id
int64
1
1.21M
text
stringlengths
1
44.4k
1,208,601
അവൾ മിണ്ടാതെ, മുഖം വീർപ്പിച്ചു നിന്നു.
1,208,602
“ഞാൻ ചത്താ നിനക്കു കൊഴപ്പോന്നുമില്ലേ കൊച്ചേ?… ”
1,208,603
അവളു പിന്നേയും കരയാനുള്ള ഒരുക്കം തുടങ്ങിയപ്പോൾ ഞാനാകെ വശംകെട്ടു. പെട്ടെന്നാണു് എനിക്കൊരു ബുദ്ധിയുണ്ടായതു്. ഒരാഴ്ച മുടങ്ങാതെ മാതാവിന്റെ നൊവേനയ്ക്കു പോയതു പ്രമാണിച്ചു് എനിക്കപ്പൻ ജോർജ്ജാറാമന്റെ തലയുള്ള നാലണ സമ്മാനമായി തന്നിട്ടുണ്ടു്. രണ്ടു പാരീസു മിഠായിയും കുറേയേറെ നാരങ്ങാമിഠായിയും രണ്ടു തേൻ നിലാവും മേടിക്കാനുള്ള കാശാണതെങ്കിലും ഈ പിശാശിന്റെ നിലവിളി പരിഹരിക്കാൻ ആ നാലണയെടുത്തു പ്രയോഗിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
1,208,604
“ദേ കൊച്ചേ എന്റ കൈയ്യീ നാലണേണ്ടു്… നിനക്കു ഞാനൊരു പുതുപുത്തൻ പമ്പരം മേടിച്ചു തരാം… ”
1,208,605
അവൾ ആലോചിക്കുകയാണു്.
1,208,606
“അപ്പോ ഞാൻ കരിമൂർഖന്റ കടികൊണ്ടു ചാകേമില്ല… നിനക്കു് എന്റ കൊറേ കഥ കേൾക്കേം ചെയ്യാം… ”
1,208,607
എന്നിട്ടും അവളുടെ ചിന്ത തീർന്നിട്ടില്ല. എന്തു പണ്ടാരമാണാവോ ഇവളു ആലോചിച്ചു കൂട്ടുന്നതു്.
1,208,608
“ശരി… പക്ഷേ,… അയിനു മുമ്പു് മദാമ്മേട വീട്ടീന്നു് പച്ച റോസപ്പൂ എടുക്കണം… അതു പറ്റ്വോ?… ”
1,208,609
“ഈശോയേ… ”
1,208,610
ഞാനാകെ തകർന്നു പോയി. പമ്പരക്കടയുടെ ഇത്തിരി മാറി പത്തുമുറി എന്നൊരു തോട്ടിക്കോളനിയുണ്ടു്, അവിടന്നു പിന്നേം കൊറച്ചു കൂടി നടന്നാൽ മദാമ്മയുടെ കൊട്ടാരം പോലെയുള്ള വീടു കാണാം. അത്രയും വലിയ വീടു് അക്കാലത്തു് ആ ദേശത്തെവിടേയുമില്ല. ലോകത്തിലെ മറ്റെല്ലാ വീടുകൾക്കും വെള്ള, മഞ്ഞ തുടങ്ങിയ സമാധാനത്തിന്റെ നിറങ്ങൾ അടിക്കുമ്പോൾ മദാമ്മ മാത്രം ചാരയും കടുംകറുപ്പുമൊക്കെയാണു് ആ വീടിനടിച്ചിട്ടുള്ളതു്. ആ വീടിന്റെ മുറ്റത്തു് ആണുങ്ങളെ ആരേയും നാളതുവരെ കണ്ടിട്ടില്ല. മുറ്റമെന്നു പറഞ്ഞാൽ വെറും മുറ്റമൊന്നുമല്ലതു്. വലിയ പൂന്തോട്ടമാണു്. റോസാപ്പൂക്കൾ മാത്രമുള്ള ആ തോട്ടത്തിൽ ലോകത്തിലെ എല്ലാ നിറങ്ങളിലുമുള്ള റോസാപ്പൂക്കളുണ്ടു്. റോസാപ്പൂക്കൾക്കു് അത്രയും നിറവും വൈവിധ്യവുമുണ്ടെന്നു് ഞങ്ങൾ തിരിച്ചറിഞ്ഞതു് ഉരുക്കുകൊണ്ടു പണിതീർത്ത ഉയരവും വലുപ്പവുമേറിയ ഗേറ്റിലെ മുന്തിരിക്കുലകൾക്കിടയിലൂടെ ഒളിച്ചു നോക്കിയപ്പോഴാണു്. ചുവപ്പിന്റെ വകഭേദങ്ങളെല്ലാമുള്ള റോസാപ്പൂക്കളാണു് മുൻനിരയിൽ. അതിനു പിന്നിൽ വെള്ള, പിന്നെ മഞ്ഞ, വീടിനോടടുക്കും തോറും നിറം കടുത്തുകൊണ്ടിരുന്നു. വനജയ്ക്കാണെങ്കിൽ ആ പൂക്കളോടു് വല്ലാത്ത ആർത്തിയായിരുന്നു. ആ ഗേറ്റിലൂടെ ഒളിഞ്ഞുനോക്കാൻ ഇടയ്ക്കിടെ അവളുടെ നിർബ്ബന്ധത്തിനു വഴങ്ങി ഞാൻ പോകാറുള്ളതുമാണു്. ഒരിക്കെ ഒരു സംഭവമുണ്ടായി. ഒരാൾക്കു മാത്രം കയറാവുന്ന ഗേറ്റിലെ കുഞ്ഞു പിളർപ്പു വാതിൽ കടന്നു പച്ച നിറമുള്ള പൂവു പറിക്കാൻ വനജ കാലെടുത്തു വച്ചതും രണ്ടു കൂറ്റൻ പട്ടികൾ കുരച്ചുകൊണ്ടു പാഞ്ഞു വന്നു. തക്ക സമയത്തു് വച്ച കാൽ തിരിച്ചെടുത്തുവെങ്കിലും ആ വീടിന്റെ മേലേക്കു കയറിപ്പോകുന്ന ചവിട്ടു പടിയുടെ മുകളറ്റത്തു് തലമുടി മുഴുവൻ വെള്ളി നിറത്തിലും, ശരീരം എല്ലിൻകൂടു പോലെയുമായ, കറുത്ത ഗൗണണിഞ്ഞ മദാമ്മ ഒരു മന്ത്രവാദിത്തള്ളയെ പോലെ നോക്കി നിൽക്കുന്നു. അവരുടെ കൈകളെ മൂടാൻ മാംസമോ തൊലിയോ പോലുമില്ലെന്നു് തോന്നി. ഹെഡ്മാഷിന്റെ മുറിയിൽ മാത്രം കാണുന്ന അസ്ഥികൂടത്തിന്റെ കൈകളാണതെന്നു് എനിക്കൊരു സംശയവുമില്ല.
1,208,611
“ബേൽസബൂബിനേക്കാട്ടീം ബലോം ദുഷ്ടത്തരോമൊള്ള മന്ത്രവാദിത്തള്ളയാണതു്… അവരു് തിന്നണതു തന്നെ ജനിച്ചു വീണ കൊച്ചുങ്ങളുടെ തുടയെറച്ചിയാണു്… ”
1,208,612
കൊച്ചമ്മച്ചോയുടെ സ്വരം ഞാൻ കേട്ടു. വനജയുടെ കൈ പിടിച്ചു വലിച്ചു് അന്തരമാർഗ്ഗം ഓടി വീട്ടിലെത്തിയെങ്കിലും ഞങ്ങളു രണ്ടാളും ഒരാഴ്ച പനിച്ചു കിടപ്പിലായിപ്പോയി. വനജയിൽ നിന്നു ഞങ്ങളുടെ രഹസ്യമറിഞ്ഞ ചിത്തൻ ചേട്ടൻ പറഞ്ഞതു് അതിലും ഭീകരമായൊരു കാര്യം. ആ മദാമ്മയെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് സിനിമ ചിത്തൻ ചേട്ടൻ ശ്രീധറിൽ കണ്ടിട്ടുണ്ടു്.
1,208,613
“ഓരോ മനുഷ്യരേയും കൊന്നു് മുറ്റത്തു് കുഴിച്ചിട്ടിട്ടു് അവിടെ ഓരോ നിറത്തിലുള്ള റോസപ്പൂ നടും… അതാണവരുടെ പരിപാടി… ”
1,208,614
സാധാരണഗതിയിൽ ഇത്രയൊക്കെ കേട്ടാൽ ഞങ്ങളേപ്പോലുള്ള കുട്ടികൾ പിന്നെ ആ പരിസരത്തേക്കു പോകില്ല. എന്നാൽ എന്നേക്കാൾ പേടിത്തൂറിയെന്നു ഞാൻ കരുതിയിരുന്ന വനജ റോസാപ്പൂക്കളോടുള്ള ഭ്രമം മൂലം തുള്ളി പോലും പേടിച്ചില്ല. ഇത്തിരിപ്പോന്ന ആ പെണ്ണിനു് ഇപ്പോ വേണ്ടതും ആ ഒടുക്കത്തെ പച്ച റോസ. ഇതിലും ഭേദം കരിമൂർഖന്റെ കടികൊണ്ടു ചാകുന്നതായിരുന്നു. നല്ല പേടിയുണ്ടേലും അതു കാണിക്കാൻ പാടില്ലെന്ന തീർച്ചയുണ്ടെനിക്കു്. ആണാകണമെങ്കിൽ അങ്ങനെയൊക്കെ വേണമെന്നു് എന്റപ്പനും അച്ചാച്ചന്മാരുമൊക്കെ കാണിച്ചു തന്നിട്ടുണ്ടു്. അതോണ്ടു് ഞാനവളോടു് മനോഹരങ്ങളായ പല ഒഴികഴിവുകളും പറഞ്ഞെങ്കിലും അവളതൊന്നും വകവച്ചില്ല. ഒടുക്കം ഞാൻ തീരുമാനിച്ചു. എന്റെ അവസാനം ഇങ്ങനെ തന്നെയാകുന്നെങ്കിൽ ആകട്ടെ. ഈ ഇത്തിരിക്കോളം പോന്ന പെങ്കൊച്ചിന്റെ മുന്നിൽ വീരശൂരപരാക്രമിയായ ഞാൻ ചെറുതാകാൻ പാടില്ല. അങ്ങനെ ഞങ്ങള് രണ്ടാളും കൂടി മദാമ്മയുടെ വീട്ടിലേക്കു നടന്നു. ആ യാത്രയ്ക്കിടയിലും മദാമ്മയുടെ ഗേറ്റിനു മുന്നിലെത്തുന്നതുവരേയും എനിക്കുണ്ടായ മാനസികപ്രശ്നങ്ങളൊന്നും ഇവിടെ പറയാൻ കൊള്ളുകയില്ല. പേടിത്തൂറി എന്ന ഒരൊറ്റ വാക്കുകൊണ്ടല്ലാതെ അതിനേയൊന്നും വിശേഷിപ്പിക്കാനാകില്ല. അങ്ങനെ ആരെങ്കിലും എന്നെ വിശേഷിപ്പിക്കുന്നതു് പൊടിക്കാച്ചി പ്രായത്തിൽത്തന്നെ എനിക്കിഷ്ടമല്ലാത്തതോണ്ടു് ഇല്ലാത്ത ധൈര്യമൊക്കെ കാണിക്കാൻ ഞാനവളോടു കുറേ ഉണ്ടാക്കിക്കഥകളൊക്കെ പറഞ്ഞുകൊണ്ടിരുന്നു. ആ കഥകളിലെല്ലാം ഞാനൊരു മഹാസംഭവം തന്നെയായിരുന്നു. കാര്യം പേടിയൊക്കെ ഉണ്ടായിരുന്നെങ്കിലും ഭാഗ്യം, ലക്ക് എന്നൊക്കെ പറയുന്ന ഏർപ്പാടിൽ എനിക്കു് അക്കാലത്തു് വലിയ വിശ്വാസമായിരുന്നു. ഏതൊരു കാര്യവും നടക്കാനോ നടക്കാതിരിക്കാനോ ഉള്ള സാധ്യത പപ്പാതിയാണെന്ന വിശ്വാസമാണെന്നെ എന്റെ നാളിതുവരേയുള്ള കണക്കുപരീക്ഷകളിൽ തോൽക്കാതെ ഇത്രയുമൊക്കെ എത്തിച്ചതു്. എട്ടും നാലും എത്രയാണെന്നു ചോദിച്ചാൽ രണ്ടു കൈപ്പത്തിയിലേയും വിരലു നിവർത്തി എണ്ണുന്ന സ്വഭാവം ഇപ്പോഴും എന്നിൽ നിന്നു വിട്ടുമാറിയിട്ടില്ല.
1,208,615
അങ്ങനെ പപ്പാതി സാധ്യതകൾ തുറന്നിട്ട ഉരുക്കു ഗേറ്റിലെ കുഞ്ഞുപിളർപ്പു വാതിലിനു മുന്നിൽ വന്നു നിൽക്കുമ്പോൾ എനിക്കുണ്ടായിരുന്ന ഉറച്ച തോന്നൽ ഇന്നവിടെ ആ പച്ച റോസപ്പൂവു് വിടർന്നിട്ടുണ്ടാകില്ല എന്നു തന്നെയായിരുന്നു. ഒരു നിമിഷം അതു സത്യം തന്നെയായി കാണപ്പെട്ടു. ഞാൻ ആശ്വാസത്തോടെ നിശ്വസിക്കാൻ തുടങ്ങിയ നേരത്തു് വനജ അവളുടെ ആവേശഭരിതമായ ബലം മുഴുവൻ എന്റെ തോളിൽ ഒരു ഇറുക്കിപ്പിടിത്തമാക്കി മാറ്റിയിട്ടു് ഇടംകൈയ്യിലെ ചൂണ്ടാണി വിരൽ തോട്ടത്തിന്റെ അങ്ങേയറ്റത്തേക്കു ചൂണ്ടി. എനിക്കതു വിശ്വസിക്കാനേ ആയില്ല. ഇത്രയ്ക്കു നിസ്സാരമായി എന്റെ ആത്മവിശ്വാസം നിലംപൊത്തുമെന്നു വിചാരിച്ചതേയില്ല.
1,208,616
“ചെല്ലു് അവിടിപ്പാരുമില്ല… വെക്കം ചെല്ലു്… ”
1,208,617
വനജ വലിയൊരു പ്രചോദനം പോലെ വിളിച്ചു പറഞ്ഞു. വലിയ അൽസേഷ്യൻ പട്ടികൾ, അസ്ഥിമാത്രമായ മന്ത്രവാദി മദാമ്മ. എന്റെ മുഖത്തെ വല്ലായ്മ പ്രകടമായിട്ടുണ്ടാകണം, വനജ പറഞ്ഞു.
1,208,618
“ചെക്കൻ പോയില്ലേൽ ഞാൻ പോകും… ”
1,208,619
അവളുടെ വലംകാലു് ആ പറമ്പിലേക്കു വച്ചപ്പോഴേക്കും കുടുംബപരമായിട്ടു കിട്ടിയ ആണത്തം കേറി ഇടപെട്ടു് അവളെ തടഞ്ഞു. എനിക്കുപോലും വിശ്വസിക്കാനാകാത്ത മട്ടിൽ ഒറ്റക്കുതിപ്പായിരുന്നു എന്റെ കാലുകൾ. പാതിവഴിയോളം വളരെ വേഗതയിലായിരുന്ന ആ കാലുകൾക്കു് തടസ്സമായി പട്ടികുര പോലുമുണ്ടായിരുന്നില്ല. രണ്ടാം പാതി കഴിഞ്ഞു് പിന്നേയും കുറേ ഓടി. ഇനി ഓടിയെത്താൻ കുറച്ചേയുള്ളുവെങ്കിലും എത്ര ഓടിയിട്ടും വീടിന്റെ ചവിട്ടുകൾക്കരികിൽ നിൽക്കുന്ന പച്ചപ്പൂവിനരികിലേക്കു് എനിക്കു് എത്താനാകുന്നില്ലായിരുന്നു. മുന്നിലേക്കു് ഒരടി വയ്ക്കുമ്പോഴേക്കും ദൂരം രണ്ടോ മൂന്നോ അടിയായി ഇരട്ടിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ കുറേ കാലമായി കുളിയൊന്നുമില്ലാതെ കിടക്കുന്ന പട്ടികളുടെ ചൂരു് എന്റെ മൂക്കിലടിക്കാനും തുടങ്ങിയിരുന്നു. ഈ സമയത്തു് ഓട്ടത്തിന്റെ വേഗത വെട്ടിക്കുറയ്ക്കുകയും ഓട്ടം തന്നെ അവസാനിപ്പിക്കുകയും ശാന്തമായ മനസ്സു കൈവരിച്ചു് വളരെ പതുക്കെ നടന്നു ചെന്നു് ആ പൂവു പൊട്ടിച്ചെടുക്കുകയാണു് വേണ്ടതു്. പക്ഷേ, എനിക്കെന്റെ കാലിനെ നിയന്ത്രിക്കാനാകുന്നില്ലായിരുന്നു. ഗുരുത്വാകർഷണം മുഴുവൻ ആ കൊട്ടാരവീട്ടിലേക്കും പൂവിലേക്കുമാണു്.
1,208,620
“മന്ത്രവാദിത്തള്ളയുടെ മാന്ത്രിക ബലത്തിൽ പെട്ടുകഴിഞ്ഞാൽ പിന്നെ രക്ഷയില്ല… അങ്ങനെ വന്നാൽ ചെയ്യണ്ടതു് മുന്നോട്ടു തന്നെ പായുക എന്നതാണു്… ” കൊച്ചമ്മച്ചോയുടെ വാക്കുകളാണു് ഞാൻ കേട്ടുകൊണ്ടിരിക്കുന്നതു്.
1,208,621
“ചെക്കാ പട്ടി… ” വനജയുടെ സ്വരവും ഞാൻ കേട്ടു.
1,208,622
പക്ഷേ, എനിക്കെന്നിലുള്ള നിയന്ത്രണം പാടെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. നരകച്ചെന്നായകളേപ്പോലെ പട്ടി കുരയ്ക്കുവാൻ തുടങ്ങിയിരുന്നു. പച്ച നിറമുള്ള റോസാപ്പൂവിനടുത്തേക്കു ഞാനടുത്തുകൊണ്ടിരിക്കുന്ന നേരത്തു് ചവിട്ടു പടികളുടെ മുകളറ്റത്തു് അസ്ഥി മാത്രമായ മദാമ്മ. എന്റെ കാലുകൾ കുഴമണ്ണിലേക്കു് ഉറച്ചു പോകുകയാണു്. പെട്ടെന്നു് മദാമ്മ ചവിട്ടിറങ്ങാൻ തുടങ്ങി. അസ്ഥികൾ കൂട്ടിയിടിക്കുന്ന സ്വരം ഞാൻ കേട്ടു. തിരിഞ്ഞോടുന്നതിനായി കാലുകളെ മണ്ണിൽ നിന്നു സ്വതന്ത്രമാക്കുമ്പോഴാണു് ശ്രദ്ധിച്ചതു്. മദാമ്മയുടെ അസ്ഥികൾ സന്ധിബന്ധം വിടർത്തിയടർന്നു് ഒരുമിച്ചുകൂടി ഒരു പന്തിന്റെ രൂപം കൈവരിച്ചു് ചവിട്ടിലൂടെ ചാടിച്ചാടി ഒഴുകാൻ തുടങ്ങിയിരിക്കുന്നു. പരാക്രമത്തോടെ ഞാനോടാൻ തുടങ്ങി. അസ്ഥിഗോളം ഉരുണ്ടുരുണ്ടു് പിന്നാലെ വരുന്നുണ്ടെന്നു് സ്വരം കേട്ടപ്പോൾ എനിക്കു മനസ്സിലായി. മണ്ണിൽ നിന്നു ഞാൻ തോട്ടത്തിലേക്കു കയറി റോസാച്ചെടികളെ ചവിട്ടിമെതിച്ചുകൊണ്ടു് ഓടാൻ തുടങ്ങി. അസ്ഥിഗോളത്തിനു് ചെടികൾക്കിടയിലൂടെ ഉരുളാനാകില്ലെന്നു് എനിക്കു തീർച്ചയുണ്ടായിരുന്നു. ഗേറ്റിനു പിന്നിൽ നിന്നിരുന്ന വനജ കണ്ണീരോടെ വിളിച്ചു കൂവി.
1,208,623
“ഓടിക്കോടാ… ഓടിക്കോ… ”
1,208,624
ഗേറ്റിലെ കൊച്ചു പിളർപ്പൻ വാതിലിലൂടെ ഓടി പുറത്തിറങ്ങിയിട്ടു് ഞാനൊന്നു തിരിഞ്ഞു നോക്കി. കാറ്റു വീശിയടിക്കുന്ന തോട്ടത്തിലൂടെ അസ്ഥിഗോളം അതിവേഗം ഉരുണ്ടു വരികയാണു്. എത്ര ഓടിയാലും അതിനു ഗേറ്റു കടന്നു് എത്താനാകില്ലെന്നു തീർച്ചയായിരുന്നു. പക്ഷേ, തോട്ടത്തിനുള്ളിൽ വീശിയ കാറ്റു് അതിശക്തമായിരുന്നതിനാലാകണം അസ്ഥിഗോളം ചിതറി തരിമണലു പോലെയായിത്തീർന്നു. വനജയുടെ വിടർന്ന കണ്ണുകൾ പേടിയോടെ അതു നോക്കി നിൽക്കുകയാണു്. പെട്ടെന്നു് ഭീതി കലർന്ന അമാനുഷമായ ഒരു സ്വരം അവളുടെ തൊണ്ടയിൽ നിന്നുയർന്നു.
1,208,625
“ഓടിക്കോ കൊച്ചേ… ഓടിക്കോ… ”
1,208,626
അതു കേട്ടതും നിരത്തിലൂടെ ഞാനോടാൻ തുടങ്ങി. പിന്നാലെ വനജയുണ്ടാകുമെന്നു് എനിക്കു തീർച്ചയായിരുന്നു. എന്നാൽ കിതപ്പും കാലടിസ്വരങ്ങളും കേൾക്കാതായപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. വനജ എന്നെ സംരക്ഷിക്കാനെന്നോണം ഗേറ്റിനരികിൽ തോട്ടത്തിലേക്കു നോക്കി അങ്ങനെ തന്നെ നിൽക്കുകയാണു്. ഇരു കൈകളും അരയിലുറപ്പിച്ചു് പരിച പിടിച്ച പടയാളിയെപ്പോലെ. തോട്ടത്തിൽ വീശിയടിച്ച കാറ്റിൽ അസ്ഥിത്തരികളുടെ ഗോളം ചിതറി മണൽക്കാറ്റായി വീശിയടിച്ചു. ഗേറ്റിനു മുന്നിൽ നിന്നിരുന്ന വനജയുടെ മേൽ ആ മണൽമഴ മുഴുവനായും പെയ്തു തീർന്നു.
1,208,627
വീട്ടിലെത്തിയപ്പോൾ വനജയ്ക്കു നല്ല പനി. രാത്രി അവളുടെ അച്ഛൻ ഹോമിയോ വൈദ്യന്റെ മരുന്നുകളൊക്കെ വാങ്ങി. പിറ്റേന്നു പുലർച്ചേ എനിക്കു് യാത്ര പറയാൻ പോലും കഴിയുന്നതിനു മുമ്പേ അവർ തിരുവനന്തപുരത്തേക്കു പോയിക്കഴിഞ്ഞിരുന്നു.
1,208,628
വനജയോ അവളുടെ വീട്ടുകാരോ മടങ്ങി വരികയോ കത്തെഴുതുകയോ ഒന്നും ചെയ്തില്ല. കുറേകാലം വനജയെ ഓർത്തു കുറച്ചൊക്കെ സങ്കടപ്പെട്ടിട്ടുണ്ടാകും. അവളുടെ വിലാസം അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും ഞാനൊരു കത്തെഴുതുമായിരുന്നു. പക്ഷേ, അവരെക്കുറിച്ചു തിരക്കാൻ എന്റെ വീട്ടുകാർക്കും വലിയ താല്പര്യമൊന്നും കണ്ടില്ല. കാലം കടന്നുപോകെ വളരെ സ്വാഭാവികമായി ഞാൻ വനജയെ മറന്നു. എനിക്കു പുതിയ കൂട്ടുകളുണ്ടായി. ആ പ്രദേശം തന്നെ ഓർമ്മയിൽ നിന്നു മറയാൻ തുടങ്ങി. മുടി മുഴുവനായി നരയ്ക്കുകയും ശരീരം ക്ഷയിക്കുകയും ചെയ്തപ്പോൾ വനജയെ മാത്രമല്ല വളരെ അടുത്ത ബന്ധുക്കളേപ്പോലും മറക്കാൻ തുടങ്ങി. എന്നാലും ഇങ്ങനെ ചില ഓർമ്മകൾ ഇടയ്ക്കിടെ എനിക്കുണ്ടാകുന്നുണ്ടു്.
1,208,629
ഓർമ്മകൾക്കു തെളിവുണ്ടാക്കേണ്ട കാര്യമൊന്നുമില്ലെങ്കിലും ഞാൻ പഴയ വഴികളിലൂടെയൊക്കെ ഒന്നു സഞ്ചരിച്ചു. ഇപ്പോൾ ഹോട്ടലായി മാറിയ പഴയ തറവാട്ടുവീട്ടിൽ കയറി ഒരു ചായ കുടിക്കുകയും അവരുടെ അനുവാദത്തോടെ മുറികളിലൂടെ നടക്കുകയും വരാന്തയിൽ വന്നിരുന്നു് വനജ താമസിച്ചിരുന്ന എതിരേയുള്ള വീട്ടിലേക്കു നോക്കുകയും ചെയ്തു. പിന്നെ പത്തുമുറി കോളനിയ്ക്കപ്പുറമുള്ള ചാരയും കറുത്തതുമായ കൊട്ടാരവീടിന്റെ ഗേറ്റിൽ ചെന്നു നിന്നു.
1,208,630
“ചെല്ലു്… അവിടിപ്പാരുമില്ല… വെക്കം ചെല്ലു്… ”
1,208,631
എന്റെ തോളിൽ ഇറുകെ പിടിച്ചുകൊണ്ടു് വനജ പറഞ്ഞു.
1,208,632
കൊച്ചി സ്വദേശി. നോവൽ, കഥ, തിരക്കഥ മാദ്ധ്യമങ്ങളിൽ സജീവം. ചാവുനിലം, ഇരുട്ടിൽ ഒരു പുണ്യാളൻ, കടലിന്റെ മണം (അച്ചടിയിൽ) എന്നീ നോവലുകളും തെരഞ്ഞെടുത്ത കഥകൾ, ചില പ്രാചീന വികാരങ്ങൾ, പതിമൂന്നു കടൽക്കാക്കകളുടെ ഉപമ തുടങ്ങിയ കഥാസമാഹാരങ്ങളും ഈ. മ. യൌ. എന്ന തിരക്കഥയും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പുത്രൻ, കുട്ടിസ്രാങ്ക്, ഈ. മ. യൌ., അതിരൻ എന്നീ ചലച്ചിത്രങ്ങൾക്കു തിരക്കഥയെഴുതി. ശരറാന്തൽ, മിഖായേലിന്റെ സന്തതികൾ, റോസസ് ഇൻ ഡിസംബർ, ചാരുലത, ദൈവത്തിനു് സ്വന്തം ദേവൂട്ടി തുടങ്ങിയ ടെലിവിഷൻ പരമ്പരകളും രചിച്ചിട്ടുണ്ടു്. കുട്ടിസ്രാങ്കിന്റെ തിരക്കഥയ്ക്കു് ദേശീയ അവാർഡും ശരറാന്തൽ, മിഖായേലിന്റെ സന്തതികൾ എന്നിവയുടെ രചനയ്ക്കു് സംസ്ഥാന അവാർഡും ലഭിച്ചു. എസ് ബി ഐ അവാർഡ് ചാവുനിലത്തിനും വൈക്കം മുഹമ്മദു ബഷീർ പുരസ്ക്കാരം പതിമൂന്നു കടൽക്കാക്കകളുടെ ഉപമയ്ക്കും.
1,208,633
കലിഗ്രഫി: എൻ. ഭട്ടതിരി
1,208,634
ചിത്രങ്ങൾ: വി. പി. സുനിൽകുമാർ
1,208,635
== ഐസോലൂസിന്‍ ==
1,208,636
നോ. അമിനോ അമ്ലങ്ങള്‍
1,208,637
== കിലൗവിയ ==
1,208,638
== Kilauea ==
1,208,639
[[ചിത്രം:Vol7p526_Puu_Oo_looking_up_Kilauea_-_edit.jpg|thumb|കിലൗവിയ അഗ്നിപര്‍വതം]]
1,208,640
ഹവായി ദ്വീപിലെ ഒരു സജീവ അഗ്‌നിപര്‍വതം. ഭൂമുഖത്തെ വലുപ്പമേറിയ അഗ്നിപര്‍വതങ്ങളിലൊന്നായ കിലൗവിയ ദ്വീപിന്റെ കിഴക്കേതീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. "വിസ്‌താരമേറിയത്‌' എന്ന്‌ അര്‍ഥംവരുന്ന ഹവായിയന്‍ പദത്തില്‍ നിന്നാണ്‌ ഈ പേര്‌ നിഷ്‌പന്നമായിട്ടുള്ളത്‌. സമുദ്രനിരപ്പില്‍ നിന്ന്‌ ഏകദേശം 1,247 മീറ്റളോളം ഉയരമുള്ള ഇതിന്റെ അഗ്നിപര്‍വത വക്ത്രത്തിന്‌ 13 കി.മീ. ചുറ്റളവുണ്ട്‌. വൃത്താകാരത്തിലുള്ള ഈ അഗ്നിപര്‍വതത്തിന്റെ മുകള്‍ഭാഗം പീഠഭൂമിയെപ്പോലെയാണ്‌. ഇവിടെ അഗ്നിപര്‍വതവക്രത്തിനടുത്തായി ഒരു ചെറിയ വിള്ളലുണ്ട്‌. ഇതുകൂടാതെ ധാരാളം കോണുകളും ഗുഹകളും കാണാം. ഈ പര്‍വതത്തിനു സമീപത്തായി ധാരാളം ഗന്ധക നിക്ഷേപം ഉണ്ട്‌.സ്‌ഫോടനത്തിന്റെ ഫലമായി ഉണ്ടാകുന്ന മര്‍ദം, വാതകത്തിന്റെ അളവ്‌, ലാവയുടെ ശ്യാനത എന്നിവയുടെ അടിസ്ഥാനത്തില്‍ അഗ്നിപര്‍വതങ്ങളെ പലതായി തരംതിരിച്ചിട്ടുണ്ട്‌. കുറഞ്ഞ തോതില്‍ ദ്രവരൂപത്തിലുള്ള മാഗ്മയും വാതകവും ആണ്‌ കിലൗവിയയില്‍ നിന്ന്‌ ബഹിര്‍ഗമിക്കുന്നത്‌.
1,208,641
കിലൗവിയ പല പ്രാവശ്യം സ്‌ഫോടനത്തിനു വിധേയമായിട്ടുണ്ട്‌. ആദ്യമായി 1790-ല്‍ ഇത്‌ പൊട്ടിത്തെറിച്ചു. ഇതിനുശേഷം 1927, 28, 29, 30, 31, 34 എന്നീ വര്‍ഷങ്ങളിലും സ്‌ഫോടനം നടന്നിട്ടുണ്ട്‌. 1930, 31 എന്നീ വര്‍ഷങ്ങളില്‍ ഈരണ്ടു പ്രാവശ്യം പൊട്ടിത്തെറിച്ചു. 1934-നു ശേഷവും ഇതു പലപ്പോഴായി സജീവമായിട്ടുണ്ട്‌. എന്നാല്‍ ജീവനും സ്വത്തിനും അധികം നാശം ഒന്നും ഇതുവരെ കിലൗവിയ സൃഷ്‌ടിച്ചിട്ടില്ല.
1,208,642
(എസ്‌. ഗോപിനാഥന്‍)= അണ്ണാമലച്ചെട്ടിയാര്‍ (1881 - 1948) =
1,208,643
അണ്ണാമല സര്‍വകലാശാലയുടെ സ്ഥാപകന്‍. ഡോ. രാജാസര്‍ അണ്ണാമലച്ചെട്ടിയാര്‍ എന്നാണ് പൂര്‍ണമായ പേര്. 1881 സെപ്. 30-ന് മുന്‍ രാമനാട് ജില്ലയിലുള്ള കാനാട്ടുകാത്താന്‍ എന്ന ദേശത്ത് എസ്.ആര്‍.എം.എം. മുത്തയ്യച്ചെട്ടിയാര്‍ എന്ന ബാങ്കറുടെ മകനായി ജനിച്ചു. ധനസ്ഥിതികൊണ്ടും ദാനകര്‍മങ്ങള്‍കൊണ്ടും പ്രശസ്തിനേടിയ ഒരു വലിയ കുടുംബം ആയിരുന്നു ചെട്ടിയാരുടേത്. സ്വദേശത്തെ പാഠശാലകളില്‍നിന്നു ലഭിച്ച വിദ്യാഭ്യാസത്തിനുശേഷം അണ്ണാമലച്ചെട്ടിയാര്‍ കുടുംബബിസിനസ്സായ ബാങ്ക് നടത്തിപ്പില്‍ വ്യാപൃതനായി. സിലോണ്‍ (ശ്രീലങ്ക), ബര്‍മ (മ്യാന്‍മര്‍), വിദൂരപൂര്‍വദേശങ്ങള്‍ എന്നീ സ്ഥലങ്ങളിലുള്ള ശാഖാപ്രവര്‍ത്തനങ്ങള്‍ നേരിട്ടു പരിശോധിക്കയും 1910-ല്‍ യൂറോപ്പു സന്ദര്‍ശിച്ച് വ്യാപാരസാധ്യതകള്‍ കൂടുതല്‍ വികസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. വിദേശയാത്ര കഴിഞ്ഞുവന്നയുടനെ, ചെട്ടിനാടിന്റെ നാഡീകേന്ദ്രമായ കാരൈക്കുടി പട്ടണത്തിന്റെ അഭിവൃദ്ധിക്കായി പല പരിപാടികളും ആസൂത്രണം ചെയ്തു. അതിനുശേഷം പൊതുജീവിതത്തില്‍ പടിപടിയായി ഇദ്ദേഹം ഉയര്‍ന്നു വന്നു. 1916-ല്‍ മദ്രാസ് ലെജിസ്ളേറ്റീവ് കൌണ്‍സില്‍ അംഗമായി. 1920-ല്‍ കൌണ്‍സില്‍ ഒഫ് സ്റ്റേറ്റ് തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചു. ധനപരമായ കാര്യങ്ങളില്‍ അണ്ണാമലച്ചെട്ടിയാര്‍ ഒരു ക്രാന്തദര്‍ശി ആയിരുന്നു. ഇന്ത്യന്‍ ബാങ്കിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്ന ഇദ്ദേഹം, 1921-ല്‍ ഇമ്പീരിയല്‍ ബാങ്ക് ആരംഭിച്ചപ്പോള്‍ അതിന്റെ ഒരു ഗവര്‍ണറായും നിയമിതനായി.
1,208,644
[[Image:p.no.353.jpg|thumb|150x200px|right|അണ്ണാമലച്ചെട്ടിയാര്‍]]
1,208,645
പണം ഉണ്ടാക്കുവാന്‍ മാത്രമല്ല, നല്ല കാര്യങ്ങള്‍ക്കായി ധാരാളം ദാനം ചെയ്യാനും കഴിഞ്ഞ ഒരു മഹാനായിരുന്നു അണ്ണാമലച്ചെട്ടിയാര്‍. തന്റെ ജന്‍മദേശത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ഒരാശുപത്രി സ്ഥാപിക്കുവാന്‍ ഒരു വലിയ തുക ഇദ്ദേഹം സംഭാവന ചെയ്തു. മദ്രാസില്‍ ലേഡീസ് ക്ളബ് സ്ഥാപിക്കുവാന്‍ രണ്ടു ലക്ഷം രൂപ ദാനം ചെയ്തു. നഗരശുചീകരണത്തിലും വിദ്യാഭ്യാസത്തിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തി. ഉപരിവിദ്യാഭ്യാസ സൌകര്യങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് ഒരു കോളജ് സ്ഥാപിക്കണമെന്ന് ഇദ്ദേഹം ആഗ്രഹിച്ചു. അതിന്റെ സാക്ഷാത്കാരമാണ് ചിദംബരത്ത് 1920-ല്‍ സ്ഥാപിതമായ മീനാക്ഷി കോളജ്. അണ്ണാമലച്ചെട്ടിയാരുടെ അമ്മ (മീനാക്ഷി)യുടെ സ്മരണയെ നിലനിര്‍ത്തുവാനാണ് കോളജിന് ആ പേര്‍ നല്കിയത്. 1923-ല്‍ പണി പൂര്‍ത്തിയായ മീനാക്ഷി കോളജിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍, പ്രസിദ്ധ ചരിത്രകാരനായ കെ.എ. നീലകണ്ഠശാസ്ത്രി ആയിരുന്നു. 1923-ല്‍ അണ്ണാമലച്ചെട്ടിയാര്‍ക്ക് ബ്രിട്ടിഷ് ഗവണ്‍മെന്റ് 'സര്‍' സ്ഥാനം നല്കി. ചില സര്‍വകലാശാലകള്‍ 'ഡോക്ടര്‍' ബിരുദം നല്കി ഇദ്ദേഹത്തെ ബഹുമാനിച്ചു. തമിഴ് സംസ്കാരത്തിനും സാഹിത്യത്തിനും മുന്‍ഗണന കൊടുക്കണമെന്നത് മീനാക്ഷി കോളജിന്റെ പ്രത്യേക ലക്ഷ്യം ആയിരുന്നു. എങ്കിലും ശാസ്ത്രപഠനം അവഗണിക്കപ്പെട്ടില്ല. 1926-ല്‍ സയന്‍സിനുള്ള വകുപ്പുകള്‍ ആരംഭിച്ചു. ഈ വിദ്യാകേന്ദ്രമാണ് 1929-ല്‍ 'അണ്ണാമല സര്‍വകലാശാല'യായി രൂപംകൊണ്ടത്. 200 ഏക്കര്‍ വിസ്തൃതിയുള്ള ആ പരിസരം ഒരു സര്‍വകലാശാല കേന്ദ്രമാക്കി പരിവര്‍ത്തനം ചെയ്യാന്‍ വീണ്ടും 20 ലക്ഷം രൂപ ചെട്ടിയാര്‍ സംഭാവന ചെയ്തു. മരിക്കുന്നതുവരെയും ഇദ്ദേഹം സര്‍വകലാശാലയുടെ പ്രോചാന്‍സലര്‍ ആയിരുന്നു. സാമൂഹിക സാമ്പത്തിക രംഗങ്ങളിലെല്ലാം പ്രവര്‍ത്തിച്ചു വിജയം കൈവരിച്ച രാജാ അണ്ണാമലച്ചെട്ടിയാര്‍, 1948 ജൂണ്‍ 15-ന് നിര്യാതനായി. ഇദ്ദേഹത്തിനു 3 പുത്രന്‍മാരും 4 പുത്രിമാരും ഉണ്ട്. നോ: അണ്ണാമല സര്‍വകലാശാല, മുത്തയ്യച്ചെട്ടിയാര്‍
1,208,646
[[Category:ജീവചരിത്രം]]=ആദിമലയാളം=
1,208,647
നോ: മലയാളം=ആടയാഭരണങ്ങള്‍=
1,208,648
''നോ:'' ആഭരണങ്ങള്‍; വസ്ത്രാലങ്കാരം=നാടുകടത്തല്‍=
1,208,649
മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ഒരു ശിക്ഷാരീതി. ഒരു വ്യക്തിയെ വിവിധ കാരണങ്ങള്‍ കൊണ്ട് അയാള്‍ വസിക്കുന്ന പ്രദേശത്തുനിന്നോ രാജ്യത്തുനിന്നുതന്നെയോ നിര്‍ബന്ധമായി പുറത്താക്കുന്ന സമ്പ്രദായമാണ് നാടുകടത്തല്‍. മുന്‍കാലങ്ങളില്‍ കുറ്റവാളികളോടും രാജ്യതാത്പര്യങ്ങള്‍ക്ക് അനഭിമതരാകുന്നവരോടുമാണ് ഭരണകൂടമോ ഭരണത്തലവനോ ഇത്തരം ശിക്ഷ വിധിച്ചിരുന്നത്.
1,208,650
ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ നിന്നും ഉടലെടുത്ത ഒരു ശിക്ഷാരീതിയായിട്ടാണ് ചരിത്രകാരന്മാര്‍ നാടുകടത്തലിനെ വിലയിരുത്തുന്നത്. പണ്ടുകാലങ്ങളില്‍ ഗോത്രാചാരങ്ങളോ നിയമങ്ങളോ ലംഘിക്കുന്നവര്‍ക്കു നേരെ ഗോത്രത്തലവന്‍ കല്പിക്കുന്ന ശിക്ഷാവിധിയായിരുന്നു നാടുകടത്തല്‍. പ്രാചീനകാലങ്ങളില്‍ രാഷ്ട്രീയമോ മതപരമോ ആയ കാരണങ്ങളാണ് നാടുകടത്തലിന് കാരണമാകാറുണ്ടായിരുന്നത്. രാജ്യങ്ങളില്‍ ഇത് പതിവായി നിലനിന്നിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ നാടുകടത്തപ്പെടുന്നവരെ അടിമകളാക്കി വില്ക്കുമായിരുന്നു. റോമന്‍ കാലഘട്ടത്തില്‍ സമാധാനത്തിനു ഭംഗം വരുത്തുന്നവര്‍ എന്ന കാരണം കാട്ടി ജൂതന്മാരെ കൂട്ടത്തോടെ നാടുകടത്തിയിരുന്നു.
1,208,651
ഗ്രീസിലും പഴയകാലറോമിലും വധശിക്ഷയില്‍ നിന്നുള്ള ഇളവായിട്ടാണ് നാടുകടത്തല്‍ കണക്കാക്കപ്പെട്ടിരുന്നത്; കുറ്റവാളികളില്‍ നിന്ന് പൌരത്വം പിന്‍വലിക്കുകയും അവരെ ഏറെ അകലെയുള്ള ഒറ്റപ്പെട്ട ദ്വീപുകളിലേക്ക് തള്ളുകയും ചെയ്തിരുന്നതോടൊപ്പം സ്വത്ത് പൊതുഖജനാവിലേക്ക് കണ്ടുകെട്ടുകയും ചെയ്തിരുന്നു. പില്ക്കാല യൂറോപ്യന്‍ രാജ്യങ്ങളില്‍ നാടുകടത്തപ്പെടുന്നവരേറെയും രാഷ്ട്രീയ കുറ്റവാളികളായിരുന്നു. ശിക്ഷിക്കപ്പെട്ടിരുന്നവരെ സാമ്രാജ്യത്വഭരണകൂടങ്ങള്‍ക്കു കീഴിലുള്ള വിവിധ കോളിനികളിലേക്കാണ് നാടുകടത്തിയിരുന്നത്.
1,208,652
ചൈനയില്‍ ചേരിപ്രദേശമായ കിഴക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്കും ജപ്പാനില്‍ ഹോക്കാജിയോ ദ്വീപുകളിലേക്കും ആണ് നാടുകടത്തിയിരുന്നത്. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകൂടം രാഷ്ട്രീയതടവുകാരെ ആന്‍ഡമാന്‍ ദ്വീപുകളിലെ ജയിലുകളിലേക്ക് നാടുകടത്തിയിരുന്നതായി കാണാം.
1,208,653
ഇംഗ്ലണ്ടിലെ എലിസബത്തീയന്‍ കാലഘട്ടത്തില്‍ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു ലഭിക്കുന്നവരെയാണ് നാടുകടത്തലിന് വിധേയരാക്കിയിരുന്നത്. അനഭിമതരായ വ്യക്തികളെ വെസ്റ്റിന്‍ഡീസിലേക്കും വടക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളിലേക്കും നാടുകടത്തി. അമേരിക്കന്‍ ഐക്യനാടിന്റെ സ്വാതന്ത്യ്രത്തോടെ ബ്രിട്ടണ്‍ തങ്ങളുടെ കുറ്റവാളികളെ ആസ്ട്രേലിയ, നോര്‍ഫോക്ക് ദ്വീപ്, താന്‍സാനിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്കായി നാടുകടത്തല്‍. 19-ാം നൂറ്റാണ്ടിലെ ആദ്യ പകുതിയില്‍ ഒന്നരലക്ഷത്തോളം തടവുകാരെയാണ് ഇത്തരത്തില്‍ നാടുകടത്തിയത്. എന്നാല്‍ 1853-ലെയും 1857-ലെയും നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ബ്രിട്ടണില്‍ നാടുകടത്തലിന് അന്ത്യം കുറിക്കപ്പെട്ടു.
1,208,654
15-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗല്‍, കുറ്റവാളികളെ തങ്ങളുടെ കോളനികളിലേക്കും സ്പെയിന്‍ ഭരണകൂടം അമേരിക്കയിലുള്ള തങ്ങളുടെ ഡൊമൈനുകളിലേക്കും നാടുകടത്തിയിരുന്നു. പിന്നീട് അത് മൊറോക്കോയിലേക്കും വടക്കേ അമേരിക്കന്‍ തീരപ്രദേശങ്ങളിലേക്കുമായി വ്യാപിപ്പിച്ചു.
1,208,655
ഫ്രാന്‍സില്‍ 17-ാം നൂറ്റാണ്ടിന്റെ അന്ത്യനാളുകളില്‍ ഏതാനും രാഷ്ട്രീയത്തടവുകാരെ ഫ്രഞ്ച് ഗയാനയിലേക്ക് നാടുകടത്തിയിട്ടുണ്ട.് വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് അത് ഇടവരുത്തി. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈ സമ്പ്രദായം നിര്‍ത്തലാക്കുകയും ചെയ്തു. ഫ്രഞ്ച് ഗയാനയിലെ കടുത്ത കാലാവസ്ഥ നാടുകടത്തപ്പെടുന്നവരുടെ ജീവന്‍ അപഹരിക്കും വിധമായിരുന്നു. ഫ്രാന്‍സിലെ ഭീകരകുറ്റവാളിയായ കാപ്റ്റന്‍ ആല്‍ഫ്രഡ് ഡ്രേഫസ് വര്‍ഷങ്ങളോളം 'ഡെവിള്‍സ് ഐലന്റ്' എന്നറിയപ്പെട്ടിരുന്ന ദ്വീപിലായിരുന്നു. 1938-ല്‍ ഫ്രാന്‍സില്‍ നാടുകടത്തല്‍ നിര്‍ത്തലാക്കി.
1,208,656
19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, ഇറ്റലിയുടെ ഏകീകരണം സാധ്യമാകുംമുമ്പ് വിവിധ കാരണങ്ങളാല്‍ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ നാടുകടത്തലിന് വിധേയരാക്കിയിരുന്നു. ഫാസിസ്റ്റ് കാലഘട്ടമായ 1930-കളില്‍ രാഷ്ട്രീയത്തടവുകാരെ കിഴക്കന്‍ ഇറ്റലിയിലെ ദ്വീപുകളിലേക്ക് നാടുകടത്തുകയും കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തു.
1,208,657
റഷ്യയില്‍ 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സര്‍ ചക്രവര്‍ത്തി പീറ്റര്‍ 'ദ് ഗ്രേറ്റ്' രാഷ്ട്രീയത്തടവുകാരെയും കുറ്റവാളികളെയും സെര്‍ബിയയിലേക്ക് നാടുകടത്തി. ഇത്തരം ആളുകളുടെ എണ്ണം സെര്‍ബിയയില്‍ കൂടിവന്നതിനെത്തുടര്‍ന്ന് തര്‍ക്കെസ്താനിലേക്കും ഏഷ്യയിലേക്കും സക്കാലിന്‍ ദ്വീപുകളിലേക്കുമായി നാടുകടത്തല്‍.
1,208,658
സ്റ്റാലിന്റെ ഭരണകാലത്ത് റഷ്യയില്‍ ലക്ഷക്കണക്കിന് വ്യക്തികളെ സെര്‍ബിയയിലേക്കു നാടുകടത്തിയിരുന്നു. ഇവരിലേറെപ്പേരും രാഷ്ട്രീയകാരണങ്ങളാല്‍ മാത്രം കുറ്റാരോപിതരായവരാണ്. സ്റ്റാലിന്റെ മരണത്തിനു ശേഷംപോലും ഇവര്‍ക്ക് സ്വന്തം മണ്ണിലേക്ക് തിരികെപോകാനായില്ല.
1,208,659
പുതിയ കാലഘട്ടത്തില്‍ സ്വന്തം രാജ്യം ഉപേക്ഷിച്ച് അന്യരാജ്യങ്ങളില്‍ പ്രവാസജീവിതം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ട്. ഇങ്ങനെ പ്രവാസജീവിതം സ്വയം സ്വീകരിച്ച് വന്നെത്തുവര്‍ പ്രസ്തുത രാജ്യത്തിന്റെ ഐക്യത്തിനോ സമാധാന അന്തരീക്ഷത്തിനോ വിഘാതം സൃഷ്ടിക്കുകയോ ഇതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയാണെങ്കില്‍ അവരെ ശിക്ഷിക്കുകയും ജന്മദേശത്തേക്കു നിയമപരമായി തിരികെ അയയ്ക്കുകയും ചെയ്യുന്ന രീതിയും നാടുകടത്തലിന്റെ ഒരു രൂപഭേദമാണെന്നു കാണാം.
1,208,660
ചരിത്രത്തില്‍ പ്രവാസജീവിതം തിരഞ്ഞെടുത്ത ഒട്ടേറെ മഹാന്മാരും ഭരണാധികാരികളുമുണ്ട്. ഡാന്റേ, മാക്യവല്ലി, നെപ്പോളിയന്‍, കാറല്‍മാര്‍ക്സ്, തോമസ് മന്‍സ, പാബ്ളോ കസല്‍സ്, ട്രോട്സ്കി തുടങ്ങിയവര്‍.
1,208,661
തന്റെ പ്രവര്‍ത്തനങ്ങള്‍ അഥവാ സര്‍ഗപ്രക്രിയ സ്വന്തം രാജ്യത്തെ ഭരണകൂടത്തിനും ഭരണസംവിധാനത്തിനും സ്വീകാര്യമല്ലാതെ വരികയും ഭരണകൂടത്തില്‍ നിന്നുതന്നെ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മറ്റൊരു രാജ്യം അഭയകേന്ദ്രമായി സ്വീകരിക്കുവാന്‍ രാഷ്ട്രീയപ്രവര്‍ത്തകരും എഴുത്തുകാരും നിര്‍ബന്ധിതരാകാറുണ്ട്.
1,208,662
എഴുത്തിന്റെ മേഖലയില്‍ സ്വന്തം രാജ്യത്തിന് അനഭിമതയായ തസ്ലിമാ നസ്റിനും, രാഷ്ട്രീയകാരണത്താല്‍ തിബത്തിലെ ദലൈലാമയ്ക്കും ഇന്ത്യ അഭയം നല്‍കിയിരുന്നു.
1,208,663
നാടുകടത്തല്‍ സംബന്ധിച്ച അമേരിക്കയിലെ ആദ്യത്തെ നിയമം 1798-ല്‍ നിലവില്‍ വന്നു. ഒരു വ്യക്തി തങ്ങളുടെ രാജ്യത്തിന് അപകടകരാരിയാണെങ്കില്‍ അയാളെ തിരികെ പറഞ്ഞയയ്ക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന ഈ നിയമം പരക്കെ പ്രതിഷേധത്തിന് വഴിവച്ചു. തുടര്‍ന്ന് 1881, 1891 വര്‍ഷങ്ങളിലെ നിയമങ്ങളില്‍ അത് അന്യായമായി അഥവാ നിയമം ലംഘിച്ച് അമേരിക്കയില്‍ പ്രവേശിക്കുന്നവരെ പുറത്താക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നു എന്ന നിലയിലേക്ക് പരിഷ്കരിക്കപ്പെട്ടു.
1,208,664
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിദേശപൌരന്മാരെ സംബന്ധിക്കുന്ന പുതിയ രണ്ട് നിയമങ്ങള്‍കൂടി അമേരിക്കയില്‍ നിലവില്‍ വന്നു. 1917-ലെ ഇമിഗ്രേഷന്‍ ആക്ടും 1918-ലെ അനാര്‍ക്കിസ്റ്റ് ആക്ടും. 1940-ലെ എലീന്‍ രജിസ്ട്രേഷന്‍ ആക്ട് പ്രകാരം ഭരണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സംഘടനകളുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ 'നാടുകടത്തലിന്' വിധേയരാക്കുവാന്‍ അനുമതി നല്‍കുന്നു. 1950-ലെ ആഭ്യന്തര സുരക്ഷാ ആക്ട്, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നവരെയും, മുന്‍കാലങ്ങളില്‍ അതില്‍ അംഗത്വമുണ്ടായിരുന്ന വിദേശപൌരന്മാരെയും അമേരിക്കയില്‍ നിന്നു പറഞ്ഞുവിടണമെന്ന് സ്പഷ്ടമായി പ്രതിപാദിക്കുന്നു.
1,208,665
സാധാരണഗതിയില്‍ കുറ്റവാളികളെ അവരുടെ ജന്മദേശത്തേക്കു തന്നെ മടക്കി അയയ്ക്കുകയാണ് പതിവ്. അതേസമയം ആ വ്യക്തി മറ്റൊരു രാജ്യം തിരഞ്ഞെടുക്കുകയും പ്രസ്തുത രാജ്യം അയാളെ സ്വീകരിക്കുവാന്‍ തയ്യാറാവുകയുമാണെങ്കില്‍ അതും അമേരിക്കന്‍ നിയമം അംഗീകരിക്കുന്നുണ്ട്. നാടുകടത്തലിന്റെ പല നടുക്കുന്ന ഉദാഹരണങ്ങളും കേരളത്തിലും കാണാവുന്നതാണ്. അതിലൊന്നാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടു കടത്തല്‍.
1,208,666
== ഋണധ്രുവം ==
1,208,667
നോ. കാന്തംപതിനേഴു വയസ്സുകാരനായ ഒരു പ്രീഡിഗ്രി വിദ്യാർത്ഥിയുടെ കണ്ണുകളായിരുന്നു എനിക്കപ്പോൾ.
1,208,668
എന്തിനേയും ഏതിനേയും നോക്കിക്കാണാനും ആഴത്തിൽ അറിയാനുമുള്ള പതിനേഴുകാരന്റെ കണ്ണുകൾ.
1,208,669
പള്ളിയും പട്ടക്കാരുമുള്ള ക്രിസ്ത്യൻ അന്തരീക്ഷത്തിൽ വളർന്നു വരുമ്പോഴും “ഇതാണോ ശരി? ഇതാണോ സത്യം?” എന്നൊക്കെയുള്ള ഒരു അന്തമില്ലായ്മ ഇളംമനസ്സിൽതന്നെ ഉരുവം കൊണ്ടിരുന്നു. അതിനു കാരണക്കാരൻ എയർഫോഴ്സ് ഓഫീസറായിരിക്കെ അപകടത്തിൽ രണ്ടു കണ്ണുകളും നഷ്ടപ്പെട്ട കുര്യൻ എന്ന എന്റെ അമ്മാവനായിരുന്നു.
1,208,670
ഇരുപത്തിയാറാം വയസ്സിൽ ഒരു ബോംബ് സ്ഫോടനത്തിൽ ഇരുകണ്ണുകളും നഷ്ടപ്പെടുകയും പിന്നീടുള്ള മുപ്പത്തിരണ്ടു് വർഷം തമസ്സിൻ തടവിലായിരുന്നിട്ടും ക്രിസ്തുവിന്റെ കാരുണ്യവും സഹനവും സ്വന്തം ജീവിതത്തിൽ പകർത്തിയ ആ സന്ന്യാസിവര്യൻ ആയിരുന്നു ഞങ്ങൾ കുട്ടികളുടെ ജീവിതവളർച്ചയിൽ പ്രകാശം പരത്തിയിരുന്ന അത്ഭുത വൃക്ഷം.
1,208,671
കാരുണ്യത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയും ഈ വഴി എന്നിലെ പതിനേഴുകാരനെ കൊണ്ടെത്തിച്ചതു് സ്വാഭാവികമായും കമ്യൂണിസത്തിൽതന്നെ. ക്രിസ്തുവിന്റെ വഴിയും അതായിരുന്നല്ലോ എന്നാണു് ചിന്തിച്ചതു്. അങ്ങനെയാകാം ലോകം നന്നാക്കാൻ ഇറങ്ങിത്തിരിച്ചവരുടെ കൂടെ ചേരാനും ലോകത്തെ മാറ്റിമറിക്കാനും തീരുമാനിക്കുന്നതു്(!) കാരണം മാനവികമായ ഒരു തത്ത്വശാസ്ത്രമായി കമ്യൂണിസം മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവിലാണു് കണ്ണുകൾ അങ്ങോട്ടു തിരിഞ്ഞതു്. പക്ഷേ, കമ്യൂണിസത്തിന്റെ ലേബലിലുള്ള പാർട്ടികളും മറ്റു രാഷ്ട്രീയപാർട്ടികളും തമ്മിൽ വലിയ വ്യത്യാസമൊന്നും പതിനേഴുകാരനു് കാണാൻ കഴിഞ്ഞില്ല. അപ്പോൾ ശരിയായ കമ്യൂണിസം ഏതാണു് എന്നതായി ചിന്ത. കാരുണ്യത്തിലേക്കുള്ള പാത സാഹസികത കൂടി ഉൾക്കൊള്ളുന്നതാണെന്നു് തിരിച്ചറിഞ്ഞപ്പോൾ നക്സലൈറ്റ് ആകാതെ തരമില്ലാതായി. അടിയന്തരാവസ്ഥയ്ക്കുശേഷം അതിനേക്കാൾ നല്ലൊരു തെരഞ്ഞെടുക്കൽ വേറെ ഇല്ലായിരുന്നല്ലോ.
1,208,672
പതിനാറു മുതൽ ഇരുപതു് വയസ്സുവരെയുള്ള കാലം ഏതൊരാൾക്കും ഒരു പരീക്ഷണകാലമാണു്… എങ്ങോട്ടു തിരിയണം, എന്താവണം, എങ്ങനെ വഴിതെറ്റണം, എങ്ങനെ വഴി തെറ്റാതെ പോകണം? അല്ലെങ്കിൽ ഏതു വഴി തെരഞ്ഞെടുക്കണം എന്ന ഈ സംത്രാസവേളയിൽ ഒരു ഗുരുനാഥനെ കിട്ടി, മധു മാസ്റ്റർ! അടിയന്തരാവസ്ഥയുടെ പീഡനക്കഥകളിലൂടെ ഹീറോ ആയിരുന്നു മാഷ്. പോരാത്തതിനു് അദ്ദേഹം നാടകക്കാരനുമാണു്. ആദ്യത്തെ കൂടിക്കാഴ്ചയിൽതന്നെ പതിനേഴുവയസ്സുകാരന്റെ കണ്ണിലെ അതുവരെയുണ്ടായിരുന്ന നാടകത്തിലെ കരടു് അദ്ദേഹം എടുത്തുകളഞ്ഞു. എന്നിലെ നടനെ, നാടകക്കാരനെ വാർത്തെടുക്കുന്നതിൽ അദ്ദേഹം ഗുരുവായി. ദിക്കറിയാതെ അലഞ്ഞിരുന്ന പതിനേഴുകാരന്റെ കണ്ണുകളെ അദ്ദേഹം വായനയുടെ പുതിയ ലോകത്തേക്കു് പറിച്ചു് നട്ടു. മാക്സിം ഗോർക്കിയും ഷോളോക്കോവും ടർജെനീവും ടോൾസ്റ്റോയിയും ചെക്കോവും ദസ്തെയ്വ്സ്കിയും നെരുദയും ബ്രെഹ്ത്തും ടാഗോറും സി. ജെ. തോമസും സി. എൻ. ശ്രീകണ്ഠൻ നായരും… ഇവരുടെയൊക്കെ വാക്കുകളുടെ ജ്വാലയിലൂടെ കടന്നുപോയപ്പോൾ കോളേജ് നാടകമത്സരത്തിലേക്കു് തട്ടിക്കൂട്ടു് നാടകങ്ങൾ എഴുതിയുണ്ടാക്കുന്ന, അതിലെ മികച്ച നടൻ എന്ന പേരുകേൾപ്പിക്കുന്ന എന്റെ അജ്ഞതയുടെ ചിറകുകൾ കരിഞ്ഞുപോയി.
1,208,673
മധു മാഷുടെ ‘പടയണി’ നാടകം കണ്ടതോടെ ഇനി മറ്റൊരു ഗുരു വേണ്ട എന്നു് തീരുമാനിക്കുകയും ചെയ്തു.
1,208,674
പവിത്രൻ എന്ന ചങ്ങാതി അപ്പോൾ വഴികാട്ടിയായി. അങ്ങനെ മധു മാസ്റ്ററുടെ ‘ചുടലക്കളം’ നാടകത്തിൽ ശ്രീബുദ്ധന്റെ വേഷം ധരിച്ചു പതിനേഴുകാരൻ അരങ്ങിലെത്തി.
1,208,675
പിന്നെയാണു് മാക്സിംഗോർക്കിയുടെ ‘അമ്മ’യിലെ പാവേലാകുന്നതു്. കൂടെ അഭിനയിക്കുന്നവരൊക്കെ പ്രഗത്ഭന്മാർ. ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാൻ. കോളേജ് ക്ലാസ്സ് കട്ട് ചെയ്തു കേരളത്തിലങ്ങോളമിങ്ങോളം ജനകീയ സാംസ്ക്കാരിക വേദി രൂപീകരണത്തിനു കാരണമായ ‘അമ്മ’ നാടകവുമായി അലച്ചിലായി പിന്നീടു്.
1,208,676
പതിനേഴുകാരന്റെ കണ്ണിൽ വസന്തത്തിന്റെ ഇടിമുഴങ്ങിയതിനു ശേഷമുള്ള ലോകമാണുണ്ടായിരുന്നതു്.
1,208,677
വിപ്ലവം അടുത്തെത്തി, അതിനാൽ എല്ലാവരും എസ്റ്റാബ്ലിഷ്മെന്റുകളോടു് എതിരായിരിക്കണം, എല്ലാവർക്കും കത്തുന്ന ചിന്തകൾ ഉള്ളിലുണ്ടെന്ന ഭാവം കൊണ്ടുനടക്കണം. രണ്ടാൾ കണ്ടുമുട്ടിയാൽ വിപ്ലവത്തിന്റെ സൈദ്ധാന്തിക പ്രശ്നങ്ങൾ ചർച്ചചെയ്യാൻ തുടങ്ങണം. അഞ്ചു മിനിറ്റ് വെറുതെയിരിക്കാനോ തമാശപറയാനോ പൊട്ടിച്ചിരിക്കാനോ പ്രണയിക്കാനോ ആരെയും കിട്ടില്ല. അതൊന്നും പാടില്ലതാനും. തമാശ പറയുന്നെങ്കിൽ അതു് വർഗ്ഗപരമായതും പ്രത്യയശാസ്ത്രപരമായ നിലപാടിൽ നിന്നുകൊണ്ടുള്ള തമാശകൾ ആയിരിക്കുകയും വേണം (അങ്ങനെയും തമാശകളുണ്ടോ എന്നതു് തമാശയായി ഇപ്പോൾ ആരും ചോദിക്കരുതു്, ഞാൻ ചിരിച്ചുപോകും.) ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന വിപ്ലവത്തിനു കാതോർത്തു്, കുളിക്കാതെയും പല്ലു തേക്കാതെയും വസ്ത്രം മാറാതെയും മദ്യപിക്കാതെയും നേരംവണ്ണം ഭക്ഷണം കഴിക്കാതെയും എന്നാൽ പുസ്തകങ്ങളും മാസികകളും വായിച്ചും എല്ലാവരും ഒരുങ്ങിയിരുന്നു. ചാർമിനാർ അല്ലെങ്കിൽ ദിനേശ് ബീഡിയെങ്കിലും വലിച്ചില്ലെങ്കിൽ ചിന്തകൾ പുകഞ്ഞു പുറത്തു് വരാത്ത അവസ്ഥയുമായി പൊരുത്തപ്പെടാൻ പതിനേഴുകാരനും ശീലിച്ചു.
1,208,678
അങ്ങനെയുള്ള ഒരു സംഘത്തോടൊപ്പം ഒരു വാനിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നാടകവുമായി സഞ്ചരിച്ചു് ജനങ്ങളെ വിപ്ലവസജ്ജരാക്കുകയായിരുന്നു ലക്ഷ്യം. ദാരിദ്ര്യവും തൊഴിലില്ലായ്മയും വർഗ്ഗപരമായ വേർതിരിവും പ്രകടമായിരുന്നു അക്കാലത്തു്. ദരിദ്രരായിരുന്നു നാടകത്തിന്റെ സംഘാടകരും, ഞങ്ങൾ നാടകക്കാരും, എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ, പോരാത്തതിനു് രഹസ്യപ്പൊലീസിന്റെ നിരീക്ഷണങ്ങളും.
1,208,679
വിപ്ലവത്തിനുവേണ്ടിയുള്ള ചില്ലറ സഹനങ്ങളായി മാത്രമേ ഇതിനെയൊക്കെ കാണാവൂ എന്നു് മുതിർന്ന സഖാക്കൾ പറയും. പക്ഷേ, പതിനേഴുകാരനു് നല്ല വിശപ്പായിരുന്നു. താമസം, ഭക്ഷണം എന്നിവകൾ അതാതു് സ്ഥലത്തെ സംഘാടകരുടെ വീടുകളിലോ സ്കൂൾ കെട്ടിടങ്ങളിലോ ഏർപ്പാടു ചെയ്യുകയാണു് പതിവു്. അങ്ങനെയുള്ള ഒരു യാത്രയിൽ അന്നത്തെ മുഴുവൻ വിപ്ലവകാരികളുടേയും ഹീറോ ആയ, പൊലീസിനെ വെട്ടിച്ചു് നിരന്തരം യാത്ര ചെയ്തു പാർട്ടിപ്രവർത്തനം നടത്തുന്ന ‘പ്രപഞ്ചവും മനുഷ്യനും’ എന്ന ദാർശനിക കൃതി എഴുതിയ സാക്ഷാൽ കെ. വേണുവിന്റെ പുല്ലറ്റ് എന്ന സ്ഥലത്തു് ഞങ്ങൾ ‘അമ്മ’ നാടകം കളിക്കാനെത്തി. അദ്ദേഹം ഒളിവിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ഞങ്ങൾക്കു് ഉച്ചഭക്ഷണവും വിശ്രമവും ഒരുക്കിയിരുന്നതു്. ഭക്ഷണം കഴിഞ്ഞാൽ ചർച്ചകളോ വാദപ്രതിവാദങ്ങളോ ആണു് കഴിച്ച ഭക്ഷണം ദഹിപ്പിക്കാനുള്ള മാർഗ്ഗമായി എല്ലാവരും കണ്ടിരുന്നതു്. ആർക്കാണു് ചർച്ചകളിൽ കൂടുതൽ ബുദ്ധി എന്നു് തെളിയിക്കാനായി ചിലരെങ്കിലും പരസ്പരം മത്സരിച്ച കാര്യം ഇപ്പോഴോർക്കുമ്പോൾ ചിരിവരും.
1,208,680
ഇതൊക്കെയാണെങ്കിലും എല്ലാത്തിലും—മണ്ടത്തരം പറയുന്നതിലടക്കം—നൂറു ശതമാനം ആത്മാർത്ഥത എല്ലാവരിലുമുണ്ടായിരുന്നു എന്നതു് നന്നായി ബോധിച്ചു. അങ്ങനെ ചർച്ചകളുടേയും വാദപ്രതിവാദങ്ങളുടേയും ബീഡിപ്പുകയുടേയും സമ്മിശ്രതയിൽ പതിനേഴുകാരൻ അന്തംവിട്ടു. സിനിമാപാട്ടു് വന്നുവീഴുന്നു. “താമസമെന്തേ വരുവാൻ…” പതിനേഴുകാരൻ അന്തംവിട്ടു. സിനിമാപാട്ടു് വിപ്ലവകാരികൾക്കു് അലർജിയോ പുച്ഛമോ ആയിരിക്കണം എന്നാണു് പഠിച്ചുവെച്ചിരിക്കുന്നതു്. ആർക്കാണു് ഇത്ര ധൈര്യം? അപ്പോൾ എല്ലാവരും അടക്കിപ്പിടിച്ച സ്വരത്തിൽ പറയുന്നുണ്ടായിരുന്നു. “ജോയ് വന്നിട്ടുണ്ടു്…” ജോയിയോ? ഞാനല്ലാതെ ഇനിയും ഒരു ജോയിയോ? കണ്ണുകൾ പുറത്തെ വരാന്തയിലിട്ടിരിക്കുന്ന കസേരയിലേക്കു് നീണ്ടു ചെന്നു. നല്ല വീതിയുള്ള കരയുള്ള വെള്ള മുണ്ടെടുത്തു്, കള്ളികളുള്ള ഡിസൈനോടുകൂടിയ തേച്ചു വൃത്തിയാക്കിയ ഷർട്ടിന്റെ കൈകൾ പാതി തെറുത്തു വെച്ചു്, വൃത്തിയായി ക്ഷൗരം ചെയ്തു കട്ടിമീശ വെച്ചു്, ചുരുളൻമുടി മുന്നിലേക്കു് വീണുകിടക്കുന്ന നെറ്റിയും ഉന്മാദവും കനിവും ഒളിച്ചുകളി നടത്തുന്ന വലിയ കണ്ണുകളോടുകൂടിയ ഒരു സുന്ദരരൂപം. അതാണു് പതിനേഴുകാരന്റെ കണ്ണിൽപ്പതിഞ്ഞ നക്സലൈറ്റ് പ്രസ്ഥാനത്തിലെ ആദ്യത്തെ വൃത്തിയും വെടിപ്പുമുള്ള മനുഷ്യരൂപം—ടീയെൻ ജോയ്.
1,208,681
പിന്നീടു കേട്ടറിയുകയായിരുന്നു ടീയെൻ ജോയ് എന്ന വ്യക്തിയെപ്പറ്റി. അടിയന്തരാവസ്ഥക്കാലത്തു് പാർട്ടിയുടെ ജനറൽ സെക്രട്ടറി കെ. വേണുവടക്കമുള്ള നേതാക്കൾ ജയിലിൽ അടക്കപ്പെട്ടപ്പോൾ പാർട്ടിയുടെ പുനഃസംഘടനാ പ്രവർത്തനം നിർവഹിച്ചതു് ജോയിയായിരുന്നു. പൊലീസ് പീഡനം പിടിച്ചു് നിൽക്കാനാവില്ലെന്നു തുറന്നു പറഞ്ഞു സംഘടന വിട്ടുപോവുകയായിരുന്നുവത്രേ അദ്ദേഹം. ജനകീയ സാംസ്ക്കാരിക വേദി എന്ന സംഘടന പിറന്നപ്പോഴും സജീവമായിരുന്നപ്പോഴും ജോയിയെ ആ വഴിക്കൊന്നും കണ്ടിരുന്നില്ല എന്നു് ഞാനോർക്കട്ടെ. എന്നിരുന്നാലും പാർട്ടിപ്രവർത്തകരും അല്ലാത്തവരുമൊക്കെയായി തന്റെ അന്വേഷണാത്മകമായ ജീവിതവുമായി അദ്ദേഹം കൊടുങ്ങല്ലൂരിൽ തങ്ങി. അവിടെ അദേഹം ഒരു പൂച്ചെടി നട്ടു, സൂര്യകാന്തി.
1,208,682
സൂര്യകാന്തി ഒരു പുസ്തകശാലയാണു്. അക്കാലങ്ങളിൽ റെഡ്സ്റ്റാർ, റെഡ്ഗാർഡ്സ്, കൊമ്രേഡ് തുടങ്ങിയ പേരുകളിലാണല്ലോ കമ്യൂണിസ്റ്റ് പാർട്ടിക്കാർ ബുക്കു് സ്റ്റാളും മറ്റും തുടങ്ങുക, അല്ലെങ്കിൽ ഏതെങ്കിലും രക്തസാക്ഷിയുടെ പേരിനോടു ചേർത്തു്. അവിടെയാണു് തീർത്തും റൊമാന്റിക്കായ ഒരു നാമത്തോടെ ജോയി ബുക്കു് സ്റ്റാൾ തുടങ്ങുന്നതു്. കൊടുങ്ങല്ലൂർ ഒ. കെ. ബിൽഡിങ്ങിലെ മുകളിലെ മുറിയിൽ വാരിക്കോരിയിട്ട പുസ്തകങ്ങൾക്കിടയ്ക്കു ഒരു കാൻവാസ് കസേരയിൽ ജോയിയുണ്ടാകും. പുസ്തകങ്ങളെക്കാൾ കൂടുതൽ സന്ദർശകരെക്കൊണ്ടാണു് അവിടം നിറഞ്ഞിരിക്കുക, എന്നാൽ, ഒറ്റയ്ക്കു ഇരിക്കണമെന്നു് തോന്നിയാൽ സന്ദർശകരെ ഓടിച്ചു വിടാനും ജോയിക്കു മടിയുണ്ടായിരുന്നില്ല. ന്യൂ ലെഫ്റ്റ് മാഗസിൻ, മന്ത്ലി റിവ്യൂ പ്രസ് തുടങ്ങിയവ വരുത്തി വായിക്കുന്ന കേരളത്തിലെ ചുരുക്കം ചിലരിൽ ഒരാൾ ജോയിയായിരുന്നു. അൽത്തൂസറും ഗ്രംഷിയും ലൂക്കാച്ചും അഡോർണോയും തുടങ്ങി പലരും സൂര്യകാന്തിയിലൂടെ കയറിയിറങ്ങി.
1,208,683
ലോകത്തിലെവിടെയും നടക്കുന്ന മാർക്സിസ്റ്റ് പഠനങ്ങൾ, പരീക്ഷണങ്ങൾ അതേ വേഗതയിൽ കേരളത്തിൽ എത്തിയതു് ജോയിയുടെ കൈകളിലൂടെ ആയിരിക്കും. ജനകീയ സാംസ്കാരികവേദി പ്രവർത്തനങ്ങൾ കേരളത്തിൽ ചെറുപ്പകാർക്കിടയിൽ ഒരു ഉണർവായി ഉയർന്നുവന്ന കാലത്തും ജോയി പുസ്തകങ്ങൾ വായിച്ചും പഠിക്കാൻ ശ്രമിച്ചും സൂര്യകാന്തിയിൽതന്നെയിരുന്നു: എല്ലാം നിരീക്ഷിച്ചുകൊണ്ടു്.
1,208,684
ഒരു രാഷ്ട്രീയ അനിവാര്യതയായി ജനകീയ സംസ്കാരിക വേദി നിലംപരിശാകുകയും ചെറുപ്പക്കാർ ഛിന്നഭിന്നമായിപ്പോവുകയും ചെയ്ത വർഷങ്ങളായിരുന്നു പിന്നീടു്. എന്നാൽ, അപ്പോഴും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്തവരുടെ ഒരു സംഘം തങ്ങളുടെ സൈദ്ധാന്തിക അജ്ഞതയുടെ കാരണങ്ങൾ അന്വേഷിക്കാനുള്ള ആത്മാർത്ഥ പരിശ്രമത്തിൽതന്നെയായിരുന്നു. വിശ്വാസികൾ ഗുരുവായൂരും മലയാറ്റൂരും പോകുന്നതുപോലെ വിപ്ലവപ്രവർത്തകർ തങ്ങളുടെ സൈദ്ധാന്തിക സംശയങ്ങൾ തീർക്കാൻ കൊടുങ്ങലൂരിലേക്കാണു് വന്നുപൊയ്ക്കൊണ്ടിരുന്നതു്. അപ്പോഴേക്കും പാർട്ടി വിട്ടുവന്ന ഭാസുരേന്ദ്ര ബാബു പാർട്ടി നൽകിയ ജോണി എന്ന പേർ ഉപേക്ഷിച്ചു് ഭാസുരേന്ദ്ര ബാബു എന്ന സ്വന്തം പേരിൽത്തന്നെ പ്രത്യക്ഷനായി, കൂടെ നിത്യ ചൈതന്യയതിയെ വിട്ടുവന്ന മൈത്രേയനും. ആലപ്പുഴയിലെ ചീങ്ങോലിയിൽ മൈത്രേയന്റെ വീടു് ആസ്ഥാനമാക്കി സൈദ്ധാന്തിക പഠനങ്ങൾക്കായി ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുകയായി പിന്നീടു്. സച്ചിദാനന്ദൻ എഡിറ്ററായി ‘ഉത്തരം’ എന്ന ത്രൈമാസികയും അതിന്റെ ഭാഗമായി ഇറങ്ങിത്തുടങ്ങി.
1,208,685
അപ്പോഴേക്കും പതിനേഴുകാരന്റെ കണ്ണുകൾ ഇരുപത്തിരണ്ടുകാരന്റെ വളർച്ചയിലേക്കെത്തിയിരുന്നു. ജോയ് പഴയപോലെ വൃത്തിയിലും വെടിപ്പിലും അവിടെ പ്രത്യക്ഷനായി. അതിഭീകരന്മാരായ സൈദ്ധാന്തികർ സിദ്ധാന്തം വെച്ചു് രാഷ്ട്രീയം പാകം ചെയ്യുമ്പോൾ ഞാനും എന്നെപ്പോലെ കൗമാര കുതൂഹലരായ മറ്റു ചിലരും മുറ്റത്തെ ഊഞ്ഞാലിൽ ആടുകയോ സൈദ്ധാന്തിക ചർച്ചകൾക്കിടയ്ക്കിരുന്നു തലവേദന മാറുവാനായി നെറ്റിയിൽ ടൈഗർ ബാം പുരട്ടുകയോ ചെയ്തുകൊണ്ടിരുന്നു.
1,208,686
നിരവധി ഗൾഫ് സുഹൃത്തുക്കൾ ഉണ്ടായിരുന്ന ജോയിയാണു് ടൈഗർ ബാം കൊണ്ടുവരാറുണ്ടായിരുന്നതു്.
1,208,687
ദിനേശ് ബീഡിയുടെമേൽ ടൈഗർ ബാം പുരട്ടി വലിച്ചാൽ കിട്ടുന്ന ആനന്ദം അവിടന്നാണു് കണ്ടു പിടിക്കപ്പെട്ടതു്. പ്രസന്നവദനനായ മൈത്രേയന്റെ ആതിഥേയത്വം നൽകിയ വെളിവിൽ വിപ്ലവകാരികൾ പലരും തങ്ങളുടെ പ്രണയികളെക്കൂടി ചീങ്ങോലിയിലേക്കു് കൂട്ടി. അതോടെ സൈദ്ധാന്തികമരവിപ്പുകൾക്കുമേൽ മഴപെയ്യുകയായി. ജോയിയെ അടുത്തു് പരിചയപ്പെടുന്നതു് ഈ ചീങ്ങോലി യാത്രകളിലാണു്. ജോയിയുടെ മാനറിസങ്ങളും മറ്റും നേരിട്ടു കണ്ടപ്പോഴാണു് കോഴിക്കോട്ടെ മറ്റൊരു സഖാവിനെ ഓർമ്മവന്നതു്. അത്രമാത്രം ജോയ് ബാധ അയാൾക്കു് കിട്ടിയിരുന്നു, എനിക്കും ചില സമയങ്ങളിൽ ജോയി ബാധ ഉള്ളതായി ജോയിയെ അറിയുന്നവർ പറയാറുണ്ടു്. ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിലെ സൈദ്ധാന്തിക ചർച്ചകളിൽ സജീവമായി ഇടപെടുമ്പോൾ ടീയെൻ ജോയ് വേറൊരു ആളാണു്; ഒരവസാന വാക്കാണു്.
1,208,688
പതിനേഴു വയസ്സുകാരൻ ഇരുപത്തിമൂന്നിലേക്കു പ്രവേശിക്കുമ്പോൾ തൊഴിലപേക്ഷകൾ അയക്കുകയായിരുന്നു പ്രധാന പണി. അപ്പോഴാണു് അമ്മ പെൻഷനാവുന്നതു്. പള്ളിയിൽപ്പോകാനും മറ്റുമായി എല്ലാവരും കാർ വാങ്ങിക്കുമ്പോൾ അമ്മ ഒരു ഓട്ടോറിക്ഷയാണു് വാങ്ങിയതു്. അമ്മയുടെ ശിഷ്യനായ ദിനേശനു് ഒരു തൊഴിലുമാകുമല്ലോ എന്നാണു് അമ്മ കരുതിയതു്. പക്ഷേ, ശരിക്കും തൊഴിലായതു് എനിക്കാണു്. തൊഴിലാളിവർഗ്ഗ സ്പിരിറ്റ് നിലനിർത്തേണ്ടതുകൊണ്ടും വട്ടച്ചെലവിനു വീട്ടുകാരെ ആശ്രയിക്കേണ്ടിവരുന്നതു് ഒഴിവാക്കാനും രാത്രികാലങ്ങളിൽ ഞാനാണു് ഓട്ടോ ഓടിക്കുക. ചിലപ്പോൾ സൊഹൈബ് എന്ന സഖാവും ഓടിക്കും. മറ്റു ചിലപ്പോൾ എന്റെ സഹോദരങ്ങളും ഓടിക്കും. വിപ്ലവം കയ്യൊഴിഞ്ഞെങ്കിലും വിപ്ലവത്തെ കയ്യൊഴിയാൻ കൂട്ടാക്കാത്ത ഒരു സംഘം അപ്പോഴും നിരന്തരം യാത്രകളും സമാഗമങ്ങളും ചർച്ചകളും വിപ്ലവ സാധ്യതകളും നടത്തിപ്പോരുന്നുണ്ടായിരുന്നു. കോഴിക്കോടെത്തിയാൽ ഇവർക്കൊക്കെ സഞ്ചരിക്കാൻ എന്റെ ഓട്ടോറിക്ഷ റെഡിയായിരുന്നു. സച്ചിദാനന്ദനും ബി. രാജീവനും തുടങ്ങി നിരവധി പേർക്കു് ഞാൻ സാരഥിയായി. ഇടയ്ക്കു് ജോയിയും വരും. അങ്ങനെയുള്ള ഏതോ ഒരു ദിവസം രാത്രി മുഴുവൻ ഞാൻ വേറെ ഓട്ടം ഒന്നും പോയില്ല. ഞങ്ങൾ കോഴിക്കോടു നഗരം മുഴുവൻ ചുറ്റി, ഒടുവിൽ കടപ്പുറത്തെ മണലിൽ മലർന്നു കിടന്നു. അടുത്തകാലത്തൊന്നും ഉദിക്കാൻ സാദ്ധ്യതയില്ലാത്ത വിപ്ലവ നക്ഷത്രത്തെ കടലിനു മുകളിൽ തിരഞ്ഞു നേരം വെളുപ്പിച്ചു. കൂട്ടിനു ജോയിക്കു് ഇഷ്ടമുള്ള സിനിമാപ്പാട്ടുകളും പാടി.
1,208,689
എന്റെ ഓർമ്മകളിലെ തിളങ്ങുന്ന ഒരു ജോയിസ്മരണ അതാണു്.
1,208,690
സൈദ്ധാന്തിക പഠനമാണു് വിപ്ലവത്തിനു മുന്നേ വേണ്ടതെന്ന തിരിച്ചറിവിൽ ജോലിയുണ്ടായിരുന്നവരെല്ലാം ജോലിയിൽ തിരിച്ചു കയറി. തൊഴിൽരഹിതനായ ഞാൻ എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ മാവോ സേതൂങ് ചിന്ത അജയ്യമാണെന്നു് അപ്പോഴും വിശ്വസിക്കുന്ന യാക്കൂബിനേയും കൂട്ടി കോഴിക്കോട് ബോധി ബുക്സ് എന്നൊരു ബുക്ക് സ്റ്റാളും ലെൻഡിങ് ലൈബ്രറിയും ആരംഭിച്ചു. ആകെയുണ്ടായിരുന്ന മുതൽമുടക്കു് മന്ദാകിനി എന്ന മാ തന്ന പതിനായിരവും എന്റെ അമ്മ തന്ന മറ്റൊരു പതിനയ്യായിരവും. അപ്പോഴാണു് കൊടുങ്ങല്ലൂരിലെ ‘സൂര്യകാന്തി’ നിർത്തുന്ന കാര്യവും അവിടെച്ചെന്നു് ജോയിയെ കണ്ടാൽ അവിടത്തെ പുസ്തകങ്ങൾ തരുമെന്നും സഖാവ് സേതു പറയുന്നതു്. അതു് വലിയ പ്രതീക്ഷയായി. സൂര്യകാന്തിയിൽ നിറയെ മികച്ച പുസ്തകങ്ങൾ ഉള്ളതാണല്ലോ. എന്റെ സുഹൃത്തു് മുരളി (നടൻ മുരളീമേനോൻ) അന്നു് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ഉണ്ടു്. അവനേയും കൂട്ടി കൊടുങ്ങല്ലൂർ എത്തി. ജോയി സൂര്യകാന്തിയൊക്കെ നിർത്തി തറവാടു് വീട്ടിൽ ആണെന്നു് അറിഞ്ഞു ഞങ്ങൾ ഓട്ടോ പിടിച്ചു് അവിടെയെത്തി. ജോയി സന്തോഷപൂർവ്വം നാലു വലിയ കാർഡ് ബോർഡ് പെട്ടികൾ ഞങ്ങളെ ഏല്പിച്ചു. മുരളിക്കു ജോയിയെപ്പറ്റി ഞാൻ കൊടുത്ത ചിത്രം ആൾ വിപ്ലവകാരിയും അതിഭയങ്കരസൈദ്ധാന്തികനും ആയിരുന്നു എന്നാണല്ലോ. അതിനാൽ മുരളി വളരെ ബലം പിടിച്ചും മര്യാദരാമനായും നിന്നു. എന്നാൽ ബസ് വരുവോളം കൊടുങ്ങല്ലൂർ മൈതാനത്തിലിരുന്നു ജോയി പഴയ മലയാളം പാട്ടുകൾ മൂളുവാൻ തുടങ്ങിയതോടെ മുരളിക്കു് ആദ്യം അമ്പരപ്പും പിന്നെ ആവേശവുമായി. അവൻ മിമിക്രിയും മോണോ ആക്ടുമായി ജോയിയെ രസിപ്പിച്ചു. ആയിടക്കിറങ്ങിയ മലയാള സിനിമകളെക്കുറിച്ചായി പിന്നീടു് ഞങ്ങളുടെ വർത്തമാനം.
1,208,691
കെ. ജി. ജോർജിന്റെ ‘യവനിക’ സിനിമയിലെ ഒരു നടനുണ്ടു്, അയാളായിരിക്കും (മമ്മൂട്ടി) ഇനി നായകനായി വരാൻ പോകുന്നതു് തുടങ്ങിയ പ്രവചനങ്ങൾവരെ ജോയി നടത്തിക്കളഞ്ഞു. തിരിച്ചുവരുമ്പോൾ മുരളി എന്നോടു് പറഞ്ഞു: “നീ വെറുതെ അയാളെപ്പറ്റി ഇല്ലാത്തതു് പറഞ്ഞുണ്ടാക്കിയതാ അല്ലെ, അയാൾ നക്സലൈറ്റ് ഒന്നുമല്ല, സിനിമയൊക്കെ കാണുന്ന, പാട്ടൊക്കെ പാടുന്ന നല്ല രസികൻ കക്ഷിയാണു്”. ശരിയാണു് അക്കാലത്തെ ‘വിപ്ലവകാരികളെ’ പരിചയപ്പെട്ടാലേ അറിയൂ മുരളിയൊക്കെ കണ്ടിരുന്ന മുരടന്മാരിൽനിന്നും എത്ര വ്യത്യസ്തനായിരുന്നു ടീയെൻ ജോയിയെന്നു്.
1,208,692
ഇതിന്റെ ക്ലൈമാക്സ് ഇതൊന്നുമല്ല. കോഴിക്കോട് ബസ് സ്റ്റാൻഡിൽനിന്നും തലച്ചുമടായും അല്ലാതേയും നാലു പെട്ടി പുസ്തകം ഞാൻ തനിയെ ബോധിയിൽ എത്തിച്ചു (മുരളി നേരെ തൃശൂർക്കു് പോയിരുന്നു.) പെട്ടി പൊട്ടിച്ചപ്പോൾ ഇതാകിടക്കുന്നു ഒരേ പുസ്തകത്തിന്റെതന്നെ രണ്ടായിരത്തോളം കോപ്പികൾ. പുസ്തകത്തിന്റെ പേർ ‘മാവോസേതൂങ്ങിന്റെ സാമ്പത്തിക ചിന്തകൾ.’ പുസ്തകം അച്ചടിച്ചു കഴിഞ്ഞപ്പോഴേക്കു് കേരളത്തിൽ വിപ്ലവം പിരിച്ചുവിട്ടിരുന്നല്ലോ. അതോടെ പുസ്തകം ആർക്കും വേണ്ടാതായി! ഇനിയും മാവോ ചിന്ത കൈവിടാത്ത യാക്കൂബും വിപ്ലവത്തിനു സാധ്യതയുണ്ടെന്നു വിശ്വസിക്കുന്ന നിങ്ങളും എടുത്തുകൊള്ളുവിൻ ഇതെല്ലാം എന്നായിരിക്കാം ജോയി മനസ്സിൽ കരുതിയിരുന്നതു്. ബോധി ബുൿസ് എന്ന സ്ഥാപനം പതിനെട്ടു് വർഷം കഴിഞ്ഞു് അടച്ചുപൂട്ടുന്നതുവരെ ഈ പുസ്തകങ്ങൾ ഒരു ഒഴിയാബാധയായി ബോധിയിൽ പൊടിപിടിച്ചു കിടന്നു.
1,208,693
ബോധിക്കാലങ്ങളിൽ വല്ലപ്പോഴും കോഴിക്കോട് വന്നുപോകുന്ന ഒരാളായി ജോയി. വിപ്ലവം പിരിച്ചുവിട്ടു് വിപ്ലവകാരികൾ ജോലിയിലേക്കും കൂലിയിലേക്കും മടങ്ങി, വിവാഹം കഴിക്കാനും വീടു് വെക്കാനും തിരക്കുപിടിച്ചു് ഓടിത്തുടങ്ങി. ജോയി അപ്പോഴേക്കും പുരുഷന്മാർ സുന്ദരന്മാർ ആകാത്തതാണു് പ്രശ്നം എന്നു് മനസ്സിലാക്കി ആൺ ബ്യൂട്ടീഷ്യൻ ആയി കുറച്ചുകാലം.
1,208,694
സ്വാഭാവികമായും ജോയിക്കു് വട്ടാണെന്നു പറയാൻ ആർക്കും ധൈര്യം ഉണ്ടാവില്ല എന്നു് ജോയിക്കും അറിയാം. പിന്നെ സംഗീതമായി ഭ്രമം, പുല്ലാങ്കുഴൽ വായിക്കുന്ന യാദവനായും ഗസൽ ഉപാസകനായും ജോയി മാറി. അതോടൊപ്പം സാന്ത്വന ചികിത്സാ പ്രചാരകനായി, ഇതിന്റെയൊക്കെ ഇടയിൽ അടിയന്തരാവസ്ഥയിലെ തടവുകാർക്കു് പെൻഷൻ നൽകണമെന്നു് ആവശ്യപ്പെട്ടു് കേരളമൊട്ടുക്കു് ജയിൽമോചിതരായ കുറേ ആളുകളേയുംകൊണ്ടു് പ്രചാരണ യാത്ര ചെയ്തു. അങ്ങനെ കൂടുംകൂടിയുമില്ലാതെയും തന്റെ സ്വാതന്ത്ര്യം ആവോളം ആഘോഷിച്ചു ജീവിച്ചുകൊണ്ടിരുന്നു.
1,208,695
അതിനിടയിൽ മതമോ പേരോ എന്തോ ഒന്നു ജോയി മാറ്റി. അതെന്താണെന്നുള്ളതു് ഇപ്പോഴും തീരുമാനമായിട്ടില്ല. അതിന്റെ അസംബന്ധാത്മക ഭംഗി അനുഭവിക്കാനായതു് ജോയിയുടെ ശവമടക്കിനാണു്.
1,208,696
നാട്ടിൽ ഗതിപിടിക്കാതെ ഗൾഫിലേക്കു നാടുവിട്ട എന്നെത്തേടി ജോയിയുടെ മെസ്സേജ് വരും. ബാങ്ക് അക്കൗണ്ട് ഡീറ്റൈയിൽസ് മാത്രമേ അതിൽ കാണൂ. അതിൽനിന്നും നമ്മൾ മനസ്സിലാക്കണം ജോയിക്കു് പണം ആവശ്യമുണ്ടെന്നു്.
1,208,697
പണം ആവശ്യമുള്ളപ്പോഴൊക്കെ ബാങ്ക് അക്കൗണ്ട് അയച്ചുതന്നു് പണം ആവശ്യപ്പെടുന്നതിനു ജോയിക്കു് മടിയൊന്നുമുണ്ടായിരുന്നില്ല, കൊടുക്കാൻ പക്ഷേ, എനിക്കു് മടിയുണ്ടായിരുന്നു. കാരണം, ഞാൻ ജോലിയെടുത്താണല്ലോ ജീവിക്കുന്നതു് എന്ന ചിന്തയാവാം. അതു് ഇപ്പോഴും അങ്ങനെതന്നെ.
1,208,698
എന്നാൽ, ജോയി അതിനും സൈദ്ധാന്തികമായ ഒരു ന്യായീകരണം കണ്ടെത്തിയിരുന്നു. താനൊരു അഭിമാനിയായ യാചകൻ (me a proud Beggar) ആണെന്നും ഈ സമൂഹത്തിൽ യാചകർക്കും ഇടമുണ്ടെന്നും ജോയി സ്ഥാപിച്ചുകളയും.
1,208,699
ഇടക്കൊക്കെ ഞാൻ പിണങ്ങുകയും ചൂടാവുകയുമൊക്കെ ചെയ്യുമെങ്കിലും എന്നോടുള്ള ജോയിയുടെ സ്നേഹത്തിനും കരുതലിനും ഒരു കുറവുമുണ്ടായിരുന്നില്ല. ഈയടുത്ത കാലത്തു് നടന്ന കന്യാസ്ത്രീസമരത്തെ അനുകൂലിച്ചു് ഞാനും സുഹൃത്തുക്കളും കോഴിക്കോട് നടത്തിയ പ്രതിഷേധത്തിനു് പൊലീസ് കേസെടുത്തപ്പോൾ സാംസ്ക്കാരികപ്രവർത്തകരെക്കൊണ്ടു് പ്രസ്താവന ഇറക്കുന്നതിനു് ജോയിയായിരുന്നു മുൻകയ്യെടുത്തതു്. ഏതെല്ലാം വഴിയിലൂടെ സഞ്ചരിച്ചാലും കൊടുങ്ങല്ലൂരിന്റെ മണ്ണിലേക്കു തന്നെയായിരുന്നു ജോയിയെന്ന സൂര്യകാന്തിച്ചെടിയുടെ വേരോട്ടം.
1,208,700
അതുകൊണ്ടാണു് കൊടുങ്ങല്ലൂരിലെ ജനങ്ങളുടെ ഏതു പ്രശ്നങ്ങളിലും ജോയി ഇടപെട്ടുകൊണ്ടിരുന്നതു്.