text
stringlengths
496
215k
അമേരിക്കൻ റാപ്പറായ ജശെഹ്‌ ഡ്വെയ്ൻ റിക്കാർഡോ ഓൺഫ്രോയ് ജൂൺ 18 ന് ഫ്ലോറിഡയിലെ ഡീർഫീൽഡ് ബീച്ചിൽ ഒരു മോട്ടോർ സൈക്കിൾ ഡീലർഷിപ്പ് പുറത്തുവെച്ച് വെടിയേറ്റ് മരിച്ചിരുന്നു September 30, 2018 in Variety അമേരിക്കൻ റാപ്പറായ ജശെഹ്‌ ഡ്വെയ്ൻ റിക്കാർഡോ ഓൺഫ്രോയ് ജൂൺ 18 ന് ഫ്ലോറിഡയിലെ ഡീർഫീൽഡ് ബീച്ചിൽ ഒരു മോട്ടോർ സൈക്കിൾ ഡീലർഷിപ്പ് പുറത്തുവെച്ച് രണ്ടു തോക്കുധാരികളാൽ വെടിയേറ്റ് മരിച്ചിരുന്നു. മരണവുമായി ബന്ധപ്പെട്ട നാലു പേരെ അമേരിക്ക പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ പ്രോസിക്യൂഷൻ റാപ്പർ വെടികൊണ്ട് മരിക്കുന്ന വീഡിയോ പുറത്തുവിട്ടു. പൊതുജനങ്ങൾക്ക് വേണ്ടി ആദ്യമായി പ്രത്യക്ഷപ്പെട്ട റെക്കോർഡ് ചെയ്ത വീഡിയോയിൽ ഡ്വെയ്ൻ എങ്ങനെ ആണ് വെടികൊണ്ട് മരിച്ചതെന്ന് വ്യക്തമായി കാണാൻ സാധിക്കും. മോട്ടോർ സൈക്കിൾ ഡീലർഷിപ്പ് ഷോപ്പിനു ഉള്ളിലെ ക്ലിപ്പിൽ ഡ്വെയ്ൻ ഒരു അറ്റൻഡന്റിനോട് സംസാരിച്ചു നിക്കുമ്പോൾ രണ്ടു പേർ അയാളെ കുരിശ് ചെയ്തു പോകുന്നതും മാസ്ക്കുകൾ വാങ്ങുന്നതും കാണാൻ സാധിക്കും. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ കോൽക്കളിക്ക് ഒന്നാംസ്ഥാനം നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ്. കോട്ടയം ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് അരികെ ആർട്ടിസ്റ്റുകളായ റിയ ജോഷ്വായും, ടി.ആര്‍ ഉദയകുമാറും, വി.സതീശനും. LOAD MORE TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട തിരക്ക്. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച.
Home News Forthcoming Programs External Links SKSSF Institutions Online Classes Samastha Gallery Downloads Contact Us Follow Us ▼ ത്വലബ തർബിയ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു മലപ്പുറം : മതവിദ്യ നാളേക്ക് നന്മക്ക് എന്ന പ്രമേയത്തിൽ ഏപ്രിൽ പത്ത് മുതൽ മെയ് പത്ത് വരെ എസ്‌ കെ എസ്‌ എസ്‌ എഫ് ത്വലബാ വിങ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 'ത്വലബ തർബിയ' മതവിദ്യാഭ്യാസ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. തർബിയ ഡെ ആചരണം, അഡ്മിഷൻ സഹായങ്ങൾക്കായുള്ള ഹെൽപ്പ് ഡെസ്കുകൾ, ''വേ റ്റു പാരഡൈസ് എന്ന പേരിൽ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന ഓറിയന്റേഷൻ ക്ലാസുകൾ, മഹല്ലുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണം, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികൾ കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്നതാണ്. സെക്രട്ടറിയേറ്റ് ഇൻ ചാർജ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സൈഫുൽ അമീൻ കിടങ്ങഴി, ഹാഫിള് ഇർഷാദ് ഉപ്പള, ഷഫീഖ് എടക്കനാട്, റാഫി മുവാറ്റുപുഴ, മുനവ്വിർ കല്ലൂരാവി, മുസ്തഫ മാണിയൂർ, സംജീദ് കാളാട്, മുസമ്മിൽ കരുനാഗപ്പള്ളി, ഫള്ലു റഹ്മാൻ തിരുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു. ത്വലബ തർബിയ മതവിദ്യാഭ്യാസ ക്യാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.
E-Net ജനസേവനകേന്ദ്രത്തിന് Trade Marks Registry, Govt. Of India യുടെ അംഗീകാരം ലഭിച്ചു. Click here to View Certificate of Registration... അക്ഷയേതര ഓൺലൈൻ സർവ്വീസ് സ്ഥാപന ഉടമകളുടെ അസോസിയേഷൻ -FEDERATION OF I.T. EMPLOYEES (FITE) രൂപീകരിച്ചു E-Net ജനസേവനകേന്ദ്രത്തിന് Trade Marks Registry, Govt. Of India യുടെ അംഗീകാരം ലഭിച്ചു. Click here to View Certificate of Registration... അക്ഷയേതര ഓൺലൈൻ സർവ്വീസ് സ്ഥാപന ഉടമകളുടെ അസോസിയേഷൻ -FEDERATION OF I.T. EMPLOYEES (FITE) രൂപീകരിച്ചു E-Net ജനസേവനകേന്ദ്രത്തിന് Trade Marks Registry, Govt. Of India യുടെ അംഗീകാരം ലഭിച്ചു. Click here to View Certificate of Registration... അക്ഷയേതര ഓൺലൈൻ സർവ്വീസ് സ്ഥാപന ഉടമകളുടെ അസോസിയേഷൻ -FEDERATION OF I.T. EMPLOYEES (FITE) രൂപീകരിച്ചു ഗ്രാന്റ് ഇന്‍ എയ്ഡ് ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു കേരളത്തിലെ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ ആന്റ് എസ്റ്റാബ്ലിഷ്മെന്റ് കെയര്‍ ഹോം ഫോര്‍ മെന്റലി ഇന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന് 2020-2021 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്റ് ഇന്‍ എയ്ഡ് അനുവദിക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15 ന് വൈകുന്നേരം അഞ്ചു വരെ. വിശദ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. നിശ്ചിത തീയതി കഴിഞ്ഞതും നിബന്ധനകള്‍ പാലിക്കാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
ഉത്തമരായ കത്തോലിക്ക മാതാപിതാക്കളില്‍ നിന്നായിരുന്നു ബാര്‍ത്തലോ ലോംഗോയുടെ ജനനം. 1841 ഫെബ്രുവരി 11-ന് ഇറ്റലിയില്‍ ജനിച്ച അദ്ദേഹത്തെ ജപമാല ചൊല്ലുവാനും ദരിദ്രരെ സഹായിക്കാനും അമ്മ ചെറുപ്പത്തില്‍ തന്നെ അഭ്യസിപ്പിച്ചു. എന്നാല്‍ യൗവനകാലഘട്ടമായപ്പോഴേക്കും വിശ്വാസമുപേക്ഷിച്ച ബാര്‍ത്തലോ ഒരു സാത്താനിക പുരോഹിതനായി മാറി. ബാര്‍ത്തലോയുടെ പത്താമത്തെ വയസില്‍ സംഭവിച്ച അമ്മയുടെ മരണമാണ് വിശ്വാസത്തില്‍നിന്നകലാന്‍ കാരണമായത്. ഇറ്റലിയില്‍ അക്കാലത്ത് സജീവമായിരുന്ന കത്തോലിക്ക വിശ്വാസത്തിനെതിരായ ദേശീയ പ്രസ്ഥാനങ്ങളുമായുള്ള അടുപ്പം വിശ്വാസത്യാഗത്തിലേക്ക് മാത്രമല്ല സാത്താന്‍ ആരാധനയിലേക്കും അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചു. സന്തോഷവും സമാധാനവും പ്രതീക്ഷിച്ചുകൊണ്ട് സാത്താനാരാധകരുടെ പുരോഹിതനായി മാറിയ ബാര്‍ത്തലോയുടെ ജീവിതത്തില്‍ അതിന് നേര്‍വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചത്. ആത്മീയവും വൈകാരികവും മാനസികവുമായ അസ്വസ്ഥതകള്‍ അദ്ദേഹത്തെ പിടികൂടി. സാത്താനുമായുള്ള ചങ്ങാത്തം ബോധപൂര്‍വം തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക? എന്നാല്‍ ദൈവത്തിന്റെ അനന്തമായ പരിപാലനയാല്‍ ഫാ. ആല്‍ബര്‍ട്ടോ റേഡന്റ എന്നൊരു ഡൊമിനിക്കന്‍ വൈദികന്റെ പക്കലാണ് പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടിയുള്ള ബാര്‍ത്തലോയുടെ യാത്ര അവസാനിച്ചത്. ദൈവമാതൃഭക്തനായ ആ വൈദികന്റെ സഹായത്താല്‍ ബാര്‍ത്തലോ മാനസാന്തരപ്പെട്ട് ആഴമായ അനുതാപത്തോടെ കുമ്പസാരം നടത്തി സഭയിലേക്ക് തിരിച്ചുവന്നു. സാത്താന്‍ ആരാധകരുടെ ഒരു കൂട്ടായ്മയില്‍ ചെന്ന് അവരുടെ തെറ്റുകള്‍ ഓര്‍മിപ്പിക്കുകയും സത്യവിശ്വാസത്തിലേക്ക് മടങ്ങിവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുവാന്‍ തക്കവിധമുള്ള തീക്ഷ്ണത ബാര്‍ത്തലോയില്‍ നിറഞ്ഞു. അഭിഭാഷകനായി ജോലി ചെയ്തിരുന്ന ബാര്‍ത്തലോ മാനസാന്തരാനുഭവത്തില്‍ വന്നതിനെ തുടര്‍ന്ന് ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ അംഗമായി ബ്രദര്‍ റൊസാരിയോ എന്ന പേര് സ്വീകരിച്ചു. സാത്താന്റെ മതം തെറ്റുകളുടെ ഒരു വലയാണെന്നും താന്‍ അത് ഉപേക്ഷിച്ചതായും യുവജനകൂട്ടായ്മകളില്‍ കടന്നു ചെന്ന് ബാര്‍ത്തലോ സാക്ഷ്യം നല്‍കി. ഫാ. റേഡന്റയുടെ നിര്‍ദേശപ്രകാരം തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി അദ്ദേഹം രോഗികളെയും ദരിദ്രരെയും ശുശ്രൂഷിക്കാനാരംഭിച്ചു. ആത്മഹത്യയില്‍നിന്ന് രക്ഷപ്പെട്ടപ്പോള്‍… ഒരിക്കല്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി പോംപൈ എന്ന നഗരത്തിലേക്ക് അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടതായി വന്നു. അസാന്മാര്‍ഗികതയിലും അന്ധവിശ്വാസങ്ങളിലും ദാരിദ്ര്യത്തിലും കഴിഞ്ഞിരുന്ന അവിടുത്തെ ജനങ്ങളുടെ ആത്മീയ ശോചനീയാവസ്ഥ അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചു. തന്റെ ഭൂതകാലജീവിതത്തെക്കുറിച്ചുള്ള കുറ്റബോധം ഈ കാഴ്ച അദ്ദേഹത്തില്‍ ജനിപ്പിച്ചു. അതിനെക്കുറിച്ച് ബാര്‍ത്തലോ ഇപ്രകാരം പറയുന്നു- ”ഒരിക്കല്‍ പോംപൈ നഗരത്തിന് സമീപമുള്ള അര്‍പായിയ എന്ന സ്ഥലത്തെ വയലില്‍കൂടി നടക്കുമ്പോള്‍ സാത്താന്റെ പുരോഹിതനായ എന്റെ പൂര്‍വകാലത്തെക്കുറിച്ച് ഞാന്‍ ഓര്‍ത്തു. അതിനെക്കുറിച്ച് ചിന്തിക്കരുതെന്ന് ഫാ. ആല്‍ബര്‍ട്ടോ പറഞ്ഞിരുന്നെങ്കിലും അതിനെ അതിജീവിക്കുവാന്‍ എനിക്ക് സാധിച്ചില്ല. ക്രിസ്തുവിന്റെ പൗരോഹിത്യം നിത്യമായിരിക്കുന്നതുപോലെ സാത്താന്റെ പൗരോഹിത്യവും നിത്യമായിരിക്കുമോ എന്ന ഭീതി എന്നില്‍ നിറഞ്ഞു. ഒരുപക്ഷേ ഇപ്പോഴും സാത്താന്റെ അടിമയായിരിക്കുമെന്നും സാത്താന്‍ എന്നെ നരകത്തില്‍ കാത്തിരിപ്പുണ്ടാവുമെന്നുമുള്ള ഭയം എന്നെ കീഴ്‌പ്പെടുത്തി. നിരാശയില്‍ അകപ്പെട്ട് ആത്മഹത്യയ്‌ക്കൊരുങ്ങിയ എന്റെ കാതുകളില്‍ പെട്ടന്ന് വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ അമ്മ നല്‍കിയ വാഗ്ദാനം മുഴങ്ങി- ‘ജപമാല പ്രചരിപ്പിക്കുന്ന വ്യക്തി ഒരിക്കലും നശിച്ചുപോവുകയില്ല.’ ജപമാലഭക്തി പ്രചരിപ്പിക്കാതെ ഞാന്‍ ഈ ലോകം വിട്ടുപോവുകയില്ല എന്നും അങ്ങനെ ഞാന്‍ രക്ഷിക്കപ്പെടുമെന്നും ഞാന്‍ എന്നോടുതന്നെ പറഞ്ഞു. ആ നിമിഷത്തില്‍ ത്രികാലജപം ചൊല്ലുന്നതിനായുള്ള ദൈവാലയ മണി മുഴങ്ങി. സ്വര്‍ഗം എന്റെ തീരുമാനത്തിന് നല്‍കിയ കയ്യൊപ്പായിരുന്നു അത്.” ബാര്‍ത്തലോയുടെ ഭയത്തിനും നിരാശക്കും സ്വര്‍ഗം നല്‍കിയ മരുന്നായിരുന്നു ജപമാലഭക്തി. മറിയത്തോടുള്ള വണക്കവും സ്‌നേഹവും പ്രചരിപ്പിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു തുടര്‍ന്നുള്ള ആ ജീവിതം. സാത്താനുമായുള്ള ബന്ധം എന്നേക്കും അവസാനിപ്പിക്കുന്നതിനുള്ള ഉപകരണമായി അദ്ദേഹത്തിന് ജപമാല മാറി. ആദ്യമായി പോംപൈയിലെ ജനങ്ങളെയാണ് ബാര്‍ത്തലോ ജപമാല ചൊല്ലുവാന്‍ പഠിപ്പിച്ചത്. 1873-ല്‍ അദ്ദേഹം പോംപൈയില്‍ സംഗീതവും മത്സരങ്ങളും വെടിക്കെട്ടും ഉള്‍പ്പെടുത്തിക്കൊണ്ട് ആഘോഷകരമായ ഒരു ജപമാല ആചരണം സംഘടിപ്പിച്ചു. 1875-ല്‍ ഇടവക മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി വൈദികരെ കൊണ്ടുവന്ന് ജപമാലഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഘോഷണങ്ങള്‍ സംഘടിപ്പിച്ചു. ആ മിഷന്റെ അവസാനം അദ്ദേഹം പോംപൈ നഗരത്തില്‍ സ്ഥാപിച്ച ജപമാലകൂട്ടായ്മയ്ക്കായി പരിശുദ്ധ മറിയം വിശുദ്ധ ഡൊമിനിക്കിനും വിശുദ്ധ കാതറൈനുമായി ജപമാല നല്‍കുന്ന ഒരു ചിത്രവും അദ്ദേഹം നല്‍കി. നിരവധി അത്ഭുതങ്ങള്‍ക്ക് കാരണമായ ആ ചിത്രം ഇന്ന് പൊന്തിഫിക്കല്‍ തീര്‍ത്ഥാടനകേന്ദ്രമായ ഔര്‍ ലേഡി ഓഫ് ദി റോസറി ഓഫ് പോംപൈ ബസിലിക്കയില്‍ സ്ഥിതി ചെയ്യുന്നു. മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനോടൊപ്പം മറ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ബാര്‍ത്തലോ വ്യാപൃതനായി. പോംപൈ നഗരത്തിലെ അനാഥരായ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ഡൊമിനിക്കന്‍ സന്യാസിനിമാരുടെ ഒരു സഭ അദ്ദേഹം സ്ഥാപിച്ചു. ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചുമതല ബ്രദറുമാരെ ഏല്‍പ്പിച്ചു. ബാര്‍ത്തലോയുടെ ഡോക്ടറായിരുന്ന ജോസഫ് മൊസ്‌കാറ്റിയിലേക്കും അദ്ദേഹത്തിന്റെ ജപമാലഭക്തി പടര്‍ന്നു. വിശുദ്ധനായി വണങ്ങപ്പെടുന്ന ജോസഫ് മൊസ്‌കാറ്റിയുടെ ജീവിതം ജപമാലയോടുള്ള പ്രണയത്തിന്റെ മറ്റൊരു കഥയാണ്. 1926-ല്‍ ഒക്‌ടോബര്‍ 5-ാം തിയതി ജപമാല പ്രാര്‍ത്ഥനകളുടെ മധ്യേ ബാര്‍ത്തലോ ലോംഗോ അന്തരിച്ചു. 1980 ഒക്‌ടോബര്‍ 26-ാം തിയതി ബാര്‍ത്തലോ ലോംഗോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ഇപ്രകാരം വിശേഷിപ്പിച്ചു ‘മാന്‍ ഓഫ് മേരി’ (മറിയത്തിന്റെ മനുഷ്യന്‍). അതെ ബാര്‍ത്തലോ ലോംഗോ മറിയത്തിന്റെ മനുഷ്യനായിരുന്നു, ജപമണികള്‍ എന്ന ഗോവണിയിലൂടെ നരകത്തില്‍നിന്ന് സ്വര്‍ഗത്തിലേക്ക് ഓടിക്കയറി മറിയത്തിന്റെ ആ മനുഷ്യന്‍.
കൊല്ലം: സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്സിലെ പ്രതികളെ ഇരവിപുരം പോലീസ് പിടികൂടി. തെക്കേവിള കട്ടിയിൽ കിഴക്കതിൽ വിശാഖ്(18), തെക്കേവിള കുറ്റിയിൽ തൊടിയിൽ ചിന്നു ഭവനിൽ അജിത്ത്(19), ഇരവിപുരം വാളത്തുങ്കൽ കട്ടിയിൽ പുത്തൻ വീട്ടിൽ നീലകണ്ഠൻ(18) എന്നിവരാണ് പൊലീസ് പിടിയിൽ ആയത്. തെക്കേവിള സാഗരികത്തിൽ ധന്യയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറിന്റെ സീറ്റ് കുത്തി തുറന്ന് ഉള്ളിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും 2 കുപ്പി വിദേശ മദ്യവും മോഷ്ടിച്ച കുറ്റത്തിനാണ് ഇവർ പിടിയിൽ ആയത്. TOP RELATED NEWS പാലക്കാട് പെൺകുട്ടിയെ കാണാതായി; സ്കൂളിലെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി മലപ്പുറം വള്ളുവമ്പ്രം പിഞ്ചുകുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ് ജില്ലയില്‍ വീണ്ടും വന്‍ ലഹരി വേട്ട:അതി മാരക ലഹരിമരുന്നായ എംഡിഎംഎ യുമായി മൂന്നംഗ ലഹരി കടത്തു സംഘം പിടിയിൽ പിടിയിലായത് പുറങ്ങ് കാഞ്ഞിരമുക്ക് പെരുമ്പടപ്പ് ഐരൂർ സ്വദേശികൾ പിടികൂടിയത് അന്താരാഷ്ട്രമാര്‍ക്കറ്റിൽഅഞ്ചു ലക്ഷം രൂപയോളം രൂപ വിലവരുന്ന 50 ഗ്രാം ക്രിസ്റ്റല്‍ MDMA
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
‘Difference and Repetition’ എഴുതിയ കാലം തൊട്ട് ദില്യൂസ് പറഞ്ഞത്, പഴയപടി തത്ത്വചിന്തയെപറ്റി ഒരു പുസ്തകം എഴുതാൻ അസാധ്യമായിരിക്കുന്നു എന്നാണ്. ഒരുപക്ഷേ അതൊരു കുറ്റാന്വേഷണ നോവൽ പോലെയോ ശാസ്ത്ര കഥയെപ്പോലെയോ ഒക്കെയാണ്. തികച്ചും പ്രാദേശികവും അനുനിമിഷം മാറിമറിയുന്നതുമായ പ്രശ്നങ്ങൾക്കുള്ള ഉടൻപരിഹാരങ്ങൾ തേടൽ ‘here-and-now’. പക്ഷെ ശാസ്ത്രത്തെ കുറിച്ച് ദില്യൂസ് ഇവിടെ സംസാരിക്കുന്നത് ‘ശാസ്ത്രീയമായല്ല’ എന്നത് ഉത്തമബോധ്യത്തോടെയാണ്. സമാനമായി, ATP (എ തൗസന്റ് പ്ലാച്യൂസ്) യിൽ പറയുന്നതാകട്ടെ ‘ഒരു നിലയ്ക്കും ശാസ്ത്രം എന്ന അവകാശവാദം ഇതിനില്ല എന്നാണ്. പുസ്തകം അല്ലാത്തപ്പോഴും എന്തുകൊണ്ടാണ് ദില്യൂസും ഗത്താരിയും സ്വന്തം പേര് പുസ്തകത്തോടൊപ്പം ചേർത്തത് എന്നതിന് ‘തികച്ചും ശീലം ഒന്നുകൊണ്ടു മാത്രം’ എന്നായിരിന്നു മറുപടി. “We are writing this book as a rhizomes, it is composed of plateaus.” (ATP) ഇതിനു നിയതമായ ആദ്യവും മദ്ധ്യവും അന്ത്യവും ഒന്നുമില്ല. ഭൂകാണ്ഡങ്ങൾക്ക് (Rhizome) തുടക്കവും ഒടുക്കവും ഒന്നുമില്ലല്ലോ, അതെപ്പോഴും നടുക്കാണ് – വസ്തുക്കൾക്കും ഉണ്മകൾക്കു’മിടയ്ക്ക്’ – Intermezzo. എങ്ങനെയാണ് ‘പുതുമ’ സൃഷ്ടിക്കാൻ കഴിയുക എന്ന സമസ്യ കലാകാരന്മാരെ എന്നും അലട്ടിയിരുന്നതാണ്. ക്ളീഷേകൾ ഒഴിവാക്കണം. പറഞ്ഞുപഴകിയ വാക്കുകളും, വരകളും ഒന്നും പാടില്ല, പുതുമയ്ക്കായുള്ള യുദ്ധംതന്നെയാണ് ഒരർത്ഥത്തിൽ കല. എന്നാൽ സാമ്പ്രദായിക ചിന്തയാകട്ടെ ‘സാമാന്യബോധം’ (commonsense) ‘ഉയർന്ന ബോധം’ (good-sense) തുടങ്ങിയ മാതൃകകളെ ഇളക്കം തട്ടാതെ പരിപാലിക്കാൻ സദാ ജാഗരൂകമാണ്. ഇത് പുതിയ സംകല്പനങ്ങൾ സൃഷ്ടിക്കുക എന്നത് ശ്രമകരമാക്കി മാറ്റുന്നു. ‘Philosophy’s job is to create concepts, with their own necessity……they are singularities…..It is perfectly easy to think without concepts, but as soon as there is concepts, there is genuine philosophy (Negotiations). ‘ആളുകൾചിലപ്പോൾ സങ്കീർണമായ വാക്കുകൾ പ്രയോഗിക്കുന്നത് ട്രെൻഡി ആകാൻ വേണ്ടിയാണെന്ന് വിമർശിക്കാറുണ്ട്, അത് വിദ്വേഷംപറച്ചിൽ മാത്രമല്ല വിഡ്ഢിത്തം കൂടിയാണെന്ന് പറയാതെ വയ്യ. കാരണം ‘ഒരു സംപ്രത്യയത്തിന് ചിലപ്പോൾ പുതിയ വാക്ക് ആവശ്യം വരും. ചിലപ്പോൾ അതിന് ഒരു സാധാരണ വാക്കിന് അനന്യമായ അർത്ഥം നൽകാൻ കഴിഞ്ഞെന്നും വരും’ എന്ന് ദില്യൂസ് അതേ പുസ്തകത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി പറയുന്നുണ്ട്. മുൻകൂർ നിശ്ചയിച്ച മാതൃകയിൽ കാര്യങ്ങൾ ഉറപ്പിച്ചു നിർത്തുന്നതിനു പകരം ‘സംഘാതങ്ങൾക്കും’ ‘മാറ്റത്തിനും’ പ്രാമുഖ്യം കൊടുക്കുന്നതുകൊണ്ടുതന്നെ ATP ഉടനീളം പുതിയ സംകല്പനങ്ങൾ നിറഞ്ഞതാണ്. അത് എങ്ങനെ ഉപയോഗിക്കണം എന്നതിനുള്ള ‘user guide’ എന്ന് വേണമെങ്കിൽ ‘Rhizome Plateau’നെ വിളിക്കാം. പുസ്തകങ്ങൾ നട്ടെല്ലും താളുകളും ഉള്ള മരങ്ങൾ തന്നെയാണ്. വൃക്ഷ-പുസ്തക (Tree Book) ങ്ങളും ഭൂകാണ്ഡ പുസ്തകങ്ങളും(Rhizome Book) ഉണ്ട്. വൃക്ഷ പുസ്തകങ്ങൾ തന്നെ ചിലത് നാരായവേരുകൾ (Taproot Books) ഉള്ളതും മറ്റുചിലത് തായ് വേരുകൾ (Fasciculated Root books) പടർന്നതുമാണ്. ആദ്യത്തെതിൽ ആകട്ടെ എഴുത്തുകാരനിലും അർത്ഥത്തിലും സകലതും സുഭദ്രമാണ്. പുസ്തകം ലോകത്തെ വിശ്വസ്ഥതയോടെ പകർത്തുന്നു. എന്നാൽ മറുഭാഗത്തുള്ളത് തായ് വേർ പടല പുസ്തകങ്ങൾ ലോകത്തെ അതുപടിപകർത്താൻ Taproot books ന്റെ കഴിവിനെ അവിശ്വസിക്കുകയും ആ അവിശ്വാസത്തെ അതിന്റെ ബലമാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. തായ് വേരുകൾ പലതാണ്. അതിന്റെ അർത്ഥവും അതുപോലെ നീട്ടിവയ്ക്കപ്പെടലും പലവിധം വ്യാഖ്യാനങ്ങൾക്കു വഴിവയ്ക്കുകയും ചെയ്യുന്നു .ആദ്യത്തെതിൽ വേര് -പ്രപഞ്ചം ആണെങ്കിൽ രണ്ടാമത്തെതിലെ തായ് വേരുകൾ കുഴഞ്ഞുമറിഞ്ഞ പ്രപഞ്ചത്തിന്റെ പ്രതിനിധാനം ആണ്. ലോകം ആകെ കുഴഞ്ഞു മറിഞ്ഞതാണ്. പക്ഷെ പുസ്തകത്തിന് അപ്പോഴും കുഴഞ്ഞുമറിഞ്ഞ ലോകത്തെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നു! !’radical chaosmos rather than root-cosmos. (ATP) അപ്പോൾ, Rhizomeന്റെ ഒരു സവിശേഷത ‘കണക്ടബിലിറ്റി’ ആണ്. ഇവിടെ ശ്രദ്ധിക്കേണ്ടത് ഇവിടെ ‘ബന്ധങ്ങൾ’ ഒരു അധികാരഘടനയ്ക്ക് അനുക്രമമായി സംഭവിക്കുന്നതല്ല മറിച്ച് പൂർവ നിശ്ചിതമല്ലാത്തതും പരീക്ഷണോന്മുഖവുമാണ്. Rhizomeലെ ബന്ധങ്ങൾ എപ്പോഴും ഇടം വലം, മേൽ കീഴ് നോക്കാതെ എപ്പോഴും പെരുകിക്കൊണ്ടിരിക്കുന്നതാണ്. Always in the middle. ATP ഉദാഹരണമായെടുത്താൽ, ഒരു പുസ്തകം ക്രമത്തിൽ വായിക്കാൻ പാകത്തിന് അടുക്കിവച്ചതല്ലെങ്കിൽ എന്തു ചെയ്യും? ഏതുതരം ‘ബന്ധിപ്പിക്കൽ’ ആണ് താളുകൾക്കിടയിൽ, വാക്കുകൾക്കിടയിൽ സാധ്യമാവുക? ഒരു പുസ്തകത്തെ കൊണ്ട് എന്തു കഴിയും? നമ്മൾ ഇങ്ങനെ സൃഷ്ടിക്കുന്ന ബന്ധങ്ങളെ ആണ് D&G ‘lines of flight’ അഥവാ പലായനപഥങ്ങൾ എന്നു വിളിക്കുന്നത്. ഇവിടെയാണ് ‘പുതിയത്’ സൃഷ്ടിക്കപ്പെടുന്നത്. എന്താണ് ബന്ധങ്ങൾ കൊണ്ടുള്ള പരീക്ഷണവും ‘പുതുമ’ സ്രൃഷ്ടിക്കലും? ഉദാഹരണമായി ATPയിലെ ഒരു ഖണ്ഡത്തെ അതിന്റെ തന്നെ മറ്റൊരു ഖണ്ഡവുമായി ബന്ധിക്കണമെന്നു യാതൊരു നിർബന്ധവുമില്ല. അതിനോട് ഒരു മരമോ ഒരു പാട്ടോ ഒരു ഗണിതസൂത്രവാക്യമോ ചേർത്താൽ എങ്ങനെയിരിക്കും? ഭാഷയിലേക്ക് കടന്നാൽ അതിനെ ഒരു ചിഹ്നവ്യവസ്ഥയിൽ ഒരുക്കുകയാണ് ഘടനാവാദചിന്തകൾ ചെയ്യുന്നത്. പക്ഷെ അത് വസ്തുക്കളുടെയും, അധികാരത്തിന്റെയും, വാക്കുകളുടെയും ഭൂമിശാസ്ത്രത്തിന്റെയും ബഹുലമായ മിശ്രിതമാണ്. ഭാഷയുടെ അമൂർത്തഘടനയെ വേർതിരിച്ചെടുക്കാനാണ് ഭാഷാശാസ്ത്രത്തിന്റെ ഉത്സാഹം മുഴുവൻ. ഭാഷാശാസ്ത്ര ധാരണകൾക്ക് വിപരീതമായി ഗത്താരിയും ദില്യൂസും പറയുന്നത് ‘ ഭാഷാശാസ്ത്രമാതൃകകളോടുള്ള നമ്മുടെ വിമർശനം ‘അത് അമൂർത്തമാണ് എന്നതല്ല, മറിച്ച് അതിനിയും വേണ്ടത്രയും അമൂർത്തമായിട്ടില്ല എന്നാണ്, അത് ഭാഷയെ ഒരു പ്രസ്താവനയുടെ ആർത്ഥികവും പ്രായോഗികവുമായ ഉള്ളടക്കവുമായും പറച്ചിലിന്റെ സംഘാത്മക സംയുക്തവുമായും (Collective assemblage of enunciation) സാമൂഹിക ക്ഷേത്രത്തിന്റെ സൂക്ഷമ (സുഷമ)രാഷ്ട്രീയ സാകല്യവുമായും ബന്ധിപ്പിക്കുന്ന അമൂർത്തയന്ത്രമായി (Abstract Machine) പരിവർത്തിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ്’. ഇവിടെ അമൂർത്തം എന്നത് മൂർത്തം (concrete) എന്നതിന്റെ വിപരീതം അല്ല, മറിച്ച് വ്യതിരിക്തം (discrete) എന്നതിന്റെ ആണ്. ഭാഷ ഇവിടെ വാക്കുകളുടെയും വസ്തുക്കളുടെയും നൈരന്തര്യമാകുന്നു. ഒരു ഭാഷ ദൃഢീകരിക്കപ്പെടുന്നത് ഒരു ഇടവകയേയും രൂപതയേയും മൂലധനത്തെയും ഒക്കെ ചുറ്റിപ്പറ്റിയാണ്. അതൊരു മുള പൊട്ടൽ ആണ്. അത് രൂപമെടുക്കുന്നതാകട്ടെ ഭൗമാന്തർവളർച്ചകളും ഒഴുക്കുകളും ചേർന്ന്, ഒരു നദീതടത്തിനോ റെയിൽവേ പാളത്തിനോ നെടുകെ, ഒരു എണ്ണപ്പൊട്ട് പോലെ പടർന്ന്’ ഒക്കയാണ്. (ATP) ‘വ്യവഹാരം’ അതിൽതന്നെ ഒരു Rhizome ആണെന്ന് കാണാം. ചിഹ്നശൃംഖലകളും, അധികാര സ്ഥാപനങ്ങളും, കല, ശാസ്ത്രം,സമൂഹ്യമുന്നേറ്റങ്ങൾ, അവയുടെ അനുബന്ധ സാഹചര്യങ്ങൾ; അവയെല്ലാം വ്യവഹാരത്തിനകത്ത് തമ്മിൽ ബന്ധം സ്ഥാപിക്കുന്നതിനാൽ അടിസ്ഥാനപരമായി അതൊരു ‘heterogeneous reality’ ആണെന്ന് പറയാം. മാതൃഭാഷ എന്നത് പലഭാഷാഭേദങ്ങൾക്ക് ഇടയിൽ ഒന്നിന്റെ അധികാരം കൈയേൽക്കൽ മാത്രമാണ്. അത് മാനക ഭാഷയെന്ന തോന്നൽ ഉണ്ടാകുന്നു. ‘There is no mother tongue, only a power takeover by a dominant language within a political multiplicity’ (ATP). Rhizomeലെ ഒരു ഘടകത്തിന് മറ്റേതുമായും ചേരാനുള്ള ശേഷി ഉണ്ട്. ഇവിടെ felt, fabric ഇവ തമ്മിലുള്ള വ്യത്യസം ഓർക്കുന്നത് നന്നാകും. (1) ഫാബ്രിക് Rhizomeന് ഉദാഹരണമായി എടുക്കാം. അതിലെ ഊടും പാവും ഒരിക്കലും കൂടി ചേരുന്നില്ല, എന്നാൽ ഒരു Feltലെ സ്ഥിതി വിഭിന്നമാണ്. അതിലെ ഇഴനാരുകൾ മറ്റേതൊന്നുമായും ചേരാനും തീർത്തും ആകസ്മികമായ ബന്ധങ്ങൾ സ്രൃഷ്ടിക്കുവാനും ശേഷിയുള്ളവ ആണ്. പലദിക്കുതിരിഞ്ഞ ഇത്തരം ചേർച്ചകളുടെ എണ്ണക്കൂടുതൽ ആണ് Feltന്റെ ശേഷിയുടെ അടിസ്ഥാനം തന്നെ. എന്നാൽ Feltന്റെ ഘടകങ്ങൾ Rhizomeൽ നിന്നും ഭിന്നമായി തികച്ചും ഏകാത്മകമാണ് (Homogeneous). എന്നാൽ ബഹുലതകൾ തമ്മിലുള്ള ബന്ധവുമാണ് Rhizomeന്റെ സവിശേഷത. അനേകത (Multiplicity) ആണ് മറ്റൊരു Rhizome സവിശേഷത. ഇവിടെ ഏകം/അനേകം എന്ന ദ്വന്ദം ഒഴിവാക്കാൻ ദില്യൂസും ഗത്താരിയും ശ്രമിക്കുന്നു. സാമ്പ്രദായിക രീതിയിൽ പലതുകൾ എപ്പോഴും ഒന്നിന് കീഴടങ്ങി നിൽക്കുകയും അത് വൃക്ഷരീതിയിൽ ഏകീകരിക്കപെടുകയും ചെയ്യുന്നു. പുതുതായി ഒന്നും രൂപമെടുക്കുന്നില്ല, എല്ലാം ഒന്നിന്റെ പ്രതിരൂപം മാത്രമാകുന്നു. പലതുകളിൽ ഉള്ള വ്യതിയാനങ്ങൾ ഒന്നും ഏശാത്ത ‘അതീത(ത)ത്ത്വമായി’ നിലകൊള്ളുന്ന ഒന്നിൽ നിന്നും ഭിന്നമാണ് ‘Rhizome’. അതിൽ ഭിന്നതകൾ മുൻകൂർ ഘടനയില്ലാതെ സഹവസിക്കുന്നു. Rhizome സ്വയം സംഘാടനക്ഷമമാകയാൽ അതിനെ ‘ഏകീകരിക്കാൻ’ ഒരു ഘടനയുടെയും അതുവഴി അതിനോട് മറ്റൊരു മാനത്തെയും കൂട്ടിച്ചേർക്കേണ്ട ആവശ്യവുമില്ല. ഘടനാവൽകരണവും, ഏകീകരണവും സൂചകത്താൽ അതിനിർണ്ണയിക്കപ്പെടുന്നതോ (over-coding) സമാനമായ കർതൃത്ത്വവൽകരണപ്രക്രിയയുടെ അനന്തരഫലമോ ആണ്. Feltലെ ഇഴനാരുകൾ പോലെയും, അവയുടെ അവിചാരിത സമാഗമങ്ങൾ പോലെയും ഒരു ‘Rhizomatic Multiplicity’യിൽ മുൻ നിശ്ചിത ബിന്ദുക്കളോ, സ്ഥാനങ്ങളോ ഇല്ല. ‘A multiplicity has neither subject nor object, only determinations, magnitudes and dimensions that cannot increase in number without multiplicity changing in nature.’ (ATP) പാശ്ചാത്യചിന്തയുടെ ‘വൃക്ഷമാതൃക’യ്ക്കെതിരെ ‘ഭൂകാണ്ഡത്തെ’ സ്ഥാപിക്കുകയാണ് D&G. ജ്ഞാന വൃക്ഷം, ബൈബിളിലെ ഉല്പത്തിയും ആദിപാപവും, വംശാവലിവൃക്ഷം ഒക്കെ ‘വൃക്ഷമാതൃക’ യിൽ ആണ് തളിർത്തുനിൽക്കുന്നത് എന്നു കാണാം. ഇന്ത്യയിലെ ജാതിവ്യവസ്ഥ എടുത്താൽ ‘ജാതി’ മരങ്ങളിലെന്നപോലെ ജാതികളും ഉപജാതികളും ആയി വേർപിരിയുന്നു. മരത്തിന്റെ വേരുകളും ചില്ലകളും ഫലങ്ങളും ഒക്കെ ദേശത്തെയും വ്യക്തിസ്വത്വത്തെയും ഭാവിയെയും ഒക്കെ അടയാളപ്പെടുത്താൻ നമ്മൾ അതേപടി പകർത്തുന്നു. നമുക്ക് വ്യക്തികൾക്കും വസ്തുക്കൾക്കുമൊക്കെ ഉൽഭവവും ലക്ഷ്യവും ഒക്കെ നിർബന്ധമാണ്. ‘എവിടുന്നു വരുന്നു? എങ്ങോട്ട് പോകുന്നു?എന്തായിത്തീരുന്നു’ എന്നീ ചോദ്യങ്ങൾ തീർത്തും പ്രയോജനരഹിതമാണെന്നു D&G പറയും, പകരം അതെങ്ങനെ, എന്തിനൊപ്പം പ്രവർത്തിക്കുന്നു? ബന്ധങ്ങൾകൊണ്ട് എന്തു ഫലമുണ്ടായി? ഇതൊക്കെയാകും അവരുടെ ചോദ്യങ്ങൾ. ഇവിടെ ഭവശാസ്ത്രത്തിനും, സത്താവാദം, ലക്ഷ്യവാദം എന്നിവയ്ക്കുമൊക്കെ അപ്പുറം, D&G മുന്നോട്ടുവയ്ക്കുന്ന ‘നൊമാഡോളജി’ പാശ്ചാത്യ ചിന്തയിൽ നിന്നു തന്നെയുള്ള ഒരു വിച്ഛേദനമാണ്. ബഷിലാദ് (Gaston Bachelard) പറയുമ്പോലെയെങ്കിൽ ‘ഭാവനതന്നെ ഒരു വൃക്ഷമാണ്’, അപ്പോൾ മിത്തും ആഖ്യാനങ്ങളും മാത്രമല്ല തത്ത്വചിന്തയിലും, ശാസ്ത്രത്തിലും മുഴുവൻ ‘മരങ്ങൾ’ തല ഉയർത്തി നിൽക്കുന്നത് കാണാം. വൃക്ഷനിബിഢത മനസ്സിലാക്കാൻ പ്രൊഫൈറിയുടെ ‘കുടുംബവൃക്ഷ’ത്തിലേക്കും, (Family tree Porphyry – അത് ജീനസ്സും സ്പീഷിസും ആയി വേർപിരിയുന്നു) തിയോദുൽഫിയുടെ ‘ജ്ഞാനവൃക്ഷത്തിലേക്കും’ ലമാർക്ക്, ബഫൻ തുടങ്ങിയവരുടെ പ്രകൃതിചരിത്രത്തിലേക്കും ഡാർവിന്റെ പരിണാമവൃക്ഷത്തിലേക്കും എല്ലാം ഒന്നു കണ്ണോടിച്ചാൽ മതിയാകും. ‘തത്ത്വചിന്ത അതിന്റെ സമഷ്ടിയിൽ വൃക്ഷസമാനമായ ഒന്നാണെന്ന് കാണാം. അതിന്റെ വേരുകൾ, അതിഭൗതികവാദവും; തടി, ഭൗതികവാദവും; അതിൽനിന്നുള്ള ശാഖകൾ മറ്റു ശാസ്ത്രങ്ങളും; അതിനെ വൈദ്യശാസ്ത്രം, യന്ത്രശാസ്ത്രം, ധാർമ്മികശാസ്ത്രം എന്നിവയിലേക്ക് ചുരുക്കാം എന്നു തോന്നുന്നു’ എന്ന ദെക്കാർത്തെയുടെ വാക്കുകൾ പശ്ചാത്യചിന്തയുടെ തന്നെ വിധിനിർണ്ണയിക്കുന്നവ ആയിരുന്നു. സൊസ്യൂർ, ചിഹ്നങ്ങളുടെ സ്വച്ഛാപരത വിശദീകരിക്കുന്നത് തന്നെ ‘മര’ത്തെ ഉദാഹരിച്ചാണ്. ചോംസ്കി തന്റെ ‘ജനറേറ്റിവ് ഗ്രാമറിലും’ വാക്കുകളെ അടുക്കിവച്ചിരിക്കുന്നത് ‘വൃക്ഷമാതൃകയിൽ’ ആണ്. ഇവിടെയൊക്കെ വൃക്ഷത്തിനുള്ള വർഗീകരണ, പ്രതീക മൂല്യങ്ങൾ എടുത്തുപറയേണ്ടതാണ്. നമ്മൾ എങ്ങനെ ചിന്തിക്കുന്നു എന്നു ഇതു നിർണ്ണയിക്കുന്നു, അതിലൂടെ ലോകത്തെ അറിയുകയും അനുഭവിക്കുകയും വേർതിരിക്കുകയും വർഗീകരിക്കുകയും ക്രമീകരിക്കുകയും ഒക്കെ ചെയ്യുന്നു. ഈ വൃക്ഷമാതൃകയാണ് നമ്മുടെ മനസ്സിൽ നിന്ന് തന്നെ പിഴുതെറിയാൻ ദില്യൂസും ഗത്താരിയും ശ്രമിക്കുന്നത്. ‘നമ്മൾ മരങ്ങളെകൊണ്ട് തളർന്നിരിക്കുന്നു’ എന്ന് അവർ പറയും. പക്ഷെ ‘വൃക്ഷ ചിന്തയുടെ’ പ്രശ്നങ്ങൾ എന്തൊക്കെയാണ്? വൃക്ഷമാതൃക മുൻകൂർ നിശ്ചയിച്ചപ്രകാരം അനുകരണത്തിന്റെയും സാദൃശ്യത്തിന്റെയും അടിസ്ഥാനത്തിൽ സൗകര്യപൂർവം ചിലതിനെമാത്രം തിരഞ്ഞെടുത്തും മറ്റുചിലതൊക്കെ ഒഴിവാക്കിയും ലോകത്തെ പകർത്തുന്നു. പക്ഷെ അത് ലോകത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. യഥാർത്ഥത്തിൽ ലോകം തന്നെ ഒരു വൃക്ഷത്തിന്റെ ഛായയിൽ പുനരുൽപാദിപ്പിക്കപെടുകയാണ്. ഭാഷയും അബോധവും തലച്ചോറും അധികാരവും എല്ലാം അങ്ങനെ വൃക്ഷരൂപം കൈക്കൊള്ളുന്നു. മറ്റൊരു പ്രശ്നം അതിന്റെ ദ്വന്ദ്വയുക്തിയാണ്. ആരംഭത്തിൽ, ഒന്നിൽ തുടങ്ങി അത് രണ്ടാകുന്നു. അത് വീണ്ടും ഇരട്ടിക്കുന്നു. അങ്ങനെ അനന്തമായി തുടരുന്നു (n+1). പക്ഷെ പ്രകൃതി ഇങ്ങനെ എണ്ണമൊപ്പിച്ചു ഇരട്ടിക്കുന്ന ഒരു പ്രതിഭാസമല്ലെന്ന് നമുക്കറിയാം. അവിടെ വേരുകൾ കെട്ടുപിണഞ്ഞതും പലതായി പിരിഞ്ഞും ഒക്കെയായിട്ടാണ് നിലകൊള്ളുന്നത്. മരങ്ങൾ കുത്തനെ വളരുന്നവയാണ്, ഒപ്പം ശാഖാബദ്ധമായി ക്രമീകരിക്കപെട്ടതുമാണ്. വൃക്ഷങ്ങൾ കേന്ദ്രീകൃത്മായ ഏകാധിപത്യപ്രവണതയെ കുറിക്കുന്നു എന്നു പറയാം. അത് ഉൽഭവത്തെ മുൻകൂർ ഭാവന ചെയ്യുകയും, അനുമാനം, വിഭജനം, പുനരുല്പാദനം തുടങ്ങിയ പ്രക്രിയകളിലൂടെ മറ്റെല്ലാം അതിനെ പിൻതുടരുകയും ചെയ്യുന്നു. മനോവിശ്ലേഷണീയം മാത്രം ശ്രദ്ധിച്ചാൽ ഇതു മനസ്സിലാകും. ഇവിടെ കേന്ദ്രത്തിൽ അച്ഛൻ അല്ലെങ്കിൽ ‘ലിംഗം’ ആണ്, അതിൽനിന്നും മറ്റുള്ളവ തുടങ്ങുന്നു. മരവും വേരുകളും ഒക്കെ ചിന്തയുടെ ഒരു ദുഃഖപൂർണ്ണമായ ചിത്രമാണ് മുമ്പോട്ടുവയ്ക്കുന്നത്, ഇവിടെ ചിന്ത പരീക്ഷണവിമുഖമാണ്. അത് എല്ലായിടത്തും കുത്തനെയുള്ള ശിഖിരങ്ങൾ ഉള്ള വൃക്ഷത്തെ നടുന്നു. പക്ഷേ ഭൂകാണ്ഡങ്ങൾ പലദിശകളിലേക്കും വിലങ്ങനെ പടരുന്നവയാണ്. ചിന്തയുടെ ഇത്തരം പടർപ്പുകൾക്കുമീതെ ചില അതീത(ത)ത്ത്വങ്ങൾ അടിച്ചേല്പിക്കാനുള്ള ശ്രമങ്ങൾ ചിന്തയുടെതന്നെ വഴിമുടക്കുകയും അതിനെ ഒരു ജീവനറ്റ ഘടനയിലേക്ക് ഒതുക്കുകയും ചെയ്യുന്നു. 1974ൽ ആണ് ദില്യൂസും ഗത്താരിയും ചേർന്ന് കാഫ്കയെക്കുറിച്ചുള്ള Kafka: Towards a Minor Literature എന്ന പുസ്തകം എഴുതുന്നത്. ‘കാഫ്കയുടെ കൃതികളിലേക്ക് എങ്ങനെ ചെന്നത്തും? അതുതന്നെ ഒരു Rhizome, ‘മാളം ആണ്’ എന്ന് D&G പറയുന്നുണ്ട്. കാഫ്ക യുടെ നോവലുകൾ പലവഴിക്കും പ്രവേശിക്കാവുന്നവയാണ്. കാവാടങ്ങൾ പരസ്പരപണ്ഡിതങ്ങളുമാണ്. ഏതുബിന്ദുക്കൾ ഏതിനോട് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നത് മുൻകൂർ നിശ്ചിതമായ ഒന്നല്ല, അനവധിയായ വ്യത്യയാനസാധ്യതകൾ ഓരോന്നും വ്യത്യസ്ഥമായ ഭൂപടങ്ങളേയും അനുഭവങ്ങളേയും സൃഷ്ടിക്കുന്നു. ഒരുവാതിൽ ഒന്നിലേക്ക് തുറക്കാതെ, മറ്റൊന്നിൽ എത്തുമ്പോൾ ഒരു പുതിയ സംഘാതവും (Assemblage) ഭൂപടവും (Map) അനുഭവവും ഉണ്ടാകുന്നു. കാഫ്കയെക്കുറിച്ചുള്ള പുസ്തകം എഴുതി രണ്ടുവർഷം കഴിയുമ്പോൾ ആണ് The Rhizome എന്നപേരിൽ ഒരു ചെറുപുസ്തകം ദല്യൂസും ഗത്താരിയും ചേർന്ന് എഴുതുന്നത്. ഇതാണ് ഇരുവരും ചേർന്ന് പിന്നീടെഴുതിയ ‘A Thousand Plateaus’ എന്ന പുസ്തകത്തിന്റെ ആമുഖമായി ചേർത്തത്. ATP തന്നെ പലവഴികളിലൂടെ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യാവുന്ന ‘രാവണക്കോട്ട’യാണ്, അതൊരു ‘Rhizome book’ ആണെന്ന് പറയാം. Rhizome എന്നാൽ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒരു മറുമരുന്നോ സാർവ്വത്രിക പരിഹാരമോ അല്ല. പ്രവിശ്യാഭേദനം (De-territorialisation), പലായനപഥങ്ങൾ (line of flight) ഇവയൊന്നും പുനർപ്രവിശ്യാവൽക്കരണം (Re-territorialisation) സൂക്ഷമഫാസിസം, പ്രതിലോമകരമായ അധികാരപ്രയോഗങ്ങൾ എന്നിവയിൽനിന്നൊക്കെ സംരക്ഷണമൊരുക്കും എന്നതിന് യാതൊരു ഉറപ്പും ഇല്ല. പലായനപഥങ്ങൾ എല്ലായ്പ്പോഴും പുനഃപ്രവർത്തനസജ്ജമാക്കേണ്ടതും, അഴിച്ചുപണിയുകയോ പകരം പുതിയത് കണ്ടെത്തുകയോ ഒക്കെചെയ്യേണ്ടതും അനിവാര്യമാകയാൽ മേൽപറഞ്ഞ അപകടസാധ്യത പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. D&G പലപ്പോഴും ഇരട്ടകൾ മാതൃകകളായി അവലംബിക്കുന്നതായി നമുക്ക് തോന്നുമെങ്കിലും മാതൃകകൾക്കെല്ലാം വെല്ലുവിളി ഉയർത്തുന്ന പ്രക്രിയയയുടെ ഭാഗമായി മാത്രമാണത്. അനുനിമിഷം ആ ‘ഇരട്ടകളിൽ’ കുടുങ്ങിപ്പോകാതെ മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട്. ദ്വന്ദ്വങ്ങൾ മറികടന്ന് നമ്മൾ എത്തിചേരുക PLURALISM=MONISM എന്ന മാജിക് ഫോർമുലയിൽ ആയിരിക്കും. ഇവിടെ വസ്തുക്കൾ നിരന്തരം പുനഃക്രമീകരിച്ചുകൊണ്ടേയിരിക്കുന്നു. The furniture we are forever rearranging. (ATP) വൃക്ഷത്തെ അപേക്ഷിച്ച് Rhizomeന് ചില മേൻമകൾ അവകാശപ്പെടാൻ കഴിയും. വൃക്ഷമാതൃകയിൽ അനുകരണ-സാദൃശ്യയുക്തികൾക്കും സ്വത്വത്തിനും ഒക്കെയാണ് പ്രാമുഖ്യം എങ്കിൽ, ഭൂകാണ്ഡത്തിൽ ബഹുത്വത്തിനും ബന്ധങ്ങൾക്കുമാണ് പ്രാധാന്യം. പുസ്തകം ലോകത്തെ അനുകരിക്കുകയല്ല, പകരം ലോകത്തോടൊപ്പം ഒരു Rhizome പണിയുകയാണ്. ഭൂകാണ്ഡങ്ങളിൽ, കാഫ്കയുടെ നോവലിലും കഥകളിലും ഉള്ളതുപോലെ, ഓരോ ബിന്ദുവും മറ്റൊന്നിനോട് ബന്ധിതമാണ്. എന്നാൽ മരങ്ങൾ കുത്തനെയുള്ള അക്ഷങ്ങളിൽ ബിന്ദുക്കളെ സ്ഥിരപ്പെടുത്തുന്നു. Rhizome മാറിക്കൊണ്ടിരിക്കുന്ന ബിന്ദുക്കളുടെ തീർത്തും നൊമാഡിക് ആയ വിന്യാസം ആയതു കൊണ്ട് തന്നെ അവ ബഹുമുഖമായ ആകാരങ്ങളും ബന്ധങ്ങളും ആർജ്ജിക്കുന്നു. ഇഞ്ചിയുടെ രൂപം ഓർത്തുനോക്കൂ. ദില്യൂസ് ‘Negotiations’ൽ വിശദീകരിക്കുന്നത് പോലെ, Rhizome ഒരു തുറന്ന വ്യവസ്ഥയാണ്, അതിന്റെ സങ്കല്പനങ്ങളാകട്ടെ മറ്റ് തുറന്ന വ്യവസ്ഥകളിലേതുപോലെ ‘സത്ത’ അല്ല താനും, മറിച്ച് സംഭവങ്ങളും സാഹചര്യങ്ങളും ഒക്കെയാണ്. ഏതൊരു തുറന്ന വ്യവസ്ഥയുമെന്നപോലെ ‘കവാടങ്ങളും’ (Threshold) പൊതുബിന്ദുക്കളെ (point of bifurcation) ഇരുവഴികളിലേക്ക് തുറന്ന് വിടുകയും, അവയെ മറ്റൊരു സ്ഥിതി/അവസ്ഥ (state) യിലേക്ക് നയിക്കുകയും ചെയ്യുന്നു. ചോംസ്കിയുടെ ജനറേറ്റിവ് ഗ്രാമറിലേക്കു തിരിച്ചുപോയൽ അത് വൃക്ഷരൂപത്തിൽ ഉള്ളതും അമൂർത്തവും തീർത്തും പദബന്ധിതവും അധികാരക്രമത്തിലൂന്നിയതും ആധിപത്യസ്വാഭാവം പുലർത്തുന്നതുമായ ഒന്നാണെന്ന് കാണാം. ലക്കാനിയൻ മനോവിശ്ലേഷണീയത്തിൽ ‘സൂചകങ്ങളുടെ സമഗ്രാധിപത്യം’ ആണെങ്കിൽ ഇവിടെ വാക്യങ്ങൾക്കാണ് പരമാധികാരം. ചോംസ്കിയൻ വ്യാകരണത്തിലെ ‘S’ സിംബൽ അടയാളപ്പെടുത്തുന്നത് അധികാരത്തെയും പദബന്ധങ്ങളെയും ആണ്. എല്ലാവാക്യങ്ങളെയും നാമപദ സമൂഹവും, ക്രിയാപദസമൂഹവുമായി വിഭജിച്ച് വാക്യങ്ങൾ ശരിയായവ്യാകരണനിയമങ്ങൾ അനുസരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. മരങ്ങളുടെ പ്രശ്നം, അതെത്രമാത്രം ആധികാരികവും ശാസ്ത്രീയവുമാണെങ്കിൽകൂടി, അത് അടിസ്ഥാനപരമായി ഒഴുക്കനും, കൂട്ടുപിരിഞ്ഞതുമായ ഒരു പ്രതിഭാസത്തെ – സംഘാതത്തെ – നിശ്ചിതമായ കള്ളികളിലേക്കും ഉദാസീനമായ അധികാരക്രമത്തിലേക്കും ഒതുക്കുന്നു എന്നതാണ്. എന്നാൽ ഭാഷയോടുള്ള ‘Rhizomatic സമീപനം മറ്റൊന്നാണ്. ഇവിടെ ചിഹ്നശൃംഖലകൾ ആഭ്യന്തരമായ ഭാഷാനിയമങ്ങൾ മാത്രം അനുസരിച്ച് കൂട്ടിച്ചേർക്കപ്പെട്ട ഒന്നല്ല മറിച്ച് ബാഹ്യബന്ധങ്ങൾക്കാണ് ഇതിൽ പ്രധാന്യം. Rhizome ചിഹ്നശൃംഖലകൾക്കും അധികാര സ്ഥാപനങ്ങൾക്കും കല, ശാസ്ത്രം, സമൂഹ്യമുന്നേറ്റങ്ങൾ തുടങ്ങിയവയോട് അനുബന്ധമായ സാഹചര്യങ്ങൾക്കും കുറുകെയുള്ള നിരന്തരമായ ബന്ധങ്ങളുടേതാണ്. ഭാഷ അതിൽ തുടങ്ങി അതിൽത്തന്നെ അവസാനിക്കുന്ന സ്വയംപൂർണ്ണവ്യവസ്ഥ അല്ല എന്നു ചുരുക്കം. അതൊരു ‘എണ്ണത്തുണ്ട്’ പോലെ പരക്കുന്നതാണ്, അത് മറ്റ് Segmentകളോട് ചേരുമ്പോൾ അവിടെ ഒരു യന്ത്ര സംഘാതം (Machinic Assemblage) അഥവാ ‘അനേകത’ (Multiplicity) രൂപംകൊള്ളുന്നു. ഇവിടെയൊന്നും ഒന്നിനെയും, പലതിനെയും പ്രതിസ്ഥാപിക്കുകയും അതുവഴി കാമ്പുള്ളതും പൂർവ്വനിശ്ചിതവുമായ ഒരു ‘അനേകത’ സ്രൃഷ്ടിക്കലും അല്ല D&G ലക്ഷ്യം വെക്കുന്നത്. അതിന് ഒരു കേന്ദ്രമോ, സത്തയോ ഇല്ല, പകരം പലതരം ബന്ധങ്ങങ്ങളിലൂടെ വിസ്തൃതമാകുന്നതോടെ അതുതന്നെ മറ്റൊന്നാകുന്നു. എല്ലാ അനേകതകളും Flat multiplicity അഥവാ ‘പരപ്പൻ അനേകതകൾ’ ആണെന്ന് D&G. അതെല്ലായിടത്തും നിറയുകയും കയ്യടക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ നമ്മൾ ഇവിടെ സൂചിപ്പിക്കുന്നത് ബന്ധപൂരിതമായ അനേകതകളുടെതന്നെ ഒരു ‘Plane of Consistency’യെ കുറിച്ചാണ്. ബന്ധങ്ങൾ വർദ്ധിതമാകുന്നതോടെ ഇതിന്റെ പരപ്പും കൂടി വരുന്നു. ഇവിടെ ‘അനേകത’കൾ നിശ്ചയിക്കപെടുന്നത് അതിന്റെ പുറത്തല്ല. മറിച്ച് അമൂർത്ത രേഖകളും, പലായനപഥങ്ങളും അഥവാ പ്രവിശ്യാഭേദവും അതിന്റെ പ്രകൃതം തന്നെ മാറ്റുകയും അതിനെ മറ്റ് അനേകതകളിലേക്കു തുറക്കുകയും, അതുമായി ബന്ധം സ്ഥാപിക്കുകയുമൊക്കെയാണ് അവിടെ ചെയ്യുന്നത്. ഓർക്കിഡും വണ്ടും ഓർക്കിഡുകളിൽ പരാഗണം നടക്കുന്നത് ദില്യൂസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓർക്കിഡ് പെൺതേനീച്ച ആയി മാറുന്നു, അവ ഉല്പാദിപ്പിക്കുന്ന ‘ഫെറമോണുകൾ’ ആൺ വണ്ടുളെ ആകർഷിക്കുകയും അത് പരാഗണത്തിന് സഹായകമാകുകയും ചെയ്യുന്നു. ജീവശാസ്ത്രജ്ഞർ ഇതിനെ ‘sexual deception’ എന്നാവും വിളിക്കുക. ‘Original’ ‘copy’ എന്നീ പ്ലാറ്റോണിക് ആശയത്തെ പിൻപറ്റി ഓർക്കിഡ് ‘തേനിച്ചയെ’ അനുകരിക്കുന്നു എന്നു പറയുന്നത് അബദ്ധമായിരിക്കും. ഇവിടെ ഓർക്കിഡ്-വണ്ട് സംയുക്തത്തിൽ ഓർക്കിഡ് എവിടെ അവസാനിക്കുന്നു വണ്ട് എവിടെ തുടങ്ങുന്നു എന്നു വേർതിരിക്കാൻ കഴിയാതെയാകുന്നു, അതിർത്തികൾ നേർത്തു വരുന്നു. ‘ആയിക്കൊണ്ടിരിക്കൽ’ (Becoming) മുൻകൂറായി വ്യക്തിസത്ത ആർജ്ജിച്ച വസ്തുക്കൾക്കിടയിൽ സംഭവിക്കുന്നതല്ല പകരം അതുതന്നെ ‘വ്യക്തിവൽക്കരണ പ്രക്രിയ’ (Individuation process) യായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരുവശത്ത് ഓർക്കിഡ് വണ്ടിനെ അനുകരിക്കുന്നു എന്നു പറയാൻ കഴിയും, എന്നാൽ അത് Strataയുടെ തലത്തിൽ മാത്രം സംഭവിക്കുന്ന ഒന്നാണെന്നുകാണാം. ഓർക്കിഡിലെ ‘plant organization’ വണ്ടിലെ ‘animal organization’ അനുകരിക്കുന്നു. എന്നാൽ മറുവശത്ത് സംഭവിക്കുന്നത് ‘കോഡ്’ തന്നെ പിടിച്ചെടുക്കലും അതിന്റെ മിച്ചമൂല്യം സ്വന്തമാക്കലും, ‘സംയോജകതാശേഷി’ (Valency) ആർജ്ജിക്കലും, തികഞ്ഞ ആയിക്കൊണ്ടിരിക്കലും ആണെന്ന് കാണാൻ കഴിയും. ‘a becoming-wasp of the Orchid and a becoming-Orchid of the wasp. ഇവിടെ ഓർക്കിഡും വണ്ടും ചേർന്ന് ഒരു Rhizome സൃഷ്ടിക്കുകയാണ്. പ്രകൃതിതന്നെ പ്രകൃതിവിരുദ്ധ സമാഗമങ്ങളുടെ വേദിയാകുന്നു. ‘Natural joints’ എന്നൊന്ന് ഇല്ലാതാകുന്നു. എന്തും ഏതിലേക്കും തുറക്കാവുന്ന ഒന്നായിമാറുന്നു. എവിടെയും അവിചാരിതമായ ഒരു മുളപൊട്ടൽ സംഭവിക്കാം. ഇതിലൊന്നും ചരിത്രമല്ല, ഭൂമിശാസ്ത്രമാണ് പ്രധാനമാകുന്നത്. ഇതിനെയാണ് ദില്യൂസും ഗത്താരിയും ‘A-signifying rupture’ എന്ന് വിളിക്കുന്നത്. നിങ്ങളെ കേൾക്കുന്ന കുട്ടികളെ നിങ്ങൾ കേൾക്കുന്നുണ്ടോ? ‘What children say’ എന്ന ലേഖനം ദില്യൂസ് എഴുതിയത് കുട്ടികളുടെ സ്വപ്നങ്ങളെയും സംസാരങ്ങളെയും നിരന്തരമായി വ്യാഖ്യാനിച്ചുകൊണ്ടിരുന്ന മനോവിശകലനത്തെ പറ്റിയാണ്. കുഞ്ഞു റിച്ചാർഡ് മനോവിശ്ലേഷകയായ മെലാനി ക്ലെയ്‌നെക്കുറിച്ചു (Melanie Klein) പറഞ്ഞ പോലെ “Mr.K interpreted, interpreted INTERPRETED”. ഫ്രോയ്ഡിന്റെ ലിറ്റിൽ ഹാൻസ് കുടുംബ വീട് വിട്ട് താഴെ കൊച്ചു കൂട്ടുകാരിയുടെ (Mariedl) കൂടെ ഒരു ദിവസം കഴിഞ്ഞ്, പിറ്റേന്ന് പുലർച്ചെ തിരിച്ചെത്താനും ആഗ്രഹം അറിയിച്ചപ്പോഴും വീടുവിട്ട് തനിക്ക് ചേർന്ന മറ്റൊരുകൂട്ടുകാരിയുടെ കൂടെ തെരുവ് ചുറ്റാൻ ഒരുങ്ങിപ്പുറപ്പെട്ടപ്പോഴും ഫ്രോയ്ഡിന്റെ മനോവിശ്ലേഷണീയം അത് മുഴുവൻ ‘അച്ഛൻ-അമ്മ-കുട്ടി’ എന്ന കഥയിലേക്ക് ചുരുക്കുകയായിരുന്നു. അവന് എപ്പോഴും അമ്മയുടെ കട്ടിലിനരികിലേക്ക് തിരിച്ചുനടക്കേണ്ടി വന്നു!! ഫ്രോയിഡ് ഒരിക്കലും ഹാൻസ് ആ കൊച്ചുപെൺകുട്ടിയെ ആഗ്രഹിച്ചിരുന്നു എന്ന് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അത് അടക്കിവച്ച മറ്റെന്തോ ആഗ്രഹത്തിന്റെ പ്രകടനം മാത്രമായി ചുരുക്കി മനസ്സിലാക്കി. “Freud does not understand anything about assemblages or the movement of de-territorialisation that accompany them. He only knows one thing: the family territory, the logical family person” (Two Regimes of Madness- p90) മറ്റെന്തും പ്രത്യക്ഷമാകുന്നത് കുടുംബത്തിന്റെ പ്രതിനിധാനത്തിനകത്തു മാത്രമാണ്. ഹാൻസിന് മറൈഡ്ൽ (Mariedl) നോടുള്ളത് അമ്മയോടുള്ളത് തന്നെയാണ്. ഇവിടെ മറ്റേതു പരിതസ്ഥിതി (Milieu) കളിൽ നിന്നെല്ലാം സ്വതന്ത്രമായി പ്രഥമഗണനീയമായത് അച്ഛനും അമ്മയും ആണ്. പക്ഷെ ഓരോ സവിശേഷ പരിതസ്ഥിതിയും തനത് ഗുണങ്ങളും വസ്തുക്കളും ശക്തിയും സംഭവങ്ങളും ചേർന്നതാണ്. തെരുവിനെ ദില്യൂസ് ഉദാഹരണമായെടുക്കുന്നു. അതിന്റെ കല്ലുപാകിയ പാതയോരങ്ങൾ, ഒച്ചകൾ (കച്ചവടക്കാരുടെ ഒച്ചയിടൽ) മൃഗങ്ങൾ (കുതിരകൾ) തെരുവിൽ അരങ്ങേറുന്ന നാടകങ്ങൾ (കാൽ വഴുതി വീഴുന്ന കുതിര. അതിനു കിട്ടുന്ന ചാട്ടവാറടികൾ). ഈ സഞ്ചാരവഴികൾ (trajectory) ആ വഴികളിലൂടെ സഞ്ചരിക്കുന്നവരുടെ കർതൃത്ത്വവുമായി മാത്രമല്ല , അയാളിൽ പ്രതിഫലിക്കുന്നിടത്തോളം ആ പരിതസ്ഥിതിയുടെ തന്നെ കർതൃത്ത്വവുമായും ഇഴചേർന്നു കിടക്കുന്നതാണ്. ‘The map expresses the identity of the journey and what one journeys through.’ ദില്യൂസിയൻ ഭാഷയിൽ പറഞ്ഞാൽ രക്ഷിതാക്കൾ കുട്ടികൾ കടന്നുപോകുന്ന ഒരു ‘milieu’ മാത്രമാണ്. അവർ അവരുടെ ഗുണങ്ങളിലൂടെയും ശക്തിയിലൂടെയും കടന്നുപോകുകയും അതിന്റെ ‘മാപ്പിംഗ്’ നടത്തുകയും ചെയ്യുന്നു. എന്നാൽ കുട്ടികൾക്ക് മറ്റെല്ലാത്തിനെക്കാളും പ്രാമുഖ്യം മാതാപിതാക്കൾ ആണെന്നും മറ്റെല്ലാം അതിനു കീഴെയോ അനുബന്ധമായി നിലനിൽക്കുന്നതോ മാത്രമാണ് എന്ന് കരുതുന്നതിൽ ശരികേടുണ്ട്. ‘father and mother are not the coordinates of everything that is invested by the unconscious’ എന്ന് ദില്യൂസ്. ഹാൻസിന് ഒരിക്കലും ലിംഗച്ഛേദഭീതി ഉണ്ടായിരുന്നില്ല. ‘Children have no interest in organs and organic functions, the things of sex'(TRM). തനിക്ക് ഉള്ളത് പോലെ പെൺകുട്ടികൾക്കും മുള്ളുന്ന സാധനം (pee-maker) ഉണ്ടെന്ന് അവനറിയാം, അമ്മയ്ക്കും ഉണ്ട്. ഉള്ളതൊക്കെ ഒന്ന് തന്നെ, സ്ഥാനവും ബന്ധവും അല്പം മാറിയിരിക്കുന്നു. ‘univocity of being and desire’. സ്ഥാനങ്ങളിലും ബന്ധങ്ങളിലും ഉള്ള വൈവിധ്യം വ്യത്യസ്ത നിലയിൽ ശക്തിയും തികവും ഉള്ള ‘യന്ത്ര സംഘാതങ്ങൾ’ (Machinic Assemblage) സൃഷ്ടിക്കുന്നു. ‘അപ്പോൾ രണ്ട് ലിംഗങ്ങൾ അല്ല, എണ്ണമാറ്റതാണ് ഉള്ളത്.’ എത്രമാത്രം സംഘാതങ്ങൾ സാധ്യമാണോ അത്രയും ലിംഗസാധ്യതകളും ഉണ്ട്. നമ്മൾ ഓരോരുത്തരും അനവധിയായ സംഘാതങ്ങളിൽ പ്രവേശിക്കുകയാൽ നമുക്കൊക്കെ അത്രയും ലിംഗങ്ങളും ഉണ്ട്. കുട്ടികൾ തങ്ങൾ രണ്ട് ലിംഗങ്ങളിൽ ഒന്നിൽ തളക്കപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയുമ്പോൾ അവരുടെ ശക്തി ഇല്ലായ്മ കൂടി തിരിച്ചറിയുകയാണ്. അവരുടെ യന്ത്രഭാവന നിശബ്ദമാക്കപ്പെടുന്നു, അവരെ നമ്മൾ വിഷാദഭാവത്തിലേക്കു തള്ളിവിടുന്നു’. കുട്ടിക്കുള്ളത് ലിംഗച്ഛേദഭീതിയല്ല, തന്റെ അനവധിയായ ലിംഗസാധ്യതൾ അപഹരിക്കപ്പെട്ടതിനാലുള്ള വിഷാദമാണ്. “They have been damaged,Their countless sexes have been stolen” (TRM). ദില്യൂസിയൻ ചിന്തയിലെ ‘Univocity’ സ്പിനോസയിലേതു പോലെ വസ്തുവിനല്ല, പ്രക്രിയയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അത് തീർത്തും ‘Rhizomatic’ ആണെന്ന് കാണാം. ‘Locomotive, horse and sun are no less sexes than boy and girl’ (TRM). ലിറ്റിൽ ഹാൻസ് യഥാർത്ഥത്തിൽ തന്റെ ചിന്തയാണ് പറയുന്നത്. എന്നാൽ ഫ്രോയ്ഡ് ഉടൻ അത് സ്വപ്നമായി കണ്ട് വ്യഖ്യാനിച്ചു തുടങ്ങുന്നു. അതിൽ കുതിരയെ കൂടാതെ ജിറാഫും ഉണ്ടായിരുന്നു. വലിയ ജിറാഫ് ‘കുഞ്ഞനായി’ മാറുന്നു, അതിന്റെ പുറത്താണ് ഹാൻസ് സ്വന്തം മുറിയിൽ ഇരിക്കുന്നത്. എന്താണ് ‘കുഞ്ഞൻ ജിറാഫ്’ എന്നു അച്ഛൻ ചോദിക്കുമ്പോൾ, വലിയ ജിറാഫ് അച്ഛൻ അല്ലെങ്കിൽ അച്ഛന്റെ ലിംഗം ആണെന്നും കുഞ്ഞൻ ജിറാഫ് ‘അമ്മ അല്ലെങ്കിൽ ‘യോനി’ ആണെന്നും ആയിരുന്നു മറുപടി. ഇത് അഗമ്യ ഗമനത്തിനുള്ള ത്വരയും, ലിംഗച്ഛേദഭീതിയും, കുറ്റബോധവും ഒക്കെ ചേർന്ന ഒന്നാണ്. ഹാൻസിന്റെ കുതിരപ്പേടി അത് തന്റെ വിരലിൽ കടിക്കും എന്നതാണ്, വിരലും ഇവിടെ ലിംഗപ്രതീകം തന്നെ. തന്റെ കുടുംബവീടിനു മുന്നിലെ വളവ് തിരിയുമ്പോൾ കുതിരവണ്ടികൾ മറിഞ്ഞുവീഴും എന്ന ഭയത്തെപ്പറ്റി ഹാൻസിനോടുള്ള അച്ഛന്റെ ചോദ്യം ഇതാണ് ‘ ഇനി പറയൂ, ആ കുതിര വണ്ടി ആരാണ്? ഞാനോ, നീയോ അതോ അമ്മയോ? അവന്റെ കാമനകളെ ആ നിലയ്ക്ക് ത്രികോണത്തിൽ ആക്കുമ്പോൾ അവൻ എന്തു പറയാൻ ആണ്? “ഇവിടെയെല്ലാം കുട്ടികൾ ഒരു ഭൂപടം വരച്ചു തുടങ്ങുമ്പോൾ, Rhizome പണിയുമ്പോൾ അതിനെ അലസിപ്പിക്കുകയാണ് മനോവിശ്ലേഷണീയം ചെയ്യുന്നത്. പുറത്തേക്കുള്ള വഴികൾ മുഴുവൻ കൊട്ടിയടക്കുന്നു. അവനിൽ നാണവും കുറ്റബോധവും നിറയ്ക്കും വരെ അവർ ആ പണി തുടരും. ഫോബിയ (അവർ അവനെ ‘കെട്ടിടം’, ‘തെരുവ്’ തുടങ്ങിയ Rhizhomeൽ നിന്നും വിലക്കി, രക്ഷിതാക്കളുടെ കിടക്കയിലേക്ക് ചുരുക്കി. അവന്റെ തന്നെ ശരീരത്തിലേക്ക് ചുരുക്കി, പ്രൊഫസർ ഫ്രോയ്ഡിൽ തറപ്പിച്ചു നിർത്തി”. (ATP) തന്റെ വരകളിലൂടെയും കഥകളിലൂടെയും ഹാൻസ് അവന്റെ പലായനപഥങ്ങൾ കണ്ടെത്തുകയായിരുന്നു. ഭൂപടം നിർമ്മിക്കുകയും ‘പുറ’ത്തേക്ക് പാലം പണിയുകയുമായിരുന്നു, മൃഗലോകത്തെക്കും പ്രകൃതിയിലേക്കും നഗരമധ്യത്തിലേക്കും വഴികണ്ടെത്തുകയായിരുന്നു. ‘ഒരിക്കൽ Rhizome തകർക്കപെട്ടാൽ അതിന്റെ കഥകഴിഞ്ഞു. മരമാക്കിമാറ്റിയാൽ, അതിന്റെ വഴിമുടക്കിയാൽ അവിടെ തീർന്നു. കാമനകളുടെതന്നെ ശ്വാസം നിലച്ചുപോകും. എല്ലായ്പോഴും ഒരു Rhizome പണിതാണ് കാമനകൾ രൂപം കൊള്ളുന്നതും അനക്കം വയ്ക്കുന്നത്.’ Once a Rhizome has been obstructed, aborified it’s all over, no desire stirs; for it is always by rhizome that desire moves and produces. (ATP) സൈക്കോ അനാലിസിസിന് പകരമായി ഗത്താരിയും ദില്യൂസും മുന്നോട്ടുവയ്ക്കുന്നത് സ്കിസോ അനാലിസിസ് ആണ്. La Borde ക്ലിനിക്കിൽ ഗത്താരിയുടെ സഹപ്രവർത്തകൻ കൂടിയായിരുന്ന ദെലിനി (Fernand Deligny) ഓടിസ്റ്റിക് കുട്ടികളുടെ ‘അലച്ചൽ വരകൾ’ (wondering lines) അടയാളപ്പെടുത്തിയത് ദില്യൂസും ഗത്താരിയും പരാമർശിക്കുന്നുണ്ട് . ദെലിനി ഓടിസ്റ്റിക് കുട്ടികളുടെ ചേഷ്ടകളും ചലനങ്ങളും അടയാളപ്പെടുത്തുകയായിരുന്നു (Mapping). ഒരു കുട്ടിയുടെ തന്നെ പല ഭൂപടങ്ങൾ, അതുപോലെ പലകുട്ടികളുടെ ഒരൊറ്റ ഭൂപടം (ATP), എല്ലാം അദ്ദേഹം അടയാളപ്പെടുത്തി. ഒരു കുട്ടിയുടെ തന്നെ രണ്ട് ഭൂപടങ്ങൾ എടുത്താലും അവ ഒരുപോലെ ആയിരിക്കില്ല. അവ തികച്ചും അലയുന്ന രേഖകൾ (wandering lines) ആയിരിക്കും, തുടക്കവും ഒടുക്കവും ഇല്ലാത്ത പലായനപാതകൾ. ഒരുപക്ഷേ അതു ജീവിത സാധ്യമല്ലെന്നു നമുക്ക് തോന്നും, ജീവിക്കുന്ന അസാധ്യജീവിതം. എന്തെന്നാൽ വൃക്ഷജീവിതചിന്തക്ക് അതൊരിക്കലും ഗ്രാഹ്യമാകാൻ വഴിയില്ല. കുട്ടികളിലുള്ള അതിവിശിഷ്ടമായ അവസ്ഥ കലയിലും സന്നിഹിതമാണ്, അവ രണ്ടും വൈയക്തികവും യുക്തിഭദ്രവുമായ യാതൊന്നും നിലനിർത്തുന്നില്ല. അതിന്റേതായ വഴിയിൽ കുട്ടികൾ പറയുന്നത് തന്നെയാണ് കലയും പറയുന്നത്. അവരണ്ടും സഞ്ചാരവഴികളും ആയിക്കൊണ്ടിരിക്കലും ഒക്കെ ചേർന്നതാണ്, അതും ഒരേസമയം തീവ്രവും വിപുലവുമായ ഭൂപടങ്ങൾ വരച്ചുകൊണ്ട്. ‘The map is open and connectable in all of its dimensions; It is detachable, reversible, susceptible to the constant modification’ എന്ന് D&G. (ATP) ചിന്ത ലോകത്തിന്റെ/ലോകത്തോടൊപ്പമുള്ള ഭൂപടസൃഷ്ടിയാണ്, അതുപോലെ ഓർക്കിഡ്, വണ്ടിനെ പകർത്തുകയല്ല, പകരം അതിന്റെ/ അതിനൊപ്പമുള്ള ഭൂപടനിർമ്മിതിയാണ് Orchid-Wasp Rhizomeൽ നടക്കുന്നത്. ചിന്ത ലോകത്തെ പകർത്തുകയല്ല, അതിനോട് ബന്ധിതമാകുകയാണ് ചെയ്യുന്നത്. അത് വൈദഗ്ദ്ധ്യത്തിന്റെയോ, വ്യാഖ്യാനത്തിന്റെയോ വിഷയമല്ല, പരീക്ഷണങ്ങൾക്കാണ് അവിടെ പ്രാധാന്യം. Map/Tracing, Rhizome/Tree എന്നിവയിൽ ദില്യൂസും ഗത്താരിയും രണ്ടിൽ ഒന്നിനെ മേൽസ്ഥാപിക്കുക ആണെന്ന തോന്നൽ ചിലപ്പോൾ ഉണ്ടാകാം. പക്ഷെ ഭൂകാണ്ഡങ്ങളിൽ മരം വളരുന്നതും, മരത്തിന്റെ ചില്ലകളിൽ ഭൂകാണ്ഡങ്ങൾ മുള പൊട്ടുന്നതിനെക്കുറിച്ചും കരുതിയിരിക്കാൻ അവർ എപ്പോഴും ഓർമിപ്പിക്കുന്നു. അത്പോലെ, അപദൃഢീകരണം (de-stratificaion) അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്, അല്ലാത്തപക്ഷം അത് ആത്മഹത്യാപരമായി തീർന്നേക്കാം. A fabric is a material made through weaving, knitting, spreading, crocheting, or bonding that may be used in production of further goods (garments, etc.). And felt is a textile material that is produced by matting, condensing and pressing fibers together. Felt can be made of natural fibers such as wool or animal fur, or from synthetic fibers such as petroleum-based acrylic or acrylonitrile or wood pulp-based rayon.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
‘ഞാന്‍ ആത്മാവാണ്, ശരീരമല്ല’ എന്ന ആത്മാനുഭവം സദാ ഉണ്ടായിരിക്കുക, തത്ത്വജ്ഞാനത്തിന്‍റെ പ്രയോജനം കണ്ടറിയല്‍ എന്നിതൊക്കെയാണ് ബ്രഹ്മനിഷ്ഠയ്ക്കുള്ള ഉപായങ്ങളായി പറയപ്പെട്ടിരിക്കുന്നത്. ഇതിന് വിപരീതമായതൊക്കെ അജ്ഞാനം തന്നെ. പരമാത്മാവിനെ അനുവച്ചിറിയുന്നത്‌ ആദ്ധ്യാത്മജ്ഞാനത്തില്‍ക്കൂടിയാണെന്നും ഭൌതികശ്രേയസ്സിലേക്കോ സ്വര്‍ഗീയഭോഗങ്ങളിലേക്കോ നയിക്കുന്ന ജ്ഞാനം അജ്ഞാനമല്ലാതെ മറ്റൊന്നുമല്ലെന്നും അവന്‍ ദൃഡമായി വിശ്വസിക്കുന്നു. തന്മൂലം സ്വര്‍ഗ്ഗപ്രാപ്തി അവന്‍റെ ലക്ഷ്യമല്ല. ഐഹികജീവിതത്തെപ്പറ്റി എന്തെങ്കിലും സംസാരിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നതില്‍ അവന്‍ തല്പരനല്ല. അതിനുപകരം സദാചാരനിരതനായി അതീവ ശ്രദ്ധയോടെ ആത്മജ്ഞാനത്തിന്‍റെ അഗാധമായ ആഴങ്ങളിലേക്ക് അവന്‍ കുതിക്കുന്നു. ഒരു പാന്ഥന്‍ പലവഴികള്‍ കൂടിച്ചേരുന്ന സന്ധിയില്‍ എത്തുമ്പോള്‍ ശരിയായ വഴി ഏതെന്നു തിരക്കി അതില്‍ക്കൂടി യാത്ര ചെയ്യും. അതുപോലെ അവന്‍ മറ്റെല്ലാവിധ ജ്ഞാനങ്ങളുടെ വഴികളെയും ഉപേക്ഷിച്ച് അവന്‍റെ മനസ്സിനേയും ബുദ്ധിയേയും ആദ്ധ്യാത്മജ്ഞാനത്തിന്‍റെ പാതയില്‍ക്കൂടി നയിക്കുന്നു. അദ്ധ്യാത്മജ്ഞാനമാണ് യഥാര്‍ത്ഥത്തിലുള്ള ജ്ഞാനമെന്നും മറ്റുള്ള ജ്ഞാനമെല്ലാം മാനസികവിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നുള്ള ബോധം അവന്‍റെ മനസ്സില്‍ രൂഡമൂലമാവുകയും അവന്‍റെ ബുദ്ധി സ്ഥിരമാവുകയും ചെയ്യുന്നു. അവന്‍റെ മനസ്സ് മഹാമേരുപര്‍വ്വത്തത്തെപ്പോലെ അചഞ്ചലമായിരിക്കും. ധ്രുവനക്ഷത്രം ആകാശത്തില്‍ ഉറച്ചുനില്‍ക്കുന്നതുപോലെ, അവന്‍റെ മനസ്സ് അദ്ധ്യാത്മജ്ഞാനത്തില്‍ ഉറച്ചു നില്‍ക്കും. അവനില്‍ ജ്ഞാനം കുടികൊള്ളുന്നുവെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഒരുവന്‍ ഇരിക്കുന്നുവെന്നു പറഞ്ഞതുകൊണ്ട് മാത്രം ഇരിക്കുന്നതിന്‍റെ സുഖമോ ആശ്വാസമോ അനുഭവിക്കുകയില്ല. ജ്ഞാനത്തിന്‍റെ കാര്യവും ഇപ്രകാരം തന്നെയാണ്‌. ജ്ഞാനം സിദ്ധിച്ചുവെന്നു പറഞ്ഞതുകൊണ്ട് മാത്രം ജ്ഞാനിയാവുകയില്ല. ജ്ഞാനം കൊണ്ട് ജ്ഞേയവസ്തു അനുഭവിച്ചറിയാതെ ഒരുവന് ജ്ഞാനലബ്ധി ഉണ്ടായി എന്ന് കരുതാന്‍ സാദ്ധ്യമല്ല. ജ്ഞാനത്തില്‍ നിന്ന് ലഭിക്കുന്ന ഫലം, ജ്ഞേയത്തെ – പരം പൊരുളിനെ – അറിയുകയെന്നുള്ളതാണ്. ഒരുവന്‍റെ മനസ്സില്‍ ജ്ഞാനത്തെ സ്ഥിരമായി പ്രതിഷ്ഠിച്ചു കഴിയുമ്പോള്‍ അവന്‍ ജ്ഞാനിയാകുന്നു. അന്ധന്‍റെ കൈയില്‍ വിളക്കുകിട്ടുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? അതുപോലെ ജ്ഞാനം ലഭിക്കുകയും അതുകൊണ്ട് ജ്ഞേയത്തെ അറിയുകയും ചെയ്യുന്നില്ലെങ്കില്‍ അവന് ലഭിച്ചിട്ടുള്ള ജ്ഞാനം വ്യര്‍ത്ഥമാണ്. ജ്ഞാനപ്രകാരം കൊണ്ട് ചിത്തം പരംപൊരുളില്‍ എത്തുന്നില്ലെങ്കില്‍ അതിനെ പ്രചോദിപ്പിക്കുന്ന അന്തര്‍ഹിത ചൈതന്യം അന്ധമാണ്‌. നിഷ്കാമവും പരിശുദ്ധമായ ഒരു ചിത്തം, ജ്ഞാനപ്രകാശമേല്ക്കുന്ന ഏതു വസ്തുവും ബ്രഹ്മമായി കാണുന്നു. ജ്ഞാനസംവര്‍ദ്ധനത്തോടൊപ്പം അവന്‍റെ ചിത്തവികാസവും സംഭവിക്കുന്നു. അദ്ധ്യാത്മജ്ഞാനം അവന്‍റെ ചിത്തത്തെ പവിത്രമാക്കുകയും അതു ജ്ഞേയവസ്തുവിനെ കാണുന്നതിനുള്ള മാധ്യമമായിത്തീരുകയും ചെയ്യുന്നു. അപ്രകാരമുള്ള ചിത്തത്തിന്‍റെ ഉടമസ്ഥന്‍ ജ്ഞാനിയുടെ അവതാരമാണെന്നു പ്രത്യേകമായി വിശേഷിപ്പിക്കേണ്ട കാര്യമില്ല. സൂര്യനെ ചൂണ്ടിക്കാണിച്ചു ഇതു സൂര്യനാണെന്ന് പറയേണ്ട ആവശ്യമുണ്ടോ? ഇത്രയുമായപ്പോള്‍ ശ്രോതാക്കള്‍ പറഞ്ഞു: മതി, മതി. അങ്ങ് ജ്ഞാനത്തെപ്പറ്റി പറഞ്ഞത് ധാരാളമായി. അങ്ങയുടെ കാവ്യാത്മകവും വാചാലവുമായ പ്രഭാഷണം ജ്ഞാനത്തെപ്പറ്റി ഞങ്ങളെ തികച്ചും ബോധവാന്മാരാക്കിയിരിക്കുന്നു. എങ്കിലും ഗീതയെപ്പറ്റി കേള്‍ക്കാനാണ്‌ ഞങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നതെന്ന കാര്യം അങ്ങ് വിസ്മരിച്ചിരിക്കുന്നു. ആളുകള്‍ ആഹാരം കഴിക്കാന്‍ കാത്തിരിക്കുമ്പോള്‍ പാകം ചെയ്ത ആഹാരവുമായി ഗൃഹനാഥ കടന്നുകളഞ്ഞാല്‍ അവള്‍ എത്ര വിനയസമ്പന്നയാണെങ്കിലും എന്താണ്‌ പ്രയോജനം? മറ്റെല്ലാതരത്തിലും കൊള്ളാവുന്ന ഒരു പശു കറക്കുന്നവനെ തൊഴിക്കുമെങ്കില്‍ അതിന് ആരാണ് തീറ്റി കൊടുക്കുന്നത്. ജ്ഞാനത്തെപ്പറ്റി ഒന്നും അറിവില്ലാത്തവര്‍ അതേപ്പറ്റി ധാരാളം വായിട്ടടിക്കാറുണ്ട്. എന്നാല്‍ അങ്ങയുടെ കാര്യം അങ്ങനെയല്ല. അങ്ങ് ജ്ഞാനത്തിന്‍റെ മനോജ്ഞമായ ഒരു ദര്‍ശനമാണ് ഞങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചത്. അങ്ങയുടെ വാഗ്ധോരണി എത്ര ദിവസംതുടര്‍ച്ചയായി കേട്ടാലും ഞങ്ങള്‍ മുറുമുറുക്കുകയില്ല. ആനന്ദകരമായ ദിനങ്ങള്‍ അനവതരം വന്നുകൊണ്ടിരിക്കുമ്പോള്‍ ആരെങ്കിലും അതെണ്ണിത്തിട്ടപ്പെടുത്തി മുഷിയുമോ? പൌര്‍ണമി ഒരു യുഗം മുഴുവന്‍ നീണ്ടു നിന്നാലും ചകോരം ചന്ദ്രിക നുകര്‍ന്ന് തളരാറുണ്ടോ? ജ്ഞാനത്തെപ്പറ്റി നവരസങ്ങളും കലര്‍ന്നുള്ള അങ്ങയുടെ വാക്ചാതുര്യമേറിയ മധുര ഭാഷണം കേട്ടാല്‍ ആരാണ് മതിയെന്ന് പറയുക? ആതിഥ്യമാര്യാദ അങ്ങേയറ്റം പാലിക്കുകയും പാചകക്കാര്യത്തില്‍ അതിസമര്‍ത്ഥയുമായ ഒരു ആതിഥേയയുടെ വീട്ടില്‍ വിരുന്നു വരുന്ന ഭക്ഷണ പ്രിയനായ ഒരഥിതി, ഭക്ഷണം വിളമ്പാന്‍ അല്പം താമസിച്ചാലും പരിഭവിക്കുകയില്ല. ഞങ്ങളുടെ സ്ഥിതിയും അതുപോലെയാണ്. ഞങ്ങള്‍ ജ്ഞാനത്തെപ്പറ്റി അറിയണമെന്നാഗ്രഹിച്ചു. അത്യന്തം ഔത്സുക്യത്തോടും അതിലേറെ അഭിനിവേശത്തോടുംകൂടി അങ്ങ് അത് ഞങ്ങളെ വിവരിച്ചു കേള്‍പ്പിച്ചു. ഞങ്ങള്‍ക്കു ജ്ഞാനത്തെപ്പറ്റിയുള്ള താല്‍പര്യം നാലിരട്ടയായി വര്‍ദ്ധിച്ചു. അങ്ങ് യഥാര്‍ത്ഥത്തില്‍ ജ്ഞാനദേവനാണെന്നു പറയാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. എങ്കിലും ഇനിയും ഭഗവാന്‍ ഗീതയില്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങളെ പറഞ്ഞു കേള്‍പ്പിച്ചാലും. ഇതുകേട്ടപ്പോള്‍ നിവൃത്തിനാഥിന്‍റെ ശിഷ്യനായ ജ്ഞാനേശ്വരന്‍ പറഞ്ഞു: എനിക്കും ഈ അഭിപ്രായം തനെയാണുള്ളത്‌. നിങ്ങള്‍ എനിക്കു അനുജ്ഞ നല്‍കിയ നിലയ്ക്ക് ഈ പ്രഭാഷണം ഞാന്‍ ആവശ്യമില്ലാതെ ദീര്‍ഘിപ്പിക്കുകയില്ല. ജ്ഞാനത്തെപ്പറ്റിയുള്ള പതിനെട്ടു ലക്ഷണങ്ങള്‍ അര്‍ജ്ജുനനോട് പറഞ്ഞശേഷം ഭഗവാന്‍ തുടര്‍ന്നു:
ശ്രീ വിവേകാനന്ദസ്വാമികളുടെ കടലാസുകളില്‍ താഴെ കൊടുക്കുന്ന കുറിപ്പുകള്‍ കാണപ്പെട്ടു. അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഒരു പുസ്തകംതന്നെ എഴുതുകയായിരുന്നു. അതിന്റെ ഉള്ളടക്കം ക്രമപ്പെടുത്തി 42 ചിന്താവിഷയങ്ങളായി അദ്ദേഹം കുറിച്ചിട്ടു. ഇവയില്‍ ചിലതിനെപ്പറ്റി മാത്രമേ, അവതാരികയുടെ മട്ടില്‍, അദ്ദേഹം പ്രതിപാദിച്ചിട്ടുള്ളു: മുഴുമിപ്പിക്കാതെ വിടുകയാണ് ചെയ്തത്. കണ്ടമട്ടില്‍ കയ്യെഴുത്തുപ്രതി ചുവടെ ചേര്‍ക്കുന്നു. പ്രതിപാദ്യക്രമം പാശ്ചാത്യര്‍ക്കു ഞാന്‍ നല്കിയ സന്ദേശം ധീരമായിരുന്നു: എന്റെ നാട്ടുകാര്‍ക്കുള്ളതു ധീരതരവും. അദ്ഭുതമുളവാക്കുന്ന പാശ്ചാത്യദേശത്തില്‍ നാലു കൊല്ലം താമസിച്ചതുകൊണ്ട് ഭാരതത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാനാണ് കഴിഞ്ഞത്: ഇരുണ്ടിടങ്ങള്‍ക്കു കൂടുതല്‍ കറുപ്പും വെളിച്ചങ്ങള്‍ക്കു കൂടുതല്‍ തിളക്കവുമുണ്ടായി. ആകെക്കൂടിയുള്ള ഒരു നോട്ടം – ഭാരതീയര്‍ അധഃപതിച്ചിരിക്കുന്നു എന്നതു ശരിയല്ല. മറ്റെവിടെയുമെന്നതുപോലെ, ഇവിടത്തെയും പ്രശ്‌നം പല വംശക്കാരെ ഒരുമിപ്പിക്ക എന്നതാണ്. പക്ഷേ ഇവിടത്തെപ്പോലെ ആ പ്രശ്‌നം മറ്റൊരിടത്തും ഇത്ര വലുതായിട്ടില്ല. ഭാഷയുടെയും ഭരണകൂടത്തിന്റെയും സര്‍വോപരി മതത്തിന്റെയും സാധാരണീഭാവമാണ് തമ്മില്‍ ചേര്‍ച്ചയുളവാക്കുന്ന ശക്തി. മറുനാടുകളില്‍ ‘കരുത്തി’ലൂടെയാണ് ഇതിനുവേണ്ടി യത്‌നം നടന്നിട്ടുള്ളത് – അതായത് ഒരു വംശത്തിന്റെ മാത്രമായ സംസ്‌കാരത്തെ ശേഷമുള്ളവരുടെമേല്‍ വെച്ചുകെട്ടുക. തത്ഫലമായി ചുരുങ്ങിയ ഒരു കാലത്തിനുള്ളില്‍ സുശക്തമായി പ്രവര്‍ത്തിച്ച ഒരു ജനതാജീവിതം രൂപപ്പെട്ടു: പിന്നീടതു ക്ഷയിക്കയും ചെയ്തു. മറിച്ച്, ഭാരതത്തില്‍ പ്രശ്‌നമെത്ര വലുതായിരുന്നുവോ അത്രയും സൗമ്യമായിരുന്നു അതിന്റെ സമാധാനത്തിനുവേണ്ടിയുള്ള യത്‌നങ്ങള്‍. ആദികാലംമുതല്‍, വിഭിന്നവര്‍ഗ്ഗക്കാരുടെ കീഴ്‌വഴക്കങ്ങളെ, പ്രത്യേകിച്ചു മതങ്ങളെ, സഹിച്ചുപോന്നു. പ്രശ്‌നം ചെറുതും, ഐക്യമുളവാക്കാന്‍ കരുത്തു മതിയായതുമായിരുന്നിടത്ത് ഉണ്ടായ ഫലം, പ്രമുഖവര്‍ഗ്ഗങ്ങളൊഴിച്ചുള്ളവരിലെല്ലാം വിലീനവും ആരോഗ്യപൂര്‍ണ്ണവുമായിരുന്ന മാതൃകകളെ നാമ്പിലേ നുള്ളിക്കളയുകയാണ്. ഒരു കൂട്ടരുടെ തലച്ചോറ് ബഹുഭൂരിപക്ഷത്തെ സ്വന്തം നന്മയ്ക്കായി ഉപയോഗിച്ചു. ഒടുക്കം ഉണ്ടായത് സാദ്ധ്യമായിരുന്ന വികസനത്തിന്റെ സിംഹഭാഗവും പൊയ്‌പോകയാണുതാനും. ബലവത്തായ മാതൃക ക്ഷീണിച്ചപ്പോള്‍ തകര്‍ച്ചയില്ലാത്തതെന്നു തോന്നിയ ആ എടുപ്പ് ആകെക്കൂടി ഉലഞ്ഞുവീണു നശിച്ചു. ഉദാഹരണം ഗ്രീസ്, റോം, നോര്‍മന്‍വര്‍ഗ്ഗം. ഒരു പൊതുഭാഷ ഏറ്റവും കാമ്യമാണ്. മേല്‍ക്കൊടുത്ത വിമര്‍ശനം അതിനെയും ബാധിക്കും; നിലവിലുള്ള പലതിന്റെയും ജീവ സത്തയ്ക്കു നേരിടുന്ന വിനാശം. ചെന്നെത്താവുന്ന ഒരേയൊരു സമാധാനം മഹത്തും വിശുദ്ധവുമായ ഒരു ഭാഷ കണ്ടുപിടിക്കയാണ്. മറ്റു ഭാഷകളെല്ലാം അതിന്റെ പ്രകടരൂപങ്ങളായി കണക്കാക്കപ്പെടത്തക്കതാവണം. സംസ്‌കൃതഭാഷ അങ്ങനെ ഒന്നായി കാണപ്പെട്ടു. ആദ്യകാലത്ത് ദ്രാവിഡഭാഷകള്‍ സംസ്‌കൃതത്തില്‍പെട്ടോ പെടാതെയോ ഇരുന്നിരിക്കാം. എന്നാല്‍ ഇപ്പോള്‍, പ്രായോഗികമായി നോക്കിയാല്‍, അവയൊക്കെ സംസ്‌കൃതത്തില്‍പ്പെട്ടവ തന്നെ. ദിവസം ചെല്ലുന്തോറും അവ ഏറിയ തോതില്‍ ആദര്‍ശത്തെ സമീപിക്കുന്നതായും കാണാം. എങ്കിലും സ്വന്തവും ജീവത്തുമായ സവിശേഷതകള്‍ അവയ്ക്കുണ്ടുതന്നെ. വംശപരമായ ഒരു പശ്ചാത്തലം കാണപ്പെട്ടു – ആര്യന്മാര്‍. മദ്ധ്യ-ഏഷ്യമുതല്‍ ബാള്‍ട്ടിക്കിന്നടുത്തുവരെ ആര്യന്മാര്‍ എന്ന സവിശേഷവംശക്കാര്‍ പാര്‍ത്തിരുന്നോ എന്ന ചിന്ത. ‘മാതൃകകള്‍’ എന്നറിയപ്പെടുന്നവ. വംശങ്ങള്‍ എപ്പോഴും കലര്‍പ്പുള്ളവയായിരുന്നു. ‘വെളുത്തവരും’ ‘ഇരുണ്ടവരും.’ ഐതിഹാസികഭാവന എന്നറിയപ്പെടുന്നതില്‍നിന്ന് പ്രായോഗികമായ സാമാന്യബോധത്തിലേക്കു വരുകതന്നെ. ഏറ്റവും പഴക്കമുള്ള രേഖകളില്‍നിന്നു കാണാം, തുര്‍ക്കിസ്താനും പഞ്ചാബിനും വടക്കുപടിഞ്ഞാറന്‍ ടിബത്തിനും ഇടയ്ക്കുള്ള ഭൂവിഭാഗത്തിലാണ് ആര്യന്മാര്‍ പാര്‍ത്തുവന്നതെന്ന്. പല നിലയിലുള്ള സംസ്‌കാരത്തോടു കൂടിയ ഗോത്രങ്ങളെയും വംശങ്ങളെയും ഒരുമിപ്പിക്കാനുള്ള യത്‌നത്തിലെത്തുകയാണ് നാം. പല ഭാഷകള്‍ക്കുള്ള സമാധാനം സംസ്‌കൃതമായതുപോലെ, പല വംശങ്ങള്‍ക്കുള്ള സമാധാനമാണ് ആര്യന്‍. അങ്ങനെ ബ്രാഹ്മണ്യമാണ് പുരോഗതിക്കും സംസ്‌കാരത്തിന്നുമുള്ള വിഭിന്ന തോതുകള്‍ക്കു പറ്റിയ സമാധാനം: അതുപോലെതന്നെ സാമുദായികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്കുള്ള സമാധാനവും. ഭാരതത്തിലെ മഹത്തായ ആദര്‍ശം ബ്രാഹ്മണ്യം. നിഃസ്വരും നിഃസ്വാര്‍ത്ഥരും ധര്‍മ്മമൊഴികെ ഒരു നിയമത്തിനും രാജാവിനും, കീഴ്‌പെടാത്തവരും (ആണ് ബ്രാഹ്മണര്‍). ജന്മസിദ്ധമായ ബ്രാഹ്മണ്യം. പണ്ടും ഇന്നും ഈ നില പല വംശക്കാരും അവകാശപ്പെടുകയും സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. വന്‍കിടകാര്യങ്ങള്‍ ചെയ്യുന്നവന്‍ ഒരവകാശവാദവും പുറപ്പെടുവിക്കയില്ല. അലസരും കൊള്ളരുതാത്തവരുമായ മൂഢന്മാരേ ഇതിനു പുറപ്പെടൂ. ബ്രാഹ്മണ്യത്തിന്റെയും ക്ഷത്രിയത്വത്തിന്റെയും പരിക്ഷയം. കലിയുഗത്തില്‍ അബ്രാഹ്മണരേ കാണൂ എന്നു പുരാണങ്ങള്‍ ചൂണ്ടിക്കാണിച്ചു: ഇതു ശരിയാണ്, ദിവസം ചെല്ലുന്തോറും കൂടുതല്‍ ശരിയായി വരുകയുമാണ്. എങ്കിലും ഭാരതത്തില്‍മാത്രം കുറേ ബ്രാഹ്മണര്‍ അവശേഷിച്ചിട്ടുണ്ട്. ക്ഷത്രിയത്വം – ഇതിലൂടെ കടക്കണം ബ്രാഹ്മണരാകാന്‍. കഴിഞ്ഞ കാലത്ത് ചിലര്‍ കടന്നുകഴിഞ്ഞിരിക്കാം: എന്നാല്‍ ഇപ്പോള്‍ അതു വ്യക്തമാകണം. മതത്തിലാണ് ഈ പദ്ധതിയുടെ പൂര്‍ണ്ണരൂപം വ്യക്തമാകുന്നത്. ഒരേ വംശത്തില്‍പ്പെട്ട പല ഗോത്രക്കാര്‍ ഒരേ ജാതിനാമമുള്ള സദൃശരായ ദേവന്മാരെ ആരാധിക്കുന്നു. ഉദാഹരണം; ബാബിലോണയരുടെ ഇടയില്‍ ”ബാല്‍” എന്ന ജാതിനാമവും യഹൂദരുടെ ഇടയില്‍ ”മോളോക്ക്” എന്ന ജാതിനാമവും. ബാബിലോണിയരുടെ ഇടയില്‍ എല്ലാ ”ബാലു”കളെയും ബാല്‍മാര്‍ഡോക്കിലും, യഹൂദരുടെ ഇടയില്‍ എല്ലാ ”മോളോക്കു”കളെയും മോളോക്കുയാവയിലും (അഥവാ) യാഹ്വയിലും ലയിപ്പിക്കാനുള്ള ശ്രമം. പേഴ്‌സ്യക്കാരും യഹൂദരും ബാബിലോണിയരെ നശിപ്പിക്കയും, അവരുടെ പുരാണകഥകള്‍ എടുത്തു രൂപാന്തരപ്പെടുത്തി സ്വോദ്ദേശ്യങ്ങള്‍ക്കായി ഉപയോഗിക്കയും ചെയ്തു. അങ്ങനെ അവര്‍ക്ക്, നിഷ്‌കൃഷ്ടാര്‍ത്ഥത്തില്‍, ഏകേശ്വരവാദിയായ ഒരു മതം സൃഷ്ടിക്കാന്‍ കഴിഞ്ഞു. അനിയന്ത്രിതമായ രാജവാഴ്ചയ്‌ക്കെന്നപോലെ ഏകേശ്വരവാദത്തിനും വളരെ വേഗം ആജ്ഞകള്‍ നടപ്പിലാക്കാനും വന്‍തോതില്‍ ശക്തി സംഭരിക്കാനും കഴിയും. പക്ഷേ അതിന് അപ്പുറം വളര്‍ച്ചയില്ല. അതിന്റെ ഏറ്റവും ദുഷിച്ച ലക്ഷണം ക്രൂരതയും മര്‍ദ്ദനവുമാണ്. അതിന്റെ പ്രഭാവത്തിനു വഴിപ്പെടുന്ന ജനതകളെല്ലാം, കുറേക്കൊല്ലത്തെ ഉജ്ജ്വലതയ്ക്കുശേഷം, വളരെ വേഗം ക്ഷയിച്ചുപോകുന്നു. ഭാരതത്തിലും ഇതേ പ്രശ്‌നം ഉദിച്ചു. അതിനു കണ്ടെത്തിയ സമാധാനം, ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’1 എന്നാണ്. സഫലതയുടെ മൗലികരാഗവും മൂലശിലയും ഇതത്രേ. ഇതിന്റെ ഫലമത്രേ വേദാന്തിയുടെ അദ്ഭുതകരമായ സഹിഷ്ണുത. അപ്പോള്‍ വിഭിന്നഘടകങ്ങളുടെ സവിശേഷതകളെ ക്ഷതപ്പെടുത്താതെ, അവയെ പൊരുത്തപ്പെടുത്തുകയും ഒരുമിപ്പിക്കയും ചെയ്യുക – ഇതാണ് വമ്പിച്ച പ്രശ്‌നം. ഈ ഭൂമിയിലുള്ളതോ സ്വര്‍ഗത്തിലെങ്കിലുമുള്ളതോ ആയ വ്യക്തികളെ ആശ്രയിക്കുന്ന മതങ്ങള്‍ക്കൊന്നും മേല്‍ച്ചൊന്നതു സാദ്ധ്യമല്ല. ഇവിടെയാണ് അദൈ്വതപ്രസ്ഥാനത്തിന്റെ മഹനീയത. അതു പ്രചരിപ്പിക്കുന്നത് ഒരു തത്ത്വത്തെയാണ്, വ്യക്തിയെയല്ല. എങ്കിലും മാനവവ്യക്തികള്‍ക്കും ഐശ്വരവ്യക്തികള്‍ക്കും പ്രവര്‍ത്തിക്കാന്‍ തികഞ്ഞ സ്വാതന്ത്ര്യവുമുണ്ട്. ഇതു സദാ നടന്നുവരുന്നു. ഈ അര്‍ത്ഥത്തില്‍ നാം എപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കയുമാണ്. മുഹമ്മദീയഭരണകാലത്തുണ്ടായ പ്രവാചകര്‍. പഴയ കാലത്ത് അതു തികഞ്ഞ തോതില്‍ സചേതനവും ഉത്‌സാഹഭരിതവുമായിരുന്നു. ഈയിടെയായി ഈ അംശത്തില്‍ ന്യൂനതവന്നിട്ടുണ്ട്. ഈ അര്‍ത്ഥത്തിലേ നാം അധഃപതിച്ചിട്ടുള്ളു. ഭാവിയില്‍ ഇതു നടക്കും. സ്വല്പകാലത്തേക്കെങ്കിലും അദ്ഭുതഫലങ്ങളുളവാക്കി, മറ്റെല്ലാ ഗോത്രക്കാരുടെയും പ്രയത്‌നങ്ങളില്‍നിന്നു മുതലെടുത്തുവന്ന ഒരു ഗോത്രക്കാര്‍ പ്രകടമാക്കിയ പ്രാബല്യം. ഇപ്പോള്‍ എല്ലാ വംശങ്ങളും ഒരുമിക്കാനും കേന്ദ്രസ്ഥമാകാനും തുടങ്ങുകയാണ്. അവരുടെ രക്തവും ആശയങ്ങളും ക്രമത്തിലെങ്കിലും ഒഴിവാക്കാനാകാത്ത മട്ടില്‍ കലര്‍ന്നിരിക്കയുമാണ്. മനക്കണ്ണുകൊണ്ടു ഞാന്‍ കാണുന്നു, ഭാവിയിലെ മഹാശക്തന്‍ ക്രമേണ പാകപ്പെട്ടുവരുന്നത്. ഭാവിഭാരതം ഭൂമിയിലുള്ള ജനതകളില്‍വെച്ച് ഏറ്റവും പ്രായം കുറഞ്ഞതും ഏറ്റവും മികച്ചതും ഏറ്റവും പഴക്കമുള്ളതുമായിരിക്കും. ഉപായം – നമുക്ക് പ്രയത്‌നിക്കണം. സാമുദായികമായ നടപടികളാണ് പ്രതിബന്ധങ്ങള്‍. ഇവയില്‍ ചിലതിനു സ്മൃതികളാണാധാരം. ഒന്നിനും ശ്രുതികള്‍ താങ്ങായിട്ടില്ല. കാലത്തിന്നൊത്തു സ്മൃതികള്‍ മാറ്റണം. ഇതാണ് അംഗീകൃതമായ നിയമം. ഭാരതത്തിലെല്ലായിടത്തും വേദാന്തതത്ത്വങ്ങള്‍ പ്രചരിപ്പിച്ചാല്‍ പോരാ: ഭാരതത്തിനു വെളിയിലും വേണം. ഓരോ ജനതയുടെയും മാനസികഘടനയില്‍ നമ്മുടെ ആശയങ്ങള്‍ കടന്നുചെല്ലണം: പുസ്ത കങ്ങളിലൂടെയല്ല, വ്യക്തികളിലൂടെ. കലിയുഗത്തിനു ചേര്‍ന്ന ഒരൊറ്റ പ്രവൃത്തി ദാനമാണ്. കര്‍മ്മത്തിലൂടെ ശുദ്ധമാകാത്തവര്‍ക്കാര്‍ക്കും ജ്ഞാനം ലഭ്യമല്ല.
കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ വാർഷികാഘോഷങ്ങൾ നവംബർ 26 ചൊവ്വാഴ്ച്ച ചേർപ്പുങ്കൽ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. അതിരൂപതാ കെസിഡബ്ലുഎ ചാപ്ലയിനും വികാരി ജനറാളുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖപ്രസംഗം നടത്തും. മലങ്കര റീജിയൺ വികാരി ജനറാൾ ഫാ. ജോർജ്ജ് കുരിശുംമൂട്ടിൽ അനുഗ്രഹപ്രഭാഷണവും മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ലിസ്സി ജോസ് മുഖ്യപ്രഭാഷണവും നടത്തും. നവംബർ 9-ന് അതിരൂപതാ തലത്തിൽ നടത്തപ്പെടുന്ന കലാ-കായിക മത്സരങ്ങളിൽ വിജയികാളാകുന്നവർക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്യും. അതിരൂപതയിൽ കെസിഡബ്ലുഎ-യുടെ നേതൃത്വത്തിൽ 2018-2019 വർഷം മികച്ച പ്രകടനം നടത്തിയ ഇടവകയ്ക്കും ഫൊറോനക്കും എവറോളിംഗ് ട്രോഫികൾ സമ്മാനിക്കും. കെസിസി പ്രസിഡന്റ് ശ്രീ. സ്റ്റീഫൻ ജോർജ്ജ്, കെസിവൈഎൽ പ്രസിഡന്റ് ശ്രീ. ബിബീഷ് ഓലിക്കമുറിയിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും. കെസിഡബ്ലുഎ അതിരൂപതാ പ്രസിഡന്റ് ഡോ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കെസിഡബ്ലുഎ അതിരൂപതാ ഭാരവാഹികളും വർക്കിംഗ് കമ്മറ്റി അംഗങ്ങളുളും പരിപാടികൾക്ക് നേതൃത്വം നൽകും. വിവിധ യൂണിറ്റുകളിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന കാലാപരിപാടികളും ഉണ്ടായിരിക്കും. Share this: Click to share on Facebook (Opens in new window) Click to share on WhatsApp (Opens in new window) Click to share on Telegram (Opens in new window) വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.
എന്റെ പേര് കണ്ണൻ… ആർമി യില് ആണ്…നാട്ടിൽ ലീവിന് വന്ന സമയത്ത് ആണ് ഫ്രണ്ടിന്റെ കൂടെ അവന് വേണ്ടി പെണ്ണ് കാണാൻ പോയത്. ഫ്രണ്ടിന്റെ പേര് രാജീവ്.പെണ്ണിനെ കണ്ട പാടെ രാജീവിന് പെണ്ണിനെ ബോധിച്ചു.പെണ്ണിന്റെ പേര് അക്ഷര. കാണാൻ നല്ല ഭംഗി ഉള്ള മുഖം.ചന്ദന കുറി. എല്ലാം കൊണ്ടും രാജീവിന് ബോധിച്ചു…ഉള്ളത് പറയാമല്ലോ കണ്ടപാടെ എനിക്കും ബോധിച്ചു…പക്ഷേ കൂട്ടുകാരൻ ആയിപ്പോയല്ലെ…അവന്റെ ഭാര്യ യെ ആ രീതിയിൽ നോക്കുന്നത് ശരിയല്ലല്ലോ. പെണ്ണുകാണൽ എല്ലാം കഴിഞ്ഞ് 25ദിവസത്തിനുള്ളിൽ നിശ്ചയവും രണ്ടു മാസത്തിനുള്ളിൽ കല്യാണവും തീരുമാനിച്ചു.എനിക്ക് ആകെയുള്ള വിഷമം കല്യാണത്തി ന് കൂടാൻ പറ്റില്ലല്ലോ എന്നതായിരുന്നു . അവന്റെ നിച്ചയത്തിന്റെ എന്ന് വൈകിട്ട് ആയിരുന്നു എനിക്ക് ജമ്മുവിലേക്ക്‌ പോകേണ്ട ഫ്ളൈറ്റ്…അങ്ങനെ നിശ്ചയവും കഴിഞ്ഞു അ പന്തലിൽ നിന്നും തന്നെ എനിക്ക് എയർപോർട്ടിലേക്ക് പോകേണ്ടി വന്നു.പിന്നെ ജോലിയിൽ ഉള്ള തിരക്കുകൾ ആയി…അതിനു ശേഷം ആറ് മാസം കഴിഞ്ഞാണ് ഞാൻ നാട്ടിൽ വന്നത്.രാജീവ് ആണ് എന്നെ പിക് ചെയ്യാൻ വന്നത്.കണ്ടപാടെ അളിയാ എന്നും പറഞ്ഞു രാജീവ് ഓടിവന്നു എന്നെ കെട്ടിപിടിച്ചു. വിശേഷങ്ങൾ എല്ലാം പങ്കുവെച്ചു ഞാൻ എന്റെ വീട്ടിൽ എത്തി. പിറ്റേദിവസം രാവിലെ ഞാൻ രാജീവിന്റെ വീട്ടിലേക്ക് ചെന്നു. ചെന്നപാടെ ആദ്യം കണ്ടത് ഞാൻ അക്ഷര യേ ആയിരുന്നു…കണ്ടപാടെ എന്റെ സ്ഥലകാലബോധം പോയപോലെ ആയിരുന്നു. കുളി കഴിഞ്ഞ് തലയിൽ തോർത്ത് ചുറ്റി ഒരു ടീഷർട്ടും പാവാടയും ഇട്ടു വന്ന അക്ഷര യെ കണ്ടാൽ എന്റെ മാത്രമല്ല. തൊണ്ണൂറു വയസ്സുള്ള അപ്പുപ്പൻ മ്മാരുടെ വരെ കൺട്രോൾ പോകും.എന്നെ കണ്ടപാടെ അക്ഷര എന്തൊക്കെയോ ചോദിച്ചു.ഞാൻ ആണെങ്കിൽ ആ സമയത്ത് വേറെ ഏതോ ലോകത്ത് ആയിരുന്നു .അവസാനം കൊട്ടി വിളിച്ചപ്പോൾ ആണ് എനിക്ക് സ്ഥലകാലബോധം വന്നത്. 6മാസം മുൻപ് കണ്ട അക്ഷര ആയിരുന്നില്ല ഇപ്പൊൾ കണ്ടപ്പോൾ എനിക്ക് തോന്നിയത്. കുറച്ചു കൂടി സൗന്ദര്യം കൂടിയത് പോലെ ഒരു ഫീലിങ്. അക്ഷര : എന്തെ കണ്ണൻ ചേട്ടാ e ലോകത്തെങ്ങും അല്ലെന്ന് തോന്നുന്നു. ആ ചോദ്യവും നോട്ടവും കേട്ടപ്പോൾ ഞാൻ ആകെ വള്ളണ്ട് ആയി പോയി. ഞാൻ : രാജീവ് ഇല്ലെ ഡോ. അക്ഷര: എഴുന്നേറ്റില്ല .ഞാൻ വിളിക്കാം.പണ്ടൊക്കെ വന്ന ഉടൻ അവന്റെ മുറിയിലേക്ക് ചെല്ലുന്നതാണ് പതിവ്.ഇപ്പൊൾ അത് പറ്റിലെല്ലോ. രാജീവ്: ആഹ് ഡാ ഞാൻ ഉറങ്ങി പോയി.രാവിലെ എന്താ പ്രോഗ്രാം. ഞാൻ : എനിക്ക് ബന്ധുക്കളുടെ വീട്ടിലോക്കെ ഒന്ന് പോകുമായിരുന്നു. നീ വരുന്നില്ലെങ്കിൽ അ വണ്ടി എടുക്കാൻ വന്നതാ ഞാൻ. ഞാൻ നാട്ടിൽ ഇല്ലാത്തപ്പോൾ എന്റെ വണ്ടി use ചെയ്യുന്നത് രാജീവ് ആണ്. രാജീവ്: ഡാ ഞാനും വരുന്നു . അങ്ങനെ ഞങ്ങൽ റെഡി ആയിട്ട് എന്റെ മാമന്റെ വീട് ആയ കുട്ടനാട്ടിലെ ക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ എന്റെ മനസ്സിൽ മുഴുവൻ അക്ഷര ആയിരുന്നു.അവളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവളുടെ ചന്ദന കുറി ആയിരുന്നു. അക്ഷര യെ പറ്റി പറയുകയാണെങ്കിൽ ഇത്രയും ഭംഗി ഉള്ള മുഖം ഞാൻ പഞ്ചാബി പെൺകുട്ടികൾക്ക് പോലും കണ്ടിട്ടില്ല.നെറ്റിയിൽ സിന്ദൂരം ചാർത്തി, കഴുത്തിൽ താലിമാല, ഇടതു കൈയിൽ ഒരു വല,വലതു കൈയ്യിൽ ഒരു ചെയിനും മോതിരവും, കടഞ്ഞെടുത്ത ശരീര പ്രകൃതി. 34 സൈസ് മുലകൾ. 85-90 സൈസ് കുണ്ടികൾ. കാലിൽ പാദസരം എന്നിങ്ങനെ.. അങ്ങനെ ഒരാഴ്ചയോളം ഞാനും രാജീവും ആയി കറങ്ങി നടന്നു. ഒരാഴ്ച ക്ക് ശേഷം ഒരു ദിവസം രാജീവിന്റെ വീട്ടിലേക്ക് ചെന്നു കയറിയ ഉടനെ അക്ഷര എന്നെ കണ്ടതും ദഹിപ്പിച്ചു നോക്കുകയും കോപം കൊണ്ട് രോക്ഷകുലമായി അടുക്കള യിലേക്ക് കയറി പോവുകയും ചെയ്തു. എന്താണെന്നു കാര്യം എനിക്ക് മനസിലായില്ല.. ഞാൻ രാജീവിനെ വിളിച്ചു മുറിയിലേക്ക് കയറി ചെല്ലുമ്പോൾ അവൻ നല്ല ഉറക്കമായിരുന്ന് . അവനെ വിളിച്ചുണർത്തി അവനോട് ഞാൻ പറഞ്ഞു ഡാ എനിക്ക് പുറത്തേക്ക് ഒന്ന് പോകണം .. നീ ഒന്ന് റെഡി ആക്. രാജീവ്: ഡാ കുളിക്കേണ്ട താമസം.. ഞാൻ: മ്മ്‌ ശരി ഞാൻ പുറത്ത് കാണും. എന്നും പറഞ്ഞു ഞാൻ പുറത്തേക്ക് പോയി വണ്ടി കഴുകാൻ തുടങ്ങി. പൈപ്പിൽ നിന്നും വെള്ളമെടുക്കുന്ന സമയത്ത് ആണ് അക്ഷരയുടെയും രാജീവിന്റെ യും സംസാരം ഞാൻ കേൾക്കുന്നത്. . അക്ഷര: ഞാൻ ഒരു കാര്യം പറഞ്ഞപ്പോൾ നിങ്ങൾ ക്ക് കേൾക്കാൻ വയ്യ .നിങ്ങളുടെ കൂട്ടുകാരൻ വന്ന് വിളിച്ചപ്പോൾ ഉടനെ റെഡി ആയി പോകുന്നു. രാജീവ്: ഡോ അവൻ ഒരു മാസം കഴിയുമ്പോൾ പോകും പിന്നെ ഞാൻ എപ്പഴും നിന്റെ കൂടെ ഇല്ലെ…പിന്നെന്താ? അക്ഷര: ആയിക്കോട്ടെ ചേട്ടന് എന്നെക്കാൾ വലുത് ചേട്ടന്റെ കൂട്ടുകാരൻ അല്ലേ ..ഹും. രാജീവ്: നീ ഒന്ന് ഷമിക്ക്‌. അവൻ വിളിച്ചാൽ എങ്ങനെയാ ഞാൻ പോകാതിരുന്നത്. അവന്റെ വണ്ടി പോലും അവൻ എനിക്ക് തന്നിട്ടആണ് പോകുന്നത്. അത് ഉള്ളത്കൊണ്ടല്ലെ ഞാൻ അരി മെടിക്കുന്നത്‌. അക്ഷര: ഒഹ്ഹ്‌ എന്തിനും ചേട്ടന് പറയാൻ എന്തെങ്കിലും ന്വായീകരനങ്ങൾ ഉണ്ടല്ലോ. രാജീവ്: ഡോ പതുക്കെ പറ. കണ്ണൻ കേൾക്കും. അക്ഷര: കേൾക്കട്ടെ . അങ്ങനെ എങ്കിലും എന്റെ ഭർത്താവിനെ എനിക്ക് കിട്ടട്ടെ . അപ്പൊഴെങ്കിലും എന്റെ കാര്യങ്ങൽ എന്റെ ഭർത്താവ് നടത്തി തരുമല്ലോ? E സമയം ജനലിന്റെ എവിടെ നിൽക്കുവായിരുന്ന ഞാൻ : ദൈവമേ എന്റെ പേരും പറഞ്ഞാണോ ഇവർ അടി ഇടുന്നത്. ഈശ്വരാ ഞാൻ എന്ത് തെറ്റാ ചെയ്തത്. എന്തായാലും ഇന്ന് രാജീവിനെ വിളിച്ചോണ്ട് പോകുന്നത് ശരിയാവില്ല…എന്തെങ്കിലും ഒഴിവ് പറയാം… ഞാൻ: രാജീവെ ഡാ.. രാജീവ് : അഹ്‌ വരുന്നടാ.. ഞാൻ: ഡാ നീ ഒന്ന് വേഗം വെളിയിലോട്ട്‌ വന്നെ.ഒരു അത്യാവശ്യം ഉണ്ട്. രാജീവ്: എന്താടാ ? ഞാൻ: ഡാ ഞാൻ ഇന്ന് പോകുന്നില്ല . രാജീവ് അതെന്താട ? ഞാൻ : ഡാ എന്റെ 4ഫ്രണ്ട്സ് വരുന്നെന്ന് വീട്ടിലോട്ടു. അവർ വരുമ്പോൾ ഞാൻ വീട്ടിൽ കണ്ടില്ലെങ്കിൽ മോശമല്ലേ. അത്കൊണ്ട് ഞാൻ യാത്ര ക്യാൻസൽ ചെയ്തു. ഡാ വീട്ടിലോട്ടു ചെല്ലട്ടെ അവർ വരുമ്പോൾ എന്തെങ്കിലും മെടിക്കേണ്ടായോ. ഞാൻ വീട്ടിൽ കാണും. രാജീവ് : ദ എന്നാൽ നിൽക്ക് ഞാനും വരാം. ഞാൻ : അത് സാരമില്ല ഡാ . ഞാൻ മാനേജ് ചെയ്തു കൊള്ളാം. മനസ്സിൽ വന്ന കള്ളം തട്ടിവിട്ടു ഞാൻ രാജീവിന്റെ വീട്ടിൽ നിന്നും ഇറങ്ങി. പോകുന്ന വഴിയിൽ എല്ലാം എന്റെ മനസ്സിൽ അക്ഷര ക്ക് എന്നോട് ദേഷ്യം വരാൻ ഉള്ള കാരണം ആണ് എന്റെ മനസ്സിൽ . പിന്നീടാണ് മനസ്സിലായത് വന്നിട്ട് 8ദിവസമായി.. അ 8ദിവസവും രാജീവ് എന്റെ കൂടെ ആയിരുന്നു. വീട്ടിൽ ചെല്ലുമ്പോൾ 12-1 മണി ഒക്കെയാണ് സമയം. അക്ഷര യെ കുറ്റം പറയാൻ പറ്റില്ല. അക്ഷര യുടെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെയൊക്കെ പെരുമാരൂ…അന്നത്തെ ദിവസം വീട്ടിൽ തന്നെ കഴിച്ചു കൂടി. പിറ്റെ ദിവസം രാവിലെ ഞാൻ എറണാകുളത്തേക്ക് പോകേണ്ട ആവിശ്യംഉണ്ടായിരുന്നു. രാവിലെ എറണാകുളം പോകാൻ ആലപ്പുഴ സ്റ്റാൻഡിലേക്ക് പോകുമ്പോൾ മനസ്സിൽ മുഴുവൻ രാജീവ് ആയിരുന്നു. 6 വർഷത്തിൽ ആദ്യമായിട്ടാണ് ലീവിന് വന്നിട്ട് രാജീവ് ഇല്ലാതെ ….ആലപ്പുഴയിൽ എത്തി എറണാകുളത്തേക്ക് പോകുന്ന KSRTC ബസ്സിൽ ഇരിക്കു മ്പോൾ ആണ് രാജീവിന്റെ കോൾ വന്നത്.. അദ്യം എടുക്കാൻ എന്തോ മനസ്സ് സമ്മതിച്ചില്ല. രണ്ടാമതും മൂന്നാമതും വിളിച്ചു എടുത്തില്ല. Aa വിളി എടുക്കുന്നത് വരെ തുടരും എന്ന് ബോധ്യമായത് കൊണ്ട് ഞാൻ നാലാമത്തെ വിളിയിൽ ഫോൺ എടുത്തു ഹലോ പറഞ്ഞു. രാജീവ്: നീ എവിടാ ? ഞാൻ : ഡാ എനിക്ക് എറണാകുളം വരെ പോകേണ്ട ആവിശ്യം ഉണ്ടായിരുന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന വേറെ 2ഫ്രണ്ട്സ് കൂടെയുണ്ട്. ജോലി സംബന്ധമായ കാര്യത്തിന് വേണ്ടി ആണ്.. രാജീവ്: ഞാൻ നിന്റെ വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞല്ലോ ഇന്നലെ നിന്റെ ഫ്രണ്ട്സ് വന്നില്ല എന്ന്. ഞാൻ: ഡാ അവർ ഇന്നലെ വന്നില്ല. പകരം ഇന്ന് എറണാകുളത്ത് വെച്ച് മീറ്റ് ചെയ്യാം എന്ന് അവർ പറഞ്ഞു. അതാ രാവിലെ പുറപ്പെട്ടത്. രാജീവ്: ആണോ. ശരി വരുമ്പോൾ വിളിക്ക്. ഞാൻ : ok ഡാ. ഫോൺ കട്ട് ആക്കി ഒന്ന് ദീർഘനിശ്വാസം വിട്ടു ഞാൻ ഓരോ കാര്യങ്ങൽ ആലോചിക്കാൻ തുടങ്ങി. ഞാൻ രാജീവിനെ വിളിച്ചോണ്ട് പോകുന്നത് അക്ഷരയക്ക് ഇഷ്ടമല്ല. അവരുടെ ജീവിതത്തിൽ ഞാൻ ഒരു ഭാരമാകാതെ ഒതുങ്ങി വേണം ജീവിക്കാൻ . പിറ്റെ ദിവസം മുതൽ രാജീവിന്റെ കണ്ണിൽ നിന്നും ഒഴിഞ്ഞു മാറി നടക്കാൻ ശ്രമിച്ചു കൊണ്ട് ഇരുന്ന്…15ദിവസത്തെ ലീവ് കഴിഞ്ഞു തിരികെ പോകുന്നത് പോലും ഞാൻ രാജീവിൽ നിന്നും മറച്ചു വെച്ചു. അങ്ങനെ വീട്ടിൽ നിന്നും ഇറങ്ങി എറണാകുളത്ത് നിന്നും ഫ്ളൈറ്റ് കയറാൻ നിൽക്കുമ്പോൾ ആണ് രാജീവിന്റെ കോൾ വരുന്നത്. കട്ട് ചെയ്തു ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഇട്ടതിനു ശേഷം എയർപോർട്ടിലെ ജോലി എല്ലാം കഴിഞ്ഞു ഫ്ളൈറ്റിൽ കയറിയതിനു ശേഷം ഫോൺ ഓൺ ആക്കി നോക്കിയപ്പോൾ ഉടനെ രാജീവിന്റെ കോൾ വന്നു. ഞാൻ ഫോൺ എടുത്തു : ഹലോ ? രാജീവ് : ഡാ നീ എവിടാ ? ഞാൻ : ഡാ ഞാൻ ഫ്ളൈറ്റിൽ ആണ്. തിരികെ പോവുകയാണ്. രാജീവ് : ഡാ നീ എന്താ എന്നോട് പറയാതിരുന്നത്. പോകുന്ന കാര്യം. നിന്റെ വണ്ടി ഇവിടെ കിടക്കുമ്പോൾ നീ എന്തിനാ ടാക്സി പിടിച്ച് പോയത്. അതിന് മാത്രം എന്താടാ സംഭവിച്ചത്. ഞാൻ: ഡാ ഒന്നും ഇല്ലടാ… നിനക്ക് ബുദ്ധിമുട്ട് ആകുമോ എന്ന് വിചാരിച്ചാണ്. രാജീവ്: എന്നാലും നീ എന്തിനാ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്. എന്തേലും പ്രശ്നമുണ്ടോ. ഞാൻ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ. പറയെടാ..? ഞാൻ : അങ്ങനെ ഒന്നും ഇല്ലെഡ… നീ വിഷമിക്കാതെ. ഡാ ഫ്ലൈറ്റ് എടുക്കാറായി… ശരിയെന്ന അങ്ങ് ചെന്നിട്ട് വിലിക്കാം. രാജീവ്: ശരിയെടാ. നിന്റെ ഇഷ്ടം പോലെ. ജമ്മുവിൽ എത്തിയതിനു ശേഷം ഞാൻ രാജീവിന്റെ ഫോൺ കോളുകൾ അവോയ്ഡ് ചെയ്യാൻ തുടങ്ങി. 2മാസത്തോളം അത് തുടർന്നു കൊണ്ടേ ഇരുന്നു… പിന്നീട് അവന്റെ വിളികളും കുറഞ്ഞു വന്നു. മാസങ്ങൾ കഴിഞ്ഞു കൊണ്ട് ഇരുന്നു. അപ്പോഴാണ് ജോലി കഴിഞ്ഞ് തിരികെ റൂമിൽ വന്നപ്പോൾ പുതിയ ഒരു നമ്പറിൽ നിന്നും 2 മിസ്സ്കോൾ കിടക്കുന്നത് ഞാൻ കണ്ടത്. Aa നമ്പറിൽ ഞാൻ തിരികെ വിളിച്ചപ്പോൾ ഒരു സ്ത്രീ ശബ്ദം ആയിരുന്നു. ഞാൻ : ഹലോ ആരാ ? അപ്പുറത്ത് : ചേട്ടന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രു ആണ് . മനസ്സിലായോ… ഞാൻ : ഇല്ല. ആരാണെന്ന് പറയൂ.. എനിക്ക് അൽ പ്പം തിരക്കുണ്ട്.! അപ്പുറത്ത് : ചേട്ടാ ഞാൻ അക്ഷര ആണ്. രാജീവ് ചേട്ടന്റെ ഭാര്യ. ഞാൻ : ohh അക്ഷര. സോറി എനിക്ക് സൗണ്ട് മനസിലായില്ല അതാ. സോറി. അക്ഷര: ഞാനാണ് ചേട്ടനോട് sorry പറയേണ്ടത്. ഞാൻ : എന്തിന് ? അക്ഷര: ചേട്ടനും രാജീവ് ചേട്ടനും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെ ഞാൻ എന്തൊക്കെയോ പറഞ്ഞു. ഞാൻ അങ്ങനെ ഒന്നും പറയാൻ പാടി ല്ലാരുന്നു. സോറി ചേട്ടാ. ഞാൻ: അതിനു അക്ഷര എന്ത് പറഞ്ഞെന്നാണ് . അക്ഷര എന്തിനാണ് എന്നോട് സോറി പറയുന്നത്. ? അക്ഷര : അതൊക്കെ നേരിൽ കാണുമ്പോൾ പറയാം . ഇനി എന്നാ നാട്ടിലേക്ക്. ഞാൻ : e മാസം അവസാനം. അക്ഷര: രാജീവ് ചേട്ടനോട് പറഞ്ഞോ വരുന്ന കാര്യം? ഞാൻ : ഇല്ല. ഇന്ന് വിളിക്കാൻ ഇരിക്കുവായിരുന്ന്..(മനസ്സിൽ വന്ന കള്ളം തട്ടിവിട്ടു). അക്ഷര : പറയണേ ചേട്ടാ. രാജീവ് ചേട്ടൻ നന്നായി ഉറങ്ങിയിട്ട് മാസങ്ങൾ ആയി. ഞാൻ : mm. പറയാം.. അക്ഷര : എന്നാ ഞാൻ വെക്കട്ടെ.ചേട്ടൻ അറിയാതെ ആണ് വിളിച്ചത്. ചേട്ടനോട് പറയല്ലേ ഞാൻ വിളിച്ച കാര്യം. ഞാൻ: അതെന്ത രാജീവ് അറിയാതെ വിളിച്ചത്.? അക്ഷര : അതൊക്കെ നേരിട്ട് കാണുമ്പോൾ പറയാം. ശരി എന്നാ വെക്കട്ടെ… ഞാൻ: ok ശരി. കോൾ കട്ട് ആയ ഉടനെ ഞാൻ രാജീവിനെ വിളിച്ചു. ഡാ ഞാൻ 30തീയതി നാട്ടിൽ വരും നീ കാണുമോ അവിടെ ? . രാജീവ് : പിന്നെ കാണാതെ.. നീ വാ..എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൽ സംസാരിക്കാൻ ഉണ്ട്. ഞാൻ : എന്താടാ കാര്യം ? രാജീവ് : നീ വാ. എന്നിട്ട് പറയാം…. ഞാൻ: ഓക്കേ ഡാ 30തീയതി കാണാം. രാജീവ്: ok ഡാ. 30തീയതി ഞാൻ എയർപോർട്ടിൽ ഇറങ്ങുമ്പോൾ രാജീവ് എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു… ലഗേജ് എല്ലാം എടുത്തു കൊണ്ട് വെളിയിലോട്ട്‌ വരുമ്പോൾ ആണ് ഞാൻ ആ കാഴ്ച്ച കണ്ടത്. രാജീവ് കൂടെ ഒരു അപ്സരസ്സും. സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് അ മുഖം വ്യക്തമായത്. ചന്ദന കുറി തൊട്ട എന്റെ അക്ഷര കുട്ടി ആണെന്ന്…!! ഇത് എന്റെ ആദ്യതെ കഥയാണ്.സെക്സ് അടുത്ത പാർട്ടിയിൽ ഉണ്ടാകും .ജോലി തിരക്കുകൾ കാരണം സമയം എടുത്ത്‌ മാത്രമേ എഴുത്തയുവാൻ സാധിക്കുകയുള്ളൂ..നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം … എന്ന് സ്വന്തം കണ്ണൻ ♥️
മഹാവിഷ്ണുവിന്റെ അവതാരമാണ് ബാലാജി എന്ന് അറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്‍. ഭക്തര്‍ക്ക് സകലസൗഭാഗ്യങ്ങളും നല്‍കുന്ന ഭഗവാന്‍ ദര്‍ശനം നല്‍കിയാല്‍ അത് കോടിപുണ്യമാണ്. സാമ്പത്തിക അഭിവൃത്തിക്കും ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനും തിരുപ്പതി ദര്‍ശനം ഉത്തമമാണ്. മംഗല്യസൗഭാഗ്യം ലഭിക്കുന്നതിനൊപ്പം ശനിദോഷശമനത്തിനും തിരുപ്പതി ക്ഷേത്രദര്‍ശനം ഉത്തമമാണ്. നാഗദോഷങ്ങള്‍ തീര്‍ക്കാനും കലിയുഗത്തിലെ മോക്ഷപ്രാപ്തിക്കും തിരുപ്പതിദര്‍ശനം വഴിയൊരുക്കും. ഭഗവാന്‍ അനുഗ്രഹിച്ചാല്‍ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യനുഭവങ്ങളുണ്ടാകുമെന്നാണ് വിശ്വാസം. വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ ഭഗവാനെ ദര്‍ശിച്ചാല്‍ സകല പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നും മരണാനന്തരം മോക്ഷപ്രാപ്തി ലഭിക്കുമെന്നുമാണ് ആചാര്യന്‍മാര്‍ പറയുന്നത്. See also പുലര്‍ച്ചെ രാഹുമന്ത്രം ജപിച്ചാല്‍ തിരുപ്പതി ദര്‍ശനവേളയില്‍ ‘ഓം നമോ വെങ്കടേശായ’ എന്ന അത്ഭുതസിദ്ധിയുള്ള മന്ത്രം ജപിച്ചാല്‍ ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം. 108 തവണവീതം ഭക്തിയോടെ ഈ മന്ത്രം ജപിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ ഫലം ലഭിക്കും. വെങ്കടേശ്വരഗായത്രി ജപവും ഉത്തമമാണ്: ‘നിരഞ്ജനായ വിദ്മഹേ നിരപശായ ധീമഹേ തന്വേ ശ്രീനിവാസപ്രചോദയാത്’ എന്നാണ് വെങ്കിടേശ്വരഗായത്രി തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍. കാണിക്കയര്‍പ്പിക്കല്‍ മറ്റൊരു പ്രധാന വഴിപാടാണ്. വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി വേണം കാണിക്കയര്‍പ്പിക്കാന്‍. ശ്രീവെങ്കടേശ്വര മഹാമന്ത്ര പൂജ നടത്തുന്നത് തൊഴില്‍തടസം, ദാമ്പത്യദുരിതം, തൊഴിലില്ലായ്മ, വിവാഹതടസ്സം എന്നിവയ്ക്ക് പരിഹാരമാണെന്നു വിശ്വസിക്കുന്നു. See also സൗന്ദര്യലഹരിയിലെ ഒന്നാം ശ്ലോകം ചൊല്ലിയാല്‍ ജീവിതത്തില്‍ സംഭവിക്കുന്നത്‌ Share: © Jyothishavartha.com, 2021. Unauthorized use and/or duplication of this material without express and written permission from this site’s author and/or owner is strictly prohibited. Excerpts and links may be used, provided that full and clear credit is given to Jyothishavartha.com with appropriate and specific direction to the original content.
നെല്ലിമറ്റം: ദേശീയപാതയോട് ചേർന്ന് നെല്ലിമറ്റം-കാട്ടാട്ടുകുളം റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ വഴിവിളക്കുകൾ നാളുകളായി പ്രകാശിക്കുന്നില്ല. ജനസാന്ദ്രതയുള്ള റോഡിൽ സന്ധ്യ കഴിഞ്ഞാൽ കൂരിരുട്ടിൽ തപ്പിത്തടഞ്ഞ് നടക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. മഴയും ഇരുട്ടും കൂടിയാകുമ്പോൾ വഴിനടക്കാൻ പ്രയാസമാണ്. ജോലി കഴിഞ്ഞ് വീടുകളിലേക്ക് കാൽനടയായും ഇരുചക്രവാഹനത്തിലും വരുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇരുട്ടിന്റെ മറവിൽ മോഷ്ടാക്കളുടെ ശല്യവും തെരുവുനായകളുടെ ഉപദ്രവവും കൂടിവരുകയാണ്. ഇരുട്ട് മുതലെടുത്തുള്ള സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും ഭീഷണിയാണ്. ഇടവഴിയിലെ വഴിവിളക്കുകൾ അടിയന്തരമായി പ്രകാശിപ്പിച്ച് സുരക്ഷിതയാത്ര ഉറപ്പാക്കണം. കേടായ ബൾബ് മാറ്റി വേണ്ട അറ്റകുറ്റപ്പണി നടത്തി പരിഹാരം ഉണ്ടാക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്ന് ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8am to 8pm) ഡോ. അനീസ ഷെറിൻ (2.30 pm to 7.30 pm) ഡോ :അഭിനവ് (8.00 pm to 8.00 am) 2. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ (9.30 Am to 6 Pm) 3. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു (5.30 pm) 4. ഫിസിയോ തെറാപ്പി (3 pm to 6 pm) 5. എല്ലുരോഗവിഭാഗം ഡോ. മുഹമ്മദ്‌ വാസിൽ (6.00 pm to 7.00 pm) 6. പീഡിയാട്രിക് ഗ്യാസ്ട്രോ ഡോ : വിനിത വിജയരാഘവൻ (6.00 to 7.00) കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്. ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു. കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു മറ്റു വിഭാഗങ്ങൾ…. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ്‌ ( ബുധൻ, ശനി 11 Am to 2 pm) ഡോ. വിപിൻ (തിങ്കൾ, വ്യാഴം, ഞായർ ( 9 am to 1 pm)
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. വെള്ളത്തിലായ ഫുട്‍ബോൾ ആരവം... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് വേണ്ടി കളിക്കുന്നവർ. മഴപെയ്ത് വെള്ളക്കെട്ടായി കിടക്കുകയാണ് സ്റ്റേഡിയം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടുന്ന ബേസിൽ റോഷൻ, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്ന ബിറ്റോ ജോയ്, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം, ചങ്ങനാശേരി. പൊളിഞ്ഞ ട്രാക്കിലെ ഫിനീഷ്... കോട്ടയം റവന്യൂ ജില്ലാ കായികമേള നടന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ പൊട്ടി പൊളിഞ്ഞ സിന്തറ്റിക്ക് ട്രാക്കിലൂടെ ഇരുന്നൂർ മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയവർ ജിത്തു ഗണേഷൻ, 400 മീറ്റർ ഹർഡിൽസ്, എം.ജി. എച്ച്.എസ്.എസ്, പാലാ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് ,എച്ച്.എസ്.എസ്, കുറുമ്പനാടം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം.ആർ അഖില ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര തിരുവനന്തപുരം. വെള്ളത്തിൽ... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്. അഭിരാമം ജി.വി. എച്ച്.എസ്.എസ് വെഞ്ഞാറമൂട് തിരുവനന്തപുരം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ലോംഗ് ജമ്പ് ഒന്നാം സ്ഥാനം നേടുന്ന ആൻ മരിയ സജി, സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്, കുറുമ്പനാടം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 100 മീറ്റർ ഹഡിൽസിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്ലോറി മോൾ ജോസ്, സെന്റ്. മേരീസ് ജി.എച്ച്.എസ്.എസ്. പാല. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി... സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്... വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ... മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു... വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന സ്‌കൂൾ വിദ്യാർഥികൾക്കായുള്ള സന്ദർശന... ചൊവ്വാഴ്ച 1791 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 1871 March 09 11:10 2022 Print This Article Share it With Friends by asianmetronews 0 Comments കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ 72, പാലക്കാട് 70, മലപ്പുറം 67, കണ്ണൂര്‍ 58, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,135 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 64,077 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 62,912 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1165 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 178 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 12,677 കോവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 100 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,374 ആയി.
ഇസ്ലാമിലെ സ്ത്രീയുമായി ബന്ധപ്പെട്ട് യുക്തിവാദികളും ഓറിയന്റലിസ്റ്റുകളും നിരന്തരമായി മുസ്ലിം സ്ത്രീകളെ കുറിച്ച് ഉന്നയിക്കുന്ന ആരോപണങ്ങളും വിമർശനങ്ങളും ധാരാളമായി കേട്ടിട്ടുള്ളവരാണ് നമ്മൾ. ജെൻഡർ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമയത്ത്, ജെൻഡർ ഇക്വാലിറ്റിയെ കുറിച്ചും ജെൻഡർ ജസ്റ്റിസിനെ കുറിച്ചും പ്രതിക്കൂട്ടിലേക്ക് വലിച്ചിഴക്കപ്പെടുന്നവരാണ് മുസ്ലിം സ്ത്രീകൾ, ഇസ്ലാമിൽ സ്ത്രീക്ക് ഒരു അവകാശവും കൊടുത്തിട്ടില്ല, പുരുഷാധിപത്യത്തിന്റെ മതമാണ് ഇസ്ലാം, ഇസ്ലാമിലെ സ്ത്രീ എന്ന് പറയുന്നത് എന്നും അടിച്ചമർത്തപ്പെട്ടവളാണ് തുടങ്ങിയ ആരോപണങ്ങളാണ് നമ്മൾ കേൾക്കാറ്. നബി(സ)യെ കുറിച്ച്, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച്, ഇസ്ലാമിലെ ലിംഗനീതിയും ലിംഗസമത്വവും കുറിച്ച് ധാരാളമായി ചർച്ചകൾ നടക്കുന്ന സമയത്ത് നബിയുടെ വിവാഹവും പ്രവാചകന്റെ സ്ത്രീകളോടുള്ള സമീപനങ്ങളും പെണ്ണിനോടുള്ള ഇസ്ലാമിന്റെ സദാചാര കൽപ്നകളും അവളുടെ ആർത്തവം, സാക്ഷ്യം ഇങ്ങനെ നീളുന്നതാണ് വിമർശനങ്ങൾ. നബിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഏറെ വിമർശനങ്ങൾ കാണുക. 11 വിവാഹം കഴിച്ച ആളാണ് പ്രവാചകൻ, സ്ത്രീലമ്പടനായ പ്രവാചകൻ എന്നതാണ് വിമർശകർ ഉന്നയിക്കുന്ന രൂക്ഷമായ വിമർശനം. ആദ്യം പ്രവാചകൻ വിവാഹം ചെയ്തത് അദ്ദേഹത്തിന്റെ 25ാമത്ത വയസ്സിൽ ഖദീജ ബീവിയെ ആണെന്ന് നമുക്കറിയാം. അപ്പോൾ ഖദീജയുടെ പ്രായം 40 വയസ്സാണ്. സ്ത്രീലമ്പടനായ മുഹമ്മദ് എന്തേ 40 വയസ്സുകാരിയായ ഖദീജയെ വിവാഹം ചെയ്തു? ഈ ദാമ്പത്യജീവിതം 28 വർഷത്തോളം ഒരാളെ മാത്രം പത്നിയായി കൊണ്ടാണ് നബി(സ)യുടെ ജീവിതം ഉണ്ടായിരുന്നത്. ഒരു പക്ഷെ അന്നത്തെ അറേബ്യൻ സമൂഹത്തിൽ ആർക്കും സങ്കൽപ്പിക്കാൻ പോലും സാധ്യമല്ലാത്ത ഒരു സ്ഥിതിവിശേഷമാണ് ഒരാൾ ഒരു പത്നിയെ മാത്രം സ്വീകരിക്കുക എന്നത്. 28 വർഷക്കാലം നബി(സ) തന്റെ പത്നിയായി കുടെ കൊണ്ടുനടന്ന ഖദീജ ബീവി, അവർ തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഇണയും തുണയുമായിയി സ്നേഹവും സന്തോഷവും പകർന്നതിനെക്കുറിച്ച് ധാരാളം സംഭവങ്ങൾ പ്രവാചകന്റെ ജീവിതത്തിൽ നമുക്ക് കാണാൻ സാധിക്കും. ‘സമ്മിലൂനി യാ ഖദീജ’ (എന്നെ പുതപ്പിട്ടു മൂടു പ്രിയപ്പെട്ടവളേ) എന്ന് പറഞ്ഞ് പ്രവാചകത്വം ലഭിക്കുന്ന ആദ്യ സന്ദർഭത്തിൽ തന്നെ ഓടിവരുന്നത് തന്റെ ഇണയായ ഖദീജയുടെ അടുക്കലേക്ക് ആണ്. ഖദീജ ബീവി പ്രവാചകനോട് പറയുന്നുണ്ട് ‘പ്രവാചകരെ താങ്കൾ വേദനിക്കണ്ടതില്ല പ്രയാസപ്പെടേണ്ടതില്ല’. ഇങ്ങനെ തുടങ്ങി മധുരമായ ദാമ്പത്യജീവിതത്തെ നമുക്ക് പരിചയപ്പെടുത്തി തരുന്നു പ്രവാചകനും ഖദീജയും. അതുകൊണ്ടാണ് ഖദീജ മരിച്ച വർഷത്തെ ആമുൽ ഹുസ്ന് അഥവാ ദുഃഖവർഷം എന്ന് വിശേഷിപ്പിച്ചത്. അതിൽ ഏറെ ദുഃഖിക്കുന്ന ഓർമ്മയ്ക്ക് വേണ്ടി ഖദീജയുടെ കൂട്ടുകാർക്ക് വേണ്ടി പിന്നീട് മാംസം വിതരണം ചെയ്യുന്ന, സമ്മാനങ്ങൾ കൊടുക്കുന്ന പ്രവാചകനെ നമുക്ക് കാണാൻ സാധിക്കും. അതിനുശേഷം പ്രവാചകന്റെ 50ആമത്തെ വയസ്സിലാണ് സൗദയെ വിവാഹം ചെയ്യുന്നത്. സൗദാ ബീവിയെ കുറിച്ച് നമ്മൾ പഠിക്കുകയാണെങ്കിൽ വൃദ്ധയും ദുർബലയുമായ ഒരു സ്ത്രീയായിരുന്നു അവർ എന്ന് കാണാൻ കഴിയും. പ്രവാചകനേക്കാൾ പ്രായം കൂടിയ സ്ത്രീയായിരുന്നു അവർ. എന്തിനായിരിക്കും അതിനുശേഷം സ്ത്രീലമ്പടൻ എന്ന് ഇവർ വിശേഷിപ്പിക്കുന്ന മുഹമ്മദ് സൗദയെ വിവാഹം ചെയ്തത്? നബിയുടെ ഓരോ വിവാഹത്തെക്കുറിച്ചും കൃത്യമായ പഠനം നടത്തിയാൽ നമുക്ക് വ്യത്യസ്ത കാലിക സാഹചര്യങ്ങളെ, രാഷ്ട്രീയ പ്രാധാന്യമുള്ള ഒരുപാട് കാര്യകാരണങ്ങളെ കണ്ടെത്താൻ സാധിക്കും. സൗദയുമായിട്ടുള്ള വിവാഹബന്ധം ഏത് കാരണ ത്താലായിരുന്നു എന്നും അവർക്ക് സംരക്ഷണവും കരുതലും നൽകിയാണ് പ്രവാചകൻ സൗദയെ ജീവിതത്തിലേക്ക് കൂട്ടിയത് എന്നും നമുക്ക് കാണാൻ സാധിക്കും. ജുവൈരിയയുടെ ചരിത്രവും നമുക്കറിയാം. യുദ്ധത്തിൽ തടവുകാരിയായ ജുവൈരിയയെ ഏറ്റെടുക്കുന്ന സമയത്ത് അവരെ ഏറ്റെടുത്ത സ്വഹാബി അവർക്ക് വലിയ മൂല്യം നൽകിയാലേ അവർക്ക് അടിമത്തമോചനം നൽകൂ എന്ന് പറഞ്ഞപ്പോൾ നബിയുടെ അടുക്കലേക്ക് അവർ പരാതിയുമായി വരുന്നുണ്ട്. അപ്പോഴാണ് പ്രവാചകൻ അവർക്ക് ഉന്നത പദവി നൽകി മോചനത്തിനുള്ള പണം നൽകി വിവാഹ ജീവിതത്തിലേക്ക് ക്ഷണിക്കുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത്. സഫിയയുമായുള്ള വിവാഹമാണ് മറ്റൊന്ന്. യുദ്ധത്തടവുകാരിയായി സഫിയയോട് പ്രവാചകൻ പറയുകയുന്നു രണ്ടാലൊന്ന് തെരഞ്ഞെടുക്കുക ഒന്നുകിൽ തിരിച്ചു പോവുക, അല്ലെങ്കിൽ എന്റെ പതിയായി ഇവിടെ തുടർന്ന് ജീവിതത്തിലേക്ക്പ്രവേശിക്കുക, സഫിയയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷത്തോടു കൂടിയാണ് അവർ ഈ വാഗ്ദാനത്തെ സ്വീകരിക്കുന്നത്. അവർ തിരിച്ചു പോകാതെ പ്രവാചകന്റെ കൂടെ പോകുന്നതാണ് ചരിത്രം. സഫിയയെ വേദനിപ്പിച്ച് ഭർത്താവിനെയും ഉപ്പയെയും കൊലചെയ്തിട്ട് ഒടുവിൽ മുഹമ്മദ് എന്ന സ്ത്രീലമ്പടൻ സഫിയയെ കരസ്ഥമാക്കി എന്ന് പറയുന്ന ഓറിയന്റലിസ്റ്റുകൾക്ക് അവരുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ചെറിയ അനിഷ്ടംപോലും കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പിന്നീട് സഫിയയുടെ കുടുംബക്കാർക്ക് എഴുതിയ കത്തുകൾ ചരിത്ര കാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിൽ പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ചും ഇസ്ലാം മതത്തെ കുറിച്ചും അവിടെ താൻ അനുഭവിക്കുന്ന സുഖത്തെ കുറിച്ചും പരിഗണനയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനോഹരമായ കത്തുകൾ തന്റെ ജൂതസമൂഹത്തിൽപെട്ട ആളുകൾക്ക് സഫിയ അയക്കുന്നുണ്ട്. മൈമൂനയുമായിട്ടുള്ള വിവാഹത്തെയും ചരിത്രം വിശദീകരിക്കുന്നുണ്ട്. ഖാലിദുബ്നു വലീദിനെ പോലെയുള്ള പ്രമുഖരായ സഹാബികൾ ഇസ്ലാമിലേക്ക് കടന്നു വരാൻ കാരണമായത് മൈമൂനയുമായുള്ള വിവാഹം ആണെന്ന് ചരിത്രം പറയുന്നുണ്ട്. യുദ്ധത്തടവുകാരെ പിടിക്കുന്ന സമയത്ത് ആ ഗോത്രത്തലവൻമാരുടെ മകളെ വിവാഹം ചെയ്ത് കൂടെ കൂട്ടുന്ന പ്രവാചകൻ ആ ഗോത്രവും ആയിട്ടുള്ള തന്റെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. തങ്ങളുടെ ഗോത്ര തലവന്റെ മകളെ അവർ സ്വീകരിക്കുക നീചമായ രീതിയിൽ അല്ലല്ലോ, അവർ അവളെ അപമാനിക്കുമോ എന്ന ഭയത്തെ തീരെ ഇല്ലാതാക്കുകയും പ്രവാചകൻ എന്ന നേതാവിന്റെ ഭാര്യയായി ക്ഷണിക്കുകയും ചെയ്യുന്നതിലൂടെ ആദരവ് നൽകി അവർ തമ്മിലുള്ള ഗോത്ര ബന്ധം ഊഷ്മളമാവുന്നു എന്ന രാഷ്ട്രീയ ഡിപ്ലോമസിയെ നമുക്കിവിടെ കാണാൻ കഴിയും. സൈദും സൈനബും തമ്മിലുള്ള ദാമ്പത്യ ജീവിതവും അതിനെത്തുടർന്നുള്ള സംഭവങ്ങളുമാണ് മറ്റൊന്ന്. വളർത്തു പുത്രനായ സൈദിന്റെ ഭാര്യയായ സൈനബിനെ പ്രവാച കൻ വിവാഹം ചെയ്യുന്നതും വിവാഹ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതും ഓറിയന്റലിസ്റ്റുകൾ ധാരാളമായി പറയുന്ന ഒന്നാണ്, ആ കാലഘട്ടത്തിൽ ഒരു മനുഷ്യന് എത്ര ഭാര്യമാരെ വേണമെങ്കിലും സ്വീകരിക്കാൻ പറ്റുന്ന ഒരു സാമൂഹ്യ സാഹചര്യമാണല്ലോ ഉണ്ടായിരുന്നത്. സൈദിനോട് പ്രവാചകന് ഉണ്ടായിരുന്ന അങ്ങേയറ്റത്തെ ഇഷ്ടവും മതിപ്പും ചരിത്രത്തിൽ നമുക്ക് കാണുവാൻ സാധിക്കും. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ ദത്തുപുത്രന് ഏറ്റവും കുലീനയായ ഒരു പെണ്ണിനെ വിവാഹം കഴിപ്പിക്കണം എന്ന ആലോചനയ്ക്ക് ഒടുവിലാണ് സൈനബുമായിട്ടുള്ള വിവാഹം ആലോചിക്കുന്നത്. കാലങ്ങൾ ആയിട്ട് സമൂഹത്തിൽ വേരുറച്ചുപോയ ചില നിലപാടുകളെ പൊളിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അടിമയായ ഒരുത്തൻ വിവാഹമോചനം ചെയ്ത ഒരു കുലീനസ്ത്രീയെ ഒരിക്കലും ആ കാലഘട്ടത്തിൽ അവൾ എത്ര സൗന്ദര്യവതി ആണെങ്കിലും വേറൊരാളും വിവാഹം കഴിക്കില്ല. ഇതിനെയാണ് പ്രവാചകൻ തിരുത്തുന്നത്. രണ്ടാമത് ദത്തുപുത്രൻ ഒരിക്കലും പുത്രൻ ആവില്ല എന്ന ഇസ്ലാമിന്റെ മഹത്തായ സിദ്ധാന്തത്തെ പഠിപ്പിക്കുകയും ചെയ്യുന്നു. ദത്തുപുത്രൻ ദത്തുപുത്രൻ മാത്രമാണ് എന്നുള്ളത് കൂടി അല്ലാഹുവിന് പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. ആയിഷ ബീവിയുടെ ഒൻപതാമത്തെ വയസ്സിലാണ് അവർ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ലിബറൽ വാദികളും യുകതിവാദികളുമായ ആളുകൾ പറയുന്നത് പെണ്ണിന്റെ ആത്മാവിഷ്കാരത്തിനും അവളുടെ വിദ്യാഭ്യാസത്തിനും അവളുടെ സ്വാതന്ത്ര്യത്തിനും അവളുടെ വ്യക്തിത്വ രൂപീകരണത്തിനും തടസ്സമാകും എന്നാണ്. എന്നാൽ ചരിത്രത്തിൽ ഏതൊരു നേതാവിന്റെ ഭാര്യമാരെ നിങ്ങൾ പഠിച്ചു നോക്കിയാലും ആയിഷ ബീവിയുടെ അത്ര പണ്ഡിതയും കഴിവും ഉള്ളവരായി വേറെയുണ്ടോ എന്നാണ് പഠിക്കേണ്ടത്. – ആയിഷ ബീവി ഫിഖ്ഹിൽ വളരെയധികം അവഗാഹമുള്ള ഒരു സ്ത്രീയായിരുന്നു. രണ്ടായിരത്തിലധികം ഹദീസുകൾ റിപ്പോർട്ട് ചെയ്ത ആയിഷാബീവി സ്വഹാബാക്കളിൽ പലരുടെയും ഹദീസുകളിൽ വന്ന ശയങ്ങൾ ദൂരീകരിച്ച് ധാരാളം ചരിത്രം നമുക്ക് കാണാൻ സാധിക്കും. അത് അങ്ങനെയല്ല എന്ന് അബുഹുറൈറയെയും ഇബ അ ബ്ബാസിനെയുമടക്കം പഠിപ്പിച്ച ആയിഷ ബി – വിയെ നമുക്ക് കാണാൻ സാധിക്കും. വിവാഹത്തിനുശേഷം യഥാർത്ഥത്തിൽ ആയിഷയ്ക്ക്(എന്താണ് സംഭവിച്ചത്, അവരുടെ പ്രണയ അനുരാഗം കണ്ടാൽ ഏതൊരു പെണ്ണും ആഗ്രഹിച്ചുപോകും എന്റെ ഇണ അത്തരത്തിൽ ഒരാൾ ആയിരുന്നു എങ്കിൽ എന്ന്…. കുടുംബജീവിതം എന്ന് പറയുന്നത് വളരെ കെട്ടുറപ്പുള്ള ഒരു സംവിധാനമാണ് ഇസ്ലാമിൽ. കയ്യും, ഖവ്വാമൂൻ എന്നൊക്കെ പറയുന്നത് മേൽനോട്ടം വഹിക്കുന്നവൻ, ഒരു സ്ഥാപനത്തിന് കൃത്യമായിട്ടുള്ള കാര്യങ്ങൾ കൊണ്ടുവരാൻ ചുമതലപ്പെട്ടവൻ, കൈകാര്യ കർത്താവ് എന്നൊക്കെ ആണ് അർത്ഥം. പ്രവാചകൻ പറയുന്നു നിങ്ങളെല്ലാവരും ഉത്തരവാദിത്വം ഉള്ള വരാണ്, കൈകാര്യകർത്താക്കൾ ആണ്. നിങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് നിങ്ങളോട് അള്ളാഹു ചോദിക്കുക തന്നെ ചെയ്യും. അതോടൊപ്പം തന്നെ പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നു പെണ്ണ് ഭർത്താവിന്റെ വീടിന്റെ ഭരണാധികാരിയാണ്.അങ്ങനെയെങ്കിൽ ഭർത്താവിന്റെ വീട്ടിലെ സകല കാര്യങ്ങളും അവൾ ഏറ്റെടുക്കണം, ആരുമായും ഒരു കൂടിയാലോചനയും പാടില്ല, അവൾ തന്നെയായിരിക്കണം എല്ലാം എന്നാണോ ആ പറഞ്ഞതിനർത്ഥം, അല്ല, മറിച്ച് അവിടെ നടക്കുന്ന പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കാനുള്ള ഭരണാധികാരിയുടെ ഒരു അധികാരം, ഒരു ചുമതല, ഒരു ബാധ്യത. മറ്റൊന്ന് ആർത്തവവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ്. ഇസ്ലാമിലും തൊട്ടു തീണ്ടൽ ഉണ്ട്. പെണ്ണിന് ആർത്തവമുണ്ടായാൽ അവളെ ദൂരെ മറ്റൊരു കുടിൽ കെട്ടി അവിടെ താമസിപ്പിക്കണം എന്ന് പറയുന്ന മറ്റു വിശ്വാസങ്ങളെ പോലെതന്നെയാണ് ഇസ്ലാമിലെ ആർത്തവവുമായി ബന്ധപ്പെട്ട് സങ്കല്പവും എന്നാണിവർ പറയുന്നത്. ويسألونك عن المحيض قل هو أذى فاعتزلوا النساء في القحي ض ولا تقربوهن حثى يظهزن فإدا تظهزن فأثوهن من حيث أمركم الله (sura 2 ayat 222) ‘താങ്കളോട് അവർ ആർത്തവത്തെക്കുറിച്ച് ചോദിക്കുന്നു. പ്രവാചകരെ താങ്കൾ പറയുക, അത് ഒരു ഉപദ്രവമാണ്, ഒരു മാലിന്യമാണ് അതുകൊണ്ട് ആർത്തവ സമയത്ത് നിങ്ങൾ സ്ത്രീകളെ വിട്ടുനിൽക്കുക, ആർത്തവത്തിൽ നിന്നും ശുദ്ധിയാകുന്നത് വരെ അവരോട് നിങ്ങൾ അടുക്കരുത്.’ ഈ പറഞ്ഞതിന് അർത്ഥം എന്താണ്? അവളുടെ അടുത്തു പോലും പോകരുത്, അവൾ ഉണ്ടാക്കിയ ഭക്ഷണം കഴിക്കരുത്, എന്നാണോ… ഒരിക്കൽ പ്രവാചകൻ ആഇഷയുടെ കൂടെ ഒരു കിടപ്പറയിൽ കിടക്കുകയായിരുന്നു. പെട്ടെന്നാണ് ആയിഷക്ക് ആർത്തവം ഉണ്ടായത്. അവർ പെട്ടെന്ന് എഴുന്നേറ്റ് പോകവേ പ്രവാചകൻ ചോദിച്ചു ‘എന്തേ ആർത്തവം ഉണ്ടായോ? എങ്കിൽ നീയത് വൃത്തിയാക്കി തിരിച്ചുവരിക’ അങ്ങനെ ഞാനും പ്രവാചകനും ഒന്നിച്ച് കിടപ്പറയിൽ കിടന്നു എന്നിട്ട് ആഇഷ ബീവി പറയുന്നു ‘അദ്ദേഹത്തെക്കാൾ മനശക്തി ഉള്ള ആളുകളെ നിങ്ങളിൽ ആരെയാണ് കാണാൻ കഴിയുക. മറ്റൊരു ഹദീസിൽ ആയിഷാ ബീവി പറയുന്നു “ഞാൻ ആർത്തവകാരി ആയിരിക്കുമ്പോൾ പ്രവാചകൻ ഖുർആൻ പാരായണം ചെയ്തകൊണ്ട് എന്റെ മടിയിൽ തലവച്ചു കിടന്നു’… ഇത് അശുദ്ധമായി മാറ്റി നിർത്തേണ്ട ഒന്നാണ് എന്നല്ല അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞത്. മറിച്ച് നിങ്ങൾ അവരുമായി ലൈംഗികബന്ധത്തിലേർപ്പെടരുത് എന്നാണ്. അതൊരു രോഗമാണ്, പ്രയാസമാണ്. മാനസികസംഘർഷവും ചില സ്ത്രീകളിൽ ഉണ്ടാവുന്ന സമയമാണത്. അങ്ങനെ ആ പറഞ്ഞതിന് വ്യത്യസ്ത അർത്ഥങ്ങൾ ഉണ്ട് എന്ന് ISLAനമുക്ക് കാണാൻ സാധിക്കും. അതുകൊണ്ട് ആ സമയത്ത് പെണ്ണിനെ പ്രയാസപ്പെടുത്തരുത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത്, ചിലപ്പോൾ അത് രോഗം ആകാൻ സാധ്യതയുണ്ട്, അതൊരു മാലിന്യമാണ് എന്ന് പറയുന്നത് പ്രശ്നമാണോ? ആർത്തവരക്തം മാലിന്യം അല്ലാതെ പിന്നെ എന്താണ്? ആർത്തവരക്തം മാലിന്യം ആണെന്ന് പറഞ്ഞതാണോ ഇസ്ലാം ചെയ്ത തെറ്റ്? മറ്റൊരു വിമർശനം പെണ്ണിനെ എന്നും ഒരു വസ്തു ആയിട്ടാണ് ഇസ്ലാം കാണുന്നത് എന്നാണ്. അതിനവർ ഉദ്ധരിക്കുന്ന ഉദാഹരണമാണിത് نساؤكم حرث لكم فأثوا حزتكم أنى تثم (sura 2 aya 223) പെണ്ണെന്നു പറഞ്ഞാൽ നിങ്ങളുടെ കൃഷിയിടമാണ്. ഒരു ഭൂമിയോട് അഥവാ ഒരു ജംഗമ വസ്തുവിനോട് ആണ് അള്ളാഹു പെണ്ണിനെ ഉപൽമിച്ചത്. പെണ്ണെന്നു പറഞ്ഞാൽ പ്രത്യേക വികാരമോ വിചാരമോ അഭിപ്രായമോ ഒന്നുമില്ലാത്ത ഒരു വസ്തുവാണ്. അതോടൊപ്പം തന്നെ ഒരു ലൈംഗിക വസ്തുവാണ്. അതുകൊണ്ടാണ് തുടർന്നു പറയുന്നത് ‘സ്ത്രീകൾ കൃഷിയിടമാണ് നിങ്ങൾ നിങ്ങളുടെ കൃഷിയിടത്തിലേക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ പ്രവേശിച്ചുകൊള്ളുക യുക്തിവാദികൾ പറയുന്നു: ഒരു ആണിന് എങ്ങനെ വേണമെങ്കിലും ഏതു സമയത്തു വേണമെങ്കിലും മേഞ്ഞു നടക്കാവുന്ന ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പറ്റുന്ന ഒരു വസ്തു ആയിട്ടാണ് പെണ്ണിനെ ഇസ്ലാം കാണുന്നത് എന്നാണ്. പക്ഷേ വിശുദ്ധ ഖുർആനിലെ ആയത്തുകൾ കൃത്യമായി പഠിക്കുന്ന ഒരു മനുഷ്യന് മനസ്സിലാവും എത്ര മാത്രം കാല്പനികമായ ഒരു ഉദാഹരണം ഇതെന്ന്. അല്ലാഹു വളരെ മനോഹരമായിട്ടാണ് ഈയൊരു ഉദാഹരണത്തെ വിശേഷിപ്പിച്ചത്. ഒരു കൃഷിക്കാരൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്നോട് ഏറ്റവും അടുത്ത് നിൽക്കുന്നത് എന്താണ് എന്ന് ചോദിച്ചാൽ ഒരാൾക്കും തർക്കമുണ്ടാവില്ല. അത് അദ്ദേഹത്തിന്റെ കൃഷിയിടമാണ്. താനെന്നും ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് എവിടെയാണെന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ കൃഷിയിടത്തിലാണ്. ഒരു മനുഷ്യൻ ഒരു കാട്ടാന കയറുന്നത് പോലെ തന്റെ കൃഷിയിടത്തെ നശിപ്പിക്കുകയില്ല. അവിടെയുള്ള ഓരോ കളകളെയും പറിച്ചുമാറ്റി ഏറ്റവും സൂക്ഷ്മതയോടെ അതിനെ താലോലിച്ച് വിത്ത് വിതച്ച് വെള്ളം നൽകി സൂക്ഷ്മതയോടെ പരിപാലിച്ച് അതിനെ കുറിച്ച് മാത്രം സ്വപ്നം കണ്ട് കഴിയുന്ന ഒരു കൃഷിയിടം പോലെയാണ് പെണ്ണ് എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അത്ര- മാത്രം സ്നേഹ പരിലാളനത്തോടുകൂടി ആയിരിക്കണം നിങ്ങൾ നിങ്ങളുടെ ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടത് എന്നാണ്. അങ്ങനെയെങ്കിൽ മറ്റൊരു സ്ഥലത്ത് പറയുന്നുണ്ട് നോമ്പുമായി ബന്ധപ്പെട്ടു പറയുന്ന ഖുർആൻ സൂക്തത്തിൽ പുരുഷൻ സ്ത്രീയുടെയും സ്ത്രീ പുരുഷന്റെയും വസ്ത്രമാണ് എന്ന്. ആണിനെയും പെണ്ണിനെയും കേവലം കുപ്പായം ആക്കി കളഞ്ഞു എന്ന് പറയാമോ? ഒരു മനുഷ്യന് തന്റെ അഭിമാനം, സ്വ ത്വബോധം, വൃത്തി മനോഭാവം, അല്ലെങ്കിൽ പൊതു സമൂഹത്തിൽ ഉള്ള അ ദ്ദേഹത്തിന്റെ സ്വീകാര്യതക്ക് അനുസരിച്ചുള്ള വസ്ത്രമാണ് ഓരോ മനുഷ്യനും സ്വീകരിക്കുക. എന്റെ നാണം മറക്കുന്നതാണ് വസ്ത്രം. അത്ര മാത്രം കാല്പനികമായ ഉദാഹരണമാണ് ദമ്പതികൾ തമ്മിലുള്ള പ്രണയം. നിങ്ങൾ ആരെയാണ് പറ്റിക്കുന്നത്, അല്ലാഹുവിനെയാണോ. നോമ്പിന്റെ രാത്രിയിൽ നിങ്ങൾ ബന്ധപ്പെടുകയില്ല എന്ന് തീരുമാനിക്കേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു പറയുന്നു ‘നിങ്ങൾ പരസ്പരം വസ്ത്രമാണ് പരസ്പരം ഇഴുകിച്ചേർന്നു കഴിയേണ്ടവരാണ്. നിങ്ങൾക്ക് ഇതിനിടയിൽ മറയില്ല. പരസ്പരം നിങ്ങൾ അഭിമാനവും ആദരവും സ്നേഹവും പരിഗണനയും കരുതലുമാണ് എന്ന് പറയുന്ന ഇസ്ലാം ഇവിടെ വളരെ കാൽപ്പനികമായിട്ടാണ് പെണ്ണിനെയും അവളുടെ ഇണയെയും ചിത്രീകരിച്ചിട്ടുള്ളത്.
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോൺ ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ C3 ഹാച്ച്ബാക്കിന് ആദ്യ വില വർദ്ധന ഏർപ്പെടുത്തി. C3 യുടെ വില കമ്പനി 18,000 രൂപ വരെ വർധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശികമായി വികസിപ്പിച്ച C3 ഹാച്ച്ബാക്ക് 2022 സെപ്റ്റംബറിൽ ആണ് സിട്രോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചച്. പുതിയ മോഡൽ 5.71 ലക്ഷം മുതൽ 8.06 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വില ബ്രാക്കറ്റിൽ ലഭ്യമായിരുന്നത്. ടോപ്പ്-സ്പെക്ക് ടർബോ ഫീൽ ഡ്യുവൽ ടോൺ വൈബ് പാക്ക് വേരിയന്റിന് 9,500 രൂപ വില കൂടിയപ്പോൾ, മറ്റ് വേരിയന്റുകളുടെ വില 17,500 രൂപയ്ക്ക് ഏകീകൃതമാണ്. ലൈവ് ആൻഡ് ഫീൽ ട്രിമ്മുകളിൽ സിട്രോൺ C3 സ്വന്തമാക്കാം, അവിടെ രണ്ടാമത്തേത് ഡ്യുവൽ-ടോൺ പെയിന്റ് സ്കീമും വൈബ് കസ്റ്റമൈസേഷൻ പാക്കും ഉപയോഗിച്ച് ഇഷ്ടാനുസൃതമാക്കാം. 2022 സിട്രോൺ C3 : നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന 5 കാര്യങ്ങൾ ടോപ്പ്-സ്പെക്ക് ടർബോചാർജ്ഡ് സിട്രോൺ C3 ഫീൽ വേരിയന്റിന് ഇപ്പോൾ 8.15 ലക്ഷം രൂപ വിലയിൽ ലഭ്യമാണ്. ടോപ്പ്-സ്പെക്ക് മോഡൽ ഒഴികെ, മറ്റെല്ലാ വേരിയന്റുകളായ C3 ഹാച്ച്ബാക്കിനും 17,000 രൂപയുടെ ഏകീകൃത വില വർദ്ധന ലഭിച്ചു. 5.88 ലക്ഷം മുതൽ 8.15 ലക്ഷം വരെ (എക്സ് ഷോറൂം) വില ബ്രാക്കറ്റിൽ ഇപ്പോൾ ഹാച്ച്ബാക്ക് ലഭ്യമാണ്. പുതിയ സിട്രോണ്‍ C3 ലെവൽ, ഫീൽ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ലഭ്യമാകുന്നത്. ഫീലില്‍ കമ്പനി കസ്റ്റമൈസേഷനുകളും ആക്‌സസറി പായ്ക്കുകളും നൽകുന്നു. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത്. NA എഞ്ചിൻ 82PS ഉം 115Nm ഉം ഉത്പാദിപ്പിക്കുന്നു, കൂടാതെ 5-സ്പീഡ് മാനുവൽ ഗിയർബോക്സും വാഗ്ദാനം ചെയ്യുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ ടർബോ എഞ്ചിൻ 110PS പവറും 190Nm ടോർക്കും പുറപ്പെടുവിക്കുന്നു. 19.8kmpl വരെ ARAI സർട്ടിഫൈഡ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയുള്ള എബിഎസ് തുടങ്ങിയ സവിശേഷതകൾ സിട്രോൺ സി3യിൽ സജ്ജീകരിച്ചിരിക്കുന്നു. ചൈനയും റഷ്യയും 'ചതിച്ചപ്പോഴും' രക്ഷിച്ചത് ഇന്ത്യയെന്ന് ഈ വണ്ടിക്കമ്പനി മുതലാളി! ടാറ്റ പഞ്ച്, മാരുതി വാഗൺ ആർ, ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ എന്നിവയ്‌ക്ക് സിട്രോൺ സി3 നേരിട്ട് എതിരാളികളാണ്. ടാറ്റ പഞ്ചിന്റെ വില 5.93 ലക്ഷം മുതൽ 9.49 ലക്ഷം രൂപ വരെയാണ്, മാരുതി വാഗൺ ആർ, ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് എന്നിവയ്ക്ക് യഥാക്രമം 5.47 ലക്ഷം മുതൽ 7.20 ലക്ഷം രൂപ, 5.43 ലക്ഷം രൂപ വരെ 8.45 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. നിസാൻ മാഗ്‌നൈറ്റിന് 5.97 ലക്ഷം മുതൽ 10.79 ലക്ഷം രൂപ വരെയാണ് വില, റെനോ കിഗറിന് 5.99 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 10.62 ലക്ഷം രൂപയുമാണ് വില.
ഒരു ഉത്സവത്തിനാണ് ഞാൻ അവളെ കാണുന്നത് ഒരു ചരക്ക് എന്ന് വിശേഷിപ്പിക്കാനുളള ഒരു അംഗഭംഗങ്ങളും അവൾക്കുണ്ടായിരുന്നില്ല . പക്ഷെ മുഖശ്രീ ആ കുറവുകളെ നികത്തുമായിരുന്നു അവൾക്കപ്പോൾ 18ആയിരുന്നു പ്രായം അവളുടെ പിന്നാലെ നടന്ന് നടന്ന് അവസാനം അവളെനിക്കു നമ്പർ തന്നു അങ്ങനെ അന്നു രാത്രി ഞാൻ അവൾക്ക് ഫോൺ ചെയ്തു പല കാര്യങ്ങളും സംസാരിച്ചു കൂട്ടത്തിൽ ഇനി എന്നാ കാണാൻ പറ്റുക എന്നു ചോദിച്ചു 2 ദിവസം കഴിഞ്ഞു കാണാം എന്നവൾ സമ്മതിച്ചു. അങ്ങനെ ആ ദിവസം സുന്ദരനായി ഞാൻ പുറപ്പെട്ടു ഒരമ്പലമായിരുന്നു വേദി ഒരുപാടു നേരത്തെ സംസാരത്തിനു ശേഷം ഞാൻ അവളുടെ അരികിലെക്ക് നീങ്ങി നിന്ന് തോളിലൂടെ കൈ ഇട്ടു അവൾ എതിർക്കാതിരുന്നപ്പോൾ കൈ ഞാൻ വളരെ ലൂസാക്കി ഇട്ടു . എന്റ്റ വിരലുകൾ അറിയാതെ ആ കുഞ്ഞു മുലകളിൽ സ്പർശിച്ചപ്പോൾ അവളുടെ മുഖം തുടുത്തത് ഞാൻ അറിഞ്ഞു . പിന്നീട് എന്റ്റ വിരലുകൾ കൂടുതൽ തളരുന്നതും മുണ്ടിനുളളിലെ കുട്ടൻ ബലം വക്കുന്നതും ഞാൻ അറിഞ്ഞു. എന്റ്റ വിരലുകൾ വീണ്ടും കുഞ്ഞു മുലകളിൽ സ്പർശിക്കാൻ തുടങ്ങി അവളിൽ പ്രണയം മാറി കാമം പടരുന്നത് ഞാൻ അറിഞ്ഞു. മുല ഞെട്ടുകൾക്കു ചുറ്റും ഞാൻ വിരലുകളാൽ വൃത്തം വരക്കാൻ തുടങ്ങി അവളിൽ നിന്നും ഒരു കുറുകൽ ശബ്ദം ഉയർന്നു ഞാൻ കഴുത്തിൽ ചുംബിച്ചു ചെവിയിൽ നാവിട്ടു കറക്കി രണ്ടു കൈ കൊണ്ടും മുലകളെ പതുക്കെ ഞെരിക്കാൻ തുടങ്ങി മുലഞെട്ടിനെ ഞെരടി വിട്ടപ്പോൾ അവ പോർവിളിയോടെ എഴുന്നെറ്റു. അവൾ കാമപരവശയോടെ മതി കണ്ണെട്ടാ എന്നു പറഞ്ഞു കൊണ്ടേയിരുന്നു പക്ഷെ കിട്ടിയ അവസരം പാഴാക്കാൻ ഞാനും എന്റ്റ കളള കണ്ണനും ഒരുക്കമല്ലായിരുന്നു അവളെ അടുത്തളള പാറയുടെ മറവിലെക്കു കൊണ്ടു പോയി ഞാൻ വേണ്ട കണ്ണെട്ട നമുക്ക് പോകാം എന്നവൾ പറയുംബോഴും ഞാൻ പിടിക്കാതെ തന്നെ അവൾ എന്റ്റ കൂടെ വരുന്നത് കണ്ട് എനിക്ക് ചിരി വന്നു ഞാനവളെ പാറയുടെ മുകളിലിരുത്തി ചുണ്ടിൽ ചുംബിച്ചും കൊണ്ടു തന്നെ മുലകളിലൊന്നിനെ പുറത്തിട്ടു കാപ്പികളറിലുളള .അഗ്രം കൂർത്തതുമായ മുലഞെട്ടും ഒരു കൈക്കുളളിലൊതുങ്ങുന്നതുമായ ആ മുലക്ക് താജ്മഹലിനെക്കാൾ ഭംഗിയുണ്ട് എന്ന് എനിക്ക് തോന്നി. മുലയെ വായ്ക്കുളളിലാക്കി ഈമ്പിവിട്ടപ്പോൾ അവളെന്നെ മുറുകെ പിടിച്ചു. അതും കൂടിയായപ്പോൾ ഞാൻ അടുത്ത തലത്തിലെക്ക് കടന്നു മെല്ലെ കൈ പാവടക്കുളളിലെക്ക് കടത്തി അവിടുത്തെ അവസ്ഥ പറയണ്ടല്ലോ . ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു. ഞാൻ മെല്ലെ പൂറിതളിനു നടുവിലൂടെ കൈ ഓടിച്ചപ്പോൾ അവൾ വില്ലു പോലെ ഒന്നു വളഞ്ഞു പതുക്കെ ഞാൻ പൂറിതളിനുളളിലെക്ക് കൈ കടത്താൻ തുടങ്ങി. വേദനിക്കുന്നുണ്ട് എന്ന് അവളുടെ മുഖം പറയുന്നുണ്ട് എങ്കിലും സുഖംവും കൂടെയുണ്ട് എന്നുളളത് എന്നെ അവൾ തടയാത്തതിൽ നിന്നും വ്യക്തമായിരുന്നു. ഞാൻ എന്റ്റ കൈ വിരലുകളുടെ വേഗം കൂട്ടാൻ തുടങ്ങി.അവളുടെ ശരീരം വിറക്കാൻ തുടങ്ങി ഞാൻ പാവാട ഉയർത്തി നനഞ്ഞു കുതിർന്ന ജെട്ടി ഒരു സൈഡിലെക്കു പിടിച്ച് ആർത്തിയോടെ നക്കാൻ തുടങ്ങി . പുറത്തെക്ക് തെറിച്ചു നിൽക്കുന്ന കന്ത് ആണവളിലുളള മറ്റൊരു വിശേഷണം കുഞ്ഞു പൂറിനെക്കാൾ വലിപ്പമുണ്ടവക്കെന്നു തോന്നും ( അത് വലുതാക്കിയ കഥ അവൾ പറഞ്ഞത് ഈ കഥയുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം) ഞാനവയെ കടിച്ചു വലിച്ചു ഉളളിലെക്ക് നാവിൻ തുമ്പ് കുത്തിയിറക്കാൻ തുടങ്ങി . എന്റ്റ ലഗാനെ എനിക്ക് നിയന്ത്രിക്കാൻ പറ്റാതായി അവൻ വിങ്ങി പൊട്ടുമെന്നായപ്പോൾ ഞാനവനെ അവളുടെ മദനചെപ്പിലെക്ക് ഇറക്കി വിട്ടു . കയറാൻ ബുദ്ധിമുട്ടായിരുന്നു എങ്കിലും അവളുടെ നല്ല സഹകരണം . അവന്റ്റ യാത്ര സുഖമുളളതാക്കി. അവളെ അധികം നോവിക്കാതെ പതുക്കെ ഞാൻ അടിച്ചു തുടങ്ങി . അവളുടെ കുറുകലും കയറ്റിയടിക്ക് എന്ന വാക്കുകളും എന്നിലെ കുതിരയെ ഉണർത്തി ഞാൻ ആഞ്ഞടിച്ചു കൊണ്ടിരുന്നു . കണ്ണെട്ടാ………. എന്ന് വിളിച്ചു കൊണ്ടവൾ അടിച്ചു കൊണ്ടിരിക്കുന്ന ലഗാനെയവൾ ചുടുപാലുകൊണ്ട് അഭിഷേകം ചെയ്തു. കുറച്ചു സമയത്തിനുളളിൽ അവളുടെ വെണ്ണ തുടയിൽ ഞാനും പാലൊഴുക്കി ………
കണ്ണൂർ: പയ്യന്നൂർ സിപിഎം ഫണ്ട് തിരിമറിയില്‍ പി ജയരാജന്‍റെ അനുനയ നീക്കം പാളി. പൊതു പ്രവർത്തനം അവസാനിപ്പിച്ചെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് പി ജയരാജനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുൻ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ടി.ഐ മധുസൂദനൻ എംഎൽഎക്കെതിരെ ശക്തമായ നടപടിവേണമെന്ന് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. പി ജയരാജൻ കുഞ്ഞികൃഷ്ണനുമായി ചർച്ച നടത്തിയെങ്കിലും പൊതു പ്രവർത്തനം അവസാനിപ്പിച്ച തീരുമാനത്തിൽ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കുകയായിരുന്നു. ഫണ്ട് വിവാദത്തില്‍ കുഞ്ഞിക‍ൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം നേതൃത്വത്തിന്‍റെ നീക്കം ഇതോടെ പാളി. പയ്യന്നൂർ കേളോത്തെ ഖാദി സെന്‍ററിൽ വെച്ചാണ് പി ജയരാജനും കുഞ്ഞികൃഷ്ണനും കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള ചര്‍ച്ച പത്ത് മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്. പൊതു പ്രവർത്തനം അവസാനിപ്പിച്ചെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് കുഞ്ഞികൃഷ്ണൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.ടി.ഐ മധുസൂദനൻ എംഎൽഎക്കെതിരെ ശക്തമായ നടപടിവേണമെന്നും അദ്ദേഹം കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായാണ് സൂചന. എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന ഫണ്ട് തിരിമറി പുറത്തുകൊണ്ടുവന്ന എരിയാ സെക്രട്ടറിയെ പുറത്താക്കിയതിൽ സിപിഎം അണികൾക്കിടയിൽ അമർഷം പുകയുന്നതിനിടയിലാണ് കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഎം ആരംഭിച്ചത്. കുഞ്ഞികൃഷ്ണൻ പൊതു ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതോടെ സിപിഎം പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലടക്കം അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ആരോപണ വിധേയനായ ടി.ഐ മധുസൂദനൻ എംഎൽഎയോടൊപ്പം പരാതിക്കാരനായ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണന് എതിരെയും നടപടി എടുത്തത് അണികൾക്കിടയിൽ പ്രതിഷേധം ശക്തമായതോടെ പാർട്ടി നേതൃത്വം പ്രതിരോധത്തിലായത്. ആരോപണ വിധേയയരെയും പരാതിക്കാരനെയും ഒരുപോലെ കണ്ട് നടപടി എടുത്തതിനെതിരെ രൂക്ഷമായ എതിർപ്പാണ് ഉയരുന്നത്. ഇതിനെ തുടർന്നാണ് കുഞ്ഞികൃഷ്ണനുമായി പാർട്ടി ചർച്ച നടത്തിയത്. എന്നാൽ കുഞ്ഞികൃഷ്ണനുമായി മധ്യസ്ഥ ചർച്ച നടത്തിട്ടില്ലെന്നാണ് പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള നീക്കം പാർട്ടി നേതൃത്വം ഇനിയും തുടരും. Don't Miss ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ; വോട്ടെണ്ണല്‍ രാവിലെ 8 മണി... പുലിപ്പേടിയില്‍ പത്തനംതിട്ട; കലഞ്ഞൂരിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി ‘മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കണം’; വിഴിഞ്ഞം വിഷയം ലോക്സഭയില്‍ ഉന്നയിച്ച് ഹൈബി... കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഡിസംബർ 11 ന് വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുനീക്കി; നാളെ മുതല്‍ നിർമാണപ്രവർത്തനങ്ങള്‍ പുനരാരംഭിക്കും ചാന്‍സിലർ പദവി: ഗവർണറെ നീക്കുന്ന ബില്‍ സഭയില്‍ അവതരിപ്പിച്ചു; തട്ടിക്കൂട്ട് ബില്ലെന്ന് പ്രതിപക്ഷം എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമര്‍ദ്ദനം; ഗവണ്‍മെന്‍റ് ഐടിഐയിലെ ജീവനക്കാർ ഗുരുതരാവസ്ഥയില്‍ ക്ലിഫ് ഹൗസിലെ വെടിപൊട്ടലില്‍ നടപടി; എസ്ഐക്ക് സസ്പെന്‍ഷന്‍ പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ നേതാവിന്‍റെ പ്രൊഫൈൽ ചിത്രങ്ങളുമായി വിടി.ബല്‍റാം കുസാറ്റ് പ്രൊഫസർനിയമനത്തിലും അട്ടിമറി; എംജി യൂണിവേഴ്സിറ്റി പിവിസി ഡോ: സി.ടി അരവിന്ദ്കുമാറിന്‍റെ ഭാര്യക്ക്... ‘ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിന്’? ക്യാമ്പസ്‌ എങ്കിലും സുരക്ഷിതമാക്കാൻ സർക്കാരിന് ബാധ്യത... റിപ്പോ നിരക്കുകൾ വീണ്ടും ഉയർത്തി; രാജ്യത്ത് വായ്പാ പലിശനിരക്കുകൾ ഉയരും വിപണിയിലെ വിലക്കയറ്റം കൃത്രിമം; വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു ലൈംഗികാരോപണ വിധേയരായ കടകംപള്ളി, ഐസക്ക്, ശ്രീരാമകൃഷ്ണൻ എന്നിവർക്കൊപ്പം സർക്കാർ; കേസെടുത്തില്ലെന്ന് മുഖ്യമന്ത്രി വിഴിഞ്ഞം സമരം പിന്‍വലിച്ചു; പൂര്‍ണ്ണ തൃപ്തിയില്ലെന്ന് സമരസമിതി ‘മുഖ്യമന്ത്രിക്ക് എന്തുപറ്റി? ചർച്ചയ്ക്ക് തയാറാകാത്തത് ലജ്ജാവഹം; മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം’: രമേശ് ചെന്നിത്തല ‘പ്രധാന പ്രശ്നം പുനരധിവാസം, മത്സ്യത്തൊഴിലാളികളുടേത് കടുത്ത ദുരിതം, മുഖ്യമന്ത്രി ചർച്ച നടത്തണം’; പ്രശ്നം... ‘മഞ്ഞക്കുറ്റി കൊണ്ട് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല യുഡിഎഫിന്‍റെ വികസനം’; എം വിന്‍സന്‍റ് എംഎല്‍എ |...
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
ഞാൻ ഫ്രഷായി ഇറങ്ങിയപ്പോൾ കുട്ടനെ റൂമിലെങ്ങും കണ്ടില്ല .. ബാൽക്കണിയിലുണ്ടാകുമെന്ന് കരുതി അവിടെ നോക്കി ,,, അവിടെയും ഇല്ല എന്നാ ചെലപ്പോ താഴെ ഉണ്ടാകും എന്ന് കരുതി പുറത്തേക്കിറങ്ങിയപ്പോഴാണ് അഹാനയുടെ റൂമിനു ഫ്രണ്ടിലായി ...... ( തുടരും ) ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ അഹാനയുടെ റൂമിന് ഫ്രണ്ടിലായി ഒരു ആൾക്കൂട്ടം കണ്ടത് .... അച്ഛൻ ,, അമ്മ ,, അരവിന്ദ് ഏട്ടൻ ,, ഏട്ടത്തിയമ്മ ,, തുടങ്ങി എല്ലാവരും ഉണ്ട് . അച്ഛന്റെ സൗണ്ട് ആണെങ്കി ഉയർന്ന് കേൾക്കുന്നുണ്ട് ഇതെന്താപ്പോ സംഭവം എന്ന് കരുതി ഞാൻ അങ്ങോട്ട് നടന്നു ... “ നിന്നെക്കുറിച്ച് ഞങ്ങളാരും ഇങ്ങനെയല്ല വിചാരിച്ചിരുന്നത് ശ്രീക്കുട്ടാ ” അരവിന്ദ് ഏട്ടന്റെ ശബ്ദം എന്റെ ചെവിയിലേക്ക് തുളഞ്ഞു കയറി ഞാൻ വേഗം നടന്ന് ചെന്ന് പുറത്ത് നിന്ന് അകത്തേക്ക് നോക്കി ,,,, അകത്ത് അഹാനയും കുട്ടനും 🤦‍♂🤦‍♂🙆‍♂🙇 “ മതി ,,, ഇനി അതും ഇതും പറഞ്ഞ് നിക്കണ്ട ,,, എന്തായാലും ഓരോരുത്തരുടെ തനികൊണം കണ്ടല്ലോ ” അച്ഛനാണ് “ അച്ഛാാ ” ഞാൻ അലറി . കുട്ടനെ ആരെന്ത് പറയുന്നതും എനിക്ക് സഹിക്കില്ല . ബികോസ് ,,, ഹീ ഈസ് മെെൻ 😘 എന്റെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി “ നീ ഒന്നും പറയണ്ട ആദീ ,,,, നിനക്ക് ആയിരം നാവായിരുന്നല്ലോ ഇവനെക്കുറിച്ച് പറയുമ്പോ .... എന്നിട്ടിപ്പോ എന്തായി ,,,, അവനെന്താ ചെയ്ത് വച്ചിരിക്കുന്നതെന്ന് നോക്ക് ” “ ഞാനും കൂടി അറിഞ്ഞിട്ടാ ഇതൊക്കെ ” ഞാൻ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു . അത് കേട്ടതും എല്ലാവരും ഞെട്ടി “ എന്ത് തോന്നിവാസാ ആദീ ഈ പറയുന്നെ ” ഏട്ടനാണ് “ ഞാനെന്ത് തോന്നിവാസാ പറഞ്ഞെ 😬 അഹാന എന്റെ പെങ്ങളാണെങ്കി അവളുടെ കഴുത്തില് കുട്ടന്റെ കെെ കൊണ്ടുള്ള താലിയേ വീഴൂ 😡 ” “ ഓഹോ ,,,, അത് നീ മാത്രം അങ്ങ് തീരുമാനിച്ചാ മതിയോ 😡 ” അച്ഛൻ കലിപ്പിലാണ് “ മതി ” ഞാനും വിട്ടുകൊടുത്തില്ല “ ഇനി എന്ത് കാണാൻ നിക്കുവാ നീ ,,,, ഇറങ്ങിപ്പോ ഈ വീട്ടീന്ന് .... ” അച്ഛൻ കുട്ടനു നേരെ ചീറിക്കൊണ്ട് പറഞ്ഞു “ അച്ഛനെന്തൊക്കെയാ ഈ വിളിച്ച് പറയുന്നെ 😬 ” “ ഞാനൊന്ന് പറഞ്ഞ് തീർക്കട്ടേ ,,, അതിനിടയിൽ നീ അഭിപ്രായം പറയണ്ട ” ഞാൻ ചുണ്ട് കോട്ടിക്കൊണ്ട് കുട്ടന്റെ നേരെ നോക്കി ,,,, പാവം തല താഴ്ത്തി പിടിച്ച് നിക്കാണ് 😇😬 “ അപ്പോ ഞാൻ പറയുന്നത് ശ്രീക്കുട്ടന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ ,,, ഇപ്പോ ഈ നിമിഷം ഇവിടുന്ന് ഇറങ്ങിക്കോളണം ,,,,.... എന്നിട്ട് ആദർശിന്റെ മാരേജിന്റെ അന്ന് വന്നാ മതി ,,, അന്ന് തന്നെ ഈവനിംഗ് നിങ്ങളുടെയും കല്യാണം നടത്താം ” കലിപ്പിൽ തുടങ്ങി അവസാനം അച്ഛൻ ചിരിച്ചോണ്ട് പറഞ്ഞത് കേട്ട് ഞാനാകെ വണ്ടറടിച്ചു നിന്നു .... അതേ അവസ്ഥയാണ് അഹാനയുടേയും കുട്ടന്റേയും . ബാക്കി എല്ലാവരും ഞങ്ങളെ നോക്കി ചിരിച്ച് നിൽക്കുന്നുണ്ട് ഞാൻ ഓടിച്ചെന്ന് കുട്ടനെ കെട്ടിപ്പിടിച്ച് അവന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തു “ എടാ നീ ഇനിയെങ്കിലും അവനെ ഉമ്മ വക്കണതൊന്ന് നിർത്തെടാ ,,,, അവൻ കല്യാണം കഴിക്കാൻ പോകാണ് ” ഏട്ടൻ പറഞ്ഞു 😬 അത് കേട്ട് എല്ലാവരും നിന്ന് ചിരിക്കുന്നുണ്ട് . എനിക്ക് ദേഷ്യമാണ് വന്നത് . അതുകൊണ്ട് തന്നെ ഞാൻ ഒന്നൂടെ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു “ ഓഹ് ,,,, ഇവനോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ” അച്ഛൻ പറഞ്ഞു ഞാൻ അവനിൽ നിന്ന് വിട്ടുമാറിക്കൊണ്ട് എല്ലാവരെയും ഒന്ന് തുറിച്ച് നോക്കി “ നീ ഇങ്ങനെ തുറിച്ച് നോക്കണ്ട ,,,, ഈ കാര്യം ഞങ്ങളോട് പറയാതിരുന്നതിന് പണിഷ്മെന്റാണെന്ന് കൂട്ടിയാ മതി ” ഏട്ടത്തിയമ്മ പറഞ്ഞു ഞാൻ ഏട്ടത്തിയമ്മക്ക് ഒന്നിളിച്ചു കാണിച്ചു കൊടുത്തിട്ട് കുട്ടനെയും കൂട്ടി താഴേക്കിറങ്ങി ,,,, പുറകെപ്പുറകെ ബാക്കിയുള്ളവരും ഓരോരുത്തരായി വന്നു ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ശ്രീ ] ഓഹ് ,,,,!!! ഇപ്പളാ എന്റെ ശ്വാസം ഒന്ന് നേരെ വീണത് 😇😊 വല്യച്ഛൻ ദേഷ്യത്തിൽ ഓരോന്നൊക്കെ പറയുന്നത് കേട്ട് എന്റെ കണ്ണ് നിറഞ്ഞ് വന്നതാണ് . കാരണം ഞാനവരെ ചതിച്ചു ,, വിശ്വസിച്ച് വീട്ടിൽ കയറ്റിയിട്ട് പാല് തന്ന കെെക്ക് തന്നെ കൊത്തിയല്ലോ ,, അങ്ങനെ തുടങ്ങി ഒരു ലോഡ് ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും കേട്ടു ഞാൻ എന്തായാലും സമാധാനമായി 😇😉😌 ‘ എന്നാലും ഇവരെങ്ങനെയാണോന്തോ ഈ കാര്യം അറിഞ്ഞത് ’ “ നിങ്ങളെങ്ങനെയാ ഈ കാര്യം അറിഞ്ഞെ ” ഞാൻ അതാലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് ആദി അത് ചോദിച്ചത് “ ഇന്നലെ ഡ്രസ്സ് എടുക്കാൻ പോയപ്പോ രണ്ടും ഒരേ കളർ ഡ്രസ്സ് എടുത്തത് കണ്ടപ്പഴേ എനിക്ക് ഡൗട്ടടിച്ചതാണ് . ഞാനത് ചേട്ടനോട് പറഞ്ഞു . പിന്നെ ഞങ്ങള് ഇന്നലെ മുഴുവൻ രണ്ടിനെയും വാച്ച് ചെയ്തു ,,, അപ്പോ മനസ്സിലായി രണ്ടും കട്ടപ്രേമത്തിലാണെന്ന് .... നിനക്ക് ആ കാര്യം അറിയാമെന്നും ഞങ്ങക്ക് മനസ്സിലായി ” ആദിയെ നോക്കി ഏട്ടത്തിയമ്മ പറഞ്ഞു നിർത്തി “ അഹാനയെ കുട്ടന് കൊടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുള്ളൂ ,,,അച്ഛനോടും അമ്മയോടും ഈ കാര്യം പറഞ്ഞപ്പോ അവർക്ക് ഞങ്ങളേക്കാളും സന്തോഷമായി . അപ്പോഴാണ് രാവിലെ ശ്രീക്കുട്ടൻ അവളുടെ റൂമിലേക്ക് പോകുന്നത് കണ്ടത് ... ഞങ്ങളോട് ഒന്നും പറയാതിരുന്നതല്ലേ ,, ഒരു ചെറിയ പണി തന്നാലോ എന്ന് കരുതി ഓൺ ദ് സ്പോട്ടിൽ ഞങ്ങളെല്ലാവരും കൂടി തട്ടിക്കൂട്ടിയ ഒരു നാടകമായിരുന്നു പിന്നെ കണ്ടത് ” ഏട്ടൻ ഇളിച്ചോണ്ട് പറഞ്ഞു ഞാൻ പുള്ളിക്കാരനെ നോക്കി പല്ലിറുമ്മി 😬 ദുഷ്ടൻ 😬 എന്നിട്ടിരുന്ന് അപ്പം കുത്തിക്കേറ്റാണ് 😡 “ നിങ്ങളിന്ന് മുതല് ലീവല്ലേ ” വല്യമ്മ എന്നോടും ആദിയോടുമായി ചോദിച്ചു “ ഏയ് ,,, ഞാൻ ഒരു ദിവസം പോലും ലീവാക്കണില്ല ” ആദി ചാടിക്കയറി പറഞ്ഞു കള്ളപ്പന്നി ,,, അവനാ ഇഷാനയെ കാണാനാണ് 😬 “ ഞാൻ ഇന്ന് തൊട്ട് ലീവാണ് ട്ടാ ... ” ഞാനെന്റെ നിലപാട് വ്യക്തമാക്കി “ ആഹ് നീ ലീവെടുത്തോ ,,, അഹാനയും ലീവെടുത്തോ ,, ഇനി കല്യാണമൊക്കെ കഴിഞ്ഞിട്ട് പോയാമതി ” അരവിന്ദ് ഏട്ടൻ പറഞ്ഞു . ഞാൻ ഏട്ടനെ നോക്കി ഒന്നിളിച്ചു കാണിച്ചു കൊടുത്തു “ എന്നാ നിങ്ങ സംസാരിച്ചിരി ,,, ഞാൻ ഓഫീസിലേക്ക് ചെല്ലട്ടേ ” എന്നും പറഞ്ഞ് ആദി എഴുന്നേറ്റ് കെെ കഴുകി പുറത്തേക്കിറങ്ങിപ്പോയി ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] ഹോ ഏതായാലും ഇപ്പഴാ സമാധാനമായത് 😇 ഏട്ടന്റെയും അനിയത്തിയുടെയും മാരേജായിട്ട് ഞാനെന്താ ലീവെടുക്കാത്തതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ അല്ലേ .... 😉😌 ഓഫീസിലെത്തി ക്യാബിനിലേക്ക് നടക്കുന്തോറും എന്തിനെന്നില്ലാതെ ഹാർട്ട് കിടന്ന് ഇടിക്കുന്നുണ്ട് 💓 ക്യാബിന്റെ ഫ്രണ്ടിലെത്തി ഒന്ന് കണ്ണടച്ച് പിടിച്ച് ശ്വാസം എടുത്ത് വലിച്ച് വിട്ട് കണ്ണ് തുറന്ന് ഡോർ തുറന്ന് അകത്തേക്ക് കയറി ... ആ നീർക്കോലി അവളുടെ ക്യാബിനിൽ ഇരുന്ന് ഫോണിൽ കളിക്കുന്നുണ്ട് ഞാൻ ചെന്ന് എന്റെ ചെയറിൽ ഇരുന്ന് ഫോണിൽ സി.സി.ടി.വി ഫൂട്ടേജ് ഓണാക്കി അവളുടെ ക്യാബിനിലെ വിഷ്വൽസ് എടുത്ത് അത് നോക്കിയിരുന്നു ,,,,, അവളുടെ ആ ഉണ്ടക്കണ്ണും ചെറിയ മൂക്കും ചെറിയ നനവോടു കൂടിയ ചുവന്ന ചുണ്ടും കഴുത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പുതുള്ളികളും എന്തിന് കയ്യുടെ ചലനം പോലും എന്നെ മത്തുപിടിപ്പിച്ചു ..... 😌 ഒരു പെണ്ണിനെ കണ്ട് ആദ്യമായി എന്റെ ചുണ്ട് തുടിച്ചു ,,, ദേവൂട്ടിയോട് പോലും തോന്നിയിട്ടില്ല ഇത്രയും ഫീലീംഗ്സ് ...,,, അതൊരുപക്ഷേ അവളെന്റേതാണെന്ന പൂർണ്ണ ബോധം ഉണ്ടായിരുന്നത് കൊണ്ടാകാം 😇 ഞാൻ ഫോൺ ഓഫാക്കി ടേബിളിൽ വച്ച് കണ്ണടച്ചിരുന്നു ... ഇനിയും കുറച്ച് നേരം കൂടി അവളെ നോക്കിക്കൊണ്ടിരുന്നാ ചെലപ്പോ കയ്യീന്ന് പോകും ,, അതുകൊണ്ടാണ് കണ്ണടച്ചിരുന്നത് 😁😉 പെട്ടെന്നാണ് ഖത്തറിലെ കോൺഫറൺസിന്റെ കാര്യം ഓർമ്മ വന്നത് . ഞാൻ വേഗം ചെയറിൽ നിന്നെഴുന്നേറ്റ് അവളുടെ ക്യാബിനിലേക്ക് നടന്നു ഞാൻ ചെന്ന് ക്യാബിന്റെ ഡോർ തുറന്നതും അവള് ഫോണിൽ നിന്ന് നോട്ടം തെറ്റിച്ച് എഴുന്നേറ്റ് നിന്നു “ 17th ന് ഒരു കോൺഫറൺസ് ഉണ്ട് ,,, താനായിരിക്കണം എന്നെ അസിസ്റ്റ് ചെയ്യേണ്ടത് ” ഞാൻ തികച്ചും ഒഫിഷ്യലായി തന്നെ പറഞ്ഞു “ എത്ര ദിവസത്തെ ” “ ടു ഡേയ്സ് ,,,, 16th ന് ഈവനിംഗ് നമ്മള് പോകും ,, 19th മോണിംഗ് തിരിച്ച് വരും ” “ അപ്പോ എവിടെയാ ” “ ഖത്തർ ” “ ഖത്തറിലോ 😇🙌 ” അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് വല്ലാത്തൊരു എക്സെെറ്റ്മെന്റ് ഉണ്ടായിരുന്നു . പക്ഷേ അതെന്താണെന്നൊന്നും ഞാൻ ചോദിക്കാൻ നിന്നില്ല “ യെസ് ,,, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ” “ ഏയ് ,,, നോ സാർ .. ഐ വിൽ കം ” “ ഓ.കെ ” എന്നും പറഞ്ഞ് ഞാനാ ക്യാബിൻ വിട്ടു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] മക്കളേ ,,,,,, ആ കടുവ വന്ന് പറഞ്ഞത് നിങ്ങളും കേട്ടില്ലേ 😍😍 എന്തോ കോൺഫറൺസ് ,, അതും ഖത്തറില് ✌✌ അല്ലാഹ് ,,,, സന്തോഷം കൊണ്ടെനിക്ക് എന്താ ചെയ്യേണ്ടതെന്നറിയില്ല ... അതിന്റെ കാരണം വേറൊന്നും അല്ല ,,, റിനീഷിക്ക ഖത്തറിലാണ് ❤ വേഗം തന്നെ ഇക്കാക്ക് വിളിച്ചു പറയാമെന്ന് കരുതി ഫോണെടുത്തു ,,, പിന്നെ വേണ്ടെന്ന് വിചാരിച്ച് വിളിച്ചില്ല ... ആൾക്കൊരു സർപ്രെെസ് ആവട്ടെ ,,, അവിടെ എത്തിയിട്ട് പറഞ്ഞാ മതി 😇 ആ കാര്യം പറഞ്ഞ് കഴിഞ്ഞ് കടുവ കടുവയുടെ പാട് നോക്കിപ്പോയി ,,, ഞാൻ ഫോണിലേക്കും തിരിഞ്ഞു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] രണ്ട് ദിവസം അതിന്റെ വഴിക്ക് കടന്നുപോയി ...... നാളെയാണ് അരവിന്ദ് ഏട്ടന്റെയും അഹാനയുടെയും മാരേജ് . അന്നത്തേതിന് ശേഷം കുട്ടൻ ഇങ്ങോട്ട് വന്നിട്ടില്ല വീട് പെയിന്റ് ചെയ്തു ,, പന്തൽ ഇട്ടു ,, എല്ലാവർക്കും ഡ്രസ്സ് എടുത്തു ,, വീട്ടിൽ റിലേറ്റീവ്സ് ഒക്കെ വന്നുതുടങ്ങി 😍 ആകെ തിരക്കായി ഇന്ന് ഞാൻ ലീവെടുത്ത് ഡ്രസ്സ് എടുക്കാൻ പോയി ,,, ആരെയും കൂടെ കൊണ്ടുപോയില്ല ... ഒറ്റക്ക് പോയി എനിക്കിഷ്ടപ്പെട്ട രണ്ട് ജോഡി ഡ്രസ്സ് എടുത്ത് വന്നു .... 😉 ഇന്ന് രാത്രി ഞങ്ങള് ഫാമിലി മാത്രമുള്ള ചെറിയ ഒരു ഫങ്ഷനാണ് അറേഞ്ച് ചെയ്തിട്ടുളളൂ .,,,, നാളെ ഈവനിംഗ് റിസപ്ഷനായിട്ടാണ് ഫങ്ഷൻ ✌😎 രാവിലെ എഴുന്നേറ്റത് മുതൽ പിടിപ്പത് പണിയാണ് . കുട്ടൻ ഉണ്ടാരുന്നെങ്കി കുറച്ച് എങ്കിലും ഭാരം ഒഴിഞ്ഞേനെ . പക്ഷേ അവനെ കൊണ്ട് ആരും ഒരു പണിയും എടുപ്പിക്കുന്നില്ല 😬😕 ആദർശ് ഏട്ടൻ ഇന്നലെ നെെറ്റ് ലാന്റായി ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ശ്രീ ] വല്യച്ഛൻ അത് പറഞ്ഞത് മുതല് ഞാൻ ഭയങ്കര എക്സെെറ്റ്മെന്റിലാണ് 😌😇 നാളെയാണ് മാരേജ് .... ഇന്നലെ പോയി ഡ്രസ്സ് ഒക്കെ എടുത്തു ഇന്ന് എല്ലാവരും കൂടി ആദിയുടെ വീട്ടിലേക്ക് പോന്നു ... രാത്രി പരിപാടി ഞങ്ങള് ഫാമിലി മാത്രമായി ചുരുക്കിയേക്കാണ് ... എല്ലാവരും വട്ടം ഇരുന്ന് കലപിലയാക്കിക്കൊണ്ടിരുന്നപ്പോഴാണ് ആദി എല്ലാവരുടെയും നടുക്ക് വന്ന് നിന്നത് . അപ്പോൾ തന്നെ എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു ,,,, എസ്പെഷ്യലി ഒരാളുടെ 😉 അതാരാണെന്ന് പിന്നെ പറഞ്ഞ് തരാട്ടാ 😉😌 “ ഫെെനലി ,,,, നമ്മുടെ ആദർശ് ഏട്ടനും അഹാനയും പിന്നെ എന്റെ സ്വന്തം കുട്ടനും വിവാഹിതരാകാൻ പോകാണ് ✌✌ അപ്പോ നമുക്ക് ഇതൊന്ന് എൻജോയ് ചെയ്യണ്ടേേേേ ” ആദി ഉറക്കെ ചോദിച്ചതും എല്ലാവരും കൂടി “ വേണംം ” എന്ന് പറഞ്ഞ് ഒച്ചയിട്ടു ... “ ഓ.കെ ,,, അപ്പോ നമുക്ക് ഫസ്റ്റ് തന്നെ ഒരു കപ്പിൾ ഡാൻസാകാം ” എന്നും പറഞ്ഞ് അവൻ എന്നെ ഒന്ന് നോക്കി അത് എനിക്കിട്ടൊള്ള പണിയാണെന്ന് മനസ്സിലാക്കാൻ അധികം നേരമൊന്നും വേണ്ടി വന്നില്ല ,,, ഞാൻ നെെസായിട്ട് മുങ്ങാൻ നിന്നതും ആ ജന്തു വന്ന് എന്റെ കയ്യിൽ കയറി പിടിച്ചു ഞാൻ അവനെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി “ അപ്പോ ഗയ്സ് ,,,, നമ്മുടെ ഗ്രൂം ആൻഡ് ബ്രെെഡ് ,,,, ശ്രീജിത് പ്രഭാകർ ആൻഡ് അഹാന കൃഷ്ണ കമോൺൺൺ 🙌 ” അവൻ വിളിച്ചു പറഞ്ഞതും എല്ലാവരും കൂടി “ ശ്രീക്കുട്ടൻ .... അഹാന ” എന്ന് വിളിച്ചു കൂവിക്കൊണ്ടിരുന്നു ഞാനവനെ തുറുക്കനെ ഒന്ന് നോക്കി “ കമോൺ കുട്ടാ ... ” അവൻ പറഞ്ഞു ഞാനവനെ അടിമുടിയൊന്ന് നോക്കിക്കൊണ്ട് എല്ലാവർക്കും നടുവിലായി ചെന്ന് നിന്നു . അപ്പോഴേക്കും എവിടുന്നോ അവളും വന്നു ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ അഹാന ] ഞങ്ങള് രണ്ട് പേരും വന്ന് നിന്നതും ഒരു റൊമാന്റിക് സോങ് അവിടെയാകെ പരന്നു ... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 Dil Ko Gaya ..... 🎶🎶 Ho Gaya Kisi Ka ..... 🎶🎶 Ab Rasta Mil Gaya ..... 🎶🎶 Khushi Ka ..... 🎶🎶 Aankhon Mein Hai ..... 🎶🎶 Khwaab Sa Kisi Ka ..... 🎶🎶 Ab Rasta Mil Gaya ..... 🎶🎶 Khushi Ka ..... 🎶🎶 Rishta Naya Rabba Dil Chhu Raha Hai ..... 🎶🎶 Kheeche Mujhe Koi Dore Teri Ore ..... 🎶🎶 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ആ സോങ് പ്ലേ ആയതും ശ്രീയേട്ടൻ ഓട്ടോമാറ്റിക്കായി എന്റെ കയ്യിൽ പിടിച്ച് വലിച്ച് ഏട്ടന്റെ അടുത്തേക്ക് നിർത്തി . എന്റെ ഒരു കെെ ഏട്ടന്റെ ഷോൾഡറിലെടുത്ത് വച്ചു ... ഏട്ടന്റെ ഒരു കെെ എന്റെ വയറിലൂടെ വട്ടം ചുറ്റിപ്പിടിച്ചു ,,, മറ്റേ കെെ എന്റെ മറ്റേ കയ്യിൽ കോർത്ത് പിടിച്ചു 😌 പതിയെ ആ സോങിനനുസരിച്ച് ഞങ്ങൾ സ്റ്റെപ്പ് വച്ചു .... ശ്രീയേട്ടൻ ഏട്ടന്റെ ആ കാന്തക്കണ്ണുകൾ വച്ച് എന്റെ കണ്ണിലേക്ക് തന്നെ നോക്കിനിന്നു ... ഞാൻ തിരിച്ചും നോക്കിനിന്നു ... കണ്ണും കണ്ണും തമ്മിലിടഞ്ഞപ്പോൾ ചുറ്റുമുള്ളവരെ മറന്നു ,,, ഏട്ടനിൽ മാത്രമായി ഒതുങ്ങിനിന്നു .... പതിയെ ഞങ്ങൾക്കിടയിലെ അകലം കുറയാൻ തുടങ്ങി ..... ഏട്ടന്റെ അധരങ്ങൾ എന്റെ അധരങ്ങളെ ലക്ഷ്യം വച്ച് വന്നു ..... എന്തും സമ്മതമെന്ന പോൽ പതിയെ എന്റെ കണ്ണുകൾ അടഞ്ഞു ...... 😌 ഏട്ടന്റെ ചുണ്ട് എന്റെ ചുണ്ടിൽ സ്പർശിച്ചതും വലിയ ശബ്ദം കേട്ടു ... ഞാനും ഏട്ടനും ഒരുപോലെ ഞെട്ടി തിരിഞ്ഞു നോക്കി ,,,,,, 😬😬 എല്ലാവരും കൂടി ഞങ്ങളെ ഇട്ട് വാരുവാണ് 😇😬😬 “ അതൊക്കെ നാളെ ,,,,,, അയ്യോ ശ്രീക്കുട്ടാ ജസ്റ്റ് മിസ് ,,,,,, നാളേക്കെന്തെങ്കിലും വേണ്ടേ ,,,, ” തുടങ്ങി ഒരു ലോഡ് കളിയാക്കൽസ് 😬 ഞാൻ വേഗം ഏട്ടന്റെ കെെ വിടുവിച്ച് റൂമിലേക്കോടി ..... റൂമിലെത്തി ഡോർ ക്ലോസ് ചെയ്യാൻ പോയതും ശ്രീയേട്ടൻ കയറിവന്നു ... ഏട്ടനും കയറിക്കഴിഞ്ഞ് ഞാൻ ഡോർ ലോക്ക് ചെയ്ത് ബെഡിലിരുന്നു ,,, ഏട്ടൻ എന്റെ അടുത്തായി വന്നിരുന്നു ഞാൻ ഏട്ടന്റെ മുഖത്തേക്കേ നോക്കിയില്ല ... കുറച്ച് സമയം അങ്ങനെ തന്നെ ഇരുന്നു ... പെട്ടെന്നാണ് ഏട്ടൻ എന്റെ തല പിടിച്ച് തിരിച്ച് എന്റെ ചുണ്ടുകൾ കീഴ്പ്പെടുത്തിയത് 💋 ഞാൻ കണ്ണും തള്ളി ഏട്ടനെ നോക്കി ,,, ഏട്ടൻ ഒന്ന് സെെറ്റടിച്ചു കാണിച്ചു ലിപ് ലോക്ക് ഫ്രഞ്ചിലേക്ക് വഴിമാറാൻ അധികം നേരമൊന്നും വേണ്ടി വന്നില്ല 😌 അധിക നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ,,, എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി ... ഞാൻ ഏട്ടനെ ഒരുകണക്കിന് തള്ളിമാറ്റി എന്നിട്ട് ശ്വാസം എടുത്ത് വലിച്ച് വിട്ടു “ എന്തേ ” ഏട്ടൻ ഒരു കള്ളച്ചിരി പാസാക്കിക്കൊണ്ട് ചോദിച്ചു “ ശ്വാസം മുട്ടിപ്പോയി 😕 ” “ ഇനി എന്തോരം മുട്ടാൻ കിടക്കുന്നു 😁😉 ” ഏട്ടൻ സെെറ്റടിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു ഞാൻ ഏട്ടനെ ഒന്ന് തുറിച്ച് നോക്കി ഏട്ടൻ ഒന്ന് ഇളിച്ച് കാണിച്ചിട്ട് ഡോർ തുറന്ന് പുറത്തേക്ക് പോയി ഞാൻ ഏട്ടൻ പോകുന്നതും നോക്കിയിരുന്നു ... ഏട്ടൻ പോയിക്കഴിഞ്ഞതും എന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു ...... 😌 പിന്നെ ഞാനവിടെ നിന്നില്ല ,,, ഞാനും താഴേക്ക് പോയി ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] കുട്ടന്റെയും അഹാനയുടെയും ഡാൻസ് ,,,,, ഹോ ,,,, വാട്ട് എ ഫീൽ 😌😍 ഡാൻസ് കഴിഞ്ഞ് എല്ലാവരുടെയും വക കളിയാക്കല് കിട്ടിയപ്പോ രണ്ടും കൂടി മുകളിലേക്ക് കയറിപ്പോയി ,,, പിന്നെ കുറച്ച് കഴിഞ്ഞാണ് ഇറങ്ങി വന്നത് .... പിന്നെയും എല്ലാവരും കൂടി ഇരുന്ന് ആകെ കച്ചറയാക്കിക്കൊണ്ടിരുന്നപ്പോഴാണ് ആന്റിയുടെ വക പറച്ചില് ,,,, “ അടുത്തത് ആദിയുടെ ,,, ഇപ്പോ തുടങ്ങി പെണ്ണിനെ നോക്കിത്തുടങ്ങണം ,, എന്നാലേ അടുത്ത വർഷം നടത്താൻ പറ്റൂ ” അത് കേട്ട് എനിക്കാകെ ചൊറിഞ്ഞ് വന്നതാണ് . പിന്നെ കല്യാണവീടല്ലേ എന്ന് കരുതി ഒന്ന് ചിരിച്ചു വിട്ടു ഞാൻ ഫോൺ എടുത്ത് ആ നീർക്കോലിയുടെ ഡി.പി എടുത്ത് നോക്കി ,,,, അവള് പിക് മാറ്റിയിട്ടുണ്ട് ,,, നോക്കിയപ്പോ അവളുടെ ആ കുഞ്ഞുമുഖമാണ് 😍😍 എന്തോ വല്ലാത്ത ഒരു ഇഷ്ടം തോന്നാണ് ഈ കുരുട്ടിനോട് 😌 ആ പിക് സേവാക്കി അത് നോക്കിയിരുന്നപ്പോഴാണ് ആരോ അടുത്ത് വന്നിരിക്കുന്ന പോലെ തോന്നിയത് . തല ചെരിച്ച് നോക്കിയപ്പോ അനന്യ 😬 ,,,, അമ്മായീന്റെ മോളാണ് ,, അച്ഛന്റെ പെങ്ങളുടെ മോള് ..... എനിക്കാണെങ്കി ഈ പെണ്ണിനെ കാണുന്നതേ കലിയാണ് .. കാരണം വേറൊന്നും അല്ല ,, അവൾക്കെന്നോട് മുടിഞ്ഞ പ്രേമമാണ് 😬 എന്റെ ദേവൂട്ടി മരിച്ചപ്പോ അത് സന്തോഷിച്ച് ആഘോഷമാക്കിയ ഒരേ ഒരാൾ ഈ &@%#& ആണ് 😡 ഞാൻ ഫോൺ പോക്കറ്റിലേക്കിട്ട് എഴുന്നേൽക്കാൻ പോയതും അവളെന്റെ കയ്യിൽ പിടിച്ച് എന്നോട് ചേർന്നിരുന്നു 😬 ഞാൻ അവളെ ഒന്ന് തുറിച്ച് നോക്കി “ ആദിയേട്ടൻ നാളെ എന്ത് കളർ ഡ്രസ്സാ ഇടുന്നേ ” അവള് കൊഞ്ചിക്കൊണ്ട് ചോദിച്ചു എനിക്കാണെങ്കി അവളെ പിടിച്ച് ചൊമരുമ്മേ കേറ്റാനുള്ള ദേഷ്യം ഉണ്ട് ,, പിന്നെ കണ്ട്രോള് ചെയ്ത് നിക്കാണ് 😬 “ അത് നാളെ കണ്ടാ മതി 😎 ” എന്നും പറഞ്ഞ് അവളുടെ കെെ എടുത്ത് മാറ്റി ഞാനവിടുന്ന് എഴുന്നേറ്റു “ ആദീ ... ” മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് ആരോ വിളിച്ചത് ,,, തല ചെരിച്ച് നോക്കിയപ്പോ കുഞ്ഞമ്മ ,,, അച്ഛന്റെ അനിയന്റെ വെെഫ് “ എന്താ കുഞ്ഞമ്മേ ” ഞാൻ തിരിഞ്ഞു നിന്ന് ചോദിച്ചു “ നമുക്ക് അനുവിനെ നോക്കിയാലോ നിനക്ക് വേണ്ടി ” അത് കേട്ടതും എനിക്ക് എവിടുന്നൊക്കെയാ ദേഷ്യം വന്നതെന്ന് എനിക്ക് പോലും അറിയില്ല . ഇനി അവിടെ നിന്നാ എന്തെങ്കിലും ഒക്കെ വിളിച്ച് പറയുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ഞാൻ മുകളിലേക്ക് കയറിപ്പോയി .... കുഞ്ഞമ്മ അനു എന്ന് പറഞ്ഞത് ആ പിശാശ് അനന്യയെ തന്നെയാണ് . അവളെ എല്ലാവരും വിളിക്കുന്നതാണ് അനു എന്ന് 😬 ഞാൻ റൂമിലെത്തി ഡോർ ലോക്ക് ചെയ്ത് ബെഡിൽ മലർന്ന് കിടന്നു .... പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അവളുടെ പിക് എടുത്ത് അതും നോക്കിക്കിടന്നു ....... 😌 ഡോറിൽ ആരോ തട്ടുന്നത് കേട്ടാണ് കണ്ണ് തുറന്നത് .... ഉറങ്ങിപ്പോയി എന്ന് അപ്പോഴാണ് മനസ്സിലായത് . ഫോൺ പോക്കറ്റിലേക്കിട്ട് പോയി ഡോർ തുറന്നു ,,,, കുട്ടനാണ് 😍 അവൻ അകത്ത് കയറി ഡോർ ലോക്ക് ചെയ്ത് എന്നെ കെട്ടിപ്പിടിച്ചു .... ഞാൻ തിരിച്ചും കെട്ടിപ്പിടിച്ചു കുറച്ച് സമയം അങ്ങനെ നിന്നതിനു ശേഷം അവനിൽ നിന്ന് വിട്ടുമാറി ഞാൻ ബെഡിൽ ചെന്നിരുന്നു ,, അവനും അടുത്തായി തന്നെ ഇരുന്നു “ എടാ ,,, എനിക്ക് ടെൻഷൻ ആവണെടാ ” അവനെന്റെ കയ്യിനു മേൽ കെെ വച്ചു കൊണ്ട് പറഞ്ഞു “ എന്തിന് ” ഞാൻ നെറ്റി ചുളിച്ച് അവനെ നോക്കിക്കൊണ്ട് ചോദിച്ചു “ അറിയില്ല ,,,, എന്തോ ” അവൻ പറയാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട് ..... പാവം ചെക്കൻ ,,, കല്യാണം കഴിക്കാൻ പോകുന്നതിന്റെയാണ് 😂 കുറേ നേരം ആ ഇരുപ്പ് ഇരുന്നിട്ട് പിന്നെ നേരെ ബെഡിലേക്ക് മറിഞ്ഞു .... അവനെയും കെട്ടിപ്പിടിച്ച് കിടന്നു .... ഇനി ഇങ്ങനെ ഒരു കിടത്തം ഉണ്ടാകില്ല എന്ന പൂർണ്ണബോധത്തോടെ 😕😔..തുടരും.........
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. DAY IN PICSMore Photos തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
അവസാന തരി കള്ളപ്പണവും കള്ളനോട്ടും സമ്പദ് വ്യവസ്ഥയിൽ നിന്നും തുടച്ചു നീക്കി, രാജ്യത്ത് വർദ്ധിച്ചു വരുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ നട്ടെല്ലൊടിക്കാനുള്ള ഒരു സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് ആയിട്ടാണ്… അവസാന തരി കള്ളപ്പണവും കള്ളനോട്ടും സമ്പദ് വ്യവസ്ഥയിൽ നിന്നും തുടച്ചു നീക്കി, രാജ്യത്ത് വർദ്ധിച്ചു വരുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ നട്ടെല്ലൊടിക്കാനുള്ള ഒരു സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് ആയിട്ടാണ് മോദി സർക്കാർ നോട്ടു നിരോധനത്തെ അവതരിപ്പിച്ചത്. ഇതു നടപ്പിൽ വന്നിട്ട് നവംബർ 8-ന് മൂന്ന് വർഷം തികയുകയാണ്. അതിന്റെ വാർഷിക ആഘോഷങ്ങൾ ഒന്നും നടക്കുന്നില്ല. എന്തിന്, സത്യസന്ധമായ ഒരു വിശകലനം പോലും അതേക്കുറിച്ച് വേണ്ട എന്ന മട്ടിലുള്ള ഗവൺമെന്റ് നിലപാട് വളരെ കൃത്യമായിത്തന്നെ സൂചിപ്പിക്കുന്നത് നോട്ടുനിരോധനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ തീർത്തും പാളിപ്പോയി എന്നതാണ്. ഒപ്പം അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ തന്നെ ഇളക്കി എന്ന സത്യവും വ്യക്തമാകുന്നു. വേറൊരു തരത്തിൽ പറഞ്ഞാൽ രോഗം മാറിയില്ലെന്ന് മാത്രമല്ല, രോഗിയിപ്പോൾ മരണാസന്നയുമായിരിക്കുകയാണ്. നോട്ടുനിരോധനത്തിന്റെ ഒരാഴ്ചക്കുള്ളിൽ തന്നെ രോഗം മൂർഛിക്കുന്നതിന്റെ ലക്ഷണങ്ങൾ വ്യക്തമായിരുന്നു. ആദ്യം തങ്ങളുടെ കൈയിലുള്ള പഴയ നോട്ടുകൾ ബാങ്കുകൾ വഴി ദിനംപ്രതി മാറാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചു, ഒപ്പം അതിന് സമയ പരിധിയും വച്ചു. ജനങ്ങൾക്ക് തങ്ങളുടെ അക്കൗണ്ടിൽ നിന്നും പിൻവലിക്കാവുന്ന തുകയ്ക്കും പരിധി വച്ചു. നോട്ടു നിരോധനത്തിന്റെ നയനിർദ്ദേശങ്ങളും ലക്ഷ്യങ്ങളും മാറി മറിഞ്ഞു – കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം എന്നിവയെ നേരിടുക എന്ന കാരണത്തിൽ നിന്നും മാറി അതിന്റെ ലക്ഷ്യം ഡിജിറ്റലൈസേഷനും, ക്യാഷ് ലെസ്സ് ക്രയവിക്രയയും ഒക്കെയായി. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാതെ പൊതുജനം കള്ളപ്പണക്കാരുടെ കണ്ണുനീരിൽ ആനന്ദനൃത്തം ചവിട്ടുമ്പോൾ ആ സമയം തങ്ങളുടെ തൊഴിൽ ശാലകൾ അടഞ്ഞു കിടക്കുകയായിരുന്നു എന്നത് ഓർത്തില്ല. വയലിൽ നിന്നും ചന്തയിൽ വിൽക്കാൻ കൊണ്ടുവന്ന വിളകൾ വാങ്ങുവാനോ അടുത്ത കൃഷിയിറക്കാൻ വേണ്ട വിത്തും വളവും വാങ്ങുന്നതിനോ ഉള്ള പണവും അവരുടെ കൈയിൽ ഇല്ലായിരുന്നു. കടകളിലും ഹോട്ടലുകളിലും കച്ചവടം കുറഞ്ഞു. എന്തിന്, ആശുപത്രികളിൽ വരെ ആളൊഴിഞ്ഞു. 400-ഓളം സാധാരണ മനുഷ്യർ ബാങ്കുകളുടെ മുൻപിലെ നീണ്ട ക്യൂവിൽ നിന്നും നോട്ടു നിരോധനം തങ്ങളുടെ ജീവിതങ്ങളിലും ആരോഗ്യത്തിലും ഏൽപ്പിച്ച ആഘാതത്തിൽ പെട്ടും മരിച്ചു വീണു. പണമില്ലാത്തതിനാൽ ചികിത്സ മുടങ്ങി മരിച്ചവരുടെ കണക്ക് ഇതിൽ പെടുന്നില്ല. എന്നിട്ടും തങ്ങളുടെ നന്മക്കായി ഉറങ്ങുക പോലും ചെയ്യാതെ പണിയെടുക്കുന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ച് ജനം തങ്ങളുടെ ബുദ്ധിമുട്ടുകൾ സഹിച്ചു. ലോകത്തൊരു ജനതയും ഇത്തരത്തിൽ ഭരണകൂട നിർമ്മിതമായ ഒരു ദുരന്തത്തെ പ്രതിഷേധങ്ങളും പരാതികളും ഇല്ലാതെ, തങ്ങളുടെ നന്മക്കായിട്ടാണ് ഈ നടപടികളെല്ലാം എന്ന ധാരണയോടെ സഹിച്ച ചരിത്രം ഇല്ല. നോട്ടുനിരോധനത്തിന്റെ വൻവിജയം അതാണ് – പണത്തിന്റെ ശ്രോതസുകൾ അടച്ചു കഴിഞ്ഞാൽപ്പിന്നെ ജനത്തെ അനുസരിപ്പിക്കാൻ എളുപ്പമാണെന്ന് ഭരണകർത്താക്കൾ പരീക്ഷിച്ചു വിജയിച്ചു. സർജിക്കൽ സ്ട്രൈക്ക് വഴി ശരീരത്തിലെ രക്തം മുഴുവൻ ഒറ്റയടിക്ക് ഊറ്റിയെടുത്താൽ പിന്നെ അനക്കം ഉണ്ടാവില്ലല്ലോ, ഡോക്ടർ തീരുമാനിക്കുന്ന രീതിയിലല്ലേ കാര്യങ്ങൾ നീങ്ങൂ! ഉണർത്തണോ, എഴുന്നേൽപ്പിക്കണമോ, തിരിച്ചു ജീവിതത്തിലേക്ക് പതിവിൻപടി കൊണ്ട് വരണമോ, അതോ മസ്തിഷ്ക മരണം നടന്നെന്ന് പറയാണോ, രോഗി മരിച്ചെന്നു പ്രഖ്യാപിക്കണോ – എല്ലാം ഡോക്ടർക്ക് തീരുമാനിക്കാം. ഡോക്ടറെ അനുസരിക്കുക എന്നതിലപ്പുറം രോഗിയ്ക്ക് മറ്റ് വഴികളില്ല. കാരണം, രോഗം കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നത് രോഗിയാണെങ്കിലും രോഗാവസ്ഥയെ കുറിച്ചുള്ള വിദഗ്ദ്ധമായ അറിവ് ഡോക്ടർക്ക് മാത്രമാണുള്ളത്. ഇതിനെ അറിവിന്റെ അസമത്വം (information asymmetry) എന്ന് പറയും. രോഗിയുടെ മനോധൈര്യം കെടുത്താതെ ചികിത്സ നടത്താൻ ചിലപ്പോൾ കുറച്ചു കാര്യങ്ങൾ രോഗിയിൽ നിന്നും മറച്ചു പിടിക്കേണ്ടി വരും. എന്നാൽ കച്ചവട മനഃസ്ഥിതിയില്ലാത്ത, ജീവൻ മശായിമാരായ ഡോക്ടർമാർ ഈ അസമത്വത്തെ ഒരിക്കലും ദുരുപയോഗം ചെയ്യില്ല. നോട്ടുനിരോധനത്തിന്റെ സമയത്ത് ഇന്ത്യക്കാർ നന്മയുള്ള ഒരു ജീവൻ മശായിയെ ആണ് തങ്ങളുടെ പ്രധാനമന്ത്രിയിൽ കാണാൻ ശ്രമിച്ചത്. അല്ലാതെ തങ്ങളുടെ പണവും, തൊഴിലും, സമാധാന ജീവിതവും അസ്ഥിരമാക്കിക്കൊണ്ട്, തന്റെ രാഷ്ട്രീയ വിജയങ്ങൾക്കായി വിലപേശാനും, അധികാരം കൊണ്ട് വരുതിയിൽ നിറുത്തി, ആരുടെയൊക്കെയോ സമ്പത്ത് കുമിഞ്ഞുകൂടുന്നതിനായി ആർക്കൊക്കെയോ കൂട്ടുനിൽക്കുന്ന ഒരു കഴുത്തറപ്പൻ കച്ചവടക്കാരൻ ഡോക്ടറെ ഒരിക്കലും അവർ പ്രതീക്ഷിച്ചില്ല. അറിവിന്റെ ആ അസമത്വം നിലനിൽക്കുന്നതിനാലാണ് തങ്ങളുടെ തൊഴിലും വരുമാനവും അസ്ഥിരമാക്കിയ രാഷ്ട്രീയത്തെ വൻഭൂരിപക്ഷത്തോടെ വീണ്ടും ഭരണത്തിലെത്തിക്കാൻ ജനങ്ങൾ തയ്യാറായത്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്താണെന്ന് കൂടി നോട്ടുനിരോധനം വ്യക്തമാക്കുന്നു – ജനാധിപത്യ വ്യവസ്ഥയിൽ അറിവിന്റെ അസമത്വം വളർത്തിയെടുത്താൽ, അല്ലെങ്കിൽ ആ അസമത്വത്തെ കുറയ്ക്കേണ്ട സ്ഥാപനങ്ങളായ പത്ര-ടെലിവിഷൻ-നവ ഓൺലൈൻ സാമൂഹിക മാധ്യമങ്ങളെ തങ്ങളുടെ വരുതിയിൽ ആക്കിയാൽ ഹാമെലിനിലെ പൈഡ് പൈപ്പറിനെ പോലെ ജനങ്ങളെ ഏത് ഗർത്തത്തിലേക്കും യാതൊരു പ്രതിഷേധവും ഇല്ലാതെ കൊണ്ടുപോകാൻ ആവും എന്ന് നോട്ടുനിരോധനം നമ്മെ പഠിപ്പിച്ചു. കാരണം, സ്റ്റേറ്റ് പരമാധികാരിയാവുന്ന സാഹചര്യത്തിൽ സ്റ്റേറ്റിനെ വിശ്വസിക്കാനാണ് ഉന്നത വിദ്യാഭ്യാസമുള്ളവരും തയ്യാറാവുക. വിദ്യാഭ്യാസം എന്നത് ചോദ്യം ചെയ്യാൻ പ്രാപ്തരാക്കുന്ന ഒരു പ്രക്രിയ എന്നതിൽ നിന്ന് മാറി ചോദ്യങ്ങളുടെ പാറ്റേണിനനുസരിച്ച് ഉത്തരം മാത്രം പറയാൻ തയ്യാറാക്കുന്ന പ്രക്രിയ ആകുമ്പോൾ, അറിവിന്റെ അസമത്വം എന്നത് സംശുദ്ധി തൊട്ടുതീണ്ടാത്ത ഒരു സിസ്റ്റത്തിന് പ്രധാനം ചെയ്യുന്ന സാദ്ധ്യതകൾ അപാരമാണ്. WHEN THE TRICK BACKFIRES മറുവശത്ത്, കള്ളപ്പണക്കാർ പാഠം പഠിച്ചു എന്ന് സന്തോഷിച്ച ജനങ്ങളുടെ മുൻപിൽ വച്ച് തന്നെ അവർ കള്ളപ്പണത്തെ പല നൂതന വഴികളിലൂടെയും വെളുപ്പിച്ചെടുത്തു. പല സ്വകാര്യ ബാങ്കുകളും തങ്ങളുടെ നിക്ഷേപത്തെക്കാളും വലിയതോതിൽ ആണ് നോട്ടുനിരോധന കാലത്ത് പണമിടപാട് നടത്തിയത്. ഈ അസമത്വവും ആരും ഇന്ന് വരെ ചോദ്യമാക്കിയിട്ടില്ല. രാഷ്ട്രീയക്കാരും, സർക്കാർ ഉദ്യോഗസ്ഥരും മാത്രമാണ് അഴിമതിക്കാർ എന്ന സങ്കൽപ്പം കൊണ്ടാണ്, അല്ലെങ്കിൽ അബദ്ധധാരണകൊണ്ടാണ്, തങ്ങളുടെ കൺമുന്നിൽ ബാങ്കുകൾ ഉൾപ്പടെയുള്ള വൻകിട പണമിടപാട് സ്ഥാപനങ്ങൾ നടത്തിയ വലിയ തോതിലെ കള്ളപ്പണം വെളുപ്പിക്കൽ പ്രക്രിയ ജനം കാണാതെ പോയതും. ഇതും സാധ്യമായത് അറിവിന്റെ അസമത്വം നിലനിൽക്കുന്നത് കൊണ്ടാണ്. നോട്ടുനിരോധനം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്ന് പോലും നിറവേറ്റിയില്ല. പിൻവലിച്ച നോട്ടുകളുടെ 99.3 ശതമാനം തിരിച്ച് ബാങ്കിൽ എത്തിയപ്പോൾ കള്ളപ്പണം കൊണ്ട് പൊറുതിമുട്ടുകയായിരുന്നു എന്ന വാദം പൊളിഞ്ഞു. ഇന്ത്യയിലെ കള്ളപ്പണത്തെക്കുറിച്ചു പഠിച്ചവരെല്ലാം കണക്കുകൂട്ടിയിരുന്നത് മൊത്തം കള്ളപ്പണത്തിന്റെ 6 ശതമാനം നോട്ടുകളിൽ ആണെന്നതാണ്. അതുപോലും മാറ്റിമറിക്കത്തക്ക വിധത്തിൽ അന്യായമായ കള്ളപ്പണം വെളുപ്പിക്കൽ സംരംഭം ആണ് നോട്ടുനിരോധനത്തിന് ശേഷം നടന്നത്. ആർബിഐ കണക്കു പ്രകാരം 2018-19 കാലത്ത് കള്ളനോട്ടിന്റെ സാന്നിധ്യം 2017-18 നേക്കാളും 43 മടങ്ങ് വർദ്ധിച്ചു. പുത്തൻ 500 രുപ നോട്ടിലെ കള്ളനോട്ട് ഇതേ കാലയളവിൽ 121 ശതമാനവും, 2000 രൂപാനോട്ടിൽ കള്ളനോട്ടിന്റെ തോത് 22 ശതമാനവും വർദ്ധിച്ചു. ചുരുക്കത്തിൽ പറഞ്ഞാൽ കള്ളനോട്ടടി ഇല്ലാതാക്കിയില്ല എന്നുമാത്രമല്ല, പൂർവാധികം ഭംഗിയായി കള്ളനോട്ടടി മുന്നേറുകയുമാണ് ഉണ്ടായത്. മുംബൈ തീവ്രവാദ ആക്രമണത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ആക്രമണം ആയിരുന്നു 2019 ഫെബ്രുവരിയിലെ ഫുൽവാമ ആക്രമണം – 40 അർദ്ധ സൈനികരുടെ ജീവനാണ് നഷ്ടപെട്ടത്. തീവ്രവാദികളുടെ സാമ്പത്തിക ശ്രോതസിന് ഒരു കുഴപ്പവും സംഭവിച്ചില്ല. നോട്ടുനിരോധനത്തിന്റെ മൂന്നാം വാർഷികം ആകുമ്പോൾ പണം തന്നെയാണ് ഇന്ത്യൻ സാമ്പത്തിക ക്രയവിക്രയത്തിൽ മുന്നിൽ. പണത്തിന്റെ അളവ് 2016-നേക്കാളും 34 ശതമാനം വർദ്ധിച്ച് 2019 ജൂണിൽ 21.6 ലക്ഷം കോടി രൂപയിൽ എത്തി. ക്യാഷ്‌ലെസ്സ് സാമ്പത്തിക വ്യവസ്ഥ എന്ന നോട്ടുനിരോധനത്തിന്റെ ലക്ഷ്യം ഒടുക്കം എത്തിച്ചേർന്നത് ഈ അവസ്ഥയിലാണ്. ഡിജിറ്റൽ ക്രയവിക്രയം കൂടിയെങ്കിലും കാർഡ് ഉപയോഗിച്ചുള്ള ക്രയവിക്രയം കുറയുകയാണ് ചെയ്തത്. POS മെഷീനുകളുടെ ഉപയോഗം നോട്ടുനിരോധന കാലത്തു ഉയർന്നു എങ്കിലും, ഇപ്പോൾ പഴയതിലും താഴെ ആയി. ചുരുക്കത്തിൽ പറഞ്ഞാൽ ഒന്നൊന്നായി ലക്ഷ്യങ്ങൾ പാളിപ്പോവുകയും, വൻ സാമ്പത്തിക ദുരന്തത്തിലേക്ക് ഒരു ജനതയെ തള്ളിവിടുകയും ചെയ്ത നയമായി മാറി നോട്ടുനിരോധനം. ഈ സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് നടത്താൻ പ്രധാനമന്ത്രിയെ സ്വാധീനിച്ച ശക്തികളും / വ്യക്തികളും യാതൊരു തയ്യാറെടുപ്പും നടത്താതെ രാജ്യത്തിന്റെ അടിത്തറ തന്നെ ഇളക്കിയ നടപടിയിലേക്ക് നയിക്കുകയായിരുന്നു എന്ന് മനസിലാക്കാനുള്ള അടിസ്ഥാന ബോധമോ ഉത്തരവാദിത്തമോ ഭരണത്തിലിരിക്കുന്നവർക്കും അവരുടെ ഉപദേഷ്ടാക്കൾക്കും ഇല്ലാതെ പോയി, അല്ലെങ്കിൽ രാജാവിനെ വരും വരായ്കകൾ പറഞ്ഞു മനസിലാക്കാനുള്ള ധൈര്യം ആർക്കും ഇല്ലാതെ പോയി. ഉത്തരവാദിത്തപ്പെട്ടവർ തീർത്തും നിരുത്തരവാദിത്തപരമായാണ് പ്രവർത്തിച്ചത്. ഒരു ജനാധിത്യ വ്യവസ്ഥയിലെ ഏറ്റവും വലിയ പ്രതിസന്ധി ഇത്തരത്തിലുള്ള നിരുത്തരവാദികളെ നിലയ്ക്ക് നിറുത്താൻ കഴിയാത്തതാണ്. കുറച്ചുകൂടി വ്യക്തമാക്കിയാൽ ഒരു ഡോക്ടർ തന്റെ ചികിത്സയിൽ ഉള്ള ഒരു രോഗിക്ക് ഡയാലിസിസ് വേണമെന്ന് നിർദ്ദേശിക്കുന്നത് എപ്പോഴാണ്? വൃക്കയുടെ പ്രവർത്തനം കുറഞ്ഞ്, മരുന്നുകൾ ഫലിക്കാതെയും, രക്തത്തിൽ മാലിന്യത്തിന്റെ അളവ് നിയന്ത്രണാതീതമായി രോഗിയുടെ ജീവൻ അപകടത്തിലാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഡയാലിസിസ് വേണമെന്ന് ഡോക്ടർ നിർദ്ദേശിക്കുക. രോഗിക്ക് ഡയാലിസിസ് താങ്ങാനുള്ള ആരോഗ്യസ്ഥിതിയുണ്ടോ എന്നും ഉറപ്പാക്കും. ഇതെല്ലാം കഴിഞ്ഞാലും ഡയാലിസിസിനുള്ള സൗകര്യങ്ങൾ – ചേർച്ചയുള്ള രക്തം, പ്രവർത്തനസജ്ജമായ ഡയാലിസിസ് മെഷീൻ, എന്തിനു ഇലക്ട്രിസിറ്റി വരെ – തുടർച്ചയായി ഉണ്ടാവുമെന്ന് ഉറപ്പാക്കണം. ഒപ്പം കാര്യങ്ങൾ നിരീക്ഷിക്കാനുള്ള നൈപുണ്യമുള്ള ആളും ഉണ്ടായിരിക്കണം. ഡയാലിസിസിനു ശേഷം രോഗിക്ക് വേണ്ട മരുന്നുകളും മറ്റു സഹായങ്ങളും ലഭ്യമാകും എന്ന് തീർച്ചപ്പെടുത്തണം. ഇതൊക്കെ ചെയ്താലേ ഒരു ഡോക്ടർക്ക് ഡയാലിസിസിന്റെ വിജയം ഉറപ്പാക്കാനാകുകയുള്ളു. നോട്ടുനിരോധനം ഒരു ഡയാലിസിസ് ആയിരുന്നു – കള്ളപ്പണവും, കള്ളനോട്ടും തീവ്രവാദവും ഇല്ലായ്മ ചെയ്യാൻ വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൂഴിക്കടകൻ. ഒറ്റയടിക്ക് രോഗിയുടെ ശരീരത്തിലെ 86 ശതമാനം രക്തം ഊറ്റിക്കളഞ്ഞു. പക്ഷേ തിരികെ രക്തം കയറിയത് തുള്ളി തുള്ളിയായാണ്. ആറു മാസത്തിൽ ഏറെ എടുത്തു, ശരീരം പഴയരീതിയിൽ ആകാൻ. അപ്പോഴേക്കും രക്തമില്ലാതെ പല നാഡികളും ചുരുങ്ങി, ഓക്സിജൻ കിട്ടാതെ പല അവയവങ്ങളും മൃതാവസ്ഥയിലായി. ഇതിന്റെ കൂടെ, ജി എസ് ടിയും കൂടെ നടപ്പിലാക്കിയപ്പോൾ സമ്പദ്‌വ്യവസ്ഥ കൂടുതൽ താറുമാറായി. നോട്ടുനിരോധന കാലത്ത് പലവിധ കൈത്തൊഴിൽ, കൃഷി, ഗ്രാമീണ മേഖല എന്നീ രംഗങ്ങളിലെ ചെറുകിട സംരംഭകർ പണമില്ലാതെ ഉത്പ്പാദനം നിറുത്തി വെയ്ക്കാൻ നിർബന്ധിതരായി. മറുവശത്തു കെട്ടിട നിർമാണ മേഖല ഒന്നായിത്തന്നെ അടച്ചുപൂട്ടലിന്റെ വക്കിലെത്തി. പണി തീർന്ന ഫ്ലാറ്റുകളും കെട്ടിടങ്ങളും വാങ്ങാൻ ആളില്ലാതായി. പലരുടെയും തൊഴിൽ പോയി. കുടുബങ്ങളുടെ വരുമാനം കുറഞ്ഞു, അതനുസരിച്ചു ഉപഭോഗവും. സമ്പദ് വ്യവസ്ഥ പതുക്കെ മാന്ദ്യത്തിലേക്ക് വീണു. ഇത് മനസിലാക്കി ഉപഭോഗവും തൊഴിലും വർദ്ധിപ്പിക്കാനുള്ള സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കാനുള്ള ആർജവം സർക്കാർ കാണിച്ചില്ല. അനന്തര ഫലമായി ജിഡിപി വളർച്ച 5 ശതമാനത്തിൽ എത്തി, തൊഴിലില്ലായ്മ 45 വർഷത്തിൽ ഏറ്റവും വലുതായി, ഉപഭോഗം പകുതിയായി, എന്തിന് ബാങ്ക് വായ്പയുടെ വളർച്ച മുരടിക്കുക മാത്രമല്ല, താഴേക്ക് പതിക്കുകയും ചെയ്തു. ഗാർഹിക സമ്പാദ്യം 1991 ശേഷം ഏറ്റവും കുറഞ്ഞ നിലയിൽ എത്തി. ഇത്രയൊക്കെ സംഭവിച്ചിട്ടും നോട്ടുനിരോധനത്തെ കുറിച്ച് ഇന്നും വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ ഉണ്ട്, അവ ആരും വേണ്ട രീതിയിൽ ഉന്നയിച്ചിട്ടില്ല. 1 എന്തിനാണ് വളരെ തിടുക്കത്തിൽ, നാടകീയമായി, യാതൊരു തയ്യാറെടുപ്പുമില്ലാതെ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ മുച്ചൂടും അസ്ഥിരപ്പെടുത്തുന്ന ഒരു നടപടിയ്ക്ക് ഉത്തരവാദിത്തപെട്ടവർ തയ്യാറായത്? 2. ആ തീരുമാനം എടുക്കാനുള്ള ഗവേഷണം നടത്തുകയും അത് നടപ്പിലാക്കാനുള്ള പദ്ധതി രേഖകൾ തയ്യാറാക്കുകയും ചെയ്തു എന്ന് പറയുന്ന ആറ് അംഗ ടീമിലെ രണ്ട് പേരെ മാത്രമേ നമുക്കറിയൂ – ഹാസമുഖ് ആഹിയയും ഇപ്പോഴത്തെ ആർബിഐ ഗവർണറായ ശക്തികാന്ത ദാസും (മോദി സർക്കാരിലെ ഏറ്റവും കരുതരായ ഇവർ ഗുജറാത്ത് കേഡറിലെ ഐഎഎസ്‌ ഉദ്യോഗസ്ഥർ ആണ്). അന്നത്തെ ആർബിഐ ഗവർണർ ഉർജിത് പട്ടേൽ തനിക്ക് നോട്ടുനിരോധനത്തിൽ കാര്യമായ പങ്കൊന്നും ഇല്ലെന്നും, നിരോധനം ആർബിഐയുടെ മേൽ അടിച്ചേല്പിക്കുകയായിരുന്നുവെനും പറഞ്ഞു പിന്നീട് രാജിവച്ചു സ്ഥലം കാലിയാക്കി. പിന്നെയുണ്ടായിരുന്നത് അന്നത്തെ ധനമന്ത്രി, അരുൺ ജെയ്‌റ്റിലി. ഇനിയും ആരൊക്കെയാണ് ആ ഉപദേഷ്ടാക്കളുടെ ടീമിലെ വിദഗ്ദ്ധർ? രാജ്യത്തിന്റെ ഭാവി വെച്ച് പന്താടിയ ഈ തീരുമാനത്തിലേക്കെത്തിച്ച ആ ടീമിലെ ബാക്കിയുള്ള ‘വിദഗ്ദ്ധർ’ ആരൊക്കെയാണെന്ന് അറിയാനുള്ള അവകാശം ഈ രാജ്യത്തെ ജനങ്ങൾക്കുണ്ട്. . ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഇളക്കി, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ തന്നെ പ്രശ്നത്തിൽ ആക്കിയവർ അവരുടെ ലക്ഷ്യം കണ്ടെന്ന് പറയാതെ വയ്യ. 2016-ലെ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷനിൽ റഷ്യ കളിച്ച കളിയാണ് ഡൊണാൾഡ് ട്രംപിനെ പ്രസിഡണ്ട് ആക്കിയതെന്നും, ഇംഗ്ലണ്ടിനെ രാഷ്ട്രീയപരവും സാമ്പത്തികവും ആയി കശക്കിയ ബ്രെക്സിന്റെ പിറകിലും പുട്ടിന്റെ റഷ്യ ആണെന്നുമെല്ലാം വാർത്തകൾ പറയുമ്പോൾ, നോട്ടുനിരോധനവും ഇതു പോലെ ആരെങ്കിലും നമുക്കിട്ടു തന്ന പണിയാണോ എന്ന് തോന്നി പോകുന്നു. ഭരണാധികാരി അതിശക്തനും, കഠിനാധ്വാനിയും, തെറ്റുകൾക്ക് അതീതനും ആവുമ്പോൾ, ഇത്തരം ഒരു ഉപദേശത്തിലൂടെ ജനത്തെ ദുരിതത്തിലാക്കാൻ വളരെ എളുപ്പമാണ്. ദുരിതത്തിലായാൽ, ഇന്ത്യക്കാർ തങ്ങളുടെ തീരുമാനങ്ങളിലെ പാകപ്പിഴകളെ കുറിച്ച് ചിന്തിക്കാതെ വിധിയെ പഴിച്ച് കഴിഞ്ഞോളുമെന്ന് സാമാന്യ ബോധമുള്ള ആർക്കും അറിയാം. സഹനവും ക്ഷമയും വിധേയത്വവും വേണ്ടതിലധികമുള്ള, ആധികാരികതയുടെ കള്ളവേഷമിട്ട് അതിവൈകാരികതയും നിറച്ച് മുൻപിൽ വരുന്ന ആരെയും കണ്ണടച്ച് ആരാധിക്കാനും വിശ്വസിക്കാനും തയ്യാറുള്ള ജനം ഉണർന്നെഴുന്നേറ്റ് ചോദ്യങ്ങൾ ചോദിക്കാതിരിക്കുവോളം ഇതെല്ലാം തുടരും.
8 മാസത്തെ ഇടവേളക്ക് ശേഷം പ്രദർശനത്തിനെത്തിയ മോഹൻലാൽ ചിത്രമാണ് ‘നീരാളി’. 2017 ഒക്ടോബറിൽ പുറത്തിറങ്ങിയ വില്ലനിലായിരുന്നു മോഹൻലാൽ അവസാനമായി അഭിനയിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീരാളിക്ക് വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് നീരാളി. സജു തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 1986ൽ പുറത്തിറങ്ങിയ പഞ്ചാഗ്നി എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- നാദിയ മൊയ്ദു വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ‘നീരാളി’. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ജോടികളെ വീണ്ടും വർഷങ്ങൾക്ക് ശേഷം ബിഗ് സ്ക്രീനിൽ കാണുവാൻ കുടുംബ പ്രേക്ഷകർ തീയറ്ററുകളിലെത്തുന്നുണ്ട്. മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത ദൃശ്യാനുഭവം സമ്മാനിക്കുന്ന കാര്യത്തിൽ സംവിധായകൻ വിജയിച്ചു എന്നാണ് പ്രേക്ഷകരുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കാൻ സാധിച്ചത്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം തീയറ്ററുകളിൽ ഒന്നും അധികം നഷ്ടപ്പെടുത്താതെ വിജയകൊടി പാറി മുന്നോട്ട് നീങ്ങുന്നുണ്ട്. വളരെ ലോ ഹൈപ്പിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സിനിമ പ്രേമികൾ പ്രതീക്ഷിച്ചതിലും കൂടുതൽ ആദ്യ ദിന കളക്ഷനും നേടാൻ സാധിച്ചു. ജി. സി. സി റിലീസിലും മികച്ച പ്രതികരണമാണ് നീരാളിക്ക് ലഭിക്കുന്നത്. ക്യാമറ വർക്കുകൾ ചിത്രത്തിൽ ഉടനീളം മികച്ചു നിന്നു, ഛായാഗ്രഹണം നിർവഹിച്ച സന്തോഷ് തുണ്ടിയിലിന്റെ ഓരോ ഫ്രെമുകളും ചിത്രത്തിന് മുതൽ കൂട്ടായിരുന്നു. വില്ലന്മാരായ മനുഷ്യരെ നേരിടേണ്ടി വരുന്നതിന് പകരം പ്രകൃതിയെയാണ് ഈ ചിത്രത്തിൽ പ്രതിനായകനായി മോഹൻലാൽ നേരിടുന്നത്. സുരാജിന്റെ വീരപ്പാ എന്ന കഥാപാത്രത്തിന്റെ പ്രകടനവും പ്രശംസ അർഹിക്കുന്ന ഒന്നായിരുന്നു. ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന് ശേഷം സ്റ്റീഫൻ ദേവസ്സി ഒരുക്കിയ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. മോഹൻലാൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ‘കായംകുളം കൊച്ചുണ്ണി’ അടുത്ത മാസം 18ന് റിലീസിനെത്തും. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹൈപ്പ് ചിത്രമായ ‘ഒടിയൻ’ ഒക്ടോബർ11ന് പ്രദർശനത്തിനെത്തും. Did you find apk for android? You can find new Free Android Games and apps. Share. Twitter Facebook Google+ Pinterest LinkedIn Tumblr Email Previous Articleപൃഥ്വിരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘9’ സിനിമയുടെ ഷൂട്ടിംഗ്‌ പൂർത്തിയായി… Next Article ചെകുത്താന്റെ നമ്പറായ 666 നമ്പർ പ്ലേറ്റുമായി ലൂസിഫറിലെ അംബാസഡർ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നു; ചിത്രങ്ങൾ കാണാം..
ലോക കാൽപ്പന്തു പ്രേമികളെ നിങ്ങൾക്കിത് സ്വപ്ന സാക്ഷാത്കാരം. ലാറ്റിനമേരിക്കൻ ശക്തികളായ ലോക കാൽപ്പന്തു ഭൂപടത്തിൽ ഏറ്റവും കൂടുതൽ ആരാധക കൂട്ടം നെഞ്ചേറ്റിയ രണ്ടു ടീമുകൾ കോപ്പ അമേരിക്ക ഫൈനലിൽ ഏറ്റു മുട്ടുന്നു. കാൽപ്പന്തു വേദികളിൽ സൗഹൃദത്തിന് പേര് കേട്ട മെസ്സിയും നെയ്മറും ഒരേ ലക്ഷ്യത്തിനായി പോരാടുന്ന സുന്ദര നിമിഷത്തിനാണ് നിങ്ങളിനി സാക്ഷികളാകാൻ പോകുന്നത്. ലോക കാൽപ്പന്തു പ്രേമികൾ കാത്തിരുന്ന സ്വപ്ന ഫൈനലിനായി പന്തു തട്ടിയ അർജന്റീനയുടെ കരുത്തും ഊർജവും ലയണൽ മെസ്സി എന്ന അവരുടെ മിശിഹാ തന്നെ ആയിരുന്നു. മെസ്സി ഈ കോപ്പ അമേരിക്കയിൽ നടത്തിയ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഏതൊരു ആൽബി സെലെസ്റ്റ ആരാധകന്റെയും പ്രതീക്ഷകൾ വാനോളം ഉയർത്തി 1993 ശേഷം കോപ്പ അമേരിക്ക കിരീടത്തിൽ അർജന്റീന മുത്തമിടുന്ന അസുലഭ മുഹൂർത്തത്തിലേക്ക് അടുപ്പിച്ചു കൊണ്ടേ ഇരുന്നു. ജെയിംസ് റോഡ്രിഗസ് പന്തു തട്ടിയില്ലെങ്കിലും മികച്ച പ്രകടനവുമായി മുന്നേറുന്ന കൊളംബിയയും ഒട്ടും പിറകിലല്ലായിരുന്നു. ഡുവൻ സപാറ്റയും യുവാൻ കോർഡാഡയും നയിക്കുന്ന മുന്നേറ്റ നിരയിൽ തന്നെയാണ് കൊളമ്പിയൻ ആരാധകരുടെയും പ്രതീക്ഷ. കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി അർജന്റീനക്ക് മുന്നിൽ മുട്ടു മടക്കേണ്ടി വന്നിട്ടില്ല എന്ന അനുകൂല ഘടകം കൂടി കൊളംബിയൻ ആവേശം ഒന്നുടെ വർധിപ്പിച്ചു. കൊളമ്പിയ മത്സര ഗതി മനസിലാക്കുന്നതിനിടയിൽ തന്നെ ലൗറ്റാറോ മാർട്ടിനെസ് കൊളംബിയൻ ഗോളി ഡേവിഡ് ഓസ്പിനയെ വെട്ടിച്ചു അർജന്റീനയെ മുന്നിലെത്തിച്ചു. മെസ്സി നൽകിയ സുന്ദരൻ അസ്സിസ്റ്റാണ് ഗോളിലേക്ക് വഴിവെച്ചത്. കോപ്പ അമേരിക്കയിലെ മറ്റൊരു മെസ്സി മാജിക്കിനാണ് ബ്രസീൽ ഇതിഹാസം ഗാരിഞ്ചയുടെ നാമധേയത്തിലുള്ള സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഗോൾ വീണതോടെ പരുക്കൻ കളിയിലേക്ക് നീങ്ങിയ കൊളമ്പിയ അർജന്റീന ഗോൾ മുഖത്തു ഭീതിജനകമായ നിമിഷങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. എണ്ണം പറഞ്ഞ ഷോട്ടുകളാണ് അർജന്റീനിയൻ ഗോൾ വല ലക്ഷ്യമാക്കി പാഞ്ഞടുത്തത്. Messi copa america രണ്ടാം പകുതിയിൽ ഏതൊരു അർജന്റീന ആരാധകന്റെയും സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി ഇടതു വിങ്ങിലൂടെ ലൂയിസ് ഡയസ് നടത്തിയ മുന്നേറ്റങ്ങൾക്കൊടുവിൽ അർജന്റീന പ്രതിരോധ നിരയെയും ഗോളിയെയും കബളിപ്പിച്ചു കൊളംബിയയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ സബ്സ്റ്റിറ്റൂഷനിലൂടെ കളത്തിലിറങ്ങിയ ഏയ്ജൽ ഡി മരിയ നൽകിയ പാസ് ഗോളിലേക്ക് തിരിച്ചു വിടുന്നതിൽ പരാജയപ്പെട്ടത് അർജന്റീന ആരാധകരുടെ നെഞ്ചിടിപ്പേറ്റി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ കൊളംബിയൻ പ്രതിരോധ വിടവിലൂടെ മെസ്സി തൊടുത്ത ഷോട്ടിന് ഗോൾ പോസ്റ്റ് വിലങ്ങു തടിയായി. ഏയ്ജൽ ഡി മരിയ തന്നെയായിരുന്നു അവിടെയും മികച്ചു നിന്നതു. നിശ്ചിത സമയത്തു സമനില പാലിച്ചതിനാൽ പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ മുഴുവൻ അർജന്റീന ആരാധകന്റെയും ചങ്കിടിപ്പേറിയിരുന്നു കാരണം രണ്ടു കോപ്പ അമേരിക്ക ഫൈനലിലാണ് ചിലിക്കെതിരെ കപ്പിനും ചുണ്ടിനും ഇടയിൽ ആ കനക കിരീടം അടിയറവു വെക്കേണ്ടി വന്നത്. പക്ഷെ ഇന്നു അർജന്റീനക്ക് പെനാൽട്ടി ഗോൾ മുഖത്തു ഒരു രക്ഷകനുണ്ടായിരുന്നു ദൈവ ധൂതനെപ്പോലെ ആൽബി സെലസ്റ്റകളെ സ്വപ്ന ഫൈനലിലേക്ക് കൈപിടിച്ചുയർത്താൻ അതേ എമിലിയിലാണോ മാർട്ടിനെസ്. യുവാൻ കോർഡാഡോയും ലയണൽ മെസ്സിയും ആദ്യ രണ്ടു കിക്കും ലക്ഷ്യത്തിലെത്തിച്ചു പ്രതീക്ഷകൾക്കു നിറം പകർന്നു. ഡേവിസൺ സാഞ്ചസ് എടുത്ത കിക്ക് തടഞ്ഞു എമിലിയാണോ മാർട്ടിനെസ് തടഞ്ഞു അർജന്റീനക്ക് പ്രതീക്ഷ നൽകിയെങ്കിലും റോഡ്രിഗോ ഡി പോൾ എടുത്ത കിക്ക് പുറത്തേക്ക് പോയത് വീണ്ടും ആശങ്ക വർധിപ്പിച്ചു. തുടർന്നങ്ങോട്ട് യാര മിനയുടെയും കോർണാഡെയുടെയും കിക്കുകൾ തടഞ്ഞു മാർട്ടിനെസ് അർജന്റീനയെ സ്വപ്ന ഫൈനലിലേക്ക് കൈപിടിച്ചുയർത്തി.
Homelocal newsലോക്ഡൗണിന്റെ മറവില്‍ നഗരസഭാ ചെയര്‍മാന്റെ ഡ്രൈവറും യൂത്ത് കോണ്‍ഗ്രസ് നേതാവും തമ്മില്‍ കൂട്ടുകച്ചവടം ലോക്ഡൗണിന്റെ മറവില്‍ നഗരസഭാ ചെയര്‍മാന്റെ ഡ്രൈവറും യൂത്ത് കോണ്‍ഗ്രസ് നേതാവും തമ്മില്‍ കൂട്ടുകച്ചവടം janmadesam July 16, 2020 കാഞ്ഞങ്ങാട്: കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് തീവണ്ടികള്‍ക്കും ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ മറവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നോയല്‍ ടോം ജോസും കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറും ഡിവൈ.എഫ്.ഐ പ്രവര്‍ത്തകനുമായ വി.രാജേഷും നടത്തുന്ന കൂട്ടുകച്ചവടം വിവാദമായി. കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ നോയലും രാജേഷും ചേര്‍ന്ന് സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്നതാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.പി.സി.സിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കി. ഒരു സര്‍വ്വീസ് നടത്തുമ്പോള്‍ പതിനായിരം മുതല്‍ 20,000 രൂപവരെ ലാഭം ലഭിക്കുമത്രെ. രണ്ടുപേരുടെയും സ്വാധീനം ഉപയോഗിച്ചാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. കാശുണ്ടാക്കുന്ന കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരനും ഡിവൈഎഫ്‌ഐക്കാരനും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അരുംകൊലചെയ്ത പാര്‍ട്ടിയുടെ നേതാവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നോയല്‍ ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നോയലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ബസ് സര്‍വ്വീസ് നടത്തുന്ന കാര്യം രാജേഷ്.വി കാഞ്ഞങ്ങാട് എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെ രാജേഷ് തന്നെയാണ് പോസ്റ്റ്‌ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ട് നമ്പറുകളാണ് ബന്ധപ്പെടാനായി നല്‍കിയിരിക്കുന്നത്. അതിലൊന്ന് 9605780127 എന്ന നോയല്‍ ടോം ജോസിന്റെ നമ്പറാണ്. ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.പി.സി.സിക്ക് പരാതി നല്‍കിയിട്ടുള്ളത്. നോയല്‍ രാജപുരം ടെന്‍ത് പയസ് കോളേജ് കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായിരിക്കെ രാജേഷ് അതേകോളേജില്‍ എസ്.എഫ്.ഐയുടെ യൂണിയന്‍ ചെയര്‍മാനായിരുന്നു. അന്നുമുതലുള്ള ബന്ധമാണ് ഇവരുടെ കൂട്ടുകച്ചവടത്തിലേക്ക് എത്തിയത്. നോയലിനെതിരെ നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിക്ക് നല്‍കിയ മറ്റൊരു പരാതിയില്‍ കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി നിയോഗിച്ച അന്വേഷണ സംഘം കാഞ്ഞങ്ങാട്ടെത്തി തെളിവ് ശേഖരിച്ചിരുന്നു. ആദിവാസി വീട്ടമ്മയുടെ മകന് എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ സഹായമായി ലഭിച്ച രണ്ട്‌ലക്ഷം രൂപ വാങ്ങി തിരിച്ചുകെടുക്കാത്ത ഒരു കേസില്‍ ഇടപെട്ടപ്പോള്‍ സ്ഥലത്തെ ഒരു വനിതാ പഞ്ചായത്ത് അംഗത്തോട് മോശമായി പെരുമാറി എന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം അന്വേഷണ കമ്മീഷന്‍ തെളിവ് ശേഖരിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.പി.ദുല്‍ഖിഫ്, പി.കെ.രാജേഷ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന നിലയിലാണ് നോയല്‍ അറിയപ്പെട്ടിരുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ലഭിക്കുന്നതിന് ഉണ്ണിത്താന്റെ സഹായം ലഭിച്ചിരുന്നുവത്രെ. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 'എ' ഗ്രൂപ്പുകാരന്‍ കൂടിയായ നോയലിന്റെ രാഷ്ട്രീയഭാവി ഇരുളിലേക്കാണ് നീങ്ങുന്നത്. ഉണ്ണിത്താനാകട്ടെ തീവ്ര 'ഐ' ഗ്രൂപ്പുകാരനുമാണ്.
ഇന്ത്യൻ കമ്പനിയായ മൈക്രോമാക്സിന്റെ പുത്തൻ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇൻ നോട്ട് 1,ഇൻ 1ബി എന്നീ രണ്ട് പുത്തൻ മോഡലുകളാണ് അവതരിപ്പിച്ചത്. നവംബർ 24 മുതൽ വിൽപനയ്ക്കെത്തുന്ന ഈ മോഡലുകൾ മൈക്രോമാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്കാർട്ടിലും ലഭ്യമാകും. ഇൻ നോട്ട് 1 6.67 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് എൽസിഡി പാനൽ,21:9 വീക്ഷണനുപാദം, 480 നൈറ്റ് ബ്രൈറ്റ്നെസ്സ് എന്നിവയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 4ജിബി+128 ജിബി സ്റ്റോറേജ് വേരിയന്റിലെത്തുന്ന ഫോണിന് 10,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഗെയിമിങ്ങിന് പ്രാധാന്യം നൽകുന്ന മിഡ്റേഞ്ച് ചിപ്സെറ്റായ മീഡിയോ ടെക് ജി 85Socയാണ് ഫോണിന് കരുത്തു പകരുന്നത്. 5എംപി അൾട്രാ വൈഡ് ഷൂട്ടർ, 2 എംപി മൈക്രോ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവയടങ്ങുന്ന 48 എംപി ക്വാഡ് ഐഎം ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. സെൽഫികൾക്ക് വീഡിയോകളുകൾക്കുമായി 16 നബി സെൽഫി ഷൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. ആൻഡ്രോയ്ഡ് 10 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5000 എംഎച്ച് ബാറ്ററിയാണ് ഫോണിൽ പാക്ക് ചെയ്തിരിക്കുന്നത്. ഇൻ 1ബി 6.52 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, 20:9 വീക്ഷണാനുപാതം, മുൻ ക്യാമറയിൽ നൽകുക്കുന്ന ചെറിയ വാട്ടർ ഡ്രോപ്പ് നോച്ച് എന്നിവ ഈ ഫോണിന് നൽകിയിട്ടുണ്ട്. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലെത്തുന്ന ഫോണിന്റെ 4ജിബി+ 64 ജി ബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയും 2ജിബി+32 ജിബി സ്റ്റോറേജ് വേരിയന്റിന് 6999 രൂപയുമാണ് വില. ഗ്രീൻ, പർപ്പിൾ, ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ജോഡിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 35 പ്രൊസസറാണ് ഫോണിന് കരുത്തു പകരുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറ സെൻസറുമുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോകളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. രണ്ടു വർഷത്തെ സോഫ്റ്റ്‌വെയർ അപ്ഡേഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 5000 എംഎച്ച് ബാറ്ററി പാക്കണ് ഫോണിൽ നൽകിയിരിക്കുന്നത്.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
യാതൊരു മുൻവിധിയും ഇല്ലാതെയാണ് കളക്ടറുടെ തന്നെ തള്ളലോട് കൂടി ഫേസ്ബുക്കിൽ കണ്ട ഒരു ബുക്ക് എന്നതിലുപരി വേറെ ഒന്നും പ്രതീക്ഷിക്കാതെ കേൾക്കാൻ ഇരുന്നത്‌. കുറേക്കാലമായി കളക്ടർ ബ്രോയുടെ ഫോളോവര്, പിന്നെ ചില പോസ്റ്റുകൾ ഒക്കെ വായിച്ചിട്ടുള്ളതിനാൽ ബോറടിപ്പിക്കുന്നതാകില്ല എന്ന് മാത്രമാണ് കരുതിയിരുന്നത് . പക്ഷേ ആമുഖം കേട്ടപ്പോൾ തന്നെ മനസിലായി ഇത് വെറും തള്ളൽ മാത്രമല്ല എന്ന്. പിന്നെ അഞ്ചു മണിക്കൂർ എങ്ങനെ പോയി എന്നറിയില്ല .. സ്റ്റോറിടെല് കേൾക്കാൻ തുടങ്ങിയിട്ട്‌ ഒരു വർഷത്തിലേറെയായി. പക്ഷെ ആദ്യമായിട്ടാണ് ഒരു ബുക്ക് ഇത്ര വേഗം കേട്ട് തീർക്കുന്നത്. റിട്ടയർമെന്റിനു ശേഷം ചില സർക്കാർ ഉദ്യോഗസ്ഥ പ്രമുഖർ ഞാൻ എന്റെ സർവീസ്‌കാലത്ത് ഒരു സംഭവമായിരുന്നു എന്ന് സ്വയം ബോധിപ്പിക്കാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും വേണ്ടി ഗീർവാണ കഥകൾ പടച്ചു വിടും പോലെ അല്ല , ഈ തള്ളു കഥകൾ. ഒരാൾ ഒന്ന് തീരുമാനിച്ചു ഇറങ്ങിയാൽ ഈ ലോകം മൊത്തം അയാളുടെ ഒപ്പം ഉണ്ടാകും എന്നുള്ള വാക്യം ഏറ്റവും കൂടുതൽ അർത്ഥവത്തായി എന്ന് തോന്നിയത് ഈ ബുക്ക് കേട്ടപ്പോഴാണ്. എത്ര ഉൾവലിഞ്ഞു നിൽക്കുന്നവനിലും അവന്റെ മനസിലെ സഹാനുഭൂതിക്ക് തിരി കൊളുത്തി നന്മ തെളിക്കുന്ന വിളക്കാകാൻ കഴിയും എന്ന് അയാളെ തിരിച്ചറിയിക്കാൻ കഴിയുന്നതിന്റെ തെളിവാണ് . കുതിരവട്ടം കേട്ട് അക്ഷരാർത്ഥത്തിൽ കരഞ്ഞു എന്ന് തന്നെ പറയേണ്ടി വരും. ഒരു തരത്തിലും പ്രതികരിക്കുകയും ആരും തിരിഞ്ഞു നോക്കുകയും ഇല്ലാ എന്ന് ഉറപ്പുള്ള ഒരു ജനതക്ക് 1979 ൽ നടപ്പിൽ വരുത്തിയ ഒരു ഭക്ഷണ ക്രമം ദശാബ്ദത്തിലേറെ തുടർന്നത് അവസാനിപ്പിക്കാനും അവരെ പുനരധിവസിപ്പിച്ചു അവരുടെ അവകാശങ്ങൾക്കും വേണ്ടി ഇറങ്ങാനും വേണ്ടി എടുത്ത കഷ്ടപ്പാടുകൾ നർമ്മത്തിൽ കുതിർത്ത് അവതരിപ്പിച്ചെങ്കിലും കരളുള്ളവനെ കരയിക്കുന്നതാണ്. സാധാരണക്കാരന്റെ തീൻ മേശയിലെ പുട്ടും കടലക്ക് പോലും “സർ എന്നാ ഇനി പുട്ടും കടലയും കഴിക്കാൻ കഴിയുക ” എന്നുള്ള ചോദ്യം. അത് നമ്മുടെ കേരളത്തിന്റെ ഒരു മൂലയിൽ നിന്നൂം ഉയർന്നതാണല്ലോ എന്നോർക്കുമ്പോൾ, ഒരു ജീവിതത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ നന്മയായി , ഹനാന്റെ ശിവകാശി അമ്മ യുടെ ബന്ധുക്കളെ കണ്ടുപിടിച്ചതും അവരുടെ ഒത്തുച്ചേരലും .അതെ അതിലും വലിയ എന്ത് നന്മയാണ് ഉള്ളത്! ഓരോ വ്യക്തിക്കും അവന്റെ ആത്മാഭിമാനം എത്ര വലുതാണെന്നും അത് സംരക്ഷിക്കേണ്ടത് അവന്റെ ചുറ്റുപാടിൽ ഉള്ളവരുടെയും ഉത്തരവാദിത്വം ആണെന്ന ബോധം ജനിപ്പിക്കുന്നതാണ് കോഴിക്കോട് തന്റെ സർവീസ് കാലത്തു നടപ്പിലാക്കിയ എല്ലാ പദ്ധതികളും. മാനന്തവാടിയും അവിടത്തെ പ്രവർത്തനങ്ങളും ഒരാൾക്ക് ‌ഒറ്റക്ക്‌ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. മാപ്പ് , നമ്മൾ അനുഭവിക്കാത്ത കഥകൾ എല്ലാം നമുക്ക് കെട്ടു കഥകൾ ആണല്ലോ. സർ പോയാൽ ഉച്ച ആഹാരം നിർത്തുമോ എന്ന നിസ്സഹായതയിൽ ഉയർന്ന ആകുലത, അത് നൊമ്പരപെടുത്തുക തന്നെ ചെയ്തു. അൻപത് ലക്ഷം വില വരുന്ന ഭാവനയിൽ വിരിഞ്ഞ ഓപ്പറേഷൻ സുലൈമാനി. വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സവാരിഗിരിഗിരി, സ്കോളർഷിപ് , ഒപ്പത്തിനൊപ്പത്തിന്റെ ആത്മീയത , നല്ല ശമരിയക്കാരനിലൂടെ ആരോരുമില്ലാത്തവർക്ക് ലഭിച്ച ചികിത്സ , ബന്ധുക്കളുടെയും നോക്കാൻ ആളില്ലാത്തതിന്റെയും അഭാവത്തിൽ മാറ്റി വെക്കപ്പെട്ട സർജ്ജറി ,അവർക്കു ലഭിച്ച ബന്ധുക്കൾ , പറ്റിച്ചവർക്ക് പണികൊടുക്കണമെന്ന ആവശ്യം തള്ളി കളക്ടർ ബ്രോ , ബ്രോ സ്വാമി ആയി നല്കിയ സാരോപദേശ കഥ, ത്രിമൂത്രി മത്സരത്തിലൂടെ അവസാനിപ്പിച്ച പരസ്യ മൂത്ര ശങ്ക , മണിച്ചിത്ര തൂണിൽ വിരിഞ്ഞ ചിത്രങ്ങൾ , എംബ്രേസ് ദി നൈറ്റ് ലൂടെ സംരക്ഷിക്കപെട്ട , നടക്കാത്ത കുറ്റ കൃത്യങ്ങൾ , തണലിൽ എൺപതു വയസിന് ശേഷം വീണ്ടും കണ്ടുമുട്ടിയ പ്രണയകഥ.. ഒക്കെ കളക്ടർ bro യുടെ തന്നെ അവതരണത്തിൽ കേൾക്കുമ്പോൾ നമ്മളോട് നേരിട്ട് പറയുന്ന ഫീൽ. അവസാനം കോഴിക്കോടിലെ ഏറ്റവും മനോഹരമായ സന്ധ്യയായ ഡ്രം സർക്കിൾ നെ കുറിച്ച് വിവരിച്ചു കുപ്രസിദ്ധ പയ്യനിലേക്കു കടക്കുമ്പോൾ ആ ടെൻഷൻ നമ്മളിലേക്കും. പിന്നീട് foster കെയർ എന്ന മനോഹരമായ കെയറിൽ കുറച്ചു കുട്ടികൾക്കെങ്കിലും കിട്ടിയ സന്തോഷം , സ്നേഹം , മനസ്സിൽ നന്മ നിറക്കുന്നു. അവസാനം ബുക്ക് മൊത്തം കേട്ട് കഴിയുമ്പോൾ ഹൃദയത്തിന്റെ വടക്ക് കിഴക്ക് അറ്റത്ത് ഒരു ആർദ്രത നിറഞ്ഞിട്ടുണ്ടാകും. കവിളിൽ ലാവിഷായി തന്നെ സ്നേഹത്തിന്റെ കണ്ണീർ പടർന്നിട്ടുണ്ടാകും . ഈ ആർദ്രതയും സഹാനുഭൂതിയും ഇന്ത്യ മൊത്തം പടരട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ഒരു കംപാഷനെറ്റ് ഇന്ത്യ ഉണ്ടാകട്ടെ.
ചേറ്റുവ : തൃശ്ശൂർ റൂറൽ ജില്ലാ ഡി എ എൻ എസ് എ എഫ് ( District Anti-Narcotic Special Action Force) ടീമും, തൃശൂർ റൂറൽ കെ9 സ്‌ക്വാഡും, വാടാനപ്പള്ളി പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ചേറ്റുവ കുണ്ടലിയൂർ ഏരിപറമ്പ് ശ്മശാനം സ്വദേശി പുത്തൻ പുരക്കൽ ഹൗസിൽ വിനോദ് (38 ) ന്റെ വീട്ടിൽ നിന്നും 800 ഗ്രാം കഞ്ചാവുമായി പോലീസ് ഡോഗ് റാണയുടെ സഹായത്തോടെ പിടികൂടിയത്. പോലീസ് സംഘം എത്തുന്നത് മുൻകൂട്ടി അറിഞ്ഞ പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു പോലീസ് സംഘം ചേറ്റുവയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. ചേറ്റുവ മേഖലയിൽ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളിൽ മുഖ്യ ആളാണ് വിനോദ്. മൊത്തമായി കൊണ്ടുവരുന്ന കഞ്ചാവ് ചെറു പൊതികളാക്കി വില്പന നടത്തുകയാണ് ചെയ്യുന്നത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം വാടാനപ്പള്ളി എസ് ഐ വിവേക് നാരായണൻ, തൃശൂർ റൂറൽ ഡി എ എൻ എസ് എ എഫ്(DANSAF) എസ് ഐ സ്റ്റീഫൻ, എ എസ് ഐ ജയകൃഷ്ണൻ, ഷൈൻ, സീനിയർ സി പി ഒ മാരായ ലിജു ഇയ്യാനി, അനിത ഷറഫുദ്ധീൻ, സി പി ഒ മാരായ മാനുവൽ, അരുൺ, വിനോദ് കെ എഫ്, റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സുനീഷ്. എൻ ആർ കെ9 സ്‌ക്വാഡിലെ സി പി ഒ മാരായ രാഗേഷ്, ജോജോ, അരുൺ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
പാലാ കമ്മ്യൂണിക്കേഷൻസിന്റെ 2016-ൽ അരങ്ങിലെത്തിയ നാടകമാണ് മധുരനൊമ്പരപ്പൊട്ട്. 2016-ലെ കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരം ഈ നാടകത്തിനു ലഭിച്ചു.[1] പാലാ കമ്മ്യൂണിക്കേഷൻസിന്റെ 25-ാമത്‌ നാടകമാണ്‌ മധുരനൊമ്പരപ്പൊട്ട്. മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്നു പി.കെ. റോസിയുടെ ജീവിതമാണ് ഇതിലൂടെ ആവിഷ്കരിക്കുന്നത്. അണിയറപ്രവർത്തനംതിരുത്തുക പാലാ കമ്മ്യൂണിക്കേഷൻസിന്‌ വേണ്ടി ഫ്രാൻസിസ് ടി. മാവേലിക്കര രചന നിർവ്വഹിക്കുന്ന 19-ാത്‌ നാടകമാണ്‌ മധുരനൊമ്പരപ്പൊട്ട്. വത്സൻ നിസരിയാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. 2016 സെപ്‌തംബർ 26-ന്‌ പാലാ അൽഫോൺസാ കോളജിൽ വച്ച്‌ ബിഷപ്പ്‌ ജോസഫ്‌ കല്ലറങ്ങാട്ട്‌ നാടകം ഉദ്‌ഘാടനം ചെയ്ത് ആദ്യ പ്രദർശനം നടന്നു. പാലാ കമ്മ്യൂണിക്കേഷന്റെ ഡയറക്‌ടറായ ഫാ. ജോയൽ പണ്ടാരപ്പറമ്പിലിലാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ആലപ്പി വിവേകാനന്ദൻ സംഗീതം നൽകിയിരിക്കുന്നു. നടീനടന്മാർ ഉൾപ്പെടെ 12 പേരാണ്‌ നാടകത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്‌.[2] പുരസ്കാരങ്ങൾതിരുത്തുക കൊരട്ടി കോനൂർ ഫൈൻ ആർട്‌സ് സൊസൈറ്റി സംഘടിപ്പിച്ച സംസ്‌ഥാന പ്രഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകം, ജനപ്രിയനാടകം, മികച്ച രചന എന്നീ വിഭാഗങ്ങളിൽ മധുരനൊമ്പരപ്പൊട്ടിന്‌ പുരസ്‌കാരങ്ങൾ ലഭിച്ചു. 2016-ലെ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരം, മികച്ച രണ്ടാമത്തെ സംവിധായകനുള്ള പുരസ്കാരം, ജൂലി ബിനുവിന് മികച്ച നടിക്കുള്ള പുരസ്കാരം എന്നിവ ഈ നാടകത്തിന് ലഭിച്ചു. അവലംബംതിരുത്തുക ↑ "വെയിൽ മികച്ച നാടകം; രജേഷ് ഇരുളം സംവിധായകൻ". ജന്മഭൂമി. മൂലതാളിൽ നിന്നും 2019-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 മെയ് 2017. Check date values in: |accessdate= (help) ↑ "അരങ്ങിലെ മധുരനൊമ്പരപ്പൊട്ട്‌". മംഗളം. മൂലതാളിൽ നിന്നും 2017-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 മെയ് 2017. Check date values in: |accessdate= (help) "https://ml.wikipedia.org/w/index.php?title=മധുരനൊമ്പരപ്പൊട്ട്‌&oldid=3777418" എന്ന താളിൽനിന്ന് ശേഖരിച്ചത്
ദിനേഷ് കാർത്തിക് എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ക്രിക്കറ്റ് ജാതകം തന്നെ മാറ്റിക്കുറിക്കുന്ന സിക്‌സായിരുന്നു അത്. അഞ്ചു റൺസകലെ വിജയവും പരാജയവും മാറിമറിഞ്ഞ അവസാനപന്തിൽ സൗമ്യ സർക്കാരിനെ സിക്സർ പായിച്ചതോടെ ദിനേഷ് കാർത്തിക് ഇന്ത്യയുടെ മുഴുവൻ സൂപ്പർ ഹീറോ ആയി മാറുകയായിരുന്നു. കരിയർ തുടങ്ങി വർഷങ്ങളായെങ്കിലും ദിനേഷ് കാർത്തിക് എന്ന ബാറ്റ്സ്മാനെ ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന പ്രകടനങ്ങളൊന്നും ഇതുവരെ പുറത്തെടുക്കാൻ സാധിക്കാതിരുന്ന താരത്തിന് പിന്നിട്ട വഴികളിലെപ്പോഴോ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം വീണ്ടെടുത്തു നൽകുന്നതായിരുന്നു ആ ഇന്നിംഗ്സ്.. എം എസ് ധോണിക്കും മുൻപേ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരമാണ് ദിനേഷ് കാർത്തിക്.എന്നാൽ ധോണിയെന്ന മഹാ മാന്ത്രികന്റെ തേരോട്ടത്തിൽ പലപ്പോഴും രണ്ടാമനാകാനായിരുന്നു തമിഴ് നാട്ടുകാരനായ ദിനേഷ് കാർത്തിക്കിന്റെ യോഗം. ഇന്ത്യയുടെ ഭാവി നായകൻ എന്ന് മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ വാഴ്ത്തിയ ദിനേഷ് കാർത്തിക് പലതവണ ടീമിലെ പകരക്കാരുടെ പട്ടികയിൽ ഊഴം കാത്തു കിടന്നതും മറ്റൊരു വിരോധാഭാസം. എന്നാൽ നിദാഹസ് ട്രോഫി ഫൈനലിലെ പ്രകടനത്തോടെ ബെസ്റ്റ് ഫിനിഷർ എന്ന നിലയിൽ എം എസ് ധോണിയുടെ പകരക്കാരനാകാൻ ഡികെ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദിനേഷ് കാർത്തിക്കിന് സാധിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എന്നാൽ ധോണിയുമായുള്ള താരതമ്യപ്പെടുത്തലുകളിൽ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ദിനേഷ് കാർത്തിക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ”ധോണിയുമായി എന്നെ താരതമ്യം ചെയ്യുന്നത് തികച്ചും അനുചിതമായ കാര്യമാണ്.അദ്ദേഹം ടോപ്പറായ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി മാത്രമാണ് ഞാൻ. ധോണിയുടെ യാത്ര തികച്ചും വ്യത്യസ്തമായ വഴികളിലൂടെയായിരുന്നു.അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്..യുവാക്കളെ എന്നും പ്രചോദിപ്പിക്കുന്ന വ്യക്തിയാണ് ധോണി.അദ്ദേഹത്തിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവരികയാണ്”-കാർത്തിക് പറഞ്ഞു. രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്നും ഇത്രയും നാളത്തെ ക്രിക്കറ്റ് ജീവിതം നൽകിയ അനുഭവ സമ്പത്താണ് കൃത്യസമയത്തു സിക്സർ പായിക്കാൻ തന്നെ സഹായിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു. News പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട് “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍ Trending “ഇഷ്ഖ് ദാരിയ..”; പൂർണമായും ഐഫോണിൽ ഷൂട്ട് ചെയ്‌ത അതിമനോഹരമായ മ്യൂസിക് വിഡിയോ ശ്രദ്ധേയമാവുന്നു കടുവയെ ചുംബിക്കുന്ന യുവാവ്; ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഇത് കാണാൻ കഴിയൂ മൂർഖനാണ്, സൂക്ഷിക്കണം; ഫ്രിഡ്‌ജിൽ ചുറ്റിപ്പിടിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുക്കുന്ന വിഡിയോ വൈറലാവുന്നു
ദോ​ഹ: ഖ​ത്ത​റി​ലെ ഖ​ലീ​ഫ സ്റ്റേ​ഡി​യ​ത്തി​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞ ആ​രാ​ധ​ക​ർ​ക്കു ന​ടു​വി​ൽ ഇ​റാ​ന്‍റെ കൂ​ട്ട​ക്കു​രു​തി ന​ട​ത്തി ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ട് വ​ര​വ​റി​യി​ച്ചു. ത്രീ ​ല​യ​ൺ​സി​നു മു​ന്നി​ൽ പേ​ർ​ഷ്യ​ൻ വീ​ര്യം പൂ​ച്ച​ക്കു​ട്ടി​ക​ളാ​യ​പ്പോ​ൾ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ബി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​റാ​നെ ര​ണ്ടി​നെ​തി​രേ ആ​റു ഗോ​ളി​നു തോ​ൽ​പ്പി​ച്ച് ഇം​ഗ്ല​ണ്ടി​ന്‍റെ സ​ര്‍വാ​ധി​പ​ത്യം. ഇം​ഗ്ല​ണ്ടി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത് മി​ന്നും താ​ര​ങ്ങ​ളാ​യ ബെ​ല്ലി​ങ്ങാ​മും (35) ബു​ക്കാ​യോ സാ​ക്ക​യും (43, 62) റ​ഹിം സ്‌​റ്റെ​ര്‍ലി​ങ്ങും (45) മാ​ര്‍ക്ക​സ് റാ​ഷ്‌​ഫോ​ര്‍ഡും (71) ജാ​ക്ക് ഗ്രീ​ലി​ഷും (90). ഇ​റാ​നാ​യി 65-ാം മി​നി​റ്റി​ലും ര​ണ്ടാം പ​കു​തി​യി​ലെ ഇ​ഞ്ചു​റി സ​മ​യ​ത്തും മെ​ഹ്ദി ത​രേ​മി ഗോ​ളു​ക​ൾ നേ​ടി. യു​വ​ത്വ​ത്തി​നു മീ​തേ പ​രി​ച​യ​സ​മ്പ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കാ​റു​ള്ള ഇം​ഗ്ലി​ഷ് പ​തി​വ് തെ​റ്റി​ക്കു​ന്ന​താ​യി പ​ത്തൊ​മ്പ​ത് വ​യ​സ് മാ​ത്ര​മു​ള്ള ജൂ​ഡ് ബെ​ല്ലി​ങ്ങാ​മി​ന്‍റെ ഗോ​ൾ. 1998ൽ ​അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രേ ഗോ​ള​ടി​ച്ച മൈ​ക്ക​ൽ ഓ​വ​നു ശേ​ഷം ഇം​ഗ്ല​ണ്ടി​നാ​യി ലോ​ക​ക​പ്പ് ഗോ​ൾ നേ​ടു​ന്ന ആ​ദ്യ കൗ​മാ​ര​ക്കാ​ര​നാ​യും ബെ​ല്ലി​ങ്ങാം മാ​റി. Related Post navigation world cup 2022 | അവസരങ്ങൾ പാഴാക്കിയ ആദ്യ പകുതി; ഡച്ച് പടയെ വിറപ്പിച്ച് സെനഗലിന്റെ പ്രത്യാക്രമണം; അട്ടിമറി മുന്നിൽകണ്ട നെതർലൻഡ്‌സിന് ജീവശ്വാസം നൽകി ഗാക്പോയുടെ ഗോൾ; ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ലീഡുയർത്തി ക്ലാസനും; ഖത്തറിലെ സൂപ്പർ ക്ലൈമാക്‌സിൽ മിന്നും ജയം
വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയത്തിനെതിരെ കേരളത്തെ പട്ടിണിക്കിടരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ ആയിരംവീതം യുവജനങ്ങള്‍ ഇരുപത്തിനാല് മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ ജീവനോപാധികളുടെ വില ക്രമാതീതമായി വര്‍ധിച്ചിരിക്കയാണ്. പൊള്ളുന്ന വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ വീര്‍പ്പുമുട്ടുമ്പോള്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്താനോ, ഭക്ഷ്യവസ്തുക്കള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കാനോ കേന്ദ്രസര്‍ക്കാര്‍ മുതിരുന്നില്ല. സമ്പദ്വ്യവസ്ഥയില്‍ പണപ്പെരുപ്പത്തിന്റെ സ്വാധീനമാണ് ഭക്ഷ്യധാന്യങ്ങള്‍, പച്ചക്കറികള്‍, നിത്യോപയോഗസാധനങ്ങള്‍ എന്നിവയുടെ വില കുതിച്ചുയരാന്‍ കാരണം. നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലെല്ലാം പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമായ ഭക്ഷ്യക്ഷാമവുമാണ് അനുഭവപ്പെടുന്നത്. ചില രാജ്യങ്ങളില്‍ ഭക്ഷ്യക്ഷാമത്തിന്റെ പരിണതഫലമെന്നോണം ഭക്ഷ്യലഹളകള്‍ പൊട്ടിപ്പുറപ്പെടുന്നു. ഈ നയം ദ്രുതഗതിയില്‍ പിന്തുടരുന്ന നമ്മുടെ രാജ്യത്തും ഭക്ഷ്യലഹളയുടെ സാധ്യതകള്‍ തള്ളിക്കളയാനാകില്ല. ഭക്ഷ്യദൌര്‍ലഭ്യവും സാധനങ്ങളുടെ നിയന്ത്രണാതീതമായ വിലയും ശാശ്വതമായി പരിഹരിക്കാന്‍ ഒറ്റ മാര്‍ഗംമാത്രമേയുള്ളൂ. അത് നവലിബറല്‍ നയത്തില്‍നിന്ന് പിന്‍വാങ്ങുക എന്നതാണ്. ഉല്‍പ്പാദന-വിതരണ-സംഭരണമേഖലയില്‍നിന്ന് പിന്മാറുകയും അവധിവ്യാപാരത്തിന് അവസരം നല്‍കുകയുംചെയ്യുന്ന നയം കേന്ദ്രസര്‍ക്കാര്‍ തിരുത്തണം. പൊതുവിതരണസമ്പ്രദായത്തെയും പൊതുവിതരണ ശൃംഖലയെയും ശക്തിപ്പെടുത്തി അതുവഴി രാജ്യത്തെവിടെയും മിതമായ വിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍, യുപിഎ ഗവമെന്റ് വന്‍കിടക്കാരുടെയും കുത്തകകളുടെയും ലാഭം വര്‍ധിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കുന്നത്. ഹരിതവിപ്ളവത്തിനുശേഷം ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതിചെയ്യാത്ത ഇന്ത്യ സ്വാതന്ത്യ്രത്തിന്റെ ആറ് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആഹാരവസ്തുക്കളുടെ 'ഇറക്കുമതി'യില്‍ 'അഭിമാനംകൊള്ളുക'യാണ്. ലോക കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതില്‍ നമ്മുടെ രാജ്യം സമ്പന്നരാജ്യങ്ങളെപ്പോലും പിന്തള്ളുന്നതില്‍ ഊറ്റംകൊള്ളുന്ന ഭരണവര്‍ഗം ജനജീവിതം ദുസ്സഹമാക്കുന്ന നയം മറച്ചുപിടിക്കാന്‍ വ്യഗ്രത കാട്ടുകയാണ്. കേന്ദ്രസര്‍ക്കാര്‍ അശാസ്ത്രീയമായ എപിഎല്‍/ബിപിഎല്‍ വിഭജനം നടത്തി. റേഷന്‍വിതരണം പരിമിതപ്പെടുത്തിയത്, സംസ്ഥാനത്തെ റേഷന്‍സംവിധാനം അവതാളത്തിലാക്കി. ടിപിഡിഎസ് ഏര്‍പ്പെടുത്തിയതോടെ റേഷന്‍വിതരണത്തില്‍നിന്ന് ധാരാളംപേരെ ഒറ്റയടിക്ക് പുറന്തള്ളി. താഴ്ന്ന ഇടത്തരക്കാര്‍ക്ക് ലഭിച്ചിരുന്ന റേഷന്‍സാധനങ്ങളുടെ വില ഗണ്യമായി കൂടി. ഇതോടുകൂടി കമ്പോളവിലയും റേഷന്‍വിലയും തുല്യമായി വന്നതോടെ എപിഎല്ലുകാര്‍ റേഷന്‍സമ്പ്രദായത്തെ ആശ്രയിക്കാത്ത നിലവന്നു. വളരെ വിപുലമായ റേഷന്‍സംവിധാനമാണ് കേരളത്തിലുള്ളത്. നിലവില്‍ 69.9 ലക്ഷമാണ് കേരളത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍. ഇതില്‍ പത്ത് ശതമാനം എപിഎല്‍ വിഭാഗക്കാരും 22 ശതമാനം ബിപിഎല്‍ വിഭാഗക്കാരുമാണ്. എട്ട് ശതമാനം അന്ത്യോദയ-അന്നയോജനയില്‍ ഉള്‍പ്പെടുന്ന നിര്‍ധനരും. റേഷന്‍ ഉല്‍പ്പന്നങ്ങളുടെ സംസ്ഥാനവിഹിതം കേന്ദ്രം വന്‍തോതില്‍ വെട്ടിക്കുറച്ചതോടെ വന്‍ പ്രതിസന്ധിയിലാണ്. കാല്‍നൂറ്റാണ്ടിലേറെയായി സംസ്ഥാനത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന അരിവിഹിതം ഒന്നരലക്ഷം മെട്രിക് ട ആണ്. ഉത്സവവേളയില്‍ അധികവിഹിതമായി ക്വാട്ട വര്‍ധിപ്പിക്കാറുമുണ്ട്. എന്നാല്‍, 2007 ഏപ്രിലില്‍ എപിഎല്‍ വിഭാഗത്തിന്റെ അരിവിഹിതം 92,000 മെട്രിക് ട വെട്ടിക്കുറച്ചു. 2008 മാര്‍ച്ചില്‍ 17,046 ആയി വീണ്ടും കുറച്ചു. സമീപകാലത്തെങ്ങുമില്ലാത്ത വിധത്തില്‍ അരിക്ഷാമം രൂക്ഷമാകാന്‍ ഇടവരുത്തി, വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സിവില്‍ സപ്ളൈസ് കോര്‍പറേഷനെയും സഹകരണമേഖലയെയും ഉപയോഗിച്ച് വിപണിയില്‍ ശക്തമായി ഇടപെടുകയും ഇതിനാവശ്യമായ തുക സംസ്ഥാനം അനുവദിക്കുകയും ചെയ്തെങ്കിലും ഇത്തരം സമാശ്വാസനടപടിയൊന്നും ഫലവത്താകാതെപോയത് കേന്ദ്രത്തിന്റെ നയവും നടപടിയും മൂലമാണ്. കേരളം അരിവിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട ഘട്ടത്തിലും അതൊന്നും ചെവിക്കൊള്ളാന്‍ കേന്ദ്രം തയ്യാറായില്ല. നാണ്യവിളക്കൃഷിയില്‍ കേരളം കൂടുതല്‍ ശ്രദ്ധിക്കണമെന്നും ആവശ്യമായ ഭക്ഷ്യധാന്യം കേന്ദ്രം നല്‍കുമെന്നുമുള്ള ധാരണയെത്തുടര്‍ന്നാണ് 1966ല്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് ആരംഭിച്ചത്. എന്നാല്‍, കേരളത്തിനാവശ്യമായ അരി നല്‍കാതെ തികഞ്ഞ ധാര്‍ഷ്ട്യത്തോടെ പെരുമാറുകയാണ് കേന്ദ്രം. അരിവിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം കേന്ദ്ര ഗവമെന്റിനെ സമീപിച്ചപ്പോള്‍ കേരളത്തിന്റെ ജീവല്‍പ്രധാനമായ ആവശ്യത്തോടു മുഖംതിരിഞ്ഞുനില്‍ക്കുകയാണ് ചെയ്തത്. കൃഷിമന്ത്രി ശരത്പവാര്‍ കേന്ദ്രമന്ത്രിയാണെന്ന ധാരണപോലും മറന്ന് കേരളത്തെ പരിഹസിക്കുകയാണ്. വന്‍തോതില്‍ വിദേശനാണ്യം സംഭാവനചെയ്യുന്ന സംസ്ഥാനമായിട്ടും കേരളത്തിന്റെ ആവശ്യത്തെ അവജ്ഞയോടെ കണ്ട കേന്ദ്രസമീപനം മലയാളികള്‍ പൊറുക്കില്ല. ആന്ധ്രയുടെ ക്വാട്ട പുനഃസ്ഥാപിക്കാന്‍ അതീവ താല്‍പ്പര്യമെടുത്ത കൃഷിമന്ത്രിയും ഗവമെന്റും കേരളത്തോടു കാണിക്കുന്ന നിരുത്തരവാദപരമായ സമീപനം ഇവര്‍ വച്ചുപുലര്‍ത്തുന്ന കൊളോണിയല്‍ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. ഇത്തരമൊരു പരിതഃസ്ഥിതിയിലാണ് കേരളത്തിലെ ജനങ്ങളുടെ ഭക്ഷ്യപ്രശ്നം ഉയര്‍ത്തിക്കൊണ്ടുള്ള ശക്തമായ പോരാട്ടത്തിന് ഡിവൈഎഫ്ഐ നേതൃത്വംനല്‍കുന്നത്. മലയാളികളെ പട്ടിണിക്കിടുന്ന ദുര്‍നയത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമാണ് സത്യഗ്രഹസമരം. Posted by ജനശബ്ദം at 12:34 AM 1 comment: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Thursday, April 24, 2008 ഇന്ത്യയോട് ആജ്ഞാപിക്കാന്‍ അമേരിക്കക്ക് എന്തവകാശം ഇന്ത്യയോട് ആജ്ഞാപിക്കാന്‍ അമേരിക്കക്ക് എന്തവകാശം ന്യൂദല്‍ഹി: ഇന്ത്യയുടെ വിദേശനയത്തില്‍ അമേരിക്ക ഇടപെടുന്നതിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിഷേധം. അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. 29ന് ന്യൂദല്‍ഹിയിലെത്തുന്ന ഇറാന്‍ പ്രസിഡന്റിനോട് ആണവായുധ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ ഇന്ത്യ ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കഴിഞ്ഞ ദിവസം അമേരിക്ക ആവശ്യപ്പെട്ടത്. യു.എന്‍ സുരക്ഷാ കൌണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇറാനോട് നിര്‍ദേശിക്കണമെന്നായിരുന്നു അമേരിക്കയുടെ നിര്‍ദേശം. മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ അമേരിക്ക ഇടപെടുന്നതിലുള്ള എതിര്‍പ്പ് അംബാസഡറെ വിളിച്ചുവരുത്തി അറിയിക്കണമെന്ന് വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളോടു സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച്, അമേരിക്കയുടെ ഉപദേശം ആവശ്യമില്ലെന്ന വിദേശകാര്യവക്താവിന്റെ മറുപടി ഉചിതമായെന്ന് പറഞ്ഞ അവര്‍, ഇന്ത്യയുടെ പ്രതികരണം പോരെന്നും അഭിപ്രായപ്പെട്ടു. സ്വയംപ്രഖ്യാപിത ലോക പോലിസിന്റെ സാമ്രാജ്യത്വ ധാര്‍ഷ്ട്യമാണ് പ്രസ്താവനയെന്ന് വൃന്ദ കുറ്റപ്പെടുത്തി. ഏറ്റവും ശക്തമായ ഭാഷയില്‍ അതിനെ അപലപലിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇറാനെതിരെ രണ്ടു തവണ വോട്ടു ചെയ്ത മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ രാജ്യത്തിന് കളങ്കമുണ്ടാക്കിയതിനാലാണ് ഇന്ത്യയുടെ അംബാസഡറെ വിളിച്ചുവരുത്തി എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ലോക്സഭയില്‍ ശൂന്യവേളയില്‍ ഈ വിഷയം ഉന്നയിച്ച സി.പി.എം നേതാവ് രൂപ്ചന്ദ് പാല്‍ അമേരിക്കന്‍ നടപടി ഇന്ത്യയുടെ പരമാധികാരത്തിലുള്ള ഇടപെടലാണെന്ന് കുറ്റപ്പെടുത്തി. അമേരിക്കന്‍ ഇടപെടലിനെതിരേ ലോക്സഭ പ്രമേയം പാസാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ഇറാന്‍ ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയാണെന്ന് (ഐ.എ.ഇ.എ) വിദേശ കാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവെച്ചിട്ടുള്ള ഇറാന് ചില ബാധ്യതകളുണ്ട്. എന്നാല്‍, ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കരുത്. ആ ഉത്തരവാദിത്തം ഔദ്യോഗികമായി അതിന് ചുമതലയുള്ള ഐ.എ.ഇ.എക്ക് വിടുക ^അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ ഇടപാടുകള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണെന്ന് ഇന്ത്യയോ ഇറാനോ ഉറപ്പുനല്‍കിയാല്‍ പോരെന്നും ഐ.എ.ഇ.എക്കാണ് ബോധ്യപ്പെടേണ്ടതെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു. അഹ്മദി നജാദ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍, ആണവായുധ നിര്‍മാണത്തിനെതിരെയുള്ള ഐക്യരാഷ്ട്ര സുരക്ഷാ സമിതി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ വിദേശകാര്യവകുപ്പിലെ ഉപവക്താവ് ടോം കാസി തിങ്കളാഴ്ച പ്രസ്താവിക്കുകയായിരുന്നു. കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഇറാന്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. പതിവിനു വിപരീതമായി അമേരിക്കന്‍ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയും ഇറാനും പൌരാണിക സംസ്കാരങ്ങളാണെന്നും നൂറ്റാണ്ടുകളുടെ ബന്ധമാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ളതെന്നും വിദേശകാര്യവക്താവ് പ്രതികരിച്ചു. അമേരിക്കയുടെ ഉപദേശം ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. Posted by ജനശബ്ദം at 11:17 PM 1 comment: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest മാനന്തവാടി രൂപതയ്ക്ക് സംഘപരിവാറിന്റെ പ്രേതബാധ. മാനന്തവാടി രൂപതയ്ക്ക് സംഘപരിവാറിന്റെ പ്രേതബാധ. ഇടതുപക്ഷ അനുഭാവികള്‍ പള്ളിക്കമ്മിറ്റികളില്‍ അംഗങ്ങളാ കുന്നതു തടയുന്നതിന് മാനന്തവാടി രൂപത തയ്യാറാക്കിയ പ്രതിജ്ഞാപത്രം വ്യക്തിക്ക് ഭരണഘടന നല്‍കുന്ന അഭിപ്രായസ്വാതന്ത്യ്രത്തിനും മതനിരപേക്ഷതയ്ക്കും നേരെയുള്ള കടന്നാക്രമണമാണ്. മതം രാഷ്ട്രീയത്തിലും തിരിച്ചും ഇടപെടാതിരിക്കേണ്ടത് മതിനിരപേക്ഷതയുടെ പ്രാഥമിക ചട്ടങ്ങളിലൊന്നാണ്. പള്ളിക്കമ്മിറ്റികളില്‍പെടുന്നവരുടെ ആശയത്തെയും രാഷ്ട്രീയത്തെയും സഭ നിശ്ചയിക്കുന്നത് ഇതിന്റെ പരസ്യമായ ലംഘനമാണ്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏതു രാഷ്ട്രീയപാര്‍ടിയിലും സംഘടനയിലും അംഗമാകുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഏതൊരു ഇന്ത്യന്‍ പൌരനുമുള്ള അവകാശത്തെ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇന്ന് രാജ്യത്തെ ക്രൈസ്തവസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്നാണെന്ന് സഭാനേതൃത്വം കരുതുന്നില്ലെന്ന കാര്യം മാനന്തവാടിയിലെ ബിഷപ് അറിയാത്തതാണോ? സംഘപരിവാറിന്റെ ഭീഷണിക്കുനേരെ വിശ്വാസികളും അല്ലാത്തവരുമായ മതനിരപേക്ഷശക്തികള്‍ ഒന്നിച്ച് അണിനിരക്കേണ്ട ചരിത്രസന്ദര്‍ഭം തിരിച്ചറിയുന്നതുകൊണ്ടാണ് ഒറീസ സന്ദര്‍ശിക്കാന്‍ പോയ ബിഷപ്പുമാരുടെ സംഘത്തിലേക്ക് സിപിഐ എം പിബി അംഗം സീതാറം യെച്ചൂരിയെ പ്രത്യേകം ക്ഷണിച്ചത്. കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ സിപിഐ എമ്മും മതമെന്ന നിലയില്‍ കത്തോലിക്ക സഭയും ശക്തമാണ്. രണ്ടു കൂട്ടരും യോജിച്ചു പ്രവര്‍ത്തിക്കേണ്ടതാണ് ഇന്നിന്റെ ആവശ്യമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പറഞ്ഞത് സാഹചര്യങ്ങള്‍ ശരിയായി ഉള്‍ക്കൊണ്ടാണ്. മതന്യൂനപക്ഷ സംരക്ഷണവും സാമൂഹ്യനീതിയും ഒരുപോലെ സംരക്ഷിക്കുന്നതിനാണ് പാര്‍ടി പ്രതിജ്ഞാബദ്ധമായിട്ടുള്ളത്. അതുതന്നെയാണ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിനെപ്പോലുള്ളവരുടെ പ്രതികരണത്തിലും പ്രതിഫലിക്കുന്നത്. ഇങ്ങനെയുള്ള യോജിപ്പിന്റെ അന്തരീക്ഷം രൂപപ്പെടുന്നത് തടയാന്‍മാത്രമേ മാനന്തവാടിയിലെ നീക്കം സഹായിക്കുകയുള്ളു. വിദ്വേഷത്തിന്റെയും വൈരത്തിന്റെയും ശബ്ദം ഉയരുന്നതിനെ തടയാന്‍ സഭാനേതൃത്വവും വിശ്വാസികളും ശ്രമിക്കേണ്ടത് മതനിരപേക്ഷ ജനാധിപത്യസമൂഹത്തിന്റെ നിലനില്‍പ്പിനും ന്യൂനപക്ഷസംരക്ഷണത്തിനും അത്യാവശ്യമാണ്. Posted by ജനശബ്ദം at 10:36 PM 1 comment: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Wednesday, April 23, 2008 യു.എ.ഇ.യില്‍ വീണ്ടും കഥകളി അരങ്ങേറുന്നു യു.എ.ഇ.യില്‍ വീണ്ടും കഥകളി അരങ്ങേറുന്നു . അബുദാബി: കലാമണ്ഡലം ഗോപി യാശാനും പ്രമുഖ കഥകളി കലാകാരന്മാരും അണിനിരക്കുന്ന കഥകളി മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യുഎഇയില്‍ അരങ്ങേറുന്നു. 24ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തിലും 25ന് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയത്തിലുമാണ് കഥകളി അവതരിപ്പിക്കുന്നത്.'ആട്ടവിളക്ക്' എന്ന പേരില്‍ അവതരിപ്പിക്കുന്ന കഥകളിയില്‍ കലാമണ്ഡലം ഗോപിയാശാനോടൊപ്പം കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍, കോട്ടയ്ക്കല്‍ കേശവന്‍, കലാമണ്ഡലം ഷണ്‍മുഖദാസ്, കലാമണ്ഡലം ഉദയകുമാര്‍, കലാമണ്ഡലം ബാലകൃഷ്ണപ്പിള്ള, സദനം വിജയന്‍ എന്നിവരും യുഎയിലെത്തും. ദുബായിലെ രഞ്ജിനി സജീവ്, തോമസ് വാച എന്നിവരും ഇവര്‍ക്കൊപ്പം ചേരും.സോപാനം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ദുബായ് ആണ് ദുബായില്‍ പരിപാടിയുടെ സംഘാടകര്‍. അബുദാബിയില്‍ കേരള സോഷ്യല്‍ സെന്ററിന്റെ അരങ്ങില്‍ 'കല അബുദാബി' കഥകളിയരങ്ങിന് നേതൃത്വം നല്കും. ദുബായ് കോണ്‍സുലേറ്റില്‍ നടക്കുന്ന ആദ്യ ദിവസത്തെ പരിപാടിയില്‍ സോപാനം സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ കലാമണ്ഡലം സുജാത അവതരിപ്പിക്കുന്ന ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം എന്നിവ വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിക്കും. രാത്രി എട്ടിനാരംഭിക്കുന്ന കഥകളി പരിപാടിയില്‍ 'ഉത്തരാസ്വയംവരം', 'ദുര്യോധന വധം' എന്നീ കഥകള്‍ അരങ്ങേറും. ബൃഹന്നളയായി ഗോപിയാശാനും ദുര്യോധനനായി കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായരും ഉത്തരനും രൗദ്രഭീമനായി കോട്ടയ്ക്കല്‍ കേശവനും വേഷമിടും.അബുദാബിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിന് തുടങ്ങുന്ന പരിപാടിയില്‍ 'കുചേലവൃത്തം', 'കീചകവധം' എന്നീ കഥകള്‍ ആണ് അവതരിപ്പിക്കുക. പതിയൂര്‍ ശങ്കരന്‍കുട്ടി, കോട്ടയ്ക്കല്‍ മധു (പാട്ട്), കലാമണ്ഡലം കൃഷ്ണദാസ്, ആസ്തികാലയം ഗോപകുമാര്‍ (ചെണ്ട), കലാമണ്ഡലം രാജ്‌നാരായണന്‍, ആസ്തികാലയം ശ്രീദാസ് (മദ്ദളം), കലാമണ്ഡലം ശിവരാമന്‍ (ചുട്ടി), അപ്പു ചെറുതുരുത്തി (വേഷം) എന്നിവരാണ് മറ്റു കലാകാരന്മാര്‍. 'മുദ്രക്യ' പാലക്കാട് ഏകോപനം നടത്തും.ദുബായിലെയും അബുദാബിയിലെയും പരിപാടികളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മൂന്നു മാസം മുമ്പ് ഗോപിയാശാന്റെ നേതൃത്വത്തില്‍ യുഎഇയിലെ മൂന്ന് വേദികളില്‍ നടന്ന കഥകളി വിജയമായിരുന്നു. യുഎഇയിലെ കഥകളി പ്രേമികളുടെ ക്ഷണം സ്വീകരിച്ചാണ് കലാമണ്ഡലം ഗോപിയാശാനും സംഘവും കഥകളിയവതിരിപ്പിക്കാന്‍ വീണ്ടുമെത്തുന്നത്. കേരളത്തിന്റെ ഏറ്റവും പ്രശസ്തമായ 'കല'യെ യുഎഇയില്‍ അറബികളടക്കമുള്ള സദസ്സിനു മുന്നില്‍ ഒരിക്കല്‍ ക്കൂടി അവതരിപ്പിക്കുകയാണ് സോപാനം സ്‌കൂള്‍ ഓഫ് ആര്‍ട്‌സും കല അബുദാബിയും. Posted by ജനശബ്ദം at 12:26 AM 2 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Sunday, April 20, 2008 മേല്‍ത്തട്ടുവ്യവസ്ഥ പൊളിച്ചെഴുതണം മേല്‍ത്തട്ടുവ്യവസ്ഥ പൊളിച്ചെഴുതണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തില്‍ മറ്റു പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 27 ശതമാനം സംവരണം നടപ്പാക്കുമ്പോള്‍ ക്രീമിലെയര്‍ വിഭാഗത്തെ ഒഴിവാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മാനിച്ചുകൊണ്ട് സംവരണം ഈ അദ്ധ്യയനവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തുകഴിഞ്ഞു. അഖിലേന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുപോലുള്ള സ്ഥാപനങ്ങളില്‍ സംവരണം ഈ വര്‍ഷംതന്നെ പൂര്‍ണതോതില്‍ നടപ്പാക്കുമ്പോള്‍ പശ്ചാത്തലസൌകര്യങ്ങള്‍ കുറവായ സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷംകൊണ്ട് അത് പ്രയോഗത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പൊതുവേ പിന്നാക്കവിഭാഗങ്ങള്‍ക്കു മുന്നില്‍ ഇതുവരെ അടഞ്ഞുകിടക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാതായനങ്ങള്‍ പരിമിതമായ തോതിലെങ്കിലും തുറക്കപ്പെടുന്നുവെന്നത് ചരിത്രസംഭവം തന്നെയാണ്. അതേസമയം തന്നെ പിന്നാക്ക സമുദായങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയിരിക്കുന്ന ഈ ആനുകൂല്യം പൂര്‍ണതോതില്‍ അനുഭവിക്കാന്‍ അവര്‍ക്ക് യോഗമുണ്ടാവുകയില്ലെന്നാണ് മേല്‍ത്തട്ടുസംബന്ധിച്ച നിബന്ധന വ്യക്തമാക്കുന്നത്. മേല്‍ത്തട്ടു വ്യവസ്ഥ കര്‍ക്കശമായി പാലിച്ചുകൊണ്ടുവേണം സംവരണവിധി നടപ്പാക്കാനെന്ന് സുപ്രീംകോടതി വിധിയില്‍ നിഷ്കര്‍ഷിച്ചിരുന്നു. മേല്‍ത്തട്ടു നിര്‍ണയത്തിന് കോടതി ആധാരമാക്കിയത് 1993 സെപ്തംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഒരുത്തരവാണ്. ഈ ഉത്തരവില്‍ ഏതേതെല്ലാം വിഭാഗങ്ങള്‍ മേല്‍ത്തട്ടില്‍ വരുമെന്നുപറയുന്നുണ്ട്. വളരെ ദീര്‍ഘമായ ഒരു പട്ടികയാണത്. ഭരണഘടനാ പദവി വഹിക്കുന്നവര്‍ മുതല്‍ ഇങ്ങുതാഴെ മാദ്ധ്യമപ്രവര്‍ത്തകര്‍വരെയുള്ളവര്‍ ഈ ഗണത്തില്‍ വരുമെന്നാണ് പട്ടികയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിനുപുറമേ പ്രതിവര്‍ഷം രണ്ടരലക്ഷം രൂപയിലധികം വരുമാനമുള്ളവരെയും മേല്‍ത്തട്ടുപട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. പതിനഞ്ചുവര്‍ഷം മുന്‍പ് അന്നത്തെ സാമൂഹ്യ - സാമ്പത്തിക നിലവച്ചുകൊണ്ട് തയ്യാറാക്കിയതാണ് ഈ വരുമാനപരിധി. ഇതിനിടെ എന്തെല്ലാം മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥന്മാരുടെ ശമ്പളം തന്നെ എത്രയോ മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ദമ്പതികള്‍ ഉദ്യോഗസ്ഥരാണെങ്കില്‍ മേല്‍ത്തട്ട് പരിധിക്ക് മുകളിലായിരിക്കും അവരുടെ സ്ഥാനം. കോടതിയുടെയും സര്‍ക്കാരിന്റെയും തീരുമാനപ്രകാരം ഇവരുടെ സന്തതികള്‍ക്ക് സംവരണാനുകൂല്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ല. ചുരുക്കത്തില്‍ വലിയൊരു വിഭാഗത്തിന് ആനുകൂല്യം ശാശ്വതമായി നിഷേധിക്കുന്നരീതിയില്‍ 1993 ലെ കേന്ദ്ര ഉത്തരവ് അവരുടെ തലയ്ക്കുമുകളില്‍ നില്‍ക്കുകയാണ്. സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍തന്നെ പരാജയപ്പെടുന്ന കാഴ്ചയാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്. മേല്‍ത്തട്ടുനിര്‍ണയിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. സംവരണം സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ മേല്‍ത്തട്ടുകാരെയും സംവരണപരിധിയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ ഈ വ്യവസ്ഥ റദ്ദാക്കപ്പെടുമെന്ന് ഗവണ്‍മെന്റ് ആലോചിച്ചില്ല. ആലോചിച്ചിരുന്നുവെങ്കില്‍ മേല്‍ത്തട്ടുനിര്‍ണയത്തിനുള്ള മാനദണ്ഡങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രത്യേക ഉത്തരവിറക്കാമായിരുന്നു. സംവരണത്തിനെതിരെ അരങ്ങേറിയ സമരമുറകളായിരിക്കാം ഒരുപക്ഷേ ഈ വിഷയത്തില്‍ പിന്നാക്കം പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുക. ഏതുവിധത്തിലായാലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനവധാനത പിന്നാക്ക വിഭാഗങ്ങള്‍ക്ക് ശാപമായി ഭവിച്ചിരിക്കുകയാണ്. ഇതിനകംതന്നെ മേല്‍ത്തട്ടുവ്യവസ്ഥയിലെ അപാകതകള്‍ക്കെതിരെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളും സമുദായസംഘടനകളും സര്‍വോപരി പിന്നാക്ക സമുദായങ്ങളും ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. സംവരണ നിയമം ആദ്യം പ്രാബല്യത്തില്‍ കൊണ്ടുവരട്ടെ, അപാകതകള്‍ വഴിയേ പരിഹരിക്കാം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് മേല്‍ത്തട്ടുപട്ടിക പരിഷ്കരിക്കാനുള്ള നടപടികള്‍ ആരംഭിക്കണം. ഈ വര്‍ഷം ഏതായാലും വളരെയധികംപേര്‍ക്ക് 1993 ലെ ഉത്തരവുപ്രകാരം അവസരം നഷ്ടപ്പെടുമെന്ന് തീര്‍ച്ചയായിക്കഴിഞ്ഞു. അടുത്തവര്‍ഷംമുതലെങ്കിലും അങ്ങനെ ഉണ്ടായിക്കൂടാ. വരുമാനം ഉള്‍പ്പെടെ മേല്‍ത്തട്ടു മാനദണ്ഡങ്ങള്‍ കാലാനുസൃതമായി മാറ്റിയെഴുതുകതന്നെ വേണം. സംവരണ നിയമത്തിന്റെ ഗുണഫലം അതിനര്‍ഹമായ വിഭാഗങ്ങള്‍ക്കുതന്നെ ലഭ്യമാക്കണമെന്ന് യഥാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കില്‍ ഇതിനായി സമയം പാഴാക്കരുത്. പിന്നാക്കവിഭാഗങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരില്‍ നിരന്തരസമ്മര്‍ദ്ദം ചെലുത്തുകയും വേണം. സംവരണനിയമം വെറുതേ കടലാസില്‍ ഇരുന്നതുകൊണ്ട് ആര്‍ക്കെന്തു പ്രയോജനം. Posted by ജനശബ്ദം at 1:57 AM 2 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest വിലക്കയറ്റം: ഗവണ്മെന്റിന്റെ ബലഹീനത വിലക്കയറ്റം: ഗവണ്മെന്റിന്റെ ബലഹീനത എന്‍. അശോകന്‍ ഗവണ്മെന്റ്‌ കൂടുതല്‍ ഗൗരവമായ നിലപാടിലേക്കു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകത്തിന്റെ മറ്റേതു ഭാഗത്തെയും പോലെ ഇന്ത്യയിലും വിലക്കയറ്റം തികഞ്ഞ യാഥാര്‍ഥ്യമായിരിക്കുകയാണ്‌ വിലനിയന്ത്രണം സംബന്ധിച്ച കേന്ദ്ര കാബിനറ്റ്‌ ഉപസമിതി കഴിഞ്ഞ ദിവസം നാലുമണിക്കൂറിലേറെയാണ്‌ വിലക്കയറ്റത്തെ നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്‌തത്‌. രാത്രി എട്ടുമണി മുതല്‍ പാതിരാവരെ നീണ്ട ചര്‍ച്ച തിരഞ്ഞെടുപ്പു വര്‍ഷത്തില്‍ വന്ന ഈ അത്യാപത്തില്‍നിന്ന്‌ എങ്ങനെ രക്ഷപ്പെടാനാവുമെന്നാണ്‌ അവരുടെ സങ്കടം. ക്രിക്കറ്റ്‌, തറക്കല്ലിടല്‍, സ്വന്തം നിയോജകമണ്ഡലം എന്നിവയ്‌ക്കു സമയം പോരാത്ത അവര്‍ അത്രയും നേരം വിലക്കയറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്‌തു എന്നതുതന്നെ സ്ഥിതിഗതികള്‍ എത്ര വഷളായിരിക്കുന്നു എന്നു സൂചിപ്പിക്കുന്നു. നല്ല ഒരു ജനപ്രിയ ബജറ്റുമായി തിരഞ്ഞെടുപ്പു വര്‍ഷത്തിലേക്കിറങ്ങിയതായിരുന്നു കേന്ദ്ര യു.പി.എ. ഗവണ്മെന്റ്‌. പക്ഷേ, പൊടുന്നനെയുണ്ടായ വിലക്കയറ്റം ഗവണ്മെന്റിനെ നിരാശപ്പെടുത്തിക്കളഞ്ഞു. ഇങ്ങനെയൊരു വിലക്കയറ്റം ബജറ്റ്‌ തയ്യാറാക്കും മുമ്പ്‌ ധനകാര്യമന്ത്രി കണ്ടിരുന്നുവോ എന്നു വ്യക്തമല്ല. ഈയൊരു പ്രശ്‌നം നേരിടുന്നതിനുള്ള നടപടികളൊന്നും ബജറ്റില്‍ കാണുന്നില്ല. അവിടെയും ഇവിടെയുമൊക്കെ കുറെ സൗജന്യങ്ങള്‍ വാരി വിതറിയിട്ടുണ്ട്‌. ഇപ്പോള്‍ വിലക്കയറ്റം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചിദംബരം പറയുന്നത്‌ ഇതൊരു ആഗോള പ്രതിഭാസമാണ്‌; അതു സഹിച്ചേ മതിയാവൂ എന്നാണ്‌. ജനങ്ങള്‍ക്കുവേണ്ടത്‌ സാമ്പത്തിക ശാസ്‌ത്രത്തിലുള്ള അധ്യാപനമല്ല. ഇതു തിരഞ്ഞെടുപ്പു വര്‍ഷമാണ്‌ എന്ന്‌ അറിയാമെന്നിരിക്കെ കാര്യമായ വീഴ്‌ചകള്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുണ്ട്‌. മഴയില്ല, വരള്‍ച്ച കൂടി എന്നൊക്കെ പ്രകൃതിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ഗവണ്മെന്റിനെ അനുവദിച്ചുകൂടാ. കാര്‍ഷിക മേഖലയിലെ ദാരിദ്ര്യവും അസ്വസ്ഥതയും പ്രകടമായിട്ടും സമയത്തിനു നടപടിയുണ്ടായില്ല. മറ്റൊരു ഹരിതവിപ്ലവം ആവശ്യമാണ്‌ എന്ന്‌ അധരവ്യായാമം നടത്തിയതുകൊണ്ടായില്ല. ആഗോളതലത്തില്‍ ധാന്യക്ഷാമം ഉണ്ടാകാന്‍ പോകുന്നു എന്നറിയാമായിരുന്നിട്ടും സമയത്തിന്‌ ഇറക്കുമതി ചെയ്യാന്‍ നടപടിയെടുത്തില്ല. ഇനിയത്‌ തിരഞ്ഞെടുപ്പിനു തലേദിവസത്തേക്കു മാറ്റിവെച്ചതാകുമോ ആവോ. ഭക്ഷ്യക്ഷാമത്തെത്തുടര്‍ന്ന്‌ ലഹളകള്‍ ഉണ്ടായാല്‍ എന്തു ചെയ്യും? ക്ഷാമമുണ്ടാകാതെ തന്നെ ലഹള നടത്താന്‍ തയ്യാറെടുത്തുനി'ുന്നവര്‍ പുറത്തുണ്ട്‌ എന്നു മനസ്സിലാക്കണം. ഗോതമ്പ്‌ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിട്ടും അതു വൈകിയത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ വിശദീകരിക്കാന്‍ വിലനിയന്ത്രണം സംബന്ധിച്ച കാബിനറ്റ്‌ ഉപസമിതിയില്‍ കേന്ദ്ര വാണിജ്യവകുപ്പുമന്ത്രി കമല്‍നാഥ്‌ കൃഷിവകുപ്പുമന്ത്രി ശരദ്‌പവാറിനെ വെല്ലുവിളിക്കുകയുണ്ടായത്രെ. സംഭരണ സീസണ്‍ തുടങ്ങിയതിനു ശേഷമേ എന്തുമാത്രം ഇറക്കുമതി ആവശ്യമായി വരും എന്നു കണക്കാക്കാനാവുകയുള്ളൂവെന്നായിരുന്നു മറുപടി. തന്നെയുമല്ല അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പിന്റെ വില വളരെ കൂടുതലാണ്‌ എന്ന്‌ കൃഷിവകുപ്പ്‌ സെക്രട്ടറി വിശദീകരിച്ചു. ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ ശുപാര്‍ശ ചെയ്‌തിട്ടും ഇറക്കുമതി അവഗണിക്കപ്പെടുകയാണുണ്ടായത്‌. ഇന്ത്യയില്‍ കര്‍ഷകരില്‍നിന്ന്‌ ക്വിന്റലിന്‌ 1000 രൂപ നിരക്കില്‍ ഗോതമ്പ്‌ വാങ്ങുന്ന സമയത്ത്‌ പുറത്തുനിന്ന്‌ 500 ഡോളര്‍ നിരക്കില്‍ എങ്ങനെ ഇറക്കുമതി ചെയ്യും? അത്‌ ആരോപണങ്ങള്‍ക്കു വഴിവെക്കും എന്നായിരുന്നു പവാറിന്റെ വിശദീകരണം. ഈ പൊതുന്യായത്തെ ചോദ്യംചെയ്യാന്‍ ആര്‍ക്കു കഴിയും? പക്ഷേ, ചിദംബരം പറഞ്ഞു-ഗോതമ്പിന്റെ ദൗര്‍ലഭ്യം സഹിക്കാവുന്നതല്ല. പല രാജ്യങ്ങളിലും ഭക്ഷ്യലഹളകളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്‌. അക്കാര്യം ശ്രദ്ധിക്കുന്നത്‌ നന്ന്‌. വിലക്കയറ്റത്തിന്റെ മറ്റൊരു സൂചിക ഉരുക്കിന്റെ വിലവര്‍ധനയാണ്‌. ലോകമെങ്ങും വലിയ തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്‌. രാജ്യത്തെ ഇരുമ്പയിര്‍ പുറത്തേക്കു കയറ്റുമതി ചെയ്യപ്പെടുകയാണ്‌. കയറ്റുമതി നിയന്ത്രിക്കാന്‍ കഴിയുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വലിയ പണഖനികളാണ്‌ ഇരുമ്പുഖനികള്‍. കഴിഞ്ഞ വിലനിയന്ത്രണ ഉപസമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്‌ക്കു വന്നപ്പോള്‍ ഉരുക്കുവകുപ്പു മന്ത്രി രാംവിലാസ്‌ പാസ്വാന്‍ ഹാജരായിരുന്നില്ല. ക്രൂഡ്‌ ഓയില്‍ വിലവര്‍ധനയാണ്‌ വിലക്കയറ്റത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. ബാരലിനു വില 100 ഡോളര്‍ കവിഞ്ഞിരിക്കുന്നു. വാഹനങ്ങള്‍ ദിവസേനയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര റോഡുകളില്ല. നിരവധി ഫൈ്‌ളഓവറുകളും വീതിയുള്ള റോഡുകളും മറ്റു ഗതാഗത സൗകര്യങ്ങളും ഉള്ള ഡല്‍ഹിയില്‍പ്പോലും രാവിലെയും വൈകുന്നേരവും കടുത്ത വാഹനത്തിരക്കാണ്‌; ട്രാഫിക്‌ജാം. എന്തുമാത്രം പെട്രോള്‍ ആണ്‌ ഇങ്ങനെ കത്തിച്ചുകളയുന്നത്‌! രാജ്യത്ത്‌ ജനിക്കുന്ന ഓരോ കുട്ടിക്കും ഒരു കാറുണ്ടാവുന്നതിനേക്കാള്‍ പ്രധാനമാണ്‌ ആ കുട്ടിക്കു മതിയായ ഭക്ഷണവും വസ്‌ത്രവും ലഭിക്കുന്നത്‌. ഗവണ്മെന്റ്‌ കൂടുതല്‍ ഗൗരവമായ നിലപാടിലേക്കു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകത്തിന്റെ മറ്റേതു ഭാഗത്തെയും പോലെ ഇന്ത്യയിലും വിലക്കയറ്റം തികഞ്ഞ യാഥാര്‍ഥ്യമായിരിക്കുകയാണ്‌. അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനമാണ്‌ നമ്മുടെ ഓഹരിവിപണിയില്‍ കണ്ടത്‌. ഇത്തവണത്തെ ധാന്യസംഭരണം മെച്ചപ്പെടുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും വലിയൊരു ഭക്ഷ്യക്ഷാമത്തിന്റെ ഭീഷണിയിലാണ്‌ രാജ്യം. സ്റ്റോറേജ്‌-സംസ്‌കരണ സൗകര്യങ്ങളുടെയും ട്രാന്‍സ്‌പോര്‍ട്ട്‌ സൗകര്യങ്ങളുടെയും കുറവുകൊണ്ട്‌ ധാന്യ ഉത്‌പാദനത്തിന്റെ 25 ശതമാനവും നഷ്‌ടപ്പെടുന്ന രാജ്യമാണ്‌ ഇന്ത്യ എന്നത്‌ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്‌. വിളഞ്ഞുനിന്ന നെല്ല്‌ കൊയ്യാന്‍ കഴിയാത്തവരാണ്‌ അരിക്കും വേനല്‍മഴയുടെ നഷ്‌ടപരിഹാരത്തിനും ഡല്‍ഹിക്ക്‌ എയര്‍ ടിക്കറ്റെടുത്ത്‌ വരുന്നത്‌. Posted by ജനശബ്ദം at 12:20 AM 1 comment: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest കാസര്‍കോട്ട്‌ സമാധാനം പുലരട്ടെ കാസര്‍കോട്ട്‌ സമാധാനം പുലരട്ടെ കാസര്‍കോട്ട്‌ ശനിയാഴ്‌ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ അവിടെ സമാധാനം പുലരണമെന്നാഗ്രഹിക്കുന്നവര്‍ക്കെല്ലാം ആശ്വാസമേകുന്നു. സമാധാനപുനഃസ്ഥാപനത്തിന്‌ കൂട്ടായി പ്രവര്‍ത്തനം തുടരാന്‍, യോഗത്തില്‍ പങ്കെടുത്ത വിവിധകക്ഷികളുടെയും സംഘടനകളുടെയും നേതാക്കള്‍ തയ്യാറാകണം. ശനിയാഴ്‌ച വൈകുന്നേരം നടന്ന സമാധാനറാലി ജനങ്ങളുടെ ഭീതിയകറ്റാന്‍ സഹായകമായിട്ടുണ്ട്‌. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്‌ ഒരു സ്ഥാപനത്തിനു മുന്നിലുണ്ടായ നിസ്സാര തര്‍ക്കത്തെത്തുടര്‍ന്നാണ്‌ കാസര്‍കോട്ട്‌ അക്രമപരമ്പരയുണ്ടായത്‌. നാലുപേര്‍ കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‌തു. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനുശേഷവും ചില സ്ഥലങ്ങളില്‍ അക്രമങ്ങളുണ്ടായി. ഈ സ്ഥിതിവിശേഷം ജനങ്ങളുടെ സൈ്വരജീവിതത്തെത്തന്നെ ബാധിച്ചിരിക്കുന്നു. കടകളും മറ്റു പല സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാല്‍ പലേടത്തും ജനങ്ങള്‍ വലഞ്ഞു. സര്‍വകക്ഷിയോഗ തീരുമാന മനുസരിച്ച്‌ ശനിയാഴ്‌ച വൈകുന്നേരം കടകള്‍ തുറക്കുക യുണ്ടായി. കഴിഞ്ഞമാസം കണ്ണൂരിലുണ്ടായ അക്രമങ്ങള്‍ കേരളത്തെയാകെ നടുക്കിയിരുന്നു. അവിടെ സമാധാനം പുനഃസ്ഥാപിതമായതില്‍ എല്ലാവരും ആശ്വസിച്ചിരിക്കെയാണ്‌ കാസര്‍കോട്‌ ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്‌. അത്‌ അനേകം കുടുംബങ്ങളെ അനാഥമാക്കിയിരിക്കുന്നു. വിവിധ കക്ഷികളിലും വിഭാഗങ്ങളിലും പെട്ടവര്‍ ഐക്യത്തോടെ കഴിയുന്ന കേരളത്തിന്‌ ഇത്തരം സംഭവങ്ങള്‍ അപമാനമുണ്ടാക്കുന്നു. അക്രമത്തിനെതിരെ വ്യാപകമായ പ്രചാരണം ഉണ്ടായിട്ടും ചിലര്‍ അതുപേക്ഷിക്കാന്‍ തയ്യാറാകുന്നില്ലെന്നത്‌ അങ്ങേയറ്റം അപലപനീയമാണ്‌. അക്രമങ്ങള്‍ അമര്‍ച്ചചെയ്‌ത്‌, കുഴപ്പക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുകയും സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ മതിയായ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌ത്‌ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്‌. അക്രമം നേരിടുന്നതിന്‌ മുഖംനോക്കാതെ പ്രവര്‍ത്തിക്കാനും ഏതു കടുത്ത നടപടിയും സ്വീകരിക്കാനും പോലീസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചിട്ടുണ്ട്‌. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ്‌ സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശത്തിനനുസരിച്ച്‌ പോലീസ്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനും സര്‍ക്കാരിനു കഴിയണം. സര്‍വകക്ഷിസമാധാനയോഗം ചേര്‍ന്നത്‌ സ്ഥിതിവിശേഷം വിശദമായി വിശകലനം ചെയ്യാനും സംശയങ്ങളകറ്റാനും സഹായകമായി. വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും അധികൃതരോട്‌ സഹകരിച്ചാലേ അക്രമങ്ങള്‍ പൂര്‍ണമായി തടയാനാവൂ. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തവര്‍ അതു മനസ്സിലാക്കി പ്രവര്‍ത്തിക്കണം. തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പറഞ്ഞുതീര്‍ക്കാനും ഒരുകാരണവശാലും ബന്ധപ്പെട്ടവര്‍ അക്രമത്തിനു മുതിരാതെ നോക്കാനും നേതാക്കള്‍ മടിക്കരുത്‌. വിവിധ രാഷ്ട്രീയ, മത നേതൃത്വങ്ങള്‍ ദൃഢമായ നിലപാടെടുത്താല്‍ പ്രവര്‍ത്തകരെ അക്രമത്തില്‍നിന്നു പിന്തിരിപ്പിക്കാനാവും. പ്രകോപനപരമായ വാക്കോ പ്രവൃത്തിയോ തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകാതിരിക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണം. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയുകയും വേണം. രാഷ്ട്രീയകക്ഷികളും സംഘടനകളും ആര്‍ജവത്തോടെ ശ്രമിച്ചാല്‍ അക്രമംതടയാനാവുമെന്ന്‌ കണ്ണൂരിലെ അനുഭവം തെളിയിക്കുന്നു. മതവും രാഷ്ട്രീയവുമെല്ലാം ജനങ്ങളില്‍ ഐക്യവും സഹിഷ്‌ണുതയും വളര്‍ത്താനാണ്‌ സഹായകമാകേണ്ടത്‌. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും ഭദ്രമായ ക്രമസമാധാനനില അനിവാര്യമാണ്‌. അതു തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ കൂട്ടായ്‌മ സംസ്ഥാനത്തെങ്ങും ശക്തമാകാന്‍, കാസര്‍കോട്ടെ സര്‍വകക്ഷി സമാധാനയോഗം പ്രേരകമാകട്ടെ. Posted by ജനശബ്ദം at 12:14 AM 2 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Thursday, April 17, 2008 ലക്ഷംവീട് പുതുക്കിപ്പണിയാന്‍ ഒന്നിക്കൂ ലക്ഷംവീട് പുതുക്കിപ്പണിയാന്‍ ഒന്നിക്കൂ ബിനോയ് വിശ്വം(വനം^ഭവനനിര്‍മാണ വകുപ്പുമന്ത്രി) 'ഒരു ലക്ഷം വീടുകള്‍ നിങ്ങള്‍_ക്കൊരു ലക്ഷം കൂടുകള്‍ ഒരു യുഗ സംക്രമ പുലരിയില്‍ നിങ്ങള്‍ക്കൊരു ലക്ഷം സ്വപ്നങ്ങള്‍_ഒരു ലക്ഷം 'ശില്‍പങ്ങള്‍' വയലാര്‍ എഴുതിയ ഈ വരികള്‍ കൂത്താട്ടുകുളം ചെല്ലപ്പന്‍ പാടുമ്പോള്‍ സഖാവ് എം.എന്‍. ഗോവിന്ദന്‍നായര്‍ നിറമിഴികളോടെ ലയിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് എന്റെ പ്രീഡിഗ്രി കാലമായിരുന്നു. ലക്ഷം വീടുകള്‍ യാഥാര്‍ഥ്യമാക്കുവാന്‍ വേണ്ടിയുള്ള മനുഷ്യ മഹായജ്ഞത്തിന് അന്ന് നാട് സാക്ഷ്യം വഹിച്ചു. അതിലൂടെ ദുര്‍ബലര്‍ക്കുവേണ്ടിയുള്ള ഭവനനിര്‍മാണത്തില്‍ കേരളം ഇന്ത്യക്ക് വഴി കാണിച്ചു. ഇന്ന് 36 കൊല്ലം കഴിയുമ്പോള്‍ ലക്ഷം വീടുകള്‍ പലതും ശോച്യാവസ്ഥയിലാണ്. അവ അടിയന്തരമായ നവീകരണം ആവശ്യപ്പെടുന്നു. ലക്ഷം വീടുകള്‍ കെട്ടിപ്പടുക്കുമ്പോള്‍ എന്നതു പോലെ തന്നെ വിപുലമായ ജനകീയ പങ്കാളിത്തത്തോടെ ഈ നവീകരണവും നേടണമെന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. 'എം.എന്‍ ലക്ഷം വീട് നവീകരണപദ്ധതി' അതിനായി ആവിഷ്കരിക്കപ്പെട്ടതാണ്. ഇരട്ട വീടുകള്‍ ഒറ്റവീടാക്കാനും തകര്‍ന്നു വീഴാറായവ പുതുക്കിപ്പണിയാനും അമ്പതിനായിരം രൂപയുടെ ലളിതപദ്ധതിയാണ് ഇടതുഗവണ്‍മെന്റ് ആവിഷ്കരിക്കുന്നത്. അതിന്റെ പകുതി ഗവണ്‍മെന്റ് സബ്സിഡിയായി നല്‍കും. പഞ്ചായത്തുകള്‍ സ്വയമേവയോ സന്നദ്ധ സേവന സംഘടനകളോ മനുഷ്യസ്നേഹികളായ വ്യക്തികള്‍ മുഖേനയോ ബാക്കിപകുതി കണ്ടെത്തണം. കേരള സമൂഹത്തിന്റെ നീതിബോധം ഉണര്‍ന്നെഴുന്നേറ്റാല്‍, സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും ലക്ഷം വീട് നവീകരണം ലക്ഷ്യം നേടുക തന്നെ ചെയ്യും. ഓരോ പഞ്ചായത്തിലും അതിനുള്ള സാധ്യതകള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. അടിയന്തരമായി നവീകരണം ആവശ്യമുള്ള വീടുകളുടെ എണ്ണം 60,000 ആണെന്നാണ് പ്രാഥമിക സര്‍വേകള്‍ വ്യക്തമാക്കുന്നത്. ഇത്രയും വീടുകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയായ 25,000 രൂപ വീതം നല്‍കണമെങ്കില്‍ 150 കോടി രൂപ വേണ്ടി വരും. മുന്‍ ഗവണ്‍മെന്റിന്റെ അവസാനവര്‍ഷം 20,000 രൂപയുടെ സര്‍ക്കാര്‍ സബ്സിഡിയോടെ 40,000 രുപയുടെ നവീകരണ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. കഴിഞ്ഞ പദ്ധതി കാലയളവില്‍ 5 കോടി രൂപ ഈ ആവശ്യത്തിന് വേണ്ടി മാറ്റിവെച്ചു. 11ാം പദ്ധതിക്കാലത്ത് 30 കോടി രൂപയാണ് വകയിരുത്തപ്പെട്ടിരിക്കുന്നത്. 'എം.എന്‍. ലക്ഷംവീട് നവീകരണ പദ്ധതി' പ്രകാരം സബ്സിഡി തുക 25,000 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. ഗവണ്‍മെന്റ് മാത്രമായി ശ്രമിച്ചാല്‍ ഇത്രയും തുക സബ്സിഡിയായി നല്‍കി 60,000 വീടുകള്‍ നവീകരിക്കുക എളുപ്പമല്ല. മനുഷ്യസ്നേഹപരമായ ഈ ദൌത്യനിര്‍വഹണത്തിനായി വിവിധ ആശയങ്ങള്‍ ഗവണ്‍മെന്റിന്റെ മുന്നിലുണ്ട്. ലക്ഷംവീട് നവീകരണ ലോട്ടറി അതിലൊന്നാണ്. ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ലോട്ടറിയിലൂടെ ലഭിക്കുന്ന വരുമാനമിച്ചം എം.എന്‍ ലക്ഷം വീട് നവീകരണ പദ്ധതിക്കുവേണ്ടി മാറ്റിവെക്കാനാണ് ഗവണ്‍മെന്റ് തീരുമാനം. ജില്ലകള്‍തോറും നടുന്നുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികളുടെ യോഗങ്ങളില്‍ ഞാന്‍ പങ്കെടുത്ത് വരികയാണ്. ലക്ഷം വീട് കോളനികളിലെ കണ്ണീരിന്റെ കഥകള്‍ ആ യോഗങ്ങള്‍ പറഞ്ഞുതരുന്നു. വീടുകളുടെ ജീര്‍ണാവസ്ഥക്ക് പുറമെ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും പട്ടയം ലഭിക്കാത്ത പ്രശ്നവും അത്തരം യോഗങ്ങളില്‍ വിവരിക്കപ്പെട്ടു. ഒന്നര ഏക്കര്‍ സ്ഥലത്ത് 32 വീടുകള്‍ പ്രത്യേകം പ്രത്യേകം വെക്കുന്നതിന് പകരം മൂന്നും നാലും നിലകളുള്ള ഫ്ലാറ്റുകള്‍ സാധ്യമാണോ എന്ന ചോദ്യം അവിടെ ഉന്നയിക്കപ്പെട്ടു. അതിലൂടെ ലാഭിക്കാവുന്ന സ്ഥലം അന്യാധീനപ്പെട്ടുപോകാതെ കോളനികളിലെ പാവപ്പെട്ട മനുഷ്യരുടെ വിശ്രമ വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കപ്പെടണമെന്നും നിര്‍ദേശിക്കപ്പെടുകയുണ്ടായി. കോടിക്കണക്കിന് രൂപയുടെ വീടുകള്‍ നിര്‍മിക്കുന്നവരില്‍ നിന്നും ഒരു ശതമാനം പാവങ്ങളുടെ പാര്‍പ്പിട പദ്ധതിക്കായി മാറ്റിവെക്കപ്പെടണമെന്ന നിര്‍ദേശവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ലക്ഷം വീട് നവീകരണപദ്ധതിയെ പക്ഷ^പ്രതിപക്ഷ പ്രശ്നമായിട്ടല്ല ഗവണ്‍മെന്റ് കാണുന്നത്. അത് കേരളത്തിന്റെ നീതിബോധത്തിന്റെ ഉരകല്ലാണ്. ചുറ്റുമുള്ള പാവങ്ങളുടെ ജീവിതത്തെപ്പറ്റി, അവരെക്കാള്‍ മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കുന്ന എല്ലാവരുടെയും കരുതലിന്റെ പ്രശ്നം. എല്ലാവരും തങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്നുവെന്ന വിമര്‍ശം ഉയര്‍ന്നുവരുമ്പോഴും നമ്മുടെ സമൂഹത്തില്‍ നന്മകളുടെ ഉറവകള്‍ വറ്റിപ്പോയിട്ടില്ല. നേരും നന്മയുമുള്ള എല്ലാറ്റിന്റെയും കൂടെ ഈ സമൂഹത്തിന്റെ മനസ്സെന്നും ഉണ്ടായിരിക്കും. ആ വിശ്വാസത്തോടുകൂടിയാണ് പാവനമായ ഈ കര്‍ത്തവ്യ നിര്‍വഹണത്തിന് ഗവണ്‍മെന്റ് ചുവടുകള്‍ വെക്കുന്നത്. Posted by ജനശബ്ദം at 12:06 AM 1 comment: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Tuesday, April 15, 2008 ഗുരുവായൂരപ്പന് അപമാനം; ജനത്തിനു ദുരിതം ഗുരുവായൂരപ്പന് അപമാനം; ജനത്തിനു ദുരിതം എന്റെ ജന്മ ഗ്രാമമായ മാറഞ്ചേരിയില്‍ രണ്ട് ക്രിസ്ത്യന്‍ വീടുകളാണുള്ളത്. രണ്ടും വരത്തര്‍. അതിലൊന്നു ഡോക്ടര്‍ മാത്യൂസ് എം.ഡിയുടേത്. അദ്ദേഹത്തിന്റെ ഭാര്യ റീന, എന്റെ ഉറ്റ ചങ്ങാതിയും രാഷ്ട്രീയത്തില്‍ സഹയാത്രികനുമായിരുന്ന സി.എഫ്. ജോര്‍ജ് മാഷിന്റെ മകള്‍. അക്കാരണത്താല്‍ അവളോടെനിക്ക് ഒരു മകളോടുള്ള വാല്‍സല്യവും സ്നേഹവുമാണ്. ഈയിടെ ഒരുദിവസം റീന വിളിച്ചുപറഞ്ഞു: 'അപ്പച്ചന്‍ ഇവിടെ വന്നിട്ടുണ്ട്. ഇപ്പോഴങ്ങോട്ട് വരും.' കുറെ അച്ചടിച്ച കടലാസുകളുമായിട്ടാണ് ജോര്‍ജ് മാഷ് വന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് 12 കിലോമീറ്റര്‍ നീളമുള്ള ചക്കംകണ്ടം കായല്‍. ക്ഷേത്ര പരിസരത്തുള്ള മുന്നൂറോളം ഹോട്ടലുകളിലും ലോഡ്ജുകളിലും മിക്കവയിലും പേരിന് മാത്രമേ സെപ്റ്റിക് ടാങ്ക് ഉള്ളൂ. 90 ശതമാനം ഹോട്ടല്‍ ലോഡ്ജുകളിലും സെപ്റ്റിക് ടാങ്കുകള്‍ക്ക് ആവശ്യമായ വലിപ്പത്തിന്റെ നാലിലൊന്നുപോലും ഇല്ല. ചില ഹോട്ടലുകളില്‍ സെപ്റ്റിക് ടാങ്കിനുവേണ്ടി കുഴിച്ച അറകളിലാണ് വെള്ളം സൂക്ഷിക്കുന്നത്. മലത്തിന്റെ എടങ്ങേറ് ഒഴിവാക്കാന്‍ ഹോട്ടല്‍, ലോഡ്ജ് ഉടമകള്‍ എളുപ്പവഴി കണ്ടെത്തിയിട്ടുണ്ട്. പൊതു കാനയിലേക്ക് മണ്ണിനടിയിലൂടെ മലവും മറ്റു വിസര്‍ജ്യങ്ങളും ഒഴുക്കിവിടുക. ആ മാലിന്യങ്ങള്‍ പട്ടണം മുഴുവന്‍ സഞ്ചരിക്കുന്നത് ആരും കാണില്ല. ഇതിന്റെ ഫലമായി ഗുരുവായൂര്‍വാസികളും ഭഗവാനെ തൊഴാന്‍ വരുന്ന ഭക്തരും വിഷാണുക്കളടങ്ങിയ വായു ശ്വസിക്കുന്നു. നൂറ്റാണ്ടുകളായി ചക്കംകണ്ടം കായലിന് ചുറ്റും സുഖമായി ജീവിച്ചിരുന്നവരുടെ ഇന്നത്തെ തലമുറയുടെ സ്ഥിതിയാണ് പരമ ദയനീയം. മീന്‍പിടിത്തമായിരുന്നു അവരുടെ പ്രധാന തൊഴില്‍. വിഷാംശം കലര്‍ന്ന മാലിന്യങ്ങള്‍ മല്‍സ്യങ്ങളുടെ വംശനാശം വരുത്തുന്നു. അവശേഷിച്ചതില്‍നിന്നു പിടിച്ചാല്‍ നാട്ടില്‍ ആരും വാങ്ങില്ല. ചക്കംകണ്ടം കായലില്‍നിന്നുള്ളതാണെന്ന സത്യം മറച്ചുവെച്ച് തൃശൂരോ മറ്റോ കൊണ്ടുപോയി വില്‍ക്കേണ്ട ഗതികേടിലാണ്. കക്കവാരലും പൊക്കാളികൃഷിയും ചക്കംകണ്ടം കായലില്‍ മുമ്പ് ലാഭകരമായി നടന്നിരുന്നു. മാലിന്യങ്ങളുടെ ആധിക്യംമൂലം അതും നിലച്ചു. ചക്കംകണ്ടം കായലും ഗുരുവായൂര്‍ പരിസരങ്ങളും മലംകൊണ്ടഭിഷേകം ചെയ്യുന്നതിനെതിരെ ധര്‍മസമരം നടത്തുന്ന കര്‍മസമിതിയുടെ നേതാക്കളിലൊരാളായ ജോര്‍ജ് മാഷിന്റെ പക്കലുള്ള കടലാസുകളില്‍ നിന്നാണ് ചക്കംകണ്ടം ട്രാജഡിയുടെ ഭീകരരൂപം മനസ്സിലായത്. 'മരിക്കുന്ന ചക്കംകണ്ടം' എന്ന ശീര്‍ഷകത്തില്‍ ഭൂപേഷ്പോള്‍ ഇന്ത്യാ ടുഡേയില്‍ എഴുതിയിരിക്കുന്നു: ഇന്ത്യയിലെ എല്ലാ പുണ്യസ്ഥലങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും പൊതുവായി ഉള്ളത് എന്ത്? ദൈവസാന്നിധ്യമാണെന്നാണുത്തരമെങ്കില്‍ അത് വളരെ നിഷ്കളങ്കമായിപ്പോവും. വസ്തുതാപരമായ ഉത്തരമാണ് വേണ്ടതെങ്കില്‍ കോളിഫോം ബാക്ടീരിയ എന്നു പറയേണ്ടിവരും. ഭക്തി, മോക്ഷം, പുണ്യം എന്നീ പ്രതിഭാസങ്ങളുമായി ഈ ബാക്ടീരിയക്ക് നേരിട്ട് ഒരു ബന്ധവുമില്ല. തങ്ങളുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും നിവൃത്തിവരുത്തുന്ന ദൈവത്തോട് ഭക്തര്‍ കാണിക്കുന്ന നിന്ദയുടെ പ്രതീകമാണ് ഈ ബാക്ടീരിയ. ജലത്തില്‍ മലത്തിന്റെ ആധിക്യം കൂടുമ്പോഴാണ് കോളിഫോം ബാക്ടീരിയക്ക് ജീവന്‍ കിട്ടുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ഥാടന പട്ടണങ്ങളിലൊന്നായ ഗുരുവായൂരിനെ പുറമെനിന്ന് നോക്കിയാല്‍ ആരും കുറ്റംപറയില്ല. ഇത്രയധികം ഭക്തര്‍ വന്നുപോയിട്ടും ഗുരുവായൂര്‍ താരതമ്യേന വൃത്തിയുള്ള സ്ഥലമായിട്ടാണ് അറിയപ്പെടുന്നത്. പക്ഷേ, ഡോ. മഹാദേവന്‍ പിള്ള, ഡോ. ജോയ്, ഡോ. അലക്സാണ്ടര്‍ തുടങ്ങിയ ചില വിദഗ്ധര്‍ ഗുരുവായൂരമ്പലക്കുളത്തിലെ വെള്ളം പരിശോധിച്ചപ്പോള്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം 1100 ആണെന്ന് കണ്ടെത്തി. അനുവദനീയമായ സാന്നിധ്യം ഏറ്റവും കൂടിയത് അഞ്ഞൂറ് ആണ്. ഈ കണക്കുകള്‍ കേട്ട് ആരൊക്കെ ഞെട്ടിയാലും ചക്കംകണ്ടം മലിനീകരിക്കുന്നതിനെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന സി.എഫ്. ജോര്‍ജ് മാഷും സഹപ്രവര്‍ത്തകരും ഞെട്ടുകയില്ല. കാരണം, ഇതൊക്കെ എത്രയോ നാളുകളായി അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്...' ജോര്‍ജ് മാഷും മറ്റും സ്കൂള്‍ കുട്ടികളായിരുന്ന കാലത്ത് ഗുരുവായൂര്‍ പട്ടണത്തിലൂടെ ഒഴുകുന്ന തോട്ടില്‍ ശുദ്ധജലം മാത്രമേയുണ്ടായിരുന്നുള്ളൂ. കുട്ടികള്‍ സ്കൂളില്‍പോകുംവഴി ആ തോട്ടില്‍നിന്ന് കൈകാലുകളും മുഖവും കഴുകാറുണ്ടായിരുന്നു. ഗുരുവായൂരില്‍ ഹോട്ടലുകളും ലോഡ്ജുകളും വര്‍ധിച്ചതോടെ തോട്ടിലേക്ക് മലവും മറ്റു മാലിന്യങ്ങളും ഒഴുകിവരാന്‍ തുടങ്ങി. ഇന്ന് തോട് മലത്തിന്റെ കൂമ്പാരംതന്നെയായി മാറിയിരിക്കുന്നു. ഗുരുവായൂരിന്റേയും ചക്കംകണ്ടം കായലിന്റെയും ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാര്‍ ആരൊക്കെയാണെന്ന് കണ്ടുപിടിക്കാന്‍ മുന്‍വിധിയില്ലാതെ നിഷ്പക്ഷമായി ശ്രമിച്ചാല്‍ ഹോട്ടല്‍^ ലോഡ്ജ് ഉടമകള്‍ മാത്രമല്ല കുറ്റവാളികള്‍ എന്ന് കണ്ടെത്തും. ജനങ്ങളുടെ ആരോഗ്യ സംരക്ഷണം തങ്ങളുടെ പ്രാഥമിക കടമയാണെന്നുള്ളത് മനപ്പൂര്‍വം മറക്കുന്ന തദ്ദേശ ഭരണാധികാരികള്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റും കുറ്റവാളികള്‍തന്നെ. എന്തിനും ഏതിനും പ്രതിഷേധ കോലാഹലമുണ്ടാക്കുന്നത് ഇഷ്ടവിനോദമാക്കിയിരിക്കുന്ന രാഷ്ട്രീയ നേതാക്കളും അവരുടെ പാര്‍ട്ടികളും ചക്കംകണ്ടം ദുരന്തത്തില്‍ 'മൌനം വിദ്വാനു ഭൂഷണം 'എന്ന നിലപാടിലാണ്. ഇതിന്റെ കാരണം കണ്ടുപിടിക്കാന്‍ പാഴൂര്‍ പടിക്കല്‍ പോയി കവിടി നിരത്തിക്കേണ്ട. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമ്മേളനം നടത്താനും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഗുരുവായൂരിലെ ഹോട്ടല്‍ ^ലോഡ്ജുടമകളെ ആവശ്യമാണ്. അതാണ്, ജനം പോയി തുലയട്ടെ, ഉണ്ട ചോറിന് നന്ദി കാട്ടണമല്ലോ എന്ന മനോഭാവം രാഷ്ട്രീയക്കാര്‍ക്കുണ്ടായത്. പിന്‍കുറി: 'ചക്കംകണ്ടം കായലിന്റെയും തോടിന്റെയും പരിസരത്ത് ജീവിക്കാന്‍ നിര്‍ഭാഗ്യമുണ്ടായവരുടെ ജീവിതമിന്ന് 'ഹലാക്കിന്റെ അവിലും കഞ്ഞി'യുമാണ്. ത്വഗ്രോഗങ്ങളും ചികുന്‍ ഗുനിയയും അവര്‍ക്ക് വാര്‍ത്താ പ്രാധാന്യമില്ലാതായിരിക്കുന്നു. മൂവായിരത്തോളം കുടുംബങ്ങളിലെ അംഗങ്ങളായ തദ്ദേശവാസികളുടെ ചോരകുടിക്കുന്ന കൊതുകുകളുടെ എണ്ണം ദിവസേന പെരുകുന്നു. ഇതില്‍നിന്നെല്ലാം രക്ഷപ്പെടാന്‍ മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കുക എന്ന ലളിതമായ വഴി സ്വീകരിക്കാന്‍ ആ ഹതഭാഗ്യരുടെ ദാരിദ്യ്രം അനുവദിക്കുന്നില്ല (2) ചക്കംകണ്ടം മലിനീകരണത്തെപ്പറ്റിയുള്ള പരാതികള്‍ പെരുകിയപ്പോള്‍, എന്തുചെയ്യുമ്പോഴും അത് കഴിയുന്നത്ര ജനദ്രോഹകരമായിരിക്കണമെന്ന നിര്‍ബന്ധമുള്ള ഉദ്യോഗസ്ഥ മേധാവികളിലൊരാളുടെ ഉത്തരവ്, അങ്ങകലെ തിരുവനന്തപുരത്തുനിന്ന് ചക്കംകണ്ടത്ത് ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക. മാലിന്യത്തെ അതിന്റെ ഉറവിടത്തില്‍തന്നെ സംസ്കരിക്കുക എന്ന പൊതു തത്ത്വത്തെ അവഗണിച്ചുകൊണ്ടുള്ള ഈ നിര്‍ദേശത്തെ ചക്കംകണ്ടത്തുകാര്‍ ശക്തിയായി എതിര്‍ത്തു. ഗുരുവായൂരിലെ മാലിന്യത്തെ സംസ്കരിക്കാന്‍ തങ്ങളുടെ പ്രദേശത്ത് എന്തിന് പ്ലാന്റ് സ്ഥാപിക്കുന്നുവെന്നാണ് ചക്കംകണ്ടത്തുകാരുടെ ചോദ്യം. (3) ഗുരുവായൂര്‍ക്കാരനോ ചക്കംകണ്ടത്തുകാരനോ അല്ലാത്ത പാലുവായിക്കാരന്‍ ഈ വേണ്ടാതീനത്തിലെന്തിനു തലയിടുന്നുവെന്ന് പറഞ്ഞ് ജോര്‍ജ്മാഷിനെ പിന്തിരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഇടതുപക്ഷ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ മാഷ് അവരുടെ കണ്ണിലെ കരടാണ്. ഗുരുവായൂരും പരിസരങ്ങളും മലിനീകരിക്കുന്നവര്‍ സാക്ഷാല്‍ ഗുരുവായൂരപ്പനെ അപമാനിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം അവര്‍ മനുഷ്യരടക്കമുള്ള ജീവികളെ മലം തീറ്റിക്കുന്നു. എം റഷീദ്. മാധ്യമം ലേഖനം Posted by ജനശബ്ദം at 5:31 AM 5 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Monday, April 7, 2008 നായിഫ് സൂഖ് സഹായനിധിയിലേക്ക് ഒറ്റ ദിവസം 70 ലക്ഷം രൂപ നായിഫ് സൂഖ് സഹായനിധിയിലേക്ക് ഒറ്റ ദിവസം 70 ലക്ഷം രൂപ . ദുബായ്: ദെയ്റ നായിഫ് സൂഖിലെ തീപിടിത്തത്തില്‍ സമ്പാദ്യങ്ങള്‍ നഷ്ടമായ മലയാളികളായ കടയുടമകള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള സാമ്പത്തിക സഹായത്തിനായി കെഎംസിസി നേതൃത്വത്തില്‍ ആരംഭിച്ച സഹായ നിധിയിലേക്ക് ഒരു ദിവസം കൊണ്ട് ലഭിച്ചത് 7.05 ലക്ഷം ദിര്‍ഹത്തിന്റെ (70 ലക്ഷത്തിലേറെ രൂപ) വാഗ്ദാനം. ഇതില്‍ അഞ്ചു ലക്ഷം ദിര്‍ഹം (50 ലക്ഷത്തിലധികം രൂപ) പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലിയുടെ വാഗ്ദാനമാണ്. ഫ്ളോറ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ചെയര്‍മാന്‍ വി.എ.ഹസന്‍, അന്‍വര്‍ അമീന്‍ (റീജന്‍സി ഗ്രൂപ്പ് ) എന്നിവര്‍ ഒരു ലക്ഷം ദിര്‍ഹം (10 ലക്ഷത്തിലേറെ രൂപ) വീതം നല്‍കുമെന്നും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ദുബായ് ഘടകം പ്രസിഡന്റ് എം.ജി.പുഷ്പന്‍ 5000 ദിര്‍ഹം നല്‍കുമെന്നും പ്രഖ്യാപിച്ചു. കെഎംസിസിയില്‍ നടന്ന യോഗത്തില്‍, സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട 500 പേര്‍ക്ക് പ്രതിമാസം 600 ദിര്‍ഹം വീതം കണക്കാക്കിയുള്ള നിധി വിതരണത്തിന്റെ ആദ്യഘട്ടമായി അര ലക്ഷം ദിര്‍ഹം നല്‍കി. സഹായാര്‍ഥം പേര് റജിസ്റ്റര്‍ ചെയ്ത 200 പേരില്‍ 150 പേര്‍ക്കാണു തുക നല്‍കിയത്. മറ്റുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ ധനസഹായം വിതരണം ചെയ്യും. . Posted by ജനശബ്ദം at 10:42 PM 3 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Saturday, April 5, 2008 വിലക്കയറ്റം: യു.എ.ഇ.യില്‍ സാധാരണക്കാര്‍ക്ക് ജീവിതം ദുസ്സഹം വിലക്കയറ്റം: യു.എ.ഇ.യില്‍ സാധാരണക്കാര്‍ക്ക് ജീവിതം ദുസ്സഹം ഭക്ഷ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റംമൂലം യു.എ.ഇ.യില്‍ നിശ്ചിത വരുമാനക്കാരായ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലായി. അരി, റൊട്ടി, പാല്‍, മുട്ട, പച്ചക്കറി, ഇറച്ചി തുടങ്ങിയവയുടെയെല്ലാം വില വന്‍തോതിലാണ് വര്‍ധിക്കുന്നത്.20 കിലോ തൂക്കം വരുന്ന പാലക്കാടന്‍ മട്ടയുടെ വില 32 ദിര്‍ഹം ഉണ്ടായിരുന്നത് ഇപ്പോള്‍ 56 ദിര്‍ഹമായി. 30 എണ്ണമുള്ള ഒരു ട്രേ മുട്ട ആറു ദിര്‍ഹത്തിന് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പത്ത് മുട്ടയ്ക്ക് പത്ത് ദിര്‍ഹം കൊടുക്കണം. രണ്ടര ദിര്‍ഹമുണ്ടായിരുന്ന ഒരു പാക്കറ്റ് സ്‌ലൈസ് ബ്രെഡ്ഡിന് നാലു ദിര്‍ഹം വരെയാണ് വില.യു.എ.ഇ.യില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്ന ഭക്ഷ്യവസ്തു കോഴിയാണ്. ഐസിലിട്ട 1000 ഗ്രാം തൂക്കമുള്ള കോഴിക്ക് ആറു ദിര്‍ഹമുണ്ടായിരുന്നിടത്ത് ഇപ്പോഴത്തെ വില ഒന്‍പത് ദിര്‍ഹമാണ്. 13 ദിര്‍ഹം വിലയുണ്ടായിരുന്ന ഒരു കിലോ ഇന്ത്യന്‍ മട്ടന് വില ഇരട്ടിയോളം വര്‍ധിച്ച് 25 ദിര്‍ഹമായി. ഇതോടൊപ്പം പഴം, പച്ചക്കറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. അഞ്ചുദിര്‍ഹത്തിനും ആറു ദിര്‍ഹത്തിനും ലഭിച്ചിരുന്ന ഇന്ത്യന്‍ പച്ചക്കറികള്‍ക്ക് ഒന്‍പതും പത്തും ദിര്‍ഹമായി. നാളികേരം, ശര്‍ക്കര, ഉള്ളി, പഞ്ചസാര, ധാന്യവര്‍ഗങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം അനിയന്ത്രിതമായ വിലക്കയറ്റമാണ് ഒരുവര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്.ഭക്ഷ്യസാധനങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റു മേഖലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. നാലു ദിര്‍ഹം 75 ഫില്‍സ് ഒരു ഗ്യാലണ്‍ പെട്രോളിന് വിലയുണ്ടായിരുന്ന അവസ്ഥയില്‍ ഇപ്പോള്‍ ആറു ദിര്‍ഹം 75 ഫില്‍സാണ് നിരക്ക്. വര്‍ഷങ്ങള്‍ക്കു മുമ്പ് അഞ്ചുകൊല്ലത്തേക്ക് വിസ അടിക്കാന്‍ 60 ദിര്‍ഹമായിരുന്നു ചെലവ്. ഇപ്പോള്‍ ഒരുവര്‍ഷത്തേക്ക് വിസ സ്റ്റാമ്പിങ്ങിനുമാത്രം 100 ദിര്‍ഹമായി. വിസയടിക്കാന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായതിനാല്‍ നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് തുക മാത്രം 750 ദിര്‍ഹം മുതല്‍ മുകളിലേക്കാണ് ഒരുമാസത്തെ നിരക്ക്.വീട്ടുവാടക വര്‍ധനയാണ് സാധാരണക്കാരെ അലട്ടുന്ന മറ്റൊരു വലിയ കടമ്പ. ആയിരം ദിര്‍ഹം പ്രതിമാസം ശമ്പളം ലഭിക്കുന്ന സാധാരണക്കാരനും 500/600 ദിര്‍ഹം ബെഡ്‌സ്‌പെയ്‌സിന് (കിടക്കസ്ഥലം) കൊടുക്കേണ്ട അവസ്ഥയാണുള്ളത്. താമസസൗകര്യത്തിന്റെ അപര്യാപ്തതമൂലം അബുദാബി നഗരത്തില്‍ ഒറ്റയ്ക്കു താമസിക്കുന്നവര്‍ നെട്ടോട്ടമോടുന്ന അവസ്ഥയും ഇപ്പോഴുണ്ട്. കുടുംബങ്ങളുടെ കൂടെ കഴിയുന്ന അവിവാഹിതര്‍ അധികാരികളുടെ മിന്നല്‍പ്പരിശോധനമൂലം ഏതുനിമിഷവും കുടിയിറക്കു ഭീഷണിയിലുമാണ്.ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം, വീട്ടുവാടകവര്‍ധന, വിസാച്ചെലവിലെ വര്‍ധന, വിദ്യാഭ്യാസച്ചെലവിലെ വര്‍ധന എന്നിവയെല്ലാംകൊണ്ട് നിശ്ചിത വരുമാനക്കാരായ സാധാരണക്കാര്‍, കിട്ടുന്ന ശമ്പളംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുകയാണ്. അതേസമയം ഡോളര്‍നിരക്കിലെ വിനിമയവ്യത്യാസംകൊണ്ട് ദിര്‍ഹത്തിനു തുല്യമായി ലഭിക്കുന്ന ഇന്ത്യന്‍ രൂപ ദിനംപ്രതി കുറഞ്ഞുവരുന്നതുകൊണ്ട് നാട്ടിലേക്ക് കാശയയ്ക്കുന്നതിലും ഇന്ത്യക്കാരന്‍ കടുത്ത പ്രതിസന്ധിയിലാണ്.2000 ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ള ബാച്ചിലറും 5000 ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ള കുടുംബനാഥനും യു.എ.ഇ.യില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവുക എളുപ്പമല്ല. Posted by ജനശബ്ദം at 10:08 PM 2 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Wednesday, April 2, 2008 പ്രവാസി നിലവിളി നിലയ്ക്കുന്നില്ല പ്രവാസി നിലവിളി നിലയ്ക്കുന്നില്ല ഗള്‍ഫിലെ ആറു രാജ്യങ്ങളെ അടിസ്ഥാനമാക്കി രണ്ടുനിരീക്ഷണ കേന്ദ്രങ്ങള്‍ യോജിച്ച് ഈയിടെ നടത്തിയ സര്‍വേ വ്യക്തമാക്കിയത് ഗള്‍ഫില്‍ നിന്ന് 69 ശതമാനത്തോളം പ്രവാസികളും തിരിച്ചുപോവാനാണ് ആഗ്രഹിക്കുന്നതെന്നാണ്. അതില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നുള്ളവരാണെന്ന് അറിയുമ്പോള്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ അധികാരകേന്ദ്രങ്ങള്‍ ഞെട്ടേണ്ടതാണ്. പക്ഷേ, അതുണ്ടാവില്ല. രാഷ്ട്രീയ കേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം പ്രവാസികള്‍ക്ക് വോട്ടവകാശമില്ലെന്നതു തന്നെ. പ്രവാസികള്‍ നാട്ടിന്റെ സമ്പദ്ഘടന ബലപ്പെടുത്തുന്നതിന് നല്കിയ പ്രത്യക്ഷവും പരോക്ഷവുമായ സംഭാവനകളൊന്നും വിലമതിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി ചിദംബരം ഇക്കാലത്തിനിടയ്ക്ക് അവതരിപ്പിച്ച ബജറ്റുകളൊക്കെ വ്യക്തമാക്കുന്നു. പ്രവാസികളെക്കുറിച്ച് ഒരു പരാമര്‍ശം പോലും ഇല്ലാതെയാണ് ഇപ്രാവശ്യത്തെയും കേന്ദ്ര ബജറ്റ്. ആണ്ടുതോറും നേര്‍ച്ചപോലെ കുറച്ചുകാലമിങ്ങോട്ട് കേന്ദ്രം നടത്തിവരാറുള്ള 'പ്രവാസി ദിവസ്' സമ്മേളനത്തില്‍ ഇക്കൊല്ലവും പ്രധാനമന്ത്രി പ്രവാസികളെ നിര്‍ലോഭമായി അഭിനന്ദിക്കുകയും തിരഞ്ഞുപിടിച്ച ചില പ്രവാസി വന്‍കിടക്കാരെ ഷാളുപുതപ്പിച്ച് ആദരിക്കുകയും ചെയ്തു. വിദേശ ഇന്ത്യക്കാരുടെ ക്ഷേമ അവകാശ സംരക്ഷണങ്ങള്‍ക്കാണെന്ന പേരില്‍ കുറച്ചുകാലം മുമ്പ് ഏര്‍പ്പെടുത്തിയ പ്രവാസി വകുപ്പിന്റെ ചുമതലയില്‍ കേരളീയനും ഒട്ടൊക്കെ ജനകീയനുമായ വയലാര്‍ രവി അവരോധിക്കപ്പെട്ടപ്പോള്‍ കേരളീയ പ്രവാസികള്‍ക്കുണ്ടായ ആനന്ദത്തിന് അതിരില്ലായിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിതന്നെ പ്രവാസി മന്ത്രാലയത്തിന്റെ ചാര്‍ജെടുത്തപ്പോഴും തഥൈവ. പക്ഷേ, നിരാശയായിരുന്നു ഫലം. സദുദ്ദേശ്യപരമായിത്തന്നെയാകാം മന്ത്രി വയലാര്‍ രവി രൂപം നല്കിയ പ്രവാസികള്‍ക്കായുള്ള ചില നിയമ_ചട്ടങ്ങള്‍ കൊക്കിനു വെച്ചത് കുളക്കോഴിക്കാണ് കൊണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള മിനിമം വേതന വ്യവസ്ഥകളും ജോലിയെടുക്കാന്‍ ചെല്ലുന്ന ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെക്കുറിച്ചുള്ള നിബന്ധനകളും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തിരിക്കുന്നത്്. ഗള്‍ഫിലെ തൊഴില്‍ രംഗത്തെയും സാഹചര്യങ്ങളെയും ഗഹനമായി പഠിക്കുകയും അനിവാര്യ ചര്‍ച്ചകള്‍ ഇവിടെ പൊതു കൂട്ടായ്മകളിലൂടെ രാഷ്ട്രീയ പക്ഷപാതിത്വമേതുമില്ലാതെ നടത്തുകയും വേണമായിരുന്നു. കൂടാതെ, ഗള്‍ഫിലെ വിവിധ മേഖലകളില്‍ പരിചയ സമ്പന്നരായ സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, അഭിഭാഷകര്‍, തൊഴില്‍ദായകര്‍, തൊഴിലാളി പ്രവര്‍ത്തകര്‍, നയതന്ത്ര കാര്യാലയങ്ങള്‍ തുടങ്ങിയവരുമായി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ നിയമങ്ങളിലെ ഗൌരവതരമായ അപാകങ്ങള്‍ ഒഴിവാക്കാമായിരുന്നു. കേരളത്തില്‍ ആന്റണി_ഉമ്മന്‍ ചാണ്ടി സര്‍ക്കാറുകളുടെ കാലത്ത് അന്നത്തെ പ്രവാസി വകുപ്പും നോര്‍ക്ക സെക്രട്ടറിയും ഒട്ടും ഗൌരവമില്ലാതെയാണ് ഏതാനും വ്യക്തികളെയും ചില തത്പര സംഘടനാ പ്രവര്‍ത്തകരെയും കണ്ട് ചര്‍ച്ച നടത്തി തിരിച്ചുപോയത്. ഇതൊക്കെ ദ്യോതിപ്പിക്കുന്നത്, ഗള്‍ഫിലെ പ്രവാസികളുടെ പ്രശ്നങ്ങളുടെ ആഴം ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ_കേരളത്തിലെയെങ്കിലും_ഭരണ, രാഷ്ട്രീയ നേതൃത്വങ്ങള്‍ മിനക്കെട്ടില്ലെന്നു തന്നെയാണ്. ഉണ്ടായിരുന്നെങ്കില്‍ ഗള്‍ഫ് പ്രവാസികള്‍ മൂന്നര പതിറ്റാണ്ടുകളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഏതാനും അടിസ്ഥാന പ്രശ്നങ്ങള്‍ക്കെങ്കിലും പരിഹാരം കാണാന്‍ കഴിയുമായിരുന്നു. പ്രവാസികളുടെ യാത്രാപ്രശ്നം തന്നെയാണ് അന്നും ഇന്നും മുന്നില്‍. സകല സര്‍വീസ് ഉപഭോക്തൃ മേഖലകളിലും കുത്തകകള്‍ തകര്‍ന്നിട്ടും മത്സരങ്ങള്‍ മുഴുത്തിട്ടും ഗള്‍ഫ് മേഖലകളില്‍ ഇന്ത്യന്‍ വ്യോമയാന കമ്പനികളുടെ കുത്തക കൂടുതല്‍ ക്രൌര്യത്തോടെ നില കൊള്ളുകയാണ്. യാത്രാപ്രശ്നങ്ങളും നിരക്ക് പ്രശ്നവും ഉന്നയിക്കുമ്പോള്‍ വ്യോമ മന്ത്രാലയവും ഗവണ്മെന്റ് ഉന്നയിക്കുന്ന ബാലിശമായ വാദങ്ങളും മറ്റും കേട്ട് വാപൊളിച്ചു തിരിച്ചുവരാനുള്ള മനസ്സും ആര്‍ജവവും മാത്രമേ കേരളത്തില്‍ നിന്നുള്ള ഭരണപ്രതിപക്ഷ ജനപ്രതിനിധികള്‍ക്കുള്ളൂ. തീവണ്ടികള്‍ക്ക് വേണ്ടിയും ഡിവിഷനുകള്‍ക്ക് വേണ്ടിയും കേന്ദ്രത്തില്‍ കുത്തിയിരിപ്പും കൂട്ടഹരജിയും നടത്തിയിട്ടുള്ള ജനപ്രതിനിധികള്‍ക്കെന്തേ അര നേരത്തെ ആഹാരമെങ്കിലും മുടക്കി കേന്ദ്ര വ്യോമയാന വകുപ്പിന്റെ വാതുക്കല്‍ ഒരു സത്യാഗ്രഹം സംഘടിപ്പിക്കാനാകാത്തത്? നാട്ടിലെ വിദ്യാര്‍ഥികള്‍ക്കും പ്രവാസി വിദ്യാര്‍ഥികള്‍ക്കും നിശ്ചയിച്ചിട്ടുള്ള ഫീസുകളിലും കെട്ടിവെപ്പ് തുകകളിലും നിയമവിധേയത്വത്തോടെ തുടരുന്ന ഇരട്ടത്താപ്പിനെയും വിവേചനത്തെയും കുറിച്ച് വിദ്യാഭ്യാസ സേവകരോ, സര്‍ക്കാറോ, കമ്മീഷനോ ഒന്നും ഉരിയാടിക്കാണുന്നില്ല. നാട്ടിലെ വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നതിനേക്കാള്‍ ഇരട്ടിയിലേറെയാണ് ഇവരില്‍ നിന്ന് വാങ്ങുന്നത്. മറ്റേതു മേഖലയിലാണ് പ്രവാസികള്‍ ചൂഷണം ചെയ്യപ്പെടാതെയും അവഗണനയ്ക്കിടയാവാതെയും ഉള്ളത്. അതിനിടയില്‍ പ്രവാസി സംരക്ഷയ്ക്കെന്ന പേരില്‍ ഗവണ്മെന്റ്കൊണ്ടുവന്ന ചില വ്യവസ്ഥകള്‍ ഏറെ ദോഷമാണ് സൃഷ്ടിക്കുക. 24,000 കോടിരൂപയാണ് കഴിഞ്ഞവര്‍ഷം പ്രവാസികള്‍_ കൂടുതലായും ഗള്‍ഫിലുള്ളവര്‍ _നാട്ടിലേക്കയച്ചത്. കേരളത്തിന്റെ വാര്‍ഷിക ബജറ്റിനേക്കാള്‍ വലുതാണ് ഈ സംഖ്യ. പ്രധാനപ്പെട്ട മൂന്നു ഇനങ്ങളിലാണ് ഇന്ത്യാ ഗവണ്മെന്റ് പുതിയ ചട്ടങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളത്. വീട്ടുജോലിക്കായി വിദേശത്ത് പോകുന്ന സ്ത്രീകള്‍ക്ക് 1100 ദിര്‍ഹം (12,000 ത്തോളം രൂപ) മിനിമം വേതനം നല്കണം. താമസസൌകര്യം, വിമാനക്കൂലി, ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങളും കൂടാതെ തൊഴിലുടമ 9250 ദിര്‍ഹം (ഒരുലക്ഷം രൂപയോളം) ഇന്ത്യാ ഗവണ്മെന്റില്‍ നയതന്ത്രകാര്യാലയം മുഖേന കെട്ടിവെക്കണം. രണ്ടാമത്തേത് സാധാരണ അവിദഗ്ധ തൊഴിലാളികളെ സംബന്ധിച്ചത്. അവര്‍ക്ക് 1100 ദിര്‍ഹം തന്നെ വേണമോ 600 ദിര്‍ഹവും പാര്‍പ്പിടവും ഭക്ഷണവും ടിക്കറ്റും ചികിത്സയും വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലത്രെ. വീട്ടുജോലിക്കാരുടെ കാര്യം തീരുമാനമായി നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. പല ഗള്‍ഫ് ഗവണ്മെന്റുകളും രണ്ടുപ്രശ്നങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ രണ്ടാമത്തെ കാര്യം നടപ്പിലാക്കിത്തുടങ്ങിയിട്ടില്ല. മൂന്നാമത്തെ ചട്ടം എസ്.എസ്.എല്‍.സി. പാസാകാത്തവര്‍ വിദേശത്ത് ജോലിക്കുപോകുമ്പോള്‍ ഒന്നരലക്ഷത്തോളം കെട്ടിവെക്കണമെന്നതാണ്. തൊഴിലുടമയാണ് കെട്ടിവെക്കേണ്ടതെങ്കില്‍ അതു പ്രായോഗികമാവില്ല. തൊഴിലാളിയാണെങ്കില്‍ അയാള്‍ക്ക് അതിനുള്ള പണമുണ്ടാവില്ല.ഗള്‍ഫില്‍ ജോലിതേടുന്ന ഒരാള്‍ക്ക് ഇത്രയൊക്കെ വേതനവും ആനുകൂല്യങ്ങളും ഉണ്ടായാലും ഇന്നത്തെ ജീവിതച്ചെലവ് നേരിടാന്‍ മതിയാവില്ല. കുടുംബ പ്രാരാബ്ധങ്ങളുടെ കടുത്ത സമ്മര്‍ദവും റിക്രൂട്ടിങ് ഏജന്‍സികളുടെയും ഇടനിലക്കാരുടെയും പ്രലോഭനവും കാരണം ഗള്‍ഫിലേക്ക് പോയശേഷം, പിന്നീട് എന്തു സാഹചര്യത്തിലായിരുന്നാലും അവിടെ കരാറില്‍ പറഞ്ഞ തുകയിലും ആനുകൂല്യങ്ങളിലും കുറച്ച് പണിയെടുക്കാന്‍ സ്വയമേവ തയ്യാറാവുകയോ നിര്‍ബന്ധിതമാവുകയോ ചെയ്യുന്ന അനുഭവങ്ങളാണ് അധികവും. ഈ അവസ്ഥയില്‍ സ്വയം തൊഴിലെടുക്കാന്‍ തയ്യാറാവുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുന്ന തൊഴിലാളിയെയാണോ തൊഴിലുടമയെയാണോ, വന്‍ തുക പിടുങ്ങി തെറ്റിദ്ധരിപ്പിച്ച് റിക്രൂട്ട് നടത്തിയ ഏജന്‍സിയെയാണോ ആരെയാണ് ശിക്ഷിക്കേണ്ടത്. ഏതു സാഹചര്യത്തില്‍ തൊഴിലാളിക്ക് വ്യവസ്ഥ പ്രകാരം വേതനവും ആനുകൂല്യങ്ങളും ലഭിച്ചില്ലെങ്കിലും തൊഴിലുടമ ഉത്തരവാദിയാണെന്ന വ്യവസ്ഥ നീതിക്ക് നിരക്കുന്നതല്ല. തൊഴിലാളിക്കും തൊഴിലുടമയ്ക്കും റിക്രൂട്ടിങ് ഏജന്‍സിക്കും അവരുടേതായ ഉത്തരവാദിത്വങ്ങള്‍ കര്‍ശനമായി തിട്ടപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കണം നിയമം. തൊഴിലാളിയെ തിരിച്ചയയ്ക്കുന്ന പ്രശ്നമുണ്ടായാല്‍ അതിനുള്ള ചെലവെന്ന നിലയിലും മറ്റുമായി തൊഴിലുടമ 3000 ദിര്‍ഹം കെട്ടിവെക്കണമെന്ന നിയമം ഗള്‍ഫിലുണ്ട്. നല്ല തൊഴിലുടമകള്‍ ഈ നിബന്ധന പാലിക്കുന്നുണ്ട്. എന്നാല്‍ തത്ത്വദീക്ഷയില്ലാത്ത പല തൊഴിലുടമകളും വിസ വില്പന നടത്തുന്ന സ്പോണ്‍സര്‍മാരും വ്യാജ സ്ഥാപനങ്ങളും ആ തുക ബന്ധപ്പെട്ട തൊഴിലാളിയില്‍ നിന്ന് തന്നെ ഈടാക്കുകയാണ് പതിവ്. ഇക്കാര്യത്തില്‍ കുറ്റമറ്റൊരു പരിഹാരമാര്‍ഗമെന്ത്? സ്പോണ്‍സര്‍മാരെ നമുക്ക് ആവശ്യമുള്ള നിബന്ധനകള്‍ ചുമത്തി തളയ്ക്കാമെന്നത് സാധ്യമാവില്ല. കാരണം തൊഴില്‍ കമ്പോളത്തില്‍ ഏതു നിലയ്ക്കും ഇന്ത്യക്കാരോട് മല്ലടിച്ചു നില്‍ക്കാന്‍ കെല്പുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ _ അവിദഗ്ദ്ധ , വിദഗ്ദ്ധ തൊഴിലാളികള്‍_ ഗള്‍ഫില്‍ ഇപ്പോഴുണ്ട്. 150 ല്‍പരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വ്യാപരിക്കുന്ന ഭൂവിഭാഗമാണിതെന്നോര്‍ക്കണം. പോരാത്തതിന് ഒരു സ്ഥാപനത്തില്‍ ഒരേ രാജ്യത്തുനിന്നുള്ളവരെ മുഴുവനായോ കൂടുതലായോ വെക്കുന്നതിനെ ഗള്‍ഫിലെ ഗവണ്മെന്റുകള്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഇന്ത്യക്കാരാണ് ജോലിക്ക് കൂടുതല്‍ മിടുക്കന്മാരും സത്യസന്ധതയുള്ളവരുമെന്ന പഴയ ധാരണ അറബികള്‍ക്കിടയില്‍ മാറിത്തുടങ്ങി. ആദ്യം തളയ്ക്കേണ്ടത് കേരളത്തിലെ ഇടനിലക്കാരേയും റിക്രൂട്ടിങ് സ്ഥാപനങ്ങളെയുമാണ്. തൊഴില്‍ തേടുന്നവരെ ചൂഷണം ചെയ്യുന്നവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന വലുതും ചെറുതുമായ രാഷ്ട്രീയ നേതാക്കന്മാരെയും ഉദ്യോഗസ്ഥരെയും നിലയ്ക്കു നിര്‍ത്താന്‍ എത്ര രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുങ്ങും. മിനിമ വേതന വ്യവസ്ഥ പോലെയോ അതിലേറെയോ പ്രയാസമുണ്ടാക്കുന്നതാണ് ഗള്‍ഫില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരെ എടുക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍. തൊഴിലുടമ യു.എ.ഇ. ഗവണ്മെന്റും മറ്റും നിര്‍ബന്ധമാക്കിയ 3000 ദിര്‍ഹം (32000 ലേറെ രൂപ) ഇവിടെ കെട്ടിവെക്കണം. പുറമെ ഇന്ത്യാ ഗവണ്മെന്റില്‍ നയതന്ത്രാലയം വഴി 9000 ദിര്‍ഹം (98,000 ത്തോളം രൂപ) വേറെയും കെട്ടിവെക്കണം. ഇത് കഴിഞ്ഞമാസം മുതല്‍ ഏര്‍പ്പെടുത്തിയ നിയമമാണ്. ഈ നിബന്ധന മൂലം ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്നത് ഗള്‍ഫില്‍ ജോലിയെടുക്കുന്ന സാധാരണ ഇന്ത്യന്‍ കുടുംബങ്ങളാണ്. അതുപോലെ ഗള്‍ഫില്‍ വീട്ടുജോലിക്കുപോയി കുടുംബം പോറ്റണം എന്ന് ഉദ്ദേശശുദ്ധിയോടെ ആഗ്രഹിക്കുന്ന ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകളാണ്. ഫലത്തില്‍ ജോലിക്ക് പോവാന്‍ അവര്‍ക്കുള്ള അവസരം നഷ്ടപ്പെടുന്നു. ഇന്‍ഡൊനീഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശമ്പളവും കുറച്ച് മതി. ഇന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗം കുടുംബങ്ങളിലെയും ഭര്‍ത്താക്കന്‍മാരും ഭാര്യമാരും ജോലി ചെയ്താല്‍ തന്നെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നു. 40 ശതമാനമാണ് ഗള്‍ഫിലെ നാണയപ്പെരുപ്പം. വീട്ടുവാടകയിലും മിക്ക നിത്യോപയോഗ സാധനങ്ങളിലും 90 ശതമാനം വരെ വര്‍ധന. അതിനനുസരിച്ച് വരുമാനം കൂടുന്നില്ല. സാധാരണ അവിദഗ്ധ തൊഴിലാളിയുടെ സ്ഥിതിയും പരിതാപകരം തന്നെ. 1000 ദിര്‍ഹം ശമ്പളം കിട്ടുന്ന തൊഴിലാളി ആയിരം രൂപ വീട്ടിലേക്കയയ്ക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. ഇതാണ് 69 ശതമാനത്തെയും ഗള്‍ഫില്‍ നിന്ന് സ്ഥലം വിടാന്‍ മോഹിപ്പിക്കുന്നത്. നാട്ടില്‍ നിന്ന് യുവതികളെ വീട്ടുവേലയ്ക്കും സ്ത്രീകള്‍ക്ക് മാത്രമായുള്ള ജോലികള്‍ക്കും എന്ന വ്യാജേന റിക്രൂട്ട് ചെയ്തു കൊണ്ടുവന്ന് അനാശാസ്യ പ്രവര്‍ത്തനത്തിലേക്ക് തള്ളിവിടുന്നുവെന്നതാണ് ഏറ്റവും സങ്കീര്‍ണമായ മറ്റൊരു പ്രശ്നം. ഇതിന്റെ കരുത്തുറ്റ കണ്ണികള്‍ കേരളത്തിലാണ്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് അറിഞ്ഞിട്ട് തന്നെ ഇവിടെ എത്തുന്ന ഒരുപറ്റം സ്ത്രീകളും ഉണ്ടെന്നത് മറച്ചുവെച്ചിട്ട് കാര്യമില്ല. പിന്നീട് തമ്മില്‍ തെറ്റുമ്പോള്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളെ അഭയം പ്രാപിക്കുന്ന കെങ്കേമികളും കൂട്ടത്തിലുണ്ട്. മൂന്നര പതിറ്റാണ്ടായി നിലനില്‍ക്കുന്ന വ്യോമയാത്രാക്ലേശവും വിമാനക്കൂലി പ്രശ്നവും പരിഹരിക്കുക. അതിനെന്ന പേരില്‍ ഏര്‍പ്പെടുത്തിയ എയര്‍ഇന്ത്യാ എക്സ്പ്രസ് കൂടുതല്‍ സങ്കീര്‍ണതകളാണ് ഉണ്ടാക്കിയിട്ടുള്ളത്. കൂലിയിലാണെങ്കില്‍ നാമമാത്ര വ്യത്യാസം മാത്രം. സീസണ്‍ സമയത്ത് വന്‍വര്‍ധനയാണ് ഇന്ത്യാ എക്സ്പ്രസ്സിലും. വിദേശ ഇന്ത്യക്കാരുടെ മക്കള്‍ക്കുള്ള ഫീസും മറ്റു ഇളവുകളും നാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് തുല്യമാക്കുക. ഗള്‍ഫില്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുക. പ്രവാസിക്ഷേമത്തിനായുള്ള നിധി പ്രവാസിപങ്കാളിത്തത്തോടെ ശക്തിപ്പെടുത്തുക. ഇക്കാര്യത്തില്‍ കഴിഞ്ഞ കേരള ബജറ്റില്‍ മൂന്ന് കോടി രൂപ വകയിരുത്തിയത് നാമമാത്രമാണെങ്കിലും തുടക്കമെന്ന നിലയില്‍ പ്രവാസികള്‍ അതിനെ വിലമതിക്കുന്നുണ്ട്. പുനരധിവാസത്തിന്റെ ഭാഗമായി അതിനെ സഹായിക്കാന്‍ തക്കവണ്ണം കേരളത്തില്‍ ഉടനീളം പ്രവാസികളുടെ മുഖ്യനിക്ഷേപം കൊണ്ട് സഹകരണ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഉണ്ടാക്കുക. പ്രവാസികള്‍ക്ക് പ്രായോഗികമാംവിധത്തില്‍ വോട്ടവകാശം നല്‍കുക. ഇതുണ്ടായാല്‍ തന്നെ രാഷ്ട്രീയകക്ഷികള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മത്സരിച്ചിറങ്ങും. കടപ്പാട്‌. വേവിഞ്ച അബ്ദുള്ള. മാതൃഭൂമി . Posted by ജനശബ്ദം at 10:10 PM 5 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest Tuesday, April 1, 2008 നഞ്ചത്ത് പന്തം കുത്തിയ വാക്ക് നഞ്ചത്ത് പന്തം കുത്തിയ വാക്ക് K.G. ശങ്കരപ്പിള്ള മൂന്നാഴ്ച മുമ്പ് അമൃത ആശുപത്രിയില്‍ വെച്ചാണ് കടമ്മനെ (കടമ്മനിട്ടയെ ഇങ്ങനെയാണ് വിളിക്കാറുളളത്) കണ്ടത്. പ്രൊഫ. എം. ഗംഗാധരനും എന്റെ മകന്‍ ആദിത്യനും കൂടെയുണ്ടായിരുന്നു. കടമ്മനില്‍ അപ്പോള്‍ ആ പഴയ ചിരിയുടെ വെളിച്ചം നല്ല പോലെ ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ഭാര്യ ശാന്തചേച്ചിയും അനുജന്‍ ഗോപിയും മകള്‍ ഗീതയും മരുമകനും മറ്റുമുണ്ടായിരുന്നു. പെട്ടെന്ന് ഇങ്ങനെ സംഭവിക്കുമെന്ന് അന്ന് തോന്നിയില്ല. എങ്കിലും പേടി തോന്നാതെയുമിരുന്നില്ല. നാല്‍പ്പതാണ്ടു മുമ്പ് കേരളകവിത മാസികയുടെ ചര്‍ച്ചായോഗത്തിലാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. ആ സൌഹൃദം പിന്നെ അവസാനിച്ചില്ല. കൊല്ലത്തും തിരുവനന്തപുരത്തും പട്ടാമ്പിയിലും തൃശൂരിലും തലശ്ശേരിയിലും കാസര്‍ക്കോട്ടും ന്യൂഡല്‍ഹിയിലും പാലക്കാടുമൊക്കെ ഒരുപാടു കാവ്യനേരങ്ങളില്‍ കടമ്മനോടുത്തുണ്ടാവാന്‍ എനിക്കു കഴിഞ്ഞു. ഞാന്‍ താമസിച്ചിരുന്നിടങ്ങളിലൊക്കെ കടമ്മന്‍ വന്നിട്ടുണ്ട്, താമസിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പ്ളാമൂട്ടില്‍ കടമ്മന്‍ സകുടുംബം താമസിച്ചിരുന്ന കാലത്ത് ഒരു സന്ധ്യയ്ക്ക് ഞാന്‍ അവിടെ ചെന്നു. അപ്പോള്‍ അദ്ദേഹം എഴുത്തച്ഛന്റെ രാമായണം വായിക്കുകയായിരുന്നു . എഴുത്തച്ഛനോടുളള ആദരവ് കടമ്മനില്‍ കൂടിക്കൂടി വന്നേയുളളൂ, എക്കാലത്തും. ചുവരിലിരുന്ന് ഗോയ (സ്പാനിഷ് പെയിന്റര്‍)യുടെ ഒരു ചിത്രം ഞങ്ങളെത്തന്നെ നോക്കുന്നുണ്ടായിരുന്നു. കടമ്മന്‍ 'കാട്ടാളന്‍' ചൊല്ലി. ആ പ്രകടരൌദ്രത്തിന്റെ ആഴത്തിന് സൂക്ഷ്മശ്രുതിയായി ഒരു തേങ്ങല്‍ കവിതയിലൂടെ പടരുന്നുണ്ടാവാം. ആദികവിയുടേതിനോളം പ്രാക്തനതയുളള ഒരു സ്വരസംസ്കാരമായി ഭാവവിഹ്വലതയുടെ നിരവധി സന്ധികള്‍ ആ തേങ്ങലില്‍ പിന്നെയും പിന്നെയും നമുക്ക് കേള്‍ക്കാം. കടമ്മന്റെ ലോകാനുഭവത്തിന്റെ സാരം ആ തേങ്ങലിലാണെന്ന് തോന്നി. നാടിനോടും നേരത്തോടും ഗാഢമൈത്രിയുളള ഒരു തേങ്ങല്‍. ഗര്‍ജനത്തോട്, സ്നേഹഭാഷണ ത്തോട്, നാടന്‍ മൊഴിവഴക്കങ്ങളോട് പടയണിപ്പാട്ടിന്റെ ഈണങ്ങളോട് തപ്പുതാളങ്ങളോട് ഓര്‍മ്മയും സ്വപ്നവും ദര്‍ശനവുമിണങ്ങുന്ന സുതാര്യഗദ്യത്തോട് ആ തേങ്ങല്‍ അനായാസമായ ജൈവലയം നേടുന്നുണ്ടായിരുന്നു. പിന്നെപ്പിന്നെ വന്ന് കടമ്മന്റെ ഓരോ കവിതയിലും ഞാനത് അനുഭവിച്ചു. ശോകത്തിന്റെ ആ സൂക്ഷ്മരാശിയില്‍ നിന്നാണ് ഈ പുതിയ 'കാട്ടാളകവി' യുടേയും കവിതയുടേയും പിറവി. പ്രചണ്ഡമായി അരങ്ങുകളില്‍ അത് ഉണര്‍ന്നാടി. വിമോചനോന്മുഖമായ സാമൂഹികതയുടെ ആന്തരോര്‍ജ്ജമായി ഉള്‍ക്കൊണ്ട് ചരിത്രം കടമ്മനിലെഴുതിയത് ആ തേങ്ങലാണ്. ജനകീയ ഇച്ഛയുടെ അപൂര്‍വകാന്തിയുളള കവിതകളാക്കി കടമ്മന്‍ അത് ചരിത്രത്തിലെഴുതി. യൂറോ കേന്ദ്രിത ആധുനികതയില്‍ നിന്ന് വന്ന അന്യതാബോധവും അസംബന്ധദര്‍ശനവുമായി നമ്മുടെ വാക്കുകളില്‍ വന്നിറങ്ങിയ ഇരുള്‍ത്തിരകളോട് ഇണങ്ങാന്‍ കടമ്മന് കഴിയുമായിരുന്നില്ല. സാമുവല്‍ ബക്കറ്റിന്റെ ഗോദോയെ കാത്ത് മലയാളത്തിലാക്കിയത് കടമ്മനാണ്. അസംബന്ധതയുടെ ആ ഇതിഹാസവുമായുളള ഗാഢബന്ധം കടമ്മനെ പ്രേരിപ്പിച്ചത് അന്യതയ്ക്കും അസംബന്ധതയ്ക്കും അപ്പുറത്ത് മനുഷ്യന് ചരിത്രത്തില്‍ സാദ്ധ്യമാവുന്ന ഇടപെടലിന്റേയും പരിവര്‍ത്തിപ്പിക്കലിന്റേയും അര്‍ത്ഥങ്ങള്‍ തേടാനായിരുന്നു. ഇടപെടലിലും പരിവര്‍ത്തിപ്പിക്കലിലുമായിരുന്നു കടമ്മന് താത്പര്യവും, വിശ്വാസവും. ആധുനികതയുടെ രാഷ്ട്രീയവത്കരണത്തിലും ഇത്തരം സഹജാഭിമുഖ്യങ്ങള്‍ക്ക് നിര്‍ണായക പങ്ക് ഉണ്ടായിരുന്നു. ആധുനികതയെ കടമ്മന്‍ ജനകീയ അനുഭവമാക്കി മാറ്റി. കാതുളള ഏതു മലയാളിക്കും പരിചിതമായ കാവ്യസ്വരമായി കടമ്മനിട്ട കവിത വളര്‍ന്നു. ആധുനികതയിലെ അമ്പരപ്പിക്കുന്ന പരിധിലംഘനമായിരുന്നു ആ വളര്‍ച്ച. ഏറ്റവും പുതിയ നിമിഷത്തിലെ സാമൂഹ്യ ഉത്കണ്ഠകള്‍ ജനങ്ങളിലേക്ക് സംക്രമിപ്പിക്കാന്‍ കടമ്മന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. കാവുകളില്‍ നിന്നോ പടയണിക്കോലങ്ങളില്‍ നിന്നോ പത്രത്താളില്‍ നിന്നോ കടമ്മന്റെ കവിതയിലേക്ക് വന്നു ചേരാന്‍ വാക്കുകള്‍ക്ക് നിരോധനമൊന്നും ഉണ്ടായിരുന്നില്ല. സ്വത്വത്തിലേക്ക് സമകാലിക കേരളീയ യാഥാര്‍ത്ഥ്യത്തിലേക്ക് , മലയാളിത്തത്തിലേക്ക്, കൂടുതല്‍ കൂടുതല്‍ അന്വയിക്കപ്പെട്ടു, കടമ്മന്റെ കവിത. വരമൊഴി എന്നതിനേക്കാള്‍ വാമൊഴിയായി അത് അടിയന്തരാവസ്ഥയുടെ നീചനാളുകളില്‍ പ്രത്യാശയ്ക്കും പ്രതിഷേധത്തിനും വെളിച്ചത്തിന്റെ വഴി നല്‍കി. സ്നേഹത്തിന്റെ വലിയ ഒരു ഒഴുക്കായിരുന്നു കടമ്മനിട്ട കവിത. സമ്പൂര്‍ണ നിമഗ്നതയുടെ കവിത. കവിതയില്‍ ഇത്രത്തോളം ആണ്ടുനില്‍ക്കുന്ന ഒരു കവിസ്വത്വം ഞാന്‍ മറ്റധികം കണ്ടിട്ടില്ല. അതെനിക്ക് പലപ്പോഴും ഉത്തേജിപ്പിക്കുന്ന വിസ്മയാനുഭവമായിരുന്നു. കൂടെ താമസിച്ചിരുന്ന കാലത്ത് പല സന്ദര്‍ഭങ്ങളിലും കടമ്മന്‍ കവിതയെഴുതുന്നത് ഞാന്‍ കണ്ടിട്ടുണ്ട്- രാത്രി വിളക്കണച്ച് താളത്തില്‍ ചൊല്ലിച്ചൊല്ലി മുറിയില്‍ നടന്ന് ഒരു കാവ്യഖണ്ഡം ഉളളില്‍ പൂര്‍ത്തിയാകുന്നത് , ശാന്തമായി കടലാസിലേക്ക് വടിവുറ്റ കൈയക്ഷരത്തിലേക്ക് അത് പകര്‍ന്നു വയ്ക്കുന്നത്. രാവിലെ ഉണര്‍ന്ന് എണീറ്റുവന്നാല്‍ ആദ്യം അത് ചൊല്ലിക്കേള്‍പ്പിക്കും, അധികവും കണ്ണടച്ചിരുന്ന്. തൃശൂരിലെ ഒരു രാത്രിയില്‍ പടിഞ്ഞാറെ ചിറയില്‍ പാതിരാത്രിയ്ക്ക് കേട്ട പാവങ്ങള്‍ തുണിയലക്കുന്ന ശബ്ദത്തില്‍ നിന്നാണ് പുലരുമ്പോഴേക്ക് 'അലക്ക്' എന്ന കവിത കടമ്മനില്‍ പൂര്‍ത്തിയായത്. ശാന്തയുടെ പല ഖണ്ഡങ്ങളും ഇങ്ങനെ രാത്രിയിലൂടെ പുലര്‍വെട്ടത്തിലേക്ക് വന്നെത്തുന്നതിന് ഞാന്‍ സാക്ഷിയായിരുന്നിട്ടുണ്ട്. വളരെക്കാലമെടുത്ത് ശ്രമിച്ച് കര്‍മ്മക്ഷമതയോടും കാര്യക്ഷമതയോടും ആവുന്നത്ര ആഴത്തിലും വ്യാപ്തിയിലും ഒരു കവിതയെ പിന്തുടര്‍ന്ന് കൊണ്ടു നടന്ന് ഒതുക്കി വളര്‍ത്തി മാത്രം ലോകത്തേയ്ക്ക് വിടുകയായിരുന്നു കടമ്മന്റെ പതിവ്. ശാന്ത ഇതിന്റെ നല്ല ഉദാഹരണമാണ്. എഴുതി തീര്‍ന്നതുമായി പ്രസ്സിലേക്ക് ഓടുന്ന കവിയായിരുന്നില്ല കടമ്മന്‍. എഴുതിക്കഴിഞ്ഞ് കൂട്ടുകാരുടെ ചെറു സദസ്സുകളിലേക്ക് ചൊല്ലിനടന്ന് അതീവ സ്വകാര്യമായ ഒരു സ്വയംബോദ്ധ്യം വന്നതിനുശേഷം മാത്രം കവിത പ്രസിദ്ധീകരണത്തിന് കൊടുക്കുന്നതാണ് കടമ്മന്റെ രീതിയായി ഞാന്‍ കണ്ടിട്ടുളളത്. അടിവാരത്തില്‍ നിന്ന് രാത്രിയില്‍ കൊടുമുടിയിലേക്ക് കയറിപ്പോകുന്ന നാളങ്ങളുടെ കാഴ്ചയാവാറുണ്ട് പലപ്പോഴും കടമ്മനിട്ട കവിതയുടെ അനുഭവം. ചരിത്രത്തിന്റെ കൊടുമുടിയിലേക്ക് വെളിച്ചത്തിന്റെ കാലൊച്ചയില്ലാത്ത ആരോഹണം. മനുഷ്യചരിതത്തിലെ ഏതൊക്കെയോ കാലങ്ങളില്‍ കാട്ടാളരുടേയോ പോരാളികളുടേയോ പ്രണയികളുടേയോ കണ്ണുകളില്‍ നിന്ന് ഉദിച്ചവയാണെന്ന് തോന്നും ആര്‍ക്കും കെടുത്താനാവാത്ത ജീവിതേച്ഛയുടെ ആ പന്തങ്ങള്‍. അവ നെഞ്ചത്തുകുത്തിയാണ് കടമ്മന്റെ ഓരോ വാക്കും നില്‍ക്കുന്നത്. കൊട്ടിപ്പാടിയ രാത്രികള്‍ നെടുമുടി വേണു തിരുവരങ്ങ് നാടകസംഘത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് കടമ്മനിട്ടയുമായി കൂടുതല്‍ അടുത്തത്. കവിയരങ്ങ് സമ്പ്രദായം അയ്യപ്പപ്പണിക്കരുടെയും മറ്റും നേതൃത്വത്തില്‍ തുടങ്ങിയ കാലം. കവിതകള്‍ ഉറക്കെ ചൊല്ലാനുള്ളതാണ് എന്ന് പൂര്‍ണ്ണമായി സ്ഥാപിച്ച കവിയായിരുന്നു കടമ്മനിട്ട. ശബ്ദഗാംഭീര്യവും പടയണിത്താളവും പടയണിപ്പാട്ടിന്റെ ശക്തിയും കരുത്തും ആ കവിതകളുടെ സൌന്ദര്യമായി. അദ്ദേഹത്തോടൊപ്പം പലപ്പോഴും താളം പിടിക്കുകയും ഉറക്കെ പാടുകയും ചെയ്തിട്ടുണ്ട്. തിരുവരങ്ങിന്റെ നാടകവും കവിയരങ്ങുമായി ഞങ്ങള്‍ ഒരുപാട് യാത്ര ചെയ്തു. പല രാത്രികളിലും ഉറക്കമിളച്ച് പാട്ടും നൃത്തവും കവിതകളുമൊക്കെയായി ഞങ്ങള്‍ കൂടി. തിരുവനന്തപുരം നികുഞ്ജം കാലഘട്ടം എടുത്തുപറയണം. സംവിധായകന്‍ ഭരതന്‍ സിമന്റില്‍ ഒരു കാളീരൂപം ഉണ്ടാക്കി. അതിനുമുന്നില്‍ പന്തം കൊളുത്തിവച്ച് കടമ്മനിട്ട കവിത അവതരിപ്പിക്കുമായിരുന്നു, എത്രയോ രാത്രികളില്‍. മറ്റാര്‍ക്കും വേണ്ടിയല്ല, സുഹൃത്തുക്കള്‍ക്കു വേണ്ടി. പിന്നീട് അദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്തേക്കു വന്നു. ഞങ്ങള്‍ തമ്മില്‍ കാണുന്നത് കുറഞ്ഞു. എങ്കിലും ഇടയ്ക്കൊക്കെ ഫോണില്‍ വിളിക്കും. നാട്ടിന്‍പുറത്തിന്റെ നൈര്‍മ്മല്യം നൂറുശതമാനം ഉള്ളില്‍ സൂക്ഷിച്ച മനുഷ്യനായിരുന്നു കടമ്മനിട്ട. പുറമേക്ക് പരുക്കനായി തോന്നാം. ഉള്ളില്‍ നിറച്ചും സ്നേഹമായിരുന്നു. ആശയപരമായും ശില്പപരമായും വലിയ മാറ്റം കവിതകളില്‍ കൊണ്ടുവരുന്നത് അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, കെ.ജി. ശങ്കരപ്പിള്ള, കാവാലം മുതലായവരൊക്കെയായിരുന്നു. അതിനു സാക്ഷിയാകാനും പലപ്പോഴും അതിന്റെ പ്രയോക്താവാകാനുമുള്ള അവസരം ഉണ്ടായി. ചങ്ങമ്പുഴയ്ക്കു ശേഷം വന്ന കവികളില്‍ പലരും ചങ്ങമ്പുഴയുടെ അനുകര്‍ത്താക്കളായാണ് രംഗത്തുവന്നത്. ആ കാലത്താണ് ഒറ്റപ്പെട്ട ശബ്ദമായി ഇങ്ങനെയൊരു പുതിയ കവി വരുന്നത്. പകരം വയ്ക്കാന്‍ മറ്റൊന്നില്ലാതാവുമ്പോഴാണല്ലോ അതിന് നഷ്ടം എന്നു പറയുന്നത്. ആ അര്‍ത്ഥത്തില്‍ 101 ശതമാനം നഷ്ടമാണ് കടമ്മനിട്ടയുടെ വേര്‍പാട്, എന്നെ സംബന്ധിച്ചിടത്തോളം. ആ യുഗം തീര്‍ന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് അടിയന്തരാവസ്ഥക്കാലത്താണ് കടമ്മനിട്ട രാമകൃഷ്ണനെ പരിചയപ്പെടുന്നത്. അന്ന് എനിക്ക് കൌമാരപ്രായം കഴിഞ്ഞിരുന്നില്ല. നിരവധി കവിത എഴുതിയിരുന്നെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ എന്റെ കവിത പ്രസിദ്ധീകരിച്ചിരുന്നില്ല. വേദികളില്‍ കവിതചൊല്ലുകയായിരുന്നു എന്റെ മാര്‍ഗം. അങ്ങനെ വിവിധ വേദികളില്‍,കവിയരങ്ങുകളില്‍ വച്ച് കടമ്മനിട്ടയുമായുള്ള പരിചയം ദൃഢമായി. പിന്നീട് ആ വ്യക്തിബന്ധം വളര്‍ന്ന് ഉറച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വേദികളില്‍ ഞങ്ങള്‍ ഒരുമിച്ച് കവിതകള്‍ ചൊല്ലി. കലാലയങ്ങളിലെന്നല്ല അങ്ങാടികളിലും തെരുവോരങ്ങളിലും കുഗ്രാമങ്ങളിലും ഉത്സവപ്പറമ്പുകളിലും കവിത ചൊല്ലിയിട്ടുണ്ട്. വളരെക്കാലം കടമ്മനിട്ടയോടൊപ്പം കവിത ചൊല്ലാനിടയാകുകയും കേള്‍ക്കുകയും ചെയ്തതോടെ കടമ്മനിട്ട കവിതകളോട് ഗ്രാമ-നഗരങ്ങളിലെ ജനങ്ങള്‍ക്കുള്ള സമീപനം എനിക്കടുത്തറിയാന്‍ കഴിഞ്ഞു. സര്‍വ്വകലാശാലാ ബുദ്ധിജീവികളുടെ ചര്‍ച്ചാവിഷയം മാത്രമായിരുന്ന ആധുനിക കവിതയെ സാധാരണ ജനങ്ങളുടെ ഉജ്ജ്വലമായ സാംസ്കാരിക അനുഭവമാക്കിയ വ്യക്തിയാണ് കടമ്മനിട്ട. വ്യക്തിവാദത്തിലും അസ്ഥിത്വവാദം പോലുള്ള ദര്‍ശനഭ്രമങ്ങളിലും കുടിങ്ങിക്കിടന്നിരുന്ന ആധുനിക കവിതയ്ക്ക് സാമൂഹികവും വിപ്ളവകരവുമായ ഉള്ളടക്കം നല്‍കിയത് കടമ്മനിട്ടയാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് ആധുനിക മലയാള കവിതയുടെ ശക്തി-സൌന്ദര്യങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചത്. മറ്റ് ആധുനിക കവികള്‍ മലയാള കാവ്യ പാരമ്പര്യത്തെ തിരസ്കരിക്കുകയും പാശ്ചാത്യ കാവ്യ സംസ്കാരത്തെ സ്വീകരിക്കുകയും ചെയ്തപ്പോള്‍ കടമ്മനിട്ട മലയാളകാവ്യ സംസ്കാരത്തില്‍ ഉറച്ചുനിന്ന് പുതിയൊരു പാരമ്പര്യം സൃഷ്ടിച്ചു. മലയാളിയുടെ കാവ്യ സംസ്കാരത്തില്‍ നിന്നുതന്നെ സ്വാഭാവികമായി ഉരിത്തിരിഞ്ഞ ഒരു ആധുനികതയായിരുന്നു കടമ്മനിട്ടയുടെ കവിത. അതൊരിക്കലും ഇറക്കുമതി ചരക്കായി കാവ്യാസ്വാദകര്‍ക്ക് അനുഭവപ്പെട്ടില്ല. പാശ്ചാത്യ ദര്‍ശനങ്ങളില്‍ നിന്നല്ല കേരളീയ സമൂഹത്തില്‍ നിന്നും ജീവിതത്തില്‍ നിന്നുമാണ് കടമ്മനിട്ടയുടെ കവിത ഊര്‍ജം സംഭരിച്ചത്. രാഷ്ട്രീയമായതെല്ലാം വ്യക്തിപരവും, വ്യക്തിപരമായതെല്ലാം രാഷ്ട്രീയവുമായി കാണുന്ന ആരോഗ്യകരമായ സാമൂഹിക പ്രതിബദ്ധതയുള്ള തനി കേരളീയമായ ഒരു ജീവിതദര്‍ശനം കടമ്മനിട്ട രാമകൃഷ്ണന്‍ തന്റെ കാവ്യ പ്രപഞ്ചത്തില്‍ സാക്ഷാത്കരിച്ചു. വ്യക്തിപരമായി ഒരു ജ്യേഷ്ഠ സഹോദരന്റെയും സ്നേഹസമ്പന്നനായ കാരണവരുടെയും സ്ഥാനമായിരുന്നു കടമ്മനിട്ടയ്ക്ക് എന്റെ ജീവിതത്തില്‍. അദ്ദേഹത്തിന്റെ തിരോധാനം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു കാലഘട്ടത്തിന്റെ തിരോധാനം കൂടിയാണ്. കാതോര്‍ക്കുക, എവിടെയോ പടയണിയുടെ തപ്പുകള്‍പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവി പ്രസിദ്ധനാകുന്നതിന് മുമ്പ് ഒരിക്കല്‍ എന്നെ വിളിച്ചു. ടാ...... വാ......നോക്കുമ്പോള്‍ കണ്ടു ഒരു കാപ്പിരിത്തലയന്‍. ചുരുണ്ടിരുന്ന മുടികള്‍ തോളിലേക്ക് വീണു കിടക്കുന്നു. ശരീരത്തിന്റെ നിറം കറുപ്പാണ്. എന്നെക്കാള്‍ 10 വയസിന്റെ മൂപ്പുകൂടും. കയറി ച്ചെന്നപ്പോള്‍ കുട്ടിയമ്മ കാപ്പിയും ചൂടു ദോശയും തന്നു. കവിത കേള്‍ക്കണോ? കടമ്മനിട്ട ചോദിച്ചു. തറവാട്ടിലെ ഇടുങ്ങിയ ഒരു മുറിയില്‍ നിലത്തിരുന്ന് കവി " ഒരു പാട്ട്" ചൊല്ലിക്കേള്‍പ്പിച്ചു. പിന്നീട് കവി നാടിനപ്പുറത്തേക്ക് വളര്‍ന്നു. കാറുമായി വന്ന് ഒരിക്കല്‍ വിളിച്ചു. ടാ..... വാ. കേറ് കവിയരങ്ങാ, തപ്പുകൂടി എടുത്തോ. നീയും രണ്ട് പടേനി പാട്ടുപാടണം. ഞാന്‍ കവിത ചൊല്ലുമ്പോള്‍ നീ നീട്ടിക്കൊട്ടണം. മദ്യപാനം നിറുത്തി കടമ്മനിട്ട ബൈപാസ് ഓപ്പറേഷന് വിധേയനായി. അപ്പോഴും എന്നെ വിളിച്ചു ടാ..... വാ, പക്ഷേ, ഞാനത് കേട്ടോ ഇല്ലയോ എന്നറിഞ്ഞു കൂടാ.... ജീവിതത്തിന്റെ വിരാമ സന്ധ്യകളില്‍ കടമ്മനിട്ട എങ്ങനെയായിരുന്നു. ഞാന്‍ കാണാന്‍ പോയില്ല. അതിന് ധൈര്യം എനിക്കുണ്ടായില്ല. കേട്ടറിവുവച്ച് മലയാളത്തിന്റെ ഈ മഹാകവി ശയ്യയില്‍ ചരിഞ്ഞ് കിടക്കുകയായിരുന്നു. അപ്പോഴും കടിഞ്ഞൂല്‍ പൊട്ടനായ കവി എന്നെ ടാ...... എന്നു വിളിച്ചിട്ടുണ്ടാകണം. പക്ഷേ, ഞാനത് കേള്‍ക്കുന്നില്ല. കവിക്ക് പ്രിയങ്കരമായ കടമ്മനിട്ട പടയണിയുടെ തപ്പുകള്‍ മുഴങ്ങുന്നു. പാടുന്നവര്‍ ആരാണ്....... അറിഞ്ഞുകൂടാ.... നനയുന്ന കണ്ണുകള്‍ മന്ത്രിക്കുന്നത്പഴവിള രമേശന്‍ രാഷ്ട്രീയക്കാരനാകുന്നതിനു മുന്‍പ് എല്ലാവരുടെയും കവിയും സുഹൃത്തും മാത്രമായിക്കഴിഞ്ഞിരുന്ന കടമ്മനിട്ട തിരുവനന്തപുരത്തുണ്ടായിരുന്ന അവസരത്തില്‍ ഏറിയ പങ്കും എന്റെ വീട്ടില്‍ എന്നോടൊത്തുകഴിഞ്ഞിരുന്നുവെന്ന് പറയുന്നത് ഒരു അവകാശവാദമൊന്നുമല്ല. രണ്ട് സഹോദരങ്ങള്‍ തമ്മിലുള്ള പൂര്‍വജന്മ സുകൃതംപോലെയായിരുന്നു ആ ബന്ധം. 1968-ല്‍ കടമ്മനിട്ട തിരുവനന്തപുരത്ത് വരുന്നതിനുമുന്‍പുതന്നെ എം. ഗോവിന്ദനില്‍നിന്ന് കത്തുകള്‍ വഴി ഇങ്ങനെയൊരു സുഹൃത്തിന്റെ തിരുവനന്തപുരത്തെ വരവിനെക്കുറിച്ച് അറിഞ്ഞിരുന്നു. കടമ്മനിട്ട തിരുവനന്തപുരത്തുവന്നിട്ട് ഞങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടില്ല. അന്വേഷണത്തില്‍ വന്ന കടമ്മനിട്ടയുടെ ഞാന്‍, താറും, കുറ്റിച്ചൂലും തുടങ്ങിയ കവിതകള്‍ അതിലെ ചില പ്രത്യേക പ്രയോഗങ്ങള്‍ മറ്റുചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ചതനുസരിച്ച് ഞാന്‍ വായിച്ചിരുന്നു. ഇതൊന്നും ഞങ്ങള്‍തമ്മില്‍ ബന്ധപ്പെടാനുള്ള ഘടകങ്ങളായിരുന്നില്ല. ഇതിനിടയ്ക്കുവച്ചുതന്നെ ഗ്രന്ഥശാലാസംഘത്തിലും മാറ്റുരച്ച് കടമ്മനിട്ട കവിത ചൊല്ലുന്നതും കേട്ടു. കടമ്മനിട്ടയുടെ കവിതയിലെ മതപരമായ ചില അനുഷ്ഠാനാംശങ്ങളായിരിക്കണം അദ്ദേഹത്തിന്റെ കവിതയില്‍ നിന്നും ആ ചൊല്ലലിന് പല പ്രത്യേകതയുണ്ടായിരുന്നിട്ടും ആ ഘട്ടങ്ങളില്‍ എന്നെ അകറ്റിനിറുത്തിയത്. 1968 ആദ്യമാസത്തിലോ മറ്റോ ആണ് കടമ്മനിട്ടയുടെ കാട്ടാളന്‍ എന്ന കവിത കൌമുദിയില്‍ വന്നത്. സി. എന്‍. ശ്രീകണ്ഠന്‍ നായര്‍ ഏല്പിച്ച കവിത വൈകുന്നേരങ്ങളില്‍ കൌമുദിയില്‍പ്പോയി മാറ്ററുകള്‍ നല്‍കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്ന ഞാന്‍ കൌമുദിക്ക് കൊടുക്കുകയായിരുന്നു. കാട്ടാളന്‍ ചൊല്ലിച്ചൊല്ലി കേരളത്തിന്റെ ഒരു പുതിയ കാവ്യാനുഭവമാക്കി കടമ്മന്‍ മാറ്റിയത് പിന്നീട് എത്രയോ കഴിഞ്ഞാണ്. ഒന്നിച്ചുള്ള ജീവിതവും യാത്രകളുംകൊണ്ട് ഞങ്ങള്‍ തമ്മിലുള്ള ജീവിതത്തിന്റെ കൊടുക്കല്‍ വാങ്ങലുകള്‍ ഞങ്ങള്‍ക്കുതന്നെ തിട്ടപ്പെടുത്താനാകാത്തതാണ്. ഈ യാത്രകളിലും ജീവിതത്തിലും എടുത്തുപറയേണ്ട കഥാപാത്രങ്ങള്‍ എത്രയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, പാരീസ് വിശ്വനാഥന്‍, രാഷ്ട്രീയത്തിലും സാഹിത്യത്തിലുമുള്ള നൂറുനൂറുപേര്‍. കടമ്മനിട്ട കവിത ശബ്ദതാളങ്ങളുടെ ആരോഹണാവരോഹരണങ്ങളില്‍ കേരളത്തെ മൊത്തത്തില്‍ അമ്മാനമാടിച്ചെന്നുതന്നെ പറയാം. 1976 ല്‍ പാരീസ് വിശ്വനാഥന്റെ നേതൃത്വത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും കടമ്മനുമൊന്നിച്ച് ഒരു പെട്രോള്‍ ജീപ്പില്‍ 'സാന്‍ഡ്' എന്ന ഫിലിം എടുക്കാന്‍ വേണ്ടികൂടി ഇന്ത്യമുഴുവന്‍ നാലഞ്ചുമാസം നീണ്ടുനിന്ന ഒരു യാത്ര നടത്തിയപ്പോഴാണ് കടമ്മനിട്ട എന്ന മനുഷ്യനെ എനിക്ക് പൂര്‍ണമായി മനസ്സിലായത്. ഇന്ത്യയിലുള്ള അമ്പലങ്ങളുടെ സാത്വിക സംസ്കൃതി കടമ്മനിട്ട എന്ന കാട്ടാളനില്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നത് അദ്ഭുതപൂര്‍വം നോക്കിനില്‍ക്കാനുള്ള നൂറുനൂറു അവസരങ്ങളാണ് ഈ യാത്രയില്‍ എനിക്ക് ഉണ്ടായത്. ആ കവിതയെ ഞാന്‍ പലപ്പോഴും നിഷ്കരുണം സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വേദനിച്ചുപോകുന്നു. എതിര്‍ത്ത് ഒരക്ഷരം പറയാതെ ശിശുസഹജമായ ഭാവശുദ്ധിയില്‍ അലിഞ്ഞുചേര്‍ന്നുള്ള ഒരു മന്ദഹാസംമാത്രമേ ആ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ എന്നോര്‍ക്കുമ്പോള്‍. ജാതകം എന്ന കവിതയാണ് ഏറ്റവും ഒടുവിലെഴുതിയത് എന്നുതോന്നുന്നു. എന്റെ വീട്ടില്‍വച്ച് കുടുംബജോത്സ്യം എന്ന പുസ്തകം വായിച്ചു രണ്ടുമൂന്നു ദിവസം കഴിച്ചത് ഞാനോര്‍ക്കുന്നു. സ്വതേ വളരെ ദിവസങ്ങളെടുത്തുമാത്രം കവിത എഴുതി തീര്‍ക്കാറുള്ള കടമ്മനിട്ട ഈ കവിത മൂന്നുനാലുദിവസം കൊണ്ട് എഴുതിത്തീര്‍ത്തു. ചില ഭാഗങ്ങള്‍ വൈകുന്നേരങ്ങളിലും മറ്റും നടക്കാനിറങ്ങുമ്പോള്‍ മനസ്സിലോര്‍ത്തുവച്ച് തിരിച്ചുവരുമ്പോള്‍ എഴുതുമായിരുന്നു. ഓര്‍മ്മശക്തിയുടെ ഒരു മഹാമേരു എന്ന വിശ്വസിക്കാവുന്ന കടമ്മനിട്ട എന്നും ഒരുപറ്റം കവിതകളെ മനസ്സില്‍ കൊണ്ടുനടക്കുക പതിവായിരുന്നു. ഈ കൂട്ടത്തില്‍ താന്‍ പണ്ടെഴുതിയ കവിതകളും എഴുതാന്‍ പോകുന്ന കവിതകളും എഴുത്തച്ഛന്‍ കവിതകളും ശങ്കരാചാര്യരുടെയും വില്വമംഗലം സ്വാമിയുടെയും മറ്റും കവിതകളുമുണ്ടാകും. ആശയങ്ങള്‍ പടര്‍ന്നുകയറുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. അദ്ദേഹത്തിന്റെ അച്ഛന്റെ ശി ഷ്യനായിരുന്ന കടമ്മനിട്ട വാസുദേവന്‍ പിള്ളയാണ് പടയണിയില്‍ അവശേ ഷിക്കുന്ന ഏകകണ്ണി. കടമ്മനിട്ട തന്റെ കവിതയുടെ ഈടുവയ്പു മുഴുവന്‍ വാസുദേവന്‍പിള്ളയെ ഭദ്രമായി ഏ ല്പ്പിച്ച സംതൃപ്തി എന്നും പ്രകടിപ്പി ച്ചിരുന്നു. തന്റെ കവിതയില്‍ ഒരു കഥാപാത്രമായിത്തന്നെ അവതരിച്ച് മായാത്ത സ്മൃതി മുറ്റിനല്‍കിയിട്ടുള്ള ശാന്ത എന്ന കടമ്മനിട്ടയുടെ ഭാര്യ മലയാള സാഹിത്യത്തിലെ അപൂര്‍വത അവകാശപ്പെടാവുന്ന ഒരു കാവ്യബിംബമാണ്. ശാന്തയെന്ന കവിതയില്‍ത്തന്നെ വയര്‍ പൊരിഞ്ഞ് തളര്‍ന്നുറങ്ങുന്ന മക്കളുടെ പേര് പറയുന്നില്ലെങ്കിലും കടമ്മനിട്ടയുടെ വീടുമായി അടുപ്പമുള്ളവരെല്ലാം അവരുടെ ചുണ്ടുകൊണ്ടും മനസ്സുകൊണ്ടും ഗീതയെന്നും ഗീത് കൃഷ്ണനെന്നും ആ കവിതയുടെ താളത്തിലല്ലാതെയെങ്കിലും മന്ത്രിക്കുന്നതും മറ്റൊരനുഭവമാണ്. 2008 ഏപ്രില്‍ 31ല്‍ നാല്പതുകൊല്ലമാകുന്ന ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് എന്തോ ചില പ്രത്യേകതകളുണ്ടെന്ന് എന്റെ നനയുന്ന കണ്ണുകള്‍ എന്നോട് പറയുന്നു. കാപട്യത്തിനും കാര്‍ക്കശ്യത്തിനും ജീവിതത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് ഈ നനയുന്ന കണ്ണുകള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നു. കാട്ടാളന്‍ ജയിച്ചുചെമ്മനം ചാക്കോ കവിതയോട് തെല്ലും ആഭിമുഖ്യം ഇല്ലാതിരുന്ന ആളുകളെ കവിയരങ്ങുകളിലെ ചൊല്‍ക്കാഴ്ചകളിലൂടെ കവിതാ പ്രണയികളാക്കി.അങ്ങനെ മലയാളകവിതയുടെ വിഹാരരംഗം അതിവിപുലമാക്കാന്‍ സാധിച്ചു എന്നതാണ് കടമ്മനിട്ടയുടെ മുഖ്യ സംഭാവന. കോഴിക്കോട് വച്ച് എന്‍.എന്‍.കക്കാടിന് വയലാര്‍ അവാര്‍ഡ് നല്‍കുന്ന സമ്മേളനത്തിന്റെ തലേദിവസത്തെ അനുഭവമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. ഒരു മദ്യപാനിയല്ലെങ്കിലും അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ കടമ്മനോടൊപ്പം പങ്കുചേരുന്ന സ്വഭാവക്കാരനായിരുന്നു ഞാന്‍. ഞങ്ങള്‍ ഒരു ഹോട്ടലിന്റെ രണ്ടുമുറികളിലാണ് താമസം. ഞാനും കുഞ്ഞുണ്ണി മാഷും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഒരു മുറിയില്‍. കടമ്മനിട്ടയും കുറെ ആരാധകരും മറ്റൊരു മുറിയില്‍. അവര്‍ പാനോത്സവത്തിന് പുറത്തെവിടെയോ പോയി രാത്രി രണ്ടു മണിക്കാണ് തിരിച്ചെത്തിയത്. എന്റെ വാതിലില്‍ അതിശക്തമായ മുട്ടുകേള്‍ക്കുന്നു. കടമ്മനിട്ട ഇങ്ങനെ വിളിച്ചു പറയുന്നുമുണ്ട്. 'ചെമ്മനത്തിന് മദ്യപിക്കണം, എനിക്കറിയാം. എന്റെ കൂടെ മദ്യപിക്കണം. പുറത്തിറങ്ങി വരണം' ഈ സമയത്ത് ഞാന്‍ വിഷ്ണുനാരായണന്റെയും കുഞ്ഞുണ്ണിമാഷിന്റെയും നടുവില്‍ നിസ്സഹായനായി കിടക്കുകയായിരുന്നു. അവസാനം മുറി തുറന്നിറങ്ങി ചെറിയ സത്കാരത്തില്‍ ഞാനും പങ്കാളിയായി. അതിനുശേഷമാണ് എന്റെ സുഹൃത്തിന്റെ ശൌര്യം ശമിച്ചത്. പിന്നീട് കടമ്മനിട്ട മദ്യപാനം പാടേ ഉപേക്ഷിച്ചു. രണ്ടാഴ്ച മുമ്പ് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ കടമ്മനെ കാണുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, രംഗബോധമില്ലാത്ത മരണമെന്ന 'കാട്ടാളന്‍' എന്റെ കടമ്മനെ തട്ടിക്കൊണ്ടുപോയി. ഗ്രാമ കവിഇ.വി. ശ്രീധരന്‍ ജീവിതത്തില്‍ ഒരു തവണ ഞാന്‍ ആനപ്പുറത്തു കയറിയിട്ടുണ്ട്. അത് കടമ്മനിട്ട കാരണമായിരുന്നു. കടമ്മനിട്ട ഗ്രാമത്തില്‍ വച്ച്. കവിയുടെ വീട്ടില്‍ പലതവണ താമസിച്ചിട്ടുണ്ട്, ഞാന്‍. അപ്പോഴെല്ലാം, എല്ലാതവണയും ആ ഗ്രാമം മുഴുക്കെ എന്നെയും കൊണ്ടുപോയിട്ടുണ്ട്. ആ ഗ്രാമത്തിന്റെ കവിയായിരുന്നു കടമ്മനിട്ട. കവിതയെ ജനകീയമാക്കിയ ശ്രേഷ്ഠകവി. കേരളത്തില്‍ ആര്‍ക്കും കിട്ടാത്ത ഒരു ദേശീയതാളം, പടയണിയുടെ താളം, സ്വായത്തമാക്കിയ ആള്‍. ഒരു ദേശവും ദേശീയതാളവും കിട്ടിയിട്ടുള്ള ആള്‍. അദ്ദേഹം ആത്മാവില്‍ തന്നെ ജനപക്ഷത്തു നിന്നു. കടമ്മനിട്ട കമ്മ്യൂണിസ്റ്റാണെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. ആറന്മുളയില്‍ നിന്ന് മത്സരിച്ചു ജയിച്ചപ്പോഴും അത് കമ്മ്യൂണിസ്റ്റ് ലേബലില്‍ ഉണ്ടായ വിജയമാണെന്നും തോന്നിയിട്ടില്ല. നല്ല കവിത എഴുതി ജനകീയ കവിയായ ആദ്യത്തെയാള്‍ കടമ്മനിട്ടയായിരിക്കും. ജനകീയവിഷയം ഉപയോഗിക്കാതെയാണ് അദ്ദേഹം ഇത് സാധിച്ചത്. ഞാന്‍ പേട്ടയില്‍ താമസിക്കുമ്പോള്‍ വീട്ടില്‍ ഇടയ്ക്കിടെ വരും, ജൂബയും തോള്‍സഞ്ചിയുമായി. ഇടയ്ക്ക് മുടി പറിച്ചെറിയുന്നതു കാണാം. അപ്പോള്‍ മനസ്സിലാക്കണം, കവിതയില്‍ ഒരു വാക്ക് കിട്ടുന്നില്ലെന്ന്. കവിതയില്‍ ഒരു വാക്കിനു വേണ്ടി മുടി പറിച്ചെറിയുന്ന കവി. എന്റെ കടമ്മന്‍ഡി. വിനയചന്ദ്രന്‍ എന്റെ ഏറ്റവുമടുത്ത ജ്യേഷ്ഠനാണ് വിട്ടുപോയിരിക്കുന്നത്. കവികള്‍ എന്നതിനപ്പുറം 70-കള്‍ മുതല്‍ നിരന്തരമായി അടുപ്പം പുലര്‍ത്തിപ്പോരുന്ന ഒരാള്‍ പെട്ടെന്ന് വിട്ടുപോകുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാനാവുന്നില്ല. ജീവിതത്തിലെ എല്ലാ അവസ്ഥകളിലും ഞങ്ങള്‍ ഇരുവരുടെയും സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. കേരളത്തിലെ മറ്റേതൊരാള്‍ക്കും, ഏതൊരു കവിക്കും ഉള്ളതിലേറെ വ്യക്തിപരമായ അടുപ്പം ഞാനും കടമ്മനിട്ടയും തമ്മിലുണ്ട്. ഞാന്‍ കടമ്മന്‍ എന്നാണ് വിളിക്കാറ്. അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും ഞാനും ഒരുമിച്ചായിരുന്നു, എപ്പോഴും. അവര്‍ രണ്ടുപേരും പോയി. വായന കൊണ്ടുമാത്രം കവികളെ അറിഞ്ഞിരുന്ന ഒരു സംസ്കാരത്തില്‍ നിന്ന് മാറി, കവിത ആളുകളുടെ അടുത്തേക്ക് നടന്നു ചെല്ലുന്നത് നാം കാണുന്നത്, കടമ്മനിട്ടയുടെയും അയ്യപ്പപ്പണിക്കരുടെയും മറ്റും രംഗപ്രവേശത്തോടെയാണ്. അക്കാലത്തെ കവിയരങ്ങുകളുടെയും നാട്ടരങ്ങുകളുടെയും മറ്റും ഓര്‍മ്മകള്‍ നിറയുകയാണ്. കേരളത്തിലെന്നല്ല, മലയാളികള്‍ ഉള്ളിടങ്ങളിലെല്ലാം കടമ്മനിട്ട കവിതയുമായി സഞ്ചരിച്ചു. എപ്പോഴെല്ലാം എനിക്ക് പ്രതിസന്ധി നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം എനിക്കു തുണയായി നിന്നിട്ടുണ്ട്. കടമ്മനിട്ട വന്നപ്പോള്‍പ്രൊഫ. കെ.വി. തമ്പി എം. ഗോവിന്ദന്‍ പ്രസിദ്ധീകരിച്ച സമീക്ഷയിലാണ് കടമ്മനിട്ട എന്ന കവിയുടെ അരങ്ങേറ്റം. അതില്‍ വന്ന ഏതാനും കവിതകളാണ് പത്തനംതിട്ടയില്‍ ഇരുന്നുകൊണ്ട് സമീപ ഗ്രാമവാസിയായ ഈ നവാഗത കവിയെക്കുറിച്ചുള്ള അന്വേഷണത്തിന് എന്നെ പ്രേരിപ്പിച്ചത്. 60 കള്‍ തീരുമ്പോഴേക്കും കടമ്മനിട്ട തിരുവനന്തപുരത്ത് ജോലിക്കെത്തി. നാട്ടില്‍ വന്നുപോകുന്ന രീതിയുമായി. ഈ സാഹചര്യത്തിലാണ് എത്രയോ കാലമായി തേടിയ കവിയെ നേരിട്ട് കൈയില്‍ കിട്ടിയത്. ഞങ്ങള്‍ തമ്മില്‍ മൂന്ന് വയസിന്റെ വ്യത്യാസമേ ഉള്ളൂ. മൂന്ന് വയസ് മൂത്തത് കടമ്മനിട്ടയാണെങ്കിലും എന്നെ മാഷെ എന്നാണ് വിളിക്കുക. കാരണം, അദ്ദേഹത്തിന്റെ മകളെയും മകനെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ പഠിപ്പിച്ചു എന്നാണ് ഓര്‍മ്മ. പിന്നീട് ഈ കൂട്ടുകെട്ട് കൂടുതല്‍ ദൃഢമായി. അടിയന്തരാവസ്ഥ കാലത്താണ് കടമ്മനിട്ട തന്റെ മാസ്റര്‍പീസ് കവിതകളെഴുതിയത്. ശാന്ത, നഗരത്തില്‍ പറഞ്ഞ സുവിശേഷം തുടങ്ങിയവ. ഇവയുടെ കയ്യെഴുത്ത് പ്രതിയുമായി മുറിയില്‍ വരുമായിരുന്നു. മുറിയിലിരുന്ന് ഘനശാരീരത്തില്‍ പാടുമായിരുന്നു. കവിതയെപ്പറ്റിയുള്ള അഭിപ്രായം ഞാന്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. "നഗരത്തില്‍ പറഞ്ഞ സുവിശേഷത്തി"ന്റെ അവസാന ഖണ്ഡിക അങ്ങനെയാണ് മാറ്റിയെഴുതുന്നത്. ഇക്കാലത്താണ് ജോണ്‍ എബ്രഹാമിന്റെ വരവ് പോക്കുകള്‍. ജോണും കടമ്മനിട്ടയും ഞങ്ങളും ചേര്‍ന്ന് നയന ഫിലിം സൊസൈറ്റി സംഘടിപ്പിച്ചു. കൂട്ടത്തില്‍ മീരാസാഹിബും ഉണ്ടായിരുന്നു. പയനിയര്‍ ട്യൂട്ടോറിയല്‍ കോളേജില്‍വച്ച് അഞ്ച് രൂപ ടിക്കറ്റില്‍ ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് കടമ്മനിട്ടയുടെ കവിയരങ്ങ് നടത്തി. അദ്ധ്യക്ഷന്‍ ജോണായിരുന്നു. ഒരു കടമ്മനിട്ട അനുഭവംവി.വി. വേണുഗോപാല്‍ എണ്‍പതുകളിലാണ്. എറണാകുളത്ത്. ഒരു രാവിലെ സിറ്റി ബസ്സില്‍ ബാലനെ (ചുള്ളിക്കാട്) കണ്ടു."എടോ, നമുക്ക് ഒരു സ്ഥലംവരെ പോകാം?""പിന്നെന്താ."നേരെ ട്രാന്‍സ്പോര്‍ട്ട്സ്റ്റാന്റിലേക്ക്. ചെന്നെത്തിയത് കടമ്മനിട്ടയിലാണ്. സ്വന്തം കവിക്ക് നാട്ടുകാര്‍ സ്വീകരണമൊരുക്കിയിരിക്കുന്നു-വൈകുന്നേരം. നാട്ടിലാകെ ഉത്സവപ്രതീതി. മഹാരാജാസ് കോളേജിലെ മലയാളം പ്രൊഫസറും അന്നാട്ടുകാരനുമായ സുഗതന്‍ സാര്‍ ഞങ്ങള്‍ക്ക് ആതിഥേയന്‍. തോട്ടില്‍കുളിച്ച് ഉന്മേഷഭരിതരായി നെല്ലിന്‍തണ്ടു മണക്കും വഴികളിലൂടെ ഞങ്ങള്‍ സമ്മേളനസ്ഥലത്തേക്ക്. സന്ധ്യാസമയം. പി.ജിയുടെ പ്രസംഗം വീടും നാടും കടലും താണ്ടി അന്തര്‍ദ്ദേശീയ തലത്തിലേക്ക് കത്തിക്കയറുകയാണ്. ഇപ്പോള്‍ 'അതിവൃഷ്ടികളും അത്യുഷ്ണങ്ങളും അകലങ്ങളില്‍' അല്ല.... പിന്നെ കവിയരങ്ങിന്റെ ഊഴമായി. ആദ്യം കവിത ചൊല്ലിയത് 'കടമ്മനിട്ട'. പിന്നെ കവിത ചൊല്ലിയത് 'കടമ്മനിട്ട', പിന്നെയും കവിത ചൊല്ലിയത് 'കടമ്മനിട്ട', പിന്നെയും പിന്നെയും പിന്നെയും പിന്നെയും പിന്നെയും 'കടമ്മനിട്ട'. ആകെ 'കടമ്മനിട്ടക്കവിത'മയം. സാക്ഷാല്‍ കവി കടമ്മനിട്ട മാത്രം ആ ഭാഗത്തെങ്ങുമുണ്ടായിരുന്നില്ല. കവിത ചൊല്ലിയവര്‍ കൂലിപ്പണിക്കാരും എന്‍.ജി.ഒമാരും മറ്റും മറ്റുമായ കടമ്മനിട്ടക്കാരായിരുന്നു. അവര്‍ ചൊല്ലിയത് അവരുടെ സ്വന്തം കവിതകളായിരുന്നു. ദ്രാവിഡ താളത്തില്‍ ഉറഞ്ഞാടുന്ന കടമ്മനിട്ടഛായയിലുള്ള ഉശിരന്‍ കവിതകള്‍. ഒ.എന്‍.വി സാറിന്റെ പ്രയോഗം കടമെടുത്താല്‍ രൌദ്ര സങ്കീര്‍ത്തനങ്ങള്‍. കവി കടമ്മനിട്ടയ്ക്ക് പെട്ടെന്നെന്തോ അത്യാവശ്യം നിമിത്തം വന്നുചേരാന്‍ സാധിക്കാതെ പോയത് യാതൊരു മുറുമുറുപ്പും ഉണ്ടാക്കിയില്ല എന്നതും ഇന്നോര്‍ക്കുമ്പോള്‍ അദ്ഭുതം. പിറ്റേന്ന് പുലര്‍ച്ചയ്ക്ക് മടക്കയാത്രയില്‍ പി.ജിയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കടമ്മനിട്ട മാജിക്കിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചോ? ഇല്ല. അതിന്റെ ആവശ്യം ഇല്ലായിരുന്നു. വിമര്‍ശിച്ചു സ്നേഹിച്ചുംഅനില്‍ പനച്ചൂരാന്‍ കടമ്മനിട്ടയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ഞാനെഴുതിയ കവിത ചൊല്ലിക്കേട്ടപ്പോള്‍ അദ്ദേഹം ചൊടിച്ചില്ല. വാത്സല്യപൂര്‍വം ആശ്ളേഷിക്കുകയായിരുന്നു. നല്ലകവിത, എന്നൊരു പ്രശംസയും. അത്രയ്ക്ക് വലിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. കുറത്തിയെത്തുന്നു എന്ന ആ കവിത ഒന്നിലധികം തവണ എന്നെക്കൊണ്ട് ചൊല്ലിച്ചു. കടമ്മനിട്ട രാമകൃഷ്ണന്‍ നിയമസഭാ സാമാജികനായിരുന്ന കാലത്താണ് ആദിവാസി ഭൂമി ബില്ല് കേരളനിയമസഭ പാസാക്കുന്നത്. അന്ന് ബുദ്ധിജീവികളടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നു. എന്നിട്ടും കടമ്മനിട്ട ഇതിനെതിരെ മിണ്ടിയില്ല. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. കടമ്മനിട്ടയിലെ കവി മരിച്ചുപോയോ എന്നു തോന്നിയ സന്ദര്‍ഭമായിരുന്നു അത്. ഈ പശ്ചാത്തലത്തിലാണ് കുറത്തിയെത്തുന്നു എന്ന കവിത എഴുതിയത്. നിയമസഭയിലേക്ക് കവിയെ കാണാനെത്തുന്ന കുറത്തിയെ നിയമപാലകര്‍ ആട്ടിപ്പായിക്കുന്നതായിരുന്നു കവിതയുടെ ഇതിവൃത്തം. ആദിവാസികളെക്കുറിച്ച് ആവേശത്തോടെ കവിത ചമയ്ക്കുകയും ചൊല്ലുകയും ചെയ്ത കടമ്മനിട്ട ബില്ലിനെതിരെ പ്രതികരിക്കാത്തതില്‍ മനംനൊന്തായിരുന്നു ഈ വിമര്‍ശനം. Posted by ജനശബ്ദം at 6:52 AM 2 comments: Email ThisBlogThis!Share to TwitterShare to FacebookShare to Pinterest മലയാളകവിതയിലെ കടുംതുടി മലയാളകവിതയിലെ കടുംതുടി മലയാള കവിതയുടെ സാംസ്കാരിക കുലപതിയാണ് ശ്രീ. കടമ്മനിട്ട രാമകൃഷ്ണന്റെ നിര്യാണത്തോടെ അസ്തമിച്ചത്. കേരളത്തിന്റെ അടിസ്ഥാനതാളത്തില്‍ നിന്നുകൊണ്ട് കവിതയെഴുതിയ കടമ്മനിട്ടയ്ക്ക് സമൂഹത്തോട് ചിലത് പറയാനുണ്ടായിരുന്നു. താന്‍ ജീവിക്കുന്ന പരിതോവസ്ഥയോട് ചിലത് ചോദിക്കാനുമുണ്ടായിരുന്നു. 'എവിടെപ്പോയ് എന്റെ കിടാങ്ങള്‍?' എന്നു ചോദിക്കുമ്പോള്‍ ഉള്ളിലെ കിടുങ്ങല്‍ ധ്വനിപ്പിക്കാനും 'നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ?' എന്നു ഗര്‍ജ്ജിക്കുമ്പോള്‍ കീഴാളന്റെ നാവാകാനും 'അങ്ങേലെ മൂപ്പിന്ന് ചത്തോടീ?' എന്നു ചോദിച്ചുകൊണ്ട് ജീവിതത്തിന്റെ നിരര്‍ത്ഥകതയെ പരിഹസിക്കാനും കടമ്മനിട്ടയ്ക്ക് സാധിച്ചു. 'പറയൂ, പരാതി നീ കൃഷ്ണേ' എന്നും 'നിന്റെ കരാംഗുലി സ്പര്‍ശമണികളാല്‍ എന്റെ നെഞ്ചാകെ ഉഴിഞ്ഞുണര്‍ത്തുക' എന്നും വായിക്കുമ്പോള്‍ കവിയുടെ ശബ്ദം എത്രയും പ്രണയാര്‍ദ്രമാകുന്നതും നമ്മള്‍ അറിഞ്ഞു. അപ്രിയമായ സത്യത്തിന്റെ പാരുഷ്യവും വശ്യമായ ശബ്ദത്തിന്റെ മാധുര്യവും ചാലിച്ചെഴുതിയ കവിതയാണ് കടമ്മനിട്ടയുടേത്. ഭക്തിയുടെ വസന്തകാലം മലയാളികള്‍ക്ക് സമ്മാനിച്ച എഴുത്തച്ഛനും പൂന്താനവും തുടങ്ങി കാല്പനികതയുടെ പുഷ്പകാലമായി ജീവിച്ച ചങ്ങമ്പുഴയുമെല്ലാം കടമ്മനിട്ടയുടെ കവിതകളില്‍ സുഗന്ധം പരത്തിയിട്ടുണ്ട്. എന്നാല്‍, എഴുത്തച്ഛന്റെ ആഢ്യമായ സ്വരത്തെയും ചങ്ങമ്പുഴയുടെ തരളസൌന്ദര്യത്തെയും അതിജീവിച്ച് ദ്രാവിഡത്തനിമയുടെ കരുത്തായി മാറുകയായിരുന്നു കടമ്മനിട്ടയുടെ കവിത. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ ക മ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ അംഗമായ അദ്ദേഹം അവിഭക്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പത്തനംതിട്ട താലൂക്ക് കമ്മിറ്റി അംഗമായിരുന്നു. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ച കടമ്മനിട്ട രാമകൃഷ്ണന്‍ ക്ഷേത്ര കാര്യങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. എന്നാല്‍, ദൈവത്തിന്റെ അസ്തിത്വം ഒരു സൈദ്ധാന്തിക പ്രശ്നമായി കവിയെ അലട്ടിയിരുന്നില്ല. ജീവിക്കാന്‍ എനിക്കൊരു ദൈവം വേണം, അതെനിക്ക് ആശ്വാസവും അഭയവുമാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നത് എനിക്ക് വിഷയമല്ല. യുക്തിവാദമല്ല യുക്തിബോധമാണ് നമുക്ക് വേണ്ടത് എന്നാണ് അദ്ദേഹം പറയാറു ണ്ടാ യിരുന്നത്. സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഒരു എക്സ്റ്റന്‍ഷനാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്നു കരുതിയ കവിയാണ് കടമ്മനിട്ട. കവിതയും രാഷ്ട്രീയവും സാമൂഹ്യ പ്രവര്‍ത്തനവും പരസ്പരപൂരകങ്ങളായി കവി കണ്ടു. അതുകൊണ്ടാണ് ജനകീയ കവിയായ കടമ്മനിട്ട ജനപ്രതിനിധിയുമായത്. ആധുനികതയുടെ വേനലില്‍പ്പെട്ടു നിന്ന മലയാളകവിതയെ വീണ്ടും ജനങ്ങളിലേക്കടുപ്പിച്ച് കാവ്യമഴപെയ്യിച്ച കവിയെ രാഷ്ട്രീയത്തിന്റെ ഇടനാഴിയില്‍ നഷ്ടമാവുന്നു എന്ന് ഈ അവസരത്തില്‍ ചി ലര്‍ വ്യാകുലപ്പെട്ടു. പക്ഷേ, കടമ്മനിട്ട രാമകൃഷ്ണന്‍ എങ്ങും പോയില്ല, ഇവിടെത്തന്നെ ഉണ്ടായിരുന്നു. നെല്ലിന്‍തണ്ടു മണക്കും വഴികളിലും എള്ളിന്‍ നാമ്പു കുരുക്കും വയലുകളിലും ആ ശബ്ദം ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരുന്നു. ഓരോ സന്ധ്യകളിലും ആ ശബ്ദം മലയാളികള്‍ കേട്ടു. ഓരോ പ്രഭാതങ്ങളിലും ആ നാദം കാതില്‍മുഴങ്ങി. കീഴാളന്റെ നാവിന് വാളിന്റെ മൂര്‍ച്ചയും പീരങ്കിയുടെ മുഴക്കവും നല്‍കിയ കവി ഇവിടെത്തന്നെയുണ്ടായിരുന്നു. അനീതികള്‍ക്കെതിരെ ജ്വലിച്ച ആ ക്ഷുഭിത യൌവനം അവസാനശ്വാസംവരെയും കവിക്കൊപ്പം ഉണ്ടായിരുന്നു. ഇടശ്ശേരിക്കുശേഷം മലയാളകവിത ദ്രാവിഡക്കരുത്തും പാരുഷ്യത്തിന്റെ മുഴക്കവും വീണ്ടും അറിഞ്ഞത് കടമ്മനിട്ടയുടെ കവിതകളിലൂടെയാണ്. എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകുമെന്നും എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കുമെന്നും ഓര്‍മ്മിപ്പിച്ച കവിയാണ് കടമ്മനിട്ട. പടയണിപ്പാട്ടിന്റെ താളവും ശ്രുതിഭേദങ്ങളും ആവാഹിച്ചുകൊണ്ട് ഉറഞ്ഞുപാടിയ കവി ഗദ്യത്തിന്റെ സൂക്ഷ്മ സ്പന്ദനവും ഭാവഗരിമയും ഭാഷയില്‍ആവാഹിച്ചു. വിരുദ്ധോക്തി കലര്‍ന്ന ഉപഹാസം കടമ്മനിട്ട ഏറ്റവും സമര്‍ത്ഥമായി ഉപയോഗിച്ചതു ഗദ്യകവിതയിലാണ്. ഒരാളുടെ ജീവിതം എന്നും അയാളുടെ തന്നെ ജീവിതമാണ് എന്നു പറയുന്നതുപോലെ ഒരാള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം ഒരു ഏകീകൃത സ്വഭാവമുണ്ടായിരിക്കും. വ്യക്തി എന്ന നിലയിലും കവി എന്ന നിലയിലും ഈ ഏകീകൃത സ്വഭാവം നിലനിറുത്തിയ കവിയാണ് കടമ്മനിട്ട. എന്നും അടിച്ചമര്‍ത്തപ്പെട്ടവന്റെ ജ്വലിക്കുന്ന നാവായി നിലകൊള്ളുകയും നല്ല വാക്കുകള്‍ ഓതുവാന്‍ ത്രാണിയുണ്ടാകണേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്ത കവി ഇനി നമ്മോടൊപ്പമില്ല. പക്ഷേ, അദ്ദേഹത്തിന്റെ കവിത മലയാളികളുടെ വായനാമുറിയില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നില്ല. നമ്മുടെ ഈ പ്രിയപ്പെട്ട കവിയുടെ ദേഹവിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സാംസ്കാരിക കേരളത്തിന്റെ യും ദുഃഖത്തില്‍ കേരളകൌമുദിയും പങ്കുചേരുന്നു.
ശ്രീ പി എസ്. രാംദാസ് എഴുതിയ 'അതിജീവനത്തിന്റെ പെൺപക്ഷ രാഷ്ട്രീയം' എന്ന പുസ്തകത്തെ പറ്റി: ജൈവികവികസനത്തിന്‍റെ സമാന്തരബോധ്യങ്ങൾ എ. കെ. രാമകൃഷ്ണൻ October 15, 2016 വികസനം, ഭരണകൂടം, ജനാധിപത്യം, സംസ്ക്കാരം തുടങ്ങിയ വലിയ അധികാര സമസ്യകളെ സമീപിക്കാൻ സർവ്വർക്കും സ്വീകാര്യമായ ഒരളവുകോൽ ലഭ്യമല്ല. ബൃഹത് സമസ്യകളോട് ഏകശിലാരൂപത്തിലുള്ള വീക്ഷണം വെച്ചുപുലര്‍ത്തുന്നത് അഭികാമ്യവുമല്ല. നിർണായകമായ സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങളെ വ്യത്യസ്ത വീക്ഷണങ്ങളിൽ സമീപിക്കുന്ന അഭിമുഖങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. നിലപാടുകളുടെയും വിഷയങ്ങളുടെയും കാര്യത്തിൽ വിഭിന്നത നിലനിൽക്കുമ്പോഴും ശക്തമായൊരു സ്ത്രൈണ രാഷ്ട്രീയ നിലപാട് അവയ്ക്ക് സമാനത വളർത്തുന്നു. ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യങ്ങളുടെ നേർക്ക് കാതലായ വിമർശനങ്ങൾ അഴിച്ചുവിടേണ്ടതിന്‍റെ ആവശ്യകത അവ നമ്മെ ശക്തമായിത്തന്നെ ഓർമ്മപ്പെടുത്തുന്നു. വികസനമെന്നത് മേലെനിന്നു കീഴോട്ട് പറിച്ചു നടുന്ന ഒരു പരിവർത്തന പ്രക്രിയയായി കാണുന്ന വ്യവസ്ഥാപിത രീതിയെ ചോദ്യം ചെയ്യാൻ താഴെനിന്ന് മേലോട്ടുള്ള ഒരു ജൈവിക വികസന സങ്കല്പം ആവശ്യമാണെന്ന ബോധം പ്രധാനമാണ്. “വ്യക്തിഗതമായതു രാഷ്ട്രീയമാണ്” എന്ന ഫെമിനിസ്റ്റ് ആശയം ജീവിതം കൊണ്ട് വ്യക്തമാക്കുന്നവരാണ് ഈ പുസ്തകത്തിൽ അഭിമുഖത്തിന് വിധേയരാവുന്നതിൽ അധികവും. തങ്ങളുടെ സ്ത്രൈണ അസ്‌തിസ്ത്വം ഒരു വശത്തും കടുത്ത ആൺകോയ്മ സാമൂഹ്യ യാഥാർഥ്യങ്ങൾ മറുവശത്തും നിലകൊള്ളുമ്പോൾ ഈ വൈരുദ്ധ്യത്തെ മറികടക്കാൻ വ്യക്തി-സാമൂഹ്യ ബന്ധങ്ങളുടെ അധികാരമണ്ഡലം വിമർശനാത്മകമായി പരിശോധിച്ചേ മതിയാവൂ. വിഭവങ്ങളുടെയും അധികാരത്തിന്‍റെയും സാംസ്കാരിക മൂലധനത്തിന്‍റെയും കുന്നുകൂട്ടൽ ചില കേന്ദ്രങ്ങളിൽ ഒതുങ്ങി കുത്തകവൽക്കരിക്ക പ്പെടുമ്പോൾ ജനാധിപത്യമെന്നതു നിരർത്ഥകമാവുന്നു. വിഭവങ്ങളുടെയും അധികാരത്തിന്‍റെയും വികേന്ദ്രികരണം എന്ന ജനാധിപത്യാവകാശം സാധ്യമാക്കാൻ ശക്തമായ വിമർശനബോധവും സക്രിയമായ സാമൂഹിക ഇടപെടലുകളും ആവശ്യമാണ്. വൻ കുത്തകതാൽപര്യങ്ങളുടെ വിഭവ ചൂഷണങ്ങൾക്കെതിരെ ആദിവാസികളടക്കമുള്ള വലിയ ഇന്ത്യൻ ജനവിഭാഗങ്ങൾ ഇന്ന് സമരപാതയിലാണ്. നിലനിൽപ്പും ആത്മാഭിമാനവും ഊന്നിക്കൊണ്ടുള്ള സമരങ്ങളുടെ രാഷ്ട്രീയ ഭൂമിശാസ്ത്രം ഇന്ന് വിപുലപ്പെടുന്നുണ്ട്. ഇത്തരം ശബ്ദങ്ങളെ ദേശദ്രോഹ മുദ്ര കുത്തിയും ജനവിരുദ്ധ നിയമങ്ങളുടെ ഒരു നിര തന്നെ സൃഷ്ടിച്ചും സൈനികമായി നേരിടാനാണ് ഭരണകൂടം ശ്രമിക്കുന്നത്. മനുഷ്യാവകാശങ്ങളുടെ സംരക്ഷണോത്തരവാദിത്വമുള്ള ഭരണകൂടം നവലിബറൽ രീതിയിൽ കമ്പോളാനുകൂലമായി മാറുമ്പോൾ ജനാധിപത്യാവകാശധ്വംസനം അതിന്‍റെ ദൈനംദിന പ്രവർത്തനത്തിന്‍റെ ഭാഗമായിത്തീരുന്നു. ബിനായക് സെന്നിനെപോലുള്ള ജനപക്ഷ മനുഷ്യാവകാശ പ്രവർത്തകർ “ദേശദ്രോഹികളായി” മുദ്ര ,കുത്തപ്പെടുന്നത് ഭരണകൂടത്തിന്‍റെ മേൽപ്പറഞ്ഞ കാലത്താണ്. താഴെനിന്ന് മേലോട്ടുള്ള ജനകീയമായൊരു ജനാധിപത്യ സങ്കൽപ്പവും അതിനായുള്ള പ്രവർത്തനവും എത്ര ദുഷ്ക്കരമാണെന്ന് ബിനായക് സെന്നിന്‍റെ അനുഭവവും വ്യക്തമാക്കുന്നു. സാമൂഹ്യ-രാഷ്ട്രീയ സമസ്യകളെ അഭിസംബോധന ചെയ്യുമ്പോൾ മൂല്യ നിരപേക്ഷമായ ഒരു സാമൂഹ്യശാസ്ത്ര വീക്ഷണം അവലംബിക്കുന്നവരല്ലേ ഇവിടെ സംഭാഷണം നടത്തുന്ന സ്ത്രീ പ്രവർത്തകർ. അവർക്കു നിലപാടുകൾ പ്രധാനമാണ്. ഇന്ത്യൻ സ്ത്രീപക്ഷ നിലപാടുകൾക്ക് ഇവിടുത്തെ സാഹചര്യങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. അതേസമയം സമകാലിക സ്ത്രൈണാവസ്ഥയും ആൺകോയ്മയും നേരിടുന്നതിന് ലഭ്യമായ സാർവ്വലൗകിക സമരാനുഭവങ്ങൾ ഇന്ത്യൻ സ്ത്രീകൾക്ക് പ്രചോദനമാകുന്നുണ്ട്. ഇന്ത്യൻ എഴുപതുകളിൽ സാമൂഹ്യരംഗത്തു ദൃശ്യമായ പ്രസ്ഥാനങ്ങളിൽ സ്ത്രീപക്ഷ പ്രവർത്തനങ്ങൾക്ക് മുഖ്യമായൊരു സ്ഥാനമുണ്ട്. ഇന്ത്യയിലെ ലിംഗ-വർഗ-ജാതി തലങ്ങളിലുള്ള അസമത്വങ്ങളെ വ്യത്യസ്ത രൂപങ്ങളിൽ അഭിസംബോധന ചെയ്യുന്ന പ്രസ്ഥാനങ്ങൾ ഇക്കാലത്തു ഉയർന്നുവന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, വധുഹത്യ, തൊഴിലിടങ്ങളിലെ സ്ത്രീ വിരുദ്ധത, നിയമപരമായ പൊളിച്ചെഴുത്ത്, രാഷ്ട്രീയത്തിലെ സ്ത്രീപ്രാതിനിധ്യ പ്രശ്നങ്ങൾ തുടങ്ങിയവ ശ്രദ്ധിക്കപ്പെടുന്ന ചർച്ചാ വിഷയങ്ങളാക്കാൻ ഫെമിനിസ്റ്റ് ഇടപെടലുകൾകൊണ്ട് കുറെയൊക്കെ സാധിച്ചു. സ്ത്രീ പ്രസ്ഥാനങ്ങളുടെ മുൻകൈയിൽ നടന്ന കൂടിച്ചേരലുകൾ ഇന്ത്യയിലെ നവലിബറൽ സാമ്പത്തിക പുനഃ ക്രമീകരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും തീവ്ര വലതുപക്ഷ ഹിന്ദുത്വവാദം ഉൽപാദിപ്പിക്കുന്ന അഭിനവ ഹിംസാത്മക ആൺകോയ്മ ഉയർത്തുന്ന സമസ്യകളും കാര്യമായ ചർച്ചക്ക് വിധേയമാക്കി. എന്നാൽ ജാതി പ്രശ്നത്തെ വേണ്ടും വിധം അപഗ്രഥിക്കുന്നതിലും ജാതി-ലിംഗ ബന്ധങ്ങളെ പുതിയ സാഹചര്യത്തിൽ നോക്കിക്കാണുന്നതിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയെന്നു തോന്നുന്നില്ല. പാരിസ്ഥിതിക പ്രശ്നങ്ങളെ സ്ത്രൈണ പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന സൈദ്ധാന്തിക പരിശ്രമങ്ങളും പ്രായോഗിക പരിശ്രമങ്ങളും പ്രായോഗിക പ്രവർത്തനങ്ങളും എഴുപതുകൾ തൊട്ടു ശക്തിപ്രാപിച്ചു. സ്ത്രീകൾ നേതൃത്വം നൽകുന്നതും വലിയ തോതിൽ സ്ത്രീ പ്രാതിനിധ്യമുള്ളതുമായ പാരിസ്ഥിതിക പ്രസ്ഥാനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്നത് ആർക്കും ശ്രദ്ധിക്കാതിരിക്കാൻ ആവുമായിരുന്നില്ല. ജീവിക്കാനുള്ള അവകാശവും സമൂഹത്തിന്‍റെ നിലനിൽപ്പിന്‍റെ പ്രശ്നവും അവയിലൂടെ ഉയർത്തി കാണിക്കപ്പെട്ടു. വികസനവും പരിസ്ഥിതിയും നിലനിൽപ്പിന്‍റെ പ്രശ്നഭൂമികയിൽ ചർച്ച ചെയ്യേണ്ടതിന്‍റെ ആവശ്യകത ഊന്നപ്പെട്ടു. സമകാലിക വികസന വീക്ഷണങ്ങളുടെ ആന്തരിക വൈരുദ്ധ്യങ്ങളും ജനതകളെ പ്രാന്തവൽക്കരിക്കുന്ന അവയുടെ വിഭവാധികാര കേന്ദ്രീകരണ രീതികളും വിമർശനത്തിന് വിധേയമായി. പ്രകൃതിയുടെയും മനുഷ്യസമൂഹങ്ങളുടെയും വൈവിധ്യവും നിലനിൽപ്പും ഇന്നത്തെ ആധിപത്യ – ആൺകോയ്മ വികസന രീതികൊണ്ട് നശിപ്പിക്കപ്പെടുകയാണെന്ന ബോധ്യം ഉണ്ടാക്കാൻ സ്ത്രീപക്ഷ പാരിസ്ഥിതിക വീക്ഷണങ്ങൾക്കു കുറെയൊക്കെ സാധിച്ചു. പ്രസ്ഥാനങ്ങളുടെ ജൈവികത നിലനിർത്തുന്നതിന് അവയിൽ ചിലതിന്‍റെ എൻ ജി ഒ വൽക്കരണം തടസ്സമായിട്ടുണ്ട്. ബ്യുറോക്രാറ്റിക് രീതിയിലുള്ള സംഘടനാസംവിധാനങ്ങളിലൂടെയല്ല മറിച്ച്, മനുഷ്യർ തങ്ങളുടെ തന്നെ ഏജൻസി ഏറ്റെടുക്കുന്ന സാമൂഹ്യ ഇടപെടലുകളിലൂടെയാണ് മാറ്റത്തിന്‍റെ ചാലക ശക്തികളാകാൻ അവർക്കു സാധിക്കുക. ചെറുതും വലുതുമായ പ്രസ്ഥാനങ്ങൾ എല്ലാം വിജയം കണ്ടുവെന്ന് അഭിപ്രായപ്പെടാൻ പ്രയാസമാണ്. പക്ഷെ ഒറ്റനോട്ടത്തിൽ പരാജയമെന്ന് തോന്നിക്കുന്ന ഇത്തരം പ്രസ്ഥാനങ്ങൾ സാമൂഹ്യമായ നിരവധി പാഠങ്ങൾ ബാക്കിവെക്കുന്നുവെന്നാണ് യാഥാർത്ഥ്യം. വികസനത്തിന്‍റെയും നിലനിൽപ്പിന്‍റെയും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വീക്ഷണം കേവലമായ വിശ്വാസങ്ങളെ ഊന്നിയുള്ളതായതിനാൽ പ്രയോജനം കിട്ടില്ല. വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ഏകമുഖമായ സാംസ്കാരിക വീക്ഷണത്തിലൂടെ ഉയർത്തിക്കാട്ടപ്പെടുന്ന പാരിസ്ഥിതിക വീക്ഷണം ഉൾച്ചേർക്കലിന്‍റെ ബോധത്തിന് പകരം അകറ്റി മാറ്റലിന്‍റെ വീക്ഷണം പ്രദാനം ചെയ്‌തേക്കാം. വിമർശനവും ബഹുസ്വരതയും അതിൽ പ്രധാനമാണ്. പാരിസ്ഥിതികതയുടെ രാഷ്ട്രീയം നിർണായകമാണ്. വിഭവ-അധികാരങ്ങളുടെ ജനാധിപത്യവൽക്കരണം അതിന്‍റെ മുഖ്യമായ ഊന്നലാകണം. നമ്മുടെ സാംസ്കാരിക രംഗത്ത് പിടിമുറുക്കുന്ന ഫാസിസ്റ്റു പ്രവണതകൾക്കും യാഥാസ്ഥിതികതകൾക്കും എതിരെയുള്ള ഒരു പ്രവർത്തനം അനിവാര്യമായ ഒരു സന്ദർഭമാണിത്. ആണ്കോയ്മയും തീവ്രദേശീയതയും നവലിബറൽ കമ്പോളാധിപത്യവും സാംസ്കാരിക മണ്ഡലത്തെ വൻതോതിൽ സ്വാധീനിച്ചിട്ടുണ്ട്. സർഗ്ഗാത്മകതയുടെ ജീവസ്സുറ്റ ആവിഷ്ക്കാരങ്ങളിലൂടെ വൈയക്തിക-സാമൂഹ്യ ദ്വന്ദ്വത്തെ അഭിമുഖീകരിക്കുന്ന ജൈവികമായ കൂട്ടായ്മകളെ സാധ്യമാക്കുന്ന ഇടപെടൽ രീതികൾ ഇന്ന് അനിവാര്യമാണ്. നമ്മുടെ അവകാശങ്ങളുടെ ലോകം വിപുലപ്പെടുന്നത് നിരന്തരമായ ഇടപെടലുകളിലൂടെയും സാർത്ഥകമായ സമരങ്ങളിലൂടെയുമാണ്. ആശയപരമായി വികസ്വരമാകുന്ന അവകാശ സങ്കപ്പൽങ്ങളും ദൈനംദിന ജീവിതത്തിൽ മനുഷ്യർക്ക് ലഭ്യമാകുന്ന അവകാശങ്ങളുടെ ശ്രേണിയുമായി വലിയ അന്തരമുണ്ട്. വിമർശനാത്മകമായ ഇടപെടലുകളുടെ നൈരന്തര്യം അതുകൊണ്ടു തന്നെ അനിവാര്യവുമാണ്‌. പരിസ്ഥിതിയുടെയും സാംസ്കാരിക മേഖലയുടെയും മനുഷ്യാവകാശങ്ങളുടെയും രാഷ്ട്രീയം ശക്തമായ സ്ത്രീ നേതൃത്വങ്ങൾ വ്യത്യസ്ത നിലപാടുകളിൽ നിന്ന് വിശകലനം ചെയ്യുകയാണ് ഈ പുസ്തകത്തിൽ. പ്രസക്തങ്ങളായ വിഷയ നിർണയത്തിലൂടെയും ചോദ്യങ്ങളിലൂടെയും ഇന്ത്യൻ രാഷ്‌ടീയ-സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളിലെ സജീവമായ ചില പ്രശ്നങ്ങൾ ചർച്ചാ വിഷയമാക്കാൻ ഈ പുസ്തകത്തിലെ അഭിമുഖങ്ങൾ ശ്രമിക്കുന്നുണ്ട്. മേധാ പട്കർ, അജിത് കൗർ, അരുണാ റോയ്, നന്ദിത ദാസ്, വന്ദന ശിവ എന്നിവരുടെ വ്യത്യസ്ത വിഷയങ്ങളും സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ശ്രേദ്ധേയമായ അഭിപ്രായങ്ങൾ ഒന്നിച്ചു കൊണ്ടുവരികയാണ് ശ്രീ പി എസ്. രാംദാസ് ഇവിടെ ചെയ്യുന്നത്. സമകാലിക ഇന്ത്യയുടേയും കേരളത്തിന്‍റെയും സാഹചര്യങ്ങളുടെ സങ്കീർണതകളെ കുറേകൂടി തെളിച്ചത്തോടെ നോക്കിക്കാണാൻ ഈ പുസ്തകം വായനക്കാരെ പ്രേരിപ്പിക്കുമെന്നു കരുതുന്നു.
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും യുവതിക്ക് നേരെ ആക്രമണം. പ്രഭാത സവാരിക്കിടെ യുവതിയെ ആക്രമിച്ചയാളെ പൊലീസ് പിടികൂടി. വഞ്ചിയൂര്‍ കോടതിക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിക്ക് നേരെ ആക്രമണമുണ്ടായത്. കരുമം സ്വദേശി ശ്രീജിത്തിനിയൊണ് വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവിയില്‍ ഇയാളുടെ സ്‌കൂട്ടറിന്റെ നമ്ബര്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ പൊലീസ്, കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിക്ക് മുന്നിലുള്ള ഇടവഴിയിലൂടെ നടന്നുവരവെ, യുവതിയെ സ്‌കൂട്ടറില്‍ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ യുവതി നിലത്ത് വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തപ്പോള്‍ ഇയാള്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. Tags: KERALA NEWS NETWORK, Knn kerala Continue Reading Previous സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു; ഫ്ളാറ്റില്‍ മരിച്ച നിലയില്‍ Next തലശേരി ഇരട്ട കൊലപാതകത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍; ലഹരി വില്‍പ്പന ചോദ്യം ചെയ്തതാണോ പ്രകോപനമെന്ന് പരിശോധിക്കും: പൊലീസ്
കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉദുമ സീറ്റ് നോട്ടമിട്ട് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശനും മുന്‍ എസ്.എഫ്.ഐ നേതാവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ അതിയാമ്പൂരിലെ എം.രാഘവനും ചരട്‌വലിതുടങ്ങി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന ഇരുവരും എസ്എഫ്‌ഐയുടെ ജില്ലാ ഭാരവാഹികളായിരുന്നു. രാഘവന്‍ ജോലിസംബന്ധമായി സജീവരാഷ്ട്രീയത്തില്‍നിന്നും മാറിനിന്നുവെങ്കിലും ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോഴൊക്കെ മന്ത്രിമാരുടെയോ എം.എല്‍.എമാരുടെയോ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി ഉന്നതനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായിരുന്ന രമേശനും പാര്‍ട്ടി നേതൃത്വവുമായി അടുത്തബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഇരുവരും ഉദുമ സീറ്റിനുവേണ്ടി കടുത്ത മത്സരമാണ് നടത്തുന്നത്. രമേശന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ഇ.പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള കണ്ണൂര്‍ ലോബിയുമായി ആത്മബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നും അത് സ്ഥാനാര്‍ത്ഥിത്വത്തിന് ഗുണകരമാവുമെന്നും രമേശന്‍ കണക്കുകൂട്ടുന്നുണ്ട്. വര്‍ഷങ്ങളോളമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എം.രാഘവന് പാര്‍ട്ടി സെക്രട്ടറിയേറ്റിനകത്ത് കാര്യമായ സ്വാധീനമുണ്ട്. ഇത് തനിക്ക് തുണയാവുമെന്നാണ് രാഘവന്റെ പ്രതീക്ഷ. യാദവവിഭാഗത്തിന് മുന്‍തൂക്കമുള്ള ഉദുമയില്‍ ആസമുദായത്തില്‍നിന്നുള്ള ഒരാള്‍ സ്ഥാനാര്‍ത്ഥിയാവണമെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സിപിഎം നേതൃത്വം വിലയിരുത്തുന്നത്. കല്ല്യോട്ടെ ഇരട്ടക്കൊലയിലൂടെ മണ്ഡലത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയിരിക്കുന്ന ക്ഷീണം മാറ്റാനും വോട്ടുബാങ്കുകളെ ഏകോപിപ്പിക്കാനും യാദവ സ്ഥാനാര്‍ത്ഥി അനിവാര്യമാണെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. രമേശനും രാഘവനും യാദവ സമുദായക്കാരായതുകൊണ്ടുതന്നെ ഇവരില്‍ ആരെ തള്ളണം ആരെകൊള്ളണം എന്നതും നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. കല്ല്യോട്ട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ കല്ല്യോട്ട് നടന്ന പെരുങ്കളിയാട്ട മഹോത്സവത്തില്‍ നിന്നും എം.എല്‍.എ ഉള്‍പ്പെടെയുള്ള പാര്‍ട്ടിനേതാക്കള്‍ക്ക് കാര്യമായ പരിഗണന സംഘാടകര്‍ നല്‍കിയിരുന്നില്ല. എന്നാല്‍ എം.രാഘവന്‍ ക്ഷേത്രത്തിലെത്തുകയും അന്നദാനത്തിനുള്ള അരി സംഭാവനയായി നല്‍കുകയും ചെയ്തിരുന്നു. അന്ന് പെരുങ്കളിയാട്ടത്തിലേക്ക് ക്ഷണപത്രം നല്‍കിയാണ് ഉത്സവാഘോഷകമ്മറ്റി ഭാരവാഹികള്‍ രാഘവനെ വരവേറ്റത്. അന്ന് ക്ഷേത്രഭാരവാഹികളുംമറ്റുമായി നല്ലബന്ധമുണ്ടാക്കിയാണ് രാഘവന്‍ മടങ്ങിയത്. ഉദുമ സീറ്റ് ലക്ഷ്യംവെച്ചാണ് രാഘവന്‍ കല്യോട്ട് എത്തിയതെന്ന് അന്നേ ചര്‍ച്ച ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ വികസനനേട്ടങ്ങളും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിജയകരമായ സംഘാടനവും ഉയര്‍ത്തികാട്ടി ഉദുമയില്‍ സീറ്റ് ഉറപ്പിക്കാമെന്നാണ് രമേശനും കണക്കുകൂട്ടുന്നത്. സീറ്റിനായി ഇരുവരും സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ പാര്‍ട്ടിക്ക് മറ്റൊരു ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടിവരും. അങ്ങനെയെങ്കില്‍ പാര്‍ട്ടി സംസ്ഥാനകമ്മറ്റിയംഗവും മുന്‍ എം.എല്‍.എയുമായ കെ.പി.സതീഷ്ചന്ദ്രന്റെ പേരിനായിരിക്കും മുന്തിയപരിഗണന ഉണ്ടാവുക. മണ്ഡലത്തിലെ പ്രബലമായ നായര്‍ തറവാടുകളുടെ പിന്തുണ സതീഷ്ചന്ദ്രന് ഉണ്ടാവുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
വസിഷ്ഠന്‍ തുടര്‍ന്നു: അനാസക്തമായ മനസ്സോടെ കര്‍മ്മേന്ദ്രിയങ്ങളാല്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ‘കര്‍മ്മങ്ങളല്ല’. ഇന്ദ്രിയസുഖങ്ങള്‍ വെറും നൈമിത്തികങ്ങളാണ്. കാരണം ഈ സുഖാനുഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സുഖം ഒരുപോലെ തീവ്രമായി ആവര്‍ത്തിക്കപ്പെടുന്നില്ലല്ലോ. അത്തരം നൈമിത്തിക സുഖങ്ങളില്‍ മന്ദബുദ്ധികള്‍ മാത്രമേ ശ്രദ്ധ പതിപ്പിക്കുകയുള്ളു. മാത്രമല്ല ഒരുവസ്തു നമുക്ക് സന്തോഷം നല്‍കണമെങ്കില്‍ നാം അതിനു വേണ്ടി ആഗ്രഹിക്കണം. അതായത്‌ സുഖമെന്നത് ആഗ്രഹത്തിന്റെ സ്വന്തമാണ്. അതിനാല്‍ ആഗ്രഹവും ആസക്തിയും ഉപേക്ഷിക്കൂ. “കാലക്രമത്തില്‍ നിനക്ക് ആത്മാവിന്റെ നിറവ് അനുഭവവേദ്യമായിത്തീരുകയാണെങ്കില്‍ അതിനെ നിന്റെ മനസ്സില്‍ ഒരോര്‍മ്മയായി, അഹംകാരമായി കരുതിവെയ്ക്കരുത്. കാരണം അത് വീണ്ടും ആഗ്രഹമായി പുനര്‍ജനിക്കാന്‍ സാധ്യതയുണ്ട്. ആത്മജ്ഞാനമാര്‍ജ്ജിച്ചു കഴിഞ്ഞാല്‍പ്പിന്നെ വീണ്ടും അഹംകാരത്തിന്റെ ചെളിക്കുണ്ടിലേയ്ക്ക് വീഴാന്‍ ഇടയാവരുത്‌. ആശകളൊക്കെ അവസാനിക്കട്ടെ. ധാരണകള്‍ ഇല്ലാതാവട്ടെ. മനസ്സ് ‘നിര്‍മന’മെന്ന അവസ്ഥയെ പ്രാപിച്ച് അനാസക്തമായ ജീവിതം നയിച്ചാലും. അജ്ഞാനത്തില്‍ നില്‍ക്കുമ്പോള്‍ മാത്രമേ നാം ബന്ധനത്തിലാവുന്നുള്ളു. ആത്മജ്ഞാനമുണ്ടെങ്കില്‍ നിന്നെ ബന്ധിക്കാന്‍ യാതൊന്നുമില്ല. അതിനാല്‍ ആത്മജ്ഞാനത്തില്‍ സദാ ജാഗരൂകനായി വര്‍ത്തിച്ചാലും. ഇന്ദ്രിയാനുഭവങ്ങളില്‍ മുഴുകാത്തിടത്തോളം, യാദൃശ്ചികമായി, അനിഛാപൂര്‍വ്വം വന്നുചേരുന്ന അനുഭവങ്ങളെ നിസ്സംഗനായി സ്വീകരിച്ച് ജീവിക്കുമ്പോള്‍ നീ സമതയുടെ, സംതുലിതാവസ്ഥയില്‍ നിര്‍മലതയോടെ വിരാജിക്കുന്നു. അപ്പോള്‍ ലീനവാസനകളോ ഓര്‍മ്മകളോ നിന്നെ അലട്ടുകയില്ല. ആയിരക്കണക്കിന് പ്രലോഭനങ്ങളുടെ നടുവിലും നിനക്ക് ആകാശംപോലെ നിത്യശുദ്ധനായി കഴിയാം. അറിവ്, അറിയല്‍ , അറിവാളി എന്ന ത്രിപുടികള്‍ ഇല്ലാതെയായി ആത്മാവില്‍ അവ ലയിച്ചുകഴിഞ്ഞാല്‍പ്പിന്നെ ഒരിക്കലും നിന്റെയുള്ളില്‍ വിഭാഗീയത ഉടലെടുക്കുകയില്ല. മനസ്സിന്റെ ചെറിയൊരു ഇളക്കത്തില്‍ സംസാരമെന്ന ഈ ലോകം ഉണ്ടായി മറഞ്ഞുപോകുന്നു. എന്നാല്‍ ഈ മനസ്സിനെ എല്ലാ ചാഞ്ചാട്ടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ പ്രാണനിരോധത്തിനു കഴിയും എന്നറിയുക. പ്രാണന്റെ ചലനത്തില്‍ സംസാരസാഗരം ഉണ്ടായി മറയുന്നു. എന്നാല്‍ ഈ ചലനത്തെ നിസ്തന്ദ്രമായ അഭ്യാസം കൊണ്ട് നിരോധിക്കാന്‍ കഴിയും. അജ്ഞാനത്താലാണ് സ്വയം ബന്ധിതമാവുന്ന കര്‍മ്മങ്ങള്‍ ഉണ്ടാവുന്നത്. അവ പെട്ടെന്ന് തന്നെ അവസാനിക്കുകയും ചെയ്യുന്നു. ഗുരൂപദേശം, ശാസ്ത്രപഠനം മുതലായവയുടെ പിന്‍ബലത്തോടെയുള്ള ആത്മനിയന്ത്രണസാധനകള്‍ കൊണ്ട് കര്‍മ്മങ്ങളെ നിയന്ത്രിക്കാം. മനസ്സിന്റെ ചലനം കൊണ്ടാണല്ലോ ലോകമെന്ന ഈ മായക്കാഴ്ച ഉണ്ടായിരിക്കുന്നത്. മനസ്സിന്റെ ചലനം അവസാനിക്കുമ്പോള്‍ ഈ മായയും അവസാനിക്കുന്നു. മനസ്സ് നിര്‍മനമാവുന്നു. പ്രാണായാമത്താലും ഇത് സാദ്ധ്യമാണ്. അതാണ്‌ പരമമായ അവസ്ഥ. നിര്‍മനാവസ്ഥയില്‍ ഉളവാകുന്ന അഹൈതുകമായ ആനന്ദം ഏറ്റവും ഉന്നതമായ സ്വര്‍ഗ്ഗത്തില്‍പ്പോലും ലഭ്യമല്ല. അതിനെ വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. അതിനെ ‘ആനന്ദാവസ്ഥ’യെന്നു പറയുന്നത് പോലും ശരിയല്ല. അത് ശുദ്ധസത്വമാണ്. ഇതറിയുന്നവന്റെ മനസ്സ് വാസ്തവത്തില്‍ നിര്‍മനമത്രേ. അങ്ങിനെ നിര്‍മനാവസ്ഥയില്‍ കുറച്ചു സമയം കഴിയുമ്പോള്‍ തുരീയാതീതമായ അവസ്ഥയായി. അതിനെ ഒരവസ്ഥയെന്ന് പറയാന്‍കൂടി വയ്യ. അതീന്ദ്രിയത്തിനും അപ്പുറമാണ് ആ തലം.
· 5.10 AM – KSRTC (SF) – ചെറുപുഴ, ആലക്കോട്, തളിപ്പറമ്പ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, അങ്കമാലി, പെരുമ്പാവൂർ, മുവാറ്റുപുഴ വഴി പാല. · 6.20 AM – SUPERSTAR – ചെറുപുഴ, ആലക്കോട്, ഇരിട്ടി, കൊട്ടിയൂര്‍. · 7.00 AM – KSRTC – ചീമേനി, പറശ്ശിനിക്കടവ് · 3.30 PM – KSRTC – ചെറുപുഴ, ആലക്കോട്, ഉദയഗിരി, തളിപ്പറമ്പ്, കണ്ണൂർ, കോഴിക്കോട് ഗുരുവായൂർ, എറണാകുളം, കൂത്താട്ടുകുളം, പാലാ വഴി മുണ്ടക്കയം. · 3.50 PM – SHAJEES – ചെറുപുഴ, ആലക്കോട്, ഉദയഗിരി, തളിപ്പറമ്പ്, കണ്ണൂർ, കോഴിക്കോട് ഗുരുവായൂർ, എറണാകുളം, കൂത്താട്ടുകുളം, പാലാ വഴി മുണ്ടക്കയം. · 5.00 PM – KSRTC(SF) – ചെറുപുഴ, ആലക്കോട്, തളിപ്പറമ്പ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, ഏറ്റുമാനൂർ വഴി കോട്ടയം. · 5. 50 PM – KSRTC – ചെറുപുഴ, ആലക്കോട്, തളിപ്പറമ്പ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, മുണ്ടക്കയം, കുട്ടിക്കാനം വഴി കുമളി. · 6. 20 PM – ANNMARIYA – ചെറുപുഴ, പെരുമ്പടവ്, തളിപ്പറമ്പ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊടുങ്ങല്ലൂർ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി വഴി മുണ്ടക്കയം
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. അനുഗ്രഹീതൻ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾവോട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ. എച്ച്.എസ്.എസിലെ ശിവദേവ് രാജ് റെക്കാഡോടെ സ്വർണ്ണം നേടുന്നു. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. വിജയാവേശം... ബി.സി.എം കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർ പേഴ്സണായി വിജയിച്ച ബി.മാളവികയെ സഹപാഠികൾ എടുത്തുപൊക്കി വിജയാഘോഷം നടത്തുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. എം.ജി. സർവകാലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ കോട്ടയം നഗരത്തിലെ കോളേജ്കളിലെ എസ് എഫ് ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം.
ന്യൂയോർക്ക്: ഒരേ സമയം രണ്ട് ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പ്രവാസികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രവാസികൾ ... അവധി ആഘോഷങ്ങൾക്ക് വിട; ബാർസിലോണ നഗരത്തിലൂടെ ദേശീയ പതാകയുമേന്തി വിഘ്‌നേഷ് നയൻതാര ദമ്പതികൾ സ്‌പെയിൻ : അവധി ആഘോഷത്തിനിടെ സ്‌പെയിനിൽ സ്വാതന്ത്ര്യദിനം കൊണ്ടാടി വിഘ്‌നേഷ് നയൻതാര ദമ്പതികൾ. രാജ്യം 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദിവസം വിദേശരാജ്യത്തെ നഗരവീഥികളിലൂടെ ഇന്ത്യൻ പതാകയേന്തി നടന്നാണ് ... ആഢംബര കാർ ദേശീയ പതാകയുടെ നിറത്തിലാക്കി; സൂറത്തിൽ നിന്ന് ഡൽഹി വരെ ത്രിവർണ്ണത്തിൽ യാത്ര ; വീഡിയോ ന്യൂഡൽഹി : ഹർ ഘർ തിരംഗയുടെ ഭാഗമായി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സൂറത്ത് മുതൽ ഡൽഹി വരെ കാറോടിച്ച് യുവാവ്. 1300 കിലോമീറ്റർ ദൂരം രണ്ട് ദിവസം ... രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും മുന്നോട്ട് വരേണ്ട അവസരം; എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീര സ്വാതന്ത്ര്യസമര പോരാളികളെ നമുക്ക് ... ഹർ ഘർ തിരംഗ; സാധാരണക്കാർ ഉയർത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാക വയനാട്ടിൽ; വാനിലുയർത്തിയത് വനവാസി അമ്മമാർ വയനാട്: ഇന്ത്യ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തെ തന്നെ ഏറ്റവും വലിയ ദേശീയ പതാകകളിൽ ഒന്ന് വാനിലുയർത്തി രാജ്യത്തിന്റെ അഭിമാനമായി വയനാട്ടിലെ വനവാസികൾ. വയനാട്ടിലെ ... സ്വാതന്ത്ര്യദിനാഘോഷം; ഹർ ഘർ തിരംഗയിൽ വിറളി പൂണ്ട് സിപിഎം; വാജ്പേയി പ്രധാനമന്ത്രിയാകുന്നതുവരെ ആർഎസ്എസും ബിജെപിയും ദേശീയപതാക ഉയർത്തിയിട്ടില്ലെന്ന് നുണപ്രചാരണം തിരുവനന്തപുരം; സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗയിൽ വിറളി പൂണ്ട് സിപിഎം. സമൂഹമാദ്ധ്യമങ്ങളിലൂടെ നുണ പ്രചാരണം നടത്താനാണ് സിപിഎം ശ്രമം. ... ഈ ത്രിവർണ പതാക ചരിത്രം സൃഷ്ടിക്കും; ലോക റെക്കോർഡിനായി മൂന്നര കിലോമീറ്റർ നീളമുള്ള ദേശീയപതാക സജ്ജമാകുന്നു – 3 km-long TRICOLOUR being built റാഞ്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുകയാണ് ഇന്ത്യ. എല്ലാ വീടുകളിലും പതാക ഉയർത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും ജനങ്ങൾ ഏറ്റെടുത്തു. ഇപ്പോഴിതാ ഏറ്റവും ... ഹർ ഘർ തിരംഗയ്‌ക്ക് ആവേശം പകർന്ന് അമിത് ഷാ; വീട്ടിൽ പതാകയുയർത്തി ആഭ്യന്തര മന്ത്രി ന്യൂഡൽഹി : ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി വീട്ടിൽ പതാകയുയർത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ... ഹർ ഘർ തിരംഗ; മോഹൻലാലിന് ​ദേശീയ പതാക കൈമാറി കേന്ദ്രമന്ത്രി വി.മുരളീധരൻ- [email protected], Mohanlal തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ ക്യാമ്പെയിനിന്റെ ഭാ​ഗമായി നടൻ മോഹൻലാലിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. എല്ലാ ഭവനങ്ങളിലും ദേശീയ പതാക എന്ന ... മുതിർന്ന ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടു; സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയെ ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാനും ഗൂഢാലോചന; പിടിയിലായ ഐഎസ് ഭീകരനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് ലക്‌നൗ : ഉത്തർപ്രദേശിൽ പിടിയിലായ ഐഎസ് ഭീകരൻ ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായിവിവരം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് വൻ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ സബ്ബൗദീൻ ... സ്വാതന്ത്ര്യ സമരസേനാനികളിൽ കണ്ട ദേശസ്‌നേഹമാണ് ഇന്നത്തെ തലമുറയിൽ വളർത്തിയെടുക്കേണ്ടത്; ആസാദി കാ അമൃത് മഹോത്സവ് അതിന് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി ന്യൂഡൽഹി : അസാദി കാ അമൃത് മഹോത്സവ് എന്നത് സംസ്‌കാരത്തിന്റെ ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ കീർത്തി ഉയർത്തുന്ന കാര്യങ്ങളിലേക്ക് കൂടുതൽ സംഭാവനകൾ ചെയ്യാൻ അവർക്കിത് ... ‘ആസാദി കാ അമൃത് മഹോത്സവിനും ഹർ ഘർ തിരംഗയ്‌ക്കും ആർ എസ് എസ്സിന്റെ പൂർണ്ണ പിന്തുണ‘: കുപ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ്- RSS on Azadi ka Amrit Mahotsav and Har Ghar Tiranga നാഗ്പൂർ: ആസാദി കാ അമൃത് മഹോത്സവിനും ഹർ ഘർ തിരംഗയ്ക്കും സംഘടന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്ന് ആർ എസ് എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് ... ഹർഘർ തിരംഗ; സമൂഹ മാദ്ധ്യമ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കി പ്രധാനമന്ത്രി ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ പൗരന്മാരും ഇത്തരത്തിൽ തങ്ങളുടെ പ്രൊഫൈൽ ചിത്രം ത്രിവർണ ... ആസാദി കാ അമൃത് മഹോത്സവ് വലിയ മുന്നേറ്റമാകുമെന്ന് പ്രധാനമന്ത്രി; ത്രിവർണ്ണ പതാക സമൂഹമാദ്ധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രമാക്കാനും ആഹ്വാനം ന്യൂഡൽഹി: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേയും ജനങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് വലിയ മുന്നേറ്റമായി മാറുമെന്ന് അറിയിച്ച് പ്രധാനമന്ത്രി. മൻ കി ബാത്തിന്റെ 91-ാം ... രാജ്യത്തെ വികസനത്തിലേയ്‌ക്ക് നയിക്കുന്ന എഞ്ചിനായി വടക്കുകിഴക്കൻ ഇന്ത്യ മാറുകയാണ്; പ്രധാനമന്ത്രി ന്യൂഡൽഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യത്തെ വികസന കുതിപ്പിലേയ്ക്ക് നയിക്കുന്ന പ്രധാന ഘടകമായി വടക്കുകിഴക്കൻ ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അരുണാചൽപ്രദേശിന്റെ 36-ാം സംസ്ഥാന രൂപീകരണ ദിനത്തിൽ ... ഏറ്റവും വൃത്തിയുള്ള രാജ്യം; തീവ്രവാദത്തിൽനിന്ന് പൂർണ്ണ മുക്തം; 2047 ലെ ഇന്ത്യയെക്കുറിച്ച് സ്‌കൂൾ വിദ്യാർത്ഥികളുടെ സ്വപ്‌നങ്ങൾ മൻ കി ബാത്തിൽ പങ്കുവെച്ച് പ്രധാനമന്ത്രി ന്യൂഡൽഹി: അസമിലെ ഗുവാഹത്തിയിൽ നിന്നുള്ള ഏഴാം ക്ലാസ് വിദ്യാർത്ഥിനി റിദ്ദിമ സ്വർഗിയാരി 2047 ലെ ഇന്ത്യയെ സ്വപ്‌നം കാണുന്നത് ഇങ്ങനെയാണ്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യം, തീവ്രവാദത്തിൽനിന്ന് ... കശ്മീരിലെ റോഡുകൾക്കും സ്‌കൂളുകൾക്കും ധീരസൈനികരുടെയും സാഹിത്യകാരൻമാരുടെയും പേരുകൾ; പട്ടിക തയ്യാറായി ശ്രീനഗർ: കശ്മീരിലെ റോഡുകൾക്കും സ്‌കൂളുകൾക്കും ധീരസൈനികരുടെയും സാഹിത്യകാരൻമാരുടെയും പേരുകൾ നൽകാനുളള പട്ടിക തയ്യാറാക്കി ഭരണകൂടം. 108 പേരുടെ പേരുകളാണ് നൽകുക. സ്‌കൂളുകൾ ഉൾപ്പെടെയുളള പൊതു സ്ഥാപനങ്ങൾക്കും റോഡുകൾക്കും ഉൾപ്പെടെ ...
യുദ്ധത്തിനിടയിൽ എതിരാളിയുടെ വ്യോമതാവളങ്ങളും സൈനിക ക്യാമ്പുകളും ആക്രമിക്കാൻ സ്പെഷ്യൽ ഫോഴ്സിനെ നിയോഗിക്കുക എന്നത് എല്ലാ രാജ്യങ്ങളും ചെയ്യുന്ന നീക്കങ്ങളിൽ ഒന്നാണ്. 1965 ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ ഇതേരീതിയിൽ ആക്രമിക്കാൻ ശ്രമിച്ച പാകിസ്താന് കിട്ടിയത് വലിയ തിരിച്ചടിയായിരുന്നു. ഈ തിരിച്ചടികൾ ചരിത്രത്തിലുള്ളപ്പോഴാണ് ഇന്ത്യയെ തോൽപ്പിക്കുമെന്ന് പാകിസ്താൻ വീരവാദം മുഴക്കുന്നത്. 1965 സെപ്റ്റംബർ 6-7 തീയതികളിലായിരുന്നു പാകിസ്താന്റെ സ്പെഷ്യൽ ആക്രമണം. പഞ്ചാബിലെ മൂന്ന് വ്യോമസേന താവളങ്ങൾ ആക്രമിക്കാനായിരുന്നു പദ്ധതി. പത്താൻ കോട്ട്, ഹൽവാര. ആദം‌പൂർ എന്നിവയായിരുന്നു പാക് സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് കമാൻഡോകളുടെ ലക്ഷ്യം. ഇതിനായി 180 കമാൻഡോകളെ എയർ ഡ്രോപ്പ് ചെയ്തു. സി-130 ഹെർകുലീസിൽ എത്തിച്ച കമാൻഡോകളെ 60 പേർ വീതമുള്ള മൂന്നു ഗ്രൂപ്പുകളായിട്ടായിരുന്നു എയർഡ്രോപ്പ് ചെയ്തത്. മൂന്ന് വ്യോമസേന താവളങ്ങളും പിടിച്ചടക്കുമെന്ന് പ്രതീക്ഷിച്ച പാക് സൈനിക നേതൃത്വത്തിന് പക്ഷേ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. പാക് കമാൻഡോകൾ ലാൻഡ് ചെയ്തത് രാജ്യത്തെ രക്ഷിക്കാൻ ജാഗ്രതയോടെ നിലകൊണ്ട പഞ്ചാബിലെ ഗ്രാമീണർക്കിടയിലേക്കായിരുന്നു . എൻ.സി.സി കേഡറ്റുകളും ഗ്രാമീണരും സ്പെഷ്യൽ ഗ്രൂപ്പ് കമാൻഡോകളെ കല്ലും വടിയുമെല്ലാമായി നേരിട്ടു. ലാൻഡ് ചെയ്ത 180 പേരിൽ 22 പേരെ അവർ തല്ലിക്കൊന്നു. 138 പേരെ പിടികൂടി. 20 പേർക്ക് മാത്രമാണ് രക്ഷപ്പെട്ട് പാകിസ്താനിലെത്താൻ കഴിഞ്ഞത്. വ്യോമസേന താവളങ്ങൾ ആക്രമിക്കപ്പെട്ടിരുന്നെങ്കിൽ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിട്ടേനെ. ദേശാഭിമാനമുള്ള ജനത ഒറ്റക്കെട്ടായി നിലയുറപ്പിച്ചതോടെ പാകിസ്താന്റെ വലിയ പദ്ധതിയാണ് പൊളിഞ്ഞത്. Tags: india-pakSSG1965 warFEATURED Share96TweetSendShare Related Posts ഉക്രൈൻ പ്രശ്നം ; റഷ്യയുടെ ആക്രമണ ഭീഷണിക്ക് പിന്നിൽ ചൈന ? സംഘർഷം ഇന്ത്യയെ ബാധിക്കുന്നതിങ്ങനെ പാകിസ്താനെ തറപറ്റിച്ച യുദ്ധം ; ഓര്‍മ്മകള്‍ പങ്കിട്ട് ബംഗ്ലാദേശും ഇന്ത്യയും ; പരസ്പരം യുദ്ധവിമാനങ്ങള്‍ കൈമാറി സിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയി, സൈന്യവും പോലീസും നേർക്ക് നേർ : പാകിസ്ഥാനിൽ ആഭ്യന്തര കലാപം ഇന്ത്യക്കെതിരെ ചൈനയുടെ ജലയുദ്ധം ; രണ്ട് വലിയ നദികൾ വഴിമാറ്റിയൊഴുക്കാൻ ശ്രമം ; ഞെട്ടിക്കുന്ന റിപ്പോർട്ട്
ഇന്റീരിയർ ഡിസൈൻ സ്വന്തമായി ചെയ്യാം.സ്വന്തം വീടിന്റെ ഇന്റീരിയർ മറ്റ് വീടുകളിൽ നിന്നും വേറിട്ട് നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. മാത്രമല്ല സ്വന്തമായി ഒരുപാട് ഐഡിയകളും ക്രിയേറ്റിവിറ്റിയും ഉപയോഗപ്പെടുത്തി ഇന്റീരിയർ ഡിസൈൻ ചെയ്യാൻ താല്പര്യപ്പെടുന്നവരും ഇന്ന് കുറവല്ല. പഴയകാല വീടുകളിൽ ഇന്റീരിയർ ഡിസൈനിങ്‌ രീതിക്ക് വലിയ പ്രാധാന്യമൊന്നും ഇല്ലാത്തതു കൊണ്ട് വീട്ടിലെ തടി ഉപയോഗിച്ച് ഫർണിച്ചറുകളും ഷെൽഫുകളും നിർമ്മിക്കുകയും ഏതെങ്കിലും നിറത്തിലുള്ള ഒരു പെയിന്റ് ഇന്റീരിയറിൽ ഉപയോഗിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് കൃത്യമായ തീമുകളെ അടിസ്ഥാനമാക്കി വീടിന്റെ ഇന്റീരിയർ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. സ്വന്തം കഴിവ് ഉപയോഗപ്പെടുത്തി വീടിന്റെ ഇന്റീരിയർ ഭംഗിയാക്കാനായി ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. ഇന്റീരിയർ ഡിസൈൻ സ്വന്തമായി ചെയ്യാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വീട്ടിലെ എല്ലാ അംഗങ്ങളുടെയും താല്പര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ഇന്റീരിയർ ഡിസൈൻ ചെയ്യുകയാണെങ്കിൽ അത് എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യമായിരിക്കും. വീട്ടിലെ പ്രായമായ ആളുകളോട് അവരുടെ ആവശ്യങ്ങൾ ചോദിച്ചു മനസ്സിലാക്കി ബെഡിന്റെ വലിപ്പം പെയിന്റിന്റെ നിറം ബെഡ്റൂമിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ എന്നിവയെല്ലാം തിരഞ്ഞെടുക്കാം. അതുപോലെ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവർക്കു വേണ്ടി ഒരുക്കുന്ന ബെഡ്റൂമിന് ഒരു പ്രത്യേക തീം ചോദിച്ചു മനസ്സിലാക്കി ചെയ്യാവുന്നതാണ്. ഇഷ്ടമുള്ള നിറം ബെഡിന്റെ ആകൃതി വലിപ്പം എന്നിവയെ പറ്റിയെല്ലാം കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കി വയ്ക്കാവുന്നതാണ്. എത്ര വലിപ്പമുള്ള വീടാണെങ്കിലും കൃത്യമായ പ്ലാനിങ്ങോടു കൂടി ഇന്റീരിയർ ഡിസൈൻ ചെയ്താൽ മാത്രമാണ് അതിന് പൂർണ്ണത ലഭിക്കുകയുള്ളൂ. വലിയ രീതിയിൽ ഇന്റീരിയർ ഡിസൈനിങ്ങിനെ പറ്റി ധാരണ ഇല്ലാത്തവർക്ക് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ റെഡിമെയ്ഡ് ടൈപ്പ് വാങ്ങുന്നതാണ് കൂടുതൽ നല്ലത്. അതുപോലെ പെയിന്റിന്റെ നിറം തിരഞ്ഞെടുക്കുമ്പോൾ ഒരു സാമ്പിൾ വാങ്ങി പരീക്ഷിച്ചു നോക്കിയ ശേഷം മാത്രം മുഴുവൻ അടിക്കാനായി ശ്രദ്ധിക്കുക. വാൾപേപ്പറുകൾ തിരഞ്ഞെടുക്കുമ്പോൾ എളുപ്പത്തിൽ ഒട്ടിച്ച് നൽകാൻ സാധിക്കുന്ന നല്ല ക്വാളിറ്റിയിൽ ഉള്ളവ നോക്കി തന്നെ തിരഞ്ഞെടുക്കണം. ഏതെങ്കിലും ഒരു ഭാഗത്തെ വാൾ ഹൈലൈറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ മറ്റ് നിറങ്ങൾക്ക് യോജിക്കുന്ന രീതിയിലുള്ള മെറ്റീരിയൽ നോക്കി വേണം തിരഞ്ഞെടുക്കാൻ. ഓൺലൈൻ വെബ്സൈറ്റുകൾ വഴി പെയിന്റ്, വാൾപേപ്പർ എന്നിവയെല്ലാം വീട്ടിലിരുന്നു കൊണ്ട് തന്നെ ടെസ്റ്റ് ചെയ്തു നോക്കി വാങ്ങാനുള്ള സംവിധാനം ഇപ്പോൾ ലഭ്യമാണ്. കൂടുതൽ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ. ലിവിങ് ഏരിയയിലാണ് ഇന്റീരിയർ ഡിസൈനിന്റെ പ്രാധാന്യം ഏറ്റവും എടുത്തു കാണിക്കാൻ സാധിക്കുന്ന ഭാഗം. അതുകൊണ്ടുതന്നെ ചുമരിലേക്ക് തിരഞ്ഞെടുക്കുന്ന നിറങ്ങൾ, ഷെൽഫുകൾ, ഫർണിച്ചറുകൾ , സോഫ, കർട്ടൻ, സോഫ്റ്റ്‌ ഫർനിഷിങ് മെറ്റീരിയലുകൾ എന്നിവയിലെല്ലാം വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. തിരഞ്ഞെടുക്കുന്ന ഡക്കോർ ഐറ്റംസ്, ലൈറ്റുകൾ എന്നിവയിൽ ഈ ഒരു ശ്രദ്ധ നൽകുകയാണെങ്കിൽ ഒരു എക്സ്പേർട്ട് ആയ ഇന്റീരിയർ ഡിസൈനർ ചെയ്യുന്ന അതേ ജോലികൾ നിങ്ങൾക്കും ചെയ്തെടുക്കാനായി സാധിക്കും. ഏത് സ്റ്റൈൽ പിന്തുടർന്നു കൊണ്ടാണ് ഇന്റീരിയർ ഡിസൈൻ ചെയ്യേണ്ടത് എന്ന് ആദ്യമേ തന്നെ തീരുമാനിക്കണം.അതായത് ഡാർക്ക് നിറങ്ങളോട് താൽപര്യമുള്ളവർക്ക് അത്തരത്തിലുള്ള ഒരു തീം തിരഞ്ഞെടുത്തു ഇന്റീരിയറിൽ ഉപയോഗപ്പെടുത്താം. ആ നിറത്തോട് യോജിച്ചു നിൽക്കുന്ന പെയിന്റ്, ഫർണിച്ചറുകൾ, കർട്ടൻ എന്നിവ തിരഞ്ഞെടുക്കുക മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. അതേസമയം ഇപ്പോൾ ഏറ്റവും ട്രന്റിങ്ങായി നിൽക്കുന്ന സ്റ്റൈലുകൾ മനസ്സിലാക്കി ഇന്റീരിയർ ഡിസൈൻ ചെയ്യുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി വളരെ മിനിമലായ ആശയങ്ങൾ പിന്തുടർന്നുകൊണ്ട് ഇന്റീരിയർ ഡിസൈൻ ചെയ്യാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ ആഡംബര വസ്തുക്കൾ കുത്തി നിറക്കേണ്ട ആവശ്യം വരുന്നുമില്ല. ആദ്യം തന്നെ ഇന്റീരിയർ ഡിസൈനിനു വേണ്ടി കൃത്യമായി ഒരു ബഡ്ജറ്റ് നീക്കിവെച്ച് ആ പ്ലാൻ അനുസരിച്ച് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ പിന്നീട് അധിക ചിലവിനെ പേടിക്കേണ്ടി വരില്ല. ഇത്തരത്തിൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്ക് തന്നെ നിങ്ങളുടെ വീടിന്റെ ഇന്റീരിയർ കൂടുതൽ മനോഹരമാക്കാം.
ദൈവം ഇസ്രായേല്യരെ ഈജിപ്ഷ്യൻ അടിമത്തത്തിൽ നിന്ന് വിടുവിച്ച ശേഷം, കനാൻ ദേശത്തെ അവകാശമായി കൈവശമാക്കാൻ അവൻ അവരെ ശക്തമായ കൈകൊണ്ട് നടത്തി (പുറപ്പാട് 3:8, 17). അവർ കനാൻ അതിർത്തിയിൽ എത്തിയപ്പോൾ മോശെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് ദേശം ഒറ്റുനോക്കാൻ അയച്ചു. യഹൂദാ ഗോത്രത്തിൽ നിന്നുള്ള പന്ത്രണ്ടുപേരിൽ ഒരാളായിരുന്നു കാലേബ്. ഈ ആളുകൾ ദേശം പരിശോധിച്ച് ഇനിപ്പറയുന്ന റിപ്പോർട്ടുമായി മടങ്ങിവന്നു: “അവർ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങൾ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങൾ ഇതാ. എങ്കിലും ദേശത്തു പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു” (സംഖ്യ 13:27-28). കാലേബും ജോഷ്വയും ഉടൻ തന്നെ മോശെയുടെ മുമ്പാകെ ആളുകളെ പ്രോത്സാഹിപ്പിച്ചു, “നമുക്ക് ഉടൻ പോയി കൈവശമാക്കാം, കാരണം നമുക്ക് അതിനെ മറികടക്കാൻ കഴിയും” (സംഖ്യ 13:30). എന്നാൽ പ്രോത്സാഹിപ്പിക്കപ്പെടുന്നതിനുപകരം, മറ്റ് പത്ത് ഒറ്റുകാരുടെ നിഷേധാത്മകമായ റിപ്പോർട്ട് ആളുകൾ ശ്രദ്ധിച്ചു, നിവാസികളെ ഭയപ്പെട്ടു, കർത്താവ് അവരെ ഈജിപ്തിൽ നിന്ന് വിടുവിച്ചതെങ്ങനെയെന്ന് ആ രാത്രി മറന്ന് ശബ്ദമുയർത്തി കരഞ്ഞു. മോശയ്‌ക്കും അഹരോനും എതിരെ അവർ പരാതി പറഞ്ഞു: “ഞങ്ങൾ ഈജിപ്‌ത്‌ ദേശത്തുവെച്ച്‌ മരിച്ചിരുന്നെങ്കിൽ! അല്ലെങ്കിൽ നമ്മൾ ഈ മരുഭൂമിയിൽ മരിച്ചിരുന്നെങ്കിൽ! നമ്മുടെ ഭാര്യമാരും മക്കളും ഇരകളാകേണ്ടതിന്നു വാളാൽ വീഴേണ്ടതിന്നു യഹോവ നമ്മെ ഈ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങൾ ഈജിപ്തിലേക്ക് മടങ്ങിപ്പോകുന്നതല്ലേ നല്ലത്?” അതുകൊണ്ട് അവർ പരസ്പരം പറഞ്ഞു, “നമുക്ക് ഒരു നേതാവിനെ തിരഞ്ഞെടുത്ത് ഈജിപ്തിലേക്ക് മടങ്ങാം (സംഖ്യ 14:2-4). ആ സമയത്ത്, ജോഷ്വയും കാലേബും തങ്ങളുടെ വസ്ത്രങ്ങൾ കീറി ഇസ്രായേൽ സഭയെ മുഴുവനും പറഞ്ഞു: “ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും വസ്ത്രം കീറി, യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു എന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റു നോക്കിയ ദേശം എത്രയും നല്ലദേശം ആകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു” (സംഖ്യാപുസ്തകം 14:6-9). എന്നാൽ ആളുകൾ ദൈവത്തിൽ വിശ്വസിക്കാൻ വിസമ്മതിക്കുകയും അവരുടെ നല്ല റിപ്പോർട്ടിന്റെ പേരിൽ കാലേബിനെയും ജോഷ്വയെയും കല്ലെറിയാൻ ആഗ്രഹിക്കുകയും ചെയ്തു (സംഖ്യ 14:6-10). എന്നാൽ ദൈവം മോശയോട് പറഞ്ഞു: “എന്റെ ദാസനായ കാലേബിന് വ്യത്യസ്തമായ ആത്മാവുണ്ട്, പൂർണ്ണഹൃദയത്തോടെ എന്നെ അനുഗമിക്കുന്നു” കൂടാതെ ചാരനായി താൻ കണ്ട ഭൂമി മുഴുവൻ സ്വന്തമാക്കുമെന്ന് കാലേബിന് വാഗ്ദാനം നൽകി (സംഖ്യ 14:11-24). അവിശ്വസിച്ചവർക്കെതിരെ കർത്താവ് ഒരു വാചകം പറഞ്ഞു: “കാരണം, ഈജിപ്തിലും മരുഭൂമിയിലും ഞാൻ ചെയ്ത എന്റെ മഹത്വവും അടയാളങ്ങളും കണ്ട ഈ മനുഷ്യരെല്ലാം ഇപ്പോൾ പത്ത് തവണ എന്നെ പരീക്ഷിച്ചു, ശ്രദ്ധിച്ചില്ല. എന്റെ ശബ്ദം, ഞാൻ അവരുടെ പിതാക്കന്മാരോട് സത്യം ചെയ്ത ദേശം അവർ കാണുകയില്ല, എന്നെ നിരസിച്ചവരിൽ ആരും കാണുകയില്ല” (വാക്യം 22-23). കർത്താവ് കൂട്ടിച്ചേർത്തു: “നിങ്ങളുടെ വാസസ്ഥലം സ്ഥാപിക്കുമെന്ന് ഞാൻ ഉയർത്തിയ കൈകൊണ്ട് സത്യം ചെയ്ത ദേശത്തേക്ക് നിങ്ങളിൽ ആരും പ്രവേശിക്കുകയില്ല, ജെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ ജോഷ്വയും അല്ലാതെ” (വാക്യം . 29-30). കർത്താവിന്റെ വാക്ക് സംഭവിച്ചു. നാല്പതു വർഷത്തിനുശേഷം, പുറപ്പാടിൽ കുറഞ്ഞത് 20 വയസ്സ് പ്രായമുള്ള ഈജിപ്ത് വിട്ടുപോയ എല്ലാ സഭകളിൽ നിന്നും, ജോഷ്വയ്ക്കും കാലേബിനും മാത്രമേ വാഗ്ദത്ത ദേശത്ത് പ്രവേശിക്കാനും അവകാശമാക്കാനും അനുവാദം ലഭിച്ചത്. ബാക്കിയുള്ളവരെല്ലാം മരുഭൂമിയിൽവെച്ചു നശിച്ചു; അവരുടെ മക്കൾ ദേശത്തു പ്രവേശിച്ചു. ദേശത്ത് പ്രവേശിക്കുമ്പോൾ കാലേബിന് 85 വയസ്സായിരുന്നു, അവർ ഈജിപ്ത് വിട്ടുപോകുമ്പോൾ അവൻ കർത്താവിൽ ശക്തനായിരുന്നു (യോശുവ 15:13-14). ദൈവത്തിന്റെ വാഗ്ദാനമനുസരിച്ച്, അവൻ ഹെബ്രോൻ ദേശം തന്റെ അവകാശമായി എടുത്തു. ഹെബ്രോണിൽ നിന്ന് അനാക്കിന്റെ പുത്രന്മാരായ ഷെഷായി, അഹിമാൻ, തൽമായി എന്നീ മൂന്ന് അനാക്യരെ കാലേബ് പുറത്താക്കി, പിന്നീട് അവൻ ദെബീറിലെ ജനങ്ങൾക്കെതിരെ യുദ്ധം ചെയ്തു (ജോഷ്വ 15:13-15). കാലേബ് കർത്താവിൽ വിശ്വസിച്ചു, അവന്റെ വിശ്വാസത്തിന് പ്രതിഫലം ലഭിച്ചു, അങ്ങനെയാണ് അവൻ ദൈവത്തിന്റെ ദൃഷ്ടിയിൽ പ്രീതി കണ്ടെത്തിയത്. തന്റെ വിശ്വാസികളായ മക്കൾക്കുവേണ്ടി കർത്താവ് ചെയ്യുന്നതിന്റെ ഒരു സാക്ഷ്യമായി അവന്റെ കഥ നിലകൊള്ളുന്നു.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. DAY IN PICSMore Photos ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച.
ഹജൂര്‍ കച്ചേരിയുടെ ശീതളമായ ചില്ലു കൊട്ടാരത്തിലല്ല, നിത്യേന നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കടലിനും കായലിനുമിടയിലുള്ള കൊച്ചു തുരുത്തില്‍ കാറ്റും മഴയും വെയിലുമേറ്റാണ് പനിയടിമയെപോലെ താഴേ തട്ടിലെ ജനപ്രതിനിധികളും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മല്‍സ്യ തൊഴിലാളി സമൂഹവും നില്‍ക്കുന്നത്. അവര്‍ക്ക് ക്ഷമ നഷ്ടപ്പെടാന്‍ ഒരു വള്ളപാടിന്റെ അകലം പോലുമില്ല. Biju S Thiruvananthapuram, First Published Aug 18, 2022, 4:14 PM IST കഴിഞ്ഞ ദിവസം ഇത് പോലെ അവര്‍ സെക്രട്ടറിയേറ്റ് കവാടത്തിലേക്ക് പോയപ്പോള്‍ ആ വള്ളങ്ങളെയും കലിന്റെ മക്കളെയും ശല്യമായി കണ്ട് അവരെ തലങ്ങും വിലങ്ങും തടഞ്ഞു. ഓഖിയുടെ സമയത്ത് തീരത്ത് പോയ മുഖ്യമന്ത്രി പിണറായി വിജയനോട് മുക്കുവര്‍ പ്രതിഷേധിച്ചിരുന്നു. അതവരുടെ സാധാരണ രീതിയാണ്. എന്തായാലും വിഴിഞ്ഞം പദ്ധതി തങ്ങളുടെ തീരത്തെ തകര്‍ക്കുന്നുവെന്ന് വിലപിക്കുന്ന തീരദേശവാസികളോട് സര്‍ക്കാര്‍ സൗമനസ്യം കാണിക്കുന്നില്ല. കാലാവസ്ഥാവ്യതിയാനം മൂലം തീരം തന്നെ ഇല്ലാതെ കഷ്ടപ്പെടുന്ന തീരവാസികള്‍ക്ക് കനത്ത ആഘാതമാകുന്നു വിഴിഞ്ഞം തുറമുഖം നിര്‍മ്മാണമുയര്‍ത്തുന്ന വെല്ലുവിളികള്‍. കേരള -തമിഴ്‌നാട് തീരാതിര്‍ത്തിയിലെ ഒരു തുറയാണ് തൂത്തൂര്‍. സ്രാവ് പിടിക്കാനായി ആഴ്ചകളോളം കടലില്‍ തങ്ങി കരളുറപ്പിന്റെ ബലത്തില്‍ മാത്രം കോളുമായി മടങ്ങിയെത്തുന്നവരാണിവര്‍. ഇതു പോലുള്ള തെക്കന്‍ തുറകളില്‍ നിന്ന് സാഹസപ്പെട്ട് പണിക്കിറങ്ങുന്നവര്‍ ചങ്കുപ്പുറപ്പു കൊണ്ടെങ്കിലും കുടുംബം പോറ്റാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ 2004 ഡിസംബറിലെ സുനാമി കാര്യങ്ങളെ മാറ്റി മറിച്ചു. തീരദേശത്തെയാകെ ഞെരിച്ചു കളഞ്ഞ ആ കടല്‍ കയറ്റത്തില്‍ 171 വിലപ്പെട്ട ജീവനുകളാണ് കേരളത്തില്‍ മാത്രം പൊലിഞ്ഞത്. 17381 വീടുകള്‍ക്ക് നാശമുണ്ടായി. 187 തീരദേശ ഗ്രാമങ്ങളിലെ 13 ലക്ഷം പേരെയാണ് അത് ബാധിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം അത് പോലൊരു ഡിസംബര്‍ പുലരിയിലുണ്ടായ ഓഖി എന്ന കടല്‍ക്കാറ്റ് തെക്കന്‍ തീരങ്ങളില്‍ വീണ്ടും സംഹാര താണ്ഡവമാടി. കന്യാകുമാരിക്കടുത്ത് കരയില്‍ തൊട്ട ശേഷം കടലിലായിരുന്നു ഓഖിയുടെ വിളയാട്ടം. ആഴിയെ കളിത്തൊട്ടിലായി കണ്ടിരുന്ന മീനാളരെ അത് പക്ഷേ വല്ലാതെ ഉലച്ചു കളഞ്ഞു. വള്ളങ്ങളില്‍ നിന്ന് എടുത്തെറിയപ്പെട്ട അവര്‍ നിലയിലാക്കയങ്ങളില്‍ മണിക്കൂറുകളും ദിവസങ്ങളുമാണ് രക്ഷകരെ കാത്തിരുന്നത്. മുന്നറിയിപ്പില്ലാതെ വന്ന ചുഴലിക്കാറ്റ് എത്ര ജീവനുകളെ കവര്‍ന്നു എന്നിനിയും വ്യക്തമല്ല. 39 പേര്‍ മരിച്ചെന്നും 167 പേരെ കാണാതായെന്നുമാണ് ഔദ്യോഗിക കണക്ക്. കേരളത്തില്‍ മാത്രം 1843 കോടിയുടെ നാശനഷ്ടം. ലക്ഷ്വദീപില്‍ മറ്റൊരു 500 കോടി. എന്നാല്‍ സുനാമിയെക്കാളേറെ കടലില്‍ ആവാസ വ്യവസ്ഥയുടെ ഗതി മാറ്റുകയായിരുന്നു ഓഖി. പിന്നാലെ ഒരു വര്‍ഷത്തിനു ശേഷം, 2018-ല്‍, നമ്മള്‍ കണ്ട ഏറ്റവും വലിയ പ്രളയം. കേരളം ഒന്നാകെ നിലയില്ലാ കയത്തിലായി. സൈന്യത്തിന് പോലും രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയായി. അപ്പോഴാണ് കേരളത്തിന്റെ സ്വന്തം സൈന്യത്തിന്റെ രംഗപ്രവേശനം. കടലിന്റെ കരുത്തുമായി തങ്ങളുടെ കടല്‍യാനങ്ങളുമായി അവര്‍ ഉള്‍നാടന്‍ ജലവഴികള്‍ താണ്ടിയപ്പോള്‍ നാം അവരില്‍ യഥാര്‍ത്ഥ രക്ഷകരെ കണ്ടു. വിഴിഞ്ഞം: പുതിയ പ്രതിസന്ധികള്‍ ഇപ്പോള്‍ വിഴിഞ്ഞത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലുതായ ആഴക്കടല്‍ തുറമുഖം പണിയാനായി മലകളെ കടലിലേക്ക് നിക്ഷേപിച്ചപ്പോള്‍ കടല്‍ പിണങ്ങാന്‍ തുടങ്ങി. ശക്തമായ തിരയേറ്റമുള്ള തിരുവനന്തപുരത്തെ തീരങ്ങളിലാണ് ഏറ്റവും വലിയ തീരശോഷണം. മുമ്പ് തന്നെ ഇവിടത്തെ 23 ശതമാനം തീരങ്ങളും ശോഷണത്തിലായിരുന്നു. കൂനിന്‍ മേല്‍ കുരുവെന്ന പോലെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം കാര്യങ്ങളെ കൂടൂതല്‍ വഷളാക്കി. ലോറിയിലേറി വന്ന മുക്കുവ വള്ളങ്ങളെ 2018-ലെ പ്രളയത്തില്‍ കേരളം രക്ഷാചിഹ്നമായി കണ്ട് ആനയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് പോലെ അവര്‍ സെക്രട്ടറിയേറ്റ് കവാടത്തിലേക്ക് പോയപ്പോള്‍ ആ വള്ളങ്ങളെയും കലിന്റെ മക്കളെയും ശല്യമായി കണ്ട് അവരെ തലങ്ങും വിലങ്ങും തടഞ്ഞു. ഓഖിയുടെ സമയത്ത് തീരത്ത് പോയ മുഖ്യമന്ത്രി പിണറായി വിജയനോട് മുക്കുവര്‍ പ്രതിഷേധിച്ചിരുന്നു. അതവരുടെ സാധാരണ രീതിയാണ്. എന്തായാലും വിഴിഞ്ഞം പദ്ധതി തങ്ങളുടെ തീരത്തെ തകര്‍ക്കുന്നുവെന്ന് വിലപിക്കുന്ന തീരദേശവാസികളോട് സര്‍ക്കാര്‍ സൗമനസ്യം കാണിക്കുന്നില്ല. കാലാവസ്ഥാവ്യതിയാനം മൂലം തീരം തന്നെ ഇല്ലാതെ കഷ്ടപ്പെടുന്ന തീരവാസികള്‍ക്ക് കനത്ത ആഘാതമാകുന്നു വിഴിഞ്ഞം തുറമുഖം നിര്‍മ്മാണമുയര്‍ത്തുന്ന വെല്ലുവിളികള്‍. തങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് വിഴിഞ്ഞം കോട്ടപ്പുറം കൗണ്‍സിലര്‍ പനിയടിമ ജോണ്‍ പറയുന്നു. പുലിമുട്ട് നിര്‍മ്മാണം മത്സ്യബന്ധനത്തേയും മത്സ്യ മേഖലേയും ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ പറയുമ്പോള്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ അനുഭവം മറിച്ചാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച ആശങ്ക ശരി വയ്ക്കുകയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. ഇത് കാര്യമായി ഞങ്ങളെ ബാധിച്ചിട്ടുണ്ട്. 2017-ല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി പൈലിംഗ് തുടങ്ങിയപ്പോഴെ ഞങ്ങളുടെ തീരത്തെ വീടുകള്‍ക്ക് വലിയ തോതില്‍ വിള്ളലുണ്ടായി. അതിപ്പോഴും വലിയ തോതില്‍ തുടരുകയാണ്. 100 മീറ്റര്‍ പരിധിയില്‍ മണല്‍തിട്ടയില്‍ നില്‍ക്കുന്ന മൂന്നുറോളം വീടുകള്‍ക്ക് കാര്യമായ കോടുപാടുണ്ടായി. 2022 ആയിട്ടും ഇതു വരെ ഒരു രൂപയുടെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. എന്നാല്‍ ജില്ലാ കളക്ടര്‍ അടങ്ങുന്ന പരിശോധന സമിതിയോട് ഈ വസ്തുത അംഗീകരിക്കാന്‍ കമ്പനി അധികൃതര്‍ സമ്മതിക്കുന്നില്ല. ടണ്‍ കണക്കിന് ഭാരമുള്ള കല്ലുകള്‍ ഇവിടെ കൊണ്ടിടുമ്പോള്‍ വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടം ആര്‍ക്കും ഇവിടെ വന്ന് നേരിട്ട് കാണാവുന്നതേയുള്ളു. പരശുരാമന്‍ മഴുവെറിഞ്ഞു കടലില്‍ നിന്ന് വീണ്ടെടുത്ത് കരപ്രദേശമാക്കിയതാണ് കേരളമെന്ന്, ഐതിഹ്യ കഥ മെനഞ്ഞത് തന്നെ സവിശേഷമായ നമ്മുടെ ഭൂപ്രകൃതി കണ്ടിട്ടാവും. അലയാഴിയില്‍ നിന്ന് കുത്തി ഉയര്‍ന്നാണ് പശ്ചിമഘട്ട മലനിരകളിലേക്കുള്ള നമ്മുടെ വേഗപ്പോക്ക്. വിഴിഞ്ഞത്തിനടുത്ത ചൊവ്വര കുന്നുകളില്‍ നിന്ന് നോക്കിയാല്‍ ഈ അവസ്ഥയുടെ നേര്‍ക്കാഴ്ച നമുക്ക് ബോധ്യമാകും. നമ്മുടെ 44 നദികളില്‍ പടിഞ്ഞോട്ടൊഴുകുന്ന, 41-ഉം ഒരു ദിവസം പോലും എടുക്കാതെയാണ് പലപ്പോഴും ഉത്ഭവ മുടിയില്‍ നിന്ന് അറബികടലിലേക്ക് ചെന്നൊഴിയാന്‍ വെമ്പല്‍ കൊള്ളുന്നത്. അങ്ങനെ പെട്ടെന്ന് എന്നില്‍ അലിയണ്ടെന്ന് പറഞ്ഞ് അറബിക്കടല്‍ തിരികെ തള്ളുന്നതിനാലാണ് ഇത്രയും വലിയ കായലുകള്‍ കേരളതീരത്തെവിടെയും കാണുന്നത്. സഹ്യാദ്രി വനസ്ഥലകളിലെ സമ്പന്നമായ എക്കലും ധാതു സമ്പന്നമായ കരിമണലുമൊക്കെ ഒഴുക്കി കൊണ്ടു വന്ന്, പോഷക സമ്പന്നമായ തീരത്തെയാണ് നമ്മുടെ നദികള്‍ കടപ്പുറത്ത് പരുവപ്പെടുത്തിയിരുന്നത്. അമ്പതുകള്‍ മുതലിങ്ങോട്ട് കേരളത്തിലെ നദികളില്‍ നിരവധി അണക്കെട്ടുകളും തീരത്തോടനുബന്ധിച്ച് നിരവധി നിര്‍മ്മാണ പ്രവത്തനങ്ങളുമുണ്ടായി. നദികള്‍ കൊണ്ടു വരുന്ന മണലിലൊരു പങ്കാണ് തീരത്ത് മണല്‍ തിട്ടയായി രൂപാന്തരം വരുന്നത്. അണക്കെട്ടുകള്‍ മൂലം നദികളിലെ മണലൊഴുക്കു കുറഞ്ഞത് ഈ പ്രക്രിയയെ ബാധിച്ചു. രണ്ടാമതായി കഴിഞ്ഞ 10 വര്‍ഷത്തില്‍ കാലാവസ്ഥ വ്യതിയാനം മൂലം തീരമാലകളുടെ ശക്തി വല്ലാതെ കൂടി. കടല്‍ തീരത്ത് നിന്നെടുക്കുന്ന മണലിന്റെ തോത് വല്ലാതെ കൂടി. തീരത്ത് നിന്ന് മഴക്കാലത്തെടുക്കുന്ന മണല്‍ സാധാരണ ഗതിയില്‍ മഴക്കാലം കഴിഞ്ഞാല്‍ കാറ്റ് തെക്കോട്ടു വീശി മണലിനെ തിരികെ കൊണ്ടു വയ്ക്കും. ശോഷണവും, പോഷണവും അങ്ങനെ ചാക്രികമായി നടക്കുന്നതിനാലാണ് തീരം അങ്ങനെ നിലനില്‍ക്കുന്നത്. കാലാവസ്ഥവ്യതിയാനം മുലം കടലെടുത്ത് കൊണ്ടു പോകുന്നതിന്റെയും തിരികെ വയ്ക്കുന്നതിന്റെയും സന്തുലനം നഷ്ടപ്പെട്ടു. അതിനൊപ്പം വ്യാപകമായി പുലിമുട്ടുകള്‍ കൂടി വന്നതോടെ കരയ്ക്ക് സമാന്തരമായി മണലെടുക്കുന്നതും കൊണ്ടുവയ്ക്കുന്നതുമായ രീതി മാറി. കടലിലെ വലിയ തിരകള്‍ തീരത്തെ കരിങ്കല്‍ കെട്ടുകളെ മറികടക്കാന്‍ തുടങ്ങി. കടല്‍ഭിത്തികള്‍ ഇരുന്നു പോയതോടെ അവയുടെ പുറകിലെ മണലും ഒലിച്ചു പോകാന്‍ തുടങ്ങി. അങ്ങനെയാണ് തീരശോഷണം ഇത്രയും രൂക്ഷമായത്. തുറമുഖങ്ങള്‍ മാത്രമല്ല കാരണം. എന്നാല്‍ പുലിമുട്ടുകള്‍ ധാരാളമായി വന്നപ്പോള്‍ കടലില്‍ നിന്ന് തിരികെയെത്തുന്ന മണലിന്റെ തോത് കാര്യമായി കുറഞ്ഞു. ഡോ. ബിജുകൂമാര്‍ അടക്കം തീരഭൗമ വിദഗ്ദ്ധര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പഠനം കണ്ടെത്തിയ വിവരങ്ങള്‍, കടലിനെ കല്ലിട്ടു മെരുക്കാമെന്ന നമ്മുടെ വിവേകശൂന്യതയിലേക്കാണ് വെളിച്ചം വീശുന്നത്. ഒപ്പം കടല്‍ മണല്‍ വിവേകമില്ലാതെ ചൂഷണം ചെയ്യുന്നതും അപകടം വരുത്തുന്നതായി പഠനാംഗമായിരുന്ന ഭൗമ ശാസ്ത്ര കേന്ദ്രം മുന്‍ ചീഫ് സയന്റിസ്റ്റ് കെ.വി തോമസ് ചൂണ്ടിക്കാട്ടുന്നു. തുറമുഖ നിര്‍മ്മാണം, കടല്‍ഭിത്തികള്‍, പുലിമുട്ടുകള്‍, പൊഴികളില്‍ നിന്നുള്ള മണല്‍ വാരല്‍ ,തുറമുഖ ഡ്രഡ്ജിങ്ങ് എല്ലാം നമ്മുടെ ഇടപെടലാണ്. കൊല്ലം, ആലപ്പുഴ എന്നിവടങ്ങളില്‍ വലിയ തോതില്‍ വാണിജ്യപരമായി മണല്‍ ഖനനം നടക്കുന്നു. ഇതെല്ലാം നമ്മുടെ മണല്‍ലഭ്യത കുറയ്ക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പൊഴികളുടെ ഗതിവിഗതികള്‍ മാറ്റുന്നത് വല്ലാത്ത പ്രത്യാഘാതം ഉണ്ടാക്കും. Mountain to sea ..അങ്ങനെയാണ് ഒരു തുറമുഖത്തെ വിശേഷിപ്പിക്കുന്നത്. എത്രയോ മലകളെ ഒന്നാകെ ഇടിച്ചു കൊണ്ടു വന്നിട്ടാണ് ഒരു തുറമുഖമൊരുക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ആഴമുള്ള വിഴിഞ്ഞം തുറമുഖം, മാതൃകപ്പലുകളെ അടുപ്പിക്കാന്‍ പാകത്തിലാണ് പണിയുന്നത്. ഏറ്റവും ശക്തമായ തിരകളോട് ഏറ്റുമുട്ടി കൊണ്ടാണീ സേതുബന്ധനം.. ഫലമെന്താണെന്ന് അവിടത്തെ ജന പ്രതിനിധി പനിയടിമ തന്നെ പറയുന്നു. വിഴിഞ്ഞം തുറമുഖം നിര്‍മ്മാണത്തിന് ശേഷം വടക്കോട്ടുള്ള തീരങ്ങളില്‍ വല്ലാതെ ശോഷണം ഉണ്ടായി. തെക്കോട്ട് പുതുതായി നാലിരട്ടി വരെ തീരം വര്‍ദ്ധിച്ചു.. ഈ പ്രതിഭാസം എന്തു കൊണ്ടാണെന്ന് കേരള സര്‍വ്വകലാശാല അക്വാട്ടിക്ക് ബയോളജി മേധാവി ബിജു കുമാറിനോട് ചോദിച്ചു: ലോകമൊട്ടാകെ എവിടെയൊക്കെ കടലില്‍ കരിങ്കല്‍ കെട്ടുണ്ടാക്കിയിട്ടുണ്ടോ കാറ്റിന്റെ ഗതി കാരണം വടക്കോട്ട് തീരം ശോഷിക്കുകയും തെക്ക് കര വയ്ക്കുകയും ചെയ്യും. ഒരു തുറമുഖ നിര്‍മ്മാണത്തിന്റെ പരിസ്ഥിതി ആഘാത പഠനം നടത്തുമ്പോള്‍ തന്നെ വടക്കു ഭാഗത്തേ തീരശോഷണം പ്രവചിക്കാറുണ്ട്. അതിന് പരിഹാരമായി സാന്‍ഡ് പെപ്പിങ്ങിലൂടെ വടക്ക് ഭാഗത്ത് കടലില്‍ നിന്ന് മണല്‍ നിരന്തരം പമ്പ് ചെയ്ത് തീരം വയ്ക്കാറാണ് പതിവ്. കൊച്ചിയില്‍ കടല്‍ ഉള്ളിലേക്കാണ് വന്നിരിക്കുന്നത്. അതിനാല്‍ അവിടെ ആഴക്കുറവുണ്ട്. നിരന്തരം ഡ്രഡ്ജിങ്ങ് വേണ്ടി വരുന്നത് അതിനാലാണ് എന്നാല്‍ വിഴിഞ്ഞത്തിനടുത്ത് ആഴക്കടലിലേക്കാണ് കര തള്ളി നില്‍ക്കുന്നത്. തൊട്ടടുത്ത് കോവളത്തെ ചേതോഹരമാക്കുന്നതും ഈ മുനമ്പാണ്. എന്നാലിതിനെ ചിറകെട്ടാന്‍ നോക്കുന്നത് ചില്ലറ പ്രത്യാഘാതമല്ല ഉണ്ടാക്കുകയെന്നാണ് ഭൗമ ശാസ്ത്രഞ്ജന്‍ കെ.വി തോമസിന്റെ പക്ഷം തുറമുഖ നിര്‍മ്മാണത്തിനായി കടല്‍ നികത്തുന്നത് പ്രത്യാഘാതം ഉണ്ടാക്കും. വടക്ക് മാത്രമല്ല തെക്കും ആഘാതം ഉണ്ടാകും. കടലിലെ പരിപാലന ഡ്രഡ്ജിങ്ങ് ( മണല്‍ ഖനനം) വിഴിഞ്ഞത്ത് വേണ്ടി വരില്ലെന്നാണ് വിശദ പദ്ധതി രേഖ പറയുന്നത്. എന്നാല്‍ ഇത് ശരിയാകാന്‍ ഇടയില്ല. അത് കടലിന്റെ 15 കിലോമീറ്റര്‍ ഉള്ളില്‍ ചെയ്യുന്നത് അപകടം കുറയ്ക്കുമെന്ന് പറയുന്നു. എന്നാല്‍ പ്രത്യാഘാതം തീരത്ത് തീര്‍ച്ചയായും ഉണ്ടാകും. വലിയ പ്രശന്ങ്ങളൊന്നും സൃഷ്ടിക്കില്ലെന്ന പരിസ്ഥിതി ആഘാത പഠനത്തിന്റെ പശ്ചാത്തലത്തിലാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി കിട്ടിയത്. എന്നാല്‍ ഇത്തരം പഠനങ്ങള്‍ അത് ഏല്‍പ്പിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കും വിധമാണ് സാധാരണ ചെയ്യാറുള്ളത്. ഈ ആഘാത പഠനത്തില്‍ ധാരാളം അപാകതകള്‍ ഉള്ളതായാണ് 2015-ല്‍ ചുണ്ടി കാട്ടിയിരുന്നത്, ഒരു പുനര്‍പഠനം അനിവാര്യമാണ്. പ്രകൃതിയെ മെരുക്കിയാണ് മനുഷ്വന്‍ എന്നും അധീശത്വം സ്ഥാപിച്ചത്. വ്യവസായവത്കരിക്കപ്പെട്ട നമ്മുടെ സമൂഹത്തിന്റെ ചോദനകള്‍ക്ക് ഇത്തരം ഇടപെടലുകള്‍ അനിവാര്യമായിരുന്നു. അങ്ങനെ നാം തീരത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമെന്തായിരുന്നു? ഡോക്ടര്‍ ബിജു കുമാര്‍ വിശദീകരിക്കുന്നു. കേരളത്തിലെ പകുതിയോളം തുറമുഖങ്ങള്‍ ഉപയോഗക്ഷമമല്ല. നിര്‍മ്മാണത്തിലെ അപാകത, ഡ്രഡ്ജ്ങ്ങിലെ പോരായ്മ, അശാസ്ത്രീയമായ പരിപാലനം അങ്ങനെ നിരവധി ഘടകങ്ങളുണ്ട്. വലിയ മുടക്കുമുതലാണ് ഇതിനായി നടത്തിയിട്ടുള്ളത്. പുതിയവ നിര്‍മ്മിക്കുന്നതിനെക്കാള്‍ ഉള്ളവയെ നന്നായി പരിപാലിക്കുകയാണ് ഇനി നാം ചെയ്യേണ്ടത്. ചോദ്യം: എന്താണ് പരിഹാരം? ജൈവ മാര്‍ഗ്ഗങ്ങളിലൂടെ തീര സംരക്ഷണം സാധ്യമോ? ഉത്തരം: ഇതില്‍ ഹൈബ്രിഡ് പരിഹാരങ്ങളാണ് വേണ്ടത്. ഓരോ പ്രദേശത്തിനും അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. ചെളിയുള്ള തീരങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ നല്ല ജൈവവേലിയാണ്. പരമ്പരാഗതമായി തീരങ്ങളിലുണ്ടായിരുന്ന പുന്ന പോലുള്ളവ നല്ല സംരക്ഷണ ഉപാധിയാണ്. അതിനു പകരം പലപ്പോഴും വനം വകുപ്പ് കാറ്റാടി മരങ്ങളാണ് വയക്കുന്നത്. കാറ്റാടി മരങ്ങള്‍ ചാവക്കാട് പോലുള്ള തീരങ്ങളില്‍ രക്ഷാ കവാടമാണ്. പക്ഷേ അത് എല്ലായിടത്തും പ്രയോജനപ്രദമാകില്ല. പണ്ടൊക്കെ തുറമുഖങ്ങള്‍ പണിയുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളെ ശാസ്ത്രീയമായി നാം വിലയിരുത്തിയിരുന്നില്ല. അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് പിച്ച വയ്ക്കുന്ന ഒരു സമൂഹത്തിന് അതിലും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ 75 വര്‍ഷം പൂര്‍ത്തിയാകുന്ന സ്വതന്ത്ര ഇന്ത്യ ഇപ്പോള്‍ ബാലാരിഷ്ടകള്‍ പിന്നിട്ടിരിക്കുന്നു. ഏത് പ്രധാന പദ്ധതികള്‍ക്കും ഇപ്പോള്‍ കൃത്യമായ പരിസ്ഥിതി ആഘാത പഠനം അനിവാര്യമാണ്. മലയാള നാട്ടിലെ മലയാളുകള്‍ എന്നും ചൂഷണത്തിന് വിധേയമായിരുന്നു. അവരുടെ ഭൂമിയും സമ്പത്തും നാം കവര്‍ന്നു. പിന്നീട് നമ്മുടെ സമൂഹത്തിന് ഉണ്ടായ അവബോധമാണ് വനത്തെയും ആദിവാസികളെയും സംരക്ഷിക്കാന്‍ ഒരളവു വരെ സഹായിച്ചത്. എന്നാല്‍ ഇതേ ജൈവ സാമൂഹ്യ പ്രാധാന്യം നാം തീരദേശത്തോടും അവിടത്തെ മക്കളോടും കാട്ടുന്നില്ലെന്ന് ബിജുകുമാര്‍ അഭിപ്രായപ്പെടുന്നു. വനങ്ങളില്‍ താമസിക്കുന്ന ആദിവാസി സമൂഹത്തോടുള്ള പരിഗണന തീരദേശ വാസികള്‍ക്ക് കിട്ടിയിട്ടില്ല. തീരആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് തീരദേശവാസികള്‍. തീരശോഷണം സംഭവിക്കുമ്പോള്‍ അവരെ മാറ്റി പാര്‍പ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പുനര്‍ഗേഹം പോലുള്ള പദ്ധതികള്‍ മാത്രം പോരാ. തീരപോഷണം നടത്തിയും ജൈവകവചം ഒരുക്കിയും അവരെ ആ ആവാസ വ്യവസ്ഥയില്‍ നിലനിറുത്താനുള്ള പരമാവധി പരിശ്രമവും ആലോചനയും നടത്തണം. കാരണം കേരളതീരത്ത് 2100-ല്‍ പ്രവചിക്കുന്നത് വളരെയധികം, അതായത് 7 സെന്റിമീറ്റര്‍ വരെ കടല്‍ ഉയരുമെന്നുള്ളതാണ്. അത്രയും വന്നില്ലെങ്കില്‍ പോലും 3 സെന്റിമീറ്റര്‍ കടല്‍ ഉയര്‍ന്നാല്‍ പോലും കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ സ്ഥിതി വല്ലാതെ രൂക്ഷമാകും. മണല്‍ പരപ്പിനെ പാഴ്‌നിലമായി നാം കണക്കു കൂട്ടുന്നുവോ? പകലന്തിയോളമുള്ള അദ്ധ്വനത്തിനു ശേഷം ക്ഷേത്ര മൈതാനത്തെ ആല്‍മരചുവട്ടിലിരുന്ന് വെടിവെട്ടം പറയുന്നതാണ് ഇടനാട്ടിലെ ഗ്രാമീണത. തീരദേശ വാസികള്‍ക്കോ? തീരം കടലോരവാസികള്‍ക്ക് മത്സ്യബന്ധനത്തിനു മാത്രമല്ല മറ്റ് പല അനുബന്ധ കാര്യങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കുമുള്ള ഇടം കൂടിയാണ്.അവരുടെ ആസ്തിയാണ് തീരം. അത് നഷ്ടപ്പെട്ടാല്‍ അതിന് പകരം വയ്ക്കല്‍ എളുപ്പമല്ല. മറ്റ് പല മേഖലകളിലും നല്‍കുന്ന പരിഗണന, നഷ്ടപ്പെടുന്ന തീരങ്ങള്‍ പുനര്‍ജീവിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് നാം നല്‍കുന്നില്ല. അവര്‍ക്ക് മറ്റെവിടെയെങ്കിലും പകരം ഭുമി കൊടുത്താല്‍ പോലും അവരുടെ ആസ്തി സാമൂഹ്യ നഷ്ടങ്ങള്‍ക്ക് പകരമാകുന്നില്ല. വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം വരുമ്പോള്‍ നാടിന്റെ മുഖഛായ തന്നെ മാറുമായിരിക്കും . കൊച്ചിയെ പോലെ വിഴിഞ്ഞവും ഇനി പഴയ വിഴിഞ്ഞമാകില്ല. എന്നാല്‍ തീരത്തെ ബിലാലുമാരുടെ കാര്യമെന്താവും? രാജ്യത്തിന്റെ ബഹിരാകാശ സ്വപനങ്ങള്‍ക്ക് അഗ്‌നിചിറകിലേറി പറക്കാന്‍ തങ്ങളുടെ മുഖ്യ ദേവാലയം വരെ സങ്കോചമില്ലാതെ വിട്ടു നല്‍കിയവരാണ് തിരുവനന്തപുരത്തെ തീരദേശ വാസികള്‍. വിഴിഞ്ഞത്ത് മാതൃ കപ്പലുകളെ സ്വീകരിക്കാനും കടലാഴങ്ങളോളം അവര്‍ വിട്ടുവീഴ്ച ചെയ്തു. എന്നാല്‍ തങ്ങളുടെ കാലിന്‍ ചുവട്ടിലെ മണ്ണെല്ലാ ഒലിച്ചു പോകുമ്പോള്‍ അവരുടെ വിലാപം നാം കേള്‍ക്കാനെങ്കിലും തയ്യാറാകണ്ടേ? വിഴിഞ്ഞത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഞങ്ങള്‍ സമരം നടത്തുമ്പോള്‍ ജില്ലാ ഭരണകൂടം പറയുന്നത് സമരവുമായി മുന്നോട്ടു പോയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ്. അത് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ്. മത്സ്യ ബന്ധനത്തിന് പോകാനുള്ള മണ്ണെണ്ണ കിട്ടാനാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. അതിനുള്ള സബ്‌സിഡി കിട്ടാനും ബുദ്ധിമുട്ടാണ്. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് വര്‍ഷങ്ങളായി ക്യാമ്പില്‍ കഴിയുന്നവരുെടെ ബുദ്ധിമുട്ടും പ്രശ്‌നമാണ്. അവര്‍ക്ക് പകരം വീട് കൊടുക്കുന്നതിലും ബുദ്ധിമുട്ടാണ്. നഷ്ടപ്പെടുന്ന തീരം ശാസ്ത്രീയമായി സംരക്ഷിക്കാനും സര്‍ക്കാര്‍ മുന്നോട്ടു വരണം. ഹജൂര്‍ കച്ചേരിയുടെ ശീതളമായ ചില്ലു കൊട്ടാരത്തിലല്ല, നിത്യേന നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കടലിനും കായലിനുമിടയിലുള്ള കൊച്ചു തുരുത്തില്‍ കാറ്റും മഴയും വെയിലുമേറ്റാണ് പനിയടിമയെപോലെ താഴേ തട്ടിലെ ജനപ്രതിനിധികളും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മല്‍സ്യ തൊഴിലാളി സമൂഹവും നില്‍ക്കുന്നത്. അവര്‍ക്ക് ക്ഷമ നഷ്ടപ്പെടാന്‍ ഒരു വള്ളപാടിന്റെ അകലം പോലുമില്ല. Last Updated Aug 18, 2022, 4:23 PM IST Vizhinjam Port Adani Opinion Follow Us: Download App: RELATED STORIES ഓഫീസിലേക്ക് ഒരു കോള്‍, വിളിച്ചയാള്‍ ചോദിച്ചത് അമ്പരപ്പിക്കുന്ന ഒരു ചോദ്യം! 'എങ്ങനെ എനിക്ക് ഭക്ഷണം കഴിക്കാനും ഉറങ്ങാനുമാകും? ഞാന്‍ നൊന്തു പ്രസവിച്ചതാണ് അവനെ.' ആ വീട്ടുമുറ്റത്തുണ്ടാവും പെപ് ഗര്‍ഡിയോള, സ്പാനിഷ് ക്യാപ്റ്റനെ വാര്‍ത്തെടുത്ത പ്രതിഭ! ഉറച്ച മസിലുകള്‍, ദുര്‍ബല മാനസര്‍; കരയാന്‍ പോലും ഗതികിട്ടാത്ത പുരുഷജന്‍മങ്ങളുണ്ട്! ആ പഴയ നാഷനല്‍ ജിയോഗ്രാഫിക് മാസികയില്‍ കണ്ടു, ഫോട്ടോഗ്രാഫ് ബൈ ലീലാമ്മ മാത്യു! LATEST NEWS വീണ്ടും ഒന്നിച്ച് 'മൗനരാഗം' താരങ്ങൾ, ഏറ്റെടുത്ത് ആരാധകർ കരയ്ക്കടിഞ്ഞ മൃതദേഹങ്ങൾ മാഹിൻ ആശുപത്രിയിലെത്തി കണ്ടു; കുറ്റബോധമില്ലാതെ തിരിച്ചിറങ്ങി; കുറ്റസമ്മതം നടത്തി പ്രതി
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. DAY IN PICSMore Photos ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ARTS & CULTUREMore Photos ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. SHOOT @ SIGHTMore Photos കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. ഉറക്കം കളറായി... കോട്ടയം തിരുനക്കര മൈതാനിയിൽ അലങ്കരിച്ചിരിക്കുന്ന വർണ്ണ ലൈറ്റുകൾക്ക് സമീപം കിടന്നുറങ്ങുന്നയാൾ. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു. ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
ഈ അദ്ധ്യായത്തിലെ പല വിഷയങ്ങളും Dillman (2002) , Newport (2011) , Santos (2014) , Link (2015) Santos (2014) തുടങ്ങിയവയുടേയും അമേരിക്കൻ അസോസിയേഷൻ ഓഫ് പബ്ലിക് ഒപിനിയൻ റിസർച്ചിൽ (AAPOR) Link (2015) . സർവ്വേ ഗവേഷണവും ഇൻ-ഇൻപാത് ഇൻറർവ്യൂവും തമ്മിലുള്ള വ്യത്യാസങ്ങൾക്കായി കൂടുതൽ കാണുക Small (2009) . ആഴത്തിലുള്ള അഭിമുഖങ്ങൾ ബന്ധപ്പെട്ട ethnography വിളിച്ചു സമീപനം ഒരു കുടുംബമാണ്. എഥനോഗ്രാഫിക് ഗവേഷണത്തിൽ, ഗവേഷകർ സാധാരണയായി തങ്ങളുടെ സ്വാഭാവിക പരിതസ്ഥിതിയിൽ പങ്കെടുക്കുന്നവരുമായി കൂടുതൽ സമയം ചെലവഴിക്കുന്നു. Jerolmack and Khan (2014) ആഴത്തിലുള്ള അഭിമുഖങ്ങൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് Jerolmack and Khan (2014) . ഡിജിറ്റൽ എത്രോഗ്രാഫിയെക്കുറിച്ച് കൂടുതലറിയാൻ, Pink et al. (2015) കാണുക Pink et al. (2015) . സർവ്വേ ഗവേഷണങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള എന്റെ വിവരണം വളരെ ആഴത്തിലുള്ള സംഭവങ്ങളുടെ നിരവധി ഉൾപ്പെടുത്തലുകൾ ഉൾക്കൊള്ളുന്നത് വളരെ ചുരുക്കമാണ്. കൂടുതൽ ചരിത്ര പശ്ചാത്തലത്തിൽ, Smith (1976) , Converse (1987) , Igo (2008) . സർവേ ഗവേഷണത്തിന്റെ മൂന്ന് കാലഘട്ടങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ, Groves (2011) , Dillman, Smyth, and Christian (2008) (ഇത് മൂന്ന് വ്യത്യാസങ്ങൾ അല്പം വ്യത്യസ്തമായി ഒത്തുപോകുന്നു) കാണുക. Groves and Kahn (1979) സർവേ ഗവേഷണത്തിലെ രണ്ടാമത്തെ യുഗത്തിലേക്കുള്ള പരിവർത്തനത്തിനുള്ളിൽ ഒരു മുഖാമുഖം അവതരിപ്പിക്കുന്നു. മുഖാമുഖവും ടെലഫോൺ സർ വ്വേയും തമ്മിൽ വിശദമായ ഒരു തലച്ചോറിന്റെ താരതമ്യം. ( ??? ) റാൻഡം-അക്ക-ഡയലിംഗ് സാംപ്ലിംഗ് രീതികളുടെ ചരിത്രപരമായ വികസനത്തിൽ തിരിച്ചെത്തുക. സമൂഹത്തിൽ വരുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ കാലത്തെ സർവ്വേ ഗവേഷണങ്ങൾക്ക് കൂടുതലായി മാറ്റം വരുത്തിയതിന് Tourangeau (2004) , ( ??? ) , Couper (2011) . വിസമ്മതിക്കുന്നതിനെ ചോദ്യം ചെയ്യൽ (ഭാഗം 3.2) (ഉദാ: Baumeister, Vohs, and Funder (2007) ), സോഷ്യോളജിസ്റ്റ് (ഉദാ: Jerolmack and Khan (2014) , Maynard (2014) , Cerulo (2014) , Vaisey (2014) Jerolmack and Khan (2014) എന്നിവയും സാമ്പത്തിക ശാസ്ത്രത്തിൽ ചോദിക്കുന്നതും നിരീക്ഷിക്കുന്നതുമായ വ്യത്യാസവും സൂചിപ്പിച്ചതും വെളിപ്പെടുത്തിയതുമായ മുൻഗണനകളെക്കുറിച്ചാണ് ഗവേഷകർ ചോദിക്കുന്നത്.ഉദാഹരണത്തിന് ഒരു ഗവേഷകൻ ഐസ് ക്രീം കഴിക്കുന്നത് അല്ലെങ്കിൽ ജിം (പ്രസ്താവിച്ച മുൻഗണനകൾ), അല്ലെങ്കിൽ എത്രമാത്രം ആളുകൾ ഐസ്ക്രീം കഴിക്കുകയും ജിം (വെളിപ്പെടുത്തുവാനുള്ള മുൻഗണനകൾ) സന്ദർശിക്കുകയും ചെയ്യുന്നു. Hausman (2012) വിവരിച്ചിരിക്കുന്നതുപോലെ, സാമ്പത്തികശാസ്ത്രത്തിൽ ചില തരത്തിലുള്ള പ്രസ്താവനകൾ ഉന്നയിക്കുന്നത് സംബന്ധിച്ച് ആഴത്തിലുള്ള നിഗൂഢസാന്നിധ്യം ഉണ്ട്. ഈ ചർച്ചകളിൽ നിന്നുള്ള പ്രധാന ആശയം റിപ്പോർട്ടുചെയ്യൽ പെരുമാറ്റം എല്ലായ്പ്പോഴും കൃത്യതയുള്ളതല്ല എന്നതാണ്. എന്നാൽ, രണ്ടാമത്തെ അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നതു പോലെ, വലിയ ഡാറ്റാ സ്രോതസ്സുകൾ കൃത്യതയല്ലായിരിക്കാം, അവ ഒരു സാമ്പിൾ പലിശയിൽ ശേഖരിച്ചേക്കില്ല, മാത്രമല്ല ഗവേഷകർക്ക് ഇത് ആക്സസ് ചെയ്യാൻ കഴിയില്ല. ഇപ്രകാരം, ഞാൻ വിചാരിക്കുന്നു, ചില സാഹചര്യങ്ങളിൽ, റിപ്പോർട്ട് പെരുമാറ്റം ഉപയോഗപ്രദമാകും. കൂടാതെ, ഈ ചർച്ചകളിൽ നിന്നുള്ള രണ്ടാമത്തെ പ്രധാന വിഷയം, വികാരങ്ങൾ, അറിവ്, പ്രതീക്ഷകൾ, അഭിപ്രായങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ എല്ലായ്പ്പോഴും കൃത്യതയുള്ളതല്ല എന്നതാണ്. എന്നാൽ, ഈ ആഭ്യന്തര സംസ്ഥാനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഗവേഷകർക്ക് ആവശ്യമായിരുന്നെങ്കിൽ-ചില പെരുമാറ്റരീതികൾ വിശദീകരിക്കുന്നതിന് അല്ലെങ്കിൽ വിശദീകരിച്ചതിന്-ഉചിതമായിട്ടാണ് ചോദിക്കുന്നത്. ചോദ്യങ്ങൾ ചോദിച്ച് ആഭ്യന്തര സംസ്ഥാനങ്ങളെക്കുറിച്ച് പഠിക്കുന്നത് പ്രശ്നകരമാണ്, കാരണം ചിലപ്പോൾ പ്രതികരിക്കപ്പെട്ടവർ അവരുടെ ആഭ്യന്തര സംസ്ഥാനങ്ങളെക്കുറിച്ച് ബോധവാനായിട്ടില്ല (Nisbett and Wilson 1977) . മൊത്തം സർവ്വെ പിശക് (വിഭാഗം 3.3) സർവ്വേ ഗവേഷകരുടെ സർവേ 1, Groves (2004) ൽ സർവ്വേ ഗവേഷകരുടെ മൊത്തം സർവ്വേ തെറ്റ് ചട്ടക്കൂടിനെ വിശദീകരിക്കാനായി ചില അവസരങ്ങളിൽ പൊരുത്തപ്പെടുത്തൽ നടത്തി. മൊത്തം സർവ്വേ തെറ്റ് ചട്ടക്കൂടിന്റെ ഒരു പുസ്തക-നീളം ചികിത്സയ്ക്കായി, Groves et al. (2009) , ഒരു ചരിത്രപരമായ അവലോകനം, Groves and Lyberg (2010) . പിശകുകളെയും വ്യത്യാസങ്ങളെയും പിഴപ്പിക്കുന്നതിനുള്ള ആശയം മെഷീൻ ലേണിംഗ് രംഗത്ത് വരുന്നുണ്ട്. ഉദാഹരണം Hastie, Tibshirani, and Friedman (2009) ഏഴ് വകുപ്പ് 7.3 കാണുക. ഇത് പലപ്പോഴും ഗവേഷകരെ "ബയസ് വ്യതിയാനങ്ങൾ" ട്രേഡ് ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കാൻ ഇടയാക്കുന്നു. പ്രാതിനിധ്യം കണക്കിലെടുക്കുമ്പോൾ, നോൺ റേറ്റ്സ് ആൻഡ് നോൺ റീസൺസ് ബയസ് പ്രശ്നങ്ങൾക്ക് ഒരു വലിയ ആമുഖം നാഷണൽ റിസേർച്ച് കൗൺസിൽ റിപോർട്ട് നോൺ റീസൺ ഇൻ സോഷ്യൽ സയൻസ് സർവേകൾ: എ ഗവേഷണ അജണ്ട (2013) . മറ്റൊരു ഉപയോഗപ്രദമായ അവലോകനം Groves (2006) . കൂടാതെ ജേർണൽ ഓഫ് ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സ് , പബ്ലിക് ഒപിഎൻമെൻറ് ക്വാർട്ടർലി , ആൻസൽസ് ഓഫ് ദ അമേരിക്കൻ അക്കാഡമി ഓഫ് പൊളിറ്റിക് ആൻറ് സോഷ്യൽ സയൻസസ് എന്നിവയുടെ പ്രത്യേക വിഷയങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. അവസാനമായി, പ്രതികരണ നിരക്ക് കണക്കുകൂട്ടാൻ പല മാർഗങ്ങളുണ്ട്; ഇതിലേതെങ്കിലും പൊതുജനാഭിപ്രായം ഗവേഷകരുടെ അമേരിക്കൻ അസോസിയേഷൻ (അഅപൊര്) ഒരു റിപ്പോർട്ടിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ( ??? ) . 1936 ലെ സാഹിത്യദൗത്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ Bryson (1976) , Squire (1988) , Cahalan (1989) , Lusinchi (2012) . Gayo-Avello (2011) , ഈ Gayo-Avello (2011) , Gayo-Avello (2011) . 1936 ൽ ജോർജ് ഗാളപ്പ് കൂടുതൽ സങ്കീർണ്ണമായ സാമ്പിൾ സമ്പ്രദായം ഉപയോഗിച്ചു, വളരെ ചെറിയ സാമ്പിളുകളുമായി കൂടുതൽ കൃത്യമായ കണക്കുകൾ തയ്യാറാക്കാൻ കഴിഞ്ഞു. ഗവർപ്പ് ലിറ്റററി ഡൈജസ്റ്റിനെപ്പറ്റിയുള്ള വിജയം ഗവേഷണ ഗവേഷണത്തിന്റെ വികസനത്തിലെ ഒരു നാഴികക്കല്ലായിരുന്നു. @ Converse_survey_1987 ന്റെ മൂന്നാമത്തെ അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. Ohmer (2006) അദ്ധ്യായം 4 Ohmer (2006) ; @igo_averaged_2008 ന്റെ 3 അദ്ധ്യായം. വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ, Bradburn, Sudman, and Wansink (2004) രൂപകൽപ്പന ചെയ്യുന്ന ആദ്യ റിസോർസ്. കൂടുതൽ വിപുലമായ ചികിത്സകൾക്കായി, Schuman and Presser (1996) . ഇത് മനോഭാവം, പ്രത്യേകിച്ച് Saris and Gallhofer (2014) . വിവരിച്ചിരിക്കുന്നത് പോലെ അളക്കുന്നത് വരെ മറ്റൊരു വ്യത്യസ്തമായ സമീപനം, പ്സ്യ്ഛൊമെത്രിച്സ് എടുക്കുന്നില്ലെങ്കിൽ ( ??? ) . പ്രെസ്റ്ററിലും Presser and Blair (1994) , Presser et al. (2004) പ്രെറ്റിസ്റ്റിങ്ങി കൂടുതൽ ലഭ്യമാണ് Presser et al. (2004) , Groves et al. (2009) എട്ടിലെ എട്ട് അദ്ധ്യായം Groves et al. (2009) . സർവേ പരീക്ഷണങ്ങൾ കൂടുതൽ അറിയാൻ, Mutz (2011) . ചെലവ് കണക്കിലെടുത്താൽ സർവ്വേ ചെലവുകളും സർവ്വേ തെറ്റുകളും തമ്മിലുള്ള ട്രേഡ് ഓഫ് ഓഫ് ക്ലാസിക്കൽ, ബുക്ക്-നീണ്ട് ചികിത്സ Groves (2004) . ആരാണ് ചോദിക്കേണ്ടത് (ഭാഗം 3.4) സ്റ്റാൻഡേർഡ് പ്രോബബിലിറ്റി സാംപ്ലിംഗ്, Särndal, Swensson, and Wretman (2003) രണ്ട് ക്ലാസിക് ബുക്ക്-ദൈർഘ്യ ചികിത്സാരീതികളാണ് Lohr (2009) (കൂടുതൽ ആമുഖം), Särndal, Swensson, and Wretman (2003) ) എന്നിവയാണ്. പോസ്റ്റ്-സ്ട്രാറ്റജിഫിക്കേഷനുമായി ബന്ധപ്പെട്ട ക്ലാസിക് ബുക്ക്-ദൈർഘ്യ ചികിത്സയും Särndal and Lundström (2005) ആണ് Särndal and Lundström (2005) . ചില ഡിജിറ്റൽ സംവിധാനങ്ങളിൽ, ഗവേഷകർക്ക് എതിരാളികളെക്കുറിച്ച് അൽപം അറിയാമായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ഇത് ശരിയായിരുന്നില്ല. Kalton and Flores-Cervantes (2003) , Smith (2011) എന്നിവർ വിവരിക്കുന്നതുപോലെ, നോൺ Kalton and Flores-Cervantes (2003) ഗവേഷകർക്ക് നോൺ റേഷൻസ് അഡ്ജസ്റ്റ്മെൻറിൻറെ വ്യത്യസ്ത രീതികൾ സാധ്യമാണ്. W. Wang et al. (2015) Xbox ന്റെ പഠനം W. Wang et al. (2015) , മൾട്ടിളവൽ റിഗ്രഷൻ, പോസ്റ്റ് സ്ട്രാറ്റാഫിക്കേഷൻ ("മിസ്റ്റർ പി.") എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഈ തന്ത്രത്തെപ്പറ്റിയുള്ള മതിപ്പു സംബന്ധിച്ച ചില ചർച്ചകൾ നടക്കുന്നുണ്ട് എങ്കിലും പര്യവേക്ഷണം ചെയ്യാനുള്ള ഒരു വാഗ്ദാനപ്രദേശം തോന്നുന്നു. ഈ Park, Gelman, and Bafumi (2004) ആദ്യമായി Park, Gelman, and Bafumi (2004) എന്നിവയിൽ ഉപയോഗിച്ചു, തുടർന്നുള്ള ഉപയോഗവും ചർച്ചയും (Gelman 2007; Lax and Phillips 2009; Pacheco 2011; Buttice and Highton 2013; Toshkov 2015) . വ്യക്തിഗത തൂക്കങ്ങളും ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതലറിയാൻ, Gelman (2007) . വെബ് സർവേകൾ Schonlau et al. (2009) മറ്റു സമീപനങ്ങൾക്കായി, Schonlau et al. (2009) കാണുക Schonlau et al. (2009) , Bethlehem (2010) , Valliant and Dever (2011) . ഓൺലൈൻ പാനലുകൾക്ക് ഒരു പ്രോബബിലിറ്റി സാംപ്ലിംഗ് അല്ലെങ്കിൽ നോൺ-പ്രോബബിലിറ്റി സാംപ്ലിംഗ് ഉപയോഗിക്കാനാകും. ഓൺലൈൻ പാനലുകളെക്കുറിച്ച് കൂടുതൽ അറിയാൻ, Callegaro et al. (2014) . ചിലപ്പോൾ, പ്രോബബിലിറ്റി സാമ്പിളുകളും നോൺ-പ്രോബബിലിറ്റി സാമ്പിളുകളും (Ansolabehere and Schaffner 2014) സമാനമായ ഗുണനിലവാരം കണക്കാക്കിയിട്ടുണ്ടെന്ന് ചില ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റ് താരതമ്യങ്ങൾ നോൺ-പ്രോബബിലിറ്റി സാമ്പിളുകൾ കൂടുതൽ മോശമാണെന്ന് കണ്ടെത്തിയിട്ടുണ്ട് (Malhotra and Krosnick 2007; Yeager et al. 2011) . ഈ വ്യത്യാസങ്ങൾക്കായുളള ഒരു കാരണം, യാദൃശ്ചികമല്ലാത്ത സാമ്പിളുകൾ കാലാകാലങ്ങളിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നതാണ്. നോൺ-പ്രോബബിലിറ്റി സാംപ്ലിങ് (Baker et al. 2013) ലെ ആപ്പർ ടാസ്ക് ഫോഴ്സ് നോൺ-പ്രോബബിലിറ്റി സാംപ്ലിങ് രീതികളിൽ കൂടുതൽ വേഗതയേറിയ വീക്ഷണത്തിനു വേണ്ടി, കൂടാതെ സംഗ്രഹ റിപ്പോർട്ടിലെ പിൻകോഡ് വായിക്കുന്നതും ഞാൻ ശുപാർശ ചെയ്യുന്നു. എങ്ങനെ ചോദിക്കാം (സെക്ഷൻ 3.5) Conrad and Schober (2008) ഭാവിയിലെ സർവേ ഇൻവെർവ്യൂവിന്റെ എൻവിസിങ് എന്ന പേരിൽ ഒരു എഡിറ്ററബിൾ വോളിയമാണ്, അത് ചോദ്യങ്ങൾ ചോദിക്കുന്ന ഭാവി സംബന്ധിച്ച് വിവിധ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നു. Couper (2011) സമാനമായ തീമുകളെ അഭിസംബോധന ചെയ്ത്, Schober et al. (2015) ഒരു പുതിയ ക്രമീകരണവുമായി കൂട്ടിച്ചേർക്കപ്പെടുന്ന ഡാറ്റാ ശേഖരണ രീതികൾക്ക് ഉയർന്ന ഗുണനിലവാരമുള്ള ഡാറ്റയ്ക്ക് എങ്ങനെ ഇടയാക്കും എന്നതിനുള്ള ഉത്തമ മാതൃക അവതരിപ്പിക്കുന്നു. Schober and Conrad (2015) സമൂഹത്തിലെ മാറ്റങ്ങൾ പൊരുത്തപ്പെടുത്തുന്നതിന് സർവേ ഗവേഷണ പ്രക്രിയയെ ക്രമീകരിക്കുന്നതിൽ തുടരുന്നതിനെക്കുറിച്ചുള്ള കൂടുതൽ പൊതുജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. Tourangeau and Yan (2007) , സെൻസിറ്റീവ് ചോദ്യങ്ങളിലുള്ള സാമൂഹ്യ അഭിലാഷന ബയസ് എന്നിവയുടെ അവലോകനം, Lind et al. (2013) ഒരു കംപ്യൂട്ടർ കൈകാര്യ അഭിമുഖത്തിൽ കൂടുതൽ സെൻസിറ്റീവായ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് ചില കാരണങ്ങളുണ്ട്. സർവേകളിൽ പങ്കാളിത്തം വർധിക്കുന്നതിൽ പങ്കുചേരുന്ന മനുഷ്യനേട്ടക്കാരുടെ പങ്കിനെക്കുറിച്ച് Maynard and Schaeffer (1997) , Maynard, Freese, and Schaeffer (2010) , Conrad et al. (2013) , Schaeffer et al. (2013) . മിക്സഡ് മോഡ് സർവ്വേകൾക്കായി Dillman, Smyth, and Christian (2014) . Stone et al. (2007) പാരിസ്ഥിതിക നിമിഷങ്ങളുടെ വിലയിരുത്തലിനെയും അനുബന്ധ രീതികളെയും കുറിച്ച് പുസ്തക-ദൈർഘ്യമുള്ള ചികിത്സ വാഗ്ദാനം ചെയ്യുന്നു. പങ്കെടുക്കുന്നവർക്കായി ആസ്വാദകരവും ആസ്വാദ്യകരവുമായ അനുഭവങ്ങൾ ഉണ്ടാക്കുന്നതിനുള്ള കൂടുതൽ ഉപദേശം നൽകുന്നതിന്, താൽപ്പര്യങ്ങൾക്കിണങ്ങിയ രൂപകൽപ്പനയിൽ പ്രവർത്തിക്കുക (Dillman, Smyth, and Christian 2014) . സോഷ്യൽ സയൻസ് സർവ്വേകൾക്കായി ഫേസ്ബുക്ക് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനുള്ള രസകരമായ ഒരു ഉദാഹരണത്തിന്, Bail (2015) . വലിയ ഡാറ്റ ഉറവിടങ്ങളുമായി ബന്ധപ്പെട്ട സർവേകൾ (വകുപ്പ് 3.6) Judson (2007) സർവ്വേകളും അഡ്മിനിസ്ട്രേറ്റിവ് ഡാറ്റയും "ഇൻഫർമേഷൻ ഇൻറഗ്രേഷൻ" എന്ന രീതിയിൽ സമന്വയിപ്പിക്കുകയും ഈ സമീപനത്തിൻറെ ചില ഗുണങ്ങളേയും, ചില ഉദാഹരണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയെ വിവരിക്കുന്നു. സമഗ്രമായ ചോദിക്കുന്ന കാര്യത്തിൽ, വോട്ടെടുപ്പ് ഉറപ്പാക്കുന്നതിന് മുമ്പുള്ള നിരവധി ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സാഹിത്യത്തെ കുറിച്ചുള്ള ഒരു അവലോകനം, Belli et al. (1999) , Ansolabehere and Hersh (2012) , Hanmer, Banks, and White (2014) , Berent, Krosnick, and Lupia (2016) . Berent, Krosnick, and Lupia (2016) എന്നിവ കാണുക. Ansolabehere and Hersh (2012) അവതരിപ്പിച്ച ഫലങ്ങൾ കൂടുതൽ Ansolabehere and Hersh (2012) . കാസ്റ്റിസത്തിൽ നിന്നുള്ള ഡാറ്റയുടെ ഗുണനിലവാരത്തിൽ അൻസോളബെറേയും ഹെർഷേയും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും വാണിജ്യ കച്ചവടക്കാരന്റെ മറ്റ് മൂല്യനിർണ്ണയങ്ങൾ വളരെ ഉത്സാഹം നിറഞ്ഞതാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. Pasek et al. (2014) അക്സൈം, എക്സ്പെരിയൻ, ഇൻഫോൂഎ) മൂന്നു മാർക്കറ്റുകളിൽ നിന്ന് ഒരുമിച്ച് വിവരങ്ങൾ കൂട്ടിച്ചേർത്ത മാര്ക്കറ്റിംഗ് സിസ്റ്റം ഗ്രൂപ്പിന്റെ ഒരു ഉപഭോക്തൃ ഫയലുകളുമായി താരതമ്യം ചെയ്യുമ്പോൾ സർവ്വേയിൽ നിന്ന് ലഭിച്ച ഡാറ്റ Pasek et al. (2014) മോശം നിലവാരം കണ്ടെത്തി. അതായത്, ഗവേഷകരുടെ കണക്കുകൾ ശരിയായി കണക്കാക്കുന്ന സർവ്വേ റെക്കോർഡുകളുമായി ഡാറ്റ ഫയൽ പൊരുത്തപ്പെടുന്നില്ല, ധാരാളം ഫയൽ ചോദ്യങ്ങൾക്കായി ഡാറ്റാ ഫയൽ നഷ്ടപ്പെട്ടിരുന്നു, നഷ്ടപ്പെട്ട ഡാറ്റ പാറ്റേൺ റിപ്പോർട്ടുചെയ്ത സർവ്വേ മൂല്യത്തോടുകൂടി (മറ്റ് വാക്കുകളിൽ, കാണാതായ ഡാറ്റ ക്രമീകരിച്ചിരിക്കുന്നു, ക്രമരഹിതമല്ല). സർവ്വേകളും ഭരണപരമായ ഡാറ്റയും തമ്മിലുള്ള റെക്കോർഡ് ബന്ധം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, Sakshaug and Kreuter (2012) , Schnell (2013) . Dunn (1946) , Fellegi and Sunter (1969) ), Larsen and Winkler (2014) (ആധുനികം) എന്നിവ കാണുക. ഡാറ്റാ ഡീഡപ്ലിക്കേഷൻ, ഇൻസ്റ്റൻസ് ഐഡന്റിഫിക്കേഷൻ, പേര് പൊരുത്തപ്പെടുത്തൽ, ഡ്യൂപ്ലിക്കേറ്റ് ഡിറ്റക്ഷൻ, ഡ്യൂപ്ലിക്കേറ്റ് റെക്കോർഡ് ഡിറ്റക്ഷൻ (Elmagarmid, Ipeirotis, and Verykios 2007) തുടങ്ങിയ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ സമാനമായ സമീപനങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളുടെ സംപ്രേക്ഷണം ആവശ്യമില്ലാത്ത ലിങ്കുകൾ റെക്കോർഡ് ചെയ്യാനുള്ള സ്വകാര്യതാ സംരക്ഷണ രീതികളും ഉണ്ട് (Schnell 2013) . ഫേസ്ബുക്കിലെ ഗവേഷകർ തങ്ങളുടെ രേഖകളെ വോട്ടിംഗിനെ പെരുപ്പിച്ച് നിർത്തുന്നതിനുള്ള ഒരു നടപടിക്രമം വികസിപ്പിച്ചെടുത്തു (Jones et al. 2013) ; ഈ ബന്ധം ഞാൻ അധ്യായം 4 (Bond et al. 2012) നിങ്ങളോടു പറയുന്നു ഒരു പരീക്ഷണം വിലയിരുത്താൻ ചെയ്തു. റെക്കോർഡുചെയ്ത ലിങ്കിനുള്ള സമ്മതം ലഭിക്കുന്നതിന് കൂടുതൽ വിവരങ്ങൾക്ക്, Sakshaug et al. (2012) . സർക്കാർ അഡ്മിനിസ്ട്രേറ്റിവ് രേഖകളിൽ വൻകിട സോഷ്യൽ സർവ്വേയെ ബന്ധിപ്പിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം ആരോഗ്യ-റിട്ടയർമെന്റ് സർവേ, സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ എന്നിവയിൽ നിന്നാണ്. സമ്മതപത്രം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ ആ പഠനത്തിൽ കൂടുതൽ അറിയാൻ, ഓൾസൺ (1996, 1999) . ഭരണനിർവ്വഹണ രേഖകളുടെ പല സ്രോതസ്സുകളും മാസ്റ്റര് ഡേറ്റാഫൈല് ആയി കൂട്ടിച്ചേര്ക്കുന്ന പ്രക്രിയ - കാറ്റലിസ്റ്റ് ഉള്ക്കൊള്ളിക്കുന്ന പ്രക്രിയ - ചില ദേശീയ സര്ക്കാരുകളുടെ സ്റ്റാറ്റിസ്റ്റിക്കല് ​​ഓഫീസുകളില് സാധാരണമാണ്. സ്റ്റാറ്റിസ്റ്റിക്സിലെ സ്വീഡനിൽ നിന്നുള്ള രണ്ട് ഗവേഷകർ ഈ വിഷയത്തെക്കുറിച്ച് വിശദമായ ഒരു പുസ്തകം എഴുതിയിട്ടുണ്ട് (Wallgren and Wallgren 2007) . അമേരിക്കൻ ഐക്യനാടുകളിലെ ഏക കൗണ്ടിയിൽ ഈ സമീപനത്തിന്റെ ഉദാഹരണത്തിൽ (മിനസോട്ടിലെ ഓൾസ്സ്റ്റഡ് കൗണ്ടി, മായോ ക്ലിനിക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു), Sauver et al. (2011) . അഡ്മിനിസ്ട്രേറ്റീവ് റെക്കോർഡിൽ പ്രത്യക്ഷപ്പെടാവുന്ന കൂടുതൽ പിശകുകൾക്കായി, Groen (2012) . ഗവേഷണ ഗവേഷണത്തിൽ ഗവേഷകർക്ക് വലിയ ഡാറ്റാ സ്രോതസ്സുകൾ ഉപയോഗപ്പെടുത്താനുള്ള മറ്റൊരു മാർഗ്ഗം പ്രത്യേക സവിശേഷതകളുള്ള ആളുകൾക്ക് ഒരു സാമ്പിൾ ഫ്രെയിം പോലെയാണ്. നിർഭാഗ്യവശാൽ, ഈ സമീപനം സ്വകാര്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർത്താൻ കഴിയും (Beskow, Sandler, and Weinberger 2006) . ചോദിക്കുന്നതിെൻറ വിസ്തൃതമായ കാര്യം, ഈ സമീപനം ഞാൻ എങ്ങനെ വിവരിച്ചതിൽ നിന്നും അത് ദൃശ്യമാകാം എന്നതിനപ്പുറം പുതിയതല്ല. സ്റ്റാറ്റിസ്റ്റിക്സ്: മോഡൽ അടിസ്ഥാനമാക്കിയുള്ള പോസ്റ്റ് സ്ട്രാറ്റിഫിക്കേഷൻ (Little 1993) , imputation (Rubin 2004) , ചെറുകിട ഏരിയ കണക്കാക്കൽ (Rao and Molina 2015) മൂന്നു വലിയ മേഖലകളിലേക്ക് ആഴത്തിലുള്ള ബന്ധമുണ്ട്. ഇത് വൈദ്യശാസ്ത്ര ഗവേഷണ (Pepe 1992) സർജാറ്റ് വേരിയബിളുകൾ ഉപയോഗിച്ചുമാണ്. Blumenstock, Cadamuro, and On (2015) ലെ ചെലവും സമയ Blumenstock, Cadamuro, and On (2015) ഒരു അധിക സർവ്വേ ചെലവ്-കൂടുതൽ ചെലവുകൾ പരിശോധിക്കുക-മാത്രമല്ല, കോൾ ഡാറ്റ ക്ലീൻ ചെയ്യാനും പ്രോസസ്സ് ചെയ്യാനുമുള്ള ചിലവ് ഉൾപ്പെടെയുള്ള ഫിക്സഡ് ചെലവുകൾ ഉൾപ്പെടുത്തരുത്. സാധാരണയായി, കൂട്ടിച്ചേർക്കപ്പെട്ട ചോദിച്ചാൽ ഡിജിറ്റൽ പരീക്ഷണങ്ങൾക്ക് സമാനമായ ഉയർന്ന ഫിക്സഡ് ചെലവുകളും കുറഞ്ഞ വേരിയബിൾ നിരക്കുകളും ഉണ്ടാകും. (അദ്ധ്യായം 4 കാണുക). വികസ്വര രാജ്യങ്ങളിലെ മൊബൈൽ ഫോൺ അടിസ്ഥാനമാക്കിയുള്ള സർവേകളിൽ കൂടുതൽ അറിയാൻ, Dabalen et al. (2016) . കൂടുതൽ മെച്ചപ്പെടുത്തുന്നതിന് എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ച് ആശയങ്ങൾക്കായി, ഒന്നിലധികം imputation- നെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഞാൻ ശുപാർശ ചെയ്യുന്നു (Rubin 2004) . കൂടാതെ, ഗവേഷകർ ചെയ്യുന്നവർ വ്യക്തിഗതതല സ്വഭാവങ്ങളേക്കാൾ വിശാലമായ എണ്ണം കണക്കിലെടുത്ത്, King and Lu (2008) , Hopkins and King (2010) King and Lu (2008) സമീപനങ്ങൾ പ്രയോജനപ്രദമാകാം. അവസാനമായി, Blumenstock, Cadamuro, and On (2015) മെഷീൻ പഠന സമീപനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ James et al. (2013) (കൂടുതൽ ആമുഖം) അല്ലെങ്കിൽ Hastie, Tibshirani, and Friedman (2009) (കൂടുതൽ വിപുലമായ). Kosinski, Stillwell, and Graepel (2013) വിവരിച്ചത് പോലെ സർവേയിൽ വെളിപ്പെടാൻ Kosinski, Stillwell, and Graepel (2013) സ്വഭാവവിശേഷങ്ങൾ അനുമാനിക്കാൻ അത് ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു നൈതിക പ്രശ്നം.
ഈ വര്‍ഷത്തെ കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയുടെ വചന സര്‍ഗപ്രതിഭാ പുരസ്‌കാരം റവ.ഡോ. ജോസ് മരിയദാസ് ഒ.ഐ.സി.യ്ക്ക്. ‘ചിന്തേര്’ എന്ന നോവലിനാണ് അവാര്‍ഡ്. ഡോ. ഷെവലിയാര്‍ പ്രീമുസ് പെരിഞ്ചേരി, പ്രൊഫ. സി. തെരേസ് ആലഞ്ചേരി, ഡോ. ജോണ്‍സണ്‍ പുതുശ്ശേരി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. സുവിശേഷ വിവരണങ്ങളുമായി സമരസപ്പെടുത്തി, ജോനാഥന്‍ എന്ന കഥാപാത്രത്തിലൂടെ ഉദാത്തമായ ജീവിതദര്‍ശനങ്ങളിലേക്ക് വായനക്കാരനെ നയിക്കുന്ന ഹൃദയഹാരിയായ നോവലാണ് ‘ചിന്തേര്’. തത്വശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയിട്ടുള്ള തിരുവല്ലയില്‍ നിന്നുള്ള ഗ്രന്ഥകര്‍ത്താവ് ഇംഗ്ലീഷിലും മലയാളത്തിലും പത്തിലധികം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാള സാഹിത്യമേഖലക്ക് 2022 ലെ ഒരു ക്രിസ്തീയ സംഭാവനയാണ് ചിന്തേര്. എഴുത്തുകാരനും ദാര്‍ശനികനുമായ ഡോ. ജോസ് മരിയദാസിന്റെ പതിമൂന്നാമത്തെ പുസ്തകമാണ്, ‘ചിന്തേര്’. ബിഷപ്പ് ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവിന്റെ പേരിലുള്ള ഈ പുരസ്‌കാരം നവംബര്‍ 20 -ന് ലോഗോസ് ഗ്രാന്റ്ഫിനാലെ അവാര്‍ഡ് സെറിമണിയില്‍വച്ച് നല്‍കുമെന്ന് ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഡോ. ജോജു കോക്കാട്ട് അറിയിച്ചു. Share this: Click to share on Facebook (Opens in new window) Click to share on WhatsApp (Opens in new window) Click to share on Telegram (Opens in new window) വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.
ജീവിതത്തിൽ ഒരിക്കലെങ്കിലും താരനുമായി ബന്ധപ്പെട്ട പ്രശ്നം അഭിമുഖീകരിക്കാത്തവർ വിരളമായിരിക്കും. ആശങ്കപ്പെടേണ്ട രോഗാവസ്ഥ അല്ലെങ്കിൽ കൂടിയും പലപ്പോഴും താരന്റെ ശല്യം നമ്മുടെ ആത്മവിശ്വാസത്തെ കെടുത്തിക്കളയും. സർവസാധാരണമായ പ്രശ്നം ആയതുകൊണ്ടു തന്നെ താരനെക്കുറിച്ചു വളരെയേറെ തെറ്റിദ്ധാരണകളുംജനമനസ്സുകളിൽ വേരുറപ്പിച്ചിട്ടുണ്ട്. എന്താണ് താരൻ? നമ്മുടെ ചർമ്മത്തിനു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്. അതിൽ ഏറ്റവും മുകളിലത്തെ ഭാഗമായ എപ്പിഡെർമിസിനെ (epidermis) ശരീരം തുടർച്ചയായി പുതുക്കിക്കൊണ്ടിരിക്കും. പഴയ കോശങ്ങൾ ചർമത്തിന്റെ ഉപരിതലത്തിലേക്കു നീങ്ങുകയും പുറന്തള്ളപ്പെടുകയും ചെയ്യും. ഇങ്ങനെ ദിവസേന പുറന്തള്ളപ്പെടുന്ന മൃതകോശങ്ങൾ കുളിക്കുമ്പോഴും മറ്റും നമ്മൾ പോലും അറിയാതെ നീക്കപ്പെടുന്നു. എന്നാൽ ചില അവസരങ്ങളിൽ ഇങ്ങനെയുണ്ടാകുന്ന മൃതകോശങ്ങളുടെ അളവു കൂടുകയോ, അവ വളരെ വേഗത്തിൽ ഉണ്ടാകുകയോ ചെയ്യും. അതോടൊപ്പം ചൊറിച്ചിൽ, നീറ്റൽ തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകാം. ശിരോചർമത്തിലെ ഈ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ നാം അതിനെ താരൻ എന്നു വിളിക്കും. ചെറിയ അളവിൽ വരണ്ട പൊടിപോലെയുള്ള താരൻ മുതൽ വളരെയധികം കട്ടിയുള്ള പൊറ്റ പോലെ ശിരോചർമത്തിലും മുടിയിലും പറ്റിപ്പിടിച്ചിരിക്കുന്ന താരൻ വരെ ഉണ്ടാകാം. എല്ലാത്തരം താരനുവേണ്ടിയും ഒരേ ചികിത്സയല്ല നല്‍കുന്നത്. ഏറ്റവും കൂടുതലായി കാണപ്പെടുന്ന താരൻ സെബോറിക് ഡെർമറ്റൈറ്റിസ് (Seborrhoeic Dermatitis) എന്ന രോഗാവസ്ഥയാണ്. ഇതു പൊതുവെ പ്രായ പൂർത്തിയായവരിലാണു കാണപ്പെടുന്നതെങ്കിലും നവജാതശിശുക്കളിലും ചെറിയ തോതിൽ ഉണ്ടാകാം. താരൻ ചർമരോഗമാകുമ്പോൾ സെബോറിക് ഡെർമറ്റൈറ്റിസ് ഉണ്ടാകാനുള്ള കാരണം കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും സാധാരണയായി എല്ലാവരുടെയും തൊലിപ്പുറത്തുള്ള ഒരു തരം ഫംഗസിന് (പൂപ്പൽ) താരനണ്ടാക്കുന്നതിൽ വലിയ പങ്കുണ്ട്. ചർമത്തിലെ എണ്ണമയം ഉണ്ടാക്കുന്ന സ്നേഹഗ്രന്ഥികൾ (Sebaceous glands) കൂടുതലായി കണപ്പെടുന്ന ഭാഗങ്ങളായ മുഖം, ശിരോചർമം, നെഞ്ചിന്റെയും മുതുകിന്റെയും മുകൾ ഭാഗം എന്നിവിടങ്ങളിലാണ് ഈ ഫംഗസ് കൂടുതലായി കാണപ്പെടുന്നത്. സ്നേഹഗ്രന്ഥികളിൽ നിന്നുണ്ടാകുന്ന സ്രവത്തിലെ (Sebum) കൊഴുപ്പുമായി പ്രതിപ്രവർത്തിച്ച് ഈ ഫംഗസ് ഉണ്ടാക്കുന്ന ചില ഫാറ്റി ആസിഡുകൾ ചർമത്തിൽ ചുവന്ന പാടുകളും താരനും ചൊറിച്ചിലും ഉണ്ടാക്കുന്നു. ഈ ഗ്രന്ഥികൾ കൂടുതൽ പ്രവർത്തനക്ഷമമാകുന്നതു പ്രായപൂർത്തിയാകുന്നതോടെ ആയതിനാലാണ് സെബോറിക് ഡെർമറ്റൈറ്റിസും ഈ പ്രായക്കാരിൽ ഉണ്ടാകുന്നത്. ചില മരുന്നുകൾ പ്രത്യേകിച്ചു ജന്നിക്ക് (Epilepsy) നൽകുന്നവ താരൻ വർദ്ധിപ്പിക്കാറുണ്ട്.. എന്തെങ്കിലും രോഗകാരണത്താൽ വളരെയധികം ദിവസം കുളിക്കാതിരുന്നാൽ ഈ ഫംഗസിന്റെ പ്രവർത്തനം വർധിച്ച് താരൻ കൂടുകയും ചെയ്യും. ഗ്ലൈസീമിക് ഇൻഡക്സ് കൂടിയ ഭക്ഷണം (ചോക്കലേറ്റ്, സംസ്കരിച്ച ധാന്യപ്പൊടി തുടങ്ങിയവ) കൂടുതലായി കഴിച്ചാൽ താരൻ കൂടാം. ചിലപ്പോൾ നവജാതശിശുക്കളിൽ താരൻ കാണാറുണ്ട്. അമ്മയുടെ ശരീരത്തിൽ നിന്നു കുഞ്ഞിലെത്തുന്ന ഹോർമോണുകളാണ് ഇതുണ്ടാക്കുന്നത്. സാധാരണഗതിയിൽ പ്രത്യേകിച്ചൊരു ചികിത്സയും ആറുമാസത്തിനുള്ളിൽ ഈ താരൻ നിശേഷം ഇല്ലാതാകും. സോറിയാസിസും താരനും സെബോറിക് ഡെർമറ്റൈറ്റിസ് കഴിഞ്ഞാൽ, കൂടുതൽ പേരിലും താരനുണ്ടാക്കുന്ന രോഗമാണ് സോറിയാസ് (Psoriasis). സെബോറിക് ഡർമറ്റൈറ്റിസിൽ നിന്നും വ്യത്യസ്തമായി സോറിയായിസ് ഉള്ളവരിൽ ശല്ക്കങ്ങൾ കൂടുതലായിരിക്കുകയും പൊറ്റപിടിച്ചിരിക്കുകയും ശിരോചർമത്തിൽ ഒട്ടാകെ കാണുന്നതിനു പകരം ചില കാരണങ്ങളിൽ മാത്രം കൂടുതലായും കാണും. മിക്കപ്പോഴും വെള്ളിപോലെ വെളുത്ത നിറത്തിലാണ് ഈ ശൽക്കങ്ങൾ കാണുന്നത്. ചിലരിൽ സോറിയാസിസ് ശിരോചർമത്തെ മാത്രം ബാധിക്കുന്നുവെങ്കിൽ മറ്റു ചിലരിൽ ശരീരത്തിലെ ഇതരഭാഗങ്ങളിലും ശൽക്കങ്ങളോടുകൂടിയ ചുവന്ന തടിച്ച പാടുകൾ ഉണ്ടാകാറുണ്ട്. രക്താദിസമ്മർദത്തിന്റെ ചികിത്സയ്ക്കുപയോഗി ക്കുന്ന ചിലതരം മരന്നുകൾ സോറിയാസിസിന്റെ കാഠിന്യം കൂട്ടാറുണ്ട്. മാനസിക സമ്മർദം അനുഭവിക്കുന്നവരിലും സോറിയാസിസ് രൂക്ഷമാകാം. ശിരോചർമത്തെ ബാധിക്കുന്ന സോറിയാസിസ് ചികിത്സിക്കാൻ ചർമകോശങ്ങളുടെ വേഗത്തിലുള്ള വർധന കുറയ്ക്കുന്ന കോൾടാർ അടങ്ങിയ ഷാംപൂ ആണു പ്രധാനമായും ഉപയോഗിക്കുന്നത്, കട്ടികൂടിയ ശൽക്കങ്ങളെ ഇളക്കിക്കളയുന്ന മരുന്നുകളും അവ ഫലിക്കാത്തവർക്ക് ഉള്ളിൽ കഴിക്കുന്ന മരുന്നുകളും നൽകാറുണ്ട്. സോറിയായിസ് രോഗികൾക്ക് ഒമേഗ3 ഫാറ്റി ആസിഡഡ് അടങ്ങിയ ആഹാരവും (പ്രധാനമായും ചില മത്സ്യങ്ങൾ) ഗുളികകളും സഹായകമാകാറുണ്ട്. അതോടൊപ്പം അധികം മാനസിക സമ്മർദമുണ്ടാകാതെ നോക്കുന്നതും അസുഖത്തെ നിയന്ത്രിച്ചു നിർത്താൻ ഉപകരിക്കും. ശിരോചർമ്മത്തെ ബാധിക്കുന്ന ഡെർമറ്റോഫൈറ്റ് (Dermatophyte) വിഭാഗത്തിൽ പെടുന്ന ഫംഗസ് ബാധയും താരന്റെ ശല്യം രൂക്ഷമാക്കും. ഈ രോഗമുണ്ടാകുമ്പോൾ ചൊറിച്ചിലിനും താരനും ഒപ്പം വട്ടത്തിൽ മുടി കൊഴിഞ്ഞും പോകാറുണ്ട്. ഹെയർ ഡൈ സ്ഥിരമായി ഉപയോഗിക്കുന്ന ചിലരിൽ പൊടി പോലെയുള്ള താരൻ ഉണ്ടാകാറുണ്ട്. വളരെ വീര്യമേറിയ ഷാംപൂ സ്ഥിരമായി ഉപയോഗിച്ചാലും ഇങ്ങനെയുണ്ടാകാം. താരന് എണ്ണ പുരട്ടാമോ? കുളിക്കുന്നതിനു മുമ്പു ശിരസ്സിൽ ചെറിയ അളവിൽ എണ്ണ പുരട്ടാം. മാത്രവുമല്ല കുളി കഴിഞ്ഞതിനു ശേഷമുള്ള എണ്ണ ഒഴിവാക്കണം. ചിലർക്കു താരനോടൊപ്പം ചെറിയ തോതിൽ മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. താരനുവേണ്ടിയുള്ള ചികിത്സ കൊണ്ടുതന്നെ മിക്കവാറും മുടികൊഴിച്ചിലും കുറയും. അപൂർവം ചിലർക്ക് താരന്റെ ചികിത്സക്കുപയോഗിക്കുന്ന ലേപനങ്ങൾ മുടികൊഴിച്ചിൽ ഉണ്ടാക്കാമെങ്കിലും ക്രമേണ അതു ഭേദമാകും. താരൻ ശല്യം ഒഴിവാക്കാൻ ‌ആദ്യമായി നാം മനസ്സിലാക്കേണ്ടത്, താരനെതിരെയുള്ള ചികിത്സ കുറച്ചു നാൾ സ്ഥിരമായി ചെയ്യേണ്ടിവരും എന്നതാണ്. പൊടിപോലെയുള്ള താരൻ നീക്കം ചെയ്യാൻ മിക്കപ്പോഴും പ്രത്യേക മരുന്നുകൾ ചേർന്നിട്ടില്ലാത്ത (Non-medicated) ഷാംപൂ മതിയാകും. ഷാംപൂ തെരഞ്ഞെടുക്കുമ്പോൾ വീര്യമേറിയവ (Detergent അടങ്ങിയവ) ഒഴിവാക്കാൻ ശ്രദ്ധിക്കണം. അതു കൂടാെത ഒരു നല്ല ഹെയർ കണ്ടീഷണർ ഷാംപൂ ഉപയോഗിച്ചതിനുശേഷം മുടിയിൽ നിർബന്ധമായി പുരട്ടി കഴുകണം. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തലയോട്ടി കഴുകുന്നതാണു നല്ലത്. ഓർക്കുക – ഷാംപൂ ശീരോചർമത്തിനുള്ളതും കണ്ടീഷനർ മുടിക്കുള്ളതുമാണ്. സെബോറിക് ഡെർമറ്റൈറ്റിസിന്റെ ചികിത്സയ്ക്കു ആന്റി ഫംഗൽ മരുന്നുകളടങ്ങിയ ഷാംപൂവാണ് ഉപയോഗിക്കുന്നത്. താരൻ കൂടുതലായി ഉള്ളവർക്ക് തുടക്കത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മരുന്നുപയോഗിക്കാം. ക്രമേണ മരുന്നിന്റെ ഉപയോഗം ആഴ്ചയിലൊരിക്കലോ, രണ്ടാഴ്ചയിലോരിക്കലോ ആയി മിതപ്പെടുത്താം. ചൊറിച്ചിൽ അധികമുണ്ടെങ്കിൽ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങൾ കുറച്ചു ദിവസത്തേക്ക് ഉപയോഗിക്കേണ്ടതായി വരും. Tags: Manorama Arogyam LATEST ARTICLES മെലിഞ്ഞൊതുങ്ങിയ വയർ ഇത്ര ഈസിയോ? ഇതാ കുടവയർ കുറയ്ക്കാൻ 12 സൂപ്പർ ടിപ്സ് പുതിനയിലയിട്ട് ആവി പിടിക്കുന്നത് മുഖക്കുരുവിനെ അകറ്റി നിർത്തും; തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ സൂപ്പർ ടിപ്സ് ഫേഷ്യൽ ചെയ്ത ഉടനെ വെയിൽ കൊള്ളരുത്: ഫേഷ്യലിന്റെ ഗുണം കളയാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ‘ത്രെഡ് ചെയ്തശേഷം കറ്റാർവാഴ ‍ജെൽ പുരട്ടുന്നത് ചുവപ്പും തടിപ്പും മാറാൻ സഹായിക്കും’; പുരികക്കൊടികളും കൺപീലികളും വളരാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം ‘ശർക്കരയ്ക്കു പകരം തേൻ, കൊതി തോന്നുമ്പോൾ ഈ ഭക്ഷണം’: 92 ൽ നിന്നും 77ലേക്ക്: ദീപയുടെ മാജിക് ഡയറ്റ് RELATED STORIES മെലിഞ്ഞൊതുങ്ങിയ വയർ ഇത്ര ഈസിയോ? ഇതാ കുടവയർ കുറയ്ക്കാൻ 12 സൂപ്പർ ടിപ്സ് ‘സംശയരോഗം, വിവാഹേതര ലൈംഗികബന്ധം നൽകുന്ന കുറ്റബോധം’: സെക്സിന്റെ താളംതെറ്റിക്കുന്ന10 കാരണങ്ങൾ ജനിതകസാധ്യതയും മദ്യവും പുകവലിയും ആപത്ഘടകങ്ങൾ: പാൻക്രിയാറ്റിക് അർബുദത്തെ തടയാൻ വഴിയുണ്ടോ? ‘ലൈംഗികബന്ധത്തിനു ശേഷം മൂത്രമൊഴിച്ചു കളയണോ?, ദിനവും 2 ലിറ്റർ വെള്ളം കുടിക്കണോ?’: ധാരണകളും തെറ്റിദ്ധാരണകളും
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
ബാത്റൂമിൽ ഉപയോഗിക്കുന്ന ഹെൽത് ഫോസറ്റുകൾ പലപ്പോഴും പ്രശ്നക്കാരായി മാറാറുണ്ട്. ഇവ കേടാകുന്നതും ചോർച്ചയുമൊക്കെ മിക്കപ്പോഴും സംഭവിക്കുന്ന കാര്യങ്ങളാണ്. ഹെൽത് ഫോസറ്റ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിച്ചാൽ ഇത്തരം പല തലവേദനകളും ഒരു പരിധി വരെ നിയന്ത്രിക്കാം. ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.. ക്ലോസറ്റിൽ ഇരിക്കുമ്പോൾ വലതുവശത്ത് വരുന്ന വിധം വേണം ഇവ പിടിപ്പിക്കാൻ. ടോയ്‌ലറ്റിന്റെ തറനിരപ്പിൽനിന്ന് 35 സെമീ ഉയരത്തിലാണ് പിടിപ്പിക്കുന്നത്. ഫോസറ്റ് ഹോൾഡർ ശരാശരി 80 സെമീ ഉയരത്തിലാണ് സാധാരണ പിടിപ്പിക്കാറുള്ളത്. നിലവാരമുള്ള ഫോസറ്റ് വാങ്ങിയാൽ കേടുപാടുകളും ചോർച്ചയും ഒഴിവാക്കാം. വിലക്കുറവു നോക്കി ഗുണമേന്മ കുറഞ്ഞത് തിരഞ്ഞെടുക്കരുത്. തുടക്കത്തിലെ ലാഭം ഭാവിയിൽ നഷ്ടമായിത്തീരും. ഭംഗിയല്ല ഉപയോഗക്ഷമതയാണ് നോക്കേണ്ടത്. സങ്കീർണമായ മെക്കാനിസം ഉള്ളവ ഒഴിവാക്കുകയാണ് നല്ലത്. 900 രൂപ മുതലാണ് നിലവാരമുള്ള ഫോസറ്റുകളുടെ വില. നോബ് ഒടിയുകയെന്നതാണ് ഫോസറ്റിന്റെ സ്ഥിരം പ്രശ്നം. ഫോസറ്റിന്റെ ഞെക്കുന്ന ഭാഗം ലിവർ, സ്വിച്ച് എന്നിങ്ങനെ രണ്ടു രീതിയിലുള്ളവ കിട്ടും. ഇതിൽ ലിവർ രീതിയിലുള്ളതിനാണ് ഈടു കൂടുതൽ. ജെറ്റ്, സ്പ്രേ എന്നിങ്ങനെ രണ്ടു തരം ഫോസറ്റുണ്ട്. വെള്ളം ചീറ്റി വരുന്നത് ജെറ്റും ഷവറിലേതു പോലെ പതഞ്ഞു വരുന്നത് സ്പ്രേ മോഡലുമാണ്. ആവശ്യമനുസരിച്ച് തിരഞ്ഞെടുക്കാം. ഫോസറ്റിലെ ദ്വാരങ്ങളുടെ വലുപ്പം കൂടുന്നതനുസരിച്ച് വെള്ളത്തിന്റെ ശക്തി കുറയും. ഹെൽത് ഫോസറ്റിന്റെ ചോർച്ച ഇല്ലാതാക്കാം ഹെൽത് ഫോസറ്റിന്റെ ചോർച്ച വിദഗ്ധ സഹായമില്ലാതെ ശരിയാക്കാവുന്നതേയുള്ളൂ.വെള്ളം വരുന്ന, സുഷിരങ്ങളുള്ള ഔട്ട്ലെറ്റ് ഭാഗത്തു നിന്നോ അതിനൽപം താഴെയായുള്ള ഇൻലെറ്റ് ഭാഗത്തു നിന്നോ ആണ് ചോർച്ചയുണ്ടാകാറുള്ളത്. ചോർച്ചയുള്ള ഭാഗം പരിശോധിച്ച് പൊട്ടലോ വിള്ളലോ ഇല്ല എന്നുറപ്പു വരുത്തുക. ഈ രണ്ടു ഭാഗങ്ങളും തിരിച്ചാൽ തന്നെ ഊരാൻ സാധിക്കും. ഊരി അതിനുള്ളിലെ വാഷർ, ടിന്നറിൽ 10–30 സെക്കൻഡ് വരെ മുക്കി വയ്ക്കുക. അതിനുശേഷം വെള്ളത്തിൽ കഴുകി യഥാസ്ഥാനം പിടിപ്പിക്കുക. ചോർച്ച കഴിവതും ഒഴിവാക്കാം.
തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos 27 -ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ ടീയറ്ററിൽ ഒത്തുകൂടിയ ഡെലിഗേറ്റുകൾ. വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സഞ്ചാരികളെ കാത്ത്... മറൈൻഡ്രൈവിൽ എത്തുന്ന സഞ്ചാരികളെ കാത്ത് കളിപ്പാട്ടങ്ങൾ വിൽക്കാനിരിക്കുന്ന ഇതരസംസ്ഥാന യുവാക്കൾ. സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. SPORTSMore Photos സംസ്ഥാന സ്കൂൾ കായികേ മേള, അശ്വിൻ സി, ജൂനിയർ ജാവലിൻ, ഒന്നാം സ്ഥാനം, കെ.എച്ച്.എം. എച്ച്.എസ്.എസ്, മലപ്പുറം. കാർത്തിക് എസ്. രതീഷ്, സീനിയർ പോൾവോൾട്ട്, വി.എച്ച്.എസ്.സി മാതിരപ്പള്ളി, എറണാകുളം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
മുഖവുര: 'കുളംകലക്കി പരുന്തിനു കൊടുക്കുന്ന ക്രൈസ്തവസഭകള്‍' എന്ന ഈ ലേഖനപരമ്പരയുടെ മൂന്നംഭാഗമാണിത്. 'പ്രൊട്ടസ്റ്റന്റ്' സഭകളുടെ ആവിര്‍ ഭാവത്തെക്കുറിച്ച് വിവരിക്കാന്‍ ഇതിലൂടെ ഉദ്യമിക്കുന്നു. 'പ്രൊട്ടസ്റ്റന്റ്' സഭകളെക്കുറിച്ച് അറിയണമെങ്കില്‍ അവയുടെ തലതൊട്ടപ്പനെ അറിയുകയെന്നത് അനിവാര്യമാണ്! മാര്‍ട്ടിന്‍ ലൂഥറിന്റെ ചരിത്രം ലഘുവായി വിവരിക്കുകയാണിവിടെ. സത്യാന്വേഷികള്‍ തീര്‍ച്ചയായും ഇത് വായിക്കുക! മാര്‍ട്ടിന്‍ ലൂഥറും `പ്രൊട്ടസ്റ്റന്റ്` മഹാമാരിയും! പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്ന പുരോഹിതനും ദൈവശാസ്ത്രജ്ഞനും സര്‍വ്വകലാശാലാദ്ധ്യാപകനും ആയിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍. ഹാന്‍സ് ലൂഥറുടേയും അദ്ദേഹത്തിന്റെ പത്നി മര്‍ഗരെത്തെ ലൂഥറുടേയും മൂത്ത മകനായി 1483 നവമ്പര്‍ 10-ന് ജര്‍മ്മനിയില്‍, വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന 'ഈസ്ലെബെന്‍' നഗരത്തില്‍ ലൂഥര്‍ ജനിച്ചു. അടുത്ത ദിവസം പ്രഭാതത്തില്‍ ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ തിരുനാളില്‍ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി. 1484-ല്‍ അദ്ദേഹത്തിന്റെ കുടുംബം 'മാന്‍സ്ഫീല്‍ഡ്' എന്ന സ്ഥലത്തേയ്ക്ക് താമസം മാറ്റി. അവിടെ ചെമ്പുഖനികളിലും ലോഹം സ്ഫുടം ചെയ്യുന്ന തൊഴിലിലും വാടകക്കാരനായിരുന്ന ലൂഥറുടെ പിതാവ്, പ്രാദേശികഭരണത്തിലെ നാലു ജനപ്രതിനിധികളില്‍ ഒരാളായിരുന്നു. ഇടത്തരം സാമ്പത്തികപശ്ചാത്തലത്തില്‍പെട്ട ഒരു കച്ചവടകുടുംബത്തില്‍നിന്നുള്ള അദ്ധ്വാനശീലയായ വനിതയായിരുന്നു അമ്മ. അവരെ ഒരു വേശ്യയും സ്നാനഘട്ടം കാവല്‍ക്കാരിയും ആയി പില്‍ക്കാലത്ത് ലൂഥറുടെ ശത്രുക്കള്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അതില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടെന്നറിയില്ല. പല സഹോദരങ്ങള്‍ ഉണ്ടായിരുന്ന ലൂഥര്‍ അവരില്‍ ജേക്കബ് എന്ന സഹോദരനുമായി വലിയ അടുപ്പം കാട്ടി. തന്റെയും കുടുംബത്തിന്റെയും അഭ്യുന്നതിയില്‍ താത്പര്യം വച്ചിരുന്ന ഹാന്‍സ് ലൂഥര്‍, മൂത്തമകന്‍ മാര്‍ട്ടിന്‍ വക്കീലാകണമെന്നാഗ്രഹിച്ചിരുന്നു. അദ്ദേഹം മാര്‍ട്ടിനെ ആദ്യം മാന്‍സ്ഫീല്‍ഡിലെ ലത്തീന്‍ സ്കൂളിലും, തുടര്‍ന്ന് 1497-ല്‍ മാഗ്ദെബര്‍ഗ്ഗില്‍ 'സാധാരണജീവിതത്തിന്റെ സഹോദരങ്ങള്‍' എന്ന വിഭാഗം നടത്തിയിരുന്ന സ്കൂളിലും തുടര്‍ന്ന് 1498-ല്‍ ഐസനാക്കിലും പഠനത്തിനയച്ചു. ഈ മൂന്നു സ്കൂളുകളിലേയും പഠനം വ്യാകരണം, സംവാദകല, ലോജിക്ക് എന്നിവചേര്‍ന്ന ത്രിവിഷയപദ്ധതിയാണ്(Trivium) പിന്തുടര്‍ന്നിരുന്നത്. പിന്നീട് ലൂഥര്‍ തന്റെ വിദ്യാഭ്യാസത്തെ ശുദ്ധീകരണസ്ഥലവും നരകവും ആയി താരതമ്യപ്പെടുത്തിയിട്ടുണ്ട്. 1501-ല്‍ പത്തൊന്‍പതാമത്തെ വയസ്സില്‍ ലൂഥര്‍ എര്‍ഫര്‍ട്ട് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായി. ഈ സ്ഥാപനത്തെ അദ്ദേഹം പില്‍ക്കാലത്ത് ഒരു മദ്യശാലയും വേശ്യാലയവും എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. പ്രഭാതത്തില്‍ നാലുമണിക്ക് എഴുന്നേല്‍ക്കുമ്പോള്‍ തുടങ്ങിയുള്ള വിരസമായ പഠനവും മടുപ്പിക്കുന്ന ആത്മീയാഭ്യാസങ്ങളുമായിരുന്നു അവിടത്തെ ദിനചര്യ. 1505-ല്‍ ലൂഥര്‍ മാസ്റ്റേഴ്സ് ബിരുദം സമ്പാദിച്ചു. പിതാവിന്റെ ഇച്ഛയനുസരിച്ച് എര്‍ഫര്‍ട്ട് സര്‍വകലാശാലയിലെ നിയമവിഭാഗത്തില്‍ ലൂഥര്‍ വിദ്യാര്‍ത്ഥിയായെങ്കിലും താമസിയാതെ അദ്ദേഹം ആ പഠനം ഉപേക്ഷിച്ചു. നിയമം അനിശ്ചിതത്ത്വം നിറഞ്ഞതാണെന്ന തിരിച്ചറിവായിരുന്നു അതിനു കാരണമായി ഇയാള്‍ പറഞ്ഞത്. ജീവിതത്തില്‍ ഉറപ്പുകള്‍ അന്വേഷിച്ച ലൂഥര്‍ തുടര്‍ന്ന് തെരഞ്ഞെടുത്തത് ദൈവശാസ്ത്രവും തത്ത്വചിന്തയുമാണ്. അരിസ്റ്റോട്ടില്‍, ഓക്കമിലെ വില്യം, ഗബ്രിയേല്‍ ബിയേല്‍ എന്നീ ചിന്തകന്മാരില്‍ അദ്ദേഹം പ്രത്യേകം താത്പര്യം കാട്ടി. ബര്‍ത്തലോമയസ് ആര്‍നോള്‍ഡി വോണ്‍ ഉസിഞ്ഞന്‍, ജോദോക്കസ് ട്രറ്റ്ഫെറ്റര്‍ എന്നീ അദ്ധ്യാപകര്‍ അദ്ദേഹത്തെ പ്രത്യേകം സ്വാധീനിച്ചു. എറ്റവും മഹാന്മാരായ ചിന്തകന്മാരെപ്പോലും സംശയപൂര്‍വ്വം കാണാനും എല്ലാറ്റിനേയും സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്താനും അദ്ദേഹത്തെ പഠിപ്പിച്ചത് അവരായിരുന്നു. തത്ത്വചിന്ത, യുക്തിയുടെ പ്രയോജനത്തെക്കുറിച്ച് ഉറപ്പുകള്‍ തന്നെങ്കിലും അത് അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. കൂടുതല്‍ പ്രധാനമായി താന്‍ കരുതിയ ദൈവത്തിന്റെ കാര്യത്തില്‍ ഉറപ്പുകളൊന്നും തരുന്നില്ല എന്നതായിരുന്നു തത്ത്വചിന്തയെക്കുറിച്ച് ലൂഥറിനുള്ള പരാതി. യുക്തി മനുഷ്യനെ ദൈവത്തിലേക്കു നയിക്കുകയില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന്, യുക്തിക്ക് പ്രാധാന്യം കല്പിച്ച അരിസ്റ്റോട്ടിലുമായി അദ്ദേഹം ഒരുതരം സ്നേഹ-ദ്വേഷബന്ധത്തിലായി. മനുഷ്യനേയും മാനുഷികസ്ഥാപനങ്ങളേയും വിലയിരുത്താന്‍ യുക്തി മതിയാകുമെങ്കിലും ദൈവത്തെ മനസ്സിലാക്കാന്‍ യുക്തി മതിയാവുകയില്ലെന്നു ലൂഥര്‍ കരുതി. മനുഷ്യര്‍ക്ക് ദൈവികവെളിപാടിലൂടെ മാത്രമേ ദൈവത്തെക്കുറിച്ചറിയാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അങ്ങനെ ലൂഥര്‍ ബൈബിളിന്റെ പ്രാധാന്യത്തില്‍ കൂടുതലായി വിശ്വസിക്കാന്‍ തുടങ്ങി. മഹാന്മാരായ ചിന്തകരെ സംശയത്തോടെ വീക്ഷിച്ചിരുന്ന ലൂഥറിന്റെ ശൈലി അദ്ദേഹത്തിന്റെ നൈസര്‍ഗ്ഗീക ഭാവമായിരുന്നുവെന്നത് പിന്നീടുള്ള ജീവിതത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നു. എന്തിനെയും സംശയത്തോടെ കാണുകയും എതിരിടുകയും ചെയ്യുന്ന പ്രവണത തത്വശാസ്ത്ര പഠനത്തിലൂടെയും തന്റെ നൈസര്‍ഗ്ഗീക സ്വഭാവവൈകല്യങ്ങളിലൂടെയും അരക്കിട്ടുറപ്പിച്ചതാണ്! യുക്തിയെ തള്ളിക്കളഞ്ഞ് ദൈവീക വെളിപാടുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് വാദിച്ച ലൂഥറിന്റെ ആശയങ്ങളില്‍ താന്‍ കാലങ്ങളായി അഭ്യസിച്ച തത്വശാസ്ത്രവും യുക്തിചിന്തകളും പ്രതിഫലിച്ചിരുന്നു എന്നതാണു വാസ്തവം. അദ്ദേഹം തുടക്കമിട്ട പ്രൊട്ടസ്റ്റന്റ് സഭയിലെ ആശയങ്ങളിലൊന്നുപോലും ഇന്നത്തെ പ്രൊട്ടസ്റ്റന്റ് സഭകളില്‍ തനതുരൂപത്തില്‍ നിലനില്‍ക്കുന്നില്ല! ലൂഥറിന്റെ ആശയങ്ങളിലെ വൈകല്യങ്ങളാണ്, ഇതിലൂടെ വ്യക്തമാകുന്നത്. എങ്കിലും, മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിയ ആശയങ്ങള്‍ പൂര്‍ണ്ണമായും തെറ്റായിരുന്നുവെന്ന് പറയാന്‍ സാധിക്കില്ല. അന്നു കത്തോലിക്കാസഭയില്‍ നിലനിന്നിരുന്ന ജീര്‍ണ്ണതകളില്‍ പലതും ലൂഥര്‍ തുറന്നു കാണിച്ചു. അദ്ദേഹം അന്നു ചൂണ്ടിക്കാണിച്ച മാലിന്യങ്ങളില്‍ പലതും സഭയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടുവെന്നത്, ലൂഥര്‍ പറഞ്ഞതിലെ സത്യത്തെ സ്ഥിരീകരിക്കുന്നതിനു തുല്യമാണ്! സത്യത്തില്‍ ലൂഥര്‍ ഉയര്‍ത്തിയ നവീകരണ ആശയം കത്തോലിക്കാസഭയില്‍ ഉണര്‍വ്വിനും നവീകരണത്തിനും കാരണാമായെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ പരസ്പരം പോരടിച്ച് പതിനായിരക്കണക്കിനു സഭകളായി മാറി. മാര്‍ട്ടിന്‍ ലൂഥര്‍ അവതരിപ്പിച്ച ആശയങ്ങളില്‍ ചിലതു നന്മയായിരുന്നുവെങ്കിലും അതു പൂര്‍ണ്ണമായിരുന്നില്ല എന്നതാണ് ഇതിനു കാരണം. ബൈബിളിനെ സ്വന്തം നിലയില്‍ വ്യാഖ്യാനിക്കുവാന്‍ തുടങ്ങിയപ്പോള്‍, സാത്താന്‍ പഠിപ്പിക്കല്‍ ആരംഭിക്കുകയും ചിതറിക്കപ്പെടുകയും ചെയ്തു! ലൂഥറിലൂടെ വന്ന നന്മയോടൊപ്പം ഈ ഭൂമുഖത്തേക്ക് കടന്നുവന്ന ദുരന്തമായിരുന്നു ഇത്! മാര്‍ട്ടിന്‍ ലൂഥറിന്റെ ദൈവവിളി! യുക്തിയും തത്വശാസ്ത്രവും ദൈവത്തെ വ്യക്തമായി അറിയാന്‍ ഉപയുക്തമല്ലെന്ന തിരിച്ചറിവാണ് ലൂഥറിനെ സന്യാസജീവിതത്തിലേക്ക് നയിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം ഈ തീരുമാനത്തെ, 1505 ജനുവരി 2-നുണ്ടായ ഒരനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു. വീട്ടില്‍നിന്നു സര്‍വകലാശാലയിലേക്കു കുതിരപ്പുറത്ത് മടങ്ങുകയായിരുന്ന അദ്ദേഹം ഒരു കൊടുങ്കാറ്റിലും ഇടിമിന്നലിലും പെട്ടു. മരണത്തെ മുന്നില്‍ക്കണ്ട അദ്ദേഹത്തെ തന്നെ കാത്തിരിക്കുന്ന ദൈവവിധി ഭയപ്പെടുത്തി. "അന്നാ പുണ്യവതീ, രക്ഷിച്ചാലും, ഞാന്‍ സന്യാസിയായിക്കൊള്ളാം!" എന്നദ്ദേഹം വിളിച്ചു പറഞ്ഞു. ആ സഹായാഭ്യര്‍ത്ഥനയെ അലംഘനീയമായ ഒരു പ്രതിജ്ഞയായി കണ്ട അദ്ദേഹം സര്‍വകലാശാല വിട്ടുപോയി 1505 ജൂലൈ 17-ന് എര്‍ഫര്‍ട്ടിലെ അഗസ്റ്റീനിയൻ സന്യാസഭവനത്തില്‍ പ്രവേശിച്ചു. എന്നാല്‍, രണ്ടു സുഹൃത്തുക്കളുടെ മരണം മൂലമുണ്ടായ വിഷാദമാണ് ലൂഥറുടെ തീരുമാനത്തിനു പിന്നില്‍ പ്രവർത്തിച്ചതെന്ന് ഒരു സുഹൃത്ത് കരുതി. ഈ മാറ്റം ലൂഥറെത്തന്നെ ദുഃഖിപ്പിച്ചതായി കരുതാൻ ന്യായമുണ്ട്. വിടവാങ്ങല്‍ അത്താഴത്തില്‍ പങ്കെടുത്തശേഷം, സന്യാസഭവനത്തിന്റെ വാതിലോളം തന്നെ അനുഗമിച്ച സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞത്, "ഇന്നു നിങ്ങള്‍ എന്നെ കാണുന്നു, എന്നാല്‍ ഇനിയൊരിക്കലും കാണുകയില്ല" എന്നായിരുന്നു. മകന്റെ വിദ്യാഭ്യാസം വ്യര്‍ത്ഥമായി എന്ന ചിന്ത ലൂഥറുടെ പിതാവിനെ രോഷാകുലനാക്കി. പിന്നീട് ഈ ദൈവവിളിയെ നിരസിക്കുവാനായി ബൈബിളിലെ വചനങ്ങളെ വളച്ചൊടിക്കുന്നതും കാണാം. ഏതെങ്കിലും ബൈബിള്‍ ഭാഗങ്ങള്‍ കൂടുതലായി പഠിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ പ്രചരിപ്പിച്ച കാര്യങ്ങള്‍ അപ്പാടെ തിരുത്തുന്ന ഒരുതരം വിഭ്രാന്തി ലൂഥറില്‍ കാണാന്‍ കഴിയുന്നുണ്ട്. മാര്‍ട്ടിന്‍ ലൂഥറും ആത്മീയവിഭ്രാന്തിയും! ഇന്ന് കത്തോലിക്കാസഭയിലുള്ള അനാചാരങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന അനേകര്‍ ഈ സഭയില്‍തന്നെ ഉണ്ട്. വിജാതിയവത്കരണവും ശുശ്രൂഷകളുടെ ഗതിമാറ്റവും സഭയിലെ ആത്മീയവാദികളെ അലോസരപ്പെടുത്തുന്നു എന്നത് യാഥാര്‍ത്ഥ്യണെന്ന് നമുക്കറിയാം. മാര്‍ട്ടിന്‍ ലൂഥറിന്റെ കാലഘട്ടത്തില്‍ സഭയിലുണ്ടായിരുന്ന അശുദ്ധികള്‍ അദ്ദേഹത്തെയും വേദനിപ്പിച്ചുവെന്നതാണു സത്യം! ഇതിനെ എതിര്‍ക്കുന്നതിന്, ലൂഥര്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗവും അന്നത്തെ സഭാധികാരികളുടെ ധാര്‍ഷ്ട്യവുമാണ് 'പ്രൊട്ടസ്റ്റന്റ്' സഭയുണ്ടാകാന്‍ കാരണമായത്. മാര്‍ട്ടിന്‍ ലൂഥറിന്റെ ആശയങ്ങളില്‍ ചിലതെല്ലാം ശ്രേഷ്ഠമായിരുന്നുവെങ്കിലും മറ്റുപലതും 'ശുദ്ധ' ഭോഷ്ക്കുകളായിരുന്നു. സ്വന്തം ശാരീരിക അഭിലാഷങ്ങള്‍പ്പോലും നിയമനിര്‍മ്മാണത്തെ സ്വാധീനിച്ചു എന്നതാണ് ഇതിനു കാരണം. നിലപാടുകളിലും ബോധ്യങ്ങളിലും സ്ഥിരതയില്ലാത്ത വ്യക്തിയായിരുന്നു ലൂഥര്‍ എന്ന് ഇയാളുടെ 63 വര്‍ഷത്തെ ജീവിതചരിത്രം പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. ഇസ്ലാംമത സ്ഥാപനായ മുഹമ്മദുമായി ഏറെ സമാനതകള്‍ ലൂഥറിനുണ്ടായിരുന്നു. അറുപത്തിമൂന്ന് വര്‍ഷക്കാലമാണ് ഇരുവരും ജീവിച്ചത് എന്നുമാത്രമല്ല ഏകദേശം ഒരേ പ്രായത്തിലാണ് വെളിപാടുകള്‍ ഉണ്ടായതെന്നതും ശ്രദ്ധേയമാണ്! പുതിയ സിദ്ധാന്തങ്ങള്‍ ചമയ്ക്കുന്ന കാര്യത്തിലും മുഹമ്മദിനോട് ഏറെ പൊരുത്തം ലൂഥറില്‍ കാണാം. 'കാഥറിന്‍ വോണ്‍ ബോറ' എന്ന കന്യാസ്ത്രിയെ സന്യാസിനിസമൂഹത്തില്‍നിന്ന് പുറത്തുകൊണ്ടുവന്ന് ലൂഥര്‍ വിവാഹം കഴിച്ചതിലൂടെയാണ് പ്രൊട്ടസ്റ്റന്റ് സഭകളില്‍ പുരോഹിതര്‍ക്ക് വിവാഹം കഴിക്കാമെന്ന നിയമം ഉണ്ടായത്. തന്റെ ശാരീരിക അഭിലാഷങ്ങളെ തൃപ്തിപ്പെടുത്താന്‍ ബൈബിളിലെ വചനങ്ങള്‍ വളച്ചൊടിക്കുന്ന ശൈലി ഇദ്ദേഹത്തിന്റെ പല നിയമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. തന്റെ വളര്‍ത്തുമകന്റെ ഭാര്യയെയും കൂട്ടുകാരന്റെ ആറുവയസ്സുകാരി മകളെയും വിവാഹം ചെയ്യാന്‍ തനിക്കുവേണ്ടിമാത്രം നിയമങ്ങളുണ്ടാക്കിയ മുഹമ്മദുമായുള്ള സമാനത ഇവിടെയാണ്! 1523 ഏപ്രില്‍ മാസത്തില്‍ നിംബേഷനിലെ സിസ്റ്റേര്‍ഷ്യന്‍ ആശ്രമത്തില്‍നിന്നു മീന്‍വീപ്പകളില്‍ ഒളിച്ചിരുന്നു രക്ഷപെടാന്‍ ലൂഥര്‍ സാഹായിച്ച 12 സന്യാസിനികളില്‍ ഒരാളായിരുന്ന കാതറീന വോണ്‍ ബോറയെ ലൂഥര്‍ വിവാഹം കഴിച്ചു. "പെട്ടന്ന്, ഞാന്‍ മറ്റു കാര്യങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍, ദൈവം എന്നെ വിവാഹത്തിലേക്ക് തള്ളിയിട്ടു" എന്ന് അദ്ദേഹം വെന്‍സ്ലൗസ് ലിങ്കിന് എഴുതി. അവര്‍ വിവാഹിതരാകുമ്പോള്‍ കാതറീനയ്ക്ക് 26 വയസ്സും ലൂഥറിനു 41 വയസ്സുമായിരുന്നു. തന്റെ വിഷയാസക്തിയുടെ ഉത്തരവാദിത്വവും ദൈവത്തിനുമേല്‍ ആരോപിക്കുന്ന കൗശലമാണ് ഇതിലൂടെ വെളിപ്പെടുന്നത്! മുഹമ്മദ്‌ ഇക്കാര്യത്തില്‍ ലൂഥറുടെ പിതാവയിട്ടുവരും! 1525 ജൂണ്‍ 13-ന് അവരുടെ വിവാഹനിശ്ചയത്തില്‍ ജോഹാനസ് ബ്യൂഗന്‍ഹേഗന്‍, ജസ്റ്റസ് ജോനാസ്, ജോഹാനസ് ഏപല്‍, ഫിലിപ്പ് മെലാഞ്ച്തന്‍, ലൂക്കാസ് ക്രാനാച്ച് എന്നിവരും ക്രാനാച്ചിന്റെ പത്നിയും സാക്ഷികളായിരുന്നു. അതേ സായാഹ്നത്തില്‍ തന്നെ ബ്യൂഗന്‍ഹേഗന്‍ അവരെ വിവാഹിതരാക്കി. പള്ളിയിലേക്കുള്ള ആഘോഷമായ നടത്തവും വിവാഹസദ്യയും രണ്ടാഴ്ച കഴിഞ്ഞ് ജൂണ്‍ 27-നായിരുന്നു നടത്തിയത്. കത്തോലിക്കാസഭയില്‍നിന്നു പുറത്തുപോയതിനുശേഷമായിരുന്നു ലൂഥറെ തന്റെ അജണ്ട നടപ്പാക്കാന്‍ സാത്താന്‍ കൂടുതലായി ഉപയോഗിച്ചത്! എന്തിനേയും എതിരിടുകയും എല്ലാവരിലും തിന്മ നിരൂപിക്കുകയും ചെയ്യുന്ന ലൂഥറിന്റെ ദൃഷ്ടിയില്‍ തന്നേക്കാള്‍ ശ്രേഷ്ഠനായി മറ്റാരും ഉണ്ടായിരുന്നില്ല. സ്വന്തം ജീവിത സാഹചര്യങ്ങളിലെ അസ്ഥിരതയും പഠനങ്ങളില്‍ പൂര്‍ണ്ണതവരുത്താതെ മറ്റു പഠനങ്ങളിലേക്ക് ഓടിയതിലൂടെയുണ്ടായ ആശയസംഘര്‍ഷത്തിന്‍റെയും പരിണിതഫലവുമാണ് ഇദ്ദേഹത്തിന്റെ പ്രൊട്ടസ്റ്റന്റ് ആശയത്തിന്റെ ബീജം! വളരെയധികം നന്മ ലൂഥറിന്റെ ആശയങ്ങളിലുണ്ടായിരുന്നുവെങ്കിലും അതിലേറെ അബദ്ധങ്ങളും ഉണ്ടായിരുന്നു എന്നതാണ് വസ്തുത. പ്രൊട്ടസ്റ്റന്റ് സഭയുടെ ചുവടുപിടിച്ച് മുളച്ചുപൊന്തിയ പെന്തക്കോസ്ത് സമൂഹങ്ങള്‍ അടിസ്ഥാനപരമായി ഒരേ ആശയത്തില്‍ നിലനില്‍ക്കുമ്പോഴും സമാന്തരസഭകളുമായി ശത്രുതയോടെ പോരടിക്കുന്നതിന് കാരണവും ബീജത്തിലെ ആശുദ്ധിയാണ്! ഈരണ്ടുപേരെ അയയ്ക്കുന്ന യേഹ്ശുവാ! "അനന്തരം, യേഹ്ശുവാ വേറെ എഴുപത്തിരണ്ടു പേരെ തിരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍പുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കുമുമ്പേ അയച്ചു"(ലൂക്കാ:10;1). ഇത് വളരെ പ്രധാനപ്പെട്ട ഒരു വചനമാണ്. യേഹ്ശുവാ ശുശ്രൂഷയ്ക്കായി ആളുകളെ അയച്ചത് ആരെയും തനിച്ചായിരുന്നില്ല. കാരണം, "മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവന് ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും"(ഉല്‍പ:2;18). ഇത് സ്ത്രീപുരുഷ ബന്ധത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ദൈവം കണ്ടെത്തിയ സത്യമായിരുന്നില്ല. ദൈവീകശുശ്രൂഷയുടെ കാര്യത്തിലും ഇതു ബാധകമാണ്! ഒരുവന്‍ തനിച്ചായിരിക്കുമ്പോള്‍ സാത്താന് അവനില്‍ പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമാണെന്ന കാര്യം മറക്കരുത്. ആദ്യപാപത്തിന്റെ ആഗമനവും ഇവിടെ ശ്രദ്ധേയമാകുന്നു. സാത്താന്‍ കൗശലക്കാരനായതുകൊണ്ട് തനിച്ചായിരിക്കുന്നവരെയാണ് അവന്‍ സമീപിക്കുന്നത്. കൂട്ടായി ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ അവസരം നല്‍കാതിരിക്കുകയണ് ഈ ശൈലിയിലൂടെയുള്ള അവന്റെ ലക്ഷ്യം! ഒരുപക്ഷെ 'ആദം' കൂടെയുണ്ടായിരുന്നെങ്കില്‍ 'ഹവ്വാ' സാത്താന്റെ പ്രലോഭനത്തില്‍ വീഴുമായിരുന്നില്ല. ഇത് ആത്മീയശുശ്രൂഷയുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. പല പാപങ്ങളും നമ്മുടെ സ്വകാര്യതയില്‍ കടന്നുവരുന്നതാണെന്ന് നമുക്കറിയാം. അതുപോലെ ആശയപരമായി ഒരുവനെ വഴിതിരിച്ചുവിടാന്‍ അവന്റെ ഏകാന്തത കാരണമാകാം. ദൈവീക സാന്നിധ്യവും കൂട്ടായ്മയിലാണ് കൂടുതലായി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് എന്നകാര്യവും ഓര്‍മ്മിക്കുന്നതു നന്ന്. "വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും"(മത്താ: 18; 19, 20). പ്രാര്‍ത്ഥനകളിലും ആത്മീയശുശ്രൂഷകളിലും വളരെ ഗൗരവത്തോടെ എടുക്കേണ്ട ദൈവീക സന്ദേശമാണിത്. വ്യക്തിതലത്തില്‍ ദൈവീക വെളിപാടുകള്‍ ലഭിച്ചേക്കാം. എന്നാല്‍, വ്യക്തിതലത്തില്‍ ഉണ്ടാകുന്ന എല്ലാ വെളിപാടുകളും ദൈവീകമായിരിക്കണമെന്ന് നിര്‍ബന്ധമില്ല! ഇക്കാരണത്താലാണ് കത്തോലിക്കാസഭയുടെ നിയമങ്ങള്‍ ഏതെങ്കിലുമൊരു വ്യക്തിയുടെ ആശയങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്താത്തത്. വചനത്തെ വ്യാഖ്യാനിക്കുന്നതും നിയമങ്ങള്‍ രൂപപ്പെടുത്തുന്നതും സൂനഹദോസുകളിലോ വത്തിക്കാനിലെ 'സിനഡു'കളിലോ ആണ്! ഇന്നത്തെ വ്യക്തിസഭകള്‍ക്ക് സംഭവിച്ച പാളിച്ചകളും ഇതുതന്നെയാണെന്ന് മനോവ തറപ്പിച്ചു പറയുന്നു! മോശയോടൊപ്പം അഹറോനും ഏലിയായോടൊപ്പം ഏലീഷ്വായും ഉണ്ടായിരുന്നതുപോലെ എല്ലാ പ്രവാചകന്മാരോടുംകൂടെ സഹായികളുണ്ടായിരുന്നു. മാത്രവുമല്ല, പ്രവാചകരിലൂടെ ദൈവം സംസാരിക്കുമ്പോള്‍ ഒരേ കാര്യംതന്നെ ഒന്നിലധികം വ്യക്തികളിലൂടെ അറിയിക്കുന്നത് ബൈബിളില്‍ കാണാം. വചനം ഇങ്ങനെ പറയുന്നു: "യാഹ്‌വെയുടെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല"(ഏശ: 34; 16). ഏകനായി പ്രവര്‍ത്തിച്ച് ഈ ഭൂമുഖത്തേക്ക് നാശം വിതറിയ അനേകരെ ചരിത്രത്തിന്റെ താളുകള്‍ പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. വ്യക്തിതാത്പര്യങ്ങള്‍ക്കായി ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ആശയങ്ങള്‍ ദുര്‍ബലമനഃസ്കരായ മറ്റുചിലരെ വഴിപിഴപ്പിക്കുന്നു എന്നാതാണ് ഈ അവസ്ഥയുടെ ദുരന്തഫലം. ഇന്ത്യയിലെ ആദ്ധ്യാത്മിക ആചാര്യന്മാരെല്ലാം ഇത്തരത്തില്‍ അബദ്ധങ്ങള്‍ പ്രചരിപ്പിച്ചവരായിരുന്നു. ലോകത്തിന് ഏറ്റവും വലിയ അപകടം വരുത്തിവച്ച ഇസ്ലാംമത സ്ഥാപകന്‍ മുഹമ്മദും ഏകാധിപതിയായി വര്‍ത്തിച്ചവനായിരുന്നു. തന്റെ ചിന്തകള്‍ മുഴുവന്‍ ദൈവീകമാണെന്നു കരുതുകയും എതിര്‍ക്കുന്നവര്‍ക്കുനേരെ ശാപം ചൊരിയുകയും ചെയ്ത ഇയാളാണ് ഏകാധിപതികളുടെ പൈശാചികതയ്ക്ക് ഏറ്റവും വലിയ ദൃഷ്ടാന്തം! അന്നുമുതല്‍ ഇന്നോളം ഈ ദുരന്തം മാനവരാശിയെ വേട്ടയാടുകയാണ്! മുഹമ്മദ് ചെയ്തുകൊണ്ടിരുന്ന ദിനചര്യകളെല്ലാം ഇസ്ലാമിന്റെ പൊതുവായ നിയമങ്ങളായി മാറുകയാണുണ്ടായത്. ഇയാളുടെ ഇഷ്ടങ്ങളും ആസക്തികളും ബലഹീനതകളുമെല്ലാം അതേപടി പകര്‍ത്തിയത് പല രസകരമായ നിയമങ്ങള്‍ക്കും കാരണമായി. കക്കൂസില്‍ പോകുമ്പോള്‍ ചെറിയ മൂന്നു കല്ലുകള്‍ കയ്യില്‍ കരുതുന്നതും ഇടത്തോട്ട് ചരിഞ്ഞിരുന്ന് വിസ്സര്‍ജ്ജിക്കുന്നതും ഇസ്ലാമിക ജീവിതചര്യയായത് ഇങ്ങനെയാണ്! അറബിനാട്ടില്‍ ലഭികാന്‍ സാഹചര്യമുള്ള പഴങ്ങളും മറ്റു ഭക്ഷ്യവിഭവങ്ങളും നോമ്പുതുറക്കാന്‍ മുഹമ്മദ് ഉപയോഗിച്ചു. അതുകൊണ്ട് ഈ വിഭവങ്ങള്‍ 'നോമ്പുതുറ'യ്ക്ക് അനിവാര്യമായി ഇസ്ലാമികലോകം കണക്കാക്കി. ബ്രഹ്മചര്യവ്രതത്തെ ബൈബിളിനെ അടിസ്ഥാനമാക്കി ലൂഥര്‍ നേരത്തേതന്നെ ചോദ്യം ചെയ്തിരുന്നെങ്കിലും വിവാഹം കഴിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം പലരേയും അത്ഭുതപ്പെടുത്തി; എടുത്തുചാട്ടമായാണ് മെല്ലാഞ്ച്തണ്‍പോലും അതിനെ കണ്ടത്. 1524 നവമ്പര്‍ 30-ന് ലൂഥര്‍, ജോര്‍ജ്ജ് സ്പലാട്ടിന് ഇങ്ങനെ എഴുതിയിരുന്നു: "ഇപ്പോഴത്തെ എന്റെ മനോനില വച്ചു നോക്കിയാല്‍ ഞാന്‍ ഒരിക്കലും വിവാഹിതനാവുകയില്ല; ഞാന്‍ എന്റെ മാംസത്തേയോ ലൈംഗികതയേയോ പരിഗണിക്കുന്നില്ല എന്നല്ല ഇതിനര്‍ത്ഥം (എന്തെന്നാല്‍, ഞാന്‍ മരമോ കല്ലോ അല്ല); പക്ഷേ, ഒരു മതദ്രോഹിയുടെ മരണം എന്നും എന്നെ കാത്തിരിക്കുന്നതിനാല്‍ ഞാന്‍ വിവാഹത്തോട് വിമുഖനായിരിക്കുന്നു." വിവാഹത്തിനു മുന്‍പ് താന്‍ വെറും സാധാരണ ഭക്ഷണമാണ് കഴിച്ചിരുന്നതെന്ന് ലൂഥര്‍ സമ്മതിച്ചിട്ടുണ്ട്. തന്റെ കിടക്ക മാസങ്ങളോളം വൃത്തിയാക്കാതെ പൂപ്പല്‍ പിടിച്ചു കിടന്നിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. സ്ഥിരതയില്ലാത്ത തീരുമാനങ്ങളാണ് ഇയാളുടെതെന്ന് ആറു മാസത്തിനുള്ളില്‍ നിലപാടുകള്‍ മാറ്റിയതിലൂടെ ഇയാള്‍ സ്വയം വ്യക്തമാക്കി. തന്റെ വിവാഹത്തിനു നാളുകള്‍ക്കുമുമ്പ് നടത്തിയ പുരോഹിത വിവാഹത്തിനുവേണ്ടിയുള്ള ഇയാളുടെ 'മുറവിളി' സ്വന്തം താത്പര്യം സംരക്ഷിക്കാനായിരുന്നു എന്ന്‍ ഇതിലൂടെ മനസ്സിലാക്കാം. കാമുകിയെ സന്യാസാശ്രമത്തില്‍നിന്ന് പുറത്തുകൊണ്ടുവരാന്‍ മറ്റു പതിനൊന്നു പേരെയുംകൂടി ഇരയാക്കിയതും ഇയാളുടെ പൈശാചിക തന്ത്രമായിരുന്നു! മനുഷ്യരുടെ പ്രത്യുല്‍പാദനരീതി വിലക്ഷണമാണെന്ന് ലൂഥര്‍ ഫലിതം പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍, ആദത്തെ സൃഷ്ടിച്ചതുപോലെ മണ്ണില്‍നിന്നു മനുഷ്യനെ മെനഞ്ഞെടുക്കുന്ന രീതി തുടരാന്‍ താന്‍ ദൈവത്തെ ഉപദേശിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ലൂഥര്‍ ദമ്പതിമാര്‍ക്ക് ഹാന്‍സ് (ജൂണ്‍ 1526}, എലിസബത്ത്(10 ഡിസംബര്‍ 1527), മഗ്ദലനെ(1529), മാര്‍ട്ടിന്‍(1531), പോള്‍(ജനുവരി 1533), മാര്‍ഗരറ്റ്(1534) എന്നിങ്ങനെ ആറു മക്കള്‍ പിറന്നു. ഇവരില്‍ എലിസബത്ത് ഏതാനും മാസങ്ങള്‍ക്കകവും മഗ്ദലേലനെ 1542-ല്‍ 14 വയസ്സിലും മരിച്ചു. മണ്ണില്‍നിന്ന് അല്ലാതെതന്നെ ഓരോ വര്‍ഷത്തിലും ഇയാള്‍ ജനിപ്പിച്ച മക്കളാണിവര്‍! ദൈവത്തെപ്പോലും തിരുത്താന്‍ ശ്രമിക്കുന്ന ഇദ്ദേഹം സഭയില്‍ ഉയര്‍ത്തിയ പാഷാണ്ടതകളുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് മനോവിഭ്രാന്തി ആയിരുന്നുവെന്നതില്‍ തര്‍ക്കമില്ല! ചഞ്ചല ചിത്തനായ ഒരുവനിലൂടെ ദൈവത്തിന്റെ ആത്മാവ് പ്രവര്‍ത്തിക്കില്ല. വ്യക്തിജീവിതത്തിലും വിശ്വാസങ്ങളിലും സ്ഥായിയായ നിലപാടുകളില്ലാത്തയാളും തന്റെ ദുര്‍വാശികള്‍ നടപ്പിലാക്കാന്‍ ആരോടും പോരടിക്കുന്നവനുമായിരുന്നു ലൂഥറെന്ന് അയാളുടെ ജീവിതം സാക്ഷ്യം നല്‍കുന്നു. അതുകൊണ്ടുതന്നെ അയാള്‍ വിത്തുപാകി മുളപ്പിച്ച പ്രസ്ഥാനമിന്ന് പതിനായിരം കഷണങ്ങളായി പരസ്പരം പോര്‍വിളികളുമായി ഓടുകയാണ്! ദൈവത്തെപ്പോലും ഉപദേശിക്കാന്‍ പ്രാപ്തിയുള്ളവനാണു താനെന്ന ചിന്ത ലൂഥറിനെ ഭരിച്ചിരുന്നതുപോലെ അയാളുടെ അനുയായികളും ഇത് അനുകരിക്കുന്നതു കാണാം. തങ്ങള്‍ മാത്രമാണ് രക്ഷിക്കപ്പെട്ടവരെന്ന് വാദിക്കുന്ന ഇത്തരക്കാരെ കുറ്റം പറയാന്‍ കഴിയില്ല. 'വിത്തുഗുണം പത്തുഗുണം' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് പെന്തക്കോസ്തുസഭകള്‍! കാലഘട്ടത്തിനനുസരിച്ച് നിയമങ്ങളും വിശ്വാസങ്ങളും മാറ്റിയെഴുതുന്ന ഇവരുടെ പ്രവണത ലൂഥറില്‍നിന്ന് പകര്‍ന്നുകിട്ടിയതാണ്! അത്തരത്തില്‍ വന്നുഭവിച്ച മാറ്റങ്ങളിലൊന്നാണ് ആഭരണങ്ങള്‍ ധരിക്കുന്നതിലെ നിലപാടുമാറ്റം. ഇതിനോടു സമാനമാണ് ക്രൈസ്തവരുടെയിടയിലെ വ്യക്തിസഭകളുടെ നിയമങ്ങളും. ലൂഥറിന് സന്യാസജീവിതം സാധ്യമാകാത്ത അവസ്ഥ വന്നപ്പോള്‍ അയാള്‍ വിവാഹം കഴിച്ചത് 'പ്രൊട്ടസ്റ്റന്റ്' സഭകള്‍ക്ക് നിയമമായി! അതായത് ഒരു വ്യക്തിയുടെ ബലഹീനതകള്‍ അവന്‍ നേതാവായിരിക്കുന്ന സമൂഹത്തിനു മുഴുവന്‍ നിയമായി മാറുന്ന അബദ്ധസിദ്ധാന്തം! അതിനുവേണ്ടി വചനത്തിലെ സത്യങ്ങളെ വളച്ചൊടിക്കുകയും ചില വചനങ്ങള്‍ അസാധുവാക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് ഇത്തരം സഭകളുടെ രീതിയാണ്! സന്യാസജീവിതത്തെ നിഷേധിച്ചുകൊണ്ട് ഇത്തരത്തില്‍ വളച്ചൊടിച്ച ചില വചനങ്ങളെ നമുക്ക് പരിശോധിക്കാം. മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന വചനമാണ് പ്രധാനമായും വിവാഹം അനിവാര്യമാണെന്നു വാദിക്കാന്‍ ഇവര്‍ തിരഞ്ഞെടുക്കുന്ന വചനങ്ങളിലൊന്ന്. മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്നതുകൊണ്ട് വിവാഹിതനാകണം എന്ന് കല്പിക്കുന്നതാണ് ഈ വചനമെന്ന് കരുതുന്നത് ശരിയല്ല. അല്ലെങ്കില്‍ ഈ വചനത്തോടെ ബൈബിള്‍ പൂര്‍ണ്ണമാകണമായിരുന്നു. സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ ഏറ്റവും വലിയവന്‍ എന്ന് യേഹ്ശുവാ പരിചയപ്പെടുത്തിയ യോഹന്നാന്‍ വിവാഹംകൊണ്ടാണോ വലിയവനായത് എന്നകാര്യവും ഇവര്‍ വിസ്മരിക്കുന്നു! മെത്രാന്‍മാര്‍ വിവാഹം കഴിക്കണമെന്നത് നിര്‍ബന്ധമുള്ളതായി പ്രൊട്ടസ്റ്റന്റ് സഭകള്‍ വാദിച്ചിരുന്നു. ഇതിനായി ഒരു വചനവും ഇവര്‍ കണ്ടെത്തി. "മെത്രാന്‍ ആരോപണങ്ങള്‍ക്കതീതനും എകഭാര്യയുടെ ഭര്‍ത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസല്‍ക്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം"(1തിമോ: 3; 2). ഏകഭാര്യയുടെ ഭര്‍ത്താവ് എന്നതിലൂടെ ബഹുഭാര്യത്വം പാടില്ലെന്ന മുന്നറിയിപ്പാണെന്ന് ലൂഥറിനും പിന്നീടുവന്ന നവീകരണക്കാര്‍ക്കും മനസ്സിലായില്ല. ഇത്തരം ബാലിശവും അപകടകരവുമായ ആശയങ്ങളായിരുന്നു ലൂഥര്‍ ഉയര്‍ത്തിക്കൊണ്ടുവന്നവയില്‍ അധികവും. ഒന്നിലധികം ഭാര്യമാരുള്ളവര്‍ അക്കാലത്ത് വിശ്വാസത്തിലേക്ക് വന്നിട്ടുണ്ട്. ഇത്തരക്കാരെ മെത്രാന്‍ സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്ന പ്രബോധനമാണ് ഈ വചനത്തിലുള്ളത്. ഈ ഉപദേശം നല്‍കിയ പൗലോസ് അപ്പസ്തോലന്‍ അവിവാഹിതനായിരുന്നു എന്നകാര്യം തന്ത്രപൂര്‍വ്വം ലൂഥര്‍ മറച്ചുവയ്ക്കുകയോ വിസ്മരിക്കുകയോ ചെയ്തു! പുരോഹിതര്‍ക്ക് സന്യാസം അനിവാര്യമാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നില്ല. എന്നാല്‍,കൂടുതല്‍ ശ്രേഷ്ഠമായത് സന്യാസമാണെന്ന് ബൈബിള്‍ വചനങ്ങളില്‍ വെളിപ്പെടുത്തിയിരിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് സ്വീകരിച്ചത്. അപ്പസ്തോലനായ പൗലോസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. "എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍, ദൈവത്തില്‍നിന്ന് ഓരോരുത്തര്‍ക്കും പ്രത്യേക ദാനങ്ങളാണല്ലോ ലഭിക്കുന്നത്"(1കോറി: 7; 7). ഇപ്രകാരം പറയാനുണ്ടായ കാരണവും അപ്പസ്തോലന്‍ വ്യക്തമാക്കിയിട്ടുണ്ട്. "അവിവാഹിതന്‍ യേഹ്ശുവായെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ച് യേഹ്ശുവായുടെ കാര്യങ്ങളില്‍ തത്പരനാകുന്നു. വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച് ലൗകികകാര്യങ്ങളില്‍ തത്പരനാകുന്നു. അവന്റെ താത്പര്യങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയായ സ്ത്രീയും കന്യകയും ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കാനായി യേഹ്ശുവായുടെ കാര്യങ്ങളില്‍ തത്പരരാണ്. വിവാഹിതയായ സ്ത്രീയാകട്ടെ, ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ച് ലൗകികകാര്യങ്ങളില്‍ തത്പരയാകുന്നു. ഞാന്‍ ഇതു പറയുന്നത് നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്; നിങ്ങളുടെ സ്വാതന്ത്ര്യത്തെ തടയാനല്ല; പ്രത്യുത, നിങ്ങള്‍ക്ക് ഉചിതമായ ജീവിതക്രമവും യേഹ്ശുവായെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവും ഉണ്ടാകാന്‍ വേണ്ടിയാണ്"(1കോറി: 7; 32-35). ഈ ഉപദേശത്തില്‍ നിലനില്‍ക്കുന്ന സത്യത്തെ വ്യക്തമായി ഗ്രഹിച്ചുകൊണ്ടാണ് കത്തോലിക്കാസഭ നിലപാടെടുത്തത്. വിവാഹിതനായ ഒരു വ്യക്തിയുടെ ഭാര്യ മരിച്ചുപോയാല്‍, മറ്റു ബാധ്യതകള്‍ ഇല്ലാത്തപക്ഷം അയാള്‍ക്ക് പൗരോഹിത്യം സ്വീകരിക്കാന്‍ കത്തോലിക്കാസഭ അവസരം നല്‍കാറുണ്ട്. കത്തോലിക്കാസഭയുടെ എല്ലാ നിയമങ്ങളും ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ചതാകുന്നു. ഇന്ന് മറ്റു സഭകള്‍ കത്തോലിക്കാസഭയെ എതിര്‍ക്കുവാനായി പല വാദങ്ങളും ഉന്നയിക്കാറുണ്ട്. അടിസ്ഥാനരഹിതമായ ഇത്തരം വാദഗതികള്‍ക്ക് ഈ ലേഖനപരമ്പരയുടെ വരാനിരിക്കുന്ന ഭാഗങ്ങളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ മനോവ ശ്രമിക്കും. അതുകൊണ്ട് ഈ ലേഖനത്തിലൂടെ മാര്‍ട്ടിന്‍ ലൂഥറിനെയും ഇയാളുടെ വാദങ്ങളിലെ ന്യായാന്യായങ്ങളെയും പരിശോധിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതം! മാര്‍ട്ടിന്‍ ലൂഥറിനെ നയിച്ചത് പരിശുദ്ധാത്മാവല്ല! പരിശുദ്ധാത്മാവ് നിറഞ്ഞ്, ആ ആത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തികളെ തിരിച്ചറിയാന്‍ അനേകം അടയാളങ്ങള്‍ ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കല്‍ ആത്മാവിനാല്‍ നയിക്കപ്പെടുകയും പിന്നീട് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം നിര്‍വ്വീര്യമായിപ്പോവുകയും ചെയ്തവരെയും ബൈബിളില്‍ കാണാം. ഇത്തരത്തില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകവും പ്രവര്‍ത്തനവും നഷ്ടപ്പെടുകയും പകരം ദുഷ്ടാത്മാവിന്റെ പ്രേരണകള്‍ക്കനുസരിച്ച് നീങ്ങുകയും ചെയ്ത ഒരുവനായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ എന്നത് ബൈബിളിനെ അടിസ്ഥാനമാക്കി മനസ്സിലാക്കാന്‍ സാധിക്കും. ആദ്യമായി ബൈബിളിലെ ചില വ്യക്തികളെ പരിചയപ്പെടുകയും അതിനുശേഷം ഇവരുമായുള്ള ലൂഥറിന്റെ പൊരുത്തം മനസ്സിലാക്കുകയും ചെയ്യാം. ഇസ്രായേലിലെ ആദ്യത്തെ രാജാവായ സാവൂളാണ് ഈ വിഷയത്തില്‍ എടുത്തുപറയേണ്ട ഒരു വ്യക്തി. അതുപോലെതന്നെ സാംസണും നമുക്കുമുന്നില്‍ ദൃഷ്ടാന്തമായിട്ടുണ്ട്. യേഹ്ശുവായുടെ അപ്പസ്തോലനായിരുന്ന യൂദാസാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ തെളിവ്! ഈ മൂന്നു വ്യക്തികളെമാത്രം പരിശോധിച്ചാല്‍, ഒരു വ്യക്തിയില്‍നിന്ന് അഭിഷേകം നഷ്ടപ്പെടുന്ന രീതി വ്യക്തമാകുന്നതാണ്! ഒരുകാര്യം നാം ഓര്‍ത്തിരിക്കണം; അഭിഷേകം ദൈവം തിരിച്ചെടുക്കുകയല്ല; മറിച്ച്, തങ്ങള്‍ക്കു ലഭിക്കുന്ന അഭിഷേകത്തെ സ്വയം ഉപേക്ഷിക്കുകയോ ഈ അഭിഷേകത്തോട് സഹകരിക്കാതെ അതിനെ നിര്‍വീര്യമാക്കുകയോ ആണു ചെയ്യുന്നത്! കാരണം, യാഹ്‌വെയുടെ വാഗ്ദാനങ്ങളൊന്നും അവിടുന്ന് പിന്‍വലിക്കുന്നില്ല! വചനം ശ്രദ്ധിക്കുക: "എന്തെന്നാല്‍, ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല"(റോമാ: 11; 29). ഇസ്രായേല്‍ ജനത്തിന്റെ ആവശ്യപ്രകാരം സാമുവല്‍ പ്രവാചകനിലൂടെ സാവൂളിനെ അവരുടെ രാജാവായി ദൈവം അഭിഷേകം ചെയ്തു. പ്രവാചകന്‍ സാവൂളിനോടു പറഞ്ഞു: "എനിക്കു മുമ്പേ ഗില്‍ഗാലിലേക്കു നീ പോകണം. ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കാന്‍ ഞാനും വരുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ വന്നു കാണിച്ചു തരുന്നതുവരെ ഏഴുദിവസം നീ കാത്തിരിക്കുക"(1സാമു: 10; 8). എന്നാല്‍, ഏഴുദിവസം കഴിഞ്ഞിട്ടും സാമുവല്‍ പ്രവാചകന്‍ വരാതിരുന്നതുകൊണ്ട് സാവൂള്‍തന്നെ ദഹനബലിയര്‍പ്പിച്ചു. ഇത് ദൈവസന്നിധിയില്‍ നീതികരിക്കപ്പെടുന്ന ഒരു പ്രവര്‍ത്തിയായിരുന്നില്ല. സാവൂളിനെ രാജാവായി അഭിഷേകം ചെയ്തത് യാഹ്‌വെയാണെങ്കിലും ​അവനെ ഏല്പിക്കാത്ത കാര്യങ്ങള്‍ ചെയ്യാനുള്ള അവകാശം അവിടുന്ന് നല്‍കിയിട്ടില്ല. ഈ പ്രവര്‍ത്തിമൂലം സാവൂളിനു വന്നുഭവിച്ച ദുരന്തം എല്ലാ അഭിഷിക്തര്‍ക്കും പാഠമാകണം. യേഹ്ശുവാ ഏല്പിച്ചിരിക്കുന്ന ശുശ്രൂഷ എന്താണെന്ന് തിരിച്ചറിഞ്ഞ് അതിനോട് വിശ്വസ്ഥത പുലര്‍ത്താത്തവര്‍ സ്വയം വിരമിച്ചവരാണ്! യാഹ്‌വെയുടെ കല്പനയനുസരിച്ച് അവിടുത്തെ ജനത്തെ നയിക്കേണ്ടവനാണ് രാജാവ്! സാമുവല്‍ പ്രവാചകന്റെ വാക്കുകളില്‍നിന്നുതന്നെ ഇത് ശ്രദ്ധിക്കുക: "നീ വിഡ്ഢിത്തമാണ് ചെയ്തത്. നിന്റെ ദൈവമായ യാഹ്‌വെയുടെ കല്പന നീ അനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍ അവിടുന്ന് നിന്റെ രാജത്വം ഇസ്രായേലില്‍ എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു. എന്നാല്‍, നിന്റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. യാഹ്‌വെയുടെ കല്പനകള്‍ നീ അനുസരിക്കായ്കയാല്‍, തന്റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്. ജനത്തിനു രാജാവായി അവിടുന്ന് അവനെ നിയോഗിച്ചു കഴിഞ്ഞു"(1സാമു:13;13,14). പകരക്കാരനെ ദൈവം തിരഞ്ഞെടുത്തിട്ടും സ്ഥാനമൊഴിയാതെ അധികാരത്തില്‍ തുടര്‍ന്ന സാവൂളിന്റെ പിന്മുറക്കാര്‍ ഇന്നും ക്രൈസ്തവസഭകളിലുണ്ട്. യേഹ്ശുവാ ഭരമേല്പിച്ച ദൗത്യത്തില്‍നിന്ന് വ്യതിചലിച്ച്, തന്നിഷ്ടപ്രകാരം തുടരുന്നവര്‍ ഇപ്പോഴും അഭിഷിക്തരാണെന്ന ധാരണയിലാണു ജീവിക്കുന്നത്! യേഹ്ശുവായുടെ സുവിശേഷം അറിയിക്കുന്നതില്‍നിന്ന് വ്യതിചലിച്ച് കച്ചവട താത്പര്യങ്ങളും വിജാതിയ സംസ്കാരങ്ങളും പേറിനടക്കുന്നവര്‍ അഭിഷേകത്തോടു വിധേയത്വം പുലര്‍ത്താത്തവരാണെന്ന് തിരിച്ചറിയണം. ഇത്തരക്കാര്‍ക്ക് ദൈവമക്കളുടെമേല്‍ യാതൊരു അധികാരവുമില്ല. സ്വയം അഭിഷേകം കളഞ്ഞുകുളിച്ച സാവൂളിനെപ്പോലെതന്നെ സാംസണും തനിക്കു ലഭിച്ച അഭിഷേകത്തെ നഷ്ടപ്പെടുത്തിയ വ്യക്തിയായിരുന്നു. ദൈവഹിതത്തെ മറികടന്ന് തന്റെ ശക്തിയുടെ സ്രോതസ് വെളിപ്പെടുത്തിയതിലൂടെ സാംസണിലുണ്ടായിരുന്ന അഭിഷേകം അവന്‍ നഷ്ടപ്പെടുത്തി! തന്റെ തലയില്‍ ക്ഷൗരക്കത്തി തൊടരുതെന്ന് ദൈവം കല്പിച്ചിരുന്നു. ന്യായാധിപന്മാരുടെ പുസ്തകത്തില്‍ പതിമൂന്നാമത്തെ അധ്യായംമുതല്‍ പതിനഞ്ചാം അധ്യായംവരെ സാംസണ്‍ന്റെ ചരിത്രം വിവരിച്ചിട്ടുണ്ട്. ദുഷ്കര്‍മ്മംകൊണ്ട് സ്വയം വിരമിച്ച യൂദാസ്! ഒറ്റുകാരന്‍ ആണെന്നു വ്യക്തമായി അറിഞ്ഞിരുന്നിട്ടും ഒരുകാര്യത്തിലും യൂദാസിനെ മാറ്റിനിര്‍ത്താന്‍ യേഹ്ശുവാ തയ്യാറായിരുന്നില്ല. അപ്പസ്തോലന്മാര്‍ക്ക് നല്‍കിയ അധികാരങ്ങളെല്ലാം ഇവനും നല്‍കാന്‍ രക്ഷകനായ യേഹ്ശുവാ ശ്രദ്ധിച്ചുവെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. പിശാചുക്കളുടെമേല്‍ അധികാരം നല്‍കിക്കൊണ്ട് യേഹ്ശുവാ പറയുന്ന വാക്കുകള്‍ നോക്കുക: "അവന്‍ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ ക്ക് അധികാരം നല്‍കി"(മത്താ:10;1). തുടര്‍ന്നുവരുന്ന വചനങ്ങളില്‍ യൂദാസ് അടക്കമുള്ള മറ്റു ശിഷ്യന്മാരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെയെല്ലാം വ്യക്തമാകുന്ന യാഥാര്‍ത്ഥ്യം, തങ്ങളുടെ വിളിയും അഭിഷേകവും സ്വന്തം പ്രവര്‍ത്തികളുടെ പരിണിതഫലമായിട്ടാണ് ഒരുവന്‍ നഷ്ടപ്പെടുത്തുന്നത് എന്നാകുന്നു. ഇന്ന് കത്തോലിക്കാസഭയിലും ഇതര ക്രൈസ്തവസഭകളിലും നിലകൊള്ളുന്ന ചിലരെല്ലാം വിളിയില്‍നിന്ന് വ്യതിചലിച്ചവരാണെന്ന് അവരുടെ പ്രവര്‍ത്തികളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. വിളിയുടെ മാഹാത്മ്യം മനസ്സിലാക്കാതെ അശ്രദ്ധയോടെ അതിനെ സമീപിച്ച മൂന്നു വ്യക്തികളെയാണ് നാം ഇവിടെ കണ്ടത്. ഇവര്‍ മൂവരും വ്യത്യസ്ഥമായ രീതിയിലായിരുന്നു വിളിയെ തിരസ്കരിച്ചത്. യൂദാസ് തന്റെ അഭിഷേകത്തെ നഷ്ടപ്പെടുത്തിയതിനുശേഷം ആ സ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ ശ്രമിച്ചില്ല. ഒന്നുകില്‍ തെറ്റു തിരുത്തി വിളിയില്‍ ഉറച്ചുനില്‍ക്കാം. യേഹ്ശുവായെ തള്ളിപ്പറഞ്ഞുവെങ്കിലും തെറ്റു തിരുത്തി അഭിഷേകത്തെ സ്വീകരിച്ച പത്രോസിനെപ്പോലെ ഏതൊരുവനും തിരിച്ചുവരാനുള്ള സാഹചര്യം അവിടുന്ന് നല്‍കിയിട്ടുണ്ട്. ദാവീദ് ഇപ്രകാരം പശ്ചാത്താപത്തോടെ അഭിഷേകത്തെ സമീപിച്ചവനായിരുന്നു. ഇവരില്‍ നിന്നെല്ലാം വ്യത്യസ്ഥനായി ശിക്ഷയുടെ വിധി സ്വയം സ്വീകരിച്ച് തിരസ്കൃതനാവുകയാണ് യൂദാസ് ചെയ്തത്. സാവൂള്‍ രാജാവിന്‍റെ കാര്യം അങ്ങനെ ആയിരുന്നില്ല. അഭിഷേകം നഷ്ടപ്പെട്ടിട്ടും രാജാവായി തുടരാന്‍ അവന്‍ ശ്രമിച്ചു. ഇതാണ് കൂടുതല്‍ അപകടകരമായ അവസ്ഥ! കാരണം, രാജാവിലുള്ള അഭിഷേകം നഷ്ടപ്പെട്ടത് തിരിച്ചറിയാത്ത അനേകരെ വഴിതെറ്റിക്കാന്‍ ഇത് കാരണമാകുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ സാവൂളിന്റെയും യൂദാസിന്റെയും പ്രതിനിധിയാണെന്ന് വചനത്തെയും അയാളുടെ ചരിത്രത്തെയും വിശകലനം ചെയ്യുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും! ഇത് കൂടുതല്‍ വ്യക്തമാകണമെങ്കില്‍ ലൂഥര്‍ അവതരിപ്പിച്ച സിദ്ധാന്തങ്ങളെ വചനത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കണം. അതിനു ശ്രമിക്കുന്നതിനുമുമ്പ് ഒരു കാര്യംകൂടി വ്യക്തമാക്കുന്നു: ലൂഥറിനേക്കാള്‍ അപകടകാരികളായവരും അഭിഷേകം നഷ്ടപ്പെടുത്തിയവരുമായ അനേകര്‍ ഇന്ന് കത്തോലിക്കാസഭയില്‍ സാവൂളിനെപ്പോലെ കടിച്ചുതൂങ്ങി കിടപ്പുണ്ട്. യഥാര്‍ത്ഥ അഭിഷിക്തരാണെന്നു കരുതി അനേകം ദൈവമക്കള്‍ വഞ്ചിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും ദാരുണമായ അവസ്ഥ! ഈ ലേഖനത്തിലൂടെ ചിന്തിക്കുന്ന വിഷയം ലൂഥറിന്റെ 'പ്രൊട്ടസ്റ്റന്റ് വിപ്ലവം' ആയതിനാല്‍ അതിനെ കേന്ദ്രീകരിച്ചുതന്നെ പോകേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ ഒരു അഭിഷിക്തനായിരുന്നു ലൂഥര്‍ എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല. അഭിഷിക്തരാണെന്ന പ്രഖ്യാപനവുമായി ഇന്നു കത്തോലിക്കാസഭയില്‍ വിലസുന്ന ചിലരേക്കാള്‍ നൂറിരട്ടി നന്മ ലൂഥറില്‍ ഉണ്ടായിരുന്നു എന്നകാര്യത്തിലും തര്‍ക്കമില്ല! കത്തോലിക്കാസഭയില്‍ അക്കാലത്ത് കടന്നുകൂടിയ വചനവിരുദ്ധമായ ചെയ്തികളെ ഇല്ലായ്മ ചെയ്യാന്‍ മാര്‍ട്ടിന്‍ ലൂഥറിനെ ദൈവം അഭിഷേകം ചെയ്തിരുന്നു. ഇക്കാര്യത്തിലെന്നല്ല, ഒരു കാര്യത്തിലും ദൈവത്തിനു തെറ്റുപറ്റിയിട്ടില്ല. അവിടുന്ന് ആഗ്രഹിച്ച നവീകരണം ലൂഥറിലൂടെതന്നെ നിറവേറ്റുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ നീക്കിക്കളയാന്‍ ദൈവം ആഗ്രഹിച്ചത് എന്തെല്ലാം തിന്മകളെയാണോ, അവയെല്ലാം സഭയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടു. എന്നാല്‍, അവിടുന്ന് ആഗ്രഹിക്കാത്തതും തന്റെതന്നെ യുക്തിയില്‍ ഉരുത്തിരിഞ്ഞതുമായ ആശയങ്ങളെ നടപ്പാക്കാന്‍ ശ്രമിക്കുകയും വിളിയില്‍നിന്ന് വ്യതിചലിക്കുകയും ചെയ്തതാണ്, ലൂഥറിലെ തിന്മ! ബൈബിളിനു വിരുദ്ധമായ ആശയങ്ങള്‍ മുറുകെപ്പിടിച്ച് മുന്നോട്ടുപോയ ഇയാള്‍ തനിക്കുള്ള അഭിഷേകം നഷ്ടപ്പെടുത്തി. മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിയ 95 വാദങ്ങള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ദണ്ഡവിമോചനത്തര്‍ക്കം! 1516-17-ല്‍ റോമിലെ പത്രോസിന്റെ ഭദ്രാസനപ്പള്ളി പുതുക്കിപ്പണിയാന്‍ വേണ്ട ധനം ദണ്ഡവിമോചനവിപണനം വഴി ശേഖരിക്കാനായി, ഡൊമിനിക്കന്‍ സന്യാസിയും ദണ്ഡവിമോചനാധികാരിയുമായ ജൊഹാന്‍ ടെറ്റ്സലിനെ കത്തോലിക്കാസഭയുടെ അധികാരികള്‍ റോമിലെക്കയച്ചു. ദൈവത്തിന്റെ മുന്‍പില്‍ നീതീകരണം കണ്ടെത്താന്‍ വിശ്വാസത്തിനുപുറമേ സത്പ്രവൃത്തികള്‍കൂടി ആവശ്യമാണെന്നാണ് റോമന്‍ കത്തോലിക്കാ ദൈവശാസ്ത്രം പഠിപ്പിച്ചിരുന്നത്. സഭയ്ക്കുള്ള ധനസഹായം, സത്പ്രവൃത്തികളുടെ ഫലം നേടാനുള്ള മാര്‍ഗ്ഗങ്ങളിലൊന്നായി കരുതപ്പെട്ടു. 1517 ഒക്ടോബര്‍ 31-നു ലൂഥര്‍, ദണ്ഡവിമോചനവിപണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, ആല്‍ബര്‍ട്ട് മായിന്‍സ് മെത്രാന് കത്തെഴുതി. കത്തിനോടൊപ്പം അദ്ദേഹം, 'ദണ്ഡവിമോചനങ്ങളുടെ ശക്തിയേയും ഫലസിദ്ധിയേയും കുറിച്ച് മാര്‍ട്ടിന്‍ ലൂഥറുടെ തര്‍ക്കം' എന്ന പേരിലുള്ള രചനയും അയച്ചിരുന്നു. ഇതാണ് പിന്നീട് '95 വാദങ്ങള്‍' (95 Theses) എന്ന പേരില്‍ പ്രസിദ്ധമായത്. സഭാനേതൃത്വവുമായി ഏറ്റുമുട്ടാന്‍ ലൂഥര്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സഭയിലെ ഒരു നടപടിയെക്കുറിച്ചുള്ള ഒരു ബൗദ്ധികതര്‍ക്കം എന്ന നിലയില്‍ അന്വേഷണാത്മകശൈലിയിലാണ് അദ്ദേഹം വിഷയം ഉന്നയിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതേസമയം ചില വാദങ്ങളില്‍ വെല്ലുവിളിയുടെ അടിയൊഴുക്കു കാണാമെന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, "ഇത്രയേറെ ധനം സ്വന്തമായുള്ള മാര്‍പ്പാപ്പ, പാവപ്പെട്ട വിശ്വാസികളുടെ സംഭാവനകളെ ആശ്രയിക്കുന്നതിനുപകരം സ്വന്തം ധനംകൊണ്ട് പത്രോസിന്റെ ഭദ്രാസനം പുതുക്കിപ്പണിയാത്തതെന്ത്" എന്ന ചോദ്യമാണ് 86-ആമത്തെ വാദത്തിലുള്ളത്. ക്രൈസ്തവസഭകളില്‍ ആദ്യകാലങ്ങളിലുണ്ടായിരുന്ന പങ്കുവയ്ക്കല്‍ മനോഭാവത്തില്‍ മാറ്റം വരികയും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുകയും ചെയ്ത കാലഘട്ടത്തില്‍ സമ്പന്നരില്‍നിന്ന് സഭയിലേക്ക് പണം സമാഹരിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു പൂര്‍ണ്ണദണ്ഡവിമോചനം. ദശാംശവും പങ്കുവയ്ക്കലുമൊക്കെ വചനാധിഷ്ടിതമാണെങ്കിലും പണം വാങ്ങിയുള്ള പാപമോചനത്തിന് ന്യായീകരണമില്ല എന്നത് വസ്തുതയാണ്. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയായിരുന്നു. എന്നാല്‍, ലൂഥര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല ആശയങ്ങളും വചനത്തിനു വിപരീതമായിരുന്നു എന്നതാണ് സത്യം. മാര്‍ട്ടിന്‍ ലൂഥര്‍ ഉയര്‍ത്തിയ 95 വാദങ്ങളില്‍ 54 വാദങ്ങളും കത്തോലിക്കാസഭ അംഗീകരിച്ചുവെങ്കിലും വചനവിരുദ്ധമായ മറ്റുവാദങ്ങളിലും അയാള്‍ ഉറച്ചുനിന്നു. '95 വാദങ്ങള്‍' ഉള്‍പ്പെടെയുള്ള രചനകളിലെ 41 നിലപാടുകള്‍ 60 ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ ലൂഥറെ സഭാഭ്രഷ്ടനാക്കുമെന്ന് മാര്‍പ്പാപ്പ 1520 ജൂണ്‍ 15-ലെ ഒരുത്തരവില്‍ ലൂഥര്‍ക്ക് മുന്നറിയിപ്പു നല്‍കി. ഈ ഉത്തരവിനെ ജൊഹാന്‍ എക്ക്, ജര്‍മ്മനിയിലെ നഗരങ്ങളില്‍ പ്രചരിപ്പിച്ചു. മാര്‍പ്പാപ്പയുടെ പ്രതിനിധിയായ കാള്‍വോണ്‍ മില്‍റ്റിറ്റ്സ് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാര്‍പ്പാപ്പയുടെ ഉത്തരവിനെ 1520 ഡിസംബര്‍ 10-ന് ലൂഥര്‍ വിറ്റന്‍ബര്‍ഗില്‍ പരസ്യമായി അഗ്നിക്കിരയാക്കി. തുടര്‍ന്ന് 1521 ജനുവരി 3-ന് ലിയോ 10-ആമന്‍ മാര്‍പ്പാപ്പ ലൂഥറെ സഭയില്‍നിന്നു പുറത്താക്കുകയും അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിലക്കു കല്പിക്കുകയും ചെയ്തു. സഭ തള്ളിക്കളഞ്ഞ 41 നിലപാടുകള്‍ വചനത്തിന് എതിരായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് ഇന്നുള്ള ലൂഥറുടെ അനുയായികളിലാരും ഇവ അംഗീകരിക്കുന്നില്ല എന്നുള്ളതാണ്. ഈ 41 വാദങ്ങളും ലൂഥറിനോടൊപ്പം മണ്ണടിഞ്ഞുപോയി! മാത്രവുമല്ല, ലൂഥര്‍ എതിര്‍ത്ത കാര്യങ്ങളൊക്കെ പിന്നീട് അയാളുണ്ടാക്കിയ സഭയില്‍ കടന്നുകൂടുന്നതാണ് പിന്നീടു കണ്ടത്. സഭയുടെ പ്രവര്‍ത്തനത്തിന് പണമുണ്ടാക്കുന്ന രീതികളെ വിമര്‍ശിക്കുന്നവര്‍ക്ക് ലൂഥര്‍ ഒരു പാഠമാണ്. വെറുമൊരു വിശ്വാസി മാത്രമായിരിക്കുമ്പോള്‍ സഭയെ മുന്നോട്ടു നയിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ കഴിയാതെ വിമര്‍ശനങ്ങള്‍ നടത്താന്‍ എളുപ്പമാണ്. എന്നാല്‍, സഭയുടെ നേതാവായപ്പോള്‍ ലൂഥറിന് താന്‍ എതിര്‍ത്തവയെല്ലാം സ്വീകരിക്കേണ്ടിവന്നു. ഇദ്ദേഹത്തിന്റെ ജീവചരിത്രത്തിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകും. ജനങ്ങളെ ചിന്താക്കുഴപ്പത്തിലും സംശയത്തിലും പെടുത്തുംവിധമുള്ള തീവ്രവ്യതിയാനങ്ങള്‍ ലൂഥര്‍ കഴിയുന്നത്ര ഒഴിവാക്കി. പഴയ അധികാരശ്രേണിയുടെ സ്ഥാനത്ത് മറ്റൊന്നു പ്രതിഷ്ഠിക്കുന്നതും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പ്രധാനമായും സാക്സണിയിലെ സഭയുടെ കാര്യത്തിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. അവിടത്തെ സഭയുടെ മാതൃക പിന്തുടര്‍ന്ന മറ്റുപ്രദേശങ്ങളിലെ സഭകളില്‍ അദ്ദേഹം ഉപദേശകന്റെ ചുമതല മാത്രം നിര്‍വഹിച്ചു. സാക്സണിയിലെ പുതിയ ഭരണാധികാരി ജോണുമായി ലൂഥര്‍ അടുത്തു സഹകരിച്ചു. റോമില്‍നിന്നുള്ള വേര്‍പിരിയലിനുശേഷം ധനശ്രോതസ്സു വറ്റിയ സഭയ്ക്കു ആവശ്യമായിരുന്ന സാമ്പത്തിക സഹായത്തിനായും മതേതരകാര്യങ്ങളില്‍ നേതൃത്വത്തിനായും ലൂഥര്‍ ജോണിനെ ആശ്രയിച്ചു. ജോണുമായുള്ള ലൂഥറുടെ ഈ സഹകരണം, സഭാഭരണത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ കൈകളിലെത്തിക്കുകയെന്ന അനാരോഗ്യകരവും അനുദ്ദിഷ്ടവുമായ പരിണാമത്തിനു വഴിയൊരുക്കിയെന്ന് ലൂഥറിന്റെ ജീവചരിത്രകാരനായ മാര്‍ട്ടിന്‍ ബ്രെഷ്ട് വിമര്‍ശിച്ചിട്ടുണ്ട്. പലപ്പോഴും ലൂഥര്‍ അവതരിപ്പിച്ച പരിഷ്കാരങ്ങള്‍ നവീകരണാശയങ്ങളുടെ മൗലികതകളുമായി ഒത്തുപോകാത്തവയായിരുന്നു. ഉദാഹരണമായി, ലൂഥറുടെ അംഗീകാരത്തോടുകൂടി അദ്ദേഹത്തിന്റെ സഹകാരി മെലാഞ്ച്തന്‍ എഴുതി 1528-ല്‍ പ്രസിദ്ധീകരിച്ച ഒരു രേഖ, പാപപ്പൊറുതിയില്‍ പാശ്ചാത്താപത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. നീതീകരണം വിശ്വാസത്തിലൂടെ മാത്രമാണെന്ന നവീകരണനിലപാടിനു വിരുദ്ധമായിരുന്നു ഇത്. വ്യവസ്ഥാപിത സഭയുടെ നിലപാടിനോടുള്ള ഈ വിട്ടുവീഴ്ചയെ ഐസ്ലെബെനിലെ നവീകര്‍ത്താവ് ജോഹാനാസ് അഗ്രിക്കോള ചോദ്യംചെയ്തപ്പോള്‍ ലൂഥര്‍ അദ്ദേഹത്തെ വിശ്വാസത്തേയും പ്രവൃത്തികളേയും വേര്‍തിരിച്ചു കാണുന്നതിന്റെ പേരില്‍ അപലപിച്ചു. സഭയില്‍ വന്നുഭവിച്ച ജീര്‍ണ്ണതയെ നീക്കംചെയ്യാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട വ്യക്തിയായിരുന്നു ലൂഥര്‍ എന്നതുകൊണ്ടാണ് ഇയാളുയര്‍ത്തിയ ന്യായമായ വാദങ്ങള്‍ സ്വീകാര്യമായത്. സഭയുടെ ഇരുണ്ട കാലഘട്ടങ്ങളില്‍ ദൈവഹിതപ്രകാരം അല്ലാത്ത തീരുമാനങ്ങളും നിയമങ്ങളും കടന്നുവന്നിട്ടുണ്ട്. പ്രാര്‍ത്ഥനാപൂര്‍വ്വം ദൈവഹിതം ആരായാതെ നേതാക്കന്മാരെ തിരഞ്ഞെടുക്കുകയും അവരുടെ തന്നിഷ്ടപ്രകാരം നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുമ്പോള്‍ തെറ്റുകള്‍ സഭയില്‍ കടന്നുവരുന്നു. മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുമ്പോള്‍ ദൈവഹിതം ആരായുന്ന രീതി ഇന്നും നിലവിലുണ്ട്. എന്നാല്‍, ചില കാലങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകളിലൂടെ മാര്‍പ്പാപ്പയെ പ്രഖ്യാപിക്കുന്ന രീതി ഉണ്ടായിരുന്നു. ഒരേസമയം ഒന്നിലധികം മാര്‍പ്പാപ്പമാരെ നിയോഗിച്ച കാലങ്ങളും ഉണ്ടായിട്ടുണ്ട്. മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കാന്‍ ഇന്ന് അവലംബിക്കുന്ന രീതി വചനാധിഷ്ഠിതവും ശ്രേഷ്ഠവുമാണെങ്കിലും, കര്‍ദ്ദിനാള്‍മാരടക്കം മറ്റു സ്ഥാനങ്ങളുടെ നിര്‍ണ്ണയം സുതാര്യവും വചനാധിഷ്ഠിതവുമല്ല! ഇന്ത്യയിലെ സംവരണ സിദ്ധാന്തം ഇക്കാര്യത്തില്‍ അനുകരിക്കുന്നത് യഥാര്‍ത്ഥ അഭിഷേകമായി കണക്കാക്കാന്‍ കഴിയില്ല. ന്യൂനപക്ഷസംവരണം, പ്രാദേശികസംവരണം, ജാതിസംവരണം തുടങ്ങിയ ഇന്ത്യന്‍ രീതി യഥാര്‍ത്ഥത്തില്‍ കഴിവുള്ളവരെ പുറന്തള്ളുന്നതുപോലെ സഭയിലും അനര്‍ഹരെ അവരോധിക്കുന്നതിന് സംവരണതത്വം കാരണമായിട്ടുണ്ട്. റീത്തുകളെ പരിഗണിക്കാനായി ദൈവഹിതത്തെ തള്ളിക്കളയുന്ന പ്രവണത സഭയെ പഴയ ഇരുണ്ടയുഗത്തിലേക്കു തള്ളിയിടും എന്നതില്‍ ഭയപ്പെടണം. മലങ്കരസഭയ്ക്ക് സംവരണത്തിലൂടെ ലഭിച്ച കര്‍ദ്ദിനാള്‍ പദവി ഈ യാഥാര്‍ത്ഥ്യത്തിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ്! അര്‍ഹതയില്ലാത്ത സ്ഥാനം കൈവന്നപ്പോള്‍ 'അല്പന് അര്‍ത്ഥം കിട്ടിയതുപോലെ അര്‍ദ്ധരാത്രിക്ക് കുടപിടിക്കുന്നത് നാം കാണുന്നുണ്ടല്ലോ! ഇന്ത്യയിലെ ആള്‍ദൈവങ്ങളുടെ ഗണത്തിലേക്ക് ഉയരാനുള്ള തീവ്രയജ്ഞത്തിലാണ് കക്ഷിയിപ്പോള്‍! സഭയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഏതൊരു ക്രൈസ്തവനും കടമയുണ്ട്. ഓരോ കാലങ്ങളില്‍ സഭയെ ബാധിച്ചിട്ടുള്ള പാഷാണ്ഡതകളെ ഉന്മൂലനം ചെയ്യാന്‍ ദൈവം ചിലരെ അഭിഷേകം ചെയ്യുകയും അവരിലൂടെ തന്റെ ദൗത്യം നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ തിരുത്തല്‍ശക്തിയായി ദൈവം നിയോഗിച്ച മാര്‍ട്ടിന്‍ ലൂഥര്‍ സകല ദൈവീക സംവീധാനങ്ങളെയും എതിര്‍ത്തതിലൂടെയാണ് തന്നിലെ അഭിഷേകം നഷ്ടമാക്കിയത്. തനിക്കു ലഭിച്ച വിളിയെപ്പോലും നിഷേധിക്കുന്ന തത്വങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചു. പൗരോഹിത്യത്തെയും പത്രോസിന്റെ അധികാരത്തെ ചോദ്യം ചെയ്തത്, താനാണു വലിയവനെന്നുള്ള ഭാവത്തില്‍നിന്ന് ഉദ്ഭവിച്ചതായിരുന്നു. 95 വാദങ്ങളെ മുറുകെപ്പിടിച്ചതിലൂടെയും പരസ്യമായി സഭയെ അവഹേളിച്ചുകൊണ്ട് പ്രചരണം നടത്തിയതിലൂടെയും ദൈവീകസംവീധാനങ്ങളെ നിന്ദാപാത്രമാക്കി! കത്തോലിക്കാസഭ തള്ളിക്കളഞ്ഞ ലൂഥറന്‍ വാദങ്ങളില്‍ ചിലതെല്ലാം പരിഷ്കരിച്ചും അല്ലാതെയും ഇന്നത്തെ വ്യക്തിസഭകള്‍ പേറിനടക്കുന്നുണ്ട്. കൈവയ്പ്പ് ലഭിക്കാത്ത ഇത്തരം സഭകളെ ദൈവം അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഇക്കൂട്ടര്‍ ചിതറിക്കപ്പെടുന്നത്. പരിശുദ്ധാത്മാവാണ് നയിക്കുന്നതെന്ന ഇവരുടെ വാദം വെറും തോന്നല്‍ മാത്രമാണ്! ഫലത്തില്‍നിന്ന് വൃക്ഷത്തെ തിരിച്ചറിയണം. യേഹ്ശുവാ പറഞ്ഞ ഒരു വചനം ഇവിടെ പ്രസക്തമാണ്: "എന്നോടുകൂടെയല്ലാത്തവന്‍ എന്റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു"(മത്താ:12;30). യോഹന്നാന്റെ സുവിശേഷത്തില്‍ 'മുന്തിരിച്ചെടിയും ശാഖകളും' എന്ന വചനഭാഗത്ത് ഇക്കാര്യം കൂടുതല്‍ വ്യക്തതയോടെ യേഹ്ശുവാ വിവരിക്കുന്നുണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന വചനങ്ങളിലൊന്ന് ഇങ്ങനെയാണ്: "എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു"(യോഹ:15;6). സഭയില്‍നിന്ന് പുറത്താക്കപ്പെട്ട മാര്‍ട്ടിന്‍ ലൂഥറിന്റെ അവസ്ഥയും ഇതായിരുന്നു. താനുയര്‍ത്തിയ വാദങ്ങള്‍ തന്റെ അനുയായികള്‍പ്പോലും തള്ളിക്കളയുകയും അനേകം സഭകളായി ചിതറിക്കപ്പെടുകയും ചെയ്തത് ഗൗരവമായി കാണണം! കത്തോലിക്കാസഭ തള്ളിക്കളഞ്ഞ 'ലൂഥറന്‍ വാദങ്ങള്‍' എന്തുകൊണ്ടാണ് സഭയ്ക്ക് സ്വീകര്യമല്ലാതിരുന്നത് എന്നകാര്യം വചനത്തെ അടിസ്ഥാനപ്പെടുത്തി ഈ ലേഖനപരമ്പരയുടെ വരാനിരിക്കുന്ന ഭാഗങ്ങളില്‍ നാം പരിശോധിക്കുന്നതാണ്. അതിനാല്‍, പരമ്പരയുടെ ഈ ഭാഗത്ത് അവയുടെ വിവരണത്തിനായി ശ്രമിക്കുന്നില്ല. ലൂഥറിലൂടെ സാത്താന്‍ ഒരുക്കിയ കുടിലതയുടെ ഏകദേശരൂപം മാത്രമാണ് ഇവിടെ വിവരിക്കുന്നത്. ദൈവം തിരഞ്ഞെടുത്ത സ്വന്തം ജനതയായ യഹൂദരെ ഉന്മൂലനം ചെയ്യണമെന്ന ലൂഥറിന്റെ പഠിപ്പിക്കല്‍ ക്രിസ്തീയമായിരുന്നോ എന്നത് ദൈവജനം ചിന്തിക്കണം. യേഹ്ശുവായോ അപ്പസ്തോലന്മാരോ പഠിപ്പിച്ച സുവിശേഷത്തിനു യോജിച്ച ആദ്ധ്യാത്മകത ആയിരുന്നില്ല ഇത്. അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ദൈവം എന്നേയ്ക്കുമായി നല്‍കിയ വാഗ്ദാനവും അനുഗ്രഹവും പിന്‍വലിക്കപ്പെടുന്നതല്ല. ഈ വിഷയം മനോവ നിരന്തരം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇന്ന് യഹൂദരെ നോക്കിയാല്‍ ഈ വാഗ്ദാനത്തിന്റെ ശക്തി ഏതൊരുവനും ഗ്രഹിക്കാന്‍ സാധിക്കുന്നതുമാണ്! എന്നാല്‍, ലൂഥറിന്റെ ചരിത്രം ദൈവത്തോടു മറുതലിക്കുന്നതായിരുന്നു. യഹൂദവിരോധം! യഹൂദരോട് ലൂഥര്‍ അനുവര്‍ത്തിച്ച നിലപാടുകള്‍ പരസ്പരവിരുദ്ധവും കൗശലം നിറഞ്ഞതുമായിരുന്നു. ചരിത്രത്തില്‍ ഇത് വ്യക്തമായി വായിക്കാന്‍ കഴിയും. ആദ്യഘട്ടത്തിലെ മൃദുസമീപനവും പിന്നീട് അത് തീവ്രരൂപം കൈവന്നതും ഇതിനു തെളിവായി പരിഗണിക്കാം. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളായി ഇതിനെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദിന്റെ മതേതര കാപട്യവുമായി ഇതിന് ഏറെ പൊരുത്തമുണ്ട്. ഒന്നാംഘട്ടം! തന്‍റെ ദീര്‍ഘമായ പൊതുജീവിതത്തിനിടെ ലൂഥര്‍ യഹൂദരെക്കുറിച്ച് ഒട്ടേറെ എഴുതിയിട്ടുണ്ടെങ്കിലും അവരെമാത്രം വിഷയമാക്കിയ അദ്ദേഹത്തിന്റെ രചനകള്‍ അധികമില്ല. യഹൂദരുമായി ലൂഥറിന് നേരിട്ട് ഇടപെടേണ്ടി വന്നിട്ടില്ല എന്നുതന്നെ പറയാം. എങ്കിലും അവരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട്, യേഹ്ശുവായുടെ കൊലയ്ക്ക് ഉത്തരവാദികളായ തിരസ്കൃതജനതയായി അവരെ കാണുന്ന ദൈവശാസ്ത്രപരവും സാംസ്കാരികവുമായ പരമ്പരാഗതമനോഭാവം പിന്തുടര്‍ന്നു. 90 വര്‍ഷംമുന്‍പ് യഹൂദരെ മുഴുവന്‍ പുറത്താക്കിയ ഒരു പ്രാദേശികസമൂഹത്തിലാണ് ലൂഥര്‍ ജീവിച്ചത്. ക്രിസ്ത്യാനികള്‍ രക്ഷകനായി ആരാധിച്ച യേഹ്ശുവായുടെ ദൈവികതയെ നിഷേധിച്ച യഹൂദരെ അദ്ദേഹം ദൈവദൂഷകരും നുണയന്മാരുമായി കണ്ടു. അതേസമയം, പാപംവഴി ദൈവഹിതം ധിക്കരിച്ചവരെന്ന നിലയിൽ എല്ലാ മനുഷ്യരും യഹൂദരുടെ ഈ തെറ്റില്‍ പങ്കുപറ്റുന്നവരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. 1516-ല്‍ ലൂഥര്‍ ഇങ്ങനെ എഴുതി: "...പലരും അവിശ്വസനീയമായ മൗഢ്യത്തിന്റെ അഹങ്കാരത്തില്‍ യഹൂദരെ, വായില്‍ തോന്നിയവിധം നായ്ക്കളെന്നും തിന്മപ്രവര്‍ത്തിക്കുന്നവരെന്നും മറ്റും വിളിച്ച് അധിക്ഷേപിക്കുകയും ദൈവത്തിന്റെ ദൃഷ്ടിയില്‍ തങ്ങളുടെതന്നെ അവസ്ഥ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നു." 1523-ല്‍ യഹൂദരോട് കരുണകാണിക്കാന്‍ ആവശ്യപ്പെട്ട ലൂഥര്‍ യേഹ്ശുവാ യഹൂദനായാണു ജനിച്ചതെന്ന് ഓര്‍മ്മിപ്പിച്ചു. പരമ്പരാഗത ക്രിസ്തീയതയില്‍നിന്ന് അകന്നുനിന്ന യഹൂദര്‍ക്ക് ക്രിസ്തുമതത്തിന്റെ നവീകൃതഭാഷ്യം ആകര്‍ഷകമായിരിക്കും എന്നാണ് അന്നൊക്കെ അദ്ദേഹം കണക്കുകൂട്ടിയത്. യഹൂദരെ പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കാനാകും എന്നദ്ദേഹം കരുതി. പരിവര്‍ത്തനശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ അവരോടുള്ള അദ്ദേഹത്തിന്റെ മനോഭാവം ഒന്നിനൊന്നു ദയാരഹിതമായി മാറി. രണ്ടാംഘട്ടത്തിലെ തീവ്രഭാവം! മരിക്കുന്നതിനു മൂന്നുവര്‍ഷംമുന്‍പ് 1543-ല്‍ പ്രസിദ്ധീകരിച്ച രണ്ടു കൃതികളില്‍ ലൂഥറുടെ യഹൂദവിരോധം പൂര്‍ത്തീകരണത്തിലെത്തി നില്‍ക്കുന്നതു കാണാം. 'യഹൂദരും അവരുടെ നുണകളും', 'വിശുദ്ധനാമവും യേഹ്ശുവായുടെ വംശചരിത്രവും' എന്നിവയാണ് ആ കൃതികള്‍. യഹൂദര്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത അല്ലാതായിരിക്കുന്നെന്നും 'സാത്താന്റെ ജനത'-യാണ് അവരെന്നും അദ്ദേഹം വാദിച്ചു. യഹൂദര്‍ക്കെതിരെ അദ്ദേഹം ഉപയോഗിച്ചത് അക്രമസ്വഭാവമുള്ള വഷളന്‍ ഭാഷ ആയിരുന്നു. സിനഗോഗുകള്‍ക്കു തീവയ്ക്കുക, യഹൂദരുടെ പ്രാര്‍ത്ഥനാഗ്രന്ഥങ്ങള്‍ നശിപ്പിക്കുക, റബ്ബിമാരെ പ്രബോധനങ്ങള്‍ നടത്താന്‍ അനുവദിക്കാതിരിക്കുക, യഹൂദരുടെ വസ്തുക്കളും പണവും പിടിച്ചെടുക്കുക, വീടുകള്‍ ഇടിച്ചുനിരത്തുക എന്നീ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. 'വിഷംനിറഞ്ഞ ഈ പുഴുക്കളെ' എന്നത്തേക്കുമായി അടിമകളാക്കുകയോ ബഹിഷ്കരിക്കുകയോ ചെയ്യാന്‍ ഇതല്ലാതെ വഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. 'അവരെ കൊല്ലാതിരിക്കുമ്പോള്‍ നാം തെറ്റുചെയ്യുന്നു' എന്ന ലൂഥറുടെ പ്രസ്താവന, കൊലപാതകത്തിന് അനുമതി നല്‍കലായി എന്ന് റോബര്‍ട്ട് മൈക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ലൂഥറന്‍ പ്രബോധകന്‍ ലൂഥറുടെ നിര്‍ദ്ദേശങ്ങള്‍ ഉദ്ധരിച്ച്, യഹൂദരെ കൊലചെയ്യാന്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് സ്ട്രാസ്ബര്‍ഗ് നഗരത്തിലെ അധികാരികള്‍ക്ക് ഈ യഹൂദവിരുദ്ധരചനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ടി വരുകപോലും ചെയ്തു. ഇക്കാര്യത്തില്‍ ലൂഥറുടെ സ്വാധീനം അദ്ദേഹത്തിന്റെ കാലശേഷവും നിലനിന്നു. 1580-കളിലുടനീളം ജര്‍മ്മനിയിലെ പല ലൂഥറന്‍ പ്രവിശ്യകളിലും യഹൂദവിരുദ്ധലഹളകള്‍ പൊട്ടിപ്പുറപ്പെടുകയും യഹൂദര്‍ ബഹിഷ്കൃതരാവുകയും ചെയ്തു. മൂന്നാംഘട്ടത്തിലെ അന്ത്യപ്രഭാഷണം! മരിക്കുന്നതിനു മൂന്നുദിവസംമുന്‍പ്, ജന്മസ്ഥലമായ ഏസ്ലെബനില്‍ ലൂഥര്‍ നടത്തിയ അന്ത്യപ്രഭാഷണം തീവ്രമായ യഹൂദവിരോധം നിറഞ്ഞതായിരുന്നു. 'മര്‍ക്കടമുഷ്ടിക്കാരായ യഹൂദരെ' ജര്‍മ്മന്‍ ഭൂമിയില്‍നിന്ന് തുരത്തേണ്ടതിന്റെ അടിയന്തിരമായ ആവശ്യകതയെക്കുറിച്ച് കേള്‍വിക്കാരെ ബോദ്ധ്യപ്പെടുത്താനാണ് ആ പ്രഭാഷണം അദ്ദേഹം പൂര്‍ണ്ണമായും വിനിയോഗിച്ചതെന്ന് യഹൂദവിരുദ്ധതയുടേയും(Antisemetism) ജൂതഹത്യകളുടെയും(Holocaust) ചരിത്രകാരനായ ലിയോണ്‍ പോളിയാക്കോവ് പറയുന്നു. 'വിദ്വേഷപ്രചരണവും, പലിശവാങ്ങലും അവസാനിപ്പിച്ച് ക്രിസ്ത്യാനികളാകാന്‍ തയ്യാറാകാത്ത യഹൂദന്മാരെയെല്ലാം അടിമുടി പിഴുതെറിയാനുള്ള' തീചിതറുന്ന ആഹ്വാനത്തോടെയാണ് ആ പ്രഭാഷണം സമാപിച്ചതെന്ന് ജെയിംസ് മക്കിന്നനും പറയുന്നു. 'അവര്‍ക്കു നേരേ ക്രിസ്തീയമായ സ്നേഹം പ്രകടിപ്പിക്കാനും അവരുടെ പരിവര്‍ത്തനത്തിനായി പ്രാര്‍ത്ഥിക്കാനും നാം ആഗ്രഹിക്കുന്നു', എങ്കിലും അവര്‍ 'നമ്മുടെ പൊതുശത്രുക്കളാണ്... നമ്മെയൊന്നായി കൊന്നൊടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അവര്‍ സന്തോഷപൂര്‍വം അതു ചെയ്യുമായിരുന്നു....' എന്നിങ്ങനെ പോയി ആ പ്രഭാഷണം. തന്റെ കാലഘട്ടത്തില്‍ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരനും, ജര്‍മ്മനിയിലെങ്കിലും പ്രവാചകപരിവേഷമുള്ളവനുമായിരുന്നു ലൂഥര്‍. അദ്ദേഹത്തിന്റെ യഹൂദവിരുദ്ധമനോഭാവം നവീകരണത്തെ തുടര്‍ന്നുവന്ന നൂറ്റാണ്ടുകളെ സ്വാധീനിച്ചെന്നും ആധുനികകാലത്തെ വംശീയസ്വഭാവമുള്ള യഹൂദവിരുദ്ധതയില്‍ പ്രൊട്ടസ്റ്റന്റുകളുടെ യഹൂദവിരുദ്ധതയുടെ പിന്തുടര്‍ച്ച കാണാമെന്നുമുള്ള വിശ്വാസം ഇന്നു പ്രബലമാണ്; ലൂഥറുടെ യഹൂദവിരുദ്ധവാദങ്ങള്‍ ജര്‍മ്മനിയില്‍ യഹൂദവിരോധത്തിന്റെ വളര്‍ച്ചയെ ഗണ്യമായി സഹായിച്ചു. 1930/40-കളില്‍, യഹൂദര്‍ക്കെതിരായ നാത്സി ആക്രമണത്തിന്റെ താത്ത്വികശ്രോതസുകളിലൊന്ന് ലൂഥറുടെ യഹൂദവിരുദ്ധരചനകള്‍ ആയിരുന്നു. 'യഹൂദര്‍ക്കെതിരെ എഴുതിയവരൊക്കെ, സ്വന്തം നിലപാടുകളുടെ ന്യായീകരണത്തിന് ലൂഥറെ ഉദ്ധരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് എങ്ങനെയോ വിശ്വസിച്ചിരുന്നു' എന്ന് റീന്‍ഹോള്‍ഡ് ലെവിന്‍ പറയുന്നു. നാത്സിഭരണത്തിന്‍കീഴില്‍ പ്രസിദ്ധീകരിച്ച എല്ലാ യഹൂദവിരുദ്ധരചനകളും ലൂഥറെ പരാമര്‍ശിക്കുകയും അദ്ദേഹത്തിന്റെ രചനകളില്‍നിന്നുള്ള ഉദ്ധരണികള്‍ ഉള്‍ക്കൊള്ളുകയും ചെയ്തുവെന്ന് റോബര്‍ട്ട് മൈക്കലും പറയുന്നു. നാത്സി നേതാവും രഹസ്യപ്പോലീസ് മേധാവിയും ആയിരുന്ന ഹീന്റിച്ച് ഹിംലര്‍, യഹൂദര്‍ക്കെതിരായുള്ള ലൂഥറുടെ രചനകളേയും പ്രഭാഷണങ്ങളേയും കുറിച്ച് 1940-ല്‍ അംഗീകാരപൂര്‍വം എഴുതി. മാര്‍ട്ടിന്‍ ലൂഥറിന്റെ അന്ത്യം! നവീനസഭകള്‍ തങ്ങളുടെ തലതൊട്ടപ്പനായി കരുതുന്ന ലൂഥറിന്റെ അന്ത്യനാളുകള്‍ എങ്ങനെയായിരുന്നുവെന്നും അക്കാലത്ത് അയാളുടെ പ്രബോധനങ്ങള്‍ എപ്രകാരമായിരുന്നുവെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്! അവസാനകാലത്ത് ഒട്ടേറെ രോഗങ്ങള്‍ ലൂഥറെ ദുര്‍ബ്ബലനാക്കി. ദഹനക്കേട്, ഉറക്കമില്ലായ്ക, തലചുറ്റല്‍, വയറുവേദന, വൃക്കരോഗം, ചെവിപഴുപ്പ്, കുടല്‍പ്പുണ്ണ്, സന്ധിവാതം, നടുവുവേദന, കിതപ്പ് എന്നിവയെല്ലാം അദ്ദേഹത്തെ വലച്ചു. വേദനശമനത്തിനും ഉറക്കത്തിനുമായി ലൂഥര്‍ മദ്യത്തെ ആശ്രയിക്കുകയും വിവിധതരം ഔഷധങ്ങളും പ്രാര്‍ത്ഥനയും പരീക്ഷിക്കുകയും ചെയ്തു. രോഗപീഡ അദ്ദേഹത്തിന്റെ മാനസികാവസ്ഥയേയും ബാധിച്ചു. മരുന്നുകളും മദ്യവും ചേര്‍ന്ന് മസ്തിഷ്കം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളെ വിഷലിപ്തമാക്കിയപ്പോള്‍, ലൂഥറുമായി ഇടപെടുന്നത് മെലാഞ്ച്തണ്‍ ഉള്‍പ്പെടെയുള്ള ഉറ്റസുഹൃത്തുക്കള്‍ക്കുപോലും പ്രയാസമായി. ഈ അവസ്ഥയിലും ലൂഥര്‍ തന്റെ തൂലിക കൈവെടിഞ്ഞില്ല. എന്നാല്‍, രചനകളില്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ഒന്നിനൊന്ന് യാഥാസ്ഥിതികവും ക്രൂരവും മയമില്ലാത്തതും ആയിത്തീര്‍ന്നു. രാജനീതിയില്‍ ഇക്കാലത്ത് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ അതിയാഥാസ്ഥിതികവും ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കെതിരെ അധികാരിവര്‍ഗ്ഗത്തേയും ബലപ്രയോഗത്തേയും പിന്തുണക്കുന്നവയും ആയി. 'ലോകത്തെ ജപമാല കൊണ്ടു ഭരിക്കാനാവില്ല' എന്നായിരുന്നു ഒരു നിരീക്ഷണം. അടിമവ്യവസ്ഥയെ ന്യായീകരിക്കാന്‍ അദ്ദേഹം ബൈബിളിലെ പഴയനിയമത്തെ ആശ്രയിച്ചു. ആടും, കന്നുകാലികളും, ആണ്‍വേലക്കാരും പെണ്‍വേലക്കാരും മറ്റും, യജമാനന്മാര്‍ക്ക് ഇഷ്ടംപോലെ കൈമാറ്റം ചെയ്യാന്‍ അവകാശമുള്ള സ്വത്തുക്കളാണെന്ന് അദ്ദേഹം കരുതി. എല്ലാവരും ദൈവം അവരെ ആക്കിയ അവസ്ഥയോടു സമരസപ്പെട്ടു ജീവിക്കണം എന്ന ലൂഥറുടെ സിദ്ധാന്തം പില്‍ക്കാലത്ത്, 'പ്രൊട്ടസ്റ്റന്റ്' നാടുകളില്‍ യാഥാസ്ഥിതികതയുടെ മുഖ്യ ആശ്രയമായിത്തീര്‍ന്നു. ശീതകാലത്ത് വിറ്റന്‍ബര്‍ഗ്ഗില്‍നിന്നു ജന്മസ്ഥലമായ എസ്ലെബാനിലേക്ക് ഒരു തര്‍ക്കം പരിഹരിക്കാനായി 1546 ജനുവരിയില്‍ നടത്തിയ യാത്രക്കൊടുവിലാണു ലൂഥറുടെ അന്ത്യം സംഭവിച്ചത്. എസ്ലെബാനിലെ താമസത്തിനിടെ അദ്ദേഹം അവിടെനിന്ന് ഭാര്യയ്ക്ക് സ്നേഹവും ഫലിതവും നിറഞ്ഞ കത്തുകള്‍ എഴുതി. ഫെബ്രുവരി 17-ന് ആഹ്ലാദകരമായ ഒരു വിരുന്നില്‍ പങ്കെടുത്ത അദ്ദേഹത്തിന് അടുത്ത പ്രഭാതത്തില്‍ കടുത്ത വയറ്റില്‍-വേദന തുടങ്ങി. താമസിയാതെ (1546 ഫെബ്രുവരി 18-ന്) അദ്ദേഹം മരിച്ചു. വിറ്റന്‍ബര്‍ഗ്ഗിലേക്കു കൊണ്ടുപോയ ലൂഥറുടെ മൃതദേഹം, 29 വര്‍ഷംമുന്‍പ് അദ്ദേഹം, 95 വാദങ്ങള്‍ വാതിലില്‍ തറച്ച് 'പ്രൊട്ടസ്റ്റന്റ്' നവോത്ഥാനത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ട അവിടത്തെ ആരാധനാലയത്തില്‍ സംസ്കരിച്ചു. മാര്‍ട്ടിന്‍ ലൂഥറിനെക്കുറിച്ച് ഇവിടെ കുറിച്ചിരിക്കുന്ന ഒരുകാര്യവും മനോവയുടെ സ്വന്തം സൃഷ്ടിയല്ല. അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളില്‍ എഴുതിവച്ചിരിക്കുന്നവ എടുത്തെഴുതുകയെന്ന ഒരേയൊരു ദൗത്യം മാത്രമേ മനോവ ഏറ്റെടുത്തിട്ടുള്ളു. ഏതെല്ലാം പുസ്തകങ്ങളാണ് ഈ പരമ്പരയുടെ രചനയ്ക്കായി ഉപയോഗിച്ചിട്ടുള്ളതെന്ന് അറിയണമെങ്കില്‍ ഇവിടെ ചേര്‍ത്തിരിക്കുന്ന 'ലിങ്കില്‍' തിരഞ്ഞാല്‍ ലഭ്യമാകും. 'മാര്‍ട്ടിന്‍ ലൂഥര്‍- വിക്കിപീഡിയ' എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ഇതിന്റെ പൂര്‍ണ്ണരൂപം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്! പൗരോഹിത്യത്തെയും അധികാരത്തെയും നിഷേധിച്ച് പടുത്തുയര്‍ത്തിയ 'പ്രൊട്ടസ്റ്റന്റ്' വിഭാഗത്തിലെ വ്യത്യസ്ഥസഭകളായി ഇന്ന് നിലവിലുള്ള മാര്‍ത്തോമാസഭ, സി. എസ്. ഐ സഭ, സി. എന്‍. ഐ. സഭ, ആഗ്ലിക്കന്‍ സഭ, ലൂഥറന്‍ സഭ, തുടങ്ങിയ സഭകളിലെല്ലാം പൗരോഹിത്യവും അധികാരവും ഉണ്ടെന്നത് മാര്‍ട്ടിന്‍ ലൂഥറിന്റെ വാദങ്ങളിലെ പൊള്ളത്തരം വ്യക്തമാക്കുന്നു! സ്ത്രീകളെ പുരോഹിതരാക്കിക്കൊണ്ട് ദൈവത്തോടു വെല്ലുവിളി നടത്തിയവര്‍ ഇപ്പോള്‍ സ്വവര്‍ഗ്ഗരതിക്കരെയും പൗരോഹിത്യം നല്‍കി ബഹുമാനിക്കുന്നതിലൂടെ ദൈവത്തിന്റെ ക്രോധം ക്ഷണിച്ചുവരുത്തുന്നതും ഗൗരവത്തോടെ കാണണം! കത്തോലിക്കാസഭയില്‍ ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളാന്‍ ദൈവം നിയോഗിച്ച വ്യക്തിയെ സഭയുടെ ശിഥിലീകരണത്തിനായി സാത്താന്‍ ഏറ്റെടുത്തപ്പോള്‍ വന്നുഭവിച്ച പരിണാമമാണ് സഭയില്‍നിന്ന് പുറത്താക്കപ്പെട്ട ലൂഥറില്‍ പിന്നീടു കണ്ടത്! ഈ ആശയങ്ങളെ ഏറ്റെടുത്ത് രൂപംകൊണ്ട പെന്തക്കോസ്തുകാരെയും അവരുടെ പരിണാമത്തെയുമാണ് പരമ്പരയുടെ അടുത്തഭാഗത്ത് നാം മനസ്സിലാക്കാന്‍ പോകുന്നത്. സഹനജീവിതത്തെ സന്തോഷത്തോടെ സ്വീകരിച്ച് വിശുദ്ധിയുടെ പടവുകള്‍ കയറിപ്പോയ അനേകം വിശുദ്ധരുണ്ട്. എന്നാല്‍, സഹനത്തെ അസ്വസ്ഥതയോടെ നേരിടുകയും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അമര്‍ഷങ്ങളായി പുറപ്പെടുവിക്കുകയും ചെയ്ത ലൂഥറിന്റെ ആശയങ്ങള്‍ ക്രിസ്തീയതയ്ക്ക് എതിരായിരുന്നു എന്നതിന് അയാളുടെ അന്ത്യദിനങ്ങള്‍ തന്നെയാണ് സാക്ഷ്യം! മുഹമ്മദിന്റെയും മാര്‍ട്ടിന്‍ ലൂഥറിന്റെയും ചരിത്രം പഠിക്കുന്നവര്‍ക്ക് ഇവര്‍ തമ്മിലുള്ള പൊരുത്തം ഇരട്ട സഹോദരന്മാരുടേതിനെക്കാള്‍ ചേര്‍ന്നു നില്‍ക്കുന്നതാണെന്നു കാണാം. ഒരുവന്‍ പരസ്യമായി ക്രിസ്തുവിനെ നിഷേധിച്ചെങ്കില്‍ ലൂഥര്‍ പരോക്ഷമായി സഭയെ തകര്‍ക്കുവാന്‍ ശ്രമിച്ചു. ഇരുവരും യഹൂദ വിരോധികളുമായിരുന്നു! സ്വന്തം അഭിലാഷങ്ങള്‍ക്കുവേണ്ടി നിയമങ്ങളുണ്ടാക്കാന്‍ തയ്യാറായവരായിരുന്നു ഇവര്‍ ഇരുവരും എന്നകാര്യവും ശ്രദ്ധേയമാണ്. മുഹമ്മദും ലൂഥറും ഉയര്‍ത്തിയ വാദങ്ങള്‍ പിന്നീട് അനേകം നരഹത്യകള്‍ക്ക് കാരണമായി(യഹൂദരെ കൂട്ടക്കൊല ചെയ്ത നാത്സികള്‍ മുദ്രാവാക്യമായി സ്വീകരിച്ചത് ലൂഥറുടെ വാക്കുകളായിരുന്നു). തന്നെക്കാള്‍ ശ്രേഷ്ഠരായി ആരുമില്ലെന്ന് ഇരുവരും കരുതി. അറുപത്തിമൂന്നാമത്തെ വയസ്സില്‍ സമാനമായ രോഗങ്ങളാല്‍ ഇരുവരും മരണമടഞ്ഞു. ക്രിസ്ത്യാനികളെ കൊന്നൊടുക്കിക്കൊണ്ട് മുഹമ്മദ് ഇസ്ലാമികത വളര്‍ത്തിയെങ്കില്‍, ലൂഥര്‍ കത്തോലിക്കാസഭയില്‍ പിളര്‍പ്പുണ്ടാക്കുകയും ചിതറിച്ചുകളയുകയും ചെയ്തുകൊണ്ട് സാത്താന്റെ ഉപകരണമായി. ലൂഥറിലൂടെ സഭയില്‍വന്ന നവോത്ഥാനത്തെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് മനോവ ഇതു പറയുന്നത്. ലൂഥറിന്റെ ആശയങ്ങളെ സ്വീകരിച്ചുകൊണ്ട് ഉടലെടുത്ത പെന്തക്കോസ്തു സമൂഹങ്ങളുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും! നശിപ്പിക്കുവാനായി സാത്താന്‍ അവതരിപ്പിച്ച സിദ്ധാന്തമായിരുന്നിട്ടും 'തിന്മയില്‍നിന്നുപോലും നന്മയെ ഉദ്ഭവിപ്പിക്കുന്ന ദൈവം' ഇതിലൂടെ ലോകത്തില്‍ നന്മയുണ്ടാക്കിയിട്ടുണ്ട് എന്നതാണു സത്യം! മാര്‍ട്ടിന്‍ ലൂഥറിലൂടെ, ദൈവമായ യാഹ്‌വെ നല്‍കിയ നന്മയെ വിസ്മരിക്കുന്നത് ദൈവഹിതമല്ലെന്നു മനോവ തിരിച്ചറിയുന്നു. കത്തോലിക്കാസഭയിലെ അനേകം അശുദ്ധിയെ ഉന്മൂലനം ചെയ്യാന്‍ ലൂഥറുടെ ആശയങ്ങള്‍ കാരണമായി. അപ്പസ്തോലിക പാരമ്പര്യം അലങ്കാരമായി കൊണ്ടുനടക്കുന്ന സഭകള്‍, തങ്ങളുടെ കര്‍ത്തവ്യത്തില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ സുവിശേഷത്തെ ലോകാതിര്‍ത്തികളിലെത്തിക്കാന്‍ പ്രൊട്ടസ്റ്റന്റ് സഭകളിലെ തീഷ്ണമതികളെ ദൈവം ഉപയോഗിച്ചുവെന്ന കാര്യവും മനോവ വിസ്മരിക്കുന്നില്ല. വിജാതിയത്വത്തോട് സമരസപ്പെടാന്‍ അപ്പസ്തോലിക സഭകള്‍ മത്സരിക്കുമ്പോള്‍ ഈ വിഷയത്തില്‍ വചനത്തോട് നീതി പുലര്‍ത്തുന്നത് പെന്തക്കോസ്ത് സമൂഹങ്ങളാണെന്നതിലും അവരെപ്രതി സ്വര്‍ഗ്ഗത്തിലെ ദൈവത്തിനു നന്ദി! രക്ഷകനായയേഹ്ശുവായേ, അവിടുന്ന് ലൂഥറെ വിധിക്കുമ്പോള്‍, അവനിലെ നന്മയെ മാത്രം പരിഗണിക്കണമേ എന്ന്‍ അപേക്ഷിക്കുന്നു. അങ്ങല്ലാതെ മറ്റൊരു രക്ഷകനില്ലെന്ന് ഏറ്റുപറയാന്‍ തയ്യാറായ ലൂഥറിലൂടെ സാത്താന്‍ ഏതെങ്കിലും തരത്തിലുള്ള തിന്മകള്‍ ഈ ഭൂമുഖത്തു വിതച്ചിട്ടുണ്ടെങ്കില്‍, അവിടുത്തെ അനന്തശക്തിയാല്‍ അവയെ ഈ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റേണമേ! ഒരിടയനും ഒരു തൊഴുത്തുമാക്കി സഭകളെ അവിടുന്ന് ഏകീകരിക്കേണമേ! ആമ്മേന്‍! തുടരും..... ചേര്‍ത്തുവായിക്കാന്‍: യേഹ്ശുവായുടെയും വിശുദ്ധരുടെയും രൂപങ്ങള്‍ ഭവനങ്ങളില്‍ സൂക്ഷിക്കുന്ന കത്തോലിക്കാസഭക്കാരും ഓര്‍ത്തഡോക്സുകാരും വിഗ്രഹാരാധകര്‍! മാര്‍ട്ടിന്‍ ലൂഥറിന്റെ പ്രതിമ നിര്‍മ്മിച്ചവര്‍ മാലാഖമാര്‍! ഈ ലേഖനപരമ്പരയുടെ നാലാംഭാഗം 'പെന്തക്കോസ്തുസഭകളുടെ ചിതറിക്കല്‍ശാസ്ത്രം!' മനോവയില്‍ ഉടന്‍ പ്രതീക്ഷിക്കുക! NB:വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്! ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- 5726 views Your Opinion Do you agree with the article? Yes No No Opinion Poll Result Total Number of Votes: 566 61.13% say Yes 22.44% say No 16.43% have No Opinion Send Comments "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" - (അപ്പ.പ്രവ: 4; 12) "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്" - (1 കോറി: 10; 20). "അവിടുത്തെ പുത്രനായ യേഹ്ശുവായുടെ രക്തം എല്ലാ പാപങ്ങളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുന്നു" - (1 യോഹ: 1; 7) "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്" - (നിയമം: 12; 31) "അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി" - (ഹെബ്രാ: 9; 28). "അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു" - (1 പത്രോ: 2; 24). "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു" - (1 പത്രോ: 5; 8). "കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്" - (നിയമം: 29; 18). "ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്മ ചെയ്യരുത്" - (പുറ: 23; 2). "നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍" - (മത്താ: 5: 48). "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍നിന്നും കേള്‍ക്കാനിടയാകരുത്" - (പുറ: 23; 13). "തെറ്റിനു നേരേ കണ്ണടയ്ക്കുന്നവന്‍ ഉപദ്രവം വരുത്തിവയ്ക്കുന്നു; ധൈര്യപൂര്‍വ്വം ശാസിക്കുന്നവനാകട്ടെ, സമാധാനം സൃഷ്ടിക്കുന്നു" - (സുഭാഷിതങ്ങള്‍: 10; 10) "എനിക്കുമുന്‍പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാന്‍, അതേ, ഞാന്‍ തന്നെയാണു യാഹ്‌വെ. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല" - (യേശയ്യാഹ്: 43; 10, 11)
ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. DAY IN PICSMore Photos പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ജാവലിൻ ത്രോയിൽ മീറ്റ് റെക്കാർഡോടെ സ്വർണ്ണം നേടിയ ഐശ്വര്യ സുരേഷ്, ഐഡിയൽ എച്ച്.എസ്.എസ് കടകശ്ശേരി, മലപ്പുറം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. ആദ്യ സ്വർണ്ണം... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മുഹമ്മദ് മഷൂദ് എം., കല്ലടി എച്ച്.എസ്.എസ്, പാലക്കാട്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ ദേശീയ റെക്കാർഡിനെ മറികടക്കുന്ന പ്രകടനത്തോടെ സ്വർണ്ണം നേടിയ കാസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ കായിക താരങ്ങളായ അനുപ്രിയ, ഹെനിൻ എലിസബത്ത്, സർവാൻ കെ, ജുവൽ മുകേഷ്, പാർവണ ജിതേഷ്, അഖില രാജു എന്നിവരോടൊപ്പം കോച്ച് കെ.സി. ഗിരീഷ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ ഗേൾസ് ഷോർട്ട്പുട്ടിൽ സ്വർണ്ണം നേടിയ കസർകോഡ് ഇളമ്പച്ചി ജി.സി.എസ്. ജി.എച്ച്.എസിലെ അനുപ്രിയ വി.എസ്. തിരുവനന്തപുരത്ത് ആരംഭിച്ച 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ബോയ്സ് ഡിസ്ക്കസ് ത്രോയിൽ സ്വർണ്ണം നേടിയ പാലക്കാട് പറളി എച്ച്.എസ്.എസിലെ നിരഞ്ജൻ എം. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടി, ഹൈജമ്പിൽ സ്വർണ്ണം നേടിയ കരോളിന മാത്യു, സെന്റ്. ജോസഫ് എച്ച്.എസ്., പുല്ലൂരാംപാറ, കോഴിക്കോട്. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. കോട്ടയം കാളിയരങ്ങ് തൃക്കൈക്കാട്ട് സ്വാമിയാർമഠം ഹാളിൽ സംഖടിപ്പിച്ച കിർമ്മീരവധം കഥകളി. ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം, മരിയ സെബാഷ്, ചാവറ പബ്ലിക് സ്കൂൾ പാലാ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക്ക് സ്കൂളിൽ നടക്കുന്ന കോട്ടയം സഹോദയ സി.ബി. എസ്.ഇ കലോത്സവത്തിൽ കാറ്റഗറി 4 വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ലിസ്യു ഇംഗ്ലീഷ് സ്കൂൾ , വൈക്കം മഴയത്ത് ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ മൈം മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ മഴ പെയ്തപ്പോൾ ഹാളിലേക്ക് ഓടിപ്പോകുന്നു കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻജോസ് വിദ്യാലയ,ഏറ്റുമാനൂർ , കോട്ടയം കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിൽ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ഓവറോൾ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ,ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, നഗരസഭാ അംഗം സാബു മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം.കെ.ഷൈൻ മോൻ എന്നിവർ സമീപം. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. എറണാകുളം ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചിത്ര, ശില്പകലാ ക്യാമ്പിൽ പങ്കെടുക്കന്ന ചിത്രകാരൻമാർ. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർ സോൺ കലോത്സവത്തിൽ തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്. LOAD MORE TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കടിയക്കോൽ യദു വി. നമ്പൂതിരി കൊടിയേറ്റുന്നു. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
മലപ്പുറം: മുസ്‌ലിം കേരളത്തിന്റെ വളർച്ചക്ക് ബൗദ്ധികാടിത്തറ രൂപപ്പെടുത്തിയ ഇമാം അഹ്മദ് കോയ ശാലിയാത്തി(റ)യെ ആഴത്തിൽ വായിക്കപ്പടേണ്ടതുണ്ടെന്ന് 'ഇമാം അഹ്മദ് കോയ ശാലിയാത്തി(റ); ക്രിയാത്മക പാണ്ഡിത്യത്തിന്റെ സാക്ഷ്യങ്ങൾ എന്ന വിഷയത്തിൽ തൃപ്പനച്ചി അൽ ഇർഷാദിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. കേരളീയ മുസ്‌ലിം സമൂഹം ഏറെ വെല്ലുവിളികൾ നേരിട്ട 21-ാം നൂറ്റാണ്ടിൽ ആത്മീയവും ഭൗതികവുമായ തലങ്ങളിൽ ഒരുപോലെ സമൂഹത്തിനു നേതൃത്വം നൽകിയ ശാലിയാത്തിയെ വായിക്കൽ ക്രിയാത്മക മുസ്‌ലിം സമൂഹത്തിന്റെ സൃഷ്ടിപ്പിന് ആവശ്യമാണ് എന്നും സെമിനാർ ആവശ്യപ്പെട്ടു. മഅ്ദിൻ അക്കാദമിയുടെ ഇരുപതാംവാർഷികമായ വൈസനിയത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിൽ ശാലിയാത്തിയുടെ ജീവിതം, പഠനം, സേവനം, കൃതികൾ, സംവാദങ്ങൾ, നിലപാടുകൾ എന്നിവയെ കേന്ദ്രീകരിച്ചു 14 ഗവേഷണ പ്രബന്ധങ്ങൾ രണ്ട് സെഷനുകളിലായി അവതരിപ്പിച്ചു. സെമിനാർ മഅ്ദിൻ അക്കാദമി കർമ്മശാസ്ത്ര പഠന വിഭാഗം മേധാവി അബൂബക്കർ സഖാഫി അഗത്തി ഉദ്ഘാടനം ചെയ്തു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഉമൈർ ബുഖാരി ചെറുമുറ്റം എന്നിവർ ചർച്ചകൾ നിയന്ത്രിച്ചു. വാർത്തകൾ - 09/25/2018 മഅ്ദിൻ വൈസനിയം: ജില്ലാ പ്രിപ്പറെറ്ററി കോൺഫറൻസുകൾക്ക് തുടക്കമായി മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷിക സമ്മേളനമായ വൈസനിയത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ പ്രിപ്പറെറ്ററി കോൺഫറൻസുകൾക്ക് ഒറ്റപ്പാലത്ത് തുടക്കമായി. പാലക്കാട് ജില്ലാ പ്രിപ്പെററ്ററി കോൺഫറൻസ് സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം മുഹമ്മദ് മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി 'മഅ്ദിൻ നാളെയെ നിർമിക്കുന്നു' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. വൈസനിയം കോ-ഓർഡിനേറ്റർ വി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി സന്ദേശം നൽകി. എൻ.കെ സിറാജുദ്ധീൻ ഫൈസി, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, മുഹമ്മദ് മുസ്്‌ലിയാർ അമ്പലപ്പാറ, മുബാറക് സഖാഫി മേപ്രം, മുഹമ്മദ് കുട്ടി മാസ്റ്റർ പള്ളിക്കുറുപ്പ്, ടി.പി.എൻ കുട്ടി മുസ്്‌ലിായർ, ഉമർ ഫൈസി മാരായ മംഗലം, സയ്യിദ് ശഹീർ തങ്ങൾ സുലൈമാൻ മുസ്്‌ലിയാർ ചുണ്ടംപറ്റ എന്നിവർ പ്രസംഗിച്ചു. ഉമർ മദനി സ്വാഗതവും ഡോ. നാസർ ഒറ്റപ്പാലം നന്ദിയുംപറഞ്ഞു. വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായ മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികം, വൈസനിയം 2018 ഡിസംബർ 27, 28, 29, 30 തിയ്യതികളിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പ്രിപ്പറെറ്ററി സമ്മേളനങ്ങൾ നടക്കും. അടുത്ത മാസം 5 ന് തൃശൂരിലും 7 ന് എറണാങ്കുളത്തും കൊല്ലത്തും ജില്ലാ പ്രിപ്പെററ്ററി കോൺഫറൻ്‌സുകൾ നടക്കും. വാർത്തകൾ - 09/23/2018 മഅ്ദിൻ ലൈഫ്‌ഷോർ പദ്ധതി പ്രകാശനം ചെയ്തു മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ലൈഫ് ഷോർ റിഹാബിലിറ്റേഷൻ സെന്ററിന്റെ പദ്ധതി പ്രകാശനം ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി നിർവ്വഹിച്ചു. ചടങ്ങിൽ മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും മുതിർന്നവരുടെയും ചികിത്സക്കും പുനരധിവാസത്തിനും ലൈഫ്‌ഷോറിൽ വിദഗ്ദരായ ഡോക്ടർമാരുടേയും തെറാപ്പിസ്റ്റുകളുടേയും സേവനമുണ്ടാവും. ഓട്ടിസം, വളർച്ചകുറവ്, ബുദ്ധിമാന്ദ്യം, പഠന വൈകല്യം, സംസാര വൈകല്യം തുടങ്ങിയവയ്ക്കായി ഏറ്റവും നൂതന ചികിത്സാ സംവിധാനങ്ങളുണ്ടാകും. സെൻസറി റൂം, വിവിധ തെറാപ്പികൾക്കായുള്ള വിഭാഗങ്ങൾ എന്നിവ സെന്ററിന്റെ പ്രത്യേകതയാണ്. സെന്റർ ഈ മാസം തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് സ്യ്യിദ് ഖലീൽ അൽ ബുഖാരി അറിയിച്ചു. പരിപാടിയിൽ സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി കടലുണ്ടി, ഡോ. ആലസൻകുട്ടി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, റഷീദ് നയ്യാൻ, നജു കടലുണ്ടി, ഉമർ മേൽമുറി, അബ്ദുൽ ലത്വീഫ് പൂവ്വത്തിക്കൽ, മുഹമ്മദ് നൗഫൽ കോഡൂർ എന്നിവർ പ്രസംഗിച്ചു. രാവിലെ 11.30ന് മലപ്പുറം പ്രസ്‌ക്ലബ്ബുമായി ചേർന്ന് മാധ്യമ പ്രവർത്തകർക്കായി 'ദുരന്ത ബാധിത പ്രദേശങ്ങളിലെ മാധ്യമ പ്രവർത്തനം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാലക്ക് തുമ്മാരുകുടി നേതൃത്വം നൽകി. ‘പഠനം, ഉപരി പഠനം: പുതിയ കാലത്ത്’ എന്ന വിഷത്തിൽ മഅ്ദിൻ അക്കാദമിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. പരിപാടിയുടെ ഭാഗമായി ദുരന്ത ലഘൂകരണ രംഗക്ക് പ്രവർത്തിക്കുന്ന സംഘടനകൾ, ക്ലബ്ബുകൾ, ട്രോമാ കെയർ അംഗങ്ങൾ തുടങ്ങിയവർക്ക് 'ദുരന്ത സമയത്തെ സന്നദ്ധ സേവനം' എന്ന വിഷയത്തിൽ വർക്ക് ഷോപ്പും നടന്നു.
തിന്മയുടെ സ്വാധീനങ്ങളും സാന്നിധ്യവും പലവിധത്തില്‍ ഭവനങ്ങളിലേയ്ക്കും സ്ഥലങ്ങളിലേയ്ക്കും വ്യക്തികളിലേയ്ക്കും കടന്നുവരാന്‍ സാധ്യതയുണ്ട്. ദൈവകല്‍പനകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒരു സ്ഥലത്ത് നടക്കുമ്പോള്‍ അവിടെ ദൈവിക സാന്നിധ്യവും ദൈവത്തിന്റെ സംരക്ഷണവും നഷ്ടമാവാം. അങ്ങനെയുള്ള ഇടങ്ങളില്‍ തിന്മയുടെ സാന്നിധ്യം സ്വാഭാവികമായും വര്‍ദ്ധിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സഭയിലൂടെ വിശ്വാസികള്‍ക്കു ലഭിക്കുന്ന വലിയൊരു അനുഗ്രഹമാണ് വെഞ്ചരിപ്പ്. വെഞ്ചരിപ്പിലൂടെ ഭവനങ്ങളും സ്ഥലങ്ങളും വസ്തുക്കളും വിശുദ്ധീകരിക്കപ്പെടുകയും ദൈവിക സാന്നിധ്യവും ശക്തിയും കൊണ്ട് നിറയപ്പെടുകയും ചെയ്യും. ഒരു പുരോഹിതന്‍ വഴി ഭവനങ്ങള്‍ വെഞ്ചരിക്കപ്പെടുമ്പോള്‍ രോഗപീഡകള്‍ വിട്ടുപോകുന്നതും കലഹത്തിന്റെ അരൂപി അപ്രത്യക്ഷമാവുന്നതും അനേകരുടെ ജീവിതാനുഭവമാണ്. എല്ലാ വെഞ്ചരിപ്പ് കര്‍മ്മങ്ങളും അനുഷ്ഠിക്കപ്പെടുന്നത് വിശുദ്ധ കുരിശിന്റെ അടയാളം ഉപയോഗിച്ചുകൊണ്ടാണ്. കുരിശടയാളത്തിലൂടെ ക്രിസ്തുവിന്റെ മുദ്ര കുത്തപ്പെടുന്ന ഭവനങ്ങളും സ്ഥലങ്ങളും തികച്ചും സുരക്ഷിതമാണ്. അതേസമയം, വിശ്വാസക്കുറവോ ശരിയായ ഒരുക്കമില്ലായ്മയോ ഉണ്ടെങ്കില്‍ വെഞ്ചരിപ്പിന് യഥാര്‍ത്ഥ ഫലം കിട്ടിയെന്നും വരില്ല. അതായത്, ഭൗതികവസ്തുക്കള്‍ വെഞ്ചരിക്കുന്നതിനു മുമ്പ് വ്യക്തികളുടെ ഹൃദയവും വെഞ്ചരിക്കപ്പെടണം എന്നു ചുരുക്കം. അതുപോലെ തന്നെ വെഞ്ചരിപ്പ് വഴി പവിത്രീകരിക്കപ്പെടുകയും കുരിശടയാളത്താല്‍ മുദ്ര കുത്തപ്പെടുകയും ചെയ്യുന്നവ ദൈവമഹത്വത്തിനായി ഉപയോഗിക്കപ്പെടണം. വെഞ്ചരിച്ച കെട്ടിടങ്ങളും വസ്തുക്കളും സ്ഥലവും ദൈവമഹത്വത്തിനായി ദൈവത്തിന്റേതു പോലെ ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ വെഞ്ചരിപ്പിന്റെ ശക്തി അവിടെ വെളിപ്പെടണമെന്നില്ല. Share this: Click to share on Facebook (Opens in new window) Click to share on WhatsApp (Opens in new window) Click to share on Telegram (Opens in new window) വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.
''ഞാൻ എന്നും വീട്ടിൽ വഴക്കാണ്''. ഇതു പറഞ്ഞാണ് ഒരു പെൺകുട്ടി ഭർത്താവിനെയും കൂട്ടി എന്നെ കാണാൻ വന്നിരിക്കുന്നത്. "നീ എന്തിനാ വഴക്കുണ്ടാക്കുന്നത്?" "ഭർത്താവിൻ്റെ അമ്മക്ക് എന്നെ തീരെ ഇഷ്ടമല്ല. ചേട്ടനെ ആണെങ്കിൽ വീട്ടിൽ ആർക്കും ഒരു വിലയുമില്ല - അതാണ് എന്റെ പ്രധാന വിഷമം". "മോളേ, ഉപജീവനത്തിന് വകയുണ്ടാക്കാനോ, വീട്ടുകാര്യങ്ങൾ നേരാംവണ്ണം നടത്തിക്കൊണ്ടു പോകാനോ പ്രാപ്തി ഇല്ലാത്തവരെയാണ് വീട്ടുകാർ സാധാരണ വില വയ്ക്കാതിരിക്കുന്നത്. ആരുടെ വരുമാനം കൊണ്ടാണ് നിങ്ങളുടെ കുടുംബം നടത്തുന്നത്?" "എനിക്ക് സർക്കാർ ജോലിയുണ്ട്, ചേട്ടന് സ്വയം തൊഴിലാണ്. സാമാന്യം നല്ല വരുമാനം ഞങ്ങൾക്കുണ്ട്. അതുകൊണ്ടാണ് കുടുംബം നടത്തുന്നത്." "ദിവസവും നല്ല യാത്രയുണ്ട്. രാവിലെ ഏഴുമണിക്ക് വീട്ടിൽ നിന്ന് ജോലിക്ക് പുറപ്പെട്ടാൽ, ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രി എട്ടുമണിയാകും." "ചേട്ടന്റെ അപ്പൻ ചെറുപ്പത്തിലെ മരിച്ചു. ചേട്ടന്റെ ബന്ധുക്കളാണ് ചേട്ടനെ പഠിപ്പിക്കാനും മറ്റും സഹായിച്ചിരുന്നത്. ചേട്ടൻ ഡിപ്ലോമ പാസ്സായതാണ്. വിദേശത്ത് ജോലിയുണ്ടായിരുന്നു. ചേട്ടന്റെ അമ്മയും, അപ്പന്റെ അമ്മയും മാത്രമാണ് വീട്ടിൽ. വല്യമ്മച്ചിക്ക് വയ്യാണ്ടായി എന്നു പറഞ്ഞാണ് വിദേശത്തെ ജോലി നിർത്തി ചേട്ടൻ നാട്ടിൽ തിരിച്ചു വന്നത്." "അമ്മച്ചിമാരെ നോക്കാൻ ഒരാളെ വേണ്ടിയിട്ടാണ് കല്യാണം കഴിച്ചതത്രെ. ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ പെണ്ണിനെ കെട്ടിയാൽ അടങ്ങി ഒതുങ്ങി കഴിഞ്ഞോളും എന്നു പറഞ്ഞാണത്രേ ചേട്ടന്റെ ബന്ധുക്കൾ എന്നെ കണ്ടുപിടിച്ച് കല്യാണം കഴിപ്പിച്ചത്.'' "മോളേ, നിന്റെ ഭർത്താവിനോട് ഞാനൊന്നു ചോദിക്കട്ടെ - ഇതൊക്കെതന്നെയാണോ നിങ്ങളുടെ പ്രശ്നങ്ങൾ?" ''എനിക്കൊന്നും പറയാനില്ല സാർ. ഇവള് തന്നെയാണ് സാറിനെ വിളിച്ച് അപ്പോയിന്റ്മെന്റ് എടുത്തത്. ഇവിടെ കൂട്ടിക്കൊണ്ടു വരണം എന്ന് നിർബന്ധം പിടിച്ചു, നടന്നില്ലെങ്കിൽ വലിയ പുകിലുണ്ടാക്കും. അതു കൊണ്ടാ ഞാൻ കൂട്ടിക്കൊണ്ടു വന്നത്. എനിക്ക് ഒന്നും പറയാനില്ല, സാറ് അവളോട് മാത്രം സംസാരിച്ചാൽ മതി.'' "ശരിയാണോ മോളേ, നിനക്ക് അത്രക്ക് വാശിയും നിർബന്ധ ബുദ്ധിയും ഉണ്ടോ?" "ഉണ്ട് സാർ, ഞാൻ ഉദ്ദേശിച്ചതു പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ എനിക്ക് സഹിക്കാൻ പറ്റില്ല". "നിന്റെ വീട്ടിലും അങ്ങനെ ആയിരുന്നോ?" "അതെ, ഞാൻ എന്തെങ്കിലും കാര്യത്തിന് വാശിപിടിച്ചാൽ, എന്റെ അപ്പച്ചനോ, അമ്മച്ചിയോ, ചേട്ടനോ, ചേച്ചിയോ ആരെങ്കിലും അത് എങ്ങിനെയും സാധിച്ചു തരുമായിരുന്നു". "നീ പാവപ്പെട്ട വീട്ടിലെ ആണെന്നല്ലേ പറഞ്ഞത് പിന്നെ എങ്ങനെയാ അവര് നിന്റെ വാശികളൊക്കെ സാധിച്ചു തന്നിരുന്നത്?" "പാവപ്പെട്ടതെന്നു പറഞ്ഞാൽ പട്ടിണി കിടക്കുന്ന വീടൊന്നും ആയിരുന്നില്ല സാർ. അപ്പച്ചന് ജോലി ഉണ്ടായിരുന്നു. വീതം വെച്ചു കിട്ടിയ അഞ്ചു സെന്റ് ഭൂമിയിൽ അപ്പച്ചൻ ഒരു വീടു വെച്ചു. ഞങ്ങളെ മൂന്നു പേരെയും പഠിപ്പിച്ച് ജോലിക്കാരാക്കി. അതിന്റെയൊക്കെ കടം ഉണ്ടായിരുന്നതു കൊണ്ട് എനിക്ക് സ്ത്രീധനം തരാൻ ഒന്നും ഇല്ലായിരുന്നു. ഇവര് സ്ത്രീധനം ഒന്നും വേണ്ട എന്നു പറഞ്ഞ് വന്നപ്പോൾ അപ്പച്ചന് അത് വലിയ ഒരു ആശ്വാസമായി. അങ്ങനെയാണ് ഈ വിവാഹം നിശ്ചയിച്ചത്". "മോളേ, ഇനി ഞാൻ ചോദിക്കുന്നതിന് നല്ലവണ്ണം ആലോചിച്ച് ആത്മാർത്ഥമായി നീ ഉത്തരം പറയണം. സ്ത്രീധനം വേണ്ടാത്ത ഒരു ചെറുക്കനെ കിട്ടിയതു കൊണ്ടാണോ, അതോ നിനക്ക് ഇഷ്ടപ്പെട്ട പുരുഷനാണ് ഈ ചെറുക്കൻ എന്നു കരുതിയതു കൊണ്ടാണോ - നീ ഈ വിവാഹത്തിന് സമ്മതിച്ചത്?" "ചേട്ടനോട് ശരിക്കും ഇഷ്ടം തോന്നിയതുകൊണ്ടാണ് ഈ വിവാഹത്തിന് ഞാൻ സമ്മതം പറഞ്ഞത്". "ഇപ്പോഴും ഇഷ്ടമാണോ?" "അതെ'' നീ പാവപ്പെട്ട വീട്ടിലെയാണ് എന്ന് ആരാ നിന്നോട് പറഞ്ഞത്?" ''ചേട്ടന്റെ ഒരാന്റിയാണ് അത് പറഞ്ഞത്. പാവപ്പെട്ട വീട്ടിലെ പെണ്ണായാൽ അടങ്ങി ഒതുങ്ങി കഴിഞ്ഞോളും എന്നു കരുതിയാണ് ഈ കല്യാണം ഞങ്ങൾ നടത്തിയത് എന്ന്'' മോളേ, ബന്ധുക്കളുടെ വായടക്കാൻ ശ്രമിക്കുന്നത് പാഴ് വേലയാണ്. ഭർത്താവിന്റെ അമ്മയോ, വല്യമ്മച്ചിയോ നിന്നോട് ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ? ''ഉണ്ട് സാർ, അമ്മച്ചി ഒരിക്കൽ പറഞ്ഞു ഇത്രയ്ക്ക് കിടന്ന് ചാടാൻ, അതിനുമാത്രം ഒന്നും ഇങ്ങോട്ട് കൊണ്ടു വന്നിട്ടില്ലായിരുന്നല്ലോ എന്ന്'' മോളേ ആ പറഞ്ഞതിന്റെ അർത്ഥം - നീ സ്ത്രീധനം കൊണ്ടുവന്നില്ല എന്നല്ലല്ലോ, നീ നിന്റെ നില മറന്ന് പെരുമാറുന്നു, എന്തോ നിഗളം നീ കാണിക്കുന്നു, എന്നൊക്കെയാണ് ആ പറഞ്ഞതിന്റെ അർത്ഥം. സ്ത്രീധനം കൊണ്ടു വന്നിട്ടില്ല എന്നത് ഒരു കുറ്റബോധം ആയി നിന്റെ മനസ്സിൽ കൊണ്ടു നടക്കുന്നത് നീ തന്നെയാണ്. ജോലിയും ദീർഘയാത്രയും കഴിഞ്ഞ് ജീവിക്കാനുള്ള സമയം നിനക്ക് കണ്ടെത്താനാവുന്നില്ല എന്നതാണ് നിന്റെ യഥാർത്ഥ പ്രശ്നം. ഈ അവസ്ഥ മാറാൻ സഹായിക്കുന്ന കാര്യങ്ങളാണ് നീ കണ്ടെത്തേണ്ടത്. ജോലിയിൽ സ്ഥലം മാറ്റത്തിന് ശ്രമിക്കാം. ജോലിസ്ഥലത്തേക്ക് താമസം മാറ്റാം. പുതിയ ജോലി കണ്ടെത്താം. നിലവിലുള്ള ആയാസം കുറയ്ക്കാം. ഉദാഹരണത്തിന് ടൂ വീലർ ഉപയോഗിച്ചാൽ വീട്ടിൽ നിന്നും ബസ് സ്റ്റാൻഡ് വരെ പോകുന്ന സമയനഷ്ടം കുറയ്ക്കാം. ഉള്ള സാഹചര്യങ്ങൾ മാറ്റാനോ, കാര്യക്ഷമമാക്കാനോ ആണ് നീ ശ്രമിക്കേണ്ടത്. പക്ഷേ, അതിന് നിന്റെ ഭർത്താവിന്റെയും, അമ്മയുടെയും, വല്യമ്മച്ചിയുടെയും ഒക്കെ സഹകരണം കൂടിയേ തീരൂ. നിന്നെക്കൊണ്ട് അവർക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കിലെ നിന്റെ ബുദ്ധിമുട്ട് കുറയണം എന്ന് അവർക്കും ആഗ്രഹം ഉണ്ടാവുകയുള്ളു. അമ്മമാരെ ഒഴിവാക്കിയിട്ട് നിന്റെ ഭർത്താവിനെയും കൊണ്ട് എങ്ങോട്ടെങ്കിലും മാറാം എന്ന് ചിന്തിക്കേണ്ട, പുതിയ പ്രശ്നങ്ങൾ അതോടെ തുടങ്ങും. അവരെ സ്നേഹിച്ച് നിന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നവരാക്കി മാറ്റണം. സ്നേഹിക്കാനുള്ള മാർഗ്ഗങ്ങളാണ് ശ്രദ്ധയും സ്പർശവും. അവരുടെ കാര്യങ്ങളിൽ നീ ഇനി മുതൽ വേണ്ടത്ര ശ്രദ്ധ ചെലുത്തണം. അവരോട് ഇതുവരെ കാണിച്ച അവിവേകങ്ങൾക്ക് ആത്മാർത്ഥമായി മാപ്പ് ചോദിക്കണം. പിന്നെ വല്യമ്മച്ചിക്ക് മരുന്ന് വാങ്ങാനും കുഴമ്പു പുരട്ടാനും, അമ്മയ്ക്ക് സാധനങ്ങൾ വാങ്ങിക്കൊടുക്കാനും, അടുക്കളയിൽ സഹായിക്കാനും ഒക്കെ നീ സന്തോഷത്തോടെ തയ്യാറാവണം. അപ്പോൾ നിന്റെ ബുദ്ധിമുട്ടു കുറയ്ക്കാൻ അവരും സഹകരിക്കും. നിന്റെ വാശി പിടിക്കുന്ന സ്വഭാവം ഒരു തരം അഹംഭാവം (ഈഗോ) ആണ്. അഹം ഭാവം എന്നു പറയുന്നത് മോശം ഭാവമല്ല. ഓരോരോ സാഹചര്യങ്ങൾ നേരിടാൻ മനുഷ്യൻ അപ്പപ്പോൾ അവശ്യം സ്വീകരിക്കുന്ന നിലപാടുകളും, പ്രതികരണ ശൈലികളുമാണ് നമ്മൾ അഹംഭാവം എന്നു കണക്കാക്കുന്നത്. സമൂഹത്തിൽ ജീവിക്കാൻ മനുഷ്യന് ഏതെങ്കിലും ഒരു ഈഗോ കൂടിയേ തീരൂ. എന്നാൽ ഉചിതമല്ലാത്തതും, നിലയ്ക്കുചേരാത്തതും, മറ്റുള്ളവർക്കോ അവനവനു തന്നെയോ ദ്രോഹം സംഭവിക്കുന്നതുമായ നിലപാടുകൾ എടുക്കുമ്പോൾ അത് അഹങ്കാരം (Conflicting Ego) ആയി മാറും. ഒരു നദികടക്കാൻ മറ്റുമാർഗ്ഗമൊന്നും ഇല്ലാതെ വന്നപ്പോൾ നീ രണ്ട് മരക്കഷണം കൂട്ടിക്കെട്ടി ഒരു ചങ്ങാടം ഉണ്ടാക്കി ആ നദി കടന്നു എന്നു കരുതുക. അതുപോലെ നിന്റെ വീട്ടിലെ പരിമിതമായ ജീവിത സാഹചര്യത്തിൽ നല്ല പരിഗണനയും ഇഷ്ടവിഭവങ്ങളും കിട്ടാൻ നീ നിന്റെ ചെറുപ്പത്തിൽ ഉണ്ടാക്കിയെടുത്ത ഒരു ചങ്ങാടമായിരുന്നു വാശി പിടുത്തം എന്ന നിൻ്റെ അഹംഭാവം. അന്ന് നിനക്ക് അത് സഹായകരമായി. നദി കടന്നു കഴിഞ്ഞെങ്കിലും, ഇപ്പോഴും നീ ആ ചങ്ങാടം നിന്റെ തലയിൽ ചുമന്നു കൊണ്ടു നടക്കുകയാണ്. അതു കാണുന്നവരാണ് നിന്നെ അഹങ്കാരി എന്നു കണക്കാക്കി നിന്നോട് പെരുമാറുന്നത്. തലയിലിരിക്കുന്ന ആ ചങ്ങാടമാണ് നിനക്ക് ഭാരമാകുന്നത്. ഇത് പഴയ നദിയല്ല, പുതിയ സമുദ്രമാണ്, അതിനു പറ്റിയ ഒരു തോണിയാണ് നീ ഇനി തയ്യാറാക്കേണ്ടത്. തനിച്ച് കയറി തുഴയാനല്ല, കൂട്ടായി കുടുംബമായി ഉദ്ദേശിച്ച കരയിൽ കൊണ്ടെത്തിക്കാനാണ് നീ പരിശ്രമിക്കേണ്ടത്. വീട്ടുകാർക്ക് നിന്നെയല്ല ഇഷ്ടപ്പെടാത്തത്. നിന്റെ അഹങ്കാരം ആണ് അവർക്ക് ഇഷ്ടപ്പെടാത്തത്. അഹങ്കാരം മാറ്റി ഒരു നല്ല കുടുംബിനിയുടെ അഹംഭാവം (സ്വഭാവം) സ്വീകരിക്കുക. പ്രിയപ്പെട്ടവരേ, ഒരാളുടെ ഏതെങ്കിലും കുറവു മുതലെടുക്കാം എന്നു കരുതി വിവാഹം ചെയ്യരുത്. ആ വ്യക്തിയെ ഇഷ്ടപ്പെട്ടു എന്ന പരിഗണന കൊണ്ട് മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളൂ. കണ്ടുപിടിച്ച കുറവുകൾ വിളിച്ചു പറയരുത്. സത്യത്തിൽ അത് കുറവ് അല്ല, അയാളുടെ പ്രത്യേകതകൾ ആണ്. എനിക്കിഷ്ടപ്പെട്ടതു കൊണ്ട് കെട്ടി എന്നു തറപ്പിച്ചു പറയാൻ കഴിയുമെങ്കിൽ മാത്രം കെട്ടിയാൽ മതി. November 2018 - George Kadankavil Looking for Bride Groom Age 18192021222324252627282930313233343536373839404142434445464748495051525354555657585960 to 18192021222324252627282930313233343536373839404142434445464748495051525354555657585960 Work Place Any Not WorkingAlleppeyCalicutErnakulamIdukkiThodupuzhaKannurKasaragodeKollamKottayamMalappuramPalakkadPathanamthittaThrissurTrivandrumWayanadAhemedabad / GujaratBangalore / KarnatakaChennai / T.NaduCoimbatoreCalcuttaSalemBiharDelhi / HaryanaHyderabad / AndhraMumbai / MaharashtraMysorePuneMangaloreIndia OtherAfricaCanadaAustralia/ New ZealandGulfGermanyEurope / UK / IrelandUSAAbroad OtherMalaysia / SingaporeJapan/ Hong KongDubaiItaly/ RomeSouth Africa
വേദനയോടെ യേഹ്ശുവാ ചോദിച്ച ഒരു ചോദ്യമാണ് മനോവയുടെ മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നത്. "എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ: 18; 8). കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറിയ ദൈവനിഷേധികള്‍ പടച്ചുവിടുന്ന നിയമങ്ങള്‍ ദൈവജനത്തെ ധരിപ്പിക്കാന്‍ പാടുപെടുന്ന ഇടയന്മാരാണ്‌ അജഗണത്തെ ഇന്നു നയിച്ചുകൊണ്ടിരിക്കുന്നത്. ദൈവവചനമോ അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളോ ഇവര്‍ കാര്യമാക്കുന്നില്ല. അറിയില്ലെന്നു പറയുന്നതാകും യാഥാര്‍ത്ഥ്യം! കത്തോലിക്കാസഭയില്‍ നുഴഞ്ഞുകയറി അതിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് ദൈവനിഷേധകരുടെ ഒരു സംഘമാണ്. ഇത് തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് സാധിക്കാതെപോകുന്നതാണ് സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി! ആത്മരക്ഷയെ സംബന്ധിച്ചുള്ള വ്യക്തമായ അവബോധമില്ലാത്ത വിശ്വാസികളെ സഭയില്‍ വാര്‍ത്തെടുക്കാന്‍ സാത്താനു സാധ്യമായത്, അവന്റെ അനുയായികളെ സഭാധികാരികളായി അവരോധിച്ചതിലൂടെയാണ്. അടിമുടി ദുഷിച്ചുപോയ മതബോധന ശൈലിയാണ് കത്തോലിക്കാസഭ ഇന്നു പിന്തുടരുന്നത്. ഇതിന്റെ പരിണിതഫലമായി 'സെക്കുലറിസം' എന്ന ദുരാത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തികളെ വാര്‍ത്തെടുക്കാന്‍ സാത്താനു സാധ്യമാകുന്നു! യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ എന്ന സത്യം കുട്ടികളെ പഠിപ്പിക്കുന്നതിനു പകരം, എല്ലാ മതങ്ങളിലെയും രക്ഷയെ പ്രകീര്‍ത്തിക്കുകയെന്ന 'ഫ്രീമേസണ്‍' അജണ്ട ഇവരില്‍ അടിച്ചേല്പിക്കുന്നത് നാം തിരിച്ചറിയാതെ പോകരുത്. രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ ആവിഷ്കരിച്ച പൈശാചികതയാണ് ഇന്ന്‍ കത്തോലിക്കാ മതബോധനത്തിന് ആധാരം. മറ്റു മതങ്ങളില്‍നിന്നു വ്യത്യസ്തമായി ക്രിസ്തീയതയ്ക്ക് മേന്മയൊന്നുമില്ലെന്ന അബദ്ധധാരണയിലേക്കാണ് കുഞ്ഞുങ്ങളെ ഈ കത്തോലിക്കാസഭ നയിക്കുന്നത്. അതുകൊണ്ടുതന്നെ, വിജാതിയരുമായുള്ള പ്രണയങ്ങളെ തെറ്റായി കാണാന്‍ ഇവര്‍ക്കു കഴിയുന്നില്ല. വിജാതിയരുമായുള്ള വിവാഹം പള്ളിയില്‍വച്ചു നടത്തിക്കൊടുക്കേണ്ട ദുരവസ്ഥയിലേക്കു സഭയെ നയിച്ചത് മതബോധനത്തിലെ പാളിച്ചകളുടെ പരിണിതഫലമാണ്! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നമുക്കു നല്‍കിയ നിയമങ്ങളില്‍ ഒന്ന്‍ ഇതായിരുന്നു: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം: 7; 3, 4). ദൈവജനത്തിന്റെ നാശം ആഗ്രഹിക്കുന്നവരാണ് ഇത്തരം ആശയങ്ങളുടെ ശില്പികളെന്ന്‍ ഈ വചനത്തോടു ചേര്‍ന്നുനിന്നാല്‍ മനസ്സിലാകും. അന്യദേവന്മാര്‍ അപകടകാരികളാണെന്ന സത്യമാണ് മോശയിലൂടെ ദൈവമായ യാഹ്‌വെ മുന്നറിയിപ്പായി നല്‍കിയത്. ഇതുതന്നെയാണ് അപ്പസ്തോലനായ പൗലോസും നമ്മെ ഓര്‍മ്മപ്പെടുത്തിയത്‌. ആ വാക്കുകള്‍ ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). പ്രവാചകന്മാരിലൂടെ നല്‍കപ്പെട്ടതും പിന്നീട് അപ്പസ്തോലന്മാര്‍ ആവര്‍ത്തിച്ചു പഠിപ്പിച്ചതുമായ ഈ സത്യത്തെ നിഷേധിക്കുവാന്‍ സാത്താനൊരുക്കിയ സമ്മേളനമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്ന്‍ തിരിച്ചറിയാതിരുന്നാല്‍ നിത്യനാശമായിരിക്കും വന്നുഭവിക്കുന്നത്! എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ പാതകളാണെന്ന അപകടകരമായ ആശയം ആദ്യമായി മുഴങ്ങിയത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലായിരുന്നു. ഈ സൂനഹദോസിനു മുന്‍പുവരെ ക്രിസ്ത്യാനികള്‍ക്ക് അവരുടേതായ ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ടായിരുന്നു. ക്രിസ്ത്യാനിയെ അവരുടെ വേഷത്തില്‍നിന്നുപോലും തിരിച്ചറിയാന്‍ കഴിയുമായിരുന്നു. അവരുടെ പേരുകള്‍ ക്രിസ്തീയമായിരുന്നു. അഭിഷേകത്തിനായി മാറ്റിനിര്‍ത്തപ്പെട്ടിരുന്ന നെറ്റിത്തടങ്ങളില്‍ പൊട്ടുതൊട്ട് ശിവനെ സ്വയംവരിക്കുന്ന രീതി ക്രൈസ്തവ സ്ത്രീകള്‍ അനുകരിക്കുമായിരുന്നില്ല! 'അടിവയര്‍' പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണ രീതിയായ 'സാരി' ക്രൈസ്തവ സ്ത്രീകളുടെ വേഷമായിരുന്നില്ല! വേശ്യകളെപ്പോലെ കാലില്‍ പാദസരം അണിയുന്ന രീതിയും ക്രിസ്ത്യാനികളായ സ്ത്രീകള്‍ക്കുണ്ടായിരുന്നില്ല! ക്രൈസ്തവരുടെ ദൈവാലയങ്ങളില്‍ ശിവലിംഗ പ്രതിഷ്ഠയായ നിലവിളക്ക് സ്ഥാനംപിടിച്ചതും ഈ പൈശാചിക സൂനഹദോസിനുശേഷമായിരുന്നു! മറ്റൊന്നിനും സമമല്ലാത്തതും ഏറ്റവും ശ്രേഷ്ഠവുമായ ക്രിസ്തീയതയെ വിജാതിയതയ്ക്കു തുല്യമാക്കുകയെന്ന അജണ്ടയാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ നടപ്പാക്കിയത്! സാംസ്കാരിക അനുരൂപണം എന്നപേരില്‍ ഇന്നു സഭയില്‍ കടന്നുകൂടിയ സകല തിന്മകളുടെയും ആരംഭം ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന 'ആന്റി പോപ്പ്' വിളിച്ചുചേര്‍ത്ത 'ഫ്രീമേസണ്‍' സമ്മേളനമായ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ആയിരുന്നു. ഈ സമ്മേളനത്തിനുശേഷം ഇതിന്റെ ചുവടുപിടിച്ചാണ് എല്ലാ വചനവിരുദ്ധ ആചാരങ്ങളും കത്തോലിക്കാസഭയില്‍ സ്ഥാപിക്കപ്പെട്ടത്. വിജാതിയ അനുകരണങ്ങള്‍ക്കെതിരേ ഏതെങ്കിലും വിശ്വാസി പ്രതികരിച്ചാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ഇത് അനുവദിച്ചിട്ടുണ്ടെന്നായിരിക്കും നേതാക്കന്മാരുടെ വാദം! മോശയുടെ നിയമങ്ങളെയും അപ്പസ്തോലിക പാരമ്പര്യങ്ങളെയും മാത്രമല്ല, യേഹ്ശുവായുടെ വാക്കുകളെപ്പോലും അവഗണിച്ചുകൊണ്ട്, ജോണ്‍ ഇരുപത്തിമൂന്നാമന്റെ ദൈവനിഷേധത്തെ ശിരസ്സിലേറ്റുന്നവരെ സൂക്ഷിക്കണം. ഇവര്‍ അധികാരത്തിനു വിധേയപ്പെടുകയാണെന്ന് ആരും ധരിക്കരുത്! ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി പോപ്പിനു മുന്‍പും ശേഷവും പോപ്പുമാര്‍ കത്തോലിക്കാസഭയെ നയിച്ചിട്ടുണ്ട്. അവരോടൊന്നും പുലര്‍ത്താത്ത വിധേയത്വം, തിരഞ്ഞെടുക്കപ്പെടാത്തവനും അധികാരം പിടിച്ചെടുത്തവനുമായ ഒരുവനോട് പുലര്‍ത്തുന്നതിനു പിന്നിലെ കൗശലം നാം തിരിച്ചറിയണം! ജോണ്‍ ഇരുപത്തിമൂന്നാമന്‍ എങ്ങനെയാണ് പോപ്പിന്റെ സ്ഥാനത്ത് കയറിക്കൂടിയതെന്ന്‍ മുന്‍ലേഖനങ്ങളില്‍ മനോവ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഈ ലേഖനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഒരു ലഘുവിവരണം ഇവിടെയും അനിവാര്യമായിരിക്കുന്നു. ആയതിനാല്‍, ആ സത്യം കുറിച്ചതിനുശേഷം വിഷയത്തിലേക്ക് തിരികെവരാം. ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി അപ്പസ്തോലന്‍! 1958-ല്‍ പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള ഒരു 'കോണ്‍ക്ലെവ്' വത്തിക്കാനില്‍ നടന്നു! യഥാര്‍ത്ഥത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പോപ്പിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ റോങ്കാളി പത്രോസിന്റെ സിംഹാസനം പിടിച്ചെടുത്തു! കോണ്‍ക്ലേവിന്റെ ഒരു ഘട്ടത്തിലും ഉയര്‍ന്നുവരാത്ത പേരായിരുന്നു കര്‍ദ്ദിനാള്‍ 'ആഞ്ചലോ റോങ്കാളി'യുടേത്. പാരീസിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന 'ആഞ്ചലോ റോങ്കാളി' പിന്നീട് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്നപേരില്‍ കത്തോലിക്കാസഭയുടെ പോപ്പായതിനുപിന്നില്‍ ഒരു ചതിയുടെയും കുതികാല്‍വെട്ടിന്റെയും ചരിത്രമുണ്ട്! ഈ ചരിത്രം സൂക്ഷ്മമായി വിവരിക്കുന്ന ലേഖനം മനോവയുടെ പണിപ്പുരയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. 'പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്റെ തിരഞ്ഞെടുപ്പും ചില ദുരൂഹതകളും' എന്ന ആ ലേഖനത്തിലെ ചില ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്. 1958-ല്‍ വത്തിക്കാനില്‍ വച്ചു നടന്ന കോണ്‍ക്ലേവില്‍ തിരഞ്ഞെടുക്കപ്പെട്ടത് കര്‍ദ്ദിനാള്‍ ഗിയുസ്പെ സിരി(Giusppe Siri) ആയിരുന്നു. മൂന്നാമത്തെയും നാലാമത്തെയും വോട്ടിംഗില്‍ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ഗ്രിഗറി പതിനേഴാമന്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. വെളുത്ത പുക ഉയരുകയും വത്തിക്കാന്‍ റേഡിയോ അടക്കമുള്ള മാധ്യമങ്ങള്‍ പുതിയ മാര്‍പ്പാപ്പയെ വിളംബരം ചെയ്യുകയുമുണ്ടായി. പുതിയ മാര്‍പ്പാപ്പ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടുന്നതു കാത്ത് ലക്ഷക്കണക്കിനു വിശ്വാസികള്‍ ചത്വരത്തില്‍ തടിച്ചുകൂടി. പേപ്പല്‍ ഗാര്‍ഡുകള്‍ 'ഗാര്‍ഡ് ഓഫ് ഓണര്‍' നല്‍കുന്നതിനായി ഒരുങ്ങിനിന്നു. പള്ളിമണികള്‍ നിര്‍ത്താതെ മുഴങ്ങി! ഇരുപതു മിനിറ്റുകള്‍ക്കുള്ളില്‍ പുതിയ പോപ്പ് ബാല്‍ക്കണിയില്‍ വരേണ്ടതാണ്. എന്നാല്‍, മാര്‍പ്പാപ്പ എത്തിയില്ല! വിശ്വാസികളില്‍ ആശങ്കകള്‍ ഉയര്‍ന്നു; തങ്ങള്‍ കണ്ടത് വെളുത്ത പുകയോ കറുത്ത പുകയോ എന്ന സംശയത്തിലായി. പലരും പിരിഞ്ഞുപോവുകയും ചെയ്തു. കുറേ കഴിഞ്ഞപ്പോള്‍ 'ബാല്‍ക്കണിയില്‍' പുതിയ മാര്‍പ്പാപ്പ പ്രത്യക്ഷനായി. അത് ഗ്രിഗറി പതിനേഴാമന്‍ ആയിരുന്നില്ല; ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന പേരില്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ റോങ്കാളി ആയിരുന്നു! ആ നിമിഷംവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന ആഞ്ചലോ റോങ്കാളി എങ്ങനെയാണ് ഈ സ്ഥാനത്ത് എത്തിയത്? തിരഞ്ഞെടുക്കപ്പെട്ട യഥാര്‍ത്ഥ പോപ്പ് ഗ്രിഗറി പതിനേഴാമന് എന്തു സംഭവിച്ചു? തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഒരു പോപ്പിനു സ്ഥാനം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍, സ്വതന്ത്രമായി തീരുമാനമെടുത്തതിനുശേഷം മാത്രമാണ് പുതിയ നാമം സ്വീകരിക്കുന്ന പതിവുള്ളു. 'ഗിയുസ്പെ സിരി'(Giusppe Siri) എന്ന പൂര്‍വ്വനാമം ഉപേക്ഷിച്ച് പുതിയ നാമം സ്വീകരിച്ചതിനുശേഷം നിമിഷനേരംകൊണ്ട് സ്വമേധയ ഒരു പോപ്പ് സ്ഥാനത്യാഗം ചെയ്യുമെന്നത് ചിന്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അഥവാ, അപ്രകാരം സ്ഥാനം ത്യജിച്ചുവെങ്കില്‍, ഇക്കാര്യം വിശ്വാസികളോടു പ്രഖ്യാപിക്കുന്നതില്‍ എന്താണ് പ്രശ്നം? അന്‍പത്തിയാറു വര്‍ഷങ്ങള്‍ക്കുമുമ്പ് സംഭവിച്ച ഇക്കാര്യങ്ങള്‍ എന്തുകൊണ്ട് വിശ്വാസികളില്‍നിന്നു മറച്ചുവയ്ക്കുന്നു? ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് എന്തുകൊണ്ടാണ് സഭാധികാരികള്‍ ഒഴിഞ്ഞുമാറുന്നത്? ഇവിടെ നടന്ന നാടകം വിശ്വാസികള്‍ക്ക് ഇന്നും ദുരൂഹമാണ്! എന്നാല്‍, ഈ പൈശാചിക നാടകത്തിന്റെ നിഗൂഢതകള്‍ അറിയാവുന്ന ഒരു വിശുദ്ധന്‍ ഇന്നും സഭയിലുണ്ട്. അത് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പയാണ്‌! ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന ആന്റി പോപ്പിന്റെ കടുത്ത ആരാധകനായ അഭിനവ പോപ്പ് ഫ്രാന്‍സീസിന്റെ സ്ഥാനാരോഹണവും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ സ്ഥാനത്യാഗവും ചരിത്രത്തിന്റെ ആവര്‍ത്തനമാണ്! പലരും കരുതുന്നതുപോലെയും സഭാധികാരികള്‍ പ്രചരിപ്പിക്കുന്നതുപോലെയും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ സ്വമേധയാ പിരിയുകയായിരുന്നില്ല; മറിച്ച്, സഭയില്‍ കടന്നുകൂടി അതിനെ മലിനമാക്കിക്കൊണ്ടിരിക്കുന്ന 'ഫ്രീമേസണ്‍' സംഘം ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു! കത്തോലിക്കാസഭയുടെ ഉന്നതശ്രേണികളില്‍ കയറിക്കൂടി അതിനെ ഇന്നു നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് 'ഫ്രീമേസണ്‍' സംഘമാണ്! യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ നിഷേധിക്കുകയും, പകരമായി പല രക്ഷകന്മാരെ തത്സ്ഥാനത്ത് അവരോധിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ മുഖ്യ അജണ്ട! ഈ സംഘത്തില്‍ അംഗത്വമുള്ളവരുടെ കത്തോലിക്കാസഭയിലെ അംഗത്വം അസാധുവാക്കപ്പെടുമെന്ന് സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധ പിയൂസ് പത്താമനുശേഷം സഭയുടെ സാരഥ്യം ഏറ്റെടുത്തത് ബെനഡിക്റ്റ് പതിനഞ്ചാമന്‍ ആണ്. 1914 മുതല്‍ 1922 വരെയായിരുന്നു ഈ വിശുദ്ധന്റെ ഭരണകാലം. 1917-ല്‍ Code of Canon Low യിലൂടെ കത്തോലിക്കാസഭയിലെ മേസണ്‍മാര്‍ സഭാഭ്രഷ്ടരാണെന്ന് ഒന്നുകൂടി ഉറപ്പിച്ചു വ്യക്തമാക്കി! അതായത്, ഏതെങ്കിലും വിധത്തിലുള്ള ഫ്രീമേസണ്‍ ശാഖകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, അതിനാല്‍ത്തന്നെ സഭയിലെ അംഗത്വത്തില്‍നിന്നു പുറത്താണ്! സഭയുടെ ഉള്ളിലാണെന്ന ധാരണയില്‍ യോഗാധ്യാനങ്ങള്‍ നടത്തുന്ന വീരന്മാരെല്ലാം യഥാര്‍ത്ഥത്തില്‍ പുറത്താണെന്ന്‍ ഇവരും അനുയായികളും തിരിച്ചറിയുന്നില്ല! പത്രോസിന്റെ അധികാര പിന്തുടര്‍ച്ചയെക്കുറിച്ചു വിളിച്ചുകൂകുന്നവര്‍ എന്തുകൊണ്ടാണ് ഇക്കാര്യം വിസ്മരിക്കുന്നത്? ഈ പ്രഖ്യാപനം അവസാനമായി ആവര്‍ത്തിച്ചത് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായായിരുന്നു. 1983 നവംബര്‍ 26-നു വിശ്വാസതിരുസംഘത്തിന്‍റെ ഓഫീസില്‍ വച്ചു ചിലരുടെ ചോദ്യത്തിനു നല്‍കിയ ഉത്തരം അതീവ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതായിരുന്നു. അദ്ദേഹത്തോടുള്ള ചോദ്യം: "ഫ്രീമേസണ്‍ സംഘടനയില്‍ അംഗങ്ങളായവരെ സഭയില്‍നിന്നു പുറത്താക്കല്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണോ?" ഈ ചോദ്യത്തിനു നല്‍കിയ മറുപടി ഇങ്ങനെ: "കത്തോലിക്കര്‍ക്ക് ഇത്തരം സംഘനകളിലെ അംഗത്വം നിഷിദ്ധമാണ്. ഇത്തരക്കാര്‍ മാരകപാപത്തില്‍ ആയതിനാല്‍, വിശുദ്ധ കുര്‍ബ്ബാന സ്വീകരണം അനുവദനീയമല്ല. ഇവര്‍ സ്വാഭാവികമായും സഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്താണ്." ഫ്രീമേസണ്‍ സംഘത്തിന്റെ കണ്ണിലെ കരടായ ബെനഡിക്റ്റ് പാപ്പയെ പുറത്താക്കേണ്ടത് ഇവരുടെ ഉത്തരവാദിത്വമായി മാറി! സഭയിലും സഭയ്ക്കു പുറത്തും ശക്തമായ സ്വാധീനം ആര്‍ജ്ജിച്ചുകഴിഞ്ഞ ഈ നിഗൂഢസംഘത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാണ് ഇന്നു കത്തോലിക്കാസഭ! മറ്റു സഭകളിലും ഇവരുടെ സ്വാധീനം ശക്തമാണെങ്കിലും, കത്തോലിക്കാസഭയിലെ സ്വാധീനമാണ് ഏറ്റവും ഗുരുതരമായി നാം കാണേണ്ടത്. ലോകത്തെ മുഖ്യധാരാ മാധ്യമങ്ങളും വന്‍കിട 'കോര്‍പ്പറേറ്റുകളും' ഫ്രീമേസണ്‍ സംഘത്തിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ബെനഡിക്റ്റ് പതിനാറാമനെ പുറത്താക്കിയതിനുശേഷം പകരക്കാരനായി ഫ്രാന്‍സീസിനെ അവരോധിച്ചതും സഭയിലെ ഫ്രീമേസണ്‍ സംഘമാണ്! അധികാരം പിടിച്ചെടുത്ത അന്നുമുതല്‍ ഇന്നോളം ഫ്രാന്‍സീസിന്റെ വായില്‍നിന്നു പുറപ്പെട്ട വാക്കുകളും ഇയാളുടെ പ്രവര്‍ത്തികളും സൂക്ഷ്മമായി പരിശോധിച്ചാല്‍, ഫ്രീമേസണ്‍ അജണ്ടയുടെ കാര്യകര്‍ത്താവാണ് ഇയാളെന്നു തിരിച്ചറിയാന്‍ കഴിയും! കത്തോലിക്കാസഭയില്‍ നടപ്പാക്കാന്‍ ഫ്രീമേസണ്‍ സംഘം ഒരു നൂറ്റാണ്ടുമുന്‍പ് ആവിഷ്ക്കരിച്ച 34 അജണ്ടകളാണ് പോപ്പ് ഫ്രാന്‍സീസ് ഇന്നു നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതു തിരിച്ചറിയണമെങ്കില്‍ 'ഫ്രീമേസണ്‍' അജണ്ടകള്‍ എന്തായിരുന്നുവെന്ന് മനസ്സിലാക്കിയിരിക്കണം. 'കത്തോലിക്കാസഭയെ തകര്‍ക്കാനുള്ള `ഫ്രീമേസണ്‍` അജണ്ട!' എന്ന ലേഖനത്തില്‍ ഈ രഹസ്യ അജണ്ടകള്‍ മനോവ വെളിപ്പെടുത്തിയിട്ടുണ്ട്! ഫ്രീമേസണ്‍ സംഘടനയില്‍ അംഗമായ ഒരുവ്യക്തി കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്താണെങ്കില്‍, ഒരു 'ഫ്രീമേസണ്‍' സംഘത്തിലെ അംഗം പത്രോസിന്റെ സിംഹാസനത്തില്‍ എങ്ങനെ അവരോധിക്കപ്പെട്ടു? കര്‍ദ്ദിനാള്‍ ആഞ്ചലോ റോങ്കാളി പാരീസിലെ ഫ്രീമേസണ്‍ ലോഡ്ജുകളിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇത് തെളിയിക്കുന്ന പത്രവാര്‍ത്ത ശ്രദ്ധിക്കുക: Pope John XXIII has been initiated in Paris, and participated in the works of the Lodges in Istanbul” In 1994 the Portuguese newspapers “O Dia” and “Correio de Domingo” published a summary of FI’s(World Apostolate of Fatima - International Secretariat) investigations into the case, which stated that Pope John XXlll [Roncalli] had been initiated into a secret society, the Order of Rosicrucians, whilst serving as the Vatican’s Charge d´Affairs in Paris during 1935. (The Portugal Daily News, November 11, 2002). പോപ്പിന്റെ സിംഹാസനത്തില്‍ അനധികൃതമായി കയറിക്കൂടുകയും സഭയില്‍ ഫ്രീമേസണ്‍ അജണ്ടകള്‍ നടപ്പാക്കുന്നതിനു തുടക്കമിടുകയും ചെയ്ത ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാത്രമല്ല 'ഫ്രീമേസണ്‍' സംഘടനകളിലെ അംഗത്വം നിലനിര്‍ത്തിക്കൊണ്ട് കത്തോലിക്കാസഭയുടെ അധികാരശ്രേണികളില്‍ വിഹരിക്കുന്നത്. കടല്‍പ്പോലെ വ്യാപിച്ചുകിടക്കുന്ന 'ഫ്രീമേസണ്‍' പ്രസ്ഥാനത്തിന്റെ ഏതെങ്കിലും ഘടകങ്ങളില്‍ അംഗങ്ങളായവരോ, അവയെ പിന്തുണയ്ക്കുന്നവരോ, അവയുടെ ആശയങ്ങള്‍ അനുകരിക്കുന്നവരോ, ഈ പ്രസ്ഥാനങ്ങളുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നവരോ ആയ വൈദീകരും സന്ന്യസ്തരുമാണ് ഇന്ന്‍ കത്തോലിക്കാസഭയില്‍ ഏറെയും. ഫ്രീമേസണ്‍ ശാഖകളില്‍ ഒന്നായ 'യോഗാ' സെമിനാരികളില്‍ പരിശീലിപ്പിക്കുന്നതിലൂടെ മുഴുവന്‍ വൈദീകരെയും ഈ സംഘത്തിന്റെ വക്താക്കളാക്കുകയാണ്! യോഗാധ്യാനങ്ങള്‍ നടത്തുന്ന ധ്യാനമന്ദിരങ്ങള്‍ കത്തോലിക്കാസഭയുടെ കീഴിലുണ്ട്. ഇത്തരത്തിലുള്ള ആഭാസപരിശീലനങ്ങള്‍ നടത്തി ഉപജീവനം കഴിക്കുന്ന 'കന്യാസ്ത്രീ' മഠങ്ങള്‍ കേരളത്തിലുണ്ടെന്ന് മനോവ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു! ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ വീഡിയോ ശ്രദ്ധിച്ചാല്‍ മതി: 'ക്ലാരമഠത്തിലെ കന്യകാസനം'! മെത്രാന്മാര്‍പ്പോലും യോഗയെന്ന പൈശാചികതയെ ന്യായീകരിക്കുമ്പോള്‍ എങ്ങനെയാണ് വിശ്വാസികള്‍ നശിക്കാതിരിക്കുന്നത്? മലയാളിയായ ഒരു 'മെത്രാന്റെ' ജല്പനകള്‍ ഈ ലിങ്കില്‍ കാണാം: 'മെത്രാന്റെ ജല്പനകള്‍'! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മുന്‍പുവരെ ഇത്തരം ആഭാസങ്ങളിലൊന്നും ക്രിസ്ത്യാനികള്‍ പങ്കാളികളായിരുന്നില്ല. ജോണ്‍ ഇരുപത്തിമൂന്നാമനു മുന്‍പുതന്നെ കത്തോലിക്കാസഭയില്‍ 'ഫ്രീമേസണ്‍' സംഘം അവരുടെ സ്വാധീനം ഉറപ്പിച്ചിരുന്നു എന്നതിന് 1832-ല്‍ ഗ്രിഗറി പതിനാറാമന്‍ പുറപ്പെടുവിച്ച 'Miari Vos' എന്ന അപ്പസ്തോലിക വിളംബരമാണ് തെളിവ്! ഫ്രീമേസണ്‍ ഫിലോസഫി സഭയില്‍ നുഴഞ്ഞുകയറിക്കഴിഞ്ഞുവെന്ന് ഈ പാപ്പാ ഔദ്യോഗികമായി വെളിപ്പെടുത്തി. ഈ പൈശാചികതയ്ക്കെതിരെ തനിക്കുമുന്‍പുണ്ടായിരുന്ന ഏഴു മാര്‍പ്പാപ്പാമാര്‍ വിളംബരം നടത്തിയിരുന്നുവെങ്കിലും, സഭയ്ക്കുള്ളില്‍ കടന്നുകൂടിയ ഫ്രീമേസണ്‍ സംഘത്തെ ആദ്യമായി വെളിപ്പെടുത്തിയത് ഗ്രിഗറി പതിനാറാമന്‍ മാര്‍പ്പാപ്പയായിരുന്നു. അന്നൊക്കെ സഭയില്‍ കടന്നുകൂടിയ ഈ പൈശാചിക സംഘം അതിന്റെ പൂര്‍ണ്ണമായ സ്വാധീനമുറപ്പിച്ചത് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പോപ്പായത്തിനുശേഷമാണ്! തന്റെ പൈശാചിക ആശയങ്ങള്‍ കത്തോലിക്കാസഭയുടെ നിയമമാക്കാന്‍ ഇയാള്‍ വിളിച്ചുചേര്‍ത്ത സമ്മേളനമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്. 1962 ഒക്ടോബര്‍ 11-ന് ആരംഭിച്ച് 1965 ഡിസംബര്‍ 8-ന് സമാപിച്ച രണ്ടാംവത്തിക്കാന്‍ സൂനഹദോസിനു മാസങ്ങള്‍ക്കുമുന്‍പ് ഫ്രീമേസണ്‍ സംഘം അവരുടെ അജണ്ടകള്‍ തയ്യാറാക്കിയിരുന്നു. കത്തോലിക്കാസഭയില്‍ നടത്തേണ്ട മുപ്പത്തിനാല് നവീകരണങ്ങളായിരുന്നു ഈ അജണ്ടകള്‍! ഇവയുടെ നടപ്പാക്കലുകള്‍ ഈ സൂനഹദോസില്‍ ആരംഭിച്ച്, ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്തായിരുന്നു ഈ സംഘം തയ്യാറാക്കിയ അജണ്ടകളെന്നു പരിശോധിക്കുമ്പോഴാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ സാത്താന്റെ സ്വാധീനം വ്യക്തമാകുകയുള്ളു. ഫ്രീമേസണ്‍ സംഘത്തിന്റെ രഹസ്യ അജണ്ടകള്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: കത്തോലിക്കാസഭയെ തകര്‍ക്കാനുള്ള `ഫ്രീമേസണ്‍` അജണ്ട! ഫ്രീമേസണ്‍ പ്രസ്ഥാനം ആരംഭിച്ചതുതന്നെ കത്തോലിക്കാസഭയെ ലക്‌ഷ്യംവച്ചായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രസ്ഥാനത്തിന്റെ ആരംഭംമുതല്‍ കത്തോലിക്കാസഭയുടെ അധികാരസ്ഥാനങ്ങളിലേക്ക് തങ്ങളുടെ അനുയായികളെ കയറ്റിവിട്ടുകൊണ്ടിരുന്നു എന്നത് പലരും അറിഞ്ഞില്ല. ഒരു ആന്റി അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പുറത്തുവന്നപ്പോഴാണ് ഇവരുടെ നിഗൂഢതകള്‍ അല്പമെങ്കിലും പുറംലോകമറിഞ്ഞത്. 1717-ല്‍ ലണ്ടനില്‍ ആരംഭിച്ച ഫ്രീമേസണ്‍ പ്രസ്ഥാനത്തെ ആദ്യമായി ദൈവജനത്തിനു വെളിപ്പെടുത്തിയത് 'ക്ലെമന്റ്' പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പയായിരുന്നു. 1738-ല്‍ തന്റെ 'എമിനന്റേ' (Eminente) എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ ഫ്രീമേസണ്‍ ദുരന്തങ്ങളെ വിശ്വാസികള്‍ക്കു വ്യക്തമാക്കി! ഫ്രീമേസണ്‍ പ്രസ്ഥാനത്തിനെതിരെയുള്ള കത്തോലിക്കാസഭയുടെ യുദ്ധത്തിന്റെ ആരംഭമായിരുന്നു ഇത്! ക്ലെമന്റ് പന്ത്രണ്ടാമന്‍ മുതല്‍ ബെനഡിക്റ്റ് പതിനാറാമന്‍വരെയുള്ള ഇരുപതു മാര്‍പ്പാപ്പമാരില്‍ രണ്ടുപേര്‍ മാത്രമാണ് ഫ്രീമേസണ്‍ സംഘത്തിനെതിരെ നിശബ്ദരായിട്ടുള്ളു! ഫ്രീമേസണെതിരെ ഒരുവാക്കുപോലും ഉരിയാടാതെ അവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കിയ ഇവര്‍ രണ്ടുപേരെയാണ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിശുദ്ധരായി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചത്! ഇപ്പോള്‍ പാപ്പാസ്ഥാനത്ത് ഉപവിഷ്ടനായിരിക്കുന്ന ഫ്രാന്‍സീസിന്റെ ഫ്രീമേസണ്‍ ബന്ധങ്ങളെ സംബന്ധിച്ച വിവരണം നല്കുന്നതിനുമുന്‍പ് മറ്റുചില വിഷയങ്ങള്‍ ചിന്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ദൈവവിളിയും ചില അബദ്ധധാരണകളും! പത്താംക്ലാസിലെ അവസാന പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കുമാരീ-കുമാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ദൈവവിളി 'ക്യാമ്പുകള്‍' സംഘടിപ്പിക്കുന്ന രീതി കത്തോലിക്കാസഭയില്‍ കാലങ്ങളായി നിലവിലുണ്ട്! ഇവരില്‍നിന്നു 'ദൈവവിളി' ലഭിച്ചുവെന്ന് പറയപ്പെടുന്നവരാണ് സെമിനാരികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. വൈദീകപദവിയിലേക്കോ സന്യസ്തജീവിതത്തിലേക്കോ തിരഞ്ഞെടുക്കപ്പെടുന്നവരാണ് ദൈവവിളി ലഭിച്ചവരെന്ന വ്യര്‍ത്ഥചിന്ത വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ സഭാധികാരികള്‍ വിജയിച്ചുവെന്നതാണ് പരമാര്‍ത്ഥം! എന്നാല്‍, ഒരുവനു ക്രൈസ്തവനാകാന്‍ ലഭിച്ച വിളിയാണ് യഥാര്‍ത്ഥ ദൈവവിളിയെന്ന സത്യം വിശ്വാസികള്‍ക്കുപോലും അറിയില്ല! എന്താണ് യഥാര്‍ത്ഥ ദൈവവിളിയെന്നു നോക്കുക: "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും"(യോഹ: 6; 44). പിതാവില്‍നിന്നുള്ള ആകര്‍ഷണമാണ് യഥാര്‍ത്ഥ ദൈവവിളി. ഇത് ഏതെങ്കിലും പ്രത്യേക ജീവിതാന്തസിലേക്കുള്ള വിളിയല്ല; മറിച്ച്, ക്രിസ്ത്യാനിയാകാനുള്ള നിയോഗവും നിത്യജീവന്‍ പ്രാപിക്കാനുള്ള ഭാഗ്യവുമാണ്! പിതാവായ ദൈവം അവിടുത്തെ പുത്രനിലേക്ക് ഒരുവനെ ആകര്‍ഷിക്കുന്നതിനെയാണ് ദൈവവിളി എന്നു പറയുന്നത്. ഇപ്രകാരം ആകര്‍ഷിക്കപ്പെടാത്ത ഒരുവനും ക്രിസ്തുവിന്റെ അരികില്‍ വരുവാനോ ക്രിസ്ത്യാനിയാകാനോ സാധിക്കുകയില്ല. അതായത്, ക്രൈസ്തവരായിരിക്കുന്ന നാം ഓരോരുത്തരും ദൈവവിളി ലഭിച്ചിട്ടുള്ളവരാണ്! ഓരോ വിശ്വാസികളോടും അപ്പസ്തോലനായ പത്രോസ് ഉപദേശിക്കുന്നത് ഇപ്രകാരമാണ്: "നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍"(1 പത്രോ: 1; 15). നാമെല്ലാവരും വിളിക്കപ്പെട്ടവരാണെന്ന വെളിപ്പെടുത്തലാണ് ഇവിടെ വായിക്കുന്നത്. അപ്പസ്തോലനായ പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും"(1 തെസലോ: 5; 24). എല്ലാ വിശ്വാസികളോടുമുള്ള ആഹ്വാനമാണ് ഇത്. വിളിയെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചും വിശുദ്ധ പത്രോസ് വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെ വായിക്കുന്നു: "എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം"(1 പത്രോ: 2; 9). സകല വിശ്വാസികളും വിളിക്കപ്പെട്ടവരാണെന്നും, ആ വിളി പൗരോഹിത്യത്തിലേക്കാണെന്നും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. വിളി ലഭിച്ച വിശ്വാസികളെല്ലാം ദൈവീകശുശ്രൂഷയില്‍ ഭാഗഭാഗിത്വമുള്ളവരാണ്. എന്നാല്‍, ഓരോരുത്തര്‍ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള തലങ്ങള്‍ വ്യത്യസ്ഥമാണെന്ന കാര്യം മറക്കരുത്. ദൈവീകശുശ്രൂഷ ഭരമേല്പിക്കപ്പെട്ടിരിക്കുന്നത് എല്ലാ വിശ്വാസികള്‍ക്കും പൊതുവായിട്ടായിരിക്കെ, തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്ന പ്രചാരണവുമായി വൈദീകര്‍ ഇറങ്ങിയിരിക്കുന്നത് സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ്. ഇവര്‍ പ്രഘോഷിക്കുകയുമില്ല; അതിനു തയ്യാറാകുന്നവരെ അനുവദിക്കുകയുമില്ല എന്ന നയമാണ് ഇവരുടേത്! വിശ്വസിക്കുന്ന സകലരോടുംകൂടെ ഉണ്ടായിരിക്കുമെന്ന് യേഹ്ശുവാ പറഞ്ഞ അടയാളങ്ങള്‍ ഇവയാണ്: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ: 16; 17, 18). എന്നാല്‍, വിശ്വാസികളായ മുഴുവന്‍ സഭാമക്കളിലും കാണപ്പെടേണ്ട ഈ അടയാളങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമുള്ളതാണെന്ന ധാരണ പരത്താന്‍ ഈ വിഭാഗം ശ്രമിക്കുന്നു. സാധാരണ വിശ്വാസികളില്‍ ഈ അടയാളം കണ്ടാല്‍, അവരെ പെന്തക്കോസ്തുകാരെന്നു വിളിച്ച് ഒറ്റപ്പെടുത്തുന്ന രീതിയും കത്തോലിക്കാസഭയിലുണ്ട്. വിശ്വാസികളില്‍ ഉണ്ടായിരിക്കുമെന്ന് യേഹ്ശുവാ അറിയിച്ച അടയാളങ്ങള്‍ പ്രത്യക്ഷപ്പെടണമെങ്കില്‍, സെമിനാരി പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങണം എന്നതാണ് ഇവരുടെ മിഥ്യാധാരണ! സെമിനാരി പഠനമോ വൈദീകരെന്ന പ്രത്യേക പദവിയോ സഭയുടെ ആരംഭകാലത്ത് ഉണ്ടായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം സാധാരണ വിശ്വാസികള്‍ക്ക് അറിയാത്തതുകൊണ്ട് ഇവരെ വഞ്ചിക്കാന്‍ മേലാളന്മാര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു! വൈദീകര്‍ക്കും സന്യസ്തര്‍ക്കും ദൈവവിളിയില്ലെന്നു മനോവ പറയില്ല. എന്നാല്‍, ഇവര്‍ക്കു മാത്രമേ ദൈവവിളിയുള്ളുവെന്ന വാദത്തെ ചിരിച്ചുതള്ളാനേ മനോവയ്ക്കു കഴിയുകയുള്ളു! ദൈവവിളിയില്ലാത്ത വൈദീകരും ദൈവവിളി നിരസിച്ചവരും! ദൈവവിളി ലഭിച്ച ശ്രേഷ്ഠരായ വൈദീകരും മെത്രാന്മാരും കര്‍ദ്ദിനാളന്മാരും കത്തോലിക്കാസഭയില്‍ ഉള്ളതുപോലെതന്നെ, ദൈവവിളി ലഭിച്ചിട്ടില്ലാത്തവരും വൈദീകവേഷത്തില്‍ സഭയിലുണ്ടെന്നത് അപകടകരമായ അവസ്ഥയാണ്! സഭയിലെ വൈദീകരില്‍ മറ്റൊരു വിഭാഗമാണ്‌ ദൈവവിളി നിരസിച്ചവരോ ദൈവവിളിയോടു നീതിപുലര്‍ത്താത്തവരോ ആയവരുടെ സംഘം! ദൈവവിളി ലഭിക്കാത്തവരെപ്പോലെതന്നെ അപകടകാരികളാണ് ഈ വിഭാഗവും! ദൈവവിളിയില്ലാത്ത വ്യക്തികള്‍ സഭയുടെ നേതൃത്വത്തില്‍ എത്തുന്നത് വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ്. സഭയെ നശിപ്പിക്കുന്നതിനായി ദൈവനിഷേധികള്‍ അവരുടെ അനുയായികളെ സെമിനാരികളിലേക്ക് കടത്തിവിടുന്ന രീതിയാണ് ഇവയിലൊന്ന്. ഇത്തരത്തില്‍ സഭയില്‍ കടന്നുകൂടുകയും നേതൃസ്ഥാനത്തേക്ക് ഉയരുകയും ചെയ്ത ഒരു വ്യക്തിയുടെ ആത്മകഥയാണ് 'സോഫിയാ ബുക്സ്' പുറത്തിറക്കിയ 'ഒരു ആന്റി അപ്പസ്തോലന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകം. കമ്മ്യൂണിസ്റ്റുകളും ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളും മാത്രമല്ല, ഇസ്ലാമിക സംഘടനകളും ഹൈന്ദവ സംഘടനകളുമടക്കം വിവിധ മതവിഭാഗങ്ങളും കത്തോലിക്കാസഭയിലെ വൈദീകരായി അവരുടെ ആളുകളെ അയച്ചിട്ടുണ്ട്! ഇതു വായിച്ചു വായനക്കാര്‍ കണ്ണുമിഴിക്കേണ്ട; കാരണം, ഇതൊരു ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്! വിവിധ സംഘടനകളുടെയും മതങ്ങളുടെയും ആശയങ്ങളുമായി സഭയില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇക്കൂട്ടരുടെയെല്ലാം കടിഞ്ഞാണുകള്‍ ഫ്രീമേസണ്‍ സംഘടന നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. സത്യദൈവത്തില്‍നിന്നു മനുഷ്യരെ അകറ്റുന്ന സകല ആശയങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് ഈ സംഘമാണ്. ക്രിസ്തീയതയോടു മാത്രമാണ് ഈ പൈശാചിക സംഘത്തിന്റെ എതിര്‍പ്പ് മുഴുവന്‍. എന്നാല്‍, മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാന്‍ മറ്റു മതങ്ങളെയും അവരുടെ മതഗ്രന്ഥങ്ങളെയും നിഷേധിക്കുന്നതായി ഇവര്‍ ഭാവിക്കാറുണ്ട്. 'ബ്ലാക്ക് മാസ്' നടത്തുന്ന ചിലര്‍ മറ്റു മതഗ്രന്ഥങ്ങളെ നിന്ദിക്കുന്നത് ഇതിന്റെ ഭാഗമാണ്! 'ബ്ലാക്ക് മാസ്' നടത്തുന്നവര്‍ സേവിക്കുന്നത് പിശാചിനെയാണെന്ന് അതിനെക്കുറിച്ചു മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് അറിയാം. പിശാചിനെ ആരാധിക്കുന്ന ഇക്കൂട്ടര്‍ ബൈബിളിനോടൊപ്പം മറ്റു മതഗ്രന്ഥങ്ങള്‍ അപമാനിക്കുന്നതിലൂടെ സാധാരണക്കാരുടെയിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. വിജാതിയര്‍ ആരാധിക്കുന്ന മൂര്‍ത്തികളും ദൈവംതന്നെയാണെന്ന മിഥ്യാധാരണ ജനിപ്പിക്കുകയെന്ന കൌശലമാണ് ഇവര്‍ ഇവിടെ പ്രയോഗിക്കുന്നത്! ആത്മീയജ്ഞാനമില്ലാത്തവര്‍ ഈ കൗശലത്തില്‍ വീണുപോയിട്ടുമുണ്ട്. ഫ്രീമേസണ്‍ പ്രസ്ഥാനം ഒരു സര്‍വ്വമത സംഘടനയാണ്! ഇതിനു വിവിധങ്ങളായ ശാഖകളും പ്രവര്‍ത്തനമണ്ഡലങ്ങളും ഉണ്ട്. അടിസ്ഥാനപരമായി ഇത് പൈശാചിക പ്രസ്ഥാനമാണെങ്കിലും, ആത്മീയതയുടെ മുഖംമൂടി ധരിച്ചാണ് സമൂഹത്തില്‍ ഇവര്‍ നിലകൊള്ളുന്നത്. സന്നദ്ധസംഘടനകളുടെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇക്കാരണത്താലാണ്. സന്നദ്ധപ്രവര്‍ത്തനത്തോടൊപ്പം കപട ആദ്ധ്യാത്മികത അഭ്യസിപ്പിച്ചുകൊണ്ട്‌ മുന്നേറുന്ന ഇവരുടെ അവസാന ഘട്ടമാണ് 'ബ്ലാക്ക് മാസ്' അഥവാ 'കറുത്ത കുര്‍ബ്ബാന'! എല്ലാ ദൈവങ്ങളും ഒന്നാണെന്ന രീതിയിലുള്ള ആശയം പ്രചരിപ്പിക്കുന്ന ശൈലിയാണ് ഈ പ്രസ്ഥാനങ്ങളുടെ തുടക്കം എന്നതുകൊണ്ട്, സെക്കുലര്‍ ആശയക്കാരെ സ്വാധീനിക്കാന്‍ എളുപ്പത്തില്‍ ഇവര്‍ക്കു സാധിക്കുന്നു! ഇവരുടെ പരമമായ ലക്‌ഷ്യം യേഹ്ശുവായില്‍നിന്നു മനുഷ്യരെ അകറ്റി ദൈവത്തിന്റെ ശത്രുവാക്കി മാറ്റുകയെന്നതാണെന്ന് ആരംഭത്തില്‍ ആരും തിരിച്ചറിയില്ല. മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ മനുഷ്യരെ തങ്ങളുടെ അടിമകളാക്കിയതിനുശേഷമായിരിക്കും ഇവരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുന്നത്. ഇവരുടെ പിടിയിലകപ്പെട്ടവര്‍ അപ്പോഴേയ്ക്കും കടുത്ത ദൈവനിഷേധികളും സാത്താന്യ ആരാധകരുമായി മാറിയിരിക്കും! ഫ്രീമേസണ്‍ സംഘടനകളില്‍ അംഗങ്ങളാകുന്ന വ്യക്തികള്‍ക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമാണെന്നതും ഗൗരവമായി കാണണം. ഇവരുടെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്നതാണ് ഇവരുടെ ശൈലി. സമൂഹത്തിലെ എല്ലാ ഉയര്‍ന്ന സ്ഥാനങ്ങളിലും 'ഫ്രീമേസണ്‍' അംഗങ്ങള്‍ അവരോധിക്കപ്പെട്ടിരിക്കുന്നതിനാല്‍, സകല മേഖലകളിലുംനിന്ന്‍ ഈ സംഘടനകള്‍ക്ക് പിന്തുണ ലഭിക്കുന്നു. രാഷ്ട്രീയരംഗത്തും സാംസ്കാരിക-സാമൂഹിക രംഗത്തും മാത്രമല്ല, ബ്യൂറോക്രസിയും ജുഡീഷ്യറിയും കൈപ്പിടിയിലൊതുക്കാന്‍ ഇതിനോടകം ഇവര്‍ക്കു കഴിഞ്ഞു. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാര്‍പോലും 'ഫ്രീമേസണ്‍ ലോഡ്ജുകളില്‍' അംഗത്വമുള്ളവരാണ്. ഹസ്തദാനം ചെയ്യുമ്പോഴും അഭിവാദ്യം ചെയ്യുമ്പോഴും ഇവര്‍ക്കു പരസ്പരം തിരിച്ചറിയാനുള്ള ചില മുദ്രകളുണ്ട്! കോടതിവിധികളിലും നിയമപാലന രംഗത്തും ഫ്രീമേസണ്‍ അംഗങ്ങള്‍ക്ക് അനുകൂലമായി തീര്‍പ്പുണ്ടാക്കാന്‍ ചില മുദ്രകളുണ്ട്! ദൈവജനത്തിനു നീതിലഭിക്കാത്ത അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടം അവസാന മണിക്കൂറുകളാണെന്നു തിരിച്ചറിയുകയും വിശ്വാസത്തെ മുറുകെപ്പിടിക്കാന്‍ ദൈവജനം തയ്യാറാവുകയും വേണം. ദൈവവിളി ലഭിച്ചവരാണെന്ന ധാരണയില്‍ സഭയുടെ ഉന്നത ശ്രേണികളില്‍ മുഴുവന്‍ 'ഫ്രീമേസണ്‍' തലവന്മാര്‍ നിലയുറപ്പിച്ചിരിക്കുന്നതും നാം തിരിച്ചറിയാതെപോകരുത്. അപ്പസ്തോലികമായ പാരമ്പര്യങ്ങളെ മുഴുവന്‍ നിഷേധിച്ചുകൊണ്ട്, പുത്തന്‍ നിയമങ്ങള്‍ നിര്‍മ്മിക്കുകയും സഭയുടെ രൂപംതന്നെ മാറ്റുകയും ചെയ്യുമ്പോള്‍ വിശ്വാസികളുടെ ആത്മീയനേത്രങ്ങള്‍ അടഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, സഭയിലെ ഈ സംഘം നിസ്സാരക്കാരല്ല! ഒരുവനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തി ജോണ്‍ ഇരുപത്തിമൂന്നാമനെ വിശുദ്ധനാക്കാന്‍ കഴിവുള്ളവരാണ് ഇവര്‍! ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയെ പുറത്താക്കാനും, പകരക്കാരനായി തങ്ങളുടെ നേതാവിനെ തത്സ്ഥാനത്ത് അവരോധിക്കാനുള്ള ശക്തിയും കത്തോലിക്കാസഭയിലെ ഫ്രീമേസണ്‍ സംഘത്തിനുണ്ട്! തങ്ങള്‍ക്കെതിരായി നിലകൊണ്ട ചക്രവര്‍ത്തിയെ വാളിനിരയാക്കാനും യൂറോപ്പിലെ രാജഭരണംതന്നെ ഇല്ലാതാക്കാനും ഇവര്‍ ശക്തരായത് ഇന്നോ ഇന്നലെയോ അല്ല. 1903-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ദേഹവിയോഗത്തെ തുടര്‍ന്ന്‍, കത്തോലിക്കാസഭയുടെ പൂര്‍ണ്ണ നിയന്ത്രണം ഫ്രീമേസണ്‍ സംഘത്തിന്റെ ആധിപത്യത്തില്‍ എത്തിക്കാന്‍ സാത്താന്‍ ശ്രമം നടത്തി. ദൈവത്തിന്റെ ശക്തമായ ഇടപെടലിലൂടെ ഈ ശ്രമത്തെ അവിടുന്നു തകര്‍ക്കുകയാണുണ്ടായത്! വിശുദ്ധ മിഖായേലിനെ സഭയുടെ ചുമതലയില്‍നിന്നു നീക്കുകയെന്ന 'ഫ്രീമേസണ്‍' അജണ്ടയിലെ ഒന്നാമത്തെ പദ്ധതി നടപ്പാക്കണമെങ്കില്‍, അവരില്‍ ഒരുവന്‍ മാര്‍പ്പാപ്പയാകണം! അതിനായി, കര്‍ദ്ദിനാള്‍ സംഘത്തിലെ 'ഫ്രീമേസണ്‍' തലവനും പിശാചിന്റെ ആരാധകനുമായിരുന്ന 'റാമ്പൊള്ള'യെ(Cardinal Rampolla) തിരഞ്ഞെടുത്തു! പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള 'കോണ്‍ക്ലേവ്' വത്തിക്കാനില്‍ നടക്കുകയും, ആദ്യ റൌണ്ട് വോട്ട് എണ്ണുകയും ചെയ്തപ്പോള്‍, റാമ്പൊള്ളയെന്ന ഫ്രീമേസണ്‍ തലവന്‍ ഒന്നാമതെത്തി! ഇവന്‍ ഒന്നാമതെത്തണമെങ്കില്‍ കര്‍ദ്ദിനാളന്മാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കണം. ഇതില്‍നിന്നുതന്നെ, കത്തോലിക്കാസഭയില്‍ ഈ സംഘത്തിനുള്ള സ്വാധീനം വ്യക്തമാണ്! ചുണ്ടിനും കപ്പിനുമിടയില്‍ മാര്‍പ്പാപ്പാസ്ഥാനം റാമ്പൊള്ളയ്ക്കു നഷ്ടമാകാന്‍ ദൈവമൊരുക്കിയ വലിയൊരു പദ്ധതി അന്നു ലോകം കണ്ടു. കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലേക്ക് ക്രാകൌവിലെ ബിഷപ്പ് 'ജാന്‍ കാര്‍ഡിനല്‍ പുസ്യാന' ഒരു സന്ദേശവുമായി വന്നു. മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കുന്നതില്‍ 'വീറ്റോ' അധികാരമുള്ള ഓസ്ത്രിയന്‍ എമ്പറര്‍ ഫ്രാന്‍സ് ജോസഫിന്റെ അടിയന്തിര സന്ദേശമായിരുന്നു അത്. കോണ്‍ക്ലേവിനെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള വീറ്റോ അധികാരം അന്ന്‍ ഉപയോഗിച്ചിരുന്നില്ലെങ്കില്‍, ഒന്നാംലോക മഹായുദ്ധത്തിനുശേഷം ഈ ലോകം ഉണ്ടാകുമായിരുന്നില്ല! 'റാമ്പൊള്ള' എന്ന മഹാദുരന്തം അങ്ങനെ നീങ്ങിപ്പോകുകയും പകരം പത്താം പീയൂസ് എന്ന വിശുദ്ധനെ മാര്‍പ്പാപ്പയായി നമുക്കു ലഭിക്കുകയും ചെയ്തു! കത്തോലിക്കാസഭയെ അതിന്റെ പ്രതിസന്ധി കാലത്തു നയിച്ചത് ഈ പാപ്പയായിരുന്നു വിശുദ്ധ പത്താം പീയൂസ്. 1903 മുതല്‍ 1914 വരെ കത്തോലിക്കാസഭയുടെ അമരക്കാരനായിരുന്ന പിയൂസ് പത്താമന്‍ വിശുദ്ധപദവിയില്‍ എത്തിയെന്നത്, ഓസ്ട്രിയന്‍ എമ്പററുടെ തീരുമാനത്തിലെ ദൈവഹിതമാണു വെളിപ്പെടുത്തുന്നത്! എന്നാല്‍, ഈ എമ്പററെ വധിച്ചുകൊണ്ടാണ് ഫ്രീമേസണ്‍ സാത്താന്മാര്‍ ഇതിനു പകരംവീട്ടിയത്! ഒരു സാധാരണ ക്രൈസ്തവ കുടുംബത്തില്‍നിന്ന് സെമിനാരിയില്‍ ചേരുകയും വൈദീകനും മെത്രാനും മെത്രാപ്പോലീത്തായും കര്‍ദ്ദിനാളുമൊക്കെയായി പോപ്പിനെ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ചെയ്യുന്നതുവരെ ഇയാള്‍ക്ക് ലഭിച്ചത് ദൈവവിളിയായിരുന്നുവെന്ന ചിന്തയിലാണ് വിശ്വാസികള്‍ കഴിഞ്ഞത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇയാളെ വിളിച്ചതും നയിച്ചതും പിശാചായിരുന്നുവെന്ന് അവസാനം മാത്രമാണ് തിരിച്ചറിയുന്നതെങ്കില്‍, എത്രയോ വിശ്വാസികളെ ഇവന്‍ വഴിതെറ്റിച്ചിട്ടുണ്ടാകും! ഇവര്‍ വൈദീകരും മെത്രാനുമൊക്കെ ആയിരിക്കുമ്പോള്‍ത്തന്നെ ഇവരുടെ ചെയ്തികളെ സസൂക്ഷ്മം വീക്ഷിക്കാന്‍ തയ്യാറായാല്‍ ഈ ദുരന്തം നമ്മുടെമേല്‍ പതിക്കുകയില്ല. റാമ്പൊള്ളയും റോങ്കാളിയും ഫ്രാന്‍സീസും മാത്രമല്ല, കത്തോലിക്കാസഭയില്‍ കടന്നുകൂടിയിട്ടുള്ള ദുരന്തങ്ങള്‍ വേറെയുമുണ്ട്! ദൈവവിളിയെക്കുറിച്ച് അബദ്ധധാരണയില്‍ ജീവിക്കുന്നവര്‍ അതുകൂടി അറിഞ്ഞിരിക്കണം. വര്‍ഷങ്ങളോളം കത്തോലിക്കാസഭയുടെ പോപ്പായിരിക്കുകയും പിന്നീട് സഭയില്‍നിന്നുതന്നെ പുറത്താക്കി, ആന്റി പോപ്പായി (വ്യാജ പ്രവാചകന്‍)പ്രഖ്യാപിക്കപ്പെട്ട 'മാര്‍പ്പാപ്പമാര്‍' സഭയുടെ തലവന്മാരായി വാണിട്ടുണ്ട്! കത്തോലിക്കാസഭയിലെ ആന്റി പോപ്പുമാര്‍! ദൈവം തിരഞ്ഞെടുത്തതും മനുഷ്യര്‍ തിരഞ്ഞെടുത്തതും സാത്താന്‍ തിരഞ്ഞെടുത്തതുമായ മൂന്നു വിഭാഗത്തിലുള്ള പോപ്പുമാര്‍ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്നിട്ടുണ്ട്! ഒരേ കാലയളവില്‍ രണ്ടു പാപ്പാമാര്‍ സഭയെ ഭരിച്ച നാളുകളും കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു! പതിനൊന്നാം നൂറ്റാണ്ടില്‍ മാത്രം നാലു മാര്‍പ്പാപ്പമാര്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയും ഒരു പാപ്പ സഭയില്‍നിന്നുതന്നെ പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ട്! 1047 മുതല്‍ 1048 വരെ പോപ്പായിരുന്ന ബെനഡിക്റ്റ് ഒന്‍പതാമനെ സ്ഥാനഭ്രഷ്ടനാക്കിയതിനുശേഷം സഭയില്‍നിന്നു പുറത്താക്കി. ഇദ്ദേഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ സഭയില്‍ കടന്നുകൂടിയ പൈശാചികത വ്യക്തമാകും. 1032-ലാണ് ബെനഡിക്റ്റ് ഒന്‍പതാമന്‍ പോപ്പായി തിരഞ്ഞെടുക്കപ്പെടുന്നത്. 1044-ല്‍ സാമ്പത്തീക നേട്ടത്തിനായി ഇദ്ദേഹം സ്വയം സ്ഥാനമൊഴിയുകയും സില്‍വെസ്റ്റര്‍ മൂന്നാമനെ തത്സ്ഥാനത്ത് അവരോധിക്കുകയും ചെയ്തു. ഇയാളുടെ തിരഞ്ഞെടുപ്പ് ചോദ്യംചെയ്യപ്പെട്ടു. പാപ്പാവിരുദ്ധപാപ്പ (ആന്റി പോപ്പ്)ആയിട്ടാണ് സില്‍വെസ്റ്റര്‍ മൂന്നാമന്‍ അറിയപ്പെടുന്നത്. 1045-ല്‍ സൂത്രികൗണ്‍സില്‍ ഇദ്ദേഹത്തെ പുറത്താക്കി. പകരം, മുന്‍പ് സാമ്പത്തീക നേട്ടത്തിനായി സ്ഥാനമൊഴിഞ്ഞ ബെനഡിക്റ്റ് ഒന്‍പതാമന്‍ രണ്ടാമതും പാപ്പയായി! തൊട്ടടുത്ത വര്‍ഷം ഇദ്ദേഹത്തെയും സൂത്രികൗണ്‍സില്‍ സ്ഥാനഭ്രഷ്ടനാക്കി! പിന്നീട് ഒരു വര്‍ഷത്തോളം ഗ്രിഗറി ആറാമന്‍ പോപ്പായെങ്കിലും, ഇദ്ദേഹത്തെയും പുറത്താക്കി. അതിനുശേഷം 1046 മുതല്‍ 1047 വരെ ക്ലെമന്റ് രണ്ടാമനാണ് കത്തോലിക്കാസഭയെ നയിച്ചത്. ഇയാള്‍ക്കുശേഷം മൂന്നാംവട്ടവും ബെനഡിക്റ്റ് ഒന്‍പതാമന്‍ പോപ്പായി! പിന്നീട് ഒരു വര്‍ഷത്തിനുശേഷം ഇയാളെ പാപ്പാസ്ഥാനത്തുനിന്നു നീക്കുകയും സഭയില്‍നിന്നുതന്നെ പുറത്താക്കുകയും ചെയ്തു! ഇത്തരത്തിലുള്ള പൊറാട്ടുനാടകങ്ങളെ പരിശുദ്ധാത്മാവിന്റെമേല്‍ കെട്ടിവയ്ക്കുകയും ഇവര്‍ക്കെല്ലാം തെറ്റാവരമുണ്ടെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് ജാഗ്രതയോടെ കാണണം. സഭയില്‍നിന്നു പുറത്താക്കപ്പെടുന്നതിനു മുന്‍പ് മൂന്നുവട്ടം പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന വ്യക്തിയായിരുന്നു ബെനഡിക്റ്റ് ഒന്‍പതാമന്‍! ഒരേ കാലയളവില്‍ രണ്ടുപേര്‍ പോപ്പായിരുന്ന നാളുകളും ഉണ്ട്. ഇങ്ങനെ വരുന്നവരില്‍ ഒരുവനെ പിന്നീട് 'പാപ്പാവിരുദ്ധപാപ്പ' (ആന്റി പോപ്പ്) ആയി പ്രഖ്യാപിക്കും! കത്തോലിക്കാസഭയില്‍ ഇന്നോളം ഭരണം നടത്തിയിട്ടുള്ള പപ്പാ വിരുദ്ധ പാപ്പാമാരുടെ(ആന്റി പോപ്പ്) ചരിത്രം അറിയേണ്ടവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക. ഇവരൊക്കെ ദൈവവിളി ലഭിച്ചവരും പരിശുദ്ധാത്മാവിനാല്‍ വഴിനടത്തപ്പെട്ടവരുമായിരുന്നെന്നു കരുതിയാല്‍ നമുക്കു തെറ്റുപറ്റും. ഈ അപകടങ്ങളില്‍നിന്നു രക്ഷനേടാന്‍, വചനത്തില്‍ അറിവുണ്ടായിരിക്കുകയെന്ന ഒറ്റ പോംവഴി മാത്രമേ നമുക്കു മുന്നിലുള്ളൂ! വ്യാജന്മാരെ തിരിച്ചറിയാന്‍ പരിശുദ്ധാത്മാവിന്റെ സഹായം! ആത്മാക്കളെ വിവേചിക്കാന്‍ കഴിവു നല്‍കുന്നത് പരിശുദ്ധാത്മാവാണ്. അതുകൊണ്ടുതന്നെ, ഈ ആത്മാവിന്റെ നിറവില്‍ ജീവിക്കുന്നവര്‍ക്ക് അപകടം തിരിച്ചറിയാന്‍ സാധിക്കും. ദൈവവചനത്തോടു വിധേയപ്പെട്ടു ജീവിക്കുമ്പോള്‍ മാത്രമേ പരിശുദ്ധാത്മാവ് നമ്മില്‍ വസിക്കുകയുള്ളു എന്ന യാഥാര്‍ത്ഥ്യമാണ് ആദ്യമായി നാം മനസ്സിലാക്കിയിരിക്കേണ്ടത്. വചനം നമ്മിലുണ്ടെങ്കില്‍, നമ്മില്‍ വസിക്കുന്ന ആത്മാവ് തക്കസമയത്ത് ഈ വചനം ഓര്‍മ്മപ്പെടുത്തുകയും, അതുവഴി അശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ വിവേചിക്കാന്‍ നമുക്കു സാധിക്കുകയും ചെയ്യും. അപ്പസ്തോലന്മാര്‍ പഠിപ്പിച്ച പാരമ്പര്യങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങളുമായി എത്ര ഉന്നതരായ വ്യക്തികള്‍ നമ്മെ സമീപിച്ചാലും അവയൊന്നും നാം സ്വീകരിക്കരുത്. സഭാപിതാക്കന്മാരുടെ പാരമ്പര്യം എന്നപേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ആചാരങ്ങള്‍ ദൈവത്തില്‍നിന്നാണോ എന്ന്‍ തിരിച്ചറിയാന്‍, ബൈബിളിലെ അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകവും അപ്പസ്തോലന്മാര്‍ എഴുതിയ ലേഖനങ്ങളും പരിശോധിച്ച്, അതുമായി ചേര്‍ന്നുനില്‍ക്കുന്നതാണോ എന്ന്‍ ഉറപ്പുവരുത്തണം. അവയോടു ചേര്‍ന്നുനില്‍ക്കാത്ത ആചാരങ്ങളൊന്നും നാം അനുകരിക്കരുത്. അപ്പസ്തോലനായ പൗലോസിന്റെ ഉപദേശം ഇങ്ങനെയാണ് ബൈബിളില്‍ വായിക്കുന്നത്: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാത്തി: 1; 8). ആയതിനാല്‍, ശപിക്കപ്പെട്ടവരുടെ സുവിശേഷം സ്വീകരിച്ച് നാമും ശപിക്കപ്പെട്ടവരായി മാറാതിരിക്കാന്‍ ശ്രദ്ധിക്കുക! കാരണം, സഭാപിതാക്കന്മാരായി ചിലര്‍ പ്രചരിപ്പിക്കുന്ന വ്യക്തികളില്‍ പലരും സഭാവിരുദ്ധരായിരുന്നു. മറ്റു ചിലരാകട്ടെ ഈ ഭൂമിയില്‍ ജനിച്ചിട്ടുപോലുമില്ല! കടമറ്റത്തു കത്തനാരെന്ന സാത്താന്‍സേവക്കാരനെപ്പോലും സഭാപിതാവായി പരിഗണിച്ചിരിക്കുന്ന രണ്ടുംകെട്ട സഭകള്‍ ക്രിസ്തീയമെന്ന വാദവുമായി ഈ ഭൂമുഖത്തുണ്ട്! ആരംഭത്തില്‍ നാം ചിന്തിച്ചതും യേഹ്ശുവാ വേദനയോടെ ചോദിച്ചതുമായ വചനത്തിന്റെ പ്രസക്തി ഇവിടെയാണ്‌. "എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ: 18; 8). ക്രിസ്തു പഠിപ്പിച്ച സത്യങ്ങളില്‍നിന്നു ക്രിസ്തീയത എത്രത്തോളം അകന്നുപോയി എന്നത് ഗൗരവമായി നാം കാണണം. യേഹ്ശുവായില്‍നിന്നു പഠിച്ച സത്യങ്ങള്‍ അതേപടി പകര്‍ന്നുനല്‍കുകയാണ് പത്രോസും കൂട്ടാളികളും ചെയ്തത്. കാലാകാലങ്ങളില്‍ സഭയുടെ സാരഥ്യം വഹിച്ചവര്‍, തങ്ങളുടെ ആശയങ്ങള്‍ ക്രിസ്തീയതയുടെ ഭാഗമാക്കിയപ്പോള്‍ ആരും അതില്‍ ഒളിഞ്ഞിരിക്കുന്ന ദുരന്തം മനസ്സിലാക്കിയില്ല! ഇന്ന്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങളെക്കാളും അപ്പസ്തോലന്മാരുടെ പാരമ്പര്യങ്ങളെക്കാളും ഉപരിയായി പരിഗണിക്കപ്പെടുന്നത് അജ്ഞാതരായ സഭാപിതാക്കന്മാരുടെ ജീവിതചര്യകളാണ്! യേഹ്ശുവാ പഠിപ്പിച്ചതും യേഹ്ശുവായില്‍നിന്ന്‍ അവിടുത്തെ ശിഷ്യന്മാര്‍ പഠിച്ചതുമായ സുവിശേഷത്തില്‍നിന്നു ബഹുദൂരം മാറിയുള്ള സഭയുടെ ഇന്നത്തെ അവസ്ഥയെയാണ് അവിടുന്ന് മുന്നില്‍ക്കണ്ടത്. യേഹ്ശുവായില്‍നിന്നു പഠിച്ച സത്യത്തില്‍നിന്നുകൊണ്ട് പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12). തന്നിലൂടെയല്ലാതെ ആര്‍ക്കും പിതാവിന്റെ ഭവനമായ ദൈവരാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കുകയില്ലെന്ന യേഹ്ശുവായുടെ പ്രഖ്യാപനമാണ് പത്രോസ് ഇവിടെ ആവര്‍ത്തിച്ചത്. അവിടുത്തെ വചനം ഇപ്രകാരമാണ്: "യേഹ്ശുവാ പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). യേഹ്ശുവാ അറിയിച്ചതും അപ്പസ്തോലന്മാര്‍ ആവര്‍ത്തിച്ചതുമായ സത്യത്തില്‍നിന്ന്‍ കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ ബഹുദൂരം വ്യതിചലിച്ചു കഴിഞ്ഞു! ചെറിയ വ്യതിചലനങ്ങളിലൂടെ പടിപടിയായി കടന്നുവന്ന ദുരന്തമാണിത്. സത്യത്തില്‍നിന്നു വ്യതിചലിച്ചുള്ള യാത്രയില്‍ പരിശുദ്ധാത്മാവ് വഴിനടത്തുമെന്ന ധാരണയില്‍ കഴിയുന്നവര്‍ ഒരുകാര്യം ചിന്തിക്കുക: "പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു"(1 യോഹ; 4; 1). സത്യാത്മാവിനെ വിവേചിച്ചറിയാനുള്ള മാര്‍ഗ്ഗവും ബൈബിള്‍ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധിക്കുക: "ദൈവത്തിന്റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേഹ്ശുവാ മ്ശിഹാ ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്. യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്"(1 യോഹ: 4; 2, 3). യേഹ്ശുവാ മ്ശിഹാ ശരീരം സ്വീകരിച്ചു വരികയെന്നു പറഞ്ഞാല്‍, ദൈവം മനുഷ്യനായി അവതരിക്കുക എന്നാണ് അര്‍ത്ഥം. ബൈബിള്‍ പരിഭാഷയില്‍ വന്ന ചില അബദ്ധങ്ങളും ഈ വചനത്തെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഗ്രഹിക്കുന്നതിനെ തടയുന്നുണ്ട്. അത് മനസ്സിലാകണമെങ്കില്‍ പത്രോസിന്റെ വിശ്വാസപ്രഖ്യാപനവും ഈ വാക്യങ്ങളും ചേര്‍ത്തുവായിക്കണം. ഞാന്‍ ആരാണെന്നാണ്‌ നിങ്ങള്‍ പറയുന്നത് എന്ന യേഹ്ശുവായുടെ ചോദ്യത്തിന് പത്രോസ് നല്‍കുന്ന മറുപടി നോക്കുക: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്"(മത്താ: 16; 16). ഇത് പത്രോസിനു വെളിപ്പെടുത്തിയത് ആരാണെന്ന് യേഹ്ശുവാതന്നെ വ്യക്തമാക്കുന്നു: "യേഹ്ശുവാ അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്"(മത്താ: 16; 17). പുത്രനെ സാക്ഷ്യപ്പെടുത്തുന്നത് പിതാവും പരിശുദ്ധാത്മാവുമാണ്. അതുകൊണ്ടുതന്നെ, പിതാവിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ ഈ സത്യം ഏറ്റുപറയും. ആദ്യമായി ഈ സത്യം ഏറ്റുപറഞ്ഞ ശിഷ്യന്‍ പത്രോസായിരുന്നു. പത്രോസിനെ സഭയുടെ തലവനാക്കിയതും ഈ ഏറ്റുപറച്ചിലിനുള്ള അംഗീകാരമായിരുന്നു എന്നതിനു ബൈബിള്‍ സാക്ഷ്യമുണ്ട്. പത്രോസ് ഇതു പറഞ്ഞയുടനെ യേഹ്ശുവാ നല്‍കുന്ന വാഗ്ദാനം ശ്രദ്ധിക്കുക: "ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്പായാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 18, 19). ഈ സത്യത്തിനു വിരുദ്ധമായ പ്രബോധനങ്ങള്‍ നല്‍കിക്കൊണ്ട് പത്രോസിന്റെ സിഹാസനത്തില്‍ ഇരുന്ന് കെട്ടുകയും അഴിക്കുകയും ചെയ്തിട്ടുള്ള പലരുമുണ്ട്. ഇവര്‍ കെട്ടുന്ന കെട്ടുകള്‍ മുറുകുകയോ ഇവര്‍ അഴിക്കുന്നവ അഴിയുകയോ ചെയ്യുമെന്ന് ആരും കരുതരുത്! യേഹ്ശുവായെ ചരിത്രപുരുഷനും നവോത്ഥാന നായകനുമൊക്കെയായി പരിഗണിക്കുന്നവര്‍ ഈ ഭൂമുഖത്തുണ്ട്. എന്നാല്‍, പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് പ്രഖ്യാപിക്കേണ്ടത് ഇതല്ല; അവിടുന്ന് ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണെന്നും അവനിലൂടെ മാത്രമേ രക്ഷയുള്ളുവെന്നുമാണ്! ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളിലൊന്നായ 'ന്യൂ ഏജ് മൂവ്മെന്റ്' പ്രചരിപ്പിക്കുന്ന ആശയമാണ് ചില സഭാധികാരികള്‍ സ്വീകരിച്ചിരിക്കുന്നത്. യേഹ്ശുവായെ ഗുരുവായും, ചരിത്രപുരുഷനായും അംഗീകരിച്ചുകൊണ്ട് ദൈവത്വത്തെ നിഷേധിക്കുന്ന കൗശലം ഇവര്‍ പ്രയോഗിക്കുമ്പോള്‍, അതിനെ ഏറ്റുപിടിച്ചിരിക്കുന്ന വൈദീകരും മെത്രാന്മാരും കത്തോലിക്കാസഭയിലുണ്ട്. എന്നാല്‍, അതിനേക്കാള്‍ ഗുരുതരമായത് പോപ്പ് ഫ്രാന്‍സീസ് ഈ ആശയക്കാരനാണ് എന്നതാകുന്നു! യേഹ്ശുവാ ദൈവമാണെന്ന് പ്രഖ്യാപിക്കാന്‍ ഇന്നുവരെ തയ്യാറാകാത്ത ഇദ്ദേഹം ഒരു ഇറ്റാലിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ 'ഫ്രീമേസണ്‍' മുഖം വ്യക്തമാക്കി! പോപ്പ് ഫ്രാന്‍സീസ് വെളിപ്പെടുത്തിയത് ഇങ്ങനെ: "ഞാന്‍ വിശ്വസിക്കുന്നത് ദൈവത്തിലാണ്, കത്തോലിക്കാ ദൈവത്തിലല്ല. അങ്ങനെയൊരു കത്തോലിക്കാ ദൈവമില്ല. ഞാന്‍ യേശുവിലും (യേഹ്ശുവാ) അദ്ദേഹത്തിന്റെ അവതാരത്തിലും വിശ്വസിക്കുന്നുണ്ട്. യേശു (യേഹ്ശുവാ) എന്റെ ഗുരുവും ഇടയനുമാണ്. പക്ഷേ, ദൈവം, ആബ, പിതാവ് പ്രകാശവും സൃഷ്ടാവുമാണ്. ഇതാണ് എന്റെ അസ്തിത്വം"(2013 ഒക്ടോബര്‍ 1-ന് 'ല റിപ്പ്ബ്ലിക്ക' പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍നിന്ന്‍). ഈ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇംഗ്ലീഷില്‍ വായിക്കാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക! കത്തോലിക്കാസഭയുടെയോ ക്രിസ്തീയതയുടെയോ സംരക്ഷകനാണ് പോപ്പ് ഫ്രാന്‍സീസ് എന്ന്‍ ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അതു വെറും തെറ്റിദ്ധാരണ മാത്രമാണ്. എവിടെയെങ്കിലും ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ വധിക്കപ്പെട്ടാല്‍, ഫ്രാന്‍സീസ് എന്നൊരു പോപ്പ് ഈ ഭൂമിയില്‍ ഉള്ളതായിപ്പോലും ആരും അറിയാറില്ല. എന്നാല്‍, ഇസ്ലാമിനു വേദനിക്കുമ്പോള്‍ നെഞ്ചത്തടിച്ചു വിലപിക്കാന്‍ ഇയാള്‍ മുന്നിലുണ്ടാകും. അന്ത്യകാലത്ത് പ്രത്യക്ഷപ്പെടാനിരിക്കുന്ന എതിര്‍ക്രിസ്തുവിനുവേണ്ടി ലോകത്തെ സജ്ജമാക്കുക എന്നതാണ് ഇയാളുടെ ലക്‌ഷ്യം! അതിനുവേണ്ടി ആഗോളമതം സ്ഥാപിക്കാനുള്ള നിഗൂഢ നീക്കങ്ങള്‍ ഇയാള്‍ ആരംഭിച്ചുകഴിഞ്ഞു! ആദ്യനൂറ്റാണ്ടിലെ ക്രിസ്തീയതയില്‍നിന്നു കത്തോലിക്കാസഭ കാലാകാലങ്ങളില്‍ വ്യതിചലിച്ചുവെങ്കില്‍, ആ വ്യതിചലനം അതിന്റെ പൂര്‍ണ്ണതയിലെത്തിക്കാന്‍ ഫ്രാന്‍സീസും സംഘവും കിണഞ്ഞു ശ്രമിക്കുന്നു! ഇയാള്‍ക്കു സര്‍വ്വ പിന്തുണയുമായി ഫ്രീമേസണ്‍ സംഘവും മാധ്യമലോകവും നിലയുറപ്പിച്ചിരിക്കുന്നതും കാണാന്‍ കഴിയും. ലോകത്തിന്റെ മുഴുവന്‍ അംഗീകാരങ്ങളും പോപ്പ് ഫ്രാന്‍സീസിനു ലഭിക്കുമ്പോള്‍, യേഹ്ശുവാ തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയ ഈ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം: "നിങ്ങള്‍ ലോകത്തിന്റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു"(യോഹ: 15; 19). പോപ്പ് ഫ്രാന്‍സീസിനെ ലോകം തോളിലേറ്റുന്നതു കാണുമ്പോള്‍ ഈ വചനം ഓര്‍മ്മിക്കണം. ക്രിസ്തുവിനുവേണ്ടി നിലകൊണ്ട ആരെയും അവരുടെ ജീവിതകാലത്ത് ലോകം അംഗീകരിച്ചിട്ടില്ല! യഥാര്‍ത്ഥ ക്രിസ്ത്യാനികളല്ലാത്തവര്‍ ഇന്നും അവരെ അംഗീകരിക്കുന്നില്ല എന്നതും തിരിച്ചറിയണം. ഫ്രാന്‍സീസ് ലോകത്തിന്റേത് ആയതിനാല്‍, ലോകം അതിനു സ്വന്തമായവനെ തോളിലേറ്റുന്നു. ഇതുതന്നെയാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. ദൈവത്തില്‍നിന്നല്ല ഇയാളുടെ വരവെന്നതിന്റെ വ്യക്തമായ അടയാളവും ഇതുതന്നെയാണ്! ലോകത്തിന്റെ കൈയ്യടി നേടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ അധികാരമേറ്റ നാള്‍മുതല്‍ ഇദ്ദേഹം ആരംഭിച്ചു. അതിനുവേണ്ടി വിശ്വാസത്തെയും വിശ്വാസികളെയും ബലികൊടുക്കാന്‍പോലും ഇയാള്‍ തയ്യാറാണ്. ക്രിസ്തുവിന്റെ അപ്പസ്തോലന്‍ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു: "വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രിദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു"(യാക്കോ: 4; 4). ലോകത്തിന്റെ മൈത്രിയ്ക്കുവേണ്ടി തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കിയ ഒരുവനാണ് കത്തോലിക്കാസഭയെ നയിക്കുന്നതെങ്കില്‍, സഭ ഒന്നടങ്കം ദൈവകോപത്തിനിരയാകും എന്നകാര്യം വിസ്മരിക്കരുത്! രാജാക്കന്മാര്‍ ചെയ്ത തിന്മകള്‍ ജനം അനുകരിച്ചപ്പോള്‍ ഇസ്രായേല്‍ജനം തത്ക്കാലത്തേയ്ക്കെങ്കിലും തകര്‍ക്കപ്പെട്ടു! ആധുനീക ഇസ്രായേല്‍ ഇക്കാര്യങ്ങള്‍ ഭയത്തോടും വിറയലോടുംകൂടെ സ്മരിക്കണം! എസ്. ജെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ജെസ്യൂട്ട്' സന്യാസസഭയിലെ വൈദീകനായിട്ടായിരുന്നു പോപ്പ് ഫ്രാന്‍സീസിന്റെ തുടക്കം. ക്രിസ്തീയതയെ പ്രചരിപ്പിക്കുന്നതില്‍ അഭിനന്ദനാര്‍ഹമായ അനേകം നന്മകള്‍ മുന്‍കാലങ്ങളില്‍ ഈ സഭയിലൂടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ പേരിനെപ്പോലും അപമാനിക്കുന്ന വിധത്തിലാണ് ഇന്ന്‍ ഈ സഭ നിലകൊള്ളുന്നത് എന്നകാര്യം നാം അറിഞ്ഞിരിക്കണം. ഭാരതത്തിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇവരുടെ പൈശാചിക അജണ്ട വ്യക്തമാകും. ജെസ്യൂട്ട് വൈദീകനായ (വൈദീകവേഷധാരി) 'ശ്രീമാന്‍' സെബാസ്റ്റ്യന്‍ പൈനേടത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന 'സമീക്ഷ' എന്ന സ്ഥാപനം ഇതിന് ഏറ്റവും വലിയ തെളിവാണ്! രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ചുവടുപിടിച്ച് ആദ്ധ്യാത്മിക വ്യഭിചാരം നടത്തുന്ന മറ്റനേകം സ്ഥാപനങ്ങള്‍ കത്തോലിക്കാസഭയുടെ കീഴിലുണ്ട്. സെബാസ്റ്റ്യന്‍ പൈനേടത്ത് എന്ന സാത്താന്റെ പുരോഹിതന്‍ നടത്തുന്ന വ്യഭിചാരശാലയെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക! 'ഇതോ കത്തോലിക്കാസഭയുടെ അപ്പസ്തോലിക ദൗത്യം?' ഭാരതത്തിലെ കത്തോലിക്കാസഭയുടെ പൈശാചിക പരീക്ഷണങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് ഇവര്‍ പുറത്തിറക്കിയിരിക്കുന്ന 'കമ്മ്യൂണിറ്റി ബൈബിള്‍' എന്ന ആഭാസഗ്രന്ഥത്തെക്കുറിച്ച് സഭയുടെ വക്താവ് പറയുന്നത് ഈ ലിങ്കിലുണ്ട്; 'യഹോവയെ വെല്ലുവിളിക്കുന്ന പാതിരിമാര്‍!' ആദ്ധ്യാത്മിക വ്യഭിചാരം നടത്തിയിരുന്ന സഭാധികാരികള്‍ മുന്‍കാലങ്ങളിലും ഉണ്ടായിരുന്നുവെങ്കില്‍, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കിയത് രണ്ടാംവത്തിക്കാന്‍ സൂനഹദോസായിരുന്നു! എന്നാല്‍ ദൈവത്തിന്റെ നിയമം ഇതാണ്: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 4). ആയതിനാല്‍, ഇത്തരം അനുരൂപണങ്ങളുമായി ദൈവജനത്തെ വഞ്ചിക്കുന്നവര്‍ എത്ര ഉന്നതരാണെങ്കിലും, അവരെ ദൈവജനത്തിനുമേല്‍ അധികാരികളായി ദൈവം അയച്ചിട്ടില്ല! രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ മറവില്‍ ആദ്ധ്യാത്മിക വ്യഭിചാരം നടത്തുന്ന അനേകം വൈദീകര്‍ കത്തോലിക്കാസഭയിലുണ്ട്. 'വ്യഭിചാരം' എന്ന വാക്കിന്, തെറ്റായി ചരിക്കുക എന്നാണ് അര്‍ത്ഥം. അതുകൊണ്ടുതന്നെ, വിഗ്രഹങ്ങളെ സത്യദൈവവുമായി ചേര്‍ത്തുവയ്ക്കുന്ന എല്ലാ നടപടികളെയും ഈ വാക്കുതന്നെയാണ് ഏറ്റവും അനുയോജ്യം! കാരണം, വിഗ്രഹാരാധകരെക്കുറിച്ച് പ്രവാചകന്‍ പറയുന്നത് ഇപ്രകാരമാണ്: "അവരുടെ കരങ്ങള്‍ രക്തപങ്കിലമാണ്. അവരുടെ വിഗ്രഹങ്ങളുമായി അവര്‍ പരസംഗം ചെയ്തു"(എസക്കി: 23; 37). കത്തോലിക്കാസഭയില്‍ നിലനിന്നുകൊണ്ട് ഇത്തരത്തില്‍ വ്യഭിചരിക്കുന്ന ഒരു പുരോഹിതനെ ഈ ലിങ്കില്‍ നിങ്ങള്‍ക്കു കാണാം: 'ബാലിന്റെ പുരോഹിതന്‍!' ഇത്തരത്തിലുള്ള ഒരുത്തനെയും വിശ്വാസികളുടെ അധികാരിയായി ദൈവം നിയമിച്ചിട്ടില്ല. ഇവരെ അനുകരിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നവര്‍ തങ്ങളുടെ നിത്യജീവന്‍ നഷ്ടമാക്കുകയാണെന്നു തിരിച്ചറിയണം. യിസ്രായേല്‍ജനത്തിന്റെമേല്‍ മഹാമാരി വരുത്തിവച്ച കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കിയത് പുരോഹിതനായ അഹറോനായിരുന്നു എന്നകാര്യം നാം വിസ്മരിക്കരുത്! അഹറോനോട്‌ മോശ ചോദിക്കുന്ന ഈ ചോദ്യമിതാണ്: "മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിന്റെ മേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തുചെയ്തു?"(പുറ: 32; 21). ജനത്തിന്റെ അഭിരുചിക്ക് അനുസൃതമായി നിയമങ്ങളുണ്ടാക്കുവാന്‍ ഒരു അധികാരിയെയും ദൈവം ചുമതലപ്പെടുത്തിയിട്ടില്ല; മറിച്ച്, ദൈവത്തിന്റെ നിയമം അനുസരിക്കാന്‍ ജനത്തെ പഠിപ്പിക്കലാണ് ഇവരുടെ ചുമതല! അതായത്, നിയമം നിര്‍മ്മിക്കലല്ല, നിയമം പഠിപ്പിക്കലാണ് അധികാരികളുടെ കടമ! ഇതുതന്നെയാണ് യേഹ്ശുവാ നമ്മോടു കല്പിച്ചത്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങളോടു കല്‍പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ: 28; 20). യേഹ്ശുവായെ ഏകരക്ഷകനായി അംഗീകരിക്കാനും ദൈവമായി സ്വീകരിക്കാനും തയ്യാറാകാത്ത പോപ്പ് ഫ്രാന്‍സീസിന്റെ നിലപാടുകളെ അതേപടി അനുകരിക്കുന്ന ധ്യാനകേന്ദ്രങ്ങള്‍ കത്തോലിക്കാസഭയുടെ പേരില്‍ കേരളത്തിലുണ്ട്! കത്തോലിക്കാസഭയിലെ ആള്‍ദൈവങ്ങളില്‍ ഒരുവനായ ബോബി ജോസ് കപ്പൂച്ച്യന്‍ ഇത്തരക്കാരില്‍ പ്രധാനിയാണ്‌! യേഹ്ശുവാ ദൈവമാണെന്നു പറയാന്‍ തനിക്കു സാധിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട്, തന്നില്‍ വസിക്കുന്ന സാത്താനെ ഇയാള്‍ ലോകത്തിനു വ്യക്തമാക്കിയത് ഈ അടുത്തകാലത്താണ്! എന്നാല്‍, ഇയാളില്‍ വസിക്കുന്ന പിശാചിനെ വര്‍ഷങ്ങള്‍ക്കുമുന്‍പ് മനോവ വെളിപ്പെടുത്തുകയും, ഇയാളുടെ ആരാധകവൃന്ദത്തിന്റെ അസഭ്യവര്‍ഷം കേള്‍ക്കുകയും ചെയ്തിരുന്നു! ഇനി വിഷയത്തിലേക്ക് തിരികെ വന്നുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം. കുട്ടികളുടെ മതബോധനത്തിലെ പാളിച്ചകളെക്കുറിച്ചു ചിന്തിച്ചുകൊണ്ടായിരുന്നു നാം ഈ ചര്‍ച്ച ആരംഭിച്ചത്. ഇന്നത്തെ മതബോധന ശൈലി രൂപമെടുത്തത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ ഉത്പന്നങ്ങളായ കത്തോലിക്കാ മതബോധനഗ്രന്ഥം, യുവജന മതബോധനഗ്രന്ഥം തുടങ്ങിയ പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അനേകം നന്മകളുടെ മറവില്‍ അതീവഗുരുതരമായ പൈശാചികത ദൈവജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതും സാത്താന്റെ അച്ചുകൂടത്തില്‍ അച്ചടിച്ചതുമാണ് ഈ ഗ്രന്ഥങ്ങള്‍ എന്നത് തെളിവുകള്‍ സഹിതം മനോവ വ്യക്തമാക്കിയിട്ടുണ്ട്! ഇത്തരം വ്യക്തികളുടെയും സംഘങ്ങളുടെയും അബദ്ധ പഠനങ്ങളിലൂടെ വഴിപിഴചുപോയ ദൈവജനമാണ് ഇന്നു കത്തോലിക്കാസഭയില്‍ അധികവും. ഇതിനെ മുന്നില്‍ക്കണ്ടാണ് യേഹ്ശുവാ ഇപ്രകാരം പറഞ്ഞത്: "എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ: 18; 8). സാത്താന്റെ വിസ്സര്‍ജ്ജ്യംകൊണ്ട് കത്തോലിക്കാസഭയെ നിറയ്ക്കുവാന്‍ 'ഫ്രീമേസണ്‍' സംഘം ആവിഷ്കരിച്ചു നടപ്പാക്കുന്ന നിയമങ്ങളാണ് സഭയുടെ മതബോധനഗ്രന്ഥം! അതില്‍ അടങ്ങിയിരിക്കുന്ന നന്മകളെ നോക്കി ആരും അത് ദൈവീകമാണെന്നു തെറ്റിദ്ധരിക്കരുത്. വിസ്സര്‍ജ്ജ്യമാണെന്ന്‍ അറിഞ്ഞുകൊണ്ട് ആരുമത് കൈകളില്‍ സ്വീകരിക്കില്ല എന്ന്‍ സാത്താനും അറിയാം. എന്നാല്‍, അത് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു തന്നാല്‍ സ്വീകരിക്കുമെന്നും അവനറിയാം. സാത്താന്റെ മലം പൊതിഞ്ഞിരിക്കുന്ന വര്‍ണ്ണക്കടലാസാണ് മതബോധനഗ്രന്ഥത്തിലുള്ള നന്മകള്‍! ഈ നന്മകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന മഹാദുരന്തം തിരിച്ചറിയണമെങ്കില്‍ ആത്മീയജ്ഞാനം അനിവാര്യമാണ്! സാത്താന്‍ അഭിഷേകം ചെയ്തയച്ചിരിക്കുന്ന അവന്റെ ദൂതന്മാരും, ഇവരുടെ ആശങ്ങളെ അജ്ഞതകൊണ്ട് പിന്തുടരുന്നവരുമായ നേതാക്കന്മാരാണ് ഇന്ന്‍ കത്തോലിക്കാസഭയെ നയിക്കുന്നത്. ഇവരെ തിരഞ്ഞെടുത്തത് പരിശുദ്ധാത്മാവാണെന്നും, ഈ ആത്മാവാണ് സഭയെ നയിക്കുന്നതെന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ കാലങ്ങളായി ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു! കത്തോലിക്കാസഭയെ നയിച്ച നാല് പോപ്പുമാര്‍ 'ആന്റി പോപ്പു'മാരായിരുന്നുവെന്ന് കത്തോലിക്കാസഭ ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്. ഇവരെ തിരഞ്ഞെടുത്തത് പരിശുദ്ധാത്മാവായിരുന്നു എന്നു പറഞ്ഞാല്‍, അത് പരിശുദ്ധാത്മാവിനെതിരെയുള്ള ദൂഷണമാകും! കത്തോലിക്കാസഭയില്‍ പോപ്പുമാരെ തിരഞ്ഞെടുക്കുന്നത് വോട്ടവകാശമുള്ള കര്‍ദ്ദിനാള്‍മാരാണ്. അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ ഈ സ്ഥാനത്ത് എത്തിയ കര്‍ദ്ദിനാള്‍മാരും സഭയിലുണ്ട്. ഇവര്‍ തിരഞ്ഞെടുക്കുന്ന പോപ്പ് എങ്ങനെയാണ് പരിശുദ്ധാത്മാവ് തിരഞ്ഞെടുത്ത പോപ്പാകുന്നത്? പരിശുദ്ധാത്മാവാണ് തിരഞ്ഞെടുത്തതെങ്കില്‍, യേഹ്ശുവാ ദൈവപുത്രനാണെന്ന് ഏറ്റുപറയും! വര്‍ഷങ്ങളോളം സഭയെ ഭരിച്ച പോപ്പുമാരെ, പിന്നീട് പാപ്പാവിരുദ്ധ പാപ്പയായി(Anti pope) പ്രഖ്യാപിക്കുമ്പോള്‍ ദൈവജനം എന്താണ് മനസ്സിലാക്കേണ്ടത്? പാപ്പാമാരുടെ തിരഞ്ഞെടുപ്പില്‍ സാത്താനും അവന്റെതായ സ്വാധീനം ചെലുത്തുന്നുവെന്നല്ലേ? ആയതിനാല്‍, ഒരുവന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട പോപ്പാണെന്നു തിരിച്ചറിയാന്‍, അവന്റെ വാക്കുകളും പ്രവര്‍ത്തികളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണു വേണ്ടത്! പത്രോസിന്റെ വിശ്വാസപ്രഖ്യാപനങ്ങളില്‍ നിലനില്‍ക്കുന്ന ഒരുവനെ നിയോഗിച്ചത് ദൈവമാണെന്നു മനസ്സിലാക്കാന്‍ കഴിയും! എന്നാല്‍, പത്രോസിന്റെയും മറ്റ് അപ്പസ്തോലന്മാരുടെയും പ്രബോധനങ്ങള്‍ക്കെതിരായ ആശയങ്ങളാണ് ഇവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെങ്കില്‍, ആ മനുഷ്യനെ ആരും അനുസരിക്കുകയോ പരിഗണിക്കുകയോ ചെയ്യേണ്ടതില്ല. പ്രവാചകകാലത്ത് അനേകം വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ടിരുന്നതുപോലെ, ആധുനീക ഇസ്രായേലിലും അനേകം വ്യാജന്മാര്‍ വിലസുന്നുണ്ട്! ഇവരെ തിരിച്ചറിയാനുള്ള അടയാളം മോശവഴി ദൈവം നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം: 13; 1-3). അന്യദേവന്മാരിലേക്കോ വിജാതിയ ആശയങ്ങളിലേക്കോ ദൈവജനത്തെ നയിക്കാന്‍ ശ്രമിക്കുന്നവര്‍ എത്ര വലിയവരാണെങ്കിലും അവരെ കേള്‍ക്കരുതെന്നാണ് ദൈവം നമുക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്! അന്യദേവന്മാരുടെ പേര് ഉച്ചരിക്കുവാന്‍പോലും നമ്മുടെ ദൈവം നമ്മെ അനുവദിച്ചിട്ടില്ല. ഈ വചനം ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്ക്കണം. അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). ഇത്രമാത്രം വെറുക്കപ്പെടേണ്ട ദേവീ-ദേവന്മാരിലേക്കു കൗശലപൂര്‍വ്വം നമ്മെ നയിക്കാന്‍ ശ്രമിക്കുന്നവര്‍ നമ്മുടെമേല്‍ ശാപം വരുത്തിവയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. നമ്മുടെ ദൈവം ഇതു നമുക്ക് വെളിപ്പെടുത്തിയിരിക്കുന്നത് നോക്കുക: "ഇന്നേദിവസം നിങ്ങളുടെ മുന്‍പില്‍ ഞാനൊരു അനുഗ്രഹവും ശാപവും വയ്ക്കുന്നു. ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിച്ചാല്‍ അനുഗ്രഹം; നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിക്കാതെ, ഞാന്‍ ഇന്നു കല്പിക്കുന്ന മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ച്, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരുടെ പുറകേപോയാല്‍ ശാപം"(നിയമം: 11; 26-28). അന്യദേവന്മാര്‍ക്ക് ആഗോളവിപണിയുണ്ടാക്കാന്‍ ശ്രമിക്കുന്ന ശപിക്കപ്പെട്ട ഇടയന്മാരെ അനുഗമിക്കുന്നവരുടെമേല്‍ ഈ ശാപം നിപതിക്കും! യേഹ്ശുവായെക്കൂടാതെ രക്ഷയുണ്ടെന്ന പൈശാചിക സന്ദേശം ലോകത്തിലേക്കു വിസ്സര്‍ജ്ജിച്ച രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ നയിച്ചത് പരിശുദ്ധാത്മാവാണെന്ന് ആരും പറയരുത്. ജോണ്‍ ഇരുപത്തിമൂന്നാമനെ തിരഞ്ഞെടുത്തത് പരിശുദ്ധാത്മാവാണെന്നു പറയുന്നവര്‍, അന്നു തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി പതിനേഴാമന്‍ പാപ്പായ്ക്ക് എന്തു സംഭവിച്ചുവെന്നു വെളിപ്പെടുത്തണം. മുഹമ്മദിനെ പ്രവാചകനായും, ഈസാനബിയെ മിശിഹായായും, മറിയംബീവിയെ പരിശുദ്ധ കന്യകാമറിയമായും അംഗീകരിച്ചിരിക്കുന്ന യുവജന മതബോധനഗ്രന്ഥത്തെ പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തലായി പ്രഖ്യാപിക്കുന്നവര്‍ ഈ വചനത്തെ അംഗീകരിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണം. വചനമിതാണ്: "യേഹ്ശുവാ ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു"(1 യോഹ: 4; 15). മറിയംബീവിയ്ക്ക് ജിബ്രീല്‍ മലക്കില്‍ ജനിച്ച ഈസാനബി എങ്ങനെയാണ് ദൈവപുത്രനായ യേഹ്ശുവായാകുന്നത്? കുരിശില്‍ മരിക്കുകയും മൂന്നാംനാള്‍ ഉയിപ്പിക്കപ്പെടുകയും ചെയ്ത യേഹ്ശുവായെയാണ് ക്രിസ്ത്യാനി വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത്! ഖുറാന്‍ പറയുന്ന ഈസാനബി മരിച്ചിട്ടില്ലെന്നു മാത്രമല്ല, അവന്‍ ദൈവപുത്രനുമല്ല! മക്കളുണ്ടാകുന്നത് മ്ലേച്ഛതായായി കരുതുന്ന അല്ലാഹുവിനെ സത്യദൈവമാക്കാന്‍ ചെകുത്താന്‍ നടത്തിയ കൗശലത്തെ ദൈവജനത്തിനുമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നവര്‍ എത്ര ഉന്നതരായിരുന്നാലും വിശ്വാസികള്‍ അവജ്ഞയോടെ തള്ളിക്കളയുക! വിശ്വാസികളെ നേര്‍വഴിക്കു നയിച്ചിരുന്ന നല്ല ഇടയന്മാര്‍ കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു. അന്നൊക്കെ ആ ഇടയന്മാരെ കണ്ണടച്ചു വിശ്വസിച്ചാലും യാതൊരു അപകടവും സംഭവിക്കുകയുമില്ലായിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല; നല്ല ഇടയന്മാരോടൊപ്പം വ്യാജന്മാരും ഇടയവേഷത്തില്‍ സഭയില്‍ കയറിക്കൂടിയിട്ടുണ്ട്. ശ്രീ ശ്രീ രവിശങ്കറിന്റ ശിഷ്യന്മാരും അമൃതാനന്തമായിയുടെ കാമുകന്മാരും ദൈവജനത്തെ നയിച്ചാല്‍, വന്നുഭവിക്കുന്നത് മഹാദുരന്തമായിരിക്കും എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ! "എന്തെന്നാല്‍ വലിയവനും ചെറിയവനും ഒന്നുപോലെ അന്യായലാഭത്തില്‍ ആര്‍ത്തിപൂണ്ടിരിക്കുന്നു; പ്രവാചകനും പുരോഹിതനും കപടമായി പെരുമാറുന്നു. അശ്രദ്ധമായിട്ടാണ് എന്റെ ജനത്തിന്റെ മുറിവുകള്‍ അവര്‍ വച്ചുകെട്ടുന്നത്. സമാധാനം ഇല്ലാതിരിക്കേ സമാധാനം, സമാധാനം എന്ന് അവര്‍ പറയുന്നു"(ജറെ: 8; 10, 11). കത്തോലിക്കാസഭയുടെ ഇന്നത്തെ അവസ്ഥ തിരിച്ചറിയുമ്പോള്‍, യേഹ്ശുവാ ചോദിച്ച ചോദ്യത്തിന്റെ പൊരുള്‍ നമുക്കു വ്യക്തമാകും. ഭയത്തോടും വിറയലോടുംകൂടെ വായിക്കാന്‍ ആ വചനം ഒരിക്കല്‍ക്കൂടി കുറിക്കുന്നു: "എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"(ലൂക്കാ: 18; 8). "ഇടയന്മാര്‍ വഴിതെറ്റിച്ച് മലയില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി"(ജറെ: 50; 6). ചേര്‍ത്തുവായിക്കാന്‍: ആടുകളുടെ ചോരകുടിച്ചു വിഹരിക്കുന്ന രക്തദാഹികളായ ഇടയന്മാര്‍ കത്തോലിക്കാസഭയിലുണ്ടെന്നു മനോവ വിളിച്ചുപറയുമ്പോള്‍, മനോവയെ സഭയുടെ ശത്രുവായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് രണ്ടു മിനിറ്റു മാത്രമുള്ള ഈ വീഡിയോ ഒന്നു കാണുക: കത്തോലിക്കാസഭയില്‍ സാത്താന്‍ അഴിഞ്ഞാടുന്നു! NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്! ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍- 3435 views Your Opinion Do you agree with the article? Yes No No Opinion Poll Result Total Number of Votes: 326 76.07% say Yes 3.99% say No 19.94% have No Opinion Send Comments "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" - (അപ്പ.പ്രവ: 4; 12) "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്" - (1 കോറി: 10; 20). "അവിടുത്തെ പുത്രനായ യേഹ്ശുവായുടെ രക്തം എല്ലാ പാപങ്ങളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുന്നു" - (1 യോഹ: 1; 7) "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്" - (നിയമം: 12; 31) "അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി" - (ഹെബ്രാ: 9; 28). "അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു" - (1 പത്രോ: 2; 24). "നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു" - (1 പത്രോ: 5; 8). "കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്" - (നിയമം: 29; 18). "ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്മ ചെയ്യരുത്" - (പുറ: 23; 2). "നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍" - (മത്താ: 5: 48). "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍നിന്നും കേള്‍ക്കാനിടയാകരുത്" - (പുറ: 23; 13). "തെറ്റിനു നേരേ കണ്ണടയ്ക്കുന്നവന്‍ ഉപദ്രവം വരുത്തിവയ്ക്കുന്നു; ധൈര്യപൂര്‍വ്വം ശാസിക്കുന്നവനാകട്ടെ, സമാധാനം സൃഷ്ടിക്കുന്നു" - (സുഭാഷിതങ്ങള്‍: 10; 10) "എനിക്കുമുന്‍പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാന്‍, അതേ, ഞാന്‍ തന്നെയാണു യാഹ്‌വെ. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല" - (യേശയ്യാഹ്: 43; 10, 11)
ലോകം ഒരു പരിവർത്തന കാലഘട്ടത്തിലാണ്. ആഗോളവൽക്കരണം, ദേശീയ അതിർത്തികളിലൂടെയുള്ള ജനങ്ങളുടെ ചലനം, പാരിസ്ഥിതിക വെല്ലുവിളികൾ, മത സംഘർഷം, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ, ഒരു ബഹുധ്രുവ ലോകം എന്നിവയെല്ലാം കാലാകാലങ്ങളിലുള്ള മനുഷ്യ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ചിന്താഗതിയിൽ മാറ്റം വരുത്തുന്നു. ഒപ്പം പ്രശ്നങ്ങളും. ഇന്നത്തെ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി വാഗ്ദാനം ചെയ്യുന്ന പല പരിഹാരങ്ങളും ക്ഷീണവും തീയതിയും അപര്യാപ്തവുമാണെന്ന് തോന്നുന്നു. അവരും അവ പ്രചരിപ്പിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ട സ്ഥാപനങ്ങൾ പ്രാഥമികമായി പടിഞ്ഞാറൻ ലോക കാഴ്ചപ്പാടിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, ഏതാണ്ട് അര സഹസ്രാബ്ദക്കാലം ലോകകാര്യങ്ങളിൽ ആധിപത്യം പുലർത്തുന്നവ. യൂറോപ്പിനും അമേരിക്കയ്ക്കും പ്രത്യേകമായി ചരിത്രം, പുരാണങ്ങൾ, ബ tradition ദ്ധിക പാരമ്പര്യങ്ങൾ, മതവിശ്വാസങ്ങൾ എന്നിവയാൽ ഈ ലോകവീക്ഷണം ആഴത്തിൽ രൂപപ്പെട്ടിരിക്കുന്നു. പെൻഡുലം വീണ്ടും ഏഷ്യയിലേക്ക് നീങ്ങുകയും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളും ശക്തികളും അവരുടെ സാംസ്കാരിക ശബ്ദങ്ങൾ ഇളക്കിവിടുകയും കണ്ടെത്തുകയും ചെയ്യുമ്പോൾ, അവസരത്തിന്റെ ഒരു നിമിഷത്തിൽ ഞങ്ങൾ നിൽക്കുന്നു. നമ്മിൽ പലരും ലോകത്തിന്റെ വൈവിധ്യമാർന്ന ശബ്ദങ്ങളെ നിരാകരിക്കാനിടയുണ്ട് – പ്രത്യേകിച്ചും അവർ ദീർഘകാല വിശ്വാസങ്ങളെ വെല്ലുവിളിക്കുമ്പോൾ. അല്ലെങ്കിൽ പാശ്ചാത്യരുടെ പൂർവിക പദവിയിലേക്കായിരിക്കാം, പക്ഷേ പാശ്ചാത്യരുടെ പ്രയോജനത്തിനായി മാത്രമല്ല, എല്ലാ മനുഷ്യവർഗത്തിനും ലോകത്തെ പുതുതായി രൂപപ്പെടുത്താനുള്ള അവരുടെ കഴിവ് വാഗ്ദാനം ചെയ്യുന്ന പുതിയ മാതൃകകളെ നമുക്ക് അംഗീകരിക്കാൻ കഴിയും. ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന “സുവാർത്ത” എന്ന വാക്യത്തിൽ നാമെല്ലാവരും കേട്ടിട്ടുള്ള പഴയ മാതൃകകളിലൊന്നാണ്. (“സുവിശേഷം” എന്ന വാക്യം സുവിശേഷത്തിന്റെ വാക്കിന്റെ അക്ഷരീയ വിവർത്തനമാണ്, അത് ബൈബിളിലെ യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളെ സൂചിപ്പിക്കുന്നു.) ക്രിസ്തീയ സുവാർത്ത സാധാരണയായി ദൈവത്തിന്റെ ക്രൂശിലെ ത്യാഗത്തിലൂടെ ദൈവത്തിന്റെ രക്ഷാപ്രവൃത്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാനവികതയുടെ പാപപരിഹാരത്തിനായി ഏകമകൻ യേശുക്രിസ്തു. എന്നിട്ടും അത്തരം പ്രായശ്ചിത്തം അനാവശ്യമാണെന്ന് ഹിന്ദുക്കൾ കാണുന്നു. മനുഷ്യൻ പാപിയല്ല, ദൈവികനാണ്. മറ്റൊരാളുടെ മുൻകാല ത്യാഗത്തിന്റെ ആവശ്യമില്ലാതെ, നമ്മിൽ ഓരോരുത്തർക്കും, യേശുവിനുടേതിന് സമാനമായ കഴിവുണ്ട്. ഈ ശാക്തീകരണ ആശയം വിശദീകരിക്കാൻ “ഹിന്ദു സുവാർത്ത” എന്ന പദം ഞങ്ങൾ ഉപയോഗിച്ചു അത്തരം സന്തോഷവാർത്തകൾ ഹിന്ദു സുവാർത്തയുടെ ഒരു നേർക്കാഴ്ച മാത്രമാണ് ™, ഇത് മനുഷ്യന്റെ സ്വന്തം കഴിവുകളെ ഉയർത്തിക്കാട്ടുന്നു, ദൈവത്തിന്റെയും മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും അനിവാര്യമായ ഐക്യത്തെ izes ന്നിപ്പറയുന്നു, ഒപ്പം ഏകതയേക്കാൾ വൈവിധ്യമാണ് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള യഥാർത്ഥ ധാരണയെന്ന് വാദിക്കുന്നു. അത്തരമൊരു ലോകവീക്ഷണത്തിന്റെ ചില പ്രധാന വാഗ്ദാനങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: സാധാരണ ക്രിസ്തീയ അർത്ഥത്തിൽ ഒറിജിനൽ പാപം എന്നൊന്നില്ല. സത്-ചിറ്റ്-ആനന്ദം എന്ന സംസ്കൃത പദം വിവരിച്ചതുപോലെ നാമെല്ലാവരും യഥാർത്ഥത്തിൽ ദൈവികരാണ് ക്രിസ്തീയതയിലെയും മിക്ക അബ്രഹാമിക് മതങ്ങളിലെയും പോലെ ചരിത്രപ്രവാചകന്മാരും മിശിഹായും ആത്മീയ സത്യത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നില്ല. ചരിത്രവും ആകൃതിയിലുള്ള സാമുദായിക ഐഡന്റിറ്റികൾ, വംശങ്ങൾ, ബ്ലഡ്‌ലൈനുകൾ, ചില സവിശേഷമായ ചരിത്രസംഭവങ്ങളെ അടിസ്ഥാനമാക്കി മതപരമായ പ്രത്യേകതയുടെ അവകാശവാദങ്ങൾ എന്നിവ ഉൾപ്പെടെ ചരിത്രത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ ഒരു അവസ്ഥ കൈവരിക്കാൻ യോഗയും അനുബന്ധ ആത്മീയ പരിശീലനങ്ങളും ഞങ്ങളെ അനുവദിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം ചരിത്രപ്രവാചകന്മാരെയോ അവർക്ക് ശേഷം പരിണമിച്ച അധികാര സ്ഥാപനങ്ങളെയോ ആശ്രയിക്കുന്നില്ല. ധർമ്മവും ശാസ്ത്രവും തമ്മിൽ അടിസ്ഥാനപരമായ ഒരു സംഘട്ടനവുമില്ല, മുൻകാലങ്ങളിൽ ഒന്നും ഉണ്ടായിട്ടില്ല. പാശ്ചാത്യ പ്രപഞ്ചശാസ്ത്രത്തിലും മിഥ്യയിലും ഉള്ളതുപോലെ “കുഴപ്പങ്ങൾ” ഭയപ്പെടേണ്ടതില്ല. നെഗറ്റീവ് അർത്ഥത്തിൽ പലപ്പോഴും താറുമാറായതായി കണക്കാക്കുന്നത് യാഥാർത്ഥ്യത്തിന്റെ സ്വാഭാവികവും സാധാരണവുമായ പ്രകടനമാണ്. മനുഷ്യന്റെ അറിവിന്റെ പരിമിതികൾ മാത്രമാണ് പ്രകൃതിയുടെ സങ്കീർണ്ണതയെ തെറ്റായി വ്യാഖ്യാനിക്കുകയും അതിനെ ഭയവും തിന്മയും ആയി കാണുകയും ഉന്മൂലനം ചെയ്യാൻ യോഗ്യമാവുകയും ചെയ്യുന്നത്. പ്രകൃതിയെ ബഹുമാനിക്കുമ്പോൾ ആനന്ദകരമായ ഒരു മനുഷ്യജീവിതം സാധ്യമാണ്. “മുന്നേറാനും” “പുരോഗതി” നേടാനും പ്രകൃതിയെ നശിപ്പിക്കേണ്ടതില്ല – തീർച്ചയായും നമ്മുടെ പരിണാമം നമ്മെ നിലനിർത്തുന്ന പരസ്പര ബന്ധത്തിന്റെ വെബ് ലംഘിക്കാതെ തിടുക്കപ്പെടും. നമ്മുടെ ആത്യന്തിക ശേഷിയിലേക്ക് ഞങ്ങളെ നയിക്കാൻ ഒരു കേന്ദ്രീകൃത മത അതോറിറ്റിയുടെയും ആവശ്യമില്ല. മുൻ മാതൃകകളുടെ കണ്ടെത്തലുകളും ഉപകരണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളായി ഉപയോഗിച്ച് ഒരാൾ സ്വന്തം പാത പരീക്ഷിക്കുകയും കണ്ടെത്തുകയും ചെയ്യാം. എല്ലാ വിശ്വാസങ്ങൾക്കും പാരമ്പര്യങ്ങൾക്കുമിടയിൽ പരസ്പര ബഹുമാനം ഹിന്ദുമതത്തിലെ ഒരു തത്വവിഷയമാണ്, “രാഷ്ട്രീയ കൃത്യത” യ്ക്ക് വഴങ്ങുകയോ പുറത്തുനിന്നുള്ള അടിച്ചമർത്തൽ ആവശ്യകതയോ അല്ല. വ്യത്യസ്ത പാത പിന്തുടരുന്ന മറ്റുള്ളവരോടുള്ള കേവലം “സഹിഷ്ണുത” യേക്കാൾ വളരെ കൂടുതലാണ് ഇത്. എക്സ്ക്ലൂസിവിറ്റിയുടെ അവകാശവാദങ്ങളും മറ്റുള്ളവരെ സ്വന്തം മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ഉത്തരവുകളും ഞങ്ങൾ നിരസിക്കുന്നു. ഈ വെബ്സൈറ്റ് https://beingdifferentbook.com ഹിന്ദു സുവാർത്തയുടെ കുടക്കീഴിൽ അത്തരം ആശയങ്ങൾ, അനുമാനങ്ങൾ, സമ്പ്രദായങ്ങൾ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളും ചർച്ചകളും വാഗ്ദാനം ചെയ്യുന്നു. ഈ പോസ്റ്റിംഗുകളിൽ ഇന്ത്യയുടെ എല്ലാ ധർമ്മ പാരമ്പര്യങ്ങളുടെയും – ഹിന്ദുമതം, ബുദ്ധമതം, സിഖ് മതം, ജൈനമതം എന്നിവയുടെ ദാർശനികവും ഭൗതികവുമായ വീക്ഷണങ്ങൾ ഉൾപ്പെടുന്നു, പ്രതിഫലിപ്പിക്കുന്നു. മേൽപ്പറഞ്ഞവയെ ഞങ്ങളുടെ ഗൈഡ്‌പോസ്റ്റുകളിലൂടെയും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും, പരസ്പര വിശ്വാസ ബന്ധങ്ങളുടെയും വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള ബന്ധവും മാനവികതയും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു പുതിയ യുഗം കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജൂഡോ-ക്രിസ്ത്യൻ വൈവിധ്യങ്ങൾ, യൂറോപ്യൻ പ്രബുദ്ധതയെ അടിസ്ഥാനമാക്കിയുള്ള മതേതര വൈവിധ്യങ്ങൾ, ഉത്തരാധുനിക ചിന്ത എന്നിവയുൾപ്പെടെയുള്ള മുഖ്യധാരാ പാശ്ചാത്യ ചിന്തകളേക്കാൾ ഈ ലോകവീക്ഷണം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് അടുത്തിടെയുള്ള പുസ്തകം, വ്യത്യസ്തത: വെസ്റ്റേൺ യൂണിവേഴ്സലിസത്തോടുള്ള ഒരു ഇന്ത്യൻ വെല്ലുവിളി (BEING DIFFERENT: An Indian Challenge to Western Universalism) (Harpercollins, 2011) പരിശോധിക്കുന്നു.
35 യാത്രക്കാരും 12 ജീവനക്കാരുമടങ്ങുന്ന ഒരു വിമാനം റൺവേയെ മറികടന്ന് പസഫിക്ക് ദ്വീപിലെ ഒരു ചതുപ്പിലേക്ക് വീണു മുങ്ങി September 30, 2018 in Variety 35 യാത്രക്കാരും 12 ജീവനക്കാരുമടങ്ങുന്ന ഒരു വിമാനം റൺവേയെ മറികടന്ന് പസഫിക്ക് ദ്വീപിലെ ഒരു ചതുപ്പിലേക്ക് വീണു മുങ്ങി. വിമാനത്തിൽ ഉണ്ടായിരുന്നവർ എല്ലാം പരിക്കേല്ക്കാതെ രക്ഷപെട്ടു. പസഫിക് ദ്വീപായ മൈക്രോനേഷ്യയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മൈക്രോവേനോവിലെ വെനോ എയർപോർട്ടിൽ ഇറങ്ങേണ്ട എയർ ന്യൂജിനിയുടെ ബോയിംഗ് 737-800 വിമാനം റൺവേയെ മറികടന്ന് ചതുപ്പ് പോലൊരു സ്ഥലത്തേക്ക് വീഴുകയായിരുന്നു. വിമാനത്തിൽ യാത്ര ചെയ്യുന്നവരെ രക്ഷപ്പെടുത്താൻ നാട്ടുകാർ ചെറിയ ബോട്ടുകളിൽ അതിവേഗം എത്തിയത് കൊണ്ട് എല്ലാ യാത്രക്കാരും ജോലിക്കാരും രക്ഷപെട്ടു. ദുരന്തത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. എല്ലാവരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് മാറ്റിയിട്ടുണ്ട് എന്ന് എയർ നൌജിനിക്ക് വ്യക്തമാക്കി. “ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷിതത്വവും അടിയന്തിര ആവശ്യങ്ങളും ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ് ” എന്നും അവർ വ്യക്തമാക്കി. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
കുറച്ചുനാളുകള്‍ക്കു മുന്‍പുവരേ ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവളും കണ്ണിനു കുളിര്‍മ്മയുമായിരുന്ന ശ്വേതേച്ചി വായിച്ചറിയുവാന്‍ ഒരു കൂട്ടം മലയാളിക്കുട്ടന്‍മാര്‍ സമര്‍പ്പിക്കുന്നത്‌. ഒരുപാടു സിനിമകളിലും അതുപോലെ ചാനലിലൂടെയുമൊക്കെയായി റിയാലിറ്റി ഞങ്ങള്‍ക്കൊക്കെ ഷോചെയ്തു തന്നുകൊണ്ടു ഞങ്ങളെയെല്ലാം തൃപ്തരാക്കിയിരുന്ന ഞങ്ങളുടെ ഓരോരുത്തരുടെയും ഉറക്കത്തിണ്റ്റെ പകുതി അവകാശിയും ഭാവിയിലെ ഞങ്ങളുടെ പ്രതീക്ഷയുമായിരുന്ന ശ്വേതേച്ചി നിങ്ങള്‍ ഞങ്ങളോടു ചെയ്ത കൊടും ചതിയുടെ കഥ കേള്‍ക്കണമെങ്കില്‍ മുപ്പതോളം വര്‍ഷങ്ങള്‍ പിറകിലോട്ടു പോണം . 1980 എന്ന തങ്കലിപികളാലെഴുതപ്പെട്ട വര്‍ഷം. ഹോ ... ഓര്‍ക്കുമ്പോള്‍തന്നെ കോരിത്തരിക്കുന്നു! അവളുടെരാവുകളെന്ന ഒറ്റസിനിമയിലൂടെ മലയാളികുമാരന്‍മാരുടെ ബെഡ്‌റൂമില്‍ സ്ഥാനം പിടിച്ച സീമേച്ചിയെ ഓര്‍ക്കുന്നില്ലേ? ഓര്‍ക്കണം ഓര്‍മ്മകാണില്ലെന്നു മാത്രം പറയരുത്‌ പ്ളീസ്‌... എ ഗ്രേഡു ചിത്രമായ അവളുടെ രാവുകള്‍ കണ്ടു രാവുപകലാക്കിയ എത്രയോ മഹാന്‍മാര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട് എന്നതു ഞങ്ങള്‍ മറച്ചുവെക്കുന്നില്ല. ഇത്രയോക്കെ മഹത്തായ അവളുടെ രാവുകളും കൂടെ സീമേച്ചിയും മലയാളമക്കള്‍ക്കുമുന്‍പിലവതരിച്ചത്‌ ആയിരത്തിത്തൊള്ളായിരത്തി എണ്‍പതിലായിരുന്നല്ലൊ. അതുകൊണ്ടുതന്നെയാണു ഞങ്ങളെല്ലാവരുടെയും മനസ്സില്‍ 1980നുള്ളയത്ര സ്ഥാനം മറ്റൊരു വര്‍ഷത്തിനുമില്ലാതെ പോയതും. പക്ഷെ വിധി അവിടെയും ഞങ്ങളെ തോല്‍പിക്കുകയായിരുന്നു ശ്വേതേച്ചീ.. സത്യം പറയട്ടെ ഈവരികളെഴുതുമ്പോള്‍ ഞങ്ങള്‍ ഒന്നിച്ചു വിതുമ്പുകയാണ്‌ എന്നാലും പറയാതിരിക്കാന്‍ വയ്യല്ലോ.. സീമേച്ചിയെ ഞങ്ങള്‍ക്കു സമര്‍പ്പിച്ച ശശിയണ്ണനു ഞങ്ങളുടെ മനസ്സില്‍ പുണ്യാളന്റെ രൂപമായിരുന്നെങ്കില്‍ ഞങ്ങളില്‍നിന്നും എന്നെന്നേക്കുമായി സീമേച്ചിയെ തട്ടിയെടുത്തപ്പോള്‍ അതൊരു സാത്താന്റെ രൂപമായി മാറി. എങ്കിലും ഇടയ്ക്കിടയ്ക്ക് സീമേച്ചിക്കുപകരമായി പലരേയുംവെച്ച് ഞങ്ങളെ സന്തോഷിപ്പിക്കാന്‍ അങ്ങേരു പെടാപ്പാടു പെട്ടെങ്കിലും സീമേച്ചിക്കു പകരമായി മറ്റൊന്നും തന്നെയില്ലെന്നറിയാവുന്ന ഞങ്ങള്‍ അങ്ങേരോടു ക്ഷമിക്കാന്‍ തയ്യാറായിരുന്നില്ല. ഞങ്ങള്‍ക്കു കളര്‍ച്ചിത്രങ്ങളിലുമുപരി അന്നത്തെ ബ്ലാക് ആന്റ് വൈറ്റു തന്നെയാണു വലിയതെന്നു ഞങ്ങളുറക്കെപ്പറഞ്ഞു. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ സീമേച്ചിയിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയെങ്കിലും ഞങ്ങളുടെ മനസ്സില്‍ ഇന്നും സീമേച്ചി പച്ചയായി ജീവിക്കുന്നു എന്ന സത്യം ഓര്‍മ്മിപ്പിക്കട്ടെ. ഇന്നു ഞങ്ങളുടെ പുതു തലമുറ സീമേച്ചിയെ അറിയാതെയായി .. സീമ എന്നുവെച്ചാല്‍ വല്ല കടല്‍ക്കാറ്റിന്റെയും പേരാണോന്നുവരേ ചോദിച്ച അവരെയോ, പാടത്തും വരമ്പത്തും ഓടിക്കളിച്ചു പോലീസും കള്ളനും കളിക്കേണ്ടതിനു പകരം കമ്പ്യൂട്ടറില്‍ ജെയിംസ് ബോണ്ടു ഗെയിം കളിക്കാന്‍ പഠിപ്പിച്ച അവരുടെ മാതാപിതാക്കളെയോ പറഞ്ഞിട്ടു കര്യമില്ല . -------- കാലം കാലനുവേണ്ടി വീണ്ടും കറങ്ങിയപ്പോഴാണു പുതിയൊരു മാലാഖക്കുട്ടന്‍ മലയാളത്തില്‍ രംഗത്തുവന്നത്... പി എച്ച് ഹമീദിക്കാ എന്ന മാലാഖക്കുട്ടന്‍ പണം മുടക്കി സംവിധാനം ചെയ്യാന്‍ തീരുമാനിച്ച അവളുടെരാവുകളുടെ രണ്ടാം ഭാഗത്തില്‍ സീമേച്ചിക്കു പകരം ശ്വേതേച്ചി അഭിനയിക്കുന്നു എന്നു കേട്ടതോടു കൂടി ഞങ്ങളിലെ വാടിക്കിടന്ന ചെടികള്‍ തളിരിടുകയും പൂക്കുകയും ചെയ്തു എന്നുമാത്രമല്ല കായ്ക്കാന് വരേ തയ്യാറെടുത്തതാണ്‍്.... കാരണം അവളുടെ രാവുകളില്‍ ഇന്നത്തെസീമേച്ചിയേക്കാളുപരി പെര്‍ഫോം ചെയ്യാന്‍ അര്‍ഹതയുടെകൂടെ ബാക്കിയെല്ലാം തികഞ്ഞത് ശ്വേതേച്ചിയാണെന്നത് മമ്മുക്കയുടെ കൂടെ പാലേരിമാണിക്യത്തിലുള്ള ചേച്ചിയുടെ ആ പെര്‍ഫോമന്‍സുകണ്ട ഞങ്ങള്‍ക്കെല്ലാമറിയാം. ഇനി ലാലേട്ടന്റെ കൂടെയാണെങ്കിലും ചേച്ചി യുടെ പെര്‍ഫോമന്‍സു ഞങ്ങള്‍ക്കൊക്കെ കാണിച്ചുതന്നതാണല്ലൊ. അതുമാത്രമല്ല ചില ചാനലുകളിലൂടെ ചേച്ചി ഞങ്ങള്‍ക്കുമുന്‍പില്‍പ്രത്യക്ഷപ്പെട്ടതും ഞങ്ങള്‍ക്കു പ്രത്യാശനല്‍കും വിധമായിരുന്നു എന്നതും ഞങ്ങളിവിടെ സ്മരിക്കുകയാണ്‍്. പണ്ടു മലയാളത്തിലഭിനയിച്ചപ്പോള്‍ വെറും ഗ്ലാമറല്ലാതെ മറ്റൊന്നുമില്ലെന്നുപറഞ്ഞു ഞങ്ങള്‍ മലയാളികള്‍ ചേച്ചിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത് ചുമ്മാപുറംപൂച്ചിനായിരുന്നൂവെന്നും ഉള്ളിന്റെയുള്ളില്‍ നൂറ്റൊന്നുവട്ടം ചേച്ചിയെ ഞങ്ങള്‍ക്കിഷ്ടമായിരുന്നെന്നതും ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ. പിന്നെ കാമസൂത്രയുടെ ( പുറമെ ഞങ്ങള്‍ ഇതിനും അശ്ലീലമെന്നുപറയുമെങ്കിലും ഇതും ഞങ്ങള്‍ക്കു പ്രിയങ്കരം തന്നെ) പരസ്യത്തില്‍ ചേച്ചിയെക്കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഞെട്ടുകയും ചേച്ചിയിലുള്ള ആ ഭയങ്കരമായ നടിയെ ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു. ഹോ .. ഇവിടെ ആരൊക്കെയോ ഇപ്പോള്‍ നെടുവീര്‍പ്പിടുന്നുണ്ട്.. അതൊക്കെ പഴയ ദ്രവിച്ച കഥ! അതെല്ലാം അവിടെയൊരുമൂലയ്ക്കിരിക്കട്ടെ ഹല്ല പിന്നെ!! ഇപ്പോഴിതാ ഹമീദിക്കാ എന്ന ഞങ്ങളുടെ മറ്റൊരു പുണ്യാളന്‍ ശ്വേതേച്ചിയെ വെച്ച് അവളുടെ രാവുകള്‍ പകലുകളാക്കി കളറിലെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അന്നത്തെ രാജിയെന്ന പെണ്‍കുട്ടിയുടെ രണ്ടാം കഥയ്ക്കുള്ള തിരക്കഥതയ്യാറാക്കാന്‍ ഞങ്ങളുടെ പഴയ പുണ്യാളനായ ആലപ്പി ഷരീഫിക്കതന്നെയാണു മുന്‍പോട്ടു വന്നിരിക്കുന്നത് എന്നതുമാത്രമല്ല നമ്മുടെ ഓള്‍ഡ് സീമേച്ചിക്ക് പഴയ അത്ര ലത് പോരാ എന്നതുകൊണ്ടായിരിക്കും ശ്വേതേച്ചിയെ മുപ്പത്തിയെട്ടുകാരിയായ നായികയാക്കാന്‍ ഹമീദിക്കാ തീരുമാനിച്ചത്. അന്നുവരേ പത്രം അലര്‍ജിയായിരുന്ന ഞങ്ങള്‍ (പത്രം വായിക്കാതെ അറ്റ്ലീസ്റ്റ് ചാനലിലെ ന്യൂസുപോലും കാണാതെ ലോകത്തുള്ള സകലതിനെക്കുറിച്ചും ഞങ്ങള്‍ അഭിപ്രായിക്കും ങാ.. ഞങ്ങളോടാ കളി) ശ്വേതേച്ചി അവളുടെ രാവുകളിലഭിനയിക്കുന്നുവെന്ന വാര്‍ത്ത വന്നതോടുകൂടി അപ്ഡേറ്റഡ് ന്യൂസിനായി പത്രമായ പത്രങ്ങളെല്ലാം അരിച്ചുപെറുക്കാന്‍ തുടങ്ങി ( ഇത് പത്രങ്ങളുടെ ‘വിറ്റൊഴിക്കലില്‍ ’ശകലം വര്‍ദ്ധനവു വരുത്തിയിട്ടുണ്ട് എന്നതു പരമരഹസ്യമാണ്‍്) ... ഇതൊക്കെക്കഴിഞ്ഞു വളരെപ്പെട്ടന്നായിരുന്നു ഞങ്ങളുടെ തലയില്‍ ഇടിത്തീയും പാമ്പും ഒന്നിച്ചുവന്നു ഇടിച്ചേച്ചുപോയത്... ഹോ ഇതു പറയുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന ഞങ്ങളുടെ ഒരു സഹോദരന്‍ വാവിട്ടുകരയുകയാണ്‍് .... അവളുടെ രാവുകളില്‍ ശ്വേതേച്ചി അഭിനയിക്കുന്നില്ലാ എന്നുറക്കെ പ്രഖ്യാപിച്ചതായിരുന്നു ഞങ്ങളുടെ തലില്‍ ഇതെല്ലാം പണ്ടാരമടക്കിയതിനു കാരണം ... സിനിമാസംവിധായകന്‍ ചേച്ചിയുടെ അനുവാദമില്ലാതെയാണുപോലും സില്‍മയില്‍ നായിക ചേച്ചിയായിരിക്കുമെന്നു തീരുമാനിച്ചത് ... വിവരമില്ലാത്ത സംവിധായകന്‍ (സംഗതി ഞങ്ങളുടെ പുണ്യാളനാണെങ്കിലും വിവരക്കേടല്ലേ അങ്ങേരു കാണിച്ചത് ) ആവേശത്തിന്റെ പുറത്ത് ചേച്ചിയോട് ചോദിക്കാന്‍ പോലും മറന്നുകൊണ്ട് ചേച്ചിയാണു പടത്തില്‍ സീമേച്ചിയുടെ ഭാഗം അഭിനയിക്കുന്നതെന്ന് ഞങ്ങളെയെല്ലം കൊട്ടിയറിയിച്ചത് ... അത് അങ്ങേരുടെ ആവേശം കൊണ്ടല്ലേ ചേച്ചീ ... ഞങ്ങള്‍ മലയാളികളുടെ നെഞ്ചിലേക്കാണു ചേച്ചിയുടെ അവള്‍ക്കാ രാത്തില്‍ അഭിനയം നഹീഹൈ എന്ന പ്രഖ്യാപനം വന്നു തറച്ചത് ... ഇത്രയ്ക്കും വേണ്ടായിരുന്നു ശ്വേതേച്ചീ വേണ്ടായിരുന്നു... ഈ ചതി ഞങ്ങളോടു വേണ്ടായിരുന്നു ....ഇതൊരു കൊടും ചതിയായിപ്പോയി ... എന്തൊക്കെ പ്രതീക്ഷകളായിരുന്നു ... ഹോ എല്ലാം തകിടം മറഞ്ഞില്ലേ ... ഞങ്ങളുടെ ‘അവളുടെ രാവുകള്‍ സ്പെഷ്യല്‍ ഇന്‍-വെസ്റ്റിഗേഷന്‍ ’ സംഘത്തിന്റെ കഠിന പരിശ്രമഫലമായി ഇപ്പോള്‍ കണ്ടുപിടിച്ചതെന്താണെന്നറിയുമോ? അവളുടെ രാവുകളില്‍ പഴയ സീമേച്ചി തന്നെ അഭിനയിക്കുമത്രേ? ! ഈ വാര്‍ത്തയിലെ കതിരെത്ര പതിരെത്ര എന്നു ഞങ്ങള്‍ക്കറിയില്ല .. എങ്കിലും ശ്വേതേച്ചിയിലെ പെര്‍ഫോമന്‍സിന്റെയത്രയും പ്രതീക്ഷ ഞങ്ങള്‍ക്കു ‘ഇന്നത്തെ’ സീമേച്ചിയിലില്ലാ എന്നുതന്നെ ഞങ്ങള്‍ ഊന്നിയൂന്നിപ്പറയട്ടെ ... ആഴ്ചകളോളം പട്ടിണി കിടന്നാലും ഞങ്ങള്‍ മലയാളികള്‍ക്ക് ഇത്രയും സങ്കടമുണ്ടാവില്ല ശ്വേതേച്ചീ .... (മറ്റുള്ളവര്‍ രണ്ടുകാലിലാണൊ നടക്കുന്നത് അതോ മൂന്നാമ്മത് മറ്റൊരു കാലുകൂടിയുണ്ടോ എന്നൊക്കെയാണ്‍് ഒറ്റക്കാലന്മാരായ ഞങ്ങളുടെ വേവലാതികള്‍) അതൊക്കെ പോട്ടെ ആ സംവിധായകന്‍ ‘പയ്യന്‍’ എടുത്തുചാടിയതൊന്നും കാര്യമാക്കാതെ ശ്വേതേച്ചിതന്നെ തിരിച്ചുവന്നു അവളുടെ രാവുകള്‍ ഞങ്ങളുടെയെല്ലാം രാപ്പകലുകളാക്കിത്തരണമെന്നു വിനീതമായി അപേക്ഷിക്കുകയാണ്‍് ... അഭ്യര്‍ത്ഥിക്കുകയാണ്‍്. ഈ അപേക്ഷ നീണ്ടുപോയെന്നു ഞങ്ങള്‍ക്കറിയാമെങ്കിലും ..... ഞങ്ങളെ കൈവിടരുതെന്നു ഒരിക്കല്‍ക്കൂടി അപേക്ഷിച്ചുകൊണ്ട് ഓള്‍ മല്ലൂസ് അവളുടെ രാവുകള്‍ ഫാന്‍സ് അസോസിയേഷനു വേണ്ടി ഒരു കൂട്ടം മലയാളിക്കുട്ടന്മാര്‍ (ഒപ്പ്). Posted by മരഞ്ചാടി at 2:13 AM 15 comments: Labels: നര്‍മ്മം 8.6.10 ലോകകപ്പിലെ രക്തസാക്ഷി ലോകകപ്പെന്ന മഹാ സംഭവത്തെ വരവേല്‍ക്കാന്‍ സൌത്താഫ്രിക്കയിലുമുപരിയായി നമ്മുടെ കൊച്ചുകേരളത്തിലെങ്ങും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു ... അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ് എക്സ്ട്രാ എക്സ്ട്രാ....യുടെ നാടന്‍ അമ്പാസിഡര്‍മ്മാരായ അമ്പാസിഡര്‍മ്മാരെല്ലാം ബാനര്‍ , ഫ്ലക്സ് , സ്റ്റിക്കര്‍ തുടങ്ങിയ അത്യാധുനിക പരസ്യക്കോലങ്ങള്‍ നാട്ടിലെങ്ങും പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്നു... “അര്‍ജന്റീനയോടുകളിക്കാന്‍ ഏതു നാറിയൂണ്ടെടാ” എന്ന പോസ്റ്റര്‍ മുതല്‍ അവനവന്റെ ആരോഗ്യത്തിനനുസരിച്ചുള്ള സകല ഔട്ട് ഓഫ് നിഗണ്ടു വാക്കുകള്‍ക്കൊണ്ടുമലങ്കരിച്ച പോസ്റ്ററുകളും വഴിനീളെ അണിനിരന്നു കഴിഞ്ഞു .... (നാടന്‍ അമ്പാസിഡര്‍മ്മാരുടെ ഫോട്ടോ വിത്ത് കൂളിംഗ് ഗ്ലാസും ചില പോസ്റ്ററില്‍ കാണാമെന്നതു മറച്ചുവെയ്ക്കുന്നില്ല ) ഇനി വേള്‍ഡുകപ്പൊന്നു വന്നുകിട്ടിയാല്‍ മതി ബാക്കി നമ്മള്‍ മലയാളമക്കള്‍ നോക്കിക്കൊള്ളും.. ( തിന്നാന്‍ വ കുടിക്കാന്‍ അല്‍ ഉടുക്കാന്‍ ഇല്ലാ എങ്കില്‍ പോലും മുഷ്കില്‍ നഹീഹൈ ) ഏതായാലും ലോക പന്തുകളിയുടെ അപ്ഡേറ്റഡ് ന്യൂസറിയാനായി നമുക്കു കുട്ടപ്പായിയുടെ ടീഷോപ്പ് വിത്ത് സര്‍ബത്തുകടയിലേക്കു ചെല്ലാം.. കാരണം അവിടെവെച്ചായിരുന്നല്ലോ അര്‍ജന്റീനയ്ക്കുവേണ്ടി നാട്ടിലെ പോക്കിരിയായിരുന്ന പീക്കിരിവാസു രക്തസാക്ഷിയായത് *********** “ അല്ലാ ന്റെ കുട്ടപ്പായ്യേ... ഈ പന്ത്കളി ബന്നാ അന്റെ കച്ചോടം ജോറാക്വല്ലോ ... ഇജ്ജ് എന്നാ ആ എലിബെഷന്‍ കൊണ്ട്വരണത്?” മോങ്ങന്‍ മമ്മദിന്റ്റെ ചോദ്യത്തിനു കുട്ടപ്പായി മറുപടിപറഞ്ഞില്ല എന്നുമാത്രമല്ല ആരോടൊക്കെയോ ഉള്ള അരിശം തീര്‍ക്കാനെന്നവണ്ണം ഒരു കുടം വെള്ളം ശക്തിയായി സമാമ്പറിലൊഴിക്കുകയും ചെയ്തു. സാധാരണ വേള്‍ഡുകപ്പുസമയത്ത് കുട്ടപ്പായി ടെലിവിഷന്‍ വാടകയ്ക്കെടുത്ത് കൊണ്ടുവെക്കാറുള്ളതാണ്‍് .. കടയുടെ ഒരു കോണില്‍ അതുറപ്പിച്ചുകഴിഞ്ഞാല്‍ നാട്ടുകാരും അയല്‍ നാട്ടുകാരും കുട്ടപ്പായിയുടെ കടയ്ക്കുമുന്‍പില്‍ തടിച്ചുകൂടുമായിരുന്നു. തടിച്ചുകൂടിയവര്‍ അടിപിടിയുണ്ടാക്കുന്നതും ഒരു രസമായിരുന്നു(കണ്ടു നില്‍ക്കുന്നവര്‍ക്ക്) പൊതുസേവന തല്പരനായ കുട്ടപ്പായി ഇത്രയും ചെയ്തുകഴിഞ്ഞാല്‍ നാട്ടുകാരില്‍നിന്നും വേണ്ടുവോളം ‘സേവിക്കാനായി’ പലതരം പലഹാരങ്ങളും കടയിലിറക്കും ... (വേള്‍ഡുകപ്പിനു സ്പെഷല്‍ സേവന ഡിസ്കൌണ്ട് പ്രമാണിച്ച് നാലുരൂപയുടെ ചായയ്ക്ക് വെറും ആറുരൂപയായിരിക്കും വില. ഇങ്ങനെ പോകുന്നു പൊതുവെയുള്ള സേവിക്കല്‍) എന്നുമാത്രമല്ല ഇത്തവണ വേള്‍ഡുകപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് റോഡുസൈഡില്‍ത്തന്നെ കുട്ടപ്പായി പത്തുസെന്റു വിലപറഞ്ഞുറപ്പിച്ചിട്ടുമുണ്ട്... പക്ഷേ അതൊന്നുമല്ല കുട്ടപ്പായിയെ മൌനിയാക്കിയത് .. “എന്താ ഹംക്കേ അന്റെ അണ്ണാക്കില്‍ പന്തുതള്ളിയോ ? ഇജ്ജെന്താ ഒന്നും മിണ്ടാത്തത് ന്റെ കുട്ടപ്പായ്യേ..” മമ്മദ് കുട്ടപ്പായിയെ വിടുന്നകോലമില്ല “ കാക്കാ അതികം ചെലച്ചാല്‍ പല്ലടിച്ചു അണ്ണാക്കിലിടും .....” ആരോടൊക്കെയോ ഉള്ള അമര്‍ഷം കുട്ടപ്പായി പാവം മമ്മതിന്റെ അണ്ണാക്കിലേക്കിട്ടുകൊടുത്തു ഇനിയുമവിടെയിരുന്നു കാരണം തിരക്കിയാല്‍ അതുതന്റെ എല്ലുപൊടിക്കാനൊരു കാരണമായിമാറുമെന്നു മനസ്സിലാക്കിയ മമ്മദ് “ഓനു പിരാന്താ....” എന്നുമ്പറഞ്ഞ് ഇറങ്ങിയൊരു നടത്തം വെച്ചുകൊടുത്തു. എന്താ കുട്ടപ്പായിക്കു പറ്റിയതെന്നറിയാന്‍ അല്പം ഫ്ലാഷടിച്ചു ബാക്കിലേയ്ക്കു പോണം ... കേരമരങ്ങള്‍ തിങ്ങിനിറഞ്ഞതിനിടയിലൂടെ കളകളം പാടുന്ന കിളികളുടെ (ബലിക്കാക്ക) ഒരു ലതും .... ചെമന്ന ജേസി വിരിച്ചതുപോലെയുള്ള ചെമ്മണ്‍ പാതകളും, പുരനിറഞ്ഞു നില്‍ക്കുന്ന യുവകോമളിമാരും , വയറുനിറയ്ക്കാന്‍ വേണ്ടിമാത്രം ജ്ന്മംകോണ്ട യുവകോമളന്മാരുടെ നയനം കൂളിര്‍പ്പിക്കുന്ന കുളിത്തോടുകളുമെല്ലാം നിറഞ്ഞ അതി സുന്ദരമായ ചെമ്പട്ടുകുന്നു ഗ്രാമത്തിലെ ഒരു സായാഹ്നം.. മാളികവീട്ടില്‍ ജാനകിയമ്മയുടെ ചെറ്റക്കുടിലില്‍നിന്നും നാലുമണിച്ചായയിലൊഴിക്കാനുള്ള പാലുമായി വരികയായിരുന്നു നമ്മുടെ നായകന്‍ ശ്രീ കുട്ടപ്പായി ... ആ മനസ്സില്‍ വളരെ ഗൌരവംനിറഞ്ഞ കണക്കുകൂട്ടലുകള്‍ , കിഴിക്കലുകള്‍ ആന്റ് ഹരിക്കലുകള്‍ നടക്കുകയാണ്‍് ... കാരണം വേള്‍ഡുകപ്പുവരുന്നുണ്ട് ... ടി.വി ഒരെണ്ണം വാടകയ്ക്കെടുക്കണം .. വീട്ടിലെ ടീ.വിയെടുത്തു കടയില്‍ വെയ്ക്കാമെന്നുവെച്ചാല്‍ പിന്നെ വീട്ടില്‍ കയറേണ്ടിവരില്ല. കാരണം വീട്ടുകാരിയുടെ അപ്പന്‍ അവള്‍ക്കു സീരിയലുകണ്ടു മതിവരുവോളം കണ്ണുനീരുകുടിച്ചു ജീവിക്കാന്‍ സമ്മാനിച്ചതാണത് ... അതുകൊണ്ടുതന്നെ ടി.വി വാടകയ്ക്കെടുക്കണം ചായയുടെ വിലകൂട്ടണം പഞ്ചസാരയുടെയും പാലിന്റെയും അളവുകുറയ്ക്കണം എന്നുതുടങ്ങി ഒരുകൂട്ടം ചിന്തകളുടെ അഗ്നിപര്‍വ്വതവുമായി നടന്നകുട്ടപ്പായി എന്തിലോ തട്ടിനിന്നു... കണ്ണുതുറന്നുനോക്കി .... ഒന്നുംകൂടി തുറന്നുനോക്കി ... അതെ മുന്‍പില്‍ സുന്ദരമായ ഒരു രൂപം ... ആണ്‍കുട്ടികളിടുന്ന കുപ്പായവും ഫുള്‍ ട്രൌസറുമാണു വേഷമെങ്കിലും കുപ്പായത്തിനുള്ളില്‍ നൂറു ശതമാനം ശുദ്ധമായ പെണ്‍കുട്ടിയാണ്‍് ... ഇതെവിടുന്നുവന്നു? കുട്ടപ്പായി മാനത്തേക്കു നോക്കി... അതും ഈ ടീവിയിലൊക്കെ കാണുന്നപോലത്തെയൊരു ചന്തം! ... കുട്ടപ്പായി മാനത്തേയ്ക്കു നോക്കുന്നതിനിടയില്‍ ഒരു പുഞ്ചിരി കുട്ടപ്പയിക്കുകൊടുത്തുകൊണ്ട് സുന്ദരി നടന്നകന്നു..... അന്നു കടയില്‍ വന്നവര്‍ക്കെല്ലാം അത്ഭുതമായിരുന്നു ... കുട്ടപ്പായിയുടെ കടയില്‍ നിന്നും ഒറിജിനല്‍ മില്‍ക്ക് ചേര്‍ത്ത ചായകുടിക്കാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നു. ജീന്‍സിന്റെയും ടീഷര്‍ട്ടിന്റെയും ലോകത്തിലൂടെ ചിരിച്ചുകളിച്ചുകൊണ്ടിരുന്ന കുട്ടപ്പായി വെള്ളമേതാ.. പാലേതാ എന്നകണ്‍ഫ്യൂഷനില്‍ നാട്ടുകാര്‍ക്കു നല്ല മുറ്റുള്ള ചായതന്നെ നല്‍കി... ദിനങ്ങള്‍ കടന്നുപോയപ്പോള്‍ കുട്ടപ്പായി ജീന്‍സുകാരിയെ കാണുകയും പകരമായി അവള്‍ അയാള്‍ക്ക് ഓരോ ചിരികള്‍ കൊടുത്തുകൊണ്ടിരിക്കുകയും പതിവായി .... അങ്ങിനെയിരിക്കേ ഒരു ദിവസം പാലുമായി വരികയായിരുന്ന കുട്ടപ്പായി എതിരെനിന്നും വന്ന അവളുടെ ചന്തം നോക്കി നോക്കിവന്നപ്പോള്‍ പാടവരമ്പത്തെ കല്ലില്‍ കാലുടക്കി വിത്ത് പാല്‍പ്പാത്രവുമായി പാടത്തേയ്ക്കു മറിഞ്ഞുവീണു... അതുകണ്ട അവള്‍ നിലവിളിച്ചുകോണ്ടോടിവന്നു കുട്ടപ്പായിയെ പിടിച്ചെഴുന്നേല്പിച്ചു .... അവളുടെ വസ്ത്രത്തില്‍ ചെളിപുരണ്ടതു സാരമാക്കാതെ കുട്ടപ്പായിക്കു ഒന്നും പറ്റിയില്ലാ എന്നവള്‍ ഉറപ്പുവരുത്തി.. അങ്ങിനെ അവര്‍തമ്മില്‍ മാനസികമായി അടുക്കുകയായിരുന്നു ..... കുട്ടപ്പായിയുടെ മനസ്സ് സ്നേഹത്തിന്റെ ഒരു ലത് എന്താണെന്നു മനസ്സിലാക്കാന്‍ തുടങ്ങുകയും ചെയ്തു. ദിനങ്ങള്‍ പിന്നേയും കടന്നുപോയ്ക്കൊണ്ടിരുന്നു... ലോകകപ്പിന്റെ കോലാഹലങ്ങള്‍ നാട്ടില്‍ അലയടിച്ചുയര്‍ന്നപ്പോള്‍ കുട്ടപ്പായിയുടെ മനസ്സിലും വല്ലതുമൊക്കെയ് അലയടിച്ചുയരാന്‍ തുടങ്ങി ... സ്വന്തമായിട്ടുള്ള ഭാര്യ അന്നാമ്മ കൊടുത്തുകൊണ്ടിരുന്ന ചിരി അന്നാമ്മ കാണാതെ അടുത്തുള്ള പൊട്ടക്കിണറ്റിലെറിഞ്ഞു തുടങ്ങിയെന്നുമാത്രമല്ല അന്നാമ്മയുടെ ചട്ടയും മുണ്ടും കാണുമ്പോള്‍ വാളുവെക്കാനും തുടങ്ങി . തോര്‍ത്തും കൈലിയും വര്‍ഷങ്ങളായി യൂണിഫോമാക്കിമാറ്റിയിരുന്ന കുട്ടപ്പായി ഇന്നു പാന്റ്സും ഷരീരത്തിലൊട്ടിപ്പിടിക്കുന്ന ഷര്‍ട്ടുമിട്ടുകൊണ്ട് ഷൂവിനുള്ളില്‍ കാലുതിരുകി ബാലന്‍സുചെയ്തു നടക്കാന്‍ തുടങ്ങിയെന്നതും കാലത്തിന്റെ ഒരു പുരോഗതിയായി നമുക്കു ചുമ്മാ പറയാം .. ഈ വേല്‍ഡുകപ്പ് ചാകര കഴിഞ്ഞാല്‍ കയ്യില്‍ വരാന്‍ പോകുന്ന സൌഭാഗ്യങ്ങളിലൊന്നായ പത്തുസെന്റില്‍ ഒരു കൊച്ചുവീടുവെച്ച് (കൊച്ചു വീടുമതി) ജീന്‍സുകാരിയും താനും അതിലിരുന്നു പരസ്പരം ചിരിച്ചുകളിക്കുന്ന രംഗമോര്‍ത്തപ്പോള്‍ ... ഈ ലോകപ്പൊന്നു പെട്ടന്നുവന്നാലെന്നു തോന്നിപ്പോയി നമ്മുടെ കുട്ടപ്പായിക്ക്. അങ്ങിനെ ഇന്നും കുട്ടപ്പായി പതിവുപോലെ പാടവരമ്പത്ത് ജീന്‍സിനെയും കാത്തിരിക്കുകയായിരുന്നു സമയം കഴിഞ്ഞിട്ടും വരാതായപ്പോള്‍ മനസ്സില്‍ ഒരു തീപ്പെട്ടിക്കൊള്ളി കത്തി സമയം കഴിയുംതോറും തീ ആളിക്കത്താന്‍ തുടങ്ങി ..... പക്ഷേ കുട്ടപ്പായിയുടെ തീയണയ്ക്കാനുള്ള ഫയര്‍ സേഫ്റ്റി കിറ്റുമായി അകലെ നിന്നും അവള്‍ വരുന്നതുകണ്ടു .. കൂടെ ഒരു കാര്‍ണ്ണോരുമുണ്ടായിരുന്നു ... ഓ അത് മേനോന്‍ സാറായിരുന്നു .... ഈ മേനോന്‍സാറിന്റെ വല്ലവരുമാണൊ ഈ കുട്ടി “എന്താ കുട്ടപ്പായീ ... ഇന്നു കടയില്‍ പോയില്ലേ?” കുട്ടപ്പായിക്കടുത്തെത്തിയ മേനോന്‍സാറു ചോദിച്ചു “ ഇല്ല ഇന്നു വൈകി ....” മേനോന്‍ സാറിനാണു മറുപടികൊടുത്തതെങ്കിലും അത് അവളെനോക്കി അവളോടുള്ള പരിഭവം പറച്ചിലായിരുന്നു. അവള്‍ വീണ്ടും ചിരിച്ചു .... കുട്ടപ്പായിലെ തീ കെട്ടു പണ്ടാരമടങ്ങി അവള്‍ മേനോന്‍സാറിനോടു പറഞ്ഞു.. “അപ്പൂപ്പാ ഇതാ ഞാന്‍ പറയാറുള്ള ആള്‍് ...” അപ്പോള്‍ എന്നെപ്പറ്റി വീട്ടിലൊക്കെ പറഞ്ഞു അല്ലേ കള്ളി.. ഭയങ്കര കള്ളീ... കള്ളിയെ നോക്കി മേനോന്‍സാര്‍ കുട്ടപ്പായിയോടു പറഞ്ഞു “കുട്ടപ്പായി ഇത് എന്റെ എറണാകുളത്തുള്ള ശാരദേടെ മൂത്ത മോളാ... അവളു സ്കൂള്‍ വെക്കേഷനു വന്നതാ ... ഇന്നു മടങ്ങും.. ഞാന്‍ അവളെ ബസ്സില്‍ വിടാന്‍ വന്നതാ...” “ങാ.... എപ്പോ തിരിച്ചു വരും ? ” കുട്ടപ്പായി പെണ്‍കുട്ടിയിലെ നോട്ടം വിടാതെ ചോദിച്ചു “ ഇടയ്ക്കൊക്കെ വരും അങ്കില്‍ ... എങ്കില്‍ ഞാന്‍ പോട്ടെ അങ്കില്‍ .. റ്റാറ്റാ...” കുട്ടപ്പായി കോരിത്തരിച്ചുപോയി ... സ്വന്തം ഭാര്യ സൂസന്നയോടുള്ള അരിശം ഒന്നുംകൂടി കൂടി അവളിന്നുവരേ എന്നെ അങ്കിലേന്നു വിളിച്ചിട്ടില്ല ... അച്ചായാ... ദേ... ഹോ... കൂ .. എന്നൊക്കെയാ അവളുടെ വിളി .... കുട്ടപ്പായിയുടെ മനസ്സു നിറഞ്ഞു ... കുട്ടപ്പായി കടയിലേക്കു നടക്കുമ്പോള്‍ ചിന്തിക്കുകയായിരുന്നു കുട്ടിയുടെ സ്കൂളിലേക്കു വെക്കേഷനെന്നു പറഞ്ഞ സാധനം കൊണ്ടുപോകാന്‍ വന്നതായിരുന്നു കുട്ടി ... ഇനിയും വരും ... ആ സാധനം തീര്‍ന്നാല്‍ വീണ്ടും അതു കൊണ്ടുപോണമല്ലോ ... ഏതായാലും കുറച്ചു പഠിക്കട്ടെ അവള്‍ , എന്നിട്ടു മതി .......(ഹിഹി) കണക്കുകള്‍ കുട്ടപ്പായി പലതരത്തില്‍ കൂട്ടിക്കൊണ്ടിരുന്നു. അയാള്‍ കടയിലെത്തി ഒരു മൂളിപ്പാട്ടുമായി ചായയ്ക്കുള്ള തീ കത്തിച്ചു ... അപ്പോഴാണു വാസുപ്പിള്ളയുടെ മകന്‍ പരിഷ്കാരി സതീഷന്‍ അതുവഴി വന്നതും കുട്ടപ്പായിയോടു ചായയ്ക്കുപറഞ്ഞതും. സതീഷനെക്കണ്ടതും കുട്ടപ്പായി മെല്ലെ അടുത്തുകൂടി “ഡാ സതീഷാ ... ഒരു കാര്യം ചോദിക്കട്ടെ ” കുട്ടപ്പായി നാണം തുളുമ്പി നിന്നു “എന്താ കുട്ടപ്പായിച്ചേട്ടാ ” “അല്ലാ ഈ അങ്കില്‍ എനുപറഞ്ഞാ എന്താ അര്‍ത്ഥം ?” “ അങ്കിളെന്നു വെച്ചാലോ .... അമ്മാവന്‍ ... അമ്മാവന്നാ അര്‍ത്ഥം ... എന്തേ കുട്ടപ്പായിച്ചേട്ടാ...” കുട്ടപ്പായിയുടെ തലയില്‍ സുനാമിഅടിച്ചുകയറുകയായിരുന്നു .. അമ്മാവനാണുപോലും അമ്മാവന്‍ .... അവളുടെ അമ്മേടെ നായരാ അമ്മാവന്‍ .. ‘ദുഷ്ടി’ .... കുട്ടപ്പായി ആകെ തളര്‍ന്നു... ഈ സമയത്തായിരുന്നു മോങ്ങന്‍ മമ്മദുവന്നു എലിവെഷന്റെ കാര്യം ചോദിച്ചത് .... മമ്മതിനെ ഓടിച്ചുവിട്ട കുട്ടപ്പായി കിതപ്പുമാറ്റുമ്പോഴായിരുന്നു കുട്ടന്‍ പിള്ള കയറിവന്നു ചായയ്ക്കുചോദിച്ചതും. “കുട്ടപ്പായ്യേ .... കടുപ്പത്തിലൊരു ചായ...” “ഇവിടെ ചായയില്ല......... ഒരു കുന്തവുമില്ല.....” ഇത്രയും പറഞ്ഞ കുട്ടപ്പായി ഗ്ലാസു കഴുകാന്‍ കൊണ്ടുവെച്ച വെള്ളമെടുത്ത് അടുപ്പിലേക്കൊഴിച്ചുകൊണ്ട് ആഞ്ഞു നടന്നു .. എങ്ങോട്ടെന്നില്ലാത്ത നടത്തത്തിലും കുട്ടപ്പായി കൂട്ടല്‍ , ഹരണ ഗുണന പ്രക്രിയകള്‍ നടത്തിക്കൊണ്ടിരുന്നിരുന്നു. അന്നു കവലയിലും പാടത്തുമെല്ലാം കറങ്ങിനടന്നു കണക്കു കൂട്ടിയ കുട്ടപ്പായി സന്ധ്യയായപ്പോള്‍ എന്തോ തീരുമാനിച്ചിട്ടെന്നവണ്ണം സ്വന്തം വീട്ടിലെത്തി... കുട്ടപ്പായിയെക്കണ്ടു പതിവുപോലെ അന്നാമ്മപുഞ്ചിരിച്ചപ്പോള്‍ ആ ചിരിയെടുത്ത് കിണറ്റിലിടുന്നതിനു പകരം ചേര്‍ത്തുപിടിച്ച കുട്ടപ്പായിക്ക് ചട്ടയും മുണ്ടും കണ്ടപ്പോള്‍ ഛര്‍ദ്ദില്‍ വന്നില്ല പകരം ചട്ടയിലേയും മുണ്ടിലേയും സൌന്ദര്യം അയാള്‍ തിരിച്ചറിയുകയായിരുന്നു..... അങ്ങിനെ ചെമ്പട്ടുകുന്നുകാര്‍ വേള്‍ഡുകപ്പിനായൊരുക്കിയ കുട്ടപ്പായിയുടെ കടയിലെ വാടക ‘എലിവിഷനു’ മുന്‍പില്‍ വീണ്ടും ഒത്തുകൂടി .... ഇത്തവണ അടിയുണ്ടാക്കി രക്തസാക്ഷിയാകുന്ന മഹാന്‍ ആരായിരിക്കുമെന്നതായിരുന്നു നാട്ടുകാരുടെ ചിന്ത... വല്ലോരും കപ്പുമായിപ്പോകുമ്പോള്‍ നമുക്കും കിട്ടും ഒരു രക്തസാക്ഷിയെ ..... കാരണം നമ്മള്‍ മലയാളികളാണു .... Posted by മരഞ്ചാടി at 1:31 AM 12 comments: Labels: നര്‍മ്മം 4.6.10 പ്രവാസോമാനിയ ജനിച്ചുവീണ്‍് തലയുംകുത്തി നില്‍ക്കാന്‍ പഠിച്ച അന്നുമുതല്‍ തുടങ്ങിയതാണ്‍് സുലൈമാനു ഗള്‍ഫില്‍ പോകാനുള്ള ഒരു ഇത്... ഇതെന്നുവെച്ചാല്‍ ഒരിതുതന്നെ സ്കൂളില്പോകുന്ന കാലഘട്ടത്തിലും അതു കഴിഞ്ഞു കോളേജിലെത്തിയപ്പോള്‍ പോലും മറ്റുപിള്ളേരെപ്പോലെ പത്തു പെമ്പിള്ളേരെ എങ്ങിനെ ഒന്നിച്ചു പ്രേമിക്കുമെന്നചിന്തയായിരുന്നില്ല സുലൈമാനു. ഗള്‍ഫില്‍ പോണം .... ഗള്‍ഫില്‍ പോണം .... പ്രീഡിഗ്രി പാസ്സാവാന്‍ ഇച്ചിരിയെങ്കിലും പാഠപുസ്തകം തുറന്നുനോക്കണമെന്ന അലിഖിതനിയമമുള്ളതുകൊണ്ടാകാം സുലൈമാന്‍ പരീക്ഷയില്‍ തോല്‍ക്കുകയും തല്‍ഫലമായി സ്വന്തം നാട്ടിലെ കടത്തിണ്ണയിലേക്കുള്ള എന്റ് റി പാസ്സിന്നു അര്‍ഹനാവുകയും ചെയ്തത് .. കടത്തിണ്ണയിലിരുന്നുകൊണ്ടായിരുന്നു ആനാട്ടിലെ ചെറുപ്പക്കാര്‍ സകല പെണ്‍പിള്ളാരുടെയും ജാതകക്കുറിപ്പു തയ്യാറാക്കിക്കൊണ്ടിരുന്നത് . പക്ഷെ ഇതിലൊന്നും താല്പര്യമില്ലാത്ത ഏതാനും തലതെടിച്ചവന്മാരും നാട്ടിലുണ്ടെന്നതാണ്‍് ഏറെ ഖേദകരം. അവര്‍ പഠിച്ചു പഠിച്ചു ഈ നാടു മുടിക്കും ങാ.. പറഞ്ഞിട്ടു കാര്യമില്ല... കലികാലം .... സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും സുലൈമാനു ഗള്‍ഫില്‍ പോണം .എന്നിട്ടുവേണം ഒരു നാലോ അഞ്ചോ കാറെടുത്ത് ചുമ്മാ വീടിനുമുന്‍പില്‍ നിര്‍ത്തിയിടാന്‍. പിന്നെയൊരു തറവാട്ടില്‍ പിറന്ന പെണ്ണിനെ കെട്ടണം കഴിയുമെങ്കില്‍ ഡോക്ടറെത്തന്നെയാകണം കെട്ടിയിടുന്നത് സോറി കെട്ടുന്നത്. ഗള്‍ഫുകാരനായാലേ ഇതെല്ലാം നടക്കൂ ... സുലൈമാന്റെ ചിന്തകള്‍ മറ്റു ഗള്‍ഫുകാരോടുള്ള അസൂയ കലര്‍ത്തിയ ആരാധനയായി മാറി. ആയിട്യ്ക്കാണ്‍് സുലൈമാന്റെ ഏകപെങ്ങളുടെ ഭര്‍ത്താവും സുലൈമാന്റെ ഒരേയൊരു അളിയനുമായ മമ്മാലിക്ക് ഗള്‍ഫിലേയ്ക്കു വിസ ശരിയായത്... അളിയന്‍ ഗള്‍ഫില്‍ പോകുന്ന ദിവസം സുലൈമാനും നല്ല ആവേശത്തിലായിരുന്നു . അവിടെയെത്തിയ ഉടന്‍് തന്നെ ഒരു വിസ തനിക്കയക്കണമെന്നത് അളിയനെ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കാനും സുലൈമാന്‍ മറന്നില്ല .. പണം വാങ്ങിവെക്കുന്ന തിരക്കിലെങ്ങാനും അളിയന്‍ വിസയുടെ കര്യമങ്ങു മറന്നുപോയാലോ! ഹോ സംഗതി കുഴഞ്ഞില്ലെ ... പക്ഷെ ചതിയനായ അളിയന്‍ ഗള്‍ഫിലെത്തി വര്‍ഷം മൂന്നുകഴിഞ്ഞിട്ടും ഒരു കഷണം വിസപോലും സുലൈമാനുവേണ്ടി അയച്ചില്ല എന്നത് സുലൈമാനെ മാനസികമായി വളരെ തളര്‍ത്തിയതിനെ കൂട്ടുകാര്‍ ഒന്നുംകൂടി വളമിട്ടു വെള്ളമൊഴിച്ചുകൊടുത്തു ... “നിന്റെ അളിയന്‍ എന്തൊരളിയനാ അളിയാ....ഗള്‍ഫിലെത്തിയപ്പോള്‍ ആകെയുള്ള ഒരേയൊരളിയനെ മറന്നില്ലെ ! ശ്ശോ എന്നാലും എന്റെ അളിയാ‍ാ....” കൂട്ടുകാരുടെ വളവും നനയും ശരിക്കും സുലൈമാനിലെ പുലിവര്യനെ പുറത്തുചാടിച്ചു. അവസാനം സുലൈമാന്‍ വീട്ടില്‍ നിരാഹാര സത്യാഗ്രഹം മുതല്‍ ചട്ടിയുടയ്ക്കല്‍ സമരംവെരേ ചെയ്തു പോന്നു. അനിയനെക്കൊണ്ടു പൊറുതിമുട്ടിയ പെങ്ങള്‍ ഒരിക്കല്‍ ഭര്‍ത്താവിനു കത്തെഴുതി (ഓടുക്കത്തെ ഒരു കത്ത്) ... ഒടുക്കത്തെ കത്തുകിട്ടി പരിഭ്രാന്തനായ മമ്മാലി തന്റെ അടുത്ത കത്തില്‍ത്തന്നെ ഒരു വിസ്സായെ കബറടക്കി നാട്ടിലേക്കെത്തിച്ചു. സുലൈമാന്‍ സത്യാഗ്രഹം നിര്‍ത്തി തന്റെ അത്യാഗ്രഹയാത്രയ്ക്കായി തയ്യാറെടുത്തു ... നാട്ടില്‍ വല്ല കൃഷിയും ചെയ്തു ജീവിക്കാന്‍ വേണ്ടി അഞ്ചു പൈസാപോലും ആര്‍ക്കും കൊടുത്തുപോകാത്തവര്‍ ഗള്‍ഫില്‍ പോകുന്നവനു ലക്ഷങ്ങള്‍ തന്നെ കടം കൊടുക്കുമെന്നതിനാല്‍ (കാരണം ഗള്‍ഫെന്നാല്‍ ഭയങ്കരമാണല്ലോ) പണത്തിനുവേണ്ടി സുലൈമാനു അധികമൊന്നും ഓടേണ്ടി വന്നില്ല. മൂന്നുവര്‍ഷം മുന്‍പ് ഗല്‍ഫിലെത്തി പണക്കാരനായ അളിയന്‍ എയര്‍പ്പോര്‍ട്ടില്‍ സുലൈമാനെ സ്വീകരിക്കാനെത്തിയിരുന്നില്ല പകരം ആ തെണ്ടി ഒരു ഡ്രൈവറെ പറഞ്ഞയച്ചിരിക്കുന്നു .... സുലൈമാന്റെ പട്ടിപോകും ഡ്രൈവറുടെ കൂടെ... എന്നാലും ഭാഷയറിയാന്‍ പാടില്ലാത്ത നാടല്ലെ തല്‍ക്കാലും പട്ടിയെ അതിന്റെ പാട്ടിനുവിട്ട് പെട്ടിയുമായി സുലൈമാന്‍ കാറില്‍ കയറി .... മണിക്കൂറുകള്‍ പിന്നിട്ട യാത്രയ്ക്കൊടുവില്‍ വിജനമായ സ്ഥലത്തുകൂടി വണ്ടി ഓടിക്കൊണ്ടിരുന്നു ഇടയ്ക്കെപ്പൊഴോ അല്‍പ്പം ശുദ്ധവായു കിട്ടാന്‍ കാറിന്റെ ഗ്ലാസു തുറന്നപ്പോള്‍ കാറിലേക്കിരച്ചുകയറിയ ചൂടുള്ള മണല്‍ക്കാറ്റേറ്റപ്പോഴും സുലൈമാനില്‍ ഒരു പുഞ്ചിരിമാത്രം ബാക്കിയായി ... കാരണം ഇന്നുമുതല്‍ സുലൈമാന്‍ വെറും സുലൈമാനല്ല ഗള്‍ഫുകാരന്‍ സുലൈമാനാണ്‍്. ഡ്രൈവര്‍ എന്തൊക്കെയോ സുലൈമാനോടു ചോദിച്ചുകൊണ്ടിരുന്നു ... ചോദ്യത്തിനു മറുപടിപറയുന്നുണ്ടെങ്കിലും അയാള്‍ ഈ ലോകത്തൊന്നുമായിരുന്നില്ല. സാവധാനം അയാള്‍ മയക്കത്തിലേക്കു വഴുതിവീണു ****************** ആരൊക്കെയോ വഴക്കുണ്ടാക്കുന്ന ശബ്ദംകേട്ടുകൊണ്ടായിരുന്നു സുലൈമാന്‍ ഉറക്കമുണര്‍ന്നത് .. ആകപ്പാടെ കലപില ശബ്ദങ്ങള്‍ ... വിജനമായ ഒരു സ്ഥലത്തു കെട്ടിയുണ്ടാക്കിയ ഏതാനും പഴയകെട്ടിടങ്ങള്‍ക്കു മുന്‍പിലാണു താനുംഡ്രൈവറുമെത്തിയതെന്ന ബോധം സുലൈമാനില്‍ വന്നു.. അവര്‍ കാറില്‍ നിന്നുമിറങ്ങി ശബ്ദം കേട്ട ഭാഗത്തേയ്ക്കു നടന്നു നാലഞ്ചു കറുത്ത അറബികള്‍ ചേര്‍ന്ന് ഒരു മനുഷ്യനെ മൃഗീയമായി പ്രഹരിക്കുന്ന രംഗമാണവര്‍ക്കു കാണാന്‍ കഴിഞ്ഞത് .. ആ മനുഷ്യന്‍ എന്തൊക്കെയോ പുലമ്പുന്നുണ്ട് .. അറബികളും ഒച്ചവെക്കുന്നു ... സുലൈമാന്‍ ഡ്രൈവറോടു ചോദിച്ചു “ഏന്തിനാ അവര്‍ അയാളെ ഇങ്ങനെയിട്ടു മര്‍ദ്ദിക്കുന്നത്?” “അതോ .. അയാള്‍ അവരുടെ വീട്ടുവേലക്കാരനാണ്‍് ... ഈ കാട്ടറബികളുടെ കുട്ടികള്‍ , ആടുകള്‍ , ഒട്ടകങ്ങള്‍ എന്നുവേണ്ട എല്ലാം നോക്കിനടത്തുന്നത് അയാളാണ്‍് .. പക്ഷെ ഇന്നു അറബിയുടെ ഒരു ആട്ടിന്‍ കുട്ടിയെ കാണുന്നില്ലാ പോലും ... അതിനാണു അവര്‍..............” ഡ്രൈവറുടെ വാക്കുകള്‍ മുറിഞ്ഞു... സുലൈമാന്‍ ആ മനുഷ്യന്റെ മുഖത്തേക്കു ശ്രദ്ധിച്ചു നോക്കി ... എവിടെയോ പരിചയമുള്ള മുഖം .... അതെ ... അളിയന്‍ .. സുലൈമാന്റെ മൂന്നു വര്‍ഷമായിട്ടും വിസാ അയക്കാതിരുന്ന ഗള്‍ഫുകാരന്‍ അളിയനായിരുന്നു അത് .... ജീവിതത്തില്‍ അന്നാദ്യമായി സുലൈമാന്റെ കണ്ണുനിറഞ്ഞു ... “നമുക്കു തിരിച്ചുപോയാലോ?” സുലൈമാന്‍ ഡ്രൈവറെ നോക്കി ചോദിച്ചു പക്ഷെ അവിടെ ഡ്രൈവറുണ്ടായിരുന്നില്ല ... അളിയന്‍ ഏര്‍പ്പാടു ചെയ്ത ഡ്രൈവര്‍ തന്റെ കടമ നിര്‍വ്വഹിച്ചു മടങ്ങിയിരുന്നു ... അളിയന്‍ കരഞ്ഞുകൊണ്ട് അറബികളോടെന്തൊക്കെയോ പറഞ്ഞപ്പോള്‍ .. അതില്‍ ഒരു അറബി സുലൈമാന്റെ നേരെ വന്നു ... അപ്പോഴാണു ഭൂമി ഉരുണ്ടതാണെന്നും അതു കറങ്ങിക്കൊണ്ടിരിക്കുമെന്നും പണ്ട് ആരോ പറഞ്ഞതിന്റെ പൊരുള്‍ സുലൈമാനു മനസ്സിലായത്.... അങ്ങിനെ സുലൈമാനും ഗള്‍ഫുകാരനായി .... ഗള്‍ഫുകാരന്‍ സുലൈമാന്‍ ഇന്നും ഗള്‍ഫുനാടുകളില്‍ പലയിടത്തുമായി നമുക്കു സുലൈമാനെയും അളിയനെയും കണ്ടുമുട്ടാന്‍ സാധിക്കും. Posted by മരഞ്ചാടി at 10:06 PM 17 comments: Labels: നര്‍മ്മം 1.6.10 ടിന്റുമോന്‍ സ്കൂളിലേയ്ക്ക്.... പുതിയ അദ്ധ്യായനവര്‍ഷം കടന്നുവന്നതും ടിന്റുവിനു ബോറടിക്കാന്‍ തുടങ്ങി എന്നുമാത്രമല്ല സങ്കടംകൊണ്ടു ആ കണ്ണുകള്‍ നിറഞ്ഞൊലിക്കാനും തുടങ്ങി .. നീണ്ട അവധിക്കാലം കളഞ്ഞു സ്കൂളില്‍ കയറേണ്ടി വന്നതിലൊന്നുമായിരുന്നില്ല ടിന്റുവിനു സങ്കടം വിത്ത് ബോറടി വന്നത്! കഴിഞ്ഞ ആറു വര്‍ഷമായി ടിന്റുമോന്‍ സ്ഥിരമാക്കിവച്ചിരുന്ന മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ച് ഇന്നത്തതോടുകൂടി തനിക്കു നഷ്ടമാകുമല്ലോ എന്നതിലായിരുന്നു ടിന്റുവിനു സങ്കടം. അല്ലേലും ഈ ടീച്ചര്‍മ്മാരെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല. വിലാസിനിട്ടീച്ചര്‍ ഒറ്റയൊരുത്തിയാ ഇതിനൊക്കെ കാരണം . വിലാസിനിടീച്ചര്‍ വന്നു പറഞ്ഞതുകൊണ്ടല്ലെ ക്ലാസ്സ്ടീച്ചറായ ഓമനടീച്ചര്‍ തന്നെ നാലാം ക്ലാസ്സിലേക്കു ജയിപ്പിച്ചത്. ഈ അദ്ധ്യായനവര്‍ഷം വരുമ്പോള്‍ മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചിലിരുന്നു ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളെക്കുറിച്ച് ‘എന്തോരം‘’ സ്വപ്നം കണ്ടതാ .. എല്ലാം തകിടം മറിച്ചില്ലേ ആ പൂതന.. പൊറുക്കില്ല ടീച്ചറെ നിങ്ങളോട് ഈ ജന്മത്തു ഈ ടിന്റു പൊറുക്കില്ല .. വിലാസിനിട്ടീച്ചര്‍ പറഞ്ഞെന്നുവെച്ച് ഓമനട്ടീച്ചര്‍ തന്നെ നാലാം ക്ലാസിലേക്കു തള്ളിവിടേണ്ട വല്ലകാര്യവുമുണ്ടായിരുന്നോ? വിലാസിനിട്ടീച്ചര്‍ ഓമനട്ടീച്ചറെ കാണുന്നതിനുമുന്‍പുതന്നെ ഈ ടിന്റു കാണാന്‍ തുടങ്ങിയിട്ടുണ്ട്. ക്ലാസ്സിലിരുന്നു ഹലുവയും പാല്‍ച്ചായയും കുടിക്കുമ്പോള്‍ കുട്ടികളെല്ലാം ഒന്നിച്ചു വെള്ളമിറക്കുന്നത് കാണാന്‍ കൊതിയായിരുന്ന ഓമനട്ടീച്ചര്‍ക്കു സ്ഥിരമായി പാല്‍ച്ചായയും ഹലുവായും കണാരേട്ടന്റെ കടയില്‍നിന്നും ഒന്നാം പിരീഡില്‍ത്തന്നെ വാങ്ങിക്കൊടുത്തുകൊണ്ടിരുന്നതും ഈ ടിന്റുതന്നെയാ.. ഈ ടിന്റുകാരണമാ മക്കളില്ലാത്ത ഓമനടീച്ചര്‍ക്കു കുട്ടികള്‍ വെള്ളമിറക്കുന്നതുകണ്ട് മനസ്സുകുളിര്‍ക്കാനുള്ള അവസരമുണ്ടായത്.. അതെങ്കിലുമോര്‍ക്കണമായിരുന്നു ടീച്ചര്‍ ടീച്ചര്‍ക്ക് കണാരേട്ടന്റെ കടയില്‍ പറ്റായിരുന്നു.. പറ്റ്... അതില്‍ ഒരുതരം പറ്റിപ്പ് ഉണ്ടെന്നറിയാവുന്നതുകൊണ്ടായിരുന്നു ആരും കാണാതെ രണ്ട് ഹലുവ സ്ഥിരമായി മോഷ്ടിച്ച് അതില്‍നിന്നും ഒരെണ്ണം ടീച്ചര്‍ക്കു കൊടുത്തുകൊണ്ടിരുന്നതും .... ഈ കണാരേട്ടനാണെങ്കില്‍ ഭയങ്കര സാധനമാ .. ടീച്ചര്‍ക്കു ചായയ്ക്കു ചെന്നാല്‍ ഗ്ലാസില്‍ നിറയെ ചായതരും അതില്‍നിന്നും കാല്‍ഗ്ലാസ്സ് ചായ കുടിച്ച് ചായ തുളുമ്പിപ്പോവാതെ നോക്കുന്നതിന്റെ കഷ്ടപ്പാടും സഹിച്ചവനാ ഈ ടിന്റു . ആദ്യമായി സ്കൂളിന്റെ പടി കയറിയ ദിവസം ടിന്റു ഇന്നുമോര്‍ക്കുന്നുണ്ട്. അന്നൊരു മഴയുള്ള ദിവസമായിരുന്നു, തോരാത്ത മഴ കാരണം പുറത്തിറങ്ങാന്‍ വയ്യ . വീട്ടിലെ പശുവിനെപ്പോലും മേയാന്‍ വിട്ടിരുന്നില്ല. പാവം ഒന്നും കഴിക്കാനില്ലാതെ തൊഴുത്തില്‍ കിടന്ന പശുവിന്റെ കാര്യമോര്‍ത്തപ്പോള്‍ സങ്കടം തോന്നി .. അമ്മയുടെ മുന്‍പില്‍ പശുവിന്റെ കാര്യമുണര്‍ത്തിച്ചു “ നിനക്കത്ര ദെണ്ണണ്ടൂന്ന്വെച്ചാ നിയ്യ് ഇച്ചിരി പുല്ലുപറിച്ചതിന്‍ കൊടുക്കെന്റെ ടിന്റ്വോ “ എന്ന അതി ക്രൂരമായ വാക്കുകളായിരുന്നു അന്ന് അമ്മ പറഞ്ഞത് .... ഇത്രയും കാലം തിന്നുക മാത്രം ചെയ്തു ജീവിച്ച ടിന്റുവിനോട് പുല്ലുപറിക്കാന്‍ പറഞ്ഞിരിക്കുന്നു. ആ ദുഷ്ടയെ ഒരു പാഠം പഠിപ്പിക്കണം എത്ര മഴകൊണ്ടാലും ഇന്നു പുല്ലു പറിച്ചിട്ടേ ബാക്കിയുള്ളു.. അങ്ങിനെയാണു പശുവിനു കുറച്ചു പുല്ലുപറിക്കാമെന്ന ലക്ഷ്യവുമായി വീടുവിട്ടിറങ്ങിയത്. പുല്ലുതേടിയുള്ള യാത്ര അരയാല്‍ക്കവലയും പിന്നിട്ട് തോട്ടുമുക്കിലെത്തിയപ്പോള്‍ ആരൊക്കെയോ പരക്കം പായുന്നതുകണ്ടു ... ആകപ്പാടെ ഒരു ബഹളം .. എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നെന്നു ടിന്റുവിനു തോന്നി.. ടിന്റുവിനു ഒന്നും മനസ്സിലായില്ല അപ്പോഴേയ്ക്കും ബലിഷ്ടമായ ഒരു കരം വന്ന് ടിന്റുവിനെ പൊക്കിയെടുത്തിരുന്നു .... ടിന്റുവിനെയുംകൊണ്ട് അയാള്‍ നടന്നു നീങ്ങി ..... ഒരു ട്രക്കിനടുത്തെത്തിയപ്പോള്‍ അയാള്‍ ടിന്റുവിനെ ട്രക്കിനുള്ളിലേക്കു വലിച്ചെറിഞ്ഞശേഷം വാതില്‍ വലിച്ചടച്ചു ... ട്രക്കില്‍ ടിന്റുവിനേപ്പോലെതന്നെ വേറെയും ഒരുപാടു കുട്ടികളുണ്ടായിരുന്നു ... അതെ പിള്ളേരു പിടുത്തക്കാര്‍ തന്നെ .... എന്തുചെയ്യണമെന്നറിയാതെ ടിന്റു മറ്റുകുട്ടികളുടെ വായില്‍ നോക്കിനിന്നു. ട്രക്ക് സാവധാനം ചലിച്ചു തുടങ്ങി. ****************************** ഏതോ ഒരു സ്കൂളിനു മുന്‍പിലെത്തിയപ്പോള്‍ ട്രക്കു പതുക്കെ നിന്നു ... ഒരു തടിയന്‍ വന്നു ട്രക്കിന്റെ വാതില്‍ തുറന്നു കുട്ടികളെയെല്ലാം പുറത്തിറക്കി എല്ലാവര്‍ക്കും ഓരൊ പുളിയിഞ്ചി കൊടുത്തതിനു ശേഷം സുഖവിവരങ്ങളന്വേഷിച്ചു ... ടിന്റുവിനു നേരെ വന്നുകൊണ്ട് അയാള്‍ പറഞ്ഞു “ മോന്റെ പേര്‍് ഇന്നുമുതല്‍ പി കെ വേലായുധന്‍ ന്നാ ” അതെന്താ എന്തിനാ എന്നൊന്നും ടിന്റ്റു ചോദിച്ചില്ല സ്കൂളിലെ മൂന്നാം ക്ലാസിലെ നാലാം ബെഞ്ചിനടുത്തേയ്ക്ക് ആരോ നയിച്ചപ്പോള്‍ യാന്ത്രികമായി പിറകെ ചെന്നു ... അങ്ങിനെ ആരുടെയോ ജോലി സ്ഥിരമാക്കാന്‍ വേണ്ടി ടിന്റുവും ആ സ്കൂളിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ഒരു ദിവസം സ്കൂളില്‍ ഏ ഇ ഓ വന്നു പി. കെ വേലായുധന്‍ എന്നു രജിസ്റ്ററില്‍ നോക്കി വിളിച്ചപ്പോള്‍ ടിന്റുമോന്‍ “ എന്തോ.....” എന്നു ഉറക്കെ വിളികേട്ടപ്പോള്‍ ഏ ഇ ഓ ഞെട്ടിയില്ല കാരണം അദ്ധേഹം ഇതും ഇതിലപ്പുറവും കണ്ടിട്ടുണ്ട്. *********************************** അന്നു മുതല്‍ ഇന്നുവരേ ടിന്റുവെന്ന പി കെ വേലായുധന്റെ സ്ഥാനം മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചായിരുന്നു ... ഇന്നിതാ ആ ബെഞ്ചിനോടു സലാം പറയാന്‍ പോകുന്നു ..... ടിന്റുമോനു സങ്കടം അടക്കാന്‍ വയ്യാതായി ... വേണ്ടായിരുന്നു .. അന്നു ഓമനട്ടീച്ചര്‍ അവധിയായിരുന്ന ദിവസം വിലാസിനിടീച്ചര്‍ ക്ലാസില്‍ വന്ന ആ നശിച്ച നിമിഷത്തെ ശപിച്ചുപോയി ടിന്റു. അന്നു താനതു ചെയ്യാന്‍ പാടില്ലായിരുന്നു.... രണ്ടും നാലും കൂട്ടിയാല്‍ എത്രയെന്നു ചോദിച്ചപ്പോള്‍ വല്ല എട്ടെന്നോ പത്തെന്നോ പറഞ്ഞാല്‍ മതിയായിരുന്നു.... ആ സമയത്ത് ടീച്ചറിന്റെ സാരിയിലെ പുള്ളികള്‍ എണ്ണുകയായിരുന്ന ടിന്റു അറിയാതെ ആറെന്നു പറഞ്ഞുപോയി .... പിന്നീട് ഓമനടീച്ചര്‍ തിരിച്ചുവന്നപ്പോള്‍ ... ഇത്രയും പഠിപ്പുള്ള ടിന്റുവിനെ മൂന്നാം ക്ലാസില്‍ നിന്നും നാലിലേക്കയക്കണമെന്നു ആണയിട്ടു പറയുകയായിരുന്നു ദുഷ്ടയായ വിലാസിനിട്ടീച്ചര്‍ ... നാലാം ക്ലാസിന്റെ പടിവാതിലിലെത്തിയപ്പോള്‍ ടിന്റു ചിന്തിക്കുകയായിരുന്നു മൂന്നാം ക്ലാസ്സില്‍ നിന്നും നാലാം ക്ലാസ്സിലെത്തണമെങ്കില്‍ നന്നായി പഠിച്ചാല്‍ മതി ... പക്ഷെ നാലില്‍നിന്നും മൂന്നിലെത്താനെതുചെയ്യും?!! ... അവസാനം എന്തോ തീരുമാനിച്ചപോലെ നാലാം ക്ലാസ്സിന്റെ പടിവാതിലും വിട്ടു സ്കൂളിന്റെ പടിപ്പുരയും കടന്ന് ടിന്റു നടന്നകന്നു........... ഇനിയും പിള്ളേര്‍ പിടുത്തക്കാര്‍ വരുമായിരിക്കും ... ഏതെങ്കിലും ക്ലാസ്സില്‍ കുട്ടികളെ തികയാതെ വരുമ്പോള്‍ അവര്‍ വരും ... വരാതിരിക്കില്ല .... ഇംഗ്ലീഷ് സ്കൂളുകളിലും മറ്റുമായി കുട്ടികള്‍ ചേക്കേറുമ്പോള്‍ .... തീര്‍ച്ചയായും അവര്‍ വരും .... അന്നു ടിന്റു പറയും എനിക്കു മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചുതന്നെ മതിയെന്നു....
പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം നമ്മുടെ കണ്ണുകളിലെ സ്വാതന്ത്ര്യത്തിത്തിളക്കത്തിന് 75 വയസ്... ഇന്ത്യ ഇന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ കണ്ണുകളിൽ ത്രിവർണപതാകയുടെ പ്രതിഫലനവുമായി പെൺകുട്ടി,എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച മലയാളം നമ്മുടെ പോറ്റമ ...രാജ്യാന്തര മാതൃഭാഷ ദിനത്തിന്റെ ഭാഗമായി തൃശൂർ അയ്യന്തോൾ ഗവ.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലുന്ന ബീഹാറിയായ മനീഷ , രാജസ്ഥാൻകാരായ ആസ്ത , അഭിജിത്ത്,നേപ്പാൾ സ്വദേശിയായ മംമ്തകുമാരി , ഭുപേന്തർ എന്നിവർ (ഇടത്തേ നിര )5ാം ക്ലാസ് മുതൽ ഇവർ എല്ലാവരും ഈ സ്കൂളിലെ വിദ്യാർത്ഥികളാണ് നാൽപ്പത്തിയാറ് മണിക്കൂർ വെള്ളം പോലും കിട്ടാതെ മലയിടുക്കിൽ അകപ്പെട്ട ബാബുവിന്റെയടുത്ത് ഇന്നലെ 11:25 ഓടെ കമാന്റർ ബാല വെള്ളവുമായി രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോൾ.ഡ്രോൺ കാമറ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ സൂരജ് പി നാഥ് പാലക്കാട് പകർത്തിയ ദൃശ്യം ഉല്ലാസയാത്ര...കൊവിഡ് വ്യാപനം കാരണം വൈപ്പിൻ ബീച്ചിൽ സന്ദർശകരുടെ എണ്ണം വളരെ കുറവാണ്. വൈപ്പിൻ കടപ്പുറത്തുകൂടെ ബൈക്കൊടിച്ചു പോകുന്ന യുവാവ് ഹൈക്കോടതി നിർദേശ പ്രകാരം കൊച്ചി നഗരത്തിലെ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ മലപ്പുറം സെന്റ് ജമ്മാസ് കോൺവെന്റിലെ പൂന്തോട്ടത്തിലെത്തിയ നാഗശലഭങ്ങൾ.ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ നാഗശലഭം. പുതുമഴയായി...എറണാകുളം നഗരത്തിൽ പെയ്ത മഴയിലൂടെ നടന്ന് നീങ്ങുന്നവർ കുഴിക്ക് ഗേറ്റിട്ട്...കോട്ടയം ചന്തക്കടവ് -ടി.ബി.റോഡിലെ വെള്ളക്കെട്ടിൽ സമീപത്തെ ഓഫിസിന്റെ ഗേറ്റ് അടക്കുന്നതിന്റെ ചിത്രം പ്രതിഫലിച്ചപ്പോൾ. ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയവർക്ക് തുണയേകുന്ന അന്ധേവാസികളുടെ ആഘോഷത്തിന് രക്തബന്ധമില്ലാത്ത സ്നേഹത്തിന്റെ കഥയാണ്.എറണാകുളം ഹൗസ് ഒഫ് പ്രൊവിഡൻസിൽ നടന്ന ക്രിസ്മസ് ആഘോഷമായിരുന്നു വേദി. കോഴിക്കോട് നഗരത്തിലേക്ക് വിരുന്നെത്തിയ കോഴിവേഴാമ്പൽ. സഹ്യപർവതവനനിരകളിൽ മാത്രം കണ്ടു വരുന്ന തദ്ദേശീയ പക്ഷിയായ കോഴിവേഴാമ്പലിനെ (മലബാർ ഗ്രേ ഹോൺബിൽ) ചുങ്കം റെയിൽപാളത്തിന് സമീപമാണ് കണ്ടത്. വേഴാമ്പൽ ഇനത്തിൽ പെട്ട ഇവ കേരളത്തിലെ മഴക്കാടുകളിലും ഇലപൊഴിയും കാടുകളിലും സുലഭമായ പക്ഷിയാണ്‌. ശാസ്ത്രീയനാമം: ഒസിസെറസ് ഗ്രിസ്യസ്. കഴിഞ്ഞ 10 വർഷമായി പാലക്കാട് പുതുശേരിയിൽ നിന്ന് എറണാകുളം ഗോശ്രീ റോഡരുകിൽ ക്രിസ്‌മസ് കാലത്ത് എത്തി പുൽക്കൂട് നിർമ്മിച്ച് വിൽക്കുകയാണ് ശരവണനും സംഘവും. കൊച്ചിയിലെ ഫ്ളാറ്റുകൾക്ക് സമീപം റോഡരുകിൽ ചെറിയ കുടിൽകെട്ടി താമസിച്ചാണ് പുൽക്കൂട് നിർമ്മാണം. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോൾ കച്ചവടം കുറവാണെന്ന് ശരവണൻ പറയുന്നു. ക്രിസ്മസ് അടുക്കുമ്പോഴേക്കും സ്ഥിതിമാറുമെന്ന പ്രതീക്ഷയിലാണിവർ കൂൾ... ചൂട് കൂടിയതോടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവനെ വെള്ളമൊഴിച്ച് തണുപ്പിക്കുന്ന ആന പാപ്പാൻ കരുതലിൻ കരങ്ങളിൽ... വൈക്കം തലയാഴത്ത് അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്ന് പരിക്കേറ്റ വളർത്തു പൂച്ച ചിന്നുവുമായി കോട്ടയം ജില്ലാ മൃഗാശുപത്രിയിലെത്തിയ രാജനും ഭാര്യ സുജാതയും കുരുന്ന് സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുമോ...നഗരം തിരക്കിലാണ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ റോഡരുകിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ കിടന്നുറങ്ങുന്ന കുട്ടിയും കുടുംബവും. ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തി ജീവിക്കുന്ന ഇവരുടെ താമസം വഴിയോരങ്ങളിലാണ്. ദേശിയ പാതയിലെ അരൂർ ജംഗ്ഷനിൽ നിന്നുള്ള രാത്രിക്കാഴ്ച LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
വാട്‌സ് ആപ്പിന്റെ നയം ആശങ്കാജനകമെന്ന് കേന്ദ്രം കോടതിയില്‍, പേടിയുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടെന്ന് കോടതി You are here Home » അരണി » ആലോചന » 'ദുരന്തപൂര്‍ണ്ണമായ ഒരു വര്‍ഷം' - മുരളി തുമ്മാരുകുടി എഴുതുന്നു 'ദുരന്തപൂര്‍ണ്ണമായ ഒരു വര്‍ഷം' - മുരളി തുമ്മാരുകുടി എഴുതുന്നു മുരളി തുമ്മാരുകുടി Wed, 26-12-2018 01:45:30 PM ; ഇന്തോനേഷ്യയില്‍ മറ്റൊരു സുനാമിയോടയാണ് 2018 അവസാനിക്കുന്നത്. 2004 ലെ സുനാമിയുടെ വാര്‍ഷികമാണല്ലോ ഡിസംബര്‍ 26. ആ സുനാമിയില്‍ നഷ്ടപ്പെട്ടത് 2,62,000 ജീവനുകളാണ്. ഇന്തോനേഷ്യക്കടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ഭൂകന്പമാണ് സുനാമിയുണ്ടാക്കി ഇന്‍ഡോനേഷ്യ മുതല്‍ സോമാലിയ വരെ ആഞ്ഞടിച്ചത്. സമീപകാല മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍ 26 ന് ആ വര്‍ഷമുണ്ടായ ദുരന്തങ്ങള്‍, ദുരന്ത ലഘൂകരണ രംഗത്തെ മാറ്റങ്ങള്‍, ദുരന്തത്തിന് തയ്യാറെടുക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് മലയാളികള്‍ക്കായി ഒരു ലേഖനം ഞാന്‍ എഴുതാറുണ്ട്. ഇത്തവണയും പതിവു തെറ്റിക്കുന്നില്ല. ദുരന്തത്തിന്റെ നിഴലില്‍ തുടക്കം 2017 നവംബറിലുണ്ടായ ഓഖി ചുഴലിക്കാറ്റിന്റെ നിഴലിലാണ് 2018 ആരംഭിക്കുന്നത്. ആ വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെപ്പറ്റി വ്യാപകമായ വിമര്‍ശനമുണ്ടായി. കാലാവസ്ഥാ മുന്നറിയിപ്പുകളുടെ കൃത്യതയെക്കുറിച്ച്, കിട്ടിയ മുന്നറിയിപ്പുകള്‍ യഥാസമയങ്ങളില്‍ ആളുകളെ അറിയിക്കുന്നതില്‍, ദുരന്തബാധിതരെ മുഖ്യമന്ത്രി സമയത്തിനു സന്ദര്‍ശിച്ചില്ല എന്നതൊക്കെ ചര്‍ച്ചയായി. വിമര്‍ശനം വന്നതു കൊണ്ടാകണം ദുരന്തത്തിലകപ്പെട്ട് മരിച്ചവര്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കി. 2018 ലെ ബജറ്റില്‍ മത്സ്യത്തൊഴിലാളികളുടെ ദുരന്ത നിവാരണത്തിനായി പണം വകയിരുത്തുകയും ചെയ്തു. നിപ്പ വരുന്നു 2018 ലെ ഒന്നാമത്തെ ദുരന്തം മെയ് മാസത്തില്‍ നിപ്പ പനിയുടെ രൂപത്തിലാണ് കേരളത്തിലെത്തിയത്. നിപ്പ എന്ന വാക്കോ രോഗമോ മലയാളികള്‍ മുന്‍പ് കേട്ടിട്ടുള്ളതല്ല. മലേഷ്യന്‍ പുഴയോരങ്ങളില്‍ കാണുന്ന ഒരുതരം പനയാണ് നിപ്പ. അവിടെയുള്ള ഒരു നദിയാണ് സുംഗയ് നിപ്പ. നദിയുടെ സമീപത്ത് പന്നി വളര്‍ത്തുന്ന ഗ്രാമങ്ങളിലാണ് ഈ പനി 1999 ല്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയാണ് ഈ പനിക്ക് നിപ്പ പനി എന്ന പേര് വന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതും വന്നു കഴിഞ്ഞാല്‍ പത്തില്‍ എട്ടുപേരും മരിച്ചു പോകുന്നതുമായ ഈ മാരകരോഗം മലേഷ്യയിലും ബംഗ്ലാദേശിലും ഒക്കെയാണ് കൂടുതല്‍ വന്നിട്ടുള്ളത്. കേരളത്തില്‍ നിപ്പ പനി മുന്‍പ് ഉണ്ടായിട്ടുള്ളതല്ലാഞ്ഞിട്ടും, നമ്മുടെ ഡോക്ടര്‍മാര്‍ അതീവ ജാഗ്രതയുള്ളവരും ലോകമാകമാനമുള്ള മെഡിക്കല്‍ രംഗം ശ്രദ്ധിക്കുന്നവരുമായതിനാല്‍ പനി ബാധിച്ച രണ്ടാമത്തെ ആളില്‍ നിന്നു തന്നെ നിപ്പ സ്ഥിരീകരിച്ചു. ആദ്യം രോഗം ബാധിച്ചവരെ രക്ഷിക്കാന്‍ പറ്റിയില്ല. ആദ്യത്തെ രോഗികളെ ചികില്‍സിച്ച നഴ്സ് ഉള്‍പ്പെടെ അനവധി പേര്‍ക്ക് പനി പകര്‍ന്നതോടെ കേരളം നിപ്പ ഭീതിയിലായി. പേരാന്പ്രയിലെ റോഡുകളില്‍ ആളനക്കം നിന്നു, കോഴിക്കോട് വിമാനത്താവളത്തിലും റയില്‍വേ സ്റ്റേഷനിലും യാത്രക്കാരല്ലാത്തവര്‍ ഇല്ലാതായി. കോഴിക്കോട് നിന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തവരെ ആളുകള്‍ സംശയത്തോടെ നോക്കിത്തുടങ്ങി. ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചറുടെയും മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോക്ടര്‍ സരിതയുടെയും ശക്തവും വ്യക്തിപരവുമായ മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ ഈ വെല്ലുവിളിയെ സധൈര്യം നേരിട്ടു. ആശുപത്രിയിലും നാട്ടിലും രോഗികളെയും ബന്ധുക്കളെയും മറ്റുള്ളവരുമായി ബന്ധപ്പെടുത്താതെ, നന്നായി ബോധവല്‍ക്കരണം നടത്തി. ഒരു മാസത്തിനകം സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായി. മരണസംഖ്യ രണ്ടു ഡസനില്‍ താഴെ നിന്നു. ലോകത്ത് നിപ്പ പനിയുണ്ടാകുന്ന മറ്റു സ്ഥലങ്ങളില്‍ ഏകദേശം നൂറോളം പേരാണ് ഇത്തരം സാഹചര്യങ്ങളില്‍ മരണപ്പെടാറ്. ശരിയായ നടപടികള്‍ വേഗത്തില്‍ ചെയ്തതിനാലാണ് രോഗം തടഞ്ഞുനിര്‍ത്താനും മരണസംഖ്യ കുറക്കാനും സാധിച്ചത്. എന്നുവെച്ച് എല്ലാ കാര്യങ്ങളും ശരിയായി നടന്നുവെന്നല്ല പറഞ്ഞുവന്നത്. കേരളത്തിലെ മെഡിക്കല്‍ സംവിധാനങ്ങളിലുള്ളവരുടെ വ്യക്തിസുരക്ഷാ കാര്യങ്ങള്‍ക്ക് എത്ര കുറച്ചു സംവിധാനങ്ങളാണ് നിലവിലുള്ളതെന്നു മനസിലാക്കിയ അവസരമായിരുന്നത്. ശരിയായ വ്യക്തിസുരക്ഷാ പരിശീലനം ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നില്ല, എന്താണ് കൃത്യമായ വ്യക്തിസുരക്ഷാ ഉപകരണങ്ങളെന്ന് ആര്‍ക്കുമറിയില്ല, അറിയുന്നവര്‍ക്ക് തന്നെ അതിനുവേണ്ട സംവിധാനങ്ങള്‍ ലഭ്യമല്ല, ഉപയോഗം കഴിഞ്ഞ വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ ശേഖരിക്കുന്നതിനും ശരിയായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും സംവിധാനങ്ങളില്ല എന്നിങ്ങനെ കുഴപ്പങ്ങള്‍ പലതുണ്ടായിരുന്നു. ഇതിനൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. നിപ്പ സമയത്ത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചവര്‍ക്ക് അവാര്‍ഡ് കൊടുത്തതെല്ലാം നല്ല കാര്യമാണെങ്കിലും, വൈദ്യശാസ്ത്രരംഗത്ത് ജോലി ചെയ്യുന്നവര്‍ക്കുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ നൂറു കോടി രൂപയെങ്കിലും ബഡ്ജറ്റില്‍ വക കൊള്ളിക്കണം. ശരിയായ വ്യക്തിസുരക്ഷാ പരിശീലനം മെഡിക്കല്‍ കോളേജ് മുതല്‍ ലാബ് ടെക്നീഷ്യന്‍ പരിശീലനത്തിന്റെ വരെ ഭാഗമാക്കണം. ആകാംക്ഷയുടെ ഗുഹാമുഖത്ത് ലോകത്തെ ആകാംക്ഷയുടെ ഗുഹാമുഖത്തെത്തിച്ച സമയമായിരുന്നു ജൂണ്‍. തായ്ലന്‍ഡില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോയ കുറെ കുട്ടികളും അവരുടെ കോച്ചും ഒരു ഗുഹക്കുള്ളിലേക്ക് കയറുന്നിടത്തു നിന്നാണ് സംഭവം ആരംഭിക്കുന്നത്. പെട്ടെന്ന് ഗുഹയില്‍ വെള്ളം നിറഞ്ഞതോടെ ഗുഹയില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്ന് അറിയാതായി. എന്നാല്‍ അതിനൊരു സാധ്യതയുണ്ടു താനും. ഈ വിഷയത്തെ ഗുഹയില്‍ അകപ്പെട്ടവരും, തായ് ഗവണ്മെന്റും, ലോകത്തെ സുരക്ഷാ വിദഗ്ദ്ധരും നേരിട്ട രീതി ലോക മാതൃകയായി മാറി. ഗുഹയിലകപ്പെട്ടത് കുട്ടികളായതിനാലും മരണപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നതിനാലും പെട്ടെന്ന് എന്തെങ്കിലും ചെയ്യാനുള്ള സമൂഹ സമ്മര്‍ദ്ദം വലുതായിരുന്നു. എന്നിട്ടും ലോകത്തെ ഏറ്റവും പരിചയസന്പന്നരും ഗുഹയിലെ വെള്ളത്തില്‍ ഡൈവ് ചെയ്തു പരിചയമുള്ളവരുമായ വിദഗ്ദ്ധരെ വരുത്തി സാങ്കേതികമായ എല്ലാ തയ്യാറെടുപ്പുകളോടെയുമാണ് ഗുഹയിലെ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തിയത്. ഇരുപതാം ദിവസം കുട്ടികളും കോച്ചും ജീവനോടെ പുറത്തെത്തിയപ്പോള്‍ അവരുടെ മാതാപിതാക്കള്‍ മാത്രമല്ല, ലോകം മുഴുവന്‍ സന്തോഷിച്ചു, രക്ഷാപ്രവര്‍ത്തനത്തില്‍ ചേരാനായി സൈനിക സേവനത്തില്‍ തിരിച്ചെത്തിയ ഒരു നേവല്‍ ഡൈവറുടെ മരണം ഈ സംഭവത്തിലെ ദുഃഖസ്മരണയായി മാറിയെങ്കിലും. ഏതൊരു ദുരന്തമുണ്ടാകുന്‌പോഴും സാങ്കേതിക വിദഗ്ദ്ധര്‍ക്ക് ശരിയായ രീതിയില്‍ അതിനെ കൈകാര്യം ചെയ്യാനുള്ള സമയവും സാഹചര്യവും നല്‍കണമെന്നതാണ് ഈ ദുരന്തം നമുക്ക് നല്‍കുന്ന പാഠം. ദുരന്തമാകുന്ന മാധ്യമപ്രവര്‍ത്തനം ജൂണ്‍ അവസാനമാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം തുടങ്ങുന്നത്. സാധാരണഗതിയില്‍ തന്നെ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമായതിനാല്‍ ആദ്യസമയത്ത് ഈ വിഷയത്തിന്റെ രൂക്ഷത എല്ലാവരും മനസിലാക്കിയില്ല. സര്‍ക്കാര്‍ ഈ ദുരന്തത്തെ നേരിട്ട രീതിയും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാതിരുന്നതും വീണ്ടും വിമര്‍ശനത്തിനിടയാക്കി. വെള്ളത്തില്‍ ഇറങ്ങി നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ 'പ്രകടന'വും ചിലയിടങ്ങളില്‍ ആളുകളുടെ വിമര്‍ശനത്തിനു വിധേയമായി. അതേ സമയം വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ വള്ളം മറിഞ്ഞു മരിച്ച സംഭവം, ഏതൊരു ദുരന്ത സമയത്തും ഏതു തൊഴിലും ചെയ്യുന്നവര്‍ സ്വന്തം വ്യക്തിസുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടിയത്. സമുദ്രനിരപ്പിനും താഴെ കിടക്കുന്ന പ്രദേശമായ കുട്ടനാട്ടില്‍ തിരുവിതാംകൂര്‍ ഒരു ദരിദ്ര രാജ്യമായിരുന്ന കാലത്ത് പട്ടിണി സഹിക്കാനാവാതെ കായലില്‍ ബണ്ടുകെട്ടി ഉപ്പുവെള്ളം ചക്രമുപയോഗിച്ച് ചവിട്ടി പുറത്തു കളഞ്ഞുണ്ടാക്കിയ ഭൂമിയില്‍ കൃഷി ചെയ്തു തുടങ്ങിയതാണ്. ഈ കൃഷിഭൂമിയില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും ഉണ്ടായി. സാധാരണഗതിയില്‍ കേരളത്തില്‍ മഴ മാറിയാല്‍ ഇരുപത്തിനാല് മണിക്കൂറിനകം വെള്ളമിറങ്ങും, പക്ഷെ കുട്ടനാട്ടിലെ ദുരിതം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു. കുട്ടനാടിന്റെ ഭൂമിശാസ്ത്രത്തെയും സമ്പദ്വ്യവസ്ഥയെയും ഒരു പുനര്‍ ചിന്തക്ക് വിധേയമാക്കേണ്ട കാലമായി. തിരുവിതാംകൂര്‍ എന്നൊരു രാജ്യം ഇല്ലതായി, കുട്ടനാട് കേരളത്തിന്റെ ഭാഗമായി, ഇന്ത്യയില്‍ ജനാധിപത്യമായി, കേരളം ഇന്ത്യയിലെ സന്പന്ന സംസ്ഥാനമായി മാറി, പട്ടിണി കേരളത്തില്‍ നിന്നും പോയി. കുട്ടനാട്ടിലെ ആളുകളുടെ എണ്ണം കൂടി, കൃഷിഭൂമികള്‍ തുണ്ടുതുണ്ടായി, പുതിയ തലമുറക്ക് കൃഷിയില്‍ താല്പര്യമില്ലാതായി. എന്നിട്ടും കുട്ടനാട്ടിലെ നെല്‍കൃഷി ഇപ്പോഴും തുടരുന്നു. ചക്രം ചവിട്ടല്‍ മാറി കറണ്ടുപയോഗിച്ചുള്ള മോട്ടോര്‍ വന്നതോടെ കാര്യങ്ങള്‍ എളുപ്പമായെങ്കിലും സര്‍ക്കാര്‍ സബ്സിഡി ഉണ്ടെങ്കിലേ കൃഷി നടത്താന്‍ പറ്റൂ എന്ന സ്ഥിതി വന്നു. കേരളത്തിലെ മാറിയ സാമൂഹ്യ - സാമ്പത്തിക സാഹചര്യത്തില്‍ മാറുന്ന കാലാവസ്ഥയുടെ അവസ്ഥയിലും ഇനി മുന്നോട്ട് കൊണ്ടുപോകേണ്ടുന്ന ഒന്നല്ല കുട്ടനാട്ടിലെ കൃഷി. വരാന്‍ പോകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ സാഹചര്യത്തില്‍ പൊക്കം കൂട്ടി നിലനിര്‍ത്താവുന്നതല്ല ബണ്ടുകളും സ്പില്‍വേയും. ശാസ്ത്രത്തെ അറിയാതെ രാഷ്ട്രീയകാരണങ്ങളാല്‍ തീരുമാനങ്ങളെടുത്താല്‍ പ്രളയം എന്നത് കുട്ടനാട്ടില്‍ പതിവ് സംഭവമാകും. പ്രകൃതിയെ അറിഞ്ഞു പ്ലാന്‍ ചെയ്യുന്ന രീതി (living with water) നടപ്പിലാക്കുക മാത്രമാണ് കുട്ടനാട്ടിന് സാധ്യമായത്. മറാത്ത മഴയും തുറക്കാത്ത ഡാമും ജൂലൈ മാസത്തില്‍ മഴ കനത്തു. ഏപ്രിലില്‍ തുടങ്ങിയ മഴ മേയിലും ജൂണിലും തുടര്‍ന്നു. ജൂണ്‍ പകുതിയായപ്പോഴേക്കും ഇത്തവണ സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്നും, ഡാമുകള്‍ തുറന്നുവിട്ട് വെള്ളപ്പൊക്ക സാധ്യത കുറക്കേണ്ടതിനെപ്പറ്റി ചിന്തിക്കണമെന്നും ഞാന്‍ മുന്നറിയിപ്പ് നല്‍കി. പക്ഷെ, അന്ന് അതാരും കാര്യമായെടുത്തില്ല. ജൂലൈ അവസാനമായപ്പോഴേക്കും ഡാമുകളില്‍ വെള്ളം നിറഞ്ഞുതുടങ്ങി. ഡാമുകള്‍ തുറക്കണോ വേണ്ടയോ എന്നത് ചര്‍ച്ചാവിഷയമായി. ഇരുപത്തിയാറു വര്‍ഷത്തിനു ശേഷം ഡാമുകള്‍ 'ഇപ്പൊ തുറക്കും' എന്ന പ്രതീക്ഷയില്‍ മാധ്യമങ്ങള്‍ മലകയറി കാവല്‍ കിടന്നു. ഡാം തുറക്കണമെന്നും വേണ്ടെന്നും സര്‍ക്കാരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രണ്ടഭിപ്രായങ്ങള്‍ വന്നു. കനത്ത മഴ നിന്നതോടെ ഡാമുകള്‍ തുറക്കാതെ തന്നെ ജൂലൈ കടന്നുപോയി. ഉരുള്‍പൊട്ടിയിറങ്ങിയ മരണങ്ങള്‍ ജൂണില്‍ മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ തുടങ്ങി. ജൂലൈ ആയതോടെ ഉരുള്‍പൊട്ടലും. ഒന്നും രണ്ടുമായി മരണസംഖ്യ നൂറു കടന്നു. മലയിടുക്കുകളില്‍ സംഭവിക്കുന്നതായതുകൊണ്ട് മാധ്യമങ്ങള്‍ക്ക് അവിടെയൊന്നും ഓടിയെത്താനായില്ല. ഈ മരണങ്ങള്‍ക്ക് വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടിയതുമില്ല. വീടുവെക്കാനും റോഡു നന്നാക്കാനുമായി ആളുകള്‍ മലകളെ ശാസ്ത്രീയമായി മനസിലാക്കാതെ വെട്ടിയിറക്കിയിടത്തെല്ലാമാണ് മണ്ണിടിച്ചില്‍ അധികമുണ്ടായതെന്ന് സാധാരണക്കാര്‍ക്ക് പോലും മനസിലായി. ടൂറിസത്തിനായി വലിയ തോതില്‍ റിസോര്‍ട്ടുകളുണ്ടാക്കിയ മൂന്നാറിലും ക്വാറികള്‍ ധാരാളമുള്ള വയനാട്ടിലും മണ്ണിടിച്ചില്‍ വ്യാപകമായി. അവസാന കണക്കനുസരിച്ച് അയ്യായിരത്തിലേറെ മണ്ണിടിച്ചിലാണുണ്ടായത്. ഈ ദുരന്തകാലത്ത് ഉണ്ടായ നാനൂറ്റി എണ്‍പത്തിമൂന്ന് മരണങ്ങളില്‍ കൂടുതലും സംഭവിച്ചത് മണ്ണിടിച്ചിലിലാണെന്ന് പ്രളയം കഴിഞ്ഞതോടെ നമ്മള്‍ മറന്നുപോയി. പ്രകൃതിയെ അറിയാതെയുള്ള നിര്‍മ്മാണത്തിന് പ്രകൃതി തിരിച്ചടികള്‍ നല്‍കുമെന്നും, മലനാട്ടിലും ഇടനാട്ടിലും ഒരുപോലെയല്ല വീടുകള്‍ നിര്‍മ്മിക്കേണ്ടതെന്നും, പ്രകൃതി സൗഹൃദ റോഡുകള്‍ ഉണ്ടാക്കി പഠിക്കണമെന്നും ഈ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നമ്മെ പഠിപ്പിക്കുന്നു. നൂറ്റാണ്ടിലെ മഹാപ്രളയം image-AFP ജൂലൈ മാസത്തില്‍ മാറിപ്പോയ വലിയ മഴ ആഗസ്റ്റ് പത്തോടെ തിരിച്ചെത്തി. പിന്നെ കേരളം കണ്ടത് സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തത്ര വലിയ മഴയും അതോടനുബന്ധിച്ചുള്ള വെള്ളപ്പൊക്കവുമായിരുന്നു. ഇടുക്കിയിലെ ഒരു അണക്കെട്ട് തുറക്കുന്നത് കാണാന്‍ കാത്തുനിന്ന സമൂഹത്തിലേക്ക് കേരളത്തിലെ നാല്‍പ്പത് അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നുവിടേണ്ട സാഹചര്യമുണ്ടായി. കേരളത്തിലെ നാല്‍പ്പത്തിനാല് നദികളും കരകവിഞ്ഞൊഴുകി. കണ്ണൂരും തിരുവനന്തപുരവും കൊല്ലവും ഒഴികെ കേരളത്തിന്റെ ഇടനാട്ടിലെങ്ങും പുഴയുടെ തീരപ്രദേശങ്ങളില്‍ വെള്ളം കയറി. ചിലയിടത്ത് പുഴകള്‍ വഴി മാറി പട്ടണങ്ങളിലൂടെയൊഴുകി. ചിലയിടത്ത് പുഴയില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള വീടുകളില്‍ പോലും വെള്ളം കയറി. 99 ലെ വെള്ളപ്പൊക്കമെന്ന് പഴമക്കാര്‍ പറഞ്ഞുമാത്രം കേട്ടിരുന്ന വലിയ ദുരന്തങ്ങളെ ടി വി യില്‍ മാത്രം കണ്ടിരുന്ന മലയാളികളുടെ വീട്ടിലേക്കും വെള്ളം കയറിവന്നു. പണക്കാരോ പാവപ്പെട്ടവരോ എന്ന വ്യത്യാസമില്ലാതെ അനവധി ആളുകള്‍ക്ക് എല്ലാം വിട്ടെറിഞ്ഞ് ഓടേണ്ടിവന്നു. ഓടാന്‍ പറ്റാത്തവരെ മത്സ്യത്തൊഴിലാളികളും നേവിയും എയര്‍ ഫോഴ്സും ചേര്‍ന്ന് ഹെലികോപ്റ്ററിലും ബോട്ടിലുമായി രക്ഷപെടുത്തി. നാലുദിവസം കൊണ്ട് പത്തുലക്ഷം മലയാളികള്‍ വീടുവിട്ട് ദുരിതാശ്വാസ കാംപിലെത്തി. ഐക്യകേരളം അന്നേവരെ കണ്ടിട്ടില്ലാത്ത ദുരന്തം കേരളത്തെ വരിഞ്ഞു മുറുക്കിയപ്പോള്‍ കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത ഒത്തൊരുമയോടെയും കാര്യക്ഷമതയോടെയും മലയാളികള്‍ അതിനെ നേരിട്ടു. നാല്പത്തിനാല് നദികളും കരകവിഞ്ഞ് ഒഴുകുന്‌പോഴും എല്ലാ ദിവസവും ശാന്തനായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയും, ദുരന്ത നിവാരണത്തില്‍ യാതൊരു പരിശീലനവും ഇല്ലാതിരുന്നിട്ടും സ്വന്തം വള്ളങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മല്‍സ്യത്തൊഴിലാളികളും, ക്യാംപുകള്‍ നടത്താന്‍ നേതൃത്വം നല്‍കിയ യുവാക്കളും, ദൂരദേശത്തിരുന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്ത മറുനാടന്‍ മലയാളികളും, അവസരത്തിനൊത്തുയര്‍ന്ന യുവ ഐ എ എസുകാരും, എവിടെയും മുന്‍നിരയിലുണ്ടായിരുന്ന ജനപ്രതിനിധികളുമെല്ലാം അടങ്ങിയ മലയാളികളുടെ പ്രവര്‍ത്തനം ഈ മഹാ ദുരന്തകാലത്ത് ലോകമാതൃകയായി. ഏതൊരു ദുരന്തത്തെയും പോലെ ഈ പ്രളയത്തിന്റെ കാര്യത്തിലും പാളിച്ചകള്‍ പലതുമുണ്ടായി. പുഴയോരത്തു വീടുവെക്കാന്‍ മലയാളി കാണിച്ച കന്പത്തെ തടയാതിരുന്നത്, പ്രളയകാലത്തെ മുന്നറിയിപ്പുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് സമൂഹത്തെ അറിയിക്കാതിരുന്നത്, ഡാമുകള്‍ തുറക്കുന്നതിന് ശരിയായ മാര്‍ഗ്ഗരേഖകള്‍ ഇല്ലാതെ പോയത്, മുല്ലപ്പെരിയാര്‍ മുതല്‍ ഇടമലയാര്‍ വരെ ഒരേ നദിയിലെ വിവിധ അണക്കെട്ടുകള്‍ തമ്മില്‍ വേണ്ടവിധത്തില്‍ ഏകീകരിക്കാതിരുന്നത്, ഡാമുകള്‍ കൂട്ടത്തോടെ തുറന്നാല്‍ എന്ത് സംഭവിക്കുമെന്നതിനെപ്പറ്റി ശരിയായ ധാരണയില്ലാതെ പോയത്, ഡാമുകള്‍ തുറക്കുന്നതിനു മുന്‍പ് വേണ്ടത്ര ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് കൊടുക്കാതിരുന്നത്, എല്ലാറ്റിനുമുപരിയായി എങ്ങനെയാണ് ഡാമുകളെ പ്രളയ നിയന്ത്രണത്തിനുള്ള ഉപാധികളായി ഉപയോഗിക്കേണ്ടതെന്ന് എഞ്ചിനീയര്‍മാര്‍ അറിയാതിരുന്നത് തുടങ്ങി സമൂഹം പാലിക്കേണ്ടുന്ന അനവധി കാര്യങ്ങളുണ്ടായിരുന്നു. അവയൊന്നും ഇപ്പോഴും പഠിക്കുന്നില്ല എന്ന വിഷമവും ബാക്കിയാകുന്നു. മാറുന്ന കാലാവസ്ഥ കാലാവസ്ഥാ വ്യതിയാനം ലോകമെന്പാടും മനുഷ്യന് ദുരന്തങ്ങളുണ്ടാക്കിയ വര്‍ഷം കൂടിയായിരുന്നു 2018. ജപ്പാനില്‍ വെള്ളപ്പൊക്കമായി, കാലിഫോര്‍ണിയയില്‍ കാട്ടുതീയായി, യൂറോപ്പില്‍ കൊടുംചൂടായി കാലാവസ്ഥാ വ്യതിയാനം മനുഷ്യനെ വിറപ്പിച്ചു. അതേസമയം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ മനുഷ്യരാശിയുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ശക്തിയില്‍ മുന്നോട്ട് പോകുന്നില്ലെന്ന് ശാസ്ത്രങ്ങള്‍ ഒരിക്കല്‍ക്കൂടി മുന്നറിയിപ്പ് നല്‍കി. ഹരിതവാതകങ്ങളുടെ ബഹിര്‍ഗമനം 2018 ല്‍ കൂടുതലായി. ഇത്രയൊക്കെ ആയിട്ടും ഹരിതവാതകങ്ങളുടെ നിര്‍ഗ്ഗമനം കുറക്കുന്ന കാര്യത്തില്‍ ഒന്നും വേണ്ടത്ര വര്‍ദ്ധനവ് വരുത്താന്‍ സര്‍ക്കാരുകള്‍ക്ക് ആകുന്നില്ല. കാലാവസ്ഥ വ്യതിയാനം അതിനെ ചെറുക്കാനുള്ള മനുഷ്യ രാശിയുടെ ശ്രമത്തിലും വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ പല പ്രാവശ്യം പറഞ്ഞു കഴിഞ്ഞു. 2100 ല്‍ ആഗോളതാപനം രണ്ടു ഡിഗ്രിയില്‍ താഴെ ചൂടുവര്‍ദ്ധനവില്‍ തടുത്തുനിര്‍ത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇനിയും മനുഷ്യര്‍ ആര്‍ജ്ജിച്ചിട്ടില്ല എന്നാണ് 2018 ന്റെ ബാക്കിപത്രം. ലോകത്ത് നടക്കുന്ന കാലാവസ്ഥ ചര്‍ച്ചകളില്‍ കേരളം ഒരു പങ്കാളി അല്ലെങ്കിലും അത്തരം ചര്‍ച്ചകള്‍ മലയാളികള്‍ പൊതുവെ ശ്രദ്ധിക്കാറില്ലെങ്കിലും ഇക്കാര്യത്തിന് കേരളത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ട്. രണ്ടു ഡിഗ്രി ചൂട് വര്‍ദ്ധിക്കുന്നത്, സമുദ്രനിരപ്പ് ഒരു കൂടുന്നത്, മഴയുടെ സാന്ദ്രത കൂടുന്നത്, മഴദിനങ്ങള്‍ കുറയുന്നത്, വരള്‍ച്ച കൂടുന്നത്, എല്ലാം കേരളത്തിലെ തീരദേശം മുതല്‍ സഹ്യപര്‍വ്വതം വരെ മാറ്റങ്ങളുണ്ടാക്കുകയാണ്. 2050 ല്‍ പോലും എറണാകുളത്ത് വെള്ളക്കെട്ടുകള്‍ ഇന്നത്തേതിനേക്കാള്‍ സര്‍വ്വസാധാരണമാകും. തീരദേശത്തെ കടലെടുക്കല്‍ കടല്‍ഭിത്തി കെട്ടി തടഞ്ഞുനിര്‍ത്താന്‍ സാധിക്കാതെ വരും. കുട്ടനാട്ടില്‍ ബണ്ടുകെട്ടി കൃഷി നടത്തുക എന്നത് സാന്പത്തികമായി താങ്ങാനാവാത്തതാകും. കാര്യങ്ങള്‍ ഇത്രത്തോളം രൂക്ഷമാണെങ്കിലും കേരളത്തിലെ കാലാവസ്ഥ ആക്ഷന്‍ പ്ലാന്‍ ഇപ്പോഴും കടലാസ്സില്‍ ഉറങ്ങുന്നു. ജനങ്ങളുടെ കാലാവസ്ഥാ സാക്ഷരത ഒട്ടും വര്‍ദ്ധിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനം വികസിത രാജ്യങ്ങള്‍ ഉണ്ടാക്കിയതാണെന്നും അതിനുള്ള പരിഹാരം ഡല്‍ഹിയില്‍ നിന്നു വരുമെന്നുമുള്ള ചിന്തയാണ് ഇപ്പോഴും ആളുകള്‍ക്കുള്ളത്. ഒരു പ്രളയം കൊണ്ടൊന്നും ഇത് മാറുന്ന മട്ടില്ല താനും. ഇരുപതിനായിരം ദുരന്തങ്ങള്‍ കേരളത്തില്‍ 483 പേരാണ് ഈ പ്രളയകാലത്ത് മരിച്ചത്. അതില്‍ത്തന്നെ ഭൂരിഭാഗവും മണ്ണിടിച്ചിലിലും. ഓരോ മാസവും കേരളത്തില്‍ എഴുനൂറോളം ആളുകളാണ് ഒഴിവാക്കാവുന്ന മറ്റപകടങ്ങളില്‍ മരിക്കുന്നത്. മുന്നൂറ്റി അന്‍പതോളം പേര്‍ റോഡില്‍ മരിക്കുന്നു, നൂറിലധികം ആളുകള്‍ വെള്ളത്തില്‍ വീണുമരിക്കുന്നു, അറുപതോളം ആളുകള്‍ ഉയരത്തില്‍ നിന്ന് വീണു മരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ഇതുവരെ ഇരുപതിനായിരം ആളുകളെങ്കിലും തീര്‍ത്തും ഒഴിവാക്കാവുന്ന അപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. കേരളത്തില്‍ സുരക്ഷാ സംസ്‌ക്കാരം എന്നൊന്ന് ഇപ്പോഴുമില്ല. ഒരു വര്‍ഷത്തില്‍ എണ്ണായിരം മലയാളികളുടെ മരണമോ, വന്‍ പ്രളയത്തില്‍ അഞ്ഞൂറ് പേരുടെ മരണമോ, കോടികളുടെ നാശനഷ്ടമോ ഒന്നും അതില്‍ ഒരു മാറ്റവും വരുത്തുന്നുമില്ല. കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ അപകടത്തില്‍ മരിക്കാനുള്ള സാധ്യത ഒരു ലക്ഷത്തില്‍ അറുപത്തിയഞ്ചാണ്. ഒരാള്‍ വിമാനാപകടത്തില്‍ മരിക്കാനുള്ള സാധ്യത ഒരു കോടിയില്‍ ഒന്ന് ആണെന്നു ചിന്തിക്കുന്‌പോളാണ് കേരളം എത്രമാത്രം അപകട സാധ്യതയുള്ള പ്രദേശമാണെന്ന് മനസ്സിലാവുന്നത്. ചുരുക്കത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങള്‍ ചുറ്റുമുണ്ടെങ്കിലും വന്‍ പ്രളയം വന്നുപോയിട്ടും മലയാളിയുടെ സുരക്ഷാബോധം ഒട്ടും ഉയര്‍ന്നിട്ടില്ല. സമൂഹം എന്ന നിലയില്‍ ദുരന്തങ്ങളില്‍ നിന്നും നാം ഒന്നും പഠിക്കുന്നില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ കാര്യം നിങ്ങള്‍ തന്നെ നോക്കണം. 2019 സുരക്ഷിതമായ ഒരു വര്‍ഷം ആകട്ടെ എന്ന് ആശംസിക്കുന്നു..!
وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن وَلِىٍّ مِّنۢ بَعْدِهِۦ ۗ وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُا۟ ٱلْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّ مِّن سَبِيلٍ ﴾٤٤﴿ അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന് പിന്നീട് യാതൊരു രക്ഷാകർത്താവും ഇല്ല. അക്രമികൾ ശിക്ഷയെ കാണുന്ന അവസരത്തിൽ, അവർ പറയുന്നതായി നിനക്ക് കാണാം: 'ഒരു തിരിച്ചു പോക്കിന് വല്ല മാർഗവും ഉണ്ടോ?!' എന്ന്. وَمَن يُضْلِلِ اللَّـهُ ആരെ അല്ലാഹു വഴിപിഴവിലാക്കിയോ فَمَا لَهُ എന്നാൽ അവന്നില്ല مِن وَلِيّ ഒരു രക്ഷാധികാരിയും, ബന്ധുവും, മിത്രവും مِن بَعدِهِ അവന്നു ശേഷം (പുറമെ) وَتَرَى الظَّالِمِينَ അക്രമികളെ നിനക്ക് കാണാം, നീ കാണുംلَمَّا رَأوُا അവർ കാണുന്ന അവസരത്തിൽ العَذابَ ശിക്ഷ يَقُولُونَ പറയുന്നതായിട്ടു هَلْ ഉണ്ടോ إِلىَ مَرَدٍّ ഒരു മടങ്ങി (തിരിച്ച്) പോക്കിന് مِن سَبِيل വല്ല മാർഗ്ഗവും 42:45 وَتَرَىٰهُمْ يُعْرَضُونَ عَلَيْهَا خَـٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرْفٍ خَفِىٍّ ۗ وَقَالَ ٱلَّذِينَ ءَامَنُوٓا۟ إِنَّ ٱلْخَـٰسِرِينَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ وَأَهْلِيهِمْ يَوْمَ ٱلْقِيَـٰمَةِ ۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِى عَذَابٍ مُّقِيمٍ ﴾٤٥﴿ നിന്ദ്യതനിമിത്തം, (വിനയപ്പെട്ട്) ഭക്തി കാണിക്കുന്നവരായ നിലയിൽ അതിന്റെ [നരകത്തിന്റെ] അടുക്കൽ അവർ പ്രദർശിക്കപ്പെടുന്നതായും നിനക്ക് കാണാം. (ശരിക്ക് കണ്ണുതുറക്കാതെ) ഗോപ്യമായ ഒരു ദൃഷ്ടിയിലൂടെ അവർ നോക്കുന്നതാണ്. വിശ്വസിച്ചവർ പറയും: 'നിശ്ചയമായും, (സാക്ഷാൽ) നഷ്ടക്കാർ, ഖിയാമത്തുനാളിൽ തങ്ങളെത്തന്നെയും, തങ്ങളുടെ സ്വന്തക്കാരെയും നഷ്ടപെടുത്തിയവരത്രെ. അല്ലാ! (അറിഞ്ഞേക്കുക;) നിശ്ചയമായും അക്രമികൾ (ഇടമുറിയാതെ) നിലനിൽക്കുന്ന ശിക്ഷയിലായിരിക്കും. وَتَرَاهُمْ നിനക്കവരെ കാണുകയും ചെയ്യാം يُعْرَضُونَ അവർ പ്രദർശിപ്പിക്കപ്പെടുന്നതായി عَلَيْهَا അതിങ്കൽ, അതിന്നടുത്ത് خَاشِعِينَ വിനയപെട്ടവരായി, ഭക്തി കാണിക്കുന്നവരായി مِنَ الذُّلِّ നിന്ദ്യതയാല്‍, എളിമനിമിത്തം يَنظُرُونَ അവർ നോക്കും, നോക്കിക്കൊണ്ട് مِن طَرْفٍ ഒരു (തരം) കണ്ണിൽ (ദൃഷ്ടിയിൽ) കൂടി خَفِيٍّ ഗോപ്യമായ, ഒളിഞ്ഞ وَقَالَ الَّذِينَ آمَنُوا വിശ്വസിച്ചവർ പറയും إِنَّ الْخَاسِرِينَ നിശ്ചയമായും നഷ്ടക്കാർ الَّذِينَ خَسِرُوا നഷ്ടപ്പെടുത്തിയവരാണ് أَنفُسَهُمْ തങ്ങളെത്തന്നെ, സ്വന്തം ദേഹങ്ങളെ وَأَهْلِيهِمْ തങ്ങളുടെ സ്വന്തക്കാര (വീട്ടുകാരെ, കുടുംബത്തെ)യും يَوْمَ الْقِيَامَةِ ഖിയാമത്ത് നാളിൽ أَلَا إِنَّ الظَّالِمِينَ അല്ലാ നിശ്ചയമായും അക്രമികൾ فِي عَذَابٍ ശിക്ഷയിലായിരിക്കും مُّقِيمٍ നിലനിൽക്കുന്ന 42:46 وَمَا كَانَ لَهُم مِّنْ أَوْلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ ﴾٤٦﴿ അല്ലാഹുവിനു പുറമെ, അവരെ സഹായിക്കുന്ന രക്ഷകർത്താക്കളൊന്നും അവർക്കുണ്ടായിരിക്കയില്ല. അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന് യാതൊരു (രക്ഷാ)മാർഗവും ഇല്ല. وَمَا كَانَ لَهُم അവർക്കുണ്ടായിരിക്കുകയില്ല مِّنْ أَوْلِيَاءَ രക്ഷാകർത്താക്കളിൽ നിന്നും (ആരും) يَنصُرُونَهُم അവരെ സഹായിക്കുന്ന مِّن دُونِ اللَّـهِ അല്ലാഹുവിന് പുറമെ وَمَن يُضْلِلِ اللَّـهُ അല്ലാഹു ആരെ വഴിപിഴവിലാക്കിയോ فَمَا لَهُ എന്നാലവന്നില്ല مِن سَبِيلٍ ഒരു മാർഗ്ഗവും, വഴിയും ഗോപ്യമായ ദൃഷ്ടിയിലൂടെ നോക്കും (يَنْظُرُونَ مِنْ طَرْفٍ خَفِيٍّ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അപമാനവും വ്യസനവും നിമിത്തം, കണ്ണ് മുഴുവൻ തുറന്ന്നോക്കാതെ, ഗോപ്യമായി കട്ടുനോക്കുകയാണവർ ചെയ്യുക എന്നാകുന്നു. കഴിഞ്ഞ കുറെ ആയത്തുകളിലായി അല്ലാഹുവിന്റെ മഹത്തായ പ്രതിഫലത്തിന് അർഹമാകുന്ന സജ്ജനങ്ങളുടെ ഗുണഗണങ്ങൾ വിവരിച്ചു. അക്രമികളുടെയും, വിദ്രോഹികളുടെയും ശിക്ഷാനടപടികളെക്കുറിച്ചും പ്രസ്താവിച്ചു. സത്യോപദേശങ്ങളും, മാർഗദർശനങ്ങളും വകവെക്കാതെ ദുർമാർഗ്ഗത്തിൽ ആപതിക്കുന്നവരുടെ ഭാവിയും ചൂണ്ടിക്കാട്ടി. തുടർന്നുകൊണ്ട് മനുഷ്യസമുദായത്തെ അവരുടെ രക്ഷാമാർഗത്തിലേക്ക് വിളിക്കുന്നു. 42:47 ٱسْتَجِيبُوا۟ لِرَبِّكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۚ مَا لَكُم مِّن مَّلْجَإٍ يَوْمَئِذٍ وَمَا لَكُم مِّن نَّكِيرٍ ﴾٤٧﴿ (മനുഷ്യരേ,) ഒരു ദിവസം വന്നെത്തും മുമ്പായി നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനു ഉത്തരം ചെയ്യുവിൻ; (അതു വന്നാൽ) അതിന് അല്ലാഹുവിങ്കൽ നിന്ന് യാതൊരു തടവും ഉണ്ടാകയില്ല. അന്നത്തെ ദിവസം, നിങ്ങൾക്ക് യാതൊരു അഭയസ്ഥാനവും ഇല്ല; നിങ്ങൾക്ക് യാതൊരു നിഷേധവും [കുറ്റ നിഷേധത്തിനുള്ള സാധ്യതയും] ഇല്ല. اسْتَجِيبُوا നിങ്ങൾ ഉത്തരം ചെയ്യുവിൻ لِرَبِّكُم നിങ്ങളുടെ റബ്ബിന് مِّن قَبْلِ أَن يَأْتِيَ വരുന്നതിനു മുമ്പായി يَوْمٌ ഒരു ദിവസം لَّا مَرَدَّ لَهُ അതിന് യാതൊരു തടവും (മുടക്കും) ഇല്ല مِنَ اللَّـهِ അല്ലാഹുവിൽ നിന്ന് مَا لَكُم നിങ്ങൾക്കില്ല مِّن مَّلْجَإٍ ഒരു അഭയ(രക്ഷാ) സ്ഥാനവും يَوْمَئِذٍ അന്നത്തെ ദിവസം وَمَا لَكُم നിങ്ങൾക്കില്ലതാനും مِّن نَّكِيرٍ ഒരു നിഷേധവും, പ്രതിഷേധവും 42:48 فَإِنْ أَعْرَضُوا۟ فَمَآ أَرْسَلْنَـٰكَ عَلَيْهِمْ حَفِيظًا ۖ إِنْ عَلَيْكَ إِلَّا ٱلْبَلَـٰغُ ۗ وَإِنَّآ إِذَآ أَذَقْنَا ٱلْإِنسَـٰنَ مِنَّا رَحْمَةً فَرِحَ بِهَا ۖ وَإِن تُصِبْهُمْ سَيِّئَةٌۢ بِمَا قَدَّمَتْ أَيْدِيهِمْ فَإِنَّ ٱلْإِنسَـٰنَ كَفُورٌ ﴾٤٨﴿ (നബിയേ) എനി, അവർ (അവഗണിച്ചു) തിരിച്ചുപോകയാണെങ്കിൽ (ചെയ്യട്ടെ): എന്നാൽ, നിന്നെ അവരുടെമേൽ കാവൽക്കാരനായി നാം അയച്ചിട്ടില്ല. നിന്റെമേൽ (ദൗത്യം) എത്തിച്ചു കൊടുക്കലല്ലാതെ (ബാധ്യത) ഇല്ല. നാം നമ്മുടെ വകയായി ഒരു കാരുണ്യം [അനുഗ്രഹം] മനുഷ്യനെ ആസ്വദിപ്പിച്ചാൽ അവൻ അതുമൂലം ആഹ്ലാദിക്കും; അവർക്ക് അവരുടെ കരങ്ങൾ മുൻചെയ്തു വെച്ചത് മൂലം വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ, അപ്പോൾ, മനുഷ്യൻ നിശ്ചയമായും നന്ദികെട്ടവനുമായിരിക്കും. فَإِنْ أَعْرَضُوا എനി അവർ തിരിഞ്ഞു (അവഗണിച്ചു) കളഞ്ഞാൽ فَمَا أَرْسَلْنَاكَ എന്നാൽ നിന്നെ നാംഅയച്ചിട്ടില്ല عَلَيْهِمْ അവരുടെ മേൽ حَفِيظًا സൂക്ഷ്മവീക്ഷകനായി, കാവൽക്കാരനായി إِنْ عَلَيْكَ നിൻെറ മേൽ ഇല്ല إِلَّا الْبَلَاغُ എത്തിച്ചു കൊടുക്കൽ (പ്രബോധനം) അല്ലാതെ وَإِنَّا നിശ്ചയമായും നാം إِذَا أَذَقْنَا നാം ആസ്വദിപ്പിച്ചാൽ, അനുഭവിപ്പിച്ചാൽ الْإِنسَانَ മനുഷ്യന് مِنَّا رَحْمَةً നമ്മുടെ പക്കൽ നിന്ന് വല്ല കാരുണ്യവും فَرِحَ بِهَا അത്‌ കൊണ്ട് അവൻ ആഹ്ളാദിക്കും, സന്തോഷിക്കും وَإِن تُصِبْهُمْ അവർക്ക് ബാധിച്ചുവെങ്കിലോ سَيِّئَةٌ വല്ല തിൻമയും بِمَا قَدَّمَتْ മുൻ ചെയ്തത് നിമിത്തം أَيْدِيهِمْ അവരുടെ കൈകൾ فَإِنَّ الْإِنسَانَ എന്നാൽ (അപ്പോൾ) മനുഷ്യൻ كَفُورٌ നന്ദി കെട്ടവനായിരിക്കും 42:49 لِّلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَـٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ﴾٤٩﴿ അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധിപത്യം, അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു.അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പെണ്ണുങ്ങളെ [പെണ്മക്കളെ] പ്രദാനം ചെയ്യുന്നു; അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ആണുങ്ങളെയും [ആൺമക്കളെയും] പ്രദാനം ചെയ്യുന്നു. لِّلَّـهِ അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ആധിപത്യം وَالْأَرْضِ ഭൂമിയുടെയും يَخْلُقُ അവൻ സൃഷ്ടിക്കുന്നു مَا يَشَاءُ താൻ ഉദ്ദേശിക്കുന്നത് يَهَبُ അവൻ പ്രദാനം ചെയ്യുന്നു لِمَن يَشَاءُ താനുദ്ദേശിക്കുന്നവർക്ക് إِنَاثًا പെണ്ണുങ്ങളെ وَيَهَبُ അവൻ പ്രദാനം ചെയ്യുകയും ചെയ്യുന്നു لِمَن يَشَاءُ താനുദ്ദേശിക്കുന്നവർക്ക് الذُّكُورَ ആണുങ്ങളെ 42:50 أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَـٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ ﴾٥٠﴿ അല്ലെങ്കിൽ, അവർക്ക് [അവൻ ഉദ്ദേശിക്കുന്നവർക്കു] ആണുങ്ങളെയും, പെണ്ണുങ്ങളെയും ഇണകലർത്തിക്കൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരുമാക്കുന്നു. നിശ്ചയമായും അവൻ സർവ്വജഞനും, സർവ്വശക്തനുമാകുന്നു. أَوْ يُزَوِّجُهُمْ അല്ലെങ്കിൽ അവർക്ക് അവൻ ഇണയാക്കി (കലർത്തി)ക്കൊടുക്കുന്നു ذُكْرَانًا وَإِنَاثًا ആണുങ്ങളെയും പെണ്ണുങ്ങളെയും وَيَجْعَلُ അവൻ ആക്കുകയും ചെയ്യുന്നു مَن يَشَاءُ അവൻ ഉദ്ദേശിക്കുന്നവരെ عَقِيمًا വന്ധ്യർ (മക്കളില്ലാത്തവർ) إِنَّهُ عَلِيمٌ നിശ്ചയമായും അവൻ അറിയുന്നവനാണ് قَدِيرٌ കഴിവുള്ളവനാണ് സന്താനങ്ങൾ ജനിക്കാതെ അങ്ങേഅറ്റം വ്യസനത്തിലും നിരാശയിലും കഴിഞ്ഞുകൂടുന്നവരെയും, ആൺമക്കൾ ധാരാളമുണ്ടെങ്കിലും ഒരു പെൺകുഞ്ഞിനെ കാണുവാൻ മോഹിച്ചു കൊണ്ടിരിക്കുന്നവരെയും, പെൺമക്കളെക്കൊണ്ട് വലഞ്ഞും, ഒരു ആൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചും കഴിയുന്നവരെയും കാണാം. ചിലർക്കാവട്ടെ, ആണും പെണ്ണും ഇടകലർന്നോ, അല്ലെങ്കിൽ കുറേ ആൺമക്കൾ ജനിച്ച ശേഷം കുറേ പെൺമക്കളായോ, മറിച്ചോ ജനിക്കുന്നു. ഇതിലൊന്നും അവർക്കോ മറ്റാർക്കെങ്കിലുമോ യാതൊരു കയ്യും സ്വാതന്ത്ര്യവും ഇല്ല. എല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യവും നിശ്ചയവും അനുസരിച്ചുമാത്രം നടക്കുന്നു. ഏതേത് ആളുകൾക്ക് ഏതേത് പ്രകാരത്തിൽ വേണം – അല്ലെങ്കിൽ വേണ്ടാ – എന്നൊക്കെ അവന്നാണ് അറിയുക. അതങ്ങിനെത്തന്നെ നടപ്പിൽ വരുത്തുവാൻ കഴിയുന്നവനും അവൻതന്നെ. അവൻ സർവ്വജ്ഞനും സർവ്വശക്തനുമാണല്ലോ. 42:51 وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحْيًا أَوْ مِن وَرَآئِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِىَ بِإِذْنِهِۦ مَا يَشَآءُ ۚ إِنَّهُۥ عَلِىٌّ حَكِيمٌ ﴾٥١﴿ യാതൊരു മനുഷ്യനോടും തന്നെ, അല്ലാഹു സംസാരിക്കലുണ്ടാകുന്നതല്ല, ബോധനം നൽകലായോ, അല്ലെങ്കിൽ ഒരു മറയുടെ അപ്പുറത്ത് നിന്നോ, അല്ലെങ്കിൽ ഒരു ദൂതനെ അയച്ച്‌ അദ്ദേഹം അവന്റെ അനുവാദപ്രകാരം അവനുദ്ദേശിക്കുന്നത് ബോധനം നൽകുകയോ അല്ലാതെ. നിശ്ചയമായും അവൻ ഉന്നതനാണ്, അഗാധജ്ഞനാണ്. وَمَا كَانَ ഇല്ല, ഉണ്ടാകയില്ല لِبَشَرٍ ഒരു മനുഷ്യന്നും أَن يُكَلِّمَهُ അവനോടു സംസാരിക്കൽ اللَّـهُ അല്ലാഹു إِلَّا وَحْيًا വഹ്‌യ്‌ (ബോധനം) ആയിട്ടല്ലാതെ أَوْ مِن وَرَاءِ അല്ലെങ്കിൽ അപ്പുറത്ത് (പിന്നിൽ) നിന്ന് حِجَابٍ ഒരു മറയുടെ أَوْ يُرْسِلَ അല്ലെങ്കിൽ അയക്കുക رَسُولًا ഒരു ദൂതനെ فَيُوحِيَ എന്നിട്ട് ബോധനം നൽകുക بِإِذْنِهِ അവൻെറ അനുമതി (സമ്മത)പ്രകാരം مَا يَشَاءُ അവൻ ഉദ്ദേശിക്കുന്നത് إِنَّهُ عَلِيٌّ നിശ്ചയമായും അവൻ ഉന്നതനാകുന്നു حَكِيمٌ അഗാധജ്ഞനാണ്, യുക്തിമാനാണ് വഹ്‌യ്‌(الوَحِي) എന്ന വാക്ക് ഭാഷയിൽ ‘വേഗം സൂചന നൽകുക, പതുക്കെ സംസാരിക്കുക, തോന്നിപ്പിക്കുക, സ്വകാര്യമായി അറിയിക്കുക’ എന്നിങ്ങനെയുള്ള അർത്ഥങ്ങളിലെല്ലാം ഉപയോഗിക്കാറുണ്ട്. ‘തേനീച്ചക്ക് വഹ്‌യ്‌ നൽകി’ (أَوْحَى رَبُّكَ إِلَى النَّحْلِ) ‘ഭൂമിക്ക് വഹ്‌യ്‌ കൊടുത്തു’ (أَوْحَى لَهَا) എന്നൊക്കെയുള്ള പ്രയോഗങ്ങളുടെ താൽപര്യം ഇതിൽനിന്നു മനസ്സിലാക്കാം. അത്തരത്തിലുള്ള വഹ്‌യല്ല ഇവിടെ ഉദ്ദേശ്യം. അല്ലാഹുവിൽ നിന്ന് ദിവ്യസന്ദേശങ്ങൾ മനുഷ്യർക്ക് ലഭിക്കുന്നത് ഏത് പ്രകാരത്തിലായിരിക്കുമെന്നാണ് അല്ലാഹു ഈ വചനം മുഖേന അറിയിക്കുന്നത്. 1) ബോധനമായിട്ട് (وَحْيًا) മനസ്സിൽ വെളിപാടുണ്ടായും, സ്വപ്നംവഴിയും ഇതു സംഭവിക്കുന്നു. ‘എന്റെ മനസ്സിൽ ഊതി’ (نَفَثَ في رُوعِي) എന്നും, ‘എന്റെ മനസ്സിൽ ഇട്ടുതന്ന’ (القى في روعي) എന്നും, ‘സ്വപ്നത്തിൽ എനിക്ക് കാണിക്കപ്പെട്ടു’ (أُرِيتُ في المَنامِ) എന്നുമെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചിലപ്പോൾ പറയാറുള്ളതും, സാധാരണയായി ഇൽഹാം (الهام അഥവാ തോന്നിപ്പിക്കൽ) എന്നു പറയപ്പെടുന്നതും ഈ ഇനത്തിലെ വഹ്‌യിനെ ഉദ്ദേശിച്ചാകുന്നു. ഇബ്രാഹിം നബി (عليه السلام) പുത്രനെ അറുക്കുന്നതായിക്കണ്ട സ്വപ്നവും, പ്രവാചകത്വത്തിന്റെ ആരംഭത്തിൽ നബികണ്ടിരുന്നതായി ആയിശ (رضي الله عنها) പ്രസ്താവിച്ച സ്വപ്നങ്ങളും, മൂസാ നബി (عليه السلام) യെ പെട്ടിയിലാക്കി നദിയിൽ ഇട്ടേക്കുവാൻ മാതാവിന് വഹ്‌യ്‌ നൽകിയതും ഇതിൽ ഉൾപ്പെടുന്നതാണ്. ഹദീഥുകളിൽ ഇതിന് വേറെയും ഉദാഹരണങ്ങൾ കാണാം. നബിമാരുടെ ‘ഇൽഹാമും’ സ്വപ്നവും, നബിമാരല്ലാത്തവരുടേതിൽനിന്നും വ്യത്യാസമുണ്ട്. നബിമാരുടേതെല്ലാം തികച്ചും യാഥാർത്ഥ്യങ്ങളായിരിക്കും. അവർക്ക് അത് മുഖേന ലഭിക്കുന്ന അറിവ് യാതൊരുവിധ സംശയത്തിനോ, ചാഞ്ചല്യത്തിനോ ഇടമില്ലാത്തവണ്ണം യഥാർത്ഥവും, സുദൃഢവുമായിരിക്കും. 2) ഒരു മറയുടെ പിന്നിൽ നിന്നുള്ള സാംസാരമായിട്ട്. (اَوْ مِنْ وَرَاءِ حِجَابٍ) മൂസാ നബി (عليه السلام) യുമായി അല്ലാഹു സംസാരിച്ചു وَ كَلَّمَ اللَّهُ مُوسَى تَكْلِيمًا എന്നുപറഞ്ഞത് ഈ ഇനത്തിൽപ്പെട്ടതാണ്. സംസാരിക്കുന്ന ആളെ കാണാതെ, സംസാരംമാത്രം കേൾക്കലാണിത്. മൂസാ നബി (عليه السلام) ക്കല്ലാതെ മറ്റാർക്കും ഈ അനുഗ്രഹം സിദ്ധിച്ചതായി അറിയില്ല. 3) ഒരു ദൂതനെ -മലക്കിനെ- അയച്ചു അദ്ദേഹം മുഖേന ബോധനം നൽകൽ: (أَوْ يُرْسِلَ رَسُولا فَيُو حِيَ الخ) നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഇങ്ങിനെയുള്ള വഹ്‌യ്‌ ധാരാളം ലഭിച്ചിരുന്നു. ഇബ്രാഹിം നബി (عليه السلام) യുടെയും ലൂത്വ് നബി (عليه السلام) യുടെയും അടുക്കൽ മലക്കുകൾ ചെന്ന് വർത്തമാനം അറിയിച്ചതും ഈ ഇനത്തിൽപെട്ടതാകുന്നു. മലക്കുകളുടെ വരവ് ചിലപ്പോൾ മനുഷ്യരൂപത്തിലായെന്നും വരും. മലക്ക് മുഖേന വഹ്‌യ്‌ ലഭിക്കുന്നതിനെപ്പറ്റി – സൂ: ശൂഅറാഅ് 195-ാം വചനത്തിലും, അതിന്റെ വിവരണത്തിലും – മുമ്പ് നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. 1-ാമത്തെയും, 2-ാമത്തെയും ഇനങ്ങളിൽ അല്ലാഹുവിനും, ബോധനം നൽകപ്പെടുന്ന ആൾക്കുമിടയിൽ മൂന്നാമതൊരു മദ്ധ്യമൻ ഇല്ല. 3-ാമത്തെ ഇനത്തിൽ മലക്കുമുഖാന്തരമാണ് ബോധനം നൽകുന്നത്. ഇത് ജിബ്‌രീൽ (عليه السلام) എന്ന മലക്കോ മറ്റോ ആകാവുന്നതാണ്. എങ്കിലും ജിബ്‌രീലാ (عليه السلام) ണ് വഹ്‌യിന്റെ പ്രധാന വാഹകൻ. അദ്ദേഹമാണ് വിശുദ്ധ ക്വുർആൻ നബിക്ക് വഹ്‌യ്‌ നൽകിയിരിക്കുന്നത്. അല്ലാഹു തങ്ങളെ ഏൽപിച്ച ദൗത്യം അപ്പടി എത്തിക്കുകയല്ലാതെ, അതിൽ യാതൊരു ഏറ്റക്കുറവും, ഭേദഗതിയും വരുത്തുകയില്ലെന്നാണ് فَيُو حِيَ بِإذْنِهِ مَا يَشَاء (അവന്റെ അനുവാദപ്രകാരം അവൻ ഉദ്ദേശിക്കുന്നത് അദ്ദേഹം ബോധനം നൽകും) എന്ന വാക്യം വ്യക്തമാക്കുന്നത്. മേൽകണ്ട മൂന്നു വിധത്തിലൂടെയല്ലാതെ, ഈ ഐഹികജീവിതത്തിൽവെച്ച് അല്ലാഹുവിങ്കൽ നിന്നു നേരിട്ടുള്ള ബോധനങ്ങൾ ലഭിക്കുവാനും അത് സ്വീകരിക്കുവാനും മനുഷ്യർക്ക് സാധ്യമല്ലെന്നും, ഇങ്ങനെയുള്ള മാർഗ്ഗങ്ങളിലൂടെ ദൈവികസന്ദേശങ്ങൾ എത്തിച്ചുകൊടുക്കുന്നത് മനുഷ്യാത്മാക്കൾക്ക് ജീവനം നൽകുവാൻ വേണ്ടി അല്ലാഹു ചെയ്യുന്ന യുക്തിമത്തായ ഒരു കാര്യമാണെന്നും ആയത്തിന്റെ അവസാനവാക്യം സൂചിപ്പിക്കുന്നു. അതെ, നിശ്ചയമായും അവൻ വളരെ ഉന്നതനും, യുക്തിമാനും തന്നെ. (اِنَّهُ عَلِيٌّ حَكِيمٌ) അടുത്ത വചനം നോക്കുക: 42:52 وَكَذَٰلِكَ أَوْحَيْنَآ إِلَيْكَ رُوحًا مِّنْ أَمْرِنَا ۚ مَا كُنتَ تَدْرِى مَا ٱلْكِتَـٰبُ وَلَا ٱلْإِيمَـٰنُ وَلَـٰكِن جَعَلْنَـٰهُ نُورًا نَّهْدِى بِهِۦ مَن نَّشَآءُ مِنْ عِبَادِنَا ۚ وَإِنَّكَ لَتَهْدِىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٥٢﴿ അപ്രകാരംതന്നെ, നമ്മുടെ കൽപനയാൽ നിനക്ക് ഒരു (മഹത്തായ) ആത്മാവിനെ [ഖുർആനെ] നാം വഹ്‌യ്‌ നൽകിയിരിക്കുന്നു. കിതാബ് [വേദഗ്രന്ഥം] ആകട്ടെ, 'ഈമാൻ' സത്യവിശ്വാസം ആകട്ടെ, എന്താണെന്ന് നിനക്കറിയുമായിരുന്നില്ല എങ്കിലും, അതിനെ നാം ഒരു പ്രകാശമാക്കിയിരിക്കുന്നു; അതുമൂലം നമ്മുടെ അടിയാന്മാരിൽ നിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം മാർഗ്ഗദർശനം നൽകുന്നതാണ്. നിശ്ചയമായും നീയും തന്നെ, നേരെ (ചൊവ്വാ)യുള്ള പാതയിലേക്ക് മാർഗ്ഗദർശനം നൽകുന്നു;- وَكَذَٰلِكَ അപ്രകാരംതന്നെ أَوْحَيْنَا إِلَيْكَ നിനക്ക് നാം വഹ്‌യ്‌ നൽകിയിരിക്കുന്നു رُوحًا ഒരു ആത്മാവിനെ مِّنْ أَمْرِنَا നമ്മുടെ കൽപനയിൽ مَا كُنتَ تَدْرِي നീ അറിയുമായിരുന്നില്ല مَا الْكِتَابُ വേദഗ്രന്ഥമെന്താണെന്ന് وَلَا الْإِيمَانُ സത്യവിശ്വാസവും (എന്താണെന്ന്) ഇല്ല وَلَـٰكِن جَعَلْنَاهُ എങ്കിലും അതിനെ നാം ആക്കിയിരിക്കുന്നു نُورًا ഒരു പ്രകാശം, വെളിച്ചം نَّهْدِي بِهِ അതുമൂലം നാം മാർഗ്ഗദർശനം ചെയ്യുന്നു مَن نَّشَاءُ നാമുദ്ദേശിക്കുന്നവർക്ക് مِنْ عِبَادِنَا നമ്മുടെ അടിയാൻമാരിൽ നിന്ന് وَإِنَّكَ لَتَهْدِي നീയും തന്നെ മാർഗ്ഗദർശനം നൽകുന്നു إِلَىٰ صِرَاطٍ ഒരു പാതയിലേക്ക് مُّسْتَقِيمٍ ചൊവ്വായ, നേരായ 42:53 صِرَٰطِ ٱللَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلْأُمُورُ ﴾٥٣﴿ അതായത്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും യാതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്റെ പാത(യിലേക്ക്). അല്ലാ! (അറിയുക:) അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങൾ പരിണമിക്കുന്നത്. صِرَاطِ اللَّـهِ അതായത് അല്ലാഹുവിൻെറ പാത الَّذِي യാതൊരുവനായ لَهُ مَا فِي السَّمَاوَاتِ അവന്നാണ് ആകാശങ്ങളിലുളളത് وَمَا فِي الْأَرْضِ ഭൂമിയിലുളളതും أَلَا അല്ലാ, അറിയുക إِلَى اللَّـهِ അല്ലാഹുവിങ്കലേക്കത്രെ تَصِيرُ ആയിത്തീരുന്നത്, പരിണമിക്കുന്നത് الْأُمُورُ കാര്യങ്ങൾ കഴിഞ്ഞ ആയത്തിൽ പ്രസ്താവിച്ച ഒരു മാർഗ്ഗേണയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അല്ലാഹു ഈ ക്വുർആനാകുന്ന ഗ്രന്ഥം നൽകിയിരിക്കുന്നത്. മനുഷ്യന്റെ ശരീരം ജീവിക്കുവാൻ അത്മാവെന്നപ്പോലെ, ആത്മാവിന്റെ ജീവനായിട്ടാണ് ആ ഗ്രന്ഥം നിലകൊള്ളുന്നത്. അതുകൊണ്ട് അതിന്ന് ‘ജീവൻ’ അഥവാ ‘ആത്മാവ്’ (رُوح) എന്ന് പറയാം. ശാശ്വത വിജയത്തിനും, സാക്ഷാൽ മോക്ഷത്തിനും വെളിച്ചം നൽകുന്നതാകകൊണ്ട് അത് ‘പ്രകാശവും’ (نُور) ആകുന്നു. സന്മാർഗത്തിലേക്ക് വെളിച്ചം കാട്ടി മാർഗദർശനം നൽകുകയാണതിന്റെ ലക്ഷ്യം. അതിലേക്ക് തന്നെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ഷണിക്കുന്നതും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വേദഗ്രന്ഥം എന്താണെന്നും, സത്യവിശ്വാസം എന്താണെന്നും അറിയുമായിരുന്നില്ല (مَا كُنْتَ تَدْرِي مَاالْكِتَابُ وَلاالإيمَانُ) എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധാർഹമാണ്. പ്രവാചകത്വം (‘നുബുവ്വത്ത്’) ലഭിക്കുന്നതിന് മുമ്പ് തിരുമേനിക്ക് ഈ രണ്ടിനേക്കുറിച്ചും പറയത്തക്ക അറിവുണ്ടായിരുന്നില്ലെന്നും, വഹ്‌യ്‌ ലഭിച്ചുതുടങ്ങിയതോടെയാണ് അവയെപ്പറ്റി അറിയാൻ കഴിഞ്ഞതെന്നും ഇതിൽനിന്ന് സ്പഷ്ടമാണ്. ഒരു വേദഗ്രന്ഥം ലഭിക്കുമെന്ന പ്രതീക്ഷ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഉണ്ടായിരുന്നില്ല; അല്ലാഹുവിന്റെ അനുഗ്രഹത്താൽ മാത്രം അത് കിട്ടിയതാണ് എന്ന് (وَمَا كُنَتَ تَرْجُو أَن يُلْقَى إِلَيْكَ الكِتَابُ الخ) സൂ: ഖസ്വസ്വ് 86-ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. എന്നിരിക്കെ, പ്രവാചകത്വത്തിന് മുമ്പ് നബി ഹിറാമലാ ഗുഹയിൽ, ലോകത്തിന് മാർഗ്ഗദർശനം ചെയ്‌വാനുള്ള ഒരു പ്രകാശത്തെ പ്രതീക്ഷിച്ചും അന്വേഷിച്ചുംകൊണ്ടിരിക്കുകയായിരുന്നുവെന്നും, അങ്ങിനെയിരിക്കെ ആ തേടിയ പ്രകാശം ലഭിച്ചുവെന്നും മറ്റും ചില ആളുകൾ പറഞ്ഞുവരുന്നത് ക്വുർആന്റെ പ്രസ്താവനക്ക് കടകവിരുദ്ധമായതാണ്. മാത്രമല്ല, ഈ പ്രസ്താവനയെ പ്രവാചകത്വത്തിന്റെ അടിസ്ഥാനത്തിനുതന്നെ കളങ്കം ചാർത്തുന്നതുമാകുന്നു. (ഇതിനെപ്പറ്റി സൂ: ഖസ്വസ്വിൽവെച്ച് നാം വിവരിച്ചിരിക്കുന്നു). ഇമാം ബുഖാരി, മുസ്‌ലിം (رحمهما الله) മുതലായവർ പ്രവാചകത്വത്തിന്റെ തുടക്കത്തെപറ്റി ആയിശാ (رضي الله عنها) യിൽ നിന്ന് ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഹദീഥിൽ ഇങ്ങിനെ കാണാം: റസൂൽ തിരുമേനിക്ക് ആദ്യമായി വഹ്‌യ്‌ തുടങ്ങിയത് യഥാർത്ഥ സ്വപ്നങ്ങളായിരുന്നു. പിന്നീട് അവിടുത്തേക്ക് ഏകാന്തമായിരിക്കുവാൻ ഇഷ്ടം തോന്നി.അങ്ങിനെ, അവിടുന്ന് ഹിറാ ഗുഹയിൽ ചെന്ന് ചില നാളുകൾ ആരാധനയിൽ മുഴുകികൊണ്ടിരുന്നു. കുറച്ച് ദിവസത്തിനുശേഷം വീട്ടിലേക്ക് മടങ്ങിവന്ന് വീണ്ടും ചില നാളുകൾക്കുള്ള ഭക്ഷണം തയ്യാറാക്കിക്കൊണ്ടുപോകും. അങ്ങിനെയിരിക്കെ മലക്ക് വന്നു… അപ്പോൾ ആദ്യം വഹ്‌യ്‌ തുടങ്ങിയത് സ്വപ്നങ്ങളായിട്ടാണെന്നും, ഹിറാ ഗുഹയിലെ ഏകാന്തവാസം സ്വസ്ഥമായ ആരാധനക്ക് വേണ്ടിയായിരുന്നുവെന്നും, ഒരു ദിവസം പെട്ടന്നാണ് മലക്ക് പ്രത്യക്ഷപ്പെട്ടതെന്നും ഇതിൽ നിന്നും വ്യക്തമാണ്. എനി മലക്ക് പ്രത്യക്ഷപ്പെട്ടപ്പോഴാകട്ടെ, താൻ തേടിയും പ്രതീക്ഷിച്ചും കൊണ്ടിരിക്കുന്ന ഒരു കാര്യം ലഭിച്ച പ്രതീതിയല്ല അവിടെ സംഭവിച്ചത്. അപ്രതീക്ഷിതമായിരുന്ന ആ വെളിപാടുമൂലം തിരുമേനിക്ക് വലിയ ഭയപ്പാടും നടുക്കവുമാണുണ്ടയത്. ഒരു പ്രവാചകന് പ്രവാചകത്വവും, ദിവ്യദൗത്യവും നൽകിയതിന്റെ രൂപം മൂസാ നബി (عليه السلام) യുടേതു മാത്രമേ ക്വുർആനിൽ പ്രസ്താവിക്കപ്പെട്ടിട്ടുള്ളൂ. അദ്ദേഹം ഒരു കൊലപാതകത്തിന്റെ ഭവിഷ്യത്ത് ഭയന്ന് നാടുവിട്ടുപ്പോയി, കുറെ കൊല്ലത്തോളം ആടുകളെ മേക്കുന്ന ഒരു ഇടയനായിക്കഴിഞ്ഞ ശേഷം, ഭാര്യയുമായി നാട്ടിലേക്ക് മടങ്ങുമ്പോൾ ഇരുട്ടിലും തണുപ്പിലും പെട്ടും, വഴി അറിയാതെയും കഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരവസരത്തിൽ – ത്വൂർ വനാന്തരങ്ങളിൽ വെച്ചു പെട്ടെന്നാണല്ലോ ഒരു തീ ദർശിച്ചതും, അല്ലാഹുവിൽ നിന്നുള്ള സംസാരം കേട്ടതും, വഹ്‌യ്‌ ലഭിച്ചതും. ഇവിടെയും ഒരു പ്രതീക്ഷയുടേയോ, ആഗ്രഹത്തിന്റെയോ, പ്രയത്നത്തിന്റെയോ ഫലമായി ലഭിച്ചതായിരുന്നില്ല അത്. അതെ, പ്രവാചകത്വവും, വഹ്‌യും അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ ഉദ്ദേശിക്കുമ്പോൾ, അവന്റെ അനുഗ്രഹമെന്ന നിലക്കു മാത്രം, സിദ്ധിക്കുന്ന ഒരു മഹാഭാഗ്യമത്രെ. സൂ: ക്വസ്വസ്വിലെ ആയത്ത് ഒന്നുകൂടി നമുക്ക് ഇവിടെ ഓർമിക്കാം. وَمَا كُنَتَ تَرْجُو أَن يُلْقَى إِلَيْكَ الْكِتَابُ إِلاَّ رَحْمَةً مِّن رَّبِّكَ فلَا تَكُنَنَّ ظَهِيرًا لِّلْكَافِرِينَ. – القصص: ٧٦ ‘നിനക്ക് വേദഗ്രന്ഥം കിട്ടുമെന്ന് നീ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല – ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, നിന്റെ റബ്ബിങ്കൽ നിന്നുള്ള കാരുണ്യമായിട്ടത്രെ അത് ആകയാൽ നീ, നിശ്ചയമായും അവിശ്വാസികൾക്ക് പിൻതുണ നൽകുന്നവനായിരിക്കരുത്’. വഹ്‌യിനെപറ്റി പ്രസ്താവിച്ചു കൊണ്ടാരംഭിച്ച ഈ അദ്ധ്യായം അതിന്റെ വിവരണത്തോട്കൂടി തന്നെ സമാപിച്ചിരിക്കുകയാണ്. قُلْ فَلِلَّهِ الْحُجَّةُ الْبَالِغَةُ – وله الحمد و المنة 42. الشورى - അശ്ശൂറാ സൂറത്ത് ശ്ശൂറാ : 01-19 സൂറത്ത് ശ്ശൂറാ : 20-43 സൂറത്ത് ശ്ശൂറാ : 44-53 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്
സാമൂഹ്യ ശാസ്ത്രത്തിലെ ഒരു വിജ്ഞാന ശാഖയാണ് സോഷ്യൽ എഞ്ചിനീയറിംഗ്. പൊതുജനാഭിപ്രായത്തെയും സാമൂഹ്യസ്വഭാവത്തെയും മനോഭാവത്തെയും സ്വാധീനിക്കുന്നതിനായി സർക്കാരുകളോ സ്വകാര്യ കൂട്ടായ്മകളോ നടത്തുന്ന പ്രയത്നത്തെയാണ് പൊതുവിൽ സോഷ്യൽ എഞ്ചിനീയറിംഗ് എന്നു വിവിക്ഷിക്കുന്നത്. രാഷ്ട്രതന്ത്രം, തത്വശാസ്ത്രം, സമൂഹശാസ്ത്രം, മനശാസ്ത്രം, നിയമം, ഗണിതശാസ്ത്രം, തുടങ്ങിയ വൈജ്ഞാനിക ശാഖകളിൽ നിന്നുമുള്ള ആശയങ്ങൾ സ്വാംശീകരിച്ച് സാമൂഹ്യ സ്വഭാവത്തെയും പൊതുമനോഭാവത്തെയും വിഭവാസൂത്രണത്തെയും വിലിയതോതിൽ സ്വാധീനിക്കാനുള്ള ശാസ്ത്രീയമായ ശ്രമങ്ങളാണ് സോഷ്യൽ എഞ്ചിനീയറിംഗിൽ നടക്കുന്നത്. പ്രത്യേക സാമൂഹിക പ്രശ്നങ്ങളുടെ നിർദ്ധാരണത്തിനായി ഇത്തരത്തിൽ സാമൂഹിക ശാസ്ത്രതത്വങ്ങൾ പ്രയോഗിക്കുന്നയാളെ സോഷ്യൽ എഞ്ചിനീയർ എന്നു പറയുന്നു. [1] സാമൂഹ്യജാഗ്രതയിൽ ശാസ്ത്രത്തിന്റെ രീതിയിലൂടെയുള്ള ഇടപെടലാണിത്. രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും വ്യത്യസ്തമായി സോഷ്യൽ എഞ്ചിനീയർമാർ സാമൂഹ്യ സംവിധാനങ്ങളെ വിശകലനം ചെയ്യുവാനും മനസ്സിലാക്കുവാനും ശാസ്ത്രജ്ഞരെപ്പോലെ ശാസ്ത്രത്തിന്റെ രീതി ഉപയോഗിക്കുന്നു. [2] ചരിത്രംതിരുത്തുക "സോഷ്യൽ എഞ്ചിനീയേഴ്സ്" എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് 1894 -ൽ ഡച്ച് വ്യവസായി ആയ ജെ.സി. വാൻ മാർക്കെൻ ആണ്. നമ്മുടെ ഗ്രഹത്തിലെ അചേതനവസ്തുക്കളായ യന്ത്രങ്ങളെ കൈകാര്യം ചെയ്യുവാൻ സാങ്കേതിക വിദഗദ്ധരും മറ്റുമുള്ളതുപോലെ സചേതന വസ്തുക്കളായ മനുഷ്യരെ കൈകാര്യം ചെയ്യുവാൻ സോഷ്യൽ എഞ്ചിനീയർമാരെന്ന തരത്തിലുള്ള വിദഗ്ദ്ധരെ ആവശ്യമുണടെണ്ടെന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. സോഷ്യൽ എഞ്ചിനീയറിംഗ് എന്ന ഈ ആശയം 1899 -ൽ അമേരിക്കയിൽ അവതരിപ്പിക്കപ്പെടുകയും സാമൂഹ്യ ചിന്തകരുടെ ഇടയിൽ പ്രചരിപ്പിക്കപ്പെടുകയുമാണുണ്ടായത്. അക്കാലത്തിറങ്ങിയ ഒരു മാസികയുടെ പേരും ഇതായിരുന്നു. സർവ്വാധിപത്യ രാഷ്ട്രീയ വ്യവസ്ഥ നിലവിലിരുന്ന രാജ്യങ്ങളിൽ പലതിലും സോഷ്യൽ എഞ്ചിനീയറിംഗിന്റെ പ്രയോഗങ്ങൾ കാണാം. പഴയ സാറിസ്റ്റ് മനോഭാവത്തിൽ നിന്നും ജനങ്ങളെ പുതിയ സോവിയറ്റ് മനുഷ്യനാക്കി വളർത്തുന്നതിന് സോവിയറ്റ് യൂണിയനിൽ നടത്തിയ ശ്രമങ്ങളും ചൈനയിലെ മഹത്തായ കുതിച്ചുചാട്ടം, സാംസ്കാരിക വിപ്ലവം തുടങ്ങിയ പ്രചരണപരിപാടികളും നാസികളുടെ കാലത്ത് ഗീബൽസിന്റെ നേതൃത്വത്തിൽ നടന്ന പ്രചരണപരിപാടികളും ഇതിന്റെ ഉദാഹരണങ്ങളാണ്. ജനാധിപത്യ ഭരണക്രമങ്ങളിലും മയക്കുമരുന്ന തീവ്രവാദം തുടങ്ങിയവയുടെ സ്വാധീനങ്ങൾക്കെതിരായി ഭരണകൂടങ്ങൾ സോഷ്യൽ എഞ്ചിനീയറിംഗിന്റെ വഴികൾ തേടുന്നുണ്ട്.[1] കാൾ പോപ്പർതിരുത്തുക വിഖ്യാത ചിന്തകനായ കാൾ പോപ്പറിന്റെ പഠനങ്ങളാണ് ഈ സാമൂഹ്യ ശാസ്ത്രശാഖയെ ചിട്ടപ്പെടുത്തിയത്. "തുറന്ന സമൂഹവും അതിന്റെ ശത്രുക്കളും" എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തിൽ അദ്ദേഹം ജനാധിപത്യ സോഷ്യൽ എഞ്ചിനീയറിംഗിന്റെ (തുണ്ടവൽകൃത സോഷ്യൽ എഞ്ചിനീയറിംഗ് - piecemeal social engineering) അടിസ്ഥാന തത്ത്വങ്ങൾ അന്വേഷിക്കുകയും ഉട്ടോപ്യൻ (ആദർശവത്കൃത) സോഷ്യൽ എഞ്ചിനീയറിംഗുമായി അതിനുള്ള വ്യത്യാസം വരച്ചുകാട്ടുകയും ചെയ്യുന്നു. പോപ്പർ എഴുതുന്നു: “ തുണ്ടവൽകൃത സോഷ്യൽ എഞ്ചിനീയർ, സമൂഹത്തിലെ ഉത്തമവും ആത്യന്തികവുമായ നന്മയ്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വഴികൾ തേടുന്നതിനുപകരം സമൂഹത്തിലെ ഉത്തമവും ഏറ്റവും അടിയന്തരമായി നേരിടേണ്ടതുമായ തിന്മയ്കെതിരായ പോരാട്ടത്തിന്റെ വഴികൾ തിരയുകയും സ്വീകരിക്കുകയും ചെയ്യുന്നു. ” [3] അവലംബംതിരുത്തുക <references> ↑ 1.0 1.1 "വാട്ട് ഈസ് സോഷ്യൽ എഞ്ചിനീയറിംഗ്". മൂലതാളിൽ നിന്നും 2013-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-02. ↑ "സോഷ്യൽ എഞ്ചിനീയറിംഗ്". മൂലതാളിൽ നിന്നും 2012-12-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-01. ↑ കാൾ പോപ്പർ1971 ദി ഓപ്പൺ സൊസാറ്റി ആൻഡ് ഇറ്റ്സ് എനിമീസ് "https://ml.wikipedia.org/w/index.php?title=സോഷ്യൽ_എഞ്ചിനീയറിംഗ്&oldid=3809376" എന്ന താളിൽനിന്ന് ശേഖരിച്ചത്
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. DAY IN PICSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്. പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ.
നോവലെഴുത്തിന്റെ കാലവും ഭാവിയും മാറിക്കൊണ്ടിരിക്കാം പക്ഷെ അതിന്റെ അഴകളവുകളിപ്പോൾ എഴുത്തുകാരനെക്കാൾ വായനക്കാരനാണ് നിശ്ചയം!. രചനയുടെ ദിശാസൂചിയെക്കാൾ വായനയുടെ ദിശാസൂചിയാണ് അവൻ ഓരോ പുസ്തകം അടച്ചുവയ്ക്കുമ്പോഴും സ്വയം തേടുന്നത്. ഇതല്ല വേറൊന്നാണ് ഇനിവേണ്ടത് എന്ന ദൃഢനിശ്ചയത്തോടെ നിലവിലുള്ള വിഗ്രഹങ്ങളെ അവൻ എറിഞ്ഞുടയ്ക്കുന്നു. നോവൽ വരയ്ക്കുന്ന സ്ഥലഭാവനകളിൽ ഞാനെവിടെയാണെന്ന് ഓരോ വായനക്കാരനും വരികൾക്കിടയിലൂടെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. താൻ അഭിമുഖീകരിക്കുന്ന ഈ കാലത്തെ, അകപ്പെട്ടിരിക്കുന്ന ഈ ജീവിതത്തെ, അതിന്റെ സമസ്യകളെ അവൻ വായിക്കുന്ന പുസ്തകത്തിൽ കണ്ടെത്താൻ ശ്രമിക്കും. അതിലൂടെ കാൽപ്പനികമായ സംവേദന ശീലങ്ങളെ തകർത്തുകളയാനുള്ള ശ്രമമാണ് വായനക്കാരൻ നടത്തുന്നത്. പക്ഷെ ചില വായനകൾ അവനവനിലെ നഷ്ടപ്പെട്ട ഭാവനയുടെ ലോകത്തെ, ഉന്മാദത്തെ, അകളങ്കമായ അസംബന്ധ സ്വപ്‌നങ്ങളെ, ലക്കും ലഗാനുമില്ലാത്ത മാനസ സഞ്ചാരങ്ങളെ തിരിച്ചുപിടിക്കാനുള്ളതാണ്. ആധുനികതയ്ക്കു ശേഷം ചെറുകഥയുടെ അലകും പിടിയും മാറിയപ്പോൾ മാരകമായ രാഷ്ട്രീയ പരിത:സ്ഥിതികളോട് ശക്തമായി പ്രതികരിക്കുന്ന കഥകളെഴുതി ശ്രദ്ധനേടിയ ഇന്ദു മേനോൻ ആദ്യമായെഴുതിയ നോവലാണ് ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’. ഇന്ദു മേനോൻ കപ്പലിനെക്കുറിച്ച് എഴുതിയ ഈ പുസ്തകത്തിനെ ‘വിചിത്ര’ പുസ്തകം എന്നുതന്നെയാണ് അവർ വിശേഷിപ്പിക്കുന്നത്. തീർച്ചയായും ഇതൊരു ‘ചരിത്ര’ പുസ്തകം അല്ല. പൂർണ്ണമായി ഭാവനയുടേയും, ഉന്മാദത്തിന്റേയും ലക്കും ലഗാനുമില്ലാത്ത ഒഴുക്കിനൊപ്പം ഇന്ദു മേനോൻ ഒഴുകിപ്പോവുകയാണ്. മാരിക്കൊ ദ്വീപിനടുത്തുള്ള കടൽശ്മശാനത്തിൽ ‘മുങ്ങിച്ചത്ത’ ജനറൽ ആൽബെർട്ടൊ മേയർ എന്ന ഒരു നിധിക്കപ്പലിനെ അന്വേഷിച്ചുപോകുന്ന കൃഷ്ണചന്ദ്രന്റേയും, ജീവിതവും പ്രണയവും രക്തബന്ധങ്ങളും മറന്ന് ധനാസക്തികളിൽ മയങ്ങി കടൽ കാത്തുവെച്ച ചെങ്കുഴിയിൽ മുങ്ങിമരിച്ചവരുടെയും ജന്മാന്തരങ്ങളോളും പ്രണയത്തിന്റെ അമൃതം തേടി അലയുന്നവരുടേയും കഥയാണ് ഈ നോവൽ. രതിയുടെ വന്യമായ ആഘോഷങ്ങൾ കൊണ്ട് നോവലെഴുത്തെന്ന കലയിൽ, ഭാവനയുടെ സകലമാന സാധ്യതകളേയും ചൂഷണം ചെയ്യാൻ ഇന്ദു മേനോൻ ‘മരിച്ചു’ പണിയെടുക്കുന്നുണ്ട് ഈ നോവലിൽ. സ്ത്രീയുടേതുപോലെത്തന്നെ, പുരുഷന്റെ രതിയേയും അവന്റെ അടങ്ങാത്ത ആത്മകാമനകളെയും അനാവരണം ചെയ്യാൻ ഇന്ദു മേനോൻ തന്റെ ലിംഗ സ്വത്വത്തെ തകർത്തുകളയുകയും, പെണ്ണെന്നുള്ള നിലയിൽ ഒരു എഴുത്തുകാരിയുടെ ജൈവീകമായ പരിമിതികളെ അതിലംഘി ക്കുകയും ചെയ്യുന്നു. സ്ത്രീ പുരുഷ ബന്ധങ്ങളെ സർപ്പകാമനകളുടെ ഭയാത്മകമായ മാരകവന്യതയാക്കി, വായനക്കാരനെ ഒരു മായിക തലത്തിലേയ്ക്ക് കൊണ്ടുപോകുന്നു. ഭാവനയുടെ സെപിയാ ചിത്രങ്ങൾ ബാല്യകാലത്തെ ചില ഏകാന്തതയിൽ, ആകാശത്ത് തിങ്ങിക്കൂടി നിൽക്കുന്ന വെളുത്ത മേഘങ്ങളിൽ നോക്കിനിൽക്കവെ, അതു പതുക്കെ ഭീമാകാരന്മാരായ വെളുത്ത കുതിരകളും വെണ്ണക്കൽ കൊട്ടാരങ്ങളും മാലാഖമാരുമായി രൂപം മാറാറുണ്ട്. ഭാവനയുടെ ബാല്യകുതൂഹലങ്ങൾ കുട്ടിക്കാലം കഴിയുന്നതോടെ പലർക്കും നഷ്ടപ്പെടുന്നു. ദിവാസ്വപ്‌നങ്ങളിൽ സ്വയം നഷ്ടപ്പെട്ടുപോയിരുന്ന ചില കാലങ്ങളിൽ മനസ്സിന്റെ വെള്ളിത്തിരയിൽ വന്നും പോയുമിരുന്ന ചില ചിത്രങ്ങൾ; ആ ചിത്രങ്ങൾ ഇന്ദു മേനോൻ എന്ന എഴുത്തുകാരിയിൽ സജീവമായിത്തന്നെ ഇന്നും നിലനിൽക്കുന്നു എന്നുവേണം കരുതാൻ. ഒരു കുന്നോളം നിധി കയറ്റി, വളരെ ദൂരെ മാരിക്കൊ ദ്വീപിനടത്തുള്ള കടലിലെ ഒരു ചെക്കുത്താൻ ചെങ്കുഴിയിൽ അകപ്പെട്ടുപോയ ജനറൽ ആൽബെർട്ടോ മേയർ എന്ന കപ്പൽ ഒരു മിത്തുപോലെ ഈ നോവലിന്റെ നെറുകയിൽ നിൽക്കുന്നു. ഈ നോവലിലെ കപ്പൽ, മരണത്തിന്റെ പ്രതീകമാണ്. ധനാസക്തിക്കു മുൻപിൽ പ്രണയത്തേയും ജീവിതത്തേയും ബലികഴിക്കുന്നവർ, ജന്മ പരമ്പരകളിലൂടെ ഈ കപ്പലിന്റെ ആകർഷണ വലയത്തിലൂടെ, കടലിലെ ചെക്കുത്താൻ ചെങ്കുഴിയിൽ പതിക്കുന്നു. കടലും അതിന്റെ കാണാക്കയങ്ങളും അജ്ഞാത ദ്വീപും മനുഷ്യരും കാലത്തിന്റെ മഞ്ഞക്കടലാസും ഓർമ്മക്കുറിപ്പുകളും രതിയുമൊക്കെ ഭാവനയുടെ മായക്കയങ്ങളിൽ ചുറ്റിത്തിരിയുന്നു. ഭാഷയുടെ കൈയൊതുക്കംകൊണ്ട് രതിവർണ്ണനകളെ ഉദാത്തമായൊരു തലത്തിലേയ്ക്ക് ഉയർത്താൻ എഴുത്തുകാരിക്കു കഴിയുന്നുണ്ട്. നോവലിന്റെ ആരംഭത്തിൽ സരസ്വതി എന്ന കഥാപാത്രം മേപ്പാങ്കുന്നിന്റെ നെറുകയിലെ ഒരു പൊന്തക്കാട്ടിൽ സ്വന്തം അച്ഛൻ ചെറിയമ്മയുമായി അതി വന്യമായ രീതിയിൽ വേഴ്ച്ച നടത്തുന്നതു കാണുന്നു. രതിയുടെ ആഴക്കയങ്ങളിൽ നിന്ന് അച്ഛൻ എഴുന്നേൽക്കുന്നത് ഇണയെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള തയ്യാറെടുപ്പുമായാണ്. വേഴ്ച്ചയ്ക്കു ശേഷം ഇണയെ ഉന്മൂലനം ചെയ്യാനും മടിക്കാത്ത, മനുഷ്യന്റെ മൃഗീയവാസനകളുടെ മാരകമായ സാധ്യതകളെ അവതരിപ്പിച്ചുകൊണ്ട് നോവൽ വായനക്കാരനെ തുടക്കത്തിൽത്തന്നെ അമ്പരപ്പിക്കുന്നുണ്ട്. ജലസ്ഥലികളുടെ പുതു ഭൂപടം തന്നെ ഈ നോവലിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു സാധാരണ മനുഷ്യന്റെ മനോവ്യാപാരങ്ങൾക്കപ്പുറം കടക്കുന്ന രതിയുടേയും പ്രണയപാപങ്ങളുടേയും ധനാസക്തികളുടേയും ആഭിചാരങ്ങളുടേയും ഭ്രമാത്മകലോകം സൃഷ്ടിച്ചുകൊണ്ട് ഇന്ദു മേനോൻ ഭാവനയുടെ ആരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കുന്നു. ജനറൽ ആൽബർട്ടൊ മേയർ എന്ന കപ്പൽ ഒരുപക്ഷെ നൈസർഗ്ഗിക ഭാവനമാത്രം കൊണ്ട് സൃഷ്ടിക്കാവുന്ന ഒന്നല്ല. അത് ചെറുപ്പം മുതലേ കേട്ടു പരിചയിച്ച അപസർപ്പകഥകളും കടൽ എന്ന അപാരതയുമായി ബന്ധപ്പെട്ട നാവികരുടെ കഥകളിൽനിന്നും മിത്തുകളിൽ നിന്നും രൂപപ്പെടുത്തിയെടുത്ത ഒന്നാണ്. കപ്പലിന്റെ സാങ്കേതികമായ വിശദാംശങ്ങളിലൊന്നും എഴുത്തുകാരി പോകുന്നില്ല. ഭീമാകാരനായ ഒരു തടിക്കപ്പൽ എന്നേ പറയുന്നുള്ളു. അത് മാരിക്കൊ ദ്വീപിനടുത്തുള്ള കടലിലെ വാരിക്കുഴികൾക്കരികെയെത്തുന്ന പല കപ്പൽ നാവികർക്കു മുൻപിൽ കള്ളിയങ്കാട്ട് നീലിയെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഒരു ചുടല യക്ഷിയാണ്. ഒരു മനുഷ്യന്റെ പ്രേതത്തിന്റെ എല്ലാ ഭാവങ്ങളുമോടെ ഒരു ‘കപ്പൽപ്രേത’ത്തെ എഴുത്തുകാരി സൃഷ്ടിക്കുന്നു. സ്വന്തം ഭാവനയെ ഒരു കാലിഡോസ്‌കോപ്പിലിട്ടുകൊണ്ട് ഒരു മായാപ്രപഞ്ചത്തെ സൃഷ്ടിക്കാനുള്ള യത്‌നമാണിത്. കുട്ടിക്കഥകളിലെ മന്ത്രവാദകഥകളിൽ നിന്ന് വികസിപ്പിച്ചെടുത്ത, കഥാപാത്രങ്ങളായ പാസ്‌ക്വലും, ക്ലോദും, റെക്‌സുമൊക്കെ ഏതോ സ്‌പെഷ്യൽ എഫക്ട് സിനിമയിൽ നിന്ന് ഇറങ്ങിവന്നവരായി മാത്രമേ തോന്നൂ. അതിരുകളില്ലാത്ത ഭാവനയിൽ, ഭാഷയുടെ അനന്ത സാധ്യതകളെ മുഴുവൻ പ്രയോജനപ്പെടുത്തിക്കൊണ്ട് നോവലിന്റെ ആദ്യ ഇരുനൂറുപേജുകൾ വായനക്കാരനെ വല്ലാതെ രസിപ്പിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതി, കണ്ടു പരിചയിച്ച പ്രേതകഥകളിലെ കൃതൃമ കഥാപാത്രങ്ങളെക്കൊണ്ട് നോവലിൽ തെല്ല് മാലിന്യം നിറയുന്നുണ്ട്. എങ്കിലും വിൽസ്മിത്ത് പ്രഭുവിനെപ്പോലെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാൻ ഇന്ദു മേനോനെ പോലെ ഒരെഴുത്തുകാരിക്കു മാത്രമേ കഴിയൂ എന്ന് വായനക്കാരനെകൊണ്ട് അംഗീകരിപ്പിക്കാനും ആകുന്നു!. ‘പ്രേമത്തെക്കുറിച്ചൊരു വിചിത്ര പുസ്തകം’ എന്ന നാൽപതാമദ്ധ്യായം നിലാവുകൊണ്ട് മേഘങ്ങളിലെഴുതിയതാണെന്നേ തോന്നൂ. ഭാവനയുടെ വിചിത്രലോകത്ത് ചുമരിലെ പെയിന്റടർന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ടിരിക്കെ അത് കുതിരകളും ആൾക്കൂട്ടവും ആനക്കൂട്ടവുമായി മാറിയിരുന്ന ബാല്യകൗതുകങ്ങൾ പിന്നീട് ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലേക്ക് വളരുന്നു. അത് കാഴ്ചയുടേയും കേൾവിയുടേയും അനുഭവത്തിന്റേയും സങ്കലിതമായ ഉന്മാദത്തിലേയ്ക്ക് വളരുന്നു. പനിക്കിടക്കയിലെ മാനസിക വ്യാപാരങ്ങൾപോലെ, മനസ്സിന്റെ തിരശ്ശീലയിൽ വലിയ വലിയ, ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡൻ ചലച്ചിത്രങ്ങൾ ഉടലെടുക്കുന്നു. ഇതൊക്കെ എഴുതിവയ്ക്കുക…. ഇതിനെയൊക്കെ ഭാഷയിലേയ്ക്കാവാഹിക്കുക അത്ര എളുപ്പമല്ല. അതിനുള്ള ശ്രമമാണ് ഇന്ദുമേനോൻ നടത്തുന്നത്. ഇന്ദു മേനോൻ തന്നെ പറയുന്നത് ‘എന്റെ നട്ടപ്പിരാന്തുകൾ, എന്റെ പ്രേമം, എന്റെ ഭയം, എന്റെ വിഷാദം, എന്റെ ഉന്മാദം, എന്റെ ഏകാന്തത എല്ലാംകൂടി കുഴമാന്തി ഇത് എന്റെ ഉള്ളിലെത്തുമ്പോൾ ഞാനല്ലാതെ മറ്റൊന്നും ഇതിലില്ലെന്ന് എനിക്കു മനസ്സിലാകുന്നു. ജനിച്ചും ജീവിച്ചും പ്രേമിച്ചും ഭ്രാന്തുണർന്നും അലഞ്ഞും വിശന്നും ചത്തും കൊന്നും ഞാൻ എന്നെ എഴുതിത്തീർത്ത പുസ്തകം. ഇത് എന്നെക്കുറിച്ചൊരു വിചിത്ര പുസ്തകമായിത്തന്നെ തീരുന്നു'(പേജ് 18, കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം). സ്വപ്‌നങ്ങളിൽ പൂണ്ടുപോയ നോവൽ പതിനാറാം നൂറ്റാണ്ടിലെങ്ങൊ ചാലിയം കോട്ടയുടെ മുഖപ്പിൽ പണി ചെയ്യാൻ വന്ന ജുവാൻ ടെർച്ച്വൽ ഡിക്കോത്ത എന്ന എൻജിനിയർ വലിപുരയ്ക്കൽ കുടുംബത്തിലെ കുഞ്ഞിത്തറുവായിക്കോയയെ കാണാൻ വന്നത് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭീമാകാരൻ കപ്പൽ നിർമ്മിക്കുന്നതിനുവേണ്ടിയാണ്. സൗദി അറേബ്യയിലെ രത്‌നവ്യാപാരി ഷെയ്ഖ് ഹൈദർ ഹുസൈന്റെ നിർദ്ദേശപ്രകാരമാണ് ജുവാൻ കുഞ്ഞിത്തറുവായിക്കോയയെ കാണുന്നത്. കൊമറാഡോ എന്ന ദ്വീപിൽ നിന്ന് കുഴിച്ചെടുക്കുന്ന സ്വർണ്ണ അയിര് നിറച്ചുകൊണ്ടുവരാൻ ഒരു ഭീമൻ കപ്പൽ വലിപുരയ്ക്കലെ പാണ്ടികശാലയിൽ വെച്ചു പണിയണം. കലാപം നടത്തിയതിന്റെ പേരിൽ കൊമറാഡോയിലേക്ക് നാടുകടത്തപ്പെട്ട ജുവാന്റെ അച്ഛൻ ടെക്ച്വർ ഡിക്കോത്തയാണ് ഈ നിധി കണ്ടെത്തുന്നത്. ഈ സ്വർണ്ണ അയിരിന്റെ വലിയ ശേഖരം മുഴുവൻ എത്തിക്കേണ്ടിടത്തെത്തിച്ചുകൊണ്ട് അളവില്ലാത്ത സമ്പത്തിന്റെ ഉടമയാകാൻ നിശ്ചയിച്ച ജുവാന്റെ പദ്ധതിയിൽ വലിയപുരയ്ക്കലെ വംശപരമ്പരയിലെ ജീവിതങ്ങളിൽ പലതും ഹോമിക്കേണ്ടി വന്നു. ഭ്രാന്തുവന്നവർ ആണിതറച്ചുകയറ്റുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ ഈ കപ്പലിനുവേണ്ടി അറുത്തുമാറ്റപ്പെട്ടു. ഭ്രാന്തായ മരത്തിന്റെ പ്രേതങ്ങൾ അതോടെ ആ കപ്പലിന്റെ ഭാഗമായി. ഒരുന്മാദക്കപ്പൽ രൂപംകൊള്ളുകയായിരുന്നു. കൊമറാഡോയിൽ നൂറുകണക്കിന് ഖനിത്തൊഴിലാളികളുടെ മരണത്തിനും ക്രൂരമായ കൊലപാതകങ്ങൾക്കും ബലാത്സംഗങ്ങൾക്കും കൊടും ക്രൂരതകൾക്കുമൊക്കെ സാക്ഷിയാകേണ്ടിവന്ന ജനറൽ ആൽബർട്ടൊ മേയർ എന്ന കപ്പൽ ഉന്മാദിയായ ഒരു മിത്തായി നോവലിനാകെ മായികമായ പ്രേതപ്രകാശം നൽകുന്നു. കുഞ്ഞിത്തറുവായിക്കോയയും ജുവാനും അയാളുടെ ഭാര്യ ആന്റനീറ്റയും അവരുടെ ജാരൻ കപ്പിത്താനായ രവിവർമ്മനുമടക്കം നാൽപ്പത്തിരണ്ടുപേർ ചെക്കുത്താൻ ചെങ്കുഴിയുടെ ആഴത്തിലേക്ക് പതിക്കുന്നു. ജനറൽ ആൽബർട്ടൊ മേയർ എന്ന കപ്പലിലെ നിധിതേടിപ്പോയ കുഞ്ഞിത്തറുവായിക്കോയമുതൽ പ്രണയത്തിന്റെ അമൃതംതേടിപ്പോകുന്ന ഈ നോവലിലെ ഓരോ കഥാപാത്രവും പ്രണയ-പാപങ്ങളുടെ ചുഴിയിൽ അകപ്പെട്ടുകൊണ്ട് മാരിക്കൊ ദ്വീപിലെ ‘മരണ നിഘണ്ടു’വിൽ സ്വന്തം പേര് എഴുതിച്ചേർക്കുന്നു. പ്രണയ-പാപങ്ങളുടെ നിത്യസ്മാരകമായി, പ്രണയിക്കുന്നവരെ വേർപെടുത്തുന്ന ശക്തികൾക്കെതിരെ, ഉന്മാദിയായ ഒരു കൊടുംങ്കാറ്റായി ചെങ്കടൽച്ചുഴിക്കുമുകളിൽ കപ്പൽയാത്രക്കാരുടെ പേടിസ്വപ്‌നമായി ജനറൽ ആൽബർട്ടൊ മേയർ എന്ന കപ്പൽപ്രേതം മാറുകയാണ്. ജീവിതം ഏത്രമേൽ സുരക്ഷിതവും പ്രേമ സുരഭിലവുമായിരുന്നിട്ടും വലിയപുരയ്ക്കലെ കുഞ്ഞിത്തറുവായിക്കോയയുടെ പിന്മുറക്കാർ വീണ്ടും നിധിക്കപ്പലിന്റെ ഉൾവിളികേൾക്കാനാവാതെ ദുരന്തത്തിലേക്കു തന്നെ നടന്നടുക്കുന്നു. കുഞ്ഞിത്തറുവായിയുടെ വംശപരമ്പരയിലെ അവസാനത്തെ കണ്ണിയായ യുസുഫും ആൽബർട്ടൊ മേയർ എന്ന കപ്പലിലെ, കടലിൽ മുങ്ങിപ്പോയ, നിധി കണ്ടെടുക്കുക എന്ന നിയോഗത്തിനു മുൻപിൽ പിടിച്ചുനിൽക്കാനാവാതെ, പ്രണയിച്ച പെണ്ണിനെ വരെ ത്യജിച്ചുകൊണ്ട് പോകാൻ തയ്യാറാകുന്നു. യാത്ര പുറപ്പെടും മുൻപുതന്നെ വിധിയുടെ ചെക്കുത്താൻ ചെങ്കുഴിയിൽ യൂസുഫും പതിക്കുന്നു. കപ്പലിന്റെ അവകാശ രേഖകളും ഭൂപടങ്ങളും ദൗത്യവും സുഹൃത്തായ കൃഷ്ണചന്ദ്രനെ ഏൽപ്പിക്കുന്നു. ആൽബർട്ടൊ മേയറിന്റെ കപ്പിത്താനായിരുന്ന രിവർമ്മന്റെ പുനർജന്മമാണ് താനെന്ന് കൃഷ്ണചന്ദ്രൻ തിരിച്ചറിയുന്നു. പതിനാറാം നൂറ്റാണ്ടിൽ, ആൽബർട്ടൊ മേയറിന്റെ കപ്പിത്താനായിരുന്ന രവിവർമ്മൻ കപ്പലുടമ ജുവാൻ ഡിക്കോത്തയുടെ ഭാര്യയായ ആന്റനീറ്റയുമായി പ്രണയത്തിലാകുന്നു. സ്ത്രീകളോട് ക്രൂരമായി പെരുമാറുന്ന കാമഭ്രാന്തനായ ജുവാനിൽ നിന്ന് ഒളിച്ചോടി രവിവർമ്മനുമായി പ്രണയത്തിന്റെ കാണാക്കയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്ന ആന്റനീറ്റയേയും രവിവർമ്മനേയും അതിക്രൂരമായി ജുവാൻ വധിക്കുന്നു. പ്രണയത്തിന്റെ അമൃതം തേടി ഉരുകുന്ന ആന്റനീറ്റ ജന്മാന്തരങ്ങൾതോറും രവിവർമ്മനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. നാലു തലമുറകൾക്കിപ്പുറം കൃഷ്ണചന്ദ്രൻ എന്ന ചെറുപ്പക്കാരന്റെ നിയോഗവും പൂർവ്വജന്മപ്രണയത്തിലേയ്ക്ക് സ്വയം നഷ്ടപ്പെടുക എന്നതായിരുന്നു. സരസ്വതി, മിട്ടായി, ഏത്തല, ഉമ്മു, ഭാഗ്യലക്ഷ്മി, മിലി തുടങ്ങി മലയാള നോവലിൽ ഇതുവരെ കാണാത്ത മായികമായ ഉന്മാദസൗന്ദര്യത്തോടെ ഒരുപിടി സ്ത്രീകഥാപാത്രങ്ങൾ ഈ നോവലിൽ നിറയുന്നുണ്ട്. സ്വപ്ന ങ്ങളുടേയും ഭാവനയുടേയും അതിപ്രസരത്തിൽ പൊങ്ങുതടികളായി ഈ കഥാപാത്രങ്ങൾ ഒഴുകിനടക്കുന്നു എന്നു പറയുന്നതാവും കുറേക്കൂടി എളുപ്പം. മാരകമായ ഇവരുടെ രതിയും പ്രണയവും വിരഹവുമാണ് വായനക്കാരന് അനുഭൂതി പകരുന്ന ലവണവും ലാവണ്യവും. ഈ നോവലിൽ നിന്ന് ഭാവനയുടെ സെപിയാ ചിത്രങ്ങളും രതിയുടെ വന്യതയും അർഥകാമനകളുടെ അനിവാര്യ ദുരന്തങ്ങളും മാഞ്ഞുപോയാൽ ഒരുപക്ഷെ ഈ നോവൽ ശൂന്യതയുടെ വിചിത്ര പുസ്തകമായിപ്പോയേനെ. ലിംഗസ്വത്വത്തിന്റെ പരകായപ്രവേശം എഴുത്തുകാരി സ്വന്തം ലിംഗസ്വത്വത്തെ തമസ്‌ക്കരിക്കുകയും ഒരു സ്ത്രീ എഴുത്തുകാരിക്ക് അസാധ്യമെന്നു തോന്നാവുന്ന പുരുഷ ലിംഗത്തിന്റെ ആസക്തിവിശേഷങ്ങളിലൂടെ പതറാതെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട് ഇന്ദു മേനോൻ. പുരുഷപക്ഷ ലൈംഗികത ആവിഷ്‌ക്കരിക്കുമ്പോൾ പ്രത്യേകിച്ചും. സ്ത്രീപുരുഷ വേഴ്ച്ചകളുടെ മുകളിലെ മൂന്നാംകണ്ണായി എഴുത്തുകാരി നിലകൊള്ളുന്നു. നോക്കിനിൽക്കെ വന്യമായി അതിരുകൾ ഭേദിച്ചുപോകുന്ന ഒരനുഭവം. രതിയെ ഉദാത്തമായ അനുഭവമാക്കുന്നതിൽ നോവലിനു മുതൽക്കൂട്ടാവുന്നത് അതിന്റെ ഭാഷതന്നെയാണ്. അല്ലെങ്കിൽ ത്രിലിംഗനായ വിൻസ്മിത്തിനെപോലൊരു കഥാപാത്രം മലയാള നോവൽ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ തെറിക്കഥാപാത്രമായിപ്പോയേനെ. വിൻസ്മിത്തിന്റെ ലൈംഗിക സ്വത്വത്തെയും അപകർഷതാ ബോധത്തേയും ആസക്തി വിശേഷങ്ങളേയും പാളിപ്പോകാതെ എഴുതാനാകുന്നത് പുരുഷപക്ഷ ലൈംഗികതയുടെ ആഴവും പരപ്പും നോവലിസ്റ്റ് അത്രമേൽ സ്വായത്തമാക്കിയതുകൊണ്ടുമാത്രമാണ്. മൂന്ന് ലിംഗമുള്ള കഥാപാത്രത്തെ നോവലിസ്റ്റ് ബോധപൂർവ്വം സൃഷ്ടിച്ചതാണ് . നാൽപ്പതോളം സ്ത്രീകളെ കല്യാണം കഴിച്ചെങ്കിലും വിൻസ്മിത്ത് പ്രഭുവിന് ഭാര്യമാരിൽ ഒരാളെപ്പോലും തൃപ്തിപ്പെടുത്താനാവുന്നില്ല എല്ലാ ആദ്യരാത്രികളും പരാജയപ്പെട്ടതിനെത്തുടർന്ന് വൈദ്യോപദേശ പ്രകാരം ഒരു വേശ്യയെ കല്യാണം കഴിക്കേണ്ടിവരുന്നു. പുരുഷന്റെ അമിതാസക്തികളുടെ ബലിക്കല്ലായി മാറാൻ ഉത്തമയായ പെണ്ണ് ഒരു വേശ്യയാണെന്ന് ഈ വിചിത്ര പുസ്തകം പറയുന്നു. മിലി എന്ന വേശ്യസ്ത്രി നൽകുന്ന ആദരവിൽ വിൻസ്മിത്തിന്റെ മൂന്നു ലിംഗങ്ങളും ലൈംഗികാവേശത്തിരയിൽ അഭിമാനത്തോടെ ഉദ്ധരിക്കപ്പെടുന്നു. പുരുഷന്റെ ലൈംഗികമായ ആന്തരിക ജീവിതത്തെ അനാവരണം ചെയ്യാൻ നോവലിസ്റ്റ് അവതരിപ്പിക്കുന്ന ഈ അസാധാരണമായ കഥാപാത്രം ഒരശ്ലീലമായിപ്പോകാതെ കഥാഗതിയുമായി സമർത്ഥമായി ചേർന്നു പോകുന്നുണ്ട് . കാൽപ്പനികമായ രതിക്കാലത്തെ സർപ്പരതിയുടെ വന്യതയിലേക്ക് കൊണ്ടുവരാൻ ഇന്ദു മേനോൻ ഉപയോഗിക്കുന്ന ഭാഷ അമ്പരപ്പിക്കുന്നതാണ്. ‘കടൽ ശംഖുപോലെ തെളിവാർന്നതും അഴകാർന്നതുമായ അവളുടെ കഴുത്തിൽ വിടർന്ന കാക്കപ്പുള്ളിക്കുമേൽ ഓരോ തവണ ചുണ്ടമർത്തുമ്പോഴും അയാൾക്കു പൂത്തിലഞ്ഞിമണം കിട്ടി. മൃദുവുടലിന്റെ സുഖകരമായ പിടച്ചിൽ കിട്ടി, അവയിൽ ചെമ്പുനിറത്തിൽ വളർന്നിരുന്ന കുട്ടിരോമങ്ങൾ ഉണർന്നെണീറ്റ് അയാളുടെ ശരീരത്തിൽ ഇടയ്ക്കിടെ ഇട്ട ഇക്കിളിയും അയാൾക്കു കിട്ടി. കഴുത്തായിരുന്നു അവളുടെ ശരീരത്തിലെ ഏറ്റവും ലജ്ജാകരമായ ഇടം. അവിടെ സ്പർശിക്കുന്ന മാത്രയിൽ ജ്വരബാധിതയെപ്പോലെ അവൾ വിറച്ചു. മുലക്കണ്ണുകൾ അതിലജ്ജയാൽ കൂമ്പി. രോമങ്ങൾ ഭ്രാന്തിപ്പശുവെപ്പോലെ ചാടിയെണീറ്റ് കൊമ്പുയർത്തി. കണ്ണുകൾ പാതിപൂട്ടിയ കുടപോലെ അർദ്ധമയക്കമാണ്ടു. ചുണ്ടുകൾ അടിയിതൾ അലസമായി വിടർന്ന ചുവന്ന പനിനീർമൊട്ടിനെപ്പോലെ, തുപ്പൽകുഴഞ്ഞ് നിലാവെട്ടത്ത് തിളങ്ങി. കറുത്തമുടി ഓരോ ചുരുളിലും രഹസ്യഗന്ധിയായ സുഗന്ധദ്രവ്യമൊളി പ്പിച്ചുവെച്ചതുപോലെ കട്ടിലിൽ പരന്നു കിടന്നു’ (പേജ് 128, കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം) റെയിൽവെ സ്റ്റേഷൻ മാസ്റ്ററും ഭാഗ്യലക്ഷ്മിയുമായുള്ള വേഴ്ച്ചയുടെ രാത്രിയെ ഇരുട്ടിനെ മോഹനിലാവിൽ കുഴച്ചുകൊണ്ട് പുതിയൊരു രതിക്കൂട്ടൊരുക്കുന്നു ഇന്ദു മേനോൻ. വിചിത്രമാകുന്ന നോവൽ ശിൽപം നിശ്ചിത വലുപ്പമുള്ള കാൻവാസിൽ അളവൊപ്പിച്ചു വരയ്ക്കുന്ന ഒരു കൃതിയല്ല ഇന്ദു മേനോന്റെ ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’. നോവൽ സാഹിത്യത്തിന്റെ പുതുഭാവുകത്വങ്ങളെ പിൻതുടരുകയൊ പൊളിച്ചടുക്കുകയൊ ചെയ്യാതെ ഒരുന്മാദിയുടെ മാനസ സഞ്ചാരങ്ങളെ അതേപടി കുറിച്ചുവയ്ക്കുക എന്നതുമാത്രമാണ് തന്റെ ദൗത്യം എന്ന് ഇന്ദു മേനോൻ വിശ്വസിക്കുന്നു. വായനക്കാരൻ 423 ാം പേജിൽ വെച്ച് ആന്റനീറ്റയുടെയും രവിവർമ്മന്റേയും പ്രണയ സഞ്ചാരച്ചുഴിയിൽ നിന്ന് ഉണരുക മാത്രമാണ് ചെയ്യുന്നത്. പക്ഷെ നോവൽ അവിടെ അവസാനിക്കുന്നില്ല. അത് ഒരുന്മാദരേഖയായി നീണ്ടുനീണ്ടുപോകുന്നു. എഴുത്തുകാരിയുടെ ഉന്മാദത്തിന്റെ ഒരു ചീന്ത് മാത്രമാണ് ഈ വിചിത്ര പുസ്തകം. അതുകൊണ്ടുതന്നെ ഈ നോവൽ അടുത്തകാലത്തിറങ്ങിയ നോവലുകൾക്കൊപ്പം വയ്ക്കാനാവില്ല. നോവലിന്റെ പൊതുഭാവുകത്വങ്ങളുമായി ഇതിനെ കൂട്ടിക്കുഴക്കാനുമാകില്ല. നോവൽ വർത്തമാനവും ഭാവിയും ചരിത്രത്തിന്റെ പുറമ്പോക്കുഭൂമിയിൽ പുല്ലുതിന്നുവളരുന്ന തടിച്ചുകൊഴുത്ത പശുവാണ് മലയാള നോവൽ. ചരിത്രം തന്നെ വലിയൊരു ഫിക്ഷനായി നിൽക്കുമ്പോൾ നോവലെഴുത്ത് അനായാസമാകുന്നു എന്നൊരു ഗുണമുണ്ട്. തീയതികളും അക്കങ്ങളും നിരത്തി തടിച്ചുകൊഴുക്കുന്ന ചരിത്ര നോവലുകൾ (Historical Fiction) ചരിത്രത്തെ കൂടുതൽ ദുർമ്മേദസ്സു നിറയ്ക്കുന്നുവെന്നല്ലാതെ പല നോവലുകളും വർത്തമാനത്തിന്റെ കെടുതികൾക്കെതിരെ നിലവിളിക്കുന്നില്ല. ഫിക്ഷന്റെ സാധ്യതകളെ ചില എഴുത്തുകാർ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെങ്കിൽകൂടിയും ഹിസ്‌റ്റോറിക്കൽ ഫിക്ഷന്റെ ഇട്ടാവട്ടങ്ങളിൽ പുല്ലുതിന്നുന്ന നോവലുകൾ നോവലെഴുത്തിന്റെ ദിശാസൂചികൾക്കുമേൽ സ്വന്തം മുഖമുള്ള വാൾപോസ്റ്ററുകൾ പതിപ്പിച്ച് ശ്രദ്ധനേടുന്നു. നോവലെഴുത്തിനു മുന്നോടിയായി പഴയ പത്രക്കെട്ടുകൾ തപ്പിയെടുക്കാൻ ഇന്നത്തെ നോവലിസ്റ്റുകൾ തട്ടിൻപുറത്തുകയറുന്നു, ഗൂഗിൾ ചെയ്യുന്നു. നോവലെഴുത്ത് ചരിത്രവസ്തുതകൾ നിരത്തുന്ന, രൂപപരമായി പുതിയ സങ്കേതങ്ങൾ അവതരിപ്പിക്കുന്ന ഒന്നാണ് എന്ന സങ്കൽപങ്ങൾ ഇനിയും തകർക്കപ്പെടേണ്ടിയിരിക്കുന്നു. ഇതിനിടയ്ക്കാണ് ഭാവനയുടേയും ഉന്മാദത്തിന്റേയും തിരയെഴുത്തായി ഒരു നോവൽ ഇന്ദുമേനോൻ എഴുതുന്നത്. വൈയക്തിക ഭാവനാലോകത്തിന്റെ സ്വതന്ത്രമായ തുറന്നെഴുത്താണ് ഈ നോവൽ അതുകൊണ്ടുതന്നെ ഭാവനാരഹിതവും ചരിത്രവിരേചനവുമായ നോവലുകൾക്കിടയ്ക്ക് ഈ ഉന്മാദിനിയായ എഴുത്തുകാരി സ്വന്തം ഭാവനയുടെ രാഷ്ട്രീയം അതിശക്തമായി ഉറപ്പിക്കുന്നുണ്ട് എന്നുതന്നെവേണം കരുതാൻ.
പ്രവാസികളുടെ നേതൃത്വത്തിൽ ജനങ്ങളുടെ വിശ്വാസവും അചഞ്ചലമായ പിന്തുണയോടും കൂടി ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ടു ശക്തവും വികസിതവും സ്വയം പര്യാപ്തവുമായ ഒരു പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാൻ കേരളാ പ്രവാസി അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ആദ്യ പടിയായി കേരളത്തിൽ നിന്നും കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം തുടങ്ങുന്നു. ഞങ്ങളോടൊപ്പം ചേരൂ, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ മികച്ചതാക്കി മാറ്റുന്ന അഭൂതപൂർവമായ പരിവർത്തനത്തിന്റെ ഭാഗമാകൂ. നമുക്ക് ഒരുമിച്ച് സ്വയം പര്യാപ്തമായ ഒരു കേരളം കെട്ടിപ്പടുക്കാം, ഒരു പുതിയ ഇന്ത്യയുടെ ഉദയത്തിന് നമുക്ക് തുടക്കം കുറിക്കാം. അംഗമാകൂ പ്രവാസികൾ നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര ദേശീയ രാഷ്ട്രീയ പ്രസ്ഥാനം. സംഭാവന നൽകാം സ്വയംപര്യാപ്ത നവകേരളം പ്രവാസികളിലൂടെ എന്ന ആശയ സാക്ഷാത്ക്കാരത്തിനായി, കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അംഗീകാരത്തോടെ പ്രവാസികൾ നേതൃത്വം കൊടുക്കുന്ന സ്വതന്ത്ര ദേശീയ രാഷ്ട്രീയ പ്രസ്ഥാനമായ കേരളാ പ്രവാസി അസോസിയേഷനിൽ അംഗമാവുക. അംഗത്വം എടുക്കുന്നതിന് KPA വെബ്സൈറ്റ് വഴിയോ നിങ്ങളുടെ പഞ്ചായത്ത് / വാർഡ് ഗ്രൂപ്പ്‌ വഴിയോ അപേക്ഷിക്കാം. അംഗത്വവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് Whatsapp ചെയ്യുക. +91 75 1080 0054 / +91 75 1080 0053 കേരളാ പ്രവാസി അസോസിയേഷന്റെ ലക്ഷ്യം ഇന്ത്യയുടെ സർവതോന്മുഖമായ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്തുത്യർഹമാണ്. 2020-ലെ സർക്കാർ കണക്കുകളനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള 18 ദശലക്ഷം ആളുകൾ രാജ്യത്തിന് പുറത്ത് താമസിക്കുന്നു. അതായത് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പ്രവാസികളുള്ള രാജ്യമാണ്. ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (3.5 ദശലക്ഷം), യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (2.7 ദശലക്ഷം), സൗദി അറേബ്യ (2.5 ദശലക്ഷം) എന്നിവിടങ്ങളിലാണ്. ഓസ്‌ട്രേലിയ, കാനഡ, കുവൈറ്റ്, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, യുണൈറ്റഡ് കിംഗ്ഡം എന്നിവയും ഇന്ത്യൻ കുടിയേറ്റക്കാർക്ക് ആതിഥ്യമരുളുന്ന രാജ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് യുണൈറ്റഡ് നേഷൻസ് ഡിപാർട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ് റിപ്പോർട്ട് പറയുന്നു. 2021 ൽ ഇന്ത്യയിലേക്ക് പ്രവാസി ഇന്ത്യക്കാർ അയച്ച പണം 87 ബില്യൺ ഡോളർ ആയിരുന്നുവെന്നു വേൾഡ് ബാങ്ക് റിപ്പോർട്ട് ചെയ്യുന്നു. (കോവിഡ് മഹാമാരിയിൽ ലോകം വെറുങ്ങലിച്ച ഒരു കാലയളവാണ് ഇതെന്ന് പ്രത്യേകം ഓർക്കുക). ഇന്ത്യക്കകത്തു സ്വന്തം സംസ്ഥാനം വിട്ടു മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കണക്കു കൂടെ നോക്കുമ്പോൾ പ്രവാസി സമൂഹം ഇന്ത്യയുടെ ജനസംഖ്യയുടെ ഏകദേശം പത്തു ശതമാനമോ അതിൽ കൂടുതലോ വരും. പ്രവാസികൾ ഇന്ത്യയുടെ സാമ്പത്തിക – സാമൂഹിക- വികസന ഘടനയുടെ ഒരു അവിഭാജ്യഘടകമാണ്. വിദേശ നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യയിലേക്ക് അതിവേഗത്തിലുള്ള പുരോഗതി, സാമ്പത്തിക അടിത്തറ പാകൽ എന്നിവയിലൂടെ പ്രവാസികൾ രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്നു. പ്രവാസലോകത്തു നിന്നും ആർജ്ജിച്ചെടുക്കുന്ന അറിവും കഴിവും, ഉയർന്ന തൊഴിൽ സംസ്കാരവും, മികച്ച സാങ്കേതിക പരിജ്ഞാനവും , നൂതന തൊഴിൽ പരിശീലനവും, ലക്ഷ്യബോധവും തൊഴിലിനോടുള്ള ആത്മ സമർപ്പണവും നാടിന്റെ പുരോഗതിക്ക് പ്രയോജനകരമാണ്. പരസ്പരസഹകരണത്തിനു പുറമെ പ്രവാസികൾക്ക് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള വ്യക്തമായ കാഴ്ചപ്പാടുകളും നാടിന്റെ വികസനത്തിനായി ഉപയുക്തമാക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ എന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അതിപ്രധാനമായ ലക്ഷ്യം. ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി എല്ലാ വിഭാഗം ജനങ്ങളെയും ഏകോപിപ്പിക്കുക എന്ന രാഷ്ട്രീയ ദൌത്യമാണ് വെല്ലുവിളികൾക്കിടയിലും അവസാരമായി കണ്ട് ഈ സംഘടന ഏറ്റെടുക്കുന്നത്. മുൻവിധികളോടെ വിമർശിക്കുന്നവരും അനതിവിദൂര ഭാവിയിൽ ഈ പ്രസ്ഥാനത്തിൽ അണിനിരക്കുമെന്ന കാര്യത്തിൽ സംഘടനയ്ക്ക് സംശയമില്ല. ആരെയും മാറ്റി നിർത്താതെ നാടിന്റെ പുരോഗതിയ്ക്കായി അശ്രാന്തം പരിശ്രമിക്കാൻ ഈ സംഘടന പ്രതിജ്ഞാബദ്ധമാണ്. കേരളാ പ്രവാസി അസോസിയേഷൻ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരളാ പ്രവാസി അസോസിയേഷൻ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരളാ പ്രവാസി അസോസിയേഷൻ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തോടെ നടത്തപ്പെട്ടു. കേരളത്തിന്റെ സമസ്ത മേഖലയെക്കുറിച്ചും അതിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പ്രവാസികൾക്ക് വ്യക്തമായ കാഴ്ചപ്പാടും, നിലപാടുമുണ്ട്. അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മരഹിത കേരളം, എല്ലാവര്ക്കും പാർപ്പിടവും, ഭക്ഷണവും, അന്താരാഷ്ട്ര നിലവാരമുള്ള വൈദ്യ സഹായ കേന്ദ്രങ്ങളും, വിദ്യാഭ്യാസ സൗകര്യങ്ങളും, അടിസ്ഥാന സൗകര്യവും ഉള്ള, ശുചിത്വവും, മാലിന്യമുക്തമായ വികസിത സ്വയം പര്യാപ്ത കേരളമാണ് പ്രവാസികളുടെ സ്വപ്നം. ഈ രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രവാസി ക്ഷേമം, ദാരിദ്ര്യ നിർമാർജനം, കാർഷിക മേഖല, ക്ഷീര വികസനം ,മൽസ്യ വികസനം, പരിസ്ഥിതി സംരക്ഷണം, വ്യവസായ മേഖല, ഉത്പന്ന നിർമ്മാണം ,വിവര സാങ്കേതിക വിദ്യ, വിനോദ സഞ്ചാരം, സ്റ്റാർട്ടപ്പുകൾ, മാനവശേഷി വികസനം , വിദ്യാഭ്യാസ മേഖല, തൊഴിലില്ലായ്മ നിർമാർജ്ജനം ,നൈപുണ്യ വികസനം ,വാർദ്ധക്യകാല സംരക്ഷണം എന്നിവയുൾപ്പെടെ 36 മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്നുള്ളതാണ് പാർട്ടി മുന്നോട്ടു വക്കുന്നത്. KPA ആയിരം ഭവന പദ്ധതി - തറക്കല്ലിടൽ കർമം സ്വപ്നപദ്ധതി സാക്ഷാത്കാരം - ആദ്യ വീടിനു മാവൂർ പഞ്ചായത്തിൽ തറക്കല്ലിട്ടു. കേരളാ പ്രവാസി അസോസിയേഷൻ എന്ന രാഷ്ട്രീയ പാർട്ടിയുടെ കീഴിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട 36 മേഖലകളിൽ ഒന്നായ പാർപ്പിട സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന സൗജന്യ ഭവന പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം 25.07.2022 നു കേരളാ പ്രവാസി അസോസിയേഷൻ നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീമതി അശ്വനി നമ്പാറമ്പത്തും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രഞ്ജിത്തും മാവൂർ പഞ്ചായത്ത് കേരളാ പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. 530 sqft വലുപ്പത്തിൽ നാലു മാസം കൊണ്ട് പണി പൂർത്തിയാക്കി വീട് താമസ സജ്ജമാക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ ലക്‌ഷ്യം വക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്‌ഷ്യം മുന്‍നിര്‍തി കേരളാ പ്രവാസി അസോസിയേഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതാണ് ആയിരം ഭവന പദ്ധതി. ഓരോ വാർഡിലും കേരളാ പ്രവാസി അസോസിയേഷൻ കമ്മറ്റികൾ മുഖേന ശുപാർശ ചെയ്യപ്പെടുന്ന കുടുംബങ്ങളെയാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആയിരം ഭവന പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നത്. ജാതി-മത പരിഗണനകളൊന്നും കൂടാതെ സമൂഹത്തിലെ അതി ദരിദ്രരെയാണ് ഈ പദ്ധതിയിലുൾപ്പെടുത്തുക. എന്തുകൊണ്ട് കേരളാ പ്രവാസി അസോസിയേഷൻ വ്യത്യസ്തമാവുന്നു? എന്തുകൊണ്ട് കേരളാ പ്രവാസി അസോസിയേഷൻ വ്യത്യസ്തമാവുന്നു? ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് നിലനിൽക്കുന്ന സ്വജനപക്ഷപാതത്തിലും അഴിമതി, ക്രിമിനൽ, വർഗീയ വത്കരണത്തിലും സാധാരണക്കാരായ ജനങ്ങൾ മടുത്തു തുടങ്ങിയ ഈ അവസരത്തിൽ കേരളാ പ്രവാസി അസോസിയേഷൻ എന്ന ഈ പുതിയ ദേശീയ രാഷ്ട്രീയ പ്രസ്ഥാനം നവോത്ഥാനത്തിൽ ഊന്നി ക്കൊണ്ട് അതിന്റെ പ്രവർത്തനം കേരളത്തിൽ നിന്നും ആരംഭിക്കുന്നു. പുരോഗമന ആശയങ്ങളുമായി ഇന്നിന്റെ സത്യസന്ധമായ ഒരു ബദൽ രാഷ്ട്രീയം കേരളാ പ്രവാസി അസോസിയേഷൻ ഇന്ത്യൻ ജനതയുടെ മുന്നിലേക്ക് വെയ്ക്കുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികളുടെ കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്താനുള്ള പ്രവർത്തനങ്ങളിൽ നമുക്ക് ഒരുമിച്ചു മുന്നേറാം, ഈ 36 മേഖലകളും നടപ്പിൽ വരുത്താൻ കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള ഗവേർണിംഗ് ബോഡികൾ പ്രതിജ്ഞാബദ്ധരാണ്. കേരളാ പ്രവാസി അസ്സോസിയേഷന്റെ നേതൃത്വം. കേരളാ പ്രവാസി അസോസിയേഷൻ നാഷണൽ കൌൺസിൽ ചെയർമാൻ ,നാഷണൽ കൌൺസിൽ പ്രസിഡന്റ്, നാഷണൽ കൌൺസിൽ ജനറൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം നാഷണൽ കൌൺസിൽ അംഗങ്ങൾ അടങ്ങുന്ന നാഷണൽ കമ്മറ്റിക്ക് കീഴിൽ, സംസ്ഥാന കമ്മറ്റി, ഓരോ ജില്ലക്കും ജില്ലാ കമ്മറ്റികളും അതിനു കീഴിൽ ലോക്കൽ ബോഡി ( പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ ) കമ്മറ്റികളുമായി പ്രവർത്തിച്ചുവരുന്നു. കേരളാ പ്രവാസി അസ്സോസിയേഷന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത. ഭരണഘടന വാഗ്ദാനം നൽകുന്ന മൗലിക അവകാശങ്ങൾ എല്ലാ അർത്ഥത്തിലും സംരക്ഷിക്കുന്നതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ ജനവിഭാങ്ങൾക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ പാർപ്പിട സൗകര്യം, ഭക്ഷണം, കുടിവെള്ളം, ചികിത്സ സൗകര്യങ്ങൾ, വാർധക്യകാല സംരക്ഷണം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സംരക്ഷണം, വിദ്യാഭ്യാസത്തെ സമൂലമായി പരിവർത്തനം ചെയ്യുക, തൊഴിൽ ഒരു മൗലിക അവകാശമാക്കി മാറ്റുക തുടങ്ങിയവയാണ് കേരളാ പ്രവാസി അസോസിയേഷൻ മുന്നോട്ടു വയ്ക്കുന്ന ചില ലക്ഷ്യങ്ങൾ.നിക്ഷിപ്ത താൽപ്പര്യങ്ങൾ ഒരിക്കലും കേരളാ പ്രവാസി അസോസിയേഷൻ പാർട്ടിയുടെ അജണ്ടയെ ഏതെങ്കിലും തലത്തിൽ നയിക്കുകയോ നിർണയിക്കുകയോ ചെയ്യില്ല. പ്രീണനവും നിരാകരിക്കലും നമ്മുടെ ലക്ഷ്യങ്ങളല്ല. കൂടുതൽ അറിയുക കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം കേരളത്തിൽ. കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം കേരളത്തിൽ നിന്നാണ് ആരംഭിക്കുന്നത്. സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയം മുൻനിർത്തി കേരളത്തിലെ ഓരോ വാർഡുകളിലും കമ്മറ്റികൾ രൂപീകരിച്ചുകൊണ്ടു പ്രവർത്തിക്കുക എന്നതാണ് KPA ലക്ഷ്യം വക്കുന്നത്. കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്. ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികളുടെ കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ചതാണ് കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്. ഓരോ മേഖലയിലും പ്രാവീണ്യം നേടിയ വ്യക്തികളെ ഉൾപ്പെടുത്തി ഈ ട്രസ്റ്റിന് കീഴിലുള്ള 36 ഗവേർണിംഗ് ബോഡികളാണ് ഈ കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കുന്നത്. കൂടുതൽ അറിയുക കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം കേരളത്തിൽ. കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം കേരളത്തിൽ നിന്നാണ് ആരംഭിക്കുന്നത്. സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയം മുൻനിർത്തി കേരളത്തിലെ ഓരോ വാർഡുകളിലും കമ്മറ്റികൾ രൂപീകരിച്ചുകൊണ്ടു പ്രവർത്തിക്കുക എന്നതാണ് KPA ലക്ഷ്യം വക്കുന്നത്. കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്. കേരളത്തിലെ ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികളുടെ കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ചതാണ് കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്. ഓരോ മേഖലയിലും പ്രാവീണ്യം നേടിയ വ്യക്തികളെ ഉൾപ്പെടുത്തി ഈ ട്രസ്റ്റിന് കീഴിലുള്ള 36 ഗവേർണിംഗ് ബോഡികളാണ് ഈ കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കുന്നത്. ലാഭേച്ഛയില്ലാത്ത സംഘടന (NGO) എന്ന നിലയിൽ, KPA ട്രസ്റ്റ്, പ്രോജക്ടുകളുടെ ഫണ്ടിങ്ങിനായും, പ്രവർത്തനങ്ങൾ, ശമ്പളം, മറ്റ് ഓവർഹെഡ് ചെലവുകൾ എന്നിവക്കായും വിവിധ സ്രോതസ്സുകളെ ആശ്രയിക്കുന്നു. തുടർന്ന് വായിക്കുക. ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA) സംഭാവന നൽകാം പ്രവാസികൾ നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര ദേശീയ രാഷ്ട്രീയ പ്രസ്ഥാനം. കേരളത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി "സ്വയം പര്യാപ്ത നവകേരളം പ്രവാസികളിലൂടെ" എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി കേരളാ പ്രവാസി അസോസിയേഷനിൽ അംഗമാവൂ.
നിങ്ങൾ ഒരു ഷൂ പ്രേമിയാണോ? എങ്കിൽ ഈ ഷൂവിനെ കുറിച്ച് അറിഞ്ഞാൽ നിങ്ങൾ മൂക്കിൽ വിരൽ വയ്ക്കും. ലോകത്തിലെ ഏറ്റവും ചെലവേറിയ ഷൂ യു.എ.ഇയിൽ പുറത്തിറക്കി 123 കോടിയാണ് ഷൂവിന്റെ വില. ഒൻപത് മാസക്കാലയളവിൽ പാഷൻ ജുവല്ലേഴ്സുമായി സഹകരിച്ച് യുഎഇ ആസ്ഥാനമായ ജഡ ദുബായ് ആണ് ആഡംബര ചെരുപ്പ് രൂപകൽപന ചെയ്തത്. വിശാലമായ ഡയമണ്ടുകളും യഥാർഥ സ്വർണ്ണത്തിലും സിൽക്കിലുമാണ് ഈ ഷൂ നിർമിച്ചിരിക്കുന്നത്.236 യഥാർത്ഥ വജ്രങ്ങളാൽ ഈ ഷൂസ് സമ്പുഷ്ടമാണ്. 15-കാരറ്റ് തൂക്കമുള്ള ഡി-ഡയമണ്ട് സെൻററാണ് ഈ ഷൂവിന്റെ മറ്റൊരു പ്രത്യേകത. https://www.instagram.com/p/Bn6bInfH1Td/?taken-by=jadadubai വ്യാഴാഴ്ച ബുർജ് അൽ അറബിലാണ് ഈ ജോഡികൾ ലോഞ്ച് ചെയ്തത്. ഇതിനു മുൻപ് ലോകത്തെ ഏറ്റവും ചെലവേറിയ പാദരക്ഷ വസ്ത്രനിർമ്മാണ കമ്പനിയായ ഡെബി വൈംഗം നിർമ്മിച്ചതായിരുന്നു. Related Posts Variety എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം Variety റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ Variety ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം Variety കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ Variety പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് Variety ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ Discussion about this post Find Us on Facebok LATEST എല്ലാ ജീവനും വിലയുണ്ട്; മെട്രോയിൽ കുടിങ്ങിയ പൂച്ചയെ രക്ഷിച്ച കേരള ഫയർ ഫോഴ്സിനും നാട്ടുകാർക്കും ഓൺലൈൻ ആരാധകരുടെ അഭിനന്ദന പ്രവാഹം റിപ്പോർട്ടിങ്ങിനിടെ ‘ചക്രവര്‍ത്തി’യായി പാക് മാധ്യമപ്രവർത്തകൻ ; വീഡിയോ കണ്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്ന് ട്വീറ്റർ ഉപയോക്താക്കൾ ‘മാന്യമായിട്ട് പറഞ്ഞാ പോരേ പന്ത് അങ്ങോട്ട് അടിച്ച് വിടരുതെന്ന്’ ; കട്ട കലിപ്പില്‍ കുട്ടി , വീഡിയോ കാണാം കസേര വിട്ടുകൊടുത്തില്ല ; സബ് കളക്ടറും ഡോക്ടറും തമ്മിൽ തർക്കം ; വൈറലായി വീഡിയോ പെരുമ്പാമ്പിന്‍റെ ആക്രണത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ടു വീട്ടമ്മ ; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ് ലോറിയുടെ ബോണറ്റ് കുത്തിയടര്‍ത്തി കാട്ടാന ; വൈറലായി വീഡിയോ അറസ്റ്റിലായ ഞരമ്പൻമാരുടെ പേരുവെളിപ്പെടുത്തിയ വനിതാ, ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ പോസ്റ്റിന് ഓൺലൈൻ ആരാധകരുടെ നിറഞ്ഞ കൈയടി ദുൽഖറിന്റെ പാട്ടുമായ് അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത വെബ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തിറങ്ങി തന്റെ പ്രണയ രഹസ്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി താരപുത്രി ”എന്നെക്കാളേറെ അവളെ സ്നേഹിച്ച മറ്റൊരു കാമുകൻ ഉണ്ടെന്നറിഞ്ഞപ്പോൾ തീർത്തും തളർന്നുപോയി” അർബുദത്തിനെതിരെ പോരാടുന്ന യുവതിയുടെ ഭർത്താവിന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു ആരാധകരുടെ മനം കവരുമൊരു താരസെൽഫി ഈ റസ്റ്റോറന്റിൽ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങളുടെ പാദങ്ങൾ ശുചീകരിക്കാൻ ഒരു വലിയ കൂട്ടം തന്നെയുണ്ട് വീട്ടിൽ നിന്ന് പഠിപ്പിച്ച് വിടുന്നത് ഇങ്ങനെയാണ്. നീ അവരോടൊന്നും കൂട്ടുകൂടരുത് അവരൊക്കെ മുസ്ലിം ആണെന്ന് പറഞ്ഞാൽ. ഒന്നാലോചിച്ച് നോക്കൂ. നമ്മുടെ നാട് ഏങ്ങോട്ട് പോകുന്നുവെന്ന്” തന്റെ പേരകുട്ടിക്കുണ്ടായ അനുഭവം പങ്കുവെച്ച് പ്രസംഗവേദിയിൽ ജസ്റ്റിസ് കെമാൽ പാഷ നായകൾക്കിടയിൽ ഒരു ‘ഹൾക്ക്! ഇളം പച്ച നിറത്തിലുള്ള നായക്കുട്ടി വൈറലാകുന്നു മത്സ്യങ്ങളെ തീറ്റുന്ന ‘ദയാലുവായ’ താറാവ്; വീഡിയോ ഓൺലൈൻ ആരാധകരുടെ കൈയടി നേടുന്നു ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ പേഴ്‌സ് തട്ടിപ്പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈജിപ്‌ഷൻ പിരമിഡുകൾക്ക് മുകളിൽ നിന്നൊരു വീഡിയോ; പിരിമിഡിന് മുകളിലേക്ക് പാഞ്ഞുകയറിയ യൂട്യൂബർ വിറ്റാലിക്ക് ഈജിപ്ത് പോലീസ് വക എട്ടിന്റെ പണി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്; സുരേഷ്ഗോപി ശോഭന കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് ട്വിറ്ററിൽ പങ്കുവെച്ച് ദുൽഖർ എംജിആറായി അരവിന്ദ് സ്വാമി; കങ്കണ റണൗത് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്ന ‘തലൈവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു
ഫാൻ വാങ്ങുമ്പോഴും ശ്രദ്ധിക്കാനുണ്ട് കാര്യങ്ങൾ.ഫാനുകൾ ഇല്ലാത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ നന്നേ കുറവാണ് എന്നുതന്നെ പറയേണ്ടി വരും. ചൂടുകാലത്തെ അതിജീവിക്കുന്നതിന് വേണ്ടി ഒരു ഫാൻ എങ്കിലും ഉപയോഗിക്കാത്ത വീടുകൾ ഉണ്ടാകില്ല. എന്നാൽ രാത്രിയും പകലും ഒരേ രീതിയിലുള്ള ഫാൻ ഉപയോഗം ഉയർന്ന രീതിയിലുള്ള കറണ്ട് ബില്ല് വരുന്നതിന് കാരണമാകാറുണ്ട്. ചൂടു കാലത്ത് കറണ്ട് ബില്ലിന്റെ ഒരു വലിയ ഭാഗം തന്നെ ഫാൻ ഓടിയതു കൊണ്ട് മാത്രം സംഭവിക്കുന്നതായിരിക്കും. എന്നാൽ പുതിയതായി ഒരു ഫാൻ വീട്ടിലേക്ക് വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കറണ്ട് ബില്ല് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുന്നതാണ്.അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഫാൻ വാങ്ങുമ്പോഴും ശ്രദ്ധിക്കാനുണ്ട് കാര്യങ്ങൾ, അറിഞ്ഞിരിക്കാം. കാഴ്ചയിൽ ഭംഗി നൽകുന്ന വില കുറഞ്ഞ ഫാൻ വീട്ടിലേക്ക് തിരഞ്ഞെടുക്കുന്ന രീതി പലർക്കുമുണ്ട്. എന്നാൽ ഫാൻ വാങ്ങുമ്പോൾ ഒരിക്കലും അതിന്റെ പുറംമോടി നോക്കിയല്ല വാങ്ങേണ്ടത്. മോട്ടോറിന്റെ പവർ,കാര്യക്ഷമത എന്നിവയെല്ലാം കൃത്യമായി നോക്കി വേണം വാങ്ങാൻ. 42 വാട്ട് മുതൽ 128 വാട്ട് കപ്പാസിറ്റിയിൽ വരെ ലഭിക്കുന്ന ഫാനുകൾ ഇന്ന് വിപണിയിൽ ലഭിക്കുന്നുണ്ട്. ഫാനുകളുടെ ഉപയോഗം ഇപ്പോൾ താരതമ്യേനെ കൂടുതൽ ആയതുകൊണ്ട് തന്നെ ഉയർന്ന ഊർജ്ജം നൽകുന്ന രീതിയിലുള്ളവ നോക്കി വേണം തിരഞ്ഞെടുക്കാൻ. അതല്ലെങ്കിൽ കൂടുതൽ കറണ്ട് ഉപയോഗപ്പെടുത്തുന്നതിനും അത് കറണ്ട് ബില്ല് കൂട്ടുന്നതിനും കാരണമായിരിക്കാം. AC, ഫ്രിഡ്ജ് എന്നിവ തിരഞ്ഞെടുക്കുമ്പോൾ അവക്ക് മുകളിൽ നൽകുന്നതു പോലെ ഫൈവ് സ്റ്റാർ ലേബൽ ഫാനുകൾക്കും കമ്പനികൾ നൽകുന്നുണ്ട്. റെഗുലേറ്ററില്‍ റസിസ്റ്റർ ടൈപ്പ് ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അതിൽ ചൂട് കൂടുതലായി കറണ്ട് നഷ്ടപ്പെടുന്നതിന് കാരണമായേക്കാം. അതേസമയം വേഗത കുറഞ് ഓടുന്ന ഫാനുകളിൽ ഊർജ്ജനഷ്ടം താരതമ്യേനെ കുറവായിരിക്കും. എപ്പോഴും മീഡിയം സ്പീഡിൽ ഇലക്ട്രോണിക് റെഗുലേറ്റർ ഉപയോഗപ്പെടുത്തി വർക്ക് ചെയ്യുന്ന ഫാനുകൾ തിരഞ്ഞെടുക്കുന്നതാണ് ഊർജ്ജ ലാഭത്തിന് കൂടുതൽ അനുയോജ്യം. ഫാനുകളും ഊർജ്ജ ഉപയോഗ രീതിയും. വീടിനകത്ത് സീലിങ്ങിൽ ഫാൻ ഫിറ്റ് ചെയ്യുമ്പോൾ ലീഫുകൾ തമ്മിൽ കുറഞ്ഞത് ഒരു അടിയെങ്കിലും അകലം നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ഏകദേശം 65 വാട്ട് കപ്പാസിറ്റിയുള്ള ഒരു സീലിംഗ് ഫാൻ മുഴുവൻ സ്പീഡിൽ ഒരു മണിക്കൂർ ഓടണമെങ്കിൽ ഉപയോഗപ്പെടുത്തുന്നത് 0.065 യൂണിറ്റ് വൈദ്യുതി ആണ്. റെഗുലേറ്റർ വേഗത അഞ്ചിൽ നിന്നും മൂന്നിലേക്ക് മാറ്റി ഓടുമ്പോൾ ഏകദേശം 0.035 യൂണിറ്റ് എന്ന കണക്കിലേക്ക് ഇത് കുറയും.ലീഫുകൾ ഘടിപ്പിക്കുമ്പോൾ അവയുടെ സ്ലോപ്പ് ശരിയായ രീതിയിൽ തന്നെയാണോ എന്ന കാര്യം ഉറപ്പു വരുത്തുക. ഫ്ലോറിൽ നിന്നും ഏകദേശം 2.4 മീറ്റർ അകലം പാലിച്ചാണ് സീലിങ്ങിൽ ലീഫ് ഉറപ്പിക്കേണ്ടത്. ഫാൻ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ബെയറിംഗ് ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ അത് കൂടുതൽ ഊർജ്ജം നഷ്ടപ്പെടുന്നതിന്റെ ലക്ഷണമായി കണക്കാക്കാം. സാധാരണ ഫാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ബി എൽ ഡി സി ഫാനുകൾ വളരെ കുറച്ചു വൈദ്യുത ഉപയോഗം മാത്രമാണ് നടത്തുന്നത്. സാധാരണ റെഗുലേറ്ററുകളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് ടൈപ്പ് റഗുലേറ്ററുകളാണ് ഇവയിൽ ഉപയോഗിക്കുന്നത്. 24 വാട്ട്സ് തൊട്ട് 30 വാട്സ് വൈദ്യുതി ഉപയോഗിക്കുന്ന BLDC ഫാനുകൾ ഇവയിൽ ഉൾപ്പെടുന്നു. ഫൈവ് സ്റ്റാർ ലേബലിൽ പുറത്തിറക്കപ്പെടുന്നു BLDC ഫാനുകൾ ഏകദേശം 55 വാട്സ് ആണ് പവർ ഉപയോഗപ്പെടുത്തുന്നത്. ഒരു സാധാരണ ഫാൻ ഓടുന്നതിന്റെ നേർപകുതി ഊർജ്ജ ഉപയോഗത്തിൽ ഇവ വർക്ക് ചെയ്യുമെന്ന് സാരം. ഫാൻ വാങ്ങുമ്പോഴും ശ്രദ്ധിക്കാനുണ്ട് കാര്യങ്ങൾ, അവ മനസ്സിലാക്കി വാങ്ങി കഴിഞ്ഞാൽ കറണ്ട് ബില്ലിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാനായി സാധിക്കും.
മലയാള സിനിമയുടെ മുന്‍കാല ചരിത്രത്തില്‍ ആലോചിച്ചിട്ടുപോലുമില്ലാത്ത അത്ര അധികം തുക നിര്‍മ്മാണത്തിനും വിതരണത്തിനും പരസ്യത്തിനും മറ്റുമായി ചിലവിട്ടുവെന്ന പ്രഖ്യാപനത്തോടെയാണ് കേരളവര്‍മ്മ പഴശ്ശിരാജ ഒക്ടോബര്‍ 16ന് പ്രദര്‍ശനമാരംഭിച്ചത്. ഇരുപത്തേഴ് കോടി രൂപ ചിലവായി എന്നാണ് അവകാശവാദങ്ങള്‍. അത് വിശ്വസിക്കുകയല്ലാതെ തല്‍ക്കാലം മറ്റ് നിര്‍വാഹമൊന്നുമില്ല. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ്(സബ് ടൈറ്റില്‍ഡ്) എന്നീ ഭാഷകളിലും കേരളവര്‍മ്മ പഴശ്ശിരാജ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പ്രചരിപ്പിച്ചിരുന്നതെങ്കിലും ആ മൊഴിമാറ്റപതിപ്പുകളുടെ പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ. സിനിമയുടെ ഇതിവൃത്തം പ്രാഥമികമായി ബന്ധപ്പെടുന്നത് കേരളവുമായിട്ടാകയാല്‍ കേരളീയര്‍ ഈ ചിത്രത്തെ എപ്രകാരം സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മറ്റുള്ളിടത്തെ വിജയ-പരാജയങ്ങള്‍ എന്ന ധാരണയും പ്രബലമാണ്. വമ്പിച്ച മുതല്‍ മുടക്കോടെ തയ്യാറാക്കപ്പെടുന്ന തമിഴ്, ഹിന്ദി, ഇംഗ്ളീഷ് സിനിമകളുടെ കടന്നുകയറ്റത്തെതുടര്‍ന്ന് മലയാള സിനിമക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന ഭീതി കഴിഞ്ഞ കുറെക്കാലമായി വ്യാപകമായതിന്റെ പിന്നാലെയാണ് അത്തരം മുതല്‍മുടക്കുകളോട് കിടപിടിച്ചു കൊണ്ട് കേരളവര്‍മ്മ പഴശ്ശിരാജ പൂര്‍ത്തിയാക്കി പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ ചിട്ടിക്കമ്പനി ഉടമയായ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാതാവെങ്കില്‍ മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനും ജ്ഞാനപീഠജേതാവും തിരക്കഥാകൃത്തുമായ എം ടി വാസുദേവന്‍ നായര്‍ രചനയും പ്രമുഖ സംവിധായകന്‍ ഹരിഹരന്‍ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രാഹകന്‍ രാമനാഥ് ഷെട്ടിയും എഡിറ്റര്‍ ശ്രീകര്‍ പ്രസാദുമാണ്. ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനം നിര്‍വഹിച്ച ആദ്യ തെന്നിന്ത്യന്‍ സിനിമ കൂടിയാണ് കേരളവര്‍മ്മ പഴശ്ശിരാജ. ഇളയരാജയാണ് സംഗീതസംവിധാനം. ചിത്രത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും യുദ്ധ-സംഘട്ടന രംഗങ്ങളാണ്. നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത് ഇവ പൂര്‍ത്തിയാക്കാന്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സഹായം ഉപയോഗിച്ചിട്ടേ ഇല്ല എന്നാണ്. വയനാട്ടിലാണ് ചിത്രത്തിന്റെ നല്ലൊരു ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ആദിവാസി ജനവിഭാഗമായ കുറിച്യരുടെ സഹായത്തോടെ പഴശ്ശി രാജ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന ആഖ്യാനമാണ് കേരളവര്‍മ്മ പഴശ്ശിരാജ. ലിഖിതവും അല്ലാത്തതുമായ ചരിത്രവും അതിലെ നായകത്വങ്ങളും ആധുനിക ജനപ്രിയമാധ്യമമായ സിനിമയും തമ്മിലുള്ള അഭിമുഖീകരണത്തിനു വേണ്ടി തിരക്കഥാകൃത്തും സംവിധായകനും മറ്റ് സാങ്കേതിക വിദഗ്ദ്ധരും നടീനടന്മാരും പ്രകടിപ്പിച്ചിട്ടുള്ള അര്‍പ്പണ ബോധം സിനിമയില്‍ പ്രകടമാണ്. കേരള സര്‍ക്കാര്‍ ചിത്രത്തിന് വിനോദ നികുതിയിളവ് അനുവദിച്ചിട്ടുമുണ്ട്. പ്രസ്തുത ഇളവു മൂലം ടിക്കറ്റു കൂലിയില്‍ ഇളവുണ്ടായിരിക്കുന്നതല്ല, മറിച്ച് നികുതിയിനത്തില്‍ പിരിക്കുന്ന പണമടക്കം സിനിമാശാല ഉടമസ്ഥരും വിതരണക്കാരും ചേര്‍ന്ന് പങ്കിട്ടെടുക്കും(സാധാരണ അവസരത്തില്‍ വില്‍ക്കുന്ന ടിക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന മുഴുവനും നികുതി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അടക്കുന്നുണ്ടോ എന്നത് സംശയമാണ്. ആയതിനാല്‍ ഇപ്പോളനുവദിച്ച ഇളവിന്റെ ഗുണം മുതലാളിമാര്‍ക്ക് കാര്യമായ തോതില്‍ ലഭിക്കുമെന്ന് കരുതാനാവില്ല). ബ്രിട്ടീഷുകാര്‍ക്കു വേണ്ടി കര്‍ഷകരില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കേണ്ട നികുതിപ്പണം പിരിച്ചെടുക്കാന്‍ വിസമ്മതിക്കുന്നതിലൂടെയാണ് പഴശ്ശിരാജ പ്രതിഷേധം ആരംഭിക്കുന്നത്. ആ വിസമ്മതത്തിന് അഭിവാദ്യമായി കേരള സര്‍ക്കാരിന്റെ തീരുമാനത്തെ കണക്കിലെടുക്കാം. മമ്മൂട്ടി പ്രൌഢോജ്വലമായി അവതരിപ്പിച്ചിരിക്കുന്ന പഴശ്ശിരാജയുടെ തീരുമാനത്തിനു വിരുദ്ധമായി അദ്ദേഹത്തിന്റെ അമ്മാമനായ വീരവര്‍മ്മ (തിലകന്‍) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിധേയപ്പെടുകയും നികുതി പിരിച്ചേല്‍പ്പിക്കാമെന്ന് ഓലയെഴുതി കമ്പനി അധികൃതര്‍ക്കെത്തിക്കുകയും ചെയ്യുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അമ്മാമനോട് അദ്ദേഹത്തിന്റെ പ്രവൃത്തിയിലെ അപ്രീതി അറിയിക്കാനായി എത്തുന്ന രംഗത്തിലാണ് മമ്മൂട്ടിയുടെ രംഗപ്രവേശം. എന്നാല്‍ ഈ സീനിനു ശേഷം തിലകന്റെ കഥാപാത്രത്തിന് എന്തു സംഭവിച്ചു എന്നറിയില്ല. അതിനുപകരം തെലുങ്കു താരം സുമന്‍ അവതരിപ്പിക്കുന്ന പഴയം വീടന്‍ ചന്തുവാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സഹായിക്കുന്ന നാട്ടുപ്രമാണിയായി നിറഞ്ഞു നില്‍ക്കുന്നത്. സാധാരണ സൂപ്പര്‍ താരചിത്രങ്ങളില്‍ സൂപ്പര്‍ താരത്തിന്റെ ശരീരഭാഗങ്ങള്‍(മിക്കപ്പോഴും മുഖം) വെളിച്ചമധികമുള്ള പ്രതലത്തില്‍ എക്സ്ട്രീം ക്ളോസപ്പിലാണ് കടന്നുവരാറുള്ളതെങ്കില്‍, കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഇരുട്ടില്‍ നിന്ന് ഇളം വെളിച്ചത്തിലേക്ക് ധാടിമോടികളില്ലാതെ മുഴുനീള മമ്മൂട്ടി കടന്നു വരുകയാണ് ചെയ്യുന്നത്. ആദ്യപ്രദര്‍ശനം മുതല്‍ക്കേ ദത്തശ്രദ്ധരായിരിക്കുന്ന ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുന്നതുകൊണ്ട് ആര്‍പ്പു വിളിയും കൈയടിയും ടിക്കറ്റുകഷണങ്ങളും പാന്‍പരാഗ് പൊതികളും തിരശ്ശീലയിലേക്ക് അമിട്ടു പോലെ പൊട്ടിച്ചിതറിയുയര്‍ന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ഗതി നിര്‍ണയിക്കുന്ന സൃഷ്ടിയാണോ കേരളവര്‍മ്മ പഴശ്ശിരാജ? ആഗോള സാമ്പത്തിക പ്രക്രിയയിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ടുകഴിഞ്ഞ തമിഴ്, ഹിന്ദി സിനിമാവ്യവസായം പോലെ സാങ്കേതികവും സാമ്പത്തികവും ബ്രാന്റ് ഉല്‍പ്പന്നപരവുമായ തരത്തില്‍ വളര്‍ന്നു പന്തലിക്കാന്‍ മലയാള സിനിമക്ക് സാധിക്കുമോ? സിനിമ, മലയാളം, കേരളം, ചരിത്രം, സ്വാതന്ത്യസമരം എന്നീ പ്രതിഭാസങ്ങള്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ പശ്ചാത്തലത്തില്‍ ഭാവന ചെയ്യപ്പെടുകയും സങ്കല്‍പന-നിര്‍വഹണ-ആസ്വാദന തലങ്ങളില്‍ പരിചരിക്കപ്പെടുകയും ചെയ്യുന്നതെങ്ങനെ? ബെന്‍ഹര്‍, ടെന്‍ കമാന്റ്മെന്റ്സ് പോലെയുള്ള ബൈബിളധിഷ്ഠിത ചിത്രങ്ങളുടെയും ഹോളിവുഡിലിറങ്ങിയ മറ്റു നാടോടിയുദ്ധ സിനിമകളുടെയും മാതൃകകളാണ് എം ടിയും ഹരിഹരനും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. രാമു കാര്യാട്ടിനെ അതിശയിക്കുന്ന തരത്തില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലെ സംഘാടനപാടവം എടുത്തുപറയേണ്ടതാണ്. മലയാളത്തില്‍ നിന്ന് മമ്മൂട്ടി അടക്കമുള്ള ചില മികച്ച താരങ്ങളെയും തമിഴില്‍ നിന്ന് ശരത്കുമാര്‍, തെലുങ്കില്‍ നിന്ന് സുമന്‍ എന്നിങ്ങനെയുള്ളവരെയും ഉള്‍പ്പെടുത്തി സിനിമയുടെ വിപണനമൂല്യം ഉയര്‍ത്താനുള്ള ശ്രമവും ശ്രദ്ധേയമാണ്. വിപണിവിജയം ഉറപ്പിക്കുന്ന ഒരു അടിസ്ഥാനപദ്ധതിയാണ് കേരളവര്‍മ്മ പഴശ്ശിരാജയിലൂടെ ഉദ്ദേശിക്കപ്പെടുന്നത് എന്നത് വ്യക്തമാണ്. ഇരുപത്തേഴ് കോടി രൂപ ചെലവായി എന്ന തുടര്‍ച്ചയായ പ്രഖ്യാപനം തന്നെ ഊഹക്കച്ചവടാധിഷ്ഠിതമായ വില്‍പനമൂല്യത്തെ ഊതിപ്പെരുപ്പിക്കാനാണെന്നതാണ് വാസ്തവം. ചാനല്‍ അവകാശങ്ങള്‍, കേരളത്തിനു പുറത്തുള്ള ഔട്ട്റൈറ്റ് വില്‍പനകള്‍, ഡിവിഡി അവകാശം, ആഡിയോ വില്‍പന, ഇന്റര്‍നെറ്റ് അവകാശം, തിരക്കഥാ വില്‍പന എന്നിങ്ങനെ പലതരം വില്‍പനകള്‍ കേരള ബോക്സാപ്പീസ് വരുമാനം എന്ന അടിസ്ഥാനത്തിനു പുറത്ത് സിനിമയില്‍ ഇക്കാലത്ത് സാധ്യമാണ്. താരങ്ങളെ അവരുടെ വിപണിമൂല്യവും പ്രാദേശികമായ ജനപ്രിയതാനിലവാരങ്ങളും കണക്കിലെടുത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; അല്ലാതെ അവരുടെ നടനമികവു മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. നടികളുടെ അവതരണവും ഇതിന്റെ തുടര്‍ച്ചയാണ്. കനിഹ അവതരിപ്പിക്കുന്ന കൈതേരി മാക്കം എന്ന പഴശ്ശിരാജയുടെ ഭാര്യാകഥാപാത്രത്തെ ശ്രദ്ധിക്കുക. ലൈംഗികദരിദ്രരായ മലയാളികളെ മനസ്സില്‍ കണ്ടു കൊണ്ടാണ് ഈ നടി/കഥാപാത്രത്തിന്റെ വേഷവിധാനവും ശരീര ചലനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏതു കലാസൃഷ്ടിക്കും ചരിത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താനാവില്ല എന്നിരിക്കെ (അങ്ങിനെ നീതി പുലര്‍ത്തേണ്ടതില്ല എന്നുമിരിക്കെ), പതിനെട്ടാം നൂറ്റാണ്ടിലെ വേഷവിധാനം എന്നവകാശപ്പെട്ടുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന വേഷങ്ങളുടെ കൃത്യത ആലോചിച്ച് സംവിധായകനോ വസ്ത്രസംവിധായകനോ നടിയോ കാണിയോ വിമര്‍ശകനോ തല പുകക്കേണ്ടതില്ല. അപ്പോള്‍, ഇത്തരമൊരു 'പീരിയഡ് സിനിമ'യിലെ നടിയുടെ വേഷം തിരഞ്ഞെടുക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കും? തീര്‍ച്ചയായും ചരിത്രത്തോടും ഇതിവൃത്തത്തോടും നൂറു ശതമാനം നീതിയും പ്രതിബദ്ധതയും പുലര്‍ത്തുക എന്ന നിഷ്കളങ്കവും ബൌദ്ധികവുമായ ഉദ്ദേശ്യമായിരിക്കുകയില്ല അത് എന്നതുറപ്പാണ്. നേരത്തെ പറഞ്ഞതു പോലെ ലൈംഗികദരിദ്രരായ മലയാളി പുരുഷ കാണിക്ക് അല്‍പമെങ്കില്‍ അല്‍പസമയം കാമോത്തേജനവും ലിംഗോദ്ധാരണവും സാധ്യമാവുമെങ്കില്‍ അതു നടക്കട്ടെ എന്ന 'നിഷ്കളങ്കമായ' സാമര്‍ത്ഥ്യം മാത്രം. ഒളിവില്‍ പാര്‍ക്കുന്ന നായകന്‍ പഴശ്ശിരാജ ചിറക്കലില്‍ പോയി വരുന്നതു വഴി കൈതേരിയിലെ തന്റെ വീട്ടിലും വരുമെന്നറിഞ്ഞ നായിക കുന്നത്തെ കൊന്നക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേപോയി എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ കുളിക്കടവില്‍ നിന്ന് കയറിവരുന്ന ദൃശ്യം ശ്രദ്ധിക്കുക. മുലക്കച്ചക്കുള്ളില്‍ നിന്ന് കുലുങ്ങുന്ന മുലകളുടെ തെളിച്ചമുള്ള ചലനദൃശ്യം മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(മേല്‍ഗേസ്)ത്തിന്റെ ഉദാഹരണം മാത്രമാണ്. തിയറ്ററില്‍ ഈ സമയത്ത് ഉയരുന്ന ആരവങ്ങളുടെ ഗതിവിഗതികളും(സമൂഹത്തിന്റെ ആണ്‍നോട്ടം) മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. കേരളവര്‍മ്മ പഴശ്ശിരാജയുടെ പ്രൊമോഷനുവേണ്ടി ടി വി ചാനലുകളില്‍(കുടുംബകത്തെ ആണ്‍നോട്ടം) വിതരണം ചെയ്തിട്ടുള്ളതും ആരാധകരാല്‍ അപ്ലോഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് യൂ ട്യൂബില്‍ ഏറ്റവുമധികം ഹിറ്റു കിട്ടുന്നതുമായ പാട്ടുദൃശ്യവും(ഒറ്റവ്യക്തിയുടെ ആണ്‍നോട്ടം) ഇതു തന്നെ. ഹരിഹരനുമുമ്പ് മലയാള സിനിമയില്‍ സംഘാടനമിടുക്ക് കാണിച്ച രാമുകാര്യാട്ടും ഇതേ മാര്‍ഗം നന്നായി പ്രയോജനപ്പെടുത്തിയ ആളാണ്. ചെമ്മീനി(1966)ല്‍ കറുത്തമ്മ(ഷീല)യെ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ ക്യാമറ മുകളില്‍ നിന്ന് അവളുടെ മാറിടത്തിനു മുകളിലായി തങ്ങിനില്‍ക്കുന്നു. ബ്ളൌസിനുമുകളിലായി രണ്ടു മുലകള്‍ക്കിടയിലെ വിടവ് വ്യക്തമാക്കിക്കൊണ്ടുള്ള ഷോട്ട് കാണിച്ചതിന്റെ ന്യായീകരണം തൊട്ടടുത്ത സംഭാഷണത്തിലാണുള്ളത്. പരീക്കുട്ടി മുതലാളി(മധു)യുടെ നോട്ടമാണത്. “എന്തൊരു നോട്ടം! എന്ന് കറുത്തമ്മ മധുരമായി പരിഭവിക്കുന്നു. തോട്ടിയുടെ കഥ ലിഖിത സാഹിത്യത്തിലാവിഷ്ക്കരിച്ചതിലൂടെ മലയാള സാഹിത്യത്തിന്റെ അസംസ്കൃത വസ്തു സംഭരണത്തില്‍ നിലനിന്നിരുന്ന വകതിരിവുകളെ അട്ടിമറിച്ച തകഴിയെപ്പോലുള്ള ഒരു അസാമാന്യ ‘പുരോഗമന’ സാഹിത്യ വ്യക്തിത്വം രചിച്ച ‘ചെമ്മീന്‍’ സിനിമയായപ്പോഴാണ് മുതലാളിത്തത്തിന്റെ നോട്ടത്തിന് കീഴ്പ്പെടുത്തപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. അപ്പോള്‍ രാജ്യസ്നേഹത്തിലധിഷ്ഠിതവും സ്വാതന്ത്ര്യബോധത്താല്‍ ജ്വലിച്ചു നില്‍ക്കുന്നതുമായ കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഒരു സെക്കന്റു നേരം നടിയുടെ മുലകള്‍ കുലുങ്ങിയാല്‍ അത് എടുത്തു പറയുന്ന ദോഷൈകദൃക്കുകളുടെ വിമര്‍ശനബോധത്തെ നമുക്കവഗണിക്കാം; അതിനു പകരം ചരിത്രബോധവും രാജ്യസ്നേഹവും സ്വാതന്ത്ര്യാവബോധവും സ്വദേശാഭിമാനവും നഷ്ടപ്പെട്ട കേരളീയര്‍ക്കും മറ്റിന്ത്യക്കാര്‍ക്കും അത് പ്രദാനം ചെയ്യുന്നതിനായി, നടിയുടെ വസ്ത്രമൊരിത്തിരി സ്ഥാനചലനം വന്നുവെന്നും അവയവങ്ങള്‍ കുറച്ചൊന്ന് കുലുങ്ങിയെന്നും കരുതി സമാധാനിക്കാം/അഭിമാനിക്കാം. സ്ത്രീകള്‍ക്കും ചരിത്രനിര്‍മാണ പ്രക്രിയയില്‍ കുറച്ച് പങ്കു ലഭിക്കട്ടെ! പത്മപ്രിയ അവതരിപ്പിക്കുന്ന നീലി എന്ന കുറിച്യപ്പോരാളിക്ക് വെടിയേറ്റതിനെ തുടര്‍ന്ന് അവളുടെ പ്രതിശ്രുതവരനായ തലക്കല്‍ ചന്തു (മനോജ് കെ ജയന്‍) തന്റെ മടിയില്‍ കിടത്തി അവളുടെ വെടിയുണ്ട നീക്കം ചെയ്യുന്ന ദൃശ്യവും കാണികള്‍ ഇതേ ആണ്‍നോട്ടത്തിന് കീഴ്പ്പെടുത്തി. വലത്തേ തുടയിലാണ് വെടിയേല്‍ക്കുന്നത് എന്നതിനാലാണ് ഈ ആണ്‍നോട്ട സാധ്യത പ്രാവര്‍ത്തികമായത്. അക്രമങ്ങളും അനീതികളും നിറഞ്ഞ കക്ഷിരാഷ്ട്രീയ പരിസരത്തെ വിചാരണ ചെയ്യുന്ന ഈനാട് (ടി ദാമോദരന്‍, ഐ വി ശശി/1982) എന്ന ഹിറ്റു സിനിമയില്‍ നഗരത്തിനുള്ളിലെ ചേരിയില്‍ നടക്കുന്ന വ്യാജമദ്യദുരന്തത്തില്‍ മരണപ്പെടുന്ന സ്ത്രീ കഥാപാത്രത്തിന്റെ (സുരേഖ അഭിനയിക്കുന്നു) മുക്കാലും നഗ്നമായ ശരീരം ക്യാമറ ആര്‍ത്തിയോടെ ഒപ്പിയെടുത്തതും കാണികള്‍ ആനന്ദാവേശത്തോടെ സ്വീകരിച്ചതും പോലെ ശവഭോഗാത്മകമായ ഒരു കാഴ്ചാരീതി ഈ ദൃശ്യത്തിലും നിര്‍വഹിക്കപ്പെട്ടു. രാജ്യസ്നേഹമെന്ന് കേരളസര്‍ക്കാര്‍ തീരുമാനമെടുത്ത് നിര്‍ണയിച്ച കേരളവര്‍മ്മ പഴശ്ശിരാജക്ക് യു/എ സര്‍ട്ടിഫിക്കറ്റ് (നിയന്ത്രണങ്ങളൊന്നുമില്ലാത്ത പൊതുപ്രദര്‍ശന ലൈസന്‍സ്, പക്ഷെ 12 വയസ്സില്‍ താഴെയുള്ളവര്‍ രക്ഷിതാക്കളുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചു മാത്രം കാണുക) നല്‍കാനാണ് ഫിലിം സര്‍ട്ടിഫിക്കേഷനായുള്ള കേന്ദ്ര ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത് എന്നത് ഈ രംഗങ്ങള്‍ കണക്കിലെടുത്തിട്ടാണോ അതോ യുദ്ധ-സംഘട്ടന രംഗങ്ങളിലുള്ള ചോരപ്പെയ്ത്ത് കണ്ടിട്ടാണോ എന്നറിയില്ല. സെന്‍സര്‍ഷിപ്പ് ധാര്‍മിക സദാചാരത്തെ സംബന്ധിച്ച അവസാന വാക്കായി പരിഷ്കൃത സമൂഹത്തിന് പരിഗണിക്കാനാവില്ല എന്നിരിക്കെ അത്തരമൊരു സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ല. പക്ഷെ, ഒരു കാര്യമുറപ്പാണ്. രാജ്യസ്നേഹമല്ല ഏതു വിഷയവുമാകട്ടെ ഇന്ത്യന്‍ സിനിമയില്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ ലൈംഗിക ചിത്രീകരണത്തെ സംബന്ധിച്ച ഔദ്യോഗികവും അനൌദ്യോഗികവുമായ വിചാരങ്ങളും ധാരണകളും നിബന്ധനകളും മാറ്റിയെഴുതിയേ മതിയാവൂ എന്നതാണത്. മലയാളത്തിലിറങ്ങിയ മറ്റൊരു 'രാജ്യസ്നേഹ' സിനിമയായ കീര്‍ത്തിചക്ര(മേജര്‍ രവി/2006)യില്‍ കശ്മീരിലെ ഒരു വീട്ടിനകത്ത് കടന്നു കയറുന്ന മുസ്ളിം ഭീകരര്‍ അവിടത്തെ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെ നീണ്ടു നില്‍ക്കുന്ന അതിസമീപ ദൃശ്യം വ്യക്തമായി കാണിച്ചതാണ് ആ ചിത്രത്തിന്റെ ജനപ്രിയതാഗ്രാഫ് ഉയര്‍ത്തിയത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികതാ ചിത്രീകരണത്തെ സംബന്ധിച്ചുള്ള കപടസദാചാരവാദികളുടെ ധാരണകള്‍ മാറ്റിയെഴുതാന്‍ സാധിച്ചാല്‍, അതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമക്കു ലഭ്യമാവുന്ന 'ലൈംഗികസ്വാതന്ത്ര്യ'ത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചതിനു ശേഷം കൂടുതല്‍ സുതാര്യവും മാന്യവുമായ രാജ്യസ്നേഹ സിനിമകള്‍ പുറത്തു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം. മുന്‍കാലത്ത് ഇറങ്ങിയിട്ടുള്ള ചില ഇന്ത്യന്‍ 'രാജ്യസ്നേഹ' സിനിമകളായ ഗാന്ധി(റിച്ചാര്‍ഡ് അറ്റന്‍ബറോ/ഇംഗ്ളീഷ്/1982), കാലാപാനി(പ്രിയദര്‍ശന്‍/മലയാളം/1996) എന്നിവയില്‍ ബ്രിട്ടീഷുകാര്‍ക്കനുകൂലമായ ചില പരസ്യ/രഹസ്യ ട്വിസ്റ്റുകള്‍ ഉള്ളതു പോലെ കേരളവര്‍മ്മ പഴശ്ശിരാജയിലും ഏതാനും അവ്യക്തതകള്‍ ഒളിഞ്ഞും തെളിഞ്ഞുമിരിപ്പുണ്ട്. ഗാന്ധിജിയുടെ നേതൃത്വ ഗുണങ്ങളെയും മാഹാത്മ്യത്തെയും കണ്ടെത്തുകയും അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്ത വെള്ളക്കാരുടെ മഹാമനസ്കത ഉയര്‍ത്തിക്കാട്ടുന്നതിനാണ് റിച്ചാര്‍ഡ് അറ്റന്‍ബറോ തന്റെ സിനിമയില്‍ കാര്യമായി പ്രയത്നിക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര ചിന്തകനായ രവീന്ദ്രന്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് (സിനിമയുടെ രാഷ്ട്രീയം/ബോധി-1990 എന്ന പുസ്തകത്തിലെ ഗാന്ധി - അഥവാ സാമ്രാജ്യത്വത്തിന്റെ മഹാമനസ്കത എന്ന ലേഖനം കാണുക). കാലാപാനിയിലെ നായകനും പ്രതിനായകനും ഓരോ ബ്രിട്ടീഷ് അപരസ്വത്വങ്ങളെ പ്രത്യേകം സൃഷ്ടിച്ചെടുത്താണ് കൊളോണിയല്‍ ദാസ്യമനോഭാവം പ്രകടമാക്കിയത്. (സിനിമയും മലയാളിയുടെ ജീവിതവും/എന്‍ ബി എസ്-1998 എന്ന പുസ്തകത്തിലെ വൃഥാ സാഹസങ്ങള്‍ എന്ന ലേഖനം കാണുക). ഭാര്യയെ അവളുടെ വീടായ കൈതേരിയില്‍ താമസിപ്പിച്ച് ഒളിപ്പോരിനായി വയനാട്ടിലേക്ക് പോകുന്ന പഴശ്ശിരാജ, ബ്രിട്ടീഷുകാര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറില്ല എന്നത് തനിക്കുറപ്പാണ് എന്നു പറയുന്നുണ്ട്. അതില്‍ നിന്ന് വ്യക്തമാകുന്നത്, ഇന്ത്യക്കാരായ മറ്റു ശത്രുക്കളില്‍ നിന്ന് അത്തരം മാന്യത പ്രതീക്ഷിക്കേണ്ട എന്നുമാണ്. ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരെ അപേക്ഷിച്ച് സംസ്കാരശൂന്യരാണ് എന്ന കൊളോണിയല്‍ ദാസ്യമനോഭാവം നായകകഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെ പുറത്തുവരുകയാണിവിടെ. ചിത്രത്തിന്റെ അന്ത്യരംഗത്തില്‍ കൊലപ്പെടുത്തിയതിനു ശേഷം പഴശ്ശിരാജയുടെ മൃതദേഹത്തെ രാജാവിനു ചേര്‍ന്ന അന്തസ്സോടെ അഭിവാദ്യം ചെയ്ത് സംസ്ക്കരിക്കുന്നതിനായി കൊണ്ടുപോകുന്ന ദൃശ്യമാണുള്ളത്. അക്കാര്യത്തിലും ബ്രിട്ടീഷുകാര്‍ സംസ്കാര സമ്പന്നതയോടെ പെരുമാറി എന്നു വ്യക്തമാക്കാനുള്ള ഉദ്യമം വ്യക്തമാണ്. പഴശ്ശിരാജായുടെ മൃതശരീരം ഞാന്‍ സഞ്ചരിച്ച പല്ലക്കിലേക്ക് മാറ്റി എന്നും അടുത്ത ദിവസം പഴശ്ശിരാജയുടെ മൃതദേഹം, ശക്തമായ പട്ടാളക്കാവലോടെ മാനന്തവാടിക്കയച്ചു. മൃതശരീരത്തോടൊപ്പം അയച്ച ശിരസ്തദാര്‍ക്ക്, എല്ലാ ബ്രാഹ്മണരേയും വിളിച്ചു വരുത്തി ശവസംസ്ക്കാരം പാരമ്പര്യവിധിപ്രകാരം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇങ്ങനെ ഒരു ബഹുമതിക്ക്, ഒരു പ്രഖ്യാപിത ലഹളത്തലവനാണെന്നിരിക്കിലും, രാജ്യത്തിലെ യഥാര്‍ത്ഥ നാടുവാഴികളില്‍ ഒരാളെന്ന നിലക്ക് അദ്ദേഹം സര്‍വ്വഥാ അര്‍ഹനാണെന്ന് എനിക്കു തോന്നി എന്നും, അന്നത്തെ അസിസ്റ്റന്റ് കലക്ടറായിരുന്ന ടി എച്ച് ബാബര്‍ 1805 ഡിസംബര്‍ 31-ാം തിയതി മലബാര്‍ പ്രവിശ്യയുടെ പ്രിന്‍സിപ്പല്‍ കലക്ടര്‍ക്ക് എഴുതിയ ദീര്‍ഘമായ കത്തില്‍ രേഖപ്പെടുത്തിയതിനെയാണ് (മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍/വിവര്‍ത്തനം ടി വി കൃഷ്ണന്‍ - പേജ് 352/മാതൃഭൂമി ബുക്സ് 2007) തിരക്കഥാകൃത്ത് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. കൊല്ലപ്പെട്ട പഴശ്ശിരാജായുടെ മൃതദേഹം ഗാംഭീര്യത്തോടെ മുഖമുയര്‍ത്തി വെച്ച് പല്ലക്കില്‍ കൊണ്ടു പോകുന്ന അവസാന ദൃശ്യം താരനായകന്റെ മരണം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ആരാധകരെ സമാശ്വസിപ്പിക്കുന്നതിന് കൂടി ഉതകുന്ന തരത്തില്‍ സമര്‍ത്ഥമായി വിഭാവനം ചെയ്ത ഒന്നാണെന്നതും എടുത്തു പറയണം. പഴശ്ശിയെ കൊലപ്പെടുത്തിയതാണോ അതോ അദ്ദേഹം തോല്‍വി മനസ്സിലാക്കിയപ്പോള്‍ ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കെ; ബ്രിട്ടീഷ് കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളതു പോലെ അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചതായി ചിത്രീകരിച്ചിരിക്കുകയാണ് സിനിമയില്‍. ബ്രിട്ടീഷുകാരുടെ കൈ കൊണ്ട് മരിക്കുന്നത് അപമാനമായി കരുതി അദ്ദേഹം തന്റെ വിരലിലെ വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തുവെന്ന് ഐതിഹ്യസമാനമായ കഥകളില്‍ പ്രചരിച്ചു വരുന്നുമുണ്ട്. അദ്ദേഹത്തിന്റെ പടനായകനായിരുന്ന എടച്ചേന കുങ്കന്‍ (ശരത് കുമാര്‍) ഇപ്രകാരം ബ്രിട്ടീഷ് പട്ടാളത്താല്‍ വളയപ്പെട്ടപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന കഠാര വയറ്റിലേക്ക് കുത്തിയിറക്കി ആത്മഹത്യ ചെയ്യുന്നത് സിനിമയില്‍ വിശദമാക്കിയിട്ടുമുണ്ടല്ലോ! ചരിത്രയാഥാര്‍ത്ഥ്യവും അതിനെ തുടര്‍ന്ന് കെട്ടിയുണ്ടാക്കി പ്രചരിപ്പിക്കപ്പെട്ട നാടോടിക്കഥകളുമാണ് പഴശ്ശിരാജായെ സംബന്ധിച്ച് കേരളത്തില്‍ നിലനിന്നു പോരുന്നത്. ഈ നാടോടിക്കഥകളിലെ വീരാപദാനങ്ങളെക്കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ആധുനിക നാടോടിക്കഥാഖ്യാനരൂപമായ ചലച്ചിത്രത്തിനും ഇഷ്ടവിഷയമായി പഴശ്ശിരാജായുടെ കഥ മാറുന്നത്. അങ്ങനെയായിരിക്കെ, അദ്ദേഹത്തിന്റെ മരണം ആത്മഹത്യയല്ല, ബ്രിട്ടീഷുകാരുടെ കൊല തന്നെയാണെന്ന് ഉറപ്പിക്കുന്നതിലൂടെ തിരക്കഥാകൃത്ത് വിനിമയം ചെയ്യുന്ന സന്ദേശമെന്താണെന്നത് അപനിര്‍മ്മിച്ചെടുക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും, ചന്തുവിനെ സംബന്ധിച്ച സാമാന്യവിശ്വാസത്തെ തകിടം മറിച്ച വ്യാഖ്യാനം വിശദമാക്കിയ ഒരു വടക്കന്‍ വീരഗാഥയുടെ സ്രഷ്ടാക്കളാണ് കേരളവര്‍മ്മ പഴശ്ശിരാജയുടേതും എന്ന ഓര്‍മ്മപ്പെടുത്തല്‍ സജീവമായിരിക്കെ. നായക/പ്രതിനായക കഥാപാത്രങ്ങളെ സന്ദിഗ്ദ്ധതകള്‍ക്കൊന്നും ഇടം കൊടുക്കാതെ നന്മ/തിന്മ എന്ന വെള്ളം കടക്കാത്ത അറകളില്‍ സ്ഥിരീകരിക്കുന്ന മുഖ്യധാരാ സിനിമയുടെ നിര്‍വഹണരീതി മുച്ചൂടും പിന്തുടരുന്ന കേരളവര്‍മ്മ പഴശ്ശിരാജയില്‍ പക്ഷെ, തിന്മയുടെയും പ്രതിനായകത്വത്തിന്റെയും പക്ഷത്തുള്ള ബ്രിട്ടീഷുകാരില്‍ ഒരാളെ മാനുഷികതയുടെ വക്താവായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു വേണ്ടി ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. അസിസ്റ്റന്റ് കലക്ടര്‍ ബാബരുടെ പ്രതിശ്രുത വധുവായെത്തുന്ന ഡോറ(ലിന്റ ആര്‍സെനിയോ)യെയാണിത്തരത്തില്‍ മനുഷ്യനന്മയുടെ വറ്റാത്ത ഉറവിടമായി മഹത്വവത്ക്കരിക്കുന്നത്. ഗാന്ധിയിലും കാലാപാനിയിലും ഇതേ പോലെ താരതമ്യേന നിസ്സാരരായ ബ്രിട്ടീഷ് കഥാപാത്രങ്ങളെ അമിതമായി മഹത്വവത്ക്കരിക്കുന്ന പ്രവണത ഉണ്ടായിരുന്നു. സ്ത്രീ ശരീരപ്രദര്‍ശനത്തിലൂടെയും വിവാദങ്ങളെ ഭയന്നുള്ള ഒത്തുതീര്‍പ്പ്/വിധേയത്വ മനോഭാവത്തോടെയും രൂപീകരിച്ചെടുക്കുന്ന ജനപ്രിയത എന്ന പ്രതിഭാസത്തെ ഗുണപരമായ കാര്യങ്ങള്‍ക്കു വേണ്ടിയും വിനിയോഗിച്ചു എന്നതിലാണ് കേരളവര്‍മ്മ പഴശ്ശിരാജയുടെ മേന്മ നിലക്കൊള്ളുന്നത്. പഴശ്ശിരാജയെ മാപ്പിളവിരുദ്ധനായ ഒരു ഹിന്ദു രാജാവായും പോരാളിയായും ചരിത്രത്തില്‍ സ്ഥാനപ്പെടുത്താനുള്ള ഹിന്ദു വര്‍ഗീയ വാദികളുടെ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത് ഭിന്നിപ്പിച്ചു ഭരിക്കുക, വര്‍ഗീയ വാദികളെ കൂട്ടാളികളാക്കി സാമ്രാജ്യത്വ വിരുദ്ധ സമരത്തെ തുരങ്കം വെക്കുക എന്നീ തന്ത്രങ്ങള്‍ പ്രയോഗിച്ച ബ്രിട്ടീഷുകാര്‍ തന്നെയാണ്. പഴശ്ശിരാജയെ സംബന്ധിച്ചുള്ള ബ്രിട്ടീഷ് ഔദ്യോഗിക ചരിത്രരചനയിലെ ഒരു പരാമര്‍ശം നോക്കുക: 1793 സെപ്തംബറില്‍ കൂടാളിയിലെ മാപ്പിളമാര്‍ ഒരു പള്ളി പുതുതായി പണിയാനോ പുതുക്കി പണിയാനോ പഴശ്ശിരാജയോട് അനുവാദം ചോദിച്ചു. തിരുമുല്‍ക്കാഴ്ച വെച്ചാല്‍ അതിനു സമ്മതിക്കാമെന്നായിരുന്നു രാജാവിന്റെ മറുപടി. കാഴ്ചപ്പണം കെട്ടാതെ മാപ്പിളമാര്‍ പള്ളി കെട്ടാന്‍ തുടങ്ങിയതറിഞ്ഞ്, മാപ്പിളത്തലവനെ (താലിബ് കുട്ടി അലി) തന്റെ മുമ്പാകെ ഹാജരാക്കാന്‍ കല്ല്യാടന്‍ ഏമാനനെ അഞ്ചു സായുധ ഭടന്മാരോടൊപ്പം പഴശ്ശിരാജ നിയോഗിച്ചയച്ചു. മാപ്പിളത്തലവന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. ഏമാനു അകമ്പടി സേവിച്ച ഭടന്മാരില്‍ ഒരാള്‍ മാപ്പിള തലവനെ കടന്നു പിടിച്ചു. ഇതോടെ കുട്ടിയാലി (തലവന്‍) തന്റെ വാള്‍ ഉറയില്‍ നിന്ന് വലിച്ചൂരി കല്ല്യാടന്‍ ഏമാനെ കൊല ചെയ്തു. കൊലയാളിയെ മറ്റു ഭടന്മാരും കൊന്നു. വിവരം അറിഞ്ഞ മാത്രയില്‍ ഒരു സായുധ സംഘത്തെ പഴശ്ശിരാജ കൂടാളിയിലെ മുഴുവന്‍ മാപ്പിളമാരെയും കൊന്നു കളയണമെന്ന നിര്‍ദ്ദേശത്തോടെ, പറഞ്ഞയച്ചു. സംഘം സംഭവസ്ഥലത്തേക്കു കുതിച്ച് ആറു മാപ്പിളമാരെ വധിച്ചു. (മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍/വിവര്‍ത്തനം ടി വി കൃഷ്ണന്‍ - പേജ് 322,323/മാതൃഭൂമി ബുക്സ് 2007) ഇത്തരം പരാമര്‍ശങ്ങളുടെ ശരിതെറ്റുകളിലേക്ക് കാര്യമായി പ്രവേശിച്ച് വിവാദങ്ങളുണ്ടാക്കാനോ പഴശ്ശിരാജയെ മുസ്ളിം വിരുദ്ധനാക്കാനോ തിരക്കഥാകൃത്തും സംവിധായകനും തുനിഞ്ഞിട്ടില്ല എന്നതാശ്വാസകരമാണ്. ഈ ആശ്വാസം അനുവദിക്കില്ല എന്ന ഭീഷണിയോടെയാണോ എന്നറിയില്ല, ഹിന്ദു തീവ്രവാദാശയക്കാര്‍ ഒരു ഘട്ടത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമുണ്ടായി. തൊപ്പിയോ വാളോ എന്ന കുപ്രസിദ്ധമായ ആഹ്വാനത്തോടെ മലബാര്‍ പിടിച്ചടക്കാന്‍ പടയോട്ടം നടത്തിയ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ വ്യാപകമായ മതപരിവര്‍ത്തനങ്ങളും കൊള്ളയും ക്ഷേത്രധ്വംസനങ്ങളും നടത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മലബാറില്‍ 'മൈസൂരിലെ സിംഹം' നടത്തിയത് കുത്തിക്കവര്‍ച്ചകളുടെ ഒരു തേര്‍വാഴ്ച തന്നെയായിരുന്നു. കേരളവര്‍മ്മ പഴശ്ശിരാജയടക്കമുള്ള വീരരായ ഹിന്ദു രാജാക്കന്മാരുടെയും പടയാളികളുടെയും സഹായത്തോടെയാണ് ഈസ്റ്റ് ഇന്ത്യാക്കമ്പനി ടിപ്പുവിനെ മലബാറില്‍ നിന്ന് തുരത്തിയോടിച്ചത്.(പഴശ്ശിരാജ-മൂല്യമില്ലാത്ത ജീവനുകള്‍, വിലനിര്‍ണയിക്കാനാവാത്ത സ്വാതന്ത്ര്യം എന്ന പേരില്‍ രാം വി എഴുതിയ നിരൂപണത്തില്‍ നിന്ന്/പാഷന്‍ ഫോര്‍ സിനിമ.കോം, ഒക്ടോബര്‍ 17,2009 )എന്ന തരത്തില്‍ പൊതുബോധത്തില്‍ ടിപ്പുവിനെതിരായ ബ്രിട്ടീഷുകാരുടെയും പഴശ്ശിയുടെയും ഐക്യമുന്നണിയെ സംബന്ധിച്ച ധാരണ നിലനില്‍ക്കുമ്പോഴാണ് ഇതേ നിരൂപകന്റെ വിശേഷണം കടം കൊണ്ടാല്‍ 'സുരക്ഷിതമാം വിധം സെക്കുലറാ'യ തരത്തില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചത് എന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഒരിക്കല്‍ ബ്രിട്ടീഷ് കമ്പനിക്കുവേണ്ടി ടിപ്പുവിനോട് യുദ്ധം ചെയ്ത പഴശ്ശിരാജ പിന്നീട് ബ്രിട്ടീഷ് പട്ടാളത്തിന്റെ വേട്ടക്കു വിധേയനായപ്പോള്‍, ടിപ്പുവുമായി സന്ധിയിലേര്‍പ്പെടുകയും മൈസൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ കൂടിക്കാഴ്ചയുടെ ഐതിഹാസികമാനം ദൃശ്യവത്ക്കരിക്കാന്‍ സിനിമ തുനിയാത്തത് ദുരൂഹമാണ്. എന്നാല്‍, കവര്‍ച്ചക്കാരെന്ന് ബ്രിട്ടീഷുകാരാല്‍ വിശേഷിപ്പിക്കപ്പെട്ട് തടവിനും സ്വത്ത് കണ്ടെടുക്കലിനും വിധേയനായ ഉണ്ണിമൂത്ത മൂപ്പന്‍(ക്യാപ്റ്റന്‍ രാജു), അത്തന്‍ ഗുരുക്കള്‍ (മാമുക്കോയ) എന്നിവരുടെ സഹകരണം തേടുന്നതിന്റെ വിശദാംശങ്ങള്‍ ചിത്രീകരിച്ചിട്ടുമുണ്ട്. അത്രയും നല്ലത്. ആദിവാസി വിഭാഗമായ കുറിച്യപ്പോരാളികളെ തികഞ്ഞ ഗാംഭീര്യത്തോടെ കഥാപാത്രവത്ക്കരിച്ചതും പ്രശംസനീയമാണ്. സാധാരണ സിനിമകളില്‍ കാബറെ നൃത്തത്തിനു പകരം നഗ്നതാപ്രദര്‍ശനത്തിനായി ചേര്‍ക്കാറുള്ള 'കാട്ടുജാതി'ക്കാര്‍ക്കു പകരം വീറും പോരാളിത്തവും ബുദ്ധിയും വിവേകവുമുള്ള മനുഷ്യരായി ആദിവാസികളെ അവതരിപ്പിച്ചത് എം ടി യുടെ വിശാലവും മനുഷ്യസ്നേഹപരവുമായ സാമൂഹികബോധത്തിന്റെ നിദര്‍ശനമാണ്. ഒരു പക്ഷെ, മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദിവാസികഥാപാത്രങ്ങള്‍ക്ക് തികഞ്ഞ പ്രാധാന്യവും പ്രസക്തിയും നല്‍കിയതിന്റെ പേരിലായിരിക്കും കേരളവര്‍മ്മ പഴശ്ശിരാജ സ്ഥാനം പിടിക്കാന്‍ പോകുന്നത്. * കടപ്പാട്: ദേശാഭിമാനി വാരിക Posted by G P RAMACHANDRAN at 8:07 PM 18 comments: Labels: ചരിത്രം, സിനിമ Thursday, October 22, 2009 കമല്‍ ഹാസന്‍ - നടനവാഴ്വിന്റെ അരനൂറ്റാണ്ട് അമ്പത്തഞ്ചുകാരനായ കമല്‍ ഹാസന്‍ അമ്പതു വര്‍ഷത്തെ ചലച്ചിത്രാഭിനയ ചരിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നു. അതായത്, സിനിമ ഒഴിച്ചു നിര്‍ത്തിയാല്‍ കമല്‍ ഹാസന്‍ എന്ന വ്യക്തിത്വത്തെക്കുറിച്ച് കാര്യമായി ഒന്നും പരാമര്‍ശിക്കാനുണ്ടാവില്ല എന്നു ചുരുക്കം. അത് അത്ര വലിയ ഒരു സംഗതിയല്ലായിരിക്കാം. കാരണം, അമ്പതു വര്‍ഷത്തെ അഭിനയ ജീവിതം പൂര്‍ത്തിയാക്കുന്ന ഒരു താരജീവിതത്തില്‍ നിന്ന് സിനിമയെ ഒഴിച്ചു നിര്‍ത്തി ചിന്തിക്കാനാവില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതായ ഒരു കാര്യമല്ലല്ലോ. എന്നാല്‍, കഴിഞ്ഞ അമ്പതു വര്‍ഷത്തെ തെന്നിന്ത്യന്‍ സിനിമയുടെ ചരിത്രം, കമല്‍ഹാസനെ ഒഴിച്ചു നിര്‍ത്തിക്കൊണ്ട് അന്വേഷിക്കാനേ ആവില്ല എന്നതാണ് പ്രധാനം. ചരിത്രത്തിനൊപ്പം നീങ്ങുക മാത്രമായിരുന്നില്ല കമല്‍, മിക്കപ്പോഴും ചരിത്രത്തിനെതിരെ നീങ്ങി, ചിലപ്പോള്‍ ചരിത്രം സൃഷ്ടിച്ചു. ആറു വയസ്സുള്ളപ്പോള്‍ ആദ്യചിത്രത്തിലഭിനയിക്കുകയും ആ അഭിനയത്തിന് ഏറ്റവും നല്ല ബാലനടനുള്ള ദേശീയ പുരസ്കാരം നേടിയെടുക്കുകയും ചെയ്തുകൊണ്ടാണ് കമല്‍ ഹാസന്‍ തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. സിനിമയുമായുള്ള തന്റെ ബന്ധത്തെ അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെയാണ്. അത് ഓര്‍മ്മയില്‍ പ്രത്യേകം അന്വേഷിക്കേണ്ട ഒന്നല്ല. ഞാന്‍ സിനിമയിലേക്ക് ഉണര്‍ന്നെണീക്കുകയായിരുന്നു. (ഐ വോക്ക് അപ്പ് ടു സിനിമ -സി എന്‍ എന്‍ ഐ ബി എന്ന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്). താങ്കള്‍ ക്യാമറക്കാവശ്യമുള്ള തരം ശക്തി കൂടിയ പ്രകാശത്തെ ഏതെങ്കിലും കാലത്ത് ഭയന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി, അതെന്നെങ്കിലും നിലച്ചുപോയാലാണെനിക്ക് അസ്വസ്ഥത തുടങ്ങുക എന്നാണ്(സിനിമ ഇന്‍ ഇന്ത്യ വാര്‍ഷികപ്പതിപ്പ് 1992). ബാലതാരമായി വിലസിയതിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ അദ്ദേഹം ഈ ക്യാമറാപ്രകാശമില്ലാത്ത 'ഇരുട്ടി'ല്‍ പെട്ടു പോയിരുന്നു. വിരുദ്ധങ്ങളുടെ സമ്മേളനം കൊണ്ട് കലുഷമായ ആന്തരിക/ബാഹ്യ സത്തകളുടെ സാന്നിദ്ധ്യമാണ് കമല്‍ ഹാസന്റെ നടന/വ്യക്തിജീവിത പ്രതിനിധാനത്തെക്കുറിച്ചുള്ള അന്വേഷണത്തെ പ്രശ്നഭരിതമാക്കുന്നത്. ബ്രാഹ്മണനായി ജനിച്ച അദ്ദേഹം മതരഹിതനായും നാസ്തികനായും ജീവിക്കുന്നു. യുദ്ധവിരുദ്ധനായി സ്വയം പ്രഖ്യാപിക്കുന്ന കമല്‍ അമേരിക്കന്‍/ബ്രിട്ടീഷ് വ്യവസായികളുമായും മറ്റും കരാറുകളിലേര്‍പ്പെടുന്നതില്‍ ജാള്യത കാണിക്കുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സഹയാത്രികനായി കരുതപ്പെടുന്ന - അന്‍പേശിവം(തമിഴ്/2003/സുന്ദര്‍ സി) കമ്യൂണിസ്റ്റ് പാര്‍ടിയോടുള്ള അദ്ദേഹത്തിന്റെ അനുഭാവത്തിന്റെ തെളിവായി വായിച്ചെടുക്കാം - കമല്‍ഹാസന്‍, ചലച്ചിത്രതാരങ്ങള്‍ക്ക് വന്‍ സ്വാധീനമുള്ള തമിഴകരാഷ്ട്രീയത്തില്‍ പ്രകടമായ ഒരു നിലപാടുമെടുക്കാതെ മാറിനില്‍ക്കുന്നു. പല ദാമ്പത്യങ്ങളും പ്രണയങ്ങളും കൊണ്ട് കുഴഞ്ഞുമറിഞ്ഞ അദ്ദേഹത്തിന്റെ പിതൃത്വമാണ് സരിക എന്ന അമ്മയെക്കാളും വിലമതിക്കുന്നതെന്ന് മകള്‍ ശ്രുതി അടയാളപ്പെടുത്തുമ്പോള്‍ സ്നേഹത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും കുടുംബകത്തെക്കുറിച്ചുമുള്ള സാമ്പ്രദായിക ധാരണകള്‍ തകിടം മറിയുന്നു. ചലച്ചിത്രത്തോടുള്ള ആസക്തിയുമായി ജീവിക്കുന്ന അദ്ദേഹം പക്ഷെ, നടന്‍ സംവിധായകന് കീഴ്പ്പെടണം എന്ന അടിസ്ഥാന തത്വത്തെ പലപ്പോഴും വിഗണിക്കുന്നു; അങ്ങിനെ താനഭിനയിച്ച പല സിനിമകളുടെയും പരിപൂര്‍ണതക്ക് സ്വയം തടസ്സമായി മാറുകയും ചെയ്തു. എന്നാല്‍ ഈ വസ്തുത അംഗീകരിച്ചു തരാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. അതിനാല്‍, ഒരായുസ്സു മുഴുവനും കൊണ്ട് തീരാത്തത്ര അഭിനയപദ്ധതികള്‍ ഏറ്റെടുക്കാന്‍ പാകമായ നടനാസൂത്രണരീതി സ്വായത്തമാക്കിയ കമല്‍; നിര്‍മാണം, സംവിധാനം, സംഗീത സംവിധാനം, ഗാന രചന, ഗാനാലാപനം എന്നീ മേഖലകളിലൊക്കെയും എടുത്തു ചാടി തന്റെ പരീക്ഷണങ്ങള്‍ തുടരുന്നു. ക്രിമിനല്‍ വക്കീലായി പ്രവര്‍ത്തിച്ചിരുന്ന ഡി ശ്രീനിവാസന്റെ മകനായി ഒരു അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച കമല്‍ ഒമ്പതാം ക്ളാസില്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തുകയും പിന്നീട് സിനിമാരംഗത്ത് സജീവമാകുകയുമായിരുന്നു. എ ഭീംസിംഗ് സംവിധാനം ചെയ്ത കളത്തൂര്‍ കണ്ണമ്മ(1960)യില്‍ ജമിനി ഗണേശനോടും സാവിത്രിയോടുമൊപ്പമാണ് ആ ബാല താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് അക്കാലത്തെ സൂപ്പര്‍ താരങ്ങളായിരുന്ന മക്കള്‍ തിലകം എം ജി ആറിനോടൊപ്പവും നടികര്‍ തിലകം ശിവാജി ഗണേശനോടൊപ്പവുമടക്കം അഞ്ച് സിനിമകളിലും കൂടി കമല്‍ കുട്ടിവേഷങ്ങളിലഭിനയിച്ചു. കലക്കു വേണ്ടി തന്നെ തന്റെ പിതാവ് ദാനം ചെയ്യുകയായിരുന്നു എന്നാണ് ഇതിനെക്കുറിച്ച് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. തന്റെ രണ്ടാണ്‍മക്കള്‍ നിയമബിരുദമെടുക്കുകയും ഏകമകള്‍ ശാസ്ത്ര ബിരുദമെടുക്കുകയും ചെയ്തു. എന്നാലതുകൊണ്ട് കാര്യമില്ല, ഒരാളെ കലക്കു വേണ്ടി പരിപൂര്‍ണമായി അര്‍പ്പിക്കേണ്ടതുണ്ട് എന്നും അതാണ് കമല്‍ഹാസന്റെ ജീവിതത്തിലെ നിര്‍ണായകവും പ്രാഥമികവുമായ തീരുമാനം എന്നുമാണ് ആ പിതാവ് പ്രഖ്യാപിച്ചത്. ഗാന്ധിയനും തികഞ്ഞ മത നിരപേക്ഷ വാദിയുമായിരുന്ന ശ്രീനിവാസന്‍ തന്റെ ഒരു മുസ്ളിം സുഹൃത്തുമായുള്ള സൌഹൃദത്തിന്റെ പേരിലാണ് മക്കള്‍ക്കു ഹാസന്‍ എന്ന സര്‍നെയിം നല്‍കിയത് എന്നും പറയപ്പെടുന്നു. കമലിന്റെ ജ്യേഷ്ഠ സഹോദരനായ ചാരുഹാസന്‍ നിയമബിരുദമെടുത്തെങ്കിലും സിനിമയിലഭിനയിക്കുകയും ദേശീയ അവാര്‍ഡടക്കം നേടുകയും ചെയ്തു. ചാരുഹാസന്റെ മകളായ സുഹാസിനിയും അവരുടെ ഭര്‍ത്താവ് മണിരത്നവും സിനിമയിലെ സജീവ സാന്നിദ്ധ്യങ്ങളാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഹാസന്‍ എന്ന ഈ സര്‍ നെയിം പക്ഷെ കമലിന് പില്‍ക്കാലത്ത് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 9/11 നുശേഷം അമേരിക്കയില്‍ വര്‍ദ്ധിച്ചു വന്ന മുസ്ളിം ഭീതിയുടെ പശ്ചാത്തലത്തില്‍, കമല്‍ഹാസന്‍ അമേരിക്കന്‍ പര്യടനത്തിനായി വിമാനമിറങ്ങിയപ്പോള്‍ സമ്പൂര്‍ണ വസ്ത്രാക്ഷേപമടക്കമുള്ള പരിശോധനക്ക് വിധേയനായി. തെന്നിന്ത്യന്‍ സിനിമയുടെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനതാരമായ - ഉലകനായകന്‍/യൂണിവേഴ്സല്‍ ഹീറോ എന്നാണ് കമല്‍ ഹാസന്റെ പ്രശംസാവിശേഷണം - കമല്‍ ഹാസന്‍ അമേരിക്കയിലെ സെക്യൂരിറ്റിപോലീസിനാല്‍ അപമാനിതനായപ്പോള്‍ - മമ്മൂട്ടിക്കും ഷാറൂഖ് ഖാനും എ പി ജെ അബ്ദുള്‍കലാമിനും മുസ്ളിമായതിന്റെ പേരില്‍ സമാനമായ അപമാനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട് - ആ അപമാനം എല്ലാ ഇന്ത്യക്കാര്‍ക്കും മേല്‍ ചൊരിയപ്പെട്ടു എന്നതാണ് വാസ്തവം. കമലിന്റെ പേരിന് ഈയൊരു സവിശേഷത മാത്രമല്ല ഉള്ളത്. അദ്ദേഹത്തിന്റെ പേര് ആദ്യഘട്ടത്തില്‍ എഴുതിയിരുന്നതും ഉച്ചരിച്ചിരുന്നതും കമലാഹാസന്‍ എന്നായിരുന്നു. കേട്ടാല്‍ ഒരു സ്ത്രീയുടെ പേരാണ് ഇത് എന്ന തോന്നലിനെ തുടര്‍ന്നാണ് ചെറുതായി പരിഷ്ക്കരിച്ച് കമല്‍ ഹാസന്‍ എന്നാക്കി മാറ്റിയത്. യൌവനകാലം മുതല്‍ തന്നെ തെന്നിന്ത്യന്‍ സിനിമയുടെയും ഏക് ദൂജേ കേലിയേ(ഹിന്ദി/കെ ബാലചന്ദര്‍/1981) പോലുള്ള ഏതാനും സിനിമകളിലൂടെ ഹിന്ദി സിനിമയുടെയും മാറ്റിനി ഐഡളായി മാറിത്തീരാന്‍ കഴിഞ്ഞെങ്കിലും തന്റെ ശരീരഭാഷയെ ചൂഴ്ന്നു നിന്നിരുന്ന സ്ത്രൈണത കമലിന്റെ പൌരുഷസത്തയെ ആശങ്കാകുലമാക്കി. ഈറ്റ(മലയാളം/ഐ വി ശശി/1978) പോലുള്ള പല സിനിമകളിലും കമലിന്റെ കഥാപാത്രം അദ്ദേഹത്തിന്റെ ശരീരത്തിലുള്ള സ്ത്രൈണതയെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. ഒരേ സമയത്ത് രണ്ടു സ്ത്രീകളാല്‍ (ഷീലയും സീമയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍) കാമിക്കപ്പെടാനും ഓമനിക്കപ്പെടാനും പ്രാപ്തമായ തരത്തിലുള്ള കൌതുകങ്ങള്‍ കമലിന്റെ ശരീരത്തിനകത്തും പുറത്തും ഒളിഞ്ഞും തെളിഞ്ഞും നിറയുന്നുണ്ടായിരുന്നു. കരുത്തനും തങ്ങളെ കീഴടക്കുന്നവനുമായ പൌരുഷാധീശത്വം എന്ന സ്ഥിരം നായകസങ്കല്‍പമായിരുന്നില്ല കമല്‍ അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തില്‍ ഈ കാമിനിമാര്‍ ദര്‍ശിച്ചത്. സ്വവര്‍ഗാനുരാഗത്തിന്റെയും സ്പര്‍ശമുള്ളതിനാല്‍ കമലിന്റെ ഈറ്റയിലേതടക്കം പല കഥാപാത്രങ്ങളും സിസ്സി എന്നു വിളിക്കുന്ന സ്ത്രൈണസ്വഭാവമുള്ള പുരുഷരൂപങ്ങളില്‍ വാര്‍ത്തെടുത്തവയായിരുന്നു. സ്ത്രൈണതയുടെ ആധിക്യം മൂലം തന്റെ മേല്‍ ആരോപിക്കപ്പെട്ടേക്കാവുന്ന നപുംസകത്വത്തെ ഭയപ്പെട്ടുകൊണ്ടായിരിക്കണം, പേരിലുള്ള സ്ത്രൈണച്ചുവ അദ്ദേഹം മായിച്ചു നീക്കിയിട്ടുണ്ടാവുക. പല തരം മാനസികാവസ്ഥകള്‍ക്കു വിധേയനായിരുന്നു കമല്‍ഹാസന്‍ എന്നത് സുവ്യക്തമാണ്. ഇത്തരത്തിലുള്ള മാനസികസന്ദിഗ്ധാവസ്ഥകള്‍ ചലച്ചിത്രജീവിതത്തിലുടനീളം അദ്ദേഹത്തെ വേട്ടയാടിയിട്ടുമുണ്ടെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യമാവും. ആഭാസകരമായ പ്രത്യക്ഷങ്ങളില്‍ സ്ത്രീശരീരത്തെ കഷണം കഷണമാക്കി ലൈംഗിക ഉപഭോഗവസ്തുക്കളാക്കി പ്രദര്‍ശിപ്പിക്കുകയും അതോടൊപ്പം ചാരിത്ര്യം, സദാചാരം, വിവാഹം, താലി എന്നിവയെക്കുറിച്ച് പഴഞ്ചനും പുരുഷാധിപത്യപരവുമായ ധാരണകള്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്ന തമിഴ് സിനിമയുടെ ദ്വിമുഖപ്രയാണത്തില്‍നിന്ന് മാറിയുള്ള കമല്‍ ഹാസന്റെ പരിചരണത്തെ എളുപ്പത്തില്‍ സ്വീകരിക്കാന്‍ ശരാശരി തമിഴന് അസാധ്യമാണെന്നതിനാലാണ് ആളവന്താന്‍(തമിഴ്/സുരേഷ്കൃഷ്ണ/2000) പോലെ മുഖ്യധാരക്കകത്തു തന്നെ നടത്തിയ ഒരു പരീക്ഷണത്തെ ശരാശരി തമിഴ് പ്രേക്ഷകര്‍ തള്ളിക്കളഞ്ഞത്. കമല്‍ നായകനായി അഭിനയിച്ച നായകന്‍(തമിഴ്/മണിരത്നം/1987), ഇന്ത്യന്‍(തമിഴ്/ഷങ്കര്‍/1996) പോലുള്ള സിനിമകളില്‍ നായക കഥാപാത്രങ്ങള്‍ നടത്തുന്ന കൂട്ടക്കൊലപാതകങ്ങളുടെ തുടര്‍ച്ച തന്നെയാണുള്ളത്. ഈ കഥാപാത്രങ്ങള്‍ ആദ്യകാലങ്ങളിലനുഭവിച്ച അനീതികള്‍ക്കും പീഡനങ്ങള്‍ക്കും എതിരായ പ്രതിവിധി എന്ന നിലക്കാണ് ഈ പ്രതികാരനിര്‍വഹണങ്ങള്‍ ആഖ്യാനത്തില്‍ ന്യായീകരിച്ചെടുക്കുന്നത്. അതേ ന്യായീകരണം തന്നെ ആളവന്താനിലെ മുഖ്യ കഥാപാത്രവും ഉന്മാദിയുമായ നന്ദു നടത്തുന്ന കൊലപാതകങ്ങളോടും ബന്ധപ്പെടുത്താവുന്നതാണ്. കണ്ണിന് കണ്ണ്, ചോരക്ക് ചോര എന്ന തരം അക്രമതന്ത്രം, ഉന്മാദത്തിന്റെയും മാനസികരോഗത്തിന്റെയും ലക്ഷണമാണെന്നും ദൈവാംശം മറഞ്ഞുപോയ മൃഗീയത പുറത്തു വരുന്ന അവസരമാണെന്നും സമര്‍ത്ഥിക്കുന്നതിലൂടെയാണ് ആളവന്താന്‍ പ്രസക്തമായ ഒരിടപെടലാകുന്നത്. തമിഴ് സിനിമകളില്‍ കൊണ്ടാടിപ്പോന്നിരുന്ന തരം ലൈംഗിക സദാചാര മൂല്യങ്ങളെ അനുസരിക്കുന്ന ധാരാളം സിനിമകളില്‍ കമല്‍ നായകനായി വിരാജിച്ചിട്ടുണ്ടെങ്കിലും അത്തരം മൂല്യസംഹിതകളെ പ്രകോപിപ്പിക്കുന്ന, ആളവന്താനടക്കമുള്ള ഏതാനും സിനിമകളുടെ പേരിലായിരിക്കും അദ്ദേഹം ഓര്‍മ്മിക്കപ്പെടുക. ബാലതാരമായി വിജയിച്ചതിനെ തുടര്‍ന്ന് ഏതാനും വര്‍ഷത്തെ അപ്രശസ്തമായ ജീവിതത്തിനു ശേഷമാണ് കമല്‍ അഭിനയജീവിതത്തില്‍ വീണ്ടും സജീവമാകുന്നത്. ആ രണ്ടാം വരവിന്റെ പ്രസക്തി തെളിയിക്കുന്ന സിനിമയായിരുന്നു അപൂര്‍വരാഗങ്ങള്‍(തമിഴ്/കെ ബാലചന്ദര്‍/1975). രജനീകാന്ത് ആദ്യമായി അഭിനയിച്ച ഈ സിനിമയാണ് മുതിര്‍ന്ന കമലിന്റെ ആദ്യത്തെ വാണിജ്യഹിറ്റു ചിത്രം. ശാസ്ത്രീയ സംഗീതജ്ഞയായ ഭൈരവി (ശ്രീവിദ്യ) തെരുവുസംഘട്ടനത്തില്‍ മുറിവുകളേറ്റ പ്രസന്ന(കമല്‍)യെ ശുശ്രൂഷിച്ച് തിരികെ ആരോഗ്യവാനാക്കുന്നു. പ്രായപൂര്‍ത്തിയെത്തിയ ഒരു മകളുടെ അമ്മയായ ഭൈരവിയും അവരെക്കാള്‍ എത്രയോ പ്രായത്തിനിളയതായ പ്രസന്നയും തമ്മിലുടലെടുക്കുന്ന പ്രണയബന്ധത്തിന്റെ ഊഷ്മളതയും സത്യസന്ധതയുമാണ് ഇതിവൃത്തത്തെ സംഘര്‍ഷാത്മകവും വിവാദാസ്പദവുമാക്കുന്നത്. നായകന്റെ പിതാവ് അവന് ഇളം പ്രായക്കാരിയായ ഒരു പെണ്‍കുട്ടിയുടെ കല്യാണാലോചന കൊണ്ടുവരുന്നുണ്ട്. രഞ്ജിനി(ജയസുധ) എന്ന ആ പെണ്‍കുട്ടി ഭൈരവിയുടെ മകള്‍ തന്നെയായിരുന്നു. ഇത്തരത്തില്‍ പൊതുബോധത്തിന്റെ ലോലസദാചാരബോധത്തെ തകിടം മറിക്കുന്ന ആഖ്യാനത്തിനകത്ത് നിറയാന്‍ കമലിന് ആദ്യഘട്ടത്തിലേ സാധ്യമായി എന്നത് ശ്രദ്ധേയമാണ്. രജനീകാന്തിന്റെ പ്രതിനായകവേഷത്തിന് തെളിച്ചം പകര്‍ന്ന മൂണ്ട്രുമുടിച്ച്(മൂന്നു കെട്ടുകള്‍/തമിഴ്/കെ ബാലചന്ദര്‍/1976) കമലും ശ്രീദേവിയും ചേര്‍ന്നുള്ള നിരവധി കഥാപാത്രവത്ക്കരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഭാരതിരാജയുടെ ആദ്യചിത്രമായ പതിനാറ് വയതിനിലെ (തമിഴ്/1977)യിലും ഈ മൂന്നു പേര്‍ തന്നെയായിരുന്നു പ്രധാന അഭിനേതാക്കള്‍. മുഴുവനായും വാതില്‍പ്പുറചിത്രീകരണം നടത്തിയ പതിനാറ് വയതിനിലെ തമിഴ് സിനിമാലോകത്തിന് അക്കാലത്ത് നവ്യോര്‍ജം പകര്‍ന്നു നല്‍കിയ സിനിമയാണ്. മന്ദബുദ്ധിയായ ഒരു യുവാവായ ചപ്പാണിയുടെ വേഷമായിരുന്നു കമലിന് ഈ സിനിമയില്‍. സുന്ദരിയായ പതിനാറുകാരി മയിലി(ശ്രീദേവി)ന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. ഭാരതിരാജ തന്നെ സംവിധാനം ചെയ്ത ശികപ്പു റോജാക്കളി(ചുകന്ന പനിനീര്‍പ്പൂവുകള്‍/തമിഴ്/1978)ല്‍ പ്രതിനായക പരിവേഷമുള്ള വേഷമായിരുന്നു കമലിന്. ശ്രീദേവി തന്നെയായിരുന്നു നായികയെ അവതരിപ്പിച്ചത്. മാനസികരോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ദിലീപ്(കമല്‍) പുറമേക്ക് ബിസിനസുകാരനാണെങ്കിലും നിഗൂഢമായ ചില പ്രക്രിയകളിലേര്‍പ്പെടുന്ന ആളാണ്. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുക എന്നതാണയാളുടെ ഹോബി. മറോചരിത്ര(തെലുങ്ക്/കെ ബാലചന്ദര്‍/1978)യും ആ ചിത്രത്തിന്റെ റീമേക്കായ ഏക് ദൂജേ കേലിയേ(ഹിന്ദി/ കെ ബാലചന്ദര്‍/1981)യും കമലിന് തമിഴകത്തിനും കേരളത്തിനും പുറത്ത് വന്‍ ജനപ്രീതി നേടിക്കൊടുത്ത ചിത്രങ്ങളാണ്. ഈ രണ്ടു ചിത്രങ്ങളിലും ഇതര ഭാഷ സംസാരിക്കുന്ന കാമുകിമാരാണ് കമലിനുള്ളത്. ആദ്യത്തേതില്‍ തെലുങ്കാണവള്‍ സംസാരിക്കുന്നതെങ്കില്‍, രണ്ടാമത്തേതില്‍ ഹിന്ദി. രണ്ടിലും കമല്‍ അന്യസംസ്ഥാനത്ത് താമസിക്കുന്ന തമിഴ് യുവാവായി അഭിനയിച്ചു. ഇന്ത്യയുടെ മുന്നില്‍ തമിഴന്റെ ബ്രാന്റ് അംബാസിഡറായി അവതരിക്കുക എന്ന ചരിത്ര നിയോഗം കൂടിയാണീ ആഖ്യാനത്തിലൂടെ കമലിനു മേല്‍ വന്നു പതിച്ചത്. മറ്റിന്ത്യന്‍ ഭാഷകളോടും ദേശീയോദ്ഗ്രഥനം പോലുള്ള സങ്കല്‍പത്തോടും ജനപ്രിയ സംസ്ക്കാരത്തിന്റെ നിലപാടെന്താണ് എന്ന സങ്കീര്‍ണമായ ചോദ്യം ഉള്ളിലൊളിപ്പിച്ചു വെച്ചവയായിരുന്നു ഈ സിനിമകളുടെ ഇതിവൃത്തങ്ങള്‍. അയല്‍ സംസ്ഥാനത്തെ ഭാഷ സംസാരിക്കുന്നവരെ പരിഹസിക്കുകയും വെറുപ്പോടെ പരിഗണിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പില്‍ക്കാലത്ത് കൈയടി നേടുന്ന സാഹചര്യങ്ങള്‍, ഇന്ത്യയില്‍ രൂപപ്പെട്ടു വന്ന മണ്ണിന്റെ മക്കള്‍ വാദത്തെയും അതിന്റെ പ്രകടനമായ അസഹിഷ്ണുതയെയും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി. 1983ല്‍ കമലിന് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം ആദ്യമായി ലഭിച്ചു. മൂണ്ട്രാംപിറൈ(തമിഴ്/ബാലു മഹേന്ദ്ര/1983)യിലെ ഓര്‍മ നഷ്ടപ്പെട്ട നായികയെ ശുശ്രൂഷിക്കുന്ന ഊട്ടിയിലെ സ്കൂള്‍ മാസ്റ്ററുടെ വേഷം ഹൃദയസ്പൃക്കായി അവതരിപ്പിച്ചതു കണക്കിലെടുത്തായിരുന്നു അത്. കെ വിശ്വനാഥ് സംവിധാനം ചെയ്ത സാഗരസംഗമം(1983/തമിഴില്‍ ശലങ്കൈ ഒലി), സ്വാതിമുത്യം(1986/തമിഴില്‍ സിപ്പിക്കുള്‍ മുത്ത്) എന്നീ തെലുങ്ക് ചിത്രങ്ങള്‍ എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും വന്‍ വാണിജ്യ ഹിറ്റുകളായി മാറുകയും കമലിന് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു ഭാഷാതീത പരിവേഷം ലഭിക്കുകയും ചെയ്തു. യുവാവായ കമലിന് ആദ്യഘട്ടത്തില്‍ ധാരാളമായി അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടിയത് മലയാളത്തിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. കന്യാകുമാരി, വിഷ്ണുവിജയം/1974, ഞാന്‍ നിന്നെ പ്രേമിക്കുന്നു, തിരുവോണം, മറ്റൊരു സീത, രാസലീല/1975, അഗ്നിപുഷ്പം, അപ്പൂപ്പന്‍, സമസ്യ, സ്വിമ്മിംഗ് പൂള്‍, അരുത്, കുറ്റവും ശിക്ഷയും, പൊന്നി, നീ എന്റെ ലഹരി/1976, വേളാങ്കണ്ണി മാതാവ്, ശിവതാണ്ഡവം, ആശീര്‍വാദം, മധുര സ്വപ്നം, ശ്രീദേവി, അഷ്ടമംഗല്യം, നിറകുടം, ഓര്‍മ്മകള്‍ മരിക്കുമോ. ആനന്ദം പരമാനന്ദം, സത്യവാന്‍ സാവിത്രി, ആദ്യപാദം/1977, അനുമോദനം, വയനാടന്‍ തമ്പാന്‍/1978 എന്നിങ്ങനെ ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടാന്‍ മാത്രം സവിശേഷതയൊന്നുമില്ലാത്ത അനവധി മലയാള സിനിമകള്‍ അക്കാലത്ത് കമല്‍ അഭിനയിച്ചു തള്ളി. വിഷ്ണു വിജയം, മദനോത്സവം(എന്‍ ശങ്കരന്‍ നായര്‍), ഈറ്റ(ഐ വി ശശി) എന്നീ സിനിമകള്‍ മാത്രമാണ് ഇക്കൂട്ടത്തില്‍ പല കാരണങ്ങളാലും അല്‍പമെങ്കിലും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്. പില്‍ക്കാലത്ത് പ്രതിഫലത്തുക വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മലയാള സിനിമയുടെ ബജറ്റിന് കമലിനെ താങ്ങാതായി എന്നാണ് വ്യവസായപണ്ഡിറ്റുകള്‍ വ്യാഖ്യാനിച്ചത്. അതെന്തുമാവട്ടെ, രജനീകാന്തും ചിരഞ്ജീവിയും മുതല്‍ വിക്രമും വിജയ്യും വരെയുള്ള നിരവധി താരങ്ങള്‍ തമിഴിലും തെലുങ്കിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും മാറി മാറി അഭിനയിച്ചും മൊഴിമാറ്റച്ചിത്രങ്ങളിലൂടെയും സമാന പ്രശസ്തി നേടിയിട്ടുണ്ടെങ്കിലും കമല്‍ ഹാസന് ലഭ്യമായ തരത്തില്‍ സമഗ്ര തെന്നിന്ത്യന്‍ താരം എന്ന പരിവേഷം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാല്‍ തന്റെ സമകാലീനനായ രജനീകാന്തുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്നാട്ടിനുള്ളില്‍ ജനപ്രീതിയുടെയും വാണിജ്യവിജയങ്ങളുടെയും കാര്യത്തില്‍ കമലിന് രണ്ടാം സ്ഥാനം മാത്രമാണ് എല്ലായ്പോഴും ഉള്ളതെന്നു കാണാം. പ്രാദേശിക സങ്കുചിതത്വബോധം കൂടുതലുള്ളവരാണ് തമിഴര്‍ എന്നാരോപിക്കപ്പെടാറുണ്ടെങ്കിലും കര്‍ണാടകക്കാരനായ അതും മറാത്തി തായ്‌ഭാഷയായുള്ള രജനി അവരുടെ സ്വന്തം ഹീറോയായി വാഴ്ത്തപ്പെട്ടു എന്നത് സവിശേഷമായി പഠനവിധേയമാക്കേണ്ട സംഗതിയാണ്. ബ്രാഹ്മണവിരുദ്ധവും സ്വത്വബോധം കൊണ്ട് ത്രസിച്ചിരുന്നതുമായ ഒരു ദ്രാവിഡ അടിസ്ഥാന ചിന്തയെയാണ് എം ജി ആര്‍-ജയലളിത പ്രഭൃതികള്‍ വെള്ളം ചേര്‍ത്ത് വെള്ളം ചേര്‍ത്ത് വികലമാക്കി എവിടെ തുടങ്ങി എവിടെ അവസാനിപ്പിച്ചു എന്നറിയാത്ത തരത്തിലാക്കി തീര്‍ത്തത്. ജയലളിതയിലെത്തിയപ്പോള്‍ അമിതാധികാരപ്രവണതകളുള്ള ഒരു സ്ത്രീ മേധാവിത്തം എന്ന ഘടകം വ്യക്തമാകുകയും ചെയ്തു. ഈ ഉയര്‍ച്ചയുടെ പ്രതിപ്രവര്‍ത്തനം ബ്രാഹ്മണമേധാവിത്തം, സ്ത്രീ മേധാവിത്തം, വെളുത്ത തൊലി നിറം എന്നീ രാഷ്ട്രീയ-സൌന്ദര്യ ഘടകങ്ങളോട് എതിരിടുന്നതും അവയെ വെല്ലുവിളിക്കാന്‍ പ്രാപ്തിയുള്ളതുമായ ഒരു പ്രതീകത്തെ അന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണമാണ് രജനീകാന്തില്‍ കൃത്യമായ ഉത്തരം കണ്ടെത്തുന്നത്. ശിവാജി ഗണേശനും എം ജി ആറിനും ഉള്ളതുപോലുള്ള വെളുത്ത തൊലിനിറമുള്ളവര്‍ക്ക് രജനിക്കുശേഷമുള്ള കാലത്തെ സിനിമകളില്‍ സ്ഥിരമായി രണ്ടാം സ്ഥാനമേ കിട്ടിവരുന്നുള്ളൂ എന്നത് ശ്രദ്ധിക്കുക. പതിന്മടങ്ങ് അഭിനയശേഷിയും വ്യത്യസ്തമായ കഥാപാത്രവൈപുല്യവും വേണ്ടതിലേറെ ഗ്ളാമറുമുള്ള കമല്‍ ഹാസന് എപ്പോഴും രജനികാന്തിനൊപ്പമെത്താന്‍ കഴിയാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. കമല്‍ തന്റെ ചലച്ചിത്ര പരീക്ഷണങ്ങള്‍ മറ്റ് വഴിക്ക് തിരിച്ചുവിട്ടതു കൊണ്ട് അവരുടേത് ഒരു മത്സരമല്ലാതായിത്തീരുകയും കമലിന്റെ സിനിമകള്‍ വിജയ-പരാജയത്തെക്കുറിച്ചുള്ള നടപ്പു വിശകലനത്തിനു പുറത്താകുകയും ചെയ്തതിനാലാണ് ഈ മത്സരത്തിന്റെ രൂക്ഷത പില്‍ക്കാലത്ത് അനുഭവപ്പെടാതെ പോയത്. രജനീകാന്തിന്റെ തലമുറക്കു ശേഷം വന്ന പ്രധാന താരങ്ങളില്‍ അഭിനയ ശേഷി കുറവായവരാണെങ്കിലും കറുപ്പു തൊലി നിറമുള്ളവരാണ് എപ്പോഴും ഒന്നാം സ്ഥാനത്തെത്തുന്നത്. വിജയകാന്ത്, വിജയ്, പ്രഭുദേവ, മുരളി, ധനുഷ്, കലാഭവന്‍ മണി, വിശാല്‍, ജീവ, ഭരത് എന്നിങ്ങനെയുള്ളവരുടെയൊക്കെ വിജയങ്ങള്‍ക്കു പുറകില്‍ ഈ ഘടകം വ്യക്തമാണ്. അജിത്, മാധവന്‍, വിക്രം, സൂര്യ, അബ്ബാസ്, പ്രശാന്ത്, അര്‍ജുന്‍, പ്രഭു, ജയം രവി, എന്നിങ്ങനെയുള്ള താരങ്ങള്‍ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിക്കാനായെങ്കിലും തുടര്‍ച്ചയായ വിജയങ്ങളും ജനപ്രിയതയും നിലനിര്‍ത്താനാവാത്തത് കറുത്ത തൊലിനിറത്തിന്റെ അഭാവം കൊണ്ടാണെന്നു കരുതാം. ചാര്‍ളി ചാപ്ളിനെ പ്രകടമായി അനുകരിച്ചുകൊണ്ടുള്ള ഒരു വേഷമടക്കം ഇരട്ടവേഷങ്ങളിലഭിനയിച്ച പുന്നഗൈമന്നനെ(തമിഴ്/കെ ബാലചന്ദര്‍/1986) തുടര്‍ന്നാണ് നായകന്‍(തമിഴ്/മണിരത്നം/1987) പുറത്തു വരുന്നത്. രണ്ട് പ്രകട സ്വാധീനങ്ങളാണ് ശ്രദ്ധേയമായ ഈ സിനിമക്കു മേല്‍ ആരോപിക്കപ്പെട്ടത്. ഹോളിവുഡ് ക്ളാസിക്കായ ഗോഡ്‌ഫാദര്‍ സീരീസിന്റെ അനുകരണം എന്നും മുംബൈ നഗരത്തിലെ അധോലോക രാജാവായിരുന്ന വരദരാജമുതലിയാരുടെ ജീവിതകഥ എന്നുമായിരുന്നു ആ ആരോപണങ്ങള്‍ അഥവാ പ്രശംസാവിശേഷണങ്ങള്‍. എന്നാല്‍, ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് തിരിഞ്ഞു നോക്കുമ്പോഴറിയാം നായകനെ ഏറ്റവും സവിശേഷമാക്കിയത് കമല്‍ ഹാസന്റെ അഭിനയം തന്നെയായിരുന്നു എന്നത്. വേലുനായ്ക്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. കുറ്റം, അധോലോകം, അധികാരം, പോലീസ്/നിയമവാഴ്ചയുടെ അസംബന്ധ നാടകങ്ങള്‍ എന്നിങ്ങനെ സിനിമയുടെ സ്ഥിരം വിഷയങ്ങള്‍ തന്നെയായിരുന്നു നായകനിലുമുണ്ടായിരുന്നതെങ്കിലും മണിരത്നത്തെ പോലെ സീനുകളെ ക്രമീകരിക്കുന്നതിലും ആഖ്യാനത്തെ ആകര്‍ഷകമാക്കി നിലനിര്‍ത്തുന്നതിലും മുന്നോട്ടു കൊണ്ടുപോകുന്നതിലും ദത്തശ്രദ്ധനായ ഒരു പുതുതലമുറ സംവിധായകന്റെ കരസ്പര്‍ശം ചിത്രത്തെ ജനപ്രിയതയിലും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും വിധത്തിലും ശ്രദ്ധേയമാക്കി മാറ്റി. കോടതിയിലേക്ക് വിചാരണക്കു പോകുന്ന ഘട്ടത്തില്‍, പെരിയപ്പാ താങ്കള്‍ ഒരു നല്ല മനുഷ്യനാണോ എന്ന പേരമകന്റെ ചോദ്യത്തിനു മുന്നില്‍ എനിക്ക് വ്യക്തമായറിയില്ല എന്നുത്തരം പറയേണ്ടി വരുന്ന ഘട്ടത്തിലും മറ്റുമുള്ള കമലിന്റെ മുഖവിന്യാസവും ശാരീരിക പ്രകടനവും അനനുകരണീയവും അസാമാന്യമാം വിധം മികച്ചതുമായിരുന്നു. അദ്ദേഹത്തിന് നല്ല നടനുള്ള രണ്ടാമത് ദേശീയ പുരസ്കാരം നായകന്‍ നേടിക്കൊടുത്തു. കമലിന്റേതു പോലെ, ഒരര്‍ത്ഥത്തില്‍ ആസൂത്രിതവും മറ്റൊരര്‍ത്ഥത്തില്‍ സ്വാഭാവികവുമായതും അതേ സമയം അങ്ങേയറ്റം മാനുഷികവുമായ അഭിനയശൈലിയിലൂടെ അധോലോകരാജാവിനോടും അധോലോകത്തോടു തന്നെയുമുള്ള കാണിയുടെ ആരാധന വര്‍ദ്ധിക്കുകയായിരുന്നു എന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളാണ് കമല്‍ഹാസന്‍ എന്ന് നായകന്‍ പോലുള്ള സിനിമകള്‍ തെളിയിച്ചെടുത്തു. നിശ്ശബ്ദസിനിമാകാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ സവിശേഷ സിനിമയായ പുഷ്പക്(കന്നടയിലും എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും/ശിങ്കിതം ശ്രീനിവാസ റാവു/1988) കമലിന്റെ ചലച്ചിത്രജീവിതത്തിലെ തന്നെ എടുത്തു പറയേണ്ട മികവുള്ള ഒന്നാണ്. ഒറ്റ ദിവസം രാജാവാകുക എന്ന ആവര്‍ത്തിക്കപ്പെടുന്ന ഇതിവൃത്തം തന്നെയാണ് ആഖ്യാനം ചെയ്യപ്പെടുന്നതെങ്കിലും ദൃശ്യഭാഷയുടെ ചേതോഹരമായ ഉപയോഗമാണീ സിനിമയിലുള്ളത്. സംഭാഷണമില്ലെങ്കിലും പശ്ചാത്തലശബ്ദങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള പുഷ്പക്, ശബ്ദം ഏറ്റവും സൂക്ഷ്മമായി പ്രയോജനപ്പെടുത്തുന്നതിന് പോലും നല്ല ഉദാഹരണങ്ങള്‍ സൃഷ്ടിച്ചു. തൊഴില്‍രഹിതനായ നായകന്‍ ഒരു തല്ലിപ്പൊളി സിനിമാതിയറ്ററിനു തൊട്ടടുത്തുള്ള താഴ്ന്ന തരം ലോഡ്ജിലാണ് താമസം. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ തിയറ്ററില്‍ കളിക്കുന്ന ഹോങ്കോങ് കുങ്ഫു സിനിമയിലെ ഡിഷ്യും ഡിഷ്യും കേട്ടു ശീലിക്കുകയാണ് നായകന്‍. മദ്യപാനിയായ പണക്കാരന്‍ താമസിക്കുന്ന പഞ്ച നക്ഷത്രഹോട്ടല്‍ മുറിയുടെ താക്കോല്‍ കൈയില്‍ കിട്ടി അവിടത്തെ ഏ സിയുടെ സുഖത്തില്‍ ഉറങ്ങാന്‍ കിടക്കുന്ന നായകന്‍ ഉറക്കം വരാതെ ഞെളിപിരികൊള്ളുകയാണ്. കാരണം മനസ്സിലാക്കിയ അയാള്‍ തന്റെ മുറിയില്‍ വന്ന് ടേപ്പ് റിക്കാര്‍ഡറില്‍ ഡിഷ്യും ഡിഷ്യും ശേഖരിച്ചതിനു ശേഷം ഹോട്ടലില്‍ കൊണ്ടുപോയി അത് പ്രവര്‍ത്തിച്ചിപ്പാണ് ഉറക്കം തിരിച്ചു പിടിക്കുന്നത്. ശബ്ദത്തിന് ജീവിതത്തിലും സിനിമയിലും ഉള്ള പരമപ്രാധാന്യം ഈ തമാശ സീക്വന്‍സിലൂടെ അനുഭവവേദ്യമാകുകയാണ്. സിനിമയുടെ ചരിത്രത്തോട് എന്നും പ്രതിബദ്ധനാണ് കമല്‍ ഹാസന്‍ എന്നതിന് ധാരാളം തെളിവുകളുള്ളതില്‍ പ്രധാനപ്പെട്ടതാണ് പുഷ്പക്. 1989ലാണ് അപൂര്‍വ സഹോദരങ്ങള്‍(തമിഴ്, പിന്നീട് അപ്പുരാജ എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെട്ടു/ ശിങ്കിതം ശ്രീനിവാസ റാവു/1989) പുറത്തു വന്നത്. വന്‍ വാണിജ്യ ഹിറ്റായ ഈ സിനിമയില്‍ കമല്‍ മൂന്നു വേഷങ്ങളിലാണഭിനയിച്ചത്. അതിലൊന്ന് സര്‍ക്കസു കോമാളിയായ കുള്ളനായിട്ടായിരുന്നു. ഈ വേഷത്തിന്റെ വിജയത്തെ തുടര്‍ന്ന്, തന്റെ ശരീരം കൊണ്ടുള്ള പരീക്ഷണങ്ങള്‍ക്ക് കമല്‍ തുടരെ തുടരെ തയ്യാറായി തുടങ്ങി. 'ആര്‍ട് ഫിലി'മായി ഗണിക്കപ്പെടുന്ന ഗുണ(തമിഴ്/സന്താനഭാരതി/1992), അവ്വൈ ഷണ്‍മുഖി(തമിഴ്, ഹിന്ദിയിലേക്ക് ചാച്ചി 420 എന്ന പേരില്‍ റീമേക്ക് ചെയ്യപ്പെട്ടു/കെ എസ് രവികുമാര്‍/1996), ആളവന്താന്‍(തമിഴ്/സുരേഷ്‌കൃഷ്ണ/2000), അന്‍പേശിവം(തമിഴ്/2003/സുന്ദര്‍ സി), ദശാവതാരം(തമിഴ്/കെ എസ് രവികുമാര്‍/2008) എന്നീ സിനിമകളിലൊക്കെ തന്റെ ശരീരം കൊണ്ട് പരീക്ഷണം നടത്തുന്ന കമല്‍ ഹാസനെ നമുക്ക് കാണാം. ഒന്നില്‍ കൂടുതല്‍ വേഷങ്ങളിലഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വിദ്യയും ഒരൊഴിയാബാധ പോലെ കമല്‍ കൊണ്ടു നടക്കുന്നു. രണ്ടില്‍ തുടങ്ങി പത്തു വരെയെത്തിയ ഈ പരീക്ഷണങ്ങളില്‍ ഏറ്റവും രസകരമായ സിനിമ മൈക്കിള്‍ മദന്‍ കാമരാജന്‍ (തമിഴ്/ശിങ്കിതം ശ്രീനിവാസ റാവു/1990) ആണ്. തീവ്രവാദിയുടെയും പൊലീസുകാരന്റെയും ആത്മാര്‍ത്ഥതയും കുടുംബബന്ധങ്ങളും കൂടിയുള്ള കുഴമറിച്ചിലുകളും ദൌര്‍ബല്യങ്ങളും ചേര്‍ന്നുണ്ടാവുന്ന എട്ടുകാലി വലപോലത്തെ സമസ്യകളില്‍ നിന്ന് രൂപം കൊണ്ട ഗോവിന്ദ് നിഹലാനിയുടെ ഇതിവൃത്തത്തെ(ദ്രോഹ്കാല്‍) കുരുതി പ്പുനല്‍(തമിഴ്/പി സി ശ്രീറാം/1995) എന്ന പേരില്‍ മികവോടെ പുനപ്രകാശനം ചെയ്യാന്‍ കഴിഞ്ഞ കമല്‍ ഹാസന്‍ എ വെനസ്ഡേ എന്ന സിനിമ ഉന്നൈപ്പോല്‍ ഒരുവന്‍(തമിഴ്/ചക്രി തൊലേത്തി/2009) എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ വേണ്ടത്ര ശ്രദ്ധേയമായില്ല. അനുപം ഖേറും നസീറുദ്ദീന്‍ ഷായും മിനിമലിസ്റുകളായി അഭിനയിച്ചപ്പോള്‍, കമലിനും മോഹന്‍ലാലിനും താരപരിവേഷത്തില്‍ നിന്ന് പുറത്തുകടക്കാനായില്ല എന്നതാണ് പരാജയം. വിനോദത്തിന്റെയും കഥാഖ്യാനത്തിന്റെയും രീതികളില്‍, അധികാരവും സ്വേഛാധിപത്യ പ്രവണതയും എങ്ങനെയാണ് ഇട കലര്‍ന്ന് മേധാവിത്തം സ്ഥാപിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യന്‍(തമിഴ്, ഹിന്ദിയില്‍ ഹിന്ദുസ്ഥാനി/ഷങ്കര്‍/1996). സമൂഹത്തിലെ അനീതികള്‍, അഴിമതികള്‍, കൊള്ളരുതായ്മകള്‍, ദുഷിച്ച അധികാരവ്യവസ്ഥ എന്നിവയെ ശാസ്ത്രീയമായി അപഗ്രഥിച്ച് ജനാധിപത്യപരമായ വിമോചനപദ്ധതി ആവിഷ്ക്കരിക്കുന്ന ജനമുന്നേറ്റത്തെ നിഷ്പ്രഭമാക്കുന്ന ഒറ്റയാന്‍ അവതാരങ്ങളെ വാഴ്ത്തുന്ന ഇന്ത്യന്റെ വിജയത്തില്‍ നിന്ന് നരേന്ദ്രമോഡിയുടെയും രാജ് താക്കറെയുടെയും പടയോട്ടങ്ങളിലേക്ക് വലിയ ദൂരമില്ല. ഇന്ത്യനിലെ അഭിനയത്തിനും കമലിന് ദേശീയ പുരസ്കാരം ലഭിച്ചു. ഹേ റാം(തമിഴും ഹിന്ദിയും/സംവിധാനം കമല്‍ ഹാസന്‍/2000) പോലെ ഒരു സിനിമ എന്താണ് അര്‍ഥവും അന്തരാര്‍ത്ഥവുമാക്കിയതെന്നല്ല, മറിച്ച് അത് എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നതായിരുന്നു ശ്രദ്ധേയമായ സംഗതി. ഹിന്ദു വര്‍ഗീയ ഫാസിസത്തോട് അനുഭാവമുള്ള പ്രേക്ഷകര്‍ ഈ സിനിമ കണ്ടപ്പോള്‍ ഇത് അവരുടെ ആശയഗതിക്ക് അനുയോജ്യമായ സിനിമയായിട്ടാണ് അനുഭവപ്പെട്ടത്. വിരുദ്ധാശയക്കാരെ കൊന്നൊടുക്കുന്നതിലും രക്തഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതിലും സ്വയം ആനന്ദം കണ്ടെത്തുന്നവരാണ് ഫാസിസ്റുകള്‍ എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ഹിന്ദു വര്‍ഗീയവാദത്തെ പ്രത്യക്ഷമായി അംഗീകരിച്ച് പ്രയോഗവത്ക്കരിക്കുന്ന സാകേത് റാം (കമല്‍ ഹാസന്‍) എന്ന നായക കഥാപാത്രത്തോട് സമഭാവപ്പെട്ടുകൊണ്ട് ഹേ റാം കാണുന്ന ഒരു ഹിന്ദു വര്‍ഗീയാശയക്കാരന് പ്രത്യക്ഷവും പരോക്ഷവുമായ ആനന്ദം ഈ ചിത്രം ഏകിയിരുന്നു. അവസാന ദൃശ്യത്തില്‍ സാകേത് റാം മനം മാറുന്നതോ ഗാന്ധിയാശയത്തില്‍ ലയിക്കുന്നതോ അത്തരമൊരു പ്രേക്ഷകനെ താല്‍ക്കാലിക നൈരാശ്യത്തിലെത്തിച്ചേക്കാമെങ്കിലും അതുവരെയുള്ള കാഴ്ചകളിലൂടെ സംഭവിച്ച വിജൃംഭണം അതുകൊണ്ടു മാത്രം മരവിക്കുന്നില്ല. വ്യത്യസ്തമായ രാഷ്ട്രീയ-ചരിത്ര വീക്ഷണകോണ്‍ സ്വീകരിക്കുന്ന മറ്റു പ്രേക്ഷകര്‍ക്ക് ഈ സിനിമയെ ഗാന്ധിയെ കണ്ടെത്തുന്ന ഒന്നായിട്ടും അനുഭവിക്കാന്‍ എല്ലാ സാധ്യതകളുമുണ്ടായിരുന്നു താനും. തന്റെ ഉള്ളില്‍ നിവസിക്കുന്ന കാട്ടുമൃഗത്തെയും സമാധാനകാംക്ഷിയെയും ഒരേസമയം തുറന്നുകാണിക്കുന്നതിനാണ് താന്‍ ഹേ റാം എടുത്തത് എന്ന കമല്‍ഹാസന്റെ വാദം അവരെ സംബന്ധിച്ചിടത്തോളം മാത്രമാണ് പ്രസക്തമാവുന്നത്. വധശിക്ഷക്കെതിരായ വികാരത്തെ പിന്തുണക്കുന്നതിനുവേണ്ടി കമല്‍ ഹാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിരുമാണ്ടി(തമിഴ്/2004). തന്റെ പിതാവിനെ വധശിക്ഷക്കു വിധേയമാക്കിയതിലെ തീക്ഷ്ണമായ വ്യാകുലതയെ തുടര്‍ന്നാണ് ഏഞ്ചല കാത്തമുത്തു (രോഹിണി) സിവില്‍ നിയമത്തില്‍ ഡോക്ടറേറ്റെടുക്കുന്നതും വധശിക്ഷക്കെതിരായ ലോകവ്യാപകപ്രചാരണത്തില്‍ പങ്കു ചേരുന്നതും. സങ്കീര്‍ണമായ നീതിന്യായ നിര്‍വഹണത്തിന്റെ ഫലമായി നിരപരാധികള്‍ പോലും ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അങ്ങിനെ ശിക്ഷിക്കപ്പെടുന്ന ഒരു നിരപരാധിക്ക് വധശിക്ഷ തന്നെയാണ് ലഭിക്കുന്നതെങ്കില്‍, അതെത്രമാത്രം മനുഷ്യത്വ വിരുദ്ധമാണ് എന്ന പോയന്റാണ് ഈ ചിത്രത്തിന്റെ അവതാരക എന്ന നിലയില്‍ ഏഞ്ചല ശക്തമായി ഉന്നയിക്കുന്നത്. കൊത്താളത്തേവരെ(പശുപതി) ജീവപര്യന്തം തടവിനും വിരുമാണ്ടി(കമല്‍ ഹാസന്‍)യെ വധശിക്ഷക്കും വിധേയമാക്കിയ സംഭവങ്ങളെയും കോടതി വാദങ്ങളെയും വിധികളെയും തടവിനെയും ഒക്കെ വികാരതീവ്രമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ‘വിരുമാണ്ടിക്ക് എ സര്‍ടിഫിക്കറ്റ് നല്‍കിയതിലൂടെ സെന്‍സറിംഗിന്റെ വൈകല്യം ബോധ്യപ്പെട്ടെന്നും സെന്‍സറിംഗ് ഇനിയും നാം തുടരേണ്ടതുണ്ടോ എന്നാലോചിക്കാനുള്ള സമയം അതിക്രമിച്ചെന്നും കമല്‍ അഭിപ്രായപ്പെടുകയുണ്ടായി. സെന്‍സറിംഗ് കാലഹരണപ്പെട്ട ഒരു ഭരണകൂട മര്‍ദനോപാധിയാണെന്ന അഭിപ്രായത്തോട് ചരിത്രബോധവും ജനാധിപത്യ വീക്ഷണവും കലാഭിരുചിയും ഉള്ള ഏതാളും യോജിക്കും. എന്നാല്‍, ‘വിരുമാണ്ടിയില്‍ ദൃശ്യവല്‍ക്കരിച്ചതു പോലുള്ള അമിതവും ബീഭത്സവുമായ അക്രമരംഗങ്ങളുടെ ന്യായീകരണത്തിനു വേണ്ടി സെന്‍സറിംഗ് വിരോധം എന്ന പുരോഗമനനിലപാട് സ്വീകരിക്കുന്നതും ശരിയാണെന്നു തോന്നുന്നില്ല. കൈയും കാലും വെട്ടിമുറിച്ച് ആ അവയവ ഭാഗങ്ങളെ തെറിപ്പിക്കുന്നതിന്റെ സമീപദൃശ്യങ്ങള്‍ക്ക് എത്ര സാങ്കേതിക മികവുണ്ടെങ്കിലും വിശ്വാസ്യതയില്ലാത്തതു കൊണ്ട് വലിയ കുഴപ്പമില്ല. എന്നാല്‍, അന്ത്യരംഗത്തില്‍ മുഖ്യപ്രതിനായകനായ കൊത്താളത്തേവരുടെ കഴുത്തിലെ മര്‍മത്തില്‍ ചൂണ്ടാണി വിരല്‍ അമര്‍ത്തി ചോര തെറിപ്പിച്ച് അയാളെ നിഗ്രഹിക്കുന്നതിന്റെ സമീപദൃശ്യം തികച്ചും ഭയാനകവും ഹീനവുമാണ്. മര്‍മ്മങ്ങളില്‍ ചൂണ്ടാണി വിരലമര്‍ത്തി അഴിമതിക്കാരെയും ജനദ്രോഹികളെയും നിഗ്രഹിക്കുന്ന ‘ഇന്ത്യനിലെ താന്‍ തന്നെ അവതരിപ്പിച്ച നായകകഥാപാത്രം ഫാസിസത്തിന്റെ ന്യായീകരണമാണെന്ന് കമല്‍ ഹാസന്‍ തന്നെ ഒരിക്കല്‍ സമ്മതിച്ചിരുന്നതാണ്. ജാതി സ്പര്‍ധ, പ്രാദേശികത്തനിമ, മണ്ണിനോടും കാര്‍ഷികവൃത്തിയോടും ഉള്ള മനുഷ്യരുടെ നൈസര്‍ഗികബന്ധം, സമുദായങ്ങള്‍ മുറിച്ചുകടന്നു കൊണ്ടുള്ള പ്രണയം എന്നിങ്ങനെ നിരവധി പ്രസക്തമായ വിഷയങ്ങള്‍ ‘വിരുമാണ്ടിയിലുണ്ട്. ഇവയൊക്കെ പ്രാധാന്യത്തോടെയും സാങ്കേതികവും യുക്തിസഹവുമായ പ്രതിപാദനത്തിലൂടെയും വിശദമാക്കിയിട്ടുമുണ്ട്. കൂടാതെ, പ്രതിനായകന്റെ കഥാവിവരണവും അതേ ദൃശ്യങ്ങളെ തന്നെ തുടര്‍ന്നവതരിപ്പിച്ചുകൊണ്ട് നായകനായ വിരുമാണ്ടിയുടെ കഥാവിവരണവും പോലുള്ള ‘റാഷമോണ്‍’ ശൈലിയും ചിത്രത്തിന്റെ ചടുലതക്കും ചലച്ചിത്രപരതക്കും മാറ്റു കൂട്ടിയിട്ടുണ്ട്. എന്നാല്‍, വധശിക്ഷാവിരോധം എന്ന പ്രഖ്യാപിത മുഖ്യ ഗുണപാഠവും മറ്റനവധി സഹായ ഗുണപാഠങ്ങളും സിനിമക്കുണ്ടെങ്കിലും രക്തരൂഷിതമായ അക്രമദൃശ്യങ്ങളും പ്രതികാരക്കഥയിലെ കണ്ടുമടുത്ത നന്മ/തിന്മ ദ്വന്ദ്വങ്ങളും മറ്റും നിറഞ്ഞു നില്‍ക്കുന്ന പാഠം ഈ ഗുണപാഠങ്ങള്‍ക്കു വിരുദ്ധദിശയിലാണ് സഞ്ചരിക്കുന്നത്. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന തന്റെ രാഷ്ട്രീയ-ചരിത്ര-പൌരാണിക-സദാചാര-ദൈവ-മത വീക്ഷണങ്ങളെ ആഖ്യാനത്തിലേക്ക് കൂട്ടിക്കുഴക്കുന്നതിലൂടെ നിരൂപകരുടെയും നിരീക്ഷകരുടെയും മതമൌലികവാദികളുടെയും കോടതികളുടെ തന്നെയും ശരാശരി വ്യാഖ്യാനങ്ങളെ സങ്കീര്‍ണമാക്കുന്നതാണ് ഒരു പക്ഷെ കമലിന്റെ ബ്രഹ്മാണ്ഡ പരീക്ഷണ ചിത്രമായ ദശാവതാര(തമിഴ്/കെ എസ് രവികുമാര്‍/2008)ത്തില്‍ ദര്‍ശിച്ച ഏറ്റവും കൌതുകകരമായ കാഴ്ച. ശൈവ-വൈഷ്ണവ സംഘര്‍ഷം മുതല്‍ മുന്‍ സി ഐ എ ക്കാരനായ പ്രതിനായകന്‍, ബുഷ് പോലെ ഏറ്റവും വെറുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡണ്ട് എന്നിങ്ങനെ കാല-ചരിത്ര-രാഷ്ട്രീയ സങ്കല്‍പങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും കുഴച്ചു മറിക്കുന്ന കമലിന്റെ ഈ അതിഭൌതിക സിനിമ 'അത്ഭുതങ്ങള്‍' സൃഷ്ടിക്കുമെന്നു പ്രചരിപ്പിക്കപ്പെട്ടെങ്കിലും കുറച്ചു ദിവസത്തെ കൌതുകങ്ങള്‍ക്കു ശേഷം വിസ്മൃതിയിലേക്ക് മറഞ്ഞുപോയി. കടവുള്‍ പാതി മിറിഗം പാതി (പകുതി ദൈവവും പകുതി മൃഗവുമാണ് ഞാന്‍) എന്നാണ് ആളവന്താനിലെ മുഖ്യ കഥാപാത്രമായ നന്ദു എന്ന മാനസികരോഗി(കമല്‍ഹാസന്‍) തന്നെക്കുറിച്ചു പാടുന്ന കവിതയിലെ വരികള്‍. പുറമെ മൃഗവും ഉള്ളില്‍ ദൈവവുമാണ് താന്‍ എന്നാണയാളുടെ സ്വയം ന്യായീകരണം. നന്ദുവിന്റെയും ഇരട്ടയായ വിജയ് എന്ന കരസേനാ മേജറുടെയും അതുവഴി മുഴുവന്‍ മനുഷ്യരുടെയും വ്യക്തിത്വങ്ങളിലും സ്വഭാവസങ്കീര്‍ണതകളിലും ഇടകലര്‍ന്നു കിടക്കുന്ന മൃഗീയവും ദൈവികവുമായ പ്രത്യേകതകളെ സൂചിപ്പിക്കാനായിരുന്നു കമലിന്റെ ശ്രമം. സമാധാനത്തിനും അഹിംസക്കും വേണ്ടി സംസാരിക്കുന്നതിന് അക്രമത്തിന്റെയും ഹിംസയുടെയും മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോഴുണ്ടാകുന്ന ഇരുതലമൂര്‍ച്ചയാണ് കമല്‍ഹാസന്റെ ഈ സിനിമകളിലൊക്കെയും സംഭവിച്ചത്. ഉദ്ദേശിക്കുന്നതായി പുറമെക്ക് പറയുന്നത് ഒന്ന്, ചലച്ചിത്രവത്ക്കരണത്തില്‍ സംഭവിക്കുന്നത് നേര്‍വിപരീതമായ ഒന്ന് എന്നിങ്ങനെ കമലിന്റെ പദ്ധതികള്‍ എല്ലായ്പോഴും തിരിഞ്ഞു പ്രവര്‍ത്തിക്കുന്നു. ബ്രിട്ടീഷുകാരാല്‍ തൂക്കിക്കൊല്ലപ്പെട്ട പടയാളി മരുതനായകത്തെക്കുറിച്ചുള്ള സിനിമ മുടങ്ങിപ്പോയതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വെളിവായിട്ടില്ല. ആ ധീര പോരാളി മുഹമ്മദ് യൂസഫ് ഖാനായി മതപരിവര്‍ത്തനം ചെയ്തിട്ടുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഇപ്രകാരം മതം മാറ്റം എന്ന പാത സ്വയം തിരഞ്ഞെടുത്ത ഒരു പോരാളി ബ്രിട്ടീഷുകാരാല്‍ തൂക്കിക്കൊല്ലപ്പെട്ടു എന്ന ചരിത്ര സത്യം പുറത്തു വരുന്നതില്‍ ഭയക്കുന്ന ഏതെങ്കിലും സ്വേഛാധിപത്യ സംഘടനയുടെ സാംസ്ക്കാരിക/സദാചാര പോലീസിങാണോ മരുതനായകത്തെ അനിശ്ചിതത്വത്തിലാക്കിയത് എന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും അത് തുറന്നു പറയാന്‍ ഇതേവരേയും കമല്‍ ഹാസന്‍ തയ്യാറായിട്ടില്ല എന്നത് അദ്ദേഹത്തിന്റെ മാനസികസന്ദിഗ്ദ്ധാവസ്ഥയുടെ മറ്റൊരു ലക്ഷണമായി എഴുതിത്തള്ളാവുന്നതാണോ? ഹിന്ദു-ബ്രാഹ്മണനായി ജനിച്ചെങ്കിലും മത-ജാതി രഹിതനെന്നും അവിശ്വാസിയെന്നും സ്വയം പ്രഖ്യാപിക്കുന്ന കമല്‍ ഹാസന്‍ അന്‍പേ ശിവം - സ്നേഹമാണ് ദൈവം എന്നതാണ് തന്റെ വിശ്വാസപ്രമാണം എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഇതില്‍ നിന്ന് ഒരു കാര്യം ഉറപ്പിക്കാം. സിനിമയാണ് കമലിന്റെ മതവും ജാതിയും ദൈവവും കുടുംബവും പ്രണയ-കാമങ്ങളും. മാജിക്കും കലയും സാങ്കേതിക വിദ്യയും മുതലാളിത്തവും ചേര്‍ന്ന് രൂപം കൊടുത്ത അത്ഭുതമതമായ സിനിമയില്‍ അത്ഭുതം പൂണ്ട് നില്‍ക്കുകയും നടക്കുകയും നടിക്കുകയും പാടുകയും ആടുകയും കലഹിക്കുകയും തല കുത്തി വീഴുകയും ചെയ്യുന്ന നിഷ്കളങ്കനായ ഒരു ശിശുവാണ് കമല്‍ ഹാസന്‍. സിനിമയോടുള്ള ആസക്തി എന്ന ഒറ്റ ഊര്‍ജ്ജം കൊണ്ട് ജീവിക്കുന്ന കമല്‍, സിനിമയില്‍ ഏതറ്റം വരെയും പോകുന്ന സാഹസിക പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുമ്പോഴും സിനിമയെ ജനപ്രിയമാക്കിത്തീര്‍ക്കുന്നതിനും അതിനെ വാണിജ്യവിജയമാക്കുന്നതിനും പരിശ്രമിക്കുന്നതു കാണാം; പലപ്പോഴും പരാജയപ്പെടാറുണ്ടെങ്കിലും. ചലച്ചിത്ര പരീക്ഷണങ്ങള്‍ കേവല സൌന്ദര്യമാത്ര/ആര്‍ട് ഹൌസ് സിനിമകളിലേ സാധിക്കൂ എന്ന ധാരണ അദ്ദേഹം അംഗീകരിക്കുന്നില്ല. ജനപ്രിയതക്കും പരീക്ഷണങ്ങള്‍ക്കും ഇടയില്‍ ചാഞ്ചാട്ടം നടത്തുന്ന കമലിന്റെ ആസൂത്രണങ്ങള്‍ അതുകൊണ്ടു തന്നെ വിജയ-പരാജയങ്ങളെക്കുറിച്ചുള്ള സാമ്പ്രദായിക അളവുകോല്‍ വെച്ച് തിട്ടപ്പെടുത്താനാവില്ല എന്നതാണ് സത്യം. Posted by G P RAMACHANDRAN at 11:31 AM 12 comments: Labels: സിനിമ Wednesday, October 7, 2009 ഇരുട്ടും വെളിച്ചവും സിനിമാശാലയുടെ അകങ്ങള്‍ മലയാളികള്‍ സിനിമാശാലകളെ രണ്ടായിട്ടാണ് വേര്‍തിരിച്ചിരിക്കുന്നത്. ടാക്കീസുകളും തിയേറ്ററുകളും. ടാക്കീസ് എന്നാല്‍ സംസാരിക്കുന്ന സിനിമകള്‍ എന്നാണര്‍ത്ഥം. കുറച്ചുകൂടി നീട്ടിപ്പറഞ്ഞാല്‍ സംസാരിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം എന്നു വ്യാഖ്യാനിക്കാം. തിയേറ്റര്‍ എന്നതിനര്‍ത്ഥം നാടകശാല എന്നും നാടകകല എന്നുമാണ്. ലൈവായി ദൃശ്യകലകള്‍ അവതരിപ്പിക്കുന്ന ഹാള്‍ എന്നു കൂടി അര്‍ത്ഥമുള്ള തിയറ്റര്‍ സിനിമാശാലകളുടെ പേരായും ലോകമെമ്പാടും ഉപയോഗിച്ചു വരുന്നു. വടക്കേ അമേരിക്കയൊഴിച്ചുള്ള ഇംഗ്ളീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ സിനിമ എന്നാണ് സിനിമാശാലകളെ വിളിച്ചുവരുന്നത്. എന്നാല്‍ ശ്രദ്ധേയമായ കാര്യം അതൊന്നുമല്ല. മലയാളിയുടെ ടാക്കീസും തിയേറ്ററും തമ്മിലുള്ള വ്യത്യാസം ഇതൊന്നുമല്ലെന്നതാണത്. ഓല മേഞ്ഞ സിനിമാശാലകളെ ടാക്കീസ് എന്നും ആസ്ബസ്റോസ് മേഞ്ഞതും സ്ഥിരം കെട്ടിടത്തിലുള്ളതുമായവയെ തിയറ്റര്‍ എന്നും പറയാമെന്ന ധാരണയാണ് നിലനിന്നു പോന്നത്. കൊട്ടക എന്ന മനോഹരമായ മലയാള പദം സിനിമാശാലകള്‍ക്കായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും (കോഷ്ഠ എന്ന സംസ്കൃത പദമായിരിക്കണം മൂലം) ഫാഷനബിള്‍ അല്ലാതായതിനെ തുടര്‍ന്ന് സമൂഹ വിസ്മൃതിയിലേക്ക് ഉപേക്ഷിക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ കോളനി വാഴ്ചക്ക് അനേകകാലം വിധേയമായ സമൂഹമാണ് ഇന്ത്യക്കാരുടേത് എങ്കിലും സിനിമാശാലയെ ഇംഗ്ളീഷുകാര്‍ കളിയാക്കി വിളിക്കുന്ന ചെള്ളുകുണ്ട് (ഫ്ളീ പിറ്റ്) എന്ന വിശേഷണം നാം സ്വീകരിച്ചിട്ടില്ല. ചെള്ള്, മൂട്ട, എലി, കൊതുക്, ഈച്ച, കോട്ടെരുമ, പേന്‍ തുടങ്ങി അനവധി ജീവജാലങ്ങളുടെ കൂടി വാസസ്ഥലമാണ് മറ്റ് രാജ്യങ്ങളിലെന്നതു പോലെ ഇന്ത്യയിലെയും കേരളത്തിലെയും സിനിമാശാലകള്‍. മനുഷ്യരെപ്പോലെ സിനിമ കണ്ടാനന്ദിക്കാനാവില്ല അവ അവിടെ താമസിക്കുന്നത്. ചായ കുടിക്കാനായി എന്തിനാണ് ചായപ്പീടിക നടത്തുന്നത് എന്ന സദാചാരവിരുദ്ധ ചോദ്യം ചോദിക്കാറുള്ള മലയാളി, സിനിമ കാണാനായി സിനിമാശാല നടത്തുകയോ അവിടെ താമസിക്കുകയോ ചെയ്യാറില്ല. മുതലാളിമാരില്‍ ചിലര്‍, ഓപ്പറേറ്റര്‍മാര്‍, ഫിലിം റെപ്രസന്ററ്റീവുകള്‍, തൂപ്പുകാര്‍, ടിക്കറ്റു മുറിക്കാര്‍ തുടങ്ങി കുറെ തൊഴിലാളികള്‍ പലപ്പോഴും സിനിമാശാലകള്‍ക്കകത്തോ തൊട്ടരികില്‍ കെട്ടിയുണ്ടാക്കിയ മുറികളിലോ താമസിക്കാറുണ്ടു താനും. സെക്കന്റ് ഷോ കഴിഞ്ഞിറങ്ങിയാല്‍ ചാക്കോ/സുകുമാരക്കുറുപ്പ് ആയി കത്തിത്തീരുന്ന അരക്ഷിതത്വത്തില്‍ നിന്ന് കേരളത്തിലെ നഗര/ഗ്രാമ തെരുവുകള്‍ വിമോചിതമായി എന്നു കരുതാന്‍ വയ്യാത്തതു കൊണ്ട് ചെള്ളുകള്‍ക്കൊപ്പം ഈ പാവം മനുഷ്യരുടെ താമസം ഇനിയും തുടരേണ്ടി വരും. തന്റെ ഭാര്യ സിനിമ കാണാന്‍ പോയപ്പോള്‍ ടിക്കറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ദേഷ്യം വന്ന സ്വര്‍ണക്കടമുതലാളി തിയറ്ററിനു തന്നെ വില പറഞ്ഞ് വാങ്ങിയ സംഭവം പാലക്കാട് നഗരത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ചൂടന്മാരും സിനിമാഭ്രാന്തന്മാരും ഭ്രാന്തികളുമായ ലക്ഷക്കണക്കിനു മനുഷ്യര്‍ അനേക ദശകങ്ങള്‍ തങ്ങളുടെ വിനോദ വാഞ്ഛയുടെ ഏക കേന്ദ്രമായി ഉപാസിച്ചു വന്നിരുന്ന ദിവ്യവും പവിത്രവുമായ ഒരു സാംസ്കാരിക സ്ഥലം കൂടിയായിരുന്നു സിനിമാശാല. എങ്ങിനെയാണ് സിനിമാശാലകള്‍ നിലനിന്നും പ്രവര്‍ത്തിച്ചും പോന്നത്? ഇപ്പോഴവ എങ്ങിനെയാണ് പ്രവര്‍ത്തിച്ചും പ്രവര്‍ത്തിക്കാതെ അടച്ചു പൂട്ടിയും പോകുന്നത്? വരും നാളുകളില്‍ എപ്രകാരമായിരിക്കും നമ്മുടെ സിനിമാശാലകള്‍ എന്നും ആലോചിക്കാനുള്ള സാധ്യതകളൊന്നും നാം ഉപയോഗപ്പെടുത്താതെ പോയിരിക്കുന്നു. (സിനിമാശാലകള്‍ കല്യാണമണ്ഡപങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ച് ചിലര്‍ വിലപിക്കുന്നതില്‍ കാര്യമില്ല. ഈ തിയറ്ററുകളുടെ പഴയ പ്രദര്‍ശന ചരിത്രം പരിശോധിച്ചാലറിയാം അവിടെ അധികവും തമിഴ് സിനിമകളായിരിക്കും കാണിച്ചിട്ടുണ്ടാവുക. പരുത്തിവീരന്‍/സുബ്രഹ്മണ്യപുരം ജനുസ്സിലുള്ളവക്കു മുമ്പ് തമിഴിലിറങ്ങിയിരുന്ന സിനിമകളധികവും അവസാനിച്ചിരുന്നത് നായകനും നായികയും തമ്മിലുള്ള കല്യാണശേഷം എടുക്കുന്ന ഗ്രൂപ്പ് ഫോട്ടോയോടു കൂടിയായിരുന്നല്ലോ! അതൊരു കല്യാണം എന്ന പ്രതീതിയാഥാര്‍ത്ഥ്യം. ഇപ്പോള്‍ ദിനം പ്രതി കല്യാണം ശരിക്കും നടക്കുകയാണെങ്കില്‍ അന്നിറങ്ങിയ മുഴുവന്‍ തമിഴ് സിനിമകളുടെ ഉദ്ദേശ്യങ്ങളും സാക്ഷാത്ക്കരിക്കപ്പെട്ടു എന്നാനന്ദിക്കുകയല്ലേ വേണ്ടത്!) വിദ്യാലയം, പള്ളി(ചര്‍ച്ച്), പട്ടാള ബാരക്കുകള്‍, ജയില്‍ എന്നിങ്ങനെ അധികാരപ്രയോഗത്തിന്റെയും അടിമത്തത്തിന്റെയും വ്യവസ്ഥാപിത വാസ്തുശില്‍പ രൂപത്തെയാണ് സിനിമാശാലകള്‍ പൊതുവെ പിന്തുടര്‍ന്നിട്ടുള്ളത്. സിനിമാ പ്രദര്‍ശനത്തിന് ഇരുട്ട് അത്യാവശ്യമാണ്. എന്നാല്‍ ഇരുട്ട് സിനിമാഹാളിനകത്തെത്തുന്നവരെ പേടിപ്പിക്കുന്നതിനും വിഭ്രമിപ്പിക്കുന്നതിനും അടക്കിയിരുത്തുന്നതിനും ഒരു കാരണമായിത്തീരുകയും ചെയ്യുന്നുണ്ട്. സ്റ്റാള്‍സ് എന്നു വിളിക്കുന്ന ഗ്രൌണ്ട് ഫ്ളോറും ബാല്‍ക്കണിയിലെ ഉയര്‍ന്ന ക്ളാസും എന്നിങ്ങനെ രണ്ടു നിരകളും നിലകളും മാത്രമല്ല സിനിമാശാലകളിലുണ്ടായിരുന്നത്. പുറകില്‍ ഫസ്റ്റ് ക്ളാസും പിന്നെ മിഡില്‍ ക്ളാസും ഏറ്റവും മുന്നിലായി ലോവര്‍ ക്ളാസും. ഏറ്റവുമാദ്യം ഈ അധസ്ഥിതര്‍ക്ക് തറ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തറയിലിരുന്ന് സിനിമ കണ്ടിരുന്ന ദളിതരും താഴ്ന്ന വരുമാനക്കാരും കുട്ടികളും തമിഴന്മാരും കൂക്കി വിളിക്കുകയും ആഹ്ളാദിക്കുമ്പോള്‍ ആര്‍ത്തു വിളിക്കുകയും ചെയ്തു. അങ്ങിനെ അവര്‍ നിലവാരം താഴ്ന്ന കാണികളായി സാമാന്യ ബോധത്താല്‍ നിര്‍ണയിക്കപ്പെട്ടു. പിന്നീട് തറകള്‍ എന്ന ഭാഷാപ്രയോഗം തന്നെ നിലവില്‍ വന്നു. ഒരു പക്ഷെ, മലയാള ഭാഷയില്‍ സിനിമാശാല സൃഷ്ടിച്ച ഏറ്റവും ജനപ്രിയമായ പദപ്രയോഗം തറ എന്നതു തന്നെയായിരിക്കണം. സവര്‍ണ നാടുവാഴിത്തവും കൊളോണിയല്‍ ജ്ഞാനാധികാരവും ചേര്‍ന്ന് പാകപ്പെടുത്തിയ പുതിയ അഭിരുചികളുടെ കാലത്താണ് ഈ തറകളും അവര്‍ക്കു മേലുള്ള ഡീസന്റുകളും രൂപപ്പെട്ടത്. മൂപ്പില്‍ നായര്‍ കുടുംബസമേതം സിനിമ കാണാന്‍ പോയ കഥ കേട്ടിട്ടുണ്ട്. മൂപ്പര്‍ ടാക്കീസിലെത്തിയപ്പോഴേക്കും ടിക്കറ്റ് വിതരണം ആരംഭിച്ച് കുറെ സമയം കഴിഞ്ഞിരുന്നു. ധാരാളമാളുകള്‍ തിയറ്ററിനകത്ത് ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. ഏറ്റവും പിറകില്‍ നിന്ന് മൂന്നോ നാലോ നിര മുന്നിലേക്ക് കടന്നാണ് കക്ഷിക്ക് സ്ഥലം കിട്ടിയത്. അപ്രിയത്തോടെ അവിടെ ഇരുന്ന് പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് പിന്‍ സീറ്റില്‍ തമ്പുരാന്റെ അടിമകളായ അണ്ടനും അടകോടനുമെല്ലാം നിവര്‍ന്നിരിക്കുന്നത് കണ്ടത്. സഹിച്ചില്ല തമ്പുരാന്, അദ്ദേഹം ദേഷ്യത്തോടെ തിയറ്റര്‍ വിട്ട് വീട്ടിലേക്ക് തിരിച്ചുപോയി. ഏറ്റവും പുറകിലെ സീറ്റിലിരുന്നാലാണ് നന്നായി സിനിമ കാണാന്‍ സാധിക്കുക എന്ന ധാരണ കാഴ്ചയുടെ സുഖവുമായിട്ടല്ല, വര്‍ഗ-വര്‍ണ-വംശ-ലിംഗ-ജാതി-മത മേല്‍ കീഴായ്മക്കു വിധേയമായിട്ടാണ് ഉരുത്തിരിഞ്ഞുവന്നത് എന്നാണീ സംഭവം തെളിയിക്കുന്നത്. തങ്ങള്‍ സമൂഹത്തില്‍ അനുവര്‍ത്തിച്ചു പോരുന്ന നിലമയുടെ ഒരു ആവര്‍ത്തനം തന്നെയായിരിക്കണം സിനിമാശാലക്കകത്തും വേണ്ടത് എന്ന സവര്‍ണ നാടുവാഴിത്തത്തിന്റെയും കൊളോണിയല്‍ ജ്ഞാനപദ്ധതിക്കാരുടെയും തീരുമാനമാണ് സിനിമാശാലകളുടെ അകത്തെ വിഭജിച്ചതും നിര്‍ണയിച്ചതും എന്നു സാരം. സാമ്പത്തികവും വര്‍ഗപരവും വംശ/വര്‍ണ പരവുമായ ഈ വിഭജനത്തിന്റെ അര്‍ത്ഥത്തില്‍ മാത്രം സിനിമാശാലക്കകത്തെ ജീവിതത്തെ വ്യാഖ്യാനിച്ചവസാനിപ്പിക്കേണ്ടതില്ല. ലോകമെമ്പാടും പ്രേമ-കാമങ്ങളുടെ ഒരു നിവര്‍ത്തന സ്ഥലം കൂടിയാണ് സിനിമാശാലകള്‍. കമിതാക്കള്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ പലതാണ്. പ്രേമിക്കുന്നവര്‍ക്ക് ഒന്ന് തൊട്ടുരുമ്മുന്നതിനോ ഒരു ചുംബനം കൈമാറുന്നതിനോ നമ്മുടേതുപോലുള്ള ലൈംഗിക-അവികസിത സമൂഹത്തില്‍ ഒട്ടും അവസരമില്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തിയാല്‍ ലോകം ഇടിഞ്ഞുവീഴും എന്നു പ്രഖ്യാപിക്കുന്ന മതനേതാക്കളും വിദ്യാഭ്യാസ വിചക്ഷണന്മാരും വിലസുന്ന നാടാണിത്. അപ്പോള്‍ ഒന്ന് തൊട്ടുരുമ്മുന്നതിന് സിനിമാശാലയുടെ ഇരുട്ടും തണുപ്പും തിരഞ്ഞെടുക്കുന്ന കമിതാക്കളുടെ നിസ്സഹായത മനസ്സിലാക്കാവുന്നതേ ഉള്ളൂ. ചുറ്റുമുള്ളവര്‍ തങ്ങളെ കാണുന്നില്ലെന്ന ഒരു വിശ്വാസം അവരുടെ പ്രേമ പ്രകടനങ്ങളുടെ തീവ്രതയെ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, തങ്ങള്‍ ഒരു ജനക്കൂട്ടത്തിനിടയിലാണ് ഇരിക്കുന്നത് എന്നതു കൊണ്ട് അടച്ചിട്ട ഒരു ഹോട്ടല്‍ മുറിക്കകത്ത് സംഭവിക്കാന്‍ സാധ്യതയുള്ള പരിപൂര്‍ണ ലൈംഗിക ബന്ധത്തിന് കാമുകന്‍ തുനിയുകയില്ല എന്ന ഉറപ്പ് കാമുകിക്കുണ്ടു താനും. അങ്ങനെ ചുറ്റുമുള്ള ജനക്കൂട്ടം ഒരേ സമയം ഒരു സാന്നിദ്ധ്യമായും അസാന്നിദ്ധ്യമായും അനുഭവപ്പെടുന്ന അപൂര്‍വമായ ഒരു രമണീയതയാണ് മലയാളികളുടെയും ഇന്ത്യക്കാരുടെയും പ്രേമ ചരിത്രത്തില്‍ സിനിമാശാലകള്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. സ്വവര്‍ഗാനുരാഗികള്‍ക്കും സിനിമാശാലയിലെ ഇരുട്ട് ആശ്വാസകരമാണ്. ഈ പ്രവണത ലോകത്തു മറ്റു രാജ്യങ്ങളിലും പതിവാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. രണ്ടു സീറ്റുകള്‍ക്കിടയില്‍ കൈ വെക്കാനുള്ള പിടി (ആം റെസ്റ്റ്) ഇല്ലാതിരിക്കുകയോ, ലക്ഷ്വറി ബസ്സിലേതു പോലെ പുറകിലേക്ക് നിവര്‍ത്തിവെക്കുവാന്‍ തക്കവണ്ണം ഉറപ്പിച്ചിരിക്കുകയോ ചെയ്യുന്ന അവസ്ഥയില്‍ കമിതാക്കളുടെ സൌകര്യം മുന്‍കൂട്ടി ഉറപ്പു വരുത്തിയിരിക്കുന്ന തിയറ്ററുകളുമുണ്ട്. ഇപ്പോള്‍ ജോര്‍ജേട്ടന്‍സ് രാഗം എന്നു പുനര്‍ നാമകരണം ചെയ്തിട്ടുള്ള തൃശ്ശൂര്‍ തെക്കെ റൌണ്ടിലെ രാഗം തിയറ്ററില്‍ ബോക്സ് എന്ന ഒരു പ്രത്യേക ക്ളാസ് തന്നെ ബാല്‍ക്കണിക്കു പുറകിലായുണ്ട്. സോഫ പോലുള്ള ഇതിലെ സീറ്റില്‍ രണ്ടാള്‍ക്ക് അടുത്തടുത്ത് ഇരിക്കാം. പുതുതായി ഉയര്‍ന്നു വരുന്ന മള്‍ട്ടിപ്ളെക്സുകളിലെ ഡീലക്സ് സംവിധാനങ്ങളിലൊന്ന് സോഫയുടെ രൂപത്തിലുള്ള സ്റ്റേഡിയം സീറ്റുകളാണ്. ചലച്ചിത്ര സംവിധായകനായ സാല്‍വത്തോര്‍, ദീര്‍ഘകാലം തന്റെ സുഹൃത്തായിരുന്ന ആല്‍ഫ്രെഡോയുടെ ശവസംസ്ക്കാരത്തില്‍ പങ്കുകൊള്ളാനായി സ്വദേശമായ സിസിലിയന്‍ ഗ്രാമത്തിലേക്ക് നടത്തുന്ന തിരിച്ചുവരവിലൂടെ സിനിമ എന്ന കല, ഓര്‍മ, അനുഭവം, യാത്ര, പ്രണയം എന്നീ അവസ്ഥകളിലേക്ക് അനുവാചകനെ കൂട്ടിക്കൊണ്ടുപോകുകയാണ്, ഇറ്റാലിയന്‍ ചലച്ചിത്രകാരനായ ഗ്യൂസെപ്പേ ടൊര്‍ണറ്റോര്‍ സംവിധാനം ചെയ്ത സിനിമാപാരഡിസോ (1989). ആല്‍ഫ്രെഡോ ആ ഗ്രാമത്തിലെ ഏക സിനിമാതിയേറ്ററായ സിനിമാ പാരഡിസോവിലെ പ്രൊജക്ഷണിസ്റ്റായിരുന്നു. സിനിമയോടുള്ള സാല്‍വത്തോറിന്റ താല്‍പര്യം ചെറുപ്രായത്തില്‍ തന്നെ മനസ്സിലാക്കിയ ആല്‍ഫ്രെഡോ ഉപദേശങ്ങളിലൂടെ അവന്റെ വഴി തെളിയിച്ചുകൊടുക്കുന്നത് ഫ്ളാഷ്ബാക്കിലൂടെ തെളിയുന്നു. വൈകാരികത, നര്‍മം, ഗൃഹാതുരത്വം, പ്രായോഗികത എന്നീ ഭാവങ്ങളാണ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. യുവത്വം, പ്രായമാകലും പക്വത ആര്‍ജിക്കലും, കൌമാരത്തിന്റെ പ്രതിഫലനങ്ങള്‍ എന്നീ അവസ്ഥകളെയാണ് സ്മരണകളിലൂടെ ചിത്രം വീണ്ടെടുക്കുന്നത്. കുട്ടിക്കാലത്തെക്കുറിച്ചുള്ള ആദര്‍ശാത്മകമായ ഓര്‍മകളും സാല്‍വത്തോര്‍ ബിംബവല്‍ക്കരിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നുകൊണ്ടുമല്ല, സിനിമാ പാരഡിസോ സവിശേഷമാകുന്നത്; അത് സിനിമ എന്ന പ്രതിഭാസത്തിന്റെയും അതിന്റെ ചരിത്രത്തിന്റെയും ഒരു ആഘോഷമാകുന്നതുകൊണ്ടാണ്. തന്റെ ജീവിതമാര്‍ഗവും ലക്ഷ്യവും ആയി മാറിയ സിനിമയോട് തനിക്കു രൂപപ്പെട്ട ഗാഢമായ ബന്ധമെങ്ങനെയുണ്ടായി എന്ന കാര്യമാണ് സാല്‍വത്തോര്‍ എന്ന ടോട്ടോ ആലോചിച്ചെടുക്കുന്നത്. അക്കാലത്തെ സംഭവങ്ങള്‍ തികച്ചും കൌതുകകരമായിരുന്നു. ഗ്രാമത്തിലെ പുരോഹിതന്‍ എല്ലാ ആഴ്ചയിലും കൃത്യമായി സിനിമാഹാളിലെത്തും. പുതിയ സിനിമ പ്രദര്‍ശനം ആരംഭിക്കുന്നതിനു മുമ്പായി ഒഴിഞ്ഞ ഹാളില്‍ അച്ചനു മാത്രമായി ഒരു പ്രദര്‍ശനം നടത്തേണ്ടതുണ്ട്. സദാചാരത്തിന് യോജിക്കാത്തത് എന്നു തനിക്കു തോന്നുന്ന ദൃശ്യങ്ങള്‍ അപ്പപ്പോള്‍ മുറിച്ചുമാറ്റുന്നതിന് വേണ്ടി ആല്‍ഫ്രെഡോവിന് സിഗ്നല്‍ നല്‍കുന്നതിനായി അച്ചന്‍ മണിയടിച്ചുകൊണ്ടിരിക്കും. സെന്‍സറിംഗ് എന്ന പ്രക്രിയയെ പരിഹസിക്കുന്നതിനാണ് ഈ കഥാപാത്രത്തെയും അയാളുടെ മനോഭാവത്തെയും ചെയ്തികളെയും സംവിധായകന്‍ ഉള്‍പെടുത്തിയിരിക്കുന്നത്. മതം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ട് സമുദായത്തിലെ സദാചാരം സംരക്ഷിക്കാന്‍ പാടുപെടുന്നതിന്റെ വൈരുദ്ധ്യാത്മകതയും നിഷ്ഫലതയും ഇതോടൊപ്പം വെളിപ്പെടുകയും ചെയ്യുന്നു. പ്രധാനമായും ചുംബനരംഗങ്ങളാണ് അച്ചന്റെ മണിയടിയിലൂടെ മുറിച്ചുമാറ്റപ്പെടുന്നത്. (ഇന്ത്യയിലെ സെന്‍സറിംഗിലും മുറിച്ചുമാറ്റപ്പെടുന്ന പ്രധാനകാര്യം ചുംബനം തന്നെ!). ഇത്തരത്തില്‍ മുറിച്ചു മാറ്റപ്പെടുന്ന സെല്ലുലോയ്ഡിന്റെ ചുരുളുകള്‍ പ്രൊജക്ഷന്‍ മുറിയുടെ മൂലയില്‍ കൂട്ടിയിട്ടതു കാണാം. ഒരു മനുഷ്യ സമുദായം (ആ ഗ്രാമത്തിലെയെങ്കിലും) ഒരിക്കലും കാണാതെ പോയ കുറെ കാഴ്ചകള്‍, അനുഭവങ്ങള്‍, മനുഷ്യ ബന്ധത്തിന്റെ നൈസര്‍ഗിക ഭാവങ്ങള്‍. അത് കാണാതെ പോയതുകൊണ്ട് മാത്രം 'സംരക്ഷിക്കപ്പെട്ട' സദാചാരം! സിനിമയുടെ ചരിത്രത്തെ തന്നെയാണ് ഗ്യൂസെപ്പേ ടൊര്‍ണറ്റോര്‍ ആവിഷ്ക്കരിക്കുന്നത്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കവെ ഉറക്കം തൂങ്ങുന്ന ടോട്ടോ സിനിമാഹാളിലെത്തുന്നതോടെ ഊര്‍ജ്ജസ്വലനാവുന്നു. അച്ചനാവട്ടെ ഉറക്കം തൂങ്ങിക്കൊണ്ടാണ് തന്റെ പണി പൂര്‍ത്തീകരിക്കുന്നത്. മുറിച്ചിട്ട ഫിലിം റോളുകള്‍ ടോട്ടോ ചോദിക്കുന്നുണ്ടെങ്കിലും അന്ന് നല്‍കാന്‍ കൂട്ടാക്കാഞ്ഞ ആല്‍ഫ്രെഡോ അതെല്ലാം കൂട്ടിയോജിപ്പിച്ച് ഒരു ലഘു സിനിമ ഉണ്ടാക്കി തന്റെ മരണാനന്തരസ്വത്തായി സാല്‍വെത്തോറിനു കൊടുക്കാനായി സൂക്ഷിച്ചുവെക്കുന്നുണ്ട്. റോമിലെ തന്റെ സ്റ്റുഡിയോവില്‍ തിരിച്ചുവന്ന് ആ സിനിമ കണ്ട് അദ്ദേഹം സന്തോഷം കൊണ്ട് കണ്ണീര്‍ വാര്‍ക്കുന്ന രംഗത്തിലാണ് സിനിമ അവസാനിക്കുന്നത്. സ്ഥിരമായി തന്റെ മുറിയിലെത്തുന്ന ടോട്ടോ എന്ന ചെക്കനെ ആദ്യത്തില്‍ ആട്ടിയകറ്റാനാണ് ആല്‍ഫ്രെഡോ ശ്രമിക്കുന്നതെങ്കിലും പിന്നീട് അവനെ തന്റെ തന്നെ മകനായി അദ്ദേഹം പരിഗണിക്കുന്നു. അങ്ങിനെ ആ പ്രൊജക്ഷനിസ്റ്റ് ടോട്ടോവിന്റെ പുതിയ പിതാവായും സിനിമ മാതാവായും മാറിത്തീരുന്നു. സിനിമാഹാളിലെ സ്ഥിരം പ്രേക്ഷകരില്‍ കുറെയാളുകളെ നാം പരിചയപ്പെടുന്നുണ്ട്. ഉറക്കെ ബഹളം വെക്കുകയും സിനിമയിലെ നായകന്മാര്‍ക്ക് ഉപദേശം കൊടുക്കുകയും ചെയ്യുന്നവര്‍; ആ ഉപദേശം ഒരിക്കലും സ്വീകരിക്കപ്പെടാറില്ലെങ്കിലും. ആ ഹാള്‍ ജീവിതത്തിന്റെ ഒരു നേര്‍ പകുതിയാണ്. അവിടെ പ്രണയങ്ങള്‍ ഉരുത്തിരിയുന്നു, സൌഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുന്നു, മദ്യം സേവിക്കുന്നു, പുകവലിക്കുന്നു, കുട്ടികളെ മുലയൂട്ടുന്നു, കാലുകള്‍ ചവിട്ടിയരക്കുന്നു, വിജയങ്ങള്‍ ആരവത്തോടെ ആഘോഷിക്കുന്നു, സ്ത്രൈണപ്രകൃതിയുള്ള ആണ്‍കുട്ടികളെ നോക്കി കളിയാക്കി ചൂളമടിക്കുന്നു, രണ്ടു കമിതാക്കള്‍ നിന്ന നില്‍പില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ഒരു ചുംബനരംഗം തിരശ്ശീലയില്‍ യഥാര്‍ത്ഥത്തില്‍ കാണിച്ചാല്‍ അവരെങ്ങനെ പ്രതികരിക്കും എന്ന് ദൈവത്തിനു മാത്രമറിയാം! സാല്‍വത്തോറിന്റെ നഷ്ടപ്രണയവും കാമുകിയുമായുള്ള പുന: സമാഗമവും അയാളുടെ ജീവിതം വിജയമാണോ പരാജയമാണോ എന്ന് നിശ്ചയിക്കാന്‍ വയ്യാത്ത വണ്ണം സങ്കീര്‍ണമായ ഒന്നാണെന്ന സത്യത്തെ വെളിപ്പെടുത്തുന്നു. പ്രൊജക്ഷനിസ്റ്റിന്റെ മരണം എന്ന പ്രതീകവല്‍ക്കരണത്തിലൂടെ സിനിമയുടെ അഥവാ വലിയ തിരശ്ശീലയുടെ മരണത്തെയാണ് സംവിധായകന്‍ പ്രത്യക്ഷീകരിക്കുന്നത്. ടെലിവിഷന്റെ അധിനിവേശത്തെതുടര്‍ന്ന് തിയറ്ററുകള്‍ ഇടിച്ചുനിരത്തുന്നതിന്റെ ഭാഗമായി സിസിലിയിലെ ആ ഹാളും ഇടിച്ചു നിരത്തുന്ന രംഗവും സിനിമാപാരഡിസോവിലുണ്ട്. സിനിമാശാലകള്‍ ഭക്ഷണം, മുറുക്കാന്‍, പുകവലി എന്നീ മാനുഷിക പ്രക്രിയകള്‍ക്കുള്ള സ്ഥലമായും പൊതുവേ കരുതിപ്പോരുന്നു. ഹാളിനുള്ളില്‍ പുകവലി പാടില്ല എന്ന ബോര്‍ഡുകളും അറിയിപ്പുകളും തിയറ്റര്‍ കെട്ടിടത്തിനകത്തും പുറത്തുമായി നിരത്തിയിട്ടുണ്ടാവും. സിനിമ തുടങ്ങുന്നതിനു മുമ്പും ഇടവേളയിലും ഇപ്രകാരം എഴുതിയ കാര്‍ഡുകള്‍ തിരശ്ശീലയിലേക്ക് പ്രൊജക്റ്റ് ചെയ്ത് കാണിക്കുകയും ചെയ്യും. എന്നാലും സിനിമാശാലക്കകത്തെ പുകവലി പൂര്‍ണമായി ഇല്ലാതാക്കാനോ നിയന്ത്രണവിധേയമാക്കാനോ ഇനിയും സാധിച്ചിട്ടില്ല. ചില പൊലീസ് റെയ്ഡുകളും മറ്റും ചിലപ്പോള്‍ നടക്കുന്നത് പുകവലിക്കാരുടെ പുകവലിക്കാനുള്ള ത്വര വര്‍ദ്ധിപ്പിക്കാനാണ് ഇട വരുത്തിയിട്ടുള്ളത് എന്നു തോന്നുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സമൂഹം ഔദ്യോഗികമായും അല്ലാതെയും രൂപീകരിച്ചെടുക്കുന്ന നിയമ സംഹിതകളുടെ ലംഘനത്തിനായുള്ള ഉള്‍പ്രേരണകളാണ് സിനിമാശാലയെ സജീവമാക്കുന്നതെന്നു കാണാം. പുകവലി, പഞ്ചാരയടി, കൂക്കിവിളി, തുപ്പല്‍, ഒളിഞ്ഞുനോട്ടം, സ്പര്‍ശനം എന്നിങ്ങനെ തെറ്റെന്ന് ധാര്‍മികാദര്‍ശ സമൂഹം പ്രഖ്യാപിക്കുന്ന പലതും ലംഘിക്കാനുള്ളതാണ് സിനിമാശാലയുടെ ഇരുട്ട് എന്നും കരുതാവുന്നതാണ്. മനുഷ്യരുടെ ഐക്യത്തെയും പരസ്പരബന്ധത്തെയും പൌരത്വത്തെയും ഭാഷയെയും സംസ്ക്കാരത്തെയും നവീകരിച്ചെടുക്കുകയും ഉറപ്പിച്ചെടുക്കുകയും ചെയ്യുന്ന സിനിമ പോലുള്ള മഹത്തായ ഒരു ആധുനിക മാധ്യമത്തിന്റെ ഗതിവിഗതികള്‍ അചിന്തനീയമാം വിധം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍, ഇത്തരത്തില്‍ 'പഴയ' ഇരുപതാം നൂറ്റാണ്ടിനെ ഓര്‍മ്മിപ്പിക്കാനായി പഴഞ്ചന്‍ തിയറ്ററുകളെല്ലാം നിലനിര്‍ത്തണം എന്നാശിക്കുന്നതില്‍ ഒട്ടും യാഥാര്‍ത്ഥ്യബോധമില്ലെന്നത് മറ്റൊരു കാര്യം.
ചില വസ്തുക്കൾ നമ്മുടെ കൂടെ ഉണ്ടെങ്കിൽ കയ്യിൽ ഉണ്ടെങ്കിൽ നമ്മുടെ സമീപത്ത് ഉണ്ടെങ്കിൽ പലവിധത്തിലുള്ള സൗഭാഗ്യങ്ങളും നമ്മളെ തേടിയെത്തും. എല്ലാവിധത്തിലുള്ള സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും സമൃദ്ധികൾ ഒക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. ഏതൊക്കെയാണ് വസ്തുക്കൾ എന്ന് നമുക്കൊന്ന് പരിശോധിക്കാം. പലരും ജോലി സംബന്ധമായും ബിസിനസ് ചെയ്തു ഒക്കെ ഒരുപാട് പണം സമ്പാദിക്കുന്ന വരാണ്. പണം സമ്പാദിക്കുന്നു അതുപോലെതന്നെ ബിസിനസ്സിൽ ഉയർച്ചകൾ ഉണ്ടാകുന്നു . എങ്കിൽപോലും പണത്തിനു സംതൃപ്തമായ അവസ്ഥ ആർക്കും ഉണ്ടാകുന്നില്ല. പലർക്കും പണത്തിന് ചെറിയ രീതിയിലെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. കാരണം വരവിന് ഉള്ള ചെലവ് ആയിരിക്കുകയില്ല. ചിലപ്പോൾ അനാവശ്യമായ ചെലവുകൾ വരുന്നു. അമിത ചെലവുകൾ വരുന്നു. വിചാരിക്കാത്ത തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ മാനസികമായ ബുദ്ധിമുട്ടുകൾ ഉടലെടുക്കുന്നു. പണത്തിന് ആകർഷിച്ചു വെക്കുന്ന ചില കാര്യങ്ങൾ ജ്യോതിഷപരമായി പലരും ചെയ്യാറുണ്ട്. പണ്ടുള്ള ആളുകൾ ചെറിയ വിദ്യകൾ അവരുടെ ജീവിതത്തിൽ പണത്തിനും ബുദ്ധിമുട്ടില്ലാത്ത അവസ്ഥ അല്ലെങ്കിൽ സാമ്പത്തികം കൊണ്ട് മാനസികമായ പ്രശ്നങ്ങൾ അനുഭവിക്കാത്ത വസ്തുക്കൾ ഉണ്ടാകുന്നു. ഏതൊരു ധനസംബന്ധമായ കാര്യങ്ങൾ ചെയ്യുമ്പോഴും പൂർണ്ണമായ ഫലം ലഭിക്കുന്നതിനുവേണ്ടി ഈശ്വരൻറെ ഓർമ്മയിൽ വിശ്വാസത്തോടുകൂടി ചെയ്യുമ്പോൾ മാത്രമേ അതിന് ഫലം ലഭിക്കുകയുള്ളൂ. ഈശ്വരവിശ്വാസവും അഗാധമായ അത്തരത്തിലുള്ള വിശ്വാസവും ഇല്ലെങ്കിൽ ചെയ്യുന്ന ഏതൊരു കർമ്മത്തിനും ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല. ഈ കാര്യങ്ങളൊക്കെ ദൈവീകമായ കർമ്മങ്ങളാണ്. അതുകൊണ്ടാണ് ഏതൊരു കാര്യം ചെയ്യുമ്പോഴും ഈശ്വര വിശ്വാസത്തോടുകൂടി ചെയ്യണം എന്ന് പറയുന്നത്. അത്തരം എളുപ്പത്തിൽ ഫലം ലഭിക്കുന്ന ഒരു കർമ്മമാണ് എല്ലാവരും ഉപയോഗിക്കുന്ന ഒരു സാധനമാണ് പച്ചക്കർപ്പൂരം. പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്ന സാധനമാണ് പച്ചക്കർപ്പൂരം. അതുപോലെതന്നെ ധനത്തിന് പെട്ടെന്ന് ആകർഷിക്കാൻ സാധിക്കുന്ന ഒരു വസ്തുവാണ് ഇത്.
കശ്മീർ ഫയൽസിൽ ക്ഷമ പറഞ്ഞ് ഇസ്രയേൽ അംബാസഡർ | നിലയ്ക്കൽ മുതൽ പമ്പ വരെ റോഡരികിൽ പാർക്കിങ് വിലക്കി ഹൈക്കോടതി | തുറമുഖം വന്നാല്‍ ഖജനാവ് നിറയും; ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ലെന്ന് മന്ത്രി | വിഴിഞ്ഞം സമരം: സംസ്ഥാനത്തൊട്ടാകെ പൊലീസിനു ജാഗ്രതാ നിര്‍ദേശം | കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മരണങ്ങൾക്ക് സർക്കാർ ബാധ്യസ്ഥരല്ല: സുപ്രീം കോടതിയോട് കേന്ദ്രം | ചൈനയില്‍ കോവിഡ് അതിവേഗം പടരുന്നു; രണ്ടര ലക്ഷം പേരെ പാര്‍പ്പിക്കാന്‍ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രം | സ്വർണവില താഴേക്ക്; വിപണി നിരക്ക് അറിയാം | വണ്ടി പൊളിക്കല്‍, മാരുതിക്കൊപ്പം കൈകോര്‍ത്ത് ഈ കമ്പനികളും! | ‘ദ കശ്‍മിര്‍ ഫയല്‍സ്’ പ്രൊപഗാൻഡ സിനിമ, ഐഎഫ്എഫ്ഐയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ജൂറി ചെയര്‍മാൻ | ഗുണ്ടാസംഘങ്ങൾക്ക് തീവ്രവാദ ബന്ധം; ആറ് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ | ഓര്‍ക്കൂട്ടിന് യാത്രാ മംഗളം Technology October 24, 2014 | Published by : Express Kerala Network ന്യൂയോര്‍ക്ക്: ലോകത്തിന്റെ വാതില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിലേക്ക് തുറന്നിട്ട ഓര്‍ക്കുട്ട് തുടങ്ങി പത്ത് വര്‍ഷം പിന്നിടുമ്പോഴേക്കും വിസ്മൃതിയിലാകുന്നു.സെപ്റ്റംബര്‍ 30ന് ഓര്‍ക്കുട്ട് അടച്ചു പൂട്ടുമെന്ന് ഗൂഗിള്‍ ഓര്‍ക്കുട്ട് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലൂടെ നേരത്തെതന്നെ അറിയിച്ചിരുന്നു. മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സംരംഭങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നതിനാണ് ഓര്‍ക്കുട്ട് സേവനം അവസാനിപ്പിക്കുന്നതെന്നായിരുന്നു ഗൂഗിളിന്റെ വിശദീകരണം. ഓര്‍ക്കുട്ടിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള ബ്രസീലില്‍ മാത്രം നാല് മില്യണ്‍ പേരാണ് ഇതിന് യാത്രാമംഗളം നേരുന്നത്. ഓര്‍ക്കുട്ട് ഏറ്റവും ജനകീയമായിരുന്ന 2011ല്‍ 30 മില്യണ്‍ ബ്രസീലുകാര്‍ ഇതില്‍ ഉപയോക്താക്കളായിരുന്നു. 2004ലാണ് ഓര്‍ക്കുട്ട് നിലവില്‍ വന്നത്. ഇത് പെട്ടെന്ന് തന്നെ പ്രചാരത്തിലായി. ബ്രസീലിലും ഇന്ത്യയിലുമായിരുന്നു ഓര്‍ക്കുട്ട് ഏറ്റവുമധികം പടര്‍ന്നത്. ഫേസ്ബുക്കും ഇതേ കാലത്താണ് നിലവില്‍ വന്നതെങ്കിലും ഓര്‍ക്കുട്ടായിരുന്നു താരം. ഇന്ത്യയില്‍ ഒരുസമയത്ത് ഓര്‍ക്കുട്ടില്‍ 13 മില്യണ്‍ ആളുകള്‍ ഓര്‍ക്കുട്ട് സന്ദര്‍ശിക്കുമായിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളെ കുറിച്ച് അവബോധം വളര്‍ത്തുന്നതിലും പുതിയ ട്രെന്‍ഡ് നിര്‍മിക്കുന്നതിനും ഓര്‍ക്കുട്ടിന് കഴിഞ്ഞു. എന്നാല്‍, സ്വകാര്യതാ പ്രശ്‌നങ്ങളടക്കം സാങ്കേതികമായ നിരവധി പോരായ്മകള്‍ ഇതിനുണ്ടായിരുന്നു. ഈ വിടവിലേക്കാണ്, പുത്തന്‍ സംവിധാനങ്ങളുമായി ഫേസ്ബുക്ക് കടന്നു കയറിയത്. ഫേസ്ബുക്കിലിന്ന് 130 കോടി ഉപയോക്താക്കള്‍ ഉള്ളതായാണ് കണക്ക്. എന്നാല്‍, ഓര്‍ക്കുട്ടില്‍ നിലവില്‍ എത്ര അംഗങ്ങള്‍ ഉണ്ടെന്ന കാര്യം ഗൂഗിള്‍ കുറിപ്പില്‍ പറഞ്ഞിട്ടില്ല. ഓര്‍ക്കുട്ട് അടച്ചു പൂട്ടുകയാണെങ്കിലും അതിലെ കമ്യൂണിറ്റികളിലുള്ള കുറിപ്പുകള്‍ സെപ്റ്റംബര്‍ 30നു ശേഷവും ലഭ്യമാവുമെന്ന് ഗൂഗിള്‍ അറിയിച്ചു. സ്വന്തം കമന്റുകള്‍ ആര്‍ക്കൈവില്‍ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ക്ക് അത് ഒഴിവാക്കാനും സൗകര്യമുണ്ടാവും. എക്സ്പ്രസ്സ് കേരള പ്രോഗ്രാമ്മുകൾക്കും വീഡിയോകൾക്കും ഞങ്ങളുടെ യൂട്യൂബ് ചാനൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം
തൊടുപുഴ: മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യം നേടുന്നതിന് തുടർച്ചയായ ബൃഹത്തായ പ്രവർത്തനങ്ങളാണ് ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ നടത്തിവരുന്നത്. മഴക്കാലത്ത് വ്യാപകമാകുന്ന പകർച്ച വ്യാധി തടയുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ പരിസരശുചീകരണം നടത്തണം. ഇതിന്റെ ഭാഗമായാണ് എൻ ജി ഒ യൂണിയൻ ഏരിയ കേന്ദ്രങ്ങളിൽ പരിസരശുചീകരണം നടത്തിയത്. തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടത്തിയ മഴക്കാല പൂർവ്വ ശുചീകരണം നഗരസഭാ വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ വി അമ്പിളി അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.വി കെ റിയാസ്,എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി എസ് മഹേഷ്, ജില്ലാസെക്രട്ടറി എസ് സുനിൽകുമാർ, എന്നിവർ ആശംസകളർപ്പിച്ചു. ഏരിയ സെക്രട്ടറി സി എം ശരത്ത് സ്വാഗതവും ജോ. സെക്രട്ടറി പി എം ജലീൽ നന്ദിയും പറഞ്ഞു.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജോബി ജേക്കബും പി എം റഫീക്കും നേതൃത്വം നൽകി. തൊടുപുഴ വെസ്റ്റ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മുട്ടം ഗവ. പോളിടെക്നിക് കോളേജിൽ നടത്തിയ മഴക്കാലപൂർവ്വ ശുചീകരണം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ട്രീസാ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ സെക്രട്ടറി ടി ജി രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്കരൻ, ഏരിയ സെക്രട്ടറി കെ എസ് ഷിബുമോൻ, ജില്ലാ കമ്മിറ്റി അംഗം സജിമോൻ ടി മാത്യു എന്നിവർ നേതൃത്വം നൽകി. കുമളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ മഴക്കാല പൂർവ്വ ശുചീകരണം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ സുലൈമാൻകുട്ടി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മീര ജോർജ്, ജില്ലാ കമ്മിറ്റി അംഗം പി മാടസ്വാമി എന്നിവർ ആശംസകളർപ്പിച്ചു. ഏരിയ സെക്രട്ടറി ആർ ബിനുകുട്ടൻ സ്വാഗതവും ഏരിയ ട്രഷറർ എസ് മഹേഷ് നന്ദിയും പറഞ്ഞു. പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലേബർ ഓഫീസ് പരിസത്ത് നടത്തിയ മഴക്കാലപൂർവ്വ ശുചീകരണം പീരുമേട് ഗ്രാമപഞ്ചായത്ത് വികസന സമിതി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാർ ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റംഗം രാജീവ് ജോൺ ഏരിയാ സെക്രട്ടറി എൻ ജയകുമാർ, ഏരിയാ പ്രസിഡന്റ് സുരേഷ് കുമാർ,ഏരിയാ വൈസ് പ്രസിഡന്റ് എ സി ശാന്തകുമാരി എന്നിവർ നേത്വത്വം നൽകി. അടിമാലി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളത്തൂവൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. ജില്ലാ വൈസ് പ്രസിഡൻറ് പി എ ജയകുമാർ,ഏരിയ സെക്രട്ടറി സോജൻ തോമസ് എന്നിവർ നേതൃത്വം നൽകി. ദേവികുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഴക്കാലപൂർവ്വ ശുചീകരണം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം എം ബി ബിജു,ഏരിയ സെക്രട്ടറി എം രവികുമാർ എന്നിവർ നേതൃത്വം നൽകി. കട്ടപ്പന ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മഴക്കാലപൂർവ്വ ശുചീകരണം ഏരിയ പ്രസിഡണ്ട് മഞ്ജു ഷേൺകുമാറും ഏരിയ സെക്രട്ടറി മുജീബ് റഹ്മാനും നേതൃത്വം നൽകി. ഉടുമ്പൻചോല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുംങ്കണ്ടം സബ് ട്രഷറി പരിസരത്തു മഴക്കാലപൂർവ്വ ശുചീകരണം നടത്തി.ഏരിയ പ്രസിഡന്റ്‌ ടൈറ്റസ് പൗലോസ്, ഏരിയ സെക്രട്ടറി കെ വി രവീന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു.
(സഭാചരിത്ര പണ്ഡിതനായ ഫാ സേവ്യർ കൂടപുഴയുടെ "ഭാരതസഭാ ചരിത്രം" എന്ന ഗ്രന്ഥത്തിലെ - ഉദയംപേരൂർ സൂനഹദോസ് എന്ന അധ്യായത്തെ ആസ്പദമാക്കിയാണ് ലേഖകൻ ഇത് എഴുതുക) 1. സൂനഹദോസ് വിളിച്ചുകൂട്ടുന്നതിന് ആർച്ച് ബിഷപ്പ് മെനേസിസിന് അധികാരമില്ലായിരുന്നു. 2. ഇപ്രകാരമൊരു സൂനഹദോസ് വിളിച്ചുകൂട്ടാൻ വ്യക്തമായ ഉദ്ദേശ്യമില്ലായിരുന്നു. 3. സൂനഹദോസ് നടത്തിയ രീതിയിൽ കാതലായ ക്രമക്കേടുകൾ ഉണ്ടായിരുന്നു. 4. കൗൺസിൽ നിശ്ചയങ്ങളിൽത്തന്നെ കാതലായ വ്യത്യാസമുണ്ട്. വ്യക്തമായ രണ്ടു പേപ്പൽ തിരുവെഴുത്തുകളുടെ പിൻബലത്തിൽ, കേരള ക്രൈസ്തവ പാരമ്പര്യങ്ങളെ ആദരിച്ച്, ഉദയംപേരൂർ സൂനഹദോസ് എന്നറിയപ്പെടുന്ന വിശാലപള്ളിപ്രതിപുരുഷയോഗം വിളിച്ചുകൂട്ടിയ മെനേസിസ് മെത്രാപ്പോലീത്തയ്ക്ക് അതിന് അധികാരമില്ലായിരുന്നു എന്നു പറയുന്നത്, പാപ്പായുടെ അധികാരത്തെ ചോദ്യം ചെയ്യലാണ്. ഗ്രന്ഥകർത്താവ് നിരത്തുന്ന തലനാരിഴ ഏഴായി കീറിയ വാദഗതികൾ സങ്കീർണതകൊണ്ടു യാഥാർഥ്യം മറയ്ക്കാനുള്ള ശ്രമങ്ങളായാണു വായനക്കാരന് അനുഭവപ്പെടുന്നത്. മുമ്പു പറയപ്പെട്ടിട്ടുള്ള മറ്റു കാരണങ്ങളൊന്നും തന്നെ നൈയാമികതയെ ചോദ്യം ചെയ്യത്തക്കവിധത്തിൽ ഫാ. കൂടപ്പുഴ ഹാജരാക്കുന്നില്ല. സൂനഹദോസിന് പരിശുദ്ധ സിംഹാസത്തിന്റെ അംഗീകാരം ലഭിച്ചില്ല എന്ന ഉപശീർഷകത്തിൽ ഫാ. കൂടപ്പുഴ ഇങ്ങനെ എഴുതുന്നു; “ക്ലീമീന്റ് എട്ടാമൻ പാപ്പായുടെ "ഡീവീനാം ദേയി' എന്ന തിരുവെഴുത്തും പരിശുദ്ധസിംഹാസനം സൂനഹദോസിനു നല്കിയ അംഗീകാരമായി ചിലർ കരുതുന്നുണ്ട്. എന്നാൽ ആ തിരുവെഴുത്തുവഴി സൂനഹദോസിനു പാപ്പാ ശ്ലൈഹികാശീർവാദം മാത്രമേ നല്കിയുള്ളൂവെന്നു വിശദമായി പ്രതിപാദിച്ചല്ലോ. മാത്രമല്ല, അന്നു രൂപതാസൂനഹദോസുകൾ പരിശുദ്ധ സിംഹാസനം അംഗീകരിക്കുന്ന പതിവുമില്ലായിരുന്നു. ഈ സൂനഹദോസ് അംഗീകരിച്ചു കിട്ടുന്നതിന് മെനേസിസ് പല ശ്രമങ്ങളും പിന്നീടു നടത്തുകയുണ്ടായെങ്കിലും, പ്രതികൂലസാഹചര്യങ്ങൾ മൂലം ആ ശ്രമം ഉപേക്ഷിച്ചു കളയുകയാണുണ്ടായത്.” തിരുവെഴുത്തിനെക്കുറിച്ചുള്ള മുൻഖണ്ഡികയിലെ പരാമർശം തിരുവെഴുത്തിൽ നിന്നുള്ള ഒരു ഉദ്ധരണി പ്രസക്തമാക്കുന്നു. 1601 മെയ് 19-ന് ക്ലീമീന്റ് എട്ടാമൻ പുറപ്പെടുവിച്ച തിരുവെഴുത്തിൽ ഇങ്ങനെ പറയുന്നു: ".. ഇപ്രകാരം നിർലോപമായി നമുക്കയച്ചിട്ടുള്ള നിരവധി കത്തുകൾ വായിക്കുന്നതിലും നമ്മുടെ ആദരണീയനായസഹോദരൻ ഗോവാ ആർച്ചുബിഷപ് (മെനേസിസ്) തന്റെ ഭക്തിയാലും ദൈവമഹത്ത്വം, ആത്മാക്കളുടെ രക്ഷ എന്നിവയെ പ്രതിയുള്ള തീക്ഷണതയാലും പ്രേരിതനായി നാട്ടിലെ മാന്യ അല്മേനികളുടെ സാന്നിധ്യത്തിൽ നിങ്ങളുടെ വൈദികരുടെ നല്ല പങ്കാളിത്തമുള്ള ഒരു സൂനഹദോസ് വിളിച്ചുകൂട്ടിയെന്നറിയുന്നതിൽ നാം വലിയ സന്തോഷവും, കർത്താവിൽ വലിയ ആനന്ദവും കൊണ്ടു നിറയുന്നു. ആ സൂനഹദോസിൽ വച്ച് പരിശുദ്ധാത്മാവിന്റെ നിവേശനത്താലും, ശക്തമായ അഭിപ്രായ ഐക്യത്താലും പരിശുദ്ധ സിംഹാസനവും സാർവത്രിക സൂനഹദോസുകളും ഇതിനകം ചെയ്തിട്ടുള്ളതുപോലെ തന്നെ നിങ്ങൾ നെസ്തോറിയസിന്റെ പരമനീചമായ തെറ്റുകൾ ഉപേക്ഷിക്കുകയും ശപിക്കുകയും ചെയ്തു. ആത്മാക്കൾക്കു നാശം സംഭവിക്കാതിരിക്കാൻ പാഷണ്ഡരുടെ അബദ്ധസിദ്ധാന്തങ്ങളും മറ്റും ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ തീയിലെറിഞ്ഞു ദഹിപ്പിക്കപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്തു. എന്നാൽ പരമ പ്രാധാന്യമർഹിക്കുന്ന വസ്തുത, പ്രസ്തുത സൂനഹദോസിൽ വച്ച് റോമാ പാപ്പയെ വിശ്വാസികളുടെ പൊതുപിതാവും സഭ മുഴുവന്റെയും തലവനുമായി സ്വീകരിക്കുകയും പ്രഖ്യാപിക്കുകയും രാജാക്കന്മാരും പ്രഭുക്കന്മാരും സമസ്ത ക്രൈസ്തവരും ചെയ്തുവരുന്നതുപോലെ അദ്ദേഹത്തിന് യഥാർഥമായ അനുസരണം വാഗ്ദാനം ചെയ്യുകയും ചെയ്തു എന്നുള്ളതാണ്”. കേരളക്രൈസ്തവർക്കുള്ള പാപ്പായുടെ ഈ കത്ത് ഒരു കാര്യം വ്യക്തമാക്കുന്നു - ഉദയംപേരൂർ സൂനഹദോസിന്റെ കാതലായ തീരുമാനങ്ങളെക്കുറിച്ചു പാപ്പായ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അവയിൽ സന്തുഷ്ടി പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം നല്കുന്ന ആശീർവാദം വാസ്തവത്തിൽ സൂനഹദോസ് തീരുമാനങ്ങൾക്കുള്ള അംഗീകാരം തന്നെയാണ്. ഇതു കണ്ടില്ലെന്നു നടിച്ച് “സൂനഹദോസിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം ലഭിച്ചില്ല” എന്ന് വെണ്ടയ്ക്കാ അക്ഷരത്തിൽ എഴുതിവയ്ക്കുന്നവരെപ്പറ്റി എന്തു പറയാനാണ്? സാങ്കേതികത്വത്തിൽ തൂങ്ങി വാദമുഖങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടർ ചരിത്രകാരന്മാരായി ഭാവിക്കുമ്പോൾ സമൂഹങ്ങൾക്കുണ്ടാകുന്ന ദുരന്തം അവർണനീയമാണ്. രൂപതാസൂനഹദോസ് തീരുമാനങ്ങൾക്ക് പരിശുദ്ധസിംഹാസനം ഔപചാരികമായ അംഗീകാരം നല്കുന്ന പതിവ് അന്നില്ലായിരുന്നു എന്നു ഫാ. കൂടപ്പുഴ സമ്മതിക്കുന്നു. ആ സ്ഥിതിക്ക് സൂനഹദോസിന്റെ ഏതോ ന്യൂനതയെന്ന പ്രതീതി ജനിപ്പിക്കത്തക്കവിധത്തിൽ, അംഗീകാരം ലഭിച്ചില്ല എന്ന വലിയ തലക്കെട്ട് അദ്ദേഹം അവതരിപ്പിക്കുന്നത് തെറ്റായ ധാരണ പരത്താനുള്ള ബോധപൂർവകമായ ശ്രമമായി മാത്രമേ കാണാനാവൂ. സൂനഹദോസ് വിളിച്ചുകൂട്ടാൻ മെനേസിസിന് അധികാരമില്ലായിരുന്നു എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽത്തന്നെ, പാപ്പായുടെ സൂചിത തിരുവെഴുത്ത്, മുൻകാലപ്രാബല്യത്തോടെ സൂനഹദോസിന്റെ നൈയാമികത അംഗീകരിക്കുകയാണു ചെയ്യുന്നത്. നിയമവിരുദ്ധമായ ഒരു നടപടിക്ക് പാപ്പാ തന്റെ ആശീർവാദം നൽകുകയില്ലല്ലോ. ഇതുൾക്കൊള്ളാതെ, സൂനഹദോസ് നിയമവിരുദ്ധമായിരുന്നു എന്നു ശഠിക്കുന്നവർ വാസ്തവത്തിൽ റോമിനെയാണു ധിക്കരിക്കുന്നത്. വിലയിരുത്തൽ : ഫാ. കൂടപ്പുഴയുടെ "ഭാരതസഭാ ചരിത്രത്തിൽ' 'ഉദയംപേരൂർ സൂനഹദോസ്' എന്ന ശീർഷകത്തിൽ അമ്പതുപേജുള്ള ഒരു അധ്യായമാണുള്ളത്. അതിൽ ആകെക്കൂടി അഞ്ചു പേജു മാത്രമാണ് സൂനഹദോസ് നടത്തിപ്പിനെക്കുറിച്ചും അതിന്റെ കാതലായ ഭാഗം കാനോനകളെക്കുറിച്ചും പരാമർശിക്കുന്നതിനു നീക്കിവച്ചിരിക്കുന്നത്. 120 അടിക്കുറിപ്പുകളുള്ള അധ്യായത്തിൽ കാനോനകളെ നേരിട്ടു സ്പർശിക്കുന്നവ ആറെണ്ണം മാത്രം! അധ്യായത്തിന്റെ സിംഹഭാഗവും സൂനഹദോസിനു നിയമസാ ധുതയില്ലായിരുന്നു (invalid) എന്നു സ്ഥാപിക്കാനുള്ള ശ്രമത്തിനാണ് വിനിയോഗിക്കപ്പെട്ടിരിക്കുന്നത്. സുപ്രധാന കാനോനകളെല്ലാം അദ്ദേഹം വിട്ടുകളഞ്ഞിരിക്കുകയാണ്. കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും അവരുടെ മത ജീവിതത്തിന് അടുക്കും ചിട്ടയും നല്കുകയും ചെയ്തു എന്ന് എതിരാളികൾ പോലും സമ്മതിക്കുകയും ചെയ്യുന്ന സൂനഹദോസ് കാനോനകൾ പരാമർശിക്കാതെ, സൂനഹദോസിൻ്റെയെല്ലാം ഒരു ഒഴുക്കൻമട്ടിൽ പാരമ്പര്യം, ജാതിവ്യവസ്ഥ, വസ്ത്രധാരണം സംബന്ധിച്ചവ എന്നു വ്യവഹരിച്ച് കൂടുതൽ പരാമർശത്തിനവസരമുപയോഗിക്കാതെ തള്ളിക്കളയുന്ന പ്രതിപാദനരീതി ബഹു. അച്ചന്റെ ഉദ്ദേശ്യശുദ്ധിയെപ്പറ്റിത്തന്നെ സംശ യമുണർത്തുന്നു. സാമൂഹിക പുരോഗതിയുടെ പാതയിൽ നാഴി കക്കല്ലുകളായിത്തീർന്ന ആ കാനോനകളുടെ കാര്യം തന്റെ പുസ്തകത്തിലൂടെ ആരും ഗ്രഹിക്കരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടെന്നു തോന്നുന്നു. ചരിത്രമെഴുതിയ ഫാ. കൂടപ്പുഴ അദ്ദേഹത്തിന്റെ ആദരണീയതയ്ക്കുതന്നെയാണ് മങ്ങലേല്പിച്ചിരിക്കുന്നത്. ഗ്രന്ഥകർത്താവിൽ ഒരു ചരിത്രകാരനെ കണ്ടെത്താൻ ശ്രമിക്കുന്ന വായനക്കാരന് ചരിത്രഗ്രന്ഥ രചയിതാവിനെ മാത്രം കണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു. കാനോനകൾ വിട്ടുകളഞ്ഞതിന്റെ പിന്നിലെ ചേതോവികാരം വളരെ വ്യക്തമാണ്. ആ കാനോനകളെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ അവയ്ക്ക് പശ്ചാത്തലമൊരുക്കിയ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും വിശ്വാസസ്ഖലിതങ്ങളെക്കുറിച്ചും പ്രതിപാദിക്കേണ്ടിവരും. പുസ്തകത്തിന്റെ മറ്റു താളുകളിൽ രൂപം കൊടുക്കുന്ന ഉദയംപേരൂർ വിരുദ്ധസമീപനങ്ങൾക്ക് അവ തിരിച്ചടിയാകും. ഉദാഹരണത്തിന്, നെസ്തോറിയൻ പുണ്യവാളന്മാരെ ഉപേക്ഷിക്കണമെന്ന രണ്ടാം യോഗം ഒൻപതാം കാനോനയെക്കുറിച്ചുള്ള ഏതുപരാമർശവും അതിനു കാരണമായ നെസ്തോറിയൻ ബന്ധത്തിലേക്കു വിരൽചൂണ്ടും. സുറിയാനിപ്പുസ്തകങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് ഇന്നയിന്ന കാരണങ്ങളാൽ അവ തിരുത്തണമെന്ന് അക്കമിട്ടു പറയുന്ന പതിമൂന്നും പതിന്നാലും കാനോനകളെ സ്പർശിക്കുന്നത് ആർച്ചു ബിഷപ് മെനേസിസിന് കൂടുതൽ ആദരണീയത നേടിക്കൊടുക്കുകയേതുള്ളൂ. ഇതായിരിക്കാം സുപ്രധാനങ്ങളായ ഈ കാനോനകളെക്കുറിച്ചു മൗനം ഭജിക്കാനുണ്ടായ പ്രേരണ. പട്ടക്കാർ ആഭിചാരം ചെയ്യുന്നതു വിലക്കുന്ന അഞ്ചാം ദിവസത്തെ നാലാം കാനോനയിലേക്കു കടന്നാൽ, ക്ഷുദ്ര പ്രവർത്തികൾ തങ്ങളുടെ ജീവിതചര്യയുടെ ഭാഗമാക്കിയിരുന്ന വൈദികരെക്കുറിച്ചു വിശദീകരണം ആവശ്യമായിവരും. നമ സ്കാരങ്ങളും ദൈനംദിന പ്രാർഥനകളും ജനങ്ങൾക്കറിയാൻ പാടില്ലാത്ത സുറിയാനിയിലല്ല, മാതൃഭാഷയായ മലയാളത്തിലാണു പഠിക്കേണ്ടതെന്നു നിഷ്കർഷിച്ച ആറാം കൂടി വിചാരം പതിമൂന്നാം കാനോന ആർച്ചുബിഷപ് മെനേസിസിന് ഒരു ഭാഷാസ്നേഹിയുടെ പരിവേഷം നൽകുമെന്നതു കൊണ്ടായിരിക്കാം, അതും പരാമർശിക്കപ്പെടാതെ പോയത്. അവസാന ദിവസത്തെ ചർച്ചകളെക്കുറിച്ച് ബഹു. കൂടപ്പുഴ അച്ചൻ പറയുന്നതു ശ്രദ്ധേയമാണ്: "................ പാരമ്പര്യം, വസ്ത്രധാരണം, ജാതിവ്യവസ്ഥ എന്നി വയായിരുന്നു എട്ടാം ദിവസത്തെ ചർച്ചാവിഷയങ്ങൾ. സാമൂഹിക ജീവിതം സംബന്ധിച്ച് 24 ഡിക്രികളാണ് തദവസരത്തിൽ പാസ്സാക്കപ്പെട്ടത്. ഉന്നതകുലജാതരായ അക്രൈസ്തവരുടെ സാമൂഹിക ആചാരങ്ങൾ നസ്രാണികളും അനുഷ്ഠിച്ചുപോന്നിരുന്നതു കൊണ്ട് അക്രൈസ്തവരായ നായന്മാർ, നമ്പൂതിരിമാർ എന്നിവരുടെയിടയിൽ അവർക്ക് സാമൂഹികമായി ഉന്നതസ്ഥാനമുണ്ടായിരുന്നു. എന്നാൽ മെനേസിസ് നിർമിച്ച നിയമങ്ങൾ അവരുടെ സാമൂഹികസാംസ്കാരിക നിലവാരം ഇടിക്കുന്നതിനു വഴിതെളിച്ചു. അതോടൊപ്പം പലതരത്തിലും സമൂഹത്തിലെ ചില ദുരാചാരങ്ങൾ മാറ്റുന്നതിന് ഇവ സഹായകമായി." തനിക്കു ഹിതകരമല്ലാത്തതെല്ലാം മറച്ചു പിടിക്കുന്ന പ്രതിപാദനരീതി ബഹു. കൂടപ്പുഴ അച്ചൻ ഇവിടെയും തുടരുകയാണ്. അവസാനദിവസം പാസ്സാക്കിയ കാനോനകൾ ഏതെല്ലാമായിരുന്നു? പൊരുത്തവും പൊഴുതും ചോദിക്കരുത്, കൂടോത്രക്കാരെ സമീപിക്കരുത്, പാടിക്കുകയും തുള്ളിക്കുകയും കോഴി അറുത്തു ബലികൊടുക്കുകയും ചെയ്യരുത്, അന്യായപ്പലിശ വാങ്ങരുത്, കെട്ടാതെ ഒന്നിച്ചു കഴിയുന്നവരെ മഹറോൻ ചൊല്ലണം, അടിമകളുടെ കാര്യത്തിൽ ശ്രദ്ധവേണം, നസ്രാണികൾ സത്യപരീക്ഷകൾക്കു തയ്യാറാകരുത്, പെൺകുട്ടികൾക്ക് (പെൺമക്കൾക്ക്) പിന്തുടർച്ചാവകാശം നല്കണം, അയിത്തം ആചരിക്കരുത് എന്നെല്ലാം നിഷ്കർഷിക്കുന്ന പ്രഖ്യാപനങ്ങളാണ് അവസാന ദിവസം പാസ്സായത്. തീർത്തും അക്രൈസ്തവമായിരുന്ന ആചാരങ്ങൾ പിഴു തെറിയപ്പെട്ടതിൽ ആഹ്ളാദിക്കുന്നതിനുപകരം, ഉന്നതകുലജാതരായ അക്രൈസ്തവരുമായുള്ള സഹവാസത്തിനു നേരിട്ട ഭംഗത്തിൽ ഇന്നും ഖിന്നരാകുന്നവർ, നൂറ്റാണ്ടുകൾ പിന്നിട്ട വിശ്വാസപാരമ്പര്യത്തെക്കുറിച്ചു വാചാലരാകുന്നതിൽ ഒരർഥവുമില്ല. ആർച്ചുബിഷപ് മെനേസിസ് നടപ്പാക്കിയ നിയമങ്ങൾ ഇവിടത്തെ ക്രൈസ്തവരുടെ സാംസ്കാരികനിലവാരം ഇടിക്കുന്നതിനു വഴിതെളിച്ചു എന്ന പരാമർശം യുക്തിക്കു നിരക്കാത്തതാണ്. ഏതെല്ലാം നിയമങ്ങളാണ് അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ അത്തരമൊരുപതനത്തിൽ കൊണ്ടെത്തിച്ചതെന്നു വ്യക്ത മാക്കാനുള്ള ചുമതല ഗ്രന്ഥകർത്താവിനുണ്ട്. “അതോടൊപ്പം സമൂഹത്തിലെ ചില ദുരാചാരങ്ങൾ മാറ്റുന്നതിനും ഇവ സഹായകമായി' എന്ന് പരാമർശിത ഖണ്ഡികയുടെ അവസാനഭാഗത്തു പറഞ്ഞുകൊണ്ട് സത്യത്തോടു നീതി പുലർത്താത്തതിനു പരിഹാരമായി എന്ന് ഫാ. കൂടപ്പുഴ സമാധാനിക്കുന്നുണ്ടാകണം. ദുരാചാരങ്ങൾ ഒന്നുപോലും സ്പർശിക്കാതെ വിഷയം കൈകാര്യംചെയ്ത തന്റെ രചനാ പാടവത്തെക്കുറിച്ച് അദ്ദേഹം ഊറ്റം കൊള്ളുന്നുമുണ്ടാവാം. കടപ്പാട് : ("ഉദയംപേരൂർ സൂനഹദോസ് :ചരിത്രത്തിന്റെ കാഴ്ച", പേജ് 37, 38, 39, 40, 45 -48 ; ഈ ലേഖനത്തിന്റെ author :ഷെവലിയർ. പ്രൊഫ. എബ്രഹാം അറയ്ക്കൽ ) Note : ഈ പുസ്തകം ഞാൻ വാങ്ങിയത് തൃശൂർ സീറോ മലബാർ അതിരൂപതയുടെ ബുക്ക്‌ സ്റ്റാളിൽ നിന്നുമാണ്, അത് കൊണ്ട് റീത്തു തർക്കമല്ല ഇവിടെ ലക്ഷ്യം വയ്ക്കുക... മുൻവിധി കൂടാതെ യുക്തിഭദ്രമായി കേരള കത്തോലിക്കാ സഭയുടെ ചരിത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വെളിച്ചം നല്കുന്ന ഒരു ഗ്രന്ഥമാണെന്നേ സീറോ മലബാർ കത്തോലിക്ക വിശ്വാസിയായ എനിക്ക് പറയാനുള്ളത്. Article URL: Quick Links Catholic faith - Jinto Chittilappilly Articles Contact Quotes Doctrinal/Liturgical ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ശ്രമം ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ഫാ. സേവ്യർ കൂടപ്പുഴ നാലു മുഖ്യകാരണങ്ങൾ നിരത്തുന്നുണ്ട്: (സഭാചരിത്ര പണ്ഡിതനായ ഫാ സേവ്യർ കൂടപുഴയുടെ "ഭാരതസഭാ ചരിത്രം" എന്ന ഗ്രന്ഥത്തിലെ - ഉദ... Continue reading സാർവ്വത്രിക സൂനഹദോസുകളുടെ ഭാരതതുടർച്ച:ഉദയംപേരൂർ സൂനഹദോസ് 1585 ൽ ഗോവ അതിരൂപതയുടെ സാമന്തരൂപയായി മാറിയ പുരാതന പൈതൃകം അവകാശപ്പെടുന്ന അങ്കമാലി രൂപതയിലെ ഉദയംപേരൂരിൽ 1599 ആണ്ടിൽ ജൂൺ 20 മുതൽ 26 വരെ നടന്ന ഒരു പ്രാദേശിക സൂനഹദോസാണ് ഉദയംപേരൂർ സൂനഹദോസ് എന്ന പേര... Continue reading സെക്റ്റുകളും (Sects) പുതിയ മതപ്രസ്ഥാനങ്ങളും മനുഷ്യരിന്നു വീണ്ടും ആധ്യാത്മികതയെ അന്വേഷിക്കുകയാണ്. മതത്തെ എന്നതിലേറെ വിവിധ രീതികളിലൂടെ അതിനെ അന്വേഷിക്കുകയാണ്. വിശുദ്ധ പൗലോസിന്റെ മഹത്തായ ചില വാദപ്രതിവാദങ്ങൾ നടന്ന അരയോ... Continue reading
ഈ വർഷം, കമ്പനിയുടെ 21-ാം വാർഷികത്തോടനുബന്ധിച്ച്, Gizhou പ്രവിശ്യാ ഗവൺമെന്റ് അവിടെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഫാക്ടറി നിർമ്മിക്കാൻ BXL ക്രിയേറ്റീവിനെ ക്ഷണിച്ചു.നന്ദിയുള്ള ഒരു ലിസ്റ്റഡ് കമ്പനി എന്ന നിലയിൽ, സമൂഹത്തിന് സംഭാവന നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.കൂടാതെ, ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ കമ്പനിയുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള ഒരു പ്രധാന തന്ത്രപരമായ ലേഔട്ടായിരിക്കും ഇത്. അന്വേഷണത്തിനും സൈറ്റ് തിരഞ്ഞെടുക്കുന്നതിനുമായി BXL ക്രിയേറ്റീവ് Guizhou പ്രവിശ്യയിലേക്ക് പോയി. 2020 മെയ് മുതൽ സെപ്തംബർ വരെ, കമ്പനിയുടെ ചെയർമാൻ ഷാവോ ഗുവോയിയുടെ നേതൃത്വത്തിൽ ഗുയിഷൂവിലെ പല സ്ഥലങ്ങളിലും ഫീൽഡ് പരിശോധനകളും അന്വേഷണങ്ങളും നടത്തി.കമ്പനിയുടെ സീനിയർ മാനേജ്‌മെന്റ് സൂക്ഷ്മമായി വിശകലനം ചെയ്‌ത ശേഷം, ബിഎക്‌സ്‌എൽ സൗത്ത്‌വെസ്റ്റ് ഫെസിലിറ്റി ഗ്വിഷോ പ്രവിശ്യയിലെ ബിജി സിറ്റിയിലെ ജിൻഷാ കൗണ്ടിയിലെ സാമ്പത്തിക വികസന മേഖലയിൽ സ്ഥിരതാമസമാക്കി. BXL ക്രിയേറ്റീവ് ആസ്ഥാനത്ത് സന്ദർശിച്ച് കൈമാറ്റം ചെയ്യുക. BXL ക്രിയേറ്റീവിന്റെ ആസ്ഥാനമായ ഷെൻ‌ഷെനിൽ നടന്ന എക്‌സ്‌ചേഞ്ച് മീറ്റിംഗിൽ, ഇരു കക്ഷികളും തങ്ങളുടെ നേട്ടങ്ങളും വിഭവങ്ങളും ആഴത്തിലുള്ള സഹകരണവും സംയോജിപ്പിച്ച് പരസ്പര നേട്ടത്തിനും വിജയ-വിജയ ഫലങ്ങൾക്കും ഒരു കരാറിലെത്തി. പദ്ധതി ഒപ്പിടൽ ചടങ്ങ് ജിൻഷാ കൗണ്ടി പാർട്ടി കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറിയും കൗണ്ടി മേയറുമായ ലി താവോയും (വലത്) ഷെൻ‌ഷെൻ BXL ക്രിയേറ്റീവ് പാക്കേജിംഗ് കമ്പനി ലിമിറ്റഡ് ചെയർമാൻ ഷാവോ ഗുവോയിയും (ഇടത്) ഇരു പാർട്ടികൾക്കും വേണ്ടി "Guizhou BXL ക്രിയേറ്റീവ് പാക്കേജിംഗ് പ്രൊഡക്ഷൻ ബേസ് പ്രോജക്റ്റ് നിക്ഷേപ സഹകരണ കരാറിൽ" ഒപ്പുവച്ചു. .
“രണ്ടു ആളുകൾ ഏറ്റവും ഹിംസാത്മകമായ സ്വാധീനത്തിൽ സന്ദർഭം, ഏറ്റവും ഭ്രാന്തൻ, ഏറ്റവും ദെലുസിവെ, വികാരങ്ങൾ എന്ന ഏറ്റവും ക്ഷണികമായ, അവർ സന്തോഷമുണ്ട് നിലനിൽക്കും സത്യം ആവശ്യമാണ്, വിലക്ഷണമായ, മരണവും വരെ തുടർച്ചയായി അവസ്ഥ വി അവരെ ഭാഗം ചെയ്യാൻ.” ഇന്ത്യയിൽ കല്യാണത്തിന്റെ എപ്പോഴും ഒരു വിവാദ വിഷയം ചെയ്തിരിക്കുന്നു. സ്നേഹം സമരത്തിൽ ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും ഒരു പങ്കാളി തിരഞ്ഞെടുത്തിരിക്കുന്ന മാതാപിതാക്കളെ പോക്കേ. അവരിൽ ചിലർ അവരുടെ മാതാപിതാക്കളുടെ ആശംസകളോടെ വരിയിൽ വീഴുന്ന നിമിത്തം അവരുടെ ബന്ധങ്ങൾ ഓഫ് പൊട്ടി സമയത്ത് അവരിൽ ചിലർ അവരുടെ മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം. മറ്റ് മതം, ജാതി ആളുകളുമായി സ്നേഹം വീഴും ആ വേണ്ടി, അനന്തരഫലം ചര്ച്ചയാണ് കഴിഞ്ഞില്ല! അര്ഹരായവര്ക്കു വിവാഹങ്ങൾ മാനവും കൊല്ലുന്നത് അടുത്ത ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ ലേഖനത്തിൽ, ഇന്ത്യയിലെ വിവാഹ സ്നേഹം വിവിധ വശങ്ങൾ പരിശോധിക്കാം ചെയ്യും, പരിണാമത്തിന്റെ, ദമ്പതികൾക്ക് നേരിടുന്ന യഥാർത്ഥ ജീവിതത്തിൽ വെല്ലുവിളികൾ, അതിന്റെ ഭാവി. ഇന്ത്യയിൽ കല്യാണത്തിന്റെ ഒരു വൈകി ഉണ്ടായിരുന്നു പുസ്തകത്തിൽ “വിവാഹ ചരിത്രം” എലിസബത്ത് അബോട്ട് പ്രകാരം, ഒരു മുഴുവൻ അധ്യായം അവിടെ മണവാട്ടി വയസ്സിൽ വിവാഹത്തെപ്പറ്റി. വിവാഹം അത് വരുമ്പോൾ അധ്യായം ലോകമെമ്പാടുമുള്ള വ്യത്യസ്ത സമൂഹങ്ങളുടെ രീതികൾ ശ്രധിക്കുന്നു. ഇന്ത്യ ന്, പുസ്തകം താഴെ സംഗ്രഹിക്കുന്നു. എവിടെ ഹിന്ദു ജനപ്രിയമാണ് ഇന്ത്യയിൽ വിവാഹ പ്രത്യക്ഷനായി (പിന്നെ കാണാൻ തുടരുന്നു) അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ഒരു പ്രവർത്തനം അല്ലെങ്കിൽ ദൈവിക ഇടപെടൽ ആയി. സ്ത്രീകൾ വളരെ ചെറുപ്പം വിവാഹം പെൺകുട്ടികളെ കൂടുതൽ രൂപഭേദം എന്നു കാണപ്പെട്ടിട്ടുണ്ട് പോലെ ഭർത്താവിന്റെ അല്ലെങ്കിൽ ഭർത്താവ് കുടുംബത്തെ ഫയലിലുണ്ട് ചെയ്യാൻ പാകപ്പെടുത്തിയുണ്ടാക്കിയ അല്ലെങ്കിൽ പരിശീലനം കഴിയും. ഇടയില് 1921 ഇതിനായി 1931, കുട്ടി ഭാര്യമാരുടെ എണ്ണം നിന്ന് ഉയർന്നു 8,56,5357 (8.5 ദശലക്ഷം) ഇതിനായി 12, 271,595 (12.3 ദശലക്ഷം). പുസ്തകം പതിമൂന്നാം വയസ്സിൽ വിവാഹം പിന്നീട് ശൈശവ വിവാഹം കസ്റ്റം ശക്തമായ നിലപാട് എടുത്തു ആർ മഹാത്മാഗാന്ധി ഉദ്ധരിച്ച്. ഈ ഈ പ്രശ്നത്തെക്കുറിച്ച് പറഞ്ഞതിൽ എന്താണ്. “ലിറ്റിൽ ഒരു ദിവസം ഞാൻ കഠിനമായി എന്നെ ശിശുവിനെപ്പോലെ വിവാഹം ചെയ്തശേഷം എന്റെ അപ്പൻ വിമർശിക്കാൻ പാടില്ല ആ സ്വപ്നം ചെയ്തു.” നിങ്ങൾ ശ്രദ്ധിക്കുക അതിശയപ്പെടും വേണ്ടി ഇന്ത്യയിൽ കുട്ടികളുടെ വിവാഹ പ്രശ്നം ഇന്നു പ്രായവും ഗുരുതരമായ തുടരുന്ന. ചുവടെയുള്ള ചാർട്ട് നോക്കൂ. ഇരുണ്ട ഷേഡുകൾ വിവാഹം കുറഞ്ഞ പ്രായം പ്രതിനിധാനം. വധുക്കളെ എല്ലാ ഇന്ത്യൻ ശരാശരി പ്രായ 20.2 വർഷം. നിങ്ങൾ ഒരു വലിയ നമ്പർ കരുതുന്നു. എന്നാൽ അത് ഒരു ആണ് “ശരാശരി” , വിവാഹം പോലും ശരാശരി പ്രായം ആണ് 10 പാശ്ചാത്യ രാജ്യങ്ങളിൽ വധുക്കളെ ആ അധികം വർഷം ഇളയ. അങ്ങനെ ഞങ്ങൾ എന്തുകൊണ്ട് ശൈശവ വിവാഹം ചർച്ച? ശിശു വിവാഹങ്ങൾ വിവാഹങ്ങൾ നിർബന്ധിതരാകുന്നു എപ്പോഴും ഏർപ്പാട്. സ്നേഹം എന്നുള്ള വീഴ്ച കുട്ടികൾ ഗുരുതരമായ റൊമാന്റിക് ചെരിവ്. അങ്ങനെ റൊമാൻസ് അല്ലെങ്കിൽ ഡേറ്റിംഗ് എന്ന ചോദ്യം ആദ്യം ഉരുത്തിരിയുന്ന ഒരിക്കലും. എന്നാൽ ഇരുളും ശിക്ഷ അല്ല. വലിയ എക്സ്പോഷർ വിദ്യാഭ്യാസവും കൂടി, ഇന്ത്യയിലെ സ്ത്രീകളുടെ ഇപ്പോൾ വിവാഹ അവരുടെ ഭർത്താവിനെ കാണാൻ ലഭിക്കുന്നത്. ഈ സ്വയം സ്ത്രീകൾ സ്നേഹം വിവാഹം താൽപര്യം അർത്ഥമില്ല സമയത്ത്, അത് ഒരു വലിയ നിര സൂചിപ്പിക്കുന്നു അല്ലെങ്കിൽ വിവാഹം വരുമ്പോൾ പറയും. ചുവടെയുള്ള ചാർട്ട് നോക്കൂ. നിങ്ങൾക്ക് കാണാവുന്നത് പോലെ, ഇളയവർ ഒരു വലിയ അനുപാതം വിവാഹ തങ്ങളുടെ ഭർത്താക്കന്മാരെ കൂടിക്കാഴ്ച. ഈ പ്രവണത ചില കാര്യങ്ങളിതാ സൂചിപ്പിക്കുന്ന ഇനിയൊട്ട് ആണ്: ഇളയവർ (ഒരു മാറ്റുന്നതിൽ സംസ്കാരം മെച്ചപ്പെടുത്തുകയും വിദ്യാഭ്യാസം ഫലമായി) അവർ വിവാഹം ആഗ്രഹിക്കുന്ന ഒരു വലിയ എന്നും തങ്ങളുടെ. ഗ്രേറ്റർ ചോയ്സ് ഒരു റൊമാന്റിക് ബന്ധം ഇല്ലാതെ ഒരു വലിയ സാധ്യത എന്നാണ്. ഇന്ത്യയിൽ കല്യാണത്തിന്റെ എപ്പോൾ പിടിക്കുക എന്തുകൊണ്ട്? കല്യാണത്തിന്റെ ഇന്ത്യയിൽ പുതിയ സംഭവമല്ല. ഹിന്ദു മതം കല്യാണത്തിന്റെ ചിത്രീകരിക്കുന്ന ദേവന്മാരുടെ ഇടയിൽ, ഞങ്ങൾ ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചു നന്നായി മുമ്പ് കല്യാണത്തിന്റെ കിംഗ്സ് ക്യുൻസിലെയും ഇടയിൽ കല്യാണത്തിന്റെ ഉണ്ടായിരുന്നു ഉണ്ടായിരുന്നു. രസകരമായ, ഒരു രാജാവിനെ ദേഹത്ത് ഒരു സ്നേഹം വിവാഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ ചരിത്രം വ്യത്യസ്ത ആകുമായിരുന്നു! ഇവിടെ ഒരു ആണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടന പ്രസിദ്ധീകരിച്ച ഒരു ലേഖനം നിന്നും എക്സ്ട്രാക്റ്റ് പൃഥ്വിരാജ് ചൗഹാൻ, സമ്യൊഗിത നുമിടയിൽ ഒരു സ്നേഹം-വിവാഹം, കസിൻ ആൻഡ് കനൗജ് രാജാവായ മകൾ, ജയ് മൂൺ, ഒരുപക്ഷേ മറ്റു പല ഘടകങ്ങൾ ഇന്ത്യ ചരിത്രം മാറ്റുന്നതിൽ ഒരു കൂടുതൽ മുഖ്യപങ്ക് വഹിച്ചു. രണ്ട് അമ്മമാർ സഹോദരിമാർ ഉണ്ടായിരുന്നു എങ്കിലും, പൃഥ്വിരാജ് ജയ് ചന്ദ് മകൾ ഒളിച്ചോടി. തിരിച്ച്, ജയ് ചന്ദ് - മറ്റ് രജപുത്ര രാജാക്കന്മാരും നേതാക്കൻമാരെ വ്യത്യസ്തമായി, പൃഥ്വിരാജ് പിന്തുണയ്ക്കുന്ന - മുഹമ്മദ് ഘോറി ചേർന്നു, ആർ തന്റെ രണ്ടാം ശ്രമത്തിൽ ഡൽഹി ക്യാപ്ചർ വിജയിച്ചു 1192. ആധികാരിക വിവരങ്ങൾ അല്ലെങ്കിൽ ഡാറ്റാ ഇല്ല (നമ്മുടെ ഗവേഷണങ്ങളിലൂടെ) ഇന്ത്യയിലെ വിവാഹങ്ങൾ സ്നേഹം എണ്ണം ഭരണപ്രദേശത്തെയും ന് 6 സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകളായി. എങ്കിലും, ഇന്ത്യയിലെ വിവാഹങ്ങൾ സ്നേഹത്തിന്റെ വളർച്ച ഒരു ഹിതകരമായ പരിസ്ഥിതി ചൂണ്ടിക്കാണിക്കാൻ ചില വിശാലമായ പ്രവണതകളും ഉണ്ട്. സാക്ഷരതാ നിരക്ക് ക്രമാനുഗതമായി കയറാനും ചെയ്യുന്നു. വിദ്യാഭ്യാസ വർദ്ധിച്ച അളവ് നേരിട്ട് മെച്ചപ്പെട്ട ജോലി പ്രതീക്ഷകളാണ് സാമ്പത്തിക സ്വാതന്ത്ര്യം വിവർത്തനം. ഇവർ എല്ലാവരും ഘടകങ്ങൾ വളരാൻ വിവാഹങ്ങൾ സ്നേഹം നിർണായകമായ ആവശ്യകതകൾ മാറും. വർധിച്ചുവരുന്ന നഗരവത്കരണവും ഗ്രാമീണ നിന്ന് നഗര പ്രദേശങ്ങളിൽ ജനസംഖ്യയുടെ മൈഗ്രേഷൻ പുരുഷന്മാരും സ്ത്രീകളും വിഭിന്ന ആളുകൾ സംസ്കാരങ്ങളും സംവദിക്കാൻ അവസരങ്ങൾ സൃഷ്ടിക്കാൻ. അവർ ഇനി ബന്ധങ്ങൾ, വിവാഹം എന്നീ കാര്യങ്ങളിൽ ഗ്രാമത്തിലെ മൂപ്പന്മാരുടെ ദിക്തത്സ് ബന്ധിക്കപ്പെട്ടിരിക്കുന്നു. അണുകുടുംബങ്ങളുടെ, സംയുക്ത കുടുംബങ്ങൾക്ക് എതിരെയുളള, ഇന്ത്യയിലെ പ്രചാരമുണ്ട്. അണുകുടുംബങ്ങളുടെ എണ്ണം നിന്ന് വളർന്നു 135 മില്യൺ 2001 ഇതിനായി 172 ദശലക്ഷം ൽ 2011. നഗര കേന്ദ്രങ്ങൾ കുടിയേറി എന്ന് അണുകുടുംബങ്ങളുടെ ഏർപ്പാട് വിവാഹങ്ങൾ ആരംഭിക്കാൻ ആവശ്യമായ സാമൂഹിക കണക്ഷനുകൾ നഷ്ടപ്പെടും പ്രവണത. അതുകൊണ്ട്, ഞങ്ങൾ മത്രിമൊംയ് സൈറ്റുകളിൽ ഒരു വലിയ റിലയൻസ് അതുപോലെ കല്യാണത്തിന്റെ കാണുന്നത്. നിങ്ങൾക്ക് കാണാൻ കഴിയുന്ന പോലെ ഇന്ത്യയിൽ കല്യാണത്തിന്റെ വളർച്ച വർദ്ധിച്ചുവരുന്ന നഗരവൽക്കരണം വിദ്യാഭ്യാസവും അളവ് ഒരു നേരിട്ട് ഫലം. ഈ ഘടകങ്ങൾ നഗര കേന്ദ്രങ്ങളിൽ ഇന്ത്യക്കാർ പോലെ സംസ്കാരം ഒരു ആഘാതം പ്രാദേശിക വിദേശ മാധ്യമങ്ങൾ ബ്രാൻഡുകളും വഴി പുതിയ ആശയങ്ങളും അനുവാചകനു നേടുക. പോയിന്റ് കേസ് ഇന്ത്യയിലെ മാറ്റുന്നതിൽ ഡേറ്റിംഗ് രംഗം ആണ് ഡേറ്റിംഗ് അപ്ലിക്കേഷനുകളുടെ വളർച്ച. എങ്ങനെ ബോളിവുഡ് ഇന്ത്യയിൽ കല്യാണത്തിന്റെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും ബോളിവുഡ് സിനിമകൾ നായകൻ നായിക കൂടെ സ്നേഹിക്കുന്നത് ഉൾപ്പെടുന്ന ഒരു തന്ത്രം ഉൾപ്പെട്ടിരിക്കുന്നത്. അവൻ അനിവാര്യമായും നായിക പിതാവ് അല്ലെങ്കിൽ അവളുടെ വില്ലൻ അമ്മാവൻ ആഗ്രഹപ്രകാരം നേരെ പോകുന്നു, മാത്രം അവളുടെ അപ്പന്റെ അനുഗ്രഹം വിജയിക്കുന്നതും ക്രൂരമായ അമ്മാവൻ നിന്നു നരകം അടിക്കുന്നത് ഒന്നുകിൽ ശേഷം orkut ലേക്ക്. വോയ്സ് ഓഫ് അമേരിക്ക ഒരു ലേഖനം പ്രസിദ്ധീകരിച്ചു ആ കല്യാണത്തിന്റെ പ്രോത്സാഹിപ്പിച്ചില്ല ജനപ്രീതി നിയമങ്ങൾ ആഘാതം പര്യവേക്ഷണം. ഇവിടെ കല്യാണത്തിന്റെ ഉയർത്തിക്കാട്ടി ബോളിവുഡ് ആഘാതം ചൂണ്ടിക്കാണിക്കാൻ ചില ശശ ഉണ്ട്. ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ സ്നേഹം എല്ലാ വ്യത്യാസങ്ങൾ ജയിക്കുന്നതിനു അതിന്റെ സാധാരണ തീം - നിരീക്ഷകർ പ്രത്യേകിച്ച് ജനപ്രീതി ഒരു .മാർസിയന്റെ ഉദ്ധരിക്കുന്നത്. "ബോളിവുഡ് സിനിമ ശരിക്കും നിറവാണിദ്ദേഹം സ്നേഹം 'എന്ന് അവതരിപ്പിച്ചത് ചെയ്യുന്നു എല്ലാം ',"ദിലീപ് അമീൻ പറയുന്നു, ഒരു പ്രവർത്തിപ്പിക്കുന്നു വെബ്സൈറ്റ് ഇന്ത്യൻ ഡയലോഗ് ദമ്പതികൾക്ക് ഉപദേശം നൽകുന്ന നീക്കിവച്ചിട്ടുള്ള. “ബോളിവുഡ് ചിത്രങ്ങൾ പൊതുവെ ഇന്ത്യൻ സമൂഹത്തിന് തർക്കങ്ങൾ പ്രശ്നങ്ങൾ ഒരു കളി സ്ഥലത്തു ഒരു രസകരമായ തരത്തിലുള്ള ചെയ്തു,"രോഹിത് ചോപ്ര, സാന്റാ ക്ലാരാ സർവകലാശാലയിൽ ലക്ചറർ, പറയുന്നു. " 'എല്ലാ കീഴടക്കിയ സ്നേഹം' എന്ന തീം യഥാർത്ഥത്തിൽ പല ചിത്രങ്ങൾ പ്രതിഫലിക്കുകയും ചെയ്തു ഒരു തീം ആയിരുന്നു," അവന് പറഞ്ഞു. ചോപ്ര ഇന്ത്യയിലെ പല സിനിമകൾക്കും പരമ്പരാഗത ആധുനിക സമീപനങ്ങളിലും തമ്മിലുള്ള സംഘർഷം ഹൈലൈറ്റ് പറയുന്നു ജീവന്. "ഒരു കയ്യിൽ, അവർ ഥങ്ങളെ, ഞാൻ കരുതുന്നു, മുഴുവനായി, കുടുംബത്തിന്റെ അധികാരവും കുറിച്ച് യാഥാസ്ഥിതിക മൂല്യങ്ങൾ ആഗാഗിനെ, സ്ത്രീകളും പങ്കിനെക്കുറിച്ച് ... സാധാരണയായി, പുരുഷ അധികാരം ഫിഗർ ഒരാളായി. നേരെ മറിച്ച്, സാധാരണയായി ഒരു മൊത്തം യാഥാസ്ഥിതിക പോയിന്റ് making പോലും അതേസമയം, ഈ പ്രശ്നങ്ങൾ അടുത്തറിഞ്ഞ ചെയ്തു," അവന് പറഞ്ഞു. ബോളിവുഡ് സിനിമാ താരങ്ങൾ ഉദാഹരണത്തിന് നേതൃത്വത്തിലുള്ള ചെയ്തു. സ്നേഹം വിവാഹങ്ങളും അര്ഹരായവര്ക്കു വിവാഹങ്ങളാണ് വ്യവസായം സാധാരണമാണ്. ഇവിടെ ഒരു ഗവേഷണ റിപ്പോർട്ട് നിന്ന് .പഞ്ഞമാസമാണ്. മുകളിൽ ചിത്രം ബോളിവുഡ് എങ്ങനെ ഒരു വലിയ മാതൃക വിവാഹങ്ങൾ സ്നേഹം നേരെ നിയന്ത്രണങ്ങൾ നേരിടാൻ സഹായിച്ചത് ഒരു ഉദാഹരണമാണ്. ഇന്ത്യയിലെ കല്യാണത്തിന്റെ – വെല്ലുവിളികൾ & നുറുങ്ങുകൾ ദമ്പതികൾ ഇന്ത്യയിൽ വിവാഹ സ്നേഹം മുഖാമുഖം വെല്ലുവിളികൾ പരിധിവരെ അവർ വിവാഹം സമ്മതിക്കുന്നു മാതാപിതാക്കളുടെ ബോധ്യപ്പെടുത്താൻ കഴിഞ്ഞോ എന്ന് ആശ്രയിച്ചിരിക്കുന്നു. മറ്റുള്ളവരെ കൈകാര്യം ചില ദമ്പതികൾ വട്ടോളിയച്ചന്റെ അവരുടെ വിവാഹം സമ്മതിക്കുന്നു മാതാപിതാക്കളുടെ ബോധ്യപ്പെടുത്താൻ. എങ്കിലും, ദമ്പതികൾ വിവാഹം അവരുടെ സമരം ശരിക്കും വെറും വിവാഹം അവസാനിക്കരുത് പ്രതി ആണ്. ഏതെങ്കിലും ദമ്പതികൾ എന്നപോലെ, സ്നേഹം വിവാഹം ദമ്പതികൾക്ക് പുറമേ ചെയ്യേണ്ട വെല്ലുവിളികൾ നേരിടുന്ന അദ്ധ്വാനം നാവിഗേറ്റ് ക്ഷമ. ന്റെ ദമ്പതികൾ ഇന്ത്യയിൽ വിവാഹ സ്നേഹം മുഖാമുഖം സാധാരണ പ്രശ്നങ്ങൾ ചില ചിന്തിക്കാം. മാതാപിതാക്കൾ പ്രതിപ്രവർത്തനം: സ്നേഹം വിവാഹം ശേഷം ബന്ധം ദമ്പതികൾക്ക് വ്യാപ്തി അനുസരിച്ച് തുടർന്നും, മാതാപിതാക്കൾ ഇടപെടും ആസ്പദമായ ടെൻഷൻ ആൻഡ് ദിശര്മൊംയ് ഒരു ഡിഗ്രി ഇല്ല. ദമ്പതികൾ എങ്ങനെ പ്രോജക്റ്റ് ആഴമായ തന്നെ മാതാപിതാക്കൾ വിവാഹം അവരുടെ എതിർപ്പ് ന്യായീകരിക്കാൻ ഉടന്വിവാഹിതരാവുന്നുവെന്നാണ് “സാധാരണ” അവർ ദിവസം-ദിന ജീവിതം കൈകാര്യം ഉണ്ട്. വിശ്വാസത്തിന്റേയും ഭക്ഷണ സംബന്ധിച്ച സംഘട്ടനങ്ങൾ അഭാവം, വസ്ത്രം, കസ്റ്റംസ് മാതാപിതാക്കൾ ഓരോ ഏറ്റുമുട്ടൽ ചീത്ത പറഞ്ഞു കഴിയും. കുട്ടികളെ വളർത്തൽ: രക്ഷാകർതൃ പിന്തുണ ഇല്ലാതെ കുട്ടികളെ വളർത്തുകയും തയ്യാറായിരിക്കണം. എങ്കിലും, മക്കൾ അംബാനിയുടെ രക്ഷിതാക്കളോടൊപ്പം തകരുന്നു ബന്ധങ്ങൾ അറ്റകുറ്റപ്പണി ഒരു വാഹനത്തിന്റെ മാറും അവസരങ്ങളും ഉണ്ട്! കുട്ടികൾ കാരണം ഇന്റർ-മതം ഐഡന്റിറ്റി പ്രശ്നങ്ങൾ നേരിടാം / ഇന്ത്യയിലെ ചില സന്ദർഭങ്ങളിൽ ജാതി വിവാഹങ്ങൾ, അവർ സോഷ്യൽ പ്രവർത്തനങ്ങളിൽ വിവേചനം നേരിടുന്ന. അര്ഹരായവര്ക്കു അല്ലെങ്കിൽ കല്യാണത്തിന്റെ വിഭാഗത്തിലുള്ള ക്രമീകരിച്ചിട്ടുണ്ട് വിവാഹം റൂട്ടിൽ ഏറ്റുവാങ്ങിക്കൊണ്ട് അല്പം കൂടുതൽ വെല്ലുവിളി കഴിയും. സാമൂഹ്യ ജീവിതം: ദമ്പതികൾ വിവാഹം വട്ടോളിയച്ചന്റെ ശേഷം മാറാൻ എവിടെ സാഹചര്യങ്ങളിൽ, സിയോൻ ചെയ്യാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നെറ്റ്വർക്ക് പൂർണ്ണമായ അഭാവം വിവാഹം ലിഫെ.ഥെ ദമ്പതികൾ ന് വലിയ സമ്മർദ്ദങ്ങളോടും സൃഷ്ടിക്കാൻ കഴിയും’ വിദ്യാഭ്യാസവും സാമ്പത്തിക പശ്ചാത്തല അവരെ ഒരു പുതിയ സ്ഥലത്തേക്കു ക്രമീകരിക്കുക സഹായിക്കുന്നതിന്റെ വലിയ പങ്കുവഹിക്കുകയും പിന്തുണ നൽകാൻ കഴിയുന്ന സാമൂഹിക കണക്ഷനുകൾ സ്ഥാപിക്കാൻ കഴിയും. സംസ്കാരം, മതം, പണം: ഇത് വിവാഹം അതായത് ലഭിക്കാൻ ആ ദമ്പതികൾ യുദ്ധം അതേ ശക്തികൾ അതിശയിക്കാനില്ല. സംസ്കാരം, മതം ചില കേസുകളിൽ, പണം, ഇന്ത്യയിലെ വിവാഹങ്ങൾ പ്രേമം വെല്ലുവിളികൾ ഒരു പുതിയ സെറ്റ് പോസുചെയ്യാൻ പിന്നീട് ഉയിർപ്പിക്കാൻ. വികാരതീവ്രമായ ക്രമേണ വിവാഹം ജീവന്റെ ദിവസം പെണ്ണല്ല അന്ന് മുഖത്ത് അകലെ വാടി, ദമ്പതികളുടെ പശ്ചാത്തല വിലവ്യതിയാനങ്ങൾ എല്ലാ ജീവിത വ്യത്യാസങ്ങൾ തർക്കത്തിലാണ് പ്രധാന പോയിന്റുകൾ മാറാൻ കഴിയും. എങ്കിലും, ഇന്ത്യയിൽ വിവാഹ സ്നേഹം എല്ലാ ശിക്ഷ മൂടലും അല്ല. ഇവിടെ ഈ വെല്ലുവിളികൾ മറികടക്കാൻ സഹായിക്കുന്ന പ്രായോഗിക നുറുങ്ങുകൾ. ഇന്ത്യയിൽ കല്യാണത്തിന്റെ ഇന്ത്യ അതായത് തത്വശാസ്ത്രം അവസ്ഥയിലാണ്. നാനാത്വത്തില് ഏകത്വം. 'മറ്റെല്ലാ വ്യത്യാസങ്ങൾ തരണം സ്നേഹം എന്ന ആശയം ആലിംഗനം’ ഒരു സ്നേഹം വിവാഹം ഓരോ ദമ്പതികൾ അഭിമാനിക്കാൻ വേണം സംഗതിയാണത്. മാത്രം ഈ വസ്തുത ഓർക്കണം സ്നേഹം വിവാഹം ദമ്പതികൾക്ക് തങ്ങളുടെ ഘട്ടത്തിൽ കാര്യമായ സ്പ്രിംഗ് നൽകാൻ കഴിയും! സാംസ്കാരിക മത വ്യത്യാസങ്ങൾ (വിവാഹം അര്ഹരായവര്ക്കു എങ്കിൽ) ഒരു വലിയ O നൽകാൻ കഴിയുംപുതിയ രീതികൾ കണ്ടെത്തി ഒരു മനസ്സിലാക്കാൻ സേവനജീവിതത്തിനു വേണ്ടി പ്പൊര്തുനിത്യ് നമുക്കു ചുറ്റുമുള്ള ലോകത്തെ. അവർ തമ്മിൽ പഠിക്കാൻ കൂടുതൽ അവസരങ്ങൾ പോലെ ഒരു സ്നേഹം വിവാഹം ദമ്പതികൾക്ക് നല്ലത് വിധത്തിൽ ഉണ്ട്. മനുഷ്യരുടെ സ്നേഹം വിവാഹം അല്ലെങ്കിൽ അര്ഹരായവര്ക്കു വിവാഹം നടന്നു മാതാപിതാക്കൾക്ക് ജനിച്ച സ്ത്രീകൾ, സ്വന്തം വിവാഹം കാര്യങ്ങളിൽ കൂടുതൽ തുറന്ന ഉണ്ടാക്കാം. സംഭവങ്ങളിൽ എവിടെ ധാരാളം ഉണ്ട് അവർ ഒരു വഴങ്ങുന്ന തുറന്ന ബാല്യം പോലെ പുരുഷന്മാരും സ്ത്രീകളും ഏർപ്പാട് വിവാഹങ്ങൾ അര്ഹരായവര്ക്കു തുറന്നിരിക്കുന്നു ഒരു അര്ഹരായവര്ക്കു കുടുംബത്തിൽ. ദമ്പതികൾ കഴിയുന്ന ശരിക്കും കലകളുടെ അവരുടെ പങ്കാളികൾക്ക് അന്വേഷിക്കണം വിജയകരമായ വിവാഹം പ്രവണത. പ്രായോഗികമായി ഈ ഇടുന്നതു വെല്ലുവിളികൾക്കു നിങ്ങളുടെ സ്നേഹം നിലനിർത്താൻ ഒരു വലിയ തന്ത്രം. ഡോ സൂസൻ ക്രൌഷ് വ്ഹിത്ബൊഉര്നെ, പേരിട്ടിരിക്കുന്ന "അവളുടെ ലേഖനത്തിൽദി 12 ദീർഘകാല ബന്ധങ്ങൾ കെട്ടേണം ആ ബന്ധം"ആ വിശദീകരിക്കുന്നു"സ്വാർത്ഥതാത്പര്യങ്ങൾക്കുവേണ്ടി ശക്തമായ വൈകാരികമായും അവരുടെ ദൈനംദിന ജീവിതത്തിൽ സമീപിക്കുന്ന ആളുകൾക്ക് സ്നേഹം ജീവൻ മേൽ ഈ തീവ്രമായ വികാരങ്ങൾ കൊണ്ടുപോകും തോന്നുന്നു അതുപോലെ. അവർ ആത്മവിശ്വാസം അവ ചെയ്യുന്നതു ഇന്നതു അറിഞ്ഞുകൊണ്ട് ദമ്പതികൾ തങ്ങളുടെ ഘടകങ്ങളിൽ പരസ്പരം കാണും. ഉദാഹരണത്തിന്, പ്രാദേശിക ക്രിക്കറ്റ് ലീഗ് നിങ്ങളുടെ എത്ര നല്ല ഭർത്താവ് കാണുകയാണെങ്കിൽ, നിങ്ങൾ ഒരുപക്ഷേ ചെയ്യും കൂടുതൽ അവനെ സ്നേഹിക്കുന്നു. ഒരു വലിയ അതിനപ്പുറത്തു നിങ്ങളുടെ പങ്കാളിയുടെ വിശ്വാസങ്ങൾ അല്ലെങ്കിൽ സാംസ്കാരിക ചുവന്ന വരികൾ ടോളറൻസിനേക്കാൾ അല്ലെങ്കിൽ സ്നേഹവും വിശ്വാസങ്ങളും തമ്മിൽ വ്യക്തമായ വിഘടനം സ്നേഹം വിവാഹത്തിൽ ഐക്യം സൃഷ്ടിക്കാൻ സഹായിക്കും. വിവാഹം എന്ന സ്ഥാപനം അതിന്റെ ലക്ഷ്യം കുറിച്ച് ആഴത്തിലുള്ള പാരമ്പര്യം വര്ഷം മറികടക്കാൻ ഒരു ആവശ്യം പോലെ ഇന്ത്യയിൽ കല്യാണത്തിന്റെ തീർച്ചയായും ഒരു കയറ്റം ഉദിച്ചത്. ഇന്ത്യയിൽ പ്രചോദനാത്മകമായ കല്യാണത്തിന്റെ ഇവിടെ ഇന്ത്യയിൽ അവിശ്വസനീയമായ കല്യാണത്തിന്റെ ക്രോണിക്കിൾ ആ വാർത്തകളുടെ ദമ്പതികൾ ആണ്. ഈ കഥകൾ ശരിക്കും സ്നേഹത്തിൽ ദമ്പതികൾക്ക് പോലെ വലിയ പ്രചോദനം മര്രിഅഗെ.ജുസ്ത് വിശദാംശങ്ങൾ വായിക്കാൻ പരിശോധിക്കാൻ ചിത്രങ്ങൾ ക്ലിക്ക് സേവിക്കും. തീരുമാനം ലോകത്തെ തത്ത്വചിന്ത വിശ്വസിച്ചു ആ സ്നേഹം വിവാഹം കാരണമായി കാണരുത്. അതു മോഹം കാണുന്നുണ്ടെങ്കിൽ, ദിഷിപതെ എന്തെങ്കിലും ആയി. എങ്കിലും, സ്ത്രീകളുടെ വിദ്യാഭ്യാസ, നഗരവത്കരണം, തൊഴിൽ വളർച്ച തലകീഴായി ഈ അനുമാനം തിരിഞ്ഞു. ഇന്ത്യ ഈ മാറ്റം മുക്തമല്ല ആണ്. രാജ്യത്തെ അതിന്റെ കഴിഞ്ഞ ചൊരിയുന്നു. ഒരു മധ്യ-വരുമാനം രാജ്യത്തെ മാറുന്നു ഇന്ത്യയിൽ കല്യാണത്തിന്റെ വരും വർഷങ്ങളിൽ വളരാൻ ബന്ധിച്ചിരിക്കുന്ന.
തണലില്ലാതായി... മറൈൻ ഡ്രൈവിലെ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ കൊമ്പിലിരുന്ന് ലോട്ടറി വിൽക്കുന്ന കച്ചവടക്കാരൻ. മുന്നേ മുറിച്ചിട്ടിരിക്കുന്ന മരത്തിന്റെ തണലിലിരുന്നായിരുന്നു കച്ചവടം ഇപ്പോൾ കൊടും ചൂടിലും. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. ജീവിതം വഴിവക്കിൽ... കൊച്ചി കായലിൽ നിന്നും കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി വഴിവക്കിൽ വിൽക്കുന്ന ഇതര സംസ്ഥാനക്കാർ. കൊച്ചിയിൽ നിന്നുള്ള കാഴ്ച. നടനം... ജില്ലയിലെ 60 സ്കൂളുകളിൽ ക്ലാസിക്കൽ കലാശിൽപ്പശാലകൾ സംഘടിപ്പിയ്ക്കുന്ന സ്പിക്ക് മേക്കേയുടെ ജില്ലാ തല ഉദ്ഘാടനം തൃശൂർ ഹോളി ഫാമിലിയിൽ നടന്ന ശേഷം ഡൽഹിയിൽ നിന്നുള്ള ഷിപ്ര ജോഷി വിദ്യാർത്ഥിനികളെ കഥക് പരിശീലിപ്പിയ്ക്കുന്നു. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പ് പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്‌ഥർ. സമര സമിതി പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന സിറ്റി പൊലീസ് കമ്മിഷണർ ജി. സ്‌പർജൻകുമാറും ഉയർന്ന പൊലീസ് ഉദ്യോഗസ്‌ഥരും. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേക്കുളള റോഡ് ബോട്ടുകൾ കുറുകെ ഇട്ട് അടച്ചപ്പോൾ. വിഴിഞ്ഞത്ത് സമര സമിതി പ്രവർത്തകർ തകർത്ത വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ചില്ല്. അധികാരികൾ കേൾക്കാൻ... വീടും സ്ഥലവും ലേലം ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ദാമോധരനും ഭാര്യ വിജയമ്മയും കോട്ടയത്തെ കേരള ബാങ്കിന്റെ മുൻപിൽ ഉപരോധ സമരം നടത്തുന്നു. ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ. മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. LOAD MORE TRENDING THIS WEEK റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
കോവിഡ് മഹാമാരിയിൽനിന്ന് ഭാഗിഗമായി മുക്തരായതിനു ശേഷമുള്ള വലിയ ആഴ്ച ഈസ്റ്റർ ആഘോഷങ്ങൾ ലെസ്റ്ററിൽ ഭക്തി സാന്ദ്രമായി.വലിയ ജനക്കൂട്ടത്തിനു സാക്ഷ്യമായിരുന്നു ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രത്യേകത. ദേവാലയത്തിന്റെ ഹാളിൽ അനുബന്ധ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. വലിയ ആഴ്ചയിലെ കർമങ്ങൾക്ക് വികാരി ഫാദർ ജോർജ് തോമസ് ചേലക്കൽ നേത്ര്ത്വം നൽകി . ദീർഘ ഇടവേളയ്ക്കു ശേഷമുള്ള ഒത്തുചേരൽ എല്ലാവര്ക്കും പ്രാർത്ഥനയുടെയും … ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 28 ന് ഫാ.ടോമി എടാട്ട്: ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം മെയ് 28 ന് നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീർത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ … ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അല്മയർക്കായി ബൈബിൾ റിസോഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ഫാ. ടോമി അടാട്ട്: രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ ബൈബിൾ റിസോഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു .രൂപതയിലെ റീജിയണൽ കോ ഓർഡിനേറ്റർസായ ബഹുമാനപെട്ട വൈദീകരുടെയും ബൈബിൾ അപ്പസ്റ്റോലറ്റ് കമ്മീഷൻ മെമ്പേഴ്സിന്റെയും സമ്മേളനത്തിൽവച്ചാണ് രൂപത അധ്യക്ഷൻ അറിയിച്ചത് . തുടർന്ന് നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ ,നാം ഓരോരുത്തരും സുവിശേഷമാകുവാനും സുവിശേഷകന്റെ … ബിർമിങ്ഹാം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പീഡാനുഭവ ശുശ്രൂഷകൾ രാജു വേളാംകാല (ബര്‍മിങ്ങ്ഹാം): ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ മുന്‍ വര്‍ഷങ്ങളി ല്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രിൽ 9- ↄo തീയതി ശനിയാഴ്ച മുതല്‍ ഏപ്രിൽ 16 – ↄo തീയതി ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്‍റെ പീഡാനുഭവവാരം ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ വച്ച് … ആറ്റുകാൽ പൊങ്കാല മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ കെന്റ് അയ്യപ്പക്ഷേത്രം ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം 2022 ഫെബ്രുവരി 17 -)൦ തീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ഭക്തിപൂർവ്വം ആചരിക്കുന്നു. കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കർമ്മവിധികളും നടത്തപ്പെടുന്നത്. രാവിലെ 8 മണിക്ക് നിർമാല്യവും 8.30 ന് ഉഷപൂജയും തുടർന്ന് 9 മണിക്ക് ഗണപതിഹോമവും ഉണ്ടായിരിക്കുന്നതാണ്. 10 … ഇന്റർനാഷണൽ കരോൾ ഗാന മത്സരം: സംഗീത സംവിധായകൻ ജെറി അമൽദേവ് മുഖ്യാതിഥി കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കരോൾ ഗാന മത്സരത്തിന്റെ ( ഓൺലൈൻ) ഗ്രാൻഡ്ഫിനാലെയിൽ പ്രശസ്ത സംഗീത സംവിധായകരായ ജെറി അമൽദേവും ഇഗ്‌നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) മുഖ്യാഥികളും പ്രധാന വിധികർത്താക്കളുമായി എത്തുന്നു. മത്സരത്തിന്റെ മറ്റൊരു വിധികർത്താവ് ചലച്ചിത്രപിന്നണി ഗായികയും കൈരളി ടീവി യിലെ പട്ടുറുമാൽ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവുമായ ജിഷാനവീൻ ആണ്. ഗ്രാൻഡ്‌ ഫിനാലെ 2022 … ക്രിസ്മസിനായി ഒരുങ്ങി ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവക ദേവാലയം മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ: തദ്ദേശീയരായ ഇംഗ്ലീഷ് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസസമൂഹത്തിന്റെ വൈവിധ്യമേറിയ കാത്തോലിക്കാ പാരമ്പര്യവും, ഭാഷകളും, വേഷവിധാനങ്ങളും സമന്വയിക്കുന്ന ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവകാ ദേവാലയം ക്രിസ്മസ് ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങുന്നു. ഇടവക വികാരി റെവ. ഫാ. ജോർജ്ജ് തോമസ് ചേലയ്ക്കലിന്റെ മുഖ്യ കാർമ്മികത്വത്തിലും പാരിഷ് കൌൺസിൽ പ്രധിനിധികളുടെ … ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ സുവാറ 2021 ബൈബിൾ ക്വിസ്: വിജയികളെ പ്രഖ്യാപിച്ചു ഫാ. ടോമി അടാട്ട്: മത്സരാർത്ഥികളുടെ വചനത്തിലുള്ള അറിവും വിശ്വാസതീഷ്ണതയും ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ബൈബിൾ അപ്പസ്റ്റോലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സുവാറ 2021 ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു.വിവിധ ഗ്രൂപ്പുകളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ മെൽവിൻ ജെയ്‌മോനും, ആൽബർട്ട് ജോസിയും ,ഷോണാ ഷാജിയും സോണിയ ഷൈജുവും. ഓൺലൈനായി നടത്തപ്പെട്ട മത്സരത്തിൽ … ഇന്റർനാഷണൽ കരോൾ ഗാന മത്സരത്തിന് മികച്ച പ്രതികരണം ഡിസം. 22 വരെ രജിസ്റ്റർ ചെയ്യാം കലാഭവൻ ലണ്ടൻ ഒരുക്കുന്ന ഇന്റർനാഷണൽ കരോൾ ഗാന മത്സരത്തിലേക്ക് ( ഓൺലൈൻ- സോളോ & ഗ്രൂപ്പ്) രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. രജിസ്‌ട്രേഷൻ തിയതി ഡിസംബർ 22 വരെ നീട്ടി.കൂടുതൽ ടീമുകൾക്ക് പങ്കെടുക്കാനും വീഡിയോ റെക്കോർഡ് ചെയ്യാനുമുള്ള സമയം ലഭിക്കുന്നതിനു വേണ്ടിയാണ് സമയം നീട്ടിയത്. കരോൾ ഗാന മത്സരത്തിന് വിവിധ രാജ്യങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം … ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ചേർന്നൊരുക്കുന്ന കരോൾ രാവിന് ഇനി രണ്ടു ദിവസം ബിനു ജോർജ്ജ് (കവൻട്രി): ദേവദൂതർ ആർത്തുപാടിയ ആമോദരാവിന്റെ അനുസ്മരണം. ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു കൊണ്ടുള്ള കരോൾസന്ധ്യക്ക് ഇനി രണ്ടു ദിവസം കൂടി. യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും ചേർന്ന് നടത്തിവരുന്ന ക്രിസ്‌മസ്‌ കരോൾ ഗാനമത്സരത്തിന്റെ നാലാം സീസൺ ആസ്വദിക്കാൻ കവൻട്രിയിലേക്ക് വരൂ. ഡിസംബർ11 ശനിയാഴ്ച കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളിൽ വച്ച് ഉച്ചയ്ക്ക് …
യൂസഫ് ഷഹീൻ സംവിധാനം ചെയ്തത് 1958ൽ പുറത്തിറങ്ങിയ ഈജിപ്ഷ്യൻ ചിത്രമാണ് കയ്‌റോ സ്റ്റേഷൻ..പുതിയ ക്രൈം ത്രില്ലർ സിനിമകളെ അനുസ്മരിപ്പിക്കും വിധം 50കളിൽ നിർമിക്കപ്പെട്ട ഒരു മാസ്റ്റർപീസായാണ് ഈ ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഒരുപക്ഷേ സൈക്കോയുടെ ആദ്യത്തെ വേർഷൻ ഇതൊക്കെ ആയിരുന്നിരിക്കാം. കയ്‌റോ റെയിൽവേസ്റ്റേഷനും അവിടുത്തെ ആളുകളുമാണ് കഥാപാത്രങ്ങൾ.മുടന്തുള്ള കെനാവിക്ക് കൂൾഡ്രിങ്ക്‌സ് വിൽക്കുന്ന ഹനൂമയെ ഇഷ്ടമാണ്.അബു സെരിഹുമായി വിവാഹം ഉറപ്പിച്ച ഹനൂമ കെനാവിയെ വകവെക്കുന്നില്ല.തുടർന്നുണ്ടാവുന്ന തമാശയും സീരിയസ്നെസ്സും ഒക്കെ നിറഞ്ഞ സംഭവങ്ങളാണ് ചിത്രം. അത്യന്തം ത്രില്ലിങ് ആയിട്ടുള്ള, അക്കാലത്തെ എല്ലാ സാങ്കേതിക തികവോടും കൂടിയ ചിത്രം 8ആമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും, 31ആമത് ഓസ്കാർ പുരസ്കാരത്തിലും മത്സരിച്ചിരുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ Filed Under: African Chalachithra Safari, Arabic, Comedy, Crime, Drama Tagged: Krishnaprasad PD Footer Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]
ഭാരതീയരുടെ പരിപാവനമായ ചടങ്ങുകളിലൊന്നാണ് വിദ്യാരംഭം. നവരാത്രി പൂജയുടെ അവസാന ദിവസമായ ദശമി ദിനത്തില്‍ വിദ്യാദേവതയായ സരസ്വതിയുടെ സന്നിധാനത്തില്‍ ഒരു ആചാര്യന്റെ കീഴില്‍ ഏതെങ്കിലും വിദ്യ പരിശീലിച്ച് തുടങ്ങുന്ന ചടങ്ങാണിത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ആ ദിവസം വിദ്യരംഭം നടത്താറുണ്ട്. തിരൂരിലെ തുഞ്ചന്‍പറമ്പിലും ആയിരക്കണക്കിനു കുട്ടികളെ അന്ന് എഴുത്തിനിരുത്തുന്നു. കുട്ടികളില്‍ അറിവിന്റെ ആദ്യാക്ഷരം പകരുന്ന വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് വര്‍ഷങ്ങളായി ഡി സി ബുക്‌സ് സംഘടിപ്പിച്ചുവരികയാണ്. ആധുനിക മതാതീത സങ്കല്പം അനുസരിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഒരു സ്ഥാപനത്തില്‍ ആരംഭിച്ചത് ഡി.സി ബുക്‌സാണ്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും ആ മാതൃക പിന്തുടര്‍ന്നു. സാക്ഷരതയും വായനയും സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതനായിരുന്ന ഡി.സി കിഴക്കെമുറിയാണ് വിദ്യാരംഭത്തിന് നവീന മാതൃക നല്കി കുട്ടികളെ എഴുത്തിനിരുത്താന്‍ നേതൃത്വം നല്കിയത്. ഇന്നും ആ മാതൃക ഡി.സി ബുക്‌സ് പിന്തുടരുന്നു. മലയാളത്തിന് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു നല്‍കിയ സാഹിത്യകാരന്‍ ഒ.വി വിജയന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ ഭൂമികയായ തസ്രാക്കില്‍ വെച്ചാണ് ഇത്തവണ വിദ്യാരംഭദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നത്. ഡി സി ബുക്‌സും ഒ വി വിജയന്‍ സ്മാരകസമിതിയും സംയുക്തമായാണ് കുട്ടികളെ എഴുത്തിനിരുത്തല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ എട്ടാം തീയതി രാവിലെ എട്ടിന് ഒ.വി.വിജയന്‍ സ്മാരകത്തില്‍ വെച്ച് എഴുത്തുകാരനായ വി.കെ ശ്രീരാമന്‍, നിരൂപകനായ ഡോ. പി.കെ രാജശേഖരന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ ടി.ആര്‍ അജയന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കും. തുടര്‍ന്ന് കുട്ടികള്‍ക്കായി കഥയരങ്ങും ഇവിടെവെച്ച് സംഘടിപ്പിക്കുന്നു. ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ശ്രീലങ്കയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർന്നുവരുന്ന പൊതുജനപ്രക്ഷോഭം പ്രധാനമന്ത്രി മഹിന്ദ രജപക്സയുടെ രാജിയിലാണ് അവസാനം എത്തിനിൽക്കുന്നത്. പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ സ്ഥാനം ഏറ്റെങ്കിലും സ്ഥിതിഗതികൾ ഇപ്പോഴും സാധാരണമട്ടിൽ എത്തിയിട്ടില്ല. ഒരു സമയത്ത് സിംഹളരുടെ വീരനായകനായിരുന്ന മഹിന്ദ രജപക്സ ഇപ്പോൾ ജനങ്ങളിൽ നിന്ന് രക്ഷ നേടാനായി ശ്രീലങ്കയുടെ വടക്കുകിഴക്കൻ മേഖലയിലെ ഒരു നേവൽ ബേസിൽ അഭയം തേടിയിരിക്കുകയാണ്. അദ്ദേഹം രാജ്യം വിട്ടുപോകുന്നത് കോടതി വിലക്കുകയും ചെയ്തിരിക്കുന്നു. മഹീന്ദയുടെ സഹോദരനും പ്രസിഡന്റുമായ ഗോതബയ രാജപക്സയാവട്ടെ തന്റെ സ്ഥാനം നിലനിർത്താനുള്ള തത്രപ്പാടിലുമാണ്. ഭൂരിപക്ഷ വർഗ്ഗീയതയും ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ഏകാധിപത്യസ്വഭാവം കൈവരിച്ച ഗവണ്മെന്റും ചേർന്ന് ഒരു രാജ്യത്തെ സാമ്പത്തികമായും സാമൂഹ്യമായും എങ്ങനെ തകർക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ ശ്രീലങ്ക. റനിൽ വിക്രമ സിംഗെ അടുത്ത കാലം വരെ, കേരളത്തിന് സമാനമായ മെച്ചപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ വ്യവസ്ഥകളും മികച്ച social indicators-ഉം ഉണ്ടായിരുന്ന, വികസ്വരരാജ്യങ്ങൾക്ക് മാതൃകയായിരുന്ന, രാജ്യമായിരുന്നു ശ്രീലങ്ക. എന്നാൽ വളരെ പെട്ടെന്നാണ് സംഗതികൾ കീഴ്മേൽ മറിഞ്ഞത്. അങ്ങേയറ്റം താഴ്ന്ന നിലയിൽ എത്തിയ വിദേശനാണ്യശേഖരം, വൻതോതിലുള്ള കടം, മൂല്യശോഷണം സംഭവിച്ച കറൻസി, മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള വിലക്കയറ്റം, എന്നീ ഘടകങ്ങളെല്ലാം ചേർന്ന് ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി. ജീവിതം ക്ലേശകരമായതോടെ ജനങ്ങൾ തെരുവിലിറങ്ങുകയും രാജ്യം ഏതാണ്ട് ആഭ്യന്തര കലാപത്തിന്റെ വക്കിലെത്തിനിൽക്കുകയും ചെയ്തിരിക്കുകയാണ്. അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാനുള്ള foreign exchange പോലും കൈയ്യിലില്ലാത്ത സ്ഥിതിയിലാണ് രാജ്യം. ഇന്ത്യയും ചൈനയും ഇടയിൽ നൽകിയ ധനസഹായമാണ് ആ രാജ്യം അമ്പേ തകർന്ന് തരിപ്പണമാകാതെ ഇത്തരത്തിലെങ്കിലും നിലനിർത്തിപ്പോരുന്നത്. തമിഴ് ഈഴം പുലികളുമായി നടന്ന ആഭ്യന്തരയുദ്ധസമയത്തുപോലും ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ ഇത്രമാത്രം ജീർണ്ണാവസ്ഥയിൽ എത്തിയിരുന്നില്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ഏതാണ്ട് ഏകാധിപത്യത്തോട് അടുക്കുന്ന അനിഷേധ്യസ്ഥാനം വഹിക്കുകയായിരുന്നു രജപക്സ കുടുംബം. പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്ന മഹിന്ദ രാജപക്സയാണ് രജപക്സ കുടുംബത്തിലെ പ്രമുഖൻ. Liberation Tigers for Tamil Elam (LTTE) എന്ന സംഘടനയുടെ നേതൃത്വത്തിൽ തമിഴ് വിമോചനസമരം കൊടുമ്പിരികൊണ്ടിരുന്ന കാലത്താണ് സിംഹളതാല്പര്യസംരക്ഷകൻ എന്ന ലേബലോടെ മഹിന്ദ രജപക്സ ശ്രീലങ്കയുടെ പ്രസിഡന്റായി 2005-ൽ സ്ഥാനം ഏൽക്കുന്നത്. സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം ആദ്യം ചെയ്തത് Army Commander ശരത് ഫൊൻസേകയുടെയും Defense Secretary-യും അദ്ദേഹത്തിന്റെ സഹോദരനുമായ ഗോതബയ രാജപക്സെയുടെയും (ഇപ്പോഴത്തെ ശ്രീലങ്കൻ പ്രസിഡന്റ) നേതൃത്വത്തിൽ LTTE-യ്ക്ക് എതിരെ അന്നുവരെ കാണാത്ത രീതിയിലുള്ള അതിഭീകര ആക്രമണം അഴിച്ചുവിടുകയാണ്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഹീനവും ക്രൂരവുമായ നരനായാട്ടാണ് അക്കാലത്ത് ശ്രീലങ്കയിൽ അരങ്ങേറിയത്. മൂന്ന്-മൂന്നര കൊല്ലം നീണ്ട പട്ടാളനടപടിയിൽ വേലുപ്പിള്ള പ്രഭാകരൻ ഉൾപ്പെടെ അനേകായിരം തമിഴ് വംശജർ കൊല്ലപ്പെട്ടു. LTTE എന്ന സംഘടന ശ്രീലങ്കയിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു. ഈ സംഭവവികാസങ്ങൾ മഹിന്ദ രജപക്‌സയ്ക്ക് ഭൂരിപക്ഷം വരുന്ന സിംഹളർക്കിടയിൽ താരപരിവേഷം നൽകി. 2010-ൽ അദ്ദേഹം വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുട൪ന്ന് സിംഹള ഭൂരിപക്ഷ പ്രീണനനയത്തിലൂന്നിയ, അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ, വ്യക്തിഗതതീരുമാനങ്ങൾ നടപ്പാക്കുന്ന, ഭരണമാണ് ശ്രീലങ്ക കണ്ടത്. 2015-ൽ നടന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ അദ്ദേഹം മൈത്രിപാല സിരിസേനയോട് പരാജയപ്പെട്ടു. ഇതിനിടെ നിരവധി രാഷ്ട്രീയ അസ്ഥിരതകളിലൂടെ ശ്രീലങ്ക കടന്നുപോയി. സിരിസേനയുടെ കാലാവധി അവസാനിച്ചശേഷം 2019-ൽ നടന്ന പ്രസിഡന്റ തെരഞ്ഞെടുപ്പിൽ മഹീന്ദയുടെ ഇളയ സഹോദരനും മുൻ Defense Secretary-യുമായ ഗോതബയ രജപക്സ ശ്രീ ലങ്കയുടെ പ്രസിഡന്റ്ആയി ചുമതലയേറ്റു (ശ്രീലങ്കയിൽ പ്രസിഡന്റിനെ ജനങ്ങൾ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്, മാത്രമല്ല, ഇന്ത്യയെ അപേക്ഷിച്ച് ശ്രീലങ്കയിൽ പ്രസിഡന്റിന് കൂടുതൽ executive അധികാരങ്ങളുമുണ്ട്). പ്രസിഡന്റ് ഗോ തബയ രാജപക്‌സയുടെ ആശീർവാദത്തോടെ 2019-ൽ മഹിന്ദ രജപക്സ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. തന്റെ സിംഹളഭൂരിപക്ഷപക്ഷപാതം ഒരു സന്ദേശമായി നൽകിക്കൊണ്ട്, പതിവ് വിട്ട് കൊളംബോയ്ക്ക് പുറത്ത് ഒരു ബുദ്ധിസ്റ്റ് ക്ഷേത്രത്തിൽ വെച്ചാണ് മഹിന്ദ രജപക്സ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. പുതിയ മന്ത്രിസഭയിൽ ധനകാര്യം ഉൾപ്പെടെ പ്രധാനവകുപ്പുകൾ രജപക്സ കുടുംബാംഗങ്ങൾക്ക് വീതം വെയ്ക്കപ്പെട്ടു. അങ്ങനെ ശ്രീലങ്ക ഏതാണ്ട് പൂർണ്ണമായും രജപക്സ കുടുംബത്തിന്റെ കാൽകീഴിലായി. ന്യൂനപക്ഷ വിരുദ്ധതയും സ്വജനപക്ഷപാതവും അഴിമതിയും മുമ്പെങ്ങും ഇല്ലാത്ത വിധം വർദ്ധിച്ചു. ഇതിനെയെല്ലാം ഭൂരിപക്ഷ വർഗ്ഗീയത കൊണ്ട് മൂടിവെക്കുക എന്ന തന്ത്രമാണ് രജപക്സ കുടുംബം സ്വീകരിച്ചത്. ഭരണകൂടത്തിൽ തങ്ങളുടെ പിടി മുറുക്കുന്നതിനും തമിഴർക്കും മുസ്‌ലിംകൾക്കും എതിരെ പ്രതികൂലമായ നടപടികൾ അടിച്ചേൽപ്പിക്കുന്നതിനും രാജപക്‌സമാർ സമയം പാഴാക്കിയില്ല. തമിഴ് പ്രദേശങ്ങളിലെ വർദ്ധിച്ചുവരുന്ന സൈനികവൽക്കരണം, തമിഴ് മാധ്യമപ്രവർത്തകരെയും എൻജിഒകളെയും ഉപദ്രവിക്കുന്നത് മുതൽ മുസ്ലീം കൊവിഡ് ഇരകളുടെ നിർബന്ധിത ശവസംസ്‌കാരം പോലുള്ള പ്രശ്‌നങ്ങൾ വരെ, സിംഹള ഇതര സമുദായങ്ങളെ തങ്ങൾ രണ്ടാംതരം പൗരന്മാരാണെന്ന് കാണിക്കാൻ രാജപക്‌സെ സർക്കാർ ലക്ഷ്യമിട്ടു. ഇപ്രകാരം ഒരുവശത്ത് രജപക്സ കുടുംബത്തിന്റെ അപ്രമാദിത്വം നടമാടുമ്പോൾ മറുവശത്ത് ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയായിരുന്നു. ആ തകർച്ചയ്ക്ക് നിരവധി കാരണങ്ങളുണ്ട്. വർദ്ധിച്ച മിലിറ്ററി ചെലവ്: തമിഴ് പുലികളുടെ ഉന്മൂലനത്തിന് ശേഷം തമിഴ് പ്രദേശങ്ങളിലെ വർദ്ധിത സൈനികവൽക്കരണത്തിന് മുൻഗണന നൽകിയ ശ്രീലങ്കൻ ഗവണ്മെന്റിന് ആ വകയിൽ പതിവിൽ കവിഞ്ഞ വൻതുക നീക്കിവെക്കേണ്ടി വന്നു. ഇത് ബഡ്ജറ്റിന്റെ താളം തെറ്റിച്ചു. നികുതിവരുമാനത്തിലെ കുറവ്: നിലവിലുള്ള നികുതികൾ അമ്പത് ശതമാനം കുറയ്ക്കുമെന്ന വാഗ്ദാനം നൽകിയാണ് 2019-ൽ ഗോതബയ രാജപക്സ തെരഞ്ഞെടുപ്പ് നേരിട്ടത്. അധികാരത്തിൽ എത്തിയ ഉടനെ അദ്ദേഹം ആ വാഗ്ദാനം നിറവേറ്റി. പക്ഷെ അത് ഗവണ്മെന്റിന്റെ നികുതിവരുമാനത്തിൽ വലിയ കുറവ് വരുത്തി. കോവിഡ് മഹാമാരിക്കാലത്ത് സർക്കാരിന്റെ വരുമാനം കൂപ്പുകുത്തി. വീണ്ടുവിചാരമില്ലാതെ തുടങ്ങിവെച്ച പ്രോജക്ടുകൾ: രാജപക്സ സഹോദരന്മാരുടെ ഡംഭും പൊങ്ങച്ചവും മുതലെടുത്ത് ചൈന ശ്രീലങ്കയിൽ ഏതാനും വൻകിട infrastructure project-കൾ തുടങ്ങിവെച്ചു. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ മാന്ദ്യത്തിൽ ആ പ്രോജക്ടുകളെല്ലാം വെള്ളാനകളായി മാറി. പ്രോജക്ടുകളിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം ഉണ്ടായില്ലെന്ന് മാത്രമല്ല, ആ പ്രോജക്ടുകൾക്ക് ചൈന നൽകിയ കടം ഒരു ഡെമോക്ലീസിന്റെ വാൾ പോലെ ശ്രീലങ്കയുടെ മുകളിൽ ഇപ്പോഴും തൂങ്ങിക്കിടക്കുകയും ചെയ്യൂന്നു. ഈസ്റ്റർദിനത്തിലെ ബോംബ് സ്‌ഫോടനങ്ങൾ: 2019 ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടനങ്ങളിൽ 45 വിദേശികൾ ഉൾപ്പെടെ 254 പേരാണ് കൊല്ലപ്പെട്ടത്. അതോടെ ശ്രീലങ്കയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് നിലച്ചു. ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന ടൂറിസം മേഖലയ്ക്ക് ഈ ബോംബ് സ്‌ഫോടനങ്ങൾ വലിയ ആഘാതമാണ് ഏൽപ്പിച്ചത്. 2019 അവസാനത്തോടെ ആ ആഘാതത്തിൽ നിന്ന് ടൂറിസം മേഖല കരകയറാൻ തുടങ്ങുമ്പോഴാണ് കൂനിന്മേൽ കുരു പോലെ അടുത്ത പ്രഹരം കോവിഡ് മഹാമാരിയുടെ രൂപത്തിൽ എത്തുന്നത്. കേരളത്തെ പോലെ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയും പ്രധാനമായും നിലനിന്നു പോരുന്നത് ടൂറിസം മേഖലയിലെ വരുമാനത്തിന്റെയും പ്രവാസികൾ അയയ്ക്കുന്ന പണത്തിന്റെയും ബലത്തിലാണ്. പ്രവാസികൾ അയയ്ക്കുന്ന പണത്തിലെ കുറവ്: കോവിഡ് മഹാമാരിയെ തുടർന്ന് പ്രവാസികൾ ശ്രീ ലങ്കയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോതിൽ വലിയ കുറവുണ്ടായി. ടൂറിസം മേഖലയിലെ വരുമാനം നിലച്ചതിനോടൊപ്പം ഇതുംകൂടി ആയപ്പോൾ ശ്രീ ലങ്കയുടെ വിദേശനാണ്യ ശേഖരത്തിൽ ഭീമമായ കമ്മിയാണുണ്ടായത്. കയറ്റുമതിയിലെ ഇടിവും ഇറക്കുമതിയിലെ വർദ്ധനവും: ശ്രീലങ്ക പ്രധാനമായും കയറ്റുമതി ചെയ്യുന്നത് റബ്ബർ, ചായ, നാളികേരം, സുഗന്ധദ്രവ്യങ്ങൾ, തുടങ്ങിയവയാണ്. കഴിഞ്ഞ പതിറ്റാണ്ടിൽ ഇത്തരം വസ്തുവകകൾക്ക് ആഗോളതലത്തിൽ സംഭവിച്ച വിലത്തകർച്ച ശ്രീലങ്കയുടെ വരുമാനത്തെ കാര്യമായി ബാധിച്ചു. ശ്രീലങ്ക ഇറക്കുമതി ചെയ്യുന്നത് പ്രധാനമായും പെട്രോൾ-പെട്രോളിയം ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ഗോതമ്പ്, പരിപ്പ്‌വർഗ്ഗങ്ങൾ, മരുന്ന്, രാസവളം, തുടങ്ങിയ അവശ്യവസ്തുക്കളാണ്. മുകളിൽ പറഞ്ഞ കാരണങ്ങളാൽ വിദേശനാണ്യശേഖരത്തിൽ വൻതോതിൽ ശോഷണം സംഭവിക്കുകയും അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാൻ പോലും കൈയ്യിൽ പണം ഇല്ലെന്ന അവസ്ഥ ഉളവാകുകയും ചെയ്തു. രാസവളനിരോധനം: ഇതിനിടെ ഗവണ്മെന്റ് മറ്റൊരു അബദ്ധം കൂടി ചെയ്തു. വിദേശനാണ്യശേഖരം ഭക്ഷ്യവസ്തുക്കളും പെട്രോളും ഇറക്കുമതി ചെയ്യാൻ പോലും തികയാതെ വന്ന സ്ഥിതിയിൽ ജൈവവളത്തിന്റെ പ്രോത്സാഹനമെന്ന മട്ടിൽ രാസവളത്തിന്റെ ഇറക്കുമതി ഗവണ്മെന്റ് നിരോധിച്ചു. എല്ലാവരും ജൈവവളകൃഷിയിലേക്ക് തിരിയണമെന്ന് ഗവണ്മെന്റ് ഓർഡർ പുറപ്പെടുവിച്ചു. എന്നാൽ ഇത് വിപരീതഫലമാണ് ഉണ്ടാക്കിയത്. ശ്രീലങ്ക കയറ്റുമതി ചെയ്യുന്ന റബ്ബർ, ചായ, മറ്റ് നാണ്യവിളകൾ എന്നിവയുടെ ഉത്പാദനം ജൈവകൃഷിയുടെ ഫലമായി ഗണ്യമായി കുറഞ്ഞു. കുറച്ചെങ്കിലും കൃഷി ചെയ്തിരുന്ന നെല്ലിന്റെ ഉല്പാദനവും കുറഞ്ഞു. ഇത് ശ്രീലങ്കയുടെ കയറ്റുമതി വരുമാനത്തിൽ കൂടുതൽ വിള്ളൽ ഉണ്ടാക്കുകയും ആഭ്യന്തര ഭക്ഷ്യലഭ്യതയിൽ കുറവുണ്ടാക്കുകയും ചെയ്തു. അസാധാരണവിലക്കയറ്റം: ഗവണ്മെന്റിന്റെ ദീർഘവീക്ഷണമില്ലായ്മയും വീണ്ടുവിചാരമില്ലാത്ത നടപടികളും ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ പടിപടിയായി കരകയറാനാവാത്ത വിധം പടുകുഴിയിൽ എത്തിച്ചു. International Monetary Fund (IMF)-ൽ നിന്ന് ലോൺ എടുത്ത് ധനസ്ഥിതി മെച്ചപ്പെടുത്തണമെന്ന ധനകാര്യവിദഗ്ധരുടെ നിർദ്ദേശങ്ങൾക്ക് തങ്ങളുടേതായ സ്വപ്നലോകത്ത് ജീവിക്കുന്ന ഗവണ്മെന്റ് ചെവികൊടുത്തില്ല. ശ്രീലങ്കൻ റുപ്പിയുടെ വില അനുദിനം കുറഞ്ഞുകൊണ്ടിരുന്നു. ഒരു അമേരിക്കൻ ഡോളറിന് 350 ശ്രീലങ്കൻ റുപ്പീ എന്നതായി വിനിമയനിരക്ക്. അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന ശ്രീലങ്കയിൽ രൂപയുടെ ഈ മൂല്യശോഷണം വലിയതോതിലുള്ള വിലക്കയറ്റത്തിനാണ് വഴിവെച്ചത്. ഒരു കിലോഗ്രാം പഞ്ചസാരയ്ക്ക് 300 രൂപ, 400 ഗ്രാം പാൽപൊടിക്ക് 800 രൂപ, ഒരു കപ്പ് പാൽചായയ്ക്ക് 100 രൂപ, എന്നിങ്ങനെയാണ് ഇപ്പോഴത്തെ വിലനിലവാരം. റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായി ചുമതല ഏറ്റെങ്കിലും കാര്യങ്ങൾ അദ്ദേഹത്തിനും അത്ര എളുപ്പമാവില്ല. നേരത്തെ അഞ്ചുതവണ പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്ന വ്യക്തിയാണ് വിക്രമസിംഗെ. അതിന്റെ അനുഭവപരിചയം അദ്ദേഹത്തിന്റെ തുണയ്ക്ക് എത്തുമെന്ന് കരുതാം. എങ്കിലും ജനങ്ങൾ ഇതിനെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കുന്നതുവഴി പ്രതിഷേധസമരങ്ങൾക്ക് തടയിടാമെന്നും അങ്ങനെ തന്റെ പ്രസിഡന്റ സ്ഥാനത്തിന് ഇളക്കം തട്ടാതെ നോക്കാമെന്നുമാണ് ഗോതബയ രാജപക്സ കരുതുന്നത്. അത് എത്രത്തോളം വിജയിക്കുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഭൂരിപക്ഷ വർഗ്ഗീയത, ജനാധിപത്യവ്യവസ്ഥയിൽ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തി ഏകാധിപത്യസ്വഭാവം കൈവരിച്ച ഗവണ്മെന്റ്, പ്രധാനമന്ത്രിപദത്തിലിരിക്കുന്ന വ്യക്തി മുൻപിൻ നോക്കാതെ എടുത്ത നടപടികൾ രാജ്യത്തിന് വരുത്തിവെച്ച കഷ്ടനഷ്ടങ്ങൾ എന്നിങ്ങനെ ഇന്ത്യയ്ക്ക് ശ്രീലങ്കയുമായി സമാനതകൾ ഏറെയാണ്. ഇന്ത്യയുടെ വലിപ്പവും ബഹുസ്വരതയും ബലവത്തായ സാമ്പത്തികാടിത്തറയും നമ്മെ ശ്രീലങ്കയുടെ വഴിയേ പോകുന്നതിൽ നിന്ന് തടഞ്ഞുനിർത്തി. എങ്കിലും നമ്മുടെ സമ്പദ്‌വ്യവസ്ഥയും അത്ര ഭദ്രമല്ല എന്നതിന്റെ സൂചനകൾ വന്നുതുടങ്ങി. രാഷ്ട്രീയ-മതവർഗ്ഗീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ഇന്ത്യയിൽ നടക്കുന്ന സംഭവവികാസങ്ങളും സംവാദങ്ങളും ആശാവഹമല്ല. നാം ആശങ്കപ്പെടേണ്ടതുണ്ട്, മറ്റൊരു ശ്രീലങ്ക ആവില്ലെയെന്ന്.
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”] ചാവക്കാട് : മഹല്ല് കോർഡിനേഷൻ കമ്മിറ്റി യുടെ ബാനറിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ മണത്തല മഹല്ല് കമ്മിറ്റയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവർക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തതായി വെളിപ്പെടുത്തൽ. മണത്തല മഹല്ല് ഖത്തീബ് കമറുദ്ധീൻ ബാദ്ഷ തങ്ങൾ, മുതുവട്ടൂർ ഖത്തീബ് സുലൈമാൻ അസ്ഹരി, കോണ്ഗ്രസ് നേതാവ് ഫിറോസ് പി തൈപ്പറമ്പിൽ, സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കുംപുറം, കെ വി അലിക്കുട്ടി, മുനീർ ഹിപ്പീസ് തുടങ്ങി മുപ്പതോളം പേർക്കെതിരെയാണ് ചാവക്കാട് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതിഷേധം സംഘടിപ്പിച്ചതിനല്ല ഗതാഗത തടസ്സം വരുത്തിയതിനാണ് കേസുടുത്തിട്ടുള്ളതെന്നു പോലീസ് വ്യക്തമാക്കി. ഡിസംബർ പതിനാലിനാണ് വിവിധ മഹല്ലുകളുടെ കൂട്ടായ്മയിൽ മണത്തലയിൽ നിന്നും ചാവക്കാട്ടേക്ക് കൂറ്റൻ റാലി സംഘടിപ്പിച്ചത്.
Unnikrishnan Radio jockey turned Youtuber uses his social media presence to express his views and ideas on movies, food, travel, books and tech updates. Listen to the full audio interview here : Unnikrishnan Interview with Katha 1. നിങ്ങൾ ഇപ്പൊ യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് നാല് വർഷത്തോളമായി.ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് എന്തായിരുന്നു പ്രചോദനം ?ഇതിനുമുമ്പ് നിങ്ങൾ എന്താണ് ചെയ്തിരുന്നത്, ഇപ്പോൾ യൂട്യൂബ് കൂടാതെ നിങ്ങൾക്ക് മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടോ? യൂട്യൂബ് ചാനൽ എന്നൊരു ആശയം എനിക്ക് ആദ്യം വരുന്നത് 2011-12 സമയങ്ങളിലാണ് .ഞാൻ ജോലി ചെയ്തിരുന്നത് മലയാളത്തിലെ ഒരു റേഡിയോ സ്റ്റേഷനിലായിരുന്നു,അവരുടെ നിയമപ്രകാരം RJ മാരുടെ മുഖം കാണിക്കാൻ പാടില്ലായിരുന്നു ,ഞങ്ങൾ വേറെ ഒരുതരത്തിലുള്ള ജോലികൾ ചെയ്യാനും പാടില്ലായിരുന്നു . ആ കാലഘട്ടം എന്ന് പറയുന്നത് ടച്ച് സ്ക്രീൻ ഫോണുകൾ എല്ലാം വന്ന് തുടങ്ങുന്ന കാലമായിരുന്നു.അപ്പോൾ എനിക്ക് ഒരു ടെക് ചാനൽ തുടങ്ങണം എന്ന ആഗ്രഹം ഉണ്ടായി ,കാരണം ആ കാലത്ത് ഞാൻ ടെക് ചാനലുകളിൽ എല്ലാം കയറി നോക്കുമ്പോൾ ,ടച്ച് സ്ക്രീൻ ഫോണിന്റ അൺബോക്സിങ് ,റിവ്യൂ ,അതിൽ ഗെയിം കളിക്കുന്ന വീഡിയോസ് എല്ലാമായിരുന്നു. അതെല്ലാം എനിക്കും ചെയ്യണം എന്ന ആഗ്രഹം ഉണ്ടായി ,പയ്യെ പയ്യെ അതെല്ലാം എന്നോട് വിട്ട് പോയി . അത് കഴിഞ്ഞു 2017 അടുക്കുമ്പോളാണ് ഒരു വീഡിയോ ചെയ്യാം എന്നുള്ള ആശയത്തിൽ എത്തുന്നത് ,ആ കാലത്ത് ഞാൻ ആ റേഡിയോ യിൽ നിന്ന് മാറി മറ്റൊരു റേഡിയോ സ്റ്റേഷനിൽ ജോലിക്ക് കയറി ,അവരുടെ രീതിയിൽ RJ മാർക്ക് മുഖം കാണിക്കാമായിരുന്നു . അങ്ങനെ ഞാൻ ഫോണിൽ ഒരു വീഡിയോ എടുത്ത് നോക്കിയപ്പോൾ നല്ല രസമുണ്ടായിരുന്നു ,കുറച്ചു പേർ നല്ല അഭിപ്രായവും പറഞ്ഞു ,അതിനുശേഷം ഞാൻ ഫോണിൽ പകർത്തിയ വീഡിയോസ് എല്ലാം ചേർത്ത് വോയിസ് ഓവർ ഇട്ട് യൂട്യൂബിൽ അപ്‌ലോഡ്’ചെയ്തു , അതിനും കുറച്ചു വ്യൂസ് വന്നു.എൻ്റെ സുഹൃത്തുക്കളിൽ ചിലരൊക്കെ പറഞ്ഞു “നിങ്ങൾ ചെയ്തു നോക്ക് നല്ല രസം ഉണ്ട് “ എന്നൊക്കെ .അങ്ങനെ തുടങ്ങി ഞാൻ ഒരു പുതിയ ക്യാമറ വാങ്ങിച്ചു.ഇങ്ങനെ ഒരുപാട് ചെറിയ ചെറിയ പ്രോഹത്സാഹനങ്ങൾ എല്ലാം വളരെയധികം എന്നെ സ്വാധീനിച്ചു ,പിന്നീട് അങ്ങോട്ട് ഒരുപാട് പരീക്ഷണങ്ങൾ ചെയ്തു. ഒരു വീഡിയോ ഇട്ടിട്ട് പത്ത് വ്യൂ തികയാൻ കാത്തിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു .ഏത് കാര്യം തുടങ്ങുമ്പോഴും അതിനൊരു സമയം ഉണ്ടല്ലോ.. അങ്ങനെ ഞാൻ ഒരുപാട് കാത്തിരുന്നു ഒടുവിൽ നമ്മളെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. 2. പൂജ്യത്തിൽ നിന്നും ഇന്ന് കാണുന്ന രണ്ടര ലക്ഷം സബ്സ്ക്രൈബേഴ്സിലേക്ക് ഉള്ള യാത്രയിൽ എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട് ? എൻ്റെ ചാനലിൽൽ 100 വ്യൂ ആയപ്പോൾ ഞങൾ ആഘോഷിച്ചു ,1000 വ്യൂ ആയപ്പോൾ ആഘോഷിച്ചു ,100 സബ്സ്ക്രൈബേർസ് ആയപ്പോൾ ആഘോഷിച്ചു ഇതെല്ലം കുഞ്ഞു കുഞ്ഞു സന്തോഷം തരുന്ന കാര്യങ്ങളായിരുന്നു. പിന്നീട് കുറേ പരീക്ഷങ്ങൾ നടത്തി നോക്കി ,ഈ ചാനൽ ഒരു ടെക് ചാനലാക്കി കൊണ്ടുപോകാം എന്നുള്ള രീതിയിൽ ,അഡോബി പ്രീമിയർ ലെ എനിക്കറിയാവുന്ന കുറച്ചു എഡിറ്റിംഗ് വിദ്യകൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സംഭവം പിടിക്കാൻ ‘നോക്കി പക്ഷേ അതും ഏറ്റില്ല ,കുറച്ചു വ്യൂസ് ഉണ്ടായിരുന്നു . ഇതിനിടയിൽ എല്ലാം കുറച് നിരുത്സാഹപ്പെടുത്തലുകൾ ഉണ്ടായിരുന്നു ,പക്ഷെ ഞാൻ ചിന്തിച്ചു ഇതിനൊന്നും വലിയ കാശ് മുടക്കം ഇല്ല ,എനിക്ക് ഫ്രീ ടൈം കിട്ടുമ്പോൾ ഞാൻ ചെയ്യുന്നു അത്രെയേ ഉള്ളു . ഒരു ദിവസം ഒടിയൻ എന്ന സിനിമയുടെ ട്രൈലെർ വരുന്നു ,അത് ഞാൻ കണ്ടതിനു ശേഷം എനിക്ക് കുറച്ചു ഊഹാപോഹങ്ങൾ തോന്നി അങ്ങനെ ഞാൻ ഒരു വീഡിയോ ചെയ്തു. അന്ന് അത്യാവശ്യം സബ്സ്ക്രൈബേർസ് ഉള്ളൊരു ചാനൽ അവർക്ക് ഇഷ്ടപ്പെട്ടിട്ടോ എന്തോ ആ വീഡിയോ അവരുടെ കമ്മ്യൂണിറ്റി ടാബിൽ ഷെയർ ചെയ്തു.. ഞാൻ കുറച്ചകഴിഞ്ഞു നോക്കുമ്പോൾ ഇതിനു മാത്രം വ്യൂസ് കൂടുന്നു ,ഓരോ പ്രാവിശ്യം റിഫ്രഷ് ചെയ്യുമ്പോഴും വ്യൂസ് കൂടി കൂടി വരുന്നു.അന്ന് രാത്രി ഞാൻ ഉറങ്ങി രാവിലെ എണീറ്റു നോക്കുമ്പോൾ 10000 വ്യൂസ് കഴിഞ്ഞിരുന്നു ,സബ്സ്ക്രൈബേഴ്സും 1000 കടന്നു , യൂട്യൂബിൽ വരുമാനം കിട്ടി തുടങ്ങാൻ 1000 സബ്സ്ക്രൈബേർസ് വേണം . ഒരു വർഷം കൊണ്ട് മാത്രം നടക്കും എന്ന് വിചാരിച്ച കാര്യം ഒറ്റ ദിവസം കൊണ്ട് നടന്നു.ഇതെല്ലം എനിക്ക് വലിയ മറക്കാനാവാത്ത ഓർമയായിരുന്നു .അന്ന് ഞാൻ എൻ്റെ കൂട്ടുകാരനെ വിളിച്ചുകൊണ്ടുപോയി അവന് ഭക്ഷണം വാങ്ങിച്ചു കൊടുത്തു,നമുക്ക് അതെല്ലാം ഭയങ്കര സന്തോഷമായിരുന്നു. പിന്നെ എന്നെ നിരുത്സാഹപ്പെടുത്തിയ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . സിനിമയുടെ റിവ്യൂ ചെയ്ത’കഴിഞ്ഞാൽ ചിലർ പറയാൻ തുടങ്ങി ഞാൻ സിനിമയുടെ കുറ്റങ്ങൾ പറയുന്നത് ഒന്നും ശെരിയല്ല ,അങ്ങനെ ചെയ്യാൻ പാടില്ല ,അങ്ങനെ പറയാൻ പാടില്ല എന്നെല്ലാം . ഞാൻ എൻ്റെ അഭിപ്രായം ആണ് പറഞ്ഞിരുന്നത് പക്ഷെ പലർക്കും അത് എൻ്റെ അഭിപ്രായ പ്രകടനമായെടുക്കാൻ സാധിച്ചിരുന്നില്ല.ഇതുപോലെ നെഗറ്റീവ് ആയിട്ടുള്ളതും പോസിറ്റീവ് ആയിട്ടുള്ളതുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു,രണ്ടിൽ നിന്നും ഉള്ള തിരിച്ചറിവും ഊർജ്ജവും എടുത്തിട്ടാണ് ഞാൻ ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് . നല്ല വാർത്തകൾ കേട്ടറിയു! download katha app 3. നിങ്ങളുടെ ആദ്യ വീഡിയോ നിർമ്മിക്കാൻ ആലോചിക്കുന്ന സമയത്തും നിങ്ങളുടെ ആദ്യ വീഡിയോ പ്രസിദ്ധീകരിച്ചതിന് ശേഷവും നിങ്ങളുടെ മനസ്സിൽ എന്തെല്ലാം ചിന്തകൾ വന്നിരുന്നു ? എനിക്കി ഒത്തിരി പേടി തോന്നിയിരുന്നു ,ഞാൻ ആദ്യം പറഞ്ഞത്പോലെ ഞാൻ ജോലി ചെയ്തിരുന്ന റേഡിയോ സ്റ്റേഷനിൽ മുഖം കാണിക്കാൻ പാടില്ല എന്ന ഒരു നിയമം ഇണ്ടായിരുന്നു ,ഒരു സമയത്ത് ഞാൻ അതിനെ എതിർത്തെങ്കിലും പിന്നെ ഞാൻ അതിനെ വിശ്വസിച്ചു ,കാരണം നമ്മുടെ മുഖം കണ്ടിട്ട് ആളുകൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ത് ചെയ്യും. നമ്മളെ ഇഷ്ടപെടുന്നോ ഇല്ലയോ എന്നുള്ള സംശയം നമ്മുടെ ഉള്ളിൽ കിടക്കുമ്പോൾ മുഖം കാണിച്ചു വീഡിയോ ചെയ്യാൻ പറ്റില്ല .ഞാൻ എൻ്റെ ആദ്യത്തെ വീഡിയോ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല,അത് ചെയ്യുമ്പോൾ ഞാൻ അപ്പുറത്തും ഇപ്പുറത്തും എല്ലാം നോക്കുന്നുണ്ട് എന്നെ ആരെങ്കിലും ഒക്കെ നോക്കുന്നുണ്ടോ എന്നറിയാൻ ,അതായത് ഷൂട്ട് ചെയുന്ന സമയത്ത് പോലും എന്നെ ഒരാൾ നോക്കി നിൽക്കുന്നത് എനിക്ക് വെപ്രാളമായിരുന്നു . അത് കഴിഞ്ഞു അത് അപ്‌ലോഡ് ചെയ്ത് കഴിഞ്ഞതിനുശേഷം ആളുകൾ ഓരോന്ന് പറയുന്നത് കേട്ട് എനിക്ക് എന്തോ പോലെ ആയിട്ടുണ്ട്. പിന്നീട് ഞാൻ ചിന്തിച്ചു ഞാൻ ഇത് ചെയ്തു എന്ന് വെച്ചിട്ട് ആരും എന്നെ ആക്രമിക്കാൻ പോണില്ല ,ഞാൻ ഇത് ചെയ്തില്ല എന്നുവെച്ചു ആരും എന്നെ പ്രോഹത്സാഹിപ്പിക്കാനും പോണില്ല ,ഇത് എൻ്റെ ഇഷ്ടമാണ് ,ഞാൻ ചെയുന്നു. പിന്നെ ഓടിയൻ റിവ്യൂ ചെയ്ത സമയത് ഞാൻ വളരെ പോസിറ്റീവ് ആയിട്ടാണ് ചെയ്തത് ,കുറ്റങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല ,ആ സമയത് ഏത് സിനിമയുടെയും നല്ല കാര്യങ്ങൾ മാത്രമായിരുന്നു പറഞ്ഞിരുന്നത്. അത് ശെരിക്കും ആസ്വാദനമായിരുന്നു റിവ്യൂ എന്ന് പറഞ്ഞുകൂട.അവിടുന്ന് നമ്മൾ റിവ്യൂ എന്ന രീതിയിലേക്ക് വന്നു ,തെറ്റുകളും കുറ്റങ്ങളും പറയാൻ തുടങ്ങി,ഇതിന്റ തുടക്കത്തിലും ആളുകളെ പേടിക്കേണ്ട അവസ്ഥ വന്നിരുന്നു. പിന്നീട് ആ വെല്ലുവിളികളെയും എനിക്ക് തരണം ചെയ്യേണ്ടി വന്നു ,പേടിയെ മാറ്റിനിർത്താൻ ഒന്നും നമുക്ക് പറ്റില്ല അതിനെ ഫേസ് ചെയ്യാനേ പറ്റുകയുള്ളു അത് ഞാൻ ചെയ്തു. ഞാൻ പറയുന്നതിൽ സത്യം ഉണ്ടെന്ന ഒരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു ,എന്റെ മുഖം കാണിക്കുവാനോ എന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുവാനോ എനിക്കിപ്പോൾ ആരെയും പേടിയില്ല 4. നിലവിൽ ഇപ്പോൾ ധാരാളം സിനിമാ നിരൂപകർ ഉണ്ട്, എന്നാൽ നിങ്ങൾ ഈ സ്ഥലത്ത് നിങ്ങൾക്കായി ഒരിടം സൃഷ്ടിച്ചു. നിങ്ങളുടെ USP (അതുല്യമായ വിൽപ്പന പോയിന്റ്) എന്താണെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിട്ട് ആളുകൾക്ക് തോന്നാവുന്ന കാര്യം എന്താണ് ? എന്നോട് ഒരുപാട് ആളുകൾ അവതരണ ശൈലിയെക്കുറിച് പറയാറുണ്ട് . ചില ആളുകൾ നമ്മളെ ഇഷ്ടപ്പെടുന്നത് നമ്മുടെ ചില വാക്കിലായിരിക്കും ,ഞാൻ ഇതുവരെ ആളുകളോട് സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണം എന്ന് പറഞ്ഞിട്ടില്ല ,അല്ലെങ്കിൽ നിങ്ങൾ ഇത് ലൈക് ചെയ്യണം എന്ന് പറഞ്ഞിട്ടില്ല . നിങ്ങൾക്ക് ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്യൂ മറിച് മോശം ആണെങ്കിൽ എന്താണ് മോശം എന്നുള്ളത് കമന്റ് ചെയ്യൂ.എൻ്റെ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ എന്ന് പറയുന്നിടത്ത് ഞാൻ പറയാറുള്ളത് നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കാമെന്നാണ് .എനിക്ക് മുന്നോട്ട് വെക്കാനുള്ളത് എൻ്റെ സത്യസന്ധതയാണ് ,ഞാൻ പറയുന്നത് സത്യമാവണം അത് ഒരാൾക്കും വേണ്ടി ഞാൻ മാറ്റി പ്പറയില്ല.. എനിക്ക് നൃത്തം ചെയ്യാനോ പാട്ട് പാടാനോ അറിയില്ല അറിയില്ല ,ഞാൻ കേരളത്തിലെ സാധാരണ ജനങ്ങളിൽ ഒരാളാണ് ,ബാക്കി ഉള്ളവർ കൊടുക്കുന്നതിനേക്കാൾ കൂടുതലായിട്ടൊന്നും എനിക്ക് കൊടുക്കാനില്ല, ഫാമിലി വ്ലോഗ്ഗ് ചെയുന്ന ആളുകളുണ്ട് , ചിലർ അവരുടെ കുടുംബത്തിലെ രസകരമായിട്ടുള്ള അനുഭവങ്ങളാണ് പങ്കുവെക്കുന്നത്,പ്രാങ്ക് വീഡിയോസ് ചെയ്യുന്നവരുണ്ട് ,പല തരത്തിലുള്ള കോൺടെന്റ് ഉണ്ടാകുന്നവരുണ്ട്, എന്നെ സംബന്ധിച് ഞാൻ അഭിപ്രായമാണ് പറയുന്നത് അത് സത്യസന്ധമായിരിക്കും എന്നുള്ളതാണ് എൻ്റെതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്ന കാര്യം .പരമാവധി വേദനിപ്പിയ്ക്കാതെ ഞാൻ സത്യം പറയാൻ ശ്രമിക്കും. ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം എന്തെന്നാൽ രണ്ട് മൂന്ന് വർഷം മുൻപ്‌വരെ നല്ലത് ചീത്ത എന്ന് വേർതിരിച്ചു പറയുന്നത് ഉണ്ടോ എന്ന് എനിക്ക് സംശയമാണ്.ബഹുഭൂരിഭക്ഷം വരുന്ന സിനിമ റിവ്യൂവർമാരും പോസിറ്റീവും നെഗറ്റീവും വേർതിരിച്ചു പറയാറുണ്ട് . ട്രൈലെർ ഡീകോഡിങ് എന്ന് പറയുന്ന കാര്യം അതായത് ,ട്രൈലെർ കണ്ടിട്ട് അത് ഇങ്ങനെയായിരിക്കും അങ്ങനയായിരിക്കും എന്ന് പറയുന്ന പരിപാടി എൻ്റെ സംഭാവനായാണെന്ന് ഞാൻ വിശ്വസിക്കുന്നു മലയാളത്തിൽ . മറ്റു ഭാഷകളിൽ അനേകം പേർ ഇത് ചെയ്യുന്നുണ്ട്. 5. നിങ്ങളെ കുറിച്ചും നിങ്ങളുടെ കുടുംബത്തെ പറ്റിയും കൂട്ടുകാരെ പറ്റിയും പറയാമോ? ഈ ഒരു അവസരം കൂടെ നിന്നതിൽ അവർക്ക് നന്ദി പറയാനായി ഉപയോഗിക്കാം. ഞാൻ ജോലിക്ക് കയറുന്നത് ഇരുപതാമത്തെ വയസ്സിലാണ് ,അന്ന് തുടങ്ങി ഈ സമയം വരെ ഞാൻ എന്ത് ചെയ്യണം എന്ന യാതൊരു കാര്യങ്ങളിലും എൻ്റെ 'അമ്മ ഇടപെട്ടിട്ടില്ല . എൻ്റെ വീടിനെ സംബന്ധിച് ഞാനും അമ്മയുമാണ് സമ്പാദിക്കുന്ന വ്യക്തികൾ.ഞാൻ വെറും 7500 രൂപ ശമ്പളത്തിൽ കണ്ണൂരിൽ ജോലി ചെയ്യുമ്പോൾ ,ഇവിടെ കൊച്ചിയിൽ ഞാൻ ഏതെങ്കിലും ഒരു സൂപർ മാർക്കറ്റിൽ നിന്നാൽ അതിൽ കൂടുതൽ പണം കിട്ടുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു അപ്പോൾ എൻ്റെ അമ്മയ്ക്ക് വേണമെങ്കിൽ പറയാമായിരുന്നു അത് . എൻ്റെ അവിടുത്തെ ചിലവ് കഴിഞ്ഞിട്ട് 2500,രൂപ മാത്രമേ വീട്ടിലേക്ക് അയക്കാൻ പറ്റുകയുള്ളു,മാസത്തിൽ ഒരു അവധിയായിരുന്നു ഉള്ളത്,ഞാൻ അതിനുമുന്നെ ഒന്നും വീട്ടിൽനിന്നും മാറിനിന്നിട്ടില്ല , അച്ഛൻ ഓരോ സ്ഥലത്തുനിന്ന് ട്രാൻസ്ഫെറാവുമ്പോഴും ഞങ്ങളായും കൂടെ കൂട്ടുമായിരുന്നു,അതുകൊണ്ട് തന്നെ ഞങ്ങൾ ഒരിക്കലും മാറി നിന്നിട്ടില്ല . 'അമ്മ അന്ന് എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ ആർ.ജെ എന്ന പണി നിർത്തുമായിരുന്നു,ആദ്യമൊക്കെ എങ്ങനെ എങ്കിലും അത് വിട്ടിട്ട് വരണമെന്നുണ്ടായിരുന്നു പിന്നെ പതിയെ അതിനോട് ഇഷ്ടം തോന്നി തുടങ്ങി. അതേപോലെ തന്നെ ഞാൻ ഒരിക്കൽ ഒരു ക്യാമറ വാങ്ങിച്ചു,ആ സമയത്ത് എൻ്റെ ശമ്പളമെന്ന് പറയുന്നത് ആ ക്യാമറയുടെ വിലയുടെ പകുതിയായിരുന്നു ,അപ്പോഴും അമ്മ ചോദിച്ചില്ല. എൻ്റെ കുടുംബത്തിനുള്ളിൽ എനിക്ക് ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എനിക്ക് എടുത്ത് പറയാനുള്ളത് ഒരു പെൺകുട്ടിയെ പറ്റിയാണ് ,ഞാൻ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടതാണ് അവളായിരുന്നു എനിക്ക് ആദ്യ വീഡിയോ ചെയ്യാനുള്ള ആത്മവിശ്വാസം തന്നത്, ഞങ്ങൾ ഇതുവരേ നേരിൽ കണ്ടിട്ട് പോലും ഇല്ല .ഇപ്പോഴും യൂട്യൂബിൽ കിടക്കുന്ന ആദ്യത്തെ വീഡിയോ ആ ആത്മവിശ്വാസത്തിന്റെ പുറത്ത് ചെയ്തതാണ്.അന്ന് അവൾ എനിക്ക് പ്രചോദനം നൽകിയില്ലായിരുന്നുവെങ്കിൽ അന്ന് ആ വീഡിയോ ഞാൻ പോസ്റ്റ് ചെയ്യില്ലായിരുന്നു.അവളോടൊരു നന്ദി പറയണം. പിന്നെ ഞാൻ നേരത്തെ പറഞ്ഞപോലെ ഞാൻ ഇട്ട വീഡിയോ ഷെയർ ചെയ്ത ആ യൂട്യൂബ് ചാനൽ,ഏറിപ്പോയാൽ 200 വ്യൂസ് ഒക്കെ കിട്ടണ്ട ആ വീഡിയോ നെ പൊക്കിയെടുത്ത് എൻ്റെ ചാനൽ നെ വളർത്തി വിട്ടത് ആ ചാനലാണ്,അവരോടും നന്ദി പറയേണ്ടതുണ്ട്. നമ്മൾ പോലും വിചാരിക്കാത്ത ഒത്തിരി നല്ല മനുഷ്യരുണ്ട് ,പിന്നെ ഈ ഇടയായിട്ട് ഒത്തിരി സെലിബ്രിറ്റീസ് എന്നെ തിരിച്ചറിയുകയും ആശംസിക്കുകയും ചെയ്യാറുണ്ട്. ജീവിതത്തിൽ അങ്ങോളം എനിക്ക് നന്ദി പറയാൻ ഒരുപാട് നല്ല മനുഷ്യരുടെ ഒരു നീണ്ട നിര തന്നെയുണ്ട് 6. ഒരു യുവ യൂട്യൂബറിന് നിങ്ങൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത് ? പ്രത്യേകിച്ച് സ്ത്രീകൾക്ക് ഓരോ ആളുകൾക്കും ഓരോ ലക്ഷ്യം ഉണ്ടാവും.നിങ്ങളുടെ ലക്ഷ്യം എന്താണെന്നുള്ളതാണ് പ്രധാനം .എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെ വീഡിയോ ചെയ്യുന്നവരുമുണ്ട് ,സ്വന്തം കഴിവുകൾ മറ്റുള്ളവരെ കാണിക്കുവാൻ വീഡിയോ ചെയ്യുന്നവരുണ്ട് അവർക്ക് പണം ആവിശ്യമായിരിക്കില്ല,ഇങ്ങനെ ഒരുപാട് താരത്തിലുള്ളണ്ട് . നിങ്ങൾക്ക് നിങ്ങളുടേതായ കോൺടെന്റ്സ് ആണ് ഉണ്ടാക്ക്കേണ്ടതെങ്കിൽ അതിനനുസരിച്ഛ് പ്രവർത്തിക്കുക. യൂട്യൂബാണെങ്കിലും അതുപോലെ മറ്റെന്തെങ്കിലുമാണെങ്കിലും പെട്ടന്ന് നമുക്ക് എല്ലാം നേടാൻ പറ്റിയെന്ന് വരില്ല ചിലപ്പോൾ വർഷങ്ങളെടുത്തേക്കാം,പരമാവധി മറ്റുള്ളവരെ അനുകരിക്കാതിരിക്കുക എന്നതായിരിക്കും നല്ലതെന്നെനിക്ക്‌ തോന്നുന്നു . ബ്രാൻഡിംഗ് നന്നായിട്ട് മുന്നോട്ട് കൊണ്ടുപോകുക,ചെറിയ രീതിയിൽ തുടങ്ങുന്നതിനെ കുറിച്ച് എപ്പോഴും ചിന്തിക്കുക , 7. ഒരു യൂട്യൂബ് വീഡിയോ ഷൂട്ട് ചെയ്യുന്നതിൽ എന്തെല്ലാം പ്രക്രിയകൾ അടങ്ങിയിട്ടുണ്ട് ?തുടക്കത്തിൽ അതെല്ലാം നിങ്ങൾ എങ്ങനെയായിരുന്നു പഠിച്ചത് ? ഇതൊരു വീഡിയോ പ്ലാറ്റ്ഫോം അതുകൊണ്ട് തന്നെ വിഡിയോസിന് പ്രാധാന്യം ഉണ്ട് ,പക്ഷെ തുടക്കക്കാർ വരുത്തുന്ന ഒരു തെറ്റ് എന്തെന്നാൽ ശബ്ദത്തിന് പ്രാധാന്യം നൽകുന്നില്ല എന്നതാണ് , ആളുകൾക്ക് നമ്മളെ കേൾക്കാൻ പറ്റണം ,ശബ്ദം അരോചകരമാണെങ്കിൽ ആരും വിഷ്വൽസ് കണ്ടുകൊണ്ടിരിക്കില്ല. ഫോണിലാണ് നമ്മൾ വീഡിയോസ് എടുക്കുന്നതെങ്കിൽ ഏതൊരാളുടെ കയ്യിലും ചുരുങ്ങിയത് 6000 രൂപ എങ്കിലും വില വരുന്ന ഒരു ഫോണായിരിക്കും അതിൻ്റെ കൂടെ 500 രൂപ വില വരുന്ന മൈക്ക് കൂടെ വാങ്ങിക്കണം ,അത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുവാണ്. ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുക എന്നത് ഒരു ചെറിയ പണി അല്ല ,ചുമ്മാ ഷൂട്ട് ചെയ്ത അത് അപ്‌ലോഡ് ചെയ്യാൻ പറ്റില്ല ,അതിനിടയിൽ എഡിറ്റിംഗ് എന്നൊരു പ്രക്രിയയുണ്ട് അതുകൊണ്ട് തന്നെ കുറച്ചുസമയം നമ്മൾ എഡിറ്റിംഗ് പഠിക്കാൻ മാറ്റിവെക്കണം. നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് നാല് ലക്ഷം രൂപയുടെ ക്യാമറയും ഒന്നര ലക്ഷം രൂപയുടെ ലെന്സുമുണ്ട് എന്നത് മാത്രം കൊണ്ട് വീഡിയോ നന്നാവണം എന്നില്ല ,ചിലപ്പോൾ 8000 ഫോണും ചെറിയ മൈക്കും ഉള്ളവരായിരിക്കും നിങ്ങളെക്കാൾ മുന്നിൽ നിക്കുന്നത്, അവിടെയെല്ലാം പ്രാധാന്യം ഉള്ളത് ഉള്ളടക്കത്തിനാണ് അതുകൊണ്ട് തന്നെ നിങ്ങളുടെ കോൺടെന്റ്സ് നന്നാക്കുക അതിനെ ആളുകളിൽ നല്ല രീതിയിൽ എത്തിക്കാൻ പറ്റുന്ന ശബ്ദം നൽകുക ,നന്നായി എഡിറ്റ് ചെയ്യുക.. 8. ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഉയർച്ചകളിൽ ഉണ്ണി റോൾ മോഡലായി കണക്കാക്കിയ വ്യക്തികൾ ഉണ്ടോ ? ഒരുപാട് പേർ ഉണ്ട് ,അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാൾ സുഹൃത്തായിരുന്നു എൻ്റെ കൂടെ പ്ലസ് വണ്ണിൽ പഠിച്ച പ്രവീൺ , അവൻ ആകെ ഒരു വർഷമാണ് എൻ്റെ കൂടെ പഠിച്ചത് പക്ഷെ ഞങ്ങൾ അത്രയും അടുത്ത സുഹൃത്തുക്കളായി,പക്ഷെ ആ വർഷം പ്ലസ് വൺ ക്ലാസ് അവസാനിച്ച വെക്കേഷന് അവൻ മരിച്ചു പോയി. ആ ഒരു വർഷം കൊണ്ട് എൻ്റെ ജീവിതത്തിൽ അവൻ ഉണ്ടാക്കിയ മാറ്റങ്ങൾ വളരെ വലുതാണ് ,കാരണം അവനിൽ നിന്നാണ് ഞാൻ നമുക്കറിയുന്നത് മറ്റുള്ളർക്ക് പറഞ്ഞുകൊടുക്കുന്നതിലൂടെ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്ന് മനസിലാക്കുന്നത്. മലയാളം മീഡിയത്തിൽ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്ക് വന്ന ഞാൻ ക്ലാസ്സിൽ ഒന്നും മനസ്സിലാവാതെ ഇരിക്കുകയാണ് ,ഇതെല്ലം പ്രവീൺ കാണുന്നുണ്ടായിരുന്നു ,അങ്ങനെ ഒരു ദിവസം അവൻ എന്നോട് പറഞ്ഞു നമുക്ക് ഒരു ദിവസം ഇരിക്കാം എങ്കിൽ അവന് അറിയുന്നത് പറഞ്ഞുതരാം എന്ന് . എനിക്കും വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു കാരണം അവൻ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചതാണ് അവന് ഇതൊക്കെ എളുപ്പമായിട്ട് തോന്നും , പക്ഷെ അന്ന് അവൻ എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു,ഉദാഹരണം സൈൻ തീറ്റയും ,കോസ് തീറ്റയു,എല്ലാം എന്താണെന്ന് എനിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു അതെല്ലാം അവൻ എനിക്ക് വ്യക്തമായി പറഞ്ഞു തന്നു. അവൻ കാരണം എനിക്ക് വലിയ ആത്മവിശ്വാസം ലഭിച്ചു കാരണം അവൻ വളരെ എളുപ്പത്തിൽ പറഞ്ഞുതന്നു ,അത് കഴിഞ്ഞു അവൻ കുറച് ചോദ്യങ്ങൾ എഴുതിത്തന്നു അതിനുള്ള ഉത്തരവും ഞാൻ എഴുതി കൊടുത്തു,അത് നോക്കിയിട്ട് അവൻ എന്നോട് പറഞ്ഞു “നിനക്ക് നല്ല കാലിബർ ഉണ്ട് “ എന്ന് . ഞാൻ കാലിബർ എന്ന വാക്ക് ആദ്യമായിട്ട് കേൾക്കുന്നത് അന്നാണ് ,എനിക്കിനി പഠിക്കാൻ പോലും പറ്റുമോ എന്നുള്ള ചിന്ത എന്നെ മാറ്റി ചിന്തിപ്പിച്ച ഒരാളായായിരുന്നു അവൻ. അതേപോലെ വേറൊരാൾ ഉണ്ട് ക്ലെയ സിസ്റ്റർ ,എൻ്റെ ടീച്ചറായിരുന്നു . ടീച്ചർ സ്കൂളിൽ വന്നിട്ട് ആദ്യം പരിചയപ്പെടുന്നത് എന്നെയായിരുന്നു. ഒരിക്കൽ ഞങ്ങളുടെ സ്കൂളിൻ്റെ വാര്ഷികാഘോഷത്തിൽ ഞാൻ സംഘഗാനത്തിന് പേര് നൽകി പക്ഷെ 7,8 ക്ലാസ് എന്ന് പറയുന്നത് നമ്മുടെ ശബ്ദത്തിൽ വ്യത്യാസം വരുന്ന കാലഘട്ടമായിരുന്നു അതുകൊണ്ട് എന്നെ സങ്കഗാനത്തിൽ നിന്നും മാറ്റി നിർത്തി,എനിക്കത് നല്ല വിഷമമായിരുന്നു. അങ്ങനെയിരിക്കുമ്പോൾ ടീച്ചർ എന്നെ വിളിച്ചിട്ടു പറഞ്ഞു “നീ ഒരു സ്ക്രിപ്റ്റ് ഉണ്ടാക്ക് തിരുവാതിരയാണ് ആദ്യം അരങ്ങേറുന്ന പരിപാടി ,നീ അതിന് വേണ്ടി അനൗൺസ് ചെയ്യാൻ ഉള്ള സ്ക്രിപ്റ്റ് ഉണ്ടാക്ക് എന്ന് “ ഞാൻ അന്ന് എനിക്ക് തോന്നിയ കുറച്ചു കാര്യങ്ങൾ എഴുതി ടീച്ചർക്ക് കൊടുത്തു , സിസ്റ്റർ അത് വായിച്ചിട്ട് പറഞ്ഞു ,ഇത് നീ പറഞ്ഞു പരിശീലിക്ക് നീയാണ് ,ഈ പ്രാവിശ്യം നമ്മുടെ വാർഷികത്തിന്റെ അനൗൺസ്‌മെന്റ് മുഴുവൻ ചെയ്യുന്നതെന്ന് പറഞ്ഞു,അപ്പോൾ ആ കൂട്ടത്തിൽ ടീച്ചേഴ്സിൽ ഒരാൾ ചോദിച്ചു “അത് ഇവനെ ഏൽപിക്കണോ സിസ്റ്ററെ?”. എല്ലാ വർഷവും സിർമാരോ ടീചെർമാരോ ആണ് അത് ചെയ്യാറുള്ളത്.അപ്പോൾ സിസ്റ്റർ പറഞ്ഞു “ഞാനാണ് പരിപാടിയുടെ കോർഡിനേറ്റർ എങ്കിൽ അത് ഉണ്ണി ചെയ്തോളും “ എന്ന് . അവർ തന്ന ആത്മവിശ്വാസത്തിലാണ് ഞാൻ ആദ്യമായിട്ട് മൈക് പിടിച് സ്റ്റേജിൽ കയറുന്നത്. അങ്ങനെ ആദ്യത്തെ അനൗൺസ്‌മെന്റ് കഴിഞ്ഞപ്പോൾ,ഇവാൻ ചെയ്താൽ ശെരിയാകുമോ എന്ന് ചോയിച്ച ആളുകൾ സ്റ്റേജിനടുത്തേക്ക് വന്നിട്ട് എന്നെ അഭിനന്ദിച്ചു.ഇതെല്ലം എൻ്റെ ജീവിതത്തിലെ വലിയ മാറ്റങ്ങളായിരുന്നു. 9.ഉണ്ണിക്ക് സിനിമകൾ എത്ര പ്രധാനമാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം അതേപോലെ തന്നെ പുസ്തകങ്ങൾ ഉണ്ണിക്ക് എങ്ങനെയാണ് ഉണ്ണി വായിക്കാറുണ്ടോ ? ജീവിതത്തിൽ കൂടുതൽ കിട്ടിയിട്ടുള്ള ഉപദേശവും ,ഞാൻ എല്ലാവർക്കും കൊടുക്കുന്ന ഉപദേശവും എന്തെന്നാൽ “സിനിമകൾ കാണുക ,പുസ്തകങ്ങൾ വായിക്കുക ,യാത്ര ചെയ്യുക “.ഈ മൂന്ന് കാര്യങ്ങൾ നിങ്ങളെ എവിടെയെങ്കിലും കൊണ്ട് എത്തിക്കും പക്ഷെ എൻ്റെ കാര്യത്തിൽ പുസ്തകവായന വളരെ കുറച്ചേ നടക്കാറുള്ളു. ഞാൻ ഉണ്ണി ആർ ൻ്റെ ഒരു ചെറുകഥ സമാഹാരം വായിച്ചിരുന്നു ,ഞാൻ അത് വായിച്ചുതുടങ്ങി ഓരോ കഥ കഴിയുമ്പോഴും ഞാൻ കുറെ നേരം ആകാശത്തേക്ക് നോക്കിക്കിയിരിക്കും ഞാൻ മനസ്സിലാക്കിയ കാര്യവും ഇദ്ദേഹം ഉദ്ദേശിച്ച കാര്യവും ഒന്നാണോ എന്ന് ഞാൻ ചിന്തിക്കും.ഇദ്ദേഹത്തിന്റ കഥകൾ വായിച്ചാൽ ഞാൻ ആസ്വാദനം,നിരൂപണം എന്നിങ്ങനെ പല കാര്യത്തിലൂടെയും കടന്നുപോകും. അതേപോലെ ഞാൻ കണ്ണൂർ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് ജീവിതം ആസ്വദിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ,എൻ്റെ കൂട്ടുകാരെല്ലാം എറണാംകുളത്ത് അവർ എല്ലാം അടിച്ചുപൊളിക്കുന്നു ജീവിതം ആസ്വദിക്കുന്നു ,യാത്രകൾ പോകുന്നു. പക്ഷെ ഒരു ഞായറാഴ്ച സിനിമക്ക് പോകാൻ പോലും ഞാൻ കഷ്ടപ്പെട്ടാണ് പണം കണ്ടെത്തിയിരുന്നത് ആ സമയത്ത് 35 രൂപ മാത്രമായിരുന്നു ടിക്കറ്റിനു ഉണ്ടായിരുന്നത് അങ്ങനെ നമ്മുടെ ജീവിതം എത്രമാത്രം കഷ്ടമാണ്,ദുരിതമാണ് എന്ന് വിചാരിച്ചിരുന്ന സമയത്താണ് ആടുജീവിതം എന്ന പുസ്തകം ഞാൻ വായിക്കുന്നത്.അത് ഞാൻ വായിക്കുന്നത് ട്രെയിനിൽ വെച്ചായിരുന്നു ,നിസാമുദ്ധീൻ എക്സ്പ്രസ്സ് കണ്ണൂരിൽ നിന്നും എറണാംകുളത്തേയ്ക്ക് ഉള്ള യാത്രയിൽ . ആ ട്രെയിനിൽ നോർത്ത് ഇന്ത്യക്കാരുടെ കൂടെ പാൻപരാഗ്ൻ്റെ മണമെല്ലാം തളംകെട്ടി നിക്കുന്ന കംപാർട്മെന്റ് ,ഒരു പേജ് വായിക്കാം എന്നിട്ട് എങ്ങനെയെങ്കിലും ഉറങ്ങണം എന്ന ചിന്തയിൽ വായിച്ചു തുടങ്ങിയ ഞാൻ ഒറ്റയിരുപ്പിന് അത് മുഴുവനും വായിച്ചു തീർത്തു. ആ പുസ്തകം മടക്കി വെക്കുമ്പോൾ ഞാൻ വേറെ ഒരാളായിരുന്നു ,അത് വായിച്ചുതുടങ്ങുമ്പോൾ ഉള്ള ഉണ്ണിയായിരുന്നില്ല.അങ്ങനെ ഒരുമാറ്റമൊക്കെ ജീവിതത്തിൽ കൊണ്ടുവന്നിട്ടുള്ള പുസ്തകങ്ങൾ ഒക്കെയുണ്ട്. അതുകൊണ്ട് തന്നെ ഞാൻ എന്നേക്കാൾ ഒരു വയസ്സ് കുറവുള്ളവരോട് പറയും ,നമുക്ക് തലയിൽ കയറാൻ പറ്റുന്നവരോടെല്ലാം പറയും നിങ്ങൾ വായിക്കണം,വായിക്കാതെ നമുക്കെവിടേയും എത്താൻ സാധിക്കില്ല. അതേപോലെ സിനിമ കാണുക,യാത്ര ചെയ്യുക,സുഹൃത്തുക്കളെ ഉണ്ടാക്കുക. 10.ജീവിതത്തിൽ കണ്ടിരിക്കേണ്ട 3 സിനിമകൾ ഏതെല്ലാം ആണെന്നാണ് ഉണ്ണിയുടെ കാഴ്ചപാട് ? എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല എങ്കിലും എനിക്ക് മടുക്കാത്ത ഒരു സിനിമയാണ് പഴ്സുയിട്ട് ഓഫ് ഹാപ്പിനെസ്സ് .അത് ഞാൻ ഒരു ഒന്നാന്തരം സിനിമയായിട്ട് പറയും ,കാരണം ഞാൻ ജീവിതത്തിൽ വളരെ തകർന്നുപോയി എന്ന് തോന്നുമ്പോൾ ഞാൻ കാണുന്ന സിനിമയാണത്. പിന്നെ കാസറ്റ് ആവേ എന്ന സിനിമ ,ഞാൻ ഒരുപാട് കാലം മുന്നേ കാണാൻ തുടങ്ങിയ സിനിമായാണത് .എച് ബി ഓ ,ആക്ഷൻ ,എന്നിങ്ങനത്തെ ചാനലിൽ ഒക്കെ പണ്ടത് കാണാമായിരുന്നു പക്ഷെ അന്നൊന്നും എനിക്ക് അത് കണ്ടിട്ട് ഒന്നും തോന്നിയില്ല. അങ്ങനെ ഒരുദിവസം കണ്ണൂരിൽ നിന്നും ലീവിന് നാട്ടിൽ വന്ന് പിന്നീട് കാസറ്റ് ആവേ കണ്ടപ്പോൾ അതൊരു വേറിട്ട അനുഭവമായിരുന്നു,ആ തകർച്ചയിൽ എനിക്ക് അത് കൊണ്ടുവന്ന മാറ്റം വളരെ വലുതായിരുന്നു. മലയാളം സിനിമകൾ മാത്രം കണ്ടിരുന്ന കാലത്ത് ,ഇംഗ്ലീഷ് സിനിമകൾ വെറും അനിമേഷനും ,കോമഡി ആണെന്ന് ധരിച്ചിരുന്ന കാലത് മലയാളമല്ലാത്തൊരു സിനിമ കണ്ട് അത്ഭുതപെട്ടിട്ടുണ്ടെങ്കിൽ അത് നന്ദനാല എന്ന സിനിമയായിരുന്നു.അതിനു മുന്നേ ഒന്നും മലയാളമല്ലാത്ത സിനിമകളോട് എനിക്ക് താല്പര്യം തോന്നിട്ടില്ലായിരുന്നു.അവർ സിനിമ എന്നത് ഒരു വികാരമാണ് അതിന് അതിർത്തികൾ ഇല്ല എന്ന് എനിക്ക് ആദ്യമായിട്ട് തോന്നിയത് നന്ദനാല എന്ന സിനിമ കണ്ടതിന് ശേഷമാണ്. 11.കഥയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ നമുക്ക് നിരന്തരം ലഭിക്കുന്ന ഡിജിറ്റൽ കണ്ടന്റ്സ് നമ്മുടെ മാനസികാരോഗ്യത്തെ പല രീതിയിൽ ബാധിക്കുന്നുണ്ട് .എന്താണ് ഇതിനെ കുറിച് പറയാനുള്ളത് ? ഇതിൽ നമുക്ക് ആകെ ചെയ്യാൻ പറ്റുന്ന കാര്യം എന്തെന്നാൽ ,നമുക്ക് തീരുമാനങ്ങൾ എടുക്കാൻ പ്രായമായി എന്ന് നമ്മുടെ ഭരണഘടനാ പറയുന്ന പ്രായം വരെ ഉള്ള ആളുകൾ ഉപഭോഗം ചെയ്യുന്നതിനെ നമുക്ക് നിരീക്ഷിക്കാം എന്നുള്ളത്തിന്റ അപ്പുറത്ത് ബാക്കി എല്ലാം ഒരോരുത്തരുടെ ഇഷ്ടമാണ് . ഉദാഹരണം സിഗരറ്റ് എല്ലാ കടയിലും ലഭ്യമാണ് ,അതിന്റ പുറത്ത് തന്നെ എഴുതി വച്ചിട്ടുണ്ട് ആരോഗ്യത്തിന് ആപത്താണെന്ന് അതേപോലെതന്നെ ഡിജിറ്റൽ പ്ലാറ്റഫോംഉപയോഗിക്കുന്ന എല്ലാവർക്കുമറിയാം അതിന്റെ ഗുണവും ദോഷവുമെന്താണെന്ന്. അപ്പോൾ അത് അറിഞ്ഞുകൊണ്ട് ചെയ്യുന്ന ഒരു കാര്യമാണ് ,അവനവൻ തന്നെ ബോധ്യമുണ്ടാക്കിയെടുക്കുക എന്താണിതിന്റെ അപകടമെന്നും എന്താണ് ഇതിന്റെ നല്ല വശമെന്നും ,അതേപോലെ തന്നെ എങ്ങനെ നിയന്ത്രിക്കണം എന്നുള്ളതും ഈ ഡിജിറ്റൽ സ്പേസിൽ തന്നെ നമുക്ക് അറിവ് ലഭിക്കും അപ്പോൾ അതിനെ മനസിലാക്കി ഉപയോഗിക്കുക എന്നുള്ളതാണ് . Listen to the full audio interview here : Unnikrishnan Interview with Katha ShareShareTweet continue reading. കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ ബിസിനസിലൂടെ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തി ജീവിത വിജയം കെെവരിച്ച വ്യക്തിത്വങ്ങൾ എന്നും ഏവർക്കും പ്രചോദനമാണ്. അത്തരത്തിൽ തങ്ങളുടെ ബിസിനസ്സില്‍ വൈദഗ്ദ്ധ്യം നേടുകയും അതത് മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നിരവധി സംരംഭകരെയും ബിസിനസുകാരെയും കേരളം സൃഷ്ടിച്ചിട്ടുണ്ട്. ബിസിനസ്സില്‍ ഉയര്‍ന്ന ലക്ഷ്യമുള്ളവര്‍ക്ക് പ്രചോദനമായ കേരളത്തില്‍ നിന്നുള്ള ഏറ്റവും വിജയകരമായ സംരംഭകരെയും അവരുടെ വിജയഗാഥയെയും കുറിച്ച് നമുക്ക് വായിക്കാം… ## 1. എം. എ. യൂസഫ് അലി ![M. A. Yusuff Ali](https://storage.katha.today/jjvBqVKdhH9WH8KMAMouh4rj?id=464748 "M. A. Yusuff Ali") ലോകമെമ്പാടുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെയും ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാളിൻ്റെയും ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിൻ്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് തൃശൂര്‍ സ്വദേശിയായ വ്യവസായി എം.എ. യൂസഫ് അലി. വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുടെ തൊഴിലുടമയാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. ബിസിനസ്സ് എന്നത് പണം, ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ എന്നിവ മാത്രമല്ല, മറിച്ച് മനുഷ്യത്വം കൂടിയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് എം.എ.യൂസഫ് അലി. അദ്ദേഹത്തിൻ്റെ നേതൃത്വത്തില്‍ ലുലു ഗ്രൂപ്പ് പല മേഖലകളിലേക്കും വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ടെങ്കിലും റീട്ടെയില്‍ ആണ് അവയില്‍ ഏറ്റവും പ്രമുഖമായത്. സാമൂഹികസേവകനെന്ന നിലയിലും വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ ജനങ്ങൾക്കും അവരുടെ കുടുംബത്തിനും വലിയ ഒരാശ്രയം കൂടിയാണ് എം.എ. യൂസഫ് അലി. ## 2. രവി പിള്ള ![B. Ravi Pillai](https://storage.katha.today/Y4fSUUvhXWsLRqMfaEExUdxm?id=464749 "B. Ravi Pillai") കേരളത്തിലെ കൊല്ലം സ്വദേശിയായ രവി പിള്ളയുടേതാണ് ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിനുടമായാണ് രവി പിള്ള. നിര്‍മ്മാണം, ഹോസ്പിറ്റാലിറ്റി, സ്റ്റീല്‍, സിമൻ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായങ്ങളില്‍ തൻ്റേതായ കയ്യൊപ്പ് ചാര്‍ത്തിയ ഇദ്ദേഹം 'ഗള്‍ഫിന്റെ അംബാനി' എന്നറിയപ്പെടുന്നത് ഏതൊരു കേരളീയനും അഭിമാനമാണ്. ബഹ്‌റൈന്‍ ആസ്ഥാനമായ നിര്‍മ്മാണ ഭീമനായ നസീര്‍ എസ് അല്‍ ഹജ്‌രി കോര്‍പ്പറേഷൻ്റെ സ്ഥാപക എംഡി കൂടിയാണ് ഇദ്ദേഹം. 60,000ത്തിലധികം ആളുകള്‍ക്ക് ജോലി നൽകുന്ന പിള്ള, സൗദിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ തൊഴില്‍ ദാതാവ് കൂടിയാണ്. ## 3. പി. എന്‍. സി. മേനോന്‍ ![P. N. C. Menon](https://storage.katha.today/qHVKqh77KBAerFZpRpDdDXZb?id=464750 "P. N. C. Menon") തൃശൂര്‍ സ്വദേശിയായ പി എന്‍ സി മേനോന്‍, ശോഭ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍മാനാണ്. ഒമാനില്‍ ഒരു ഇൻ്റീരിയര്‍ ഡിസൈന്‍ കമ്പനി വികസിപ്പിച്ച അദ്ദേഹം പിന്നീട് ബാംഗ്ലൂരില്‍ ശോഭ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആരംഭിച്ചു. യുഎഇയിലെ കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് പ്ലെയറായ ശോഭ ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയര്‍മാനും ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ശോഭ ലിമിറ്റഡിന്റെ ചെയര്‍മാനുമായ അദ്ദേഹം ഹോസ്പിറ്റാലിറ്റി, ബ്രാന്‍ഡഡ് ഫര്‍ണിച്ചറുകള്‍, ലൈറ്റിംഗ്, റിയല്‍ എസ്റ്റേറ്റ് എന്നിവ ഉള്‍പ്പെടുന്ന നിഖില മേഖലകളിലേക്ക് തൻ്റെ ബിസിനസ്സ് വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടന്‍സി സേവനങ്ങളും റിയല്‍ എസ്റ്റേറ്റും ആണ് ഇദ്ധേഹത്തിൻ്റെ പ്രധാന ബിസിനസ് മേഖലകള്‍. ## 4. സണ്ണി വര്‍ക്കി ![Sunny Varkey](https://storage.katha.today/VeCAuUcsUEy2TtbsTi5RkMNt?id=464751 "Sunny Varkey") ദുബായ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ സംരംഭകനാണ് 1957ല്‍ ജനിച്ച സണ്ണി വര്‍ക്കി. ജെംസ് എഡ്യൂക്കേഷന്‍ എന്ന വിദ്യാഭ്യാസ മാനേജ്‌മെൻ്റ് സ്ഥാപനത്തിൻ്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഈ കേരളിയന്‍. ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സ്ഥാപനമായ വര്‍ക്കി ഗ്രൂപ്പിൻ്റെ ചെയര്‍മാനും കേരളത്തിലെ പ്രമുഖ ജീവകാരുണ്യ സ്ഥാപനമായ വര്‍ക്കി ഫൗണ്ടേഷൻ്റെ സ്ഥാപകനും ട്രസ്റ്റിയും കൂടിയാണ് ഇദ്ദേഹം. യുഎഇ ആസ്ഥാനമായുള്ള ജെംസ് എഡ്യൂക്കേഷന്‍ വിപുലീകരിച്ച് ലോകത്തരനിലവാരത്തില്‍ ലോകമെമ്പാടും 13 രാജ്യങ്ങളിലായി 250 ലധികം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ പദ്ധതിയുടെ ദാതാവായി മാറി,. 2010ല്‍ വര്‍ക്കി ഫൗണ്ടേഷന്‍ സ്ഥാപിച്ചതിന് ശേഷം നിലവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2018ല്‍ ഗിവിംഗ് പ്ലെഡ്ജ് പ്രകാരം തൻ്റെ സമ്പത്തിൻ്റെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു സാമൂഹികസേവകന്‍ കൂടിയാണ് അദ്ദേഹം. ## 5. ടി. എസ്. കല്യാണരാമന്‍ ![T. S. Kalyanaraman](https://storage.katha.today/1FYQk6muai9TXeif9tkyGMNo?id=464752 "T. S. Kalyanaraman") ഇന്ത്യയിലും യുഎഇയിലും കുവൈറ്റിലും സാന്നിധ്യമുള്ള കല്യാണ്‍ ജൂവലേഴ്‌സിൻ്റെയും കല്യാണ്‍ ഡെവലപ്പേഴ്‌സിൻ്റെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ അയ്യര്‍ ഒരു ഇന്ത്യന്‍ വ്യവസായിയും സംരംഭകനുമാണ്. അദ്ദേഹത്തിൻ്റെ ചലനാത്മകമായ നേതൃത്വത്തില്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് വന്‍ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ഇന്ത്യയിലും വിദേശത്തുമായി നിരവധി ഷോപ്പുകള്‍ തുറക്കുകയും ചെയ്തു. കല്യാണ് ജ്വല്ലേഴ്‌സിൻ്റെ ഹോള്‍ഡിംഗ് കമ്പനിയാണ് കല്യാണ്‍ ഗ്രൂപ്പ്. ഫോര്‍ബ്‌സിൻ്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം; അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1.1 ബില്യണ്‍ യുഎസ് ഡോളറാണ്. കൂടാതെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ 87ാം സ്ഥാനത്താണ് അദ്ദേഹം. ## 6. മിസ്ബാഹ് സലാം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, പരസ്യം, മാധ്യമതന്ത്രം എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആശയവിനിമയ സ്ഥാപനമായ ഇഒഅങട ബ്രാന്‍ഡിംഗ് സൊല്യൂഷന്‍സിന്റെ സിഇഒയും സ്ഥാപകനുമാണ് മിസ്ബാഹ് സലാം. അന്തര്‍ സംസ്ഥാന സ്‌കാനിയ, വോള്‍വോ, മറ്റ് പ്രീമിയം ലോ ഫ്‌ലോര്‍ ബസുകള്‍ എന്നിവയ്ക്കുള്ള എക്‌സ്‌ക്ലൂസീവ് ലൈസന്‍സുള്ള കേരളത്തിലെ പ്രീമിയം ഫ്‌ലീറ്റ് ബ്രാന്‍ഡിംഗ് പ്രൊവൈഡറാണ്. പാത്ത് ബ്രേക്കിംഗ് സൊല്യൂഷനുകളിലൂടെ ബിസിനസ്സ് വിജയത്തിലെത്താന്‍ സംരംഭകരെയും സംരംഭങ്ങളെയും സഹായിക്കാനുള്ള ദൗത്യത്തിലാണ് അദ്ദേഹം. ബിസിനസുകളെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സേവനങ്ങളുടെ ഒരു ആവാസവ്യവസ്ഥ തന്നെ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോമായ ലെറ്റ്‌സ് പ്ലേ ഔട്ട്‌ഡോര്‍ ആരംഭിച്ചു, അത് എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒരു മേല്‍ക്കൂരയില്‍ നിന്നും ലഭ്യമാക്കുകയും ചെയ്യുന്നു ഇതിലൂടെ. _BANNER_ ## 7. ആസാദ് മൂപ്പന്‍ ![Azad Moopen](https://storage.katha.today/dQHex3cfAgWDGCgnWgTg55Wh?id=464755 "Azad Moopen") ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിൻ്റെ ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ ഒരു ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ സംരംഭകനും ഫിസിഷ്യനും മനുഷ്യസ്‌നേഹിയുമാണ്. മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും ഹെല്‍ത്ത് കെയര്‍ കൂട്ടായ്മയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിൻ്റെ ചെയര്‍മാനും എംഡിയുമാണ് അദ്ദേഹം. ## 8. അരുണ്‍ കുമാര്‍ നിയന്ത്രിതവും ഉയര്‍ന്നുവരുന്നതുമായ വിപണികള്‍ക്കായി ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വികസനം, നിര്‍മ്മാണം, വിപണനം എന്നീ മേഖലകളിൽ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാര്‍മ കമ്പനിയായ സ്‌ട്രൈഡ്‌സ് ആര്‍ക്കലാബിന്റെ സിഇഒ യാണ് അരുണ്‍ കുമാര്‍. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നാല് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകൃത സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏഴ് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്. ## 9. ക്രിസ് ഗോപാല കൃഷ്ണന്‍ ![Kris Gopalakrishnan](https://storage.katha.today/aWqo8L3StrCDLUjQK8s8H3Ak?id=464756 "Kris Gopalakrishnan") ഇന്‍ഫോസിസിൻ്റെ സഹസ്ഥാപകനും സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന കമ്പനിയായ ആക്‌സിലര്‍ വെഞ്ചേഴ്‌സിൻ്റെ ചെയര്‍മാനുമാണ് ക്രിസ് ഗോപാലകൃഷ്ണന്‍. 201314 വര്‍ഷത്തെ ഇന്ത്യയുടെ അപെക്‌സ് ഇന്‍ഡസ്ട്രി ചേമ്പര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പ്രസിഡൻ്റുമായിരുന്നു ഇദ്ദേഹം.. ## 10. ബീന കണ്ണന്‍ ![Beena Kannan](https://storage.katha.today/KK9syc5a6ciRPa6pbNMzaRbQ?id=464757 "Beena Kannan") ശീമാട്ടി എന്നത് സാരി പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു പേരാണ്, അതുപോലെ ബീന കണ്ണനും. അവരുടെ അര്‍പ്പണബോധവും കഠിനാധ്വാനവും അവരുടെ ബ്രാന്‍ഡിനെ ഒരു ചെറിയ സാരി ഷോപ്പില്‍ നിന്ന് കേരളത്തിലെ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സാരി റീട്ടെയിലര്‍മാരില്‍ ഒരാളായി ഉയര്‍ത്തി. സംസ്ഥാനത്തുടനീളം സ്റ്റോറുകള്‍ തുറന്നതോടെ, ഒരു ഡിസൈനര്‍ എന്ന നിലയിലും ഒരു സംരംഭക എന്ന നിലയിലും മികവ് പുലര്‍ത്താനുള്ള ഭാഗ്യം തൻ്റെ കാല്‍വിരലിലാണെന്ന് ഒരു സാരി ഡിസൈനറായ ബീന കണ്ണന്‍ പറയുന്നു. 2007ല്‍ ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടംപിടിച്ചപ്പോള്‍ (അര കിലോമീറ്റര്‍ നീളമുള്ള) അവർ സൃഷ്ടിച്ച ഏറ്റവും നീളമേറിയ പട്ട് സാരി ശ്രദ്ധ ആകര്‍ഷിച്ചു. യു എ ഇ (2007), യുണൈറ്റഡ് സ്റ്റേറ്റ്‌സ് (2009) എന്നിവിടങ്ങളില്‍ അവര്‍ തങ്ങളുടെ സാരി ഡിസൈനുകള്‍ പുറത്തിറക്കി. നെയ്ത്ത് കമ്മ്യൂണിറ്റികളുമായുള്ള അവരുടെ ബന്ധം അവര്‍ക്ക് 2009ല്‍ കോയമ്പത്തൂര്‍ ഈറോഡ് നെയ്ത്ത് കമ്മ്യൂണിറ്റിയില്‍ നിന്ന് 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്' നേടിക്കൊടുത്തു. 2011 സെപ്റ്റംബറില്‍ ബീന കണ്ണന്‍ രൂപകല്‍പ്പന ചെയ്ത സാരികള്‍ 'സ്വരോവ്‌സ്‌കി എലമെൻ്റ്സ് 2011റാംപില്‍ പ്രദർശിപ്പിച്ചിരുന്നു. ## 11. പൂര്‍ണിമ ശ്രീലാല്‍ ജോബ്‌വെനോ ഡോട്ട് കോം സ്ഥാപകയും സിഇഒയും ആയ പൂര്‍ണിമ ശ്രീലാലും അവരുടെ മറ്റു ഡിജിറ്റൽ സേവനങ്ങളും സാമൂഹിക നവീകരണത്തിന് ഉതകുന്നതാണ്., ഇത് സാധാരണക്കാരെ ബയോഡാറ്റ കൂടാതെ ജോലികള്‍ക്കായി തിരയാനും അപേക്ഷിക്കാനും സഹായിക്കുന്നു. ബ്ലൂ കോളര്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ പോര്‍ട്ടല്‍ ഒരു അനുഗ്രഹമാണ് എന്നതിനാൽ തന്നെ ഇത് മറ്റ് ജോബ് പോര്‍ട്ടലുകളില്‍ നിന്ന് വ്യത്യസ്തമാകുന്നു. കൊച്ചി ആസ്ഥാനമായുള്ള പൂര്‍ണിമ തൻ്റെ ജോബ് പോര്‍ട്ടല്‍ റെസ്യൂം കേന്ദ്രീകൃത തൊഴില്‍ തിരയല്‍ സമീപനം ഇല്ലാതാക്കുകയും തൊഴില്‍ വ്യവസായത്തിലെ ഈ വിടവ് പരിഹരിക്കുകയും ചെയ്യുന്നതാണ്. നിരവധി അവാര്‍ഡുകള്‍ നേടിയ പൂര്‍ണിമ തൻ്റെ പോര്‍ട്ടല്‍ സേവനങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് മുന്നോട്ട് കുതിക്കുകയാണ്. ## 12. എ. എം. ഗോപാലന്‍ (ഗോകുലം ഗോപാലന്‍) എല്ലാ വലുതിനു പിന്നിലും ഒരു ചെറിയ കാല്‍പ്പാടുണ്ട് എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ല് സൂചിപ്പിക്കുന്നത് പോലെ, ഈ ബിസിനസ്സ് നേതാവിൻ്റെ കരിയറിൻ്റെ തുടക്കവും വിനീതമായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച ഗോപാലന്‍ വളരെ ആത്മാര്‍ത്ഥതയുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. അഭിനയത്തോടുള്ള താല്‍പര്യം ചെന്നൈ എന്ന സ്വപ്ന നഗരത്തിലേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചു. ചെന്നൈയിലെ അദ്ദേഹത്തിൻ്റെ ആദ്യ ദിനങ്ങള്‍ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു ഡോക്ടറുമായുള്ള ആകസ്മിക കൂടിക്കാഴ്ച ഒരു ഗെയിം ചേഞ്ചറായി പ്രവര്‍ത്തിച്ചു. അത് അദ്ദേഹത്തിന് മുന്നില്‍ അവസരങ്ങളുടെ ഒരു വാതില്‍ തുറന്നു. തൻ്റെ വിദ്യാഭ്യാസ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്ന് കണ്ടെത്തിയ അദ്ദേഹം ഡോക്ടറുടെ സഹായത്തോടെ മെഡിക്കല്‍ റെപ്രസൻ്റേറ്റീവെന്ന നിലയില്‍ വെല്ലുവിളി നിറഞ്ഞ ഒരു ജോലി അവസരം നേടി. ഒരു ബിസിനസുകാരന് തൻ്റെ ആദ്യത്തെ തീപ്പൊരി തിരിച്ചറിയേണ്ടത് പ്രധാനമാണ്. ആ ശ്രദ്ധേയമായ തിരിച്ചറിവില്‍ നിന്നാണ് ഒരു വ്യവസായി എന്ന നിലയിലുള്ള തൻ്റെ യഥാര്‍ത്ഥ സാധ്യതകള്‍ അദ്ദേഹം കണ്ടെത്തുന്നത്.. ഒരുതരം പ്രൊഫഷണല്‍ വസ്ത്രം ധരിക്കേïത് അവരുടെ ജോലിക്ക് ആവശ്യമായിരുന്നു. ആ സമയത്ത്, അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ അത് താങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഉജ്ജ്വലമായ ഒരു സാമ്പത്തിക പദ്ധതിയില്‍ അദ്ദേഹം തൻ്റെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. പ്രതിമാസ ഗഡുവായ 1000 രൂപയില്‍ പത്തുപേരില്‍ കൂടാത്ത ഒരു മിനി ചിട്ടി ഫണ്ട് തുടങ്ങി. ഇത് അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം നിറവേറ്റുക മാത്രമല്ല, അദ്ദേഹത്തിൻ്റെ ചിട്ടി ബിസിനസിന് ഉറച്ച അടിത്തറ ഉണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ചിട്ടി ഫണ്ടും ഫിനാന്‍സ് കമ്പനിയുമായ ഗോകുലം ചിറ്റ് ഫണ്ട്സ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. ചെന്നൈയില്‍ ആരംഭിച്ച അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഈ കമ്പനിക്ക് രാജ്യത്തുടനീളം 460 ശാഖകളുണ്ട്. ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ്, ഭക്ഷ്യ ഉല്‍പ്പാദനം, സിനിമ, മാധ്യമ വിനോദം, റീട്ടെയില്‍, റിയാലിറ്റി എന്നിവയീ മേഖലകളിലും ഇവർ പ്രവർത്തിക്കുന്നുണ്ട്. സംരംഭകത്വം അല്ലെങ്കില്‍ ബിസിനസ് എന്നാല്‍ വളരെയധികം വെല്ലുവിളികളും പ്രതിബന്ധങ്ങളും ഉള്‍പ്പെടുന്നതാണ്. സംരംഭകത്വം എല്ലായ്‌പ്പോഴും പണത്തെക്കുറിച്ചല്ല, മറിച്ച് സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ വ്യത്യസ്തവും അവിശ്വസനീയവുമായ എന്തെങ്കിലും ചെയ്യാൻ അപകടസാധ്യതകളും വെല്ലുവിളികളും ഏറ്റെടുക്കുക എന്നതാണ്. തന്നെയും ചുറ്റുമുള്ള മറ്റുള്ളവരെയും ശാക്തീകരിക്കുന്നതാണ് സംരംഭകത്വം. ഈ വഴി തിരഞ്ഞെടുത്ത കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഈ സംരംഭകരെല്ലാം നിരവധി പേരുടെ ജീവിതം മാറ്റിമറിക്കുകയും യഥാര്‍ത്ഥത്തില്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നുണ്ട്. Aug 22, 2022 Top 7 small scale business in Kerala കേരളത്തിൽ തുടങ്ങാവുന്ന നിരവധി സംരംഭങ്ങളുണ്ട് ഉണ്ട്. അതിൽ കുറഞ്ഞ ചിലവിൽ ലാഭകരമായി മുന്നോട്ട് കൊണ്ടു പോകാവുന്ന മികച്ച ഏഴ് സംരംഭങ്ങൾ ഏതെല്ലാമാണെന്ന് ചുവടെ കൊടുത്തിരിക്കുന്നു. - പപ്പട നിർമ്മാണം - ചന്ദനത്തിരി നിർമ്മാണം - നാളികേരംഉപയോഗിച്ചുള്ള ഉല്പന്ന നിർമ്മാണം - ബേക്കറി നിർമ്മാണം - കുട നിർമ്മാണം - കുരുമുളകു പൊടി നിർമ്മാണം - പച്ചക്കറി മാർക്കറ്റ് ## 1. പപ്പട നിർമ്മാണം ![Pappadam business](https://storage.katha.today/xBKGNkJF4uvNdUzhjqKMeWXj?id=404876 "Pappadam business") വളരെ കുറഞ്ഞ ചിലവിൽ ആരംഭിക്കാവുന്ന ഒരു ബിസിനസ് ആശയമാണ് പപ്പട നിർമ്മാണം. വിപണിയിൽ ഒട്ടേറെ ആവശ്യക്കാർ ഉള്ളതിനാൽ പപ്പട നിർമ്മാണം ബിസിനസ് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാം. പപ്പടത്തിന്റെ ഉപയോഗം വീടുകളിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതുകൊണ്ട് വിപണിയിൽ ആവശ്യക്കാരുടെ എണ്ണം വളരെ അധികമാണ്. ഹോട്ടലുകൾ, റസ്റ്റോറന്റ്കൾ, കാറ്ററിംഗ്, തുടങ്ങി നിരവധി മേഖലകളിൽ പപ്പടങ്ങൾ ഉപയോഗിക്കുന്നു.ആയതിനാൽ പപ്പട വിപണന സാധ്യതയും വർദ്ധിക്കുന്നു. വിദേശികളെയും മറ്റും ആകർഷിക്കുന്ന ഒന്നാണ് കേരളീയരുടെ സദ്യ. സദ്യയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നുതന്നെയാണ് പപ്പടം. വിവിധ തരത്തിലുള്ള വൈവിധ്യമാർന്ന പപ്പടങ്ങൾ ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്. ഉദാഹരണത്തിന് മുളക് പപ്പടം,മസാല പപ്പടം,ചക്ക പപ്പടം,etc. പയറ്, കടല, ഉഴുന്നു പരിപ്പ്, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പപ്പട നിർമാണത്തിന് ആവശ്യം.ഇവയുടെ സുലഭമായ ലഭ്യത പപ്പട നിർമ്മാണ മേഖലയെ പിടിച്ചുലയ്ക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ പപ്പട നിർമ്മാണ മേഖലയിലേക്ക് കാലെടുത്തുവെക്കുന്ന ഒരു സംരംഭകൻ എന്ന നിലയിൽ ഏതൊരാളെയും നിരാശപ്പെടുത്തുകയില്ല എന്നതിൽ ഒരു സംശയവുമില്ല. ## 2. ചന്ദനത്തിരി നിർമ്മാണം ![Agarbatti business](https://storage.katha.today/ujeJ98GC3BQQWp8AGaqrGCmf?id=404877 "Agarbatti business") വളരെ ചെറിയ സൗകര്യത്തിൽ വീടുകളിൽ തുടങ്ങാവുന്ന ഒന്നാണ് ചന്ദനത്തിരി നിർമ്മാണം.ചന്ദനത്തിരി നിർമ്മാണത്തിൽ പ്രത്യേകം മെഷീനുകളോ, നിർമ്മാണ സൗകര്യങ്ങളോ ആവശ്യമില്ല എന്നത് കൂടുതൽ ആളുകളെ ഈ നിർമ്മാണത്തിലേക്ക് ആകർഷിക്കുന്നു. കുറഞ്ഞ ചിലവിൽ മികച്ച വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കുന്നു. നിങ്ങളുടെ ബിസിനസിലൂടെ മറ്റുള്ളവർക്കും വരുമാനമാർഗം കണ്ടെത്താം എന്ന ചിന്താഗതി യിലൂടെയാണ് നിങ്ങൾ ഒരു ബിസിനസ് ആരംഭിക്കുന്നത് എങ്കിൽ ചന്ദനത്തിരി നിർമ്മാണം നിങ്ങൾക്ക് മികച്ച ഒരു തീരുമാനമായിരിക്കും. വിവിധ തരത്തിലുള്ള പെർഫ്യൂമുകളാണ് പ്രധാനമായും ചന്ദനത്തിരി നിർമ്മാണത്തിന് ആവശ്യമായി വരുന്നത്. ഇങ്ങനെ ലഭിക്കുന്ന പെർഫ്യൂമുകൾ ചന്ദനത്തിരി സ്റ്റിക്കുകളിൽ ആക്കി സുഗന്ധം നഷ്ടപ്പെടാതെ പാക്ക് ചെയ്തു ആണ് വിപണന കേന്ദ്രത്തിൽ എത്തിക്കുക എന്നതാണ് ചന്ദനത്തിരി നിർമ്മാണമേഖലയിലെ ഓരോ സംരംഭകന്റെയും പ്രധാന ചുമതല. ചന്ദനത്തിരിയുടെ വില്പന സാധ്യത വളരെ വലുത് തന്നെയാണ്. അമ്പലങ്ങൾ, പൂജ സ്റ്റോറുകൾ, പലചരക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ, സപ്ലൈകോ, തുടങ്ങി നിരവധി സ്ഥലങ്ങളിൽ ചന്ദനത്തിരിയുടെ വിൽപ്പന സാധ്യതയുണ്ട്. ## 3. നാളികേരം ഉപയോഗിച്ചുള്ള ഉൽപന്ന നിർമ്മാണം ![Coconut products](https://storage.katha.today/Ftb28p6NKsLdcx9w8FHVUztX?id=404878 "Coconut products") കേരളത്തിൽ തുടങ്ങാവുന്ന ഒരു മികച്ച സ്റ്റാർട്ടപ്പ് ബിസിനസ് ആണ് നാളികേരം ഉപയോഗിച്ചുള്ള ഉല്പന്ന നിർമ്മാണം. തേങ്ങ ഉത്പാദനത്തിൽ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. ലഭ്യമായ തേങ്ങ ഉപയോഗിച്ച് നാളികേര ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നതു വഴി മികച്ച രീതിയിലുള്ള വരുമാനം ഉണ്ടാക്കിയെടുക്കാം. നാളികേരം പാകം ആകുന്നതിന് മുൻപുള്ള കരിക്ക് ഉപയോഗിച്ച് നിരവധി ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയെടുക്കാം. കരിക്കിൻ വെള്ളം പ്രിസർവ് ചെയ്തു ബോട്ടിലിലാക്കി വിൽപ്പന നടത്താം.പാക്ക് ചെയ്ത് തേങ്ങാപ്പാൽ,തേങ്ങാപ്പാൽ പൊടി, വിറ്റാമിൻ ഇ യുടെ കലവറയായ എക്സ്ട്രാ വെർജിൻ കോക്കനട്ട് ഓയിൽ,കോക്കനട്ട് ഐസ്ക്രീം,വെളിച്ചെണ്ണ,തേങ്ങാപ്പാല്‍ യോഗര്‍ട്ട്,പാം ഷുഗര്‍, പുളിപ്പിച്ച തേങ്ങാവെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന നാളികേര വിനാഗിരി, തുടങ്ങി നാളികേരം ഉപയോഗിച്ചു ഉണ്ടാക്കി എടുക്കാവുന്ന ഉൽപ്പന്നങ്ങളുടെ നിര നീളുന്നു.തേങ്ങാപ്പാലില്‍ നിന്നും തയ്യാറാക്കാവുന്ന ഒരു സസ്യവളര്‍ച്ചാ ഹോർമോൺ ആണ് കൊക്കോഗ്രോ ഇവയുടെ നിർമ്മാണവും മികച്ച രീതിയിലുള്ള വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ## 4. ബേക്കറി നിർമ്മാണം ![Bakery business](https://storage.katha.today/kgnZJnSqq3q2ta4asMRxqNNh?id=404879 "Bakery business") കേരളത്തിൽ തുടങ്ങാവുന്ന ഒരു ബിസിനസ് ഐഡിയ ആണ് ബേക്കറി നിർമ്മാണം. സ്വന്തമായി ബിസിനസ്സ് തുടങ്ങാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ബേക്കറി നിർമ്മാണം നിങ്ങൾക്ക് മികച്ച വരുമാനം തരും.എല്ലാവരും ഉപയോഗിക്കുന്ന ഒരു ഉൽപന്നമായതിനാൽ മികച്ച ലാഭം കൊണ്ടുവരാൻ ഈയൊരു ഉൽപ്പന്ന നിർമ്മാണത്തിലൂടെ സാധിക്കും. കുട്ടികൾ മുതൽ മുതിർന്നവർവരെ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതിനാൽ വിപണിയിൽ ആവശ്യക്കാരുള്ള ഒരു ഉൽപ്പന്നം തന്നെയാണ് ബേക്കറി. അതുകൊണ്ടുതന്നെ ബേക്കറി നിർമ്മാണത്തിൽ നഷ്ട സാധ്യത വളരെ കുറവാണ്. എന്നാൽ മികച്ച രീതിയിൽ ഉള്ള ലാഭവും ലഭിക്കും.വ്യത്യസ്ത രീതിയിൽ ആളുകളുടെ ടേസ്റ്റ് അറിഞ്ഞ് ഒരു ബേക്കറി ഉൽപ്പന്നം സാധിക്കുമെങ്കിൽ നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കുന്നുവെങ്കിൽ ബേക്കറി നിർമ്മാണ മേഖലയിൽ നിങ്ങൾക്ക് വ്യത്യസ്തത പുലർത്തി ലാഭകരമായി മുന്നോട്ടുപോവാം. കേവലം ഒരു ലക്ഷം രൂപ മുതൽമുടക്കിൽ ബേക്കറി ബിസിനസ് ആരംഭിക്കാം. എന്നാൽ അതിൽനിന്ന് നിങ്ങൾ മുടക്കിയ തുകയുടെ അധിക തുക ലാഭമായി നേടുകയും ചെയ്യാം.എണ്ണയിൽ വറുത്ത ബേക്കറി പലഹാരങ്ങൾ, മധുരമുള്ള ബേക്കറി പലഹാരങ്ങൾ, എരിവുള്ള ബേക്കറി പലഹാരങ്ങൾ, തുടങ്ങി നിരവധി ബേക്കറി ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് ഈ മേഖലയിൽ പരീക്ഷിച്ചു നോക്കി മുന്നേറാം. ബേക്കറി നിർമ്മാണ ബിസിനസിനായി ചെറിയ സൗകര്യങ്ങളും ചില പാത്രങ്ങളും ആവശ്യമായി വരുന്നുണ്ട്.കേക്കുകൾ,ചിപ്സുകൾ, ബിസ്ക്കറ്റുകൾ, തുടങ്ങിയ ബേക്കറി ഉൽപന്നങ്ങളുടെ നിർമ്മാണത്തിനായി ലോ കപ്പാസിറ്റി മെഷിനറികൾ, നിർമ്മാണ പ്ലാന്റുകൾ എന്നിവ സ്ഥാപിക്കേണ്ടതുണ്ട്. ## 5. കുട നിർമ്മാണം ![Umbrella business](https://storage.katha.today/abHHSsJyJemNrr4PrNaEokVW?id=404880 "Umbrella business") വർഷത്തിൽ ആറുമാസം മഴ ലഭിക്കുന്ന കേരളത്തിൽ കുട നിർമ്മാണം ബിസിനസായി ആരംഭിക്കാവുന്നതാണ്. കുട നിർമ്മാണ വ്യവസായം മഴയ്ക്കു മുന്നേ ആരംഭിക്കുമെങ്കിലും ഉൽപ്പന്നത്തിന്റെ വിപണനം മഴക്കാലത്ത് തന്നെയാണ്. മഴയത്തും വെയിലത്തും കുട ഉപയോഗിക്കുന്നുണ്ടെങ്കിലും കുടയുടെ ഏറ്റവും അധിക ഉപയോഗം മഴക്കാലത്താണ്. അതുകൊണ്ടുതന്നെ നല്ല രീതിയിലുള്ള വിറ്റുപോക്ക് മഴക്കാലത്ത് തന്നെയാണ് നടക്കാറുള്ളത്. കുട നിർമ്മാണം ബിസിനസ് ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിർമ്മാണം കഴിഞ്ഞ് അതിനായി അല്പം കാത്തുനിൽക്കേണ്ടി വരും. മഴ തുടങ്ങി ഏകദേശം ഒരാഴ്ചയ്ക്കുശേഷം തന്നെ ഏകദേശം അരക്കോടിയിലേറെ കുടകൾ വിറ്റു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടെ നിർമ്മാണം ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആയി ആരംഭിക്കുന്നതിൽ കുഴപ്പങ്ങൾ ഒന്നുമില്ല. കുട നിർമ്മാണത്തിന് പ്രത്യേകം വ്യവസായശാലകൾ ആവശ്യമില്ല വീടുകളിൽ നിന്നുപോലും കുട നിർമ്മിക്കാം. കുട നിർമ്മാണം നിങ്ങൾ ഒരു സ്റ്റാർട്ടുപ്പ് ബിസിനസ് ആയി തുടങ്ങാൻ ആലോചിക്കുന്നുവെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. കുട്ടികൾ,മുതിർന്നവർ,കൗമാരക്കാർ, തുടങ്ങി ഓരോ പ്രായക്കാരുടെയും ഇഷ്ടത്തിനനുസരിച്ചുള്ള കുടകൾ ആയിരിക്കണം നിങ്ങൾ നിർമ്മിക്കേണ്ടത്. എന്നാൽ മാത്രമേ മികച്ച രീതിയിലുള്ള ലാഭം ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. കുട്ടികൾക്ക് ഇഷ്ടമുള്ള കാർട്ടൂൺ ചിത്രങ്ങൾ, കറുത്ത കുടകൾ, കാലൻ കുടകൾ, യുവതി യുവാക്കൾക്കായുള്ള ട്രെൻഡിങ് കുടകൾ തുടങ്ങി വിപണിയിൽ എത്തുന്ന കുടകൾ അനേകം ആണ്. ഇത്തരത്തിലുള്ള കുടകൾ നിർമ്മിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. കുട നിർമ്മാണത്തിൽ നിങ്ങൾ നിങ്ങളുടേതായ ഒരു ആശയം കൊണ്ടുവന്നാൽ അത് ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ആയാൽ നിങ്ങൾക്ക് കുട നിർമ്മാണം മികച്ച ഒരു ബിസിനസ് ആയി മുന്നോട്ടു കൊണ്ടുപോകാം എന്നതിൽ സംശയമില്ല. കൂടെ നിർമ്മാണത്തിന് ആവശ്യമായ കമ്പി, കുട നിർമ്മാണത്തിനായി പ്രത്യേകം പ്രിന്റ് ചെയ്തിട്ടുള്ള അല്ലെങ്കിൽ പ്രത്യേക നിറങ്ങളിലുള്ള തുണികൾ, നൂൽ, തുടങ്ങിയവയാണ് കൂടെ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ. ## 6. കുരുമുളകുപൊടി നിർമ്മാണം ![Black pepper business](https://storage.katha.today/DKPAWBBScGhQJ9X57eMAAo4R?id=404881 "Black pepper business") നമ്മൾ മലയാളികൾ പാചകത്തിനായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ആഹാരങ്ങളുടെ രുചി വർദ്ധിപ്പിക്കുന്നതിൽ കുരുമുളക് വലിയ പങ്കുവഹിക്കുന്നു. കൂടാതെ ആരോഗ്യത്തിനും ഏറെ ഗുണങ്ങളുള്ള ഒന്നാണ് കുരുമുളക്. അതുകൊണ്ടുതന്നെ കുരുമുളക് പൊടി നിർമ്മാണം ഒരു സ്റ്റാർട്ട് ബിസിനസ് ആയി തുടങ്ങാവുന്ന ഒന്നാണ്. കുരുമുളക് പൊടിച്ച് നല്ല രീതിയിൽ ആകർഷകമായ പാക്കിംഗ് ഓടുകൂടി പുറത്തിറക്കിയാൽ വിപണിയിൽ നല്ല രീതിയിലുള്ള ഡിമാൻഡ് ഉള്ള ഒന്നു കൂടിയാണ് കുരുമുളകുപൊടി. കേരളത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലും വീടുകളിലും കുരുമുളകുപൊടി ഒഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല. അതുകൊണ്ടുതന്നെ കുരുമുളകുപൊടി നിർമ്മാണം മികച്ച രീതിയിലുള്ള ഒരു വരുമാനം ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കും. പച്ചക്കുരുമുളക് ശേഖരിച്ച് അതിന്റെ മണികൾ വേർതിരിച്ചെടുത്ത് വെയിലത്ത് നാലഞ്ചു ദിവസത്തോളം ഉണക്കാനിട്ട് കുരുമുളക് നല്ലതുപോലെ കറുത്ത നിറമായി കഴിഞ്ഞാൽ നല്ലപോലെ പൊടിച്ചെടുക്കാം. ഇത് പാക്കുകളിൽ ആക്കി വിപണിയിൽ എത്തിക്കാം. കുരുമുളകുപൊടിയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ വിപണിയിൽ എത്തിക്കഴിഞ്ഞാൽ കുരുമുളകുപൊടി നല്ല രീതിയിൽ വിറ്റുപോകും. പിപ്പെറൈൻ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫ്ലേവനോയ്ഡുകള്‍, കരോട്ടിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍,എന്നിവ കുരുമുളകില്‍ അടങ്ങിയിരിക്കുന്നു. ഇത് ക്യാൻസർ പോലുള്ള രോഗങ്ങളെ അതിജീവിപ്പിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഉദരരോഗങ്ങൾ, അസിഡിറ്റി, തുടങ്ങിയ രോഗങ്ങൾക്കും കുരുമുളക് ഉപയോഗിക്കുന്നത് ഉത്തമമാണ്. ഭക്ഷണത്തിൽ കുരുമുളകുപൊടി ചേർക്കുന്നത് വഴി നല്ല രുചിയും കൂടാതെ ആരോഗ്യവും ലഭിക്കും. കുരുമുളകിന്‍റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്‍റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും.ശരീരത്തിലെ അമിതജലാംശം,കൊഴുപ്പ്, എന്നിവ കുറച്ച്, അമിത ഭാരം കുറയ്ക്കാനും ഇത് ഏറെ സഹായിക്കും. വിയർപ്പിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും കുരുമുളക് സഹായിക്കും. അതുകൊണ്ടുതന്നെ കുരുമുളകുപൊടി ഉൽപാദനം ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആയി തുടങ്ങാം. നിങ്ങളുടെ കുരുമുളകുപൊടി മികച്ച രീതിയിൽ വിപണിയിൽ എത്തിക്കാൻ നിങ്ങൾക്ക് സാധിക്കുകയാണെങ്കിൽ. പിന്നീട് അത് ഇന്ത്യയിലും പുറത്തും ഇറക്കുമതി ചെയ്തു അതിൽ നിന്നും കൂടുതൽ വരുമാനം ഉണ്ടാക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കും. കുരുമുളകുപൊടി നിർമ്മാണത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് കുരുമുളക് നന്നായി കഴുകി ഉണക്കിയ ശേഷം മാത്രമേ പൊടിക്കാൻ പാടുള്ളൂ.ഗുണമേന്മയുള്ള കുരുമുളക് ഇതിനായി തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ചുരുങ്ങിയ ചിലവിൽ കുരുമുളകുപൊടി നിർമ്മാണം തുടങ്ങാൻ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വേനൽക്കാലത്ത് നന്നായി കുരുമുളക് ഉണക്കിയെടുക്കണം പിന്നീടത് നല്ലതുപോലെ സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം എടുത്ത് പൊടിയാക്കി പാക്ക് ചെയ്ത് വിപണിയിൽ എത്തിക്കാം. കുരുമുളകുപൊടിയിൽ പൂപ്പൽ ഇല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ അത് വിപണിയിലെത്തിക്കാവൂ. നിരവധി ഗുണങ്ങൾ ഉള്ള കുരുമുളക്പ്പൊടി വിപണിയിൽ എത്തിക്കുന്നത് വഴി മികച്ച വരുമാനവും ലാഭവും നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം. ## 7. പച്ചക്കറി മാർക്കറ്റ് ![Vegetable business](https://storage.katha.today/pDVd6wrYDFTQqfe1QACbGxEW?id=404882 "Vegetable business") കേരളത്തിൽ പച്ചക്കറി ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ദിനം പ്രതിവിറ്റുപോകുന്ന ഒന്നാണ് പച്ചക്കറി. അതുകൊണ്ടുതന്നെ പച്ചക്കറി മാർക്കറ്റ് മികച്ച ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആണ്.പച്ചക്കറി ഹോൾസെയിൽ ആയി വാങ്ങി മാർക്കറ്റിൽ എത്തിക്കാം. ഒരു ലക്ഷം രൂപ നിക്ഷേപിച്ച് നിങ്ങൾ പച്ചക്കറി ഹോൾസെയിൽ ആയി വാങ്ങി വിൽപ്പന നടത്തിയാൽ ചുരുങ്ങിയത് ഒരു ദിവസം 2500 രൂപ മുതൽ 5000 രൂപ വരെ ലഭിക്കും. ഇത്തരത്തിൽ നോക്കിയാൽ ഒരാഴ്ചയിൽ തന്നെ നിങ്ങൾക്ക് വലിയ രീതിയിലുള്ള ലാഭം ഉണ്ടാക്കാൻ സാധിക്കും. പച്ചക്കറി മാർക്കറ്റ് തുടങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അധികം കേടു വരാത്ത പച്ചക്കറികൾ വേണം തിരഞ്ഞെടുക്കാൻ ഉദാഹരണത്തിന് ക്യാരറ്റ്, ബീറ്റ്റൂട്ട്, വലിയ ഉള്ളി, ഇത്തരത്തിലുള്ള പച്ചക്കറികൾ കൂടുതൽ വിപണിയിൽ എത്തിച്ച് വില്പന നടത്താൻ ശ്രദ്ധിക്കാം. പെട്ടെന്ന് കേടു വരില്ല എന്നത് തന്നെയാണ് ഇത്തരത്തിലുള്ള പച്ചക്കറി തിരഞ്ഞെടുക്കാൻപ്രേരിപ്പിക്കുന്നത്. Aug 1, 2022 തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ? കേൾവിക്കുറവും ഇടയ്ക്കിടെ വരുന്ന തലകറക്കവും പലരുടെയും പരാതികളാണ്. തല കറങ്ങുമ്പോൾ അല്ലെങ്കിൽ ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടുമ്പോൾ ഭീതിയോടെയാണ് നാം പലപ്പോഴും നോക്കി കാണുന്നത്‌. തലകറക്കം ഒരു രോഗമല്ല മറിച്ച് ഒരു രോഗലക്ഷണമാണ്. ഉയർന്ന രക്തസമ്മർദ്ദം കാരണമോ ഹൃദയാഘാതം കാരണമോ ആണ് തലകറക്കം ഉണ്ടാകുന്നതെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ശരീരത്തിന്റെ തുലനാവസ്ഥ നിർണയിക്കുന്ന ഭാഗങ്ങളുടെ തകരാറുകളാണ് തലകറക്കത്തിന് പ്രധാനമായും കാരണമാകുന്നത്. അൻപത് വയസ്സിന് മുകളിലുള്ളവരിൽ മാത്രം കണ്ടുവരുന്ന ഒരു രോഗമായാണ് മുൻപ് ഇതിനെ കണക്കാക്കിയിരുന്നത്. എന്നാൽ പ്രായഭേദമന്യേ എല്ലാവരിലും ബാലൻസ് പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തൽ. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി ഇയർ ബാലൻസിങ് പ്രശ്നങ്ങൾ കണ്ടുവരുന്നത്. ## ബാലൻസ് പ്രശ്‌നം: ലക്ഷണങ്ങൾ എന്തെല്ലാം ? - പെട്ടന്നുള്ള തലകറക്കം (dizziness or spinning sensation) - തലയിൽ പെരുപ്പം വരുക - തലക്കനം - ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നത് പോലെ അനുഭവപ്പെടുക ( positional vertigo) - വേച്ചു നടക്കൽ - കണ്ണിൽ ഇരുട്ട് കയറൽ ( syncope) - വീഴാൻ പോകുന്നത്‌ പോലെ അനുഭവപ്പെടുക - ഓക്കാനം - ഛർദി - ഹൃദയമിടിപ്പിന്റെ അളവിൽ മാറ്റമുണ്ടാകുക - ഉത്കണ്ഠ - തളർച്ച അനുഭവപ്പെടുക - ആശങ്ക ഇവയെല്ലാം ബാലൻസ് പ്രശ്നമുള്ളവരിൽ സ്ഥിരമായി കണ്ടുവരുന്ന ചില രോഗലക്ഷണങ്ങളാണ്. എന്നാൽ ഇടയ്ക്ക് കയറി വരുന്ന തലകറക്കം തന്നെയാണ് പ്രധാന ലക്ഷണമായി കണക്കാക്കപ്പെടുന്നത്. ## ബാലൻസ് നഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങൾ പലപ്പോഴും പ്രായം കൂടുംതോറും ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപെടാറുണ്ട്. പ്രായം ഇതിനൊരു കാരണമാകുന്നു എന്ന് മാത്രം. എന്നാൽ മറ്റു പല കാരണങ്ങൾ കൊണ്ടാണ് യഥാർത്ഥത്തിൽ ബാലൻസ് നഷ്ടമാകുന്നതും അത്‌ സാധാരണ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നതും. ഏതെങ്കിലും വിധത്തിലുള്ള മരുന്ന് കഴിക്കുന്നവരോ, ചെവിയിൽ അണുബാധയുള്ളവരോ, ആന്തരിക കർണ്ണത്തിൽ തകരാറുള്ളവരോ,തലയുടെ പരുക്കിൽ നിന്ന് രക്ഷപെട്ടവരിലോ,ആണ് ബാലൻസ് പ്രശ്നങ്ങൾ ഗുരുതരമായി കണ്ടുവരുന്നത്. അറുപത്തിഅഞ്ചു വയസ്സ് കഴിഞ്ഞവരിലെ സന്ധിവാതമോ കുറഞ്ഞതോ കൂടിയതോ ആയ രക്തസമ്മർദ്ദമോ ഈ രോഗത്തിന്റെ തീവ്രത കൂട്ടിയേക്കാം. എന്നാൽ തലകറക്കത്തിന് അല്ലെങ്കിൽ ബാലൻസ് നഷ്ടപെടുന്നതിന് പ്രധാനമായും താഴെ പറയുന്ന കാരണങ്ങളാണുള്ളത്. #### 1. ബി പി പി വി (BPPV) ![bppv](https://storage.katha.today/61EbukuhD9HkJ4fbNeLwx3F2?id=623527) ബാലൻസ് നഷ്ടപെടുന്നതിന്റെ പ്രധാന കാരണം ബി പി പി വി തന്നെയാണ്. ഉൾചെവി, അതുമായി ബന്ധപ്പെട്ട അവയവങ്ങൾ, തലച്ചോറ്, കണ്ണുകൾ തുടങ്ങിയ അവയവങ്ങളാണ് മനുഷ്യശരീരത്തിലെ തുലനാവസ്ഥയെ നിയന്ത്രിക്കുന്നത്. ഉൽച്ചെവിയിലെ ചെറിയ കാൽസ്യം കല്ലുകൾ തലയുടെ ചലനത്തിന് അനുസരിച്ചു നീങ്ങുമ്പോഴാണ് സാധാരണ ശരീരത്തിന്റെ തുലനാവസ്ഥ കൃത്യമായി സംഭവിക്കുന്നത്. എന്നാൽ ബി പി പി വിയിൽ ഈ കല്ലുകൾ അതിന്റെ സ്ഥാനം തെറ്റി വശങ്ങളിലേക്ക് തെന്നി മാറുന്നു. അങ്ങനെ സംഭവിക്കുമ്പോൾ തല ചലിക്കുന്നതിന്റെ വിപരീത ദിശയിൽ ഈ കല്ലുകൾ ചലിക്കുകയും ചെവിയിലേക്കുള്ള ആവേഗങ്ങളുടെ സഞ്ചാരം തടസപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ തലകറക്കം അല്ലെങ്കിൽ വെർട്ടിഗോ (vertigo) അനുഭവപ്പെടുന്നു. ബെഡിൽ കിടന്ന് എഴുന്നേൽക്കുമ്പോഴോ വശങ്ങളിലേക്ക് പെട്ടന്ന് തല തിരിക്കുമ്പോഴോ ഉണ്ടാകുന്ന തലക്കറക്കമാണ് ഇതിന്റെ ലക്ഷണം. ഈ രോഗികൾക്ക് പൊതുവെ രാവിലെ പെട്ടന്ന് എഴുന്നേറ്റ് നിൽക്കുമ്പോൾ തനിക്ക് ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നത് പോലെ അനുഭവപ്പെടും. രണ്ടോ മൂന്നോ മിനുറ്റ് ദൈർഘ്യമേ ഈ തലക്കറക്കത്തിന് ഉണ്ടാകൂ. ചിലപ്പോൾ ഛർദിയും ഉണ്ടാകാം. ബി പി പി വിക്ക് മരുന്നിനേക്കാൾ കൂടുതൽ വ്യായാമമുറകളാണ് ഉപകാരപ്രദമാകുക. തലകറക്കത്തിന്റെ ദിശ മനസ്സിലാക്കി വേദനയുടെ എതിർ ദിശയിലേക്ക് തല തിരിച്ചു കൊണ്ട് കാൽസ്യം ക്രിസ്റ്റലുകളെ പഴയ സ്ഥാനത്തേക്ക് കൊണ്ടുവരുന്ന ചില പ്രത്യേക ചികിത്സാരീതിയും കണ്ടുവരുന്നുണ്ട്. കൂടാതെ ഈ രോഗികൾക്ക് ഒരു തലകറക്കം ഉണ്ടായി കഴിഞ്ഞാൽ 48 മണിക്കൂർ തലയണയിലോ ഉയർന്ന പ്രതലത്തിലോ തല പൊക്കി വെച്ചു കിടക്കേണ്ടതാണ്. #### 2. മിനിയേഴ്‌സ് രോഗം (Meniere's disease) ![menieere](https://storage.katha.today/TLU4rLfqb8TtBC5EAutVosgE?id=623529) ഉൽചെവിയിലെ ഫ്ലൂയിഡ് ബാലൻസിൽ വരുന്ന വ്യതിയാനം കാരണമായി ഉണ്ടാകുന്ന രോഗമാണ് മിനിയേഴ്‌സ് രോഗം. ഫ്ലൂയിഡിന്റെ അളവ് വർദ്ധിച്ചു ചെവി നീർക്കുമിള പോലെ വീർക്കുന്നു. ഒരുപാട് സമയം ഇരുന്ന് പെട്ടന്ന് എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തലകറക്കമാണ് പ്രധാന ലക്ഷണം. ഈ രോഗിയിൽ തലവേദനയോടൊപ്പം ചെവിക്കുള്ളിൽ മൂളലും അനുഭവപ്പെടാറുണ്ട്. ഇരുപതിനും നാല്പതിനും ഇടക്ക് പ്രായമുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്. ഭക്ഷണക്രമീകരണത്തിലെ മാറ്റമാണ് പ്രധനമായും ഇവർക്ക് നിർദ്ദേശിക്കാറുള്ളത്. പുളി അടങ്ങിയ തൈര്, വെണ്ണ, നാരങ്ങ, ഉപ്പ് ഇവയെല്ലാം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. #### 3. ചെവിയിലെ അണുബാധ ![ear infection](https://storage.katha.today/YJ7zjvuuM82VuPp9b9GJ87Zo?id=624490) സാധാരണ ജലദോഷം വരുമ്പോൾ ചെവിക്കുള്ളിൽ നീര് നിറയുന്നു. എന്നാൽ നമ്മളിൽ പലരും ഇത് പലപ്പോഴും കാര്യമാക്കാറില്ല. ഇങ്ങനെ വരുന്ന നീര് ചെവിക്കു ചുറ്റുമുള്ള ഞരമ്പിന്റെ ആവരണത്തിൽ അണുബാധ ഉണ്ടാക്കുന്നു. ഇത് ഞരമ്പിന്റെ സാധാരണ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും (vestibular nueritis ). മറ്റുചിലരിൽ ചെവിയിൽ മൊത്തമായി നീര് വന്നു നിറയുന്നു ( labyrinthitis). ഈ രോഗികൾക്ക് ഒരുപാട് സമയം നീണ്ടുനില്കുന്നതോ അല്ലെങ്കിൽ ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതോ ആയ തലകറക്കമാണ് ഉണ്ടാകാറുള്ളത്. കൂടാതെ ഛർദിയും ബാലൻസ് നഷ്ടപെടലും സംഭവിക്കാം. #### 4. സ്ട്രോക്ക് (stroke) ![stroke](https://storage.katha.today/ees5bMhJEtg19bC2dWJd5dgw?id=624493) തലച്ചോറിലെയോ ചെവിയിലെയോ ഞരമ്പുകളുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവരിലാണ് കൂടുതലായും തലകറക്കവും അതുമായി ബന്ധപ്പെട്ട ബാലൻസ് പ്രശ്നങ്ങളും കണ്ടുവരുന്നത്. മൈഗ്രൈൻ, സ്ട്രോക്ക് തുടങ്ങിയ രോഗമുള്ളവരിലും ബാലൻസ് പ്രശ്നങ്ങളുണ്ടാവാം. സ്ട്രോക്കുള്ള രോഗികളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം നിൽക്കുന്നതിന്റെ ഫലമായി തലകറക്കവും അതുമായി ബന്ധപ്പെട്ട ബാലൻസ് പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. #### 5. അകൗസ്റ്റിക് ന്യൂറോമ (Acoustic Neuroma ) ![neuroma](https://storage.katha.today/2g6zvsWMgLh4G48dzdwa39Xf?id=624496) ഞരമ്പുകൾക്കുള്ളിൽ തീവ്രമല്ലാത്ത രീതിയിൽ വളരുന്ന ചെറിയ മുഴകളാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇങ്ങനെ ഞരമ്പുകൾക്കുള്ളിൽ മുഴകളുണ്ടാകുമ്പോൾ ആന്തരിക കർണ്ണത്തിൽ നിന്നു തലച്ചോറിലേക്ക് പോകുന്ന സംവേദനത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇതിന്റെ ഫലമായി കേൾവി പ്രശ്നങ്ങളും ബാലൻസ് പ്രശ്നങ്ങളും ഉണ്ടാകുന്നു. ചെവിയിൽ മൂളൽ അനുഭവപ്പെടുന്നതും കേൾവിശക്തി നഷ്ടപ്പെടുന്നതും തന്നെയാണ് പ്രധാന ലക്ഷണം. വളരെ അപൂർവമായി കാണുന്ന ഒരു രോഗാവസ്ഥയാണ് ഇത്. #### 6. തലയുടെ പരിക്ക്‌ ![head injury](https://storage.katha.today/MdARuKbNY1Hdm6PxZpF2hKKB?id=624497) തലയ്ക്കേൽക്കുന്ന ചില പരിക്കുകൾ അല്ലെങ്കിൽ ക്ഷതങ്ങൾ ഒക്കെ കാരണവും ബാലൻസ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൃത്യമായ രോഗ നിർണ്ണയവും അതിന് അനുസരിച്ചുള്ള ചികിത്സാരീതിയുമാണ് കൈക്കൊള്ളേണ്ടത്. #### 7. ചലന രോഗം ![balance ear](https://storage.katha.today/D6No5dm8kXSgufiH3U8M4HRu?id=624544) യഥാർത്ഥ ചലനവും നാം പ്രതീക്ഷിക്കുന്ന ചലനവും തമ്മിലുള്ള വ്യതാസം മൂലമാണ് ചലന രോഗം ഉണ്ടാകുന്നത്. കാർ യാത്ര, വിമാന യാത്ര, കടൽ യാത്ര, സാഹസിക സഞ്ചാരങ്ങൾ പോലെയുള്ളവ നടത്തുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന തലകറക്കമാണിത്. മൈഗ്രേൻ ഉള്ള രോഗികളിൽ സാധാരണ ആയി ചലന രോഗം കണ്ടുവരുന്നു. ഇത്തരം യാത്രകളിൽ തല നിശ്ചലമായി പിടിക്കുന്നതും പുറകിലേക്ക് ചാരി കിടക്കുന്നതും തലകറക്കത്തിന്റെ തീവ്രത കുറയ്ക്കുന്നു. ## രോഗനിർണ്ണയം കേൾവി സംബന്ധമായ തകരാറുകളോ ബാലൻസ് നഷ്ടപെടുന്ന അവസ്ഥയോ ശ്രദ്ധയിൽപെട്ടാൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടതുണ്ട്. രോഗി ഡോക്ടർക്ക് നൽകുന്ന കൃത്യമായ രോഗവിവരണത്തിലൂടെ കാരണം കണ്ടുപിടിച്ചു ചികിത്സിച്ചു മാറ്റാവുന്നവയാണ് മിക്ക ബാലൻസ് പ്രശ്നങ്ങളും. ഒരു രോഗിയിൽ തലകറക്കം നിലനിൽക്കുന്നതിന്റെ ദൈർഘ്യം മനസ്സിലാക്കി തലകറക്കത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താം. സെക്കന്റുകൾ മുതൽ മണിക്കൂറുകൾ വരെ നീണ്ടു നിൽക്കുന്ന തലകറക്കം ഉണ്ടാകാം. ആന്തരകർണത്തിൽ ഉണ്ടാകുന്ന തകരാറുകൾ, ചെവിയിലെ നീർക്കെട്ട്, അണുബാധ തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. തലച്ചോറിലെ സെറിബെല്ലം എന്ന ഭാഗത്തുണ്ടാകുന്ന തകരാറുകളും ഇതിന് കാരണമായേക്കാം. തലകറങ്ങുമ്പോൾ വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നതിനുള്ള സാധ്യത അവഗണിക്കരുത്. അതിനാൽ കൃത്യമായ കാരണം കണ്ടെത്തി ചികിൽസിക്കേണ്ടത് അനിവാര്യമാണ്‌. ബാലൻസ് പ്രശ്നം അനുഭവിക്കുന്നയാൾ നിരവധി പരിശോധനകൾക്ക് വിധേയമാകേണ്ടതായിട്ടുണ്ട്. ബാലൻസ് നഷ്ടപെടുന്നതിന്റെ പ്രധാന കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ പരിശോധനകൾ നടത്തുന്നത്. രക്തപരിശോധന, കേൾവി പരിശോധന, കണ്ണിലെ പേശിയുടെ ചലനം അളക്കുന്ന പരിശോധന, തലച്ചോറിന്റെയും അതുമായി ബന്ധപ്പെട്ട ഞരമ്പുകളുടെയും പ്രവർത്തനം മനസ്സിലാക്കുന്നതിനായുള്ള എം ആർ ഐ അല്ലെങ്കിൽ സി ടി സ്കാനുകൾ തുടങ്ങിയ പരിശോധനകൾക്ക് ഇവർ വിധേയമാകേണ്ടതായിട്ടുണ്ട്. `_BANNER_` **ബാലൻസ് പ്രശ്നം ചികിത്സിച്ചു മാറ്റാം** ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം ചിലരിൽ ഹാനികരമായ പ്രതികരണമാണ് ഉണ്ടാക്കുക. അതിന്റെ ഫലമായി ബാലൻസ് നഷ്ടപ്പെടുന്നതായോ തലകറക്കം ഉള്ളതായോ അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടതാണ്. നിർദ്ദേശിക്കപ്പെട്ട മരുന്നിന്റെ ഡോസിൽ മാറ്റം വരുത്തുകയോ പകരം മറ്റൊന്ന് നിർദ്ദേശിക്കുകയോ ചെയ്യപ്പെടാം. ബി പി പി വി ഉള്ളവർക്ക് സുരക്ഷിതമായ ഒരു ചികിത്സാരീതിയാണ് എപ്ലേ മനുവർ. അർദ്ധവൃത്താകൃതിയിലുള്ള കനാലിൽ സ്വതന്ത്രമായി ഒഴുകി നടക്കുന്ന കാൽസ്യം കണികകളെ അതിന്റെ യഥാർത്ഥ സ്ഥാനത്തു എത്തിക്കാൻ സഹായിക്കുന്ന ഒരു ശാരീരിക പ്രവർത്തനമാണിത്. ഒരു ഡോക്ടറുടെ സഹായത്തോടെ ഇവ പഠിച്ചെടുക്കാവുന്നതാണ്. ചെവിയിൽ അണുബാധയോ നീർക്കെട്ടോ ഉള്ളവർക്ക് ബാലൻസ് നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടനെ വൈദ്യസഹായം തേടാം. ആന്റിബയോട്ടിക്കുകളാണ് പൊതുവെ ഇത്തരം ആളുകൾക്ക് നിർദ്ദേശിക്കാറുള്ളത്. മിനിയേഴ്‌സ് രോഗം ചികിൽസിക്കുന്നതിനായി തലകറക്കത്തിനും ഓക്കാനത്തിനും ഉപയോഗിക്കുന്ന മരുന്നുകളാണ് ഡോക്ടർമാർ നൽകി പോരുന്നത്. കുത്തിവെയ്പുകളോ അല്ലെങ്കിൽ ചെവിയിൽ പ്രത്യേക സമ്മർദ്ദം നൽകുന്ന ഒരു സാങ്കേതിക വിദ്യ കൊണ്ടും ഇതിന്റെ കാഠിന്യം കുറയ്ക്കാം. ജീവിതരീതികൾ മിനിയേഴ്‌സ് രോഗത്തിന് കാരണമായി പറയാറുണ്ടെങ്കിലും ഇതിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുകവലി, മദ്യപാനം, അമിതമായ ഉപ്പ് അടങ്ങിയ ഭക്ഷണം, കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഒരു പരിധി വരെ ഈ രോഗത്തെ നിയന്ത്രിക്കാവുന്നതാണ്. മേൽപറഞ്ഞ ചികിത്സകളൊന്നും ഫലിക്കാത്ത പക്ഷം ശസ്ത്രക്രിയ തന്നെയാവും ഏക മാർഗ്ഗം. ബാലൻസ് പ്രശ്നമുള്ളവർ സ്ഥിരമായി ശീലിക്കേണ്ട ചില വ്യായാമമുറകളുണ്ട്. ചെവിയുടെ മാത്രമായ വ്യായാമങ്ങൾ ശീലമാക്കുന്നത് നല്ലതായിരിക്കും. കൂടാതെ കണ്ണ്, തല, കഴുത്ത് തുടങ്ങിയ ശരീരഭാഗങ്ങൾക്ക് ഇരുന്ന് കൊണ്ട് ചെയ്യാൻ പറ്റുന്ന പ്രത്യേക വ്യായാമങ്ങൾ ഉണ്ട്. ഒരു കസേരയിൽ ഇരുന്ന്കൊണ്ട് കണ്ണ് കൊണ്ട് മുകളിലേക്കും താഴേക്കും നോക്കുക, കണ്ണു കൊണ്ട് ഇരുവശങ്ങളിലേക്കും നോക്കുക, രണ്ട് കണ്ണുകളും ഉപയോഗിച്ചു മൂക്കിനെ സൂക്ഷ്മതയോടെ നോക്കുക തുടങ്ങിയവ കണ്ണിന്റെ വ്യായാമങ്ങളിൽ പെട്ടവയാണ്. ഇരുന്നുകൊണ്ട് തലയെ മുകൾഭാഗത്തേക്കും കീഴ്‌ഭാഗത്തേക്കും ചലിപ്പിക്കുക, കഴുത്ത് വശങ്ങളിലേക്ക് തിരിക്കുക, തുടങ്ങിയവ തലയുടെയും കഴുത്തിന്റെയും വ്യായാമങ്ങളാണ്. കണ്ണടച്ചു കൊണ്ട് കസേരയിൽ ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുക, ചലിക്കുന്ന വസ്തുകളിലേക്ക് കണ്ണിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക, സ്റ്റെപ് കയറി ഇറങ്ങുക തുടങ്ങിയവ ശീലമാക്കേണ്ട മറ്റു വ്യായാമങ്ങളാണ്. സ്ഥിരമായി അര മണിക്കൂർ നടക്കുന്നതും നല്ല രീതിയിൽ എട്ടു മണിക്കൂറോളം ഉറങ്ങുന്നതും ഈ രോഗത്തെ പ്രധിരോധിക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അധികം തണുപ്പടിക്കാതെ തല ഇളകാതെ ശ്രദ്ധിക്കുക. ബാലൻസ് നഷ്ടപ്പെടുമ്പോൾ തലകറക്കം മൂലം പെട്ടന്ന് കുഴഞ്ഞുവീഴാതിരിക്കാൻ ചില മുൻകരുതലെടുക്കാവുന്നതാണ്. - മുഷ്ടി ചുരുട്ടി പിടിക്കുക - കാല് കുറുകെ പിണച്ചുവെക്കുകയൊ തുടകൾ തമ്മിൽ മുറുകെപ്പിടിക്കുകയോ ചെയ്യുക - തല ഹൃദയസ്ഥാനത്തിനും താഴെയായി കുമ്പിട്ട് ഇരിക്കുക. - എവിടെയെങ്കിലും പെട്ടന്ന് കിടക്കുന്നതും തലകറങ്ങി വീഴുമ്പോഴുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ സഹായിക്കും. കാരണങ്ങൾക്ക് അടിസ്ഥാനമായി ബാലൻസ് പ്രശ്നം നിലനിൽക്കുന്നതിന്റെ ദൈർഘ്യത്തിലും തോതിലും മാറ്റമുണ്ടാകാം. ചിലത് താത്കാലികവും പെട്ടന്ന് ചികിൽസിച്ചു മാറ്റാവുന്നതുമാവാം. മറ്റു ചിലത് ദീർഘകാലം നിലനില്കുന്നവയാവാം. കാരണം അറിഞ്ഞു ചികിത്സിക്കൽ തന്നെയാണ് ഏക പോംവഴി. Oct 2, 2022 ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം ആധുനിക കാലഘട്ടത്തിൽ സ്ത്രീകൾ പുരുഷന്മാരൊടൊപ്പം എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും ശാരീരികമായി പല പ്രതിബന്ധങ്ങളും സ്ത്രീകൾ നേരിടേണ്ടിവരുന്നുണ്ട്. ആർത്തവവും, പ്രസവവും സ്ത്രീകളെ സംബന്ധിച്ച് വളരെ അധികം ശാരീരിക വിഷമതകൾ അനുഭവിക്കുന്ന അവസരമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവകാലം (Menstruation) അവരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. ഈ ശാരീരിക പ്രക്രിയയുടെ ഭാഗമായി സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. അതിനാൽ തന്നെ സ്ത്രീകൾ പോഷകപ്രദമായ ആഹാരം (Nutritious Food) ശീലമാക്കേണ്ടത് വളരെ പ്രധാനമാണ്. സ്ത്രീ ശരീരത്തിന് (Women's Body) ആർത്തവ സമയങ്ങളിലും അല്ലാതെയും നൽകേണ്ട പരിചരണത്തെ കുറിച്ച് പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം എന്താണെന്ന് നോക്കാം. ആർത്തവം മൂലം എല്ലാ മാസങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു സ്വാഭാവിക പ്രക്രിയ ആണെങ്കിൽ പോലും ഈ സമയങ്ങളിൽ കൂടുതൽ പരിചരണം ആവശ്യമാണ്. ആർത്തവത്തിന് മുൻപും ആർത്തവത്തിന് ശേഷവും സ്ത്രീകൾ ശാരീരികവും മാനസികവുമായ നിരവധി ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നുണ്ട്. ഈ സമയങ്ങളിൽ ശരീരത്തിന് ആവശ്യമായ ഊർജം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് പുറമെ ആർത്തവ സമയങ്ങളിലെ വയറു വേദന, തലവേദന, നടുവേദന, ക്ഷീണം, വയറു വീർക്കൽ തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകാനും ആരോഗ്യകരമായ ഭക്ഷണരീതി ഗുണം ചെയ്യും. ഇതിനായി ആരോഗ്യവിദഗ്ധർ നിർദേശിക്കുന്ന മാർഗങ്ങൾ പരിശോധിക്കാം. ആർത്തവം ഉണ്ടാകുന്നതിനു ഒരാഴ്ച മുൻപ് തന്നെ സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് വർദ്ധിക്കുന്നു. ഇതോടെ ശരീരത്തിലെ FSH (ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ), LH (ല്യൂട്ടിനൈസിംഗ് ഹോർമോൺ) എന്നിവ കുറയുന്നു. ഈ കാലയളവിലാണ് സ്ത്രീകളിൽ പിഎംഎസ് അഥവാ പ്രീമെൻസ്ട്രൽ സിൻഡ്രോം കണ്ടു വരുന്നത്. ഈ അവസ്ഥയിൽ സ്ത്രീകൾക്ക് ക്ഷീണം, ദേഷ്യം, ഇഷ്ടപെട്ട ഭക്ഷണത്തോടുള്ള ആസക്തി, മാനസികാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനം എന്നീ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഈ സമയങ്ങളിൽ സ്ത്രീകൾ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശം ഇങ്ങനെയാണ്. നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ചീര, ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം, പരിപ്പ്, ടോഫു, പയർ, ബീൻസ്, ഡാർക്ക് ചോക്ലേറ്റ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇലക്കറികൾ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.ആർത്തവം ആരംഭിക്കുമ്പോൾ ഭൂരിഭാഗം സ്ത്രീകൾക്കും കഠിനമായ വയറു വേദനയും അസ്വസ്ഥതയും ഉണ്ടാകാറുണ്ട്. ശരീര വേദന ഒഴിവാക്കാനും ഊർജം നില നിർത്താനും പോഷകസമൃദ്ധമായ ആഹാരങ്ങൾ കഴിക്കുക. ഇരുമ്പ്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. ധാന്യങ്ങൾ, കൊഴുപ്പുള്ള മത്സ്യം, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചൂടുള്ള കുരുമുളക് ചായ അല്ലെങ്കിൽ ഇഞ്ചി ചായ വേദനകളിൽ നിന്നും പരിഹാരം കാണാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുക. ![fruits](https://storage.katha.today/XsRo6AB6fkFkrUh7AgnCn34h?id=586985) ആർത്തവത്തിന് ശേഷം മൂന്നു മുതൽ ഏഴു ദിവസം വരെ നീണ്ടു നിൽക്കുന്ന ആർത്തവത്തിനു ശേഷം ഫോളികുലാർ ഘട്ടത്തിൽ ഈസ്ട്രജന്റെ അളവ് വർദ്ധിക്കുന്നു. ആർത്തവം തുടങ്ങി 14-ാം ദിവസം ശരീരത്തിൽ അണ്ഡോത്പാദന പ്രക്രിയ ആരംഭിക്കുന്നു. ഈ സമയം പോഷകാഹാരം പ്രധാനമാണ്. അതിനായി വൈറ്റമിൻ ബി, കാൽസ്യം എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാം. പയർവർഗ്ഗങ്ങൾ, പാലുൽപ്പന്നങ്ങൾ, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ മുതലായവ കഴിക്കുക. ഓട്‌സ്, ബ്രൗൺ റൈസ്, പഴങ്ങൾ, നാരുകളുള്ള പച്ചക്കറികൾ, പയർ, സ്ട്രോബെറി, ഫ്ളാക്സ് സീഡ്, പരിപ്പ് വർഗ്ഗങ്ങൾ, ധാന്യങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക,ഉപ്പിന്റെ അമിത ഉപയോഗം ഒഴിവാക്കുക. ഇത് നീർക്കെട്ടിനു കാരണമാകുന്നു. എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നതും ഒഴിവാക്കുക. കാരണം ഇത് ആമാശയത്തെ അസ്വസ്ഥമാക്കും.തൈര് - ഇത് കാൽസ്യത്തിന്റെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടമാണ്. ഇത് നിങ്ങളുടെ പേശികളെ വിശ്രമിക്കാനും പ്രീമെൻസ്ട്രൽ സിൻഡ്രോം കുറയ്ക്കാനും കഴിയും. നിങ്ങൾക്ക് ഒരു ഗ്ലാസ് മോര്, അല്ലെങ്കിൽ ഒരു തൈര് പാത്രം, അണ്ടിപ്പരിപ്പും പഴങ്ങളും കഴിക്കാം. `_BANNER_` ഒമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനുകളും അടങ്ങിയ നട്‌സും വിത്തുകളും. ആർത്തവ സമയത്ത് നിങ്ങളുടെ നിയന്ത്രിക്കാൻ അവ സഹായിക്കും.വാഴപ്പഴം കഴിക്കുക, കാരണം അവയിൽ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടങ്ങളും വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ സമയത്ത് നിങ്ങളുടെ മാനസികാവസ്ഥ സുഖകരം ആക്കുന്നു.തൈരിലോ, പഴങ്ങളിലോ ഫ്ലാക് സീഡ് ചേർത്ത് കഴിക്കുക. ചീര, കാബേജ്, ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികളിൽ ഇരുമ്പിന്റെയും നാരുകളുടെയും അംശം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.ധാരാളം വെള്ളം കുടിക്കുക. നാരങ്ങവെള്ളം, കുക്കുമ്പർ എന്നിവ കഴിക്കാൻ ശ്രമിക്കുക മധുരക്കിഴങ്ങ്, മത്തങ്ങ, പയറ്, ഉരുളക്കിഴങ്ങ്, പ്രോസസ്സ് ചെയ്യാത്ത ഓട്സ് എന്നീ കാർബോഹൈഡ്രേറ്റുകളുള്ള ഭക്ഷണങ്ങളിൽ മൂന്നോ അതിലധികമോ പ്രകൃതിദത്ത പഞ്ചസാരയും നാരുകളാലും സമ്പന്നമാണ്. ഇവയിൽ ഇൻസുലിൻ അളവ് മിതമായ വർദ്ധനവ് മാത്രമേ ഉണ്ടാകൂ, ഇത് നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രണത്തിലാക്കൻ സഹായിക്കും. ![jeerakam](https://storage.katha.today/35P4qfAwRvSY2CAhLzmrdsLE?id=586984) പെരും ജീരകം നിങ്ങളുടെ ആർത്തവ വേദന നിങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെങ്കിൽ, പെരുംജീരകം വിത്ത് പരീക്ഷിക്കുക. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ, ഇത് വേദനസംഹാരികളായി പ്രവർത്തിക്കും. പെരുംജീരകം വിത്തുകൾക്ക് പേശികളെ ശമിപ്പിക്കുന്ന ചില ഗുണങ്ങളുണ്ട്, അവ മാസത്തിലെ അസുഖകരമായ ദിവസങ്ങളിൽ ഉപയോഗപ്രദമാണ്. പെരുംജീരകം മുഴുവൻ വറുത്ത് ഉണക്കി ഭക്ഷണത്തിന് ശേഷമോ നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോഴോ കഴിക്കാം. അല്ലെങ്കിൽ, നിങ്ങൾക്ക് കുറച്ച് പെരുംജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്ത ശേഷം വെള്ളം കുടിക്കാം. ![pineapple](https://storage.katha.today/MnvDUQ5C9zVDrNENNiY24eaf?id=586983) പൈനാപ്പിൾ - നിങ്ങൾക്ക് ആർത്തവ വേദന അനുഭവപ്പെടുമ്പോൾ. പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. പൈനാപ്പിൾ ഒരു പ്രകൃതിദത്ത മസിൽ റിലാക്സന്റായി കണക്കാക്കപ്പെടുന്നു. ആർത്തവസമയത്തെ വേദനയും ബു²ദ്ധിമുട്ടും കുറയ്ക്കാൻ പൈനാപ്പിൾ ജ്യൂസ് ധാരാളം കുടിക്കുക. ഒരു പൈനാപ്പിൾ സാലഡ് ഉണ്ടാക്കുക അല്ലെങ്കിൽ നിങ്ങളുടെ പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി പൈനാപ്പിൾ ജ്യൂസ് ഉൾപ്പെടുത്തുക. ![walnut](https://storage.katha.today/9j4P82FZxUCwGT8roje7JRBp?id=586982) ഓർമശക്തി വർധിപ്പിക്കാൻ നല്ലതെന്നു കരുതപ്പെടുന്ന വാൽനട്ട് ആർത്തവ വേദനയ്ക്കും നല്ലതാണ്. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് ആൻറി-ഇൻഫ്ലമേറ്ററി, വേദന കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. പേശികളെ വിശ്രമിക്കാൻ സഹായിക്കുന്ന മഗ്നീഷ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് ആർത്തവമുണ്ടാകുമ്പോൾ, എരിവും വറുത്തതുമായ ഭക്ഷണം ഒഴിവാക്കുക, പകരം ലഘുഭക്ഷണങ്ങൾ കഴിക്കുക, ദഹനപ്രശ്നങ്ങൾ ഒഴിവാക്കുക. ![enter image description here](https://storage.katha.today/AgvKBUdz3Ac9bWtegh1VJBPY?id=586981) ആർത്തവ സമയത്ത് പ്രഭാതഭക്ഷണം: ഒരു ഗ്ലാസ് പാൽ, ഒരു പുഴുങ്ങിയ മുട്ട, ഒരു വാഴപ്പഴം എന്നിവ കഴിക്കുക. സസ്യഭുക്കുകൾക്ക് സ്ട്രോബെറി പോലുള്ള പഴങ്ങളുള്ള ഓട്സ് കഞ്ഞി തിരഞ്ഞെടുക്കാം. ആർത്തവ സമയത്ത് ഉച്ചഭക്ഷണം: നിങ്ങളുടെ ഉച്ചഭക്ഷണം ചോറും, ഗ്രിൽ ചെയ്ത പച്ചക്കറികളോടുകൂടിയ ചിക്കൻ, ഒരു കപ്പ് തൈരും ആകാം. സസ്യഭുക്കുകൾക്ക് ചീര-കോട്ടേജ് ചീസ് (പാലക്-പനീർ) കറിക്കൊപ്പം ബ്രൗൺ റൈസിനൊപ്പം ദാൽ കഴിക്കാം. ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ ഇരുമ്പ്, കാൽസ്യം, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോളിക് ആസിഡ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട് ആർത്തവ സമയത്ത് കഴിക്കേണ്ട സ്നാക്ക്സ്: വാൽനട്ട്, സാധാരണ പാൽ ചായയ്ക്ക് പകരം ഇഞ്ചി, കുരുമുളക്, തേൻ ചായ എന്നിവ പരീക്ഷിക്കുക. ആർത്തവസമയത്ത് കഴിക്കാവുന്ന അത്താഴം: സസ്യാഹാരികൾക്ക് അത്താഴം 3-4 മൾട്ടിഗ്രെയിൻ ചപ്പാത്തിയോ സോയ കറിയോ ആകാം. നോൺ വെജിറ്റേറിയൻമാർക്ക് ചോറിനൊപ്പം ഗ്രിൽ ചെയ്ത മത്സ്യം തിരഞ്ഞെടുക്കാം ആർത്തവ സമയത്ത് കഴിക്കാൻ ഡെസേർട്ട്: ഡെസേർട്ടിനായി ഒരു ബാർ ഡാർക്ക് ചോക്ലേറ്റ് കഴിക്കുക അല്ലെങ്കിൽ ലൈറ്റ് ഫ്രൂട്ട് സാലഡ് കഴിക്കുക. ആർത്തവ സമയത്ത് ബ്ലീഡിങ്ങ് കൂടുതൽ ആണെങ്കിൽ പീനട്ട് ബട്ടർ, തൈര്, ഉണക്കിയ പഴങ്ങൾ, പരിപ്പ് എന്നിവ കഴിക്കാം. നിങ്ങളുടെ ആർത്തവ സമയത്ത് നിങ്ങൾക്ക് ധാരാളം രക്തം നഷ്ടപ്പെടുന്നതിനാൽ, വിളർച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ചുവന്ന മാംസം, കോഴി, കടൽ ഭക്ഷണം, ഇലക്കറികൾ, അല്ലെങ്കിൽ ഉറപ്പുള്ള ധാന്യങ്ങൾ എന്നിവയും കഴിക്കാൻ ശ്രമിക്കുക. ![dark chocolate](https://storage.katha.today/FyhQqCXW7nxkYfgzq3d6JrTA?id=586980) ഡാർക്ക് ചോക്ലേറ്റ് - ആർത്തവ സമയത്ത് പെട്ടെന്ന് ഒരു റിലാക്സേഷനുവേണ്ടി കഴിക്കാവുന്ന ഒരു ലഘുഭക്ഷണമാണ്. ഈ സമയത്ത് ധാരാളം മധുരം കഴിക്കാനുള്ള ആഗ്രഹം എല്ലാ സ്ത്രീകളിലും ഉള്ള ഒരു പൊതു സ്വഭാവമാണ്. 70% കൊക്കോയിൽ കൂടുതലുള്ള ഒരു ഡാര്ക്ക് ചോക്ലേറ്റ് ബാറിൽ മഗ്നീഷ്യം ധാരാളം ഉള്ളതിനാൽ പേശികളെ ശാന്തമാക്കുന്നതിനും വിശ്രമിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. കറുവപ്പട്ടയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറിസ്പാസ്മോഡിക് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു, അതായത് ഇത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ചായ, ഓട്‌സ് അല്ലെങ്കിൽ വറുത്ത പച്ചക്കറികളിൽ ഇത് ചേർത്തു കഴിക്കുക. ![peanut buter](https://storage.katha.today/Yi8FhPSSGNVCbieVWa1J1jk9?id=586979) പീനട്ട് ബട്ടർ - ധാരാളം വൈറ്റമിർ ഈ അടങ്ങിയിട്ടുണ്ട്. നിലക്കടല വറുത്ത്, വെണ്ണയും ചേർത്ത് മിക്സ് ചെയ്ത് പീനട്ട് ബട്ടർ ഉണ്ടാക്കി കഴിക്കാവുന്നതാണ്. ![curd](https://storage.katha.today/Hyewu3wpzNELC31R3uDiXW3T?id=586978) തൈര് – കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് തൈര്. ആർത്തവ സമയത്ത് ഏറെ പേരിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് മലബന്ധം. തൈര് കഴിക്കുന്നത് ഇത് തടയാൻ സാധിക്കുന്നു. ![tulsi](https://storage.katha.today/4KueFYqUTPG4347SNvCGgVfD?id=586977) തുളസി - തുളസിയിൽ കഫീക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ആർത്തവവുമായി ബന്ധപ്പെട്ട വേദനയെ ചെറുക്കുന്ന പ്രകൃതിദത്ത വേദനസംഹാരിയാണ്. തുളസി (ബേസിൽ) ചേർത്ത വാൽനട്ട് പാസ്ത, പച്ചക്കറികളിലും ഇത് ചേർത്താൽ നല്ല രുചി ഉണ്ടായിരിക്കും. ഈ ഭക്ഷണ പദാർത്ഥങ്ങളുടെ സ്ഥിരമായ ഉപഭോഗം നിങ്ങളെ സുവർണ്ണ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ആർത്തവകാലം തരണം ചെയ്യുന്നതിന് ഉപയോഗപ്രദമായ ഏതാനും ഭക്ഷണക്രമങ്ങളാണ് ഇവയെല്ലാം.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. DAY IN PICSMore Photos വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ. എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം. കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്. തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു. പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ. ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ. ARTS & CULTUREMore Photos ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. SHOOT @ SIGHTMore Photos സന്ധ്യ മയങ്ങും നേരം... കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രധാന കാഴ്ചയാണ് സൂര്യസ്തമായ സമയം. മറൈൻ ഡ്രൈവിൽ നിന്നും സായാഹ്നം ആസ്വദിക്കുന്ന യുവാവ്. വലയെറിഞ്ഞു... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന മത്സ്യബന്ധന തൊഴിലാളി. വൈപ്പിനിൽ നിന്നുള്ള കാഴ്ച. ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. SPORTSMore Photos തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ ഐഡിയൽ ഇ.എച്ച്. എസ്.എസ്, കടകശേരി, മലപ്പുറം. പാലക്കാടൻ ആവേശം... തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് ജില്ലാ ടീം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഫെബിൽ കെ.ബാബു, സീനിയർ 1 10 ഹഡിൽസ്, ഒന്നാംസ്ഥാനം ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പുറം. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ട്രിപ്പിൾ ജമ്പിൽ ശിവപ്രിയ ഇ.എസ്. സ്വർണ്ണം നേടുന്നു. ഗവ. ഫിഷറീസ് എച്ച്.എസ.എസ്, നാട്ടിക, തൃശൂർ. സംസ്ഥാന സ്കൂൾ കായികമേള അനുപ്രിയ, ഹൈജമ്പ്, സീനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്ച്.എസ്.എസ് പാലക്കാട്. കൈവിട്ട പോൾ... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾ വോൾട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ജമ്പിനിടയിൽ ബാലൻസ് തെറ്റി തിരിച്ച് താഴേക്ക് വീഴുന്ന മാധവ് ഇ.കെ, മാർ ബേസിൽ, കോതമംഗലം. മുഹമ്മദ് മൊഹസിൻ, ഹൈജമ്പ്, സീനിയർ, ഐഡിയൽ ഇ.എച്ച്.എസ്.എസ്, കടകശേരി, മലപ്പറും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം 400 മീറ്റർ ആൺകുട്ടികളുടെ ഹഡിൽസിൽ അബിമോൻ ബി. സ്വർണ്ണം നേടുന്നു. സെന്റ്. ഗൊരേത്തി എച്ച്.എസ്.എസ് പുനലൂർ, കൊല്ലം. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്. ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ. സംസ്ഥാന മേള ശിവപ്രിയ ഇ.എസ്., ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം സീനിയർ പെൺകുട്ടി, ഗവ. ഫിഷറീസ് എച്ച്.എസ്.എസ്., നാട്ടിക, തൃശൂർ. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ. അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം. തിരുവനന്തപുരത്ത് നടക്കുന്ന 64 - മത് സംസ്‌ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ബോയ്സ് ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ ആൽബിൻ ആന്റണി. സെന്റ് ജോൺസ് എച്ച്.എസ്.എസ് പാലവയൽ, കാസർകോഡ്. സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ. DAY IN PICSMore Photos പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം. മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ. ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ. നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു. റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ARTS & CULTUREMore Photos ആർപ്പൂക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പള്ളിവേട്ടദിവസത്തിലെ ശ്രീബലിക്ക് പെരുവനം കുട്ടൻ മാരാരും സംഘവും പഞ്ചാരി മേളം അവതരിപ്പിക്കുന്നു. ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ ആരംഭിച്ച റവന്യൂ ജില്ലാ സ്കൂൾ കാലോത്സവത്തിൽ ഹൈസ് സ്കൂൾ വിഭാഗം പെൺകുട്ടികളുടെ വഞ്ചിപ്പാട്ട് മതസരത്തിൽ പങ്കെടുക്കുന്ന ഭരതന്നൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. ദേവരഥ സംഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിവിധ ഗ്രാമ വീഥികളിൽലുടെ തേര് രഥപ്രയാണം തുടങ്ങി തേരുമുട്ടിയിൽ സംഗമിച്ചപ്പോൾ. മന്തക്കര മഹാഗണപതി ക്ഷേത്രത്തിലെ രഥോതസവത്തിന് പ്രത്യേക പൂജാകർമ്മങ്ങൾക്ക് ശേഷം വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് ഗണപതി വിഗ്രഹതെ കൊണ്ടുവരുന്നു. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാം തേരുത്സവത്തിൽ അഗ്രഹാര വീഥിയികളിൽ നടന്ന രഥപ്രയാണം. ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളുടെ പെയിന്റിംഗ് പ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ഗാലറിയിൽ നടന്നപ്പോൾ. സൂര്യ ഫെസ്റ്റിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ബി.കെ. ഷഫീഖുദീനും ശബാനയും ഭാരതനാട്ട്യം അവതരിപ്പിച്ചപ്പോൾ. SHOOT @ SIGHTMore Photos ഒന്നിച്ചൊന്നായി... എറണാകുളം തേവര പഴയ മാർക്കറ്റിന് സമീപത്തായി പൊട്ടിപൊളിഞ്ഞുതുടങ്ങിയ കെട്ടിടത്തിൽ കാണപ്പെട്ട തേനീച്ചകൾ. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി. വലയിൽ കുടുക്കാൻ... ശക്തമായ തിരയിൽ വലയെറിഞ്ഞു മീൻ പിടിക്കുന്ന മൽസ്യത്തൊഴിലാളി. വൈപ്പിൻ ബീച്ചിൽ നിന്നുള്ള കാഴ്ച. കായലിനു നടുവിലായി... കൊച്ചി കായലിൽ ചെറുവഞ്ചിയിൽ മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾ. ഇരയെ കാത്ത്... വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വരുന്ന മീനിനെ പിടിക്കാൻ കായലിൽ സ്ഥാപിച്ചിരിക്കുന്ന കുറ്റിയിൽ ഇരിക്കുന്ന കടൽ കാക്ക. പിഴലയിൽ നിന്നുള്ള കാഴ്ച. അമ്മത്തണലിൽ... നാട്ടിൽ പട്ടിശല്യം വർദ്ധിച്ചുവരുമ്പോൾ വന്ദിക്കരണം തകൃതിയായി നടക്കുമ്പോഴും വൈപ്പിൻ ബസ്റ്റാന്റിന്‌ സമീപത്തെ മരത്തണലിൽ പ്രസവിച്ചു കിടക്കുന്ന നായ. തലക്കുമീതെ... എറണാകുളം തേവര പഴയ മാർക്കറ്റിന്റെ ഭിത്തിയിൽ വളർന്നു ഭീക്ഷണിയായി നിൽക്കുന്ന അൽമരവും, സമീപത്തായി ഭീമൻ തേനീച്ചക്കൂടും. SPORTSMore Photos കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ എട്ട് വയസിൽ താഴെ വിഭാഗത്തിലെ കത്താസ് മത്സത്തിൽ ഒന്നാം സ്ഥാനം നേടിയ റിത്വികറാം പി.എം, കോഴിക്കോട്. ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ ടീം തിരഞ്ഞെടുപ്പിൽ വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ മണി മലകുന്ന് ഗവ. കോളേജ് ലിയ ജോണി കോട്ടയം ജിംനാസ്റ്റിക് സിലെ ബാല മോൾക്കെതിരെ പോയിന്റ് നേടുന്നു. ലിയാ ജോണി ജേതാവായി. കായിക കിതപ്പ്... തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ 100 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ സ്പൈക്ക് ധരിച്ച് സ്റ്റാർട്ടിംഗ് ബ്ലോക് സംവിധാനത്തിലൂടെ മുന്നോട്ട് കുതിയ്ക്കാൻ തയ്യാറെടുക്കുന്ന മത്സരാർത്ഥിയെ നോക്കുന്ന അതേ മത്സരത്തിൽ പങ്കെടുന്ന മറ്റ് മത്സരാർത്ഥികൾ. പുള്ളാവൂർ പുഴയിലുയർന്ന 30 അടി കട്ടൗട്ടിലെ മെസി കടലേഴും കടന്ന് അങ്ങ് അർജന്റീനയിലെ വരെ മാദ്ധ്യമങ്ങളുടെ തലക്കെട്ടാവുമ്പോൾ ചർച്ചയാവുന്നത് കേരളീയരുടെ അർജന്റീനയോടുള്ള അഭിനിവേശമാണ് ഭൂഗോളം കാൽപ്പന്തെന്ന ഗോളത്തിലേക്ക് മാത്രം ഉറ്റുനോക്കുന്ന സമയത്ത് കണ്ണെടുക്കാതെ മത്സരങ്ങൾ വീക്ഷിക്കാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഒരു നിരതന്നെയുണ്ട് വെള്ളക്കെട്ടിൽ... കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഫുട്ബോൾ ടീം സെലക്ഷന് ജൂനിയർ വിഭാഗത്തിൽപ്പെട്ടവർ നിരന്ന് നിന്നത് മഴപെയ്ത വെള്ളക്കെട്ടിൽ പ്രതിഫലിച്ചപ്പോൾ. SPECIALSMore Photos പത്താം ക്ളാസ് പാഠപുസ്തകത്തിലെ നളചരിതം കഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അദ്ധ്യാപിക പ്രീത ബാലകൃഷ്ണനും കഥകളി കലാകാരി പാർവതി മേനോനും ചേർന്ന് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. നളചരിതത്തിലെ കലിയും പുഷ്‌കരനും പാഠപുസ്തകത്തിൽ നിന്ന് കഥകളി വേഷത്തിൽ മുന്നിലെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് കൗതുകവും വിസ്‌മയവുമായി. കലിയായി മുന്നിലെത്തിയത് സ്വന്തം അദ്ധ്യാപിക. പ്രലോഭനങ്ങളിൽ വീഴരുതേയെന്ന സന്ദേശത്തോടെ കഥകളിക്ക് തിരശീല വീണപ്പോൾ കൈയടിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കമായി കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടിയപ്പോൾ. കൂടണയും നേരം ...തൃശൂർ പുള്ള് കോൾ പാടത്ത് കാണപ്പെട്ട ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കേരളത്തിൽ ഭാഗികമായിട്ടാണ് കാണപ്പെട്ടത്ത് ആറാടുകയാണ്...വൈപ്പിൻ ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്ന യുവാക്കൾ മഴവില്ലഴകിൽ...മഴക്ക് മുന്നോടിയായി ആകാശത്ത് വിരിഞ്ഞ മഴവിൽ. കൊച്ചിയിൽ നിന്നുള്ള കഴ്ച വീറോടെ ഒരു സെൽഫി ....സമത പെൺകുട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ കേരളവർമ്മ കോളേജ് ഹാളിൽ വ്യത്യസ്ത മികവ് തെളിയിച്ച ആറ് വനിതകളെ ആദരിക്കുന്ന വേദിയിൽ ജന്മനാ രണ്ടു കൈകളില്ലാത്ത ടി.എൽ ശാന്ത തന്റെ കാല് കൊണ്ട് സെൽഫി എടുക്കുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കേന്ദ്ര ഗവ. ലൈസൻസ് നേടിയ രേഖ കാർത്തികേയൻ, ആയിരത്തിലധികം കിണറുകുത്തിയ കുഞ്ഞിപ്പെണ്ണ്, എഴുപതാം വയസിൽ കൈകൾ കൂടിക്കെട്ടി പെരിയാർ നന്ദി 780 മീറ്റർ കുറുകെ നീന്തിയ വി.കെ ആ രീഫ , കേരളത്തിലെ ഏക വനിതാ അംബുലൻസ് ഡ്രൈവർ ദീപാ ജോസഫ്, ബൈക്കിൽ അഖിലേന്ത്യാ പര്യടനം നടത്തിയ എം.എൽ ലക്ഷ്മി എന്നിവർ സംഘാടകർക്കൊപ്പം TRENDING THIS WEEK കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു. സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു. 257 വിനോദ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ എം.വി യുറോപ്പ 2 ആഡംബര കപ്പൽ ഒരു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ യാത്രക്കാരെ സ്വികരിക്കുന്ന യുവതികൾ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് സത്യാഗ്രഹ സമരം നടത്തുന്ന അനുകൂല സംഘടനയായ ജനകീയ കൂട്ടായ്മ പ്രവർത്തകരുടെ സമരപ്പന്തൽ സമര സമിതി പ്രവർത്തകർ അടിച്ചു തകർത്ത നിലയിൽ. കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ 68കിലോ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ തൃശൂരിന്റെ ഐഷ നൗഷാദ് തിരുവനന്തപുരത്തിന്റെ രഞ്ജിനി രാജനെതിരെ പോയിന്റ് നേടുന്നു. തൃശൂരിന്റെ ഐഷാ നൗഷാദ് ജേതാവായി. കാഴ്ചക്കാരെ കാത്ത്... എറണാകുളം മറൈൻ ഡ്രൈവിലെത്തുന്ന സഞ്ചാരികളെ കാത്തു കളിപ്പാട്ടങ്ങൾ വിൽക്കുന്ന ഇതരസംസ്ഥാന യുവാവ്. നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ. കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
ദുബൈ ​(www.mediavisionnews.in):ഗ്രാമങ്ങളിൽ നടക്കുന്ന ക്രിക്കറ്റ്​ മൽസരങ്ങളിൽ തർക്കങ്ങളിൽ സ്വാഭാവികമാണ്​. ബാറ്റ്​സമാൻമാർ ഒൗട്ടാകുന്നതുമായി ബന്ധപ്പെട്ടാണ്​ തർക്കങ്ങളിൽ കൂടുതലും ഉണ്ടാവുക. കാട്ടിലേക്കും അപ്പുറ​ത്തെ പറമ്പിലേക്കും പന്ത്​ അടിച്ച്​ ബാറ്റ്​സ്​മാൻമാർ ഒൗട്ടാകുന്ന ചില വിചിത്ര നിയമങ്ങളും ഗ്രാമങ്ങളിലെ ക്രിക്കറ്റ്​ കളിയുടെ ഭാഗമാണ്​. ഇത്തരത്തിൽ പാകിസ്​താനിലെ ഒരു ഗ്രാമത്തിൽ നടന്ന ക്രിക്കറ്റ്​ മൽസരത്തിൽ ബാറ്റ്​സ്​മാൻ പുറത്തായോ എന്നതിൽ​ ഐ.സി.സി തീരുമാനമെടുത്തതാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്​​. http://www.mediavisionnews.in/wp-content/uploads/2018/05/Out-or-Not-Out.mp4 പാകിസ്​താനിലെ ​ഒരു ഗ്രാമത്തിൽ നടന്ന ക്രിക്കറ്റ്​ കളിയിൽ പന്ത്​ അടിക്കാനായി ബാറ്റ്​സ്​മാൻ ആഞ്ഞു വീശുന്നു. കാറ്റി​​െൻറ ശക്​തിയിൽ അടിച്ച പന്ത്​ മുന്നോട്ട്​ പോകാതെ പതിയെ ഉരുണ്ട്​ സ്​റ്റംപിൽ തട്ടുന്നു. ആ സമയം ക്രീസിന്​ പുറത്തായിരുന്നു ബാറ്റ്​സ്​മാൻ. ഇതോടെ മൽസരത്തിലെ അംപയർ ഒൗട്ട്​ വിളിച്ചു. എന്നാൽ ക്രീസ്​ വിടാൻ ബാറ്റ്​സ്​മാൻ തയാറായില്ല. അവസാനം എല്ലാവരുടെയും നിർബന്ധത്തിന്​ വഴങ്ങി ബാറ്റ്​സ്​മാൻ ക്രീസ്​ വിട്ടു. പിന്നീട്​ ഇൗ മൽസരത്തി​​െൻറ വീഡിയോ ആരോ ​െഎ.സി.സിക്ക്​ അയച്ചുകൊടുക്കുകയും ബാറ്റ്​സ്​മാൻ ഒൗട്ടായോ എന്ന്​ വ്യക്​തമാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഉടൻ തന്നെ ​െഎ.സി.സി ഇതിനുള്ള മറുപടിയിൽ നൽകി. ആ വീഡിയോ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ത്​ സംഘടനയുടെ നിയമാവലിയിലെ 32.1 വകുപ്പ്​ പ്രകാരം ബാറ്റ്​സ്​മാൻ ഒൗ​െട്ടന്നായിരുന്നു ​െഎ.സി.സി നൽകിയ മറുപടി.
മഹര്‍ഷി: ആത്മാവിനെ പ്രാപിക്കുക എന്നതേ തെറ്റ്. നീ ആത്മാവു തന്നെയാണെങ്കില്‍ നീ നിന്നെ പ്രാപിക്കേണ്ട കാര്യമുണ്ടോ? നീ ഇതറിയുന്നില്ല എന്ന കുറവേ ഉള്ളൂ. ഈ അജ്ഞതയെ മാറ്റുകയെവേണ്ടിയുള്ളൂ. ചോദ്യം: ഇതെങ്ങനെ സംഭവിക്കും? മഹര്‍ഷി: അത്മാന്വഷണം മൂലം. ചോദ്യം: ഇതു ബുദ്ധിമുട്ടാണ്. എനിക്കതു സാധിക്കുമോ? മഹര്‍ഷി: നിങ്ങള്‍ അതു തന്നെയാണല്ലോ. എല്ലാവര്‍ക്കും അതൊന്നാണ്. ശിഷ്യന്മാര്‍ക്കു തമ്മില്‍ ഭേദവുമില്ല. ‘എനിക്കു കഴിയുമോ’ എന്നും മറ്റുമുള്ള സംശയങ്ങളാണ് തടസ്സം. ചോദ്യം: അനുഭവം ഉണ്ടാകണമല്ലോ, എന്നാലല്ലേ വിചാരങ്ങള്‍ ഉപദ്രവിക്കാതിരിക്കുകയുള്ളൂ. മഹര്‍ഷി: ഈ നിര്‍ണയങ്ങളും മനസിന്‍റെതാണ്. മനസ്സില്‍നിന്നും ഇതു വിട്ടുമാറാത്തത്‌ ആത്മാവു ദേഹമാണെന്നുള്ള ബുദ്ധിമൂലമാണ്. ചോദ്യം: ഭഗവാന്‍റെ അനുഗ്രഹം ചില ഭക്തര്‍ക്ക്‌ എളുപ്പം സിദ്ധിച്ചിട്ടുണ്ട്. അതുപോലെ എനിക്കും അതുണ്ടാകണമെന്നു പ്രാര്‍ഥിക്കുകയാണ്. ഞാനൊരു സ്ത്രീയാണ്, ദൂരെത്താമസിക്കുന്നവളുമാണ്. അതുകൊണ്ട് ഞാനാഗ്രഹിക്കുന്നിടത്തോളം കൂടുതല്‍ ഭഗവാനുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ നിവൃത്തിയില്ല. പക്ഷേ ഞാനിനി ഇവിടെ വന്നില്ലെന്നും വരാം. അങ്ങനുഗ്രഹിക്കൂ. ഞാന്‍ മടങ്ങി വീട്ടില്‍ ചെല്ലുമ്പോള്‍ ഭഗവാനെ ഓര്‍മ്മിക്കണം ഭഗവാനെ കാണണം. എന്‍റെ പ്രാര്‍ത്ഥനയെ അനുവദിക്കണം. മഹര്‍ഷി: നീ എന്നെ പിരിഞ്ഞെവിടെപ്പോകുന്നു? എങ്ങും പോകുന്നില്ല. പക്ഷേ നീ ദേഹമാണെന്നിരുന്നാല്‍ പോലും ആ ദേഹമാണോ ലക്നൌവില്‍ നിന്നും തിരുവണ്ണാമലക്കു വന്നത്. നീ ഒരു കാറിലിരുന്നതേയുള്ളൂ. സഞ്ചരിച്ചത്‌ വാഹനമാണ്. എന്നിട്ട്‌ പറയുന്നു നീ ഇവിടെ വന്നുവെന്ന്! അതിന്‍റെ അര്‍ത്ഥം തന്നെ നീ ദേഹമല്ലെന്നതാണ് ആത്മാവു ചിരിക്കുന്നില്ല. ലോകം ചിരിക്കുന്നു. നിങ്ങള്‍ എന്താണോ അതു തന്നെയായിട്ടിരിക്കുന്നേയുള്ളൂ. നിങ്ങള്‍ മടങ്ങിപ്പോകുന്നുവെന്നു വ്യവഹരിച്ചാലും നിങ്ങള്‍ക്കു ഭേദമില്ല.രംഗങ്ങള്‍ക്കേ മാറ്റമുള്ളൂ. മഹര്‍ഷി: അനുഗ്രഹം നിങ്ങള്‍ക്കുള്ളില്‍ തന്നെയുണ്ട്‌. അതന്യമാണെങ്കില്‍ പ്രയോജനമില്ലാത്തതായിരിക്കും. അനുഗ്രഹം എന്നു പറയുന്നതാത്മാവ് തന്നെയാണ്. അതെപ്പോഴുമുണ്ട്. നിങ്ങള്‍ ആ മണ്ഡലത്തിനു വെളിയിലല്ല. ചോദ്യം: ഞാനങ്ങയെ ഓര്‍മ്മിക്കുമ്പോള്‍ മനസ്സിനു പ്രത്യേകമൊരു ശക്തിയുണ്ടാവണം. അങ്ങയില്‍ നിന്നും എനിക്കതു ലഭിക്കണം. എന്‍റെ സ്വന്തം കഴിവുകളുടെ കൂടെ എന്നെ വിട്ടുകളയരുതേ! എന്‍റെ കഴിവുദുര്‍ബലമല്ലേ? മഹര്‍ഷി: നിങ്ങള്‍ എന്നെ ധ്യാനിക്കുമ്പോള്‍ നിങ്ങളുടെ ആത്മാവു തന്നെ ഉണരും. നിങ്ങള്‍ എന്നെ ഓര്‍മ്മിക്കുന്നതു തന്നെയും അത്മോദയത്തിന്‍റെ മുന്നോടിയാണ്. ആ പ്രചോദനം പോരേ? അതനുഗ്രഹമാണ് ചോദ്യം: കുടുംബജീവിതം ആത്മജ്ഞാനസമ്പാദനത്തിന് പ്രതികൂലമല്ലേ? മഹര്‍ഷി: സംസാര ജീവിതം മാനസികവൃത്തിമാത്രമാണ് . ഈ ലോകം പോലും മനസിലുള്ളതേയുള്ളൂ. നിദ്രയില്‍ ഇപ്പോള്‍ കാണുന്ന ലോകത്തെ കാണുന്നുണ്ടോ? മനോവൃത്തി സ്വതന്ത്രമല്ലാത്തതിനാല്‍ ഇവയെല്ലാം അത്മോദയത്തിലൊഴിഞ്ഞുപോവും. അനാത്മാകാരങ്ങളെ ആത്മാകാരങ്ങളാണെന്ന് ധരിച്ചു ദുഖിക്കാതെയിരിക്കുകയാണ് സന്യാസവും ജ്ഞാനവും. ചോദ്യം: അങ്ങനെയാണെങ്കില്‍ ഭഗവാന്‍ എന്തിനാണ് ചെറുപ്പത്തില്‍ തന്നെ വീടിനെ ഉപേക്ഷിച്ചുപോന്നു? മഹര്‍ഷി: അതെന്‍റെ പ്രാരാബ്ദം. ഓരോരുത്തര്‍ക്കും അവരവരുടെ പ്രാരാബ്ധം ഉണ്ട്. എന്‍റെ പ്രാരാബ്ധം ഇങ്ങനെ. നിന്‍റെ പ്രാരാബ്ധം അങ്ങനെ. ചോദ്യം: ഞാനും കുടുംബജീവിതത്തെ ഉപേക്ഷിക്കുന്നതു നല്ലതല്ലേ? മഹര്‍ഷി: നിന്‍റെ പ്രാരാബ്ധം അതാണെങ്കില്‍ അതിനെപ്പറ്റി ആലോചിക്കാന്‍ നില്‍ക്കുകയില്ലല്ലോ. ചോദ്യം: അപ്പോള്‍ ഞാന്‍ കുടുംബജീവിതത്തിലിരുന്നു തന്നെ ആത്മീയപുരോഗതിക്ക് പ്രവര്‍ത്തിക്കണം? മഹര്‍ഷി: നീ ആത്മാവായിട്ടുതന്നെയാണിരിക്കുന്നത്. ഇതിനെ ബോധിക്കാന്‍ നീ ചെയ്യുന്ന ശ്രമം നിശ്ചയമായും ഫലപ്പെടും.
"അജൂ.... ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ രാത്രി അവള് ഒരുപോള കണ്ണടക്കില്ല... നീ കണ്ടില്ലേ അവളുടെ കോലം...നല്ല ക്ഷീണണ്ട് രാധൂന്, അവൾക്ക് ഇപ്പോ വേണ്ടത് നല്ല ഉറക്കാണ്... അതോണ്ടാ നീ പറയാൻ തുടങ്ങുന്നതിന്റെ ഇടക്ക് കയറി കള്ളം പറഞ്ഞത്.... രാവിലെ പോയത് മുതൽ ഞാനും നീയും മാറിമാറി വിളിക്കല്ലേ അവനെ, പക്ഷേ ഇത്രയും നേരം ആയിട്ടും കുട്ടന്റെ ഒരു വിവരവും ഇല്ല... ഇനി ഏതായാലും നാളെ ആകട്ടെ.... ഒരു വഴി തെളിയതിരിക്കില്ല.....!!!!" ഒരു നേടുവീർപ്പോടെ പറഞ്ഞ് കൊണ്ട് ഞാൻ ബെഡിന്റെ അടുത്തേക്ക് നടന്നു... ~~~~~~~ ആമിയുടെ വാക്കിന്റെ പുറത്ത് സമാധാനത്തോടെ ഞാൻ കിടന്നുറങ്ങി... രാവിലെ എണീറ്റ് കുളിച്ചു വേഗം താഴേക്ക് നടന്നു.... അടുക്കളയിൽ അമ്മയും ദേവുവും അമ്മമാരും ഏട്ടത്തിയും ആമിയും ഒക്കെ ഉണ്ടായിരുന്നു, എങ്കിലും ആർക്കും മുഖത്തൊരു സന്തോഷമോ പ്രസരിപ്പോ ഇല്ല... ഇന്നലെ ഉണ്ടായ സംഭവങ്ങൾ എല്ലാരേയും നല്ലോണം ബാധിച്ചിട്ടുണ്ടെന്നു മുഖം കണ്ടാൽ അറിയാം..... എല്ലാരും ഉണ്ടായിട്ടും കിച്ചണിൽ ആരും അനക്കവും ഇല്ലാത്ത പോലെ, ആരും പരസ്പരം ഒന്നും സംസാരിക്കുന്നില്ല.... പൊട്ടിച്ചിരിക്കളും കളിതമാശകളും കേട്ടിരുന്നു അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ തട്ടലും മുട്ടലും മാത്രം മുഴങ്ങി... ഞാൻ കേറി ചെന്നതും എല്ലാരും എന്നെ നോക്കി ശാന്തമായി ഒന്ന് പുഞ്ചിരിച്ചു... അവരെ ബോധിപ്പിക്കാൻ എന്നോണം ഞാൻ വെറുതെ ചുണ്ടുകൾ ചിരിക്കും വിധം ചലിപ്പിച്ഛ് അടുക്കള പണിയിൽ ശ്രദ്ധിച്ചു..... പ്രാതലിന് സമയം ആയപ്പോ എല്ലാരും ടേബിളിൽ വന്നിരുന്നു... ഞാനും ഏട്ടത്തിയും കൂടി എല്ലാം എല്ലാർക്കും സേർവ് ചെയ്തു കൊടുത്ത് അവസാനം ഞങ്ങളും ഇരുന്നു.... അവിടേയും നിശ്ശബ്ദതയെ ഭേദിച്ച് കുറേ നേരത്തേക്ക് പാത്രങ്ങൾ മാത്രം സംസാരിച്ചു.... "സിദ്ധു.... സിദ്ധു നിന്നെ വിളിച്ചായിരുന്നോ ആമി മോളേ.....?? ഇന്നലെ പോയത് തൊട്ട് ഞാൻ വിളിക്കാ റിങ് പോവുന്നതല്ലാതെ അവൻ എടുക്കുന്നേയില്ല..... ഞാൻ വിളിച്ചാൽ എടുത്തിലെങ്കിലും സമയം കിട്ടുമ്പോ അവൻ തിരിച്ചു വിളിക്കാറാണ് പതിവ്... ഇന്നലെ ഞാൻ എത്രയൊക്കെ വിളിച്ചിട്ടും അവൻ ഫോൺ എടുത്തതൂല്ല്യ തിരിച്ചു ഇങ്ങട്ട് വിളിച്ചതൂല്ല്യാ....???? ഒരുപാട് വിഷമിച്ചാ ന്റെ കുട്ടി ഇറങ്ങി പോയത്.... എല്ലാം കൂടി ഇന്നലെ ഒരുപോള കണ്ണടക്കാൻ കഴിഞ്ഞില്ല എനിക്ക്..... നിന്നെ വിളിച്ചിരുന്നോ അവൻ.....????" ദേവൂന്റെ അവസാന വാചകങ്ങളിൽ സങ്കടം അലതല്ലി വിറച്ചിരുന്നു... പറഞ്ഞു നിർത്തിയതും എല്ലാരുടെയും ധൃഷ്ടി എന്റെ നേർക്കായി വരുന്നത് കണ്ടതും ഞാൻ തലകുനിച്ഛ് ആമിയ്ക്ക് കാതോർത്തു... അവളുടെ മറുപടി ഒന്നു കേൾക്കാത്തത് കണ്ടപ്പോ ഞാൻ പതിയെ തലയുയർത്തി അവളെ നോക്കി... അവള് പരിഭ്രമത്തോടെ അജുവിനെ നോക്കി ഇരിക്കായിരുന്നു.... അജുവിന്റെ മുഖത്തും കാര്യമായ ടെൻഷൻ ഞാൻ ശ്രദ്ധിച്ചു.... അവര് രണ്ടാളിൽ മാത്രമല്ല, ഏട്ടനിലും ഉണ്ണിയിലും ഒക്കെ അതേ പേടി ഞാൻ നോട്ട് ചെയ്തു..... ഇവരൊക്കെ എന്തോ ഒളിക്കുന്ന പോലെ ഒരു തോന്നൽ.... ദേവു വീണ്ടും ചോദിച്ചപ്പോ ആമി വെപ്രാളത്തോടെ ആഹ് വിളിച്ചിരുന്നുന്ന് മാത്രം മുഖത്ത് നോക്കാതെ പറഞ്ഞ് വേഗം എണീറ്റു.... അല്ല,,, അവള് എന്തോ ഒളിക്കുന്നുണ്ട്.. അവളുടെ മുഖവും സംസാരവും ഒക്കെ എന്നെ അത് വിശ്വസിപ്പിച്ഛ് കൊണ്ടിരുന്നു..... അവൾക്ക് പുറക്കേ ഓരോരുത്തരായി പ്രാതൽ കഴിച്ചു എണീറ്റ് പോയി.... ഞാനും ഏട്ടത്തിയും പാത്രങ്ങളും മറ്റും എടുത്തോണ്ട് അടുക്കളയിലേക്ക് നടന്നു..... ടേബിൾ തുടയ്ക്കാൻ വന്നപ്പഴാണ് ആമിയും അജുവും ഏട്ടനും എല്ലാരും കൂടി എന്തൊക്കെയോ സ്വകാര്യമെന്നോണം ഹാളിലെ ഒരു കോർണറിലെ സോഫസെറ്റിൽ ഇരുന്ന് സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.... വേഗം മേശ തുടച്ച് ക്ലോത്ത് കൊണ്ട് വെച്ഛ് ഞാൻ അവരുടെ അടുത്തേക്ക് നടന്നു... എന്നെ കണ്ടതും എല്ലാരും സംസാരം നിർത്തി എന്നെ നോക്കി ചിരിക്കാനും വിഷയം മാറ്റുന്നതും ശ്രദ്ധിച്ഛ് കൊണ്ട് തന്നെ ഞാൻ ആമിയുടെ അടുത്തേക്ക് ചെന്നു...... "ആമി സത്യം പറയണം, സിദ്ധു നിന്നെ വിളിച്ചിരുന്നോ...???? ആരെ വിളിച്ചില്ലെങ്കിലും സിദ്ധു ദേവുനെ വിളിക്കാത്തിരിക്കില്ല, പോയിട്ട് ഇത്ര നേരായിട്ടും സിദ്ധു ദേവു നെ വിളിച്ചിട്ടില്ല.... നിന്നോട് ദേവു വിളിച്ചിരുന്നോ ന്ന് ചോദിച്ചപ്പോ നിന്റെ മുഖത്ത് നിറഞ്ഞ പേടിയും വെപ്രാളവും ഞാൻ ശ്രദ്ധിച്ചതാ.... എനിക്ക് സത്യം അറിയണം...പറ....??? എനിക്ക് അറിയാം നിങ്ങളൊക്കെ എന്തൊക്കെയോ ഒളിക്കുന്നുണ്ട്... പറ.....? സിദ്ധു എവിടെയാ..??? അവന്... അവനെന്തെങ്കിലും ആപത്ത് പറ്റിയോ...??? സത്യം പറയണം...??" കരച്ചിലിന്റെ വക്കോളമെത്തി ഞാൻ വിതുമ്പി പറഞ്ഞത് കേട്ട് ആമി വെപ്രാളത്തോടെ ചുറ്റും നോക്കി എന്റെ നേരെ ചരിഞ്ഞ് ഇരുന്നു... "രാധു.... നീ ഇങ്ങനെ കരഞ്ഞു ബഹളം വെക്കല്ലേ, ആരെങ്കിലും കേൾക്കും....!!" സത്യം പറഞ്ഞാൽ അറിയില്ല എനിക്ക്.... എനിക്കന്നല്ല ഇവിടെ ആർക്കും അറിയില്ല അവൻ എവിടെയാന്നോ, എങ്ങനെയാന്നോ, ഏത് അവസ്ഥയിയാന്നോ ഒന്നും.....!!!! നീ....നീ ടെൻഷൻ അടിക്കണ്ടന്ന് വെച്ചാ ഞാൻ രാത്രി കള്ളം പറഞ്ഞത്.....!" കാര്യമായി ആരെങ്കിലും വരുന്നുണ്ടോന്ന് നോക്കി ശ്രദ്ധയോടെ ആമി പറയുന്നത് കേട്ടതും എനിക്ക് കയ്യും കാലും ഒക്കെ തളരുന്ന പോലെ തോന്നി... ഭഗവാനേ സിദ്ധു...... ഞാൻ കരയാൻ തുടങ്ങിയതും ആമി എന്നോട് കരച്ചിൽ നിർത്താനും അമ്മയോ, അച്ഛമ്മയോ കണ്ടാൽ ആകെ പ്രശ്നം ആകുമെന്നും പറഞ്ഞപ്പോ ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു..... അധികം വൈകാതെ തന്നെ ഏട്ടനും അജുവും ഉണ്ണിയും കൂടി സിദ്ധുനെ അന്വേഷിച്ചു ഇറങ്ങിയിരുന്നു.. ഞാൻ ആമിയെ കെട്ടിപ്പിടിച്ചു ശബ്‌ദം അടക്കിപ്പിടിച്ഛ് കരഞ്ഞു..... "ഞാ... ഞാൻ കാരണാ സിദ്ധു......!!!! ഞാൻ... ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു പോയതാ.... എനിക്ക് സങ്കടവും ദേഷ്യവും എല്ലാം കൂടി സഹിക്കാൻ പറ്റാതെ വന്നപ്പോ ഞാൻ...... അവന്.... അവനെന്തെങ്കിലും പറ്റിക്കാണോ ആമി....??? ഇന്നലെ രാത്രി തൊട്ട് എനിക്ക് എന്തോ വല്ലാത്ത പേടി... എനിക്ക്.... എനിക്ക് അവനെ കാണണം ആമി....!!!" "രാധു നീ കൂടി ഇങ്ങനെ തുടങ്ങിയാൽ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല മോളേ...!!!!! ദേ നോക്ക്,,,, എന്നെ നോക്ക്.... ഇല്ലടാ... അവന്... കുട്ടന് ഒന്നും പറ്റില്ല.... സങ്കടം വന്നാൽ അവനിങ്ങനെ ഒറ്റയ്ക്ക് എങ്ങോട്ടെങ്കിലും പോകുന്നത് പതിവാ... ഇതിപ്പോ ഫോൺ എടുക്കാത്തത് കൊണ്ടാ...വേറെ പ്രോബ്ലം ഒന്നും ഇല്ല.... നീ വിഷമിക്കണ്ട....!!" ആമി എന്നെ അടർത്തി മാറ്റി എന്റെ കണ്ണിലേക്ക് നോക്കി ആത്മവിശ്വാസത്തോടെ പറഞ്ഞത് കേട്ട് ഞാൻ തലയാട്ടി മൂളി.. എന്നെ സമാധാനിപ്പും വിധം ആമി വീണ്ടും വീണ്ടും ഓരോന്ന് പറഞ്ഞെങ്കിലും എന്നിലെ പേടി കൂടി കൂടി വന്നു... എങ്കിലും ആമിയുടെ വാക്കുകളിൽ നിറഞ്ഞ് നിന്ന് അവനൊന്നും പറ്റില്ല ന്ന ആത്മവിശ്വാസം എനിക്ക് ചെറിയൊരു ആശ്വാസം തന്നു... സേതു കരഞ്ഞത് കേട്ട് ആമി വേഗത്തിൽ എണീറ്റ് പോയതും ഞാൻ സോഫയിൽ ചാരി ഇരുന്ന് കണ്ണടയ്ച്ഛ് കൃഷ്ണനെ മനസ്സിൽ ധ്വനിച്ചു നെഞ്ചോട് കൈ ചേർത്തെങ്കിലും താലി തടഞ്ഞില്ല..... ഇന്നലത്തെ ദേഷ്യത്തിൽ താലി ഊരി സിദ്ധുന് കൊടുത്തത് എനിക്ക് അപ്പഴാ ഓർമ വന്നത്.... ആ നേരം അങ്ങനെ ചെയ്യാൻ തോന്നിയതിൽ ഞാൻ എന്നെ തന്നെ ശപിച്ചു.... കയ്ക്കുള്ളിൽ താലിയുണ്ടെന്ന് സങ്കൽപ്പിച്ഛ് ഞാൻ നെഞ്ചിൽ കൈ ചുരുട്ടി പിടിച്ചു.... ഭഗവാനേ...... സിദ്ധുന് ഒരാപത്തും പറ്റരുതേ... ഒരു പോറൽ പോലും ഏൽക്കാതെ അവനെ എനിക്ക് തിരിച്ചു തരണേ.....!!! പിന്നെ അങ്ങോട്ടുള്ള ഓരോ സെക്കൻഡിന് പോലും ഓരോ മണിക്കൂറിന്റെ ദൈർഘ്യം ഉള്ളപ്പോലെ തോന്നി..... സമയം വല്ലാതെ ഇഴഞ്ഞു നീങ്ങുന്നു..... ഇഴഞ്ഞു ഇഴഞ്ഞു സമയം ഉച്ചയോട് അടുക്കാൻ തുടങ്ങിയതും മുറ്റത്തേക്ക് ഒരു കാർ വന്ന് നിന്ന് പോലെ സൗണ്ട് കേട്ടു..... ആമിയുടെ തോളിൽ ചാരി ഇരിക്കുന്ന ഞാൻ പ്രതീക്ഷയോടെ അവളെ നോക്കി ആശ്ചര്യത്തോടെ അവൾ എന്നേയും.... . ഞങ്ങൾ രണ്ടാളും വേഗം ഡോറിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും ഡോർ തുറന്ന് നിമ്മി അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു.... ഒരു നിമിഷം ഞെട്ടി തരിച്ചു കൊണ്ട് ഞാനും അവളും പരസ്പരം നോക്കി, പിന്നെ വെപ്രാളത്തോടെ നിമ്മിയേയും... ഞാനോ അമിയോ അവളെയൊട്ടും ഇവിടെ ഇപ്പോ ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല.... എന്നെ നോക്കിയ അവളുടെ മുഖത്ത് ദേഷ്യം നിറയുന്നത് ഞാൻ കണ്ടു.... കണ്ണിൽ നിന്ന് ഒഴുക്കി വരുന്ന കണ്ണീര് വാശിയോടെ തുടച്ചു കൊണ്ട് ദേഷ്യത്തോടെ അവൾ എന്റെ അടുത്ത് വന്നു നിന്നു... ആമി അവളോട് എന്തോ ചോദിക്കാൻ തുടങ്ങിയതും നിമ്മി വേണ്ട എന്ന് മട്ടിൽ ആമിയുടെ നേരെ കൈ ഉയർത്തി കാണിച്ചു.... എല്ലാം കണ്ട് ചെറിയൊരു വെപ്രാളത്തോടെ ഞാൻ നിമ്മിയെ നോക്കി..... "എന്റെ ഏട്ടൻ എവിടെ ഏട്ടത്തി.....??" ദേഷ്യത്തിന്റെ ചൂടും ചൂരും ഒട്ടും കുറയ്ക്കാതെ വാശിയോടെ ഉറച്ച ശബ്ദത്തോടെ അവളെന്നോട് ചോദിക്കുന്നത് കണ്ടപ്പോ സത്യത്തിൽ എനിക്ക് പേടി തോന്നി... കാരണം സിദ്ധു നെ പോലെതന്നെയാണ് നിമ്മിയും ദേഷ്യം വന്നാൽ അവളെ നിയന്ത്രിക്കാനും സമാധാനിപ്പിക്കാനും വല്യ പാടാണ്.... ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി കണ്ണ് നിറച്ചു..... എന്റെ അടുത്തേക്ക് വന്ന് നിന്ന് കുറച്ചൂടെ ഉച്ചത്തിൽ ദേഷ്യത്തോടെ അവൾ വീണ്ടും ചോദ്യം ആവർത്തിച്ചു.... ആമി ചുറ്റും നോക്കി അവളെ നിശബ്ദമാക്കാൻ ആവത് ശ്രമിക്കുന്നുണ്ടെങ്കിലും നിമ്മിയുടെ ശബ്ദം കൂടി കൂടി വന്നോണ്ടിരുന്നു.... ആമി ഈ ബഹളം കേട്ട് അമ്മയോ അച്ഛമ്മയോ വരുമോന്നുള്ള പേടിയിൽ ചുറ്റും നോക്കി കൊണ്ടിരുന്നു... ഞാൻ അപ്പഴും ഒന്നും മിണ്ടാതെ അവളെ നോക്കി മൗനമായി കരഞ്ഞു.... എന്റെ മൗനം അവളിലെ ദേഷ്യത്തെ ആളിക്കത്തിച്ചതും എന്നെ ബലമായി പിടിച്ചു കുലുക്കി കൊണ്ട് അവൾ അലറി..... "ഏട്ടത്തി എന്റെ ഏട്ടൻ ഇവിടേന്ന്...???" പിന്നെ അവളുടെ കൈകൾ അയഞ്ഞു വന്നു എന്നെ കെട്ടിപ്പിടിച്ഛ് കുറച്ഛ് പൊട്ടികരഞ്ഞു, പിന്നെ അടർന്ന് മാറി നിന്ന് ചുവന്ന് കലങ്ങിയ കണ്ണോടെ സങ്കടത്തോടെ എന്നെ നോക്കി.... "പറ ഏട്ടത്തി..... എന്റെ ഏട്ടൻ എവിടെ...???" "എനി..... എനിക്ക് അറിയില്ല മോളേ...... എനിക്ക്.... എനിക്ക് ഒന്നും അറിയില്ല..... ഞാൻ.... എനിക്ക്....." അവളെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കി ഞാൻ പറഞ്ഞൊപ്പിച്ചു.... അത് കേട്ടതും അവള് പൊട്ടിക്കരഞ്ഞു കൊണ്ട് ആമിയെ നോക്കി ചോദ്യം വീണ്ടും ചോദിച്ചു..... ആമിയും ആദ്യം കരഞ്ഞെങ്കിലും പിന്നെ കാര്യങ്ങൾ ഒക്കെ അവളോട് പറഞ്ഞു കൊടുത്തു.... "ഏട്ടനെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പഴേ ഞാൻ കരുതിയതാ ഇവിടെ എന്തോ പ്രശ്നം ഉണ്ടെന്ന്..... ഇന്നലെ വല്യേട്ടനെ വിളിച്ചപ്പോ എന്നെ വിശ്വസിപ്പിക്കാൻ എന്നോണം എന്തൊക്കെയോ പറഞ്ഞു... ചേച്ചിയെ വിളിച്ചപ്പോ ചേച്ചിയും എങ്ങും തൊട്ടാത്തെ എന്തൊക്കെയോ പറഞ്ഞോപ്പിച്ചു..... ഇപ്പോ,,,, ഇന്ന് ഉണ്ണിയെ വിളിച്ചപ്പോ അവനാ പറഞ്ഞത് ഏട്ടനെ കാണാനില്ല ന്ന്...!!!" ഇത്രയും ആമിയെ നോക്കി കരഞ്ഞോണ്ട് പറഞ്ഞ് നിമ്മി കത്തുന്ന ദേഷ്യത്തോടെ എന്നെ നോക്കി എന്റെ മുന്നിൽ വന്ന് നിന്നു.... "ഏട്ടത്തിക്ക്..... ഏട്ടത്തിക്ക് തൃപ്തിയായില്ലേ ഇപ്പോ...???? സന്തോഷം ആയില്ലേ...???? എന്തിനായിരുന്നു ഇതൊക്കെ,,,,, ഒരായിരം വട്ടം ഞാൻ പറഞ്ഞിട്ടില്ലേ, എന്റെ ഏട്ടൻ ഏട്ടത്തിയെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന്, ഒരുപാട് ഇഷ്ടമാണെന്ന്... ഇല്ലേ.....???? എനിക്ക് അറിയാം... ഞാൻ കണ്ടിട്ടുണ്ട്, അടുത്തറിഞ്ഞിട്ടുണ്ട്, ഏട്ടന് ഏട്ടത്തിയോടുള്ള സ്നേഹത്തിന്റെ ആഴം.... എന്നിട്ടും,,,,, എന്തിനായിരുന്നു ഇതൊക്കെ.... പാവായിരുന്നില്ലേ എന്റെ ഏട്ടൻ...!!!!" ദേഷ്യത്തിലും അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ വേദന തളം കെട്ടിയിരുന്നു.... ഞാൻ അവളോട് എന്താ, എങ്ങനെയാ പറയേണ്ടത്, എങ്ങനെയാ സമാധാനിപ്പിക്കേണ്ടത് ന്ന് അറിയാതെ മരവിച്ഛ് നിന്നു.... എന്റെ നീറുന്ന ഉള്ളം ഞാൻ ആരോടാ പറയാ...?? അതരാ ഒന്ന് മനസ്സിലാക്കാ...?? എന്നെ നോക്കി പൊട്ടി കരഞ്ഞു കരച്ചിലടക്കി കണ്ണുകൾ അമർത്തി തുടയ്ച്ഛ് അവളെന്നെ നോക്കി.... "എന്റെ ഏട്ടന് എന്തെങ്കിലും പറ്റിയാൽ ഉണ്ടല്ലോ.....!!!!!!???" ഭീഷണി പോലെ എന്നെ നോക്കി ഇത്രയും പറഞ്ഞ നിമ്മിയുടെ കണ്ണിലെ തീയിൽ ഞാൻ വെന്ത് നീറി പോയി... പക്ഷേ,, അപ്പഴാണ് എല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന അമ്മയേയും ദേവൂനേയും ഞങ്ങൾ മൂന്നാളും കണ്ടത്..... ആമിയും ഞാനും വെപ്രാളത്തോടെ, പേടിയോടെ പരസ്പരം നോക്കി.... നിമ്മി അപ്പോഴേക്കും സങ്കടത്തോടെ ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു തുടങ്ങിയിരുന്നു.... ദേവു ആശ്ചര്യത്തോടെ ഞങ്ങളെ തന്നെ കണ്ണെടുക്കാതെ നോക്കി.... ആമി കാര്യം പറയാൻ എന്നോണം അടുത്തേക്ക് പോകാൻ നോക്കിയതും വാതില് തുറന്നു അജുവും ഉണ്ണിയും ഏട്ടനും അകത്തേക്ക് കയറിയതും ഒരുമിച്ചായിരുന്നു..... ഞങ്ങളുടെ നിൽപ്പിൽ നിന്നും മുഖത്തു നിന്നു തന്നെ അവർക്കെല്ലാം മനസ്സിലായി.... കൂട്ടത്തിൽ സിദ്ധുനെ ഞാൻ പരത്തിയെങ്കിലും നിരാശയായിരുന്നു ഫലം... നിമ്മിയെ അടർത്തി മാറ്റി നിർത്തി അമ്മ ഏട്ടന്റെ അടുത്തേക്ക് ഓടി പിടിച്ചു പുറത്തേക്ക് പ്രതീക്ഷയോടെ നോക്കി കൊണ്ട് ചോദിച്ചു.............തുടരും.........
സഹാറാ ഗ്രൂപ്പിന്റെ പ്രയത്‌നത്തില്‍ പിറവികൊണ്ടതാണ് ഈ നഗരം. പതിനായിരം ഏകര്‍ ഭൂമിയില്‍ വിശാലമായി കിടക്കുന്ന ആഘോഷങ്ങളുടെ നഗരം. പുതുപുത്തന്‍ മായിക കാഴ്ചകളാല്‍ മനം മയങ്ങി നിന്നുപോകും. സ്വകാര്യ ഏജന്‍സികള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഈ കൊച്ചു നഗരം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട് കേരളത്തില്‍ മഴ കനക്കുമ്പോള്‍ കാടും മേടും കയറാന്‍ മടിയുള്ളവര്‍ക്ക് നാഗരിക യാത്രയാണ് പ്രിയം.ഇത്തിരി ആഡംബരവും ആഘോഷവുമൊക്കെയായി നഗരങ്ങള്‍ തേടിയിറങ്ങാന്‍ ബാഗ് പാക്ക് ചെയ്യാം. ബംഗളുരുവിന്റെയും ദില്ലിയുടെയും കാഴ്ചകളില്‍ നിന്നൊക്കെ മാറി നടക്കാന്‍ സ്ഥലം ഏതെന്ന് ആലോചിച്ച് തലപുകയ്‌ക്കേണ്ട. ‘അമ്പി വാലി’യിലേക്ക് പോകാം ഇത്തവണ. സഹാറാ ഗ്രൂപ്പിന്റെ പ്രയത്‌നത്തില്‍ പിറവികൊണ്ടതാണ് ഈ നഗരം. പതിനായിരം ഏകര്‍ ഭൂമിയില്‍ വിശാലമായി കിടക്കുന്ന ആഘോഷങ്ങളുടെ നഗരം. പുതുപുത്തന്‍ മായിക കാഴ്ചകളാല്‍ മനം മയങ്ങി നിന്നുപോകും. സ്വകാര്യ ഏജന്‍സികള്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഈ കൊച്ചു നഗരം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ റസറ്റോറന്റുകള്‍,വാട്ടര്‍ തീം പാര്‍ക്കുകള്‍,ഗോള്‍ഫ് ക്ലബ്ബുകള്‍,ഹെലിപാഡ് തുടങ്ങി ആഷ്‌പോഷ് ലൈഫിന്റെ രസം നുകരാന്‍ എല്ലാ സൗകര്യങ്ങളും ഇവിടെ റെഡിയാണ്. രാത്രി സഞ്ചാരികള്‍ക്കായി ഡിസ്‌കോ ടെക്കുകളും നൈറ്റ് ക്ലബുകളും ഉണ്ട്. 23000 അടി ഉയരത്തില്‍ 25 കിലോമീറ്ററോളം വിസ്തീര്‍ണമുള്ള വാട്ടര്‍ഫ്രണ്ടും പ്രത്യേകതയാണ്. പ്രകൃതിസുന്ദരമായ കാഴ്ചകള്‍ നിലനിര്‍ത്തികൊണ്ട് തന്നെ സുഖസൗകര്യങ്ങളുള്ള ഒരു കൊച്ചു സിറ്റി. ഈ സിറ്റിയില്‍ താമസസൗകര്യങ്ങളുടെ ആഡംബരവും കുറച്ചധികമാണെന്ന് തോന്നാം. സുരക്ഷിതമായ സിറ്റി ലൈഫ് ആസ്വദിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അബി വാലി തെരഞ്ഞെടുക്കാം. ഒരു കുട്ടി ഉള്‍പ്പെടെയുള്ള ഫാമിലിക്ക് 15000 രൂപയാണ് പ്രതിദിന ചിലവ്. അംഗങ്ങള്‍ കൂടുമ്പോള്‍ ചിലവും കൂടുമെന്ന് മാത്രം.
അവരുടെ ഓർമകൾക്കായി ഒരു പ്രതിമയെങ്കിലും ഉയരട്ടെ: കാനായി മുന്നിലുണ്ട്.. ജനപ്രതിനിധികളേ നിങ്ങൾ മുടക്കാതിരുന്നാല്‍ മതി മുഖ്യമന്ത്രി തെറ്റ് ചെയ്‌താൽ വിമർശിക്കുമെന്ന് ശശി തരൂർ എംപി 'മദ്യത്തിന്‍റെ വില വര്‍ധിപ്പിച്ചതിന് പിന്നില്‍ അഴിമതി, തീരുമാനം പിന്‍വലിക്കണം': രമേശ് ചെന്നിത്തല പഴമപ്പെരുമയുടെ ദൃശ്യവിരുന്നുമായി കുരുന്നുകൾ; ശ്രദ്ധേയമായി ബിഇഎം എൽ പി സ്‌കൂളിലെ ലോക പൈതൃക വാരാരംഭം പരിപാടി 'രാഷ്‌ട്രീയ പാര്‍ട്ടികളും കോര്‍പ്പറേറ്റ് കമ്പനികളും നാടിന് ആപത്ത്'; ശ്രദ്ധേയമായി ഉദയനിധി സ്‌റ്റാലിന്‍റെ 'കലക തലൈവന്‍'
ആകാശത്തില്‍ ഗ്രഹമണ്ഡലങ്ങള്‍ (അഥവാ രാശി മണ്ഡലങ്ങള്‍) ഉണ്ടാക്കിയിട്ടുള്ളവന്‍ നന്‍മയേറിയവനാകുന്നു, അതില്‍ ഒരു ദീപവും, പ്രകാശം നല്‍കുന്ന ഒരു ചന്ദ്രനും അവന്‍ ഉണ്ടാക്കിയിരിക്കുന്നു. تَبَارَكَ നന്‍മയേറിയവനാകുന്നു, മഹത്വമേറിയവനാകുന്നു الَّذِي جَعَلَ ആക്കിയിട്ടുള്ളവന്‍ فِي السَّمَاءِ ആകാശത്തില്‍ بُرُوجًا രാശികളെ, ഗ്രഹമണ്ഡലങ്ങളെ وَجَعَلَ ആക്കുകയും ചെയ്തു, ഉണ്ടാക്കുകയും ചെയ്തു فِيهَا അതില്‍ سِرَاجًا ഒരു വിളക്ക്, ദീപം وَقَمَرًا ഒരു ചന്ദ്രനെയും مُّنِيرًا പ്രകാശിക്കുന്ന, പ്രകാശമുള്ളതായ 25:62 وَهُوَ ٱلَّذِى جَعَلَ ٱلَّيْلَ وَٱلنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًا ﴾٦٢﴿ അവന്‍തന്നെയാണ് - ആലോചിച്ചു നോക്കുവാന്‍ ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ നന്ദിചെയ്‌വാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്കുവേണ്ടി - രാവിനെയും, പകലിനെയും മാറിവന്നുകൊണ്ടിരിക്കുന്നതാക്കിയവനും. وَهُوَ الَّذِي അവന്‍തന്നെയാണ് യതൊരുവനും جَعَلَ اللَّيْلَ അവന്‍ രാത്രിയെ ആക്കി وَالنَّهَارَ പകലിനെയും خِلْفَةً മാറിവരുന്നതു لِّمَنْ أَرَادَ ഉദ്ദേശിക്കുന്നവര്‍ക്കുവേണ്ടി أَن يَذَّكَّرَ ഉറ്റാലോചിക്കുവാന്‍ أَوْ أَرَادَ അല്ലെങ്കില്‍ ഉദ്ദേശിക്കുന്ന شُكُورًا നന്ദി ചെയ്‌വാന്‍, കൃതജ്ഞത കാണിക്കാന്‍ ദീപം (سِرَاجًا) എന്ന് പറഞ്ഞത് സൂര്യനെ ഉദ്ദേശിച്ചാകുന്നു. സൂര്യന്‍ അതിന്റെ ഉപഗ്രഹമായ ഭൂമിക്കും, ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും വെളിച്ചം നല്‍കുന്നതും, സ്വയം പ്രകാശിക്കുന്നതുമാകകൊണ്ട് അതിനെ ‘ദീപം’ എന്ന് വിശേഷിപ്പിച്ചതാവാം. സൂര്യപ്രകാശം എല്‍ക്കാതിരിക്കുന്നപക്ഷം ഭൂമിയും, ചന്ദ്രനും ഇരുളടഞ്ഞതാകുമായിരുന്നു. സൂര്യനില്‍ നിന്ന് ചന്ദ്രനില്‍ പതിക്കുന്ന പ്രകാശം ഭൂമിയിലേക്ക്‌ തിരിച്ചടിക്കുന്നതാണ് നിലാവെളിച്ചം. സ്വയം പ്രകാശിതങ്ങളായ ഗോളങ്ങള്‍ക്കെല്ലാംതന്നെ ‘ശംസു’കള്‍ (الشموس) സൂര്യന്‍മാര്‍ എന്നും, ചന്ദ്രനെപ്പോലുള്ള ഉപഗ്രഹങ്ങള്‍ക്ക് ‘ഖമറുകള്‍’ (الاقمار) എന്നും അറബിയില്‍ പറയാറുണ്ട്‌. ‘ഗ്രഹമണ്ഡലങ്ങള്‍’ എന്നും ‘രാശിമണ്ഡലങ്ങള്‍’ എന്നും അര്‍ത്ഥം കല്‍പിച്ചത്‌ ‘ബുറൂജ്’ (بُرُوجا) എന്ന വാക്കിനാണ്. ഏകവചനം ‘ബുര്‍ജ്’ (بُرْج) എന്നത്രെ. ഇതിന് ‘കൊത്തളം, ഉന്നതമായ മാളിക’ എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. വലിയ ഗ്രഹമണ്ഡലങ്ങള്‍ക്കും, സപ്തഗ്രഹങ്ങളുടെ സഞ്ചാരമാര്‍ഗ്ഗങ്ങളായ പന്ത്രണ്ട് രാശിമണ്ഡലങ്ങള്‍ക്കും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. വമ്പിച്ച നക്ഷത്രഗോളങ്ങളായി ആകാശത്തില്‍ ഏറെക്കുറെ 1000 എണ്ണമാണുള്ളതെന്നത്രെ മുന്‍കാലത്ത് ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇന്നാകട്ടെ, പരിഷ്കരിച്ച ടെലസ്കോപ്പ് (ദൂരദര്‍ശിനി)കളുടെ സഹായത്താല്‍ രണ്ട് കോടിയിലധികം മഹാനക്ഷത്രങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. എനിയും, പുതിയ നിരീക്ഷണങ്ങള്‍ അവയുടെ എണ്ണം വര്‍ദ്ധിപ്പിച്ചു പ്രസ്താവിച്ചുകൊണ്ടിരിക്കും. നിരീക്ഷണമാര്‍ഗ്ഗങ്ങളും, നിരീക്ഷണസാമഗ്രികളും എത്ര പുരോഗമിച്ചാലും, അവയുടെ ഏറ്റവും സൂക്ഷ്മമായ വിവരവും, കൃത്യമായ എണ്ണവണ്ണവും അവയുടെ സൃഷ്ടാവായ സര്‍വ്വജ്ഞനു മാത്രമേ കണക്കാക്കുവാന്‍ കഴിയുകയുള്ളു. സപ്തഗ്രഹങ്ങള്‍, സൂര്യചന്ദ്രന്മാര്‍, രാപ്പകലുകള്‍ എന്നിവയെ സംബന്ധിച്ച് സൂറത്തുല്‍ അമ്പിയാഉ് 33-ാം വചനത്തിന്റെ വിവരണത്തില്‍ നാം പലതും വിശദീകരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതലൊന്നും പറയേണ്ടതില്ല. രാശിമണ്ഡലങ്ങള്‍ മാസത്തിന് ഒന്നുവീതം12 രാശികളായി കണക്കാക്കപ്പെട്ടിരിക്കുന്നു. മേടം തുടങ്ങി മീനം വരെയുള്ള 12 മലയാള മാസപ്പേരുകള്‍ അതത് മാസത്തിലെ രാശിനാമങ്ങളും കൂടിയാകുന്നു. (*). ഓരോ രാശിമാര്‍ഗ്ഗത്തിലൂടെയും സൂര്യന്‍ സഞ്ചരിക്കുന്ന കാലത്തിനാണ് സൂര്യമാസങ്ങള്‍ എന്ന് പറയുന്നത്. ഓരോന്നിലും സഞ്ചരിക്കുന്ന കാലയളവില്‍ അല്‍പം ഏറ്റക്കുറവുള്ളതുകൊണ്ടാണ് ചില മാസങ്ങളില്‍ ദിവസങ്ങള്‍ ഏറിയും കുറഞ്ഞും വരുന്നത്. (*). അറബിയില്‍ പന്ത്രണ്ട് രാശികളുടെ പേരുകള്‍ ക്രമപ്രകാരം ഇവയാകുന്നു:- الحمل, الثور, الجوزاء, السرطان, الاسد, السنبلة, الميزان, العقرب, القوس, الجدى, الدلو, الحوت രാവോ, പകലോ സ്ഥിരമായി നില്‍ക്കാതെ ഒന്നിനുശേഷം ഒന്നായി വന്നും പോയും കൊണ്ടിരിക്കുന്നതിനാലാണ് അവയെപ്പറ്റി ‘മാറിമാറി വരുന്നത്’ (خِلْفَةً) എന്ന് പ്രസ്താവിച്ചത്. ഈ മാറ്റങ്ങളും, അതിന് കാരണമാകുന്ന ഗോളചലനങ്ങളുടെ നിയന്ത്രണവും, ചിന്തിക്കുന്നവര്‍ക്ക് ചിന്തിക്കുവാന്‍ ധാരാളം വകനല്‍കുന്നു. അതുവഴി അല്ലാഹുവിന്റെ സൃഷ്ടിവൈഭവവും, നിത്യാനുഗ്രഹങ്ങളും, ഓര്‍ക്കുവാനും, അവനോടു നന്ദിയുള്ളവരായിരിക്കുവാനും അവസരം ലഭിക്കുകയും ചെയ്യുന്നു. ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവന്റെയും, നന്ദികെട്ടവന്റെയും കണ്‍മുമ്പില്‍ എന്തുതന്നെ കണ്ടാലും, അവനില്‍ അത് യാതൊരു കോളിളക്കവും ഉണ്ടാക്കുന്നതല്ലല്ലോ. അവന്‍ രാത്രി ഉറങ്ങുവാനും, പകല്‍ ദേഹേച്ഛകള്‍ നിറവേറ്റുവാനും ഉപയോഗപ്പെടുത്തുമെന്നുമാത്രം. വീണ്ടുവിചാരവും, ഉപകാരസ്മരണയുമുള്ള ഭാഗ്യവാന്‍മാരാകട്ടെ, രാപ്പകലുകളില്‍ ഓരോന്നിന്റെയും – അതതിന്റെ സ്വഭാവവിശേഷത കണക്കിലെടുത്തുകൊണ്ട് – ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കും. പകല്‍ ചെയ്തുപോയ തെറ്റിനെപ്പറ്റി രാത്രിയിലും, രാത്രിയില്‍ വന്നുപോയ കുറ്റത്തെപ്പറ്റി പകലിലും അവന് വീണ്ടുവിചാരവും ഖേദവും വരുന്നു. അതത് സമയത്തിനനുയോജ്യമായ സല്‍പ്രവൃത്തികളും അവന്‍ ചെയ്യുന്നു. അങ്ങിനെ രാവും പകലും അവന് ഗുണകരമായി അവന്‍ ഉപയോഗപ്പെടുത്തും. والله الموفق. നബി (صلّى الله عليه وسلّم) അരുളിച്ചെയ്ത ഒരു ഹദീസ് ഇവിടെ ഓര്‍മ്മിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. അവിടുന്ന് പറയുന്നു:- إِنَّ اللَّهَ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ ، وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ ، حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا : رواه مسلم സാരം: പകലില്‍ തിന്മചെയ്തവന്‍ ഖേദിച്ചു മടങ്ങുന്നത് സ്വീകരിക്കുവാനായി അല്ലാഹു രാത്രിയില്‍ അവന്റെ കൈ നീട്ടുന്നു; രാത്രിയില്‍ തിന്‍മ ചെയ്തവന്‍ പശ്ചാത്തപിക്കുന്നത് സ്വീകരിക്കുവാനായി അവന്‍ പകലിലും കൈനീട്ടുന്നു. (ലോകാവസാനത്തില്‍വെച്ച്) സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദയം ചെയ്യുന്ന കാലംവരെ ഇതുണ്ടാകും. (മു). അവിശ്വാസികളും, കൃതഘ്നരുമായ ജനങ്ങളുടെ പല സ്ഥിതിഗതികള്‍ വിവരിച്ചകഴിഞ്ഞശേഷം, അല്ലാഹുവില്‍ ശരിക്ക് വിശ്വസിക്കുന്ന സജ്ജനങ്ങളുടെ ചില സവിശേഷഗുണങ്ങളാണ് തുടര്‍ന്നുള്ള വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. 25:63 وَعِبَادُ ٱلرَّحْمَـٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ ٱلْجَـٰهِلُونَ قَالُوا۟ سَلَـٰمًا ﴾٦٣﴿ 'റഹ്മാനായുള്ളവന്റെ' [പരമകാരുണികന്റെ] അടിയാന്‍മാര്‍, ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരത്രെ. അറിവില്ലാത്തവര്‍ അവരെ അഭിമുഖീകരിക്കുന്നതായാല്‍, അവര്‍ സമാധാനപരമായതു പറയുന്നതാണ്. وَعِبَادُ الرَّحْمَـٰنِ റഹ്മാന്റെ അടിയാന്‍മാര്‍ الَّذِينَ യാതൊരു കൂട്ടരാകുന്നു يَمْشُونَ അവര്‍ നടക്കും عَلَى الْأَرْضِ ഭൂമിയില്‍ هَوْنًا വിനയത്തോടെ, എളിയ നിലയില്‍ وَإِذَا خَاطَبَهُمُ അവരെ അഭിമുഖീകരിച്ചാല്‍, അവരോടു നേരിട്ടാല്‍ الْجَاهِلُونَ അജ്ഞന്‍മാര്‍, മൂഢന്‍മാര്‍, അറിവില്ലാത്തവര്‍ قَالُوا അവര്‍ പറയും سَلَامًا സമാധാനമായതു, സമാധാനവാക്കു, സലാം എന്നു ‘റഹ്മാന്റെ അടിയാന്‍മാര്‍’ എന്ന് വിശേഷിപ്പിച്ചതുതന്നെ ഈ ഭാഗ്യവാന്‍മാരുടെ ശ്രേഷ്ഠതക്ക് മകുടം ചാര്‍ത്തുന്നു. ഇവര്‍ പിശാചിന്റെയോ, ദേഹേച്ഛയുടെയോ, ഐഹികസുഖത്തിന്റെയോ, പരദൈവങ്ങളുടെയോ അടിമകളാകാതെ, പരമകാരുണികന്റെ സാമീപ്യത്തിനും അപാരമായ കരുണക്കും പാത്രവാന്‍മാരായിട്ടുള്ളവരാണെന്ന് ആ പേരുതന്നെ സൂചിപ്പിക്കുന്നു. ഇവരുടെ ലക്ഷണങ്ങളായി ഒമ്പത് സല്‍ഗുണങ്ങള്‍ അല്ലാഹു ഇവിടെ എടുത്തുപറയുന്നത് കാണാം:- 1-ാമത് : അവര്‍ ഭൂമിയില്‍കൂടി നടക്കുന്നത് വിനയത്തോടെയായിരിക്കും. അടക്കത്തോടും, ഒതുക്കത്തോടും കൂടി, അനാവശ്യത്തിലും അക്രമത്തിലും പങ്കെടുക്കാതെ, വിനോദങ്ങളില്‍ മുഴുകാതെ, അഹംഭാവമോ, പത്രാസോ കൂടാതെ വളരെ പാകതയുള്ളവരായിട്ടാണ് അവര്‍ ഭൂമുഖത്തു കഴിഞ്ഞുകൂടുക. അഥവാ – ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടതുപോലെ – അറിവും, സഹനവും, ഒതുക്കവും, മാന്യതയും ഉള്ളവരായിരിക്കും. മന്ദംമന്ദം നടന്നുപോകണമെന്നല്ല, ആയത്തിന്റെ താല്പര്യം. നബി (صلّى الله عليه وسلّم) തിരുമേനിയുടെ നടത്തത്തെക്കുറിച്ച് വിവരിക്കുന്ന ഹദീസുകളില്‍ അവിടുന്ന് വേഗംവേഗം കാലടികള്‍ പൊക്കിയെടുത്ത് നടക്കുകയും, ഒരു കുന്നിന്‍ചരുവില്‍ കൂടി ഇറങ്ങിവരുന്ന പ്രകാരം (എളുപ്പത്തില്‍) നടക്കുകയും പതിവായിരുന്നുവെന്ന് കാണാം. 2-ാമത്: അജ്ഞന്‍മാരായ – കാര്യവിവരമില്ലാത്ത – ആളുകള്‍ അവരുമായി അഭിമുഖീകരിക്കുമ്പോള്‍ അവര്‍ സമാധാനപരമായ വാക്കുകള്‍ ഉപയോഗിക്കും. അവര്‍ ഇങ്ങോട്ട് ഉപയോഗിക്കുന്നതരത്തിലുള്ള വിഡ്ഢിത്തങ്ങളോ, മര്യാദകെട്ട വാക്കുകളോ അങ്ങോട്ട്‌ പറയാതെ, വിട്ടുവീഴ്ച്ചയും, നല്ലവാക്കും ഉപയോഗിക്കും എന്നര്‍ത്ഥം. ഈ രണ്ട് ഗുണങ്ങളില്‍നിന്ന് ഇവരുടെ സ്വഭാവഗുണം പൊതുവിലും, ജനങ്ങളുമായുള്ള പെരുമാറ്റക്രമം വിശേഷിച്ചും മനസ്സിലാക്കാമല്ലോ. എന്നാല്‍, അല്ലാഹുവുമായുള്ള കാര്യങ്ങളില്‍ ഇവരുടെ നിലപാട് എന്തായിരിക്കുമെന്ന് നോക്കുക:- 25:64 وَٱلَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَـٰمًا ﴾٦٤﴿ തങ്ങളുടെ രക്ഷിതാവിന് 'സുജൂദു' [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവരും, നിന്ന് നമസ്കരിക്കുന്നവരുമായിക്കൊണ്ട് രാക്കഴിച്ചുകൂട്ടുന്നവരുമാകുന്നു. وَالَّذِينَ يَبِيتُونَ രാക്കഴിക്കുന്നവരുമാണ് لِرَبِّهِمْ തങ്ങളുടെ റബ്ബിനു سُجَّدًا സുജൂദ് (സാഷ്ടാംഗ നമസ്കാരം) ചെയ്യുന്നവരായും وَقِيَامًا നില്‍ക്കുന്നവരായും (നിന്നു നമസ്കരിക്കുന്നവരായും) 25:65 وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴾٦٥﴿ (ഇപ്രകാരം) പറയാറുള്ളവരുമാണ്: 'ഞങ്ങളുടെ റബ്ബേ, നരകശിക്ഷ ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരേണമേ! നിശ്ചയമായും അതിന്റെ ശിക്ഷ ഒരു തീരാനഷ്ടമാകുന്നു:- وَالَّذِينَ يَقُولُونَ പറയുന്നവരുമാകുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ اصْرِفْ തിരിച്ചുകളയണേ, അകറ്റേണമേ, ഒഴിവാക്കിത്തരേണമേ عَنَّا ഞങ്ങളില്‍ നിന്നു عَذَابَ جَهَنَّمَ നരകശിക്ഷയെ إِنَّ عَذَابَهَا നിശ്ചയമായും അതിന്റെ ശിക്ഷ كَانَ ആകുന്നു, ആയിരിക്കുന്നു غَرَامًا ഒഴിയാനഷ്ടം, തീരാനഷ്ടം, വേറിടാത്തതു, ഭാരപ്പെട്ടതു 25:66 إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا ﴾٦٦﴿ 'നിശ്ചയമായും അത് [നരകം] വളരെ ചീത്തയായ താവളവും പാര്‍പ്പിടവും തന്നെയാണ്!' إِنَّهَا നിശ്ചയമായും അതു سَاءَتْ വളരെ ചീത്തയാണ്‌, വളരെ മോശപ്പെട്ടതാണ് مُسْتَقَرًّا താവളം, ഭവനം وَمُقَامًا പാര്‍പ്പിടവും, താമസസ്ഥലവും സുജൂദും, നിറുത്തവും, നമസ്കാരകര്‍മ്മത്തിലെ രണ്ട് പ്രധാന ഭാഗങ്ങളാകുന്നു. സുജൂദ് ഇതര ആരാധനാകര്‍മ്മങ്ങളില്‍വെച്ച് കൂടുതല്‍ ഭക്തി പ്രകടമാക്കുന്നതും, കൂടുതല്‍ പ്രധാനപ്പെട്ടതുമത്രെ. രാത്രിയില്‍ വളരെയേറെ സമയം ഇവര്‍ നമസ്കാരകര്‍മ്മത്തിലായി ചിലവാക്കുമെന്നു സാരം. രാത്രിനമസ്കാരത്തെപ്പറ്റി ഖുര്‍ആനിലും ഹദീസിലും ധാരാളം പ്രോത്സാഹിപ്പിച്ചിട്ടുള്ളതാണ്, നബി (صلّى الله عليه وسلّم) ചിലപ്പോള്‍, കാലുകളില്‍ നീരുകെട്ടുമാറ് ദീര്‍ഘസമയം രാത്രിനമസ്കാരത്തില്‍ മുഴുകിയിരുന്നുവെന്നത് പരക്കെ അറിയപ്പെട്ടതാണല്ലോ. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്യുകയും ചെയ്തിരിക്കുന്നു: ‘നിര്‍ബ്ബന്ധനമസ്കാരങ്ങളെ കഴിച്ചാല്‍ പിന്നെ, നമസ്കാരത്തില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് രാത്രിക്കുള്ളില്‍ ചെയ്യുന്ന നമസ്കാരമാകുന്നു.’ (أفضلُ الصلاةِ ، بعدَ الفريضَةِ ، صلاةُ فِي جَوْفِ الليلِ- رواه أحمد) സ്വര്‍ഗ്ഗസ്ഥരായ സജ്ജനങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്ന മദ്ധ്യെ ഖുര്‍ആനില്‍ ഒരിടത്ത് ഇപ്രകാരം പറയുന്നു: ‘രാത്രിയില്‍ അവര്‍ ഉറങ്ങുന്നത് കുറവായിരുന്നു, നിശാന്ത്യസമയങ്ങളില്‍ (പാതിരക്കും പ്രഭാതത്തിനും ഇടക്കുവെച്ച്) അവര്‍ പാപമോചനം തേടുകയും ചെയ്തിരുന്നു.’ كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴿١٧﴾ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ ﴿ ١٨﴾ – سورة الذاريات റഹ്മാന്റെ അടിയാന്‍മാര്‍, ജനങ്ങളുമായി നന്നായി പെരുമാറുന്നവരും, വിനയശീലന്‍മാരും, അല്ലാഹുവിന്റെ ആരാധനയിലും സ്മരണയിലും മുഴുകിയവരും തന്നെ. എങ്കിലും, അതേ സമയത്ത് അവര്‍ അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് സദാ ഭയപ്പാടുള്ളവരുമാകുന്നു. അതുകൊണ്ട് അവര്‍ എപ്പോഴും നരകശിക്ഷയില്‍ നിന്നും ഒഴിവാക്കേണമേ എന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. വെറുതെ ഈ വാക്കുകള്‍ ഉരുവിട്ടു പറയുകയല്ല. നരകശിക്ഷയുടെ കാഠിന്യവും, അത് അനുഭവപ്പെടുന്നപക്ഷം ഉണ്ടാകുന്ന തീരാനഷ്ടവും മനസ്സിലാക്കിക്കൊണ്ടും ഓര്‍ത്തുകൊണ്ടും തന്നെയാണവരുടെ പ്രാര്‍ത്ഥന. ഇവരുടെ 3-ാമതും, 4-ാമതും ഗുണങ്ങളാണ് ഈ രണ്ടു വചനങ്ങളില്‍ നാം കണ്ടത്. 5-ാമതു ഗുണം ധനപരമായ കാര്യങ്ങളിലുള്ളതാകുന്നു. അല്ലാഹു പറയുന്നു:- 25:67 وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًا ﴾٦٧﴿ തങ്ങള്‍ ചിലവുചെയ്യുന്നതായാല്‍, അമിതവ്യയം ചെയ്കയാകട്ടെ, പിശുക്ക് കാണിക്കുകയാകട്ടെ ചെയ്യാത്തവരുമാകുന്നു; അതിനിടയില്‍ മിതമായതായിരിക്കുന്നതാണ് (അത്). وَالَّذِينَ യാതൊരുകൂട്ടരും إِذَا أَنفَقُوا അവര്‍ ചിലവഴിക്കുന്നതായാല്‍ لَمْ يُسْرِفُوا അവര്‍ അതിരുകവിയുകയില്ല, അമിതവ്യയം ചെയ്കയില്ല وَلَمْ يَقْتُرُوا അവര്‍ ലുബ്‌ധ് (പിശുക്ക്) കാണിക്കുകയുമില്ല, കുടുസ്സ് കാണിക്കയുമില്ല وَكَانَ അതായിരിക്കും بَيْنَ ذَٰلِكَ അതിനിടക്ക് قَوَامًا മിതമായത്, ചൊവ്വായത് യാതൊന്നും ചിലവഴിക്കാത്ത ആളുകളുണ്ടാകുകയില്ല. ചിലവഴിക്കുന്നതിലുള്ള ഏറ്റക്കുറവ്, ചിലവഴിക്കുന്ന വിഷയത്തിന്റെ ഗുണദോഷം, ചിലവഴിക്കുന്നവന്റെ പരിതസ്ഥിതി എന്നിവ നോക്കിയിട്ടാണ് ഒരാളുടെ ലുബ്ധതയും, അമിതത്വവും കണക്കാക്കുന്നത്. മിക്കജനങ്ങളും ഈ രണ്ടിലൊരു തരത്തില്‍ പെട്ടവരായിരിക്കും. ഇക്കൂട്ടരാകട്ടെ, രണ്ടുതരത്തിലും ഉള്‍പ്പെടുന്നില്ല. അവര്‍ എല്ലാ നിലക്കും മിതത്വം പാലിക്കുന്നവരായിരിക്കും. മിതമായി ചിലവഴിക്കേണ്ടത് ദാനധര്‍മ്മങ്ങളില്‍ മാത്രമല്ല. സ്വന്താവശ്യങ്ങളിലും, വീട്ടാവശ്യങ്ങളിലും, എന്നു വേണ്ട മറ്റെല്ലാ കാര്യങ്ങളിലും അതാവശ്യമത്രെ. വാസ്തവത്തില്‍ ദാനധര്‍മ്മാദിവിഷയങ്ങളെക്കാള്‍ മിതത്വം ഗൗനിക്കേണ്ടത് അവയിലാണുതാനും. മുജാഹിദ് (رحمه الله) പ്രസ്താവിച്ചതായി ഇങ്ങിനെ നിവേദനം ചെയ്യപ്പെടുന്നു: ‘അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തില്‍ അബൂഖുബൈസ് മല (*) യോളം സ്വര്‍ണ്ണം ചിലവഴിച്ചാലും അത് അമിതവ്യയമല്ല; അല്ലാഹുവിനോട് അനുസരണക്കേട്‌ കാണിക്കുന്ന കാര്യത്തില്‍ ഒരു സേര്‍ (ധാന്യം) ചിലവഴിച്ചാലും അത് അമിതവ്യയമാകുന്നു’. 6-ാമത് ഗുണവിശേഷം അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:- (*). മക്കായിലെ ഒരു മലയാണ് അബൂഖുബൈസ് (ابوقبيس) 25:68 وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ﴾٦٨﴿ അല്ലാഹുവിനോടുകൂടെ വേറെ ഒരു ആരാധ്യനെയും വിളി(ച്ച് പ്രാര്‍ത്ഥി) ക്കാത്തവരുമാകുന്നു; അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ (ശരിയായ) ന്യായപ്രകാരമല്ലാതെ അവര്‍ കൊലപ്പെടുത്തുകയുമില്ല; അവര്‍ വ്യഭിചാരം ചെയ്കയുമില്ല. (അങ്ങിനെയുള്ളവരുമായിരിക്കും). ആരെങ്കിലും അത് (മൂന്നും) ചെയ്യുന്നതായാല്‍ അവന്‍, കുറ്റം (ചെയ്തതിന്റെ ശിക്ഷ) കണ്ടെത്തുന്നതാണ്:- وَالَّذِينَ യാതൊരു കൂട്ടരുമാണ് لَا يَدْعُونَ അവര്‍ വിളിക്കയില്ല, പ്രാര്‍ത്ഥിക്കയില്ല مَعَ اللَّـهِ അല്ലാഹുവിന്റെകൂടെ إِلَـٰهًا آخَرَ വേറെ ആരാധ്യനെ, ദൈവത്തെ وَلَا يَقْتُلُونَ അവര്‍ കൊലപ്പെടുത്തുകയുമില്ല النَّفْسَ ദേഹത്തെ, ആളെ, ആത്മാവിനെ الَّتِي حَرَّمَ اللَّـهُ അല്ലാഹു വിലക്കിയ, വിരോധിച്ച, ഹറാമാക്കിയ إِلَّا بِالْحَقِّ ന്യായപ്രകാരമല്ലാതെ, മുറപ്രകാരമല്ലാതെ وَلَا يَزْنُونَ അവര്‍ വ്യഭിചരിക്കുകയുമില്ല وَمَن يَفْعَلْ ആരെങ്കിലും ചെയ്‌താല്‍, ആര്‍ ചെയ്യുന്നുവോ ذَٰلِكَ അതു يَلْقَ അവന്‍ കാണും, കണ്ടെത്തും أَثَامًا കുറ്റത്തെ (ശിക്ഷയെ) 25:69 يُضَـٰعَفْ لَهُ ٱلْعَذَابُ يَوْمَ ٱلْقِيَـٰمَةِ وَيَخْلُدْ فِيهِۦ مُهَانًا ﴾٦٩﴿ അതായതു, 'ഖിയാമത്തു' നാളില്‍ അവന് ശിക്ഷ ഇരട്ടിച്ച് കൊടുക്കപ്പെടും; നിന്ദ്യനായ നിലയില്‍ അതിലവന്‍ ശാശ്വതനായിരിക്കയും ചെയ്യും. يُضَاعَفْ ഇരട്ടിക്കപ്പെടും لَهُ അവനു الْعَذَابُ ശിക്ഷ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ وَيَخْلُدْ അവന്‍ ശാശ്വതമായിരിക്കയും ചെയ്യും فِيهِ അതില്‍ مُهَانًا നിന്ദ്യനായ നിലയില്‍, അപമാനിക്കപ്പെട്ടവനായിക്കൊണ്ടു പാപങ്ങില്‍വെച്ച് ഏറ്റവും വമ്പിച്ചതും, ഏറ്റവും ശിക്ഷാര്‍ഹവുമാണ് ശിര്‍ക്ക്, കൊല, വ്യഭിചാരം എന്നീ മൂന്ന്‍ പാപങ്ങള്‍. ഒരു സാധാരണക്കാരനില്‍ നിന്നുപോലും അവ ഒരിക്കലും ഉണ്ടാകാവതല്ല. എന്നിരിക്കെ, റഹ്മാന്റെ അടിയാന്‍മാരായ സജ്ജനങ്ങളില്‍ നിന്ന് ഇത്തരം പാപങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകുന്നതല്ലല്ലോ. അപ്പോള്‍ ഇക്കാര്യങ്ങള്‍ ഇവിടെ എടുത്തു പറഞ്ഞതില്‍നിന്ന് ഒരു സംഗതി നമുക്ക് മനസ്സിലാക്കാം. മുകളില്‍ പ്രസ്താവിച്ച അഞ്ച് ഗുണങ്ങളും പ്രത്യക്ഷത്തില്‍ ഒരുവനില്‍ ഉള്ളതോടുകൂടിത്തന്നെ അവന്‍ ഈ മൂന്നില്‍ ഏതെങ്കിലും ഒരു പാപത്തില്‍ ഒരുപക്ഷേ അകപ്പെട്ടുകൂടായ്കയില്ല. ഒരാള്‍ അല്ലാഹുവിനെ ആരാധിക്കുകയും, അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതോടൊപ്പംതന്നെ വേറെ വല്ലതിനെയും ആരാധിച്ചും, പ്രാര്‍ത്ഥിച്ചുംകൊണ്ടിരുന്നേക്കാം. അല്ലാഹുവിനോടുകൂടെ വേറെ ഒരു ഇലാഹിനെയും വിളിക്കുകയില്ല’ (لَا يَدْعُونَ مَعَ اللَّـهِ إِلَـٰهًا آخَرَ) എന്ന് പറഞ്ഞതില്‍നിന്ന് ഈ സംഗതി നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. അതുപോലെത്തന്നെ, കേവലം സല്‍ഗുണവാനായ മനുഷ്യന്‍, ചിലപ്പോള്‍ മനുഷ്യസഹജമായ വികാരവിചാരങ്ങള്‍ക്ക് വിധേയനായി കൊലയിലോ വ്യഭിചാരത്തിലോ ചെന്നുപെട്ടേക്കാം. ഈ മൂന്ന് വന്‍കുറ്റങ്ങളിലും അകപ്പെടാതിരിക്കുന്നതിന് പുറമെയാണ് വാസ്തവത്തില്‍ റഹ്മാന്റെ അടിയാന്‍മാരുടെ മറ്റു ഗുണങ്ങള്‍ ഇവിടെ വിലയിരുത്തപ്പെടുന്നത്. പക്ഷേ, ഇവരും മനുഷ്യരാണല്ലോ. മനുഷ്യന്റെ പക്കല്‍ അബദ്ധം പിണഞ്ഞേക്കും. അവന്റെ മനസ്ഥിതിയില്‍ മാറ്റം വന്നേക്കും. അങ്ങനെ, ഈ വന്‍കുറ്റങ്ങളില്‍ ഏതെങ്കിലും ഒന്ന് അവന്‍ പ്രവര്‍ത്തിച്ചുപോയാല്‍ പിന്നീട് അവന് രക്ഷാമാര്‍ഗ്ഗമില്ലേ? തീര്‍ച്ചയായും ഉണ്ട്. അതിനെപ്പറ്റി അടുത്ത വചനത്തില്‍ തന്നെ പ്രതിപാദിക്കുന്നുമുണ്ട്. ഈ പാപങ്ങളുടെ ഭയങ്കരത കാണിക്കുകയാണ് ഈ ആയത്തു ചെയ്യുന്നത്. ശിര്‍ക്കിലും, (ആരാധനയിലും, പ്രാര്‍ത്ഥനയിലും മറ്റുള്ളവരെ പങ്കുചേര്‍ക്കുന്നതിലും) വ്യഭിചാരത്തിലും അനുവദനീയമായ ഒരു ഇനവുമില്ല. കൊലയിലാകട്ടെ, ചിലത് അനുവദിക്കപ്പെട്ടതും, ചിലത് ആവശ്യമായതുമുണ്ടായിരിക്കും. പ്രതികാരശിക്ഷാനിയമം നടത്തേണ്ടി വരുക, ശത്രുക്കളുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുക, അപ്പോള്‍ അത് ചെയ്യേണ്ടതായിവരും. അതുകൊണ്ടാണ് കൊലയെ സംബന്ധിച്ച് പറഞ്ഞപ്പോള്‍ ‘ന്യായപ്രകാരമല്ലാതെ’ (إِلَّا بِالْحَقِّ) എന്ന് പറഞ്ഞിരിക്കുന്നത്. ഈ മൂന്ന് മഹാപാപങ്ങളുടെ ഗൗരവം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കുവാന്‍, അവയുടെ ശിക്ഷയെക്കുറിച്ച് ഇതേ വചനങ്ങളില്‍ തന്നെ അല്ലാഹു പറഞ്ഞ വാക്കുകള്‍ മാത്രം മതിയാകും. അതിന് ഒരു വിശദീകരണം ആവശ്യമില്ല. എന്നാല്‍, ഈ മൂന്നു മഹാപാപങ്ങളുടെ കൂട്ടത്തില്‍ തന്നെ ഏറ്റവും നികൃഷ്ടമായ ഇനങ്ങള്‍ ഏതാണെന്ന് ഒരു ഹദീസില്‍ നബി (صلّى الله عليه وسلّم) വിവരിക്കുന്നത് നോക്കുക:- عَن عبدِ اللَّهِ بن مسعودٍ قالَ : قلتُ : يا رسولَ اللَّهِ ، أيُّ الذَّنبِ أعظمُ ؟ قالَ : أن تجعَلَ للَّهِ ندًّا وَهوَ خلقَكَ ، قالَ : فقلتُ : ثمَّ أيٌّ ؟ قالَ : أن تقتُلَ ولدَكَ مخافةَ أن يأكلَ معَكَ ، قالَ : قلتُ : ثمَّ أيٌّ ؟ قالَ : أن تُزانيَ حليلةَ جارِكَ ، قالَ : وأنزلَ اللَّهُ تعالى تَصديقَ قولِ النَّبيِّ صلَّى اللَّهُ علَيهِ وسلَّمَ : (وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ) الآيةَ – رواه الشيخان ഇബ്നുമസ്ഊദ് (رضي الله عنه) പറയുന്നു: ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, പാപത്തില്‍വെച്ച് ഏറ്റവും വമ്പിച്ചത് ഏതാണ്?’ അവിടുന്ന് (صلّى الله عليه وسلّم) പറഞ്ഞു: ‘നിന്നെ സൃഷ്ടിച്ചത് അല്ലാഹുവാണ്, എന്നിരിക്കെ, നീ അവന് സമനെവെച്ച് പ്രാര്‍ത്ഥിക്കലാണ്.’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ അവിടുന്ന് പറഞ്ഞു: ‘നിന്റെ സന്താനം നിന്റെ ഒന്നിച്ച് ഭക്ഷണം കഴിക്കുമെന്ന് പേടിച്ച് നീ അതിനെ കൊലപ്പെടുത്തുന്നതാണ്’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ തിരുമേനി (صلّى الله عليه وسلّم) പറഞ്ഞു: ‘നീ നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചാരം ചെയ്യലാണ്.’ അനന്തരം ഇപ്പറഞ്ഞതിന്റെ സത്യവല്‍ക്കരണമായിക്കൊണ്ട് وَالَّذِينَ لَا يَدْعُونَ എന്നു തുടങ്ങുന്ന (നാമിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന) ആയത്ത് അവതരിച്ചു. (ബു; മു). അല്ലാഹു അല്ലാത്തവര്‍ക്ക് ചെയ്യുന്ന ഏതുതരം ആരാധനയും, അവരോട് ചെയ്യുന്ന എല്ലാ പ്രാര്‍ത്ഥനയും, ശിര്‍ക്കില്‍ ഉള്‍പ്പെട്ടതാണ്. എന്നാല്‍, അല്ലാഹുവാണ് സൃഷ്ടാവെന്ന് അറിയുന്ന ഒരാള്‍, അവന് മാത്രം പ്രത്യേകമായുള്ള അധികാരാവകാശങ്ങളിലോ, വിശിഷ്ട ഗുണങ്ങളിലോ, മറ്റാരെയെങ്കിലും അവനോട് സമമായി കല്പിച്ച് അവരോട് പ്രാര്‍ത്ഥന നടത്തുന്നത് – പ്രാര്‍ത്ഥനയാണല്ലോ ആരാധനയുടെ കഴമ്പ് – ഏറ്റവും വലിയ ശിര്‍ക്കാകുന്നു. അതുപോലെത്തന്നെ, നിയമപ്രകാരമല്ലാത്ത എല്ലാ കൊലയും വന്‍കുറ്റം തന്നെ. അത് സ്വന്തം മക്കളെയാകുമ്പോള്‍ ഗൗരവം കൂടുന്നു. അതോടൊപ്പം കൊലയുടെ ഉദ്ദേശ്യം തന്റെ സന്താനത്തിന് ഭക്ഷണം കൊടുക്കേണ്ടുന്ന ഭാരവും കൂടി വഹിക്കേണ്ടി വരുമല്ലോ എന്ന ഭയം (ദാരിദ്ര്യഭയം) ആകുമ്പോള്‍ അതിലും കൂടുതല്‍ ഗൗരവപ്പെട്ടതാകുന്നു. കാരണം, ഈ ഭൂമിയില്‍ ഉണ്ടാകുന്ന ഓരോ ജീവിക്കുമുള്ള ഉപജീവനമാര്‍ഗ്ഗം ഈ ഭൂമിയില്‍ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്‌. അക്കാര്യം അവന്‍ ഏറ്റുപറയുകയും ചെയ്തിരിക്കുന്നു. അത് ഉപയോഗപ്പെടുത്തുകയും, അതിന് പരിശ്രമിക്കുകയും ചെയ്യേണ്ടത് മനുഷ്യന്റെ ചുമതലയാണ്. ഈ ചുമതല കഴിയുംവണ്ണം നിറവേറ്റുകയും, അതിന്റെ ലാഭനഷ്ടങ്ങള്‍ അനുഭവിക്കുകയുമല്ലാതെ, മക്കളെ വധിച്ചതുകൊണ്ട് അതിനു പരിഹാരമുണ്ടാകുന്നതല്ല. ഒന്നോ രണ്ടോ മാത്രം മക്കളുള്ളവരും, തീരെ മക്കളില്ലാത്തവരും ദരിദ്രന്‍മാരായും, ധാരാളം മക്കളുള്ളവര്‍ ധനികന്‍മാരായും നാം സദാ കാണുന്നുണ്ടല്ലോ. ദാരിദ്ര്യത്തെ ഭയന്ന് സന്താനങ്ങളെ (ജനിച്ചതും, ജനിക്കാനിരിക്കുന്നതും) നശിപ്പിക്കുന്നതിന്റെ അര്‍ത്ഥം സൃഷ്ടാവിനെയും, അവന്റെ വാഗ്ദാനത്തെയും, അവന്റെ കഴിവിനെയും, സര്‍വ്വജ്ഞതയെയുമെല്ലാം തന്നെ നിഷേധിക്കലാകുന്നു. ഇവിടെ സന്ദര്‍ഭം മറ്റൊന്നായതുകൊണ്ട് ഇതിനെപ്പറ്റി കൂടുതല്‍ വിവരിക്കേണ്ടതില്ല. മൂന്നാമത്തെ മഹാപാപം വ്യഭിചാരമാണ്. എല്ലാ വ്യഭിചാരവും വമ്പിച്ച കുറ്റമാകുന്നു. എന്നാല്‍, അന്യന്റെ ഭാര്യയായിരിക്കുക, മാത്രമല്ല, തന്റെ എല്ലാവിധ ഗുണകാംക്ഷക്കും ബന്ധപ്പെട്ടവനായ അയല്‍ക്കാരന്റേതു കൂടിയായിരിക്കുക, അപ്പോള്‍ വ്യഭിചാരത്തിന്റെ ഇനങ്ങളില്‍വെച്ച് ഇത് കൂടുതല്‍ നികൃഷ്ടമായിത്തീരുന്നു. ഏറ്റവും വമ്പിച്ച പാപമേതാണെന്നാണല്ലോ ഇബ്നുമസ്ഊദ് (رضي الله عنه) ചോദിച്ചത്. അതുകൊണ്ടാണ് ഓരോന്നിലും വെച്ച് കൂടുതല്‍ നീചമായ ഇനങ്ങളെ നബി (صلّى الله عليه وسلّم) എടുത്തുപറഞ്ഞതും. ഈ വന്‍കുറ്റങ്ങള്‍ ചെയ്‌താല്‍ തന്നെയും, അവര്‍ക്ക് നിരാശപ്പെടേണ്ടതില്ലെന്നും, അതിനു പരിഹാരമുണ്ടെന്നും അടുത്ത വചനങ്ങളില്‍ അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു:- 25:70 إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَـٰلِحًا فَأُو۟لَـٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَـٰتٍ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴾٧٠﴿ പക്ഷെ, ആരെങ്കിലും പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, അങ്ങിനെയുള്ളവരുടെ തിന്‍മകളെ അല്ലാഹു നന്‍മകളായി മാറ്റുന്നതാകുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു. إِلَّا പക്ഷേ, ഒഴികെ مَن تَابَ ആരെങ്കിലും പശ്ചാത്തപിച്ചാല്‍, പശ്ചാത്തപിച്ചവന്‍ (ഒഴികെ) وَآمَنَ വിശ്വസിക്കുകയും ചെയ്ത وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്ത عَمَلًا صَالِحًا സല്‍ക്കര്‍മ്മം, നല്ല പ്രവൃത്തി فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ (അങ്ങിനെയുള്ളവര്‍) يُبَدِّلُ اللَّـهُ അല്ലാഹു മാറ്റും, പകരമാക്കും سَيِّئَاتِهِمْ അവരുടെ തിന്‍മകളെ, കുറ്റങ്ങളെ حَسَنَاتٍ നന്‍മകളായിട്ടു وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി, ദയാലു 25:71 وَمَن تَابَ وَعَمِلَ صَـٰلِحًا فَإِنَّهُۥ يَتُوبُ إِلَى ٱللَّهِ مَتَابًا ﴾٧١﴿ ആരെങ്കിലും പശ്ചാത്തപിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, നിശ്ചയമായും, അവന്‍ അല്ലാഹുവിങ്കലേക്ക്‌ ശരിക്ക് പശ്ചാത്തപിച്ച്‌ മടങ്ങുകയാണ് ചെയ്യുന്നത്. وَمَن تَابَ ആര്‍ പശ്ചാത്തപിച്ചുവോ وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا നല്ലതു, സല്‍ക്കര്‍മ്മം فَإِنَّهُ എന്നാല്‍ നിശ്ചയമായും അവന്‍ يَتُوبُ പശ്ചാത്തപിക്കുന്നു, മടങ്ങുന്നു إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു مَتَابًا ഒരു പശ്ചാത്താപം, മടക്കം (ശരിയായ മടക്കം) ചെയ്തതിനെപ്പറ്റി മനഃപ്പൂര്‍വ്വം ഖേദിക്കുക, ചെയ്തുവരുന്ന തെറ്റ് നിറുത്തല്‍ ചെയ്ത് പിന്നീട് ആവര്‍ത്തിക്കാതിരിക്കുക, ഇതാണ് ‘തൌബഃ’ അല്ലെങ്കില്‍ പശ്ചാത്താപം (التوبة) എന്നു പറയുന്നത്. പശ്ചാത്താപം ശരിയായിട്ടുള്ളതാകേണമെങ്കില്‍, പിന്നീടതിന്റെ അടയാളം പ്രവര്‍ത്തനത്തില്‍ പ്രത്യക്ഷപ്പെടേണ്ടതാകുന്നു. അതുകൊണ്ടാണ് ഇവിടെയെന്നപോലെ മറ്റു പലേടത്തും തൌബഃയെക്കുറിച്ച് പറയുമ്പോള്‍ അതിനെത്തുടര്‍ന്ന് സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുന്നതിനെയും ഖുര്‍ആന്‍ സാധാരണ പറഞ്ഞുകാണുന്നത്. ഈ ആയത്തില്‍ സല്‍ക്കര്‍മ്മത്തിനു പുറമെ ‘വിശ്വസിക്കുകയും’ എന്നുകൂടി പറഞ്ഞിരിക്കുകയാണ്. മേല്‍പ്രസ്താവിച്ച മൂന്ന് മഹാപാപങ്ങളില്‍ ഒന്നാമത്തേത് ശിര്‍ക്കാണല്ലോ. യഥാര്‍ത്ഥത്തില്‍ സത്യവിശ്വാസമുള്ളവരില്‍ നിന്ന് ശിര്‍ക്ക് ഉണ്ടാകുവാന്‍ നിവൃത്തിയില്ല. ആകയാല്‍ ശിര്‍ക്കില്‍നിന്ന് മോചനം ലഭിക്കേണ്ടതിനും പശ്ചാത്താപം സ്വീകരിക്കേണ്ടതിനും ഒന്നാമതായി അവന്റെ വിശ്വാസം പുതുക്കേണ്ടതുണ്ട്. തുടര്‍ന്നു പറഞ്ഞ രണ്ടു പാപങ്ങള്‍ (കൊലയും വ്യഭിചാരവും) ചെയ്തവന് വിശ്വാസം അടിയോടെ നഷ്ടപ്പെട്ടുവെന്ന് പറയാവതല്ലെങ്കിലും, അവന്റെ വിശ്വാസം കേവലം ദുര്‍ബ്ബലമാണെന്ന് തീര്‍ച്ചയാണ്. അത്രയും ഭയങ്കരങ്ങളാണല്ലോ അവ രണ്ടും. ആകയാല്‍ അവന്റെ വിശ്വാസം ഒന്നു ശക്തിപ്പെടുത്തേണ്ടതുമുണ്ട്. ഇതുകൊണ്ടായിരിക്കാം ഇവിടെ تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا (പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും) എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നത്. الله أعلم ഇപ്രകാരം പശ്ചാത്താപം ചെയ്തവരുടെ പാപങ്ങള്‍ പൊറുക്കുക മാത്രമല്ല, നന്‍മകളായി മാറ്റുകയും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത് വളരെ ശ്രദ്ധേയവും, ആവേശജനകവുമാകുന്നു. അല്ലാഹുവിന്റെ കാരുണ്യം എത്ര വിശാലം?! തിന്‍മകളെ നന്‍മകളായി മാറ്റുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, ചെയ്ത പാപങ്ങള്‍ക്കു പുണ്യഫലം ലഭിക്കുമെന്നല്ല. അവയ്ക്ക് നിശ്ചയിക്കപ്പെട്ട ശിക്ഷകള്‍ ഒഴിവാക്കപ്പെടുകയും, പശ്ചാത്തപിച്ചതിന് നല്ല പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്നു. കൂടാതെ, പശ്ചാത്തപിക്കുന്നതിനു മുമ്പ് ചെയ്തുവന്നിരുന്ന തിന്‍മയുടെ സ്ഥാനത്ത് നന്‍മകള്‍ പ്രവര്‍ത്തിച്ച്‌ പുണ്യം നേടുവാന്‍ സഹായം ലഭിക്കുകയും ചെയ്യുന്നു. ഇതാണ് ഉദ്ദേശ്യം. ശിര്‍ക്കിനും അവിശ്വാസത്തിനും വേണ്ടി അടരാടിയിരുന്നവരും, അക്രമത്തിലും പാപങ്ങളിലും മുഴുകിയിരുന്നവരുമായ എത്രയോ ആളുകള്‍, അതില്‍നിന്ന് പശ്ചാത്തപിച്ച് മടങ്ങിയശേഷം തൌഹീദിനും സത്യവിശ്വാസത്തിനും വേണ്ടി അതിലുമധികം സേവനങ്ങളും, ത്യാഗങ്ങളും അനുഷ്ഠിച്ചുവന്ന ചരിത്രങ്ങള്‍ ധാരാളം ഇസ്‌ലാമിലുണ്ട്. ഉമര്‍ (رضي الله عنه), ഖാലിദുബ്നുല്‍വലീദ് (رضي الله عنه) തുടങ്ങി വഹ്ശീ (رضي الله عنه) മുതലായവരുടെ ചരിത്രങ്ങള്‍ പരിശോധിച്ചു നോക്കുക. ‘ഒരു നന്‍മ ചെയ്‌വാന്‍ ഒരാള്‍ക്ക് ഉദ്ദേശമുണ്ടായിട്ട് അത് പ്രവര്‍ത്തനത്തില്‍ വരുത്തുവാന്‍ കഴിയാതെ വന്നാലും, ഒരു നന്‍മയുടെ പ്രതിഫലം അല്ലാഹു അവന് നല്‍കും. അത് പ്രവര്‍ത്തനത്തില്‍ വരുത്തുന്നപക്ഷം, ചുരുങ്ങിയത് പത്തിരട്ടിയും, (പത്തു നന്‍മയുടെ പ്രതിഫലം) ചിലപ്പോള്‍ 700 ഇരട്ടി വരെയും, അതിലധികവും പ്രതിഫലം നല്‍കുന്നതാണ്. എന്നാല്‍, ഒരാള്‍ ഒരു തിന്‍മ ചെയ്‌വാന്‍ ഉദ്ദേശിച്ചാല്‍ അതിന്റെ പേരില്‍ യാതൊരു നടപടിയും എടുക്കപ്പെടുകയില്ല. അത് പ്രവര്‍ത്തിച്ചാല്‍ ഒരേഒരു തിന്‍മയുടെ കുറ്റം മാത്രം നല്‍കപ്പെടും.’ എന്നിങ്ങിനെ നബി (صلّى الله عليه وسلّم) ഒരു ഹദീസില്‍ അരുളിച്ചെയ്തിട്ടുള്ളതായി ഇമാം ബുഖാരിയും, മുസ്‌ലിമും (رحمة الله عليهما) രേഖപ്പെടുത്തിയിരിക്കുന്നു. ‘അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’ എന്ന വാക്യം കൊണ്ടാണല്ലോ 70-ാം വചനം അവസാനിപ്പിച്ചിരിക്കുന്നത്. ഇതുപോലെയുള്ള സമാപനവാക്യങ്ങള്‍ മറ്റു പലേടത്തും ഖുര്‍ആനില്‍ കാണാം. അതിലെല്ലാംതന്നെ, മേല്‍ ചൂണ്ടിക്കാട്ടിയതുപോലുള്ള ചില യാഥാര്‍ത്ഥ്യങ്ങളുടെ സൂചനയാണ് അടങ്ങിയിട്ടുള്ളത്. റഹ്മാന്റെ അടിയാന്‍മാരുടെ 7-ാമതു ഗുണം ഇതാണ്:- 25:72 وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغْوِ مَرُّوا۟ كِرَامًا ﴾٧٢﴿ (അവര്‍) കൃത്രിമത്തിന് സാക്ഷിയാകുകയും ചെയ്യാത്തവരായിരിക്കും; വ്യര്‍ത്ഥമായ കാര്യത്തിനരികെകൂടി പോകുന്നതായാല്‍, അവര്‍ മാന്യന്‍മാരായ നിലയില്‍ പോകുകയും ചെയ്യുന്നതാണ്. وَالَّذِينَ യാതൊരു കൂട്ടരുമാണ് لَا يَشْهَدُونَ അവര്‍ സാക്ഷിയാവുകയില്ല, സാക്ഷി നില്‍ക്കുകയില്ല الزُّورَ കൃത്രിമത്തിന്, കള്ളത്തിന് (കള്ളസാക്ഷ്യം) وَإِذَا مَرُّوا അവര്‍ പോയാല്‍, നടന്നാല്‍ بِاللَّغْوِ വ്യര്‍ത്ഥത്തിനരികെ, അനാവശ്യത്തിനരികെ مَرُّوا അവര്‍ പോകുന്നതാണ്, നടക്കുന്നതാണ് كِرَامًا മാന്യന്‍മാരായിട്ട് ‘കൃത്രിമം’ എന്നര്‍ത്ഥം കല്‍പിച്ചത്‌ ‘സൂര്‍’ (زُّور) എന്ന പദത്തിനാണ്. ‘അക്രമം, അനീതി, കളവ്, അസത്യം, തോന്നിയവാസം’ ഇത്യാദി അര്‍ത്ഥങ്ങളിലും അത് ഉപയോഗിക്കപ്പെടും. ‘യശ്ഹദൂന’ (يَشْهَدُونَ) എന്ന വാക്കിനാകട്ടെ, ‘സാക്ഷ്യം വഹിക്കുക, സാക്ഷിപറയുക, ഹാജരാകുക, കാണുക’ എന്നിങ്ങിനെയും പല അര്‍ത്ഥങ്ങളുണ്ട്. കൃത്രിമമായുണ്ടാക്കപ്പെട്ട കാര്യങ്ങള്‍ക്ക് ‘മുസവ്വര്‍’ (مُزَوَّر) എന്ന് പറയുന്നു. ആകയാല്‍, യാതൊരു അക്രമങ്ങള്‍ക്കും, അസത്യത്തിനും അവര്‍ അരുനില്‍ക്കുകയും, അതില്‍ ഭാഗഭാക്കാക്കുകയും ചെയ്കയില്ലെന്നും സിദ്ധിക്കുന്നു. കള്ളസാക്ഷി (شهادة الزور) പറയലും, അത് ഏറ്റെടുക്കലും പ്രത്യേകിച്ചും അതില്‍ ഉള്‍പ്പെടുന്നു. കള്ളസാക്ഷ്യത്തെ ഏഴു മഹാപാപങ്ങളില്‍ ഒന്നായി നബി (صلّى الله عليه وسلّم) എണ്ണിയിരിക്കുന്നത് പരക്കെ അറിയാവുന്നതാണല്ലോ. കള്ളസാക്ഷി പറഞ്ഞ ഒരാള്‍ക്ക് നാല്‍പ്പത് അടിക്ക് പുറമെ, മുഖത്ത് അടയാളം വെക്കുക, തലമുടികളയിച്ച് അങ്ങാടിയില്‍കൂടി നടത്തുക എന്നീ ശിക്ഷകള്‍ കൂടി ഉമര്‍ (رضي الله عنه) നല്‍കുകയുണ്ടായിട്ടുണ്ടെന്ന്‍ ചിലര്‍ രേഖപ്പെടുത്തിക്കാണുന്നു. ‘വ്യര്‍ത്ഥമായ കാര്യങ്ങളെ’ (اللَّغْو) ക്കുറിച്ച് സൂറത്തുല്‍ മുഅ്മിനീന്റെ ആദ്യഭാഗങ്ങളില്‍ നാം പ്രസ്താവിച്ചിട്ടുണ്ട്. അനാവശ്യമായതും, ധാര്‍മ്മികനിലവാരം താഴ്ത്തിക്കളയുന്നതും, ന്യായവിരുദ്ധമായതുമായ കാര്യങ്ങളെല്ലാം അതില്‍ പെടുന്നു. മഹാനായ അബ്ദുല്‍ ഹഖ് ദഹ്‌ലവി (عبد الحق الدهلوي) പ്രസ്താവിച്ചിട്ടുള്ളതു പോലെ ഇന്നത്തെ നൃത്തം, സിനിമ, നാടകം തുടങ്ങിയ കലാവിനോദങ്ങളെന്ന പേരിലറിയപ്പെടുന്ന എല്ലാ തോന്നിയവാസങ്ങളും, അവിശ്വാസികളായ ജനങ്ങളുടെ പലതരം ഉത്സവാദികോലാഹലങ്ങളും, ബിദ്അത്തുകാരുടെ (മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടിയവരുടെ) പല ചടങ്ങുകളും, മാമൂലുകളും – എല്ലാം തന്നെ – വര്‍ജ്ജിക്കപ്പെടേണ്ടവയാകുന്നു. അല്ലാഹുവിന്റെ പ്രിയപ്പെട്ട ഈ അടിയാന്‍മാര്‍ വ്യര്‍ത്ഥമായ കാര്യങ്ങളുടെ സമീപത്തുകൂടി പോകുമ്പോള്‍ മാന്യന്‍മാരായ നിലയില്‍ പോകുമെന്ന് പറഞ്ഞതിന്റെ താല്‍പര്യം, അതില്‍ പങ്കെടുക്കയില്ലെന്ന് മാത്രമല്ല, അതില്‍ താല്‍പര്യം തോന്നുകയോ, ശ്രദ്ധപതിക്കുകയോ ചെയ്യാതെ, പ്രതിഷേധപൂര്‍വ്വം തിരിഞ്ഞുപോകുമെന്നാകുന്നു. ഇതിനെപ്പറ്റി മറ്റൊരു സ്ഥലത്ത് അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതില്‍നിന്ന് ഇത് മനസ്സിലാക്കാം:- وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ – سورة القصص : ٥٥ സാരം: വ്യര്‍ത്ഥമായതുകേട്ടാല്‍ അവര്‍ അതില്‍നിന്നും തിരിഞ്ഞുപോകും. അവര്‍ പറയുകയും ചെയ്യും: ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മ്മങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങളും! നിങ്ങള്‍ക്കു സലാം. ഞങ്ങള്‍ വിഡ്ഢികളെ ആവശ്യപ്പെടുന്നില്ല’. 8-ാമത് ഗുണം ഇതാണ്:- 25:73 وَٱلَّذِينَ إِذَا ذُكِّرُوا۟ بِـَٔايَـٰتِ رَبِّهِمْ لَمْ يَخِرُّوا۟ عَلَيْهَا صُمًّا وَعُمْيَانًا ﴾٧٣﴿ (അവര്‍) യാതൊരുകൂട്ടരുമായിരിക്കും: തങ്ങളുടെ രക്ഷിതാവിന്റെ 'ആയത്തു'കള്‍ [വേദവാക്യങ്ങള്‍] കൊണ്ട് അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍, ബധിരന്‍മാരും, അന്ധന്‍മാരുമായ നിലയില്‍ അതിന്‍മേല്‍ അവര്‍ വീഴുകയില്ല. وَالَّذِينَ യാതൊരു കൂട്ടരുമാണു إِذَا ذُكِّرُوا അവര്‍ക്കു ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍, ഓര്‍മ്മിപ്പിക്കപ്പെട്ടാല്‍ بِآيَاتِ ആയത്തുകള്‍ (വേദവാക്യങ്ങള്‍) കൊണ്ടു, ലക്ഷ്യങ്ങള്‍കൊണ്ടു, ദൃഷ്ടാന്തങ്ങള്‍ മുഖേന رَبِّهِمْ അവരുടെ റബ്ബിന്റെ لَمْ يَخِرُّوا അവര്‍ വീഴുകയില്ല, നിലംപതിക്കയില്ല عَلَيْهَا അതിനു മീതെ صُمًّا ബധിരന്‍മാരായി وَعُمْيَانًا അന്ധന്‍മാരായും അതായത്, അല്ലാഹുവിന്റെ ആയത്തുകള്‍ മുഖേന ഉപദേശിക്കപ്പെടുന്ന അവസരത്തില്‍ – അവിശ്വാസികളും കപടവിശ്വാസികളും ചെയ്യാറുള്ളതുപോലെ – അശ്രദ്ധയും, അവഗണനയും അവര്‍ കാണിക്കുകയില്ല. നേരെമറിച്ച് കണ്ണും കാതും കൊടുത്ത് സശ്രദ്ധം അത് മനസ്സിലാക്കുകയും, സബഹുമാനം അത് സ്വീകരിക്കുകയും ചെയ്‌വാന്‍ ആവേശപൂര്‍വ്വം തയ്യാറാകുകയാണ് ചെയ്യുക. ചില ആളുകള്‍ തെറ്റിദ്ധരിച്ചതുപോലെ – അല്ലെങ്കില്‍ താല്‍പര്യപൂര്‍വ്വം ദുര്‍വ്യാഖ്യാനം ചെയ്തതുപോലെ – അല്ലാഹുവിന്റെ ആയത്തുകള്‍ കൊണ്ട് ഉപദേശിക്കപ്പെടുമ്പോള്‍ അത് കണ്ണടച്ച് വിശ്വസിക്കാതെ, വിമര്‍ശനബുദ്ധ്യാ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രമേ അത് സ്വീകരിക്കുകയുള്ളു എന്നല്ല ഈ വചനത്തിന്റെ സാരം. സാധാരണക്കാര്‍ നല്‍കുന്ന ഉപദേശങ്ങളില്‍ ഇതാവശ്യംതന്നെ. എന്നാല്‍ അല്ലാഹുവിന്റെ ആയത്തുകള്‍ വിമര്‍ശനപൂര്‍വ്വം പരിശോധിച്ചേ സ്വീകരിക്കാവൂ എന്ന് പറയുന്നത് കേവലം അസംബന്ധവും അതിര്കവിച്ചലുമാകുന്നു. അല്ലാഹു പറയുന്നത് നോക്കുക:- 1).إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ – سورة السجدة :١٥ 2). إِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا أَيُّ الْفَرِيقَيْنِ خَيْرٌ مَّقَامًا وَأَحْسَنُ نَدِيًّا – سورة مريم:٧٣ സാരം: 1. യാതൊരുകൂട്ടര്‍ മാത്രമേ നമ്മുടെ ആയത്തുകളില്‍ വിശ്വസിക്കുന്നുള്ളു: അവര്‍ക്ക് അവകൊണ്ട് ഉല്‍ബോധനം ചെയ്യപ്പെട്ടാല്‍ അവര്‍ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നവരായുംകൊണ്ട് വീഴുകയും, തങ്ങളുടെ റബ്ബിന് സ്തോത്രം ചെയ്തുകൊണ്ട് പ്രകീര്‍ത്തനം ചെയ്യുകയും ചെയ്യുന്നതാണ്‌. അവര്‍ അഹംഭാവം നടിക്കുകയുമില്ല. (സൂ: സജദഃ : 15). 2. അവര്‍ക്ക് (ഇതിനുമുമ്പ് പ്രസ്താവിക്കപ്പെട്ട പ്രവാചകന്‍മാര്‍ക്ക്) റഹ്മാന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍, സുജൂദ് ചെയ്യുന്നവരായും, കരയുന്നവരായുംകൊണ്ട് നിലം പതിക്കുന്നതാണ്. (സൂ: മര്‍യം: 73). ഇവിടെ വിമര്‍ശനത്തിനും, പരിശോധനക്കും സ്ഥാനമുണ്ടോ എന്ന് ആലോചിച്ചുനോക്കുക! സജ്ജനങ്ങളുടെ 9-ാമത് ഗുണത്തെപ്പറ്റി അല്ലാഹു പറയുന്നു:- 25:74 وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا ﴾٧٤﴿ (അവര്‍ ഇപ്രകാരം) പറഞ്ഞുകൊണ്ടിരിക്കുന്നവരുമായിരിക്കും: 'ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ ഭാര്യമാരില്‍നിന്നും, സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ്മ (മനസ്സന്തോഷം) പ്രദാനം ചെയ്യേണമേ! ഞങ്ങളെ ഭയഭക്തന്‍മാര്‍ക്ക് മുമ്പന്‍മാരാക്കുക (മാതൃകയാക്കുക)യും ചെയ്യേണമേ!!' وَالَّذِينَ യാതൊരു കൂട്ടരും يَقُولُونَ അവര്‍ പറയും رَبَّنَا ഞങ്ങളുടെ റബ്ബേ هَبْ لَنَا ഞങ്ങള്‍ക്കു പ്രദാനം ചെയ്യണേ مِنْ أَزْوَاجِنَا ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും وَذُرِّيَّاتِنَا ഞങ്ങളുടെ സന്തതികളില്‍ നിന്നും قُرَّةَ أَعْيُنٍ കണ്‍കുളിര്‍മ്മ (മനസ്സന്തോഷം) وَاجْعَلْنَا ഞങ്ങളെ ആക്കുകയും വേണമേ لِلْمُتَّقِينَ ഭയഭക്തന്‍മാര്‍ക്കു, സൂക്ഷ്മതയുള്ളവര്‍ക്കു إِمَامًا മുമ്പന്‍മാര്‍, നേതാക്കള്‍ (മാതൃക) അവര്‍ തങ്ങളുടെ സ്വന്തം കാര്യങ്ങളില്‍ മാത്രമല്ല, കുടുംബത്തിന്റെ നന്മയിലും വളരെ താല്‍പര്യവും ആകാംക്ഷയും ഉള്ളവരായിരിക്കും. കുടുംബജീവിതത്തില്‍നിന്നും, സാമൂഹ്യജീവിതത്തില്‍നിന്നും അകന്ന് ഏകാന്തത സ്വീകരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണല്ലോ ഇസ്‌ലാം ചെയ്യുന്നത്. അതുകൊണ്ട് തങ്ങളുടെ പത്നികളും സന്തതികളും സല്‍ക്കര്‍മ്മികളും, സജ്ജനങ്ങളും ആയിത്തീരുവാനും, അതുവഴി തങ്ങള്‍ക്ക് ഇഹത്തിലും, പരത്തിലും കണ്‍കുളിര്‍മ്മയും, മനസ്സന്തോഷവും കൈവരുവാനും അവര്‍ സദാ അല്ലാഹുവോട് പ്രാര്‍ത്ഥന നടത്തും. (*). മാത്രമല്ല, ഇസ്‌ലാമിക നടപടിക്രമങ്ങള്‍ ശരിക്കും ആചരിച്ചു വരുന്ന ഭയഭക്തന്‍മാര്‍ക്ക് തങ്ങളും, തങ്ങളുടെ പത്നികളും സന്താനങ്ങളും മുമ്പന്‍മാരായിരിക്കുവാനും – അഥവാ മാതൃകയായിരിക്കത്തക്കവണ്ണം മുന്നണിയില്‍ നില്‍കുന്നവരായിത്തീരുവാനും – അവര്‍ പ്രാര്‍ത്ഥന ചെയ്യുന്നു. അവരുടെ ആഗ്രഹവും ഗുണകാംക്ഷയും അത്രയും വലുതായിരിക്കും. (*). പ്രാര്‍ത്ഥനകളില്‍ കഴിവതും, ഖുര്‍ആനിലും ഹദീസിലും കാണപ്പെടുന്ന പ്രാര്‍ത്ഥനാവാക്യങ്ങള്‍ തന്നെ ഉപയോഗിക്കുന്നത് നല്ലതാണ്. നബി (صلّى الله عليه وسلّم) പറയുന്നു: ذَا مَاتَ ابنُ آدم انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثٍ : وَلَدٍ صَالِحٍ يَدْعُو لَهُ، وعِلْمٍ يُنْتَفَعُ بِهِ، صَدَقَةٍ جَارِيَةٍ – رَوَاهُ مُسْلِمٌ (ആദമിന്റെ മകന്‍ – മനുഷ്യന്‍ – മരണപ്പെട്ടാല്‍ അവന്റെ കര്‍മ്മങ്ങള്‍, മൂന്നു കാര്യത്തെ സംബന്ധിച്ചിടത്തോളമല്ലാതെ മറ്റെല്ലാം മുറിഞ്ഞുപോകുന്നതാണ്, അതായത്, തനിക്കുവേണ്ടി പ്രാര്‍ത്ഥന നടത്തുന്ന മക്കള്‍, തന്റെ കാലശേഷം ഉപകാരപ്രദമായിത്തീരുന്ന അറിവ്, സ്ഥായിയായ ദാനധര്‍മ്മം എന്നിവ. (മു). റഹ്മാന്റെ അടിയാന്‍മാരായ സഹനശീലരുടെ വിശിഷ്ടഗുണങ്ങള്‍ വിവരിച്ചശേഷം അവര്‍ക്ക് നല്‍കപ്പെടുന്ന പ്രതിഫലം എന്തായിരിക്കുമെന്ന് തുടര്‍ന്നു പറയുന്നു:- 25:75 أُو۟لَـٰٓئِكَ يُجْزَوْنَ ٱلْغُرْفَةَ بِمَا صَبَرُوا۟ وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَـٰمًا ﴾٧٥﴿ അവര്‍ സഹിച്ചതിന്റെ ഫലമായി അവര്‍ക്ക് മണിമേടകള്‍ പ്രതിഫലം നല്‍കപ്പെടുന്നതാണ്; അഭിവാദ്യത്തോടും, സമാധാനസന്ദേശത്തോടും (കൂടി) അതില്‍വെച്ച് അവര്‍ എതിരേല്‍ക്കപ്പെടുകയും ചെയ്യുന്നതാണ്. أُولَـٰئِكَ അക്കൂട്ടര്‍, അവര്‍ يُجْزَوْنَ അവര്‍ക്കു പ്രതിഫലം നല്‍കപ്പെടും الْغُرْفَةَ ഉന്നതമാളിക, മണിമാടം بِمَا صَبَرُوا അവര്‍ സഹിച്ചതുകൊണ്ടു, ക്ഷമിച്ചതു നിമിത്തം وَيُلَقَّوْنَ അവര്‍ എതിരേല്‍ക്കപ്പെടുകയും ചെയ്യും, കാണിച്ചുകൊടുക്കപ്പെടും فِيهَا അതില്‍വെച്ചു تَحِيَّةً അഭിവാദ്യത്തോടെ, കാഴ്ചയായി, ഉപചാരം وَسَلَامًا സമാധാനസന്ദേശമായും, സലാമോടും, ശാന്തിയും 25:76 خَـٰلِدِينَ فِيهَا ۚ حَسُنَتْ مُسْتَقَرًّا وَمُقَامًا ﴾٧٦﴿ അതില്‍ അവര്‍ നിത്യവാസികളായ നിലയിലായിരിക്കും (വസിക്കുക). വളരെ നല്ല ഭവനവും, പാര്‍പ്പിടവും! خَالِدِينَ നിത്യവാസികളായ നിലയില്‍, ശാശ്വതരായിട്ടു فِيهَا അതില്‍ حَسُنَتْ വളരെ നല്ലതാണു, എത്ര നല്ലതു مُسْتَقَرًّا താവളം, ഭവനം وَمُقَامًا പാര്‍പ്പിടവും അവര്‍ ഒരിക്കലും അതില്‍നിന്ന് പുറത്തു പോകേണ്ടിവരികയോ, അതില്‍വെച്ച് മരണമടയുകയോ ചെയ്യുന്നതല്ല. അവര്‍ സ്വര്‍ഗ്ഗത്തില്‍ ശാശ്വതരായിരിക്കും. വസിക്കുവാനും സുഖിക്കുവാനും അതില്‍പരം നല്ല ഭവനം വേറെയൊന്നില്ല എന്നുസാരം. നരകശിക്ഷയില്‍നിന്ന് തങ്ങളെ ഒഴിവാക്കുവാനായി ഇവര്‍ ചെയ്യുന്ന ‘ദുആ’ (പ്രാര്‍ത്ഥന)യില്‍ നരകം വളരെ മോശപ്പെട്ട ഭവനവും പാര്‍പ്പിടവുമാണെന്ന് പ്രസ്താവിച്ചിരുന്നുവല്ലോ, അതുകൊണ്ട് അതിന്നു നേരെ വിപരീതമായി, സ്വര്‍ഗ്ഗത്തിലെ മണിമാടങ്ങള്‍ വളരെ നല്ല ഭവനങ്ങളും വളരെ നല്ല പാര്‍പ്പിടങ്ങളുമാണെന്ന് ഇവിടെ പ്രത്യേകം പ്രസ്താവിച്ചിരിക്കയാണ്. അവസാനമായി, അവിശ്വാസികള്‍ക്ക്‌ കനത്ത ഒരു താക്കീത് നല്‍കുവാന്‍ നബി (صلّى الله عليه وسلّم) യോട് കല്‍പിച്ചുകൊണ്ട് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു:- 25:77 قُلْ مَا يَعْبَؤُا۟ بِكُمْ رَبِّى لَوْلَا دُعَآؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًۢا ﴾٧٧﴿ (നബിയേ) പറയുക: 'നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ലെങ്കില്‍, എന്റെ റബ്ബ് നിങ്ങളെപ്പറ്റി എന്ത് വകവെക്കുവാനാണ്?! (ഒന്നും വകവെക്കാനില്ല). എന്നാല്‍, നിങ്ങള്‍ തീര്‍ച്ചയായും കളവാക്കിയിരിക്കുകയാണ്. അതിനാല്‍, വഴിയെ അതു (താക്കീതു ചെയ്യപ്പെട്ട ശിക്ഷ) അനിവാര്യമായിരിക്കുന്നതാണ്.' قُلْ പറയുക مَا يَعْبَأُ എന്തു വകവെക്കുവാനാണ്, വില കല്‍പിക്കുവാനാണ്, പരിഗണിക്കുവാനാണ്, വകവെക്കുകയില്ല, വിലവെക്കുകയില്ല بِكُمْ നിങ്ങളെപ്പറ്റി رَبِّي എന്റെ റബ്ബ് لَوْلَا دُعَاؤُكُمْ നിങ്ങളുടെ പ്രാര്‍ത്ഥന ഇല്ലെങ്കില്‍, വിളിക്കല്‍ ഇല്ലെങ്കില്‍ فَقَدْ എന്നാല്‍ തീര്‍ച്ചയായും كَذَّبْتُمْ നിങ്ങള്‍ കളവാക്കിയിരിക്കുന്നു, വ്യാജമാക്കിയിരിക്കുന്നു فَسَوْفَ ആകയാല്‍, വഴിയെ يَكُونُ അതായിത്തീരും, ആകും لِزَامًا അനിവാര്യം, ഒഴിവാക്കാത്തത്, വേറിടാത്തത് അവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടുള്ള ഈ വചനത്തിന്റെ ഉദ്ദേശ്യം വിവരിക്കുന്നതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. ഓരോന്നിന്റെയും ചുരുക്കം ഇപ്രകാരമാകുന്നു:- 1). നിങ്ങള്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നുവെന്ന് മാത്രമല്ല, അവരോട് പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. അല്ലാഹുവിനോടല്ലാതെയുള്ള ഈ പ്രാര്‍ത്ഥന ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളെപ്പറ്റി അവന്‍ വളരെയൊന്നും വകവെക്കുമായിരുന്നില്ല; ഇത്ര ഗൗരവത്തോടെ വീക്ഷിക്കുകയും ചെയ്യുമായിരുന്നില്ല. നിങ്ങളാണെങ്കില്‍ ഇതിനും പുറമെ സത്യപ്രബോധാനത്തെ കളവാക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്ക് ശിക്ഷ അനിവാര്യമായിരിക്കുന്നു. അത് താമസിയാതെ സംഭവിക്കുകയും ചെയ്യും. 2).നിങ്ങള്‍ ആരാധനയിലും പ്രാര്‍ത്ഥനയിലും ശിര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നവരാണ്. എങ്കിലും, ചുരുക്കം ചില സന്നിഗ്ധഘട്ടങ്ങളിലെങ്കിലും അല്ലാഹുവിനോട് നിങ്ങള്‍ നിഷ്കളങ്കമായി പ്രാര്‍ത്ഥന ചെയ്യാറുണ്ട്. അതുകൊണ്ടാണ് അവന്‍ നിങ്ങളെ ഇപ്പോള്‍ ശിക്ഷിക്കാത്തത്. എന്നാല്‍, നിങ്ങള്‍ സത്യത്തെ കളവാക്കി നിഷേധിച്ചിരിക്കക്കൊണ്ട് ശിക്ഷ നിങ്ങള്‍ക്ക് അധികം താമസിയാതെ അനുഭവപ്പെടുകതന്നെ ചെയ്യും. അതിന് ഒഴിവുണ്ടാകുകയില്ല. (കപ്പല്‍ യാത്രകളില്‍വെച്ചും മറ്റും കഠിനമായ ആപല്‍ഘട്ടം നേരിടുമ്പോള്‍ ബഹുദൈവാരാധകരായ മുശ്രിക്കുകള്‍, അവരുടെ ആരാധ്യവസ്തുക്കളെ വിളിച്ച് പ്രാര്‍ത്ഥിക്കാതെ, അല്ലാഹുവിനോടുതന്നെ നിഷ്കളങ്കമായ പ്രാര്‍ത്ഥന നടത്തുമെന്നും, ആപത്ത് നീങ്ങി രക്ഷപ്പെട്ടാല്‍ വീണ്ടും പഴയപടി ശിര്‍ക്ക് പ്രവര്‍ത്തിക്കുന്നതാണെന്നും ഖുര്‍ആന്‍ പലേടത്തും പ്രസ്താവിച്ചിട്ടുള്ളത് (*) ഇവിടെ സ്മരണീയമാണ്.) മനുഷ്യന്‍ പൊതുവില്‍ എത്രതന്നെ ധിക്കാരം പ്രവര്‍ത്തിച്ചാലും, ഇടയ്ക്കെങ്കിലും ചിലര്‍ അല്ലാഹുവിനെ വിളിച്ചും പ്രാര്‍ത്ഥിച്ചും വരുന്നതുകൊണ്ടാണ് അവന്‍ അവരെ ഒന്നാകെ ശിക്ഷിച്ചു നശിപ്പിക്കാത്തത് എന്നത്രെ ഇതിലടങ്ങിയ തത്വം. (*). സൂ: അന്‍ആം: 63,64; നഹ്ല്‍: 53,54; യൂനുസ്: 22, 23 മുതലായവയില്‍ കാണാം. ‘അല്ലാഹുവേ, (മുഹമ്മദ്‌ പ്രബോധനം ചെയ്യുന്ന) ഇതാണ് നിന്റെ പക്കല്‍നിന്നുള്ള യഥാര്‍ത്ഥ (സത്യ)മെങ്കില്‍, നീ ഞങ്ങളുടെമേല്‍ കല്ലുമഴ വര്‍ഷിപ്പിച്ചേക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനയേറിയ വല്ല ശിക്ഷയും കൊണ്ടുവന്നേക്കുക!’ എന്ന് ധൈര്യസമേതം പ്രാര്‍ത്ഥിക്കുമാറ് ധിക്കാരികളായ മുശ്രിക്കുകളെ സംബന്ധിച്ച് അല്ലാഹു പറയുന്നത് നോക്കുക:- وَمَا كَانَ اللَّـهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ اللَّـهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ – سورة الأنفال:٣٣ (നബിയേ, നീ അവരില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുവാന്‍ തയ്യാറില്ല, അവര്‍ പാപമോചനം തേടാറുള്ള സ്ഥിതിക്കും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല എന്നു സാരം.). നബി തിരുമേനി (صلّى الله عليه وسلّم) ഇപ്രകാരം പറയുന്നു: هل تُنصَرونَ وتُرزَقونَ إلا بضُعَفائِكم – البخاري (നിങ്ങള്‍ക്ക് സഹായം ലഭിക്കുന്നതും, ആഹാരം നല്‍കപ്പെടുന്നതും നിങ്ങളുടെ അബലന്‍മാര്‍ നിമിത്തമല്ലാതെ മറ്റു വല്ലതുകൊണ്ടുമാണോ?) ഈ തത്വം ഒരു കവി മനുഷ്യലോകത്തെ നോക്കിപ്പറഞ്ഞതെത്ര വാസ്തവം!- لَوْلَا شُيُوخٌ لِلْإلَهِ رُكَّـعُ … وَصِبْيَةٌ مِنَ الْيَتَـامَى رُضَّعٌ وَمُهْمَلَاتٌ فِي الْفَلَاةِ رُتَّعٌ … صَبَّ عَلَيْكُمُ الْعَذَابُ الْاوْجَعُ സാരം: അല്ലാഹുവിന്ന് ‘റുകുഉ’ (കുമ്പിട്ട്‌ നമസ്കാരകര്‍മ്മം) ചെയ്തുവരുന്ന ചില വൃദ്ധന്‍മാരും, അനാഥകളില്‍പെട്ട മുലകുടി പ്രായക്കാരായ ചില ശിശുക്കളും, മരുഭൂമിയില്‍ അവഗണിക്കപ്പെട്ട് മേഞ്ഞു നടന്നുകൊണ്ടിരിക്കുന്ന കുറെ ജീവജന്തുക്കളും ഇല്ലായിരുന്നുവെങ്കില്‍ (മനുഷ്യലോകമേ) നിങ്ങളുടെമേല്‍ വളരെ വേദനപ്പെട്ട ശിക്ഷ ചൊരിയപ്പെടുമായിരുന്നു! 3) دُعَاؤُكُمْ എന്ന വാക്കിന് നിങ്ങളുടെ പ്രാര്‍ത്ഥന എന്ന് അര്‍ത്ഥം കല്പിച്ചുകൊണ്ടാണ് മേല്‍കണ്ട രണ്ട് വ്യാഖ്യാനങ്ങള്‍ ഉള്ളത്. എന്നാല്‍ دُعَاء (ദുആ) എന്ന വാക്കിന് ‘വിളി, ക്ഷണം’ എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം കല്‍പ്പിച്ചുകൊണ്ടാണ് മൂന്നാമത്തെ വ്യാഖ്യാനം. അതിങ്ങിനെയാണ്: റസൂല്‍ നിങ്ങളെ തൌഹീദിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയാണല്ലോ. അദ്ദേഹത്തിന്റെ ഈ പ്രബോധനകൃത്യം നിലവില്‍ നടന്നുകൊണ്ടിരിക്കയുമാണ് അതില്ലായിരുന്നുവെങ്കില്‍, അല്ലാഹു നിങ്ങളെപ്പറ്റി ഒട്ടും വില വെക്കുമായിരുന്നില്ല. നിങ്ങള്‍ പ്രബോധനത്തെ കളവാക്കിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് നിങ്ങള്‍ ശിക്ഷക്ക് അവകാശപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എന്നാല്‍, അതു വഴിയെ അനുഭവപ്പെടുന്നതുമാണ്. മേല്‍കണ്ട മൂന്നഭിപ്രായങ്ങള്‍ക്ക് പുറമെ വേറെയും ചില അഭിപ്രായങ്ങള്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു. ഏതായാലും ഇത്രയും ചെറിയ ഒരു വചനം, പരസ്പര വൈരുദ്ധ്യം ഇല്ലാത്തതും, സാരവത്തായതുമായ പല വ്യാഖ്യാനങ്ങള്‍ക്കും ഇടം നല്‍കത്തക്കവണ്ണം വിശാലമായ അര്‍ത്ഥം ഉള്‍കൊള്ളുന്നത് വിശുദ്ധ ഖുര്‍ആന്റെ ഒരു പ്രത്യേകത തന്നെയാകുന്നു. اللهم اجعلنا من عبادك الصالحين واجعلنا للمتقين إماما والحمدلله أولا وأخرا 25. الفرقان - അല്‍ ഫുര്‍ഖാന്‍ സൂറത്തുല്‍ ഫുര്‍ഖാന്‍ : 01-20 സൂറത്തുല്‍ ഫുര്‍ഖാന്‍ : 21-44 സൂറത്തുല്‍ ഫുര്‍ഖാന്‍ : 45-60 സൂറത്തുല്‍ ഫുര്‍ഖാന്‍ : 61-77 ഖുര്‍ആന്‍ സൂറത്ത് Select Sura 1. الفاتحة – അല്‍ ഫാത്തിഹ 2. البقرة – അല്‍ ബഖറ 3. آل عمران – ആലു ഇംറാന്‍ 4. النساء – അന്നിസാഅ് 5. المائدة – അല്‍ മാഇദഃ 6. الأنعام – അല്‍ അന്‍ആം 7. الأعراف – അല്‍ അഅ്റാഫ് 8. الأنفال – അല്‍ അന്‍ഫാല്‍ 9. التوبة – അത്തൌബ 10. يونس – യൂനുസ് 11. هود – ഹൂദ് 12. يوسف – യൂസുഫ് 13. الرعد – ‍അര്‍റഅ്ദ് 14. ابراهيم – ഇബ്രാഹീം 15. الحجر – അല്‍ ഹിജ്ര്‍ 16. النحل – അന്നഹ്ല്‍ 17. الإسراء – അല്‍ ഇസ്റാഅ് 18. الكهف – അല്‍ കഹ്ഫ് 19. مريم – മര്‍യം 20. طه – ത്വാഹാ 21. الأنبياء – അല്‍ അന്‍ബിയാഅ് 22. الحج – അല്‍ ഹജ്ജ് 23. المؤمنون – അല്‍ മുഅ്മിനൂന്‍ 24. النور – അന്നൂര്‍ 25. الفرقان – അല്‍ ഫുര്‍ഖാന്‍ 26. الشعراء – അശ്ശുഅറാഅ് 27. النمل – അന്നംല്‍ 28. القصص – അല്‍ ഖസസ് 29. العنكبوت – അല്‍ അന്‍കബൂത് 30. الروم – അര്‍റൂം 31. لقمان – ലുഖ്മാന്‍ 32. السجدة – അസ്സജദഃ 33. الأحزاب – അല്‍ അഹ്സാബ് 34. سبإ – സബഅ് 35. فاطر – ഫാത്വിര്‍ 36. يس – യാസീന്‍ 37. الصافات – അസ്സ്വാഫ്ഫാത്ത് 38. ص – സ്വാദ് 39. الزمر – അസ്സുമര്‍ 40. المؤمن – അല്‍ മുഅ്മിന്‍ 41. فصلت – ഫുസ്സിലത്ത് 42. الشورى – അശ്ശൂറാ 43. الزخرف – അസ്സുഖ്റുഫ് 44. الدخان – അദ്ദുഖാന്‍ 45. الجاثية – അല്‍ ജാഥിയഃ 46. الأحقاف – അല്‍ അഹ്ഖാഫ് 47. محمد – മുഹമ്മദ് 48. الفتح – അല്‍ ഫത്ഹ് 49. الحجرات – അല്‍ ഹുജുറാത് 50. ق – ഖാഫ് 51. الذاريات – അദ്ദാരിയാത് 52. الطور – അത്ത്വൂര്‍ 53. النجم – അന്നജ്മ് 54. القمر – അല്‍ ഖമര്‍ 55. الرحمن – അര്‍റഹ് മാന്‍‍ 56. الواقعة – അല്‍ വാഖിഅ 57. الحديد – അല്‍ ഹദീദ് 58. المجادلة – അല്‍ മുജാദിലഃ 59. الحشر – അല്‍ ഹശ്ര്‍ 60. الممتحنة – അല്‍ മുംതഹിനഃ 61. الصف – അസ്സ്വഫ്ഫ് 62. الجمعة – അല്‍ ജുമുഅഃ 63. المنافقون – അല്‍ മുനാഫിഖൂന്‍ 64. التغابن – അല്‍ തഗാബൂന്‍ 65. الطلاق – അത്ത്വലാഖ് 66. التحريم – അത്തഹ് രീം 67. الملك – അല്‍ മുല്‍ക്ക് 68. القلم – അല്‍ ഖലം 69. الحاقة – അല്‍ ഹാക്ക്വഃ 70. المعارج – അല്‍ മആരിജ് 71. نوح – നൂഹ് 72. الجن – അല്‍ ജിന്ന് 73. المزمل – അല്‍ മുസമ്മില്‍ 74. المدثر – അല്‍ മുദ്ദഥിര്‍ 75. القيامة – അല്‍ ഖിയാമഃ 76. الانسان – അല്‍ ഇന്‍സാന്‍ 77. المرسلات – അല്‍ മുര്‍സലാത്ത് 78. النبإ – അന്നബഉ് 79. النازعات – അന്നാസിആത്ത് 80. عبس – അബസ 81. التكوير – അത്തക് വീര്‍ 82. الإنفطار – അല്‍ ഇന്‍ഫിത്വാര്‍ 83. المطففين – അല്‍ മുതഫ്ഫിഫീന്‍ 84. الإنشقاق – അല്‍ ഇന്‍ശിഖാഖ് 85. البروج – അല്‍ ബുറൂജ് 86. الطارق – അത്ത്വാരിഖ് 87. الأعلى – അല്‍ അഅ് ലാ 88. الغاشية – അല്‍ ഗാശിയഃ 89. الفجر – അല്‍ ഫജ്ര്‍ 90. البلد – അല്‍ ബലദ് 91. الشمس – അശ്ശംസ് 92. الليل – അല്‍ലൈല്‍ 93. الضحى – അള്ള്വുഹാ 94. الشرح – അശ്ശര്‍ഹ് 95. التين – അത്തീന്‍ 96. العلق – അല്‍ അലഖ് 97. القدر – അല്‍ ഖദ്ര്‍ 98. البينة – അല്‍ ബയ്യിനഃ 99. الزلزلة – അല്‍ സല്‍സലഃ 100. العاديات – അല്‍ ആദിയാത് 101. القارعة – അല്‍ ഖാരിഅ 102. التكاثر – അത്തകാഥുര്‍ 103. العصر – അല്‍ അസ്വര്‍ 104. الهمزة – അല്‍ ഹുമസഃ 105. الفيل – അല്‍ ഫീല്‍ 106. قريش – ഖുറൈഷ് 107. الماعون – അല്‍ മാഊന്‍ 108. الكوثر – അല്‍ കൌഥര്‍‍ 109. الكافرون – അല്‍ കാഫിറൂന്‍ 110. النصر – അന്നസ്ര്‍ 111. المسد – അല്‍ മസദ് 112. الإخلاص – അല്‍ ഇഖ് ലാസ് 113. الفلق – അല്‍ ഫലഖ് 114. الناس – അന്നാസ്