text
stringlengths 234
334k
|
---|
Kerala Students High School,Higher Secondary,Graduation,post Graduation,Diploma,Professional,Abroad Scholarships,Fellowship,Grant,Education Loan,
Home
Government News
Education News
Scholarship High school
Scholarship Higher Education
Exam Points/TIPS
Uncategories ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ
2021, ജൂലൈ 23, വെള്ളിയാഴ്‌ച
ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ
Posted By: KL Scholarships ജൂലൈ 23, 2021 Leave a Reply
ഐസിഎസ്‌ഇ, ഐസിസി പരീക്ഷാഫലം നാളെ മൂന്നിന്
ഐസിഎസ്‌ഇ (പത്താം ക്ലാസ്), ഐസിസി (ക്ലാസ് 12) ഫലം നാളെ പുറത്തുവരും. നാളെ വൈകീട്ട് മൂന്നിനാണ് പരീക്ഷാഫലം പുറത്തുവരിക. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സിഐഎസ്‌സിഇ ആണ് അറിയിച്ചത്. പരീക്ഷാഫലം നാളെ മൂന്നിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റ് ആയ cisce.org, results.cisce.org കളില്‍ ലഭിക്കും.വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാഫലം cisce യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ cisce.org, results.cisce.org എന്നിവിടങ്ങളില്‍നിന്ന് അറിയുവാന്‍ സാധിക്കും.
ദുബായ് നീറ്റ് പരീക്ഷ ; ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം
നീറ്റ് പരീക്ഷ (യു.ജി) ദുബായ് സെന്‍ററില്‍ എഴുതുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് ഇന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ കുവൈത്ത് ഉള്‍പ്പടെയുള്ള മറ്റ് സെന്‍ററുകളിലേക്ക് നേരത്തേ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. ആഗസ്റ്റ് ആറുവരെ അപേക്ഷ സമര്‍പ്പിക്കാമെന്നും കേന്ദ്രo അറിയിച്ചു.എന്‍.ടി.എ നീറ്റിന്‍റെ ഔേദ്യാഗിക വൈബ്സൈറ്റായ neet.nta.nic.in വഴി അപേക്ഷ സമര്‍പ്പിക്കാം.
പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് വാങ്ങാനുളള തീരുമാനം ;പ്രതിഷേധം ശക്‌തം
ഹയര്‍സെക്കന്‍ഡറി അധ്യയന വര്‍ഷം അവസാനിച്ചിട്ടും പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം. കലാ, കായിക മേളകളുള്‍പ്പെടെ നടത്താനാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക ഈടാക്കുന്നത്.സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്സിന് 380 രൂപ, ഹ്യുമാനിറ്റീസില്‍ 280 എന്നിങ്ങനെയാണ് പണം ആവശ്യപ്പെടുന്നത്. പണം എത്രയും പെട്ടെന്ന് സ്‌കൂളില്‍ കെട്ടണമെന്നാണ് അധ്യാപകര്‍ നിര്‍ദേശിക്കുന്നത് . മേളകളൊന്നും നടന്നിട്ടില്ലെന്നിരിക്കെ പണം ഈടാക്കരുതെന്നാണ് വിദ്യാര്‍ത്ഥിസംഘടനകള്‍ ആവശ്യപ്പെടുന്നത്.
ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനപരീക്ഷ
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 ല്‍ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ 2021 ആഗസ്റ്റ് 11ന് ഇടുക്കി ജില്ലയിലെ 8 സെന്ററുകളില്‍ നടത്തും. പരീക്ഷയ്ക്കു ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ www.navodaya.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു
മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂൾ സെലക്ഷൻ ട്രയൽ
പട്ടികജാതി വികസനവകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 2021-22 വർഷം 5,11 ക്ലാസുകളിലെ പ്രവേശനത്തിനായി (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) ജൂലൈ 30 മുതൽ ആഗസ്റ്റ് 18 വരെ സെലക്ഷൻ ട്രയൽ സംഘടിപ്പിക്കും.കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2381601, 9847262657.
സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈന്‍ മുഖേനയോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂലൈ 28 നുളളില്‍ ഫീസ് അടയ്ക്കണം. ഫീസ് അടച്ചവര്‍ അലോട്ട്‌മെന്റ് മെമ്മോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജുകളില്‍ ജൂലൈ 28 നകം അഡ്മിഷന്‍ എടുക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
കെൽട്രോണിൽ ടെലിവിഷൻ ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം
കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന് ഓൺലൈൻ, ഓഫ്ലൈൻ ആന്റ് ഹൈബ്രിഡ് കോഴ്‌സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്‌മെന്റ് സഹായം ലഭിക്കും. പ്രിന്റ് – ഓൺലൈൻ – മൊബൈൽ ജേണലിസത്തിൽ പരിശീലനം ലഭിക്കും. അപേക്ഷാ ഫോമുകൾ ksg.keltron.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ഓഗസ്റ്റ് 10 നകം കെൽട്രോൺ നോളജ് സെന്റർ, തേർഡ് ഫ്‌ളോർ, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തിൽ അയക്കണം. ഫോൺ – 6238840883, 8137969292.
ഓൺലൈൻ ജാപ്പനീസ് കോഴ്സ്
കേരള സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജാപ്പാനീസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസം ദൈർഘ്യമുള്ള ഓൺലൈൻ ജാപ്പാനീസ് ഭാഷാ പഠന കോഴ്സ് നടത്തുന്നു. 12,000 രൂപയാണ് ഫീസ്. പാഠപുസ്തകങ്ങൾക്ക് 3,000 രൂപ. ആഗസ്റ്റ് മാസത്തിൽ ക്ലാസുകൾ ആരംഭിക്കും. ആഴ്ചയിൽ മൂന്നു ദിവസമാണ് ക്ലാസ്. വിദ്യാഭ്യാസയോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങൾക്കും കോഴ്സിൽ ചേരുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റായ www.keralabhashaitnsitute.org സന്ദർശിക്കുക.
ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം
കേരള സർക്കാർ ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2021-22 അധ്യായന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി. അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളുടെ അടിസ്ഥാനയോഗ്യത എസ്.എസ്.എൽ.സി. ആണ്. പ്രോസ്‌പെക്റ്റസിനും അപേക്ഷിക്കുന്നതിനും www.fcikerala.org സന്ദർശിക്കുക. അപേക്ഷ ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2728340.
മോഡേൺ ഹയർ സർവെ കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം പി.ടി.പി നഗർ ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവ്വെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ മോഡേൺ ഗവൺമെന്റ് റിസർച്ച് & ട്രെയിനിങ് സെന്റർ ഫോർ സർവ്വെ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന മോഡേൺ ഹയർ സർവ്വെ കോഴ്‌സിലേക്ക് ഐ.ടി.ഐ സർവ്വെ/സിവിൽ/ചെയിൻ സർവ്വെ, വി.എച്ച്.എസ്.ഇ സർവ്വെ കോഴ്‌സുകൾ വിജയിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങങ്ങൾക്ക്: 0471 2965099, 9497301984.
റാഞ്ചി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം
ജാര്‍ഖണ്ഡിലെ റാഞ്ചി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ഇന്‍ ലോ (എന്‍.യു.എസ്.ആര്‍.എല്‍.) നോണ്‍ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അയക്കാനുള്ള, അവസാന തീയതി ജൂലായ് 26. വിശദ വിവരങ്ങള്‍ക്ക് https://www.nusrlranchi.ac.in/ സന്ദര്‍ശിക്കുക.
അമൃത സര്‍വ്വകലാശാലയില്‍ എം.ടെക്, എം.എസ്.സി, ബി.എസ്.സി. കോഴ്‌സുകള്‍; അവസാന തീയതി ജൂലൈ - 31
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്ബസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിലെ വിവിധ പ്രോഗ്രാമുകളില്‍ എം.ടെക്, എം.എസ്.സി, ബി.എസ്.സി. കോഴ്‌സുകളിലേക്കും അമൃത - അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം.എസ്.സി. - എം.എസ്, എം. ടെക്.- എം.എസ്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.amrita.edu/admissions/nano.
സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു
സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്ബ്യൂട്ടിങ് (സി-ഡാക്) 2021 സെപ്റ്റംബര്‍ ബാച്ചിലേക്ക് (ഓണ്‍ലൈന്‍) വിവിധ തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോ മ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.30 ആഴ്ചത്തെ ഓണ്‍ലൈന്‍ പ്രോഗ്രാമുകളാണിത്.ആഗസ്റ്റ് 7, 8 തീയതികളില്‍ സി-ഡാക് നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം www.cdac.in, htttps://acts.cdac.in എന്നീ വെബ്സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ജൂലൈ 29 വരെ സ്വീകരിക്കും. 2021 സെപ്റ്റംബറില്‍ കോഴ്‌സുകള്‍ ആരംഭിക്കും.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കണ്ണൂർ സർവകലാശാല
പിജിഡിഡിഎസ്എ 2021-22 പ്രവേശനം
പിജിഡിഡിഎസ്‌എ (പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്) 2021-22 പ്രവേശന പരീക്ഷ വഴി യോഗ്യത നേടിയവർക്കുള്ള പ്രവേശനം ജൂലൈ 26 ന് രാവിലെ 9.30 ന് കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ നടത്തുന്നു. റാങ്ക് ലിസ്റ്റിനും വിശദാംശങ്ങൾക്കും സർവകലാശാല വെബ് സൈറ്റ് സന്ദർശിക്കുക.
സംവരണ സീറ്റുകൾ
പിജിഡിഡിഎസ്‌എ (പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്) കോഴ്സിന് എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂലൈ 26 ന് ഉച്ചയ്ക്ക് 11.00 ന് മങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ എത്തിച്ചേരുക
ഇന്റേണൽ മാർക്ക്
അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ഇതുവരെ സമർപ്പിക്കാത്ത കോളേജുകൾ 27.07.2021 നകം അപ്ലോഡ് ചെയ്യണം.
ടൈംടേബിൾ
ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. സപ്ലിമെന്ററി (2011-2015 അഡ്മിഷൻ), നവംബർ 2020 പരീക്ഷകളുടെയും 2019 സെഷൻ കോവിഡ് സ്പെഷ്യൽ പരീക്ഷകളുടെയും ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. സ്റ്റാറിസ്റ്റിക്സ് (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 03.08.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
എംജി സർവകലാശാല
ബി.എ./ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകേന്ദ്രം
അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്. – 2018 അഡ്മിഷൻ, 2017 – അഡ്മിഷൻ – റീഅപ്പിയറൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ അവർക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ കൃത്യമായി പരീക്ഷയ്ക്ക് ഹാജരാകണം.
പുതുക്കിയ പരീക്ഷ തീയതി
ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2018 അഡ്മിഷൻ – റഗുലർ/2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം – 2019 അഡ്മിഷൻ – റഗുലർ), ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം (2019 അഡ്മിഷൻ – റഗുലർ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ജൂലൈ 28, ഓഗസ്റ്റ് നാല്, ഓഗസ്റ്റ് ആറ് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടും നാലും സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ ഓഗസ്റ്റ് ആറിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷകേന്ദ്രത്തിൽത്തന്നെ പരീക്ഷയെഴുതണം.
അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി – പഴയ സ്‌കീം) പരീക്ഷകൾ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം.
മഹാത്മാഗാന്ധി സർവകലാശാല
2021 ജൂലൈയിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്. – 2019-2021 ബാച്ച്) സപ്ലിമെന്ററി എക്‌സ്റ്റേണൽ പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലൈ 26 വരെയും പിഴയോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പരീക്ഷഫീസായി 315 രൂപയും മാർക്ക് ലിസ്റ്റ് ഫീസായി 105 രൂപയും അപേക്ഷഫീസായി 30 രൂപയും അടയ്ക്കണം. ഇ-പേയ്‌മെന്റ് പോർട്ടൽ വഴിയാണ് ഫീസടയ്‌ക്കേണ്ടത്. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിദ്യാർഥികൾ പരീക്ഷാ ഫീസും മാർക്ക് ലിസ്റ്റ് ഫീസും അടയ്‌ക്കേണ്ടതില്ല. വിശദ വിവരത്തിന് ഫോൺ: 0481-2731042.
അപേക്ഷ തീയതി
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റഗുലർ), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ – റഗുലർ) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 27, 28 തീയതികളിലും 525 രൂപ പിഴയോടെ ജൂലൈ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 30 വരെയും അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ബി.കോം. (ഓഫ് കാമ്പസ്) സപ്ലിമെന്ററി/മേഴ്‌സി ചാൻസ് ആനുവൽ സ്‌കീം പാർട്ട് 1 ഇംഗ്ലീഷ്, പാർട്ട് 2 മോഡേൺ ലാംഗ്വേജ്, പാർട്ട് 3 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.
സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ ടൈംടേബിൾ
രണ്ടാം സെമസ്റ്റർ ബി.വോക്. ഒപ്ടോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്ക്സ്, മൂന്നാം സെമസ്റ്റർ എം.ബി.എ. ഹെൽത്ത് കെയർ മാനേജ്മെന്റ്, അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി, ഒമ്പതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്), സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., മൂന്നാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷകൾ മാറ്റി
സർവകലാശാല 24-ന് നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എം.എ. മലയാളം, സാൻസ്ക്രിറ്റ് സാഹിത്യ സ്പെഷ്യൽ, സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ, സോഷ്യോളജി നവംബർ 2019 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.എ. ഫോക്ക്ലോർ സ്റ്റഡീസ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
യു.ജി.സി. – എച്ച്. ആർ.ഡി.സി. പ്രോഗ്രാമുകൾ
സർവകലാശാല യു.ജി.സി.-എച്ച്.ആർ.ഡി.സി. 2021-22 സാമ്പത്തിക വർഷം നടത്തുന്ന ഇൻഡക്ഷൻ പ്രോഗ്രാമുകൾ, റിഫ്രഷർ കോഴ്സുകൾ, ഷോർട് ടേം കോഴ്സുകൾ, വർക്ക് ഷോപ്പുകൾ, മറ്റു പ്രോഗ്രാമുകൾ എന്നിവയുടെ വിശദവിവരങ്ങൾ എച്ച്.ആർ.ഡി.സി. വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഫോൺ 0494 2407 350,
Tweet
Share
Share
Share
Share
0 comments:
വള്രെ പുതിയ പോസ്റ്റ് വളരെ പഴയ പോസ്റ്റ് ഹോം
Category
Education news (1384)
Government news (2139)
Higher Education scholarship (189)
Scholarship High school (58)
Text Book & Exam Point (67)
ജനപ്രിയ പോസ്റ്റുകള്‍
PLUS ONE BUSINESS STUDIES STUDY NOTES(MALAYALAM MEDIUM)
കോവിഡ് ക്രൈസിസ് സപ്പോർട്ട് സ്കോളാർഷിപ്പ് പ്രോഗ്രാം 30000/- രൂപ കിട്ടും ,2021-Covid Crisis Supporting Scholarship 2021-1 To Graduation Students-Application Process
മികച്ച കരിയര്‍ സ്വന്തമാക്കാന്‍ ഫുട്‌വെയര്‍ ഡിസൈനിങ്ങ് പഠിക്കാം
പോണ്‍ വീഡിയോകള്‍ കാണാന്‍ തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ക്ക് ജോലി ലഭിക്കും. അല്ല, പോമ്‍ വീഡിയോ കാണലാണ് നിങ്ങളുടെ ജോലി!
PLUS ONE SOCIOLOGY NOTES(ENGLISH,MALAYALAM)
SSLC 2020-2021 (ENGLISH MEDIUM) BIOLOGY QUESTION PAPER
PLUS ONE MODEL EXAM QUESTION PAPERS AND ANSWER KEYS (ALL SUBJECTS)
Plus One English 2021 Chapter Wise Quick Notes -Download PDF Now-
How To Download Smart Ration Card Online -എങ്ങനെ സ്മാർട്ട് റേഷൻ കാർഡ് ഡൌൺലോഡ് ചെയ്യാം ,എന്തോകെ രേഖകൾ വേണം ,അപേക്ഷ രീതി
Pre-metric Scholarship Status Check Malayalam- പ്രീ മെട്രിക് സ്കോളർഷിപ് പൈസ എങ്ങനെ പരിശോധിക്കാം -
Follow Youtube
Follow Our Facebook
KL Scholarship
Recent Post
PLUS ONE BUSINESS STUDIES STUDY NOTES(MALAYALAM MEDIUM)
പോണ്‍ വീഡിയോകള്‍ കാണാന്‍ തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ക്ക് ജോലി ലഭിക്കും. അല്ല, പോമ്‍ വീഡിയോ കാണലാണ് നിങ്ങളുടെ ജോലി!
കോവിഡ് ക്രൈസിസ് സപ്പോർട്ട് സ്കോളാർഷിപ്പ് പ്രോഗ്രാം 30000/- രൂപ കിട്ടും ,2021-Covid Crisis Supporting Scholarship 2021-1 To Graduation Students-Application Process
മികച്ച കരിയര്‍ സ്വന്തമാക്കാന്‍ ഫുട്‌വെയര്‍ ഡിസൈനിങ്ങ് പഠിക്കാം
PLUS ONE SOCIOLOGY NOTES(ENGLISH,MALAYALAM)
SSLC 2020-2021 (ENGLISH MEDIUM) BIOLOGY QUESTION PAPER
RSBY ആരോഗ്യ ഇൻഷുറൻസ് കാർഡ് അപേക്ഷ
Plus One English 2021 Chapter Wise Quick Notes -Download PDF Now-
PLUS ONE MODEL EXAM QUESTION PAPERS AND ANSWER KEYS (ALL SUBJECTS)
ABOUT ME
I AM Mahaboob from wayanad,I Am A social Media Worker .we will provide in this Website All Type education information |
കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട...
ശാസ്ത്ര ലോകത്തിനു കൗതുകമായി പുതിയ ചിലന്തിയും പുതിയ തേരട്ടയും ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിന് അപൂർവ്വനേട്ടം
February 4, 2022
ഇരിങ്ങാലക്കുട : വയനാട് വന്യജീവിസങ്കേതത്തിൽനിന്നും പുതിയ ഇനം ചിലന്തിയേയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്നും പുതിയ ഇനം തേരട്ടയേയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.വയനാട്...
ഇരിങ്ങാലക്കുട നഗരസഭ ആസാദി കാ അമൃത് മഹോത്സവ് @ 75 – സ്വച്ഛ് ഭാരത് മിഷൻ 2.0 നഗരം...
February 4, 2022
ഇരിങ്ങാലക്കുട: നഗരസഭ ആസാദി കാ അമൃത് മഹോത്സവ് @ 75 - സ്വച്ഛ് ഭാരത് മിഷൻ 2.0 നഗരം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്ക്കരണ ബോധവൽക്കരണ സന്ദേശം...
അവിട്ടത്തൂർ ഉത്സവം കൊടികയറി
February 4, 2022
ഇരിങ്ങാലക്കുട: അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവത്തിന് ക്ഷേത്രം തന്ത്രി വടക്കെടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കൊടികയറ്റി. കുറിയേടത്ത് മനക്കൽ രുദ്രൻ നമ്പൂതിരി കൂറയും പവിത്രവും നൽകി. കൊടിപ്പുറത്ത് വിളക്കിന് തിരുവമ്പാടി അർജ്ജനൻ...
പി.എം.ഷാഹുൽ ഹമീദ് അനുസ്‌മരണം നടത്തി
February 4, 2022
ഇരിങ്ങാലക്കുട : കേരള സിറ്റിസൺ ഫോറം പ്രസിഡണ്ടായിരുന്ന പത്രപ്രവർത്തകനും , സാമൂഹ്യ- സാംസ്കാരിക- വിദ്യഭ്യാസ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച പി.എം.ഷാഹുൽ ഹമീദ് മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കേരള സിറ്റിസൺ...
വാഹനാപകടത്തിൽ മരണപ്പെട്ടു
February 4, 2022
ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ മരണപ്പെട്ടു.ഇരിങ്ങാലക്കുട വേളൂക്കര ഗ്രാമപഞ്ചായത്ത് 9 -ാം വാർഡ് കടുപ്പശ്ശേരി പള്ളത്തുവീട്ടിൽ പരേതനായ രാമൻകുട്ടി മകൻ വിഷ്ണു (21) ജനറൽ ആശുപത്രിക്ക് മുൻവശതുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു . അമ്മ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe
NEWS
ലാസ്യലാവണ്യ സമ്പന്നമായി മോഹിനിയാട്ട വേദി
November 25, 2022
NEWS
ജെ.സി.ഐ. മുപ്പത് ലക്ഷം രൂപയുടെ അശരണർക്ക് കൈതാങ്ങ് പദ്ധതി യുടെ സമാപനവും ക്രൈസ്റ്റ് കോളേജിന് മംഗള പത്ര സമർപ്പണവും
November 25, 2022
NEWS
സൗഹൃദ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
November 25, 2022
NEWS
കാരുണ്യപ്രവർത്തനങ്ങൾ കെ. മോഹൻദാസിന്റെ ഓർമകളെ ദീപ്തമാക്കുന്നു: പി.ജെ.ജോസഫ്
November 24, 2022
NEWS
കാലിന് പരിക്കേറ്റിട്ടും തളരാതെ കലോത്സവ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കനിഹയെത്തി
November 24, 2022
NEWS
ജ്യോതിസ് കോളേജിലെ വിദ്യാർത്ഥികൾ ആഡ് ഓൺ കോഴ്സായ ടാലി എസ്സെൻഷ്യൽ ലെവൽ വൺ സർട്ടിഫിക്കറ്റ് നേടി
November 24, 2022
NEWS
ജില്ല സ്കൂൾ കലോൽസവം മീഡിയ ഹബ്ബ്, സ്റ്റുഡിയോ തുറന്നു
November 24, 2022
NEWS
അശ്ലീല വീഡിയോ കാണിച്ച് പെൺകുട്ടികളെ പീഡിപ്പിക്കാന് ശ്രമിച്ച യുവാവ് അറസ്റ്റിൽ
November 22, 2022
NEWS
അഖിലേന്ത്യ കിസാൻ സഭ സായാഹ്ന ധർണ്ണ നടന്നു
November 22, 2022
NEWS
പടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ന്റെ നേതൃത്വത്തിൽ “മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി” എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു |
എൻ.ജി.ഒ. യൂണിയൻ മലപ്പുറം ജില്ലാ 49-ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 10,11 തീയതികളിൽ നിലമ്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 10 ന് രാവിലെ 9.30 ന് പ്രസിഡന്‍റ് ടി.എം.ഋഷികേശൻ പതാക ഉയർത്തി. തുടർന്ന് 2017 ലെ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.രവീന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ സന്തോഷ്‌കുമാർ തേറയിൽ (കൊണ്ടോട്ടി), ബി.ഗംഗാദേവി(തിരൂർ), ജി. സ്മിത (പെരിന്തൽമണ്ണ), പി.പി. ലക്ഷ്മി (പൊന്നാനി), പി.സന്തോഷ്‌കുമാർ (മലപ്പുറം), കെ.ദീപ (മഞ്ചേരി), കെ.അബ്ദുൽ അനീഷ് (തിരൂരങ്ങാടി), എം.തങ്കം (നിലമ്പൂർ) എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു. റിപ്പോർട്ടും, കണക്കും, സമ്മേളനം അംഗീകരിച്ചു.
ഉച്ചയ്ക്കുശേഷം കെ.രവീന്ദ്രന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന 2018 ലെ കൗൺസിൽ ഭാരവാഹികളെയും കമ്മറ്റിയെയും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ബഹു. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം.ഋഷികേശൻ അദ്ധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ ട്രഷറർ പി.ഉണ്ണി, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് & വർക്കേഴ്‌സ് ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദ് അയ്യൂബ് എന്നിവർ സംസാരിച്ചു. തുടർന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ്.അജയകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
11/2/18 ന് രാവിലെ 9.30 ന് സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ജോയ് ഉല്ലാസ് (പെരിന്തൽമണ്ണ) പി.വി. സജികുമാർ (പൊന്നാനി), കെ.ജി. ഹാഷ്മി (തിരൂർ), സി.പി.റസിയ (തിരൂരങ്ങാടി), സൈജോ ജോസഫ് (നിലമ്പൂർ), ഡെൻസി ഫ്രാൻസിസ് (മലപ്പുറം), ബി.രാജേഷ് (കൊണ്ടോട്ടി), സി.സുന്ദരൻ (മഞ്ചേരി) എന്നിവർ പങ്കെടുത്തു. ചർച്ചക്ക് യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ മറുപടി പറഞ്ഞു. വർത്തമാനകാല ഇന്ത്യ, പ്രതിസന്ധികളും പ്രതിരോധവും എന്ന വിഷയത്തിൽ കിസാൻ സഭ അഖിലേന്ത്യാ കമ്മിറ്റിയംഗം പി.കെ.സുധാകരൻ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് കെ. ആന്‍റ്ണി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു. 21 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പ്രസിഡണ്ടിന്‍റെ ഉപസംഹാരപ്രസംഗത്തോടെ 5.30ന് സമ്മേളനം അവസാനിച്ചു.
ഭാരവാഹികൾ
പ്രസിഡന്‍റ് – ടി.എം.ഋഷികേശൻ
വൈസ് പ്രസിഡന്‍റ് – 1. വി.കെ.രാജേഷ്, 2. ടി.കേസരീദേവി
സെക്രട്ടറി – എ.കെ. കൃഷ്ണപ്രദീപ്
ജോയിന്‍റ് സെക്രട്ടറി – 1. കെ.മോഹനൻ, 2. കെ.വിജയകുമാർ
ട്രഷറർ – കെ.രവീന്ദ്രൻ
സെക്രട്ടേറിയറ്റംഗങ്ങൾ :- പി.തുളസീദാസ്, ഇ.പി.മുരളിധരൻ, പി.വേണുഗോപാൽ, വി.പി.സിനി, പി.കൃഷ്ണൻ, കെ.സുനിൽകുമാർ, പി.മോഹൻദാസ്, വി.വിജിത്.
ജില്ലാകമ്മിറ്റിയംഗങ്ങൾ: പി.കെ.സുഭാഷ്, എ.പി.പത്മിനി, ടി.ജമാലു, എം.പി.വത്സരാജ്, പി.ബിനു, കെ.സി. ഹസിലാൽ, കൃഷ്ണൻ പാറപ്പുറത്ത്, എം.ഷിബു, എൻ.കെ.ശിവശങ്കരൻ, ഇ.വി.ചിത്രൻ, കെ.ജിതേഷ്‌കുമാർ, പി.കെ.സതീഷ്, ടി.പി.സരിത, എം.ശശികുമാർ, പി.അനിൽ കുമാർ, സി.ടി.വിനോദ്, കെ.വേദവ്യാസൻ, എം.ശ്രീനാഥ്, പി. പ്രിയ, കെ.പി.അരുൺലാൽ, ആർ.രമ്യ, എസ്.ജിതേഷ്.
ഓഡിറ്റർമാർ – പി.പി.മുകുന്ദൻ, പി.ജയരാജൻ
വനിതാ സബ്കമ്മിറ്റി
കൺവീനർ – വി.പി.സിനി
ജോ. കൺവീനർമാർ: എ.പി.പത്മിനി, ആർ.രമ്യ
കേരളത്തിലെ സിവില്‍ സര്‍വീസ്. മദിരാശി സംസ്ഥാനത്തെ എന്‍.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാര്‍ച്ച് 31 ന് എന്‍.ജി.ഒ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു. |
സഹിഷ്‌ണുതയുടെയും ബഹുസ്വരതയുടെയും സമൂഹമെന്ന പാരമ്പര്യത്തിൽനിന്ന് തുടർച്ചയായി അധഃപതിപ്പിച്ച് ഇന്ത്യയെ അടിമുടി തകർത്ത് നാണംകെടുത്തുകയാണ് നരേന്ദ്ര മോദിയും പരിവാരങ്ങളും. പാർലമെന്ററി ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, മൗലികാവകാശം തുടങ്ങിയ മൂല്യങ്ങളെല്ലാം എക്കാലത്തുമില്ലാത്ത ഗുരുതര വെല്ലുവിളി നേരിടുകയുമാണ്. ജനങ്ങൾ തെരഞ്ഞെടുത്ത പാർലമെന്റംഗങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾക്ക് വിലങ്ങണിയിക്കുന്നതാണ് ഒടുവിൽ കണ്ട ഞെട്ടിപ്പിക്കുന്ന കാഴ്‌ച. തിങ്കളാഴ്‌ച തുടങ്ങുന്ന വർഷകാല സമ്മേളനത്തിനു മുന്നോടിയായി ലോക്‌സഭാ സെക്രട്ടറിയറ്റ് പുറത്തിറക്കിയ കൈപ്പുസ്‌തകത്തിൽ അമ്പരപ്പിക്കുന്ന നിർദേശങ്ങളാണ്. അസഹിഷ്‌ണുതയുടെ ഉഗ്രമൂർത്തികളായ ആർഎസ്‌എസ് ബുദ്ധികേന്ദ്രങ്ങളാണ് പിന്നിലെന്ന് വ്യക്തം.
അഴിമതിക്കാരൻ, സ്വേച്ഛാധിപതി, അരാജകവാദി, വിനാശപുരുഷൻ, നാട്യക്കാരൻ, മന്ദബുദ്ധി തുടങ്ങിയ പദങ്ങൾ ഇനിമുതൽ പാർലമെന്റിൽ ഉപയോഗിച്ചുകൂടാ. ഇരട്ട വ്യക്തിത്വം, വഞ്ചന, ചോരകൊണ്ടുള്ള കളി, ഉപയോഗശൂന്യം എന്നിങ്ങനെ ഒരുകൂട്ടം വാക്കുകളും ആ പട്ടികയിലാണ്. അത്തരം പദങ്ങൾ പാർലമെന്റിന്റെ ഇരുസഭയിലും ഉന്നയിച്ചാൽ രേഖകളിൽനിന്ന് നീക്കും. പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം ഏറ്റവുമധികം പ്രയോഗിക്കാറുള്ള വാക്കുകളും ഒഴിവാക്കണം. സ്പീക്കർക്കെതിരെ ഉപയോഗിക്കുന്ന പക്ഷംപിടിക്കൽ, നിഷ്പക്ഷത പാലിക്കണം തുടങ്ങിയവയുടെയും നാവറുത്തു. മോദി സർക്കാരിന്റെ വിനാശകരങ്ങളായ നയങ്ങൾക്കെതിരായ വിമർശങ്ങൾ പൂർണമായി മറച്ചുപിടിക്കുകയാണ് കാവിപ്പടയുടെ നിഗൂഢലക്ഷ്യം.
സാധാരണക്കാരുടെ സംസാരഭാഷയിൽ ആവർത്തിക്കാറുള്ള അഴിമതി, ഏകാധിപത്യം, വഞ്ചന തുടങ്ങിയവയ്‌ക്കും വിലക്കുണ്ട്. എന്തിനേറെ ‘നാടകം’ എന്ന സൗമ്യമായ വാക്കുപോലും കേൾക്കാൻ സംഘപരിവാറിന്റെ തമ്പുരാക്കൾക്ക് ഒട്ടുംക്ഷമയില്ല. തുഗ്ലക്ക് പരിഷ്‌കാരത്തിന് സമാനമായി നേരം വെളുക്കുമ്പോഴേക്കും ഒരു മുൻകരുതലും ഇല്ലാതെ നോട്ടുനിരോധനം അടിച്ചേൽപ്പിച്ചതുപോലെ ലാഘവത്തോടെയാണ് വാക്കുകൾ പൂട്ടിയിട്ടത്. ഭരണഘടന ഉറപ്പാക്കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം പാർലമെന്റിനുള്ളിൽ റദ്ദാക്കാനുള്ള നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. ഭരണനേതൃത്വത്തിന് അനിഷ്ടമുള്ള പദങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ നാണംകെടുത്തുമെന്നുറപ്പ്. അതേസമയം, ബിജെപിയുടെ സ്വഭാവത്തിന് തീർത്തും യോജിക്കുന്ന വാക്കുകളാണ് നിരോധിച്ചവയെന്നതാണ് വസ്‌തുത. വിമർശ പ്രയോഗങ്ങൾ ഭയക്കുന്നവരുടെ ഭ്രാന്തൻ തീരുമാനം മാത്രമായല്ല ഈ നീക്കത്തെ നിരീക്ഷിക്കേണ്ടത്, ഭാവിയിൽ മറ്റു മൗലികാവകാശങ്ങളും ഔദ്യോഗികമായി റദ്ദാക്കപ്പെടുമെന്ന അപകടമുണ്ട്; ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങൾ ഉന്മൂലനംചെയ്യാനും വഴിതെളിക്കും. അഡോൾഫ് ഹിറ്റ്‌ലറുടെ ജർമനിയിലും ബെനിറ്റോ മുസോളിനിയുടെ ഇറ്റലിയിലും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നതിന് ചരിത്രംസാക്ഷിയാണ്. ജനങ്ങൾ പൊരുതി തോൽപ്പിച്ച ഏകാധിപത്യവാഴ്‌ച ആഴത്തിൽ അരക്കിട്ടുറപ്പിക്കാനാണ് മോദിയുടെ ശ്രമം. അതിനാൽ ഇനിയും കൂടുതൽ വാക്കുകൾക്ക് മരണവാറന്റ് പ്രതീക്ഷിക്കാം. 1938ൽ ഹിറ്റ്‌ലർ ചില വാക്കുകൾ ദൂരെ കളയാൻ ഉത്തരവിടുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്‌തു. ജൂതരുടെ പാസ്‌പോർട്ടിൽ ചുവന്ന വലിയ അക്ഷരത്തിൽ ‘ജെ’ എന്ന് നിർബന്ധമാക്കുകയുമുണ്ടായി.
വൈവിധ്യങ്ങൾ സംരക്ഷിക്കുക ജനാധിപത്യത്തിന്റെ മൗലികസത്തയാണ്. അത് അനുവദിച്ചില്ലെങ്കിൽ, ഭരണഘടന നിരർഥകമാകും. അഭിപ്രായങ്ങളോട് ഭരണാധികാരികൾ തുറന്ന സമീപനം കൈക്കൊണ്ടില്ലെങ്കിൽ പൗരന്മാർ വെറും പ്രജകളായി തരംതാഴുന്നതും സ്വാഭാവികം. വിവാദ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതികരിച്ചതോടെ ബാലിശ വിശദീകരണവുമായി ലോക്‌സഭാ സെക്രട്ടറിയറ്റ് രംഗത്തെത്തി. കാലാകാലങ്ങളായി ‘പാർലമെന്ററി മര്യാദ’കൾക്ക് യോജിക്കാത്തതായി കണ്ടെത്തിയ വാക്കുകൾ ഒഴിവാക്കിയിട്ടുണ്ടെന്നാണ് വാദം. അതിന്റെ തുടർച്ചയാണ് പാർലമെന്റ് മന്ദിരത്തിന്റെ സമീപംപോലും നിശ്ശബ്ദ മേഖലയാക്കാനുള്ള തീരുമാനം. വാക്കുകളെയും കൊലചെയ്യുന്ന മോദിയുടെ അമിതാധികാര പ്രവണതയ്‌ക്കെതിരെ ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
Tags :
words ban in parliament
സഹിഷ്‌ണുത
ബഹുസ്വരത
അഴിമതിക്കാരൻ
സ്വേച്ഛാധിപതി
അരാജകവാദി
വിനാശപുരുഷൻ
മറ്റു വാർത്തകൾ
ഗാന്ധിയെന്ന പേര് നവ ഫാസിസത്തിന് ഉൾക്കിടിലമുണ്ടാക്കുന്നു: കെ ഇ എൻ
ഫാസിസ്റ്റ്കാലത്തെ അപകടമരണങ്ങള്‍
ഗുജറാത്തിൽ വർഗീയത ആവർത്തിച്ച് ബിജെപി
തമിഴ്‌നാട്ടിലെ ‘ഗെറ്റൗട്ട് ഗവർണർ’ ക്യാമ്പയിനും ആരിഫ് ഖാന്റെ കത്തും
കേരളത്തിന്റെ കുതിപ്പിന് ഡിജിറ്റൽ സയൻസ് പാർക്ക്
കാവിത്തിരയ്‌ക്കെതിരെ പ്രതിഷേധത്തിര
തൊഴിലുറപ്പും തകർക്കാൻ മോദി ഭരണം
വിഴിഞ്ഞം കലാപ കേന്ദ്രമാക്കരുത്
മനുഷ്യത്വരഹിതം, നീതികേട്
----
പ്രധാന വാർത്തകൾ
ഇംഗ്ലീഷ് ഗോൾവിരുന്ന് ; സെനെഗലിനെ മൂന്ന് ഗോളിന് തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് ക്വാർട്ടറിൽ
എന്തൊരു ഇന്ദ്രജാലം ! ഫ്രാൻസിനെ ലോകകപ്പ് ക്വാർട്ടറിലേക്ക് നയിച്ച് എംബാപ്പെ
വിഴിഞ്ഞം അനിവാര്യം , വികസന സാധ്യതകളുടെ വാതായനം തുറക്കുന്ന വൻ പദ്ധതി ; പൗരപ്രമുഖരുടെ തുറന്ന കത്ത്
ബഫർ സോണിൽ അരലക്ഷം കെട്ടിടം ; റിപ്പോർട്ട് സർക്കാർ
വെബ്സൈറ്റിൽ പതിനൊന്നിനുള്ളിൽ
സതീശനെ പൂട്ടാൻ തരൂർ ഇന്ന് കൊച്ചിയിൽ ; നീക്കങ്ങൾക്ക് എ ഗ്രൂപ്പിന്റെ രഹസ്യപിന്തുണ
ഇഎസ്‌ഐ പണവും ഓഹരിവിപണിക്ക് ; കേന്ദ്രനീക്കം പിഎഫ് പണം നിക്ഷേപിച്ചതിനു പിന്നാലെ
ശീതകാല സമ്മേളനത്തിന് ബുധനാഴ്‌ച തുടക്കം , കേന്ദ്ര ഭരണപരാജയം ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷം ; 16 പുതിയ ബിൽ അവതരിപ്പിക്കും
ബിജെപി ശ്രമം ചാതുർവർണ്യത്തിലൂന്നിയ ഭരണത്തിന് : കെ രാധാകൃഷ്ണൻ
സംസ്ഥാന സ്‌കൂൾ കായികോത്സവം : രണ്ടാംനാളിൽ ഐഡിയൽ കുതിപ്പ്
പിഎൻബിയിലെ തട്ടിപ്പ് ; നാട്ടുകാരുടെ പണവും തട്ടി , 21.5 കോടിയുടെ തിരിമറി
-----
-----
സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം ഇന്റര്‍നെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രമാണ്. |
കൊവിഡ് 19 വ്യാപനം തുടങ്ങിയതിന് പിന്നാലെ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ജീവിത ശൈലിയുടെ ഒരു ഭാഗമായി മാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാവുകയാണ് കേരളത്തിന്റെ തനത് ബ്രാൻഡായ വി- സ്റ്റാർ. ഇതിന്റെ ഭാഗമായി സാമൂഹ്യ സേവനവും സ്ത്രീ ശാക്തീകരണവും മുൻ നിർത്തി സുരക്ഷിതവും നിരക്ക് കുറഞ്ഞതുമായ മാസ്‌കുകൾ നിർമിക്കുകയാണ് വി- സ്റ്റാർ.
ഉന്നതനിലവാരം പുലർത്തുന്നതും ഫാബ്രിക്ക് ഉപയോഗിച്ച് നിർമിച്ചിരിക്കുന്നതുമായ മാസ്‌കുകൾ വായു സഞ്ചാരമുള്ളതും ചർമത്തിനിണങ്ങുന്നതുമാണ്. വിവിധ വർണങ്ങളിലും, പ്രിന്റുകളിലുമുള്ള മാസ്‌കുകൾ വീണ്ടും കഴുകി ഉപയോഗിക്കാവുന്നതാണെന്നതും മറ്റൊരു പ്രത്യേകതയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും വേണ്ടി നാല് വ്യത്യസ്ത സൈസുകളിലുള്ള (S,M,L,XL) 12ൽ പരം മാസ്‌ക്കുകളാണ് വി- സ്റ്റാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്ത്രീ ശാക്തീകരണവും സാമൂഹ്യ സുരക്ഷയും മുൻ നിർത്തി കേരളത്തിലും
തമിഴ്‌നാട്ടിലുമുള്ള 18 സ്വതന്ത്ര യൂണിറ്റുകളിൽ നിർധന വനിതകൾക്ക് തൊഴിൽ നൽകുന്നതിന്റെ ഭാഗമായുള്ള ജീവകാരുണ്യ സംഘടനകൾക്ക് കീഴിലുള്ള നിർമാണ യൂണിറ്റുകളിൽ നിന്നുമാണ് വിസ്റ്റാർ ഉത്പന്നങ്ങൾ നിർമിക്കുന്നത്.
മാസ്‌കുകൾക്ക് പുറമേ സ്ത്രീകൾക്കും, പുരുഷൻമാർക്കും, കുട്ടികൾക്കുമുള്ള ഇന്നർ, ഔട്ടർവെയർ ഉൽപന്നങ്ങൾ നിർമിക്കുന്ന ലൈഫ് സ്റ്റൈൽ ബ്രാൻഡ് സ്ഥാപകയും എംഡിയുമായ ശ്രീമതി. ഷീല കൊച്ചൗസേപ്പിന്റെ സാരഥ്യത്തിൽ വളർച്ചയുടെ പുതിയ ഉയരങ്ങൾ കീഴടക്കിക്കഴിഞ്ഞു.
മാത്രമല്ല, #ruraltonational ന്റെ ഭാഗമായി, ഈ ചെറിയ സമയത്തിനുള്ളിൽ തന്നെ ഉൾനാട്ടിലെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും വി- സ്റ്റാർ വെബ് സൈറ്റുകളിലും ഉത്പന്നങ്ങൾ ലഭ്യമാണ്. വിസ്റ്റാറിന്റെ ഈ പ്രീമിയം മാസ്‌ക്കുകൾ ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, യുഎസ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Story Highlights – v star masks,
Read more on: covid Crisis
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
Advertisement
Latest
30 mins ago
തക്കാളി സംഭരിക്കാൻ സഹകരണ വകുപ്പ്; കർഷകർക്ക് കിലോയ്ക്ക് 15 രൂപ നൽകും
51 mins ago
‘ഞാൻ മരിച്ചോ ഇല്ലയോ എന്നറിയാൻ എന്നെത്തന്നെയാണ് ആളുകൾ വിളിക്കുന്നത്’; താൻ ജീവനോടെയുണ്ടെന്ന് മധു മോഹൻ
1 hour ago
കുടുംബ പ്രേക്ഷക ഹൃദയം കീഴടക്കി ‘ഖെദ്ദ’
1 hour ago
ബൈക്ക് നല്‍കാത്തതിന്റെ പേരില്‍ മര്‍ദനം: താന്‍ രോഗിയാണെന്ന് അറിഞ്ഞുകൊണ്ടാണ് വൈശാഖ് ആക്രമിച്ചതെന്ന് യുവാവ്
1 hour ago
എൽ ഡി എഫ് സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നം ; എം വി ജയരാജൻ
Advertisement
Dont Miss
മഹാരാഷ്ട്രയുടെ സ്വപ്നക്കുതിപ്പിന് കലാശപ്പോരിൽ അന്ത്യം; വിജയ് ഹസാരെ ട്രോഫി സൗരാഷ്ട്രയ്ക്ക്
മുന്‍ കോണ്‍ഗ്രസ് വക്താവിനെ ബിജെപി വക്താവാക്കി; അമരീന്ദര്‍ സിംഗ് ദേശീയ എക്‌സിക്യൂട്ടീവിലേക്കും
തക്കാളി സംഭരിക്കാൻ സഹകരണ വകുപ്പ്; കർഷകർക്ക് കിലോയ്ക്ക് 15 രൂപ നൽകും
‘ഞാൻ മരിച്ചോ ഇല്ലയോ എന്നറിയാൻ എന്നെത്തന്നെയാണ് ആളുകൾ വിളിക്കുന്നത്’; താൻ ജീവനോടെയുണ്ടെന്ന് മധു മോഹൻ
കുടുംബ പ്രേക്ഷക ഹൃദയം കീഴടക്കി ‘ഖെദ്ദ’
ബൈക്ക് നല്‍കാത്തതിന്റെ പേരില്‍ മര്‍ദനം: താന്‍ രോഗിയാണെന്ന് അറിഞ്ഞുകൊണ്ടാണ് വൈശാഖ് ആക്രമിച്ചതെന്ന് യുവാവ്
എൽ ഡി എഫ് സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നം ; എം വി ജയരാജൻ
ഇനി ഒരു ടീമിൽ 11 അല്ല, 12 പേർ; ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ
Advertisement
Related Stories
കിലോയ്ക്ക് 45 രൂപ; ആഢംബര ടൂറിസ്റ്റ് ബസുകൾ തൂക്കി വിൽക്കാനിട്ട് ഉടമ Kerala News
നിറം മങ്ങി ബ്യൂട്ടിഷന്മാരും; പൂട്ടിപ്പോയ ജീവിതങ്ങൾ പരമ്പര തുടരുന്നു Latest News
അതിജീവിക്കാനാകാതെ വഴിയോര ജീവിതങ്ങൾ; പൂട്ടിപ്പോയ ജീവിതങ്ങൾ പരമ്പര തുടരുന്നു Kerala News
Twentyfournews.com, a news portal from the house of Insight Media City. The portal stands among the very few non biased news portals from the state of kerala. |
കമ്മട്ടിപ്പാടം എന്ന ചലച്ചിത്രത്തിന്റെ റിലീസിന് മുന്‍പ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി. ബാലചന്ദ്രന്‍ പറഞ്ഞത് ഓര്‍മ്മയിലുണ്ട് കമ്മട്ടിപ്പാടം എന്ന ചലച്ചിത്രസൃഷ്ടി പൂര്‍ണ്ണമാകുന്നതോടു കൂടിയേ അതിന്റെ തിരക്കഥയും പൂര്‍ണ്ണമാകുന്നുള്ളൂ എന്ന്.
അത് ചിത്രം കാണുമ്പോള്‍ കാണിയ്ക്കും ബോധ്യപെ്പടുന്നു. ഒരു അച്ചടി വടിവുള്ള ടിപ്പിക്കല്‍ തിരക്കഥയുടെ അസാന്നിധ്യവും, ദൃശ്യങ്ങളുടെ ഭംഗിയിലും, സംഭവങ്ങളുടെ വികാസത്തിലും രൂപീകരിക്കപെ്പടുന്ന കാണലും കമ്മട്ടിപ്പാടത്തെ സാധാരണ പ്രേക്ഷകന് രസിക്കുവാന്‍ സാധ്യതയില്ലാത്ത ഒരു ആഖ്യാനമാക്കുന്നു.
കമ്മട്ടിപ്പാടം എന്നത് എറണാകുളം ജില്ലയിലെ അഥവാ കൊച്ചിയുടെ ഹൃദയഭാഗത്തുള്ള ഒരു സ്ഥലം. തികച്ചും ഗ്രാമീണമായിരുന്ന വയലുകളും ചതുപ്പും സാധാരണ മനുഷ്യരും നിറഞ്ഞ അവിടം കാലക്രമേണ നഗരമായിപ്പരിണമിച്ചപ്പോൾ സംഭവിച്ച മൂല്യച്ചുതികളും, ആ നാടിന്റെ തനിമയുള്ള മനുഷ്യന്‍ ആ നാഗരിക കൃത്രിമത്വങ്ങളോട് സമരസപെ്പടുവാനാകാതെ, അപരിഷ്‌കൃതരായി തുടച്ചു നീക്കപ്പെടുന്നതുമാണ് ചിത്രം സഞ്ചരിക്കുന്ന അടിസ്ഥാന രേഖ. പക്ഷേ ആ രേഖ കാണിയെ വ്യക്തതയോടെ ബോധ്യപെ്പടുത്താന്‍ ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ക്ക് സാധിച്ചതുമില്ല. പാരിസ്ഥിതികമായ ഒരു കഥാവസ്തു, അവ്യക്തമായ ഹിംസയില്‍ മുങ്ങി എന്തിനെന്നോ, ഏതിനെന്നോ അറിയാത്ത ഒന്നായി ഒതുങ്ങിപ്പോകുന്നു.
ബോബെയില്‍ സ്വന്തം ജീവിതം പണയം വച്ച് കാശുള്ളവന്റെ സംരക്ഷകനായി അഥവാ ബോഡി ഗാര്‍ഡായി ജീവിക്കുന്ന കൃഷ്ണന് ഏറെക്കാലത്തിനു ശേഷം തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ ടെലഫോണ്‍ കോള്‍ വരുന്നിടത്താണ് കഥ കമ്മിപ്പാടത്തിലേക്ക് പൂര്‍ണ്ണമായും പറിച്ചു നടപ്പെടുന്നത്. അതിനു മുന്‍പ് ചിത്രാദ്യത്തില്‍ കമ്മട്ടിപ്പാടത്തിന്റെ ഹിംസയെ കാണുന്ന കൃഷ്ണന്റെയും കൂട്ടുകാരന്റെയും അവന്റെ ചേട്ടന്റെയും കുട്ടിക്കാലം കാണിക്കുന്നുണ്ട്. ആഖ്യാനത്തില്‍ തന്റെ സ്ഥിരം ശൈലിയില്‍ തന്നെ കമ്മട്ടിപ്പാടം ഒരുക്കുകയാണ് സംവിധായകന്‍ രാജീവ് രവി. തിരക്കഥയെന്നത് ചലച്ചിത്രസൃഷ്ടിക്ക് അത്ര അത്യന്താപേക്ഷിതമായ ഒന്നല്ല എന്ന് രാജീവ് വിശ്വസിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിലെ അരുകുകളിലേക്ക് നീക്കി നിര്‍ത്തപ്പെട്ട കുറച്ച് മനുഷ്യരുടെ അതിജീവനശ്രമമാണ് കമ്മട്ടിപ്പാടം എന്നു കൂടിപ്പറയാം. അവരതിന് തിരഞ്ഞെടുക്കുന്നതാകട്ടെ മാന്യപൊതുബോധം തെറ്റ് എന്ന് വിധിയെഴുതിയ ഹിംസയുടെ വഴിയും.
കമ്മട്ടിപ്പാടത്തിലെ കറുത്ത മനുഷ്യര്‍ക്കിടയില്‍ വന്നു പെടുന്ന വെളുത്ത മനുഷ്യരുടെ കുടുംബമാണ് നായകനെ നിര്‍മ്മിക്കുന്നത്. പക്ഷേ അവനെ തെറ്റുകാരനാക്കുന്നത് കറുത്ത മനുഷ്യരുടെ സഹവാസമാണെന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു. അവന്റെ സമപ്രായക്കാരനായ ചങ്ങാതി ഗംഗനും, അനിത എന്ന ഗംഗന്റെ ബന്ധുകൂടിയായ അവന്റെ കാമുകിയും, ഗംഗന്റെ ചേട്ടനും അവന്റെ ആരാധ്യപുരുഷനായ ബാലനും ഒക്കെ കറുത്ത മനുഷ്യരുടെ, മണ്ണിന്റെ മക്കളുടെ, കമ്മട്ടിപ്പാടത്തിന്റെ പ്രതിനിധികളാണ്. അവരെല്ലാം തന്നെ ഒടുവില്‍ കറുത്തവര്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന ദുരന്തങ്ങളിലേക്ക് വീണു പോകുന്നുമുണ്ട്. എല്ലാം നഷ്ടപെ്പട്ട് ബോംബെയ്ക്ക് പോയ കൃഷ്ണന്‍ ഒടുവില്‍ തിരിച്ചു വരുന്നത് ഗംഗനെ തേടിയാണ്. അവനെ പിന്‍തുടരുന്ന അപകടത്തില്‍ നിന്ന് അവനെ രക്ഷിക്കാനാണ്. എന്നാല്‍ അവന് ഗംഗനെ രക്ഷിക്കാനാകുന്നുമില്ല.
നേരത്തേ സൂചിപ്പിച്ചതുപോലെ മനോഹരമായ കാഴ്ചകള്‍ കൊണ്ട് പറഞ്ഞു പഴകിയ ക്വട്ടേഷന്‍ കഥകളെയനുസ്മരിപ്പിക്കുന്ന പലപേ്പാഴും ചിത്രം മികച്ച നടന്‍മാരുടെ മികച്ച പ്രകടനത്താല്‍ മാത്രമാണ് മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യത്തെ പലപേ്പാഴും സഹനീയമാകുന്നത്. എങ്ങുമെത്താത്ത പോലെ ടിപ്പിക്കല്‍ പ്രതികാരകഥയുടെ ചെടിപ്പ് പേറുന്ന കൈ്‌ളമാക്‌സും കൂടിയായപ്പോള്‍ ചിത്രം ഉദ്ദേശിച്ചതെന്തോ അത് സാധ്യമാക്കുന്നില്ല.. ദുല്‍ഖറിന്റെ ആദ്യ ചിത്രത്തെപ്പോലും പല ഘട്ടങ്ങളിലും ചിത്രം ഓര്‍മ്മയില്‍ കൊണ്ടു വരുന്നു.
കൃഷ്ണന്‍ എന്ന നായകകഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ മികച്ച പ്രകടനം തന്നെ നടത്തി. കാലഘട്ടങ്ങളെ പ്രതിഫലിപ്പിക്കാന്‍ ദുല്‍ഖറിന്റെ ശൈലിക്ക് അനായാസം സാധിക്കുന്നു. ഗംഗനായി അഭിനയിക്കുന്ന വിനായകന്‍ അഭിനയപാടവം കൊണ്ട് യുവതാരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലാണ് എന്ന് തെളിയിച്ചു. ഗംഗനായി മറ്റൊരു നടനെ ഇനി സങ്കല്‍പ്പിക്കുക അസാധ്യം. ഷൈന ടോം ചാക്കോ, വിനയ് ഫോര്‍ട്ട് തുടങ്ങി മികച്ച അഭിനേതാക്കള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വേഷങ്ങളായിരുന്നു.
കമ്മട്ടിപ്പാടത്തിന്റെ ചതുപ്പില്‍ കട്ടച്ചോരകൊണ്ടടയാളപ്പെടുത്തപ്പെടുന്ന സ്‌നേഹബന്ധങ്ങളുടെ, സൗഹൃദങ്ങളുടെ, പ്രണയത്തിന്റെ, ബന്ധുത്വങ്ങളുടെ ചിതറിയ ആഖ്യാനം മാത്രമാണ് ചിത്രം. എങ്കിലും സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കേറ്റ് നല്‍കത്തക്ക ഹിംസ ചിത്രത്തിലില്ല എന്ന് പലപ്പോഴും തോന്നിപ്പോയി. പൂര്‍ണ്ണമായ വ്യാഖ്യാനങ്ങളോ, വിശധീകരണങ്ങളോ ഇല്ലാതെ വന്നുപോകുന്ന കഥാപാത്രങ്ങള്‍ പലതും കമ്മട്ടിപ്പാടത്തിന്റെ കാഴ്ചയെ അസ്വസ്ഥമാക്കുന്നു.
ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും കാഞ്ഞങ്ങാടിൽ നിന്നൊരു വൈറ്റ് ആള്‍ട്ടോ - 1744 White Alto Review
18 Nov, 2022
ഒരു കാറാണ് മുഖ്യകഥാപാത്രം. കാറിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. ഫ്രെയിമിനുള്ളിലേക്ക് കാറിനൊപ്പം കയറിവരുന്ന കഥാപാത്രങ്ങള്‍.
ദൃശ്യ മികവിന്റെ പുതിയമുഖവുമായി "കുമാരി".
28 Oct, 2022
കാഞ്ഞിരങ്ങാടെന്ന ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.
രണ്ടു മണിക്കൂര്‍ ട്വിസ്റ്റുകളുടെ ഡ്രൈവ്... "നൈറ്റ് ഡ്രൈവ്"
11 Mar, 2022
തുടക്കം മുതല്‍ ഒടുക്കം വരെ ട്വിസ്റ്റുകളുടെ പെരുമഴ തീര്‍ക്കുന്ന ചിത്രമാണ് വൈശാഖിന്റെ നൈറ്റ് ഡ്രൈവ്. എ റിയല്‍ ത്രില്ലര്‍ മൂവി എന്ന് സംശയമില്ലാതെ പറയാം.
അന്ധവിശ്വാസങ്ങളെ യുക്തിയാൽ പൊളിച്ചെഴുതിയ "സ്റ്റാർ"
29 Oct, 2021
കോവിഡ് തീർത്ത പ്രതിസന്ധികൾ മറികടന്ന് സംസ്ഥാനത്ത് തീയറ്ററുകൾ സജീവമാകുകയാണ്. ഒക്ടോബർ 28ന് തീയറ്ററുകൾ തുറന്ന ശേഷം ആദ്യമായി റിലീസ് ചെയ്ത മലയാള ചിത്രമാണ് ജോജു ജോർജ് ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിൻ ഡി സിൽവ സംവിധാനം ചെയ്ത "സ്റ്റാർ". "Burst of Myths" എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു സൈക്കോളജിക്കൽ മിസ്റ്ററി ഗണത്തിൽപ്പെടുന്ന "സ്റ്റാർ" മികച്ചൊരു കുടുംബ ചിത്രം കൂടിയാണ്. അന്ധമായ വിശ്വാസങ്ങളെയും സമൂഹത്തിൽ മതത്തിന്റെ പേരിൽ കെട്ടി പൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാൽ പൊളിച്ചെഴുതുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് സ്റ്റാറിന്.
More...
TRENDING NEWS
വിവാദം ഉയര്‍ത്തി ആദ്യ ഡോക്യുമെന്ററി, ഹംഗേറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍പഠനം നിഷേധിച്ചു, ഐഎഫ്എഫ്കെ ലൈഫ് ടൈം അവാര്‍ഡ് ബേലാ താറിന്
29 Nov, 2022
"കാക്കിപ്പട കാലിക പ്രസക്തിയുള്ള കഥയാണ്"- മുൻ എസ്‍.പി ജോര്‍ജ് ജോസഫ്
24 Nov, 2022
"ഇവിടെ ഭരിക്കുന്നത് പോലീസല്ല പിണറായി വിജയനാ...!!" തകർപ്പൻ ഡയലോഗുമായി "കാക്കിപട" ടീസർ.
26 Nov, 2022
ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും വൈറ്റ് ആള്‍ട്ടോ ഓടിത്തുടങ്ങി, വീണ്ടും ഒരു കാഞ്ഞങ്ങാട് ഉല്പന്നം!
18 Nov, 2022
PHOTO GALLERY
VIDEO GALLERY
NEW GEN
On Chris Hemsworths birthday : Actor reveals the emotional reason behind why he named his little girl India
Chris Hemsworths relationship with India goes beyond the time he visited the nation to shoot his Film Extraction. India is the name of the Actors little girl, and here is the story behind it
Filmfare Awards 2019 : Raazi Sweeps 5 Awards ! See the List of Winners
The 64th Filmfare Awards which was held in Jio Gardens in Mumbai had a lot of glamorous attractions. King Khan with several other stars hosted the event with elegance.
Eviction of Bigg Boss Malayalam contestant Ranjini Haridas
After postponing the elimination, there was a hate campaign in asianet, that asianet is postponing the elimination to protect Ranjini Haridas.
Incredible 2 : Jack Jack with Disneys version of Avengers ?
Elasti-Girl (Helen Parr) is given a mission to save the world, while Mr. Incredible (Bob Parr) have to look after the Home and the Kids
View More ...
ABOUT US
Vellinakshatram-a movie lovers delight and No.1 Film Magazine in Kerala from Kalakaumudi Publications. No one knows Malayalam Cinema and its stars like we do. Most exciting film magazine publishing house in Kerala. Started in 1975 by veteran Editor Shri MS Mani.
Vellinakshatram is the category leader among film magazines in Kerala. Packed with the latest movie news, reviews and previews, celebrity interviews and inside stories of people in the entertainment world.
FACEBOOK FEEDS
ADVERTISE WITH US
SEND
Home | Malayalam | Tamil | Hindi | Other | Reviews | Reports | Interviews | Box office | Photos | Videos | Music | New Gen | Print Edition |
ജീവിക്കാൻ ഭാഗ്യം വിറ്റ് നിവിൻ പോളി ചിത്രം 'ആക്ഷൻ ഹീറോ ബിജു'വിലെ നടി. ‘ഒന്നു പോ സാറേ’ എന്ന ഒറ്റ ഡയലോഗ് കൊണ്ട് മലയാളികളെ ചിരിപ്പിച്ച എരമല്ലൂർ സ്വദേശിനി മേരിയാണ് ലോട്ടറി വിൽക്കാനായി തെരുവിലേക്ക് ഇറങ്ങിയത്. ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽക്കുന്നത്.
എല്ലാവരെയും പോലെ കൊവിഡ് ആണ് മേരിയുടെ ജീവിതത്തില്‍ വില്ലനായി എത്തിയത്. സിനിമാ പ്രതീക്ഷകൾ തകർത്തു. വായ്പയെടുത്ത് വച്ച വീടിന് ജപ്തി ഭീഷണിയും എത്തിയതോടെ മേരി ലോട്ടറി വിൽപനയ്ക്ക് ഇറങ്ങുകയായിരുന്നു. രാവിലെ ആറരയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങുന്ന മേരി ഉച്ചവരെ ദേശീയപാതയ്ക്ക് സമീപം പൊരിവെയിലത്ത് ലോട്ടറി വിൽക്കും. ദിവസവും 300 രൂപയോളം കിട്ടും.
ഭാഗ്യശാലിക്ക് പതിനാറായിരം കോടി; ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനിയിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്ഷൻ ഹീറോ ബിജുവിൽ മേരിക്ക് അവസരം ലഭിക്കുന്നത്. രണ്ട് മക്കളാണ് മേരിക്ക്. മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യ പ്രശ്നങ്ങളുണ്ട്. മുപ്പത്തഞ്ചോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയ മേരി, ചില പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഈ ദുരിതങ്ങൾക്ക് ഇടയിലും സിനിമാ മോഹം മേരി കൈവിട്ടിട്ടില്ല. ഏതെങ്കിലും സിനിമാ പ്രവർത്തകർ തന്നെ വിളിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ ദിനവും മേരി ലോട്ടറി വിൽക്കാൻ ഇറങ്ങുന്നത്.
2016-ൽ നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു. ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത അടുത്തിടെ പുറത്തിവന്നിരുന്നു. നിവിൻ പോളി തന്നെയായിരിക്കും ചിത്രം നിർമിക്കുക.
Last Updated Nov 9, 2022, 7:46 AM IST
kerala lottery
Follow Us:
Download App:
RELATED STORIES
Kerala lottery Result: Karunya KR 578: 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 578 ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala lottery Result: Nirmal NR 305 : 70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 305 ലോട്ടറി ഫലം പ്രഖ്യാപിച്ചു
80 ലക്ഷത്തിന്റെ ലോട്ടറി തയ്യൽത്തൊഴിലാളിക്ക്; ഭാഗ്യം തുണച്ചത് സമ്മാനമില്ലെന്ന് കരുതിയ ടിക്കറ്റിന്
Kerala lottery Result: Nirmal NR 305: ഒന്നാം സമ്മാനം 70 ലക്ഷം; നിർമൽ NR 305 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്
Kerala Lottery Result: 80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് KN - 448 ലോട്ടറി ഫലം പ്രഖ്യാപിച്ചു
LATEST NEWS
ഖത്തറിന്‍റെ ആകാശത്ത് നീല നക്ഷത്രം ഉദിച്ചു; മിശിഹായുടെ ഗോളില്‍ ആദ്യപകുതി അര്‍ജന്‍റീനയ്ക്ക്
ആയിരം അഴകില്‍ മെസി; ഓസ്ട്രേലിയക്കെതിരെ അര്‍ജന്‍റീന മുന്നില്‍
ഒറ്റപ്പാലത്ത് 5 തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി; പരാതിയുമായി പ്രദേശവാസികള്‍
തോട്ട ഭൂമിയില്‍ നിന്ന് ഈട്ടി മരങ്ങള്‍ അനധികൃതമായി മുറിച്ച്, ഒളിപ്പിച്ച് പഞ്ചായത്തംഗം; പുറത്തെടുത്ത് വനംവകുപ്പ് |
വിദൂര പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നുവന്ന ആക്രമണകാരികളുടെ പെരുമാറ്റം ജടിലമായിരുന്നു. അവരെ മായാവിയായ പൂതനയോടാണ് ഉപമിക്കേണ്ടത്. ”ഒരാള്‍ക്ക് ചിരിച്ച്, ചിരിച്ച്, ചിരിച്ചുകൊണ്ട് നീചനാകാനാകും” എന്ന് ഷേക്‌സ്പിയര്‍ പറഞ്ഞിട്ടുണ്ട്. (“one can smile and smile and smile yet be a villian”). ഇതായിരുന്നു വിദൂര പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നെത്തിയെ ആക്രമണകാരികളുടെ കാര്യത്തില്‍ സംഭവിച്ചത്. അവര്‍ ചിരിച്ച്, ചിരിച്ച് ഭാരതത്തെ ആത്മവിസ്മൃതിയിലാഴ്ത്തി. അങ്ങനെ മുഴുവന്‍ ദേശവും അവരുടെ കളിപ്പാവയായി. എന്നാല്‍ അവരുടെ കൂടതന്ത്രം അധികനാള്‍ നിലനിന്നില്ല. ആത്മസാക്ഷാത്കാരത്തിന്റെ ദിശയിലേക്ക് ദേശം തിരിഞ്ഞു. 19-ാം നൂറ്റാണ്ടില്‍ മെക്കാളെ സായ്പ് തന്റെ പിതാവിന് ”ഇനി മുപ്പത് വര്‍ഷം കഴിയുമ്പോള്‍ ഭാരതം രൂപത്തിലും നിറത്തിലും ഇതുപോലെ നിലനില്‍ക്കുമെങ്കിലും അഭിരുചിയിലും ശൈലിയിലും ഇംഗ്ലീഷുകാരായി മാറും” എന്നെഴുതിയ അതേ വര്‍ഷം വംഗഭൂമിയില്‍ പില്‍ക്കാലത്ത് രാമകൃഷ്ണ പരമഹംസനെന്ന് അറിയപ്പെട്ട ഗദാധരന്‍ ജനിച്ചു. അദ്ദേഹത്തെ താന്ത്രികവിദ്യയില്‍ പാരംഗതനാക്കാന്‍ വേണ്ടി എത്തിയ അംബാ ഭൈരവിയുടെ ജാതി, പ്രായം, ഗ്രാമം എന്നിവ ആര്‍ക്കറിയാം! കാളീമാതാവിന്റെ ആജ്ഞ സ്വീകരിച്ചെത്തിയ അവര്‍ ശ്രീരാമകൃഷ്ണന്റെ ഗുരുവരയായി തീര്‍ന്നു. നൈഷ്ഠിക ബ്രഹ്മചാരിയുടെ ആദ്ധ്യാത്മിക പരിശീലനത്തിനായി എത്തിയ ആ കാലത്തെ യജ്ഞീയാ. സംയോഗ വശാല്‍ ശ്രീരാമകൃഷ്ണന്റെ തപോഗൃഹത്തിന്റെ നിര്‍മ്മാതാവ് അബ്രാഹ്മണ വിഭാഗത്തില്‍ പെട്ട റാണീ രസമണി ആയിരുന്നു. ആധുനിക രാഷ്ട്രീയ പുനര്‍ജാഗരണത്തില്‍ സ്ത്രീയുടെ പങ്ക് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ശ്രീരാമകൃഷ്ണന്റെ സഹധര്‍മ്മചാരിണി ശാരദാദേവിയും ഇതേ ദിശയില്‍ സഞ്ചരിച്ചുവെന്നത് അഭിമാനവും സന്തോഷവും ജനിപ്പിക്കുന്നു. ”ഗോപാലേര്‍ മാ” (ഗോപാലന്റെ അമ്മ)യെപ്പോലുള്ള മറ്റ് അമ്മമാരും ഇതേ ദിവ്യശൃംഖലയുടെ കണ്ണികളായിതീര്‍ന്നു.
മധ്യകാലഘട്ടത്തിലെ മാറ്റിനിര്‍ത്തല്‍ പ്രക്രിയ ഇവിടെ അവസാനിക്കുന്നു. ഈ ഈശ്വരീയ പ്രക്രിയയുടെ സര്‍വ്വോച്ചമായ ഉദാഹരണമായിരുന്നു നിവേദിതയുടെ ശുഭാഗമനം. രീതി, നീതി, ദേശം, ധര്‍മ്മം എന്നിങ്ങനെ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും അതൊരു പുത്തന്‍വരവ് തന്നെയായിരുന്നു. ജഗദ്ധാത്രിയുടെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട പുതുനൈവേദ്യം! സനാതന ധര്‍മ്മത്തിന്റെ പുണ്യപ്രവാഹത്തില്‍ ആ പ്രജ്ഞാവതി സര്‍വാത്മനാ സമരസപ്പെട്ടു. അവര്‍ എത്രമാത്രം സമരസപ്പെട്ടു എന്ന് കാണിക്കുന്നതാണ്. പിന്നീട് തനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ അവസരമുണ്ടായപ്പോള്‍ നേരത്തെ പറഞ്ഞ ‘അര്‍ദ്ധ വൃഗളം’ എന്ന സൂത്രത്തെ പിടിച്ചുകൊണ്ട് അവര്‍ ഇപ്രകാരം പറഞ്ഞു: ‘സ്ത്രീയും പുരുഷനെ പോലെത്തന്നെ വാസ്തവത്തില്‍ ഒരു മനുഷ്യജീവിയാണെങ്കില്‍, കഴിയാവുന്നത്ര പൂര്‍ണമായി സ്വയം വികാസം പ്രാപിക്കാന്‍ അവനുള്ളത്ര തന്നെ അവകാശം അവള്‍ക്കുമുണ്ട്. പുരുഷന്റെ ലിംഗത്തെക്കുറിച്ച് ഊന്നിപ്പറയാന്‍ കാണിക്കുന്നത്ര തന്നെ മടി സ്ത്രീയുടെതിനെ സംബന്ധിച്ചും നാം കാണിക്കണം. കിട്ടാവുന്നത്ര ഉപാധികളെക്കൊണ്ട് നാം ഒന്നിനെ ഉദാത്തവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതേതോതില്‍ മറ്റേതിനേയും ഉദാത്തവല്‍ക്കരിക്കാന്‍ നാം ശ്രമിക്കണം. സ്ത്രീയുടെ വികാസം നാം ഒരു ലക്ഷ്യമായി കണക്കാക്കണം, പവിത്രമായ ഒരു ലക്ഷ്യം. മാത്രമല്ല, ഇത് സ്വയം സ്ത്രീക്കു വേണ്ടിയായിരിക്കണം, അല്ലാതെ, യാതൊരു വിധത്തിലും പുരുഷന്റെ സന്തോഷത്തിനും നന്മക്കും വേണ്ടിയുള്ള ഒരുപകരണം എന്ന രീതിയിലാവരുത്.”44
സാമാജിക തലത്തില്‍ ആര്യസമാജത്തിലെ സ്ത്രീകളുടെ സംഭാവന ഇതിലുമധികം വ്യാപകമായിരുന്നു. ആര്യസമാജത്തിന്റെ സ്ഥാപകനായ പൂജ്യ ദയാനന്ദമഹര്‍ഷി സ്ത്രീകളുടെ ഉപനയനം വീണ്ടും ആരംഭിക്കുകയും അവര്‍ക്ക് യജ്ഞോപവീത ധാരണത്തിനാവശ്യമായ വൈദിക സംസ്‌കാരം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി ഭാരതത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്ത് സ്ത്രീകളുടെ പങ്കാളിത്തത്തോടെ യജ്ഞം നടത്തുന്ന സമ്പ്രദായം പുനരാരംഭിക്കപ്പെട്ടു. സ്ത്രീകള്‍ക്കും ഹോത്രി, അധ്വര്‍യു, ഉദ്ഗാത, ബ്രഹ്മന്‍ എന്നിവ ആകാമായിരുന്നു. അവര്‍ക്ക് വീണ്ടും വേദാധികാരം ലഭിച്ചു. ആര്യസമാജത്തിന്റെ പതാകയുടെ കീഴില്‍ അനേകം ധര്‍മ്മപ്രചാരികമാര്‍ കടല്‍താണ്ടി മോറീഷ്യസ്, ഫിജി എന്നിവിടങ്ങളില്‍ വരെ എത്തി. ഈ പുത്തന്‍ ബ്രഹ്മവാദിനികള്‍ പ്രവാസികളായ ദേശവാസികള്‍ക്കിടയില്‍ ആര്യധര്‍മ്മം നിലനിര്‍ത്തി.
ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിലും പെണ്‍കുട്ടികള്‍ വിമുഖത കാണിച്ചില്ല. ഇംഗ്ലീഷ് സാഹിത്യരചനയില്‍ അവര്‍ മുന്‍പന്തിയില്‍ നിന്നു. ഇവിടെ കവയിത്രി തോരൂദത്തയുടെ പേര് പ്രത്യേകം എടുത്തു പറയേണ്ടതാണ്. വിവേകാനന്ദ സ്വാമികളെക്കാള്‍ ഏഴുവയസ്സ് പ്രായക്കൂടുതലുള്ള അവരുടെ ജീവിതകാലം കേവലം 22 കൊല്ലമായിരുന്നു. എന്നാല്‍ ഹ്രസ്വമായ തന്റെ ജീവിതത്തിനിടക്ക് അവര്‍ ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളില്‍ കവിതകളെഴുതി. അവരുടെ കവിതാ സംഗ്രഹം ഏന്‍ഷ്യന്റ് ബാലെഡസ് ആന്റ് ലെജന്‍ഡ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ (അിരശലി േആമഹഹമറ െമിറ ഘലഴലിറ െീള ഒശിറൗേെമി) 19-ാം നൂറ്റാണ്ടില്‍ ലണ്ടനില്‍ പ്രകാശനം ചെയ്യപ്പെട്ടു. സാവിത്രി, ലക്ഷ്മണന്‍, ശ്രവണന്‍, ഏകലവ്യന്‍, ധ്രുവന്‍, പ്രഹ്ലാദന്‍ മുതലായവരാണ് കഥാപാത്രങ്ങള്‍. ഇത്രയും കുറഞ്ഞ പ്രായത്തില്‍ ഭാരതീയ സനാതന ധര്‍മ്മ ദര്‍ശനങ്ങളെക്കുറിച്ചുള്ള അവരുടെ അവബോധം അലൗകികമാണ്. ഒരു ഉദാഹരണമിതാ. പിതാവായ ഹിരണ്യകശിപുവിന്റെ ആജ്ഞയുടെ പാലനം, തന്റെ ഈശ്വരസമര്‍പ്പിതമായ ജീവിതം, ഇവ രണ്ടും പിതാവിന്റെ ശാഠ്യം കാരണം തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് പ്രഹ്ലാദന്‍ വളരെ ശരിയായ ഉത്തരം നല്‍കുന്നത് ഇപ്രകാരമാണ്. ”ആദരണീയനായ പിതാവേ, നിങ്ങള്‍ രണ്ടുപേരും പറയുന്നത് കേള്‍ക്കുവാനും അനുസരിക്കാനും ഞാന്‍ സന്നദ്ധനാണ്. പക്ഷെ, ചിലപ്പോഴൊക്കെ വലിയ ധര്‍മ്മവും ചെറിയ ധര്‍മ്മവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നു. ആ സമയത്ത് ചെറിയ ധര്‍മ്മത്തെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം അത്യന്തം ഭയാനകമായ ഹാനിയുണ്ടാവുകയും നാലുപാടും നാശമുണ്ടാകുകയും ചെയ്യും.”45
നമുക്ക് വ്യാസന്‍ പറഞ്ഞ രാജാവായ ശിബിയുടെ കഥ ഓര്‍മ്മിക്കാം. അതില്‍ ദേവേന്ദ്രന്‍ പരുന്തിന്റെ രൂപത്തില്‍ ശിബി രാജാവിനോട് പറയുന്നത് ഇതേ തത്വമാണ്: ‘മഹാരാജാവേ, എന്താണ് മഹത്വപൂര്‍ണം, എന്താണ് ഗൗണമായത് എന്നു നോക്കിയിട്ടുവേണം ധര്‍മ്മ – അധര്‍മ്മങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍.”46
കുമാരീ തോരൂദത്തയുടെ പ്രോജ്വലമായ ഇതേ പാരമ്പര്യത്തെ മുമ്പോട്ടു കൊണ്ടുപോകുന്ന തരത്തില്‍ അതിനുശേഷം ഓരോ സംസ്ഥാനത്തും കവയിത്രികള്‍ ഉണ്ടായി. അവര്‍ ഭാരതീയ ഭാഷകളെ സംപുഷ്ടമാക്കിത്തീര്‍ത്തു. അലങ്കാര ശാസ്ത്രത്തില്‍ പാരംഗതനായ പണ്ഡിതനായ കവി രാജശേഖര്‍ ”പുരുഷനും സ്ത്രീക്കും വൈഭവത്തിന്റെ സഹായത്തോടെ കവികളായിത്തീരാനാകും, മഹത്വത്തിന്റെ അടിസ്ഥാനം ലിംഗഭേദമല്ല.”47 എന്നു പറഞ്ഞത് മഹത്തായ ഈ രാഷ്ട്രത്തില്‍ സ്ത്രീകള്‍ സാര്‍ത്ഥകമാക്കിത്തീര്‍ത്തു.
പ്രാചീനകാലത്ത് ലിംഗഭേദത്തിന്റെ പേരില്‍ സംസ്‌കൃതം, പ്രാകൃതം എന്ന തരത്തില്‍ വേര്‍തിരിവുണ്ടാക്കിയവര്‍ക്ക് പ്രബുദ്ധരായ സ്ത്രീരത്‌നങ്ങള്‍ അവരവരുടെ അമൂല്യമായ കൃതികളിലൂടെ ശരിയായ മറുപടി നല്‍കി.
അടിമത്തത്തില്‍ കഴിഞ്ഞ ദേശത്തെ സ്വതന്ത്രമാക്കാന്‍ നടന്ന സുദീര്‍ഘമായ സംഘര്‍ഷത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഉഗ്രപ്രതാപിയായിരുന്നു മാഡം കാമാ. 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തെ ദശകത്തില്‍, ഭാരതത്തിന്റെ ‘വന്ദേ മാതരം’എന്ന് മുദ്രണം ചെയ്ത സ്വതന്ത്രപതാക ജര്‍മ്മനിയില്‍ നടന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ ഉയര്‍ത്തിയത് ആ മഹാവിപ്ലവകാരിണിയായിരുന്നു. അവര്‍ വെട്ടിത്തെളിച്ച പാതയില്‍ ദേശ ത്തെ നൂറുകണക്കിന് വരുന്ന സ്ത്രീശക്തി മുന്നോട്ടു നീങ്ങി. ആ നിരയില്‍ ഗ്രാമീണരും നഗരവാസികളും വിദ്യാഭ്യാസം നേടിയവരും ഇല്ലാത്തവരും പെണ്‍കുട്ടികളും അമ്മമാരും വിപ്ലവപക്ഷക്കാരും സമാധാനപക്ഷക്കാരുമായ അസംഖ്യം അംഗനകള്‍ ഉണ്ടായിരുന്നു.
സാമൂഹ്യ പരിഷ്‌ക്കരണ രംഗത്ത് അനേകം വീട്ടമ്മമാര്‍ സധൈര്യം സ്വന്തം കാര്യക്ഷേത്രം വികസിപ്പിച്ച് കാലഹരണപ്പെട്ട ദുരാചാരങ്ങളെ പിഴുതെറിയുന്നതിനായി പ്രവര്‍ത്തിച്ചു. പുതിയ പുതിയ സംഘടനകള്‍ സ്ഥാപിച്ച് അവ നടത്തുന്നതില്‍ തങ്ങള്‍ക്കുള്ള കഴിവ് അവര്‍ പ്രകടിപ്പിച്ചു. ശ്രീമതി സാവിത്രീ ഫുലേ, ശ്രീമതി കര്‍വേ എന്നിവര്‍ ഇതിന്റെ രണ്ടു ഉദാഹരണങ്ങളാണ്. വാസ്തവത്തില്‍ രൂഢമൂലമായ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതുക അത്യന്തം കഠിനമാണ്. അതിന്റെ രണാംഗണം സമാജമാണ്. അവിടത്തെ ബ്രഹ്മാസ്ത്രം കുടുംബ പ്രബോധനമാണ്. അത് വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുക സ്ത്രീയ്ക്കാണ്. അസാധാരണമായ ഈ യുദ്ധത്തില്‍ പ്രബുദ്ധരായ നമ്മുടെ അമ്മമാര്‍ വിജയം വരിച്ചു. ബാലവിവാഹം, വൃദ്ധവിവാഹം, സതീമൃത്യു മുതലായ ദുരാചാരങ്ങള്‍ ഇല്ലാതായി. പുനര്‍വിവാഹം, വിധവാവിവാഹം, സ്ത്രീവിദ്യാഭ്യാസം, കടല്‍ കടന്നുപോകല്‍ മുതലായ പരിഷ്‌ക്കാരങ്ങള്‍ സ്വീകരിക്കപ്പെട്ടു. ഇപ്പോഴും ആ സമരം തുടരുന്നുവെന്ന് നിസ്സങ്കോചം അംഗീകരിക്കാനാകണം. ഇനിയും തെറ്റായ ആചാരങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രബുദ്ധമായ മനസ്സുകൊണ്ട് അവയെ ഉന്മൂലനം ചെയ്യുക സാധ്യമാണ്. ഇതേ പ്രവാഹത്തില്‍ ശരിയായ നവീന രീതികള്‍ സ്വീകരിക്കാനുമാകും.
സ്വാതന്ത്ര്യാനന്തരം വര്‍ത്തമാന ഭാരതത്തില്‍ സ്ത്രീയുടെ ചിത്രം അത്യന്തം ആശാപൂര്‍ണ്ണമാണ്. തുല്യതയുടെ ഭാവത്തോടെ സ്ത്രീകളുടെ പുതിയ തലമുറ മുന്നോട്ടുവരാന്‍ തുടങ്ങിയിട്ടുണ്ടെന്നതോടൊപ്പം ജലം-കര-ആകാശം എന്നിവയുടെ കാര്യങ്ങളില്‍ തുല്യമായ സംഭാവനകള്‍ നല്‍കുന്നുമുണ്ട്. യാഥാസ്ഥിതികരല്ലാത്ത അവര്‍ ശാസ്ത്രതല്പരരാണെന്ന് കാണുന്നു. ശ്രദ്ധയോടൊപ്പം അഭിവാഞ്ഛയുടെ ഉടമകളാണവര്‍. ഇപ്പോഴത്തെ നമ്മുടെ സഹോദരിമാരെ കാണുന്ന സമയത്ത്, വീണ്ടുമൊരിക്കല്‍ മഹത്തായ ഈ ദേശത്ത് ഒരേ സമയത്ത് അനേകം കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിവുള്ള നാരീമണികള്‍ ആവിര്‍ഭവിക്കുകയും വ്യത്യസ്ത മണ്ഡലങ്ങളില്‍ പ്രശോഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷ ഹൃദയത്തില്‍ അങ്കുരിക്കുന്നു.
________________________________________________________
44. If woman is really as much a human being as man, then she has the same right to her fullest possible development as he has. If we should hesitate to emphasise the sex of man then we ought must seek equally to ennoble the other. The development of woman must be regarded and end, a sacred end. And this for the sake of woman must be regarded an end, a sacred end. And this for the sake of woman herself and not in anyway as a mere acessory to the happiness or well being of man. (Complete Works of Nivedita – Vol 3 – P-453)
45. Let not my words, Sire, give you offence
To thee, and to my mother, both
I give as due all reverence,
And to obey thee am not loth.
But higher duties sometimes clash
With lower – then the last must go-
Or there will come a fearful crash
In lamentation, fear, and woe.”
46.ഗുരുലാഘവമാദായ ധര്‍മ്മാധര്‍മ്മവി നിശ്ചയേ
യതോഭൂയാംസ്തതോ രാജന്‍ കുരുഷ്വ ധര്‍മ്മനിശ്ചയം.
(മഹാഭാരതം. വനപര്‍വ്വം 131-13)
47.പുരുഷവത് യോശിതോപി കവ: ഭവേയു: സംസ്‌കാരോ ഹ്യാത്മനീ
സമവൈതി ന സ്‌ത്രൈണം പൗരഷം വാ വിഭാഗം അപേക്ഷതേ. (കാവ്യമീമാംസാ)
Tags: ഭാരതീയ സ്ത്രീയുടെ ഇന്നലെകള്‍
Share20TweetSendShare
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Posts
ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
ദേശീയദൗത്യ നിര്‍വ്വഹണവും കേസരിയും
വെല്ലസ്ലിയെ വിറപ്പിച്ച പഴശ്ശിരാജ
ഇനി ലോകം ഒരു കാല്‍പ്പന്താകുന്നു…!
മതനവോത്ഥാനം ഉയര്‍ത്തിപ്പിടിക്കുക
മേയറുടെ കത്ത് മഞ്ഞുമലയുടെ തുമ്പ് മാത്രം
Kesari Shop
കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly
Latest
കേരളമെന്ന കുരുതിക്കളം
നാസ്തിക ആത്മീയതയുടെ തേര്‍വാഴ്ച
സര്‍വ്വാധിപത്യ ഭരണകൂടമെന്നത് ഭാരതീയ ചിന്താഗതിയല്ല: ദത്താത്രേയ ഹൊസബാളെ
ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
മാഗ്കോം ഉദ്ഘാടനം ചെയ്തു
നിയമവിരുദ്ധമായി ചെയ്ത ഒരു കാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ രാജിവെക്കാം: ഗവര്‍ണര്‍
ദേശീയദൗത്യ നിര്‍വ്വഹണവും കേസരിയും
JNU New Delhi and MAGCOM Kozhikode signs MOU
ഡൽഹി ജെ.എന്‍.യു സർവ്വകലാശാലയും കോഴിക്കോട് MAGCOM ഉം ധാരണാപത്രം ഒപ്പ് വച്ചു.
മയിൽപ്പീലിക്കൂട്ടം വയനാട്ടിലേക്ക്
Load More
മേൽവിലാസം
പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
കേസരിയെ കുറിച്ച്
ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു. |
ഓണം എല്ലാ മറുനടാന്‍ മലയാൡളുടെയും മനസ്സില്‍ ഗൃഹാതുര ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകള്‍. ബാല്യകാലത്ത് നമ്മുടെയെല്ലാം നാവില്‍ തുമ്പത്ത് തത്തിക്കളിച്ച രണ്ടുവരികളാണ്
മാവേലി നാടു വാണിടും കാലം
മനുഷ്യരെല്ലാരും ഒന്നുപോലെ
ഇന്ന് മനുഷ്യരെല്ലാവരും ഒന്നുപോലെയെന്ന് ചിന്തിക്കുക കൂടി വിഷമം-അത് ഒരു വിരോധാഭാസമായി തോന്നാം. ആ വരികളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. നാം അത് വിണ്ടെടുക്കേണ്ടിയിരിക്കുന്നു.
അറുപതുകളിലും എഴുപതുകളിലും മലയാൡകള്‍ അമേരിക്കയിലേക്കു കുടിയേറി തുടങ്ങുമ്പോള്‍ ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ കാണുമ്പോള്‍ നക്കിതിന്നാനുള്ള സ്‌നേഹം. അഞ്ചു പതിറ്റാണ്ടുകൊണ്ട് നമുക്കു വന്ന മാറ്റം ഇത്തരുണത്തില്‍ ഒന്നു തിരിഞ്ഞുനോക്കേണ്ടത് ആവശ്യമാണ്.
ഇന്നു നാം സാമ്പത്തികമായി വളരെ മുന്നേറി എന്നത് വാസ്തവമാണ്. എന്നാല്‍ ആ മുന്നേറ്റത്തില്‍ നമ്മുടെ മ
ലയാള സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന പലതും നഷ്ടപ്പെട്ടു എന്നു പറയാതിരിക്കാന്‍ വയ്യ. സ്വജന സ്‌നേഹം,
സാഹോദര്യം, ഒരുമ തുടങ്ങിയ മൂല്യങ്ങള്‍ സാമ്പത്തികമായി മുന്നേറാനുള്ള മത്സരത്തില്‍ കൈമോശം വന്നു.
ഇന്ന് നാലു മലയാളികള്‍ കൂടിയാല്‍ നാലാമനെ ചേര്‍ത്ത് മൂന്നു സംഘടനകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് അ
തിശയോക്തി കലര്‍ത്തിയാണങ്കിലും ഒരാള്‍ പറഞ്ഞതില്‍ കാര്യം ഇല്ലാതില്ല.
സ്വാര്‍ത്ഥതയാണ് ഇതിനെല്ലാം മുഖ്യകാരണമെന്ന് മനസ്സിലാക്കാന്‍ വലിയ വിഷമമില്ല. നമ്മില്‍ പലരും നമുക്കുവേണ്ടി മാത്രം അതല്ല എങ്കില്‍ നമ്മുടെ കുടുംബത്തിനോ മതത്തിനോ, മതവിഭാഗത്തിനോ വേണ്ടി മാത്രം ചിന്തിക്കുന്നു. വിഭാഗിയ ചിന്തകള്‍ നമ്മെ പലതട്ടുകളിലാക്കിയിരിക്കുന്നു.
ഈ എഴുത്തുകാരന്‍ മല്ലപ്പള്ളിക്കാരനായതുകൊണ്ട് മല്ലപ്പള്ളിയില്‍ നിന്നുള്ളവരെ കാണുന്നതില്‍ ഒരു പ്രത്യേക സന്തോഷമുണ്ട്. എന്നാല്‍ എനിക്കു നിലനില്ക്കാന്‍ മല്ലപ്പള്ളിയും എന്റെ മതവിഭാഗവും മതി, മറ്റുള്ളവരുടെ സഹകരണം ആവശ്യമില്ല എന്നത് സാമ്പത്തിക മുന്നേറ്റം നമ്മില്‍ വരുത്തിയ ഒരു സ്ഥിതിവിശേഷമാണ്. നിലനില്
ക്കാന്‍ മല്ലപ്പള്ളിപോലും വേണ്ട എന്റെ മതവിഭാഗം മാത്രം മതി എന്ന സ്ഥിതിയും ആയിട്ടുണ്ട്. കാരണം മതവിഭാഗങ്ങള്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ മല്ലപ്പള്ളി സംഗമം എന്ന സംഘടനയില്‍ പോലും വന്ന് സഹകരിക്കുന്നതിന് തടസമാകുന്നു
സാമ്പത്തിക മുന്നേറ്റത്തോടുകൂടി മൂല്യങ്ങള്‍ കൈമോശം വരുകയും അതിന്റെ സ്ഥാനത്ത് ഞാനെന്ന ഭാവവും അതില്‍നിന്നുളവാകുന്ന ഈഗോയും തല ഉയര്‍ത്തി ഇന്ന് മതമെന്ന കണ്ണടയില്‍ക്കൂടി മാത്രമേ പലര്‍ക്കും മറ്റുള്ളവരെ കാണുന്നതിനു സാധിക്കുന്നുള്ളു-അഞ്ചു പതിറ്റാണ്ടും സാമ്പത്തിക മുന്നേറ്റവും നമ്മില്‍ വരുത്തിയ മാറ്റം.
എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളികള്‍ കൂടുതലായി അമേരിക്കയിലേക്കു ചേക്കേറിയപ്പോള്‍ ആ
രാധന അഥവ പൂജയുടെ ആവശ്യത്തിനായി നാം മതപുരോഹിതന്മാരെയോ പൂജാരികളെയോ ക്ഷണിച്ചുവ
രുത്തി. അവര്‍ അവരുടെ സ്വാര്‍ത്ഥ താല്പര്യത്തില്‍ സുരക്ഷിതത്വമില്ലാഴ്കയില്‍, ഈശ്വരവിശ്വാസക്കുറവ്
കാരണം നമുക്കു ചുറ്റും വേലികള്‍ തീര്‍ത്തും വലിയ വലിയ ആരാധനാ സൗധങ്ങളും; അതിനകത്ത് എല്ലാ ലഭ്യമാണ് എന്നുവന്നു- ആരാധനയും, പൂജയും, ആട്ടവും പാട്ടും, കായിക വിനോദങ്ങളും, വിനോദസഞ്ചാരവും എല്ലാം എല്ലാം. അവര്‍ ദൈവത്തിന്റെ പ്രതിപുരുക്ഷന്മാരാകയാല്‍ അവര്‍ പറയുന്നതെല്ലാം നാം വേദവാക്യമായി കരുതി.
ഒരു പിതാവ് തന്റെ മരണക്കിടക്കയില്‍ അന്യോന്യം വഴക്കടിച്ചിരുന്ന മക്കളെയെല്ലാം വരുത്തി ഓരോരുത്തര്‍ക്കും ഓരോ വടികൊടുത്തിട്ട് അത് ഒടിക്കുവാന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരും നിഷ്പ്രയാസം അവര്‍ക്കു കിട്ടിയ വടി ഒടിച്ചു. എന്നാല്‍ വടികളെല്ലാം കുട്ടിക്കെട്ടിയപ്പോള്‍ ആര്‍ക്കും അത് ഒടിക്കാന്‍ സാധിച്ചില്ല.
കാര്‍മേഘത്തിനിടയിലും ഒരു രജതരേടെ കാണുന്നുണ്ട്. ഒരു ചെറിയ കൂട്ടമായ മലയാളി സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടു കൂടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില് കെ.പി. ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയും ജൂലി മാത്യു ജഡ്ജ് ആയുംതിരഞ്ഞെടുക്കപ്പെട്ടത്. മതം തീര്‍ക്കുന്ന വേലിക്കെട്ടുകള്‍ക്ക് ഉള്ളില്‍ ഒതുങ്ങാതെ കൂടുതല്‍ വിശാലമായി ചിന്തിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ ഇതിലും ഉന്നതമായ വിജയങ്ങള്‍ നമുക്ക് കൈവരിക്കാന്‍ കഴിയും. എന്റെ മതവിഭാഗം ഒരുക്കുന്ന ഓണാഘോഷം അതല്ല എങ്കില്‍ മല്ലപ്പള്ളി സംഗമം പോലുള്ള പ്രദേശിക ഓണാഘോഷങ്ങള്‍ക്ക് ഉപരിയായി ജാതിമത പ്രാദേശിക വേലിക്കെട്ടുകള്‍ക്കപ്പുറം മലയാളികള്‍ അതല്ലങ്കില്‍ ഇന്ത്യാക്കാര്‍ എന്ന നിലയില്‍ നമുക്ക് ഒന്നിക്കാനും സഹകരിക്കുവാനും കഴിയണം.
പ്രാദേശിക സംഘടനകള്‍ ഓണം ആഘോഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് മലയാളികള്‍ എന്ന നില
യില്‍ നമുക്ക് സഹകരിക്കുന്നതിന് തടസ്സമാവാന്‍ പാടില്ല.
സമാധാനം ശക്തിയില്‍ കൂടിയെന്നത് പ്രസിഡന്റ് റെയ്ഗന്റൈ ഒരു സന്ദേശമായിരുന്നു. നമുക്ക് ഇവിടെ നിര്‍ഭയമായി വസിക്കണമെങ്കില്‍ നമുക്കുവേണ്ടി സംസാരിക്കാന്‍ നമ്മുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവുള്ളവര്‍ അധികാര കസേരകളില്‍ ഉണ്ടായിരിക്കണം. അതിന് നാം ഒരുമിച്ചുനിന്ന് കൂട്ടായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കേണ്ടത് ആവശ്യമാണ്.
ഇന്ത്യയില്‍ ഇന്നുകാണുന്ന എല്ലാ സാമ്പത്തികവും ശാസ്ത്രീയവും ആരോഗ്യപരവും വിദ്യാഭ്യാസപര
വുമായ മുന്നേറ്റങ്ങള്‍ നാം അതിനുവേണ്ടി ഒരുമിച്ചുനിന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ന്യൂന പക്ഷവിഭാഗങ്ങള്‍
നടത്തിയിരുന്ന സ്‌കൂളുകളും, കോളേജുകളും ആശുപത്രികളും ചാരിറ്റി സ്ഥാപനങ്ങളും ഇന്ത്യയുടെ കെട്ടുപ
ണിയില്‍, ഇന്ത്യയുടെ ഇന്നത്തെ ജി.ഡി.പിയില്‍ഉള്ള പങ്ക് പലരും വിസ്മരിക്കുന്നു.
മതങ്ങള്‍ അമേരിക്കയില്‍ മലയാളി സമൂഹത്തെ പലതട്ടുകളിലാക്കിയതുപോലെ ഇന്ത്യയിലും മതം മനുഷ്യനെ സഹകരിക്കാന്‍ പറ്റാത്ത വിധം പലതട്ടുകളിലാക്കിയിരിക്കുകയാണ്. ഇന്നു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നയം വിഭാഗിയതയുടെ നയമാണ്. ഹിന്ദുക്കളുടെ സഹകരണം മാത്രം മതി രാജ്യം ഭരിക്കുവാന്‍ എന്നതാണ് അവരുടെ ചിന്താഗതി. അത് ഒരിക്കലും സ്ഥായിയായ പുരോഗമനം കൊണ്ടുവരികയില്ല. താമസിയാതെ വിഘടന വാദവും ശഫിലീകരണ ശക്തികളും തലപൊക്കും ഇന്ത്യയെ ഒരു മിച്ചുനിര്‍ത്തിയ ഭിത്തിയില്‍ വിള്ളലുകള്‍ വീഴാന്‍ അധികം സമയം വേണ്ടിവരികയില്ല. സൈനിക ശക്തികൊണ്ട് അതല്ലങ്കില്‍ പോലീസ് മുറകള്‍കൊണ്ട് ആര്‍.എസ്.എസ്.കായിക ബലം കോണ്ട് ഈ ഭിത്തിയില്‍ പിടിച്ചുനിര്‍ത്താം എന്നു ചിന്തിക്കുന്നത് മൗഢ്യമാണ്.
വിഭാഗിയതയുടെ സ്ഥാനത്ത് സ്‌നേഹവും സാഹോദര്യവും ഒരുമയും നിലനില്‍ക്കട്ടെ എന്ന് ആശിക്കുന്നു.
ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ഇന്നത്തെ രാഷ്ട്രീയ സാമുദായിക സ്ഥിതിക്ക് ഹൈന്ദവ സഹോദരങ്ങളെ മാത്രം പഴിചാരുന്നത് ശരിയല്ല. ഓരോ സമൂഹത്തിനും അവരുടേതായ പങ്കുണ്ട്.
ഗള്‍ഫില്‍നിന്നും അമേരിക്കയില്‍ നിന്നും ഒഴുകിയെത്തിയ പണം പല ക്രിസ്ത്യന്‍ മുസ്ലീം സഹോദരങ്ങളുടെ ജീവിതരീതിയില്‍ വലിയമാറ്റം വരുത്തുകയും, മറ്റുള്ളവരെ മറന്നുള്ള പെരുമാറ്റങ്ങള്‍ ഹൈന്ദവ സഹോദരങ്ങളില്‍ നിക്ഷേധാന്മക വികാരങ്ങള്‍ ഉളവാക്കിയെങ്കില്‍ അത് സ്വാഭാവികം മാത്രം.
കൂടാതെ ഇവരില്‍ ചിലര്‍ ഹൈന്ദവമതവികാരങ്ങളെ വ്രൃണപ്പെടുത്തുന്ന രീതിയില്‍ തങ്ങളുടെ മതവിശ്വാസമാണ് ശരിയായ മതമെന്ന് പ്രചരണം നടത്തുകയും ചെയ്തു.
അതുകൊണ്ട് നമുക്ക് പഴയതെക്കെ മറന്ന് ആദ്യം ഉണ്ടായിരുന്നതായ സ്‌നേഹത്തിലേക്കും സാഹോദര്യത്തിലേക്ക് തിരിച്ചുപോകാം.
നമുക്ക് തോളോടുതോള്‍ ചേര്‍ന്നുകൊണ്ട് കേരളവും ഇന്ത്യയും പുതുക്കിപണിയാം. ഓരോരുത്തരും മറ്റു സ
ഹോദരങ്ങളോട് പറയാന്‍ കഴിയട്ടെ, നിന്നെക്കൂടാതില്ലല്ലോ എന്റെ ഉള്ളില്‍ പൂക്കാലം. അതെ നിന്നെക്കൂടാതില്ലല്ലോ എന്റെ ഉള്ളില്‍ പൂക്കാലം അതല്ല എങ്കില്‍ നിങ്ങളെക്കൂടാതില്ലല്ലോ ഞങ്ങളുടെ ഉള്ളില്‍ പൂക്കാലം അതുതന്നെയായിരിക്കട്ടെ നമ്മുടെ ഓണക്കാല തീരുമാനവും. നഷ്ടപ്പെട്ടുപോയ സാഹോദര്യവും സമുദായിക മൈത്രിയും സഹിഷ്ണതയും നമുക്ക് വീണ്ടെടുക്കാം.
Facebook Comments
Comments
Anthappan 2019-09-11 12:05:44
A good step in the right direction, especially in writing an article like this. I am glad that you haven't filled your personal philosophy of faith and Jesus into it. But, to make sure that there is a change in your approach, we need to read your future articles. At this time we don't know you are a fox disused as a lamb. Your Jesus once said that so many people will come to the world claiming that "I am Jesus incarnated "
Ninan Mathulla 2019-09-14 13:21:37
The general attitude here is, if you are not with me you are against me. If you do not support 100% what I say then you are against me and you are my enemy. I see Anthappan is the only person who gives a positive comment here. Thanks for the kind words. About Anthappan’s opinion on atheism, let me quote from Jayan Varughese’s article (No. 35), ‘ഞാനും, നിങ്ങളും ഉള്‍ക്കൊള്ളുന്ന ഈ പൊതു സമൂഹം അനുവര്‍ത്തിക്കേണ്ട അനേകം കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്, വ്യക്തി എന്ന നിലയില്‍ എനിക്കുള്ള എല്ലാ ചിന്താ സ്വാതന്ത്ര്യവും അതേ അളവില്‍ നിങ്ങള്‍ക്കും ഉണ്ട് എന്ന് സമ്മതിക്കാനുള്ള മാന്യത. സജീവവും, താള നിബദ്ധവുമായ ചലന സംപ്രദായങ്ങളിലൂടെ, അനന്തമായ കാലത്തിന്റെ അപാരമായ അതി സാഹസികതയിലൂടെ, എന്നെയും, നിങ്ങളെയും വഹിച്ച് കൊണ്ട് അനവരതം യാത്ര ചെയ്‌യുന്ന ഈ മഹാ പ്രഞ്ചത്തിന് അനുസ്യൂതമായി ലഭ്യമാവുന്ന ഒരു ഊര്‍ജ്ജ സ്രോതസ് എങ്ങോ, എവിടെയോ ഉണ്ടെന്ന് എല്ലാ ഭൗതിക വാദങ്ങളുടെയും തല തൊട്ടപ്പനായ ആധുനിക ശാസ്ത്രം തന്നെ തല കുലുക്കി സമ്മതിക്കുന്‌പോള്‍, അത് ദൈവമാണെന്ന് വിശ്വസിക്കുന്നവനെ അതിനുള്ള അവന്റെ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വെറുതേ വിട്ടു കൂടെ ? അത് ദൈവമല്ലെന്ന് വിശ്വസിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം തച്ചുടക്കാന്‍ അവന്‍ വന്നാല്‍ അവനെ എതിര്‍ക്കാന്‍ നിങ്ങളോടൊപ്പം ഞാനുമുണ്ടാവും.” Let us stop fighting on if there is a God or not. Both are faiths. Our knowledge base and experiences are different.
Leave A Reply
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comment
Name
Email
Submit
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
PATHRANGAL
Malayala Manorama
Mathrubhumi
Kerala Kaumudi
Deepika
Deshabhimani
Madhyamam
Janmabhumi
US WEBSITES
Santhigram USA
Kerala Express
Joychen Puthukulam
Fokana
Fomaa
Contact
About Us
Privacy Policy
Copyright © 2022 emalayalee.com - All Rights Reserved. Webmastered by MIPL, Web Hosting Calicut Kerala |
അമേരിക്കയുടെ മനുഷ്യാവകാശലംഘനങ്ങളോടു മാത്രമല്ല, ക്യൂബയില്‍ ഫിദെല്‍ കാസ്‌ത്രോയുടെ ഏകാധിപത്യ പ്രവണതകളോടും നികനോര്‍ പാര്‍റ-ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിനെപ്പോലെ-രാജിയായില്ല.
നികനോര്‍ പാര്‍റയുടെ (1914-2018) കവിതകളില്‍, മുദ്രാവാക്യസദൃശമായി, നമ്മുടെ നാട്ടില്‍-ഒരുപക്ഷേ,
അമേരിക്കയൊഴികെ എല്ലാ നാട്ടിലും-പ്രചുരപ്രചാരം നേടിയതാണ്, ‘അമേരിക്ക, നിന്റെ സ്വാതന്ത്ര്യം ഒരു പ്രതിമയാണ്,’ അഥവാ, ‘സ്വാതന്ത്ര്യം പ്രതിമ മാത്രമായ അമേരിക്ക’ എന്ന വരികള്‍. ‘മുദ്രവാക്യത്തിന്റെ സൗകര്യ’ത്തിനായി ഒറ്റവരിക്കവിതയായാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഇനി ഒറ്റവരിക്കവിതയായും പാര്‍റ എഴുതിയിട്ടുണ്ടാകുമോ? പാര്‍റയുടെ കാര്യമായതിനാല്‍, ഒന്നും ഉറപ്പിച്ചു പറയാനാവില്ല, സ്വന്തം കവിതകളെ മാറ്റുകയും തിരുത്തുകയും ചെയ്യുക കവിയുടെ പതിവായിരുന്നു, രാഷ്ട്രീയനിലപാടുകള്‍ അന്ധാളിപ്പിക്കുന്ന തരത്തില്‍ മാറ്റുകയും ചെയ്യാറുണ്ടായിരുന്നു. വലിയ സദസ്സുകളില്‍ കവിത വായിച്ചശേഷം, അവ
തിരിച്ചെടുക്കുന്നതും പാര്‍റയുടെ-മാത്രം-സമ്പ്രദായമായിരുന്നു (‘ഞാന്‍ പറഞ്ഞതെല്ലാം ഞാന്‍ തിരിച്ചെടുക്കുന്നു’ എന്നു പേരിട്ട ഒരു കവിതയും ഉണ്ടല്ലോ.) അതിനാല്‍ നാം വിധിക്കേണ്ടതില്ല: ‘വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങള്‍ വിധിക്കരുത്.’ (മത്തായി 7:2)
നികനോര്‍ പാര്‍റ, ഒരു അമേരിക്കന്‍ വിരോധിയോ അമേരിക്കന്‍ അനുകൂലിയോ ആയിരുന്നില്ല. ഒരു കാലത്ത് ലാറ്റിനമേരിക്കയിലെങ്ങും നിറഞ്ഞുനിന്നിരുന്ന ഒരു ചുമരെഴുത്ത്, പാര്‍റയെക്കുറിച്ചെഴുതുമ്പോള്‍ കവി റൗള്‍ സുരീറ്റ (നമുക്ക് നന്നേ പരിചിതന്‍, കൊച്ചി-മുസിരിസ് ബിനാലെയില്‍ (2016) മുഖ്യാതിഥിയും ആശാന്‍ പ്രൈസ് (2018) ജേതാവും) എടുത്തെഴുതുന്നുണ്ട്: ”യാങ്കികളേ വീട്ടില്‍ പോകൂ/പക്ഷേ, കൂടെ എന്നെയും കൂട്ടൂ”. ഈ മുദ്രാവാക്യത്തില്‍ എല്ലാം ഉണ്ട്!
പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്
Share
Prev Post
Sharjah International Book Fair 2022: Curtains rise with Publishers Conference at Sharjah International Book Fair |
നെടുകണ്ടം: പഞ്ചായത്ത് അംഗത്തെ വാഹനമിടിച്ച് കൊലപെടുത്താൻ ശ്രമം. കരുണാപുരം പഞ്ചായത്ത് എട്ടാം വാർഡ് അംഗവും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജയ്‌മോൻ നെടുവേലി ഗുരുതര പരിക്കുകളോടെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇത്സംബന്ധിച്ച് കൂട്ടാർ സ്വദേശി വാലാങ്കരയിൽ ഷാജഹാനെതിരെ പൊലീസ് കേസെടുത്തു.കൂട്ടാറ്റിൽ നിന്നും ഈറ്റക്കാനം
പോകുന്നതിനിടയിലാണ് ജയ്‌മോൻ ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിന് പിന്നിൽ മൂന്ന് തവണ ജീപ്പ് ഇടിപ്പിച്ചത്
ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ വാഹനം നാട്ടുകാരുടെ സഹായത്തോടെ മാറ്റുന്നതിനിടയിലും ജീപ്പ് ഇടിക്കാൻ ശ്രമം നടന്നതായി നാട്ടുകാർ പറഞ്ഞു.
ജയ്‌മോൻ തൂക്കുപാലത്തെ
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
കരുണാപുരം ഗ്രാമ പഞ്ചായത്തിലെ വാഹനം ഓടിക്കാൻ തന്നെ ചുമതലപെടുത്തണമെന്ന് ഷാജഹാൻ പഞ്ചായത്ത് പ്രസിഡന്റ് നോടും, മറ്റും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പി എസ്. സി വഴി യോഗ്യത നേടിയയാൾ ഉണ്ടന്നും അതിനാൽ അപേക്ഷ പരിഗണിക്കാൻ കഴിയില്ലന്നും അറിയച്ചതിന്റെ വൈര്യാഗത്തിലാകാം തന്നെ കൊലപെടുത്താൻ ശ്രമിച്ചതെന്ന് ജയ്‌മോൻ പറഞ്ഞു. സംഭവത്തിൽ കമ്പംമെട്ട് പോലീസ് കേസെടുത്തു.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ് ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
RELATED NEWS
kerala രാഷ്ട്രീയ കൊലക്കേസിൽ 1 വർഷം വരെ ശിക്ഷ ഇളവ്, രാഷ്‌ട്രീയ കൊലക്കേസ് പ്രതികൾക്ക് ഇളവ് ആദ്യം
ശിക്ഷ ഇളവ്
kerala ലഹരി മരുന്നുമായി അറസ്റ്റിൽ
കോടതി റോഡിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ലഹരി മരുന്നുകളുമായി യുവാക്കളെ പിടികൂടി
kerala തിരക്കുണ്ടാക്കി മാലമോഷണം: തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
ആരാധനാലയങ്ങളിലും ബസുകളിലും തിക്കുംതിരക്കുമുണ്ടാക്കി മാലപൊട്ടിക്കുന്ന തിരുട്ടുസംഘത്തിലെ നാല് സ്ത്രീകൾ പൊലീസ് പിടിയിലായി.
kerala ഉന്നമിട്ടത് ചാകര, കിട്ടിയത് 'ജയിൽ"
പട്ടുസാരിയെ ധരിക്കൂ. കൈയിലും കഴുത്തിലും നിറയെ ആഭരണങ്ങൾ.
kerala പശ്ചിമബംഗാൾ യുവതിയെ വെട്ടിയ മുൻ സുഹൃത്തിനായി അന്വേഷണം
കൊച്ചി: അന്യസംസ്ഥാനക്കാരിയായ ബ്യൂട്ടീഷ്യനെ പ്രണയപ്പകയാൽ മുൻ സുഹൃത്ത് നടുറോഡിൽ വെട്ടിവീഴ്ത്തി. കൈക്കും മുതുകിനും ആഴത്തിൽ മുറിവേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ
kerala വിമാനത്തകരാർ ചതിച്ചു; 70 ലക്ഷത്തിന്റെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
നെടുമ്പാശേരി: കരിപ്പൂർ വിമാനത്താവളം വഴി 70 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്തിന് ശ്രമിച്ചയാൾ വിമാനം തകരാറിലായപ്പോൾ കൊച്ചിയിൽ കസ്റ്റംസിന്റെ പിടിയിലായി.
kerala വൃദ്ധയുടെ മാല കവർന്ന പ്രതികൾ അറസ്റ്റിൽ
ഇരുചക്രവാഹനത്തിലെത്തി വൃദ്ധയുടെ മാല കവർന്ന കേസിലെ പ്രതികളായ വടക്കേകാട് കണ്ടേങ്ങാട്ട് വീട്ടിൽ കിരൺ (30), ഗുരുവായൂർ പുത്തൻപള്ളി സ്വദേശി പനക്കൽ
kerala 5.20 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി
വിമാനത്താവളത്തിൽ വച്ച് സിംഗപൂരിലേക്കുള്ള യാത്രക്കാരന്റെ ബാഗിൽ നിന്ന് 5.25ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി.
kerala ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം കുന്നംകുളത്ത് പിടിയിൽ
കുന്നംകുളം: കിഴക്കേ അങ്ങാടിയിൽ വീട്ടമ്മയുടെ മൂന്നു പവനോളം വരുന്ന സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ ഗുരുവായൂർ പുത്തൻപള്ളി പനക്കൽ വീട്ടിൽ എഡ്വിൻ
kerala ഇരയായ സ്ത്രീയെ മർദ്ദിച്ചു; പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സി ഐയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസ്
തിരുവനന്തപുരം: പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സി ഐ എ.വി സൈജുവിന്റെ ഭാര്യയ്ക്കും മകൾക്കുമെതിരെ കേസെടുത്തു. പീഡനത്തിന് ഇരയായ യുവതിയെ ശാരീരികമായി
kerala ക്രിസ്‌മസ്, ന്യൂ ഇയർ സമയത്ത് ആലപ്പുഴയിൽ നടപ്പാക്കാൻ ഉദ്ദേശിച്ച പ്ളാനിനെ കുറിച്ച് ഐ ബിക്ക് വിവരം ലഭിച്ചു, രണ്ടു പേർ അറസ്‌റ്റിൽ
ആലപ്പുഴ: കാർത്തികപ്പള്ളി പല്ലനയിൽ 210 കുപ്പി പോണ്ടിച്ചേരി നിർമ്മിത മദ്യം പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ക്രിസ്മസ് / ന്യൂ
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
കരിപ്പൂരിലേയ്ക്ക് സ്വർണം കടത്തുന്നതിനിടെ വിമാനം ചതിച്ചു; നെടുമ്പാശേരിയിൽ നിന്ന് കള്ളനെ കയ്യോടെ പിടികൂടി കസ്റ്റംസ്
ദളിത് വിദ്യാർത്ഥികളെക്കൊണ്ട് സ്‌കൂളിലെ ശൗചാലയം കഴുകിപ്പിച്ച പ്രധാനാദ്ധ്യാപിക അറസ്റ്റിൽ
പാലക്കാട് ബിവറേജസ് ഔട്ട്‌ലറ്റിൽ മോഷണം; പ്രതിയെ തിരിച്ചറിഞ്ഞിട്ടും പൊലീസ് കേസെടുത്തത് ഒരാഴ്ച വൈകി
പിഞ്ചുകുഞ്ഞിനെ കമ്പിവടികൊണ്ട് അടിച്ച പിതാവ് അറസ്റ്റിൽ
മോഡലെന്ന് പറഞ്ഞ് യുവതിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു, നഗ്നചിത്രങ്ങൾ കൈക്കലാക്കി; റിസോർട്ടിലെത്തിച്ച് പല തവണ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ
VIDEOS
PHOTO GALLERY
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ.
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ.
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
TRENDING IN CASE DIARY
യുവാവിന്റെ അവയവങ്ങൾ ഓരോന്നായി തകരാറിലായി, ഒടുവിൽ മരണം, കാമുകനൊപ്പം ജീവിക്കാൻ ഭാര്യ പതിവായി ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന് പൊലീസ്; ഭർതൃമാതാവിന്റെ മരണത്തിലും ദുരൂഹത
വീണ്ടും പ്രണയപ്പക; കൊച്ചിയിൽ യുവതിയെ നടുറോഡിൽ വെട്ടിവീഴ്‌ത്തി മുൻ കാമുകൻ
ശ്രദ്ധയുടെ മൃതദേഹം കഷണങ്ങളാക്കാൻ ഉപയോഗിച്ചത് ചൈനീസ് നിർമിത മാരകായുധം; അഫ്താബിന്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
KERALA KAUMUDI
GENERAL
ABOUT US
CORPORATE OFFICE
PRIVACY POLICY
PRIVACY POLICY-KAZHCHA
COPYRIGHT POLICY
ADVERTISEMENT DISCLAIMER
PRINT AD RATES
OUR OFFICES
ONLINE DIVISION
EDITORIAL DESK
MARKETING DESK
SECTIONS
LATEST
KERALA
LOCAL
OBITUARY
NEWS 360
CASE DIARY
CINEMA
OPINION
PHOTOS
LIFESTYLE
SPIRITUAL
INFO+
ART
ASTRO
CONTACT US
EDITORIAL
ADVERTISMENTS
CIRCULATION
BROADCASTING
KAUMUDY TV ADS
PERIODICALS
FLASH MOVIES
CRM DEPT
KAUMUDI GROUP
KERALAKAUMUDI DAILY
KERALAKAUMUDI FLASH MIDDAY
KERALAKAUMUDI WEEEKLY
FLASH MOVIES
KAUMUDY TV
KERALAKAUMUDI.COM
KAUMUDI.COM
KAUMUDYMATRIMONY.COM
COPYRIGHT KERALAKAUMUDI ONLINE
CHIEF EDITOR - DEEPU RAVI
Online Queries call Deepu Sasidharan, + 91 98472 38959
Reproduction in whole or in part without permission is prohibitted
X
X
NEWSLETTER
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
എന്താണ് ഒരു സര്‍വകലാശാല? എന്താണ് അതിന്റെ ആവശ്യകത? എന്തിനു വേണ്ടിയാണ് സര്‍വകലാശാലകള്‍ നിലകൊള്ളേണ്ടത്? സമകാലീന സാഹചര്യത്തില്‍ ഈ ചോദ്യങ്ങളെല്ലാം വീണ്ടും ചോദിക്കേണ്ടിയിരിക്കുന്നു. ഇതിനെല്ലാം പുതിയ ഉത്തരങ്ങളും തേടേണ്ടിയിരിക്കുന്നു. ഒരു സമൂഹത്തെ എല്ലാ തരം ചൂഷണങ്ങളില്‍ നിന്നും അടിമത്തത്തില്‍ നിന്നും സ്വതന്ത്രരാക്കാനും മുന്നോട്ട് നയിക്കുവാനും ഉതകുന്ന അറിവും ആശയങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഇടങ്ങളായാണ് സര്‍വകലാശാലകളെ വിഭാവനം ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ മനുഷ്യത്വ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്നതും നിലനില്‍ക്കുന്നതുമായ ഒരു ഇടം എന്ന നിലയില്‍ വ്യക്തികള്‍ക്ക് പുതിയ കാര്യങ്ങള്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും തങ്ങളുടെ ആശയങ്ങള്‍ വളര്‍ത്തിയെടുക്കാനും പ്രചരിപ്പിക്കുവാനും, അറിവ് ഉല്‍പ്പാദിപ്പിക്കുവാനും അത്തരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അറിവുകളെ നിലവിലെ വ്യവസ്ഥിതിയോട് നിരന്തരം കലഹിക്കുവനുള്ള ആയുധങ്ങള്‍ ആക്കി മാറ്റുകയും ചെയ്യാനുള്ള സാഹചര്യം ഒരുക്കികൊടുക്കുക എന്നുള്ളതാണ് ഒരു സര്‍വകലാശാലയുടെ ധര്‍മ്മം.
ഒരു സര്‍വകലാശാല, ഗവേഷകര്‍ക്ക്/വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത് അക്കാദമികവും ബൗദ്ധികവുമായ ഒരു സ്വതന്ത്രലോകമാണ്. അത്കൊണ്ട് തന്നെയാണ് വളരെ വിപ്ലവകരവും തീവ്രവുമായ ആശയങ്ങളും, അറിവുകളും, വിമര്‍ശനങ്ങളും സര്‍വകലാശാലകള്‍ ഉല്പ്പാദിപ്പിക്കുന്നത്. സര്‍വകലാശാലകളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ഭംഗവും വരാതിരിക്കാനാണ് ഭരണകൂടത്തിന്റെ അധികാരപരിധിക്ക് പുറത്ത് നില്ക്കുന്ന ഒരു സ്വതന്ത്രസങ്കല്‍പ്പമെന്ന നിലയില്‍ സര്‍വകലാശാലകളെ നിര്‍വചിച്ചിരിക്കുന്നത്. ആയതിനാല്‍ സര്‍ക്കാരുകളല്ല മറിച്ച് പാര്‍ല്യമെന്റ് ആണ് സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നത്. അതിന്റെ അക്കാദമികവും ബൌദ്ധികവുമായ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സ്വയം ഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനങ്ങളായി തന്നെയാണ് അവയെ നിര്‍വചിച്ചിട്ടുള്ളതും.
സര്‍വകലാശാലകളെ ഭരണകൂട അധികാരി വര്‍ഗ്ഗം എന്നും ഭയന്നിട്ടേ ഉള്ളു. ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ കലാപങ്ങള്‍ സൃഷ്ട്ടിക്കാന്‍ തക്ക കെല്‍പ്പുള്ളവയാണ് അവിടെ നിന്നും ഉയര്‍ന്നു വരുന്ന ആശയങ്ങള്‍ എന്നത് തന്നെയാണ് അതിനു പ്രധാന കാരണം. ലോകമാകമാനം നടക്കുന്നതും നടന്നതുമായ സ്വദേശ/വിദേശ ഭരണകൂട വിരുദ്ധ സമരങ്ങള്‍ക്ക് (ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഉള്‍പ്പെടെ) നേതൃത്വം നല്‍കുവാനോ ഊര്‍ജ്ജ സ്രോതസ്സ് ആകുവാനൊ അതിന് ആവശ്യമായ അറിവും ആശയവും ഉല്‍പ്പാദിപ്പിക്കുവാനോ സര്‍വകലാശാലകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇതൊക്കെ കൊണ്ട് തന്നെ ഇത്തരം ഇടങ്ങളെ ഇല്ലാതാക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.
സര്‍വകലാശാല ക്യംപസുകള്‍ക്കും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കൂച്ച് വിലങ്ങ് ഇടാനും സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ അതിന്റെ സ്വതന്ത്ര സങ്കല്പ്പങ്ങള്‍ക്ക് വിപരീതമായി ഇടപെടാനും ഉള്ള ശ്രമങ്ങള്‍ ഇത്തരത്തിലുള്ള ഭരണവര്‍ഗ്ഗ ഗൂഡാലോചനയുടെ ഫലമാണ്. ഈ ഗൂഡാലോചനക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2006- ല്‍ അതിന് ജസ്റ്റിസ്. ലിംഗ്തോയുടെ മുഖമായിരുന്നു. ക്യാമ്പസുകളെ അരാഷ്ട്രീയവല്ക്കരിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. അത്തരത്തില്‍ ആരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന ക്യാമ്പസുകളെ, ഭരണകൂടത്തിനോട് വിധേയത്വമുള്ള അടിമകളെ സൃഷ്ട്ടിക്കുന്ന അച്ചുകളാക്കി മാറ്റാം എന്ന് അവര്‍ കരുതിയിരിക്കണം. 2016-ല്‍ അത് ഒരു പടികൂടി കടന്ന് WTO (World Trade Organization) യുടെ രൂപത്തിലാണ് സര്‍വകലാശാലകളെ വേട്ടയാടുന്നത്. ഉന്നത വിദ്യാഭ്യാസത്തെയാകെ സ്വകാര്യ കുത്തകകള്‍ക്ക് കച്ചവടച്ചരക്കാക്കാനുള്ള ഒത്താശ ചെയ്തു കൊടുക്കുകയാണ് ഭരണകൂടം ചെയ്തത്. ഇതിന്റെ അനന്തരഫലമായി WTO ആവശ്യപ്പെട്ടതിന്‍ പ്രകാരം ഗവേഷകര്‍ക്ക് നല്കിയിരുന്ന ഫെല്ലോഷിപ്പ് റദ്ദ്ദ് ചെയ്യാന്‍ ഭരണകൂടം തീരുമാനിച്ചതും സര്‍വകലാശാല എന്ന ആശയത്തെ തുരങ്കം വെക്കാന്‍ തന്നെയാണ്. തന്മൂലം കാശുള്ളവന്‍ മാത്രം പഠിച്ചാല്‍ മതി എന്നുള്ള വരേണ്യ വര്‍ഗ്ഗയുക്തിയാണ് ഭരണകൂടം വെച്ച് പുലര്‍ത്തുന്നത്.
ജാതിയും സര്‍വകലാശാലകളും
ഒരു ഘട്ടത്തില്‍ ജാതിചിന്തകള്‍ സര്‍വകലാശാലകളില്‍ നിന്ന് തൂത്തെറിയപ്പെട്ടിരുന്നു, എന്നാല്‍ ഇന്ന് അവ തിരിച്ചുവന്നിരിക്കുന്നു എന്ന് വാദിക്കുന്നവരോട് ജാതീയത വേരറ്റ് പോയിരുന്നില്ല എന്നും ആരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യങ്ങളില്‍ അവ ശക്തമായി പടര്‍ന്നു പന്തലിക്കുന്നു എന്നും വേണം മനസിലാക്കാന്‍. വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനും വേണ്ടത്ര വേരോട്ടമില്ലാത്ത പല സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ വന്‍രീതിയിലുള്ള ചൂഷണത്തിന് വിധേയമാകുന്നത് എങ്ങനെയാണെന്ന് സവര്‍ണ ജാതിബോധതിന്റെ ഭാഷയില്‍ വായിച്ചെടുക്കാവുന്നതാണ് . ഗവേഷകരെ കൊണ്ട് അധ്യാപകരുടെ വീട്ടുവേലകള്‍ വരെ ചെയ്യിക്കുന്ന സവര്‍ണ മനോഭാവം ഇന്നും നിലനില്ക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.
ഈ പറഞ്ഞ കാര്യങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ വേണം ഹൈദരബാദ് കേന്ദ്രിയ സര്‍വകലാശാലയില്‍ അരങ്ങേറിയ ദാരുണ സംഭവത്തെ വിലയിരുത്താന്‍. അതൊരു ആത്മഹത്യയല്ല, മറിച്ച് ഒരു കൊലപാതകം തന്നെയാണ്. ജാതീയത എത്ര ഭീകരമായാണ് അവിടെ പ്രവര്‍ത്തിച്ചതെന്ന് രോഹിത് വിമുലയുടെ ഉദാഹരണത്തിലൂടെ നമുക്ക് മനസിലാക്കാന്‍ സാധിക്കും. ഭരണകൂട മര്ക്കടമുഷ്ട്ടിക്കും അര്രഷ്ട്രീയവല്‍ക്കരണത്തിനും പൂര്‍ണമായി വഴങ്ങിക്കൊടുക്കാത്ത ഹൈദരബാദ് പോലുള്ള സര്‍വകലാശാലാ ക്യാമ്പസുകളെ " "മെരുക്കിയെടുക്കാനുള്ള" ഭരണകൂട ശ്രമത്തിന്റെ ഇര കൂടിയാണ് രോഹിതിനെ പോലെയുള്ളവര്‍ എന്ന പുനര്‍വായന കൂടി കൂടി ഇവിടെ അത്യന്താപേക്ഷിതമാണ്.
ഈ സാഹചര്യത്തില്‍ രോഹിത് വിമുലയുടെ ആത്മഹത്യയെ വല്ലാതെ കാല്പ്പനികവത്കരിക്കുന്നതിനു പകരം അതുണ്ടായ സാഹചര്യങ്ങളെ കണ്ടെത്തുകയും അതിനെ തിരുത്താനുമുള്ള പോരാട്ടങ്ങള്‍ തുടരുകയുമാണ് വേണ്ടത്. ഇതിനായി ഭരണകൂട ഇടപെടലുകള്‍ ഇല്ലാത്ത സ്വതന്ത്ര ഇടങ്ങളായി സര്വകലാശാലകളെ തിരിച്ചുപിടിക്കെണ്ടിയിരിക്കുന്നു. സമൂഹത്തില്‍ അനീതി കാണുമ്പോള്‍ അതിനോട് കലഹിക്കുകയും കലാപം ഉണ്ടാക്കുകയും ചെയ്യാത്ത സര്‍വകലാശാലകള്‍ വെറും സവര്‍ണ ഇടങ്ങളാണ് . ഇത്തരം ഇടങ്ങള്‍ ദളിതരുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട (പ്രത്യേകിച്ച് സ്ത്രീകള്‍) വിഭാഗങ്ങളുടെയും കശാപ്പുശാലകളായി മാറും എന്നതില്‍ തര്‍ക്കമില്ല.
ശ്രുതി കൃഷ്ണ
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഗുജറാത്ത്
ഗാന്ധിനഗര്‍
Share
Related articles
ഇ എം എസ് : എന്റെ അച്ഛന്‍
E M Radha
ക്രഞ്ചി മുറുക്ക്
Silsila Kunjahamed Kaladi
മോളിയാന്റി കണ്ട കേരളവും കൊറോണക്കാലത്ത...
Jyothi Tagore
പ്രകൃതിയും പൊതുബോധവും
Aravind P K
അമ്മാ&#...
D Saraswathi Amma
നാണയ മൂല്യശോഷിത കാലത്തെ രാഷ്ട്രീയ കവി...
Babu Ramachandran
Home
About
Authors
Contact Us
Disclaimer
Archives
Opinions expressed in the reports/ articles are those of the authors, and do not necessarily reflect the views, position or policy of www.aksharamonline.com |
തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരിക്കുമ്പോൾ ഐഎൻഎൽ എന്ന രാഷ്ട്രീയ കക്ഷിയുടെ കാൽ നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. കാത്തിരിപ്പിനൊടുവിൽ ഔദ്യോഗികമായി ഇടതുമുന്നണിയുടെ ഭാഗമാകുന്നതിന്‍റെ സന്തോഷത്തിലാണ് ഐഎൻഎൽ നേതൃത്വം. ഇടതുപക്ഷ രാഷ്ട്രീയത്തിൽ 25 വർഷം ഉറച്ചു നിന്നതിന്റെ അംഗീകാരമാണ് മുന്നണി പ്രവേശനമെന്ന് INL നേതാവ് എ.പി അബ്ദുൽ വഹാബ് പറഞ്ഞു.
ഭൂരിപക്ഷ സമുദായത്തിനിടയിൽ അതൃപ്തിയുണ്ടാകുമോയെന്ന ആശങ്ക കാരണമാണ് ഐഎൻഎലിനെ ഇടതുമുന്നണിയിൽ എടുക്കാതിരുന്നത്. കാലങ്ങളായി സിപിഎമ്മിനുള്ളിലും സിപിഐയും ഇതിനെ എതിർത്തിരുന്നു എന്നാൽ ശബരിമല വിഷയം ഉൾപ്പടെയുള്ള പുതിയ സാഹചര്യത്തിൽ പൊതുതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി വിപുലീകരണം. ബാലകൃഷ്ണ പിള്ള, സ്കറിയ തോമസ് തുടങ്ങിയവരുടെ പാർട്ടികൾക്കൊപ്പം ഐഎൻഎല്ലിനെ മുന്നണിയിൽ എടുക്കുമ്പോൾ വർഗീയ കക്ഷിയെ കൂട്ടുപിടിച്ചുവെന്ന ആരോപണം ഒഴിവാക്കാനാകും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ എൻഎസ്എസ് രംഗത്തെത്തിയ സാഹചര്യത്തിൽ ബാലകൃഷ്ണപിള്ളയ്ക്കൊപ്പം ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ് കക്ഷികളെ ഒപ്പം കൂട്ടുന്നത് ഗുണം ചെയ്യുമെന്നാണ് മുന്നണി നേതൃത്വം വിലയിരുത്തുന്നത്.
BREAKING- നാലു പാർട്ടികൾ കൂടി; എൽഡിഎഫ് വിപുലീകരിച്ചു
ഇനിയൊരു മുന്നണി വിപുലീകരണം ഉണ്ടാകുമ്പോൾ പ്രഥമ പരിഗണന ഐഎൻഎല്ലിനാണെന്ന് ഇടത് മുന്നണി നേതൃത്വം ഉറപ്പ് നൽകിയിരുന്നു. എന്നാൽ വീരേന്ദ്രകുമാർ യുഡിഎഫ് വിട്ട് ഇടതുമുന്നണിക്കൊപ്പം സഹകരിച്ചതോടെ ഐഎൻഎൽ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു. ഇടതുമുന്നണി വിപുലീകരിക്കുമ്പോൾ ഐഎൻഎല്ലിനേക്കാൾ പരിഗണന വീരേന്ദ്രകുമാറിന്‍റ് ലോക് താന്ത്രിക് ജനതാദളിന് ആയിരിക്കുമെന്ന റിപ്പോർട്ടുകൾ വന്നതോടെയായിരുന്നു ഇത്. ഇതോടെ മുന്നണി വിപുലീകരണം മാറ്റിവെക്കുകയായിരുന്നു.
1992ൽ ബാബ്റി മസ്ജിദ് തകർന്നതോടെ മുസ്ലീം ലീഗ് കേരള ഘടകത്തിൽ പിളർപ്പ് ഉണ്ടാകുകയും ഐഎൻഎൽ എന്ന പാർട്ടി രൂപീകൃതമാകുകയുമായിരുന്നു. ദീർഘകാലം മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് ആണ് 1994 ഏപ്രിൽ 23ന് ഇന്ത്യൻ നാഷണൽ ലീഗിന് രൂപം കൊടുക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാ പ്രദേശ്, ഉത്തർ പ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവയാണ് ഈ പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ. തമിഴ്നാട്ടിലും കേരളത്തിലും കർണ്ണാടകയിലും ഐ.എൻ.എല്ലിന് എം.എൽ.എ.മാർ ഉണ്ടായിട്ടുണ്ട്.
Dont Miss: 'ഇത് കൊടുംചതി'; പൊട്ടിത്തെറിച്ച് കോവൂർ കുഞ്ഞുമോൻ
കേരളത്തിൽ തുടക്കകാലം മുതൽ ഇടതുമുന്നണിയുമായി യോജിച്ചായിരുന്നു ഐഎൻഎൽ മുന്നോട്ടുപോയത്. ഇടത് പിന്തുണയോടെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും വിജയിക്കാനും ഐഎൻഎലിന് സാധിച്ചു. എന്നാൽ മുന്നണി പ്രവേശനമെന്ന പാർട്ടിയുടെ ആവശ്യം എൽഡിഎഫ് അംഗീകരിച്ചിരുന്നില്ല. ഐഎൻഎല്ലിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് ഭൂരിപക്ഷ സമുദായത്തിനിടയിൽ മറ്റൊരു തരത്തിലുള്ള സന്ദേശം നൽകുമോയെന്ന വിലയിരുത്തൽ സിപിഎമ്മിനുള്ളിൽ ഉണ്ടായിരുന്നു. ഇഎംഎസ്, ഇ കെ നായനാർ തുടങ്ങിയ പ്രമുഖർ ജീവിച്ചിരുന്നപ്പോൾ തന്നെ സിപിഎം ഈ വിഷയം ചർച്ചയായതാണ്. ഐഎൻഎലിനെ മുന്നണിയിൽ എടുക്കുന്നതിനെതിരെ സിപിഐയും ശക്തമായ എതിർപ്പാണ് മുമ്പ് സ്വീകരിച്ചിരുന്നത്. ഇതേത്തുടർന്നാണ് ഐഎൻഎല്ലിനെ മുന്നണിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. കാൽ നൂറ്റാണ്ടിനൊടുവിൽ മുന്നണിയിൽ ഉൾപ്പെടുത്തിയതോടെ മലബാറിൽ മുസ്ലീം ലീഗ് ഉയർത്തുന്ന വെല്ലുവിളിയെ ഐഎൻഎല്ലിനെ മുന്നിൽനിർത്തി നേരിടുകയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.
First published: December 26, 2018, 13:48 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
indian national leagueinlldfഇന്ത്യൻ നാഷണൽ ലീഗ്എൽഡിഎഫ്ഐഎൻഎൽ
ഫോട്ടോ
...
...
...
ഫോട്ടോ
...
...
...
INL: എൽഡിഎഫിലേക്ക് കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അവസാനം
'ഈ അഭിമാനനിമിഷം സഖാവ് ടി.പിക്ക് സമർപ്പിക്കുന്നു' ; സ്പീക്കര്‍ ചെയറിലെ വനിതാ സാന്നിദ്ധ്യത്തെ കുറിച്ച് കെ.കെ രമ
വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിനെ സ്വാഗതം ചെയ്തു ശശി തരൂർ എം.പി
'ഭരണഘടനയിൽ പറയാത്ത ജോലി ചെയ്ത് ഗവർണർ ബുദ്ധിമുട്ടണ്ട'; ചാൻസലറെ മാറ്റുന്ന ബില്ലിൽ സർക്കാർ
'രണ്ടു തരം ഭക്തരെ സൃഷ്ടിക്കാനാവില്ല'; ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസോ വിഐപി ദര്‍ശനമോ പാടില്ലെന്ന് ഹൈക്കോടതി
'വിഴിഞ്ഞത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ ഉണ്ടെന്ന സംശയം 2014ൽ യുഡിഎഫ് പറഞ്ഞിരുന്നു': മുഖ്യമന്ത്രി
പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായി കലാമണ്ഡലം ചാന്‍സലർ
വിഴിഞ്ഞം സമരം ഒത്തുതീർപ്പായി; തീരുമാനം മുഖ്യമന്ത്രി നേരിട്ട് നടത്തിയ ചർച്ചയ്ക്കൊടുവിൽ
'ഐഎഎസ് ജീവിതത്തില്‍ എനിക്ക് ലഭിച്ച എറ്റവൂം മൂല്യമേറിയ സമ്മാനങ്ങളിലൊന്ന്'; ആലപ്പുഴ കളക്ടറുടെ കുറിപ്പ് വൈറല്‍
ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന് സര്‍ക്കാര്‍; സാധാരണക്കാരന് ഈ ഇളവ് നല്‍കുമോയെന്ന് കോടതി
ജാതി വിവേചനം; ജീവനക്കാരെകൊണ്ട് വീട്ടു ജോലിയെടുപ്പിക്കല്‍; കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍
LIVE TV
വിഭാഗം
Kerala
Nattu Varthamanam
Films
Gulf
Sports
life
ഫോട്ടോ
വീഡിയോ
LIVE TV
RSS
Sitemap
തത്സമയ വാര്‍ത്തകള്‍
ഷൂട്ട് ഔട്ടില്‍ സ്പെയിനെ അട്ടിമറിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍
സ്പെയിന്‍-മോറോക്കോ മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് ; നിശ്ചിത സമയവും അധിക സമയവും ഗോള്‍ രഹിതം
32 വർഷം മുമ്പ് മോഷണം പോയ അർജന്‍റീന ഫുട്ബോൾ താരത്തിന്‍റെ ജഴ്സി തിരിച്ചുകിട്ടി; കനീജിയ ഹാപ്പിയാണ്!
'പൊരിവെയില്‍' സിനിമയെ തിയേറ്ററുകള്‍ അവഗണിക്കുന്നു; കരാറില്‍ നിന്ന് KFDC പിന്മാറിയതായി സംവിധായകന്‍
ഹിസ്റ്ററി ടിവി18 സിബിഎസ്ഇ ഹെറിറ്റേജ് ഇന്ത്യ ക്വിസ് 2022: കണ്ണൂര്‍ ചിന്മയ വിദ്യാലയം ദേശീയ സെമി ഫൈനലില്‍
ഞങ്ങളെക്കുറിച്ച്
ആശയവിനിമയത്തിന്
സ്വകാര്യതാ നയം
സ്വകാര്യതാ നയം
സൈറ്റ് മാപ്പ്
NETWORK 18 SITES
News18 India
CricketNext
News18 States
Bangla News
Gujarati News
Urdu News
Marathi News
TopperLearning
Moneycontrol
Firstpost
CompareIndia
History India
MTV India
In.com
Burrp
Clear Study Doubts
CAprep18
Education Franchisee Opportunity
CNN name, logo and all associated elements ® and © 2017 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2016. All rights reserved. |
ന്യൂഡൽഹി : തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രമെന്ന് സുപ്രീംകോടതിയിൽ സോളിസിറ്റർ ജനറൽ . ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ കേസ് പരിഗണിക്കവെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം കോടതിയെ അറിയിച്ചത് .നിരോധിത സംഘടനയായ സിമിയുമായും ,ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള സംഘടനയാണ് പോപ്പുലർ ഫ്രണ്ട് .
സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു .പോപ്പുലർ ഫ്രണ്ടിന്റെ പല നേതാക്കൾക്കും സിമിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതായും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു .
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടുണ്ടോയെന്ന് ചോദിച്ച കോടതിയോട് ‘ പല സംസ്ഥാനങ്ങളിലും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നതായും, കേന്ദ്ര സർക്കാരും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തിലാണെന്നും ‘ തുഷാർ മേത്ത അറിയിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് സിദ്ദിഖ് കാപ്പന്റെ കേസ് പരിഗണിച്ചത് .
Tags: FEATUREDPopular Front of India
Share7SendTweetShare
Discussion about this post
RelatedNews
‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ
ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി
ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്
Recent.
‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ
ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി
ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്
സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു
‘അവന്റെ വാപ്പയെ തല്ലുവെന്ന് പറഞ്ഞേര്, നാളെ തന്നെ ഈരാറ്റുപേട്ടയിലൂടെ നടന്നു പോകും, എന്ത് ചെയ്യുമെന്ന് കാണാം’: പിസി ജോർജ് |
End of preview. Expand
in Dataset Viewer.
README.md exists but content is empty.
Use the Edit dataset card button to edit it.
- Downloads last month
- 2