപ്പരത്തമാണ് കാണിക്കുന്നത്. സ്ത്രീകളുടെ വോട്ട് ആകര്‍ഷിക്കാന്‍ പറ്റും എന്ന്‍ കരുതിക്കൊണ്ടാണ് മുന്നണികള്‍ ബാര്‍ പ്രശ്നം ഒരു പ്രചാരണ വിഷയമായി ഉയര്‍ത്തുന്നത്. സാധാരണ ഗതിയില്‍ സ്ത്രീ വോട്ടര്‍മാര്‍ പ്രത്യേകമായ എന്തെങ്കിലും ഒരു താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്ത് വിജയം ഉറപ്പാക്കുകയോ പരാജയപ്പെടുത്തുകയോ ചെയ്യുന്നതിന്റെ സൂചന നല്‍കുന്ന ഒരു തെളിവ് കണക്കുകളില്‍ കാണാറില്ല. കേരളത്തില്‍ അങ്ങനെ സംഭവിച്ചുകൂടായ്കയില്ല. പക്ഷെ, സാധാരണ ഗതിയില്‍ ഒരു കുടുംബം മതത്തിന് പിന്തുണ നല്‍കുന്നത് പോലെ തന്നെയാണ് രാഷ്ട്രീയകക്ഷികള്‍ക്കും പിന്തുണ നല്‍കാറുള്ളത് എന്നാണ് ജനാധിപത്യ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ കാണിച്ചിട്ടുള്ളത്. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും വീട്ടില്‍ ഭാര്യയും ഭര്‍ത്താവും രണ്ടായിട്ടോ, അല്ലെങ്കില്‍ ഇവിടെ നികേഷ് കുമാറിന്റെ പോലെ ചേട്ടന്‍ ഒരു വശത്തും അനിയന്‍ മറുവശത്തുമൊക്കെ വരാറുണ്ട്. പക്ഷെ, മൊത്തം വോട്ടിന്റെ പിന്തുണ കണക്കാക്കുമ്പോള്‍ അങ്ങനെ പരിഗണിക്കാന്‍ പറ്റില്ല. എന്നാല്‍, പ്രചാരണ രംഗത്തെ ചൂടുപിടിപ്പിക്കാന്‍ ഇതിനൊക്കെ പറ്റിയേക്കും. പഠനങ്ങള്‍ കാണിക്കുന്നതും പ്രചാരണം കൊണ്ടുള്ള പ്രധാന നേട്ടം വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ കഴിയുമെന്നതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം, ഇന്ത്യയില്‍ തന്നെ പൊതുവെ, വോട്ടു ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായിട്ടാണ് കാണുന്നത്. കേരളത്തിലെ പല മണ്ഡലങ്ങളിലും വരുന്ന പോളിംഗ് പല വികസിത ജനാധിപത്യ രാജ്യങ്ങളിലും, വോട്ട് നിര്‍ബന്ധമല്ലായെങ്കില്‍, കാണാറില്ല. അതുകൊണ്ടുതന്നെ, പ്രചാരണം കൊണ്ടാണ് പോളിംഗ് കൂടുന്നതെന്ന വാദം നമ്മുടെ കാര്യത്തില്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതുമല്ല. അതിന്റെ വേറൊരു ലക്ഷണമാണ് തെരഞ്ഞെടുപ്പിന് മുന്‍പ് ചില പ്രദേശങ്ങളില്‍ ഏതെങ്കിലും ആവശ്യം ഉന്നയിച്ച് അത് നിറവേറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും എന്നുവരുന്ന വാര്‍ത്തകള്‍. പക്ഷെ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആരെങ്കിലും ബഹിഷ്കരിച്ചോ എന്നാരും നോക്കാറില്ല. കൃത്യമായ പരിശോധന നടത്തിയിട്ടല്ല ഇത് പറയുന്നതെങ്കിലും അങ്ങനെ ആരും റിപ്പോര്‍ട്ട് ചെയ്യാത്തത് വലിയ വ്യത്യാസം ഇല്ലാത്തത് കൊണ്ടുതന്നെയാണ്. പ്രകടന പത്രികകളുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം നന്നേ കുറവാണ് കാണുന്നത്. പക്ഷെ, പതിവില്ലാത്ത രീതിയില്‍ പ്രകടന പത്രികകളെ വിദഗ്ധര്‍ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രസകരമായൊരു കാര്യം കേന്ദ്ര അവഗണന മിക്കവാറും അപ്രത്യക്ഷമായി എന്നുള്ളതാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിയ്ക്ക് യാതൊരു പ്രാതിനിധ്യവുമില്ല ഇപ്പോഴത്തെ സംസ്ഥാന ഭരണത്തില്‍. പക്ഷെ, രണ്ടു മുന്നണികളും കേന്ദ്രത്തിന്റെ അവഗണന എന്ന വാദം പ്രകടന പത്രികയില്‍ ഉയര്‍ത്തുന്നില്ല. ഇത് ആരും ശ്രദ്ധിക്കാത്ത കാര്യമായ ഒരു മാറ്റമാണ്. സത്യത്തില്‍ കേന്ദ്രത്തിന്റെ അവഗണന എന്ന് പറയുന്നത് കേന്ദ്രം അടുത്ത കാലത്തൊന്നും ഭരിക്കില്ല എന്നുറപ്പുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവരെ പേടിച്ച് കോണ്‍ഗ്രസും വെറുതെ പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമാണ്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കേന്ദ്രം പ്രത്യേക പരിഗണന കൊടുക്കുന്ന സംസ്ഥാനങ്ങള്‍ ചിലതുണ്ട്. ബീമാരു എന്നറിയപ്പെടുന്ന ആ പിന്നോക്ക സംസ്ഥാനങ്ങള്‍ക്ക് അത് കൊടുക്കേണ്ടതുമാണ്. പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം കൊടുക്കണമെന്ന് പറയുന്നതുപോലെ. അതുപോലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജമ്മു കശ്മീരിനും പ്രത്യേക പരിഗണന നല്‍കുന്നതും അര്‍ഹിക്കുന്ന രീതിയില്‍ തന്നെയാണ്. അനാവശ്യമായ ഒരു പ്രചാരണമാണ് കേന്ദ്ര അവഗണന എന്ന പേരില്‍ ഇവിടെ നടത്തിക്കൊണ്ടിരുന്നത്. കൃത്യമായി പറഞ്ഞാല്‍ അഞ്ചാം ധനകാര്യ കമ്മീഷന് ശേഷം കേന്ദ്ര അവഗണന എന്ന്‍ എന്തെങ്കിലും തരത്തില്‍ പറയാന്‍ കഴിയില്ല. ഉദാരവല്‍കൃത സാമ്പത്തിക വ്യവസ്ഥ അംഗീകരിച്ച്, വിദേശ മൂലധനം ആകര്‍ഷിക്കാന്‍ പോലും മത്സരം നടക്കുന്ന സമയത്ത് ഇത്തരം വാദങ്ങള്‍ ഉന്നയിക്കാതെ നമുക്ക് തന്നെ ഇവരോട് മത്സരിച്ച് നില്‍ക്കാനും അതുപോലെ പ്രാദേശികവും സാമൂഹികവുമായ സമത്വം ലക്ഷ്യമാക്കിയുമുള്ള നയങ്ങള്‍ രൂപീകരിക്കുകയാണ് വേണ്ടത്. വ്യവസായങ്ങളില്ലാത്ത സ്ഥലങ്ങളില്‍ വ്യവസായം തുടങ്ങാന്‍ ചില ഇന്സന്റീവ് കൊടുക്കാറുണ്ട്. പട്ടികജാതിയില്‍ പെടുന്നവര്‍ക്ക് ആധുനിക വ്യവസായങ്ങളില്‍ നിയമനം കൊടുക്കുകയാണെങ്കില്‍ നികുതിയിളവ് കൊടുക്കുന്നതില്‍ പോലും തെറ്റില്ല. എത്ര പട്ടികജാതിക്കാരുണ്ട് ആധുനിക വ്യവസായത്തില്‍ ജോലി ചെയ്യുന്നതായി? എത്ര പട്ടികജാതിക്കാരുണ്ട് സര്‍ക്കാര്‍ മൂന്നിലൊന്നു വരുമാനം മുഴുവന്‍ ചിലവാക്കുന്ന എയ്ഡഡ്‌ സ്കൂളുകളിലും കോളേജുകളിലും? അതൊന്നും ആരും തുറന്ന്‍ പറയുന്നുപോലുമില്ല. അതിനുള്ള ധൈര്യവുമില്ല. നയപരമായ അഭിപ്രായ വ്യത്യാസമെന്നൊക്കെ പറയുന്നത് ആര്‍ക്കും മനസിലാകാത്ത കുറെ വാക്കുകളും പൊള്ളയായ പ്രചാരണവും ആയി മാറിയിരിക്കുന്നു. എന്താണ് ഭരണകൂടത്തിന്റെ നയമെന്ന് നമ്മുടെ ഭരണഘടനയിലെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഉണ്ട്. അത് ഏതാണ്ട് വിസ്മരിക്കപ്പെട്ട അധ്യായമാണ്. അതില്‍ അതിപ്രധാനമായവയാണ് മനുഷ്യര്‍ തമ്മിലുള്ള സാമ്പത്തിക അന്തരം കുറയ്ക്കണമെന്നും പ്രകൃതിവിഭവങ്ങള്‍ പൊതുനന്മയ്ക്ക് വേണ്ടി വിനിയോഗിക്കണമെന്നും ഉള്ളതുമായ നിര്‍ദ്ദേശങ്ങള്‍. ഇത് രണ്ടും ഇവിടെ അവഗണിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ കക്ഷികളും മുന്നണികളും തമ്മില്‍ ശരിക്ക് മത്സരിക്കേണ്ടത് നിര്‍ദ്ദേശകതത്വങ്ങള്‍ എങ്ങനെ നടപ്പാക്കും എന്നതിനെ ചൊല്ലിയാകണം. പ്രകടന പത്രികയില്‍ എങ്ങനെ ഭരണഘടനയിലെ നിര്‍ദ്ദേശകതത്വങ്ങള്‍ നടപ്പിലാക്കാം എന്നുള്ളതിന്റെ അവലോകനം നടത്തുകയും അതിനുവേണ്ടി എന്ത് ചെയ്യുമെന്ന് പറയുന്നതുമാണ് കൂടുതല്‍ ശരി. അതില്‍ നടപ്പാക്കാന്‍ പറ്റാത്തവ ഉണ്ടെങ്കില്‍ അത് തുറന്നുപറയണം. ഗോവധം നിരോധിക്കുന്നതിനെ പറ്റിയും മദ്യം നിരോധിക്കുന്നതിനെ പറ്റിയും അതില്‍ പറയുന്നുണ്ട്. ഭരണഘടനയില്‍ അങ്ങനെ എഴുതിവെച്ചിട്ട് സര്‍ക്കാര്‍ അതിന് വിപരീതമായി ചെയ്യുന്നത് ശരിയല്ല. അത് എടുത്തുമാറ്റുകയാണ് വേണ്ടത്. അതല്ലെങ്കില്‍ ഞങ്ങളത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് തുറന്നുപറയണം. ഭരണഘടനയെ ചൊല്ലി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ചുരുങ്ങിയത് ഇത്രയെങ്കിലും ചെയ്യേണ്ടതാണ്.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
കേരളത്തിന്റെ സമ്പദ്ഘടനയിൽ സുപ്രധാന സ്ഥാനമുള്ള തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനായി സമഗ്രമായ പ്ലാന്റേഷൻ നയം പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചതായി തൊഴിൽ- എക്സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. തോട്ടം മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിച്ച് പഴയ പ്രതാപം വീണ്ടെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്ലാന്റർമാരും തൊഴിലാളികളും വ്യവസായികളും ഉൾപ്പെടെ മേഖലയുമായി ബന്ധപ്പെട്ടവരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിച്ചാണ് നയത്തിന് അന്തിമരൂപം നൽകുക. കരട് നയം ചർച്ച ചെയ്യുന്നതിന് ജനുവരി 21ന് എറണാകുളത്ത് ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും. കാലത്ത് 10 മണിമുതൽ പാലാരിവട്ടം റെനൈയ് കൊച്ചിൻ ഹോട്ടലിലാണ് ശിൽപ്പശാല. തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റിന്റെ(കിലെ)യുടെ ആഭിമുഖ്യത്തിലാണ് ശിൽപ്പശാലയെന്നും മന്ത്രി പറഞ്ഞു. തോട്ടംമേഖലയെ പുനരുജ്ജീവിപ്പിച്ച് തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനവും ജീവിതസൗകര്യങ്ങളും ഉറപ്പുവരുത്തൽ, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ, വൈവിധ്യവൽക്കരണം, ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിപണി കണ്ടെത്തൽ തുടങ്ങിയവയ്ക്ക് പ്ലാന്റേഷൻ നയം ഊന്നൽ നൽകും. തോട്ടങ്ങളുടെ നിലവിലുള്ള അടിസ്ഥാനഘടനയിൽ ഒരു മാറ്റവും വരുത്താതെ ചില പരിഷ്‌കരണനടപടികൾ സ്വീകരിച്ച് അതിലൂടെ വരുമാനവും തൊഴിലും വർധിപ്പിക്കൽ, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിനായി വ്യവസായ വകുപ്പിന് കീഴിൽ നിലവിലുള്ള ക്ലസ്റ്റർ പദ്ധതികൾ തോട്ടം വിളകൾക്കും നടപ്പിലാക്കൽ, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത് പശ്ചിമഘട്ട മേഖലയിലെ ജലം, മണ്ണ്, വായു എന്നിവ സംരക്ഷിക്കൽ, തോട്ടവിളകളുടെ വികസനത്തിനായി കോ-ഓർഡിനേഷൻ സമിതി, സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളെയും ഉൾപ്പെടുത്തി ഡേറ്റാ ബാങ്ക്, വ്യവസായ സംരംഭങ്ങൾക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്ക് കൂടി ലഭ്യമാക്കൽ, എല്ലാ തോട്ടവിളകൾക്കും ഇൻഷ്വറൻസ് പരിരക്ഷ തുടങ്ങിയ ലക്ഷ്യങ്ങളും നയം മുന്നോട്ടുവെക്കുന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന വേതനം കൈപ്പറ്റുന്ന തോട്ടം തൊഴിലാളികൾ കേരളത്തിലാണ്. തൊഴിലാളികളുടെ വേതനത്തിൽ 2019 ജനുവരി മുതൽ പ്രാബല്യത്തോടെ പ്രതിദിനം 52 രൂപ വീതം വർധനവ് വരുത്തിയിട്ടുണ്ട്. പ്ലാന്റേഷൻ ലേബർ കമ്മിറ്റി ശക്തിപ്പെടുത്തി തൊഴിലാളികളുടെ വേതനം കൃത്യമായ ഇടവേളകളിൽ പുതുക്കി നിശ്ചയിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തോട്ടം മേഖലയ്ക്ക് പുതിയ ഉണർവ് നൽകാനുള്ള പദ്ധതികൾക്ക് നയം പ്രഖ്യാപിക്കുന്നതോടെ തുടക്കമാവും. റവന്യൂ, വനം, കൃഷി, തൊഴിൽ, വ്യവസായം, തദ്ദേശസ്വയംഭരണം, ധനകാര്യം, നികുതി, വൈദ്യുതി വകുപ്പുകളുമായുളള ആശയവിനിമയത്തിലൂടെ ദൈനംദിന പ്രവർത്തനവും ഭാവിപരിപാടികളും ആസൂത്രണം ചെയ്യുന്നതിന് പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കാൻ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. ഉദാരവത്കരണനയങ്ങളുടെ ഭാഗമായി തോട്ടവിളകൾ ഒരു നിയന്ത്രണവുമില്ലാതെ ഇറക്കുമതി ചെയ്യുന്നതും ഇതേ തുടർന്നുണ്ടായ വിലത്തകർച്ചയും ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലുമുണ്ടായ ഇടിവും കാലാവസ്ഥാ വ്യതിയാനവും തോട്ടം വ്യവസായ മേഖലയിലെ പ്രതിസന്ധി വർധിപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര കാർഷിക ഉത്പാദനത്തിൽ തോട്ടം മേഖലയുടെ പങ്ക് കുറഞ്ഞുവരുന്നത് സർക്കാർ ഗൗരവമായാണ് കാണുന്നത്. പ്ലാന്റേഷൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയുടെ അളവും ഗണ്യമായി കുറഞ്ഞുവരികയാണ്. മൂന്നു ലക്ഷത്തിലേറെ തൊഴിലാളികൾ ഈ രംഗത്തുണ്ട്. ഇവരിൽ പകുതിയിലേറെയും സ്ത്രീകളാണ്. നിലവിൽ 13 തോട്ടങ്ങൾ അടഞ്ഞു കിടക്കുന്നു. ഈ സാഹചര്യങ്ങളെ അതിജീവിച്ച്തോട്ടം മേഖലയ്ക്ക് പുതുജീവൻ നൽകി തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുകയും സംസ്ഥാനത്തിന്റെ ആഭ്യന്തരവരുമാനം വർധിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരമേറ്റശേഷം വ്യവസായം എന്ന നിലയിലും തൊഴിൽദായക മേഖല എന്ന നിലയിലും തോട്ടം പ്രതിസന്ധിക്ക് പരിഹാരം കാണാൻ തുടർച്ചയായ നടപടികൾ സ്വീകരിച്ചുവരികയാണ്. തോട്ടം പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജ. എൻ. കൃഷ്ണൻനായർ കമ്മീഷൻ റിപ്പോർട്ടിന്റെയും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി ശുപാർശകളുടെയും അടിസ്ഥാനത്തിലാണിത്.
BREAKING NEWS ജോലിക്കിടയിൽ കുഴഞ്ഞുവീണ യുവതിയായ യുകെ മലയാളി നഴ്സിന് അടിയന്തിര ശസ്ത്രക്രിയ നൽകിയെങ്കിലും ജീവൻ നിലനിർത്താൻ സാധിച്ചില്ല... മുവാറ്റുപുഴ സ്വദേശിനിയുടെ മരണത്തിൽ എന്തുചെയ്യുമെന്നറിയാതെ ഭർത്താവും കൊച്ചു കുഞ്ഞും.... | സ്കോട് ലൻഡിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം | ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചു! രാജ്യത്ത് വീണ്ടും ടാക്സ് ഉയർത്തുമെന്ന് ചാൻസിലർ ജെറെമി ഹണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുകെ മലയാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാവും Home/ Editorials/ സാക്ഷരകേരളത്തിന്റെ മുൻഗണനാവിഷയം എന്ത്? കൊറോണയോ സ്വർണ്ണകടത്തോ? തെരുവിൽ അഴിഞ്ഞാടുന്ന രാഷ്ട്രീയ പാർട്ടികളും പ്രതിയ്ക്ക് പുറകേ പായുന്ന മാധ്യമങ്ങളും കേരളത്തെ കൊണ്ടെത്തിക്കുന്നത് എവിടെ? മലയാളം യുകെ ന്യൂസ് സ്പെഷ്യൽ റിപ്പോർട്ട് 14 July, 2020, 5:35 am by News Desk ന്യൂസ് ഡെസ്ക് , മലയാളം യുകെ കൊറോണയെ കീഴടക്കുന്നതിൽ മുൻപന്തിയിൽ ആയിരുന്നു കേരളം ; ഒരു മാസം മുമ്പ് വരെ. എന്നാൽ ഇന്ന് ഓരോ ദിനവും 400റിലേറെ പുതിയ രോഗികളാണ് കൊച്ചുകേരളത്തിൽ ഉടലെടുത്തുകൊണ്ടിരിക്കുന്നത്. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് രോഗം പിടിപെടുന്നു. എന്നാൽ സമ്പർക്ക രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നുവെന്ന വാർത്തയാണ് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നത്. കൊറോണയെ പിടിച്ചുകെട്ടാൻ ആരോഗ്യപ്രവർത്തകർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ സാക്ഷര കേരളത്തിന് അടുത്തിടെ എന്താണ് സംഭവിച്ചത്? സ്വർണത്തിന്റെ പത്തരമാറ്റിന് പിറകെ മാധ്യമങ്ങൾ പാഞ്ഞപ്പോൾ ജാഗ്രതയും മുൻകരുതലുകളും കാറ്റിൽ പാറിപോയോ? ഇന്നലെ വരെ കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 7872. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം 1200ൽ ഏറെ രോഗികൾ. സംസ്ഥാനത്ത് കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും പ്രതിഷേധം നടത്തുന്ന രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിലേക്ക് എന്തു നന്മയാണ് പങ്കുവയ്ക്കുന്നത്. മഹാമാരി സമൂഹവ്യാപനത്തിലേക്ക്‌ കടക്കുന്ന ഘട്ടത്തിൽ, ആരോഗ്യ കേരളത്തിന്റെ നട്ടെല്ലൊടിക്കാൻ തീക്കളിയുമായി രാഷ്ട്രീയപാർട്ടികൾ നിരത്തിലിറങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ച ആണ്. കോവിഡ് പ്രതിരോധ നിർദേശങ്ങളും ചട്ടങ്ങളും പരസ്യമായി ലംഘിച്ചു. ശരിയായി മാസ്‌ക്കിടാതെ, ശാരീരിക അകലം പാലിക്കാതെ കൂട്ടംകൂടി പലയിടത്തും പൊലീസിനെ ആക്രമിച്ചു. കെട്ടിപ്പിടച്ചും തുപ്പിയും പൊലീസിനെ തള്ളിമാറ്റിയും പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നടത്തിയ കൈവിട്ട കളിക്കെതിരെ ആരോഗ്യവിദഗ്‌ധർ രംഗത്തു വന്നിരുന്നു. പ്രതിഷേധങ്ങളിലും ചടങ്ങുകളിലും അഞ്ചുപേർക്കു മാത്രമാണ്‌ അനുമതിയെന്നിരിക്കെ ഈ അനാവശ്യ ഒത്തുചേരലുകൾ വലിയ വിപത്തിന് വഴിയൊരുക്കും. പൊലീസിനുമേൽ രോഗവ്യാപനമുണ്ടാകുംവിധം ഇടപെടലുണ്ടായാൽ, ഭാവി ആരോഗ്യ പ്രതിരോധപ്രവർത്തനങ്ങൾ പാടെ താളംതെറ്റും. സമരവും ആൾക്കൂട്ടവും തുടരുന്നത്‌ രോഗവ്യാപനം കൂട്ടാനിടയാക്കുമെന്ന്‌ പൊലീസ്‌ സ്‌പെഷ്യൽ ബ്രാഞ്ചും മുന്നറിയിപ്പുനൽകി‌യിരുന്നു. ഇംഗ്ലണ്ടിൽ പബ്ബുകൾ തുറന്ന രാത്രി ജനം തടിച്ചുകൂടിയെങ്കിലും അതൊരു രാഷ്ട്രീയ പാർട്ടിയുടെയും നേതൃത്വത്തിൽ ആയിരുന്നില്ല എന്നതും ചിന്തിക്കണം. ഉറവിടമറിയാത്ത കേസുകൾ തലസ്ഥാനത്തടക്കം റിപ്പോർട്ട്‌ ചെയ്യുന്ന നിർണായക സമയത്താണ്‌ സമരപ്രഹസനങ്ങൾ കേരളത്തിന്റെ തെരുവുകളിൽ നിറഞ്ഞാടുന്നത്. കേരളത്തിന്റെ മാധ്യമങ്ങളിൽ ഇന്ന് സ്വർണം നിറയുകയാണ്. കൊറോണയെന്നത് വെറും അക്കങ്ങൾ മാത്രമായി മാറ്റപ്പെട്ടുകഴിഞ്ഞു. സ്വപ്നയും സ്വർണകടത്തുമാണ് വാർത്താകോളങ്ങളിൽ നിറയെ. സ്വപ്‍ന സുരേഷും സന്ദീപും പത്രമാധ്യമങ്ങളിൽ നിറഞ്ഞുതുളുമ്പി നിൽക്കുകയാണ്. കൊറോണപിടിയിൽ നിന്നും മാധ്യമങ്ങളെ രക്ഷിച്ചയാളാണ് സ്വപ്‍ന എന്നുപറഞ്ഞാലും തെറ്റില്ല. കാരണം ഈ ദിനങ്ങളെല്ലാം സാക്ഷ്യം വഹിച്ചതും ‘സ്വപ്ന’ സംഭവങ്ങൾക്കായിരുന്നു ! കേരളത്തിലേക്കുള്ള സ്വർണത്തിന്റെ കുത്തൊഴുക്കും ഉന്നത ഉദ്യോഗങ്ങളിലേക്കുള്ള നിയമനങ്ങളും ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. ഒപ്പം ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്നുള്ള സ്വപ്നയുടെ പലായനവും. പട്ടിണിയും കഷ്ടപാടുകളുമായി ജീവിച്ച് രക്ഷപെടാൻ ശ്രമിക്കുന്ന സാധാരണ മലയാളികൾ ഒരുവശത്ത്. പണത്തിന്റെ പ്രസരിപ്പിലും വ്യാജ സർട്ടിഫിക്കേറ്റുകളുടെ പിൻബലത്തിലും ജോലിയിൽ കയറിപ്പറ്റുന്നവർ മറുവശത്ത്. പൊതുജനങ്ങൾക്ക് എവിടെയാണ് തുല്യനീതി? കോവിഡ് പ്രതിസന്ധിയിൽ പെട്ട് ജീവനും ജീവിതവും നഷ്ടപെട്ട് നാട്ടിലെത്തുന്ന പ്രവാസിക്ക് ഏതു രാഷ്ട്രീയ പാർട്ടികളാണ്കൈത്താങ്ങാകുക. അന്വേഷണവലയിൽ ചെറുമീനുകൾ മാത്രം കുരുങ്ങുമ്പോൾ ഉന്നത തലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നവർ ചിരിക്കുന്നുണ്ടാവും. സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. അനീതികൊണ്ടുനേടിയ സമ്പത്തിന്റെ പട്ടുമെത്തയിൽ സുഖിക്കുന്നവർ കേരളത്തിലെ സാധാരണ ജനങ്ങളുടെ മോഹങ്ങളെയും പ്രയത്നങ്ങളെയുമാണ് തല്ലികെടുത്തുന്നത്. വാർത്തകൾ ഉണ്ടായികൊണ്ടേയിരിക്കും. കേരളം ഇപ്പോൾ ശ്രദ്ധ ചെലുത്തേണ്ടത് എവിടെയാണ്? സ്വർണത്തിലോ കോറോണയിലോ? പരസ്പരം പഴിചാരുകയും തെരുവിലിറങ്ങി ക്രമസമാധാനം തകർക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ ഒന്നോർക്കുക. നിങ്ങൾ പോരാടുന്നത് ന്യായത്തിനുവേണ്ടിയാണോ പേരിനുവേണ്ടിയാണോ? എന്തിനായാലും കൊറോണയ്ക്ക് ഇതൊന്നും അറിവുള്ളതല്ല. ആരോഗ്യമേഖല തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ കാലത്ത് മറ്റുള്ളവരുടെ ജീവിതം കൂടി താറുമാറാക്കരുത്. ചലച്ചിത്രനടനും സംവിധായകനുമായ ജോയി മാത്യുവിന്റെ വാക്കുകളാണിത് ; “കേരളത്തിൽ ചെറുപ്പക്കാർ എംടെക്കും എംബിഎയും കഴിഞ്ഞു വാടക വണ്ടികളോടിച്ചും ഹോട്ടലുകളിൽനിന്ന് ഭക്ഷണം എത്തിച്ചും അന്യരാജ്യത്ത് ചുമടെടുക്കാനെങ്കിലും കഴിഞ്ഞാലെന്നുവരെ ആശിച്ചു നാടുവിടുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരക്കാർ അധികാരസ്ഥാനത്തുളളവരുടെ ചുമലിൽ കയറിയിരിക്കുന്നതിന്റെ ഗുട്ടൻസ് എന്താകും? പി എസ് സി പരീക്ഷയെഴുതി നേരാം വഴിക്കൊരു ജോലി കിനാവു കാണുന്നവരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഇവരൊക്കെ നിരയായി ഉന്നതശമ്പള പദവികളിൽ എത്തിപ്പെടുന്നത് എങ്ങനെയാണ്?.” ഈ ചോദ്യം ഉന്നതവിദ്യാഭ്യാസം നേടിയ എല്ലാ അഭ്യസ്തവിദ്യരുടെ മനസ്സിൽ എന്നും ഉയരുന്നതാണ്. വിദേശരാജ്യങ്ങളിൽ പണിയെടുക്കുന്നവർക്കും നാട്ടിലേക്ക് വരണം. അവരുടെ മാതാപിതാക്കളെ കാണണം. അതിന് ആരോഗ്യപൂർണമായ ഒരു നാട് ഉണ്ടാവണം. കൊറോണയെ തുടച്ചുനീക്കുവാൻ വേണ്ടിയാണ് കേരളം ഇപ്പോൾ ഒറ്റകെട്ടായി നിന്ന് പ്രയത്നിക്കേണ്ടത്. ഓർമിക്കുക…. വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല . Comments Leave a Reply Cancel reply Your email address will not be published. Required fields are marked * Comment Name * Email * Website Save my name, email, and website in this browser for the next time I comment. RELATED NEWS ചെസ്റ്ററിലെ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം. ലേബർ പാർട്ടിയുടെ സാമന്ത ഡിക്സൺ ജയിച്ചത് 11,000 വോട്ട് ഭൂരിപക്ഷത്തോടെ "എന്റെ കുടുംബത്തെ സംരക്ഷിക്കാനായി എനിക്ക് ആവുന്നതെല്ലാം ചെയ്യേണ്ടിവന്നു." ഹാരിയുടെ വാക്കുകൾ. ഹാരി & മേഗൻ ; നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്ത് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി. വംശീയപരമായ അധിക്ഷേപം എപ്പോഴും തടയപ്പെടേണ്ടതാണെന്ന് വ്യക്തമാക്കി റിഷി സുനക് RECENT POSTS ചെസ്റ്ററിലെ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം. ലേബർ പാർട്ടിയുടെ സാമന്ത ഡിക്സൺ ജയിച്ചത് 11,000 വോട്ട് ഭൂരിപക്ഷത്തോടെ "എന്റെ കുടുംബത്തെ സംരക്ഷിക്കാനായി എനിക്ക് ആവുന്നതെല്ലാം ചെയ്യേണ്ടിവന്നു." ഹാരിയുടെ വാക്കുകൾ. ഹാരി & മേഗൻ ; നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്ത് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന വിവാദങ്ങളിൽ പ്രതികരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി. വംശീയപരമായ അധിക്ഷേപം എപ്പോഴും തടയപ്പെടേണ്ടതാണെന്ന് വ്യക്തമാക്കി റിഷി സുനക് ബ്രെക്‌സിറ്റും ദുരിതം കൂട്ടി. ബ്രെക്‌സിറ്റ് കാരണം ജീവിത ചിലവിൽ വൻ വർദ്ധനവ് ഉണ്ടായതായി കണക്കുകൾ മദ്യപിച്ച് വാഹനമോടിച്ച യുവതിയുടെ കാർ ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്കും കുട്ടിക്കും പരിക്ക്. നാട്ടുകാർക്ക് നേരെ യുവതിയുടെ പരാക്രമം. മദ്യലഹരിയിലായ സ്ത്രീയുടെ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം
വസിഷ്ഠന്‍ തുടര്‍ന്നു: അതുകഴിഞ്ഞ് ആ ദേവത ആ പാറയ്ക്കുള്ളിലെ ലോകത്തിലേയ്ക്ക് കടന്നുപോയി. ഞാനും അവളുടെ ഒപ്പം ചെന്നു. അവിടെ ആ ലോകത്തിന്റെ സൃഷ്ടാവായ ബ്രഹ്മാവിന്റെ അടുക്കലേയ്ക്കാണ് ഞങ്ങള്‍ പോയത്. ഞങ്ങള്‍ സൃഷ്ടാവിന്‍റെ മുന്നില്‍ ആസനസ്ഥരായി. അവള്‍ എന്നോടു പറഞ്ഞു: മഹര്‍ഷേ, ഇതാണെന്റെ ഭര്‍ത്താവ്. എന്നെ ഭാര്യയായി കിട്ടാനായി അദ്ദേഹം എന്നെ സൃഷ്ടിച്ചു. എങ്കിലും ഈ വിവാഹം സംയോഗപൂര്‍ണ്ണതയില്‍ ഇതുവരെ എത്തിയിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും പ്രായമായി. എന്നില്‍ അനാസക്തിയും വന്നുചേര്‍ന്നു. അദ്ദേഹത്തിന്‍റെ ധ്യാനത്തിന് ഇളക്കം തട്ടിയിട്ടില്ല. ദയവായി ഈ സംസാരത്തിന്റെ മൂലഹേതു എന്താണെന്ന് ഞങ്ങളെ ഉദ്ബോധിപ്പിച്ചാലും. അങ്ങനെ ഞങ്ങള്‍ സംസാരത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചിതരാവട്ടെ.” ഇത്രയും പറഞ്ഞ് അവള്‍ തന്റെ ഭര്‍ത്താവിനെ സാധാരണ ബോധതലത്തിലേയ്ക്ക് ഉണര്‍ത്തിയിട്ട് ‘ഇതാ നോക്കൂ ഒരു മഹര്‍ഷി നമ്മുടെ അടുക്കല്‍ വന്നിരിക്കുന്നു’ എന്നറിയിച്ചു. അദ്ദേഹം നമ്മുടെ അതിഥിയാണ്. ഗൃഹസ്ഥരെന്ന നിലയില്‍ അതിഥിസത്ക്കാരവും പൂജയും നമ്മുടെ ധര്‍മ്മമാണ്. ആ ലോകത്തിന്റെ ബ്രഹ്മാവായ അദ്ദേഹം കണ്ണ് തുറന്നു. തന്റെ അവയവങ്ങളെപ്പറ്റി ബോധവാനായി. ആ അവയവങ്ങള്‍ സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങള്‍ തന്നെയായിരുന്നു. അവ ഉണര്‍ന്നത് അദ്ദേഹത്തിന്‍റെ അവബോധത്തിലാണ്. പെട്ടെന്നവിടെ ദേവന്മാരും അസുരന്മാരും മാനവരും എന്നുവേണ്ട നാനാവിധത്തിലുള്ള ജീവജാലങ്ങളും പ്രത്യക്ഷപ്പെട്ടു. ഞാനും അദ്ദേഹത്തിന്‍റെ പത്നിയും മുന്നില്‍ ഇരിക്കുന്നത് അദ്ദേഹം കണ്ടു. എനിക്ക് സ്വാഗതം പറഞ്ഞുകൊണ്ട് അദ്ദേഹമെന്നെ ഒരു രത്നസിംഹാസനത്തില്‍ ഇരുത്തി. ഞാന്‍ തിരികെ അദ്ദേഹത്തെ അഭിവാദ്യം ചെയ്ത് ഇരിപ്പിടം സ്വീകരിച്ചു. ഗന്ധര്‍വ്വന്മാര്‍ ഗീതങ്ങളും മന്ത്രങ്ങളും ആലപിച്ചു. പരസ്പരം ആദരവര്‍പ്പിച്ചു ഞങ്ങള്‍ സന്തുഷ്ടചിത്തരായി ഇരുന്നു. ആ ‘ബ്രഹ്മാ’വിനോട്‌ ഞാന്‍ ചോദിച്ചു: ഭഗവന്‍, എന്നെ ഇങ്ങു കൊണ്ടുവന്നത് ഈ ദേവതയാണ്. നിങ്ങള്‍ ദമ്പതികള്‍ക്ക് ഉപദേശം നല്‍കാനാണ് അവര്‍ എന്നോടാവശ്യപ്പെട്ടത്. രണ്ടാള്‍ക്കും പ്രബുദ്ധതയില്‍ എത്തിച്ചേരാനുള്ള ഉപദേശം എന്നോടാവശ്യപ്പെട്ടതില്‍ അനൌചിത്യം ഉണ്ടോ? അങ്ങ് സ്വയം എല്ലാ ജീവജാലങ്ങള്‍ക്കും നാഥനാണല്ലോ, ഏറ്റവും ഉയര്‍ന്ന വിജ്ഞാനം അങ്ങില്‍ നിറഞ്ഞിരിക്കുന്നു എന്നെനിക്കറിയാം. അങ്ങയുടെ സഹധര്‍മ്മിണിക്കാണെങ്കിലും ആശകളില്ല. അങ്ങെന്താണ് സഹധര്‍മ്മിണിയായി ഒരുവളെ സൃഷ്ടിച്ചതിന് ശേഷം, അതൊരു വസ്തുതയാണെങ്കില്‍, അവളെ എന്തിനാണ് അവഗണിക്കുന്നത്? ആ ബ്രഹ്മാവ് പറഞ്ഞു: മഹര്‍ഷേ, കേട്ടാലും എന്താണ് സംഭവിച്ചതെന്ന് ഞാന്‍ പറയാം. ബോധം എന്നത് ഒന്നുമാത്രം. പരമപ്രശാന്തമാണത്. ആ നിശ്ചലബ്രഹ്മത്തില്‍ ചെറിയൊരു പ്രകമ്പനം അല്ലെങ്കില്‍ ഓളം ഉണ്ടായി. അതാണ് ഞാന്‍. ശുദ്ധമായ ആകാശത്തിന്റെ കാതല്‍ ഞാനാണ്. യാതൊരു പൂര്‍വ്വഹേതുക്കളും കൂടാതെ ഉരുത്തിരിഞ്ഞതായത് കൊണ്ട് എന്നെ സ്വയംഭൂ എന്ന് വിളിക്കുന്നു. വാസ്തവത്തില്‍ ഞാന്‍ ഒന്നും സൃഷ്ടിച്ചിട്ടേയില്ല. ഞാനൊന്നും കാണുന്നുമില്ല. “ഇവിടെ അങ്ങായും ഞാനായും കാണപ്പെടുന്നതും നാം തമ്മില്‍ സംവദിക്കുന്നതും എല്ലാം സമുദ്രോപരി തിരമാലകള്‍ ഉയര്‍ന്നു താഴ്‌ന്നു പരസ്പരം കൂട്ടിമുട്ടി ശബ്ദങ്ങള്‍ ഉണ്ടാവുന്നതുപോലെ മാത്രമേയുള്ളു.” നാം കടലിലെ തിരകള്‍പോലെയാണ്. അനന്തമായ ബോധസമുദ്രത്തില്‍ നിന്നും ഭിന്നങ്ങളല്ല ഈ അലകള്‍. നാം ആ ബോധത്തില്‍ ആകസ്മികമായി ഉദ്ഭൂതമാവുന്ന ഭാവനകളാണ്. ഇവിടെയുള്ള മഹിള ആ ബോധത്തില്‍ നിന്നും വ്യതിരിക്തമെന്ന മട്ടില്‍ കാണപ്പെടുന്നുവെങ്കിലും അവരെ ഒരിക്കലും സൃഷ്ടിച്ചിട്ടില്ല. അവര്‍ ഒരിക്കലും ഉണ്ടായിട്ടില്ല. അവര്‍ ഒരു ഭാവന മാത്രം. ഒരു ധാരണാസങ്കല്‍പ്പം!, ചിന്ത, മനോപാധി എന്നെല്ലാം ഇതിനെ വിളിക്കാം എന്റെയുള്ളിലെ അഹംഭാവലേശമാണ് ഈ ദേഹത്തെ ഉണ്ടാക്കിയത്. എന്നാല്‍ അവര്‍ അഹംഭാവത്തിന്റെ അധിദേവതയാണ്. അതിനാല്‍ അവര്‍ എന്റെ ഭാര്യയല്ല, ഞാന്‍ അവളെ ഒരിക്കലും സൃഷ്ടിച്ചിട്ടുമില്ല.
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. നായ സ്നേഹം... കോട്ടയം തിരുവാതുക്കലിൽ തെരുവ് നായയെ വല വീശി പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വച്ച ശേഷം മാർക്ക് ചെയ്യുമ്പോൾ വലക്കുള്ളിൽ കുടുങ്ങിയ തള്ള നായയുടെ അടുത്ത് നായ കുഞ്ഞ് നോക്കി നിൽക്കുന്നു. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
1957 ആഗസ്റ്റ് 17 ന് പഴയ കോട്ടയം, കൊല്ലം ജില്ലകളുടെ ഭാഗങ്ങൾ ചേർത്താണ് ആലപ്പുഴ ജില്ല നിലവിൽ വന്നത്. ഉത്തര അക്ഷാംശം 9051 നും പൂർവ്വരേഖാംശം 760171 മുതൽ 760441 നും ഇടയിലായി 1414 ച.കിമീ വിസ്തൃതിയുള്ള ആലപ്പുഴ ജില്ല വിസ്തീർണ്ണത്തിൽ സംസ്ഥാനത്ത് ഏറ്റവും ചെറിയ ജില്ലയാണ്. ജനസംഖ്യ 2011 സെൻസസ് പ്രകാരം ജില്ലയിലെ ആകെ ജനസംഖ്യ 21,27,789 ആണ്. അതിൽ 11,14,647 സ്ത്രീകളും 10,13,142 പുരുഷന്മാരുമാണ്. ജില്ലയുടെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിന് 1504 ആണ്. സാക്ഷരതാ നിരക്ക് 95.72 ശതമാനവും അതിൽ സ്ത്രീ സാക്ഷരത 94.24 ശതമാനവും പുരുഷ സാക്ഷരത 97.36 ശതമാനവുമാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ യഥാക്രമം ആകെ ജനസംഖ്യയുടെ 9.45 ശതമാനവും 0.15 ശതമാനവുമാണ്. ഇത് മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ കുറവാണ്. ഭരണം ആലപ്പുഴ ജില്ലയെ ആലപ്പുഴ, ചെങ്ങന്നൂർ എന്നിങ്ങനെ രണ്ട് റവന്യൂ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയെ അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ, കായംകുളം, മാവേലിക്കര, ചേർത്തല എന്നിങ്ങനെ 6 താലൂക്കുകളായും തിരിച്ചിരിക്കുന്നു. 93 വില്ലേജുകൾ ഉൾക്കൊള്ളുന്നതാണ് ഈ താലൂക്കുകൾ. ആലപ്പുഴ ജില്ലയിൽ ആകെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഉള്ളത്. അതിൽ 72 ഗ്രാമ പഞ്ചയത്തുകളും 12 ബ്ലോക്ക് പഞ്ചായത്തുകളും 6 നഗരസഭകളും ജില്ലാ പഞ്ചായത്തും ഉൾപ്പെടുന്നു. ഭൂപ്രകൃതി തടാകങ്ങളും നദികളും കനാലുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ആലപ്പുഴ ജില്ലയ്ക്കുള്ളത്. ജില്ലയിൽ പർവ്വതങ്ങളോ കുന്നുകളോ ഇല്ല, എന്നാൽ ചിതറിക്കിടക്കുന്ന പാറക്കുന്നുകൾ ഭരണിക്കാവിനും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾക്കുമിടയിൽ കാണപ്പെടുന്നുണ്ട്. ജില്ലയുടെ 80 ശതമാനവും താഴ്ന്ന പ്രദേശവും, ബാക്കിയുള്ള പ്രദേശം ഇടനാടുമാണ്. മലമ്പ്രദേശമോ വനഭൂമിയോ ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ ഭൂമിശാസ്ത്ര വിസ്തൃതിയുടെ 10 ശതമാനത്തിൽ ജലാശയങ്ങൾ വ്യാപിച്ചിരിക്കുന്നു. കുട്ടനാട് പ്രദേശം സമുദ്രനിരപ്പിന് താഴെയാണ്. ചരിത്രം ആലപ്പുഴ പട്ടണത്തിന്റെ ശില്പി 18-ാം നൂറ്റാണ്ടിലെ രാജാകേശവദാസാണ്. കേരളത്തിന്റെ നെല്ലറയായി കുട്ടനാട് സംഘകാലഘട്ടത്തിന്റെ പ്രാരംഭം മുതൽ അറിയപ്പെട്ടിരുന്നു. ചരിത്രരേഖകൾ പ്രകാരം മധ്യകാലഘട്ടത്തിൽ പുരാതന ഗ്രീക്കുകാരുമായും റോമാക്കാരുമായും ആലപ്പുഴയ്ക്ക് വ്യാപാര ബന്ധമുണ്ടായിരുന്നു. കൃഷി നെല്ലും നാളികേരവുമാണ് പ്രധാന കാർഷിക വിളകൾ. ഏകദേശം 38052.47 ഹെക്ടർ പ്രദേശത്ത് നെല്ല് കൃഷി ചെയ്തുവരുന്നു. ജില്ലയിൽ നെൽകൃഷി കൂടുതലായും ചെയ്യുന്നത് കുട്ടനാട് മേഖലയിലാണ്. കേരളത്തിന്റെ നെല്ലറ എന്നാണ് കുട്ടനാട് അറിയപ്പെടുന്നത്. വ്യവസായം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന വ്യവസായ സ്ഥാപനങ്ങൾ KSDP, HOMCO, Autocast, കോമളപുരം Spinning Mill തുടങ്ങിയവയാണ്. ജനപ്രതിനിധികൾ ജില്ലയിൽ 2 ലോകസഭാ മണ്ഡലവും 9 നിയമസഭാ മണ്ഡലങ്ങളും ഉണ്ട്. അഡ്വ. എ.എം. ആരിഫ് എം.പി ആലപ്പുഴ ലോകസഭാ മണ്ഡലത്തേയും ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം.പി മാവേലിക്കര ലോകസഭാ മണ്ഡലത്തേയും പ്രതിനിധീകരിക്കുന്നു. പൊതുമാരമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരൻ (അമ്പലപ്പുഴ നിയമസഭാ നിയോജകമണ്ഡലം), ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് (ആലപ്പുഴ നിയമസഭാ നിയോജകമണ്ഡലം), ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ (ചേർത്തല നിയമസഭാ നിയോജകമണ്ഡലം) പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല (ഹരിപ്പാട് നിയമസഭാ നിയോജകമണ്ഡലം) അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ (അരൂർ നിയമസഭാ നിയോജകമണ്ഡലം), ശ്രീ. രാജേഷ് എം.എൽ.എ (മാവേലിക്കര നിയമസഭാ നിയോജകമണ്ഡലം), അഡ്വ. യു.പ്രതിഭ എം.എൽ.എ (കായംകുളം നിയമസഭാ നിയോജകമണ്ഡലം), ശ്രീ. സജി ചെറിയാൻ എം.എൽ.എ (ചെങ്ങന്നൂർ നിയമസഭാ നിയോജകമണ്ഡലം) തുടങ്ങിയവർ ജില്ലയിലെ വിവിധ നിയമസഭാ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നു. ശ്രീ. തോമസ് ചാണ്ടി എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് കുട്ടനാട് നിയോജക മണ്ഡലം നിലവിൽ ഒഴിഞ്ഞു കിടക്കുന്നു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ടി.ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ, ഡെന്റൽ കോളേജ് ആലപ്പുഴ, കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷൻ (CAPE), എസ്.ഡി കോളേജ്, സെന്റ് ജോസഫ് കോളേജ് ഫോർ വുമൺ തുടങ്ങിയവയാണ് ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
മനുഷ്യനെക്കുറിക്കുവാൻ പ്രധാനപ്പെ ആറു വാക്കുകൾ ബൈബിളിൽ പ്രയോഗിച്ചിട്ടുണ്ട്: പഴയനിയമത്തിൽ നാലും (ആദാം, ഈഷ്, എനോഷ്, ഗെവെർ), പുതിയ നിയമത്തിൽ രണ്ടും (അന്ത്രാപൊസ്, അനീർ). മനുഷ്യനെക്കുറിക്കുന്ന പ്രധാന എബ്രായ പദം ‘ആദാം’ ചെമ്മണ്ണ് എന്നർത്ഥം. മൂന്നു പ്രധാന ആശയങ്ങളിൽ ‘ആദാം’ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 1. സംജ്ഞാനാമം: ആദ്യമനുഷ്യന്റെ പേരാണിത്. (ലൂക്കൊ, 3:38; റോമ, 5:14; 1കൊരി, 15:45; 1തിമൊ, 2:13-14). 2. സാമാന്യനാമം: സ്ത്രീയെയും പുരുഷനെയും ഉൾപ്പെടുത്തി മനുഷ്യ സാമാന്യത്തിന്റെ പേരായി. (ഉല്പ, 1:26-27; 5:1; ആവ, 8:3). 3. ആൺ: സ്ത്രീയുടെ വിപര്യായം. (ഉല്പ,3:12). പുരുഷൻ എന്ന അർത്മത്തിൽ ഉപയോഗിക്കുന്ന പദമാണ് ‘ഈഷ്.’ ഉത്തമ മനസിക ഗുണമുള്ള മനുഷ്യനെ കുറിക്കുവാൻ ഈ പദം ഉപയോഗിക്കുന്നു. (യിരെ, 5:1). ദുർബ്ബലൻ, മർത്ത്യൻ എന്നീ ആശയങ്ങളാണ് ‘എനോഷി’നുള്ളത്. ശക്തിയുമായി ബന്ധപ്പെടുത്തി മനുഷ്യനെ കുറിക്കുന്ന പദമാണ് ‘ഗെവെർ.’ മനുഷ്യനെക്കുറിക്കുന്ന ഗ്രീക്കു പദങ്ങളാണ് അന്ത്രോപൊസ് (നരമുഖമുള), അനീർ (പുരുഷൻ) എന്നിവ. മനുഷ്യന്റെ ഏഴ് അവസ്ഥകളെക്കുറിക്കുവാൻ ഏഴു പദങ്ങൾ ഗ്രീക്കിൽ പ്രയോഗിച്ചു കാണുന്നു. അവ: 1. പൈഡിയൊൻ – ശിശു. 2. പെസ് – ബാലൻ. 3. മൈരാകിയൊൻ – കുമാരൻ. 4. നെയാനിസ്കൊസ് – യുവാവ്. 5. അനീർ – പുരുഷൻ. 6. പ്രെസ്ബ്യൂട്ടിസ് – മൂപ്പൻ. 7. ഗെരോൻ – വൃദ്ധൻ. മനുഷ്യസൃഷ്ടി: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:26-27). ഒന്നുമില്ലായ്മയിൽ നിന്നുള്ള സൃഷ്ടിക്ക് എബ്രായിയിൽ ഉപയോഗിക്കുന്ന പ്രയോഗം ‘ബാറാ’ ആണ്. ആകാശം, ഭൂമി (ഉല്പ, 1:1), തിമിംഗലങ്ങൾ, ജീവജന്തുക്കൾ (ഉല്പ, 1:21) മനുഷ്യൻ (ഉല്പ, 1:27) എന്നിവയുടെ സൃഷ്ടിയെ കുറിക്കുന്നതിന് ‘ബാറാ’ ആണു പ്രയോഗിച്ചിട്ടുള്ളത്. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു. ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചു അഥവാ രൂപം നല്കി. (ഉല്പ, 2:7; സഭാ, 12:7). മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. (ഉല്പ, 2:7). ബാറാ, ആസാ, യാറ്റ്സർ എന്നിങ്ങനെ മൂന്ന് എബായ ധാതുക്കളാണ് മനുഷ്യസൃഷ്ടിയോടുള്ള ബന്ധത്തിൽ ഉപര്യുക്ത സ്ഥാനങ്ങളിൽ പ്രയോഗിച്ചിട്ടുള്ളത്. ഇവ മൂന്നും യെശയ്യാവ് 43:7-ൽ അടുത്തടുത്തായി കാണാം. എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു (ബാറാ – ഒന്നുമില്ലായ്മയിൽ നിന്നും നിർമ്മിച്ചു) നിർമ്മിച്ചു (ആസാ – രൂപം നല്കി) ഉണ്ടാക്കി (യറ്റ്സർ). ഇങ്ങനെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. (ഉല്പ, 1:27; 5:1; ആവ, 4;32; സങ്കീ, 104:30; യെശ, 45:12, 1കൊരി, 11:9). നിലത്തെ പൊടിയിൽ നിന്നാണ് മനുഷ്യനെ നിർമ്മിച്ചത്. (ഉല്പ, 1:26; 2:22; 6:6; സങ്കീ, 100:3; 103:14; 1തിമൊ, 2:13). ദേഹത്തെ സംബന്ധിച്ചിടത്തോളം മനുഷ്യൻ പൊടിയിൽനിന്നു നിർമ്മിക്കപ്പെട്ടവനാണ്. എന്നാൽ മനുഷ്യനിലെ അഭൗമഘടകം ദൈവശ്വാസത്തിൽ നിന്നും ലഭിച്ചതത്ര. (ഉല്പ, 2:7; ഇയ്യോ, 33:4, സഭാ, 12:7). ദൈവസ്വരൂപവും ദൈവസാദൃശ്യവും: ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. (ഉല്പ, 1:27; 5:1). സ്വരൂപത്തിനും (റ്റ്സെലെം), സാദൃശ്യത്തിനും (ദെമൂത്) ഉപയോഗിച്ചിട്ടുള്ള എബായ പദങ്ങൾക്കു തമ്മിൽ സാരമായ അർത്ഥ വ്യത്യാസമില്ല. അവ സാധാരണ പര്യായങ്ങളായി മാത്രമേ കരുതപ്പെടുന്നുള്ളൂ. യവന, ലത്തീൻ സഭാപിതാക്കന്മാർ സ്വരൂപത്തെ (ഗ്രീ. ഐകോൻ; ല. ഇമാഗോ) ദൈവസാദൃശ്യത്തിന്റെ ഭൗതികവശമായും, സാദൃശ്യത്തെ (ഗ്രീ. ഹൊമൊയിയോസിസ്) നൈതികവശമായും വ്യാഖ്യാനിച്ചിരുന്നു. ദൈവത്തിന്റെ സാദൃശ്യം എന്താണെന്നു വ്യക്തമാക്കുക പ്രയാസമാണ്. അതു ശരീരരൂപമോ (ദൈവത്തിനു ശരീരമില്ല) നിവർന്നു നില്ക്കാനുളള കഴിവോ അല്ല; മറിച്ച്, ദൈവത്തിന്റെ ആത്മ പ്രകൃതിയാണ്. ദൈവ സ്വരൂപം ഒരിക്കലും മൂർത്തമല്ല; കാരണം ദൈവം ആത്മാവാണ്. ആത്മാവിന്റെ ഗുണങ്ങളാണ് വിവേകം, മനസ്സാക്ഷി, ഇച്ഛാശക്തി തുടങ്ങിയവ. തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കയിലൂടെ ദൈവം മനുഷ്യനു നല്കിയത് സ്വന്തം ഗുണങ്ങളായ വിവേകവും മനസ്സാക്ഷിയും ഇച്ഛാശക്തിയുമത്രേ. ദൈവസാദൃശ്യത്തിലൂടെ മനുഷ്യനു തന്റെ സ്രഷ്ടാവായ ദൈവത്തോടു ബന്ധപ്പെടുവാൻ കഴിയുന്നു. ദൈവസാദൃശ്യം പാപത്താൽ നഷ്ടപ്പെട്ടു. പുതുജനനത്തോടുകൂടി സഷ്ടാവിന്റെ പ്രതിമപ്രകാരം ഒരു പുതിയ മനുഷ്യനെ നാം ധരിക്കുന്നു. (കൊലൊ, 3:10; എഫെ, 4:24). മനുഷ്യന്റെ നൈതികപ്രകൃതി ദൈവസാദൃശ്യത്തിന്റെ ഭാഗമാണ്. ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു. (സഭാ, 7:29). ദൈവത്തിന്റെ സാദൃശ്യം മനുഷ്യന്റെ നിത്യതയെ വെളിപ്പെടുത്തുന്നു. മനുഷ്യന് അവസാനമില്ല. അവനെ ഉന്മൂലനം ചെയ്യാൻ ആർക്കും കഴിയുകയില്ല. ഒന്നുകിൽ നിത്യദണ്ഡനത്തിലേക്ക്, അല്ലെങ്കിൽ നിത്യജീവനിലേക്കു അവൻ പോകുന്നു. (മത്താ, 25:46). മനുഷ്യന്റെ വീഴ്ച: ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു അവനെ ഏദൻ തോട്ടത്തിലാക്കി. വിശുദ്ധനായി സൃഷ്ടിക്കപ്പെട്ട ആദാമിനു തന്റെ വിശുദ്ധി ഒരു പരിശോധനയിലൂടെ തെളിയിക്കണമായിരുന്നു. ഏദെൻ തോട്ടത്തിന്റെ നടുവിലുള്ള നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിക്കരുതു എന്നായിരുന്നു കല്പന. സാത്താന്റെ പ്രലോഭനം ഹേതുവായി ഹവ്വ വഞ്ചിക്കപ്പെട്ടു. തുടർന്നു അവൾ തന്നെ പരീക്ഷകയായി ആദാമിനും വൃക്ഷഫലം കൊടുത്തു. ദൈവകല്പന മനഃപൂർവ്വം ലംഘിച്ചത് ആദാമാണ്. ആദാമിന്റെ വീഴ്ചയിലൂടെ മനുഷ്യവർഗ്ഗം മുഴുവൻ പാപത്തിനു വിധേയമായി; ഭൂമി ശപിക്കപ്പെട്ടു. പാപത്തിൽ വീഴുന്നതിനു മുമ്പ് ദൈവതേജസ്സ് അവരെ ആവരണം ചെയ്തിരുന്നു. പാപം നിമിത്തം ദൈവതേജസ്സ് നഷ്ടപ്പെട്ടു. (റോമ, 3:23). ദൈവസന്നിധിയിൽ നിന്ന് അവർ ഓടിയൊളിച്ചു. (ഉല്പ, 3:8-10). ആദാമിനെയും ഹവ്വയെയും തോട്ടത്തിൽ നിന്നു പുറത്താക്കി. ശാരീരികവും ആത്മീയവുമായ മരണവും നിത്യമരണവും പാപം നിമിത്തമുണ്ടായി. വീഴ്ചയോടുകൂടി മനുഷ്യന് പാപം ചെയ്യാതിരിക്കാനുളള കഴിവ് നഷ്ടപ്പെട്ടു; പാപം ചെയ്യാനുളള കഴിവ് പാപം ചെയ്യാതിരിക്കാനുളള കഴിവില്ലായ്മയായി മാറി. ഈ അവസ്ഥയെയാണ് പാപവാസന, ദുഷ്ടത, വഷളത്തം, മേച്ഛത, എന്നിങ്ങനെ വ്യവഹരിക്കുന്നത്. മനുഷ്യനും പ്രകൃതിയും: സൃഷടിയുടെ മകുടമാണ് മനുഷ്യൻ. മറ്റു സൃഷ്ടികളെല്ലാം പൂർണ്ണത നേടുന്നത് മനുഷ്യനിലൂടെയാണ്. പൊടിയും പൊടിയാൽ നിർമ്മിക്കപ്പെട്ടവനുമാകയാൽ ജീവശാസ്ത്രപരമായും ഭൗതികമായും മനുഷ്യൻ പ്രകൃതിയോടു ബന്ധപ്പെട്ടിരിക്കുന്നു. (ഉല്പ, 18:27; ഇയ്യോ, 10:8-9; സങ്കീ, 103:14; സഭാ, 3:19-20; 12:5-7). ജഡമാകയാൽ മറ്റു സൃഷ്ടികളെപ്പോലെ ദൈവത്തെ ആശ്രയിക്കുവാനുള്ള നിസ്സഹായത മനുഷ്യനുണ്ട്. (യെശ, 2:22; 40:6; സങ്കീ, 103:15; 104:27-30). മനുഷ്യൻ പ്രകൃതി നിയമങ്ങൾക്കു വിധേയനാണ്. മനുഷ്യന്റെ ഭാഗധേയം ഭൂമിയെയും ബാധിക്കുന്നു. മനുഷ്യന്റെ വീഴ്ച്ചയിലൂടെ സൃഷ്ടി മുഴുവൻ ദ്രവത്വത്തിനു വിധേയമായി. മനുഷ്യവർഗ്ഗത്തിന്റെ അന്തിമ വീണ്ടെടുപ്പിനു ശേഷമാണ് സൃഷ്ടി ദ്രവത്വത്തിൽ നിന്നു മുക്തമാകുന്നതു. ഈ മോചനത്തിനുവേണ്ടി സൃഷ്ടി വേദനയോടെ കാത്തിരിക്കുന്നു. (റോമ, 8:19-23). മനുഷ്യന്റെ വീണ്ടെടുപ്പിൽ പ്രപഞ്ചം ഒന്നാകെ ആഹ്ളാദിക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്നു. സകല സൃഷ്ടികളും ഈ ആഹ്ളാദത്തിൽ പങ്കുചേരുന്നു. (സങ്കീ, 96:10-13; യെശ, 35; 55:12-13). മനുഷ്യന്റെ വീണ്ടെടുപ്പോടുകൂടിയാണ് അവയും വീണ്ടെടുപ്പിന്റെ ആനന്ദം അനുഭവിക്കുന്നത്. (യെശ, 11:6-9; 65:25). മനുഷ്യവർഗ്ഗത്തിന്റെ ഏകത്വം: മനുഷ്യവർഗ്ഗം മുഴുവൻ ആദാമിൽ നിന്നാണുത്ഭവിച്ചത്. (ഉല്പ, 1:27; 2:7,22; 3:20; 9:19). പൗലൊസ് അപ്പൊസ്തലൻ അരയോപഗക്കുന്നിൽ വെച്ച് ഈ സത്യം വ്യക്തമാക്കി. “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.” (അപ്പൊ, 16:27). മനുഷ്യർ എല്ലാം ഒരേ പിതാവിന്റെ മക്കളാകയാൽ അവരുടെ പ്രകൃതിയിൽ ഏകത്വം ദൃശ്യമാണു. ഈ ജൈവശാസ്ത്രപരമായ ഏകത്വം ഏകമനുഷ്യന്റെ ലംഘനത്തിലൂടെ എല്ലാ മനുഷ്യരും പാപികളായിത്തീരുവാൻ കാരണമായി. ഏകനായ ക്രിസ്തുവിലൂടെ സർവ്വ മനുഷ്യർക്കും രക്ഷാമാർഗ്ഗം ഒരുക്കപ്പെടുവാൻ അടിസ്ഥാനമായത് മനുഷ്യവർഗ്ഗത്തിന്റെ ഏകത്വമാണ്. (റോമ, 5:12,19; 1കൊരി, 15:21). മനുഷ്യന് സഹജീവിയോട് ഉത്തരവാദിത്വം ഉണ്ടാകുവാൻ കാരണവുമതാണ്. (ഉല, 4:39). ജനവർഗ്ഗങ്ങളുടെയും സംസ്കാരങ്ങളുടെയും ചരിത്രം മനുഷ്യവർഗ്ഗത്തിന്റെ ഏകത്വം വ്യക്തമാക്കുന്നു. ഭാഷകളുടെ പ്രാഭവസ്ഥാനവും ഒന്നാണെന്ന സത്യം പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. നോഹയുടെ പുത്രന്മാരിൽ നിന്നാണ് സെമിറ്റിക്, ഹമിറ്റിക് ഭാഷാഗോത്രങ്ങൾക്കു പേര് ലഭിച്ചത്. ബാബേൽ ഗോപുരവുമായി ബന്ധപ്പെട്ടുള്ള ഭാഷാ വൈവിദ്ധ്യത്തിന്റെ വിവരണവും (ഉല്പ, 11) ശ്രദ്ധേയമാണ്. ശരീരശാസ്ത്രവും മനശ്ശാസ്ത്രവും മനുഷ്യവർഗ്ഗത്തിന്റെ ഏകത്വത്തെ തെളിയിക്കുന്നു. ഒരു വർഗ്ഗത്തിലുള്ള വ്യക്തികളുടെ രക്തം മറ്റു വർഗ്ഗത്തിലുള്ള വ്യക്തികൾക്കു നല്കാം; അവയവങ്ങൾ പരസ്പരം മാറ്റി വയ്ക്കാം. ശരീരോഷ്മാവും, നാഡിയുടെ സ്പന്ദനക്രമവും എല്ലാവർഗ്ഗങ്ങൾക്കും ഏതാണ്ടൊന്നുപോലെ തന്നെയാണ് മിശ്രവിവാഹങ്ങളിലൂടെ സന്തതികൾ ജനിക്കുന്നു. സമാനമായ രോഗങ്ങൾ എല്ലാ വർഗ്ഗത്തിലുമുളളവരെ പിടികൂടുന്നു. മാനസിക പ്രകൃതിയിലും വർഗ്ഗങ്ങൾക്കു തമ്മിൽ വലിയ അന്തരമൊന്നുമില്ല. ആർത്തികളും അഭിലാഷങ്ങളും ചോദനകളും വാസനകളും വികാരങ്ങളും സംവേദനങ്ങളും മനുഷ്യർക്കെല്ലാം ഒന്നുപോലെയാണ്. വർഗ്ഗങ്ങളുടെ ഉച്ചനീച ഭാവങ്ങളെക്കുറിച്ചുളള അവകാശ വാദങ്ങൾ വിജ്ഞന്മാരും വിവേകികളും ഇന്നു അഗീകരിക്കുന്നില്ല. വർഗ്ഗമേന്മയെക്കുറിച്ചുളള വാദഗതികൾ അസംബന്ധമാണ്. സാഹചര്യവും ചുറ്റുപാടുകളും അനുകൂലമായാൽ എല്ലാ വർഗ്ഗങ്ങളും ഒന്നുപോലെ വളർച്ചയും വികാസവും പ്രാപിക്കും. മനുഷ്യസൃഷ്ടിയുടെ ഉദ്ദേശ്യം: ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും ദൈവമഹത്വം ഘോഷിക്കുന്നതിനും വേണ്ടിയാണു ദൈവം മനുഷ്യനെ സ്യഷ്ടിച്ചത്. “ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പ്പിക്കും.” (യെശ, 43:7). തിന്നാലും കുടിച്ചാലും എന്തു ചെയ്താലും ദൈവമഹത്വത്തിനായി ചെയ്യേണ്ടതാണ്. (1കൊരി, 10:31). ദൈവത്തിനു നാം മാന്യരും വിലയുള്ളവരുമാണ്. ദൈവത്തിൽ ആനന്ദിക്കുകയും ദൈവത്തോടു കൂട്ടായ്മ പുലർത്തുകയും ചെയ്യുന്നത് മനുഷ്യജീവിതത്തിന് ലക്ഷ്യബോധം നല്കും. (സങ്കീ, 16:11; 27:4). മനുഷ്യൻ ദൈവത്തിൽ സന്തോഷിക്കുന്നതു പോലെ ദൈവം മനുഷ്യനിലും സന്തോഷിക്കുന്നു. “യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതു പോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.” (യെശ, 62:5). ഭാവിയിൽ ദൈവം സ്വന്തജനത്തിൽ ആനന്ദിക്കുന്നതിനെക്കുറിച്ചു സെഫന്യാവു പ്രവചിച്ചു; “നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും. ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദു:ഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും.” (സെഫ, 3:17-18). ജന്തുശാസ്ത്രവും മനുഷ്യനും ജന്തുശാസ്ത്രം (Zoology) മനുഷ്യനു നൽകിയിട്ടുള്ള സാങ്കേതിക നാമമാണ് ‘ഹോമോസാപിയൻസ്.’ (Homo sapiens) മനുഷ്യൻ നട്ടെല്ലികൾ എന്ന ജന്തു മണ്ഡലത്തിൽ (phylum-chordata) സസ്തനജീവി വിഭാഗത്തിൽ (class-mammalia) പ്രൈമേറ്റ് ഗോത്രത്തിൽ (Order-prl mates കുരങ്ങുകളും ആൾക്കുരങ്ങുകളും ഇതിൽപ്പെടുന്നു). ഹോമിനീഡേ (Hominidae) കുടുംബത്തിൽ ഹോമോഗണത്തിൽ (Genus-Homo) സേപ്പിയൻസ് എന്ന ജീവജാതിയിൽ (Species-sapiens)പ്പെടുന്നു. മനുഷ്യനു ജന്തുക്കളുമായുള്ള ബന്ധമാണ് ജന്തുശാസ്ത്രത്തിന്റെ അംഗീകൃത വിഭജനസമ്പ്രദായം വെളിപ്പെടുത്തുന്നത്. Post navigation Previous Postമദ്ധ്യസ്ഥൻNext Postമരണം Leave a Reply Cancel reply Your email address will not be published. Required fields are marked * Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ {{#message}}{{{message}}}{{/message}}{{^message}}Your submission failed. The server responded with {{status_text}} (code {{status_code}}). Please contact the developer of this form processor to improve this message. Learn More{{/message}} {{#message}}{{{message}}}{{/message}}{{^message}}It appears your submission was successful. Even though the server responded OK, it is possible the submission was not processed. Please contact the developer of this form processor to improve this message. Learn More{{/message}}
ഇന്ദ്രന്‍സിനെ നായക കഥാപാത്രമാക്കി നവാഗതനായ എ ബി ബിനില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘വാമനന്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ അരുണ്‍ ബാബു കെ ബി, സമഹ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രഘു വേണുഗോപാല്‍, രാജീവ് വാര്യര്‍, അശോകന്‍ കറുമത്തില്‍, സുമ മേനോന്‍. ലൈന്‍ പ്രൊഡ്യൂസര്‍- രജിത സുശാന്ത്. അരുണ്‍ ശിവ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു. എഡിറ്റര്‍- സനല്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- നിധിന്‍ എടപ്പാള്‍, മേക്കപ്പ്- അഖില്‍ ടി രാജ്, വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, സ്റ്റില്‍സ്- അനു പള്ളിച്ചല്‍, പരസ്യക്കല- ആര്‍ട്ടോകാര്‍പസ്, സൗണ്ട്- കരുണ്‍ പ്രസാദ്, അസോസിയേറ്റ് ഡയറക്ടര്‍- ടൈറ്റ്സ് അലക്സാണ്ടര്‍. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലി ചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ പറയുന്ന ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രമാണ് ‘വാമനന്‍. പി ആര്‍ ഒ- എ എസ്. ദിനേശ്. More News എറണാകുളം ദൈന്യത, അഗണന, പോരാട്ടം, ശാക്തീകരണം: മത്സ്യമേഖലയിലെ സ്ത്രീകളുടെ നേർചിത്രം വെളിപ്പെടുത്തി ചിത്രങ്ങളുടെ സമാഹാരം; ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേൻ പുറത്തിറക്കിയ വേവ്‌സ് ഓഫ് ആർട് ചിത്രസമാ... കൊച്ചി: ദൈന്യത, അഗണന, പോരാട്ടം, ശാക്തീകരണം…നാല് രാജ്യങ്ങളിൽ നിന്നായി 52 ചിത്രകാരൻമാരുടെ 71 ചിത്രങ്ങളിൽ തെളിയുന്നത് മത്സ്യമേഖലയിലെ സ്ത്രീകളുടെ നേർചിത്രം. ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേൻ (ബിഒബിപി) പുറത്തിറക്കിയ ‘വേവ്‌സ് ഓഫ് ആർട്’ ചിത്രസമാഹരത്തിലാണ് മത്സ്യമേഖലയിലെ സ്ത്രീകളുടെ പങ്ക് വെളിപ്പെടുത്തുന്ന ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഇടംപിടിച്ചത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ നാല് രാജ്യങ്ങളിലെ മത്സ്യമേഖലയിലെ സ്ത്രീകളുടെ ജീവിതമാണ് ‘വേവ്‌സ് ഓഫ് ആര്ട്’ ചിത്രസമാഹാരത്തിലുള്ളത്. വേമ്പനാട് കായൽ ഉൾപ്പെടെയുള്ള ഉൾനാടൻജലാശയങ്ങളിലെ മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യസംസ്‌കരണം, […] പാലക്കാട്‌ അന്തർദേശീയ ഭിന്നശേഷി ദിനമായ ഡിസംബർ 3ന് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് എടത്തനാട്ടുകര അഭയം ചാരിറ്റബിൾ ട്രസ്റ്റ് മണ്ണാർക്കാട്: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതി പ്രവർത്തനങ്ങൾ സമൂഹത്തെ ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിസബർ 3 ഭിന്നശേഷിദിനത്തിൽ വ്യത്യസ്ത പരിപാടികൾ നടത്തുമെന്ന് എടത്തനാട്ടുകര അഭയം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. എടത്തനാട്ടുകര ചിരട്ടക്കുളം എ സി ടി വൊക്കേണൽ സ്പെഷ്യൽ സ്കൂൾ സ്കൂളിൽ ഭിന്നശേഷിക്കാരായ ശലഭങ്ങളുടെ കലാവിരുന്ന് സാഹിത്യ-കവി അരങ്ങ് ,എന്നിവ നടത്താൻ തീരുമാനിച്ചു. പരിപാടിയിൽ ജനപ്രതിനിധികൾ,അമൃത&ഫ്ലവർസ് ടീവി ചാനൽ ഫെയിം കോമഡി താരം വിഷ്ണു അലനല്ലൂർ,ഡീൽ അക്കാദമി വിദ്യാർത്ഥികൾ, ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമി […] Delhi ‘‘വൈറ്റ്-ബോൾ ക്രിക്കറ്റിൽനിന്ന് ഒരു ഇടവേള ആവശ്യമുള്ള പന്തിന് ഒരു പരാജയം കൂടി. സഞ്ജു സാംസണിന് ഒരു അവസരം കൂടി നിഷേധിച്ചു. അദ്ദേഹത്തിന് ഇനി ഐപിഎൽ വരെ കാത്തിരിക്കണം, ‌താൻ ഇന്ത്യയിലെ ഏറ്റവും മികച്ച ടോപ്... ന്യൂഡൽഹി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നതോടെ ടീം മാനേജ്മെന്റിനും ബിസിസിഐക്കുമെതിരെ വീണ്ടും ആരാധകരോഷം. രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ അടുത്ത മത്സരത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഓൾറൗണ്ടറായ ദീപക് ഹൂഡയ്ക്ക് വീണ്ടും അവസരം നൽകാൻ തീരുമാനിച്ചതോടെ സഞ്ജു പുറത്താകുകയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ ദീപക് ഹൂഡയും നാലമാനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇന്നും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനായി വീണ്ടും മുറവിളി ഉയരുകയാണ്. കോൺഗ്രസ് നേതാവും തിരുവനന്തപുരം […] കേരളം ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഘാതമാകരുത്; ഫുട്‌ബോള്‍ ആഘോഷങ്ങളില്‍ കേരള പൊലീസ് തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പ് ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഘാതമാകരുതെന്ന് കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് കേരള പൊലീസിന്റെ അഭിപ്രായ പ്രകടനം. ‘അതിരു കടക്കുന്ന ആരാധന പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്ക് നീങ്ങുന്നത് നാം കണ്ടിട്ടുണ്ട്. തോല്‍വികളെ പക്വതയോടെ സ്വീകരിക്കാന്‍ ഒരു പക്ഷെ മുതിര്‍ന്നവര്‍ക്കാകും. പക്ഷെ.. നമ്മുടെ കുഞ്ഞുങ്ങള്‍.. അവര്‍ക്ക് ചിലപ്പോള്‍ തോല്‍വികളെ ഉള്‍ക്കൊള്ളാനായെന്നു വരില്ല. ആ അവസ്ഥയില്‍ അവരെ കളിയാക്കാതെ ചേര്‍ത്ത് പിടിക്കുക. തോല്‍വി ജയത്തിന്റെ മുന്നോടിയാണെന്നത് അവരെ ബോധ്യപ്പെടുത്തുക’. എന്നാണ് കേരള പൊലീസ് കുറിച്ചത്. പാലക്കാട്‌ ചെമ്മൻകാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പുതിയ കെട്ടിടം ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബിനുമോള്‍ നിര്‍വ്വഹിച്ചു പാലക്കാട്: കാർഷിക മേഖല കൂടുതൽ ശക്തിപ്പെടണമെങ്കിൽ വിവിധ തലത്തിലുളള ഏകികരണം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ. നിലവിലുള്ള കൃഷിഭൂമി നിലനിർത്താനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ.ബിനു മോൾ. കണ്ണാടി ചെമ്മൻകാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കെ. ബിനുമോൾ. ലാഭം നോക്കാതെ പാരമ്പര്യസ്വത്ത് എന്ന നിലക്കാണ് കർഷകർ കൃഷിയെ കാണുന്നത്. കൃഷി വ്യവസായ അടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. കൃഷി സംരക്ഷിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും കെ. ബിനുമോൾ പറഞ്ഞു. […] Entertainment news ‘നിര്‍മാതാവിനോട് ഞാന്‍ പറഞ്ഞു: കാര്‍ വേണ്ട, അതിന്റെ പണം മതിയെന്ന്; കാരണം തുറന്നുപറഞ്ഞ് സംവിധായകന്‍ സിനിമകള്‍ വിജയം നേടിയാല്‍ നിര്‍മ്മാതാക്കള്‍ ആഢംബര വാഹനങ്ങള്‍ സംവിധായകന് സമ്മാനമായി നല്‍കുന്ന രീതിയുണ്ട്. ലവ് ടുഡേ സിനിമയുടെ സംവിധായകനായ പ്രദീപ് രംഗനാഥനും ആദ്യ സിനിമയുടെ വിജയത്തിനു ശേഷം നിര്‍മാതാവൊരു കാര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ അത് സ്വീകരിക്കാന്‍ പ്രദീപ് തയാറായില്ല. കാറിന് പകരം പണം തന്നാല്‍ മതിയെന്നായിരുന്നു നിര്‍മാതാവിനോട് പ്രദീപ് പറഞ്ഞത്. പണത്തോടുള്ള ആര്‍ത്തി കാരണമായിരുന്നില്ല അത് അന്ന് ആ കാറില്‍ പെട്രോള്‍ അടിക്കാന്‍ പോലും കയ്യില്‍ പണമില്ലാത്തത് കാരണമാണ് അങ്ങനെ ചെയ്തത്. സിനിമ ചെയ്യുന്നത് ആത്മസംതൃപ്തിക്ക് വേണ്ടിയാണെന്നും […] ലേറ്റസ്റ്റ് ന്യൂസ് മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണം കൊച്ചി : മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണമെന്നും കൊലപാതക സാധ്യതയടക്കം വിശദമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നാലുമാസത്തിനുളളിൽ സിബിഐ അന്വേഷണം പൂ‍ർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ നേരത്തെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രന്റെയും മക്കളുടേതും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുളള കണ്ടെത്തൽ. ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […] Entertainment news റിലീസിന് മുമ്പ് കോടികള്‍ സ്വന്തമാക്കി ഗോള്‍ഡ്, നാളെ തീയേറ്ററുകളിലേക്ക് പ്രേമത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡില്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഇപ്പോള്‍ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ്. അമ്പത് കോടിയലധികം രൂപയാണ് ചിത്രം പ്രീ റിലീസ് ബിസിനസ് വഴി സ്വന്തമാക്കിയത്. നാളെയാണ് ചിത്രം (ഡിസംബര്‍ 1) തിയേറ്ററുകളിലെത്തുന്നത്. ലോകമെമ്പാടുമുള്ള 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും […] ലേറ്റസ്റ്റ് ന്യൂസ് ഇളമണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു, ഡ്രൈവറും സഹായിയും ചാടി രക്ഷപ്പെട്ടു, ആളപായം ഒഴിവായി പത്തനംതിട്ട: ഇളമണ്ണൂരിൽ ഓടികൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഇളമണ്ണൂർ ടാർ മിക്സിങ്ങ് പ്ലാന്‍റില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സാധനങ്ങളുമായി പോയ വാഹനമാണ് കത്തിയത്. ഡീസൽ ടാങ്കിന്‍റെ ഭാഗത്ത് നിന്ന് പുക വരുന്നത് കണ്ട് ഡ്രൈവറും സഹായിയും ലോറിയിൽ നിന്നും ചാടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി. ഓയിൽ ടാങ്ക് പൊട്ടിയതാണ് തീ പിടിക്കാൻ കാരണമെന്നാണ് നിഗമനം. അടൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്. Load More Don't Miss കേരളം കെകെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെയും മകനെയും പ്രതിചേർക്കാൻ കോടതി നിർദ്ദേശം ആലപ്പുഴ: എസ്എൻഡി ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകി. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരും പ്രതിപട്ടികയിലുണ്ട്. മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കോടതി […] കേരളം വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതിയില്ല; സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡിഐജി ആര്‍ നിശാന്തിനി, സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി വിവരമില്ല തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതിയില്ല. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. മാര്‍ച്ച് തടയാനുള്ള പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി ഇപ്പോള്‍ വിവരമില്ലെന്നും ഡിഐജി പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകും. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ വിവരം തേടിയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. താന്‍ പങ്കെടുത്ത യോഗത്തില്‍ എന്‍ഐഎ […] കോഴിക്കോട്‌ പാമ്പിനെ മൈക്കാക്കിയ വാവ സുരേഷ് കുടുങ്ങി; കേസെടുത്ത് വനം വകുപ്പ്‌ കോഴിക്കോട്: പാമ്പ് പിടുത്തക്കാരിൽ പ്രമുഖനായ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസ്. വാവ സുരേഷിനെതിരെ കേസെടുക്കാൻ ഡിഎഫ്ഒ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പാമ്പിനെ പ്രദർശിപ്പിക്കാൻ കേരളത്തിലാർക്കും ലൈസൻസില്ലെന്ന് താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വ്യക്തമാക്കി. ജനവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ മാത്രമാണ് സുരേഷിന് അനുമതി ഉള്ളത്. സംഘാടകർക്കെതിരെ കേസ്സില്ലെന്ന് വനം […] തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം: എൻഐഎ അന്വേഷിക്കും, പൊലീസിനോട് റിപ്പോർട്ട് തേടി തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം. എൻഐഎ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം പൊലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നറിയാനാണ് അന്വേഷണം. സംഘർഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആർ നിശാന്തിനിയെ സെപ്ഷൽ ഓഫീസറാക്കി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. വിഴിഞ്ഞം പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി. അവധി റദ്ദാക്കി തിരിച്ചെത്താൻ പൊലീസുകാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പൊലീസ് സ്റ്റേഷൻ […] ദേശീയം ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായ പ്രമുഖനും ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് ചെയർമാനുമായ വിക്രം എസ് കിർലോസ്‌കർ അന്തരിച്ചു മുംബൈ: ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായ പ്രമുഖനും ടൊയോട്ട കിർലോസ്‌കർ മോട്ടോർ വൈസ് ചെയർമാനുമായ വിക്രം എസ് കിർലോസ്‌കർ(64) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. ടൊയോട്ട ഇന്ത്യ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്. ‘ടൊയോട്ട കിർലോസ്‌കർ മോട്ടറിന്റെ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കറിന്റെ അകാല വിയോഗത്തിന്റെ ദുഃഖത്തിലാണ് ഞങ്ങൾ. ഈ വിഷമകരമായ ഘട്ടത്തിൽ എല്ലാവരോടും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു’- ടൊയോട്ട ട്വീറ്റ് ചെയ്തു. ദേശീയം ധാരാവി നന്നാക്കാനുള്ള പദ്ധതി അദാനിക്ക്; കരാര്‍ സ്വന്തമാക്കിയത് ഏഴ് കമ്പനികളെ പിന്നിലാക്കി മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ‘ധാരാവി’ നവീകരിക്കുവാനുളള പദ്ധതി ഗൗതം അദാനി നയിക്കുന്ന അദാനി പ്രോപ്പര്‍ട്ടീസീന്. 5,069 കോടി രൂപയ്ക്കാണ് പദ്ധതി അദാനി സ്വന്തമാക്കിയത്. 1600 കോടി രൂപയുടെ ചെറിയ നിക്ഷേപത്തിലാണ് ടെന്‍ഡര്‍ അനുവദിക്കുന്നത്. ഡിഎല്‍എഫും ശ്രീനാമന്‍ ഡെവലപ്പേഴ്സുമാണ് അദാനി പ്രോപ്പര്‍ട്ടിസിന് വെല്ലുവിളിയായി രംഗത്തുണ്ടായിരുന്നത്. ടെന്‍ഡറിന് വേണ്ടി എട്ട് കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ധാരാവിയെ പുനര്‍വികസിപ്പിച്ചെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയപ്പോള്‍ തന്നെ അദാനി സന്നദ്ധത അറിയിച്ചിരുന്നു. ഇതിനായി അദാനി ഗ്രൂപ്പ് ചെയര്‍മാനായ ഗൗതം അദാനി […] കേരളം ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹർജികൾ തള്ളി കോടതി കൊച്ചി: തിരുവനന്തപുരം പാറശാല ഷാരോൺ വധക്കേസിൽ പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളി. മുഖ്യപ്രതിയായ ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹർജിയാണ് സിംഗിൾ ബെഞ്ച് തള്ളിയത്. കേസിലെ രണ്ടും മൂന്നും പ്രതികളായ സിന്ധു,നിർമ്മല കുമാരൻ നായർ എന്നിവരാണ് ഹെെക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. കേസിന്റെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യത്തിന് അർഹതയില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. ഷാരോണിന്റെ കൊലയിൽ ഇരുവർക്കും പങ്കില്ലെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം ചുമത്തിയതെന്നുമായിരുന്നു പ്രതികളുടെ വാദം. ഷാരോണുമായുളള മകളുടെ പ്രണയബന്ധത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഇരുവരുടെയും […]
മോശം ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഒരാളുടെ ഭാരം വർധിക്കാൻ കാരണമാകും. വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ... പപ്പായ... പപ്പായയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പപ്പായ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായയിൽ ജലാംശം കൂടുതലും കലോറി കുറവും ആയതിനാൽ, കലോറി അധികമാകാതെ തന്നെ സംതൃപ്തി നൽകാനാകും. നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ദഹനത്തിന് അത്യുത്തമമാണ്. മാത്രമല്ല കൂടുതൽ നേരം വയറു നിറയ്ക്കുകയും ചെയ്യും. ഇത് വിശപ്പ് കുറയ്ക്കുന്നു. അങ്ങനെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. നെല്ലിക്ക... നെല്ലിക്ക ശരീരഭാരം കുറയ്ക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്തതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. വയറിലെ കൊഴുപ്പ് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ കൊഴുപ്പാണ്, കാരണം ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നെല്ലിക്കയിലെ നാരുകളുടെ സാന്നിധ്യം മലവിസർജ്ജനം എളുപ്പമാക്കുകയും മലബന്ധം, ദഹനം, കുടലിന്റെ ആരോഗ്യം എന്നിവ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചിയ വിത്തുകൾ... ചിയ വിത്തിൽ നാരുകൾ കൂടുതലാണ്, ഇത് നിങ്ങളെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. രണ്ട് ടേബിൾസ്പൂൺ ചിയ വിത്തുകളിൽ ഏകദേശം 10 ഗ്രാം നാരുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നു. 2015 ലെ ഗവേഷണമനുസരിച്ച് പ്രതിദിനം 30 ഗ്രാം ഫൈബർ കഴിക്കുന്നത് നിങ്ങൾ കൂടുതൽ സങ്കീർണ്ണമായ ഭക്ഷണക്രമം പിന്തുടരുന്നത് പോലെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കരിക്കിൻ വെള്ളം... കരിക്കിൻ വെള്ളം പ്രകൃതിയുടെ ഊർജ്ജ പാനീയവും ഏറ്റവും ഫലപ്രദമായി ശരീരഭാരം കുറയ്ക്കാനുള്ള പാനീയവുമാണ്. ദഹനത്തിനും മെറ്റബോളിസത്തിനും സഹായിക്കുന്ന ബയോ ആക്റ്റീവ് എൻസൈമുകളിൽ ഇത് ഉയർന്നതാണ്.
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം. എം രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വ്യവസായ മേഖലയിലേക്ക് മുന്നേറിയ വ്യക്തിയായിരുന്നു രാമചന്ദ്രൻ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം ഏറെ ശ്രദ്ധേയമായിരുന്നു. പ്രവാസി മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു രാമചന്ദ്രൻ. ദുബായിലെ പൊതുവേദികളിലും സാംസ്കാരിക സദസ്സുകളിലും സജീവ സാന്നിധ്യമായിരുന്നു. പാവപ്പെട്ടവർക്ക് സഹായിയായിരുന്നു അദ്ദേഹം. ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിലും ശ്രദ്ധേയനായി. ജന്മനാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അറ്റ്ലസ് രാമചന്ദ്രൻ വിടവാങ്ങിയിരിക്കുന്നത് – മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. Advertisements Continue Reading Previous പയ്യാമ്പലത്തേക്ക് ജനസാ​ഗരമൊഴുകുന്നു; വിലാപ യാത്രയിൽ കാൽനടയായി മുഖ്യമന്ത്രിയും പ്രിയസഖാക്കളും
എങ്കിൽ നിങ്ങൾക്കു ഫ്ലെഷ്‌ലൈറ് സെക്സ് ടോയ് ഉപയോഗിക്കാം ഇത് സ്ത്രീകളുടെ യെഥാർത്ഥ ലൈഗികാവയവംപോലെ അനുഭവം നൽകാൻ ഇതിന് കഴിയും, ഫ്ലെഷ്ലൈറ്റ് യഥാർത്ഥ യോനിയുമായി വളരെ സാമ്യമുള്ള രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് പുരുഷ സ്വയംഭോഗ കളിപ്പാട്ടങ്ങൾക്കിടയിൽ ലോകത്തിൽ വളരെ പ്രചാരമുള്ളതും അറിയപ്പെടുന്നതുമായ സെക്സ് ടോയ് ആണു ഫ്ലെഷ്ലൈറ്റ്. അമേരിക്കയിലെ ടെക്സസിലുള്ള ഫാക്ടറിയിലാണ് ഫ്ലെഷ്‌ലൈറ് നിർമിക്കുന്നത്, ഇവിടെ നിന്നും 110 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യപ്പെടുന്നു. ഫ്ലെഷ്‌ലൈറ്റ് ഇന്ത്യ 2014 മുതൽ അമേരിക്കയിൽനിന്നു നേരിട്ടു ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിതരണം ചെയ്യുന്നു ലോകത്തിലെ പ്രശസ്തമായ അമേരിക്കൻ കമ്പനിയാണ് ഫ്ലെഷ്ലൈറ്റ് നിർമ്മിക്കുന്നത്, ഫ്ലെഷ്ലൈറ്റ് യഥാർത്ഥ യോനിപോലെ വളരെ സാമ്യമുള്ള രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗ്രേഡ് 1 മെഡിക്കൽ സിലിക്കൺ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത് ചർമത്തെക്കാൾ വളരെ സോഫ്റ്റാണ് അതിനാൽ നിങ്ങളുടെ ലിംഗത്തിനു യാതൊരുവിധ ദോഷവും ഉണ്ടാകുന്നില്ല . ചൈനയിൽ നിന്നുള്ള വിലകുറഞ്ഞസെക്സ് ടോയ്‌സുകൾ ഇന്ത്യയിൽ വില്കുനുണ്ട്, ഇത് നിലവാരം കുറഞ്ഞ കൃതൃമ റബ്ബർ ഉപയോഗിച്ചു നിർമിക്കുന്നതാണ് ഇത് നിങ്ങളുടെ ആരോഗ്യത്തിനു വളരെ ഹാനികരമാണ്,ഇതു ചെറിയ ഉപയോഗത്തിൽ ഉപയോഗശൂനമാകുന്നു, Your browser does not support the video tag. എന്തുകൊണ്ടാണ് ഫ്ലെഷ്‌ലൈറ്റ് ജനപ്രിയമായത്? ഫ്ലെഷ്‌ലൈറ്റുകൾ വളരെ ജനപ്രിയമാണ്, കാരണം മറ്റൊരു സെക്സ് ടോയിക്കും ഇതുപോലെ ലൈംഗിക ആനന്ദം നിങ്ങൾക്കു നല്കാൻ കഴിയില്ല, ഫ്ലെഷ്‌ലൈറ്റ് റിയലിസ്റ്റിക് അനുഭവം ഉറപ്പുനൽകുന്നു. ഉപയോഗിക്കാൻ എളുപ്പമാണ്, വൃത്തിയാക്കാനും പെട്ടന്ന് കഴിയുന്നു നിങ്ങളുടെ സ്വകാര്യതക്കു കോട്ടം വരുന്നില്ല മറ്റൊരാൾക്ക് പെട്ടന്ന് തിരിച്ചറിയാൻ കഴിയില്ല , 1000 അധികം തവണ ഉപയോഗിക്കാൻ കഴിയുന്നു. ഫ്ലെഷ്‌ലൈറ്റ് കമ്പനി അതിന്റെ പേറ്റന്റ് നേടിയ യഥാർത്ഥ ഗ്രേഡ് 1 TFT സിലിക്കോണിൽ ഇത് ലെഷ്‌ലൈറ്റ് സ്ലീവ് നിർമിച്ചിരിക്കുന്നു . ഈ കാരണത്താലാണ് ഫ്ലെഷ്‌ലൈറ്റ് മറ്റ് സെക്സ് ടോയികളിൽ നിന്ന് നിന്ന് വളരെ വ്യത്യസ്തമാണ്. രൂപകൽപ്പന ശരിക്കും സ്വയം ആനന്ദത്തിനും സ്വയം പരിശീലനത്തിനും അനുയോജ്യമാണ്,. ഹാൻഡ്സ് ഫ്രീ ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് കട്ടിലിന്റെ തലയണകൾ അല്ലെങ്കിൽ തലയിണകൾക്കിടയിൽ ഫ്ലെഷ്ലൈറ്റിന്റെ ബോഡി വെഡ്ജ് ചെയ്യാം.സൂപ്പർസ്‌കിൻ മെറ്റീരിയൽ അവിശ്വസനീയമാംവിധം മൃദുലമാണ് , ശരിയായി പരിപാലിക്കുകയാണെങ്കിൽ ഇത് നിങ്ങൾക്ക് വളരെക്കാലം നിലനിൽക്കും.
ന്യൂഡല്‍ഹി | നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്ന മൂന്നാം ദിനവും ഡല്‍ഹിയില്‍ കനത്ത പ്രതിഷേധം. എ ഐ സി സി ആസ്ഥാനത്തും വിജയ് ചൗക്കിലുമാണ് കോണ്‍ഗ്രസ് എം പിമാരും പ്രവര്‍ത്തകരും പ്രതിഷേധിച്ചത്. എ ഐ സി സി ഓഫീസില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ചുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടയുകയായിരുന്നു. ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമായി. കേരളത്തില്‍ നിന്നുള്ള എ പിമാരടക്കമുള്ള നിരവധി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിന് വഴങ്ങാത്ത നേതാക്കളേയും പ്രവര്‍ത്തകരേയും വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. അതിനിടെ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യല്‍ മൂന്നാം ദിനവും പുരോഗമിക്കുകയാണ്. ഇന്ന് പ്രയിങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പമാണ് സോണിയ ഇ ഡി ഓഫീസിലെത്തിയത്. Related Topics: congress protest national herald case You may like ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബി മാത്യൂസ് അടക്കം നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി കോവളത്ത് ലാത്വിയന്‍ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി തിങ്കളാഴ്ച വിഴിഞ്ഞം സമരം; സര്‍ക്കാറിനെതിരെ അദാനിയുടെ ഹരജി ഇന്ന് ഹൈക്കോടതിയില്‍ വിഴിഞ്ഞം സമരം: വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ട; പ്രതിപക്ഷ നിലപാടിനെതിരെ മന്ത്രി ആന്റണി രാജു സര്‍ക്കാറിനും പരാതിക്കാരിക്കും തിരിച്ചടി; എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി ക്രമസമാധാനപാലനത്തിന് സര്‍ക്കാറിന് താല്‍പര്യമില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശം വസ്തുതകള്‍ മനസിലാക്കാതെ: മന്ത്രി വി ശിവന്‍കുട്ടി ---- facebook comment plugin here ----- Latest Kerala വിഴിഞ്ഞം സമരം: വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ട; പ്രതിപക്ഷ നിലപാടിനെതിരെ മന്ത്രി ആന്റണി രാജു Kerala ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബി മാത്യൂസ് അടക്കം നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി Kerala കോവളത്ത് ലാത്വിയന്‍ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി തിങ്കളാഴ്ച Kerala സര്‍ക്കാറിനും പരാതിക്കാരിക്കും തിരിച്ചടി; എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി National ലുധിയാന കോടതി സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരന്‍ പിടിയില്‍ Kerala ക്രമസമാധാനപാലനത്തിന് സര്‍ക്കാറിന് താല്‍പര്യമില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശം വസ്തുതകള്‍ മനസിലാക്കാതെ: മന്ത്രി വി ശിവന്‍കുട്ടി
പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നു. സംഭവത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ബിജെപി പ്രവര്‍ത്തകനായ സി.എം.വിനോദ് കുമാറിനെ(28) സായുധരായെത്തിയ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മറ്റ് രണ്ട് പ്രവര്‍ത്തകരായ പാടിയോട്ടുചാലിലെ ലക്ഷ്മണന്‍(38), പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍ അന്നൂരിലെ നാരായണന്‍(44) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നടക്കുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന് വാഹനത്തില്‍ കണ്ണൂരിലേക്ക് വരികയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ വാഹനം പെരുമ്പയില്‍ വെച്ച് സിപിഎം സംഘം തടയുകയും പ്രവര്‍ത്തകരെ അക്രമിക്കുകയും വാഹനം തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. അക്രമത്തിനിടയില്‍ കുത്തേറ്റ വിനോദ് കുമാര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയായിരുന്നു. അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനായി ജീവരക്ഷാര്‍ത്ഥം ഓടിയ വിനോദ് കുമാറിനെ പെരുമ്പ ചിറ്റാരിക്കൊവ്വല്‍ വയലില്‍ വെച്ച് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം അശ്വതി നിവാസിലെ ചന്ദ്രശേഖരന്‍-ശോഭ ദമ്പതികളുടെ മകനാണ് വിനോദ് കുമാര്‍. സഹോദരങ്ങള്‍: വിപിന്‍, വിജിന്‍. ആര്‍എസ്എസ് പയ്യന്നൂര്‍ ടൗണ്‍ ശാഖാ കാര്യവാഹാണ്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്റ്റുഡിയോവില്‍ ഫോട്ടോഗ്രാഫറായ വിനോദ് അവിവാഹിതനാണ്. സംഭവസ്ഥലത്ത് കണ്ണൂര്‍ എസ്പിയുടെ ചാര്‍ജുള്ള കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ വേണുഗോപാല്‍, ഇരിട്ടി ഡിവൈഎസ്പി പ്രദീപ്, ആലക്കോട്, തളിപ്പറമ്പ് സിഐമാര്‍, വിവിധ സ്റ്റേഷനുകളിലെ എസ്‌ഐമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് ബന്തവസ്സ് ഏര്‍പെടുത്തിയിട്ടുണ്ട്. വര്‍ഷം തോറും യുവമോര്‍ചയുടെ നേതൃത്വത്തില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തില്‍ നടത്തിവരാറുള്ള ബഹുജന റാലിയും പൊതുസമ്മേളനവും അലങ്കോലപ്പെടുത്താന്‍ സിപിഎം ആസൂത്രിതമായി നടത്തുന്ന അക്രമങ്ങളുടെ തുടര്‍ചയാണ് കൊലപാതകവും അക്രമങ്ങളും എന്നാണ് സൂചന. പാര്‍ട്ടി നേതൃത്വത്തിന്റെ ഉന്നതതല അറിവോടെയാണ് ഞായറാഴ്ച നടന്ന അക്രമം എന്നറിയുന്നു. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെയും മരണപ്പെട്ട വിനോദ് കുമാറിന്റെ വസതിയും ബിജെപി നേതാക്കളായ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.രമേശ്, സംസ്ഥാന വക്താവ് വി.കെ.സജീവന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. മൃതദേഹം ഇന്ന് പിലാത്തറയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ചെറുതാഴം കോക്കാട് തറവാട്ടുവളപ്പില്‍ സംസ്‌കരിക്കും. Keywords: CM Vinod Kumar, RSS, BJP worker hacked to death, Kannur, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ബര്‍ലിന്‍: വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ബില്ലുകള്‍ക്ക് സബ്സിഡി നല്‍കുമെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. ജര്‍മ്മനിയിലെ മിക്ക വൈദ്യുതി ഉപഭോക്താക്കള്‍ക്കും അടുത്ത വര്‍ഷം ഗ്രിഡ് ഫീസ് ഉയരും. എന്നാല്‍ ഉപഭോക്താക്കളുടെ ഭാരം ലഘൂകരിക്കാന്‍ 13 ബില്യണ്‍ യൂറോയുടെ സബ്സിഡി നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഗ്രിഡ് ഫീസിന്റെ വില അടുത്ത വര്‍ഷം ഒരു കിലോവാട്ട് മണിക്കൂറിന് ശരാശരി 3.12 സെന്‍റ് ആയി സജ്ജീകരിക്കുമെന്ന് നാല് പ്രധാന ട്രാന്‍സ്മിഷന്‍ സിസ്ററം ഓപ്പറേറ്റര്‍മാര്‍ (TSOs) പറഞ്ഞു, ഇത് നിലവിലെ ശരാശരിയായ 3.08 സെന്‍റ്/kWhനേക്കാള്‍ അല്പം കൂടുതലാണ്. ആദ്യമായി, ജര്‍മ്മനിയില്‍ ഉടനീളം ചെലവ് ഒരേ നിലവാരത്തിലായിരിക്കും. മറ്റ് നികുതികളും ഉല്‍പ്പാദനച്ചെലവും സഹിതം ഉപഭോക്താക്കള്‍ അടയ്ക്കുന്ന വൈദ്യുതി ബില്ലിന്റെ ഭാഗമാണ് ഗ്രിഡ് ഫീസ്. സ്വകാര്യ ഉപഭോക്തൃ ബില്ലുകളുടെ 10 ശതമാനമാണ് ചാര്‍ജുകള്‍. ലോവര്‍ സാക്സണ്‍, ഷ്ലെസ്വിഗ്~ഹോള്‍സൈ്ററന്‍, ഹെസ്സന്‍, ബവേറിയ എന്നിവയുടെ ചില ഭാഗങ്ങള്‍ വിതരണം ചെയ്യുന്ന നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍ ടെന്നറ്റിന്റെ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് നെറ്റ്വര്‍ക്ക് ഫീസില്‍ നേരിയ കുറവ് ഉണ്ടാകും.. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍, ഗ്രിഡ് ഫീസ് നിലവില്‍ ഒരു സണവന് 2.94 മുതല്‍ 3.04 സെന്‍റ് വരെയാണ്. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഊര്‍ജം സംഭരിക്കുന്നതിന് ആവശ്യമായ ഉയര്‍ന്ന ചെലവാണ് വില വര്‍ദ്ധനയ്ക്ക് കാരണമെന്ന് നാല് TSO കള്‍ 50 Hert, Amprion, Trannset Tennet പറഞ്ഞു. ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്കുകളുടെ ചെലവ് 5 ബില്യണ്‍ യൂറോയില്‍ നിന്ന് 18 ബില്യണ്‍ യൂറോയായി മൂന്നിരട്ടിയായി. ഉപഭോക്താക്കള്‍ക്കുള്ള ഗ്രിഡ് ഫീസ് മൂന്നിരട്ടിയില്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കാന്‍, ജര്‍മ്മന്‍ സര്‍ക്കാര്‍ 13 ബില്യണ്‍ യൂറോ സബ്സിഡി നല്‍കുമെന്ന് പ്രഖ്യാപിച്ചു. വ്യാവസായിക കമ്പനികള്‍ക്കും ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും അധിക ഭാരം തടയാനാണ് ഈ പദ്ധതിയെന്ന് ജര്‍മ്മന്‍ സാമ്പത്തിക, കാലാവസ്ഥാ മന്ത്രി റോബര്‍ട്ട് ഹാബെക്ക് പറഞ്ഞു. “ചിലവ് കുറയ്ക്കാന്‍ 13 ബില്യണ്‍ യൂറോ ഉപയോഗിക്കും. ആസൂത്രണം ചെയ്ത വൈദ്യുതി വില പരിധിയുമായി ബന്ധപ്പെട്ട് ഇത് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സബ്സിഡിക്കുള്ള പണവും ജര്‍മ്മനിയുടെ റിന്യൂവബിള്‍ എനര്‍ജി ആക്റ്റ് (CCPn) ഫണ്ടിംഗില്‍ പരിരക്ഷിക്കപ്പെടും. ജര്‍മ്മനിയിലെ ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് ഇഇജി ലെവി നല്‍കേണ്ടിവന്നു, ഇത് പുനരുപയോഗിക്കാവുന്ന ഊര്‍ജം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്, ഇത് ഈ വര്‍ഷമാദ്യം കുതിച്ചുയരുന്ന വില കാരണം അത് ഒഴിവാക്കി. ജര്‍മ്മന്‍ അസോസിയേഷന്‍ ഓഫ് എനര്‍ജി ആന്‍ഡ് വാട്ടര്‍ ഇന്‍ഡസ്ട്രീസ് (BDEW) സഖ്യത്തോട് വേഗത്തില്‍ നടപടിയെടുക്കാനും സബ്സിഡികള്‍ ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടു. More News ലേറ്റസ്റ്റ് ന്യൂസ് ശാസ്ത്ര അവബോധ നിര്‍മ്മിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അതാണ് തൃണവൽഗണിക്കപ്പെടുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസര്‍ക്കാരുകളും എന്ന യഥാര്‍ഥ ഫെഡറൽ സങ്കൽപ്പം ... തിരുവനന്തപുരം: ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ ദിനത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്നവരെ പോലും ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം: ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുകയാണ്. 1946 മുതൽ 1949 വരെയുള്ള മൂന്നു വര്‍ഷകാലയളവിൽ ഭരണഘടനാ നിര്‍മ്മാണ സഭയിൽ നടത്തിയ ദീര്‍ഘവും ചരിത്രപ്രസിദ്ധവുമായ സംവാദങ്ങള്‍ക്കൊടുവിലാണ് ജനങ്ങള്‍ അവര്‍ക്കായി നൽകിയ ഭരണഘടന രൂപംകൊണ്ടത്. ജനാധിപത്യ […] Chennai ഓഷ്യൻ സാറ്റ്- 3 വിക്ഷേപിച്ചു; പിഎസ്എൽവി- സി54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം, ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു ! ചെന്നൈ : പിഎസ്എൽവി സി 54 ദൗത്യത്തിന്‍റെ ആദ്യ ഘട്ടം വിജയം. സമുദ്ര നിരീക്ഷണത്തിനുള്ള ഓഷ്യൻ സാറ്റ് 3 ഉപഗ്രഹത്തെ 742 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ കൃത്യമായി സ്ഥാപിച്ചു. സഹയാത്രികരായ മറ്റ് എട്ട് ചെറു ഉപഗ്രഹങ്ങളെ അടുത്ത ഘട്ടത്തിൽ ഭ്രമണപഥത്തിൽ സ്ഥാപിക്കും. ഇതിനായി റോക്കറ്റിന്‍റെ അവസാന ഘട്ടത്തെ 528 കിലോമീറ്റർ ഉയരത്തിലേക്ക് താഴ്ത്തുന്ന പ്രക്രിയ തുടരുകയാണ്. ബഹിരാകാശ സ്റ്റാർട്ടപ്പുകളായ പിക്സലിന്‍റെയും ധ്രുവസ്പേസിന്‍റെയും ഉപഗ്രഹങ്ങളും അമേരിക്കയിൽ നിന്നുള്ള നാല് ആസ്ട്രോകാസ്റ്റ് ഉപഗ്രഹങ്ങളുമാണ് ഇനി ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ളത്. പിഎസ്എൽവി വളരെ […] ലേറ്റസ്റ്റ് ന്യൂസ് രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുന്നു, സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ട്‌; വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് നിന്നത്. ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചർച്ചക്ക് വരുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ചർച്ച പരാജയപെടുന്നതും സമരക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണെന്നും ശിവൻകുട്ടി വിമര്‍ശിച്ചു. Current Politics വിഴിഞ്ഞത്തെ സംഘർഷം നേരിടാൻ പട്ടാളം ഇറങ്ങിയേക്കും ! തുറമുഖ നി‌ർമ്മാണം തടസപ്പെടുത്തുന്നതുന്നത് കൊളംബോ തുറമുഖത്തിനു വേണ്ടിയോ ? സമരത്തിന് വിദേശപണമെത്തുന്നെന്ന് സർക്കാർ. തുറമുഖ നിർമ്മാണം നിർത്തണമെന്നതൊഴ... കൊച്ചി: വിഴിഞ്ഞം തുറമുഖ നി‌ർമ്മാണത്തിന് പാറയെത്തിച്ച ലോറികളെല്ലാം തകർത്ത് വൻ സംഘർഷമാണ് വിഴിഞ്ഞത്ത് തുടരുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങൾ കടന്നു പോകുന്നതു തടയില്ലെന്ന് സമരക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയതിനു പിന്നാലെയാണ് ഇന്ന് രാവിലെ ലോറികൾ തടഞ്ഞിടുകയും തിരിച്ച് അയയ്ക്കുകയും ചെയ്തത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് മതിയായ സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിംഗ് കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി നവംബർ 28 നു പരിഗണിക്കാനിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പാക്കാനും […] കേരളം തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട് കണ്ണൂര്‍ : തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടിൽ വിശദീകരിക്കുന്നു. തലശ്ശേരി ഇരട്ടക്കൊലപാതകത്തിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷൻസ് […] തിരുവനന്തപുരം വാകിസെനെടുക്കാൻ മടി കാട്ടി, മലപ്പുറത്ത് അഞ്ചാംപനി വൻതോതിൽ പടരുന്നു. ഇതിനകം രോഗം സ്ഥിരീകരിച്ചത് 130 പേർക്ക്. യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലുള്ള കടുത്ത രോഗങ്ങളുണ്ടാവാം. കുഞ്ഞുങ്ങൾക്ക... തിരുവനന്തപുരം : മലപ്പുറത്ത് അഞ്ചാംപനി വ്യാപകമായകിന് പിന്നിൽ വാക്‌സിനോടുള്ള വിമുഖതയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 130 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചുരുക്കം പേർമാത്രമാണ് വാക്‌സിൻ എടുത്തിട്ടുള്ളത്. അവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. രോഗം വ്യാപകമായതിന്റെ ഫലമായി വാക്‌സിനെടുത്തവർക്കും വൈറസ് ബാധയുണ്ടായെങ്കിലും അത് അപകടകരമായില്ല. ഈ സാഹചര്യത്തിൽ വാക്‌സിനോടുള്ള വിമുഖത പാടില്ലെന്നും കുട്ടികൾക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പെയിൻ ജില്ലയിൽ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോർജ് […] കേരളം പി.കെ.സത്യൻ (റേഷൻ കട) ചികിത്സാ സഹായ ഫണ്ട് കൈമാറി കോഴിക്കോട്: ഉണ്ണികുളം സ്വദേശി പി.കെ. സത്യൻ ചികിത്സാ സഹായ ഫണ്ടിലേക്ക് കേരള ഗാലക്സി വേൾഡ് ഗ്രൂപ്പ് സമാഹരിച്ച ധനസഹായം കേരള ഗാലക്സി ഗ്രൂപ്പ് എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻ പേരാമ്പ്രയും, സത്താർ ബാലുശ്ശേരിയും, അജന്യ വിജയനും ചേർന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിന് കൈമാറി. ഫണ്ട് സമാഹരണത്തിന് സഹകരിച്ച എല്ലാമെമ്പർ മാർക്കും കേരള ഗാലക്സി വേൾഡ് ഗ്രൂപ്പിൻ്റെ നന്ദി അറിയിക്കുന്നു. ഫണ്ട് സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ തുളസീദാസ് ചെക്യാട്, മഹേഷ് ടുബ്ലി, വിനോജ് ഉമ്മൽ […] ഫിഫ ലോകകപ്പ് മെസി ആരാധകർ ആകാംക്ഷയിൽ, അർജന്റീനയ്ക്ക് ഇന്ന് നിർണായകം. രണ്ടാം മത്സരത്തിൽ നേരിടുന്നത് മെക്സിക്കോയെ. സൗദി അറേബ്യയ്ക്ക് മുന്നിൽ കീഴടങ്ങിയ അർജന്റീനയുടെ ഉയിർത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ച് മലയാളികൾ ഉൾപ്... ഖത്തർ : ലോക ഫുട്‌ബോളിന്റെ മിശിഹയായ മെസിയ്ക്ക് ഖത്തറിന്റെ മണ്ണിൽ കാലിടറിയത് ഇനിയും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിന് ബൂട്ട് കെട്ടുന്ന അർജന്റീന താരങ്ങൾക്കുള്ള സമ്മർദ്ദം ചെറുതല്ല. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവിയായിരുന്നു അർജന്റീനയ്ക്ക്. ഇന്ന് നടക്കുന്ന ജീവൻമരണ പോരാട്ടത്തിൽ മെക്സിക്കോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ ലുസെയിൽ സ്റ്റേഡിയത്തിലാണ് മത്സരം. അർജന്റീനയെ വീഴ്ത്തിയ കരുത്തുമായി സൗദി ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ പോളണ്ടിനെ നേരിടും. ഇന്ത്യൻ […] Entertainment news പൊൻറാം സംവിധാനം ചെയ്യുന്ന വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് ‘ഡിഎസ്‍പി’; ചിത്രത്തിന്റെ ട്രെയിലര്‍ വിശേഷങ്ങളിലേക്ക്.. വിജയ് സേതുപതി നായകനാകുന്ന പൊൻറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിഎസ്‍പി’. പൊൻറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റ ട്രെയിലര്‍ പുറത്തുവിട്ടു. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്റര്‍ […] Load More Don't Miss പൊളിറ്റിക്‌സ് മുസ്ലീം ലീഗിനും പണി വരുന്നു ! പാർട്ടിയുടെ പേരിലും കൊടിയിലും മതചിഹ്നം ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നഷ്ടമായേക്കും ? പാർട്ടി ഇല്ലാതാവുമെന്ന ഭീതിയിൽ മുസ്ലീം ലീഗ്. പേരുമാറ്റാൻ സജീവ ചർച... ന്യൂഡൽഹി: കൊടിയിലും പേരിലും മതങ്ങളുടെ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വി നൽകിയ പൊതുതാല്പര്യ ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയതോടെ യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ ലീഗ് അംഗീകാരം നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. പാർട്ടിയുടെ പേരുമാറ്റാനുള്ള ചർച്ചകൾ ലീഗിൽ സജീവമായിട്ടുണ്ട്. ഹർജിയിൽ മറുപടി നൽകാൻ സുപ്രീം കോടതി മൂന്നാഴ്ച്ച സമയം നൽകിയിരിക്കുകയാണ്. വിദ്വേഷ പ്രസംഗ കേസിലെ പ്രതിയാണ് ഹർജി നൽകിയതെന്നും അതിനാൽ ഹർജി അനുവദിക്കരുതെന്നും മുസ്ലിം ലീഗിന് […] ദേശീയം ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുന്നു, രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി; ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്തു, കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡല്‍ഹി: രാജ്യത്തിന്റെ ശക്തി ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടന ദിനത്തിൽ സുപ്രീംകോടതിയിൽ ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോടതികൾ ജനങ്ങളിലേക്ക് എത്തുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഭരണഘടന ദിനത്തിൽ മുംബൈ ഭീകരാക്രമണം അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയുടെ വളർച്ചയെ ലോകം ആകാംക്ഷയോടെ നോക്കുകയാണെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് ഭരണഘടനയെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊളിറ്റിക്‌സ് തരൂരിനെ വിലക്കാനില്ല, ഒപ്പം നിർത്തും. എന്നാൽ ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡണ്ടുമാരും പാലിക്കുന്ന പ്രോട്ടോക്കോൾ തരൂരിനും ബാധകമാക്കും. സംസ്ഥാനത്തെ അത്യാവശ്യ പരിപാടികൾക്ക് പോലും വിളിച്ചാൽ എത്താത്ത തര... തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ശശി തരൂരിനെ പാർട്ടി അച്ചടക്കം ഓർമ്മിപ്പിച്ച് നിയന്ത്രിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം. പാർട്ടി അച്ചടക്ക സമിതിയെ മുൻനിർത്തിയാണ് തരൂരിൻെറ ഒറ്റയാൻ നീക്കങ്ങൾക്ക് തടയിടാൻ നേതൃത്വം ശ്രമിക്കുന്നത്. ഇതിൻെറ ചുവട് പിടിച്ചാണ് പാർട്ടിയുടെ സംവിധാനങ്ങൾക്കും രീതിക്കും വിധേയമായിവേണം പ്രവർത്തിക്കാനെന്ന് ആവശ്യപ്പെട്ട് ശശിതരൂരിന് കത്ത് നൽകാൻ അച്ചടക്ക സമിതി ശുപാർശ ചെയ്തത്. പരിപാടികൾക്ക് പോകുന്നതിൽ നിന്നോ ക്ഷണം സ്വീകരിക്കുന്നതിൽ നിന്നോ തരൂരിനെ വിലക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഉദ്ദേശമില്ല. അത്തരം നടപടികൾ […] കേരളം മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ല; പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല; രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ... ഇടുക്കി: ദേവികുളം സബ് കളക്ടറുടെ വീട് ഒഴിയാനുള്ള നോട്ടീസിൽ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. മൂന്നാറിൽ രാജേന്ദ്രനെ എന്നല്ല ആരെയും കുടിയിറക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അവിടെ കഴിയുന്നവരെയാണ് കുടിയിറക്കാൻ നോക്കുന്നത്. ഇത് സിപിഎം അനുവദിക്കില്ല. എസ് രാജേന്ദ്രന്റെ പ്രസ്താവനകൾ മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയാണ്. രാജേന്ദ്രന്റെ ജൽപ്പനങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ലെന്നും സിവി വർഗീസ് വ്യക്തമാക്കി. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയാണ് മുൻ എംഎൽഎ കൂടിയായ […] ദേശീയം എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്, ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം; ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ... ഡല്‍ഹി: 2002 ല്‍ സംസ്ഥാത്ത് കലാപകാരികളെ അടിച്ചമര്‍ത്തി ശാശ്വത സമാധനം കൊണ്ടുവന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ തുറന്നടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഗുജറാത്തിലെ ജുഹാപുരയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. “എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്. ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ നിങ്ങൾ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം, ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ നിങ്ങൾ മോചിപ്പിക്കും. അഹ്‌സൻ ജാഫ്രി കൊല്ലപ്പെടും… നിങ്ങളുടെ ഏത് […] അന്തര്‍ദേശീയം യുഎഇ വിസയ്ക്ക്‌ അപേക്ഷിക്കാനുള്ള രീതി എളുപ്പമാക്കി യുഎഇ : യുഎഇ വിസയ്ക്ക് ഇനി മുതൽ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, പോർട്ട്‌ സെക്യൂരിറ്റി എന്നിവയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കാവുന്നത്. വാട്സ്ആപ്പ് വഴിയും അപേക്ഷിക്കാം. എല്ലാ വ്യവസ്ഥകളും പാലിക്കുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ വിസ പുതുക്കി നൽകും. ആഴ്ചയിൽ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും അപേക്ഷിക്കാം. സ്പോൺസർ ചെയ്യുന്ന ആൾക്ക് ആറുമാസമെങ്കിലും വിസ കാലാവധി ഉണ്ടായിരിക്കണം. ടൂറിസം കമ്പനി വഴിയാണ് അപേക്ഷ നൽകേണ്ടത്. കേരളം കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസം? ആരോഗ്യ സംരക്ഷണത്തിൽ മുൻപന്തിയിലുള്ള, എൻഡോസൾഫാൻ പോലെ സ്ഥിരമായി വിദഗ്ദ്ധ ചികിത്സ വേണ്ട വലിയൊരു ജനവിഭാഗമുള്ളപ്പോൾ എയിംസ് കിട്ടിയാൽ ഗുണങ്ങളേറെ; കൊറോണ, നിപ്പ ... തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് 2023ലെ ബഡ്‌ജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരിക്കുകയാണ്. എട്ടു വ‌ർഷമായി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് എയിംസ് . കേരളത്തിന് എയിംസ് അനുവദിക്കാനുള്ള ശുപാർശ ധനകാര്യമന്ത്രാലയത്തിന് ആരോഗ്യമന്ത്രാലയം നൽകിയിരുന്നതാണ്. കഴിഞ്ഞ കേന്ദ്രബഡ്‌ജറ്റിൽ എയിംസിനുള്ള അനുമതിയും വിഹിതവും പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. കേരളത്തിനൊപ്പം ഹരിയാന, കർണാടക സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിക്കാനും ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തിരുന്നു. അത്യാധുനിക ചികിത്സ-ഗവേഷണ സൗകര്യങ്ങളുള്ള എയിംസ്, കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കുതിപ്പ് പകരുന്നതാണ്. […]
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
ഒരു നാടിന്റെ സമ്പത് വ്യവസ്ഥയെ പടുത്തുയർത്തുന്നത് ആ നാട്ടിലെ സംരംഭകരാണ്. നമ്മുടെ നാട്ടിൽ കൂടുതൽ നികുതിയടയ്ക്കുന്നതും, തൊഴിൽ കൊടുക്കുന്നതും സർക്കാരോ, വൻകിട കോർപറേറ്റുകളോ അല്ല, ചെറുതും, ഇടത്തരം സംരംഭകരാണ്. ഈ നാടിന് എന്ത് ആപത്തു വന്നാലും ഇവരേയുള്ളു പണം മുടക്കാൻ എന്നോർക്കണം. വലിയവരുടെ കോടികളുടെ സംഭാവനകൾ ആടി പാടുമ്പോൾ ഇവരുടെ ത്യാഗങ്ങളും ചരിത്ര താളുകളിൽ എഴുതപ്പെടണം! # പേമാരിയും, വെള്ളപ്പൊക്കവും വന്നാൽ ഇവർ പണം കൊടുക്കണം. # സുനാമിയും, ചുഴലിക്കാറ്റടിച്ചാലും നാടിനുണ്ടാവുന്ന നഷ്ടങ്ങൾ നികത്താൻ ഇവരുടെ സംഭാവന വേണം. # തിരഞ്ഞെടുപ്പ് വന്നാലും, രാഷ്ട്രീയക്കാരുടെ സമ്മേളനം നടത്താനും ഇവർ തന്നെ പണം കൊടുക്കണം. # നാടിന് എന്ത് പ്രശ്നം വന്നാലും, അതിപ്പോ കൊറോണ വൈറസ് ആണെങ്കിലും രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രിയും, സംസ്ഥാനം ഭരിക്കുന്ന മുഖ്യ മന്ത്രിയും ഇവരോട് സഹായം അഭ്യർത്ഥിക്കും. # പ്രളയ സെസ്സും ഇനി വരാനിരിക്കുന്ന കൊറോണ സെസ്സും കെട്ടേണ്ടവർ ഇവർ തന്നെ! # ഇവർ അധ്വാനിച്ചുണ്ടാക്കുന്ന ലാഭത്തിന്റെ മൂന്നിലൊന്നു നികുതിയിനത്തിൽ സർക്കാരിന് അവകാശപ്പെട്ടതാണ്. # പല നികുതികളും, ഇവർ മുൻകൂറായി വാങ്ങി സർക്കാരിലേക്ക് കെട്ടിക്കോളണം, ഇല്ലെങ്കിൽ പിഴ ഇവർ ടയ്ക്കണം. # എണ്ണിയാൽ തീരാത്ത നികുതികൾ! വൈകിയാൽ, ഫൈൻ, പെനാൽറ്റി, പ്രോസിക്യൂഷൻ. # ബില്ലിൽ നമ്പർ തെറ്റിയാൽ, ഒരു ഫോം മാറിപോയാൽ, കണക്ക് ബോധിപ്പിക്കാൻ വൈകിയാൽ, സമയത്തു റിട്ടേൺസ് ഫയൽ ചെയ്യാൻ മറന്നാൽ, ഉദ്യോഗസ്ഥർക്ക് പന്ത് തട്ടുന്ന പോലെ ഇവരെ തട്ടാം! തന്റെ ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയാത്ത വലിയ ഒരു പിഴയിട്ടു ജീവിത കാലം മുഴുവൻ ഇവരെ പീഡിപ്പിക്കാം. # കഷ്ടപ്പെട്ട് ഒരു ഉത്പന്നം ഉണ്ടാക്കിയോ, വാങ്ങി വിറ്റോ, ഒരു സേവനം നൽകിയോ മാന്യമായി ജീവിക്കാൻ നോക്കുന്ന ഇവർക്ക് എന്നും ഭീഷണിയാണ് ചുരുക്കം ചില അട്ടിമറിക്കാരും, ചില പാർട്ടി പ്രവർത്തകരും, കുത്തി തിരിപ്പു ജീവിത മാർഗമാക്കിയിരിക്കുന്ന ചില നാട്ടുകാരും. # എടുത്ത ലോൺ തിരിച്ചടക്കാൻ വൈകിയാൽ ചെണ്ട കൊട്ടി നാട്ടുകാരെ അറിയിച്ചു സിബിൽ റേറ്റിംഗ് നശിപ്പിച്ചു സമൂഹത്തിൽ ഇറങ്ങി നടക്കാനാവാത്ത വിധം ചിത്രവധം ചെയ്യുന്ന ബാങ്കുകൾ. (വലിയ തട്ടിപ്പു നടത്തി നാട് വിടുന്ന മഹാൻമാർ ഇവർക്കിന്നും സുഹൃത്തുക്കളാണ്). # എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന്, "ഞാൻ സർക്കാർ ജീവനക്കാരനാണ്, ബാങ്ക് മാനേജർ ആണ്, സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്" എന്നഭിമാനത്തോടെ ചിലർ പറയുമ്പോൾ, ഇവർ പതിഞ്ഞ സ്വരത്തിൽ എളിമയോടെ പറയും, ഞാൻ ഒരു ചെറിയ സംരംഭം നടത്തുന്നു. പുച്ഛത്തോടെ ചിലർ ചോദിക്കും, "ഓഹോ എന്ത് സംരംഭം?" # ഇവർക്ക് സമൂഹം നൽകുന്ന ചില വിളി പേരുകളുമുണ്ട്, കുത്തക ബൂർഷ്വ, കള്ള പണക്കാരൻ, ചൂഷണം ചെയ്തു ജീവിക്കുന്നവൻ. ചില സർക്കാർ ഉദ്യോഗസ്ഥർ ഇവരെ കാണുന്നത് കൊള്ളക്കാരെ പോലെയാണ്. ആരാണിവർ? ഭാര്യയുടെ കെട്ടുതാലി വരെ പണയം വച്ച്, തുടങ്ങി പോയ സംരംഭം നിർത്താനാവാതെ, എല്ലാ മാസവും ഒന്നാം തിയതി ജീവനക്കാർക്കെങ്ങിനെ ശമ്പളം കൊടുക്കും എന്ന് നെഞ്ചിടിപ്പോടെ ഭയന്നിരിക്കുന്നവർ. എത്ര നഷ്ടം വന്നാലും തുടങ്ങിയ സംരംഭം നിർത്താനാവാതെ വീണ്ടും ബാങ്കിൽ നിന്നും, പുറത്തു നിന്നും കൊള്ള പലിശയ്ക്കും കടമെടുത്തു സംരംഭം ഉന്തി തള്ളി മുന്നോട്ടു കൊണ്ടുപോകുന്നവർ. കച്ചവടമില്ലാതെ ഇന്ന് ഒരു രൂപ പോലും വരുമാനമില്ലാത്ത ഇവരോട് സഹതാപം കാണിക്കാൻ ആരുമില്ല എന്നതാണ് സത്യം. ജീവനക്കാരെ പിരിച്ചു വിടരുത്, അവരുടെ വേതനം കുറയ്ക്കരുത്, നികുതി അടയ്ക്കണം, വൈകിയാൽ പിഴ കുറച്ചു മതി എന്നൊക്കെ പറയുമ്പോൾ ഇവരുടെ നെഞ്ചിടിപ്പ് ആര് കേൾക്കാൻ? ഒരു രൂപ പോലും വരുമാനമില്ലാതെ ഇരിക്കുമ്പോഴും ഇവർ ശമ്പളം കൊടുക്കണം, വാടക കൊടുക്കണം, ഇലെക്ട്രിസിറ്റി, ടെലിഫോൺ ബില്ലടയ്ക്കണം. വിറ്റു പോകാത്ത ഉത്പന്നത്തിനും, അസംസ്കൃത വസ്തുക്കൾ സപ്ലൈ ചെയ്തവരുടെ പണവും കൊടുക്കണം. മറു ഭാഗത്തു കൊടുത്ത ഉത്പന്നങ്ങളും, സേവനകൾക്കുമുള്ള പണം എന്ന് ലഭിക്കുമെന്നുറപ്പില്ല. ഇവരുടെ പേരാണ് സംരംഭകർ. മാരാരുടെ ചെണ്ട പോലെ എന്നും അടി വാങ്ങാൻ വിധിക്കപ്പെട്ടവർ! ഇന്ന് തൊഴിലില്ലാതെ ഒരു ജനത മുഴുവൻ വീട്ടിലിരിക്കുമ്പോൾ നമ്മൾ തിരിച്ചറിയണം ഇവരുടെ വില. ന്യൂനപക്ഷമായ ഇവരുടെ വിലാപങ്ങൾ നമ്മൾ ചെവിയോർക്കണം, ഇവരുടെ വേദന നമ്മൾ മനസ്സിലാക്കണം. തൊഴിലും, നികുതിയും കൊടുത്തുകൊണ്ട് ഒരു നാടിന്റെ നെടുംതൂണായ ഇവർക്ക് കൈത്താങ്ങാവേണ്ടത് ഭരണകൂടങ്ങളും, ഉദ്യോഗസ്ഥരും, ബാങ്കുകളും, സമൂഹവുമാണ്. ഈ കൊറോണ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഇവർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കി ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ തയ്യാറാവണം സർക്കാരുകൾ. കടം വാങ്ങി നികുതി അടപ്പിക്കൽ ഒരു പരിഷ്കൃത ജനാതിപത്യ രീതിക്കു ചേർന്നതല്ല. ഇവരുടെ ചിലവുകൾ കുറയ്ക്കാനും, നികുതിയിളവുകളും, ബിസിനെസ്സ് പെട്ടെന്ന് ഉത്തേജിപ്പിക്കാനുമൊക്കെയുള്ള പാക്കേജുകൾ ഉണ്ടാവേണ്ടിയിരിക്കുന്നു. വൻകിട കോർപറേറ്റുകൾക്ക് ബാലൻസ് ഷീറ്റിൽ ലാഭം കുറയാതിരിക്കാനുള്ള പാക്കേജുകളോടൊപ്പം ഈ ചെറുകിടക്കാരുടെ അന്നം മുട്ടാതിരിക്കാനുള്ള വഴിയും കണ്ടെത്തണം. ഓർക്കണം ഇവരുടെ കയ്യിൽ പണം കായ്ക്കുന്ന മരം ഇല്ല സാർ! നോട്ടു നിരോധനം, പ്രളയം, നിപ്പ, ജി എസ് ടി, സാമ്പത്തിക മാന്ദ്യം, ഇപ്പൊ ദാ കൊറോണ... തിരിച്ചടികളേറ്റുവാങ്ങാൻ സംരംഭകന്റെ ജീവിതം ഇനിയും ബാക്കി. കുറഞ്ഞ പക്ഷം ഈ കൊറോണ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഇവരെ വന്ദിച്ചില്ലെങ്കിലും, നിന്ദിക്കരുത്. ഈ നാടിൻറെ നട്ടെല്ലായ ഈ സംരംഭകർ വിജയിച്ചാലേ പുതിയ തലമുറ ഇതിലേക്ക് വരൂ, പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവൂ, കൂടുതൽ നികുതി അടയ്ക്കാനാവൂ, രാജ്യ പുരോഗതി ഉണ്ടാവൂ. പടുത്തുയർത്തനം നമുക്കൊരു പുതിയ സംരംഭക സംസ്കാരത്തെ! പ്രതീക്ഷയോടെ...
കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. മാനം മേലെ... എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തീറ്റ തേടിയെത്തുന്ന പ്രാവുകൾ. പ്രകൃതിയുടെ തണലിൽ... വഴിയരികിൽ അടഞ്ഞുകിടന്ന ഷെഡിന്റെ മുകളിൽ വള്ളി ചെടി പടർന്ന് മൂടിയപ്പോൾ. ശവക്കോട്ട പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. കള കളയാൻ... നെൽപ്പാടത്തെ കളകൾ മരുന്നുപയോഗിച്ച് കളയുന്ന കർഷകൻ. ആലപ്പുഴ കൈനകരി ഇരുപ്പനം പാടശേഖരത്തു നിന്നുള്ള ദൃശ്യം. ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്. നിഴലാട്ടം... വൈപ്പിൻ കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന യുവാക്കൾ. നിഴലാട്ടം... സായാന്നം ആസ്വദിക്കാൻ മറൈൻ ഡ്രൈവിലെത്തിയ യുവതികൾ. തൊഴിൽ നിഴൽ... കനത്ത വെയിലിൽ പരസ്യ ചിത്രം സ്ഥാപിക്കുന്ന പണിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. തേവരയിൽ നിന്നുള്ള കാഴ്ച. റെഡ് അലർട്ട്... കോട്ടയം ടി.ബി. റോഡിലെ വാഹനങ്ങളുടെ തിരക്ക്. മഴയത്ത് വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ റോഡിൽ പ്രതിഫലിച്ചപ്പോൾ. നല്ലൊരു ഫോട്ടോഗ്രാഫർ ആയി വരും... തൃപ്പൂണിത്തുറ അത്ത ചമയത്തിനിടെ തന്റെ ഫോട്ടോ എടുക്കുന്ന മോഹിനിയാട്ടക്കാരിയെ അനുഗ്രഹിക്കുന്ന ഗണപതി. കൈയെത്തും ദൂരത്ത്... ലോകം ഫുഡ്ബാൾ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് നൂറിൽ താഴെ ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. സ്ഥലപരിമിതികൾ മൂലം റോഡിൽ കളിച്ചുകൊണ്ടിരിക്കെ പുഴയിൽ വീണ ഫുഡ്ബാൾ എടുക്കാൻ ശ്രമിക്കുന്ന കുട്ടി. പനമ്പ്കാട് നിന്നുള്ള കഴ്ച. ചിറകു വീശി...പൂത്തുലഞ്ഞു കിടക്കുന്ന ഞാറുകൾക്ക് നടുവിലായി ഇരിക്കുന്ന ചാരക്കൊക്ക്. കടമകുടിയിൽ നിന്നുള്ള കാഴ്ച. നായ സ്നേഹം... കോട്ടയം തിരുവാതുക്കലിൽ തെരുവ് നായയെ വല വീശി പിടിച്ച് പേവിഷ പ്രതിരോധ വാക്സിൻ കുത്തി വച്ച ശേഷം മാർക്ക് ചെയ്യുമ്പോൾ വലക്കുള്ളിൽ കുടുങ്ങിയ തള്ള നായയുടെ അടുത്ത് നായ കുഞ്ഞ് നോക്കി നിൽക്കുന്നു. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്.
ഛത്തീസ്ഗഢിൽ നിന്നുള്ള വീണ സാന്ദ്രേ ഇന്ത്യയുടെ ആദ്യത്തെ ‘മിസ് ട്രാൻസ് ക്യൂൻ’ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച മുംബൈയിൽ നടന്ന മത്സരത്തിൽ വീണ തമിഴ്നാട്ടിൽ നിന്നുമുള്ള നമിത അമ്മുവിനെ ആണ് പരിചയപ്പെടുത്തിയത്. മുൻ മിസ് ഛത്തീസ്ഗഡ് ആയ വീണ റായ്പൂരിലെ മന്ദിർ ഹസൗദ് ഗ്രാമത്തിൽ നിന്നുമുള്ള ആളാണ്. കുട്ടിക്കാലം മുതൽ അവൾ മറ്റുള്ളവരിൽ നിന്ന് ‘വ്യത്യസ്ത ആയി തോന്നിയതായി അവൾ പറഞ്ഞു. “എന്റെ സുഹൃത്തായിരിക്കാൻ ആരും ആഗ്രഹിച്ചില്ല, എല്ലാവരും എന്നെ കളിയാക്കി.” അവൾ പറയുന്നു. അഞ്ചാം ക്ലാസ്സിൽ ആയിരുന്നപ്പോൾ വീണ പഠിത്തം നിർത്തിയെങ്കിലും കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും അവിടേക്ക് തിരിച്ചു വരികയായിരുന്നു.പിന്നീട് അവളുടെ ജീവിതത്തിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്ന് അമ്മയോട് പറഞ്ഞു. ലക്നൗവിലും ബംഗലുരു ഫാഷൻ ആഴ്ചകളിലും വിവിധ റാംപുകളിലും വീണ പങ്കെടുത്തിട്ടുണ്ട്. രാജ്യത്ത് ട്രാൻസ്‍ജിൻഡർ സമൂഹത്തിന് ഒരു വലിയ മാറ്റത്തിന് വീണയുടെ വിജയം ഒരു കാരണമാകും എന്നാണ് കരുതപ്പെടുന്നത്. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
ഓൾഡ്‌ബോയ്‌ (2003), ദ ഹാൻഡ്മെയ്ഡൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ പാർക്ക് ചാൻ വൂക്കിന്റെ ഹൊറർ ഡ്രാമ ചിത്രമാണ് 2009-ൽ പുറത്തിറങ്ങിയ തേഴ്സ്റ്റ്. EV എന്ന മാരകവൈറസിന് വാക്സിൻ കണ്ടെത്താൻ ഡോക്ടർമാർ കിണഞ്ഞുപരിശ്രമിക്കുകയാണ്. പള്ളീലച്ചനായ സാങ്-ഹ്യൂൻ തന്റെ ശരീരത്തിൽ വാക്സിൻ പരീക്ഷിക്കാൻ സന്നദ്ധനാവുന്നു. എന്നാൽ പരീക്ഷണം പരാജയപ്പെടുന്നതോടെ സാങ്-ഹ്യൂൻ ഒരു രക്തരക്ഷസ്സായി മാറുകയാണ്. നാട്ടിൽ തിരിച്ചെത്തുന്ന സാങ്-ഹ്യൂൻ മനുഷ്യരക്തത്തിനായി അലയുന്നതിനിടെ പഴയൊരു സുഹൃത്തിന്റെ ഭാര്യയുമായി ചങ്ങാത്തത്തിലാവുന്നു. എന്നാൽ ആ ബന്ധം പ്രതീക്ഷിക്കാത്ത വഴികളിലൂടെ നീങ്ങുമ്പോൾ തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ അയാൾ നിർബന്ധിതനാവുന്നു. കാൻസ് ഫിലിം ഫെസ്റ്റിവലിൽ പാം ദ്യോർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട തേഴ്സ്റ്റിന് ജൂറി പ്രൈസ് ലഭിച്ചു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: Drama, Fantasy, Horror, Korean Tagged: Prashobh Pc, Rahul Raj Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
കേരളീയം 25-ാം വർഷത്തിലേക്ക് കടക്കുകയാണ്. 1998 നവംബറിൽ തുടങ്ങിയ ‘ജാ​ഗ്രതയുടെ കേരളീയം’ എന്ന പ്രസിദ്ധീകരണ സംരംഭവും, അതാവിഷ്‌ക്കരിച്ച നവീനമായ മാധ്യമശൈലിയും, അവതരിപ്പിച്ച സവിശേഷമായ വിഷയങ്ങളുടെ തുടർച്ചകളും കാൽനൂറ്റാണ്ട് കാലം ഒലിച്ചുപോകാതെ ഉറപ്പിച്ചുനിർത്തി എന്നത് ഏറെ സുപ്രധാന കാര്യമാണ്. പരിസ്ഥിതിക്കും നീതിക്കും വേണ്ടി ശബ്​ദിക്കുന്ന, സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടി നിലക്കൊള്ളുന്ന മാധ്യമപ്രവർത്തനത്തിന് ഇടമുണ്ടാവുക എന്നത് കേരള സമൂഹത്തെ സംബന്ധിച്ച് അത്രമാത്രം പ്രധാനമായിരുന്ന കാലം കൂടിയായിരുന്നു ഈ 25 വർഷം. അനിയന്ത്രിതമായ വളർച്ചയോടുള്ള ആഭിമുഖ്യവും സ്വകാര്യ മൂലധന താൽപ്പര്യങ്ങളും കേരളത്തിന്റെ സുസ്ഥിരതയേയും സ്വൈര്യജീവിതത്തെയും മാറ്റിമറിച്ച കാലം. ജനവിരുദ്ധതയും ജനായത്ത വിരുദ്ധതയും ഭരണസംവിധാനങ്ങളിൽ കൂടുതൽ പ്രകടമായിത്തുടങ്ങിയ വർഷങ്ങൾ. ആദിവാസി-ദലിത്-പാർശ്വവത്കൃത സമൂഹങ്ങൾ വരേണ്യ വികസനമാതൃകളുടെ പ്രശ്നങ്ങളെ കൂടുതലായി ചോദ്യം ചെയ്യുകയും വിഭവാധികാരത്തിനായി നിരവധി സമരയിടങ്ങൾ സൃഷ്ടിക്കുകയും ചെയ്ത നാളുകൾ. വെറുപ്പ് ഭിന്നതകളെ വല്ലാതെ വേട്ടയാടുന്ന ഇന്ത്യൻ ദേശീയ സാഹചര്യം. ഇതിനിടയിലും സ്വതന്ത്രവും ധീരവുമായ മാധ്യമ ഇടപെടലുകളുമായി കേരളീയം യാത്ര തുടർന്നു. ഇതേ കാലത്ത് കേരളത്തിൽ രൂപംകൊണ്ട സിവിൽ സമൂഹ പ്രസ്ഥാനങ്ങൾ ഉയർത്തിയ പുതിയ രാഷ്ട്രീയത്തെ – പരിസ്ഥിതി, ബദലുകൾ, ലിം​ഗനീതി, മനുഷ്യാവകാശം, ദലിത്-ആദിവാസി രാഷ്ട്രീയം, ജനകീയ സമരരാഷ്ട്രീയം – കേരളീയം ഒരു പ്രസിദ്ധീകരണം എന്ന നിലയിൽ ഏറെ മുന്നോട്ടുകൊണ്ടുപായി. തീർച്ചയായും അത് വല്ലാത്ത വെല്ലുവിളികൾ നിറഞ്ഞ യാത്രയായിരുന്നു. ഒരു പുതിയ നിലമൊരുക്കലായിരുന്നു. അവിടെ കാൽ നൂറ്റാണ്ടിനിടയിൽ ഒരുപാട് ആശയങ്ങളും ആശങ്കകളും വിതയ്ക്കപ്പെട്ടു, വിളവെടുക്കപ്പെട്ടു. ആ വിത്തുകളെല്ലാം ആർക്കൈവ് ചെയ്ത് ആർക്കും പ്രാപ്യമായ വിധം തലമുറകൾക്കായി കരുതിവയ്ക്കുകയും ചെയ്തു. അതും മലയാള മാധ്യമ ചരിത്രത്തിലെ ആദ്യ കോപ്പി ലെഫ്റ്റ് ഡിജിറ്റൽ ആർക്കൈവ്. കേരളീയത്തിന്റെ ഈ യാത്രയ്ക്കിടയിൽ ആ​ഗോള മാധ്യമ പരിസരം വല്ലാതെ മാറി. അച്ചടി പ്രസിദ്ധീകരണങ്ങൾ സാമ്പത്തികവും വിതരണപരവുമായ പ്രതിസന്ധികളെ അഭിമുഖീകരിച്ചു തുടങ്ങി. ഡിജിറ്റൽ സാങ്കേതികവിദ്യ മാധ്യമങ്ങളുടെ സംഘാടന രീതികളെയും ഉള്ള‌ടക്കത്തിന്റെ രൂപപ്പെടുത്തലിനെയും മാറ്റിമറിച്ചു. ഈ മാറ്റങ്ങളോടെല്ലാം കേരളീയത്തിനും മുഖാമുഖം വരേണ്ടതായി വന്നു. അങ്ങനെ പലതും നമ്മൾ ഉൾ​ക്കൊണ്ടു, പുതുക്കിപ്പണിതു. 2021 ആ​​ഗസ്റ്റ് 10ന്, പുതിയതായി രൂപകല്‍പന ചെയ്ത കേരളീയത്തിന്റെ ലോ​ഗോ രജനി പി.വിക്ക് നൽകിക്കൊണ്ട് സി.പി ​ഗം​ഗാധരൻ പ്രകാശനം ചെയ്യുന്നു. 2021ൽ കേരളീയം അച്ചടിയിൽ നിന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത് കേവലം സാങ്കേതികപരമായ മാറ്റം മാത്രമായിരുന്നില്ല. പുതിയ ഭാവുകത്വങ്ങൾക്കൊപ്പം പരിഷ്കരിക്കുക, പുതിയ തലമുറകളിലേക്ക് സംക്രമിക്കുക എന്നതും ഉദ്ദേശിക്കപ്പെട്ടിരുന്നു. ഡിജിറ്റലാവുക എന്നത് പ്രൊഫഷണലിസത്തെ കൂടുതൽ അനിവാര്യമാക്കിത്തീർത്തു. അതിനായി കേരളീയത്തിന്റെ എഡിറ്റോറിയൽ ടീമിനെ വിപുലപ്പെടുത്തി. ഒപ്പം, മാനേജ്മെന്റ്, കോർഡിനേഷൻ, വോളണ്ടിയേഴ്സ്, സപ്പോർട്ടേഴ്സ് സംഘവും ശക്തിപ്പെടുത്തി. വൈവിധ്യമാർന്നതും വിപുലമായതുമായ ഒരു ടീം നമ്മുടെ മാധ്യമപ്രവർത്തനത്തിൽ പേ-റോളിലും അല്ലാതെയും പങ്കാളികളായി. ഒപ്പം പാരമ്പര്യത്തിന്റെ ചില പകർച്ചകളും. പരമ്പരാ​ഗ മാധ്യമങ്ങളെയെല്ലാം സമ്മർദ്ദങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും ചൊല്‍പ്പടിയില്‍ നിര്‍ത്തിയും സ്വതന്ത്രമാധ്യമങ്ങളെ ശ്വാസംമുട്ടിച്ചുമാണ് ഇന്ത്യയിൽ ഇന്ന് ‘ആവിഷ്കാര സ്വാതന്ത്ര്യം’ എന്ന ഭരണഘടനാ അവകാശം അനുവദിക്കപ്പെടുന്നത്. സ്വതന്ത്രരായി സംസാരിക്കാൻ ആ​ഗ്രഹിക്കുന്ന, വിപണിക്കോ സർക്കാർ സെൻസർഷിപ്പിനോ വഴങ്ങാതെ വസ്തുതകൾ പറയാൻ മടിക്കാത്തവർ നിലനിൽപ്പിനായി പുതിയ മാതൃകകൾ തന്നെ സൃഷ്ടിക്കേണ്ട സാഹചര്യം വന്നെത്തിയിരിക്കുന്നു. വായനക്കാരാൽ പിന്തുണയ്ക്കപ്പെടുന്ന ക്രൗഡ് ഫണ്ടിം​ഗിന്റെയും സബ്‌സ്‌ക്രിബ്ഷന്റെയും മാതൃക കേരളീയം ആ നിലയിൽ കൂടിയാണ് തിരഞ്ഞെടുത്തത്. ഒരു മാധ്യമത്തിന് സ്വതന്ത്രമായിരിക്കാൻ കഴിയുന്നത് വായനക്കാർ/ഉപയോക്താക്കളാൽ പിന്തുണയ്ക്കപ്പെടുമ്പോഴാണ്. അത്തരത്തിൽ നിലനിൽക്കുന്ന സ്വതന്ത്ര മാധ്യമങ്ങളെ പിന്തുണയ്ക്കാനും വിഭവ സഹായം നൽകാനും സന്നദ്ധരായ കൂട്ടായ്മകളും ദേശീയതലത്തിൽ ഇന്ന് സജീവമാണ്. അത്തരം സഹകരണങ്ങളുടെ പാതകൾ വെട്ടിത്തുറക്കുന്നതിനുള്ള ശ്രമങ്ങളും കേരളീയത്തിന് നേതൃത്വം നൽകുന്ന ‘കേരളീയം ട്രസ്റ്റ്’ എന്ന ലാഭേതര സംഘം സമാന്തരമായി നടത്തുന്നുണ്ട്. പരിഷ്കരണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോകുന്ന ഈ വേളയിൽ ഉള്ളടക്കങ്ങളുടെ കാമ്പും കരുത്തും മെച്ചപ്പെടുത്തുക എന്നതാണ് മുഖ്യ ദൗത്യം. അതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ് എന്ന നിലയിൽ, ഈ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിക്കാന്‍ വേണ്ടി കേരളീയം ഒരു എഡിറ്റർ-ഇൻ-ചീഫിനെ നിയമിക്കുകയാണ്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി. മുസഫര്‍ അഹമ്മദ് ആണ് ഈ ദൗത്യത്തിൽ നമ്മോടൊപ്പം ചേരുന്നത്. മൂന്ന് പതിറ്റാണ്ടായി മാധ്യമരം​ഗത്ത് പ്രവര്‍ത്തിച്ചിരുന്ന വി. മുസഫര്‍ അഹമ്മദ് കോളമിസ്റ്റും ഗ്രന്ഥകാരനും വിവർത്തകനുമാണ്. മാധ്യമം ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തിലും അദ്ദേഹം പ്രവർത്തിച്ചു. യാത്രാവിവരണത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘മരുഭൂമിയുടെ ആത്മകഥ’ എന്ന അദ്ദേഹത്തിന്റെ യാത്രാവിവരണത്തിന് ലഭിക്കുകയുണ്ടായി. മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചരിവിലൂടെ, ബങ്കറിനരികിലെ ബുദ്ധൻ എന്നീ പുസ്തകങ്ങളുടെ രചയിതാവ്. Camels in the Sky: Travels in Arabia എന്ന യാത്രാവിവരണം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദീർഘകാലത്തെ മാധ്യമപ്രവര്‍ത്തന പരിചയം പ്രൊഫഷണലായ മാറ്റങ്ങൾക്ക് ശ്രമിക്കുന്ന കേരളീയത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ഈ വിവരം വളരെ സന്തോഷത്തെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കട്ടെ. ലോകമെങ്ങും ഇന്‍ഡിപെന്‍ഡന്റ് ജേര്‍ണലിസത്തിന് പ്രാധാന്യവും പ്രസക്തിയും വര്‍ധിച്ചുവരുകയാണ്. പക്ഷെ, അത്തരത്തിൽ സാമൂഹ്യമാറ്റങ്ങൾക്ക് വേണ്ടി ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തനം പലതരത്തിൽ ഭീഷണികൾ നേരിടുന്നുമുണ്ട്. അതുകൊണ്ടുതന്നെ 25-ാം വർഷം ഏറെ ഉത്തരവാദിത്തങ്ങൾ നിറഞ്ഞതാണ്. സ്വതന്ത്രമായി തുടരാൻ വായനക്കാരുടെ സാമ്പത്തിക പിന്തുണകൾ കൂടുതലായി വേണ്ട കാലവും. ഒപ്പം കേരളീയം ഉള്ളടങ്ങൾ പുതിയ സമൂഹങ്ങളിലേക്ക് എത്തിക്കുന്നതിനും നിങ്ങളുടെ കൂടുതലായ പിന്തുണ വേണ്ടതുണ്ട്. കുത്തകവത്കരിക്കപ്പെട്ടതും ഉള്ളടക്ക നിബിഡവുമായ ഡിജിറ്റല്‍ ലോകത്തെ അതിസങ്കീര്‍ണ്ണ അല്‍ഗോരിതങ്ങളെ മറികടന്ന് കൂടുതല്‍ ഇടങ്ങളിലേക്ക് കേരളീയത്തെ വ്യാപിപ്പിക്കാൻ ഞങ്ങളും ശ്രമിക്കും. എക്കാലവും ഉണ്ടായിരുന്നപോലെ പുതിയ ടീമിനൊപ്പവും എല്ലാ ഉദ്യമങ്ങളിലും പങ്കാളിത്തമുണ്ടാകുമെന്ന പ്രതീക്ഷയിൽ.