text
stringlengths
5
136k
കാസര്‍കോട്: സമൂഹ മാധ്യമത്തിലൂടെ ഡോക്‌ടർ ചമഞ്ഞ് ഏഴുലക്ഷം രൂപ തട്ടിയ കേസിൽ ഉത്തർപ്രദേശ് സ്വദേശി അറസ്‌റ്റിൽ. ഉത്തർപ്രദേശ് ബറേലി സ്വദേശി മുഹമ്മദ്‌ ഷാരിക്കിനെ()യാണ് കാസർകോട് സൈബർ ക്രൈം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സമൂഹ മാധ്യമത്തിലൂടെ ഡോക്‌ടര്‍ ചമഞ്ഞ് മായിപ്പാടി സ്വദേശിനിയിൽ നിന്നാണ് ഇയാള്‍ ഏഴുലക്ഷം രൂപ തട്ടിയത്.ഒരു കുഞ്ഞുണ്ടെങ്കിലും രണ്ടാമത്തെ കുഞ്ഞുണ്ടാകാൻ വൈകിയതിനെ തുടർന്നാണ് സുഹൃത്തിന്‍റെ നിർദേശ പ്രകാരം യുകെയിലെന്ന് അവകാശപ്പെട്ടിരുന്ന ഡോക്‌ടറെ മൂന്നു മാസം മുമ്പ് യുവതി പരിചയപ്പെട്ടത്. കാര്യങ്ങൾ ചോദിച്ചറിയുകയും ഗർഭധാരണ മരുന്നുകൾ കൈവശമുണ്ടെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചു. ഇൻസ്‌റ്റഗ്രാം വഴിയായിരുന്നു ഇവർ തമ്മിൽ ബന്ധപ്പെട്ടത്. പിന്നീട് ഒരു സമ്മാനം അയക്കുന്നുണ്ടെന്നും അതിന്‍റെ ചാർജ് കൊടുക്കണമെന്നും ആവശ്യപ്പെട്ടു.സമ്മാനപ്പൊതിയില്‍ ലക്ഷങ്ങൾ ഉണ്ടെന്നും അത് കസ്‌റ്റംസ്‌ പിടിച്ചാൽ വലിയ നികുതി അടക്കേണ്ടിവരുമെന്നും യുവതിയെ ധരിപ്പിച്ചു. ഇതിനായി ഒന്നര ലക്ഷം അയക്കാൻ പറഞ്ഞു. പിന്നീട് പലതവണ ഇയാള്‍ പണം കൈക്കലാക്കി. അപകടം മനസിലാക്കി പണം അയക്കില്ലെന്ന് യുവതി പറഞ്ഞെങ്കിലും അഞ്ചുലക്ഷം രൂപ തരണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. രക്ഷയില്ലാതായതോടെ ആ പണം അടക്കം ഏഴുലക്ഷം രൂപ അക്കൗണ്ട് വഴി അയച്ചുനല്‍കിയതായി യുവതി പറയുന്നു.
പണം നൽകി കഴിഞ്ഞും ഇവര്‍ ഒരാഴ്‌ച ഡോക്‌ടറുമായി സംസാരിച്ചിരുന്നു. പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇതോടെ യുവതി ഭർത്താവിനോട് കാര്യങ്ങൾ ധരിപ്പിച്ചു. പിന്നീട് ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസിന്‍റെ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പേരെ പിടികൂടാനുണ്ടെന്നും പൊലീസ്‌ അറിയിച്ചു.
: വിഴിഞ്ഞം തുറമുഖം വേണമെന്നാണ് സഭയുടെ നിലപാട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി ◆ കേരള കലാമണ്ഡലം ചാൻസലറായി മല്ലികാ സാരാഭായിയെ നിയമിച്ച് സംസ്ഥാന സർക്കാർ ◆ തുറമുഖ നിർമ്മാണം തുടരും; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിഴിഞ്ഞം സമരം അവസാനിപ്പിക്കുന്നു ◆ അഫ്ഗാനിസ്ഥാൻ തീവ്രവാദികളുടെ സങ്കേതമായി മാറുമോ; ആശങ്കയുമായി ഇന്ത്യയും അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളും ◆ ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാൻ കോണ്‍ഗ്രസിന്റെ ക്ഷണം; സ്വീകരിക്കാൻ ബംഗാളിൽ സിപിഎം ◆ ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ പോകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് നമ്മുടെ സംസ്‌കാരം: സുപ്രീം കോടതി ◆ വിവാഹത്തിന് മുൻപുള്ള ലൈംഗികബന്ധത്തിന് നിരോധനവുമായി ഇന്തോനേഷ്യ; പ്രതിഷേധം ◆ ഈ വര്‍ഷം മാത്രം ഇറാനിൽ വധശിക്ഷ വിധിച്ചത് ലധികം പേര്‍ക്ക് ◆ വിഴിഞ്ഞം സമരത്തെ ചില ബാഹ്യശക്തികൾ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്: മുഖ്യമന്ത്രി ◆ സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല; ഹൈക്കോടതി ◆
പത്ത് വർഷമായാൽ വിവരങ്ങൾ പുതുക്കണം; ആധാറിൽ പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ
മാത്രമല്ല, ഓരോ പത്ത് വർഷം കൂടുമ്പോഴും വിവരങ്ങൾ പുതുക്കി നൽകാം.ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്.
രാജ്യാന്തര വിപണിയിൽ ഇപ്പോൾ കാര്യമായ മുന്നേറ്റം നടത്തിയിരിക്കുകയാണ് ബിറ്റ്‌കോയിൻ.പല രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ നൽകുന്ന മുന്നറിയിപ്പുകൾ വകവയ്ക്കാതെ കുതിച്ചുയരുന്ന ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനിന്റെ വില ശനിയാഴ്ച , ഡോളറിനു മുകളിലെത്തി. ഇന്ത്യൻ രൂപയിൽ . ലക്ഷത്തിനു മുകളിലായിരുന്നു ശനിയാഴ്ച ഇടപാടുകൾ നടന്നത്.
ഒരു ബിറ്റ്കോയിന് തുടക്കത്തിൽ , രൂപയോളമായിരുന്നു വില. ദിവസങ്ങൾക്കു ശേഷം അത് ഏഴു ലക്ഷത്തിലെത്തി. പിന്നീട് ലക്ഷത്തോളം എത്തിയെങ്കിലും വീണ്ടും താഴോട്ട് പോയിരുന്നു. ഇപ്പോൾ വീണ്ടും കുതിച്ചുയർന്നിരിക്കുകയാണ്.ബിറ്റ്കോയിന്റെ വിലയിൽ വൻ ചാഞ്ചാട്ടങ്ങൾ പ്രകടമായതോടെ ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്. ബിറ്റ്കോയിന്റെ വില , ഡോളറിനു മുകളിലെത്തുമെന്നും നിരീക്ഷകർ പറയുന്നു. ഫെബ്രുവരി തുടക്കത്തിൽ ഏകദേശം , ഡോളറിൽ വ്യാപാരം നടന്നിരുന്ന ബിറ്റ്കോയിനാണ് ഇപ്പോൾ , ഡോളറിലെത്തിയിരിക്കുന്നത്.
മോശയിലൂടെ യാഹ്‌വെ അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും നമുക്കു നല്‍കി. ഈ നിയമങ്ങള്‍ അനുസരിക്കേണ്ടതിന്റെ പ്രാധാന്യം ദൈവജനത്തെ ബോദ്ധ്യപ്പെടുത്തിയതും മോശയാണ്....
കുംബസാരക്കൂടുകള്‍ക്കു നേരേ അലറുന്ന സാത്താന്‍!
ഇസ്രായേല്‍ ജോസഫ്
കുംബസാരം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ലേഖനത്തിന്റെ അനിവാര്യതയെക്കുറിച്ച് മനോവ ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. വര്‍ത്തമാനകാല ചര്‍ച്ചകളില്‍...
കത്തോലിക്കാസഭയുടെ ആധികാരികത!
ഇസ്രായേല്‍ ജോസഫ്
കത്തോലിക്കാസഭയുടെ ആധികാരികതയെക്കുറിച്ചു സംസാരിക്കുമ്പോള്‍ മറ്റു സഭകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് മനോവയ്ക്കറിയാം. എന്നാല്‍, സത്യം പറയാതിരിക്കാന്‍ മനോവയ്ക്കാവില്ല. വെറുതെ പറയുകയെന്നത്...
ആത്മാവില്‍ വീണ്ടുംജനനം!
ഇസ്രായേല്‍ ജോസഫ്
സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല(യോഹ: ; ).
ജ്ഞാനസ്നാനവും സഭകളുടെ അബദ്ധപ്രബോധനങ്ങളും!
മനോവ
ക്രൈസ്തവരുടെയിടയില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഒരു പ്രധാന വിഷയമാണ് ഈ ലേഖനത്തിലൂടെ മനോവ ചര്‍ച്ചചെയ്യുന്നത്. അപ്പസ്തോലിക സഭകളെല്ലാം തുടര്‍ന്നുവരുന്നതും കഴിഞ്ഞ...
മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല (അപ്പ.പ്രവ: ; )
വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത് ( കോറി: ; ).
അവിടുത്തെ പുത്രനായ യേഹ്ശുവായുടെ രക്തം എല്ലാ പാപങ്ങളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുന്നു ( യോഹ: ; )
നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത് (നിയമം: ; )
അവന്‍ വീണ്ടും വരുംപാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി (ഹെബ്രാ: ; ).
അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു ( പത്രോ: ; ).
നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു ( പത്രോ: ; ).
കയ്പ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത് (നിയമം: ; ).
ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്മ ചെയ്യരുത് (പുറ: ; ).
നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍ (മത്താ: : ).
അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അത് നിങ്ങളുടെ നാവില്‍നിന്നും കേള്‍ക്കാനിടയാകരുത് (പുറ: ; ).
തെറ്റിനു നേരേ കണ്ണടയ്ക്കുന്നവന്‍ ഉപദ്രവം വരുത്തിവയ്ക്കുന്നു; ധൈര്യപൂര്‍വ്വം ശാസിക്കുന്നവനാകട്ടെ, സമാധാനം സൃഷ്ടിക്കുന്നു (സുഭാഷിതങ്ങള്‍: ; )
എനിക്കുമുന്‍പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാന്‍, അതേ, ഞാന്‍ തന്നെയാണു യാഹ്‌വെ. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല (യേശയ്യാഹ്: ; , )
ചാത്തന്‍ശാസ്താവ് സാത്താന്‍!
ചാത്തന്‍ എന്ന മലയാള വാക്കിന്റെ അര്‍ത്ഥം നിഘണ്ടുവില്‍ തേടിയാല്‍...
ഇസ്രായേല്‍ ജോസഫ്
മരിച്ചവരെ ഉയിര്‍പ്പിക്കാത്ത വട്ടായിലച്ചന്‍!
പ്രാര്‍ത്ഥിച്ചു രോഗം മാറ്റുന്ന വട്ടായില്‍ അച്ചന്റെ ധ്യാനം കൂടാന്‍ എത്തിയ രണ്ടര വയസ്സുകാരി സ്വന്തം പിതാവിന്റെ വാഹനം കയറി...
രണ്ടു ക്രിസ്ത്യാനികളും ന്യൂജനറേഷന്‍ ക്രിസ്തീയതയും!
തീവ്രവാദികള്‍ക്കുവേണ്ടി അതിര്‍ത്തികള്‍ തുറന്നിടാത്ത ഭരണാധികാരികളെ ക്രിസ്തീയവിരുദ്ധരായി കരുതാന്‍ കഴിയുമോ? സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കു പ്രഥമ...
പൈൽസിന്റെ വേദനയും ബ്ലഡ്‌ വരുന്നതും ഇനി മറന്നേക്കൂ…! മൂലക്കുരു എന്ന പ്രശ്നത്തെ വേരോടെ പിഴുതെറിയാനുള്ള അടിപൊളി മാർഗം ആണ് ഇവിടെ പറയുന്നത് അതും പാലും ചുവന്നുള്ളിയും ഇതിൽ പറയുന്നപോലെ എടുത്തുകൊണ്ട് ഒരു ഡ്രിങ്ക് ഉണ്ടാക്കി കുടിച്ചാൽ മാത്രം മതി. അത് എന്താണെന്നും അതിനുള്ള വഴികൾ എങ്ങിനെ ആണ് എന്നുമെല്ലാം നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്. മിക്ക്യ ആളുകൾക്കും അനുഭവപ്പെടുന്ന വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും അതുപോലെ തന്നെ പുറത്തു പറയാൻ നാണക്കേടുണ്ടാക്കുന്നതുമായ ഒരു അവസ്ഥയാണ് പൈൽസ്.
ഇത് സാധാരണ എല്ലാവരുടെയും ഒരു വിചാരം നമ്മുടെ മലധ്വരത്തിന്റെ ഭാഗത്ത് കണ്ടുവരുന്ന ഒരു സാധാ കുരു ആണെന്ന ആണ്. എന്നാൽ ഇത് ഒരു സാധാരണ കുറവായി രൂപപെടുന്നതല്ല. മലം പോകാതെവരുമ്പോൾ നമ്മൾ അവിടെ പ്രെഷർ കൊടുക്കുന്നതുമൂലം മലധ്വരത്തിലുള്ള ഞരമ്പുകൾ തടിച്ചുകൂടി മലധ്വസത്തിനകത്തോ പുറത്തോ ആയി കാണപ്പെടുന്ന അവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. ഇത് വന്നവർക്ക് മനസിലാവും എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നേണ്ടന്നു. മല വിസർജനം നടത്തുമ്പോൾ മാത്രമല്ല നമ്മുക്ക് പൂർണമായി ഒരു സ്ഥലത്തു ഉറപ്പിച്ചു ഇരിക്കുന്നതിന് വരെ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അത്തരത്തിൽ ഉള്ള മൂല കുരുവിനെ എളുപ്പത്തിൽ തന്ന്നെ മാറ്റിയെടുക്കാനുള്ള അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.
റെയില്‍വേ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്: പ്രതികള്‍ പിടിയില്‍, അശ്വതി വാര്യരെ തിരഞ്ഞ് പോലീസ്.
റെയില്‍വേ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്: പ്രതികള്‍ പിടിയില്‍, അശ്വതി വാര്യരെ തിരഞ്ഞ് പോലീസ്.
കോഴിക്കോട്: റെയില്‍വേ റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസില്‍ മൂന്നുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. മുക്കം വല്ലത്തായിപാറ സ്വദേശികളായ എം കെ ഷിജു, കെ പി. ഷിജിന്‍, മലപ്പുറം എടപ്പാള്‍ സ്വദേശി ബാബുമോന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബാബുമോനെ എടപ്പാളില്‍ വച്ചും ഷിജിനെ ജോലി ചെയ്തുവന്ന സ്ഥാപനത്തില്‍ വച്ചുമാണ് പിടികൂടിയത്. ഇവരെ പിടികൂടിയ വിവരമറിഞ്ഞ് നാട്ടിലേക്ക് വരികയായിരുന്ന ഷിജുവിനെ വഴിമധ്യേ പോലീസ് പിടികൂടുകയായിരുന്നു. തട്ടിപ്പ് വാര്‍ത്തയായതോടെ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മൂവരെയും താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
ജൂണില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ വാങ്ങി എന്നതാണ് ഷിജുവിനെതിരെയുള്ള കുറ്റം. ഷിജുവിന്റെ സഹോദരനാണ് അറസ്റ്റിലായ ഷിജിന്‍. ജോലി ലഭിച്ചവര്‍ക്ക് അസൈന്‍മെന്റുകള്‍ നല്‍കിയിരുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ആണ് ബാബുമോന്‍. ഇവര്‍ക്കൊപ്പം തട്ടിപ്പ് നടത്തിയിരുന്ന എടപ്പാള്‍ സ്വദേശി അശ്വതി വാര്യരെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
എം.കെ ഷിജുവായിരുന്നു പ്രധാന ഇടനിലക്കാരന്‍. എസ്.സി മോര്‍ച്ച മുക്കം മണ്ഡലം പ്രസിഡന്റായിരുന്ന ഇയാള്‍ ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.കെ കൃഷ്ണദാസിന്റെ ഫോട്ടോ ദുരുപയോഗപ്പെടുത്തിയായിരുന്നു കൂടുതല്‍ ആളുകളെ തട്ടിപ്പിനിരയാക്കിയത്. കൃഷ്ണദാസിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ കാണിച്ചുകൊടുത്തു ആളുകളുടെ വിശ്വാസം ഉറപ്പു വരുത്തുകയായിരുന്നു. തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി മലബാറിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട്.
പൂനൂര്‍ സ്വദേശി സൗദിയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു
മരണം:ടി വി ആലിക്കുട്ടി മാസ്റ്റര്‍.
ഗോൾ ചലഞ്ച്
കോഴിക്കോട്
പടനിലത്ത് പോത്ത് മോഷണം നടത്തിയ കള്ളൻ പിടിയിൽ.
കുഞ്ഞിന്റെ മരണം:പിതാവിന്റെ സഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ.
കാമുകനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ കലഹം, ഭർതൃമതിയായ യുവതിക്ക് ഓടുന്ന സ്കൂട്ടറിൽ നിന്നും ചാടി പരിക്കേറ്റു,
ബസ് ചെങ്ങന്നൂർ അടുത്തപ്പോൾ കഴുത്തിൽ തൂക്കിയിരുന്ന ന്റെ ഹെഡ്സെറ്റ് ഞാൻ ബാഗിലേക്ക് തിരുകി കയറ്റി വെച്ചു. എനിക്ക് വന്ന പരിഷ്‌കാരങ്ങൾ, എന്നെ കാണുമ്പോൾ തന്നെയങ് ‘അവർ’ മനസിലാക്കേണ്ടെന്ന് ഞാൻ കരുതി….
അതിന് മുമ്പ് നടന്ന കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ടേ. ആ കെ.എസ്.ആർ.ടി.സി ബസിൽ, എന്റെ സീറ്റിന് മുന്നിലായി ഇരുന്ന മൂന്ന് കുട്ടൂകാരെപ്പറ്റി.. മൂന്ന് മധ്യവയസ്‌കർ.. കളിയും ചിരിയും ഒക്കെയായി ആ മൂന്ന് കൂട്ടുകാരെ കാണുമ്പോൾ ആർക്കും ഒരു സന്തോഷം തോന്നും. ആ സൗഹൃദത്തോട് അസൂയ തോന്നും. ജീവിത പ്രാരാബ്ധങ്ങളൊക്കെ മാറ്റി വെച്ചു അവർക്ക് ഈ സൗഹൃദ യാത്രയ്ക്ക് വഴിയൊരുക്കിയത് എന്താവും?
അവരുടെ ഇടയിൽ ഒരുപാട് നാളത്തെ സൗഹൃദം ഞാൻ കണ്ടു. ജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നപ്പോൾ, തമ്മിൽ അറിയാതെ പോയ ഒരുപാട് വർഷങ്ങൾ അവരുടെ ഇടയിൽ ഒഴിഞ്ഞ് കിടക്കുന്നതായി തോന്നി. ആ ആവേശം എന്നെ അങ്ങനെ ചിന്തിപ്പിച്ചു. പിന്നെയും ഞാൻ വെറുതെ ആലോചിച്ചു.
അതിൽ ഒരാൾ നല്ലൊരു കർഷകനാണ്. മറ്റൊരാൾ ഗവണ്മെന്റ് ഉദ്യോഗസ്ഥനും, മൂന്നാമത്തെയാൾ ഗൾഫിൽ നിന്ന് ലീവിന് വന്നതാണ്. അവർ എന്തായിരിക്കും ഇത്ര പറഞ്ഞു ചിരിക്കുന്നത്? അവർക്ക് ഷെയർ ചെയ്ത് ചിരിക്കാൻ ഇപ്പോഴും എന്ത് കാര്യങ്ങളാണ് ഉള്ളത്. അടൂരിൽ എത്തിയപ്പോൾ സീറ്റിൽ വലിയ ഒരു തോർത്ത് വിരിച്ച്, അവർ ആ ബസ് സ്റ്റാൻഡിൽ ഇറങ്ങി. അവിടെ ബസിന് മിനുട്ട് സ്റ്റോപ് ഉണ്ട് പോലും. ബസ് അവിടുന്ന് എടുത്തപ്പോഴാണ് അവർ വണ്ടിയിൽ തിരികെ ഓടി കയറുന്നത്. അതും വലിയ ബഹളമൊക്കെ വെച്ച്, വലിയ ആരവത്തോടെ.. ആ യാത്ര പുനരാരംഭിച്ചു. എന്റെ തോന്നലുകളും. അവർക്ക് ഒരു കാർ പിടിച്ചു പോകാനുള്ള സാമ്പത്തികം ഇല്ലാഞ്ഞിട്ടല്ല. ഗൾഫ് കാരന് ഒരു ഐ ഉം ഗവണ്മെന്റ് ഉദ്യോഗസ്ഥന് കഴിഞ്ഞ മാസം ലോൺ അടച്ചു തീർന്നൊരു ക്വിഡും കർഷകനായ സുഹൃത്തിന് ഒരു ജീപ്പും ഉള്ളതാണ്. പിന്നെ അവർ ബസിൽ പോകാനുള്ള സംഗതി എന്താണെന്നോ? അത് അവർക്ക് ഈ യാത്ര ഒരു ഓർമ്മ പുതുക്കലാണ്. ഇരുപത്തെട്ട് വർഷം മുൻപ് ഇതുപോലൊരു ഒരു ജനുവരി മാസമാണ് അവർ ഇതുപോലെ യാത്ര ചെയ്തത്. ഇതേപോലൊരു കെ.എസ്.ആർ ടി സി യിൽ.
എന്തായിരിക്കും അവർക്ക് കോമണായി സംസാരിക്കാൻ ഉണ്ടാവുക? ഞാൻ വീണ്ടും വീണ്ടും ആലോചിച്ചു.. ഒരെത്തും പിടികിട്ടുന്നില്ല.
ചെങ്ങന്നൂർ എത്തിയപ്പോൾ നേരത്തെ തീരുമാനിച്ച പോലെ ഞാൻ ബസിൽ നിന്ന് ഇറങ്ങി. എന്നെ കാത്ത് ‘അവർ’ ഉണ്ടായിരുന്നു . എന്റെ രണ്ട് സുഹൃത്തുക്കൾ. ഞങ്ങൾ അവിടെ നിന്നാണ് ഒരുമിച്ച് യാത്ര തുടങ്ങിയത്. മുണ്ടക്കയത്ത് ഞങ്ങളുടെ മറ്റൊരു സുഹൃത്തിന്റെ കല്യാണം കൂടാനുള്ള ഒരു യാത്രയായിരുന്നു.
ബസിൽ കണ്ട ആ മൂന്ന് സുഹൃത്തുക്കളുടെ വിചാരങ്ങളിലേക്ക് എത്താൻ എനിക്ക് അധിക സമയം വേണ്ടിവന്നില്ല.
ജെറിനും മിന്റുവിനും എല്ലാവിധ നന്മകളും നേരുന്നു.
ജനുവരി ,
അനുഭവക്കുറിപ്പുകൾ
ഒരു മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക
ഇമെയ്ല്‍ (ആവശ്യമാണ്) ( )
പേര് (ആവശ്യമാണ്)
വെബ്സൈറ്റ്
. . ( മാറ്റുക )
. ( മാറ്റുക )
. ( മാറ്റുക )
റദ്ദാക്കുക
ഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം. അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണ് നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത . രേഖപ്പെടുത്തിയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി.
ഈ ആഴ്ച ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് ഭൂചലനമുണ്ടായത്. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് നേപ്പാളില്‍ ഭൂചലമുണ്ടാകുന്നത്.
& മലയാളം ന്യൂസ്
ഒരിക്കലെങ്കിലും ഇത്ര രുചിയുള്ള തക്കാളി ചട്ടിണി കഴിച്ചിട്ടുണ്ടോ..!? ഇഡലി, ദോശക്കും അടിപൊളി തക്കാളി ചട്ണി…
ഒരിക്കലെങ്കിലും ഇത്ര രുചിയുള്ള തക്കാളി ചട്ടിണി കഴിച്ചിട്ടുണ്ടോ..!? ഇഡലി, ദോശക്കും അടിപൊളി തക്കാളി ചട്ണി…
: ദോശയിലേക്കും ഇഡ്ഡലിയിലേക്കു മൊക്കെ നല്ല ചട്ടിണികൾ കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെപ്പേരും. വളരെ രുചികരമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തക്കാളി ചട്ടിണിയാവട്ടെ ഇന്നത്തെ സ്പെഷ്യൽ. ആദ്യം തന്നെ നന്നായി പഴുത്ത തക്കാളി മുറിച്ചു ചെറിയ കഷണങ്ങൾ ആക്കി വെക്കുക. ഒരു പാത്രം അടുപ്പത്തു വെച്ചു നന്നായി ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിക്കുക.
നന്നായി പഴുത്ത തക്കാളി
വെളിച്ചെണ്ണ ടേബിൾ സ്പൂൺ
കടുക് ഒരു ടീസ്പൂണ്
വെളുത്തുള്ളി അഞ്ച് അല്ലി.
ചെറിയുള്ളി ഒരു പിടി ( എണ്ണം )
കറിവേപ്പില
ഉപ്പ്
മുളക് പൊടി ഒരു ടേബിൾ സ്പൂൺ
പഞ്ചസാര ഒരു നുള്ള്
മല്ലിയില
ഈ ഓംലെറ്റ് ഒരുതവണ കഴിച്ചാൽ പിന്നെ ഇതു പോലെയെ നിങ്ങൾ…
ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ!! അരിയും ഉഴുന്നും…
പച്ച പപ്പായ വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ…
രാവിലേക്ക് ഇനി എന്തെളുപ്പം!!അരിപ്പൊടിയിൽ ചോറ് ചേർത്ത്…
ഇനി ഇവ തയ്യാറാക്കുന്നത് എങനെയെന്ന് നോക്കാം. അതിലേക്ക് കടുകിട്ട് പൊട്ടിച്ചെടുത്ത ശേഷം വെളുത്തുള്ളി, നീളത്തിൽ അരിഞ്ഞ ചെറിയുള്ളി കറിവേപ്പില, ഉപ്പ് എന്നിവ ഇട്ട് എണ്ണ തെളിയും വരെ വഴറ്റുക. ശേഷം മുളക് പൊടിയും ഒരു നുള്ള് പഞ്ചസാരയും ചേർത്ത് വീണ്ടും പച്ചമണം മാറും വരെ വഴറ്റി എടുക്കുക. നന്നായി വെന്തു കുഴഞ്ഞ തക്കാളിയിൽ
അല്പം മല്ലിയില ചേർത്തു വീണ്ടും വഴറ്റി അടുപ്പത്തു നിന്നിറക്കി വെക്കുക. ചൂടാറിയ ശേഷം ഒരു ടീസ്പൂണ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. അരക്കുമ്പോൾ വെള്ളം കൂടുതൽ ആവാതിരിക്കാൻ ശ്രദ്ധിക്കുക. സ്വാദുള്ള തക്കാളി ചട്ടിണി തയ്യാർ. (പെട്ടെന്ന് കേട് വരാത്തത് കൊണ്ട് യാത്രയിലും ഇതുത്തമമാണ് കേട്ടോ). : ’
എന്റെ പേര് സൗമ്യ. ഞാൻ തൃശൂർ സ്വദേശിനിയാണ്. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് പാചകം, സിനിമ, സീരിയലുകൾ തുടങ്ങിയവ. കൂടാതെ പണ്ടത്തെ മുത്തശ്ശിമാർ ജോലികൾ എളുപ്പമാക്കാൻ പ്രയോഗിച്ചിരുന്ന ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടികൈകളും നാട്ടറിവുകളും ഒറ്റമൂലികളും എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കാറുണ്ട്. കഴിഞ്ഞ നാല് വർഷമായി സിനിമ സീരിയൽ റിവ്യൂസ് എഴുതുക, പണ്ടത്തെ നാട്ടറിവുകളും ഒറ്റമൂലികളെയും കുറിച്ച് എഴുതുകയും വെറൈറ്റി പാചക പരീക്ഷണങ്ങൾ ചെയ്‌ത്‌ അത് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ആർട്ടിക്കുകൾ നിങ്ങൾക്ക് ഇഷ്ടമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും കമെന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്.
ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സൂത്രം ചെയ്തു നോക്കൂ!! ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആവും…
ലളിതമായ വീട് ഇഷ്ടപ്പെടുന്നവർക്ക് വിട്ടു കളയാൻ തോന്നില്ല!! അതി മനോഹരമായ ഇന്റീരിയറോട് കൂടിയ വീട്…
ലക്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാവാതെ വന്നതോടെ രാഷ്ട്രീയ പണ്ഡിറ്റുകള്‍ എഴുതിത്തള്ളിയെങ്കിലും എസ്.പിബി.എസ്.പി മഹാസഖ്യം വഴി പിരിയില്ല. സഖ്യം മുന്നോട്ടു കൊണ്ടു പോകാന്‍ തന്നെയാണ് മായവതിയുടേയും അഖിലേഷ് യാദവിന്റെയും തീരുമാനം. ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്ത് സഖ്യം നിലനിര്‍ത്താനാണ് ഇരു പാര്‍ട്ടി നേതാക്കളും ആലോചിക്കുന്നത്.
സംസ്ഥാനത്തെ യോഗി സര്‍ക്കാറില്‍ എം.എല്‍.എമാരായ പേരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഇവര്‍ രാജിവെച്ചൊഴിയുന്ന നിയമസഭാ മണ്ഡലങ്ങളിലേക്ക് ആറു മാസത്തിനകം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് സഖ്യത്തിനു മുന്നിലുള്ള ആദ്യ കടമ്പ. ഞായറാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെടും മുമ്പ് സഖ്യം തുടരുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് മായവതി വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലമായിരിക്കും സഖ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണം സംബന്ധിച്ച തീരുമാനിക്കുകയെന്ന് മുതിര്‍ന്ന ബി.എസ്.പി നേതാവ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം പ്രതീക്ഷിച്ച നേട്ടം കൊയ്തില്ലെങ്കിലും സഖ്യം ഏറെ ഗുണം ചെയ്തത് മായാവതിയുടെ ബി.എസ്.പിക്കാണ്. ല്‍ സംപൂജ്യരായ പാര്‍ട്ടി ഇത്തവണ സീറ്റുകളിലാണ് വിജയിച്ചത്. അതേ സമയം എസ്.പിക്ക് സഖ്യം മൂലം ഏറെ പ്രയോജനം ലഭിച്ചതുമില്ല. അഖിലേഷ് യാദവിന്റെ ഭാര്യ ദിംപിള്‍ യാദവ്, അനന്തരവന്‍മാരായ ധര്‍മേന്ദ്ര യാദവ്, അക്ഷയ് ദാദവ് എന്നിവരെല്ലാം പരാജയപ്പെട്ടു. യോഗി സര്‍ക്കാറില്‍ മന്ത്രിമാരായ ചിലരും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ യു.പി മന്ത്രിസഭയിലും ഉടന്‍ അഴിച്ചു പണിയുണ്ടാകും.