text
stringlengths
63
327k
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അടുക്കളയോടു ചേര്‍ന്നഉള്ള ഒരു കുടുസുമുറി. മണിയറയാണ്. ചിട്ട വട്ടങ്ങള്‍ ഒന്നും ഇല്ലാതെ അവള്‍ കയറി വന്നു. പാല്‍ എന്ന സമ്പ്രദായം അവള്‍ കൊണ്ട ുവന്നിരുന്നു. അലക്കിത്തേച്ച ഒരു പഴയ കോട്ടന്‍ സാരി. വേറെ ഒരുക്കങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ആദ്യമായി നിന്നെ കണ്ട പ്പോഴും അനാവശ്യമായ പ്രൗഡിയൊന്നും നീ കാണിച്ചില്ലല്ലോ.... മനസ്സില്‍ ഓര്‍ത്തു. പാല്‍ മേശപ്പുറത്തു വെച്ചവള്‍ അല്പം കാത്തു. എന്നിട്ട് പതുക്കെ പറഞ്ഞു. “”പാല്‍ കുടിക്കൂ. അല്ലെങ്കില്‍ പൂച്ച കുടിക്കും’’. അന്ധാളിച്ചു പോയി ഇതെന്തു കഥ. ആദ്യമായി ഒരാളോടു പറയുന്ന കാര്യം. അവളുടെ നിഷ്കളങ്കത അറിയുകയായിരുന്നു. തന്റെ നോട്ടത്തിലെ അപാകത മനസ്സിലാക്കിയിട്ടെന്നപോലെ അവള്‍ പറഞ്ഞു. “”ഇവിടാകെ പൂച്ചയുടെ ശല്യമുണ്ട ്. അയാള്‍ ഒരു ചെറുചിരിയോടെ പാല്‍ പകുതി കുടിച്ച് ആചാര പ്രകാരം പകുതി അവള്‍ക്കു നീട്ടി. “”വേണ്ട ഞാന്‍ പാലു കുടിക്കാറില്ല.’’ ബാക്കി കൂടി കുടിക്കാന്‍ അവള്‍ നിര്‍ബന്ധിച്ചു. പാല്‍ ശീലമല്ലാത്തതിനാല്‍ വയറ്റില്‍ മൂളുകയും ഞരങ്ങുകയും ചെയ്യുന്നു. ഒരു പൂച്ചയെപ്പോലെ. ഇനി എന്തേ എന്നയാള്‍ അവളെ നോക്കി. അവള്‍ ലൈറ്റണച്ചു വന്ന് കിടക്കയുടെ ഓരം ചേര്‍ന്ന് കിടന്നു. അവള്‍ ഉറക്കത്തിന്റെ താളത്തിലേക്കു വഴുതുകയാണ്. ഇരുട്ടില്‍ അവളുടെ മുഖം ഓര്‍മ്മയില്‍ പൊട്ടിയ കണ്ണാടിയിലെ ബിംബംപോലെ ചിതറിയിരിക്കുന്നു. കയ്യില്‍ കരുതിയിരുന്ന ടോര്‍ച്ച് അവളുടെ മുഖത്തേക്ക് തെളിച്ചു. പിന്നെയും മായുന്നു വീണ്ട ും ഉറപ്പിക്കുന്നു. ആ മുഖം ആത്മാവിലേക്ക് വലിച്ചെടുക്കയാണ്. ജന്മജന്മാന്തരങ്ങളിലേക്ക് ആ മുഖം അയാള്‍ ഒപ്പിയെടുക്കുകയായിരുന്നു. ഉറക്കത്തിലും ഉണര്‍വ്വിലുമായി ഒന്നാം രാത്രി തീരുകയായിരുന്നു. രാവിലെ അവള്‍ കട്ടന്‍കാപ്പിയുമായി വന്നു. അവളുടെ കണ്ണുകളില്‍ ഞാന്‍ പറ്റിച്ചേ എന്ന ഭാവം ഉറങ്ങിക്കിടന്നിരുന്നുവോ? അപരിചിതനെ കാണാന്‍ കൗതുകമാര്‍ന്ന കണ്ണുകളുമായി അളിയന്റെ കുട്ടികള്‍ തുറന്ന വാതിലിനു മുന്നില്‍ കവാത്തിന്റെ തിരക്ക്. നിഷ്കളങ്കരുമായുള്ള ചങ്ങാത്തം വേഗത്തില്‍ സ്ഥാപിച്ചു. അവളുടെ അമ്മ മുറിയാകെ ഒന്നോടിച്ചു നോക്കി ചെറുചിരിയോടു മരുമകന്റെ ഉള്ളറിയാനെന്നവണ്ണം മുഖത്തുനോക്കി ചിരിച്ചു. അതൊരു വിലയിരുത്തലായിരുന്നു. മച്ചില്ലാത്ത പുരയില്‍ രാത്രി മുഴുവന്‍ മിന്നിയ ടോര്‍ച്ചിന്റെ വെളിച്ചം നാത്തൂന്റെ മുഖത്തെ അലോസരം വെളിപ്പെടുത്തി. “ഒരു തനി കാള’ അവര്‍ ആ ദിവസത്തെയോര്‍ത്ത് ആരോടൊക്കെയോ പിന്നീട് പറഞ്ഞു. അളിയന്‍ രാവിലെ തന്നെ പുറപ്പെടാനുള്ള തിരക്കിലാണ്. ചന്ത ദിവസമാണ് നേരത്തെ കട തുറക്കണം. ഒരു ബീഡി ആഞ്ഞു വലിച്ച് അളിയന്‍ പോയി. എവിടെയും എന്തോ ഒരു പന്തികേടിന്റെ പിരിമുറുക്കം. അയാളും കാപ്പി കുടിയെന്ന ചടങ്ങു കഴിഞ്ഞ് പോകാന്‍ തയ്യാറായി. സ്റ്റുഡിയോ നേരത്തെ തുറക്കണം. പോകാന്‍ നേരം അവള്‍ ചോദിച്ചു. “”എപ്പോള്‍ വരും... നേരത്തെ വരില്ലേ...’’ അയാള്‍ ഒന്നും പറഞ്ഞില്ല. പകരം നിറം മങ്ങിയ അവളുടെ സാരിയിലേക്ക് നോക്കി. നോട്ടം മനസ്സിലാക്കിയിട്ടെന്നപോലെ അവള്‍ പറഞ്ഞു. “”എനിക്ക് അധികം സാരികളൊന്നുമില്ല.’’ ആ വാക്കുകളില്‍ അവളുടെ ഇല്ലായ്മയുടെ ആഴം അയാള്‍ വായിച്ചു. അവള്‍ക്ക് അധികാരത്തോടെ ആവശ്യപ്പെടാന്‍ ആരാണുള്ളത്? അമ്മ നിസ്സഹായതയുടെ കേള്‍വി മാത്രമല്ലേ? ഉടയവന്‍ ഇല്ലാത്തവരുടെ വേദന.... യാത്രയില്‍ അയാള്‍ അറിയാതെ പോക്കറ്റു തപ്പി. ഇരുനൂറ്റമ്പതെ പോക്കറ്റിലുള്ളൂ. സാരിക്കെത്രയാകുമോ എന്തോ. ശിഷ്യന്‍ നേരത്തെ സ്റ്റുഡിയോ തുറന്നിരിക്കുന്നു. അവന്റെ മുഖമാകെ കറുത്തിരുണ്ട ിരിക്കുന്നു. അകാരണമായ ഒരു ഭയം. എന്താണാവോ സംഭവിച്ചിരിക്കുന്നത് അവന്‍ കാര്യത്തിലേക്കു കടന്നു. “”ഞാന്‍ കല്യാണത്തിന്റെ ഫിലിം വാഷു ചെയ്തു. എന്തോ.... ഒരു തെളിച്ചമില്ലായ്മ.’’ അവന്‍ മുന്‍കൂര്‍ ജാമ്യം എടുക്കാനെന്നപോലെ പറഞ്ഞിട്ട് സേഫ്റ്റി പിന്നില്‍ കൊളുത്തി ഉണക്കാനിട്ടിരുന്ന ഫിലിം കാണിച്ചു തന്നു. മേഘം മൂടിയ ആകാശം പോലെ ഫിലിം ആകെ മൂടിയിരിക്കുന്നു. ഓവര്‍ ഡെവലപ്പു ചെയ്ത ഫിലിം. ഒന്നും പറഞ്ഞില്ല. ഗുêവിന്റെ കല്യാണ ഫോട്ടോ തന്നെ ശിഷ്യന്‍ പണി പഠിക്കാന്‍ തിരഞ്ഞെടുത്തവന് ഭാവിയുണ്ടെ ന്നുള്ളിലോര്‍ത്തു. അനേകം തിരുത്തലുകളിലൂടെ മനുഷ്യന്‍ നാളെകളിലേക്ക് ചവിട്ടി കയറുകയാണല്ലോ? താനും എന്തെല്ലാം ചെയ്തിരിക്കുന്നു. പോലീസ് സ്റ്റേഷനില്‍ “എസ്സെ’യുടെ യാത്രഅയപ്പിന് ഫിലിം ഇല്ലാതെ ഫോട്ടോ എടുത്തത്. പടം പിടിക്കാന്‍ വിളിച്ചപ്പോള്‍ ഫീല്‍ഡു ക്യാമറയില്‍ ഫിലിം ഇല്ല എന്നത് മനഃപൂര്‍വ്വം മറന്നു. ഓര്‍ത്താലും പോയി വാങ്ങാന്‍ കൈയ്യില്‍ നയാപൈസ ഇല്ലാത്ത അവസ്ഥ. കടം വാങ്ങി ഫിലിം വാങ്ങിയാല്‍ തന്നെ, തിരികെ കൊടുക്കാന്‍ പോലീസുകാരില്‍ നിന്നും പണം കിട്ടില്ലെന്നും ചോദിക്കാന്‍ പറ്റില്ലെന്നും ഉറപ്പായിരുന്നു. അതുകൊണ്ട ് രണ്ട ും കല്പിച്ചൊരു കളി. സമൃദ്ധമായ ചായ സല്‍ക്കാരവും സ്വീകരിച്ച് ഇറങ്ങുമ്പോള്‍ വെറുതെ എന്നപോലെ പറഞ്ഞു, “സാറെ, നല്ല വെയിലായിരുന്നു. കഴുകി നോക്കിയിട്ടു പറയാം.” നെഞ്ച് നന്നായി കേളി കൊട്ടുന്നുണ്ട ായിരുന്നു. രണ്ട ുദിവസം കഴിഞ്ഞ് പണ്ടെ ങ്ങോ കേടായ ഒരു ഫിലിം കാണിച്ചു പറഞ്ഞു, ഞാനന്നേ പറഞ്ഞതല്ലേ നട്ടുച്ചെയ്‌ക്കെടുത്താല്‍ ശരിയാകത്തില്ലെന്ന്. പോലീസുകാരന്റെ പ്രതിയുടെ മേലുള്ള ചുഴിഞ്ഞു നോക്കുന്ന കണ്ണുകള്‍ക്കു മുന്നില്‍ ഒന്നു പതറിയെങ്കിലും പിടികൊടുക്കാതെ കഥകളി ആടി. സ്റ്റുഡിയോക്കാരന്റെ കല്യാണ ഫോട്ടോ നോക്കിയിരിക്കുന്നവരോട് പറയുവാനുള്ള നുണകളുടെ ഒരു കൂട്ടം മനസ്സില്‍ തെളിഞ്ഞു വരുന്നു. ജീവിതം ഒരു വലിയ നുണയാണ്. പറഞ്ഞൊപ്പിക്കുന്നവന്റെ നാവിലെ സരസ്വതിക്കൊപ്പം ആടിത്തിമിര്‍ക്കാന്‍ അറിയുന്നവന്‍ വിജയി. നാലുമണിക്ക് സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങി. പ്രസ്സിലെ കുറുപ്പു സാറിനോട് ഒരു ഇരുനൂറ് വാങ്ങി. തികയാതെ വന്നാലോ? കറുപ്പില്‍ പുള്ളികളുള്ള ഒരു സാരി. ഇഷ്ടപ്പെടുമോ ആവോ. മുന്‍പരിചയമില്ലാത്തവന്റെ നിഷ്കളങ്കതയോടെ നൂറ്റമ്പതിന്റെ സാരി പൊതിയാന്‍ പറഞ്ഞപ്പോള്‍, കടക്കാരന്‍ ചോദിച്ചു. വേറൊന്നും വേണ്ടേ ? വേറെ എന്ത് എന്ന മറുനോട്ടത്തിന് കടക്കാന്റെ അജ്ഞന്‍ എന്ന കൊടും നോട്ടം. “”ആദ്യമായിട്ടാ…?” അയാള്‍ ചോദിച്ചു. “”ഉം...’’ “”അടിയളവുകള്‍’’ വീണ്ട ും കടക്കാരനെ വെറുതെ നോക്കി. അളവുകള്‍ എടുക്കാനുള്ള സാവകാശം ലഭിച്ചില്ലെന്നയാളോടു പറയണോ, സ്വയം സംശയിച്ചു നില്‍ക്കുന്നവന്റെ മേല്‍ ഫലിതത്തിന്റെ ഒരു നോട്ടമെറിഞ്ഞ്, കടക്കാരന്‍ മറ്റൊരിരയൊ തേടി പോയി. അവള്‍ കൈയ്യില്‍ ഒരു ചൂലുമായി ചിരിച്ചു. മുറ്റം അടിച്ചു വാരിയിട്ടും, കയറി പോകാതെ പൊട്ടും പൊടിയും തൂത്തുതൂത്തവള്‍ നില്‍ക്കുകയാണ്. ഒരാള്‍ക്കുവേണ്ട ി. സന്ധ്യയ്ക്ക് എല്ലാ വീടുകളിലും എത്തുന്ന സരസ്വതി ദേവിക്കായി മാത്രമല്ല ഇന്നവള്‍ അടിച്ചുവാരി കാത്തുനിന്നത്. ജീവിതം പുതുമയുള്ളതായിരിക്കുന്നു. അവള്‍ ഒന്നും പറഞ്ഞില്ല. പൊതിയും അടുക്കിപ്പിടിച്ച് അവള്‍ അകത്തേക്കു പോയി. അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിരയിളക്കം. അവളുടെ മാത്രമായ ഒരാള്‍ ഉണ്ട ായിരിക്കുന്നു. അവള്‍ ഉള്ളില്‍ ആഹ്ലാദിച്ചു. രാത്രിയില്‍ വിളക്കണച്ചു കിടക്കുമ്പോള്‍ അയാള്‍ പറഞ്ഞു. “”ആദ്യ രാത്രി പൂച്ച കൊണ്ട ുപോയി....’’ അവള്‍ ചിരിച്ചു. അവള്‍ അധികം വര്‍ത്തമാനം പറഞ്ഞില്ല. കാതുകളെ ഭയന്നിട്ടോ എന്തോ?.... അറിയും തോറും അവളെ അയാള്‍ സ്‌നേഹിച്ചു. ജാഡകളില്ലാതെ, അറിവിന്റെ പൊങ്ങച്ചങ്ങളും ഭാരങ്ങളുമില്ലാതെ, അവളും അയാളെ സ്‌നേഹിച്ചു. ഉടയവര്‍ ഇല്ലാത്തതിന്റെ വേദനകള്‍ അറിയുന്ന ചില നേരങ്ങള്‍.... കൊണ്ട ാക്കല്‍ എന്ന ചടങ്ങിനു വരാന്‍ കൂട്ടാക്കാത്ത അളിയന്റെയും നാത്തൂന്റെയും ഭാവത്തില്‍ നിന്നും ഞങ്ങളെക്കൊണ്ട ിത്രയൊക്കയേ കഴിയൂ എന്നു പറയാതെ പറയുകയായിരുന്നു. ചെന്നു കയറിയിടത്തും സ്വീകരണം തണുത്തതായിരുന്നു. “”ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി.’’ സ്വകാര്യമായി അവളോടു പറഞ്ഞു. അവള്‍ക്ക് പരാതികള്‍ ഇല്ലായിരുന്നു. അപ്പനുള്ളപ്പോള്‍ അവള്‍ സദാ പരാതിക്കാരിയായിരുന്നു. കേള്‍ക്കാന്‍ അവളുടെ അപ്പനു മനസ്സുണ്ട ായിരുന്നു. അപ്പനുശേഷം അവള്‍ ബാധ്യതയായിരുന്നു. അപ്പോള്‍ അവഗണിക്കപ്പെടേണ്ട വള്‍. അവഗണന! അതു മനസ്സിനു തീ പിടിപ്പിക്കും. കിടപ്പു മുറിയില്‍ നിന്നും അടുക്കള കടന്നുവേണം വെളിയിലൊന്നിറങ്ങാന്‍. കിടപ്പു മുറിക്ക് പുറത്തേക്കൊരു വാതില്‍. ആ വാതില്‍ ഒത്തിരി ഒത്തിരി സ്വകാര്യകതകള്‍ക്കുള്ള വാതില്‍. പക്ഷേ ആശാരി വന്നപ്പോള്‍ പെങ്ങള്‍ പറഞ്ഞു “”ഈ പുരയില്‍ തൊടരുത്. ഉള്ളാകെ കലങ്ങിപ്പോയി. ഇന്നലെ വരെ എന്റേതും നിന്റേതുമല്ലാത്ത നമ്മുടെ വീട്. ഇന്ന് എന്റേതല്ലാതായിരിക്കുന്നു. ചോദ്യചിഹ്നമായി ഉയര്‍ന്ന പുരികങ്ങളെ നോക്കി അളിയന്‍ പറഞ്ഞു.’’ “”ഈ വീട് ഞാന്‍ വിലയാധാരമാക്കി. നിങ്ങള്‍ ഉടനെ ഇവിടെ നിന്നിറങ്ങണമെന്നു ഞാന്‍ പറയില്ല. പക്ഷേ....’’ ആ പക്ഷേ വലിയ ഒരു വാളായി ഉള്ള് കീറി മുറിച്ചു. “”ഞാന്‍ പറയാം.’’ അളിയന്‍ തുടര്‍ന്നു. “”പലപ്പോഴായി അമ്മ പണം വാങ്ങി. ജോളിയെ നേഴ്‌സിങ്ങിനു വിട്ട വകയില്‍.... പിന്നെ ജോയിക്ക് ഡല്‍ഹിയില്‍ ഫ്‌ളാറ്റു വാങ്ങാന്‍ മുപ്പതിനായിരം. അമ്മ ചോദിച്ചതിനൊക്കെ ഞാന്‍ പണം കൊടുത്തു. ഇതിനൊക്കെ എനിക്ക് വെറുതെ കൊടുക്കാന്‍ പറ്റത്തില്ലല്ലോ.... ഞാന്‍ രേഖയുണ്ട ാക്കി, നിന്റെ പെങ്ങളുടെ പേരില്‍ ഞാന്‍ വിലയാധാരമാക്കി.’’ എന്താ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടേ ാ എന്ന മട്ടില്‍ അളിയന്‍ എല്ലാവരെയും നോക്കി. ഒന്നും പറയുവാന്‍ തോന്നിയില്ല. ചുറ്റും തീരുന്ന ചതിക്കുഴിയുടെ ആഴം തിരിച്ചറിയുകയായിരുന്നു. ഇറക്കിവിടുന്നതിനുമുമ്പ് ഇറങ്ങണം. എങ്ങോട്ട്. സിസിലിയുടെ ഉദരത്തില്‍ ഒരു കുരുന്ന് ഉരുവായി വരുന്നു. അവളുടെ അടിയവറിന്റെ കുളിര്‍മ്മയില്‍ തലോടി അയാള്‍ ചോദിച്ചു. “”നിനക്കു വിഷമമുണ്ടേ ാ?’’ അവള്‍ ഒന്നും പറഞ്ഞില്ല. അവള്‍ ആലോചനയിലായിരുന്നു. ഒടുവില്‍ വളരെ മൃദുവായി അവള്‍ ചോദിച്ചു. “”ഈ പ്രതിസന്ധിയില്‍.... ഇതു വേണോ?’’.... കടിഞ്ഞൂല്‍ പേര്‍.... അതു പെണ്‍വീട്ടുകാരുടെ ചുമതലയാണ്. പക്ഷേ എനിക്ക് ആരാണുള്ളത്. നിസ്സഹായയായ ഒരമ്മ.... അവളുടെ കണ്ണുകള്‍ ഒഴുകാന്‍ തുടങ്ങി. അയാള്‍ അവളുടെ ചുമലില്‍ തലോടി. “”പ്രതിസന്ധികളെ അതിജീവിക്കുന്നവരാണ് ഭൂമിയുടെ ഉപ്പ്. നീയും ഞാനും അധീരരാകാന്‍ പാടില്ല.’’ “”ഞാന്‍ അങ്ങനെ ചിന്തിക്കാന്‍ പോലും പാടില്ലായിരുന്നു അല്ലേ? ഏതൊരു സ്ത്രീയും കൊതിക്കുന്ന ഈ അസുലഭ നിമിഷത്തില്‍ എന്റെ ചിന്തയില്‍ വിഷമായിരുന്നു അല്ലേ? അത് എനിക്ക് എന്റെ ഉദരത്തിലെ നമ്മുടെ കുഞ്ഞിനോടുള്ള സ്‌നേഹക്കുറവുകൊണ്ട ല്ല. അതു പിറക്കാന്‍ പോകുന്ന ഈ അന്തരീക്ഷത്തെ ഓര്‍ത്തുള്ള ഭയംകൊണ്ട ാണ്. ആ കുഞ്ഞ് നമ്മളെ എന്നും ശപിക്കും എന്ന ഭയം. എരിതീയില്‍നിന്നും വറച്ചട്ടിയിലേക്ക് എറിയപ്പെട്ടവളുടെ വിധി. എന്നോട് പിണങ്ങരുത്. നമുക്ക് ഒന്നിച്ച് പൊരുതാം.’’ അതൊരു കരാറായിരുന്നു. അയാള്‍ ഉള്ളില്‍ കരഞ്ഞു. അവ്യക്തമായ എന്തോ ഭാരത്താല്‍ അയാളുടെ ഹൃദയം തേങ്ങി. വേറിട്ട വഴികളിലൂടെ നടക്കാന്‍ കൊതിച്ചവന്‍. ചതുപ്പു നിലത്തില്‍ ഒരു പിടിവള്ളിക്കായി കൊതിക്കുന്നു. പ്രത്യയ ശാസ്ത്രങ്ങള്‍ പാഴ്‌വാക്കുകളാകുമ്പോള്‍.... ബലമില്ലാത്ത മനസ്സുകള്‍ അഭയം തേടുന്ന ദൈവങ്ങള്‍ എവിടെ? ദുര്‍ബ്ബലന്റെ സൃഷ്ടിയാണ് ദൈവമെന്ന് സ്റ്റഡി ക്ലാസ്സുകളില്‍ ആവര്‍ത്തിച്ചു കേട്ട സൂക്തങ്ങള്‍ മനസ്സില്‍ ഉറപ്പിച്ച്, ദൈവങ്ങളെ വില്പനച്ചരക്കാക്കി മാറ്റിയ മതങ്ങളെ തള്ളിപ്പറഞ്ഞ്, മതങ്ങളും ദൈവങ്ങളുമില്ലാത്ത സ്വതന്ത്ര്യമായ ഒരു പ്രപഞ്ചത്തെ സ്വപ്നം കണ്ട മനസ്സ് ഒരു കൈ സഹായത്തിനായി ചുറ്റും നോക്കുന്നു. മനുഷ്യന്‍ നിരന്തരം പരുവപ്പെടലുകള്‍ക്കും പരിവര്‍ത്തനപ്പെടലുകള്‍ക്കും വിധേയനായിക്കൊണ്ട ിരിക്കുകയാണ്. വയലില്‍ മുളച്ച നെല്‍ച്ചെടികള്‍ കാറ്റിന്റെ കൈ വേലയാല്‍ പരുവപ്പെട്ട്, സ്വര്‍ണ്ണനിറമുള്ള നെല്‍മണികള്‍ വിളയിക്കുന്നതുപോലെ, പ്രകൃതി നമ്മുടമേല്‍ നിരന്തരം പ്രഹരിച്ചുകൊണ്ട ിരിക്കുകയാണ്. സാഹചര്യങ്ങള്‍ക്കൊപ്പിച്ചവന്‍ സ്വയം മാറുന്നു. അവനു ന്യായങ്ങളുണ്ട ാകാം. അല്ലെങ്കില്‍ അവന്‍ സ്വയം ന്യായീകരിക്കും. പള്ളിയില്‍ വെച്ച് കല്യാണം കഴിക്കില്ലെന്നു ശിവനോടും വിജയനോടും എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു. അപ്പോഴും വിജയന്‍ പറയുമായിരുന്നു. “”വെറും വാക്കുകള്‍.’’ അതല്ലായിരുന്നുവോ ശരി. വേണമെങ്കില്‍ പറയാം ദൈവത്തേയും മതങ്ങളേയും വേണ്ട ാത്ത ഒരു പെണ്ണിനെ കണ്ടെ ത്തിയില്ലാ എന്ന്. അതു തീര്‍ത്തും ശരിയാണോ? സുലോചന.... അവള്‍ ദൈവനിഷേധി ആയിരുന്നുവോ? പക്ഷേ അവള്‍ തല്പരയായിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ള ജാംബവ കുലജാതയായ അവള്‍ സ്റ്റുഡിയോയിലെ വരവു പോക്കുകളില്‍ അവളുടെ കണ്ണുകള്‍ എല്ലാം പറയാതെ പറയുന്നുണ്ട ായിരുന്നു. പക്ഷേ കണ്ട ില്ലാ എന്നു നടിച്ചു. ആദര്‍ശത്തിനുവേണ്ട ി എന്തെങ്കിലും ചെയ്തു എന്നു പറയുന്നതല്ലല്ലോ വിവാഹം. ഇപ്പോള്‍ എന്തേ ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍. പടവുകള്‍ എങ്ങും പിഴച്ചില്ല എന്നുറപ്പിക്കാന്‍. മറ്റൊന്നായിരുന്നുവെങ്കില്‍ ഇതിലും മെച്ചമാകുമായിരുന്നുവോ? സ്വന്തം പരാജയത്തെ മറയ്ക്കുവാന്‍ പഴുതുകള്‍ തേടുന്നവന്റെ മനസ്സ്. സ്വന്തമായി കയറി കിടക്കാന്‍ ഒരിടമില്ലാത്തവന്റെ മനസ്സിന്റെ വിഭ്രമങ്ങള്‍. ഒന്നിമില്ലാത്തവന്റെ ഓര്‍മ്മകള്‍. പണ്ട ്.... ജോസഫ് എന്നൊരാള്‍, തന്റെ ഗര്‍ഭിണിയായ ഭാര്യയേയും കൂട്ടി കയറിക്കിടക്കാനൊരിടത്തിനായി അവന്റെ അപ്പന്റെ പട്ടണത്തില്‍ അലയുന്നു. ഇന്ന്.... ഇവിടെ ജോസ് എന്നൊരാള്‍ ഗര്‍ഭിണിയായ ഭാര്യയേയും ചേര്‍ത്ത് തന്റെ അപ്പന്റെ ഭവനത്തില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. സിസിലി കരഞ്ഞു കരഞ്ഞ് ഉറങ്ങി. ജോസിന്റെ മനസ്സ് പലവഴികളില്‍ നടക്കുന്നു. എവിടെയെങ്കിലും ഒരു വാടകവീട്.... അമ്മച്ചി രാവിലെ വാതില്‍ക്കല്‍. ആ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിട്ടുണ്ട ായിരുന്നു. രാത്രി മുഴുവന്‍ ഉറങ്ങിയിട്ടില്ല. സിസിലി അടുക്കളയില്‍... അമ്മച്ചി കട്ടിലില്‍ അവന്റെ അടുത്തിരുന്നു. തലയില്‍ തലോടി പറഞ്ഞു. “”മോനേ... ഞാനൊന്നും ഓര്‍ത്തില്ല. അവന് മുപ്പതിനായിരം വേണമെന്നു പറഞ്ഞപ്പോള്‍ അവര്‍ കൊടുക്കാമെന്നു പറഞ്ഞു. എന്നെക്കൊണ്ട ു ഏതൊക്കയോ കടലാസുകളില്‍ ഒപ്പിടീവിച്ചു.” അമ്മച്ചി കരയുന്നു. അയാള്‍ എഴുന്നേറ്റിരുന്ന് അമ്മയെ ആശ്വസിപ്പിച്ചു. “”സാരമില്ല. അപ്പന്റെ മുതല്‍ കിട്ടാത്ത ദുഃഖം എനിക്കില്ല. ഒക്കെ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട ്.’’ “”വേണ്ട ... ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം നിങ്ങള്‍ എങ്ങോട്ടും പോകണ്ട ....’’ അമ്മച്ചി എന്തോ ആലോചിച്ച് ഉറച്ചതുപോലെ ആയിരുന്നു. “”അപ്പച്ചന്‍ ഇരുന്ന ഈ തിണ്ണയിലിരുന്നെനിക്ക് കണ്ണടക്കണം. അതു കഴിഞ്ഞ് നിങ്ങള്‍ എന്താണെന്നുവച്ചാല്‍ ചെയ്‌തോ.....’’ അമ്മച്ചി എല്ലാവരോടുമായി തീരുമാനം അറിയിച്ചു. പെങ്ങളുടെ മുഖം ഇരുണ്ട ു. അളിയന്‍ ഒന്നും പറഞ്ഞില്ല. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : എക‌്സെസ‌് വകുപ്പിൽ സ‌്ത്രീശാക‌്തീകരണത്തിൻെറ പുത്തൻ മാതൃക; 115 വനിത സിവിൽ എക‌്സൈസ‌് ഓഫീസർമാരുടെ പാസ്സിംഗ‌്ഔട്ട‌് പരേഡ‌് നാളെ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ‘അവന്‍ വരും, അവന്‍ ശക്തനായിരിക്കും, ആ കരുത്തന്റെ വരവിന് വേണ്ടി പാര്‍ട്ടി കാത്തിരിക്കുകയാണ്’: വാര്‍ത്താ സമ്മേളനത്തില്‍ പഞ്ച് ഡയലോഗുമായി പി.എസ് ശ്രീധരന്‍ പിള്ള സാമൂഹ്യ പ്രവര്‍ത്തകരുടെ അറസ്റ്റ്: തെളിവുകള്‍ കെട്ടിച്ചമച്ചതാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി: എല്ലാ കേസിലും സുപ്രീംകോടതി ഇടപെടരുതെന്ന് കേന്ദ്രസർക്കാർ കന്യാസ്ത്രീയാകാന്‍ മഠത്തില്‍ ചേര്‍ന്ന കാലത്ത് പീഡനശ്രമം നേരിട്ടിട്ടുണ്ട്; ചെറുത്തത് സ്വയം പൊള്ളലേല്‍പ്പിച്ച്: ദയാബായി ‘സിപിഐ സംസ്ഥാന സെക്രട്ടറി അനുവാദം നല്‍കിയാല്‍ അഴിമതി അഴിമതി അല്ലാതാകുമോ?’: പാലക്കാട് ജില്ലാ സെക്രട്ടറിയെ വെട്ടിലാക്കി പുതിയ ആരോപണങ്ങള്‍: പാര്‍ട്ടിയില്‍ വിമത നീക്കം തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോ?; പെട്രോള്‍ വില 50 രൂപയാക്കുമോ എന്ന ചോദ്യത്തിന് ശ്രീധരന്‍ പിള്ളയുടെ മറുപടി ‘126 നു പകരം 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലൂടെ മോദി സര്‍ക്കാര്‍ രാജ്യസുരക്ഷ അവതാളത്തിലാക്കി’ നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ള; ബാങ്കുകള്‍ ജപ്തി നടത്തും പോലെയല്ല ശമ്പളം പിടിക്കേണ്ടത്; സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നടക്കുന്ന ഗ്രൗണ്ടില്‍ ദാവൂദ് ഇബ്രാഹിമിനെ കാത്ത് ആറ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി: നാലു സഹപാഠികള്‍ അറസ്റ്റില്‍ പാക് സൈനികരുടെ തല വെട്ടാറുണ്ട്; പക്ഷെ പ്രദര്‍ശിപ്പിക്കാറില്ല: ചാനല്‍ പരിപാടിയില്‍ തുറന്നടിച്ച് നിര്‍മല സീതാരാമന്‍ മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന ശംഭുലാല്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്നു കോണ്‍ഗ്രസിനെ പുകഴ്ത്തി ആര്‍എസ്എസ്: സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് പ്രധാനമെന്ന് മോഹന്‍ ഭാഗവത് ‘ഇനി ആരെയും പ്രേമിക്കരുതേ, പൊലീസ് കേസെടുക്കും’: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി മാലാ പാര്‍വ്വതി മലയാള സിനിമയില്‍ നികത്താന്‍ കഴിയാത്ത നഷ്ടമെന്ന് മമ്മൂട്ടി:ആ ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുവെന്ന് മോഹന്‍ലാല്‍ ”കുഞ്ഞുങ്ങളുടെ ദേഹത്ത് പൗഡറിടരുത്; പൗഡര്‍ ടിന്‍ ഒരു കാരണവശാലും കുഞ്ഞിന് കളിക്കാനും കൊടുക്കരുത്”; ഡോക്ടറുടെ മുന്നറിയിപ്പ് ത​ന്‍റെ ഹൃ​ദ​യം എ​ന്നും ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പം; ഐ​എ​സ്‌എ​ല്‍ ഓ​ഹ​രി​ക​ള്‍ വി​റ്റ​തു സ്ഥി​രീ​ക​രി​ച്ച്‌ സ​ച്ചി​ന്‍ അഞ്ചുവയസ്സുകാരിയുടെ നൃത്തം കണ്ട് വിധികര്‍ത്താക്കള്‍ അമ്പരന്നു: കുട്ടിയെ ഡാന്‍സ് പഠിപ്പിച്ച യുവാവിനെ കണ്ടതോടെ അവര്‍ കണ്ണീരടക്കാന്‍ പാടുപെട്ടു: വീഡിയോ ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് ഹിന്ദിയിലേക്ക്.പ്രയദർശനാണു ബെന്നി പി നായരമ്പലം തിരക്കഥ എഴുതിയ ചിത്രം ഹിന്ദിയിൽ എത്തിക്കുന്നത്.മലയാളത്തിൽ 2010ലെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു മേരിക്കുണ്ടൊരു കുഞ്ഞാട്.ദിലീപിന് പുറമേ ഭാവന, ബിജുമേനോന്‍, വിജയരാഘവന്‍ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.ഹിന്ദിയിൽ ആരൊക്കെയാകും അഭിനയിക്കുകയെന്ന് പ്രയൻ വെളിപ്പെടുത്തിയിട്ടില്ല. എനിക്കറിയാവുന്നത് ആ കുട്ടി നിലവിളിച്ചുകൊണ്ട് അന്ന് രാത്രി വീട്ടിലേക്ക് കയറി വന്നു പറഞ്ഞ സംഭവങ്ങള്‍ മാത്രമാണ്; പിന്നീട് എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു: തുറന്ന് പറഞ്ഞ് ലാല്‍ ‘ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേര്‍ന്നതല്ല’: ഫ്‌ളവേഴ്‌സ് ചാനലിനെതിരേ ആഞ്ഞടിച്ച് നടി ഹണി റോസ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വിളവെടുപ്പുത്സവത്തിലാറാടി വിദ്യാർഥികൾ | Thiruvananthapuram | Kerala | Deshabhimani | Saturday Sep 8, 2018 സ്വന്തം അധ്വാനത്തിന്റെ ഫലം ഭക്ഷിക്കുന്നതിന്റെ മഹത്വം തിരിച്ചറിഞ്ഞ മാതശ്ശേരിക്കോണം സ്കൂൾ കുട്ടികൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ലഹരിയിലാണ്. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും കുറച്ചെങ്കിലും പച്ചക്കറി എത്തിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കാർഷിക ക്ലബ്ബ് പ്രവർത്തകർ. തികച്ചും ജൈവരീതിയിൽ നട്ടുവളർത്തി അവധി ദിവസവും പരിപാലിച്ച വിളകൾ പാകമെത്തിയത് കണ്ട കുട്ടികൾ മണ്ണിന്റെ നന്മ തിരിച്ചറിഞ്ഞു. തക്കാളി, ചീര, വഴുതന, പയർ,വെണ്ട, മരിച്ചീനി, മുളക്, കത്തിരിക്ക തുടങ്ങി ഒട്ടനവധി വിളകൾ കുട്ടികൾ നട്ടുവളർത്തിയിരുന്നു. വിളവെടുപ്പ് കഴിഞ്ഞയുടനെ അടുത്തഘട്ട കൃഷിയിലേക്ക് കുട്ടികൾ കടന്നു. കരനെൽക്കൃഷിയിൽ കുട്ടികൾക്ക് പ്രാഗത്ഭ്യം തെളിയിക്കാനും ഈ അധ്യയന വർഷം സാധിച്ചു. അഴൂർ പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനുള്ള ഈ വർഷത്തെ അവാർഡും സ്കൂളിന‌് ലഭിച്ചു. പ്രധാനാധ്യാപിക വസന്തകുമാരി, ശ്രീജു, റാഫി, ബിന്ദു, മനില വിശ്വജ, മഞ്ചു, സലീന, ബിസ്മി, സുബി, നസീജ എന്നിവർ പങ്കെടുത്തു. നവോത്ഥാനമൂല്യങ്ങളിൽനിന്ന് പിന്തിരിഞ്ഞോടിയതിന്റെ കൂട്ടുപലിശയാണ് ഇന്നു കാണുന്ന ആഭാസങ്ങൾ: എം ജെ ശ്രീചിത്രൻ ക്യാമ്പ് ആരംഭിക്കാൻ സൗകര്യമുള്ളവർ അറിയിക്കുക: മേയർ | Thiruvananthapuram | Kerala | Deshabhimani | Friday Aug 17, 2018 ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാൻ സ്ഥലസൗകര്യമുള്ളവർ അറിയിക്കണമെന്ന‌് മേയർ വി കെ പ്രശാന്ത‌് അഭ്യർഥിച്ചു. കാലവർഷക്കെടുതിയെ തുടർന്ന്ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി നഗരത്തിന്റെവിവിധ ഭാഗങ്ങളിലായി 27 ക്യാമ്പ‌് ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന്ഒഴിപ്പിച്ചവരെ കൂടാതെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന്‌രക്ഷിച്ചവരെയും എത്തിക്കുന്നു. റസിഡൻസ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും വ്യക്തികളും ഇക്കാര്യത്തിൽ നഗരസഭയെയുംസർക്കാരിനെയും സഹായിക്കാൻ മുന്നോട്ടുവരണമെന്ന്‌മേയർ അഭ്യർഥിച്ചു. സ്വന്തംവീടുകളോ, സൗകര്യമുള്ള കെട്ടിടങ്ങളോ ഉള്ളവർ ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ 9388682432, 9446553057, 8606610242. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ലൈംഗികാവശ്യവുമായി പലരും സമീപിച്ചിട്ടുണ്ട്: പല സെറ്റുകളിൽ നിന്ന് ഇറങ്ങിപ്പോയിട്ടുമുണ്ട്: നിത്യാ മേനോൻ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ രഹ്നാ ഫാത്തിമയും ഹനാനും....! പങ്കെടുക്കുന്ന മറ്റ്‌ മത്സരാര്‍ത്ഥികള്‍ ഇവരൊക്കെ... സിനിമ ആരാധകർ ഏറെ ആകാംക്ഷയിൽ കാത്തിരിക്കുന്ന ഒടിയന്റെ പുതിയ പോസ്റ്റർ പുറത്ത്. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചിത്രം ഒടിയൻ ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ ഒടിയൻ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട പോസ്റ്ററുകളും ടീസറുമെല്ലാം ആരാധകർക്കിടയിൽ ഏറെ സ്വീകാര്യത ഉണ്ടായിട്ടുണ്ട്. ചിത്രത്തിന് വേണ്ടി മോഹൻലാൽ വെയിറ്റ് കുറച്ചതെല്ലാം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.ഇരുപതുകളുടെ അവസാനത്തില്‍ തുടങ്ങി 35വയസ്സും പിന്നിട്ട് അന്‍പതുകളിലുള്ള രൂപഭാവവും താരം തിരശ്ശീലയിലെത്തിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഞ്ജുവാര്യരുടെ ഒടിയനിലെ കഥാപാത്രം. എല്ലാ കുട്ടികളുടെയും സംരക്ഷണം തനിക്ക് വേണം: ആഞ്ജലീന ജോളി, മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല: ബ്രാഡ് പിറ്റ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പാലാ: പ്രതിസന്ധികളെയും പരിമിതികളെയും സ്വന്തം ഇച്ഛാശക്തികൊണ്ട് കീഴടക്കി ലോകത്തിനു മാതൃകയായ മഹാനായി അന്തരിച്ച മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണനെന്ന് കെ.എം.മാണി എം.എല്‍.എ.പറഞ്ഞു. കെ.ആര്‍.നാരായണന്റെ ജീവിതം തലമുറകള്‍ക്ക് പാഠപുസ്തകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.ആര്‍.നാരയണന്റെ ജീവിതമുഹൂര്‍ത്തങ്ങളിലെ അപൂര്‍വ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കി കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്റററി സ്‌ക്കൂളില്‍ സംഘടിപ്പിച്ച അതിജീവനത്തിന്റെ കാല്‍പാടുകള്‍ എന്ന ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ആര്‍.നാരായണന്റെ ചരിത്രം വരുംതലമുറകള്‍ക്കു പകര്‍ന്നു നല്‍കാന്‍ നമുക്ക് കടമയുണ്ട്. സ്വന്തം ജീവിതാനുഭവങ്ങളാണ് കെ.ആര്‍.നാരായണന്‍ പകര്‍ത്തു നല്‍കിയത്. പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളോടോയിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ആലങ്കാരിക ഭരണത്തലവനായി നിശ്ശബ്ദനായിരിക്കാന്‍ വിസമ്മതിച്ച കെ.ആര്‍. നാരായണന്റെ ഇടപെടലുകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും കെ.എം.മാണി ചൂണ്ടിക്കാട്ടി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി.ജെ.ജോസ് അധ്യക്ഷത വഹിച്ചു. സ്‌കള്‍ പ്രിന്‍സിപ്പല്‍ സി.റാണി ഞാവള്ളി, ഫൗണ്ടേഷന്‍ സെക്രട്ടറി സാംജി പഴേ പറമ്പില്‍, പി.ടി.എ. പ്രസിഡന്റ് സെബി പറമുണ്ട, അധ്യാപകരായ ലൈസമ്മ തോമസ്, ജോസഫ് വിശാഖ്, ജെസി എബ്രാഹം, വിദ്യാര്‍ത്ഥി ലിയ മരിയാ ജോസ് എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ തയ്യാറാക്കിയ കെ.ആര്‍.നാരായണന്റെ ജീവചരിത്രം ഗ്രന്ഥം സ്‌കൂള്‍ ലൈബ്രറിക്കു വേണ്ടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി.ജെ.ജോസില്‍ നിന്നും പ്രിന്‍സിപ്പല്‍ സി.റാണി ഞാവള്ളി ഏറ്റുവാങ്ങി. മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ ജീവിതമുഹൂര്‍ത്തങ്ങളിലെ അപൂര്‍വ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കി കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്റററി സ്‌ക്കൂളില്‍ സംഘടിപ്പിച്ച 'അതിജീവനത്തിന്റെ കാല്‍പാടുകള്‍' എന്ന ഫോട്ടോ പ്രദര്‍ശനം കെ.എം.മാണി എം.എല്‍.എ.ഉദ്ഘാടനം ചെയ്യുന്നു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി.ജെ.ജോസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.റാണി ഞാവള്ളി, ഫൗണ്ടേഷന്‍ സെക്രട്ടറി സാംജി പഴേ പറമ്പില്‍, അധ്യാപകരായ ലൈസമ്മ തോമസ്, ജോസഫ് വിശാഖ്, ജെസി എബ്രാഹം, വിദ്യാര്‍ത്ഥി ലിയ മരിയാ ജോസ് എന്നിവര്‍ സമീപം. ശബരിമല: വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി: റിവ്യൂ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കാനാവില്ലെന്നും സുപ്രീം കോടതി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ജീവിതത്തിലെ മറക്കാനാവാത്ത കുറേ നിമിഷങ്ങള്‍ മധുരമായി പറയുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ അസുലഭമായ ഒരനുഭൂതിയാണ് വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്. താന്‍ കണ്ട മുഖങ്ങള്‍, സംഭവങ്ങള്‍, അനുഭവങ്ങള്‍...അടുക്കിവെച്ച് പറയുന്ന ഈ കൃതി അതിന്റെ രചനാരീതികൊണ്ട് അതീവഹൃദ്യമായിത്തീര്‍ന്നിരിക്കുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഈ ആത്മകഥയുടെ തലക്കെട്ട് തന്നെ എന്നെ വല്ലാതെ അലോസരപ്പെടുത്തി. സന്യാസിമാരേയും സ്വാമിമാരേയുമൊക്കെ കടുത്ത അശങ്കയോടെ നോക്കിക്കാണാനാണല്ലോ ഈ കാലഘട്ടം നമ്മളെ പഠിപ്പിക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ലോഹത്തിന്‌ ശേഷം സംവിധായകന്‍ രഞ്‌ജിതും മോഹന്‍ലാലുമൊന്നിച്ച ചിത്രം ഡ്രാമാ മികച്ച പ്രതികരണങ്ങള്‍ നേടി രണ്ടാം വാരത്തിലേക്ക്‌. മനോഹരമായ ഒരു ഹാസ്യ കുടുംബചിത്രമെന്നാണ്‌ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്‌. സംവിധായകന്‍ ജോണി ആന്റണിയുടെ അഭിനയവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്‌. ഡ്രാമയിലൂടെ ഒരു മികച്ച അഭിനേതാവു കൂടി ജനിച്ചുവെന്നാണ്‌ പ്രതികരണങ്ങള്‍. മോഹന്‍ലാല്‍ ബൈജു കോമ്പിനേഷന്‍ സീനുകളും രസകരമാണെന്ന്‌ പ്രേക്ഷകര്‍ പങ്കുവെയ്‌ക്കുന്നു. ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ്‌ മോഹന്‍ലാല്‍ എത്തുന്നത്‌. കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക്‌ അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്ക്‌ എത്തിയെന്നാണ്‌ പൊതുവേയുള്ള പ്രേക്ഷക വിലയിരുത്തല്‍. ആശാ ശരത്ത്‌, കനിഹ, ബൈജു, രഞ്‌ജി പണിക്കര്‍, ശ്യാമപ്രസാദ്‌, ജോണി ആന്റണി, ദിലീഷ്‌ പോത്തന്‍ തുടങ്ങിയവരാണ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. വര്‍ണ്ണചിത്ര ഗുഡ്‌ ലൈന്‍ പ്രൊഡക്ഷന്‍സ്‌, ലിലിപാഡ്‌ മോഷന്‍ പിക്‌ചര്‍സ്‌ എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്‌. വിനു തോമസാണ്‌ സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. റിലീസിന്‌ മുമ്പേ മുടക്കുമുതലിന്റെ മുക്കാല്‍ ഭാഗവും ചിത്രം തിരിച്ച്‌ പിടിച്ചിരുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ്‌ അവകാശം ആറു കോടി 25 ലക്ഷം രൂപമുടക്കി സൂര്യ ടിവി സ്വന്തമാക്കിയിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആറാം ഐപിഎല്ലിന്റെ 34 ാം മത്സരത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മാറി കളിച്ചപ്പോള്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ തറപറ്റിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയസ്മിതം തൂകി. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ചെന്നൈയുടെ സൂപ്പര്‍ ഹീറോ ആയി ഉദിച്ചുയര്‍ന്നപ്പോള്‍ സണ്‍ റൈസേഴിസിന്റെ ആഷിഷ് റെഡ്ഡിയുടെ ഹീറോയില്‍ നിന്ന് വില്ലനിലേയ്ക്കുള്ള പരിണാമമാണ് മത്സരഫലം നിര്‍ണയിച്ചത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തോല്‍ക്കുമെന്നുറപ്പിച്ചിടത്തു നിന്നാണ് അവസാന ഓവറില്‍ അഞ്ചു വിക്കറ്റ് ജയം സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. സ്‌കോര്‍ ഹൈദരാബാദ് സണ്‍ റൈസേഴ്‌സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 160. ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്‌സ് തുടക്കത്തില്‍ പതറിയെങ്കിലും വൈകാതെ താളം കണ്ടെത്തി. പരുക്കില്‍ നിന്ന് മുക്തനായി കളിക്കളത്തിലേയ്ക്ക തിരിച്ചെത്തിയ ശിഖര്‍ ധവാന്‍ അര്‍ദ്ധ ശതകവുമായി ടീമിനെ ഒറ്റക്ക് തോളിലേറ്റുന്ന കാഴ്ചയായിരുന്നു പിന്നീട്. എന്നാല്‍ 45 പന്തില്‍ 10 ബൗണ്ടറികളുടെ അകമ്പടിയോടെ 63 റണ്‍സ് നേടിയ ധവാന് വീണ്ടും പരുക്കേറ്റ് പുറത്താകാനായിരുന്നു വിധി. ധവാന്‍ കളം വിട്ടതിനു ശേഷം വീണ്ടുമൊരു തകര്‍ച്ച സണ്‍ റൈസേഴ്‌സ് മുന്നില്‍ കണ്ടു. മധ്യനിരയ്ക്ക സ്‌കോറിങ്ങ് വേഗം കൂട്ടാനാകാതെ അറച്ചു നിന്ന ബാറ്റിങ്ങിനു ഒടുവില്‍ താങ്ങായത് വാലറ്റക്കാരനായ ആഷിഷ് റെഡ്ഡിയുടെ വെടിക്കെട്ട് പ്രകടനം. 16 പന്തില്‍ രണ്ടു ഫോറും 3 സിക്‌സും പറത്തിയ ആഷിഷ് നേടിയ 36 റണ്‍സ് സണ്‍ റൈസേഴ്‌സിനെ 150 കടത്തി. മറുപടി ബാറ്റിങ്ങില്‍ എത്ര വലിയ ലക്ഷ്യമായാലും ചെന്നൈയെ വിജയതീരത്തെത്തിക്കും എന്ന രീതിയില്‍ കളിച്ച ഓപ്പണര്‍മാരായ മൈക്ക് ഹസ്സിയും മുരളി വിജയും മികച്ച അടിത്തറയാണ് ടീമിനു നല്‍കിയത്. 65 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ അല്‍പം പതറിക്കളിച്ച മുരളി വിജയ് ആണ് ആദ്യം പുറത്തായത്. പുറകെ തന്നെ ഹസ്സിയും റെയ്‌നയും പുറത്തായതോടെ ചെന്നൈ അപകടം മണത്തു. നായകന്‍ ധോണിയും വന്ന പാടെ പതറുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. നേരിട്ട ആദ്യ ആറു പന്തുകളിലും റണ്‍സ് കണ്ടെത്താന്‍ ധോണിയ്ക്കു കഴിഞ്ഞില്ല. ധോണി ഏഴാമതായി നേരിട്ട പന്താണ് കളിയുടെ ഗതി തന്നെ മാറ്റിയത്. ഡെയ്ന്‍ സ്‌റ്റെയ്‌നിനെതിരെ നന്നായി ബുദ്ധിമുട്ടിയ ധോണി ഫൈന്‍ ലെഗ് ഫീല്‍ഡര്‍ക്ക് മനോഹരമായൊരു ക്യാച്ച് സമ്മാനിക്കുന്ന വക്കിലെത്തിയിരുന്നു. എന്നാല്‍ ക്യാച്ചെടുക്കാന്‍ ഒരുങ്ങി നിന്ന അമിത് മിശ്രയ്ക്ക് പിഴച്ചു. റണ്‍സെടുക്കും മുന്‍പേ ധോണിയെ പുറത്താക്കാനുള്ള അവസരം താഴെ വീണുടയുന്നത് അവിശ്വനിയമായി കണ്ടുനില്‍ക്കാനേ സണ്‍ റൈസേഴ്‌സിനു കഴിഞ്ഞുള്ളു. ധോണിയുടെ പേരിനു നേരെ ആദ്യ റണ്‍സ് എത്തിയതും ഈ പന്തിലായിരുന്നു. തുടര്‍ന്നങ്ങോട്ട് താളം കണ്ടെത്തിയ നായകന്‍ തുടക്കത്തിലെ വീഴ്ചകളെ കഴുകിക്കളുന്ന പ്രകടനം തന്നെ കാഴ്ചവച്ചു. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ജയിക്കാന്‍ 24 പന്തില്‍ 46 ആവശ്യമായിരുന്ന ചെന്നൈയെ ധോണി ഒറ്റയ്ക്ക് നയിച്ചു. മറ്റേ അറ്റത്ത് ഡ്വയിന്‍ ബ്രാവോ വിലപ്പെട്ട പന്തുകള്‍ പാഴാക്കുന്നതിലായിരുന്നു ശ്രദ്ധിച്ചത്. കരണ്‍ ശര്‍മ എറിഞ്ഞ 15 ാം ഓവറില്‍ ഒരു പന്തില്‍ പോലും റണ്‍ നേടാന്‍ ബ്രാവോയ്ക്ക് കഴിഞ്ഞില്ല. ബ്രാവോ പുറത്തായതിനു ശേഷമെത്തിയ രവീന്ദ്ര ജഡേജ നാലു പന്തുകള്‍ പാഴാക്കി ഒരു റണ്‍സുമായി പുറത്താകുമ്പോള്‍ 8 പന്തില്‍ 15 ആണ് ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിയാന്‍ ആഷിഷ് റെഡ്ഡി എത്തിയപ്പോള്‍ ലക്ഷ്യം ആറു പന്തില്‍ 15 റണ്‍സായി. ആഷിഷിന്റെ ആദ്യ പന്ത് വൈഡ് ആയപ്പോള്‍ രണ്ടാം പന്തില്‍ റണ്‍സ് നേടാന്‍ ധോണിക്കായില്ല, ലക്ഷ്യം 5 പന്തില്‍ 15 റണ്‍സ്. എന്നാല്‍ ധോണി എന്ന ബാറ്റ്മാന്‍ ആരാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. സമ്മര്‍ദ്ധത്തിനടിമപ്പെട്ട ആഷിഷിന്റെ അടുത്ത പന്ത് സിക്‌സിനു പറന്നു. സ്റ്റേഡിയം ആവേശത്തില്‍ പൊട്ടിത്തെറിക്കുന്നതിനിടയില്‍ അടുത്ത രണ്ടു പന്തുകളും ഫോറുകളായി അതിര്‍ത്തി വര കടന്നു,ജയം ചെന്നൈയ്ക്ക്. ബാറ്റിങ്ങില്‍ സണ്‍ റൈസേഴ്‌സിന്റെ രക്ഷകനായി അവതരിച്ച ആഷിഷ് റെഡ്ഡി മത്സരത്തിന്റെ അവസാന ഓവറില്‍ വില്ലനിലേയ്ക്ക് മാറി. ഇന്നിങ്ങ്‌സിന്റെ തുടക്കത്തില്‍ ഔട്ടാകുന്നതിന്റെ വക്കിലെത്തി തിരിച്ചു വന്ന ധോണിയാകട്ടെ താന്‍ സൂപ്പര്‍ ഫിനിഷര്‍ ആണെന്നത് ഒരിക്കല്‍ കൂടി തെളിയിച്ചു. 37 പന്തില്‍ 67 റണ്‍സ് ആണ് ധോണി നേടിയത്. ഏഴു ഫോറും നാലു സിക്‌സും ആ ഇന്നിങ്ങ്‌സിനു ചാരുതയായി. തന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ പ്രകടനത്തിന് കളിയിലെ താരമായും ധോണി തെരഞ്ഞെടുക്കപ്പെട്ടു. പന്തില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച്‌ ഓസ്‌ട്രേലിയ;സാഹചര്യത്തിന്റെ സമ്മര്‍ദ്ദമായിരുന്നു അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സ്മിത്ത് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : psc question paper | ചോദ്യപേപ്പറില്‍ 'ഹരിജന്‍'; നിരോധിച്ച വാക്ക് ഉപയോഗിച്ച് വിവാദത്തില്‍ കുരുങ്ങി പി.എസ്.സി | Mangalam തിരുവനന്തപുരം : ജനുവരി ആറിന് പി.എസ്.സി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറില്‍ സര്‍ക്കാര്‍ നിയമപരമായി നിരോധിച്ച 'ഹരിജന്‍' എന്ന വാക്ക് ഉപയോഗിച്ചത് വിവാദത്തില്‍. ഇതുസംബന്ധിച്ച് പി.എസ്.സി ചെയര്‍മാന് കത്തയച്ചു. 'വി.ടി ഭട്ടതിരിപ്പാട് പരിഷ്‌കരണ പ്രവര്‍ത്തനം നടത്തിയ കേരളീയ സമുദായം?' എന്ന ചോദ്യത്തിനാണ് 'ഹരിജന്‍' എന്ന ഓപ്ഷന്‍ നല്‍കിയിരുന്നത്. നായര്‍, ഈഴവ, നമ്പൂതിരി എന്നീ ഓപ്ഷനുകള്‍ക്കൊപ്പമാണ് 'ഹരിജന്‍' എന്ന് നല്‍കിയിരിക്കുന്നത്. സ സര്‍ക്കാരിന്റെ കത്തിടപാടുകളിലും പ്രസീദ്ധീകരണങ്ങളിലും മറ്റ് രേഖകളിലും ഹരിജന്‍, ഗിരിജന്‍, ദളിത്, കീഴാളന്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പകരം പട്ടികജാതി /പട്ടിക ഗോത്ര വര്‍ഗ്ഗം എന്നിങ്ങനെയേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഹരിജന്‍, ഗിരിജന്‍, ദളിത്, കീഴാളന്‍ എന്നീ പദങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളിലും മറ്റ് പൊതുഇടങ്ങളിലും ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ ഇവ ഉപയോഗിക്കുന്നില്ലെന്നിരിക്കെയാണ് ഭരണഘടനാ സ്ഥാപനമായ പി.എസ്.സി തന്നെ ഈ വാക്ക് തങ്ങളുടെ രേഖയില്‍ ഉപയോഗിച്ചതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ മാറ്റിവെച്ച് പി.എസ്.സി; 60,000 പേര്‍ ഇനിയും ഹാള്‍ ടിക്കറ്റ് എടുത്തില്ല പരസ്യം കണ്ട് ദുബായില്‍ മസാജിനെത്തിയ യുവാവിന് കിട്ടിയത് മുട്ടന്‍പണി; മുറിയില്‍ പൂട്ടിയിട്ട് നഗ്നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പണംതട്ടി; നാല് യുവതികള്‍ അടക്കമുള്ള സംഘം പിടിയില്‍ വിദ്യാബാലന്റെ 'തുമാരി സുലു' മികച്ച പ്രതികരണം നേടി വിജയിച്ചുകൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്ന വിദ്യാബാലന്റെ സിനിമകളും കഥയില്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ഇംഗ്ലീഷ്, വിംഗ്ലീഷ്, ഡേര്‍ട്ടി പിക്ചര്‍, തുമാരി സുലു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ എല്ലാം വിദ്യാബാലന്‍ എന്ന നടിയുടെ അഭിനയപാടവത്തിന്റെ വ്യത്യസ്ത തലങ്ങള്‍ കാണിച്ചുതരുന്നു. തുമാരി സുലുവിന്റെ വിജയത്തില്‍ ആഘോഷിക്കുന്ന ബോളിവുഡ്ഡിലെ ഹോട്ടസ്റ്റ് ആക്ട്രസിന്റെ വിശേഷങ്ങള്‍. ഠ തികച്ചും യാദൃച്ഛികമായി വന്നുപോയതാണ്. എനിക്ക് വ്യത്യസ്തമെന്നും വെല്ലുവിളി ഉയര്‍ത്തുന്നതുമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്പര്യം. അതുപോലെതന്നെ ചെയ്യുന്ന കഥാപാത്രങ്ങള്‍ എന്റെ മനസിനെ തൃപ്തിപ്പെടുത്തുന്നതു കൂടിയാകണം.അത് അങ്ങനെ വന്നുപോകുന്നതാണ്. പതിവില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ ജോലികള്‍ ചെയ്യുമ്പോള്‍ നമ്മളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തും. ഒരു നടി എന്ന നിലയില്‍ ഞാന്‍ അത് ആസ്വദിക്കുന്നു. ഠ മനഃപൂര്‍വം അങ്ങനെയാകുന്നതല്ല. കിട്ടുന്ന കഥാപാത്രങ്ങള്‍ അങ്ങനെയാണ്. സിനിമയിലെ മുഖ്യ കഥാപാത്രമായി അഭിനയിക്കുക എന്നത് എനിക്ക് ഏറെ സന്തോഷം നല്‍കുന്നു. നായകന്റെ പിറകില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന ഒരുവളായിരിക്കണം നായിക എന്ന ചിന്താഗതി നമ്മള്‍ മാറ്റണം. പകരം കഥയുടെ ഭാഗമായി നായികയെ കാണണം. ഇന്നത്തെ കാലത്ത് പുരുഷന്റെ പുറകില്‍ നില്‍ക്കാനല്ല സ്ത്രീകള്‍ ആഗ്രഹിക്കുന്നത് ഒപ്പം നില്‍ക്കാനാണ്. അതുപോലെ തന്നെയാണ് സിനിമയിലും. ഹീറോയുടെ പുറകില്‍ നില്‍ക്കാനല്ല മറിച്ച് ഹീറോയുടെ ഒപ്പം നില്‍ക്കുന്ന കരുത്തുറ്റ ജീവസ്സുറ്റ കഥാപാത്രം ചെയ്യാനാണ്. ? തുല്യവേതനം എന്ന ആശയത്തെക്കുറിച്ച് വിദ്യ വാചാലയാകാറുണ്ടല്ലോ. ഇപ്പോഴും സിനിമാ ലോകത്ത് ഹീറോയ്ക്കും ഹീറോയിനും വ്യത്യസ്ത സാമ്പത്തികനയമാണല്ലോ. ഠ സിനിമയില്‍ മാത്രമുള്ള ഒരു അനീതിയല്ലിത്. ലോകത്തുള്ള എല്ലാ മേഖലയിലും അനീതി നടക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് തുല്യവേതനം നല്‍കണമെന്ന് അടുത്തിടെ നോര്‍വ്വ പ്രഖ്യാപിക്കുകയുണ്ടായി. ഇന്ന് സ്ത്രീകളും സമൂഹവും ഇതിനുവേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട് എന്നുള്ളത് സന്തോഷം നല്‍കുന്ന ഒന്നാണ്. ? കമലാദാസിന്റെ ജീവിതകഥയെ ആസ്്പദമാക്കിയുള്ള സിനിമയുടെ ഓഫര്‍ വിദ്യക്ക് വന്നിരുന്നു എന്നു കേട്ടല്ലോ. ആദ്യം അത് സ്വീകരിക്കുകയും പിന്നീട് നിരസിക്കുകയുമാണുണ്ടായത്. ഠ ആ സിനിമയുടെ ഡയറക്ടറും ഞാനും തമ്മില്‍ കാഴ്ചപ്പാടില്‍ ഒരുപാട് വ്യത്യാസമുണ്ട്. വര്‍ഗീയപരമായോ, രാഷ്ട്രീയപരമായോ ഒരു സിനിമയുമായി ആരെങ്കിലും എന്നെ സമീപിച്ചാല്‍ എനിക്ക് അത് നിരസിക്കാനേ കഴിയും. പ്രത്യേകിച്ച് ഇന്നത്തെ സമൂഹത്തില്‍. അതുകൊണ്ടാണ് ആ പ്രോജക്ട് വേണ്ടെന്നുവച്ചത്. (കമലിന്റെ മലയാളസിനിമയായ 'ആമി'യില്‍ വിദ്യാബാലനെയായിരുന്നു ആദ്യം പരിഗണിച്ചത്.) ഠ ഞാന്‍ എനിക്കിഷ്ടമുള്ള വസ്ത്രം ധരിച്ച് സമൂഹത്തിനു മുന്നില്‍ എത്തുമ്പോള്‍ ആളുകള്‍ നല്ലതാണെന്നു പറയുമ്പോള്‍ വല്ലാത്ത സന്തോഷവും ആത്മവിശ്വാസവും ഉണ്ടാകും. ഞാന്‍ എനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ വസ്ത്രത്തിലൂടെയും പെരുമാറ്റത്തിലൂടെയും ഞാന്‍ ആരാണെന്ന് ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഠ വളരെ വേദനയുണ്ടാക്കുന്ന ഒന്നാണ് പുതിയ പെണ്‍കുട്ടികളെ അവളുടെ ശരീരഘടനയെക്കുറിച്ച് പറഞ്ഞു കളിയാക്കുന്നത്. ഒരാള്‍ക്ക് പെര്‍ഫെക്ട് ബോഡി ഉണ്ടാകില്ല. ചിര്‍ തീരെ മെലിഞ്ഞിട്ട്, മറ്റുചിലര്‍ വണ്ണം വച്ചിട്ടാകും. നമ്മള്‍ സ്വന്തം ശരീരത്തെ സ്‌നേഹിക്കണം. ബഹുമാനിക്കണം. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കരുത്. ഇത് എന്റെ ശരീരം എന്ന് മനസിലുറപ്പിച്ച് നമുക്കു ജന്മനാ കിട്ടിയ ശരീരസൗന്ദര്യത്തിന്റെ മാറ്റുകൂട്ടാന്‍ ശ്രമിക്കുക. ഞാനും ഇത്തരം കളിയാക്കലും നിരവധി തവണ കേട്ട ഒരാളാണ്. ഠ എന്റെ വ്യക്തിജീവിതത്തില്‍ രഹസ്യങ്ങള്‍ ഒന്നും ഇല്ല. ഞാനും ഭര്‍ത്താവ് സിദ്ധാര്‍ത്ഥും തമ്മിലുള്ള ഫോറ്റോസ് ഒന്നുംതന്നെ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ല. ഞാനും സിദ്ധാര്‍ത്ഥും എന്തു ചെയ്യുന്നു, എവിടെയാണ് എന്നൊക്കെ പറഞ്ഞ് ഓരോ പോസ്റ്റ് ഇടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ബന്ധങ്ങള്‍ക്കു കൂടുതല്‍ വില നല്‍കുന്നു. അതുപോലെ തന്നെ ആ ബന്ധങ്ങളുടെ സ്വകാര്യതയും. 'പണം കൊടുക്കാതെ ശരീരത്തിലേക്ക് തുറിച്ച് നോക്കിയതാണോ തന്റെ പ്രശ്‌നം' ; വിദ്യാബാലനെ അധിക്ഷേപിച്ച് സൈനീകന്‍ എനിക്കെല്ലാം സിനിമയാണ്, എന്റെ ചലച്ചിത്ര ജീവിത വിജയത്തില്‍ ശ്രീനിവാസന് അതിപ്രധാനമായ പങ്കുണ്ട്; സത്യന്‍ അന്തിക്കാട് തുറന്നു പറയുന്നു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ‘നടൻ’ അറസ്റ്റിലായിട്ടും നാടകം തുടരുന്നു; വ്യാജചിത്രം ഉപയോഗിച്ച്‌ ഡൽഹിയിലെ ബിജെപി ഔദ്യോഗിക പരിപാടിയിൽ സ്റ്റിക്കർ പുറത്തിറക്കി ബഹ്‌റെയ്‌നില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി കിടക്കുന്നു ശബരിമല സ്ത്രീ പ്രവേശനം: റിവ്യൂ ഹര്‍ജികള്‍ ചൊവ്വാഴ്ച മൂന്നിന് സുപ്രീംകോടതി പരിഗണിക്കും; തുറന്ന കോടതിയില്‍ വാദമില്ല ന്യൂനപക്ഷ ക്ഷേമ വകുപ്പ‌് ഡയറക്ടറായി കോളേജ‌് അധ്യാപകന‌് സ്ഥിരനിയമനം നൽകാനുള്ള യുഡിഎഫ‌് നീക്കം പുറത്ത‌് നവോത്ഥാന മൂല്യങ്ങള്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്ത രീതിയില്‍ ഉഴുതുമറിച്ച ഭൂപ്രദേശമാണ് കേരളം: ധര്‍മ്മരാജ് അടാട്ട് സുധാകരന്റെ നുണക്ക് രണ്ടുവര്‍ഷം മുമ്പേ വി ടി ബല്‍റാമിന്റെ മറുപടി; ഫേസ്ബുക്ക് പോസ്റ്റുമായി സോഷ്യല്‍ മീഡിയ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ചെസ്റ്റര്‍, ന്യു ജെഴ്‌സി: ചെസ്റ്ററില്‍ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ലിന്‍ഡനില്‍ താമസിക്കുന്ന സി. (ചെറിയല്‍) തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (തങ്കമ്മ) കൊച്ചുമകള്‍ സോഫിയ (4) എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന തോമസിനു ഗുരുതരമായി പരുക്കേറ്റു. ഈസ്റ്റ് ബ്രണ്‍സ്വിക്ക് സെന്റ് സ്റ്റീഫന്‍ മാര്‍ത്തോമ്മ ചര്‍ച്ച് അംഗങ്ങളണു തോമസും കുടുംബവും. ഇന്നലെ ഉച്ചക്കു 3: 30-നാണ് അപകടം. ഇവര്‍ സഞ്ചരിച്ച നിസാന്‍ പാത്ത്‌ഫൈന്‍ഡര്‍ ചെസ്റ്ററില്‍ വച്ച് ഫര്‍ണ്‍സ് റോഡില്‍ നിന്നു റൂട്ട് 206-ലേക്ക് ഇട്‌ത്തോട്ടു തിരിയുമ്പോള്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. ട്രാഫിക് ലൈറ്റ് ഇല്ലാത്ത ഇവിടെ അപകടം മിക്കപ്പോഴും ഉണ്ടാകുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കാട്ടുതീയില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നടി ശ്രുതി ഹാസന്‍; ഞെട്ടല്‍ വിട്ടുമാറാതെ താരം ചെന്നൈ: ദീപാവലി ദിനമായ ഇന്ന് 6.30ന് സണ്‍ ടിവിയില്‍ ’96’ സിനിമയുട സംപ്രേക്ഷണം ഉണ്ടാകും. പല സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തുന്നത്. വെറും അഞ്ച് ആഴ്ചകളായി പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ ചിത്രം സണ്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് നട തൃഷയും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. തൃഷയ്‌ക്കൊപ്പം ആരാധകരും ചേര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം പാടെ തള്ളികൊണ്ടാണ്ട് ഈ പ്രദര്‍ശനം. ക്യാമറാമാന്‍ ആയിരുന്ന സി.പ്രേംകുമാറിന്‍റെ ആദ്യ സംവിധാന സംരംഭമായ ’96’ തെന്നിന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി നിറഞ്ഞ സദസ്സില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. നഷ്ടപ്രണയത്തിന്റെ കഥ പറയുന്ന ചിത്രം മലയാളികളും ഇരുകൈനീട്ടിയാണ് സ്വീകരിച്ചത്. സണ്‍ ടിവിയുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ചിത്രത്തിന്‍റെ സംവിധായകന്‍ പ്രേംകുമാറും രംഗത്തെത്തിയിരുന്നു. നന്നായി തിയേറ്ററില്‍ ഓടുന്ന ചിത്രം സണ്‍ ടിവി എന്തിനാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നാണ് അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്. ‘തമിഴ്‌നാട്ടില്‍ കൂടാതെ കേരളത്തിലും കര്‍ണാടകയിലും ചിത്രം നന്നായി ഓടുന്നുണ്ട്. നല്ല രീതിയിലാണ് ചിത്രം പണം വാരുന്നത്. അടുത്ത ഏതെങ്കിലും ഉത്സവകാലത്തേക്ക് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റണമെന്നാണ് ഞങ്ങളുടെ അപേക്ഷ. നവാഗതനായ ഒരു സംവിധായകനെന്ന നിലയില്‍ ഞാന്‍ അവരോട് വളരെ നന്ദിയുളളവനായിരിക്കും,’ പ്രേംകുമാര്‍ പ്രതികരിച്ചു. അതേസമയം, വിജയ്‌യുടെ ദീപാവലി റിലീസ് ചിത്രം ‘സര്‍ക്കാരി’ന്‍റെ പ്രദര്‍ശനാവകാശവും സണ്‍ ടിവി തന്നെയാണ് വാങ്ങിയിട്ടുളളത്. ’96’ ടെലിവിഷനില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചാല്‍ ചിത്രം തിയേറ്ററുകളില്‍ നിന്നും പൂര്‍ണമായും പുറന്തളളപ്പെടുകയും ഇത് ‘സര്‍ക്കാരിന്’ ഗുണകരമാവുകയും ചെയ്യും. ഇത് ചൂണ്ടിക്കാട്ടിയും പ്രേക്ഷകര്‍ സണ്‍ ടിവിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ‘സേവ് 96’ ക്യാമ്പെയ്‌നുകളുമായി സമൂഹമാധ്യമങ്ങളിലും ചാനലിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. Ban96MoviePremierOnSunTv തുടങ്ങിയ ഹാഷ് ടാഗുകളുമായും നിരവധിപേര്‍ ടെലിവിഷന്‍ പ്രീമിയറിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. നമ്മുടെ അടുക്കളയില്‍ നിന്ന് മാറ്റിനിര്‍ത്താനാകാത്ത ഒന്നാണ് വെളുത്തുള്ളി. മിക്ക കറികളിലും അരച്ചോ ചെറുതായി അരിഞ്ഞോ ഒക്കെ വെളുത്തുള്ളി ചേര്‍ക്കാറുണ്ട്. ചിലര്‍ രുചിക്ക് വേണ്ടിയാണെങ്കില്‍ മറ്റു ചിലര്‍ വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് ഉപയോഗിക്കാറ്. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, രക്തയോട്ടം ത്വരിതപ്പെടുത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമെല്ലാം വെളുത്തുള്ളി ഏറെ സഹായകമാണ്. ശരീര വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഏറെ സഹായകമാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയലാണ് വെളുത്തുള്ളിയുടെ പ്രധാന ധര്‍മ്മം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി-6, വിറ്റാമിന്‍-സി, മാംഗനീസ്, കാത്സ്യം- […] മുടി കൊഴിച്ചിലും താരനുമെല്ലാം നാം സ്ഥിരം അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ വരള്‍ച്ച, അകാല നര എന്നീ പ്രശ്നങ്ങളെല്ലാം പല വിധത്തില്‍ കേശസംരക്ഷണത്തിന് പ്രശ്നമുണ്ടാക്കുന്നു. മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങള്‍ തേടി ക്ഷീണിച്ചവരാണോ നിങ്ങള്‍. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇനി പുളി മതി. പുളി ഉപയോഗിച്ച്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. പുളി കൊണ്ട് എങ്ങനെയെല്ലാം കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും […] ചര്‍മ്മം നല്ല തിളക്കത്തോടെയിരിക്കാനാണ് പലരും ആ​ഗ്രഹിക്കുന്നത്. അതിനായി ബ്യൂട്ടി പാര്‍ലറുകളില്‍ പോയി വില കൂടിയ ഫേഷ്യലുകളും ബ്ലീച്ചുകളും ചെയ്യുന്നവരാണ് ഇന്ന് അധികവും. എന്നാല്‍ ഇനി മുതല്‍ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോയി പണം കളയേണ്ട. അല്‍പം ഒലീവ് ഒായില്‍ കൊണ്ട് നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതാക്കാം. മുഖത്തെ ചുളിവ് മാറാന്‍ ഏറ്റവും നല്ലതാണ് ഒലീവ് ഒായില്‍ . ഒരു സ്പൂണ്‍ നാരങ്ങ നീരും ഒലീവ് ഒായിലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാന്‍ സഹായിക്കും. ചര്‍മ്മസംരക്ഷണം മാത്രമല്ല […] വീടിനുള്ളില്‍ മറ്റ് പ്രാണികള്‍ കൂടുന്നത് തടയാന്‍ പല്ലികളുടെ സാന്നിധ്യം വീടുകളില്‍ നല്ലതാണ്. എങ്കിലും പല്ലികളെ തുരത്താനുള്ള വഴികള്‍ അന്വേഷിക്കുന്നവരാണ് നമ്മളിലേറെയും. എങ്കിലിതാ വീട്ടില്‍ നിന്നും പല്ലികളെ തുരത്താനുള്ള ചില വഴികള്‍. പല്ലികള്‍ ധാരാളമുള്ളിടത്ത് മുട്ടതോട് സൂക്ഷിക്കുന്നത് പല്ലികളെ അകറ്റാന്‍ സഹായിക്കുന്നു. മുട്ടയുടെ മണം പല്ലികള്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് പല്ലികള്‍ ആ വഴി പിന്നീട് വരില്ല. കാപ്പിപ്പൊടി ഉപയോഗിച്ച്‌ പല്ലികളെ കൊല്ലാനാകും.കാപ്പിപൊടിയും പുകയിലയും സമം ചേര്‍ത്ത് ഉരുളകളാക്കി പല്ലികള്‍ വരുന്നിടത്ത് സൂക്ഷിച്ചാല്‍ പല്ലികള്‍ ഇത് കഴിക്കുകയും ചത്ത് പോവുകയും […] മുടി നിവര്‍ത്തിയെടുക്കാന്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാന്‍ മടി ഉളളവര്‍ക്ക് ചെയ്തുനോക്കാവുന്ന ചില ഹെയര്‍സ്‌ട്രെയിറ്റനിംഗ് ടിപ്പുകള്‍. രാസവസ്തുക്കള്‍ കൊണ്ടുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. തേങ്ങാപ്പാലും ലെമണ്‍ ജ്യുസും ഇവ രണ്ടും കൂടി നന്നായി യോജിപ്പിച്ച്‌ ഒരുരാത്രി ഫ്രിഡ്ജില്‍ വെച്ച ശേഷം രാവിലെ എടുത്ത് തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെളളത്തില്‍ കഴുകിവൃത്തിയാക്കണം. അപ്പോള്‍ തന്നെ വ്യത്യാസം മനസിലാക്കാം. ലെമണ്‍ജ്യുസ് മുടിനിവര്‍ത്താന്‍ സഹായിക്കുന്നു. ആവണക്കെണ്ണയും വെളിച്ചെണ്ണയും രണ്ട് എണ്ണകളും ഓരോ ടേബിള്‍സ്പൂണ്‍ വീതം എടുക്കണം. […] വെളിച്ചെണ്ണ ധാരാളം ആരോഗ്യ, സൗന്ദര്യഗുണങ്ങളുളള ഒന്നാണ്. പല സൗന്ദര്യ, ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ചര്‍മത്തിനു മാത്രമല്ല, മുടിയ്ക്കും ഇത് ഏറെ നല്ലതാണ്. തികച്ചും പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ വഴിയെന്നു വേണമെങ്കില്‍ പറയാം. ഇതുപോലെയാണ് കര്‍പ്പൂരവും. സാധാരണ പൂജകള്‍ക്കായി ഉപയോഗിയ്ക്കുമെങ്കിലും ധാരാളം ആരോഗ്യ, സൗന്ദര്യ ഗുണങ്ങള്‍ ഇതിനുമുണ്ട്. പ്രത്യേകിച്ചും പച്ചക്കര്‍പ്പൂരം. വെളിച്ചെണ്ണയും പച്ചക്കര്‍പ്പൂരവും കലര്‍ത്തി മുഖത്തു പുരട്ടുന്നതു നല്ലൊന്നാന്തരം സൗന്ദര്യസംരക്ഷണവഴിയാണ്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരം. അലര്‍ജി മുഖത്തുണ്ടാകുന്ന ചൊറിച്ചിലിനുളള നല്ലൊരു പരിഹാരമാണ് കര്‍പ്പൂരം കലര്‍ത്തിയ വെളിച്ചെണ്ണ. ഇത് ചര്‍മത്തിലെ […] ശരീരം നന്നായി ചൂടാകുമ്പോഴാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നത്. ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡ നേരിട്ട് മുറിവില്‍ തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. <> മൗത്ത് വാഷ് ആയി നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇത് വെള്ളത്തില്‍ നല്ലതു പോലെ കലര്‍ത്തി മൗത്ത് വാഷ് ആയി ദിവസവും മൂന്ന് നാല് പ്രാവശ്യം ഉപയോഗിക്കാവുന്നതാണ്. <> ബേക്കിംഗ് സോഡയും ഉപ്പും ഉപയോഗിച്ച്‌ മിക്സ് ചെയ്ത് ഈ പ്രശ്നത്തിന് പരിഹാരം […] നീണ്ടു ഇടതൂര്‍ന്ന മുടി ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.അത് കൊണ്ട് തന്നെ മുടിക്കുണ്ടാകുന്ന താരന്‍,മുടി കൊഴിച്ചില്‍,തുടങ്ങിയവ എല്ലാവരെയും അസ്വസ്ഥമക്കാറുണ്ട്..ഇതാ മുടിയഴകിന് ചില നുറുങ്ങു വിദ്യകള്‍. * തലമുടി തഴച്ചു വളരാന്‍ നെല്ലിക്ക ചതച്ച്‌ പാലില്‍ ഇട്ടുവെച്ച്‌ ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടി കുളിക്കുക. മൂന്നു ദിവസം ഇടവിട്ട് ആവര്‍ത്തിക്കുക. * താരന്‍ നശിപ്പിക്കാന്‍ തേങ്ങാപ്പാല്‍ ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച്‌ പകുതിയാകുമ്ബോള്‍ അതില്‍ ഒരു ചെറിയ സ്​പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് തലയില്‍ തേച്ച്‌ പിടിപ്പിക്കുക. രണ്ടു മണിക്കൂറിനു […] ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിയ്ക്കുന്ന പ്രധാന പ്രശ്നമാണ് അകാല നര. മുടിയിലെ മെലാനില്‍ എന്നവസ്തുവിന്‍റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. ഇതാണ് മുടിയ്ക്കു കറുപ്പു നിറം നല്‍കുന്നപദാര്‍ത്ഥം.അകാല നര ചെറുപ്പക്കാരെയാണ് ഏറ്റവും കൂടുതല്‍ പ്രശ്നത്തിലാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്ന കൂട്ടത്തില്‍ പല അബദ്ധങ്ങളിലും പലരും ചെന്നു ചാടും.വെള്ളത്തിന്‍റെ പ്രശ്നം, ഭക്ഷണത്തിലെ അപര്യാപ്തതകള്‍, ടെന്‍ഷന്‍, പാരമ്ബര്യം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് ഇടവരുത്തുന്നുണ്ട്.ബ്യൂട്ടിപാര്‍ലറില്‍ പോയാല്‍ ഹെന്ന, ഡൈ തുടങ്ങിയ രണ്ടു വഴികളല്ലാതെ ഈ പ്രശ്നത്തിനു സ്ഥായിയായൊരു പരിഹാരംകണ്ടെത്താന്‍ സാധിച്ചെന്നു […] ബ്ലാക് ഹെഡ്‌സ് പലരുടെ മുഖസൗന്ദര്യം കെടത്തുന്ന ഒന്നാണ്. മെലാനിനാണ് ബ്ലാക്‌ഹെഡ്‌സിനുള്ള പ്രധാന കാരണം. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ഇത് കൂടുതല്‍ കറുത്ത നിറവുമാകും. ഇതിനു പുറമെ സ്‌ട്രെസ്, മുഖത്തെ മേയ്ക്കപ്പ് മാറ്റാതെ ഉറങ്ങുന്നത്, പുകവലി തുടങ്ങിയ പല പ്രശ്‌നങ്ങളും ബ്ലാക് ഹെഡ്‌സിന് കാരണമാകാറുണ്ട്. ബ്ലാക് ഹെഡ്‌സിന് ലേസര്‍ ട്രീറ്റ്‌മെന്‍റടക്കം പലതുമുണ്ടെങ്കിലും ഇവ പൊതുവേ ചെലവേറിയതാണ്. ഇതിനുള്ള നല്ലൊരു പരിഹാരം വീട്ടുവൈദ്യങ്ങളാണ്. ഇതിനെക്കുറിച്ചറിയൂ.. ബ്ലാക്‌ഹെഡ്‌സിനുള്ള നല്ലൊരു പരിഹാരമാണ് ബേക്കിംഗ് സോഡ, ചെറുനാരങ്ങാനീര്, തിളപ്പിയ്ക്കാത്ത പാല്‍ എന്നിവ. ബേക്കിംഗ്‌സോഡ ചര്‍മം വൃത്തിയാക്കാന്‍ […] <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മലയാളത്തില്‍ ഇന്നുവരെ എഴുതപ്പെട്ടിട്ടുള്ള ചരിത്രാഖ്യായികളില്‍ ഏറ്റവും അവലംബ്യമായ ചരിത്രകാവ്യമാണ് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കേരളം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കമ്മ്യൂണിസ്റ്റ് ആശയത്തെ ഭാരതീയ സാഹചര്യത്തിനനുസരിച്ച് ക്രിയാത്മകമായി പുതുക്കുന്നതിനും ഇന്ത്യയില്‍ വളര്‍ന്നു വരുന്ന വര്‍ഗീയതയെ ചെറുക്കുന്നതിലും എന്‍ ഇ ബലറാം വഹിച്ച പങ്കാണ് അദ്ദേഹത്തെ എക്കാലത്തും പ്രസക്തനാക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Allഅഭിപ്രായംആരോഗ്യംഇന്റ‌ര്‍‌വ്യൂഉപന്യാസംഎഡിറ്റോറിയല്‍എന്റെ നാട്ഓര്‍മ്മകത്തുകള്‍കഥകഥാമത്സരംകവിതകാര്‍ട്ടൂണ്‍കോളങ്ങള്‍ചോദിക്കുകനര്‍മംനാടകംനോവല്‍‌പവര്‍ പൊളിറ്റിക്സ്പാചകംപുസ്തകനിരൂപണംഫീച്ചർമറുപുറംമിറര്‍ സ്കാന്‍രാഷ്ട്റീയംലേഖനംവാര്‍ത്തശാസ്ത്രംസാഹിത്യജാലകംസാഹിത്യവിമര്‍ശനംസിനിമ Allഉണ്ണിക്കഥഉപന്യാസംകടങ്കഥകഥകഥാപ്രസംഗംകവിതകാട്ടുകഥകുട്ടി നാടന്‍പാട്ട്കോളങ്ങള്‍നഴ്സറി പാട്ട്നോവല്‍‌നോവൽപാട്ട്സിനിമ Allഅന്നംഉപന്യാസംകവിതകാട്ടറിവ്കാലംകാവേറ്റംകാർഷിക നാട്ടറിവ്കുട്ടികളുടെ നാട്ടറിവ്കുട്ടികളുടെ പുഴകൃഷിഗീതകൈവേലനാട്ടറിവ്നോവല്‍‌പാട്ട്പുറാട്ട്വിത്ത് എം.ജി.എസിന്റെ ഈ കൃതിക്ക്‌ അവതാരിക എഴുതിയത്‌ എം.ആർ. ചന്ദ്രശേഖരനാണ്‌. താനും എം.ജി.എസും സമാന ഹൃദയരാണെന്നദ്ദേഹം പറയുന്നത്‌ തിളച്ചും ശരിതന്നെ. നീണ്ട അവതാരികയിൽ, സി.പി.ഐ. എന്നതിന്റെ ബ്രാക്കറ്റിൽ ‘എം’ എന്തിനാണെന്നദ്ദേഹം ചോദിക്കുന്നു. മാർക്‌സിസമില്ലാതെ കമ്യൂണിസമുണ്ടോ? തന്റെ പാർട്ടിയുടെ പേരിലും (സി.എം.പി.) ‘എം’ ഉണ്ടെന്നത്‌ അദ്ദേഹം മറന്നോ? എം.ജി.എസ്‌ ആദ്യാവസാനം സി.പി.ഐ.(എം) നെയും ഇ.എം.എസിനെയും അതിരൂക്ഷമായും അകാരണമായും വിമർശിക്കുന്നു. പക്ഷേ, പലവാദങ്ങളും ഫാൾസ്‌ സില്ലോജിസം ആയി മാറുകയാണ്‌. വ്യാജനാമങ്ങളിൽ തന്നത്താൻ... ചേരമാൻ പെരുമാൾക്കും കേരളം ഭരിപ്പാൻ പന്ത്രണ്ടു കൊല്ലമാണ്‌ കഴകം (സഭ) അനുവദിച്ചുനൽകിയതെങ്കിലും കേരളത്തെ ആചാരാനുഷ്‌ഠാനങ്ങളോടുകൂടിയ ഒരു ഭരണത്തിലേക്ക്‌ നയിച്ചത്‌ ഇദ്ദേഹമാണത്രെ. അതുകൊണ്ടുതന്നെ ഇദ്ദേഹം മൂപ്പത്തിയാറുകൊല്ലം നാടുഭരിച്ചതായി രേഖകൾ പറയുന്നു. എന്തായാലും ചേരമാൻ പെരുമാളുടെ പന്ത്രണ്ട്‌ അകമ്പടിക്കാരിൽ ഒരാളായ പടമലനായരെ പെൺചൊല്ലുകേട്ടതിന്റെ പേരിൽ ‘അഴിയാറ’ പുഴയിൽ കൊണ്ടു നിർത്തി ശിക്ഷിപ്പാൻ തുടങ്ങുന്നതോടെ ആകാശത്തുനിന്നും വിമാനം ഇറങ്ങിവന്ന്‌ പടമലനായരെ സ്വർഗത്തിലേക്ക്‌ കൂട്ടികൊണ്ടുപോയത്രെ. ഇതിനിടെ പരിഭ്രാന്തനായ ചേരമാൻ തന്റെ ഗതിയെന്താകും എന്ന്‌ നായരോട്‌ ആരാഞ്ഞപ്പോൾ മുതുരപുറത്ത്‌ വേദആചിയാര്‌ എന്ന ഒരു ജോനകൻ ഉണ്ടാകുമെന്നും അവനെ കണ്ടാൽ നാലാം വേദം ഉറപ്പിക്കാമെന്നും അങ്ങനെ ചെയ്‌താൽ പാതിമോക്ഷം ലഭിക്കുമെന്നും നായർ പറഞ്ഞു. ഇങ്ങനെയാണ്‌ എഞ്ചൊല്ല്‌ കേട്ടപെരുമാളെ മക്കത്തു പോയി തൊപ്പിയിട്‌ എന്ന പ്രസിദ്ധ ചൊല്ല്‌ ഉണ്ടായത്‌ എന്ന്‌ പറയുന്നു. ചിലസ്‌ഥലങ്ങളിൽ ഇതിനെ പെൺചൊല്ല്‌ കേട്ട പെരുമാളെ മക്കത്തുപോയി തൊപ്പിയിട്‌ എന്നും പറഞ്ഞു വരുന്നതായി കാണുന്നുണ്ട്‌. പിന്നീട്‌ ചേരമാൻ പെരുമാൾ വേണ്ടതെല്ലാം ചെയ്‌തു വച്ച്‌ തിരുവഞ്ചിക്കുളത്തുനിന്നു വാണിഭത്തിന്നായി വന്ന അറബികപ്പലിൽ കയറി ആരുമറിയാതെ മക്കത്തേക്ക്‌ പോയിയത്രെ. ഇതറിഞ്ഞ്‌ പെരുമാളിന്റെ പ്രജകൾ വളരെയധികം ദുഃഖിക്കുകയും തിരികെയെത്തിക്കാൻ പരിശ്രമിക്കുകയും ചെയ്‌തു. ഇതിന്‌ മുൻകൈയ്യെടുത്തത്‌ പെരുമാളിന്റെ ഏറ്റവും വേണ്ടപ്പെട്ട നാടുവാഴിയായ ‘വളർഭട്ടണം’ ഭരിക്കും ഉഭയവർമൻ കോലത്തിരിയാണെന്നും പറഞ്ഞുവരുന്നു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വാണിഭക്കാരായ അറബിക്കപ്പലിനെ അന്വേഷിച്ചുപോയ കോലത്തിരിയുടെ പടയാളികളാണ്‌ ലക്ഷദ്വീപുകളിലെ ചില ദ്വീപുകൾ കണ്ടുപിടിച്ചത്‌ എന്ന്‌ ദ്വീപോൽപത്തി എന്ന ഗ്രന്ഥത്തിൽ ശ്രീമാൻ വി.ഐ.പൂക്കോയ അഭിപ്രായപ്പെടുന്നു. ഉഭയവർമൻ രാജാവിനെയാണത്രെ ചിറക്കൽ തമ്പുരാൻ എന്നു വിളിക്കുന്നത്‌. പെരുമാളിനെ അന്വേഷിച്ചുപോയവർ ഏതാനും ദ്വീപുകൾ കണ്ടുപിടിച്ച്‌ തിരിച്ചു വന്നപ്പോൾ കൂടുതൽ ദ്വീപുകളുണ്ടെങ്കിൽ കണ്ടെത്താനും അവിടെ കൃഷിചെയ്‌ത്‌ ജീവിതം തുടങ്ങാനും രാജാവ്‌ വേണ്ടവർക്ക്‌ നിർദ്ദേശം നൽകിയെന്നും അങ്ങനെയാണ്‌ അവിടെക്ക്‌ ആളുകൾ പോയി തുടങ്ങിയതെന്നും പറയപ്പെടുന്നു. മുൻകാലങ്ങളിലെ രാജഭരണകാലത്ത്‌ സൈനികരിൽ മുഖ്യപങ്കും നായർ ജാതിയിൽപ്പെട്ടവരായിരുന്നല്ലൊ. അതുകൊണ്ടുതന്നെ ദ്വീപുനിവാസികളിൽ എല്ലാവരും ഹൈന്ദവരായിരുന്നു. ക്രി.വ. 6-​‍ാം നൂറ്റാണ്ടിലും 7-​‍ാം നൂറ്റാണ്ടിലും ലക്ഷദ്വീപുകൾ വരെ പല്ലൻ രാജവംശത്തിന്റെ ഭരണം നീണ്ടുകിടന്നതായി സംഘകാലസാഹിത്യത്തിലെ പതിറ്റിപ്പത്ത്‌ എന്ന ഗ്രന്ഥത്തിൽ പരാമർശമുള്ളതായും കാണുന്നു. അപ്പോൾ ലക്ഷദ്വീപുകൾ യഥാർത്ഥത്തിൽ കണ്ടുപിടിച്ചത്‌ ആരായിരിക്കും? ചരിത്രം എന്നും കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതാണല്ലൊ. ചുരുക്കത്തിൽ വളരെ പണ്ടുകാലം മുതൽക്കുതന്നെ ഇന്ത്യയുമായി കച്ചവടബന്ധം പുലർത്തിപോന്നിരുന്ന അറേബ്യൻ പണിക്കുകൾ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള തുറമുഖങ്ങളിലൂടെ അവരുടെ പത്തേമാരികളുമായി യാത്ര ചെയ്യുമ്പോൾ ഈ ദ്വീപസമൂഹങ്ങൾ കണ്ടിരിക്കും. അവർ കേരളത്തിലെ രാജാക്കന്മാരെ അറിയിച്ചിട്ടുണ്ടാകാം. തുടരന്വേഷണത്തിന്‌ രാജാക്കന്മാർ അവരുടെ അധീനത്തിലുള്ളവരെ ദ്വീപുകളിലേക്ക്‌ അയക്കുകയും അങ്ങനെ അവരിലൂടെ ദ്വീപുകളിൽ ജനവാസം ഉണ്ടാകുകയും ചെയ്‌തിരിക്കാനാണ്‌ സാധ്യതയെന്നതും തള്ളിക്കളയാനാവില്ല. ചിറക്കൽ ഭരണത്തിൽ സസുഖം കഴിഞ്ഞുവന്നിരുന്ന ദ്വീപുകൾ പിന്നീട്‌ അറക്കൽ ഭരണത്തിലേക്ക്‌ എത്തുകയാണുണ്ടായത്‌. ഇതെങ്ങനെ സംഭവിച്ചു എന്നത്‌ വളരെ രസകരമായ ഒരു സംഭവമത്രെ. ഇത്‌ അവിശ്വസനീയം എന്നു തോന്നാമെങ്കിലും മറ്റ്‌ കണ്ടെത്തലുകൾ ഉണ്ടോ എന്നറിഞ്ഞൂകൂട. മാത്രമല്ല അറയ്‌ക്കൽ ഭരണത്തിൻ കീഴിൽ ദ്വീപുകൾ കഴിഞ്ഞിരുന്നു എന്നതും ആയത്‌ നിരായുധം ലഭിച്ചതാണ്‌ എന്നും കണക്കാക്കേണ്ടിയിരിക്കുന്നു. ഇതേ സംബന്ധിച്ച്‌ ദ്വീപോൽപത്തി എന്ന പുസ്‌തകത്തിൽ പറയുന്ന കാര്യങ്ങൾ ഇപ്രകാരമാണ്‌. ചേരമാൻ പെരുമാളുടെ മക്കായാത്രക്കുശേഷം അദ്ദേഹത്തിന്റെ കത്തുമായി കേരളത്തിൽ വന്ന മാലിക്‌ ബിൻദിനാരുടെ കൂട്ടത്തിലുണ്ടായിരുന്ന ‘ഹുസൈൻബിൻ മുഹമ്മദ്‌ ഇബ്‌നു മാലിക്കിൽ മദനിയ്യ’ എന്നയാൾ മലബാറിലെ ധർമപട്ടണത്തിൽ ചെല്ലുകയുണ്ടായി. അവിടെ വച്ച്‌ പെരുമാളുടെ സഹോദരി ശ്രീദേവിയെ കാണുകയും അവരുമായി സംഭാഷണം നടത്തുകയും ചെയ്‌തു. അതെ തുടർന്ന്‌ ശ്രീദേവിയും മകൻ മഹാബലിയും ഇസ്‌ലാം മതം വിശ്വസിക്കുകയുണ്ടായി. പിന്നീട്‌ ഹുസൈൻ ബിൻ മുഹമ്മദ്‌ ശ്രീദേവിയെ വിവാഹം കഴിക്കയും അവർ ഫാത്തിമാ ബീബി എന്ന പേര്‌ സ്വീകരിക്കുകയും ചെയ്‌തുവത്രെ. ഇതറിഞ്ഞ ചിറക്കൽ തമ്പുരാൻ ശ്രീദേവിയുടെ അവകാശം ഭാഗിച്ചുകൊടുക്കുകയും അവർ കണ്ണൂർ തലസ്‌ഥാനമാക്കികൊണ്ട്‌ ഭരണം നടത്തുകയും ചെയ്‌തു. അറയ്‌ക്കൽ ഫാത്തിമ ബീബി എന്നു പറഞ്ഞുവന്നത്‌ ശ്രീദേവിയേയും “ആദിരാജ സുൽത്താൻ അലി” എന്നു പറയുന്ന ശ്രീദേവിയുടെ മൂത്തപുത്രനായ മഹാബലിയേയുമാണത്രെ. പ്രചാരത്തിലുള്ള മറ്റൊരു കഥ ഇപ്രകാരമാണ്‌. ഒരിക്കൽ ഒരു ചിറക്കൽ തമ്പുരാന്റെ സഹോദരിമാർ കുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ ഇളയവളുടെ വസ്‌ത്രം മുതിർന്നവർ കുളികഴിഞ്ഞ്‌ പോകുമ്പോൾ എടുത്തു കൊണ്ടു പോയിയത്രെ. കുളത്തിൽനിന്നും കയറാൻ നേരം വസ്‌ത്രമില്ലാതിരുന്ന തമ്പുരാട്ടി വസ്‌ത്രത്തിനായി ഉറക്കെ കരഞ്ഞപ്പോൾ അതുകേട്ട്‌ ആ വഴിവന്ന മായൻ എന്നുപേരുള്ള മുസ്ലീം തന്റെ വസ്‌ത്രം നൽകിയെന്നും അങ്ങനെ മാനംരക്ഷിച്ച അയാളുടെ കൂടെ പോകുന്നതിന്‌ തനിക്ക്‌ സന്തോഷമാണുള്ളതെന്നും രാജാവിനോട്‌ സഹോദരി പറഞ്ഞത്രെ. തന്റെ സഹോദരിക്കു പറ്റിയ അബദ്‌ധം (പുടവ സ്വീകരിച്ചത്‌) മനസിലാക്കിയ രാജാവ്‌ ഇളയ സഹോദരിയെ മായന്റെ കൂടെ പോകുവാൻ അനുവദിച്ചു. ആ തമ്പുരാട്ടി ഇസ്ലാം മതം സ്വീകരിച്ച്‌ ഫാത്തിമബീബി എന്നു പേര്‌ സ്വീകരിക്കുകയും മായനെ ഭർത്താവാക്കി പൂർണസന്തോഷത്തോടെ ഉൾകൊള്ളുകയുമുണ്ടായി. നീതിജ്ഞനായ രാജാവ്‌ കുടുംബത്തിലെ അവകാശികളുടെ കണക്കനുസരിച്ച്‌ ചിറക്കൽ കൊട്ടാരം വക സ്വത്തുക്കൾ ഭാഗിക്കുകയുണ്ടായി. അതിൽ ഇളയ തമ്പുരട്ടിക്ക്‌ ലഭിച്ചത്‌ ഇന്നത്തെ ലക്ഷദ്വീപുകളടക്കമുള്ള കണ്ണൂർ മുതലായ ദേശങ്ങളായിരുന്നു. അതെ തുടർന്ന്‌ കണ്ണൂർ തലസ്‌ഥാനമാക്കി ഫാത്തിമ ബീബി ഭരണവും നടത്തി. ഇളഭ്യരായ മൂത്ത സഹോദരിമാർ അരക്കാലോറിക്കാരി ബീബി മായന്റെ കൂടെ പോയില്ലെ“ എന്നു പറഞ്ഞു സങ്കടപ്പെടുകയും അത്‌ കാലാന്തരത്തിൽ ”അറയ്‌ക്കൽ ബീബി“ എന്നായി തീരുകയുമുണ്ടായി എന്നത്‌ ചരിത്രം. ഫാത്തിമയും മായനും സുഖമായി രാജ്യം ഭരിച്ചുവരവെ അവർക്ക്‌ ഒരു മകൻ ഉണ്ടായി, അലി. ഫാത്തിമ ബീബിക്കുശേഷം അറയ്‌ക്കൽ സ്വരൂപത്തിൽ ഒന്നാമത്തെ സുൽത്താനായി ഭരണം നടത്തിയത്‌ ഈ അലിയാണ്‌ എന്ന്‌ പറഞ്ഞുവരുന്നു. അറയ്‌ക്കൽ ഭരണം ഏറെക്കാലം നീണ്ടുനിന്നു. ഏതൊരു ഭരണവും ദീർഘകാലം നീണ്ടുനിന്നാൽ സ്വാഭാവികമായും ഭരണസാരഥ്യത്തിലുള്ളവർ ദുർമാർഗികളും ദുഷ്‌ടവർഗവും ആയിത്തീരുകയും അവർ ജനങ്ങളിൽ നിന്നകലുകയും ചെയ്യും. ഫലമോ? ജനങ്ങൾക്ക്‌ ഭരണ നേതൃത്വത്തോട്‌ വിരക്തിയും വിദ്വേഷവും ഉണ്ടാവുകയും ഭരണം തകരുകയും ചെയ്യുന്നു. അറയ്‌ക്കൽ ഭരണത്തിലും സംഭവിച്ചത്‌ മറ്റൊന്നായിരുന്നില്ല. സ്വേച്‌ഛാധികാരികളായ കാര്യക്കാർ സാധാരണ ജനങ്ങളെ തികച്ചും അടിമകളാക്കിയാണ്‌ ഭരിച്ചുവന്നത്‌. സ്വാതന്ത്ര്യത്തിന്റെ അല്‌പംപോലും അവർക്ക്‌ അനുഭവിക്കാൻ ആയില്ല. എം.ഇ.സേതുമാധവൻ മേലേവീട്‌ ചമ്പ്രക്കുളം കോട്ടായി -പി ഒ പാലക്കാട്‌ പിൻ -678572 Address: Phone: 04922 285677 വീണ്ടും ഒരു ക്രിസ്‌തുമസ്സ്‌ സമാഗതമാവുകയാണ്‌. ക്രിസ്‌തുവിൽ നിന്ന്‌ നാം കേട്ടത്‌ അത്യുന്നതങ്ങളിൽ ദൈവത്തിന്‌ സ്തോത്രം ഭൂമിയിൽ സന്മനസ്സുളളവർക്ക്‌ സമാധാനം എന്നാണ്‌. അതിന്റെ അർത്ഥം സന്മനസ്സില്ലാത്തവർക്ക്‌ സമാധാനമില്ല എന്നാണ്‌. ക്രിസ്‌തുമസ്സ്‌ നൽകുന്ന സന്ദേശം സമാധാനത്തിന്റേതാണ്‌. ജീവന്റെ സമൃദ്ധിയാണ്‌ യേശുക്രിസ്‌തു ലോകത്തിന്‌ നൽകിയ സന്ദേശം. തിന്മയ്‌ക്കുമേൽ എക്കാലത്തും നന്മക്ക്‌ നേട്ടം ഉണ്ടായിട്ടുണ്ട്‌. ഈ ക്രിസ്‌തുമസ്സ്‌ ദിനത്തിലും പുതുവത്സരത്തിലും ലോകത്തിലെ എല്ലാവർക്കും ഞാൻ ആശംസ നേരുന്നു. തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങിയപ്പോൾ ക്ഷേത്രസന്നിധിയിൽ കമ്യൂണിസ്‌റ്റുകാരുടെ തിക്കും തിരക്കും. ഭക്തിയുടെ പേരിലല്ല, മറിച്ച്‌ ക്ഷേത്രത്തിൽ നേർച്ചയായി കിട്ടുന്ന ചുവന്ന പട്ട്‌ വാങ്ങുവാനാണ്‌ ഇവർ എത്തുന്നത്‌. മംഗല്യഭാഗ്യത്തിനായി ദേവിക്ക്‌ സമർപ്പിക്കുന്ന പട്ട്‌ കമ്യൂണിസ്‌റ്റുകാരുടെ കൈയ്യിലെത്തുമ്പോൾ ചെങ്കൊടിയായി മാറും. ഇത്തവണ പിണറായി വിജയൻ നടത്തിയ കേരള മാർച്ചിനായാണ്‌ കൂടുതലും ചെമ്പട്ട്‌ ഉപയോഗിച്ചത്‌. വിവിധ ഏരിയാകമ്മറ്റികൾ പതിനായിരക്കണക്കിനു വീതമാണ്‌ ചെമ്പട്ട്‌ ലേലം വിളിച്ചെടുത്തത്‌. സി.പി.എമ്മിന്റെ തിരക്ക്‌ കഴിഞ്ഞതോടെ, കേരളയാത്രയ്‌ക്ക്‌ ആവശ്യമായ കൊടി തേടി ഇപ്പോൾ സി.പി.ഐ.ക്കാരാണ്‌ എത്തുന്നത്‌. മറുപടിഃ അത്‌ കലക്കി, ഇതാണ്‌ യഥാർത്ഥ വൈരുദ്ധ്യാത്മക ഭൗതികവാദം. പാർവ്വതിയുടെ നടതുറപ്പിന്‌ കിട്ടിയ പട്ട്‌ പിണറായിയുടെ കേരളമാർച്ചിന്‌ അലങ്കാരം. ഏതായാലും കമ്യൂണിസ്‌റ്റു പാർട്ടികളുടെ വിജയത്തിന്‌ പാർവ്വതീദേവിയേയും ഉപയോഗിക്കാം എന്ന തന്ത്രം ഉഗ്രൻ. പക്ഷെ ഇത്തരം മാർച്ചുകൾ തുടങ്ങുന്നതിനുമുമ്പ്‌ ചില നേതാക്കൾ ഗണപതിക്ക്‌ തേങ്ങയുടച്ചതായി കേട്ടാലാണ്‌ പ്രശ്‌നം. സൂക്ഷിക്കണേ, പട്ടിൽ ചില കൂടോത്രം ചെയ്യുന്ന പണി വശമുളളവരുണ്ട്‌. യാത്രകൾക്ക്‌ ഉദ്ദേശിച്ച ഗുണം കിട്ടാതെ വരുമ്പോൾ പാഴൂർ പടിപ്പുരവരെ പോയി നോക്കിയാൽ മതിയാകും. നോവലിസ്‌റ്റ്‌, പത്രപ്രവർത്തകൻ. 1899-ൽ അമേരിക്കയിലെ ഇല്ലിനോയ്‌സിൽ ജനനം. ഒന്നാം ലോക മഹായുദ്ധകാലത്ത്‌ ട്രക്ക്‌ ഡ്രൈവറായും പത്ര റിപ്പോർട്ടറായും ജോലി ചെയ്‌തു. പാരീസിലെ പത്രപ്രവർത്തക ജീവിതം നിരവധി സാഹിത്യകാരൻമാരുമായി അടുപ്പിക്കുകയും സാഹിത്യത്തിലെ നവീനശൈലിയുടെ വക്താവാകാൻ സഹായിക്കുകയും ചെയ്‌തു. നായാട്ടും കാളപ്പോരും സാഹസിക യാത്രകളും നിറഞ്ഞവ ജീവിതം. 1954-ൽ നോബൽ സമ്മാനം ലഭിച്ചു. 1961-ൽ ജീവിതം സ്വയം അവസാനിപ്പിച്ചു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഒരു ചായവില്‍പനക്കാരന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ എത്താന്‍ സാധിച്ചുവെങ്കില്‍ അതിനു കാരണം നെഹ്‌റു; മോദിയെ പരോക്ഷമായി പരിഹസിച്ച് തരൂര്‍ അവിശ്വാസ പ്രമേയത്തില്‍ കീഴടങ്ങി രജപക്‌സെ ഗവണ്‍മെന്റ്; പുതിയ പ്രധാനമന്ത്രിയെ രാഷ്ട്രപതി തീരുമാനിക്കും ശബരിമല വിഷയത്തില്‍ ഇനിയും പഴയ നിലപാടില്‍ കടിച്ചു തൂങ്ങരുത്; നാടിന്റെ വിശാലമായ താത്പര്യം കാത്തു സൂക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് രമേശ് ചെന്നിത്തല കേരളത്തിന്റെ നവോത്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്കെന്ത്? ചോദ്യവുമായി ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ ഐഫോണ്‍ 7 ശക്തിയേറിയ ആസിഡില്‍ ഇട്ടാല്‍ എന്തു സംഭവിക്കും? ഈ സംശയം തീര്‍ക്കാതെ ഉറക്കം വരില്ല എന്നായപ്പോള്‍ അത് നേരിട്ട് തന്നെ പരീക്ഷിച്ച് നോക്കി ചിലര്‍. ഏതായാലും വിലയേറിയ പരീക്ഷണമല്ലേ; അതുകൊണ്ട് പരീക്ഷണത്തിന്റെ വീഡിയോ എടുത്ത് യൂട്യൂബിലുമിട്ടു ഇവര്‍. സംഭവം വൈറലാവുക തന്നെ ചെയ്തു. നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടാസ്വദിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആസിഡ് എന്നാണ് വീഡിയോയിലെ ആസിഡിനെ ഇവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഫ്‌ളൂറോആന്റിമോണിക് ആസിഡ് എന്നാണ് ഈ ആസിഡിന്റെ പേര്. അത്യന്തം അപകടകരവും ശക്തവുമായ രാസപദാര്‍ത്ഥമാണ് ഫ്‌ളൂറോആന്റിമോണിക് ആസിഡ്. മാറ്റ്-ബ്ലാക്ക് നിറത്തിലുള്ള ഐഫോണാണ് ആസിഡ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ആസിഡിലിട്ട് അഞ്ചുമിനുറ്റ് കഴിഞ്ഞ ശേഷമാണ് ഫോണ്‍ എടുത്ത്. തുടച്ച് വൃത്തിയാക്കിയ ശേഷം ബാറ്ററി ചാര്‍ജ് ചെയ്ത് ഫോണ്‍ ഓണ്‍ ചെയ്യാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഫോണ്‍ ഓണായോ അതോ നശിച്ചു പോയോ? വീഡിയോ കണ്ടു നോക്കൂ….+ ആന്‍ഡ്രോയ്ഡിനെ ‘കോപ്പിയടിച്ച’ ഐഫോണ്‍ 7 ശ്രേണി; ആന്‍ഡ്രോയ്ഡില്‍ നിന്നും ഐഫോണിനായി ആപ്പിള്‍ കടമെടുത്ത… “ചിപ്പ് ഉള്ള പിടയ്ക്കുന്ന ജിപിഎസ് നോട്ടുകള്‍”, മോദി ഭക്തരുടെ ‘തള്ളുകളിലേക്ക്’ ഒരെത്തിനോട്ടം Offbeat നീറ്റ് പരീക്ഷയില്‍ പിണറായി വിജയന് ഫുള്‍ മാര്‍ക്ക്, കേരള സര്‍ക്കാര്‍ ഇടപെടലിനെ വാനോളം പുകഴ്ത്തി തമിഴകം Kerala ഓട്ടോയില്‍ മോദിയുടെ അമ്മയുടെ കൈപിടിച്ചിരിക്കുന്നത് ആര്? ബിജെപി മന്ത്രിയുടെ ‘ഫോട്ടോഷോപ്പ് അപാരത’ കണ്ട് അന്തം വിട്ട് സോഷ്യല്‍ മീഡിയ ബിപ്ലബും രൂപാനിയും പറഞ്ഞതില്‍ എന്താ ഇത്ര വലിയ കുഴപ്പം; മണ്ടത്തരങ്ങളെ ന്യായീകരിച്ച് ടിജി മോഹന്‍ദാസും കെ സുരേന്ദ്രനും ഇരയെ കാത്തിരുന്ന ട്രോളന്മാരുടെ മുന്നിലേക്ക് എത്തിയത് ‘വിക്ലാങ്കനായ തുമ്പി’; തുടര്‍ന്ന് ട്രോള്‍ പൂരം അച്ഛന്റെയും അമ്മയുടേയും കല്യാണം ലൈവായി കണ്ട് രണ്ട് കുഞ്ഞു താരങ്ങള്‍; ഒടുവില്‍ മാലയിടാനൊരുങ്ങിയപ്പോള്‍ ബഹളമായി, ആദ്യം എനിക്കിട്ടിട്ട് അച്ഛനിട്ടാല്‍ മതിയെന്ന് മകന്‍; ഹൃദ്യമായൊരു കല്യാണ വീഡിയോ ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച് കോണ്‍ഗ്രസ്. ജനപിന്തുണ കുറയുന്നുവെന്ന് ബോധ്യപ്പെടുമ്പോള്‍ ഇത്തരം കഥകള്‍ മെനയുന്നത് മോദിയുടെ പണ്ടേയുള്ള തന്ത്രമാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതുപോലെ നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റ് പദ്ധതിയിട്ടതായി പുനെ പൊലീസാണ് വെളിപ്പെടുത്തിയത്. മോദിയെ വധിക്കാന്‍ പദ്ധിയിടുന്നതിന്റെ സൂചനകളടങ്ങിയ കത്ത് കണ്ടെത്തിയതായും പൂനെ പൊലീസ് കോടതിയില്‍ അറിയിക്കുകയായിരുന്നു. മോദിയെ വധിക്കാന്‍ പദ്ധിയിട്ടെന്ന് ആരോപിച്ച അഞ്ച് മാവോയിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് പൊലീസ് വ്യക്തമാക്കിയത്. ‘ഈ വാര്‍ത്ത പൂര്‍ണമായും കള്ളമാണെന്ന് താന്‍ പറയില്ല. പക്ഷെ ഇത്തരം കഥകള്‍ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയായപ്പോള്‍ മുതല്‍ മോദി പയറ്റുന്ന തന്ത്രമാണ്. ജനപ്രീതി ഇടിയുന്ന സമയത്താണ് ഇത്തരം കൊലപതകം പദ്ധതികളെപ്പറ്റിയുള്ള വാര്‍ത്തകള്‍ വരിക. അതുകൊണ്ട് വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന കാര്യം പരിശോധനക്ക് വിധേയമാക്കണം’ – കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. ഭീമ കോറിഗോണ്‍ കലാപവുമായി ബന്ധപ്പെട്ട് സുധീര്‍ ദവാല, റോണ ജേക്കബ് വില്‍സണ്‍, അഡ്വക്കേറ്റ് സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍, മഹേഷ് റൗട്ട് എന്നിവരെ മാവേയിസ്റ്റ് ബന്ധം ആരോപിച്ചാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതില്‍ റോണ ജേക്കബ് വില്‍സണിന്റെ വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് മോദിയെ വധിക്കാന്‍ ആലോചന നടക്കുന്നത് സംബന്ധിച്ച സൂചനയുള്ള കത്ത് ലഭിച്ചതെന്നാണ് പോലീസ് കോടതിയില്‍ വ്യക്തമാക്കുന്നത്. എം.4 വിഭാഗത്തിലുള്‍പ്പെടുന്ന തോക്ക്​ ഉപയോഗിച്ച്‌​ മോദിയെ വധിക്കാന്‍ ഇവര്‍ പദ്ധതി തയാറാക്കുന്നുവെന്നും എല്‍ടിടിഇയുടെ നേതൃത്വത്തില്‍ രാജീവ്​ ഗാന്ധിയെ വധിച്ചതിന്​ സമാനമായി മോദിയെ വധിക്കാനാണ്​ ഇവരുടെ പദ്ധതിയെന്നും പൊലീസ്​ പറയുന്നു. പിഎന്‍ബി തട്ടിപ്പ് നടന്നതെപ്പോള്‍? 2017-18 കാലത്തെന്ന് സിബിഐ, യുപിഎ കാലത്തെന്ന് കേന്ദ്രപ്രതിരോധമന്ത്രി മോദിക്കും സര്‍ക്കാരിനും എതിരെ വിമര്‍ശനം: പ്രവീണ്‍ തൊഗാഡിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടികള്‍ക്ക് ആര്‍എസ്എസ് “മോദി ഖജനാവ് കാത്തുസൂക്ഷിക്കുന്നയാളല്ല, തട്ടിപ്പുകാരുടെ കൂട്ടുകാരനാണ്”, രാജ്യത്ത് അഴിമതി ഏറ്റവും കൂടുതല്‍ നടക്കുന്നത്… <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി; സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലം | Keralabhooshanam.com | Breaking News, Latest News, Kerala, India and World news »റഫാലില്‍ കേന്ദ്ര സര്‍ക്കാരിനെ കുരുക്കുന്ന നാല് ചോദ്യങ്ങളുമായി സുപ്രീംകോടതി; പ്രതിരോധ സമാഗ്രികള്‍ വാങ്ങാനുള്ള നയം മാറ്റിയതെന്തിനെന്ന് കോടതി; എയര്‍ മാര്‍ഷലും, എയര്‍ വൈസ് മാര്‍ഷലും കോടതിയില്‍ ഹാജരായി; കേസ് വിധി പറയാന്‍ മാറ്റി »ബന്ധു നിയമന വിവാദം: അദീപിനെ നിയമിക്കാന്‍ കെ.ടി ജലീല്‍ നേരിട്ട് ഇപെട്ടു; വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്താന്‍ മന്ത്രി ഉത്തരവിറക്കിയതിന്റെ തെളിവ് യൂത്ത് ലീഗ് പുറത്തു വിട്ടു By web desk on 31/10/2017 Comments Off on നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി; സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. ‘ലക്ഷ്യ’യിലെ ജീവനക്കാരനാണ് കോടതിയില്‍ മൊഴി മാറ്റിയത്. പ്രതി സുനില്‍കുമാര്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് കിട്ടി. മൊഴിമാറ്റത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിലീപ് ജാമ്യത്തിലിറങ്ങും മുന്‍പാണ് സാക്ഷി, മൊഴി മാറ്റിയത്. കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത് എന്നായിരുന്നു നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ലെന്നും സാക്ഷിമൊഴിയില്‍ നേരത്തെ പറഞ്ഞിരുന്നതാണ്. താന്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പോയിരുന്നതായി സുനി നേരത്തേ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നില്ല. അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് ദിലീപ് ഇപ്പോള്‍. നവംബര്‍ ഒന്നു മുതല്‍ താരം ഷൂട്ടിംഗ് തിരക്കുകളിലേയ്ക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ഷൂട്ടിംഗ് ചെന്നൈയിലാണ്. ‘കമ്മാരസംഭവം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കേ ആയിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇതോടെ ഈ സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. തണ്ടര്‍ഫോഴ്‌സ് തന്നെയാണ് ചെന്നൈയിലും ദിലീപിന് സുരക്ഷയൊരുക്കുക. ദിലീപിന്റെ ഷൂട്ടിംഗ് സെറ്റുകളിലെല്ലാം ഇനി തണ്ടര്‍ഫോഴ്‌സ് സുരക്ഷയുണ്ടാകും. അതുകൊണ്ടു തന്നെ ദിലീപിന്റെ സ്വകാര്യ സുരക്ഷയില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. തണ്ടര്‍ഫോഴ്‌സിനെ നിയോഗിച്ചതിനെതിരെ നേരത്തെ പൊലീസ് വിശദീകരണം തേടുകയും തണ്ടര്‍ഫോഴ്‌സ് ലൈസന്‍സുള്ള ഏജന്‍സിയാണെന്ന് പൊലീസിന് ബോധ്യപ്പെടുകയും ചെയ്തിരുന്നു. സുരക്ഷാഭീഷണി നേരിടുന്നതായി ദിലീപ് പൊലീസിനെ അറിയിച്ചിരുന്നു. തനിക്കെതിരെ കേസ് നൽകിയവരില്‍ നിന്നാണ് ഭീഷണിയെന്നും സുരക്ഷക്കായി സ്വകാര്യഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നും നടന്നത് കൂടിയാലോചന മാത്രമാണെന്നും ദിലീപ് വിശദീകരണം നല്‍കിയിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച് മടങ്ങിയ സംഘത്തെ കൊട്ടാരക്കരയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ലൈസന്‍സുള്ള തണ്ടര്‍ഫോഴ്‌സ് നിയമപരമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി; സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലം added by on 31/10/2017 ബന്ധു നിയമന വിവാദം: അദീപിനെ നിയമിക്കാന്‍ കെ.ടി ജലീല്‍ നേരിട്ട് ഇപെട്ടു; വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്താന്‍ മന്ത്രി ഉത്തരവിറക്കിയതിന്റെ തെളിവ് യൂത്ത് ലീഗ് പുറത്തു വിട്ടു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യൂഡല്‍ഹി: സൈനിക സഹകരണത്തിന് ഇന്ത്യയുമായി ധാരണയായെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍. ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടില്ല. കര, വ്യോമ, നാവിക സേന താവളങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് കരാറില്‍ ഒപ്പുവയ്ക്കണമെന്ന് അമേരിക്ക ഏറെ നാളായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. കരാര്‍ നിലവില്‍ വന്നാല്‍ സൈനിക വിമാനങ്ങള്‍, കപ്പലുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണി, സൈനികര്‍ക്കുള്ള വിശ്രമം, സൈനികോപകരണങ്ങളുടെ വിതരണം തുടങ്ങിയവയ്ക്ക് ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യുഎസിന് സാധിക്കും. തന്ത്രപ്രധാനമായ സൈനികമേഖലകളില്‍ സ്വര്യസഞ്ചാരം അനുവദിച്ചാല്‍ അത് ഭാവിയില്‍ മറ്റുപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന ഭീതിയെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യ തയാറാകാതിരുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇളയരാജ പാട്ടുകളില്‍ തന്റെ ഒട്ടേറെ സംഭാവനകള്‍ ഉണ്ട്, പാട്ടുകൾ ഇനിയും വേദികളിൽ പാടും: എസ്.പി.ബാലസുബ്രഹ്മണ്യം‌ കളം നിറഞ്ഞാടുന്ന നാഗകന്യക :നാഗപ്പാട്ടിന്റെ താളമുള്ള കായംകുളം കൊച്ചുണ്ണിയിലെ ലിറിക്കൽ വീഡിയോ കാണാം.... മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു . മിമിക്രി ആർട്ടിസ്റ്റ് എന്‍.അനൂപാണ് വരന്‍.വിജയലക്ഷ്മിയുടെ വീട്ടില്‍ വച്ച്‌ സെപ്തംബര്‍ പത്തിന് വിവാഹനിശ്ചയം നടക്കും.വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ച് ഒക്ടോബര്‍ 22 ന് ആണ് വിവാഹം നടക്കുക .ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് മിമിക്രി ആർട്ടിസ്റ്റ് ആയ അനൂപ് .അനൂപ് വിജയലഷ്മിടെ ആരാധകനാണ് .ഇതേ തുടർന്നാണ് വിജയ ലക്ഷ്മിയെ ജീവിത സഖിയായി കൂടെ കൂട്ടിയത് . <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം;ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ് | Keralabhooshanam.com | Breaking News, Latest News, Kerala, India and World news ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം;ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ് By web desk on 18/12/2016 Comments Off on ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം;ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം. ഇതിന് മുന്നോടിയായി പുതിയ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഫ്‌ളിപ്കാര്‍ട്ട് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധനങ്ങളുടെ യഥാര്‍ഥ വില എത്രയാണെന്ന് ഇതിലൂടെ അറിയാന്‍ സാധിക്കില്ല. എന്നാല്‍ ഏകദേശം എല്ലാ ഉല്‍പ്പന്നങ്ങളുടെയും പൂര്‍ണ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യം പുറത്തിറങ്ങുമ്പോള്‍ 27,999 രൂപ വിലയുണ്ടായിരുന്ന വണ്‍പ്ലസ് 3 ഇരുപതിനായിരത്തില്‍ താഴെ രൂപയ്ക്ക് സ്വന്തമാക്കാം.വണ്‍ പ്ലസ് കൂടാതെ മറ്റു ചില ഫോണുകളും ഫ്‌ളിപ്കാര്‍ട്ടില്‍ ഡിസ്‌കൗണ്ട് വിലയില്‍ ലഭിക്കും.7,999 രൂപ വിലയുള്ള മോട്ടോ ഇ3 പവര്‍ ,36,990 രൂപ വില വരുന്ന ഐഫോണ്‍ 6 16GB, ലെനോവോ കെ5 നോട്ട്, ലീക്കോ എല്‍ 2, ഗ്യാലക്‌സി ഓണ്‍8, ഗ്യാലക്‌സി ഓണ്‍ നെക്സ്റ്റ്, ലെനോവോ ഫാബ് 2 എന്നിവയാണ് ഇവയില്‍ ചിലത്. സ്മാര്‍ട്ട്‌ഫോണുകള്‍ കൂടാതെ മറ്റു ചില ഗാഡ്ജറ്റുകള്‍ക്കും ഫ്ളിപ്കാര്‍ട്ട് വിലക്കുറവ് ലഭ്യമാക്കയിട്ടുണ്ട്. ആപ്പിള്‍ മാക്ബുക്ക് പ്രോ ലാപ്‌ടോപ്, സാംസങ് ഗിയര്‍ ഫിറ്റ് 2 എന്നിവയാണിത്. കൂടാതെ ആപ്പിള്‍ വാച്ച്, മോട്ടോ 360 ജന്‍2 എന്നിവയ്ക്കും ഓഫര്‍ ലഭ്യമാണ്. ഇതുകൂടാതെ സ്‌കള്‍കാന്‍ഡി ഹെഡ്‌ഫോണ്‍, ഐപ്രോ പവര്‍ബാങ്ക് (10400mAh), മി 10000mAh പവര്‍ ബാങ്ക്, ഫിലിപ്‌സ് യുഎസ്ബി ട്രിമ്മര്‍ എന്നീ ഉല്‍പന്നങ്ങള്‍ക്കുമുണ്ട് ഓഫറുകള്‍. മൈക്രോമാക്‌സ്, വു, സാംസങ് എന്നീ കമ്പനികളുടെ ടെലിവിഷനുകള്‍, വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്റര്‍ എന്നിവയ്ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. അതേസമയം എങ്ങനെയാണ് ഇത്രയും വില കുറച്ച് ഫ്‌ലിപ്കാര്‍ട്ടിന് ഈ ഓഫറുകള്‍ നല്‍കാന്‍ സാധിക്കുന്നതെന്നത് രഹസ്യമാണ്. വണ്‍ പ്ലസ് സഹസ്ഥാപകനായ കാള്‍ പെയ്‌സും വെള്ളിയാഴ്ച ട്വിറ്ററിലൂടെ ഇക്കാര്യത്തിലുള്ള തന്റെ ജിജ്ഞാസ പങ്കു വെച്ചിരുന്നു. ഫ്ളിപ്കാര്‍ട്ടില്‍ ഞായറാഴ്ച്ച മുതല്‍ ഷോപ്പിങ് മാമാങ്കം;ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ് added by on 18/12/2016 <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആടിന്റെ മൂന്നാം ഭാഗം ഇറങ്ങുകയാണെങ്കില്‍ അത് ത്രി ഡിയിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ആട് 2 വന്‍ വിജയമായതിനെ തുടര്‍ന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മൂന്നാം ഭാഗത്തെക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ നിര്‍മ്മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നാം ഭാഗമെത്തുന്നത് ത്രീഡിയിലാണെന്നും നിര്‍മ്മാതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയിലാദ്യമായാണ് പരാജയപ്പെട്ട ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നത്. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ചിത്രം വന്‍വിജയമാണ് നേടിയത്. ജയസൂര്യയുടെ കഥാപാത്രത്തെ യുവജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും നിര്‍മ്മാതാവ് പറഞ്ഞു. ‘മേരി’യാകാന്‍ എത്തിയപ്പോള്‍ അവരുടെ ആവശ്യം തിരിച്ചറിഞ്ഞു: വാക്കു പാലിച്ച് ജയസൂര്യ, ആ നിമിഷത്തിനു സാക്ഷിയായി സരിതയും ഇപ്പോള്‍ പൊളിച്ചത് ജയസൂര്യയുടെ ബോട്ടുജെട്ടി മാത്രം ; കായലില്‍ 3 സെന്റ് 700 സ്‌ക്വയര്‍ ലിങ്ക്‌സ് കയ്യേറി ; വീടും പണിതതും നിയമലംഘനത്തിലൂടെ ലോകത്തെ എല്ലാവരും സ്ത്രീകളുടെ മാറിടത്തെ ആരാധിക്കുന്നവരാണ്, ഞാനും അതില്‍ നിന്ന് വ്യത്യസ്തയല്ല: കാന്‍സറിനെ അതിജീവിച്ച ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ പറയുന്നു തകര്‍ന്നുപോയ ബന്ധങ്ങളെ മീ ടൂ വാക്കി മാറ്റരുത് ; നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരേ മീടൂ ; നിഹാരികയെ വിമര്‍ശിച്ച് ഖബ്രാ സെയ്ത്ത് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കുട്ടിത്തമുള്ള കവിതകളെ കുട്ടിക്കവിതകൾ എന്നു വിശേഷിപ്പിക്കാറുണ്ട്‌. കുട്ടിയുടെ കാഴ്‌ചയിലെ ലോകമാണ്‌ കുട്ടിക്കവിതകളിൽ പ്രതിഫലിക്കുന്നത്‌. മലയാളത്തിലെ കുട്ടിക്കവിതാ സമാഹാരങ്ങളിൽ ഏറെയും മുതിർന്നവരുടേതാണ്‌. ചില അക്ഷരങ്ങൾ ആവർത്തിക്കുന്ന വാക്കുകൾ താളത്തിൽ കൂട്ടിച്ചേർത്താൽ കുട്ടിക്കവിതകളായി എന്ന്‌ ഇവരിൽ പലരും കരുതുന്നു. അതുകൊണ്ടുതന്നെ ഉറക്കെച്ചൊല്ലാനാവുമെന്നല്ലാതെ ഇത്തരം കവിതകളിലധികവും ഹൃദയസ്പർശികളാവുന്നില്ല. എന്നാൽ മുർഷിദയുടെ കവിതകൾ ഇക്കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നു. ഒരു പത്തുവയസ്സുകാരിയുടെ ലോകം ഇത്രമേൽ വലുതാണെന്ന്‌ ‘പെയ്‌തൊഴിയാതെ’ എന്ന ഈ സമാഹാരത്തിലെ കവിതകൾ നമ്മെ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീന ടീമില്‍ പടലപ്പിണക്കം; റൊമേറോയെ ടീമില്‍ നിന്നൊഴിവാക്കാന്‍ കാരണം പരിക്കല്ലെന്ന് ഭാര്യ; കളത്തിനകത്ത് കളി തുടങ്ങുന്നതിന് മുമ്പ് കളത്തിന് പുറത്ത് പോരാട്ടം ചൂടുപിടിക്കുന്നു | KVARTHA: MALAYALAM NEWS | KERALA NEWS | KERALA VARTHA | ENTERTAINMENT മലയാളം വാര്‍ത്ത Home » Fifa » Football » Football Player » News » Sports » World Cup » സ്പോര്‍ട്സ് » ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീന ടീമില്‍ പടലപ്പിണക്കം; റൊമേറോയെ ടീമില്‍ നിന്നൊഴിവാക്കാന്‍ കാരണം പരിക്കല്ലെന്ന് ഭാര്യ; കളത്തിനകത്ത് കളി തുടങ്ങുന്നതിന് മുമ്പ് കളത്തിന് പുറത്ത് പോരാട്ടം ചൂടുപിടിക്കുന്നു ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീന ടീമില്‍ പടലപ്പിണക്കം; റൊമേറോയെ ടീമില്‍ നിന്നൊഴിവാക്കാന്‍ കാരണം പരിക്കല്ലെന്ന് ഭാര്യ; കളത്തിനകത്ത് കളി തുടങ്ങുന്നതിന് മുമ്പ് കളത്തിന് പുറത്ത് പോരാട്ടം ചൂടുപിടിക്കുന്നു ബ്യൂണസ് അയ്‌റിസ്: (www.kvartha.com 24.05.2018) അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ ടീമില്‍നിന്നും പുറത്തുപോയതിനുപിന്നാലെ വിവാദം ചൂടുപിടിക്കുന്നു. പരിക്കിനെ തുടര്‍ന്ന് റൊമേറോയെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കുന്നുവെന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തങ്ങളുടെ ഔദ്യോദിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് താരത്തെ ഒഴിവാക്കുന്നുവെന്ന പരിശീലകന്‍ സാംപോളിയുടെയും ടീമിന്റെയും നിലപാടിനെ തള്ളി റൊമേറോയുടെ ഭാര്യ രംഗത്തെത്തിയതോടെ ലോകകപ്പ് തുടങ്ങുന്നിനു മുമ്പേ ടീമിന് ഇടിവെട്ടേറ്റ അവസ്ഥയാണ്. റൊമേരോയുടെ പരിക്ക് കാര്യമുള്ളതല്ല. ലോകകപ്പിന് മുമ്പേ ഭേദമാവുന്ന പരിക്ക് മാത്രമാണ് അദ്ദേഹത്തിന്. ടീമില്‍ നിന്നും അദ്ദേഹത്തെ മാറ്റാന്‍ കാരണം പരിക്കല്ല. മറ്റ് പലരും റൊമേറോ ടീമില്‍ ഉണ്ടാവരുത് എന്ന് ആഗ്രഹിച്ചിരുന്നു. ഇക്കാരണത്താലാണ് ലോക കപ്പിനുള്ള ടീമില്‍ റൊമേറോയെ ഉള്‍പ്പെടുത്താതിരുന്നതെന്ന് റൊമാറോയുടെ ഭാര്യ ആരോപിക്കുന്നു. ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. കൊച്ചി: (www.kvartha.com 09.11.2018) അഴീക്കോട് എം.എല്‍.എ കെ.എം ഷാജി അയോഗ്യനെന്ന് ഹൈക്കോടതി. എതിര്‍ സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാര്‍ നല്‍കിയ... തിരുവനന്തപുരം: (www.kvartha.com 13.11.2018) നെയ്യാറ്റിന്‍ കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ഡ... 'ഞാന്‍ ആദ്യം കീഴടങ്ങാം, ഞാന്‍ സറണ്ടര്‍ ചെയ്യുന്നതോടെ പഞ്ച് പോകും, പിന്നാലെ നീയും കീഴടങ്ങിയാല്‍ കുഴപ്പമില്ല'; ഡിവൈ എസ് പി ഹരികുമാറിന്റെ അവസാന വാക്കുകള്‍ തിരുവനന്തപുരം: (www.kvartha.com 14.11.2018) 'ഞാന്‍ ആദ്യം കീഴടങ്ങാം, ഞാന്‍ സറണ്ടര്‍ ചെയ്യുന്നതോടെ പഞ്ച് പോകും. പിന്നാലെ നീയും കീഴടങ്ങിയ... ചെയ്യാത്ത കുറ്റത്തിന് ജയില്‍ വാസം അനുഭവിക്കേണ്ടിവന്ന യുവതിക്ക് രക്ഷകനായി അവന്‍ എത്തി; ഒടുവില്‍ തന്റെ ജീവിതത്തിലേക്ക് അവളെ ക്ഷണിക്കുകയും ചെയ്തു ദുബൈ: (www.kvartha.com 08.11.2018) ചെയ്യാത്ത കുറ്റത്തിന് ജയില്‍ വാസം അനുഭവിക്കേണ്ടിവന്ന യുവതിക്ക് രക്ഷകനായി അവന്‍ എത്തി. ഒടുവില്‍ തന്റെ ... പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ഒരവിശ്വാസിക്കും കഴിയില്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി കെ സുരേന്ദ്രന്‍ തിരുവനന്തപുരം: (www.kvartha.com 13.11.2018) ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ... വയനാട്: (www.kvartha.com 10.11.2018) 80 ലക്ഷത്തിന്റെ ലോട്ടറി അടിച്ചെന്ന് ഏജന്റ് വിളിച്ച് പറഞ്ഞപ്പോള്‍ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല പ... ശബരിമല വിഷയത്തില്‍ ഒടുവില്‍ സര്‍ക്കാരിന് വീണ്ടു വിചാരം; വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു തിരുവനന്തപുരം: (www.kvartha.com 13.11.2018) ശബരിമല വിഷയത്തില്‍ ഒടുവില്‍ സര്‍ക്കാരിന് വീണ്ടു വിചാരം. ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനപരി... ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും കാട്ടി യുവതിയുടെ കത്ത്; കുറിപ്പ് കണ്ട് ഭയന്ന് യുവാവിന്റെ ആത്മഹത്യ; ഭാര്യ പോയത് കാമുകനൊപ്പം കാഞ്ഞിരപ്പള്ളി : (www.kvartha.com 10.11.2018) ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും കാട്ടിയ... മസാജിനായി ഫ് ളാറ്റിലെത്തിയ യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്‌നഫോട്ടോകള്‍ എടുത്തു; 4500 ദിര്‍ഹവുമായി കടന്നുകളഞ്ഞു; 4 യുവതികള്‍ക്കെതിരെയുള്ള കേസിന്റെ വിചാരണ തുടങ്ങി ദുബൈ: (www.kvartha.com 12.11.2018) മസാജിനായി ഫ് ളാറ്റിലെത്തിയ യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ നാല് യുവതികള്‍ ഉള്‍പ്പെ... ഭാര്യയുടെ പരപുരുഷബന്ധം കൈയോടെ പിടിച്ച ഭര്‍ത്താവ് കാമുകനെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി കുഴിച്ചിട്ടു കൊല്‍ക്കത്ത: (www.kvartha.com 10.11.2018) ഭാര്യയുടെ പരപുരുഷബന്ധം കൈയോടെ പിടിച്ച ഭര്‍ത്താവ് കാമുകനെ കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി ക... ഡെന്‍മാര്‍ക്കില്‍ നിഖാബിന് നിരോധനം; ആഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍, പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് ഇറങ്ങിയാല്‍ 1000 ക്രോണര്‍ പിഴ കോപന്‍ഹേഗന്‍: (www.kvartha.com 01.06.2018) നിഖാബ്, ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡെന്‍മാര്‍ക്ക... വൈദ്യശാസ്ത്രത്തിന് അത്ഭുതമായി 14കാരന്‍ മുട്ടയിടുന്നു? 2 വര്‍ഷത്തിനിടെ ഇട്ടത് 20 മുട്ടകള്‍, സംശയം നിലനിര്‍ത്തുന്നതിനിടെ ഡോക്ടര്‍മാര്‍ക്ക് മുന്നിലും മുട്ടയിട്ടു, എക്‌സ് റേ എടുത്തപ്പോള്‍ വയറ്റിലും മുട്ട (വീഡിയോ കാണാം) ജക്കാര്‍ത്ത: (www.kvartha.com 23.02.2018) വൈദ്യശാസ്ത്രത്തിന് അത്ഭുതമായി 14കാരന്‍ മുട്ടയിടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇട്ടത് 20 മുട... ഗള്‍ഫ് രാജ്യങ്ങളില്‍ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ അടിയന്തിര ശ്രദ്ധയ്ക്ക്; കഴിഞ്ഞ ഒരുമാസത്തിനിടയില്‍ നോട്ടീസ് ലഭിച്ചത് നിരവധി ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക്, ഈ 8 കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളും നിയമനടപടി നേരിടേണ്ടിവരും ദുബൈ: (www.kvartha.com 19.12.2017) ജി സി സി രാജ്യങ്ങളില്‍ വാട്ട്‌സ് ആപ്പ് നേരാംവണ്ണം ഉപയോഗിച്ചില്ലെങ്കില്‍ ആപ്പിലാകും. ഗള്‍ഫ് രാജ്യങ്ങളില... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Congress Backs JDS In Karnataka, A Word Of Advice From Mamata Banerjee | അപ്പോഴേ പറഞ്ഞില്ലേ... മമതയുടെ ഉപദേശം കേട്ടില്ല; അവസാനം രാഹുല്‍ഗാന്ധി പരിഹസിച്ച ജെ.ഡി.എസിനു പിന്നാലെ കോണ്‍ഗ്രസ് | Mangalam അപ്പോഴേ പറഞ്ഞില്ലേ... മമതയുടെ ഉപദേശം കേട്ടില്ല; അവസാനം രാഹുല്‍ഗാന്ധി പരിഹസിച്ച ജെ.ഡി.എസിനു പിന്നാലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു മുമ്പ്‌ മുന്‍ കോണ്‍ഗ്രസുകാരിയായ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കോണ്‍ഗ്രസിനെ ഉപദേശിച്ചു. 'മോഡിയെ സൂക്ഷിക്കുക, പോരാട്ടം ഒറ്റയ്‌ക്കു വേണ്ട. ജെ.ഡി(എസ്‌), ബി.എസ്‌.പി. സാധ്യമായ എല്ലാവരുമായി കൂട്ടുകൂടൂ'. അന്ന്‌ അഭിപ്രായ സര്‍വേകള്‍ നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു സിദ്ധരാമയ്യ. വോട്ടെടുപ്പിനു മുമ്പ്‌ മമത ഒന്നുകൂടി പറഞ്ഞു. എച്ച്‌.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാകണം. മമതയുടെ മാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണു കോണ്‍ഗ്രസിപ്പോള്‍. ഭരണമുള്ള കര്‍ണാടകയില്‍നിന്നാണു കോണ്‍ഗ്രസ്‌ ഫണ്ട്‌ കണ്ടെത്തിയിരുന്നത്‌ എന്നതു പരസ്യമായ രഹസ്യം. കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ കഴിയാത്തതു പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്‌ അടയുന്നതിനു തുല്യമാണ്‌. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഫണ്ട്‌ കണ്ടെത്തുകയാണ്‌ അവര്‍ നേരിടാനിരിക്കുന്ന വലിയ വെല്ലുവിളി. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്‌ പ്രാദേശിക വാദത്തിലാണ്‌ ഇക്കുറി കൂടുതല്‍ ശ്രദ്ധിച്ചത്‌. ലിംഗായത്തുകളെ പ്രത്യേക മത ന്യൂനപക്ഷമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു ശിപാര്‍ശ നല്‍കി കൈയടി നേടാനുള്ള സിദ്ധരാമയ്യയുടെ നീക്കവും പാളി. ലിംഗായത്തുകള്‍ കൈയടിച്ചെങ്കിലും കോണ്‍ഗ്രസിനു വോട്ട്‌ വീണില്ല. കാവേരി നദീ ജലത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാത്തതില്‍ അദ്ദേഹം മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചതും വെറുതേയായി. കാവേരിയുടെ തീരപ്രദേശങ്ങളില്‍ (തെക്കന്‍ കര്‍ണാടക) ജെ.ഡി.എസാണു നേട്ടമുണ്ടാക്കിയത്‌. മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവെഗൗഡയുടെ ജനതാദള്‍ (എസ്‌.) പ്രതീക്ഷിച്ചതു പോലെ കിങ്‌ മേക്കറായി. ജെ.ഡി.എസിനെ ബി.ജെ.പിയുടെ "ബി" ടീമെന്നു പരിഹസിച്ച കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജെ.ഡി(എസ്‌)യെ കുത്തി വോട്ട്‌ പാഴാക്കരുതെന്ന നരേന്ദ്ര മോഡിയുടെ ആഹ്വാനവും അവര്‍ക്ക്‌ അനുഗ്രഹമായി. ജെ.ഡി.എസും ബി.എസ്‌.പിയും ചേര്‍ന്ന 40 സീറ്റുകളാണു നേടിയത്‌. ജെ.ഡി.എസും കോണ്‍ഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ്‌ ഫലം മാറുമായിരുന്നെന്ന തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജിയുടെ പ്രസ്‌താവനയും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഹംദാന്‍ ബിന്‍ മുഹമ്മദ് പൈതൃക കേന്ദ്രം ഒട്ടകയാത്ര; ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് പങ്കാളിത്തം | siraj daily - latest news, breaking news, malayalm news, kerala, india, national, international news, gulf news, sports news, health, tech, siraj daily, sirajlive, sirajonlive, daily newspaper, online newspaper, news portal ദുബൈ: ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്റര്‍ സംഘടിപ്പിക്കുന്ന ക്യാമല്‍ ട്രെക്കില്‍ ഒന്‍പത് രാജ്യങ്ങളില്‍ നിന്നായി 15 പേര്‍ പങ്കെടുക്കും. യു എ ഇ, ഒമാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, അള്‍ജീരിയ, സിറിയ, പാക്കിസ്ഥാന്‍, മലേഷ്യ, ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നാണ് സവാരിക്കായി പ്രതിനിധികളെത്തുന്നത്. ഈ മാസം 17നാണ് ക്യാമല്‍ ട്രക്ക് നാലാമത് എഡിഷന്‍ ആരംഭിക്കുക. രാജ്യം സായിദ് വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറന്‍ മേഖലയിലെ ലിവ മരുഭൂമിയില്‍ നിന്നാണ് യാത്ര ആരംഭിക്കുക. 11 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ദുബൈ ഗ്ലോബല്‍ വില്ലേജിലെ പൈതൃക ഗ്രാമത്തില്‍ 27ന് സമാപിക്കും. യു എ ഇയിലെ വിവിധ മരുഭൂമികളിലായി 500 കിലോമീറ്റര്‍ താണ്ടിയാണ് യാത്ര. സംഘത്തിലെ അഞ്ച് സ്ത്രീകള്‍ ഫ്രാന്‍സ്, അള്‍ജീരിയ, ബ്രിട്ടന്‍, ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അറേബ്യന്‍ മരുഭൂമിയുടെ ഉള്ളറകളെയും മരുഭൂ ഗോത്രവര്‍ഗങ്ങളുടെ ജീവിതത്തെയും അടുത്തറിഞ്ഞ് താണ്ടുന്ന യാത്രയില്‍ ആവശ്യമായ ഭക്ഷണമടക്കമുള്ള സാധനങ്ങള്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് ഹൈറിറ്റേജ് സെന്റര്‍ നല്‍കും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  പുതുവര്‍ഷത്തില്‍ വാട്‌സ്ആപ്പ് പണിതന്നു; കോടിക്കണക്കിന് ഉപഭോക്താക്കളുടെ പുതുവര്‍ഷാശംസകള്‍ക്ക് സംഭവിച്ചത് | Daily Indian Herald പുതുവര്‍ഷത്തില്‍ വാട്‌സ്ആപ്പ് പണിതന്നു; കോടിക്കണക്കിന് ഉപഭോക്താക്കളുടെ പുതുവര്‍ഷാശംസകള്‍ക്ക് സംഭവിച്ചത് കൊച്ചി: ലോകത്തില്‍ വലിയൊരു വിഭാഗം ഉപഭോക്താക്കളുള്ള മെസേജിംഗ് ആപ്പായ വാട്‌സാപ്പ് പുതുവര്‍ഷത്തില്‍ പണിപറ്റിച്ചു. കൃത്യം പുതുവര്‍ഷം പുലരുന്ന സമയത്ത് വാട്‌സാപ്പ് പണിമുടക്കി. കോടിക്കണത്തിന് ഉപഭോക്താക്കളുള്ള ആപ്പില്‍ സന്ദേശം ആയക്കാനാകാത്തത് ഏവരെയും വലച്ചു. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറിലധികമാണ് വാട്സ് ആപ്പ് പണിനിര്‍ത്തിയത്. തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെയാണ് തകരാര്‍ പരിഹരിക്കാനായത്. പണിമുടക്ക് പുതുവത്സരം പിറക്കുന്ന സമയത്തായതിനാല്‍ നിരവധി ആശംസ സന്ദേശങ്ങളാണ് കൈമാറാനാകാതെ കിടന്നത്. ഇന്ത്യ, മലേഷ്യ, യു.എസ്.എ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള കോടികണക്കിന് ഉപഭോക്താക്കളെ ഇത് മൂലം നിരാശയിലാഴ്ത്തി. മനുഷ്യന് ഇനി ദൈവത്തിന്റെ ആവശ്യം വരികയില്ല…അധികം വൈകാതെ തന്നെ ​കൃത്രിമബുദ്ധിയിൽ മനുഷ്യൻ ദൈവത്തെ മറക്കും <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദേജാവു എന്താണ് Deja Vu Extra Sensory Perception Esp ആറാമിന്ദ്രിയം Flipkart Amazon Bitcoin Free Song Mp3 Download ദേജാവു എന്താണ് Deja Vu Extra Sensory Perception Esp ആറാമിന്ദ്രിയം Flipkart Amazon Bitcoin mp3 song <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധിയുടെ ഇരയാണ് എഴുത്തുകാരിയായ അരുന്ധതി. പെന്‍ഷന്‍ കിട്ടാതായതോടെ വൃക്ക രോഗിയായ അരുന്ധതിയുടെ ചികിത്സ മുടങ്ങി. 35 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അരുന്ധതി കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചത്. കൊല്ലം പട്ടത്താനം റെയില്‍വേ ഗേറ്റിന് സമീപമുള്ള പഴയ വീടിന്‍റെ ഉമ്മറപ്പടിയില്‍ മരണത്തെ മാത്രം പ്രതീക്ഷിച്ച് കഴിയുകയാണ് അരുന്ധതി. പെന്‍ഷന്‍ ലഭിച്ചിട്ട് അഞ്ച് മാസമായി. കരള്‍ രോഗവും വൃക്ക രോഗവും രൂക്ഷമാണ്. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിലാണ് ചികിത്സ. യാത്ര ചെയ്യണമെങ്കില്‍ ടാക്സി വിളിക്കണം. അതിന് 2500 രൂപ വേണം. എഴുതി വെച്ച പഴ കവിതകള്‍ പലതിലും എവിടെയൊക്കെയോ സ്വന്തം ജീവിതം വന്ന് പോകുന്നുണ്ട്. 35 വര്‍ഷമാണ് ടൈപ്പിസ്റ്റായി അരുന്ധതി കെഎസ്ആര്‍ടിസിയെ സേവിച്ചത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ക്ലീന്‍ അപ് ദി വേള്‍ഡ്; ശുചിത്വ സന്ദേശം നെഞ്ചിലേറ്റി രിസാല സ്റ്റഡി സര്‍ക്കിള്‍ | siraj daily - latest news, breaking news, malayalm news, kerala, india, national, international news, gulf news, sports news, health, tech, siraj daily, sirajlive, sirajonlive, daily newspaper, online newspaper, news portal ദുബൈ: ലോക പരിസ്ഥിതി ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി യു എന്‍ ഇ പി സംഘടിപ്പിക്കുന്ന ക്ലീന്‍ അപ് ദി വേള്‍ഡില്‍ ദുബൈ നഗരസഭയുടെ നേതൃത്വത്തില്‍ ശുചിത്വ സന്ദേശം നെഞ്ചിലേറ്റി രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരും പങ്കാളികളായി. വ്യത്യസ്ത സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച 22-ാമത് ക്ലീന്‍ അപ് ദി വേള്‍ഡില്‍ മിറാക്കിള്‍ ഗാര്‍ഡന്‍ പരിസരത്ത് 2,000 ത്തോളം ആര്‍ എസ് സി വളണ്ടിയര്‍മാര്‍ സംബന്ധിച്ചു. ഐസിഎഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി, ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍, നാഷനല്‍ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയിരുന്നു. സുലൈമാന്‍ കന്മനം, അബ്്ദുര്‍റസാഖ് മാറഞ്ചേരി, അബ്്ദുസലാം മാസ്റ്റര്‍ കാഞ്ഞിരോട്, ശമീം തിരൂര്‍, അബൂബക്കര്‍ അസ്്ഹരി, ഇ കെ മുസ്തഫ, നജീം തിരുവനന്തപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിസരശുചിത്വം വ്യക്തിശുചിത്വം പോലെ പ്രധാനമാണെന്നും ശുചിത്വസന്ദേശം നെഞ്ചേറ്റി പ്രകൃതിയുടെ കാവലാളാവാന്‍ ഈ യജ്ഞം പ്രചോദനമാകട്ടെ എന്നും ആര്‍ എസ് സി നാഷനല്‍ കണ്‍വീനര്‍ അഹ്്മദ് ഷെറിന്‍ സന്ദേശത്തില്‍ ഓര്‍മപ്പെടുത്തി. കൂടുതല്‍ സന്നദ്ധസേവകരെ അണിനിരത്തി ആര്‍ എസ് സി ഈ വര്‍ഷവും അധികൃതരുടെ പ്രശംസ പിടിച്ചുപറ്റി. ദുബൈ സോണ്‍ ഭാരവാഹികളായ അബ്ദുര്‍റശീദ് സഖാഫി, നൗഫല്‍ കൊളത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് നഗരസഭാധികൃതരില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ഫറ്റോര്‍ഡ: ഐ എസ് എല്ലിലെ ആവേശകരമായ മത്സരത്തില്‍ എഫ് സി ഗോവ 2-1ന് ജംഷഡ്പുര്‍ എഫ് സിയെ കീഴടക്കി. സ്പാനിഷ് പ്ലേമേക്കര്‍ മാനുവല്‍ ലാന്‍സറോട്ടെയുടെ ഇരട്ട ഗോളുകളാണ് ഗോവയുടെ വിജയത്തിനാധാരം. ട്രിനിഡാഡിന്റെ ഗോണ്‍സാല്‍വസാണ് ജംഷഡ്പുരിന്റെ ഗോള്‍ സ്‌കോറര്‍. പോസിറ്റീവ് ഫുട്‌ബോള്‍ കളിക്കാനായിരുന്നു സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പുര്‍ എഫ് സി തുടക്കം മുതല്‍ ശ്രമിച്ചത്. പതിനൊന്നാം മിനുട്ടില്‍ ഗോവയുടെ പ്രതിരോധം ഭേദിച്ച് ഗോണ്‍സാല്‍വസ് നടത്തിയ കുതിപ്പ് അവസാനിച്ചത് ഫ്രീകിക്കിലാണ്. അപകട മേഖലയില്‍ നിന്ന് കിക്കെടുത്തത് ഗോണ്‍സാല്‍വസാണ്. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് കിക്ക് പുറത്തേക്ക് പറന്നത്. ലാന്‍സറോട്ടെയാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. ആദ്യം കിക്കെടുത്ത് വലയിലാക്കിയെങ്കിലും റഫറി സ്പാനിഷ് താരത്തോട് റീടേക്ക് ആവശ്യപ്പെട്ടു. ആദ്യത്തെ കിക്ക് ആവര്‍ത്തിച്ച ലാന്‍സറോട്ടെ പന്ത് വലക്കുള്ളിലാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോണ്‍സാല്‍വസിലൂടെ സമനില പിടിച്ച ജംഷഡ്പുര്‍ കളിക്ക് ആവേശം പകര്‍ന്നു. എന്നാല്‍, ലാന്‍സറോട്ടെയുടെ മനോഹരമായ ഗോള്‍ വരാനിരിക്കുകയായിരുന്നു. ഫെര്‍നാണ്ടസ് നല്‍കിയ മികച്ച ത്രൂബാള്‍ ഓടിപ്പിടിച്ച ലാന്‍സറോട്ടെ ഒന്ന് വെട്ടിത്തിരിഞ്ഞ് ഇടത് കാല്‍ കൊണ്ട് തൊടുത്ത് ഷോട്ട് ഗോളായി. എഫ് സി ഗോവ ഒമ്പത് മത്സരങ്ങളില്‍ 16 പോയിന്റുമായി നാലാം സ്ഥാനത്താണ്. 10 പോയിന്റുള്ള ജംഷഡ്പുര്‍ എഫ് സി ഏഴാം സ്ഥാനത്ത്. Previous articleസയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ക്ക് സമര്‍പ്പിച്ചു <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അഡിസണ്‍ (ടെക്‌സസ്): ഇന്ത്യയുടെ 72-ാത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ കൊപ്പേല്‍ സിറ്റി കൗണ്‍സിലറായി വിജയിച്ച മലയാളി ബിജു മാത്യുവിന് ഊഷ്മള സ്വീകരണം നല്‍കി. ആഗസ്റ്റ് 11 ശനിയാഴ്ച വൈകിട്ട് അഡിസണ്‍ സര്‍ക്കിള്‍ പാര്‍ക്കില്‍, ഡാലസ് – ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേര്‍ന്ന അയ്യായിരത്തിലധികം പേര്‍ സ്വീകരണ ചടങ്ങിനു സാക്ഷ്യം വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കമാല്‍ എന്‍ റിത്ത കൗശല്‍ ബിജു മാത്യുവിനു ഫലകം നല്‍കി ആദരിച്ചു. പ്രസിഡന്റ് ഇലക്റ്റ് നരസിംഹ ബക്ത്തുല എന്നിവരെ കൂടാതെ ജഡ്ജി ക്ലെ ഇന്‍കിന്‍സ്, കോണ്‍ഗ്രസ് മാന്‍ പിറ്റ് സെഷന്‍സ്, സ്റ്റേറ്റ് പ്രതിനിധി വിക്ടോറിയ, കോണ്‍സല്‍ ജനറല്‍ അനുപം റോയ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേശീയ ഗാനാലാപനത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവര്‍ രാഷ്ട്രീയ രംഗത്തിലേക്ക് കടന്നു വരുന്നത്. കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ബിജു മാത്യുവിനെ പോലുള്ള ചെറുപ്പക്കാര്‍ സേവനസന്നദ്ധരായി മുന്നോട്ടു വരുന്നതില്‍ അഭിമാനിക്കുന്നുവെന്നും പ്രസിഡന്റ് കമാല്‍ പറഞ്ഞു. കൗണ്‍സില്‍ മെംബര്‍ എന്ന നിലയില്‍ തന്നില്‍ അര്‍പ്പിതമായിട്ടുള്ള ചുമതലകള്‍ വിശ്വസ്തതയോടെ നിറവേറ്റുമെന്നും അതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും ബിജു പറഞ്ഞു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശബരിമല : അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ ഉത്കണ്ഠ അറിയിച്ച് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പണംനല്‍കുന്നതാര്? 2019ലെ തിരഞ്ഞെടുപ്പില്‍ വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി ഗൂഗിള്‍ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരൂരങ്ങാടി: കൊടിഞ്ഞിയിലെ പുല്ലാണി ഫൈസല്‍ വധക്കേസ് അന്വേഷണത്തില്‍ പോലീസ് അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധം പ്രതിഷേധക്കടലായി. ഗൂഢാലോചന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക, ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം നടത്തിയത്. നന്നമ്പ്ര പഞ്ചായത്തില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. ചെമ്മാട് ടൗണിലും കക്കാട് ദേശീയപാതയിലും ഉപരോധ സമരവും നടന്നു. കാലത്ത് പത്ത് മണിയോടെ ചെമ്മാട് ടൗണില്‍ നിന്നാണ് ഉപരോധ സമരം ആരംഭിച്ചത്. ടൗണിലെ എല്ലാ ജംഗ്ഷനും സമരക്കാര്‍ ഉപരോദിച്ചു. ശേഷം തിരൂര്‍ ആര്‍ ഡി ഒ. സുഭാഷിന്റെ നേതൃത്വത്തില്‍ എം എല്‍ എ. പി കെ അബ്ദുര്‍റബ്ബ്, സര്‍വ്വകക്ഷി പ്രതിനിധികള്‍. തഹസില്‍ദാര്‍, സി ഐ എന്നിവരും ചേര്‍ന്ന് ഏറെ നേരം ചര്‍ച്ച നടത്തി. എസ് പിയുടെ നേതൃത്വത്തിലൂള്ള നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി തുടരന്വേഷണം കാര്യക്ഷമമായി നടത്തണമെന്നാവശ്യപ്പെട്ടെങ്കിലും ആര്‍ ഡി ഒക്കോ കലക്ടര്‍ക്കോ ഉറപ്പ് നല്‍കാനാവാതെ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരക്കാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കക്കാട് ദേശീയപാതയിലേക്ക് പ്രകടനമായെത്തി കക്കാട് ജംഗ്ഷന്‍ ഉപരോധിക്കുക യാ യിരുന്നു. ഫൈസലിന്റെ പിതാവും ഉമ്മയും മക്കളും സഹോദരികളുമടക്കം സ്ത്രീകളുള്‍പ്പെടെ നിരവധി പേരാണ് സമരത്തിനിറങ്ങിയത്. ചെമ്മാട് ടൗണില്‍ നാല് മണിക്കൂറും കക്കാട് ദേശീയപാതയില്‍ നാല് മണിക്കൂറും ഗതാഗതം തടസപ്പെട്ടു. െ്രെകം റെക്കോഡ്‌സ് ഡി വൈ എസ് പിയുടെയും സി ഐ ബാബുരാജിന്റെയും നേതൃത്വത്തില്‍ വന്‍ പോലീസും സന്നാഹം ഒരുക്കിയിരുന്നു. ആറുമണിയോടെ അന്വേഷണസംഘത്തെ മാറ്റുമെന്ന ഉത്തരവ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് ഇനി കേസന്വേഷിക്കുക ചെമ്മാട് ടൗണില്‍ ഉപരോധസമരം പി കെ അബ്ദുറബ്ബ് എം എല്‍.എ ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം പി മുഹമ്മദ് ഹസന്‍ അധ്യക്ഷത വഹിച്ചു. കക്കാട് ജംഗ്ഷനില്‍ നടന്ന ഉപരോധ സമരത്തില്‍ ആക്ഷന്‍കമ്മിറ്റി കണ്‍വീനര്‍ കെപി ഹൈദ്രോസ് കോയതങ്ങള്‍, ഉമര്‍ ഒട്ടുമ്മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നീലങ്ങത്ത് അബ്ദുസലാം, കൃഷ്ണന്‍ കോട്ടുമല, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, ഡി സി സി സെക്രട്ടറി കെ പി കെ തങ്ങള്‍, ജഅ്ഫറലി ദാരിമി ,അബ്ദുര്‍റഹ്മാന്‍ നരിക്കുനി, മോഹനന്‍ കാടാമ്പുഴ, എം വിനോദ്, ബ്ലോക്ക് പ്രസിഡന്റ് കെ അബ്ദുല്‍കലാം, എന്‍ ഇസ്മാഈല്‍, സലീം പൂഴിക്കല്‍, പി അബ്ദുലത്തീഫ്, ഫൈസലിന്റെ സഹോദരിമാരായ സബിത, കവിത എന്നിവരും ഫൈസലിന്റെ മക്കളും ഉപരോധ സമരത്തില്‍ പങ്കെടുത്തു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 2011 ല്‍ റിലീസായ ഉറുമി എന്ന ഹിസ്റ്റോറിക് ത്രില്ലറിനുശേഷം വീണ്ടുമൊരു മലയാളചിത്രവുമായി സന്തോഷ്ശവിന്‍ എത്തുകയാണ്. സന്തോഷ്ശിവന്‍തന്നെ ക്യാമറയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മഞ്ജുവാര്യരും, കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി... Read More 2011 ല്‍ റിലീസായ ഉറുമി എന്ന ഹിസ്റ്റോറിക് ത്രില്ലറിനുശേഷം വീണ്ടുമൊരു മലയാളചിത്രവുമായി സന്തോഷ്ശവിന്‍ എത്തുകയാണ്. സന്തോഷ്ശിവന്‍തന്നെ ക്യാമറയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മഞ്ജുവാര്യരും, കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജുവര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തിലുണ്ട്. ദുബായിലുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്‍റെ സഹകരണത്തോടെയാണ് സന്തോഷ്ശിവന്‍ ഈ ചിത്രം തയ്യാറാക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒക്ടോബര്‍ 20 ന് ആലപ്പുഴ ഹരിപ്പാടില്‍ ചിത്രീകരണം ആരംഭിക്കുന്നതാണ്. കേരളത്തിലെ പലഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനാണ്. സന്തോഷ് ശിവനും മഞ്ജുവാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷിക്കാവുന്ന സംഗതികളാണ് ചിത്രത്തിലുള്ളത്. ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന മുഴുനീള എന്‍റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. നിലവില്‍ ജീത്തുജോസഫിന്‍റെ പുതിയ ചിത്രത്തില്‍ നായകവേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാളിദാസ് ജയറാമിനെ സംബന്ധിച്ച് തനിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച കഥാപാത്രമാണ് സന്തോഷ് ശിവന്‍ ചിത്രത്തിലേത്. ആഷിക്അബുവിന്‍റെ വൈറസ് ഉള്‍പ്പെടെ ഒരു പിടി ഗംഭീരചിത്രങ്ങള്‍ തന്‍റെ കരിയര്‍ ബാഗിലുണ്ടെങ്കിലും ഒരു സന്തോഷ്ശിവന്‍ ചിത്രത്തിന് എത്രത്തോളം ലോകശ്രദ്ധ കിട്ടുമെന്നതും കാളിദാസ് ജയറാമിന് ഏറെ അഭിനയിക്കാവുന്ന ഒന്നാണ്. മഞ്ജുവാര്യരുരോടും, കാളിദാസ് ജയറാമിനോടുമൊപ്പം ഏറെ ശ്രദ്ധേയമായ ഒരു വേഷമാണ് ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ ചെയ്യുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : v.s sunil kumar | മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ച് ദിവസം തലസ്ഥാനത്ത് തെറ്റെന്ന് വി.എസ് സുനില്‍ കുമാര്‍ | Mangalam തിരുവനന്തപുരം: മുഖ്യമന്ത്രി പുതിയ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ആഴ്ചയില്‍ 5 ദിവസവും തലസ്ഥാനത്ത് ഉണ്ടാവുക എപ്പോഴും നടക്കില്ലെന്നും മുഖ്യമന്ത്രി അങ്ങനെ വാശിപിടിച്ചിട്ടില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. തലസ്ഥാനത്തു നിന്ന് മന്ത്രിമാര്‍ മാറിനില്‍ക്കുന്നതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം. മന്ത്രിസഭായോഗത്തിലാണ് മുഖ്യമന്ത്രി പുതിയ നിര്‍ദേശം നല്‍കിയത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മുംബൈ : മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 13,731.54 പോയിന്റിലെത്തി. സെന്‍സെക്സില്‍ 14 മാസത്തെ കുറഞ്ഞ ................തുടര്‍ന്നു വായിക്കുക മുംബൈ:തുടര്‍ച്ചയായ തകര്‍ച്ചക്ക് ശേഷം ഇന്ന് രാജ്യത്തെ ഓഹരിവിപണികളില്‍ മുന്നേറ്റമുണ്ടായി. സെന്‍സെക്സ് 700 പോയിന്റ് വര്‍ദ്ധിച്ച് 13664 ലാണ് ക്ളോസ് ചെയ്തതു..................തുടര്‍ന്നു വായിക്കുക ന്യുയോര്‍ക്ക്:ഇന്‍റര്‍ നെറ്റ്ഭീമനായ യാഹൂവിന്റെ അറ്റാദായത്തില്‍ വന്‍ നഷ്ടം. 303 മില്യണ്‍ ഡോളറാണ്2008 സാമ്പത്തിക ..... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഹിന്ദുസ്ഥാന്‍ പത്രത്തിലെ നവീന്‍ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതര്‍ നവീനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗരി ലങ്കേഷ് ഉള്‍പ്പെടെ നാല് മാധ്യമപ്രവര്‍ത്തകരാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിനായിരുന്നു ബംഗളൂരുവിലെ വീടിന് മുന്നില്‍ അഞ്ജാതരുടെ വെടിയേറ്റ് ഗൗരി മരിച്ചത്. കേരളാ ബേങ്ക് പ്രവാസികള്‍ക്ക് വലിയ സഹായമാകും; എന്‍ആര്‍ഐ അക്കൗണ്ടിനുള്ള അനുമതി ലഭിച്ചാല്‍ ലോകത്ത് എവിടെ നിന്നും വേഗത്തില്‍ പണം അയക്കാം: മുഖ്യമന്ത്രി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ലവിംഗ് മിനി,പഴയകാലം മുതലേ,വൃന്ദവനവും,രാധയും മീരയും,കാര്‍വര്‍ണ്ണനും ഒക്കെ വരുന്നു,പോകുന്നു.ഈ ലളിതഗാനം ഇഷ്ട്ടമായി.മാറ്റവും ഇഷ്ട്ടം... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ‘ഞാന്‍ മരിച്ചാല്‍ എന്റെ മകള്‍ എന്തുചെയ്യുമെന്ന’ ചോദ്യം കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിത മേഖലകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഉത്തരമില്ലാത്ത ഗദ്ഗദമാണ്. യഥാര്‍ഥത്തില്‍, മരിക്കുന്നവരെക്കാള്‍ ജീവിച്ചിരിക്കുന്നവരുടെ ഓരോ ദിവസവും ഓരോ മണിക്കൂറും അതിജീവനത്തിനായുള്ള ആര്‍ത്തനാദങ്ങള്‍ നിറഞ്ഞതാണ്. ആ വിഭാഗം ഇരകള്‍, സമൂഹത്തിന്റെ ഒന്നാമത്തെ പരിഗണന ലഭിക്കാന്‍ അര്‍ഹതപ്പെട്ടവര്‍, സര്‍വവിധ സഹാനുഭൂതിയും ലഭിക്കേണ്ടവര്‍, മരണമുഖത്തു നിന്ന് തങ്ങളെ രക്ഷിക്കാനാവശ്യപ്പെട്ട് ജനുവരി 30ന് രക്തസാക്ഷിദിനത്തില്‍ തലസ്ഥാനത്ത് സമരജ്വാല തീര്‍ക്കാനായി വന്നുവെന്നത് സങ്കടകരമായ കാര്യം തന്നെ. 2016 ജനുവരി 26ന്, റിപ്പബ്ലിക് ദിനത്തില്‍ അന്നത്തെ സര്‍ക്കാറുമായി സമരനേതാക്കള്‍ ഉണ്ടാക്കിയ കരാര്‍ പൂര്‍ണമായി നടപ്പാക്കാതെ കബളിപ്പിച്ചതിനെ തുടര്‍ന്ന് പുതിയ സര്‍ക്കാറിനെ സമീപിക്കുകയും കരാറനുസരിച്ചുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ നടപടികളെടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. 2017 ജനുവരി 10ന് സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയനുസരിച്ച് മുഴുവന്‍ ദുരിതബാധിതര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ഏപ്രില്‍ 30നകം കൊടുത്തു തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ചുമതലയുണ്ടായിരുന്നു. 5,848 പേര്‍ ദുരിത ബാധിതരുടെ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. എന്നാല്‍ ഇവരില്‍ 2,665 പേര്‍ക്കു മാത്രമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത ധനസഹായം സര്‍ക്കാര്‍ വിതരണം ചെയ്തത്. ലിസ്റ്റില്‍ ഇനി ഇപ്പോള്‍ ആകെ ഒഴിവാക്കപ്പെട്ടവര്‍ 3,183 പേരാണ്. അവര്‍ക്ക് യാതൊരുവിധ സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്ന കാര്യം തന്നെയാണ്. അവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തന്നെയാണോയെന്ന സംശയം ഉയര്‍ത്തിവിട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് അധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എങ്ങനെ പരമാവധിപേരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാം എന്നതിനെ സംബന്ധിച്ചാണ് അധികാര സമിതികള്‍ ഗവേഷണം നടത്തുന്നത്. സര്‍ക്കാറുകള്‍ മാറിമാറി വന്നു. മാറിമാറി പരിശോധനകള്‍ പലത് നടന്നു. 2017-ല്‍ മൂന്നാം തവണയും പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടന്നു ദുരന്തബാധിതരെ കണ്ടെത്താന്‍. എ പി എല്‍ – ബി പി എല്‍ തരംതിരിവ് നടത്തി പരമാവധി ആളുകളെ എ പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടത്തുന്ന സ്‌ക്രീനിംഗ് ടെസ്റ്റ് പോലെയാണ് എന്‍ഡോസള്‍ഫാന്‍ ഇരകളെയും പരിശോധനക്ക് വിധേയരാക്കിയത്. അവസാനത്തെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത നാലായിരത്തോളം ആളുകളില്‍ നിന്ന് കടുത്ത സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ക്കു ശേഷം 1905 പേരെ മാത്രമാണ് ‘ഇരകള്‍’ എന്ന ഗണത്തില്‍ പെടുത്താന്‍ കലക്‌ട്രേറ്റില്‍ നിന്ന് വന്ന പ്രത്യേക മെഡിക്കല്‍ സെല്‍ അംഗങ്ങള്‍ തയ്യാറായത്. ബാക്കിയുള്ളവരെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി. എന്നാല്‍, അന്തിമ പട്ടിക വന്നപ്പോള്‍ രോഗികളുടെ എണ്ണം 287 മാത്രമായി ചുരുങ്ങി. ബാക്കിയുള്ളവരെ മുഴുവന്‍ നിര്‍ദയം ഒഴിവാക്കാന്‍ ഡപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തിച്ച മോണിറ്ററിംഗ് സെല്ലിന് എങ്ങനെ കഴിഞ്ഞു? ‘മനുഷ്യത്വം’ എന്ന ഒരു വികാരം ബന്ധപ്പെട്ട അധികാര സഭയിലെ അംഗങ്ങള്‍ക്കു വേണ്ടതല്ലേ? സുപ്രീം കോടതിയുടെ വിധി നടപ്പാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം വ്യക്തമാണ്. പട്ടികയിലെ 5848 പേര്‍ക്കും മൂന്ന് മാസം കൊണ്ട് ധനസഹായം വിതരണം ചെയ്യണമെന്നതായിരുന്നു വിധി. 2017 ഏപ്രില്‍ 10ന് തന്നെ വിധിപ്രകാരം ധനസഹായ വിതരണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍, അതുണ്ടായില്ല. 3,183 പേര്‍ ഇപ്പോഴും സഹായത്തിനായി നിലവിളിക്കുന്നു. തലസ്ഥാനത്തും അതിന്റെ പ്രതിധ്വനിയാണ് സമരരംഗത്ത് കണ്ടത്. ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യം വളരെ പ്രധാനപ്പെട്ടതാണ്. 2012-മുതല്‍ തന്നെ അതിനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതായിരുന്നു. മൂന്ന് സംസ്ഥാന സര്‍ക്കാറുകള്‍ ഇതിനകം കേരളം മാറിമാറി ഭരിച്ചു. കടബാധ്യതയുടെ പേരില്‍ ഇരകളുടെ കുടുംബം ആത്മഹത്യ ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ വന്നതിന് ശേഷവും ഒരു നടപടിയും എടുത്തുകാണുന്നില്ലെന്നു മാത്രമല്ല 2014ല്‍ കടങ്ങള്‍ എഴുതിത്തള്ളാനായി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് മേല്‍ മൊറട്ടോറിയം പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അങ്ങേയറ്റം ക്രൂരമാണ് ആ നടപടിയെന്ന് പറയാതെ വയ്യ. അതുപോലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു സമൂഹം നല്‍കേണ്ട മിനിമം സഹായം എന്ന നിലക്കാണ് അവര്‍ക്കെല്ലാം ബി പി എല്‍ സ്റ്റാറ്റസ് നല്‍കാന്‍ തീരുമാനമായത്. എന്നാല്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ അവരില്‍ പകുതിപേരും ഇപ്പോള്‍ ബി പി എല്‍ പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നു. അധികാരികളുടെ അനുഭാവം വാക്കുകളില്‍ മാത്രമായി ചുരുങ്ങിപ്പോകുന്നുവെന്നതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണിത്. എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ രാസവസ്തു വിവേകരഹിതമായി വര്‍ഷങ്ങളോളം പാവപ്പെട്ട ജനങ്ങളുടെ ആവാസമേഖലകളില്‍ ആകാശമാര്‍ഗത്തില്‍ തളിക്കുന്നതിന് നേതൃത്വം കൊടുത്ത കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്ന സുപ്രീം കോടതി വിധിപോലും നടപ്പാക്കാന്‍ ഭരണാധികാരികള്‍ ഭയപ്പെടുന്നതെന്തുകൊണ്ട്? അതിനായി ഒരു പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന ഡിമാന്റ് ഗൗരവത്തില്‍ ചര്‍ച്ചചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറല്ല. യഥാര്‍ഥത്തില്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് കുറ്റവാളികളായ കേരളാ പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ നിന്നു തന്നെയല്ലേ? അതിനുള്ള രാഷ്ട്രീയ തീരുമാനം എടുക്കാനുള്ള ഇച്ഛാശക്തി എല്‍ ഡി എഫ് സര്‍ക്കാറില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രതീക്ഷിച്ചുവെന്ന് കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറയുന്നു. ദുരിതബാധിതരുടെ പുനരധിവാസവും വെള്ളത്തില്‍ വരച്ച വരപോലെയായി. രോഗികളായ ഇരകള്‍ക്കു സൗജന്യ ചികിത്സ ആജീവനാന്തം നല്‍കാന്‍ നടപടിയെടുക്കണമെന്ന സുപ്രീം കോടതി വിധിയിലെ ഉത്തരവും കടലാസില്‍ അന്തിയുറങ്ങുന്നു. ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കാസര്‍കോട് തുടങ്ങിയിരുന്നെങ്കില്‍ ഇരകള്‍ക്ക് ചികിത്സയെങ്കിലും മാന്യമായി നല്‍കാന്‍ കഴിയുമായിരുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന ദുരിതബാധിതരായ കുട്ടികളെ പഠിപ്പിക്കുവാന്‍ എഴ് ബഡ്‌സ് സ്‌കൂളുകളാണ് ആരംഭിച്ചത്. അവയില്‍ ഒരെണ്ണത്തിന് ഒഴികെ മറ്റൊന്നിനും കെട്ടിടം പണിയാന്‍ പോലും അധികാരികള്‍ തയ്യാറായിട്ടില്ല ഇതുവരെ. നബാര്‍ഡിന്റെ സാമ്പത്തിക സഹായം അനുവദിക്കപ്പെട്ടിട്ടും ഇതാണവസ്ഥ. ചുരുക്കത്തില്‍ അങ്ങേയറ്റം പരിതാപകരമായ സ്ഥിതിയില്‍, ജീവനോട് മല്ലടിച്ചുകൊണ്ടിരിക്കുന്നവര്‍, അവര്‍ സമരമുഖത്തു വന്നിട്ടു പോലും അധികാരിവര്‍ഗത്തിന്റെ മനസ്സ് ആര്‍ദ്രമാകുന്നില്ല. ഭരണകൂടം സൃഷ്ടിച്ച ഒരു മഹാദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളാണ് ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി സമരം ചെയ്യേണ്ടി വരുന്നത്. കാസര്‍കോടു നിന്ന് തലസ്ഥാന നഗരത്തിലേക്കു ഇരകള്‍ സമരം ചെയ്യാന്‍ വരുന്ന അവസ്ഥ എത്രമേല്‍ ദയനീയമാണ്? ഭരണകൂടത്തിന് മനുഷ്യത്വം അന്യമായ വികാരമായിത്തീര്‍ന്നുവോ? എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അടിയന്തര ചികിത്സയാണ് ആവശ്യപ്പെടുന്നത്. അത് നല്‍കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. നേരത്തെ സൗജന്യ റേഷന്‍ ഇരകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഏറ്റവും ഒടുവില്‍ അറിയുന്നതു ഇപ്പോള്‍ അതുപോലും നിര്‍ത്തലാക്കിയെന്നാണ്. അങ്ങനെ, നിരാലംബരായ ഒരു മനുഷ്യവിഭാഗത്തിന് അവര്‍ക്കര്‍ഹമായ കാര്യങ്ങള്‍ നിഷേധിക്കാന്‍ എന്തു കാരണങ്ങള്‍ പറഞ്ഞിട്ടായാലും അധികാരികള്‍ ശ്രമിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. ജനുവരി 30-ാം തീയതിയിലെ സമരത്തെത്തുടര്‍ന്ന്, പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യോഗം വിളിക്കാന്‍ എല്‍ഡി എഫ് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍, പതിവുപോലെ വാഗ്ദാനങ്ങള്‍ നല്‍കാന്‍ വേണ്ടിയാകരുത്. വാക്കുകളിലെ അനുഭാവവും ഐക്യദാര്‍ഢ്യവും മാത്രം പോര. യഥാര്‍ഥത്തില്‍ അവരുടെ ആവശ്യങ്ങള്‍ വ്യവസ്ഥ പ്രകാരം നടപ്പാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ആവശ്യം. സമൂഹം പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതും അതിനുവേണ്ടിയാണ്. ഇനിയൊരു സമരത്തിലേക്ക് പാവം ഇരകളെ തള്ളിവിടരുത്. Previous articleകുരീപ്പുഴക്ക് നേരെ ആക്രമണം: കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം നൂറ് ശതമാനം വിജയത്തോടെ മര്‍കസ് ലോ കോളജ് ആദ്യ എല്‍ എല്‍ ബി ബാച്ച് പുറത്തിറങ്ങി | siraj daily - latest news, breaking news, malayalm news, kerala, india, national, international news, gulf news, sports news, health, tech, siraj daily, sirajlive, sirajonlive, daily newspaper, online newspaper, news portal മര്‍കസ് ലോ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കൊപ്പം കോഴിക്കോട്: മര്‍കസ് നോളേജ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളജിലെ ആദ്യ എല്‍ എല്‍ ബി ബാച്ച് പുറത്തിറങ്ങി. മര്‍കസ് ലോ കോളജ് ഓഡിറ്റോറിയത്തില്‍ സ്റ്റുഡന്റസ് യൂനിയന്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഔന്നത്യത്തിനായി നിയമപരമായി പോരാടാന്‍ ധൈഷണികവും അക്കാദമികവുമായ മികവുള്ള വിദ്യാര്‍ഥികളെയാണ് ലോ കോളജിലൂടെ മര്‍കസ് വളര്‍ത്തിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായി സമൂഹം ബോധവാന്മാരാകുമ്പോള്‍ രാജ്യപുരോഗതിക്കായി ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും നിയമസാക്ഷരത സമൂഹത്തില്‍ സജീവമാക്കാനും കഴിയും. മികച്ച പ്രൊഫഷനല്‍ തികവുള്ള സംവിധാനങ്ങള്‍ ആണ് മര്‍കസ് ലോ കോളജില്‍ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് നോളേജ്‌സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാട് അധ്യക്ഷത വഹിച്ചു. പൂര്‍ണ വിജയത്തോടെ പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 20 പേരില്‍ 19 പേര്‍ മര്‍കസില്‍ നിന്ന് മതമീമാംസയില്‍ ബിരുദം നേടിയ സഖാഫിമാരാണ്. വിദ്യാര്‍ഥികള്‍ക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മൊമന്റോ സമ്മാനിച്ചു. മര്‍കസ് ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഈ വര്‍ഷം പുറത്തിറങ്ങിയ വിദ്യാര്‍ഥികളില്‍ ഉള്‍പ്പെടുന്നു. അസി. പ്രൊഫസര്‍മാരായ റഹൂഫ് വി കെ, ഡിറ്റക്‌സ് ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ലോ കോളജ് സ്റ്റുഡന്റ് യൂനിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സാബിത് സ്വാഗതവും സെക്രട്ടറി റോഷന്‍ രാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാമേള നടന്നു. ഗോള്‍ഡ് കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബുധനാഴ്ച്ച ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. ഉദ്ഘാടന ദിവസം മത്സരങ്ങളില്ല, വ്യാഴാഴ്ച്ചയാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഏപ്രില്‍ 15 വരെ മത്സരങ്ങള്‍ നീണ്ടുനില്‍ക്കും. ആദ്യ ദിനം 19 ഇനങ്ങളുടെ ഫൈനല്‍ നടക്കും. ഏപ്രില്‍ എട്ട് മുതലാണ് അത്‌ലറ്റിക് മത്സരങ്ങള്‍ ആരംഭിക്കുക. ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റബോള്‍, ഹോക്കി, നീന്തല്‍, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങള്‍ ആദ്യ ദിനം അരങ്ങേറും. ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകളുമായി 115 പുരുഷന്മാരും 105 വനിതകളുമടങ്ങുന്ന സംഘമാണ് കോമണ്‍വെല്‍ത്ത് മത്സരങ്ങള്‍ക്കായെത്തിയിട്ടുള്ളത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : -----Select------ 2016 ജനുവരി 15 2016 ജനുവരി 08 2016 ജനുവരി 01 2015 ഡിസംബര്‍ 25 2015 ഡിസംബര്‍ 18 2015 ഡിസംബര്‍ 11 2015 ഡിസംബര്‍ 04 2015 നവംബര്‍ 27 കോടതി കുറ്റവാളികളെന്ന് വിധിക്കുന്ന വ്യക്തികള്‍ എം.പി, എം.എല്‍.എ സ്ഥാനങ്ങള്‍ക്ക് അയോഗ്യരാണെന്ന് കഴിഞ്ഞ... കഴിഞ്ഞ വര്‍ഷം ദല്‍ഹിയില്‍ നടന്ന ഒരു മാധ്യമ ശില്‍പശാലയില്‍ വെച്ചാണ് ഇമ്മാനുവല്‍ കാള്‍സ്റ്റനെ പരിചയപ്പെടുന്നത്. ''മാധ്യമമാണ് സന്ദേശം''-പ്രസിദ്ധമായ ഈ നിരീക്ഷണം മാര്‍ഷല്‍ മക്‌ലൂഹന്റേതാണ്. സന്ദേശ വിനിമയത്തിന് ഉപയോഗിക്കുന്ന മാധ്യമം ആ സന്ദേശത്തെ, അതിന്റെ... സ്വഫാ മലമുകളില്‍ പ്രവാചകന്‍ ആദ്യത്തെ പരസ്യപ്രബോധനവീഥി തുറക്കുമ്പോള്‍ സമൂഹത്തിലെ ഇന്ററാക്റ്റീവ് മീഡിയയെ ഉപയോഗപ്പെടുത്തുകയായിരുന്നു.... കോടതി കുറ്റവാളികളെന്ന് വിധിക്കുന്ന വ്യക്തികള്‍ എം.പി, എം.എല്‍.എ സ്ഥാനങ്ങള്‍ക്ക് അയോഗ്യരാണെന്ന് കഴിഞ്ഞ ജൂലൈ 10-ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി... ലോക രാഷ്ട്രങ്ങളുടെ മുഴുവന്‍ രൂക്ഷ വിമര്‍ശനത്തിനും പ്രതിഷേധത്തിനും കാരണമായ ഗുജറാത്തിലെ 2002-ലെ വംശഹത്യാ കാലത്ത്, തകര്‍ക്കപ്പെട്ട പള്ളികളും... വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ സോഷ്യല്‍ മീഡിയക്ക് സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിക്കാനാവുന്ന കാലത്ത് അന്യ സമുദായത്തില്‍പെട്ട... സഹകരണ സ്ഥാപനങ്ങള്‍ പൊതുവെ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും കരുത്തുറ്റ ജനകീയ സാമ്പത്തിക പ്രസ്ഥാനത്തിന്റെ ഭാഗമാണ്. സാധാരണക്കാരുടെയും... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : തിരുവനന്തപുരം ∙ സിബിഎസ്ഇ പത്താം ക്ലാസ് ഫലം വരാൻ വൈകുന്നതു മൂലം കേരള ഹയർസെക്കൻഡറി സീറ്റുകളുടെ 10% സിബിഎസ്ഇ വിദ്യാർഥികൾക്കായി നീക്കി വയ്ക്കും. ഇതിനായുള്ള നിർദേശം ഹയർസെക്കൻഡറി ഡയറക്ടർ, സർക്കാരിനു സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിറക്കും. എസ്എസ്എൽസി പരീക്ഷാ ഫലം വന്നതിന്റെ തുടർച്ചയായി ഒന്നാം വർഷ ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതിയ പല വിദ്യാർഥികളും കേരള സിലബസിലേക്കു മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരുടെ ഫലം വരുമ്പോഴേക്കും കേരള ഹയർസെക്കൻഡറിക്ക് അപേക്ഷിക്കേണ്ട സമയം കഴിയും. ഇക്കാര്യം വിദ്യാർഥികളും രക്ഷിതാക്കാളും ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് എല്ലാ കോഴ്സിലും 10% സീറ്റ് ഇവർക്കായി നീക്കി വയ്ക്കാൻ തീരുമാനിച്ചത്. വത്സൻ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ;വനിതാ പൊലീസുകാര്‍ക്ക് പ്രായം തെളിയിക്കേണ്ട സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നോ എന്ന്... റഫാല്‍ ഇടപാടിനായി തീരുമാനമെടുത്തതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു സോണിയയ്ക്കും രാഹുലിനുമെതിരെ നരേന്ദ്രമോദി;അമ്മയും മകനും ജാമ്യത്തിലിറങ്ങിയാണ് നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നത് മധുവിന്റെ കൊലപാതകം: സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കിയ നടപടി പുനഃപരിശോധിക്കുമെന്ന്... ശ്രീധരന്‍ പിള്ളയുടേത് കോടതിലക്ഷ്യമല്ല; കോടതിയലക്ഷ്യ ഹരജികള്‍ ഫയല്‍ ചെയ്യാന്‍ അനുമതി നിഷേധിച്ച് സോളിസിറ്റര്‍... സന്നിധാനത്തെ 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചുവെന്ന് ആർ... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 1957 മെയ്‌ ഒന്നിന്‌ ചങ്ങനാശ്ശേരി വാഴപ്പളളിയിൽ ജനിച്ചു. ബി.എ.ബിരുദം. 1991 മുതൽ പ്രാണശക്തി ചികിത്സാരംഗത്ത്‌ പ്രവർത്തിക്കുന്നു. 1996-ൽ ആൾട്ടർനേറ്റീവ്‌ മെഡിസിനിൽ കൽക്കത്തയിൽനിന്ന്‌ രജിസ്‌ട്രേഷൻ നേടി. തുടർന്ന്‌ ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി കാനഡയുമായി ബന്ധപ്പെട്ട്‌ ഇൻഡ്യൻ സൊസൈറ്റി ഫോർ ഡെവലപ്‌മെന്റ്‌ ഒഫ്‌ ഇന്റഗ്രേറ്റഡ്‌ ആൻഡ്‌ ആൾട്ടർനേറ്റീവ്‌ മെഡിസിനിൽനിന്ന്‌ യോഗ ആൻഡ്‌ മാസേജ്‌ തെറാപ്പിയിൽ ഡിപ്ലോമ. അക്യുപ്രഷർ, റിഫ്‌ളക്‌സോളജി, ഓറിക്ക്‌ൾ തെറാപ്പി എന്നീ മേഖലകളിലും പ്രാവീണ്യം നേടി. കൂടാതെ, ആറന്മുള വാസ്‌തുവിദ്യാഗുരുകുലത്തിൽനിന്ന്‌ വാസ്‌തുവിദ്യയിൽ ഡിപ്ലോമയും. കോട്ടയം ആസ്ഥാനമാക്കിയുളള ഇന്ത്യൻ പ്രാണിക്‌ ഹീലിങ്ങ്‌ ഫൗണ്ടേഷൻ ആൻഡ്‌ റിസർച്ച്‌ സെന്ററിന്റെ സ്ഥാപക ഡയറക്‌ടർമാരിലൊരാൾ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പനീര്‍ – 200 ഗ്രാം (ചതച്ചത്), പച്ചമുളക് – 4 (കഷ്ണങ്ങളാക്കിയത്), ഗരം മസാല – 1 ടീ സ്പൂണ്‍, മല്ലി ഇല – 2 ടീ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്), മുളക് പൊടി – 2 ടീ സ്പൂണ്‍, ചാറ്റ് മസാല – 2 ടീ സ്പൂണ്‍, സവോള – (കഷ്ണങ്ങളാക്കിയത്). ഒരു പാത്രം എടുത്ത് ബേക്കിങ് പൗഡര്‍, ധാന്യമാവ് എന്നിവ നന്നായ് യോജിപ്പിച്ച് മാറ്റിവെയ്ക്കുക. പാല്‍ , ബട്ടര്‍, പഞ്ചസാര , ഉപ്പ് എന്നിവ നന്നായ് യോജിപ്പിക്കുക. ഈ പാല്‍ മിക്‌സ് ഒന്നാമത്തെ ചേരുവയിലേക്ക് ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിന്റെ മുകളില്‍ ഒരു തുണി വിരിച്ചുവച്ച് 40 മിനിട്ട് മാറ്റി വയ്ക്കുക. ഈ സമയം കൊണ്ട് നിറയ്ക്കാനുള്ള കൂട്ട് തയ്യാറാക്കുക. ഒരു പാത്രം എടുത്ത് ഇതിലേക്ക് ചതച്ചെടുത്ത പനീര്‍ , സവോള , മല്ലി ഇല , പച്ചമുളക് , ഉപ്പ് , ഗരം മസാല , മുളക് പൊടി , ചാറ്റ് മസാല എന്നിവ ഇട്ട് യോജിപ്പിക്കുക. ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. നിറയ്ക്കാനുള്ള പനീര്‍ കുല്‍ച തയ്യാറായി. കുഴച്ചെടുത്ത മാവ് വൃത്താകൃതിയില്‍ പരത്തിയെടുക്കുക അധികം വലുതാക്കാതെ. ഇതില്‍ പനീര്‍ കുല്‍ച നിറച്ച് മടക്കി , കൂട്ട് പുറത്തേക്ക് വരാത്ത വിധം സൈഡ് ഒട്ടിക്കുക. ഒരു ഓവന്‍ ട്രെ എടുത്ത് എണ്ണ പുരട്ടിയശേഷം കുല്‍ച അടുക്കി വയ്ക്കുക. 200 ഡിഗ്രി ചൂടില്‍ 10-15 മിനിട്ട് ബേക്ക് ചെയ്യുക. ബട്ടര്‍ പുരട്ടി ഇഷ്ടമുള്ള ചട്‌നിയോടൊപ്പം കഴിക്കാവുന്നതാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദമ്മാം: സഊദിയില്‍ പലയിടങ്ങളിലും മഴപെയ്തു. ഇതേ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചതായി സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഹായിലില്‍ അസ്ബതര്‍ എന്ന പ്രദേശത്തുണ്ടായ ഒഴുക്കില്‍ പെട്ട് ഷായിം അല്‍ഇന്‍സി എന്ന സ്വദേശിയും അല്‍ബാഹയില്‍ വെള്ളക്കെട്ടില്‍ വീണു സ്വദേശി ബാലനും മരിച്ചു. ഖര്‍യാത്തില്‍ ഇന്നലെ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. പൊടിക്കാറ്റ് മൂലം വ്യക്തമായി റോഡും വാഹനങ്ങളും കാണാന്‍ കഴിയാത്തതാണ് അപകട കാരണം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : വിലക്കില്ല; സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമപ്രവര്‍ത്തകരെ ശബരിമലയില്‍ പ്രവേശിപ്പിക്കും: ഡിജിപി | siraj daily - latest news, breaking news, malayalm news, kerala, india, national, international news, gulf news, sports news, health, tech, siraj daily, sirajlive, sirajonlive, daily newspaper, online newspaper, news portal വിലക്കില്ല; സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമപ്രവര്‍ത്തകരെ ശബരിമലയില്‍ പ്രവേശിപ്പിക്കും: ഡിജിപി തിരുവനന്തപുരം: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യാതൊരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ സുരക്ഷ ഒരുക്കേണ്ടതിനാലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കാത്തത്. മാധ്യമപ്രവര്‍ത്തകരുടേയും ഭക്തരുടേയും താല്‍പര്യവും സുരക്ഷയും മുന്‍നിര്‍്ത്തിയാണ് നടപടി. കഴിഞ്ഞ മാസത്തെ തീര്‍ഥാടന വേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുിന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയതെന്നും ഡിജിപി പറഞ്ഞു. ഞായറാഴ്ച രാവിലെ പോലീസ് മാധ്യമ പ്രവര്‍ത്തകരെ ഇലവുങ്കലില്‍ തടഞ്ഞിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 246 ജിബി ഡേറ്റയാണ് ഇനി മുതല്‍ 558 രൂപയുടെ റീചാര്‍ജില്‍ ഉപഭോക്താകള്‍ക്ക് ലഭ്യമാകുക. അതായത്, ഒരു ജിബി ഡേറ്റയ്ക്ക് 2.2 രൂപ. പ്രതിദിനം മൂന്നു ജിബി ഡേറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ് എന്നീ സേവനങ്ങളും ഈ പ്ലാനില്‍ ലഭ്യമാണ്. അതേസമയം, 82 ദിവസത്തെ കാലാവധിയുള്ള ഈ പ്ലാന്‍ തിരഞ്ഞെടുത്ത കുറച്ചു പേർക്ക് മാത്രമാണ് എയർടെൽ ഓഫർ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിയോയുടെ ഓരോ ഡേറ്റാ പ്ലാനുകളെയും പ്രതിരോധിക്കാൻ വൻ ഓഫറുകളാണ് ഈയിടെയായി എയർടെൽ അവതരിപ്പിക്കുന്നത്. ജിയോയുടെ 509 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് 112 ജിബി ഡേറ്റയാണ് നല്‍കുന്നത്. പ്രതിദിനം 4 ജിബി ഡേറ്റയ്ക്കൊപ്പം അണ്‍ലിമിറ്റഡ് കോൾ, ദിവസം 100 എസ്എംഎസ് എന്നിവയും നൽകുന്നുണ്ട്. കുറഞ്ഞ നിരക്കിൽ കൂടുതൽ ഡേറ്റ ലഭിക്കുമ്പോൾ റീചാർജ് നിരക്കുകളും കുത്തനെ ഉയരുമെന്നും അതിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് എയര്‍ടെല്‍ കരുതുന്നത്. പ്രതിദിനം 1.4 ജിബി, 2 ജിബി, 3 ജിബി ഡേറ്റ ലഭ്യമാക്കുന്ന പ്ലാനുകൾ നേരത്തെ എയർടെൽ അവതരിപ്പിച്ചിരുന്നു. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ബഹറൈച്ച് (യു പി): കരഞ്ഞ് ബഹളം വെച്ചതിന് ഉത്തര്‍ പ്രദേശിലെ ബഹറൈച്ചില്‍ പിതാവ് തന്റെ മൂന്ന് മക്കളെ കൊലപ്പെടുത്തി. ശര്‍വസ്തി ജില്ലയില്‍പ്പെട്ട ഇകൗനയിലാണ് സംഭവം. സിയാറാം മിശ്ര എന്ന 28 കാരന്‍ പിതാവ് മക്കളായ രഞ്ജന്‍ (ഒമ്പത്), ശാലിനി (ആറ്), മോഹിനി (അഞ്ച്) എന്നിവരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മാതാവ് സ്വന്തം വീട്ടിലേക്ക് പോയപ്പോഴാണ് സിയാറാം മിശ്രയുടെ ക്രൂരകൃത്യം. രാവിലെ ഉണര്‍ന്ന കുട്ടികള്‍ എന്തോ കാര്യത്തിന് വേണ്ടി ബഹളം വെച്ചപ്പോള്‍ പ്രകോപിതനായ ഇയാള്‍ കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യ പോയതോടെ കുട്ടികളെ തനിക്ക് നോക്കാന്‍ പ്രയാസമായതിനാലാണ് കൊല നടത്തിയതെന്ന് പ്രതി പറഞ്ഞതായും പോലീസ് അറിയിച്ചു. സംഭവ ദിവസം തലേന്നാണ് ഒരു കുട്ടിയുമായി സിയാറാമിന്റെ ഭാര്യ മാതാപിതാക്കളെ കാണുന്നതിന് വേണ്ടി സ്വന്തം വീട്ടിലേക്ക് പോയത്. സിയാറാം മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊല നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ധാക്ക: 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യദിന സമരക്കാലത്ത് പാക്കിസ്ഥാനൊപ്പം ചേര്‍ന്ന് കൂട്ടക്കൊല നടത്തിയെന്ന കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ വിധി സുപ്രിംകോടതി ശരിവെച്ചു. ജമാഅത്തെ ഇസ്‌ലാമി നേതാവ് മിര്‍ ഖാസിം അലിക്കെതിരായ വിധിയാണ് ചീഫ് ജസ്റ്റിസ് എസ് കെ സിന്‍ഹ ശരിവെച്ചത്. ജമാഅത്ത് പ്രവര്‍ത്തകരുടെ പ്രക്ഷോഭം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സുപ്രീം കോടതിക്ക് മുന്നില്‍ ഏര്‍പ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയി കൊലനടത്തി, ക്രൂരമായി പീഡിപ്പിച്ചു എന്നിങ്ങനെയുള്ള കാസിമിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വൃത്തങ്ങള്‍ അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ ഏറ്റവും സമ്പന്നനായ നേതാവണ് ഖാസിം അലി. കപ്പല്‍ നിര്‍മാണ കമ്പനി നടത്തുന്ന ഇയാള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് നിയമക്കുരുക്കില്‍ അകപ്പെടുന്നത്. നവംബര്‍ 14ലെ പ്രത്യേക ട്രിബുണലിന്റെ വിധക്കെതിരെ കാസിം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അബുദാബി: സലാം സ്ട്രീറ്റിലെ നാഷണല്‍ ബേങ്ക് ഓഫ് ഫുജൈറയുടെ ഓപറേഷന്‍ മാനേജരായ എറണാകുളം ഫോര്‍ട്ട് കൊച്ചി കിറ്റ്കാറ്റ് റോഡിലെ ഞാലിപറമ്പ് ഫിറോസുദ്ദീന്റെ ഭാര്യ സിമി ഫിറോസുദ്ദീന്‍ (44) അസുഖത്തെ തുടര്‍ന്ന് അബുദാബിയില്‍ മരിച്ചു. ചാവക്കാട് കൂട്ടുംങ്ങല്‍ അബ്ദുല്‍ റസാഖ്-യാസ്മിന്‍ ദമ്പതികളുടെ മകളാണ്. ബുര്‍ജീല്‍ ആശുപത്രിയില്‍ ഇന്നലെയാണ് മരണപ്പെട്ടത്. അബുദാബിയിലെ ഇന്‍സ്‌കേപ് ഷിപ്പിംഗ് കമ്പനിയിലെ ഓപറേഷന്‍ വിഭാഗം മേധാവിയായി സെപതംബര്‍ വരെ ജോലി ചെയ്ത സിമി ഫിറോസ് അസുഖത്തെ തുടര്‍ന്ന് രാജി വെക്കുകയായിരുന്നു. ഏകമകള്‍ ഫര്‍ഹീന്‍ ഫിറോസ് അബുദാബി ബോസ്‌കാലിസ് വെസ്റ്റ് മിനിസ്റ്റര്‍ കമ്പനിയിലെ എച്ച് ആര്‍ മാനേജരാണ്. നിമി ഖമറുദ്ദീന്‍ ഏക സഹോദരിയാണ്. മൃതദേഹം കൊച്ചി കല്‍വത്തി മസ്ജിദ് ഖബര്‍ സ്ഥാനിയില്‍ ഖബറടക്കും. ഷാര്‍ജ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഈ വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍ 1,460 കോടി ദിര്‍ഹമിന്റെ വ്യവഹാരം <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : VygaNews: പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ നിയമ ഭേദഗതിക്കെതിരെ മുന്നോക്കസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു Home India , Slider പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ നിയമ ഭേദഗതിക്കെതിരെ മുന്നോക്കസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ നിയമ ഭേദഗതിക്കെതിരെ മുന്നോക്കസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു ന്യൂഡല്‍ഹി: രാജ്യത്ത് പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിനുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയതില്‍ പ്രതിഷേധിച്ച് മുന്നോക്ക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഈ നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ഓഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇതിനെതിരെ മുപ്പത്തിയഞ്ചോളം മുന്നോക്കസംഘടനകളാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 0 thoughts on “പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ നിയമ ഭേദഗതിക്കെതിരെ മുന്നോക്കസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു” ഹരിദേബ്പുരിലെ റാംമോഹന്‍ സരണിക്കടുത്ത് കാടുപിടിച്ച പറമ്പില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച സ്ഥലം ശുചിയാക്കുമ്പോഴാണ് മൃതദേഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ചില മൃതദേഹങ്ങള്‍ ഭാഗികമായും ചിലതു പൂര്‍ണമായും ജീര്‍ണിച്ച നിലയിലായിരുന്നു. ആരാണ് മൃതദേഹങ്ങള്‍ ഉപേക്ഷിച്ചതെന്നു കണ്ടെത്താനായിട്ടില്ല. ഗര്‍ഭച്ഛിദ്ര മാഫിയയാവാം പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മൂന്നാര്‍: കൂലി വര്‍ധനവ് ആവശ്യപ്പെട്ട് മൂന്നാറില്‍ തോട്ടം തൊഴിലാളികളായ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയ സമരം അവസാനിപ്പിച്ചു. പിഎല്‍സി യോഗത്തില്‍ ധാരണയിലെത്തിയ കൂലിയില്‍ തൃപ്തിലിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അറിയിച്ചു. സാമ്പത്തിക പ്രയാസങ്ങള്‍ കാരണമാണ് സമരം നിര്‍ത്തുന്നതെന്നും ഗോമതി പറഞ്ഞു. യൂണിയനുകളുടെ വഞ്ചന മൂലമാണ് കൂലി കുറഞ്ഞുപോയതെന്ന് ലിസിയും പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വീണ്ടും സമരം ആരംഭിക്കുമെന്നും ലിസി അറിയിച്ചു. തേയില തൊഴിലാളികളുടെ മിനിമം വേതനം 232 രൂപയില്‍ നിന്ന് 301 രൂപയായി വര്‍ധിപ്പിക്കാനാണ് തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന പി എല്‍ സി യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ മിനിമം കൂലി ലഭിക്കണമെങ്കില്‍ നിലവില്‍ നുള്ളുന്നതില്‍ നിന്ന് നാല് കിലോ അധികമായി (25 കിലോ) കൊളുന്ത് നുള്ളണം. നിലവില്‍ 21 കിലോയാണ് നുള്ളേണ്ടത്. പുതിയ ധാരണപ്രകാരം നിലവിലെ കൂലിയില്‍ നിന്ന് 69 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 317 രൂപയായിരുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളുടെ മിനിമം കൂലി 381 രൂപയായി ഉയര്‍ത്തി. ഏലം തൊഴിലാളികളുടെ മിനിമം കൂലി 267 രൂപയില്‍ നിന്ന് 330 രൂപയാക്കി. അന്തിമ തീരുമാനത്തിന് പി എല്‍ സി വീണ്ടും യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു. ശുഐബ് വധക്കേസ്: സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി | siraj daily - latest news, breaking news, malayalm news, kerala, india, national, international news, gulf news, sports news, health, tech, siraj daily, sirajlive, sirajonlive, daily newspaper, online newspaper, news portal കണ്ണൂര്‍: ശുഐബ് വധക്കേസ് പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. കേസില്‍ അറസ്റ്റിലായ എം വി ആകാശ് തില്ലങ്കേരി, ടികെ അസ്‌കര്‍, സി എസ് ദീപ് ചന്ദ്, കെ അഖില്‍ എന്നിവരെയാണ് പുറത്താക്കിയത്. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തിരുന്നു. കൊല്ലം: തഴുത്തലയിലെ ഇന്ത്യാ വണ്‍ എ ടി എം തകര്‍ത്ത മോഷ്ടാക്കള്‍ മെഷീനില്‍നിന്നും ഒരു ലക്ഷത്തിലധികം രൂപ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ എ ടി എമ്മിലെത്തിയയാളാണ് മോഷണം നടന്നത് ആദ്യം കാണുന്നത്. എ ടി എം പൊളിച്ച മോഷ്ടാക്കള്‍ പിന്നീട് ഇതിന് തീയിട്ടു. എ ടി എമ്മിനുള്ളിലെ സിസിടിവിയും നശിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. സംഭവത്തില്‍ കൊട്ടിയത്തിന് സമീപമുള്ള അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ജയലളിത ഒരിക്കലും ഗര്‍ഭം ധരിച്ചിട്ടില്ല ; തെളിവുമായി തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍,Jayalalithaa was never pregnant, Tamil Nadu govt informs Madras high courtkeralaonlinenews.com | Malayalam news, kerala news, onlinenews, തമിഴകത്തിന്റെ മുന്‍ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മകളാണെന്ന് അവകാശപ്പെടുന്ന യുവതി സ്വത്ത് തട്ടാനാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ ഹൈക്കോടതിയില്‍ ആരോപിച്ചു. ജയലളിതയുടെ മകള്‍ എന്നവകാശപ്പെട്ട് ബംഗളുരു സ്വദേശിനിയായ അമൃത സാരഥി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സര്‍ക്കാരിങ്ങനെ വാദിച്ചത്. ജയലളിത ഒരിക്കല്‍ പോലും ഗര്‍ഭം ധരിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലത്തോടൊപ്പമുള്ള വീഡിയോ ക്‌ളിപ്പും സര്‍ക്കാര്‍ കോടതിയില്‍ നല്‍കി.അമൃത സമര്‍പ്പിച്ച ഹര്‍ജിയില്‍ ജനന തിയതി 1980 ഓഗസ്റ്റ് ആണെന്ന് കാണിച്ചിരുന്നു. ഈ വാദത്തെ പൊളിക്കാന്‍ 1980 ല്‍ വാദി പറഞ്ഞിരുന്ന ജനന തിയതിക്ക് തൊട്ടുമുമ്പ് ജയലളിത പങ്കെടുത്ത ഫിലിം ഫെയര്‍ പുരസ്‌ക്കാര ചടങ്ങിന്റെ വീഡിയോ ക്‌ളിപ്പാണ് ജസ്റ്റിസ് വൈദ്യനാഥന്‍ മുമ്പാകെ സര്‍ക്കാര്‍ തെളിവായി സമര്‍പ്പിച്ചത്. മകളാണെന്ന് അവകാശപ്പെടുന്ന പരാതിക്കാരിക്ക് ജയലളിതയുമായി ഒന്നിച്ചുള്ള ഒരു ചിത്രം പോലും എടുക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ചോദിച്ചു. കേസില്‍ വിധി പറയുന്നത് അടുത്താഴ്ചത്തേക്ക് നീക്കി വെച്ചിരിക്കുകയാണ്. ന്യൂഡൽഹി: ബദരിനാഥിൽ ഹെലികോപ്ടർ തകർന്നു ഒരാൾ മരിച്ചു. രണ്ട് പേർക്കു പരിക്കേറ്റു. ശനിയാഴ്ച രാവിലെ ബദരിനാഥിൽനിന്നു ഹരിദ്വാറിലേക്കു പോകുകയായിരുന്ന അഗസ്ത-... ന്യൂഡല്‍ഹി: സൈനിക ഹെലികോപ്ടറുകള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയ്ക്കുമീതെ ശനിയാഴ്... ന്യൂഡൽഹി: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിക്ക് ആദായ നികുതി വകുപ്പ് 10,000 രൂപ പിഴയിട്ടു. ആയിരം കോടി രൂപയുടെ ബെനാമി വസ്തു ഇടപാട... ന്യൂഡല്‍ഹി: തീവ്രവാദ ഫണ്ട് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മിരിലും ഡല്‍ഹിയിലും എന്‍.ഐ.എ റെയ്ഡ്. 22 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. കശ്മീരിലെ വിഘടനവാദി ... ന്യൂഡൽഹി: ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ മുതിർന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും. ലക്നോ സിബ... ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും നീളം കൂടിയ ഡോള സാദിയ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു. ആസാമിൽ ചൈനീസ് അതിർത്തിയോട് ചേർന്ന പ്രദേശത്ത് നിർമ്മിച്ച പാലം... <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : VygaNews: കശ്മീരില്‍ പിഞ്ച് ആസിഫയെ കൊല്ലുന്നതിനു മുന്‍പും നരാധമന്‍ ക്രൂരമായി പീഡിപ്പിച്ചു, പിന്നെ കല്ലു കൊണ്ട് ഇടിച്ചുകൊന്നു, പീഡിപ്പിക്കാന്‍ 500 കിലോ മീറ്റര്‍ അകലെ നിന്ന് അനന്തരവനെയും അമ്മാവന്‍ വിളിച്ചുവരുത്തി Home India , newsspecial കശ്മീരില്‍ പിഞ്ച് ആസിഫയെ കൊല്ലുന്നതിനു മുന്‍പും നരാധമന്‍ ക്രൂരമായി പീഡിപ്പിച്ചു, പിന്നെ കല്ലു കൊണ്ട് ഇടിച്ചുകൊന്നു, പീഡിപ്പിക്കാന്‍ 500 കിലോ മീറ്റര്‍ അകലെ നിന്ന് അനന്തരവനെയും അമ്മാവന്‍ വിളിച്ചുവരുത്തി കശ്മീരില്‍ പിഞ്ച് ആസിഫയെ കൊല്ലുന്നതിനു മുന്‍പും നരാധമന്‍ ക്രൂരമായി പീഡിപ്പിച്ചു, പിന്നെ കല്ലു കൊണ്ട് ഇടിച്ചുകൊന്നു, പീഡിപ്പിക്കാന്‍ 500 കിലോ മീറ്റര്‍ അകലെ നിന്ന് അനന്തരവനെയും അമ്മാവന്‍ വിളിച്ചുവരുത്തി ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ശേഷം കൊന്നുകളഞ്ഞ എട്ടു വയസ്സുകാരി ആസിഫ അനുഭവിച്ചത് അതിക്രൂരമായ പീഡനമായിരുന്നുവെന്ന കുറ്റപത്രം വ്യക്തമാക്കുന്നു. പിഞ്ചു കുഞ്ഞ് ജനുവരി 10 ന് വീട്ടിലെ കുതിരകളുമായി കുളക്കരയിലേക്ക് പോയതായിരുന്നു. അന്നു കാണാതായ കുഞ്ഞിനെ ഏഴു ദിവസത്തിനു ശേഷം സമീപത്തെ വനപ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മുഖ്യപ്രതിയായ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ സഞ്ജി റാം കുട്ടിയെ തട്ടിക്കൊണ്ടുപോയി അവരുടെ ക്ഷേത്രത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. ബ്രാഹ്മണര്‍ മാത്രം താമസിക്കുന്ന പ്രദേശത്ത് 20 നാടോടി ബക്കര്‍വാള്‍ മുസ്‌ലിം കുടുംബങ്ങള്‍ സ്ഥലം വാങ്ങി വീടുവച്ച് താമസിച്ചത് സഞ്ജിറാമിനും കൂട്ടര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഇതിന്റെ പ്രതികാരമാണ് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലാന്‍ കാരണം. കുട്ടിയെ ക്ഷേത്രത്തില്‍ അടച്ചിട്ട ശേഷം സഞ്ജി റാം ക്ഷേത്രത്തില്‍ പ്രാര്‍ഥനകളും പൂജയും നടത്തി. ഇതിനു ശേഷമാണ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് ഏഴു പേര്‍ക്കു കൂടി കാഴ്ചവച്ചു. ഇതിനായി ഒരു പ്രതിയെ 500 കിലോ മീറ്റര്‍ അകലെ മീററ്റില്‍ നിന്നു വിളിച്ചുവരുത്തുകയായിരുന്നു! കുട്ടിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയാണ് കിടത്തിയിരുന്നത്. ക്രൂരമായി പീഡിപ്പിച്ച ശേഷവും കുട്ടി മരിക്കാതെ വന്നപ്പോള്‍ കഴുത്ത് ഞെരിച്ചും തലയില്‍ കല്ല് കൊണ്ട് ഇടിച്ചും മരണം ഉറപ്പു വരുത്തുകയായിരുന്നു. എട്ടു വയസ്സുമാത്രമുള്ള പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നതിനു മുന്നില്‍ നിന്ന സഞ്ജി റാം കുട്ടി കൊല്ലുന്നതിനു തൊട്ടു മുന്‍പ് പ്രതിയായ പൊലീസുകാരന്‍ കുട്ടിയെ പീഡിപ്പിച്ചു. അപ്പോള്‍ ഇയാള്‍ കൂട്ടു പ്രതികളോടു പറഞ്ഞത്, 'ഒന്ന് കാത്തിരിക്ക്, അവസാനം ഒരുവട്ടം കൂടി ഞാന്‍ ചെയ്യട്ടെ. അതുകഴിഞ്ഞു കൊല്ലാം' എന്നായിരുന്നു. കേസ് തേച്ചുമാച്ചു കളയാനും ശ്രമം നടന്നു. ഇതിനായി ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, പര്‍വേസ് കുമാര്‍ എന്നീ സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാര്‍ 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുയിരുന്നു. ഇവര്‍ കൊലയ്ക്കു കൂട്ടു നില്‍ക്കുകയും ചെയ്തു. ഇക്കാര്യവും കുറ്റപത്രത്തില്‍ അടിവരയിട്ടു പറയുന്നുണ്ട്. ഹെഡ് കോണ്‍സ്റ്റബിളായ തിലക് രാജ്, എഎസ്‌ഐ ആനന്ദ് ദുട്ട എന്നിവരും കൊലയ്ക്കു കൂട്ടുനിന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് കുട്ടിയെ മയക്കാനായി ജനുവരി ഏഴിന് ദീപക് ഖജൂരിയ മരുന്ന് വാങ്ങി വച്ചു. സഞ്ജി റാം ജനുവരി 10ന് അനന്തരവനോട് കുട്ടിയെ തട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത അനന്തരവന്‍ സുഹൃത്തായ പര്‍വേസ് കുമാറിനോട് പദ്ധതി വെളിപ്പെടുത്തി. ഇയാളുടെ സഹായത്തോടെ കുട്ടിയെ തട്ടിക്കൊണ്ടു പോകും വഴി ഇരുവരും കാട്ടില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തു. ക്ഷേത്രത്തിലെ ദേവസ്ഥാത്താണ് കുട്ടിയെ ഒളിപ്പിച്ചിരുന്നത്. അതിനു ശേഷമാണ് ഇവര്‍ സഞ്ജി റാമിനെ വിവരം അറിയിച്ചത്. പിന്നീട് കുട്ടിക്ക് റാം വീണ്ടും മയക്കുമരുന്ന് കൊടുത്ത് ഉറക്കി. റാമിന്റെ അനന്തരവന്‍ വിശാല്‍ ജന്‍ഗോത്രയെയാണ് ജനുവരി 11ന് മീററ്റില്‍ നിന്ന് വിളിച്ച് വരുത്തി കുട്ടിയെ പീഡിപ്പിക്കാന്‍ അവസരം കൊടുത്തത്. ജനുവരി 12നാണ് ഇരുവരും ചേര്‍ന്ന് കുട്ടിക്ക് ഭക്ഷണം പോലും കൊടുക്കാതെ മയക്കുമരുന്നു കൊടുത്ത് പീഡിപ്പിച്ചു. ഇതിനു പൊലീസ് കൂട്ടുനിന്നു. ഇതേ പൊലീസുകാര്‍ തന്നെ അപ്പോള്‍ പുറത്തു കുട്ടിയെ അന്വേഷിക്കുകയും ചെയ്തിരുന്നു! ജനുവരി 13ന് ജനഗോത്രയും അനന്തരവനും ചേര്‍ന്ന് കുട്ടിയെ സമീപത്തെ കലുങ്കിന് അടുത്തേക്ക് എടുത്തുകൊണ്ടു പോയി. അപ്പോള്‍ അവിടെ എത്തിയ പൊലീസുകാരനായ ഖജൂരിയ കൊല്ലുന്നതിന് മുമ്പ് കുട്ടിയെ തനിക്ക് അവസാനമായി പീഡിപ്പിക്കണമെന്ന് പറയുകയായിരുന്നു. അവിടെവച്ച് പീഡിപ്പിച്ച ശേഷം ഇടതു തുടകൊണ്ട് കുട്ടിയുടെ കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു. അപ്പോഴും കുട്ടി മരിക്കാതെ വന്നപ്പോള്‍ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. ഇതിന് അനന്തരവന്‍ കൂട്ടുനിന്നു. അന്ന് വാഹനം കിട്ടാത്തതിനാല്‍ മൃതദേഹം ക്ഷേത്രത്തില്‍ തന്നെ സൂക്ഷിച്ചു. ജനുവരി 15നാണ് മൃതദേഹം കാട്ടിലുപേക്ഷിച്ചത്. ദേശീയ പതാക വീശി ബിജെപി, ഹിന്ദു ഏക്താ മഞ്ച് പ്രവര്‍ത്തകര്‍ പൊലീസുകാരനായ ഖജൂരിയയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയിരുന്നു. ആസിഫയ്ക്കു നീതി ലഭിക്കണമെന്ന് കേന്ദ്ര മന്ത്രി വി.കെ സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ആസിഫയെ മനുഷ്യകുഞ്ഞായി കാണാന്‍ നമ്മള്‍ പരാജയപ്പെട്ടുവെന്നും അവള്‍ക്കു മരണാനന്തരമെങ്കിലും അവള്‍ക്ക് നീതി നിഷേധിക്കപ്പെടരുതെന്നും സിംഗ് ട്വീറ്റ് ചെയ്തു. കുറ്റാരോപിതര്‍ തെറ്റായൊന്നും ചെയ്തിട്ടില്ലെങ്കില്‍ പ്രതികള്‍ക്കു നീതി ലഭിക്കുമെന്ന് ബിജെപിയുടെ കത്വ എംപി ജിതേന്ദ്ര സിംഗ് പറഞ്ഞു! <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : 0 thoughts on “കശ്മീരില്‍ പിഞ്ച് ആസിഫയെ കൊല്ലുന്നതിനു മുന്‍പും നരാധമന്‍ ക്രൂരമായി പീഡിപ്പിച്ചു, പിന്നെ കല്ലു കൊണ്ട് ഇടിച്ചുകൊന്നു, പീഡിപ്പിക്കാന്‍ 500 കിലോ മീറ്റര്‍ അകലെ നിന്ന് അനന്തരവനെയും അമ്മാവന്‍ വിളിച്ചുവരുത്തി” <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പെട്ടെന്ന് വാനിനുള്ളില്‍ എന്തോ അപരിചിതത്വം മണത്തു. ഞാന്‍ വാനിനകത്തേക്കു നോക്കി. അപ്പോഴാണ് കണ്ടത്, മങ്കി ക്യാപ്പും കറുത്ത സൈ്വറ്ററും ധരിച്ച ഒരു താടിക്കാരന്‍ പിറകില്‍ ഇരിക്കുന്നു. ആരാണത്? ഞങ്ങളുടെ സംഘത്തില്‍ അങ്ങനെ ഒരാളില്ലല്ലോ… ഡ്രൈവറടക്കം വാനില്‍ ഏഴുപേരേ ഉണ്ടായിരുന്നുള്ളുവല്ലോ. എന്റെ മജ്ജയിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു… പാങ്കോങ് തടാകവും ആകാശവും ലയിച്ചുചേരുന്ന അപാരനീലിമയ്ക്കു മുന്നില്‍ മരണവുമായി നടത്തിയ ഒളിച്ചുകളിയുടെ വിസ്മയകരമായ അനുഭവമുള്‍പ്പെടെ, ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നാടകകൃത്തുമായ ജോയ് മാത്യവിന്റെ ഓര്‍മക്കുറിപ്പുകള്‍. ബോധി ബുക്‌സ്, ജോണ്‍ എബ്രഹാം, ഇ.എം.എസ്, മന്ദാകിനി നാരായണന്‍, ടി. സുധാകരന്‍, ജയപ്രകാശ് കുളൂര്‍, ഐ.വി. ശശി, മിഠായിത്തെരുവ്, മുംബൈ, ഡല്‍ഹി, ദുബായ്, ജനകീയ സാംസ്‌കാരികവേദി, അമ്മ അറിയാന്‍, എം.എന്‍. വിജയന്‍, കുഞ്ഞുണ്ണിമാഷ്, അഗസ്മിന്‍, ഒഡേസ, കയ്യൂര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഹമീദ് മണ്ണിശ്ശേരി, എ. അയ്യപ്പന്‍, ഹരിനാരായണന്‍, സിനിമ, നാടകം, സംഗീതം, രഞ്ജിത്ത്, യാക്കൂബ്, മധുമാഷ്, സച്ചിദാനന്ദന്‍, വി.ആര്‍. സുധീഷ്, വേണു, സാജന്‍ കുര്യന്‍, വി.എം. സതീഷ്, അവധൂതന്‍ ശശി, നാണിയമ്മ… തുടങ്ങി പല കാലങ്ങളും പല ദേശങ്ങളും പല സംഭവങ്ങളും പലപല വ്യക്തികളും കടന്നുവരുന്ന ഓര്‍മകള്‍. ഒപ്പം, മലയാളത്തിന്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ജോയ് മാത്യുവിന്റെ കവിതകള്‍. നമ്മള്‍ക്ക് സുപരിചിതനായ ഒരു നടന്റെ, എഴുത്തുകാരന്റെ അപരിചിത തീര്‍ത്ഥാടനങ്ങള്‍. അബ്രയും ദേരയും റോളയും കോഴിക്കോടും പലതരം മനുഷ്യരും ജീവിക്കുന്ന ഈ കവിതകള്‍ ആത്മരേഖയുടെ അടയാളങ്ങള്‍ കൂടിയാണ്. അനുഭവ തീക്ഷ്ണമായ വാക്കുകള്‍ വെള്ളം കൂട്ടാതെ ചേര്‍ത്തുവെച്ച് ലഹരിയുണ്ടാക്കുന്ന കവിതകള്‍. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ‘ആഖ്യാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഭ്യാസങ്ങള്‍ക്കോ അലങ്കാരപ്പണികള്‍ക്കോ മുതിരാതിരുന്ന കഥാകാരനാണ് അനൂപ്. അതേസമയം തന്റെ കഥാവസ്തുവിനെ അവധാനതയോടെ പിന്തുടരുന്നതില്‍ ചെറിയ വിട്ടുവീഴ്ച പോലും കാണിച്ചിരുന്നില്ല.’ – എന്‍. പ്രഭാകരന്‍. ‘അനൂപിന്റെ കഥകള്‍ ജീവിതത്തിന്റെ പിന്നാമ്പുറത്ത് വന്നുമുട്ടി പെട്ടെന്ന് ഇരുട്ടിലേക്ക് മറയുന്ന ദുര്‍ബലമായ സര്‍ഗ്ഗാത്മകപ്രതിഷേധങ്ങളല്ല. മറിച്ച് അവ ജീവിക്കുന്ന കാലത്തിന്റെ പ്രവേശനകവാടത്തില്‍ വന്നുനിന്ന് സത്യത്തിന് വേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്നു. സാഹിത്യത്തെ രാഷ്ട്രീയമായി വായിക്കണമന്ന് അത് അനുവാചകനെ പഠിപ്പിച്ചു.’ – സന്തോഷ് ഏച്ചിക്കാനം. ‘സ്വന്തം കഥയും കവിതയും മാത്രം വായിക്കുന്ന എഴുത്തുകാരുള്ള കേരളത്തില്‍ അനൂപ് സഹജീവികളുടെ ശബ്ദം കേള്‍ക്കുന്നവനായിരുന്നു. കേള്‍ക്കുക മാത്രമല്ല, അവയെ പ്രതിധ്വനിപ്പിക്കുകയും ചെയ്തു. അനൂപിനെ എഴുത്തുകാരനൊപ്പം അയാളിലെ വായനക്കാരനും സദാ ഉണര്‍ന്നിരുന്നു. മലയാളത്തില്‍ അപൂര്‍വമായേ ഇതുകണ്ടിട്ടുള്ളൂ..’- കെ. രഘുനാഥന്‍. ജീവിതത്തില്‍ ഒന്നിനോടും പരിഭവിക്കാതെ ഒരു പാട് കഥകള്‍ മനസ്സില്‍ സൂക്ഷിച്ച് കടന്നുപോയ കെ.വി. അനൂപിന്റെ എഴുതപ്പെട്ട എല്ലാ കഥകളും. 1972 ഏപ്രില്‍ 25ന് ജനിച്ച കെ.വി അനൂപ് 1997 ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ചു. ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍ (കഥാസമാഹാരം). അമ്മദൈവങ്ങളുടെ ഭൂമി (നോവല്‍); മാറഡോണ: ദൈവം, ചെകുത്താന്‍, രക്തസാക്ഷി, ലയണല്‍ മെസ്സി; താരോദയത്തിന്റെ കഥ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. 'അമ്മദൈവങ്ങളുടെ ഭൂമി' എന്ന നോവലിന് 1992ലെ ഉറൂബ് അവാര്‍ഡ് ലഭിച്ചു. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം (1994), അങ്കണംഇ.പി.സുഷമ സ്മാരക എന്‍ഡോവ്‌മെന്റ് (2006), മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്‌കാരം (2011) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. 2014 സപ്തംബര്‍ 15-ന് ഓര്‍മയായി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  പൂര്‍ണ ചുമതല സൈന്യത്തെ ഏല്‍പ്പിക്കാനല്ല ഞാന്‍ ആവശ്യപ്പെട്ടത്: രമേശ് ചെന്നിത്തല ; Kerala floods: Ramesh chennithala demands more help for people in relief camps ചെങ്ങന്നൂർ: സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പൂര്‍ണമായും സൈന്യത്തിന് ഏല്‍പ്പിക്കാനല്ല താന്‍ ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൈന്യത്തേയും ഉള്‍പ്പെടുത്തിയുളള സജീവ രക്ഷാപ്രവര്‍ത്തനത്തിനാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂരിലെ ക്യാന്പുകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത ബാധിത മേഖലകളിൽ സൈന്യത്തിന്റെ സാന്നിധ്യം ശക്തമാക്കിയാൽ മാത്രമെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. ജനങ്ങൾ നേരിടുന്ന ദുരിതം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിൽ സർക്കാരിന്റെ കൂടുതൽ ശ്രദ്ധ എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല ക്യാമ്പുകളിലും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ല. ഡോക്ടർമാരുടെ അഭാവവുമുണ്ട്. ദുരിതം അനുഭവിക്കുന്നവർക്ക് ആവശ്യമുള്ള വസ്തുക്കൾ പല ക്യാമ്പുകളിലും ലഭ്യമല്ല. ഇനിയും പല സ്ഥലങ്ങളിൽ കുടുങ്ങിയിട്ടുള്ളവരെ രക്ഷിക്കേണ്ടതുണ്ടെന്നും ഇതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്നു. അവർ ഇല്ലായിരുന്നുവെങ്കിൽ സ്ഥിതിഗതികൾ എന്താകുമായിരുന്നുവെന്ന് ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആദ്യ വിമാനത്തിൽ സീറ്റ് കിട്ടാൻ പണം വാരിയെറിഞ്ഞ് കണ്ണൂർകാരൻ; ടിക്കറ്റുകൾ മണിക്കൂറുകൾക്കുളളിൽ വിറ്റുപോയി ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ മാധ്യമമായ ദ് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ മലയാളത്തിലുള്ള ഇടപെടലാണ് ഐ ഇ മലയാളം. കോം. വാർത്താ അവതരണത്തിൽ കാലികമായിരിക്കുമ്പോൾ തന്നെ വസ്തുനിഷ്ടതയും ധാർമ്മികതയും ചോർന്നുപോകാതെ ജനപക്ഷത്തു നിലയുറപ്പിച്ചിട്ടുള്ളതാണ് ഇന്ത്യൻ എക്സ്പ്രസ്. ആ തുടർച്ചയാണ് ഐ ഇ മലയാളം. ബഹുസ്വരമായ മലയാളിയുടെ സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ പരിസരത്തെ കൂടുതൽ സംവാദാത്മകവും ധൈഷണികവും ആക്കുന്ന ജനാധിപത്യ മാധ്യമ പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്. വ്യത്യസ്തതയെയും വിമതത്വത്തെയും അഭിപ്രായ സ്വതന്ത്ര്യത്തെയും അംഗീകരിക്കുകയും അതിന് ഇടവുമായിരിക്കും ഐ​​ഇ മലയാളം. ഇടതു മുന്നണി കൈയേറ്റ മുന്നണി, ജോയ്സ് ജോര്‍ജ് എംപി സ്ഥാനം രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല | Ramesh Chennithala; Joyce George should resign - Malayalam Oneindia <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മോഹന്‍ലാലിന്‍റെ രണ്ടാമൂഴം സ്വാഹയാവുമ്പോള്‍ ആമിര്‍ഖാന്‍ മഹാഭാരതവുമായെത്തുന്നു! ഒപ്പം അംബാനിയും! കാണൂ! മലപ്പുറം: ഇടതുമുന്നണി കൈയേറ്റ മുന്നണിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നു വ്യക്തമായതോടെ ജോയ്സ് ജോര്‍ജ്ജ്, എംപി സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം തിരൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗതാഗതമന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയിരിക്കുന്നു, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കൈയേറി റിസോട്ട് നിര്‍മിച്ചിരിക്കുകയാണ് ഇടത് എംഎല്‍എയായ പി.വി. അന്‍വര്‍. 15 കിലോ സ്വര്‍ണം,കോടികളുടെ പണക്കെട്ട്, ശശികല കുടുംബത്തിലെ റെയ്ഡിൽ കണ്ടെത്തിയത് കണക്കില്ലാത്ത സ്വത്ത് ഇപ്പോള്‍ ഇടുക്കി എംപി ജോയ്സ് ജോര്‍ജ് കൈയേറിയ ഭൂമിയുടെ പട്ടയം മൂന്നാര്‍ സബ് കലക്റ്റര്‍ റദ്ദാക്കിയിരിക്കുകയാണ്. കുടുംബത്തോടെ കള്ളന്‍മാര്‍ എന്നു പറയും പോലെ മുന്നണിയാകെ കൈയേറ്റക്കാരാണ്. ഇവരെയൊക്കെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി രമേശ് ചെന്നിത്തല സ്വീകരിക്കുന്നത്. ജോയ്സ് ജോര്‍ജ്ജിന്റെ ഭൂമി കൈയേറ്റം പി.ടി. തോമസ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇടുക്കി എംപിയുടെ ഭൂമി കൈയേറിയിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സഭയില്‍ സ്വീകരിച്ചത്. നിയമസഭയെ തെറ്റിധരിപ്പിച്ച മുഖ്യമന്ത്രി നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ്. തോമസ് ചാണ്ടിയുടെ കാര്യത്തിലും ഇതേ പിന്തുണ തന്നെയാണ് മുഖ്യമന്ത്രി നല്‍കുന്നത്. കലക്റ്ററുടെ റിപ്പോര്‍ട്ട് എതിരായിട്ടും ചാണ്ടിയെ മന്ത്രി സഭയില്‍ തുടരാന്‍ സമ്മതിക്കുന്നത് പിണറായി വിജയനാണ്. പാര്‍ട്ടിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച ഇ.പി. ജയരാജനു നല്‍കാത്ത എന്തു പ്രത്യേകതയാണ് തോമസ് ചാണ്ടിക്കുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പടയൊരുക്കം വന്‍ വിജയമായി മാറിയിരിക്കുകയാണ്. ജനം ജാഥയെ ഏറ്റെടുത്തിരിക്കുന്നു. ഇതിനു മുമ്പ് നടന്ന രണ്ടു ജാഥകളുമായി താരതമ്യം ചെയ്തു നോക്കിയാല്‍ തന്നെയിതു മനസലിക്കാന്‍ സാധിക്കും. സോളാര്‍ റിപ്പോര്‍ട്ടൊന്നും ജാഥയെ ബാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരു ഭയവുമില്ല, ഏത് അന്വേഷണത്തെയും യുഡിഎഫ് ഒറ്റെക്കെട്ടായി നേരിടും. സരിതയുടെ കത്തില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നാണ് അഭിഭാഷകന്‍ ഫെനി ജോപ്പന്‍ വെളിപ്പെടുത്തിയതായി വാര്‍ത്തയുണ്ട്. ഇതു ശരിയാണെങ്കില്‍ വന്‍ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. സരിതയുടെ പേരില്‍ മൂന്നും നാലും കത്തുള്ളതായാണ് പറയുന്നത്. സോളാര്‍ റിപ്പോര്‍ട്ടിനെതിരേ കോടതിയില്‍ പോകുന്ന കാര്യമൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. യുഡിഎഫ് വിപുലീകരിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. തിരൂര്‍ എംഎല്‍എ സി. മമ്മൂട്ടി, ഡിസിസി വി.വി. പ്രകാശ്, കെപിസിസി സെക്രട്ടറി കെ.പി. അബ്ദുള്‍ മജീദ്, ഡിസിസി സെക്രട്ടറി പന്ത്രോളി മുഹമ്മദലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കഴക്കൂട്ടത്ത് ഡാൻസ് സ്കൂളിന്റെ മറവിൽ പീഡനം യുവാവ് അറസ്റ്റിൽ: സ്കൂള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നും! സംഘികൾക്ക് അറിയാവുന്നത് ഫോട്ടോഷോപ്പ്!!! ശബരിമലയിൽ സുപ്രീം കോടതി തീരുമാനം അറിയണോ... ഇത് വായിച്ചാൽ മതി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  Kerala Floods Health Department Opens Control Room In Chengannur ചെങ്ങന്നൂരിൽ കൺട്രോൾ റൂം തുറക്കും; മറ്റ് ജില്ലകളിൽ നിന്ന് ജീവനക്കാരെ നിയോഗിക്കും; മന്ത്രി Kerala Floods ചെങ്ങന്നൂരിൽ കൺട്രോൾ റൂം തുറക്കും; മറ്റ് ജില്ലകളിൽ നിന്ന് ജീവനക്കാരെ നിയോഗിക്കും; മന്ത്രി Kerala Floods: കൊച്ചി: പ്രളയക്കെടുതിയിൽ കൂടുതൽ പേരെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലേക്ക് അയക്കാൻ തീരുമാനിച്ചു. ഇവിടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂം തുറക്കാനും മന്ത്രി കെകെ ശൈലജ ഉത്തരവിട്ടു. മറ്റ് ജില്ലകളിൽ നിന്ന് ഇവിടേക്ക് ജീവനക്കാരെ നിയോഗിക്കും. ചെങ്ങന്നൂരിലെ ആളുകളെ പാർപ്പിച്ചിരിക്കുന്ന വിവിധ ക്യാമ്പുകളിലേക്കാവശ്യമായ മരുന്നുകളും ജീവനക്കാരേയുമെല്ലാം എമർജൻസി കൺട്രോൾ റൂമിൽ നിന്ന് ഏകോപിപ്പിക്കും. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജീവനക്കാരോട് അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ അവധിയെടുക്കരുതെന്ന് ആവശ്യപ്പെട്ടു. അവധി നൽകുന്ന കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ നൽകാൻ മേലുദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. എസ്എച്ച്എസ്ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനുവിനാണ് ചെങ്ങന്നൂരിലെ സ്‌പെഷ്യല്‍ ഓഫീസറുടെ ചുമതല. ആരോഗ്യ കേരളം തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണിന് മേൽനോട്ടത്തിന്റെ ഉപചുമതല നൽകി. ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വസന്ത ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാധാകൃഷ്ണന്‍ എന്നിവരും ഇവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. ചെങ്ങന്നൂരിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് 108 ആംബുലന്‍സുകള്‍ തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം സജ്ജമാക്കി. സ്വകാര്യ ആംബുലന്‍സുകള്‍ വാടകയ്ക്ക് എടുക്കും. എല്ലാ ക്യാംപിലും മുഴുവൻ സമയവും വൈദ്യ സഹായം ലഭ്യമാക്കുമെന്നും മന്ത്രി വിശദീകരിച്ചു. ദുരിതബാധിത മേഖലയിലെ ഒറ്റ മരുന്നുകടയും അടച്ചിടാൻ പാടില്ല. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ കൂടി സഹായത്തോടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് നടത്തുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും സർക്കാർ ആശുപത്രികളിലെയും ഡോക്ടര്‍മാരെ വിവിധ ക്യാമ്പുകളിലേക്കയച്ചിട്ടുണ്ട്. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും 30 പേരടങ്ങുന്ന സംഘം ചെങ്ങന്നൂരിലും 18 പേരടങ്ങുന്ന സംഘം പത്തനംതിട്ടയിലും എത്തി. ചെങ്ങന്നൂരില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ബിലീവിയേഴ്‌സ് മെഡിക്കല്‍ കോളേജിലെ 20 അംഗ മെഡിക്കല്‍ സംഘവും എത്തിയിട്ടുണ്ട്. മരുന്നിന് ഒരു ക്ഷാമമില്ലെന്നും ആവശ്യത്തിന് സ്വരൂപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  Kevin murder case ig report: കെവിനെ തട്ടിക്കൊണ്ടു പോയ വിവരം അറിഞ്ഞിട്ടും എസ്ഐ 14 മണിക്കൂറുകളോളം മറച്ചുവച്ചു; ഐജിയുടെ റിപ്പോർട്ട് കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോയ വിവരമറിഞ്ഞിട്ടും ഗാന്ധിനഗർ എസ്ഐ എം.എസ്.ഷിബു 14 മണിക്കൂറുകളോളം മറച്ചുവച്ചുവെന്ന് ഐജിയുടെ റിപ്പോർട്ട്. രാവിലെ ആറിന് കെവിനെ തട്ടിക്കൊണ്ടു പോയ വിവരം പറഞ്ഞു. എന്നാൽ അന്വേഷണം തുടങ്ങിയത് രാത്രി എട്ടിനാണെന്നും ഐജിയുടെ റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രി, ഐജി, എസ്‌പി എന്നിവരുടെ നിർദേശങ്ങൾ അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, കെവിൻ കൊലപാതകക്കേസിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. എസ്ഐ ഷിബു, എഎസ്ഐ ടി.എം.ബിജു, സിപിഒ അജയകുമാർ എന്നിവരെ പിരിച്ചുവിടുന്നത് പരിഗണനയിലുണ്ടെന്നാണ് വിവരം. ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും ഇവർക്കെതിരെ നടപടിയെടുക്കുകയെന്നും സൂചനയുണ്ട്. ഗുണ്ടാസംഘത്തിൽനിന്നു രക്ഷപ്പെടാൻ ഓടിയപ്പോൾ കെവിൻ തെന്മല ചാലിയേക്കര പുഴയിൽ വീണു മരിച്ചതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കെവിന്റെ ഭാര്യ പിതാവ് ചാക്കോ, മകൻ സാനു ചാക്കോ എന്നിവരടക്കം 14 പേരാണ് ഇപ്പോൾ പിടിയിലായത്. കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേർന്നാണ് കെവിനെ കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. പിന്നീട് കൊല്ലം തെന്മല ചാലിയക്കര തോട്ടിൽനിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കെവിനുമായി പ്രണയത്തിലാണെന്ന് നീനു പറഞ്ഞിട്ടില്ല, ശല്യപ്പെടുത്തുന്നുവെന്ന് പറഞ്ഞിരുന്നു: നീനുവിന്റെ അമ്മ <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേരളത്തിൽ വിരളമായി കാണുന്ന പൂമ്പാറ്റയാണ് പുള്ളിയാര അഥവാ മുനശലഭം (Hasora badra).[2][3][4][5] ഇന്ത്യയിൽ പശ്ചിമഘട്ടം, വടക്കുകിഴക്കൻ മേഖലകൾ എന്നിവയാണ് ഇവയുടെ താവളങ്ങൾ. ചിറകിന് മഞ്ഞകലർന്ന തവിട്ടുനിറമാണ്. ചിറകിന്റെ അടിവശത്ത് നീലകലർന്ന തുരുമ്പിന്റെ നിറവും കാണാം. പൊന്നാംവള്ളിയിലാണ് മുട്ടയിടുന്നത്. ഒറ്റയായിട്ടാണ് മുട്ടയിടുക. മുട്ടയ്ക്ക് വെളുത്ത നിറമാണ്. ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 247–248. CS1 maint: Date format (link) ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 12. കൃഷ്ണശലഭം · നാട്ടുമയൂരി · നീലക്കുടുക്ക · നാട്ടുകുടുക്ക · വഴനപ്പൂമ്പാറ്റ · നാരകക്കാളി · നാട്ടുറോസ്‌ · ചക്കരശലഭം · വരയൻ വാൾവാലൻ · നാരകശലഭം · ബുദ്ധമയൂരി · പുള്ളിവാലൻ · മലബാർ റാവൺ · മലബാർ റോസ്‌ · ചുട്ടിമയൂരി · ചുട്ടിക്കറുപ്പൻ · ഗരുഡശലഭം · പുള്ളിവാൾവാലൻ · വിറവാലൻ കാബേജ്‌ ശലഭം · ചോക്ലേറ്റ്‌ ആൽബട്രോസ്‌ · ആൽബട്രോസ്‌ · മഞ്ഞപ്പാപ്പാത്തി · നാട്ടുപാത്ത · നാടോടി · ചെഞ്ചോരത്തുഞ്ചൻ · ഇരുളൻ നാടോടി · ചെഞ്ചിറകൻ · വിലാസിനി · വൻചെമ്പഴുക്ക ശലഭം · മഞ്ഞത്തകരമുത്തി · കാട്ടുപാത്ത · ചെറുചോരത്തുഞ്ചൻ · തകരമുത്തി · പീതാംബരൻ · നീലഗിരി പാപ്പാത്തി · ചോലവിലാസിനി · കരീര വെളുമ്പൻ · ചോരത്തുഞ്ചൻ · വെള്ള പഫിൻ · പൊട്ടുവെള്ളാട്ടി · പുള്ളി ആൽബട്രോസ്‌ · കുഞ്ഞിപ്പാപ്പാത്തി · ചെമ്പഴുക്ക ശലഭം · പുള്ളി പഫിൻ · പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി · മുപ്പൊട്ടൻ പാപ്പാത്തി · വരയൻ ആൽബട്രോസ്‌ · വെൺചെഞ്ചിറകൻ · മഞ്ഞച്ചെഞ്ചിറകൻ അപൂർവ്വ തളിർനീലി · കോമാളി വെള്ളിവരയൻ · കാപ്പിരി കരിവേലനീലി · വരയൻ കോമാളി · മർക്കട ശലഭം · നീലവരയൻ കോമാളി · പട്ട നീലാംബരി · വരയൻ നീലാംബരി · കരിവേലനീലി · വാലൻ നീലംബരി · കാട്ടുഗോമേദകം · യവന തളിർനീലി · അക്കേഷ്യ നീലി · പൊട്ടുവാലാട്ടി · കോകിലൻ · പേരനീലി · നാട്ടുവേലിനീലി · വെള്ളിവാലൻ · നാട്ടുവരയൻനീലി · ഗോമേദകം · നാട്ടുകോമാളി · പാണലുണ്ണി · റെഡ്‌ഫ്ലാഷ്‌ · ചെമ്പൻ വെള്ളിവരയൻ · വെള്ളിവരയൻ · മണിവർണ്ണൻ · കനിത്തുരപ്പൻ · കരിംപൊട്ടുവാലാട്ടി · ഇരുളൻ പുൽനീലി · ഇരുളൻ കോമാളി · ഇരുൾ വരയൻനീലി · തമിൾ തളിർനീലി · ചുരുൾവാലൻ · നീലകൻ · പയർനീലി · രത്നനീലി · മുറിവരയൻ തളിർനീലി · സൂര്യശലഭം · ഇൻഡിഗോ ഫ്ലാഷ്‌ · വൻചതുർവരയൻനീലി · വൻപേരനീലി · വൻതളിർനീലി · ചെറുപുൽനീലി · കാട്ടുവേലിനീലി · ലൈലാക്‌ വെള്ളിവരയൻ · നാരകനീലി · നീൾവെള്ളിവരയൻ · സഹ്യാദ്രി ഫ്ലാഷ്‌ · മലയൻ · തളിർനീലി · കാട്ടു പൊട്ടുവാലാട്ടി · ഇരുതലച്ചി · നീലഗിരി നീലി · വരയൻനീലി · ഓർക്കിഡ്‌ നീലി · ചതുർവരയൻനീലി · പുൽനീലി · പട്ടാണിനീലി · നീലാംബരി · വേലിനീലി · സമതല നീലാംബരി · നാട്ടുമാരൻ · കത്തിവാലൻ · ആട്ടക്കാരി · ചേരാ വെള്ളിവരയൻ · വനകോകിലൻ · മുനവരയൻനീലി · ഇലനീലി · ചെങ്കോമാളി · ചോണൻ ശലഭം · റോസി തളിർനീലി · മോതിരവരയൻ നീലി · നീലിച്ചെമ്പൻ വെള്ളിവരയൻ · ശിവസൂര്യശലഭം · വെൺനീലകൻ · രജതാംബരി · രജതനീലി · വെള്ളി അക്കേഷ്യനീലി · സ്ലേറ്റ്‌ ഫ്ലാഷ്‌ · മണിമാരൻ · ചെറുമാരൻ · പൊട്ടുവെള്ളാംബരി · വാലില്ലാവരയൻനീലി · ചിന്നപുൽനീലി · മുനസൂര്യശലഭം · തെളിവരയൻനീലി · വെള്ളിനീലി · ശ്വേതാംബരി · ഇരുളൻ വേലിനീലി · വെള്ളിവരയൻനീലി · കുഞ്ഞിവാലൻ · സീബ്ര നീലി · മങ്ങിയ കരിവേലനീലി ചെമ്പൻ പുള്ളിച്ചാടൻ · നേർവരയൻ ശരശലഭം · പുള്ളിപ്പരപ്പൻ · മഞ്ഞവരയൻ ശരവേഗൻ · കരിമ്പരപ്പൻ · പൊട്ടില്ലാ ശരശലഭം · തവിടൻ ആര · പൊന്തച്ചാടൻ · വരയൻ പരപ്പൻ · ചെങ്കുറുമ്പൻ · ചീനപ്പൊട്ടൻ · പുള്ളിയാര · നാട്ടുവരയൻ ആര · വരയൻ ചാത്തൻ · ചെങ്കണ്ണി · കുഞ്ഞിപ്പരപ്പൻ · നാട്ടുപരപ്പൻ · നാട്ടുപുള്ളിപ്പരപ്പൻ · വെള്ളപ്പരപ്പൻ · ഈറ്റ ശരശലഭം · പുള്ളി ശരശലഭം · ചെമ്പൻ ശരശലഭം · കാട്ടുതുള്ളൻ · മലബാർ പുള്ളിപ്പരപ്പൻ · പനന്തുള്ളൻ · കാട്ടുപുൽച്ചാടൻ · ചേരാച്ചിറകൻ · ചെമ്പരപ്പൻ · വൻചെങ്കണ്ണി · സുവർണ്ണപ്പരപ്പൻ · വെള്ളച്ചാത്തൻ · ആര രാജൻ · നാട്ടുപൊട്ടൻ · പുള്ളിച്ചാടൻ · മഞ്ഞവരയൻ ശരവേഗൻ · കാനറ ശരശലഭം · പെരുവരയൻ ശരശലഭം · തവിടൻ ശരശലഭം · ചേകവൻ · വേലിതുള്ളൻ · ചെമ്പൻ ശരവേഗൻ · ഇരുൾവരയൻ ശരശലഭം · പൊന്നാര ശലഭം · തീവാലൻ ആര · നാട്ടുപുൽത്തുള്ളൻ · പനങ്കുറുമ്പൻ · വരയൻ ആര · മഞ്ഞ പനന്തുള്ളൻ · ഇളംമഞ്ഞപ്പൊട്ടൻ · പനഞ്ചെങ്കണ്ണി · മഞ്ഞപ്പൊട്ടൻ · ഫിലിപ്പൈൻ ശരശലഭം · കാട്ടുവരയൻ ആര · നാട്ടു പനന്തുള്ളൻ · ചിന്ന പുൽച്ചാടൻ · പുള്ളിച്ചാത്തൻ · ശരശലഭം · സഹ്യാദ്രി ശരവേഗൻ · ചെറുവരയൻ ശരശലഭം · കുഞ്ഞിക്കുറുമ്പൻ · നാട്ടുചിന്നൻ · ചുട്ടിപ്പരപ്പൻ · പാറപ്പരപ്പൻ · ഹിമപ്പരപ്പൻ · സഹ്യാദ്രി ചിന്നൻ · കാട്ടുപുള്ളിപ്പരപ്പൻ · മഞ്ഞപ്പുൽത്തുള്ളൻ · മലശരവേഗൻ · നാട്ടുമരത്തുള്ളൻ · വർണ്ണപ്പരപ്പൻ · പുള്ളിശരവേഗൻ · വിന്ധ്യൻ കാട്ടുതുള്ളൻ · ഇലമുങ്ങിശലഭം · മെയ്‌മെഴുക്കൻ · വെള്ളിവരയൻ ആര · പാണ്ടൻ ശരവേഗൻ · സ്വർണ്ണമരത്തുള്ളൻ · പളനിപ്പൊട്ടൻ ചിത്രകൻ · പുള്ളി നവാബ്‌ · സുവർണ്ണ ഓക്കിലശലഭം · ചെറുപഞ്ചനേത്രി · മുളന്തവിടൻ · പൂച്ചക്കണ്ണി · കനിത്തോഴൻ · അഗ്നിവർണ്ണൻ · കരിരാജൻ · പുളിയില ശലഭം · ഒറ്റവരയൻ സർജന്റ്‌ · നീലരാജൻ · നീല കനിത്തോഴൻ · നീല നവാബ്‌ · നീലനീലി · നീലക്കടുവ · ഇരുവരയൻ പൊന്തചുറ്റൻ · ചോക്കളേറ്റ്‌ ശലഭം · ഇളം പൊന്തചുറ്റൻ · ക്ലിപ്പർ · ഗദച്ചുണ്ടൻ · കളർ സാർജന്റ്‌ · വെള്ളിലത്തോഴി · ചുണ്ടൻശലഭം · തവിടൻ · ആവണച്ചോപ്പൻ · അരളിശലഭം · കരിയില ശലഭം · പഞ്ചനേത്രി · നാൽക്കണ്ണി · നരിവരയൻ · പുലിത്തെയ്യൻ · നവാബ്‌ · ഓലക്കണ്ടൻ · പൊന്തചുറ്റൻ · സർജന്റ്‌ · മുക്കണ്ണി · മലന്തവിടൻ · സുവർണ്ണ ശലഭം · ചൊട്ടശലഭം · കരിനീലക്കടുവ · ഇരുളൻ കരിയിലശലഭം · ഇരുൾ വരയൻ തവിടൻ · പാൽവള്ളി ശലഭം · പുലിവരയൻ · കനിവർണ്ണൻ · പൂങ്കണ്ണി · തെളിനീലക്കടുവ · വൻചൊട്ട ശലഭം · വൻ കരിയിലശലഭം · പേഴാളൻ · വയൽക്കോത · ചോലരാജൻ · രത്നനേത്രി · ജോക്കർ · ആൽശലഭം · പുള്ളിക്കുറുമ്പൻ · ചിന്നത്തവിടൻ · നീൾവരയൻ തവിടൻ · വനദേവത · ഭൂപടശലഭം · കറുപ്പൻ · നീലഗിരി നാൽക്കണ്ണി · നീലഗിരിക്കടുവ · ചിത്രാംഗദൻ · ചിത്രിത · വരയൻ തവിടൻ · ഓലരാജൻ · പളനി നാൽക്കണ്ണി · മയിൽക്കണ്ണി · എരിക്കുതപ്പി · തീക്കണ്ണൻ · ചെങ്കണ്ണൻ തവിടൻ · കനിരാജൻ · വയങ്കതൻ · ഓക്കില ശലഭം · ലെയ്‌സ്‌ ശലഭം · ചെറുപുള്ളിപ്പൊന്തചുറ്റൻ · ചെറുപുലിത്തെയ്യൻ · മുളങ്കാടൻ · തെക്കൻ ചോലപ്പൊന്തചുറ്റൻ · ചുവപ്പുവരയൻ സർജന്റ്‌ · വരയൻകടുവ · ചോലപ്പൊന്തചുറ്റൻ · തമിൾ തവിടൻ · മരന്തവിടൻ · മരോട്ടി ശലഭം · തീച്ചിറകൻ · ചെമ്പഴകൻ · ഈറ്റ ശലഭം · ഗിരിശൃംഗൻ · വെള്ളി നാൽക്കണ്ണി · പുള്ളിത്തവിടൻ · പീതനീലി · മഞ്ഞപ്പൊന്തചുറ്റൻ വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക്ക് അനുമതിപത്ര പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഫോണുകളുടെ രൂപം ദിനംപ്രതി മാറുകയാണ്. വയര്‍ ഫോണുകളില്‍ നിന്ന് വയര്‍ലസ് ഫോണുകളിലേക്കും പിന്നേയും പല രൂപഭേദങ്ങളുമുണ്ടായി. വാച്ച്‌ഫോണ്‍ എന്ന ആശയവും ഇതിലേക്ക് വന്നുകഴിഞ്ഞു. എല്‍ജി ഉള്‍പ്പടെ വിവിധ ടെക് പ്രമുഖര്‍ വാച്ച് മൊബൈല്‍ഫോണുകളുമായി എത്തിയിട്ടുണ്ട്. വാച്ച് മൊബൈല്‍ കുടുംബത്തിലെ പുതിയ അംഗമാണ് ടെക്ബറി ബ്രാന്‍ഡ്. അവരുടെ ടിബി007 റിസ്റ്റ് വാച്ച് മൊബൈല്‍ ഫോണാണ് ഇന്ത്യന്‍ വിപണിയിലേക്ക് പുതുതായി എത്തിയിരിക്കുന്നത്. വാച്ചും മൊബൈലും ഒരുമിച്ച് വരുന്നതിനാല്‍ ഈ ഗാഡ്ജറ്റിന്‌റെ വിലയും ഇരട്ടിയായിരിക്കും എന്ന് കരുതണ്ട. ഇന്ത്യന്‍ വിപണിയില്‍ 8,499 രൂപയ്ക്കാണ് ഇത് എത്തിയിരിക്കുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമായ പല ഫീച്ചര്‍/സ്മാര്‍ട്‌ഫോണുകളേക്കാളും വില കുറവാണ് ഇതിന്. 1.2 മെഗാപിക്‌സല്‍ ക്യാമറയെ വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യത്തോടെയാണ് കമ്പനി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പിക്‌സലില്‍ ഫോട്ടോയെടുക്കുമ്പോള്‍ ആവശ്യത്തിന് വ്യക്തത ഉണ്ടാകുമെന്നര്‍ത്ഥം. 2 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈയും 1.5 മണിക്കൂര്‍ ടോക്ക്‌ടൈമും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ജിപിആര്‍എസ്, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളുള്ള ടിബി007ന്റെ സ്‌ക്രീന്‍ 1.5 ഇഞ്ച് വരുന്ന ഫുള്‍ ടച്ച് എല്‍സിഡി സ്‌ക്രീനാണ്. ഒപ്പം 2ജി നെറ്റ്‌വര്‍ക്ക് പിന്തുണയും ഇതിനുണ്ട്. 60 ഗ്രാമാണ് ഇതിന്റെ ഭാരം. മൈക്രോഎസ്ഡി കാര്‍ഡിന്റെ പിന്തുണയോടെ ഫോണിന്റെ മെമ്മറിയെ 4ജിബി വരെ ഉയര്‍ത്താം. ബ്രൗസര്‍, എഫ്എം റേഡിയോ സൗകര്യങ്ങളും ഇതിലുണ്ട്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഏഷ്യയിൽ കാണുന്ന Satyrinae ഉപകുടുംബത്തിൽപ്പെട്ട[1][2][3] പൂമ്പാറ്റയാണ് പഞ്ചനേത്രി (Common Fivering, Ypthima_baldus).[4][5] കാട്ടുപ്രദേശങ്ങളിലാണ് ഇവയുടെ താമസം. എന്നാൽ ഇടതൂർന്ന കാടുകൾ ഇവയ്ക്ക് ഇഷ്ടമല്ല. ചിറകുകൽ പകുതി തുറന്ന് വെയിൽ കായുന്ന സ്വഭാവമുണ്ട്. വേനൽ കാലങ്ങളിൽ അരുവികൾക്കരികിൽ പറന്ന് നടക്കുന്നത് കാണാം. വർഷത്തിൽ ഏത് കാലത്തും കാണാവുന്ന ശലഭമാണ് പഞ്ചനേത്രി. ചിറകുകൾ തവിട്ടുനിറമാണ്. മുൻചിറകുകളിൽ സ്വർണ്ണവൃത്തത്തിൽ കാണുന്ന വലിയ പൊട്ടുകൾ ഇതിന്റെ ആകർഷണിയതയാണ്. സൂക്ഷിച്ച് നോക്കിയാൽ ഏഴ് പൊട്ടുകൾ കാണാം. ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 134. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ന്യു യോര്‍ക്ക്: അടുത്ത ഫൊക്കാന പ്രസീഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ലീല മാരേട്ട്. സംഘടനക്കു പുതിയ ലക്ഷ്യബോധവും കര്‍മ്മപരിപാടികളും നല്കാന്‍ തനിക്കാവുമെന്ന് ഉത്തമ ബോധ്യമുണ്ട്. ഫൊക്കാനയുടെ നന്മയും വളര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ തന്നെ പിന്തൂണക്കുമെന്ന് ഉറപ്പുണ്ട്. കഴിഞ്ഞ രണ്ടു തവണത്തേതു പോലെ ചില നേതാക്കള്‍ ആര്‍ക്കെങ്കിലും വാക്കു കൊടുത്തതായി അറിവില്ല. അതിനാല്‍ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്നു കരുതുന്നു. വിജയിക്കാന്‍ വേണ്ടി പ്രതിഫലമോ പ്രലോഭനമോ ഒന്നും നല്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. സുതാര്യമായ ഇലക്ഷനാണു ലക്ഷ്യമിടുന്നത്. ഇത്തവണ പ്രസിഡന്റ് പദത്തിലേക്കു പരാജയപ്പെടുമെന്നു കരുതിയതല്ല. പക്ഷെ പരാജയപ്പെട്ടതു കൊണ്ട് പിന്നൊക്കം പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. സംഘടനയില്‍ ശക്തമായി നിലകൊള്ളും. പുതിയ ഭാരവാഹികള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. 1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്. ഫൊക്കാന നിലവില്‍ വന്ന സമയം തൊട്ട് സംഘടനയുടെ പദവികള്‍ ഏറ്റെടുത്തും പ്രവര്‍ത്തനത്തിലൂടെ ആ പദവിയില്‍ നീതി പുലര്‍ത്തിയും അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാവാന്‍ ലീല മാരേട്ട് ശ്രമിച്ചിരുന്നു. ലാഭനഷ്ടങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനം കൊടുക്കാതെ നിസ്സഹായന് കൈത്താങ്ങാവുന്ന ഈ പ്രവത്തകയുടെ നാമം അമേരിക്കന്‍ മലയാളികളുടെ നാവിന്‍ തുമ്പില്‍ എന്നുമുണ്ടാവുമെന്നതില്‍ സംശയമില്ല. 1988ല്‍ ആരംഭിച്ച പൊതുപ്രവര്‍ത്തനം കൊണ്ട് ലീല മാരേട്ട് നേടിയ അനുഭവസമ്പത്ത് അളന്നു തിട്ടപ്പെടുത്താനാവില്ല. ഫൊക്കാന അംഗമായത് മുതല്‍ക്കുള്ള ലീല മാരേട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുപ്പത്തിന്റെ ആവേശവും ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നു. ഇന്നും ആ ചെറുപ്പത്തില്‍ ജീവിക്കാന്‍ ശ്രമിക്കുകയാണ് ലീല മാരേട്ട്. രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും വന്നതിനാല്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ലീല മാരേട്ട് താല്‍പ്പര്യം കാണിച്ചിരുന്നു. അമേരിക്കന്‍ മലയാളികളില്‍ രാഷ്ട്രീയബോധം കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചിരുന്നു. പുതുതലമുറയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഫൊക്കാനയിലെ വിമെന്‍സ് ഫോറം ചെയറെന്ന നിലയില്‍സ്ത്രീകളുടെ ഉന്നമനത്തിനായി പല പദ്ധതികളും കൊണ്ടുവന്നു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മുഖ്യവിഷയമാക്കി സെമിനാറുകളും സി.പി ആര്‍ ട്രെയിനിങ്ങുകളും ഓര്‍ഗന്‍ ഡോണര്‍ രജിസ്റ്റ്രിയും പൂക്കളമത്സരം പാചകമത്സരം തുടങ്ങിയവയും നടത്തി. 2006 ല്‍ ഫ്ലോറിഡയില്‍ വെച്ച് നടന്ന ഇലക്ഷനോടുകൂടി ഫൊക്കാന രണ്ട് സംഘടനകളായപ്പോള്‍ ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ച് ആല്‍ബനി ,ന്യൂയോര്‍ക്ക് കണ്വന്‍ഷനുകളുടെ മുഖ്യ സംഘാടകരില്‍ ഒരാളായി മാറി. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയ മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ നായിക - മിസ്സ് കുമാരി (റജി നന്തികാട്ട്) ടെക്സസ് ഫോര്‍ട്‌ബെന്‍ഡ് കൗണ്ടിയില്‍ കെ.പി. ജോര്‍ജിനും ജൂലി മാത്യുവിനും ഉജ്ജ്വല വിജയം (ജീമോന്‍ റാന്നി) <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇന്ത്യക്കെതിരെയുള്ള അഞ്ചാം ടെസ്റ്റില്‍ 79 ഒാവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റില്‍ 175 റണ്‍സ് നേടി ബാറ്റിങ് തുടരുകയാണ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ശ്രീശാന്തിനെ പിടിച്ചുനിര്‍ത്താന്‍ സല്‍മാന്‍ ഖാന്‍! ഭുവനേശ്വരിയുടെ വരവോടെ കളി മാറുമോ? കാണൂ! | Salmaan Khan about Sreesanth's perfomance behaviour. - Malayalam Filmibeat <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : രസകരമായ ടാസ്‌ക്കും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി ബിഗ് ബോസ് മുന്നേറുകയാണ്. സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഹിന്ദി പതിപ്പിലെ കാര്യങ്ങളെക്കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. മലയാളികളുടെ സ്വന്തം താരമായ ശാന്തകുമാരന്‍ ശ്രീശാന്ത് ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നുണ്ട്. ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുന്നതിനിടയിലാണ് താരം ബിഗ് ബോസിലേക്കെത്തിയത്. ക്രിക്കറ്റില്‍ മാത്രമല്ല അഭിനയത്തിലും നൃത്തത്തിലുമൊക്കെ തനിക്ക് താല്‍പര്യമുണ്ടെന്ന് താരം നേരത്തെ തന്നെ തെളിയിച്ചിരുന്നു. നൃത്തവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയില്‍ താരം നേരത്തെ പങ്കെടുത്തിരുന്നു. ചൂടന്‍ പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ശ്രീശാന്തിന്. വിവാദങ്ങളും താരത്തെ വിടാതെ പിന്തുടരാറുണ്ട്. ബിഗ് ബോസിലെത്തിയപ്പോഴും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. പരിപാടിയിലെത്തി രണ്ട് ദിനം തികയുന്നതിനിടയിലാണ് താരം പുറത്തേക്ക് പോവണമെന്നാവശ്യപ്പെട്ടത്. നിലവാരമില്ലാത്ത ടാസ്‌ക്കും മറ്റുള്ളവരുടെ പെരുമാറ്റവുമൊന്നും താരത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. താരം വിസമ്മതം അറിയിച്ചതോടെ ആ ടാസ്‌ക്ക് ക്യാന്‍സലാക്കിയിരുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് നിരാശയുണ്ടെന്നറിയിച്ച് മറ്റുള്ളവര്‍ താരത്തെ കുറ്റപ്പെടുത്തിയിരുന്നു. തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു താരം. മിഡ് വീക്ക് എവിക്ഷനിലൂടെ സീക്രട്ട് റൂമിലേക്കെത്തിയ താരം അടുത്തിടെയാണ് ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയത്. ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ. മലയാളികള്‍ക്ക് പ്രത്യേക ിഷ്ടമുണ്ട് ശ്രീശാന്തിനോട്. ഇന്ത്യന്‍ ക്രിക്കറ്റില്‍ താരത്തിനെ സെലക്റ്റ് ചെയ്തപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ഈ താരത്തിനൊപ്പമുണ്ടായിരുന്നു. അപ്രതീക്ഷിതമായുള്ള ജയപരാജയത്തില്‍ താരത്തെ വിമര്‍ശിച്ചവര്‍ തന്നെ പിന്നീട് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. ഐപിഎല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ആരാധകര്‍ ഒന്നടങ്കം നടുങ്ങിയിരുന്നു. താരത്തില്‍ നിന്നും അത്തരത്തിലൊരു പ്രവര്‍ത്തിയോ എന്ന സംശയമായിരുന്നു പലരും അന്ന് ഉന്നയിച്ചത്. കളിക്കളത്തില്‍ വിലക്ക് നേരിടുന്നതിനിടയിലാണ് താരം മിനിസ്‌ക്രീനിലേക്കെത്തിയത്. ബിഗ് ഹൗസില്‍ എത്തിയത് മുതലുള്ള താരത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് വിഭിന്ന അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. താരത്തെ ശിക്ഷിച്ചപ്പോള്‍ ആ സമീപനം ശരിയായില്ലെന്നും കരിവാരിത്തക്കുകയെന്ന കാര്യമായിരുന്നു അന്ന് ശരിക്കും സംഭവിച്ചതെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. മറ്റുള്ളവരുടെ പെരുമാറ്റത്തിലും ടാസ്‌ക്കുകളിലെ പ്കടനത്തെക്കുറിച്ചുമൊക്കെ താരം അഭിപ്രായം പറയാറുണ്ട്. പതിവ് പോലെ തന്നെ ഇത്തവണയും ബിഗ് ബോസില്‍ വഴക്കുകളും വാക്ക് തര്‍ക്കവും അരങ്ങേറുന്നുണ്ട്. മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വിയോജിപ്പുകളാണ് മുട്ടന്‍വഴക്കില്‍ കലാശിക്കുന്നത്. ശ്രീശാന്തും ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരനല്ല. തന്റെ കാര്യത്തെക്കുറിച്ച് മാത്രമല്ല സുഹൃത്തുക്കളുടെ കാകര്യത്തിലും അദ്ദേഹം ഇടപെടാറുണ്ട്. സബ സോമി സഹോദരിമാരുമായി താരം വഴക്കുണ്ടാക്കിയിരുന്നു. നേഹയ്ക്ക് വേണ്ടിയായിരുന്നു അന്ന് താരം വാദിച്ചത്. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ്. സല്‍മാന്‍ ഖാനാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്നിലെന്നും തൊട്ടുപിന്നാലെയാണ് ശ്രീയുടെ സ്ഥാനമെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചിരുന്നത്. 5 കോടിയാണ് തനിക്ക് ലഭിക്കുന്നതെന്ന തരത്തില്‍ ശ്രീ പറഞ്ഞുവെന്നോയെന്ന് കഴിഞ്ഞ ദിവസം സല്‍മാന്‍ ഖാന്‍ ചോദിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകളില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. സഹമത്സരാര്‍ത്ഥികളിലൊരാളായ സുര്‍ബി സിഗരറ്റ് വലിച്ചിരുന്നുവെന്ന് ശ്രീശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാഷ്‌റൂമില്‍ വെച്ചാണ് താരം പുകവലിച്ചതെന്നായിരുന്നു ശ്രീ പറഞ്ഞത്. ശ്രീയുടെ ആരോപണത്തില്‍ മറ്റുള്ളവരും ഞെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സുര്‍ബിയെ ജയിലിലേക്കയച്ചത്. പുറത്തുനിന്നായിരുന്നു ആ ഗന്ധം വന്നതെന്നും സുര്‍ബി സിഗരറ്റ് വലിച്ചില്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞതോടെയാണ് ശ്രീയുടെ ആരോപണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുവന്നത്. നിറകണ്ണുകളോടെയായിരുന്നു സുര്‍ബി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇന്നുവരെ താനത് ചെയ്തിട്ടില്ലെന്നും ചെയ്യാനുദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. തന്റെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും താരം പറഞ്ഞിരുന്നു. ശ്രീയുടെ ആരോപണത്തില്‍ വാസ്തവമുണ്ടോയെന്നറിയാനായി മറ്റുള്ളവരും കാത്തിരുന്നിരുന്നു. സല്‍മാന്‍ ഖാന്‍ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. പല ടാസ്‌ക്കുകളില്‍ നിന്നും ശ്രീ മാറി നില്‍ക്കുന്നുണ്ടെന്നും പൊതുവെ ടാസ്‌ക്ക് ചെയ്യാന്‍ മടിയാണെന്നുമാണ് മറ്റുള്ളവര്‍ പറയുന്നത്. എന്നാല്‍ ശാരീരികമായി അത്ര നല്ല അവസ്ഥയിലല്ലാത്തതിനാലാണ് താന്‍ മാറി നില്‍ക്കുന്നതെന്നാണ് താരത്തിന്റെ മറുപടി. ശ്രീയുടെ നിലപാടില്‍ ആരാധകരും ആശങ്കയിലാണ്. എതിര്‍ത്തും അനുകൂലിച്ചുമുള്ള പ്രതികരണങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സുര്‍ബിയല്ല സിഗരറ്റ് വലിച്ചതല്ലെന്ന് സല്‍മാന്‍ ഖാന്‍ വിശദീകരിച്ചതോടെയാണ് ശ്രീശാന്തിന്റെ നീക്കത്തെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മനസ്സിലായത്. താരത്തെ ജയിലിലേക്ക് അയയ്ക്കുന്നതിന് വേണ്ടിയാണ് താരം അത്തരത്തിലൊരു ശ്രമം നടത്തിയതെന്നാണ് ചിലര്‍ പറയുന്നത്. ശ്രീയുടെ നടപടി ശരിയായില്ലെന്ന വിമര്‍ശനവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ തകൃതിയായി നടക്കുകയാണ്. ട്വിസ്റ്റുകളും സര്‍പ്രൈസുകളും നല്‍കുന്ന കാര്യത്തില്‍ ബിഗ് ബോസിന് പ്രത്യേക വൈഭവമാണ്. ശ്രീശാന്തിനെ കാണാനായി ഭുവനേശ്വരിയും ഹൗസിലേക്കെത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ദേശീയ മാധ്യമങ്ങളായിരുന്നു ഇക്കാര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. 7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായതെന്ന് താരം പറഞ്ഞിരുന്നു. ബിഗ് ഹൗസില്‍ കഴിയുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഭാര്യയെ കണ്ടപ്പോള്‍ ശ്രീ വികാരധീനനായിരുന്നു. ഭാര്യയേയും മക്കളേയും മിസ്സ് ചെയ്യുന്നുണ്ടെന്നും തനിക്ക് വീട്ടിലേക്ക് പോണമെന്നും പറഞ്ഞായിരുന്നു താരത്തിന്റെ കരച്ചില്‍. ഭുവനേശ്വരി മാത്രമല്ല മറ്റൊരു മത്സരാര്‍ത്ഥിയായ ദീപിക കക്കറിന്റെ ഭര്‍ത്താവായ ഇബ്രാഹിമും ബിഗ് ബോസിലേക്കെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ നല്‍കി മത്സരത്തിലേക്ക് തിരികെക്കൊണ്ടുവരാനായി ഭുവനേശ്വരിക്ക് കഴിയുമെന്നാണ് വിലയിരുത്തലുകള്‍. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കാവ്യ മാധവന്‍ മാത്രമല്ല, നിറവയര്‍ ചിത്രവുമായി മറ്റൊരു സുന്ദരിയും! അവന്തിക മേനോന്റെ ചിത്രങ്ങള്‍ കാണാം | Avantika looks adorable in her baby shower; See pics - Malayalam Filmibeat <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : » കാവ്യ മാധവന്‍ മാത്രമല്ല, നിറവയര്‍ ചിത്രവുമായി മറ്റൊരു സുന്ദരിയും! അവന്തിക മേനോന്റെ ചിത്രങ്ങള്‍ കാണാം കാവ്യ മാധവന്‍ മാത്രമല്ല, നിറവയര്‍ ചിത്രവുമായി മറ്റൊരു സുന്ദരിയും! അവന്തിക മേനോന്റെ ചിത്രങ്ങള്‍ കാണാം മമ്മൂട്ടിയല്ല മോഹന്‍ലാലാണ് കര്‍ണന്റെ കഥ കേട്ടത്! കഥയൊരുക്കാന്‍ 18 വര്‍ഷമെടുത്തു,ഒടുവില്‍ സംഭവിച്ചതോ? പൂര്‍ണ ഗര്‍ഭിണിയായ നടി കാവ്യ മാധവന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാവ്യയുടെ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങളായിരുന്നു പുറത്തെത്തിയത്. കാവ്യയ്ക്ക് പിന്നാലെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടൊരു നടിയിപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷത്തിലെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആത്മസഖിയിലെ നായികയാണ് അവന്തിക. താന്‍ അമ്മയാവാന്‍ പോവുന്ന സന്തോഷം നടി നേരത്തെ തന്നെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴാണ് ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങളുമായി അവന്തിക ഭര്‍ത്താവിനൊപ്പം എത്തിയത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലെത്തിയതിന്റെ സന്തോഷം നടിയുടെ മുഖത്ത് വ്യക്തമാണ്. ഭര്‍ത്താവും മാതാപിതാക്കളുമടക്കം അടുത്ത ബന്ധുക്കള്‍ക്കൊപ്പമായിരുന്നു ചടങ്ങുകള്‍. ചടങ്ങുകള്‍ക്കിടയിലുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അവന്തിക തന്നെയായിരുന്നു ആരാധകര്‍ക്കായി പങ്കുവെച്ചത്. മമ്മിയാവുകയാണ്. ഒരിക്കലും മറക്കാന്‍ കഴിയാത്ത രീതിയില്‍ ബേബി ഷവര്‍ പാര്‍ട്ടി നല്‍കിയ എന്റെ കുടുംബത്തിന് നന്ദി പറയുകയാണ്. എന്റെ ഭര്‍ത്താവിന്റെ കണ്ണുകളില്‍ ഇതിന് മുന്‍പ് ഇത്രയും സന്തോഷം ഞാന്‍ കണ്ടിട്ടില്ല. എന്നെയും കുഞ്ഞുവാവയെയും അനുഗ്രഹിക്കാന്‍ എത്തിയ എല്ലാവരോടും നന്ദി പറയുകയാണ്. എനിക്ക് നല്ല മാതാപിതാക്കളെ ലഭിച്ചു. ഞാന്‍ വിവാഹം കഴിച്ച ദിവസം മുതല്‍ എനിക്ക് നല്ലൊരു അമ്മായിയമ്മയെയും അമ്മായിയച്ചനെയും ലഭിച്ചു. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്. എന്നിങ്ങനെ കുടുംബത്തിലുള്ള എല്ലാവര്‍ക്കും അവന്തിക നന്ദി പറഞ്ഞിരിക്കുകയാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Nokia N10 Smartphone, Nokia Meego Operating System, നോക്കിയ എന്‍10 സ്മാര്‍ട്ട്‌ഫോണ്‍, നോക്കിയ മീഗോ ഓപറേറ്റിംഗ് സിസ്റ്റം - Malayalam Gizbot <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇന്ത്യന്‍ വിപണിയില്‍ ഏറെ സ്വീകാര്യത നേടിയ നോക്കിയ ഹാന്‍ഡ്‌സെറ്റുകളാണ് നോക്കിയ എന്‍ സീരീസില്‍ പുറത്തിറങ്ങിയവ. മികച്ച പ്രവര്‍ത്തനക്ഷമതയും, വിശ്വാസ്യതയുമാണ് ഈ സ്വീകാര്യതയ്ക്ക് കാരണം. എന്‍ സീരീസിലേക്ക് പുതിയ ഒരു ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാനൊരുങ്ങുകയാണ് നോക്കിയ. നോക്കിയ എന്‍10 ആണ് എന്‍ സീരീസിലെ പുതിയ അംഗം. നോക്കിയ മീഗോ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് നോക്കിയ എന്‍ 10 പ്രവര്‍ത്തിക്കുന്നത്. വിന്‍ഡോസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്ക് പിന്നാലെയാണ് ഈ പുതിയ പ്ലാറ്റ്‌ഫോമിലുള്ള ഫോണിനെ കുറിച്ചുള്ള പ്രഖ്യാപനം. കാഴ്ചയില്‍ ഒരു കരുത്തന്‍ ഫോണിന്റെ ഭാവമുണ്ട് നോക്കിയ എന്‍10 ഹാന്‍ഡ്‌സെറ്റിന്. ഫുള്‍ ടച്ച് സ്‌ക്രീനും, QWERTY കീപാഡും ഒരുമിക്കുമ്പോള്‍ മികച്ച ടൈപ്പിംഗ് ഉറപ്പാക്കുന്നു. അതുവഴി മെസ്സേജിംഗ്, ഇമെയിലിംഗ് എന്നിവ വളരെ വേഗത്തില്‍ നടക്കുന്നു. ഫോണിന്റെ സ്‌ക്രീന്‍ റെസൊലൂഷന്‍ എത്രയാണെന്ന് ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ എന്‍8 ഫോണിന്റെ അതേ സ്‌ക്രീന്‍ റെസൊലൂഷന്‍ ആണ് ഈ പുതിയ ഹാന്‍ഡ്‌സെറ്റിലും പ്രതീക്ഷിക്കപ്പെടുന്നത്. നോക്കിയയും, ഇന്റലും സംയുക്തമായി വികസിപ്പിച്ചെടുത്ത മീഗോ ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ പുതിയ നോക്കിയ മൊബൈല്‍ പ്രവര്‍ത്തിക്കുക. ലിനക്‌സിന്റെ സോഫ്റ്റ്‌വെയറുകളാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 12 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതില്‍ ഉപയോഗപ്പെടുത്തുന്നത്. അതു ശരിയാണെങ്കില്‍, ഒരു മൊബൈല്‍ ഫേണില്‍ പ്രതീക്ഷിക്കീവുന്ന ഏറ്റവും മികച്ച ക്ായമറയായിരിക്കും ഇത്. ഹൈ ടെക് മള്‍ട്ടി മീഡിയ പ്ലെയറാണിതിലുണ്ടാവുക. പുഷ് ഇമെയില്‍, ഐഎം, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകളും ഈ ഫോണില്‍ നോക്കിയ ഒരുക്കും. നോക്കിയ എന്‍10 ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. 'വാട്ട്‌സാപ്പ് പ്രൈവറ്റ് റിപ്ലേ ഫീച്ചര്‍' ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍, എങ്ങനെ പ്രവര്‍ത്തിക്കുന്നു? <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  തോക്കു കയ്യിലേന്തി 'ഗബ്ബര്‍ സിംഗുമാര്‍' ഗുജറാത്തിലിറങ്ങി: ജിഎസ്ടിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം ആദ്യ വിമാനത്തിൽ സീറ്റ് കിട്ടാൻ പണം വാരിയെറിഞ്ഞ് കണ്ണൂർക്കാർ; ടിക്കറ്റുകൾ മണിക്കൂറുകൾക്കുളളിൽ വിറ്റുപോയി തോക്കു കയ്യിലേന്തി ‘ഗബ്ബര്‍ സിംഗുമാര്‍’ ഗുജറാത്തിലിറങ്ങി: ജിഎസ്ടിക്കെതിരെ വെടി പൊട്ടിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം തോക്കു കയ്യിലേന്തി 'ഗബ്ബര്‍ സിംഗുമാര്‍' ഗുജറാത്തിലിറങ്ങി: ജിഎസ്ടിക്കെതിരെ വെടി പൊട്ടിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം സൂറത്: ജിഎസ്ടിയെ ‘ഗബ്ബര്‍ സിംഗ് ടാക്സ്’ എന്ന് വിളിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കളിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ ‘ഷോലെ’ ചിത്രത്തിലെ കഥാപാത്രമായി വേഷം കെട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സൂറത്തിലാണ് ഈ വ്യത്യസ്ഥ പ്രതിഷേധം നടന്നത്. കൈയില്‍ തോക്കും ഗബ്ബര്‍ സിംഗിനെ അനുകരിക്കുന്ന വസ്ത്രം അണിഞ്ഞും പ്രവര്‍ത്തകര്‍ റാലി നടത്തി. അതേസമയം അനുമതി ഇല്ലാതെയാണ് റാലി നടത്തിയതെന്ന് ആരോപിച്ച് പൊലീസ് രംഗത്തെത്തി. റാലിയില്‍ തോക്ക് ഉപയോഗിച്ചതിനും അനുമതി ഇല്ലാതെ സംഘടിച്ചതിനും നടപടി എടുക്കുമെന്ന് സലബത്പുര എസ്ഐ പറഞ്ഞു. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുല്‍ ജിഎസ്ടിയെ പരിഹസിച്ചത്. ‘ചെറുകിട കടക്കാരേയും വ്യാപാരികളേയും ജിഎസ്ടി തകര്‍ത്തു കളഞ്ഞു. ജിഎസ്ടി ഗബ്ബര്‍ സിംഗ് ടാക്സാണ്. നവംബര്‍ 8ന് എന്താണ് സംഭവിച്ചത്. പെട്ടെന്ന് ടിവിക്ക് മുമ്പില്‍ വന്ന് മോദി പറയുന്നു എനിക്ക് 500, 1000 നോട്ടുകള്‍ ഇഷ്ടമല്ലെന്ന്. അത്കൊണ്ട് ഞാനിത് പിന്‍വലിക്കുകയാണെന്ന്. അതിലൂടെ ഈ രാജ്യത്തെ മുഴുവനുമാണ് അദ്ദേഹം ആക്രമിച്ചത്’, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ പടി എന്ന നിലയിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് കാണുന്നത്. മോദിയുടേയും അമിത് ഷായുടേയും തട്ടകത്തില്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ഒരു തിരിച്ചുവരവ് സാധ്യമായാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഊര്‍ജ്ജമായി അത് മാറുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാന നിയമസഭകളിലേക്ക് 2018 ആദ്യത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനും അത് ഊര്‍ജ്ജം പകരും. സമൂഹ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ഗ്രാഫ് കുത്തനെ ഉയരുന്നതാണ് ബി.ജെ.പിയെ വല്ലാതെ ആശങ്കപ്പെടുത്തുന്നത്. പരിഹാസരൂപേണ മാത്രം രാഹുലിനെ കണ്ടിരുന്ന ബി.ജെ.പി നേതാക്കള്‍ക്കു പോലും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിട്ടുണ്ട്. നോട്ടു നിരോധനവും ജി.എസ്.ടിയും കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കുമേല്‍ അടിച്ചേല്‍പ്പിച്ച ദുരന്തത്തെ കുറിക്കു കൊള്ളുന്ന പരാമര്‍ശങ്ങളിലൂടെ നേരിടുന്ന രാഹുലിന്റെ രീതി ഗുജറാത്തിലെ ഗോദയില്‍ ബി.ജെ.പിയെ വെള്ളം കുടിപ്പിക്കുന്നുണ്ട്. ജി.എസ്.ടിയെ ഗബ്ബര്‍ സിങ് ടാക്‌സ് എന്ന് വിശേഷിപ്പിച്ചതായിരുന്നു രാഹുലിന്റെ ഒടുവിലത്തെ ഹിറ്റ് കമന്റ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ സാക്കിയ ജഫ്രിയുടെ ഹര്‍ജി തിങ്കളാഴ്ച സുപ്രിം കോടതിയില്‍ ‘രണ്ട് ജാഥകളും എവിടെ വച്ച് ഒന്നാകുമെന്ന് നോക്കിയാല്‍ മതി’; കോണ്‍ഗ്രസിനേയും ബിജെപിയേയും കടന്നാക്രമിച്ച് പിണറായി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പ്രണയദിനത്തില്‍ ശ്രീമതി സരോജ വര്‍ഗ്ഗീസ് എഴുതിയ ഏതാനും വരികള്‍ വായിച്ചപ്പോള്‍ അതൊരു ഹൃദയത്തിന്റെ ഭാഷയായി എനിയ്ക്ക് അനുഭവപ്പെട്ടു. അവരെ കുറിച്ചും അവരുടെ സാഹിത്യലോകത്തെ പ്രയാണത്തെ കുറിച്ചും അറിയാന്‍ ആ വരികള്‍ എന്നെ പ്രേരിപ്പിച്ചു എന്തുകൊണ്ടോ, ഒരുപക്ഷെ സ്‌നേഹത്തില്‍ പൊതിഞ്ഞ "പ്രിയ ജോ നിനക്കായ് ഈ വരികള്‍ " എന്ന അതിന്റെ ശീര്‍ഷകം കൊണ്ടുതന്നെയാകാം ഈ സൃഷ്ടിതന്നെ ആദ്യം വായിയ്ക്കാന്‍ പ്രചോദനം ലഭിച്ചു. ഏതൊരു സ്ത്രീയ്ക്കും അവളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിയ്‌ക്കേണ്ടത് അവളുടെ ജീവിത പങ്കാളിയ്‌ക്കൊപ്പമാണ്. അവള്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിയ്ക്കുന്ന ജീവിതം, ബാല്യവും, കൗമാരത്തിന്റെ തുടക്കവുമാണ് . അച്ഛനമ്മാമാര്‍ക്കൊപ്പം അവളുടെ കൗമാരത്തിലെ യാത്ര കുറച്ചും ദൂരം പിന്നിട്ടാല്‍ ജീവിത പങ്കാളിയ്‌ക്കൊപ്പം ഗതി മാറുന്നു. ശേഷിയ്ക്കുന്ന കൗമാരം യൗവനം വാര്‍ദ്ധക്യം എന്നിങ്ങനെ നീണ്ടുകിടക്കുന്ന ജീവിത പാതയിലെ വളവും തിരിവും കുണ്ടും കുഴിയും എല്ലാം അവള്‍ താണ്ടുന്നത് തന്റെ ജീവിതപങ്കാളിയുടെ കയ്യും പിടിച്ചായിരിയ്ക്കും. ഈ ജീവിത പങ്കാളി, സഞ്ചരിയ്ക്കുന്ന വഴികളില്‍ തന്നെ സ്‌നേഹിയ്ക്കുവാനും സന്തോഷിപ്പിയ്ക്കുവാനും കഴിവുള്ളവനാണെങ്കില്‍ ഭഅവളുടെ ജീവിത വീഥികളില്‍ എന്നും അവളെ പുഞ്ചിരിയുടെ പൊന്‍പ്രഭ തൂകി മുന്നോട്ട് നയിയ്ക്കും. "പ്രിയ ജോ നിനക്കായ് ഈ വരികള്‍ " എന്ന ഈ ഓര്‍മ്മകുറിപ്പുകളുടെ കൂടെ സഞ്ചരിച്ചപ്പോള്‍ ഏതു സ്ത്രീയും ആഗ്രഹിയ്ക്കുന്ന പുഞ്ചിരിയുടെ വഴികളിലൂടെയാണ് ശ്രീമതി സരോജ വര്‍ഗ്ഗീസ് സഞ്ചരിച്ചിരുന്നതെന്ന് അവരില്‍ നുരഞ്ഞു പൊങ്ങുന്ന ഓര്‍മ്മകളിലൂടെ വ്യക്തമാകുന്നു ഈ യാത്ര തുടരവേ സ്‌നേഹത്താല്‍ സംരക്ഷിച്ചിരുന്ന കരുത്താര്‍ജ്ജിച്ച കൈകള്‍ അവരെ വിട്ടുപോയി അവരുടെ സഞ്ചാരപഥത്തില്‍ ഇരുട്ട് നുഴഞ്ഞു കയറുന്ന നിമിഷങ്ങള്‍ മനസ്സിന്റെ സ്പന്ദനത്താല്‍ അവര്‍ ഈ പുസ്തകത്തിന്റെ താളുകളില്‍ വരച്ചുകാണിയ്ക്കുന്നു. തന്റെ ജീവിത പങ്കാളിയ്‌ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെ വളരെ ലാളിത്യത്തോടെ കാണാനും താലോലിയ്ക്കാനും മനസ്സിലെ ഓര്‍മ്മ തോട്ടത്തില്‍ നിന്നും പറിച്ചെടുത്ത വാക്കുകളാക്കി പാകപ്പെടുത്തി വായനക്കാരന് നല്‍കാനും ശ്രീമതി സരോജ വര്‍ഗ്ഗീസിന് കഴിയുന്നത് അവരില്‍ ജന്മസിദ്ധമായി ഇഴ പാകിയ സാഹിത്യവാസന കൊണ്ട് മാത്രമാണ്. അതുകൊണ്ടുതന്നെ ഈ ഓര്‍മ്മക്കുറിപ്പ് വായിയ്ക്കാനായി കയ്യിലെടുത്ത ഓരോ വായനക്കാരുടെയും അനുഭവമായിരിയ്ക്കാം ഒരു നിശ്വാസത്തില്‍ ഈ സമാഹാരം മുഴുവന്‍ വായിച്ച് തീര്‍ത്തു എന്നത്. വായക്കാരന്റെ മനസ്സിനെ തന്റെ ഹൃദയവികാരത്തെ തുറന്നു കാണിച്ച് പിടിച്ചിരുത്താന്‍ കഴിവുള്ള ശക്തമായ ഭാഷ. ഈ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ച് കഴിയുമ്പോള്‍ ഏതാനും മണിക്കുറുകള്‍ ശ്രീമതി സരോജ വര്‍ഗ്ഗീസുമായി സംസാരിച്ച ഒരു ചേതോവികാരമാണ് ഓരോ വായനക്കാരനും അനുഭവപ്പെടുന്നത്. സാധാരണക്കാരന് വളരെ നിസ്സാരമെന്നുതോന്നുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ക്ക് മൂല്യം നല്‍കി അതിമനോഹരമായി ഇവിടെ ചിത്രീകരിച്ചപ്പോള്‍ ജീവിതത്തിലെ ഓരോ നിമിഷങ്ങളും അമൂല്യമാണെന്ന ഒരു സന്ദേശവും വായനക്കാരില്‍ എത്തിയ്ക്കാന്‍ നിഷ്പ്രയാസം ഈ ഓര്‍മ്മകുറിപ്പുകളിലൂടെ ശ്രീമതി സരോജ വര്‍ഗ്ഗീസിന് കഴിഞ്ഞു. "എപ്പോഴും രാവിലെ ഉണരുമ്പോള്‍ ബാത്ത് റൂമിലെ പൈപ്പില്‍നിന്നും വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുന്നു. ഞാന്‍ കിച്ചണിലേയ്ക്ക് നടക്കുമ്പോള്‍ ജോയുടെ ഷേവിംഗ് ക്രീമിന്റെ മണം വരുന്നു" എന്നീ വരികള്‍ മനസ്സിന്റെ ഭാഷയായി തന്നെ വായനക്കാരന് തോന്നും. " എന്റെ കണ്ണുകള്‍ക്ക് മുന്നില്‍ ജോ ഉണ്ട്. ഞാന്‍ കരയുമ്പോള്‍ മാത്രമാണ് എനിയ്ക്കവനെ കാണാന്‍ കഴിയാത്തത്", "ഇപ്പോള്‍ എനിയ്ക്കു സ്വപ്‌നങ്ങള്‍ ഇഷ്ടമാണ്, ജോയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍. അതുകൊണ്ടു ഞാന്‍ നേരത്തെ ഉറങ്ങാന്‍ കിടക്കുന്നു" തന്റെ പ്രിയപ്പെട്ടവന്‍ എന്നന്നേയ്ക്കുമായി വിട്ടുപിരിഞ്ഞിട്ടും ആ സാമീപ്യം കൊതിയ്ക്കുന്ന സാഹിത്ത്യകാരിയുടെ എത്രയോ മനോഹരമായ ഭാവനകള്‍ . ഇതുപോലുള്ള ഒരുപാട് അതിമനോഹരമായ ഭാവനകള്‍ ഈ പുസ്തകത്തിലുടനീളം ശ്രദ്ധേയമാണ്. ഓര്‍മ്മകുറിപ്പിലെ ഓരോ വരികളും (ഒരുപക്ഷെ ഞാന്‍ ഒരു സ്ത്രീ ആയതിനാലാകാം) ഒരിയ്ക്കലും മങ്ങാത്ത നിറക്കൂട്ടുകളായി എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. അതുമാത്രമല്ല ഇതില്‍ പ്രതിപാദിച്ചിരിയ്ക്കുന്ന നിമിഷങ്ങളില്‍ മനസ്സു പാകി വായിച്ചിരുന്നപ്പോള്‍ ഏതൊക്കെയോ നിമിഷത്തില്‍ അറിയാതെ ഞാന്‍ ശ്രീമതി സരോജയായി മാറി. മനസ്സിന്റെ ഭാരം കണ്ണുകളിലൂടെ പളുങ്കുമണികളായി ഉതിര്‍ന്നു. ഓരോ സ്ത്രീയും തന്റെ ജീവിതപങ്കാളിയില്‍ നിന്നും അനുഭവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന അമൂല്യ നിമിഷങ്ങളെ അവര്‍ക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടുവല്ലോ എന്ന വേദന എന്നെയും സ്വാധീനിച്ചതായി അനുഭവപ്പെട്ടു. മനസ്സിനെ കടലാസില്‍ പകര്‍ത്തുവാനുള്ള കഴിവ് യഥാര്‍ത്ഥ എഴുത്തുകാരിയുടെ വിജയമാണ് . . "നാല്പത്തിയേഴു വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ പ്രഥമ രാത്രിയ്ക്ക് വേണ്ടി നമ്മുടെ മുറിയുടെ വാതില്‍ ആരോ അടച്ചു. ഇന്ന് എന്റെ പ്രിയന്‍ തനിച്ച് വിശ്രമിയ്ക്കുന്ന മുറിയുടെ വാതില്‍ ആരൊക്കെയോ ചേര്‍ന്ന് എനിയ്ക്ക് വേണ്ടി ഒരുനാള്‍ തുറക്കും. അങ്ങയുടെ അടുത്തേയ്ക്ക് ഞാന്‍ ഇറങ്ങി വരും. ആരോ നമുക്കുവേണ്ടി ആ വാതിലടയ്ക്കും. പിന്നീട് ഒരിയ്ക്കലും ആ വാതില്‍ തുറക്കപ്പെടുകയില്ല......" ഈ വരികളിലൂടെ തന്റെ പ്രിയനെ പിരിഞ്ഞു നില്‍ക്കുന്ന അവരുടെ മനസ്സിന്റെ തേങ്ങലുകള്‍ നമ്മിലും അലയടിയ്ക്കുന്നു. "ഇപ്പോള്‍ കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് ഒരുങ്ങി കഴിയുമ്പോള്‍ ഞാന്‍ ജോയുടെ ചില്ലിട്ട ചിത്രത്തിന് മുന്നില്‍ പോയി നില്‍ക്കുന്നു" എത്രയോ വികാര നിര്‍ഭരമായ നിമിഷങ്ങള്‍. "ഇണക്കിളികള്‍ പറന്നു പോകുമ്പോള്‍ വിരഹ പീഢിതരായ പാവം പെണ്‍കിളികള്‍. എന്റെ ദുഖത്തിന്റെ കാര്‍മേഘങ്ങള്‍ പടരുന്നത് കൊണ്ടാണോ എന്നറിയില്ല, വെയില്‍ മാഞ്ഞു പോകുന്നു " ഇത്തരത്തില്‍ ഒരുപാട് സാഹചര്യത്തില്‍ ശ്രീമതി സരോജ വര്‍ഗ്ഗീസിന്റെ മനസ്സിന്റെ ഗദ്ഗദം വാക്കുകളായി കവിഞ്ഞൊഴുകുന്നു . തന്റെ മനസ്സിന്റെ നൊമ്പരങ്ങള്‍ വശങ്ങളിലേയ്ക്ക് മാറ്റി വച്ച് മറ്റുള്ളവരുടെ മാനസിക അവസ്ഥയോര്‍ക്കുന്ന ഈ സാഹിത്യകാരിയുടെ നല്ല മനസ്സും ചില സാഹചര്യങ്ങളില്‍ നമ്മുടെ ശ്രദ്ധയില്‍ വരാം. നിസ്വാര്‍ത്ഥമായ ഒരു മനസ്സിന് മാത്രമേ മറ്റുള്ളവരെ കുറിച്ച് ചിന്തിയ്ക്കാനും അവരുടെ നൊമ്പരങ്ങള്‍ അറിയാനും കഴിയു. " കൊച്ചി വിമാന താവളത്തില്‍ വച്ച് എന്നോട് യാത്ര പറഞ്ഞു തിരിച്ചുപോകുമ്പോള്‍ അദ്ദേഹത്തിനും ഇതേ വേദന അനുഭവപ്പെട്ടിട്ടുണ്ടാകുമല്ലോ എന്ന് ഞാന്‍ ചിന്തിച്ചു" ഭര്‍ത്താവിനെയും, കുഞ്ഞിനേയും വിട്ടുപിരിഞ്ഞു ജോലിയ്ക്കായി വിദേശത്തേയ്ക്കു പോകുന്ന സാഹചര്യത്തെക്കുറിച്ച് വിവരിച്ച ഈ വാചകം മറ്റുള്ളവരുടെ നൊമ്പരങ്ങള്‍ മനസ്സിലാക്കാനുള്ള എഴുത്തുകാരിയുടെ കഴിവിനെ എടുത്തുകാണിയ്ക്കുന്നു നാടുവിട്ട് വിദേശത്തുപോയി സ്ഥിരതാമസമാക്കുകയും അവിടുത്തെ സംസ്കാരത്തില്‍ ഇഴുകി ചേരുകയും ചെയ്തുവെങ്കിലും മൃദുലമായ മനോവികാരങ്ങളെ വളരെ നിഷ്കളങ്കമായി പല സ്ഥലത്തും വായിയ്ക്കുമ്പോള്‍, നാണിച്ചു നഖം കടിയ്ക്കുന്ന ശാലീനത നഷ്ടപ്പെടാത്ത ഒരു ഗ്രാമീണ പെണ്‍കുട്ടി തന്നെയാണ് ശ്രീമതി സരോജ എന്ന് പലപ്പോഴും നമുക്ക് തോന്നിയേക്കാം. വിവാഹ വസ്ത്രം വാങ്ങാന്‍ പോയ ദിവസത്തെ കുറിച്ച് തന്റെ പ്രിയനുമായി ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ " എന്നെയും ഒളികണ്ണാല്‍ നോക്കിയിരുന്നെങ്കില്‍ ജോയ്ക്ക് എന്റെ പ്രേമാര്‍ദ്രമായ കടാക്ഷങ്ങള്‍ കാണാമായിരുന്നു " ഈ വാചകത്തിലും , ഗര്‍ഭിണിയായി ഭര്‍ത്താവിന്റെ മുന്നില്‍ വന്ന സാഹചര്യത്തെക്കുറിച്ച് വിവരിയ്ക്കുന്ന " ജോ എന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി എനിയ്ക്ക് ജോയുടെ മുഖത്ത് നോക്കി ഒന്നും മറച്ച് വച്ച് സംസാരിയ്ക്കാന്‍ കഴിയില്ല" തുടങ്ങിയ വാചകങ്ങളിലും ഇത് വ്യക്തമാണ്. തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും ദൈവഭക്തിയില്‍ നിന്നും പല നല്ല കാര്യങ്ങളും നമ്മെ ചൂണ്ടികാണിയ്ക്കാന്‍ തന്റെ മനോദുഃഖങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലും ശ്രീമതി സരോജ ശ്രദ്ധിച്ചിട്ടുണ്ട് എന്നുള്ളത് പല വാചകങ്ങളില്‍ നിന്നും വ്യക്തമാണ്. " വെളിച്ചവും നിഴലും തമ്മിലുള്ള ബന്ധം പോലെയാണ് ജീവനും മരണവും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് മരണം. സമാധാന പൂര്‍ണ്ണമായ മരണം സാധ്യമാകുന്നത് അതിനനുസരണമായ ജീവിതം നയിച്ചവര്‍ക്കാണ്. എങ്ങിനെ ജീവിയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിയ്ക്കും എങ്ങിനെ മരിയ്ക്കും എന്നുള്ളത് " എത്രയോ മനോഹരമായ കാഴ്ചപ്പാട് മനോഹരമായ ഒരു ദാമ്പത്യ സമുദ്രത്തില്‍ മുങ്ങി നീരാടിയിട്ടും വളരെ സ്‌നേഹനിധികളായ മകളെയും മകനെയും ലഭിച്ചിട്ടും ഇന്നും വാത്സല്യവും സ്‌നേഹവുമായി കൊച്ചു മക്കളാല്‍ അനുഗ്രഹിയ്ക്കപ്പെട്ടിട്ടും, സല്‍കീര്‍ത്തിയുള്ള ഒരു സാഹിത്യകാരിയായിട്ടും ഒരുപാട് അംഗീകാരങ്ങളും പദവികളും തന്നെ തേടി വന്നിട്ടും, ഒരു അഹങ്കാരത്തിനും പിടികൊടുക്കാതെ, ലളിതമായ ജീവിതരീതിയോടൊപ്പം ബാല്യത്തില്‍ മാതാപിതാക്കളില്‍ നിന്നും ലഭിച്ചിട്ടുള്ള ദൈവഭക്തിയും ഒരു അര്‍പ്പണമനോഭാവവും ഇന്നും ആ മനസ്സില്‍ കുടികൊള്ളുന്നു എന്നത് ഈ ഓര്‍മ്മകുറിപ്പില്‍ ഓരോ വാചകത്തിലും നിറഞ്ഞു നില്‍ക്കുന്നു. ഈ മനോഭാവം അനുഗ്രഹീത കലാകാരിയുടെ കൈമുതല്‍ തന്നെയാണ്. സമൂഹത്തില്‍ രണ്ടുതരത്തിലുള്ള ശ്രീമതികളെയാണ് കണ്ടിട്ടുള്ളത്. ഭര്‍ത്താവില്‍ നിക്ഷിപ്തമായ ഗുണങ്ങളെ കുറിച്ചോര്‍ക്കാതെ എപ്പോഴും അവരെ കുറ്റപെടുത്തിപ്പറയാന്‍ ഇഷ്ടപ്പെടുന്നവര്‍. രണ്ടാംതരം, പറയത്തക്ക ഗുണങ്ങള്‍ ഒന്നും ഇല്ലെങ്കിലും എപ്പോഴും തന്റെ കുട്ടുകാര്‍ക്കുമുന്നില്‍ ഭര്‍ത്താവ് എന്ന 'ഹീറോ'യെ പുകഴ്ത്തി പാടുന്നവര്‍. എന്നാല്‍ ശ്രീമതി സരോജ വര്‍ഗ്ഗീസിന്റെ ഈ ഓര്‍മ്മകുറിപ്പിലുടനീളം സഞ്ചരിച്ചപ്പോള്‍ വളരെ നിഷ്കളങ്കമായി തന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും വായനക്കാര്‍ക്കായി എഴുതിയതില്‍ നിന്നും മനസ്സിലായി, അത്രയും നല്ലൊരു പുരുഷന് അല്ലെങ്കില്‍ ജീവിതപങ്കാളിയ്ക്ക് വേണ്ടി മാത്രമേ ഒരു സ്ത്രീയ്ക്ക് തന്റെ മനസ്സിന്റെ ശബ്ദത്തെ ഇത്രയും സുതാര്യമായി കാഴ്ചവയ്ക്കാന്‍ കഴിയു. അവര്‍ തന്റെ ജീവിതപങ്കാളിയ്ക്കുവേണ്ടി കല്ലറയില്‍ അര്‍പ്പിയ്ക്കുന്ന സുഗന്ധ പൂക്കളേക്കാള്‍ അദ്ദേഹത്തിനുവേണ്ടി അടര്‍ത്തുന്ന കണ്ണുനീരിനെക്കാള്‍ മനം നൊന്തു ചെയ്യുന്ന പ്രാര്‍ത്ഥനകളേക്കാള്‍ എത്രയോ മഹത്തായതാണ് ഈ ഓര്‍മ്മകുറിപ്പുകള്‍. സല്‍ സ്വഭാവവും, തികഞ്ഞ ഈശ്വരഭക്തിയും നിറഞ്ഞ ഒരു നല്ല ഗൃഹനാഥന്റെ ഓര്‍മ്മകള്‍ മരണാനന്തരം അവരുടെ കുടുംബത്തില്‍ മാത്രം അതും വളരെ കുറച്ചുകാലത്തേയ്ക്കുമാത്രം നിലനില്‍ക്കുന്നു. എന്നാല്‍ ശ്രീമതി സരോജയുടെ "പ്രിയപ്പെട്ട ജോ" അവരുടെ വാക്കുകളിലൂടെ എല്ലാ വായനക്കാര്‍ക്കും പ്രിയപ്പെട്ടവനായി ഇന്ന് മാറിയിരിയ്ക്കുന്നു. അവര്‍ ഭര്‍ത്താവിനുവേണ്ടി ചെയ്യുന്ന പുഷ്പാര്ച്ചനയ്ക്ക് ഒഴുക്കുന്ന കണ്ണുനീരിനു പ്രാര്‍ത്ഥനയ്ക്ക് ഒരുപക്ഷെ അവരുടെ അത്രയും മാത്രമേ ആയുസ്സുണ്ടാകുകയുള്ളൂ. എന്നാല്‍ ഈ ഓര്‍മ്മകുറിപ്പിന്റെ താളുകളിലൂടെ അവര്‍ അയവിറക്കിയ ഓര്‍മ്മകളിലൂടെ അവരുടെ പ്രിയപ്പെട്ട ജോയുടെ ഓര്‍മ്മയ്ക്ക് തലമുറകളോളം അവര്‍ ജീവന്‍ പകര്‍ന്നിരിയ്ക്കുന്നു. ഇതുതന്നെയാണ് ഒരു നല്ല ഭാര്യയ്ക്ക് തന്റെ ഭര്‍ത്താവിനുവേണ്ടി അര്‍പ്പിയ്ക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ആത്മപൂജ. മനസ്സിന്റെ വൃന്ദാവനത്തില്‍ തഴച്ചുവളരുന്ന വികാരങ്ങളും, ചിന്തകളും നന്മകളും രുചികരമായി, വാക്കുകളാല്‍ പാചകം ചെയ്തു വായനക്കാര്‍ക്കായി ഇനിയും ഒരുപാട് വിളമ്പാന്‍ ശ്രീമതി സരോജ വര്‍ഗ്ഗീസിന് സര്‍വ്വേശ്വരന്‍ ശക്തിയും ആരോഗൃവും അനുഗ്രഹവും നല്‍കട്ടെ. സരോജ വര്‍ഗീസും ജ്യോതിലക്ഷ്മി നമ്പ്യാരും ഒരുപോലെ അഭിനന്ദനം അര്‍ഹിക്കുന്നു. സുന്ദരമായ ഈ പുസ്തകാസ്വാദന ലേഖനത്തില്‍ നിന്നും ആ പുസ്തകം വായിച്ച ഒരു പ്രതീതി ലഭിച്ചു. തീര്‍ച്ചയായും, നിസ്വാര്‍ത്ഥമായ മനസ്സുകള്‍ക്കു മാത്രമേ ഇപ്രകാരം ചെയ്യുവാന്‍ സാധിക്കു എന്നത് വാസ്തവം തന്നെ! Dr. E.M. Poomottil ശ്രീമതി എൽസി യോഹന്നാൻ സങ്കരത്തിലിനും, ശ്രീമതി ദീപാളി വാറങ്കിനും ബഹുമാന്യ മാത്യു സക്കറിയ സാറിനും, ശ്രീ സുധീർ കുമാറിനും, ശ്രീ സുധീർ പണിയ്ക്കവീട്ടിലിനും, ശ്രീ അമേരിക്കൻ മൊല്ലാക്കയ്ക്കും, ശ്രീ ഗിരീഷ് നായർക്കും ഒരുപാട് നന്ദി. ഇനിയും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊള്ളട്ടെ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഓർമകളെ കുറിക്കുന്ന പുസ്തകം താമരപ്പൂവിലെ അശ്രുബിന്ദുവാക്കി തന്നതിൽ വളരെ നന്ദി. ഈ ആസ്വാദനത്തിലെ വരികളിൽ നിന്ന് തന്നെ ശ്രീമതി സരോജ വർഗീസിന്റെ പുഷ്‍കത്തിലെ ഹൃദയസ്പർശിയായ ഏതാനും പോയ്ന്റ്സ് നമുക്ക് നൽകി ആ പുസ്തകം വായിക്കാനുള്ള പ്രചോദനം നൽകിയിരിക്കുന്നു. ജീവിതം എന്നാൽ ഒരു പക്ഷിയെ പോലെയാണ് അതിന്ടെ രണ്ടു ചിറകുകളാണ് ഭാര്യയും ഭർത്താവും. രണ്ടു ചിറകുകൾ ഉണ്ടെങ്കിലേ ജീവിതത്തിലെ ഉയർച്ചയിലൂടെയുള്ള യാത്രയും താഴ്ചയിലൂടെയുള്ള യാത്രയും സുഗമമാകുകയുള്ളു. തന്ടെ ഓർമകളിലൂടെ ജോയെ പുനർജനിപ്പിച്ചു ശ്രീമതി സരോജ വർഗീസിനും ഇത്തരത്തിലുള്ള ഓർമകുരുപ്പുകളെയും/പുസ്തകങ്ങളെയും നമ്മളിൽ എത്തിച്ച ജ്യോതിലക്ഷ്മിയെയും സർവശക്തൻ കൂടുതൽ കരുത്തു പകരട്ടെ. സരോജ വർഗീസ് ഇങ്ങനെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് പോലും അറിയാത്ത അമേരിക്കൻ മലയാളി സാഹിത്യകാരന്മാർ ഉണ്ടെന്നുള്ളത് സത്യമാണ്. ജ്യോതിലക്ഷ്മി ആനുകാലിക ലേഖനങ്ങൾ മാത്രമല്ല സാഹിത്യ കൃതികളെക്കുറിയിച്ചും എഴുതുന്നതിൽ അഭിനന്ദനം. "പ്രിയ ജോ നിനക്കായ് ഈ വരികൾ" എന്ന ശ്രീമതി സരോജ വർഗീസിന്റെ പുസ്തകത്തെ ആസ്പദമാക്കി ശ്രീമതി ജ്യോതിലക്ഷ്മിയുടെ പുസ്തക നിരൂപണം/ആസ്വാദനം "താമരപ്പൂവിലെ അശ്രുബിന്ദുക്കൾ" വളരെ നന്നായിരിക്കുന്നു. നിരൂപണം വായിക്കുന്ന പുസ്തക സ്നേഹിയായ ആരെയും ഈ പുസ്തകം വായിക്കാൻ പ്രചോദനം നൽകും. പരീക്ഷണങ്ങളുടെ ഓരോ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു ഗ്രാമീണ സ്ത്രീയുടെ ജീവിത കഥ. ജീവിത പങ്കാളിയുടെ സ്നേഹത്തിന്റെ വിളക്ക് അണയ്ക്കാതെ അവൾ ഹൃദ്യയത്തിൽ സൂക്ഷിക്കുന്നു....... മനസ്സിന്റെ വൃന്ദാവനത്തിൽ തഴച്ചുവളരുന്ന.............. ശ്രീമതി സരോജ വർഗീസിനും അതുപോലെ ശ്രീമതി ജ്യോതിലക്ഷ്മിക്കും ജഗതീശ്വരന്റെ അനുഗ്രഹം ഇനിയും ലഭിക്കട്ടെ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പ്രസംഗം നടത്തി ഏറ്റവും കൂടുതൽ വിവാദത്തിലാകുന്നത് പലപ്പോഴും ബിജെപി നേതാക്കളാണ്. ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന പ്രസ്താവനകളാണ് പലപ്പോഴും ഇത്തരം നേതാക്കൾ പുറത്തിറക്കാറ്. മഹാഭാരത യുദ്ധക്കാലത്ത് ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരുന്നെന്ന് ബിജെപി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് ദേവ് പറഞ്ഞത് സോഷ്യൽ മീഡിയിലടക്കം വൻ ചർച്ചയായിട്ടുണ്ട്. ട്രോളന്മാർ ആഘോഷിക്കുകയാണ് ഈ പ്രസ്താവന. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മോഹന്‍ലാലോ മമ്മുട്ടിയോ? ട്വിറ്ററിലെ താരരാജാവ് ആരാണെന്ന് കണ്ടുപിടിച്ചു! | Top 10 most followed Malayalam actors on Twitter - Malayalam Filmibeat <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : manohar parrikar: goa cm manohar parrikar admitted to private hospital in goa - ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ | Samayam Malayalam <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മോഹന്‍ലാലും മമ്മുട്ടിയും കേരളത്തിന്റെ താരരാജാക്കന്മാരാണ്. ഈ വര്‍ഷം ഇരുവരും സിനിമകളുടെ തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്കുള്ള ഓട്ടമാണ്. പ്രമുഖ താരങ്ങളെല്ലാം മത്സരിച്ചാണ് സിനിമയില്‍ അഭിനയിക്കുന്നത്. മലയാള സിനിമയില്‍ മമ്മുക്കയ്ക്കും ലാലേട്ടനും ശക്തമായ വലിയ ഫാന്‍സ് സംഘടനകളും നിലവിലുണ്ട്. അവരാണ് യഥാര്‍ത്ഥത്തില്‍ വലിയ മത്സരത്തിന് മുന്നില്‍ നില്‍ക്കുന്നത്. ഏഴ് വര്‍ഷം മുമ്പ് തുടങ്ങിയ തിരക്കഥയുടെ ക്ലൈമാക്‌സാണ് ദിലീപിന്റെ കാര്യത്തില്‍ നടക്കുന്നത് സലീം കുമാര് ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയകളില്‍ താരങ്ങളെല്ലാം സജീവമായി തന്നെയാണ് പ്രവര്‍ത്തിക്കാറുള്ളത്. ഫേസ്ബുക്കില്‍ ഇരുവരെയും കടത്തിവെട്ടി യുവതാരങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും ട്വിറ്ററിലെ കാര്യം നേരെ മറിച്ചാണ്. ട്വിറ്ററില്‍ കേമന്മാര്‍ ലാലേട്ടനും മമ്മുട്ടിയും തന്നെയാണ്. ഫേസ്ബുക്ക് യുവതാരങ്ങള്‍ കൈയടക്കിയെങ്കിലും ട്വിറ്ററിലെ രാജാവ് മോഹന്‍ലാല്‍ തന്നെയാണ്. മറ്റ് താരങ്ങളെ അപേക്ഷിച്ച് മോഹന്‍ലാലിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ബഹുദൂരം മുന്നിലാണ്. 2.04 മില്ല്യണ്‍ ആളുകളാണ് മോഹന്‍ലാലിനെ ഫോളോ ചെയ്യുന്നത്. മോഹന്‍ലാലിന്റെ തൊട്ട് പിന്നിലായി മമ്മുട്ടിയാണ് ആ സ്ഥാനത്തുള്ളത്. എഴുലക്ഷത്തിന് മുകളിലാണ് മമ്മുട്ടിയുടെ ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ എണ്ണം. ഫേസ്ബുക്കില്‍ മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും മുന്നിലാണെങ്കിലും ട്വിറ്ററില്‍ ദുല്‍ഖര്‍ ഇരുവരുടെയും പിന്നിലാണ്. അറുലക്ഷത്തിന് മുകളിലാണ് ദുല്‍ഖറിന്റെ ഫോളോവേഴ്‌സ്. ഇന്ദ്രജിത്ത് നിവിന്റെ തൊട്ട് പിന്നാലെ തന്നെയുണ്ട്. ഒരു ലക്ഷത്തി ഒന്‍പതിനായിരിത്തിന് മേലെയാണ് ഇന്ദ്രജിത്തിനെ ഫോളോ ചെയ്യുന്നവര്‍. യുവതാരമായ സണ്ണി വെയ്‌നും പ്രമുഖ താരങ്ങളുടെ പിന്നാലെയുണ്ട്. ഒരു ലക്ഷത്തി നാപ്പതിനായിരമാണ് സണ്ണിയെ ഫോളോ ചെയ്യുന്നവര്‍. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഫഹദ് ഫാസിലിന് ഒരു ലക്ഷത്തിന് മുകളിലാണ് ട്വിറ്ററിലെ ഫോളോവേഴ്‌സ്. മുമ്പ് പൃഥ്വിരാജിന് ട്വിറ്ററില്‍ അക്കൗണ്ടുണ്ടായിരുന്നു. അത് പത്ത് ലക്ഷം ഫോളോവേഴ്‌സുമായി പോവുകയായിരുന്നെങ്കിലും ആ അക്കൗണ്ട് താരം ഡിലീറ്റ് ചെയ്തിരുന്നു. ഇപ്പോഴുള്ള അക്കൗണ്ടിന് അറുപതിനായിരത്തിന് അടുത്ത് മാത്രമെ ഫോളോവേഴ്‌സുള്ളു. Read more about: movie news twitter malayalam film malayalam cinema malayalam movie malayalam actors mohanlal mammootty മലയാളം സിനിമ മമ്മൂട്ടി മോഹന്‍ലാല്‍ ദുല്‍ഖര്‍ സല്‍മാന്‍ നിവിന്‍ പോളി ഇന്ദ്രജിത്ത് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കേല്‍ ലോബോയാണ് ഇക്കാരം മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം മനോഹര്‍ പരീക്കറുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പാന്‍ക്രിയാസിലെ അര്‍ബുദത്തിന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു മനോഹര്‍ പരീക്കര്‍. സെപ്തംബര്‍ ആറിന് അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ പരീക്കര്‍ പനാജിയിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് പനി ബാധിച്ചത്. കഴിഞ്ഞ ആഴ്ചയും അദ്ദേഹത്തെ കാന്‍ഡോളിം ബീച്ച് വില്ലേജിലെ ആശുപത്രിയില്‍ ചികിത്സ തേടിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ മൂന്ന് തവണയാണ് മനോഹര്‍ പരീക്കര്‍ പരീക്കര്‍ വിദഗ്ധ ചികിത്സയ്ക്കായി അകേരിക്കയില്‍ പോയത്. നിങ്ങളുടെ പ്രതികരണം അല്‍പ്പ സമയത്തിനുള്ളില്‍ പ്രദര്‍ശിപ്പിക്കപ്പെടും.മോശപ്പെട്ട വാക്കുകളോ പ്രതികരണങ്ങളോ ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ പ്രദര്‍ശിപ്പിക്കപ്പെടൂ.ഞങ്ങളുടെ നിബന്ധനകള്‍ക്ക് വിധേയമായ പ്രതികരണങ്ങള്‍ മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ.അല്ലാത്തവ ബ്ലോക് ചെയ്യുന്നതാണ്. ടൈപ്പ് ഇന്‍ മലയാളം ഇന്‍സ്ക്രിപ്റ്റ് | ടൈപ്പ് ഇന്‍ മംഗ്ലീഷ് | Write in English | വിര്‍ച്വല്‍ കീ ബോര്‍ഡ് ടൈപ്പ് ഇന്‍ മലയാളം ഇന്‍സ്ക്രിപ്റ്റ്| ടൈപ്പ് ഇന്‍ മംഗ്ലീഷ് | Write in English | വിര്‍ച്വല്‍ കീ ബോര്‍ഡ് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അൽ ജസീറ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അൽ ജസീറ (വിവക്ഷകൾ) എന്ന താൾ കാണുക. അറബി, ഇംഗ്ലീഷ് ഭാഷയിലുള്ള ഉപഗ്രഹ ടെലിവിഷൻ. ഖത്തറിലെ ദോഹ ആസ്ഥാനമായി സംപ്രേക്ഷണം ചെയ്യുന്നു. ലണ്ടൻ, മലേഷ്യ, വാഷിങ്ടൺ, ദുബായ്, തുടങ്ങിയ ഇടങ്ങളിലെ സ്റ്റുഡിയോകളിൽ‍ നിന്ന് പ്രാദേശിക വാർത്തകളും സംപ്രേഷണം ചെയ്യുന്നു. ഇരുനൂറ്റി അമ്പതോളം രാജ്യങ്ങളിൽ ബ്യൂറോകൾ പ്രവർത്തിക്കുന്നു[1]. അൽ ജസീറ സൌദിയിൽ ഒരു അറബി പത്രം എന്ന നിലക്കാണ് ആരംഭിക്കുന്നത്. ശേഷം ഉപഗ്രഹ ടെലിവിഷനായി പുതിയ വിഭാഗം തുടങ്ങി. 1996-ൽ ഖത്തർ കേന്ദ്രമാക്കി അറബി ടെലിവിഷൻ ചാനലും 2006-ൽ ഇംഗ്ലീഷ് ചാനലും തുടങ്ങി[1]. ഉസാമ ബിൻ ലാദനുമായുള്ള അഭിമുഖം, അൽ ഖാഇദയുടെ വീഡിയോ ക്ലിപ്പിങ്ങുകളുടെ സം‌പ്രേക്ഷണം എന്നിവ കൊണ്ട് മധ്യ പൂർവേഷ്യയിലും പാശ്ചാത്യ നാടുകളിലും പ്രശസ്തമായി. 2001 ലെ അഫ്ഘാൻ യുദ്ധത്തിലെ മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ട് വന്നതോടെ അൽ ജസീറ ശ്രദ്ധിക്കപ്പെട്ടു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ ചിത്രങ്ങൾ അൽ ജസീറ യുദ്ധഭൂമിയിൽ നിന്ന് സംപ്രേക്ഷണം ചെയ്തു. അൽ ജസീറയുടെ നിരവധി പ്രതിനിധികൾക്ക് ഇറാഖ് യുദ്ധത്തിൽ ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. ↑ 1.0 1.1 "എഴുതാപ്പുറം" (PDF) (മലയാളം ഭാഷയിൽ). മലയാളം വാരിക. 2012 ജൂൺ 08. Retrieved 2013 ഫെബ്രുവരി 28. CS1 maint: Unrecognized language (link) "https://ml.wikipedia.org/w/index.php?title=അൽ_ജസീറ_(ടെലിവിഷൻ)&oldid=2340421" എന്ന താളിൽനിന്നു ശേഖരിച്ചത് <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : മലയാള സിനിമകളില്‍ പശ്ചാത്തലസംഗീതം ഒരുക്കിയവരുടെ ഒരു പട്ടിക താഴെ കാണാം. പേരിന്‍റെ ആദ്യാക്ഷരം വച്ച് പട്ടികകളായിയാണ് ഇവയെ തരം തിരിച്ചിരിക്കുന്നത്. ഓരോ അക്ഷരങ്ങളില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഓരോ പട്ടികകളായി ഇവയെ കാണാം. വ്യക്തികള്‍ക്ക് നേരെ കാണുന്ന നമ്പരുകളില്‍ ക്ലിക്ക് ചെയ്‌താല്‍ അവരവരുടെ സിനിമകളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കാണാനാവും. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഇന്ത്യയിലും ശ്രീലങ്കലിലും കണ്ടുവരുന്ന ഒരു ശലഭമാണ് മരോട്ടിശലഭം (Cirrochroa thais).[1][2][3][4] കേരളത്തിലെ കാടുകളിലും നാട്ടിൻപുറങ്ങളിലും ഇവയെ കാണാം. മരോട്ടിശലഭത്തിന്റെ ചിറകുകൾക്കു ചുവപ്പുകലർന്ന മഞ്ഞ നിറമാണ്. മുൻചിറകിന്റെ മുകൾഭാഗം കറുത്തിരിക്കും. പിൻചിറകിന്റെ മുകൾഭാഗത്തായി വെളുത്ത പൊട്ട് കാണാം. നല്ല വേഗത്തിൽ പറക്കുന്ന കൂട്ടരാണ് മരോട്ടിശലഭങ്ങൾ. എങ്കിലും വളരെ ഉയരത്തിൽ പറക്കാറില്ല. ഇലകൾക്കിടയിലൂടെ വേഗത്തിൽ പറന്ന് പോകുന്ന ഇവ പെട്ടെന്ന് അവയ്ക്കിടയിൽ മറഞ്ഞിരിക്കും. മരോട്ടി, കാട്ടുമരോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് മരോട്ടിശലഭം എന്ന പേര് വന്നത്. ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 421–423. ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 218–220. CS1 maint: Date format (link) വിക്കിമീഡിയ കോമൺസിലെ Cirrochroa thais എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : Cheap Tablet in India, A Tab, Rs. 5000, Tablet, Now, Available, വിലകുറഞ്ഞ ടാബ്‌ലറ്റ്, എ ടാബ്, 5000 രൂപ, ടാബ്‌ലറ്റ് - Malayalam Gizbot <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആദ്യം ആകാശ് പിന്നെ സാവധാനത്തില്‍ ബിഎസ്എഎന്‍എല്‍, ഇപ്പോഴിതാ ഒട്ടും വൈകാതെ എ ടാബും. വിലകുറഞ്ഞ ടാബ്‌ലറ്റുകളുടെ അംഗ സംഖ്യ കൂടുകയാണ്. ഇതിനിടയില്‍ റിലയന്‍സ് ഉള്‍പ്പടെയുള്ള മറ്റ് ചില കമ്പനികളും ഈ നിരയിലേക്ക് എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ആകാശിന് പിറകില്‍ സ്ഥാനം പിടിച്ചുകൊണ്ട് ബിഎസ്എന്‍എല്‍ 3,250 രൂപയ്ക്ക് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ അവതരിപ്പിച്ചത്. ഇതിന്റെ വില്പന ആരംഭിച്ചപ്പോഴേക്കും ഈ മാസം തന്നെ വിപണിയില്‍ എത്തുന്ന എ ടാബ് ടാബ്‌ലറ്റും വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. ആന്‍ഡ്രോയിഡ് തന്നെയാണ് എ ടാബിലേയും ഓപറേറ്റിംഗ് സിസ്റ്റം. 1.1 ജിഗാഹെര്‍ട് പ്രോസസര്‍, 512 എംബി റാം, 2 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് എ ടാബിലെ പ്രധാന ഘടകങ്ങള്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോടെക് എന്ന കമ്പനിയാണ് എ ടാബ് നിര്‍മ്മിച്ചത്. അന്താരാഷ്ട്ര എജ്യുക്കേഷന്‍ കമ്പനിയായ എക്രോസ്വേള്‍ഡുമായി സഹകരിച്ചാണ് ജിയോടെക് ഈ ഉദ്യമത്തിന് തുനിഞ്ഞത്. 2 ജിബി മെമ്മറിയെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ 16 ജിബി വരെ ഉയര്‍ത്താനാകും. 3 ജി യുഎസ്ബി ഡോങ്കിള്‍ സഹിതമാണ് ഈ 7 ഇഞ്ച് ടാബ്‌ലറ്റ് വില്പനക്കെത്തുക. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഓഫറും എ ടാബ് നല്‍കുന്നുണ്ട്. ഇത് വാങ്ങുമ്പോള്‍ വിദ്യാഭ്യാസ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ എജ്യുക്കേഷന്‍ബ്രിഡ്ജ് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി ആക്‌സസ് ചെയ്യാനാകും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ സംബന്ധമായ വിവിധ കണ്ടന്റുകള്‍ ആക്‌സസ് ചെയ്യാനാകും. ജിയോടെക് ഇതോടൊപ്പം മറ്റ് രണ്ട് ടാബ്‌ലറ്റുകള്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്. അതില്‍ ഒന്ന് 17,000 രൂപ വരുന്ന 9.1 ഇഞ്ച് ഫണ്‍ടാബ് ഫാന്റസിയും 8,000 രൂപയുടെ 7.1 ഇഞ്ച് ഫണ്‍ടാബ് ഫഡ്ജ് ടാബ്‌ലറ്റുമാണ്. എന്തായാലും ആകാശിനെ ചുവടുപിടിച്ച് ഓരോ കമ്പനികളും വിലക്കുറവുമായെത്തുമ്പോള്‍ അത് ഏറ്റവും അനുകൂലമാകുന്നത് ഇന്ത്യയിലെ സാധാരണ ഗാഡ്ജറ്റ് പ്രേമികള്‍ക്കാണ്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. :  ബ്രെക്സിറ്റ്: ബ്രിട്ടീഷ് മന്ത്രി ജോ ജോണ്‍സന്‍ പാജിവെച്ചു Minister Jo Johnson quits over Brexit and calls for new vote ലണ്ടൻ: യുറോപ്യൻ യൂണിയനിൽ നിന്ന്​ പുറത്ത്​ പോകാനുള്ള ബ്രിട്ട​​ന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച്​ ഗതാഗത മന്ത്രി ജോ ജോൺസൺ രാജിവെച്ചു​. യൂണിയനിൽ നിന്ന്​ പുറത്ത്​ പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്ന്​ അദ്ദേഹം പറഞ്ഞു. ​തീരുമാനത്തിൽ പുന:പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാന ആവശ്യം ഉയർത്തി ജോൺസണി​​െൻറ സഹോദരനും മുൻ വിദേശകാര്യ സെക്രട്ടറിയുമായിരുന്നു ബോറിസും ത​​െൻറ പദം രാജിവെച്ചിരുന്നു. മന്ത്രിപദം രാജിവെക്കാനുള്ള ​സഹോദര​​െൻറ തീരുമാനത്തെ ബോറിസ്​ പ്രകീർത്തിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്​ സമാനമായ പ്രതിസന്ധിയാണ്​ ഇപ്പോൾ ബ്രിട്ടൻ നേരിടുന്നത്​. യുറോപ്യൻ യൂണിയനിൽ നിന്ന്​ പുറത്തേക്ക്​ വരു​േമ്പാൾ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും ജോണ്‍സന്‍ പറഞ്ഞു. 2016 ജൂണ്‍ 23 യൂറോപ്യന്‍ യൂണിയന്‍ വിടണമോ വേണ്ടയോ എന്നതില്‍ ബ്രിട്ടീഷ് ജനതയുടെ ഹിതമറിയാന്‍ വോട്ടെടുപ്പ് നടന്നു. 51.9 ശതമാനം പേര്‍ ബ്രെക്സിറ്റിനെ അനുകൂലിച്ചു. 48.1 ശതമാനം പേര്‍ പ്രതികൂലിച്ചു. തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനുമായി 2017ല്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. 2017 ഡിസംബര്‍ എട്ടിനായിരുന്നു ഒടുവില്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ ബ്രെക്സിറ്റ് കരാറായത്.പാര്‍ലമെന്റില്‍ ബില്‍ പാസാകാന്‍ പിന്നെയും ഒരു വര്‍ഷത്തോളം സമയമെടുത്തു. എന്നാല്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്നാണ് ജോണ്‍സന്റെ ആവശ്യം. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : പറക്കാന്‍ നേരമിങ്ങെത്തി; കണ്ണൂരില്‍ നിന്നുളള ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച്ച ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ ഇന്ത്യന്‍ ജയിലില്‍ ‘വായുവും വെളിച്ചവും’ ഇല്ലെന്ന് വിജയ് മല്യ; ജയിലിന്റെ വീഡിയോ ഹാജരാക്കണമെന്ന് ബ്രിട്ടീഷ് കോടതി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ആർ.എസ്.എസ് തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന പ്രണബ് മുഖര്‍ജി; മുന്‍ രാഷ്ട്രപതിയും ഫോട്ടോഷോപ്പ് കെണിയിൽ | Mflint Media Home NEWS INDIA ആർ.എസ്.എസ് തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന പ്രണബ് മുഖര്‍ജി; മുന്‍ രാഷ്ട്രപതിയും ഫോട്ടോഷോപ്പ് കെണിയിൽ ആർ.എസ്.എസ് തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന പ്രണബ് മുഖര്‍ജി; മുന്‍ രാഷ്ട്രപതിയും ഫോട്ടോഷോപ്പ് കെണിയിൽ ഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജി തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന വ്യാജ ചിത്രം വ്യാപകമായി പ്രചരിക്കുന്നു. ആര്‍.എസ്.എസ് ക്ഷണം സ്വീകരിച്ച് സംഘടനയുടെ ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജി ഹെഡ്‌ഗേവാറിന്റെ സ്മാരകം സന്ദര്‍ശിച്ച് ഒരു പ്രസംഗവും നടത്തി മടങ്ങുകയായിരുന്നു. ആർ.എസ്.എസ് തൊപ്പി ധരിക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്തിരുന്നില്ല. എന്നാൽ മറ്റു മുതിർന്ന നേതാക്കളോടൊപ്പം തൊപ്പിയിട്ട് വേദിയിൽ സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ താന്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി വ്യാജചിത്രം ട്വീറ്റ് ചെയ്തിട്ടുമുണ്ട്.പ്രസംഗം മറക്കും പടം നിലനില്‍ക്കുമെന്നാണ് ആര്‍എസ് എസ് വേദിയിലേക്ക് പ്രസംഗിക്കാന്‍ പോകവേ മകള്‍ അച്ഛന് മുന്നറിയിപ്പ് നല്‍കിയത്. പരിപാടിയിലെ അദ്ദേഹത്തിന്റെ പ്രസംഗം മറക്കുകയും പ്രസംഗിക്കുന്ന പടം നിലനില്‍ക്കുകയും ചെയ്യുമെന്നായിരുന്നു അച്ഛനുള്ള മുന്നറിയിപ്പെന്നോണം ട്വിറ്ററില്‍ അവര്‍ കുറിച്ചിരുന്നത്. ”ബി.ജെ.പി.യുടെ വൃത്തികെട്ട തന്ത്രവിഭാഗം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായെന്നു തോന്നുന്നു. ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടുകള്‍ പ്രണബ് തന്റെ പ്രസംഗത്തില്‍ അംഗീകരിക്കുമെന്ന് അവര്‍പോലും വിശ്വസിക്കുന്നില്ല. പ്രണബിന്റെ പ്രസംഗം മറക്കും. എന്നാല്‍ ദൃശ്യങ്ങള്‍ അതുപോലെതന്നെ നിലനില്‍ക്കും. വ്യാജ പ്രസ്താവനകളോടെ അവ പ്രചരിക്കും.” എന്നാണ് പ്രസംഗത്തിനു മുമ്പ് ഷര്‍മിഷ്ഠ ട്വീറ്റ് ചെയ്തത്. നാഗ്പൂരിലേക്ക് പോകുക വഴി ബിജെപിക്ക് നുണപ്രചാരണങ്ങള്‍ പടച്ചു വിടാനും അത് വിശ്വസനീയമാക്കാനും അദ്ദേഹം അവസരം നല്‍കുകയാണെന്നും ഷര്‍മിഷ്ഠ കുറ്റപ്പെടുത്തിയിരുന്നു. കള്ളന്‍ കപ്പലില്‍ത്തന്നെ; ചേര്‍ത്തലയിലെ എന്‍എസ്എസ് മന്ദിരം ആക്രമിച്ചത് ആര്‍എസ്എസുകാര്‍; രണ്ട് പേര്‍ പിടിയില്‍ കോടതിയലക്ഷ്യമല്ല; ക്രിയാത്മക വിമര്‍ശനം: ശ്രീധരന്‍ പിള്ളയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജികൾ ഫയല്‍ ചെയ്യാന്‍ സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു കോടതിയലക്ഷ്യമല്ല; ക്രിയാത്മക വിമര്‍ശനം: ശ്രീധരന്‍ പിള്ളയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജികൾ ഫയല്‍ ചെയ്യാന്‍ സോളിസിറ്റര്‍ ജനറല്‍... വിളിച്ചത് ആരെന്ന് ഓർമ്മയില്ല; വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞതിനെ മാനിക്കുന്നു; മലക്കം മറിഞ്ഞ ശ്രീധരന്‍ പിള്ള പിണറായിയെയും വെല്ലുവിളിച്ച് എം ടി രമേശ്; ശബരിമല വാഹനങ്ങള്‍ക്ക് പോലീസ് പാസ് എടുക്കില്ല, തന്റേമുണ്ടെങ്കില്‍... അഞ്ചില്‍ മൂന്നും കോണ്‍ഗ്രസിന്; ഛത്തിസ്ഗഡില്‍ ഇഞ്ചോടിഞ്ച്; മിസോറാമില്‍ തൂക്കുസഭ; സീ വോട്ടര്‍ സര്‍വേ ഫലം മ​ണ്‍​വി​ള പ്ലാ​സ്റ്റി​ക്സ് ഫാ​ക്ട​റി​യിലെ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യെ​ന്ന് സൂ​ച​ന; ജീ​വ​ന​ക്കാർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വ്യക്തിഹത്യ നടത്തി പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം; ജലീല്‍ കുറ്റം ചെയ്തായി കരുതുന്നില്ലെന്ന് കോടിയേരി <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : നെല്പാടങ്ങള്‍ തന്‍ നിറവും ഉഴുതുമറിച്ച ചേറിന്‍ മണവുമാണെനിക്ക്‌. ചാട്ടുളിപോലെ പായുമൊരു ചുണ്ടന്‍ വള്ളത്തിന്‍ കുതിപ്പും ഉഴവു ചാലുകള്‍ കീറിയോടും കരിമ്പോത്തിന്‍ കരുത്തുമുണ്ടെനിക്ക്. സിരകള്‍ നിറഞ്ഞൊഴുകുന്നു നദികള്‍;അതില്‍ സ്നേഹമായി തുള്ളിക്കളിക്കുന്നു മീനുകള്‍. ഞാറ്റുപാട്ടിന്റെ ഈണവും വഞ്ചിപ്പാട്ടിന്റെ താളവും നേരും നെറിവും നിറയും കൃഷിയുമാണെന്റെയുള്ളില്‍. എങ്കിലും അറിയാതെ ദിശമാറി പറന്നൊരു കുട്ടനാടന്‍ കുളിര്‍ കാറ്റാണിന്നു ഞാന്‍. റോഡ്‌ അരികിലെ മഞ്ഞവരയ്ക്ക് അപ്പുറത്തേക്ക് കാറ് ഒതുക്കിനിര്‍ത്തി ടാക്സി ഡ്രൈവര്‍ ജാസിം ഹനീഫ് പുറത്തിറങ്ങി. തന്റെ യൂണിഫോം പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും സിഗരറ്റിൽ ഒന്നെടുത്ത് തീപിടിപ്പിച്ചു. ‘മുടിയാനായി ഒരു ദിവസം കൂടി. കണികണ്ടത് ആരെയാണോ?’അയാൾ പിരാകി. സത്യത്തിൽ ആക്സിഡന്‍റ്റ് സംഭവിച്ചത് ജാസിമിന്റെ കുറ്റംകൊണ്ടായിരുന്നില്ല. മുൻപിലെ കാര്‍ ഇന്‍ഡിക്കേഷന്‍ കൊടുക്കാതെ ലൈന്‍ മാറിയതാണ് പറ്റിപ്പോയത്. പറഞ്ഞിട്ടു കാര്യമില്ല പിന്നില്‍ നിന്ന് ഇടിക്കുന്നവനാണ് പഴിയും പിഴയും. നഷ്ടം പരിഹരിക്കാൻ ഈ മാസവും അയാൾക്ക് അധിക ഡ്യൂട്ടിയെടുക്കേണ്ടി വരും. മറ്റേ വണ്ടിക്കാരന്‍ ഇറങ്ങി വന്നു. അയാളുടെ കാറിനു കാര്യമായ കേടുപാടു പറ്റിയിട്ടില്ല. ജാസിമിന്റെ വണ്ടിയുടെ മുൻഭാഗത്ത് നേരിയ ചളുക്കമുണ്ട്. പോലീസ് റിപ്പോര്‍ട്ട് കിട്ടാതെ പോകാനൊക്കില്ല. പൊടുന്നനെ ജാസിമിന്റെ ആലോചനകളെ അപ്പാടെ തകിടം മറിച്ചുകൊണ്ട് ടാക്സിയിലെ യാത്രികനായ വെള്ളക്കാരന്‍ ചാടിയിറങ്ങി. ദേഷ്യംകൊണ്ട്‌ വിറച്ച അയാള്‍ ജാസിമിനു നേരെ ശകാരം തുടങ്ങി. ഇതൊരു നിത്യസംഭവമെന്ന മട്ടില്‍ ഒട്ടും ഗൗനിക്കാതെ ജാസിം അടുത്ത സിഗരറ്റിനു തിരികൊളുത്തി. അയാൾ ആലോചിച്ചു. ഭൂരിഭാഗം യാത്രക്കാരും ഇങ്ങനെ തന്നെയാണ്. അവര്‍ക്ക് ഉദ്ദേശിച്ച സ്ഥലത്ത് വേഗം എത്തണം. അപ്രതീക്ഷിതമായ ട്രാഫിക്, പെട്ടന്നുള്ള ബ്രേക്കിംഗ്, ചെറിയ ഉരസലുകൾ എല്ലാം അവരെ അലോസരപ്പെടുത്തും. ഈ വെള്ളക്കാരനെപ്പോലെ ‘വാട്ട് ദ ഫക്ക് യു ഡൂയിംഗ്’ എന്ന് പച്ചക്ക് ചോദിക്കുന്നവരോ ഉള്ളില്‍ പറയുന്നവരോ ആണ് അധികവും. ഒരു ട്രാക്സി ഡ്രൈവറുടെ ബദ്ധപ്പാടിനെക്കുറിച്ച് ഇവര്‍ക്കെന്തറിയാം. വിരസമായ ജോലി, ടാര്‍ജെറ്റ്‌ ഒപ്പിക്കാനുള്ള പാച്ചില്‍, ട്രാഫിക് ഫൈന്‍. പോരാത്തതിന് കസ്റ്റമറോട് പെരുമാറുന്നതെങ്ങനെ എന്ന് നിരീക്ഷിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന ക്യാമറ കാറിനുള്ളിലും. അതിനിടക്കാണ് ഇത്തരം മാരണങ്ങള്‍. ഒട്ടും കൂസലില്ലാതെ പുക വലിച്ചുവിട്ടുകൊണ്ടു നില്‍ക്കുന്ന ജാസിമിനെ കണ്ടപ്പോള്‍ വെള്ളക്കാരന്റെ ദേഷ്യം ഇരട്ടിച്ചു. അയാള്‍ അവന്റെ ടയ്യും കോളറും കൂട്ടിപ്പിടിച്ച് ഉച്ചത്തില്‍ അലറി. ആറുവരിപ്പാതയിലൂടെ വായുവിനെ കീറിമുറിച്ചുപോകുന്ന വാഹനങ്ങളുടെ ഇരമ്പലിനേക്കാള്‍ ഉച്ചത്തിലായി വെള്ളക്കാരന്റെ ശബ്ദം. തന്റെ മകന്‍ എവിടെ എന്ന് ചോദിച്ചുകൊണ്ട് അയാള്‍ അലമുറയിടാൻ തുടങ്ങി. ബഹളം കനത്തപ്പോള്‍ അതുവരെ ഫോണ്‍ സംഭാഷണത്തിലായിരുന്ന മറ്റേ വണ്ടിയുടെ ഡ്രൈവര്‍ കാര്യം തിരക്കി. വക്കാലത്ത് കേള്‍ക്കാന്‍ ആളെ കിട്ടിയ ആവേശത്തില്‍ വെള്ളക്കാരന്‍ ചാടിക്കയറി പറഞ്ഞു. “എന്റെ മകനെ കാണാനില്ല. ആക്സിഡന്റിനു തൊട്ടു മുന്‍പ് വരെ അവന്‍ പിന്‍സീറ്റിലുണ്ടായിരുന്നു. റിയര്‍ മിററിലൂടെ അവന്റെ ചേഷ്ടകൾ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.” ജാസിം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ‘എന്ത്‌ തോന്നിവാസമാണ് ഇയാള്‍ പറയുന്നത്. വണ്ടര്‍ലാ മെട്രോ സ്റ്റേഷന്റെ മുന്‍പില്‍ നിന്ന് തന്റെ ടാക്സിക്ക് കൈകാണിക്കുമ്പോള്‍ ഇയാളുടെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ല.’ ആക്സിഡൻറ് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ പോലീസെത്തി. എമറാത്തി പോലീസുകാരന്‍ ഇറങ്ങിവന്ന്‍ ഹസ്തദാനം നല്‍കി. രണ്ടു വണ്ടിക്കാരുടെയും ലൈസൻസും മുൽഖിയയും (വാഹന രജിസ്ട്രേഷൻ കാർഡ്) വാങ്ങി കാറിനുള്ളിൽ ഇരുന്ന് അയാൾ എഴുത്തുകുത്തുകൾ തയ്യാറാക്കുകയായി. ശ്രദ്ധപതറുന്നതില്‍ പോലീസുകാരന് അരിശം വന്നു. പക്ഷേ വെള്ളക്കാരൻ അടങ്ങാൻ കൂട്ടാക്കാതെ വീണ്ടും ശല്യപ്പെടുത്തി. പോലീസുകാരന്‍ പറഞ്ഞു. വേഗം റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊടുത്ത ശേഷം അയാള്‍ക്ക് അടുത്ത സ്ഥലത്ത് എത്തേണ്ടതുണ്ട്. ഒടുവില്‍ സഹികെട്ട് അയാള്‍ ഗ്ലാസ് താഴ്ത്തി. ഇതുതന്നെ അവസരമെന്നു കരുതി വെള്ളക്കാരന്‍ കത്തിക്കയറി. ‘സര്‍, ഈ നശിച്ചവന്‍ അപകടം ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇയാള്‍ക്ക് കണ്ണുകണ്ടുകൂടാ ചെവിയും കേട്ടുകൂട. പിന്‍വശത്തെ ഡോര്‍ തുറന്ന് ഞാന്‍ മകനെ കയറ്റിയത് ഇയാള്‍ കണ്ടില്ല. സീറ്റ് ബെല്‍റ്റ്‌ ധരിച്ച് അടങ്ങിയിരിക്കൂ എന്ന് അവനോടു പറഞ്ഞതും കേട്ടില്ലത്രേ. ആക്സിഡന്റ്റ് ഉണ്ടാക്കിയവര്‍ അന്യോന്യം പഴിചാരിയുള്ള പതിവ് കശപിശയാണ് നടക്കുന്നതെന്നാണ് പോലീസുകാരൻ ധരിച്ചത് ‘സര്‍ ഞാന്‍ പറയുന്നതു വിശ്വസിക്കൂ. എന്റെ മകനെ കാണാനില്ല. ആക്സിഡന്റിനു തൊട്ടു മുന്‍പുവരെ അവന്‍ കാറിലുണ്ടായിരുന്നു. ഇത്തവണ പോലീസുകാരനും അമ്പരന്നു. നിത്യേന കാണുന്ന ആക്സിഡന്റ് കേസുകള്‍ അയാളില്‍ യാതൊരു ചലനവും ഉണ്ടാക്കാറില്ല. അയാള്‍ക്ക് ട്രാഫിക്ക് കേസുകള്‍ മാത്രമേ നോക്കേണ്ടതുള്ളു എങ്കിലും ദുരൂഹമായ ഒന്നിനു വേണ്ടി കാത്തിരുന്നതുപോലെ ഉള്ളില്‍ ത്വരയുണര്‍ന്നു. പോലീസുകാരന്‍ ആകാംക്ഷയോടെ വസ്തുതകള്‍ ചോദിച്ചറിഞ്ഞു. വെള്ളക്കാരന്‍ പറഞ്ഞതു തന്നെ വീണ്ടും ആവര്‍ത്തിച്ചു. അയാളുടേത് തികഞ്ഞ അസംബന്ധമാണെന്ന് ജാസിം വാദിച്ചു. കേട്ടിടത്തോളം സംഗതി അത്ര പന്തിയല്ലെന്നും, തന്റെ പിടിയില്‍ നില്‍ക്കുന്ന കാര്യമല്ലെന്നും മനസ്സിലാക്കി ഇരുവരോടും സ്റ്റേഷനിലെക്ക് വരാന്‍ പോലീസുകാരന്‍ കല്പിച്ചു. കഴിഞ്ഞ മണിക്കൂറില്‍ സംഭവിച്ചതൊക്കെ ജാസിം ഓർത്തെടുത്തു. ഒരു തമാശ ആസ്വദിക്കുന്ന മട്ടിലായിരുന്നു തൊട്ടുമുന്‍പുവരെ കാര്യങ്ങളെ കണ്ടത്. ‘സത്യത്തില്‍ തനിക്കെന്തെങ്കിലും പിശക് പറ്റിയോ? അതോ പലവിചാരങ്ങളില്‍ മുഴുകിയപ്പോള്‍ അയാള്‍ മകനെ കയറ്റിയത് ശ്രദ്ധിക്കായ്കയാണോ? ഛെ! എന്ത് വിവരക്കേടാണ് ചിന്തിച്ചു കൂട്ടുന്നത്. മകന്‍ കയറിയെങ്കില്‍തന്നെ ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്നു പുറത്തു പോകാനും മാത്രം ശക്തമായിരുന്നില്ല ആക്സിഡന്റ്. പിന്നെ..?’ പോലീസ് ഹെഡ്കോട്ടേഴ്‌സിലെ മുദീറിന്റെ ക്യാബിനില്‍ പതിവില്ലാത്ത തിരക്ക് അനുഭവപ്പെട്ടു. ഡൗക്കയും ഗാവയും(കാപ്പി) ആസ്വദിച്ച് ഉദ്യോഗസ്ഥർ തങ്ങളുടെതായ നിഗമനങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു. രണ്ടിലൊന്ന് അറിഞ്ഞിട്ടേ പോകൂ എന്ന മട്ടാണ് ഏല്ലാവർക്കും. ടാക്സിക്കുള്ളിലെ ക്യാമറാ ദൃശ്യങ്ങളും ശബ്ദശകലവും ലഭ്യമായിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ വിളിച്ചുപറഞ്ഞു. ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഐ.ടി സെല്ലില്‍നിന്നുള്ള ഇമെയില്‍ കാത്തിരിക്കുകയായിരുന്നു അവരെല്ലാവരും. ആരുടെ വാദമാണ് ശരി എന്നറിയാന്‍ ഇനി നിമിഷങ്ങള്‍ മതി. എല്ലാവരും കംപ്യൂട്ടർ മോണിറ്ററിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കി. വീഡിയോ ദൃശ്യത്തില്‍ വെള്ളക്കാരന്‍ ടാക്സിയുടെ പിന്‍വാതില്‍ തുറക്കുന്നതും എന്തോ പിറുപിറുക്കുന്നതും കാണാം. തുടര്‍ന്ന് മുന്‍സീറ്റില്‍ ഇരിപ്പുറപ്പിച്ച് ‘അറേബ്യന്‍ റസിഡന്‍സി’ലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു. അയാളല്ലാതെ മറ്റാരും ടാക്സിയില്‍ കയറിയിട്ടില്ലന്ന് വ്യക്തമാണ്. ‘സര്‍, നോക്കൂ.. ഇയാള്‍ ക്രിമിനല്‍ ബാഗ്രൌണ്ട് ഉള്ളയാളാണ്. മുന്‍പ് ജയില്‍ ശിക്ഷയും അനുഭവിച്ചതായി റിക്കാര്‍ഡ്സ് ഉണ്ട്. വെള്ളക്കാരന്റെ ഐഡി കാര്‍ഡ് സ്കാന്‍ ചെയ്ത ശേഷം ഉദ്ദ്യോഗസ്ഥന്‍ മുദീറിനെ വിവരം അറിയിച്ചു. പട്ടാപ്പകല്‍ പച്ചക്കള്ളവുമായി തങ്ങളെ വിഡ്ഢികളാക്കിയ അയാളെ എടുത്തു പെരുമാറാനുള്ള ദേഷ്യം ഉദ്യോഗസ്ഥരില്‍ പലര്‍ക്കുമുണ്ടായി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവായി കിട്ടിയതില്‍ ജാസിം സമാധാനിച്ചു. ഒട്ടുമിക്ക പോലീസുകാരും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവരാണ്. തൊലിവെളുപ്പും പാസ്സ്പോര്‍ട്ടും ഭാഷയും എപ്പോഴും വെള്ളക്കാരന്റെ തുണയ്ക്കുണ്ടാവും. തന്നെ നിരന്തരം നിരീക്ഷിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാറിനുള്ളിലെ ക്യാമറയോട് ആദ്യമായ് ജാസിമിന് മതിപ്പ് തോന്നി. അതില്ലായിരുന്നെങ്കില്‍ കുറ്റം തെളിയും വരെ അകത്തായേനെ. കുശലം ചോദിച്ചെത്തിയ ചീഫിനെ കണ്ട് ഉദ്യോഗസ്ഥർ എഴുന്നേറ്റ് ആദരം പ്രകടിപ്പിച്ചു. മുദീര്‍ സംഭവങ്ങൾ വിവരിച്ചു.ക്രൌര്യമെല്ലാം കെട്ടടങ്ങിയ വെള്ളക്കാരന്‍ നിലത്തേക്ക് ദൃഷ്ടിയൂന്നി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ചീഫ് അയാളെ ശ്രദ്ധിച്ചത്. അയാളുടെ തളര്‍ന്ന കണ്ണുകള്‍ പരിചിതമായ ശബ്ദം കേട്ട ദിക്കിലേക്ക് തിരിഞ്ഞു. ‘അതെ ഞാന്‍ തന്നെ’ എന്ന അര്‍ത്ഥത്തില്‍ വെള്ളക്കാരന്‍ ചീഫിനെ നോക്കി. പിന്നെ ഒന്നും മിണ്ടാതെ ഇരിപ്പിടത്തിനു വലതുവശത്തെ ചില്ല് ജാലകത്തിലൂടെ വിദൂരതയിലേക്ക് ദൃഷ്ടിയൂന്നി. നിറഞ്ഞൊഴുകുന്ന നിരത്തുകള്‍ക്ക് മുകളിലൂടെ, മേഘചുംബികളായ ചത്വരങ്ങള്‍ക്കിടയിലൂടെ, തുളഞ്ഞു പോകുന്നൊരു നോട്ടം പായിച്ചു;കാലത്തിനു പിന്നിലേക്ക്.. അപ്പോൾ സെഞ്ച്വറി മാളിന്റെ മൂന്നാംനിലയിലെ കാര്‍പാര്‍ക്കിങ്ങില്‍ വണ്ടി ഇട്ട് തിടുക്കത്തില്‍ ഓടുകയായിരുന്നു അയാള്‍. ‘അല്പം വൈകിപ്പോയി. ക്ലൈന്റ് മീറ്റിംഗ് ഇവിടുത്തെ കോഫി ഷോപ്പിലാകാമെന്ന് നിര്‍ദ്ദേശിച്ചത് താനായിരുന്നു. മീറ്റിംഗ് വിജയകരമായിരുന്നു. തന്റെ ക്വെട്ടെഷന്‍ ക്ലൈന്റിനു സ്വീകാര്യമാണ്. ആളുകള്‍ ഒഴുകി നടക്കുന്ന ഈ ഷോപ്പിംഗ്‌ മാളുകളില്‍ എപ്പോഴും ഒരു പോസിറ്റീവ് എനര്‍ജിയുണ്ട്. അടച്ചിട്ട കോൺഫറന്‍സ്‌ മുറികളെക്കാള്‍ ബിസ്സിനസ്സ് ഡീലിനു നല്ലത് ഇവിടമാണെന്ന്‍ താന്‍ വിശ്വസിക്കുന്നത് അതുകൊണ്ടാണ്. മിടുക്കനായ സെയില്‍സ്മാനെപ്പോലെ നിരന്തരം ഓഫറുകള്‍ നീട്ടി ഈ വാണിജ്യ സമുച്ചയങ്ങൾ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും.’ തിരികെ മടങ്ങുമ്പോൾ അത്തരം ഒരു പ്രലോഭനത്തിന് വശംവദനായി മാളിനുള്ളിലെ ഗാര്‍മെന്റ് ഷോപ്പില്‍ തങ്ങി. ഇഷ്ട ബ്രാൻഡ് സ്യൂട്ടിനു മേലുള്ള ഡിസ്‌കൗണ്ടിൽ കണ്ണുടക്കി നില്‍ക്കുമ്പോഴാണ് എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടത്. ഒരു കൊച്ചു പെണ്‍കുട്ടി. അവളുടെ കൈതട്ടി റാക്കിലെ ഷൂസുകളിൽ ഒന്നു വീണതാണ്. പെട്ടന്നാണ് അയാള്‍ ഓര്‍ത്തത്. ‘ഓ..മൈ ഗോഡ്!’ പിന്നെ ആളുകളെ വകവെക്കാതെ, എസ്കലേറ്ററിന്റെ പടികള്‍ ചാടിക്കടന്ന് പാര്‍ക്കിങ്ങിലൂടെ ഓടി. കിതച്ച്, കാറിനടുത്തേക്ക്. എഡ്വിനയുടെ കോള്‍ വന്നത് അയാള്‍ മീറ്റിങ്ങിനു തിരിക്കുമ്പോഴായിരുന്നു. മകനെ സ്കൂളില്‍ നിന്ന്‍ പിക്ക് ചെയ്യണം. അവള്‍ക്ക് ഒഴിവാനാകാത്ത ഒരു അപ്പോയിന്റ്മെന്റ് ഉണ്ടത്രേ. കാറിന്റെ ലോക്ക് തുറന്ന് സകല പ്രതീക്ഷകളോടും കൂടെ പിന്‍സീറ്റില്‍ കിടന്നിരുന്ന മകനെ അയാള്‍ വാരിയെടുത്തു. എപ്പൊഴോ തളര്‍ന്നുറങ്ങിപ്പോയ നാല് വയസ്സുകാരന്‍ വായുകടക്കാത്ത വാഹനത്തിനുള്ളിൽ വിയർത്ത് ചലനമറ്റു കിടക്കുകയായിരുന്നു. അവന്റെ ശ്വാസം നിലച്ചിരുന്നു! അപ്പോള്‍ പോലീസ് ഹെഡ്കോർട്ടേഴ്സിലെ ഓഫീസിന്റെ ചില്ലുവാതില്‍ തുറന്ന് ഒരു സ്ത്രീ അങ്കലാപ്പോടെ അകത്തേക്ക് നോക്കി. തല കുമ്പിട്ട്‌ താഴേക്ക് നോക്കിയിരിക്കുന്ന ഡേവിഡിനെ കണ്ടപ്പോള്‍ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ അയാളെ ഒരു കുഞ്ഞിനെ എന്നവണ്ണം മാറോടണച്ചു. അനന്തതയിൽ എവിടെയോ സ്വയം നഷ്ടപ്പെട്ടു നില്‍ക്കുകയായിരുന്നു ഡേവിഡ്. ഒരുപേക്കിനാവുപോലെ തന്റെ ഈ ദിവസത്തിലേക്ക് കടന്നുവന്ന ഡേവിഡ് കെയ്ന്‍ എന്ന വെള്ളക്കാരന്‍ അകലെ വിഭ്രാന്തിയുടെ ചക്രവാളത്തിലേക്ക് വേച്ചു വേച്ചു നടന്നുപോകവേ എവിടെനിന്നോ ഓടിയെത്തിയ ഒരു നാലുവയസ്സുകാരന്‍ ആ വിരൽതുമ്പില്‍ കൈകോര്‍ത്ത് കൂടെ ചേരുന്നത് മങ്ങിയ ചിത്രത്തിലെന്നപോലെ ജാസിം കണ്ടു. മഞ്ഞയില്‍ വെള്ള പൂക്കളുള്ള കുപ്പായമാണ് അവന്‍ ധരിച്ചിരുന്നത്. കഴിഞ്ഞ അവധിക്ക് താന്‍ മകനു സമ്മാനിച്ച കുപ്പായത്തിനും അതേ നിറമായിരുന്നുവെന്ന്‌ അപ്പോള്‍ അയാള്‍ ഓര്‍ത്തു. ഇവിടെ ദിവസങ്ങള്‍ക്കെന്ത് വേഗതയാണ്. ട്രെഡ് മിൽ ടെസ്റ്റ് പോലെ ഈ വേഗത്തിനൊപ്പമെത്താൻ കിതച്ചോടുകയാണ് ഞാൻ. ഇടയ്ക്ക് നിന്നാൽ മറ്റാരെങ്കിലും നമ്മെ മറികടക്കുമോ എന്ന ഭയം ടെസ്റ്റിനെ വ്യത്യസ്തമാക്കുന്നു. ആരും വിളിച്ചുണർത്താതെ പുലർച്ചെ കിടക്കയിൽ നിന്ന് എണീക്കുമെങ്കിലും അലാറത്തിൻ്റെ സപ്പോർട്ട് വേണം ധൈര്യത്തിന്. ഇനിയെങ്ങാനും ഉണർന്നില്ലെങ്കിലോ? വേഗം വീക്ക് ഏന്‍ഡ് എത്തുമല്ലോ എന്ന പ്രതീക്ഷയാണ് കടുത്ത ട്രാഫിക് ബ്ലോക്കിനോട് പടവെട്ടിയും യാത്ര ചെയ്യാനുള്ള ഇന്ധനം. ഈ ചിവിട്ടിത്തള്ളലിനിടെ പ്രായവും കാലവും തനിക്കു മുകളിലൂടെ നരച്ചമേഘം പോലെ പാഞ്ഞു പോകുന്നുത് അറിയുന്നേയില്ല. മുറി പൂട്ടിയിറങ്ങി. തലേന്ന് കാറ് പാര്‍ക്ക് ചെയ്തത് എവിടെ എന്ന് റഡാറില്‍ സൂം ചെയ്തു നോക്കി. ചില ദിവസങ്ങളില്‍ ഒരു പൊടിനേരത്തേക്ക് ലൊക്കേഷന്‍ തെളിഞ്ഞു കിട്ടില്ല. അപ്പോള്‍ ഊഹം വെച്ചങ്ങു നടക്കും. കാറ് ബില്‍ഡിങ്ങിന്റെ മുന്നിലോ പിന്നിലോ കച്ചാ പാര്‍ക്കിങ്ങിലോ കാണും. ഹോ, ഈ മെമ്മറി ഒരു സംഭവമാണല്ലേ.. ചിപ്പ് അടിച്ചുപോയാല്‍ കഴിഞ്ഞില്ലേ എല്ലാം! ഊഹംപോലെ മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സിനപ്പുറത്തു കിടപ്പുണ്ടായിരുന്നു ഇഷ്ടന്‍. ഇഷ്ടം തോന്നാതിരിക്കുന്നതെങ്ങനെ? ഒരു ദിവസത്തിൻറെ ഭൂരിഭാഗവും ഒപ്പമുള്ള കൂട്ടുകാരൻ. പല്ലും പൂടയും പൊഴിഞ്ഞെങ്കിലും സാരമില്ല. പുലിയായിരുന്നു ഒരു കാലത്ത്. സ്മരണയുണ്ട്, വഴിയില്‍ കിടത്താത്തതിന്, എന്നെ വെറും സ്മരണയാക്കാത്തതിന്. എങ്കിലും സ്റ്റാര്‍ട്ടാകുമോ എന്ന ഭയം അല്പമില്ലാതില്ല. ‘കുതിരപ്പടയാളിയെ..ഗീവര്‍ഗ്ഗീസേ...നീ തന്നെ ശരണം.’ ബാറ്ററി വീക്കാണെന്ന് മെക്കാനിക് ഗീവര്‍ഗ്ഗീസു പറഞ്ഞിട്ട് മാസം രണ്ടായി. മാറ്റാം.. സാലറി വന്നോട്ടെ. കാറില്‍ കയറും മുന്‍പേ ഞാനൊരു സഡന്‍ ബ്രേക്കിട്ടു. കച്ചറ വീപ്പയുടെ താഴെക്കിടക്കുന്ന വസ്തുവില്‍ അത്ഭുതത്തോടെ നോക്കി. ‘വാട്ട് എ പ്ലെസന്റ് സര്‍പ്രൈസ്! മനുഷ്യനല്ലാത്തതുകൊണ്ട് അഭിവാദനത്തിനു മറുപടി വന്നില്ല. കാരണം അതൊരു ടൈപ്പ്റൈറ്ററായിരുന്നു! ഓര്‍മ്മച്ചിപ്പ് ഇരുപതു വര്‍ഷം പിന്നിലെ ഫയലുകളില്‍ ഒന്നിലേക്ക് മൈക്രോ സെക്കന്റുകള്‍ കൊണ്ട് സഞ്ചരിച്ച് മാത്യൂസേട്ടന്റെ മുഖം സൂം ചെയ്തു തന്നു. ബാംഗ്ലൂര്‍ സിറ്റി. സിറ്റിയെന്നൊക്കെ ചുമ്മാതെ ജാഡക്ക് പറയുന്നതല്ലേ. ഇതേതൊ ഒരു ‘ഹള്ളി’, സിറ്റിയില്‍നിന്ന് അകന്ന ഗ്രാമം. ജോലി തേടി ആദ്യമെത്തിയത്‌ ഇവിടെയാണ്‌. വീടിനടുത്തുള്ള മോഹനേട്ടനാണ്‌ അവിടെയെത്തിച്ചതും താമസം തരപ്പെടുത്തിത്തന്നതും. മോഹനേട്ടനും മാത്യൂസേട്ടനും കൂട്ടുകാരാണ്. ടൈപ്പ്റൈറ്റര്‍ റിപ്പയറിങ്ങായിരുന്നു മാത്യൂസേട്ടന്റെ തൊഴില്‍. അന്നേ കാലഹരണപ്പെട്ടുപോയ രണ്ടു വസ്തുക്കളായിരുന്നു ടൈപ്പ്റൈറ്ററും മാത്യൂസേട്ടനും. പക്ഷേ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം, കടലുകള്‍ക്കിപ്പുറം, ഒരു മഹാനഗരത്തിന്റെ തെരുവീഥിയിലെ കുപ്പയില്‍ ഉപേക്ഷിക്കപ്പെട്ട കൗതുകമുള്ള ഈ പുരാവസ്തു ആരുടെതാകുമെന്ന വിചാരം എന്നെ അലട്ടി. ഒരുപക്ഷേ മാറുന്ന കാലത്തോടു സമരസപ്പെടാനാകാതെ പോയ വൃദ്ധയായ ഒരു പേര്‍സണല്‍ അസിസ്റ്റന്റിൻ്റെത്. അല്ലെങ്കില്‍ മരിച്ചുപോയ ഒരെഴുത്തുകാരൻ്റെയോ എഴുത്തുകാരിയുടെതോ. അവരുടെ ഓര്‍മ്മകള്‍ പുതുതലമുറക്ക് ബാധ്യതയാകാതെ തൂക്കിയെറിയപ്പെട്ടതാകാം. വന്യമൃഗങ്ങളെ, വളര്‍ത്തുജീവികളെ എല്ലാം അവറ്റയുടെ തന്നെ ദേഹത്ത് ഒളിപ്പിച്ച മൈക്രോ ചിപ്പുകളാല്‍ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കാലത്ത്, മൊബൈല്‍ഫോണ്‍ ഇല്ലാത്ത മനുഷ്യര്‍ ഈ ലോകത്ത് ജീവിക്കുന്നേയില്ലെന്നു കണക്കെടുപ്പു നടക്കുന്ന കാലത്ത്, പുല്ലിനും പൂമ്പാറ്റക്കും ജയില്‍പുള്ളികളെപ്പോലെ പേര്‍സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പരിട്ട് പരിധി നിര്‍ണ്ണയിക്കുന്ന കാലത്തെ വെല്ലുവിളിച്ച ഒരു വിപ്ലവകാരിയാകാം ആ ടൈപ്പ്റൈറ്ററിൻ്റെ ഉടമ. അനേകായിരം ടൈപ്പ്റൈറ്ററുകള്‍ക്കിടയില്‍ ജീവിച്ച മാത്യൂസേട്ടനു പക്ഷേ വിപ്ലവകരമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഐ.ടി വിപ്ലവത്തില്‍ ഒലിച്ചുപോകാതെ ആ കയറുകട്ടിലില്‍ അള്ളിപ്പിടിച്ച് എത്രനാള്‍ കിടന്നെന്നുകാണുമെന്നും എനിക്കറിയില്ല. നഗരത്തിൻ്റെ ആരവം ഒട്ടുമെത്താത്ത പരുക്കനിട്ട ഒറ്റമുറി ചാര്‍ത്തിലായിരുന്നു ഞങ്ങളുടെ വാസം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഗ്യാപ്പ് വെടിയും പൊഹയും കൊണ്ട് നികത്താമെന്നായിരുന്നല്ലോ ഒറിജിനല്‍ വിപ്ലവകാരികളുടെ പ്ലാന്‍. പക്ഷേ പലരുടെ പൊഹ കണ്ടിട്ടും മേല്‍പ്പറഞ്ഞ ഗ്യാപ്പ് വര്‍ദ്ധിച്ച്, അവിടെ പാലവും പാലമെത്താത്ത കടലുകൾക്ക് മീതേ വിമാനങ്ങളും പറന്നു. അന്ന് കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍ ഇരുപത്തയ്യായിരം വാങ്ങുമ്പോള്‍ ആയിരത്തി ഇരുനൂറ്റമ്പതായിരുന്നു എൻ്റെ മാസശമ്പളം. ആ സമത്വമാണ് എന്നെയും മാത്യൂസേട്ടനെയും ഒരുമിപ്പിച്ചത്. തൃശൂരും ബാംഗ്ലൂരും തമ്മില്‍ വലിയ ദൂരമൊന്നുമില്ലെങ്കിലും ക്രിസ്മസ് കൂടാനായി വര്‍ഷത്തിലൊരിക്കലേ മാത്യൂസേട്ടന്‍ നാട്ടില്‍ പോകുമായിരുന്നുള്ളൂ. കിട്ടാനുള്ള ഡ്യൂസും കിട്ടാക്കടവും വാങ്ങിയാവും പോകുക. റിപ്പയറിംഗ് തേടി ഓഫീസുകൾ കയറിയിറങ്ങുമ്പോള്‍ ടൈപ്പ്റൈറ്ററുകള്‍ വേണമെങ്കില്‍ നിങ്ങള്‍ എടുത്തോളൂ, ഞങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറുകയാണെന്ന് അറിയിപ്പുകിട്ടും. അങ്ങനെ നിന്നുതിരിയാന്‍ ഇടയില്ലാത്ത മുറിയുടെ കോണില്‍ കോസടി വിരിച്ചുറങ്ങുമ്പോള്‍ എൻ്റെ തലക്ക് മീതേ വീഴുന്ന നീളന്‍ നിഴല്‍ പൊക്കത്തില്‍ ടൈപ്പ്റൈറ്ററുകളുടെ ഒരടുക്ക് രൂപപ്പെട്ടു. ഉപയോഗശൂന്യമെങ്കിലും ജീവിതത്തോട് ഒട്ടിനില്‍ക്കുന്ന വസ്തുക്കളൊന്നും എളുപ്പം ഉപേക്ഷിക്കാന്‍ നമുക്ക് മനസ്സ് വരില്ല. കേടായ വാച്ച്, മഷിതീര്‍ന്ന പേന, ഉടുപ്പ്, ചീപ്പ്, ടൂത്ത് ബ്രഷ്.... അങ്ങനെപോകുന്നു ചിലത്. വേസ്റ്റ് ബോക്സില്‍ നിന്നും ചാടിയിറങ്ങിയ പൂച്ച അപ്പോഴാണ്‌ ടൈപ്പ്റൈറ്റര്‍ ശ്രദ്ധിച്ചത്. അത് അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും മീതെ കയറി മാന്തിയും മണത്തും നോക്കി. പള്ള നിറഞ്ഞപ്പോള്‍ വെറുമൊരു നേരംപോക്ക്. സമൃദ്ധമായ ഭക്ഷണം അമിതമായ് തിന്നു കൊഴുത്ത ഇവിടുത്തെ പൂച്ചകളെ എനിക്ക് വെറുപ്പാണ്. നാട്ടിലെ പൂച്ചകളെപോലെ ഇവയ്ക്ക് ദയനീയമായ നോട്ടമില്ല, കരച്ചിലില്ല. കണ്ണുകളിൽ ക്രൗര്യമാണ്. ഒരു കല്ലെടുത്ത് എറിയണമെന്ന് തോന്നി. വേണ്ട. കൊളസ്‌ട്രോൾ കൂടി വല്ല അറ്റാക്കും വന്ന് ചത്തോളും. എനിക്കെന്തോ ആ ടൈപ്പ്റൈറ്റര്‍ എൻ്റെയാണെന്നപോലെ ഒരിഷ്ടം. ഒരു നിമിഷം ശങ്കിച്ചുനിന്ന ശേഷം ഞാന്‍ കാറിനടുത്തേക്ക് നടന്നു. അന്തിനേരത്ത് ഒരു ക്വോര്‍ട്ടര്‍ കുപ്പിക്ക് ഇരുപുറവും ഞങ്ങൾ ഇരിക്കുമ്പോഴാണ് മാത്യൂസേട്ടന്‍ മനസ്സ് തുറക്കുക. എന്നും പൈൻറ് അടിക്കണമെന്നാ ആഗ്രഹം. പക്ഷേ പട്ടിണി കിടക്കേണ്ടി വരും. കഞ്ഞിയും പയറും അച്ചാറുമാണ് രാത്രി ഭക്ഷണം. നല്ല ശോധന കിട്ടും. ശോധന ഏറിയാലും ഞങ്ങള്‍ തന്നെ സഹിക്കണം. കാരണം മുറിയോടു ചേര്‍ന്നുള്ള ചെറിയ ചായ്പ്പാണ് അടുക്കള. അടുക്കള തന്നെയാണ് കക്കൂസും. അതിനു മറയൊന്നുമില്ല. സ്റ്റവ് വെയ്ക്കുന്ന സ്ലാബും കക്കൂസു കുഴിയും തമ്മില്‍ അരഭിത്തിയുടെ വേര്‍തിരിവുണ്ട്. വെള്ളം പബ്ലിക് ടാപ്പില്‍നിന്ന് പിടിക്കണം. ക്യൂ നിന്ന്. മൂളിപ്പാട്ടും പാടി ഒന്നാമന്‍ മൂലയ്ക്കിരിക്കുമ്പോള്‍ രണ്ടാമന്‍ തലവെട്ടിച്ച് നോക്കില്ല എന്നത് മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്റിംഗ്. തൊണ്ണൂറ് എം.എല്‍ തലയില്‍ തട്ടുപോള്‍ മാത്യൂസേട്ടന്‍ പതിഞ്ഞ ശബ്ദത്തില്‍ പാടും. ബാബുരാജിൻ്റെ പാട്ട്. ലഹരിയുടെ സുഖമുള്ള തരിപ്പില്‍ ആ വട്ടമുഖത്തെ പ്രകാശിപ്പിക്കുന്ന ഉണ്ടക്കണ്ണുകള്‍ ഇളം ചുവപ്പ് നിറമാകും. നാല്‍പതിൻ്റെ പ്രായം പറയാത്ത, പന്തലിച്ച ചുരുളന്‍ തലമുടിയും കട്ടിയുള്ള പുരികങ്ങളും താളത്തിനൊപ്പിച്ച് ഇളകും. പാട്ടിൻ്റെ പര്യവസാനത്തിൽ കട്ടിലിനടിയില്‍ നിന്നും സൂട്ട്കേസ് വലിച്ചെടുത്ത് ഭാര്യയുടെയും മകളുടെയും ഫോട്ടോ എടുത്ത് നോക്കും. മകള്‍ക്ക് ആറു വയസ്സു പ്രായം. ഒരു മിടുക്കിക്കുട്ടി. അപ്പോൾ ആ മുഖത്തെ ഭാവവ്യതിയാനങ്ങൾ ഒരു കള്ളനെപ്പോലെ ഞാൻ ഒളിഞ്ഞുനോക്കും. എന്തിനാണ് അയാളീ കുടുസിൽ കിടന്നു വീർപ്പുമുട്ടുന്നത്? അതൊന്നും മനസ്സിലാക്കാനുള്ള പ്രായം എനിക്കില്ലായിരുന്നു. ഓഫീസിനടുത്ത് ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തു. എഫ്.എം റേഡിയോയില്‍ ഉടന്‍ നിരത്തില്‍ ഇറങ്ങാന്‍ പോകുന്ന റോബോട്ടിക് സംവിധാനമുള്ള ഡ്രൈവര്‍ലെസ്സ് കാറുകളെക്കുറിച്ചുള്ള സംഭാഷണമാണ്. എൻ്റെ പഴഞ്ചന്‍ കാറിലെ റോബോട്ട് ആരാണെന്ന് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. ഡ്രൈവിംഗ് സീറ്റിലിരിക്കുന്നെങ്കിലും ഓര്‍മ്മകളുടെ ട്രാക്കിലൂടെയാണ് എൻ്റെ സഞ്ചാരം. പ്രോഗ്രാം ചെയ്തപോലെ സിഗ്നലുകളില്‍ നിര്‍ത്തിയും തട്ടാതെയും മുട്ടാതെയും അതെന്നെ ഉദ്ദേശസ്ഥാനത്ത് എത്തിക്കുന്നതും ഒരത്ഭുതം തന്നെ. ഓഫീസ് മെയില്‍ തുറന്നപ്പോള്‍ അതില്‍ എനിക്കുള്ള സര്‍പ്രൈസ് കിടപ്പുണ്ടായിരുന്നു. ടെര്‍മിനേഷന്‍ ലെറ്റര്‍! കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഈ കമ്പനിയില്‍ ജോലി നോക്കുന്നു. അക്കൌണ്ടിംഗ് സോഫ്റ്റ്‌വെയര്‍ പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്. പഴയ സ്റ്റാഫിനെ ട്രെയ്ന്‍ ചെയ്തെടുക്കുന്നതിലെ കാലതാമസം മറികടക്കാന്‍ അപ്പ്ഡേറ്റഡായ പുതിയ ചെറുപ്പക്കാരെ കമ്പനി റിക്രൂട്ട് ചെയ്തിരിക്കുന്നു. ഡ്രോ തുറന്നു നോക്കി. പത്തുവര്‍ഷത്തെ വിശിഷ്ട സേവനത്തിന് ഉപഹാരമായി കിട്ടിയ ഫൌണ്ടേന്‍ പെന്‍ മഷി തീര്‍ന്നു കിടപ്പുണ്ട്. അതെടുത്ത് പോക്കറ്റില്‍ കുത്തി. കംപ്യൂട്ടറില്‍ നിന്നും പേര്‍സണല്‍ ഫയലുകള്‍ യു.എസ്.ബിയിലേക്ക് പകര്‍ത്തി. കോപ്പി ചെയ്തു തീരുംമുന്‍പ് “റീപ്ലെസ്‌ ദ ഫയൽ ഇൻ ദ ഡെസ്റ്റിനേഷൻ’ എന്ന് സ്ക്രീനില്‍ കാണിച്ചു. ഭാര്യക്കും മകനുമൊപ്പം നില്‍ക്കുന്ന ഫാമിലി ഫോട്ടോയായിരുന്നു അത്. കഴിഞ്ഞ വെക്കേഷന് എടുത്തത്. ‘നോ’ അമര്‍ത്തി, പെന്‍ ഡ്രൈവ് പോക്കറ്റിലാക്കി ഞാന്‍ ഇറങ്ങി നടന്നു. കഥ (29) പെയിന്റിംഗ്‌സ് (12) ലേഖനം (11) സാമൂഹികം (11) നര്‍മ്മം (7) ചിന്ത (5) ബ്ലോഗിങ്ങ്‌ (5) പുസ്തകം (4) പുസ്തകപരിചയം (4) പ്രതികരണം (4) ബാലസാഹിത്യം (4) കാര്‍ട്ടൂണ്‍ (3) പ്രവാസം (3) അനുഭവം (2) ഓര്‍മ്മ (2) കവിത (2) ആര്‍ക്കിടെക്ചര്‍ (1) കായികം (1) ചര്‍ച്ചകള്‍ (1) ട്രാഫിക് (1) ന്യൂ ജനറേഷന്‍ കഥ (1) ഫേസ്ബുക്ക് (1) റോഡ്‌ (1) വായന (1) വികസനം (1) വീട് (1) സമര്‍പ്പണം (1) സോഷ്യല്‍ നെറ്റ്വര്‍ക്ക് (1) <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ദുബായ്: പരസ്യമായി മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ദുബായില്‍ വിനോദ സഞ്ചാരിയെ പോലീസ് പിടികൂടി. ബ്രിട്ടീഷ് വിനോദ സഞ്ചാരിയാണ് സംഭവത്തില്‍ പിടിയിലായത്. ഇദ്ദേഹത്തെ കോടതി മൂന്നു മാസത്തെ തടവിനു ശിക്ഷിച്ചു. അറസ്റ്റിലായ 27 വയസ്സുകാരനായ പ്രതി ആദ്യം കോടതിയില്‍ കുറ്റം നിഷേധിച്ചു. താന്‍ ആരെയും മര്‍ദിച്ചിട്ടില്ല തിരിക്കുള്ള ബാറില്‍ അവിചാരതിമായ സംഭവിച്ചതാണ്. തന്റെ വായില്‍ നിന്നും മദ്യം മറ്റ് വ്യക്തികളുടെ ദേഹത്ത് വീഴാതിരിക്കാനായി നടത്തിയ ശ്രമത്തില്‍ അവിചാരിതമായ ഒരാളെ സ്പര്‍ശിച്ചു. അല്ലാതെ മര്‍ദനം നടത്തിയില്ലെന്നു പ്രതി വാദിച്ചു. എന്നാല്‍ കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പ്രതിയുടെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം നാടുകടത്താന്‍ ഉത്തരവിടുകയും ചെയ്തു. 47 കാരനായ അറബ് മാനേജര്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അല്‍ ബര്‍സയിലെ ഒരു ഹോട്ടലിലെ ബാറിലായിരിക്കുന്ന അവസരത്തിലാണ് പ്രതി അവിടെ എത്തിയത്. മനപൂര്‍വം പ്രതി ഇയാളെ മര്‍ദിച്ചു. എന്തിനു ഇതു ചെയ്തു എന്നു ചോദിച്ചപ്പോള്‍ അയാള്‍ അശ്ലീല അംഗ്യം കാണിച്ചതായി പരാതിക്കാരന്‍ പറഞ്ഞു. ‘അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്താണ് പിണറായിയുടെ ഭ്രാന്തൻ പോലീസ്, മർദ്ദനത്തിൽ വിശ്വാസിയുടെ അമ്മയുടെ അവസ്ഥ മോശം’ -വി വി രാജേഷ് അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുലിനും അമ്മയ്‌ക്കും ആരുടേയും സത്യസന്ധതയെ അളക്കാനുള്ള അര്‍ഹതയില്ല; ആഞ്ഞടിച്ച്‌ മോദി സര്‍ക്കാര്‍ നിലപാട് മാറ്റിയാല്‍ നന്ന് അല്ലാത്തപക്ഷം ജനപ്രതിഷേധം അഭിമുഖീകരിക്കേണ്ടിവരുമെന്ന് : വല്‍സന്‍ തില്ലങ്കേരി വെറും ആറ് കീലോമീറ്റർ ദൂരമുള്ള ആ മലപാതയിൽ ഒരു മതേതര ചങ്ങല തീർക്കാൻ ഒരു ബുദ്ധിമുട്ടു മുണ്ടാവില്ലാ- ശബരിമല വിഷയത്തില്‍ നടന്‍ ഹരീഷ് പെരടി “സാമാന്യു പൊതുരാജു” എന്ന ഏഴുവയസ്സുകാരനായ ഹൈദരാബാദ് സ്വദേശിയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്! കിളിമഞ്ചാരോ കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതിയും ഈ കുരുന്നിന് സ്വന്തം.അമേരിക്കൻ സ്വദേശിയായ “മൊന്റാന കെന്നഡി”യുടെ റിക്കോർഡ് തകർത്താണ് സാമാന്യു ലക്ഷ്യത്തിലെത്തിയത്! അമ്മ ലാവണ്യയും കോച്ചും രണ്ട് സഹയാത്രികരും ടാൻസാനിയൻ സ്വദേശിയായ ഡോക്ടറും അടങ്ങുന്ന സംഘമാണ് മാർച്ച് 29 ന് താഴ്‌വാരത്ത് നിന്ന് യാത്ര തിരിച്ചത്. കാലാവസ്ഥാ വ്യതിയാനംമൂലം ആരോഗ്യ നില വഷളായി അമ്മ ഇടയ്ക്കു വെച്ച് യാത്ര നിർത്തിയെങ്കിലും ,മഞ്ഞിനെയും മലനിരകളെയും ഏറെ സ്നേഹിക്കുന്ന സാമാന്യു അസാമാന്യ ധൈര്യമാണ് കാഴ്ച്ച വെച്ചത്! 5 ദിവസങ്ങൾ നീണ്ട പർവതാരോഹണത്തിന്റെ അവസാനം ത്രിവർണ്ണ പതാക കൊടുമുടിയുടെ ഉയരങ്ങളിൽ സ്ഥാപിക്കുമ്പോൾ അഭിമാനവും സന്തോഷവും കൊണ്ട് തുള്ളിച്ചാടി സാമാന്യവും സംഘവും.അമ്മ ലാവണ്യയ്ക്കും അഭിമാന നിമിഷം! ദുർഘടം പിടിച്ച വഴികളിലൂടെ ഉയരങ്ങൾ താണ്ടിയ ഈ ബാലൻ ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തി. തെലുങ്ക് നടൻ പവൻ കല്യാണിന്റെ കടുത്ത ആരാധകനാണ് സാമാന്യു. ഇഷ്ടതാരത്തെ നേരിൽ കാണിച്ചു കൊടുക്കാമെന്ന അമ്മയുടെ വാഗ്ദാനത്തിൽ ഈ വരുന്ന മെയ്മാസം അവസാനം ഓസ്ട്രേലിയൻ കൊടുമുടി കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് സാമാന്യു. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് കിളിമഞ്ചാരോ.”തിളങ്ങുന്ന മലനിര”എന്നർത്ഥം വരുന്ന കിളിമഞ്ചാരോ കൊടുമുടി സമുദ്രനിരപ്പിൽ നിന്നും ഏകദേശം 5485 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.”ഹാൻസ് മെയർ, ലുഡ്വിഗ് പുട്ട് ഷെല്ലർ എന്നിവർ ചേർന്നാണ് ഈ കൊടുമുടി ആദ്യമായി കീഴടക്കിയത്. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ 1972ല്‍ ആരംഭിച്ച ശാസ്ത്ര സാങ്കേതിക കമ്മിറ്റിയുടെ ഇന്നത്തെ പതിപ്പാണ്‌ 2002ലാണ് പുതിയ പേരില്‍ ഈ സ്ഥാപനം അറിയപ്പെടാന്‍ തുടങ്ങിയത് . തിരുവനന്തപുരം ആസ്ഥാനമായി കേരളത്തിലുടനീളം ബഹുമുഖമായ ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഒരു സ്വയം ഭരണ സ്ഥാപനമാണ്‌ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ അഥവാ കെ.എസ് .സി .എസ് .ടി .ഇ . കേരള മുഖ്യമന്ത്രി പ്രസിഡന്റായുള്ള ഈ കൌണ്‍സിലില്‍ ഭരണ നിര്‍വ്വഹണത്തിനായി ഒരു എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുണ്ട് . കൌണ്‍സിലിന്റെ മേല്‍ നോട്ടത്തിനായി നിയമിച്ച ഒരു എക്സിക്യൂട്ടീവ് കൌണ്സിലും ഉണ്ട് . ഈ വകുപ്പുകളിലൂടെ ശാസ്ത്ര പോഷണത്തിനും, ഗവേഷണത്തിനും ,അധ്യാപനത്തിനും ,ശാസ്ത്ര പ്രചാരണത്തിനും കരുത്തേകുന്ന നിരവധി ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു .ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ മുന്നോട്ട് വയ്കുന്ന പ്രോജക് റ്റുകള്‍ ,ഫെലോഷിപ്പുകള്‍ ,സ്ക്കോളര്‍ഷിപ്പുകള്‍ എന്നിവ നാട്ടിന്റെ വികസന മുന്നണിയില്‍ ശാസ്ത്രത്തിനു നല്കാനുള്ള സംഭാവനകള്‍ ശക്തിപ്പെടുത്തുന്നു . ശാസ്ത്രം പഠിക്കാന്‍ തയ്യാറെടുക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്തികള്‍ക്കും ,ബിരുധാനന്തര വിദ്യാഭ്യാസത്തില്‍ കഴിവ് തെളിയിക്കുന്ന യുവാക്കള്‍ക്കും ഡോക്ടറേറ്റിന് ശ്രമിക്കുന്നവര്‍ക്കും ,ഡോക്ടറേറ്റ് കഴിഞ്ഞു പോസ്റ്റ്‌ ഡോക്ടറല്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അര്‍ഹമായ ധനസഹായം കൌണ്‍സില്‍ നല്കി വരുന്നു .വര്‍ഷങ്ങളോളം ശാസ്ത്രം പഠിപ്പിക്കാനും ഗവേഷണത്തില്‍ മുഴുകി ജീവിക്കാനും മാത്രം സമയം കണ്ടെത്തിയ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ക്ക് എമിറിറ്റസ് ഫെലോഷിപ്പ് നല്കാനും കൌണ്‍സില്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട് . ശാസ്ത്ര പഠനത്തില്‍ ഊന്നല്‍ കൊടുത്ത്‌ വരും നാളുകളില്‍ സര്‍വ്വ വികസന പ്രവര്‍ത്തനങ്ങളിലും ശാസ്ത്രീയ പരിഹാരം തേടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ നിദര്‍ശനമാണ് ശാസ്ത്ര പഠനത്തിനും, ഗവേഷണത്തിനും ,ശാസ്ത്ര വ്യാപനത്തിനും പ്രാധാന്യം കൊടുക്കുന്നത് . ലോകത്തിലെ ഏറ്റവും പ്രമുഖനായ മലയാളീ ശാസ്ത്രജ്ഞനു വര്‍ഷം തോറും നല്കുന്ന കേരള ശാസ്ത്ര പുരസ്ക്കാരം കഴിഞ്ഞ മൂന്നു വര്ഷമായി നല്കി വരുന്നു. യുവ ശാസ്ത്ര അവാര്‍ഡു സ്ക്കീം, ഡോ .വാസുദേവ് അവാര്‍ഡ്‌ തുടങ്ങിയ ആകര്‍ഷണീയമായ ശാസ്ത്ര പിന്തുണ കൌണ്‍സില്‍ ഏര്‍ പ്പെടുത്തിയിട്ടുണ്ട് . ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ വികസന സ്ഥാപനങ്ങളാണ്കോഴിക്കോട്ടെ CWRDM, KSOM, പീച്ചിയിലെ KFRI, തിരുവനന്തപുരത്തെ JNTBGRI, കോട്ടയത്ത് ആരംഭിച്ച SRIBS, പുതുതായി രൂപം കൊണ്ട CMRI, SCRIPT എന്നിവ. കേരളത്തിൽ അടുത്തിടെ ശാസ്ത്ര മണ്ഡലത്തിൽ ഒരു പുതിയ ഉണർവ് സംജാതമായത് കേരള ശാസ്ത്ര സാങ്കേതിക സമിതിയുടെ വൈവിധ്യമാര്‍ന്ന ചടുലമായ പ്രവർത്തനങ്ങൾ വഴിയാണ്. ശാസ്ത്രം മനുഷ്യന്റെ വികാസത്തിന് എന്ന് ഉൽഘോഷിക്കുന്ന ഒരു സർക്കാർ സംരംഭമാണ് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ. <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : അമേരിക്കയുടെ തെക്കനതിര്‍ത്തിയില്‍, തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും പലേ അടവുകളുംകാട്ടി നല്ലൊരുകൂട്ടംജനത, അമേരിക്കന്‍ ബോര്‍ഡര്‍ കടക്കുന്നു അക്കൂടെ മറ്റനേകം രാജ്യങ്ങളില്‍ നിന്നും നിരവധി, ഹിസ്പാനിക് വേഷംകെട്ടി കൂടുന്നുണ്ടെന്ന വാര്‍ത്ത ഹോംലാന്‍ഡ് സെക്ക്യൂരിറ്റി സ്ഥിരീകരിച്ചിട്ടുള്ളതാണ്.ഇക്കൂടെ ഭാരതീയരും, പാകിസ്ഥാനികളും, ബംഗ്ലാദേശികളും എല്ലാമുണ്ട്. പീഡിതര്‍ എന്നഭിനയിക്കുന്ന ഈ ഇന്‍ഡ്യാക്കാരുടെ അമേരിക്കയിലേക്ക്, മെക്‌സിക്കോ അഥവാ മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വഴിയുള്ള ഈ പാലായനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഇതെല്ലാംഅപ്രധാന വാര്‍ത്തകളായിരുന്നു അടുത്തകാലംവരെ. ആയിരത്തിനുമേല്‍ അഭയാത്രികളാണ് ഓരോ ദിനവും അതിര്‍ത്തിയില്‍ എത്തുന്നത്. സമയക്കുറവിനാല്‍ കോടതിക്ക് എല്ലാ കേസുകളും ഉടനടി വിസ്താരം നടത്തുവാന്‍ പറ്റാത്തൊരു സാഹചര്യമാണ് അതിര്‍ത്തിയില്‍ ഉള്ളത് അതിനാല്‍ അഭയാര്‍ത്ഥികള്‍ക്ക് വീണ്ടും ഹാജരാകുന്നതിന് ഒരു ദിനം നല്‍കി പുറത്തുവിടുകയാണ്പതിവ് അങ്ങനെ പുറത്തുവരുന്നവര്‍ നല്ലൊരു ശതമാനം മുങ്ങിക്കളയും. .എന്നാല്‍, ഏതാനും ദിനങ്ങള്‍ക്കപ്പുറം ട്രംപ് ഗവണ്മെനന്റ്, അഭയാര്ത്ഥികകളെ അതിര്‍ത്തിയില്‍ തടയുന്നതിന് മിലിട്ടറിയെ ഉപയോഗിക്കും എന്ന നില വരുകയും, നേരത്തെ മാതിരി"കാച് ആന്‍ഡ് റിലീസ്"കോടതി ഒരുതിയതി നല്‍കി ആരേയും ബോര്‍ഡറിനു പുറത്തേക്കു വിടില്ല അവരെ ജയില്‍ പോലുള്ള കൂടാരങ്ങളില്‍ താമസിപ്പിക്കും അര്‍ഹതയില്ലാത്തവര്‍ക്ക് പ്രവേശനം നല്‍കില്ല എന്ന നിലപാടായിരിക്കുംഇനിമുതല്‍ എന്ന വാര്‍ത്ത ഈഅഭയാര്‍ത്തി വേഷം കേട്ടിയിരിക്കുന്നവരെ ചൊടിപ്പിച്ചിരിക്കുന്നു . ആദ്യമേ കേട്ടപ്പോള്‍ ഒരു തമാശ എന്നാണു കരുതിയത് എന്നാല്‍ വാര്‍ത്തകള്‍ വരുന്നു അഭയാത്രികള്‍ വക്കീലമ്മാരെ നിയമിച്ചു അമേരിക്കന്‍ ഗവണ്മെ ന്‍റ്റിനുംട്രംപിനും എതിരായി അന്യായ ഹര്‍ജി നല്‍കുന്നു. ഇവരുടെ വാദമുഖം, അമേരിക്കന്‍ ഭരണഘടന,നിയമങ്ങള്‍ അവര്‍ക്കും ബാധകം അഞ്ചാം അമെന്‍ഡ്‌മെന്‍റ്റ് പറയുന്നു, "no person… shall be compelled in any criminal case to be a witness against himself, nor be deprived of life, libetry, or propetry, without due process of l-aw." ഇവരെ സഹായിക്കുന്നതിന് ഏതാനും ഏഷ്യന്‍ അഭിഭാഷികരും രംഗത്തുണ്ട്. ഇന്ത്യക്കാര്‍ പറയുന്നത് അവരെ ബിജെപി ഭരണം പീഡിപ്പിക്കുന്നു. ഭാരതത്തില്‍ അവരുടെ ജീവനു സുരക്ഷയില്ല. ആയതിനാല്‍ പണം മുടക്കി പലേ രാജ്യങ്ങള്‍ വഴി മെക്‌സിക്കോയില്‍ എത്തിയിരിക്കുന്നു അവര്‍ കടന്നു വന്ന രാജ്യങ്ങളിലൊന്നും ഇവര്‍ രക്ഷകണ്ടില്ല എന്നു കരുതാം അതോ അമേരിക്ക മാത്രമേയുള്ളു ആരേയും പീഡിപ്പിക്കാത്ത രാജ്യം? ഇവിടുള്ള പലരും ഈ രാജ്യം വര്ഗ്ഗിവിവേചനത്തിന്‍റ്റെ താവളമെന്നു വിളിച്ചുകൂവുന്നത് ഇവരാരും കേള്‍ക്കുന്നില്ലേ? ഈ ഹര്‍ജി തീര്‍ച്ചയായും, ട്രംപ് ഭരണത്തെ വെറുക്കുന്ന ഒരു കേന്ദ്രആഭ്യന്തര കോടതി ജഡ്ജിന്‍റ്റെ മുന്നിലെത്തും അയാള്‍ ഇവരുടെ പരാതി അംഗീകരിച്ചു ഉത്തരവിടും ഉടന്‍തന്നെ ആതീരുമാനം പരമോന്നത കോടതിയിലെത്തും അവിടെ കീഴ്‌ക്കോടത്തി തീരുമാനം റദ്ദുചെയ്യപ്പെടും. ഇതുപോലുള്ള ട്രംപിനെ വെല്ലുവിളിച്ചുള്ള പലേ കേസുകളും അടുത്തകാലങ്ങളില്‍ കണ്ടു ഒന്നുംതന്നെ വിജയിച്ചില്ല. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ മെക്‌സിക്കോയിലും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും എത്തും. അവിടേയും ഇവര്‍ക്ക് ഇടനിലക്കാരുണ്ട് ഇവര്‍ ഈ വിനോദ യാത്രക്കാരെ അഭയാര്‍ത്തി വേഷം കെട്ടിച്ചു എന്തു ചെയ്യണം ഇമ്മിഗ്രേഷന്‍ ഓഫീസറിന്‍റ്റെ മുന്നില്‍ എന്തു പറയണം എന്നതിനെല്ലാം കോച്ചിങ് കൊടുത്താണ് ഇവരെ അതിര്‍ത്തിയില്‍ എത്തിക്കുന്നത്. അമേരിക്കയുടെ ഭരണഘടന ലോകത്തിന്‍റ്റെ മുഴുവന്‍ കോണ്‍സ്റ്റിറ്റുഷന്‍ ആയിമാറിയിരിക്കുന്നോ? ഏതു രാജ്യ പൗരനും എവിടെനിന്നും എന്തെകിലുമൊക്കെ കാരണം പറഞ്ഞു അമേരിക്കയെ കോടതി കയറ്റുവാന്‍ പറ്റുമോ? അതോ അമേരിക്കയുടെ ചുമതലയാണോ ഈലോകത്തു കഷ്ടത അനുഭവിക്കുന്ന എല്ലാ ജനതയേയും സ്വീകരിച്ചു സംരക്ഷിക്കുക എന്നത്?ഇപ്പോള്‍ അമേരിക്ക, കോടിക്കണക്കിനു ഡോളറുകളാണ് ഓരോ ദിനവും തെക്കനതിര്‍ത്തയില്‍ ചെലവിടുന്നത് . <eos>
ഒരു ടാസ്ക് വിവരിക്കുന്ന ഒരു നിർദ്ദേശം ചുവടെയുണ്ട്. അഭ്യർത്ഥന ശരിയായി പൂർത്തിയാക്കുന്ന ഒരു പ്രതികരണം എഴുതുക. : ഈ ഓണാവധിക്ക് സ്കൂള്‍ പൂട്ടുന്ന ദിനം ഞങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ഒരു കത്ത് കൊടുത്തയച്ചിരുന്നു . ഇന്ന് അതിന്റെ ഫലം അറിയുന്ന ദിനമാണ് .വളരെ ആകാംക്ഷ യുണ്ട് പതിവില്‍ നിന്ന് വ്യത്യസ്തമായി എങ്ങനെയാണ് ഈ ഓണാവധി ഓരോ കുടുംബവും പ്രയോജന പ്പെടുത്തിയതെന്ന് .ഇനി കുറച്ചു മണി ക്കൂര്‍ അല്ലെയുള്ളൂ .ക്ഷമിക്കാം .കത്ത് നാളെ ഇവിടെ പോസ്റ്റ്‌ ചെയ്യാം കേട്ടോ .ഞങ്ങളുടെ സ്വന്തം വാട്ട്സപ്പ് ഗ്രൂപ്പിന്റെ പേര് "കുട്ടിയുടെ സ്വന്തം ടീച്ചര്‍ "എന്നാണ് ,. കുറച്ചു രക്ഷിതാക്കള്‍ മാത്രമാണ് പ്രതികരിച്ചത് .പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കുക എന്നത് പുതിയ കാര്യം .കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് കിട്ടുന്ന പ്രോത്സാഹനം വര്‍ദ്ധിപ്പിക്കണം .ഇത്രയും നീണ്ട കത്ത് ആവശ്യമില്ല .ഇനി ക്രിസ്തുമസ് അവധിക്കു ഇതേ രീതി നല്‍കും .കഴിഞ്ഞ മാസം നടന്ന കോര്‍ണര്‍ പി ടി എ യോഗത്തില്‍ കത്ത് ചര്‍ച്ച ചെയ്തിരുന്നു. അപ്പോള്‍ വരുത്തേണ്ട മാറ്റങ്ങള്‍ തിരിച്ച റിഞ്ഞു .രക്ഷിതാക്കളെ പഠന പ്രക്രിയയില്‍ വിലയിരുത്തല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി ടി എം എഴുതി .ഓരോ കുട്ടിയുടെയും വീട്ടിലെ റോള്‍ അങ്ങനെ ഉറപ്പിച്ചു . <eos>